ശഹബാസ്
ShareChat
click to see wallet page
@thawakkalt
thawakkalt
ശഹബാസ്
@thawakkalt
മൊഞ്ചില്ലാത്ത മുഖവും ഖിബറില്ലാത്ത ഖൽബും അതാണ് ഞാൻ.
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് #എന്റെ തൂലിക*
🕋 ഇസ്ലാമിക് സ്റ്റാറ്റസ് - Sharechat @ி   80د5 Glmనuoomou 9986603686 89|86010)3? விமுவிகஷ!ஜ வவஸவல @ণ) GQనక Go6oసకకorనగ్కాతైతై Glnmn 6m c51 9|3060)36)96) 6೧೧ಯಂಯ வேமo ஜி8ேல28 வவிண கsகஷஸிஸ் ஜஸ்வே வேவி 635 வெqூo GOSd6mlou ம் Sharechat @ி   80د5 Glmనuoomou 9986603686 89|86010)3? விமுவிகஷ!ஜ வவஸவல @ণ) GQనక Go6oసకకorనగ్కాతైతై Glnmn 6m c51 9|3060)36)96) 6೧೧ಯಂಯ வேமo ஜி8ேல28 வவிண கsகஷஸிஸ் ஜஸ்வே வேவி 635 வெqூo GOSd6mlou ம் - ShareChat
#എന്റെ തൂലിക* #🕋 ഇസ്ലാമിക് സ്റ്റാറ്റസ്
എന്റെ തൂലിക* - ShareChat
00:59
#എന്റെ തൂലിക* #🕋 ഇസ്ലാമിക് സ്റ്റാറ്റസ്
എന്റെ തൂലിക* - ShareChat
00:20
#എന്റെ തൂലിക* #🕋 ഇസ്ലാമിക് സ്റ്റാറ്റസ്
എന്റെ തൂലിക* - (6 ಔ6S @J@Jal0Jae8os (om೨o ೧೧0)  0om Go@zel8o m6ngos అ@6లుది விஜயனவிள்வேளி லம்கவிக வேள0 (6 ಔ6S @J@Jal0Jae8os (om೨o ೧೧0)  0om Go@zel8o m6ngos అ@6లుది விஜயனவிள்வேளி லம்கவிக வேள0 - ShareChat
* അൽ ഹസനാത്ത്* അമലുകൾ കുറവാണെങ്കിലും *ഉള്ളത് നന്നാക്കുക..!* العَمَل القَلِيل مَعَ التَّحسِينِ അശ്രദ്ധയോടെ ധാരാളം അമലുകൾ ചെയ്യുന്നതിലേറെ കൃത്യതയോടും നല്ല രീതിയിലും ചെയ്യുന്ന അമലുകളാണ് ശ്രേഷ്ഠമായത്. ഇത് ശ്രദ്ധിച്ച് കർമ്മങ്ങളെ നന്നാക്കിയെടുക്കാൻ ശ്രമിക്കണം. قَالَ الحَافِظُ ابنُ رَجَبٍ الحَنبَلِيُّ رَحمَه اللّٰهُ: وَكَانَ السَّلَفُ يُوصُونَ بِإِتقَانِ العَمَلِ وَتَحسِينِه دُونَ الإِكثَارِ مِنه. فَإنَّ العَمَلَ القَلِيلَ مَعَ التَّحسِينِ وَالإِتقَانِ ، أَفضَل مِن الكَثِيرِ مَعَ الغَفلَةِ وَعَدَمِ الإِتقَانِ. ഹാഫിള് ഇബ്നു റജബുൽഹമ്പലി رَحمَه اللّٰهُ പറഞ്ഞു: ധാരാളം അമലുകൾ വർദ്ധിപ്പിക്കാതെ, ചെയ്യുന്ന അമലുകൾ കുറ്റമറ്റതാക്കുവാനും, നിയ്യത്ത് നന്നാക്കുവാനും മുൻഗാമികൾ വസ്വിയ്യത്ത് ചെയ്യാറുണ്ടായിരുന്നു. നിശ്ചയം കൃതതയോടും, നന്നായും ചെയ്യുന്ന കുറച്ച് അമലുകളാണ് അശ്രദ്ധയോടെയും കൃത്യതയില്ലാതെയും ചെയ്യുന്ന അമലുകളെക്കാൾ ശ്രേഷ്ഠമായത്. _ദുആ വസ്വിയ്യത്തോടെ_ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #എന്റെ തൂലിക*
*ബാധ്യതകളും അവകാശങ്ങളും അറിയാത്തവര്‍...* 🫐🌸🫐🌸🫐🌸🫐🌸 തനിക്ക് ലഭിക്കുന്ന ശമ്പളം പൂര്‍ണമായി ബിസിനസില്‍ നിക്ഷേപിച്ച് തന്റെയും മക്കളുടെയും ആവശ്യങ്ങള്‍ക്കും മറ്റെല്ലാ വീട്ടുചെലവുകള്‍ക്കും ഭാര്യയോട് അവളുടെ ശമ്പളത്തില്‍ നിന്ന് ചെലവഴിക്കാന്‍ നിര്‍ബന്ധിക്കുന്ന ഒരു ഭര്‍ത്താവുമായി ഞാനൊരിക്കല്‍ സംസാരിച്ചു. ഞാന്‍ അയാളോട് പറഞ്ഞു: ഇസ്‌ലാമിക ശരീഅത്തനുസരിച്ച് ഭാര്യയുടെ എല്ലാ ചെലവുകളും വഹിക്കേണ്ടത് ഭര്‍ത്താവാണെന്ന് താങ്കള്‍ക്കറിയുമോ? വീട്, അതിലെ ഉപകരണങ്ങള്‍, ഭാര്യക്ക് ആവശ്യമായി വരുന്ന ആഹാരം, വസ്ത്രം, ചികിത്സ തുടങ്ങിയ ഭാര്യയുടെ ചെലവുകളും ഉറപ്പുവരുത്തേണ്ടത് ഭര്‍ത്താവാണ്. ഭര്‍ത്താവ് ദരിദ്രനും ഭാര്യ ധനികയും ആണെങ്കില്‍ പോലും ഇതെല്ലാം നല്‍കേണ്ടത് അനിവാര്യമാണ്. ഭാര്യ വീട് ശ്രദ്ധിക്കാതിരിക്കുകയും തന്റെ ഉത്തരവാദിത്വങ്ങള്‍ ചെയ്യാതിരിക്കുകയും പ്രത്യേക കാരണമൊന്നുമില്ലാതെ കിടപ്പറയില്‍ ഭര്‍ത്താവിന്റെ വിളിക്ക് ഉത്തരം ചെയ്യാതിരിക്കുകയുമാണെങ്കില്‍ അവളുടെ ചെലവുകള്‍ വഹിക്കാന്‍ ഭര്‍ത്താവിന് ബാധ്യതയില്ലെന്ന കാര്യം താങ്കള്‍ക്കറിയുമോ? അവള്‍ തന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നില്ലെന്നത് തന്നെ കാരണം. ഒരാള്‍ ഭാര്യക്ക് ചെലവിന് നല്‍കുന്നില്ലെങ്കില്‍ അതവന്റെ മേല്‍ കടമായി അവശേഷിക്കും. അത് അവള്‍ക്ക് കൊടുത്തുവീട്ടേണ്ടത് നിര്‍ബന്ധമാണ്. ചെലവു ചെയ്യാന്‍ ഭര്‍ത്താവിന് ശേഷിയുണ്ടായിരിക്കെ അത് ചെയ്യുന്നില്ലെങ്കില്‍ അക്കാരണത്താല്‍ ഭാര്യക്ക് വിവാഹമോചനം ആവശ്യപ്പെടാവുന്നതാണെന്ന കാര്യം നിങ്ങള്‍ക്കറിയില്ലേ? ഞാന്‍ പറഞ്ഞ ഇക്കാര്യങ്ങളെല്ലാം അയാളില്‍ വലിയ അത്ഭുതമാണുണ്ടാക്കിയത്. ഇസ്‌ലാം ഇത്രത്തോളം സൂക്ഷ്മമാണെന്ന് ഞാന്‍ കരുതിയിരുന്നില്ല എന്നാണ് അയാള്‍ പ്രതികരിച്ചത്. 💓 ആദ്യ വിവാഹം കഴിഞ്ഞ് പത്തുവര്‍ഷത്തിന് ശേഷം രണ്ടാമത് മറ്റൊരു സ്ത്രീയെ കൂടി വിവാഹം ചെയ്ത ഒരാള്‍. ധാരാളമായി യാത്ര ചെയ്യുന്ന അയാള്‍ യാത്രകളില്‍ കൂടെ കൂട്ടാറുള്ളത് രണ്ടാം ഭാര്യയെയായിരുന്നു. അതില്‍ പരാതി പറഞ്ഞാണ് ആദ്യ ഭാര്യ വന്നത്. ഞാന്‍ അയാളോട് പറഞ്ഞു: രണ്ടാം വിവാഹം അനുവദനീയമാകുന്നതിനുള്ള അടിസ്ഥാന ഉപാധിയാണ് നീതി നടപ്പാക്കല്‍. പെരുമാറ്റം, ചെലവിന് കൊടുക്കല്‍, പാര്‍പ്പിടം, ഭക്ഷണം, വസ്ത്രം തുടങ്ങിയ എല്ലാറ്റിലും അവര്‍ക്കിടയില്‍ തുല്യത കാണിക്കണമെന്നതാണ് നീതി കൊണ്ടുദ്ദേശ്യം. അല്ലാത്ത പക്ഷം പ്രവാചകൻ ﷺ മുന്നറിയിപ്പ് നല്‍കിയ പോലെ ഒരു വശത്തേക്ക് ചെരിഞ്ഞവനായിട്ടായിരിക്കും താങ്കള്‍ അന്ത്യദിനത്തില്‍ ഹാജരാക്കപ്പെടുക. നബി ﷺ പറഞ്ഞു: *'ഒരാള്‍ക്ക് രണ്ട് ഭാര്യമാരുണ്ടായിരിക്കുകയും അതില്‍ ഒരാളോട് അവന്‍ ചായ്‌വ് കാണിക്കുകയും ചെയ്താല്‍ പാര്‍ശ്വം ചെരിവുള്ളവനായി അന്ത്യദിനത്തില്‍ അവന്‍ കൊണ്ടുവരപ്പെടും.'* എന്നാല്‍ യാത്രയില്‍ അവരില്‍ ഒരാളെ തന്റെ കൂടെ കൂട്ടാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട്. പ്രവാചകന്‍ ﷺ യാത്ര പോകുമ്പോള്‍ നറുക്കെടുത്തായിരുന്നു ഭാര്യമാരില്‍ നിന്നും ഒരാളെ തെരെഞ്ഞെടുത്തിരുന്നത് എന്നു കാണാം. ഒന്നിലേറെ ഭാര്യമാരുള്ള ഒരാള്‍ അവര്‍ക്കിടയില്‍ നീതി കാണിക്കുന്നില്ലെങ്കില്‍ നീതിനിഷേധിക്കപ്പെട്ടവള്‍ക്ക് അക്കാരണത്താല്‍ വിവാഹമോചനം ആവശ്യപ്പെടാം. ഇതെല്ലാം കേട്ട് ആശ്ചര്യം പ്രകടിപ്പിച്ച അയാള്‍ തന്റെ ആദ്യഭാര്യയോടുള്ള പെരുമാറ്റത്തില്‍ മാറ്റം വരുത്തുമെന്ന് ഉറപ്പു പറഞ്ഞിട്ടാണ് പോയത്. ഭര്‍ത്താവിന്റെ നിരന്തരമുള്ള അവിഹിത ബന്ധത്തെ കുറിച്ചായിരുന്നു മറ്റൊരു സ്ത്രീ എന്നോട് സംസാരിച്ചത്. അവള്‍ക്ക് പല രോഗങ്ങളുണ്ടാകുന്നതിനും ആ ബന്ധങ്ങള്‍ കാരണമായിട്ടുണ്ട്. ഗുരുതരമായ ലൈംഗിക രോഗമാണ് അതില്‍ അവസാനത്തേത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അതിനെ കുറിച്ച് ആരോടും പറയാതെ കഴിയുകയായിരുന്നു അവള്‍. ഞാന്‍ അവളോട് പറഞ്ഞു: ഭര്‍ത്താവിന്റെ അതിക്രമത്തോട് മൗനം പാലിച്ചതാണ് നിങ്ങളുടെ തെറ്റ്. അദ്ദേഹത്തെ നന്നാക്കാനുള്ള എല്ലാ ശ്രമങ്ങളും നിങ്ങള്‍ നടത്തിയിട്ടും നിഷിദ്ധമായ പ്രവര്‍ത്തനം തുടരുകയാണെങ്കില്‍ നിങ്ങള്‍ക്ക് വിവാഹമോചനം ആവശ്യപ്പെടാവുന്നതാണ്. അവള്‍ പറഞ്ഞു: പക്ഷേ, കുടുംബം തകര്‍ക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. അദ്ദേഹത്തെ എനിക്ക് ആവശ്യമാണ്. എനിക്ക് താമസിക്കാന്‍ മറ്റൊരു വീടോ കുടുംബമോ ഇല്ല. ഞാന്‍ പറഞ്ഞു: എങ്കില്‍ നിങ്ങള്‍ക്ക് അദ്ദേഹത്തോട് മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടാം. ഓരോ മൂന്ന് മാസം കൂടുമ്പോഴും വൈദ്യപരിശോധന നടത്തി രോഗങ്ങളില്ലെന്ന് ഉറപ്പു വരുത്തിയതിന് ശേഷമല്ലാതെ കിടപ്പറയില്‍ ബന്ധം പുലര്‍ത്തില്ലെന്ന ഉപാധി നിങ്ങള്‍ക്ക് വെക്കാം. അവള്‍ ചോദിച്ചു: അതിന് എനിക്ക് അവകാശമുണ്ടോ? ഞാന്‍ പറഞ്ഞു: തീര്‍ച്ചയായും. കാരണം നിഷിദ്ധമാക്കപ്പെട്ട ബന്ധങ്ങള്‍ പുലര്‍ത്തി അയാള്‍ നിങ്ങളിലേക്ക് രോഗങ്ങള്‍ പകര്‍ത്തുന്നു. അയാള്‍ മര്യാദക്കാരനാകുന്നത് വരെ അദ്ദേഹത്തെ നിരസ്സിക്കുകയോ അല്ലെങ്കില്‍ വേര്‍പിരിയുകയോ ചെയ്യാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. 'സ്ത്രീകളെ ദ്രോഹിക്കാനായി അന്യായമായി പിടിച്ചുവെക്കരുത്.' എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. അവളെ വിട്ട് അവിഹിതമായ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അവളോട് ചെയ്യുന്ന ദ്രോഹമാണ്. അതുകൊണ്ടു തന്നെ അന്യായമായ പിടിച്ചുവെക്കലിന്റെ പരിധിയിലാണ് അത് വരിക. നിങ്ങള്‍ക്ക് മാരകമായ രോഗങ്ങള്‍ ഉണ്ടാവുന്നതിന് വരെ അയാള്‍ കാരണമായിരിക്കെ നിങ്ങളോടുള്ള ദ്രോഹമല്ല അതെന്ന് എങ്ങനെ പറയാനാവും. ഇത്തരത്തില്‍ സ്ത്രീകള്‍ക്കുണ്ടാവുന്ന ശാരീരിക പ്രയാസങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വരെ കര്‍മശാസ്ത്ര പണ്ഡിതമാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഞാനിത് ആദ്യമായിട്ട് കേള്‍ക്കുകയാണെന്നാണ് ആശ്ചര്യത്തോടെ അവള്‍ പ്രതികരിച്ചത്. ഭാര്യാ ഭര്‍ത്താക്കന്‍മാരുടെ ഇത്തരത്തിലുള്ള നിരവധി കേസുകള്‍ നിത്യവും എന്റെയടുക്കല്‍ എത്താറുണ്ട്. അതിലൂടെ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് ആളുകള്‍ക്ക് തങ്ങളുടെ ബാധ്യതകളെയും അവകാശങ്ങളെയും കുറിച്ച് അറിയില്ലെന്നാണ്. ദീനിനെ മനസ്സിലാക്കുന്നതിലും കുടുംബ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും അങ്ങേയറ്റം ദുര്‍ബലരാണ് അവര്‍. #എന്റെ തൂലിക* #🕋 ഇസ്ലാമിക് സ്റ്റാറ്റസ്
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് #എന്റെ തൂലിക*
🕋 ഇസ്ലാമിക് സ്റ്റാറ്റസ് - @ வSவவஷகளஸ0ல விeகம் moலவ8% o ஸகஷ. ೧೧ಖ @oma (0೧೧6G38lel3o Q6nj monn n0/gనo 9 Golda638@3 612106544 O 602|03 @ வSவவஷகளஸ0ல விeகம் moலவ8% o ஸகஷ. ೧೧ಖ @oma (0೧೧6G38lel3o Q6nj monn n0/gనo 9 Golda638@3 612106544 O 602|03 - ShareChat
*في يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ* *നിങ്ങൾ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വർഷമാകുന്നു ആ ദിവസത്തിന്റെ അളവ്* ഇറാഖിലെ ശയ്ഖുശ്ശുയൂഖ് ഇബ്നു സുകയ്‌ന തങ്ങൾക്കൊരു മുരീദുണ്ട്. നന്നായി കൈവേലയറിയുന്ന തൊഴിലാളിയാണെങ്കിലും അദ്ദേഹത്തിന്റെ ഡ്യൂട്ടി വെള്ളിയാഴ്ച‌ പള്ളിയിൽ വിരിക്കാനുള്ള വിരിപ്പുകൾ മഹാൻ്റെ ഖാൻഗാഹിൽ (സൂഫി ആശ്രമം) നിന്നെടുത്ത് പള്ളിയിലെത്തിക്കുക എന്നതായിരുന്നു. ജുമുഅ കഴിഞ്ഞാൽ അവ വീണ്ടും തിരിച്ച് ഖാൻഗാഹിലെത്തിക്കണം. അങ്ങിനെയിരിക്കെ ഒരു വെള്ളിയാഴ്ച്ച പള്ളിയിലെത്തിക്കേണ്ട സജ്ജാദകളെല്ലാം ചുമടാക്കി കെട്ടിവെച്ചതിനു ശേഷം ജുമുഅക്കുള്ള സുന്നത് കുളിക്ക് വേണ്ടി അദ്ദേഹം തൊട്ടടുത്തുള്ള ടൈഗ്രീസ് നദിക്കരയിലേക്ക് പോയി. ഡ്രസ്സുകളെല്ലാം കരയിൽ അഴിച്ചു വെച്ച് അരമുണ്ടുടുത്ത് അദ്ദേഹം നദിയിലിറങ്ങി. ഒന്നു മുങ്ങാംകുഴിയിട്ട് പൊങ്ങിനോക്കിയപ്പോൾ കണ്ട കാഴ്ചയിൽ അദ്ദേഹം സ്തബ്‌ധനായി..! ഒട്ടുമേ പരിചയമില്ലാത്ത പരിസരവും പുഴയും..!! ജീവിതത്തിൽ ഇന്നേ വരേ കണ്ടിട്ടില്ലാത്ത നാട്...!!! തൊട്ടപ്പുറത്ത് കുളിച്ചു കൊണ്ടിരിക്കുന്ന ആളോട് "ഇത് ഏതാണ് പുഴ" എന്ന് ചോദിച്ചു "നൈൽ നദി" അദ്ദേഹം പറഞ്ഞു. 'ഒരൊറ്റ മുങ്ങാംകുഴിക്ക് ഞാൻ ഈജിപ്‌തിൽ എത്തിയോ' അദ്ദേഹത്തിന് വിശ്വാസമായില്ല. 'ഇതെന്തു കഥ പടച്ചോനെ' എന്ന് മനസ്സിൽ വിചാരിച്ചു അദ്ദേഹം കരയ്ക്കു കയറി. കുളിക്കാനുടുത്ത മുണ്ട് മാത്രമേ ദേഹത്തുള്ളൂ. നടന്നു നടന്ന് അദ്ദേഹം നഗര വീഥിയിൽ എത്തി. അടുത്തുകണ്ട ഒരു തൊഴിൽശാലക്ക് മുന്നിൽ നിന്നു. കടക്ക് മുമ്പിൽ അനുചിത വേഷത്തിൽ നിൽക്കുന്ന ആ അപരിചിതനെ ഉടമ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ 'നല്ലൊരു തൊഴിലാളിയാണ് ഈ വന്നു നിൽക്കുന്നതെന്ന്' എന്ന് അദ്ദേഹത്തിന് മനസ്സിലായി. കടയുടമ അദ്ദേഹത്തെ തൻ്റെ പർണശാലയിലേക്ക് വിളിക്കുകയും പണിയെടുപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ തൊഴിൽ വൈദഗ്‌ധ്യം കണ്ട് കടയുടമക്ക് നന്നായി ഇഷ്ട്‌ടപ്പെട്ടു. അയാളെ ഉടമ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി സൽക്കരിച്ചു. എന്നുമാത്രമല്ല, തൻ്റെ പൊന്നു മോളെ നിക്കാഹ് ചെയ്‌തു കൊടുക്കുകയും ചെയ്തു. അങ്ങനെ സസന്തോഷം അദ്ദേഹം അവിടെ തൊഴിൽ ചെയ്യുകയും, ഏഴുവർഷം നീണ്ടു നിന്ന ആ ദാമ്പത്യ ജീവിതത്തിൽ മൂന്നു മക്കൾ ഉണ്ടാവുകയും ചെയ്‌തു അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച.. അദ്ദേഹം കുളിക്കാനായി നൈൽ നദിയിലേക്ക് നീങ്ങി. കുളിവസ്ത്രം ധരിച്ച് വെള്ളത്തിലേക്കി. ഒന്ന് മുങ്ങിയതേയുള്ളൂ. പൊങ്ങി നോക്കിയപ്പോൾ ചുറ്റും നോക്കിയ അദ്ദേഹം അത്ഭുതപ്പെട്ടു. മുമ്പെന്നോ കണ്ടുപരിചയമുള്ള ഉള്ള നാട്..!! അതെ.. അതെ.. ബാഗ്‌ദാദിലെ ടൈഗ്രീസ് ആണല്ലോ ഇതെന്ന് അദ്ദേഹത്തിന് എന്ന് മനസ്സിലായി. കരക്കു കയറി നോക്കിയപ്പോഴുണ്ട് വർഷങ്ങൾക്ക് മുമ്പ് താൻ അഴിച്ചുവെച്ച ഡ്രസ്സുകൾ അപ്പടി അവിടെ ഇരിക്കുന്നു..!!! വേഗം വസ്ത്രം മാറി അദ്ദേഹം ശൈഖിന്റെ ഖാൻഗാഹിലേക്ക് നടന്നു. അവിടെ എത്തിയപ്പോഴോ താൻ കെട്ടിവെച്ച സജ്ജാദകൾ അതുപോലെ തന്നെയിരിക്കുന്നു..!! ഇതെന്തു മായാജാലം..!! ഒന്നും മനസ്സിലാവുന്നില്ല. കൂടെയുള്ളവർ പറഞ്ഞു: "ഇന്ന് വരാനൽപം വൈകിയല്ലേ... വിരിപ്പുകളെല്ലാം പെട്ടെന്ന് എടുത്ത് പള്ളിയിലേക്ക് പൊയ്‌ക്കോളൂ, വെള്ളിയാഴ്‌ച അല്ലേ.. ആളുകൾ വന്നു തുടങ്ങിയിട്ടുണ്ട്.." ചുമടാക്കി കെട്ടിവെച്ച വിരിപ്പുകൾ എടുത്തു അദ്ദേഹം പെട്ടെന്ന് പള്ളിയിലെത്തി. അവയെല്ലാം വെടിപ്പായി വിരിച്ചു വെച്ചു. ജുമുഅ കഴിഞ്ഞ് അവയെല്ലാം മടക്കിയെടുത്ത് കെട്ടാക്കി തിരിച്ച് ഖാൻഗാഹിൽ തന്നെ എത്തിച്ചു. ശേഷം വീട്ടിൽ പോയി ഭക്ഷണം കഴിച്ചു കണ്ടവർ കണ്ടവർ ആരും ഒന്നും ചോദിക്കുന്നുമില്ല, പറയുന്നുമില്ല..!! വീട്ടിലുള്ളവർക്കും ഒരു ഭാവമാറ്റങ്ങളുമില്ല..!!! അദ്ദേഹത്തിന് അത്ഭുതം ഇരട്ടിയായി. അവസാനം തൻ്റെ ശൈഖവർകളായ ഇബ്‌നു സുകയ്‌ന (റ) ൻ്റെ ചാരത്തേക്ക് പോയി. നടന്ന സംഭവങ്ങളെല്ലാം വിശദീകരിച്ചു. ഈജിപ്‌തിലെ ഭാര്യയെക്കുറിച്ചും മക്കളെ കുറിച്ചും പറഞ്ഞു. വിടർന്ന കണ്ണുകളോടെ ശൈഖും മറ്റു കൂട്ടുകാരും എല്ലാം കേട്ടു. വിശ്വാസം വരാത്തതിനാൽ ശൈഖ് മിസ്‌റിലേക്ക് ആളെ അയച്ചു അദ്ദേഹത്തിന്റെ മക്കളെന്ന് പറഞ്ഞവരെ വിളിച്ചുവരുത്തി. അൽപ ദിവസങ്ങൾക്ക് ശേഷം മക്കൾ വന്നു. തങ്ങളുടെ പിതാവിനെ അവർ തിരിച്ചറിഞ്ഞു. സംഭവിച്ചതെല്ലാം സത്യം ആണെന്ന് എല്ലാവർക്കും അപ്പോൾ ബോധ്യമായി. രഹസ്യത്തിന്റെ ചുരുൾ നിവർത്താനെന്നവണ്ണം ശൈഖ് ഇബ്‌നു സുകയ്‌ന ചോദിച്ചു: "ആ ദിവസം എന്തായിരുന്നു നിങ്ങളുടെ മനസ്സിനെ അലട്ടിയിരുന്നത്..?" അദ്ദേഹം പറഞ്ഞു: സൂറത്തു സജദയിലെ في يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ (നിങ്ങൾ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വർഷമാകുന്നു ആ ദിവസത്തിന്റെ അളവ്) എന്ന ആയത്തിനെ കുറിച്ച് അന്നു രാവിലെ മുതൽ ഞാൻ വല്ലാത്ത സന്ദേഹത്തിലും ചിന്തയിലും ആയിരുന്നു. എങ്ങനെയായിരിക്കും ഒരു ദിവസത്തിന് ഒരായിരം വർഷത്തിൻ്റെ നീളമുണ്ടാവുക..? അങ്ങനെ ഉണ്ടാവില്ലല്ലോ..? അത് അസംഭവ്യം അല്ലേ..? ഞാനിങ്ങനെ എന്നോട് സ്വയം പറഞ്ഞു കൊണ്ടിരുന്നു.. കേട്ടുടൻ ശൈഖ് പറഞ്ഞു: "അതെ, അപ്പോൾ നിൻ്റെ ഈമാനിനെ സംരക്ഷിക്കാൻ അല്ലാഹു ചെയ്ത്‌ അനുഗ്രഹമാണ് ഈ സംഭവം. ഈജിപ്‌തിൽ ഏഴുവർഷം ചെലവഴിച്ചിട്ടും ഇവിടെ ഞങ്ങൾക്കത് വളരെ ചുരുങ്ങിയ മിനുട്ടുകൾ ആയാണ് അനുഭവപ്പെട്ടത്. അതെ, അല്ലാഹുവിന് ഒരേ സമയം ചിലർക്ക് സമയങ്ങളെ /കാലത്തെ വിശാലമാക്കാനും മറ്റു ചിലർക്ക് ചുരുക്കാനും സാധിക്കും എന്ന് അല്ലാഹു നിന്നെ പഠിപ്പിക്കുകയായിരുന്നു" അവലംബം: نفحات الأنس من حضرات القدس #എന്റെ തൂലിക* #🕋 ഇസ്ലാമിക് സ്റ്റാറ്റസ്
بسم اللّٰه الرّحمن الرّحيم الحمد للّه ربّ العالمين اللّهمّ صلّ على سيّدنا محمّد عبدك ورسولك وصلّ على المؤمنين والمؤمنات والمسلمين والمسلمات അബ്ദുല്ലാഹി ബ്നുൽ മുബാറക് رضي اللّٰه عنه ഖുറാസാനിൽ നിന്ന് സിറിയ വരെ പോയി എന്തിനെന്നറിയുമോ ! സിറിയയിൽ ചെന്നപ്പോൾ അവിടെ വെച്ച് എന്തോ എഴുതാൻ തത്കാലം ഒരാളുടെ പേന വായ്പ വാങ്ങിയിരുന്നു . തിരികെ ഏൽപിച്ചില്ലെന്ന കാര്യം ഖുറാസാനിലെത്തിയപ്പോഴാണ് ഓർമ്മ വന്നത് . ഏതാനും നാണയ തുട്ടുകൾ വില വരുന്ന ആ പേന തിരിച്ചു കൊടുക്കാനാണ് ഖുറാസാനിൽ നിന്ന് സിറിയ വരെയും തിരിച്ചും ആ മഹാനുഭാവൻ യാത്ര ചെയ്തത് ---------------------------------------- ബിസ്ത്വാമിൽ നിന്ന് ഹമദാൻ വരെ സഞ്ചരിച്ചു അബൂ യസീദുൽ ബിസ്ത്വാമി رضي اللّٰه عنه എന്തിനെന്നറിയുമോ ! അവിടെ നിന്നും വേടിച്ച ഒരു കുങ്കുമ വിത്തിൽ കണ്ട ഉറുമ്പ് മഹാനവർകളെ അസ്വസ്ഥനാക്കിയത്രെ . താൻ ആ ഉറുമ്പിനെ നാടു കടത്തിയല്ലോ എന്ന ചിന്തയാണ് മഹാനുഭാവനെ അസ്വസ്ഥനാക്കിയത് . ആ ഉറുമ്പിനെ ഹമദാനിൽ തന്നെ വിട്ടേക്കാനാണ് ബിസ്ത്വാമിൽ നിന്നും ഹമദാൻ വരെയും തിരിച്ചുമുള്ള ദൂരം അവിടുന്ന് താണ്ടിയത് ---------------------------------------- മഹാനായ ബിശ്റുൽ ഹാഫി رضي اللّٰه عنه വിന്റെ പെങ്ങൾ മഹാനായ അഹ്‌മദ്‌ ബ്നു ഹമ്പൽ رضي اللّٰه عنه വിനെ സമീപിച്ചു ചോദിച്ചുവത്രെ : ഞങ്ങൾ വീടിന്റെ തട്ടിൻപുറത്തിരുന്ന് നൂല് നൂൽക്കാറുണ്ട് . ഭരണാധികാരികളുടെ റാന്തലുകൾ അപ്പോൾ കടന്നു പോകും . ആ വെളിച്ചത്തിൽ ഞങ്ങൾ നൂലു നൂൽക്കുന്നത് അനുവദനീയമാണോ ! അല്ലാഹു ﷻ നിനക്ക് രക്ഷയേകട്ടെ , ആരാണ് നീ ! ഇമാം അഹ്‌മദ്‌ ബ്നു ഹമ്പൽ رضي اللّٰه عنه വിന്റെ ചോദ്യം ! ഞാൻ ബിശ്റുൽ ഹാഫിയുടെ പെങ്ങളാണ് رضي اللّٰه عنه എന്ന് അവർ പറഞ്ഞതും ഇമാം കരഞ്ഞു . ഇമാം പറഞ്ഞു : അല്ലയോ സഹോദരീ , നിങ്ങളുടെ ഗൃഹത്തിൽ നിന്നല്ലയോ സൂക്ഷ്മത പ്രസരിക്കുന്നത് . അതിനാൽ അപ്പറഞ്ഞ വെട്ടത്തിൽ നിങ്ങൾ നൂലു നൂൽക്കേണ്ട [إرشاد اليافعى : ٥٩] #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #എന്റെ തൂലിക*