#📙 നോവൽ പാർട്ട്. 27.✍️
മാണി വീട്ടിലേക്ക് വന്നതോടെ മാണിയുടെ ജീവിതത്തിലെ ദുഃഖങ്ങൾ അങ്ങനെയൊന്നും തീർന്നില്ല..
അവന്റെ ചുമലിൽ വീണ ഭാരങ്ങൾ പഴയതിനേക്കാൾ കനത്തതായിരുന്നു..
എങ്കിലും മാണിയെ അതിരറ്റ സ്നേഹത്തോടെ നോക്കുന്ന ചില മനസ്സുകൾ അവിടെ ഉണ്ടായിരുന്നു..
മാണി തളരുന്നത് അവർക്ക് സഹിക്കാനാവില്ല..
പ്രതിസന്ധികൾ വന്നാലും കൈവിടാതെ ഒപ്പം നിൽക്കുന്ന കുറെ കൂട്ടുകാർ..
" നീ വിഷമിക്കല്ലേ മാണി....
നമ്മുടെ പഴയ ഹോട്ടലിലേക്ക് തന്നെ നീ തിരിച്ചു വരൂ.
നീ ഇവിടെ ഇല്ലാതെ ഈ അടുപ്പ് പുകഞ്ഞിട്ടു പോലുമില്ല. പഴയ മുതലാളിയുടെ ആ വാക്കുകൾ മാണിയുടെ നെഞ്ചിൽ ഒരു നിമിഷം കുളിരായി..
അങ്ങിനെ മാണി വീണ്ടും. പുലർച്ചെ എഴുന്നേറ്റ് ജോലിക്ക് ഒരുങ്ങി ജോലിക്കൊപ്പം ചിന്തകളും കൂടെ നടന്നു
കടങ്ങൾ തീരാത്ത മുറിവുകൾ പോലെ..
ഇനിയും മൂന്നു മക്കളെ കെട്ടിക്കാനുണ്ട് അവരുടെ ജീവിതത്തിലേക്ക് വെളിച്ചം കെട്ടിവെക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് മാണിക്ക് അറിയാം .
" ഇനി ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല..
എന്റെ മക്കൾക്കായി ഞാൻ തന്നെ വഴി കണ്ടെത്തണം അല്ലാതെ എനിക്ക് തുണയായി സഹായിക്കാൻ ആരുമില്ല...
അവൻ മനസ്സിൽ പറഞ്ഞു..!
രണ്ടാമത്തെ മോളുടെ കല്യാണം ആലോചനകൾ വന്നുകൊണ്ടിരുന്നു.. ഒരു നല്ലൊരു ആലോചന വന്നു നിൽക്കുന്നുണ്ട്..
പക്ഷേ പണം?
എവിടെയാണ്..?
" റബ്ബേ..
നീ തന്നെയാണ് എനിക്കുള്ള അവസാന പ്രതീക്ഷ. "
കുഞ്ഞാമിയും മാണിയും രാത്രി ഉറക്കമില്ലാതെ ചിന്തിച്ചു ഇനിയെന്ത് ചെയ്യും.. രണ്ടുപേരും തീരുമാനിച്ചു നമ്മുടെ കയ്യിൽ ഒന്നുമില്ല നമ്മുടെ ഈ വീട് വിൽക്കാം..
" വീട് വിറ്റാൽ മാത്രമേ ഇതിന് വഴി ഉണ്ടാകും.. "
അത് വെറും വീടായിരുന്നില്ല. എത്രയോ മോഹങ്ങളാൽ കെട്ടിപ്പടുത്തത് മക്കളുടെ ചിരികൾ ചുവരുകളിൽ ഒട്ടിപ്പിടിച്ചിരുന്ന ഭവനം മഴയിൽ ചോർന്നാലും അവർക്ക് സ്വന്തം എന്ന് അഭിമാനം നൽകിയ ഇടം..
എന്റെ മക്കൾക്കായി ഇത് ഞാൻ വിട്ടു കൊടുക്കുന്നു.. " മാണി ചോര നീരായി അധ്വാനിച്ച് ഉണ്ടാക്കിയ വീടാണ് സങ്കടങ്ങൾ തളംകെട്ടി മാണി വിൽക്കാൻ തീരുമാനിച്ചു..
കല്യാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.. പക്ഷേ സ്ത്രീധനം കൊടുക്കാൻ കയ്യിൽ ഇല്ല കണക്കുകൾ കൂട്ടുമ്പോൾ എല്ലാം തികയാതെ വരുന്നോ മാണിയുടെ നെഞ്ച് വെപ്രാളം കൊണ്ട് പൊട്ടി..
കല്യാണ ദിവസം എത്തി..
പന്തൽ നിറഞ്ഞു ചിരികളും ആശംസകളും പക്ഷേ മാണിയുടെയും. കുഞ്ഞാമിയുടെയും മുഖത്ത് സന്തോഷം എത്തിയില്ല..
രണ്ടുപേരുടെയും ആദി എങ്ങനെ പണം കൊടുക്കും..
" മോളെ ഇറക്കുന്ന സമയത്ത് പണം തരാമെന്ന് പറഞ്ഞ വാക്ക് പക്ഷേ അതും പൂർണമാക്കാൻ കഴിയാതെ പോയി..
ബന്ധുക്കാരിൽ നിന്ന് ചില വാക്കുകൾ വന്നു ആ വാക്കുകൾ.. കത്തി പോലെ മാണിയുടെ നെഞ്ചിൽ കുത്തി..
മോൾ മണവാട്ടിയായി മാറണ്ടേ കൈപിടിച്ച് ഇറങ്ങുന്ന സമയത്ത് ആരോപറഞ്ഞു....
പറയാൻ പാടില്ലാത്ത വാക്ക്..
അവിടെ മാണി തകർന്നുപോയി ഒരു ഉപ്പ പൊട്ടിക്കരയുന്ന കാഴ്ച ആളുകൾ സമാധാനിപ്പിക്കാൻ ശ്രമിച്ചു പക്ഷേ അവന്റെ കണ്ണുനീർ നിർത്തിയില്ല..
അപ്പോൾ...
ഒരു മാലാഖ പോലെ അയൽവാസി മുന്നോട്ടുവന്ന തന്റെ കൈയിൽ ഉണ്ടായിരുന്ന പണം മാണിയുടെ കൈയിൽ വെച്ചു ഒരു പാട് പറയാതെ ഒരുപാട് ചിന്തിക്കാതെ...
ആ നിമിഷം മാണിക്ക് ആ മനുഷ്യനെ ദൈവത്തെ പോലെ തോന്നി...
" എന്റെ പൊന്നുമോളെ സന്തോഷത്തോടെ ഇറക്കണം അത് മാത്രമായിരുന്നു അവന്റെ ആഗ്രഹം പക്ഷേ അവൻ കരഞ്ഞുകൊണ്ടാണ് മോളെ ഇറക്കിയത്...
മോളും കണ്ടു ഉപ്പയുടെ കണ്ണുനീർ അവളുടെ നെഞ്ച് പൊട്ടി ഉമ്മയുടെയും ഉപ്പയുടെയും സങ്കടം കണ്ടു തീർക്കാൻ അവൾക്ക് കഴിഞ്ഞില്ല...
" ഉപ്പാ...
ഉപ്പ കരയല്ലേ... "
എന്ന് പറഞ്ഞുകൊണ്ട് അവൾ സങ്കടം കൊണ്ട് വീട്ടിൽ നിന്ന്...
അവൾ ഇറങ്ങിയശേഷം മാണി ഒരാളോടു പോലും സംസാരിക്കാൻ വാക്കുകളില്ലാതെ അവൻ ഇരുന്നു ശബ്ദമില്ലാതെ കണ്ണുനീർ മാത്രം.....
തുടരും... 🌹. ✍️