PAGE 16
☠️☠️☠️
©
✍🏻Thasnieeem
ഭാഗം :1
🌷🌷🌷
ലണ്ടനിലെ ബെഡ്‌ഫോർഡ് സ്ട്രീറ്റിലുള്ള തന്റെ ചെറിയ ഫ്ലാറ്റിൽനിന്നും,ക്ലാര ബെന്നറ്റ് കണ്ണ് തുറന്നപ്പോൾ തന്നെ സമയം രാവിലെ ഏഴര കഴിഞ്ഞിരുന്നു. ജൂൺ മാസമായിട്ടും പുറത്ത് നല്ല തണുപ്പും മൂടൽമഞ്ഞും ഉണ്ടായിരുന്നു. കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവൾ നേരെ കിച്ചണിലേക്ക് നടന്നു. കോഫി ഉണ്ടാക്കാൻ തുടങ്ങുന്നതിനിടയിലാണ് അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്തത്. നാട്ടിൽ നിന്ന് അവളുടെ കുഞ്ഞനുജത്തി അയച്ച വോയ്‌സ് മെസ്സേജ് ആയിരുന്നു അത്: 'ഇവിടെ ഭയങ്കര മഴയാ ക്ലാരേച്ചി... എനിക്ക് സ്കൂളിലേക്ക് പോകാൻ തന്നെ നല്ല മടിയാകുന്നു. അവിടെ എങ്ങനെയുണ്ട് തണുപ്പൊക്കെ? ചേച്ചി നാട്ടിലേക്ക് വരുമ്പോൾ എനിക്ക് ചോക്ലേറ്റ്സ് കൊണ്ടുവരാനൊന്നും മറക്കരുത്, ലവ് യു ...' ആ കുഞ്ഞു ശബ്ദം കേട്ടപ്പോൾ ക്ലാരയുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു. അവൾക്ക്,അവളെ ഒന്നു നേരിട്ട് കാണാൻ തോന്നി.
രാവിലെ എഴുന്നേറ്റ് ഒരു കപ്പ് സ്ട്രോങ്ങ് കോഫി കുടിച്ചില്ലെങ്കിൽ ക്ലാരയ്ക്ക് ആ ദിവസത്തെ തന്നെ മൂഡ് പോകും. പിന്നെ ഒന്നിനും ഒരു ഉന്മേഷവുമുണ്ടാവില്ല...!
കോഫി കപ്പുമെടുത്ത് ഹാളിലേക്ക് വരുമ്പോഴാണ് മെയിൻ ഡോറിന്റെ അടിയിലുള്ള ഗ്യാപ്പിലൂടെ പത്രം അകത്തേക്ക് വന്നുവീണത്. ലണ്ടനിലെ ഏറ്റവും ഫേമസ് ആയ ഡെയ്‌ലി ന്യൂസ്‌പേപ്പർ ആയ ‘ദി ലണ്ടൻ ക്രോണിക്കിൾ’ ആയിരുന്നു അത്. അവൾ പത്രമെടുത്ത് സോഫയിലേക്ക് വന്നിരുന്നു. ഫ്രണ്ട് പേജിൽ ലണ്ടൻ ഇലക്ഷനെക്കുറിച്ചും സിറ്റിയിലെ പുതിയ ബിസിനസ്സ് വാർത്തകളെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങളായിരുന്നു. അവൾ കോഫി കുടിച്ചുകൊണ്ട് പേജുകൾ ഓരോന്നായി മറിച്ചു. അങ്ങനെ പതിനാറാമത്തെ പേജിലെത്തിയപ്പോൾ, പ്രാദേശിക ക്രൈം വാർത്തകളുടെ കൂടെതന്നെ താഴെ ഭാഗത്തായി വന്ന ഒരു ചെറിയ കോളം അവളുടെ ശ്രദ്ധയിൽ പെട്ടത്...
അവിടെ ഒരു ബ്ലാക്ക് ബോർഡറിനുള്ളിൽ ഒരു, മനോഹരിയായ പെൺകുട്ടിയുടെ ഫോട്ടോ ഉണ്ടായിരുന്നു.
അതിനുതാഴെയായിട്ടുള്ള വാർത്ത വായിച്ചതും ക്ലാരയുടെ കൈയിലിരുന്ന കോഫി കപ്പ് താഴെ വീണു പൊട്ടി...! അവളുടെ ഹൃദയമിടിപ്പ് നിലച്ചുപോയതുപോലെ തോന്നി. ഇല്ല, ഒട്ടും തെറ്റിയിട്ടില്ല... അത് അവളുടെ തന്നെ ഫോട്ടോയായിരുന്നു. കഴിഞ്ഞ മാസം ഓഫീസ് ഐഡി കാർഡിന് വേണ്ടി എടുത്ത അതേ പാസ്‌പോർട്ട് സൈസ് ഫോട്ടോ.... ആ ഫോട്ടോയ്ക്ക് മുകളിലായി കറുത്ത അക്ഷരങ്ങളിൽ ഇംഗ്ലീഷിൽ ഇങ്ങനെ എഴുതിയിരുന്നു...
"MYSTERIOUS DEATH OF A 24-YEAR-OLD WOMAN IN LONDON
Clara Bennett (24), residing at Bedford Street, will be found dead in her apartment tonight under mysterious circumstances. Earlier in the day, at exactly 1:15 PM, she will narrowly escape a fatal accident at the crowded Tottenham Court Road Underground Station. However, her death is certain. At 11:47 PM tonight, Clara Bennett's final breath will leave her body inside her bedroom."
ക്ലാരയ്ക്ക് ശ്വാസമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയായി. അവൾ ആ വരികൾ വീണ്ടും വീണ്ടും വായിച്ചു. 24 വയസ്സുള്ള യുവതി... ബെഡ്‌ഫോർഡ് സ്ട്രീറ്റ്... ക്ലാര ബെന്നറ്റ്... മരണം രാത്രി 11:47ന്. ഫോൺ സ്‌ക്രീനിൽ ഇപ്പോഴും തെളിഞ്ഞുനിൽക്കുന്ന അനിയത്തിയുടെ മെസ്സേജ് കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. ഇല്ല.., തനിക്ക് ഇപ്പോൾ മരിക്കാൻ കഴിയില്ല.
ഇത്രയും വലിയൊരു കാര്യം കണ്ട് വെറുതെ ഇരിക്കാൻ അവൾക്ക് കഴിഞ്ഞില്ല. അവൾ ആദ്യം തന്നെ ചെയ്തത് പത്രത്തിന്റെ ഹെഡ് ഓഫീസിലേക്ക് വിളിക്കുകയാണ്... പക്ഷേ അവിടുത്തെ നമ്പർ ബിസിയായിരുന്നു. പിന്നീട് പോലീസിനെ വിളിക്കാൻ അവൾ ഫോണെടുത്തു, എന്നാൽ സ്വന്തം മരണവാർത്ത പത്രത്തിൽ വന്നു എന്ന് പറഞ്ഞാൽ അവർ വിശ്വസിക്കുമോ...? അതോ ആരെങ്കിലും ഒപ്പിച്ച പ്രാങ്ക് ആണെന്ന് പറഞ്ഞത് ചിരിച്ചു തള്ളുമോ...? എന്നിങ്ങനെ തുടങ്ങുന്ന ആശയക്കുഴപ്പങ്ങളിൽ അവൾ നന്നേ പേടിച്ചുപോയി. ഒടുവിൽ, തനിക്ക് ഏറ്റവും വിശ്വാസമുള്ള സെബാസ്റ്റ്യൻ റീഡിനെ വിളിക്കാനവൾ തീരുമാനിച്ചു. സെബാസ്റ്റ്യൻ ലണ്ടനിലെ ഒരു വലിയ ബുക്ക് പബ്ലിഷിംഗ് കമ്പനിയിൽ എഡിറ്ററായി വർക്ക് ചെയ്യുന്നൊരു വ്യക്തിയാണ്.
"സെബാസ്റ്റ്യൻ... നീ വേഗം ഇന്ന് രാവിലെ വന്ന 'ദി ലണ്ടൻ ക്രോണിക്കിൾ' പത്രം നോക്ക്. അതിലെ പേജ് 16ൽ എന്റെ ഫോട്ടോയും അതിന് താഴെയായി ഒരു കുറിപ്പും വന്നിരിക്കുന്നു.. ഞാൻ..., ഞാനിന്ന് രാത്രി മരിക്കുമെന്നൊക്കെയാ അതിൽ എഴുതിയിരിക്കുന്നത്." ക്ലാരയുടെ ശബ്ദം പേടി കൊണ്ടാകെ വിറയ്ക്കുന്നുണ്ടായിരുന്നു.
മറുതലയ്ക്കൽ നിന്നും ഇതുകേട്ടുനിന്ന സെബാസ്റ്റ്യൻ അല്പനേരം നിശബ്ദനായി, എന്നിട്ട് പെട്ടെന്ന്തന്നെ വളരെ ഗൗരവത്തോടെ ക്ലാരയോട് പറഞ്ഞു, "എന്തൊക്കെയാ ക്ലാര നീ ഈ പറയുന്നത്? പത്രത്തിലോ...?അതും നിന്റെ ഫോട്ടോ...? നീ ഒരു കാര്യം ചെയ്യ്, ആ പേജിന്റെ ഒരു ഫോട്ടോ എടുത്ത് എനിക്ക് വാട്സാപ്പിൽ അയക്ക്. ഞാൻ ഒന്ന് നോക്കട്ടെ."
ക്ലാര പെട്ടെന്ന് തന്നെ ആ പേജിന്റെ ഫോട്ടോ എടുത്ത് അവൻക്ക് അയച്ചു. ഫോട്ടോ കണ്ടയുടനെ സെബാസ്റ്റ്യൻ തിരിച്ചുവിളിച്ചു. അവന്റെ ശബ്ദത്തിൽ വല്ലാത്തൊരു പരിഭ്രാന്തിയുണ്ടായിരുന്നു. "ക്ലാര...ഇത് വളരെ വിചിത്രമായൊരു കാര്യമാണല്ലോ. നീ ഇതിനെ ഒട്ടും നോർമൽ ആയി കാണരുത്. അതുകൂടാതെ,നീ ഒരു കാരണവശാലും ഇന്ന് ഫ്ലാറ്റിന് പുറത്തിറങ്ങരുത്... കേൾക്കുന്നുണ്ടോ നീ? ഞാൻ പറയുന്നത് അനുസരിക്ക്. ഫ്ലാറ്റിന്റെ ഡോറൊക്കെ പൂട്ടി അകത്തിരിക്ക്, ഞാൻ ഇപ്പോൾ തന്നെ അങ്ങോട്ട് വരാം. നീ പുറത്തേക്കൊന്നും പോകരുത്...
ഫോൺ വെച്ച ശേഷം ക്ലാര മാനസികാമായി ആകെ തളർന്നുപോയി. ആ ഫ്ലാറ്റിൽ അവൾ ഒറ്റയ്ക്കായിരുന്നു. അവൾക്ക് ചുറ്റുമുള്ള നിശബ്ദത അവളെ, കൂടുതൽ ശ്വാസം മുട്ടിക്കാൻ തുടങ്ങി. 'ഇന്ന് രാത്രി സ്വന്തം കിടപ്പുമുറിയിൽ അവൾ മരിച്ച നിലയിൽ കാണപ്പെടും' എന്ന പത്രത്തിലെ വരികൾ അവളുടെ കാതുകളിൽ ആരോ പറയുന്നത്പോലെ മുഴങ്ങികൊണ്ടേയിരുന്നു..... ആ അടച്ചിട്ട മുറിയിൽ ഒറ്റയ്ക്കിരിക്കുന്നത് അവളെ മരണത്തെക്കാൾ ഭയപ്പെടുത്തി. ഫ്ലാറ്റിന് പുറത്ത് വലിയൊരു ലോകമുണ്ട്, അവിടെ ആയിരക്കണക്കിന് ആളുകളുണ്ട്... അങ്ങനെയുള്ള ഒരു ജനക്കൂട്ടത്തിന് നടുവിൽ നിൽക്കുന്നതായിരിക്കും ഈ ശൂന്യമായ ഫ്ലാറ്റിൽ ഒളിച്ചിരിക്കുന്നതിനേക്കാൾ ഏറെ സുരക്ഷിതമെന്ന് അവളുടെ മനസ്സ് പറഞ്ഞു. നാട്ടിൽ തനിക്കായി കാത്തിരിക്കുന്ന അനിയത്തിയെ ഓർത്ത് അവൾക്ക് കൂടുതൽ ധൈര്യം വന്നു. അവൾ വേഗംതന്നെ റെഡിയായി പുറത്തേക്ക് ഇറങ്ങി. ചുറ്റും നോക്കി പേടിയോടെ ടോട്ടനം കോർട്ട് റോഡ് അണ്ടർഗ്രൗണ്ട് സ്റ്റേഷനിലേക്ക് നടന്നു.
🌷🌷🌷
സമയം: ഉച്ചയ്ക്ക് 1:1
ലണ്ടനിലെ ഏറ്റവും തിരക്കേറിയ അണ്ടർഗ്രൗണ്ട് സ്റ്റേഷനുകളിൽ ഒന്നാണ് ടോട്ടനം കോർട്ട് റോഡ്...! പ്ലാറ്റ്‌ഫോമിൽ ആളുകൾ തിങ്ങിനിറഞ്ഞു നിൽക്കുകയാണ്. ട്രെയിൻ വരാൻ ഇനിയും കുറച്ചു മിനിറ്റുകൾ കൂടി ബാക്കിയുണ്ട്.
ക്ലാര പ്ലാറ്റ്‌ഫോമിന്റെ സൈഡിൽ നിൽക്കുമ്പോഴാണ് പെട്ടെന്ന് അവളുടെ മൈൻഡിലേക്ക് രാവിലെ പത്രത്തിൽ കണ്ട ആ സമയം കടന്നുവന്നത് ഉച്ചയ്ക്ക് 1:15.
അവൾ വേഗം കൈയിലെ വാച്ചിലേക്ക് നോക്കി. സമയം കൃത്യം 1:14... അവളുടെ നെഞ്ച് ഭയം കൊണ്ട് ഉച്ചത്തിൽ ശക്തമായി ഇടിക്കാൻ തുടങ്ങി. ശരീരം മൊത്തം തണുത്തു മരവിക്കുന്നത് പോലെയൊരു തോന്നൽ. ചുറ്റും നിൽക്കുന്ന ആളുകളെ അവൾ പേടിയോടെ നോക്കി. എല്ലാവരും തങ്ങളുടെ ലോകത്ത്, അവരുടെ ഫോണുകളിൽ മുഴുകിയിരിക്കുകയാണ്. അവളുടെ കൈകാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.... സുരക്ഷിതത്വം പ്രതീക്ഷിച്ചാണ് ജനക്കൂട്ടത്തിനിടയിലേക്ക് വന്നതെങ്കിലും, ഇപ്പോൾ അവിടെയുള്ള ആളുകളുടെ സാന്നിധ്യം പോലും അവളെ വല്ലാതെ ശ്വാസം മുട്ടിച്ചു. അവൾ പ്ലാറ്റ്‌ഫോമിൽ നിന്ന് കുറച്ചു പിന്നിലേക്ക് മാറി നിൽക്കാൻ തന്നെ തീരുമാനിച്ചു....
അപ്പോഴേക്കും ദൂരെ ടണലിൽ നിന്ന് ട്രെയിൻ വരുന്നതിന്റെ വൻ ശബ്ദം കേട്ടു തുടങ്ങി. ടണലിൽ നിന്നുള്ള ശക്തമായ തണുത്ത കാറ്റ് അവളുടെ മുഖത്തേക്ക് വന്ന് അടിച്ചു....ട്രെയിനിന്റെ ഹെഡ്‌ലൈറ്റ് ദൂരെ കണ്ടു. ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് അതിവേഗത്തിൽ അടുക്കുകയാണ്...
ക്ലാരയുടെ വാച്ചിലെ സൂചി കറക്റ്റ് 1:15-ലേക്ക് എത്തി...
പെട്ടെന്ന്, അവളുടെ തൊട്ടുപിന്നിൽ നിന്നുള്ള ആ വലിയ ജനത്തിരക്കിനിടയിൽ നിന്നും,ഒരു ശക്തമായ കൈ വന്ന് ക്ലാരയുടെ തോളിൽ വന്ന് അമർന്നു. അതൊരു സാധാരണ കൈപോലെ ആയിരുന്നില്ല. കറുത്ത തുകൽ ഗ്ലൗസ് ധരിച്ച ആ കൈയിലെ നടുവിരലിൽ തിളങ്ങുന്ന ഒരു വെള്ളി മോതിരം ഉണ്ടായിരുന്നു. ആ കൈ അവളെ ട്രെയിൻ വരുന്ന ട്രാക്കിലേക്ക് ലക്ഷ്യം വെച്ച് ആഞ്ഞു തള്ളി...
"ആഹ്...!"
നിയന്ത്രണം തെറ്റി ക്ലാര പാളത്തിലേക്ക് വീഴാൻ പോയി. കൺമുന്നിൽ ഇരച്ചു പാഞ്ഞുവരുന്ന ട്രെയിൻ...! മരണം തൊട്ടുമുന്നിൽ എത്തിയത് പോലെ അവൾക്ക് തോന്നി...
പക്ഷേ, ആ സെക്കൻഡിൽതന്നെ കറുത്ത ലോങ്ങ് കോട്ട് ധരിച്ച ഒരാൾ വായുവിൽ നിന്നെന്നോണം പാഞ്ഞു വന്ന് ക്ലാരയുടെ കയ്യിൽ പിടിച്ച് ശക്തിയായി പിന്നിലേക്ക് വലിച്ചിട്ടു...! ക്ലാര പ്ലാറ്റ്‌ഫോമിലെ തറയിലേക്ക് വീണു.
🌷🌷🌷
ട്രെയിനിന്റെ ബ്രേക്കുകൾ കാതടപ്പിക്കുന്ന ശബ്ദത്തോടെ കൂവിവിളിച്ചുകൊണ്ട് നിന്നു. ചുറ്റും നിന്ന ആളുകൾ ഒക്കെ പേടിച്ച് നിലവിളിക്കാനും ബഹളം വെക്കാനും തുടങ്ങി. ട്രാക്കിൽ നിന്ന് ഉയർന്ന രൂക്ഷമായ ഇരുമ്പിന്റെയും കരിഞ്ഞ ബ്രേക്ക് പാഡുകളുടെയും രൂക്ഷമായ മണം വായുവിൽ നിറഞ്ഞുനിന്നു. ക്ലാര തറയിലിരുന്ന് കിതച്ചുകൊണ്ട് മുകളിലേക്ക് നോക്കി. അവളെ രക്ഷിച്ച ആ മനുഷ്യൻ അവൾക്ക് നേരെ കൈ നീട്ടി. അയാളുടെ കോട്ടിനുള്ളിൽ ഒരു ഡിറ്റക്ടീവ് ഐഡി കാർഡ് ഉണ്ടായിരുന്നു.
"നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ, മിസ് ക്ലാര ബെന്നറ്റ്? ഞാൻ ഡിറ്റക്ടീവ് ഏഡ്രിയൻ ഹെയ്സ്
അയാൾ ഒരു നിമിഷം ക്ലാരയെ സൂക്ഷിച്ചു നോക്കി. ചുറ്റും കൂടുന്ന ജനക്കൂട്ടത്തെയും സ്റ്റേഷൻ സെക്യൂരിറ്റിയെയും ഒന്നു കണ്ണോടിച്ച ശേഷം, ഏഡ്രിയൻ തന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്ന് അതേ പത്രത്തിന്റെ ഒരു കോപ്പി പുറത്തെടുത്തു.
"ആ പത്രം വെറുമൊരു പേപ്പറല്ല ക്ലാര. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അതിൽ വന്ന പ്രവചനങ്ങൾ മൂന്നും ശരിയായി. മൂന്ന് പേരാണ് അങ്ങനെ കൊലചെയ്യപ്പെട്ടത്. നാലാമത്തേത് നിങ്ങളാണ്. നമ്മൾ വൈകിക്കൂടാ,നിങ്ങളിപ്പോൾ എഴുന്നേൽക്കൂ..."
ക്ലാര വിറയ്ക്കുന്ന കൈകളോടെ എഴുന്നേറ്റു. അവളുടെ മനസ്സിൽ അപ്പോഴും ആ കറുത്ത ഗ്ലൗസിനുള്ളിലെ വെള്ളി മോതിരമായിരുന്നു. ആ വെള്ളി മോതിരം എവിടെയോ മുമ്പ് കണ്ടിട്ടുള്ളതുപോലെ ക്ലാരയ്ക്ക് തോന്നി... പക്ഷേ എവിടെ എന്ന് അവൾക്ക് എത്ര ആലോചിച്ചിട്ടും ഓർമ്മ വരുന്നില്ലായിരുന്നു...!
തുടരും...
#🕵️♀️ കുറ്റാന്വേഷണ കഥകൾ #📙 നോവൽ #pratilipi
#📔 കഥ #🧟 പ്രേതകഥകൾ!
Loiii🌷നിങ്ങളുടെ ഒക്കെ സപ്പോർട്ട് ഉണ്ടെങ്കിലോ എഴുതാനൊക്കെ ഒരു എനർജി കിട്ടുകയുള്ളൂ....അപ്പോൾ എങ്ങനെ follow cheyyalle😉
#📙 നോവൽ #💞 പ്രണയകഥകൾ #pratilipi #📔 കഥ #🕵️♀️ കുറ്റാന്വേഷണ കഥകൾ
പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ,
https://pratilipi.app.link/JwRaU05UT3b
ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി!
#pratilipi #📔 കഥ #📙 നോവൽ #🕵️♀️ കുറ്റാന്വേഷണ കഥകൾ #💞 പ്രണയകഥകൾ
THE SEPULCHRE🕸️
©
✍🏻Thasnieeem
🌷🌷🌷
ഞാൻ ഡോ. എൽവിൻ. ലണ്ടനിലെ കിംഗ്സ് കോളേജിൽ നിന്നാണ് ഞാൻ പഠിച്ചിറങ്ങിയത്. ആളുകളുടെ സങ്കടങ്ങൾ കേട്ട് കൗൺസിലിംഗ് കൊടുക്കുന്ന സാധാരണ സൈക്കോളജിസ്റ്റല്ല ഞാൻ. എന്റെ മെയിൻ വിഷയം "അനോമലിസ്റ്റിക് സൈക്കോളജി" ആണ്. അതായത് ഈ പ്രേതബാധ, മന്ത്രവാദം, അമാനുഷിക ശബ്ദങ്ങൾ കേൾക്കുക എന്നൊക്കെ ആളുകൾ പറയുന്ന കാര്യങ്ങൾക്ക് പിന്നിലെ ശരിക്കുള്ള മാനസികാവസ്ഥയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രം. ലണ്ടനിലെ കിംഗ്സ് കോളേജിൽ നിന്ന് anomalistic സൈക്കോളജിയിൽ റിസർച്ച് ചെയ്യുന്ന കാലത്ത് എന്റെ പ്രൊഫസർ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ടായിരുന്നു, "എൽവിൻ, ഈ ലോകത്ത് പ്രേതബാധയോ മാന്ത്രികതയോ ഒന്നുമില്ല. മനുഷ്യന്റെ Unconscious mind ചില സാഹചര്യങ്ങളിൽ സ്വന്തമായി കുറച്ചു കഥകൾ മെനഞ്ഞുണ്ടാക്കും. എന്നിട്ട് ആ കഥകളെ അത് ശരിയാണെന്ന് തന്നത്താൻ വിശ്വസിപ്പിക്കും. അതിനേക്കാൾ വലിയൊരു നിഗൂഢത ഈ പ്രപഞ്ചത്തിൽ തന്നെയില്ല...
സത്യം പറഞ്ഞാൽ, ഈ പാരനോർമൽ എന്നൊക്കെ കേൾക്കുമ്പോൾ നമ്മളെപ്പോലെയുള്ള സാധാരണക്കാരുടെ മനസ്സിൽ വരുന്നത് പ്രേതബാധ ഒഴുപ്പിക്കലും മന്ത്രവാദവുമൊക്കെയാണ്. കയ്യിലൊരു കുരിശും പിടിച്ച് പ്രകാശത്തിന്റെ ഒരു കാണികപോലുമില്ലാത്ത മുറികളിൽ പിശാചിനെ തിരയുന്ന മനുഷ്യരെ. അതുകൊണ്ടുതന്നെ നാട്ടിൽ വന്ന് ഞാൻ പ്രാക്ടീസ് തുടങ്ങിയപ്പോൾ തന്നെ എന്നെ കാണാൻ വന്നവരിൽ ഭൂരിഭാഗം പേരും ഇങ്ങനെയുള്ള വിചിത്രമായ കഥകളുമായാണ് വരാറ്.
നാട്ടിൽ തിരിച്ചെത്തി എന്റെ കൺസൾട്ടിംഗ് റൂമിൽ ഇരിക്കുമ്പോൾ, എന്റെ പ്രൊഫസറിന്റെ ആ വാക്കുകൾ എത്രത്തോളം വലിയ സത്യമാണെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. സാധാരണക്കാർക്ക് പാരനോർമൽ എന്ന് തോന്നുന്ന പലതും അവരുടെ വെറും മാനസിക വിഭ്രാന്തികൾ മാത്രമായിരിക്കും.
പക്ഷേ, കഴിഞ്ഞ ഒക്ടോബറിൽ കോട്ടയത്തുനിന്നും ഫാദർ ഗബ്രിയേൽ എന്നെ വിളിച്ചുപറഞ്ഞ ആ കേസ്... അത് എന്റെ കരിയറിലെ തന്നെ എന്നെ ഏറ്റവും ഭയപ്പെടുത്തിയ ഒന്നായിരുന്നു...!!!
കോട്ടയത്തെ നഗരത്തിരത്തിൽ നിന്നൊക്കെ മാറി, വിജനമായ ഒരു വഴിയുടെ അറ്റത്തുള്ള പഴയൊരു പേരുകേട്ട കുരിശുങ്കൽ തറവാട്ടിലെ പെൺകുട്ടി, ഇസബെൽ റോസ്. ഇരുപത്തിയൊന്ന് വയസ്സുള്ള കോളേജ് വിദ്യാർത്ഥിനി. കഴിഞ്ഞ മൂന്ന് മാസമായി പെട്ടെന്ന് ഒരു ദിവസമാണ് അവളെ കാണാതായത്. പോലീസ് കോട്ടയവും പരിസരവും മുഴുവൻ അരിച്ചുപെറുക്കി നോക്കി. അവളുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ, കോളേജിലെ അവളുമായി ബന്ധമുള്ള വ്യക്തികൾ,സോഷ്യൽ മീഡിയ അക്കൗണ്ടുകൾ...,എല്ലാം അവർ കൃത്യമായി പരിശോധിച്ചു..എന്നിട്ടെന്താവാൻ,എവിടെ തിരഞ്ഞിട്ടും ഒരു ചെറിയ തുമ്പ് പോലും കിട്ടിയില്ല. അവൾ ജീവനോടെയുണ്ടോ എന്ന് പോലും ആർക്കും ഒരു നിശ്ചയവുമില്ലായിരുന്നു.
പക്ഷേ, ഫാദർ ഗബ്രിയേൽ എന്നെ കാണാൻ വന്നത് അവളെ കണ്ടുപിടിക്കാൻ എന്നെ സഹായിക്കാനല്ലായിരുന്നു. ഇസബെലിന്റെ മുറി പരിശോധിച്ചപ്പോൾ ഒരു പോലീസിന് കിട്ടിയ അവളുടെ ഒരു പേഴ്സണൽ ഡയറി എന്നെ കാണിക്കാനായിരുന്നു. കേസ് ഫയലുകളുമായി ഫാദർ എന്റെ റൂമിലേക്ക് കയറിവരുമ്പോൾ പുറത്ത് നല്ല കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു...ജനലിലൂടെ നല്ല തണുത്ത കാറ്റ് ഉള്ളിലേക്ക് അടിക്കുന്നുണ്ടായിരുന്നു. ദൂരെ എവിടെനിന്നോ തെരുവ് നായ്ക്കൾ വല്ലാതെ ഓരിയിടുന്നുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഒരു അന്തരീക്ഷം ആയതുകൊണ്ടുതന്നെ എനിക്കുള്ളിൽ വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി.
എൽവിൻ... ഇതൊരു സാധാരണ മിസ്സിംഗ് കേസ് ആണെന്ന് എനിക്ക് തോന്നുന്നില്ല. പോലീസുകാർക്ക് ഇതിന്റെ പിന്നിലെ സൈക്കോളജിയൊന്നും പിടി കിട്ടിക്കൊള്ളണമെന്നില്ല.അവരിത് വെറുമൊരു പെൺകുട്ടി നാട്ടിൽ നിന്നും കാമുകന്റെ കൂടെയോ,മറ്റോ ഒളിച്ചോടിയ സാധാരണ കേസ് ആയിട്ടാണ് കാണുന്നത് നീ ഇതൊന്ന് വായിച്ചു നോക്ക്," ഫാദർ എനിക്ക് നേരെ ആ നീല ഡയറി നീട്ടി.
ഞാൻ ആ ഡയറിയുടെ പേജുകൾ ഓരോന്നായി മറിക്കാൻ തുടങ്ങി. ആദ്യം എഴുതിയ പേജുകളിലൊക്കെ ഇസബെലിന്റെ അക്ഷരങ്ങൾ നല്ല ഭംഗിയുള്ളതും വൃത്തിയുള്ളതുമായിരുന്നു. എന്നാൽ അവസാന പേജുകളിലേക്ക് എത്തുന്തോറും അവളുടെ എഴുത്തിന്റെ രീതി വല്ലാതെ മാറിപ്പോയിരുന്നു. പേടിച്ചതുകൊണ്ടോ, അല്ലെങ്കിൽ കൈകൾ നന്നായി വിറച്ചത് കൊണ്ടോ എഴുതിയതുപോലെയായിരുന്നു അത്.
അവസാനമായി അവൾ എഴുതിയ പേജിലെ വരികളിൽ എന്റെ കണ്ണുകൾ ഉടക്കി. സെപ്റ്റംബർ 14-ാം തീയതി അവൾ ഡയറിയിൽ എഴുതിവച്ച വരികൾ ഇതായിരുന്നു...!!!
'സെപ്റ്റംബർ 14.
രാത്രി കൃത്യം പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ വീണ്ടും ഞാൻ ആ ശബ്ദം കേട്ടു. കുരിശിങ്കൽ തറവാടിന്റെ തൊട്ടുപുറകിലുള്ള ആ പഴയ സെമിത്തേരിയിലെ ഒരു കല്ലറയുടെ ഉള്ളിൽ നിന്ന് ആരോ എന്റെ പേര് ഉറക്കെ വിളിക്കുന്നുണ്ട്. ഞങ്ങളുടെ വീടിന്റെ മതിൽക്കെട്ടിനോട് ചേർന്നുതന്നെയാണ് സെമിത്തേരി സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ എന്റെ ജനാലാ തുറന്നാൽ ആ കല്ലറകളെനിക്ക് വ്യക്തമായി കാണാനാവും. രാത്രിയുടെ തികഞ്ഞ നിശബ്ദതയിൽ ആ വിളി വളരെ അടുത്തെന്ന പോലെയാണ് എനിക്ക് കേൾക്കുന്നത്... "ഇസബെൽ... ഇസബെൽ..." എന്ന്. എനിക്ക് ഇപ്പോൾ അത് കേൾക്കുമ്പോൾതീരെ ഭയം തോന്നുന്നില്ല, പകരം വല്ലാത്തൊരു ആകർഷണമാണ് തോന്നുന്നത്. ഞാൻ പതുക്കെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് ജനൽ തുറന്ന് പുറത്തേക്ക് നോക്കി. നല്ല മൂടൽമഞ്ഞാണ് പുറത്ത്. ആ മൂടൽമഞ്ഞിനിടയിൽ ആ കല്ലറയുടെ മുകളിലെ കല്ല് കുരിശ് മാത്രം തെളിഞ്ഞു കാണാം. എനിക്കറിയാമായിരുന്നു, ആ കല്ലിൽ പായൽ പിടിച്ചു കിടക്കുന്ന അക്ഷരങ്ങൾ എന്റെ പേരിന്റെയാണെന്ന്. ഇസബെൽ റോസ് എന്ന് അവിടെ കൃത്യമായി എഴുതിയിട്ടുണ്ട്. അതുമാത്രമല്ല എന്റെ ജനനത്തീയതിയും അവിടെയുണ്ട്. ഞാൻ ശരിക്കും ഇപ്പോഴും ജീവനോടെയുണ്ടോ..? അതോ ഞാൻ എപ്പോഴോ മരിണപ്പെട്ട് എന്നെ ആ കല്ലറയ്ക്കുള്ളിൽ അടക്കപ്പെട്ടതാണോ...?
ഞാൻ ആ വരികളിലൊന്ന് വിരലോടിച്ചു. പുറത്ത്നിന്നുമുള്ള നായ്ക്കളുടെ ഓരിയിടൽ വീണ്ടും കൂടി വന്നു. ഡയറി വായിക്കുന്ന ഏതൊരാൾക്കും തോന്നും ഇസബെലിന് എന്തോ പ്രേതബാധ ഉണ്ടായിരുന്നെന്ന്, അല്ലെങ്കിൽ അവളെ ആരോ ക്രൂരമായി കൊന്ന് ആ സെമിത്തേരിയിലെ പഴയ കല്ലറയ്ക്കുള്ളിൽ ഒളിപ്പിച്ചു എന്ന്. ഈ വരികൾ വായിച്ച ഉടനെ ആ വഴിക്ക് തന്നെയായിരുന്നു പോലീസ്മാരും ആദ്യം അന്വേഷണം നടത്തിയിരുന്നത്. സെമിത്തേരിയായതുകൊണ്ട് തന്നെ അവർ ആ കല്ലറയുടെ മുകളിൽ കെട്ടിയിരുന്ന കോൺക്രീറ്റ് സ്ലാബുകൾ വരെ മാറ്റിനോക്കി ഉള്ളിലേക്ക് ടോർച്ചടിച്ചു നോക്കി. പള്ളി അധികൃതരുടെ അനുവാദത്തോടെ ആ കല്ലറ പൂർണ്ണമായും പരിശോധിച്ചു. പക്ഷേ അവിടെ മണ്ണും പഴയ അസ്ഥികളുമല്ലാതെ പുതിയതായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇസബെലിന്റെ തുണിയുടെ തുമ്പുപോലും അവിടെനിന്നും കിട്ടിയില്ല.പിന്നെ പിന്നെ യാതൊരു തെളിവും കിട്ടാതായതോടെ അവരത് ഒരു പെൺകുട്ടിയുടെ ഒളിച്ചോട്ടമായി കേസ് അവസാനിപ്പിച്ചതുമാണ്.
പക്ഷേ, ഒരു അനോമലിസ്റ്റിക് സൈക്കോളജിസ്റ്റ് എന്ന നിലയിലാണ് എനിക്ക് ആ ഡയറിയിലെ വരികളിൽ നിന്നുള്ള വലിയൊരു യുക്തിക്കേട് കണ്ടെത്താൻ കഴിഞ്ഞതും എന്നെ ഇതിൽ നിന്നൊക്കെ മാറി ചിന്തിപ്പിച്ചതും....എന്താണെന്നുവച്ചാൽ,അവൾ ഡയറിയിൽ എഴുതിയിരിക്കുന്നത്, രാത്രി പന്ത്രണ്ട് മണിക്ക് നല്ല കനത്ത മൂടൽമഞ്ഞുള്ളപ്പോൾ ജനൽ തുറന്ന് പുറത്തേക്ക് നോക്കി എന്നാണ്. പോരാത്തതിന് ആ മൂടൽമഞ്ഞിലൂടെ ദൂരെയുള്ള സെമിത്തേരിയിലെ കല്ലറയിൽ എഴുതിയിരിക്കുന്ന അവളുടെ പേരും ജനനത്തീയതിയും അവൾ കൃത്യമായി വായിച്ചു എന്നാണവൾ പറയുന്നത്.
ഇവിടെയാണ് ശരിക്കുമുള്ള തെറ്റ്. രാത്രി പന്ത്രണ്ട് മണിക്ക്, അതും കനത്ത മൂടൽമഞ്ഞുള്ള ഒരു സമയത്ത്, ജനലിലൂടെ നോക്കിയാൽ ദൂരെയുള്ള ഒരു കല്ലറയിലെ ചെറിയ അക്ഷരങ്ങൾ ഒരു മനുഷ്യന് ഒരിക്കലും വായിച്ചെടുക്കാൻ കഴിയില്ല. പായൽ പിടിച്ച കല്ലിലെ അക്ഷരങ്ങൾ അത്രയും വ്യക്തമായി കാണണമെങ്കിൽ, ഒന്നുകിൽ ആ കല്ലറ അവളുടെ കൺമുന്നിൽ തൊട്ടടുത്ത് ഉണ്ടായിരിക്കണം, അല്ലെങ്കിൽ അവൾ അത് കാണുന്നത് കണ്ണുകൊണ്ടല്ല അതായത് അവളുടെ സ്വന്തം മനസ്സ് കാണിക്കുന്ന വെറുമൊരു തോന്നലിലാണ് അവൾ അങ്ങനെയൊരു കാര്യമവിടെ കണ്ടത്.ഇതിനെ hallucination എന്ന് പറയും....
ഇസബെൽ ഒരിക്കലും ഡയറിയിൽ കള്ളം എഴുതിയതല്ല. അവളുടെ unconscious mind അവളെക്കൊണ്ട് അങ്ങനെ വിശ്വസിപ്പിക്കുന്നതാണ്.hallucination അനുഭവപ്പെടുന്ന വ്യക്തിക്ക് അവർ കണ്ടതോ കേട്ടതോ ആയ കാര്യങ്ങൾ 100%റിയൽ ആയി തോന്നും.ഈ കേസിൽ ഇസബെൽ കേട്ട ശബ്ദവും കണ്ട കല്ലറയും പുറത്തുള്ള സെമിത്തേരിയിലല്ല ഉള്ളത്. പകരം, അവൾ ജീവിക്കുന്ന ആ വീടിന്റെ ഉള്ളിൽ തന്നെയാണ്, മാത്രവുമല്ല ആ വീട്ടിലെതന്നെ ഏതോ ഒരു ഇരുട്ട് നിറഞ്ഞ മൂലയിലുമാവും ഉള്ളത്. ചുരുക്കിപ്പറഞ്ഞാൽ ഞാൻ പറഞ്ഞു വരുന്നത്,അവൾ ഒളിച്ചോടിയതും അവളെ ആരും തട്ടിക്കൊണ്ടുപോയതൊന്നുമല്ല. തീർച്ചയായും അവൾ ആ വീടിനുള്ളിൽ തന്നെയുണ്ട്...അവിടുത്തെ ഏതോ ഒരു കോണിൽ!!!
"നമുക്ക് എത്രയും പെട്ടെന്ന് കോട്ടയത്തേക്ക് പോകണം ഫാദർ," ഞാൻ എന്റെ കോട്ട് ധരിച്ചുകൊണ്ട് പറഞ്ഞു.
ഞങ്ങൾ വണ്ടിയിൽ കോട്ടയത്തേക്ക് തിരിച്ചു. എന്റെ മനസ്സിൽ ആ ഒരൊറ്റ വാക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്...,THE SEPULCHRE എന്നത്. പോലീസുമാരെയൊക്കെ സെമിത്തേരിയിലേക്ക് വഴിതിരിച്ചുവിട്ട ആ കല്ലറയെക്കുറിച്ച് മാത്രം യാത്രയിൽ ഞാൻ ചിന്തിച്ചുകൊണ്ടേയിരുന്നു.....
കോട്ടയം ടൗണിൽ നിന്നും പൂർണ്ണമായും മാറി, വലിയ വലിയ പ്ലാവുകളും,മാവുകളും,കേരമരങ്ങളും,വാഴതോട്ടങ്ങളും, റബർ, നെൽവയലുകളൊക്കെ നട്ടുപിടിപ്പിച്ചിരുന്ന പാതയിലൂടെയാണ് ഫാദർ ഗബ്രിയേലിന്റെ വണ്ടി നീങ്ങിയത്... മഴ പെയ്തു തോർന്നതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ അന്തരീക്ഷത്തിന് വല്ലാത്തൊരു തണുപ്പുണ്ടായിരുന്നു.ആ വഴി അവസാനിക്കുന്നിടത്തുണ്ടായിരുന്നത്, ഒരു പടുകൂറ്റൻ മതിൽ കെട്ടായിരുന്നു.അതിനുള്ളിലായിരുന്നു കുരിശിങ്കൽ തറവാടുവീട്സ്ഥിതി ചെയ്യുന്നത്.
ഒരു പഴയ തറവാട്ടു വീട്. വീടിന്റെ ഇടതുവശത്തായി വലിയ കല്ലുകൾ കെട്ടിയ ഒരു മതിൽ കാണാം. ആ മതിലിനപ്പുറമാണ് പള്ളിയുടെ പഴയ സെമിത്തേരി. ഇസബെലിന്റെ മുറിയുടെ ജനൽ കൃത്യമായി ആ സെമിത്തേരിക്ക് അഭിമുഖമായാണ് നിൽക്കുന്നത്.
ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി ഉമ്മറത്തേക്ക് നടക്കുമ്പോൾ തന്നെ കണ്ടു,ഇസബെലിന്റെ അമ്മച്ചിയും അപ്പച്ചനും ഞങ്ങളെ കാത്തുനിൽക്കുന്നത്. മൂന്ന് മാസമായി മകളെ കാണാതായതിന്റെ സങ്കടം ആ മുഖങ്ങളിൽ നിന്നും വ്യക്തമായി കാണാമായിരുന്നു.
"എൽവിൻ sir...,പോലീസുകാർ വന്ന് ഈ വീടും പറമ്പും സെമിത്തേരിയുമൊക്കെ ഒരുപാട് തവണ തിരഞ്ഞു നോക്കിയതാ. പക്ഷേ ഒന്നിനുമൊരു ഫലമുണ്ടായില്ല." ഇസബെലിന്റെ അപ്പച്ചൻ പീറ്റർ വിതുമ്പിക്കൊണ്ട് പറഞ്ഞു.
"അമ്മച്ചീ, ഇസബെലിനെ കാണാതാകുന്നതിന് മുൻപ് എന്തെങ്കിലും വിചിത്രമായ മാറ്റങ്ങൾ അവളിൽ തോന്നിയിരുന്നോ?" ഞാൻ ചോദിച്ചു.അമ്മച്ചി കരയാൻ തുടങ്ങി.
"അവൾ കഴിഞ്ഞ കുറച്ചു മാസങ്ങളായി ആരോടും അധികം സംസാരിക്കാറില്ലായിരുന്നു സാറേ... എപ്പോഴും മുറി അടച്ചിരിക്കും. ചോദിച്ചാൽ പറയും, അവൾക്ക് വല്ലാതെ തണുപ്പ് തോന്നുന്നു എന്ന്.അതും ഞങ്ങൾക്കൊക്കെ നല്ല ചൂടെടുത്ത് വിയർക്കുന്ന സമയങ്ങളിലാണ് ഇങ്ങനെ പറയുക. അവളുടെ ശരീരം തൊട്ടുനോക്കിയാൽ ശരിക്കും ഐസിൽ തൊട്ടതുപോലെ ഇരിക്കും. ഡോക്ടറെ കാണിച്ചപ്പോൾ വിളർച്ചയുടെ ആണെന്നാ പറഞ്ഞത്. പക്ഷേ... രാത്രികളിൽ അവൾ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റ് ആ സെമിത്തേരിയിലെ കല്ലറയെക്കുറിച്ച് എന്തൊക്കെയോ പിച്ചുംപേയും പറയാറുണ്ടായിരുന്നു..."
ഞാൻ ഒന്നും മിണ്ടാതെ നേരെ ഇസബെലിന്റെ മുറിയിലേക്ക് നടന്നു.
മുകൾനിലയിലുള്ള ഒരു ചെറിയ മുറിയായിരുന്നു അത്. ജനലുകൾ തുറന്നിട്ടാൽ ദൂരെയുള്ള പള്ളിയുടെ കുരിശും സെമിത്തേരിയും കാണാം. മുറിയിൽ ഒരു ചെറിയ കട്ടിൽ, മേശ, പിന്നെ കുറച്ചു പുസ്തകങ്ങൾ മാത്രമാണുള്ളത്...
ഞാൻ അവളുടെ മേശയുടെ ഉള്ളൊക്കെ പരിശോധിക്കാൻ തുടങ്ങി. അവിടെ പേനകളും പുസ്തകങ്ങളും ഒക്കെ വളരെ കൃത്യമായി, ഒരു മില്ലിമീറ്റർ പോലും മാറാതെ ഒരേ ലൈനിലാണ് ക്രമീകരിച്ചു വെച്ചിരിക്കുന്നത്. സൈക്കോളജിയിൽ ഇതിനെ 'Obsessive core' എന്ന് പറയും. തന്റെ ഉള്ളിലെ പേടിയെ മറയ്ക്കാൻ മനുഷ്യൻ ചുറ്റുമുള്ള സാധനങ്ങളെ അമിതമായ കൃത്യതയോടെ അടുക്കി വെക്കാൻ ശ്രമിക്കുന്ന അവസ്ഥയാണിത്...!!!
പെട്ടന്നാണ് എന്റെ ശ്രദ്ധ ആ മുറിയുടെ മുകളിലെ തട്ടിൻപുറത്തേക്ക് പോയത്. ആ തറവാടിന്റെ മുകളിലേക്ക് കയറാൻ മുറിയുടെ ഒരു കോണിൽ ഒരു ചെറിയ തടികൊണ്ടുള്ള ഗോവണി ഉണ്ടായിരുന്നു. അതിലേക്ക് നോക്കിയപ്പോൾ എന്റെ നെറ്റി ചുളിഞ്ഞു.
ആ തടി ഗോവണിയിലേക്ക് പോകുന്ന വഴിയിലെ തറയിൽ ഒരു ചെറിയ പാടുണ്ടായിരുന്നു. ആരോ എന്തോ വലിച്ച് ഇഴച്ചുകൊണ്ട് പോയതുപോലെയുള്ള ഒരു പാട്..!!! പോലീസുകാർ താഴെയുള്ള സെമിത്തേരിയിൽ തിരഞ്ഞപ്പോൾ, അവർ ഈ തട്ടിൻപുറത്തേക്ക് നോക്കിയിട്ടേ ഇല്ലായിരുന്നു...
"ഫാദർ... ആ തട്ടിൻപുറത്തേക്ക് സാധാരണ ആരെങ്കിലും കയറാറുണ്ടോ?...?" ഞാൻ ചോദിച്ചു.
"ഏയ്... അവിടെ വർഷങ്ങളായി ആരും കയറാറില്ല എൽവിൻ. പഴയ തടിയും പെട്ടികളുമൊക്കെ ഇട്ടിരിക്കുന്ന സ്ഥലമാ," ഫാദർ പറഞ്ഞു.
ഞാൻ പതുക്കെ ആ ഗോവണിക്ക് അടുത്തേക്ക് നടന്നു. എന്റെ ഉള്ളിൽ എന്തോ ഒരു വലിയ അപകടം മണക്കുന്നുണ്ടായിരുന്നു.
🌷🌷🌷
ഞാൻ പതുക്കെ ആ ഗോവണിയിലൂടെ മുകളിലേക്ക് കയറാൻ തുടങ്ങി...! ഫാദർ ഗബ്രിയേലും ഇസബെലിന്റെ അപ്പച്ചനും എന്റെ പുറകെ തന്നെയുണ്ടായിരുന്നു.
തട്ടിൻപുറത്തിന്റെ ചെറിയ തടിവാതിൽ തുറന്നപ്പോൾ നല്ല പൊടിയും മാറാലയുമൊക്കെ ഉണ്ടായിരുന്നു.
ഞാൻ കയ്യിലിരുന്ന ടോർച്ച് ഓൺ ചെയ്ത് ചുറ്റും നോക്കി. പഴയ കസേരകൾ, ഒടിഞ്ഞ മേശകൾ, പിന്നെ കുറെ പഴയ തുണികളൊക്കെ അവിടെ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ടോർച്ചിന്റെ വെളിച്ചം ആ മുറിയുടെ അറ്റത്തേക്ക് അടിച്ചപ്പോൾ എന്റെ കണ്ണുകൾ ഒരിടത്ത് ഉടക്കി.
അവിടെ ഒരു വലിയ, പഴയ തടിപ്പെട്ടി ഉണ്ടായിരുന്നു. പണ്ടത്തെ കാരണവന്മാർ സാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്നതുപോലെയുള്ള വലിയൊരു ഇരുമ്പ് പൂട്ടുകളുള്ള തടിപ്പെട്ടി. ആ പെട്ടിയുടെ അടുത്തേക്ക് ഞാൻ നടന്നു. തട്ടിൻപുറത്തെ ബാക്കിയുള്ള ഇടങ്ങളിലെയും സാധനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി,മാറാലയും പൊടിപടലങ്ങളൊക്കെ ആ പെട്ടിയുടെ മുകളിൽ നിന്നും ആരോ കൈകൊണ്ട് തുടച്ചുനീക്കിയത് പോലെ മാറിയിരിക്കുന്നതെന്റെ ശ്രദ്ധയിൽ പെട്ടു.
ഇവിടെയാണ് എല്ലാവർക്കും ഉണ്ടാകുന്നൊരു വലിയ സംശയം:, ഇനി ആ പെട്ടിക്കുള്ളിൽ ഇസബെൽ ആയിരുന്നെങ്കിൽ,'മൂന്ന് മാസമായി ഇസബെലിനെ കാണാതായിട്ട്, അവൾ എങ്ങനെ ഈ ഇരുമ്പ്പെട്ടിക്കുള്ളിൽ ഭക്ഷണവും വെള്ളവുമില്ലാതെ ജീവനോടെ ഇരിക്കും...?അതിന് സാധ്യമാവുമോ എന്നാണ്.
അതിന്റെ ശരിക്കുള്ള ഉത്തരം ആ തട്ടിൻപുറത്ത് തന്നെ ഉണ്ടായിരുന്നു. ഞാൻ ടോർച്ച് അടിച്ചു നോക്കിയപ്പോൾ ആ വലിയ പെട്ടിയുടെ തൊട്ടടുത്ത്തന്നെയായിട്ട് കുറേ ബിസ്ക്കറ്റ് പാക്കറ്റുകളും പൊട്ടിയ വെള്ളക്കുപ്പികളും കിടക്കുന്നത് കണ്ടു. ഇസബെൽ മൂന്ന് മാസമായി ആ പെട്ടിക്കുള്ളിൽത്തന്നെ അടച്ചുപൂട്ടി കിടക്കുകയായിരുന്നില്ല..!!!പകരം,സത്യത്തിൽ സംഭവിച്ചത് ഇതായിരുന്നു,അവൾക്ക് മാനസികമായ അസുഖം കൂടിയപ്പോൾ അവൾ വീട്ടുകാരെയും ലോകത്തെയും ഭയന്ന് ഈ തട്ടിൻപുറത്ത് വന്ന് ഒളിച്ചതാണ്. കഴിഞ്ഞ മൂന്ന് മാസമായി അവൾ ഇവിടെയാണ് താമസം. രാത്രികളിൽ വീട്ടുകാർ എല്ലാവരും ദീർഘമായി ഉറങ്ങുന്ന സമയത്ത്, ഏകദേശം പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഒക്കെ, അവൾ ആരും കാണാതെ താഴെ അടുക്കളയിൽ ഇറങ്ങും. അടുക്കളയിൽ ഇരിക്കുന്ന ബിസ്ക്കറ്റും ബ്രെഡും വെള്ളവുമൊക്കെ എടുത്ത് ആരും അറിയാതെ വീണ്ടും തട്ടിൻപുറത്തേക്ക് പോകും. പഴയ വലിയ തറവാടായതുകൊണ്ടും, മുകൾനിലയിലെ ഈ തട്ടിൻപുറത്തേക്ക് വീട്ടുകാർ ആരും വരാത്തതുകൊണ്ടും അവൾ ഇവിടെ കഴിയുന്നത് ആരും അറിഞ്ഞില്ല....
എന്നാൽ, കഴിഞ്ഞ 1ദിവസമായി അവളുടെ മാനസിക നില പൂർണ്ണമായി തെറ്റി. താൻ ശരിക്കും ഒരു ശവമാണെന്നും ഇനി പുറത്തിറങ്ങേണ്ടതില്ലെന്നും അവൾ സ്വയം ഉറപ്പിച്ചു. അങ്ങനെ അവൾ ഭക്ഷണം കഴിക്കുന്നത് പൂർണ്ണമായി നിർത്തി, ആ വലിയ തടിപ്പെട്ടിക്കുള്ളിൽ കയറി ആ പെട്ടിയുടെ മൂടി സ്വയം അകത്തുനിന്ന് വലിച്ചടച്ചു.! കഴിഞ്ഞ 1ദിവസമായി അവൾ ആ പെട്ടിക്കുള്ളിൽ ആഹാരവും വെള്ളവുമില്ലാതെ ശ്വാസം മുട്ടി കിടക്കുകയായിരുന്നു...അതുകൊണ്ടാണ് ബോധം കെട്ട് അവൾ മരണത്തിന്റെ തൊട്ടടുത്ത അവസ്ഥയിൽ എത്തിയത്.
"ഫാദർ, ഇങ്ങോട്ട് കയറി വരൂ. നമ്മൾ തിരയുന്ന കല്ലറ യഥാർത്ഥത്തിൽ ഇവിടെയാണ്," എന്റെ ശബ്ദം വല്ലാതെ വിറക്കുന്നുണ്ടായിരിന്നു...
ഞാൻ ആ പെട്ടിയുടെ വലിയ ഇരുമ്പ് പൂട്ട് നോക്കി. അത് പൂട്ടിയിരുന്നില്ല, ജസ്റ്റ് ഇട്ടിരിക്കുകയായിരുന്നു. ഞാൻ ആ പെട്ടിയുടെ വലിയ തടി മൂടി പതുക്കെ മുകളിലേക്ക് ഉയർത്തി.
ടോർച്ചിന്റെ വെളിച്ചം ആ പെട്ടിയുടെ ഉള്ളിലേക്ക് വീണപ്പോൾ കൂടെയുണ്ടായിരുന്ന ഇസബെലിന്റെ അപ്പച്ചൻ ഉറക്കെ നിലവിളിച്ചുകൊണ്ട് പുറകോട്ട് മാറി. ഫാദർ ഗബ്രിയേൽ പേടിയോടെ കുരിശു വരച്ചു.
ആ പെട്ടിക്കുള്ളിൽ ഇസബെൽ റോസ് ഉണ്ടായിരുന്നു.., അവൾ അവിടെ കണ്ണ് അടച്ച് കിടക്കുകയായിരുന്നു. അവളുടെ ശരീരം പൂർണ്ണമായും ഐസിൽ കിടന്നത് പോലെ തണുത്തുവിറച്ചിരുന്നു. ഭക്ഷണം കഴിക്കാത്തതുകൊണ്ടും,ശ്വാസം കിട്ടാത്തതുകൊണ്ടും അവൾ പൂർണ്ണമായി തളർന്നുപോയിരുന്നു.
പക്ഷേ എന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് അതായിരുന്നില്ല. ആ തടിപ്പെട്ടിയുടെ ഉൾവശത്തെ മൂടിയിൽ, ഇസബെൽ സ്വന്തം കൈനഖങ്ങൾ കൊണ്ട് പോറി എഴുതിയ ചില വരികൾ ഉണ്ടായിരുന്നു. ചോരയും മണ്ണും പുരണ്ട അവളുടെ നഖങ്ങൾ കൊണ്ട് അവൾ അവിടെ എഴുതിവെച്ചിരുന്നത് ഇതായിരുന്നു...,
"ഇസബെൽ റോസ് : ജനനം: 14/05/2005"
ഇവിടെ അടക്കം ചെയ്തിരിക്കുന്നു."
🌷🌷🌷
പെട്ടെന്ന് തന്നെ നമ്മൾ ഇസബെലിനെ ആ പെട്ടിയിൽ നിന്നും പുറത്തെടുത്ത് താഴേക്ക് എത്തിച്ചു. അവളുടെ അപ്പച്ചനും ഫാദറും കൂടെ ചേർന്ന് ഉടനെ തന്നെ അവളെ അടുത്തുള്ള ഒരു ഹോസ്പിറ്റലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളായി നേരെചൊവ്വേ ആഹാരവും വെള്ളവും കഴിക്കാത്തതുകൊണ്ടും കുടിക്കാത്തതുകൊണ്ടും,പെട്ടിക്കുള്ളിൽ ശ്വാസം മുട്ടിയതുകൊണ്ടും അവളുടെ ആന്തരിക അവയവങ്ങളിൽ പലതും തളർച്ചയുടെ വക്കിലായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിച്ച് ഐ.സി.യുവിൽ പ്രവേശിപ്പിച്ചതുകൊണ്ടും, അടിയന്തിരമായി മരുന്നുകളും മറ്റും നൽകിയതുകൊണ്ടും ഡോക്ടർമാർക്ക് അവളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.
രണ്ട് ദിവസത്തെ കടുത്ത ചികിത്സയ്ക്ക് ശേഷമാണ് അവൾക്ക് ചെറിയ രീതിയിൽ ബോധം തന്നെ തിരിച്ചു കിട്ടിയത്. ഇസബെലിനെ കാണാൻ അവളുടെ മാതാപിതാക്കൾക്കൊപ്പം ഞാനും ആ ഹോസ്പിറ്റൽ മുറിയിലേക്ക് ചെന്നു...
അവളുടെ ആ കണ്ണുകളിൽ ഇപ്പോഴും വല്ലാത്തൊരു ശൂന്യതയുണ്ടായിരുന്നു.
ഞാൻ അവളുടെ അരികിലുള്ള കസേരയിൽ ഇരുന്നു. "ഇസബെൽ... നീ ഇപ്പോൾ പൂർണ്ണമായും സുരക്ഷിതയാണ്. ഇനിയൊട്ടും പേടിക്കേണ്ട കാര്യമില്ല കുട്ടീ..., ഞാൻ ഡോക്ടർ എൽവിൻ ആണ്," ഞാൻ വളരെ ശാന്തമായി പറഞ്ഞു.
അവൾ പതുക്കെ തല തിരിച്ച് എന്നെ നോക്കി. വളരെ നേർത്ത ശബ്ദത്തിൽ അവൾ ചോദിച്ചു, "ഡോക്ടർ... ഞാൻ എപ്പോഴോ മരിച്ചുപോയതല്ലേ..? പിന്നെയും എന്തിനാണ് നിങ്ങൾ എന്നെ വീണ്ടും ഈ ലോകത്തേക്ക് കൊണ്ടുവന്നത്...? എന്റെ ഉള്ളിലെ അവയവങ്ങളൊക്കെ പണ്ടേക്കും പണ്ടേ അഴുകിത്തീർന്നതാണ്. ആ കല്ലറയ്ക്കുള്ളിൽ കിടന്നപ്പോൾ എനിക്ക് നല്ല തണുപ്പായിരുന്നു ഉണ്ടായിരുന്നത്."
അവളുടെ ഈ വാക്കുകൾ കേട്ടപ്പോൾ തന്നെ ഒരു അനോമലിസ്റ്റിക് സൈക്കോളജിസ്റ്റ് എന്ന നിലയിൽ എനിക്ക് അവളുടെ രോഗം എന്താണെന്ന് 100% ഉറപ്പായി. ഇസബെലിനെ ബാധിച്ചിരുന്നത് Walking Corpse Syndrom എന്ന അപൂർവ്വമായ ഒരു മാനസികാവസ്ഥയായിരുന്നു....
ഈ രോഗം ബാധിക്കുന്ന മനുഷ്യർ ഉറച്ചു വിശ്വസിക്കുന്നത് തങ്ങൾ ജീവനോടെയില്ല, പകരം എപ്പോഴോ മരിച്ചുപോയ ശവങ്ങളാണ് എന്നാണ്.മാത്രവുമല്ല തങ്ങളുടെ ശരീരത്തിലെ രക്തയോട്ടം നിലച്ചുപോയെന്നും, ഉള്ളിലെ അവയവങ്ങൾ പൂർണ്ണമായി അഴുകിക്കഴിഞ്ഞെന്നും അവർ സ്വന്തം മനസ്സിനെ വിശ്വസിപ്പിക്കും. അതുകൊണ്ടാണ് മറ്റുള്ളവർക്ക് നല്ല ചൂട് അനുഭവപ്പെട്ട സമയത്തും ഇസബെലിന് മാത്രം ശരീരം ഐസ് പോലെ തണുക്കുന്നതായി തോന്നിയതും, താൻ ഒരു ശവമാണെന്ന് അവൾ ഉറപ്പിച്ചതും.
അവളുടെ Unconscious mind ഉണ്ടാക്കിയ വലിയൊരു മാനസികവിഭ്രാന്തിയായിരുന്നു ആ ഡയറിയിൽ എഴുതിയ ശബ്ദങ്ങളും കാഴ്ചകളും. രാത്രിയിൽ അവൾ കേട്ട ശബ്ദം യഥാർത്ഥത്തിൽ പുറത്തുള്ള സെമിത്തേരിയിൽ നിന്നുള്ളതായിരുന്നില്ല. അവളുടെ സ്വന്തം ഉള്ളിൽ നിന്ന് വന്ന ചിന്തകളായിരുന്നു. തന്നെ ആരോ കല്ലറയിലേക്ക് വിളിക്കുന്നു എന്ന് വിശ്വസിച്ച് അവൾ രാത്രികളിൽ തട്ടിൻപുറത്തെ ആ വലിയ ഇരുമ്പ് പൂട്ടുകളുള്ള തടിപ്പെട്ടിയിൽ വന്ന് ഒളിച്ചിരിക്കുകയായിരുന്നു. പുറത്തുള്ളവർക്ക് അത് വെറുമൊരു പഴയ തടിപ്പെട്ടി ആയിരുന്നെങ്കിൽ, അവളുടെ രോഗം ബാധിച്ച മനസ്സിന് അത് സെമിത്തേരിയിലെ കല്ലറ തന്നെയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി വീട്ടുകാർ ഉറങ്ങുമ്പോൾ താഴെയിറങ്ങി ബിസ്ക്കറ്റുകളും മറ്റും കഴിച്ച് വെള്ളം കുടിച്ച് ജീവൻ നിലനിർത്തിയ അവൾ, ഒടുവിൽ രോഗം അമിതമായി കൂടിയപ്പോൾ താൻ പൂർണ്ണമായി മരിച്ചെന്ന് കരുതി ആ പെട്ടിയിൽ കയറി സ്വയം പെട്ടി അടക്കുകയായിരുന്നു....
"നോക്കൂ ഇസബെൽ," ഞാൻ അവളുടെ ഡയറി അവളുടെ മുന്നിൽ തുറന്നു വെച്ചു. "നീ ഡയറിയിൽ എഴുതിയ ആ മൂടൽമഞ്ഞും കല്ലറയും നിന്റെ മനസ്സ് ഉണ്ടാക്കിയ തെറ്റായ തോന്നലുകൾ മാത്രമാണ്. നീ കള്ളം എഴുതിയതാണ് എന്നല്ല ഞാൻ ഉദ്ദേശിച്ചത്..,, പക്ഷേ നീ തിരഞ്ഞ ആ കല്ലറ പുറത്തുള്ള സെമിത്തേരിയിലായിരുന്നില്ല, നിന്റെ ഉള്ളിൽ തന്നെയായിരുന്നു...."
എന്റെ വാക്കുകൾ കേട്ട് ഇസബെൽ പതുക്കെ കണ്ണുകൾ അടച്ചു. അവളുടെ കവിളിലൂടെ കണ്ണുനീർതുള്ളികൾ ഒലിച്ചിറങ്ങി. സ്വന്തം മനസ്സ് ഉണ്ടാക്കിയെടുത്ത കാര്യങ്ങൾ വൈകിയാണെങ്കിലും അവൾ പതുക്കെ തിരിച്ചറിയുകയായിരുന്നു....!!!
ഹോസ്പിറ്റലിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ ഫാദർ ഗബ്രിയേൽ എന്റെ അരികിലേക്ക് വന്നു.
"എൽവിൻ... നീ അന്ന് ആ ഡയറിയിലെ ആ തെറ്റ് കണ്ടുപിടിച്ച് പറഞ്ഞത് എത്ര വലിയ കാര്യമായി. എല്ലാവരും പുറത്തുള്ള സെമിത്തേരിയിൽ ഇസബെലിനെ തിരഞ്ഞപ്പോൾ, സത്യമെന്താണെന്നുള്ളത് ആ വീടിനുള്ളിൽ തന്നെയായിരുന്നു...
മനുഷ്യ മനസ്സിന്റെ ഇങ്ങനെയുള്ള അവസ്ഥകളേക്കാൾ വലിയൊരു നിഗൂഢതകളും രഹസ്യങ്ങളും ഈ ലോകത്തുണ്ടോ?" ഫാദർ ചോദിച്ചു.
ഞാൻ ഒന്നും മിണ്ടിയില്ല. കുരിശിങ്കൽ തറവാടിന്റെ മുകളിലെ ആ തട്ടിൻപുറവും, അതിനുള്ളിലെ ആ ഓർമ്മകളും ഇസബെലിന്റെ മനസ്സിൽ നിന്ന് പൂർണ്ണമായി മായ്ച്ചുകളയാൻ ഇനിയും ഒരുപാട് നാളത്തെ കടുത്ത സൈക്യാട്രിക് ചികിത്സയും കൗൺസിലിംഗും വേണ്ടിവരും... വണ്ടിയിലേക്ക് കയറുമ്പോൾ ഞാൻ ലണ്ടനിലെ എന്റെ പ്രൊഫസറുടെ വാക്കുകൾ ഒരിക്കൽക്കൂടി ഓർത്തു നോക്കി...!മനുഷ്യ മനസ്സിനേക്കാൾ വലിയൊരു നിഗൂഢത ഈ പ്രപഞ്ചത്തിൽ തന്നെയില്ല....!!!"
അവസാനിച്ചു...
#🕵️♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ! #📔 കഥ #pratilipi
"THE SEPULCHRE🕸️", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:,
https://pratilipi.app.link/K97PjW5WT3b
#📔 കഥ #🧟 പ്രേതകഥകൾ! #🕵️♀️ കുറ്റാന്വേഷണ കഥകൾ
"🪞The girl who forgot herself 🕷️", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:,
https://pratilipi.app.link/GYazZ10WT3b
#📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ
"💕ZAYANARA💕", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:,
https://pratilipi.app.link/wS304MQLO3b
#📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
#🤩 എന്റെ ആദ്യ പോസ്റ്റ് പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ,
https://pratilipi.app.link/JwRaU05UT3b
ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി!






