കൗതുക വാർത്തകൾ 😍😍
9 Posts • 192 views
ഒരു ബൾബ് അതും 𝟭𝟮𝟰വർഷം അതും കേടാകാതെ,ഇപ്പോഴും പ്രകാശിക്കുന്നു.. 🔴🔵🟤🟢🟠🟣🟡⚪ ഒരൊറ്റ ലൈറ്റ് ബൾബ് ഒരു നൂറ്റാണ്ടിലേറെയായി മറഞ്ഞിരിക്കുന്ന* *ഒരു സത്യം നിശബ്ദമായി വെളിപ്പെടുത്തുന്നു. 𝟭𝟵𝟬𝟭 ൽ* *ലിവർമോറിൽ സ്ഥാപിച്ച സെൻ്റേനിയൽ ലൈറ്റ് 𝟭𝟮𝟬 + വർഷങ്ങളായി* *തിളങ്ങുന്നു-ഇന്നും നിലനിൽക്കുന്നു മോടിയുള്ള കാർബൺ ഫിലമെന്റ്* *ഉപയോഗിച്ച് നിർമ്മിച്ച ഇത് നിലനിൽക്കാൻ രൂപകൽപ്പന* *ചെയ്തിട്ടുള്ളതാണ്, പകരം* *വയ്ക്കരുത്* *ആധുനിക ഉൽപ്പാദനം* *മറ്റൊരു* *വഴിത്തിരിവിലെത്തി. ഇന്ന്* *പല ഉൽപ്പന്നങ്ങളും* *വേഗത്തിൽ പരാജയപ്പെടാൻ രൂപകൽപ്പന* *ചെയ്തിട്ടുണ്ട്-ആസൂത്രിത കാലഹരണപ്പെടൽ എന്ന് വിളിക്കുന്ന ഒരു തന്ത്രം* 𝟭𝟵𝟮𝟬- *കളിൽ ബൾബ് നിർമ്മാതാക്കൾ* *ആയുർദൈർഘ്യം 𝟭,𝟬𝟬𝟬 മണിക്കൂറായി* *പരിമിതപ്പെടുത്തിയപ്പോൾ ഇത് ഔദ്യോഗികമാക്കി, ക്ഷാമം പലപ്പോഴും* *സൃഷ്ടിക്കപ്പെടുന്നുവെന്ന് തെളിയിക്കുന്നു: അനിവാര്യമല്ല.*🔥 🔴🔵🟤🟢🟠🟣🟡⚪ #eternal bulb💡💡💡 #അനശ്വര ബൾബ് 💡💡💡 #കൗതുക വാർത്തകൾ 😍😍
12 likes
13 shares
മരിച്ചാലും വേണ്ടില്ല, എനിക്കൊരു കുഞ്ഞ് വേണം ഡോക്ട്ടറേ.... 🔴🔵🟤🟢🟠🟣🟡⚪⚫ 70 വയസുകാരിയുടെ ആ ആഗ്രഹത്തിന് എതിർപ്പ് പറയാൻ ആ ഡോക്റ്റർക്ക് വാക്കുകളുണ്ടായില്ല.. ഗുജറാത്തിലെ കച്ചിൽ നിന്നും കേൾക്കുന്ന ഈ വാർത്ത വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കുന്നതാണ്. 70-ാം വയസ്സിൽ, നീണ്ട 45 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജീവുബെൻ റബാരി എന്ന അമ്മയ്ക്ക് ഒരു ആൺകുഞ്ഞ് പിറന്നിരിക്കുന്നു. മറ്റുള്ളവർ മക്കളെ ലാളിക്കുന്നത് കണ്ട് കൊതിതീർക്കാനായിരുന്നു ഇത്രയും കാലം ഇവരുടെ വിധി. പ്രായം 70 കഴിഞ്ഞു, ഇനി ഒരു കുഞ്ഞിക്കാൽ കാണുക എന്നത് അസാധ്യം എന്ന് ലോകം മുഴുവൻ വിധിയെഴുതിയ സമയം. എന്നാൽ തോറ്റുകൊടുക്കാൻ ജീവുബെന്നും ഭർത്താവ് മാൽധാരിയും തയ്യാറല്ലായിരുന്നു. അവസാന പ്രതീക്ഷയുമായി അവർ ഡോക്ടറുടെ അടുത്തെത്തി. ഈ പ്രായത്തിൽ ഗർഭധാരണം ജീവന് തന്നെ ഭീഷണിയാണ്, വേണ്ടിവന്നാൽ മരണം വരെ സംഭവിക്കാം - ഡോക്ടർ നരേഷ് ഭാനുശാലി സ്നേഹത്തോടെ അവരെ വിലക്കിയിരുന്നു. പക്ഷെ ആ അമ്മയുടെ മറുപടി ഡോക്ടറുടെ കണ്ണ് നനയിച്ചു; "മരിച്ചാലും വേണ്ടില്ല, എനിക്കൊരു കുഞ്ഞ് വേണം, ഞാൻ സന്തോഷത്തോടെ മരിച്ചോളാം" എന്നായിരുന്നു അവരുടെ വാശി. ആ ദൃഢനിശ്ചയത്തിന് മുന്നിൽ ഒടുവിൽ ദൈവവും ശാസ്ത്രവും തോറ്റുപോയി. ഐവിഎഫ് ചികിത്സയിലൂടെ അസാധ്യമായത് അവർ സാധ്യമാക്കി. ആ അമ്മയുടെയും അച്ഛന്റെയും കണ്ണീരിനും പ്രാർത്ഥനയ്ക്കും ദൈവം നൽകിയ ഉത്തരമാണ് ഇപ്പോൾ അവരുടെ കൈകളിലിരിക്കുന്ന ആ പൊന്നുമോൻ. ആഗ്രഹിക്കുന്നത് ആത്മാർത്ഥമാണെങ്കിൽ കാലം പോലും നമുക്കായി വഴിമാറും എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ അമ്മയും കുഞ്ഞും. 🥰🥰 🔴🔵🟤🟢🟠🟣🟡 #കൗതുക കാഴ്ചകൾ #കൗതുക വാർത്തകൾ 😍😍
10 likes
5 shares
ഈ ചിത്രത്തിൽ ഉള്ളത് ഒരു റോബോട്ട് ആണ്, ഇതിനെ നിർമ്മിച്ചിരിക്കുന്നത് നോർത്ത് പറവൂർ സ്വദേശിയായ സൂരജ് നമ്പ്യാട്ട് എന്ന യുവാവും. 🔴🔵🟤🟢🟠🟣🟡⚪⚫ 2023 മുതലാണ് ഒറ്റ നോട്ടത്തിൽ യഥാർത്ഥ ആനയാണ് എന്ന് തോന്നിക്കുന്ന തരത്തിലുള്ള ആനകളുടെ ചലിക്കുന്ന രൂപങ്ങൾ നിർമ്മിക്കുന്ന വീഡിയോ അടക്കം ഇൻസ്റ്റാഗ്രാമിൽ വരാൻ തുടങ്ങിയത്. Aanamaker official എന്നൊരു അക്കൗണ്ടിൽ കണ്ട ഒരു വീഡിയോയുടെ പിറകെ അന്വേഷിച്ചു പോയ എനിക്ക് കാണാൻ കഴിഞ്ഞത് ഒരു ആന സ്നേഹിയായ, ടെക്നോളജി വഴങ്ങുന്ന ഒരു ശില്പിയായ സൂരജിനെയാണ്. ആദ്യം തുമ്പിക്കൈ പൊക്കുകയും താഴ്ത്തുകയും മാത്രം ചെയ്യുന്ന ആനകളെ ആയിരുന്നു സൂരജും ടീമും നിർമ്മിച്ചിരുന്നത്, എന്നാൽ പതിയെ പതിയെ ചെവി വീശുന്ന, തല അനക്കുന്ന കണ്ടാൽ ഒർജിനൽ എന്ന് തോന്നിപ്പോകുന്ന അനേകം ആന റോബോട്ടുകളെ ഇവർ നിർമ്മിക്കുന്നത് കാണാൻ കഴിഞ്ഞു. സൂരജിന് ചെറുപ്പം മുതലേ ആനകളോട് ഇഷ്ടമായിരുന്നു. 2007 ൽ തൃപ്പൂണിത്തുറ RLV കോളേജിൽ Fine Arts പഠിക്കുമ്പോൾ തന്റെ അവസാന വർഷ പ്രൊജക്റ്റ്‌ ആയിട്ട് സൂരജ് തിരഞ്ഞെടുത്തത് പാമ്പാടി രാജൻ എന്ന പ്രശസ്തനായ ഗജവീരന്റെ ശില്പം നിർമ്മിക്കാൻ ആയിരുന്നു. സാധാരണ നമ്മളെപ്പോലെ ഉള്ളവർക്ക് എല്ലാ ആനയും കണ്ടാൽ ഒരേപോലെ തോന്നും, എന്നാൽ ആനയെ നിരീക്ഷിക്കുന്ന ആനപ്രേമികൾക്ക് ഓരോ ആനയെയും നിഷ്പ്രയാസം തിരിച്ചറിയാം, അങ്ങനെയുള്ള ആന പ്രേമികൾ എല്ലാം അന്ന് സൂരജ് നിർമ്മിച്ച ശില്പം കണ്ട് ഞെട്ടി, അത് പാമ്പാടി രാജന്റെ തനി പകർപ്പായിരുന്നു. അത് കണ്ട് ഒരുപാട് ആളുകൾ അതേപോലെ ശില്പം നിർമ്മിച്ചു നൽകണമെന്ന് സൂരജിനോട് ആവശ്യപ്പെടുകയും ഉണ്ടായി. ആനകളെ നിരീക്ഷിക്കാൻ ഇഷ്ടപ്പെടുന്ന സൂരജിന് അവയുടെ ചെറിയ ചലനങ്ങൾ ഉൾപ്പെടെയുള്ള പെരുമാറ്റ സവിശേഷതകൾ എല്ലാം ഒപ്പിയെടുക്കാനുള്ള കഴിവുണ്ട്. ആദ്യമൊക്കെ തടിയിൽ ആനകളുടെ ശില്പങ്ങൾ നിർമ്മിച്ചിരുന്ന സൂരജ് പിന്നീട് കൂടുതൽ സൗകര്യത്തിനു വേണ്ടി ഫൈബർ ഉപയോഗിക്കാൻ തുടങ്ങി. 2021 ൽ Aanamaker എന്ന പേരിൽ തന്റെ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ തുടങ്ങിയ സൂരജ് 2023 ലാണ് ആദ്യമായ് ഒരു റോബോട്ട് ആനയെ നിർമ്മിക്കുന്നത്. People for Ethical Treatment of Animals (PETA) എന്ന സംഘടനയുടെയും എഞ്ചിനീയർമാരുടെയും സഹായത്തോടെ നിർമ്മിച്ച 11 അടി ഉയരം ഉണ്ടായിരുന്ന ആ റോബോട്ടിക് ശില്പത്തെ അവർ തൃശൂർ ഇരിഞ്ഞാടപ്പള്ളി ശ്രീ കൃഷ്ണ ക്ഷേത്രത്തിനു സമ്മാനമായി നൽകി. അവർ ആ ശില്പത്തിനെ ഉത്സവത്തിനും മറ്റും ഉപയോഗിച്ചത് വാർത്തയായിരുന്നു. ശേഷം ഒരുപാട് സ്ഥലങ്ങളിൽ നിന്ന് ഇത്തരം ആനകളെ നിർമ്മിക്കാൻ ഓർഡർ ലഭിച്ച സൂരജ് പടിപടിയായി സാങ്കേതിക വിദ്യ വികസിപ്പിച്ചു വരുന്നു. അങ്ങ് ദുബായിലേക്ക് വരെ ആനയെ നിർമ്മിച്ചു കൊടുത്തിട്ടുണ്ട്. കെനിയയിലെ പ്രസിദ്ധമായ ഒരു ആനയായിരുന്നു 'Tim', ആ ആന ഇപ്പോൾ സൂരജിന്റെ നോർത്ത് പറവൂർ ഉള്ള വർക്ക്‌ഷോപ്പിന്റെ മുന്നിൽ നിൽപ്പുണ്ട്, കണ്ടാൽ ഡിറ്റോ കോപ്പി എന്ന് പറയുന്നത് പോലെ തന്നെ, ആ ശില്പം നിർമ്മിക്കുന്ന വീഡിയോ അങ്ങ് കെനിയയിൽ വൈറൽ ആവുകയും അവിടെ നിന്ന് ആളുകൾ സൂരജിനെ വിളിച്ചു അഭിനന്ദിക്കുകയും ഒക്കെ ഉണ്ടായി. ഇതൊക്കെ വായിക്കുമ്പോൾ ഉള്ളതാണോ എന്നൊക്കെ സംശയം തോന്നിയേക്കാം, പക്ഷേ ഇതൊക്കെ ഉള്ളതാണ്, ഒരാൾ തന്റെ പാഷൻ കണ്ടെത്തി അതിന്റെ പിന്നാലെ പോകുമ്പോൾ ഇതല്ല ഇതിനപ്പുറം നടക്കും. വീണ്ടും വ്യത്യസ്തമായ വഴിയിലൂടെ സഞ്ചരിക്കുന്ന ശില്പി കൂടിയായ ഒരു സംരംഭകന്റെ കഥ. 🔴🔵🟤🟢🟠🟣🟡⚪⚫ #കൗതുകവാർത്ത #കൗതുക വാർത്തകൾ 😍😍 #Aanamaker😍 #കൗതുകവാർത്ത #സൂരജ് 😍😍
12 likes
14 shares