📖നേർവായന
എപ്പിസോഡ് : 1325
ഇന്നത്തെ വിഷയം:
ലൈലത്തുല്‍ മുബാറക ബറാഅത്ത് രാവോ?
▪️ ഭാഗം - 04
(അവസാന ഭാഗം)
➖➖➖➖➖➖➖➖➖
🔲ഇബ്നുകസീര്‍
إنه أنزله في ليلة مباركة ، وهي ليلة القدر ، كما قال تعالى : ( إنا أنزلناه في ليلة القدر ) [ القدر : 1 ] وكان ذلك في شهر رمضان ، كما قال : تعالى : ( شهر رمضان الذي أنزل فيه القرآن ) [ البقرة : 185 ] وقد ذكرنا الأحاديث الواردة في ذلك في ” سورة البقرة ” بما أغنى عن إعادته .
തീർച്ചയായും, അല്ലാഹു അതിനെ അനുഗ്രഹീതമായ ഒരു രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. ആ രാത്രി ലൈലത്തുൽ ഖദ്‌റിന്റെ രാത്രിയാകുന്നു. അല്ലാഹു പറഞ്ഞത് പോലെ: “തീര്‍ച്ചയായും ഖുര്‍ആനിനെ നാം നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.” (ഖദർ:1) അതാവട്ടെ റമദാൻ മാസത്തിലുമാകുന്നു. അല്ലാഹു പറഞ്ഞത് പോലെ: “വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍.” (ബഖറ:185) ആ വിഷയത്തിൽ വന്ന ഹദീഥുകൾ ആ ആയതിന്റെ വിശദീകരണത്തിൽ സൂചിപ്പിച്ചിരുന്നു, ഇവിടെ ആവർത്തിക്കേണ്ടതില്ല.
അദ്ദേഹം തുടർന്നു പറയുന്നു:
ومن قال : إنها ليلة النصف من شعبان – كما روي عن عكرمة – فقد أبعد النجعة فإن نص القرآن أنها في رمضان
ആരെങ്കിലും പ്രസ്തുത അനുഗ്രഹീതരാവ് ശഅ്ബാന്‍ പതിനഞ്ചിനാണെന്ന് പറഞ്ഞാല്‍ അവന്‍ സത്യത്തില്‍ നിന്നും വളരെ ദൂരം അകലെയാണ്, കാരണം ഖുര്‍ആനിന്റെ നസ്സ് (ഖണ്ഡിതമായ അഭിപ്രായം) അത് റമളാന്‍ മാസത്തിലാണെന്ന് തന്നെയാണ്. (തഫ്സീര്‍ ഇബ്നുകസീര്‍ :4/13)
➖➖➖➖➖➖➖➖
Join Our WhatsApp Group:
https://qr1.be/4M9V
➖➖➖➖➖➖➖➖
തഫ്സീറുസ്സഅ്ദി
فأقسم بالكتاب المبين لكل ما يحتاج إلى بيانه أنه أنزله { فِي لَيْلَةٍ مُبَارَكَةٍ } أي: كثيرة الخير والبركة وهي ليلة القدر التي هي خير من ألف شهر، فأنزل أفضل الكلام بأفضل الليالي والأيام على أفضل الأنام، بلغة العرب الكرام لينذر به قوما عمتهم الجهالة وغلبت عليهم الشقاوة فيستضيئوا بنوره ويقتبسوا من هداه ويسيروا وراءه فيحصل لهم الخير الدنيوي والخير الأخروي ولهذا قال: { إِنَّا كُنَّا مُنْذِرِينَ فِيهَا } أي: في تلك الليل الفاضلة التي نزل فيها القرآن
ക്വുർആൻ ക്വുർആനിനെക്കൊണ്ട് സത്യം ചെയ്യുകയാണിവിടെ. സ്പഷ്ടമായ ഈ ഗ്രന്ഥം കൊണ്ട് സത്യം ചെയ്യുന്നു. വ്യക്തമാക്കേണ്ടതെല്ലാം വ്യക്തമാക്കുന്നു. സ്പഷ്ടമായ ഗ്രന്ഥം. അതവൻ ഇറക്കി. {ഒരു അനുഗൃഹീത രാത്രിയിൽ} അതായത് ധാരാളം നന്മയും അനുഗ്രഹവുമുള്ള ഒന്നാണ് മഹത്ത്വത്തിന്റെ രാത്രി. ആയിരം മാസങ്ങളെക്കാൾ ഉത്തമമായത്. അപ്പോൾ ഏറ്റവും ശ്രേഷ്ഠമായ വചനത്തെ ഏറ്റവും ശ്രേഷ്ഠമായ രാപ്പകലുകളിൽ ഏറ്റവും ശ്രേഷ്ഠനായ മനുഷ്യന് ആദരണീയ അറബി ഭാഷയിൽ അവനിറക്കി. കഷ്ടപ്പാട് നിറഞ്ഞ, അജ്ഞത പരന്ന ഒരു ജനതയെ താക്കീത് ചെയ്യുവാൻ. അതിന്റെ പ്രകാശത്താൽ അവർ വഴി കണ്ടെത്താനും അതിന്റെ മാർഗദർശനത്തെ അവർ സ്വീകരിക്കാനും അതിനോടൊപ്പം അവർ സഞ്ചരിക്കാനും അങ്ങനെ ഇഹപര നന്മകൾ അവർ കൈവരിക്കാനുംവേണ്ടി. അതാണല്ലോ അല്ലാഹു പറഞ്ഞത്: {തീർച്ചയായും നാം മുന്നറിയിപ്പ് നൽകുന്നവനാകുന്നു}
➖➖➖➖➖➖➖➖
Subscribe Our YouTube Channel:
https://www.youtube.com/c/WisdomMediaChannel
➖➖➖➖➖➖➖➖
ഈ വിഷയത്തില്‍ ഇനിയും പല തഫ്സീറുകള്‍ ഉദ്ദരിക്കാന്‍ കഴിയും. പ്രധാനപ്പെട്ട ചില തഫ്സീറുകള്‍ ഉദ്ദരിച്ചുവെന്നുമാത്രം.
വിശുദ്ധ ഖു൪ആന്‍ അവതരിച്ചത് റമദാനാകുന്നുവെന്ന് അല്ലാഹു ഖണ്ഢിതമായി പറഞ്ഞിരുന്നത് ഇവിടെ സൂറത്തുല്‍ ദുഖാനില്‍ ‘അനുഗ്രഹീത രാത്രി’ എന്ന തന്റെ വാക്കുകൊണ്ട് അതിന്റെ അവതരണ സമയം രാത്രിയിലാണെന്നും നി൪ണ്ണയിച്ചു പറഞ്ഞിരിക്കുകയാണ് ചെയ്തിട്ടുള്ളത്. അതിനാല്‍, ആരെങ്കിലും അത് (ലൈലത്തുല്‍ മുബാറക ) (റമളാനിലെ ലൈലത്തുല്‍ ഖദ്൪ അല്ലാത്ത) മറ്റൊരു രാത്രിയിലാണെന്ന് ജല്‍പ്പിച്ചാല്‍ അവന്‍ അല്ലാഹുവിന്റെ മേല്‍ ഗുരുതരമായ കള്ളം ആരോപിച്ചിരിക്കുന്നു. അവന്‍ തെറ്റ് പറ്റിയവനും സത്യത്തില്‍ നിന്ന് ബഹുദൂരം അകന്നവനുമാണ്.
➖➖➖➖➖➖➖➖
Like and Follow
Our Facebook page:
https://www.facebook.com/WisdomMediaChannel/
➖➖➖➖➖➖➖➖
ﻓَﻤَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦِ ٱﻓْﺘَﺮَﻯٰ ﻋَﻠَﻰ ٱﻟﻠَّﻪِ ﻛَﺬِﺑًﺎ ﺃَﻭْ ﻛَﺬَّﺏَ ﺑِـَٔﺎﻳَٰﺘِﻪِ
അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയോ ചെയ്തവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്?………..(ഖു൪ആന്‍:7/37)
عَنْ سَلَمَةَ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : مَنْ يَقُلْ عَلَىَّ مَا لَمْ أَقُلْ فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ
സലമയില്‍(റ)നിന്ന് നിവേദനം: നബി ﷺ ഇപ്രകാരം പറഞ്ഞതായി ഞാൻ കേട്ടു: പറയാത്ത കാര്യം ഞാൻ പറഞ്ഞുവെന്ന് എന്റെ പേരിൽ ആരെങ്കിലും ആരോപിച്ചാൽ അവൻ നരകത്തിൽ അവന്റെ ഇരിപ്പിടം ഒരുക്കികൊള്ളട്ടെ. (ബുഖാരി: 109)
➖➖➖➖➖➖➖➖➖
Source: Kanzul uloom
#WisdomIslam #wisdommedia #WisdomReels #harisbinsaleem #peaceradio