ഇനിയും കണ്ടില്ലെന്ന് നടിക്കല്ലേ പ്ലീസ് scn🙏🏻

1 Post • 7K views
ജന്മം നല്കിയ സ്വന്തം ബാപ്പയുടെ അനുജന്റെ കൊടും ക്രൂരത സ്വന്തം മകൻ തന്നെ അല്ലെ 🤦🏻‍♀️എങ്ങനെ തോന്നുന്നു ഇങ്ങനെ എല്ലാം ചെയ്യാൻ മനുഷ്യത്വം ലെവ ലേശം പോലും ഇല്ലാത്തവർ ഈ വേദന എത്രത്തോളം ണ്ടെന്ന് അവരെ കൂടി അറിയിക്കണം അതാണ്‌ വേണ്ടത് ☝🏻💯 കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിൽ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു. കൊടുവള്ളി സ്വദേശി ഉവൈസ് ആണ് ദുബായിലേക്ക് കടന്നുകളഞ്ഞത്. ഉവൈസിന്റെ പിതാവ് റസാഖ്, മാതാവ് സീനത്ത് എന്നിവർക്കായി അന്വേഷണം ഇപ്പോൾ ഊർജിതമാക്കി. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ആവിലോറ സ്വദേശിയായിട്ടുള്ള 12 വയസ്സുകാരന് പിതാവിന്റെ ബന്ധുക്കളിൽ നിന്ന് അതിക്രൂരമായിട്ടുള്ള മർദനമേറ്റത്. അതായത്, മോഷണക്കുറ്റം ആരോപിച്ചിട്ടായിരുന്നു മർദിച്ചത്. ഈ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആദ്യമായി കൈകാലുകൾ ബന്ധിച്ച് മുറിക്കുള്ളിൽ അടയ്ക്കുകയായിരുന്നു. ശേഷം കുട്ടിയുടെ ശരീരത്തിലെ മുറിവുകളിൽ മുളകുപൊടി വിതറുകയും, കണ്ണിൽ മുളകുവെള്ളം ഒഴിക്കുകയും, കാലിന്റെ നഖത്തിനടിയിൽ ഈർക്കിലി കയറ്റുകയും ചെയ്തു എന്നാണ് ആ കുട്ടി പോലീസിന് നൽകിയിരിക്കുന്ന മൊഴി. അവിടെനിന്ന് അർദ്ധരാത്രിയോടുകൂടിയാണ് കുട്ടി രക്ഷപ്പെടുന്നത്. ​പിന്നീട് കൊടുവള്ളി പോലീസിൽ ചെന്ന് പരാതി നൽകുകയായിരുന്നു. വിഷയത്തിൽ സി.ഡബ്ല്യു.സി അടക്കം ഇടപെട്ടിട്ടുണ്ട്. റൂറൽ എസ്.പിക്ക് അന്വേഷണം നടത്തിയ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ പ്രതിയായിട്ടുള്ള കൊടുവള്ളി സ്വദേശി ഉവൈസ് വിദേശത്തേക്ക് കടന്നുകളഞ്ഞതായിട്ടാണ് ഇപ്പോൾ അന്വേഷണസംഘം അറിയിക്കുന്നത്. 'കേസ് പിൻവലിച്ചാൽ എന്ത് വേണമെങ്കിലും വാങ്ങിത്തരാം'; കേസിൽ ഒത്തുതീർപ്പിന് സമ്മർദംചെലുത്തുന്ന പ്രതികളുടെ ശബ്ദസന്ദേശം പുറത്തു വന്നിരുന്നു. ദുബായിലേക്കാണ് ഈ ഉവൈസ് കടന്നിരിക്കുന്നത്. കോഴിക്കോട് വിമാനത്താവളം വഴിയാണ് ഇയാൾ രാജ്യം വിട്ടിരിക്കുന്നത്. മാത്രമല്ല, ഈ പ്രതിയുടെ മാതാപിതാക്കളായിട്ടുള്ള റസാഖ്, സീനത്ത് എന്നിവർക്കായിട്ടും അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. #ദുഖ വാർത്തകൾ താങ്ങാൻ പറ്റുന്നില്ല ല്ലോ റബ്ബേ 🤦🏻‍♀️cn #ഇനിയും കണ്ടില്ലെന്ന് നടിക്കല്ലേ പ്ലീസ് scn🙏🏻 #ഇതാണ് സത്യം 💯☝🏻അനുഭവം ഗുരു എന്നാണല്ലോ അത് 💯%ശെരിയാണെന്നെ ☝🏻💯scn🙏🏻 #ഹായ് ഗുഡ്മോർണിംഗ് കൂട്ടുകാരെ scn🥰🙏🏻
12 shares
#ഭർത്താവിനെ മാതാപിതാക്കളിൽ നിന്ന് അകറ്റാൻ നിർബന്ധിക്കുന്നത് ക്രൂരത: കേരള ഹൈക്കോടതി ⚖️ ​ന്യായമായ കാരണമൊന്നുമില്ലാതെ ഭർത്താവിനെ മാതാപിതാക്കളിൽ നിന്ന് അകറ്റി വീട് മാറി താമസിക്കാൻ നിർബന്ധിക്കുന്നത് ദാമ്പത്യബന്ധത്തിലെ മാനസിക ക്രൂരതയായി കണക്കാക്കാമെന്ന് കേരള ഹൈക്കോടതി. കണ്ണൂർ സ്വദേശികളായ ദമ്പതികളുടെ കേസിൽ കുടുംബക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി വിവാഹമോചനം അനുവദിച്ചത്. ​വീട് മാറി താമസിക്കാൻ നിർബന്ധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇത്തരം പ്രവൃത്തികൾ ദാമ്പത്യത്തിൽ മാനസിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന മാനസിക ക്രൂരതയാണെന്നും നിരീക്ഷിച്ചു. ​#KeralaHighCourt #MentalCruelty #DivorceCase # അടിപൊളി എനിക്ക് ഒരുപാടിഷ്ട്ടായി 👌🏻 #ഇനിയും കണ്ടില്ലെന്ന് നടിക്കല്ലേ പ്ലീസ് scn🙏🏻 #ഹായ് ഗുഡ്മോർണിംഗ് കൂട്ടുകാരെ scn🥰🙏🏻 #ഇതാണ് സത്യം 💯☝🏻അനുഭവം ഗുരു എന്നാണല്ലോ അത് 💯%ശെരിയാണെന്നെ ☝🏻💯scn🙏🏻 #😊 Spread Happiness #🤝 സുഹൃദ്ബന്ധം
7 shares
ജനങ്ങളുടെ ശ്രദ്ധയ്ക്ക് കടം വാങ്ങുന്നുണ്ടെങ്കിൽ തിരിച്ചു കൊടുക്കണം അതിന് മാർഗ്ഗം ഇല്ലെങ്കിൽ കടബാധ്യത ഉണ്ടാക്കാൻ ശ്രമിക്കരുത് ഹൃദയം നൊന്ത മരണം 😔 കടബാധ്യതയുടെ ഭാരം... ഒരൊറ്റ രാത്രിയിൽ ഇല്ലാതായത് നാല് ജീവനുകൾ; മൈസൂരുവിൽ ഹൃദയം തകർക്കുന്ന കുടുംബദുരന്തം കർണാടകയിലെ മൈസൂരു ജില്ലയിലെ ഹുൻസൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വലിയ ദുഃഖമാണ് സൃഷ്ടിച്ചത്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഹരീഷ് (49), ഭാര്യ നിശ്ചിത (36), മക്കളായ നെക്സ (14), എട്ട് വയസ്സുകാരി രക്ഷ എന്നിവരാണ് മരിച്ചത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി അറിയിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയും കടുത്ത കടബാധ്യതയും കുടുംബത്തെ വലിയ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നാണ് ബന്ധുക്കൾ പോലീസിനോട് പറഞ്ഞത്. മരണത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ അന്വേഷണത്തിലൂടെയാണ് സ്ഥിരീകരിക്കേണ്ടത്. സംഭവത്തിന് മൂന്ന് ദിവസം മുമ്പ് ഹരീഷ് തന്റെ അമ്മയെ ബന്ധുവീട്ടിലേക്ക് അയച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ വീട്ടിൽ ബാക്കിയായ നാല് ജീവനുകളാണ് ഈ ദുരന്തത്തിന് ഇരയായത്. മുറ്റത്ത് കളിച്ചിരുന്ന കുട്ടികളുടെ ചിരിയും, കുടുംബത്തിന്റെ സ്വപ്നങ്ങളും ഒരു നിമിഷം കൊണ്ട് നിലച്ചുപോയി. കടബാധ്യതയും ജീവിതസമ്മർദ്ദങ്ങളും ചിലപ്പോൾ എത്ര വലിയ ദുരന്തങ്ങളിലേക്ക് നയിക്കാമെന്നതിന്റെ വേദനാജനകമായ ഓർമ്മപ്പെടുത്തലാണ് ഈ സംഭവം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. മരണത്തിന്റെ യഥാർഥ സാഹചര്യങ്ങൾ വ്യക്തമാക്കാൻ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്. #ഇനിയും കണ്ടില്ലെന്ന് നടിക്കല്ലേ പ്ലീസ് scn🙏🏻 #ഇതാണ് സത്യം 💯☝🏻അനുഭവം ഗുരു എന്നാണല്ലോ അത് 💯%ശെരിയാണെന്നെ ☝🏻💯scn🙏🏻 #ദുഖ വാർത്തകൾ താങ്ങാൻ പറ്റുന്നില്ല ല്ലോ റബ്ബേ 🤦🏻‍♀️cn #😔സങ്കടം #😔Sad Status
13 shares