
Ƥeͥ†eͣrͫ꧂
@mysweetsisterpathu
നെറ്റിയിലെ ചാരം നിൻറെ ഹൃദയത്തെ പരിശുദ്ധമാക്കട്ടെ'
പുത്തൻപാന (പന്ത്രണ്ടാം പാദം)
അർണോസ് പാതിരി
അമ്മകന്യാമണി തൻ്റെ. നിർമ്മലദുഃഖങ്ങളിപ്പോൾ നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും ദുഃഖമൊക്കെപ്പറവാനോ. വാക്കു പോരാ മാനുഷർക്കൂ ഉൾക്കനെ പിന്തിച്ചുകൊൾവാൻ ബുദ്ധിയും പോരാ എന്മനോവാക്കിൻ വശംപോൽ പറഞ്ഞാലൊക്കയുമില്ല *അമ്മകുന്നി തുണയെങ്കിൽ പറയാമല്പം സർവ്വമാനുഷർക്കു വന്ന. സർവ്വദോഷോത്തരത്തിന്നായ് സർവ്വനാഥൻ മിശിഹായും മരിച്ചശേഷം സർവ്വനന്മക്കടലോൻ്റെ. സർവ്വപങ്കപ്പാടു കണ്ടു സർവ്വദുഃഖം നിറഞ്ഞുമ്മാ പുത്രനെ നോക്കി കുന്ത,മമ്പു. വെടി ചങ്കിൽ കൊണ്ടപോലെ മനം വാടി തൻതിരുകാൽകരങ്ങളും തളർന്നു പാരം ചിന്തവെന്തു കണ്ണിൽനിന്നു. ചിന്തിവീഴും കണ്ണുനീരാൽ എന്തു ചൊല്ലാവതു ദുഃഖം പറഞ്ഞാലൊക്കാ അന്തമറ്റ സർവ്വനാഥൻ തൻതിരുകല്പനയോർത്തു ചിന്തയൊട്ടങ്ങുറപ്പിച്ചു തുടങ്ങി ദുഃഖം “എന്മകനെ! നിർമ്മലനെ! നന്മയെങ്ങും നിറഞ്ഞോനെ! ജന്മദോഷത്തിൻ്റെ ഭാരമൊഴിച്ചോ പുത്ര!
പണ്ടു മൂന്നോർ കടംകൊണ്ടു കൂട്ടിയതു വീട്ടുവാനായ് ആണ്ടവൻ നീ മകനായി പിറന്നോ പുത്രി
ആദമാദി നരവർഗ്ഗം ഭീതികൂടാതെ പിഴച്ച ഹേതുവതിനുത്തരം നീ ചെയ്‌തിതോ പുത്ര!
നന്നുനന്നു നരരക്ഷ നന്ദിയത്രെ ചെയ്തതും നീ ഇന്നിവ ഞാൻ കാണുമാറു വിധിച്ചോ പുത്ര!
മുന്നമേ ഞാൻ മരിച്ചിട്ടു പിന്നെ നീ ചെയ്‌തിവയെങ്കിൽ നന്നിതയ്യോ! മുന്നമേ നീ മരിച്ചോ പുത്ര! #📋 കവിതകള്‍ #❤️ പ്രണയ കവിതകൾ #🖋 എൻ്റെ കവിതകൾ🧾 #📝 ഞാൻ എഴുതിയ വരികൾ #🎻 കുട്ടിക്കവിതകൾ
ആത്മാനുതാപം
ചാവറ കുര്യാക്കോസച്ചൻ
അഗ്നിക്കായ് വെട്ടപ്പെടും വൃക്ഷശാഖകൾതന്നെ ഭഗ്നകന്മാർക്കു തണൽ കൊടുക്കും പത്രങ്ങളാൽ അന്നപാനവും തേനും പാലാദിപാനങ്ങളും പന്നഗം കൈപ്പിച്ചീടും തന്നുടെ വിഷത്തിനാൽ എന്നപോൽ നരശ്രേഷ്‌ഠരാകുന്ന പുണ്യന്മാരെ ഇന്നവർ വേഷിച്ചതും സ്മരിച്ചീടാതെ കണ്ടു പരമദേവൻ പൈതൽ ദുരിതമിച്ചിച്ചത്രെ പരരായ നമുക്കിവരെന്നോർത്തു തോഷിച്ചവർ താമസിരാത്രൗ അവർ പുറപ്പെട്ടതുനേരം തമിസ്രം നീക്കി രശ്‌മ്യാൽ സഹസ്രദൈവദൂതർ ചെന്നവർ ഗോഷ്‌ഠാനത്തിൽ പൂക്കതുനേരമുടൻ മന്ദിരം സ്വർഗ്ഗപുരിയെന്നപോൽ പ്രകാശിച്ചു സൂര്യാടെ സോമൻ പാദേ ഋഷമകുടധാരി വീര്യവാൻ ഭർത്താവിനെ സൂക്ഷിച്ചു ചൊന്നാളപ്പോൾ രാത്രിയുമകാലമായി. ഗാത്രവും ബഹുക്ഷീണം നേത്രമെങ്കിലുമടച്ചീടണമിനി ഭവാൻ എന്നതുകേട്ടു പുണ്യൻ മാറിയങ്ങൊരു സ്ഥലേ മരുത്തിന്നായത്തമായ് സ്തുതിച്ചു സർവ്വേശനെ വന്നൊരു ദുഃഖമൊക്കെ മറന്നെന്നതുപോലെ ഖിന്നമൊക്കെയും പോയി തെളിഞ്ഞു തന്റെ ചിത്തം സന്തോഷപ്പെരുപ്പത്തിൽ സംഗതി തിരിയാതെ സലിലം വാർത്തു കൺകൾ മീദിയെന്നതുപോലെ അത്തെളിവോടെ സർവ്വനാനനെ പാർത്തുകൊണ്ടു ഉൾക്കുരുന്നലിഞ്ഞുള്ള ജപത്തെ കാഴ്‌ചവച്ചു.
#🎻 കുട്ടിക്കവിതകൾ #📝 ഞാൻ എഴുതിയ വരികൾ #❤️ പ്രണയ കവിതകൾ #📋 കവിതകള്‍ #🖋 എൻ്റെ കവിതകൾ🧾
തിരൂർ-പൊന്നാനിപ്പുഴ
വള്ളത്തോൾ
തിരൂരിൽനിന്നിപ്പുഴ നാലു കാതം നീണ്ടും പലേടം ബഹുധാ വളഞ്ഞും. കാട്ടിൽപ്പെരുമ്പാമ്പിഴയുന്നമട്ടു കാണിച്ചു, തെക്കോട്ടൊഴുകുന്നു മന്ദം
പൊന്നാനിയിൽച്ചെന്നു നദീവതംസ-പ്പൊന്നായ സാക്ഷാൽ നിളയോടിണങ്ങി, ഈയുപ്പുവെള്ളപ്പുഴ വിശ്രമാർത്ഥം പൂകുന്നു. പൂർവ്വേതരസാഗരത്തിൽ
കാണാമൊരാകാശചരന്നിതിങ്ങൊ-രാപാണ്ഡുരച്ചേല വിരിച്ചപോലേ; വക്കത്തനേകം ചെടി, പച്ച നാട തുന്നിപ്പിടിപ്പിച്ചതിനൊപ്പമായും.
കരയ്ക്കു നില്ക്കുന്നൊതളങ്ങൾതന്മേൽ-നിന്നറ്റുവീണീടുമുരുണ്ട കായ്കൾ ഇതിൻതിരക്കൈകളിലുല്ലസിപ്പൂ. പച്ചക്കളിപ്പന്തുകളെന്നപോലെ.
പലേതരം പാഴ്ച്ചെടികൾക്കു മദ്ധ്യേ നിന്നീടുമക്കൈതകൾതൻ മലർക്കും സുഗന്ധവർണ്ണാദി ഗുണങ്ങളേതാ-ണ്ടു.--ങ്ങു മായുന്നു കുലപ്രഭാവം?
പച്ചപ്പുതുപ്പട്ടുകളഗ്രസീമ്‌നി ചുഴന്നെഴും തെങ്ങുകൾ ഭംഗിയോടേ
കാലത്തിൻ പാച്ചിലിലേതുണ്ടു വീഴാതെ നാളെയോ നാലഞ്ചു നാൾ കഴിഞ്ഞോ?
ഇന്നു നീ മിന്നുന്നുണ്ടെന്നതു പോരയോ സുന്ദര,മേവർക്കും സ്തോത്രപാത്രം?
വായുവിൽപ്പാട്ടു ലയിച്ചുപോമെന്നോർത്തു വായടച്ചീടുന്നോ വാനമ്പാടി?
വന്നീടും പെട്ടെന്നു തന്നന്തമെന്നോർത്തു മിന്നാതിരിക്കുന്നോ മിന്നലെങ്ങാൻ?
തീരും തൻ ജീവിതമെന്നോർത്തു നില്ക്കുന്നോ മാരി പൊഴിക്കാതെ കാളമേഘം?
പാഥസ്സിൽ വീഴണമന്തിയിലെന്നോർത്തു പാതയിൽത്തങ്ങുന്നോ ഭാനുദേവൻ?
എന്നോ പുഴയിലിറങ്ങുവാൻ മുണ്ടുനാ-മിന്നേ തെറുക്കണമെന്നതുണ്ടോ?
"ഏതു നിമേഷവുമീശ്വരൻ നല്കുന്നു മോദിപ്പാൻ ജീവിക്കു-മോദമേകാൻ:
ആയതു ജീവിതം; അല്ലാത്തതൊക്കയു മാത്മവിനാശത്തിൻ രൂപഭേദം.
ആനനം വീർപ്പിച്ചു നാൾകഴിക്കൊല്ലേ നാ-മാ നീരു കൊല്ലാതെ കൊല്ലും രോഗം,"
എന്നു നീയോതുന്നു നിന്നുടെ ചര്യയാൽ നിൻ നില കൈവന്നാൽ ധന്യനായ് ഞാൻ.
ഞാനൊരു കല്പാന്തം പാറയായ് നില്‌ക്കേണ്ട. സുനമായൊറ്റനാൾ വാണാൽപ്പോരും,
എൻകുലഗുല്മത്തിൻ ദുർഗ്ഗുണകണ്ടക-മെങ്കൽനിന്നാവതും താഴ്ത്തി നിർത്തി.
#🖋 എൻ്റെ കവിതകൾ🧾 #📋 കവിതകള്‍ #❤️ പ്രണയ കവിതകൾ #📝 ഞാൻ എഴുതിയ വരികൾ #🎻 കുട്ടിക്കവിതകൾ
🥰അദ്ധ്യാത്മരാമായണം ആരണ്യകാണ്ഡം
എഴുത്തച്ഛൻ
രാമനും മായാമൃഗവേഷത്തെക്കൈക്കൊണ്ടൊരു കാമരൂപിണം മാരിചാസൂരമെയ്‌തു കൊന്നു വേഗേന നടകൊണ്ടാനാശ്രമം നോക്കിച്ചുന രാഗമക്കാതലായ രാഘവൻതിരുവടി നാലഞ്ചു ശരപ്പാടു നടന്നോരനന്തരം ബാലകൻവരവീഷദൂരവേ കാണായ് വന്നു. ലക്ഷ്മണൻ വരുന്നതു കണ്ടു രാഘവൻതാനു മുൾക്കാമ്പിൽ നിരൂപിച്ചു കല്‌പിച്ചു കരണീയം "ലക്ഷ്‌മണനേതുമറിഞ്ഞീലല്ലോ പരമാർത്ഥ-മിക്കാലമിവനേയും വഞ്ചിക്കെന്നതേവരൂ. രക്ഷോനായകൻ കൊണ്ടുപോയതു മായാസീതാ ലക്ഷ്മീദേവിയെയുണ്ടോ മറ്റാർക്കും ലഭിക്കുന്നു? അഗ്നിമണ്ഡലത്തിങ്കൽ വാഴുന്ന സീതതന്നെ ലക്ഷ്മണനറിഞ്ഞാലിക്കാര്യവും വന്നുകൂടാ. ദുഃഖിച്ചുകൊള്ളൂ ഞാനും പ്രാകൃതനെന്നപോലെ മൈക്കണ്ണിതന്നെത്തിരഞ്ഞാശു പോയ് ചെല്ലാമല്ലോ രക്ഷോനായകനുടെ രാജ്യത്തി,ലെന്നാൽപ്പിന്നെ ത്തൽക്കുലത്തോടുംകൂടെ രാവണൻതന്നെക്കൊന്നാൽ അഗ്നിമണ്ഡലേ വാഴും സീതയെസ്സത്യവ്യാജാൽ കൈക്കൊണ്ടുപോകാമയോദ്ധ്യയ്ക്കു വൈകാതെ, പിന്നെ അക്ഷയധർമ്മമോടു രാജ്യത്തെ വഴിപോലെ രക്ഷിച്ചു കിഞ്ചിൽ കാലം ഭൂമിയിൽ വസിച്ചീടാം. പുഷ്കരോത്ഭവനിത്ഥം പ്രാർത്ഥിക്കനിമിത്തമാ യർക്കവംശത്തിങ്കൽ ഞാൻ മർത്ത്യനായ് പിറന്നതും. മായാമാനുഷനാകുമെന്നുടെ ചരിതവും മായാവൈഭവങ്ങളും കേൾക്കയും ചൊല്ലുകയും ഭക്തിമാർഗ്ഗേണ ചെയ്യും മർത്ത്യനപ്രയാസേന മുക്തിയും സിദ്ധിച്ചീടുമില്ല സംശയമേതും
ആകയാലിവനെയും വഞ്ചിച്ചു ദുഖിച്ചു ഞാൻ പ്രാകൃത പുരുഷനെ പോലെ ' ഭയന്നഗതാരിൽ നിർണ്ണയിച്ചവർജനോടരുൾചെയ്തീടിനാൻ പർണ്ണശാലയിൽ സീതയ്ക്കക്കാരൊരു തുണയുള്ളും എന്തിനിങ്ങോട്ടു പോന്നു ജാനകിതന്നെബ്ബലാ ലത്തിനു വെടിഞ്ഞു നീ. രാക്ഷസരവളേയും കൊണ്ടുപോകറയോ കൊന്നു ഭക്ഷിച്ചുകളകയോ കണ്ടക ജാതികൾക്കെന്തോന്നരുതാത്തതോർത്താൽ ! അഗ്രജവാക്യമേവം കേട്ടു ലക്ഷ്‌മണൻ താനു മഗ്ര നിന്നുടനുടൻ തൊഴുതു വിവശനായ് ഗർഗദാക്ഷരമുരചെയ്തിതു ദേവിയുടെ ദുർഗ്രഹവചനങ്ങൾ ബാഷ്‌പവും തൂകിത്തുകി "ഹാ! ഹാ! ലക്ഷ്‌മണ! പരിത്രാഹി! സൗമിത്രേ! ശീലം ഹാ! ഹാ! രാക്ഷസനെന്നെ നിഗ്രഹിച്ചീടുമിപ്പോൾ ഇത്തരം നക്തഞ്ചരൻതൻ വിലാപങ്ങൾ കേട്ടു മുർദ്ധഗാത്രിയും തവ നാദമെന്നുറയ്ക്കയാൽ അത്യർത്ഥം പരിതാപം കൈക്കൊണ്ടു വിലാപിച്ചു സത്വരം ചെന്നു രക്ഷിക്കെന്നെന്നോടരുൾചെയ്തു. 'ഇത്തരം നാദം മമ ഭ്രാതാവിനുണ്ടായവരാ ചിത്തമോഹവും വേണ്ട സത്യമെന്നറിഞ്ഞാലും രാക്ഷസനുടെ മായാഭാഷിതമിതു നൂനം കാൽക്ഷണം പൊറുക്കെ'ന്നു ഞാൻ പലവുരു ചൊന്നേൻ എന്നതു കേട്ടു ദേവി പിന്നെയുമുരചെയ്താ-ളെന്നോടു പലതരമിന്നവയെല്ലാമിപ്പോൾ നിന്തിരുമുമ്പിൽ നിന്നു ചൊല്ലുവാൻ പണിയെന്നാൽ സന്താപത്തോടു ഞാനും കർണ്ണങ്ങൾ പൊത്തിക്കൊണ്ടു ചിന്തിച്ചു ദേവകളെ പ്രാർത്ഥിച്ചു രക്ഷാർത്ഥമായ് നിന്തിരുമലരടി വന്ദിപ്പാൻ വിടകൊണ്ടേൻ." “എങ്കിലും പിഴച്ചിതു പോന്നതു സൗമിത്രേ! നീ ശങ്കയുണ്ടായീടാമോ ദുർവ്വചനങ്ങൾ കേട്ടാൽ? യോഷമാരുടെ വാക്കു സത്യമെന്നോർക്കുന്നവൻ ഭോഷനെത്രയുമെന്നു നീയറിയുന്നതില്ലേ? രക്ഷസാം പരിഷകൾ കൊണ്ട് പൊയ്ക്കുളകയോ ഭക്ഷിച്ചുകളകയോ ചെയ്‌തതെന്നറിഞ്ഞില." ഇങ്ങനെ നിനച്ചുടജാന്തർഭാഗത്തിങ്കൽ ചെ ന്നെങ്ങുമേ നോക്കിക്കാണാഞ്ഞാകുലപ്പെട്ടു രാമൻ നവഭാവവും കൈക്കൊണ്ടത്രയും വിലാപിച്ചാൻ നിഷകളനാത്മാരാമൻ നിർഗുണനാത്മാനന്ദൻആദ്ധ്യാത്മരാമായണം ആരണ്യകാണ്ഡം
"ഹാ! ഹാ! വല്ലഭേ! സീതേ! ഹാ! ഹാ! മൈഥിലീ! നാഥേ! ഹാ! ഹാ! ജാനകീ ദേവീ! ഹാ! ഹാ! മൽപ്രാണേശ്വരി! എന്നെ മോഹിപ്പിപ്പതിന്നായ് മറഞ്ഞിരിക്കയോ? ധന്യേ! നീ വെളിച്ചത്തു വന്നീടു മടിയാതെ " ഇത്തരം പറകയും കാനനംതോറും നട-ന്നൽപൂണ്ടന്വേഷിച്ചും കാണാഞ്ഞു വിവശനായ്. "വനദേവതമാരേ! നിങ്ങളുമുണ്ടോ കണ്ടു വനജേക്ഷണയായ സീതയെ സത്യം ചൊൽവിൻ മൃഗസഞ്ചയങ്ങളേ നിങ്ങളുമുണ്ടോ കണ്ടു മൃഗലോചനയായ ജനകപുത്രിതന്നേ? പക്ഷിസഞ്ചയങ്ങളേ നിങ്ങളുമുണ്ടോ കണ്ടു പക്ഷ്‌മളാക്ഷിയെ മമ ചൊല്ലുവിൻ പരമാർത്ഥം വൃക്ഷവൃന്ദമേ! പറഞ്ഞീടുവിൻ പരമാർത്ഥം പുഷ്‌കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടു?" ഇത്ഥമോരോന്നേ പറഞ്ഞെത്രയും ദുഃഖംപൂണ്ടു.
സത്വരം നീളെത്തിരഞ്ഞെങ്ങുമേ കണ്ടീലല്ലോ. സർവ്വദൃക് സർവ്വേശ്വരൻ സർവ്വജ്ഞൻ സർവ്വാത്മാവാം സർവ്വകാരണനേകനചലൻ പരിപൂർണ്ണൻ നിർമ്മലൻ നിരാകാരൻ നിരഹംകാരൻ നിത്യൻ ചിന്മയനഖണ്ഡാനന്ദാത്മകൻ ജഗന്മയൻ മായയാ മനുഷ്യഭാവേന ദുഃഖിച്ചീടിനാൻ കാര്യമാനുഷൻ മൂഢാത്മാക്കളെയൊപ്പിപ്പാനായ്. തത്ത്വജ്ഞന്മാർക്കു സുഖദുഃഖഭേദങ്ങളൊന്നും ചിത്തേ തോന്നുകയുമില്ലജ്ഞാനമില്ലായ്കയാൽ
#📋 കവിതകള്‍ #🖋 എൻ്റെ കവിതകൾ🧾 #🕉 മഹാഭാരതം #📝 ഞാൻ എഴുതിയ വരികൾ
മാധ്യമം
*************
കിനാവിന്റെ പൂന്തോട്ടത്തിൽ
നിലാവായി ചില കാലങ്ങളിൽ
നീ വിരുന്ന് വരാറുണ്ട്.
ആലിംഗനങ്ങളിൽ ബന്ധിതരായി
നാമിരുവരും,
ഒരിക്കൽ പറയാൻ മടിച്ച
മൗനാനുരാഗങ്ങളെക്കുറിച്ച്
വാചാലരാകാറുണ്ട്.
കിനാവിന്റെ പൂന്തോട്ടത്തിലെ
പനിനീർപ്പൂക്കളിലൊരെണ്ണം
നീ എനിക്ക് നേരെ നീട്ടാറുണ്ട്.
കിനാവിന്റെ പൂന്തോട്ടത്തിൽ
നീ മഴയായ്, മിന്നലായ്,
മുഴക്കങ്ങളായി എന്നിലണയാറുണ്ട്.
കോരിച്ചൊരിയുന്ന മഴയിൽ,
മിന്നലിൽ, മുഴക്കങ്ങളിൽ,
നാമിരുവരും ആലിംഗനബദ്ധരാകുന്ന
അസുലഭ നിമിഷങ്ങളുണ്ട്.
മൃദു മന്ദഹാസത്തോടെ,
വിടര്‍ന്ന കണ്ണുകളോടെ
ഒരിക്കൽ പറയാൻ മടിച്ച
വാചാലതകളുടെ കുത്തിയൊഴുക്കിൽ
നാം അകപ്പെടാറുണ്ട്.
പ്രണയം വളരുന്നത്
കോരിച്ചൊരിയുന്ന മഴയത്താണെന്നോതി
നാം ചുംബനവർഷങ്ങളിലാറാടാറുണ്ട്.
കിനാവിന്റെ പൂന്തോട്ടത്തിൽ
നീ മഞ്ഞായി പെയ്തിറങ്ങുന്ന നാളുകളുണ്ട്.
മഞ്ഞിൻ പുതപ്പിൽ
നാമിരുവരും പരസ്പരം പുണർന്ന്
മുഗ്ദ്ധരാകുന്ന വേളകളുണ്ട്.
ഹിമബിന്ദുക്കളുടെ പനിനീർപ്പൂക്കൾ
നാം പരസ്പരം കൈമാറുന്ന
നിമിഷങ്ങളുണ്ട്.
ഒരിക്കൽ പറയാൻ മടിച്ച
പ്രണയസന്ദേശങ്ങൾ നാം
ആ വേളകളിൽ കൈമാറാറുണ്ട്.
പൂക്കൾക്കെല്ലാം നമ്മുടെ
പ്രണയം പോലെ
തീജ്വാലയുടെ സൗന്ദര്യമെന്ന്
നാം തമ്മിൽത്തമ്മിൽ
സ്വകാര്യം പറയാറുണ്ട്.
അപ്പോൾ വർഷകാലത്തെ
പ്രണയ നിമിഷങ്ങളെ
നമ്മൾ സൗകര്യപൂർവ്വം മറന്നതായി
ഒരു പുഞ്ചിരിയോടെ നടിക്കാറുണ്ട്.
കിനാവിന്റെ പൂന്തോട്ടത്തിൽ
നീ ഗ്രീഷ്മമായി പെയ്തിറങ്ങാറുണ്ട്.
പരസ്പരം കാണുമ്പോഴും ,
വാചാലമായ മൗനത്തിൽ മുങ്ങി
തമ്മിൽത്തമ്മിൽ പങ്കിടാൻ മടിച്ച
പ്രണയത്തെ നാം ഓർത്തെടുക്കാറുണ്ട്.
ഗ്രീഷ്മ സൂര്യന്റെ ചുംബനങ്ങളിൽ
നമ്മുടെ അധരങ്ങൾ
കരുവാളിക്കുന്ന നിമിഷങ്ങളുണ്ടാകാറുണ്ട്.
ആദ്യമായി നാം കണ്ടുമുട്ടിയതും
പ്രണയമൗനങ്ങൾ കൈമാറിയതും
ഒരു ഗ്രീഷ്മത്തിലായിരുന്നല്ലോ എന്ന്
തമ്മിൽത്തമ്മിൽ ഓർമ്മിപ്പിക്കാറുണ്ട്.
അതുകൊണ്ട് തന്നെ
ഗ്രീഷ്മസൂര്യന്റെ തീക്ഷ്ണ ചുംബനങ്ങൾ
എത്രയും പ്രിയപ്പെട്ടതെന്ന്
നാം പരസ്പരം ഓർമ്മിപ്പിക്കാറുണ്ട്.....
കിനാവിന്റെ പൂന്തോട്ടത്തിൽ
നിലാവായും, മഴയായും,
മഞ്ഞായും, ഗ്രീഷ്മമായും
കണ്ടുമുട്ടുമ്പോഴും
നാം ലോകത്തിന്റെ
ഏതേത് കോണുകളിലെന്ന്
പരസ്പരം അറിയാതെ പോകുന്നല്ലോ......?
പിറ്റർ
***************************
#📝 ഞാൻ എഴുതിയ വരികൾ #📋 കവിതകള്‍ #🖋 എൻ്റെ കവിതകൾ🧾 #❤️ പ്രണയ കവിതകൾ
ഛായ
******************
ആണ്ടിലൊരിക്കൽ
ശിവരാത്രിയുടെ തലേന്ന് ഇരുട്ടിന്റെ കുട ചൂടി
തറവാട്ടിൽ ഒരു
അതിഥി വന്നു.
കാവിയുടുത്ത് കാവിപുതച്ച,
നെറ്റിയിൽ ഭസ്മം പൂശിയ
അതിഥി തലമുണ്ഡനം ചെയ്തിരുന്നു.
താടിയും മീശയുമില്ലായിരുന്നു.
അതിഥി മധ്യവയസ്സിന്റെ
പാലം കടക്കാൻ തുടങ്ങിയിരുന്നു.
തറവാടിന്റെ ഉമ്മറത്തെ
തെക്കേ മൂലയിൽ അതിഥി
ചുമരും ചാരി കുത്തിയിരുന്നു.
മുത്തശ്ശിയുടെ കാൽ തൊട്ട് വന്ദിച്ച്,
അമ്മയിലും,ചിറ്റമ്മമാരിലും,
അമ്മാവന്മാരിലും ഗൗരവം നട്ടും
അതിഥി ഇരുന്നു.
മുത്തശ്ശി വിളമ്പിയ
ഭക്ഷണം കഴിച്ച്
അതിഥി മൗനിയായി.
ഓരോ ശിവരാത്രിത്തലേന്നും
മുത്തശ്ശിയും,മറ്റുള്ളവരും
ആകാംക്ഷ കുടിച്ച്
കണ്ണുകളിൽ തിളക്കവുമായി
അതിഥിയുടെ വരവ് കാത്തു.
ഇരുട്ടിന്റെ കുട ചൂടി വന്ന
അതിഥി അവരിൽ
ആഹ്ലാദം നിറച്ചു.
അയൽപക്കത്തറവാടുകൾ
അതിഥിയുടെ ആഗമനം അറിഞ്ഞില്ല,
ആരും അറിയിച്ചുമില്ല.
മുത്തശ്ശിയോട് ഭവ്യനായും,
മറ്റുള്ളവരോട് ഗൗരവം കുടിച്ചും
അതിഥി പലതും സംസാരിച്ചു.
അ രാത്രി വീട് ആഗമനത്തിന്റെ
ഉത്സവം കൊണ്ടാടി.
അന്നൊക്കെ വള്ളി നിക്കറിട്ട്
നടന്ന എനിക്ക് അതിഥി
വാത്സല്യച്ചിരി സമ്മാനിച്ചു.
അന്ന് മുത്തശ്ശിയും, മറ്റുള്ളവരും
നിദ്ര വെടിഞ്ഞ്
ശിവരാത്രി കൊണ്ടാടി.
ഇരുട്ടിന്റെ കുട ചൂടി,
അതിഥി യാത്ര പറയാതെ
ഇരുട്ടിലൂടെ നടന്ന് പോയി.
അപ്പോൾ കരയാത്ത മുത്തശ്ശി
കണ്ണുനീരണിഞ്ഞു.
അമ്മയും, അമ്മാവന്മാരും
കണ്ണീരണിഞ്ഞു.
ഞാൻ മാത്രം കരയാനും,
ചിരിക്കാനുമാകാതെ
ധർമ്മസങ്കടത്തിലുമായി.
അടുത്ത ശിവരാത്രിത്തലേന്നത്തേക്ക്
മുത്തശ്ശിയും, മറ്റുള്ളവരും
അതിഥിയുടെ വരവിനായി
കാത്തിരിപ്പാരംഭിച്ചു.
എല്ലാവർക്കും അതിഥിയുടെ
ഛായയായിരുന്നു.
എനിക്കും.....
പിറ്റർ
***********************
#❤️ പ്രണയ കവിതകൾ #🖋 എൻ്റെ കവിതകൾ🧾 #📋 കവിതകള്‍ #📝 ഞാൻ എഴുതിയ വരികൾ
കാന്തം
****************
അല്ലയോ മധ്യാഹ്ന സൂര്യാ,
ഹൃസ്വവേളയിലേക്ക്,
കാർമുകിലുകൾക്ക് വേണ്ടി
ഒരവധിയെടുത്താലും.
താഴെ,
ഭൂമി ഒരു വേഴാമ്പലായി,
ഒരിറ്റ് ദാഹജലത്തിനായ്,
കൊക്കുപിളർത്തി,
മാനം നോക്കി നിൽക്കുന്നത്
നീ കാണുന്നില്ലയോ?
നിന്റെ സ്പർശത്തിന്റെ
ഉടയാടയണിയാൻ,
ഒന്ന് നനയാൻ,
പുതുമണ്ണിന്റെ മദഗന്ധം പരത്താൻ,
രോമാഞ്ചമണിയാൻ
അവൾ കൊതിക്കുന്നത്
നീയറിയുന്നില്ലയോ?
അല്ലയോ നിലാവേ,
താഴെ,
ഭൂമിയിൽ,പരന്നൊഴുകിയാലും.
ജലാശയങ്ങളിൽ കൂമ്പി നിൽക്കുന്ന
ആമ്പൽ മൊട്ടുകൾ
ഇതളുകൾ വിടർത്തി
കോൾമയിർ കൊള്ളട്ടെ.
അല്ലയോ വിദൂര നക്ഷത്രമേ,
താഴെ,
ഭൂമിയിൽ ആരാധകനായ് ഞാൻ,
പ്രണയിയായ് ഞാൻ,
നിന്റെ സാന്നിധ്യം കൊതിക്കുന്നത്
നീ കാണുന്നില്ലയോ?.
അല്ലയോ ഗ്രീഷ്മസൂര്യാ
താഴെ,
ഭൂമിയിൽ സൂര്യകാന്തിപ്പാടങ്ങൾ
നിന്നെ ധ്യാനിക്കുന്നത്,
സൂര്യകാന്തിപ്പാടങ്ങളിൽ
മയിലുകൾ പീലി വിടർത്തി
നൃത്തമാടുന്നത് നീ കാണുന്നില്ലയോ.....?
പിറ്റർ
**********************
#📋 കവിതകള്‍ #📝 ഞാൻ എഴുതിയ വരികൾ #🖋 എൻ്റെ കവിതകൾ🧾
#🖋 എൻ്റെ കവിതകൾ🧾 #🖋 എൻ്റെ കവിതകൾ🧾 #❤️ പ്രണയ കവിതകൾ #❤️ പ്രണയ കവിതകൾ
#❤ സ്നേഹം മാത്രം 🤗 #😍 ആദ്യ പ്രണയം #💘 Love Forever #💔 നീയില്ലാതെ #💘 Love Quotes
#💞 നിനക്കായ് #💑 സ്നേഹം #❤️എന്റെ പ്രണയം #💑 Couple Goals 🥰 #😍 ആദ്യ പ്രണയം










![💞 നിനക്കായ് - அபௌSகு miimದಣ] 010.m30 mவஸ் வவை22 mிவிவஜர் வா3ிஸmன ஜnிSo onmloni pl6nlannlo' RUKREZH அபௌSகு miimದಣ] 010.m30 mவஸ் வவை22 mிவிவஜர் வா3ிஸmன ஜnிSo onmloni pl6nlannlo' RUKREZH - ShareChat 💞 നിനക്കായ് - அபௌSகு miimದಣ] 010.m30 mவஸ் வவை22 mிவிவஜர் வா3ிஸmன ஜnிSo onmloni pl6nlannlo' RUKREZH அபௌSகு miimದಣ] 010.m30 mவஸ் வவை22 mிவிவஜர் வா3ிஸmன ஜnிSo onmloni pl6nlannlo' RUKREZH - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_sharp_40_img_67782_1b7684aa_1772251935503_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=503_sc.jpg)

