✍️ Novel
245 Posts • 1M views
#📙 നോവൽ -മുറ ചെറുക്കൻ..... 🔻 ഭാഗം_52 ✍️ രചന - Aysha akbar നിങ്ങള് പോയി കിടന്നോളു.... ഇനിയെന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം..... അവൾക്കരികിൽ തന്നെയിരിക്കുന്ന മീനുവിനെയും മുത്തശ്ശി യെയും തനൂജയേയും നോക്കി സച്ചുവത് പറയുമ്പോൾ ആർക്കും എഴുന്നേൽക്കാൻ മനസ്സില്ലെങ്കിൽ കൂടി അവരെഴുന്നേറ്റു പുറത്തേക്ക് നടന്നു...... എല്ലാവരും പുറത്തേക്കിറങ്ങിയതും അവനവളുടെ അടുത്തൊന്നിരുന്നു..... മെലിഞ്ഞ ആ കൈ വിരലുകളിൽ ഒന്ന് തലോടി..... മനസ്സിലേക്ക് തറഞ്ഞു കയറി നിൽക്കുന്ന ഇരുട്ടിൽ അവനാകെ അസ്വസ്തനായിരുന്നു...... സുന്ദരമായ ആ മുഖത്ത് നീലിച്ചു കിടക്കുന്ന പാടുകളിൽ അവന്റെ മനസ്സ് വല്ലാതെ നൊന്തു..... അന്ന് രാത്രി അവനുറങ്ങിയിരുന്നില്ല.... അവളുണരുവോളം തനിക്കതിനു കഴിയില്ലെന്നും അവനറിയാമായിരുന്നു.... അടഞ്ഞു കിടന്നിരുന്ന ആ മുറിക്കുള്ളിൽ മരുന്നിന്റെ ഗന്ധം തിങ്ങി നിറഞ്ഞു.... അവൻ പതിയെ ജന വാതിലൊന്ന് തുറന്നു.. പാതിരാ കാറ്റിന്റെ ഇളം തണുപ്പ് നന്ദ്യാർ വട്ട പൂക്കളുടെ ഗന്ധം പേറി അവരെ തേടിയെത്തി..... അവൻ ആകാശത്തു ഉദിച്ചു നിൽക്കുന്ന പൂർണ ചന്ദ്രനെ യൊന്നു നോക്കി..... നിലാവവളിൽ നിറഞ്ഞു നിൽക്കാനെന്ന വണ്ണം മുറിയിലെ ലൈറ്റവൻ ഓഫ് ചെയ്തു....... തടസ്സങ്ങളേതുമില്ലാതെ നിലാ വെളിച്ചം അകത്തേക്ക് വന്നു.... ആ വെളിച്ചത്തിൽ അവളങ്ങനെ കിടക്കുന്നത് അവൻ നോക്കി നിന്നു.... അപ്പോഴും അവൾ സഹിച്ച വേദന അവന്റെ ഹൃദയം കീറി മുറിക്കുന്നുണ്ടായിരുന്നു..... അന്ന് രാത്രി മുഴുവൻ അവനങ്ങനെയിരുന്നു...... ഉറങ്ങണമെന്ന് കരുതിയിട്ട് പോലും കഴിഞ്ഞിരുന്നില്ലെന്നതാണ് ശെരി.... ഉള്ള് അത്രത്തോളം പിടയുന്നുണ്ട്...... എല്ലാം അറിഞ്ഞിട്ടും അവളെ താൻ അവർക്കിട്ട് കൊടുക്കരുതായിരുന്നു.... ഓർക്കും തോറും അവൻ വിങ്ങി പ്പൊട്ടി.... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 മോനിതാ ആ മുറിയിലേക് കിടന്നോളു..... രാത്രി യിനി യാത്ര വേണ്ടാ........ ഗായത്രിയും അത്‌ തന്നെയാണല്ലോ പറഞ്ഞത്.... മുത്തശ്ശി ഋതി നോടായി അത്‌ ചോദി ക്കുമ്പോൾ അവൻ അതേയെന്ന അർത്ഥത്തിലൊന്നു തല കുലുക്കി...... എങ്കി ദേ.... ആ മുറിയിലേക് നടന്നോളു...... മുത്തശ്ശി യത് പറഞ്ഞതും ഋതിനാ മുറിയിലേക് നടന്നു..... അവൻ ചുറ്റുമോന്ന് നോക്കി..... മുറി വലിപ്പമുണ്ടെങ്കിൽ കൂടി എന്തോ ഒരു ഇടുക്കം തോന്നിയിരുന്നവന്... തന്റെ മുറിയിൽ മുകളിലേക്ക് നോക്കിയാൽ കാണുന്ന സീലിംഗ് ആണെങ്കിൽ ഇത് മരത്തിന്റെ പാനലിംഗ് ചെയ്തത് പോലെ എന്തോ ആണ്....... മരത്തിന്റെ വലിയൊരു കട്ടിലുമുണ്ട്........ അതിനോട് ചേർന്നൊരു തടിയലമാറയും.... ഋതിനാകെ ക്കൂടി ഒരു ബുദ്ധി മുട്ട് തോന്നി.... എങ്ങനെ ഇവിടെയൊരു രാത്രി കഴിച്ചു കൂട്ടുമെന്ന് അവനറിയില്ലായിരുന്നു..... തനിക്കാണെങ്കിൽ ഏ സി യില്ലാതെ ഉറക്കം വരില്ല..... അവൻ പൊടിപിടിച്ച ആ പഴയ ഫാനിലേക്കൊന്ന് നോക്കി..... അപ്പോഴാണ് വാതിൽ കടന്ന് ആരോ അകത്തേക്ക് വരുന്നതവൻ ശ്രദ്ധിച്ചത്..... തലയിണയും പിടിച് വാതിൽ പടിയിൽ നിൽക്കുന്നത് മീനുവായിരുന്നു..... അവൻ എന്തെന്ന അർത്ഥത്തിലൊന്ന് പുരികമുയർത്തി.... ദേ... തലയിണയും പുതപ്പും..... അവളത് പറഞ്ഞു കൊണ്ട് മുറിയിലേക് കയറി കട്ടിലിലേക്കത് വെക്കുമ്പോൾ ഋതിന് ദേഷ്യം വന്നിരുന്നു..... പുതച് കിടക്കാൻ മാത്രം ഏ സി യുണ്ടല്ലോ ഇവിടെ.. അവനൊരു പുച്ഛത്തോടെ അത്‌ പറയുമ്പോൾ മീനു അവന് നേരെയൊന്ന് തിരിഞ്ഞു...... ഇവിടെ പുതച്ചു കിടക്കാൻ ഏ സി വേണമൊന്നുമില്ല..... ദേ..... ഈ ജനലൊന്ന് തുറന്നാൽ മതി...... അതും പറഞ്ഞു മീനു ജന വാതിലൊന്ന് തുറന്നിട്ടു..... ആ.....പുറത്ത് മുഴുവൻ എയർ കണ്ടീഷൻ ചെയ്ത് അകത്തു ഒഴിവാക്കിയിരിക്കുക യായിരിക്കും അല്ലെ..... ഏ സി യുടെ തണുപ്പ് കുറക്കാൻ റിമോട്ട് ഇല്ലാന്നിട്ടാവും ഈ പുതപ്പല്ലേ........... ഋതിൻ നിറഞ്ഞ പുച്ഛത്തോടെ അതും കൂടി ചോദിക്കുമ്പോൾ മീനുവിന് ദേഷ്യം വന്നിരുന്നു...... താൻ വേണെങ്കിൽ പുതച്ചാൽ മതി.... നിന്നേ പുതപ്പിക്കാന്നിട്ട് എനിക്കെന്തോ കേടാന്നറിയുമോ..... അത്‌ വരെ പിടിച്ചു വെച്ചിരുന്നുന്നോരാ ആദിത്യ മര്യാദ മുഴുവൻ ഒരു നിമിഷം കൊണ്ടവളുടെ കയ്യിൽ നിന്ന് ചോർന്നൊലിച്ചു പോയിരുന്നു..... അവൾ ദേഷ്യം കൊണ്ട് വിറക്കുമ്പോൾ ഋതിനവളെ തന്നെ യൊന്നു നോക്കി..... എന്നാലും ഈ പുതപ്പിവിടെ തന്നെയിരുന്നോട്ടെ...... വെളുക്കുവോളം താനിതിൽ തൊട്ട് പോകരുത്.... അവൾ ദേഷ്യത്തോടെ പുറത്തേക്കിറങ്ങാൻ നിൽക്കും നേരം തിരിഞ്ഞു നിന്ന് താക്കീതെന്ന വണ്ണം അവനോടായത് പറയുമ്പോഴും അവനിൽ നിറഞ്ഞൊരു പുച്ഛം തന്നെയായിരുന്നു...... അവൾ പോയതും അവൻ മുറിയിലെ ഫാനിന്റെ സ്വിച്ചോന്നിട്ടു.... ഒരു ശബ്ദത്തോടെ അത്‌ പതിയെ കറങ്ങി തുടങ്ങി..... എങ്ങനെ നേരം വെളുപ്പിക്കുമെന്ന് അവനറിയില്ലായിരുന്നു..... കാറിൽ പോയി കിടന്നാലോ എന്നോർത്തു നിൽക്കുന്ന സമയത്താണ് ആ മുറിയിലാകെ സുഖമുള്ള തണുപ്പ് കൂടി ക്കൂടി വരുന്നത് അവനറിഞ്ഞത്...... പാടത്തു നിന്നും വീശുന്ന ആ തണുത്ത പാതിരാ കാറ്റ് അവനെയാകെ ക്കൂടി മരവിപ്പിച്ചിരുന്നു..... തൊട്ട് പോകരുതെന്നവൾ പറഞ്ഞിട്ട് പോയ ആ പുതപ്പിലേക്ക് അവന്റെ കൈ നീണ്ടു പോയത് യാന്ദ്രികമായിരുന്നു..... എപ്പോഴോ സുഖമുള്ള ഉറക്കത്തിലേക്ക് അവൻ വഴുതി വീണു പോയി.... ജനലിലൂടെ വെളിച്ചം മുഖത്തേക്ക് പതിച്ചപ്പോഴാണ് അവൻ എഴുന്നേൽക്കുന്നത്...... എഴുന്നേറ്റതും ചുറ്റുമോന്ന് നോക്കി.... അതേ.... താൻ കിടന്നയിടത്തെ കുറിച് ഇപ്പോഴാണ് ഓർക്കുന്നത്. ... ഓല ക്കീറുകൾക്കിടയിലൂടെ സ്വർണ രശ്മി അവന്റെ കണ്ണിൽ തറച്ചതും പുതപ്പ് മാറ്റി അവനെഴുന്നേറ്റു..... ഇവിടെ രാത്രി നിൽക്കാൻ പോലും തനിക്ക് വലിയൊരു താല്പര്യമുണ്ടായിരുന്നില്ല..... പക്ഷെ രാത്രി യിനി യാത്ര വേണ്ടെന്ന് മമ്മ പറഞ്ഞത് കൊണ്ട് മാത്രം നിൽക്കേണ്ടി വന്നതാണ്...... ഏ സി യില്ലാത്ത ഈ മുറിയിൽ എങ്ങനെ നേരം വെളുപ്പിക്കുമെന്ന് തനിക്കറിയില്ലായിരുന്നു ..... പുതപ്പ് കൊണ്ട് തന്ന ആ പെണ്ണിനോട് പുച്ഛമാണ് തോന്നിയത്...... എന്നാൽ തണുത്തുറഞ്ഞ ആ കാറ്റിന് ഏ സി യുടെ തണുപ്പിനെക്കാളൊത്തിരി സുഗമുണ്ടായിരുന്നു..... അവൻ ജനലിലൂടെ ഒന്ന് പുറത്തേക്ക് നോക്കി..... കുറച്ചപ്പുറത്തായി സ്വർണ നിറത്തിൽ കുളിച്ചു കിടക്കുന്ന നെൽ പാടങ്ങൾ വളരേ മനോഹരമായി അവന് തോന്നി..... അവയെ തട്ടി വന്നൊരിളം കാറ്റ് ഹൃദയത്തിലേക്ക് വീശിയത് പോലെ..... അവൻ കണ്ണുകളൊന്നടച്ചു ശ്വാസം ഉള്ളിലേക്ക് വലിച്ചു... ഫാക്ടറികളിലേ പുക പടലങ്ങളോ വാഹനങ്ങളിലെ എണ്ണ കത്തുന്ന മണമോ കലരാത്ത ആ ശുദ്ധ വായു ഉള്ളിലേക്ക് വലിച്ചെടുക്കാൻ അവനെന്തേന്നില്ലാത്തൊരു സുഖം തോന്നിയിരുന്നു...... അവൻ കണ്ണുകൾ അടച്ചു പിടിച്ചു രണ്ട് മൂന്ന് തവണ അത്‌ പോലെ ശ്വാസം വലിച്ചെടുത്തു കൊണ്ട് പതിയെ കൺ പോളകൾ അടർത്തി മാറ്റുമ്പോൾ കാണുന്നത് മുറ്റമടിക്കുന്ന ചൂലുമായി നിൽക്കുന്ന മീനു വിനെയാണ്....... രാത്രിയിലെ സംസാരത്തിലെ പരിചയമെന്ന വണ്ണം അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞതും ചിറി കോട്ടി കൊണ്ട് മീനു അവിടെ നിന്നും നടന്നിരുന്നു.... അപ്പോഴായിരുന്നു അവന്റെ ചൊടികൾ ശെരിക്കും വിടർന്നത്...... അവൻ പോലുമറിയാതെ ആ കണ്ണുകളൊന്ന് തിളങ്ങിയിരുന്നു........ 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 രാവിലെ മീനു വന്നു മുറിയുടെ വാതിൽ തുറക്കുമ്പോഴും സച്ചുവെന്തോ മരുന്നുകൾ ശെരിയാക്കുന്ന തിരക്കിലായിരുന്നു...... ഏട്ടാ.... നീയുറങ്ങിയിട്ടേയില്ലേ.... അവന്റെ വീർത്ത കൺ പോളകൾ കണ്ടൊരു വേദനയോടെയാണ് മീനുവത് ചോദിച്ചത്....... നീയാ..... പാത്രമിങ്ങെടുത്തെ.... അവളുടെ ചോദ്യം കേട്ടില്ലെന്ന വണ്ണം അവനത് പറഞ്ഞതും മീനുവാ പാത്രമെടുത്തു..... അവനെ കാണും തോറും മീനുവിന് വല്ലാത്ത വേദന തോന്നുന്നു ണ്ടായിരുന്നു... അതിലേറെ ഒന്നുമറിയാതെ കട്ടിലിൽ കിടക്കുന്നവളെ കുറിച്ചോർത്തും...... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 സച്ചു വാ...... കഴിക്കാം..... ഞാൻ പിന്നേ കഴിച്ചോളാം..... തനൂജ വന്ന് വിളിച്ചപ്പോൾ സച്ചു അതും പറഞ്ഞു കൊണ്ട് അവർ ക്ക് മുഖം കൊടുക്കാതെ തിരിയുമ്പോൾ അവനെ നിർബന്ധിക്കാൻ അവരുടെ അമ്മ മനസ്സ് വെമ്പിയെങ്കിലും അവന്റെ ഉള്ളിലെ നീറ്റൽ അവർക്ക് വ്യക്തമായിരുന്നു... ഒരു രാത്രി കൊണ്ട് അവന്റെ കണ്ണുകളേറേ കുഴിഞ്ഞു പോയിട്ടുണ്ട്.... മുഖത്താകെ മൂടി കെട്ടിയൊരു മൂകതയാണ്.... അവർ അധികം നിർബന്ധിക്കാതെ അവിടെ നിന്നും നടന്നിരുന്നു.... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഋതിൻ കഴിക്കാനിരുന്നതും മുമ്പിൽ നിരന്ന പലഹാരങ്ങൾ അവന്റെ മുഖമൊന്നു ചുളിച്ചിരുന്നു... നിവൃത്തി കേട് കൊണ്ടെന്ന വണ്ണം അവൻ അതെടുക്കാൻ തുടങ്ങിയപ്പോഴാണ് തനൂജ മറ്റൊരു പാത്രവുമായി വന്നത്..... അതിൽ ടോസ്റ്റ് ചെയ്ത ബ്രെഡും ന്യൂ ഡിൽസുമുണ്ടായിരുന്നു.... ഋതിൻ ഒരു അത്ഭുതത്തോടെ അവരെ നോക്കി...... മോനിതൊന്നും ശീലമുണ്ടാവില്ലല്ലോ....ഇഷാനി മോള് അങ്ങനെയായിരുന്നില്ല..... ഇവിടുത്തെ കടയിലും ഈ സാധങ്ങളൊക്കെ തന്നെയേ കിട്ടുകയുള്ളു..... അത്‌ വെച്ചു ദേ ഈ മീനു ഉണ്ടാക്കിയതാ..... തനൂജ ഏറെ സ്നേഹത്തോടെ അത്‌ പറയുമ്പോൾ വാതിലിനോട് ചാരി നിന്നിരുന്ന മീനുവിനെ അവനൊന്നു നോക്കി.... അവൾ അവന് നേരെയൊന്ന് ചിറി കോട്ടി അകത്തേക്ക് പോകുമ്പോൾ പേരറിയാത്തൊരു സുഖം മനസ്സിൽ തളം കെട്ടി നിൽക്കുന്നത് അവനറിഞ്ഞു.... ഇഷ്ടങ്ങൾ കണ്ടറിഞ്ഞു ചെയ്ത് തരുന്നതിന്റെ അകമ്പടി സ്നേഹം മാത്രമാണെന്ന് അവനോർത്ത് പോയി.... കുഴപ്പമില്ല..... തൊണ്ടയിൽ നിന്ന് നേർത്തൊരു ശബ്ദ മായാണ് പുറത്തേക്ക് വന്നതെങ്കിലും മനസ്സിലൊന്നാകെ ഒരു കുളിര് നിറഞ്ഞു നിൽക്കുന്നത് അവനറിയുന്നുണ്ടായിരുന്നു..... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഉച്ച വെയിൽ വീഴാൻ തുടങ്ങിയ ആ നേരം സച്ചു മരുന്നുകൾ തയ്യാറാക്കുന്ന തിരക്കിലാണ്....... കല്ലിൽ അരച്ചെടുത്ത ഇല ക്കൂട്ടുകൾ അവളുടെ നെറ്റിയിലൊന്ന് വെച്ചതും വേദന കൊണ്ടെന്ന പോൽ അവൾ പെട്ടെന്നൊന്നു ഞെരങ്ങി.... അവന്റെ നെഞ്ചും എന്തിനോ ഒന്ന് പിടച്ചു...... അവൻ പതിയെ വിരലുകൾ കൊണ്ടവളുടെ മുടിയിഴകളിൽ തലോടി.... കണ്ണ് നീർനെഞ്ചിൽ കനം കെട്ടി നിൽപ്പാണ്.... നെറ്റി ചുളിച്ചു കൊണ്ടവൾ വീണ്ടും വേദന പ്രകടിപ്പിക്കുമ്പോൾ കാണാൻ വയ്യെന്ന വണ്ണം അവൻ നിറഞ്ഞൊരു വിങ്ങലോടെ എഴുന്നേൽക്കാൻ തുടങ്ങിയതും പെട്ടെന്നായിരുന്നു ആ വിരലുകൾ അവന്റെ കയ്യിലൊന്നുരസിയത്.... അവന്റെ ഹൃദയം ഒരു നിമിഷം കൊണ്ടൊന്നു പിടച്ചു...... ഏറെ പ്രതീക്ഷയോടെ തന്നെ അവൻ പെട്ടെന്ന് തല തിരിച്ചതും കണ്ണുകൾ തുറന്ന് കിടക്കുന്ന അവളെ കണ്ട് അവന്റെ ഹൃദയമിടിപ്പ് വേഗത്തിലായി...... ശരീരം ആകെ ക്കൂടി തളരും പോലെ.... അപ്പോഴാവനെ നിയന്ത്രിക്കുന്ന വികാരത്തിന്റെ പേര് അവന് പോലും അറിയില്ലായിരുന്നു....... (തുടരും) അറിയാമല്ലോ നോമ്പായാൽ ഞാൻ എഴുതാറില്ല..... അത് കൊണ്ട് ഒരു turning പോയിന്റിൽ എത്തിക്കാം...... പോരെ..... Aysha Akbar #📔 കഥ
172 likes
15 comments 53 shares
#📙 നോവൽ - മുറ ചെറുക്കൻ...... 🔻 ഭാഗം _51 ✍️ രചന - Aysha akbar മുറിയിലെ ആ മരത്തിന്റെ കട്ടിലിൽ അവളെയവൻ കിടത്തുമ്പോൾ നെഞ്ചിലെന്തോ ഒന്ന് കീറി മുറിക്കുന്നത് അവനറിഞ്ഞു....... അവൻ അവളെയൊന്ന് നോക്കി...... പതിഞ്ഞ പുഞ്ചിരിയും വിടർന്ന കണ്ണുകളും കൊണ്ട് അത്ര മേൽ തന്നെ സന്തോഷിപ്പിച്ചിരുന്നവളാണ്...... പ്രണയം നിറഞ്ഞ ആ മിഴികളെക്കാൾ സുന്ദരമായ മറ്റൊന്നും താനിത് വരെ കണ്ടിട്ടില്ല..... ആ കണ്ണുകളിന്ന് പാതിയടഞ്ഞു കിടക്കുകയാണ്..... അപ്പോഴേക്കും അവർക്ക് പിറകെ എല്ലാവരും ആ മുറിയിലേക് കയറിയിരുന്നു.... സച്ചു അവളുടെ നെറ്റിയിലൊന്ന് തൊട്ടു.... കരി നീലിച്ചു കിടക്കുന്ന അവളുടെ നെറ്റിയിലൂടെ ഒരു വൈദ്യന്റെ രൂപത്തിൽ വിരലുകളോടിക്കുമ്പോഴും ഹൃദയം കാമുകനെന്ന പോൽ നീറുന്നുണ്ടായിരുന്നു..... അവൻ അവളുടെ തലയൊന്ന് തിരിച്ചു കൊണ്ട് മുറിവുകൾ നോക്കുമ്പോൾ നിറയാതെ പിടിച്ചു വെച്ചിരിക്കുന്ന കണ്ണ് നീർ അവന്റെ കൺ പോളകളിൽ കനം കെട്ടി നിന്നു........ വലിഞ്ഞു മുറുകി നിന്ന അവന്റെയാ ഭാവം അവിടെയുള്ളവർക്ക് പോലും അന്യമായിരുന്നു...... അവൻ അവളുടെ കൈ തണ്ട യിലെ നാഡി യൊന്നു പിടിച്ചു നോക്കി....... മുത്തശ്ശി മൂക്ക് ചീറ്റുന്ന ശബ്ദവും അമ്മയും മീനുവും തേങ്ങലടക്കുന്ന ശബ്ദവും അവന് കേൾക്കുന്നുണ്ടായിരുന്നു... അവന്റെ കണ്ണുകൾ അപ്പോഴും അവളിലാണ്..... പാതി ബോധത്തിൽ കിടക്കുന്നവൾ തന്റെ സാമീപ്യം ഒന്നറിഞ്ഞെങ്കിൽ എന്നവൻ അതിയായി ആഗ്രഹിച്ചു....... ഋതിനും എല്ലാം കണ്ടെന്ന പോൽ അങ്ങനെ നിൽക്കുന്നുണ്ട്..... കണ്ണ് നീർ കാഴ്ച മറക്കുന്ന ആ നേരം മനസ്സിന്റെ ബലഹീനതയിൽ കൂടെ കടന്ന് പോകാൻ ആവില്ലെന്ന് സച്ചു വിനറിയാമായിരുന്നു.... കാരണം മുമ്പിൽ കിടക്കുന്നത് തന്റെ പ്രാണ നാണ്..... ആ വിടർന്ന കണ്ണുകൾ തുറന്ന് കാണണമായിരുന്നവന്.... അവൻ മരുന്ന് കൂട്ടുകളെടുത്തു ചതച്ചു തുടങ്ങി .. അവളുടെയീ അവസ്ഥക്ക് കാരണമായ അയാളെയും ഇത് പോലെയിട്ട് ചതക്കാൻ അവന്റെ മനസ്സ് വെമ്പൽ കൊണ്ടു..... അപ്പോഴും പല്ലുകൾ കൂട്ടി പ്പിടിച്ചവൻ സ്വയം നിയന്ത്രിച്ചു..... കാരണം...... ഇപ്പൊ അതിനേക്കാൾ തനിക്ക് പ്രധാനം അവളാണ്..... അവളെ ജീവിതത്തിലേക്ക് കൊണ്ട് വരണമെന്നതാണ്..... നിങ്ങൾ..... പുറത്തേക്ക് നിന്നോളൂ.....ചികിത്സ തുടങ്ങണം..... അമ്മയും മുത്തശ്ശിയും അവൾ ക്കരികിൽ തന്നെയിരുന്നു തേങ്ങുമ്പോഴായിരുന്നു സച്ചുവത് പറഞ്ഞത്..... അവർ അവനെയൊന്ന് നോക്കി.... ആ ശബ്ദം കണ്ണ് നീർ കൊണ്ട് ഏറെ പരുക്കനായി മാറിയിരുന്നു..... ആരുടേയും മുഖത്തേക്കവൻ നോക്കുന്നില്ല..... പകരം മരുന്നുകളുണ്ടാക്കുന്ന തിൽ മാത്രമാണ് ശ്രദ്ധ.... കണ്ണുകളുടെ കാഴ്ച മറക്കുന്ന നേർത്തൊരു പാട അവനിൽ മൂടി ക്കെട്ടി നിന്നു..... അവന്റെയാ ഭാവത്തിൽ നിന്ന് തന്നെ അവർ തമ്മിലുള്ള ബന്ധം മുത്തശ്ശിക്കും തനൂജക്കും വ്യക്തമായിരുന്നു.. എങ്ങനെയെന്നോ എന്തെന്നോ അറിയില്ലെങ്കിൽ കൂടി അവരുടെ ആ ബന്ധത്തിന്റെ ആഴം ചുമന്നു തുടുത്ത അവന്റെ മൂക്കിൻ തുമ്പ് വിളിച്ചോതുന്നുണ്ടായിരുന്നു..... വികാരങ്ങളത്രയും അടക്കി പ്പിടിച്ചു നിൽക്കുന്ന അവന്റെ ഇങ്ങനെയൊരു ഭാവം ആദ്യമായായിരുന്നു അവർ കാണുന്നത്... ഓരോരുത്തരായി മുറിക്ക് പുറത്തേക്കിറങ്ങി... മോൻ വാ...... നമുക്ക് പുറത്തേക്ക് നിൽക്കാം... പോകും വഴി മുത്തശ്ശി ഋതിനെ കൂടി വിളിക്കുമ്പോൾ അവരുടെ വാക്കുകൾ നനഞ്ഞ് അവശമായിരുന്നു...... എല്ലാവരും മുറിയിൽ നിന്നിറങ്ങിയതും സച്ചു മുറിയുടെ വാതിലടച്ചു.... മുഖത്തിന്‌ പുറമെ കഴുത്തിലും മറ്റുമായി തിണർത്തൂ കിടക്കുന്ന പാടുകൾ അവനൊന്നു നോക്കി..... അവളിട്ടിരുന്ന ടോപ് മുകളിലേക്ക് അല്പമൊന്നുയർത്തി യതും അവൻ പെട്ടെന്ന് കണ്ണുകളൊന്ന് വെട്ടിച്ചു..... ആകെ ക്കൂടി ഒരു തരം വിറയൽ ശരീരത്തിലൂടെ കടന്ന് പോയത് പോലെ തോന്നിയവന്.... ആകെ ക്കൂടി നീലിച്ചു കിടക്കുന്ന അടിയുടെ പാടുകൾ കാണും തോറും അവന് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല......... അവൻ അവൾക്കടുത്ത് നിന്ന് പെട്ടെന്ന് എഴുന്നേറ്റു..... എത്ര പിടിച്ചു നിർത്തിയിട്ടു കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്...... അവൻ ഒരു കൈ കൊണ്ട് ചുണ്ടമർത്തി പിടിച്ചു നിന്നെങ്കിലും ഉള്ളിലെ വേവ് അങ്ങനെയൊന്നും തീരുന്നതായിരുന്നില്ല.... പിടിച്ചു വെച്ചിരുന്ന കണ്ണ് നീരെല്ലാം പുറത്ത് വന്ന ആ നിമിഷം അവന്റെ കരച്ചിലിന്റെ ശബ്ദവും പുറത്തേക്ക് വന്നു പോയിരുന്നു....... ഉള്ളിലെ വിങ്ങൽ പുറത്ത് കളയാനെന്ന വണ്ണം അവൻ അലറുമ്പോൾ ദേഷ്യം കൊണ്ടും സങ്കട കൊണ്ടും ചുമരിൽ ആഞ്ഞിടിച്ചിരുന്നു....... അവന്റെ ശബ്ദം പരിധി വിട്ട് പുറത്തേക്ക് വരുമ്പോൾ പുറത്ത് നിന്നവരെല്ലാം ഒരു നിമിഷമൊന്ന് ഭയന്നു...... ഒരു കൈ ചുമരിൽ വെച്ചു താഴേക്ക് നോക്കി നിൽക്കുമ്പോൾ അവന്റെ കണ്ണുകളിൽ നിന്ന് ധാരയായി കണ്ണ് നീരിറ്റി വീണു......... സച്ചു....... വാതിലിൽ മുട്ടി തനൂജ വിളിച്ചതും അവൻ കണ്ണുകൾ അമർത്തി തുടച്ചു...... അമ്മേ..... അവളുടെ ഡ്രെസ്സൊന്ന് മാറ്റി കൊടുക്കണം...... ദേഹത്താകേ മുറിവും ചതവുമുണ്ട്.....മരുന്ന് വെക്കണം....... വാതിൽ തുറന്ന പാടേ സച്ചു തനൂജയോടത് പറയുമ്പോൾ അവർ മറുത്തൊ ന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ അങ്ങനെ നിന്നു... കരഞ്ഞു കലങ്ങിയ അവന്റെ കണ്ണുകളിലുണ്ടായിരുന്നു അവളവന് എത്ര മാത്രം പ്രിയപ്പെട്ടവളാണെന്നതിനുള്ള ഉത്തരം...... അവളുടെ അവസ്ഥ യോർത്തു ഒരു നിമിഷം അവരുടെ നെഞ്ചും ഒന്ന് പിടച്ചു ........ തനൂജയും മീനുവും അകത്തേക്ക് കയറുമ്പോൾ സച്ചു ഋതിനെ യൊന്നു നോക്കി... അവനൊരു തരം നിർവികാരതയോടെ അങ്ങനെ നിൽക്കുകയാണ്..... കാരണം..... ഇവിടെ വരും വരെ അവൾ ആരോ ആയിരുന്നു..... അവൾക്ക് വേണ്ടിയാണ് താൻ ശബ്ദമുയർത്തിയത്..... എന്നാൽ ഇവിടെ വന്നപ്പോൾ താനോന്നുമല്ല അവൾക്കെന്ന് ബോധ്യമായത് പോലെ.... തങ്ങളെക്കാൾ കൂടുതൽ ഇവിടെയുള്ളവരാണ് അവളുടെ സ്വന്തക്കാരെന്ന് തോന്നി പ്പോയിരുന്നവന്..... നിന്റെ തന്തയോട് എന്റെ കൺ മുമ്പിൽ വന്നു പെടാതിരിക്കാൻ പ്രാർത്ഥിക്കാൻ പറഞ്ഞോ..... അയാളെ എന്റെ കയ്യിലെങ്ങാൻ കിട്ടിയാൽ തെങ്ങിൻ ചോട്ടിൽ കൂട്ടിയിട്ട് കത്തിക്കുമെന്ന് പറഞ്ഞേക്ക്....... സകല ദേഷ്യവും കടിച്ചമർത്തിയ സ്വരത്തിൽ സച്ചുവത് പറയുമ്പോൾ അവന്റെ കണ്ണിലെ ശൗര്യം ഒരുവേള ഋതിനെയും ഭയപ്പെടുത്തിയിരുന്നു...... കലങ്ങി മറിഞ്ഞ കണ്ണുകളിൽ ഒരു അഗ്നി ആളി കത്തുന്നുണ്ടായിരുന്നു... ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി നടന്നു പോകുന്നവനെ ഒരു നിമിഷം ഋതിൻ നോക്കി നിന്നു...... മമ്മ ഈ ചെയ്തത് വലിയൊരു ശെരിയാണെന്ന് അവന് ആ നിമിഷം തോന്നി.... കാരണം ഇഷാനി എന്നത് തങ്ങളെക്കാൾ ഇവരെ സംബന്ധിക്കുന്ന പ്രശ്നമാണെന്ന് അവനാ നിമിഷങ്ങൾ കൊണ്ട് മനസ്സിലായിരുന്നു.... അവന്റെ കണ്ണിലെരിയുന്ന അഗ്നിക്ക് പപ്പയെ ചുട്ടേരിക്കാനുള്ള ശക്തിയുണ്ടെന്ന് ഋതിന് വ്യക്തമായിരുന്നു.. അവളുടെ കാര്യത്തിൽ തനിക്കും മമ്മക്കും തോന്നാത്ത അത്രയും വേദന ഇവിടെയുള്ള ഓരോരുത്തർക്കും കാണുന്നത് തന്റെ തോന്നലാണോ യെന്ന് അവന് സംശയം തോന്നി..... തനൂജയും മീനുവും അവളുടെ ഡ്രസ്സ്‌ മാറ്റി കൊടുക്കുമ്പോൾ ആ ദേഹത്തു കണ്ട മുറിവുകൾ അവർക്കും സഹിക്കാൻ കഴിയുന്നില്ലായിരുന്നു...... ആർക്കും കണ്ട് നിൽക്കാവൂന്നതിനുപ്പുറമായിരുന്നു അവളുടെയാ അവസ്ഥ..... അയാളോരു അച്ഛൻ തന്നെയാണോ..... ഉള്ളിൽ നുരഞ്ഞു പൊന്തിയ അമർഷത്തെ കടിച്ചോതുക്കി തനൂജയത് ചോദിക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...... മുത്തശ്ശി നിർവികാരയായി അങ്ങനെയിരുന്നു.... എന്ത് നല്ലൊരു കുട്ടിയാ അവള്....... അതിനെയിങ്ങനെ തല്ലി ചതക്കാൻ അയാൾക്കെങ്ങനെ തോന്നി...... തനൂജ വീണ്ടുമത് പറഞ്ഞു വിതുമ്പുന്നത് കേട്ട് കൊണ്ടാണ് സച്ചു അങ്ങോട്ട് വന്നത്........ പ്രേമിച്ചു അതിന് മോഹം കൊടുത്തിട്ടുണ്ടേൽ ഇങ്ങനെ തല്ലി കൊല്ലാൻ ഇട്ട് കൊടുക്കരുതായിരുന്നു നീ.... വിളിച്ചിറക്കി കൊണ്ട് വന്നു കൂടായിരുന്നോ നിനക്ക്..... അവളുടെ അവസ്ഥ കണ്ട അതേ അമർഷത്തോടെ തനൂജ സച്ചുവിന് നേരെയത് ചോദിക്കുമ്പോൾ അവനൊന്നും മിണ്ടിയില്ല.... അത്‌ കേട്ടില്ലെന്ന വണ്ണം അവൻ മരുന്നുകളുണ്ടാക്കുന്നതിലേക്ക് തിരിഞ്ഞു.... തന്റെ മനസ്സിനെയും അസ്വസ്ഥമാക്കുന്നന്ത് അത്‌ തന്നെയാണ് ..... ഇതിനെല്ലാം കാരണം താനാണ്...... ഒന്നുകിൽ താനവളെ മോഹിപ്പിക്കരുതായിരുന്നു..... അല്ലെങ്കിൽ അവളെ കൂടെ കൂട്ടണമായിരുന്നു...... അവന്റെ നെഞ്ചിലെന്തോ ഒന്ന് തറഞ്ഞു നിന്നു.... ശ്വാസമെടുക്കാൻ കഴിയാതെയെന്ന വണ്ണം ഒരു കണ്ണ് നീർ അവന്റെ തൊണ്ടയിൽ കുരുങ്ങി നിന്നിരുന്നു....... വേദനിച്ചത് അവളൊറ്റക്കാണെന്ന് ഓർക്കും തോറും അവന് സ്വയം പുച്ഛം തോന്നി..... വേദനിക്കുന്ന ഓരോ നിമിശവും അവൾ തന്നെ ഓർത്തിട്ടുണ്ടാവില്ലേ.... ഓർക്കും തോറും അവന് അവനെ തന്നെ നഷ്ടപ്പെടുന്നത് പോലെ തോന്നിയിരുന്നു..... അവളുടെ വിടർന്ന കണ്ണുകളും പതിഞ്ഞ പുഞ്ചിരിയും അവന്റെ മനസ്സെറെ അസ്വസ്ഥമാക്കിയിരുന്നു.... അവൻ അരച്ചെടുത്ത മരുന്നെടുത്തു അവളുടെ നെറ്റിയിലെ മുറിവിൽ വെക്കുമ്പോൾ പാതി മയക്കത്തിലും അവളൊന്നു ഞെരങ്ങി...... വേദന കൊണ്ടവളുടെ നെറ്റി ചുളിയുമ്പോൾ നിറഞ്ഞൊഴുകിയിരുന്നവന്റെ കണ്ണുകൾ....... അവളെക്കാൾ അവന്റെ ഉള്ളായിരുന്നു വേധനിച്ചത്.... കണ്ണുകൾ അടച്ചു പിടിച്ചു കൊണ്ടവൻ ശ്വാസം വലിച്ചെടുത്തു.... എല്ലാം ഒതുക്കി പ്പിടിച്ചു കൊണ്ട് വീണ്ടും മുറിവുകളിൽ മരുന്ന് വെച്ചു കൊണ്ടേയിരുന്നു....... സഹായത്തിനെന്ന വണ്ണം മീനു കൂടെയുണ്ടായിരുന്നു.... അവളുടെ കണ്ണുകളും കരഞ്ഞു വീർത്തിട്ടുണ്ട്..... ആകെ ക്കൂടി ഒരു ശ്മശാന മുഖത അവിടെ നിറഞ്ഞു നിന്നു...... അവൾ കണ്ണുകളൊന്ന് തുറന്ന് അവളുടെ മുറിവുകളൊന്ന് ഭേദപ്പെടാനാണ് എല്ലാ മനസ്സുകളും കാത്തിരിക്കുന്നത്...... ഭൂമി ആകെ ക്കൂടി ഇരുട്ടിൽ പൊതിഞ്ഞിട്ടുണ്ട്..... ആ ഇരുട്ട് തന്നെയായിരുന്നു അവന്റെ മനസ്സിലും നിറഞ്ഞു നിന്നിരുന്നത്..... അവൾ വന്നതിൽ പിന്നേ അവൻ വെറുതെ ഇരുന്നിട്ടേയില്ല...... ഓരോ മരുന്നുകളുണ്ടാക്കുന്ന തിരക്കിലാണ്.... മുത്തഷി.... മമ്മ യാണ്‌.... അപ്പോഴാണ് ഫോണുമായി ഋതിൻ അങ്ങോട്ട് വരുന്നത് ...... മുത്തശ്ശി അത്‌ വാങ്ങി ചെവിയോട് ചേർത്തു..... എന്റെ മോളെ അവസ്ഥ കണ്ടില്ലേ അമ്മ....... അവളെ അവിടെ കൊണ്ട് വന്നാക്കിയതിന്റെ ഫലമാ...... എനിക്കവളെ തിരിച്ചു വേണം...... ഗായത്രി അത്‌ പറയുമ്പോൾ ദേഷ്യവും സങ്കടവും ഇട കലർന്നിരുന്നു..... അവർ തിരികെയൊന്നും പറഞ്ഞില്ല....... ആ വാക്കിൽ ഒരു കുറ്റ പ്പെടുത്തലിന്റെ ശബ്ദമുണ്ട്..... ഫോണിലൂടെയുള്ള ശബ്ദം അവിടെയുള്ള എല്ലാവരും കേൾക്കുന്നുണ്ടായിരുന്നു....... സച്ചു വിന്റെ രക്തം തിളച്ചു മറിഞ്ഞു....... അവർ അമ്മയുടെ കടമ ചെയ്തിരുന്നെങ്കിൽ അവൾ തന്നെ കാണുക പോലുമില്ലായിരുന്നെന്ന് പറയാൻ അവന്റെ നാവ് തരിച്ചു....... പക്ഷെ....... ഇപ്പൊ അവൾ തന്റെ കൈകളിലാ ണ്..... ഇനിഎന്ത് വേണമെന്ന് അവനറിയാമായിരുന്നു...... (തുടരും) Aysha Akbar #📔 കഥ
448 likes
29 comments 92 shares
#📙 നോവൽ - പ്രളയം... 🔻 പാർട്ട് _23 ✍️ രചന - Aniprasad. അടഞ്ഞു പോകുന്ന കണ്ണുകൾ വലിച്ചു തുറക്കാൻ നോക്കുമ്പോഴാണ് താൻ അന്തരീക്ഷത്തിലേക്ക് തനിയേ ഉയരുന്നതും, കൂടം കൊണ്ടടിയ്ക്കും വിധം മുഖത്ത്‌ അടി കിട്ടുന്നതും. അതോടെ വാസുക്കുട്ടൻ കുടിച്ച കള്ളെല്ലാം ആവിയായി പോയിരുന്നു. ഒരു കയ്യിൽ നിന്നും താൻ മറ്റൊരു കയ്യിലേക്ക് മാറ്റപ്പെട്ടപ്പോൾ അന്തരീക്ഷത്തിൽ ഒരു പിടിവള്ളി കിട്ടാനായി അവൻ കൈകൾ കൊണ്ട് ചുര മാന്തിയെങ്കിലും, എവിടെയും അവന്റെ കൈ വിരൽ തുമ്പ് തടഞ്ഞു നിന്നില്ല. അടുത്ത ക്ഷണം ആരൊക്കെയോ ചേർന്ന് വാസുക്കുട്ടനെ എടുത്ത്‌ വെളിയിലേക്ക് തള്ളി. മുറ്റത്ത്‌ നിൽക്കുന്ന തെങ്ങിൽ തട്ടി അവൻ നിലത്തേയ്ക്ക് വീണപ്പോൾ അവിടെ കിടന്ന് കൊണ്ട് വാതിൽ തുറന്ന് എസ്തപ്പാൻ വെളിയിലേക്ക് വരുന്ന കാഴ്ച കണ്ടു. പുറത്ത് ശത്രുക്കൾ ഉണ്ടേ ആശാനേ എന്നൊന്ന് വിളിച്ചലറണമെന്ന് അവന് തോന്നിയെങ്കിലും ശബ്ദം പുറത്തേയ്ക്ക് വന്നില്ല. മണ്ണിൽ കൈകൾ കുത്തി എണീൽക്കാൻ തുടങ്ങുമ്പോഴാണ് വാസുക്കുട്ടൻ ആ ചോര മരവിപ്പിയ്ക്കുന്ന കാഴ്ച കാണുന്നത്. വാതിലിന്റെ ഇടവും വലവും നിന്ന് ആജാനു ബാഹുക്കളായ രണ്ട് പേർ കയർ കൊണ്ട് ആശാന്റെ കഴുത്തിൽ കുരുക്കിട്ട് ഇരു വശത്തേയ്ക്കും വലിക്കുന്നു. എസ്തപ്പാന്റെ കഴുത്തിൽ ചുറ്റിയിരുന്നത് കയർ ആണെന്നാണ് അവന് തോന്നിയത്. എസ്തപ്പാൻ പ്രാണ രക്ഷാർത്ഥം ഇരു കൈകളും രണ്ട് വശത്തും നിൽക്കുന്നവർക്ക് നേരെ വീശുന്നുണ്ടെങ്കിലും അവർ അവന്റെ കൈപ്പാടിൽ നിന്നും അകന്നാണ് നിന്നത്. ഓരോ കാലും വീശി അവരുടെ മേൽ ഒരു പ്രത്യാക്രമണം നടത്താൻ എസ്തപ്പാൻ നോക്കുന്നെങ്കിലും അവർക്ക് മുമ്പിൽ അതൊന്നും വിലപ്പോകുന്നുണ്ടായിരുന്നില്ല. ഇടതു കാലിന്റെ മുട്ട് ചിരട്ട പൊട്ടിയ വേദനയുണ്ടായെങ്കിലും വാസുക്കുട്ടൻ എണീറ്റ് ആക്രമികളുടെ കണ്ണിൽ പെടാതെ നിന്ന് ഒരായുധത്തിനായി കണ്ണുകൾ കൊണ്ട് പരതി. തെങ്ങിൻ ചുവട്ടിൽ വീണുകിടന്ന ഒരു മടലാണ് വാസുക്കുട്ടന്റെ കണ്ണിൽ പെട്ടത്. അത് കയ്യിലെടുത്തതും അവൻ മിന്നൽ പോലെ വരാന്തയിലേക്ക് ഓടി ക്കയറി എസ്തപ്പാന്റെ ഇടതു ഭാഗത്ത്‌ നിന്ന താടിക്കാരന്റെ കയ്യിൽ ഒറ്റ യടി അടിച്ചു. വാസുക്കുട്ടന്റെ സർവ്വ ശക്തിയുമെടുത്തുള്ളഅടിയിൽ ഉണങ്ങിയ മടൽ മൂന്നോ നാലോ ആയി ഒടിഞ്ഞു ചിതറിപ്പോയി. അത്രയും മതിയായിരുന്നു എസ്തപ്പാന്. തന്റെ ഇടതു ഭാഗത്ത്‌ നിന്നവന്റെ പിടി ഒന്നയഞ്ഞതും എസ്തപ്പാൻ കയ്യുയർത്തി ആ ചങ്ങലയിൽ പിടിച്ചു തന്റെ അടുത്തേയ്ക്ക് ഒറ്റ വലി വലിച്ചു. ചങ്ങലയിൽ പിടിച്ചിരുന്ന അവൻ നില തെറ്റി പാഞ്ഞു വന്ന് എസ്തപ്പാന്റെ ശരീരത്തിൽ ഇടിച്ചു നിന്നു. ചങ്ങലയിൽ നിന്നുള്ള പിടി വിട്ട ശേഷം എസ്തപ്പാൻ ഇടതുകൈത്തണ്ട അവന്റെ കഴുത്തിലൂടിട്ട് വളച്ചു പിടിച്ചു. അവൻ കുതറിപ്പിടഞ്ഞു മാറാൻ നോക്കിയെങ്കിലും എസ്തപ്പാൻ അവന്റെ കഴുത്തിലുള്ള പിടി കൂടുതൽ മുറുക്കുകയാണ് ചെയ്തത്. ശ്വാസം മുട്ടിയുള്ള അവന്റെ അലർച്ച കേട്ടതോടെ മറ്റെയാൾ, ചങ്ങല എസ്തപ്പാന്റെ കഴുത്തിൽ നിന്ന് വലിച്ചെടുത്ത്‌ അവന്റെ ശിരസ്സിന് നേർക്ക് ആഞ്ഞു വീശി. ചങ്ങല ഒരു മൂളലോടെ തന്റെ നേർക്ക് ചീറി വരുന്നത് കണ്ടപ്പോൾ താൻ പിടിച്ചിരുന്ന മനുഷ്യനെ തൂക്കിയെടുത്ത്‌ പുറം തിരിച്ച് മുന്നിൽ ഒരു പരിച പോലെ നിർത്തി. ചങ്ങല കൊണ്ടുള്ള അടി അവന്റെ പുറത്തിനാണ് ഏറ്റത്. ഒറ്റയാൻ അലറു ന്ന ഒച്ചയിൽ അവനൊന്ന് അമറി. അത് കണ്ടതോടെ ചങ്ങല കയ്യിലിരുന്ന ആൾ പ്രകോപിതനായി. അവൻ തന്റെ തലയ്ക്ക് നേരെ ചങ്ങല വീശുമെന്ന് തോന്നിയപ്പോൾ എസ്തപ്പാൻ വലതു കൈകൊണ്ട് അവന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു പിന്നോട്ട് തള്ളിക്കൊണ്ട് പോയി ഭിത്തിയിൽ ചേർത്തു നിർത്തി. അതേ നിമിഷം തന്നെ അവൻ കാൽമുട്ട് ഉയർത്തി ആ ആക്രമിയുടെ നാഭിയ്ക്ക് ഒരു കുത്ത്‌ കുത്തി. "അമ്മേ."എന്ന് അലറി വിളിച്ചും കൊണ്ട് അവൻ നാഭിയ്ക്ക് കൈ താങ്ങി മുട്ടുകുത്തി വരാന്തയിലേക്ക് ഇരുന്നു. അടുത്ത നിമിഷം അവൻ അതേ പോലെ ചെരിഞ്ഞു സിമന്റ് തറയിലേക്ക് മറിഞ്ഞു. ചങ്ങല കൊണ്ട് പുറത്ത് അടിയേറ്റവന്റെ മുഖത്ത്‌ വലത്തേ കൈമുട്ട് കൊണ്ട് ഒരിടി ഇടിച്ച ശേഷം "ഇത്‌ ആരുടെ കൊട്ടേഷനാടാ നായിന്റെ മോനേ "എന്ന് എസ്തപ്പാൻ തിരക്കി. അവിടുത്തെ ഒച്ചയും, ബഹളവുമൊക്കെ കേട്ട് റോഡിൽ അങ്ങിങ്ങായി ആൾക്കാർ കൂടിയെങ്കിലും ആരും മുറ്റത്തേയ്ക്ക് ഇറങ്ങി വരാൻ ധൈര്യപ്പെട്ടില്ല. "നിന്റെ വായിൽ നാക്കില്ലേടാ തെണ്ടീ.. കാലണ പാരിതോഷികം തന്ന് ഏത് ചെറ്റയാടാ നിന്നെ ഈ പണിയ്ക്ക് വിട്ടത്.." എസ്തപ്പാൻ ദേഷ്യത്തോടെ ചോദ്യം ആവർത്തിച്ചെങ്കിലും അവൻ അത് കേട്ട മട്ടേ കാണിച്ചില്ല. അവൻ ഇരുകൈകൊണ്ടും ചങ്ങലയ്ക്ക് അടിയേറ്റ ഭാഗം മാന്താനും ചൊറിയാനും ശ്രമിയ്ക്കുകയായിരുന്നു. നെടുകെ അടിയേറ്റ ഇടത്ത്‌ ചങ്ങലകണ്ണികൾ തട്ടി ചോര പൊടിഞ്ഞു തുടങ്ങിയത് അവന്റെ കയ്യിൽ പുരണ്ടു. എസ്തപ്പാൻ കുനിഞ്ഞ് ചങ്ങല എടുത്ത്‌ കൈപ്പത്തിയിൽ ചുറ്റി അതുകൊണ്ട് അവന്റെ മുഖത്ത്‌ ഒരിടി ഇടിച്ചു. അതി ശക്തമായ താഡനം ഏറ്റ് അവന്റെ മുഖം, കവിളുൾപ്പെടെ ഒരു വശത്തേയ്ക്ക് കോടിപ്പോയി. "ഒറ്റ വട്ടമേ ഞാൻ ചോദിയ്ക്കൂ. ചോദിച്ചാൽ ഉടനടി എനിയ്ക്ക് മറുപടി കിട്ടിയിരിയ്ക്കണം. പറയെടാ, ആരാ നിങ്ങളെ ഈ നൂൽക്കംബിയും തന്ന് ഇവിടേയ്ക്ക് വിട്ടത്..." എസ്തപ്പാൻ വീണ്ടും കയ്യിൽ ചങ്ങല ചുറ്റുന്നത് കണ്ട് അവൻ എസ്തപ്പാനെ നോക്കിതൊഴുതു. "പറയെടാ എനിയ്ക്ക് വേണ്ടി ആരിട്ട ചൂണ്ടയാ ഇത്‌.. പെട്ടന്ന് പറഞ്ഞോണം. അല്ലെങ്കിൽ നിന്നെ ഇനി ഈ ജന്മത്ത്‌ നിന്റെ പെറ്റമ്മ പോലും കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത വിധമാക്കി വിടും ഞാൻ.." വഴിയിൽ നിന്നവരിൽ ആരൊക്കെയോയിറങ്ങി വന്ന് അവരെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് നോക്കിയ ശേഷം നിരാശയോടെ മുഖം ചലിപ്പിച്ചുകൊണ്ട് പോയി വഴിയിൽ നിൽപ്പായി. അവർക്ക് ഇനി നടക്കാൻ പോകുന്ന സംഭവവും നേരിൽ കണ്ടേ തീരൂ. എസ്തപ്പാൻ അവന്റെ കുനിഞ്ഞ് പോയ മുഖം കൈകൊണ്ട് ഉയർത്തിയപ്പോൾ എസ്തപ്പാന്റെ അടിയേറ്റ ഭാഗത്തെ മൂക്കിലൂടെ ചോരത്തുള്ളി ഒരു നൂൽ വണ്ണത്തിൽ ഒലിച്ചിറങ്ങി നിലത്തേയ്ക്ക് വീണു. "ഞാൻപറയാം.. ഇനിയെന്നെ ഒന്നും ചെയ്യല്ലേ.." അസ്പഷ്ടമായസ്വരത്തിൽ കാറ്റൂതും പോലെ അവൻ പറഞ്ഞു. "ഷാജനാ.. ഷാജനാ ഞങ്ങളെ ഇങ്ങോട്ട് അയച്ചത്... ഷാജൻ പറഞ്ഞിട്ടാ..." വളരെ ആയാസപ്പെട്ടാണ് അവനിൽ നിന്നും വാക്കുകൾ പുറത്തേയ്ക്ക് വന്നത്. "ഷാജനോ.. ഏത് ഷാജൻ.." എസ്തപ്പാന് ആളേ മനസിലായില്ല. "പീലിപ്പോസ്മുതലാളിയുടെ മകനാ ഷാജൻ.. ആശാൻ ചെന്ന് പള്ളിയ്ക്കകത്ത്‌ കയറി മനസമ്മത ചടങ്ങ് കൊളമാക്കിയില്ലേ.. ആ പെൺകുട്ടിയുടെ ആങ്ങള ചെക്കനാ ണ് ഇപ്പറഞ്ഞ ഷാജൻ." വാസുക്കുട്ടൻ വിശദമാക്കി. "ഓ. അവനാണോ ഷാജൻ.. എങ്കിലിനി ബാക്കി പണി അവനുള്ളതാണല്ലോ..." "ആശാനേ..." എസ്തപ്പാൻ പറയുന്നത് കേട്ട് വാസുക്കുട്ടൻ ഭീതിയോടെ വിളിച്ചു. എസ്തപ്പാൻ മുഖം തിരിച്ച് അവനെ നോക്കി. "ഷാജൻ, ആശാൻ വിചാരിക്കും പോലുള്ള ആളേയല്ല.പീലിപ്പോസ് മുതലാളിയുടെ നേർ വിപരീതമാ ഷാജന്റെ സ്വഭാവം.. അവന്റെ കയ്യിലില്ലാത്ത പോക്രിത്തരങ്ങളില്ല..." "ഓ.. അപ്പോൾ വില്ലനാ ആള്. അല്ലേ.. എനിയ്ക്കീ വില്ലന്മാരെ പണ്ടേ ഭയങ്കര ഇഷ്ടമാടാ വാസുക്കുട്ടാ. എവിടെങ്കിലും വച്ച് ഒരു വില്ലനെ കണ്ട് മുട്ടാൻ ഇടയായാൽ ഞാനങ്ങോട്ട് വിട്ടു കളയത്തേ ഇല്ല.. എന്തോ എനിയ്ക്കപ്പോൾ തന്നെ അവനെ കാണാൻ കൊതിയാവും.. ഈ പീലിപ്പോസ് മുതലാളിയുടെ വീടെവിടാടാ വാസുവേ... കൊടുവത്തൂരിന്റെ ഏത് ദിക്കിലായിട്ട് വരും ആ വന്യ മൃഗത്തിന്റെ ഗുഹ." അവിടെ നിന്നുകൊണ്ട് ഇരുട്ടിൽ എസ്തപ്പാൻ ചുറ്റിനും നോക്കി. "ആശാനേ.. ആശാൻ എന്ത് ചെയ്യാൻ പോവാ.." വാസുക്കുട്ടൻ ഭീതിയോടെ അയാളെ നോക്കി. "ഇവന്മാരെ ഇവിടിങ്ങനെ ഇട്ടിരുന്നാൽ മതിയോ.. രാത്രിയിൽ ഇവിടെ കിടന്ന് രണ്ടെണ്ണവും ചത്തു കെട്ടു പോയാൽ നാളെ പോലീസ് വരുമ്പോ ആര് സമാധാനം പറയും..." "നമുക്കിവരെ എടുത്ത്‌ റോഡിൽ ഇട്ടേക്കാം. അവന്മാർക്ക് എണീറ്റ് നടന്നു പോകാൻ പറ്റുമ്പോ എവിടേയ്ക്കാണെന്ന് വച്ചാൽ പൊയ്ക്കോളും." "അവന്മാർ എണീറ്റ് പോകാൻ ത്രാണിയില്ലാതെ അവിടെ കിടന്ന് ചത്താലും ഞാൻ വേണ്ടേ സമാധാനം പറയാൻ.. കാരണം ഈ രാത്രി ഇവന്മാർ വന്ന് എന്നോട് ഏറ്റുമുട്ടുന്നത് ഈ നാട്ടിലെ ചിലരെങ്കിലും കണ്ടതാ.. അവർ പോലീസിന് മൊഴി കൊടുക്കില്ലേടാ വാസൂ.." "പിന്നെന്തു ചെയ്യാനാ ആശാന്റെ പ്ലാൻ." വാസുക്കുട്ടന്റെ നെറ്റി ചുളിഞ്ഞു. എസ്തപ്പാൻ എന്തോ മനസ്സിൽ കണ്ടിട്ടുള്ള ഒരു സംസാരമാണ് ഇതെന്ന് അവന് മനസിലായി. "കടിച്ചപാമ്പിനെ കൊണ്ട് വിഷമിറക്കിയ്ക്കുക എന്നൊരു ഏർപ്പാടുണ്ട്. നീ കേട്ടിട്ടുണ്ടോടാ വാസൂ അത്.. ഇല്ലെങ്കിൽ കണ്ടോ.. ആ കാഴ്ച നിനക്ക് ഞാൻ കാണിച്ചു തരാം.." "ആശാനേ..." അവൻ പേടിയോടെ വിളിച്ചു. "നീ പേടിയ്ക്കേണ്ടെടാ.. ഷാജനല്ല അവന്റെ മുൻ തലമുറക്കാർ വരെ വരും ഇവിടെ ഇവന്മാരെ ചുമന്നോണ്ട് പോകാൻ... വന്നില്ലെങ്കിൽ എസ്തപ്പാൻ വരുത്തും ഇവിടെ.. എന്നേ ഈ നാട്ടിലെത്തിച്ചത് പീലിപ്പോസ് മുതലാളിയുടെ മകളാണ്.. ഇവിടെ നിന്നും എന്നേ പീലിപ്പോസ് മുതലാളിയുടെ വീട്ടിലെത്തിയ്ക്കാൻ പോണത് അയാളുടെ മകനും... അവൻ വന്ന് തലയിൽ ചുമന്ന് എടുത്തോണ്ട് പോണം രണ്ടെണ്ണത്തിനെയും ഇവിടുന്ന്.. കൊണ്ടുപോയാൽ മാത്രം പോരാ ഏത് കാട്ടിൽ നിന്ന് ഇതിനെ പിടിച്ചും കൊണ്ട് വന്നോ അവിടെ തന്നെ കൊണ്ട് പോയി കളയുകയും വേണം..." "ആശാനേ.. ഈ അസമയത്ത്‌ പീലിപ്പോസ് മുതലാളിയുടെ വീട്ടിലേക്ക് പോകല്ലേ... നമ്മുടെ കയ്യിൽ നിൽക്കില്ല അത്.." "കയ്യിൽ നിൽക്കുമോ ഇല്ലയോ എന്ന് നിനക്കുഞാൻ കാണിച്ചു തരുന്നുണ്ട് വാസുക്കുട്ടാ.. പീലിപ്പോസ് മുതലാളിയുടെ മകന് ഈ അസമയത്ത്‌ എന്റെ വീട്ടിലേക്ക് എന്നേ കൊലപ്പെടുത്താനായി വാടക ഗുണ്ടകളെ അയയ്ക്കാൻ നിയമമുണ്ടെങ്കിൽ അതേ അസമയത്ത്‌ പീലിപ്പോസ് മുതലാളിയുടെ വീട്ടിൽ ചെന്ന് കേറാൻ എനിയ്ക്കും നിയമമുണ്ട്... നീ ഇവിടിരുന്നോ.. ഇവന്മാർക്ക് കാവല്.. ദാ.. ഇത് വച്ചോ.." തന്റെ കയ്യിലിരുന്ന ചങ്ങല എസ്തപ്പാൻ വാസുക്കുട്ടന്റെ മുമ്പിലേക്ക് ഇട്ട് കൊടുത്തു. "നീ പറയാതെ ഇവന്മാർ ഇവിടുന്ന് ചലിച്ചിട്ടുണ്ടെങ്കിൽ എടുത്ത്‌ വീശിയേക്കണം. കണ്ണോ, മൂക്കോ, കാതോ, പല്ലോ.. എന്താണെന്ന് വച്ചാൽ അടിച്ചു തകർത്തു കളഞ്ഞേക്കണം." വാസുക്കുട്ടന് വേണ്ട നിർദേശം കൊടുത്ത ശേഷം അവൻ റോഡിലേക്ക് നടന്നു കയറി. അവിടെ നിന്നവർ അവൻ വന്നപ്പോൾ ഇരു വശത്തേയ്ക്കും വഴിയൊഴിഞ്ഞു കൊടുത്തു. "ഈ രാത്രി ഇവിടെന്തെങ്കിലുമൊക്കെ നടക്കും.." എസ്തപ്പാൻ നടന്നു പോകുന്നത് നോക്കി നിന്ന കൊച്ച് രാജു തന്നത്താൻ പറഞ്ഞു. "എന്ത് നടക്കാൻ.. അവൻ പോയി കേറാൻ പോണത് പുലിമേടയിലേക്കാണെന്ന് ഇനിയേ അവൻ അറിയൂ.." "എന്തോന്ന് പുലിമട.. പീലിപ്പോസ് മുതലാളിയുടെ മകളുടെ കെട്ട് കലക്കി കളഞ്ഞിട്ട് പുഷ്പ്പം പോലെ ഇവിടെ താമസിച്ചിരുന്നതാ അവൻ.. പീലിപ്പോസ് മുതലാളിയേയോ അയാളുടെ ഗുണ്ടകളെയോ ആരെയും പേടിയ്ക്കാതെ.. ആ അവനാണോ അങ്ങേരെടെ മകനെ പേടിയ്ക്കുന്നത്. നമുക്ക് കാത്തിരുന്നു കാണാം." "കാണാം.. അവനവിടുന്ന് ജീവനോടെ പോന്നിട്ടുണ്ടെങ്കിൽ.." അങ്ങനെ പോയി അവിടെ കണ്ട് നിന്നവരുടെ അഭിപ്രായ പ്രകടനങ്ങൾ.. ♦️ മേരിയമ്മ വന്നു നോക്കുമ്പോൾ ഷാജൻ സിറ്റൗട്ടിൽ ഇരുന്ന് ആരോടോ ഫോണിൽ സംസാരിച്ച് കൊണ്ടിരിയ്ക്കുകയാണ്. അവർ പോയിട്ട് അൽപ്പസമയം കഴിഞ്ഞു വരുമ്പോഴും ഫോണിലൂടെയുള്ള ഷാജന്റെ സംസാരം അവസാനിച്ചിട്ടില്ല. "നിനക്ക് നിന്റെ റൂമിൽ പോയിരുന്നു സംസാരിയ്ക്കാൻ വയ്യേ ഷാജാ... എനിയ്ക്ക് വാതിലടയ്ക്കണം.." അവർ പുറത്തേയ്ക്കുള്ള വാതിൽക്കൽ നിന്ന് കൊണ്ട് പറഞ്ഞു. "മമ്മി പോയി കിടന്നോ. വാതിൽ ഞാൻ അടച്ചോളാം." ഷാജൻ കാതിൽ നിന്ന് ഫോൺ മാറ്റിപ്പിടിച്ചു കൊണ്ട് പറഞ്ഞു. "പിന്നേ.. നീ അടച്ചു... നീ എന്നൊക്കെ അങ്ങനെ പറഞ്ഞിട്ടുണ്ടോ അന്നെല്ലാം നീ ഉറക്കം വരുമ്പോ വാതിലടയ്ക്കാതെ പോയി കിടക്കുവാ പതിവ്.. എണീറ്റ് വാ മോനേ.. പോയി കിടക്കാൻ നോക്ക്.." അവർ പറഞ്ഞെങ്കിലും ഷാജൻ അത് കേൾക്കാത്ത ഭാവത്തിൽ വീണ്ടും ഫോണിൽ സംസാരിച്ചു തുടങ്ങി. മേരിയമ്മ മകനെ ഒന്ന് നോക്കിയ ശേഷംതിരികെ നടക്കാൻ തുടങ്ങുമ്പോഴാണ് ഗേറ്റിനരികെ ഒരാൾ രൂപം നിൽക്കുന്നത് പോലെ കാണുന്നത്. അവർ സംശയത്തോടെ വീണ്ടും നോക്കവേ ഗേറ്റിൽ കാട്ടാനതുമ്പിക്കൈ ചുറ്റി പ്പിടിച്ചു ഉലയ്ക്കും പോലെ ഉച്ചത്തിൽ ഒന്ന് ഉലയുന്നത് കണ്ടു. അതിനേ തുടർന്ന് ഇരുമ്പും, ഇരുമ്പും കൂട്ടി ഉരയുന്ന ഒച്ച.. ഗേറ്റിന്റെ പാളികൾ ഇരു വശത്തേയ്ക്കും മലർക്കേ തുറന്ന് മാറുന്നത് കണ്ട് ഷാജൻ പോക്കറ്റിൽ തപ്പി, തിര നിറഞ്ഞ റിവോൾവർ അവിടെ തന്നെയുണ്ടെന്ന് ഉറപ്പിച്ചിട്ട് മുറ്റത്തേക്കിറങ്ങി ചെന്നു. (തുടരും) #📔 കഥ
88 likes
2 comments 22 shares