📚 ട്വിസ്റ്റ് കഥകൾ
66K Posts • 765M views
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aaaAxJb?d=n&ui=v64j8rk&e1=cമന്ത്രകോടി:പാർട്ട്‌ -13🌺💚 നന്ദൻ ചാഞ്ഞു നിന്ന പേരക്കൊമ്പിൽ നിന്നും ഒരു പേരക്ക എത്തി പറിച്ച് അരികിൽ നിന്നവൾക്ക് നൽകി...... അത് കിട്ടേണ്ട താമസം പല്ലവിയത് കടിക്കാ നാഞ്ഞു...... കഴുകിയിട്ട് കഴിക്ക് പല്ലവി..... നന്ദനൊരു ശാസനയോടെ പറഞ്ഞു....... ഭാമ ആ കാഴ്ചകൾ കണ്ടെങ്കിലും ആ ഭാഗത്തേക്ക്‌ ശ്രദ്ധിക്കാതെ...... അവൾ കുറച്ച് മുന്നോട്ട് നടന്നു..... ഒരരികിലായ് പൂത്തു നിന്ന മുക്കുറ്റി കണ്ടതും അവളാ പൂക്കൾക്കടുത്തേക്ക് തിരിഞ്ഞു....... ഒരു ഓരം പിടിച്ച് നിറയെ പൂത്ത് കിടപ്പുണ്ട്. കാണാൻ നല്ല ഭംഗിയുണ്ട്...... അതങ്ങനെ നോക്കി നിൽക്കുമ്പോഴാണ് നന്ദൻ അരികിലേക്ക് വന്നു നിന്നത്....... ഭാമയൊന്ന് തിരിഞ്ഞവനെ നോക്കിയതും നന്നായ് പഴുത്തൊരു മഞ്ഞ നിറമുള്ള പേരക്ക ഒരു കുഞ്ഞ് ചിരിയോടെ അവൾക്ക് നേരെയവൻ നീട്ടി...... 💚 ഭാമ അവന്റെ മുഖത്തേക്ക് ഒരു നിമിഷം നോക്കി....... വാങ്ങിക്കെടോ തനിക്ക് വേണ്ടി പറിച്ചതാ ഒരു കുഞ്ഞു ചിരിയോടെ തനിക്ക് നേരെ നീട്ടി പറഞ്ഞതും അവളാ പേരക്ക വാങ്ങി...... നന്ദേട്ടാ...... പിന്നിൽ നിന്നും പല്ലവി ഉറക്കെ വിളിച്ചു.... എന്താ ....... നന്ദൻ പെട്ടന്ന് തിരിഞ്ഞ് നോക്കിക്കൊണ്ട് ചോദിച്ചു...... ഇങ്ങ് വന്നേ..... ആ ചാമ്പയ്‌ക്ക മരത്തിൽ നിന്ന് കൂടി കുറച്ച് പറിച്ചു തരോ...... എന്റെ ഫേവറേറ്റ് ആണ് പ്ലീസ്...... ആഹ്ഹ് വരുവാ....... ഭാമയ്ക്കരികിൽ നിന്നവൻ അവൾക്കടുത്തേക്ക് ചെന്നു....... തന്റെരികിൽ വന്നവനെ ഓരോ കാരണങ്ങൾ പറഞ്ഞു വിളിക്കുന്ന പല്ലവിയെ ഓർത്ത് ആ നിമിഷം മനസ്സിലൊരു കുശുമ്പ് വരാതിരുന്നില്ല ഭാമയ്ക്ക്....... പക്ഷേ അതൊന്നും പുറത്ത് കാണിക്കാതെ പച്ചക്കറികൾ നട്ടിരിക്കുന്ന ഭാഗത്തേക്ക്‌ അവൾ നടന്നു........ കുറച്ചകലെ നിന്ന് നന്ദന്റെയും പല്ലവിയുടെയും ശബ്ദം കേൾക്കാം പല്ലവി ഓരോ കാര്യങ്ങൾ പറഞ്ഞും കാണിച്ചും നന്ദന് പിന്നാലെ നടക്കുകയാണ്..... എപ്പോഴും ബഹളങ്ങളൊന്നുമില്ലാതെ ശാന്തനായ് നടക്കുന്ന നന്ദനെ ഇത്രയും സന്തോഷത്തോടെ കാണുന്നത് ഇപ്പോഴാണ് പല്ലവിയും നന്ദനും നിൽക്കുന്നിടത്തേക്കു നോക്കി ഭാമ ആലോചിച്ചു..... നന്ദൻ പല്ലവിയുടെ ഓരോ പ്രവർത്തികളും ആസ്വദിക്കുന്നുണ്ട് ......... ഭാമ മെല്ലെ തിരിഞ്ഞു നടന്നു......... നന്ദനവൾ ഒത്തിരി പ്രിയപ്പെട്ടവളാണ്.... അപ്രധീക്ഷിതമായി അവർക്കിടയിലേക്ക് വന്നതായതു കൊണ്ടാകാം നന്ദനും പല്ലവിയും ഒരുപോലെ തന്നോട് അടുക്കാത്തതും കൂടെ ചേർക്കാത്തതും. അവളൊരു നെടുവീർപ്പോടെ ഓർത്തു..... ശേഷം കടുത്ത ചുവപ്പ് നിറം കൊണ്ട് പരന്നു കിടക്കുന്ന ചീരയിലകളെ നോക്കിയവൾ നിന്നു..... എന്നാൽ നന്ദൻ അകലെ നിന്നും ഇടക്കിടക്ക് ഭാമയെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അവൾക്കടുത്തേക്ക് പോകണമെന്നുണ്ട്..... താൻ വിളിച്ചത് കൊണ്ടാണ് അവളും തൊടിയിലേക്ക് വന്നത്. എന്നിട്ടിപ്പോ....... ഭാമയ്ക്ക് വിഷമമായിക്കാണുമോ?? ഒരു വല്ലായ്മയോടെ അവൻ ആലോചിച്ചു.... ശേഷം പല്ലവിയേയും കൊണ്ട് പിടിച്ച പിടിയാലെ അവൾക്കടുത്തേക്ക് ചെന്നു. പിന്നീട് അവളെയും കൂടെ ക്കൂട്ടിക്കൊണ്ട് തന്നെ പറമ്പിലെ ഓരോ ഭാഗത്തേക്കും നടന്നു........ ഏറെ നേരം തൊടിയിൽ ചുറ്റിക്കറങ്ങി ഒരു നേരമെത്തിയാണ് മൂവരും വീട്ടിലേക്ക് ചെന്നത്....... ❤️❤️ വൈകുന്നേരമായപ്പോൾ നന്ദൻ ലൈബ്രറിയിലേക്ക് പോകാനിറങ്ങിയിരുന്നു. കൂടെ പല്ലവിയും.... നന്ദൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടാണ് ഭാമ ഉമ്മറത്തേക്കു വന്നത്. അപ്പോഴേക്കും വണ്ടി മുറ്റവും കഴിഞ്ഞ് ചെമ്പരത്തി വേലിക്കലേക്ക് എത്തിയിരുന്നു. അവർ പോയതും അമ്മ ഉമ്മറപ്പടിയിൽ നിന്ന് അമ്മ അകത്തേക്ക് കയറി.... അവരെങ്ങോട്ട് പോയതാ അമ്മേ..... പുറകിൽ പല്ലവി ഇരിക്കുന്നത് കണ്ടുകൊണ്ട് അവൾ ചോദിച്ചു. ലൈബ്രറിയിൽ പോയതാ മോളെ....... കല്യാണത്തിരക്കുകളിൽ പെട്ട് അവനങ്ങോട്ട് പോകാൻ പറ്റാത്തിരിക്കുകയായിരുന്നല്ലൊ... പിന്നെ പല്ലവി മോൾക്ക് ഏതൊക്കെയൊ ബുക്ക്‌ എടുക്കണ മെന്ന്.... അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോൾ അകത്തു നിന്നും ഓടി വന്ന് കയറിയതാ.... പണ്ടുമുതലേ അവളിവിടെ വന്ന് നിൽക്കുന്നതല്ലേ..... ലൈബ്രറിയിൽ കുറേ കൂട്ടുകാര് പിള്ളേരുണ്ട്.... അവരെയൊക്കെ കണ്ടിട്ട് കൂടി വരാന്ന് പറയുന്നുണ്ടായിരുന്നു ...... ആഹ്ഹ്...... ഭാമയത് കേട്ട് മൂളി.... മഴ വരുന്നുണ്ട് രണ്ടും നേരത്തേ ഇങ്ങ് വന്നാൽ മതിയായിരുന്നു...... അമ്മ അത് പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോയി ശേഷം അവർ പോയ വഴിയേ ഒന്ന് നോക്കി അവളും അകത്തേക്ക് നടന്നു. തിരിച്ച് മുറിയിലെത്തുമ്പോൾ വല്ലാത്തൊരു മൂകത തോന്നിയവൾക്ക്...... വൈകിട്ട് കുളിച്ച ശേഷം അവളൊരു പഴയ കോട്ടൺ സാരിയാണ് എടുത്തണിഞ്ഞത് ആ സാരിയുടെ പ്ലീറ്റ് കുത്താത്ത മുന്താണി തോളിലേക്ക് മാടി വച്ചു കൊണ്ട് നന്ദന്റ കുഞ്ഞു ലൈബ്രറിയിൽ നിന്ന് ഒരു പുസ്തകമെടുത്ത് വായിക്കാനായി കസേരയിലേക്കിരുന്നു....... കുറച്ച് നേരം കഴിഞ്ഞതും ഇരുളടഞ്ഞ കാർമേഘം പുറത്ത് പെയ്തു തുടങ്ങി...... കൂടെ കാറ്റും ....... നല്ല ശബ്ദത്തോടെ ജനൽപ്പാളികൾ തുറന്നടഞ്ഞതും അവളങ്ങോട്ടേക്ക് ചെന്ന് ജനൽപ്പാളികൾ കുറ്റി വച്ചു...... കുറച്ച് നേരമിരുന്ന് വായിച്ചു. പെട്ടന്ന് കരണ്ട് പോയതും ബുക്കടച്ചു വച്ച് താഴേക്കിറങ്ങി ചെന്നു..... ആറുമണി ആകാറായത് കൊണ്ട് തന്നെ മഴയുടെ മൂടലിൽ പുറത്ത് ഇരുട്ട് വീണു തുടങ്ങി...... നേരെ അമ്മയുടെ അടുത്തേക്ക് ചെല്ലുമ്പോ അവിടെ വിളക്കൊരുക്കുന്ന തിരക്കിലാണ്...... തന്നെ കണ്ടപ്പോ അമ്മയൊന്ന് ചിരിച്ചു..... പുറത്തേ വേലിക്കൽ നിൽക്കുന്ന ചെമ്പരത്തി മരത്തിലെ ചെടികളിൽ നിന്ന് അടർത്തിയ പൂക്കൾ കൊണ്ട് അമ്മയത് നന്നായി ഒരുക്കിയിട്ടുണ്ട്...... കുറച്ച് നേരം അമ്മക്കൊപ്പം കൂടി..... താനാ വിളക്ക് ഉമ്മറത്ത് കയറി വരുന്നതിന് മുന്നിലായി വയ്ക്കുമ്പോഴായിരുന്ന പുറത്ത് പോയവർ തിരിച്ചു വരുന്നത് കണ്ടത് രണ്ടുപേരും നന്നായ് നനഞ്ഞിട്ടുണ്ട്...... വണ്ടി ഒരു സൈഡിലേക്ക് നിർത്തിയതും പല്ലവിചാടിയിറങ്ങി പ്പടികളോടിക്കയറിയിരുന്നു. രണ്ട് കൈകൊണ്ടും മാറിലേക്ക് പൊതിഞ്ഞു പിടിച്ച കുറച്ച് പുസ്തകങ്ങളുമുണ്ടായിരുന്നു കൈയ്യിൽ...... വണ്ടി സ്റ്റാന്റിട്ടു വച്ച് മുണ്ടൊന്നു കൂട്ടി പിടിച്ച് നന്ദനും ഉമ്മറത്തേക്ക് ഓടികയറി...... മുഴുവൻ നനഞ്ഞാണ് വരവ്......... ഭാമ വിളക്കിന് മുന്നിൽ നിന്ന് എഴുന്നേൽക്കാതെ തന്നെ അകത്തേക്ക് കയറിയ പല്ലവിയെയും കയറി വരുന്ന നന്ദനേയും നോക്കി.... മുന്നിൽ ഭാമയെ കണ്ടതും നന്ദനൊരു നിമിഷമാപ്പടിയിൽ നിന്നു. ഒരു കോട്ടൺ സാരി ചുറ്റി നെറ്റിയിലൊരു ഭസ്മക്കുറിയും ചാർത്തി വിളക്കിന്റെ സ്വർണം വെളിച്ചത്തിൽ തന്നെ മുഖമുയർത്തി നോക്കുന്നവളിൽ ഒരു നിമിഷം നന്ദന്റെ കണ്ണിടഞ്ഞു. ഏടത്തി ഒരു ടൗവൽ എടുത്തു തരോ........ പല്ലവി ചോദിച്ചതും... ഭാമ വിളക്കൊന്നു തൊട്ട് തൊഴുത് എഴുന്നേറ്റു..... ഭാമേ എനിക്ക് കൂടി ഒരെണ്ണം എടുക്കുമോ ....... പല്ലവിയുടെ വിളിയിൽ അവളിൽ നിന്നും കണ്ണുമാറ്റി പതിയെ ഉമ്മറത്തേക്ക് കയറിക്കൊണ്ട് ഭാമയെ നോക്കി യവൻ ചോദിച്ചു. ഭാമ അകത്തു ചെന്നു രണ്ട് പേർക്കുമായുള്ള ടൗവലുമായി തിരിച്ചു വന്നു..... അപ്പോഴേക്കും അമ്മയും ഉമ്മറത്തേക്കെത്തിയിരുന്നു ......... മഴ നനഞ്ഞു വന്നത് കൊണ്ട് ഇരുവരെയും ചെറിയ രീതിയിൽ അമ്മ ശകാരിക്കുന്നുമുണ്ട്.. എവിടേലും കേറി നിന്നൂടായിരുന്നോ മഴ തോരും വരെ..... നന്ദനോടായി ചോദിച്ചു..... അവൻ പല്ലവിയെ ഒന്ന് നോക്കി..... അവളുടെ ഒറ്റ നിർബന്ധത്തിലാ എവിടെയും നിർത്താതെ ഓടിച്ചിങ്ങ് വന്നത്..... ചെല്ല് രണ്ടുപേരും ചെന്ന് ഡ്രെസ്സ് മാറ്റ്...... ഭാമ നൽകിയ ടവൽ വാങ്ങി തല തോർത്തിക്കൊണ്ട് അകത്തേക്ക് കയറുന്നതിനിടയിൽ ഇരുവരോടും അമ്മ പറഞ്ഞു...... പുറത്ത് മഴ കുറച്ച് കൂടി ഊർജ്ജത്തോടെ പെയ്യാൻ തുടങ്ങിയിരുന്നു ....... നന്ദൻ പെട്ടന്ന് തന്നെ റൂമിൽ ചെന്ന് ഈറൻ മാറി ഇറങ്ങി വന്നു....... അപ്പോഴേക്കും അമ്മ ഇരുവർക്കുമായുള്ള കാപ്പി ഇട്ടിരുന്നു....... ഭാമയാണ് അത് ഇരു ഗ്ലാസുകളിലേക്ക് പകർന്നു നൽകിയത്. രാത്രി കഴിക്കാനുള്ള ചപ്പാത്തിയും കറിയുമുണ്ടക്കാൻ ഭാമയും അമ്മയും അടുക്കളയിലേക്കു പോകുമ്പോൾ നന്ദനും എന്തെങ്കിലും സഹായിക്കാനായി ചെല്ലണമെന്നുണ്ടായിരുന്നു പക്ഷേ ഒരുത്തി തന്നെ ഇടം വലം വിടാതെ വാ തോരാതെ സംസാരിക്കുകയല്ലേ..... പാചകത്തിനിടയിൽ ഭാമയും അമ്മയും ഓരോ കാര്യങ്ങളെ ക്കുറിച്ച് സംസാരിച്ച് സമയം പോയതറിഞ്ഞില്ല....... അമ്മയോട് സംസാരിച്ചു നിന്നപ്പോഴേക്കും നേരത്തേ മനസ്സിലുണ്ടായിരുന്ന എല്ലാ മൂടി ക്കെട്ടലുകളും മാറിയിരുന്നു..... കഴിച്ചു കഴിഞ്ഞ് അടുക്കളയൊതുക്കാൻ അവളും കൂടെ ക്കൂടി നന്ദനും പല്ലവിയും മറ്റന്നാൾ പല്ലവി കയറാൻ പോകുന്ന പുതിയ ജോലിയുടെ സംസാരത്തിലാണ്...... അടുക്കളയൊതുക്കി വരുമ്പോൾ കണ്ടിരുന്നുവെങ്കിലും അവിടെ തിരിയാതെ അവൾ നേരെ മുറിയിലേക്ക് നടന്നു രണ്ടും ചെന്ന് കിടന്നേ....... അമ്മ ഷുഗറിന്റെയും പ്രഷറിന്റെയും മരുന്നുകൾ കഴിക്കാനുള്ള ചൂടുവെള്ളവുമായി റൂമിലേക്ക്‌ പോകുന്ന വഴിയേ പറഞ്ഞു...... പോകുവാ ദേവൂമ്മ..... പല്ലവി പറഞ്ഞു കൊണ്ട് എഴുന്നേറ്റു....... ഭാമ നേരത്തേ റൂമിലെത്തിയിരുന്നു...... ബാത്‌റൂമിൽ പോയെന്നു ഫ്രഷ് ആയ ശേഷം കിടക്ക നന്നായൊന്നു വിരിച് അതിലേക്ക് അന്ന് കിടന്നതു പോലെ ചുവര് ചേർന്നു കിടന്നു ........ പല്ലവി ഉള്ളത് കൊണ്ട് നന്ദൻ ഇപ്പോഴൊന്നും വരില്ലായിരിക്കും...... അവളൊരു ആലോചനയോടെ കിടന്നു...... അപ്പോ തന്നെയാണ് നന്ദൻ വന്ന് വാതിൽ തുറന്നതും....... ഭാമ കട്ടിലിൽ ഒരറ്റത്തായി കിടക്കുന്നത് കണ്ടുകൊണ്ട് അകത്തേക്ക് കയറി അവൻ വാതിലടച്ചു. ബാത്‌റൂമിലൊന്ന് പോയി വന്ന് അവൾക്കരികിലായ് കിടന്നു........ ശേഷം ഭാമയെ നോക്കി..... ഇപ്പോ കിടന്നതേയുള്ളവൾ ഉറങ്ങിയില്ല. ഭാമേ...... എന്തോ ചോദിക്കാനെന്നോണം അവൻ വിളിച്ചു. താൻ ഉറങ്ങിയോ? ഭാമ പതിയെ തിരിഞ്ഞു കിടന്നു........ ഇല്ലാ.....എന്താ നന്ദേട്ടാ...... തനിക്ക് വിഷമായോ ടോ ഇന്ന്..... എന്തിന്..... ഭാമ നെറ്റി ചുളിച്ചു..... അത് പല്ലവി...... അവള് ഹെർട്ട് ചെയ്യുമ്പോലെ എന്തെങ്കിലും........ അവനൊന്നു നിർത്തി....... പരസ്പരം മനസ്സിലാക്കാൻ സമയം വേണമെന്ന് ഇരുവരും സ്വയം തീരുമാനിച്ചതാണ്. പക്ഷേ..... ഇന്ന് മാറ്റി നിർത്തപെട്ടത് പോലെ അവൾക്ക് തോന്നിയോ എന്ന ചിന്ത മനസ്സിനെ അസ്വസ്ഥതമാക്കാൻ തുടങ്ങിയത് കൊണ്ടാണ് ചോദിച്ചത്........ എന്നെ വിഷമിപ്പിക്കാൻ മാത്രം പല്ലവിയൊന്നും പറഞ്ഞില്ലല്ലൊ....... അവൾ ഈ വീട്ടിലേതു തന്നെയല്ലേ....... എല്ലാവരോടും ആ സ്വാതന്ത്ര്യവും അവൾക്കുണ്ട്...... ഞാൻ വന്നിട്ട് കുറച്ച് ദിവസമാകുന്ന മല്ലേയായുള്ളൂ..... അടുത്തിടപെഴുകി വരാൻ സമയമെടുക്കുമായിരിക്കും ...... അതൊന്നും ഓർത്ത് വിഷമിക്കുന്ന ആളല്ല ഞാൻ...... ഭാമ പറഞ്ഞു....... ഭാമയതിനെ തെറ്റായ് എടുത്തില്ല എന്ന സമാധാനത്തോടെ നന്ദൻ അവളെ ത്തന്നെ നോക്കി ക്കിടന്നു...... നന്ദേട്ടൻ ഇതെന്താ ചോദിച്ചത്..... തന്നോടിത് ചോദിക്കണമെന്നുണ്ടായിരുന്നു ചോദിച്ചു..... അത്രേയുള്ളൂ....... നാളെ മുതൽ താൻ ട്യൂഷൻ സെന്ററിൽ പോകുന്നുണ്ടോ? ഹ്മ്മ്മ് പോണം.... എന്റെ പൊഷൻസ് പെന്റിങ്ങാണ്...... ഭാമ പറഞ്ഞു..... ഞാൻ മറ്റന്നാൾ മുതലേ വരൂ..... താൻ അമ്മയുടെ കൂടെ നാളെ ചെല്ല് കേട്ടോ..... ഹ്മ്മ്മ്....... ഒന്ന് മൂളുകൊണ്ട് ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കി ഭാമ തിരിഞ്ഞു കിടന്ന് കണ്ണുകളടച്ചു...... കുറച്ച് നേരം കഴിഞ്ഞതും പെയ്തു നിന്ന മഴയുടെ ശക്തി കുറഞ്ഞു തുടങ്ങി....... പതിയെ നന്ദനും കണ്ണുകളടച്ചു... 💚💚💚💚💚💚 പിറ്റേന്ന് രാവിലെ ഭാമ എഴുന്നേറ്റു അമ്മയ്‌ക്കൊപ്പം ട്യൂഷൻ സെന്ററിലേക്ക് പോകാമെന്നു കരുതി വേഗം റെഡിയാകുമ്പോഴായിരുന്നു മുറ്റത്തൊരു പോലീസ് ജീപ്പ് ഒരിരപ്പോടെ വന്നു നിന്നത്. തുടരും.💚🌺 കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
46 likes
4 comments 17 shares
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aaDm4V0?d=n&ui=v64j8rk&e1=cPart 10പോലീസ് വാഹനം മുന്നോട്ടു കുതിച്ചു അവർ അവിടെയെത്തിയപ്പോൾ ആ വീടും പരിസരവും ഇരുട്ടിൽ കുളിച്ചു നിൽക്കുകയായിരുന്നു. അവർ വാഹനത്തിൽ നിന്നിറങ്ങി. വാതിൽ പൂട്ടിയിട്ടിരിക്കുകയാണ്. ചിലപ്പോൾ നന്ദന അകത്തുണ്ടാകും നിതാര പ്രതീക്ഷയോടെ പറഞ്ഞു. പോലീസുകാർ വാതിൽ ചവിട്ടി തുറന്നകത്തുകയറി, അകത്ത് ആരും ഉണ്ടായിരുന്നില്ല അവർ ഓരോ മുറിയിലും കയറിയിറങ്ങി നോക്കി.ഇല്ല അവിടെയെങ്ങും ആരുമില്ല. അവർ രക്ഷപ്പെട്ടെന്ന് തോന്നുന്നു. നിതാരക്ക് സങ്കടം വന്നു. നന്ദനയെ ഇനി എങ്ങോട്ടായിരിക്കും കൊണ്ടുപോയിട്ടുണ്ടാവുക?? ഇനിയവളെ രക്ഷിക്കാൻ ആവില്ലേ.. പോലീസുകാർ എല്ലായിടവും അരിച്ചു പെറുക്കി നോക്കി. ഇനിഇവിടെ നോക്കിയിട്ട് കാര്യമില്ല.നമുക്ക് പോകാം ഒരു പോലീസുകാരൻ പറഞ്ഞു. എല്ലാവരും വാഹനത്തിൽ കയറി. അവർ തിരികെ യാത്ര തുടർന്നു.. നിതാര തീർത്തും മൗനമായിരുന്നു. വീട്ടിൽ എത്തിയപ്പോഴേക്കും അവൾക്ക് സങ്കടം സഹിക്കാനായില്ല. എന്നാലും അവളെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ അച്ഛാ... നിതാര അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവളെ രക്ഷിക്കാൻ കഴിയും, വിഷമിക്കാതിരിക്ക്. വിശ്വനാഥൻ അവളെ ആശ്വസിപ്പിച്ചു. 🍀🍀🍀🍀🍀 ഭയന്നിരിക്കുന്ന നന്ദനയുടെ അരികിലേക്ക് ഡാനി പതിയെ നടന്നു ചെന്നു. അവൾ പേടിയോടെ അയാളെ നോക്കി. മോള് പേടിക്കേണ്ട കേട്ടോ. മോളെ രക്ഷപ്പെടുത്താൻ പറ്റുമോ എന്നാണ് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് സത്യമായിട്ടും എന്നെ ഇവിടെ നിന്നും രക്ഷിക്കുമോ?? അവൾ അയാളോട് ചോദിച്ചു ശ്രമിച്ചുകൊണ്ടിരിക്കുകയാണ് മോളെ, ഉറപ്പ് ഒന്നും പറയാൻ പറ്റില്ല. പിടിക്കപ്പെട്ടാൽ നമ്മൾ രണ്ടുപേരും പിന്നെ ഈ ഭൂമിയിൽ ജീവനോടെ ഉണ്ടാകില്ല. അയാളുടെ കൂട്ടാളികൾ പുറത്തിരുന്ന് മദ്യപിക്കുന്നുണ്ട്. എന്തിനാ ചേട്ടാ എന്നെ പിടിച്ചു കൊണ്ടു വന്നിരിക്കുന്നത്?? അവൾ ചോദിച്ചു. എനിക്ക് അറിയില്ല മോളെ.. ഡാനിയുടെ ഒടിഞ്ഞ കൈ പ്ലാസ്റ്റർ ഇട്ട് കെട്ടിത്തൂക്കി വെച്ചിരിക്കുകയാണ്. നിതാര ചേച്ചിയെ ത.ട്ടിക്കൊണ്ടുവന്നതും നിങ്ങളാണോ?? നന്ദന ചോദിച്ചു. മിണ്ടാതിരിക്ക് മോളെ...അവരെങ്ങാനും കേട്ടോണ്ട് വന്നാൽ പിന്നെ മോൾക്ക് ഇവിടെ നിന്ന് രക്ഷപ്പെടാൻ ആവില്ല. അതുകേട്ടതും അവൾ മിണ്ടാതിരുന്നു അല്പനേരം മിണ്ടാതിരുന്നിട്ട് അവൾ വീണ്ടും അവന്റെ അരികിലേക്ക് ചേർന്നിരുന്നു. നിതാര ചേച്ചി എവിടെയാണ്?? എനിക്കറിയില്ല. അയാളെ എഴുന്നേറ്റ് അപ്പുറത്തേക്ക് പോയി. നിതാര വീട്ടിലെത്തി കാണുമോ?? അതോ ആരെങ്കിലും ആ വാഹനം കണ്ട് തിരിച്ചറിഞ്ഞ് അവളെ പിടികൂടിയിരിക്കുമോ?? ആ ഓർമ്മയിൽ പോലും അയാൾ നടുങ്ങി. അവൾ രക്ഷപ്പെട്ടാൽ മതിയായിരുന്നു. എവിടെയായിരുന്നാലും സന്തോഷമായി ഇരുന്നാൽ മതിയായിരുന്നു. സത്യം പറഞ്ഞാൽ അവൾ കൂടെ ഉണ്ടായിരുന്നപ്പോൾ, ആരൊക്കെയോ ഉള്ള പോലെ ഒരു തോന്നൽ ആയിരുന്നു. അമ്മ അടുത്തിരിക്കും പോലുള്ള ആ ഒരു ഫീലിങ്ങ് ആയിരുന്നു. അവൾ അടുത്തിരിക്കുമ്പോഴും ഉണ്ടായിരുന്നത്. ഇപ്പോഴും എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്ന ആ പെണ്ണിനെ തനിക്കൊരുപാടിഷ്ടമാണ്. പ്രേമം ഒന്നുമല്ല. അല്ലെങ്കിൽ തന്നെ ആരെയെങ്കിലും പ്രേമിക്കാൻ ഒന്നുമുള്ള മനസ്സ് തനിക്കില്ല. ആ പെൺകുട്ടി രക്ഷപ്പെടണം. അത്രമാത്രം പുറത്തിരുന്ന് മദ്യപിക്കുകയായിരുന്ന അയാളുടെ കൂട്ടാളികൾ അകത്തേക്ക് വന്നു. നന്ദന അവരെ കണ്ടതും പേടിച്ചു വിറച്ചു. മദ്യ ലഹരിയിൽ അവർ എന്തൊക്കെയോ പറഞ്ഞ് ഡാനിയോട് വഴക്കുണ്ടാക്കുന്നുണ്ടായിരുന്നു. നിതാര രക്ഷപ്പെട്ടതിന്റെ കലിപ്പാണ്.. കുറച്ചുനേരം എന്തൊക്കെയോ പറഞ്ഞിട്ട് അവർ മുറിക്ക് പുറത്തേക്കിറങ്ങി. കിടന്നുറങ്ങാനായി പോയി. നന്ദന ആശ്വാസത്തോടെ ഡാനിയേ നോക്കി. മോള് പേടിക്കേണ്ട,കിടന്നുറങ്ങാൻ നോക്ക്. ഞാൻ കാവൽ ഉണ്ട്. അവൾ കണ്ണുകൾ അടച്ചു. എങ്കിലും അവൾ ഉറങ്ങിയൊന്നുമില്ല. നാളെ ഇവിടെ നിന്നും രക്ഷപ്പെടാൻ ആകുമോയെന്ന ചിന്ത അവളുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. ഡാനി ഒരേ ആലോചനയിലായിരുന്നു. എങ്ങനെയാണ് നന്ദനയെ രക്ഷിക്കുക?? ഒരു കൈ ഒടിഞ്ഞിരിക്കുന്നത് കൊണ്ട് അവന്മാരെ ആക്രമിച്ചപ്പെടുത്താൻ ആവില്ല. മാത്രമല്ല തന്റെ രക്ഷ കൂടി താൻ നോക്കേണ്ടതുണ്ട് നേരം പതിയെ വെളുത്തു തുടങ്ങി അവന്മാർ നല്ല ഉറക്കത്തിലാണ്. എടാ എഴുന്നേൽക്കട.ഡാനി ഓരോരുത്തരെയായി തട്ടിവിളിച്ചെഴുന്നേൽപ്പിച്ചു. ഈ നാശം പിടിച്ചവൻ ഉറങ്ങാനും സമ്മതിക്കില്ല എന്താടാ %₹%&% മൂക്കറ്റം വെള്ളം കുടിച്ചിട്ട് എന്തൊരു കിടപ്പാണ് കിടക്കുന്നത് നേരം വെളുത്തു. ഡാനി പറഞ്ഞു. ഓരോരുത്തരായി എഴുന്നേറ്റു. ആ പെണ്ണ് എന്തിയെ?? അപ്പുറത്ത് കിടന്നുറങ്ങുന്നുണ്ട്. അവർ പല്ല് തേച്ചു മുഖം കഴുകിയിട്ട് വാതിൽ തുറന്നു പുറത്തേക്കിറങ്ങി ഞങ്ങൾ പോയി ഭക്ഷണം എന്തെങ്കിലും വാങ്ങിച്ചു കൊണ്ട് വരാം. ഡാനി തലകുലുക്കി. ആ പെണ്ണിനെ നിന്നെ ഏൽപ്പിച്ചിട്ട് പോയാൽ ശരിയാവില്ല. ഒന്നാമത് കൈ പാടില്ലല്ലോ, ആ പെണ്ണ് വല്ല തള്ളും വെച്ച് തന്നിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചാൽ നിനക്ക് പുറകെ ഓടാൻ പോലും പറ്റില്ല. അതുകൊണ്ട് ഇവനും കൂടി ഇവിടെ നിൽക്കട്ടെ. കൂട്ടത്തിൽ ഏറ്റവും തണ്ടും തടിയും ഉള്ള ദിലീപിനെ അവർ അവിടെ നിർത്തി. ഞങ്ങൾ പോയി എന്തെങ്കിലും കഴിക്കാൻ വാങ്ങിക്കൊണ്ടു വരാം അവർ പുറത്തേക്ക് പോയി. ഡാനി ദിലീപിന്റെ അടുത്തേക്ക് ചെന്നു. അല്ല...അളിയാ കഴിഞ്ഞദിവസം ആ പെണ്ണ് നിന്നെ അടിച്ചിട്ട് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നീ അവളെ ഒന്നും ചെയ്തില്ലേ ??ദിലീപ് ഡാനിയോട് തിരക്കി. അങ്ങനെ നമ്മൾ ചുമ്മാ ത..ല്ലും മേടിച്ചു കൊണ്ടിരിക്കുവോടാ. നല്ലത് ഞാൻ തിരിച്ചു കൊടുത്തു, പക്ഷേ അവൾ എന്റെ തലക്കിട്ട് അടിച്ചിട്ട് ഓടി. അന്നേരം കണ്ണിലാകെ ഇരുട്ടു കയറുന്നതുപോലെ ആയിരുന്നു. അതുകൊണ്ട് മാത്രമാണ് അവൾ രക്ഷപ്പെട്ടത് എന്തൊരു തണുപ്പാണ്...നമുക്ക് ഓരോന്ന് വീശിയാലോ??ഡാനി ദിലീപിനോട് ചോദിച്ചു. വെറും വയറ്റിൽ എന്നെക്കൊണ്ട് പറ്റില്ല. ദിലീപ് പറഞ്ഞു. ഇന്നലത്തെ കുറച്ച് ചിക്കൻ അവിടെ ബാക്കി ഇരിപ്പുണ്ട്,നമുക്ക് ഓരോന്ന് തട്ടിയാലോ ഡാനി വീണ്ടും ചോദിച്ചു. എന്നാൽ നോക്കാം നീ ഗ്ലാസ്സ് എടുത്തോണ്ട് വാ അയാൾ പറഞ്ഞു . ഡാനി പോയി രണ്ടു ഗ്ലാസ് എടുത്തു കൊണ്ടുവന്നു അതിലേക്ക് മദ്യം ഒഴിച്ചു. ഡാനി ഗ്ലാസ് പതിയെ ചുണ്ടത്ത് വച്ചുകൊണ്ടിരുന്നതേയുള്ളൂ. ആ നേരം കൊണ്ട് ദിലീപ് അഞ്ചാറ് പെഗ്ഗ് കഴിച്ചു കഴിഞ്ഞിരുന്നു. മദ്യപിച്ച് കഴിഞ്ഞാൽ പിന്നെ അവൻ ധാരാളം സംസാരിക്കും. ദിലീപിന് മദ്യം നന്നായി തലയ്ക്കു പിടിച്ചു എന്ന് മനസ്സിലായപ്പോൾ ഡാനി എഴുന്നേറ്റു. അയാൾ മുറിയിൽ പോയി നന്ദനയുടെ കൈപിടിച്ചവളെയും കൊണ്ട് വാതിലിനടുത്തേക്ക് എത്തിയതും ദിലീപ് പിന്നിൽ നിന്നും അവനെ പിടിച്ചു നിർത്തി. ചതിയാ...നീ എന്നെ കുടിപ്പിച്ചു കിടത്തിയിട്ട്, ഇവളെയും കൊണ്ട് രക്ഷപ്പെടാം എന്ന് വിചാരിച്ചു അല്ലേ.. ദിലീപ് ഡാനിയേ പിറകിൽ നിന്നും വട്ടം പിടിച്ചു. വിടെടാ... ഡാനി അയാളുടെ കൈ വിടീക്കാൻ ശ്രമിച്ചു. എടാ... മറ്റേ പെണ്ണിനെയും രക്ഷപ്പെടാൻ സഹായിച്ചത് നീയല്ലേ . നിന്നെ ഞാൻ വെറുതെ വിടില്ല, അവന്മാര്‍ ഇപ്പോഴിങ്ങോട്ട് എത്തും. നിന്റെ അവസാനമാണ് നോക്കിക്കോ അയാൾ ഡാനിയുടെ ഒടിഞ്ഞ കയ്യിൽ പിടിച്ചു വലിച്ചു. വേദന സഹിക്കാനാവാതെ ഡാനി അലറി കരഞ്ഞു. ഡാനി തല കൊണ്ട് പിന്നിലേക്ക് അയാളുടെ മുഖത്തേക്ക് ഇടിച്ചു. ദിലീപ് അവന്റെ കയ്യിൽ നിന്നും പിടുത്തം വിട്ടു. ഡാനി തിരിഞ്ഞ് അവനെ കാലുയർത്തി തൊഴിച്ചു. ദിലീപ് പിന്നിലേക്ക് തെറിച്ച് വീണ് നേരം കൊണ്ട്. ഡാനി നന്ദനയുടെ കൈപിടിച്ച് അതിവേഗം പുറത്തേക്ക് ഓടി. മുറ്റത്ത് കിടന്ന കാറിലേക്ക് കയറി, നന്ദന വേഗം സീറ്റിൽ കയറിയിരുന്നു എടാ..നിൽക്കെടാ ഇന്ന് നിന്റെ അവസാനമാണ് ദിലീപ് പുറത്തേക്കു കുതിച്ചു വരുന്നുണ്ടായിരുന്നു. അവൻ അടുത്തെത്തും മുമ്പ് ഡാനി കാർ സ്റ്റാർട്ട് ചെയ്തു. കാർ പുറത്തേക്ക് കുതിച്ചു ഒറ്റക്കൈയ്യ് കൊണ്ട് അയാൾ എങ്ങനെ ഡ്രൈവ് ചെയ്യുമെന്ന് നന്ദന പേടിയോടെ നോക്കിക്കൊണ്ടിരുന്നു അയാൾ അമിത സ്പീഡിലാണ് വാഹനം ഓടിക്കുന്നത് മെയിൻ വഴിയിൽ നിന്നും മാറി മറ്റ് പല വഴികളിലൂടെയുമാണ് വാഹനം ഓടിക്കുന്നത് നമുക്ക് രക്ഷപ്പെടാൻ കഴിയുമോ ചേട്ടാ?? നന്ദന ഡാനിയോട് ചോദിച്ചു. രക്ഷപ്പെടാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത് അതിനുവേണ്ടിയാണ് മെയിൻ വഴിയിലൂടെ പോകാതെ ഷോർട്ട്കട്ടിലൂടെ പോകുന്നത് എങ്ങാനും അവർ പിടിച്ചാൽ നമ്മുടെ അവസ്ഥ എന്താകും??നമ്മളെ അവർ കൊ.ല്ലു. മോ കുട്ടിയെ കൊ.ല്ലി.ല്ല. പക്ഷേ എന്നെ കൊ.ന്നു.കളഞ്ഞേക്കും അയ്യോ എന്നാൽ കുറച്ചു കൂടി സ്പീഡ് എടുത്തോ. എന്നിട്ട് വേണം വണ്ടി എവിടെയെങ്കിലും കുത്തി കേറ്റി ഉടനെ തന്നെ അങ്ങ് മുകളിലേക്ക് പോകാൻ അയ്യോ അങ്ങനെ ഒന്നും പറയല്ലേ ചേട്ടാ. എന്റെ ഏട്ടൻ പോയിട്ട് അധികമായിട്ടില്ല. ഞാനും കൂടെ ഇല്ലാതായാൽ പിന്നെ എന്റെ അച്ഛനും അമ്മയ്ക്കും ആരുമില്ലാതാകും. അതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല കുട്ടി.. ഡാനിപറഞ്ഞു. എന്റെ ഏട്ടൻ എന്ത് പാവമായിരുന്നെന്നറിയാമോ. നിതാര ചേച്ചിയുമായി ഇഷ്ട്ടത്തിലായിരുന്നു. ഒരുപാട് സ്നേഹിച്ചിരുന്നു രണ്ടാളും,നല്ല ചേർച്ചയുമായിരുന്നു. പക്ഷേ കൊതി തീരെ സ്നേഹിച്ച് ജീവിക്കാൻ അവർക്കായില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു. നിതായെ കുറിച്ചാണ് പറഞ്ഞത്. അവൾ ഒരാളെ സ്നേഹിച്ചിരുന്നുവെന്ന്.. അയാൾ മരണപ്പെട്ടു പോയത്രേ... പാവം അവൾ എന്തുമാത്രം വിഷമിച്ചു കാണും. ഡാനിക്ക് വിഷമം തോന്നി. ഏതൊക്കെയോ വഴികളിലൂടെ വണ്ടി മുന്നോട്ട് ഓടിക്കൊണ്ടിരുന്നു. ഒടുവിൽ അവർ നന്ദനയുടെ വീടിനു സമീപം എത്തി. അയാൾ നന്ദനയെ കാറിൽ നിന്ന് ഇറക്കി. ഇനി മോള് പൊയ്ക്കോ. അവൾ നിറ കണ്ണുകൾ അയാളെ നോക്കി കൈകൂപ്പി. അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് ഡാനി വാഹനം മുന്നോട്ട് എടുത്തു ഇനി ഈ വാഹനവുമായി പോകുന്നത് അപകടമാണ്. ഇത് അവരുടെ വാഹനമാണ്. അതുകൊണ്ടുതന്നെ ഇത് ഉപേക്ഷിച്ചേ മതിയാവൂ അയാൾ കുറേ ദൂരം വണ്ടിയോടിച്ചു എന്നിട്ട് അധികം വാഹനം വരാത്ത ഒരുവഴിയിലേക്ക് വണ്ടി കയറ്റി സൈഡിൽ ഒതുക്കിയിട്ടു. എന്നിട്ട് അയാൾ ഇറങ്ങി മെയിൻ വഴിയിലേക്ക് നടന്നു. തന്റെ വീട്ടിലേക്ക് പോകുന്നത് അപകടമാണ്. അവർ തന്നെ അന്വേഷിച്ച്‌ തീർച്ചയായും അവിടെ എത്തും ഇനി എങ്ങോട്ട് പോകും?? അയാൾ ആലോചിച്ചു. നന്ദന വീട്ടിലുണ്ടോ എന്ന് ഏതു വിധേനയും അവർ അറിയും. ഉണ്ടെന്നറിയുമ്പോൾ തീർച്ചയായും അവർ, തന്നെ ഈ പരിസരങ്ങളിൽ അന്വേഷിക്കും. അതുകൊണ്ട് എത്രയും വേഗം ഇവിടെ നിന്ന് രക്ഷപ്പെടണം. പക്ഷേ എങ്ങോട്ട് ??അയാൾക്ക് ആലോചിച്ചിട്ട് ഒരുത്തരം കിട്ടിയില്ല. ഡാനിയുടെ കൂടെയുണ്ടായിരുന്ന ഗു.ണ്ട.കൾ സിറ്റിയിലൂടെയെല്ലാം അയാളെ അന്വേഷിക്കുകയാണ്. അവനെ കയ്യിൽ കിട്ടിയാൽ ആ നിമിഷം തീർത്തു കളയാനാണ് മുതലാളി പറഞ്ഞിരിക്കുന്നത്. ആദ്യം നിതാരയെ രക്ഷപ്പെടുത്തിയത് അവനാണെന്ന് തങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. കൂടെ നിന്ന് ചതിച്ചവനാണ്. അവന് ജീവിച്ചിരിക്കാനുള്ള യോഗ്യതയില്ല. അവർ അവന്റെ വീട്ടിലേക്ക് അവനെ അന്വേഷിച്ചുചെന്നു. അവൻ അവിടെ ചെന്നിട്ടില്ല എന്നറിഞ്ഞവർ അവന്റെ വീട് അടിച്ചു തകർത്തു കളഞ്ഞു. 🍀🍀🍀🍀🍀🍀 നിതാര രക്ഷപ്പെട്ടു വന്നതിനു ശേഷം വിശ്വനാഥൻ വീട്ടിൽ,അവളുടെ സുരക്ഷയ്ക്കായി രണ്ട് ആളുകളെ നിയോഗിച്ചു. സിസിടിവി ക്യാമറകൾ വച്ചു. നിതാര രക്ഷപ്പെട്ടു വന്നതറിഞ്ഞു യമുനയും അമ്പാടിയും അവളെ കാണാനായി വന്നു പക്ഷെ ഗേറ്റ് തുറക്കാൻ പോലും വിശ്വനാഥൻ നിയോഗിച്ച ആളുകൾ സമ്മതിച്ചില്ല. അമ്പാടിയാണെങ്കിൽ അവളെ കാണണമെന്ന് പറഞ്ഞു കരയാൻ തുടങ്ങി.. ബഹളം കേട്ട് നിതാര ഇറങ്ങി വന്നു. അവൾ ഗേറ്റിനരുകിലേക്ക് ചെന്നു. ഗേറ്റ് തുറന്ന് അമ്പാടിയെ എടുത്തു. അമ്പാടി അവളുടെ കഴുത്തിൽ ചുറ്റിപ്പിടിച്ചു തോളിൽ പതിഞ്ഞു കിടന്നു നിതാര അവനെയും കൊണ്ട് അകത്തു പോയി ചോക്ലേറ്റ് എടുത്തികൊണ്ടുവന്ന് കൊടുത്തു. ആ... മതി പോകാൻ നോക്ക്. കാവൽ നിന്നവരിൽ ഒരുവൻ പറഞ്ഞു മോൻ പൊയ്ക്കോ, ചേച്ചി പിന്നെ അവിടേക്കു വരാം കേട്ടോ, നിതാര അവനെ യമുനയുടെ കൈയിൽ കൊടുത്തു. അവർ വീട്ടിലേക്ക് നടന്നു. 💚💚💚💚💚 വീട്ടിൽ തന്നെയിരുന്ന് നിതാര ആകെ മടുത്തു. പുറത്തേക്കിറങ്ങാൻ പോലും അച്ഛൻ സമ്മതിക്കില്ല. കൂടാതെ കാവലിന് ആളും. എത്ര ദിവസമെന്നു വെച്ചാണ് ഇങ്ങനെ പേടിച്ച്പേടിച്ചു ജീവിക്കുന്നത്. ഒന്ന് പുറത്തേക്കു പോലും പോകുവാനാകാത്ത ഈ ജീവിതം എത്ര മടുപ്പ് നിറഞ്ഞതാണ്. പിറ്റേന്ന് രാവിലെ നിതാര അമ്പലത്തിലേക്ക് പോകാൻ ഒരുങ്ങി. വാഹനത്തിൽ ഡ്രൈവറെ കൂടാതെ കാവൽ നിൽക്കുന്ന രണ്ടു പേർ കൂടി കയറി. പരാതി പറഞ്ഞിട്ട് കാര്യമില്ല. മകളുടെ സുരക്ഷയെ കരുതി അച്ഛൻ ഏർപ്പാട് ചെയ്തിരിക്കുന്നതാണ്. സാരമില്ല. അമ്പലത്തിൽ പോയി മനസ്സ് നിറഞ്ഞു പ്രാർത്ഥിക്കണം, ഇല്ലെങ്കിൽ തനിക്ക് ഭ്രാന്ത് പിടിക്കും. അവൾ അമ്പലത്തിൽ എത്തി. കൂടെ വന്നവർ കരുതലോടെ പുറത്തു നിന്നു. അവൾ സമാധാനത്തോടെ അകത്തു കയറി തൊഴുതു. ശ്രീക്കോവിലിനരുകിൽ നിൽക്കുമ്പോഴാണ് നിതാര എന്നാ വിളിയോച്ച കേട്ടവൾ നോക്കിയത്. ഡാനി... നിങ്ങളെന്താ ഇവിടെ ?? അവൾ ചോദിച്ചു. ഞാൻ പെരുവഴിയിലായി. എന്നെ കൈയിൽ കിട്ടിയാൽ അവർ ത.ട്ടിക്കളയും. ഞാൻ ആരുടേയും കണ്ണിൽ പെടാതെ ഒളിച്ചു നടക്കുകയാണ്. ഒളിച്ചിരിക്കാൻ പറ്റിയ സ്ഥലം ആണല്ലോ അമ്പലം ?? അവൾ ചിരിച്ചു ഒളിച്ചിരിക്കാൻ വേണ്ടി അമ്പലത്തിൽ വന്നതല്ല.താൻ ഇങ്ങോട്ട് വരുന്നത് കണ്ടിട്ട് കയറിയതാണ് അവന്മാരുടെ കണ്ണിൽ പെട്ടാൽ എന്ത് ചെയ്യും ??അവൾ ചോദിച്ചു ഒന്നും ചെയ്യണ്ട. ചെയ്യേണ്ടതൊക്കെ അവന്മാർ ചെയ്തോളും. എന്റെ വീട് അവർ നശിപ്പിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. അല്ലെങ്കിലും അവിടേക്ക് പോകാൻ പറ്റില്ല. ഇനി എന്ത് ചെയ്യും?? എന്ത് ചെയ്യാൻ ഒളിച്ചു നടക്കും. അത് കഴിയുമ്പോൾ അവന്മാർ പിടിക്കും, പിന്നെ തട്ടി കളയും അത്രതന്നെ. ഒരു കാര്യം ചെയ്യ്. എന്റെ വീട്ടിലേക്കു വാ.. നിതാര പറഞ്ഞു. അതുകൊള്ളാം അവിടെയാകുമ്പോൾ കാവൽ നിർത്തിയിരിക്കുന്ന ഗു.ണ്ടകൾ എന്നേ പഞ്ഞിക്കിട്ടോളുമല്ലോ അല്ലേ?? അവർ കാണാതെ വരണം. അതിന് മുഴുവൻ സിസിടിവി അല്ലേ?? അത് മുൻവശത്ത് മാത്രേ ഉള്ളൂ അല്ല. ഇക്കാര്യമൊക്കെ ഡാനി എങ്ങനെ അറിഞ്ഞു ?? അതൊക്കെ ഞാൻ അറിയും. കാവൽ നിൽക്കുന്നവരുടെ ശ്രദ്ധ ഞാൻ മാറ്റിത്തരാo, ഡാനി അങ്ങോട്ട് പോരേ, ഉച്ചക്ക് കൃത്യം ഒരു മണി ആകുമ്പോൾ വരണം.പിൻവശത്ത് കൂടെ അടുക്കളയിൽ കയറി. ഡ്രോയിങ് റൂമിലേക്ക് വന്നിട്ട് , മുകൾ നിലയിലേക്ക് കയറണം. അത്രയും പറഞ്ഞിട്ട് അവൾ അമ്പലത്തിൽ നിന്നിറങ്ങി.. നിതാര വീട്ടിൽ എത്തുമ്പോൾ അച്ഛൻ അക്ഷമയോടെ കാത്തു നിൽപ്പുണ്ടായിരുന്നു. മോളെ നീ പുറത്തേക്ക് പോയാൽ,അച്ഛന് ഒരുതരം ഭയമാണ് മനസ്സിൽ. നീ തിരിച്ചു വരുന്നത് വരെ പിന്നെ ഒരു സമാധാനവുമില്ല.അച്ഛൻ പറഞ്ഞു. ഇങ്ങനെ പേടിച്ച് പേടിച്ച് എത്രനാൾ ജീവിക്കുമച്ഛമ, ഇനിയിപ്പോൾ മറ്റാരുടെയെങ്കിലും കൈ കൊണ്ട് തീരണമെന്നാണെങ്കിൽ,അങ്ങനെയങ്ങു നടക്കട്ടെ. അങ്ങനെ പറയല്ലേ മോളെ എനിക്ക് നീ മാത്രേ ഉള്ളൂ.. എങ്കിൽ ഞാൻ അമ്മയുടെ അടുത്തേക്ക് മടങ്ങി പൊക്കോട്ടെ അച്ഛാ.. അതാ നല്ലത്.. അതാകുമ്പോൾ ഇങ്ങനെ പേടിക്കണ്ടല്ലോ.അച്ഛൻ പറഞ്ഞു. അവൾ മുറിയിലേക്ക് പോയി അമ്മ വിളിച്ചിട്ട് കുറേ ദിവസമായി. അങ്ങോട്ട് വിളിച്ചിട്ട് ബെൽ പോലുമില്ല. അമ്മയുടെ ഒരു കൂട്ടുകാരിയെ വിളിച്ചു നോക്കിയാപ്പഴാണ്,അമ്മ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നറിഞ്ഞത്. വന്നാലും അമ്മ അമ്മയുടെ വീട്ടിലേക്കേ പോകൂ... എന്തായാലും അമ്മയുടെ വീട്ടിൽ കുറച്ച് ദിവസം പോയി നിൽക്കണം അവൾ മനസ്സിൽ വിചാരിച്ചു. 🍀🍀🍀🍀🍀 ഉച്ചയോടു കൂടി ഡാനി നിതാരയുടെ വീടിനടുത്ത് എത്തി. ഒരുമണിയാകുമ്പോൾ മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാമെന്നാണ് നിതാര പറഞ്ഞിരിക്കുന്നത്. ആ സമയത്ത് വീടിന്റെ പിൻവാതിലിൽ കൂടെ അകത്ത് കടക്കണമെന്നാണ് നിർദേശം അയാൾ പതിയെ പതിയെ പിറകുവശത്തേക്കു ചെന്നു. 💛💛💛💛💛 തുടരും. കണ്ണൂർകാരൻ ❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #✍ തുടർക്കഥ
40 likes
11 shares
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6zX8dZ0?d=n&ui=v64j8rk&e1=cപ്രണയ വീഥിയിൽ 🧡 പാർട്ട്‌ -6 സൂര്യനും ഗായുവും വൈകാതെ അച്ഛൻ അഡ്മിറ്റ് ആയിരുന്ന ഹോസ്പിറ്റലിൽ എത്തിച്ചേർന്നു......... റിസപ്ഷനിൽ പേരും ഡീറ്റെയിൽസും പറഞ്ഞപ്പോൾ തന്നെ അവർ റൂം നമ്പർ പറഞ്ഞു തന്നു . ❣️❣️❣️❣️ റൂമിൽ എത്തി ഡോറിൽ മെല്ലേ ഒന്ന് തട്ടി ...... പക്ഷെ തുറന്നില്ല ....... സൂര്യൻ ഡോർ മെല്ലേ തുറന്നു ലോക്ക് അല്ലാത്തത് കൊണ്ട് തുറന്ന് വന്നു ..... ഗായത്രി മെല്ലേ ഉള്ളിലേക്ക് എത്തി നോക്കി . അവരുടെ റൂം തന്നെയാണ് . അച്ഛൻ ബെഡിൽ ഒരു വശം ചരിഞ്ഞു കിടന്ന് ഉറങ്ങുന്നുണ്ട് ..... അമ്മ കസേരയിൽ ചാരിയിരുന്ന് മയങ്ങുന്നു . അവൾ മെല്ലെ അകത്തേക്ക് കയറി അമ്മയുടെ അടുത്ത് വന്ന് ആ കൈയിൽ മെല്ലേ ഒന്ന് തൊട്ടു . കൈയിൽ ഒരു കരസ്പർശം അറിഞ്ഞതും അവർ കണ്ണ് തുറന്നു . മുന്നിൽ ഗായത്രിയെ കണ്ടതും അവർ പെട്ടന്ന് ഞെട്ടി എഴുന്നേറ്റു . മോളെ ഗായു ....... അവർ പെട്ടന്ന് തന്നെ എഴുന്നേറ്റു . താൻ കാണുന്നത് സ്വപ്നമാണോ എന്ന് പോലും അവർക്ക് തോന്നി പ്പോയി . അമ്മേ ........ മോളെ നീ ഇങ്ങനെ .......എവിടെ ആയിരുന്നു .... അവർ വൈകിപ്പോയി .... അവർ അവളെ മുഖമാകെ തലോടി ..... നീ എവിടെ ആണെന്നോ എങ്ങനെ ആണെന്നോ അറിയാതെ ഇത്രയും ദിവസം ഉരുകുകകയായിരുന്നു ഞാൻ ...... ഓരോ ദിവസവും പ്രാർത്ഥനയോടെയാ ഇരുന്നത് നിനക്ക് ആപത്തൊന്നും ഉണ്ടാകല്ലേന്ന് . എനിക്ക് ഒന്നും ഉണ്ടാകില്ല അമ്മാ ...... ദെയ്‌വം അങ്ങനെ എന്നെ കൈവിടില്ല ല്ലോ . എങ്ങനെ .......എങ്ങനെ അറിഞ്ഞു മോളെ നീ അതൊക്കെ അറിഞ്ഞമ്മേ ....... ചാരു ചതിച്ചു അല്ലേ ......... മ്മ്മ്മ് ....... പാല് കൊടുത്ത കൈക്ക് അവൾ കൊത്തുമെന്ന് എനിക്ക് അറിയാമായിരുന്നു മോളെ ....... അതുപോലെ സംഭവിച്ചു ..... """""എനിക്കും അറിയാമായിരുന്നു .""''' അവൾ ബെഡിൽ ഒരു സൈഡിലേക്ക് തിരിഞ്ഞു കിടക്കുന്ന അച്ഛനെ തന്നെ നോക്കി . അന്ന് വീണതാ അച്ഛൻ ...... ഒരു വശം തളർന്നു പോയിരുന്നു . കുറച്ച് ദിവസം ആയതേ ഉള്ളൂ റൂമിലേക്ക്‌ മാറ്റിയിട്ട് . അവർ ഒന്ന് നെടുവീർപ്പെട്ടു ...... അവളെ മാത്രം ശ്രദ്ധിച്ചു നിന്ന അവർ അപ്പോഴാണ് അവൾക്ക് പിന്നിൽ നിന്ന സൂര്യനെ കാണുന്നത് ....... മോളെ ....ഇത് ...... അവർ അവനെ സംശയത്തോടെ നോക്കി .... ഇത് സൂര്യൻ ....... എനിക്ക് ഏറ്റവും പ്രിയപ്പെട്ടയാൾ ....... ഒരു താങ്ങ് ഇല്ലാതെ ഒറ്റയ്ക്ക് ആയപ്പോൾ എന്റെ കൂടെ നിൽക്കാനും ഒരു സംരക്ഷണം നൽകാനും സൂര്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ ........... അവർ അവനെ തന്നെ കണ്ണ് നിറച്ച് നോക്കി . സൂര്യൻ അവരെ നോക്കി മെല്ലേ ഒന്ന് പുഞ്ചിരിച്ചു . അപ്പോഴേക്കും സംസാരിക്കുന്ന ശബ്ദങ്ങൾ കേട്ട് അച്ഛൻ ഉണർന്നിരുന്നു . അത് കണ്ടതും ഗായത്രി അയാൾക്ക് അടുത്തേക്ക് മെല്ലേ ചെന്നു . ശരീരം അനക്കുന്നില്ല എങ്കിലും കണ്ണിന്റെ കൃഷ്ണ മണികൾ അവളെ കണ്ട് അങ്ങോട്ടു മിങ്ങോട്ടും പായുന്നുണ്ട് . അവൾ അച്ഛന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. പക്ഷെ അയാൾക്ക് അവളെ അഭിമുഖികരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല . തന്റെ ഇന്നത്തെ അവസ്ഥയും ചാരു ചെയ്ത ചതിയും ഗായത്രിയേ ഒരു സഹതാപവും കൂടാതെ വീട്ടിൽ നിന്ന് ഇറക്കി വിട്ട രംഗവും ......... എല്ലാംകൊണ്ടും അയാളുടെ മുഖം വല്ലാതെയായി ......... അത് കണ്ടതും അച്ഛന്റെ മനസ്സ് മുഴുവൻ ഇപ്പോൾ എന്താണെന്ന് അവൾക്ക് മനസ്സിലായി . ആ മുഖത്തേക്ക് നോക്കിനിന്നതല്ലാതെ അവൾ ഒന്നും മിണ്ടിയില്ല . മൗനത്തേക്കാൾ വലിയ ശിക്ഷകൾ ഒന്നുമില്ല ല്ലോ ........ അവൾ അമ്മയെ നോക്കി ...... എന്നാ അമ്മേ ഡിസ്ചാർജ് പറഞ്ഞേക്കുന്നത് ...... മറ്റന്നാൾ ആണ് മോളെ ........ മ്മ്മ്മ് ...... അവൾ ഒന്നു മൂളി ഞാൻ ഇപ്പോ വരാം കേട്ടോ ...... അവൾ അമ്മയോട് പറഞ്ഞ് പുറത്തേക്ക് ഇറങ്ങി . സൂര്യൻ കുറച്ച് മുന്നേ തന്നെ പുറത്ത് ഇറങ്ങി നിൽക്കുകയായിരുന്നു ........... സൂര്യാ നമുക്ക് പുറത്തേക്ക് ഒന്ന് പോയാലോ .. എന്തിനാ ഗായു ...... വാ സൂര്യാ ........ പറയാം ....... അവൾ അവന്റെ കൈ പിടിച്ച് പുറത്തേക്ക് നടന്നു...... ആ നടത്തം ചെന്നു നിന്നത് ധനലക്ഷ്മി എന്ന ഒരു ചെറിയ ഫൈനാൻസിന്റെ മുന്നിലാണ് . അവൻ അവളെ തന്നെ നോക്കി നിന്നു . ശേഷം കടക്കയ്ക്ക് പുറത്ത് വച്ച് തന്നെ അവൾ സ്വന്തം കൈയിൽ ഉണ്ടായിരുന്ന സിമ്പിൾ ആയ സ്വർണവള ഊരി എടുത്തു . ശേഷം അവന്റെ മുഖത്തേക്ക് നോക്കി . ഗായു ......എന്താ നീയീ കാണിക്കുന്നേ ..... ഇത് നമുക്ക് പണയം വയ്ക്കാം സൂര്യാ .... അമ്മയുടെ കൈയിൽ ഒന്നും ഉണ്ടാകില്ല . ഉള്ളത് എല്ലാം അവൾ എടുത്തുകൊണ്ടു പോയില്ലേ ........ സൂര്യൻ മെല്ലെ ഒന്നു മൂളി പിന്നെ അവൻ ഒന്നും പറഞ്ഞില്ല ....... വള പണയം വച്ചു പരമാവധി തുകയും എടുത്തു . തിരിച്ചു ഹോസ്പിറ്റലിൽ എത്തി അമ്മയുടെ കൈയിലേക്ക് അത് വച്ചു കൊടുത്തു . അമ്മ അവളെ ഉറ്റു നോക്കി നിന്നു. ഇത് വച്ചോ അമ്മേ ....... ആവശ്യമായി വരും ............. അച്ഛൻ അവളെ നോക്കുന്നു എന്ന് അല്ലാതെ ഒന്നും പറയുന്നില്ല ...... അമ്മേ ഞങ്ങൾ ഇറങ്ങുവാ കേട്ടോ ....... അവൾ തിരിഞ്ഞ് അമ്മയുടെ കൈ പുണർന്നു കൊണ്ട് പറഞ്ഞു ....... പോകുവാണോ ....... മ്മ്മ്മ് പോണം അമ്മേ ...... ഈ നാട്ടിൽ നിൽക്കാൻ എനിക്ക് ഇഷ്ടമല്ല . ആ വീട്ടിലും ..... കാരണം അത്രത്തോളം വേദനിപ്പിക്കുന്ന അനുഭവങ്ങളൾ മാത്രമാണ് എനിക്ക് ഉള്ളത് . അവൾ ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി ........ ദീർഘ നേരത്തിനു ശേഷം അവർ അവിടെ നിന്ന് ഒരുമിച്ച് ഇറങ്ങുമ്പോൾ ......... ഗായത്രിയുടെ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു........പശ്ചാത്തപിക്കുന്ന പോലെ ഇറങ്ങും മുന്നേ .... അമ്മ സൂര്യന്റെ കൈ പിടിച്ച് ഇവളെ എന്നും ഇങ്ങനെ നോക്കിക്കോളണേയെന്നു പറയാതെ പറഞ്ഞു ...... 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 തിരികെ വീട്ടിൽ എത്തിക്കഴിഞ്ഞതും കുറച്ച് ദിവസങ്ങൾ അവർക്ക് ഇരുവർക്കും വല്ലാത്ത ഭാരമായിരുന്നു മനസ്സിൽ ........ പിന്നെ പിന്നെ പതിയെ അത് മാറി തുടങ്ങി പഴയ ജീവിതത്തിലേക്ക് വീണ്ടും ചെന്ന് എത്തി ...... ❤️ ഇപ്പോ ഒരു മാസം കൂടി കഴിയുന്നു ....... ഗായത്രി ഇടക്ക് വീട്ടിൽ വിളിക്കാറുണ്ട് . സൂര്യൻ അമ്മയെക്കുറിച്ച് എന്നും ഓർക്കാറുണ്ട് ...... അവസാനമായി അമ്മയെ ഒന്നു കാണാതെ പോയ വേദന യുണ്ട് അവന്റെ മനസ്സിൽ . കൂടാതെ പേഴ്സിൽ ഇരുന്ന അമ്മയുടെ ഒരു ഫോട്ടോ അവൻ ഹാളിലായി ഫ്രേം ചെയ്തു വച്ചു ...... ❤️ ഗായത്രിയെ വീട്ടിൽ നിർത്താതെ ഒരു കോഴ്സ് ചെയ്യാനായി ചേർത്തു . സൂര്യൻ നിൽക്കുന്ന ഷോപ്പിൽ ബില്ലിംഗ് സെക്ഷനിൽ സ്റ്റാഫ്‌നെ അടുത്ത് തന്നെ ആവശ്യമുണ്ട് . ഗായത്രി ഡിഗ്രി ഏകോണോമിക്സ് ആയിരുന്നു പഠിച്ചത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല അവൾക്ക്... എന്നാലും കണക്ക് ഒത്തിരി ഇഷ്ടവുമാണ് അവൾക്ക് ..... അതുകൊണ്ട് കൂടിയാണ് സൂര്യന്റെ ഈ നീക്കം ..... പിന്നെ തന്റെ അടുത്ത് തന്നെ എപ്പോഴും കാണുമല്ലോ .... ആ ചിന്ത മനസ്സിലുണ്ട് എങ്കിലും അവൻ പുറത്തു കാണിച്ചില്ല . 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു തുടങ്ങി . ❤️ ഇന്ന് സൂര്യന്റെ പിറന്നാളാണ് അതുകൊണ്ട് തന്നെ രാവിലെ ഇരുവരും ക്ഷേത്രത്തിൽ പോയിരുന്നു ....... തൊഴുത് ഇറങ്ങി പ്രസാദവും വാങ്ങി ആൽമരചുവട്ടിൽ മെല്ലേ ഇരുന്നപ്പോൾ .... സൂര്യൻ എന്തോ ചോദിക്കാൻ ഉള്ളത് പോലെ അവളെ നോക്കി . ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഗായു...... അത് കേട്ടതും അവൾ അവന്റെ മുഖത്തേക്ക് നോക്കി . എന്നോട് എന്തെങ്ങിലും ചോദിക്കാൻ ഒരു മുഖവുരയുടെ ആവശ്യം ഉണ്ടോ സൂര്യാ ???.... അവൻ മെല്ലേ ചിരിച്ചു ....... ഗായു ഒരു സീരിയസ് ആയ കാര്യമാണ് ..... അവൾ അവനെ കേൾക്കാനെന്നോണം അവന്റെ മുഖത്തേക്ക് തന്നെ നോക്കി . """"""നമുക്ക് ഒരുമിച്ച് ഒരു വിവാഹജീവിതത്തേ കുറിച്ച് ചിന്തിച്ചുകൂടെ..."" അത് കേട്ടതും അവൾ ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കിയിരുന്നു . ഗായു താൻ എന്റെ ബെസ്റ്റ് ഫ്രണ്ടാണ് ..... എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ.... തനിക്ക് ഇഷ്ടമില്ലെങ്കിൽ ...... പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നെ അവൾ അവന്റെ കൈയിൽ പിടിച്ചു ..... എനിക്ക് സൂര്യനെ ഒത്തിരി ഒത്തിരി ഇഷ്ടാണ്..... സൂര്യന്റെ ഭാര്യയാകാനും സമ്മതമാണ്. അവൾ കണ്ണു ചിമ്മിക്കൊണ്ട് പറഞ്ഞു . പിന്നെ ഈ ചോദ്യം സൂര്യനിൽ നിന്ന് മുന്നേ പ്രധീക്ഷിച്ചിരുന്നു ........ ചോദിച്ചില്ലെങ്കിൽ അങ്ങോട്ട് ചോദിക്കാൻ ഇരിക്കുവായിരുന്നു ഞാൻ ..... അവൻ മെല്ലെ ചിരിച്ചു ..... അപ്പോൾ ഗായത്രികുട്ടിക്ക് സമ്മതം . """അതേ .....""" ആ സമ്മതം മാത്രം മതിയായിരുന്നു അവന് പിന്നെ ഒന്നും നോക്കിയില്ല. രണ്ട്‌ ദിവസം കഴിഞ്ഞ് ക്ഷേത്രത്തിൽ വച്ച് ദൈവങ്ങളെ സാക്ഷിയാക്കി ....... ഒരു മഞ്ഞചരടിൽ കോർത്തെടുത്ത താലി അവനവളുടെ കഴുത്തിൽ ചാർത്തി. ഗായത്രി അമ്മയെ വിളിച്ച് ഒന്ന് അറിയിച്ചിരുന്നു അത്ര മാത്രം. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ഇന്ന് സമയം ഏഴ് മണിയോട് അടുത്തിട്ടുണ്ട് . ചൂട് കട്ടൻ കാപ്പി ചുണ്ടോട് മുട്ടിച്ച്...... ജാലകവാതിലിലൂടെ പുറത്തേക്കു നോക്കി നിൽക്കുകയാണ് ഗായത്രി ..... പെട്ടന്ന് പിന്നിൽ നിന്ന് രണ്ട് കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു..... തോളിൽ മുഖമമർത്തി അവൻ അവളോട്‌ ചേർന്നു നിന്നു. """""ഗായത്രിക്കുട്ടീ അവളുടെ ചെവിയോരം ചേർന്ന് അവൻ വിളിച്ചു ."""" അവൾ ഇക്കിളിപെട്ടത് പോലെ കഴുത്ത്‌ വെട്ടിച്ചു മെല്ലെ ചിരിച്ചു...... നല്ല തണുപ്പ് അല്ലേ ഗായു........ ഹ്മ്മ്മ്മ്..... അവൾ മെല്ലെ മൂളി........ അവൻ കുറച്ചുകൂടി അവളിലേക്ക്‌ ചേർന്ന് നിന്നു........ പുറത്തേ കുഞ്ഞ് ചാറ്റൽ മഴയും ....... അകത്തേക്ക് അരിച്ചു കയറുന്ന കുഞ്ഞ് തണുപ്പും മനസ്സിൽ നിറയുന്ന പ്രണയുവും ഇരുവരെയും വല്ലാത്തൊരു അനുഭൂതിയിൽ എത്തിക്കുന്നുണ്ട്........ ജീവിതത്തിലെ അത്രമേൽ സുന്ദരമായ നിമിഷങ്ങൾ........ ❤️ ഇരുവരും കൈകൾ കോർത്ത്‌ പിടിച്ചു. മെല്ലേ പതിഞ്ഞ ചിരി ഇരുവരുടെയും ചുണ്ടുകളിൽ തത്തിക്കളിച്ചു കൊണ്ടിരുന്നു. ഇനിയുള്ള ജീവിതം ഒരു മനസ്സോടെ ഒരു ശരീരത്തോടെ ഒന്നുപോൽ ജീവിക്കാനെന്ന വണ്ണം ആ കൈകളുടെ മുറുക്കം അത്രമേൽ മുറുകി....... അവസാനിച്ചു❤️ Nb: ഒരു കുഞ്ഞി കഥ കൂടി 😁 ലിബിയിൽ ഒറ്റ പാർട്ട്‌ ആയി എഴുതിയ കഥയായായിരുന്നു...... ഇവിടെ പോസ്റ്റ്‌ ചെയ്യാനായി എടുത്തപ്പോൾ വേർഡ് ലിമിറ്റ് കാണിച്ചു....... അതുകൊണ്ട് മാത്രമാണ് ഓരോ പാർട്ട്‌കളായി എഡിറ്റ്‌ ചെയ്ത് ഇട്ടത്....... 😁 അതിന്റെ പോരായ്മകളും കാണാം....... ജീവിത യാത്രയിൽ പരസ്പരം കണ്ട് മുട്ടിയ രണ്ട് പേർ ..... സൂര്യനേയും ഗായുവിനേയും ഇഷ്ടമായെങ്കിൽ തീർച്ചയായും ലൈക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ....... കണ്ണൂർകാരൻ ❤️❤️❤️ #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #✍ തുടർക്കഥ
29 likes
2 comments 10 shares