✍️ Novel
245 Posts • 1M views
#📙 നോവൽ - പ്രളയം... 🔻 പാർട്ട് _43 ✍️ രചന - Aniprasad. തല കുനിച്ചു, നോട്ടം നിലത്തേയ്ക്ക് വീഴ്ത്തി നിൽക്കുന്നതിനാൽ എസ്തപ്പാന്റെ മുഖത്തെ ഭാവമെന്തെന്ന് റെയ്ച്ഛലിനോ, ജോസപ്പേട്ടനോ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. ദൂരെ എവിടെയോ ഒരു മരക്കൊമ്പിലിരുന്നു കൂമൻ ചിലയ്ക്കുന്ന ഒച്ചയൊഴിച്ചാൽ സർവം നിശ്ശബ്ദം. "എസ്തപ്പാനെ.. നീയിനി എവിടെ പോവാ ഈ രാത്രിയിൽ... ഇത്രയും നേരം നീ വരുന്നതും കാത്ത്‌ ഉറക്കമിളച്ചിരുന്നതാ ഞങ്ങൾ.. ഇനി ഞങ്ങൾക്കത് വയ്യ... നീ ഈ വീട്ടിൽ താമസിച്ച ഇത്രയും നാൾ ഒരു തീച്ചൂളയ്ക്കുള്ളിലെന്ന മട്ടിലാ ഞാനും റെയ്ച്ചലും ഇവിടെ കഴിഞ്ഞു പോന്നത്.. ഇനി ഉപദ്രവിക്കരുത്... ഞങ്ങളെ വെറുതേ വിടണം..." ജോസപ്പേട്ടൻ അവന്റെ മുമ്പിൽ നിന്ന് കയ്യെടുത്ത്‌ തൊഴുതുകൊണ്ട് പറഞ്ഞപ്പോൾ എസ്തപ്പാൻ വന്ന് അയാളുടെ ഇരു കയ്യും കൂട്ടി പിടിച്ചു. ""അയ്യോ.. ജോസപ്പേട്ടൻ എന്റെ മുമ്പിലിങ്ങനെ തൊഴുതു പിടിച്ചു നിൽക്കല്ലേ... ഒന്നല്ലെങ്കിലും എന്നെക്കാൾ ഒരു പാട് പ്രായകൂടുതൽ ഉള്ള ആളല്ലേ.." "അവന്റെ ആ സംസാരം കേൾക്കവേ റെയ്ച്ഛലിനു അൽപ്പം ആശ്വാസം തോന്നി. അവനോട് കാര്യം പറയുമ്പോൾ അവനിൽ നിന്നും ഈ വിധം ഒരു പ്രതികരണം ആയിരുന്നില്ല അവർ പ്രതീക്ഷിച്ചത്. "സാരമില്ല. ഇനിയെങ്കിലും ഒരൽപ്പം സമാധാനത്തോടെ ഞങ്ങൾക്ക് ജീവിയ്ക്കണം... ജീവിതത്തിൽ ഞങ്ങൾക്കുണ്ടായ എല്ലാ നഷ്ട്ടവും ഞങ്ങൾ മനസാ അംഗീകരിച്ചു കഴിഞ്ഞിരിയ്ക്കുന്നു. ഞങ്ങൾക്കിനി ആരോടും പ്രതികാരമില്ല.. വാശിയില്ല.. പകയില്ല.. ജീവിതത്തിന്റെ അങ്ങേ തലയ്ക്കൽ എത്തിനിൽക്കുന്ന ഞങ്ങൾക്ക് മനഃസമാധാനത്തോടെ ഒന്ന് കണ്ണടയ്ക്കണമെന്ന ആഗ്രഹം മാത്രമേ ബാക്കിയുള്ളൂ... അതിന് നീ ഞങ്ങൾക്ക് അനുവാദം തരണം..." "അയ്യോ.. ജോസപ്പേട്ടൻ എന്താ ഇങ്ങനൊക്കെ പറയുന്നത്... ഇന്നലെ വരെ ജോസപ്പേട്ടനും ഇവരും ഇങ്ങനൊന്നും ആയിരുന്നില്ലല്ലോ എന്നോട് പറഞ്ഞുകൊണ്ടിരുന്നത്. ഞാൻ മറന്നു പോയാലുടൻ നിങ്ങൾ മാറിയും തിരിഞ്ഞും എന്നെ ഓർമിപ്പിയ്ക്കുമായിരുന്നു ഈ തുരുത്തിൽ ഞാൻ നിങ്ങൾക്ക് വേണ്ടി ആരുടെയൊക്കെ ജീവൻ എടുക്കണമെന്ന്.. കരുണൻ... ഗൗരി... ഇവരൊക്കെ നിങ്ങൾക്ക് മുമ്പിൽ സസുഖം വാഴുന്നത് കണ്ടാസ്വദിയ്ക്കാനാണോ നിങ്ങളുടെ ഇപ്പോഴുള്ള തീരുമാനം... നിങ്ങളുടെ മകളുടെ മരണത്തിനു കാരണക്കാരായ ഇവരെയൊക്കെ വെറുതേ വിട്ടിട്ടുണ്ടെങ്കിൽ നിങ്ങളുടെ മകളുടെ ആത്മാവിന് ശാന്തി കിട്ടുമോ...." "കിട്ടണ്ട..." റെയ്ച്ചൽ പല്ലുകൾ ഞറുമ്മി. "എന്റെ മകളുടെ ആത്മാവിന് മോക്ഷവും ശാന്തിയും ഒന്നും കിട്ടണ്ട. അതൊന്നും നേടിതരേണ്ട ചുമതലയും നിനക്കില്ല.. ദൈവത്തെയോർത്ത്‌ നീ ഇവിടെ നിന്നും ഒന്ന് പോയി തന്നാൽ മതി. മതി ഞങ്ങളെ ഉപദ്രവിച്ചത്. ക്ഷമയ്ക്കും, സഹനത്തിനുമൊക്കെയുള്ള പരിധിയുടെ അങ്ങേയറ്റം കടന്നു നിൽക്കുവാ ഞങ്ങൾ..." റെയ്ച്ചൽ അവന് നേർക്ക് വിരൽ ചൂണ്ടി. "സാരമില്ല.. സാരമില്ല. ഞാൻ ഏറ്റെടുത്ത പണി ഉടൻ തന്നെ ഞാൻ തീർത്തു തന്നേക്കാം.. അത് നീണ്ടു പോകുന്നതിലുള്ള അസ്വസ്ഥതയല്ലേ നിങ്ങൾക്ക്. രണ്ട് ദിവസം.. രണ്ടേ രണ്ട് ദിവസം എനിയ്ക്ക് താ..." എസ്തപ്പാൻ ഇരുവരെയും മാറി മാറി നോക്കി. അവന്റെ ശബ്ദം താഴ്ന്നിരുന്നെങ്കിലും, തണുത്തുറഞ്ഞ വല്ലാത്തൊരു വന്യത ആ കണ്ണുകളിൽ അവർക്ക് കാണാമായിരുന്നു. "രണ്ട് ദിവസം പോയിട്ട് ഒറ്റ നിമിഷം പോലും ഇനി നീയിവിടെ നിൽക്കാൻ പാടില്ല. അതിന് ഞങ്ങൾ സമ്മതിയ്ക്കില്ല.ഇപ്പോൾ ഇറങ്ങിയേ തീരൂ ഈ വീട്ടിൽ നിന്ന്.." എസ്തപ്പാൻ പതറി നിൽക്കുകയാണെന്ന് കണ്ടപ്പോൾ റെയ്ച്ചൽ മുൻപോട്ട് വന്നു. "ശരി.. ഞാൻ ഇറങ്ങിപ്പോയിക്കോളാം.. സമ്മതിച്ചിരിയ്ക്കുന്നു. പക്‌ഷേ അതിന് മുൻപ് നമ്മൾ തമ്മിൽ ഉണ്ടാക്കിയിരുന്ന ഒരു കരാർ ഇല്ലേ.. ആ കരറിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം.. നിങ്ങൾ പറഞ്ഞ ദൗത്യം ഏറ്റെടുത്ത്‌ ചെയ്തു കഴിയുമ്പോ നിങ്ങൾ എനിയ്ക്ക് നൽകാമെന്ന് പറഞ്ഞ പണം... ആ പണം ഒറ്റപ്പൈസ കുറയാതെ എന്റെ കയ്യിൽ കിട്ടണം..." "ഏത് പൈസ.. അതെന്തിന് തരണം ഞങ്ങൾ. അതിന്റെ രണ്ടിരട്ടി പൈസ നീ ഈ വീട്ടിൽ അടയിരുന്നു തിന്നും കുടിച്ചും തീർത്തിട്ടില്ലേ... അതിന്റെ കാശ് ഞങ്ങൾക്കാണ് നീ തന്ന് കണക്ക് തീർക്കേണ്ടത്..." "ഇല്ല സ്ത്രീയേ.. ഞാനത് കൊണ്ടേ പോകൂ. നിങ്ങളെ കൊന്നിട്ടാണെങ്കിൽ അങ്ങിനെ.. നിങ്ങളാ പൈസ ഒളിപ്പിച്ചു വച്ചിരിയ്ക്കുന്ന സ്ഥലമൊക്കെ എനിയ്ക്ക് അറിയാമല്ലോ..അതുകൊണ്ട് ജീവൻ തിരികെ വേണമെങ്കിൽ ആ പൈസ എടുത്ത്‌ മേശപ്പുറത്തേയ്ക്ക് വച്ചേക്ക്... ആ പൈസ എന്റെ ഈ കൈകൊണ്ട് ഞാൻ തന്നെ എടുക്കാൻ ഇടയായിട്ടുണ്ടെങ്കിൽ നിങ്ങളുടെ രണ്ട് പേരുടെ ജീവൻ കൂടി ഞാനതിന്റെ കൂടെ എടുത്തിരിയ്ക്കും." "എസ്തപ്പാനെ.. ദൈവത്തെയോർത്ത്‌ പ്രശ്നമുണ്ടാക്കാൻ നിൽക്കല്ലേ... നാട്ടുകാർ ഇവിടെ വന്നാൽ നിന്റെ കൂടെ ഞങ്ങളും കുടുങ്ങും.. ഞാൻ നിന്റെ കാല് പിടിയ്ക്കാം. ഒന്ന് പോയി തരുവോ എസ്തപ്പാനെ.." ജോസപ്പേട്ടൻ പറയുന്നത് കേട്ട് എസ്തപ്പാൻ പൊട്ടി ചിരിച്ചു. "എസ്തപ്പാനോ.. ഏത് എസ്തപ്പാൻ.. എവിടുത്തെ എസ്തപ്പാൻ.. എസ്തപ്പാനല്ല, ഇസഹാക്ക്... ഇസഹാക്ക്.. അതാണ്‌ ഞാൻ.. അത് മാത്രമാണ് ഞാൻ." ഒരു രാക്ഷസൻ പല്ലിളിയ്ക്കുന്നത് പോലെ അവൻ വായ പിളർന്നപ്പോൾ ഇരു വശത്തുമുള്ള അവന്റെ കോമ്പല്ലിൽ വെളിച്ചം തട്ടി തിളങ്ങി. അവൻ പറയുന്നത് കേട്ട് റെയ്ച്ചലും, ജോസപ്പേട്ടനും ഒരേ പോലെ നടുങ്ങിപ്പോയി. "അറിഞ്ഞില്ലേ നീയൊന്നും ഇത് വരെ.. അവനെന്റെ പേര് നാട് മുഴുവൻ വിളംബരം ചെയ്തു കഴിഞ്ഞു.. അവൻ കരുണൻ...." "ക.. കരുണനോ... അവനെങ്ങിനെ നിന്നേ...." ജോസപ്പേട്ടന്റെ നെറ്റി ചുളിഞ്ഞു. "അവന് മാത്രമല്ല, അവന്റെ ഭാര്യയ്ക്കും അറിയാമായിരുന്നു ഞാൻ ആരെന്ന്... അവൾ.. ജീന." റെയ്ച്ചൽ പതിയെ പിന്നിലേക്ക് കൈ നീട്ടി ജോസപ്പേട്ടന്റെ കൈകളിൽ തൊട്ടു. ഭാര്യയുടെ കൈകൾ വിറയ്ക്കുന്നുണ്ടെന്ന് അയാൾ അറിഞ്ഞു. "എന്റെ പിന്നാലേ വരരുത്.. എന്നെ തടയരുത്. എനിയ്ക്ക് വാഗ്ദാനം നൽകിയ ആ പണം ഞാനെടുക്കും... അതെന്റെ അവകാശമാ.നിങ്ങളെ കൊന്നിട്ടായാലും അത് ഞാൻ കൊണ്ട് പോയിരിയ്ക്കും." എസ്തപ്പാൻ തങ്ങളുടെ റൂമിലേക്ക് കയറാതിരിയ്ക്കാനായി ജോസപ്പേട്ടൻ ഓടി വന്ന് ആ വാതിൽക്കൽ നിന്നു. "ഇറങ്ങിപ്പോ വെളിയിൽ. ഇറങ്ങിപ്പോടാ നായേ.." എസ്തപ്പാൻ മുമ്പോട്ട് നടക്കവേ റെയ്ച്ചൽ ഓടി വന്ന് അവനെ ഒരു വശത്തേയ്ക്ക് ആഞ്ഞു തള്ളി. അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ നില തെറ്റി വീഴാൻ പോയെങ്കിലും ബാലൻസ് ചെയ്തു നിന്ന എസ്തപ്പാൻ കൈവീശി റെയ്ച്ചലിന്റെ മുഖത്തടിച്ചു. ആന തുമ്പിക്കൈ വീശിയടിയ്ക്കുന്ന ശക്തിയിൽ മുഖത്തടിയേറ്റ റെയ്ച്ചൽ ഒന്നോ രണ്ടോ കരണം മറിഞ്ഞു ഭിത്തിയിൽ തട്ടി നിലത്തേയ്ക്ക് വീണു. "ഡാ "എന്ന് വിളിച്ചലറിക്കൊണ്ട് ജോസപ്പേട്ടൻ ഓടി വന്നെങ്കിലും എസ്തപ്പാൻ അയാളുടെ അടിവയറ്റിനു താഴെ ഒറ്റ ചവിട്ട് ചവിട്ടിയതോടെ 'അമ്മേ എന്ന് ഞരങ്ങിക്കൊണ്ട് അയാൾ നിലത്തേയ്ക്ക് വീണു ചുരുണ്ടു. അയാളുടെ കഴുത്തിന് ചവിട്ടാനായി എസ്തപ്പാൻ കാലുയർത്തിയപ്പോൾ തറയിൽ കിടന്ന് റെയ്ച്ചൽ കേണു. "അരുതേ.. ഒന്നും ചെയ്യല്ലേ...അദ്ദേഹം ചത്തു പോകും." റെയ്ച്ചൽ എണീറ്റ് നിലത്ത്‌ കാൽ കുത്തി നിന്നെങ്കിലും പെട്ടന്ന് അവർ നിലത്തേയ്ക്ക് വീണു പോയി. അവരുടെ നെറ്റി ഭിത്തിൽ ഇടിച്ചു പൊട്ടിയ മുറിവിലൂടെ ഒഴുകിയ രക്തം മുഖം മുഴുവൻ പടർന്നിട്ടുണ്ടായിരുന്നു. എസ്തപ്പാൻ, ജോസപ്പേട്ടന് മുകളിലൂടെ കാൽ വച്ച് മുറിയ്ക്കുള്ളിലേക്ക് കടക്കാൻ തുടങ്ങുമ്പോൾ നിലത്തുകൂടി നിരങ്ങി വന്ന റെയ്ച്ചൽ അവന്റെ കാലിൽ പിടുത്തമിട്ടു. അവൻ ഒന്നോ രണ്ടോ തവണ കാൽ കുടഞ്ഞെങ്കിലും ഉടുമ്പ് പിടിച്ചു കിടക്കും പോലെ അവർ അവന്റെ കാലിൽ തൂങ്ങി കിടന്നു. എസ്തപ്പാൻ അവരെ നിലത്തു കൂടി വലിച്ചു തന്റെ റൂമിലേക്ക് കൊണ്ട് പോയ ശേഷം ജാളിയുടെ പ്രതലത്തിൽ വച്ചിരുന്ന വടി വാൾ കയ്യിലെടുത്തു. എസ്തപ്പാന്റെ കയ്യിൽ ആയുധ തിളക്കം കണ്ടതോടെ റെയ്ച്ചൽ അവന്റെ കാലിൽ നിന്നുള്ള പിടി വിട്ട ശേഷം പിന്നോട്ട് നിരങ്ങി നീങ്ങി. അവൻ മുൻപോട്ട് വരുന്നതനുസരിച്ചു അവർ പിന്നിലേക്ക് നീങ്ങി ചെന്ന്തറയിൽ കിടന്ന് വിറയ്ക്കുന്ന ജോസപ്പേട്ടന്റെ ശരീരത്തിൽ തട്ടി നിന്നു. അയാൾ അതി വേദനയാൽ പുളയുകയാണെന്ന് റെയ്ച്ഛലിനു തോന്നി. അയാളുടെ മിഴികൾ മുകളിലേക്ക് മുകളിലേക്ക് ഉരുണ്ട് പൊയ്ക്കൊണ്ടിരുന്നു. എസ്തപ്പാൻ തന്റെ കയ്യിലിരുന്ന ആയുധം റെയ്ച്ചലിന്റെ ശിരസ്സിന് നേർക്ക് നീട്ടി. "ഒറ്റ വെട്ടേ വെട്ടിയുള്ളൂ.. ഇതേ ആയുധം കൊണ്ട്.. മകളുടെ ജീവനെടുത്ത അതേ ആയുധം കൊണ്ട് രണ്ടിനെയും ഞാൻ തീർക്കും.. എന്നിട്ട് ഇതും ഞാൻ അവന്റെ തലയിലേക്ക് വച്ച് കൊടുക്കും. കരുണന്റെ.. കാണണോ നിങ്ങൾക്ക്..." എസ്തപ്പാൻ മുരളുന്നത് കേട്ട് റെയ്ച്ചലിന്റെ കണ്ണ് തള്ളിപ്പോയി. "എടാ ദുഷ്ട്ടാ..." റെയ്ച്ചൽ ഇരു കൈകൊണ്ടും അവന്റെ കാലിൽ ഇടിച്ചു. അടിച്ചു. അവന്റെ കാലിലെ തൊലി മാന്തി പൊളിയ്ക്കാൻ നോക്കി. എസ്തപ്പാൻ കാൽ വീശി അവരുടെ ശിരസ്സിൽ അടിച്ചു "ഒരു പാട് നാള് എന്നെ കൊതിപ്പിച്ചു പിന്നാലേ നടത്തി അവൾ. എന്നിട്ടവസാനം സാഹചര്യം ഒത്തുവന്നപ്പോൾ അവളൊരു പതിവ്രത. ഇസഹാക്കിനെ ചതിയ്ക്കുന്നവർക്കുള്ള ശിക്ഷയാ ഞാൻ അവൾക്ക് കൊടുത്തത്. നിങ്ങളുടെ മകൾ ജീനയ്ക്ക്... അവളെ തീർത്തിട്ട് നാട് വിട്ടു പോകണമെന്നേ എനിയ്ക്കുണ്ടായിരുന്നുള്ളൂ. കരുണനെ ഇതിലേക്ക് വലിച്ചിടാൻ ഞാൻ ഒട്ടും ആഗ്രഹിച്ചതല്ല. പക്‌ഷേ അവൻ വന്നു കയറിപ്പോയി അതിനിടയിലേക്ക്. എനിയ്ക്ക് രക്ഷപ്പെടാൻ അവനെ അവിടെ കുടുക്കിയിടുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ... അവനെ ആ വീട്ടിലിട്ട് പൂട്ടി നാട്ടുകാരേ അറിയിച്ചിട്ട് ഇസഹാക്ക് സ്വസ്ഥമായി അടുത്ത നാട് പിടിച്ചു.. നീയും പൊയ്ക്കോ.. നിന്റെ മകൾ പോയ വഴിയേ... എനിയ്ക്ക് രക്ഷപ്പെടണം. എനിയ്ക്ക് ജീവിയ്ക്കണം.. ഇനിയും ജീവിയ്ക്കണം." പറഞ്ഞു നിർത്തിയതും എസ്തപ്പാൻ കയ്യിലിരുന്ന ആയുധം ഒറ്റ വീശ് വീശി. 'അയ്യോ'എന്ന് അലറിക്കൊണ്ട് ജോസപ്പേട്ടൻ കൈ നീട്ടിയപ്പോൾ പൈപ്പ് പൊട്ടിയത് പോലെ ചോ*ര അയാളുടെ കയ്യിലേക്ക് തെറിച്ചു വീണു "റെയ്ച്ചലേ.."എന്ന നിലവിളിയോടെ ജോസപ്പേട്ടൻ എണീൽക്കാൻ നോക്കിയെങ്കിലും അയാൾ മുട്ട് കുത്തി അവിടെ തന്നെ വീണു. ഒന്നോ രണ്ടോ പിടച്ചിലിനപ്പുറം റെയ്ച്ചലിന്റെ ശരീരം നിശ്ചലമായി. ജോസപ്പേട്ടൻ ഒച്ച വയ്ക്കാൻ മുതിർന്നപ്പോൾ എസ്തപ്പാൻ ഒരു തോർത്ത്‌ എടുത്ത്‌ അയാളുടെ വായ പിളർത്തി പിന്നിലേക്ക് കെട്ടി വച്ചു. പിന്നെ ഒരു കെട്ടു വള്ളിയെടുത്ത്‌ അയാളുടെ ഇരുകയ്യും പിന്നിലേക്ക് വളച്ചു കെട്ടി വച്ചു. പിന്നെ അവിടെ തന്നെ ഇരുന്നുകൊണ്ട് ജോസപ്പേട്ടനെ നോക്കി പറഞ്ഞു: "രണ്ടിനെയും ഇവിടെ തീർത്തിട്ടാൽ അതൊരു സാധാ ഇരട്ട കൊലപാതകം ആയിപ്പോകും. ഒരാളെ കൊലപ്പെടുത്തിയ ശേഷം മറ്റെയാൾ കല്ലാറ്റിൽ ചാടി ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കിൽ അത് കേൾക്കാൻ തന്നെ ഒരു ഗുമ്മല്ലേ." ജോസപ്പേട്ടൻ കാൽ വീശി എസ്തപ്പാന്റെ കാലിൽ അടിയ്ക്കാൻ നോക്കിയെങ്കിലും അവൻ അയാളുടെ ഇരുകാലും നിലത്തേയ്ക്ക് ചവിട്ടി ഞെരിച്ചു. അതിന് ശേഷം ഒരു തുണി കീറിയെടുത്ത്‌ അയാളുടെ കാലുകൾ കെട്ടിവച്ചു. "ചലിയ്ക്കരുത് ഇസഹാക്ക് പറയാതെ. സമയമാകുമ്പോ ഇസഹാക്ക് തീർത്തു തരും." അവിടെയിരുന്നു കൊണ്ട് അവൻ തിരിഞ്ഞു നോക്കി. റെയ്ച്ചലിന്റെ ശരീരത്തിന് ചുറ്റും കൊഴുത്ത ചോ*രഒഴുകി പരന്നു തളം കെട്ടി നിൽക്കുന്നു. ജോസപ്പേട്ടന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ട് എസ്തപ്പാൻ എണീറ്റ് അവരുടെ ബെഡ് റൂമിലേക്ക് ചെന്നു. ഇരുമ്പ് അലമാരയുടെ ചാവി റെയ്ച്ചൽ എവിടെയാണ് സൂക്ഷിയ്ക്കുന്നതെന്ന് അവൻ നേരത്തെ കണ്ടെത്തി വച്ചിട്ടുണ്ടായിരുന്നു. ചാവിയെടുത്ത്‌ അലമാര തുറന്ന് അതിലുണ്ടായിരുന്ന പണവും സ്വർണ്ണവും എടുത്ത്‌ ഭദ്രമായി കയ്യിൽ വച്ചിട്ട് അവൻ അലമാര പൂട്ടി ചാവി ഇരുന്നിടത്ത്‌ തന്നെ വച്ചു. മുറിയിൽ വീണുകിടക്കുന്ന രക്തത്തിൽ കാൽ സ്പർശിയ്ക്കാതെ അവൻ തന്റെ റൂമിൽ വന്ന് തന്റെതായി അവിടെ ശേഷിച്ചിരുന്ന എല്ലാ സാധനങ്ങളും ഒരു കിറ്റിൽ എടുത്ത്‌ വച്ച് അതിൽ താൻ കൊള്ള ചെയ്ത മുതലും വച്ച് പുറത്ത് കൊണ്ട് വച്ചു. പിന്നീട് അവൻ അവിടെ നിന്നു കൊണ്ട് തന്റെതായി എന്തെങ്കിലും സാധനം അവിടെ ശേഷിച്ചിട്ടുണ്ടോ എന്ന് ഓർത്തു നോക്കി. ഇല്ലെന്ന് ഉറപ്പായപ്പോൾ അവൻ വീണ്ടും വീട്ടിനുള്ളിലേക്ക് വന്ന് കൈകാൽ കെട്ടപ്പെട്ട നിലയിലുള്ള ജോസപ്പേട്ടനെ എടുത്ത്‌ തോളിലിട്ടു. പിന്നെ അവൻ കല്ലാറിന്റെ ഇരമ്പം കേൾക്കുന്ന ഇടത്തേയ്ക്ക് നടന്ന് പോയി. ♦️ അമ്പിളി ഇന്ന്‌ താൻ പഠിയ്ക്കുന്ന നഴ്സിങ്‌ കോളേജിലേക്ക് തിരിച്ചു പോവുകയാണ്. ഉച്ചയോടടുപ്പിച്ചു അവൾ കടത്ത്‌ കടന്ന് പോകാനായി വരുമ്പോൾ കൂടെ നാരായണേട്ടനും അവൾക്കൊപ്പം വന്നു. അയാൾക്ക് മകൾക്കൊപ്പം കരുണനെ ഒന്ന് കാണണം. അന്ന് അമ്പിളിയെ എസ്താപ്പാന്റെ കയ്യിൽ നിന്ന് രക്ഷപ്പെടുത്തി വീട്ടിൽ കൊണ്ട് വന്നെത്തിച്ചപ്പോൾ തന്റെ നാവിൽ നിന്ന് അരുതാതെ വീണ വാക്കുകൾക്ക് നാരായണേട്ടന് കരുണനോട് ക്ഷമ ചോദിയ്ക്കണം... അതിനാണ് അയാൾ അമ്പിളിയ്ക്കൊപ്പം ഗോപിയാശാന്റെ കടയിലേക്ക് വന്നത്. ഉച്ച നേരമായതിനാൽ കടയുടെ വാതിൽ ചാരി ഇട്ടിരിയ്ക്കയായിരുന്നു. അമ്പിളി വാതിൽ തുറക്കുന്ന ത് കണ്ട് നാരായണേട്ടൻ പറഞ്ഞു:"ഒരു മര്യാദ വേണ്ടേ മോളേ. നീയാ വാതിലിൽ തട്ടി വിളിയ്ക്ക്. ഗൗരി വന്ന് നിനക്ക് വാതിൽ തുറന്ന് തരും. " "ഓ. പിന്നെ മര്യാദ. ഇവിടെ അതിന്റെ ആവശ്യമൊന്നുമില്ലെന്ന് ഗൗരി ചേച്ചി തന്നെ പറയും. അല്ലേൽ അച്ഛൻ നോക്കിയ്ക്കോ." വാതിൽ ചലിയ്ക്കുന്ന ഒച്ച കേട്ട് ഗൗരി അവിടേയ്ക്ക് വരുമ്പോ പകുതിയോളം തുറന്ന വാതിലിനിടയിലൂടെ അമ്പിളി നുഴഞ്ഞു അകത്തേയ്ക്ക് കയറുകയാണ്. "ആ ചുരീദാറിന്റെ കാര്യത്തിൽ ഇന്നൊരു തീരുമാനമുണ്ടാകും. ഒന്ന് വിളിച്ചാൽ പോരായിരുന്നോടീ. ഞാൻ വന്ന് വാതിൽ തുറന്ന് തരില്ലേ..." ഗൗരി പെട്ടന്ന് വന്ന് വാതിൽ മുഴുവനായി തുറന്നു കൊടുത്തു. അപ്പോഴാണ് അവൾ വെളിയിൽ നാരായണേട്ടൻ നിൽക്കുന്നത് കണ്ടത്. "ആഹാ.. നാരായണേട്ടനും ഉണ്ടോ കൂടെ. പകലും വേണോ ഇവൾക്ക് ബോഡി ഗാഡ്." ഗൗരി അവളെ നോക്കി തമാശയായി ചോദിച്ചു. "അച്ഛൻ എന്റെ ബോഡി ഗാഡ് ആയി വന്നതൊന്നും അല്ല ചേച്ചീ. അച്ഛന് കരുണേട്ടനെ ഒന്ന് കാണണമെന്ന് പറഞ്ഞു. അതിന് വന്നതാ. കരുണേട്ടൻ ഇവിടില്ലേ ചേച്ചീ." അമ്പിളി തിരക്കി. "ഉവ്വ്. പുറത്ത് പോയിട്ട് ഇപ്പോഴാ വന്നത്. കഴിയ്ക്കുന്നു. നിങ്ങൾ ഇരിയ്ക്ക് ഇപ്പൊ വരും." ഗൗരി അവർക്കിരിയ്ക്കാൻ കസേര ചൂണ്ടിക്കാട്ടിയിട്ട് അകത്തേയ്ക്ക് പോകാൻ തുടങ്ങുമ്പോൾ അമ്പിളിയും അവൾക്കൊപ്പം ചെന്നു. "കരുണേട്ടൻ കഴിയ്ക്കുവാണെന്ന്. അച്ഛൻ അവിടിരുന്നോ. ഇപ്പൊ വരാം കേട്ടോ." ഗൗരിയ്ക്ക് പിന്നാലേ അമ്പിളിയും അകത്തേയ്ക്ക് പോയി. (തുടരും) #📔 കഥ
114 likes
9 comments 28 shares
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6A3K3y6?d=n&ui=v64j8rk&e1=cമന്ത്രകോടി :പാർട്ട്‌ -25💚🌺 അച്ഛനെന്തായാലും സഞ്ജുവേട്ടനെ കാണാൻ വരും....... അവൻ മറുപടിയൊന്നും പറഞ്ഞില്ല. ഹലോ..... സഞ്ജു വേട്ടാ..... മറുപടി ഒന്നും കേൾക്കാത്തതുകൊണ്ടവൾ വീണ്ടും വിളിച്ചു. ആ നിമിഷം തന്നെ അവൻ ഫോൺ കട്ട് ചെയ്തു. ശേഷം എന്തോ ആലോചിച്ചിരുന്നു. അച്ഛൻ വരുവല്ലേ......വരട്ടെ..... പണ്ട് എന്നോട് കാണിച്ചത്തിനുള്ള മറുപടിയെല്ലാം പറയാൻ മാറ്റി വച്ചിട്ടുണ്ട് ഞാൻ. അവന്റെ കണ്ണുകൾ ചുവന്നു. 💚💚💚💚 ദിവസങ്ങൾ പതിയെ കടന്നുപോയി...... ഇന്നാണ് കാവ്യയെ പെണ്ണുകാണാൻ വരുന്ന ദിവസം..... ഭാമയുടെ അപ്പ വിളിച്ചു പറഞ്ഞത് പ്രകാരം നന്ദനും ഭാമയും ടീച്ചറമ്മയും മെല്ലാം അവിടേക്ക് പോകാനായി ഇറങ്ങിയിരുന്നു. പല്ലവിക്കും പ്രത്യേകം ക്ഷണമുണ്ടായിരുന്നു പക്ഷെ ഒഴിച്ചുകൂടാനാകാത്ത ഒരു പ്രസന്റേഷൻ വന്നത് കാരണം അവൾ അങ്ങോട്ടേക്ക് പോയിരിക്കുകയാണ്...... മഹിയേയും മെറിനേയും അറിഞ്ഞുകൊണ്ട് തന്നെ ഭാമയുടെ അപ്പ വിളിച്ചിരുന്നില്ല. ദേവകിയമ്മയുൾപ്പെടെ എല്ലാവരും പോയതോടെ വീട്ടിൽ മഹിയും മെറിനും മാത്രമായി...... ഒരു വിധം ശെരിയായി വന്ന ഒരു ജോബിന്റെ ഇന്റർവ്യൂ ആണിന്ന് മഹിക്ക് പോകാതിരിക്കാൻ കഴിയില്ല. വീട്ടിലാരും ഇല്ലാതെ മെറിനെ ഒറ്റക്കാക്കി പോകാനും വയ്യ ആ വസ്ഥയിലാണവൻ. പക്ഷെ ഈയൊരു ജോബ് ഓഫർ കളഞ്ഞാൽ പിന്നെ പോയി വരുന്ന ദൂരത്തിനൊരു ജോലി കിട്ടിയെന്ന് വരില്ല. മെറിൻ കൂടെ ഉള്ളതുകൊണ്ടാണ് ഇത്രയും അഡ്ജസ്റ്റ് ചെയ്യുന്നത്. കുറേ നേരത്തേ ആലോചനക്കൊടുവിൽ അവൻ പോകാംന്ന് തന്നെ തീരുമാനിച്ചു. കൂടെ മെറിനെക്കൂടിക്കൂട്ടാം. ഈ ഒരവസ്ഥയിൽ അവളെ ഒറ്റക്കാക്കി പോകുന്നത് ഒട്ടും സേഫ് അല്ല. പിന്നെ ഇവിടെ വന്നിട്ട് ഇതുവരെയൊന്ന് പുറത്ത് കൊണ്ട് പോയിട്ടില്ല. എല്ലാം ഇതിന്റെ കൂടെയങ്ങ് നടക്കട്ടെയെന്ന് കരുതി അവളോട് കൂടി റെഡിയാകാൻ പറഞ്ഞു... വീട്ടിൽ ഇരുന്ന് മടുപ്പായത് കൊണ്ടാകാം മറ്റൊന്നും പറയാതെ മെറിൻ മഹിക്കൊപ്പം പോകാൻ റെഡിയായി. 🌼🌼🌼🌼🌼🌼 നന്ദനും ഭാമയും ദേവകിയമ്മയും എത്തുമ്പോൾ പെണ്ണുകാണൽ ചടങ്ങിനുള്ളതെല്ലാം റെഡി യായിരുന്നു..... വന്ന് കുറച്ച് നേരം കഴിഞ്ഞതും നന്ദൻ അച്ഛനൊപ്പം ചെറിയ ചെറിയ സഹായങ്ങൾ ചെയ്തു കൂടെ കൂടി.... ദേവകിയമ്മയും ഭാമയും നേരെ കാവ്യയുടെ മുറിയിലേക്ക് ചെന്നു. ഒത്തിരി അലങ്കാരങ്ങളൊന്നും ഇല്ലെങ്കിലും മനോഹരമായൊന്ന് ഒരുങ്ങി ചെറിയ ടെൻഷനോടെ ഇരിക്കുകയാണവൾ. കാവ്യ....... ഒക്കെ അല്ലേ മോളെ...... കാവ്യക്കരികിലേക്ക് വന്നുകൊണ്ട് ഭാമ ചോദിച്ചു. കാവ്യ ഇരിക്കുന്ന ചെയറിൽ നിന്നും എഴുന്നേറ്റു ...... എനിക്കറിയില്ല ചേച്ചി.... വല്ലാത്ത ടെൻഷൻ.. അത് പെണ്ണുകാണലിന്റെ യാകും. നമുക്ക് അറിയാത്തവരുടെയൊക്കെ മുൻപിൽ കുറച്ച് നേരമെങ്കിലും കാഴ്ച വസ്തുവായി നിൽക്കുകയല്ലേ ...... അതിന്റെ മാത്രം അല്ല ചേച്ചി. ഇപ്പോ കല്യാണം കഴിക്കാൻ എനിക്ക് യാതൊരു താല്പര്യവുമില്ല. അമ്മയുടെ നിർബന്ധമാണ്. അത് കേട്ടതും ഭാമയിൽ ആകുലത നിറഞ്ഞു. നിന്റെ സമ്മതമില്ലാതെയാണോ? നീ അച്ഛനോട് സംസാരിച്ചില്ലേ.... ഭാമ ചോദിച്ചു. സംസാരിക്കാൻ പറ്റണ്ടേ.... അമ്മ പുറകേ നടക്കുവാ.... പിന്നെ അച്ഛനും ഈ ബന്ധം ഇഷ്ടപ്പെട്ടതുപോലെയാ പെരുമാറ്റം നിനക്ക് താല്പര്യമില്ലെങ്കിൽ പെണ്ണുകാണൽ വരുന്നയാളോട് പറഞ്ഞേക്ക് മോളെ..... ഭാമയോടൊപ്പം നിന്ന ദേവകിയമ്മ അവളോട് പറഞ്ഞു..... ഇല്ലാന്റി..... അത് പറ്റില്ല. ചെക്കൻ നാട്ടിൽ ഇല്ല യൂ എസിൽ ആണ് ജോലി ചെയ്യുന്നേ.... കല്യാണത്തിനേ വരൂ... ഇന്ന് ആളുടെ വീട്ടുകാർ മാത്രമാണ് വരുന്നത്. അമ്മയുടെ ബന്ധത്തിലെ ആരോ ആണ്..... അതുകൊണ്ട് എല്ലാം അമ്മവഴി യാണ് തീരുമാനം. ഹ്മ്മ്..... നീ ടെൻഷനടിക്കാതെ...... നിനക്ക് പഠിക്കാൻ വേണ്ടി അല്ലേ ഇപ്പോൾ കല്യാണം വേണ്ടാന്ന് പറയുന്നത്. ഭാമ ചോദിച്ചതും കാവ്യയൊന്ന് മൂളി. ഏതായാലും നല്ല ബന്ധം ആണെങ്കിൽ നിന്റെ അഗ്രങ്ങൾക്കൊപ്പം നിൽക്കുന്നവർ ആണെങ്കിൽ നടക്കട്ടെ....... അല്ലെങ്കിൽ എന്താന്ന് വച്ചാൽ ചെയ്യാം... ഭാമ ധൈര്യം നൽകിയതും കാവ്യയുടെ ടെൻഷൻ കുറച്ച് കുറഞ്ഞു. 🌼🌼🌼🌼🌼🌼🌼🌼🌼🌼 നീ ഈ റെസ്റ്റോറന്റിൽ ഇരിക്ക്.... ഇവിടുന്ന് മെയിൽ റോഡിന് നേരെ യുള്ള രണ്ടാമത്തെ ബിൽഡിങ്ങിലാണ് ഓഫീസ്‌ അവിടെവച്ചാണ് എനിക്ക് ഇന്റർവ്യൂ നടക്കുന്നതും. ഹ്മ്മ്...... മെറിനൊന്നു മൂളി...... അവൻ വച്ചിലേക്ക് ഒന്ന് നോക്കി ഞാൻ പോട്ടെ..... സമയമായി......നിനക്ക് എന്തേലും ഓർഡർ ചെയ്യണോ? മഹി എഴുന്നേറ്റ് കൊണ്ട് ചോദിച്ചു. ഹേയ് എപ്പോ ഒന്നും വേണ്ട. നീ പോയിട്ട് വാ..... ഞാൻ ഒറ്റക്കാണെന്നു കരുതി തിരക്ക് കൂട്ടണ്ട. പതിയെ വന്നാൽ മതി. ഹ്മ്മ്.... മഹി ആശ്വാസത്തിൽ ഒന്ന് മൂളി.... മെറിൻ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് അപൂർവ്വമാണ്. അതുകൊണ്ട് തന്നെ നിറഞ്ഞ മനസ്സോടെയാണ് അവൻ അവൾക്കരികിൽ നിന്ന് ഇറങ്ങിയത്. മഹി റെസ്റ്റോറന്റിന്റ വാതിൽ കഴിഞ്ഞ് റോഡ് ക്രോസ്സ് ചെയ്തതും മെറിൻ വാട്ട്സാപ്പ് ഓൺ ചെയ്ത് വേഗത്തിൽ എന്തോ ടൈപ് ചെയ്തു. ശേഷം രണ്ട് ജ്യൂസ് കൂടി ഓർഡർ കൊടുത്ത് കാത്തിരുന്നു. കുറച്ച് നേരം കഴിഞ്ഞതും ഒരു ചെറുപ്പക്കാരൻ റെസ്റ്റോറന്റ് ന്റെ മെയിൻ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി വന്നു. ഒരു കറുത്ത ടീഷർട്ട് ആണവന്റെ വേഷം ഫിറ്റ്നസ് നല്ലത് പോലെ മെയ്ന്റെയിൻ ചെയ്യുന്നത് കൊണ്ടാകാം ആകർഷണീയ മായ ശരീരം. മുഖം അധികം വെളിവകാതിരിക്കാൻ അവനൊരു ക്യാപ്‌ വച്ചിട്ടുണ്ട്. അലസമായി ഫോണിലേക്ക് ഒന്ന് നോക്കി മുഖമുയർത്തുമ്പോഴാണ് തനിക്ക് നേരെ നടന്നു വരുന്നവനെ മെറിൻ കാണുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ അത് താൻ കാത്തിരുന്ന വ്യക്തി ആണെന്ന് മനസ്സിലായതും അവളിലൊരു പുഞ്ചിരി വിരിഞ്ഞു. ക്യാപ്‌ മറച്ച ആ മുഖത്തിൽ നിന്നും കണ്ണുകൾ അവന്റെ ഉറച്ച ശരീരത്തിലേക്ക് നീങ്ങി..... അപ്പോഴേക്കും അവൻ തനിക്കരികിലേക്ക് വന്നുകഴിഞ്ഞിരുന്നു...... തൊട്ടു മുന്നിൽ വന്ന് അവൾക്ക് നേരെ യുള്ള ചെയർറിലേക്ക് ഇരുന്ന് അവളുടെ മുഖത്തേക്ക് നോക്കിയവൻ..... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 ഹാളിൽ എല്ലാവരും നിരന്നു....... ചെക്കന്റെ വീട്ടിൽ നിന്നും അമ്മയും അച്ഛനും മറ്റ് രണ്ട് ബന്ധുക്കളുമാണ് വന്നിരുന്നത്. അവരെല്ലാം ഒരേ വശത്താണ് ഇരിക്കുന്നത്. തൊട്ട് എതിർ വശത്ത് നന്ദനും ഭാമയുടെ അപ്പയും ദേവകിയമ്മയും. എന്നാപ്പിന്നെ ചടങ്ങ് വച്ച് വൈകിക്കണ്ട പെണ്ണിനെ വിളിക്കാം..... ചെർക്കൻ കൂട്ടരിൽ നിന്ന് വന്ന കാരണവർ പറഞ്ഞതൊടെ അതേ എന്ന തലയട്ടലോടെ അപ്പ പെണ്ണിനെ വിളിക്കാനൊരുങ്ങി. അകത്തേക്ക് നോക്കി..... കുറച്ച് നിമിഷങ്ങൾ കഴിഞ്ഞതും ജ്യൂസ് അടങ്ങുന്ന ട്രെയുമായി കാവ്യ വന്നിരുന്നു.. പിന്നാലെ തന്നെ ഭാമയും നവ്യയും അമ്മയും. കാവ്യ ഓരോരുത്തർക്കായി ജ്യൂസ് കൊണ്ടുവന്നു നൽകി...... ചെക്കന്റെ അച്ഛനും അമ്മയും കാവ്യയെ കണ്ടപാടെ മരുമകളായി ഉറപ്പിച്ച മട്ടാണ് . എല്ലാവർക്കും ജ്യൂസ് കൊടുത്ത് കാവ്യ മാറി നിന്നതും ചെക്കന്റെ അമ്മ ലേഖ സംസാരിച്ചു തുടങ്ങി. മോളെ ഞങ്ങൾക്ക് ഇഷ്ടായി ട്ടോ ...... അറിയാല്ലോ ജീവമോൻ യൂഎസ്ൽ ആണ് ... അവൻ വന്നാലുടനെ കല്യാണം...... വന്നാലുടനെ കല്യാണമോ? എന്നുപറയുമ്പോൾ...... പെട്ടന്ന് നടത്തണം എന്നാണോ? ഭാമയുടെ അപ്പ എടുത്ത് ചോദിച്ചു... അവൻ മൂന്നോ നാലോ മാസങ്ങൾക്കുള്ളിൽ വരും അത്രേം സമയം തന്നെ അധികമല്ലേ..... അല്ലാ അത്ര പെട്ടന്ന് എന്നൊക്കെ പറയുമ്പോൾ..... അതെന്താ സാമ്പത്തികമായി എന്തേലും പ്രശ്‌നം ആണോ എന്നാൽ അത് കാര്യമാക്കേണ്ട..... ഞങ്ങൾ നോക്കിക്കൊള്ളാം ചിലവുകൾ..... ഞങ്ങൾക്ക് ഒറ്റ മോനാ സമ്പത്തിൽ നിങ്ങളെക്കാൾ കൂടുതൽ നിൽക്കുന്നവരാണ് ഞങ്ങൾ. അഹങ്കാരത്തിന്റെ വാചകമാണെങ്കിലും വാക്കുകളിൽ പ്രകടമാക്കാതെ അവർ സംസാരിച്ചു. അത് കേട്ടതും നന്ദന്റെയും ദേവാകിയമ്മയുടെയുമടക്കം മുഖം ചുളിഞ്ഞു. ഹേയ്..... അതൊന്നും അല്ലാ... മോള് പഠിക്കിവല്ലേ അതാ ഞാൻ....... അപ്പ പറഞ്ഞുകൊണ്ട് കാവ്യയെ നോക്കിയതും അവൾ വല്ലായ്മയോടെ അയാളെ നോക്കി...... പുറകിൽ നിന്ന ഭാമയ്ക്കും എന്തോ ഒരു ഇഷ്ടക്കേട് പോലെ..... അതിനെന്താ കാവ്യയുടെ അച്ഛാ..... മോള് പഠിച്ചിട്ടേ...... ഞങ്ങൾക്ക് പഠിക്കുന്ന കുട്ടികളെ തന്നെയാണ് ഇഷ്ടം. ഇക്കാലത്ത് സ്ത്രീധനം വേണ്ടെങ്കിലും പെൺകുട്ടിക്ക് വിദ്യാഭ്യാസം വേണമെന്ന് ആവശ്യപ്പെടുന്നവരുടെ കൂട്ടത്തിൽ പെടുന്നവരാണ് ഞങ്ങൾ. അതുകൊണ്ട് മോള് പഠിച്ചോട്ടെ...... ഞങ്ങളുടെ കാലം കഴിഞ്ഞാൽ ബിസ്സ്നസ്സ് ഒക്കെ രണ്ടുപേരും ഒരുമിച്ച് നോക്കി നടത്തേണ്ടി വരും. അതുകൊണ്ട് അവൾക്ക് ആഗ്രഹമുള്ളത് വരെ പഠിക്കട്ടെ..... കല്യാണം അതിന്റെ സമയത്തിന് നടക്കേം ചെയ്യട്ടെ..... അതാ ഞാൻ ഉദ്ദേശിച്ചത്. അവരുടെ വാക്കുകൾ കേട്ടതും കാവ്യയുടെ മനസ്സൊന്നു ശാന്തമായി. കുറച്ച് മുന്നേ അവരോട് തോന്നിയ ഇഷ്ടക്കേട് കുറച്ച് കുറഞ്ഞത് പോലെയും അവൾക്ക് തോന്നി. ചർച്ചകൾക്കെല്ലാം ഒടുവിൽ .... വിവാഹം പകുതി ഉറപ്പിച്ചതുപോലെ ആയിരുന്നു എല്ലാവരും. അവസാനം പോകാനായി ഇറങ്ങുമ്പോൾ ജീവന്റെ അമ്മ കാവ്യക്കരികിലേക്ക് എത്തിയിരുന്നു. ഇറങ്ങട്ടെ മോളെ..... അവൾ ശെരിയെന്നപോൽ തലയാട്ടി.... അവന്റെ ഫോൺ നമ്പർ ഇവിടെ കൊടുത്തേക്കാം കേട്ടോ വിളിച്ചാൽ മതി..... തുടരും 🌺💚 ലൈക് ചെയ്ത് അഭിപ്രായങ്ങൾ എഴുതണേ 🌼 കണ്ണൂർകാരൻ ❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ #📔 കഥ
75 likes
5 comments 17 shares
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6jvAla0?d=n&ui=v64j8rk&e1=c22ആ മനുഷ്യൻ ക*. ത്തി വലിച്ചൂരി ശിൽപ്പയെ കു*. ത്തി സദസ്സ് ഒന്നടങ്കം സ്തംഭിച്ചു നിന്ന ആ ഒറ്റനിമിഷത്തിൽ അവളെ കു..ത്തിയവൻ പുറത്തേക്കോടി. പുറത്ത് സ്റ്റാർട്ട് ആക്കിയിട്ടിരുന്ന വണ്ടിയിലേക്കയാൾ ചാടി കയറിയതും വണ്ടി നിരത്തിലേക്കിറങ്ങി അപ്രത്യക്ഷമായി... ശില്പയുടെ വയറ്റിൽ നിന്നും ര*. ക്തം കുതിച്ചൊഴുകി. നിലത്തേക്ക് വീഴാൻ പോയശിൽപ്പയെ അവളുടെ പുരുഷൻ താങ്ങി പിടിച്ചു ഒട്ടും വൈകാതെ അയാൾ അവളെ കൈകളിൽ കോരിയെടുത്ത് വണ്ടിക്കാരികിലേക്ക് ഓടി. അവളുടെ അച്ഛനും അമ്മയും ഒപ്പം കയറി ഞൊടിയിടയിൽ സംഭവിച്ച ഈ കാര്യങ്ങൾ എല്ലാം കണ്ട് നിതാര ബോധരഹിതയായി നിലത്തേക്ക് വീണു പേടിച്ചു പോയതാ... ആരോ അവളുടെ മുഖത്തേക്ക് അല്പം വെള്ളം തെളിച്ചു. അവൾ കണ്ണുകൾ തുറന്നു. പിന്നെ ചാടി എഴുന്നേറ്റു തന്റെ വണ്ടിയുടെ നേരെ കുതിച്ചു അവളെ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. ശിൽപയ്ക്ക് എന്തെങ്കിലും സംഭവിച്ചിരിക്കുമോ എന്ന ചിന്ത അവളെ വല്ലാതെ തളർത്തി അവളുടെ മുഖത്തുകൂടെ കണ്ണുനീർ ചാലിട്ടൊഴുകി അവളുടെ ഉള്ളംകൈ വിയർത്ത് കുതിർന്ന് സ്റ്റിയറിങ് പലവട്ടം കൈയിൽ നിന്നും വഴുതി. നിതാര ഹോസ്പിറ്റലിൽ എത്തി. അവൾ എമർജൻസി വിഭാഗത്തിലേക്ക് ഓടി അവിടെ പുറത്ത് കസേരയിൽ ശില്പയുടെ അച്ഛനും അമ്മയും ഇരിപ്പുണ്ട്. ശില്പയുടെ ഭർത്താവ് ഭിത്തിയിൽ ചാരി നിൽപ്പുണ്ട് നിതാര ശില്പയുടെ അമ്മയുടെ അരികിലിരുന്നു അമ്മേ... അമ്മ പെട്ടെന്ന് അവളുടെ കൈ തട്ടിമാറ്റി നീ ഒറ്റ ഒരുത്തിയാ ഇതിനെല്ലാം കാരണം. എന്റെ മകളെ ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് നിർബന്ധിച്ചിറക്കിയത് നീയാണ്. നീയൊരു കാലത്തും ഗതി പിടിക്കില്ല... നശിച്ചുപോകും... നിതാര പകച്ചുപോയി. പോ....നീ പോടി.... അമ്മ അവളെ പിടിച്ചു തള്ളി. എടി....പോകാൻ, ശില്പയുടെ അമ്മ വീണ്ടും അലറി. നിതാര എഴുന്നേറ്റു. അവളെഴുന്നേറ്റ് വേച്ചു വേച്ചു പുറത്തേക്കു പോയി. കാർ പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് ചെന്ന് വണ്ടിയിൽ കയറിയതും, അവൾ മുഖം പൊത്തി അവളുടെ കൈവിരലുകൾക്കിടയിലൂടെ കണ്ണുനീർ കുതിച്ചൊഴുകി. കുറേ നേരം അങ്ങനെ ഇരുന്നിട്ട് അവൾ വാഹനം തിരിച്ചു. അവൾ വീട്ടിലെത്തി. അമ്മയുടെ അരികിലേക്ക് ചെന്നു. അവിടെ സംഭവിച്ച കാര്യങ്ങളെല്ലാം അമ്മയോട് പറഞ്ഞതും, അവൾ വീണ്ടും പൊട്ടിപ്പോയി. അമ്മയുടെ നെഞ്ചിലേക്ക് തല വെച്ച് അവളുറക്കെ കരഞ്ഞു.. അവളുടെ കണ്ണുനീർ പടർന്ന് അമ്മയുടെ നെഞ്ചം കുതിർന്നു. പെട്ടെന്ന് അവളുടെ നെറുകയിൽ ആരോ തഴുകുന്നത് പോലെ അവൾക്ക് തോന്നി. അവൾ മുഖമുയർത്തി. അമ്മ.....അമ്മ തന്നെ തഴുകുകയാണ്. അവൾ അവിശ്വാസത്തോടെ അമ്മയെ നോക്കി അമ്മയുടെ കൈകൾക്ക് പഴയ ശക്തി തിരികെ കിട്ടിയിരിക്കുന്നു. അവൾ അമ്മയുടെ കയ്യിൽ ചുംബിച്ചു പെട്ടെന്ന് അവളുടെ ഫോൺ ബെൽ അടിച്ചു.അവൾ ഫോണുമായി പുറത്തേക്കിറങ്ങി. ഡാനിയാണ്.. നിതാരാ..... അവൾ മിണ്ടിയില്ല. അവൾ കരച്ചിൽ അടക്കിപ്പിടിച്ചിരിക്കുകയാണെന്ന് ഡാനിക്ക് മനസ്സിലായി. നിതാരാ... അയാൾ വീണ്ടും വിളിച്ചു പെട്ടെന്നൊരു ഏങ്ങലടിയോടെ അവൾ ശിൽപയ്ക്ക് സംഭവിച്ചതൊക്കെ അയാളോട് പറഞ്ഞു. കാര്യങ്ങളൊക്കെ ഞാൻ അറിഞ്ഞു അതാണ് തന്നെ വിളിച്ചത് അയാൾ പറഞ്ഞു. എനിക്കവളെ കാണണം ഡാനി. നിതാര എന്തായാലും ഇപ്പോൾ ഹോസ്പിറ്റലിലേക്ക് വരണ്ട. ഞാനീ പരിസരത്ത് തന്നെയുണ്ട് എന്തുണ്ടായാലും ഞാൻ വിളിച്ച് അറിയിച്ചോളാം. ഇല്ല. എനിക്ക് അവളെ കാണണം ഞാൻ പോകും. നിതാര പറഞ്ഞു. പറയുന്നത് മനസ്സിലാക്ക്. ശിൽപ്പയുടെ അച്ഛനും അമ്മയ്ക്കും ഒക്കെ നിന്നെ കണ്ടാൽ ദേഷ്യം വരും. അവർ സമാധാനമായി ഇരിക്കട്ടെ. ഉം... അയാൾ കാൾ കട്ടാക്കി. ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ അവളുടെ ഫോൺ വീണ്ടും ബെല്ലടിച്ചു. ഡാനിയാണ് അവൾ തിടുക്കത്തിൽ കോൾ എടുത്തു ഡാനി..ശിൽപയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട്?? താൻ പേടിക്കുകയൊന്നും വേണ്ട. ഓപ്പറേഷൻ കഴിഞ്ഞു. ഇനി ഒന്നും പേടിക്കാനില്ലെന്നാ ഡോക്ടർ പറഞ്ഞത്. ഓഹ് സമാധാനമായി.അവൾ നെഞ്ചിൽ കൈവെച്ചു. എങ്കിലും നമുക്ക് ആശ്വസിക്കാൻ സമയമായിട്ടില്ലഅല്ലേ ഡാനി. ശത്രുക്കളെ കണ്ടെത്തിയാൽ മാത്രമേ സമാധാനമായി ഇരിക്കാൻ കഴിയൂ... ഞാനുണ്ട് കൂടെ, നമ്മൾ എന്ത് വില കൊടുത്തും അവരെ കണ്ടെത്തുംm തക്കതായ ശിക്ഷ കൊടുക്കും. ഡാനി പറഞ്ഞു..ഒരുപക്ഷേ ഈ യാത്രയിൽ നമ്മൾ ഇല്ലാതാകും.സാരമില്ല.എങ്കിലും പറ്റുന്നതുപോലെ നമ്മൾ ശ്രമിക്കും. ഇല്ല ഡാനി, നമ്മൾ തോൽക്കില്ല. നമുക്കവരെ കണ്ടെത്തണം. പക്ഷേ... എന്താ...വീണ്ടും ഒരുപക്ഷേ?. ശിൽപയെ ഹോസ്പിറ്റലിൽചെന്ന് അവരില്ലാതാക്കാൻ ശ്രമിക്കുമോ എന്ന് എനിക്ക് ഭയമുണ്ട് ഡാനി. ഞാൻ ഈ ഹോസ്പിറ്റൽ പരിസരത്ത് തന്നെയുണ്ട്. തന്റെ പ്രിയപ്പെട്ടവരുടെ ദേഹത്ത് ഇനി ഒരു പോറൽ പോലും ഉണ്ടാവാൻ ഞാൻ സമ്മതിക്കില്ല. അതുപോരെ?? മതി. എന്റെ പ്രിയപ്പെട്ടവരെ എന്നു പറയുമ്പോൾ, അതിൽ ഡാനി കൂടി ഉണ്ടെന്ന് മറന്നു പോകരുത്. സ്വയംരക്ഷിക്കാൻ മറന്നേക്കരുത് കേട്ടോ..അവൾ പറഞ്ഞു ഡാനി ഒരു നിമിഷം മൗനമായിരുന്നു. പ്രിയപ്പെട്ടവരെല്ലാം നഷ്ടമായ തീർത്തും അനാഥനായ താൻ സ്നേഹത്തോടെയുള്ള ഒരു വാക്ക് പോലും കേട്ടിട്ട് കാലങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ആദ്യമായി ഒരാൾ പറഞ്ഞിരിക്കുകയാണ് ഞാനും പ്രിയപ്പെട്ടതാണെന്ന്. അയാളുടെ കണ്ണുകൾ നനഞ്ഞു. 🍀🍀🍀🍀 രണ്ടുദിവസങ്ങൾ കടന്നുപോയി. വൈകുന്നേരം അവൾ ജോലി കഴിഞ്ഞു വന്ന സമയത്താണ് അച്ഛനും അങ്ങോട്ട് വന്നത്. ഇതിപ്പോൾ രണ്ടാമത്തെ തവണയാണ് അച്ഛൻ വരുന്നത്. അച്ഛനെ കണ്ടപ്പോൾ അമ്മയുടെ കണ്ണുകൾ തിളങ്ങിയത് അവൾ ശ്രദ്ധിച്ചു. രണ്ടാളും ഇപ്പോഴും പരസ്പരം സ്നേഹിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി കുറച്ചുനേരം സംസാരിച്ചിരുന്നിട്ട് അച്ഛൻ മടങ്ങിപ്പോയി. അച്ഛൻ തിരികെ പോകുമ്പോൾ അമ്മയുടെ മുഖം വാടിയതവൾ വ്യക്തമായി കണ്ടു 🍀🍀🍀🍀🍀🍀 ശില്പയെ റൂമിലേക്ക് മാറ്റിയത് ഡാനി പറഞ്ഞറിഞ്ഞ്, അന്ന് തന്നെ നിതാര അവളെ കാണാനായി പുറപ്പെട്ടു. ശില്പയുടെ അച്ഛനും അമ്മയും ചിലപ്പോൾ തന്നോട് ദേഷ്യപ്പെട്ടേക്കാം. ശാപവാക്കുകൾ പറഞ്ഞേക്കാം, എങ്കിലും സാരമില്ല. അതൊന്നും കേട്ട് തകർന്നു പോകരുത്, അവൾ സ്വന്തം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. അവൾ ഹോസ്പിറ്റലിൽ എത്തി. ഡാനി ആ പരിസരത്ത് എവിടെയെങ്കിലും ഉണ്ടോ എന്ന് അവൾ തിരിഞ്ഞു. ഇല്ല...കാണുന്നില്ല. ഇയാൾ ഒരു മാന്ത്രികനാണോ ഇങ്ങനെ മറഞ്ഞിരിക്കാനും അത്യാവശ്യഘട്ടങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടാനും. ശില്പ കിടക്കുന്ന മുറിയുടെ വാതിൽക്കൽ എത്തി. ശില്പ കണ്ണുകൾ തുറന്നു കിടക്കുകയാണ്.. അവൾ അകത്തേക്ക് ചെന്നു. നിതാരയെ കണ്ട് ശിൽപ്പയുടെ അമ്മയുടെ മുഖത്ത് ഗൗരവം നിറഞ്ഞു. ഞാൻ ശിൽപ്പയെ ഒന്ന് കണ്ടിട്ട് വേഗം പൊയ്ക്കോളാം.അവൾ അമ്മയോട് പറഞ്ഞു. മോളെ...അന്ന് ഞാൻ പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിൽ അങ്ങനെയൊക്കെ പറഞ്ഞുപോയതാണ്. ഞാൻ അവളുടെ അമ്മയല്ലേ... അവൾക്ക് നൊന്താൽ എനിക്ക് സഹിക്കുമോ?? മോളതൊക്കെ മറക്കണം.അമ്മയോട് ദേഷ്യം തോന്നരുത് അമ്മ, നിതാരയുടെ കയ്യിൽ പിടിച്ചു നിതാര ശിൽപ്പയുടെ കട്ടിലിനരുകിൽ കിടന്ന കസേരയിൽ ഇരുന്നു. ശില്പ അവളുടെ നേരേ തന്നെ നോക്കി കിടക്കുകയാണ്. നീ വല്ലാതെ പേടിച്ചുപോയോടീ..??ശില്പ ചോദിച്ചു. പിന്നെ പേടിക്കാതെ! എന്റെ ജീവൻ പകുതി തീർന്നു. ശില്പയുടെ അമ്മ അവരുടെ സംസാരം ശ്രദ്ധിക്കുകയായിരുന്നു. എന്തൊരു സ്നേഹമാണ് രണ്ടാൾക്കും. കുറേ നേരം ശില്പയുടെ അടുത്തിരുന്നിട്ട് നിതാര അമ്മയോടും ശിൽപ്പയോടും യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങി വണ്ടിയുടെ അരികിലേക്ക് നടക്കുമ്പോൾ, അവൾ എല്ലായിടത്തും നോക്കുന്നുണ്ടായിരുന്നു. ഡാനി എവിടെയെങ്കിലും ഉണ്ടാകുമോയെന്ന്.. പക്ഷേ നിരാശയായിരുന്നു ഫലം 💚💚💚💚 വൈകുന്നേരം വിശ്വനാഥൻ മകളുടെ അടുത്തെത്തി. അയാളുടെ മുഖത്ത് വല്ലാത്ത ഗൗരവം നിറഞ്ഞിരുന്നു. എന്താ അച്ഛാ....?? അവൾ ചോദിച്ചു. മോളെ...എനിക്കൊരു കാര്യം പറയാനുണ്ട്. എന്താ...?? അവൾ ആകാംക്ഷയോടെ അച്ഛന്റെ മുഖത്തേക്ക് നോക്കി. 🍀🍀🍀🍀🍀 തുടരും. കണ്ണൂർകാരൻ ❤️❤️❤️❤️❤️ #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
62 likes
2 comments 32 shares