✍️ Novel

246 Posts • 1M views
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 പാർട്ട് 108 ജിഫ്ന നിസാർ 💥 വയ്യാതെ പോയതിനൊക്കെ വഴക്കുണ്ടാക്കാൻ കാത്ത് നിന്ന കാർത്തുവിന്റെ അരികിലേക്ക് പാടെ വാടി തകർന്ന് കൊണ്ടാണ് കാശി തിരികെ വന്ന് കയറിയത്.. "അവന് വയ്യ കുഞ്ഞാറ്റെ .."എന്ന് മാത്രം പറഞ്ഞിട്ട് ശിവ കാശിയെ അവിടെയാക്കി തിരിച്ചു പോകുകയും ചെയ്തു. വന്നതേ കയറി കിടന്നവന്റെ അരികിലേക്ക് അവന്റെ സങ്കടവും ദേഷ്യവുമെല്ലാം ഉൾകൊള്ളാൻ പാകത്തിന് തന്നെയാണ് കാർത്തു ചെന്നതും. വേദനക്കുന്നുണ്ടൊ എന്നവൾ അലിവോടെ ചോദിച്ചു കൊണ്ടാ കൈയ്യിലും നെറ്റിയിലും തലോടി. ഇല്ലെന്നവൻ തലയാട്ടി കാണിച്ചു. എത്രയൊക്കെ ഇല്ലെന്ന് പറഞ്ഞാലും വിഷ്ണു ചെയ്തതോന്നും തന്നെ അവന് വിട്ട് കളയാൻ വയ്യ. ഉൾകൊള്ളാൻ ഒട്ടും വയ്യ. കയ്യിൽ വന്നു ചേരുന്ന കുറച്ചു കാശിനു വേണ്ടി തന്റെ സഹോദരൻ ഇത്രയും നീചമായി ചിന്തിച്ചു കൂട്ടി അതിന് വേണ്ടി ഓരോന്നും ചെയ്തത് അവന്റെ ഉള്ളിലങ്ങനെ തിളച്ചു മറിഞ്ഞു.. അതിനൊപ്പം തന്നെ ഭവ്യയുടെ അവസ്ഥ. തന്നെ ഒരുപാട് വേദനിപ്പിച്ചിട്ടും തനിക്കാ വേദന കാണാൻ വയ്യ. ഇതിനെല്ലാം അമ്മയുടെ ഒത്തശാ കൂടിയുണ്ടെന്നുള്ള അറിവ്. അതെല്ലാമവന് സഹിക്കാൻ കഴിയുന്നതിലും എത്രയോ അധികമാണ്. "കഴിക്കാൻ വേണോ.. വിശക്കുന്നുണ്ടൊ?.." കാർത്തു വിടാതെ അവനെ മലർത്തി കിടത്താൻ ശ്രമിച്ചു. വല്ലാണ്ട് ബലം പിടിക്കാതെ അവൻ അവളെ അനുസരിക്കുകയും ചെയ്തു. എന്തിനാ ഈ കണ്ണിങ്ങനെ നിറച്ചു വേദനിക്കുന്ന.. ന്റെ കാശിയെട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല.. തെറ്റ് ചെയ്തവർ വേദനിക്കട്ടെ.. അവർക്ക് മതി ശിക്ഷ.. " ചുവന്നു കലങ്ങി കിടക്കുന്ന അവന്റെ കണ്ണിലേക്കു നോക്കുമ്പോൾ അത്രയും വേദന അവൾക്കും തോന്നി. ആ രണ്ടു കവിളിലും കൈ ചേർത്ത് വെച്ച് കൊണ്ടാ നെറ്റിയിൽ ചുണ്ട് ചേർത്തു കൊണ്ടവൾ പറയുമ്പോൾ കാശി കാർത്തുവിനെ പിടിച്ചു വലിച്ചു കൊണ്ടവന്റെ അരികിലേക്ക് കിടത്തി. ഉള്ളൂലക്കുന്ന സങ്കടങ്ങളിൽ ഒരുപാട് നാളുകൾക്ക് ശേഷമാണ് അവനത്ര മാത്രം കരുതലോടെ.. സ്നേഹത്തോടെ ഒരു ആശ്വാസം ലഭിക്കുന്നത്. ശിവക്ക് ശേഷം..കാർത്തു ഇത് പോലെയൊക്കെ അവൻ മാത്രമേ പറഞ്ഞിട്ടുള്ളു. നെഞ്ച് നീറുന്നത്.. ഉള്ള് കടയുന്നത്.. എല്ലാം അവൻ മാത്രമേ അറിഞ്ഞിട്ടുള്ളു. അവളോടുള്ള അടങ്ങാത്ത പ്രണയത്തോടെ തന്നെ അവനാ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. ചുട്ട് പൊള്ളുന്നാ ഹൃദയതിനല്പം ആശ്വാസം ലഭിച്ചത് പോലൊരു കുളിർമ. വയ്യാത്ത കൈ അനക്കാതെ.. നെറ്റിയിലെ മുറിവ് ഒട്ടുമേ വേദനിക്കാതെ അവൾ അവനെ ഒതുക്കി പിടിച്ചു.. അവനാഗ്രഹിക്കുന്ന പോലെ.. 💥💥 നീ ഇങ്ങനെ കരയാതെ അനി .. നോക്കിക്കേ.. എനിക്കിപ്പോ ഒന്നുല്ല.. " പ്രഭാകാരൻ അയാളെ കൊണ്ട് കഴിയുന്ന പോലെ അനിലയെ സമാധാനിപ്പിച്ചു. അപ്പോഴും നടുക്കം വിട്ട് പോകാതെ അയാൾക്ക് മുന്നിൽ അവളുണ്ട്. അനില.. ഗിരിയുടെ ഭാര്യ.. അന്നത്തെ ആ ദിവസം ഓർക്കുമ്പോൾ അവൾക്കപ്പോഴും നടുക്കമാണ്. വീണ്ടും വീണ്ടും വായിച്ച വിഷ്ണുവിന്റെ മെസ്സേജ്.. "ഒന്നുമില്ല.. എനിക്ക് നിന്നെയൊന്നു സ്നേഹിക്കാൻ.. അത്രയേ വേണ്ടൂ.. കുറച്ചു നാളായി ഉള്ള മോഹം.. അത് തുറന്നു പറഞ്ഞു.. നിനക്ക് വേണമെങ്കിലും ഇല്ലേലും എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു.. എനിക്കത്രമാത്രം ഇഷ്ടമുള്ളത് കൊണ്ടല്ലേ അനി..." തേൻ പുരട്ടിയ അവന്റെ പ്രലോഭനം. കൊടിയ പാപമാണ്. അറിഞ്ഞു കൊണ്ട് അതിലേക്കാണ് അവൻ തന്നെ ക്ഷണിക്കുന്നത് വിട്ടിട്ട് തിരികെ നടക്കാൻ കഴിയാത്ത പോലൊരു മാന്ത്രികമായ ആവിശ്യം. ആദ്യമൊക്കെ അടുക്കാതെ മാറി നിന്നെങ്കിലും പിന്നെ പിന്നെ താനും അതിലേക്ക് വീണു പോയി.. ഉള്ളിൽ ഇനിയൊരിക്കലും ഉണ്ടാവില്ലെന്ന് കരുതിയ കുറെ പുതിയ മോഹങ്ങൾ കൂടി മുളപൊട്ടി. മരിച്ചു പോയ പ്രിയപ്പെട്ടവനെ മറന്നു.. കുഞ്ഞി മക്കളെ മറന്നു.. പിടിക്കപെട്ടാൽ ചാർത്തി കിട്ടുന്ന വൃത്തിക്കെട്ട ആ പേരിനെ.. പദവിയെ മറന്നു..നിരന്തരം വിളിച്ചും പറഞ്ഞും വിഷ്ണു തന്നെ അങ്ങനെ ആക്കി എടുത്തു.. അതവന്റെ മിടുക്ക്. ഒടുവിൽ അവൻ വിളിക്കുന്നയിടത്തേക്ക് പോകാൻ തീരുമാനം എടുത്തു.. അത് തന്റെ തെറ്റ്.. അതവനോട് പറയാൻ മാത്രം സൗകര്യം കിട്ടിയില്ല.. അതിനു മുന്നേ.. അനില വിറയലോടെ ബാഗിൽ പിടി മുറുക്കി.. എല്ലാം അറിഞ്ഞപ്പോൾ.. അന്ന്.. വളരെ മുന്നേ തന്നെ.. ആ കട തുടങ്ങിയാ ആദ്യനാളുകളിൽ തന്നെ.. വിഷ്ണുവിന്റെ പോയ്‌ മുഖത്തെ കുറിച്ചും.. വൃത്തികെട്ട ഉദ്ദേശത്തെ കുറിച്ചും മുന്നറിയിപ്പ് തന്നൊരാൾ.. പ്രഭാകരൻ.. അയാളെ തിരഞ്ഞോടി വന്നതാണവൾ. എന്നാൽ അന്ന് ഗിരിയുടെ മരണം പോലും വിഷ്ണുവിന്റെ വാക്കുകൾ ഏറ്റുള്ള മുറിവ് കൊണ്ടാണെന്നും തനിക്ക് പറ്റിയ അപകടത്തിലും വിഷ്ണുവിന്റെ പങ്കിനെ കുറിച്ചുമെല്ലാം പ്രഭാകരൻ വീണ്ടും പറയുമ്പോൾ അത് അങ്ങനെ തന്നെയാണെന്ന് അനിലയും വിശ്വസിച്ചു..ഉറപ്പിച്ചു. അപ്പോൾ മാത്രമായിരുന്നു.. താൻ ചെന്ന് ചാടി കൊടുക്കാൻ തുനിഞ്ഞ ആ കുഴിയുടെ ആഴം അവൾക്ക് മുന്നിൽ കൂടുതൽ വെളിവായതും. "അവനെതിരെ നമ്മൾക്കും ഒരു പെറ്റിഷൻ കൊടുത്താലോ മോളെ. ഈ കൂട്ടത്തിൽ എന്റെ ഗിരിക്കും നീതി കിട്ടട്ടെ എന്ന് പ്രഭാകരൻ തന്റെ ആവിശ്യം പറഞ്ഞപ്പോൾ അനില വീണ്ടും ഞെട്ടി. വേണ്ട.. വേണ്ട പ്രഭാകരേട്ടാ .. ന്തായാലും ഗിരിയേട്ടൻ പോയ്‌.. ഇനിയിപ്പോ എന്തൊക്കെ ചെയ്താലും ആ ആളെ നിക്ക് തിരിച്ചു കിട്ടില്ലല്ലോ. ഇനിയിതിന്റെ പേരിൽ പുതിയൊരു പ്രശ്നം.. എനിക്ക് വയ്യ.. പേടിയാ.. " അനില പതറി കൊണ്ടാണ് പറയുന്നത്. ഇനിയതിന്റെ കൂടെ പോയാൽ താനും അവനും തമ്മിലുള്ള...പിടിക്കപ്പെടാനുള്ള സാധ്യത കൂടിയുണ്ട്. അവൾക്കത് ഓർക്കാൻ കൂടി കഴിഞ്ഞില്ല. പറ്റി പോയ്‌.. അരുതാത്ത ഒന്നും നടന്നിട്ടില്ല. പക്ഷേ നടക്കുമായിരുന്നു. അങ്ങോട്ട് തന്നെയാണ് അവൻ തന്നെ കൂടെ കൊണ്ട് പോയിരുന്നത്. തല നാഴിരക്ക് രക്ഷപ്പെട്ടു പോന്നതാണ്. ഇന്നിപ്പോ അതോർക്കുമ്പോൾ കുറ്റബോധം കൊണ്ട് ഉള്ളും ഉയിരും നീറുന്നു.. ഇത്രയും അതപതിച്ചു പോയല്ലോ താൻ എന്നോർത്ത് സ്വയം ലജ്ജ തോന്നുന്നു.. എന്തിന്റെ പേരിലായാലും ഇനിയും അതിലെക്കൊരു തിരിച്ചു പോക്കില്ലെന്ന് കൂടി അവളാ നിമിഷം ഉറപ്പിച്ചു കഴിഞ്ഞു.. 💥💥 രണ്ടു ദിവസങ്ങൾക്കിപ്പുറം.. വീട്ടുകാരെ കൂട്ടി കാശിയെ കാണാൻ അശോകന്റെ വീട്ടിലേക്ക് ചെന്നതാണ് ശിവ. അങ്ങോട്ട്... അതിനി എന്തിന്റെ പേരിലായാലും കയറി ചെല്ലാനൊരു മടുപ്പുണ്ടവനും. അതവർ ഒന്നും പറഞ്ഞിട്ടല്ല. ചെല്ലുമ്പോൾ നന്നായി തന്നെ സ്വീകരിക്കും.. പക്ഷേ എന്തോ ഒരു... ഒരു വല്ലായ്മ. കാശി അങ്ങോട്ടേക്ക് വന്ന് പെട്ടിട്ട് ഒരാഴ്ച്ചയായി. അതിനിടക്ക് ശിവ ആകെ അങ്ങോട്ട് പോയത് രണ്ടോ മൂന്നോ തവണ മാത്രം. ഇതിപ്പോ അമ്മയ്ക്കും അമ്മൂനും അവനെ കാണാതെ വയ്യെന്നായി. താൻ കൂടെ വന്നില്ലേലും അങ്ങോട്ട് പോകുമെന്ന് പറഞ്ഞവർക്കൊപ്പം പോന്നതാണ് അവൻ. ഇത് വരെയും കാര്യങ്ങളൊന്നും തന്നെ മുഴുവനും അറിയാത്ത അവർ, വിഷ്ണുവിന്റെ അറസ്റ്റൊട് കൂടി ഇനിയൊന്നും അറിയാൻ ബാക്കിയില്ലാത്ത പോലാണ്. അപ്പോൾ മുതലാണ് അവനെ കാണാനുള്ള ആഗ്രഹവും തീവ്രമായത്. കണ്ടേ ഒക്കൂ എന്ന് വാശി പിടിച്ചു തുടങ്ങിയത്. "അല്ലാ.. ആരാത്.. കയറി വാ.. വാ.ശിവ ." കോളിങ് ബെല്ലടിച്ചു കാത്തു നിൽക്കുമ്പോഴും വരരുതായിരുന്നു എന്ന് തന്നെയായിരുന്ന ശിവക്ക് തുളസിയുടെ ആ ക്ഷണം.. അത്‌ കേട്ടപ്പോൾ തോന്നിയ ആശ്വാസം. വീട്ടുകാരെ കൂട്ടി കൊണ്ട് വന്നതൊക്കെ അവർക്കിഷ്ടമാവുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു അവന്. ബന്ധമുള്ളത് കാശ്ശിയുമായിട്ടാണ്. അശോകന്റെ കുടുംബത്തിന് താൻ തീർത്തും അന്യനാണ്. പക്ഷേ അവരുടെ ഹൃദയം നിറച്ചു കൊണ്ടുള്ള ആ സ്വീകരണം. തുളസിയും അശോകേട്ടനും. കാശിനാഥന് പ്രിയപ്പെട്ടതൊക്കെ അവർക്കും പ്രിയപ്പെട്ടത് തന്നെയാണ് എന്ന് പ്രവർത്തി കൊണ്ട് തെളിയിച്ചവർ.. ശിവക്കൊപ്പം അവന്റമ്മയ്ക്കും അമ്മൂനും കൂടി വല്ലാത്തൊരു സമാധാനം തോന്നിയിരുന്നു.. അപ്പോൾ മുതൽ.. 💥💥 ഇപ്പൊ വന്നേക്കാം അമ്മേ.. " ഫോൺ വെച്ച് കഴിഞ്ഞതും കാർത്തു കള്ളത്തരത്തോടെ കാശിയെ നോക്കി. മ്മ്ഹ്ഹ്.. അവളുടെ നോട്ടം കണ്ടിട്ട് അവനൊന്നു പുരികം പൊക്കി കൊണ്ട് ചോദിച്ചു. "താഴേക്ക് ചെല്ലാൻ.. അമ്മയാണ് വിളിച്ചത്.." അവൾക്കതെ ചിരി തന്നെയാണ്. "ആരെങ്കിലും ഗസ്റ്റ്‌ ഉണ്ടോ.. അവന്റെ മുഖം ചുളിഞ്ഞു. "പിന്നേയ്.. ഉണ്ടുണ്ട്.." അവളവനെ എഴുന്നേൽപ്പിച്ചു കൊണ്ട് തുറന്നിട്ട ഷർട്ടിന്റെ ബട്ടണിട്ട് കൊടുത്തു. "ആരാണാവോ.. ഞാൻ വരണോ.." കാശി കുട്ടികളെ പോലെ ഒന്ന് ചൂനുങ്ങി. അവൾക്ക് മുന്നിൽ മാത്രം.. അവനെന്തേന്ത്‌ ഭാവങ്ങളാണന്നോ..! "പിന്നെ..വേണ്ടേ..കാശ്യേട്ടൻ തീർച്ചയായും വരണം.. കാമുകി കാണാൻ വന്നിട്ട് പോകണ്ടിരുന്ന മോശമായി പോകില്ലേ.. " "കാമുകിയോ.. അവനവളെ തുറിച്ചു നോക്കി. "ആഹ്.. നിങ്ങടെ കാമുകി.. അമ്മൂസ്.. കാശ്യേട്ടന്റെ സ്വന്തം കുമ്മൂസ്..കാശ്വേട്ടൻ കൈ വിട്ടാ മരിച്ചു കളയും ന്നും പറഞ്ഞോണ്ട് ഒന്നര കാലിൽ നിന്ന നിങ്ങളുടെ സ്വന്തം.. അമ്മൂസ്.. ന്തേയ്‌.. കാണണ്ടേ.." അവളാ കവിളിൽ നുള്ളി കള്ളത്തരത്തോടെ തന്നെ പറഞ്ഞു. കാര്യം മനസ്സിലായ പോലെ കാശിയൊന്ന് തലയാട്ടി ചിരിച്ചു. "ഒന്നും മറന്നിട്ടില്ല.. ല്ലേ.. അവനൊരു താളത്തിൽ ചോദിച്ചു. ഇല്ലാ.." ആവിശ്യം വരുമ്പോ എനിക്കിട്ട് കുത്താൻ സ്റ്റോക്ക് ചെയ്തു വെച്ചേക്കുവാണോ " "അതേ.. അത് ഞങ്ങൾ പെണ്ണുങ്ങളുടെ ഒരു സീക്രട്ട് രഹസ്യമാണ്.. ചുമ്മാതൊന്നും അല്ലല്ലോ.. അന്നീ കുമ്മൂസിന്റെ പേരിൽ എന്നെ എത്ര വേദനിപ്പിച്ചു.. എന്തൊക്കെ പറഞ്ഞു.. ഒടുക്കം സഹിക്കാൻ വയ്യാതെ ഞാൻ അവളെ പോയ്‌ കാണേണ്ടി വന്നു.." കാർത്തു വെറുതെ മുഖം വീർപ്പിച്ചു. "അതിനുള്ളത് കൂടി കാശിനാഥൻ നിന്നെയിപ്പോ സ്നേഹിച്ചു കടം വീട്ടുന്നില്ലെടി പൊണ്ടാട്ടി..ഇനിയും അതിങ്ങനെ കുത്തി പറയാതെ.." അവനവളുടെ ഇടുപ്പിൽ കയ്യിട്ടു പിടിച്ചു കൊണ്ട് അടുത്തേക്ക് നിർത്തി. "നിന്റെ കാശ്യേട്ടന് ഒരു കാമുകിയെ ഒള്ളു.. അന്നും ഇന്നും.ഇനി എന്നും..അവളെ നിന്റെ കാശ്യേട്ടൻ സ്വന്തമാക്കിയും കഴിഞ്ഞു.. കേട്ടോ.." കവിളിലൊരു നുള്ള് അവൾക്കും കൊടുത്തു കൊണ്ടവൻ താഴേക്ക് പോകാൻ ധൃതി കാണിച്ചു. അവരെയൊക്കെ കാണാൻ അവന് അത്ര ആഗ്രഹമുണ്ടായിരുന്നു. പതിയെ പോ.. അവരവിടെ തന്നെ ഉണ്ട്.. നിങ്ങളെ കാണാതെ എങ്ങും പോകില്ല.. " സ്റ്റെപ്പ് ഓടിയിറങ്ങുന്നവനെ നോക്കി പിന്നിൽ നിന്നും കാർത്തു ഓർമ്മിപ്പിച്ചു.. "അമ്മേ..." അതൊന്നും കേൾക്കാതെ ധൃതിയിലിറങ്ങി ചെന്നവൻ ആദ്യം കണ്ടതും അവരെ തന്നെയാണ്. ശിവ പറഞ്ഞു കൊടുത്തതിലും വലിയ പരിക്കുകളോടെ കാശി മുന്നിൽ ചെന്ന് നിൽകുമ്പോൾ അവരുടെ രൂക്ഷമായ നോട്ടം ശിവക്ക് നേരെയാണ്. "ഇതാണോ നീ പറഞ്ഞ ചെറിയ മുറിവുകൾ എന്നായിരുന്നു അതിനർഥം.. "വച്ചു കെട്ട് കണ്ട് പേടിക്കേണ്ട അമ്മേ.. രണ്ടൂസം കൊണ്ടിത് അഴിക്കാനാവും ന്നാ എന്റെ ഡോക്ടർ ഭാര്യ പറഞ്ഞത്.." കാർത്തുവിനെ കൂടി ഒന്ന് പാളി നോക്കി കുസൃതിയോടെയാണ് കാശി പറയുന്നത്. അവളാണ് മുറിവ് ക്ളീൻ ചെയ്തു മാറ്റി കെട്ടി കൊടുക്കുന്നത്. അമ്മു കൂടി വന്നിട്ട് അവനോട് ഒട്ടി നിൽക്കുന്നതും മുറിവൊക്കെ നോക്കി തലോടി നിറയെ വർത്താനം പറയുന്നതുമെല്ലാം കാർത്തു ചിരിയോടെയാണ് നോക്കി നിൽക്കുന്നത്. പക്ഷേ കാശി നോക്കുമ്പോൾ അവൾ കണ്ണുരുട്ടി കാണിക്കും.. കാശിയോടുള്ള സ്നേഹമവർ കാർത്തുവിലേക്കും പകർന്നു കൊടുക്കുന്നുണ്ട്. ആദ്യം കണ്ട ചെറിയൊരു പരിചയം ഉണ്ടായിരുന്ന അമ്മുവും കാര്ത്തുവും.. പിന്നെ അവരുടേയാ വരവോടെ അത് അൽപ്പം കൂടി അടുക്കുകയും ചെയ്തു. അതിഥികളായി വന്നവരുടെ വയറും മനസ്സും ഒരുപോലെ നിറക്കാനുള്ള ശ്രമത്തിലായിരുന്നു തുളസി. അശോകനും അവർക്കടുത്തേക്കിരുന്നു കൊണ്ട് നന്നായി സംസാരിച്ചു. ശിവ അത്ഭുതത്തോടെ കാശിയെ ആണ് നോക്കിയത്. അങ്ങനൊരു അശോകേട്ടനെ അവരപ്പോൾ മാത്രമാണ് അടുത്തറിഞ്ഞതും. സന്തോഷം നിറഞ്ഞ ആ കൂടി ചേരലിലേക്ക് അന്ന് മറ്റൊരു അതിഥി കൂടി വന്ന് ചേർന്നു.. . അവരോട്ടും പ്രതീക്ഷിക്കാതെ.. പുതിയൊരു വഴിതിരിവ് പോലെ...ഒരാൾ. തുടരും.... ന്നാലും പ്പോ അതാരാ ന്നാ 😎 കലാശകൊട്ടു തുടങ്ങും മുൻപ് പറഞ്ഞു തീർക്കേണ്ട കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്. അതാണിപ്പോ കാണുന്നത്. അല്ലാതെ വലിച്ചു നീട്ടി വിടുന്നില്ല ന്ന് 😆 റിവ്യൂ ഇട്ടിട്ട് പോണേ. ടൈം ഒന്നും നോക്കണ്ട ട്ടോ.. മുടങ്ങാതെ എത്തിക്കാൻ പറ്റണെ ന്ന് മാത്രമാണ് ഇന്റെ മനസ്സിലിപ്പോ.. അത്രേം കിടന്നു പോയി.. 🥴 പനിയൊക്കെ വന്നത് പോലെ പോയി.. പക്ഷേ കൂടെ കൊണ്ട് വന്നവരെ.. അതായത് തലവേദന ചുമ മേല് വേദന ഇജ്ജാതി വൃത്തികെട്ട സാധനങ്ങളെ പഹയൻ പോയപ്പോ കൂടെ കൊണ്ടോവാൻ മറന്നെന്ന് തോന്നുന്നു 😬😬😬 സ്നേഹത്തോടെ jif❣️ #💞 പ്രണയകഥകൾ #📔 കഥ
192 likes
38 comments 20 shares
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
3K views 1 months ago
#📙 നോവൽ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ. അതുകൊണ്ട് ഇനി എന്താ ചെയ്യേണ്ടതെന്ന് പറഞ്ഞു താ കിഷോറേട്ട." മീരയ്ക്ക് ആകെ ഭയമായി തുടങ്ങി. "അതിനെ കുറിച്ച് തന്നെയാ ഞാൻ ഇത്രയും നേരം ഓർത്ത് കൊണ്ടിരുന്നത്. എങ്ങനെ നോക്കിയിട്ടും ഒരു പോംവഴി മാത്രമേ എന്റെ മനസ്സിൽ വരുന്നുള്ളു. അത് പക്ഷേ കുറച്ച് റിസ്ക് പിടിച്ചതാണ്.." കിഷോറിന്റ വാക്കുകൾ കേട്ടതും അതെന്താണെന്ന് അറിയാൻ മീരയ്ക്ക് തിടുക്കമായി. "എന്ത് വഴിയാ കിഷോറേട്ട. എന്നെകൊണ്ട് ചെയ്യാൻ പറ്റുന്നതാണോ?" "നിന്നെ കൊണ്ട് മാത്രമേ ചെയ്യാൻ പറ്റു. പക്ഷേ ശ്രീഹരിക്ക് ഒരു സംശയവും കൊടുക്കാതെ വേണം ചെയ്യാൻ." കിഷോർ പറഞ്ഞു. "കിഷോറേട്ടാ വേഗം കാര്യം പറയ്യ്." മീര ധൃതി പിടിച്ചു. "ശ്രീഹരിയുടെ ഫോൺ നീ ഇന്ന് തന്നെ എങ്ങനെയെങ്കിലും നശിപ്പിക്കണം. ഫോൺ നശിപ്പിക്കും മുൻപ് അവന്റെ ഗാലറിയിൽ നിന്ന് ആ ഫോട്ടോ ബാക്കപ്പ് ചെയ്യാൻ കഴിയാത്ത രീതിയിൽ ഡിലീറ്റ് ആക്കണം. അതുപോലെ വേണിയുമായുള്ള അവന്റെ വാട്സ്ആപ്പ് ചാറ്റും കളയണം. അല്ലെങ്കിൽ എല്ലാം കളഞ്ഞേക്ക്. പുതിയൊരു ഫോണിൽ അവന് വാട്സ്ആപ്പ് ചാറ്റും ഫോട്ടോസും ബാക്കപ്പ് ചെയ്യാൻ പറ്റരുത്." കിഷോർ പറഞ്ഞതൊക്കെ മീര മൂളികേട്ടു. "വാട്സ്ആപ്പ് ചാറ്റും ഫോട്ടോസുമൊക്കെ ബാക്കപ്പ് കിട്ടാതെ ഡിലീറ്റ് ആക്കുന്ന കാര്യം ഞാനേറ്റു. പക്ഷേ ഫോൺ എങ്ങനെയാ നശിപ്പിക്കുന്നത്? ശ്രീയേട്ടന് സംശയം തോന്നാത്ത രീതിയിൽ തന്നെ ഇതെല്ലാം ചെയ്യണ്ടേ. അതോർക്കുമ്പോഴാ എനിക്ക് ടെൻഷൻ." മീര പറഞ്ഞു. "ടെൻഷനടിച്ചിട്ടോ പേടിച്ചിട്ടോ ഒന്നും കാര്യമില്ല മീര. നീയിന്നു ഇത് ചെയ്തില്ലെങ്കിൽ താറുമാറാകാൻ പോകുന്നത് നിന്റെ ജീവിതം തന്നെയാണ്. എന്റെയോ ഇങ്ങനെയായി. ഇനി നിന്റെ കൂടി കോഞ്ഞാട്ട ആകേണ്ട എന്ന് കരുതിയാണ് ഞാൻ സ്നേഹം കൊണ്ട് ഇത്രയൊക്കെ പറഞ്ഞത്. നമ്മളിൽ ആർക്കെങ്കിലും ആഗ്രഹിച്ച ജീവിതം കിട്ടിയ മതിയെന്നെ ഞാൻ ഇപ്പോ കരുതുന്നുള്ളു." കിഷോർ ന്റെ ശബ്ദത്തിൽ നിരാശ നിറഞ്ഞിരുന്നു. "കിഷോറേട്ടൻ ഇനിയെന്ത് ചെയ്യും. വേണി അമ്പിനും വില്ലിനും അടുക്കാതിരിക്കുന്നത് കൊണ്ട് അവളെ മനസ്സ് മാറ്റാൻ എന്റെ മനസ്സിൽ ഒരു വഴിയും തെളിയുന്നില്ല." മീരയ്ക്കും അവന്റെ അവസ്ഥയോർത്തു ദുഃഖം തോന്നി. "എന്തെങ്കിലുമൊക്കെ ബുദ്ധി പ്രയോഗിച്ചു നോക്കണം മീര. ഞാൻ ശ്രമിച്ചിട്ടും എനിക്കവളെ കിട്ടീലെങ്കി ഞാൻ പോട്ടെന്ന് വയ്ക്കും, അത്രന്നെ." "എല്ലാം ശരിയാവാനും വേണിക്ക് കിഷോറേട്ടനെ ഭർത്താവായി കാണാനും സാധിക്കണേന്ന് ഞാൻ പ്രാർത്ഥിക്കാം." "എന്തായാലും നീ നിന്റെ ലൈഫ് സേഫ് ആക്കാൻ മറക്കണ്ട. ശ്രീഹരിയുടെ ഫോണിലുള്ള ഫോട്ടോ വേണി കണ്ടാൽ ഞാനും നീയും എല്ലാം സംശയത്തിന്റെ നിഴലിലാകും." കിഷോർ ഓർമിപ്പിച്ചു. "ഞാൻ എങ്ങനെയാ കിഷോറേട്ട ഫോൺ നശിപ്പിക്കുക?" മീര ചോദിച്ചു. "ഇതിനിപ്പോ ഞാൻ എന്ത് മറുപടിയാ പറയുക മീര. നിന്റെ അവിടുത്തെ സാഹചര്യം നിനക്കല്ലേ അറിയൂ. അതുകൊണ്ട് സിറ്റുവേഷൻ നോക്കിട്ട് ഏറ്റവും സേഫ് ആയ രീതിയിൽ ആർക്കും സംശയം വരാതെ എന്താ ചെയ്യാൻ പറ്റുന്നതെന്ന് വച്ചാ അത് ചെയ്യ്." "മ്മ്മ്... ഞാൻ നോക്കട്ടെ. എന്തെങ്കിലും സഹായം വേണ്ടി വന്ന ഞാൻ മറ്റേ നമ്പറിൽ വിളിക്കാം." അത് പറഞ്ഞിട്ട് മീര ഫോൺ കട്ട് ചെയ്ത് ആലോചനയോടെ മുറിയിലൂടെ നടന്നു. എത്ര ചിന്തിച്ചിട്ടും ശ്രീഹരിയുടെ ഫോൺ നശിപ്പിക്കാൻ ഒരു വഴി അവളുടെ മനസ്സിൽ തെളിഞ്ഞില്ല. ഒടുവിൽ മുറിക്ക് പുറത്ത് നിന്ന് ശ്രീക്കുട്ടിയുടെ വിളി വന്നപ്പോ ആലോചന മതിയാക്കി മീര അവളുടെ അടുത്തേക്ക് പോയി. പിന്നെ സന്ധ്യ സമയം വരെ ശ്രീഹരിയുടെ അനിയത്തിമാർക്കൊപ്പം ആയിരുന്നു അവൾ. അത് കാരണം പിന്നീട് അതേക്കുറിച്ച് ഓർക്കാൻ മീരയ്ക്ക് സമയം കിട്ടിയില്ല. സന്ധ്യയ്ക്ക് വിളക്ക് വച്ച് പ്രാർത്ഥിക്കാനുള്ള സമയമായപ്പോ ശ്രീക്കുട്ടിയും ശ്രീധന്യയും മേൽ കഴുകാനായി പോയി. ആ സമയത്താണ് ശ്രീഹരി കവലയിലേക്കൊന്ന് പോയി വരാമെന്ന് പറഞ്ഞ് കൊണ്ട് ശ്രീധന്യയുടെ സ്കൂട്ടറും എടുത്ത് പുറത്തേക്ക് ഇറങ്ങിയത്. ഗേറ്റ് കടന്ന് ഇടവഴിയിലേക്ക് ഇറങ്ങി മുന്നോട്ട് പോകുമ്പോ പെട്ടെന്ന് വണ്ടി ഒന്ന് സ്‌കിഡ് ആവുകയും സ്കൂട്ടർ മറിയുകയും ചെയ്തു. ശ്രീഹരി ബാലൻസ് ചെയ്തെങ്കിലും വണ്ടിയും അവനും നിലത്ത് വീണു. അത് കണ്ടതും പരിഭ്രമത്തോടെ മീര അവന്റെ അടുത്തേക്ക് ചെന്നു. ശ്രീയേട്ടാ.... എന്തെങ്കിലും പറ്റിയോ? സ്കൂട്ടർ ഉയർത്തി വച്ച് സ്റ്റാൻഡ് ഇടുന്നവനെ നോക്കി അവൾ ചോദിച്ചു. "ഇല്ല എനിക്ക് കുഴപ്പമൊന്നുമില്ല. നീയിനി ഇത് പോയി അമ്മയോടും അവളുമാരോടൊന്നും പറയാൻ നിക്കണ്ട. ഇവിടെ ചരൽ ഉള്ളോണ്ട് ഇടയ്ക്കിടെ ഇങ്ങനെ പതിവുള്ളതാ. ശ്രീഹരി പറഞ്ഞത് കേട്ടിട്ടും മീര തലയാട്ടി. തിരിച്ചു വരാൻ വൈകോ? അവൾ ചോദിച്ചു. ഹാ... കുറച്ചു വൈകും. നീ നോക്കി ഇരിക്കണ്ട എന്നെ. ഉറക്കം വരുമ്പോ കിടന്നുറങ്ങിക്കോ. അത് പറഞ്ഞിട്ട് ശ്രീഹരി സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്ത് പോയി. അവന്റെ ഫോൺ എടുത്ത് നശിപ്പിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് നിരാശപ്പെട്ട് കൊണ്ട് മീര ശ്രീഹരി കണ്ണിൽ നിന്നും മറയുന്നത് വരെ നോക്കി നിന്നു. അവൻ കണ്ണിൽ നിന്നും മറഞ്ഞതും അവൾ പിന്തിരിഞ്ഞു വീട്ടിലേക്ക് പോകാൻ തുടങ്ങി. അപ്പോഴാണ് നിലത്തും നിന്നും ഫോൺ റിങ് ചെയ്യുന്ന ശബ്ദം മീര കേട്ടത്. വേണി കാളിങ് എന്ന് കണ്ടതും അവളുടെ ഹൃദയം കുതിച്ചു ചാടി. റിങ് ചെയ്ത് തീരുന്നത് വരെ മീര കാൾ എടുക്കാതെ ഫോൺ എടുത്ത് കയ്യിൽ പിടിച്ചു നിന്നു. നാല് തവണ വേണിയുടെ നമ്പർ ൽ നിന്ന് കാൾ വന്നു. മീര അതൊന്നും എടുത്തില്ല. കാൾ എടുക്കാതായപ്പോ വാട്സ്ആപ്പ് ൽ തുരുതുരെ മെസ്സേജ് വരാൻ തുടങ്ങി. കിഷോർ വിളിച്ച സമയത്ത് തന്നെ ശ്രീഹരിയേ ചുറ്റി പറ്റി നിന്ന് അവന്റെ ഫോണിന്റെ പാസ്സ് വേർഡ് മനസ്സിലാക്കി വച്ചിരുന്ന മീര അത് എന്റർ ചെയ്ത് ലോക്ക് ഓപ്പൺ ചെയ്തു. വാട്സ്ആപ്പ് ഓപ്പൺ ചെയ്യാതെ തന്നെ മുകളിലെ നോട്ടിഫിക്കേഷൻ ബാറിൽ നിന്നും അവൾ വേണി അയച്ച മെസ്സേജുകൾ വായിച്ചു നോക്കി. "എനിക്ക് നിങ്ങളെ അത്യാവശ്യമായി നാളെ തന്നെ കാണണം. ഇന്ന് മണ്ഡപത്തിൽ വച്ച് കാണിച്ച ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥ എനിക്കറിഞ്ഞേ പറ്റു. ആ ഫോട്ടോയും ഡീറ്റെയിൽസ് ഒക്കെ എനിക്ക് വിശദമായൊന്ന് നോക്കണം. അതിന് നാളെ എപ്പോ കാണാൻ പറ്റും? ഒരു തെറ്റും ചെയ്യാതെയാണ് ഞാൻ ക്രൂശിക്കപ്പെടുന്നത്. അതുകൊണ്ട് എനിക്ക് എന്റെ നിരപരാധിത്വം തെളിയിക്കണം." ഇതായിരുന്നു വേണിയുടെ മെസ്സേജ്. മീര അപ്പോൾ തന്നെ വേണിയുടെ ചാറ്റ് മെസ്സേജ് സീൻ ആക്കാതെ തന്നെ ഡിലീറ്റ് ചെയ്ത് കളഞ്ഞു. അതിനുശേഷം വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പ് ഓഫ് ആക്കി കളഞ്ഞു. ഇനി ശ്രീഹരി പുതിയ ഫോണിൽ വാട്സ്ആപ്പ് എടുത്താലും പഴയ ചാറ്റുകൾ കിട്ടില്ല. വാട്സ്ആപ്പ് സെറ്റ് ആക്കിയിട്ടു മീര ശ്രീഹരിയുടെ ഫോണിലെ ഗാലറിയിൽ ഉണ്ടായിരുന്ന ഫോട്ടോയും ഡിലീറ്റ് ചെയ്തു. അപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്. ഇനി ചെയ്യേണ്ടത് ഫോൺ നശിപ്പിക്കുക എന്നത് മാത്രമാണ്. അത് കൂടി ചെയ്താലേ തങ്ങളെ ആർക്കും സംശയം തോന്നാത്തിരിക്കു എന്നവൾക്ക് അറിയാം. ഫോൺ കിണറ്റിൽ ഇട്ടാലോ എന്ന് മീര ഓർത്തു. പക്ഷേ ഫോൺ എവിടെയും കാണാതെ വന്നാൽ അത് തന്നെ സംശയിക്കാൻ കാരണമായാലോ എന്ന് കരുതി അവളത് വേണ്ടെന്ന് വച്ചു. മീര ആ ഇടവഴിയിൽ തന്നെ നിന്ന് കൊണ്ട് ഫോൺ എങ്ങനെ നശിപ്പിക്കാമെന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് ഒരു വണ്ടിയുടെ വെളിച്ചം അവളുടെ കണ്ണിലേക്ക് അടിച്ചത്. തുടരും
74 likes
2 comments 40 shares
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2K views 1 days ago
#📙 നോവൽ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് വാതിൽ തുറന്നത് സുന്ദരിയായ ഒരു യുവതിയായിരുന്നു. ശ്രീഹരിക്ക് പകരം കണ്മുന്നിൽ അപരിചിതയായ യുവതിയെ കണ്ടതും മീര ഒന്നും ഞെട്ടി. "ആരാ മനസ്സിലായില്ല..." അതിരാവിലെ ബാഗും തൂക്കി മുന്നിൽ വന്ന് നിൽക്കുന്ന വെളുത്തു മെലിഞ്ഞ മീരയെ മനസ്സിലാകാത്ത ഭാവത്തിൽ നോക്കി ആ യുവതി. "ഇ... ഇ... ഇവിടെ അല്ലെ ശ്രീഹരി താമസിക്കുന്നത്?" മീര ഞെട്ടൽ പുറത്ത് കാണിക്കാതെ ചോദിച്ചു. "അതേ... പക്ഷേ ശ്രീഹരി മുകളിലാണ് താമസം. ഇവിടെ ഗ്രൗണ്ട് ഫ്ലോറിൽ ഞാനാ താമസിക്കുന്നത്. എന്റെ പേര് ദീപ്തി. ഇയാൾ ശ്രീഹരിയുടെ ആരാണ്?" ദീപ്തി ചോദിച്ചു. "ഞാൻ ശ്രീഹരിയുടെ വൈഫ്‌ ആണ്, പേര് മീര. നാട്ടിൽ നിന്നും വരുകയാ." മീര പതറി പതറി ഉത്തരം പറഞ്ഞു. "ഞാനും ശ്രീഹരിയും ഒരേ വില്ലേജ് ഓഫീസിലാണ് വർക്ക്‌ ചെയ്യുന്നത്. ആൾ മുകളിലുണ്ടാകും. ദാ അവിടെയാണ് സ്റ്റെപ്." ദീപ്തിയുടെ മറുപടി മീരയ്ക്ക് ആശ്വാസമേകി. "ഞാനെന്നാ മുകളിലേക്ക് പൊയ്ക്കോട്ടേ. നമുക്ക് പിന്നീട് പരിചയപ്പെടാം. ഞാൻ ദൂര യാത്ര ചെയ്ത് ക്ഷീണിച്ച് വരുകയാണ്." മീരയുടെ വാക്കുകൾക്ക് ദീപ്തി പുഞ്ചിരിയോടെ തലയാട്ടി. "പൊയ്ക്കോളൂ... ബാഗ് എടുത്തു വയ്ക്കാൻ ഞാൻ സഹായിക്കണോ?" ദീപ്തി ചോദിച്ചു. "വേണ്ട... ഞാൻ ശ്രീയേട്ടനോട് പറഞ്ഞോളാം. ഏട്ടൻ എടുത്തു വച്ചോളും." "എങ്കിൽ ശരി... നമുക്ക് പിന്നീട് കാണാം." ദീപ്തി വാതിൽ അടച്ച് അകത്തേക്ക് പോയതും മീര തന്നെ രണ്ട് തവണയായി തന്റെ ബാഗുകളും പെട്ടികളും മുകളിൽ കൊണ്ട് വച്ചു. അതിന് ശേഷമാണ് അവൾ കോളിങ് ബെൽ അടിച്ചത്. മൂന്ന് തവണ ബെൽ അടിച്ചപ്പോഴാണ് ശ്രീഹരി വന്ന് വാതിൽ തുറന്നത്. ദീപ്തി ആയിരിക്കും ബെൽ അടിക്കുന്നതെന്നാണ് അവൻ കരുതിയത്. എന്നാൽ വാതിൽ തുറന്ന ശ്രീഹരി മുന്നിൽ മീരയെ കണ്ട് ഞെട്ടി പോയി. അവളുടെ ഈ വരവ് അവനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. "ആരോട് ചോദിച്ചിട്ടാടി നീ ഇങ്ങോട്ട് കെട്ടിയെടുത്തത്? ഇവിടേം വന്ന് എന്നെ നാണം കെടുത്താനാണോ നിന്റെ ഉദ്ദേശം? ഇപ്പോ തന്നെ ഇവിടുന്ന് ഇറങ്ങി പൊയ്ക്കോ. ഇല്ലെങ്കിൽ കഴുത്തിന് പിടിച്ചു പുറത്താക്കും ഞാൻ." ശ്രീഹരി ദേഷ്യത്തിൽ അവളെ നോക്കി. "അങ്ങനെ പോകാനല്ല ഞാൻ ഇങ്ങോട്ട് വന്നത്. ഇനി മുതൽ ശ്രീയേട്ടന്റെ കൂടെ ഈ വീട്ടിൽ ഞാനും ഉണ്ടാകും. അത്ര എളുപ്പത്തിൽ എന്നെ ഒഴിവാക്കാൻ നോക്കണ്ട. അങ്ങനെ ഒഴിഞ്ഞു പോകാനല്ല ഞാൻ ഇക്കണ്ട പാട് പെട്ട് നിങ്ങളെ ഭാര്യ ആയതും ഇപ്പോ ഈ അഡ്രസ് കണ്ട് പിടിച്ച് ഇവിടെ എത്തിയതും." മീരയും വിട്ട് കൊടുത്തില്ല. അവളുടെ മറുപടി ശ്രീഹരിയുടെ ക്രോധം ഇരട്ടിപ്പിച്ചു. ആ നിമിഷം തന്നെ മീരയെ കഴുത്തിന് പിടിച്ചു പുറത്ത് തള്ളി വാതിലടയ്ക്കാൻ അവന്റെ കൈ തരിച്ചു. പക്ഷേ അധികം പരിചയമില്ലാത്ത സ്ഥലം ആയതിനാൽ അവിടെ വച്ചൊരു സീൻ ഉണ്ടാക്കി നാട്ടുകാരെയും ഒരേ ഓഫീസിൽ വർക്ക്‌ ചെയ്യുന്ന ദീപ്തിയെ ഒന്നും പ്രശ്നം അറിയിക്കണ്ട എന്ന് വച്ച് ശ്രീഹരി തത്കാലം മൗനം പാലിച്ചു. അവളെ കടുപ്പിച്ചൊന്ന് നോക്കിയിട്ട് ശ്രീഹരി മുറിയിലേക്ക് കയറി പോയി. ആ അവസരം മുതലെടുത്ത മീര അപ്പോൾ തന്നെ തന്റെ ബാഗുകൾ എടുത്ത് അകത്തേക്ക് വച്ച് മുൻ വാതിൽ അടച്ചു. "അതേ... എന്നെ ഇവിടുന്ന് ഓടിക്കാമെന്ന് ശ്രീയേട്ടൻ വിചാരിക്കണ്ട. അങ്ങനെ പോകാൻ വന്നവളല്ല ഞാൻ. പിന്നെ എന്നെ അടിച്ചോ ഭീഷണിപ്പെടുത്തിയോ ഡിവോഴ്സ് ന് സമ്മതിപ്പിക്കാമെന്നും കരുതണ്ട. അങ്ങനെ ചെയ്യാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ ഞാൻ നിങ്ങൾക്കെതിരെ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കും. സർക്കാർ ജോലി ഉള്ളത് കൊണ്ട് ഇങ്ങനെ വല്ല കേസും വന്നാൽ നിങ്ങൾക്ക് തന്നെയാ ശ്രീയേട്ടാ പ്രശ്നം. കെട്ടിക്കാൻ രണ്ട് പെങ്ങന്മാരും വീട്ടിലുണ്ട്. ഞാൻ ഇങ്ങനെയൊക്കെ ചെയ്യാൻ കാരണം തന്നെ ശ്രീയേട്ടനോടുള്ള എന്റെ ഭ്രാന്ത് പിടിച്ച സ്നേഹം കാരണമാണ്. അതുകൊണ്ട് നിങ്ങളെ നഷ്ടപ്പെടുന്നത് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല. നിങ്ങളും എന്നെ ഉപേക്ഷിച്ചു കളയമെന്ന് വിചാരിക്കരുത്. കഴിഞ്ഞു പോയതൊക്കെ മറന്ന് നമുക്ക് ഇവിടെ പുതിയൊരു ജീവിതം തുടങ്ങാം. ശ്രീയേട്ടനോടൊപ്പം ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് എന്റെ ട്രീറ്റ്മെന്റ് കഴിഞ്ഞ ഉടനെ തന്നെ ഞാൻ ഇങ്ങോട്ട് വന്നത്. അതുകൊണ്ട് ഞാൻ ചെയ്തതും പറഞ്ഞതുമൊക്കെ ഓർത്ത് എനിക്ക് ശ്രീയേട്ടനോടുള്ള സ്നേഹം കാണാതെ പോകരുത്." ശ്രീഹരിയെ വെല്ലുവിളിക്കുന്നത് പോലെയാണ് മീര സംസാരിച്ചു തുടങ്ങിയതെങ്കിലും അവസാനം എത്തിയപ്പോ അവളുടെ സ്വരം ഇടറുക തന്നെ ചെയ്തു. "നീ രണ്ടും കല്പിച്ചാണ് വന്നിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. പക്ഷേ നീ ഒരു കാര്യം ഓർത്ത് വച്ചോ എന്റെ ഭാര്യയായി ജീവിക്കാമെന്ന നിന്റെ മോഹം മനസ്സിലിരിക്കത്തെ ഉള്ളു. മരിക്കും വരെ നിന്നെ ഞാനെന്റെ ഭാര്യയായി കാണില്ല. പിന്നെ ആഗ്രഹം തോന്നി ഏതെങ്കിലും വേശ്യകൾക്കൊപ്പം കിടക്ക പങ്കിട്ടാലും നിന്നെ തേടി ശ്രീഹരി വരില്ല. അത്രയ്ക്ക് അറപ്പും വെറുപ്പുമാണ് എനിക്ക് നിന്നെ. ഇപ്പോ നിനക്കെന്നോട് അസ്ഥിക്ക് പിടിച്ച പ്രണയമാണെന്ന് നീ പറയുന്നല്ലോ. അത് വെറുപ്പാക്കി മാറ്റാൻ എനിക്കറിയാം. ഇപ്പോ എന്റെ കൂടെ ജീവിക്കാൻ ഇറങ്ങി തിരിച്ച നീ ഒരുദിവസം എന്നെ വെറുത്തു കൊണ്ട് എല്ലാം ഉപേക്ഷിച്ചു ഇവിടുന്ന് ഇറങ്ങി പോകും. അതിനായി എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ഞാൻ ചെയ്യും. എന്റെ ജീവിതം തകർത്തതിന് ഞാൻ തരുന്ന ശിക്ഷയാണ്‌ മീര. നിനക്ക് വേണമെങ്കിൽ ഈ നിമിഷം തിരിച്ചു പോകാം. അങ്ങനെ അല്ല ഇവിടെ നിൽക്കാനാണ് നിന്റെ തീരുമാനം എങ്കിൽ ഓരോ നിമിഷവും നീ ഇഞ്ചിഞ്ചായി വേദനിക്കും, വേദനിപ്പിക്കും ഞാൻ." ശ്രീഹരിയുടെ കണ്ണിലും മുഖത്തും അവളോടുള്ള പകയും വൈരാഗ്യവും തെളിഞ്ഞു. അവന്റെ വാക്കുകൾക്ക് മുന്നിൽ മീര ഉത്തരമില്ലാതെ നിന്നു. അവളുടെ മറുപടി പ്രതീക്ഷിക്കാത്തത് പോലെ ശ്രീഹരി തന്റെ മുറിയുടെ വാതിൽ അടച്ചു പൂട്ടി. കുറച്ചു സമയം അടഞ്ഞു കിടക്കുന്ന വാതിൽക്കലേക്ക് നോക്കി നിന്നിട്ട് മീര തൊട്ടടുത്ത മുറിയിലേക്ക് കയറി തളർച്ചയോടെ കട്ടിലിലേക്ക് ഇരുന്നു. അവൾക്കാ നിമിഷം ഉറക്കെയൊന്ന് പൊട്ടി കരയാനാണ് തോന്നിയത്. മുഖം പൊത്തി അവൾ ഏങ്ങി ഏങ്ങി കരഞ്ഞു. താനും കിഷോറും കൂടി ചെയ്ത് കൂട്ടിയ കാര്യങ്ങൾ ഓർക്കവേ ഒന്നും വേണ്ടായിരുന്നു എന്ന് പോലും മീരയ്ക്ക് തോന്നി. അങ്ങനെയൊക്കെ ചെയ്ത കാരണം എല്ലാരേം വെറുപ്പും പരിഹാസവും ഏറ്റ് വാങ്ങി താനൊരു രോഗിയാവുക മാത്രമാണ് ചെയ്തത് എന്നോർക്കവേ മീരയുടെ ഹൃദയ വേദന കൂടി. പക്ഷേ ഇത്രയൊക്കെ സഹിക്കേണ്ടി വന്നതിനാൽ ഇനി ശ്രീഹരിയെ കൂടി നഷ്ടപ്പെടുത്താൻ അവൾ ആഗ്രഹിച്ചില്ല. എന്ത് ചെയ്തിട്ടാണെങ്കിലും അവന്റെ വെറുപ്പ് മാറ്റി എടുത്ത് നല്ല പോലെ ജീവിക്കണമെന്നാണ് മീര ആഗ്രഹിക്കുന്നത്. പക്ഷേ ശ്രീഹരി തന്നെ ഓടിക്കാൻ എന്തൊക്കെ പ്രവർത്തികൾ ചെയ്യുമെന്ന് ഓർത്ത് അവൾക്ക് നല്ല ആധി ഉണ്ടായിരുന്നു. ചെയ്ത് പോയ തെറ്റുകൾക്ക് ഇത്രയും വലിയ ശിക്ഷ കിട്ടുമെന്ന് മീര സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. ഇപ്പോ ഓർക്കുമ്പോ അവൾക്ക് തന്നെ അത്ഭുതം തോന്നും വേണിയോട് തനിക്കെങ്ങനെ ഇത്രയും ക്രൂരമായി പെരുമാറാൻ കഴിഞ്ഞെന്ന് ഓർത്ത്. ഇനി താൻ ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും കുറ്റബോധം കൊണ്ട് നീറിയും ഈ അസുഖം വീണ്ടും വരുമോ എന്നോർത്ത് പേടിച്ചു പേടിച്ചു കഴിയണമല്ലോ എന്നൊക്കെ ചിന്തിച്ചപ്പോൾ മീരയ്ക്ക് ആ നിമിഷം തന്നെ ജീവിതം പോലും അവസാനിപ്പിച്ചു കളഞ്ഞാലോ എന്നൊക്കെ തോന്നി. കാത്തിരിക്കൂ
85 likes
5 comments 33 shares