അമേരിക്ക
186 Posts • 18K views
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
606 views 1 months ago
അമേരിക്കയിലെ കാര്‍ഗോ വിമാനാപകടം; മരണസംഖ്യ ഏഴായി, നടുക്കുന്ന വീഡിയോ ⭕💢⭕💢⭕💢⭕💢⭕💢 ന്യൂയോർക്ക: അമേരിക്കയിലെ ലൂയിസ്വില്ലെയില്‍ കാർഗോ വിമാനം കത്തിയമർന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ ഏഴായി. പ്രാദേശിക സമയം വൈകുന്നേരം 5.15ന് ആണ് വിമാനം മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച്‌ ടേക്ക് ഓഫിനിടെ പൊടുന്നനെ തീപിടിക്കുകയായിരുന്നു. അപകടത്തില്‍ 11 ഓളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് കെന്റക്കി ഗവർണർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുപിഎസ് കാർഗോ മക്‌ഡൊണല്‍ ഡഗ്ലസ് എംഡി 11 വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നതായി യുഎസ് ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും (എഫ്‌എഎ) സ്ഥിരീകരിച്ചു. കാർഗോ വിമാനം ഫ്‌ലൈറ്റ് നമ്ബർ 2976 ഹോണോലുലുവിലേക്ക് പറക്കുന്നതിനിടെയാണ് സംഭവം. പ്രാഥമിക വിവരങ്ങളാണ് പങ്കുവയ്ക്കുന്നതെന്നും വരും മണിക്കൂറുകളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നും യുഎസ് ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ പ്രസ്താവനയിലൂടെ അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വീഡിയോകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്. സംഭവത്തില്‍ യുഎസ് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി ദുഖം രേഖപ്പെടുത്തി. കെന്റക്കിയില്‍ നിന്ന് പുറത്തുവരുന്ന ഹൃദയഭേദകമായ ചിത്രങ്ങള്‍ എന്ന കുറിപ്പോടെ അപകടത്തിന്റെ ചിത്രങ്ങള്‍ വീഡിയോയും അദ്ദേഹം പുറത്ത് വിട്ടു. വീഡിയോലിങ്ക് കാണുക: https://x.com/AZ_Intel_/status/1985846469136421127?t=0HH8D_WrZBN-TEC46ALGmA&s=19 ⭕💢⭕💢⭕💢⭕💢⭕💢 #ഇന്നത്തെ പ്രധാന വാർത്തകൾ #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #അമേരിക്ക #കാർഗോ വിമാനം തകർന്നു 😪😪 #7 മരണങ്ങൾ 😪😪 v
13 likes
15 shares
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
617 views 1 months ago
ഇംഗ്ലീഷ് അറിയില്ല; അമേരിക്കയില്‍ 7248 ട്രക്ക് ഡ്രൈവര്‍മാരുടെ പണി പോയി: ഭൂരിഭാഗവും ഇന്ത്യക്കാര്‍ ⭕💢⭕💢⭕💢⭕💢⭕💢 വിജയിക്കാത്തതിനെ തുടർന്ന് അമേരിക്കയില്‍ 7248 ട്രക്ക് ഡ്രൈവർമാരെ ജോലിയില്‍ നിന്നും പുറത്താക്കി. ‘2025 ഒക്ടോബർ വരെ 7248 കമേഴ്സ്യല്‍ ട്രക്ക് ഡ്രൈവർമാരെ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷകളില്‍ പരാജയപ്പെട്ടതിന് ‘ഔട്ട് ഓഫ് സർവീസ്’ (പുറത്താക്കല്‍) നടപടിയിലൂടെ ഡ്രൈവിംങ് ലൈസന്‍സ് റദ്ദാക്കി’ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇതില്‍ ഭൂരിഭാഗവും പഞ്ചാബിലും ഹരിയാനയിലുമുള്ള ഇന്ത്യൻ ഉത്ഭവമുള്ള സിഖ് ഡ്രൈവർമാരാണ്. അമേരിക്കൻ ട്രക്ക് വ്യവസായ മേഖലയില്‍ 130000 മുതല്‍ 150000 വരെ സിഖ് തൊഴിലാളികള്‍ ഉണ്ടെന്നാണ് നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്സ് അസോസിയേഷൻ (NAPTA) വ്യക്തമാക്കുന്നത്. പുതുതായി സ്വീകരിച്ച റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നയത്തിന്റെ ഭാഗമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ അന്യായമായി ലക്ഷ്യമിടുന്നുവെന്ന വിമർശനവും ശക്തമാകുന്നു. അമേരിക്കൻ ഗതാഗത വകുപ്പിന്റെ (DOT) 49 CFR 391.11(b)(2) നിയമപ്രകാരം, 1988 മുതല്‍ കമേഴ്സ്യല്‍ ഡ്രൈവേഴ്സ് ലൈസൻസ് (CDL) ഉടമകള്‍ക്ക് റോഡ് സൈനുകള്‍ വായിക്കാനും പൊതുജനങ്ങളുമായി സംസാരിക്കാനും അധികൃതരുമായി ആശയവിനിമയം നടത്താനും ഇംഗ്ലീഷ് അറിയണം. 2016-ല്‍ ഒബാമ ഭരണകൂടത്തിന്റെ മെമ്മോയിലൂടെ ഈ നിയമം അനൗപചാരികമായി ലളിതമാക്കിയിരുന്നു. പക്ഷേ 2025 ജൂണില്‍ ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡറിലൂടെ നിയമം വീണ്ടും ശക്തമായി തന്നെ കൊണ്ടുവന്നു. ജൂണ്‍ 25 മുതല്‍ ഫെഡറല്‍ മോട്ടോർ കാരിയർ സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (FMCSA) റോഡ് സൈഡ് പരിശോധനകളില്‍ ഇംഗ്ലീഷ് ടെസ്റ്റുകള്‍ നടത്തി, പരാജയപ്പെട്ടവരെ ഉടൻ തന്നെ പുറത്താക്കുകയായിരുന്നു. ഒക്ടോബർ വരെ FMCSA ഡാറ്റയനുസരിച്ച്‌ 5006-ലധികം ലംഘനങ്ങള്‍ രേഖപ്പെടുത്തി. ജൂലൈയില്‍ 1,500 ആയിരുന്നത് സെപ്റ്റംബറോടെ ഇരട്ടിയായി വർധിച്ചു. ടെക്സാസും അരിസോണയും പോലുള്ള സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ ട്രക്ക് വ്യവസായത്തില്‍ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള ഒന്നര ലക്ഷത്തില്‍ അധികം പേരാണുള്ളത്. “194000 അന്‍റി-ഡൊമിസൈല്‍ഡ് (ഇനിഷ്യല്‍) ഡ്രൈവർമാരെ തൊഴിലില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമമാണ്, ഇത് ഇമിഗ്രന്റുകളെ അന്യായമായി ലക്ഷ്യമിടുന്നു.” സിഖ് സംഘടന അധികൃതർ പറയുന്നു. ഈ പുറത്താക്കലുകള്‍ ആളുകളെ വലിയ രീതിയില്‍ ബാധിക്കുന്നുവെന്നും അവർ കൂട്ടിച്ചേർക്കുന്നു. ⭕💢⭕💢⭕💢⭕💢⭕💢 #ഇന്നത്തെ പ്രധാന വാർത്തകൾ #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #അമേരിക്ക #ഇന്ത്യക്കാർ😪😪
7 likes
5 shares