Wisdom Media
601 views
📖നേർവായന എപ്പിസോഡ് : 1337 ഇന്നത്തെ വിഷയം: ലാ ഇലാഹ ഇല്ലല്ലാഹ് : വിജയത്തിലേക്കുള്ള നിബന്ധനകൾ ▪️ ഭാഗം - 03 ➖➖➖➖➖➖➖➖➖ 🔲‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ ശരിയായ അർത്ഥം ‘ലാ മഅ്ബൂദ ബി ഹഖ്ഖിൻ ഇല്ലല്ലാഹ്’ (لا معبود بحق إلا الله) – യഥാർത്ഥത്തിൽ ആരാധനക്ക് അർഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല – എന്നാണ്. എന്നാൽ ചിലർ ഇതിന് ‘സ്രഷ്ടാവായി അല്ലാഹു അല്ലാതെ മറ്റാരുമില്ല’ എന്ന് അർത്ഥം നൽകാറുണ്ട്. ഇത് ഗുരുതരമായ വ്യതിയാനമാണ്. കാരണം, മക്കയിലെ മുശ്‌രിക്കുകൾ പോലും അല്ലാഹുവാണ് ഏക സ്രഷ്ടാവെന്നും, അന്നം നൽകുന്നവനും, ജീവിപ്പിക്കുന്നവനും, മരിപ്പിക്കുന്നവനും എന്ന് അംഗീകരിച്ചിരുന്നു. എന്നിട്ടും അവർ മുസ്‌ലിംകളായിരുന്നില്ല. യഥാർത്ഥത്തിൽ ആരാധനക്ക് അർഹൻ അല്ലാഹു മാത്രമാണെന്ന യാഥാർത്ഥ്യത്തിലാണ് യഖീൻ ഉണ്ടാകേണ്ടത്. പ്രമാണങ്ങളിൽ നിന്നുള്ള തെളിവുകൾ 1. അല്ലാഹു യഥാർത്ഥ വിശ്വാസികളെ വർണ്ണിക്കുന്നത് കാണുക: إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّهِ وَرَسُولِهِ ثُمَّ لَمْ يَرْتَابُوا നിശ്ചയമായും സത്യവിശ്വാസികൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിച്ചവർ മാത്രമാകുന്നു. പിന്നീട് അവർക്ക് സംശയം ഉണ്ടായിട്ടുമില്ല. (ഖുർആൻ:49/15) വിശ്വാസത്തിന്റെ അടിസ്ഥാന ഘടകമായി അല്ലാഹു എണ്ണുന്നത് സംശയമില്ലായ്മയാണ്. لَمْ يَرْتَابُوا (അവർ സംശയിച്ചില്ല) എന്നത് യഖീൻ അനിവാര്യമാണെന്ന് വ്യക്തമാക്കുന്നു. 2. നബി ﷺ പറഞ്ഞു: أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنِّي رَسُولُ اللَّهِ لاَ يَلْقَى اللَّهَ بِهِمَا عَبْدٌ غَيْرَ شَاكٍّ فِيهِمَا إِلاَّ دَخَلَ الْجَنَّةَ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും ഞാൻ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ഈ രണ്ടു കാര്യങ്ങളിലും സംശയിക്കാത്ത നിലയിൽ ഒരു അടിമ അല്ലാഹുവെ കണ്ടുമുട്ടിയാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കാതിരിക്കുകയില്ല.” (മുസ്‌ലിം:27) ഇവിടെ غَيْرَ شَاكٍّ (സംശയിക്കാത്തവനായി) എന്ന പ്രയോഗം യഖീൻ എന്ന നിബന്ധനക്ക് അടിവരയിടുന്നു. 3. അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വിനോട് നബി ﷺ പറഞ്ഞു: اذْهَبْ بِنَعْلَىَّ هَاتَيْنِ فَمَنْ لَقِيتَ مِنْ وَرَاءِ هَذَا الْحَائِطِ يَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ مُسْتَيْقِنًا بِهَا قَلْبُهُ فَبَشِّرْهُ بِالْجَنَّةِ എന്റെ ഈ രണ്ട് ചെരുപ്പുകളുമായി പോവുക. ഈ മതിലിനപ്പുറം, ഹൃദയത്തിൽ ദൃഢവിശ്വാസത്തോടെ (യഖീനോടെ) ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് സാക്ഷ്യം വഹിക്കുന്ന ആരെ കണ്ടുമുട്ടിയാലും അവന് സ്വർഗ്ഗമുണ്ടെന്ന് സന്തോഷവാർത്ത അറിയിക്കുക.” (മുസ്‌ലിം:31) ➖➖➖➖➖➖➖➖ Join Our WhatsApp Group: https://qr1.be/4M9V ➖➖➖➖➖➖➖➖ ഇവിടെയും കേവലം സാക്ഷ്യം വഹിക്കുന്നവനല്ല, മറിച്ച് مُسْتَيْقِنًا بِهَا قَلْبُهُ (ഹൃദയത്തിൽ അതിനെക്കുറിച്ച് ദൃഢബോധ്യമുള്ളവനായി) സാക്ഷ്യം വഹിക്കുന്നവനാണ് സ്വർഗ്ഗത്തിന് അർഹനാകുന്നത്. ഈ പ്രമാണങ്ങളെല്ലാം വ്യക്തമാക്കുന്നത്, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വചനം അതിന്റെ വാക്താവിന് ഉപകാരപ്പെടണമെങ്കിൽ, സംശയത്തിന്റെ കണികപോലുമില്ലാത്ത ദൃഢവിശ്വാസം അനിവാര്യമാണ് എന്നാണ്. ഈ യഖീൻ ഇല്ലാത്തതുകൊണ്ടാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുന്ന പലരും ശിർക്കൻ കാര്യങ്ങളിൽ അകപ്പെട്ടുപോകുന്നത്. അവർക്ക് അല്ലാഹു മാത്രമാണ് യഥാർത്ഥ ആരാധ്യൻ എന്ന കാര്യത്തിൽ പൂർണ്ണമായ ഉറപ്പില്ല. അതിനാൽ, സംശയത്തെ നിരാകരിക്കുന്ന യഖീൻ ഈ കലിമത്തിന്റെ രണ്ടാമത്തെ സുപ്രധാന നിബന്ധനയാണ്. മൂന്ന് :നിഷ്കളങ്കത (الإخلاص) – കാപട്യത്തിൽ നിന്ന് ശുദ്ധമായത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ മൂന്നാമത്തെ നിബന്ധന ‘അൽ-ഇഖ്‌ലാസ്’ (الإخلاص) ആണ്. ശിർക്കിന്റെയും കാപട്യത്തിന്റെയും (النفاق) എല്ലാ മാലിന്യങ്ങളിൽ നിന്നും പ്രവർത്തനങ്ങളെയും വാക്കുകളെയും ശുദ്ധീകരിക്കുന്ന നിഷ്കളങ്കതയാണിത്. ഈ വചനം പ്രഖ്യാപിക്കുന്നത് അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ടായിരിക്കണം; ലോകമാന്യതയോ (الرياء) പ്രശസ്തിയോ (السمعة) മറ്റു ഭൗതിക താൽപര്യങ്ങളോ അതിൽ കലരാൻ പാടില്ല. സൂറത്തുൽ ഇഖ്‌ലാസിന് ആ പേര് ലഭിക്കാൻ കാരണം, അത് അല്ലാഹുവിനെക്കുറിച്ച് മാത്രം, മറ്റൊരു വിഷയവും കലരാതെ, സംശുദ്ധമായി സംസാരിക്കുന്നതുകൊണ്ടാണ്. അതുപോലെ, നമ്മുടെ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന പ്രഖ്യാപനവും എല്ലാ കലർപ്പുകളിൽ നിന്നും മുക്തമായിരിക്കണം. ➖➖➖➖➖➖➖➖ Like and Follow Our Facebook page: https://www.facebook.com/WisdomMediaChannel/ ➖➖➖➖➖➖➖➖ പ്രമാണങ്ങളിൽ നിന്നുള്ള തെളിവുകൾ 1. ഇത്ബാൻ ഇബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള ഹദീസിൽ നബി ﷺ പറയുന്നു: فَإِنَّ اللَّهَ قَدْ حَرَّمَ عَلَى النَّارِ مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ يَبْتَغِي بِذَلِكَ وَجْهَ اللَّهِ നിശ്ചയമായും, അല്ലാഹുവിന്റെ വജ്ഹ് (പ്രീതി) മാത്രം കാംക്ഷിച്ചുകൊണ്ട് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറഞ്ഞവന് അല്ലാഹു നരകം നിഷിദ്ധമാക്കിയിരിക്കുന്നു.” (ബുഖാരി, മുസ്‌ലിം) يَبْتَغِي بِذَلِكَ وَجْهَ اللَّهِ (അതുകൊണ്ട് അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട്) എന്ന നിബന്ധന ഇഖ്‌ലാസിന്റെ അനിവാര്യതയെ കുറിക്കുന്നു. 2. അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ ﷺ, അന്ത്യനാളിൽ അങ്ങയുടെ ശഫാഅത്ത് (ശുപാർശ) ലഭിക്കുന്ന ഏറ്റവും സൗഭാഗ്യവാനായ വ്യക്തി ആരാണ്?” നബി ﷺ മറുപടി നൽകി: أَسْعَدُ النَّاسِ بِشَفَاعَتِي يَوْمَ الْقِيَامَةِ مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ خَالِصًا مِنْ قَلْبِهِ അന്ത്യനാളിൽ എന്റെ ശഫാഅത്ത് കൊണ്ട് ഏറ്റവും സൗഭാഗ്യം സിദ്ധിക്കുന്നവൻ, തന്റെ ഹൃദയത്തിൽ നിന്ന് നിഷ്കളങ്കമായി (خَالِصًا) ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറഞ്ഞവനാണ്.” (ബുഖാരി) ➖➖➖➖➖➖➖ Like and Follow Our Instagram Page: https://www.instagram .com/wisdom_media_channel/ ➖➖➖➖➖➖➖➖ ഇവിടെയും കേവലം പറയുന്നവനല്ല, മറിച്ച് خَالِصًا مِنْ قَلْبِهِ (ഹൃദയത്തിൽ നിന്ന് നിഷ്കളങ്കമായി) പറയുന്നവനാണ് ആ മഹത്തായ സൗഭാഗ്യം നേടുന്നത്. 3. മുആദ് ഇബ്നു ജബൽ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: مَا مِنْ أَحَدٍ يَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ صِدْقًا مِنْ قَلْبِهِ إِلاَّ حَرَّمَهُ اللَّهُ عَلَى النَّارِ ഹൃദയത്തിൽ നിന്ന് സത്യസന്ധമായി ‘ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുള്ളാഹ്’ എന്ന് സാക്ഷ്യം വഹിക്കുന്ന ഏതൊരാളെയും അല്ലാഹു നരകത്തിന് നിഷിദ്ധമാക്കാതിരിക്കില്ല.(ബുഖാരി:128) ഈ ഹദീസിൽ ഇഖ്‌ലാസിനോടൊപ്പം സത്യസന്ധതയും (الصدق) ചേർത്ത് പറഞ്ഞിരിക്കുന്നു. രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ➖➖➖➖➖➖➖➖➖ Source: Kanzul uloom #harisbinsaleem #wisdommedia #WisdomIslam #wisdomyouth #peaceradio