#😱 റോയിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി; 9 പേജിൽ നിർണായക വിവരങ്ങൾ!
ഡോ. റോയ് സി ജെ ആത്മഹത്യ ചെയ്യാന്‍ നേരത്തെ തീരുമാനിച്ചു? ഡയറിയില്‍ ആത്മഹത്യാക്കുറിപ്പിന് സമാനമായ ചില വിവരങ്ങള്‍.
റോയ്‌യുടെ ഡയറിയില്‍ ഇത് സംബന്ധിച്ച ചില നിര്‍ണായക വിവരങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചില സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ഡയറിയിലുണ്ടെന്നാണ് വിവരം. റോയ് സി ജെ ഓഫിസ് ചേംബറിലേക്ക് എത്തിയ സമയം സംബന്ധിച്ച മൊഴിയില്‍ വ്യക്തത വരുത്താന്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡിയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. (important informations in roy's diary aboy roy's death)
ആത്മഹത്യാക്കുറിപ്പിന് സമാനമായ ചില വിവരങ്ങളാണ് റോയ്‌യുടെ ഡയറിയിലുള്ളതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ജനുവരി 31ന് റോയ് സഹോദരനെ വിളിച്ചതുപോലും മരിക്കാനുള്ള തീരുമാനത്തിന് ശേഷമാണ് എന്ന് ഡയറിയില്‍ സൂചിപ്പിക്കുന്നുണ്ട്. വിദേശത്ത് നടത്തിയ ചില ബിസിനസുകളില്‍ നിന്ന് നേരിട്ട തിരിച്ചടിയെക്കുറിച്ചുള്ള വിശദാംശങ്ങളും റോയ് ഡയറിയില്‍ കുറിച്ചിട്ടുണ്ട്. താന്‍ ഇല്ലാതായാല്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ
ആര് നയിക്കണമെന്ന് പോലും റോയ് എഴുതി വച്ചിരുന്നു. ആത്മഹത്യ ചെയ്യാന്‍ റോയ് തീരുമാനിച്ചുറപ്പിച്ചു എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ഈ കുറിപ്പുകളെന്ന് പൊലീസ് സൂചിപ്പിക്കുന്നു.
കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നിക്ഷേപകരായി വര്‍ഷങ്ങളായി തങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നവരെ വിട്ടുകളയരുതെന്നും ചേര്‍ത്ത് നിര്‍ത്തണമെന്നും ഡയറിക്കുറിപ്പില്‍ റോയ് സൂചിപ്പിക്കുന്നു. റെയ്ഡുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റോയ്ക്ക് മേല്‍ ഏല്‍പ്പിച്ച സമ്മര്‍ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബം സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ റോയ് മുമ്പ് തന്നെ തീരുമാനമെടുത്തിരുന്നു എന്ന് സൂചിപ്പിക്കുകയാണ് നിര്‍ണായകമായ ഡയറിക്കുറിപ്പുകള്‍.
#📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📳 വൈറൽ സ്റ്റോറീസ്
യുവതിയെ വശീകരിക്കാന്‍ ആഭിചാരക്രിയകള്‍; പിടഞ്ഞുമരിക്കുമ്പോഴും പീഡനം തുടര്‍ന്നു; എല്ലാം സിസിടിവിയില്‍ പതിഞ്ഞു
കോഴിക്കോട്: മാളിക്കടവില്‍, ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ യുവതിയെ, കഴുത്തില്‍ കുരുക്കിട്ട ശേഷം സ്റ്റൂള്‍ തട്ടിമറിച്ചു കൊലപ്പെടുത്തിയ ശേഷവും വൈശാഖന്‍ മൂന്നു തവണ പീഡിപ്പിച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി
വര്‍ക്ക് ഷോപ്പില്‍ വന്നില്ലെങ്കില്‍ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വൈശാഖന്‍ പൊലീസിനോടു പറഞ്ഞു. യുവതിയെ വശീകരിക്കാന്‍ പ്രതി ആഭിചാരക്രിയകള്‍ നടത്തിയതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
വര്‍ക്ക് ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. യുവതി പിടഞ്ഞുമരിക്കുന്നതും വൈശാഖന്‍ പീഡിപ്പിക്കുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. മരിച്ചെന്ന് ഉറപ്പായ ശേഷം കെട്ടഴിച്ച് താഴെ കിടത്തി രണ്ട് തവണ പീഡിപ്പിച്ചു. വൈശാഖന്റെ പുതിയ കാമുകിയുടെ വിവരം യുവതി അറിഞ്ഞതോടെയാണ് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. ഇതിനിടെ വശീകരണ ശ്രമത്തിന്റെ ഭാഗമായി ത്യശൂരിലും ആലപ്പുഴയിലും ആണ് ആഭിചാരക്രിയകള്‍ നടത്തിയത്.
തുടര്‍ന്നും യുവതി അകന്ന് നില്‍ക്കാന്‍ തുടങ്ങിയതോടെ നഗ്‌നഫോട്ടോയുടെ കാര്യം പറഞ്ഞ് വര്‍ക് ഷോപ്പിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി വൈശാഖനായിരിക്കുമെന്ന് യുവതി ഡയറിയില്‍ കുറിക്കുകയും ചെയ്തിരുന്നു. യുവതിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം തിരിച്ചെത്തി സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിക്കാനായിരുന്നു പ്രതിയുടെ പദ്ധതി.
തുടക്കത്തില്‍തന്നെ ദുരൂഹത തോന്നിയതോടെ പൊലീസ് ഉടന്‍തന്നെ വര്‍ക്ഷോപ് സീല്‍ ചെയ്തതോടെയാണ് പ്രതിയുടെ നീക്കം പാളിയത്. തുടര്‍ന്ന് വൈശാഖനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകം തെളിയുകയായിരുന്നു. യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിട്ടും ആര്‍ക്കും സംശയത്തിന് ഇടനല്‍കാത്ത വിധമായിരുന്നു വൈശാഖന്റെ പെരുമാറ്റം. ഇവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നാട്ടുകാര്‍ക്കു സംശയങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ പ്രതിയോടുള്ള വൈരാഗ്യം കൊണ്ട് യുവതി വൈശാഖന്റെ വര്‍ക് ഷോപ്പിലെത്തി ആത്മഹത്യ ചെയ്തതാകുമെന്നായിരുന്നു നാട്ടുകാരും കരുതിയത്.
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📳 വൈറൽ സ്റ്റോറീസ് #📰ബ്രേക്കിങ് ന്യൂസ്
#😢 പിടഞ്ഞു മരിക്കുമ്പോഴും പീഡിപ്പിച്ചു, വശീകരിക്കാൻ ആഭിചാരക്രിയ; എല്ലാം CCTV-യിൽ
മരിച്ച യുവതിയോട് കൊടുംക്രൂരത! പുതിയ കാമുകിയെ ചൊല്ലി തര്‍ക്കം; പിന്നാലെ കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചത് മൂന്ന് തവണ; കേരളം കേട്ടിട്ടില്ലാത്ത നെക്രോഫീലിയ! സിസിടിവിയില്‍ തെളിഞ്ഞത് വൈശാഖന്‍ എന്ന സൈക്കോയുടെ യഥാര്‍ത്ഥ മുഖം; മാളിക്കടവ് കൊലപാതകത്തില്‍ നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍.
കോഴിക്കോട് മാളിക്കടവില്‍ 26കാരിയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച ശേഷം യുവതി മൂന്ന് തവണ പീഡിപ്പിക്കപ്പെട്ടതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
ഇതിന്റെ തെളിവുകള്‍ പ്രതിയായ വൈശാഖന്റെ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക്‌ഷോപ്പിലെ സിസിടിവിയില്‍ നിന്ന് പൊലീസ് കണ്ടെത്തി.യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്ന പ്രതി, വര്‍ക്ഷോപ്പില്‍ വന്നില്ലെങ്കില്‍ അവ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും വൈശാഖന്‍ പൊലീസിനോട് പറഞ്ഞു. ബന്ധുകൂടിയായ യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയം പ്രതിക്കുണ്ടായിരുന്നു.
ജനുവരി 24നാണ് ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് സ്വന്തം സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയതിന് ശേഷം പ്രതി വൈശാഖന്‍ യുവതിയെ കൊലപ്പെടുത്തിയത്. ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഉറക്കഗുളിക ചേര്‍ത്ത ശീതളപാനീയം യുവതിക്ക് നല്‍കി. ശേഷം തൂങ്ങിമരിക്കാനെന്ന വ്യാജേന രണ്ട് കുരുക്കുകള്‍ തയ്യാറാക്കുകയും യുവതി കഴുത്തില്‍ കുരുക്കിട്ടതിന് പിന്നാലെ സ്റ്റൂള്‍ ചവിട്ടിത്തെറിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വര്‍ക്ഷോപ്പിലെ 3 മണിക്കൂറിലേറെയുള്ള ദൃശ്യങ്ങളില്‍ യുവതിയെ കൊലപ്പെടുത്താന്‍ വൈശാഖന്‍ നടത്തിയ ആസൂത്രിത ശ്രമങ്ങളാണുള്ളതെന്നു പൊലീസ് പറഞ്ഞു. ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി കുടിപ്പിച്ച ശേഷം മര്‍ദിച്ചവശയാക്കി. കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചു. കെട്ടഴിച്ചു കിടത്തിയ ശേഷം 2 തവണ പീഡിപ്പിച്ചതായി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായി. പുതിയ കാമുകിയുടെ വിവരം യുവതി അറിഞ്ഞതോടെയാണ് വൈശാഖന്‍ കൊലപാതകം ആസൂത്രണം ചെയ്തത്. മറ്റു പെണ്‍കുട്ടികളുടെയും ജീവിതം തകരാതിരിക്കാന്‍ സംഭവം പുറത്തറിയിക്കുമെന്ന് യുവതി രണ്ടു മാസം മുന്‍പ് വൈശാഖനോട് പറഞ്ഞിരുന്നു.
#😮 മുംബൈയിൽ വിമാനാപകടം ; അജിത് പവാർ കൊല്ലപ്പെട്ടു
ബരാമതിയില്‍ വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു,
മുംബൈ: മഹാരാഷ്ട്രയിലെ ബരാമതിയില്‍ വിമാനം തകർന്നു വീണുണ്ടായ അപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു
66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന നാല് പേർക്കും ജീവൻ നഷ്ടപ്പെട്ടു. അജിത് പവാറും സുരക്ഷാ ഉദ്യോഗസ്ഥനും സഹായിയും പൈലറ്റും ജീവനക്കാരനും ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മുംബൈയില്‍ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാർ സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്തത്. അപകടത്തില്‍ പെട്ടതോടെ വിമാനം പൂർണ്ണമായും കത്തിനശിച്ചു.
ലാൻ്റിംഗിന് തൊട്ടുമുമ്പായിരുന്നു വിമാനം അപകടത്തില്‍ പെട്ടത്. രാവിലെ 8.45ഓടെയാണ് അപകടമുണ്ടായത്. താഴെ വീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അജിത് പവാറിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരും അനുയായികളും പൈലറ്റും മരിച്ചു. വിമാനം അപകടത്തില്‍ പെട്ട ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല.
കൊറിയൻ സുഹൃത്ത്' എന്ന പേരില്‍ കബളിപ്പിച്ചതോ?, നോട്ട്ബുക്കില്‍ കൊറിയൻ കുറിപ്പുകള്‍; ആദിത്യയുടെ ഫോണ്‍ ലോക്ക് ചെയ്ത നിലയില്‍
എറണാകുളം ജില്ലയിലെ തിരുവാങ്കുളത്ത് ക്വാറിയില്‍ വിദ്യാർത്ഥിനി ആദിത്യ (16) യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജ്ജിതം.
കൊറിയൻ സുഹൃത്തിന്റെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്നു എന്ന ആദിത്യയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. കൊറിയൻ സുഹൃത്ത് എന്ന പേരില്‍ മറ്റാരെങ്കിലും ആദിത്യയെ കബളിപ്പിച്ചിരുന്നോ എന്ന സംശയവും പൊലീസിനുണ്ട്.
ആദിത്യയുടെ ഫോണ്‍ ലോക്ക് ചെയ്ത നിലയിലാണ്. ലോക്ക് തുറന്നു ഫോണ്‍ വിശദമായി പരിശോധിക്കുന്നതിലൂടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്ന് ചോറ്റാനിക്കര പൊലീസ് സൂചിപ്പിച്ചു. സംഗീതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൊറിയൻ സുഹൃത്ത് ഒരാഴ്ച മുമ്പ് അപകടത്തില്‍ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ ജീവൻ വെടിയുന്നു എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്.
കുട്ടിയുടെ ബാഗില്‍ ഉണ്ടായിരുന്ന ബുക്കില്‍നിന്ന് ലഭിച്ച ഇംഗ്ലീഷില്‍ എഴുതിയ മൂന്നു പേജ് വരുന്ന കുറിപ്പിലാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്തിനെ കുറിച്ചും സുഹൃത്ത് ദിവസങ്ങള്‍ക്കു മുൻപ് മരിച്ചതിനെ കുറിച്ചും പറഞ്ഞിട്ടുള്ളത്. കുട്ടിയുടെ നോട്ട്ബുക്കില്‍ കൊറിയൻ ഭാഷയിലുള്ള കുറിപ്പുകളും ഉണ്ട്. സുഹൃത്തിന്റെ മരണം താങ്ങാനാവുന്നില്ലെന്നും, അതിനാല്‍ ജീവിതം അവസാനിപ്പിക്കുന്നുവെന്നും കുറിപ്പിലുണ്ട്.
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📳 വൈറൽ സ്റ്റോറീസ്
നാടിനെ നടുക്കി കുവൈത്ത് ജയിലിലെ തീപിടുത്തം: മരണം മൂന്നായി; വിടവാങ്ങി ധീരനായ ഉദ്യോഗസ്ഥൻ..
കുവൈത്ത് സിറ്റി: കുവൈത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കറക്ഷണല്‍ ഇൻസ്റ്റിറ്റ്യൂഷൻസില്‍ ഉണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദ്യോഗസ്ഥൻ മുഹമ്മദ് സാദ് അല്‍-ഹാജ്രി മരണപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അപകടമരണത്തെ തുടർന്ന് മുഹമ്മദ് സാദ് അല്‍-ഹാജ്രി രക്തസാക്ഷിയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. റിപ്പോർട്ടനുസരിച്ച് ഇതോടെ മരണസംഖ്യ മൂന്നായി.
തീപിടുത്തത്തെ തുടർന്ന് മറ്റൊരു ഉദ്യോഗസ്ഥാനായ സൗദ് അല്‍-ഹംസാനും ഒരു ഈജിപ്ഷ്യൻ തൊഴിലാളിയും മരണപ്പെട്ടിരുന്നു. വാറന്റ് ഓഫീസർ മുഹമ്മദ് അല്‍-ഷറാഫും രണ്ട് ഈജിപ്ഷ്യൻ തൊഴിലാളികളും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അന്തരിച്ച അല്‍-ഹാജ്രിയുടെ വേർപാടില്‍ ആഭ്യന്തര മന്ത്രാലയം അപലപിച്ചു. കൂടാതെ ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ് ഉള്‍പ്പെടെയുള്ള മന്ത്രാലയ നേത്യത്വവും ഉദ്യോഗസ്ഥരും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
#📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📳 വൈറൽ സ്റ്റോറീസ്
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
ഭര്‍ത്താവിന്റെ അടുത്തേക്ക് വിസിറ്റ് വിസയിലെത്തിയ മലയാളി വീട്ടമ്മ സൗദിയില്‍ അന്തരിച്ചു.
ദമ്മാം: ഭര്ത്താവിന്റെ അടുത്തേക്ക് വിസിറ്റ് വിസയില് എത്തിയ മലയാളി വീട്ടമ്മ സൗദിയില് ഹൃദയാഘാതം മൂലം മരിച്ചു.
ആലപ്പുഴ നൂറനാട് സ്വദേശിനി കല്ലിക്കോട്ട് പുത്തന്വീട്ടില് മഞ്ജു പുഷ്പവല്ലി (48) ആണ് മരിച്ചത്. ജുബൈലില് ജോലി ചെയ്യുന്ന ഭര്ത്താവ് പ്രസാദ് ജനാര്ദ്ദനന്റെ അടുത്തേക്ക് 11 മാസം മുമ്പാണ് സന്ദര്ശക വിസയില് മഞ്ജു എത്തിയത്. അടുത്ത മാസം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.
താമസ സ്ഥലത്ത് നിന്നും അബോധാവസ്ഥയിലായ ഇവരെ റെഡ് ക്രസന്റ് ആംബുലന്സില് ജുബൈല് ജനറല് ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്ക്ക് ഇവര് നേരത്തെ ചികിത്സ തേടിയിരുന്നു.
ജുബൈല് ജനറല് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങല് പൂര്ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. നിയമ നടപടികള് പ്രവാസി വെല്ഫെയര് ജുബൈല് ജനസേവന വിഭാഗം കണ്വീനര് സലിം ആലപ്പുഴയുടെ നേതൃത്വത്തില് ആണ് പുരോഗമിക്കുന്നത്.
#📰ബ്രേക്കിങ് ന്യൂസ് #📈 ജില്ല അപ്ഡേറ്റ്സ്
#🥲 ഞെട്ടിച്ച് സ്വർണവില; റെക്കോർഡ് തകർത്തുള്ള പോക്ക്! കണ്ണീരിൽ ആഭരണപ്രേമികൾ
കേരളത്തില്‍ സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന കുതിപ്പ്. ഗ്രാമിന് 460 രൂപയും പവന് 3680 രൂപയും വര്‍ധിച്ചു. കേരളത്തില്‍ ഇന്നുവരെ ഒറ്റയടിക്ക് ഇത്രയും രൂപ വര്‍ധിച്ചിട്ടില്ല. കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14190 രൂപയാണ് വില. പവന് 113520 രൂപയുമായി. ചരിത്ര വിലയിലാണ് സ്വര്‍ണ വില്‍പ്പന.
#🥲 തൊട്ടാല്‍ പൊള്ളും പൊന്ന്; ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്
ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 104,240 രൂപയാണ് വിപണി വില. ഒരു പവന്‍ സ്വര്‍ണത്തിന് 1240 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്ന് 22 കാരറ്റ് ഗ്രാം വില 13,030 രൂപയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 125 രൂപ കൂടി 10,710 രൂപയായി. ഇതോടെ പവന് 85680 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 95 രൂപ കൂടി 8340 രൂപയിലും പവന് 66720 രൂപയിലുമെത്തി.
#🚨ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ
ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍
തിരുവനന്തപുരത്തെ എസ്‌ഐടി ഓഫീസില്‍ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞവർഷം ഒക്ടോബറിലും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക ശില്‍പത്തിലെ സ്വർണപ്പാളികള്‍ മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു അന്ന് മൊഴി രേഖപ്പെടുത്തിയത്. തന്റെ അനുമതിയില്ലാതെയാണ് വിഗ്രങ്ങള്‍ സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും സന്നിധാനത്ത് വച്ച് നവീകരിക്കാനാണ് താൻ അനുമതി നല്‍കിയതെന്നുമായിരുന്നു തന്ത്രി അന്ന് അന്വേഷണ സംഘത്തോട് പറഞ്ഞത്.
പിന്നീട്, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനെ അറസ്റ്റ് ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിച്ചത് കണ്ഠരര് രാജീവര് ആണെന്ന മൊഴിയാണ് പത്മകുമാർ നല്‍കിയത്. ഈ മൊഴിയില്‍ ഇപ്പോഴും പത്മകുമാർ ഉറച്ചുനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകാനാണ് തന്ത്രിയെ ചോദ്യം ചെയ്തത്. എന്നാല്‍ താനല്ല പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് എന്നായിരുന്നു തന്ത്രിയുടെ വാദം.
അതേസമയം, ശബരിമല സ്വർണക്കൊള്ളയില്‍ ഇഡി കേസ് എടുത്തു. പിഎംഎല്‍എ നിയമപ്രകാരം ഇസിഐആർ രജിസ്റ്റർ ചെയ്തു. എഫ്‌ഐആർ, അനുബന്ധ രേഖകള്‍, സാക്ഷി മൊഴികള്‍ എന്നിവ നേരത്തെ തന്നെ ഇഡിക്ക് കൈമാറിയിരുന്നു. കൊല്ലം വിജിലൻസ് കോടതിയാണ് ഇഡിക്ക് രേഖകള്‍ കൈമാറാൻ ഉത്തരവിട്ടിരുന്നത്.
എട്ടാം തിയതിയാണ് കേസ് എടുക്കാൻ ഡയറക്ടറേറ്റില്‍ നിന്നും അനുമതി ലഭിച്ചത്. നിലവില്‍ എസ്‌ഐടി കേസില്‍ പ്രതികള്‍ ആയവരെ എല്ലാം ഇഡി പ്രതികളാക്കും. സ്വത്ത് മരവിപ്പിക്കുന്നത് അടക്കമുള്ള നടപടികള്‍ ആദ്യം തന്നെ പൂർത്തിയാക്കാനാണ് നീക്കം. കൊല്ലം കോടതിയില്‍ കസ്റ്റഡി അപേക്ഷ നാളെ തന്നെ നല്‍കാനാണ് നീക്കം.
#📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്












