saaaf
ShareChat
click to see wallet page
@thulikas
thulikas
saaaf
@thulikas
I Love Sharechat :)
രഹസ്യ മുറി Last part പോലീസ് സ്റ്റേഷൻ :- “ ‘THE BEST ’ ഓഫീസിൽ ആദ്യം ജോലി ചെയ്തിരുന്ന ഒരു സ്റ്റാഫ് ആയിരുന്നു അനുഭമ (അനു). മൂന്ന് വർഷങ്ങൾക്ക് മുൻപ്, ഒരു രാത്രി, ഓഫിസിൽ നിന്ന് റൂമിലേക്ക് തിരിച്ചു വന്നപ്പോൾ കരന്റ് ഇല്ലായിരുന്നു. അവൾ റൂമിലേക്ക് കയറുമ്പോൾ അകത്ത് ആരോ ഉണ്ടെന്ന തോന്നൽ വന്നു. കള്ളൻ കയറിയതാണെന്ന് കരുതി, ശബ്ദമില്ലാതെ അവൾ പതിയെ അകത്തേക്ക് കടന്നു. അവളുടെ ബെഡ്‌റൂമിൽ, ഒരാൾ ഭിത്തിക്കുള്ളിൽ എന്തോ ഒളിപ്പിക്കുന്നത് അവൾ കണ്ടു. ഉടൻ തന്നെ അവൾ അതിന്റെ വീഡിയോ എടുത്തു. ആൾ തിരയുന്നതു കണ്ടപ്പോൾ, അവൾ വേഗം മാറി സോഫയുടെ പിന്നിൽ ഒളിച്ചു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം ആൾ വീണ്ടും വന്നു. ശേഷം ഹാളിലുള്ള ക്ലോക്കിന്റെ പിന്നിൽ എന്തോ വെച്ച്, ക്ലോക്ക് പഴയ സ്ഥിതിയിലേക്ക് തിരിച്ചു വെച്ചു. തുടർന്ന് വാതിൽ ലോക്ക് ചെയ്ത് അവിടെ നിന്ന് പോയി. ആൾ ആ ഫ്ലാറ്റിന്റെ ഉടമസ്ഥനായിരുന്നു. അവന്റെ കൈയിൽ റൂമിന്റെ ഒരു സ്പെയർ കീയും ഉണ്ടായിരുന്നു. അവൻ പോയി എന്ന് ഉറപ്പായപ്പോൾ, അനു അവൻ നിന്നിരുന്ന ഭിത്തിയുടെ അടുത്തേക്ക് പോയി. അവിടെ ഒരു കാൻഡിൽ ലാമ്പിന്റെ സ്റ്റാൻഡ് ഉണ്ടായിരുന്നു. അത് നീക്കാൻ ശ്രമിച്ചപ്പോൾ ആദ്യം നീങ്ങിയില്ല. പല ശ്രമങ്ങൾക്കു ശേഷം അവൾ അത് തിരിച്ചു നീക്കി. അതിന്റെ അടിയിൽ ഒരു കീഹോൾ ഉണ്ടായിരുന്നു. അവിടെ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ അവൾ കീ കണ്ടെത്താൻ ശ്രമിച്ചു. പെട്ടെന്ന് അവൾക്ക് ഒരു കാര്യം ഓർമ്മ വന്നു. ഹാളിലെ ക്ലോക്കിന്റെ പിന്നിൽ നോക്കിയപ്പോൾ അവൾക്ക് കീ കിട്ടി. അത് ഉപയോഗിച്ച് ലോക്ക് തുറന്നപ്പോൾ, അകത്ത് ചില ഡോക്യുമെന്റുകൾ ഉണ്ടായിരുന്നു. അതിനുശേഷം അവൾ കൂടുതൽ അന്വേഷണം തുടങ്ങി. അങ്ങനെ തന്നെയാണ് ഈ രഹസ്യ മുറിയും അതിന്റെ പിന്നിലെ കാര്യങ്ങളും അവൾ കണ്ടെത്തിയത്.” --- “കുറച്ച് സമയത്തിന് ശേഷം, അനു ഈ രഹസ്യം മനസിലാക്കിയെന്നും അതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അവർ എങ്ങനെയോ അറിഞ്ഞു . തുടർന്ന് അവളെ ഭീഷണിപ്പെടുത്തുകയും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പേടി ഉണ്ടായിരുന്നെങ്കിലും, അനു കണ്ടുപിടിച്ച കാര്യങ്ങൾ എല്ലാം ഒരു സ്കെച്ച് ബുക്കിൽ എഴുതുകയും, രഹസ്യ മുറിയും ക്ലോക്കും അതിൽ വരക്കുകയും ചെയ്തു. ചില വിവരങ്ങൾ ഒരു പെൻഡ്രൈവിലും സൂക്ഷിച്ചു. ശേഷം അവൾ ജോലിയിൽ നിന്ന് രാജിവെച്ച് മറ്റൊരു ഫ്ലാറ്റിലേക്ക് താമസം മാറി. അവൾക്ക് പകരം വന്ന എന്നെ കണ്ടെത്തി, എല്ലാം പറഞ്ഞു. അവർ തനിക്കു അപകടം ഉണ്ടാക്കുമെന്ന് അവൾക്ക് അറിയാമായിരുന്നു. ഓഫീസിലും ആ റൂമിലും തുടരുന്ന ഒരാൾക്ക് സത്യം പുറത്തുകൊണ്ടുവരാൻ കൂടുതൽ സാധ്യത ഉണ്ടെന്ന് അവൾ കരുതി. അതുകൊണ്ടാണ് അവൾ എന്നെ സമീപിച്ചത്. അവളുടെ സ്കെച്ച് ബുക്കും പെൻഡ്രൈവും ഒരു മോതിരവും എന്നെ ഏൽപ്പിച്ചു. കൂടുതൽ വിവരം കിട്ടിയാൽ അറിയിക്കാനും സൂക്ഷിക്കാനും പറഞ്ഞു. അതാണ് ഞാൻ അവളെ അവസാനമായി കണ്ടത്. അന്ന് തന്നെ… അവൾ ഒരു ‘ആക്സിഡന്റിൽ’ മരിച്ചു. പക്ഷേ അത് ഒരു ആക്സിഡന്റ് അല്ല. അതിന് പിന്നിൽ ആരാണെന്നും എന്താണെന്നും എനിക്ക് അറിയാം. ഇന്നുവരെ അവളുടെ മരണത്തിന്റെ സത്യം പുറത്തുവന്നിട്ടില്ല. എല്ലാം അവർ ഒരുക്കിയ പ്ലാൻ ആയിരുന്നു.” — സാറ --- “ശേഷം, അനു പറഞ്ഞതുപോലെ, ഓഫീസിലെ എംഡി കേബിനിൽ കയറാൻ ഞാൻ ശ്രമിച്ചു. അവിടെ കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന് അവൾ ഉറപ്പിച്ചിരുന്നു. പക്ഷേ CCTV ഉണ്ടായിരുന്നതിനാൽ അത്ര എളുപ്പമല്ലായിരുന്നു. ഒരു ദിവസം ഓഫീസിൽ മോഷണ ശ്രമം നടന്നപ്പോൾ, മോഷ്ടാക്കൾ CCTV ഹാക്ക് ചെയ്തു. ആ അവസരം ഞാൻ ഉപയോഗപ്പെടുത്തി എംഡി റൂമിൽ കയറി. 10 മുതൽ 1 വരെ ബോർഡ് മീറ്റിംഗ് ഉണ്ടായിരുന്നതിനാൽ, ആ സമയത്ത് ഞാൻ അകത്ത് കയറി. കുറച്ച് സമയം തിരച്ചിൽ നടത്തിയ ശേഷം ചില ഫയലുകൾ കിട്ടി. ഞാൻ അത് എന്റെ ഫോണിൽ റെക്കോർഡ് ചെയ്തു. പക്ഷേ സമയം നോക്കാൻ മറന്നു. അത് എന്റെ വലിയ പിഴവ് ആയിരുന്നു. ഞാൻ ഇറങ്ങുന്നതിന് മുമ്പ് തന്നെ എംഡി റൂമിലേക്ക് വന്നു. ഞാൻ മറയ്ക്കാൻ ശ്രമിച്ചെങ്കിലും അയാൾക്ക് എല്ലാം മനസ്സിലായി. അയാൾ എന്നെ ഭീഷണിപ്പെടുത്തി—ഇത് തുടരുകയാണെങ്കിൽ കൊല്ലുമെന്ന്. ശേഷം ഞാൻ അന്വേഷണം നിർത്തി. ജോലിയിൽ നിന്ന് രാജിവെച്ച് ദുബായിലേക്ക് പോയി. പേടി കൊണ്ടല്ല… തുടർന്നാൽ അവർ ജാഗ്രതയാകുകയും രക്ഷപ്പെടുകയും ചെയ്യും എന്ന് അറിഞ്ഞതുകൊണ്ട്. രണ്ട് വർഷത്തിന് ശേഷം ഞാൻ തിരിച്ചു വന്നു. ആരും തിരിച്ചറിയാതിരിക്കാൻ പർദ്ദയും നിഖാബും ധരിച്ചു. സത്യം പുറത്തുകൊണ്ടുവരാൻ ഫിദയുടെ സഹായം ആവശ്യമായിരുന്നു. പക്ഷേ നേരിട്ട് സമീപിച്ചാൽ ഇരുവര്ക്കും അപകടമാകും. അതിനാൽ ഞാൻ അവളെ ഫോളോ ചെയ്തു. ഒരു മഴയുള്ള രാത്രിയിൽ അവളുടെ ഫ്ലാറ്റിലേക്ക് എത്തി. ആരും കാണാതിരിക്കാനായി മെയിൻ സ്വിച്ച് ഓഫ് ചെയ്തു. മഴയുണ്ടായതിനാൽ കരന്റ് പോയതായി എല്ലാവരും കരുതും. സ്കെച്ച് ബുക്കും പെൻഡ്രൈവും മോതിരവും ഒരു ബോക്സിൽ വെച്ച് അവളുടെ വാതിലിന് മുന്നിൽ വെച്ചു. ബെൽ അടിച്ച് ഞാൻ പോയി. തിരിച്ചു പോകുമ്പോൾ മെയിൻ സ്വിച്ച് ഓൺ ചെയ്തു. പിറ്റേന്ന് ഒരു ലെറ്ററും എന്റെ ഫോണും കൂടി ഒരു ബോക്സിൽ വെച്ചു. അത് കണ്ടതോടെ അവൾ അന്വേഷണം തുടങ്ങി. തുടർന്ന് കേസ് ഫയൽ ചെയ്തു.” — സാറ --- പോലീസ്: “അപ്പോൾ ആ മോതിരത്തിന്റെ കാര്യം എന്താണ്?” --- “ഞങ്ങൾ അവസാനമായി കണ്ട ദിവസം, അനു തന്റെ സഹോദരിയുടെ പിറന്നാളിന് നാട്ടിലേക്ക് പോകുമെന്ന് പറഞ്ഞു. അന്ന് ഞാൻ ഒരു ഫ്രണ്ടിനൊപ്പം ഹോസ്പിറ്റലിൽ ആയിരുന്നു. അപ്പോഴാണ് അപകടത്തിൽപ്പെട്ട അവളെ അവിടെ കൊണ്ടുവരുന്നത് കണ്ടത്. അവൾ എന്നെ കണ്ടു, സംസാരിക്കാൻ അനുമതി ചോദിച്ചു. ഡോക്ടർമാർ ആദ്യം സമ്മതിച്ചില്ലെങ്കിലും, അവളുടെ അഭ്യർത്ഥന മൂലം കുറച്ച് സമയം അനുവദിച്ചു. അപ്പോൾ അവൾ തന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന മോതിരവും ഒരു ഫോട്ടോയും എന്നെ ഏൽപ്പിച്ചു. അത് അവളുടെ സഹോദരിയുടെ ഫോട്ടോ ആയിരുന്നു. മോതിരം അവൾക്ക് ഗിഫ്റ്റായി കൊടുക്കാൻ വാങ്ങിയതായിരുന്നു. ഒരു ദിവസം അവളുടെ സഹോദരി അവളെ അന്വേഷിച്ച് വരുമെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. അവളെ കണ്ടാൽ ഈ മോതിരവും സത്യവും കൈമാറാൻ എന്നോട് പറഞ്ഞു. സൂക്ഷിക്കണമെന്നും… ഇല്ലെങ്കിൽ എന്റെ അവസ്ഥയും അതുപോലെ ആയിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.” — സാറ --- സാറ ഇതെല്ലാം പറഞ്ഞപ്പോൾ ഫിദയുടെ കണ്ണുകൾ നിറഞ്ഞു. --- പോലീസ്: “അപ്പോൾ ഫിദയ്ക്ക് മോതിരം കൊടുത്തത് എന്തുകൊണ്ട്?” --- ഫിദ കണ്ണുനീർ തുടച്ചു. അവളുടെ മനസ്സിൽ ഒരു ചിത്രം തെളിഞ്ഞു—പാടത്തിൽ കൂടെ നടന്ന് പോകുന്ന രണ്ട് പെൺകുട്ടികൾ. --- സാറ: “കാരണം… അനു തന്ന ഫോട്ടോയിലുണ്ടായിരുന്ന കുട്ടി… ഫിദ ആയിരുന്നു.” --- അത് കേട്ടതോടെ ഫിദയുടെ കണ്ണുകൾ പതിയെ അടഞ്ഞു… അവൾ ബോധംകെട്ടു വീണു. --- മണിക്കൂറുകൾക്ക് ശേഷം… ഫിദ പറഞ്ഞു: “ഞാൻ ഒരു അനാഥയാണ്. ജനിച്ചിട്ട് രണ്ട് ദിവസത്തിനകം തന്നെ എന്നെ ഒരു വേസ്റ്റ് ബിനിൽ ഉപേക്ഷിച്ച നിലയിൽ ഒരു അനാഥാലയത്തിൽ കണ്ടെത്തി. അവിടെ തന്നെയാണ് ഞാൻ വളർന്നത്. എനിക്ക് മൂന്ന് വയസ്സ് ആയപ്പോൾ ആണ് ഞാൻ അനുവിനെ ആദ്യമായി കാണുന്നത്. അത് അവളുടെ അഞ്ചാം പിറന്നാൾ ആയിരുന്നു. അന്ന് തന്നെ ഞങ്ങൾ കൂട്ടുകാർ ആയി. പിന്നീട് തിരിച്ചു പോകുമ്പോൾ, എന്നെയും കൂട്ടിക്കൊണ്ടുപോകണമെന്ന് അവൾ ആവശ്യപ്പെട്ടു. അവളുടെ വാശിക്ക് മുന്നിൽ, അവളുടെ മാതാപിതാക്കൾ എന്നെ ദത്തെടുത്തു. അന്ന് മുതൽ ഞാനും അവരുടെ മകളായി. മൂന്ന് വർഷമായി അനുവിനെ കുറിച്ച് ഒരു വിവരവും ഇല്ല. അതുകൊണ്ടാണ് അവളെ കണ്ടെത്താൻ ഞാൻ ഇവിടെ വന്നത്. അവൾ ജോലി ചെയ്ത അതേ ഓഫീസിൽ ഞാൻ ജോലിയിൽ ചേർന്നു.” — ഫിദ --- പോലീസ്: “അപ്പോൾ റൂമിന്റെ കാര്യം?” --- “എനിക്ക് റൂമിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. പക്ഷേ അനു വീഡിയോ കോൾ ചെയ്യുമ്പോൾ പിന്നിൽ കാണുന്ന ആ ക്ലോക്ക് ഞാൻ ശ്രദ്ധിച്ചിരുന്നു. ഒരു സംശയം ഉണ്ടായിരുന്നു… പക്ഷേ ഒരേ മോഡൽ ക്ലോക്ക് ആയിരിക്കും എന്ന് കരുതി അവഗണിച്ചു.” --- അവസാനം… #📙 നോവൽ #📖 കുട്ടി കഥകൾ #📔 കഥ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
📙 നോവൽ - @೧೧mU] fg0l வவOகம்கவிsவிவ @anmufo  @೧೧mU] fg0l வவOகம்கவிsவிவ @anmufo - ShareChat
രഹസ്യ മുറി Part-3 കോടികൾ വിലമതിക്കുന്ന കള്ളപ്പണക്കെട്ടുകളും... കുറെ വിദേശ രേഖകളും. കാര്യങ്ങളെല്ലാം ഇപ്പോൾ ഫിദയ്ക്ക് വ്യക്തമാകാൻ തുടങ്ങിയിരിക്കുന്നു...മറ്റൊരു വോയിസ് റെക്കോർഡിംഗ് കൂടി കണ്ടപ്പോൾ അവൾ അത് തുറന്നു. "നീ ഇത് കണ്ടെത്തുമെന്ന് ഞാൻ കരുതിയിരുന്നില്ല..." ശാന്തമായ ഒരു ശബ്ദം പറഞ്ഞു. "മുൻപുണ്ടായിരുന്ന ഡിസൈനറും നിന്നെപ്പോലെ തന്നെയായിരുന്നു. അവൾക്കും കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു..." ആ ശബ്ദം ഫിദയ്ക്ക് പരിചയമുള്ളതായി തോന്നി. ആ പഴയ സ്കെച്ച് ബുക്ക് അവിടെ പണ്ട് ജോലി ചെയ്തിരുന്ന, പിന്നീട് മരിച്ച മറ്റൊരു ഡിസൈനറുടേതായിരുന്നു. ആ ഫോൺ മറ്റൊരാളുടേതും. അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ആർക്കും അറിയില്ലായിരുന്നു. അവർ രണ്ടുപേരും ഫിദ ഇപ്പോൾ ജോലി ചെയ്യുന്ന അതേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്, അവൾ ഇപ്പോൾ താമസിക്കുന്ന അതേ മുറിയിലാണ് അവരും താമസിച്ചിരുന്നത്. കത്തിൽ പറഞ്ഞിരുന്ന നിർദ്ദേശങ്ങൾ പാലിച്ച് ഫിദ എല്ലാ രേഖകളും പരിശോധിച്ചു. കത്തിൽ വിവരിച്ചതിനേക്കാൾ വളരെ വലുതാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് അവൾക്ക് മനസ്സിലായി. കോഴിക്കോട്ടെ ഏറ്റവും വലിയ ആർക്കിടെക്ചറൽ ആൻഡ് ഡിസൈൻ സ്ഥാപനങ്ങളിലൊന്നിന്റെ മറവിൽ ഇത്രയും വലിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ അവൾ ഞെട്ടിപ്പോയി. എന്തുതന്നെയായാലും സത്യം പുറത്തുകൊണ്ടുവരുമെന്ന് അവൾ തീരുമാനിച്ചു. പിറ്റേന്ന് ഫിദ ഓഫീസിൽ നിന്ന് ഹാഫ് ഡേ ലീവ് എടുത്ത് നേരത്തെ ഇറങ്ങി. മുറിയിലെത്തി ആവശ്യമായ തെളിവുകളെല്ലാം ശേഖരിച്ച് അവൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തിരികെ മുറിയിലെത്തിയ ശേഷം അവൾ ജോലി തുടർന്നു. അന്നും കനത്ത മഴയായിരുന്നു. രാത്രി ഏകദേശം 11:30-ഓടെ ജോലി നിർത്തി ആഹാരം കഴിച്ച് അവൾ കിടക്കാൻ ഒരുങ്ങി. പെട്ടെന്ന്— കറന്റ് പോയി. ഇതിനിടയിൽ പലതവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിലും അവൾക്ക് ഇത്രയും പേടി തോന്നിയിട്ടില്ല. അതിന് കാരണം—അവൾ നൽകിയ പരാതിയായിരുന്നു. മുമ്പ് ഈ സത്യം വെളിപ്പെടുത്താൻ ശ്രമിച്ച അനുഭമ എന്ന പെൺകുട്ടി ഇന്ന് ജീവിച്ചിരിപ്പില്ല. അവളുടെ മരണത്തിന് പിന്നിൽ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരും, സമൂഹത്തിലെ സ്വാധീനമുള്ള വ്യക്തികളും, പോലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ഉൾപ്പെട്ട ഒരു സംഘമാണെന്ന് ഫിദയ്ക്ക് അറിയാമായിരുന്നു. അതിനുശേഷം ഈ കേസിനെക്കുറിച്ച് അന്വേഷിച്ച സാറ എന്ന മറ്റൊരു പെൺകുട്ടിയെയും കാണാതായിരുന്നു. ഇപ്പോൾ താൻ പരാതി നൽകിയ വിവരം അവർ അറിഞ്ഞാൽ താനും അപകടത്തിലാകുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. അപ്പോഴാണ്—വാതിൽ തുറക്കുന്ന ശബ്ദം അവൾ കേട്ടത്. ഫോണിലെ വെളിച്ചം ഉപയോഗിച്ച് ഫിദ പതുക്കെ തിരിഞ്ഞു നോക്കി. വാതിലിനടുത്ത് ഒരു നിഴൽ നിൽക്കുന്നു. അത് ആ ഫ്ലാറ്റിന്റെ ഉടമയായിരുന്നു. അവൻ തനിച്ചായിരുന്നില്ല, പിന്നിൽ രണ്ട് പേർ കൂടി ഉണ്ടായിരുന്നു. "നീ എല്ലാം കണ്ടെത്തി... അല്ലേ?" ഒരു ക്രൂരമായ ചിരിയോടെ അവൻ അവളുടെ അടുത്തേക്ക് നടന്നു. പെട്ടെന്ന്—അവൻ അവളുടെ മുഖത്തേക്ക് എന്തോ സ്പ്രേ ചെയ്തു. പിറ്റേന്ന് കോഴിക്കോട് പോലീസ് സ്റ്റേഷനിൽ ഫിദയെ കാണാനില്ലെന്ന പരാതി രജിസ്റ്റർ ചെയ്യപ്പെട്ടു. ഫ്ലാറ്റിലെ മറ്റൊരു താമസക്കാരനാണ് പോലീസിനെ വിവരമറിയിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ ഫിദയുടെ മുറിയുടെ വാതിൽ തുറന്നു കിടക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അകത്ത് കയറി നോക്കിയപ്പോൾ ആരെയും കണ്ടില്ല, ഹാൾ മുഴുവൻ അലങ്കോലമായി കിടക്കുകയായിരുന്നു. തലേദിവസം രാത്രി ആ മുറിയിൽ നിന്ന് എന്തോ ശബ്ദം കേട്ടത് അദ്ദേഹം ഓർത്തു. സംശയം തോന്നിയ അദ്ദേഹം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അടുത്ത ദിവസം പത്രത്തിന്റെ ഒരു മൂലയിൽ ഫിദയുടെ തിരോധാന വാർത്ത വന്നു. ദിവസങ്ങൾ കടന്നുപോയി. അവളെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം—കോഴിക്കോട് നഗരം ഞെട്ടിപ്പിക്കുന്ന ഒരു വാർത്താ റിപ്പോർട്ട് കേട്ടാണ് ഉണർന്നത്. പ്രമുഖമായ ഒരു ആർക്കിടെക്ചറൽ ആൻഡ് ഡിസൈൻ സ്ഥാപനത്തിന്റെ തട്ടിപ്പുകൾ പുറത്തായിരിക്കുന്നു. മയക്കുമരുന്ന്, ഭൂമാഫിയ... സത്യം വെളിപ്പെടുത്താൻ ശ്രമിച്ച അനുഭമ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയതാണെന്നും മറ്റുള്ളവരെ തട്ടിക്കൊണ്ടുപോയതാണെന്നും റിപ്പോർട്ടുകൾ വന്നു. ഇതിനു പിന്നിൽ സ്ഥാപന ഉടമയും ചില പോലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും രാഷ്ട്രീയക്കാരും ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു. എല്ലാ തെളിവുകളും ഫ്ലാറ്റിലെ രഹസ്യ മുറിക്കുള്ളിലായിരുന്നു ഒളിപ്പിച്ചിരുന്നത്. ഈ സത്യം പുറത്തുവരാൻ കാരണം—ഫിദ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ആയിരുന്നു. ആ വീഡിയോയിൽ അവൾ എല്ലാം വ്യക്തമായി വിവരിക്കുകയും തെളിവുകളെല്ലാം കാണിക്കുകയും ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ നഗരത്തിലുടനീളം പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. വൈകാതെ പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കി. അതേസമയം, ഫിദയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. വീഡിയോ അപ്‌ലോഡ് ചെയ്ത ലൊക്കേഷൻ പരിശോധിച്ചപ്പോൾ അത് അവളുടെ ഫ്ലാറ്റ് തന്നെയായിരുന്നു. എന്നാൽ അവിടെ നിന്ന് അവളുടെ ഫോൺ മാത്രമാണ് ലഭിച്ചത്. പിന്നീട്, അവൾ കാണാതായ അതേ ദിവസം തന്നെയാണ് ആ വീഡിയോ റെക്കോർഡ് ചെയ്തതെന്ന് കണ്ടെത്തി. അത് ഓട്ടോമാറ്റിക്കായി പോസ്റ്റ് ആകാൻ ഷെഡ്യൂൾ ചെയ്തിരിക്കുകയായിരുന്നു. അന്ന് രാത്രി— ഒരു പെൺകുട്ടി പോലീസ് സ്റ്റേഷനിലേക്ക് നടന്നു വന്നു. "സാർ... ഞാൻ സാറയാണ്..." "എനിക്ക് ഈ കേസിനെക്കുറിച്ച് സംസാരിക്കണം. ഫിദയെ അവർ എവിടെയാണ് കൊണ്ടുപോയിരിക്കുന്നതെന്ന് എനിക്കറിയാം." സമയം രാത്രി 10 മണി. നഗരത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ ആളൊഴിഞ്ഞ ഒരു സ്ഥലം—ഒരു ചെറിയ കാട് പിടിച്ച പ്രദേശം. ദൂരെയായി ഒരു പഴയ ഷെഡ് കാണാം. സാറയും പോലീസ് സംഘവും അവിടെ എത്തി. ഒരു പോലീസ് ഉദ്യോഗസ്ഥൻ ജനലിലൂടെ അകത്തേക്ക് നോക്കി. അകത്ത്— ഫിദ. ഒരു കസേരയിൽ കെട്ടിയിട്ട നിലയിലായിരുന്നു അവൾ. #📙 നോവൽ #📖 കുട്ടി കഥകൾ #📔 കഥ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
📙 നോവൽ - @೧೧mU] fg0l வவOகம்கவிsவிவ @anmufo  @೧೧mU] fg0l வவOகம்கவிsவிவ @anmufo - ShareChat
രഹസ്യ മുറി Part-2 തന്റെ മുറിക്കുള്ളിലെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരണമെന്ന ഉറച്ച തീരുമാനത്തോടെ, പിറ്റേന്ന് ജോലി നേരത്തെ തീർത്ത് ഫിദ ഓഫീസിൽ നിന്നിറങ്ങി. സാധാരണ 6 മണി വരെയാണ് അവളുടെ ഓഫീസ് സമയമെങ്കിലും, മഴക്കാറുള്ള ഇരുണ്ട കാലാവസ്ഥ കാരണം അപ്പോൾ തന്നെ രാത്രിയായതുപോലെ തോന്നിപ്പിച്ചു. അവൾ വേഗത്തിൽ തന്റെ മുറിയിലേക്ക് നടന്നു. അന്നും ആരോ തന്നെ പിന്തുടരുന്നതായി അവൾക്ക് തോന്നി. പക്ഷേ തിരിഞ്ഞു നോക്കിയപ്പോൾ ആരുമില്ല. മുറിയിലെത്തി നിമിഷങ്ങൾക്കുള്ളിൽ കനത്ത മഴ പെയ്യാൻ തുടങ്ങി. അവൾ വേഗം കുളിച്ച് ഫ്രഷ് ആയി തലേദിവസം ലഭിച്ച സ്കെച്ച് ബുക്ക് കയ്യിലെടുത്തു. അത് മറിച്ചു നോക്കിയപ്പോൾ തന്റെ മുറിയുടെ പ്ലാൻ മാത്രമല്ല, അതീവ മനോഹരമായി വരച്ച ഒട്ടേറെ ചിത്രങ്ങളും അതിലുണ്ടെന്ന് അവൾ ശ്രദ്ധിച്ചു. പെട്ടെന്ന് ഒരു ചിത്രം അവളുടെ കണ്ണിലുടക്കി. അതൊരു ക്ലോക്കിന്റെ ചിത്രമായിരുന്നു. ആ ചിത്രം എവിടെയോ കണ്ടുപിരിചയമുള്ളതുപോലെ അവൾക്ക് തോന്നി. ആ ക്ലോക്ക് മുമ്പ് എവിടെയോ കണ്ടിട്ടുണ്ടെന്ന് തോന്നിയതിനാൽ അവൾ അതിന്റെ ഒരു ഫോട്ടോ എടുത്തു. ബാക്കി ചിത്രങ്ങൾ കാണാനായി പേജ് മറിച്ചതും— വീണ്ടും കറന്റ് പോയി. അവൾ പുസ്തകം അടച്ചുവെച്ച് ഒരു ലാമ്പ് തെളിച്ചു. ആ മങ്ങിയ വെളിച്ചത്തിൽ സ്കെച്ച് ബുക്ക് വീണ്ടും തുറക്കാൻ തുടങ്ങിയപ്പോഴേക്കും— കോളിംഗ് ബെൽ മുഴങ്ങി. ഇന്നലെയും ഇന്നുമായി നടന്ന കാര്യങ്ങളെല്ലാം അവളുടെ ഉള്ളിലൂടെ മിന്നിമറഞ്ഞു. വലിയൊരു ഭയം അവളെ വിഴുങ്ങി. ആ സ്കെച്ച് ബുക്കിന് പോലും എന്തോ ഒരു നെഗറ്റീവ് ഊർജ്ജമുള്ളതുപോലെ അവൾക്ക് തോന്നി. ബെൽ വീണ്ടും മുഴങ്ങി. പേടിയോടെ വിറച്ചുകൊണ്ട് അവൾ ഫോണിലെ ടോർച്ച് തെളിച്ച് പതുക്കെ വാതിൽ തുറന്നു. അവളുടെ കൈകാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ തലേദിവസത്തെപ്പോലെ തന്നെ— അവിടെ ആരുമുണ്ടായിരുന്നില്ല. അവൾ ഒന്നുകൂടി നോക്കി. അവിടെ ഇരിക്കുന്നു... മറ്റൊരു പെട്ടി. കൃത്യം ഇന്നലെ ലഭിച്ചതുപോലെ തന്നെയുള്ള ഒന്ന്. മടിയോടെയും പേടിയോടെയും അവൾ അത് എടുത്ത് അകത്തുകയറി വാതിലടച്ച് കുറ്റിയിട്ടു. ആ നിമിഷം തന്നെ കറന്റ് തിരിച്ചു വന്നു. അവൾ പതുക്കെ ആ പെട്ടി തുറന്നു. ഇത്തവണ അതിനുള്ളിൽ ഉണ്ടായിരുന്നത്: * ഒരു കത്ത് * ഒരു മൊബൈൽ ഫോൺ ആ കത്ത് വായിച്ച ഫിദ ഞെട്ടിപ്പോയി. തുടക്കം മുതലേ എന്തോ പന്തികേടുണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു. അത് വായിച്ചതോടെ ഗൗരവകരമായ എന്തോ ഒന്ന് നടക്കുന്നുണ്ടെന്ന് അവൾക്ക് ഉറപ്പായി. പക്ഷേ പേടിച്ച് ഓടുന്നവളായിരുന്നില്ല ഫിദ. സത്യം കണ്ടെത്താനും അത് പുറത്തുകൊണ്ടുവരാനും അവൾ തീരുമാനിച്ചു. തുടർന്ന് അവൾ ആ ഫോണിലേക്ക് ശ്രദ്ധ തിരിച്ചു. അതിന്റെ വാൾപേപ്പറിൽ അവളുടെ അതേ പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രമായിരുന്നു. അത് ഫോണിന്റെ ഉടമയായിരിക്കുമെന്ന് ഫിദ ഊഹിച്ചു. അവൾ ഫോൺ അൺലോക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പാസ്‌വേഡ് എവിടെയെങ്കിലും ഉണ്ടോ എന്നറിയാൻ അവൾ കത്ത് ഒന്നുകൂടി പരിശോധിച്ചു. പക്ഷേ അതിൽ ഒന്നുമുണ്ടായിരുന്നില്ല. അവൾ വീണ്ടും സ്കെച്ച് ബുക്കിലേക്ക് നോക്കി. അതിലെ ഒരു ചിത്രം ഏതോ ഒരു പാറ്റേൺ ഒളിപ്പിച്ചു വെച്ചതുപോലെ തോന്നി. വിറയ്ക്കുന്ന കൈകളോടെ അവൾ ഫോൺ വീണ്ടും ഓൺ ചെയ്തു. ഭാഗ്യത്തിന് അതിൽ അല്പം ചാർജ് ബാക്കിയുണ്ടായിരുന്നു. സ്ക്രീൻ തെളിഞ്ഞതും— ഒരു വോയിസ് റെക്കോർഡിംഗ് പ്ലേ ആകാൻ തുടങ്ങി. "ഈ ഫ്ലാറ്റിന്റെ പ്ലാനിലില്ലാത്ത ഒരു രഹസ്യ അറയുണ്ട്... അതിനുള്ളിൽ അവൻ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്..." പെട്ടെന്ന് ആ ശബ്ദം മുറിഞ്ഞുപോയി. പക്ഷേ അതിന്റെ പശ്ചാത്തലത്തിൽ ഒരു ശബ്ദമുണ്ടായിരുന്നു. ടിക്... ടിക്... ടിക്... ഒരു ക്ലോക്കിന്റെ ശബ്ദം. പെട്ടെന്ന് ഫിദയുടെ ഉള്ളിൽ എന്തോ മിന്നി. ഹാളിന്റെ മൂലയിലുള്ള ആ പഴയ ആന്റിക് ക്ലോക്ക്! സ്കെച്ച് ബുക്കിലെ ചിത്രത്തിൽ കണ്ട അതേ ക്ലോക്ക് തന്നെയായിരുന്നു അത്. അവൾ ഉടനെ അതിനടുത്തേക്ക് കുതിച്ചു. ആ ക്ലോക്കിന്റെ പെൻഡുലത്തിന് പിന്നിലായി ഒരു ചെറിയ സ്വിച്ച് അവൾ ശ്രദ്ധിച്ചു. അവൾ അതിൽ അമർത്തി. പതുക്കെ, ഭിത്തിയുടെ ഒരു ഭാഗം നീങ്ങി തുറന്നു വന്നു. അതിനുള്ളിൽ— തുടരും....... Please like and support ❤️ #📔 കഥ #📖 കുട്ടി കഥകൾ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #📙 നോവൽ
📔 കഥ - @೧೧mU] fg0l வவOகம்கவிsவிவ @anmufo  @೧೧mU] fg0l வவOகம்கவிsவிவ @anmufo - ShareChat
രഹസ്യ മുറി Part -1 കോഴിക്കോട് നഗരത്തിലെ തിരക്കുള്ള ഒരു രാത്രിയായിരുന്നു അത്. നഗരമധ്യത്തിലുള്ള ഒരു വലിയ അപ്പാർട്ട്‌മെന്റിലിരുന്ന് ഇന്റീരിയർ ഡിസൈനറായ ഫിദ തന്റെ പുതിയ പ്രോജക്റ്റിന്റെ തിരക്കിലായിരുന്നു. പ്രോജക്റ്റ് പൂർത്തിയാകാത്തതിനാൽ ഓഫീസ് സമയം കഴിഞ്ഞും അവൾ അവിടെത്തന്നെ തുടരുകയായിരുന്നു. രാത്രി ഏകദേശം 10:30 ആയപ്പോൾ അവൾ ഓഫീസിൽ നിന്നിറങ്ങി. പത്ത് മിനിറ്റ് നടന്നാൽ അവളുടെ ഫ്ലാറ്റിലെത്താം. പുറത്തിറങ്ങിയതും കറന്റ് പോയി. അതേസമയം ശക്തമായ കാറ്റ് വീശാൻ തുടങ്ങി. ഇടിയും മിന്നലുമൊക്കെയായി ഉടനെ ഒരു കനത്ത മഴ പെയ്യാൻ പോകുന്നുവെന്ന് തോന്നിപ്പിച്ചു. അവൾ നടത്തത്തിന്റെ വേഗത കൂട്ടി. മഴ പെയ്യുന്നതിന് മുമ്പ് മുറിയിലെത്തണം, അവളുടെ കയ്യിൽ കുടയുണ്ടായിരുന്നില്ല. കുറച്ചു ദൂരം നടന്നപ്പോൾ ആരോ തന്റെ പിന്നാലെയുള്ളതുപോലെ അവൾക്ക് തോന്നി. അവൾ തിരിഞ്ഞു നോക്കി. ആരുമില്ല. അവൾ വീണ്ടും വേഗത്തിൽ നടന്നു. എന്നിട്ടും ആ തോന്നൽ മാറിയില്ല. ആരോ തന്നെ പിന്തുടരുന്നുണ്ടെന്ന തോന്നൽ. എങ്ങനെയൊക്കെയോ ഭയന്നുകൊണ്ട് അവൾ തന്റെ ഫ്ലാറ്റിലെത്തി. എന്നിട്ടും ഒരു വിചിത്രമായ പേടി അവളുടെ ഉള്ളിൽ ബാക്കിയായിരുന്നു. ഫ്ലാറ്റിലെത്തിയ ഉടനെ അവൾ ഫ്രഷ് ആയി ആഹാരം കഴിച്ച് തന്റെ പ്രോജക്റ്റ് ജോലി തുടരാനായി ഇരുന്നു. കോടികൾ വിലമതിക്കുന്ന വലിയൊരു പ്രോജക്റ്റായിരുന്നു അത്. അവളുടെ കരിയറിനെയും കമ്പനിയുടെ ഭാവിയെയും തന്നെ മാറ്റാൻ ശേഷിയുള്ള ഒന്ന്. ഒരു തൊഴിലിനേക്കാൾ ഉപരി ഡിസൈനിംഗ് അവളുടെ ഒരു പാഷനായിരുന്നു. കുറെ നേരം ജോലി ചെയ്ത ശേഷം ലാപ്ടോപ്പ് ചാർജ് ചെയ്യാൻ എഴുന്നേറ്റപ്പോഴേക്കും വീണ്ടും കറന്റ് പോയി. ഫോണിലെ ടോർച്ച് തെളിച്ച് സമയം നോക്കി—അർദ്ധരാത്രി പന്ത്രണ്ട് മണിയായിരിക്കുന്നു. അവൾ ബെഡ് വിരിച്ച് ഉറങ്ങാൻ തയ്യാറെടുത്തു. പെട്ടെന്ന്— കോളിംഗ് ബെൽ മുഴങ്ങി. സമയം അർദ്ധരാത്രിയാണ്. കറന്റുമില്ല. നേരത്തെ ആരോ തന്നെ പിന്തുടരുന്നത് പോലെ തോന്നിയ കാര്യവും അവൾ ഓർത്തു. അവളുടെ ഉള്ളിൽ പേടി പടർന്നു. ബെൽ വീണ്ടും അടിച്ചു. അവൾ മെല്ലെ വാതിൽ തുറന്ന് ചുറ്റും നോക്കി. ആരുമില്ല. അവളുടെ പേടി കൂടി. ഒന്നുകൂടി ചുറ്റും നോക്കി വാതിൽ അടയ്ക്കാൻ തുടങ്ങിയപ്പോഴാണ് അവളുടെ കണ്ണിൽ ഒരുകാര്യം ഉടക്കിയത്... ഒരു പെട്ടി. വൃത്തിയായി പൊതിഞ്ഞ ഒരു പെട്ടി. അവൾ അത് എടുത്ത് പരിശോധിച്ചു. പേരോ മേൽവിലാസമോ അയച്ച ആളുടെ വിവരങ്ങളോ ഒന്നുമില്ല. പേടിയുണ്ടായിരുന്നെങ്കിലും അവൾ ആ പെട്ടിയുമായി മുറിക്കുള്ളിലേക്ക് കയറി. ആ സമയത്ത് കറന്റ് തിരിച്ചു വന്നു. അവൾ പതുക്കെ ആ പെട്ടി തുറന്നു. അതിനുള്ളിൽ ഉണ്ടായിരുന്നത്: * പഴയൊരു സ്കെച്ച് ബുക്ക് * ഒരു ചെറിയ പെൻഡ്രൈവ് * കറുത്ത കല്ല് പതിപ്പിച്ച ഒരു മോതിരം ആ സ്കെച്ച് ബുക്ക് മറിച്ചു നോക്കിയ ഫിദ ഞെട്ടിപ്പോയി. അവൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന അതേ മുറിയുടെ ഡിസൈൻ പ്ലാൻ ആയിരുന്നു അതിൽ—ഓരോ അളവുകളും കൃത്യമായി യോജിക്കുന്നു. അതെ... അത് അവളുടെ മുറി തന്നെയായിരുന്നു. പക്ഷേ ഒരു വ്യത്യാസമുണ്ടായിരുന്നു. ഹാളും ബെഡ്റൂമും തമ്മിലുള്ള ചുവരിനിടയിൽ ഒരു ചെറിയ രഹസ്യമുറി കൂടി ആ ഡിസൈനിൽ ചേർത്തിട്ടുണ്ട്. അവൾ ലാപ്ടോപ്പിൽ പെൻഡ്രൈവ് ഇട്ടു. ഒരു വീഡിയോ പ്ലേ ആയി. ഇരുട്ടത്ത് ആരോ ആ ഫ്ലാറ്റിലെ ചുവരിനുള്ളിൽ എന്തോ ഒളിപ്പിച്ചു വെക്കുന്നു. പെട്ടെന്ന് ആ വീഡിയോ അവസാനിച്ചു. അന്ന് രാത്രി തന്നെ അവൾ ആ ഭിത്തിയിൽ തട്ടി നോക്കി. ഒരു ഭാഗത്ത് മാത്രം ശബ്ദത്തിൽ മാറ്റമുണ്ടായിരുന്നു. അവൾ വീണ്ടും തട്ടി നോക്കി. ആ ചുവരിനുള്ളിൽ വിടവുണ്ടെന്ന് (hollow) അവൾക്ക് മനസ്സിലായി. സ്കെച്ച് ബുക്കിൽ കണ്ടതുപോലെ അവിടെ എന്തോ ഉണ്ടെന്ന് അവൾക്കുറപ്പായി. പക്ഷേ അത് തുറക്കാൻ യാതൊരു വഴിയും അവൾക്ക് കണ്ടെത്താനായില്ല. എന്തോ ഒരു രഹസ്യസംവിധാനം അവിടെ ഉറപ്പായും ഉണ്ടാകുമെന്ന് അവൾക്ക് തോന്നി. നേരം ഒരുപാട് വൈകിയതിനാൽ ബാക്കി കാര്യങ്ങൾ നാളെ പരിശോധിക്കാമെന്ന് കരുതി അവൾ ഉറങ്ങാൻ കിടന്നു. പെട്ടെന്ന് വീണ്ടും ലൈറ്റുകൾ അണഞ്ഞു. കറന്റ് പോയിരിക്കുന്നു. ഭയം വീണ്ടും തിരിച്ചെത്തി. ഒരു സിനിമയിൽ സംഭവിക്കുന്നത് പോലെയാണ് തനിക്ക് ചുറ്റും കാര്യങ്ങൾ നടക്കുന്നതെന്ന് അവൾക്ക് തോന്നി. ആകെ പേടിച്ചരണ്ട അവൾ എങ്ങനെയൊക്കെയോ ഉറക്കത്തിലേക്ക് വഴുതി വീണു. തുടരും..... Please like and support ❤️ #📙 നോവൽ #📖 കുട്ടി കഥകൾ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #📔 കഥ
📙 നോവൽ - @೧೧mU] fg0l வவOகம்கவிsவிவ @anmufo  @೧೧mU] fg0l வவOகம்கவிsவிவ @anmufo - ShareChat
#📔 കഥ #📖 കുട്ടി കഥകൾ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #📙 നോവൽ രഹസ്യ മുറി സംഗ്രഹം: ​കോഴിക്കോട് നഗരത്തിലെ തിരക്കേറിയ ഒരു ഫ്ലാറ്റിൽ പുതിയ പ്രോജക്റ്റിന്റെ തിരക്കിലായിരുന്നു ഇന്റീരിയർ ഡിസൈനറായ ഫിദ. മഴയും ഇടിമിന്നലുമുള്ള ഒരു രാത്രിയിൽ, അപ്രതീക്ഷിതമായി അവളുടെ വാതിൽക്കൽ ഒരു അജ്ഞാത പെട്ടി പ്രത്യക്ഷപ്പെടുന്നു. അതിനുള്ളിലുണ്ടായിരുന്ന ഒരു പഴയ സ്കെച്ച് ബുക്കും പെൻഡ്രൈവുമാണ് അവളുടെ ജീവിതം മാറ്റിമറിച്ചത്. Please like and support ❤️ #📔 കഥ
📔 കഥ - @೧೧mU] fg0l வவOகம்கவிsவிவ @anmufo  @೧೧mU] fg0l வவOகம்கவிsவிவ @anmufo - ShareChat