മമ്മൂക്കയുടെ പ്രകടനം ഏറ്റവും മുന്നില്‍; എല്ലാ ജൂറി അംഗങ്ങള്‍ക്കും ഏറ്റവും ഇഷ്ടമായ ചിത്രം ഭ്രമയുഗം; ജയരാജ്
മമ്മൂക്കയുടെ പ്രകടനം ഏറ്റവും മുന്നിലായിരുന്നുവെന്നും എല്ലാ ജൂറി അംഗങ്ങള്‍ക്കും ഏറ്റവും ഇഷ്ടമായ ചിത്രം ബ്രമയുഗമായിരുന്നുവെന്നും ജൂറി ചെയര്‍മാന്‍ ജയരാജ്. വളരെ ശക്തമായ കോംപറ്റീഷന്‍ ആയിരുന്നുവെന്നും ഏറ്റവും അഭിമാനിക്കാവുന്നത് മലയാളത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
മമ്മൂക്ക ഇപ്പോഴും നിത്യ യൗവ്വനമാണെന്നും ഇനിയും ഒരുപാട് സിനിമകള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോംപിറ്റീഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ മമ്മൂക്കയുടെ പ്രകടനം ഏറ്റവും മുന്നിലായിരുന്നു. എല്ലാ ജൂറി അംഗങ്ങള്‍ക്കും ഏറ്റവും ഇഷ്ടമായ ചിത്രം ബ്രമയുഗമാണ്. അതില്‍ അഭിമാനമുണ്ട്. എല്ലാ രംഗങ്ങളും മുന്നിട്ടു നിന്നു. ഒരുപാട് അവാര്‍ഡ് ഒരു സിനിമയ്ക്ക് കൊടുക്കാന്‍ സാധിക്കില്ലല്ലോ – അദ്ദേഹം പറഞ്ഞു. അമരനും ഗംഭീര സിനിമയാണ്. ക്യാപ്റ്റന്‍ മില്ലറും മികച്ച് നില്‍ക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഏറ്റവും മുന്നില്‍ നിന്നത് ബ്രമയുഗമാണെന്നും ചൂണ്ടിക്കാട്ടി.
മത്സരത്തില്‍ ഏറ്റവും കൂടുതല്‍ മുന്നില്‍ വന്നത് മലയാളമായിരുന്നു. മലയാളത്തിന്റെ അഭിമാന നടന്‍ മമ്മൂട്ടി, ചിത്രത്തിന്റെ ഛായാഗ്രാഹകന്‍, വൈക്കം വിജയ ലക്ഷ്മി, ഫെമിനിച്ചി ഫാത്തിമ തുടങ്ങി എല്ലാം ഒന്നിനൊന്ന് മെച്ചാണ് – അദ്ദേഹം പറഞ്ഞു.
ഒട്ടുമിക്ക വിഭാഗങ്ങളിലും മഞ്ഞുമ്മല്‍ ബോയ്‌സ് മുന്നിലുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഡക്ഷന്‍ ഡിസൈന്‍, പോപ്പുലര്‍ സിമിമ, എല്ലാ സെഗ്മെന്റിലും ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിനിമ മാത്രമാണ് കണ്ടതെന്നും അതിന്റെ രാഷ്ട്രീയം നോക്കിയില്ലെന്നും ആര്‍ട്ടിക്കില്‍ 370ന് പുരസ്‌കാരം ലഭിച്ചതില്‍ പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. ഞാനും എന്റെ കൂടെയുള്ള 10 പേരും കണ്ടത് സിനിമ മാത്രമാണ്. ഒരു നവാഗത സംവിധായകനാണ് ചെയ്തത്. അതിമനോഹരമായാണ് ചെയ്തിട്ടുള്ളത്. മികച്ച നടിക്കുള്ള അവാര്‍ഡും ചിത്രത്തിന് തന്നെയാണ് – അദ്ദേഹം വ്യക്തമാക്കി. #🏆 നാലാം ദേശീയ പുരസ്‌കാരവും തൂക്കി മമ്മൂക്ക! മിന്നിത്തിളങ്ങി മലയാള സിനിമ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #📳 വൈറൽ സ്റ്റോറീസ് #📰ബ്രേക്കിങ് ന്യൂസ്