ജന്നത്തിലെ ജിന്ന്
ShareChat
click to see wallet page
@thawakkalt
thawakkalt
ജന്നത്തിലെ ജിന്ന്
@thawakkalt
മൊഞ്ചില്ലാത്ത മുഖവും ഖിബറില്ലാത്ത ഖൽബും അതാണ് ഞാൻ.
#🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #🕌 ഇസ്ലാമിക് ഭക്തി
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - naguno 24 ooml 1447 Iluug 410a 14 2026 997 16!010387: moP(mo) m@ ೧iವojam3@ aoS@ೂo, (@o]nncelaೊG@aosದJo கஷகிeழo வெவஷண் வஃ்விண் ஸ்கஒண் @a೧lomಗ n೧um lan l633ud 6@|202000@|$20. (628@1P@ी) VOICE OF ANSARI QASIMI naguno 24 ooml 1447 Iluug 410a 14 2026 997 16!010387: moP(mo) m@ ೧iವojam3@ aoS@ೂo, (@o]nncelaೊG@aosದJo கஷகிeழo வெவஷண் வஃ்விண் ஸ்கஒண் @a೧lomಗ n೧um lan l633ud 6@|202000@|$20. (628@1P@ी) VOICE OF ANSARI QASIMI - ShareChat
#🕌 ഇസ്ലാമിക് ഭക്തി #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #🕋 ഇസ്ലാമിക് സ്റ്റാറ്റസ്
🕌 ഇസ്ലാമിക് ഭക്തി - ShareChat
01:26
#🕌 ഇസ്ലാമിക് ഭക്തി #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
🕌 ഇസ്ലാമിക് ഭക്തി - ஸஷெவியஸிவு? வணவிகm ೧೧೧೦ கூqவஔ விபஸவனுm ೧೨@೨೦೦ m@mm೧ಂ@] @9|@0}683$!86!8 ஸஷெவியஸிவு? வணவிகm ೧೧೧೦ கூqவஔ விபஸவனுm ೧೨@೨೦೦ m@mm೧ಂ@] @9|@0}683$!86!8 - ShareChat
#🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #🕌 ഇസ്ലാമിക് ഭക്തി
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - ShareChat
00:24
ഇപ്പോൾ തന്നെ അമേരിക്ക തോറ്റിരിക്കുന്നു.. 😌 ഇറാനെതിരായിട്ട് അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന യുദ്ധമുണ്ടല്ലോ, ആ യുദ്ധം ഇന്ന് രണ്ടാഴ്ച പൂർത്തീകരിച്ചിരിക്കുകയാണ്. 14 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ആ യുദ്ധത്തിൽ അമേരിക്ക തോറ്റുപോയിരിക്കുന്നു എന്നാണ് സർജിക്കൽ സ്ട്രൈക്കിന്റെ അഭിപ്രായം. നോക്കൂ, ഇതൊരു പ്രിമെച്വർ സ്റ്റേറ്റ്‌മെന്റാണ്, അപക്വമായ ഒരു പ്രസ്താവമാണ് എന്ന് വേണമെങ്കിൽ ആരോപിക്കാം കേട്ടോ. കാരണം എന്താണ്? യുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. ആ യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ യുദ്ധമധ്യേ വെച്ച് ഒരു രാജ്യം തോറ്റുപോയിരിക്കുന്നു എന്ന നിരീക്ഷണമാണ് സർജിക്കൽ സ്ട്രൈക്ക് മുന്നോട്ടുവെക്കുന്നത്. ​എങ്ങനെയാണ് അത്തരത്തിലൊരു നിരീക്ഷണം മുന്നോട്ടുവെക്കാൻ കഴിയുക? പ്രിയപ്പെട്ട പ്രേക്ഷകരെ, ഒരു സംശയവും നമുക്ക് ആർക്കുമില്ല, ഈ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാണ് അമേരിക്ക. എന്നുമാത്രമല്ല, ഏറ്റവും വലിയ സാമ്പത്തിക ശക്തിയും അമേരിക്ക തന്നെ. അവരുടെ വാർ ടെക്നോളജി എന്ന് പറയുന്നത്, യുദ്ധ സാങ്കേതിക വിദ്യ എന്ന് പറയുന്നത് ലോകത്ത് ഒരു രാജ്യത്തിനും കിടപിടിക്കാൻ കഴിയാത്ത അത്രവിധം ആധുനികമാണ്. എന്നുമാത്രമല്ല, യുദ്ധോപകരണങ്ങളുടെ നിർമ്മാണത്തിനു വേണ്ടി അമേരിക്ക വലിയ ഇൻവെസ്റ്റ്‌മെന്റാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു രാജ്യത്തിനും അമേരിക്കയോട് നേരിട്ട് യുദ്ധം ചെയ്ത് അമേരിക്കയെ തോൽപ്പിക്കാൻ കഴിയില്ല. ​പക്ഷേ യുദ്ധം ജയിക്കുന്നത് എപ്പോഴും ആയുധബലം കൊണ്ട് മാത്രമല്ല കേട്ടോ. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണല്ലോ വിയറ്റ്നാം യുദ്ധം എന്ന് പറയുന്നത്. അമേരിക്കയുമായി കമ്പയർ ചെയ്യുമ്പോൾ എത്ര ചെറിയ രാജ്യമാണ് വിയറ്റ്നാം എന്ന് പറയുന്നത്, എത്ര വർഷമാണ് അമേരിക്ക അവിടെ യുദ്ധം ചെയ്തത്. ഇതാ അമേരിക്ക വിയറ്റ്നാമിനെ വിഴുങ്ങാൻ പോകുന്നു എന്നാണ് ലോകം കരുതിയിരുന്നത് എങ്കിൽ, ആ എല്ലാ തരത്തിലുള്ള പ്രവചനങ്ങളെയും അട്ടിമറിച്ചുകൊണ്ട് വിയറ്റ്നാം കരുത്തുറ്റ പ്രതിരോധം കാഴ്ചവെക്കുന്നതാണ് നമ്മൾ കണ്ടത്. അവിടുന്ന് തോറ്റോടി മടങ്ങുകയായിരുന്നു അമേരിക്ക ചെയ്തത്. അപ്പോൾ യുദ്ധം എപ്പോഴും ആയുധബലം കൊണ്ട് മാത്രം ജയിക്കാൻ കഴിയില്ല, മറിച്ച് തന്ത്രങ്ങൾ കൊണ്ട് യുദ്ധം ജയിച്ചിട്ടുള്ള ചെറിയ രാഷ്ട്രങ്ങളുമുണ്ട്. ​ഇവിടെ അതാണ് സംഭവിച്ചിരിക്കുന്നത് കേട്ടോ. ഇറാൻ വലിയ തന്ത്രമാണ് അമേരിക്കയ്ക്കെതിരായി മെനഞ്ഞത്, അത് ഓരോ ഘട്ടത്തിലും വിജയം വരിക്കുന്നതാണ് നമ്മൾ കണ്ടത്. എങ്ങനെയാണ് അമേരിക്ക ഈ യുദ്ധത്തിൽ തോറ്റിരിക്കുന്നു എന്ന് നമ്മൾ പറയുന്നത്? നോക്കൂ, ഒന്നാമത്തെ കാര്യം, എന്തിനായിരുന്നു ഈ യുദ്ധം? അമേരിക്ക എന്താണ് ലോകത്തോട് പറഞ്ഞത്? നോക്കൂ, ഇറാൻ ഭരിച്ചുകൊണ്ടിരിക്കുന്നത് ഒരു അപരിഷ്കൃത ഭരണകൂടമാണ്, ആ ഭരണകൂടത്തെ മാറ്റി ഒരു ജനാധിപത്യ ഭരണകൂടത്തെ അവിടെ കൊണ്ടുവരണം, ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് അമേരിക്ക. അതിന്റെ ഭാഗമായിട്ടാണ് യുദ്ധം ചെയ്യുന്നത്. ഒരു റെജിം ചേഞ്ച് (ഭരണമാറ്റം) കൊണ്ടുവരാൻ വേണ്ടിയിട്ടാണ് ഈ യുദ്ധം അമേരിക്ക ഏറ്റെടുത്തിരിക്കുന്നത് എന്നാണ് അമേരിക്കയുടെ സെക്രെട്ടറി മാർക്ക് റൂബിയോ പറഞ്ഞത്. മാധ്യമസമ്മേളനത്തിൽ വെച്ചാണ് കേട്ടോ അദ്ദേഹം ലോകത്തോട് ഈ പ്രഖ്യാപനം നടത്തിയത്. ​എന്നിട്ടെന്താണ് സംഭവിച്ചത്? ശരിയാണ്, യുദ്ധത്തിന്റെ ആദ്യത്തെ മണിക്കൂറിൽ തന്നെ ഇറാന്റെ പരമോന്നത നേതാവായിട്ടുള്ള ഖമേനി കൊല്ലപ്പെട്ടു. ഖമേനി മാത്രമല്ല, അദ്ദേഹത്തിന്റെ പല കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ആരാണീ ഖമേനി എന്ന് പറയുന്നത്? അദ്ദേഹം ഒരു മതമേധാവിയാണ്, അദ്ദേഹം ഇറാൻ ഭരണകൂടത്തിന്റെ നേതാവൊന്നുമല്ല. അതിനവിടെ ഒരു ഭരണകൂടമുണ്ട്, ഒരു പ്രസിഡന്റുണ്ട്. പക്ഷേ യഥാർത്ഥത്തിൽ സുപ്രീം ലീഡർ എന്ന് പറയുന്നത് ആയത്തുള്ള അലി ഖമേനി തന്നെയായിരുന്നു. ഖമേനി ഖുറാന്റെ ശാസനകൾ അനുസരിച്ച് ഭരണം നടത്തുന്ന ഒരാളാണ്. എന്നുമാത്രമല്ല, ഖമേനിക്ക് ഒരു വലിയ പ്രത്യേകതയുണ്ട് കേട്ടോ, അദ്ദേഹം അണ്വായുധങ്ങൾക്ക് എതിരായിരുന്നു. ഈ അണ്വായുധങ്ങൾ പ്രയോഗിക്കുന്നത് ശരിയല്ല എന്ന് മാത്രമല്ല, അത് ഇസ്‌ലാം മതം അനുസരിച്ച് ഹറാമാണെന്ന് കൂടി അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു അറബ് രാജ്യവും അണ്വായുധം പ്രയോഗിക്കാൻ തയ്യാറാകരുത് എന്ന് 1990-ൽ തന്നെ പ്രഖ്യാപിച്ച, അണ്വായുധങ്ങൾക്കെതിരായി ഫത്‌വ പ്രഖ്യാപിച്ച നേതാവായിരുന്നു ഖമേനി. ആ അർത്ഥത്തിൽ ലോകം ഒരു സമാധാനദൂതനായി കൂടി ഖമേനിയെ കണ്ടിട്ടുണ്ട്. എന്നുമാത്രമല്ല മതമേധാവിയായിരിക്കുമ്പോഴും യാഥാസ്ഥിതികനായിരിക്കുമ്പോഴും അദ്ദേഹം ഒരു മോഡറേറ്റ് ആയ നേതാവാണ് എന്ന് കൂടി ലോകം അംഗീകരിച്ചിട്ടുണ്ട്. ​ആ നേതാവാണ് യുദ്ധത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ കൊല്ലപ്പെട്ടത്. പകരം ആരാണ് അധികാരത്തിൽ വന്നത്? അദ്ദേഹത്തിന്റെ മകനാണ് അധികാരത്തിൽ വന്നത്. എന്താണ് അദ്ദേഹത്തിന്റെ പേര്? മുജ്തബ ഖമേനി എന്നാണ്. ആരാണീ മുജ്തബ ഖമേനി? നോക്കൂ, ഞാൻ സൂചിപ്പിച്ചതുപോലെ ആയത്തുള്ള അലി ഖമേനിയുടെ മകനാണ്. പക്ഷേ അദ്ദേഹം ഒരു മതമേധാവിയല്ല, തികഞ്ഞ രാഷ്ട്രീയക്കാരനാണ് കേട്ടോ. അരങ്ങിലില്ലാത്ത ഒരാളാണ്, അണിയറയിൽ നിന്ന് ചരടുവലിക്കുന്ന ഒരാളാണ്. ഇറാന്റെ ഈ സൈനിക ശക്തി മുഴുവനും എല്ലാ ഓർഡറും സ്വീകരിക്കുന്നത് മുജ്തബ ഖമേനിയിൽ നിന്നായിരുന്നു. ഇറാന്റെ റെവല്യൂഷണറി ഗാർഡ് എല്ലാ നിർദ്ദേശങ്ങളും ഓർഡറുകളും സ്വീകരിച്ചിട്ടുള്ളത് ഈ പറയുന്ന മുജ്തബ ഖമേനിയിൽ നിന്നായിരുന്നു. എന്നുമാത്രമല്ല, എപ്പോഴൊക്കെ ഇറാനിൽ ഈ പറയുന്ന വിമത പ്രക്ഷോഭം ഉണ്ടായിട്ടുണ്ടോ, അപ്പോഴൊക്കെ ആ പ്രക്ഷോഭത്തെ നിർദ്ദയം അടിച്ചമർത്തിയിട്ടുള്ള നേതാവ് തന്നെയാണ് മുജ്തബ ഖമേനി. ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ അരങ്ങത്തില്ല, പക്ഷേ അണിയറയിൽ വളരെ സജീവമായിരുന്നു അദ്ദേഹം. അദ്ദേഹമാണ് കേട്ടോ ഇപ്പോൾ ഇസ്‌ലാമിന്റെ പരമോന്നത നേതാവായിട്ട് വന്നിരിക്കുന്നത്. ​നോക്കൂ, എന്താണ് ഖമേനിയെ കുറിച്ച് നേരത്തെ അമേരിക്ക പറഞ്ഞുകൊണ്ടിരുന്നത്? അയാൾ ഒരു സാമ്രാജ്യത്വ വിരോധിയാണ്, അയാൾ അമേരിക്കയ്ക്ക് എതിരാണ്, അയാൾ അണ്വായുധം നിർമ്മിക്കുന്ന നേതാവാണ്, അതുകൊണ്ട് അയാളെ ഇല്ലാതാക്കണം എന്നാണ് അമേരിക്ക പറഞ്ഞുകൊണ്ടിരുന്നത് എങ്കിൽ, ഇപ്പോൾ അധികാരത്തിൽ വന്നിരിക്കുന്ന മുജ്തബ ഖമേനിയുണ്ടല്ലോ, അദ്ദേഹം തികഞ്ഞ യാഥാസ്ഥിതികനാണ് എന്ന് മാത്രമല്ല, ഒരു വലിയ രാഷ്ട്രീയ നേതാവ് കൂടിയാണ്. ആ അർത്ഥത്തിൽ ഉദ്ദേശിച്ച ഫലം അമേരിക്കയ്ക്ക് നേടാൻ കഴിഞ്ഞില്ല. ഒരു ജനാധിപത്യ ഭരണകൂടം ഉണ്ടാക്കാനാണല്ലോ ഈ യുദ്ധം നടത്തിയത്, പക്ഷേ പിടിച്ചതിനേക്കാൾ വലുതായിരുന്നു അളയിൽ എന്ന് പറയുന്നതുപോലെയാണ് കാര്യങ്ങളുടെ സ്ഥിതി. ഖമേനി എന്ന് പറയുന്ന മോഡറേറ്റ് നേതാവിന് പകരം ഇപ്പോൾ അധികാരത്തിൽ വന്നിരിക്കുന്നത് കൂടുതൽ യാഥാസ്ഥിതികനായ, തികഞ്ഞ അമേരിക്കൻ വിരോധിയായിട്ടുള്ള മുജ്തബ ഖമേനിയാണ്. ​നോക്കൂ, കഴിഞ്ഞ ദിവസം അമേരിക്കൻ സെനറ്റിൽ ഒരു വലിയ ചർച്ച നടക്കുകയുണ്ടായി. ആ ചർച്ചയിൽ ചില സെനറ്റർമാർ അമേരിക്കൻ ഭരണകൂടത്തോട് ചില ചോദ്യങ്ങൾ ചോദിച്ചു. നിങ്ങൾ പറയുന്നത് റെജിം ചേഞ്ച് കൊണ്ടുവരാനാണ് ഈ യുദ്ധം നടത്തുന്നത് എന്നാണല്ലോ. നോക്കൂ എന്താണ് നിങ്ങളുടെ പദ്ധതി അവിടെ? ആരെയാണ് നിങ്ങൾ അവിടുത്തെ നേതാവായി കണ്ടുവെച്ചിരിക്കുന്നത്? എന്ത് ബദൽ സംവിധാനമാണ് ട്രംപ് ഭരണകൂടം ഇറാനിൽ ഉണ്ടാക്കാൻ പോകുന്നത് എന്നാണ് ചോദിച്ചത്. ട്രംപ് ഭരണകൂടത്തിന് ഒരു മറുപടിയും ഉണ്ടായിരുന്നില്ല. അങ്ങനെ മുട്ടുമടക്കി പോയി ട്രംപ് ഭരണകൂടം. ​ഇനിയിപ്പോ ഖമേനി എന്ന് പറയുന്ന, അതായത് ഈ മുജ്തബ ഖമേനിയുണ്ടല്ലോ, ആ മുജ്തബ ഖമേനി വലിയ പ്രതികാര ദാഹിയായിരിക്കും എന്ന കാര്യത്തിൽ എന്താ തർക്കം. നോക്കൂ കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ അച്ഛനാണ്, അദ്ദേഹത്തിന്റെ അമ്മയാണ്, അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ കൊല്ലപ്പെട്ടു, അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ ഭാര്യ കൊല്ലപ്പെട്ടു, അവരുടെ മക്കൾ കൊല്ലപ്പെട്ടു. ആ രീതിയിൽ ഒരു കുടുംബം തന്നെ വൈപ്പ് ഔട്ട് (തുടച്ചുനീക്കപ്പെട്ടു) ആയിരിക്കുകയാണ്. ആ അർത്ഥത്തിൽ മുറിവേറ്റ ഒരു സിംഹമാണ് കേട്ടോ മുജ്തബ ഖമേനി എന്ന് പറയുന്നത്. നിശ്ചയമായും അദ്ദേഹം ആ പ്രതികാരം അടക്കിവെക്കും എന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. ചുരുക്കത്തിൽ എന്തായിരുന്നു അമേരിക്ക ഈ യുദ്ധത്തിന്റെ ലക്ഷ്യമായി പറഞ്ഞത്? അവിടെ ഒരു ഭരണമാറ്റം കൊണ്ടുവരണം എന്നാണ്. പക്ഷേ ഭരണമാറ്റം സംഭവിച്ചു, എന്നാൽ എന്താ യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നത്? യാഥാസ്ഥിതികനായ ഒരു ഭരണാധികാരിയെ മാറ്റി, പക്ഷേ അയാൾ ഒരു മോഡറേറ്റ് ആയ ഭരണാധികാരിയായിരുന്നു. ഇപ്പോൾ കടുത്തൊരു ശത്രുവിനെയാണ് അവിടെ അവരോധിച്ചിരിക്കുന്നത് അഥവാ അവരോധിക്കപ്പെട്ടിരിക്കുന്നത്. ​എന്നുമാത്രമല്ല കേട്ടോ, അവിടെ ഈ ഷിയയും സുന്നിയും തമ്മിൽ വലിയ സംഘർഷമായിരുന്നു. ആ സംഘർഷങ്ങളെല്ലാം ഇറാനുകാർ ഇപ്പോൾ മറന്നിരിക്കുകയാണ്. അവർ ഒറ്റക്കെട്ടായി നിൽക്കുകയാണ്. ആ അർത്ഥത്തിൽ അമേരിക്കയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന, കൂടുതൽ ഭീഷണിയായിട്ടുള്ള ഒരു ഭരണമാറ്റമാണ് ഇറാനിൽ സംഭവിച്ചിരിക്കുന്നത്. പ്രിയപ്പെട്ട പ്രേക്ഷകരെ, ഇതാണ് അമേരിക്ക അനുഭവിച്ചിരിക്കുന്ന, നേരിട്ടിരിക്കുന്ന ഒന്നാമത്തെ തോൽവി എന്ന് പറയുന്നത്. ​ഇനി എന്താണ് രണ്ടാമത്തെ കാര്യം എന്ന് പറയുന്നത്? നോക്കൂ, ഗൾഫ് രാജ്യങ്ങളുമായി അതിശക്തമായ ബന്ധമാണ് അമേരിക്കയ്ക്കുള്ളത്. ആ കാര്യത്തിൽ തർക്കമൊന്നുമില്ലല്ലോ. നോക്കൂ, ഗൾഫ് രാജ്യങ്ങൾ അവരുടെ എണ്ണ വിൽക്കുമ്പോൾ പകരമായി അവർ ആവശ്യപ്പെടുന്നത് അമേരിക്കൻ ഡോളറാണ്. ആ അർത്ഥത്തിൽ 'പെട്രോ ഡോളർ' എന്നാണ് അമേരിക്കൻ ഡോളർ അറിയപ്പെടുന്നത്. അങ്ങനെ അമേരിക്കയെ ലോകത്തിന്റെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി നിലനിർത്തുന്നതിൽ ഗൾഫ് രാജ്യങ്ങൾക്ക് വലിയ പങ്കാണുള്ളത് കേട്ടോ. പകരം അമേരിക്ക ഉറപ്പിച്ചു കൊടുത്തിരിക്കുന്നത് ഓരോ ഗൾഫ് രാജ്യത്തിന്റെയും സുരക്ഷയാണ്. ആ വാക്കിന്റെ അടിസ്ഥാനത്തിലാണ് ഓരോ ഗൾഫ് രാജ്യവും അവരുടെ മണ്ണിൽ അമേരിക്കയ്ക്ക് സൈനിക താവളങ്ങൾ ആരംഭിക്കാനുള്ള അനുമതി നൽകിയത്. പക്ഷേ ഈ യുദ്ധത്തിൽ എന്താ സംഭവിച്ചത്? ഇറാൻ ഇസ്രായേലിനെ മാത്രമല്ല ആക്രമിച്ചത്, ഓരോ ഗൾഫ് രാജ്യങ്ങളിലെയും അമേരിക്കയുടെ സൈനിക താവളങ്ങളെയും ആക്രമിച്ചു. അതോടുകൂടി ഗൾഫ് രാജ്യങ്ങളിൽ വലിയ അശാന്തിയുണ്ടായി. ​കഴിഞ്ഞദിവസം പുറത്തുവന്നിരിക്കുന്ന ഒരു സുപ്രധാനമായ വാർത്തയുണ്ട് പ്രിയപ്പെട്ട പ്രേക്ഷകരെ. ഈ ഗൾഫ് രാജ്യങ്ങളിലെ നേതാക്കൾ ഇപ്പോൾ ഒരു ടെലിഫോൺ സംഭാഷണം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയിട്ടുണ്ട്. എന്തിനാണ് പുടിനെ ഗൾഫിൽ നിന്നുള്ള നേതാക്കൾ വിളിക്കുന്നത്? നോക്കൂ ഈ പറയുന്ന ഗൾഫ് രാജ്യങ്ങളെല്ലാം അമേരിക്കയുടെ ചേരിയിലാണല്ലോ. അവർക്ക് യാതൊരു ബന്ധവും റഷ്യയുമായി ഇല്ലല്ലോ. എന്താണ് ഗൾഫ് ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്നം എന്ന് പറയുന്നത്? ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണ് കേട്ടോ. അതിലൂടെ എണ്ണ വ്യാപാരം നടത്താനായി ഗൾഫ് രാജ്യങ്ങൾക്ക് കഴിയുന്നില്ല. അതുകൊണ്ട് അവരുടെ വരുമാനം നിലച്ചിരിക്കുകയാണ്. എന്നുമാത്രമല്ല, ഗൾഫ് രാജ്യങ്ങളിലേക്ക് ഭക്ഷണം എത്തുന്നതും ഈ ഹോർമുസ് കടലിടുക്കിലൂടെയാണ്. അപ്പോൾ ഇതാ ഭക്ഷണവും ഇങ്ങോട്ട് എത്താത്ത സ്ഥിതിയാണ്. ചുരുക്കത്തിൽ വലിയ ഭക്ഷ്യപ്രതിസന്ധിയും ഗൾഫ് രാജ്യങ്ങളിൽ ഉണ്ടാകാൻ പോകുകയാണ്. ​ആ സാഹചര്യത്തിലാണ് കേട്ടോ ഈ ഗൾഫിലെ നേതാക്കളെല്ലാം ചേർന്ന് പുടിനുമായി ഒരു ടെലിഫോൺ സംഭാഷണം നടത്തിയിരിക്കുന്നത്. എന്താണ് പുടിന്റെ പ്രാധാന്യം എന്ന് പറയുന്നത്? നോക്കൂ ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സഖ്യകക്ഷികൾ എന്ന് പറയുന്നത് റഷ്യയും അതുപോലെ തന്നെ ചൈനയുമാണ്. അതിൽ തന്നെ റഷ്യയാണ് ഏറ്റവും അടുത്ത സഖ്യകക്ഷി എന്ന് പറയുന്നത്. വ്ലാഡിമിർ പുടിനുമായി ഇറാന്റെ ഭരണ നേതൃത്വം എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. പുടിന്റെ അഭിപ്രായങ്ങൾക്ക് അവർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ പുടിനോട് ബന്ധപ്പെട്ടിരിക്കുന്നത് എത്രയും പെട്ടെന്ന് ഇറാനോട് ഈ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടാൻ വേണ്ടിയിട്ടാണ്. ​നോക്കൂ അമേരിക്കയിൽ വിശ്വാസം കുറഞ്ഞിരിക്കുകയാണ് ഗൾഫ് രാജ്യങ്ങൾക്ക് കേട്ടോ. അവരുടെ ഈ സൈനിക താവളങ്ങളുണ്ടല്ലോ, അമേരിക്കയുടെ സൈനിക താവളങ്ങൾ, അത് സംരക്ഷിക്കാൻ വേണ്ടി അമേരിക്ക ഒരു കാര്യവും ചെയ്തില്ല എന്നൊരു പരാതി ഗൾഫ് രാജ്യങ്ങൾക്കുണ്ട്. എന്താ കാര്യം എന്ന് പറയുന്നത്? ഓരോ മിസൈലുകളും വന്ന് ഈ പറയുന്ന ഓരോ ഗൾഫ് രാജ്യങ്ങളിലും വീഴുകയായിരുന്നു. ആ മിസൈലുകളെ ഇന്റർസെപ്റ്റ് ചെയ്യാനുള്ള ഉപകരണങ്ങളെല്ലാം തന്നെ ഇസ്രായേലിലേക്ക് ട്രാൻസ്ഫർ ചെയ്തിരിക്കുകയാണ് അമേരിക്ക ചെയ്തത്. നോക്കൂ ആ അർത്ഥത്തിൽ സ്വന്തം വിമാനത്താവളങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പോലും അമേരിക്ക നിർവഹിച്ചിട്ടില്ല. ആ കാര്യത്തിൽ വലിയ പരാതിയാണ് ഗൾഫ് രാജ്യങ്ങൾക്കുള്ളത്. ​ആ അർത്ഥത്തിൽ നോക്കൂ, തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ തന്നെ അട്ടിമറിക്കാൻ പോകുന്നൊരു യുദ്ധമായിട്ട് ഇറാനും അമേരിക്കയും ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം മാറിയിരിക്കുന്നു എന്ന് ഗൾഫ് രാജ്യങ്ങൾ തിരിച്ചറിഞ്ഞിരിക്കുകയാണ്. അതിന്റെ ഭാഗമായി ഒരു ഇടനിലയ്ക്ക് വേണ്ടിയിട്ടാണ് വ്ലാഡിമിർ പുടിനുമായിട്ട് ഗൾഫ് രാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വം ബന്ധപ്പെട്ടിരിക്കുന്നത്. ആ അർത്ഥത്തിൽ നോക്കൂ, അമേരിക്കയുമായി പതിറ്റാണ്ടുകളായി ബന്ധപ്പെട്ട് നിന്ന രാജ്യങ്ങളാണ് ഗൾഫ് രാജ്യങ്ങൾ. ആ വിശ്വാസം എന്ന് പറയുന്നത് ഇപ്പോൾ ഇതാ ആ വിശ്വാസത്തിൽ വിള്ളൽ വീണിരിക്കുകയാണ്. ആദ്യമായിട്ട് അമേരിക്കയ്ക്ക് ഗൾഫിൽ നിന്നു കൂടി വെല്ലുവിളി ഉയർന്നിരിക്കുന്നു. ആ അർത്ഥത്തിൽ അമേരിക്ക രണ്ടാമത്തെ പ്രതിസന്ധിയെ നേരിട്ടിരിക്കുന്നു. അതാണ് രണ്ടാമത്തെ തോൽവിയുടെ കാരണമായിട്ട് സർജിക്കൽ സ്ട്രൈക്കിന് ചൂണ്ടിക്കാണിക്കാനുള്ളത്. ​അമേരിക്ക തോറ്റു എന്ന് പറയുന്നതിന് ഇനി മൂന്നാമതൊരു കാര്യം കൂടി ഉണ്ട് കേട്ടോ. നോക്കൂ ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ് ആയിട്ടുള്ള ഡൊണാൾഡ് ട്രംപ് രണ്ട് തരത്തിലുള്ള പ്രതിസന്ധിയെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഒന്ന് ആഭ്യന്തര പ്രതിസന്ധിയാണ്, രണ്ടാമത്തേത് അന്താരാഷ്ട്ര പ്രതിസന്ധിയാണ്. നമുക്കറിയാമല്ലോ വലിയ എണ്ണക്ഷാമത്തിലേക്കാണ് ലോകം പോയിക്കൊണ്ടിരിക്കുന്നത്. ഈ ലോകത്തെ ഇന്ധനക്ഷാമത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ് ഒരർത്ഥത്തിൽ ഇറാനുമായി അമേരിക്ക നടത്തിയിരിക്കുന്ന യുദ്ധം എന്ന് പറയുന്നത്. നമ്മുടെ രാജ്യത്തും നമ്മുടെ സംസ്ഥാനത്തും നമ്മൾ ഇപ്പോൾ അത് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. എൽപിജി കിട്ടാനില്ല, അതുപോലെതന്നെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ഏത് സമയത്തും വർധിക്കാം. ഇതൊക്കെ എങ്ങനെ പരിഹരിക്കാം എന്നുള്ളതിന്റെ ആലോചനയിലാണ് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഒക്കെ. അപ്പോൾ ആഗോള പ്രതിസന്ധിയെക്കുറിച്ച് പറയേണ്ടതില്ലല്ലോ, അങ്ങേയറ്റം വലിയ രൂക്ഷമായ ഇന്ധന പ്രതിസന്ധിയിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്. ​അത്തരത്തിൽ ലോകത്തെ ഒരു പ്രതിസന്ധിയിലാക്കിയ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ് എന്നാണ് ലോകം ഇപ്പോൾ വിലയിരുത്തുന്നത്. ആ അർത്ഥത്തിൽ ഈ യുദ്ധത്തിൽ നിന്ന് പിന്മാറാൻ അമേരിക്കയ്ക്ക് മുകളിൽ ലോകരാഷ്ട്രങ്ങൾ വലിയ സമ്മർദ്ദമാണ് ചെലുത്തിക്കൊണ്ടിരിക്കുന്നത്. ഇനി മറ്റൊരു പ്രശ്നം കൂടി ഉണ്ടല്ലോ പ്രിയപ്പെട്ട പ്രേക്ഷകരെ, ആഭ്യന്തരമായിട്ട് ഡൊണാൾഡ് ട്രംപ് വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത് കേട്ടോ. നോക്കൂ ഈ ഇന്ധന പ്രതിസന്ധി എന്ന് പറയുന്നത് അമേരിക്കയ്ക്കും ബാധകമാണല്ലോ. അവിടെ ഇന്ധനക്ഷാമമുണ്ട്, അത് വലിയ വിലക്കയറ്റത്തിന് വഴി വെച്ചിട്ടുണ്ട്. ഇനി അതുമാത്രമല്ല കേട്ടോ, ഈ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ എന്തിനാണ് അമേരിക്ക പങ്കാളിയായിരിക്കുന്നത് എന്നൊരു ചോദ്യം അമേരിക്കൻ ജനത ഉയർത്തിയിരിക്കുകയാണ്. അമേരിക്കൻ പൗരന്മാരാണ് കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നത്. എന്നുമാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്കൻ പൗരന്മാർ അരക്ഷിതരായി മാറിയിരിക്കുകയാണ്. യഥാർത്ഥത്തിൽ അനാവശ്യമായി ഒരു യുദ്ധത്തിലേക്കാണ് അമേരിക്കയെ ട്രംപ് നയിച്ചിരിക്കുന്നത് എന്നാണ് 80 ശതമാനം അമേരിക്കൻ ജനതയും പറഞ്ഞുകൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള സർവേ റിപ്പോർട്ടുകളാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഈ രണ്ട് പ്രതിസന്ധികളെയാണ് ട്രംപ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ​പ്രിയപ്പെട്ട പ്രേക്ഷകരെ, ഒരു കാര്യം കൂടി പറയാം കേട്ടോ. കഴിഞ്ഞ ദിവസം വ്ലാഡിമിർ പുടിനെ ട്രംപും വിളിച്ചിട്ടുണ്ട് ടെലിഫോണിൽ. ഒരു മണിക്കൂറാണ് ട്രംപ് പുടിനുമായി ചർച്ച നടത്തിയത്. അത് ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് പറയാനായിരുന്നില്ല, മറിച്ച് ഇറാനുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് ഒരു സമവായം ഉണ്ടാക്കണമെന്ന അഭ്യർത്ഥനയാണ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റിന് മുന്നിൽ വെച്ചിരിക്കുന്നത്. ഞാൻ നേരത്തെ സൂചിപ്പിച്ചല്ലോ പുടിനാണ് ഇറാന്റെ ഏറ്റവും അടുത്ത സുഹൃത്ത്. സ്വാഭാവികമായും പുടിൻ എന്തെങ്കിലും സമ്മർദ്ദം ചെലുത്താൻ കഴിയുമെന്ന് ട്രംപ് പ്രതീക്ഷിക്കുന്നു. നോക്കൂ ഈ നിമിഷവും ഇറാൻ പറഞ്ഞു കൊണ്ടിരിക്കുന്നത് ഒരു ചർച്ചയ്ക്കും ഞങ്ങൾ തയ്യാറല്ല എന്നാണ്. ആ അർത്ഥത്തിൽ വലിയൊരു കെണിയിലാണ് ഇപ്പോൾ ട്രംപ് പെട്ടിരിക്കുന്നത്, അമേരിക്ക പെട്ടിരിക്കുന്നത്. ​ഇനി എന്തെങ്കിലും ഒരു കാട്ടിക്കൂട്ടൽ നടത്തി ഈ യുദ്ധത്തിൽ നിന്ന് പിൻവാങ്ങാൻ കഴിയുമോ എന്നാണ് ട്രംപ് ആലോചിച്ചു കൊണ്ടിരിക്കുന്നത്, അമേരിക്കൻ ഭരണകൂടം ആലോചിച്ചു കൊണ്ടിരിക്കുന്നത്. വലിയൊരു അറ്റാക്ക് നടത്തിക്കൊണ്ട് ഒരു വിജയം പ്രഖ്യാപിച്ചു പിൻവാങ്ങാം എന്നാണ് കഴിഞ്ഞ ദിവസം വരെ ട്രംപ് കണക്കുകൂട്ടിയിരുന്നത്. പക്ഷേ ഇറാൻ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്, ഞങ്ങളെ ആക്രമിച്ചാൽ ആക്രമണം ഇനി കൂടുതൽ ശക്തിപ്പെടുത്താൻ പോകുന്നത് ഗൾഫ് മേഖലയിലേക്കായിരിക്കും, അവരുടെ ഓയിൽ റിഫൈനറിയിലേക്കായിരിക്കും, അവരുടെ വെള്ളം ശുദ്ധീകരണ പ്ലാന്റുകളിലേക്കായിരിക്കും, അവരുടെ ഇലക്ട്രിക് പ്ലാന്റുകളിലേക്കായിരിക്കും. ആ രീതിയിൽ ഗൾഫിനെ ലക്ഷ്യം വെച്ചുകൊണ്ടായിരിക്കും ഞങ്ങൾ ഞങ്ങളുടെ ആക്രമണത്തെ വികസിപ്പിക്കുക എന്നാണ് ഇറാൻ പറഞ്ഞിരിക്കുന്നത്. ഇറാനെ സംബന്ധിച്ചിടത്തോളം ഇതൊരു അതിജീവനത്തിന്റെ യുദ്ധമാണ്, അതുകൊണ്ട് അവർ പിന്നോട്ട് പോകുന്ന പ്രശ്നമേയില്ല. ​ഈ അർത്ഥത്തിൽ മൂന്ന് കാരണങ്ങളാൽ തന്നെ അമേരിക്ക ഇപ്പോൾ ഈ യുദ്ധത്തിൽ തോറ്റു കഴിഞ്ഞു എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. നോക്കൂ അമേരിക്ക ഇപ്പോൾ വലിയൊരു പ്രതിസന്ധിയിലാണ് പെട്ടിരിക്കുന്നത്. ട്രംപിന്റെ പ്രതിച്ഛായ നഷ്ടമായിരിക്കുകയാണ് ലോകത്തും അതുപോലെതന്നെ അമേരിക്കയ്ക്കുള്ളിലും. ആ അർത്ഥത്തിൽ പരിപൂർണ്ണ തോൽവിയിലേക്ക് അമേരിക്ക ഈ യുദ്ധത്തിൽ പോയിക്കഴിഞ്ഞു എന്നാണ് സർജിക്കൽ സ്ട്രൈക്കിന്റെ നിരീക്ഷണം. #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - gs Media { 133 gs Media { 133 - ShareChat
#🌙 ലൈലത്തുൽ ഖദ്ർ ☽ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #🕌 ഇസ്ലാമിക് ഭക്തി #🕋 ഇസ്ലാമിക് സ്റ്റാറ്റസ്
🌙 ലൈലത്തുൽ ഖദ്ർ ☽ - வய ககௌ 08,35383001 6$0 6)6)8 (oolooao 00gjJo @nnmjnmjl@ldoos mlooo3o loc oo2flmao @د(Oo ooolo3o 0ہomlo வய ககௌ 08,35383001 6$0 6)6)8 (oolooao 00gjJo @nnmjnmjl@ldoos mlooo3o loc oo2flmao @د(Oo ooolo3o 0ہomlo - ShareChat
*കാലങ്ങളായി ദുആ ചെയ്യുന്നു...ഉത്തരം ലഭിക്കാത്തത്.!?* ഇബ്റാഹിമിബ്നു അദ്ഹം (റ) ബസറയിലെ അങ്ങാടിയിലൂടെ നടന്നു പോകുമ്പോള്‍ ആളുകള്‍ ചോദിച്ചു. അല്ലയോ അബൂ ഇസ്ഹാഖ് : അല്ലാഹു ഖുര്‍ആനില്‍ പറയുന്നുണ്ടല്ലോ , "നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ; ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം" എന്ന്. ഞങ്ങള്‍ കാലങ്ങളായി അല്ലാഹുവിനോട് ദുആ ചെയ്യുന്നു പക്ഷേ ഞങ്ങള്‍ക്ക് ഉത്തരം ലഭിക്കാത്തത് എന്ത് കൊണ്ടാണ്? മഹാനവർകൾ മറുപടി പറഞ്ഞു :പത്ത് കാര്യങ്ങള്‍ കൊണ്ട് നിങ്ങളുടെ ഹൃദയങ്ങള്‍ മരിച്ചിരിക്കുന്നത് കൊണ്ടാണ് നിങ്ങൾക്ക് ഉത്തരം ലഭിക്കാത്തത്. 1. അല്ലാഹുവിനെ നിങ്ങള്‍ അറിഞ്ഞു , പക്ഷേ അവനോടുള്ള ബാധ്യത നിങ്ങള്‍ വീട്ടുന്നില്ല. 2. റസൂലിനെﷺ സ്നേഹിക്കുന്നു എന്ന് നിങ്ങള്‍ വാദിക്കുന്നു , പക്ഷേ പ്രവാചക ചര്യകള്‍ നിങ്ങള്‍ ഒഴിവാക്കുന്നു. 3. നിങ്ങള്‍ ഖുര്‍ആന്‍ ഓതുന്നു , പക്ഷേ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ല. 4. അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ ആസ്വദിക്കുന്നു , പക്ഷേ അതിനുള്ള നന്ദി നിങ്ങള്‍ കാണിക്കുന്നില്ല. 5. പിശാച് ശത്രുവാണെന്ന് നിങ്ങള്‍ പറയുന്നു , പക്ഷേ അവനോട് നിങ്ങള്‍ യോജിക്കുന്നു. 6. സ്വര്‍ഗം സത്യമാണെന്ന് നിങ്ങള്‍ പറയുന്നു , പക്ഷേ അതിനു വേണ്ടി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. 7. നരകം സത്യമാണെന്ന് നിങ്ങള്‍ പറയുന്നു , പക്ഷേ അതില്‍ നിന്നും നിങ്ങള്‍ ഓടി അകലുന്നില്ല. 8. മരണം സത്യമാണെന്ന് നിങ്ങള്‍ പറയുന്നു , പക്ഷേ അതിനു വേണ്ടി നിങ്ങള്‍ ഒരുങ്ങുന്നില്ല. 9. ഉറക്കില്‍ നിന്നും നിങ്ങള്‍ ഉണര്‍ന്നാല്‍ അന്യരുടെ ന്യൂനതകള്‍ അന്വേഷിക്കുന്നു , പക്ഷേ നിങ്ങളുടെ ന്യൂനതകള്‍ നിങ്ങള്‍ കാണാതെ പോകുകയും ചെയ്യുന്നു. 10. നിങ്ങളില്‍ നിന്നും മരണപ്പെട്ടവരെ നിങ്ങള്‍ മറമാടുന്നു , പക്ഷേ അവരില്‍ നിന്നും നിങ്ങള്‍ പാഠമുള്‍ക്കൊള്ളുന്നില്ല. (ഹിൽയതുൽ ഔലിയാഅ്:8/16) ﻣَﺮَّ ﺇِﺑْﺮَاﻫِﻴﻢُ ﺑْﻦُ ﺃَﺩْﻫَﻢَ ﻓِﻲ ﺃَﺳْﻮَاﻕِ اﻟْﺒَﺼْﺮَﺓِ ﻓَﺎﺟْﺘَﻤَﻊَ اﻟﻨَّﺎﺱُ ﺇِﻟَﻴْﻪِ , ﻓَﻘَﺎﻟُﻮا ﻟَﻪُ: ﻳَﺎ ﺃَﺑَﺎ ﺇِﺳْﺤَﺎﻕَ ﺇِﻥَّ اﻟﻠﻪَ ﺗَﻌَﺎﻟَﻰ ﻳَﻘُﻮﻝُ ﻓِﻲ ﻛِﺘَﺎﺑِﻪِ: {اﺩْﻋُﻮﻧِﻲ ﺃَﺳْﺘَﺠِﺐْ ﻟَﻜُﻢْ} [ﻏﺎﻓﺮ: 60]. ﻭَﻧَﺤْﻦُ ﻧَﺪْﻋُﻮﻩُ ﻣُﻨْﺬُ ﺩَﻫْﺮٍ ﻓَﻼَ ﻳَﺴْﺘَﺠِﻴﺐُ ﻟَﻨَﺎ , ﻗَﺎﻝَ: ﻓَﻘَﺎﻝَ ﺇِﺑْﺮَاﻫِﻴﻢُ: " ﻳَﺎ ﺃَﻫْﻞَ اﻟْﺒَﺼْﺮَﺓِ ﻣَﺎﺗَﺖْ ﻗُﻠُﻮﺑُﻜُﻢْ ﻓِﻲ ﻋَﺸَﺮَﺓِ ﺃَﺷْﻴَﺎءَ , ﺃَﻭَّﻟُﻬَﺎ: ﻋَﺮَﻓْﺘُﻢُ -[16]- اﻟﻠﻪَ ﻭﻟَﻢْ ﺗُﺆَﺩُّﻭا ﺣَﻘَّﻪُ , ﻭَاﻟﺜَّﺎﻧِﻲ: ﻗَﺮَﺃْﺗُﻢْ ﻛِﺘَﺎﺏَ اﻟﻠﻪِ ﻭﻟَﻢْ ﺗَﻌْﻤَﻠُﻮا ﺑِﻪِ , ﻭَاﻟﺜَّﺎﻟِﺚُ: اﺩَّﻋَﻴْﺘُﻢْ ﺣُﺐَّ ﺭَﺳُﻮﻝِ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻭَﺗَﺮَﻛْﺘُﻢْ ﺳُﻨَّﺘَﻪَ , ﻭَاﻟﺮَّاﺑِﻊُ: اﺩَّﻋَﻴْﺘُﻢْ ﻋَﺪَاﻭَﺓَ اﻟﺸَّﻴْﻄَﺎﻥِ ﻭَﻭَاﻓَﻘْﺘُﻤُﻮﻩُ ﻭَاﻟْﺨَﺎﻣِﺲُ: ﻗُﻠْﺘُﻢْ ﻧُﺤِﺐُّ اﻟْﺠَﻨَّﺔَ ﻭﻟَﻢْ ﺗَﻌْﻤَﻠُﻮا ﻟَﻬَﺎ , ﻭَاﻟﺴَّﺎﺩِﺱُ: ﻗُﻠْﺘُﻢْ ﻧَﺨَﺎﻑُ اﻟﻨَّﺎﺭَ ﻭَﺭَﻫَﻨْﺘُﻢْ ﺃَﻧْﻔُﺴَﻜُﻢْ ﺑِﻬَﺎ ﻭَاﻟﺴَّﺎﺑِﻊُ: ﻗُﻠْﺘُﻢْ ﺇِﻥَّ اﻟْﻤَﻮْﺕَ ﺣَﻖٌّ ﻭَﻟَﻢْ ﺗَﺴْﺘَﻌِﺪُّﻭا ﻟَﻪُ ﻭَاﻟﺜَّﺎﻣِﻦُ: اﺷْﺘَﻐَﻠْﺘُﻢْ ﺑِﻌُﻴُﻮﺏِ ﺇِﺧْﻮَاﻧِﻜُﻢْ ﻭَﻧَﺒَﺬْﺗُﻢْ ﻋُﻴُﻮﺑَﻜُﻢْ ﻭَاﻟﺘَّﺎﺳِﻊُ: ﺃَﻛَﻠْﺘُﻢْ ﻧِﻌْﻤَﺔَ ﺭَﺑِّﻜُﻢْ ﻭﻟَﻢْ ﺗَﺸْﻜُﺮُﻭﻫَﺎ ﻭَاﻟْﻌَﺎﺷِﺮُ: ﺩَﻓَﻨْﺘُﻢْ ﻣَﻮْﺗَﺎﻛُﻢْ ﻭَﻟَﻢْ ﺗَﻌْﺘَﺒِﺮُﻭا ﺑِﻬِﻢْ " (حلية الأولياء:٨/١٦) #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #🕋 ഇസ്ലാമിക് സ്റ്റാറ്റസ്
* *📌 °നിങ്ങൾ എത്ര ചെറുത് തന്നാലും നമുക്കത് വലുതാണിക്കാ...°* ✍🏼നിസ്‌കാരത്തിന് ശേഷം, അടുത്ത ആഴ്ച പള്ളിക്കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കുള്ള പിരിവ് നടക്കുകയാണ്... നാട്ടുപ്രമാണിമാരും പണക്കാരും ഒന്നും രണ്ടും ചാക്ക് അരിയും പത്തും പതിനഞ്ചും കിലോകളായി മാംസവും ഏൽക്കുന്നുണ്ട്. അക്കൂട്ടത്തിൽ സാധുവായൊരു വ്യക്തിയുണ്ടായിരുന്നു. എല്ലാ ജമാഅത്ത് നിസ്‌കാരങ്ങൾക്കും കൃത്യമായി പങ്കുകൊള്ളുന്ന, പഠന ക്ലാസ്സുകളിലും മറ്റു പരിപാടികളിലും സജീവ സാന്നിധ്യമറിയിക്കുന്ന, സാത്വികനായൊരു മനുഷ്യൻ. എല്ലാവരും പിരിഞ്ഞ് പോയ ശേഷം അദ്ദേഹം പിരിവെടുത്തയാളെ സമീപിച്ച് ഒരു തുക ഏൽപ്പിച്ച് പറഞ്ഞു: “കുറച്ചൊള്ളൂ. എന്റെ വക ചെറിയൊരു സംഭാവന. കൈയിലുള്ളത് കൊണ്ട് നമ്മുടെ പരിപാടിയുമായി സഹകരിക്കാൻ വേണ്ടിയാ. എന്റെ പേരൊന്നും എഴുതണ്ടട്ടൊ". “നിങ്ങൾ എത്ര ചെറുത് തന്നാലും നമുക്കത് വലുതാണിക്കാ" എന്ന് പറഞ്ഞ് അദ്ദേഹം അത് സന്തോഷത്തോടെ സ്വീകരിച്ചു. സമ്പത്ത് ധാനം ചെയ്യാനുള്ള മനസ്സ് വളരെ പ്രശംസനീയമാണ്. ഉദാരമതികൾക്ക് മാത്രമേ ഇതിന് സാധിക്കുകയുള്ളൂ. ഭക്ഷണമോ പണമോ ഉപകാരപ്രദമായ മറ്റെന്തെങ്കിലും വസ്തുക്കളോ ദാനം ചെയ്യുന്നതിൽ യാതൊരു മനസ്സങ്കോചവും തോന്നാതിരിക്കുന്നത് അല്ലാഹുﷻവിന്റ പ്രീതി ലഭിക്കുമല്ലോ എന്ന സദുദ്ദേശ്യം കൊണ്ടാകണം. ധർമിഷ്ഠനെന്ന് പ്രസിദ്ധനാകാൻ വേണ്ടിയുള്ള ഉദാരത വൃഥാവിലാകും. പിശുക്കിനെയും ദാനശീലത്തെയും താരതമ്യം ചെയ്ത സമയത്ത് നബി ﷺ പറഞ്ഞു: ഐശ്വര്യവാനായ വ്യക്തി അല്ലാഹുﷻവിന്റെ തൃപ്തിക്ക് പ്രാധാന്യം കൽപിച്ച് ദാനം ചെയ്യുന്നുവെങ്കിൽ അവൻ അല്ലാഹുﷻവിലേക്കും സ്വർഗത്തിലേക്കും ജനങ്ങളിലേക്കും അടുപ്പമുള്ളവനും നരകത്തിൽ നിന്ന് അകന്നവനുമാണ്. എന്നാൽ, ഒന്നും നൽകാത്ത പിശുക്കൻ അല്ലാഹുﷻവിൽ നിന്നും സ്വർഗത്തിൽ നിന്നും ജനങ്ങളിൽ നിന്നും അകന്നവനും നരകത്തിലേക്ക് അടുത്തവനുമാണ്. പൊതു പ്രവർത്തനങ്ങളിലേക്കും സദുദ്യമങ്ങളിലേക്കും സംഭാവന ചെയ്യുന്നതും സഹകരിക്കുന്നതും പുണ്യമാണ്, പ്രതിഫലാർഹമാണ്, സ്വർഗത്തിലേക്ക് അടുപ്പിക്കുന്ന സത്കർമ്മമാണ് എന്നൊക്കെയുള്ള പ്രോത്സാഹനങ്ങൾ കേൾക്കുമ്പോൾ അത് സമ്പന്നർക്ക് മാത്രമല്ലേ സാധിക്കൂ എന്ന് തോന്നിയേക്കാം. ഈ തോന്നലിന്റെ അടിസ്ഥാനത്തിലാണ് പ്രവാചകന്റെ (ﷺ) അനുചരന്മാരിൽ ചിലർ അവിടുത്തോട് ചോദിച്ചത്. “നബിയേ പ്രതിഫലമെല്ലാം സമ്പന്നർ കൊണ്ട് പോകുമല്ലോ. ഞങ്ങൾ നിസ്‌കരിക്കുമ്പോലെ അവരും നിസ്‌കരിക്കുന്നുണ്ട്. ഞങ്ങൾ വ്രതമനുഷ്ഠിക്കുമ്പോലെ അവരും അത് ചെയ്യുന്നുണ്ട്. അവർ മിച്ചംവരുന്ന പണം ദാനമായി വിനിയോഗിക്കുകയും ചെയ്യുന്നു." തങ്ങൾക്കതിന് സാധിക്കുന്നില്ലല്ലോ എന്ന അർത്ഥത്തിലാണ് ചോദ്യം. നബി ﷺ അവരോട് പറഞ്ഞു: “ദാനം ചെയ്യാൻ മതിയായത് അല്ലാഹു ﷻ നിങ്ങൾക്കും തന്നിട്ടുണ്ടല്ലോ. തസ്ബീഹും തക്ബീറും തഹ് മീദും തഹ് ലീലുമെല്ലാം സ്വദഖയാണ്. നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും സ്വദഖയാണ്. മാത്രമല്ല ഭാര്യയുമായുള്ള സ്‌നേഹമസ്രണമായ ഇടപഴകൽ വരെ ധർമ്മമാണ്." അവർ തിരിച്ച് ചോദിച്ചു: ഞങ്ങൾ സ്വന്തം താൽപര്യത്തിന് വേണ്ടി അവരെ സമീപിക്കുന്നതിനും പ്രതിഫലം കിട്ടുമോ..? നബിﷺയുടെ മറുപടി: “അത് ഭാര്യ അല്ലാത്ത സ്ത്രീയോടാണെങ്കിൽ നിഷിദ്ധമാകുകയില്ലേ. എങ്കിൽ അനുവദനീയമായ വിധത്തിലാകുമ്പോൾ പ്രതിഫലാർഹം തന്നെയാണ്." (മുസ്ലിം) #എന്റെ തൂലിക #🕌 ഇസ്ലാമിക് ഭക്തി #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
*റമളാനിന്റെ അവസാന പത്തിൽ ആണ് നാം ഇപ്പോൾ ഉള്ളത്…* *ഏറ്റവും മഹത്വമുള്ള പത്ത് ദിവസങ്ങൾ.* എന്നാൽ ഈ ദിവസങ്ങളിൽ പലരും ഓരോ ഷോപ്പുകളിലായി തിരക്കിലാണ്… ചിലർ മോഡൽ തിരയുന്നു, ചിലർ കളർ സെറ്റ് ചെയ്യുന്നു… ഇങ്ങനെ നോമ്പിന്റെ ദിവസങ്ങൾ മുഴുവൻ ഷോപ്പുകളിലായി കടന്നു പോകുന്നു. അതിനുശേഷം പെരുന്നാൾ ദിവസം… മുപ്പത് ദിവസത്തെ നോമ്പിന്റെ ക്ഷീണം തീർക്കാൻ പോലും സമയം കണ്ടെത്താതെ, പുതിയ ഡ്രസിൽ ഫോട്ടോ എടുത്ത് അന്യർ കാണാനും like അടിക്കാനും ഉള്ള തിരക്കാണ് പലർക്കും. മക്കളേ, ഒന്ന് ഓർക്കുക… റമളാനിൽ മാത്രം സൂക്ഷ്മത കാണിച്ചാൽ മതിയല്ല. റമളാനിന് ശേഷവും അതേ സൂക്ഷ്മത തുടരേണ്ടതാണ്. റമളാൻ നമുക്ക് എതിരെ സാക്ഷി നിൽക്കാതെ, നമുക്കായി ശുപാർശ ചെയ്യുന്ന മാസമായി മാറട്ടെ. ഈ അവസാന പത്ത് ദിനങ്ങൾ വെറുതെ കടന്നുപോകാതെ നോക്കാം… പട്ടിണിയായി പോകാതെ ഇബാദത്തിൽ നിറക്കാം. റമളാൻ സ്വീകരിക്കപ്പെടുന്നവരിൽ നാഥൻ നമ്മളെയും ഉൾപ്പെടുത്തട്ടെ… 🤲 #എന്റെ തൂലിക #🕌 ഇസ്ലാമിക് ഭക്തി #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #🕋 ഇസ്ലാമിക് സ്റ്റാറ്റസ്