📙 നോവൽ

360K Posts • 2147M views
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് 17 ജിഫ്ന നിസാർ ❤️ "കാശി...മോൾക്ക് വയ്യെടാ.. പനി ആണെന്ന്. അവൾക്ക് വീട്ടിലേക്ക് വരണം.. ഞാനിപ്പോ ഇവിടില്ല.. തിരിച്ചു വരാൻ എന്തായാലും രണ്ടു ദിവസം കഴിയും.. മഹിയും സ്ഥലത്തില്ല.. നിനക്കൊന്ന് അവളെ പോയി കൊണ്ട് വരാൻ പറ്റുമോ.." അശോകേട്ടന്റെ ആവിശ്യം. ഇത് വരെയും ഇങ്ങനൊരു സാഹചര്യം നേരിടേണ്ടി വന്നിട്ടില്ല. ഒറ്റയ്ക്ക് അവളുമായി ഇടപെടലുകൾ നടത്തേണ്ടി വരുന്ന സന്ദർഭങ്ങളെ താൻ തന്നെയാണ് ഇല്ലാതാക്കാറുള്ളത്. "നിനക്കെന്തേലും ബുദ്ധിമുട്ട് ഉണ്ടോ ഡാ.." തന്റെ മൗനം അറിഞ്ഞത് കൊണ്ടായിരിക്കും വീണ്ടും ആളത് ചോദിച്ചത്. "ഇല്ല.. ഞാൻ.. ഞാൻ പോയിക്കോള്ളാം" തന്റെ മനസ്സിലുള്ളത് മൂപ്പരോട് പറയാൻ കഴിയില്ല. അത് കൊണ്ട് തന്നെ അത് ഏറ്റെടുക്കുകയെ അവനു മുന്നിൽ പിന്നെ വഴിയുള്ളു. "കാർ വീട്ടിലുണ്ട്.. തുളസിയോട് മോൾക്ക് വയ്യെന്നത് പറഞ്ഞിട്ടില്ല.. അവള് കരഞ്ഞു അലമ്പാകും.. നീ അവളെ കൊണ്ട് വരുമ്പോ അറിഞ്ഞാ മതി.." അത് കൂടി ഓർമ്മിപ്പിച്ചു കൊണ്ടയാൾ ഫോൺ കട്ട് ചെയ്തു പോയിട്ടും അവനതേ ഇരിപ്പ് തന്നെയായിരുന്നു കുറച്ചു നേരം. പിന്നെ ഒരു ദീർഘ നിശ്വാസത്തോടെ എഴുന്നേറ്റു പോയി മുഖം കഴുകി. ഡ്രസ്സ്‌ മാറി.. ആ നേരത്തെ യാത്രയുടെ മുഷിപ്പ് ഒന്നുമില്ല. വല്ലാത്തൊരു ആവേശത്തിലാണ് ഉള്ളം മുഴുവനും. അല്ലേലും ഡ്രൈവ് പോലെ തന്നെ ഹരം പിടിപ്പിക്കുന്ന മറ്റൊന്നും ഇപ്പോഴില്ലല്ലോ..മെയ്യും മനസ്സും അതില്ലങ് ലയിച്ചു പോകുമ്പോൾ കാശിനാഥൻ മറ്റെല്ലാം മറക്കും.. പെട്ടന്ന് തന്നെ വാതിലും പൂട്ടി ബുള്ളറ്റിൽ അശോകേട്ടന്റെ വീട്ടിലേക്കു പോയി. കോളിങ് ബെല്ലടിച്ചു കാത്തു നിന്നു. പ്രതീക്ഷിച്ചത് പോലെ തുളസി ചേച്ചിയാണ് വന്നത്. "അത്യാവശ്യം വല്ലതുമാണോ കാശി " കാറിന്റെ കീ അവനു നേരെ നീട്ടി കൊണ്ടവർ ചിരിയോടെ ചോദിച്ചു. കാശി വരും കീ കൊടുക്കണം എന്നല്ലാതെ അവരോടൊന്നും കൂടുതൽ അശോകേട്ടൻ പറഞ്ഞിട്ടില്ല എന്ന് കാശിക്ക് മനസിലായി. അവരും കൂടെ പോരണമായിരുന്നു എന്നായിരുന്നു കാശി അപ്പോൾ ഓർത്തത്. പക്ഷേ പറയേണ്ടന്ന് അശോകേട്ടൻ പറഞ്ഞത് കൊണ്ട് അവനൊന്നും പറഞ്ഞതുമില്ല. രാത്രിയാണ് സൂക്ഷിച്ചു പോ.." അവനൊന്നും പറയുന്നില്ലെന്ന് കണ്ടതും അതും പറഞ്ഞു കൊണ്ടവർ തിരികെ പോയി. അശോകൻ ഇതിന് മുന്നേയും ഇത് പോലെ അവനെ ഓരോന്നു ഏല്പിച്ചു കൊണ്ട് വിടാറുള്ളത് കൊണ്ട് തന്നെ അവർക്കതിൽ പുതുമയൊന്നും തോന്നിയില്ല. വളരെ ആസ്വദിച്ചു കൊണ്ട് തന്നെയാണ് കാശിയാ കാർ ഓടിച്ചത്. അശോകേട്ടന്റെ ബെൻസ്.. അയാൾ അല്ലാതെ പിന്നെ ഓടിക്കുന്ന ആൾ കാശി മാത്രമാണ്. ഏകദേശം പത്തു മണിയോടെയാണ് കാർത്തിക പഠിക്കുന്ന കോളേജിന് മുന്നിലേക്ക് കാശി എത്തിചേർന്നത്. ഇനിയങ്ങോട്ട് ചെയേണ്ടുന്ന കാര്യങ്ങളെ കുറിച്ച് അവനൊരു ആശയകുഴപ്പമുണ്ട്. കാർത്തികയുടെ കൂടെ ഒറ്റയ്ക്ക് തിരികെ പോണമല്ലോ എന്നായിരുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ടതും. പക്ഷേ അശോകേട്ടൻ പറഞ്ഞത് കൊണ്ട് അനുസരിക്കാതെയും വയ്യ. എന്തായാലും അവൻ ഓഫീസിന് നേരെ നടന്നു. അവിടെയുള്ള കാര്യങ്ങളെല്ലാം അശോകേട്ടൻ പറഞ്ഞു സെറ്റാക്കി കാണുമെന്നുള്ളത് അവനറിയാം. നീയങ്ങോട്ട് ചെന്നാൽ മതിയെന്ന് അവനോട് പറഞ്ഞിട്ടുണ്ട്. പറഞ്ഞത് അത് പോലെ തന്നെ..എല്ലാം റെഡിയാണ്. കാർത്തികയെ പോയി വിളിച്ചിട്ട് വരാൻ വാർഡൻ ആരെയോ ഏല്പിച്ചു.. "കാർതികയുടെ ആരാണ്.? ഒട്ടും പ്രതീക്ഷിക്കാത്ത ആ ചോദ്യം. ഞാൻ.. അവനൊന്നു വിക്കി.. അതോടെ അവരുടെ മുഖത്തൊരു സംശയം നിറഞ്ഞു. "അവളുടെ ബ്രദർ വരും എന്നാണല്ലോ മിസ്റ്റർ അശോകൻ പറഞ്ഞത്.. പിന്നെന്തിന് ഇവരിത് ചോദിച്ചു എന്നൊരു ചോദ്യം അവന്റെ ഉള്ളിലുണ്ട്. അതിനേക്കാൾ കാർതികയുടെ ബ്രദർ.. തന്നെ അശോകേട്ടൻ എങ്ങനെയാണ് കാണുന്നതെന്ന് അവനൊരിക്കൽ കൂടി മനസിലാക്കി കൊടുക്കുന്ന ആ സ്ഥാനം.. ബ്രദർ തന്നെയാണ്. കാശി അത് പറയുമ്പോൾ അമർത്തിയൊരു മൂളൽ മാത്രമാണ് മറുപടി. അവരുടെ ആ പ്രവർത്തി അവനൊട്ടും പിടിച്ചിട്ടില്ല. പക്ഷേ അതവരുടെ ജോലി ആണെന്നും ഇത്രയും പെൺകുട്ടികൾ പഠിക്കുന്ന കോളേജിൽ ഇങ്ങനെയൊക്കെ വേണം എന്നോർക്കുമ്പോൾ അവനാ നീരസം ഉള്ളിൽ തന്നെ ഒതുക്കി.. "ഇവിടെ പേരെഴുതി ഒപ്പിട്ട് ത്താ.." അവർ മുന്നിലേക്ക് നീക്കി വെച്ച ഫയലിൽ കാർത്തിക അശോകൻ എന്നെഴുതി ചേർത്തതിന്റെ താഴെ പേന വെച്ച് കൊണ്ടവർ അവനെ നോക്കി. ആ പേരിനു കീഴെ തന്റെ പേരെഴുതി ഒപ്പിട്ട് നൽകുമ്പോൾ തന്റെ മുഖത്തു വിരിഞ്ഞ ഭാവങ്ങൾ അവർ കാണാതിരിക്കാൻ അവൻ അങ്ങേയറ്റം പരിശ്രമിച്ചു. "കാർതികയ്ക്ക് ഒട്ടും വയ്യാത്തത് കൊണ്ടാണ്. അല്ലെങ്കിൽ ഇത്രയും രാത്രിയിൽ.. പേരന്റസ് വരാതെ വിടാറില്ല.." അവരുടെ കാർക്കശ്യം നിറഞ്ഞ സ്വരം. കാശി ഒന്നും മിണ്ടിയില്ല. ഇനി ഏത് നിമിഷവും തനിക്ക് മുന്നിലേക്ക് കടന്ന് വരുന്നവളെ കുറിച്ചോർത്തു കൊണ്ടായിരുന്നു അവന്റെ മനസ്സ് ഭാരപ്പെട്ടതൊക്കെ.. ❣️❣️ നിന്റെ മഹിയേട്ടൻ ആയിരിക്കോ ഇനി.. കാർത്തുവിന്റെ ബാഗ് കയ്യിലെടുത്തു കൊണ്ട് മിയ ചോദിച്ചു. "എന്റെ മഹിയോ.. അതേത് വകയിൽ..?" ഉള്ള ആരോഗ്യം വെച്ചിട്ട് അവൾ മിയയുടെ നേരെ തിരിഞ്ഞു. ആരുടെ മഹി ആണെന്നാലും വന്നത് അവൻ തന്നെ ആണാവോ.. " മിയ ചോദിക്കുമ്പോൾ കാർത്തു ഒരു കോട്ട് കൂടി എടുത്തിട്ട് കൊണ്ട് അറിയില്ലെന്ന് കൈ മലർത്തി. "വീട്ടിൽ പോയി നന്നായി പനിച്ചു കിടക്കാൻ പ്ലാൻ ഉണ്ടെങ്കിൽ അത് വേണ്ട.. അടുത്ത ആഴ്ച ഇനിയും എക്സാം ഉണ്ട്.. അത് മറക്കാതെ പെട്ടന്നിങ്ങോട്ട് തന്നെ വന്നേക്കണം കേട്ടോ " വരാന്തയിലൂടെ താഴെക്കുള്ള സ്റ്റെപ്പിനടുത്തേക്ക് നടക്കുമ്പോൾ മിയ ഓർമ്മിപ്പിച്ചു. പനി കൊണ്ട് അങ്ങേയറ്റം അവശത ഉണ്ടെങ്കിൽ കൂടിയും വീട്ടിൽ പോകുന്നതിന്റെ തിളക്കമുണ്ട് കാർത്തുവിന്.. രണ്ടു ദിവസമായി കേൾക്കാൻ കഴിയാത്ത ഒരു ചീത്ത വിളിയുടെ മിസ്സിംഗ്‌..അത് കേൾക്കാൻ അവളേറെ കൊതിച്ചു പനി കുളിരല്ലാതെ തന്നെ അവളൊന്നു വിറച്ചു. മിയ എന്തൊക്കെയോ പറഞ്ഞു കൊണ്ട് കൂടെ നടക്കുന്നുണ്ട്. വാർഡന് മുന്നിലേക്കെത്തുമ്പോൾ പിന്നെ ഒരക്ഷരം മിണ്ടാതെ തുറിച്ചു നോക്കി നിൽക്കുന്നവൾക്ക് നേരെ കാർത്തു പകച്ചു നോക്കി. എന്താടി.. അത് വരെയും നിർത്താതെ സംസാരിച്ചു കൊണ്ട് വന്നവളുടെ പെട്ടന്നുള്ള മാറ്റം. മിയ അവളെ നോക്കി മുന്നോട്ട് നോക്കാൻ കണ്ണ് കാണിച്ചു. ഒറ്റ നോട്ടം.. സ്വയം മറന്നു കൊണ്ട് കാർത്തു മുന്നോട്ട് കുതിച്ചു.. അവളുടെ വരവ് കണ്ടിട്ട് കാശി ഞെട്ടി പോയി. അവന്റെ നോട്ടം വാർഡന് നേരെയാണ്. "ഇവൾക്ക് പനിയുണ്ടോ എന്നൊരു ഭാവത്തിലാണ് അവരുടെ നിൽപ്പെന്ന് കണ്ടതും അവനപ്പോൾ ചിരി വന്നു. "കാശ്.. കാശ്യേട്ടൻ ഒറ്റയ്ക്കാ വന്നത്..?" കാർത്തു ശ്വാസം മുട്ടലോടെ ചോദിച്ചു. "അല്ല.. ഒരു ജാഥക്കുള്ള ആളുണ്ട്.. പുറത്താ.." അവൻ ഗൗരവത്തിൽ തന്നെയാണ്. മിയക്ക് ചിരി വന്നു അപ്പോഴുള്ള കാർത്തുവിന്റെ ഭാവം കണ്ടിട്ട്. "പൊയ്ക്കോട്ടേ ഇനി.." കാശി തിരിഞ്ഞു നിന്നിട്ട് വാർഡന് നേരെ നോക്കി. "മ്മ്.. സൂക്ഷിച്ചു പോ.." അത് മാത്രം പറഞ്ഞു കൊണ്ടവർ ഒന്നമർത്തി മൂളി. കാശി കാർത്തുവിനെ കടന്ന് ചെന്ന് മിയയുടെ കയ്യിൽ നിന്നും അവളുടെ ബാഗ് വാങ്ങി.. അവനെ നോക്കി മിയ ചിരിച്ചെങ്കിലും അവൻ ഗൗരവത്തോടെ തന്നെ തിരിഞ്ഞു നടന്നു.. കാർത്തു അപ്പോഴും കണ്മുന്നിൽ നടക്കുന്നത് വിശ്വാസമാക്കാത്ത പോലാണ്. പനിയുടെ കാര്യമൊക്കെ അവൾ ഏറെക്കുറെ മറന്നു പോയിരുന്നു. അവനെ കണ്ടപ്പോൾ തന്നെ കിട്ടിയൊരു ഊർജ്ജമുണ്ടപ്പോൾ അവളുടെ സിരകളിലാകെ.. "ഡീ.. മിയ തോളിൽ അടിച്ചു കൊണ്ട് വിളിക്കുമ്പോൾ അവളൊന്നു ഞെട്ടി. ഇനിയും ഇവിടെ നിന്നു സ്വപ്നം കണ്ടാ.. അങ്ങേര് നിന്നെ ഇവിടെ ഇട്ടിട്ട് പോകും..നോ ഡൗട്ട്.." വാർഡൻ കേൾക്കാതെ മിയ അവളോട് പറഞ്ഞു. "എനിക്ക്.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെടി..കാശ്യേട്ടൻ മാത്രം. എന്നെ കൂട്ടാൻ.. കാർത്തു ചിരിയോടെ പറഞ്ഞു മാത്രം "നിന്റച്ഛൻ പറഞ്ഞാ മൂപ്പര് ച്ചാവും ന്ന് നീ തന്നെയല്ലേ പറയാറുള്ളത്.. അങ്ങനെ കണ്ടാ മതി കൂടുതൽ എസ്‌പെക്ട് ചെയ്യണ്ട.." കാശി പോയ വഴിയേ നോക്കി മിയ പുച്ഛത്തോടെ പറഞ്ഞു. 'ചേ.. നശിപ്പിച്ചു. വൃത്തികെട്ടവൾ.. കാർത്തു അവളെ നോക്കി പല്ല് കടിച്ചു. "ഞാൻ ഉള്ളത് പറഞ്ഞു.. "ആയിക്കോട്ടെ.. എന്തായാലും എന്നെ കൂട്ടാൻ വന്നല്ലോ.. എനിക്കത് മതി.." കാർത്തു സ്വയം ആശ്വാസിക്കാൻ ശ്രമിച്ചു. "ആഹ്.. ഇനിയിപ്പോ അതാണ്‌ നല്ലത്.. "നീ പോടീ കുശുമ്പി.. കാശ്യേട്ടൻ എന്നെ കൂട്ടാൻ വന്നല്ലോ.." കാർത്തു മിയയുടെ കവിളിൽ കുത്തി. "വല്ലാണ്ട് കൊഞ്ചി ഇവിടെ നിന്നാ നിന്റെ കാശ്യേട്ടൻ വന്ന പോലെ തന്നെ അങ്ങ് പോകും.. അത് കൊണ്ട് പൊന്ന് മോള് വിട്ടോ.. എനിക്കൊന്ന് ഉറങ്ങണം.. ഇന്നലെ നിന്റെ പനി കാരണം എന്റേം കൂടി ഉറക്കം പോയില്ലേ.." മിയ മുഖം ചുളിച്ചു.. "ഡീ.. കാർത്തു അവളുടെ കയ്യിൽ അമർത്തി പിടിച്ചു കൊണ്ട് വിളിച്ചു. "ഇനിയെന്താ.. അല്ല.. അത് പിന്നെ.. അല്ലേൽ തന്നെ നിനക്കിപ്പോ പനിയൊന്നും ഇല്ലല്ലോ. കയ്യൊക്കെ തണുത്തു പോയിരിക്കുന്നു. ഇനിയിപ്പോ വീട്ടിൽ പോണോ ന്നാ.. മിയ ഐസ് പോലെ തണുത്ത കാർത്തുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. "പോടീ.. ഇത് പേടിച്ചിട്ടാ.. കാർത്തു കണ്ണുരുട്ടി കൊണ്ട് പറഞ്ഞു. പേടിയോ.. എന്തിന്.. മിയ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു. "അത്.. എനിക്കറിയില്ല.. ആ മൊതലിനെയോ.. കാശി പോയ വഴിയേ നോക്കി മിയ ചോദിച്ചു.. കാർത്തു അതിനുത്തരമൊന്നും പറഞ്ഞില്ല. പേടിക്കേണ്ട കുട്ടി.. നീ വിചാരിച്ച ആ കാറൊരു മണിയറയാക്കാം.. അത് വഴി നിന്റെ കാശ്യേട്ടന്റെയും നിന്റെ അച്ഛന്റേം കൊമ്പ് ഒപ്പം ഒടിച്ചു മടക്കി കുപ്പിയിലാക്കാം.. ഇത് പോലൊരു അവസരം ഇനി കിട്ടില്ല.. അത് കൊണ്ട് കിട്ടിയ അവസരം എൻജോയ് ചെയ്യാൻ ഉള്ളെന് അവളുടെ ഒരു പേടി.. " കാർത്തുവിനെ പിടിച്ചു മുന്നോട്ട് തള്ളി കൊണ്ട് മിയ പറഞ്ഞു.. ഹാപ്പി ജേർണി.. ആൻഡ്... ബാക്കി പറയാതെ ഒരു കള്ളത്തരത്തോടെ മിയ ഓടി കയറി പോയിട്ടും കാർത്തു കുറച്ചു നേരം കൂടി അങ്ങനെ തന്നെ നിന്നു. പുറത്തെ തണുപ്പും ഉള്ളിലെ പനി തണുപ്പും കൂടി ഒരുമിച്ചാക്രമിക്കാൻ ശ്രമിച്ചപ്പോൾ അവൾ പാർക്കിങ്ങിൽ നിർത്തിയ കാറിന് നേരെ നടന്നു. വല്ലാത്തൊരു വിറയലുണ്ട്. ഒന്ന് അടുത്ത് കാണാൻ അത്രമേൽ കൊതിച്ചു പോയ ഒരാളാണവൻ. ഇന്നിപ്പോൾ അവന്റെ അരികിൽ പോകുന്നത് ഓർത്തപ്പോൾ അവൾക്കൊരു വല്ലായ്മ.. അവനത് ഇഷ്ടമാവില്ല എന്ന് തന്നെയാണ് ആ വല്ലായ്മക്ക് മുഖ്യ കാരണവും. മിയ പറഞ്ഞത് പോലെ.. അച്ഛൻ പറഞ്ഞേൽപ്പിച്ചത് കൊണ്ട് മാത്രം വന്നവനാണ്.. കാശി കാർ ഹോൺ മുഴക്കി തുടങ്ങിയപ്പോൾ.. വിയലോടെ തന്നെ കാർത്തിക അവനരികിലേക്ക് ചെന്നു. തുടരും. എഴുതും മുന്നേ ഇതൊക്കെ നിങ്ങൾ ഊഹിച്ചു വെക്കുന്നുണ്ടല്ലോ ന്നാ പിന്നെ ഒരു സമാധാനം 😀 പ്രണയിക്കുന്ന ആളിനോപ്പമുള്ള യാത്ര.. അതാണ്‌ യാത്ര 🫣 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif #📔 കഥ #💞 പ്രണയകഥകൾ
198 likes
27 comments 30 shares
Ziya🌼
1K views 5 hours ago
Her First Love 💕 (ഭാഗം - 13) (സയാൻ) ഹാജിർ ജസയുടെ കഴുത്തിൽ കത്തി അമർത്തി നിൽക്കുന്നത് കണ്ടപ്പോൾ എന്റെ കണ്മുന്നിൽ ഇരുട്ട് കയറി. അവളുടെ ആകാശ നീല ഷരാരയിൽ ചോര പടരുമോ എന്ന ഭയം എന്നെ തളർത്തി. പക്ഷേ, തോറ്റു കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. ഹാജിർ: "സയാൻ... നീ വലിയ ഹീറോ ചമയണ്ട. ഇവൾ എന്റെ പെണ്ണാണ്. ഇവളുടെ ഉപ്പ സമ്മതിച്ച നിക്കാഹാണിത്. നീ ഇവിടുന്ന് പോയില്ലെങ്കിൽ ഇവളുടെ ശ്വാസം ഞാൻ ഇപ്പൊ നിർത്തും!" ജസയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. അവൾക്ക് ശബ്ദമില്ലായിരുന്നു. ഞാൻ പതുക്കെ കൈകൾ ഉയർത്തി. ഞാൻ: "ഹാജിർ... കത്തി താഴ്ത്തൂ. നിനക്ക് എന്താ വേണ്ടത്? പണമല്ലേ? എന്റെ ബിസിനസ്സ് തരാം, പണം തരാം. ജസയെ വിട്ടേക്ക്." ഞാൻ സംസാരിച്ച് ഹാജിറിന്റെ ശ്രദ്ധ മാറ്റാൻ ശ്രമിക്കുമ്പോഴാണ് പിന്നിലൂടെ നൈലയും പോലീസും എത്തുന്നത് ഞാൻ കണ്ടത്. ഞാൻ പെട്ടെന്ന് ഒരു കല്ലെടുത്ത് ഹാജിറിന്റെ കയ്യിലേക്ക് എറിഞ്ഞു. കത്തി താഴെ വീണ ആ നിമിഷം ഞാൻ അവന് നേരെ പാഞ്ഞു കയറി. (ജസ) സയാൻ ഹാജിറിനെ നേരിടുമ്പോൾ എന്റെ ഉപ്പ ഒരു വടിയുമായി സയാനെ അടിക്കാൻ വന്നു. പക്ഷേ പോലീസ് അദ്ദേഹത്തെ തടഞ്ഞു. ഹാജിറിനെ സയാൻ ശരിക്കും പെരുമാറി. വർഷങ്ങളായി ഞാൻ അനുഭവിച്ച എല്ലാ വേദനയ്ക്കും സയാൻ നൽകിയ ഓരോ അടിയും ഒരു മരുന്നായിരുന്നു. നൈല ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. ആ ഷരാരയുടെ ഷാൾ കൊണ്ട് അവൾ എന്റെ കണ്ണീർ തുടച്ചു. (സയാൻ) പോലീസ് ഹാജിറിനെയും ജസയുടെ ഉപ്പയെയും വിലങ്ങുവെച്ച് കൊണ്ടുപോയി. പക്ഷേ ഷെറിൻ അവിടെ എവിടെയും ഉണ്ടായിരുന്നില്ല. അവൾ ഈ ചതിക്ക് വഴി ഒരുക്കി എങ്ങോട്ടോ മാറി നിന്നു. ഞാൻ ജസയുടെ അടുത്തേക്ക് ചെന്നു. അവൾ ആകെ തളർന്നിരുന്നു. ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു. ഞാൻ: "സാരമില്ല ജസാ... എല്ലാം കഴിഞ്ഞു. ഇനി ആരും നിന്നെ തൊടില്ല. ആ രാക്ഷസന്റെ ഭരണം ഇന്ന് അവസാനിച്ചു." ജസ എന്റെ ഷർട്ടിൽ മുറുകെ പിടിച്ചു കരഞ്ഞു. ആ കരച്ചിലിൽ അവളുടെ വർഷങ്ങളായുള്ള സങ്കടങ്ങൾ മുഴുവൻ അലിഞ്ഞു പോകുന്നത് പോലെ എനിക്ക് തോന്നി. (ജസ) തിരികെ തറവാട് വീട്ടിൽ എത്തിയപ്പോൾ സയാന്റെ ഉപ്പയും ഉമ്മയും ഞങ്ങളെ കാത്തു നിൽക്കുകയായിരുന്നു. എല്ലാവരുടെയും മുഖത്ത് ആശ്വാസമായിരുന്നു. സയാന്റെ ഉപ്പ: "ഇനി ഒട്ടും വൈകിക്കണ്ട. നിശ്ചയം കഴിഞ്ഞു, ഇനി ഇവൾ നമ്മുടെ വീട്ടിലെ മകളായി തന്നെ ഇവിടെ നിൽക്കട്ടെ. അടുത്ത വെള്ളിയാഴ്ച നമുക്ക് ഇവരുടെ നിക്കാഹ് നടത്താം." ആ രാത്രിയിൽ മുറ്റത്തെ നിലാവിൽ സയാന്റെ കൂടെ ഇരിക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ കൈകളിൽ എന്റെ വിരലുകൾ കോർത്തു. ജസ: "സയാൻ... നന്ദി. എന്നെ ആ നരകത്തിൽ നിന്ന് വീണ്ടും രക്ഷിച്ചതിന്." സയാൻ: "നന്ദിയല്ല ജസേ വേണ്ടത്... എനിക്ക് നിന്റെ ഈ ചിരി മതി. ഇനി നമ്മുടെ ജീവിതം ബാംഗ്ലൂരിലാണ്. അവിടെ ആരും നമ്മളെ ശല്യം ചെയ്യില്ല." സയാൻ എന്റെ നെറ്റിയിൽ ചുംബിച്ചു. പക്ഷേ, പിറ്റേന്ന് രാവിലെ സയാന്റെ ഫോണിലേക്ക് ഒരു വീഡിയോ മെസ്സേജ് വന്നു. അത് ഷെറിൻ അയച്ചതായിരുന്നു. വീഡിയോയിൽ ഷെറിൻ ഒരു ഹോസ്പിറ്റലിൽ നിൽക്കുകയാണ്. അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു: ഷെറിൻ: "ഇക്കാ... നിങ്ങൾ ജസയെ രക്ഷിച്ചു അല്ലേ? പക്ഷേ എനിക്ക് ഇനി ജീവിക്കണ്ട. നിങ്ങൾ അവളെ വിവാഹം കഴിച്ചാൽ ഞാൻ ഈ ലോകത്ത് ഉണ്ടാവില്ല. ഇത് എന്റെ അവസാനത്തെ സന്ദേശമാണ്." (തുടരും...) ✍️whispering words #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #📔 കഥ
23 likes
11 shares