📙 നോവൽ
361K Posts • 2147M views
📚 വായന മുറി ✔
5K views 21 hours ago
നവമി ഭാഗം -06 കിഷോർ ഉറങ്ങിയെന്ന് മനസ്സിലാക്കിയതും നവമി കട്ടിലിൽ നിന്നെഴുന്നേറ്റു. അവൾ മഹാദേവന്റെ മുറി ലക്ഷ്യമാക്കിനടന്നു. മുറിയുടെ വാതിൽ പാതിചാരിയിട്ടേയുള്ളൂ... അവൾ പതിയെ അകത്തേക്ക് നോക്കി. ഭവാനി കട്ടിലിൽ ചെരിഞ്ഞു കിടന്നുറങ്ങുന്നുണ്ട്. മഹാദേവനെ കാണുന്നില്ല. എവിടെ പോയി ഈ സമയത്ത്? അവൾ സംശയത്തോടെ ചുറ്റിലും നോക്കി. പെട്ടെന്നാ കാഴ്ചകണ്ടവൾ ഞെട്ടി, ഇരുട്ടിൽ തന്നെ തുറിച്ചു നോക്കി നിൽക്കുകയാണ് മഹാദേവൻ. പൊടുന്നനെ ധൈര്യം വീണ്ടെടുത്ത് അവൾ അയാളുടെ അരികിലേക്ക് ചെന്നു. എന്താ മോളെ ഉറക്കമൊന്നും ഇല്ലേ? അയാൾ ചോദിച്ചു. എനിക്ക് ഉറങ്ങാൻ കഴിയില്ലല്ലോ. അയാൾ പതിയെ ചിരിച്ചു. ചിരിക്കരുത് നിങ്ങൾ. പറ എന്തിനാ എന്നെ കൊല്ലാൻ നോക്കുന്നത്? നവമി ചോദിച്ചു. എന്തൊക്കെയാ മോളെ നീയീപ്പറയുന്നത്? എന്റെ മകന്റെ ഭാര്യയെ ഞാൻ കൊല്ലാൻ നോക്കുന്നെന്നോ.. ഇനി ഒന്നും മറയ്ക്കണ്ട. എനിക്കെല്ലാം അറിയാം. എന്തറിയാമെന്ന്?? നിങ്ങൾ സഹോദരിയെ കൊന്നവൻ അല്ലേ... കുട്ടി എന്തൊക്കെയാ ഈ പറയുന്നത്. എനിക്ക് സഹോദരിമാരില്ല. അച്ഛന്റെ സഹോദരന്റെ മകൾ, സഹോദരി തന്നെയല്ലേ ? നവമി ചോദിച്ചു. അയാൾ ഒന്ന് പതറി.. ഇല്ല അങ്ങനെയൊരു സഹോദരി എനിക്കില്ല. അയാൾ പെട്ടന്ന് പറഞ്ഞു. ഉണ്ട്.. നവമി എന്നല്ലായിരുന്നോ അവരുടെ പേര്? അയാൾ ഞെട്ടലോടെ അവളെ നോക്കി. നിങ്ങളുടെ അച്ഛന്റെ ചേട്ടന് ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അത് തെളിയിക്കാൻ ആ അച്ഛനോ ഭാര്യയോ, ആ മകളോ ഇന്ന് ജീവിച്ചിരിപ്പില്ലല്ലോ.എല്ലാവരെയും നിങ്ങൾ ഇല്ലാതാക്കിയില്ലേ... നീ എന്തൊക്കെയാ ഈ വിളിച്ചു പറയുന്നത്?? എന്നോട് ഒന്നും മറയ്ക്കണ്ട. സ്വത്തിന് വേണ്ടിയല്ല നിങ്ങൾ ആ ക്രൂരത ചെയ്‌ത ത് എന്നെനിക്കറിയാം. കാരണം ഈ തറവാടും സ്വത്തുക്കളും ഒക്കെ പണ്ടേ നിങ്ങൾ കൈക്കലാക്കിയിരുന്നല്ലോ. പിന്നെന്തിനു വേണ്ടിയാ നിങ്ങളാ കടുംകൈ ചെയ്തത്?? ആഹാ... മോൾ എല്ലാം മനസ്സിലാക്കിയല്ലോ, അയാൾ അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു. അയാളുടെ ശ്വാസം അവളുടെ കവിളിൽ തട്ടി, എന്നാൽ ഇത് കൂടെ അറിഞ്ഞോ, അവളെ ഇല്ലാതാക്കിയത് പോലെ നിന്നെയും ഞാൻ ഇല്ലാതാക്കും...അയാളുടെ ശബ്ദം തന്റെ കാതിൽ തുളച്ചു കയറുന്നതു പോലെ തോന്നി അവൾക്ക്... അതിനിനി ഒരുപാട് ദിവസങ്ങൾ വേണ്ട. നിന്റെ സമയം എണ്ണപ്പെട്ടു കഴിഞ്ഞു.. അയാൾ മുരണ്ടു. അറിയാം...ഇന്ന് കൃഷ്ണപക്ഷത്തിലെ അത്തം നക്ഷത്രം. ചോതി നക്ഷത്രത്തിലാണ് നിങ്ങൾ എന്നെ അവസാനിപ്പിക്കാൻ നോക്കുന്നത് അല്ലേ? അയാൾ അത് കേട്ടതും ഞെട്ടിത്തരിച്ചു. നീ... നിനക്ക്.... നിനക്കിതൊക്കെ എങ്ങനെ അറിയാം. ങ്ഹും... എന്റെ ജീവൻ രക്ഷിക്കേണ്ടത് എന്റെമാത്രം കടമയല്ലേ... പറ നിങ്ങൾ എന്തിനുവേണ്ടിയാണ് അങ്ങനെയൊക്കെ ചെയ്തത്? ഇത്രയും നീ അറിഞ്ഞില്ലേ , ബാക്കി കൂടി എങ്ങനെയെങ്കിലും കണ്ടുപിടിക്ക്... അയാളുടെ മുഖത്ത് ക്രൂരത നിറഞ്ഞു. അവൾ തിരിഞ്ഞു നടന്നു... നവമി കട്ടിലിൽ നിന്ന് എഴുന്നേറ്റതറിഞ്ഞ്, അവൾക്ക് പിന്നാലെ വന്നു മറഞ്ഞു നിന്ന്,അവരുടെ സംസാരം കേട്ട് പകച്ചു നിൽക്കുകയായിരുന്നു കിഷോർ. എന്തൊക്കെയാണ് താനീ കേട്ടത്, ഇതൊന്നും തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. നവമി പലവട്ടം പറയാൻ ശ്രമിച്ചിട്ടും താൻ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. അവൾ പറയുന്നതൊക്കെ അത്തരം കാര്യങ്ങൾ ആയിരുന്നുവല്ലോ അതൊക്കെ എങ്ങനെ വിശ്വസിക്കാനാണ്? പക്ഷേ ഇപ്പോൾ തനിക്ക്‌ വിശ്വാസമായി. നവമി പറയുന്നത് സത്യമാണ്. അവളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് തന്റെ അച്ഛനാണ്. എന്തിന് വേണ്ടിയായിരിക്കും അച്ഛൻ ഇങ്ങനെ ഒരു ദുഷ്ടത്തരം ചെയ്യുന്നത്? എന്തായാലും നവമി ഭയക്കുന്നത് പോലെ ഒന്നും സംഭവിക്കില്ല. തന്റെ ഭാര്യയെ എന്ത് വില കൊടുത്തും താൻ രക്ഷിക്കും. ഒരു കാര്യം ഉറപ്പാണ്..... ഏതോ ഒരു അത്ഭുത ശക്തി അവൾക്കൊപ്പമുണ്ട്. അവൾ താൻ മറഞ്ഞു നിൽക്കുന്നത് കണ്ടിട്ടില്ല. അയാൾ അവൾ മുറിയിൽ എത്തും മുൻപ് ഓടിച്ചെന്ന് കട്ടിലിൽ കിടന്നു. അവൾ ചാരിയിട്ട കതക് തുറന്ന് അകത്തു കയറി. കിഷോറിനെ ഒന്ന് നോക്കിയിട്ട്, ജനാലകൾ തുറന്ന് പുറത്തേക്ക് നോക്കി നിന്നു. അയാൾ എഴുന്നേറ്റ് അവളുടെ അരികിലേക്ക് ചെന്നു എന്താ ഇങ്ങനെ നിൽക്കുന്നത്? അയാൾ ചോദിച്ചു ഒന്നുമില്ല കിഷോർ, ഞാൻ പറയുന്നത് ആരും വിശ്വസിക്കുന്നില്ല. എനിക്ക് ആരുമില്ല,ഞാൻ ഒറ്റക്കാണ്. അവളുടെ കണ്ണുകൾ നിറഞ്ഞു. നിനക്ക് ഞാനില്ലേ? എന്നിട്ട് എന്താ കിഷോർ ഞാൻ പറയുന്നതൊന്നും വിശ്വസിക്കാത്തത്? എനിക്ക് നിന്നെ വിശ്വാസമാണ് നീ എന്നോട് കള്ളം പറയില്ല. നിന്റെ മനസ്സിൽ എന്താ ? നീ എന്നോട് പറ. കിഷോർ.... ഞാൻ കണ്ണടയ്ക്കുമ്പോൾ ഒരു സിനിമയെന്ന പോലെ ചില ചിത്രങ്ങൾ എനിക്ക് കാണാൻ കഴിയുന്നുണ്ട്. ഞാൻ പറഞ്ഞില്ലേ കിഷോർ, അതി സുന്ദരിയായ, നിലംമുട്ടെ മുടിയുള്ള ഒരു പെണ്ണ് എന്റെ മുന്നിൽ വന്നെന്ന്... ഉം... അത്.. അത്... സത്യമായിട്ടും കിഷോറിന്റെ അച്ഛന്റെ സഹോദരിയാണ്. മഹാദേവൻ എന്ന ക്രൂരൻ അയാളുടെ അച്ഛന്റെ സഹോദരനെയും ഭാര്യയെയും ഇല്ലാതാക്കിയവനാണ്, അവരുടെ ഏക മകൾ നവമിയെ ഇല്ലാതാക്കിയതും കിഷോറിന്റെ അച്ഛനാണ്. ഇനി അച്ഛൻ കൊല്ലാൻ പോകുന്നത് എന്നെയാണ് കിഷോർ. എന്തിന്... എന്തിനു വേണ്ടിയാണ് അച്ഛൻ അതിന് ശ്രമിക്കുന്നത്? അയാൾ ചോദിച്ചു. അതെനിക്ക് അറിയില്ല കിഷോർ... പക്ഷെ ഒന്നറിയാം ആ സ്ത്രീയെ ഇല്ലാതാക്കിയത് പോലെ എന്നെയും ഇല്ലാതാക്കും. എനിക്ക് പേടിയാണ് കിഷോർ, എനിക്ക് കിഷോറിനെ സ്നേഹിച്ചു മതിയായിട്ടില്ല. എനിക്ക് മരിക്കണ്ട കിഷോർ... അവൾ പൊട്ടിക്കരഞ്ഞു.. അയാൾ അവളെ തന്റെ മെയ്യിലേക്ക് അണച്ചു പിടിച്ചു. ഇല്ല... നവമി... നിന്നെ ഒരു മരണത്തിനും ഞാൻ വിട്ടുകൊടുക്കില്ല... അയാൾ അവളെ പിടിച്ചു കട്ടിലിലേക്ക് ഇരുത്തി. ധൈര്യമായി കിടന്നുറങ്ങിക്കോ.. ഞാനുണ്ട് കാവലായി. അവൾ പതിയെ കട്ടിലിലേക്ക് കിടന്നു. അവൾക്കറിയാം കിഷോറിന് ഒന്നും ചെയ്യാൻ ആകില്ലെന്ന്.കഴിഞ്ഞ ദിവസം കിഷോറിനരുകിൽ ഉറങ്ങിക്കിടന്ന തന്നെയാണ് മഹാദേവന്റെ ആളുകൾ എടുത്തുകൊണ്ടുപോയതും കുളത്തിലേക്ക് വലിച്ചെറിഞ്ഞതും. അന്ന് കിഷോർ ഒന്നും അറിയാതെ കിടന്നുറങ്ങുകയായിരുന്നു. അവൾ അയാളുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് കണ്ണുകൾ അടച്ചു. കിഷോർ, നവമി ഉറങ്ങിയതും അവളുടെ അരികിൽ നിന്നും എഴുന്നേറ്റു. കാര്യം തന്റെ അച്ഛനാണ്. പക്ഷെ അച്ഛനെ തടയണം. എത്ര നല്ല മനുഷ്യൻ ആയിരുന്നു തന്റെ അച്ഛൻ എല്ലാവർക്കും എന്ത് ബഹുമാനവും സ്നേഹവുമാണ് അച്ഛനോട്. ആരെയും സഹായിക്കാൻ ഒരു മടിയുമില്ലാത്ത ആളാണ്. പലപ്പോഴും അച്ഛനെ കുറിച്ച് ഓർത്ത് അഭിമാനം തോന്നിയിട്ടുള്ള മകനാണ് താൻ. പക്ഷെ ആ അച്ഛൻ ഇങ്ങനെ ഒരു ദുഷ്ടത്തരം ചെയ്തിട്ടുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. അതേ തെറ്റ് വീണ്ടും ചെയ്യാൻ പോവുകയാണ് താനും. ഇല്ല ഒന്നും നടക്കാൻ പാടില്ല. ഏത് വിധേനയും അച്ഛനെ തടയണം. എന്തിനുവേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ആദ്യം അറിയണം. അയാൾ തെല്ലും ശബ്ദം കേൾപ്പിക്കാതെ, വളരെ മെല്ലെ വാതിൽ തുറന്നു. മഹാദേവന്റെ മുറി ലക്ഷ്യമാക്കി നടക്കുമ്പോൾ പെട്ടെന്ന് പിന്നിൽ നിന്നും മഹാദേവൻ അവനെ കയറി പിടിച്ചു. പെട്ടന്നായതുകൊണ്ട് കിഷോർ ഒന്ന് ഞെട്ടി. എന്താടാ പേടിച്ച് പോയോ, ഭാര്യ പറയുന്നതൊക്കെ കേട്ട് നീ അച്ഛനെ ചോദ്യം ചെയ്യാൻ വന്നതാണോ? എന്താ അച്ഛാ ഇത്.. വിട്... അവൻ കുതറി. ഇല്ല... അയാൾ അവനെ മുറുകെ പിടിച്ചു. അയാളുടെ കൈക്കരുത്തിനു മുമ്പിൽ പിടിച്ചു നിൽക്കാൻ കിഷോറിന് കഴിയുമായിരുന്നില്ല. അപ്പോഴാണ് രണ്ടുപേർ അങ്ങോട്ട് വന്നതും, അവനെ അവരും കൂടെ ചേർന്ന് പിടിച്ചതും. കിഷോറിന്റെ ശബ്ദം മറ്റാരും കേൾക്കാതിരിക്കാൻ ഒരുവൻ അവന്റെ വായ പൊത്തിപ്പിടിച്ചു. നിലവറയിൽ കൊണ്ടുപോയി ഇട്ടിട്ട്, വാതിൽ അടച്ചേക്ക്.മഹാദേവൻ അവരോട് അജ്ഞാപിച്ചു. 💛💛💛💛💛 തുടരും. രചന :: അഞ്ചു തങ്കച്ചൻ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #📔 കഥ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
265 likes
27 comments 8 shares
#📙 നോവൽ - ഹൃദയത്തിന്റെ അവകാശി 💜💜 🔻 പാർട്ട്_ 57 ✍️ രചന - ജിഫ്ന നിസാർ 🥰 അന്ന് ശ്രീ വരുമെന്ന് അറിയിച്ചത് കൊണ്ട് തന്നെ അച്ചുവിന് നല്ല ഉത്സാഹമായിരുന്നു. മൂന്നാലു ദിവസത്തെ ലീവിന് ശേഷം പിന്നെ അന്നാണ് അവൾ അംഗൻവാടിയിലേക്ക് പോയി തുടങ്ങിയിരുന്നത്. ഇനിയും ചെല്ലുന്നില്ലെങ്കിൽ അത് ബുദ്ധിമുട്ടാവുമെന്ന് അവിടുന്ന് അറിയിപ്പ് കിട്ടിയത് ശ്രീയോട് പറഞ്ഞപ്പോൾ അവൻ തന്നെയാണ് അന്ന് പോകാൻ പറഞ്ഞത്. അവൻ വീട്ടിൽ എത്തിയിട്ടുണ്ടാവും എന്നോർത്ത് കൊണ്ട് മൂന്ന് മണി ആവുന്നതും നോക്കിയിരിപ്പാണവളും. വർഷങ്ങളോളം ഇനിയൊരു നോക്ക് കാണുമോ എന്ന് പോലുമറിയാതെ ജീവിച്ചപ്പോഴുള്ളതിനേക്കാൾ വിങ്ങലായിരുന്നു അവളാ മൂന്ന് ദിവസവും അനുഭവിച്ചത്. കുട്ടാപ്പിക്കൊരു ചെറിയ പനിയുള്ളത് കൊണ്ടന്നും കാർത്യമായിനി ലീവെടുത്തിട്ടുണ്ട്. വീട്ടിലേക്ക് എത്തിപെടാനുള്ള ധൃതിയിൽ സ്റ്റെപ്പുകൾ ഓടിയിറങ്ങി റോഡിലേക്കെത്തിയവൾക്ക് മുന്നിൽ പൊട്ടി മുളച്ചത് പോലെ ശ്രീ വന്നു നിൽക്കുമ്പോൾ അച്ചു ഞെട്ടി പോയി.. അവനപ്പോഴും കുസൃതി ചിരിയാണ്.. "യ്യോ.. കൈക്കെന്തു പറ്റി.." അച്ചു ആദ്യം കണ്ടതും അത് തന്നെയാണ്. "അതെന്റെ മ്യാമന്റെ സമ്മാനമാണ് " കൈ ഉയർത്തി അതിലേക്കൊന്നു നോക്കിയിട്ട് ശ്രീ കണ്ണടച്ച് കാണിച്ചു. "അതിന് മാത്രം ഒന്നുല്ലെടി.." കണ്ണ് നിറക്കാൻ തുടങ്ങിയവളെ അവൻ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചു. തമ്പിയുടെ സ്നേഹസമ്മാനമാവാം ആ അപകടമെന്ന് ശ്രീക്കൊരു ഊഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. , പക്ഷേ അത് സത്യമാണെന്ന് തെളിയിച്ചു കൊണ്ട് രോഹിത് അവൻ തിരികെ എത്തും മുന്നേ തന്നെ വിളിച്ചറിയിച്ചു. ഒറ്റക്കോറ്റക്ക് ഒന്നും കൊടുക്കുന്നില്ല.. ഇനി എല്ലാത്തിനും കൂടിയുള്ളത് ചേർത്തിട്ട് ഒന്നായിട്ട് കൊടുക്കാനാണ് തന്റെ തീരുമാനമെന്നും അതിനി ഒരുപാട് വൈകില്ലെന്ന് കൂടി ശ്രീ രോഹിതിനെ അറിയിച്ചു. അത് കൊണ്ട് തന്നെ ആ അപകടത്തിനെ കുറിച്ച് പിന്നെ ആരും ഒന്നും അറിഞ്ഞതുമില്ല.. അതിനെ കുറിച്ചാരും അന്വേഷിച്ചു നടന്നതുമില്ല. "പോവല്ലേ.." ശ്രീ ചോദിക്കുമ്പോൾ അച്ചു തലയാട്ടി സമ്മതിച്ചു.. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിനു നേരെ അവളുടെ കൈ പിടിച്ചു കൊണ്ടാണ് ശ്രീ നടന്നത്. അച്ചുവും അവനെ മുറുകെ പിടിച്ചിട്ടുണ്ട്. "എപ്പഴാ എത്തിയെ...?" അവനു പിറകിലേക്ക് കയറി ഇറുക്കുന്നതിനിടെ അച്ചു ചോദിച്ചു. "ഉച്ചയോടെ... വീട്ടിലെത്തി കുളിച്ചു.. കാർത്തു തന്ന ഭക്ഷണം കഴിച്ചു..അജയെയും കൂട്ടരെയും പറഞ്ഞു വിട്ടു.. ഒരിത്തിരി നേരം കിടന്നുറങ്ങി.. നേരെയെന്റെ അച്ചൂനെ കാണാൻ ഓടി വന്നു " ശ്രീ അക്കമിട്ട് നിരത്തി പറയുന്നത് കേട്ടിട്ട് അച്ചുവിന് ചിരി വന്നു. "പോയ കാര്യം.. ന്തായി.." അത് ചോദിക്കാൻ അവളൊരു ഭയമുണ്ട്. "പറയാം..' കുറച്ചു ദൂരം ചെന്നതും നേരെ പോകാതെ, കാട്ടിലൂടെ തന്നെയുള്ളൊരു നടപ്പ് വഴിയിൽ കൂടി ശ്രീ ബുള്ളറ്റ് ഓടിച്ചു കയറ്റി.. "ശ്രീയേട്ടാ.. ഇതെങ്ങോട്ടാ.." അച്ചു അപ്പോഴാണ് അത് ശ്രദ്ധിച്ചത്.. "എനിക്ക് സംസാരിക്കാനുണ്ട് അച്ചു.." "ഒരുപാട് വല്ല്യ ജന്തുക്കൾ ഉള്ളതാ ഇവിടെ.. ജീവൻ കയ്യിൽ പിടിച്ചോണ്ട് എന്ത് സംസാരിക്കനാ.. നമ്മുക്ക് വീട്ടിൽ പോയിട്ട് പറഞ്ഞൂടെ.." അച്ചുവിന്റെ കണ്ണുകൾ ഭയത്തോടെ ചുറ്റും പതറി നോക്കുന്നുണ്ട്. "ഒരു ഫോറസ്റ്റ് ഓഫിസറാ എന്റെ അച്ചു ഞാൻ.. ആ എന്നെ ഇങ്ങനെ അപമാനിച്ചു കൊല്ലാതെടി..." അവൾ പറഞ്ഞു കേട്ടതും ശ്രീ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു. "പിന്നെ ചാടികടിക്കാൻ വരുന്ന ജന്തുകൾക്കറിയാലോ വന്നിരിക്കുന്നത് ഒരു വല്ല്യ കൊമ്പത്തെ ഓഫിസർ ആണെന്ന്.. എനിക്ക് പേടിയുണ്ട് കേട്ടോ.." അച്ചു അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു. "ഞാനില്ലേ അച്ചു.. പേടിക്കേണ്ട.." അവന്നപ്പോഴും ചിരിയാണ്. കുറച്ചു ദൂരം കൂടി പോയിട്ട് ശ്രീ ബുള്ളറ്റ് നിർത്തി. ആ വഴിയാങ്ങനെ കുറേ കൂടി നീണ്ടു പോകുന്നുണ്ട്. അതിനപ്പുറം വലിയയൊരു പുഴയും അതിന്റെ കരയിൽ വലുതല്ലാത്തൊരു ഡ്രൈബൽ കോളനിയുമുണ്ട്. "ഇറങ്ങിക്കോ.." ഹെൽമെറ്റ്‌ ഊരി മുടിയൊന്ന് കോതി ശ്രീ പിന്നിലേക്ക് നോക്കി പറഞ്ഞു. കാടിന്റെ വന്യത.. പേടിപ്പിച്ചു കൊല്ലുന്നൊരു നിശബ്ദത.. തഴുകി പോകുന്ന കാറ്റിന്റെ തണുപ്പ്..ചുറ്റും കൂറ്റൻ മരങ്ങൾ.. അതിനിടയിലെ മുളം കൂട്ടങ്ങൾക്ക് ചൂളം വിളിയുടെ സ്വരം.. അച്ചു ഇറങ്ങിയിട്ടും ശ്രീയോട് ചേർന്നു തന്നെ ചുറ്റും നോക്കി കൊണ്ടാണ് നിൽക്കുന്നത്. അവനവളുടെ ഭാവം കണ്ടിട്ട് ചിരി വന്നു. "എന്നെ കൊല്ലാതെ ഒരു ജന്തുവും എന്റച്ചുവിനെ തൊടില്ല..അത് പോരെ.." അച്ചുവിന്റെ ഇടുപ്പിലൂടെ കയ്യിട്ട് പിടിച്ചു കൊണ്ട് അവളെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി പറയുന്നവന് അപ്പോഴും കുസൃതിയാണ്.. അതോടെ അവളുടെ നോട്ടവും ശ്രീയുടെ നേരെയായി.. കാടിന്റെ കുറിച്ചും അവിടെയുള്ള വന്യമൃഗ ങ്ങളെ കുറിച്ചുമെല്ലാം അവളാ നിമിഷം പാടെ മറന്നു പോയി.. അവനെന്ന ഒറ്റയോരാളിലേക്ക് ചുരുങ്ങി പോയി. "മിസ് ചെയ്തിരുന്നോ എന്നെ.." കണ്ണിലേക്ക് നോക്കിയിട്ടാണ് അവന്റെ ചോദ്യം. അച്ചു അതേയെന്ന് തലയാട്ടി.. "എനിക്കും..." പറയുന്നതിനൊപ്പം തന്നെ ശ്രീ അവളുടെ നെറ്റിയിലൊരുമ്മ കൊടുത്തു. കണ്ണടച്ചു കൊണ്ട് അച്ചു അവന്റെ നെഞ്ചിലൊതുങ്ങി.. "നമ്മുക്ക് കല്യാണം കഴിച്ചാലോ അച്ചു.." അവളെ ഉയർത്തി, ബുള്ളറ്റിന്റെ ബോണറ്റിലേക്കിരുത്തി കഴുത്തിൽ കയ്യിട്ടു പിടിച്ചു കൊണ്ടൊരു ചോദ്യം. അച്ചു പിടച്ചിലോടെ ശ്രീയെ നോക്കി.. "സുനിൽ.." മറ്റൊരു കല്യാണഓർമയുടെ പൊള്ളലിൽ അച്ചുവിന്റെ കൈകൾ ശ്രീയിൽ മുറുകി. അവനൊരു കോപ്പും ചെയ്യില്ല.. എന്താ വേണ്ടതെന്ന് എനിക്കറിയാം.. " ശ്രീയുടെ മുഖത്തൊരു ഗൂഡമായ ചിരിയുണ്ട്. അച്ചു അവനെ മുഖം ചുളിച്ചു നോക്കി. "അവൻ തമ്പിയുടെ ഇറക്കുമതിയാണ് അച്ചു. എന്നെ കുരുക്കാൻ.. തളക്കാൻ തമ്പി നിന്റെ അച്ഛനെന്നൊരു നാറിയില്ലേ,അയാളുമായി ചേർന്നിട്ട് നടത്തിയ കല്യാണകുരുക്ക്.. അതാണ്‌ സുനിൽ...അത് നമ്മുക്ക് അഴിച്ചു മാറ്റണ്ടേ.. ഈ അർച്ചനക്ക് ശ്രീദേവ് മാത്രമാണ് അന്നും ഇന്നും അവകാശിയെന്ന് അവരെയൊക്കെ അറിയിച്ചു കൊടുക്കണ്ടേ.. ശ്രീ അവളുടെ മൂക്കിൻ തുമ്പിലൊന്ന് തട്ടി... അത് കേട്ട അച്ചുവിന്റെ കണ്ണുകൾ മിഴിഞ്ഞു. രാഘവന് തന്നോടുള്ള ദേഷ്യം.. അല്ലാതെ അതിന് പിന്നിൽ തമ്പിയുടെ കറുത്ത കൈകൾ ഉണ്ടായിരിക്കുമെന്നത് അവൾ സ്വപ്നത്തിൽ പോലും ചിന്തിച്ചു നോക്കിയിട്ടില്ല. "അവരുടെ ഉദ്ദേശം പോലെ തന്നെ നടന്നു.. കഴിഞ്ഞ ഒന്നര വർഷമായി ഞാൻ വേറൊന്നും ചിന്തിച്ചു നോക്കിയിട്ടില്ല.. നിന്നെ കണ്ടു പിടിക്കണം എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലെ ഒരേ ഒരു ആവിശ്യം... അതായിരുന്നു തമ്പിക്കും വേണ്ടത്. അതിന് വേണ്ടി തന്നെയാണ് എന്റെ പഠനം കഴിഞ്ഞു ഞാൻ ജോലിക്ക് കയറുമെന്ന് ഉറപ്പായ ആ സമയത്തു തന്നെ തമ്പി കൃത്യമായി രാഘവനെ പണമെറിഞ്ഞു പിടിക്കുന്നതും നിന്നെ സുനിലിന്റെ കുരുക്കിൽ പെടുത്തി കളഞ്ഞതും.. അത്രയും പറയുമ്പോഴേക്കും ശ്രീയുടെ ഭാവം മാറി.. അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.. പല്ലുകൾ ഞെരിഞ്ഞാമർന്നു.. കേട്ട വാർത് യുടെ ആഘാതത്തിലാണ് അച്ചുവും. "തമ്പി പ്രതീക്ഷിച്ചത് അതോടെ ഞാൻ തളർന്നു പോകും എന്നാണ്. ആ സമയം അയാളുടെ കുരുത്തം കെട്ട മകളെ.. വൈഗ ലക്ഷ്മിയെ കൂടി എന്റെ തലയിലേക് എടുത്തിട്ട് തന്നാൽ അതോടെ ശ്രീദേവ് പൂർണ്ണ മായും അയാളുടെ അടിമയായി മാറും എന്നാണ്..അതിന് വേണ്ടി തന്തയും മോളും കുറച്ചു നാടകവും കളിച്ചു നോക്കി.. പക്ഷേ ഒന്നും.. ഒന്നും നടന്നില്ല.. കുറച്ചു കാലം നിന്നിൽ നിന്നും എന്നെ അകറ്റി നിർത്തി നോവിച്ചു എന്നതൊഴിച്ചാൽ ദൈവം എന്റെ കൂടെയായിരുന്നു.. എന്റെ പ്രണയത്തിന്റെ കൂടെയായിരുന്നു.. അതിന് പിറകെ.. ചെന്ന എനിക്ക് എന്റെ ജീവിതത്തിൽ തിരിച്ചു കിട്ടില്ലെന്നുറപ്പിച്ച വലിയൊരു നിധി കിട്ടി.." നേർത്തൊരു ചിരിയോടെ ശ്രീ അച്ചുവിനെ നോക്കി. അവൾക്കവൻ പറയുന്നതിന്റെ പൊരുൾ മനസ്സിലായില്ല. അതിന്റെയുടെ പകപ്പുണ്ട് മുഖം നിറയെ... "എന്റെ.. എന്റെ അച്ഛനുണ്ടച്ചു.. സെൻട്രൽ ജയിലിൽ.." പല്ല് ഞെരിച്ചു കൊണ്ട് ശ്രീ പറയുമ്പോൾ അച്ചു അവനെ മിഴിച്ചു നോക്കി. 'തമ്പിയുടെ മറ്റൊരു ചതി.. നിസ്സാര കാര്യത്തിന്റെ പേരിൽ സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച നീചൻ എന്നൊരു വിളി പേരിട്ടു കൊടുത്തു കൊണ്ട് അയാളെന്റെ അച്ഛനെ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ.. പണമെറിഞ്ഞു കൊടുത്തു കൊണ്ട്.. അതിന്റെ പവറിൽ ജാമ്യം പോലും നിഷേധിച്ചു കൊണ്ട് എന്റച്ഛൻ..ജയിലിൽ.. ഒരു തെറ്റും ചെയ്യാതെ ഒരായുസ്സിലെ നല്ല പ്രായത്തിൽ...എന്റച്ഛൻ.. ശ്രീയുടെ കണ്ണ് നിറഞ്ഞു.. അച്ചു അവനെ കെട്ടിപിടിച്ചു കൊണ്ട് പുറത്ത് മെല്ലെ തട്ടി കൊടുത്തു.. അത് വരെയും തെല്ലു പോലും ഉലയാതെ നിന്നത്രയും പറഞ്ഞവന്.. അപ്പോൾ മുതലൊരു താങ്ങു വേണമായിരുന്നു. ആ മനസ്സിലെ പിടപ്പൊന്നോതുങ്ങുവോളം അച്ചു അവനെ നെഞ്ചോട് ചേർത്ത് പിടിച്ചു. "ഏട്ടൻ പറയുന്ന വാക്കുകൾക്കപ്പുറം ഒരു ലോകം തന്നെയില്ലാത്ത എന്റെ.. എന്റെ അമ്മയുണ്ടല്ലോ.. സത്യത്തിൽ അവരാണ് അച്ചു ഇതിനെല്ലാം കാരണം. തേടി ചെല്ലാൻ എന്റച്ഛന് വേറെ ആരും ഇല്ലായിരുന്നു എന്ന് അമ്മയ്ക്ക് അറിയാമായിരുന്നല്ലോ.. പിണക്കം മാറിയിട്ട് അമ്മ തേടി തിരഞ്ഞു ചെല്ലുമെന്ന് അവിടെത്തിയ മുതൽ ആദ്യമൊക്കെ എന്റച്ഛൻ കരുതിയിരുന്നു എന്നെന്നോട് പറഞ്ഞു.. ശ്രീയുടെ സങ്കടം തീരുന്നില്ല. "വിധിയാവും ശ്രീയേട്ടാ.. ഇപ്പൊ ശ്രീയേട്ടൻ ചെന്നില്ലേ.. തേടി ചെല്ലാൻ അച്ഛനിപ്പോ ആളായില്ലേ.." അച്ചു അവളെ കൊണ്ടാവും പോലൊക്കെ അവനെ ആശ്വാസിപ്പിച്ചു. "വിധിയോ.. ഇതോ.. അല്ലേടി..ഇതൊന്നും വിധിയല്ല.. ഇതാ രാക്ഷസൻ അറിഞ്ഞു കൊണ്ട് ചെയ്തതാ.. പെങ്ങളെ പ്രേമിച്ചു എന്നൊരു കുറ്റം ചാർത്തി എന്റച്ഛനെ മനഃപൂർവം കുരുക്കി കളഞ്ഞതാ.. എന്റച്ഛന്റെ സമ്പാദ്യം തട്ടി എടുക്കാൻ പെങ്ങളെ കൂട്ട് പിടിച്ചിട്ട്... ആ നാറി... ശ്രീ പല്ലുകൾ ഞെരിച്ചു.. കൂടപ്പിറപ്പുകൾ തമ്മിൽ സ്നേഹമാവാം അച്ചു.. അത് പക്ഷേ കൂട്ടത്തിൽ ഒരാളുടെ ജീവിതം തകർത്തു കൊണ്ടുള്ള കപടതയാകരുത്.. ഏട്ടന്റെ കൗശലം കാരണം സ്വന്തം ജീവിതം നശിച്ചു പോയെന്ന് എന്റെ അമ്മക്കിപ്പോഴും അറിയില്ല.. ഭർത്താവിന്റെ യൗവ്വനം.. മക്കളുടെ ബാല്യം. കൗമാരം.പിന്നെ ജീവിതം.. എല്ലാം.. എല്ലാം നഷ്ടപ്പെട്ടിട്ടും എന്റെ അമ്മക്കിപ്പോഴും ഒന്നും തിരിച്ചറിവ് വന്നിട്ടില്ല.." ആത്മ രോഷം കൊണ്ടവന്റെ ശരീരം വിറക്കുന്നുണ്ട്.. "വിടില്ല ഞാനവനെ.. തമ്പിയുടെ ജീവിതത്തിൽ സമാധാനം എന്നൊന്ന് ഇനിയുണ്ടാവില്ല അച്ചു.. ആ ജയിലിൽ നിന്നും എന്റെ അച്ഛനെ കണ്ടിട്ട് ഇറങ്ങി പോന്ന നിമിഷം തന്നെ ഞാനത് ഉറപ്പിച്ചത.. എന്നോട് ചെയ്തത് ഞാൻ മറന്നേക്കും. പക്ഷേ എന്റെ അച്ഛൻ.. ബാല.. നീ.. പിന്നെ. പിന്നെയെന്റെ ഡെവി.. ഇവരോടെല്ലാം അയാൾ ചെയ്തു കൂട്ടിയ ക്രൂരതകൾ.. കൊടുത്തിരിക്കും ഞാൻ.പലിശയും.. കൂട്ട് പലിശയും സഹിതം.. കണക്ക് പറഞ്ഞു തന്നെ കൊടുക്കും.." അവന്റെ മുഖം കണ്ടിട്ട് അച്ചുവിന്റെ നെഞ്ചോന്നാളി. എന്നാലും വേണ്ടന്ന് പറയാൻ അവൾക് തോന്നിയില്ല. കാരണം തന്നിലെക്ക് ചേർന്നിരുന്നു പറയുന്നവന്റെ നോവ് അവളുടേത് കൂടിയാണ്. അവന്റെ കണ്ണ് നിറഞ്ഞത് അവൾക്കും സഹിക്കാൻ വയ്യാത്ത കാര്യം തന്നെയാണ്... കുറച്ചു നേരം കൂടി അവനാ ഇരുപ്പ് തുടർന്നു. "എനിക്ക് ജീവിക്കാനുള്ളത് എന്റെ അച്ഛൻ ഉണ്ടാക്കിയിട്ടുണ്ട്. അച്ഛനൊപ്പം ഇനി അച്ഛനുണ്ടാക്കിയ വീട്ടിൽ.. അതാണ്‌ എന്റെ തീരുമാനം.." അതാണ്‌ തമ്പിക്ക് ഞാൻ കൊടുക്കുന്ന ശിക്ഷ.. അയാളുടെ കണ്മുന്നിൽ ഞങ്ങൾ അച്ഛനും മക്കളും..വേണം. ഏട്ടൻ ചെയ്തു കൂട്ടിയ അനീതിക്കെതിരെ എന്റമ്മ എന്ത് നിലപാട് സ്വീകരിച്ചാലും അതെന്നെ ബാധിക്കില്ല.. പക്ഷേ തമ്പിക്ക് അത് അങ്ങനെ ആവില്ല. ഉത്തരം കൊടുക്കാനില്ലാത്ത നിരവധി ചോദ്യം.. അതയാൾ ഏറ്റു വാങ്ങേണ്ടി വരും. കൂട്ടത്തിൽ ഇന്ന് വരെയും സ്വന്തം പോലെ കൊണ്ട് നടക്കുന്ന എന്റെ അച്ഛന്റെ സമ്പാദ്യം.. അതും ഞാൻ തിരികെ പിടിക്കും.. ശേഷിക്കുന്ന കാലം എന്റെ അച്ഛനെ ദ്രോഹിച്ചതിനുള്ള ശിക്ഷയും ഏറ്റു വാങ്ങി.. നരകിച്ചു തീരണം അയാളും അയാളുടെ കുടുംബവും.. " തമ്പിയോടുള്ള ദേഷ്യം കൊണ്ട് ശ്രീയുടെ മുഖം ഉല പോലെ ചുവന്നു വിങ്ങി.. അച്ചു ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കിയിരുന്നു.. അതിന് മുന്നേ എനിക്ക് ചെയ്യുണ്ടുന്ന വേറൊരു കാര്യമുണ്ട്.. " അത് പറയുമ്പോൾ അവന്റെ അത് വരെയുമുള്ള ഭാവം മാറി.. പകരമവിടെ അച്ചുവിനോടുള്ള അവന്റെ അടങ്ങാത്ത സ്നേഹം മാത്രം നിറഞ്ഞു.. "നമ്മുടെ കല്യാണം... അത് കഴിഞ്ഞിട്ട് വേണം എനിക്ക് തമ്പിയുടെ മുന്നിൽ പോയി നിൽക്കാൻ.. അയാളെത്ര അകറ്റാൻ ശ്രമിച്ചിട്ടും നമ്മളൊന്നായി എന്നറിയുന്ന ആ നിമിഷം എനിക്കയാളുടെ മുഖം കാണണം.. അതെന്റെ വാശിയാണ്.. ശ്രീ പറയുയുന്നതിനൊപ്പം തന്നെ അവളുടെ മുഖത്ത് വിരൽ കൊണ്ട് ചിത്രം വരക്കുന്നുണ്ട്. ശ്രീയേട്ടാ... അച്ചു ഇക്കിളി യാവുന്നത് പോലെ മുഖം വെട്ടിച്ചു മാറ്റി. പക്ഷേ ശ്രീ ചിരിയോടെ അവളെ അടക്കി പിടിച്ചു.. അപ്പോഴാവനിൽ ദേഷ്യത്തിന്റെ ചെറിയൊരു ലാഞ്ചന പോലുമില്ല.. അവളോടുള്ള പ്രണയം മാത്രം നിറഞ്ഞു തൂവി കൊണ്ട് നിൽക്കുന്നവൻ.. അവന്റെ ഭാവങ്ങൾ മാറുന്നു.. കൈകൾ അവളുടെ കവിളിൽ മുറുകി.. അച്ചുവോട്ടും പ്രതീക്ഷിക്കാത്തൊരു ചുംബനമധുരമായിരുന്നു അപ്പോഴവന്റെ രുചി... തുടരും... ശേ... ഒരു കഥന ഗദ പറഞ്ഞിട്ടോടുവിൽ ഈ പഹയനിത്.. അയ്യേ... എനിക്ക് തന്നെ നാണം വരുന്നു.. കൊടും കാടാണ്.. എഴുന്നേറ്റു വീട്ടിൽ പോടാ.. ഇല്ലേൽ എല്ലാം കൂടി എന്റെ നെഞ്ചിൽ കയറും എന്ന് പറയാൻ കൂടി മറന്നു കൊണ്ട് ഞാൻ കണ്ണടച്ച് നിൽപ്പാണ്.. ശേ..ഇവനിത് വല്ലതും അറിയണോ... 😬 റിവ്യൂ ഇട്ടിട്ട് പോണേ.. ഞാനിപ്പോ നല്ലൂട്ടിയായി ഡെയ്ലി ഇടുന്നുണ്ടല്ലോ... സ്നേഹത്തോടെ.. നിങ്ങളുടെ സ്വന്തം jif #📔 കഥ
235 likes
43 comments 41 shares
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2K views 18 hours ago
#📙 നോവൽ തന്നെ ഫ്രഷ് ആയി ഒരു ഷർട്ട് എടുത്തിട്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും മുറ്റത്തു രണ്ടുമൂന്ന് വണ്ടികളുടെ ശബ്ദം കേട്ടു....... കാശി നോക്കുമ്പോ വിഷ്ണുവും സുമേഷും ശരത്തും ശാന്തിയും ഒക്കെ ഉണ്ട് കൈയിൽ കുറെ കവറുകളും ഉണ്ട്......അപ്പോഴേക്കും ഭദ്ര അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്നു. എന്താ ഡാ...... എന്തോ പ്രശ്നം ഉണ്ട് എന്നൊക്കെ പറഞ്ഞു എന്നിട്ട് എല്ലാം കൂടെ ഇങ്ങോട്ട് കയറി വരുവാണോ.....കാശി സംശയത്തിൽ ചോദിച്ചു. പ്രശ്നം ഉണ്ട് വല്യ പ്രശ്നം തന്നെ ആണ്.....വിഷ്ണു പറഞ്ഞശേഷം ബാക്കിയുള്ളവരെ നോക്കി. Happy birthday to youuuuuuu......എല്ലാവരും ചേർന്ന് ഉറക്കെ പാടി ഭദ്ര ചിരിയോടെ നോക്കി. ഓഹ് അപ്പൊ കാലനാഥന്റെ പിറന്നാൾ ആണ് അല്ലെ..... എന്തായാലും വിഷ് ചെയ്യാം....മനസ്സിൽ പറഞ്ഞു കൊണ്ട് അവന്റെ അടുത്തേക്ക് പോകാൻ തുടങ്ങിയതും ശാന്തി അവനെ വന്നു കെട്ടിപിടിച്ചു വിഷ് ചെയ്തു...........ഭദ്രക്ക് അത് കണ്ടു എന്തോ പോലെ തോന്നി. കാശിയേട്ടൻ പോയി ഈ ഡ്രസ്സ്‌ മാറ്റി ദേ ഇത് ഇട്ടു വന്നേ...... ഞാൻ ഏട്ടന്റെ സൈസ് നോക്കി കറക്റ്റ് ആയി വാങ്ങിയത് ആണ് അതും fav കളർ.......ശാന്തി ഒരു കവർ അവന്റെ കൈയിൽ കൊടുത്തു എന്നിട്ട് അവനെ തള്ളി റൂമിൽ ആക്കി...... എന്നിട്ട് എല്ലാവരും കൂടെ ടേബിൾ ഒക്കെ പിടിച്ചിട്ട് കേക്ക് ഒക്കെ എടുത്തു സെറ്റ് ചെയ്തു വയ്ക്കാനും അലങ്കരിക്കാൻ ഒക്കെ തുടങ്ങി......ആരും അവളെ മൈൻഡ് ചെയ്യാൻ പോയില്ല...... ശരത് ഒന്ന് നോക്കി ചിരിച്ചു അത്ര തന്ന......അവൾ അവരുടെ അടുത്തേക്ക് പോകാൻ തുടങ്ങിയതും സുമേഷ് അവളുടെ അടുത്തേക്ക് വന്നു.... എങ്ങോട്ടാ.... അല്ല ഞാൻ എന്തെങ്കിലും. നീ ചെയ്തു തന്ന ഉപകാരങ്ങൾ തന്നെ അതികം ആണ് അതുകൊണ്ട് ഇനിയും സഹായിക്കരുത്....ഇന്ന് നല്ലൊരു ദിവസംആയിട്ട് അവന്റെ മൂഡ് കളയാൻ ആയിട്ട് നിൽക്കരുത്.......സുമേഷ് പറഞ്ഞത് കേട്ട് ഭദ്രക്ക് വല്ലാത്ത സങ്കടം തോന്നി. നീ പറ്റിയാൽ ഈ കേക്ക് കട്ട്‌ ചെയ്യുന്ന സമയത്തു ഈ പരിസരത്ത് വരാതെ ഇരുന്നാൽ അത്രയും സന്തോഷം......ശാന്തി കൂടെ പറഞ്ഞതും അവൾ എല്ലാവരെയും നോക്കിയിട്ട് മുറിയിലേക്ക് കയറി ഡോർ അടച്ചു.... എന്താ ഡാ നിങ്ങൾ രണ്ടും കൂടെ പറഞ്ഞത്..... അവൾ അവന്റെ ഭാര്യ അല്ലെ......വിഷ്ണു. ഭാര്യ..... നീ നിന്റെ കാര്യം നോക്ക് വിഷ്ണു കൂടുതൽ സ്നേഹമൊന്നും വേണ്ട അവളോട്..... ഇന്ന് എങ്കിലും അവൻ ഹാപ്പി ആയിട്ട് ഇരിക്കട്ടെ........ ഡാ അവന് അവളെ ഇഷ്ടമാണല്ലോ.....അപ്പോഴേക്കും കാശി ഇറങ്ങി വന്നു. എങ്ങനെ ഉണ്ട്....അവൻ ചിരിയോടെ ചോദിച്ചു. കൊള്ളാം നന്നായിട്ടുണ്ട്.... വാ കേക്ക് കട്ട്‌ ചെയ്യാം......ശാന്തി വന്നു അവന്റെ കൈയിൽ പിടിച്ചു. കാശി ചിരിയോടെ പോയി കേക്ക് കട്ട്‌ ചെയ്തു ആദ്യത്തെ പീസ് ശരത്തിനു കൊടുത്തു പിന്നെ എല്ലാവരും അവന് കൊടുത്തു അവനും തിരിച്ചു കൊടുത്തു......മുറിയിൽ ഇരുന്നു ഭദ്ര എല്ലാം കേൾക്കുന്നുണ്ടായിരുന്നു അവളെ ഒന്ന് വിളിക്കുക പോലും ചെയ്യാതെ ഒന്ന് തിരക്കുക പോലും ചെയ്യാതെ കേക്ക് മുറിച്ചപ്പോൾ അവൾക്ക് കുറച്ചു കൂടെ സങ്കടമായ്.... കാശി ഭദ്രക്ക് കേക്ക്......വിഷ്ണു എന്തിന് അതിന്റെ ആവശ്യം ഒന്നുല്ല..... കേക്ക് കട്ട്‌ ചെയ്യാൻ നേരത്ത് അവൾ പുറത്തേക്ക് പോലും വന്നില്ലല്ലോ അപ്പൊ അതിന്റെ ആവശ്യം ഒന്നുല്ല.....കാശിയുടെ മറുപടി കേട്ട് എല്ലാവരും പരസ്പരം നോക്കി പുഞ്ചിരിച്ചു വിഷ്ണു മാത്രം ദേഷ്യത്തിൽ നോക്കി. കാശി അവള് നിന്റെ ഭാര്യ അല്ലെ ഡാ അപ്പൊ പിന്നെ അവളെ വിളിക്കാതെ നീ കേക്ക് കട്ട്‌ ചെയ്തത് തെറ്റ്‌ അല്ലെ.......വിഷ്ണു വീണ്ടും പറഞ്ഞു. വിഷ്ണുയേട്ടന് എന്താ അവളോട് ഇത്ര സ്നേഹം..... ഇവിടെ കേക്ക് കട്ടിങ് ഉണ്ട് എന്ന് അറിഞ്ഞു തന്നെ അല്ലെ അവൾ അകത്തു കയറി കതക് അടച്ചത്........ശാന്തി. നിങ്ങൾ എന്റെ ബര്ത്ഡേ ആഘോഷിക്കാൻ തന്നെ അല്ലെ വന്നത്.... കഴിഞ്ഞ രണ്ടു മൂന്ന് വർഷം ആയിട്ട് നമ്മൾ മാത്രമെ ഉള്ളു ആഘോഷിക്കാൻ അത് അങ്ങനെ തന്ന മതി ഈ പ്രാവശ്യം മാത്രം ഒരു പുതുമ വേണ്ട.........അത് കൂടെ കേട്ടതും ഭദ്രയുടെ കണ്ണുകൾ അവളെ ചതിച്ചു..... ശരി ആണ് അവൻ എന്നെ പ്രതികാരം ചെയ്യാൻ അല്ലെ ഇങ്ങോട്ട് കൊണ്ട് വന്നത് അപ്പൊ പിന്നെ ഇതൊക്കെ അതിന്റെ ഭാഗമല്ലേ.... ഞാൻ വേദനിക്കുന്നത് അല്ലെ അവന് കാണേണ്ടത്.........ഭദ്ര സ്വയം പറഞ്ഞു. അവൾ പുറത്തേക്ക് ഇറങ്ങി കണ്ണൊക്കെ തുടച്ചു... അപ്പോഴേക്കും അവിടെ കാശിയും ശാന്തിയും ചേർന്നു നിന്ന് പലപോസ്സിലും സെൽഫി എടുക്കുവായിരുന്നു അവൾ അത് ഒന്ന് നോക്കിയിട്ട് അടുക്കളയിലേക്ക് പോയി....... അവൻ വണ്ടിയുടെ കീ എടുത്തു വരുമ്പോൾ ഭദ്ര അവനെ ഒന്ന് നോക്കി. കാശി നമ്മൾ വരാൻ ലേറ്റ് ആകില്ലേ അപ്പൊ പിന്നെ ഭദ്ര ഇവിടെ ഒറ്റക്ക്......വിഷ്ണു വീണ്ടും തുടങ്ങി. നിനക്ക് എന്താ ഡാ അവളെ കെട്ടി കൂടെ പൊറുപ്പിക്കാൻ വല്ല മോഹവും ഉണ്ടോ കുറെ നേരമായി തുടങ്ങിയിട്ട്....... സുമേഷ് ദേഷ്യത്തിൽ അവന്റെ നേരെ തിരിഞ്ഞു. ഞാൻ നിങ്ങളോട് പറഞ്ഞു അവൾ എനിക്ക് ആരാ എന്നും ഞാൻ എന്തിനാ അവളെ കെട്ടിയത് എന്നും അപ്പൊ പിന്നെ എനിക്ക് ഇല്ലാത്ത സങ്കടം ഒന്നും ആർക്കും വേണ്ട........കാശി അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി പിന്നെ എന്തോ ഓർത്തത് പോലെ അകത്തേക്ക് കയറി വന്നു....... ഞാൻ വരാൻ വൈകും വേണേൽ വല്ലതും ഉണ്ടാക്കി കഴിച്ചു കിടന്നോ......അതും പറഞ്ഞു അവൻ മുന്നോട്ട് പോയി. കാശി.....അവൻ പോകാൻ തുടങ്ങിയതും ഭദ്ര അവന്റെ കൈയിൽ കയറി പിടിച്ചു. എന്താ ഡി......അവൻ ദേഷ്യത്തിൽ ചോദിച്ചു. Happy birthday.....ഞാൻ ഒരിക്കലും എന്റെ ശത്രുക്കളുടെ വിഷ് സ്വീകരിക്കില്ല പ്രതേകിച്ചു നിന്റെ......അവളുടെ കൈ തട്ടി മാറ്റി അവൻ പോയി...... അവർ എല്ലാവരും പോകുന്നത് ഭദ്ര നോക്കി നിന്നു........ (ഇവൻ ശെരിക്കും അന്യൻ ആണ് ഗൂയ്‌സ് നിങ്ങൾക്ക് ഒപ്പം ഞാനും ഇപ്പൊ ആ സത്യം അറിഞ്ഞു..) കാശിയും ഫ്രണ്ട്സും നേരെ പോയത് ശരത്തിന്റെ വീട്ടിലേക്ക് ആയിരുന്നു അവിടെ ശരത്തിന്റെ അമ്മ അവർക്ക് വേണ്ടി സദ്യ ഒരുക്കുന്നുണ്ടായിരുന്നു എല്ലാവരും അതിൽ ചേർന്നു....... ഭദ്ര അവൻ പോയി കഴിഞ്ഞു അവൻ അടച്ചു പൂട്ടി വച്ചിരിക്കുന്ന ആ അടഞ്ഞു കിടക്കുന്ന മുറിയിലേക്ക് കയറാൻ തീരുമാനിച്ചു...... ഭദ്ര ആ മുറിയുടെ താക്കോൽ തപ്പി അവന്റെ മുറിയിൽ കയറി മേശയിൽ തപ്പാൻ തുടങ്ങിയതും പുറത്ത് കാശിയുടെ വണ്ടിയുടെ ശബ്ദം കേട്ടു.....ഭദ്ര ഞെട്ടികൊണ്ട് പുറത്തേക്ക് ഇറങ്ങി...... പക്ഷെ അകത്തേക്ക് കയറി വന്നത് കാശി ആയിരുന്നില്ല........ തുടരും......... രചന - ലക്ഷ്മി ശ്രീനു
96 likes
6 comments 26 shares
📚 വായന മുറി ✔
2K views 4 hours ago
സമർപ്പണം..21. Aniprasad. V. ########### ജയകൃഷ്ണൻ ഉച്ചയോടെ തിരികെ വീട്ടിലേക്ക് പോരികയാണ്. അവൻ അതുവരെ അവിടെ നിന്ന് വിജിതയ്ക്ക് കഴിയ്ക്കാൻ വേണ്ടതും, മുരളീകൃഷ്ണന് ആവശ്യമായ മരുന്നുകളും എല്ലാം വാങ്ങിക്കൊണ്ട് വന്ന് ഏൽപ്പിച്ചിട്ടാണ് മടങ്ങിപ്പോകുന്നത്. സോമശേഖരൻ ഊണ് കഴിയ്ക്കാനായി കാന്റീനിലേക്ക് പോയിരിയ്ക്കുകയായിരുന്നു. ജയകൃഷ്ണനെ കൊണ്ട് വാങ്ങിപ്പിച്ചുകൊണ്ട് വന്ന ഊണ് അവൻ നിർബന്ധിച്ചു വിജിതയെ കഴിപ്പിച്ച ശേഷമാണ് കാന്റീനിലേക്ക് പോയത്. ആദ്യമൊന്നും അവൾ ആഹാരം കഴിയ്ക്കാൻകൂട്ടാക്കിയില്ല എന്ന് മാത്രമല്ല അതിലേക്ക് നോക്കാൻ പോലും തുനിഞ്ഞില്ല. "നോക്ക് വിജിതേ.. നീ ഇവിടെ ഇങ്ങനെ പട്ടിണി ഇരുന്നിട്ട് ഒരു കാര്യവുമില്ലെന്ന് ആദ്യം മനസിലാക്കുക. ഈ അവസരത്തിൽ നീ ആരോഗ്യത്തോടെ ഇരിയ്ക്കുകയാണ് മുഖ്യം.. കാരണം നിന്റെ മുമ്പിൽ വലിയൊരു പരീക്ഷണഘട്ടമാണ് ഉരുത്തിരിഞ്ഞു നിൽക്കുന്നത്. നീ കരുതും പോലെ നിസ്സാരമല്ല വിജിതേ അത്...അതിനെ നിനക്ക് തരണം ചെയ്യണമെങ്കിൽ ഇതിൽ കൂടുതൽ നീ മനസ്സിൽ കരുത്ത് ആർജിയ്ക്കേണ്ടി വരും. നീ ഒന്നോ രണ്ടോ നാലോ ദിവസം പട്ടിണി കിടന്നത് കൊണ്ടോ, മുരളീ കൃഷ്ണന്റെ ഈ അവസ്ഥകണ്ടു മനം നൊന്ത് വെള്ളം പോലും കുടിയ്ക്കാതെ ഇവിടെ തളർന്നു വീണതുകൊണ്ടോ ആ പ്രതിസന്ധി ഘട്ടത്തെ നിനക്കൊരിയ്ക്കലും തരണം ചെയ്യാൻ പറ്റില്ല. മറിച്ച് ഇന്ന്‌ നിന്നെ ഒരുതവണ കണ്ടപ്പോൾ തന്നെ മുരളിയുടെ പകുതി ജീവൻ തിരിച്ച് കിട്ടിയില്ലേ..അവന്റെ മുഖത്തെ സന്തോഷം നീ കണ്ടതല്ലേ... എന്താ അതിന് കാരണം.. അവൻ നോക്കുമ്പോൾ തളർന്നു പോകാതെ നീ അവന്റെ കൂടെയുണ്ട്.. നീ അവന്റെ അരികിൽ ഇരുന്ന് ഒന്നോ രണ്ടോ വാക്കുകളിൽ അവന് കൊടുത്ത സ്നേഹവും ആശ്വാസവും എത്രവലുതാണെന്ന് അവനല്ലാതെ നിനക്ക് പോലും അറിയാൻ കഴിയില്ല.. അപകടത്തിൽ തകർന്ന് പോയത് അവന്റെ ശരീരമായിരുന്നെങ്കിൽ തളർന്നു പോയത് അവന്റെ മനസാണ്.. ആ മനസ്സിനെയാണ് കുറച്ച് നേരത്തെ സാമീപ്യത്തിലും, വളരെ ചുരുങ്ങിയ വാക്കുകളിലും നീ പുനരുജ്ജീവിപ്പിച്ചു തുടങ്ങിയിരിയ്ക്കുന്നത്.. ഇതൊരു തുടക്കമേ ആയിട്ടുള്ളൂ വിജിതേ...നീ പ്രതീക്ഷിയ്ക്കാത്ത വലുതൊക്കെ പിന്നാലേ വരാൻ ഇരിയ്ക്കുന്നതേയുള്ളൂ. അവൻ അവിടെ നിന്ന് വീണ്ടും എണീൽക്കണമെങ്കിൽ ആദ്യം വേണ്ടുന്നത് നിന്റെ മുഖം വാടാതെ ഇരിയ്കുക മാത്രമാണ്..ഈ ലോകത്ത്‌ ആര് കൂടെയില്ലെങ്കിലും പതിന്മടങ്ങു ശക്തിയായി നീ ഒപ്പമുണ്ടെന്നുള്ള ഒറ്റ ചിന്ത മതി തകർന്നുടഞ്ഞു പോയ അവന്റെ മനസിനെ ഒന്നിച്ച് ചേർക്കാൻ.. നിന്റെ തകർച്ച കാണാതിരുന്നാൽ മാത്രമേ അവന് നമ്മളെല്ലാം നൽകുന്ന മരുന്നുകൾ ഗുണം ചെയ്യുകയുള്ളൂ.... അതുകൊണ്ട് ഒരിയ്ക്കൽ കൂടി ഞാൻ പറയുകയാണ്.. നീ കൃത്യ സമയത്തിന് ആഹാരം കഴിയ്ക്കണം...ആരോഗ്യം നോക്കണം.. അത് കണ്ടാലേ എന്തെങ്കിലും കഴിയ്ക്കാൻ അവനും തുനിയുകയുള്ളൂ. ഞാൻ ഇവിടെ നിന്നും പോയിക്കഴിഞ്ഞാൽ ചിലപ്പോൾ ഇതൊന്നും നിന്നോട് പറഞ്ഞു തരാൻ പോലും ആരും ഉണ്ടായെന്ന് വരില്ല.. നിന്റെ ചുറ്റിനും ഉള്ളവരിൽ നിന്നും ഇതിൽ കൂടുതൽ ദയയൊന്നും പ്രതീക്ഷിയ്ക്കേണ്ടതില്ല. " അയാൾ പറഞ്ഞു നിർത്തി അവളെ നോക്കുമ്പോൾ ഈ കേട്ടതെല്ലാം ശരിയാണ് എന്നൊരു ഭാവമുണ്ടായിരുന്നു അവളുടെ മുഖത്ത്‌. അവസാനം അവന്റെ നിർബന്ധത്തിന് വഴങ്ങി അവൾ മൂന്നോ നാലോ പിടി ചോറ് വാരി തിന്നു എന്ന് വരുത്തി തീർത്തു. അവളുടെ മാനസിക സംഘർഷം എത്രത്തോളം ഉണ്ടെന്ന് അറിയാമായിരുന്നതിനാൽ സോമശേഖരൻ പിന്നെ അവളെ നിർബന്ധിയ്ക്കാൻ നിന്നില്ല. ഇത്രയും കഴിച്ചത് തന്നെ താൻ പറഞ്ഞതിൽ കുറെയെല്ലാം അവൾ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട് എന്നതിന്റെ സൂചനയാണ്. അവൾ പാത്രവും, കയ്യുമൊക്കെ കഴുകാൻ പോയപ്പോഴാണ് ജയകൃഷ്ണൻ അയാളുടെ മുമ്പിലേക്ക് വരുന്നത്. "സോമേട്ടൻ ഇന്ന്‌ ഇവിടെ സ്റ്റേ ആണല്ലോ അല്ലേ..." ജയകൃഷ്ണൻ വന്ന് സോമശേഖരനോട് ചോദിച്ചു. സോമശേഖരൻ രണ്ടാം നിലയിലെ തുറന്നിട്ട ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കി നിൽക്കുകയാണ്. ജയകൃഷ്ണന്റെ ചോദ്യം കേട്ട് അവൻ തിരിഞ്ഞു നോക്കി. "ങേ.. എന്താ ജയാ നീ ചോദിച്ചത്..." ജയകൃഷ്ണനോട് അയാൾ തിരക്കി. "അല്ല. സോമേട്ടൻ ഇവിടെ നിൽക്കുകയാണെങ്കിൽ എനിയ്ക്ക് വീട്ടിലേക്ക് പോകാമായിരുന്നു. അതുകൊണ്ട് ചോദിച്ചതാ..." "വീട്ടിലേക്ക് പോകാനോ.. നിന്റെ ചേട്ടനെ ഈ അവസ്ഥയിൽ ഇവിടെ കണ്ടിട്ടോ.. നിനക്കൊരു മനസാക്ഷിയില്ലേടാ..മുരളിയുടെ ചികിത്സയുടെ കാര്യത്തിൽ പോലും ഒരു തീരുമാനമാകുന്നതിനു മുമ്പേ നീ പൊടിയും തട്ടി സ്ഥലം വിടുന്നോ. കൊള്ളാമല്ലോ ..." "ഞാൻ സ്ഥലം വിടുമൊന്നും അല്ല. എനിയ്ക്ക് ചെന്നിട്ട് ഞാൻ പഠിപ്പിയ്ക്കാൻ പോകുന്നിടത്ത്‌ എനിയ്ക്ക് പകരം മറ്റൊരാളെ ഏർപ്പാട് ചെയ്തുകൊടുക്കേണ്ട കാര്യമുണ്ട്.. അത് കൊണ്ടാ ഞാനൊന്ന് വീട്ടിൽ പോയിട്ട് വരാമെന്നു പറഞ്ഞത്..." "നീ അവിടെ ചെന്ന് പകരം ആളെ ഏർപ്പാടാക്കി കൊടുക്കാൻ അത് നിന്റെ സ്ഥാപനം ഒന്നും അല്ലല്ലോ.. ആണോ... അതോ ഇനി ആരും അറിയാതെ നീ ആ ട്യൂട്ടോറിയൽ കോളേജ് സ്വന്തമാക്കിയിട്ടുണ്ടോ..." "ഒന്ന് പോ സോമേട്ടാ തമാശ പറയാതെ. അതൊക്കെ വാങ്ങിച്ചെടുക്കണേൽ രൂപാ എത്ര വേണമെന്നാ സോമേട്ടന്റെ ധാരണ.. അവിടെ ചെന്ന് ജോലി ചെയ്യുന്നത് തന്നെ മഹാ ഭാഗ്യം എന്ന് പറഞ്ഞാൽ മതി..." "അപ്പോൾ നീ അവിടുത്തെ ജോലിക്കാരനാണ് അല്ലേ.. ആ സ്ഥാപനത്തിൽ ഒരാളുടെ കുറവ് വന്നാൽ അത് നികത്തേണ്ട ബാധ്യത നിനക്കല്ല ജയാ.. അത് അതിന്റെ പ്രിൻസിപ്പാൾ എന്ന സ്ഥാനം വഹിയ്ക്കുന്ന ആൾ നോക്കിക്കോളും. അല്ലെങ്കിൽ അവിടുത്തെ ക്‌ളാർക്ക്..അവരുടെ ജോലിയാ അത്. അല്ലാതെ അത്രയും ഭാരിച്ച ചുമതലയൊന്നും എടുത്ത്‌ നീ ചുമലിൽ വയ്ക്കേണ്ട. ഇതിന് വേണ്ടി നീയിപ്പോൾ അങ്ങോട്ട് പ്രാണൻ കളഞ്ഞു പാഞ്ഞു ചെല്ലേണ്ട ആവശ്യമൊന്നുമില്ല. നിന്റെ ആവശ്യം ഇപ്പോൾ ഇവിടെയാ. നിന്റെ ജ്യേഷ്ട്ടൻ അസുഖബാധിതനായി കിടക്കുന്ന ഇവിടെ .. നീ ഇവിടെ വേണം ജയാ.." "അങ്ങനെ പറഞ്ഞാൽ എങ്ങനാ സോമേട്ടാ. എനിയ്ക്ക് എന്റെ കാര്യം കൂടി നോക്കേണ്ടേ.. ലാസ്റ്റ് ഇയർ എക്സാം അടുത്തിരിയ്ക്കുന്ന നേരമാ.. കുറച്ച് നോട്സ് പകർത്താനൊക്കെയുണ്ട്... സോമേട്ടൻ പറയും പോലെ വളരെ നിസ്സാരമായി അതൊക്ക കാണാൻ എനിയ്ക്കാകില്ല.. ഞാൻ ഇപ്പോൾ പോയാൽ തന്നെ നാളെയോ മറ്റന്നാളോ തിരിച്ചെത്താം പോരേ..." "അതുവരെ ഇവിടെ ആരുണ്ട്.. വിജിതയെ തനിച്ച് ഇവിടെ നിർത്തിയേക്കാൻ പറ്റുമോടാ . എന്തെങ്കിലുമൊരു ആവശ്യം വന്നാൽ ഓടി നടക്കാൻ ഒരാള് വേണ്ടേ . അതെന്താ നീ ചിന്തിയ്ക്കാത്തത് ജയാ.." "അതിനല്ലേ ഞാൻ ചോദിച്ചത് സോമേട്ടൻ ഇന്ന് ഇവിടെ നിൽക്കുവല്ലേ എന്ന്... അഥവാ ഇനി എന്റെ ആവശ്യം എന്തെങ്കിലും വന്നാൽ ഒന്ന് വിളിച്ചാൽ മതിയല്ലോ ഞാൻ പെട്ടന്നിങ്ങു എത്തിയേക്കാം..." "മറ്റന്നാൾ നീ വന്നിട്ട് തീരുമാനിച്ചാൽ മതിയോടാ മുരളിയുടെ സർജറിയുടെ കാര്യം.. അത് എത്രയും പെട്ടന്ന് അവരെ അറിയിയ്ക്കണമെന്നല്ലേ ഡോക്ടർ പറഞ്ഞിട്ടുള്ളത്.. സ്വന്തം കൂടപ്പിറപ്പ് മൂന്നായോ, നാലായോ ഒടിഞ്ഞു തൂങ്ങിയ കാലുമായി ഹോസ്പിറ്റൽ കിടക്കയിൽ കിടക്കുന്നു. അത് കണ്ണിന് കാണാതെ അവന് ജോലിചെയ്യുന്നിടത്തെ മുതലാളിയെ കാത്തു രക്ഷിയ്ക്കുന്നതാ മുഖ്യം.. നിനക്കൊക്കെ വേണ്ടി ആണല്ലോടാ മുരളി ഈ പരുവത്തിൽ എത്തിയതെന്നോർക്കുമ്പോഴാ... കണ്ണിൽ ചോരയില്ലാത്ത വർഗ്ഗങ്ങൾ.." കുറച്ച് കൂടി എന്തോ പറയണമെന്നുണ്ടായിരുന്നെങ്കിലും സോമശേഖരൻ അവിടം കൊണ്ട് നിർത്തിക്കളഞ്ഞു. "ഏട്ടൻ ഈ പരുവത്തിൽ ആയിട്ടുണ്ടെങ്കിൽ അത് ഏട്ടന്റെ മാത്രം ഭാഗത്ത്‌ നിന്നുണ്ടായ വീഴ്ചയാണ് സോമേട്ടാ.. നിങ്ങൾ അതിൽ ബാക്കിയുള്ളവരെ പിടിച്ചിട്ടേക്കല്ലേ.. രാത്രിയിൽ ഡ്രൈവ് ചെയ്യുമ്പോൾ ഉറക്കo വന്നാൽ ഏതെങ്കിലും ഒഴിഞ്ഞയിടത്ത്‌ വണ്ടി ഒതുക്കിയിട്ട് കിടന്നുറങ്ങണം. അല്ലാതെ ഉറങ്ങിക്കൊണ്ട് വണ്ടിയോടിച്ചാൽ എവിടെങ്കിലും ചെന്ന് ഇടിച്ചു കയറുമെന്ന് ആർക്കാ അറിയാൻ വയ്യാത്തത്... അതിനും സോമേട്ടൻ കുറ്റം കണ്ട് പിടിച്ചിരിയ്ക്കുന്നത് ബാക്കിയുള്ളവർക്ക് അല്ലേ... അങ്ങനെ ഏട്ടന്റെ എല്ലാ കുറ്റവും കൊണ്ടുവന്ന് മറ്റുള്ളവരുടെ ശിരസ്സിൽ വച്ചിട്ട് കൂട്ടുകാരനെ കുറ്റ വിമുക്തൻ ആക്കിയേക്കാമെന്ന് സോമേട്ടൻ എവിടെങ്കിലും നേർച്ച നേർന്നിട്ടുണ്ടോ... പിന്നെ മുരളിയേട്ടന്റെ തുടർ ചികിത്സയുടെ കാര്യം... അത് നമുക്ക് നമ്മുടെ നാട്ടിൽ കൊണ്ട് പോയി ചെയ്‌താൽ മതിയെന്നുള്ളത് എന്റെ മാത്രമല്ല, അമ്മയുടെയും, ദേവികയുടേയുമൊക്കെ കൂട്ടായ തീരുമാനമാണ്. ആ ഒരു തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുവാ ഞങ്ങൾ ഇപ്പോഴും. ഇനി ഞങ്ങളുടെ അഭിപ്രായം മാനിയ്ക്കാതെ സോമേട്ടനും, ഏട്ടത്തിയും ചേർന്ന് എന്ത് തീരുമാനമെടുത്താലും ഞങ്ങൾക്കൊരു വിരോധവുമില്ല. പക്ഷേ അതിന്റെ പൂർണ്ണ ചുമതല കൂടി സോമേട്ടൻ ശിരസാ വഹിയ്‌ക്കേണ്ടി വരും. സമ്മതമാണല്ലോ അല്ലേ..." അവൻ ഗൂഢമായ ഒരു സ്മിതത്തോടെ സോമശേഖരന്റെ മുഖത്തേയ്ക്ക് നോക്കി. അവന്റെ ആ ചോദ്യത്തിന് സോമശേഖരന് മറുപടി ഇല്ലായിരുന്നു. ഇതുവരെയുള്ള തന്റെ തന്റെ എല്ലാ തീരുമാനങ്ങളും തെറ്റായിരുന്നു എന്ന് ഇപ്പോൾ സോമശേഖരൻ തിരിച്ചറിയുകയായിരുന്നു. മനസ്സിൽ മറ്റൊന്ന് ഇട്ടുകൊണ്ടാണ് ജയകൃഷ്ണൻ താൻ പറയുന്ന ഓരോ കാര്യങ്ങൾക്കും സമ്മതം മൂളിക്കൊണ്ടിരുന്നത്. ഇപ്പോൾ അത് അവന്റെ മനസ്സിൽ നിന്നും പുറത്ത് ചാടിയിരിയ്ക്കുന്നു എന്ന് വേണം കരുതാൻ. അവൻ ഇവിടെ നടന്ന ഓരോ കാര്യങ്ങളും അവന്റെ അമ്മയെയും, പെങ്ങളെയും വിളിച്ച് നിമിഷത്തിന് നിമിഷം അറിയിച്ചു കൊണ്ടിരുന്നതാവും. ഇനി അവനെ തനിയ്ക്ക് ഇവിടെ തടഞ്ഞു നിർത്താൻ പറ്റില്ല. തന്നോടുള്ള പ്രതിഷേധ സൂചകം കൂടിയാണ് അവന്റെ ഈ മടങ്ങിപ്പോക്ക്. ഒരു പക്ഷേ ഇനി താൻ ഇവിടെ നിന്നാൽ അവൻ മടങ്ങി വന്നേക്കണം എന്നും ഇല്ല. വിജിത അവർക്ക് പിന്നിൽ നിന്ന് എല്ലാം കേട്ടു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു ജയകൃഷ്ണൻ അവളുടെ അടുത്തേയ്ക്ക് ചെന്നു. "ഏട്ടത്തീ.. ഞാൻ വീട്ടിൽ വരെയൊന്ന് പോയിട്ട് വരാം കേട്ടോ.. അവിടുള്ളവരും കാത്തിരിയ്ക്കുവായിരിയ്ക്കും ഇവിടുത്തെ വിശേഷങ്ങൾ അറിയാനായി... എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ച് പറയണേ ഏട്ടത്തീ..." അവൻ പറഞ്ഞു. വിജിത തല കുലുക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. അവനോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് സോമശേഖരനോടുള്ള അവന്റെ സംസാരത്തിൽ നിന്ന് വിജിത മനസിലാക്കിയതാണ്. ജയകൃഷ്ണൻ റൂമിന് പുറത്തേയ്ക്ക് ഇറങ്ങിപ്പോകുന്നത് സോമശേഖരൻ നോക്കി നിന്നു. അവനെ തടഞ്ഞ് ഇവിടെ നിർത്തിയിട്ട് താനാണ് നാട്ടിലേക്ക് വണ്ടി കയറേണ്ടുന്നതെന്ന് സോമശേഖരന് അറിയാം.. പക്ഷേ കഴിയുന്നില്ല. അകത്ത്‌ നിസ്സഹായതയുടെ തുരുത്തിൽ ഒറ്റപ്പെട്ടു കിടക്കുന്ന തന്റെ സുഹൃത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാകണമെങ്കിൽ താൻ ഇവിടെ ഉണ്ടായേ തീരൂ. അല്ലെങ്കിൽ ഇവിടെ നിന്ന് ഡിസ്ചാർജ് എഴുതി വാങ്ങി മുരളീകൃഷ്ണനെ അവന്റെ സഹോദരൻ ഏതെങ്കിലും ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ ജനറൽ വാർഡിൽ കൊണ്ടുപോയി നട തള്ളിയെന്ന് വന്നേക്കാം.. ഒന്നിച്ച് ഉണ്ടുറങ്ങി, കളിച്ചു വളർന്നവനാണ്. ഒരു വീഴ്ചപറ്റിയപ്പോൾ അവനെ തള്ളിക്കളഞ്ഞിട്ട് പോകാൻ മനസാക്ഷി സമ്മതിയ്ക്കുന്നില്ല. അവന്റെ ചികിത്സയും, സംരക്ഷണവും ഉറപ്പാക്കേണ്ട ചുമതല തനിയ്ക്കുണ്ട്.. ഒരു ദീർഘ ശ്വാസത്തോടെ സോമശേഖരൻ ഇറങ്ങി ഡോക്ടറെ കാണാനായി പോയി. ഡോക്ടറോട് പോയി മുരളീകൃഷ്ണനെ കുറിച്ചുള്ള സർവ്വ കാര്യങ്ങളും സംസാരിച്ച ശേഷം അദ്ദേഹത്തിന്റെ നിർദേശ പ്രകാരം സർജറി എവിടെ ചെയ്യണം എന്ന തീരുമാനമെടുത്തിട്ടാണ് സോമശേഖരൻ മടങ്ങി വന്നത്. (തുടരും) രചന :: അനി പ്രസാദ് #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #📔 കഥ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
121 likes
10 comments 4 shares