ShareChat
click to see wallet page

ഭഗവത്ഗീത ശ്ലോകം 15.1 ᴜɴᴅᴇʀꜱᴛᴀɴᴅ ᵗʰⁱˢ ɪʀʀᴇꜱᴩᴇᴄᴛɪᴠᴇ ᴏꜰ ʀᴇʟɪɢɪᴏɴ ᴄᴏᴜɴᴛʀy 𝚎𝚝𝚌 ᵗʰᵉ ᵐⁱⁿⁱᵐᵘᵐ ʳᵉˢᵘˡᵗ ˢʰᵒᵘˡᵈ ᵇᵉ ᴇʟᴇᴠᴀᴛɪᴏɴ ᴛᴏ ℍ𝕖𝕒𝕧𝕖𝕟𝕝𝕪 𝕻𝖑𝖆𝖓𝖊𝖙𝖘👍. 𝑻𝒉𝒆𝒔𝒆 𝒔𝒆𝒍𝒆𝒄𝒕𝒆𝒅 𝐁𝐇𝐀𝐆𝐀𝐕𝐀𝐓𝐇𝐆𝐈𝐓𝐀 𝒗𝒆𝒓𝒔𝒆𝒔 𝒂𝒓𝒆 𝒂𝒄𝒕𝒖𝒂𝒍𝒍𝒚 𝒘𝒂𝒚 𝒕𝒐 𝒓𝒆𝒂𝒍 𝒔𝒂𝒍𝒗𝒂𝒕𝒊𝒐𝒏 𝒂𝒌𝒂 𝒈𝒆𝒕𝒕𝒊𝒏𝒈 𝒐𝒖𝒕𝒔𝒊𝒅𝒆 𝒖𝒏𝒊𝒗𝒆𝒓𝒔𝒆𝒔 𝒕𝒐 𝒔𝒑𝒊𝒓𝒊𝒕𝒖𝒂𝒍 𝒑𝒍𝒂𝒏𝒆𝒕𝒔 𝒘𝒉𝒆𝒓𝒆 𝒘𝒆 𝒃𝒆𝒍𝒐𝒏𝒈 𝒊𝒓𝒓𝒆𝒔𝒑𝒆𝒄𝒕𝒊𝒗𝒆 𝒐𝒇 𝒓𝒆𝒍𝒊𝒈𝒊𝒐𝒏 𝒄𝒐𝒖𝒏𝒕𝒓𝒚 𝒆𝒕𝒄. 𝑼 𝒕𝒂𝒌𝒆 𝒊𝒕 𝒐𝒓 𝒍𝒆𝒂𝒗𝒆 𝒊𝒕.. 𝐈𝐭'𝐬 𝐥𝐞𝐟𝐭 𝐭𝐨 𝐲𝐨𝐮👍 Jai goloknath. Jai jagannath. OM TAT SAT. ഈ ഭൗതികലോകമാകുന്ന വൃക്ഷത്തിന് അതിരില്ല. ഇതിൽ ആസക്തരായവർക്ക് മോചനവുമില്ല.മറ്റൊരു തരത്തിൽ പറഞ്ഞാൽ ആദ്ധ്യാത്മികലോകമാകുന്ന വൃക്ഷത്തിന്റെ ഒരു പ്രതിഫലനം മാത്രമാണ് ഭൗതികലോകമാകുന്ന ഈ വൃക്ഷം.ഇവിടെയുള്ളതെന്തും ആത്മീയലോകത്തിലുമുണ്ട്. ശ്രീ ഭഗവാനുവാച ഉയർധ്വമൂലമധഃ ശാഖമശ്വത്ഥം പഠഹരവ്യയം ചന്ദാമസി യസ്യ പർണാനി യസ്‌തം വേദ സ വേദ വിത് ശ്രീ ഭഗവാനുവാച -- ശ്രീ ഭഗവാൻ പറഞ്ഞു; ഊർധ്വമൂലം - വേരുകൾ മേൽപ്പോട്ടായിട്ടും; അധഃ ശാഖം - ശാഖകൾ കീഴ്പ്പോട്ടായിട്ടും; അശ്വത്ഥം -അശ്വത്ഥത്തെ (അരയാൽ); അവ്യയം - അവ്യയമെന്ന് (സനാതനമെന്ന്); പ്രാഹു - പറയുന്നു; ഛന്ദാംസി - ഛന്ദസ്സുകൾ (വേദമന്ത്രങ്ങൾ); യസ്യ - യാതൊന്നിന്റെ; പർണാനി - ഇലകൾ ആകുന്നു; യഃ - യാതൊരുവൻ; തം -അതിനെ (അശ്വത്ഥത്തെ); വേദ - അറിയുന്നു; സഃ - അദ്ദേഹം; വേദവിത് - വേദജ്ഞനാകുന്നു. പരമദിവ്യോത്തമപുരുഷൻ പറഞ്ഞു : വേരുകൾ മേൽപ്പോട്ടും, ശാഖകൾ കീഴ്ചപ്പോട്ടുമായിട്ട് അക്ഷയമായൊരു അശ്വത്ഥമുണ്ട്. അതിന്റെ ഇലകളാണ് വേദമന്ത്രങ്ങൾ, ഈ വൃക്ഷമെന്തെന്ന് അറിയുന്നവനത്രേ വേദജ്ഞൻ. ഭക്തിയോഗത്തിന്റെ മാഹാത്മ്യത്തെപ്പറ്റി പ്രതിപാദിച്ചത് കേട്ട ഒരാൾ "അപ്പോൾ വേദങ്ങളെക്കുറിച്ച് എന്ത് പറയുന്നു?" എന്ന് ചോദിച്ചേയ്ക്കാം. വേദപഠനത്തിന്റെ ഉദ്ദേശ്യം കൃഷ്ണനെപ്പറ്റി അറിയുകയാണെന്ന് ഈ അദ്ധ്യായത്തിൽ പ്രസ്താവിക്കുന്നു. കൃഷ്ണാവബോധത്തോടെ ഭക്തിയുതസേവനത്തിലേർപ്പെടുന്നതുകൊണ്ടുതന്നെ ഒരാൾ വേദജ്ഞനാകും. ഭൗതികബന്ധങ്ങളെയാണിവിടെ അരയാൽ വ്യക്ഷത്തോടുപമിച്ചിരിക്കുന്നത്. ഫലോദ്ദിഷ്ട കർമ്മങ്ങളിലേർപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം ഈ വൃക്ഷത്തിന് നാശമില്ല. ഒരു ശാഖയിൽ നിന്ന് മറ്റൊന്നിലേയ്ക്കായി അവർ സഞ്ചരിച്ചുകൊണ്ടിരിക്കും. ഈ ഭൗതികലോകമാകുന്ന വൃക്ഷത്തിന് അതിരില്ല. ഇതിൽ ആസക്തരായവർക്ക് മോചനവുമില്ല. ആത്മോന്നതിയെ ലക്ഷ്യമാക്കുന്ന വേദസൂക്തങ്ങൾ ഇതിന്റെ ഇലകളെന്ന് പറയപ്പെടുന്നു. ബ്രഹ്മാവിന്റെ ഇരിപ്പിടത്തിൽ നിന്ന് ആരംഭിക്കുന്നതുകൊണ്ട് ഇതിന്റെ വേരുകൾ മുകളിലേയ്ക്കാണെന്ന് പറയുന്നു. വിശ്വത്തിലെ അത്യുന്നത് ഗ്രഹമാണല്ലോ ബ്രഹ്മലോകം. അനശ്വരമെന്ന് പറയപ്പെടുന്ന ഈ മായാവൃക്ഷത്തെ അറിയാൻ കഴിഞ്ഞാൽ മനുഷ്യന് അതിൽ നിന്ന് മുക്തനാവാം. ഈ മോചനത്തിന്റെ പ്രകിയ എങ്ങനെയെന്ന് നോക്കാം. ഭൗതികബന്ധങ്ങളിൽ നിന്ന് വിട്ടുപോകാൻ പല വഴികളുണ്ടെന്ന് മുൻ അദ്ധ്യായങ്ങളിൽ പറഞ്ഞുവല്ലോ. ഭഗവതഭക്തിസേവനമാണ് അവയിൽ അത്യുത്തമമെന്ന് പതിമൂന്നാമദ്ധ്യായം സ്പഷ്ടമാക്കുകയുംചെയ്തതു. ഭൗതിക പ്രവർത്തനങ്ങളിൽ വിരക്തിയും, ആദ്ധ്യാത്മികമായ ഭഗവത്സേവനത്തിൽ ആസക്തിയുമാണ് ഈ ഭക്തിയുതസേവനപദ്ധതിയുടെ അടിസ്ഥാന തത്ത്വങ്ങൾ. ഭൗതികലോകത്തോടുള്ള ആകർഷണത്തെ ഒഴിവാക്കുന്നതെങ്ങനെയെന്ന് ഇവിടെ ആദ്യമായിത്തന്നെ വിവരിക്കുന്നു. ഭൗതിക അസ്തിത്വത്തിന്റെ വേർ മേൽപ്പോട്ട് വളരുന്നു എന്നതുകൊണ്ട് സൃഷ്ടിയിലെ അത്യുന്നതതലത്തിൽ നിന്ന്, സമഗ്ര ഭൗതികസത്തയിൽ നിന്നാണതിന്റെ ആരംഭം, എന്ന് സാരം. അവിടെ നിന്ന് അനേകം ഗ്രഹ വ്യൂഹങ്ങളാകുന്ന ശാഖോപശാഖകളോടെ അത് വളർന്ന് വികസിക്കുന്നു. ധർമ്മാർത്ഥകാമമോക്ഷങ്ങളെ മുൻനിർത്തിക്കൊണ്ട് ജീവസത്തകൾ ചെയ്തതുപോരുന്ന കർമ്മങ്ങളുടെ പ്രതികരണങ്ങൾ തന്നെ ഈ വൃക്ഷത്തിന്റെ ഫലങ്ങൾ. വേരുകൾ മുകളിലും ശാഖകൾ താഴേയുമായി നിൽക്കുന്ന ഒരു വൃക്ഷത്തെ ഈ ലോകത്തിൽ ആരും കണ്ടിരിക്കുകയില്ല. പക്ഷേ, ഇല്ലെന്ന് പറഞ്ഞുകൂടാ. ഒരു ജലാശയത്തിന്നരികിൽപ്പോയി നോക്കിയാൽ കാണാം, വേരുകൾ മുകളിലും കൊമ്പുകൾ താഴെയുമായിട്ടാണ് വെള്ളത്തിൽ നിഴലിക്കുന്നതെന്ന്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ആദ്ധ്യാത്മികലോകമാകുന്ന വൃക്ഷത്തിന്റെ ഒരു പ്രതിഫലനം മാത്രമാണ് ഭൗതികലോകമാകുന്ന(universe) ഈ വൃക്ഷം. വ്യക്ഷഛായ വെള്ളത്തിൽ നിഴലിക്കുന്നതുപോലെ, ആദ്ധ്യാത്മികമായ ആ വൃക്ഷത്തിന്റെ നിഴൽ തൃഷ്ണയിൽ സ്ഥിതി ചെയ്യുന്നു. ഈ ഭൗതികതയുടെ വെളിച്ചത്തിൽ പ്രതിഫലിച്ചു കാണുന്നവയ്ക്കക്കെല്ലാം തൃഷ്ണ തന്നെ കാരണം. ഭൗതിക ജീവിതത്തിൽ നിന്ന് മോചനം നേടണമെന്നാഗ്രഹിക്കുന്നവൻ ഈ വൃക്ഷത്തെ സമഗ്രമായി അപ്രഗ്രഥനം ചെയ്തതറിയണം. എന്നാൽ അതിനോടുള്ള ബന്ധം ഛേദിച്ചുകളയാൻ കഴിയും. യഥാർത്ഥ വൃക്ഷത്തിന്റെ ഈ പ്രതിഛായയ്ക്ക് അതിനോട് തികച്ചും സാദൃശ്യമുണ്ട്. ഇവിടെയുള്ളതെന്തും ആത്മീയലോകത്തിലുമുണ്ട്. വ്യക്തിശുന്യവാദികൾ ബ്രഹ്മമാണ്, ഭൗതികലോകത്തിന്റെ വേരെന്നു പറയുന്നു. സാംഖ്യസിദ്ധാന്ത്രപ്രകാരം ആ വേരിൽ നിന്നാണ് പ്രകൃതിയും, പുരുഷനും, ത്രിഗുണങ്ങളും, പഞ്ചമഹാഭൂതങ്ങളും, പത്ത് ഇന്ദിയങ്ങളും, മനസ്സും മറ്റും വഴിക്കുവഴിയെ ഉളവായത്. ഇങ്ങനെ അവർ ഈ ലോകത്തെ ഇരുപത്തിനാല് മൂലകങ്ങളായി വിഭജിച്ചിരിക്കുന്നു. സർവ്വാവിഷ്കാരങ്ങളുടേയും മൂലകേന്ദ്രം ബ്രഹ്മമാണെങ്കിൽ ആ കേന്ദ്രത്തിന്റെ 180 ഡിഗ്രിയോളം വരുന്ന ആവിഷ്കാരം ആത്മീയലോകവും, 180 ഡിഗ്രി ഭൗതികലോകവുമാവണം. മേൽകീഴായി മറിഞ്ഞ ഒരു നിഴലാണ് ഈ ഭൗതികപ്രപഞ്ചം. അതുകൊണ്ട് ഇതിലുള്ള വൈവിധ്യമത്രയും ആത്മീയലോകത്തിലും ഉണ്ടായിരിക്കും. അവിടെയുള്ളത് സത്യമാണെന്ന ഭേദമേയുള്ളൂ. ഭഗവാന്റെ ബാഹ്യശക്തിയാണ് പ്രകൃതി, ഭഗവാൻ പുരുഷനും. ഇത് ഭഗവദ്ഗീതയിൽ വിവരിച്ചിട്ടുണ്ട്. ഈ ആവിഷ്കാരം ഭൗതികമായതിനാൽ നൈമിഷികമാണ്. ചിലപ്പോൾ പ്രത്യക്ഷവും ചിലപ്പോൾ അദൃശ്യവുമായ ഈ പ്രതിഫലനം ക്ഷണികമാണ്. പക്ഷേ ഈ പ്രതിഫലനത്തിനു കാരണമായ ഉറവിടമെന്തോ, അത് ശാശ്വതമാണ്. യഥാർത്ഥ വൃക്ഷത്തിന്റെ ഭൗതികപ്രതിബിംബത്തെ മുറിച്ചുനീക്കേണ്ടതുണ്ട്. ഒരാൾ വേദജ്ഞനാണെന്ന് പറഞ്ഞാൽ, ഭൗതികപ്രപഞ്ചത്തോടുള്ള ആസക്തിയെ അറുത്തുനീക്കേണ്ട വിധം അറിയുന്നയാൾ എന്നർത്ഥം. ഈ പ്രക്രിയ എന്തെന്ന് മനസ്സിലാക്കിയ മനുഷ്യൻ വേദജ്ഞനാണ്, മറിച്ച് വേദോക്തങ്ങളായ യജ്ഞാദിക്രിയകളാൽ ആകൃഷ്ടനായവന് വൃക്ഷത്തിന്റെ അഴകുള്ള പച്ചിലകളിലാണ് ഭ്രമം. അയാൾ വേദങ്ങളുടെ ശരിയായ ഉദ്ദേശ്യമെന്തെന്ന് ഗ്രഹിച്ചിട്ടില്ല. ഭഗവാൻ സ്വയം പ്രസ്താവിച്ചിട്ടുള്ളതുപ്പോലെ ഛായാവൃക്ഷത്തെ മുറിച്ചു കളഞ്ഞ് ആത്മീ യലോകത്തിലെ യഥാർത്ഥ വ്യക്ഷത്തെ കണ്ടെത്തലാണ് വേദങ്ങളുടെ ഉദ്ദേശ്യം. #Devotional ##𝗔𝗗𝗩𝗢𝗖𝗔𝗧𝗘𝗠𝗔𝗡𝗢𝗝𝗚𝗨𝗥𝗨𝗩𝗔𝗬𝗨𝗥 #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #💭 Best Quotes #🙏 ശ്രീകൃഷ്ണ ഭജനകൾ

617 ने देखा