ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിലുള്ള ഹൽദിബാരി ഗ്രാമത്തിൽ നിന്നുള്ള ഏഴാം ക്ലാസ് വിദ്യാർത്ഥിനി, തനിക്ക് ലഭിച്ച 900 രൂപയുടെ സർക്കാർ സ്കോളർഷിപ്പ് തുക പിൻവലിക്കാൻ ബാങ്കിലെത്തിയപ്പോൾ അക്കൗണ്ടിൽ കണ്ടത് 759 കോടിയിലധികം രൂപ. ബാങ്ക് ബാലൻസ് കണ്ട് വിദ്യാർത്ഥിനിയും കുടുംബവും പൂർണ്ണമായും അമ്പരന്നു. ശനിയാഴ്ചയാണ് ഈ അപൂർവ്വ സംഭവം പുറത്തറിയുന്നത്. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ സുപർണ്ണ റോയ്, തന്റെ അക്കൗണ്ടിൽ വന്ന സ്കോളർഷിപ്പ് തുക പിൻവലിക്കാനായി സഹോദരനൊപ്പം പ്രാദേശിക കസ്റ്റമർ സർവീസ് സെന്റററിൽ എത്തിയതായിരുന്നു.
സർക്കാർ സ്കോളർഷിപ്പ് പദ്ധതി പ്രകാരം ലഭിക്കേണ്ട 900 രൂപ പിൻവലിക്കാനാണ് സുപർണ്ണ എത്തിയത്. എന്നാൽ ബാങ്ക് അക്കൗണ്ടിലെ ബാക്കി തുക പരിശോധിച്ചപ്പോൾ സ്ക്രീനിൽ തെളിഞ്ഞത് 759,69,51,951 രൂപയാണ് (759 കോടിയിലധികം രൂപ). ആദ്യഘട്ടത്തിൽ ഇത് സാങ്കേതിക തകരാറാണെന്നാണ് അവിടെയുണ്ടായിരുന്നവർ കരുതിയത്.
എന്നാൽ പ�
#📳 വൈറൽ സ്റ്റോറീസ് #🕵️♂️ സാമൂഹിക വിഷയങ്ങൾ #👌 വൈറൽ വീഡിയോസ്