✍️ Novel

244 Posts • 1M views
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _127 ✍️ രചന - ജിഫ്ന നിസാർ.. 💥 ഒരു മാസം.. അത്രയും നാളത്തെ കാര്യമല്ലേ ഡാ.. നീയൊന്ന് അഡ്ജസ്റ്റ് ചെയ്യൂ.. " ഗൂഢമായൊരു ചിരിയോടെയാണ് അശോകൻ പറയുന്നത്. അയാൾക്കൊപ്പിച്ചു തുളസിയും. എന്തായാലും തനിക്കൊന്നുമില്ല.. ഞാൻ നിങ്ങളുടെ രണ്ട് പേരുടെയും ടീമിലില്ല എന്നൊരു ഭാവത്തിലാണ് കാർത്തുവിന്റെ നിൽപ്പ്. ഒക്കെക്കൂടി കാശിയാകെ ധർമ്മസങ്കടത്തിൽ പെട്ടത് പോലെയാണ്. ചെയ്യാമെന്ന് പറയാനും ചെയ്യില്ലെന്ന് പറയാനും വയ്യ. കാര്യം അത്ര നിസാരവുമല്ല. ഒരു മാസം എന്നൊക്കെ പറയുമ്പോൾ.. അശോകനും തുളസിയും കൂടിയൊരു ട്രിപ്പ്‌.. വെറുമൊരു ട്രിപ്പ്‌ അല്ലത്. എണ്ണം പറഞ്ഞ വിദേശ രാജ്യങ്ങളിൽ കൂടിയൊക്കെ ഒന്ന് വിസിറ്റ് ചെയ്തു വരാൻ അയാൾക്കുള്ള മോഹം. പക്ഷേ എന്ന് തിരികെ വരുമെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല. പ്രശ്നം അതല്ല.. അത്രയും ദിവസം അയാളുടെ ബിസിനസ് സാമ്രാജ്യം ആരെ ഏല്പിക്കും എന്നതാണ്. ഒടുവിൽ കാശിക്കാണ് അതിന്റെ ഇൻചാർജ് വന്നു ചേർന്നതും. അവനെ കൊണ്ടത് കഴിയുമോ എന്ന് തുളസിക്കൊരു സംശയമുണ്ടായിരുന്നു. ഇത് വരെയും ബിസിനസ് മേഖലയിലൊന്നും ജോലി ചെയ്യാത്ത കാശിയുടെ കാര്യത്തിൽ അവരുടെ ആ ആശങ്ക ന്യായവുമാണ്. പക്ഷേ അശോകന് ഉറപ്പുണ്ട്.. വളരെ പെട്ടന്ന് തന്നെ അവനത് പഠിച്ചേടുക്കുമെന്ന്. കാശിനാഥൻ എന്താണെന്നും എങ്ങനെ ആണെന്നും അയാളോളം അറിഞ്ഞത് വേറെ ആരുണ്ട്.! അത് കൊണ്ട് തന്നെ ആ കാര്യത്തിൽ അശോകന് ആശങ്ക ലവലേശം പോലുമില്ല. അതുമല്ല.. ഒരുപാട് പ്രാവശ്യം.. ഒരുപാട് രീതിയിൽ പറഞ്ഞു നോക്കിയിട്ടും കാശി അനുകൂലമായൊരു മൂളൽ പോലും കൊടുക്കാത്ത ഒരു കാര്യം.. അതവന്റെ കയ്യിലെക്ക് ഏല്പിക്കാൻ ഇതിനോളം നല്ലൊരു സാഹചര്യം ഇനി വരാനുമില്ല. തിരക്കുകളും ഓട്ടവും.. ഒന്ന് വിശ്രമിക്കാൻ അയാളും കൊതിച്ചു പോകുന്നുണ്ട്. എല്ലാം മഹേഷിന് ഏല്പിച്ചു കൊടുത്തു കൊണ്ടൊന്നു സ്വസ്ഥമാകണം എന്നുള്ള പ്ലാൻ.. അത് പല വഴിക്കായി ചിതറി പോയിരിക്കുന്നു. ഇനിയിപ്പോ കാശിയെ തന്റെ വഴിയിൽ കൊണ്ട് വരാനുള്ള അയാളുടെ ഐഡിയ കൂടിയാണ് ഈ യാത്രക്ക് പിന്നിൽ.. പക്ഷേ അശോകേട്ടാ. ഞാൻ എങ്ങനെ.. അതും ഇത്രയും വലിയൊരു കാര്യം. എനിക്കിതിൽ യാതൊരു പരിചയവും ഇല്ലെന്ന് നിങ്ങൾക്കറിയാലോ.. എന്നിട്ടും.. എനിക്കിത് ശെരിയാവും എന്ന് തോന്നില്ല. " കാശി അവന്റെ എതിർപ്പ് തുറന്നു പറയുക തന്നെ ചെയ്തു. പക്ഷേ ആദ്യത്തെ പോലൊരു കടുപ്പമില്ലതിനും. കാരണം എല്ലാത്തിൽ നിന്നും ഒന്നൊഴിഞ്ഞു ഫ്രീ ആക്കാൻ കൊതിക്കുന്ന അശോകന്റെ മനസ്സ്. അതവന് അറിയാമല്ലോ. അവനും കാണുന്നതാണ് അയാളുടെ ആ ഓട്ടം.. അതിൽ നിന്നൊരു മോചനം വേണമെന്ന് ആഗ്രഹം.. അതൊരു നിസ്സാരതയല്ല. പക്ഷേ അതൊന്നുമല്ല അവന്റെ പ്രശ്നം. താനാ വലിയ ബിസിനസ് സാമ്രാജ്യം എങ്ങനെ മാനേജ് ചെയ്യുമെന്നാണ്. "അതിന് നീ ഒറ്റക്കല്ലല്ലോ.. അവിടെ എത്രയോ സ്റ്റാഫ് ഉണ്ട്.. അതും എക്സ്പീരിയൻസ് ഉള്ളവർ തന്നെ.പിന്നെ എന്റെ മാനേജർ.. അവരെല്ലാം നിന്നെ ഹെല്പ് ചെയ്യും. എന്നോട് എങ്ങനെ ആണോ അങ്ങനെ തന്നെയാവും ഇനി മുതൽ നിന്നോടും. ഞാനെല്ലാം വിശദമായിട്ട് തന്നെ അവരോട് പറഞ്ഞു കഴിഞ്ഞു. ഇനി നീയങ്ങോട്ട് ചെന്നാൽ മതി.. കാര്യമായ ജോലിയൊന്നും ഇല്ലെടാ.. എല്ലാത്തിനും നിന്റെ ഒരു മേൽനോട്ടം മാത്രം മതിയാവും. പിന്നെ അതൊന്നും ചെയ്ത് നിനക്കൊരു പരിചയവുമില്ല എന്നൊന്നും പറയേണ്ട.. എന്റെ കൂടെ ഉണ്ടായിരുന്ന ടൈമിലും ബസ് ട്രാൻസ്പോർട്ട് ഏരിയ മൊത്തം നീയല്ലേ കൊണ്ട് നടന്നിരുന്നത്. എക്സ്പീരിയൻസ് ആയിട്ടുള്ള ഒരാളെ പോലെ.. എനിക്കൊരിക്കലും ഒന്നും പറഞ്ഞു തരാനില്ലാത്ത വിധം പെർഫെക്ട് ആയിട്ട് തന്നെ.. അപ്പോൾ ഇതും നിന്നെ കൊണ്ട് പറ്റും കാശിനാഥ.. നീയൊന്ന് ട്രൈ ചെയ്ത് നോക്കെടാ.. എനിക്ക് നിന്നെ എന്നോളം വിശ്വാസമാണ്. എന്റെ ശേഷം ഞാനായിട്ട് നീയുണ്ടാവും.. എനിക്കുറപ്പുണ്ട്.." അതീവ സ്നേഹത്തോടെ അശോകൻ അവനെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ടാണത് പറയുന്നത്. കേൾക്കുന്ന ആർക്കും അത് തള്ളി കളയാൻ കഴിയാത്ത വിധത്തിൽ സ്നേഹം നിറഞ്ഞൊരു ആക്ഞ്ഞ കൂടി അതിൽ നിറഞ്ഞു നിൽപ്പുണ്ട്. ഞാനെന്ത് വേണം എന്നൊരു നോട്ടം അവൻ കാര്ത്തുവിന് നേരെ നോക്കി. അവളൊന്നും മിണ്ടാതെ കൈ വിരൽ ഉയർത്തി കാണിക്കുക മാത്രം ചെയ്തു. കാരണം കാശ്ശിക് ഇഷ്ടമല്ലങ്കിൽ പോലും അശോകൻ അത്രയും കാര്യമായി പറയുമ്പോൾ അതെങ്ങനെ കണ്ടില്ലെന്ന് നടിക്കും എന്നത് തന്നെയായിരുന്നു അവളുടെ മനസിലും. അതല്ലങ്കിൽ ഒരിക്കലും കാശ്ശിക്കിഷ്ടമില്ലാത്തൊരു കാര്യം ചെയ്യാൻ അവൾ കൂട്ട് നിൽക്കില്ല. "നീ ടെൻഷൻ ആവാതെടോ.. കാശി. എല്ലാം നിനക്കൊന്ന് പരിചയപ്പെടുത്തിയിട്ട് മാത്രമേ ഞാൻ പോകൂ അത് പോരെ.." കാശിയുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് അശോകൻ ചിരിയോടെ പറയുമ്പോൾ അവനും ചിരിക്കുക മാത്രം ചെയ്തു. എങ്കിലും എതിർപ്പൊന്നും പറഞ്ഞില്ലല്ലോ എന്നൊരു ആശ്വാസമുണ്ടായിരുന്നു അയാൾക്ക്. 💜💜 നിന്റച്ഛൻ നൈസ് ആയിട്ടെനിക്കൊരു പണി തന്നതാടി കുഞ്ഞാറ്റ കിളി.. " അന്ന് രാത്രി കിടക്കുമ്പോൾ കാർത്തുവിനെ അടക്കി പിടിച്ചു കൊണ്ട് തന്റെ മനസ്സിൽ തോന്നിയത് കാശി തുറന്നു പറഞ്ഞു. "അതെനിക്കറിയാലോ.." അവൾക്കും ഒരു കുറുമ്പ്.. "എന്നിട്ടാണോടീ പിശാച്ചെ അപ്പൊ ഒന്നും മിണ്ടാതെ നിന്നത് നീ.." അവൻ കണ്ണുരുട്ടി. "നിങ്ങളെ പോലെ തന്നെ എന്റച്ഛനേം എനിക്കൊരുപാട് ഇഷ്ടമാണെന്റെ കാശി നാഥാ." അതിലുണ്ടായിരുന്നു എല്ലാം. "അച്ഛനും മോളും കണക്കാ. രണ്ടും എനിക്കെങ്ങനെ പണി തരാം എന്നോർത്ത് നടപ്പാണ്.. അവനൊരു ചൊടിയോടെ പറഞ്ഞു കൊണ്ട് അവളിൽ നിന്നും അകന്നിരുന്നു. "സ്നേഹം കൊണ്ടല്ലേ മുത്തേ.." കാർത്തു അവനിലേക്ക് തന്നെ പറ്റി ക്കൂടി. "എന്നെ കൊണ്ട് പറ്റും ന്ന് തോന്നുന്നില്ല ടീ.. റിസ്ക്കാണ്.." അവനൊരു നെടുവീർപ്പോടെ പറഞ്ഞു. "റിസ്ക് എടുത്തവരെ ലൈഫിൽ വിജയിച്ചിട്ടുള്ളു.. അവളോർമ്മിപ്പിച്ചു. ഒടുക്കം എല്ലാം കുളമായി എന്നെ കുറ്റം പറഞ്ഞാലാണ്.. അച്ഛനും മോളും എന്റെ തനി കൊണം കാണുന്നത്.." കാർത്തു ഒന്നും പറയാതെ ഗൂഡമായൊരു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു. അതല്ലെടി.. എനിക്കൊരു സംശയം.. " കാശി അവളുടെ മുഖം പിടിച്ചിയർത്തി കൊണ്ട് പറഞ്ഞു. എന്ത്.. നമ്മളല്ലേ ശെരിക്കും ഹണിമൂൺ ട്രിപ്പ്‌ പോണ്ടത്.. ഇതിപ്പോ നമ്മുക്ക് പകരം നിന്റച്ഛനും അമ്മയും പോണതാണോ. അതോ മോളെ ലോകം ചുറ്റി കാണിക്കാത്ത കെറുവ് അങ്ങേര് എന്നോട് കാണിക്കുന്നതാണോ.. ഒരു മാതിരി മധുരപ്രതികാരം എന്നൊക്കെ പറയാറില്ലേ.. അത് പോലെ.. " ഇത്പ്പോ ഒരു സംശയം എന്ന് പറഞ്ഞിട്ട് ഒത്തിരി ആയല്ലോ.. " കാർത്തുവിന് അപ്പോഴും ചിരിയാണ്. അത് കണ്ടിട്ട് അവനും ചിരി വന്നു.. "നിനക്കങ്ങനെ വല്ല മധുരപ്രതികാരവുമുണ്ടോ.. ഇനി.." കാശി ഒന്ന് കൂടി മുറുക്കത്തോടെ അവളെ പുണർന്നു കൊണ്ടൊരു ഈണത്തിൽ ചോദിച്ചു. "ഉണ്ടെങ്കിൽ... ഉണ്ടെങ്കിൽ പറഞ്ഞോ.. നിന്റച്ഛൻ ഹണിമൂൺ കഴിഞ്ഞു വന്നിട്ട് ഞാൻ നിന്നെ കൊണ്ടോവാം.." അതുടനെ നടക്കുമെന്ന് തോന്നുന്നില്ല.. കാർത്തു കള്ളത്തരത്തോടെ അവനെ നോക്കി. അതെന്താണാവോ.. അച്ഛൻ പെട്ടന്നൊന്നും നിങ്ങളെ ഇനി ഫ്രീ ആക്കില്ലെന്റെ കാശി നാഥാ.. ഇതന്റെ മോന് അറിഞ്ഞു കിട്ടിയ ട്രാപ്പാ.. " അവളവന്റെ നെഞ്ചിൽ വിരൽ കൊണ്ട് കുത്തിയാണ് പറയുന്നത്. "പിന്നെ.. ട്രാപ്പ്. കോപ്പാണ്. അങ്ങേര് നാട്ടിൽ കാലു കുത്തുന്ന ആ നിമിഷം ഞാൻ എസ്‌കേപ്പ് ആവും.. എനിക്കാ ബസ് മതി.. അതിന്റെ ഡ്രൈവിംഗ് സീറ്റിൽ കിട്ടുന്ന സുഖം.. സമാധാനം. അതൊന്നും വേറെ എവിടെയും കിട്ടില്ല.." കാശി അവന്റെ മനസ്സിലുള്ളത് പറഞ്ഞു. അതിന് കാർത്തു മറുപടി പറഞ്ഞതുമില്ല. അച്ഛന്റെ മനസ്സിൽ എന്താണെന്ന് അവൾക്കറിയാം.. നല്ലത് പോലെ അറിയാം.. ഇനിയെല്ലാം വരും പോലെ വരട്ടെ എന്നായിരുന്നു അവൾക്കുള്ളിലും. അച്ഛനും കാശിയേട്ടനും വേദനിക്കരുത്.. ബുദ്ധിമുട്ട് ആവരുത്.. അത്രയുമേ അവൾകൊള്ളു.. 💜💜 എനിക്ക് പറ്റാഞ്ഞിട്ടാ അച്ഛാ.. അത് പറയുമ്പോൾ ഗായത്രിക്ക് കരച്ചിൽ വന്നു. കല്ലു മോൾക്ക് മേൽ അവളുടെ കൈകൾ ബലത്തിൽ മുറുകി. വളരെ കുറച്ചു നാളുകളായി താൻ അനുഭവിക്കുന്ന സമാധാനം. സന്തോഷം.. അതെല്ലാം അവസാനിക്കാൻ പോകുകയാണോ എന്നൊരു ഭയം അവൾക്കുള്ളിൽ ചിറകടിച്ചു തുടങ്ങി. മാലിനിയുടെ മകന്റെ കാര്യം.. അതിനെ കുറിച്ച് അവരുടെ ഇടയിലൊരു സംസാരം നടന്നു കഴിഞ്ഞതാണ്. അർജുനെ കുറിച്ച് രാജശേഖരൻ നന്നായി അന്വേഷിച്ചു നോക്കിയതുമാണ്. തെറ്റൊന്നും പറയാനില്ലാത്ത.. തന്റേതല്ലാത്ത കാരണം കൊണ്ട് ഒറ്റപ്പെട്ട വേദനിക്കുന്ന ഒരു ചെറുപ്പക്കാരൻ. തന്റെ മകൾക്കവൻ ഒക്കെയാണ് എന്നുറപ്പായ ശേഷമാണ് അയാളാ കാര്യം അവളോട് പറയുന്നത് തന്നെ. പ്രതീക്ഷിച്ചത് പോലെ തന്നെ അവളത് എതിർത്തു. "ഒരിക്കൽ ഒരു തെറ്റ് പറ്റി.എന്നും കരുതി ജീവിതം മുഴുവനും ഇങ്ങനെ അതോർത്തു കൊണ്ട് ഉരുകി തീരാൻ നിന്നെ ഞാൻ വിടുമെന്നാണോ " രാജാശേഖരൻ അവളെ അടക്കി പിടിച്ചു കൊണ്ട് ചോദിച്ചു. "അച്ഛനറിയില്ല ഞാൻ അനുഭവിച്ചതൊന്നും " ഓർക്കാൻ പോലും ഭയമുള്ള ആ ഇരുണ്ട കാലം അവൾക്കുള്ളിലൂടെ ഒരു മിന്നലായി പാഞ്ഞു.. "അങ്ങനല്ല ഗായൂ.. അച്ഛനറിയില്ലായിരുന്നു.. എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്നറിയാം. അതുണ്ടാവും എന്നും അറിയാം.. ആ അറിവ് കൊണ്ട് തന്നെയാണല്ലോ ഞാൻ അവനെ എതിർത്തത്.." അത് പറയുമ്പോൾ അപ്പോഴും അയാളുടെ മുഖം കടുത്തു.. "പക്ഷേ ഇത്രയും നീയാ വീട്ടിൽ അനുഭവിച്ചത് അച്ഛൻ അറിഞ്ഞില്ല.. അറിഞ്ഞ ആ നിമിഷം മുതൽ അതിനൊരു മാറ്റം വന്നില്ലേ.. അച്ഛൻ നിന്റെ കൂടെ നിന്നില്ലേ.. അവന്റെ കൈയിൽ നിന്നും നിന്റെ ജീവിതവും ജീവനും ഞാൻ തിരികെ മേടിച് തന്നില്ലേ. ഇന്നിപ്പോ അവന്റെ ഭാര്യ പദവി പോലും നിനക്കില്ല.. നിയമപരമായി തന്നെ അച്ഛൻ അതും നിന്നിൽ നിന്നും വേർപ്പെടുത്തി തീരുമാനമാക്കി തന്നില്ലേ.. ഇനി നീ എനിക്കൊരു ചാൻസ് താ.. നിന്റെ ജീവിതത്തിനെ കുറിച്ച് ഞാൻ ഒരുപാട് സ്വപ്നം കണ്ടിരുന്നു. അതെല്ലാം നടന്നു കാണാൻ ഇപ്പോഴും എനിക്കടക്കം ഈ വീട്ടിൽ എല്ലാവരും കൊതിക്കുന്നുണ്ട്. അർജുൻ നല്ല ആളാണ്‌.. ഇന്നോ നാളെയോ കെട്ടണം എന്നല്ല അച്ഛൻ പറയുന്നത്. നിന്റെ മനസ്സ് എന്ന് അവനെ അംഗീകരിക്കാൻ പാകപ്പെടുന്നോ അന്ന്.. അത് വരെയും അവനെ നീയും നിന്നെ അവനും അറിയാൻ ശ്രമിക്ക്.. നല്ല കൂട്ട്ക്കാരായിരിക്കാൻ ശ്രമിക്ക്..അത്രയുമേ ഇപ്പൊ വേണ്ടൂ.. നിന്റെ മനസിലൊരു മുറിവുണ്ട്.. അച്ഛനും അമ്മയ്ക്കും ഒരു പരിധി വരെയുംമേ അതിന് കൂട്ടിരിക്കാൻ കഴിയൂ.. പക്ഷേ എനിക്കുറപ്പുണ്ട് ഗായൂ.. നിന്റെയാ മുറിവിന് മരുന്നാവാൻ അർജുന് സാധിക്കുമെന്ന്.." രാജ ശേഖരൻ അവളെ പറഞ്ഞു മനസിലാക്കി.. "ഞാൻ.. എന്റെ മോള്.. അവളില്ലാതെ എനിക്ക് വയ്യ..ഞാനില്ലാതെ അവൾക്കും. ഞങ്ങൾക്ക് ഞങ്ങൾ മാത്രമായിരുന്നു..ജീവിതത്തിൽ ഒരു സുഖവും അറിയാത്ത കുഞ്ഞാ അച്ഛാ എന്റെ മോള്.. അച്ഛൻ ഉണ്ടായിട്ടും ഇല്ലാത്ത പോലെ.. അവരുടെ ക്രൂരത മുഴുവനും സഹിച്ചു കൊണ്ട്.. ഇവിടെ വന്ന ശേഷമാണ് എന്റെ കുഞ്ഞോന്ന് ചിരിച്ചു കണ്ടത്. അവൾക്ക് ഞാനല്ലാതെ ആരാ വേറെ.. എന്റെ കുഞ്ഞിന് അമ്മ കൂടി വേണ്ടന്നാണോ.." ഗായത്രി മകളെ നെഞ്ചോട് ചേർത്ത് കൊണ്ട് വിങ്ങി കരഞ്ഞു.. "എന്നാണോ കുഞ്ഞേ അച്ഛൻ പറഞ്ഞത്.." നെഞ്ച് വിങ്ങിയൊരു ചിരിയോടെ അയാൾ മകളെ ഒന്ന് കൂടി അണച്ചു പിടിച്ചു. "അർജുന്.. നിന്നെക്കാൾ നിന്റെ മോളെയാണ് വേണ്ടത്..അതവൻ എന്നോട് പറയേം ചെയ്തു.." ഒട്ടൊരു നിമിഷത്തെ നിശബ്ദതക്ക് ശേഷം അയാൾ പറയുമ്പോൾ ഗായത്രി അയാളെ പകച്ചു നോക്കി. "സത്യം.. ജന്മം നൽകാതെയും അച്ഛനാവും.. അമ്മയാവും.അതിന് നല്ലൊരു മനസ്സ് മതി.. നിനക്കത് മനസ്സിലാവും.. അർജുൻ അച്ഛന്റെ സെലക്ഷനാണ്.. എന്റെ മക്കൾക്ക് ഞാനെപ്പോഴും ബെസ്റ്റ് തന്നെയേ നൽകൂ.. " അയാൾ വീണ്ടും ഉറപ്പ് പറഞ്ഞു. "എനിക്ക്.. എനിക്ക് കാശ്യോടൊന്നു സംസാരിക്കണം.." ഏറ്റവും ഒടുവിൽ ഗായത്രി വീർപ്പുമുട്ടലോടെ പറഞ്ഞു. രാജ ശേഖരൻ തലയാട്ടി സമ്മതിച്ചു. കാരണം വിഷ്ണു എന്നൊരു ഏട്ടന്റെ പറ്റില്ലല്ലോ കാശി അവന്റെ ഏട്ടത്തിയേ എഴുതി ചേർത്തത്. അവൾ അവനു ശെരിക്കും ഏട്ടത്തി തന്നെയാണ്. കൂടെപ്പിറക്കാത്ത കൂടപ്പിറപ്പ്. അതയാൾക്കും നന്നായി അറിയാമല്ലോ..! തുടരും.. അച്ഛൻ... അച്ഛൻ.. അച്ഛൻ... അതിൽ കൂടുതൽ ഇന്നൊന്നും പറയാനില്ല.. റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ ജിഫ് 🥰🥰 #💞 പ്രണയകഥകൾ #📔 കഥ
23 shares
അമ്പിളി 🌝
7K views 1 months ago
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ നീയെൻ നീലാംബരി 🦋1  വർഷങ്ങൾ  പഴക്കം തോന്നിക്കുന്ന പ്രേതാലയം പോലെയുള്ള മൂന്നു നില കെട്ടിടത്തിലേക്കവൾ പതുക്കെ കയറി. ബാംഗ്ലൂരിന്റെ മധ്യത്തിലായുള്ള വൃത്തിഹീനമായ ആ തെരുവിലെ അടുപ്പിച്ചു പണിതു വച്ച നിരവധി കെട്ടിടങ്ങൾക്കിടയിലുള്ള ഈ കെട്ടിടവും അതിന്റെ ദുർബലത വിളിച്ചു പറയുന്നുണ്ടായിരുന്നു. പുറമെ കാണുന്ന പഴക്കമൊന്നും അതിനകത്തു ഉണ്ടായിരുന്നില്ല. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരുപാടു അലങ്കാരപ്പണികൾ ചെയ്ത അതിനകം മുഴുവൻ ഒരു മഞ്ഞ വെളിച്ചമായിരുന്നു. അവളെ പോലെ അണിഞ്ഞൊരുങ്ങിയ ഒരുപാടു സുന്ദരികൾ അങ്ങിങ്ങായി നടക്കുന്നുണ്ടായിരുന്നു. കുറച്ചു പുരുഷന്മാരെയും അവിടിവിടായി കാണാം. അപ്പോഴാണവൾ കയ്യിലുള്ള വാച്ചിലേക്ക് നോക്കിയത്.സമയം 7 കഴിഞ്ഞിരിക്കുന്നു. ഇനിയിപ്പോൾ ഇവിടം പുരുഷകേസരികളെ കൊണ്ട് നിറയും. തലയിൽ മുണ്ടിട്ടും മുണ്ടിടാതെയും പല കോലത്തിലുള്ള പുരുഷന്മാർ.  ചിലർ പക്കാ സാധാരണക്കാരായിരിക്കും മറ്റു ചിലരോ വല്ല ബിസിനെസ്സ്കാരോ വലിയ ഉദ്യോഗസ്ഥരോ അങ്ങനെ പല മേഖലയിലുള്ള പ്രമുഖന്മാരായിരിക്കും.സ്ത്രീജനങ്ങൾ പലരും ഒരുങ്ങി ഇറങ്ങി തുടങ്ങി . കാശുകാരെ ചാക്കിട്ടു പിടിക്കാനാണ് നേരത്തെ ഉള്ള ഈ ഒരുക്കം.പ്രമുഖൻമാരെ കണ്ടു പിടിച്ചു അവർക്കു നമ്മളെ ബോധിച്ചു കൂടെ വന്നാൽ പൂത്ത കാശു കിട്ടും. പ്രായം കുറഞ്ഞവരോടാണ് അങ്ങനെയുള്ളവർക്ക് പ്രിയം. അത് കൊണ്ട് 25 നു താഴെ ഉള്ളവർ മിക്കവരും താഴേക്ക് വരാറില്ല . ആവശ്യക്കാർ അവർക്കടുത്തെത്തും. ഇറങ്ങി വന്നിരിക്കുന്ന സ്ത്രീജനങ്ങൾ മിക്കവാറും 25 കഴിഞ്ഞവരും സൗന്ദര്യം കുറഞ്ഞവരും ആയിരിക്കും. പല സ്ത്രീകളും പല ഭാഷക്കാരാണ്. കൂടുതലും കന്നഡ സംസാരിക്കുന്നവർ. പിന്നെ തമിഴിൻമാർ . കുറച്ചു മലയാളികളും. പരസ്പര അടിസ്ഥാനപരമായ സംസാരങ്ങൾ പോലും ആ സ്ത്രീകൾക്കിടയിൽ ഇല്ലെന്ന് എല്ലാവരുടെയും മുഖത്തെ നിർവികാരത കാണിച്ചു തരുന്നുണ്ടായിരുന്നു. അവരിലെ പലരെയും നോക്കി പരിചയത്തോടെ ചിരിച്ചു കൊണ്ടവൾ മുകളിലേക്കുള്ള സ്റ്റെപ് കയറി. മുകളിലെ നിലയിലുള്ള നാലാമത്തെ മുറിക്കു മുന്നിലെത്തി. തോളിലുള്ള കറുപ്പ് ലെതർ ബാഗിൽ നിന്നും താക്കോൽ എടുത്തു വാതിൽ തുറന്ന് അകത്തു കയറി. അനേകം ചെറിയ മുറികളിൽ ആ മുറി അവളുടേതായിരുന്നു. ലൈറ്റിട്ടു.ചെരുപ്പഴിച്ചു ഒരു ഓരത്തേക്കു നീക്കിയിട്ട് ബാഗ് കട്ടിലിലേക്കിട്ടു. രണ്ടു പേർക്ക് കിടക്കാൻ പാകത്തിലുള്ള ഒരു കട്ടിൽ ആയിരുന്നത് . ചുറ്റും കൊതുകുവലയിട്ട് മൂടിയിട്ടുണ്ട്.  ബാഗു തുറന്നു ഫോൺ എടുത്തു ബ്ലൂടൂത്ത് ഓൺ ചെയ്തു. ഭിത്തിക്കറ്റത്തായി ഇട്ടിരിക്കുന്ന ചെറിയ ടേബിളിൽ ഇരിക്കുന്ന ബ്ലൂടൂത്ത് സ്പീക്കർ ഓൺ ചെയ്തു , ഫോണുമായി കണക്ട് ആക്കി.  സ്പീക്കർ ടേബിളിലേക്ക് വച്ച് ഫോണിൽ " ധം മാരെ ധം.........." എന്ന പഴയ ഹിന്ദി സോങ് പ്ലേയ് ചെയ്ത ഫോണും ടേബിളിൽ വചു. പാട്ട് നല്ല ശബ്ദത്തിൽ പാടി തുടങ്ങി. അതിനൊപ്പം കൈകൾ കൊണ്ടും ഇടുപ്പ് കൊണ്ടും കാലു കൊണ്ടും ചുവടുകൾ വച്ചവൾ ധരിച്ചിരിക്കുന്ന ചുവന്ന സാരിയുടെ പിന്നഴിച്ചു. സാരി വലിച്ചൂരി ബാത്രൂം ഡോറിനു സൈഡിൽ ഉള്ള ബിന്നിലേക്കിട്ടു. അപ്പോഴും ശരീരം പാട്ടിനൊപ്പം ആടി കൊണ്ടിരുന്നു. ഇട്ടിരിക്കുന്ന ചുവന്ന സ്ലീവ്‌ലെസ് ബ്ലൗസും ഊരി ബിന്നിലേക്കെറിഞ്ഞു. ബാത്രൂം ഡോർ ലക്ഷ്യമാക്കി നൃത്ത ചുവടുകളോടെ അതിനകത്തേക്ക് കയറി.  കുളി കഴിഞ്ഞിറങ്ങിയപ്പോഴേക്കും പാട്ട് മാറിയിരുന്നു. മുട്ടൊപ്പം എത്തുന്ന ടവൽ കൊണ്ട് കച്ച കെട്ടി ഈറൻ മുടി ഉച്ചിയിൽ കെട്ടിവച്ചു അവൾ പുറത്തിറങ്ങി. മുറിയിലുള്ള വലിയ അലമാരയുടെ വാതിലിലുള്ള വലിയ കണ്ണാടിക്കു മുന്നിൽ പോയി നിന്നു.  കണ്ണാടിയിൽ കാണുന്ന സൗന്ദര്യ ധാമത്തെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു കൊണ്ടവൾ  അലമാര തുറന്നു വസ്ത്രങ്ങളെടുത്തു. അടി വസ്ത്രങ്ങൾ ധരിച്ചു . പിങ്ക് അടിപാവാടയും അതേ കളർ ബ്ലൗസും ധരിച്ചു . അതിനു മുകളിലായി പിങ്ക് കളർ സാരി വൃത്തിയിൽ ഞൊറിഞ്ഞുടുത്തു. ഈറൻ മുടി അഴിച്ചു നന്നായി തുടച്ചു വെള്ളം കളഞ്ഞു വിടർത്തി ഇട്ടു. മുഖത്തായി കുഞ്ഞു മേക്കപ്പ് ചെയ്തു. ഒരു കറുത്ത പൊട്ട് വച്ചു.  കടും ചുവപ്പു ലിപ്സ്റ്റിക്ക് കൂടെ ഇട്ട് മേക്കപ്പ് അവസാനിപ്പിച്ചു.  വീണ്ടും കണ്ണാടിയിൽ നോക്കി . 24 വയസ്സിന്റെ എല്ലാ സൗന്ദര്യവും തുളുമ്പി നിൽക്കുന്ന ഒരു വെണ്ണക്കൽ ശിൽപ്പം പോലെ അവൾ ഉദിച്ചു നിന്നു. ഉയർന്നു നിൽക്കുന്ന അവളുടെ മാറിടങ്ങളും ആ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടി..അത് തന്നെയാണല്ലോ രാത്രിയിൽ തന്നെ മാത്രം ചോദിച്ചു പലരും വരുന്നതിന്റെ കാരണവും...ഇടുപ്പ് മുഴുവൻ കാണും വിധത്തിൽ ഉടുത്ത സാരിയിൽ അവളുടെ അംഗലാവണ്യം എടുത്തു അറിയാമായിരുന്നു..... അതിലേക്ക് ഒന്ന് കൂടി നോക്കി ഇടുപ്പ് വരെയുള്ള മുടിയെടുത്തു മുന്നിലേക്കിട്ടവൾ. അവൾക്ക് മറ്റുള്ളവരെ പോലെ താഴെ പോയി നിൽക്കേണ്ടി വരാറില്ല .. ആവശ്യക്കാർ അവളെ തേടി വന്നോളും. അന്നത്തെ ആദ്യത്തെ കസ്റ്റമർക്കു വേണ്ടി കാത്തിരിക്കുകയെന്നോണം മൊബൈൽ എടുത്തവൾ ബെഡിലേക്കിരുന്നു. " മധു............" വാതിൽ തുറന്നു മെലിഞ്ഞു നീളം കുറഞ്ഞൊരു പെൺകുട്ടി അകത്തേക്ക് കടന്നു വന്നു വിളിച്ചു. അവളും ഒരുക്കമെല്ലാം കഴിഞ്ഞു സാരി ഉടുത്താണ് നിൽക്കുന്നത്. " എന്നെടി....." മധു സംശയത്തോടെ ചോദിച്ചു. " ഉന്നെ അക്ക കൂപ്പിട്ടു കിട്ടേ ഇറുക്ക്(നിന്നെ ചേച്ചി വിളിച്ചു കൊണ്ടിരിക്കുകയാണ്.)"  അവൾ അൽപ്പം കടുപ്പത്തിൽ പറഞ്ഞു. " എതുക്ക്....( എന്തിന്) ??" മധു കട്ടിലിൽ നിന്നെണീറ്റു ചോദിച്ചു. " എനക് എപ്പടി മ്മ തെരിയും. നീയേ പോയി കേള്...( എനിക്ക് എങ്ങനെ അറിയാം നീ തന്നെ പോയി ചോദിച്ചു നോക്ക്.)"  കടുപ്പത്തിൽ പറഞ്ഞു അവൾ ധൃതിയിൽ ഇറങ്ങി പോയി. മധു വേഗത്തിൽ എണീറ്റ് ചെരുപ്പിട്ടു. വാതിൽ ചാരി താഴേക്ക് നടന്നു.  അക്ക എന്തിനാവും വിളിപ്പിച്ചിട്ടുണ്ടാവുക എന്നായിരുന്നു മധുവിന്റെ  മനസ്സ് മുഴുവൻ. സാദാരണ ആരെയും അക്ക വിളിപ്പിക്കാറില്ല . എന്തെങ്കിലും ഉടായിപ്പു കാണിച്ചു പിടിച്ചാലോ അല്ലെങ്കിൽ സമ്പാദിച്ച പണത്തിന്റെ പങ്കു എത്തിച്ചില്ലെങ്കിലോ ആണ് അവർ വിളിപ്പിക്കാറുള്ളു. ഇതിപ്പോൾ അവൾ ദിവസവും കറക്റ്റ് ആയിട്ട് പണം എത്തിക്കാറുള്ളതാണ്. വേറെ ഉടായിപ്പൊന്നും കാണിച്ചിട്ടും ഇല്ല...... ആശയകുഴപ്പത്തോടെ അവൾ അക്കയുടെ മുറിക്ക് മുന്നിലെത്തി. ഉള്ളിലുള്ള സംസാരത്തിൽ അക്കയും അക്കയുടെ വിശ്വസ്ഥൻ സെൽവനും അല്ലാതെ മറ്റാരൊക്കെയോ അകത്തുണ്ടെന്നവൾക്കു മനസിലായി. മധു വാതിലിൽ രണ്ടു പ്രാവശ്യം മുട്ടി. " അകത്തേക്ക് വാ...." ഗാംഭീര്യമുള്ള പെൺശബ്ദം കേട്ടതും മധു അകത്തേക്ക് കയറി. അവിടുള്ള മറ്റു മുറികളെക്കാൾ വലിയൊരു മുറിയായിരുന്നത്. ac അടക്കം എല്ലാ സൗകര്യങ്ങളും അതിനകത്തുണ്ട്. അവർ വിളിപ്പിക്കുമ്പോഴല്ലാതെ മറ്റാർക്കും അങ്ങോട്ട് പ്രവേശനം അനുവദിക്കില്ല . കയറി ചെല്ലുന്നിടത്തായി ഇട്ടിരിക്കുന്ന സോഫയിൽ രണ്ടു പേർ ഇരിക്കുന്നുണ്ടായിരുന്നു. അവർക്കു അഭിമുഖമായി വലിയൊരു കസേരയിൽ രാജ്ഞിയെ പോലെ അക്ക ഇരിക്കുന്നു. വെളുത്തു തടിച്ചു നന്നായി മേക്കപ്പ് ചെയ്തു നീളൻ മുടി പിന്നിയിട്ട് വയറു മുഴുവൻ പുറത്തു കാണിക്കും വിധം സാരി ധരിചിരിക്കുന്ന ആ നാൽപതുകാരിയെ കണ്ടാൽ വലിയ ഏതോ വീട്ടിലെ ആണെന്ന് തോന്നും. അത്രത്തോളം പ്രൗഢി ഉണ്ടായിരുന്നവർക്ക്. അക്ക എന്ന് വിളിക്കുന്നുണ്ടെങ്കിലും അവർ ഒരു മലയാളിയാണ്. അവരുടെ അമ്മ നടത്തിക്കൊണ്ടിരുന്ന സ്ഥാപനം അമ്മയുടെ കാല ശേഷം അവർ ഏറ്റെടുക്കുകയായിരുന്നു. അത് കൊണ്ട് തന്നെ അവിടെ എത്തിപ്പെടുന്ന മലയാളി പെൺകുട്ടികളോട് അവർക്ക് ഒരു ചായ്‌വ് കൂടുതൽ ആണ്. അക്ക  ഇരിക്കുന്ന കസേരക്ക് പുറകിലായി ഭവ്യതയോടെ സെൽവൻ നിൽപ്പുണ്ട്. മധു സോഫയിൽ ഇരിക്കുന്നവരെ ശ്രദ്ധിച്ചു. ഒരാളെ അവൾക്ക് മനസിലായി. അത് രാജപ്പൻ ആണ്. വേശ്യാലയത്തിലേക്ക് പുതിയ പെൺ കുട്ടികളെ എത്തിക്കുന്ന ബ്രോക്കർ. അയാൾ തന്നെയാണ് മധുവിനെയും ഇവിടെ എത്തിച്ചത്. അയാളൊരു തമിഴൻ ആണ്. എന്നാൽ അയാളുടെ കൂടെ ഇരിക്കുന്ന ആളെ അവൾ ആദ്യമായ് കാണുകയാണ്. ധരിച്ചിരിക്കുന്ന വേഷവും രൂപവും അയാളെ ഒരു മലയാളിയെ പോലെ തോന്നിച്ചു. ഏകദേശം 50 വയസോളം തോന്നിക്കുന്ന ആ അപരിചിതന്റെ കണ്ണുകൾ ആ സൗന്ദര്യ ദേവതയെ കണ്ടതും ഒന്ന് തിളങ്ങി.ഇരുവരും അവളെ നോക്കി ചിരിച്ചു.  തിരിച്ചും ഒരു ചിരി നൽകി കൊണ്ടവൾ അക്കയെ നോക്കി. " മധു ............ ഇതാണ് സജീവൻ. ഇയാൾ നമുക്ക്‌ ഉപകാരമുള്ള ഒരു കാര്യവുമായി വന്നതാണ്. അതിനെ കുറിച്ച് സംസാരിക്കാനാണ് നിന്നെ ഇങ്ങോട്ടു വിളിപ്പിച്ചത്..." അക്ക മുന്നിലിരുന്ന് ചിരിക്കുന്ന ആളെ നോക്കി പറഞ്ഞു. " ആമ..... മധു. ഇവനാലെ നമ്മ എല്ലാവരും പെരിയ പണക്കാരാവാപൊറോം ...( അതേ .. മധു , ഇയാളെ കൊണ്ട് നമ്മളെല്ലാവരും വലിയ പണക്കാരാവാൻ പോവുകയാണ്.) മുറിയൻ മലയാളം കൂട്ടി കലർത്തി തമിഴിൽ പറഞ്ഞു കൊണ്ട് രാജപ്പൻ ചുവപ്പു കറ പിടിച്ച ആ വൃത്തികെട്ട പല്ലു കാട്ടി ചിരിച്ചു.  മധുവിനതു കണ്ടു ഓക്കാനിക്കാൻ തോന്നി.  " ഇതൊക്കെ എന്നോടെന്തിനാ പറയുന്നത്...." അക്കയെ നോക്കി സംശയത്തോടെ അവൾ ചോദിച്ചു. അക്ക എണീറ്റ് വന്നവളുടെ കയ്യിൽ പിടിച്ചു. " സജീവൻ മലയാളിയാണ്. അയാൾ ചില കാര്യങ്ങളൊക്കെ പറഞ്ഞു തരും. എനിക്ക് സമ്മതമാണ്. നിനക്ക് കൂടെ സമ്മതമാണെങ്കിൽ നിന്റെയും എന്റെയും ജീവിതം മാറി മറിയും മധു ." അൽപ്പം താഴ്ന്ന സ്വരത്തിൽ അക്ക പറയുന്നത് കേട്ട് മധു ഞെട്ടി പോയി. ആജ്ഞാപിച്ചും അടിച്ചേൽപ്പിച്ചും ഉപദ്രവിച്ചും മാത്രം ശീലമുള്ള സ്ത്രീയാണ് തന്റെ മുന്നിൽ ഇത്രയും താഴ്ന്നു സംസാരിക്കുന്നത്. അപ്പോൾ എന്തോ വലിയ കാര്യമാണ് താൻ കേൾക്കാൻ പോകുന്നതെന്ന് അവൾക്ക് ഉറപ്പായി. ഇത് പറഞ്ഞവർ കസേരയിലേക്ക് തന്നെ പോയിരുന്നു. " സോഫയിലേക്കിരിക്ക് മധു." അക്ക പറഞ്ഞതും മധു സജീവന്റെ അപ്പുറം കുറച്ചു അകലമിട്ടിരുന്നു. " കുഞ്ഞേ.... ഞാൻ ഒരു തറവാട്ടിലെ കാര്യസ്ഥനാണ്. കേരളത്തിൽ അത്യാവശ്യം അറിയപ്പെടുന്നൊരു തറവാടാണ്. മാളിക്കൽ തറവാടെന്നു പറയും. അവിടെ മക്കളും അവരുടെ ഭാര്യമാരും പേരക്കുട്ടികളും ഒക്കെ ആയി 10 ഓളം ആളുകൾ ഉണ്ട്. അവിടുത്തെ കാരണവർക്ക് ഒരു മോൾ ഉണ്ടായിരുന്നു. ലക്ഷ്‌മി..... അവർ മരിച്ചിട്ടിപ്പോ വർഷം രണ്ടായി. അവർക്കൊരു മകനുണ്ട് അഭിമന്യു. അവന് കുറച്ചു സീരിയസ് ആയൊരു രോഗം പിടിപെട്ടിട്ടുണ്ട്. ചികിത്സ തുടങ്ങിയിട്ടിപ്പോൾ 6 മാസം ആയി. ഡോക്ടർ അവനു വിധിച്ച ആയുസ്സ് ഏറി പോയാൽ ഇനി ഒരു വർഷം ആണ്............"  സജീവൻ പറയുന്നതൊന്ന് നിർത്തി. മധു ഒരു കഥ കേൾക്കുന്ന കൗതുകത്തോടെ ബാക്കി കേൾക്കാൻ ആകാംഷയോടെ ഇരുന്നു.  സജീവൻ ഒന്ന് ശ്വാസം ആഞ്ഞ് വലിച്ചു. " അഭിമോന് ആ ഒരു വർഷത്തേക്ക് ഭാര്യയായി ഒരു പെൺകുട്ടിയെ വേണം. അവന്റെ അമ്മാവന്മാർ പറഞ്ഞേൽപ്പിച്ചതാണെന്നെ . എന്തോ സ്വത്തിന്റെ ഭാഗം വെക്കൽ ഒക്കെ നടക്കണമെങ്കിൽ അബിമോൻ കല്യാണം കഴിക്കണം എന്നാണത്രെ. ഒരുപാടു അന്വേഷങ്ങൾക്കൊടുവിലാണ് ഞാൻ രാജപ്പ വഴി ഇവിടെ ഒരു പെൺകുട്ടി ഉണ്ടെന്ന് അറിയുന്നത്. മോൾ അഭിമോനെ കല്യാണം കഴിക്കാൻ തയാറാണോ? "  ആ ചോദ്യത്തോടെ അയാൾ പറഞ്ഞു നിർത്തിയതും അവിശ്വാസത്തോടെ അവൾ ചുറ്റുമുള്ളവരെ നോക്കി.  അക്ക ആകാംഷയോടെ അവളെ നോക്കിയിരുന്നു.  അവൾക്ക് വല്ലാത്ത വെപ്രാളം തോന്നി. ഇതായിരിക്കും അയാൾ പറയാൻ പോകുന്നതെന്ന് അവൾ സ്വപനത്തിൽ പോലും ചിന്തിച്ചിരുന്നില്ല.  " സജീവൻ പറഞ്ഞത് നിനക്ക് മനസിലായില്ലേ മധു?" അവൾ ഒന്നും പറയാതിരിക്കുന്നത് കണ്ടതും അക്ക ഉറക്കെ ചോദിച്ചു. " മനസിലായി....." വെപ്രാളത്തോടെ മധു പറഞ്ഞു. " അപ്പൊ നീ അതിനു തയ്യാറല്ലേ? "  അക്കയുടെ ചോദ്യത്തിനൊപ്പം ആ മുറിയിലുണ്ടായിരുന്നവരുടെ നോട്ടം മുഴുവൻ തന്നിലാണെന്ന് കണ്ടതും മധുവിന് തല കറങ്ങുന്നത് പോലെ തോന്നി. " എനിക്ക് പറ്റില്ല..." തല താഴ്ത്തി ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞു.  സജീവന്റെ മുഖം വാടി. അക്ക അവിശ്വാസത്തോടെ ഇരുന്നു.  " സജീവണ്ണാ.... ഉങ്കളോടെ ഓഫർ അവ കിട്ടെ സൊല്ലവേ ഇല്ലേ.... അത് സൊല്ലി പാർ അവ കണ്ടിപ്പ ഒത്തുക്കുവേ...( സജീവണ്ണാ.... നിങ്ങളുടെ ഓഫർ അവളോട് പറഞ്ഞില്ലല്ലോ. അത് പറയു , അവൾ സമ്മതിക്കും.)"  രാജപ്പൻ താടി ചൊരിഞ്ഞു നിസ്സാരമായി പറഞ്ഞു. അത് കേട്ടതും സജീവൻ ഒന്ന് ചിരിച്ചു. " 50 ലക്ഷം നിനക്ക്. 50 ലക്ഷം അക്കക്ക് . 50 ലക്ഷം രാജപ്പന്....."  സജീവൻ പറഞ്ഞത് കേട്ടതും മധുവിന്റെ കണ്ണുകൾ അത്ഭുത്താൽ വിടർന്നു. അക്കയും രാജപ്പനും അത് കണ്ട് ചുണ്ടുകോട്ടി ചിരിച്ചു. തുടരും........ രണ്ടാമത്തെ സ്റ്റോറി തുടങ്ങി വച്ചിട്ടുണ്ടേ... സപ്പോർട്ട് ചെയ്യണം 🫂
35 shares
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2K views 1 days ago
#📙 നോവൽ മിത്രയെ ഇഷ്ടമാണ്... കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്." അവളുടെ കൈകൾ കവർന്ന് കൊണ്ട് അഖിൽ അത് പറയുമ്പോ മിത്ര ഞെട്ടലോടെ അവനെ നോക്കി. അവൾ കൈകൾ പിന്നോട്ട് വലിക്കാൻ ശ്രമിച്ചെങ്കിലും അതിനായില്ല. "അഖിൽ... എന്റെ കയ്യീന്ന് വിട്." മിത്ര നീരസത്തോടെ പറഞ്ഞു. അവളുടെ ആ പ്രതികരണം അഖിൽ തീരെ പ്രതീക്ഷിച്ചിരുന്നില്ല. പതർച്ചയോടെ മിത്രയെ നോക്കിയിട്ട് അവനവളുടെ കയ്യിൽ നിന്നും പിടിവിട്ടു. "അഖിൽ ഇപ്പോ ഈ കാണിച്ചത് ഇനിയെങ്കിലും ആവർത്തിച്ചേക്കരുത്. ഞാൻ അഖിലിനെ അങ്ങനെ കണ്ടിട്ടില്ല. താൻ എനിക്കൊരു സഹപ്രവർത്തകൻ മാത്രമാണ്." മിത്രയുടെ സ്വരത്തിൽ ഗൗരവം നിറഞ്ഞു. അവളുടെ മറുപടി കേട്ട് അഖിലിന് ആകെ നാണക്കേട് തോന്നി. തനിക്ക് മിത്രയോട് തോന്നിയ ഇഷ്ടം അവൾക്കും തിരിച്ചു തന്നോട് ഉണ്ടാവുമെന്നാണ് അഖിൽ കരുതിയത്. അതുകൊണ്ട് താൻ ഇഷ്ടമാണെന്ന് പറയുമ്പോ മിത്ര അത് കേട്ട് സന്തോഷിക്കുമെന്നും തിരിച്ച് തന്നോട് അവളും ഇഷ്ടം പറയും എന്നൊക്കെ ആയിരുന്നു അഖിൽ ധരിച്ചു വച്ചിരുന്നത്. പക്ഷേ കാര്യങ്ങൾ അതിന് വിപരീതമായി നടന്നപ്പോ അവൻ ശരിക്കും പകച്ചു പോയി. "ഐആം സോറി മിത്ര... എനിക്ക് തന്നോട് തോന്നിയ പോലൊരു ഇഷ്ടം ഇങ്ങോട്ടും ഉണ്ടാവുമെന്ന് കരുതി പറഞ്ഞു പോയതാ. വീട്ടിൽ അമ്മ കല്യാണം ആലോചിച്ചു തുടങ്ങി. അപ്പോ എനിക്ക് ആരെയെങ്കിലും ഇഷ്ടമുണ്ടെങ്കിൽ നേരത്തെ തന്നെ പറഞ്ഞേക്കണമെന്ന് പറഞ്ഞപ്പോ പെട്ടെന്ന് മനസ്സിൽ വന്നത് തന്റെ മുഖമാണ്. അതാ ഞാൻ അങ്ങനെ പറഞ്ഞത്. സോറി മിത്ര.... ഞാൻ ഇങ്ങനെ എടുത്തു ചാടി പ്രവർത്തിക്കരുതായിരുന്നു. ഒരു ആവേശത്തിന്റെ പുറത്ത് പറ്റി പോയതാ. ഞാൻ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്ന് കരുതിയ മതി. ഐആം റിയലി സോറി." അഖിൽ ആത്മാർത്ഥമായിട്ടാണ് ക്ഷമാപണം നടത്തിയത്. "അത് സാരമില്ല അഖിൽ..." മിത്ര പതിയെ പറഞ്ഞു. "ഞാനൊരു കാര്യം ചോദിച്ച ഒന്നും വിചാരിക്കരുത് മിത്ര. തനിക്ക് 27 വയസ്സായില്ലേ. എന്നിട്ടും ഇതുവരെ എന്താ വിവാഹം കഴിക്കാത്തത്. നമ്മുടെ ബാങ്കിൽ തന്റെ age ഉള്ള ലേഡീസ് മിക്കവരും കല്യാണം കഴിഞ്ഞവരോ എൻഗേജ്മെന്റ് കഴിഞ്ഞവരോ ആണ്. ഈ കൂട്ടത്തിൽ പെടാത്തത് മിത്ര മാത്രമാ." അഖിൽ പറഞ്ഞത് കേട്ട് മിത്ര ചെറുതായി ഒന്ന് പുഞ്ചിരിച്ചു. "കോളേജിൽ പഠിക്കുമ്പോ ഒരു അഫയർ ഉണ്ടായിരുന്നു എനിക്ക്. അത് ബ്രേക്ക്‌അപ്പ് ആയി പോയെങ്കിലും എനിക്കിത് വരെ ആളെ മറക്കാൻ പറ്റിയിട്ടില്ല. അതുകൊണ്ടാണ് ഒരു വിവാഹത്തേ കുറിച്ച് ചിന്തിക്കാത്തത്. മനസ്സിൽ ഒരാളെ വച്ചിട്ട് മറ്റൊരാളോട് സ്നേഹം അഭിനയിക്കുന്നത് ചതിയല്ലേ." മിത്രയുടെ വാക്കുകൾ കേട്ടപ്പോൾ അവൾ പറയുന്നതിലും ശരിയുണ്ടെന്ന് അവന് തോന്നി. "ഇപ്പഴും കോളേജ് കാലത്തെ റിലേഷനും ആലോചിച്ചു ഇരുന്ന് ലൈഫ് കളയാതെ എല്ലാം മറന്നിട്ട് പറ്റിയ ഒരാളെ കണ്ട് പിടിച്ചു കല്യാണം കഴിക്കാനേ ഞാൻ പറയു." അഖിൽ പറഞ്ഞു. "അതിന് ശ്രമിക്കുന്നുണ്ട് ഞാൻ." മിത്ര പുഞ്ചിരിച്ചു. ആ സംഭാഷണം അധികം നീട്ടി കൊണ്ട് പോകാൻ അവൾക്ക് വലിയ താല്പര്യം ഉണ്ടായിരുന്നില്ല. "മഴ കുറച്ചു കുറഞ്ഞില്ലേ. നമുക്കിനി പൊയ്ക്കൂടേ." മിത്ര ചോദിച്ചു. അത് കേട്ട് അഖിൽ പുറത്തേക്കൊന്ന് നോക്കി. റോഡ് കുറച്ചൊക്കെ കാണാൻ പറ്റുന്ന അവസ്ഥയിൽ ആണെന്ന് കണ്ടതും അഖിൽ കാർ സ്റ്റാർട്ട്‌ ചെയ്തു. വണ്ടി മുന്നോട്ട് നീങ്ങി തുടങ്ങുമ്പോ മിത്ര പഴയ പോലെ സീറ്റിലേക്ക് ചാരി പുറത്തേക്ക് നോക്കി ഇരുന്നു. അഖിൽ ഇടയ്ക്കിടെ അവളെ നോക്കി നോക്കിയാണ് വണ്ടി ഓടിച്ചത്. ********** മഴ ആയത് കൊണ്ട് വൈകുന്നേരം നാല് മണി ആയപ്പോഴാണ് അവർ ട്രിവാൻഡ്രം എത്തിയത്. മിത്രയെ അവളുടെ വീട്ടിൽ ഡ്രോപ്പ് ചെയ്ത ശേഷം അഖിൽ അവന്റെ വീട്ടിലേക്ക് പോയി. മിത്ര വരുമ്പോ വീട്ടിൽ അമ്മയും അനിയത്തിയും ഉണ്ടായിരുന്നില്ല. അമ്മ ജോലിക്ക് പോയതിനാൽ 6 മണി ആകും എത്താൻ. മാളു കോളേജ് കഴിഞ്ഞു ട്യൂഷൻ കൂടെ പോയിട്ട് എത്തുമ്പോ അഞ്ചര ആകും. വീട്ടിൽ ആരുമില്ലാത്തത് കൊണ്ട് മിത്ര അഖിലിനെ വീട്ടിലേക്ക് ക്ഷണിച്ചിരുത്തിയില്ല. അവനും അതിനോട് താല്പര്യം ഇല്ലാതിരുന്നത് കൊണ്ട് അവളെ വീട്ടിൽ ഇറക്കിയ ഉടനെ തന്നെ അഖിൽ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. താക്കോൽ സ്ഥിരം വയ്ക്കുന്നിടത്തു ഉണ്ടായിരുന്നതിനാൽ അതെടുത്തു വാതിൽ തുറന്ന് മിത്ര അകത്തേക്ക് കയറി. മേൽ കഴുകി ഡ്രസ്സ്‌ ഒക്കെ മാറി അവളൊരു ചായ ഇട്ട് കുടിച്ച് കൊണ്ടിരിക്കുമ്പോ മാളു വന്നു. അവൾ വന്ന് കുറച്ചു കഴിഞ്ഞപ്പോൾ വിമലയും എത്തി. അതോടെ ആ വീട് അമ്മയുടെയും രണ്ട് മക്കളുടെയും ചിരികളികൾ കൊണ്ട് ബഹളമയമായി മാറി. മിത്രയ്ക്ക് ട്രാൻസ്ഫർ കിട്ടിയത് വിമലയ്ക്ക് സന്തോഷം നൽകുന്ന വാർത്തയായിരുന്നു. മക്കൾ എപ്പോഴും കണ്മുന്നിൽ ഉണ്ടായിരിക്കണം എന്നതാണ് അവരുടെ ആഗ്രഹം. ******** പിറ്റേന്ന് രാവിലെ സ്റ്റാച്യു ഉള്ള എസ് ബി ഐ ബാങ്കിന്റെ ബ്രാഞ്ചിൽ മിത്ര എത്തി. ഇനി മുതൽ അവൾക്ക് ജോലി ചെയ്യേണ്ടത് സ്റ്റാച്യു ബ്രാഞ്ചിൽ ആണ്. രാവിലെ ജോലിക്ക് ജോയിൻ ചെയ്തപ്പോ തന്നെ അവളുടെ മനസ്സിൽ വന്നത് രാഹുലിന്റെ മുഖമാണ്. അവൾ ജോലി ചെയ്യുന്ന ബാങ്കിന് തൊട്ടടുത്തു തന്നെയാണ് അവനും ജോലി ചെയ്യുന്നത്. ഒരേ സ്ഥല പരിധിക്കുള്ളിൽ ജോലി ചെയ്യുന്നത് കൊണ്ട് തമ്മിൽ കാണാനുള്ള ചാൻസ് കൂടുതലാണെന്ന് മിത്ര ചിന്തിച്ചു. അതവൾക്ക് ഒരേ സമയം സന്തോഷവും സങ്കടവും നൽകുന്ന കാര്യമാണ്. ******** ഒരാഴ്ച കടന്ന് പോയി. ഈ ദിവസങ്ങളിൽ ജോലിക്ക് പോകുമ്പോഴും വരുമ്പോഴുമൊക്കെ മിത്ര വെറുതെ അടുത്തൂടെ പോകുന്ന വണ്ടികളെയും നടന്ന് പോകുന്ന ആളുകളെയുമൊക്കെ ശ്രദ്ധിക്കും. ആ കൂട്ടത്തിൽ എവിടെയെങ്കിലും രാഹുൽ ഉണ്ടെങ്കിൽ ഒരു നോക്ക് കാണാലോ എന്ന ചിന്തയിലാണ് അവളങ്ങനെ നോക്കുന്നത്. കാറിലാണ് മിത്രയുടെ ബാങ്കിലേക്ക് ഉള്ള യാത്ര. ഈ പുതിയ കാർ അവൾ എടുത്തിട്ട് കഷ്ടിച്ച് ഒരു വർഷം ആവേ ഉള്ളു. സ്കൂട്ടർ എടുക്കാനായിരുന്നു മിത്രയ്ക്ക് ഇഷ്ടം. പക്ഷേ വിമലയ്ക്ക് അവൾ സ്കൂട്ടർ ഓടിക്കുന്നത് പേടിയായത് കൊണ്ട് അതെടുക്കാൻ സമ്മതിച്ചില്ല. പകരം കാർ എടുത്താൽ മതിയെന്ന് വിമല തറപ്പിച്ചു പറഞ്ഞു. അങ്ങനെയാണ് മിത്ര കാർ വാങ്ങുന്നത്. ഇടയ്ക്കൊക്കെ കൊല്ലത്തേക്ക് അതിൽ പോവുകയും വരുകയും ചെയ്യും. അവൾ ഇല്ലാത്തപ്പോ മാളു അത്യാവശ്യം കാർ എടുത്തു കുറച്ചു ദൂരമൊക്കെ ഓടിക്കും. തിരുവനന്തപുരത്തേക്ക് സ്ഥല മാറ്റം കിട്ടിയപ്പോ ദിവസവും ബസ്സിൽ ഉന്തിത്തള്ളി പോകാൻ മടിച്ചാണ് മിത്ര കാർ എടുത്തു ബാങ്കിൽ പോയി തുടങ്ങിയത്. വെയിലും മഴയും കൊള്ളാതെ പോകാൻ അത് തന്നെയാണ് നല്ലതെന്ന് അവൾക്കും തോന്നാതിരുന്നില്ല. ******* ഒരു ദിവസം രാവിലെ പതിവ് പോലെ മിത്ര കാർ ഓടിച്ച് ബാങ്കിലേക്ക് വരുമ്പോഴാണ് പെട്ടെന്ന് അവളുടെ കാറിന് മുൻപിൽ കൂടി പോയ ഒരു പ്രൈവറ്റ് ബസ്സ്, മുന്നിലുള്ള വണ്ടിയെ ഓവർ ടേക്ക് ചെയ്ത് പോകുന്നതിനിടെ ഒരു ബൈക്കിനെ തട്ടി വീഴ്ത്തിയത്. അതോടെ അവിടെ ആകെ ബ്ലോക്കായി. ഓഫീസ് ടൈം ആയതിനാൽ റോഡ് മൊത്തം ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. മിത്ര കാർ സൈടാക്കി നിർത്തിയിട്ട് വണ്ടിയിൽ നിന്നിറങ്ങി ആക്‌സിഡന്റ് നടന്ന ഭാഗത്തേക്ക് ചെന്നു. കാത്തിരിക്കൂ....
19 shares