2 years of Pulwama attack Feb 14
5 Posts • 3K views
AARSHA VIDYA SAMAJAM
666 views 25 days ago
ഫെബ്രുവരി 14: പുൽവാമ സ്മൃതിദിനം! ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, ഭീകരവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തുകയുണ്ടായി. 40 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്താനിലെ കൊടും തീവ്രവാദ സംഘടനയായ ജെയ്‌ഷ് -ഇ- മുഹമ്മദ് ഏറ്റെടുത്തിരുന്നു. പാക്ക് പിന്തുണയോടെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 CRPF ജവാന്മാർ വീരമൃത്യുവരിച്ചതിന് പിന്നാലെ ഭാരതം ശക്തമായ സൈനിക തിരിച്ചടി നൽകി. 2019 ഫെബ്രുവരി 26-ന് ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിലെ ബാലാക്കോട്ട് പ്രദേശത്തെ ഭീകര പരിശീലന ക്യാമ്പുകൾ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തി. ഈ ക്യാമ്പുകൾ പ്രവർത്തിപ്പിച്ചിരുന്നത് ജെയ്ഷ്-ഇ-മുഹമ്മദ് എന്ന ഭീകരസംഘടയായിരുന്നു. ഇതോടെ ഇന്ത്യ ആദ്യമായി നിയന്ത്രണരേഖ (LoC) കടന്ന് പാക്കിസ്ഥാൻ ഭൂഭാഗത്തിനുള്ളിൽ കൃത്യമായ സൈനിക നടപടി സ്വീകരിച്ചുവെന്നതാണ് പ്രത്യേകത. 250-ൽ അധികം ഭീകരരെ വധിച്ചുവെന്ന് ഭാരതം വ്യക്തമാക്കി. ഭീകരാക്രമണങ്ങൾക്ക് പിന്നിലെ അടിത്തറ തകർക്കുക, ഭീകരർക്കെതിരെയും ഭീകരതയ്‌ക്കെതിരെ മൗനം പാലിക്കില്ലെന്ന ശക്തമായ സന്ദേശം നൽകുക എന്നതായിരുന്നു പ്രത്യാക്രമണത്തിലൂടെ ഹിന്ദുസ്ഥാൻ വ്യക്തമാക്കിയത്. ഈ നടപടിയെ ഭാരതം, “ഭീകരവിരുദ്ധ പ്രതിരോധാക്രമണം (pre-emptive strike)” എന്നാണ് വിശേഷിപ്പിച്ചത്. ഫെബ്രുവരി 14: ദേശത്തിൻ്റെ കറുത്ത ദിനം...! ഭാരതഹൃദയത്തിലെ നീറ്റൽ..!! ഓരോ ഭാരതീയന്റെയും കണ്ണുകൾ കലങ്ങിയ ദിനം! നമ്മൾ ഭാരതീയർ, ഭീകരതക്കെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് ദൃഢപ്രതിജ്ഞ എടുക്കേണ്ട ദിനം!! എല്ലാ മനുഷ്യരിലും അടിസ്ഥാനപരമായി നന്മ കുടികൊള്ളുന്നു. അങ്ങനെയുള്ളവരെ കൊടും തീവ്രവാദികളും നിർദ്ദയ ഭീകരവാദികളും ആക്കുന്ന ചിന്താഗതി എവിടെ നിന്ന് അവർക്ക് ലഭിച്ചു എന്ന് നാം ഗൗരവമായി പഠിക്കേണ്ടിയിരിക്കുന്നു. നന്മയുള്ളവരെ ക്രൂരരാക്കുന്ന ആശയങ്ങൾ എന്തായാലും ദൈവത്തിൽ നിന്ന് വന്നതാവാൻ തരമില്ല. കാരണം ഈശ്വരൻ പ്രേമ സ്വരൂപനും പരമ നന്മനിറഞ്ഞവനും കരുണാസമുദ്രവും ആണ്. ദൈവത്തിന്റെയും മതത്തിന്റെയും മേലങ്കി അണിഞ്ഞു വന്ന ഇത്തരം "വിശുദ്ധ" ആശയങ്ങളെയും ആഹ്വാനങ്ങളെയും ചതികളെയും മതയുദ്ധങ്ങളെയും തിരിച്ചറിഞ്ഞ് അവയെ പരിഹരിക്കാൻ ശ്രമിച്ചില്ലെങ്കിൽ, തീവ്രവാദികൾക്കായി എത്രയെത്ര കൽത്തുറങ്ങുകൾ പണിതാലും അവരെ ആയുഷ്ക്കാലം ജയിലിൽ അടച്ചാലും അവരെയെല്ലാം തൂക്കിലേറ്റിയാലും യഥാർത്ഥ പ്രശ്നപരിഹാരം വിദൂരമായിരിക്കും. അതുകൊണ്ട് ദേശസുരക്ഷയ്ക്കും മാനവ രക്ഷക്കുമായി സൈനിക പോരാട്ടത്തോടൊപ്പം ആശയ പോരാട്ടവും ആവശ്യമാണ്. "ധർമോ രക്ഷതി രക്ഷിത:" പുൽവാമയിൽ വീരമൃത്യു വരിച്ച ഭാരതാംബയുടെ ധീരപുത്രന്മാരുടെ ഓർമ്മകൾക്ക് മുന്നിൽ ശത ശത പ്രണാമങ്ങൾ!!! ശ്രദ്ധാഞ്ജലിയോടെ, ആർഷവിദ്യാസമാജം #പുൽവാമ ആക്രമണം (2019 pulwama attack) 2019, ഫെബ്രുവരി 14 #ആദരാഞ്ജലികൾ #aarshavidyasamajam
14 likes
10 shares
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
527 views 25 days ago
ഫെബ്രുവരി 14: പുൽവാമ ആക്രമണം (2019) കറുത്ത ദിനം ➖ ഓർമ്മകൾ ➖➖➖➖➖➖➖➖➖➖ ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തുകയുണ്ടായി. 40 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു. പാകിസ്താന്റെ പിന്തുണയോടെ, 2015 മുതൽ ജമ്മു കാശ്മീരിൽ തീവ്രവാദികൾ ആക്രമണം തുടങ്ങിയിരുന്നു. ആയുധധാരികളായ മൂന്നു തീവ്രവാദികൾ 2015 ജൂലൈ മാസത്തിൽ ഗുർദാസ്പൂർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. പത്താൻകോട്ട് 2016-ന്റെ തുടക്കത്തിൽ ആക്രമണം നടന്നു. 2016 ൽ ഫെബ്രുവരിയിലും, ജൂലൈയിലും നടന്ന ആക്രമണങ്ങളിൽ യഥാക്രമം, ഒമ്പതും എട്ടും സൈനികർ കൊല്ലപ്പെട്ടു. ഉറിയിലെ സൈനിക ക്യാംപിൽ 2016 സെപ്തംബർ മാസത്തിലുണ്ടായ ഒരു ആക്രമണത്തിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ജമ്മു - ശ്രീനഗർ ദേശീയപാതക്കു സമീപപ്രദേശങ്ങളിലാണ് തീവ്രവാദ ആക്രമണങ്ങളിൽ ഏറെയും നടന്നത്. ഏകദേശം 2500 ഓളം വരുന്ന കേന്ദ്ര റിസർവ്വ് പോലീസ് സേനയിലെ സൈനികർ, 2019 ഫെബ്രുവരി 14-ന്, 78 ബസ്സുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് ദേശീയപാത 44-ലൂടെ സഞ്ചരിക്കുകയായിരുന്നു. ഇന്ത്യൻ പ്രാദേശിക സമയം 3.30-നോടുകൂടിയാണു സംഘം ജമ്മുവിൽ നിന്നും യാത്ര തിരിച്ചത്. വൈകിട്ടോടെ അവർ ശ്രീനഗറിൽ എത്തിച്ചേരേണ്ടതായിരുന്നു. അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയിൽ വച്ച് സ്ഫോടകവസ്തുക്കൾ നിറച്ച ഒരു മഹീന്ദ്ര സ്കോർപിയോ, സൈനിക വാഹനവ്യൂഹത്തിലേക്ക് അക്രമി ഇടിച്ചു കയറ്റുകയായിരുന്നു. തൽക്ഷണം 49 സൈനികർ കൊല്ലപ്പെട്ടു.നിരവധിപേർക്ക് ഈ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവധി കഴിഞ്ഞ് ഉദ്യോഗത്തിൽ തിരികെ പ്രവേശിക്കാൻ എത്തിയവരായിരുന്നു കൊല്ലപ്പെട്ടവരിൽ ഏറേയും. പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മൊഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മനുഷ്യബോംബായിരുന്ന ആദിൽ അഹമ്മദ് ദർ എന്ന തീവ്രവാദിയുടെ വീഡിയോയും അവർ പുറത്തു വിട്ടു.ഈ തീവ്രവാദ ആക്രമണത്തിൽ ജെയ്ഷ് ഇ മൊഹമ്മദിന്റെ പങ്ക് പാകിസ്താൻ തള്ളിക്കളഞ്ഞു. ➖➖➖➖➖➖➖➖➖➖ #😭പുൽവാമ ദുരന്തം #പുൽവാമ ആക്രമണം (2019 pulwama attack) 2019, ഫെബ്രുവരി 14 #കറുത്ത ദിനം 🙏🙏
13 likes
12 shares