Simon
ShareChat
click to see wallet page
@simonpd
simonpd
Simon
@simonpd
ഞാൻ ഞാൻ മാത്രം.
വോട്ടിംഗ് മെഷീൻ EVM തുറക്കാനുള്ള രഹസ്യ കോഡ്നമ്പർ അറിയുമെങ്കിൽ EVM ആപ്പ് വഴി തിരിമറി നടത്താം... ---------------------------------------------------------------------- നമ്മുടെ ഫോണുകളിൽ വരുന്ന OTP അക്കങ്ങൾ ഉപയോഗിച്ച് നെറ്റിലെ ഫയലുകൾ തുറന്നു അവയെ എഡിറ്റ് ചെയ്യാൻ നമുക്ക് കഴിയുന്നു. ഇതേപോലെ രഹസ്യ നമ്പറുകൾ ഉപയോഗിച്ച് EVM ഉം തുറക്കാം എഡിറ്റ് ചെയ്യാം. കാരണം ഈ മെഷീൻ പ്രവർത്തിക്കുന്നത് ഒരു സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ്, അതിനെ നെറ്റുമായി ബന്ധിപ്പിക്കാൻ കഴിയില്ല എന്നത് തെരഞ്ഞെടുപ്പ് കമീഷന്റെ വാദം മാത്രമാണ്. തെളിയിക്കപ്പെട്ടിട്ടില്ല. ഉദാഹരണം സർക്കാരിലേക്ക് ഓൺലൈനിൽ ഒരു അപേക്ഷ കൊടുക്കണം ഒരു പാസ്പോർട്ടിനു എന്ന് സങ്കൽപ്പിക്കുക. കേന്ദ്ര സർക്കാരിന്റെ പാസ്പോർട്ട്‌ സേവാ കേന്ദ്രയുടെ സൈറ്റിൽ കയറി നമ്മുടെ ഫോൺ നമ്പറും ആധാർ നമ്പറും കൊടുക്കുമ്പോൾ തന്നെ രാജ്യത്തിന്റെ ഏതോ മൂലയിലുള്ള കമ്പ്യൂട്ടർ അപേക്ഷകനായ നമ്മളെ തിരിച്ചറിയുന്നു... അപേക്ഷ സ്വീകരിക്കാൻ ആ കമ്പ്യൂട്ടർ തയ്യാറാകുന്നു... അത്ഭുതമല്ലേ... നമ്മുടെ ആധാർ നമ്പറും ഫോൺ നമ്പറും കിട്ടിയപ്പോൾ ആ കമ്പ്യൂട്ടർ നമ്മെ തിരിച്ചറിഞ്ഞു. അതാണ്‌ സോഫ്റ്റ്‌വെയർ മാജിക്ക്!!! (ഇതേ പോലെ EVM സോഫ്റ്റ്‌വെയറും കോഡ് നമ്പറുകൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കും... നിർമ്മാണ സമയത്തു അതിന്റെ റീ ഒപ്പണിംഗിന് വേണ്ടി അതിൽ സെറ്റ് ചെയ്ത കോഡുകൾ അറിയുന്നവർക്ക് അതിലെ കണ്ടന്റ് നെ എഡിറ്റ് ചെയ്യാം ) ................. ഇനി നമുക്ക് പാസ്സ്പോർട്ട് അപേക്ഷ കൊടുക്കാം സർക്കാരിന്റെ സൈറ്റിലെ കോളങ്ങൾ നമ്മുടെ കയ്യിലെ ഫോണിൽ നിന്നുംകൊണ്ട് നമ്മൾ പൂരിപ്പിക്കുന്നു... നമ്മുടെ അപേക്ഷകൾ നമ്മൾ പൂരിപ്പിക്കുന്നത് നൂറുകണക്കിന് കിലോമീറ്ററുകൾ അകലെയുള്ള കമ്പ്യൂട്ടറിലാണ് എന്നോർക്കണം... അപേക്ഷ പൂരിപ്പിച്ചു കഴിഞ്ഞാൽ സബ്‌മിറ്റ് ചെയ്യുന്ന അതെ സമയം തന്നെ വിദൂരസ്ഥമായ ആ കമ്പ്യൂട്ടർ അപേക്ഷ പരിശോധിക്കുന്നു... പൂരിപ്പിക്കാൻ വിട്ട് പോയ കോളങ്ങൾ പൂരിപ്പിക്കാൻ നമ്മോട് ആവശ്യപ്പെടുന്നു... എല്ലാം ശരിയെങ്കിൽ അപ്പോൾ തന്നെ അപേക്ഷ നമ്പർ കിട്ടുന്നു... 👉🏾ഓർക്കുക... കംപ്യൂട്ടർ തരുന്നത് ഒരു നമ്പറാണ് 👈🏿 ഈ നമ്പർ ഉപയോഗിച്ച് നമ്മുടെ പാസ്സ്പോർട്ട് അപേക്ഷ അതെ സൈറ്റിൽ കയറി നമുക്ക് കണ്ടെത്താം പുരോഗതി മനസ്സിലാക്കാം. അതായത് നമ്മുടെ അപേക്ഷ നമ്പർ പാസ്പോർട്ട് സോഫ്റ്റ്‌വെയർ തിരിച്ചറിയുന്നു. അതൊരു മനുഷ്യനല്ല. എന്നിട്ടും മനുഷ്യനെ പോലെ ചിന്തിച്ചു നിരവധി അപേക്ഷ കൾക്കിടയിൽ നിന്നും അപേക്ഷ കണ്ടെത്തി എനിക്ക് തരുന്നു... അതി വിദൂരമായ ഒരു കമ്പ്യൂട്ടറിലെ സോഫ്റ്റ്‌വെയർ നമ്മുടെ ഇച്ഛക്ക്‌ അനുസരിച്ചു നമ്മൾ ഉപയോഗിക്കുന്നു. അതിനു നമ്മെ സഹായിച്ചതാകട്ടെ ചില അക്കങ്ങളും. പാസ്പോർട്ട്‌ മാത്രമല്ല എല്ലാ ഓൺലൈൻ സർക്കാർ സേവനങ്ങളും OTP അപേക്ഷ നമ്പർ പോലുള്ള അക്കങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് നമുക്ക് സേവനങ്ങൾ നൽകുന്നത്. ഇത് സാധ്യമാക്കുന്നത് ഇന്റർനെറ്റ് വഴിയാണല്ലോ എന്നാൽ നെറ്റ് ഇല്ലാതെ മറ്റു മാർഗങ്ങൾ വഴിയും മുൻപ് ഫോണുകളിൽ നമ്മൾ ഫയലുകൾ അയച്ചിരുന്നു. ബ്ലൂടൂത്ത് എന്ന സാങ്കേതിക വിദ്യ വഴി... വയർലെസ് വഴി യും ഇതൊക്കെ സാധിക്കും... EVM കൾ ഇന്റർനെറ്റ്, ബ്ലൂടൂത്ത്, വയർലെസ്, ഫാക്സ്, കമ്പിയില്ലാ കമ്പി തുടങ്ങിയ പഴയ മോഡൽ സാങ്കേതിക വിദ്യകൾ കൊണ്ട് EVM നെ കണക്ട് ചെയ്യാൻ കഴിയില്ല എന്ന് തെളിഞ്ഞിട്ടില്ല... ഇവയുടെ സ്ഥാനത്ത് ഉപയോഗിക്കാവുന്ന ഇതൊന്നുമല്ലാത്ത പുതിയ എനർജി പാത്തുകൾ കണ്ടു പഠിച്ചിട്ടുണ്ടോ എന്നും പരിശോധിക്കപ്പെട്ടിട്ടില്ല 👉🏾ഇന്ത്യയിലെ EVM സത്യസന്ധമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ട്... 👈🏿 നെറ്റുമായോ വൈഫൈ നെറ്റുമായോ EVM കണക്ട് ചെയ്യാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചാൽ പോര അത് തെളിയിക്കണം... കണക്ട് ചെയ്യാൻ സാധിക്കും എന്ന് പറഞ്ഞവരെ എന്നാൽ അതൊന്നു കാണിച്ചു തരാൻ വെല്ലുവിളിച്ച കമ്മീഷൻ... ഒരു നിബന്ധന മുന്നോട്ടു വച്ചു മെഷീനിൽ തൊടാൻ പറ്റില്ല എന്ന്... അതായത് മെഷീൻ പരിശോധിക്കാൻ പറ്റില്ലെന്ന്... കമ്മീഷൻ നുണ പറയുകയാണെന്നു അതോടെ ഇന്ത്യക്കാർക്ക് ബോധ്യമായി.. EVM നെറ്റ് വർക്ക് സ്വീകരിക്കുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത് എന്നത് കൊണ്ടല്ലേ പരിശോധിക്കാൻ സമ്മതിക്കാത്തത്.... ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തിൽ മൊബൈൽ ഫോൺ കൊണ്ടുപോകരുതെന്ന് ചട്ടം കൊണ്ടുവന്നതിലുമില്ലേ ഒരു ദുരൂഹത..... ആരാണ് മൊബൈൽ ഫോണിനെ ഭയപ്പെടുന്നത്..... നോക്കൂ EVM നേക്കാൾ ആയിരം മടങ്ങ് സങ്കീർണ്ണമായ ഉപഗ്രഹങ്ങളെ ഭൂമിയിൽ ഇരുന്ന് നിയന്ത്രിക്കുന്ന കാലമാണ്... 400 km ഉയരത്തിൽ ഭൂമിയെ ചുറ്റുന്ന ഇന്റർ നാഷണൽ സ്‌പേസ് സെന്ററിലെ കമ്പ്യൂട്ടറുകളെ ഭൂമിയിൽ ഇരുന്ന് റിമോട്ടിൽ നിയന്ത്രിക്കുന്ന കാലം... ആളില്ലാ വിമാനങ്ങൾ കിറുകൃത്യമായി ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്തുന്ന കാലം.... ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ 400 gm ഭാരം മാത്രമുള്ള ഒരു പേട്ട് മെഷീൻ ദൂരേയിരുന്നു നിയന്ത്രിക്കാൻ പറ്റില്ല എന്ന വാദം... എത്ര വലിയ തട്ടിപ്പാണ് . അപ്പോൾ EVM ന്റെ സത്യസന്ധത സംശയാസ്പദം തന്നെ.... #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔶 BJP
🗳️ രാഷ്ട്രീയം - @೧103163 @[(06u3ಐ 0000062000; வேவும் வூழிபேல் {ನೆ 0|006 8!006[00: @Aomm mniplamim "onon Opom Ooppdn @೧103163 @[(06u3ಐ 0000062000; வேவும் வூழிபேல் {ನೆ 0|006 8!006[00: @Aomm mniplamim "onon Opom Ooppdn - ShareChat
15 വർഷക്കാലം ഗുജറാത്ത് ഭരിച്ച, ഇപ്പോഴും ബിജെപി ഭരിച്ചുകൊണ്ടിരിക്കുന്ന സംഘിയായ മോദിയോടും, ഇപ്പോഴും യുപി ഭരിച്ചുകൊണ്ടിരിക്കുന്ന സംഘിയായ യോഗി ആദിത്യനാഥിനോടും , സംഘികളുടെ ആസ്ഥാന കേന്ദ്രമായ നാഗ്പൂരിനോടും നല്ല പച്ച മലയാളത്തിൽ ഭൂജാതനായ കേരളീയനും, സർവോപരി ഇന്ത്യൻ പൗരയുമായ ഞാനൊരു കാര്യം പറയാം... നിങ്ങളുടെ നാട്ടിൽ മനുഷ്യരെ ചാണകം തീറ്റിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്... നിങ്ങളുടെ നാട്ടിൽ മനുഷ്യർ ചാണകം തിന്നുന്നതും ഞാൻ കണ്ടിട്ടുണ്ട്... ഈ ഭൂമിയിൽ വേറെ ഒരിടത്തും ചാണകം തിന്നുന്ന മനുഷ്യരെ ഞാൻ കണ്ടിട്ടില്ല.... മലയാളി ചാണകം തിന്നാറില്ല... പകരം പോത്തിറച്ചി കഴിക്കും... പശുവിനെ ഞങ്ങളുടെ നാട്ടിൽ വെട്ടാറില്ല... പോത്തിനെ പശുവായി കാണുന്നത് നിങ്ങളുടെ വിവരക്കേട്... അത് ഞങ്ങളുടെ കുറ്റമല്ല... പോത്തായാലും പശു ആയാലും ഞങ്ങൾ ആരെയും നിർബന്ധിച്ചു കഴിപ്പിക്കാറില്ല... അവരവർക്ക് ഇഷ്ടപ്പെട്ട ആഹാരം സ്വാതന്ത്ര്യത്തോടെ ധൈര്യസമേതം കഴിക്കാൻ പറ്റുന്ന ഇന്ത്യയിലെ ഒരേയൊരു സ്ഥലം കേരളമാണ്.... ഇഷ്ടപ്പെട്ട ആഹാരം കഴിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശമാണ്... അത് സംഘികളുടെ ഔദാര്യമല്ല.... പോത്ത്, ആട്, കോഴി ,മീന് താറാവ്, പന്നി പച്ചക്കറി എന്നിങ്ങനെ കഴിക്കാൻ പറ്റുന്ന ഏത് ആഹാരവും സന്തോഷത്തോടെ സ്വാതന്ത്ര്യത്തോടെ കഴിക്കാൻ പറ്റുന്ന ഇന്ത്യയിലെ ഏക സംസ്ഥാനവും കേരളമാണ്... ഇഷ്ടപ്പെട്ട ആഹാരം കഴിച്ചതിന്റെ പേരിൽ കേരളത്തിൽ ആരും ആരെയും തല്ലി കൊന്നിട്ടില്ല.... വിവരത്തിലും വിദ്യാഭ്യാസത്തിലും കേരളം ഇന്ത്യയിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ്... രാജ്യത്തെ വിവരമുള്ള ഏതൊരു മനുഷ്യനോട് ചോദിച്ചു നോക്കിയാലും അവർ പറയും ഇന്ത്യയിലെ ഏറ്റവും നമ്പർ വൺ സ്റ്റേറ്റ് കേരളമാണെന്ന്.... ലോകത്തുള്ള മനുഷ്യരോട് ചോദിച്ചാലും അവരും പറയും ഇന്ത്യയിലെ നമ്പർവൺ സ്റ്റേറ്റ് കേരളം ആണെന്ന്..... അത് കേരളത്തെ സംഘിക്ക് ഭരിക്കാൻ അവസരം കൊടുക്കാത്തതുകൊണ്ടാണ് ഹേ.... രാജ്യത്തെ ഏറ്റവും ഉയർന്ന ജീവിത നിലവാരം പുലർത്തുന്നത് കേരളീയരാണ്... ഇന്ത്യയിലെ ഏറ്റവും ഉയർന്ന ആരോഗ്യനിലവാരം നിലനിൽക്കുന്നത് കേരളത്തിലാണ്... അത് കേരളത്തെ സംഘിക്ക് ഭരിക്കാൻ അവസരം കൊടുക്കാത്തതുകൊണ്ടാണ് ഹേ.... ഏറ്റവും കൂടുതൽ വിദ്യാഭ്യാസം ഉള്ള മനുഷ്യരും... ഏറ്റവും കൂടുതൽ കുട്ടികൾ വിദ്യാഭ്യാസം ചെയ്യുന്നതും... ഏറ്റവും കൂടുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉള്ളതും... ഏറ്റവും കൂടുതൽ ഹോസ്പിറ്റലുകൾ ഉള്ളതും... ഏറ്റവും കൂടുതൽ വീടുകളിൽ വൈദ്യുതി എത്തുന്നതും... ഏറ്റവും കൂടുതൽ വീടുകളിൽ കുടിവെള്ളമെത്തുന്നതും കേരളത്തിലാണ്... 90% ത്തോളം ജനങ്ങളും അറ്റാച്ചഡ് ബാത്റൂം ഉള്ള വാർക്ക വീടുകളിൽ അന്തിയുറങ്ങുന്നതും കേരളത്തിലാണ്.... മുസ്ലിമും ക്രിസ്ത്യാനിയും ഹിന്ദുവും ഒരുമിച്ച് ജീവിക്കുന്നത് ഇന്ത്യയിൽ തന്നെ കേരളത്തിൽ മാത്രമാണ്.... ഇതൊക്കെ സാധ്യമായത് കേരളത്തെ സംഘിക്ക് ഭരിക്കാൻ അവസരം കൊടുക്കാത്തതുകൊണ്ടാണ് ഹേ.... മോദി ഭരിച്ച ഗുജറാത്തിലെ പോലെ കേരളത്തിൽ ജനങ്ങൾ പുഴുക്കളെപ്പോലെ ചേരികളിൽ അന്തിയുറങ്ങുന്നില്ല മിസ്റ്റർ... യോഗിയുടെ യുപിയിലെ പോലെ സൈക്കിളിൽ ശവം കെട്ടിവെച്ചു കൊണ്ടുപോകേണ്ട ഗതികേട് കേരളത്തിനില്ല ഹേ... മോദിയുടെ ഗുജറാത്തിലെ പോലെ സ്കൂളുകൾ അടച്ചുപൂട്ടി വിവരവും വിദ്യാഭ്യാസവും ഇല്ലാതെ തൊഴിലില്ലാതെ ഒരു ജനത കേരളത്തിൽ പട്ടിണി കിടക്കുന്നില്ല മിത്രമേ... അത് കേരളത്തെ സംഘിക്ക് ഭരിക്കാൻ അവസരം കൊടുക്കാത്തതുകൊണ്ടാണ് ഹേ.... നിങ്ങൾ ഭരിക്കുന്ന ഏതെങ്കിലും ഒരു സ്റ്റേറ്റ് നല്ലതാണെന്ന് നിങ്ങൾ പറ... അങ്ങനെ ഒന്നില്ല എന്ന് നിങ്ങൾക്ക് തന്നെ അറിയാം.... ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും കേരളത്തിൽ ഇടകലർന്ന ജീവിക്കുന്നത് കണ്ടിട്ട് നോർത്ത് ഇന്ത്യൻ ഗോസ്സായിമാർ വരെ ഞെട്ടിയിട്ടുണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്... നിങ്ങളുടെ സംസ്ഥാനങ്ങളിൽ ആളുകൾ ചേരിതിരിഞ്ഞാണ് ജീവിക്കുന്നതെന്ന് ഈ രാജ്യത്ത് ആർക്കാണ് അറിയാൻ പാടില്ലാത്തത്.... നിങ്ങൾക്ക് തന്നെയറിയാം കേരളം ഇന്ത്യയിലെ നമ്പർവൺ സ്റ്റേറ്റ് ആണെന്ന്... കേരളീയർ രാജ്യത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ ജീവിക്കുന്നവരാണെന്ന്.... കേരളത്തോട് നിങ്ങൾക്ക് വല്ലാത്ത അസൂയ തോന്നുന്നുണ്ട് അല്ലേ... കേരളത്തിന്റെ ഉടുതുണി പറിച്ചുകളയാൻ തോന്നുന്നുണ്ട് അല്ലേ... കേരളത്തെ കോണകം ഉടുപ്പിക്കാൻ തോന്നുന്നുണ്ട് അല്ലേ.... കേരളത്തെ ചാണകം തീറ്റിക്കാൻ തോന്നുന്നുണ്ട് അല്ലേ.... കേരളത്തിന്റെ ഈ ജീവിതനിലവാരം പാടെ നശിപ്പിച്ചു കളയാൻ തോന്നുന്നുണ്ട് അല്ലേ⁉️ നടക്കില്ല... കേരളം ചാണകം തിന്നില്ല... കേരളം ചാണകത്തിൽ ചവിട്ടില്ല മിത്രമേ... ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന നിലവാരത്തിൽ ജീവിക്കുന്ന ഒരു സമൂഹത്തെ അവഹേളിക്കാൻ നിങ്ങൾ തിരഞ്ഞെടുത്ത മാർഗം തന്നെ വർഗീയതയുടെതാണ്... ❗കുഷ്ഠം പിടിച്ച നിങ്ങളുടെ മനസ്സ് പോലെ തന്നെയാണ് നിങ്ങളുടെ നാട്ടിലെ സ്ഥിതിയും... മതവും ജാതിയും ചാണകവും തിന്നുന്ന നിങ്ങളുടെ നാട്ടിൽ മനുഷ്യർ ചേരികളിലും പാലത്തിന്റെ അടിയിലും പട്ടിണി കിടക്കുന്നു....❗ ആദ്യം നിങ്ങൾ ആ മനുഷ്യർക്ക് നല്ല ആഹാരവും നല്ല പാർപ്പിടവും നല്ല ആരോഗ്യവും നല്ല വിദ്യാഭ്യാസവും നല്ല ജീവിതസൗകര്യങ്ങളും നൽകൂ എന്നിട്ട് കേരളത്തെ നന്നാക്കാം.... നിങ്ങൾ കേരളത്തിലേക്ക് വരൂ ഇഷ്ടപ്പെട്ട ആഹാരം കഴിക്കാം ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൂടെ എല്ലാം സഞ്ചരിക്കാം ഇഷ്ടമുള്ള കാലത്തോളം ഇവിടെ ജീവിക്കാം... മനസ്സിലെ കുഷ്ടം പിടിച്ച സംഘി കുപ്പായം അഴിച്ചു വെച്ചിട്ട് പച്ചയായ ഒരു മനുഷ്യനായിട്ട് വരിക.... #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔶 BJP
🗳️ രാഷ്ട്രീയം - mஜSெ கே0இo விஹ ஜாுவிவ ^Rfo mg mUoمدmo @90] ngmnl@B6Ja?  ೩ 8 8 KNNUR 7 AYAAAD" ೪೦ ಕ ಶ MALAAPURAN 41,199'8" PALAAD A 70 1015 న THRSSURA 05 ERIATUILAI  ROTTATAN 7550` DPUHA DATHANANIT =-51 35537 {O1 4`_70 TILANA #HAPURAN 43.072 G80630 630l8gjo  mueleu8 cdoisle mஜSெ கே0இo விஹ ஜாுவிவ ^Rfo mg mUoمدmo @90] ngmnl@B6Ja?  ೩ 8 8 KNNUR 7 AYAAAD" ೪೦ ಕ ಶ MALAAPURAN 41,199'8" PALAAD A 70 1015 న THRSSURA 05 ERIATUILAI  ROTTATAN 7550` DPUHA DATHANANIT =-51 35537 {O1 4`_70 TILANA #HAPURAN 43.072 G80630 630l8gjo  mueleu8 cdoisle - ShareChat
'വിശ്വഗുരു' ഗുജറാത്ത് മോഡൽ ഭരണം തിരുവനന്തപുരം കോർപ്പറേഷൻ ഒരു ബ്ലൂ പ്രിൻറ് കാഴ്ച! തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം കിട്ടിയപ്പോൾ നമ്മൾ കരുതി, ഇനിയിപ്പോ നഗരം അങ്ങ് സ്വർഗ്ഗമാകുമെന്ന്! "ഗുജറാത്ത് മോഡൽ" ഇവിടെ ഇറക്കുമതി ചെയ്യുമെന്ന് പറഞ്ഞവർ ഇപ്പോൾ ഗുജറാത്ത് മോഡൽ ആക്കി കാണിച്ചു തന്നു"കച്ചറ മോഡൽ" ആണ് ഗുജറാത്ത് മോഡൽ എന്ന് കാണിച്ചു തന്നു. ബിജെപി ഭരണത്തിന് കീഴിൽ തലസ്ഥാന നഗരി ഇപ്പോൾ ഒരു 'അന്താരാഷ്ട്ര നിലവാരമുള്ള' ചവറ്റുകുട്ടയായി മാറിയിരിക്കുകയാണ്. രാജേഷും സംഘവും നടത്തുന്ന ഈ 'അനന്യാദൃശ്യമായ' ഭരണത്തിലെ ചില ഹൈലൈറ്റുകൾ, ശുചിത്വം വെറും 'വാചകക്കസർത്തോ'? ആറ്റുകാൽ പൊങ്കാല കഴിഞ്ഞാൽ നഗരം വൃത്തിയാക്കാൻ സാധാരണ കുറച്ചു മണിക്കൂറുകൾ മതിയായിരുന്നു. എന്നാൽ ബിജെപി ഭരണത്തിൽ നഗരം വൃത്തിയാക്കാൻ പുണ്യാഹം തളിക്കണോ അതോ ഭജന ഇരിക്കണോ എന്ന കൺഫ്യൂഷനിലായിരുന്നു കോർപ്പറേഷൻ. അവസാനം നാട്ടുകാർ തന്നെ ചൂലുമായി ഇറങ്ങേണ്ടി വന്നു. "ശുചിത്വ ഭാരതം" എന്നത് വെറും ഫോട്ടോ എടുക്കാനുള്ള ഹാഷ്‌ടാഗ് മാത്രമാണെന്ന് രാജേഷും സംഘവും തെളിയിച്ചു! വെള്ളമില്ല, പക്ഷെ 'കണ്ണീരുണ്ട്' നഗരവാസികൾക്ക് കുടിവെള്ളം കൊടുക്കാൻ കഴിവില്ലെങ്കിലും, അവരെക്കൊണ്ട് കണ്ണീർ കുടിപ്പിക്കാൻ ഈ ഭരണസമിതിക്ക് പ്രത്യേക കഴിവുണ്ട്. മാർക്കറ്റിലും വീടുകളിലും വെള്ളമില്ലാതെ ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ, ഡൽഹിയിലും മറ്റും പോയി ഭക്തി കാണിക്കുകയും പിന്നെ കോർപ്പറേഷൻ ഓഫീസിൽ കസേരകളി നടത്താനായിരുന്നു ബിജെപി കൗൺസിലർമാർക്ക് താല്പര്യം. ഇരുട്ടിലായ വികസനം കൊണ്ട് വരുമെന്ന് ആരും പ്രധീക്ഷിച്ചില്ല ജീ യെ പോലെ വലിയൊരു മാസ്റ്റർ സ്‌ട്രോക്. തെരുവ് വിളക്കുകൾ കത്തുന്നില്ല! കരാർ കഴിഞ്ഞു പോലും. പകൽ വെളിച്ചത്തിൽ പോലും വഴി കാണാത്തവർക്ക് രാത്രിയിലെ കാര്യം പറയണോ? തെരുവുനായ്ക്കൾ രാജാക്കന്മാരായി വാഴുന്ന നഗരത്തിൽ, ജനങ്ങൾ ടോർച്ചും തെളിച്ചു നടക്കുന്നത് കാണുമ്പോഴാണ് "ഡിജിറ്റൽ ഇന്ത്യയുടെ" ഒരു ഗമ്മേ! തെരുവ് വിളക്കുകൾ കത്താത്തത് കൊണ്ട് നഗരവാസികൾക്ക് 'രാത്രികാഴ്ച' കൂടുമെന്നാണ് കൊട്ടാരത്തിലെ പുതിയ കണ്ടെത്തൽ. വികസനം കണ്ണഞ്ചിപ്പിക്കുന്നതാവണം എന്ന് കരുതിയാവും നഗരം മൊത്തം അങ്ങേര് അന്ധകാരത്തിലാക്കിയത്. മാറാത്തത് മാറും, പക്ഷേ നാറാത്തത് നാറും! "മാറാത്തത് മാറും" എന്നായിരുന്നല്ലോ വാഗ്ദാനം. ശരിയാണ്, നഗരത്തിലെ മാലിന്യപ്രശ്നം മാറിയില്ലെന്ന് മാത്രമല്ല, നഗരം മൊത്തം നാറാനും തുടങ്ങിയിരിക്കുന്നു. വികസനം എന്നാൽ ചാണകക്കുഴി ആണെന്ന് തെറ്റിദ്ധരിച്ചോ ആവോ? കാരണം ചാണക കുഴിയിൽ നിന്നും എഴുനേറ്റ് വരുന്നവർക്ക് അവരുടെ നാറ്റം അറിയില്ല. കിട്ടിയ സുവർണ്ണാവസരം ഇങ്ങനെയൊക്കെ അടിച്ചുതളിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ. ഒരു കോർപ്പറേഷൻ പോലും ഭരിക്കാൻ വകയില്ലാത്തവരാണോ ഈ കേരളം ഭരിക്കാൻ മോഹിക്കുന്നത്? "അച്ഛാ ദിൻ" വരുമെന്ന് കാത്തിരുന്ന തിരുവനന്തപുരംകാർക്ക് ഇപ്പോൾ നാറാത്തത് നാറി എന്നാണ് അനുഭവപ്പെടുന്നത്. #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔶 BJP
🗳️ രാഷ്ട്രീയം - M M - ShareChat
രഥം ഉരുണ്ടു , രക്തം വീണും അതാണ് ഇവരെ വളർത്തിയത്! എൽ.കെ. അദ്വാനിയുടെ രഥയാത്രയും ലഹളകളും (1990) ഇന്ന് നാം കാണുന്ന 'വികസന'ത്തിന്റെ മുഖംമൂടിക്കപ്പുറം, ഇന്ത്യ എന്ന മതനിരപേക്ഷ രാഷ്ട്രത്തിന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ മുറിവുകളുടെ ഒരു ചരിത്രമുണ്ട്. അധികാരത്തിലേക്കുള്ള വഴിയിൽ രക്തം വീണ വഴികളെയും, ജനങ്ങളെ തമ്മിലടിപ്പിച്ച വർഗീയ ധ്രുവീകരണത്തെയും കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ.. 1990-ലെ രഥയാത്രയെ തുടർന്നുണ്ടായ കലാപങ്ങളിൽ കുറഞ്ഞത് 564 പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. മറ്റു ചില റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,800-നും 2,000-ത്തിനും ഇടയിൽ ആളുകൾ മരിച്ചു. വിഭജനകാല കലാപങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു ഇതെന്ന് ഒരു ഇന്റലിജൻസ് റിപ്പോർട്ട് വിലയിരുത്തി. അയോധ്യ വെടിവയ്പ്പ്: 1990 ഒക്ടോബർ 30, നവംബർ 2 തീയതികളിൽ, ബാബരി മസ്ജിദ് തകർക്കാൻ ശ്രമിച്ച കർസേവകർക്ക് നേരെ ഉത്തർപ്രദേശ് പോലീസ് നടത്തിയ വെടിവയ്പ്പിൽ ഔദ്യോഗിക കണക്കനുസരിച്ച് 17 പേർ കൊല്ലപ്പെട്ടു. കർണാടകയിലെ വെടിവയ്പ്പ്: രഥയാത്ര ദാവങ്കരെയിൽ എത്തിയപ്പോഴുണ്ടായ സംഘർഷത്തിൽ പോലീസ് നടത്തിയ വെടിവയ്പ്പിൽ 8 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രഥയാത്ര കടന്നുപോയ ഗുജറാത്ത്, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും വ്യാപകമായ വർഗീയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡിസംബർ 6, 1992: വി.എച്ച്.പി., ബി.ജെ.പി., ശിവസേന തുടങ്ങിയ സംഘടനകളുടെ കർസേവകർ (ഏകദേശം 1.5 ലക്ഷം പേർ) മസ്ജിദ് പൂർണമായി ധ്വംസനം ചെയ്തു. ലഖ്നൗ, ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ വലിയ വർഗീയ കലാപങ്ങൾ ഉണ്ടായി. 2,000-ലധികം പേർ മരിച്ചു മരിച്ചവരിൽ ഭുരിഭാഗവും ന്യുനപക്ഷങ്ങൾ. 2002-ലെ ഗുജറാത്ത് കലാപം മോഡി ഭരണത്തിൽ: 2002-ലെ ഗുജറാത്ത് കലാപം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വർഗീയ സംഘർഷങ്ങളിൽ ഒന്നായിരുന്നു. ഔദ്യോഗിക കണക്കുകൾ: ആകെ 1,044 പേർ കൊല്ലപ്പെട്ടു, ഇതിൽ 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും ഉൾപ്പെടുന്നു. യഥാർത്ഥ കണക്കുകൾ: മനുഷ്യാവകാശ സംഘടനകളുടെ കണക്കനുസരിച്ച് മരണസംഖ്യ 2,000-ത്തിലധികം വരും. 223 പേരെ കാണാതാവുകയും 2,500-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നരോദ പാട്ടിയ കൂട്ടക്കൊല (Naroda Patiya Massacre): 2002 ഫെബ്രുവരി 28-ന് അഹമ്മദാബാദിൽ നടന്ന ഈ സംഭവത്തിൽ 97 മുസ്ലിങ്ങൾ (36 സ്ത്രീകളും 35 കുട്ടികളും ഉൾപ്പെടെ) ഏകദേശം 5,000 പേരടങ്ങുന്ന ഒരു ജനക്കൂട്ടത്താൽ കൊലചെയ്യപ്പെട്ടു. ഈ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ബജ്രംഗ് ദളിലും അന്ന് അധികാരത്തിലിരുന്ന ബി.ജെ.പി സർക്കാരിലും ആരോപിക്കപ്പെട്ടു. ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല (Gulbarg Society Massacre): ഇതേ കാലയളവിൽ 400-ഓളം വരുന്ന ഒരു സംഘം നടത്തിയ ആക്രമണത്തിൽ 69 പേർ വെട്ടേറ്റും തീകൊളുത്തിയും കൊല്ലപ്പെട്ടു. അമിത് ഷായുമായി ബന്ധപ്പെട്ട കേസുകൾ: വിശദമായ വിവരങ്ങൾ അമിത് ഷായുടെ പേര് നിരവധി വ്യാജ ഏറ്റുമുട്ടൽ കേസുകളുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ടിട്ടുണ്ട്. സോഹ്റബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ: 2005-ൽ ഗുജറാത്ത് പോലീസ് സോഹ്റബുദ്ദീനെ അപഹരിച്ച് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി, പിന്നീട് ഭാര്യ കൗസർ ബിയെയും കൊന്ന് മൃതദേഹം തീയിട്ടു. അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ഈ കേസിൽ പ്രതിയായിരുന്നു. തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ: 2006-ൽ പ്രജാപതി, സോഹ്റബുദ്ദീൻ കേസിലെ ഏക ദൃക്സാക്ഷിയായിരുന്നു. അമിത് ഷാ ഉൾപ്പെടെയുള്ളവർ പ്രജാപതിയുടെ വ്യാജ ഏറ്റുമുട്ടലിന് പിന്നിലെ "മുഖ്യ ഗൂഢാലോചകർ" ആണെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ ആരോപിച്ചു. ഇഷ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ: 2004-ൽ നടന്ന ഈ കേസ് 2002-ന് ശേഷം ഗുജറാത്തിലുണ്ടായ അഞ്ച് വിവാദ ഏറ്റുമുട്ടലുകളിൽ ഒന്നാണ്, ഇവയുടെയെല്ലാം പിന്നിൽ ഒരു രാഷ്ട്രീയ-പോലീസ് ഗൂഢാലോചന ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നു. കേസുകളുടെ അന്തിമ വിധി: മേൽപ്പറഞ്ഞ കേസുകളിലെല്ലാം തെളിവുകളുടെ അഭാവത്താൽ കോടതി പ്രതികളെ കുറ്റവിമുക്തരാക്കി. അമിത് ഷായുമായി ബന്ധപ്പെട്ട കേസുകളിലെ വിശദമായ വിവരങ്ങൾ: അമിത് ഷായുടെ പേര് നിരവധി വ്യാജ ഏറ്റുമുട്ടൽ കേസുകളുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ടിട്ടുണ്ട്. സോഹ്റബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ: 2005-ൽ ഗുജറാത്ത് പോലീസ് സോഹ്റബുദ്ദീനെ അപഹരിച്ച് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി, പിന്നീട് ഭാര്യ കൗസർ ബിയെയും കൊന്ന് മൃതദേഹം തീയിട്ടു. അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ഈ കേസിൽ പ്രതിയായിരുന്നു. തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ: 2006-ൽ പ്രജാപതി, സോഹ്റബുദ്ദീൻ കേസിലെ ഏക ദൃക്സാക്ഷിയായിരുന്നു. അമിത് ഷാ ഉൾപ്പെടെയുള്ളവർ പ്രജാപതിയുടെ വ്യാജ ഏറ്റുമുട്ടലിന് പിന്നിലെ "മുഖ്യ ഗൂഢാലോചകർ" ആണെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ ആരോപിച്ചു. ഇഷ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ: 2004-ൽ നടന്ന ഈ കേസ് 2002-ന് ശേഷം ഗുജറാത്തിലുണ്ടായ അഞ്ച് വിവാദ ഏറ്റുമുട്ടലുകളിൽ ഒന്നാണ്, ഇവയുടെയെല്ലാം പിന്നിൽ ഒരു രാഷ്ട്രീയ-പോലീസ് ഗൂഢാലോചന ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ജസ്റ്റിയ ലോയയുടെ മരണവും വിവാദത്തിലാണ്. കേസുകളുടെ അന്തിമ വിധി: മേൽപ്പറഞ്ഞ കേസുകളിലെല്ലാം തെളിവുകളുടെ അഭാവത്താൽ കോടതി പ്രതികളെ കുറ്റവിമുക്തരാക്കി. നിലവിലെ മോദി ഭരണകാലത്തെ വർഗീയ സംഘർഷങ്ങൾ: സമീപകാല സംഭവങ്ങൾ (2014-2025) മണിപ്പൂർ വംശീയ കലാപം: 2023 മെയ് 3-ന് ആരംഭിച്ച മെയ്തേയ്, കുക്കി-സോ സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 260-ലധികം പേർ കൊല്ലപ്പെടുകയും 70,000-ത്തിലധികം ആളുകൾ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തു. ആൾക്കൂട്ട ആക്രമണങ്ങളും ഗോരക്ഷാ വിജിലൻറിസവും: 2014-ന് ശേഷം ഇത്തരം സംഭവങ്ങൾ ഗണ്യമായി വർധിച്ചു. 2010 മുതൽ 2017 വരെയുള്ള കാലയളവിൽ 28 പേർ കൊല്ലപ്പെടുകയും 124 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, ഇതിൽ 24 പേരും മുസ്ലിങ്ങളാണ്. ഈ ആക്രമണങ്ങളിൽ 97% വും 2014-ന് ശേഷമാണ് നടന്നത്. സമീപകാല സംഭവങ്ങൾ: 2025-ലും ഇത്തരം ആൾക്കൂട്ട കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഉദാഹരണത്തിന് അലിഗഢ്, വിജയ് നഗർ എന്നിവിടങ്ങളിൽ ഗോമാംസ ആരോപണത്തിന്റെ പേരിൽ ആളുകൾ കൊല്ലപ്പെട്ടു. ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നത് അധികാരത്തിലേക്കുള്ള ഈ രഥയാത്രകൾ ബാക്കിവെച്ചത് സാധാരണക്കാരുടെ ചോരയും കണ്ണീരും മാത്രമാണെന്നാണ്. ഇവർക്ക് ഭരണം പിടിക്കാൻ ഒന്നുമില്ലെങ്കിൽ വർഗീയത ഇറക്കണം അല്ലങ്കിൽ ഇലക്ഷൻ തട്ടിപ്പുകൾ നടത്തണം അല്ലാതെ ജനങ്ങൾ ഇവരെ തിരഞ്ഞെടുത്തു ഭരണത്തിൽ കൊണ്ട് വരില്ല. #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔶 BJP
🗳️ രാഷ്ട്രീയം - ShareChat
നീതിപീഠത്തിന്റെ ഇടനാഴികളിൽ ഈ ദിവസങ്ങളിൽ അരങ്ങേറിയ നാടകീയമായ ചില സംഭവവികാസങ്ങൾ പരിശോധിച്ചാൽ ഭരണഘടനയുടെ കാവലാളായ നീതിന്യായ വ്യവസ്ഥയിൽ, കറുത്ത ഗൗണിനുള്ളിലെ മനുഷ്യസഹജമായ പിഴവുകളും അവ തിരുത്താനുള്ള ആർജ്ജവവും ഒത്തുചേർന്ന കൗതുകകരമായ ഒരു ക്രോണോളജിയാണ് അലഹബാദ് ഹൈക്കോടതിയിൽ നാം കണ്ടത്. രാഹുൽ ഗാന്ധിയുടെ പൗരത്വവുമായി ബന്ധപ്പെട്ട കേസിൽ ഒട്ടും പ്രതീക്ഷിക്കാത്ത വേഗതയിൽ ഒരു FIR രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിടുന്നു. നിയമലോകം ഞെട്ടിയ നിമിഷം! എന്നാൽ ആവേശം അധികനേരം നീണ്ടുനിന്നില്ല. പിറ്റേന്ന് തന്നെ കോടതി സ്വന്തം ഉത്തരവ് പരിഷ്കരിക്കുകയും, പിന്നീട് FIR സ്റ്റേ ചെയ്യുകയും ചെയ്യുന്നു. എഴുതിയ വരികൾക്കിടയിലെ പിഴവ് തിരിച്ചറിഞ്ഞ നീതിപീഠത്തിന്റെ ആത്മപരിശോധനയായിരുന്നു അത്. ഒടുവിൽ, ഈ നാടകീയതകൾക്ക് വിരാമമിട്ടുകൊണ്ട് ഈ കേസ് കേൾക്കാൻ ഞാനില്ല എന്ന് പ്രഖ്യാപിച്ച് ജഡ്ജി സ്വയം പിന്മാറുന്നു. വിവാദങ്ങളുടെ നിഴലിൽ നിന്ന് നീതിയുടെ വെള്ളിവെളിച്ചത്തിലേക്ക് കോടതിയെ മാറ്റാനുളള തീരുമാനം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മയുടെ ബെഞ്ചിന് മുന്നിൽ ഉയർത്തിയ റെക്യുസൽ പെറ്റീഷൻ ഉണ്ടാക്കിയ അലയൊലികൾ ഇവിടെ പ്രസക്തമാണ്. ആ ഹർജി വലിയ വാർത്താ പ്രാധാന്യം നേടുകയും, ജഡ്ജിമാർ തങ്ങളുടെ നിഷ്പക്ഷത എത്രത്തോളം കാത്തുസൂക്ഷിക്കണം എന്നതിനെക്കുറിച്ച് പൊതുസമൂഹത്തിൽ വലിയ സംവാദങ്ങൾക്ക് വഴിതുറക്കുകയും ചെയ്തു. കെജ്‌രിവാൾ തൊടുത്തുവിട്ട ആ ആത്മപരിശോധന അസ്ത്രത്തിന്റെ തുടർച്ചയാണ് രാഹുൽ ഗാന്ധിയുടെ കേസിൽ നാം കണ്ടത്. താൻ എടുത്ത തീരുമാനത്തിൽ പാകപ്പിഴകൾ ഉണ്ടെന്ന് ബോധ്യപ്പെട്ടപ്പോൾ, ആ തെറ്റ് തിരുത്തുക മാത്രമല്ല, ആ കേസിൽ നിന്ന് തന്നെ അകന്നുനിൽക്കാൻ കാണിച്ച ആർജ്ജവം ഇന്ത്യൻ ജുഡീഷ്യറിയുടെ വിശുദ്ധി വർദ്ധിപ്പിക്കുന്നു. നീതി നടപ്പിലാക്കുന്ന കൈകൾക്ക് വിറയൽ പാടില്ല എന്ന തത്വം ഇവിടെ അന്വർത്ഥമാകുന്നു. തെറ്റ് സംഭവിക്കുമ്പോൾ അത് തിരുത്താനും, സംശയത്തിന്റെ നിഴൽ വീഴുമ്പോൾ ഒഴിഞ്ഞുമാറാനും കാണിക്കുന്ന ഈ രാജകീയ പിന്മാറ്റം ജനാധിപത്യത്തിലെ ഉന്നതമായ മാതൃകയാണ്. കെജ്‌രിവാളിന്റെ കേസ് ഒരു മുന്നറിയിപ്പായിരുന്നെങ്കിൽ, അലഹബാദ് ഹൈക്കോടതിയിലെ ഈ ക്രോണോളജി ആ പാഠത്തിന്റെ പ്രായോഗികമായ നടപ്പിലാക്കലാണ്. നിയമം വെറുമൊരു അക്ഷരക്കൂട്ടമല്ല, അത് മനുഷ്യത്വത്തിന്റെയും നിഷ്പക്ഷതയുടെയും ഒരു ജീവസ്സുറ്റ പ്രവാഹമാണെന്ന് ഈ സംഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔶 BJP
🗳️ രാഷ്ട്രീയം - 'molczos @zepauzo ooqudagilczos &qposl@zo: @ounnuon Goచs0lulug] 0Sdi0 0lluuunu' 08900900 009$3000) @Janzo8 Quo@ agool: ஜமஜிவ்03வ$ மOஸகSo 9 milololilomrolon! @2$099l8gl00 ஊமவிறீ வபம் Z0 2175 ~Oolugos opepuupo dmmneeioxos eqpusloj; கsிை ٨٨٥٨٨٨٢٥٥٥٩٨١٥٨٧٨٥٥0١٥٨٥٨٧ @೩og Glocms@olm  Qa lcoaolaaozana | 0٥00٥٥000٥9|٨0 @Joloaelbm 0٨١٨ ٥٨0 M@li (0 மஜஜிறிலிஸ் ஜமஜிஸ்ஞல ம0ொலை ஐமஜிவிமைி Illlulrlhjasrhiogl] Mnulddullili 'molczos @zepauzo ooqudagilczos &qposl@zo: @ounnuon Goచs0lulug] 0Sdi0 0lluuunu' 08900900 009$3000) @Janzo8 Quo@ agool: ஜமஜிவ்03வ$ மOஸகSo 9 milololilomrolon! @2$099l8gl00 ஊமவிறீ வபம் Z0 2175 ~Oolugos opepuupo dmmneeioxos eqpusloj; கsிை ٨٨٥٨٨٨٢٥٥٥٩٨١٥٨٧٨٥٥0١٥٨٥٨٧ @೩og Glocms@olm  Qa lcoaolaaozana | 0٥00٥٥000٥9|٨0 @Joloaelbm 0٨١٨ ٥٨0 M@li (0 மஜஜிறிலிஸ் ஜமஜிஸ்ஞல ம0ொலை ஐமஜிவிமைி Illlulrlhjasrhiogl] Mnulddullili - ShareChat
രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടമുണ്ടാക്കി കൊടുത്ത സ്ത്രീകളെ തെരുവിൽ ഇറക്കിയവർ ആണ്... വലിച്ചിഴച്ചവരാണ്... അവരുടെ കണ്ണുനീർ വീഴ്ത്തിയവരാണ്... കായിക താരങ്ങളുടെ കണ്ണുനീർ കാണാത്ത, മണിപ്പൂരിലെ സ്ത്രീകളുടെ കണ്ണുനീർ കാണാത്തവർ ഇനി സ്ത്രീപക്ഷ മുതലകണ്ണീർ ഒഴുക്കുന്ന ദിനങ്ങൾ... രാജ്യത്തെ സ്ത്രീകളെ കോൺഗ്രസ്‌ ചതിച്ചു എന്ന കാർഡിറക്കാം, ഘോരഘോരം പ്രസംഗിക്കാം, സ്ത്രീകളെ തെരുവിലിറക്കാം... 🙏 #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔶 BJP
🗳️ രാഷ്ട്രീയം - & २ & २ - ShareChat
"ചോദ്യങ്ങളേയും വിമർശനങ്ങളേയും പേടിക്കുന്നവർ" ചോദ്യങ്ങൾക്കും ട്രോളുകൾക്കും മുൻപിൽ മിത്രങ്ങൾക്ക് മറുപടികൾ നൽകാൻ സാധിക്കുന്നില്ല, മിത്രങ്ങൾ ഇപ്പോൾ സകല പോസ്റ്റുകളിലും ആ ഒരു കമന്റ് കോപ്പി പേസ്റ്റ് ചെയ്ത് നടക്കുന്നു? മിത്രങ്ങളെ നാണമില്ലേ ഉളുപ്പില്ലേ? നിങ്ങളുടെ വർഗീയതക്ക് മുൻപിൽ അടിയറവ് പറയാത്ത ആളുകളെയും ചോദ്യങ്ങൾ ചോദിക്കുന്ന ആളുകളെയും ഭീഷണി പെടുത്തി എത്ര കാലം നിങ്ങൾ മുന്നോട്ട് പോകും? പോസ്റ്റുകളിൽ ഇവർ നിരന്തരം ഉപയോഗിക്കുന്നത് പോലും തെറിവിളീകൾ മാത്രം. ഒരു പോസ്റ്റിൽ പോലും ഇവർക്ക് മാന്യമായി സംവദിക്കാൻ സാധിക്കുന്നില്ല മിത്രങ്ങളെ ഇത്രയേ ഉള്ളു നിങ്ങളുടെയൊക്കെ ഊതി വീർപ്പിച്ച മോഡി ബലൂൺ. അവരിപ്പോൾ അഡ്രസ്സും നമ്പറും പോസ്റ്റ് ചെയ്യുന്ന തിരക്കിലാണ്. വിമർശനം രാജ്യദ്രോഹമല്ല: ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുന്നത് ഓരോ പൗരന്റെയും അവകാശമാണ്. അത് രാജ്യദ്രോഹമാണെന്ന് നിന്റെ 'പാഠശാലകളിൽ' പഠിപ്പിക്കുന്നുണ്ടെങ്കിൽ, അത് തിരുത്തേണ്ടത് നിന്റെ ആവശ്യമാണ്. ചോദ്യങ്ങൾ ചോദിക്കുന്നതും വിമർശിക്കുന്നതും 'രാജ്യദ്രോഹമായി ശാഖയിൽ പഠിപ്പിക്കുന്നുണ്ടെങ്കിൽ അത് ആ ശാഖയുടെ കുഴപ്പമാണ്. രാഷ്ട്രീയമായ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ വരുമ്പോൾ പോലീസിനെയും കോടതിയെയും കാണിച്ച് പേടിപ്പിക്കുന്നത് ഭീരുക്കളുടെ ലക്ഷണമാണ്. കാരണം നിങ്ങൾക് ഞങ്ങളുടെ ചോദ്യങ്ങൾക്ക് മുൻപിൽ മറുപടിയില്ല. ഭയപ്പെടുത്തൽ നടക്കില്ല: അന്വേഷണ ഏജൻസികളുടെ പേര് പറഞ്ഞ് പേടിപ്പിക്കാമെന്ന് കരുതേണ്ട. വസ്തുതകൾ നിരത്തി സംസാരിക്കാൻ കഴിയാത്ത ഭീരുക്കളാണ് ഇത്തരം വിരട്ടൽ തന്ത്രങ്ങളുമായി വരുന്നത്. യഥാർത്ഥ രാജ്യസ്‌നേഹം: ജനങ്ങളെ തമ്മിലടിപ്പിക്കാതെ, ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കായി നിലകൊള്ളുന്നതാണ് യഥാർത്ഥ രാജ്യസ്‌നേഹം. അല്ലാതെ ഭരണാധികാരികളെ സ്തുതിക്കലല്ല. രാഷ്ട്രീയമായ വിയോജിപ്പുകളെ വസ്തുതകൾ കൊണ്ട് നേരിടാൻ പഠിക്കൂ. അല്ലാതെ NIA-യുടെ അഡ്രസ് കാണിച്ച് വായടപ്പിക്കാമെന്നത് വെറും വ്യാമോഹം മാത്രമാണ്. #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔶 BJP
🗳️ രാഷ്ട്രീയം - @9೨360369030  @b0om6036@@० வேSிகவம் @9೨360369030  @b0om6036@@० வேSிகவம் - ShareChat
പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കെ, ഏകദേശം 7 ലക്ഷത്തോളം പുതിയ വോട്ടർമാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നീക്കം രാഷ്ട്രീയ വിവാദത്തിനും കോടതി ഇടപെടലിനും വഴിവെച്ചിട്ടുണ്ട്. ഫെബ്രുവരി 28-ന് പുറത്തിറക്കിയ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷവും, 2026 ഏപ്രിൽ 9-ന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി വരെയും, ഏകദേശം 6,96,824 പുതിയ വോട്ടർമാരുടെ പേരുകൾ കൂടി ചേർത്തു. ഏകദേശം 7.09 ലക്ഷം അപേക്ഷകളിൽ നിന്ന്, പരിശോധനകൾക്ക് ശേഷം 5 ലക്ഷത്തോളം പേരെയാണ് ഉൾപ്പെടുത്തിയത്. ആദ്യഘട്ടം (ഏപ്രിൽ 23): 3,22,017 പുതിയ വോട്ടർമാർ. രണ്ടാംഘട്ടം (ഏപ്രിൽ 29): 3,87,747 പുതിയ വോട്ടർമാർ. ജില്ലകൾ തിരിച്ചുള്ള കണക്ക്: ഉത്തര 24 പർഗാനാസ് ജില്ലയിലാണ് ഏറ്റവും കൂടുതൽ (71,000-ൽ അധികം) പുതിയ വോട്ടർമാർ ചേർന്നത്. കൊൽക്കത്തയിലും (44,000), ഹൗറ, ഹൂഗ്ലി, കിഴക്കൻ മിഡ്നാപൂർ ജില്ലകളിലും ഗണ്യമായ വർധന രേഖപ്പെടുത്തി. തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതൃത്വം, ബിജെപി പ്രവർത്തകർ "പുറത്തുനിന്നുള്ളവരെ" വോട്ടർ പട്ടികയിൽ ചേർക്കാൻ വ്യാജ ഫോം-6 അപേക്ഷകൾ സമർപ്പിക്കുന്നുവെന്ന് ആരോപണം ഉണ്ടായിരുന്നു.വോട്ടർ ഹൈജാക്കിംഗ്" ആണെന്ന് മുഖ്യമന്ത്രി മമത ബാനർജി . സുപ്രീം കോടതി ഈ ആരോപണങ്ങളിൽ "ഒരു ഫിഷിംഗ് അന്വേഷണവും" നടത്താൻ കഴിയില്ലെന്ന് നിരീക്ഷിച്ചു, എന്നാൽ അഡ്വ. മേനക ഗുരുസ്വാമി ഉന്നയിച്ച പരാതി പരിഗണിക്കാൻ വിസമ്മതിക്കുകയും ചെയ്തു. എന്നാൽ, വിശദമായ വിവരങ്ങൾ നൽകാനും, എസ്‌ഐ‌ആർ പ്രക്രിയയിൽ പേര് ഒഴിവാക്കപ്പെട്ടവരുടെ അപ്പീലുകൾ അപ്പലേറ്റ് ട്രൈബ്യൂണലുകൾ വിധി പറയുന്ന മുറയ്ക്ക്, ആ വിധികൾ നടപ്പിലാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഏകദേശം ഏഴ് ലക്ഷത്തോളം പേരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നീക്കം, വ്യാജ വോട്ടർമാരെ ചേർക്കുന്നുവെന്ന രാഷ്ട്രീയ ആരോപണങ്ങൾക്ക് ഇടയിലാണ് നടക്കുന്നത്. കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 7 ലക്ഷം പേരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇതിനു വിപരീതമായി മറ്റ് പ്രക്രിയകളിലൂടെ 90 ലക്ഷത്തിലധികം പേരുടെ പേരുകൾ പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് . ബിജെപി തങ്ങൾക്ക് വേണ്ടവരെ ഉൾപ്പെടുത്തുകയും വേണ്ടാത്തവരെ ഒഴിവാകുകയും ചെയുന്ന പ്രവണതയാണ് ഉണ്ടായിട്ടുള്ളത്. ഇതേ വിഷയം നമ്മൾ ഗോപിയുടെ തൃശൂരിലും കണ്ടതാണ് ഇലക്ഷൻ അടുത്ത ദിവസം ആളുകളുടെ ഒരു തള്ളി കയറ്റം കലക്റ്റർക്ക് പരാതി നൽകിയപ്പോൾ പേരുള്ളവർ വോട്ട് ചെയ്യട്ടെ എന്നുള്ള മറുപടിയും. #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔶 BJP
🗳️ രാഷ്ട്രീയം - ஸவி்ஸிம் ooaol@ँ Golslooomo West Bengal Election Gift বাংলা ইলেকশন অডিযানের উপহার ஸவி்ஸிம் ooaol@ँ Golslooomo West Bengal Election Gift বাংলা ইলেকশন অডিযানের উপহার - ShareChat
ഹംഗറിയിൽ എന്താണ് സംഭവിച്ചതെന്ന് ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ടതുണ്ട്. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ, 16 വർഷം നീണ്ടുനിന്ന പ്രധാനമന്ത്രി വിക്ടർ ഓർബന്റെ ഭരണത്തെ ഹംഗേറിയൻ ജനത ഒറ്റരാത്രികൊണ്ട് വോട്ടിലൂടെ താഴെയിറക്കി. എന്തുകൊണ്ടാണ് ഇതൊരു വലിയ വാർത്തയാകുന്നത്? കാരണം, ജനാധിപത്യത്തിന്റെ മൂടുപടമണിഞ്ഞ് ഒരു ഏകാധിപതിയെപ്പോലെയാണ് ഓർബൻ രാജ്യം ഭരിച്ചിരുന്നത്. 2010-ൽ അധികാരത്തിൽ വന്നയുടനെ അദ്ദേഹം വോട്ടിംഗ് മണ്ഡലങ്ങളുടെ അതിർത്തികൾ മാറ്റി വരച്ചു. ഭൂരിഭാഗം ജനങ്ങൾ എതിർത്ത് വോട്ട് ചെയ്താൽ പോലും താൻ തന്നെ വിജയിക്കുന്ന രീതിയിലായിരുന്നു ഈ തന്ത്രം. പിന്നീട്, പ്രതിപക്ഷത്തോടോ ജനങ്ങളോടോ അഭിപ്രായം പോലും ചോദിക്കാതെ വെറും ഒമ്പത് ദിവസത്തിനുള്ളിൽ അദ്ദേഹം രാജ്യത്തിന് പുതിയൊരു ഭരണഘടന തന്നെ എഴുതിയുണ്ടാക്കി. സ്വതന്ത്രരായ ജഡ്ജിമാരെ പുറത്താക്കി പകരം തന്റെ സ്വന്തക്കാരെ ആ കസേരകളിൽ പ്രതിഷ്ഠിച്ചു. തന്റെ സുഹൃത്തുക്കളിലൂടെയും സഖ്യകക്ഷികളിലൂടെയും രാജ്യത്തെ 80 ശതമാനം മാധ്യമങ്ങളെയും അദ്ദേഹം കൈപ്പിടിയിലൊതുക്കി. പിന്നീട് രാജ്യം കൊള്ളയടിക്കാൻ തുടങ്ങി. ആശുപത്രികൾക്കും സ്‌കൂളുകൾക്കുമായി യൂറോപ്യൻ യൂണിയൻ നൽകിയ കോടിക്കണക്കിന് ഫണ്ടുകൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പോക്കറ്റിലേക്കാണ് പോയത്. ഓർബന്റെ ബാല്യകാല സുഹൃത്ത് ഒറ്റരാത്രികൊണ്ട് ഹംഗറിയിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറി. എന്നാൽ സാധാരണക്കാരായ ജനങ്ങൾ കൂടുതൽ ദരിദ്രരായിക്കൊണ്ടിരുന്നു. അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നു. ഡൊണാൾഡ് ട്രംപ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'അത്ഭുതപ്പെടുത്തുന്ന മനുഷ്യൻ' എന്നാണ്. ജെ.ഡി. വാൻസ് കഴിഞ്ഞ ആഴ്‌ച ബുഡാപെസ്റ്റിലേക്ക് പറന്നത് ഓർബന് വേണ്ടി നേരിട്ട് പ്രചാരണം നടത്താൻ വേണ്ടിയായിരുന്നു. എന്നിട്ടും, ഹംഗറിയിലെ ജനങ്ങൾ വൻ ഭൂരിപക്ഷത്തോടെ അദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കി. ഇതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ട ഒരു വലിയ പാഠമുണ്ട്: അധികാരമുള്ളവർക്ക് കോടതികളെ നിയന്ത്രിക്കാം, മാധ്യമങ്ങളെ വരുതിയിലാക്കാം, പണമൊഴുക്കാം... പക്ഷെ, ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ അവരെ തടയാൻ ഒരു ശക്തിക്കും കഴിയില്ല. നേപ്പാൾ അത് തെളിയിച്ചു. ന്യൂയോർക്ക് അത് തെളിയിച്ചു. ഇപ്പോൾ ഇതാ ഹംഗറിയും അത് തെളിയിച്ചിരിക്കുന്നു! ✊ #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔶 BJP
🗳️ രാഷ്ട്രീയം - ShareChat
മങ്കി ബാത്തിൽ മോദിജി പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു..!! ലോകസഭയിൽ വനിതാസംവരണ ബിൽ പാസ്സ് ആകാത്തത് അദ്ദേഹത്തിന് വലിയ വിഷമം ഉണ്ടാക്കി. ആ ബില്ല് പാസ്സ് ആക്കാൻ സാധിക്കാതെ പോയതിന് അമ്മമാരോടും സഹോദരിമാരോടും അദ്ദേഹം പരസ്യമായി മാപ്പ് ചോദിച്ചു. സ്ത്രീ സംവരണം പ്രതിപക്ഷം എതിർത്തത് സ്വാർത്ഥ രാഷ്ട്രീയമാണ് എന്നും, ആ ബില്ല് പരാജയപ്പെട്ടത് ചില പാർട്ടിക്കാർ ആഘോഷിച്ചത് അദ്ദേഹത്തെ വേദനിപ്പിച്ചു എന്നും പറഞ്ഞു. സ്ത്രീകളെ ഇത്രയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മോദിജിയെ പോലുള്ളവരെയാണ് നമുക്ക് ആവശ്യം. തന്റെ സ്നേഹവും ബഹുമാനവും ഒരാളിലേക്ക് ഒതുങ്ങാതെ ഇരിക്കാൻ, സ്വന്തം ഭാര്യയെ വരെ ഉപേക്ഷിച്ച മോദിജീയെ പോലുള്ളവരെ വേണം നമ്മൾ മാതൃക ആക്കാൻ..!! #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔶 BJP
🗳️ രാഷ്ട്രീയം - ShareChat