📙 നോവൽ
361K Posts • 2147M views
#📙 നോവൽ - മുറ ചെറുക്കൻ..... 🔻 ഭാഗം..42 ✍️ രചന -Aysha akbar കാറ് വന്നു കാത്ത് നിൽപ്പുണ്ടാവും....... അയാൾക്കൊരു സംശയത്തിനിടം കൊടുക്കേണ്ട.... ഇറങ്ങാം.... അവനത് പറഞ്ഞതും അവൾ പതിയെ തലയൊന്നുയർത്തി..... അവൻ പോകുകയാണെന്ന് ഓർക്കുമ്പോൾ തന്നെ നെഞ്ച് വിങ്ങുന്നുണ്ട്..... പക്ഷെ അവൻ വഴക്ക് പറഞ്ഞാലോ എന്നത് കൊണ്ട് തന്നെ അവൾ പുറമെ ഒരു പുഞ്ചിരി എടുത്തണിയാൻ ശ്രമിച്ചു....... ആ മുഖത്തുള്ള പുഞ്ചിരി ഒരു ആവരണം മാത്രമാണെന്ന് അവനറിയാമായിരുന്നെങ്കിലും കൂടുതൽ താനെന്തെങ്കിലും പറഞ്ഞാൽ അവൾ കരഞ്ഞു പോകുമെന്നും അവന് ബോധ്യമുണ്ടായിരുന്നു...... അത്ര പാവമാണവൾ...... അടുത്ത തവണ കാണും വരേയും ഈ മുഖം ഇങ്ങനെ തിളങ്ങി നിൽക്കണം...... കേട്ടല്ലോ..... അവനതും പറഞ്ഞു അവളുടെ കൈകളിൽ ഒന്ന് കൂടി പിടി മുറുക്കി..... തന്റെ ഹൃദയം ഇപ്പൊ പൊട്ടി പോകുമെന്ന് തോന്നി പ്പോയവൾക്ക്.... ഇനിയും അവിടെയിരുന്നാൽ താൻ കരയുമെന്നുറപ്പാണ്...... അവൾ പതിയെ എഴുന്നേറ്റു....... സോഫയിലിരിക്കുന്നവന് നേരെ പോട്ടെ എന്ന തരത്തിൽ തലയൊന്ന് കുലുക്കി...... അവനും അതേ ഭാവത്തോടെ തല കുലുക്കി.... മുമ്പോട്ട് നടക്കാനെന്ന വണ്ണം തിരിഞ്ഞ അവൾ പെട്ടെന്നാണ് പിറകിലേക്ക് തിരിഞ്ഞു സോഫയിലായിരിക്കുന്ന അവന്റെ കഴുത്തിലൂടെ ചുറ്റി പ്പിടിച്ചത്........ അവളുടെയാ പ്രവർത്തിയിൽ അവനൊരു നിമിഷം ഞെട്ടിയെങ്കിലും ഒരു ദീർഘ നിശ്വാസത്തോടെ അങ്ങനെയിരുന്നു...... അവളുടെ ഉള്ളിലെ വേദന തനിക്ക് നന്നായറിയാം.... അത്‌ തന്റെ കൂടി വേദനയാണല്ലോ..... അവൾ അവനിൽ നിന്ന് അകന്ന് മാറി അവനെയൊന്ന് നോക്കി പുഞ്ചിരിച്ചു കൊണ്ട് വീണ്ടും കണ്ണുകൾ കൊണ്ട് പോകുകയാണെന്ന് ആംഗ്യം കാണിച്ചു നടക്കുമ്പോൾ ആ കണ്ണുകളിൽ വൈഡൂര്യം കണക്കെ തിളങ്ങി നിന്നൊരു നീർ തുള്ളി അവന്റെ മനസ്സിനെ അസ്വസ്ഥമാക്കി....... വേദന നിറച്ചുള്ള ആ പുഞ്ചിരി അവന്റെ ഉള്ളിലങ്ങനെ തങ്ങി നിന്നു.... ഈ ലോകം മുഴുവൻ അവളെ എന്നിൽ നിന്ന് പിടിച്ചു വെച്ചാലും അവളെ താൻ സ്വന്തമാക്കുമെന്നവൻ മനസ്സിലുറപ്പിച്ചിരുന്നന്നേരം......... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 അവനെ പിരിയുന്ന ദുഖമുണ്ടായിരുന്നെങ്കിൽ കൂടി അവനെ കണ്ട സന്തോഷം ഇഷാനിയിൽ പതിവില്ലാത്തൊരു ഊർജ്ജം നൽകിയിരുന്നു..... ശെരിക്കും അവൻ വന്നാൽ താൻ ഫുൾ ചാർജ് ആവുമെന്ന് അവൾക്കറിയാമായിരുന്നു ...... വിട്ടിലെത്തിയിട്ടും ചുണ്ടിൽ വിട്ട് മാറാത്തൊരു ചിരിയുണ്ടായിരുന്നവളുടെ..... കട്ടിലിൽ മലർന്ന് കിടന്നു കൊണ്ടവൾ അവനോടൊപ്പമുള്ള ഓരോ നിമിഷവും ഓർത്തെടുത്തു നാണം കൊണ്ടു..... അവൻ പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ നിറഞ്ഞു നിന്നു...... ഓർത്തോർത്തു ചിരിക്കാൻ പാകത്തിലുള്ള മധുരമുള്ള ഓർമകളുമായി അങ്ങനെ കിടക്കുമ്പോഴാണ് വാതിൽ തുറന്നകത്തേക് ഗായത്രി വന്നത്........ അവൾ പെട്ടെന്ന് എഴുന്നേറ്റു..... ഇഷാനി.....വേഗം ഒരുങ്ങിക്കോ....... ഇന്ന് നമുക്കൊരു പാർട്ടിയുണ്ട്.... പപ്പ വന്നാൽ ഉടനെ ഇറങ്ങണം........ ഗായത്രി അത്‌ പറഞ്ഞതും അത്‌ വരെയുള്ള അവളുടെ പുഞ്ചിരി മങ്ങി പ്പോയി....... ആ.... പിന്നേ.......പുതിയൊരു ഗൗൺ ഞാൻ ഷെൽഫിൽ വെച്ചിട്ടുണ്ട്.... അതിട്ടാൽ മതി.......... തിരിഞ്ഞു നിന്ന് ഗായത്രി അതും കൂടി പറഞ്ഞു നടക്കുമ്പോൾ അവൾക്കാകെ കൂടി ഒരു പ്രയാസം തോന്നി...... ഓരോ പൊങ്ങച്ചക്കാർ ഇടയ്ക്കിടെ തങ്ങളുടെ പൊങ്ങച്ചം കാണിക്കാൻ ഇങ്ങനെ പാർട്ടി വെക്കും..... അതിൽ തങ്ങളാണ് വലുതെന്നു കാണിക്കാൻ ഓരോരുത്തരും മത്സരിക്കും...... ഇവിടെ നിന്ന് തന്നെ കെട്ടിയെഴുന്നള്ളിച്ചു കൊണ്ട് പോകുന്നതും അതിനൊക്കെ വേണ്ടി തന്നെയാണ്..... അവളൊരു നെടു വീർപ്പോടെ കട്ടിലിലേക്ക് തന്നെ കിടന്നു....... വീണ്ടും അവന്റെ ഓർമകളിലേക്ക് തന്നെ ഊളിയിടാൻ അവൾ ശ്രമിച്ചു........ അൽപ നേരം അങ്ങനെ കിടന്ന ശേഷം അവളെഴുന്നേറ്റ് ഫ്രഷായി അലമാര തുറന്നതും അതിൽ വെച്ച കടും ചുവപ്പ് നിറത്തിലുള്ള ഗൗൺ എടുത്തു....... മുടി കെട്ടാൻ നിന്നപ്പോഴേക്കും തന്നെ ഒരുക്കാൻ ബ്യൂട്ടി ഷൻ വന്നിട്ടുണ്ടായിരുന്നു...... ഒരു പ്രതിമയെ പോലെ ഇരുന്ന് കൊടുത്തു.... അപ്പോഴും മനസ്സിലൊരു കുളിര് നിറഞ്ഞു തന്നെ നിൽപ്പുണ്ട്..... വലിയ ടേബിൾ മിററിനു മുമ്പിലിരിക്കുമ്പോൾ ഒരുങ്ങുന്നത് തങ്ങളുടെ കല്യാണത്തിനാണെന്ന് വെറുതെ ഒന്ന് സ്വപ്നം കണ്ട് പോയവൾ...... അതവളിലൊരു പുഞ്ചിരി നിറച്ചു...... ഒരുങ്ങി ക്കഴിഞ് കണ്ണാടിയിൽ നോക്കുമ്പോൾ ആ റെഡ് കളർ തനിക്ക് നന്നായി ചേരുന്നുണ്ടെന്ന് തോന്നാൻ മാത്രം അവൾ സുന്ദരിയായി മാറിയിരുന്നു..... തള്ള വിരലും ചൂണ്ടും വിരലും കൂട്ടി പ്പിടിച്ചു തന്റെ പിറകിൽ നിന്നവൻ സൂപ്പറെന്ന് പറയുന്നത് അവളുടെ മനസ്സ് വെറുതെ വരച്ചെടുത്തു..... അതവളിലാകെ യൊരു നാണം നിറച്ചിരുന്നു.... അന്ന് ഐസക് അങ്കിളിന്റെ ഹോസ്പിറ്റലിൽ നിന്ന് വന്ന ശേഷം പിന്നേ ഇപ്പോഴാണ് എല്ലാവരും കൂടി ഒരു യാത്ര...... സത്യം പറഞ്ഞാൽ അത്‌ നന്നേ മടുപ്പുണ്ടാക്കുന്ന ഒന്നാണ്....... അവൾ പിറക് വശത്തെ ഡോർ തുറന്ന് അകത്തേക്ക് കയറി..... നേരം ഇരുട്ടി തുടങ്ങിയിട്ടുണ്ട്....... വലിയ ആ ഹോസ്പിറ്റലിന്റെ മുറ്റത്തുള്ള മരത്തിലേക്ക് വെള്ള കൊക്കുകൾ കൂട്ടമായി പറന്നു കയറുന്നത് അവളൊന്നു നോക്കി........ അവരവിടെ എത്തിയപ്പോഴേക്കും എൽ ഈ ഡി ബുൾബുകൾ അവിടമാകെ പ്രകാശത്താൽ നിറച്ചിരുന്നു...... പല തരത്തിലുള്ള ആളുകൾക്കിടയിൽ അവളോന്ന് ചൂളിയിരുന്നു.... എന്നാൽ കടും ചുവപ്പ് നിറത്തിലുള്ള ഗൗണിട്ട അവളെന്ന സുന്ദരിയിൽ എല്ലാവരുടെയും മിഴികളൊരു നിമിഷം തറഞ്ഞു നിന്നിരുന്നു..... മുമ്പ് കാണുന്നവർ പോലും അവളെ ആദ്യമായി കാണും പോലെ നോക്കുമ്പോൾ അവൾക്ക് വല്ലാത്തൊരു മടുപ്പ് തോന്നി..... അതൊരു നിമിഷം ഗായത്രി യേയും രവി യെയും ഒരു പോലെ അഹങ്കാരത്തിലാക്കിയിരുന്നു.... അവൾ തങ്ങളുടെ മകളാണെന്നുള്ള അഹങ്കാരം..... എന്നാൽ ഇഷാനിയുടെ കണ്ണുകൾ തന്നെ ഉറ്റ് നോക്കുന്നവരെയൊന്നും കണ്ടിരുന്നില്ല..... അവളുടെ മനസ്സ് മുഴുവൻ മറ്റേതോ ലോകത്തായിരുന്നു..... പൊങ്ങച്ചം പറയുന്ന തിരക്കിലേക്ക് ഗായത്രി നീങ്ങിയപ്പോൾ ഇഷാനി അവിടെയൊരു ടേബിളിൽ ഇരിപ്പുറപ്പിച്ചു..... അവൾക്ക് പൊതുവെ എവിടെ ചെന്നാലും കൂട്ടുകാരൊന്നും ഉണ്ടാവാറില്ല.... അവൾ നിറഞ്ഞു വന്ന വിരസതയോടെ അവിടെയങ്ങനെ യിരിക്കുമ്പോൾ ആ നിമിഷത്തിൽ നിന്നവൾ പറന്നു പോകാൻ ശ്രമിച്ചു..... ദൂരെ...അവനിലേക്ക്..... അവന്റെ കൂടെയുള്ള നിമിഷങ്ങളിലേക്ക്... അവളുടെ ചുണ്ടിലൊരിളം പുഞ്ചിരി പറ്റി പ്പിടിച്ചു നിന്നിരുന്നു........ ആരോ തന്നെ ഉറ്റ് നോക്കി നിൽക്കുന്നതറിഞ്ഞെന്ന വണ്ണം മിഴികൾ വെറുതെ ഒരു വശത്തേക്ക് ചലിച്ചപ്പോഴാണ് കണ്ണുകളിൽ അവൻ പതിഞ്ഞത്....... മനസ്സ് അവനെ മാത്രം ഓർത്തത് കൊണ്ട് തോന്നുന്നതാകുമെന്ന് ഒരു നിമിഷം അവളോർതെങ്കിലും അവന്റെ കൃഷ്ണ മണികളിൽ തട്ടി എൽ ഈ ഡി ബൾബിന്റെ പ്രകാശം പ്രതി ഫലിക്കുന്നത് പോലെ..... അവളൊന്നും കൂടി നോക്കി അവൻ തന്നെയാണോ എന്നുറപ്പ് വരുത്തി...... സ്വപ്നത്തിലാണോ യാഥാർഥ്യത്തിലാണോ അവളെന്നറിയാതെ അവൾ കുഴപ്പത്തിലായി...... കണ്ണുകളിൽ വല്ലാത്തൊരു ഭാവം നിറച്ചു നിൽക്കുന്നവൻ കയ്യിൽ പിടിച്ച ജ്യൂസ് ഗ്ലാസ്സ് തനിക് നേരെ നീട്ടി വേണോ എന്ന അർത്ഥത്തിലൊന്ന് തല കുലുക്കുമ്പോൾ അവൾക്കത്ഭുതം തോന്നി...... കണ്ണുകളെ അവൾക്ക് സ്വയം വിശ്വസിക്കാൻ കഴിഞ്ഞില്ല.... അവനിവിടെ എങ്ങനെ എന്ന ചോദ്ധ്യത്തോടൊപ്പം നിറഞ്ഞു നിന്നൊരു ആനന്ദം അവളുടെ കണ്ണുകളിൽ തിളങ്ങി നിന്നു.... അടുത്ത് നിൽക്കുന്ന നവീനേ കൂടെ കണ്ടതോടെ അതവൻ തന്നെയാണെന്ന് മനസ്സുറപ്പിച്ചതും അവളുടെ ശ്വാസം വിലങ്ങുന്നത് പോലെ തോന്നിയിരുന്നവൾക്ക്...... (തുടരും) Aysha Akbar #📔 കഥ
366 likes
50 comments 55 shares
Sridev
64K views
ജീവിതം നമ്മെ അദ്ഭുതപെടുത്തുന്നത് ചില മനുഷ്യരുടെ കടന്നു വരവിലൂടെയാണ്. #❤ സ്നേഹം മാത്രം 🤗 #❤️ പ്രണയം സ്റ്റാറ്റസുകൾ .. #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #📙 നോവൽ #✍️ വട്ടെഴുത്തുകൾ
1175 likes
335 shares
#📙 നോവൽ - പ്രളയം. 🔻 പാർട്ട് _9 ✍️ രചന -Aniprasad താൻ മുൻപിൽ നിന്ന് മാറിയാൽ അയാൾ വീട്ടിനുള്ളിലേക്ക് കയറുമെന്ന് തന്നെ ഗൗരിയ്ക്ക് തോന്നി. വടക്കേ മാനത്ത്‌ തെളിഞ്ഞ മിന്നലിന്റെ വെളിച്ചത്തിൽ അയാളുടെ മുടിയിൽ നിന്നും വെള്ളം ഇറ്റ് വീഴുന്ന കാഴ്ച അവൾ കണ്ടു. ആകെ നനഞ്ഞു കുതിർന്ന് നിൽക്കുന്ന ആ രൂപത്തിൽ നിന്നും മഴവെള്ളം ഒലിച്ചു നിലത്തേയ്ക്ക് വീണുകൊണ്ടിരുന്നു. ഗൗരി തന്റെ കയ്യിലിരുന്ന ടോർച്ച് അയാളുടെ മുഖത്തേയ്ക്കടിച്ചു. വെളിച്ചം മുഖത്ത് വീണതോടെ അയാൾ ഇടതുകൈത്തണ്ട ഉയർത്തി കണ്ണുകൾക്ക് മറയായി വച്ചു. ഗൗരി അയാളുടെ മുഖം കണ്ട് നടുങ്ങിപ്പോയി. ആറ്റു വെള്ളത്തിൽ ഒഴുകി വന്നപ്പോൾ തങ്ങൾ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ച, എസ്തപ്പാൻ എന്ന് സ്വയം പേര് പറഞ്ഞ ശേഷം എണീറ്റ് നടന്ന് അപ്രത്യക്ഷമായ ആൾ... ഇയാളെങ്ങിനെ ഇവിടെ... ഇന്ന്‌ പകൽ പോലീസുകാരും നാട്ടുകാരും മുഴുവൻ തിരഞ്ഞിട്ടും എവിടെയോ മറഞ്ഞിരുന്നതാണോ ഈ മനുഷ്യൻ... "നിങ്ങളാരാ.. നിങ്ങളെന്തിനാ ഇവിടേയ്ക്ക് വന്നത്.. ഇറങ്ങി പോ പുറത്ത്..." ഗൗരി പുറത്തേയ്ക്ക് വിരൽ ചൂണ്ടി ചീറി. അവൾ വാതിലടയ്ക്കാൻ നോക്കിയെങ്കിലും ബൂട്ടിട്ട ഒരു കാൽ അയാൾ വാതിൽ പടിയുടെ അകത്തേയ്ക്ക് വച്ചു കഴിഞ്ഞിരുന്നു. "ഞാൻ പൊക്കോളാം..." അയാൾ പറഞ്ഞു. "പോകാനാ പറഞ്ഞത്.." അയാൾക്ക് എന്ത് പറയാനുണ്ടെങ്കിലും അതൊന്നും തനിയ്ക്ക് കേൾക്കേണ്ട എന്ന അർത്ഥത്തിൽ ഗൗരി പറഞ്ഞു. "ഒരു തീപ്പെട്ടി വേണം.." അയാൾ വായ തുറന്നപ്പോൾ മിന്നലിന്റെ വെളിച്ചത്തിൽ അയാളുടെ തിളങ്ങുന്ന ഉളിപ്പല്ലുകൾ അവൾ കണ്ടു. മുമ്പിൽ ഒരു പ്രേതം നിൽക്കുന്നത് പോലെ ഭയത്തിന്റെ ഒരു തണുപ്പ് അരിച്ചു അവളുടെ നെറുകയിലേക്ക് കയറി വന്നു. "ഇവിടെ തീപ്പെട്ടിയില്ല. ഈ രാത്രിയിലാണോടോ തീപ്പെട്ടി അന്വേഷിച്ചിറങ്ങുന്നത്. പൊക്കോ വേഗം. അല്ലെങ്കിൽ ഞാൻ അച്ഛനെ വിളിയ്ക്കും.." മനസ്സിൽ ഒരു ഭയം തോന്നിയെങ്കിലും അതവൾ പുറമെ കാട്ടിയില്ല. "ഇതൊരു കടയല്ലേ.. ഒരു തീപ്പെട്ടി തന്നാൽ ഞാനങ്ങ് പൊക്കോളാം.." അവൾക്ക് മുൻപിൽ നിന്ന് മാറാൻ അയാൾ തയ്യാറായിരുന്നില്ല. "ഇത് കടയല്ല വീടാ.. യാതൊരു മര്യാദയുമില്ലാതെ രാത്രി വന്ന് വീട്ടുവാതിലിൽ തട്ടി വിളിച്ചു ആൾക്കാരേ ഉണർത്തിയിട്ട് തീപ്പെട്ടി ചോദിയ്ക്കുന്നോ. ഒരു മര്യാദയില്ലിയോടോ തനിയ്ക്ക്.." "ഇല്ല.." കാറ്റ് ചൂളം വിളിയ്ക്കും പോലെ ആ വാക്കുകൾ വന്ന് അവളുടെ മുഖത്ത് തട്ടി. "ഇതിനപ്പുറമുള്ള മര്യാദയൊന്നും എസ്തപ്പാന് അറിയില്ല. ഇതൊരു കടയാണെങ്കിൽ ഇവിടെ തീപ്പെട്ടി കാണും.. ഞാനത് വാങ്ങിച്ചും കൊണ്ടേ പോകൂ. നീയത് എനിയ്ക്ക് തരികയും ചെയ്യും.." "ഇവിടെ തീപ്പെട്ടിയില്ലെന്ന് ഞാൻ പറഞ്ഞാൽ ഇല്ലെന്ന് തന്നെയാ അതിന്റെ അർത്ഥം. നീ എന്റെ വീട്ടിൽ നിന്ന് തീപ്പെട്ടി കൊണ്ട് പോകുവോ. എന്നാൽ എനിയ്ക്കതൊന്നു കാണണമല്ലോ. ഇറങ്ങെടാ എന്റെ വീട്ടിൽ നിന്ന്." ഗൗരിയുടെ ഒച്ചയുയർന്നതോടെ വരാന്തയിൽ കരിമ്പടം കൊണ്ട് തലയിലൂടെ മൂടിക്കിടന്ന മണിയൻ പുതപ്പ് അൽപ്പം താഴേയ്ക്ക് മാറ്റി വാതിൽക്കലേക്ക് നോക്കി. വാതിൽക്കൽ വെളിച്ചവും, ആരോ ഒരാൾ നിൽക്കുന്നതിന്റെ നിഴലുo കണ്ടതോടെ അവൻ അവിടെ കിടന്നു കൊണ്ട് തന്നെ "ആരാ ചേച്ചീ "എന്ന് തിരക്കി. "നിങ്ങളോടെന്റെ വീട്ടിൽ നിന്നിറങ്ങിപ്പോകാനാ പറഞ്ഞത്... വീടിനകത്തേയ്ക്ക് കയറിയാൽ കൊടുവാളെടുക്കും ഞാൻ.." ഗൗരി പറയുന്നത് കേട്ടതോടെ കരിമ്പടം വലിച്ചുമാറ്റി മണിയൻ ചാടി എണീറ്റു. "കൊടുവാളോ, വടി വാളോ എന്താണ് വച്ചാൽ എടുത്തോ നീ.." എസ്തപ്പാൻ അകത്തേയ്ക്ക് കാൽ വച്ചതും ഗൗരി ഒരടി പിന്നിലേക്ക് മാറി. അവൻ ശരീരം നനയാതിരിയ്ക്കാനായി ഒരു റെയിൻ കോട്ട് ധരിച്ചിട്ടുണ്ടായിരുന്നു. അവ്യക്ത ചിത്രങ്ങൾ പോലെ അതിലെമ്പാടും മഴത്തുള്ളികൾ പതിഞ്ഞിട്ടുണ്ട്. മണിയൻ ഓടി വന്ന് എസ്തപ്പാന്റെ മഴക്കോട്ടിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു. "പുറത്തിറങ്ങെടാ തെണ്ടീ.." എസ്തപ്പാൻ തിരിഞ്ഞു നിന്ന് കൈ വീശി അവന്റെ മുഖത്തടിച്ചു. മുഖത്തടിയേറ്റ ആ ചെറുക്കൻ "അമ്മേ"എന്ന് അലറിക്കരഞ്ഞുകൊണ്ട് പുറത്തേയ്ക്ക് തെറിച്ചു വീണു.@ "അച്ഛാ.." അവിടെ നിന്നുകൊണ്ട് മുഖം തിരിച്ച് അകത്തേയ്ക്ക് നോക്കി ഗൗരി വിളിച്ചു. ഗൗരിയുടെ രണ്ടാമത്തെ വിളിയ്ക്ക് ഗോപിയാശാൻ എണീറ്റ് അവരുടെ അടുത്തേയ്ക്ക് വന്നു മുറിയ്ക്കുള്ളിലേക്ക് ഒരു അവ്യക്ത രൂപം കയറി വരുന്നത് കണ്ടതോടെ ഗോപിയാശാൻ പെട്ടന്ന് മേശപ്പുറത്ത്‌ വച്ചിരുന്ന എമർജൻസി ലൈറ്റ് ഓൺ ചെയ്തു. "മോളേ ഗൗരീ.." മുറിയ്ക്കുള്ളിൽ ഗൗരിയേ കാണാഞ്ഞ് അയാൾ ഭീതിയോടെ വിളിച്ചു. "അച്ഛാ.. ആരെയെങ്കിലും വിളിയ്ക്ക് അച്ഛാ.. ഇയാള് മണിയനെ തല്ലി..." അവൾ നിലത്തേയ്ക്ക് വീണുപോയ മണിയനെ പിടിച്ചുയർത്തിക്കൊണ്ട് പറഞ്ഞു. "നീ.. നീ..." എസ്തപ്പാന്റെ മുഖത്തേയ്ക്ക് വിരൽ ചൂണ്ടിയ ഗോപിയാശാന്റെ കണ്ണുകൾ മിഴിഞ്ഞു.. "നീ പോയില്ലേ.. നീ ഇവിടം വിട്ട് പോയില്ലേ.." ഗോപിയാശാൻ പറയുന്നത് കേട്ട് എസ്തപ്പാൻ ചിരിച്ചു. തന്റെ മുൻപിൽ നിന്നൊരു പിശാച് പല്ലിളിയ്ക്കും പോലെയാണ് അയാൾക്ക് തോന്നിയത്. "പോകാനോ.. എവിടേയ്ക്ക് പോകാനാ ഗോപിയാശാനേ ഞാൻ.. ഞാൻ വന്നത് ഇവിടേയ്ക്കാ.. എനിയ്ക്കിവിടെ കുറെ നാൾ ജീവിയ്ക്കണം. നിങ്ങൾക്കൊപ്പം.. നിങ്ങളുടെ കൂടെ ജീവിയ്ക്കാൻ വന്ന ഞാൻ എവിടേയ്ക്കും മടങ്ങി പോകില്ല.." അയാൾമദ്യപിച്ചിട്ടാണ് വന്നിരിയ്ക്കുന്നതെന്ന് ഗോപിയാശാന് തോന്നി. എസ്തപ്പാൻ മേശപ്പുറത്തിരുന്ന തീപ്പെട്ടിയ്ക്ക് നേരെ കൈ നീട്ടവേ അയാളുടെ പുറത്ത് കവിളൻ മടല് കൊണ്ടുള്ള അടിവീണു. "പട്ടി, നായിന്റെ മോനേ.. നീയെന്റെ മുഖത്തടിച്ചോടാ തെണ്ടീ.." മണിയൻ തന്റെ കയ്യിലിരുന്ന ഉണങ്ങിയ മടൽ വീണ്ടും എസ്തപ്പാന്റെ തലയ്ക്ക് നേരെ വീശാൻ തുടങ്ങിയതും മിന്നൽ പോലെ തിരിഞ്ഞ് അയാൾ അവന്റെ കയ്യിൽ പിടിച്ചു. "വിടെടാ.. വിടെടാ എന്റെ കയ്യിൽ നിന്ന്." മണിയൻ അവന്റെ കരുത്താർന്ന കൈകൊണ്ടുള്ള തന്റെ കയ്യിലെ പിടിവിടുവിയ്ക്കാൻ മറു കൈയാൽ ശ്രമിച്ചെങ്കിലും അവനതിനു സാധിച്ചില്ല. എസ്തപ്പാന്റെ കയ്യിൽ മണിയൻ മാന്താനും, കടിയ്ക്കാനും നോക്കിയപ്പോൾ അയാൾ അവന്റെ കയ്യിലെ പിടി വിട്ടിട്ട് കഴുത്തിന് പിടിച്ചു. "അയ്യോ.. ആ കുഞ്ഞിനെ ഒന്നും ചെയ്യല്ലേടാ മഹാപാപീ.." ഗോപിയാശാൻ വന്ന് മണിയന്റെ കഴുത്തിലെ, എസ്തപ്പാന്റെ പിടി വിടുവിയ്ക്കാൻ നോക്കിയപ്പോൾ അയാൾ ഗോപിയാശാനേ പിന്നിലേക്ക് തള്ളി. ഗോപിയാശാൻ ചെന്ന് ഭിത്തിയിൽ തട്ടി നിലത്തേയ്ക്ക് വീണു. എസ്തപ്പാൻ,മണിയന്റെ കഴുത്തിലെ പിടി വിട്ട ശേഷം മേശപ്പുറത്തിരുന്ന തീപ്പെട്ടി എടുത്ത്‌ ചുണ്ടിൽ വച്ച ബീഡി കത്തിച്ചു. മണിയൻ നിലത്തേയ്ക്കിരുന്നു ചുമയ്ക്കാൻ തുടങ്ങിയിരുന്നു. എസ്തപ്പാൻ അവിടെ നിന്നുകൊണ്ട് മണിയനെ നോക്കി. "എസ്തപ്പാന്റെ മുൻപിലല്ല പിന്നിൽ പോലും വന്ന് നിന്ന് പോകരുത്.. ജീവിതത്തിൽ ഒരിയ്ക്കൽ പോലും... ഇനി വന്നാൽ നിന്റെ ജീവൻ പോലും ഞാൻ തിരിച്ച് തരില്ല.." നിലത്തേയ്ക്ക് മുട്ട് കുത്തിയിരുന്ന മണിയനെ അവൻ പിന്നിലേക്ക് ചവിട്ടി ഇട്ടു. അതിന് ശേഷം അവൻ ഗോപിയാശാനേ നോക്കി. അയാൾ ഭയന്നു വിറച്ച് നിലത്ത്‌ തന്നെ ഇരിയ്ക്കയായിരുന്നു. രണ്ട് തവണ ബീഡി പ്പുക ഊതി വിട്ട ശേഷം എസ്തപ്പാൻ കയ്യിലിരുന്നതീപ്പെട്ടി മേശപ്പുറത്തേയ്ക്ക് തന്നെ തിരികെ വച്ചു. അവൻ കൈ പിൻ വലിയ്ക്കും മുൻപ് മിന്നൽ പോലൊരു വെളിച്ചം തന്റെ കൈപ്പത്തിയ്ക്ക് നേർക്ക് ചീറി വരുന്നത് കണ്ടു. അവൻ കൈപിൻ വലിച്ചില്ലായിരുന്നെങ്കിൽ ഗൗരിയുടെ വെട്ടേറ്റ് അവന്റെ കൈ രണ്ട് കഷണങ്ങൾ ആയിപ്പോകുമായിരുന്നു. മേശപ്പുറത്ത്‌ കുടുങ്ങിയ കൊടുവാൾ വലിച്ചൂരി ഗൗരി അവന്റെ വലതു കയ്യുടെ നേർക്ക് വീണ്ടും വീശിയെങ്കിലും എസ്തപ്പാൻ പെട്ടന്ന് പിന്നിലേക്ക് മാറി ക്കളഞ്ഞു. "തെണ്ടീ.. എന്റെ വീട്ടിനുള്ളിൽ കാൽ കുത്താൻ നിനക്ക് എങ്ങിനെ ധൈര്യം വന്നെടാ നാറീ.." വരാന്തയിലേക്ക് ചാടിയ എസ്തപ്പാന്റെ നെഞ്ചിന് നേർക്ക് വീണ്ടും അവൾ കൊടുവാൾ വീശിയെങ്കിലും അതിൽ നിന്നെല്ലാം അയാൾ അതി വിദഗ്ദമായി ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. എമർജൻസി യുടെ വെളിച്ചം വീഴുന്ന വാതിലിന്റെ നേർ രേഖയിൽ നിന്ന് അവൻ ഇരുട്ടിലേക്ക് മാറി നിന്നത് തന്നെ ആക്രമിയ്ക്കാനാണെന്ന് മനസിലായപ്പോൾ ഗൗരി തുരു തുരാ കൊടുവാൾ വീശിക്കൊണ്ട് പതിയെ പിന്നിലേക്ക് മാറി എമർജൻസി എടുത്തു വെളിയിലേക്ക് കൊണ്ട് വന്നു. അവൻ തന്നെ ആക്രമിയ്ക്കാൻ മുതിർന്നാൽ എമെർജെൻസിലാമ്പ് നിലത്തിട്ട ശേഷം അവനെ വെട്ടി കീറുക തന്നെ ചെയ്യും എന്ന് ഉറപ്പിച്ചാണ് ഗൗരിയുടെ നിൽപ്പ്. വരാന്തയിൽ എസ്തപ്പാനെ കാണാഞ്ഞിട്ട് അവൾ എമെർജെൻസി ലാമ്പ് മുന്നിലേക്ക് നീട്ടി പ്പിടിച്ചു. പുറത്തെ ചാറ്റൽ മഴയിൽ ശത്രു നിൽക്കുന്നത് അവൾ കണ്ടു. "നീ.. ആണായി പിറന്നവനാണെങ്കിൽ ഈ വരാന്തയിലേക്ക് ഒറ്റ തവണ കൂടി കാൽ കുത്ത്‌.. ഒരു തവണ കൂടി." പല്ലുകൾ ഞെരിച്ചു കൊണ്ട് അവൾ അവനെ നോക്കി വെല്ലുവിളിച്ചു. "നിന്റെയീ വെല്ലുവിളി ഞാനേറ്റെടുക്കുവാ.. ഞാൻ ആണായി പിറന്നവനാണെന്ന് നിന്റെ മുമ്പിൽ തെളിയിച്ചിട്ടേഎസ്തപ്പാൻ ഈ നാട് വിട്ടു പോകൂ.. അന്ന് നിന്റെ രക്ഷയ്ക്ക് നിന്റെ കയ്യിൽ വെട്ടു കത്തി പോയിട്ട് ഒരു വാഴ നാരു പോലും ഉണ്ടാകാൻ പോണില്ല. ചെവിയിൽ നുള്ളിയ്ക്കോടീ നീ.. നിന്റെയീ ഉശിരും വീറും എല്ലാം കെട്ടടങ്ങി ഒരു സാധാരണ പെണ്ണായി നീ വന്ന് എനിയ്ക്ക് കിടക്ക വിരിയ്ക്കുന്ന ഒരു ദിവസം വരും.. വരുവല്ല, എസ്തപ്പാൻ വരുത്തും..." "ഭ്ഫ..." അവൾ ഒറ്റ ആട്ട് ആട്ടിയ ശേഷം തന്റെ കയ്യിലിരുന്ന കൊടുവാൾ അവന് നേർക്ക് നീട്ടി പിടിച്ചു. "നിന്നെഞാൻ വിടില്ലെടാ. ഗൗരിയുടെ ഒരു തലമുടി നാരി ഴയിലെങ്കിലുംതൊട്ടിട്ട് ഈ കല്ലാറിന്റെ മറുകര കാണാമെന്നുള്ളത് നിന്റെ വെറും വ്യാമോഹം മാത്രമാ... അതിനെങ്ങാനും നീ മുതിർന്നാൽ ഈ ആയുധത്തിൽ നിന്റെ ചോര കൊണ്ട് ഞാൻ അഭിഷേകം നടത്തും.." "കാണാമെടീ നമുക്ക്..." അവൻ വെല്ലുവിളിയ്ക്കും പോലെ പറഞ്ഞ ശേഷം അവൾക്ക് മുന്നിലേക്ക് കാറി തുപ്പിയിട്ട് ഇരുട്ടിലേക്ക് നടന്നു മറഞ്ഞു. ചെറിയൊരു മിന്നൽ വെളിച്ചത്തിൽ അവൻ ചെമ്പൻ മലയുടെ നേർക്ക് നടന്നു പോകുന്ന കാഴ്ച അവൾക്ക് കാണാമായിരുന്നു. ഗൗരി തിരികെ മണിയന്റെ അടുത്തേയ്ക്ക് ചെന്നു. അവന് ശരിയ്ക്ക് ശ്വാസം എടുക്കാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. "ഡാ.. നിനക്ക് വല്ലതും പറ്റിയോ മോനേ.." എമർജൻസി ലാമ്പ് നിലത്തേയ്ക്ക് വച്ചിട്ട് ഗൗരി അവന്റെ പുറം തടവി കൊടുത്തു. "വിടില്ല കള്ള നായേ ഞാൻ.. ചത്താലും വിടില്ല.." അവൻ കിതപ്പിനിടയിൽ പിറു പിറുത്തു. "നീ ഇനി അവന്റെ മുമ്പിലെങ്ങും ചെന്ന് നിൽക്കല്ലേടാ.. അവൻ പറഞ്ഞത് കേട്ടില്ലേ അവൻ ഇവിടെ തന്നെ കാണുമെന്ന്.." "എന്നുകരുതി അവനെ പേടിച്ച് നമ്മളെല്ലാം ഈ നാട് വിട്ട് പോകണമെന്നാണോ ചേച്ചീ... അവനല്ലേ പോകേണ്ടത് ഇവിടെ നിന്നും.." അവന്റെ ചോദ്യമാണ് ശരിയെന്നറിയാവുന്നതിനാൽ ഗൗരി അതിന് മറുപടി പറഞ്ഞില്ല. "എന്താ മോളേ അവൻ ആ പറഞ്ഞിട്ട് പോയതിന്റെ അർത്ഥം.. അവന് നിന്നോടെന്തോ പകയുള്ളത് പോലെ തോന്നുന്നല്ലോ.. നിനക്കവനെ അറിയോ മോളേ.." ഗോപിയാശാൻ അവളുടെ അടുത്തേയ്ക്ക് വന്ന് ചോദിച്ചു. അയാൾ നരച്ച രോമങ്ങൾ ചിതറി കിടന്ന തന്റെ നെഞ്ച് തടവുന്നുണ്ടായിരുന്നു. "അച്ഛനറിയോ അയാളെ.. അച്ഛനറിയുമെങ്കിൽ എനിയ്ക്കും അറിയും..." "ഞാൻ ആദ്യമായി കാണുവാ ആ കാലനെ..." "ഞാനും.. അയാൾക്കെന്നോട് വിരോധം തോന്നാൻ എന്താണ് കാരണം എന്ന് എനിയ്ക്ക് അറിയില്ല അച്ഛാ.." ഗൗരി ശാന്തമായി പറഞ്ഞു. "എന്തിനാണോ ഈ മാരണം വന്ന് ഈ കരയിൽ തന്നെ അടിഞ്ഞത്.. ഉള്ള മനഃസമാധാനം കൂടി പോയല്ലോ ദൈവമേ.." "അച്ഛൻ വിഷമിയ്ക്കാതിരിയ്ക്ക്. അവന്റെ ഓലപ്പാമ്പ് കണ്ട് പേടിയ്ക്കുന്നവരാണോ അച്ഛാ നമ്മൾ.. അവന്റെ ഭീഷണി കേട്ട് പേടിച്ചിരുന്നാൽ നമ്മൾക്ക് ജീവിയ്ക്കാൻ പറ്റുവോ.." "എന്നാലും രണ്ടും കെട്ടു നടക്കുന്നവനല്ലേമോളേ അവൻ..രാത്രിയുടെ മറവിൽ സർവ്വ തോന്നിവാസത്തിനും നടക്കുന്നവൻ. അതുപോലാണോ നമ്മൾ.. രാത്രിയിൽ പതുങ്ങി വന്ന് ഒരു തീപ്പെട്ടി കമ്പുരച്ചു കടയ്ക്കുള്ളിലേക്ക് ഇട്ടാൽ തീർന്നില്ലേ എല്ലാം.. പിന്നെന്തു ജീവിതമാ നമ്മൾക്കുള്ളത്." അച്ഛൻ പറയുന്നത് സംശയമല്ല സത്യങ്ങൾ ആയേക്കാവുന്ന സംഗതികളാണെന്ന് തോന്നിയപ്പോൾ ഗൗരി എണീറ്റ് ചെന്ന് ഫോണെടുത്ത്‌ റോബിനെ വിളിച്ചു. "ചേച്ചി എന്നിട്ടിപ്പോഴാണോ വിളിയ്ക്കുന്നത്." റോബിൻ കിടക്കയിൽ നിന്ന് ചാടി എണീറ്റു. അവൻ കോൾ കട്ട് ചെയ്ത ശേഷം തന്റെ സുഹൃത്തുക്കളെ വിളിച്ചു. നൊടി നേരം കൊണ്ട് വീടിന് വെളിയിൽ വന്നു റോബിൻ തന്റെ ആക്ടിവ സ്റ്റാർട്ട്‌ ചെയ്തു. പന്ത്രണ്ട് മണിയായിട്ടും റോബിൻ ഫോൺ ചെയ്തു വിളിച്ച വീടുകളിലെല്ലാം വെളിച്ചം തെളിഞ്ഞു തുടങ്ങിയിരുന്നു. (തുടരും) #📔 കഥ
127 likes
9 comments 25 shares