#📙 നോവൽ പാർട്ട്. 28.✍️
കല്യാണത്തിന്റെ മുഴക്കങ്ങൾ അവസാനിച്ചു..
പന്തലിൽ നിറഞ്ഞിരുന്ന ആളുകളും ചിരികളും ഒരാൾ ഒരാളായി പിരിഞ്ഞു...
പുലർച്ചെ മുതൽ അടക്കിപ്പിടിച്ച വേദന അപ്പോഴാണ് കുഞ്ഞാമിയുടെയും മാണിയുടെയും നെഞ്ചിൽ മുഴുവൻ നിറഞ്ഞത്...
മോളെ കാണാനായി കുഞ്ഞാമിയും മാണിയും പുറപ്പെട്ടു..
വീടിനുള്ളിൽ കാരണവർ ഇരിക്കുന്നു അവരുടെ മുന്നിലേക്ക് നടക്കുമ്പോൾ മാണിയുടെ കാലുകൾ ഭാരം തോന്നി... ഒരു ഉപ്പയുടെ നിസ്സഹായ അവസ്ഥ... കയ്യിൽ ഉണ്ടായിരുന്നത്തിന്റെ ബാക്കി പണം അവൻ പതുക്കെ അവിടെ കയ്യിൽ വച്ചു കൊടുത്തു... എന്നോട് ഒന്നും തോന്നരുത് കേട്ടോ ഒക്കെ സംഭവിച്ചു പോയി...
ആ നിമിഷം അത് പണം കൈമാറിയത് അല്ലായിരുന്നു ഒരു ഉപ്പ തന്റെ കഴിവില്ലായ്മ സമ്മതിച്ച നിമിഷമായിരുന്നു...
മാണി തല ഉയർത്തിയില്ല
. കുഞ്ഞാമി.മോളുടെ മുഖത്തേക്ക് നോക്കി ചിരിക്കാൻ ശ്രമിച്ചു..
" ഉമ്മാന്റെ മോള് വിഷമിക്കല്ലേ.. "
കുഞ്ഞാമി മോളോട് പറഞ്ഞു..
" എല്ലാം ശരിയായി ഇനി നിനക്ക് ഒരു വിഷമവും വേണ്ട. "
മാണി മോളോട് ചോദിച്ചു. നിനക്ക് സുഖമല്ലേ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ..
മോളുടെ കണ്ണുകൾ നിറഞ്ഞു അവൾ ഒന്നും പറഞ്ഞി ല്ല അതുതന്നെ മാണിക്ക് മറുപടിയായി..
അവിടെനിന്ന് ഇറങ്ങുമ്പോൾ ഒരു നിമിഷം മാണിക്ക് ശ്വാസം എടുക്കാൻ കഴിഞ്ഞില്ല..മോളെ അപമാനം ഇല്ലാതെ വിട്ട് കൊടുക്കാൻ കഴിഞ്ഞില്ലല്ലോ...
ഒരു ഉപ്പാക്കുംഈ ഗതിവരരുതേ..... "
പടിയിറങ്ങുമ്പോൾ ആ കഠിന നിമിഷം ഓർമ്മ വന്നു കല്യാണപ്പന്തലിൽ പണം തികയാതെ മാണി തകർന്നപ്പോൾ ഒന്നും ചോദിക്കാതെ കയ്യിൽ ഉണ്ടായിരുന്ന പണം നൽകിയ അയൽവാസിയെ...
സ്വന്തക്കാരും കുടുംബക്കാരും പണക്കാരും എല്ലാം ഉണ്ടായിട്ടും ആരും സഹായിക്കാത്ത അവസ്ഥ എല്ലാം റബ്ബിൽ അർപ്പിച്ചു സഹായിച്ച അയൽവാസിക്ക് വേണ്ടി റബ്ബിലേക്ക് കൈ ഉയർത്തി മാണി...
അവരോടുള്ള കടപ്പാട് ഒരിക്കലും തീരി ല്ലെന്ന് കുഞ്ഞാമിയും അറിഞ്ഞിരുന്നു അത് പണത്തിന്റെ കടമയല്ല ജീവിതത്തിന്റെ കടമയായിരുന്നു..
ദിവസങ്ങളും മാസങ്ങളും പതുക്കെ കടന്നു കല്യാണത്തിന് ഓർമ്മകൾ മങ്ങി. പക്ഷേ പ്രശ്നങ്ങൾ മങ്ങിയില്ല...
അങ്ങനെ വീട്ടിൽ നിന്ന് ഇറങ്ങേണ്ട ദിവസം വന്നു ഇനി മുന്നിൽ ഒരേ ഒരു വഴി വാടക വീട്...
കുഞ്ഞാമിക്ക് കുഞ്ഞാമിയുടെ ഉപ്പ കൊടുത്ത 10 സെന്റ് സ്ഥലം ഉണ്ട് അവിടെ ഒരു നെടുംബു രവെച്ച് കെട്ടണമെന്ന് സ്വപ്നം പക്ഷേ ആ സ്വപ്നത്തിൽ പോലും കാശ് വേണം..
ഇനിയും രണ്ടു മക്കൾ അവർക്കും കല്യാണം കഴിച്ച് കൊടുക്കണമെങ്കിൽ ഇനി കയ്യിൽ ഒന്നുമില്ല മൂത്ത മോളെ കെട്ടിക്കുമ്പോൾ മാണി ഗൾഫിലായിരുന്നു രണ്ടാമത്തെ മോളെ കെട്ടിക്കുമ്പോൾ ഒരു വീട് എങ്കിലും ഉണ്ടായിരുന്നു ഇനിയുള്ളവർക്ക് ഒന്നുമില്ല..
കുഞ്ഞാമി കണ്ണുകൾ അടച്ചു നെഞ്ച് നിറഞ്ഞ് വന്ന കണ്ണുനീർ ഉള്ളിൽ തന്നെ തള്ളി..
" റബ്ബേ... "
വീടിന്റെ വാതിൽ എന്നെന്നേക്കുമായി അടച്ചു ഒരിക്കൽ കൂടി തിരിഞ്ഞുനോക്കി ആ വീടിനകത്ത് അവരുടെ ജീവിതത്തിന്റെ വലിയൊരു ഭാഗം നിശബ്ദമായി കിടക്കുന്നു... വീട് കുഞ്ഞാമിയെയും മക്കളെയും നോക്കി കരയുന്നുണ്ടോ എന്നുപോലും കുഞ്ഞാമിക്ക് തോന്നി.... "
പിന്നെ അവർ നടന്നു കുഞ്ഞാമിയും മാണിയും പക്ഷേ ഒരേ വേദന ഹൃദയത്തിൽ പിടിച്ചുകൊണ്ട്....
തുടരും.. 🌹. ✍️