latest

272 Posts • 726K views
CPIM Kerala
542 views 2 days ago
ഹയർ സെക്കൻഡറി തലത്തിലെ വിദ്യാർഥി പ്രവേശനത്തിൽ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ കേരളം വൻ കുതിപ്പ്‌ നടത്തിയെന്ന്‌ നിതി ആയോഗ്‌ റിപ്പോർട്ട്‌. 2024–25ൽ പ്ലസ്‌ വണ്ണിലേക്കുള്ള മൊത്ത പ്രവേശന അനുപാതം (ജിഇആർ) 89.5 ശതമാനമാണ്‌. ‘ഇന്ത്യയിലെ സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായം: ഒരു താൽക്കാലിക വിശകലനം’ എന്ന റിപ്പോർട്ടിലാണ്‌ കേരളം മുൻനിരയിലെന്ന്‌ ചൂണ്ടിക്കാട്ടുന്നത്‌. ഛത്തീസ്‌ഗഡും പുതുച്ചേരിയും ഗോവയും മാത്രമാണ്‌ അനുപാത നിരക്കിൽ മുന്നിലുള്ളത്‌. 2014–15ലെ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 71.4 ശതമാനമായിരുന്നു ജിഇആർ. 18.1 ശതമാനമാണ്‌ വർധന. പെൺകുട്ടികളുടെ പ്രവേശനത്തിലും ഈ മികവുണ്ട്‌. 2024–25ൽ 91.7 ശതമാനമാണ്‌ വിദ്യാർഥിനി പ്രാതിനിധ്യം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ 2014–15ൽ ഇത്‌ 75.69 ശതമാനമായിരുന്നു. സെക്കൻഡറി തലത്തിൽ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക്‌ ഏറ്റവും കുറഞ്ഞ അഞ്ചാം സംസ്ഥാനമാണ്‌ കേരളം. 4.8 ശതമാനം മാത്രമാണ്‌ പഠനം ഉപേക്ഷിക്കുന്നത്‌. 2014–15ൽ ഇത്‌ 14.5 ശതമാനമായിരുന്നു. ദേശീയ ശരാശരി 11.5 ശതമാനമാണ്‌. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിലും നവീകരണത്തിലും എൽഡിഎഫ്‌ സർക്കാരിന്റെ പ്രയത്‌നം വലിയ നേട്ടമായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 99.7 ശതമാനം സ്‌കൂളുകളിലും വൈദ്യുതിയുണ്ട്‌. 99.5 ശതമാനം സ്‌കൂളുകളിലും കമ്പ്യൂട്ടറും 91.7 ശതമാനം ഇടങ്ങളിലും ഇന്റർനെറ്റ്‌ സൗകര്യവുമുണ്ട്‌. 2014–15ൽ 25.5 ശതമാനം മാത്രമായിരുന്നു ഇന്റർനെറ്റ്‌ സൗകര്യമുള്ള സ്‌കൂളുകൾ. സ്‌മാർട്ട്‌ ക്ലാസ്‌റൂമുകൾ 59.7 ശതമാനമാണ്‌. 2014–15ലെ 15.2 ശതമാനത്തിൽനിന്നാണ്‌ ഈ പുരോഗതി. 99.5 ശതമാനം സ്‌കൂളുകളിലും പെൺകുട്ടികൾക്കും 99.3 ശതമാനം സ്‌കൂളുകളിലും ആൺകുട്ടികൾക്കും ശുചിമുറി സൗകര്യമുണ്ട്‌. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക വിവേചനത്തിനിടയിലും കിഫ്‌ബി അടക്കം ഉപയോഗപ്പെടുത്തി എൽഡിഎഫ്‌ സർക്കാർ വിദ്യാഭ്യാസ മേഖലയെ ചേർത്തുപിടിച്ചത്‌ വൻ നേട്ടമുണ്ടാക്കിയെന്നാണ്‌ കേന്ദ്രത്തിന്റെ തന്നെ കണക്കുകൾ അടിവരയിടുന്നത്‌. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
12 likes
11 shares
CPIM Kerala
1K views 2 days ago
സർവകലാശാലകൾ മതവർഗീയ പ്രസ്ഥാനങ്ങളുടെ പരീക്ഷണശാലകളല്ല. അവ സ്വതന്ത്ര ചിന്തയുടെ ഇടങ്ങളാണ്. ശാസ്ത്രീയ അന്വേഷണത്തിന്റെ കേന്ദ്രങ്ങളാണ്. മതനിരപേക്ഷ മൂല്യങ്ങളുടെ കാവലാണ്. അതുകൊണ്ടുതന്നെ സർവകലാശാലകളുടെ കാവിവൽക്കരണത്തിനെതിരായ പോരാട്ടം കേരളത്തിന്റെ ഭാവിയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. എംജി സർവകലാശാല സെനറ്റിൽ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് സംഘപരിവാർ അനുകൂലികളെ കുത്തിനിറച്ച ചാൻസലർ കൂടിയായ ഗവർണറുടെ നടപടിക്കെതിരെ യുഡിഎഫ് സർക്കാരിന്റെ മൗനാനുവാദം അപകടകരമാണ്. 30 അംഗ സെനറ്റിൽ ബിജെപി ദേശീയസമിതി അംഗം ഉൾപ്പെടെ 19 സംഘപരിവാറുകാരെയാണ്‌ തിരുകിക്കയറ്റിയത്‌. നേരത്തെ എംജി സർവകലാശാല വൈസ് ചാൻസലറായി കുസാറ്റിലെ ബിജെപി അനുകൂല അദ്ധ്യാപക സംഘടനാ നേതാവിനെ ഗവർണർ നിയമിച്ചപ്പോഴും നിലപാട്‌ പറയാൻ സംസ്ഥാന സർക്കാർ തയാറായില്ല.താൽക്കാലിക വിസി നിയമനത്തിനുള്ള പാനൽ നൽകാൻ പോലും സർക്കാർ ശ്രമിച്ചില്ല എന്നത് ഗൗരവകരമായ വീഴ്ചയായിരുന്നു. നിയമസഭ പ്രസംഗത്തിൽ ഈ വിഷയം ഉന്നയിച്ചിരുന്നു.സർക്കാരിന്റെ ഭാഗത്തുനിന്നും മറുപടി ലഭിച്ചിരുന്നില്ല. ഇത്തരം വിഷയങ്ങളിൽ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച ശക്തമായ പ്രതിരോധവും മതനിരപേക്ഷ നിലപാടും ഇന്ന് ഏറെ പ്രസക്തമാവുകയാണ്. മതനിരപേക്ഷ വോട്ടുകൾ വാങ്ങി അധികാരത്തിലെത്തി, സംഘപരിവാർ അജണ്ടയ്ക്ക് മുന്നിൽ കീഴടങ്ങുന്നത് ജനവിധിയോടുള്ള വെല്ലുവിളിയാണ്. യുഡിഎഫിന് വോട്ട് ചെയ്ത അനേകം മതനിരപേക്ഷ മനസ്സുകളും ഈ വിഷയത്തിൽ ഞങ്ങൾ ഉയർത്തുന്ന നിലപാടിനൊപ്പമാണെന്ന് ഉറപ്പുണ്ട്. ഇത് കേരളത്തിന്റെ മതനിരപേക്ഷ മനസ്സും സംഘപരിവാർ അജണ്ടയും തമ്മിലുള്ള പോരാട്ടമാണ്. സ. പി എ മുഹമ്മദ് റിയാസ് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
16 likes
8 shares
CPIM Kerala
495 views 2 days ago
വാഹനപ്പെരുപ്പത്തിനിടയിലും കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽഡിഎഫ് സർക്കാരിന്റെ ഇടപെടലിലൂടെ വാഹനാപകടങ്ങൾ കാരണമുണ്ടാകുന്ന മരണനിരക്ക് കുറയ്ക്കാനായെന്ന് കണക്കുകൾ. ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരമേൽക്കുന്ന 2016ൽ റോഡ് അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 4287 ആയിരുന്നെങ്കിൽ 2025ൽ ഇത് 3733 ആയി കുറഞ്ഞു. സംസ്ഥാനത്തെ റോഡ് അപകടങ്ങളുടെ പ്രവണതകൾ വിശകലനം ചെയ്യുന്ന കേരള പൊലീസ് സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2025ലെ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. വാഹനപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ മരണനിരക്ക് സ്വാഭാവികമായും കൂടേണ്ടതാണെങ്കിലും കേരളത്തിലെ റോഡുകളുടെ മികച്ച നിലവാരവും ആരോഗ്യമേഖലയുടെ മികവുമാണ് അതിനെ പിടിച്ചുകെട്ടിയത്. സംസ്ഥാന സർക്കാർ നടപ്പാക്കിയ സേഫ് കേരള പദ്ധതിയും എഐ കാമറകളും കർശന പരിശോധനകളും ഏറെ ഗുണം ചെയ്തു. ശരാശരി എട്ടര ലക്ഷത്തോളം വാഹനങ്ങൾ ഓരോ വർഷവും പുറത്തിറങ്ങുന്ന സംസ്ഥാനത്ത് മരണസംഖ്യ കുറയ്ക്കാനായത് വലിയ നേട്ടമാണ്. കേരളത്തിൽ നിലവിൽ 1.92 കോടി വാഹനങ്ങളുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 9.46 ലക്ഷം പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങി. 2016ൽ രാജ്യത്ത് വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 1,50,785 ആയിരുന്നു. 2025ൽ അത് 1,80,000 കടന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കേരളം റോഡപകട മരണത്തെ പിടിച്ചുകെട്ടിയത്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
13 likes
15 shares