കഥ

71 Posts • 10M views
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _115 ✍️ രചന -ജിഫ്ന നിസാർ 💥 അല്ല.. അതങ്ങനെ വെറുതെ വന്നതാവില്ല " മഹേഷ്‌ ഉറപ്പിച്ചു പറയുമ്പോൾ നട്ടെല്ലിൽ കൂടി ഒരു തരിപ്പ് പാഞ്ഞു പോയത് പോലൊരു കുളിരോടെ തമ്പി ദീപയെ നോക്കി. മനസ്സിൽ അങ്ങനൊരു സംശയം അയാൾക്കുമുണ്ട്. അതിപ്പോൾ മഹേഷ്‌ ഉറപ്പിച്ചു പറയുക കൂടി ചെയ്തതോട് കൂടി ബലമുള്ളതായി മാറി. എന്റെ മുറിയിൽ നിന്നെന്തെങ്കിലും മിസ്സായിട്ടുണ്ടോ.. അതൊന്ന് നോക്കിക്കേ.. " മഹേഷിന്റെ വാക്കുകളിലും വെപ്രാളമുണ്ട്. ഇല്ലെടാ.. ഒന്നും എടുത്തിട്ടൊന്നുമില്ല. അതൊക്കെ ഞാൻ ആള് പോയ ഉടനെ തന്നെ നോക്കിയിരുന്നു.. അതുമല്ല ഇവിടിന്നിറങ്ങി പോകുമ്പോഴും അശോകന്റെ കയ്യിലൊന്നുമില്ല. അതൊക്കെ ഞാൻ ശ്രദ്ധിച്ചു.. " തമ്പി അൽപ്പം ആശ്വാസത്തോടെ തന്നെ പറഞ്ഞു. ലാപ്പൊക്കെ എടുത്തു നോക്കിയോ.. ഇല്ലെടാ.. ഞാൻ വരുമ്പോ ഇവിടെ വെറുതെ നോക്കി നിൽപ്പായിരുന്നു. ഇനിയിപ്പോ നമ്മള് കരുതും പോലെ ഒന്നുമുണ്ടാവില്ല.. നീ ഇവിടുണ്ടോ എന്നറിയാൻ വെറുതെ വന്നത് തന്നെ ആണെങ്കിലോ.. എനിക്കങ്ങനെ തോന്നുന്നു.. " തമ്പി സ്വയം ആശ്വാസം കണ്ടെത്തും പോലെയാണ് അത് പറഞ്ഞത്. അതങ്ങനെ അല്ലെന്ന് അപ്പോഴും മനസ്സിൽ തോന്നിയിട്ടും ഇനിയവരെ കൂടുതൽ ടെൻഷനാക്കേണ്ടന്ന് കരുതി മഹേഷ്‌ പിന്നൊന്നും പറഞ്ഞില്ല. നിന്റെ ജാമ്യത്തിന്റെ കാര്യം എന്തായി മഹി ." ദീപ തമ്പിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങിച്ചു കൊണ്ട് പറഞ്ഞു. അതിന് അമ്മേടെ ആങ്ങള എന്റെ പേരിലോരു കേസ് കൊടുത്തു കിട്ടണ്ടേ.. എങ്കിൽ എപ്പോ മുൻ‌കൂർ ജാമ്യം എടുത്തു കൊണ്ട് ഞാൻ അവിടെ പറന്നെത്തിയേനെ .ഇതിപ്പോ ഇത്രയൊക്കെ ആയിട്ടും മൂപ്പര് കേസൊന്നും കൊടുത്തിട്ടില്ല.. ഇതിപ്പോ എത്ര ദിവസമായി ഇങ്ങനെ ഒളിച്ചു കളി.. കമ്പനി കാര്യങ്ങളൊക്കെ ഏകദേശം അവതാളത്തിലായത് പോലാണ്. ഇനിയും അധികദിവസം എനിക്കിങ്ങനെ തന്നെ മാറി നിൽക്കേണ്ടി വന്ന അതൊക്കെ എപ്പോ പൂട്ടി കെട്ടി പോകേണ്ടി വരും എന്ന് ചോദിച്ച മതി.. ഇതിപ്പോ അശോകന്റെ കയ്യിൽ നിന്നും തട്ടി എടുത്തിട്ടും അതൊന്ന് നേരെചൊവ്വേ അനുഭവിക്കാൻ യോഗമില്ലെന്നത് പോലെയാണ്. " മഹേഷിന്റെ സ്വരത്തിൽ നിരാശ തിങ്ങി നിറഞ്ഞു.. ഒന്നും വേണ്ടായിരുന്നു.." ദീപയും അതേ നിരാശയിൽ തന്നെ പറഞ്ഞു. എന്ത് വേണ്ടന്ന്.. ഇതൊക്കെ ഇന്നോ നാളെയോ തീരുന്ന കേസാണ്.. പിന്നെ കയ്യിൽ വന്നു ചേരുന്നത് കോടികളാണ്.. ഞാനൊ നീയോ നമ്മുടെ മോനോ ഒരായുസ്സ് മുഴുവനും ഓടി പാഞ്ഞു നടന്നു അധ്വാനിച്ചാലും അതിന്റെ പാതി പോലും ഉണ്ടാക്കി എടുക്കാൻ പറ്റില്ല.. അപ്പഴാ.. " ആ പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല എന്നൊരു മട്ടിൽ ദീപയുടെ കയ്യിൽ നിന്നും ഫോൺ തട്ടി പറിച്ചെന്ന പോലെ വാങ്ങിയിട്ട് തമ്പി അവരെ നോക്കി കണ്ണുരുട്ടി.. കൈ പിടിയിൽ ഒതുങ്ങി കിട്ടിയതൊന്നും കൈ വിട്ടു കളയാൻ അയാളോരുക്കമല്ല. അന്നും.. ഇനിയെന്നും. "നീ വെറുതെ അതുമിതും ആലോചിച്ചു കൊണ്ട് വെറുതെ ടെൻഷൻ ആവാതെടാ. നിന്റമ്മ അങ്ങനെ പലതും പറയും.. മറുവശം അവളുടെ ആങ്ങളയല്ലേ.. ആ കൂറ് കാണാതിരിക്കില്ലല്ലോ. എന്നെക്കാളും നിന്നെക്കാളും നിന്റമ്മക്ക് എന്നും വലുത് അവരൊക്കെ തന്നെയാ.." ദീപയെ നോക്കി പല്ലുറുമ്മി കൊണ്ടാണ് അയാളത് പറയുന്നത്. നാവിൽ തുമ്പിൽ വന്നു പെട്ടൊരു മറുപടി ഉണ്ടായിട്ടും ദീപ അപ്പോൾ ഒന്നും മിണ്ടിയില്ല.. സ്വന്തം ആങ്ങളയോട് കാണിക്കാത്ത സ്നേഹം അവരെയപ്പോൾ കളിയാക്കി ചിരിക്കും പോലായിരുന്നു. തുടക്കത്തിൽ തന്നെ അശോകേട്ടനൊരു സൂചന കൊടുത്തിരുന്നെങ്കിൽ ഇതിങ്ങനെയൊന്നും വരില്ലായിരുന്നു എന്നവർ വീണ്ടും വീണ്ടും ഓർക്കുന്നുണ്ട്. പരിതപിക്കുന്നുണ്ട്. സ്വന്തം ഭർത്താവിന്റെ നീചമായ പ്രവർത്തനങ്ങളെ ആദ്യം തന്നെ തടയിടാൻ കഴിഞ്ഞത് കൊണ്ട്.. അതിന് ആത്മാർത്ഥമായി ശ്രമിക്കാഞ്ഞത് കൊണ്ട് തന്നെയാണ് ഇതൊക്കെ ഇങ്ങനെ ഈ വിധം വളർന്നു പോയതെന്ന് അവർക്കറിയാം. അച്ഛന്റെ പാതയിൽ തന്നെ മകനും. അവനെങ്കിലും അശോകേട്ടനോട് കാണിക്കുന്ന സ്നേഹത്തിൽ വഞ്ചനയില്ലെന്ന് തന്നെയാണ് താനും കരുതിയിരുന്നത്. അത് കൊണ്ട് തന്നെയാണ് അവന് കാർത്തുവിനോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ കണ്ണും പൂട്ടി അതിന് സമ്മതിച്ചു കൊണ്ടവന്റെ കൂടെ നിന്നു കൊടുത്തതും. പക്ഷേ അച്ഛന് കൂടി വേണ്ടിയാണ് മകനെന്ന പോലായി കാര്യങ്ങൾ.. ദീപാ ഒരു നെടുവീർപ്പോടെ ഭർത്താവിനെ ഒന്ന് നോക്കി. ഇനിയും അവിടെ നിന്നാൽ അവരോട് വല്ലതും പറയുമെന്നും അത് പിന്നെ വലിയൊരു വഴക്കാവുമെന്നും കരുതി തന്നെയാണ് അവരവിടെ നിന്നും ഇറങ്ങി പോയത്.. "നീയിങ് നാട്ടിൽ വാടാ മോനെ .. നിനക്കെതിരെ കളിക്കൊരുങ്ങും മുൻപ് അവനെ.. ആ അശോകനെ ഞാനങ്ങു തീർത്തു കളയും.. പിന്നെ അവനുള്ളതെല്ലാം നിന്റെ കയ്യിലല്ലേ.. കേസും കൂട്ടവുമൊന്നും ഇല്ലാതെ എന്നെ നീ രക്ഷപ്പെടുത്തി എടുകുമല്ലോ.." ദീപ പോയ വഴിയേ നോക്കി അതീവ രഹസ്യം പോലെ തമ്പി അത് പറയുമ്പോൾ അത് വരെയും ആറി തണുത്ത മഹേഷിന്റെ ഉള്ളിൽ പിന്നെ കൂടുതൽ മികവോടെ പിന്നെയുള്ള പ്ലാനുകൾ നടത്തുന്ന തിരക്കിലായിരുന്നു.. 💥💥 വിളിക്കാം... കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് ശിവ പറയുമ്പോൾ മിയക്കുമുണ്ടൊരു ചിരിയൊക്കെ. വിളിക്കണം.. അത് പറഞ്ഞു കൊണ്ടവൾ നോട്ടം തെറ്റിച്ചു. എങ്കിലുമാ ചിരി അത് പോലെ തന്നെയുണ്ട്. ശിവക്കും.. തത്കാലം ആരും അറിയണ്ട... അവനോർമിപ്പിച്ചു. എനിക്കറിയാം.. അവനൊട്ടും പ്രതീക്ഷിക്കാതെ മിയ പതിയെ ആ കയ്യിലൊന്ന് തൊട്ടു കൊണ്ടാണത് പറയുന്നത്. അവളാ കൈകൾ പിൻവലിച്ചു മാറും മുന്നേ ശിവയാ വിരൽ കോർത്തെടുത്തു. മുറുകെ പിടിച്ചു. നമ്മള് പെട്ടന്നെത്തിയ പോലെ. ല്ലേ.. " മണിക്കൂറുകൾ നീണ്ട യാത്ര വളരെ പെട്ടന്ന് അവസാനിച്ചത് പോലൊരു തോന്നലോടെ അവനത് പറയുമ്പോൾ അതേ ചിന്ത മനസ്സിൽ തോന്നിയ മിയയും അത് തലയാട്ടി കാണിച്ചു. എക്സാമിന് മുന്നേ ഇനി ലീവ്ണ്ടാവുമോ.. " മ്മ്.. വീട്ടിലോട്ട് പോകാതെ കുഞ്ഞാറ്റയുടെ വീട്ടിലെക്ക് പോരാമോ..? " കള്ളത്തരം നിറഞ്ഞൊരു ആവിശ്യം.. അത്‌ വേണോ.. കള്ളത്തരം കൂടിയ വീട്ടിൽ പെട്ടന്ന് സീനാവും. എക്സാം കഴിയും വരെയും ഇങ്ങനെ പോട്ടെ.. അവനെക്കാൾ കള്ളത്തരം നിറഞ്ഞു നിൽക്കുന്ന ചിരിയപ്പോൾ അവൾക്കാണ്. എങ്കിൽ വേണ്ട അല്ലേ.. ഇടയ്ക്കിടെ ഇങ്ങോട്ട് വായോ.. ഇവിടെ കുറച്ചു കൂടി സേഫാണ് " അവൾ അനുവാദം കൊടുത്തു.. നമ്മളെന്തെ കാണാനും മിണ്ടാനും ഇത്രേം വൈകിയേ...? " ശിവ അവളെ നോക്കി.. കണ്ടില്ലേലും മിണ്ടിയില്ലേലും കാശ്യേട്ടന്റെ കൂടെയുള്ള ശിവേട്ടനെ കുറിച്ച് കാർത്തു എന്നോട് പറഞ്ഞിട്ടുണ്ട്. ഒത്തിരി തവണ.. പക്ഷേ അന്നൊന്നും ഞാൻ അറിഞ്ഞില്ലല്ലോ.. ആ ശിവേട്ടനിങ്ങനെ എന്റെ കൈ പിടിയിൽ ഒതുങ്ങി വരുമെന്ന്.. " അവൻ പിടിച്ചു വെച്ച കയ്യിലേക്കൊന്നു നോക്കി മിയ കുറുമ്പോടെ പറയുമ്പോൾ ശിവ തലയാട്ടി ചിരിക്കുന്നുണ്ട്.. കുഞ്ഞാറ്റയുടെ കുറുമ്പുള്ള കൂട്ടുകാരി കൊച്ചിനെ കാശി പറഞ്ഞിട്ടാ ഞാനും അറിഞ്ഞത്. അന്നവർ ഒരുമിച്ച് ജീവിക്കാൻ ഇയാളെടുത്ത റിസ്ക്കിനെ കുറിച്ചവൻ പറഞ്ഞ നിമിഷം തന്നെ ഞാനോർത്തിരുന്നു.. നേരിട്ട് കണ്ടാൽ എന്നെങ്കിലും ഒരു താങ്ക്സ് പറയണമെന്ന്.. " ശിവ അവളുടെ കയ്യിലെ പിടി ഒന്ന് ക്കൂടി മുറുക്കി.. എങ്കിലത് ഇപ്പൊ പറഞ്ഞേക്ക്.. എന്ത്.. ആ താങ്ക്സ്.. അതിനി വേണമെന്നില്ല.. അതെന്തേ.. ഇനി പറയേണ്ടത് അതല്ല.. പിന്നെന്താ.. അവൻ ഉദ്ദേശിക്കുന്നതെല്ലാം നന്നായി മനസ്സിലായിട്ടും മിയ ചോദിച്ചു.. പറയും.. ഇപ്പോഴല്ല.. " അവൾക്കതറിയാം എന്നതവനും അറിയാലോ.. പതിയെ പതിയെ.. ഏറ്റവും അടുപ്പമുള്ള ആരോടോ എന്നത് പോലെയാണ് മിയ അവനോട് യാത്ര പറഞ്ഞത്. ഞാനെടുത്തോളാം. " തനിക്കു പിറകെ ഇറങ്ങി ഡിക്കിയിൽ നിന്നും ബാഗ് എടുക്കാൻ തുടങ്ങിയവനോട് മിയ പതിയെ പറഞ്ഞു. എങ്കിലും അവന്റെയാ പരിഗണന.. അതവളെ വല്ലാതെ സന്തോഷമാക്കുക തന്നെ ചെയ്തു.. സ്നേഹമെന്നാൽ പരിഗണന തന്നെയാണല്ലോ.. നീയെന്നെ വേദനിപ്പിക്കില്ലെന്നും കൈ വിടില്ലെന്നുമുള്ള വിശ്വാസത്തിന്റെ മറ്റൊരു പേര് കൂടിയല്ലേ 💐💐 കെട്ടഴിച്ചു മാറ്റി എന്നും കരുതി പെട്ടന്ന് ഭാരമുള്ളതൊന്നും എടുക്കരുത്.. കേട്ടോ.. പിന്നത് വീണ്ടും പണിയാകും " ഡോക്ടർ പറയുമ്പോൾ കള്ളത്തരം നിറഞ്ഞൊരു ചിരിയോടെ കാശിയുടെ നോട്ടം അവനോട് ചേർന്ന് നിൽക്കുന്ന കാർത്തുവിന്റെ നേരെയാണ്. അവളാകട്ടെ ചമ്മലോടെ നോക്കിയതാ ചെറുപ്പക്കാരൻ ഡോക്ടറേയും കണ്ടിട്ടുണ്ട്. അയാൾക്കത് അവന്റെ നോട്ടത്തിന്റെ അർഥം വെടിപ്പായി മനസ്സിലാവുകയും ചെയ്തിട്ടുണ്ട്. അത് തെളിയിക്കുന്നൊരു ചിരിയോടെയാണ് ആളുടെ നിൽപ്പ്. കുറച്ചു ദിവസം ഫിസിയോ ചെയ്യേണ്ടി വരും. എങ്കിലേ പഴയ പോലൊരു ബലം കിട്ടൂ.. ഇവിടെ ഓപ്പോസിറ്റ് തന്നെ അത് ചെയ്യുന്നോരു സ്ഥാപനമുണ്ട്.. ഞാനങ്ങോട്ട് റഫർ ചെയ്യട്ടെ.. ഷീട്ട് എഴുതുന്നതിനിടെ ഡോക്ടർ കാശിയെ നോക്കി. സോറി.. എന്റെ വൈഫ് ഡോക്ടറാണ്.. ആള് ചെയ്‌തോളും.. " അവൻ ചിരിയോടെ തന്നെ പറഞ്ഞു. അതിൽ പിന്നെ അത് ചെയ്യേണ്ട രീതികളെ കുറച്ചായി ഡോക്ടറുടെ സംസാരം. അതെല്ലാം പറയുന്നത് മൊത്തം കാർത്തുവിനോടാണ്.. കാശിയും അവളെ മാത്രമാണ് നോക്കുന്നത്. അര മണിക്കൂർ കൊണ്ടാണ് അവർ അവിടെ നിന്നും ഇറങ്ങിയത്.. മനുഷ്യൻ ചമ്മി നാശമായി.. " പുറത്തിറങ്ങിയതെ കാർത്തു അവനെ നോക്കി പറഞ്ഞു കൊണ്ടൊരു പിച്ചു കൊടുത്തു. ഞാനെന്ത് ചെയ്ത്.. അവനതെ ചിരിയോടെ തന്നെ ചോദിച്ചു. വയ്യാത്ത കയ്യും വെച്ചിനി നിങ്ങളെന്തെലും ചെയ്യാൻ ബാക്കിയുണ്ടായിരുന്നോ.. എന്നിട്ടാണ്.. " ഗൗരവത്തോടെ പറയണമെന്ന് കരുതിയിരുന്നെങ്കിലും അത് പറയുമ്പോൾ അവളുടെ മുഖം ചുവന്നു പോയി.. കാശി ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്ത് കൊണ്ടവൾക്കൊപ്പം നടന്നു. ഞാനോടിക്കണോ.. കയ്യിലൊന്ന് തടവി കൊണ്ടവൻ കാർത്തുവിനെ നോക്കി. മിണ്ടാതെ ഇരുന്നോളണം. അല്ലേൽ തന്നെ ആ കെട്ടഴിച്ചപ്പോ മുതൽ എനിക്കൊരു സമാധാനവുമില്ല.. അപ്പഴാണ്. കണ്ണുരുട്ടി കൊണ്ടത് പറയുമ്പോഴും അവളുടെ മുഖവും മങ്ങി പോയിരുന്നു. ഇത് നല്ല കൂത്ത്.. പിന്നെന്റെ കൈ എന്നുമിങ്ങനെ കെട്ടി പൂട്ടി ഇടണമെന്നാണോ നിനക്ക്..? നിനക്കൊരു കണ്ണീ ചോര ഇല്ലെടി.. ദുഷ്ടെ " അതേ ഭാവത്തിൽ പറഞ്ഞു കൊണ്ട് കോ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നപ്പോഴും അവനറിയാമായിരുന്നു അവളെന്താണ് ഉദ്ദേശിച്ചതെന്നും ആ മനസ്സ് പിടയുന്നത് എന്തിനാണെന്നും. എന്നാണോ ഞാനിപ്പോ പറഞ്ഞത്.. അവനാ പറഞ്ഞത് അവൾക്കും ഒട്ടും പിടിച്ചിട്ടില്ല. അല്ലേ... അല്ല. ഇനിയിപ്പോ തുടങ്ങില്ലേ മഹേഷ്‌.. അവനോടുള്ള പ്രതികാരം എന്നൊക്കെ പറഞ്ഞു കൊണ്ടുള്ള ഓടല്.. അയാള് കൊടും ക്രിമിനൽ ആണെന്ന് നിങ്ങള് തന്നെയല്ലേ പറയാറ്. അങ്ങനെ ഒരാൾക്ക് പിറകെ പോകുമ്പോ എനിക്ക് പിന്നെ പേടിയല്ലാതെ സന്തോഷം തോന്നില്ലല്ലോ.. " അവനോടുള്ള പരിഭവം കലർന്നൊരു ദേഷ്യത്തോടെ തന്നെയാണ് അവളാ കാർ മുന്നോട്ടെടുത്തത്. പതിയെ പോടീ.. " കാശി ഓർമിപ്പിച്ചു. ആ.. എന്തായാലും മഹേഷിന്റെ കൈ കൊണ്ട് ചാവുന്നതിനേക്കാൾ നല്ലത് ഇങ്ങനാ.. അതാവുമ്പോ ഒപ്പം മരിക്കാലോ.. കണ്ട് കൊണ്ട് മരിക്കാലോ " വാശി പോലെ കാർത്തുവിന്റെ കാലുകൾ ആക്സലേറ്ററിൽ അമർന്നു. കാശി പിന്നൊന്നും പറയാതെ അവളെ നോക്കി ചിരിച്ചു കൊണ്ടാ സീറ്റിലേക്ക് ചാരി കിടന്നു.. കുറച്ചു ദൂരം അങ്ങനെ പോയെങ്കിലും വെറുതെ ആ ചിരിയിലേക്കൊന്ന് നോക്കിയ അതേ നിമിഷം തന്നെ അവൾ സ്പീഡ് കുറച്ചു.. എന്തേയ്‌.. നിനക്കിപ്പോ ഒരുമിച്ച് മരിക്കണ്ടെ.. " അവനതേ ഭാവത്തിൽ ചോദിച്ചു. "എനിക്ക്.. എനിക്ക് സ്നേഹിച്ചു മതിയായില്ല.. കൊതി തീർന്നില്ല.ജീവിച്ചു മതിയായില്ല.." അവളൊരു ചിരിയോടെയാണ് പറഞ്ഞതെങ്കിലും ആ കണ്ണുകൾ നിറഞ്ഞു പോയത് അവനും കണ്ടിരുന്നു. എനിക്കും.. ഗിയറിൽ വെച്ച കയ്യിൽ അവനും കൈ ചേർത്ത് വെച്ചു. എന്നിട്ടാണോ അവന്റെ പിന്നാലെ..വീണ്ടും. അവനെ അവന്റെ വഴിക്ക് വിട്ടിട്ട് നമ്മക്ക് സമാധാനമായി ജീവിച്ചൂടെ.. കാത്തുവിന് വീണ്ടും സങ്കടം വന്നു. അവളുടെ സ്വരത്തിൽ അപേക്ഷ കൂടി വന്നു ചേർന്നു.. ഞാനിപ്പോ അവന്റെ പിറകെ പോയില്ലേൽ അവൻ നമ്മുക്ക് പിറകെ വരും. നമ്മുടെ സ്വപ്നങ്ങളെല്ലാം നശിപ്പിച്ചു കൊണ്ടവൻ ജയിക്കും.. അതിന് അവനൊരു അവസരം കൊടുക്കണോ ഞാൻ.. വേണോ.. അവൻ കാർത്തുവിനെ നോക്കി. അവളൊന്നും മിണ്ടിയില്ല.. അവനെ നോക്കിയതുമില്ല.. നമ്മളല്ല കുഞ്ഞാറ്റെ.. ഇനി തോൽക്കാൻ പോണത് അവനാ.. അത് പക്ഷേ മരണം കൊണ്ടല്ല.. അത്ര പെട്ടന്ന് മരിക്കേണ്ടവനല്ലല്ലോ അവൻ.. ചെയ്ത് കൂട്ടിയത് വെച്ച് നോക്കിയാൽ ഇഞ്ചിഞ്ചായി മരിക്കേണ്ടവൻ.. അങ്ങനൊരു വിധിയിലേക്ക് അവനെ ഞാൻ കൊണ്ടെത്തിക്കും.. എന്നിട്ടേ ഞാൻ അവനെ നിയമത്തിനു വിട്ട് കൊടുക്കൂ.. അതുറപ്പാണ്.. " വല്ലാത്തൊരു കാഠിന്യം നിറഞ്ഞു നിൽക്കുന്ന അവന്റെയാ വാക്കുകൾ. കാർത്തുവിന്റെ ഹൃദയമിടിപ്പൊരുപാട് കൂട്ടാൻ അത് ധാരാളമായിരുന്നു.. തുടരും.. ലാഗ് ആയി തുടങ്ങിയോ..? റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ ജിഫ് 💥💥 #📔 കഥ #💞 പ്രണയകഥകൾ
217 likes
18 comments 39 shares
അമ്പിളി 🌝
2K views 6 hours ago
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ നീയെൻ നീലാംബരി 🦋17 " മനു..... മനു എന്ത് പറ്റി....." ചുരുണ്ടു കൂടി കിടന്ന് കരയുന്ന അഭിയെ കുലുക്കി വിളിച്ചു മധു ചോദിച്ചു. മറുപടി പോയിട്ട് ആ കിടപ്പിൽ നിന്ന് പോലും അഭി ഒന്ന് ചലിച്ചത് പോലുമില്ല. മധുവിന് വല്ലാതെ ടെൻഷൻ ആയി തുടങ്ങി. ജീവിതത്തിൽ ആദ്യമായി ഒരാണ് കരയുന്നത് അവൾ കണ്ടത് അവളുടെ അച്ഛനെയാണ്. അതിനു ശേഷം ഇന്ന് വരെ മറ്റൊരാളെ അങ്ങനെയവൾ കണ്ടിട്ടില്ല. അതുകൊണ്ടായിരിക്കണം മധുവിനു വല്ലാത്ത അസ്വസ്ഥത തോന്നി. രണ്ടും കൽപ്പിച്ചു മധു ബലമായി അവനെ നേരെ കിടത്തി. അവളോട് എതിർക്കാനുള്ള ആരോഗ്യം ഇല്ലാത്തത് കൊണ്ടു തന്നെ അവൻ മലർന്നു കിടന്നു. ആ കണ്ണുകൾ ചുവന്ന കളർ ആയി മാറിയിട്ടുണ്ടായിരുന്നു. " മനു ഓക്കേ അല്ലെ.... എന്ത് പറ്റി...? " വെപ്രാളത്തോടെ മധു ചോദിച്ചു. " താൻ എനിക്ക് ഒരു pain killer എടുത്തു തരാമോ? Please.... " മുഖം ചുളിഞ്ഞു പോകുന്ന വേദനയോടെ അഭി പറഞ്ഞു. മധു വേഗം വലിപ്പ് തുറന്ന് ഓരോ ടാബ്‌ലറ്റ്സ് പാക്കറ്റ് അവനെ കാണിച്ചു. അതിൽ അഭി പറഞ്ഞു തന്ന പാക്കറ്റിൽ നിന്നോരെണ്ണം എടുത്തു. വെള്ളവും എടുത്തു അഭിക്ക് നേരെയത് നീട്ടി. അഭി വേഗത്തിൽ അത് വാങ്ങി കഴിച്ചു. അത് കഴിച്ചു കുറച്ചു സമയം രണ്ടു പേരും പരസ്പരം ഒന്നും മിണ്ടിയില്ല. മധു അഭിയെ തന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു. എന്ത് കൊണ്ടോ അവൻ ഓക്കേ അല്ലെന്ന് മധുവിന് തോനുന്നുണ്ടായിരുന്നു. അപ്പോഴാണ് അഭിയുടെ ഡ്രസ്സ്‌ മുഴുവൻ നനഞ്ഞിരിക്കുന്നത് മധു ശ്രദ്ധിക്കുന്നത്. അവളതിൽ പിടിച്ചു. അതിനൊരു ചെറിയ ചൂടുണ്ടെന്ന് കണ്ടതും മധു അഭിക്ക് നേരെ മുഖമുയർത്തി. " ഇത് എന്താ മനു..... എങ്ങനെയാ നനഞ്ഞത്... താൻ ഒന്ന് എണീറ്റെ....." മധു അഭിയെ പിടിച്ചെഴുന്നേൽപ്പിച്ചു. നീറുന്ന വയറിൽ കൈവച്ചു നിറക്കണ്ണുകളോടെ അഭി എണീറ്റിരുന്നു. എന്തോ തോന്നലിൽ മധു അഭിയുടെ ടീഷർട്ട് പിടിച്ചു പൊക്കി. അഭി ഒന്ന് ഞെട്ടി പോയി. പക്ഷെ പൊള്ളി ചുവന്നു കിടക്കുന്ന അവന്റെ ശരീരം കണ്ടതും മധു ഒന്ന് എങ്ങി പോയ " എന്താ ഇത്.... എങ്ങനെ പൊള്ളിയതാ ഇത്?" വല്ലാത്തൊരു വെപ്രാളമുണ്ടായിരുന്നു ആ സ്വരത്തിൽ. " അത് ചപ്പാത്തിക്ക് കുഴക്കുമ്പോൾ ചൂടുവെള്ളം അറിയാതെ വീണതാണ്... കുഴപ്പമില്ല..... മാറിക്കോളും. " അവളുടെ കണ്ണുകളിലെ ആകുലത കണ്ടിട്ടെന്തോ അഭി പറഞ്ഞു.  മധു എന്ത് ചെയ്യണമെന്ന് ഒന്ന് ഓർത്തു നിന്നു. എന്നിട്ട് ടേബിളിൽ വച്ചിരിക്കുന്ന ഫോൺ എടുത്തു സജീവനെ വിളിച്ചു. ഒരു പത്തു മിനുട്ട് കഴിഞ്ഞതും മധുവിന്റെ ഫോൺ റിങ് ചെയ്തു. മധു വേഗത്തിൽ പുറത്തു പോയി തിരികെ വന്നു കയ്യിൽ ഒരു പ്ലാസ്റ്റിക് കവർ ഉണ്ടായിരുന്നു. മധു അഭിക്കടുത്തേക്ക് നീങ്ങി. അഭിയോട് കട്ടിലിനു പുറത്തേക്ക് കാലിട്ടിരിക്കാൻ പറഞ്ഞു. ഇവളിതെന്താ ചെയ്യാൻ പോകുന്നത് എന്ന സംശയത്തോടെ അഭി മധു പറഞ്ഞ പോലെയിരുന്നു. മധു അഭിയുടെ ടീഷർട്ടിൽ പിടിച്ചു മുകളിലേക്കുയർത്തി ഊരി മാറ്റി. എന്നിട്ട് അവന്റെ മുന്നിലായി മുട്ട് കുത്തിയിരുന്നു. അഭി ഉമിനീരിറക്കി പോയി. കവറിൽ നിന്നും ഒരു ഓയ്ലമെന്റ് എടുത്തു. മറ്റെങ്ങും ശ്രദ്ധിക്കാതെ അഭിക്ക് പൊള്ളിയിടങ്ങളിൽ പതുക്കെ ചൂണ്ടുവിരലിൽ എടുത്ത ഓയിൽമെന്റ് പുരട്ടി തുടങ്ങി. വയറിന്റെ നല്ലൊരു ഭാഗം തന്നെ ചുവന്നു കിടക്കുന്നുണ്ടായിരുന്നു. അവൾ മരുന്ന് പുരട്ടുമ്പോൾ നീറ്റൽ സഹിക്കാതെ അഭി കണ്ണുകൾ മുറുക്കിയടച്ചു. അഭിയിട്ടിരിക്കുന്ന ട്രൗസറും മുകൾ ഭാഗം നനഞ്ഞിരുന്നു. മധു പതുക്കെ അതൊന്ന് താഴ്ത്തി. അഭി വല്ലാത്ത വെപ്രാളത്തോടെ ഒന്ന് പുറകിലേക്ക് നീങ്ങി പോയി. " അടങ്ങിയിരിക്ക് മനു.... പൊള്ളലുണ്ട്..... " ഒരു ശാസന സ്വരത്തിൽ അവൾ പറഞ്ഞതും അഭി മുന്നിലേക്ക് തന്നെ നീങ്ങി ഇരുന്നു. അവന്റെ അരക്കെട്ടിലും അതിനു കുറച്ചു താഴെയുമായി മധുവിന്റെ കുഞ്ഞി വിരലുകൾ മരുന്നുമായി തഴുകി നടന്നു. ഇപ്പോൾ അഭിക്ക് വേദനയായിരുന്നില്ല. മറ്റെന്തൊക്കെയോ അനുഭവപ്പെടും പോലെ. അഭിയുടെ ശരീരം അതിന്റെതായ മാറ്റങ്ങൾ കാണിച്ചു തുടങ്ങി. അത് കണ്ടതും മധു ചിരിയടക്കി പിടിച്ചു അവളെ കൊണ്ടാവുന്നിടത്തൊക്കെ മരുന്ന് പുരട്ടി എണീറ്റു. അഭിക്ക് അവളുടെ മുഖത്ത് നോക്കാൻ നാണക്കേട് തോന്നി. അമ്മാതിരി ചതിയാണല്ലോ അവന്റെ ശരീരം അവനോട് കാണിച്ചത്. മധു ഇടുന്നിടത്ത് നിന്നെണീറ്റു. " നല്ല മരുന്നാണ് വേഗം മാറിക്കോളും കേട്ടോ.... " അതിയായ വാത്സല്യത്തോടെ മധു പറഞ്ഞു. അത് കേട്ടതും ഉള്ളിലുണ്ടായിരുന്ന സങ്കടങ്ങൾ മുഴുവൻ അണപ്പൊട്ടി ഒഴുകും പോലെ അഭിക്ക് തോന്നി. അഭി പെട്ടന്നവളുടെ അരക്കെട്ടിലൂടെ കൈകൾ കോർത്തുപിടിച്ചു മുഖം അവളുടെ വയറിലേക്കമർത്തി. മധു പകച്ചു പോയി. അപ്പോഴേക്കും അവൾ ധരിച്ചിരിക്കുന്ന വസ്ത്രവും കഴിഞ്ഞു അഭിയുടെ കണ്ണുനീരിന്റെ നനവ് മധുവിന്റെ വയറിനെ നനച്ചു തുടങ്ങി. ഒന്ന് പകച്ചെങ്കിലും മധു സ്വബോധം വീണ്ടെടുത്തു. പതുക്കെ അഭിയുടെ വളർന്നു തുടങ്ങിയ മുടിയിഴകളെ തഴുകി. ഇത്രയും പാവം പിടിച്ചൊരു മനുഷ്യനെ മുന്നേ കണ്ടിട്ടില്ലല്ലോ എന്ന് പോലും മധു ചിന്തിച്ചു. " ബാലേ...... മടുത്തെടി..... ജീവിതം തന്നെ മടുത്തു. ഈ ലോകത്ത് എനിക്കാരുമില്ല. അച്ഛൻ അമ്മ മുത്തശ്ശൻ എല്ലാവരും എന്നെ തനിച്ചാക്കി പോയെടി.... എന്ത് പാപം ചെയ്തിട്ടാണ് ഞാൻ ഇതൊക്കെ അനുഭവിക്കുന്നത്. അമ്മ പോയതിൽ പിന്നെ എല്ലാം അവസാനിച്ചു എന്ന് കരുതിയിടത്തു നിന്ന് മുത്തശ്ശൻ എന്നെ തിരിച്ചു കൊണ്ടു വന്നു. എനിക്കും എന്തൊക്കെയോ ചെയ്യാൻ കഴിയുമെന്ന് പഠിപ്പിച്ചു തന്നു. എല്ലാവരും എന്നെ ബഹുമാനിച്ചു തുടങ്ങി. ഞാൻ ആത്മാർത്ഥമായി പ്രണയിച്ചു തുടങ്ങി. പക്ഷെ അതിനെല്ലാം വെറും അൽപ്പായുസ്സ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒറ്റ ദിവസം കൊണ്ട് എന്റെ ജീവിതം മാറിമറിഞ്ഞു. 26 വയസ്സിൽ ഞാനൊരു മഹാരോഗിയായി. ഹോസ്പിറ്റലും മരുന്നുകളും സർജറിയും വേദനകളും മാത്രമായെന്റെ ജീവിതം. ശരിക്കും ഞാൻ തളർന്നു പോയി.... ഓപ്പറേഷൻ കഴിഞ്ഞു വന്നപ്പോഴേക്കും എനിക്ക് ആകെ ഉണ്ടായിരുന്ന മുത്തശ്ശനും എന്നെ തനിച്ചാക്കി പോയി. ഇതെല്ലാം ഞാൻ എങ്ങനെയാണ് അതിജീവിച്ചതെന്ന് എനിക്ക് തന്നെയറിയില്ല ബാലെ..... അതിനു ശേഷം എനിക്കിവിടെ ഒരു പട്ടിയുടെ വില പോലും കിട്ടിയിട്ടില്ല. അതിനു ശേഷം വയറു നിറച്ചു ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല. ഒന്ന് സമാധാനത്തോടെ ഉറങ്ങിയിട്ടില്ല. മനസ്സ് തുറന്ന് ചിരിച്ചിട്ടില്ല. ജീവൻ അവസാനിപ്പിക്കാനുള്ള ധൈര്യം ഇല്ലാഞ്ഞിട്ടാണ്.. അല്ലെങ്കിൽ എപ്പോഴേ ഞാൻ...... നിനക്കറിയാമോ എന്നും ഞാൻ എണീക്കുന്നത് പോലും ഒന്ന് വേഗം ഈ ജീവിതം ഒന്ന് തീർന്ന് കിട്ടിയിരുന്നെങ്കിൽ എന്നോർത്തു മാത്രമാണ്. എന്നെ ആർക്കും വേണ്ടെടി. എനിക്കാരുമില്ല. എന്തിനേറെ ഈ നീ പോലും എന്നെ കല്യാണം കഴിച്ചത് പണത്തിനു വേണ്ടിയല്ലേ.....  വയ്യെനിക്ക്. എല്ലാവരുടെയും ആട്ടും തുപ്പും കേട്ടെനിക്ക് വയ്യാതായി. ഈ നശിച്ച ജീവിതം ഒന്ന് തീർന്നു കിട്ടിയിരുന്നെങ്കിൽ ബാലെ......." അഭി നെഞ്ചു പൊട്ടി കരഞ്ഞു. ഉള്ളിൽ ഒതുക്കി പിടിച്ചിരുന്ന സകല ദുഃഖങ്ങളും അവൻ കരഞ്ഞു പറഞ്ഞു. മധുവിന്റെ നെഞ്ചു നീറി തുടങ്ങി. കണ്ണുകൾ നിറഞ്ഞു തുടങ്ങി. നിറഞ്ഞു കവിഞ്ഞത് തുളുമ്പി പുറത്തു ചാടി..... അനാഥത്വത്തിന്റെ വേദനറിയുന്നവൾക്ക് അഭിയുടെ വേദനയുടെ ആഴം തിരിച്ചറിയാൻ പ്രയാസമായിരിക്കില്ലല്ലോ. അവനെ തന്നോട് ചേർത്തു പിടിച്ചു മധു നിറഞ്ഞൊഴുകുന്ന കണ്ണുകൾ അടച്ചു പിടിച്ചു. താൻ അനുഭവിച്ചതിനേക്കാൾ വേദന തന്റെ മുന്നിലിരിക്കുന്നവൻ അനുഭവിക്കുന്നുണ്ടെന്ന തിരിച്ചറിവ് അവളെ ചുട്ടു പൊള്ളിച്ചു. എത്ര നേരം അവരങ്ങനെ നിന്നെന്നറിയില്ല. അഭിക്ക് മനസ്സിന് കുറച്ചു ഭാരം കുറഞ്ഞ പോലെ തോന്നി. എന്നാൽ മധുവിന്റെ മനസ്സിന് ഭാരം കൂടിയിരിക്കുന്നു. അഭിയോട് സഹതാപത്തിനപ്പുറം മറ്റെന്തോ ഒന്ന് കൂടി ഉണ്ടായിരിക്കുന്നു. അതിനേക്കാൾ ഏറെ ഇനി ഒരു മനുഷ്യനെയും വാക്കുകൾ കൊണ്ടു പോലും അവനെ വേദനിപ്പിക്കാൻ അനുവദിക്കില്ലെന്ന് മധു തീരുമാനിച്ചു കഴിഞ്ഞിരുന്നു. അതൊരു കടുത്ത തീരുമാനമായിരുന്നു. ഇനിയാരാലും തിരുത്താൻ ആവാത്ത തീരുമാനം..... " മനു...... " അവന്റെ തേങ്ങൽ ചീളുകൾ അവസാനിച്ചെന്ന് തോന്നിയതും മധു പതുക്കെ വിളിച്ചു. അഭി കണ്ണീർ ഉണങ്ങിയ മുഖം ഉയർത്തി അവളെ നോക്കി. ഇടുപ്പിൽ ചുറ്റിയ കൈകൾ എടുത്തു. " എണീക്ക്.... മുഖം കഴുക്. ഞാൻ ഭക്ഷണം ഉണ്ടാക്കി തരാം.... മരുന്ന് കഴിക്കണ്ടതല്ലേ..." അഭിയുടെ മുഖത്തെ കണ്ണീരിന്റെ അവശേഷിച്ച നനവ് കൈകൾ കൊണ്ട് പതുക്കെ തുടച്ചു മധു പറഞ്ഞു. അഭി അമ്മമാരെ അനുസരിക്കുന്ന കൊച്ചു കുഞ്ഞിനെ പോലെ തലയാട്ടി. അങ്ങനൊരു മൃദുവായ സമീപനം അവന്റെ ഉള്ളം ആഗ്രഹിച്ചിരുന്നു. അഭി പതുക്കെ എണീറ്റു. വയറും അതിനു താഴെ  ഭാഗങ്ങളും വേദനയോ നീറ്റലോ എന്ന് തിരിച്ചറിയാനാവാത്ത വിധം എന്തോ ഒന്ന് അവനു അനുഭവപ്പെട്ടു. " ആ ട്രൗസർ ഊരിയിട്ട് ഒരു കോട്ടൺ മുണ്ട് എടുത്തുടുക്ക്.  ഷർട്ട്‌ ഇടണ്ട.... എന്നിട്ട് അടുക്കളയിലേക്ക് വാ ഞാൻ അവിടെ ഉണ്ടാവും.... " അതും പറഞ്ഞു ഡോർ ലക്ഷ്യമാക്കി മധു നടന്നു. പെട്ടന്ന് എന്തോ ഒരു തോന്നലിൽ അവളെ തന്നെ നോക്കി നിൽക്കുന്ന അഭിക്കരികിലേക്ക് ഓടി വന്നു അവനെ വേദനിപ്പിക്കാത്ത വിധം ഒന്ന് കെട്ടിപിടിച്ചു. കാൽപാതത്തിന്റെ വിരലുകളിൽ നിന്ന് ഏക്കി കുത്തി അവനു നേരെ മുഖം കൊണ്ടു വന്നു. എന്നിട്ട് നെറ്റിയിൽ കുഞ്ഞൊരു ചുംബനം നൽകി. " ഇനിയാരും വേദനിപ്പിക്കില്ല.... അതിന് ഈ മധുബാല അനുവദിക്കില്ല..... " പതുക്കെ അവന്റെ ചെവിയിൽ പറഞ്ഞു കൊണ്ടവൾ റൂമിൽ നിന്നും പുറത്തേക്ക് പോയി. അഭി കുഞ്ഞൊരു ചിരിയോടെ അവൾ പോകുന്നത് നോക്കി നിന്നു. അവളിനി ആരായാലും എന്തിനു വേണ്ടി തന്നെ കല്യാണം കഴിച്ചതായാലും വേണ്ടില്ല ഒരു താങ്ങായി അവൾ ഉണ്ടാവുമെന്നൊരു തോന്നൽ അവന്റെ മനസ്സിൽ കടന്ന് കൂടിയിരുന്നു. അതികം ആയുസ്സില്ലാത്ത ഒരുവന് അതിൽ കൂടുതൽ ഇനി ഒന്നും വേണ്ടല്ലോ..... ********************** മധു അടുക്കളയിലേക്ക് നടക്കും വഴി വൃത്തികേടായി കിടക്കുന്ന ഡൈനിങ് ഹാൾ കണ്ണ് ചുരുക്കി ഒന്ന് നോക്കി. എല്ലാവരും കഴിച്ചു പോയി കാണുമെന്നവൾ ഊഹിച്ചു. അടുക്കളയിലും ഉണ്ടാക്കിയ പത്രങ്ങളും അടുപ്പും എല്ലാം വൃത്തികേടായി കിടക്കുന്നു. അവിടെ മറ്റാരെയും കാണുന്നില്ല. മധു പത്രങ്ങളിലൂടെ കണ്ണോടിച്ചു. അവിടെ കഴിക്കാൻ പ്രത്യേകിച്ച് ഒന്നുമില്ലെന്ന് കണ്ട് അടച്ചു വച്ചിരിക്കുന്ന വളഞ്ഞ പാത്രം തുറന്നു. അതിൽ രണ്ട് ചപ്പാത്തിയും അതിനു മുകളിൽ എന്തോ കറിയും ഒഴിച്ച് വച്ചിട്ടുണ്ട്. അത് കണ്ടതും അവളിൽ ദേഷ്യം നുരഞ്ഞു പൊങ്ങി. പാത്രം എടുത്തു മധു പുറത്തേക്ക് ഒറ്റയേറ്.... " അമ്മേ........ " ആരോ കരയുന്ന ശബ്ദം കേട്ട് മധു പിന്തിരിഞ്ഞു നോക്കി. പുറത്തു നിന്നുള്ള വാതിലിനു മുന്നിൽ നെറ്റിയിൽ പൊത്തി പിടിച്ചു മീനാക്ഷി നിൽക്കുന്നു. വേദനകൊണ്ട് ചുളിഞ്ഞ മുഖത്തിൽ അവർ മധുവിനെ തറപ്പിച്ചു നോക്കി. മധുവിനത് കണ്ടു വല്ലാത്ത സന്തോഷം വന്നു. പൊട്ടിവന്ന ചിരി മധു കടിച്ചു പിടിച്ചു. " എന്ത് പറ്റി അമ്മായി? " മധു സീരിസ് ആയി ചോദിച്ചു. " ഡീ.... മനഃപൂർവം എന്നെ  പാത്രം വച്ചെറിഞ്ഞു, ഒന്നുമറിയാത്ത പോലെ അഭിനയിക്കുന്നോ? " അവൾക്കടുത്തേക്ക് പാഞ്ഞു വന്നു മീനാക്ഷി ചീറി. അവരുടെ ചുവന്നു മുഴച്ചിരിക്കുന്ന നെറ്റിക്കണ്ടതും മധു ചിരി കടിച്ചു പിടിച്ചു. " അയ്യോ.... ഞാനോ... എപ്പോ...? "  മധു വളരെ നിഷ്കളങ്കയായി. തുടരും.......
67 likes
13 comments 26 shares
ഇരുവർ.10 അവസാനഭാഗം എന്താ അച്ഛാ...?? ബദ്രി ചോദിച്ചു. ആഹ്... എടാ മോനേ, നീയാ പറഞ്ഞ വീട് ഞാൻ പോയി നോക്കി. പക്ഷേ വില കൊണ്ട് അൽപ്പം കൂടുതലാണല്ലോ... അവർ എത്രയാ അച്ഛാ ചോദിക്കുന്നത്?? അവർ അറുപത്തിയഞ്ചാ ചോദിക്കുന്നത്. അയ്യോ...അത്രയും വിലയുള്ളതൊന്നും വേണ്ടച്ഛാ, എന്നെക്കൊണ്ട് കൂടി വന്നാൽ ഒരു മുപ്പത് ഒപ്പിക്കാൻ പറ്റും. അതിൽ കൂടുതലൊന്നും ഞാൻ താങ്ങില്ല, ആവശ്യത്തിലധികം ഭാരമെടുത്ത് തലയിൽ വയ്ക്കാൻ വയ്യ.... പക്ഷേ ആ വീടാകുമ്പോൾ നല്ല സൗകര്യമുണ്ട് മോനെ, മാത്രമല്ല വീടാണെങ്കിലും നല്ല ഭംഗിയാണ്. എന്റെ പൊന്നച്ചാ... മനുഷ്യർക്ക് ജീവിക്കാൻ ചെറിയൊരു വീട് പോരേ. എനിക്ക് ഒരു മുപ്പതിന് ഒക്കുന്ന വീട് നോക്കിയാൽ മതി. എന്നാൽ ഞാൻ നോക്കട്ടെ... എന്നോട് സജി പറഞ്ഞതാ ഈ വീടിന്റെ കാര്യം. വേറെ ഒന്ന് രണ്ടെണ്ണം കൂടി പറഞ്ഞിട്ടുണ്ട്, ഞാനൊന്ന് പോയി നോക്കട്ടെ. വില കൊണ്ട് ഒക്കുകയാണെങ്കിൽ മേടിക്കാം.. ശരിയച്ഛാ.... എന്താടാ...?? അഭിമന്യു ബദ്രിയുടെ സീറ്റിനരികിലേക്ക് വന്നു ചോദിച്ചു ഞാനൊരു വീട് നോക്കുന്ന കാര്യം നിന്നോട് പറഞ്ഞിരുന്നില്ലേ, അച്ഛൻ ഇന്നൊരു വീട് നോക്കാൻ പോയതായിരുന്നു. പക്ഷേ അതിന് അറുപത്തിയഞ്ചുലക്ഷമാ അവർ ചോദിക്കുന്നത്. എന്നിട്ട് നീയെന്തു പറഞ്ഞു.?? ആവശ്യത്തിലധികം ഭാരമെടുത്ത് തലയിൽ വയ്ക്കാൻ വയ്യ. വലിയ വീട്ടിൽ താമസിക്കണം എന്നൊന്നുമില്ലല്ലോ, സമാധാനത്തോടെയും സന്തോഷത്തോടെയും ഒരു ചെറിയ വീട്ടിൽ താമസിച്ചാൽ പോരെ, അതല്ലെ നല്ലത്. നീ പറഞ്ഞത് ശരിയാണ് ഇപ്പോൾ കേരളത്തിൽ എന്തുമാത്രം വലിയ വീടുകളാണ് ആൾതാമസമൊന്നുമില്ലാതെ വെറുതെ കിടക്കുന്നത്. അതിന്റെയൊക്കെ ഉടമസ്ഥർ വിദേശത്ത് സുഖജീവിതം നയിക്കുകയാണ് വല്ലപ്പോഴും ഒന്നു വന്നാലായി. അത് നേരാ നീ പറഞ്ഞത്. എവിടെ നോക്കിയാലും ആൾതാമസം ഇല്ലാത്ത വലിയ വീടുകൾ കാണാം. എന്നാൽ അതൊന്നും ആർക്കും വാടകയ്ക്ക് കൊടുക്കുകയുമില്ല... ഞാൻ ഒരു മുപ്പത് ലക്ഷം വരെയുള്ള, ഇടത്തരം വീട് നോക്കാൻ പറഞ്ഞിട്ടുണ്ട്. അപ്പോൾ നീ അച്ഛന്റെയും അമ്മയുടെയും അടുത്ത് നിന്ന് താമസം മാറുകയാണല്ലേ..?? അഭിമന്യു ചോദിച്ചു അച്ഛനെയും അമ്മയെയും വിട്ട് താമസം മാറണമെന്ന ആഗ്രഹമെന്നും എനിക്കുണ്ടായിരുന്നില്ല. പക്ഷേ അതാണ് വേണ്ടത്. ഒരു കുടുംബമാകുമ്പോൾ മാറി താമസിക്കുന്നതാണ് ഏറ്റവും ബെറ്റർ. അച്ഛന് കൂട്ടായി അമ്മയും,അമ്മയ്ക്ക് കൂട്ടായി അച്ഛനും ഉണ്ടല്ലോ...പിന്നെന്താ കുഴപ്പം. നിന്റെ അമ്മ സമ്മതിക്കുമോ അവിടെ നിന്നും മാറാൻ?? അഭിമന്യു ചോദിച്ചു അമ്മ ഇപ്പോൾ പഴയതുപോലെ ഒന്നുമല്ലടാ. കൗൺസിലിംഗ് ഒക്കെ നടത്തിയതിന് ശേഷം അമ്മയ്ക്ക് വലിയ വിഷമമാണ്. ഒത്തിരി കാത്തിരുന്നിട്ട് ജനിച്ചതല്ലേടാ ഞാൻ അപ്പൊ എന്നോട് കുറച്ചു കൂടുതൽ സ്നേഹമേറിപ്പോയി. അത് പിന്നീട് സ്വാർത്ഥതയുടെ തലങ്ങളിലേക്ക് എത്തി. പക്ഷേ ഇപ്പോൾ അമ്മയ്ക്കറിയാമെടാ അമ്മയുടെ ഭാഗത്ത് തെറ്റുണ്ടെന്ന്. അമ്മ തന്നെ എന്നോട് പറഞ്ഞു നീ മറ്റൊരു വീട് എടുത്ത് ലയനയേയും കൂടെ കൂട്ടണമെന്ന്. ഏറ്റവും സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും കുടുംബജീവിതം ജീവിച്ചു തീർക്കണമെന്നാണ് അമ്മ ഇപ്പോൾ പറയുന്നത്. പിന്നെ അധികം ദൂരത്തൊന്നുമല്ലല്ലോ പോകുന്നത്... ലയന നീ വിളിച്ചാൽ വരുമോ.?? വരാൻ തീരെ ചാൻസ് കാണുന്നില്ലടാ. പക്ഷേ പൊക്കിയെടുത്ത് ഞാൻ ഇങ്ങ് കൊണ്ടു പോരും. അങ്ങനെ കൈവിട്ടു കളയാൻ പറ്റുമോടാ എനിക്ക്, അവളെന്റെ ജീവനാണ്... എന്നിട്ടാണോ നീ അവളെ വിശ്വസിക്കാതിരുന്നത്?? അതൊക്കെ ഒരു വഴിക്കങ്ങ് പോകും. വിവാഹം കഴിഞ്ഞാൽ ദമ്പതികൾ മാറി താമസിക്കുന്നത് തന്നെയാണ് നല്ലതെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്, എന്തായാലും എനിക്കും ഒരു കല്യാണം കഴിച്ചു കഴിഞ്ഞിട്ട് വേണം മാറി താമസിക്കാൻ.. അഭിമന്യു പറഞ്ഞു അപ്പോൾ കല്യാണം കഴിക്കാൻ തീരുമാനിച്ചോ..?? അങ്ങനെയൊന്നും പറയാൻ പറ്റില്ല. എന്നാലും മനസ്സില് ഒരു തന്റേടി പെണ്ണ് കയറി കൂടിയിട്ടുണ്ട്. അതേത് പെണ്ണ്..?? കഴുത്തിന് ചുറ്റും നാക്കുള്ള ഒരു വിളഞ്ഞ വിത്താണ്, പക്ഷേ ഉള്ളം നിറച്ചും സ്നേഹമുള്ള ഒരു പെണ്ണാണ്... അല്ലേലും എനിക്കിത്തിരി വിളഞ്ഞ കാന്താരികളെയാണ് ഇഷ്ട്ടം. പക്ഷെ ഓള് സമ്മതിക്കുമോ എന്നറിയില്ല.. ആരാ... ആള്...?? ബദ്രി ആകാംഷയോടെ ചോദിച്ചു അതെയ്...... എടാ.... അഭിമന്യു ബദ്രിയുടെ അരികിലേക്ക് നീങ്ങിയിരുന്നു. അതൊണ്ടല്ലോടാ...... അവൻ ബദ്രിയുടെ കൈയിലെ രോമത്തിൽ പിടിച്ചു വലിച്ചു. ഹാ... മര്യാദയ്ക്ക് ഇരിക്കെടാ...... ബദ്രി കൈ മാറ്റി. എടാ....... അഭിമന്യു വീണ്ടും വിളിച്ചു. കാര്യം പറയടാ പ..ട്ടീ.. എടാ.... മഹിമയേ കുറിച്ച്‌ നിന്റെ അഭിപ്രായം എന്താ...?? മഹിമയോ..?? ആഹ് അതെ.... എനിക്കാ തന്റേടി പെണ്ണിനെ അങ്ങ് വല്ലാതെ പിടിച്ചു പോയടാ. നീ എങ്ങനെയെങ്കിലും പറഞ്ഞ് ഒന്ന് സമ്മതിപ്പിച്ച്‌ താ... കഷ്ടം. നീ എന്നോട് തന്നെയിത് പറയണം. ഞാൻ എന്റെ പെണ്ണുമ്പിള്ളയെ എങ്ങനെ കൊണ്ടുവരുമെന്നോർത്ത് വിഷമിച്ചിരിക്കുകയാണ് . അന്നേരമാണ് അവളുടെ സഹോദരിയെ സെറ്റ് ആക്കി തരണമെന്ന് പറയുന്നത്... എടാ..... പോടാ..... ഒന്ന് പറയടാ... ഞാൻ പറയില്ല. അതെന്താ... നിനക്കവളെ പേടിയാണോ?? അഭിമന്യു ചോദിച്ചു. പേടിയൊന്നുമില്ല. പിന്നെ...?? ഒരു ചെറിയ ഭയം..... ആഹ്.... എനിക്ക് തോന്നി. അഭിമന്യു വായ പൊത്തി ചിരിച്ചു.. ഞാൻ ആദ്യം എന്റെ സ്വന്തം ഭാര്യയെ എങ്ങനെയെങ്കിലും കറക്കിയെടുത്ത് കൊണ്ടുവരട്ടെ. എന്നിട്ട് അവൾ മുഖാന്തരം നമുക്ക് ആലോചിച്ച് നോക്കാം. ബദ്രി പറഞ്ഞു. അത് നല്ല ഐഡിയയാണെടാ, നീ എത്രയും പെട്ടെന്ന് ലയനയെ കൊണ്ടുവരാൻ നോക്ക്. അയ്യടാ പറഞ്ഞപ്പോൾ എത്ര പെട്ടെന്ന് തീർന്നു.. മ്മ്.... എടാ... മഹിമ ഇപ്പോൾ കല്യാണമൊന്നും വേണ്ടെന്നും പറഞ്ഞ് നിൽക്കുന്ന പെണ്ണാണ്. മാത്രമല്ല, ഇനി അവൾക്ക് നിന്നെ ഇഷ്ടമില്ലെന്നെങ്ങാനും പറഞ്ഞാലോ.?? പെട്ടെന്ന് അഭിമന്യുവിന്റെ മുഖത്ത് ഗൗരവം നിറഞ്ഞു. അയാൾ ഒരു നിമിഷം ആലോചിച്ചു. സാരമില്ല അങ്ങനെ പറഞ്ഞാൽ ഞാൻ ആ വിഷയം അവിടെ അവസാനിപ്പിക്കും. അത്രയേ ഉള്ളൂ . പെണ്ണിന്റെ മനസ്സല്ലേടാ അത് നിർബന്ധമായി നേടാനുള്ളതല്ല..... അവൾ സന്തോഷമായി ഇരിക്കട്ടെ അതാണ് എനിക്കിഷ്ട്ടം... അയാൾ സ്വന്തം സീറ്റിലേക്ക് പോയി... ബദ്രി ഇടയ്ക്ക് അവനെ നോക്കുന്നുണ്ടായിരുന്നു. തനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെങ്കിലും താനേറ്റവും സ്നേഹിക്കുന്നത് അഭിമന്യുവിനെയാണ്. എവിടെ വിളിച്ചാലും എന്തിനാണ് പോകുന്നതെന്ന് പോലും തിരിച്ചവൻ ചോദിക്കില്ല, അപ്പോൾ തന്നെ വരും. ഇപ്പോൾ വാടാ ചാ.കാ.ൻ പോകാമെന്ന് പറഞ്ഞാലും അവൻ കൂടെ പോരും. തന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഹൃത്താണവൻ... 🍀🍀🍀🍀🍀🍀🍀 രണ്ടുമൂന്ന് ആഴ്ചകൾ കൂടി കടന്നുപോയി. ഇതിനിടയിൽ ലയനയെ അവളുടെ ഓഫീസിന് മുൻപിൽ കാത്തുനിന്ന് ബദ്രി ഇടയ്ക്കിടെ കാണുന്നുണ്ടായിരുന്നു..... അയാളുടെ വാഹനം കാണുമ്പോൾ ലയനക്കും അറിയാം... രണ്ടുമൂന്നുവട്ടം അയാൾ അവളോട് വന്നു സംസാരിക്കുകയും ചെയ്തു. അന്നും അയാൾ അവളെ കാത്തു നിന്നു. അവർ സംസാരിക്കുന്നത് കണ്ട്മഹിമ മാറിനിന്നു. അതെ ഞാനൊരു വീട് വാങ്ങിച്ചിട്ടുണ്ട് കേട്ടോ എന്റെ ഭാര്യക്കും എനിക്കും കൂടി താമസിക്കാൻ... ബദ്രി പറഞ്ഞു. അപ്പോൾ അച്ഛനും അമ്മയുമോ?? അവൾ ചോദിച്ചു. അവർ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ തന്നെ. കൗൺസിലിംഗ് ഒക്കെ നടത്തിയപ്പോൾ അമ്മയ്ക്ക് സ്വന്തം തെറ്റുകൾ മനസ്സിലായിട്ടുണ്ട്. അമ്മയും അച്ഛനും കൂടിയാണ് പറഞ്ഞത് ഒരു വീട് എടുത്തു മാറിക്കൊള്ളാൻ. ഞാൻ വീട്ടിൽ വന്ന് തന്റെ അച്ഛനോടും അമ്മയോടും സംസാരിക്കാം.ബദ്രി പറഞ്ഞു. ഉം... തനിക്ക് എന്നോടുള്ള പിണക്കം മാറിയോ?? പൂർണ്ണമായിട്ടും മാറിയിട്ടൊന്നുമില്ല. വിശ്വാസമില്ലാത്തവർ ഒരുമിച്ച് ജീവിക്കാതിരിക്കുന്നത് തന്നെയാണ് നല്ലതെന്നാണ്, ഇപ്പോഴും എന്റെ അഭിപ്രായം അയാൾ പെട്ടെന്ന് അവളുടെ വായ പൊത്തി. ഇനി അങ്ങനെ പറയരുത്. ഞാൻ ഒരു മനുഷ്യനല്ലേ കണ്മുന്നിൽ കണ്ടപ്പോൾ അവിശ്വസിച്ചു പോയതാ. അതിനു വേണമെങ്കിൽ ഞാൻ കാല് പിടിച്ചു മാപ്പ് പറയാം.. അയാളുടെ ആ ദയനീയ ഭാവം കണ്ടപ്പോൾ അവൾക്ക് ചിരി വന്നു. അല്ലെങ്കിലും സ്ത്രീകൾ അങ്ങനെയാണല്ലോ വീണ്ടും വീണ്ടും ക്ഷമിക്കാൻ മാത്രം വിശാലമാണ് ഓരോ സ്ത്രീയുടേയും മനസ്സ്...... ഞാൻ നാളെ തന്റെ വീട്ടിൽ വരട്ടെ...? മറ്റന്നാൾ നമുക്ക് പുതിയ വീട്ടിലേക്ക് കയറി താമസിക്കുകയും ചെയ്യാം. ചെറിയ രീതിയിൽ ഒരു ചടങ്ങായിട്ട് തന്നെ അങ്ങ് നടത്താം. എന്തായാലും വീട്ടിലേക്ക് വാ.... എന്നിട്ട് തീരുമാനിക്കാം. അവൾ ചിരിച്ചു. പിറ്റേന്ന് ഞായറാഴ്ച ആയതുകൊണ്ട് തന്നെ അയാൾ അതി രാവിലെ എഴുന്നേറ്റ് കുളിച്ച് റെഡിയായി ലയനയുടെ വീട്ടിലേക്ക് പോകാനായി പുറപ്പെട്ടു... പത്തു മണിക്കാണ് ഗ്രഹപ്രവേശനം പറഞ്ഞിരിക്കുന്നത്. നീ മോളെയും വിളിച്ചുകൊണ്ട് പുതിയ വീട്ടിലേക്ക് വന്നേര്, ഞാനും അച്ഛനും അങ്ങോട്ട് എത്തിയേക്കാം. ബദ്രിയുടെ അമ്മ പറഞ്ഞു. അമ്മയ്ക്ക് ഞങ്ങൾ മാറി താമസിക്കുന്നതിൽ വിഷമമുണ്ടോ ?? അവൻ ചോദിച്ചു. ഒട്ടുമില്ല. പിന്നെ ഇടയ്ക്ക് നിങ്ങൾ ഇവിടെ വന്ന് താമസിക്കുമെന്ന് എനിക്കറിയാം . അങ്ങനെ എന്നെ കാണാതിരിക്കാൻ നിനക്കും പറ്റില്ലല്ലോ. അയാൾ അമ്മയുടെ നെറ്റിയിൽ ചുംബിച്ചു.. ഞാൻ പോയിട്ട് വരാം. അയാൾ നേരെ ലയനയുടെ വീട്ടിലേക്ക് ചെന്നു. അയാൾ മഹേഷിനോടും കാർത്തികയോടും ലയനയെ കൂട്ടിക്കൊണ്ടുപൊയ്ക്കോട്ടെ എന്ന് ചോദിച്ചു ഇനി ഒരിക്കലും അവളുടെ മനസ്സ് വിഷമിപ്പിക്കാതെ നോക്കുമെന്നും, ഒരുതരത്തിലും വേദനിപ്പിക്കുകയില്ലെന്നും അയാൾ വാക്ക് പറഞ്ഞു. സാരമില്ല. കഴിഞ്ഞതൊക്കെ കഴിഞ്ഞു . ഒരു തെറ്റൊക്കെ ആർക്കും പറ്റും അത് ക്ഷമിക്കാൻ പറ്റുക എന്നത് വലിയ മനസ്സുള്ളവർക്കല്ലേ കഴിയൂ. നിങ്ങൾ ചെറുപ്പക്കാരാണ് ജീവിതം തുടങ്ങിയിട്ടല്ലേ ഉള്ളൂ... ചെല്ല് മോളെ.... മഹേഷ്‌ പറഞ്ഞു. അവൾ നേരത്തെ തന്നെ സാധനങ്ങളൊക്കെ റെഡിയാക്കി വെച്ചിരുന്നു. അവൾ ബാഗുമായി ഇറങ്ങി വന്നു. അച്ഛനും അമ്മയും മഹിമയും കൂടെ വരണം. ബദ്രി പറഞ്ഞു. ഞങ്ങൾ ഒരു ചെറിയ വീട് എടുത്തിട്ടുണ്ട്. മാറി താമസിക്കാൻ വേണ്ടി. അതിന്റെ ഗൃഹപ്രവേശനം കൂടി നടത്താം. വേറെ പുറത്തു നിന്ന് ആരെയും വിളിക്കുന്നില്ല. നമ്മൾ രണ്ടുവീട്ടുകാരും, പിന്നെ എന്റെ കൂട്ടുകാരൻ അഭിമന്യുവും അവന്റെ കുടുംബവും അത്രയും പേരെയുള്ളൂ... എല്ലാവരും കൂടി വന്ന് ഒക്കെ ശരിയാക്കണം. ഞങ്ങളെ അനുഗ്രഹിക്കുകയും വേണം... ശരി മക്കളെ ഞങ്ങൾ വരാം... അവരും പെട്ടന് റെഡിയായി.. എല്ലാവരും കൃത്യ സമയത്ത് തന്നെ അവിടെ എത്തി ബദ്രിയുടെ അമ്മ നിലവിളക്ക് കൊളുത്തി ലയനയുടെ കൈയിൽ കൊടുത്തു ആദ്യം മോൾ വിളക്കുമായിട്ട് കയറ്.... അവൾ വിളക്ക് വാങ്ങി ബദ്രി കതക് തുറന്നു. അവർക്ക് പിന്നാലെ, പുതിയ വീട്ടിലേക്ക് അരിയും മറ്റ് സാധനങ്ങളും ഒക്കെയായി ഓരോരുത്തർ അകത്തേക്ക് കയറി. സിറ്റൗട്ടും, ഹാളും, ഡൈനിങ് റൂമും ഒരു ഓപ്പൺ കിച്ചണും, ഒരു ബെഡ്റൂമും അടങ്ങുന്ന വീടായിരുന്നു അത്. അധികം വലിപ്പമൊന്നുമില്ലെങ്കിലും ഏറെ ഭംഗിയുള്ള ഒരു വീട്. ലയന പുതിയ കലത്തിൽ പാൽ തിളപ്പിച്ചു. എല്ലാവരും സന്തോഷത്തോടെ ഒരുപാട് നേരം ചെലവഴിച്ചു. അഭിമന്യു ഇടയ്ക്കിടെ മഹിമയെ നോക്കുന്നുണ്ടായിരുന്നു.. അവൾ ശ്രദ്ദിക്കുമ്പോൾ അയാൾ മിഴികൾ മാറ്റും. 💚💚💚💚💚💚 ആറേഴു മാസങ്ങൾ കടന്നുപോയി. അന്ന് ഒരു വിവാഹം നടക്കുകയാണ്.... മഹിമയും അഭിമന്യുവും തമ്മിലുള്ള വിവാഹമാണത്. എന്നാലും ഇപ്പോഴെങ്ങും വിവാഹമേ വേണ്ടെന്നു പറഞ്ഞ ആള് എങ്ങനാ പെട്ടന്ന് കാല് മാറിയത്.?? ലയന അവളുടെ ചെവിയിൽ ചോദിച്ചു. അവൻ കൊള്ളാമെടീ.... ഇടക്ക് രണ്ടെണ്ണം കൊടുത്താലും മിണ്ടാതെ നിന്ന് മേടിച്ചോളും..അതാ . മഹിമ പറഞ്ഞു. മ്മ് ഉവ്വാ.... അഭിമന്യു താലികെട്ടുമ്പോൾ മഹിമ മിഴികൾ അടച്ച് പ്രാർത്ഥിച്ചു.. കാഴ്ച്ചയിൽ പൗരുഷമുള്ള ഒരു വ്യക്തിയാണ് അഭിമന്യുവെങ്കിലും , അയാളുടെ ഉള്ള് മൃദുലമാണെന്ന് മഹിമക്കറിയാം . അതുകൊണ്ട് തന്നെയാണ് അവൾ ഈ വിവാഹത്തിന് സമ്മതിച്ചത്. ഓരോ വിവാഹവും മുൻപേ എഴുതി തയ്യാറാക്കപ്പെട്ടവയാണ്..... കണ്ടുമുട്ടേണ്ട സമയത്ത് കൃത്യമായിയവർ കണ്ട് മുട്ടുകയും ചെയ്യും.... ഒരേ വീട്ടിൽ വിവാഹിതരായി പോകണമെന്നായിരുന്നു നമ്മുടെ ആഗ്രഹമെങ്കിലും, രണ്ട് ആത്മാർത്ഥ സുഹൃത്തുക്കളുടെ വീടുകളിൽ , ഒരുപാട് അകലെയല്ലാതെ നമുക്ക് ജീവിക്കാൻ കഴിയും അല്ലെടീ..... ലയന സന്തോഷത്തോടെ ചോദിച്ചു. മഹിമ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു... 🍀🍀🍀🍀🍀🍀🍀🍀🍀 #📔 കഥ
22 likes
2 comments 15 shares