📙 നോവൽ
361K Posts • 2147M views
Sridev
62K views 15 days ago
ജീവിതം നമ്മെ അദ്ഭുതപെടുത്തുന്നത് ചില മനുഷ്യരുടെ കടന്നു വരവിലൂടെയാണ്. #❤ സ്നേഹം മാത്രം 🤗 #❤️ പ്രണയം സ്റ്റാറ്റസുകൾ .. #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #📙 നോവൽ #✍️ വട്ടെഴുത്തുകൾ
1140 likes
332 shares
#📙 നോവൽ - പ്രളയം. 🔻 പാർട്ട് _9 ✍️ രചന -Aniprasad താൻ മുൻപിൽ നിന്ന് മാറിയാൽ അയാൾ വീട്ടിനുള്ളിലേക്ക് കയറുമെന്ന് തന്നെ ഗൗരിയ്ക്ക് തോന്നി. വടക്കേ മാനത്ത്‌ തെളിഞ്ഞ മിന്നലിന്റെ വെളിച്ചത്തിൽ അയാളുടെ മുടിയിൽ നിന്നും വെള്ളം ഇറ്റ് വീഴുന്ന കാഴ്ച അവൾ കണ്ടു. ആകെ നനഞ്ഞു കുതിർന്ന് നിൽക്കുന്ന ആ രൂപത്തിൽ നിന്നും മഴവെള്ളം ഒലിച്ചു നിലത്തേയ്ക്ക് വീണുകൊണ്ടിരുന്നു. ഗൗരി തന്റെ കയ്യിലിരുന്ന ടോർച്ച് അയാളുടെ മുഖത്തേയ്ക്കടിച്ചു. വെളിച്ചം മുഖത്ത് വീണതോടെ അയാൾ ഇടതുകൈത്തണ്ട ഉയർത്തി കണ്ണുകൾക്ക് മറയായി വച്ചു. ഗൗരി അയാളുടെ മുഖം കണ്ട് നടുങ്ങിപ്പോയി. ആറ്റു വെള്ളത്തിൽ ഒഴുകി വന്നപ്പോൾ തങ്ങൾ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ച, എസ്തപ്പാൻ എന്ന് സ്വയം പേര് പറഞ്ഞ ശേഷം എണീറ്റ് നടന്ന് അപ്രത്യക്ഷമായ ആൾ... ഇയാളെങ്ങിനെ ഇവിടെ... ഇന്ന്‌ പകൽ പോലീസുകാരും നാട്ടുകാരും മുഴുവൻ തിരഞ്ഞിട്ടും എവിടെയോ മറഞ്ഞിരുന്നതാണോ ഈ മനുഷ്യൻ... "നിങ്ങളാരാ.. നിങ്ങളെന്തിനാ ഇവിടേയ്ക്ക് വന്നത്.. ഇറങ്ങി പോ പുറത്ത്..." ഗൗരി പുറത്തേയ്ക്ക് വിരൽ ചൂണ്ടി ചീറി. അവൾ വാതിലടയ്ക്കാൻ നോക്കിയെങ്കിലും ബൂട്ടിട്ട ഒരു കാൽ അയാൾ വാതിൽ പടിയുടെ അകത്തേയ്ക്ക് വച്ചു കഴിഞ്ഞിരുന്നു. "ഞാൻ പൊക്കോളാം..." അയാൾ പറഞ്ഞു. "പോകാനാ പറഞ്ഞത്.." അയാൾക്ക് എന്ത് പറയാനുണ്ടെങ്കിലും അതൊന്നും തനിയ്ക്ക് കേൾക്കേണ്ട എന്ന അർത്ഥത്തിൽ ഗൗരി പറഞ്ഞു. "ഒരു തീപ്പെട്ടി വേണം.." അയാൾ വായ തുറന്നപ്പോൾ മിന്നലിന്റെ വെളിച്ചത്തിൽ അയാളുടെ തിളങ്ങുന്ന ഉളിപ്പല്ലുകൾ അവൾ കണ്ടു. മുമ്പിൽ ഒരു പ്രേതം നിൽക്കുന്നത് പോലെ ഭയത്തിന്റെ ഒരു തണുപ്പ് അരിച്ചു അവളുടെ നെറുകയിലേക്ക് കയറി വന്നു. "ഇവിടെ തീപ്പെട്ടിയില്ല. ഈ രാത്രിയിലാണോടോ തീപ്പെട്ടി അന്വേഷിച്ചിറങ്ങുന്നത്. പൊക്കോ വേഗം. അല്ലെങ്കിൽ ഞാൻ അച്ഛനെ വിളിയ്ക്കും.." മനസ്സിൽ ഒരു ഭയം തോന്നിയെങ്കിലും അതവൾ പുറമെ കാട്ടിയില്ല. "ഇതൊരു കടയല്ലേ.. ഒരു തീപ്പെട്ടി തന്നാൽ ഞാനങ്ങ് പൊക്കോളാം.." അവൾക്ക് മുൻപിൽ നിന്ന് മാറാൻ അയാൾ തയ്യാറായിരുന്നില്ല. "ഇത് കടയല്ല വീടാ.. യാതൊരു മര്യാദയുമില്ലാതെ രാത്രി വന്ന് വീട്ടുവാതിലിൽ തട്ടി വിളിച്ചു ആൾക്കാരേ ഉണർത്തിയിട്ട് തീപ്പെട്ടി ചോദിയ്ക്കുന്നോ. ഒരു മര്യാദയില്ലിയോടോ തനിയ്ക്ക്.." "ഇല്ല.." കാറ്റ് ചൂളം വിളിയ്ക്കും പോലെ ആ വാക്കുകൾ വന്ന് അവളുടെ മുഖത്ത് തട്ടി. "ഇതിനപ്പുറമുള്ള മര്യാദയൊന്നും എസ്തപ്പാന് അറിയില്ല. ഇതൊരു കടയാണെങ്കിൽ ഇവിടെ തീപ്പെട്ടി കാണും.. ഞാനത് വാങ്ങിച്ചും കൊണ്ടേ പോകൂ. നീയത് എനിയ്ക്ക് തരികയും ചെയ്യും.." "ഇവിടെ തീപ്പെട്ടിയില്ലെന്ന് ഞാൻ പറഞ്ഞാൽ ഇല്ലെന്ന് തന്നെയാ അതിന്റെ അർത്ഥം. നീ എന്റെ വീട്ടിൽ നിന്ന് തീപ്പെട്ടി കൊണ്ട് പോകുവോ. എന്നാൽ എനിയ്ക്കതൊന്നു കാണണമല്ലോ. ഇറങ്ങെടാ എന്റെ വീട്ടിൽ നിന്ന്." ഗൗരിയുടെ ഒച്ചയുയർന്നതോടെ വരാന്തയിൽ കരിമ്പടം കൊണ്ട് തലയിലൂടെ മൂടിക്കിടന്ന മണിയൻ പുതപ്പ് അൽപ്പം താഴേയ്ക്ക് മാറ്റി വാതിൽക്കലേക്ക് നോക്കി. വാതിൽക്കൽ വെളിച്ചവും, ആരോ ഒരാൾ നിൽക്കുന്നതിന്റെ നിഴലുo കണ്ടതോടെ അവൻ അവിടെ കിടന്നു കൊണ്ട് തന്നെ "ആരാ ചേച്ചീ "എന്ന് തിരക്കി. "നിങ്ങളോടെന്റെ വീട്ടിൽ നിന്നിറങ്ങിപ്പോകാനാ പറഞ്ഞത്... വീടിനകത്തേയ്ക്ക് കയറിയാൽ കൊടുവാളെടുക്കും ഞാൻ.." ഗൗരി പറയുന്നത് കേട്ടതോടെ കരിമ്പടം വലിച്ചുമാറ്റി മണിയൻ ചാടി എണീറ്റു. "കൊടുവാളോ, വടി വാളോ എന്താണ് വച്ചാൽ എടുത്തോ നീ.." എസ്തപ്പാൻ അകത്തേയ്ക്ക് കാൽ വച്ചതും ഗൗരി ഒരടി പിന്നിലേക്ക് മാറി. അവൻ ശരീരം നനയാതിരിയ്ക്കാനായി ഒരു റെയിൻ കോട്ട് ധരിച്ചിട്ടുണ്ടായിരുന്നു. അവ്യക്ത ചിത്രങ്ങൾ പോലെ അതിലെമ്പാടും മഴത്തുള്ളികൾ പതിഞ്ഞിട്ടുണ്ട്. മണിയൻ ഓടി വന്ന് എസ്തപ്പാന്റെ മഴക്കോട്ടിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു. "പുറത്തിറങ്ങെടാ തെണ്ടീ.." എസ്തപ്പാൻ തിരിഞ്ഞു നിന്ന് കൈ വീശി അവന്റെ മുഖത്തടിച്ചു. മുഖത്തടിയേറ്റ ആ ചെറുക്കൻ "അമ്മേ"എന്ന് അലറിക്കരഞ്ഞുകൊണ്ട് പുറത്തേയ്ക്ക് തെറിച്ചു വീണു.@ "അച്ഛാ.." അവിടെ നിന്നുകൊണ്ട് മുഖം തിരിച്ച് അകത്തേയ്ക്ക് നോക്കി ഗൗരി വിളിച്ചു. ഗൗരിയുടെ രണ്ടാമത്തെ വിളിയ്ക്ക് ഗോപിയാശാൻ എണീറ്റ് അവരുടെ അടുത്തേയ്ക്ക് വന്നു മുറിയ്ക്കുള്ളിലേക്ക് ഒരു അവ്യക്ത രൂപം കയറി വരുന്നത് കണ്ടതോടെ ഗോപിയാശാൻ പെട്ടന്ന് മേശപ്പുറത്ത്‌ വച്ചിരുന്ന എമർജൻസി ലൈറ്റ് ഓൺ ചെയ്തു. "മോളേ ഗൗരീ.." മുറിയ്ക്കുള്ളിൽ ഗൗരിയേ കാണാഞ്ഞ് അയാൾ ഭീതിയോടെ വിളിച്ചു. "അച്ഛാ.. ആരെയെങ്കിലും വിളിയ്ക്ക് അച്ഛാ.. ഇയാള് മണിയനെ തല്ലി..." അവൾ നിലത്തേയ്ക്ക് വീണുപോയ മണിയനെ പിടിച്ചുയർത്തിക്കൊണ്ട് പറഞ്ഞു. "നീ.. നീ..." എസ്തപ്പാന്റെ മുഖത്തേയ്ക്ക് വിരൽ ചൂണ്ടിയ ഗോപിയാശാന്റെ കണ്ണുകൾ മിഴിഞ്ഞു.. "നീ പോയില്ലേ.. നീ ഇവിടം വിട്ട് പോയില്ലേ.." ഗോപിയാശാൻ പറയുന്നത് കേട്ട് എസ്തപ്പാൻ ചിരിച്ചു. തന്റെ മുൻപിൽ നിന്നൊരു പിശാച് പല്ലിളിയ്ക്കും പോലെയാണ് അയാൾക്ക് തോന്നിയത്. "പോകാനോ.. എവിടേയ്ക്ക് പോകാനാ ഗോപിയാശാനേ ഞാൻ.. ഞാൻ വന്നത് ഇവിടേയ്ക്കാ.. എനിയ്ക്കിവിടെ കുറെ നാൾ ജീവിയ്ക്കണം. നിങ്ങൾക്കൊപ്പം.. നിങ്ങളുടെ കൂടെ ജീവിയ്ക്കാൻ വന്ന ഞാൻ എവിടേയ്ക്കും മടങ്ങി പോകില്ല.." അയാൾമദ്യപിച്ചിട്ടാണ് വന്നിരിയ്ക്കുന്നതെന്ന് ഗോപിയാശാന് തോന്നി. എസ്തപ്പാൻ മേശപ്പുറത്തിരുന്ന തീപ്പെട്ടിയ്ക്ക് നേരെ കൈ നീട്ടവേ അയാളുടെ പുറത്ത് കവിളൻ മടല് കൊണ്ടുള്ള അടിവീണു. "പട്ടി, നായിന്റെ മോനേ.. നീയെന്റെ മുഖത്തടിച്ചോടാ തെണ്ടീ.." മണിയൻ തന്റെ കയ്യിലിരുന്ന ഉണങ്ങിയ മടൽ വീണ്ടും എസ്തപ്പാന്റെ തലയ്ക്ക് നേരെ വീശാൻ തുടങ്ങിയതും മിന്നൽ പോലെ തിരിഞ്ഞ് അയാൾ അവന്റെ കയ്യിൽ പിടിച്ചു. "വിടെടാ.. വിടെടാ എന്റെ കയ്യിൽ നിന്ന്." മണിയൻ അവന്റെ കരുത്താർന്ന കൈകൊണ്ടുള്ള തന്റെ കയ്യിലെ പിടിവിടുവിയ്ക്കാൻ മറു കൈയാൽ ശ്രമിച്ചെങ്കിലും അവനതിനു സാധിച്ചില്ല. എസ്തപ്പാന്റെ കയ്യിൽ മണിയൻ മാന്താനും, കടിയ്ക്കാനും നോക്കിയപ്പോൾ അയാൾ അവന്റെ കയ്യിലെ പിടി വിട്ടിട്ട് കഴുത്തിന് പിടിച്ചു. "അയ്യോ.. ആ കുഞ്ഞിനെ ഒന്നും ചെയ്യല്ലേടാ മഹാപാപീ.." ഗോപിയാശാൻ വന്ന് മണിയന്റെ കഴുത്തിലെ, എസ്തപ്പാന്റെ പിടി വിടുവിയ്ക്കാൻ നോക്കിയപ്പോൾ അയാൾ ഗോപിയാശാനേ പിന്നിലേക്ക് തള്ളി. ഗോപിയാശാൻ ചെന്ന് ഭിത്തിയിൽ തട്ടി നിലത്തേയ്ക്ക് വീണു. എസ്തപ്പാൻ,മണിയന്റെ കഴുത്തിലെ പിടി വിട്ട ശേഷം മേശപ്പുറത്തിരുന്ന തീപ്പെട്ടി എടുത്ത്‌ ചുണ്ടിൽ വച്ച ബീഡി കത്തിച്ചു. മണിയൻ നിലത്തേയ്ക്കിരുന്നു ചുമയ്ക്കാൻ തുടങ്ങിയിരുന്നു. എസ്തപ്പാൻ അവിടെ നിന്നുകൊണ്ട് മണിയനെ നോക്കി. "എസ്തപ്പാന്റെ മുൻപിലല്ല പിന്നിൽ പോലും വന്ന് നിന്ന് പോകരുത്.. ജീവിതത്തിൽ ഒരിയ്ക്കൽ പോലും... ഇനി വന്നാൽ നിന്റെ ജീവൻ പോലും ഞാൻ തിരിച്ച് തരില്ല.." നിലത്തേയ്ക്ക് മുട്ട് കുത്തിയിരുന്ന മണിയനെ അവൻ പിന്നിലേക്ക് ചവിട്ടി ഇട്ടു. അതിന് ശേഷം അവൻ ഗോപിയാശാനേ നോക്കി. അയാൾ ഭയന്നു വിറച്ച് നിലത്ത്‌ തന്നെ ഇരിയ്ക്കയായിരുന്നു. രണ്ട് തവണ ബീഡി പ്പുക ഊതി വിട്ട ശേഷം എസ്തപ്പാൻ കയ്യിലിരുന്നതീപ്പെട്ടി മേശപ്പുറത്തേയ്ക്ക് തന്നെ തിരികെ വച്ചു. അവൻ കൈ പിൻ വലിയ്ക്കും മുൻപ് മിന്നൽ പോലൊരു വെളിച്ചം തന്റെ കൈപ്പത്തിയ്ക്ക് നേർക്ക് ചീറി വരുന്നത് കണ്ടു. അവൻ കൈപിൻ വലിച്ചില്ലായിരുന്നെങ്കിൽ ഗൗരിയുടെ വെട്ടേറ്റ് അവന്റെ കൈ രണ്ട് കഷണങ്ങൾ ആയിപ്പോകുമായിരുന്നു. മേശപ്പുറത്ത്‌ കുടുങ്ങിയ കൊടുവാൾ വലിച്ചൂരി ഗൗരി അവന്റെ വലതു കയ്യുടെ നേർക്ക് വീണ്ടും വീശിയെങ്കിലും എസ്തപ്പാൻ പെട്ടന്ന് പിന്നിലേക്ക് മാറി ക്കളഞ്ഞു. "തെണ്ടീ.. എന്റെ വീട്ടിനുള്ളിൽ കാൽ കുത്താൻ നിനക്ക് എങ്ങിനെ ധൈര്യം വന്നെടാ നാറീ.." വരാന്തയിലേക്ക് ചാടിയ എസ്തപ്പാന്റെ നെഞ്ചിന് നേർക്ക് വീണ്ടും അവൾ കൊടുവാൾ വീശിയെങ്കിലും അതിൽ നിന്നെല്ലാം അയാൾ അതി വിദഗ്ദമായി ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. എമർജൻസി യുടെ വെളിച്ചം വീഴുന്ന വാതിലിന്റെ നേർ രേഖയിൽ നിന്ന് അവൻ ഇരുട്ടിലേക്ക് മാറി നിന്നത് തന്നെ ആക്രമിയ്ക്കാനാണെന്ന് മനസിലായപ്പോൾ ഗൗരി തുരു തുരാ കൊടുവാൾ വീശിക്കൊണ്ട് പതിയെ പിന്നിലേക്ക് മാറി എമർജൻസി എടുത്തു വെളിയിലേക്ക് കൊണ്ട് വന്നു. അവൻ തന്നെ ആക്രമിയ്ക്കാൻ മുതിർന്നാൽ എമെർജെൻസിലാമ്പ് നിലത്തിട്ട ശേഷം അവനെ വെട്ടി കീറുക തന്നെ ചെയ്യും എന്ന് ഉറപ്പിച്ചാണ് ഗൗരിയുടെ നിൽപ്പ്. വരാന്തയിൽ എസ്തപ്പാനെ കാണാഞ്ഞിട്ട് അവൾ എമെർജെൻസി ലാമ്പ് മുന്നിലേക്ക് നീട്ടി പ്പിടിച്ചു. പുറത്തെ ചാറ്റൽ മഴയിൽ ശത്രു നിൽക്കുന്നത് അവൾ കണ്ടു. "നീ.. ആണായി പിറന്നവനാണെങ്കിൽ ഈ വരാന്തയിലേക്ക് ഒറ്റ തവണ കൂടി കാൽ കുത്ത്‌.. ഒരു തവണ കൂടി." പല്ലുകൾ ഞെരിച്ചു കൊണ്ട് അവൾ അവനെ നോക്കി വെല്ലുവിളിച്ചു. "നിന്റെയീ വെല്ലുവിളി ഞാനേറ്റെടുക്കുവാ.. ഞാൻ ആണായി പിറന്നവനാണെന്ന് നിന്റെ മുമ്പിൽ തെളിയിച്ചിട്ടേഎസ്തപ്പാൻ ഈ നാട് വിട്ടു പോകൂ.. അന്ന് നിന്റെ രക്ഷയ്ക്ക് നിന്റെ കയ്യിൽ വെട്ടു കത്തി പോയിട്ട് ഒരു വാഴ നാരു പോലും ഉണ്ടാകാൻ പോണില്ല. ചെവിയിൽ നുള്ളിയ്ക്കോടീ നീ.. നിന്റെയീ ഉശിരും വീറും എല്ലാം കെട്ടടങ്ങി ഒരു സാധാരണ പെണ്ണായി നീ വന്ന് എനിയ്ക്ക് കിടക്ക വിരിയ്ക്കുന്ന ഒരു ദിവസം വരും.. വരുവല്ല, എസ്തപ്പാൻ വരുത്തും..." "ഭ്ഫ..." അവൾ ഒറ്റ ആട്ട് ആട്ടിയ ശേഷം തന്റെ കയ്യിലിരുന്ന കൊടുവാൾ അവന് നേർക്ക് നീട്ടി പിടിച്ചു. "നിന്നെഞാൻ വിടില്ലെടാ. ഗൗരിയുടെ ഒരു തലമുടി നാരി ഴയിലെങ്കിലുംതൊട്ടിട്ട് ഈ കല്ലാറിന്റെ മറുകര കാണാമെന്നുള്ളത് നിന്റെ വെറും വ്യാമോഹം മാത്രമാ... അതിനെങ്ങാനും നീ മുതിർന്നാൽ ഈ ആയുധത്തിൽ നിന്റെ ചോര കൊണ്ട് ഞാൻ അഭിഷേകം നടത്തും.." "കാണാമെടീ നമുക്ക്..." അവൻ വെല്ലുവിളിയ്ക്കും പോലെ പറഞ്ഞ ശേഷം അവൾക്ക് മുന്നിലേക്ക് കാറി തുപ്പിയിട്ട് ഇരുട്ടിലേക്ക് നടന്നു മറഞ്ഞു. ചെറിയൊരു മിന്നൽ വെളിച്ചത്തിൽ അവൻ ചെമ്പൻ മലയുടെ നേർക്ക് നടന്നു പോകുന്ന കാഴ്ച അവൾക്ക് കാണാമായിരുന്നു. ഗൗരി തിരികെ മണിയന്റെ അടുത്തേയ്ക്ക് ചെന്നു. അവന് ശരിയ്ക്ക് ശ്വാസം എടുക്കാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. "ഡാ.. നിനക്ക് വല്ലതും പറ്റിയോ മോനേ.." എമർജൻസി ലാമ്പ് നിലത്തേയ്ക്ക് വച്ചിട്ട് ഗൗരി അവന്റെ പുറം തടവി കൊടുത്തു. "വിടില്ല കള്ള നായേ ഞാൻ.. ചത്താലും വിടില്ല.." അവൻ കിതപ്പിനിടയിൽ പിറു പിറുത്തു. "നീ ഇനി അവന്റെ മുമ്പിലെങ്ങും ചെന്ന് നിൽക്കല്ലേടാ.. അവൻ പറഞ്ഞത് കേട്ടില്ലേ അവൻ ഇവിടെ തന്നെ കാണുമെന്ന്.." "എന്നുകരുതി അവനെ പേടിച്ച് നമ്മളെല്ലാം ഈ നാട് വിട്ട് പോകണമെന്നാണോ ചേച്ചീ... അവനല്ലേ പോകേണ്ടത് ഇവിടെ നിന്നും.." അവന്റെ ചോദ്യമാണ് ശരിയെന്നറിയാവുന്നതിനാൽ ഗൗരി അതിന് മറുപടി പറഞ്ഞില്ല. "എന്താ മോളേ അവൻ ആ പറഞ്ഞിട്ട് പോയതിന്റെ അർത്ഥം.. അവന് നിന്നോടെന്തോ പകയുള്ളത് പോലെ തോന്നുന്നല്ലോ.. നിനക്കവനെ അറിയോ മോളേ.." ഗോപിയാശാൻ അവളുടെ അടുത്തേയ്ക്ക് വന്ന് ചോദിച്ചു. അയാൾ നരച്ച രോമങ്ങൾ ചിതറി കിടന്ന തന്റെ നെഞ്ച് തടവുന്നുണ്ടായിരുന്നു. "അച്ഛനറിയോ അയാളെ.. അച്ഛനറിയുമെങ്കിൽ എനിയ്ക്കും അറിയും..." "ഞാൻ ആദ്യമായി കാണുവാ ആ കാലനെ..." "ഞാനും.. അയാൾക്കെന്നോട് വിരോധം തോന്നാൻ എന്താണ് കാരണം എന്ന് എനിയ്ക്ക് അറിയില്ല അച്ഛാ.." ഗൗരി ശാന്തമായി പറഞ്ഞു. "എന്തിനാണോ ഈ മാരണം വന്ന് ഈ കരയിൽ തന്നെ അടിഞ്ഞത്.. ഉള്ള മനഃസമാധാനം കൂടി പോയല്ലോ ദൈവമേ.." "അച്ഛൻ വിഷമിയ്ക്കാതിരിയ്ക്ക്. അവന്റെ ഓലപ്പാമ്പ് കണ്ട് പേടിയ്ക്കുന്നവരാണോ അച്ഛാ നമ്മൾ.. അവന്റെ ഭീഷണി കേട്ട് പേടിച്ചിരുന്നാൽ നമ്മൾക്ക് ജീവിയ്ക്കാൻ പറ്റുവോ.." "എന്നാലും രണ്ടും കെട്ടു നടക്കുന്നവനല്ലേമോളേ അവൻ..രാത്രിയുടെ മറവിൽ സർവ്വ തോന്നിവാസത്തിനും നടക്കുന്നവൻ. അതുപോലാണോ നമ്മൾ.. രാത്രിയിൽ പതുങ്ങി വന്ന് ഒരു തീപ്പെട്ടി കമ്പുരച്ചു കടയ്ക്കുള്ളിലേക്ക് ഇട്ടാൽ തീർന്നില്ലേ എല്ലാം.. പിന്നെന്തു ജീവിതമാ നമ്മൾക്കുള്ളത്." അച്ഛൻ പറയുന്നത് സംശയമല്ല സത്യങ്ങൾ ആയേക്കാവുന്ന സംഗതികളാണെന്ന് തോന്നിയപ്പോൾ ഗൗരി എണീറ്റ് ചെന്ന് ഫോണെടുത്ത്‌ റോബിനെ വിളിച്ചു. "ചേച്ചി എന്നിട്ടിപ്പോഴാണോ വിളിയ്ക്കുന്നത്." റോബിൻ കിടക്കയിൽ നിന്ന് ചാടി എണീറ്റു. അവൻ കോൾ കട്ട് ചെയ്ത ശേഷം തന്റെ സുഹൃത്തുക്കളെ വിളിച്ചു. നൊടി നേരം കൊണ്ട് വീടിന് വെളിയിൽ വന്നു റോബിൻ തന്റെ ആക്ടിവ സ്റ്റാർട്ട്‌ ചെയ്തു. പന്ത്രണ്ട് മണിയായിട്ടും റോബിൻ ഫോൺ ചെയ്തു വിളിച്ച വീടുകളിലെല്ലാം വെളിച്ചം തെളിഞ്ഞു തുടങ്ങിയിരുന്നു. (തുടരും) #📔 കഥ
82 likes
5 comments 14 shares
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6a4w4949?d=n&ui=v64j8rk&e1=c" അങ്ങനെ ആരെങ്കിലും ഫോൺ എടുത്തത് ആണെങ്കിൽ അത് ഇവിടെയുള്ള ആരെങ്കിലും കാണില്ലേ?ഭർത്താവില്ലാത്ത ദിവസം നോക്കി ഇവൾ ഹരിയേട്ടന് മെസ്സേജ് അയക്കാൻ നോക്കിയത് ആയിക്കൂടെ?" " ആര് കാണാനാ ? അമ്മയും അച്ഛനും ആമി കിടക്കുന്ന സമയത്തു തന്നെ കിടക്കും. പിന്നെ ഹരിക്കു രണ്ടാഴ്ചയായി നൈറ്റ് ആയിരുന്നു. ഞാനും ഇല്ലായിരുന്നു. പിന്നെ നിങ്ങൾ രണ്ടു പേരുമാണ്.. നിങ്ങളാണ് ചെയ്തതെങ്കിൽ നിങ്ങൾ സമ്മതിക്കുമോ?" ആതിയും ശ്രീകുട്ടിയും അവന്റെ ചോദ്യത്തിന് മുന്നിൽ ഒന്ന് പതറി. അതു ഹരിയും ദേവനും ഒരു പോലെ ശ്രദ്ധിക്കുകയും ചെയ്തു. പക്ഷെ പെട്ടെന്ന് തന്നെ ആതി സംയമനം വീണ്ടെടുത്തു " ഓഹോ.. അപ്പൊ താൻ ഇവൾ ചെയ്ത കുറ്റം എന്റെ തലയിൽ കെട്ടി വയ്ക്കൻ നോക്കുവാണോ ? അത് എന്തായാലും നടക്കില്ല" " ഞാൻ ആരുടേയും തലയിൽ ഒന്നും വയ്ക്കാൻ നോക്കുന്നില്ല. ഞാൻ പറഞ്ഞത് നിങ്ങൾ പറയുന്നതിലെ ചില പൊരുത്തക്കേടുകൾ മാത്രമാണ്" "എന്ത് പൊരുത്തക്കേട്?" " അതായതു ഹരി ഒട്ടും ഉപയോഗിക്കാത്ത ഫോണിലേക്കാണ് മെസ്സേജ് അയച്ചിരിക്കുന്നതു. ഹരി കാണാൻ ആണെങ്കിൽ അവൻ സാധാരണ ഉപയോഗിക്കുന്നതിലേക്കല്ലേ അയക്കേണ്ടത്?" " അത്... അത്.. അത് ചിലപ്പോ ഞാൻ കാണുമെന്നു കരുതീട്ടാവും " ആതി ചാടിക്കേറി പറഞ്ഞു. " ആമിയാണോ വേറെ ആരെങ്കിലും ആണോ ചെയ്തതെന്ന് എങ്ങനെ അറിയാന?" ഹരി ചോദിച്ചു. " പ്രത്യേകിച്ചൊന്നും അറിയാനില്ല. ഇവള് തന്നെയാ" ആതി ദേഷ്യത്തോടെ ആമിയെ നോക്കി പറഞ്ഞു. ദേവൻ പക്ഷെ അപ്പോൾ എന്തോ ആലോചനയിലായിരുന്നു. കുറച്ചു നേരത്തെ ആലോചനക്ക് ശേഷം അവൻ പറഞ്ഞു " സത്യം കണ്ടു പിടിക്കാൻ ഒരു വഴിയുണ്ട്" എല്ലാവരും ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി. ആതിയും ശ്രീകുട്ടിയും മുഖാമുഖം നോക്കി. ദേവൻ തുടർന്നു " വഴി ഞാൻ പറയാം.. പക്ഷെ ഒരു കണ്ടീഷൻ ഉണ്ട്.. ഇതാര് ചെയ്തതാണെങ്കിലും ഒരു മോശം പ്രവർത്തിയാണ്.. ആതി പറഞ്ഞ പോലെ ഈ വീട്ടിൽ പിന്നെ അയാൾ ഉണ്ടാവാൻ പാടില്ല.സത്യം പുറത്തു വരുമ്പോൾ ആമിയാണ് കുറ്റക്കാരിയെങ്കിൽ ആമിയെ ഞാൻ ഇവിടുന്നു പറഞ്ഞു വിടാം.. മറിച്ചു വേറെ ആരെങ്കിലും ആണെങ്കിൽ അവർ ഇറങ്ങണം. സമ്മതമാണോ?" എല്ലാവരും പരസ്പരം നോക്കി. " സമ്മതമാണ്" രവിശങ്കറും ഹരിയും ഒരേ സ്വരത്തിൽ പറഞ്ഞു. " ഇനി പറ.. എങ്ങനെ അറിയും ആരാണ് കുറ്റക്കാരെന്നു?" " ആമി സാധാരണ മൊബൈൽ ഞങ്ങളുടെ മുറിയിൽ മേശയുടെ മുകളിൽ വച്ചാണ് ഉറങ്ങാറ്. ഞങ്ങളുടെ മുറി ഹാളിനോട് ചേർന്നായതു കൊണ്ട് ആരെങ്കിലും രാത്രി അവളുടെ മൊബൈൽ എടുത്തിട്ടുണ്ടെങ്കിൽ ഹാളിലൂടെ പോകാതെ പറ്റില്ല. " " പക്ഷെ അതെങ്ങനെ അറിയും?" "അച്ഛന് ഓർമ്മയുണ്ടോ.. ഞങ്ങളുടെ കല്യാണ സമയത്തു ഇവിടെ പണിക്കാരെ നിർത്തിയത്.. പെയിന്റ് അടിക്കാനും മറ്റുമായി." രവിശങ്കർ ഓര്മയുണ്ടെന്നു തലയാട്ടി "ആ സമയത്തു നമ്മളുടെ ഹാളിൽ ഇരുന്ന കുറച്ചു സാധനങ്ങൾ കളഞ്ഞു പോയില്ലേ? ആരാണെന്നു കാണാത്തതു കൊണ്ട് അന്ന് അത് തിരിച്ചു കിട്ടിയതുമില്ല. നമ്മളാരും പകൽ വീട്ടിലില്ലാത്ത കൊണ്ട് സിറ്ഔട്ടിൽ ലും ഹാളിലുമായി രണ്ടു ക്യാമെറകൾ വച്ചിരുന്നു. അതിപ്പോഴും അവിടെ തന്നെ ഇല്ലേ .. നമ്മൾ പിന്നെ അത് മാറ്റാനൊന്നും പോയില്ലലോ?? അതിന്റെ റെക്കോർഡിങ് എടുത്തു നോക്കിയാൽ പോരെ?" രവിശങ്കറിന്റെ മുഖം തെളിഞ്ഞു. ശരിയാണ്.. അവൻ പറയുന്നത്. ഹരി സംശയ ഭാവത്തിൽ ദേവനെ ഒന്ന് നോക്കിയെങ്കിലും ഒന്നും മിണ്ടിയില്ല. ആമിക്കു സമാധാനമായി. ആതിയോ ശ്രീകുട്ടിയോ ആരോ തന്റെ ഫോൺ എടുത്തിട്ടുണ്ട്. അതാരാണെന്ന് തെളിയുമല്ലോ. ദേവൻ വെറുതെ പറയുന്നതാണൊന്നു ആതിക്കു സംശയം തോന്നി. അവൾ ശ്രീകുട്ടിയെ നോക്കി. ഏതോ ഭൂതത്തെ കണ്ട പോലുള്ള അവളുടെ നിൽപ് കണ്ടപ്പോൾ രംഗം അത്ര പന്തിയല്ലാന്നു ആതിക്കു മനസിലായി. " എന്ന പിന്നെ അതെടുത്തു നോക്കാം..പ്രശ്നത്തിന് തീരുമാനമാവട്ടെ" ജാനകി പറഞ്ഞു.ആതിയുടെ നെഞ്ചിടിപ്പ് കൂടി. അത് പരിശോധിച്ചാൽ താനും ശ്രീകുട്ടിയും രാത്രി ആമിയുടെ മുറിയിൽ പോകുന്നത് അതിൽ കാണും. അതോടെ ഹരിയേട്ടൻ തന്നെ ഇവിടുന്നു പുറത്താക്കുകയും ചെയ്യും. ശ്രീകുട്ടിക്കു ആണെങ്കിൽ തല കറങ്ങുന്നതു പോലെ തോന്നി. ഹാളിൽ കാമറ ഉണ്ടെന്ന കാര്യം താൻ ഓർത്തില്ല. ഇപ്പോൾ അത് പരിശോധിക്കുമ്പോൾ താനും ആതിയേച്ചിയും കൂടെയാണ് എല്ലാം ചെയ്തതെന്ന് തെളിയും. പിന്നെ രണ്ടു പേരുടെയും കാര്യം പോക്കാണ്. ഇറക്കി വിടും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ആതിയേച്ചിക്ക് പോകാൻ വീടെങ്കിലും ഉണ്ട്.. തനിക്കോ.. ഒന്നും വേണ്ടായിരുന്നു..ആമിയേച്ചിയെ പുറത്താക്കാൻ ഇറങ്ങിട്ടു ഇപ്പോൾ താൻ തന്നെ സ്വന്തം വീട്ടിൽ നിന്ന് പുറത്താവുന്ന അവസ്ഥയാണ്. .എന്തായാലും ക്യാമറയിൽ തങ്ങളുടെ കള്ളത്തരം പിടിക്കപ്പെടും. പിന്നീടുള്ള തന്റെ അവസ്ഥ ഓർക്കാനേ വയ്യ. സ്വന്തം ഭാര്യയെ പറ്റി ഇങ്ങനെയൊരു അപവാദം പടച്ചുണ്ടാക്കിയതിനു ദേവേട്ടൻ തന്നെ കൊല്ലും.. അച്ഛനും അമ്മയും ഹരിയേട്ടനും ഇക്കാര്യത്തിൽ ദേവേട്ടന്റെ ഭാഗത്തെ നിൽക്കൂ.. അവരായിട്ടു കണ്ടു പിടിക്കുന്നതിനു മുന്നേ താനായിട്ടു പറയുന്നതായിരിക്കും ഭേദം. ഹരിയേട്ടന്റെ അടുത്തേക്ക് മാറി നിൽക്കാം.. കുറച്ചെങ്കിലും ദയ അവിടുന്ന് മാത്രമേ പ്രതീക്ഷിക്കാനുള്ളു.. അവൾ പതിയെ ഹരിയുടെ അടുത്തേക്ക് മാറി നിന്നു . എന്നിട്ടു എല്ലാവരും കേൾക്കെ പറഞ്ഞു " എനിക്ക് ഒരു കാര്യം പറയാനുണ്ട്" എല്ലാവരും അവളുടെ മുഖത്തേക്ക് നോക്കി. ആതി എന്ത് ചെയ്യണമെന്നറിയാതെ നിൽപ്പാണ്. " അത്.. എനിക്കും ആതിയേച്ചിക്കും ഒരു അബദ്ധം പറ്റിയതാണ്.. എല്ലാവരും ഞങ്ങളോട് ക്ഷമിക്കണം." രവിശങ്കർ തന്റെ മകളുടെ മുന്നിലേക്ക് നീങ്ങി നിന്നു . " നിങ്ങളാണോ ഈ മെസ്സേജിന് പിന്നിൽ?" അവൾ തല കുനിച്ചു നിൽക്കുകയാണ്. എന്നാലും തലയാട്ടി. " എന്തിനാ നിങ്ങൾ അങ്ങനെ ചെയ്തത്?" " അത്.. ആമിയേച്ചിയെ ഇവിടുന്നു പറഞ്ഞു വിടാൻ ഗീത അമ്മായി പറഞ്ഞിട്ടു..." പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ കരണം പുകച്ചു ഒന്ന് കിട്ടി അവൾക്കു. " അത് കേട്ട ഉടനെ തന്നെ നീ ഇറങ്ങി പുറപ്പെട്ടു അല്ലെ? സ്വന്തം ചേട്ടന്റെ ജീവിതമാണ് നശിക്കുന്നത് എന്ന് പോലും ഓർക്കാതെ..." അയാൾ ദേഷ്യം കൊണ്ട് നിന്ന് വിറച്ചു. ശ്രീക്കുട്ടി വല്ലാതെ ഭയന്ന് പോയി. അച്ഛനെ ഇത്രയും ദേഷ്യത്തിൽ ആദ്യമായാണ് അവൾ കാണുന്നത്. " അപ്പോൾ ഇനി ഒരു കാര്യം ചെയ്യൂ.. ഗീത അമ്മായി പറയുന്നതല്ലേ എന്റെ മോൾക്ക് വേദവാക്യം.. അപ്പോൾ ഇനി അവിടെ തന്നെ കൂടിക്കോ.." ശ്രീക്കുട്ടി കരഞ്ഞു കൊണ്ട് ദയനീയമായി എല്ലാവരെയും നോക്കി. ആരുടെ കണ്ണുകളിലും ദയ കാണാൻ സാധിച്ചില്ല. അതോടെ എല്ലാ നിയന്ത്രണവും വിട്ടു അവൾ പൊട്ടിക്കരഞ്ഞു. " സോറി.. അച്ഛാ.. സോറി .. അമ്മെ.. ഹരിയേട്ടാ.. ദേവേട്ടാ..ഇനി ഞാൻ ഇങ്ങനെ ഒന്നും ചെയ്യില്ല.. ഈ ഒരൊറ്റ തവണ പ്ലീസ്" അവൾ കരയുന്ന കണ്ടപ്പോൾ എല്ലാവര്ക്കും വിഷമമായി. വീട്ടിലെ ഏറ്റവും ഇളയതായതു കൊണ്ട് പുന്നാരിച്ചു വളർത്തിയതാണ്.. അവളുടെ മനസ്സ് വിഷമിച്ചാൽ നന്ദനത്തിൽ എല്ലാവര്ക്കും പൊള്ളും . അത് കൊണ്ട് തന്നെ പിന്നെയൊന്നും പറയാതെ രവിശങ്കർ മുറിയിലേക്ക് പോയി. അചൻ പോയിക്കഴിഞ്ഞപ്പോൾ ഹരി ആതിക്കു നേരെ തിരിഞ്ഞു. ആതി പേടിച്ചു ഒരടി പിറകോട്ടു വച്ച്. " ഞാൻ നിന്നെ തല്ലാനൊന്നും പോവുന്നില്ല." അത് കേട്ടപ്പോൾ അവൾക്കു കുറച്ചു ആശ്വാസമായെങ്കിലും അവന്റെ അടുത്ത വാക്കുകൾ കേട്ടപ്പോൾ ഉണ്ടായ ആശ്വാസമെല്ലാം ആവിയായി. " ശ്രീകുട്ടിയെ ഇതിലേക്ക് വലിച്ചിട്ടത് നീയാണെന്നു എനിക്കറിയാം. ഈ വീട്ടിലുള്ളവരെ തമ്മിൽ തല്ലിക്കാനും വഴിതെറ്റിക്കാനും ശ്രമിക്കുന്നവർ ഇനി ഇവിടെ വേണ്ട. നീനയെ 'അമ്മ പറയുന്നത് മാത്രമല്ലെ നീ കേൾക്കു.. അമ്മ പറയുന്നതും കേട്ട് പുന്നാര മോൾ ഇനി അമ്മയുടെ കൂടെ വീട്ടിൽ തന്നെ നിന്നോ.. നിന്റെ സാധനങ്ങളൊക്കെ പാക്ക് ചെയ്തോ.. പോകാൻ നിന്റെ വീട്ടിനു തന്നെ ഒരു കാറും തന്നിട്ടുണ്ടല്ലോ.. അതും കൊണ്ട് പൊയ്ക്കോ" ആതി ഇത്തവണ ശരിക്കും കരച്ചിലായി. കാര്യങ്ങൾ കൈ വിട്ടു പോകുകയാണെന്ന് തോന്നിയപ്പോൾ ജാനകി ഹരിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു " മോനെ.. ഹരി.. അവൾക്കു ഒരു അബദ്ധം" " 'അമ്മ ഇവളുടെ വക്കാലത്തു പിടിച്ചോണ്ട് വരണ്ട..ഞാൻ ഇപ്പോൾ ഒന്ന് പുറത്തേക്കു പോവാണ് . ഞാൻ വരുമ്പോൾ നിന്നെ ഇവിടെ കാണരുത്. അങ്ങനെ കണ്ടാൽ പിന്നെ നിന്നെ ഞാൻ ഇവിടുന്നു അടിച്ചിറക്കേണ്ടി വരും" അതും പറഞ്ഞു മറ്റാർക്കെങ്കിലും എന്തെങ്കിലും പറയാൻ സാധിക്കുന്നതിനു മുന്നേ തന്നെ അവൻ അവിടെ നിന്ന് പോയി.ദേവനും തന്റെ മുറിയിലേക്ക് പോയി. ശ്രീകുട്ടിയെ ജാനകി തങ്ങളുടെ മുറിയിലേക്ക് വിളിച്ചു കൊണ്ട് പോയി. അവൾക്കു ഇന്ന് നല്ലതു കിട്ടുമെന്ന് അറിയാവുന്നതു കൊണ്ട് വിറക്കുന്ന കാലടികളോടെ അവൾ അവർക്കൊപ്പം ചെന്നു . മുറിയിൽ ആതിയും ആമിയും തനിച്ചായി. സങ്കടവും ദേഷ്യം ഇടകലർന്ന ഭാവത്തിൽ ആമി ആതിയെ നോക്കിട്ടു മുറി വിട്ടിറങ്ങി. തന്റെ മുറിയിലേക്ക് പോകാൻ തോന്നാത്തത് കൊണ്ട് അവൾ പുറത്തിറക്കിറങ്ങി. മനസ്സൊന്നു തണുക്കട്ടെ. ആമിയും പോയിക്കഴിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ആതി മുറിയിൽ നിന്നു . സാധനങ്ങൾ പാക്ക് ചെയ്യാനാണ് ഹരിയേട്ടൻ പറഞ്ഞതു. ആമി ഇന്നത്തോടെ നന്ദനത്തിൽ നിന്ന് പോകുമെന്ന് കരുതിയിട്ടു താനാണ് പോകുന്നത്. എല്ലാം തുലച്ചത് ദേവനും ശ്രീകുട്ടിയുമാണ്. ക്യാമറ ഉണ്ടെന്ന കാര്യം അവൾ ഓർത്തു പറഞ്ഞിരുന്നെങ്കിൽ തങ്ങൾ ഇങ്ങനെ പിടിക്കപെടില്ലായിരുന്നു. അത് പോലെ തന്നെ ആ ദേവൻ.. തന്റെ കാര്യങ്ങളൊന്നും നോക്കാത്ത ഭാര്യയോട് അവനു ദേഷ്യമാവുമെന്നാണ് കരുതിയത്..മെസ്സേജുകൾ കാണുമ്പോഴേ അവളെ കുറ്റപ്പെടുത്തുമെന്നും പുറത്താക്കുമെന്നും കരുതി...പക്ഷെ തന്നെ ഞെട്ടിച്ചു കൊണ്ട് അവൻ അവളുടെ കൂടെ നിന്നു . അത് കൊണ്ടാണ് സത്യം പുറത്തു വന്നത്. എന്ത് ചെയ്യണമെന്ന് അറിയാതെ അവൾ അമ്മയെ വിളിച്ചു. തന്റെ പ്ലാനുകൾ തന്റെ മകൾക്കു തന്നെ വിനയായി എന്ന് മനസിലായപ്പോൾ ഗീതക്കും എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ജാനകിയെ തിരിഞ്ഞു നോക്കി മടിച്ചു മടിച്ചു ആതി കാറുമെടുത്തു നന്ദനത്തിൽ നിന്ന് യാത്രയായി. പോകാൻ മടിച്ചു കരഞ്ഞു കൊണ്ടിരുന്ന ആതിയെ ഹരി ഒന്ന് തണുക്കുന്നത് വരെ വീട്ടിൽ പോയി നില്ക്കാൻ പറഞ്ഞു ജാനകി പരഞ്ഞു വിടുകയായിരുന്നു. അവന്റെ ദേഷ്യം മാറുമ്പോൾ അവനെ അങ്ങ് പറഞ്ഞു വിടാം എന്ന് പറഞ്ഞു ആശ്വസിപ്പിച്ചാണ് വിട്ടത്. പക്ഷെ എന്നാലും ജാനകിക്കു ഉള്ളിൽ നല്ല പേടി ഉണ്ടായിരുന്നു.ദേവനെ പോലെ അല്ല ഹരി..ദേവന് പെട്ടെന്ന് ദേഷ്യം വരും..അത് പെട്ടെന്ന് തണുക്കുകയും ചെയ്യും. എന്നാൽ ഹരിക്കു ദേഷ്യം വരാൻ ഭയങ്കര പാടാണ് . പക്ഷെ ദേഷ്യമായാൽ പിന്നെ തണുപ്പിക്കണമെങ്കിൽ ഭയങ്കര പാടുമാണ്. അവനെ തണുപ്പിക്കാൻ കഴിയുന്ന ഒരാളെ ഈ വീട്ടിൽ ഉള്ളു. ആ ആളുടെ സഹായം തന്നെ തേടാൻ ജാനകി തീരുമാനിച്ചു. ആതിയുടെ കാര് ഗേറ്റ് കടന്നു പോകുന്നത് ആമി വീടിനു മുന്നിലെ പൂന്തോട്ടത്തിൽ ഇരുന്നു കണ്ടു.ഭംഗിയായി വളർത്തുന്ന പൂക്കളുടെ ഇടയിൽ ഇരിക്കുമ്പോഴും മനസ്സാകെ നീറുന്നു. ആതിയുടെയും ശ്രീകുട്ടിയുടെയും ഭാഗത്തു നിന്ന് ഇങ്ങനൊരു ചതി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല. തന്റെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുന്ന പോലത്തെ ഒരു കുരുക്ക് .. അതും പറഞ്ഞു കൊടുത്തത് മകളുടെ സ്ഥാനത്തു തന്നെ കാണേണ്ട ചെറിയമ്മ തന്നെ. ഇവരോടൊക്കെ എന്ത് ദ്രോഹമാണ് താൻ ചെയ്തത്.. സത്യം പുറത്തു വന്നിലായിരുനെങ്കിൽ അപ്പച്ചിയുടേം ഹരിയേട്ടന്റെയുമൊക്കെ മുന്നിൽ ഭർത്താവിനെ മറന്നു ഭർതൃസഹോദരനെ തേടി പോയ വൃത്തികെട്ടവൾ ആയി പോകുമായിരുന്നു താൻ..ഒരു പക്ഷെ അമ്മൂമ്മയുടെ മുന്നിൽ പോലും തനിക്കു നിരപരാധിത്വം തെളിയിക്കേണ്ടി വന്നേനെ..ദേവേട്ടൻ.. അവൾ ഒരു ഞെട്ടലോടെ ഓർത്തു.. ആ മനുഷ്യൻ ഇന്ന് തന്നെ തോൽപ്പിച്ച് കളഞ്ഞു.. ഒരു ചോദ്യമോ പറച്ചിലോ ഇല്ലാതെ.. ഒരു തെളിവും നോക്കാതെ.. താൻ അത് ചെയ്യില്ലായെന്നു ഉറപ്പിച്ചു പറഞ്ഞു. ദേവേട്ടൻ തന്നോട് അത്രയും വിശ്വാസം കാണിച്ചില്ലായിരുനെങ്കിൽ ആരും തന്നെ വിശ്വസിക്കില്ലായിരുന്നു.. ഹരിയേട്ടനും അപ്പച്ചിയും പോലും.,വീട്ടിൽ ഒരു സ്നേഹമുള്ള നോട്ടം പോലും തനിക്കു സമ്മാനിക്കാത്ത മനുഷ്യനാണ്.. താൻ എപ്പോൾ കിടക്കുന്നു ഉറങ്ങുന്നു എല്ലാം അറിയാം.. എന്തിനു തന്റെ മൊബൈലിന്റെ ലോക്ക് വരെ അറിയാം..അപ്പോൾ ഈ കാണിക്കുന്ന അവഗണന ഒക്കെ അഭിനയമാണോ? എന്തിനു? അമ്മൂമ്മ പറഞ്ഞതൊക്കെ സത്യമാണെന്നു വേണം കരുതാൻ. എല്ലാ വിഷമങ്ങളിൽ നിന്നും തന്നെ രക്ഷിക്കുകയാണ്. സ്നേഹമാണോ തന്നോട്.. പണ്ടുണ്ടായിരുന്നത് പോലെ.. പണ്ട് ദേവൻ തന്നെ ചുംബിച്ച കാര്യമോർത്തപ്പോൾ അറിയാതെ അവളുടെ കൈകൾ കവിളുകളിലേക്കു നീണ്ടു. തന്റെ ജീവിതത്തിലെ ആദ്യത്തെയും ഇത് വരെ അവസാനത്തെയും ചുംബനം.. ദേവേട്ടന്റെ..അവനെ ഒന്ന് കാണണം എന്ന് തോന്നിയപ്പോൾ അവൾ വീടിനുള്ളിലേക്ക് പോന്നു . മുറിക്കുള്ളിൽ കാലൊച്ച കേട്ടപ്പോഴേ ആമിയുടെ സാമിപ്യം അവൻ തിരിച്ചറിഞ്ഞു. അവൻ തിരിഞ്ഞു നോക്കി. നേരത്തെയുള്ള കരച്ചിലിന്റെ ബാക്കി എന്നോണം മുഖമൊക്കെ വല്ലാതെ ആയിട്ടുണ്ട്. ഇവിടെ നടന്നതൊക്കെ അവളെ വല്ലാതെ ഉലച്ചിട്ടുണ്ട് എന്ന് അവനു മനസിലായി. അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാത്തതു കൊണ്ട് അവളെ അവൻ വെറുതെ നോക്കി നിന്നു . ദേവേട്ടൻ കണ്ടിരുന്നോ ആതിയൊ ശ്രീകുട്ടിയോ എന്റെ മൊബൈൽ എടുക്കുന്നത്?" " ഞാനോ.. ഞാൻ ഒന്നും കണ്ടില്ല.. ഞാൻ ഇല്ലാത്തപ്പോഴല്ലേ അവർ ഇതൊക്കെ ഒപ്പിച്ചത്? പിന്നെങ്ങനെ ഞാൻ കാണാനാ?" "അപ്പോൾ പിന്നെ ഇതെല്ലം ചെയ്തത് അവരാണെന്നു എങ്ങനെ മനസിലായി?" " അച്ഛനും അമ്മയും ഹരിയും നിന്നോട് അങ്ങനെ ചെയ്യില്ലെന്ന്നു അറിയാം.പിന്നെയുള്ളത് അവർ രണ്ടു പേരുമാണ്.. അവർക്കു നിന്നോടുള്ള ദേഷ്യം കൂടി കണക്കിലെടുത്തപ്പോൾ അവർ തന്നെ ആകാമെന്ന് തോന്നി." " എന്നെയോ? ഒരു പ്രാവശ്യം പോലും എന്നെ സംശയം തോന്നിയില്ലേ ദേവേട്ടന്?" അതിനുള്ള മറുപടി അവളുടെ കണ്ണുകളിൽ നോക്കിയാണ് അവൻ കൊടുത്ത് "എനിക്ക് നിന്നെ വിശ്വാസമാണ് ആമി.. എന്നോട് എത്രയൊക്കെ ദേഷ്യമുണ്ടെങ്കിലും ഒരിക്കലും ഇങ്ങനെ ഒരു പ്രവർത്തി നിന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ലനു എനിക്ക് അറിയാം.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ തെളിവുകൾ നിർത്തിയാലും അതിൽ ഒരു മാറ്റാവുമുണ്ടാവുകയുമില്ല" അവന്റെ ആ ഒരു മറുപടി കേട്ടതും അവൾ അവനെ ഇറുകെ കെട്ടിപിടിച്ചു അവന്റെ നെഞ്ചിൽ തന്റെ മുഖമമർത്തി കണ്ണുകൾ അടച്ചു നിന്നു . ആ നിമിഷം അവൾ തീരുമാനിച്ചു അവൻ ഒരു താന്തോന്നിയായാലും കൊലപാതികയായാലും ഒന്നും ഇനി അവൾക്കു അത് ഒരു പ്രശ്നമല്ലെന്നു..അവളുടെ പെട്ടെന്നുള്ള ആ പ്രവർത്തിയിൽ അവനും ഒന്ന് അമ്പരന്നു. കുറച്ചു നേരം അങ്ങനെ സ്‌തബ്ധനായി നിന്ന ശേഷം അവന്റെ കൈകളും അവളെ പുണർന്നു. അവന്റെ കൈകൾ തന്നിൽ മുറുകിയതറിഞ്ഞപ്പോൾ അവൾ അവന്റെ നെഞ്ചിൽ തന്റെ താടിയൂന്നി മുഖമുയർത്തി അവനെ നോക്കി. അവൻ പോലും അറിയാതെ അവന്റെ മുഖം അവളിലേക്കടുത്തു. അവന്റെ ഉദ്ദേശം മനസിലായെങ്കിലും അവൾക്കു ആ സ്നേഹച്ചൂടിൽ നിന്നു മാറാൻ തോന്നിയില്ല. അത് കൊണ്ട് കണ്ണുകൾ അടച്ചു അവന്റെ ചുംബനം സ്വീകരിക്കാൻ തയ്യാറായി അവൾ നിന്നു . അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിലും അടഞ്ഞ കണ്പീലികളിലും അമർന്നു കവിളുകളെ ലക്ഷ്യമാക്കി നീങ്ങി. അവൻ അവളുടെ വലത്തേ കവിളിൽ ചുംബിച്ചപ്പോൾ പഴയ ഒരു ചുംബനത്തിന്റെ ഒർമ്മയിൽ അവരുടെ രണ്ടു പേരുടെ ചുണ്ടിലും ഒരു ചെറിയ പുഞ്ചിരി വിടർന്നു. അവളുടെ മറ്റേ കവിളിലും ചുണ്ടുകൾ ചേർത്ത് കഴിഞ്ഞപ്പോൾ അവന്റെ നോട്ടം അവളുടെ അധരങ്ങളിൽ ഉടക്കി. മറ്റൊന്ന് ചിന്തിക്കാതെ അവൻ ചുണ്ടുകൾ അവളുടെ ചുണ്ടകളിലേക്കു അടുപ്പിച്ചു. തുടരും.. രചന:- കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #📔 കഥ
25 likes
1 comment 12 shares