INSTALL
@sreedaajith
പവിഴമല്ലി
@sreedaajith
633
फॉलोअर्स
324
फॉलोइंग
280
पोस्ट
Leave me alone Please 🙏 for everybody 😔
Follow
പവിഴമല്ലി
141 ने देखा
•
51 मिनट पहले
പതിനൊന്നു രൂപ ""അമ്മേ ഇതെന്താ ഈ കിഴി കെട്ടി വെച്ചിരിക്കുന്നത്... കുഞ്ഞൊരു കിഴി... പൈസ ആണെന്ന് തോന്നുന്നു.."" എന്തുവാ മണിക്കുട്ടി... എന്താ കിട്ടിയേ... അതേയ് ഓപ്പോളേ ആ അലമാരയില്ലേ അച്ഛന്റേം അമ്മേടേം റൂമിലെ... അതിൽ നിന്ന് കിട്ടിയതാ... എന്തുവാ ആവോ... നോക്കട്ടെ... ഞാനും കാണട്ടെ.. ഓപ്പോൾക്ക് മാത്രേ നീ കാണിക്കുള്ളോ... ഓ എന്റെ കുഞ്ഞോപ്പോളെ അതല്ല.. ഇതൊന്ന് അഴിച്ചു നോക്കട്ടെ എന്ന് അമ്മയോടൊന്ന് ചോദിക്ക്... ഈ കുഞ്ഞോപ്പോൾടെ കാര്യം അപ്പളേക്കും കുശുമ്പായി... വീട്ടിൽ വൃത്തിയാക്കൽ മഹാമഹം... എന്റെ കൂടെ മൂന്നും കൂടിയിട്ടുണ്ട്...അതിനിടയിൽ ഇളയവൾക്ക് ചുവന്ന പട്ടിൽ പൊതിഞ്ഞു ചെറിയൊരു കിഴി കിട്ടി... അതിന്റെ കോലാഹലം... എന്താണെന്ന് അറിയാൻ മൂന്നും കൂടി എന്റടുത്തു എത്തി... ഞാൻ ചെറിയൊരു പുഞ്ചിരിയോടെ അത് വാങ്ങിച്ചു... പൊതിയഴിച്ചു കാണിച്ചു... ഒറ്റരൂപ തുട്ട് പതിനൊന്ന് എണ്ണം... അല്ല ഇതെന്താ അമ്മേ... വല്ല നേർച്ചയും ആണോ... അല്ല മക്കളെ നിങ്ങള്ടെ മുത്തശ്ശൻ അച്ഛന് കൊടുത്ത സ്ത്രീധനം ആണ്... മൂന്നും കൂടി പൊട്ടിച്ചിരിക്കുന്നു...ഇതോ എന്നും ചോദിച്ചുകൊണ്ട്... ഞാൻ ഒന്നും മിണ്ടാതെ അന്നത്തെ കാലത്തേക്ക് ഒന്ന് തിരിച്ചു പോയി... ആ ദിവസത്തിന്റെ ഓർമയിലേക്ക്... എന്റെ വേളി ദിവസം.... നാട്ടിലാകെ ഇളക്കി മറിച്ചൊരു വേളി... ഇല്ലത്തെ ആകെയുള്ള പെൺതരി...മുറ്റത്തെ പന്തലിൽ തന്നെ... ഓഡിറ്റോറിയം ബുക്ക് ചെയ്യേണ്ടെന്ന് അച്ഛന് നിർബന്ധം..ഇല്ലത്തെ മുറ്റത്ത് തന്നെ പെൺകൊട (പെണ്ണിനെ കൊടുക്കൽ )ഗംഭീരം ആക്കണം... ഒരുപാട് ചടങ്ങുകൾ ഉണ്ട്... മൂന്നോനാലോ മണിക്കൂർ...മുൻപൊക്കെ നാലു ദിവസം വരെ നീണ്ടു നിക്കും...പിന്നത് കുറഞ്ഞു മൂന്നു നാലു മണിക്കൂർ ആക്കി ചുരുക്കി..ഇപ്പൊ വീണ്ടും നാലു ദിവസത്തെ അതെല്ലാം കുറച്ചൊക്കെ തിരികെ വന്നിട്ടുണ്ട്... അച്ഛന്റെ മടിയിൽ ഇരുത്തി അച്ഛൻ തന്നെ പെണ്ണിന്റെ കഴുത്തിൽ താലി കെട്ടുന്നു... പിന്നീട് കന്യാദാനം... ആ സമയത്ത് സ്ത്രീധനം ആയി കൊടുക്കുന്നതാണ് ഈ കിഴി... ആദ്യം ചെറുക്കന്റെ വലതു കൈ പിടിച്ചു മലർത്തി കൈയിൽ വെള്ളം ഒഴിച്ച് ശുദ്ധി വരുത്തി യഥാക്രമം വെറ്റില പാക്ക് പിന്നെ പണം എന്നിവ കൊടുക്കുന്നു...കൂടെ പെൺകുട്ടിയുടെ വലം കൈയും...ഇനിയെന്റെ മകളെ നീ കാത്തോളണം സംരക്ഷിക്കണം എന്നുള്ള മന്ത്രത്തോടെ...ആ പണം വെച്ചതാണ് ഈ കിഴി... ഓർത്തപ്പോൾ വീണ്ടും നെഞ്ചിലൊരു നീറ്റൽ... സ്വന്തമായിട്ടുള്ള ഹൃദയം മറ്റൊരാൾക്ക് കൊടുക്കുമ്പോൾ ആ അച്ഛന്റെ മനസ്സിലെ പിടപ്പ്... അത് വല്ലാത്തൊരു അവസ്ഥയല്ലേ...മന്ത്രജപത്തിൽ അച്ഛന്റെ സ്വരമൊന്ന് ഇടറിയോ... കണ്ണൊന്നു നിറഞ്ഞുവോ... അറിയില്ല... വീണ്ടും ഹോമങ്ങൾക്ക് ചെറുക്കന്റെ കൂടെയിരിക്കുമ്പോൾ അച്ഛൻ കുറച്ചപ്പുറത്ത് മിണ്ടാതെ ഇരിക്കുന്നത് കണ്ടു... സാധാരണ അങ്ങനെ പതിവില്ല.. എന്തോ ആ ചടങ്ങ് വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടാവാം... ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്... ഞാൻ വ്യക്തമായി കണ്ടിരുന്നു.. അന്നത്തെ അച്ഛന്റെ ആ ഹൃദയ വേദനയെയാണ് ഇന്ന് മക്കൾ കളിയാക്കുന്നത് എന്നോർത്തപ്പോൾ ഒരു സങ്കടം ഒപ്പം ദേഷ്യവും വന്നു... പെട്ടെന്ന് എഴുനേറ്റ് ചെന്ന് അതെടുത്ത് വീണ്ടും കിഴികെട്ടി പഴയപോലെ ഭദ്രമായി അലമാരയിൽ വെച്ചു... അതിന്റെ വില നിങ്ങൾക്ക് അറിയില്ല മക്കളെ.... എന്റെ ജീവനാണ്....നിങ്ങളുടെ മുത്തശ്ശന്റെയും... അവസാന വാചകം പറഞ്ഞപ്പോ തൊണ്ടയൊന്ന് ഇടറിപ്പോയി... സോറി അമ്മേ... ഞങ്ങൾ വെറുതെ... പോട്ടെ... ഇനി പറയില്ല... സാരമില്ല.. നിങ്ങൾ ബാക്കി നോക്ക്.. അവർ വീണ്ടും ജോലിയിലേക്ക് തിരിഞ്ഞു.. ഓ ഇനി ഓപ്പോൾക്കും ഇങ്ങനൊക്കെ ഉണ്ടാവുമല്ലോ... ശരിക്കും ഈ സ്ത്രീധനം എന്തിനാ ഓപ്പോളേ... അതിപ്പോ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുമ്പോ അങ്ങനെ വേണംന്ന്... ഇളയവളുടെ ചോദ്യത്തിന് മൂത്തവളുടെ മറുപടി... അപ്പോൾ ഓപ്പോളും സമ്മതിക്കുവോ സ്ത്രീധനം കൊടുക്കാൻ... രണ്ടാമത്തെ മോളുടെ സംശയം... ഇല്ല അമ്മിണി... ഞാൻ സമ്മതിക്കില്ല... അതൊക്കെ ഞാൻ തീരുമാനിച്ചിട്ടുണ്ട്... മൂത്തയാളുടെ മറുപടി കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടിയെന്ന് ഉറപ്പ്... എന്തായിരിക്കും അവളുടെ തീരുമാനം... അമ്മു... നീയെന്താ പറയണേ... എന്ത് തീരുമാനിച്ചിട്ടുണ്ട് എന്നാ.... അതോ... അമ്മേ എനിക്കിപ്പോ നല്ല വിദ്യാഭ്യാസം ജോലി ഒക്കെ ഉണ്ട്... എന്നിട്ടും ഇനി സ്ത്രീധനം വേണം എന്നും പറഞ്ഞു വരുന്നവരെ നോക്കണ്ട..... അല്ലാതെ തന്നെ എത്ര പേര് വരും... പിന്നെ മാസത്തിൽ പകുതി ചെക്കന്റെ വീട്ടിൽ പകുതി പെണ്ണിന്റെ വീട്ടിൽ... അങ്ങനെ കഴിയാന്ന്... അപ്പൊ എല്ലാം തുല്യം ആവില്ലേ... ഇതെല്ലാം ആദ്യം തന്നെ അവരോട് പറയണം കേട്ടോ... എങ്ങനെ ഉണ്ട് എന്റെ ഐഡിയ... അവളുടെ മറുപടി കേട്ട് എന്ത് പറയും എന്നറിയാതെ ഞാൻ മറ്റവരെ നോക്കി. അപ്പൊ മൂന്നും കൂടി ഒരു പറച്ചില്.... അമ്മേ ഞങ്ങൾക്കും ഇതുപോലെ പതിനൊന്നു രൂപ കെട്ടി കിഴി കെട്ടി സ്ത്രീധനം തന്നാൽ മതി.. കൂടുതൽ ഒറ്റ പൈസ ആർക്കും കൊടുക്കരുത് കേട്ടോ... എന്റെ കിളി നാലുപാടും ഇപ്പോളും പറന്നു നടക്കുന്ന് 🤭🤭🤭🤭 ✍️പവിഴമല്ലി സ്ത്രീധനം എന്ന വിഷയത്തിൽ തോന്നിയ ഒരെഴുത്ത്
#📝 ഞാൻ എഴുതിയ വരികൾ
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍
#💌 പ്രണയം
#❤️ പ്രണയം സ്റ്റാറ്റസുകൾ
#📖 കുട്ടി കഥകൾ
3
1
कमेंट
പവിഴമല്ലി
627 ने देखा
•
17 घंटे पहले
#❤️ പ്രണയം സ്റ്റാറ്റസുകൾ
#💞 നിനക്കായ്
#💌 പ്രണയം
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍
#📝 ഞാൻ എഴുതിയ വരികൾ
10
16
कमेंट
പവിഴമല്ലി
574 ने देखा
•
18 घंटे पहले
#📝 ഞാൻ എഴുതിയ വരികൾ
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍
#💌 പ്രണയം
#💞 നിനക്കായ്
#❤️ പ്രണയം സ്റ്റാറ്റസുകൾ
12
16
कमेंट
പവിഴമല്ലി
674 ने देखा
•
18 घंटे पहले
#❤️ പ്രണയം സ്റ്റാറ്റസുകൾ
#💞 നിനക്കായ്
#💌 പ്രണയം
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍
#📝 ഞാൻ എഴുതിയ വരികൾ
13
15
कमेंट
പവിഴമല്ലി
743 ने देखा
•
1 दिन पहले
ഹേ മനുഷ്യാ നിന്റെ പോക്ക് എങ്ങോട്ട്? ""കുഞ്ഞുമണി വന്നോ... ദാ നെൽക്കതിര് ഇപ്പൊ തരാട്ടോ... അവടെ നിക്കു..."" ദാ... കുഞ്ഞനിയേട്ടാ ങ്ങളോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞിട്ട് ണ്ട്... ന്നെ അങ്ങനെ വിളിക്കല്ലേന്ന്... ഇക്ക് നല്ല പേര്ണ്ട്... അത് വിളിച്ചാ മതി... ഹും... ഇത്രേം ആൾക്കാർടെ മുൻപില് വെച്ച്... ഹും.... വല്യമ്പലത്തിൽ നിറ പുത്തരി... അവിടെ പൂജിച്ച നെൽകതിര് വാങ്ങി ഇല്ലത്തു കൊണ്ട് പോയി പത്തായത്തിൽ കെട്ടിവെക്കണം...അതിന് അമ്പലത്തിൽ വന്നതാണ്... ഇല്ലത്ത് മാത്രം അല്ല എല്ലാവരും വന്ന് വാങ്ങിക്കും.. ഭയങ്കര തിരക്ക്... ഞാനും അനിയൻമാരും ആ കൂട്ടത്തിൽ തിക്കി തിരക്കി വന്നതാണ്... ഞങ്ങൾക്ക് തിരക്കൊന്നും ഇല്ലാതെ വേറെ വഴിയുണ്ട്... അമ്പലത്തിലെ പ്രവർത്തിക്കാര് മാത്രം പോണ വഴി... പക്ഷേ അച്ഛന് അങ്ങനെ പ്രത്യേകം ഒന്നും ഇഷ്ടം അല്ല.. അമ്പലത്തിൽ എല്ലാരും ഒരുപോലെ ആണെന്ന് പറയും.. അതാണ് ഇപ്പൊ തിരക്കിൽക്കൂടിയുള്ള ഈ വരവ്... അതിനിടക്കാണ് അത്രേം പേരുടെ മുന്നിൽ വെച്ച് കുഞ്ഞുമണി വിളിയും... ആകെ ദേഷ്യം വന്നു.. എങ്കിലും പോയകാര്യം നടക്കണമല്ലോ... അച്ഛൻ വരുമ്പോ സമയം ഉച്ചയാവും.. പക്ഷേ അതിന് മുൻപേ നെൽകതിര് രാവിലെ തന്നെ ഇല്ലത്ത് എത്തണം... അതിനാണ് തിക്കി തിരക്കിയത്... ദാ... കുഞ്ഞുമണി പോയോ.... ഇവടെ വെച്ചിട്ട്ണ്ട്... എടുത്തോളൂട്ടോ.... വീണ്ടും വിളിക്കുന്നു... ദേഷ്യം വന്നു ചുറ്റും ഒന്ന് നോക്കി.. ആളുകൾ മുഴുവൻ ശ്രദ്ധിക്കുന്നു... കേട്ടോണ്ട് നിക്കണ നമ്പീശനും മാരാരും വാരസ്യാരും ഒക്കെ വാ പൊത്തി ചിരിക്കുന്നു... എനിക്കാ വിളി ഇഷ്ടല്ലന്ന് അവർക്കറിയാം... അതിനാണ്... എന്തായാലും ഒന്നും പറയാതെ നെൽകതിര് എടുത്ത് ഇല്ലത്തേക്ക് നടന്നു...നോക്കെത്താ ദൂരം നെൽപാടം.. അതിന്റെ അക്കരെ വരെ പോണം.. മൂന്നു പേരും കൂടി നടന്നു... ഇനി വേറൊരു പ്രശ്നം ഈ നെൽകതിര് ഭക്തിയോട് കൂടി തലയിൽ വെച്ചോണ്ട് പോണം... ഇക്കെങ്ങും വയ്യ കുഞ്ഞോള് കുഞ്ഞുട്ടന് കൊടുക്ക്.. ഓൻ തലേല് വെച്ചോളും.. പിന്നേ അപ്പേട്ടന് പറ്റില്ല്യാച്ചാ ഇക്കും വയ്യ.. ഓപ്പോള് തന്നെ തലേല് വെച്ചോളൂ... അപ്പോ അതിന്റെ കാര്യം തീരുമാനായി.. ഞാൻ തന്നെ തലയിൽ വെച്ചോണ്ട് നടന്നു.. ഒരു കൈകൊണ്ടു തലയിലെ കതിരിലും ഒരു കൈ പാവാടത്തുമ്പിലും.... കാണുന്നവർക്ക് പൊടിച്ചിരി... എന്ത് ചെയ്യാനാ.. അവന്മാർ ഓടി മുന്നിൽ കയറി പോയി.. ഒന്നും മിണ്ടാതെ പടിക്കൽ വരെ എത്തി... ഉടനെ സുന്ദരി വിളിച്ചു പറഞ്ഞു... മോളെ എല്ലാരും അവടെ നിക്കുട്ടോ.. അമ്മ വന്നിട്ടേ പടിചവിട്ടാവു... അമ്മ കുറച്ചു കഴിഞ്ഞപ്പോൾ നിലവിളക്കും ആയിട്ട് വന്നു... ഇനി നീ അത് അപ്പൂന്റെയോ കുഞ്ഞുട്ടന്റെയോ കയ്യിൽ കൊടുക്ക്... ആൺകുട്ട്യോള് വേണം അത് കൊണ്ട് പടികയറാൻ... ഇപ്പൊ ന്തായി.. അത്രേം ദൂരം ആ നെല്കതിരും തലയിൽ വെച്ചോണ്ട് വന്ന ഞാനാരായി... ഒന്നും മിണ്ടാതെ രണ്ടു പേരെയും നോക്കി.. അവരാണെങ്കിൽ മുറ്റത്തേക്ക് നോക്കുന്നു ... അവിടേം ആളുകൾ ഉണ്ട്.. മുത്തശ്ശനെ കാണാൻ വന്നതാണ്... അതോടെ രണ്ടിനും മടിയായി... ഇളയവൻ അപ്പൊ തന്നെ ഓടിപ്പോയി.... പിന്നെ അപ്പുവിന്റെ തലയിലേക്ക് നെൽകതിര് വെച്ചു കൊടുത്തു... ഇനി പടി ചവിട്ടാം.. പക്ഷേ ഒരു പ്രശ്നം കൂടി... "ഇല്ലം നിറ വല്ലം നിറ പത്തായം നിറ" എന്നൊക്കെ ഉറക്കെ പറഞ്ഞോ പാടിയോ ഒക്കെ വേണം നടക്കാൻ..പണി പാളിയ മട്ടിൽ അപ്പു എന്നെ നോക്കുന്നു.. ഞാനെന്താ ചെയ്യാ പെണ്ണായിപ്പോയില്ലേ... അവൻ നിവൃത്തിയില്ലാതെ ഉറക്കെ പാടിക്കൊണ്ട് പടികയറി... അമ്മ നിലവിളക്കും കൊണ്ട് മുൻപിലും... അകത്തു കയറി അടുക്കളയിലോ ഹാളിലോ അരിമാവ് കൊണ്ട് അണിഞ്ഞു അതിനു മുൻപിൽ വിളകും കത്തിച്ചു വെക്കും.. അതിന് മുൻപിൽ ഉള്ള പലകയിൽ വെക്കണം.. എന്നിട്ട് തൊഴുതു നമസ്കരിച്ചു എഴുനേറ്റ് പോകാം... പലകയിലും അരിമാവ് കൊണ്ട് അണിഞ്ഞിട്ടുണ്ടാവും... ഇനി ആ കതിര് കുറച്ചെടുത്തു കുറച്ചു മണ്ണു കുഴച്ചു അതിൽ കുത്തി വെച്ച് ഓടിന്റെ പുറത്തിടും... ബാക്കി പത്തായത്തിന്റെ കൊളുത്തിൽ കെട്ടിവെക്കും... അങ്ങനെ ചെയ്താൽ നാൾക്ക് നാൾ സമൃദ്ധി ഉണ്ടാകും എന്ന് വിശ്വാസം... ഒരു പരിധി വരെ ആയിരുന്നു താനും... അന്നൊക്കെ അന്നത്തെ ദേവിയായി കണ്ടത് കൊണ്ട് അന്നം മുട്ടാതെയും മറ്റുള്ളവരുടെ മുട്ടിക്കാതെയും ഇരുന്നിട്ടുണ്ട് ആളുകൾ... ഇന്നോ.... വിശപ്പ് സഹിക്കാതെ ഗതികേട് കൊണ്ട് ഒരു പിടി അരി മോഷ്ടിച്ചവനെ തല്ലിക്കൊന്ന സമൂഹം... പേടിയാകുന്നു... ഇന്നത്തേയും ഇനിയുള്ള തലമുറകളുടെയും ഭാവി എന്താകും??? പരസ്പര സ്നേഹം വിശ്വാസം രക്തബന്ധങ്ങൾ ഒന്നിനും വിലയില്ലാത്ത കാലം..... ഹേ മനുഷ്യാ നിന്റെ പോക്ക് എങ്ങോട്ട്??? ✍️പവിഴമല്ലി
#💌 പ്രണയം
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍
#📝 ഞാൻ എഴുതിയ വരികൾ
#📔 കഥ
{[{-1}]}
7
6
कमेंट
പവിഴമല്ലി
446 ने देखा
•
2 दिन पहले
ശ്രീഭദ്ര 51 അവിടെ തറഞ്ഞു നിന്നിരുന്ന അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവനെ നിറകണ്ണാലെ ഒന്ന് നോക്കി തിരിഞ്ഞു നടക്കാനൊരുങ്ങി..അവനും അവളെ നോക്കി നിൽക്കുകയായിരുന്നു. ഒരുപാട് നാളുകൾ കഴിഞ്ഞ് ഇപ്പൊൾ മുന്നിൽ.. തന്റെ ശ്രീ... "ഏയ് നിക്ക്... ശ്രീ പ്ലീസ്... നിക്ക്.." മൈക്ക് താഴെ ഇട്ടവൻ കൈനീട്ടി അവളെ തടയാണെന്നവണ്ണം അടുത്തെത്തി.. അവൾ പക്ഷേ സഹിക്കാനാകാത്ത സങ്കടത്തോടെ പുറം കൈകൊണ്ട് കണ്ണുകൾ അമർത്തി തുടച്ചു പിന്നോട്ട് തിരിഞ്ഞു നടന്നു. അവൻ നെഞ്ചിൽ കൈവെച്ചു. എന്നുംതന്നെ കൊതിപ്പിച്ചിട്ടുള്ള അവളുടെ ആ കണ്ണുതുടക്കൽ.. അവന് പിന്നെ നിയന്ത്രിക്കാനായില്ല. ഓടി ചെന്ന് അവളെ പിന്നിൽ നിന്ന് പുണർന്നു. അവളൊന്ന് നിന്നു.. തേങ്ങിപ്പോയി. കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു.അവനവളെ തനിക്കഭിമുഖമായി തിരിച്ചു നിർത്തി. അവളുടെ കൈയിലിരുന്ന ബാഗ് താഴേക്ക് ഊർന്നു വീണു. ഭദ്രക്ക് വല്ലാത്ത തളർച്ച അനുഭവപ്പെട്ടു. സങ്കടം കൊണ്ട് വീർപ്പുമുട്ടി പൊട്ടിക്കരഞ്ഞു. അവനവളെ നെഞ്ചോട് ചേർത്തു.അവളെ ചേർത്ത് പിടിച്ച് സ്റ്റേജിലേക്ക് കയറി. അവൾ മുഖമുയർത്താതെ അപ്പോളും അവനോട് ചേർന്ന് എങ്ങലടിച്ചു. "ഹായ്... ഫ്രണ്ട്സ്.. കുട്ടികളെ.. കണ്ടോ ഇതാണ് എന്റെ ആറ് വർഷത്തെ പ്രണയം. ഇവളെ കണ്ടുപിടിക്കാൻ വേണ്ടി ഏതെല്ലാം കോളേജ് കറങ്ങിയെന്ന് അറിയാമോ? ഒരിടത്തും കാണാൻ സാധിക്കാതെ അവസാന തിരച്ചിലിന് വന്നതാണിവിടെ. ഇവിടെ കാലെടുത്തു കുത്തിയപ്പോൾ തന്നെ എനിക്കൊരു സ്പാർക് ഉണ്ടായതാണ്. പക്ഷേ മറഞ്ഞിരുന്നു ഇവൾ. ഒരിക്കൽ പോലും മുന്നിൽ വന്നില്ല. മനപ്പൂർവ്വം ഒഴിഞ്ഞു മാറി. പക്ഷേ ഇന്നലെ ഞാൻ കണ്ടിരുന്നു കോളേജ് വിട്ട സമയം. അതാണ് അവൾക്കേറ്റവും ഇഷ്ടമുള്ള എന്റെ പാട്ട് ഞാനിന്ന് പാടിയത്. ഇനി കൈവിട്ടു കളയാൻ പറ്റില്ല.. എന്ത് ചെയ്യണം നിങ്ങൾ പറയൂ.." എല്ലാവരും ഉച്ചത്തിൽ കൈയടിച്ചു. വിസിലടിച്ചു.. ആർപ്പ് വിളിച്ചു. ഓഡിറ്റോറിയം ആകെ ശബ്ദമുഖരിതമായി..നിങ്ങൾ കൊണ്ടൊക്കോ സാറെ എന്നാരൊക്കെയോ വിളിച്ചു പറഞ്ഞു. അവളെ അപ്പോളും അവൻ ചേർത്ത് പിടിച്ചിരുന്നു. പക്ഷേ അവളുടെ ശരീരം കുഴഞ്ഞു അവന്റെ കൈകളിൽ നിന്ന് ഊർന്നുപോകാൻ തുടങ്ങി. അപ്പോളാണ് അവനാ മുഖത്തേക്ക് നോക്കിയത്.. ബോധം മറഞ്ഞിരിക്കുന്നു. കാലുകൾ തളർന്ന പോലെ അവൾ താഴെക്കിരുന്നു. പക്ഷേ അവനവളെ രണ്ട് കൈകൊണ്ടും കോരിയെടുത്ത് സ്റ്റേജിൽ നിന്നിറങ്ങി മുന്നോട്ട് നടന്നു.വാടിയ താമരത്തണ്ടു പോലെ അവളവന്റെ കൈകളിൽ കിടന്നു. കാറിൽ കയറിയ അവന്റെ കൈയിൽ ആരോ അവളുടെ ബാഗ് കൊണ്ട് കൊടുത്തു. ആമി പെട്ടന്ന് ഓടി ചെന്നു. "സാർ.. എന്റെ കസിനാണിവൾ.. ഞങ്ങടെ വീട്ടിൽ ആണ് താമസം. ഞാനും കൂടി." "നോ.. ഇപ്പോ കുട്ടി വരണ്ട.. അച്ഛനേം അമ്മയേം കൂട്ടി ഹോസ്പിറ്റലിൽ വരൂ.സിറ്റി ഹോസ്പിറ്റലിൽ..അവിടെ കാണും ഞാനും." അതും പറഞ്ഞു കാർ ഗേറ്റ് കടന്നു പോകുന്നത് ഒരു ഇച്ഛാഭംഗത്തോടെ ആമി നോക്കി നിന്നു. പെട്ടെന്ന് തന്നെ അച്ഛനെയും അമ്മയെയും വിളിച്ചു പറഞ്ഞു. അവർ പക്ഷേ സോഷ്യൽ മീഡിയ വഴി കാര്യങ്ങൾ എല്ലാം ലൈവ് ആയി കാണുന്നുണ്ടായിരുന്നു. ക്യാമറക്കണ്ണുകൾ എല്ലാം ഇന്ദ്രന് പിന്നാലെ ആയിരുന്നല്ലോ. പല കുട്ടികളും ലൈവ് വീഡിയോ ഇട്ടിരുന്നു. സത്യത്തിൽ ആ കോളേജ് മുഴുവൻ അമ്പരപ്പിൽ ആയിരുന്നു. തങ്ങൾ കളിയാക്കിക്കൊണ്ടിരുന്ന ഒരു പെൺകുട്ടി അവൾ ഒരു ബിസിനസ് മാഗ്നെറ്റിന്റെ രാജകുമാരി ആണെന്നുള്ള സത്യം ഇപ്പോളും പലർക്കും ഉൾക്കൊള്ളാൻ പറ്റുന്നില്ല. ആശുപത്രിയിൽ അത്യാഹിതവാർഡിൽ ഡ്രിപ് ഇട്ട് കിടത്തിയ ഭദ്ര ശാന്തമായ ഉറക്കത്തിൽ ആയിരുന്നു. ഇന്ദ്രൻ അവൾക്കരികിൽ ഇരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. സങ്കടം കൊണ്ടും സന്തോഷം കൊണ്ടും.ഇത്രനാളും പിരിഞ്ഞിരിക്കാൻ എങ്ങനെ കഴിഞ്ഞെന്ന് അവനോർത്തു. കുറച്ചു കഴിഞ്ഞപ്പോളേക്കും ഭദ്രയുടെ അമ്മാവനും അമ്മായിയും ആമിയും അനൂപും എത്തി. അവർ വന്നപ്പോൾ ഇന്ദ്രൻ അവളെത്തന്നെ നോക്കിയിരിക്കുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവനറിയുന്നില്ല. "മോനെ.. എങ്ങനെയുണ്ട് ഇപ്പൊ?" ശബ്ദം കേട്ട് ഇന്ദ്രൻ തിരിഞ്ഞു നോക്കി. അവരെക്കണ്ട് പെട്ടെന്ന് എഴുന്നേറ്റു.സംശയത്തിൽ എല്ലാവരെയും നോക്കി. "സംശയിക്കണ്ട. ഞങ്ങൾ അവളുടെ അമ്മാവനും അമ്മായിയും.ഞങ്ങളോടൊപ്പം ആണ് അവളിപ്പോ." "മ്മ്മ്.. കുഴപ്പമില്ല.. കുറച്ചു ടെൻഷൻ അടിച്ചതിന്റെ ഒക്കെ ക്ഷീണം.. ഉറക്കം ഉണരുമ്പോൾ ശരിയാവും. നിങ്ങൾ ഇരിക്കു." "വേണ്ട.മോനിങ്ങ് വാ കുറച്ചു സംസാരിക്കാൻ ഉണ്ട്. ഇവിടെ സിസ്റ്റേഴ്സ് നോക്കിക്കോളും.. നമുക്ക് കുറച്ചങ്ങോട്ട് മാറിയിരുന്നു സംസാരിക്കാം. വരൂ." അവൻ അതനുസരിച്ചു. അവർക്കൊപ്പം നടന്നു.കുറച്ചു ദൂരെ കാന്റീനിൽ ചെന്ന് ചായക്ക് ഓർഡർ കൊടുത്ത് അമ്മാവൻ അതുവരെ ഉള്ള കഥകൾ മുഴുവനും പറഞ്ഞു.. സങ്കടം കൊണ്ട് ഇന്ദ്രന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഭദ്ര കടന്നുപോയ സാഹചര്യങ്ങൾ കേട്ടപ്പോൾ അവനാകെ നെഞ്ചിലൊരു വല്ലാത്ത കനം.. "ഛെ.. എന്തായിത് താങ്കളെപ്പോലെ ഉള്ളൊരാൾ ഇങ്ങനെ? സാരമില്ല.. കണ്ണുകൾ തുടക്ക്.. ഇത്രയും നാള് ഇയാൾ എവിടെ ആയിരുന്നു. അറിയണം. പറയൂ." അവൻ എല്ലാം വിശദമായിതന്നെ പറഞ്ഞു.. ഭദ്രയെ കണ്ടത് മുതൽ ഉള്ള കാര്യങ്ങൾ. ആമിക്കതൊരു ഷോക്ക് ആയി. ഇത്രയും തീവ്രമായ പ്രണയം ഇന്നുണ്ടോ എന്ന് വരെ തോന്നി അവൾക്ക്. "മോനെ നിനക്ക് അങ്ങനെ ഒക്കെ സംഭവിച്ചത് ഒരിക്കലെങ്കിലും പറയാൻ പാടില്ലായിരുന്നോ അവളോട്? എന്റെ കുഞ്ഞ് എന്ത് സങ്കടപ്പെട്ടെന്ന് അറിയാമോ? പോട്ടെ സാരമില്ല.. പക്ഷേ അവൾക്കിപ്പോളും നിന്നോട് ഇഷ്ടം ഉണ്ടോന്ന് എങ്ങനെ അറിയും? ഉണ്ടെങ്കിൽ നീ കോളേജിൽ വന്നിട്ടും ഇത്രേം അവോയ്ഡ് ചെയ്യുമോ? ക്ലാസ്സിൽ കയറാതെ ഇരിക്കുമോ?" "അല്ല.. ചേച്ചിക്ക് ഇപ്പോളും ജീവനാ.. എനിക്കറിയാം." "അതെങ്ങനെ നിനക്കറിയാം അനൂ? നിന്നോട് അവൾ പറഞ്ഞിട്ടുണ്ടോ?" ഉണ്ടെന്ന് അവൻ തലയാട്ടി.. പിന്നെ അന്ന് മാസിക കിട്ടിയത് മുതൽ ഉണ്ടായ കാര്യങ്ങൾ അവൻ വിവരിച്ചു. ഒടുവിൽ അന്ന് രാവിലെ അവളെ അവൻ നിർബന്ധം പിടിച്ച് ഇന്ദ്രന് മുന്നിൽ ചെല്ലണമെന്ന് ആവശ്യപ്പെട്ടത് വരെ പറഞ്ഞു നിർത്തി. എല്ലാവരും ശരിക്കും അമ്പരന്ന് പോയിരുന്നു.ഇന്ദ്രൻ വീണ്ടും സങ്കടത്തിൽ ആയി.അപ്പോളാണ് അമ്മാവന്റെ ഫോൺ ശബ്ദിച്ചത്. അത് അറ്റൻഡ് ചെയ്ത് കൊണ്ട് അദ്ദേഹം അവിടെ നിന്ന് മുന്നോട്ട് നടന്നു. ഭദ്രയുടെ അച്ഛനും അമ്മയും ആണ്. ആകെ പരിഭ്രാന്തരായി വിളിക്കുകയാണ്. സോഷ്യൽ മീഡിയ വഴി സംഭവം വൈറൽ ആയിക്കഴിഞ്ഞു.അതവരും അറിഞ്ഞിരിക്കുന്നു. ഇങ്ങോട്ട് പുറപ്പെടുകയും ചെയ്തു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഭദ്ര മയക്കം വിട്ടുണർന്നു. എല്ലാവരും അവൾക്കരികിൽ എത്തി. അവരെക്കണ്ട് കരയാൻ തുടങ്ങിയ അവളെ അമ്മായി ചേർത്ത് പിടിച്ചു. ആശ്വസിപ്പിച്ചു. എഴുനേറ്റിരുന്ന് അമ്മായിയുടെ ദേഹത്തേക്ക് ചാഞ്ഞു അവരെ കെട്ടിപ്പിടിച്ചു അവൾ. അവർ പതുക്കെ തലോടി. കുറച്ചു നേരം അങ്ങനെ ഇരുന്നു. ഡോക്ടർ വന്നു പരിശോധിച്ചു. ഡിസ്ചാർജ് എഴുതികൊടുത്തു. വീട്ടിലേക്ക് പോകാനായി അമ്മാവനോടൊപ്പം അവളിറങ്ങി. അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ. ഇന്ദ്രന്റെ നെഞ്ച് വിങ്ങി.കണ്ണുകൾ നിറഞ്ഞു.അമ്മാവൻ ഭദ്രയെ കാറിൽ ഇരുത്തിയതിനു ശേഷം തങ്ങളെ നോക്കി നിൽക്കുന്ന ഇന്ദ്രനടുത്തേക്ക് വന്നു. "വിഷമിക്കാതെടോ.. അവൾ ഇപ്പോളും തന്നെ കണ്ടത് ഉൾക്കൊള്ളാൻ ആവാതെ ഇരിക്കുകയാവും.താൻ അങ്ങോട്ട് വാ. ഞങ്ങളുടെ പിന്നാലെ.നിങ്ങൾ തനിച്ചൊന്ന് സംസാരിക്ക്. കുറേ കാലത്തിനു ശേഷം കണ്ടതല്ലേ. താൻ വാ.. കേട്ടോ." അവനതിന് തലയാട്ടി.അവർക്ക് പിന്നാലെ വീട്ടിൽ എത്തുകയും ചെയ്തു. ഭദ്ര ആരെയും ശ്രദ്ധിക്കാതെ മുകളിലെ തന്റെ മുറിയിലേക്ക് നടന്നു. മുറിക്കകത്ത് കയറി. വാതിലടക്കാറില്ല സാധാരണ. അതുപോലെ തന്നെ വാതിൽ അടക്കാതെ ജനാലക്കരികെ കമ്പിയിൽ പിടിച്ച് അകലേക്ക് നോക്കി നിന്നു. അന്ന് കോളേജിൽ വെച്ചുണ്ടായതെല്ലാം ഓർമകളിൽ എത്തി. മിഴികൾ നിറഞ്ഞു. അമ്മായി ഇടക്ക് അവളുടെ സാധനങ്ങൾ മുറിയിൽ കൊണ്ട് വെച്ചു. അവളതൊന്നും ശ്രദ്ധിച്ചില്ല. തിരിഞ്ഞു നോക്കിയത് പോലുമില്ല. "ശ്രീ..." തൊട്ടടുത്ത് അവന്റെ സ്വരം എങ്കിലും അവൾ കേട്ട ഭാവം നടിച്ചില്ല.. കേൾക്കുന്നില്ലെന്നുള്ളതാവും ശരി.അവൻ കുറച്ചു കൂടി അവൾക്ക് അടുത്തേക്ക് നീങ്ങി നിന്നു. "ശ്രീ... ഇങ്ങോട്ട് നോക്ക് പെണ്ണേ." അവനവളെ തനിക്കഭിമുഖം ആയി തിരിച്ചു നിർത്തി.അവൾ മുഖമുയർത്താതെ നിന്നു. അവനവളുടെ മുഖം പിടിച്ചുയർത്തി. വിതുമ്പുന്ന ചുണ്ടുകൾ.അവളൊന്ന് തേങ്ങി. അവനവളെ മാറോട് ചേർത്തു. അവന്റെ മാറിൽ മുഖം പൂഴ്ത്തി അവൾ അവനോട് ചേർന്നു നിന്നു.അവനവളെ തലോടി ഉണ്ടായതെല്ലാം വിവരിച്ചു. "നോക്ക് നിന്നെ എനിക്ക് അങ്ങനെ മരണത്തിന് വിട്ടുകൊടുക്കാൻ പറ്റില്ലായിരുന്നു. മറക്കാനും.. അതുകൊണ്ട് മാത്രമാണ് ഞാൻ.. ക്ഷമിക്ക് നീ.. ഞാൻ വേണമെങ്കിൽ നിന്റെ കാൽക്കൽ വീഴാം.നീയില്ലാതെ ഇന്ദ്രനൊരു ജീവിതം ഇല്ല പെണ്ണേ.ക്ഷമിക്ക്.. മാപ്പാക്കെടി. ഇനി ഒരിക്കലും കരയിക്കില്ല ഞാൻ. നിന്നെ എനിക്ക് വേണം. പ്ലീസ്.. സമ്മതമല്ലേ. ഇനിയും വിരഹം താങ്ങാൻ പറ്റില്ല.ഉറപ്പ് നീയില്ലാതെ ഈ പടി ഇറങ്ങേണ്ടി വന്നാൽ നിനക്കെന്നെ വേണ്ടാന്ന് പറഞ്ഞാൽ എന്റെ മരണം സംഭവിക്കും. പിന്നെ ഇന്ദ്രനൊരു ജീവിതം വേണ്ട." ഗൗരവത്തിൽ പറഞ്ഞു തുടങ്ങിയത് അവസാനം എത്തിയപ്പോൾ അവന്റെ തൊണ്ട ഇടറി. അത് കേട്ട് അവളവന്റെ വാ പൊത്തി പിടിച്ചു. അരുതെന്ന് വിലക്കി.അവനെ രണ്ടു കൈകൊണ്ടും ഇറുകെ പുണർന്നു. കുറച്ചു നേരം അങ്ങനെ നിന്നു. അവന്റെ കണ്ണുകളും നിറഞ്ഞൊഴുകി. അവൾ പതുക്കെ ആ കണ്ണുകൾ തുടച്ചു കൊടുത്തു.. അവന്റെ മുഖം രണ്ടു കൈക്കുള്ളിലാക്കി പതിയെ നെറ്റിയിൽ ചുംബിച്ചു. പിന്നെ ഒന്നൂടെ ചേർന്ന് നിന്ന് കണ്ണുകൾ അടച്ചു.അവനവളെ നെഞ്ചോട് ചേർത്തു പുണർന്നു നിന്നു. കുറച്ചു സമയം അങ്ങനെ നിന്ന് ഇടക്കെന്തോ ശബ്ദം താഴെ നിന്ന് കേട്ടപ്പോൾ പെട്ടെന്ന് വേർ പിരിഞ്ഞു. നാണം കൊണ്ടവളുടെ മുഖം പൂത്തു. ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു.അവനും അവളോട് ചേർന്ന് നിന്നു. ഇതിനിടെ താഴെ അവളുടെ അച്ഛനും അമ്മയും വന്നു. അവർ ഓടി കയറി അവളുടെ മുറിയിൽ എത്തി. അവരെകണ്ടതും അവൻ പതുക്കെ അവിടെ നിന്നും പിൻവാങ്ങി. താഴേക്ക് പോയി. അവൾ അമ്മയെ കെട്ടിപ്പുണർന്നു.അച്ഛനും അവളെ തലോടി ആശ്വസിപ്പിച്ചു.കുറച്ചു സമയം അങ്ങനെ നിന്നു. "മോളെ... ഞങ്ങൾ എല്ലാം അറിഞ്ഞിട്ടാണ് വരുന്നത്. നീ പറ.. നിനക്ക് അവനെ വിവാഹം കഴിക്കണോ? നിന്റെ ഇഷ്ടം എന്തായാലും നടത്തിത്തരും.. പക്ഷേ നീ പറയണം സമ്മതം.." അവൾ കണ്ണുകൾ അമർത്തി തുടച്ച് അവരെ നോക്കി. "അച്ഛാ.. അത്..എനിക്കറിയില്ല. എനിക്കാകെ മരവിപ്പ്. നിങ്ങൾ എന്ത് തീരുമാനം എടുത്താലും എതിർക്കില്ല ഞാൻ. പക്ഷേ നിങ്ങളുടെ പൂർണ മനസ്സോടെ മാത്രമേ എന്തും സമ്മതിക്കാവൂ.ഞാൻ ഒന്ന് കിടക്കട്ടെ. ക്ഷീണം തോന്നുന്നു അമ്മേ." അവർ അവളെ അവിടെ കിടത്തിയിട്ട് താഴേക്ക് പോയി. താഴെ ഇന്ദ്രൻ ആകെ അസ്വസ്ഥനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. അവർ വരുന്നത് കണ്ട് അടുത്തേക്ക് ഓടിച്ചെന്നു. "അച്ഛാ.. ക്ഷമിക്ക്.. അമ്മേ എന്നോട് ക്ഷമിക്ക്.. എല്ലാത്തിനും കാരണം ഞാൻ ഞാൻ മാത്രം.. ഞാൻ നിങ്ങളുടെ കാല് പിടിക്കാം..പ്ലീസ് എനിക്ക് വേണം അവളെ. എത്ര നാളായി ഞാൻ.. എന്റെ അച്ഛനോട് ഞാൻ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം .. ഒരു വർഷത്തിനുള്ളിൽ ശ്രീയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ എന്നെ പിന്നെ അവരാരും കാണില്ലെന്ന്.. ആ സമയം ഇനി ഒരാഴ്ച കൂടി. ഇത്രയും നാൾ ഞാൻ തിരയാത്ത സ്ഥലങ്ങൾ ഇല്ല..എല്ലായിടത്തും കയറിയിറങ്ങി ഒരു ഭ്രാന്തനെപ്പോലെ.അവസാന ശ്രമം ആയിട്ടാണ് ഇവിടെ വന്നത്.. ഇനി പിരിക്കല്ലേ.. എനിക്ക് വേണം. ഇനിയാ കണ്ണുകൾ നിറയാതെ ഞാൻ നോക്കിക്കൊള്ളാം.. പ്ലീസ്." അവസാനം അവൻ ശരിക്കും കരഞ്ഞുകൊണ്ട് അവരുടെ കാൽക്കൽ ഇരുന്നു.. ഭദ്രയുടെ അച്ഛൻ അവനെ പിടിച്ചുയർത്തി.. "ഞങ്ങൾക്ക് സമ്മതമാണ് മോനെ. നീ അച്ഛനെയും കൂട്ടി വീട്ടിൽ വാ. ഒരാഴ്ചക്കുള്ളിൽ അത്യാവശ്യം ആൾക്കാരെക്കൂട്ടി വിവാഹം നടത്തണം. ഇനി നിശ്ചയം എന്നുള്ള പ്രഹസനം വേണ്ട. എന്റെ മോള് അത്രക്ക് അനുഭവിച്ചു. വീണ്ടും നിന്നെ നഷ്ടപ്പെട്ടാൽ ഇനി അവൾ മുഴുഭ്രാന്തി ആയേക്കാം.. അതുകൊണ്ട് വെച്ചു നീട്ടാതെ കയ്യോടെ നടത്തണം.. സമ്മതമാണെങ്കിൽ വാ.." "ശരി.. ഞാൻ ഒന്നൂടെ അവളെ കണ്ടിട്ട് പൊക്കോളാം.കാണട്ടെ.?. അനുവദിക്കുമോ?" അവരുടെ അനുവാദത്തോടെ അവൻ ഭദ്രയുടെ അടുത്തേക്ക് വീണ്ടും വന്നു. കട്ടിലിൽ കിടക്കുന്ന അവൾക്കരികിൽ എത്തി.അവൾ അവനെക്കണ്ട് എഴുനേറ്റിരുന്നു. അവനോട് അടുത്തിരിക്കാൻ ആംഗ്യം കാണിച്ചു.അവൾക്കരികിൽ ഇരുന്ന അവനോട് ചേർന്നിരുന്നു. "ജിത്തേട്ടാ.എന്താ അച്ഛൻ പറഞ്ഞത്? നമ്മുടെ കാര്യത്തിൽ അവരുടെ അഭിപ്രായം." "അവർക്ക് സമ്മതമാണ് ശ്രീ.. ഇനി നീ എന്റെയാ. ആരെതിർത്താലും ഞാൻ കൊണ്ട് പോകും..എനിക്കിനി നീയില്ലാതെ പറ്റില്ല പെണ്ണേ.. പോയിട്ട് അച്ഛനേം അമ്മയേം കൂട്ടി ഞാൻ വരാം.. എത്രയും പെട്ടെന്ന്.. പോട്ടെ ഇപ്പോ." സങ്കടം വന്നെങ്കിലും അവൾ തലയാട്ടി. അവൻ എഴുന്നേറ്റു നിന്ന് അവളെ മാറോട് ചേർത്തു പിടിച്ച് മൂർദ്ധാവിൽ ചുംബിച്ചു. "ജിത്തേട്ടന്റെ ശ്രീ ഇനി വിഷമിക്കല്ലേ.. ഞാൻ വരും.. നമുക്കൊന്നാവണം.. സ്വപ്നം കണ്ടു ഉറങ്ങിക്കോ. പോയിട്ട് വരാം ഞാൻ." അവളെ സമാധാനിപ്പിച്ച് അവൻ താഴേക്കു ചെന്ന് എല്ലാവരോടും യാത്ര പറഞ്ഞ് കാറിൽ കയറി പോയി. ജനാലയിൽ ക്കൂടി അവന്റെ കാർ ഗേറ്റ് കടന്നു പോകുന്ന കാഴ്ച്ച ഒരു വിങ്ങലോടെ ഒപ്പം മനം നിറഞ്ഞ സന്തോഷത്തോടെ നോക്കി നിന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടെങ്കിലും ചുണ്ടിൽ മനോഹരമായൊരു ചിരി വിടർന്നു നിന്നു. ********************************** "ശ്രീ.. ഇങ്ങോട്ട് നോക്ക്.." ഇന്നവരുടെ വിവാഹം കഴിഞ്ഞു. വളരെ വർഷങ്ങൾക്ക് ശേഷം ഉള്ള കാത്തിരിപ്പ്.. ആ സ്വപ്നം പൂവണിഞ്ഞ ദിവസം. രാവിലെ അമ്പലത്തിൽ വെച്ച് അത്യാവശ്യം ആളുകളെ വിളിച്ചൊരു താലികെട്ട്.ഇനി ഉച്ചക്ക് സദ്യ ഇന്ദ്രന്റെ വീട്ടുമുറ്റത്തെ വലിയ പന്തലിൽ. ഭദ്ര വലതുകാൽ വെച്ച് കയറി ചെറിയ ചടങ്ങുകളെല്ലാം തീർന്ന് തനിച്ച് മുറിയിൽ എത്തിയതായിരുന്നു രണ്ട് പേരും. തന്റെ കഴുത്തിലണിഞ്ഞ താലിയിൽ പിടിച്ച് ഇപ്പോളും ഒന്നും വിശ്വാസം വരാത്തത് പോലെ ഇരിക്കുകയായിരുന്നു ഭദ്ര.അപ്പോളാണ് അവന്റെ വിളി.അവൾ മുഖമുയർത്തി നോക്കി. "നോക്ക് ശ്രീ.. ഇത്രയും കാലം എനിക്ക് ജീവിക്കാൻ കഴിഞ്ഞത് ഒരു സാധനം എന്റെ കയ്യിൽ ഉണ്ടായിരുന്നത് കൊണ്ട്. എന്നും നിന്റെ ഓർമ്മകൾ എന്നിൽ നിന്ന് അടർന്നു പോകാതിരിക്കാൻ ഞാൻ അത് എന്നോടൊപ്പം എന്നും കരുതി. ദേ എന്റെ ഹൃദയത്തിനടുത്ത് ഈ പോക്കെറ്റിൽ. കാണണോ നിനക്ക് അതെന്താണെന്ന്?" അവൾ തലയിളക്കി വേണം എന്ന് പറഞ്ഞു, അവൻ പോക്കെറ്റിൽ നിന്ന് അവളുടെ പണ്ടത്തെ പാദസരം എടുത്ത് കാണിച്ചു. അവൾ ശരിക്കും അമ്പരന്നു. അന്ന് അവസാനം ഉണ്ടായ കൂടികാഴ്ച്ചയിൽ തനിക്ക് നഷ്ടപ്പെട്ടത്.അവളുടെ കണ്ണുകൾ നിറഞ്ഞു. "നോക്ക്.. ഇതും പോക്കെറ്റിൽ ഇട്ടാണ് ഇത്രയും കാലം ഞാൻ ജീവിച്ചത്.എന്നെങ്കിലും ഒരിക്കൽ നിന്നിലേക്കെത്തും എന്നെനിക്ക് ഉറപ്പായിരുന്നു. അതുവരെ എന്റെ പ്രാണൻ പോകാതിരിക്കാൻ.. എനിക്കിത് ഊർജ്ജം നൽകി. കാണാതെ നിന്റെ കാൽപാദങ്ങളിൽ കെട്ടിപ്പിടിച്ചു മാപ്പിരന്നിട്ടുണ്ട്. പല രാത്രികളിലും ഉറക്കമില്ലാതെ നെഞ്ചോട് ചേർത്തു കിടന്നിട്ടുണ്ട്.ശ്രീ.. നിന്നെ മാത്രം ഓർത്ത്. പക്ഷേ ഞാനറിഞ്ഞില്ല ശ്രീ നീയിവിടെ ഭ്രാന്തിയെപ്പോലെ.സോറി.. സോറി.. " കൂടുതൽ പറയാൻ സമ്മതിക്കാതെ അവൾ അവന്റെ വാ പൊത്തി പിടിച്ചു. വേണ്ടെന്ന് തലയാട്ടി. അവന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു.അത് കണ്ടപ്പോൾ അവളുടെ മുഖം നാണം കൊണ്ട് കൂമ്പി.. തല താഴ്ത്തി നിലത്തു നോക്കി നിന്നു. "എന്താ പെണ്ണേ നാണം.ദേ എനിക്ക് കൺട്രോൾ പോകും കേട്ടോ.ആദ്യരാത്രി ആദ്യപകലിൽ തന്നെ നടക്കും മിക്കവാറും. അത്രക്ക് ഇപ്പോ.. " അവനതും പറഞ്ഞ് അവൾക്കടുത്തേക്ക് കുസൃതിയോടെ നടന്നുടുത്തു. പെട്ടെന്ന് വാതിലിൽ മുട്ട് കേട്ടു.അവളുടെ മുഖത്തേക്ക് അടുത്തെത്തിയ തന്റെ മുഖം അവൻ പെട്ടെന്ന് പിൻവലിച്ചു. "ശേ.. നശിപ്പിച്ച്.. എന്തിനാണാവോ. ബാ പോകാം." ദേഷ്യത്തിൽ അങ്ങനെ പറഞ്ഞ് വാതിൽ തുറക്കാൻ പോകുന്നവനെ നോക്കി അവൾ മനോഹരമായൊന്ന് ചിരിച്ചു. മുന്നോട്ട് നീങ്ങിയ അവൻ ആ ചിരി സഹിക്ക വയ്യാതെ വേഗത്തിൽ തിരിച്ചു വന്നു അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.. പെട്ടെന്ന് വാതിൽ തുറന്ന് പുറത്തു പോയി. അവളൊരു ഞെട്ടലോടെ തറഞ്ഞു നിന്നു. ഇന്ദ്രന്റെ അമ്മ വന്നു തട്ടിയുണർത്തിയപ്പോൾ ആണ് അവരാണ് വാതിലിൽ തട്ടിയതെന്ന് മനസ്സിലായത്. അവർ അവളെ താഴേക്ക് വിളിച്ചു കൊണ്ട് പോയി. ********************************** "ഇനി ആ വെറ്റില വെച്ച് കുഞ്ഞിന്റെ ഇടത് ചെവി അടച്ചു പിടിച്ച് വലതു ചെവിയിൽ പേര് വിളിക്കു." പൂജാരിയുടെ നിർദ്ദേശത്തിനനുസരിച്ച് ഇന്ദ്രൻ തന്റെ മടിയിൽ കിടക്കുന്ന തങ്കകുടത്തിന്റെ ചെവിയിൽ പേര് വിളിച്ചു. ""ഇന്ദ്രജ ഇന്ദ്രജിത് "" തൊട്ടടുത്തു തൊഴുകയ്യോടെ കണ്മണിയുടെ പേരിടൽ ചടങ്ങിനായി പ്രാർത്ഥനയോടെ ഇരുന്നു.. ചുറ്റും കൂടി നിന്നവർ കരഘോഷത്തോടെ അവരെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി.. ചടങ്ങെല്ലാം കഴിഞ്ഞ് ഇന്ദ്രനും ഭദ്രയും കുഞ്ഞുമോളെയും കൊണ്ട് റൂമിലെത്തി.. കുഞ്ഞിനെ കട്ടിലിൽ കിടത്തി രണ്ടുപേരും പരസ്പരം നോക്കി പ്രണയത്തോടെ കുഞ്ഞിനെ ചേർത്തു പിടിച്ച് കിടന്നു...അവരുടെ ആ കുഞ്ഞ് ലോകത്തിൽ നാളെയെക്കുറിച്ച് നിറമാർന്ന സ്വപ്‌നങ്ങൾ കണ്ടുകൊണ്ട്. ഇന്ദ്രനും അവന്റെ പ്രാണനായ ശ്രീയും യഥേഷ്ടം അവരുടെ ലോകത്ത് പ്രണയം പങ്കിട്ട് അവരുടെ കുഞ്ഞു രാജകുമാരിക്കൊപ്പം ജീവിക്കട്ടെ... 😍😍😍😍 ✍️പവിഴമല്ലി
#📔 കഥ
#📝 ഞാൻ എഴുതിയ വരികൾ
#❤️ പ്രണയം സ്റ്റാറ്റസുകൾ
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍
#💌 പ്രണയം
എന്റെ കഥ ഞാനിവിടെ നിർത്തട്ടെ.. വീണ്ടുമൊരു ഇടവേളക്ക് ശേഷം രണ്ടാം ഭാഗം തോന്നിയാൽ തീർച്ചയായും എഴുതാം... വായിച്ചു പ്രോത്സാഹനം തന്ന എല്ലാവർക്കും നന്ദി പറയുന്നു. തുടർന്നും ഉണ്ടാവുമെന്നും കരുതുന്നു..
9
18
2
പവിഴമല്ലി
426 ने देखा
•
2 दिन पहले
ശ്രീഭദ്ര 50 അവൻ കൈനീട്ടി വിളിച്ചുവെങ്കിലും ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അവൾ ആ കൂട്ടത്തിൽ അലിഞ്ഞു ചേർന്ന് റോഡിലേക്ക് പോയി.. ആദ്യം വന്ന ബസിൽ കയറി പോയി. ശേ... അവൻ നിരാശയോടെ കൈകുടഞ്ഞു. അവൾ പോയ വഴിയേ നോക്കി നിന്നു.. പക്ഷേ കണ്ണുകളിൽ വിഷാദത്തിന് പകരം സന്തോഷം നിറഞ്ഞു....തിരികെ കാറിൽ പോകുമ്പോൾ അവൻ സന്തോഷത്തിൽ ആയിരുന്നു. 'അവളുണ്ട് എന്റെ തൊട്ടരികെ.ഇത്രനാളും കൈയെത്തും ദൂരത്ത് ഉണ്ടായിരുന്നു. എന്നിട്ടും ഞാൻ കണ്ടില്ല.എന്തുകൊണ്ടവൾ മുന്നിൽ വന്നില്ല. അത്രക്ക് വെറുത്തുകാണുമോ? എന്നെ അവൾ മറന്നുപോയോ? ഇല്ല മറന്നിട്ടില്ല. ഞാൻ വിളിച്ചപ്പോൾ അവളൊന്ന് ഞെട്ടിയല്ലോ. മനപ്പൂർവം ആയിരിക്കും മുന്നിൽ വരാത്തത്.അത്രക്ക് അനുഭവിച്ചില്ലേ അവൾ പാവം. ആ ബസ്സിന് പിന്നാലെ പോയാലോ? അവളുടെ താമസസ്ഥലം അറിയാൻ പറ്റും.അല്ലെങ്കിൽ വേണ്ട. നാളെ കാണാം. കോളേജിൽ വരുമായിരിക്കും. ഇനി വരാതിരിക്കുമോ? ഞാൻ കണ്ടെന്ന് കരുതിയിട്ട്.ഇല്ല വരും. " അങ്ങനെ ഓരോന്ന് ചിന്തിച്ച് ഇന്ദ്രൻ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു. അവന്റെ ഉള്ളിൽ തങ്ങളുടെ പഴയ പ്രണയദിനങ്ങൾ നിറഞ്ഞു നിന്നു. "അതേയ്... നിക്ക്.. നിക്ക്.. ജോണേട്ടാ... എവിടെ.. എവിടെ ആള്.. " ഭദ്ര ഓടിക്കിതച്ചു വന്ന് ജോണിനോട് ചോദിച്ചു.ഇന്ദ്രനെ ആണ് അന്വേഷിക്കുന്നതെന്ന് മനസിലായെങ്കിലും അത് അറിയാത്ത ഭാവത്തിൽ തിരിച്ചു ചോദിച്ചു. "ഏത് ഏതാ ആള്. എനിക്കറിഞ്ഞൂടാ." "ദേ വെറ്തെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ. ഇന്നത്തെ പിറന്നാള്കാരൻ എവിടാന്ന്. എനിക്കൊന്ന് കാണണം. പറഞ്ഞു താ." "ഓ അവനോ...അവൻ നമ്മുടെ കാന്റീനടുത്തുള്ള ആ പണി പകുതിയായ കെട്ടിടത്തിൽ ഉണ്ട്. " "ആണോ.. എന്നാ ഞാൻ പോയി കണ്ടോളാം." ഭദ്ര അവിടേക്ക് നടന്നു. അവൾ എത്തുന്നതിനു മുൻപേ തന്നെ ജോൺ ഏതോ ഒരു കൂട്ടുകാരിയുടെ ഷാൾ മേടിച്ചുകൊണ്ട് ഇന്ദ്രനടുത്തേക്ക് ഓടിയെത്തി. അവനടുത്ത് ഉണ്ടായിരുന്ന അരുണിനോടും രമേശിനോടും കിതച്ച് കൊണ്ട് ഇന്ദ്രൻ കേൾക്കാതെ പതുക്കെ പറഞ്ഞു. "ഡാ ഭദ്ര വരുന്നുണ്ട്. നമുക്കൊരു പണി കൊടുക്കണം. നിങ്ങൾ അവളെ ഒന്ന് തടഞ്ഞു നിർത്തി അവന്റെ കൂടെ വേറെ പെണ്ണുണ്ടെന്ന് പറ. ബാക്കി ഞാനേറ്റു." "ഡാ അത് വേണോ? ആകെ സീനാവും.." "വേണം വേണം.. നിങ്ങള് ചെല്ല്." അവര് പോയ ഉടനെ തന്റെ തലയിലൂടെ ഷാൾ ഇട്ട് പടിയിൽ ഇതൊന്നും ശ്രദ്ധിക്കാതെ ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന ഇന്ദ്രന്റെ കൈയിൽ മുട്ടിനു മുകളിലായി കൈകോർത്തു ചേർത്ത് പിടിച്ചു. ഇന്ദ്രൻ അമ്പരപ്പോടെ അവനെ നോക്കി. ജോൺ ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു. അപ്പോളാണ് ഭദ്ര ആ കെട്ടിടത്തിന്റെ പടി കടന്നു വന്നത്. "നിക്ക് ഭദ്രേ ഇപ്പൊ നീ അങ്ങോട്ട് പോണ്ട." "അതെന്താ അരുണേട്ടാ. എനിക്കൊന്ന് കാണണം കണ്ടിട്ട് പൊക്കോളാം. ഇന്ന് പിറന്നാൾ അല്ലെ. അതോണ്ടാ ഞാൻ. കണ്ടിട്ട് പെട്ടെന്ന് പൊക്കോളാം." "അത് വേണ്ട ഭദ്രേ.. നീ ഇപ്പൊ പോയാ ശരിയാവില്ല.. അവർക്ക് ശല്യം ആവും." "അവരോ? അതാരാ? ജിത്തേട്ടൻ തനിച്ചല്ലേ അപ്പൊ?" "അല്ലെടി.. ഞങ്ങൾ ഒരുപാട് പറഞ്ഞതാ വേണ്ടാ വേണ്ടാന്ന്. അപ്പൊ അവന് നിർബന്ധം. ഇപ്പൊ തന്നെ വേണം. അതോണ്ടാ ഞങ്ങൾ എണീറ്റ് പോന്നത്. അവര് തനിച്ച് ഇരുന്നോട്ടെന്നെ. നീയങ്ങോട്ട് പോണ്ട." രമേശിന്റെ പറച്ചിൽ കേട്ട് അവൾ അമ്പരപ്പോടെ അവരെ നോക്കി. വീണ്ടും മുന്നോട്ട് തന്നെ നടന്നു. അവർ പിന്നാലെ ചെന്ന് അവളെ വിലക്കിയെങ്കിലും അത് കേൾക്കാൻ കൂട്ടാക്കാതെ മുന്നോട്ട് തന്നെ ചെന്നു. ഇന്ദ്രൻ ഇരിക്കുന്ന പടികൾക്ക് പിന്നിലെ വാതിലില്ലാത്ത കട്ടിളപ്പടിയിൽ എത്തിയതും അവൾ കണ്ടിരുന്നു ഇന്ദ്രനടുത്ത് ഏതോ ഒരു പെൺകുട്ടി. അവനോട് ചേർന്ന്. ഷാൾ തലയിലൂടെ മൂടിയിട്ട്. ഒരു നിമിഷം സ്തബ്ദയായി നിന്നു. കണ്ണുകളിൽ ഇരുട്ട് കയറുന്നപോലെ.. കാലുകൾ ഇടറുന്നപോലെ.. കണ്ണുകൾ നിറഞ്ഞൊഴുകി. പതിയെ മിണ്ടാതെ തിരികെ നടന്നു. കൂടുതൽ നടക്കാൻ കഴിയില്ലെന്ന് തോന്നി. നെഞ്ചിലാകെ ഒരു ഭാരം.പണിതീരാത്ത നീണ്ട ഇടനാഴിയുടെ അറ്റത്തുള്ള ആ അരമതിലിലേക്ക് അവൾ നടന്നു ചെന്നു. തളർന്നിരുന്നു. തൊട്ടു താഴെ ആഴത്തിൽ കൊക്കയാണ്. ചെങ്കുത്തായ പാറകളിൽ പടുത്തുയർത്തി പണി തീരാത്ത കെട്ടിടം. തളർന്നവൾ ദൂരേക്ക് നോക്കി അരമതിലിലെ തൂണിൽ ചാരിയിരുന്നു. എല്ലാ പ്രതീക്ഷകളും അസ്തമിച്ചപോലെ. നല്ലൊരു വഴക്ക് ഒരു പൊട്ടിത്തെറി ഒക്കെ പ്രതീക്ഷിച്ച ജോണും അരുണും രമേശും ശരിക്കും വല്ലാതായി. ഇന്ദ്രൻ ആണെങ്കിൽ അവൾ വന്നതും പോയതും അറിഞ്ഞിട്ടില്ല. അവനോട് പറഞ്ഞേ പറ്റു. ആരും ശ്രദ്ധിക്കാത്ത സ്ഥലമാണ് അവൾ ഇരിക്കുന്നിടം. എന്തെങ്കിലും ബുദ്ധിമോശം തോന്നിയാൽ.. അവർ തന്നെ ഇന്ദ്രനോട് കാര്യം പറഞ്ഞു.അവൻ തലയിൽ കൈവെച്ചു. "എന്ത് പണിയാടാ കാണിച്ചത്. അവളെ ഇനി എന്ത് പറഞ്ഞാ ഞാൻ.. ശോ.. വല്ലാത്ത ചതിയായി. പാവം." "പറ്റിപ്പോയെടാ. നീ ചെല്ല് അവൾ ആ അരമതിലിൽ കാണും.. എന്തെങ്കിലും സാഹസം കാണിച്ചാലോ.. നീ പെട്ടെന്ന് ചെല്ല്." "ങ്ഹാ.. പോവാ.. നിങ്ങക്ക് ഞാൻ വന്നിട്ടു തരാം. ജോണേ നീ കൂടി വാ. ഷാൾ എടുത്തോണം." അവർ രണ്ട് പേരും ചെല്ലുമ്പോ ദൂരേക്ക് നോക്കി ഇരിക്കുന്ന ഭദ്രയെ കണ്ടു. "ശ്രീ....." ഇന്ദ്രന്റെ വിളികേട്ട് അവൾ തിരിഞ്ഞു നോക്കി. പെട്ടെന്ന് എഴുനേറ്റ് പോകാനൊരുങ്ങി.ഇന്ദ്രനോടി അവൾക്കടുത്തെത്തി. "നിക്ക് ശ്രീ.. ഞാൻ ഞാനറിഞ്ഞില്ല.. ഇവന്മാർ നിന്നെ പറ്റിക്കാൻ.. സത്യായിട്ടും അറിഞ്ഞില്ല ഞാൻ. ഈ പുസ്തകം വായിക്കുന്ന തിരക്കിൽ ആയിരുന്നു. പ്ലീസ്.... പറയണത് കേക്ക്.. ദേ.. ഇവന്മാരാ.. നോക്ക് ദേ ഈ ജോൺ അവനാ എന്റെ അടുത്തിരുന്നത്. നോക്ക്.." അവൻ ഷാൾ തലയിലൂടെ ഇട്ട് നിൽക്കുന്ന ജോണിനെ കാണിച്ചു. ഭദ്ര വെറുതെ ജോണിനെ നോക്കി. പക്ഷേ ഒന്നും പറഞ്ഞില്ല.നിർവികാരമായിരുന്നു മുഖം. പക്ഷേ കണ്ണുകൾ നിറഞ്ഞൊഴുക്കിയിട്ടുണ്ട്. അതൊന്ന് തുടക്കുക പോലും ചെയ്യാതെ നിശ്ചലം നിന്നു. ഇന്ദ്രൻ അതുകണ്ട് അവൾക്കരികിലേക്ക് എത്തി.. പക്ഷേ അവൾ പിന്നോക്കം മാറി. അവനൊന്ന് അമ്പരന്ന് കൂട്ടുകാരോട് പൊക്കോളാൻ കൈകൊണ്ട് ആംഗ്യം കാണിച്ച് വീണ്ടും അവൾക്കരികിലേക്ക് എത്തി. പിന്നോക്കം പോയി പോയി ഒടുവിൽ ചുവരിൽ തട്ടി നിന്നു അവൾ.കണ്ണുകൾ അപ്പോളും നിറഞ്ഞൊഴുകി. അവനവളുടെ തൊട്ടടുത്തെത്തി. അവൾ പുറം കൈകൊണ്ടു കണ്ണുകൾ തുടച്ചു ഒഴിഞ്ഞു മാറാൻ തുടങ്ങി. പക്ഷേ അവൻ തടഞ്ഞു നിർത്തി. തടഞ്ഞ കൈകൾ തട്ടിമാറ്റി പോവാനൊരുങ്ങിയ അവളെ അവൻ ബലമായി പിടിച്ചു നെഞ്ചോടടുക്കി. ഒരു തേങ്ങലോടെ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തിയ അവൾ പൊട്ടിക്കരഞ്ഞു. കണ്ണുനീർകൊണ്ട് അവന്റെ ഷർട് നനഞ്ഞു കുതിർന്നു. കുറച്ചു സമയം അവളെ കരയാൻ വിട്ട് അവൻ അവളെ പുണർന്നു നിന്നു. കരച്ചിലൊന്നടങ്ങിയപ്പോൾ അവൾ മുഖമുയർത്തി അവനെ നോക്കി. അവന്റെ കള്ളനോട്ടം കണ്ട് അവളുടെ മുഖം നാണം കൊണ്ട് തുടുത്തു. അവന്റെ കൈക്കുള്ളിലാണ് താനെന്ന് അറിഞ്ഞ് കുതറി മാറി.അവൻ കുസൃതി ചിരിയോടെ അവളെ നോക്കി.അവളിൽ പൂത്ത നാണം അവനെ വല്ലാതെ കൊതിപ്പിച്ചു. "ദേ ശ്രീ.. ഇങ്ങനെ നാണിക്കല്ലേ.. എന്റെ കൺട്രോൾ പോകും കേട്ടോ.." അവൾ മുഖമുയർത്തി അവനെ നോക്കി. അവനവളുടെ കണ്ണുകളിൽ നിറഞ്ഞ പ്രണയം ആസ്വദിച്ചു നിന്നു. "നിനക്കറിഞ്ഞു കൂടെ നിന്നെ കണ്ടപ്പോ മുതൽ ഈ നെഞ്ചിൽ നീ മാത്രാ. അവിടെ വേറെയാരും വരില്ല.. കേട്ടോ.. വെറുതെ പോലും അങ്ങനെ ചിന്തിക്കല്ലേടി." അവൾ പതിയെ തലയാട്ടി. രണ്ട് പേരും അരമതിലിൽ തൊട്ട് തൊട്ടിരുന്നു. "എനിക്ക് വല്ലാതെ സങ്കടം വന്നു. അതാ.. എന്റെ മാത്രാ. ഇനി ആർക്കും കൊടുക്കില്ല. ഞാനും എന്നും കൂടെയുണ്ടാകും.." കുറച്ചു നേരം കൂടി ഇരുന്ന് ക്ലാസിൽ പോകാൻ തുടങ്ങിയ അവൾ അവനെ തടഞ്ഞു. "അതേയ്.. ഈ ഇവിടെ മുഴുവൻ നനഞ്ഞു.. ഉണക്കാൻ എന്താ ചെയ്യാ. ആരേലും കാണില്ലേ.." നെഞ്ചിലേക്ക് ചൂണ്ടി അവൾ പറഞ്ഞപ്പോൾ അവൻ ചിരിച്ചുപോയി. "അതൊക്കെ അവിടെ നിക്കട്ടെ.. നീയെനിക്കെന്താ സമ്മാനം കൊണ്ടു വന്നത്.. ഇന്നെന്റെ പിറന്നാൾ ആയിട്ട്." "അത് എനിക്കറിയാരുന്നു പക്ഷേ സമ്മാനം ഒന്നും.. ങ്ഹാ.. നിക്ക് നിക്ക്.. ഒന്ന് കണ്ണടക്ക്.. നല്ലോണം..തുറക്കല്ലേ." അവൻ ഇറുകെ കണ്ണടച്ചു. അവൾ പതുക്കെ അടുത്ത് ചെന്ന് കാലിന്റെ തള്ളവിരൽ കുത്തി പൊന്തി അവന്റെ മുഖം പിടിച്ചു താഴ്ത്തി ആ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. കഴിയുന്നത്ര ശക്തിയിൽ. അവന്റെ തലയ്ക്കു പിന്നിലൂടെ കൈ അമർത്തി നല്ല ആഴത്തിലൊരു ചുംബനം. ശ്വാസം മുട്ടിയപ്പോൾ ചുണ്ടുകൾ വിടുത്തി.തിരിഞ്ഞു നോക്കാതെ ചിരിച്ചു കൊണ്ട് ഓടി ക്ലാസിൽ പോയി. അവനാ ചുംബനത്തിന്റെ നിർവൃതിയിൽ കുറേ സമയം നിഷ്‌ക്രിയനായി നിന്നുപോയി. അവൾ ഓടിപ്പോയ വഴിയിൽ നോക്കി നിന്നു. കൂട്ടുകാർ വന്നു തട്ടിയപ്പോൾ ആണ് ഞെട്ടി ഉണർന്നത്..ചമ്മിയ ചിരിയോടെ അവരെ നോക്കുമ്പോൾ മനസ്സിൽ ഒരു കുളിർമ്മഴ പെയ്തിരുന്നു. ആ ഓർമകളിൽ മുഴുകി തന്റെ പോക്കറ്റിൽ ഉള്ള അവളുടെ പാദസരം എടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ചു. "നോക്ക് ശ്രീ.. അന്ന് അങ്ങനെ പറഞ്ഞിട്ട് ഇത്രനാളും കൈയെത്തും ദൂരത്തു ഉണ്ടായിട്ടും നീയൊന്ന് മുന്നിൽ വരാതിരുന്നത്? " ************************************* "അമ്മാ ഇത് നോക്കമ്മാ.. അവളുടെ കോലം കണ്ടോ? ദേ ആ പഴയ പാവാടയും ബ്ലൗസും ഇട്ടോണ്ട്.. എന്റെ കൂടെ വരണ്ട. നല്ല ഡ്രസ്സ് ഇട്ടോണ്ട് വരാൻ പറ.." ആമിയുടെ അലർച്ച കേട്ടാണ് അമ്മായി അടുക്കളയിൽ നിന്ന് വന്നത്. ഭദ്രയെക്കണ്ടപ്പോൾ അതിശയം തോന്നി.. പണ്ടത്തെ ചുറുചുറുക്കുള്ള ആ പാവാടക്കാരി.. അവൾക്ക് ഏറ്റവും ചേരുന്ന വേഷമാണത്.നല്ല ചുവന്ന തിളങ്ങുന്ന പട്ടിന്റെ ബ്ലൗസും ഗോൾഡൻ കളർ പാവാടയും. പണ്ട് താനവൾക്ക് വാങ്ങിച്ചു കൊടുത്തതാണ്. അതിടുമ്പോൾ ആ മുഖം ചുവന്നു തിളങ്ങും. കവിളുകൾ തുടുത്തിരിക്കും..ആ ഡ്രെസ്സിൽ എന്നും സുന്ദരിയാണവൾ. "പോ ആമി.. അവൾക്കിഷ്ടമുള്ളത് ഇട്ടോട്ടെ.. നിങ്ങൾ പോകാൻ നോക്ക്." ദേഷ്യത്തോടെ ആണെങ്കിലും പോകാൻ റെഡിയായി. ബസ്സ്റ്റോപ്പ് വരെ അനൂപ് കൂടെയുണ്ട്. ആമി അവർക്കൊപ്പം നിൽക്കില്ല. വേഗത്തിൽ നടക്കും. എന്നും അങ്ങനെ ആണ്. "എന്താ ചേച്ചിക്കുട്ടി.. ഇന്നലെ ഉണ്ടായത് പറഞ്ഞില്ല. ഇന്ന് സുന്ദരി ആയല്ലോ.. എന്താ കാര്യം. പറ." അവൾ ശബ്ദം താഴ്ത്തി അവനോടെല്ലാം പറഞ്ഞു. കേട്ടുകഴിഞ്ഞ് അനൂപ് അദ്‌ഭുതത്തോടെ അവളെ നോക്കി. "അപ്പൊ ചേച്ചി ഇനി എന്താ ചെയ്യാൻ പോണേ? വീണ്ടും ഒളിച്ചു കളിക്കുവാണോ?" "എന്താ വേണ്ടത് നീ തന്നെ പറ.അതുപോലെ ചെയ്യാം ഞാൻ." "ചേച്ചി ധൈര്യമായി മുന്നോട്ട് ചെല്ല്. എന്ത് സംഭവിക്കും അറിയാലോ. ഇത്രേം കാത്തിരിക്കുന്ന ആളല്ലേ." അവൾ പിന്നൊന്നും മിണ്ടിയില്ല. അവളുടെ മനസ്സിൽ വല്ലാത്ത ആശയക്കുഴപ്പം. ഇനി വീണ്ടും അടുത്താൽ ഒരുപക്ഷേ..പലതും ആലോചിച്ചു ബസിൽ നിന്നിറങ്ങി പതുക്കെ നടന്നു. "നീയെന്താ ഭദ്രേ താളം ചവിട്ടി നടക്കുകയാണോ? അവിടെ ക്ലാസ്സ് തുടങ്ങിക്കാണും. നീ പതുക്കെ വന്നോ ഞാൻ പോവാ." അതും പറഞ്ഞ് ആമി വേഗത്തിൽ ഓടിപ്പോയി.അവൾ പക്ഷേ ഒന്നും കേൾക്കുന്നില്ലായിരുന്നു. ഒന്നും ശ്രദ്ധിക്കുന്നുമില്ല. ഇതേസമയം കോളേജിൽ അന്നത്തെ പ്രോഗ്രാം അറേഞ്ച് ചെയ്തത് ഓഡിറ്റോറിയത്തിൽ. ഇന്ദ്രന് നല്ലൊരു യാത്രയയപ്പിന് വേണ്ടി എല്ലാവരും എത്തിയിട്ടുണ്ട്. സ്റ്റേജിലേക്ക് കയറിയ അവനെ വലിയൊരു കരഘോഷത്തോടെ എല്ലാവരും സ്വീകരിച്ചു.. പെൺകുട്ടികൾ കണ്ണെടുക്കാതെ നോക്കി... ഭദ്രക്ക് ഏറ്റവും ഇഷ്ടപ്പെട്ട നീലനിറത്തിലുള്ള ഷർട്ടും നീലക്കരയുള്ള മുണ്ടും വേഷം. എന്നത്തേക്കാളും സുന്ദരൻ.. അവൻ സ്റ്റേജിൽ വന്ന് മൈക്ക് കയ്യിലെടുത്തു സംസാരിക്കാൻ തുടങ്ങി. "പ്രിയപ്പെട്ട കുട്ടികളെ.. ഇന്നത്തോടെ എന്റെ ക്ലാസ്സ് അവസാനിക്കുന്നു. പക്ഷേ ഇന്ന് ഞാനൊരു പാട്ട് പാടാം.ഞാൻ കാത്തിരിക്കുന്ന എന്റെ പ്രണയത്തിന് ഒരുപാട് ഇഷ്ടമുള്ള പാട്ട്.. എനിക്കുറപ്പുണ്ട് ഇവിടെ നിങ്ങളിൽ ഒരാളായി അവളുണ്ട്. ഇന്നലെ ഞാൻ നേരിട്ട് കണ്ടതാണ്.ഇപ്പോളും എന്നെകാണാതെ മറഞ്ഞിരിക്കുകയാണ് അവൾ.. ഹേയ്.... നീ എവിടെ ആണെങ്കിലും മുന്നോട്ടു വരൂ ശ്രീ.. എനിക്ക് നീയില്ലാതെ പറ്റില്ല.. പ്ലീസ്.." സങ്കടത്തോടെ അവൻ പറഞ്ഞത് കേട്ട് എല്ലാവരും ഹാളിലാകെ നോക്കി. പക്ഷേ ആരും മുന്നോട്ട് വന്നില്ല. വേദിയിൽ കരോക്കെ മുഴങ്ങി. എല്ലാവരും അവന്റെ പാട്ടിനു കാതോർത്തു. "ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം.. ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം.. അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകെ.. നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം.. ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം.. ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം.." അവന്റെ സ്വരമാധുരി ഓഡിറ്റോറിയത്തിൽ നിറഞ്ഞൊഴുകി. പതുക്കെ കോളേജ് കവാടത്തിൽ എത്തിയ ഭദ്രയുടെ ചെവിയിൽ ഈ ഗാനം അലയടിച്ചു.വല്ലാത്ത സന്തോഷത്തോടെ ഹൃദയ വേദനയോടെ എല്ലാം മറന്ന് അവൾ ഓഡിറ്റോറിയത്തിൽ ഓടിക്കയറി.കയ്യിലെ ബാഗ് മാറോടടുക്കി ഓഡിറ്റോറിയത്തിന് നടുവിലൂടെ ഉള്ള വഴിയിൽ മുന്നോട്ട് വന്നു. അവളുടെ കണ്ണുകളിൽ അവൻ മാത്രം.കാതിൽ അവന്റെ സ്വരം മാത്രം. ചുറ്റും വേറൊന്നും കാണുന്നില്ല കേൾക്കുന്നില്ല. നേരെ നടന്നു നടന്ന് പാട്ട് തീരുന്നതിനു മുൻപ് സ്റ്റേജിനു തൊട്ടുമുൻപിൽ എത്തി. അവിടെ നിന്നു. അവൻ അവളെ തന്നെ നോക്കിയായിരുന്നു പാടിയത്.. വളരെ കാലത്തിനു ശേഷം ഉള്ള കണ്ടുമുട്ടൽ രണ്ടു പേരും പരിസരം മറന്നിരിക്കുന്നു. എല്ലാവരുടെയും ശ്രദ്ധ ഭദ്രയിൽ എത്തി ഒപ്പം എല്ലാവർക്കും അമ്പരപ്പും.. ഇവളോ.. പെൺകുട്ടികൾ അസൂയയോടെ നോക്കി.. ആൺകുട്ടികൾ ഇച്ഛാഭംഗത്തോടെയും. പാട്ടിൽ ലയിച്ചു സ്റ്റേജിനു മുന്നിൽ എത്തിയ അവൾ ചുറ്റുമുള്ളതൊന്നും അറിഞ്ഞില്ല. പക്ഷേ പാട്ട് തീർന്നതും ഇന്ദ്രനെ തന്നെ കുറച്ചു നേരം നോക്കി നിന്ന അവൾക്ക് വലിയ കൈയടി കേട്ടപ്പോൾ പരിസരബോധം വന്നു. അവിടെ തറഞ്ഞു നിന്നിരുന്ന അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവനെ നിറകണ്ണാലെ ഒന്ന് നോക്കി തിരിഞ്ഞു നടക്കാനൊരുങ്ങി..അവനും അവളെ നോക്കി നിൽക്കുകയായിരുന്നു. ഒരുപാട് നാളുകൾ കഴിഞ്ഞ് ഇപ്പൊൾ മുന്നിൽ.. തന്റെ ശ്രീ... "ഏയ് നിക്ക്... ശ്രീ പ്ലീസ്... നിക്ക്.." ✍️പവിഴമല്ലി
#💌 പ്രണയം
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍
#❤️ പ്രണയം സ്റ്റാറ്റസുകൾ
#📝 ഞാൻ എഴുതിയ വരികൾ
#📔 കഥ
9
20
कमेंट
പവിഴമല്ലി
669 ने देखा
•
2 दिन पहले
#📝 ഞാൻ എഴുതിയ വരികൾ
#💞 നിനക്കായ്
#❤️ പ്രണയം സ്റ്റാറ്റസുകൾ
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍
#💌 പ്രണയം
3
10
कमेंट
പവിഴമല്ലി
593 ने देखा
•
2 दिन पहले
#💌 പ്രണയം
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍
#❤️ പ്രണയം സ്റ്റാറ്റസുകൾ
#📝 ഞാൻ എഴുതിയ വരികൾ
#💞 നിനക്കായ്
5
5
कमेंट
പവിഴമല്ലി
471 ने देखा
•
3 दिन पहले
ശ്രീഭദ്ര 49 എല്ലാവരുടെയും കണ്ണുകൾ അവനിലേക്ക് എത്തി. ഭദ്രയുടെ ഹൃദയം വല്ലാതെ മിടിച്ചു തുടങ്ങി. 'എന്തായിരിക്കും പറയാൻ പോകുന്നത്? ഭഗവാനെ തന്റെ പേര് പറയാതിരുന്നാൽ മതിയായിരുന്നു.'അവൾ ആശങ്കയോടെ അവനെ നോക്കി. ഇന്ദ്രൻ എല്ലാവരെയും നോക്കി.അവന്റെ കണ്ണുകൾ ചുറ്റും ഓടിനടക്കുമ്പോൾ ഭദ്ര കൂടുതൽ തല താഴ്ത്തി. "നിങ്ങളോട് ഞാനൊരു കഥ പറയാം.എന്റെ പ്രണയകഥ. വർഷങ്ങൾക്ക് മുൻപ് ഏകദേശം അഞ്ചോ ആറോ വർഷം ആയിക്കാണും. ഞാനന്ന് ബിരുദാനന്തരബിരുദത്തിനു പഠിക്കുന്ന സമയം. അന്നൊക്കെ പ്രീഡിഗ്രി കോളേജുകളിൽ ഉള്ള സമയം. ന്യൂ കമെഴ്‌സിനെ ഞങ്ങൾ റാഗിംഗ് ഒക്കെ ചെയ്യും. ഇന്നത്തെ പോലൊന്നും അല്ല.ചെറുതായിട്ട് പാട്ട് ഡാൻസ് ഒക്കെ. അങ്ങനെ ഓരോ ക്ലാസ്സിലും കയറി ഇറങ്ങുന്നതിനിടക്ക് ഒരു ക്ലാസ്സിൽ നല്ല സുന്ദരിപെൺപിള്ളേർക്കിടയിൽ ഒരു പാവം പെൺകുട്ടി.മെലിഞ്ഞ ഇരുണ്ടനിറത്തിലുള്ള ഒരു സാധാരണ ഗ്രാമവാസി കുട്ടി.അന്ന് ഞാൻ അവളെ കളിയാക്കി. അവൾ തിരിച്ചും ദേഷ്യപ്പെട്ടു. അവളുടെ കൂട്ടുകാർക്കൊപ്പം നടക്കുമ്പോളും ഞാൻ അവളെ മൈൻഡ് ചെയ്തില്ല. അതവൾക്ക് ദേഷ്യം ഒന്നും ഉണ്ടാക്കിയില്ല. കാരണം സ്വന്തം കുറ്റങ്ങളും കുറവുകളും എല്ലാം അറിയുന്ന ഒരു ശരാശരി പെണ്ണായിരുന്നു അവൾ. ഇടക്ക് എപ്പോളോ അവളിലേക്ക് അറിയാതെ എന്റെ മിഴികൾ ഒന്ന് പോയി.അവൾ പരിഭവത്തോടെ മുഖം കൂർപ്പിച്ച് എന്നെ നോക്കിയപ്പോൾ എന്റെ കുട്ടികളെ അതൊരു വല്ലാത്ത നോട്ടം.എന്റെ നെഞ്ചിൽ തുളച്ചു കയറി. പിന്നീട് ഇടക്ക് കാൽവഴുതി കോളേജിലെ പടിക്കെട്ടിൽ നിന്ന് വീഴാൻ തുടങ്ങിയ അവളെ ഞാൻ എന്നിലേക്ക് ചേർത്തണച്ചു. അന്നവളുടെ മുടിയിലെ കാച്ചെണ്ണയുടെയും അവൾ പുരട്ടിയ ചന്ദന തൈലത്തിന്റെയും മണം.. ഹാ.. ഇന്നും ഓർക്കുമ്പോ കുളിര് കോരുന്നു. അന്ന് അവൾ കൂട് കൂട്ടിയതാണ് എന്റെ മനസ്സിൽ. പക്ഷേ അവളോട് പറഞ്ഞപ്പോ അവൾക്കത് തമാശയായി തോന്നി. സുന്ദരികളായ ഒരു പാട് പെൺകുട്ടികൾ പ്രണയിനികളായിട്ടുള്ള എന്റെ പ്രണയിനി ആവാൻ അവൾക്ക് താല്പര്യം ഇല്ലായിരുന്നു. കൂട്ടത്തിൽ ഒരുവൾ ആവാൻ തീരെ താല്പര്യം ഇല്ലെന്ന് അവൾ എന്റെ മുഖത്ത് നോക്കി പറഞ്ഞു.പക്ഷേ ഞാൻ പിന്മാറാൻ ഒരുക്കം അല്ലായിരുന്നു.വീണ്ടും ഞാൻ അവൾക്ക് പിന്നാലെ തന്നെ നടന്നു. ഒടുവിൽ അവൾ എന്നിലേക്കണഞ്ഞു. അപ്പോളും ഒരുപാട് തടസ്സങ്ങൾ പറഞ്ഞിരുന്നു. എന്റെ സ്റ്റാറ്റസിന് ചേരില്ല.. എന്റെ അച്ഛന് ഇഷ്ടാവില്ല എന്നൊക്കെ. പക്ഷേ അതൊക്കെ തരണം ചെയ്യുമെന്ന് ഞാൻ അവൾക്ക് ഉറപ്പ് കൊടുത്തു.അങ്ങനെ അവളെന്റേത് മാത്രം ആയി. ഒരു പ്രത്യേകതകളും ഇല്ലാത്ത സാധാരണ പെൺകുട്ടി. പക്ഷേ അവളങ്ങനെ എന്റെ ഹൃദയത്തിൽ നിറഞ്ഞു നിന്നു. ഒരിക്കലും പറിച്ചെറിയാനാവാത്ത വിധം.. ആദ്യത്തെ ഇയർ ഏപ്രിൽ മെയ് അവധിക്കാണ് എനിക്കത് ശരിക്കും മനസിലായത്.. അവളെ പിരിയാനാവില്ലെന്ന സത്യം. അത്രമേൽ എന്നിലലിഞ്ഞ എന്റെ മാത്രം പ്രണയം.. പക്ഷേ വിധി വീണ്ടും വില്ലനായി. എന്റെ അച്ഛൻ ഈ ബന്ധം എതിർത്തു. അവളെ ആരും അറിയാതെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പകരം രണ്ട് ഓപ്ഷൻ എന്നിലേക്കെറിഞ്ഞു.. ഒന്നുകിൽ വേറൊരു വിവാഹം, അല്ലെങ്കിൽ അച്ഛന്റെ ബിസിനസിലേക്ക് ഇറങ്ങണം. അതിന് അമേരിക്കയിൽ പോയി എംബിഎ ചെയ്യണം. ഇനി അവളുമായി കോൺടാക്ട് പാടില്ല. അവളെ അല്ലാതെ വേറൊരാളെ എന്റെ ലൈഫിലേക്ക് കൊണ്ട് വരുന്നത് ചിന്തിക്കാൻ പോലും ആവില്ലായിരുന്നു എനിക്ക്. അതുകൊണ്ട് രണ്ടാമത്തെ ഓപ്ഷൻ എടുത്ത് അമേരിക്കയിലേക്ക് പോയി. അവിടെ മുഴുകുടിയനായി. ഇനി ജീവിക്കണ്ടെന്ന് കരുതി. പക്ഷേ എന്റെ അങ്കിൾ എന്നെ ശരിക്കും മോട്ടിവേറ്റ് ചെയ്ത് ഇന്നീ കാണുന്ന നിലയിൽ ആക്കി. തിരികെ വന്നതിനു ശേഷം ഞാൻ ആദ്യം അന്വേഷിച്ചത് അവളെ ആയിരുന്നു. ആ നാട്ടിൽ ചെന്ന്. പക്ഷേ ഒരു വിവരവും ആരും പറഞ്ഞില്ല. എനിക്ക് നിരാശ ആയിരുന്നു ഫലം. അങ്ങനെ കുറേ അലഞ്ഞു ഈയിടെ അറിഞ്ഞു അവൾ ഈ നഗരത്തിൽ ഉണ്ട്. ഇവിടെ ഏതോ കോളേജിൽ പഠിക്കുന്നു. ഉണ്ട് അവൾ ഇവിടെ ഉണ്ട്.. ഈ കോളേജിലേക്ക് വന്നിറങ്ങിയപ്പോൾ തന്നെ എന്റെ ഹൃദയം മിടിച്ചിരുന്നു.. ഇവിടുണ്ട് അവളെന്ന് പറയും പോലെ. പറ നിങ്ങൾക്കറിയുമെങ്കിൽ കാണിച്ചു താ. ഇപ്പൊ ഈ നിമിഷം ഞാനറിയുന്നു ഇവിടെ ഉണ്ട് അവളെന്ന്. അവളുടെ സാമീപ്യം അറിയാൻ കഴിയുന്നു. പ്ലീസ് പുറത്ത് വാ നീ. എനിക്ക് വേണം നിന്നെ.. പ്ലീസ്.." അവൻ പറഞ്ഞു നിർത്തി. അവസാന വാചകത്തിൽ അവൻ കരഞ്ഞു പോയി. കോൺഫറൻസ് ഹാൾ നിശബ്ദം ആയി. ഭദ്ര ശരിക്കും ഹൃദയം മുറിഞ്ഞു കരഞ്ഞു. പക്ഷേ എന്നിട്ടും മുന്നോട്ട് വന്നില്ല. നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടവൾ നിശബ്ദം തേങ്ങി.മിണ്ടാതെ അനങ്ങാതെ ഇരുന്നു. താൻ അനുഭവിച്ച സങ്കടത്തിന്റെയും വിങ്ങലിന്റെയും ഒരു ശതമാനം പോലും ഇല്ല ഇതെന്ന് അവളോർത്തു. അന്നത്തെ ക്ലാസ്സ് കഴിഞ്ഞു തിരികെ പോകുമ്പോൾ എല്ലാ കുട്ടികളും ആകെ മ്ലാനമായിരുന്നു.ആരും പക്ഷേ പേര് ചോദിച്ചില്ല..അത് പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ ഭദ്രയെ തീർച്ചറിഞ്ഞേനെ.ഭദ്രക്കും സമാധാനം ആയി. മനമൊന്ന് കലങ്ങി എങ്കിലും സഹിക്കാൻ പഠിച്ചിരിക്കുന്നു ഇപ്പോൾ. കുട്ടികൾ ഒഴുകി കോളേജ് ഗേറ്റിനു പുറത്തേക്ക് പോയി തുടങ്ങി. അവളും ആ കൂട്ടത്തിൽ അങ്ങനെ ഒഴുകി. എന്തൊക്കെയോ ചിന്തകൾ മനസ്സിൽ ഇട്ട്. ഇന്ദ്രൻ തന്റെ കാറിൽ കയറി. കുട്ടികൾക്കൊപ്പം കാറും നീങ്ങി തുടങ്ങി. അവൻ പിന്നിലെ സീറ്റിൽ ഇരുന്ന് ഓരോന്നോർത്ത് പുറത്തേക്ക് നോക്കിയിരുന്നു. ഭദ്ര എന്തൊക്കെയോ ചിന്തകളിൽ മുഴുകി കാറിന് തൊട്ടടുത്ത് കൂടി നടന്നു നീങ്ങി. പെട്ടെന്ന് എന്തോ ഉൾപ്രേരണയിൽ ഇന്ദ്രൻ പുറത്തേക്ക് നോക്കിയപ്പോൾ തൊട്ടടുത്തു കൂടി നടന്നു നീങ്ങിയ ഭദ്രയിൽ കണ്ണുകൾ ഉടക്കി. ഒരു ഞെട്ടലോടെ അവൻ വീണ്ടും വീണ്ടും നോക്കി. അതേ.. അവൾ തന്നെ... ഇതിനിടയിൽ ഭദ്ര അറിയാതെ കാറിലേക്കൊന്ന് നോക്കി. തന്നെത്തന്നെ നോക്കി ഇരിക്കുന്ന ഇന്ദ്രനെ കണ്ട് അവൾ ഒരു മാത്ര നിന്നു. ഇതേസമയം ഇന്ദ്രൻ ഡോർ തുറന്നു പുറത്തിറങ്ങി. അവൾക്കടുത്തേക്ക് നടക്കാനാഞ്ഞു. പക്ഷേ അവൾ പെട്ടെന്ന് നിറഞ്ഞു വന്ന കണ്ണുകൾ പുറം കൈകൊണ്ട് തുടച്ച് ആ കൂട്ടത്തിലേക്ക് ഉൾവലിഞ്ഞു. "ഏയ്... നിക്ക്..." അവൻ കൈനീട്ടി വിളിച്ചുവെങ്കിലും ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അവൾ ആ കൂട്ടത്തിൽ അലിഞ്ഞു ചേർന്ന് റോഡിലേക്ക് പോയി.. ആദ്യം വന്ന ബസിൽ കയറി പോയി. ശേ... അവൻ നിരാശയോടെ കൈകുടഞ്ഞു. അവൾ പോയ വഴിയേ നോക്കി നിന്നു.. പക്ഷേ കണ്ണുകളിൽ വിഷാദത്തിന് പകരം സന്തോഷം നിറഞ്ഞു.... ✍️പവിഴമല്ലി
#📝 ഞാൻ എഴുതിയ വരികൾ
#📔 കഥ
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍
#💌 പ്രണയം
#❤️ പ്രണയം സ്റ്റാറ്റസുകൾ
13
16
कमेंट
Your browser does not support JavaScript!