📚 ട്വിസ്റ്റ് കഥകൾ
66K Posts • 764M views
" എന്റെ മോള് വിഷമിക്കരുത്. നമ്മുടെ ദേവനെ എന്തോ പ്രശ്നത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തുന്നു. എന്തോ തല്ലു കേസ് ആണെന്നാണ് പറയുന്നത്. അവനെ ഇന്ന് വിടാൻ സാധ്യത ഇല്ലെന്നാണ് കേൾക്കുന്നത്. അങ്ങനെയാണെങ്കിൽ നാളത്തെ കല്യാണത്തിന്റെ കാര്യം..." അമ്മൂമ്മ പറഞ്ഞു മുഴുമിപ്പിച്ചിക്കാതെ വിതുമ്പി കരഞ്ഞു...അവൾ ഒന്നും പറയാതെ എഴുനേറ്റു മുറിയിലേക്ക് പോയി. അപ്പുറത്തെ മുറിയിലിരുന്ന് തന്റെ മകളുടെ കല്യാണം മുടങ്ങുന്നതിനെ പറ്റി ഗീത ചിറ്റ പതം പറഞ്ഞു കരയുന്നതു അവൾ കേട്ടു . നാളെ തന്റെ കല്യാണം മുടങ്ങിയാൽ അതോടൊപ്പം ആതിയുടെയും കല്യാണം മുടങ്ങും. ദേവേട്ടൻ ജയിലിൽ കിടക്കുമ്പോൾ കല്യാണം കഴിക്കാൻ ഹരിയേട്ടൻ തയ്യാറാവില്ല. അതാണ് അവരുടെ വിഷമം. തന്റെ വിധിയോർത്തപ്പോൾ ആമിക്കു അവളോട് തന്നെ സഹതാപം തോന്നി. കല്യാണത്തലേന്നു പോയി അടിയുണ്ടാക്കി പോലീസ് സ്റ്റേഷനിൽ കിടക്കുന്ന ആളെയാണ് താൻ കല്യാണം കഴിക്കാൻ പോകുന്നത്. ദേവൻ ഈ കല്യാണത്തെ വെറും കളിതമാശ ആയാണ് കാണുന്നത് എന്ന് അവൾക്കു ഉറപ്പായി. ഇനി നാളെ നടന്നില്ലെങ്കിലും മറ്റൊരു ദിവസം താൻ തന്നെ അയാളുടെ മുന്നിൽ കഴുത്തു നീട്ടി കൊടുക്കേണ്ടി വരും. അപ്പോൾ വരുന്നത് വരുന്നിടത്തു വച്ച് കാണുക തന്നെയെന്ന് അവൾ ഉറപ്പിച്ചു. ഹരി കാറിന്റെ പിൻസീറ്റിൽ വിൻഡോയിലൂടെ പുറത്തേക്കു നോക്കി ഇരിക്കുന്ന ദേവനെ ഒന്ന് നോക്കി. തല്ലു ഉണ്ടാക്കിയപ്പോഴാണോ അതോ പോലീസ് കാര് കൊടുത്തതാണോ എന്നറിയില്ല കുറച്ചു അടി കിട്ടിയതിന്റെ ലക്ഷണങ്ങൾ കാണാനുണ്ട്. കാറിന്റെ മുന്നിൽ തന്നോടൊപ്പം ഇരിക്കുന്ന അച്ഛൻ പറയുന്ന ചീത്തയൊന്നും അവനെ ബാധിക്കുന്ന ലക്ഷണമൊന്നും കാണുന്നെ ഇല്ല. നാളെ അവന്റെ കല്യാണം ആണെന്നോ ഇന്ന് അവനെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കാൻ പറ്റിയിരുന്നില്ലെങ്കിൽ നാളെ തന്റെയും കൂടി കല്യാണം മുടങ്ങുമായിരുന്നെന്നോ അവൻ ഓർക്കുന്നു പോലും ഉണ്ടെന്നു തോനുന്നില്ല എന്ന് ഹരി വിഷമത്തോടെ ഓർത്തു. നാളത്തെ കല്യാണം മാറ്റി വയ്‌ക്കേണ്ടി വരും എന്ന് തന്നെയാണ് താനും കരുതിയിരുന്നത്. ദേവൻ പോലീസ് കസ്റ്റഡിയിൽ ആണെന്നറിഞ്ഞു താനും അച്ഛനും സ്റ്റേഷനിൽ എത്തിയപ്പോൾ അവൻ ലോക്ക് അപ്പിൽ ആയിരുന്നു. കൂടെ അവന്റെ കൂട്ടുകാരും. നാളെ അവന്റെ കല്യാണം ആണെന്ന് അടക്കമുള്ള കാര്യങ്ങൾ എത്ര പറഞ്ഞിട്ടും എസ്.ഐ അവനെ വിടാൻ ഒരുക്കമല്ലായിരുന്നു. ദേവനെയും കൂട്ടരെയും കേസ് ചാർജ് ചെയ്തു കോടതിയിൽ ഹാജരാക്കണമെന്നാണ് അയാൾ പറഞ്ഞത്. വേറൊരു വഴിയും ഇല്ലായെന്ന് തോന്നിയപ്പോഴാണ് ഹരി അവൻ ജോലി ചെയ്യുന്ന നഗരത്തിലെ പ്രശസ്തമായ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ ഉടമസ്ഥനായ വര്ഗീസ് മേമനെ വിളിച്ചത്. സത്സ്വഭാവിയും തന്റെ സ്ഥാപനത്തിലെ നല്ലൊരു ഡോക്ടറുമായ ഹരിയെ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. ബിസ്സിനെസ്സുകാരനായ അദ്ദേഹത്തിന് പല സമൂഹത്തിലെ ഉന്നതന്മാരുമായും ബന്ധമുണ്ട്. ഹരിയുടെ അവസ്ഥ കേട്ടപ്പോൾ തന്നെ കൊണ്ട് പറ്റുന്നത് ചെയ്യാമെന്ന് അദ്ദേഹം വാക്ക് കൊടുത്തു. എന്നാൽ അദ്ദേഹം സ്ഥലം എം. എൽ. എ യെക്കൊണ്ട് വിളിപ്പിച്ചിട്ടും ദേവനെ വിടാൻ എസ്.ഐ കൂട്ടാക്കിയില്ല. അതോടെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു. രണ്ടു കല്യാണങ്ങളും മാറ്റി വയ്‌ക്കേണ്ടി വരുമെന്ന് ഉറപ്പിച്ചു. ഹരിയുടെ മാത്രം കല്യാണം നടത്താമെന്നു പറഞ്ഞെങ്കിലും അതിനു ഹരി ഒരുക്കമല്ലായിരുന്നു. അച്ഛൻ സോമൻ അമ്മാവനെ വിളിച്ചു കല്യാണം മാറ്റി വയ്‌ക്കേണ്ടി വരുമെന്ന് പറയുകയും ചെയ്തു. പക്ഷെ അത്ഭുദം എന്ന് പറയട്ടെ അവരുടെ അവസ്ഥ മനസ്സിലാക്കിയോ സമൂഹത്തിലെ ഉന്നതനെ പിണക്കേണ്ട എന്ന് കരുതിയോ ദേവനെ വിട്ടയക്കാൻ കുറച്ചു സമയത്തിന് ശേഷം അയാൾ തയ്യാറായി. അങ്ങനെ അവനെയും കൂട്ടി വരുന്ന വരവാണ്. സ്റ്റേഷനിൽ നിനിറങ്ങിയപ്പോഴേ ദേവനെ വിട്ടയച്ചുവെന്നും കല്യാണം നാളെ തന്നെ നടത്താമെന്നും രവിശങ്കർ സോമശേഖരൻ വിളിച്ചു പറഞ്ഞു. അതോടെ ഗീതയും ആതിയുമെല്ലാം സങ്കടം മാറി വീണ്ടും സന്തോഷത്തിലായി. ആരോ ഈ വിവരം ആമിയെയും ചെന്ന് അറിയിച്ചു. അവൾക്കു പ്രത്യേകിച്ച് യാതൊരു വികാരവും തോന്നിയില്ല. വധശിക്ഷ നീട്ടിവയ്ക്കണമെന്ന ഹർജി തള്ളി അത് നേരത്തെ പറഞ്ഞ സമയത്തു തന്നെ നടത്തുന്ന പോലെയേ അവൾക്കു തോന്നിയുള്ളൂ. വീടിനു മുന്നിൽ എത്തിയപ്പോൾ തന്നെ ദേഷ്യവും സങ്കടവും നിറഞ്ഞ കണ്ണുകളുമായി തങ്ങളെ നോക്കി സിറ്റ് ഔട്ടിൽ നിൽക്കുന്ന അമ്മയെ ദേവൻ കണ്ടു. വീടിനു മുന്നിൽ പന്തലൊക്കെ ഇട്ടു ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ദേവനെ കണ്ടതും ചീത്ത പറയാൻ തുടങ്ങിയ അമ്മയെ ഹരി തടഞ്ഞു " ആവശ്യത്തിനുള്ളത് അച്ഛൻ കാറിൽ ഇരുന്നു പറഞ്ഞിട്ടുണ്ട്. ഇനി അമ്മയും കൂടി വേണ്ട." ജാനകി പിന്നെയും ഒന്നും മിണ്ടിയില്ല. "അല്ലെങ്കിലും ആര് പറഞ്ഞിട്ടും എന്താ കാര്യം.. എന്റെ ഫ്രണ്ട് ഒക്കെ വന്നപ്പോൾ എല്ലാവരുടെയും മുന്നിൽ ഇങ്ങേരു കാരണം ഞാൻ നാണം കെട്ടു . " ദേവൻ അകത്തേക്ക് പോകുമ്പോൾ ശ്രീക്കുട്ടിയുടെ പതം പറച്ചിൽ കേട്ടു. തന്നെ ഇപ്പോൾ അവൾ ഏട്ടാ എന്ന് വിളിക്കാറ് പോലും ഇല്ല എന്നവൻ ഓർത്തു. ദേവന്റെ പിറകെ ഹരിയും അവന്റെ മുറിയിലേക്ക് കയറി വന്നു. ദേവൻ വേറെ ആരോടൊക്കെ മുഖം തിരിച്ചാലും ഹരിയുടെ അടുത്ത് മാത്രം പറ്റില്ല. ഹരി മുറിയിൽ തന്നെയും നോക്കി നിൽക്കുന്നുണ്ടെന്നു അറിഞ്ഞിട്ടും അവൻ അറിയാത്ത പോലെ ഡ്രസ്സ് മാറാൻ തുടങ്ങി. " തല്ലുണ്ടാക്കാൻ പോകരുത് എന്ന് പറഞ്ഞാൽ നീ കേൾക്കാറില്ല.. പക്ഷെ ഇന്ന് വേണമായിരുന്നോ? ഇന്ന് ഇവിടെ വന്ന ആളുകളുടെ എല്ലാവരുടെയും മുന്നിൽ നീ എല്ലാവരെയും നാണം കെടുത്തിയില്ലേ ? അത് പോട്ടെ.. എല്ലാവരെയും എന്ത് മാത്രമേ നീ ടെന്ഷൻ അടിപ്പിച്ചു?" " അതിനു ഞാൻ മനഃപൂർവം തല്ലുണ്ടാക്കാൻ പോയതല്ല.. അവന്മാരാണ് ഇങ്ങോട്ടു വന്നു തല്ലുണ്ടാക്കിയത്" " അപ്പൊ നീ ഓർക്കണ്ടായിരുന്നോ നാളെ നിന്റെ കല്യാണം ആണെന്ന്" " ഞാൻ പറഞ്ഞില്ലാലോ എനിക്കിപ്പോൾ കല്യാണം കഴിക്കണം എന്ന്.. എല്ലാവരും കൂടി എന്നെ നിർബന്ധിച്ചും ഓരോ കാര്യങ്ങൾ പറഞ്ഞു ബ്ലാക്ക് മെയിൽ ചെയ്തും സമ്മതിപ്പിച്ചതല്ലേ? അപ്പൊ എനിക്കിത്രയൊക്കെയേ പറ്റൂ" " കല്യാണത്തിന് ഞങ്ങൾ തന്നെയാണ് നിർബന്ധിച്ചത്.. പക്ഷെ കല്യാണം കഴിക്കുന്നെങ്കിൽ ആമിയെ മാത്രേ കെട്ടൂ എന്ന് പറഞ്ഞത് ആരാ? നിന്റെ നിർബന്ധം കാരണം അല്ലെ എല്ലാവരും കൂടി അവളെ കൊണ്ട് ഇതിനു സമ്മതിപ്പിച്ചത്..എന്നിട്ടിപ്പോ കല്യാണത്തിന്റെ തലേന്ന് നീ വഴക്കും ഉണ്ടാക്കി സ്റ്റേഷനിൽ ആണെന്ന് അറിഞ്ഞപ്പോൾ അവൾക്കു എങ്ങനാരിക്കും തോന്നിയിട്ടുണ്ടാവുക? " ദേവൻ അതിനു ഉത്തരമൊന്നും പറഞ്ഞില്ല.ഹരി അവനടുത്തേക്കു ചെന്നു " ഡാ.. ആമി ഒരു പാവമാണ്.. നീ കല്യാണത്തിന് ശേഷവും ഇങ്ങനൊക്കെ തുടങ്ങിയാൽ അവൾക്കു താങ്ങാൻ പറ്റില്ല.. അത് ഓർത്തോണം.." കൂടുതലൊന്നും പറയാൻ നിക്കാതെ ഹരി തന്റെ മുറിയിലേക്ക് പോയി. ദേവൻ പതിയെ ചിന്തകളിൽ മുഴുകി. കുറച്ചു മണിക്കൂറുകൾക്കു ശേഷം തന്റെ വിവാഹമാണ്.. ആമിയുമായി.. കുട്ടിക്കാലത്തു ഒരുമിച്ചു താമസിച്ചിരുന്ന നാളുകളിൽ എപ്പോളോ അവളോട് ഒരു ഇഷ്ടം തോന്നി തുടങ്ങി.. ആദ്യമായി ഒരു ചുംബനമായി അത് അവൾക്കു നൽകിയപ്പോൾ തിരികെ കിട്ടിയത് കാരണം പുകച്ചു ഒരു അടിയായിരുന്നു... ഇപ്പോളും അത് ഓർക്കുമ്പോൾ ഉള്ളിലും കവിളിനും ഒരു പുകച്ചിലാണ്. പിന്നീടൊരിക്കലും അവളെ കാണാൻ പോലും ഉള്ള ഒരു അവസരം ഉണ്ടാക്കിയിട്ടില്ല.. കല്യാണം കല്യാണം എന്ന് പറഞ്ഞു എല്ലാവരും നിർബന്ധിച്ചപ്പോൾ അവളുടെ പേര് പറഞ്ഞത് മനഃപൂർവം തന്നെയാണ്. ഹരി പറഞ്ഞത് പോലെ ആമി ഒരു പാവമാണ്. അവളെക്കൊണ്ട് അധികം ശല്യമൊന്നും ഉണ്ടാവില്ല. പിന്നെ പഴയ ചില കണക്കുകൾ അവളോട് ബാക്കി വച്ചിട്ടുണ്ട്... അതും വീട്ടണം. ഓരോന്നോർത്തു നിൽക്കെ അവന്റെ ഫോൺ റിങ് ചെയ്തു.. എടുത്തു നോക്കിയ ദേവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. " നിഷ കാളിങ്" ഫോണും ചെവിയോട് ചേർത്ത് അവൻ ബാൽക്കണിയിലേക്കിറങ്ങി.. പക്ഷെ അവൻ അറിയുന്നുണ്ടായിരുന്നില്ല അവൻ വെറും പാവം എന്ന് കരുതുന്ന ആമി അവനുമായുള്ള യുദ്ധത്തിന് ഒരുങ്ങി തന്നെയാണ് അവന്റെ ജീവിതത്തിലേക്ക് വരുന്നതെന്ന്. പുഷ്പവൃഷ്ടികൾക്കും നാദസ്വരമേളങ്ങൾക്കും ഒപ്പം ദേവൻ കഴുത്തിൽ താലി ചാർത്തുമ്പോൾ മനസ്സും ശരീരവും മരവിച്ച ഒരു പാവ പോലെ ആമി ഇരുന്നു കൊടുത്തു. കണ്ണിൽ നിന്നും ഇനി പൊടിയാൻ ചോര മാത്രമേ ബാക്കിയുള്ളു എന്നുള്ളത് കൊണ്ട് ഒരിറ്റു നീര് പോലും വന്നില്ല. കഴുത്തിൽ താലി വീഴുമ്പോൾ പെണ്ണുങ്ങൾ സാധാരണ തന്റെ ഭർത്താവിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്ഥിക്കുമെന്നു കേട്ടിട്ടുണ്ട്. അവൾക്കു അതിനും തോന്നിയില്ല. ജീവിതത്തിൽ ഏറ്റവും കൂടുതൽ വെറുക്കുന്നവന്റെ ആയുസ്സിന് വേണ്ടി ആരെങ്കിലും പ്രാർത്ഥിക്കുമോ? ദേവൻ അവളുടെ കഴുത്തിൽ ചേർത്ത് വച്ച താലി പുറകിൽ നിന്ന് ആരോ കെട്ടുന്നതായി തോന്നിയപ്പോൾ അത് ആരാവുമെന്നു അവൾ അതിശയിച്ചു. എന്തായാലും ശ്രീക്കുട്ടി ആവില്ല.. അവൾ ഇപ്പോൾ അവളുടെ പ്രിയപ്പെട്ട ഏട്ടത്തിയമ്മയുടെ താലി കെട്ടി കൊടുക്കുന്നുണ്ടാവും. ദേവൻ ആമിയുടെ കഴുത്തിൽ താലി കെട്ടിയ അതെ സമയത്തു തന്നെ ഹരി ആരതിയുടെ കഴുത്തിലും താലി ചാർത്തി.നിറുകയിൽ സിന്ദൂരം തൊടാനായി ദേവൻ ആമിയുടെ നേരെ തിരഞ്ഞപ്പോൾ അവളുടെ നോട്ടത്തിനു അവനെ ദഹിപ്പിക്കാനുള്ള ശക്തി ഉണ്ടായിരുന്നു. പക്ഷെ അവന്റെ മുഖത്ത് അപ്പോൾ അങ്കം ജയിച്ച വിജയിയുടെ ഭാവമായിരുന്നു. അത് അവളിൽ കൂടുതൽ ദേഷ്യമുണ്ടാക്കി. മാലയിടിലും പുടവ കൊടുക്കലും കൈ പിടിച്ചു കൊടുക്കലുമൊക്കെ മുറ പോലെ നടന്നു. ദേവന്റെ കയ്യും പിടിച്ചു മണ്ഡപത്തിനു ചുറ്റും വലം വെക്കുമ്പോൾ ആമി കണ്ടു തൊട്ടപ്പുറത്തെ മണ്ഡപത്തിൽ ആരതിയുടെ കയ്യും പിടിച്ചു വലം വയ്ക്കുന്ന ഹരിയേട്ടനെ...ആതിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ ആമിയുടെ ഉള്ളിൽ ഒരു വിങ്ങലുണ്ടായി. ഇടക്കെപ്പോളോ അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ അതി ഒരു പുച്ഛം നിറഞ്ഞ ചിരി അവൾക്കു സമ്മാനിച്ചു .കല്യാണത്തിന് വന്നിരിക്കുന്ന ആളുകൾ ആതിയെ അസൂയയോടെയും തന്നെ സഹതാപത്തോടെയും നോക്കുന്നത് കണ്ടപ്പോൾ അവൾക്കു ചിരി വന്നു.. ഒരു താന്തോന്നിയുടെ ഭാര്യയായി ജീവിക്കാൻ വിധിക്കപെട്ടവളോട് സഹതാപമല്ലാതെ പിന്നെന്താണ് തോന്നേണ്ടത്. ഇന്നലത്തെ തല്ല് കേസ് കൂടി പാട്ടായ സ്ഥിതിക്ക് സഹതാപത്തിന്റെ അളവ് കൂടും. ഫോട്ടോകൾക്കും സാരി മാറി ഉടുക്കാനുമെല്ലാം അവൾ നിന്ന് കൊടുത്തു. എല്ലാം കഴിഞ്ഞു ദേവന്റെ കൂടെ പോകാൻ ഇറങ്ങിയപ്പോൾ ആമി അമ്മൂമ്മയുടെ കാൽ തൊട്ടു തൊഴുതു.. അവളെ പിടിച്ചെണീപ്പിച്ചു കൊണ്ട് അമ്മൂമ്മ പറഞ്ഞു " നിനക്ക് അമ്മൂമ്മയോടു ദേഷ്യമാണെന്നു അറിയാം. പക്ഷെ ഒന്നോർത്തോളൂ.. എന്റെ മോൾക്ക് ദോഷം വരുന്നതൊന്നും ഈ അമ്മൂമ്മ ഒരു കാലത്തും ചെയ്യില്ല. നിനക്ക് ദൈവം സന്തോഷം നിറഞ്ഞ ഒരു ജീവിതം തരും.. " അതും പറഞ്ഞു അമ്മൂമ്മ ദേവന്റെ മുഖത്തേക്ക് നോക്കി. " നീയായിട്ടു ചോദിച്ചു വാങ്ങിയതാണ് ഇവളോടൊത്തുള്ള ജീവിതം.. അപ്പോൾ ഇവളെ നന്നായിട്ടു നോക്കേണ്ട ഉത്തരവാദിത്വവും നിനക്കുണ്ട്.. അതെപ്പോളും ഓർക്കണം" അമ്മൂമ്മ പറഞ്ഞതൊന്നും ദേവന്റെ ചെവിയിൽ കേറിയിട്ടില്ലന് അവൾക്കു ഉറപ്പായിരുന്നു. അമ്മൂമ്മയെ ഒന്ന് ചിരിച്ചു കാണിച്ചു അവൾ ദേവനൊപ്പം കാറിലേക്ക് കയറി. " നന്ദനം" എന്ന ദേവന്റെയും ഹരിയുടെയും വീട്ടിലെത്തിയപ്പോൾ അവരെ വിളക്ക് കൊടുത്തു സ്വീകരിക്കാൻ ജാനകിയും ശ്രീകുട്ടിയും തയ്യാറായി നില്പുണ്ടായിരുന്നു. ആമിക്കു ജാനകിയും ആതിക്കു ശ്രീകുട്ടിയും വിളക്ക് നൽകി .പുതിയ പെണ്ണുങ്ങളെ കാണാനായി അയൽപക്കത്തുള്ള ഒരുപാടു പെണ്ണുങ്ങളെല്ലാം അവിടെ വന്നിട്ടുണ്ടായിരുന്നു. ശ്രീക്കുട്ടിയുടെ പുച്ഛം നിറഞ്ഞ നോട്ടവും വന്നവരുടെ സഹതാപവും പാടെ അവഗണിച്ചു കൊണ്ട് ആമി എല്ലാവരോടും ചിരിച്ചു കൊണ്ട് തന്നെ വർത്തമാനം പറഞ്ഞു. അവളുടെ ലക്‌ഷ്യം ദേവൻ മാത്രമായിരുന്നു. എല്ലാവരും പോയി വീട് ഒന്ന് ഒഴിഞ്ഞപ്പോഴേക്കു സന്ധ്യയായി. അപ്പോളേക്കും ദേവൻ എവിടെയോ പോകാനായി ഇറങ്ങി വന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് ജാനകിയും ഹരിയും മാറി മാറി ചോദിച്ചിട്ടും ഒന്നും പറയാതെ അവൻ ബൈക്കുമെടുത്തു പോയി. കള്ളു കുടിക്കാൻ പോയതാവും.. ആദ്യരാത്രിയിൽ വിജയിയെ പോലെ പണ്ട് കരണത്തു അടിച്ചവളെ കീഴ്പെടുത്തുമ്പോൾ ഒരിച്ചിരി കള്ളിന്റെ ബലം കൂടി ഉണ്ടെങ്കിൽ നല്ലതാവുമല്ലോ.. പുച്ഛത്തോടെ ആമി ഓർത്തു.. ഒരു പെണ്ണിന്റെ ശരീരം കീഴ്‌പെടുത്താൻ ആരോഗ്യമുള്ള ഏതൊരുത്തനും സാധിക്കും.. എന്നാൽ മനസ്സ് കീഴ്പെടുത്തി അവളെ സ്വന്തമാക്കുന്നവനാണ് യഥാർത്ഥ ആണ്.. ദേവനന്ദന് ഒരിക്കലും തന്റെ മുന്നിൽ ഒരാണാകാൻ കഴിയില്ല. അവൾ മനസ്സിൽ ഉറപ്പിച്ചു. രാത്രിയിൽ ഭക്ഷണം കഴിക്കുന്ന സമയത്തും അവൻ തിരിച്ചെത്തിയില്ല. ഹരി വിളിച്ചു നോക്കിയെങ്കിലും അവന്റെ ഫോൺ ഓഫ് ആയിരുന്നു. കഴിച്ചു കഴിഞ്ഞു പാത്രമൊക്കെ കഴുകി തിരിച്ചു വരുമ്പോൾ കണ്ടു നാണത്തോടെ കയ്യിലൊരു ഗ്ലാസ് പാലുമായി ഹരിയുടെ മുറിയിലേക്ക് ആതിയെ കയറ്റി വിടുന്ന ശ്രീകുട്ടിയെ.. ശ്രീക്കുട്ടിയുടെ നോട്ടത്തെ പാടെ അവഗണിച്ചു അവൾ തന്റെ മുറിയിൽ പോയിരുന്നു. കല്യാണം പ്രമാണിച്ചാവണം അതാരോ വൃത്തിയാക്കി ഇട്ടിരുന്നു. കട്ടിലിൽ അവൾ അവനെയും കാത്തിരുന്നു ..വരട്ടെ.. വന്നയാൾക്കു ചെയ്യാനുള്ളതൊക്കെ ചെയ്യട്ടെ.. അങ്ങനോർത്തിരിക്കുമ്പോളാണ് ജാനകി മുറിയിലേക്ക് പാലുമായി കയറി വന്നത്. ജാനകിയെ കണ്ടപ്പോൾ അവൾ ചാടി എണീറ്റു. അവർ പാല് മേശപ്പുറത്തു വച്ച് അവളുടെ നേരെ തിരിഞ്ഞു " മോളെ. നിനക്ക് അപ്പച്ചിയോടു ദേഷ്യമാണോ?" അവൾ ഒന്നും മിണ്ടിയില്ല " അപ്പച്ചി നിന്നോട് ചെയ്തത് തെറ്റാണെന്നു അറിയാം.. നിനെയല്ലാതെ വേറെ ആരെയും അവൻ കല്യാണം കഴിക്കില്ലന്നു പറഞ്ഞപ്പോൾ.. ഇനീപ്പോ ഇതും കൂടെ ഉള്ളു ഒരു പ്രതീക്ഷ.. നീ വിചാരിച്ചാൽ അവനെ നന്നാക്കി എടുക്കാൻ സാധിക്കും.. അങ്ങനെ എന്റെ മനസ്സ് പറയുന്നു.. ഒരു അമ്മയുടെ സ്വാർത്ഥത ആയി കണ്ടാൽ മതി ഇതിനെ.." അവളുടെ മുടിയിഴകിലൂടെ തലോടി കണ്ണ് നിറഞ്ഞു അവർ ഇറങ്ങി പോയി. അവൾ വീണ്ടും അവനെയും പ്രതീക്ഷിച്ചു കട്ടിലിലേക്കിരുന്നു . ആ ഇരുപ്പിൽ എപ്പോളോ അവൾ ഉറങ്ങി പോയി. ഒരു നീണ്ട ഉറക്കത്തിൽ നിന്നെന്ന പോലെ ആമി പതിയെ കണ്ണ് തുറന്നു. മുറിയിൽ നിറയെ വെളിച്ചം വന്നിരിക്കുന്നു. അവൾ സമയം നോക്കി.. എട്ടു മണി .. അവൾ ചാടി എണീറ്റു .. ആദ്യ ദിവസം തന്നെ ഇത്രയും ലേറ്റ് ആയല്ലോ എന്നോർത്ത് കൊണ്ട്.. ദേവനെയും കാത്തിരുന്നു എപ്പോഴാണ് അവൾ ഉറങ്ങിയതെന്നു അറിയില്ല.. കിടന്നതോ പുതപ്പു പുതച്ചതോ ഒന്നും ഓർമയില്ല.. രാത്രി മുഴുവൻ അവൻ പുറത്തായിരുന്നോ എന്നോർത്ത് കൊണ്ട് നോക്കിയപ്പോഴാണ് കട്ടിലിന്റെ മറ്റേ അറ്റത്തു കമിഴ്ന്നു കിടന്നുറങ്ങുന്ന ദേവനെ കണ്ടത്. രാത്രിയിൽ വന്നിട്ടും എന്ത് കൊണ്ട് അവൻ തന്നെ ഉണർത്തിയില്ല എന്ന് ആലോചിച്ചു കൊണ്ട് അവൾ എണീറ്റു . ഡ്രെസ്സും എടുത്തു ബാത്റൂമിലേക്കു നടക്കാൻ തുടങ്ങവേ കാലിയായി കഴുകി വച്ചിരിക്കുന്ന പാൽ ഗ്ലാസ് ശ്രദ്ധയിൽ പെട്ടത്. അവൾ ഒരു ദീർഘനിശ്വാസത്തോടെ ബാത്റൂമിലേക്കു കയറി. ബാത്റൂമിലെ ഡോർ അടയുന്ന ഒച്ച കേട്ടപ്പോൾ ദേവൻ പതിയെ കണ്ണ് തുറന്നു നോക്കി. ഇന്നലെ പാതിരാത്രി അവൻ കയറി വരുമ്പോൾ അവൾ മുട്ട് മടക്കി വച്ച് അതിൽ തലയും വച്ച് ഇരുന്നു ഉറങ്ങുകയായിരുന്നു. അവളെ നേരെ കിടത്തി പുതപ്പിട്ടു മൂടിയത് അവനാണ്. പാട കെട്ടി തുടങ്ങിയ പാൽ കളഞ്ഞു ഗ്ലാസും കഴുകി വച്ചിട്ടാണ് അവൻ കട്ടിലിൽ വന്നു കിടന്നതു. ആമിക്കു തന്നോട് ദേഷ്യമോ വെറുപ്പോ ഒക്കെയാണെന്നു ദേവന് നന്നായി അറിയാം. അതെ.. പകയും ദേഷ്യവുമൊക്കെയാണ് ഇനിയുള്ള തങ്ങളുടെ ജീവിതത്തെ മുന്നോട്ടു നയിക്കാൻ പോകുന്നതെന്ന് അവൻ വീണ്ടുംകണ്ണടച്ച് കൊണ്ട് ഓർത്തു. അവൾ അടുക്കളയിൽ ചെല്ലുമ്പോൾ അവിടെ അപ്പച്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂ . ആതിയും ശ്രീകുട്ടിയും എണീറ്റിട്ടില്ലാന്നു അവൾക്കു മനസിലായി. അവളും വേഗം ജാനകിയോടൊപ്പം രാവിലത്തേക്കുള്ള കാപ്പി ഉണ്ടാക്കാൻ കൂടി. ബാക്കി ഉള്ളവരൊക്കെ പത്തു മണിയായപ്പോൾ എണീറ്റ് വന്നപ്പോളേക്കും ജാനകിയും ആമിയും കൂടി ഉച്ച വരേക്കുമുള്ള എല്ലാ പണിയും തീർത്തിരുന്നു. ദേവൻ എണീറ്റു എന്നറിഞ്ഞിട്ടും അവൾ അവനു ചായ കൊടുക്കാനോ അന്വേഷിക്കാനോ ഒന്നും പോയില്ല. ചായ കൊണ്ട് കൊടുക്കാത്തതിന് അവൻ വന്നു തന്നോട് വഴക്കുണ്ടാക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല.അവൻ തനിയെ വന്നു അടുക്കളയിൽ നിന്ന് ചായ എടുത്തു കുടിക്കുന്നത് കണ്ടപ്പോൾ അത് ഇവിടെ പതിവാണെന്ന് അവൾക്കു മനസിലായി. എല്ലാവരും ഒരുമിച്ചിരുന്നാണ് കാപ്പി കുടിച്ചത്.. ആമിയെ കാണിക്കാൻ വേണ്ടി തന്നെ ആതി ഹരിയോട് വളരെ അടുത്ത് ഇടപഴകി കൊണ്ടിരുന്നു. ആമി അതൊന്നും ശ്രദ്ധിക്കാനേ പോയില്ല. ദേവനാണെങ്കിൽ ഒന്നിലും ആരെയും ശ്രദ്ധിക്കാതെ ഇരുന്നു ഭക്ഷണം കഴിക്കുകയാണ്. കാപ്പി കുടി കഴിഞ്ഞതോടു കൂടി ദേവൻ ബുള്ളറ്റുമെടുത്തു എങ്ങോട്ടോ പോയി.. ആതിയുടെ കോപ്രായങ്ങൾ കാണേണ്ട എന്ന് കരുതി ആമി തന്റെ മുറിയിലേക്ക് കയറി. കരയില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുനെങ്കിലും അറിയാതെ കണ്ണുകൾ നിറഞ്ഞു വന്നു. ഓരോന്നാലോചിച്ചു കട്ടിലിൽ കിടന്നു എപ്പോളോ അവൾ ഉറങ്ങി പോയി.. ഉച്ചക്ക് കഴിക്കാനായി ജാനകി വന്നു വിളിക്കുമ്പോളാണ് അവൾ എഴുനേൽക്കുന്നത്. കഴിക്കാനായി വന്നിരുന്നപ്പോൾ കണ്ടു എവിടെയോ പോകാനായി വേഷം മാറി വന്നു നിൽക്കുന്ന ഹരിയേയും ആതിയെയും. ഹരിക്കു ലീവ് കുറവായതു കൊണ്ട് അവർ ഇന്ന് തന്നെ ആതിയുടെ വീട്ടിൽ വിരുന്നിനു പോകുമെന്ന് അപ്പച്ചി പറഞ്ഞത് അവൾ ഓർത്തു. നഗരത്തിലെ അറിയപ്പെടുന്ന ഒരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായ മേമൻ ചാരിറ്റി ഹോസ്പിറ്റലിലെ അസിസ്റ്റന്റ് സർജൻ ആണ് ഹരി. ആ ആശുപത്രിയുടെ ഉടമയായ വര്ഗീസ് മേമൻ നാട്ടിൽ എല്ലാവര്ക്കും സ്വീകാര്യനായ , ദാനധർമ്മങ്ങളിൽ തത്പരനായ ഒരു ബിസ്സിനെസ്സുകാരനാണ്. ആശുപത്രിയിൽ പാവപെട്ട ആൾക്കാർക്കായി പ്രത്യേകം കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സ കിട്ടുമെന്നതിനാൽ അവിടെ എന്നും നല്ല തിരക്കാണ്. അത് കൊണ്ട് തന്നെ ഹരിക്കു ലീവും വളരെ കുറവാണു. ജാനകിയോടു യാത്ര പറഞ്ഞു അവർ ഇറങ്ങി. രാവിലെ ഹരിയുടെ വിരുന്നിന്റെ കാര്യം പറഞ്ഞ കൂട്ടത്തിൽ ആമിയോട് അവരുടെ വിരുന്നിന്റെ കാര്യത്തെ പറ്റി ജാനകി ചോദിച്ചിരുന്നു. തത്ക്കാലം തങ്ങൾ വിരുന്നിനു പോകുന്നില്ല എന്നാണ് ആമി അതിനു മറുപടി പറഞ്ഞത്. ദേവന്റെ കൂടെ , അത് തന്റെ സ്വന്തം വീട്ടിലേക്കാണെങ്കിൽ കൂടെ ഒരു യാത്ര അവൾ ഇഷ്ടപ്പെട്ടിരുന്നില്ല. അമ്മൂമ്മയെ കാണണമെന്ന് തോന്നുമ്പോൾ തനിയെ എപ്പോളെങ്കിലും പോയി കാണാമെന്നു അവൾ തീരുമാനിച്ചു. ആതി ഇല്ലാത്തപ്പോഴെങ്കിലും ശ്രീക്കുട്ടി തന്നോട് മിണ്ടുമെന്നു ആമി പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ശ്രീകുട്ടിക്കു തന്നോട് ദേഷ്യമുണ്ടാവാനുള്ള കാരണമെന്താണെന്ന് എത്ര ആലോചിച്ചിട്ടും അവൾക്കു മനസിലായില്ല. അന്നത്തെ ബാക്കി ദിവസം ജാനകിയോടു വർത്തമാനം പറഞ്ഞും മുറിയിലും ഒക്കെയായി അവൾ കഴിച്ചു കൂട്ടി. രാത്രി ഭക്ഷണവും കഴിച്ചു അവൾ കിടന്നിട്ടും ദേവൻ എത്തിയിട്ടില്ലായിരുന്നു. ദിവസങ്ങൾ വളരെ വേഗം കൊഴിഞ്ഞു വീണു കൊണ്ടേ ഇരുന്നു. വിരുന്നു പോയി വന്നു പിറ്റേ ദിവസം മുതൽ ഹരി ഹോസ്പിറ്റലിൽ പോയി തുടങ്ങി. ഡൽഹിയിൽ നിന്ന് പോന്നതിൽ പിന്നെ സോമശേഖരനും വേറെ കുറച്ചു ഫ്രണ്ട്സും ഒക്കെയായി രവിശങ്കർ ഒരു ചെറിയ ബിസിനസ് നടത്തുന്നുണ്ട്. ജാനകിക്കാണെങ്കിൽ രണ്ടു വർഷത്തെ സർവീസ് കൂടി ബാക്കിയുണ്ട്. ശ്രീകുട്ടിയാണെങ്കിൽ കോളേജിലും പോകും. അത് കൊണ്ട് തന്നെ പകൽ സമയങ്ങളിൽ ആമിയും ആതിയും തനിച്ചാണ് വീട്ടിൽ. രാവിലെ ബാങ്കിൽ പോകുന്ന വരെ ജാനകിയും കൂടും അടുക്കള പണിക്കൊക്കെ.. അത് കഴിഞ്ഞാൽ വീട്ടിലെ എല്ലാ ജോലിയും ആമി തനിച്ചാണ് ചെയ്യുന്നത്. ആതി മുഴുവൻ സമയവും ടീവി കണ്ടോ മൊബൈലിൽ കുത്തിയോ ഉറങ്ങിയോ തീർക്കും.. ആമി കിടന്നു കഷ്ടപ്പെടുന്ന കണ്ടാലും അവൾ തിരിഞ്ഞു നോക്കില്ല. ഹരി വന്നു കഴിഞ്ഞാൽ പിന്നെ അവന്റെ പിറകെ തന്നെ മുട്ടിയുരുമ്മി ഉണ്ടാവും. ആമിക്കു അവിടെ പ്രത്യേകിച്ച് ആരെയും നോക്കാനില്ലാത്തതു കൊണ്ടു പരാതിയൊന്നും ഇല്ലാതെ അവൾ എല്ലാം ചെയ്തു പൊന്നു.ദേവൻ പ്രത്യേകിച്ച് ജോലിക്കൊന്നും പോകുന്നില്ലെങ്കിലും വീട്ടിൽ ഉള്ളതിനേക്കാൾ സമയം അവൻ പുറത്താണ്. എപ്പോൾ പോകുമെന്നോ വരുമെന്നോ ആർക്കും നിശ്ചയമില്ല. ചിലപ്പോൾ രാത്രി പോലും വരില്ല. ഇടയ്ക്കിടയ്ക്ക് അവൻ വഴക്കും തല്ലും ഉണ്ടാക്കിയെന്ന് പറഞ്ഞു ഹരിയുടെയോ ചെറിയച്ഛന്റെയോ ഒക്കെ അടുത്ത് ആൾക്കാർ പരാതിയുമായി വരും. അവർ അത് എങ്ങനെയെങ്കിലും പരിഹരിച്ചു വിടും.വീട്ടിൽ ഉള്ളപ്പോളാണെങ്കിൽ പോലും ആമി ആ വീട്ടിലോ അവന്റെ മുറിയിലോ ജീവിതത്തിലോ ഉണ്ടെന്നു അറിയാത്ത പോലെയാണ് അവന്റെ പെരുമാറ്റം. കല്യാണം കഴിഞ്ഞു ഇത്രയും നാളായിട്ടും രണ്ടു വാക്ക് തികച്ചു അവർ തമ്മിൽ സംസാരിച്ചിട്ടില്ല. ദേവൻ ആ വീട്ടിൽ ആകെ സംസാരിക്കുന്നത് ഹരിയോട് മാത്രമാണെന്ന് ആമിക്കു തോന്നാറുണ്ട്. തന്നെ മാത്രമേ കല്യാണം കഴിക്കൂ എന്ന് നിർബന്ധം പിടിച്ചു കല്യാണം നടത്തിട്ടു ഇപ്പോൾ തന്നെ ഒഴിവാക്കുന്നത് എന്താണെന്നു അവൾക്കു മനസിലായില്ല. ഭർത്താവിന്റെ അവകാശങ്ങളെല്ലാം തന്റെ മുകളിൽ സ്ഥാപിക്കാൻ ശ്രമിക്കുമെന്ന് താൻ കരുതിയെങ്കിലും അവൻ അതിനൊന്നിനും വന്നില്ലെന്ന് തന്നെയല്ല അവളെ മൈൻഡ് പോലും ചെയ്യാറില്ല. വീട്ടിലുള്ള സമയത്തു ഒന്ന് രണ്ടു തവണ അവന്റെ ഫോണിലേക്കു നിഷ എന്ന് പേരിലുള്ള ഒരു പെൺകുട്ടിയുടെ കാൾ വരികയും അവൻ അതുമായി പുറത്തേക്കു പോയി കുറെ നേരം സംസാരിക്കുകയും ചെയ്യുന്നത് അവൾ ശ്രദ്ധിച്ചിരുന്നു.അതോടെ അവൻ തന്നെ വെറുതെ പക തീർക്കാൻ മാത്രമാണ് കല്യാണം കഴിച്ചതെന്ന് ആമിക്കു ഒന്ന് കൂടി ബോധ്യമായി. അവൻ എന്ത് ചെയ്താലും അത് തന്നെ ബാധിക്കില്ലെന്ന് ഉറപ്പിച്ചിട്ടും തന്നെ ഭാര്യയും സ്വീകരിച്ചതിനു ശേഷവും മറ്റൊരു പെണ്ണുമായി ബന്ധമുണ്ടെന്നതു അവൾ പോലും അറിയാതെ അവളുടെ മനസ്സിൽ കരടായി അവശേഷിച്ചു. തുടരും.. കഴിഞ്ഞ ഭാഗങ്ങളുടെ ലിങ്കുകൾ കമന്റ് ബോക്സിൽ...അടുത്ത ഭാഗം പോസ്റ്റ് ചെയ്യുമ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കുവാൻ ഈ പോസ്റ്റ് ലൈക്ക് ചെയ്തതിനു ശേഷം ഒരു കമന്റ് ചെയ്താൽ മതി കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📔 കഥ
60 likes
20 comments 35 shares
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6OqEDD8?d=n&ui=v64j8rk&e1=c🦋 മരുമകൾ 🦋 40 ഹരിയേട്ടൻ പോയ ശേഷം ആഹാരവും കഴിച്ചിട്ട് റൂമിലേക്ക് കയറി. കതകടച്ചു കുട്ടിയിട്ടു. ബെഡിലേക്ക് കയറിയിരുന്ന് ഹെഡ് സെറ്റെടുത്തു കുത്തി ചെവിയിലേക്ക് വച്ചു. അമ്മായി പറഞ്ഞതൊക്കെ നല്ല വെടിപ്പായിട്ട് കേട്ടു. ഞങ്ങൾ ഇന്നലെ മാറി നിന്നത് നാല്പത്തിയഞ്ച് - അൻപതു മിനിറ്റ് നേരത്തേയ്ക്കാണ്. അതിൽ ആദ്യത്തെ പത്തു മിനിറ്റ് ഒഴികെ മുഴുവൻ സമയവും എന്റെയും വീട്ടുകാരുടെയും കുറ്റം പറച്ചിൽ തന്നെ ആയിരുന്നു. അമ്മായി മാത്രമല്ല... അമ്മാവനും... രണ്ടും കട്ടയ്ക്ക് കട്ടയ്ക്ക് നിൽപ്പുണ്ട്. എനിക്കും എന്റെ വീട്ടുകാർക്കും ഇല്ലാത്ത കുറ്റങ്ങൾ ഒന്നുമില്ല. അതൊക്കെ കേട്ടിട്ട് ഞങ്ങൾ ഇത്രയും വൃത്തികെട്ടവർ ആയിരുന്നോ എന്ന് എനിക്ക് തന്നെ തോന്നിപ്പോയി. എന്തിന്, കഴിഞ്ഞ മാസം അമ്മാവന് പനി വന്നതും, അമ്മായിക്ക് കണ്ണില് കൺകുരു വന്നതും പോലും എന്റെ കുറ്റം ആയിരുന്നു അത്രേ ....! കേട്ടിട്ട് എനിക്ക് കരയണോ ചിരിക്കണോ എന്നറിയാതെ പോയി ..... എന്റെ അമ്മയെ അവർ ചീത്ത പറഞ്ഞ കാരണം കേട്ടപ്പോ ഓടി ചെന്ന് പിടിച്ച് നിർത്തി കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കാനും മാത്രം കലി വന്നെനിക്ക്.... എന്റെ അമ്മയും അച്ഛനും നിറം കുറവാണ്. അച്ഛൻ ഇത്തിരി കറുത്തിട്ടാണ് അമ്മ ഇരുനിറവും. എന്നാലും എന്റെ അമ്മ സുന്ദരി ആണ് കേട്ടോ..... ഞാൻ പക്ഷെ നന്നായി വെളുത്തിട്ടാണ്. അമ്മയ്ക്ക് അധികം മുടിയില്ല. എനിക്ക് നല്ലോണം മുടിയുണ്ട്. അമ്മ പറയാറുണ്ട് എനിക്ക് അമ്മമ്മേടെ മുടിയാണ് കിട്ടിയിട്ടുള്ളതെന്ന് . എനിക്ക് അമ്മയിലും അച്ഛനിലും നിറം കൂടിയത് കൊണ്ട്... അമ്മയേക്കാളും മുടി കൂടിയത് കൊണ്ട്.... ഞാൻ എന്റെ അച്ഛന്റെ മകളല്ല എന്ന് പറഞ്ഞു കളഞ്ഞു അവര്...... എന്റെ അമ്മയ്ക്ക് അവിഹിതം ഉണ്ടായിരുന്നത്രെ....! ഞാൻ അങ്ങനെ ഉണ്ടായതാന്ന്.... അതാണ്‌ എനിക്കിത്ര നിറമെന്ന്... ഇത്ര മുടിയെന്ന്.... ഞാൻ അമ്മയിലും സുന്ദരി ആയത് അത് കൊണ്ടാണെന്ന്..... എന്റെ സ്വഭാവം മോശമായത് അത് കൊണ്ടാണെന്ന്.... ചങ്ക് തകർന്നിട്ട് ഒരു നൊമ്പരം ഏങ്ങലായി പുറത്ത് വന്ന് പോയി. കൂടുതൽ കേൾക്കാൻ വയ്യാതെ ഏറെ നേരം ആ ഇരിപ്പിൽ ഇരുന്ന് കരഞ്ഞു ഞാൻ..... ശ്വാസം മുട്ടിച്ചിരുന്ന വിഷമം ഒന്ന് കുറഞ്ഞപ്പോ കണ്ണ് തുടച്ച് ബാക്കിയും കൂടി കേട്ടു.... എന്തോ ബാധ കേറിയത് പോലെ അവരെന്തൊക്കെയോ പുലമ്പുന്നു... അങ്ങേര് അതൊക്കെ ഏറ്റ് പിടിക്കുന്നു. പറഞ്ഞതെന്തൊക്കെയാണെന്ന് ഒന്നും കൂടി ചോദിച്ചാൽ ഈ പറഞ്ഞവർക്ക് തന്നെ അറിയുന്നുണ്ടാവില്ല. ഇന്നലെ ഞങ്ങൾ ടി വി റൂമിൽ ചേർന്നിരിക്കുന്നത് കണ്ടെന്നും, ഞാൻ നാണം ഇല്ലാത്തവളാണെന്നും പറഞ്ഞ് അതിനും ചീത്ത പറയുന്നു.... പക്ഷെ എന്നെ പിടിച്ചു ചേർത്തിരുത്തിയ ഹരിയേട്ടന് കുറ്റം ഒന്നും ഇല്ല കേട്ടോ? അമ്മായി കട്ട്ലറ്റ് കഴിച്ച് ശർദ്ദിച്ചതിനും ഉണ്ട് കുറ്റം. പറയുന്നത് കേട്ടാൽ വേണ്ടാതിരുന്നവരുടെ വായിൽ ഞാൻ അതെടുത്ത് തിരുകി കേറ്റിയതാണെന്ന് തോന്നിപ്പോകും.... ഇന്നലെ കോളേജിൽ നിന്നും ക്ഷീണിച്ച് അവശനായി വന്ന ഹരിയേട്ടനെ വീട്ടിൽ ഇരുന്നൊന്ന് റസ്റ്റ്‌ ചെയ്യാൻ പോലും സമ്മതിക്കാതെ ഞാൻ ചുറ്റിക്കറങ്ങാൻ വിളിച്ചോണ്ട് പോയത്രെ...! ഊര് തെണ്ടിയാ ഞാനെന്ന്.... അങ്ങനെ പറഞ്ഞ് പുതിയതായി ഇറക്കുമതി ചെയ്ത ഏതൊക്കെയോ ചീത്ത പറഞ്ഞ് കൊണ്ടിരുന്നപ്പോൾ നേരിയ ബൈക്കിന്റെ ഒച്ച കേൾക്കുന്നതും, സംസാരം അവസാനിപ്പിച്ച് ടി വി യുടെ വോളിയം കൂട്ടി വയ്ക്കുന്നതും അറിഞ്ഞു.... അതിന് ശേഷം സീരിയലിന്റെ ഒച്ച മാത്രം. കേട്ട് തീർന്നതോടെ എനിക്ക് ഒരു കാര്യം ഉറപ്പായി. അമ്മായിക്ക് മാത്രമല്ല... അമ്മായിയച്ഛനും ഭ്രാന്ത് തന്നെ....! മീനു പറഞ്ഞത് പോലെ അസ്സൽ സൈക്കോകൾ... അപ്പോഴേക്കും ഉച്ചയായിരുന്നു. കരഞ്ഞു വീർത്ത മുഖവുമായിട്ടാണ് അടുക്കളയിലേക്ക് ചെന്നത്. അമ്മായി എന്തൊക്കെയോ പറയാൻ വന്നെങ്കിലും അധികം മുഖം കൊടുത്തില്ല. എന്തോ കഴിച്ചെന്നു വരുത്തി പാത്രവും കഴുകി അടുക്കളയും ഒതുക്കി പിന്നെയും റൂമിലേക്ക് വന്നിരുന്നു. ദേഷ്യവും സങ്കടവും ഒക്കെ കൂടിക്കുഴഞ്ഞ അവസ്ഥ മനസ്സിനെ ഉലച്ചു. എന്നെ പറഞ്ഞതിൽ ആയിരുന്നില്ല. പാവം എന്റെ അമ്മയെ പറഞ്ഞതിൽ ആയിരുന്നു എനിക്ക് സങ്കടം അത്രയും... ഹരിയേട്ടൻ വന്നപ്പോഴും അധികം മുഖം കൊടുത്തില്ല ഞാൻ. എന്റെ വാടിയ മുഖം കണ്ടിട്ട് പലവട്ടം എന്നോട് എന്ത് പറ്റി എന്ന് ചോദിച്ചിരുന്നു. മറുപടി കൊടുത്തില്ല. രാത്രി കഴിക്കാൻ ഇരിക്കുമ്പോഴും ഇടയ്ക്കിടെ എന്റെ മുഖത്തേക്ക് പാളി നോക്കുന്നുണ്ടായിരുന്നു ഹരിയേട്ടൻ. " രാവിലെ മുഴുവൻ ആ മുറീക്കേറി അടിച്ചിരുന്നു. ഉച്ചക്കെങ്ങാണ്ടോ വെളീൽ ഇറങ്ങിയപ്പോതൊട്ട് മോന്ത ഇങ്ങനെ കടന്നൽ കുത്തിയത് പോലെ ഇരിപ്പൊണ്ട്. ആർക്കറിയാം ഇതിന്റെയൊക്കെ മനസ്സിലിരിപ്പ് എന്തോന്നാണെന്ന്? " ഞാൻ പാത്രവുമെടുത്ത് വാതിലിനപ്പുറം വേസ്റ്റ് കളയാനായി പോയി തിരികെ വന്നപ്പോ അമ്മാവൻ ഹരിയേട്ടനോട് കുശുകുശുക്കുന്നുണ്ട്... എന്നെ കണ്ടതും ഒന്നും അറിയാത്ത മട്ടിൽ നേരെയിരുന്നു. അയാളെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചിട്ട് തന്നെയാണ് അടുക്കളയിലേക്ക് കയറി പോയത്. ഹരിയേട്ടൻ അത് കണ്ട് കാണും എന്ന് അറിയാമെങ്കിലും ആ മുഖത്തേക്കേ നോക്കിയില്ല ഞാൻ.... കുശുമ്പും കുന്നായ്മയും പെണ്ണുങ്ങളുടെ കുത്തകയാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്... ഇത് അതിലും കഷ്ടം തന്നെ...! 🦋 🦋 🦋 🦋 🦋 അടുക്കള ഒതുക്കി മുറിയിലേക്ക് ചെല്ലുമ്പോ എന്നെ കാത്തെന്നോണം ബെഡിൽ ചാരി ഇരിപ്പുണ്ട് ഹരിയേട്ടൻ. ഞാൻ അത് പ്രതീക്ഷിച്ചതായിരുന്നു. കയ്യിൽ ഇരുന്ന ഫ്ലാസ്ക് ടേബിളിലേക്ക് വച്ച് ഹരിയേട്ടനെ ഒന്ന് നോക്കി. അവിടെ എന്നെത്തന്നെ നോക്കിയിരിപ്പാണ്. ചോദിക്കാതെ തന്നെ വിഷമത്തിന്റെ കാരണം പറയണം എന്നൊരു അർത്ഥമുണ്ട് ആ നോട്ടത്തിൽ. ഒന്നും മിണ്ടാതെ മൊബൈലും ഹെഡ് സെറ്റും കയ്യിൽ എടുത്തു. ഹരിയേട്ടൻ ബെഡിൽ നീട്ടി വച്ച കാലിന് താഴെക്കൂടി മറുവശത്തേക്ക് കടന്നു. ഞങ്ങൾക്ക് ഇരുവർക്കും ഇടയിലായി മൊബൈൽ വച്ചിട്ട് കിടന്നതും ചോദ്യം വന്നു. " എന്താ ദേവൂ തന്റെ പ്രശ്നം? " നല്ല ഗൗരവത്തിലാണ് ആള്. മറുപടി കൊടുത്തില്ല. പകരം മൊബൈൽ കയ്യിൽ എടുത്ത് റെക്കോർഡഡ് വോയിസ്‌ പ്ളേ ചെയ്ത് ആളിന് നീട്ടി. അതിന്റെ വരും വരായ്കകളെക്കുറിച്ച് അന്നേരം ഓർത്തില്ല ഞാൻ. എന്നെ പുന്നാര അമ്മ ഒന്നും പറയില്ല എന്നല്ലേ പറഞ്ഞത്. എന്തൊക്കെയാ പറയുന്നെന്ന് കേൾക്കട്ടെ.... ആളത് വാങ്ങി നെറ്റി ചുളുക്കി എന്നെ നോക്കി. പിന്നെ ഹെഡ് സെറ്റ് സ്വന്തം ചെവിയിലേക്ക് തിരുകി. സത്യം പറഞ്ഞാൽ എനിക്ക് ടെൻഷൻ തുടങ്ങിയത് അപ്പൊ മുതൽക്കാണ്. അത് വരെ എന്റെ അമ്മയെ പറഞ്ഞതും കുറച്ചു മുൻപ് അമ്മായയച്ഛൻ ഹരിയേട്ടനോട്‌ പറഞ്ഞതുമൊക്കെ പിന്നെയും പിന്നെയും ഓർത്തെടുത്ത് ഇല്ലാത്ത ധൈര്യം ഉണ്ടാക്കി എടുത്തതായിരുന്നു. ആ ഒരാവേശത്തിലാണ് ഹരിയേട്ടന് ഫോൺ എടുത്തു കൊടുത്തതും.... പക്ഷെ ഇപ്പൊ കയ്യും കാലുമൊക്കെ വിറച്ചു തുടങ്ങി. നെഞ്ചിടിപ്പ് എന്റെ ചെവിയിൽ കേൾക്കും വണ്ണം ഉയർന്നു വന്നു. വല്ലാത്ത ഒരു വെപ്രാളം... പരവേശം..... മാറി വരുന്ന ആ മുഖഭാവങ്ങളിലേക്ക് നോട്ടം ഉറപ്പിച്ചു കിടന്നു ഞാൻ. ഒന്ന് രണ്ട് വട്ടം ഹരിയേട്ടന്റെ നോട്ടം എന്നെ തേടി വന്നപ്പോ കണ്ണുകൾ മുറുക്കെ അടച്ചു കിടന്നു. നെഞ്ച് ഇപ്പൊ പൊട്ടിപ്പോവും എന്ന് തോന്നുന്നുണ്ട്. എപ്പോഴോ ലൈറ്റ് ഓഫ് ആകുന്നതും എന്റെ അടുത്തേയ്ക്ക് ആള് കിടക്കുന്നതും അറിഞ്ഞു. എന്റെ തലയണ അപ്പോഴേക്കും കണ്ണീരിൽ കുതിർന്നിരുന്നു. " ദേവൂ.... " പതിയെ വിളിച്ചതേയുള്ളൂ.... പൊട്ടിക്കരഞ്ഞു പോയി ഞാൻ.... അപ്പോഴേക്കും കയ്യിൽ പിടിച്ചു വലിച്ചെന്നെ ആ നെഞ്ചിലേക്ക് ചേർത്ത് മുറുകെ പുണർന്ന് കഴിഞ്ഞിരുന്നു ഹരിയേട്ടൻ. എത്ര നേരം അങ്ങനെ കിടന്ന് കരഞ്ഞു എന്ന് എനിക്ക് തന്നെ അറിയില്ല. ആള് ഒന്നും മിണ്ടാതെ മുടിയിൽ പതിയെ തഴുകി കിടന്നതേയുള്ളൂ.... കരച്ചിലിന്റെ ശക്തി കുറഞ്ഞപ്പോ എന്നെ അടർത്തി മാറ്റി കണ്ണീരൊക്കെ തുടച്ച് തന്നു. " എന്തിനാ ഇങ്ങനെ ചെയ്തത്? " അതായിരുന്നു ആദ്യ ചോദ്യം. നമുക്ക് ഒരുപാട് പ്രിയപ്പെട്ടവരുടെ അടുത്ത സങ്കടം പറയുമ്പോ അത് അധികരിക്കുകയേയുള്ളൂ എന്ന് എനിക്ക് ഇന്നാണ് മനസ്സിലായത്. അടർന്നു മാറാൻ തോന്നിയിരുന്നില്ലെനിക്ക്.... പക്ഷെ ഈ ചോദ്യം... ഇതെന്നെ ഭയപ്പെടുത്തുന്നുണ്ട്. എന്നോട് ദേഷ്യപ്പെടുമോ? " ഞാൻ.... ഞാൻ... എന്നെ വിശ്വസിച്ചില്ലല്ലോ? വിശ്വസിപ്പിക്കാൻ വേറെ വഴിയൊന്നും കണ്ടില്ല.... അതാ... സോറി... " ചെയ്തത് തെറ്റാണെന്ന് ഇപ്പോഴും വാദിക്കുന്ന ഹൃദയത്തിന്റെ ഒരു ഭാഗം കൊണ്ടാണത് പറഞ്ഞത്. അത് കൊണ്ടാവണം എന്റെ ശബ്ദം ഇടറിയത്. സ്വരത്തിൽ കുറ്റബോധത്തിന്റെ ലഞ്ചന കലർന്നത്. " ഇഷ്ടമില്ലാത്തവരെക്കുറിച്ച് എന്തും വിളിച്ചു പറയുന്നൊരു വൃത്തികെട്ട സ്വഭാവം അമ്മയ്ക്കുണ്ടെന്ന് അറിയാം. പക്ഷെ തന്നേക്കുറിച്ച് .... ഇങ്ങനെ ഒക്കെ പറയുമെന്ന് ഞാൻ കരുതിയില്ലെടോ.... " ആ ചുണ്ടുകൾ എന്റെ നെറ്റിയിൽ അമർന്നു. ക്ഷമ പറയും പോലെ.... " എന്നെ പറഞ്ഞതിനേക്കാൾ എനിക്ക് വിഷമം എന്റെ അമ്മേ പറഞ്ഞതിലാ ഹരിയേട്ടാ... പാവാ എന്റെ അമ്മ. ആരെന്തു പറഞ്ഞാലും സ്നേഹിക്കാനേ അറിയൂ... ആ അമ്മേയാ...? പിന്നെ... എന്ത് പറഞ്ഞാലും..... എന്നോട് ദേഷ്യം കാണിക്കാരുണ്ടെങ്കിലും അതെന്റെ അച്ഛൻ അല്ലെ? അങ്ങനെ അല്ലാന്ന് പറയുമ്പോ... എന്റെ അമ്മയെക്കുറിച്ച് അങ്ങനേ ഒക്കെ പറയുമ്പോ.... സഹിക്കാൻ പറ്റണില്ല എനിക്ക്. " " പോട്ടേ ദേവൂ... നിന്റെ അമ്മേ നിനക്കറിയാമല്ലോ? പിന്നെ മറ്റുള്ളവർ എന്ത് പറഞ്ഞാൽ എന്താണ്? " " എന്നാലും ഇതൊക്കെ കേക്കുമ്പോ....? ഇനി ഇത് പോലെ ഒക്കെ അമ്മ ഹരിയേട്ടനോടും പറഞ്ഞാലോന്ന്.... ഹരിയേട്ടൻ അതൊക്കെ വിശ്വസിച്ചാലോന്ന്.... എന്നോട് ദേഷ്യം തോന്നിയാലോന്ന് ഒക്കെ ആലോചിച്ചപ്പോ... അത് കൊണ്ടാ ഞാൻ ഇങ്ങനെ ചെയ്തത്... " " പോട്ടെ... സാരമില്ല.... " ഹരിയേട്ടന്റെ ഇടത് കൈ ഇപ്പോഴും എന്റെ മുടിയിൽ തഴുകുന്നുണ്ട്. ഞാൻ ആ നെഞ്ചിലാണ് കവിൾ ചേർത്ത് കിടക്കുന്നത്. ഷർട്ടൊക്കെ എന്റെ കണ്ണീരിൽ കുതിർന്നിട്ടുണ്ട്. " എന്നോട് എന്താ ഹരിയേട്ടാ അമ്മയ്ക്ക് ഇഷ്ടമില്ലാത്തത്? എനിക്ക് ജോലി ഇല്ലാഞ്ഞിട്ടാണോ? എന്റെ അച്ഛന് പണം ഇല്ലാഞ്ഞിട്ടാണോ? ഇതൊക്കെ ആദ്യമേ അറിയാരുന്നില്ലേ? പിന്നെ എന്തിനാ കല്യാണത്തിന് സമ്മതിച്ചത്? ബ്രോക്കറിനോട് അന്നേ വേണ്ടാന്ന് പറയാരുന്നില്ലേ? " ആദ്യമായിട്ട് എന്നെ കുറ്റം പറയുന്നത് കേട്ടപ്പോൾ മുതൽ മനസ്സിനെ നീറ്റുന്ന ചോദ്യമാണിത്. " എനിക്ക് ഇഷ്ടമുണ്ടായിരുന്നല്ലോ? പിന്നെ എങ്ങനെ വേണ്ടാന്ന് പറയും. " അത് പറയുമ്പോൾ എന്നെ പൊതിഞ്ഞിരുന്ന കയ്യുടെ മുറുക്കം ഒന്ന് കൂടുന്നതറിഞ്ഞു. " എനിക്ക് നിന്നെ മതീന്ന് ഞാനാ പറഞ്ഞത്? " ഞാൻ അമ്പരപ്പോടെ ആ മുഖത്തേക്ക് നോക്കി. " പെണ്ണ് കാണാൻ വരുന്നേന് മുന്നേ ഞാൻ നിന്നെ കണ്ടിട്ടുണ്ട്. " " എങ്ങനെ? " കണ്ണീരു നിറഞ്ഞിട്ട് ആ മുഖം കാണാനോക്കാഞ്ഞിട്ട് കണ്ണൊന്ന് അമർത്തി തുടച്ച് കൊണ്ട് വീണ്ടും ആ മുഖത്തേക്ക് നോക്കി. " ഇടയ്ക്ക് വ്യാഴാഴ്ച നീ ഹനുമാൻ കോവിലിൽ വരാറുണ്ടായിരുഞ്ഞില്ലേ? അവിടെ വച്ച്.... മൂന്ന് നാല് വട്ടം കണ്ടിട്ടുണ്ട്. " അമ്മേം മാമീം കൂടി എല്ലാം വ്യാഴാഴ്ചയും ഹനുമാൻ കോവിലിൽ പോകാറുണ്ട്. പറ്റുമ്പോഴൊക്കെ ഞാനും മീനുവും കൂടെപ്പോകും. അവിടെ വച്ച് ഹരിയേട്ടൻ എന്നെ കണ്ടിട്ടുണ്ടോ? പക്ഷെ ഒരിക്കൽപ്പോലും ഞാൻ കണ്ടിട്ടില്ലാലോ ആളിനെ...? " ഇടയ്ക്ക് രാജേഷിന്റെ കൂടി പോകുമായിരുന്നതാ... ഈ സിനിമയിലും സീരിയലിലും ഒക്കെ പറയും പോലെ കണ്ട മാത്രയിൽ ഇതാണെന്റെ പെണ്ണെന്ന് ഉറപ്പിച്ച്, പിന്നെ നിന്നെ മാത്രം സ്വപ്നം കണ്ട് നടന്നതൊന്നും അല്ല കേട്ടോ.... ചിലരെ കാണുമ്പോ നമുക്ക് ഒരു കൗതുകം തോന്നില്ലേ? ഈ കൊച്ച് കൊള്ളാം എന്ന് തോന്നില്ലേ? അങ്ങനെ.... എല്ലാർക്കും തന്റെ ലൈഫ് പാർട്ണറിനെക്കുറിച്ച് ഒരു സങ്കൽപം ഉണ്ടാവില്ലേ? അങ്ങനെ എന്റെ സങ്കല്പവുമായിട്ട് തന്റെ അപ്പിയറൻസ് ഒത്തു വന്നത് കൊണ്ടാവും ഒന്ന് നോക്കി പിന്നെയും നോക്കാൻ തോന്നുന്നൊരു കൗതുകം മനസ്സിൽ തോന്നിയത്. ജോലി കിട്ടിയപ്പോ മുതൽ ഇവിടെ അമ്മ ആലോചനകളുടെ ബഹളം തന്നെ ആയിരുന്നു. രണ്ടിടത്ത് എന്നെ പെണ്ണ് കാണാനും കൊണ്ട് പോയിട്ടുണ്ട്. എന്തോ അതൊന്നും ശരിയായില്ല. ഒരു ദിവസം കോളേജിൽ നിന്നും വന്നപ്പോ കുറേ ഫോട്ടോകളും ടേബിളിൽ നിരത്തിയിട്ട് എന്നെ നോക്കി ഇരിപ്പായിരുന്നു അമ്മ. നിന്റെ ഫോട്ടോ അമ്മ മാറ്റി വച്ചിരുന്നു. പക്ഷെ ഞാൻ ആദ്യം എടുത്തു നോക്കിയത് അതാണ്‌. ഒറ്റ നോട്ടത്തിൽ എനിക്ക് ആളെ മനസ്സിലായി. ഈ കുട്ടിയെ കാണാൻ പോകാമെന്ന് അങ്ങോട്ട് പറഞ്ഞപ്പോ അമ്മയ്ക്ക് അത്ഭുതം ആയിരുന്നു. അത് വരെ എന്നെ നിർബന്ധിച്ചാണ് പെണ്ണ് കാണാനൊക്കെ കൊണ്ട് പൊയ്ക്കൊണ്ടിരുന്നതേ.... ഞാൻ അങ്ങോട്ട്‌ പറഞ്ഞപ്പോ അമ്മ അമ്പരന്നതിൽ അത്ഭുതപ്പെടാനില്ലല്ലോ? " " അമ്മയ്ക്ക് ഇഷ്ടമായിരുന്നോ ? " അല്ലായിരുന്നു എന്ന് തന്നെയാകും മറുപടി. എങ്കിലും വെറുതെ ചോദിച്ചു. " എനിക്ക് ഇഷ്ടമായിരുന്നു. അത് പോരെ? ഇപ്പോഴും ഇഷ്ടാണ്. ഈ ഇഷ്ടം ഇനി ഒരിക്കലും മാറുകേം ഇല്ല. ആരെന്തു പറഞ്ഞാലും അതൊന്നും ശ്രദ്ധിക്കേണ്ട. എന്നെ ഓർത്താൽ മതി. " എന്റെ കണ്ണൊക്കെ തുടച്ച് തന്നു. ഞാൻ ആ മുഖത്ത് തന്നെ നോക്കി കിടപ്പായിരുന്നല്ലോ? ടേബിൾ ലാമ്പിന്റെ അരണ്ട വെളിച്ചത്തിലും ആ തിളങ്ങുന്ന കണ്ണുകൾ എനിക്ക് കാണാം? ഹരിയേട്ടനും കരയുവാണോ? " ഇനി കരയണ്ട... ഇപ്പൊ സങ്കടം ഒക്കെ കുറഞ്ഞില്ലേ? " ഞാൻ അതിന് മറുപടി പറഞ്ഞില്ല. അതങ്ങനെ പെട്ടെന്ന് മാറില്ലല്ലോ? " എന്നാ സങ്കടം മാറ്റി തരട്ടെ? " എന്റെ മുഖം പിടിച്ചുയർത്തി കവിളിൽ ചുണ്ട് ചേർത്ത് കൊണ്ടാണ് ചോദ്യം. എന്നെ ഒന്ന് കൂടി മുറുകെ പിടിച്ചു ചേർത്ത് കിടത്തിയപ്പോ ദേഹം ഒന്ന് വിറച്ചു. " പേടിയാ...? " വളരെ പതിഞ്ഞൊരു ചോദ്യം. " മ്ഹും.... " ഇല്ലെന്ന് മൂളി. പേടി തന്നെ ആയിരുന്നു. കല്യാണം കഴിഞ്ഞ് ആദ്യമൊക്കെ.... പിന്നെ പിന്നെ ഹരിയേട്ടനോടുള്ള പേടിയൊക്കെ മാറിയല്ലോ? അല്ലെങ്കിലും പ്രണയം ജനിക്കുന്നിടത്തു പേടി മരിക്കുമല്ലോ? പിന്നീട് എപ്പോഴൊക്കെയോ ചിന്തിച്ചിട്ടുണ്ട്... ഹരിയേട്ടൻ എന്താ എന്നെ മറ്റൊരു രീതിയിൽ സ്നേഹിക്കാത്തതെന്ന്... അമ്മ പറഞ്ഞത് പോലെ എന്നോട് ഇഷ്ടക്കുറവ് ഉണ്ടായിട്ടാണോ എന്ന്.... പക്ഷെ ഇപ്പൊ തോന്നുന്നു. എന്നെ എല്ലാ രീതിയിലും കംഫേർട്ടബിൾ ആക്കാനായി കാത്തിരുന്നതാവണം. ആ ചുണ്ടുകൾ എന്റെ മുഖമാകെ പടർന്ന കണ്ണുനീര് മുഴുവനായും തുടച്ച് മാറ്റി ഒടുവിലെന്റെ ചുണ്ടുകളിൽ വിശ്രമിക്കുമ്പോഴേക്കും എന്റെ ശരീരം ഒരു തൂവൽ പോലെ ഭാരമില്ലാതായി മാറിയിരുന്നു. ഉള്ളിൽ മൂടൽ മഞ്ഞു പോലെ കനത്തു നിന്ന നൊമ്പരമൊക്കെ ഉരുകി ഇല്ലാതായിരുന്നു..... 🦋 🦋 🦋 🦋 🦋 " ഇനി ഇങ്ങനെ ചെയ്യണ്ട കേട്ടോ ദേവൂസേ.... നമ്മുടെ കുറ്റങ്ങള് മറ്റുള്ളവർ പറയുമ്പോ എന്തിനാ അതിന് ചെവി കൊടുത്തു നമ്മുടെ മനസ്സിനെ വിഷമിപ്പിക്കുന്നത്. ഉള്ള മനസമാധാനം കൂടി കളയുന്നത്...? " വിയർത്തു കുളിച്ചിട്ടുണ്ടെങ്കിലും കഴുത്തൊപ്പം പുതപ്പ് മൂടി ആ നെഞ്ചിൽ ഒട്ടി കിടക്കുന്നേരം എന്റെ മുടിയിൽ ചുണ്ട് ചേർത്തിട്ടാണ് പറയുന്നത്. " അത്.... എന്നെ.... " പറഞ്ഞു പൂർത്തിയാക്കും മുന്നേ എന്റെ വായ പൊത്തി. " വിശ്വസിക്കാഞ്ഞിട്ടാണ് എന്നല്ലേ? ഇനിയത് പറയണ്ട. ഇപ്പൊ ഞാൻ വിശ്വസിച്ചില്ലേ? ഇനി അങ്ങനെ ചെയ്യണ്ട.... മ്മ്...? " " മ്മ്.... " ഞാനും വെറുതെ മൂളി. " ദേവൂ.... എന്ത് പറഞ്ഞാലും അവരെന്റെ അച്ഛനും അമ്മയുമാണ്. ഞാൻ ഇന്ന് ഈ നിലയിൽ ആയിട്ടുണ്ടെങ്കിൽ അതിന് കാരണം അവര് മാത്രമാണ്. അവരെ എനിക്ക് ഉപേക്ഷിച്ചു കളയാനൊന്നും പറ്റില്ലല്ലോ? നീയും അമ്മയും എനിക്ക് ഒരുപോലെ തന്നല്ലേ? നിങ്ങള് തമ്മിൽ വെറുപ്പ് കാണിക്കുന്നത് എനിക്കെങ്ങനെ സഹിക്കാൻ കഴിയും ദേവൂ? ഇന്ന് കേട്ടതൊക്കെ മനസ്സിൽ വച്ച് അമ്മയോട് മിണ്ടാതിരിക്കരുത്. അതൊന്നും അത്ര പെട്ടെന്ന് മനസ്സിൽ നിന്ന് പോവില്ല എന്ന് എനിക്കും അറിയാം. എന്നാലും അതൊന്നും പുറമെ കാണിക്കരുത്. എനിക്ക് വേണ്ടി.... മ്മ്...? " " മ്മ്.... " ഞാൻ വെറുതെ മൂളിക്കൊടുത്തു. " ഞാൻ കോളേജിൽ നിന്ന് ആകെ tired ആയിട്ട് വരുമ്പോ നിന്റെ വീർത്ത മുഖം കണ്ടാൽ അത് എന്നെ എത്ര മാത്രം വിഷമിപ്പിക്കുമെന്ന് അറിയാമോ നിനക്ക്? അമ്മേടെ മുഖം ഇടയ്ക്കൊക്കെ അങ്ങനെ വീർത്തു കണ്ടിട്ടുള്ളത് കൊണ്ട് എനിക്ക് അതത്ര പ്രശ്നമായിട്ട് തോന്നാറില്ല. അവിടെ പിന്നെ മുഖം വീർപ്പിക്കാൻ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ടാന്ന് അറിയാം. പക്ഷെ നിന്റെ അങ്ങനെ അല്ല. ഇന്ന് നിന്റെ മുഖം കണ്ടപ്പോ അതിന്റെ കാരണം അറിയും വരെ ഞാൻ എന്തോരം ടെൻഷൻ അടിച്ചുന്ന് അറിയാമോ നിനക്ക്? " " മ്മ്മ്...? സത്യം...? " ഗൗരവത്തോടെയുള്ള ചോദ്യത്തിന് കുസൃതിയോടെയാണ് മറുചോദ്യം ചോദിച്ചത്. " അല്ല... കള്ളം...! " പിണക്കത്തോടെ മുഖം വെട്ടിച്ചപ്പോ എനിക്ക് ചിരിയാണ് വന്നത്. അസിസ്റ്റന്റ് പ്രൊഫസർ ആണത്രേ... എന്നിട്ടിപ്പോ കൊച്ച് പിള്ളേരെപ്പോലെ പിണങ്ങുന്നത് നോക്ക്? തല ഉയർത്തി തടിത്തുമ്പിൽ ഒരുമ്മ കൊടുത്തു. " അത്ര പെട്ടെന്നൊന്നും മറക്കാൻ ഒന്നും പറ്റില്ല എനിക്ക്. എന്റെ അമ്മേ പറഞ്ഞത്..... എന്നാലും ഞാൻ വിരോധം ഒന്നും കാണിക്കാതിരിക്കാം. മിണ്ടേം ചെയ്യാം. " " ഇനി റെക്കോർഡ് ചെയ്യേം വേണ്ട. " എന്റെ കണ്ണിലേക്കു നോട്ടം മാറ്റിട്ടുണ്ട്. " മ്മ്.... " ചിരിയോടെ തലയാട്ടി. " എന്നാൽ ഉറങ്ങിയാലോ? ഒരുപാട് നേരമായി. " " മ്മ്.... " മൂളിക്കൊണ്ട് ചാഞ്ഞു കിടന്നു. ആ നെഞ്ചിൽ ചെവി ചേർത്ത് വച്ച് ഹൃദയമിടിപ്പിന്റെ താരാട്ടിൽ ഉറങ്ങാൻ തയാറെടുക്കുമ്പോൾ ഒന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു. ആരെന്തോ പറയട്ടെ.... എനിക്കിനി ഒന്നുമില്ല. ഈ ഒരാളുണ്ടല്ലോ? എന്നെ മനസ്സിലാക്കുന്നുണ്ടല്ലോ? എന്നെ സ്നേഹിക്കുന്നുണ്ടല്ലോ? അത് മതി.... അത് മാത്രം മതി....! 🦋 🦋 🦋 🦋 🦋 ബാക്കി പിന്നെ.... ഈ പാർട്ട്‌ ഇങ്ങനെ എഴുതാനേ പറ്റുള്ളായിരുന്നു കേട്ടോ. ചുരുക്കി എഴുതിയാൽ ഒരു സുഖം കിട്ടില്ല എന്ന് തോന്നി. പിന്നേ.... ഇത് അമ്മായീടേം മരുമകളുടേം കഥയാണ് ട്ടോ.. ബാക്കി ഉള്ളവർക്ക് അങ്ങനെ വലിയ റോൾ ഒന്നും കാണില്ല. കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ
19 likes
1 comment 16 shares
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6azV8MP9?d=n&ui=v64j8rk&e1=c എഴുത്തിന്റെ ഇടയിൽ part അങ്ങോട്ട് ഇങ്ങോട്ട് മാറിയത് കൊണ്ടും ഇടയിൽ മറ്റൊരു നോവൽ അറിയാതെ കയറി വന്നത് കൊണ്ടും നിങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ട് മനസ്സിൽ ആക്കുന്നു ദേവാസുരം part 10 മുതൽ വീണ്ടും ഇടുക ആണ് അവിടെ തുടങ്ങി ആണ് part മാറി വന്നത് ക്ഷമിക്കുക Part 10 ക്രൈം ബ്രാഞ്ച് ഡി.വൈ .സ്.പി അൻവർ അലി. ആ പേരും അതിനോടപ്പം ടി വി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന ചിത്രവും കണ്ടപ്പോൾ ദേവന്റെ ഓർമ്മകൾ വളരെ വർഷങ്ങൾ പിറകിലേക്ക് പോകുകയും അതിൽ അസ്വസ്ഥനാവുകയും ചെയ്തു. അൻവർ അലി കേസ് ഏറ്റെടുത്തതോടെ കുറ്റവാളികൾ വെളിയിൽ വരുമെന്ന് വീട്ടുകാർക്കും നാട്ടുകാർക്കും ബോധ്യമാവുകയും ചെയ്തു. ഇതിന്റെ സത്യം പുറത്തു വരുന്ന ദിവസവും കാത്തു ഏവരും ആകാംഷയോടെ ഇരുന്നു. കൊല്ലപ്പെട്ട എബിൻ ഹരിയുടെ ഹോസ്പിറ്റലിന്റെ ഉടമയുടെ മകനായതു കൊണ്ട് നന്ദനത്തിൽ പലപ്പോഴും ഈ കൊലപാതകങ്ങൾ സംസാരവിഷയമായി വന്നു. അൻവർ അലി കേസ് ഏറ്റടുത്തു കുറച്ചു ദിവസങ്ങൾക്കു ശേഷം എല്ലാവരും കൂടിയുള്ള അത്താഴത്തിനിടെ ഇതിനെ കുറിച്ചു വീണ്ടും സംസാരമുണ്ടായി. " വര്ഗീസ് സാറിന്റെ മകന്റെ കൊലപാതകത്തെ കുറിച്ച് എന്തേലും വിവരങ്ങൾ അറിഞ്ഞോ ഹരി?? പോലീസിന് എന്തോ സുപ്രധാന തെളിവുകൾ കിട്ടി എന്നൊക്കെ പത്രത്തിൽ കാണുന്നുണ്ടല്ലോ?" എല്ലാവരും ഹരിയെ നോക്കി. ദേവൻ മാത്രം തന്റെ ഫോണിൽ മുഴുകി ഇരുന്നു.ഹരി ചിരിച്ചു " റോയ് സാറിന്റെ കയ്യില് നിന്ന് ലിൻസി ഒരു ന്യൂസ് ചോർത്തി കൊണ്ട് വന്നിട്ടുണ്ട്.." വര്ഗീസിന്റെ ഒരു അടുത്ത ബന്ധുവും ഹോസ്പിറ്റലിന്റെ പി.ആർ.ഓ യുമാണ് റോയ്. ലിൻസി സിസ്റ്ററിനെ അവിടെ എല്ലാവരും വിളിക്കുന്നത് ന്യൂസ് മേക്കർ എന്നാണ്. എല്ലാ ന്യൂസുകളും അവർ അറിയും.. എല്ലായിടത്തും എത്തിക്കുകയും ചെയ്യും. " എന്ത് ന്യൂസ് ഹരിയേട്ടാ?" ആതിയാണ് ചോദിച്ചത് " കൊലപാതക സ്ഥലത്തു നിന്ന് കിട്ടയ റയാന്റെ പഴ്സിന്റെ ഉള്ളിൽ കുറച്ചു രക്തം പുരണ്ടിട്ടുണ്ടായിരുന്നു. അത് പരിശോധിച്ചപ്പോൾ അത് മരിച്ച രണ്ടു പേരുടെയും ബ്ലഡ് ഗ്രൂപ്പ് അല്ല. അത് ഒരു ഓ നെഗറ്റീവ് ഗ്രൂപ്പിൽ പെട്ട ആരുടെയോ ചോരയാണ്. ആ ആളെയാണ് ഇപ്പോൾ പോലീസ് തിരയുന്നത്" ഹരി അത് പറഞ്ഞു കഴിഞ്ഞതും വലിയ ശബ്ദത്തോടെ എന്തോ ഒന്ന് താഴെ വീണതും ഒരുമിച്ചായിരുന്നു. എല്ലാവരും നോക്കുമ്പോൾ ദേവൻ ഒരു വല്ലാത്ത ഭാവത്തോടെ ഇരിക്കുന്നു. താഴെ അവന്റെ മൊബൈൽ പല കഷ്ണങ്ങളായി കിടക്കുന്നുണ്ട്. ഒരു നിമിഷം ആ ഇരുപ്പു ഇരുന്നതിനു ശേഷം അവൻ പെട്ടെന്ന് തന്റെ മൊബൈലിന്റെ കഷ്ണങ്ങളൊക്കെ വാരിക്കൂട്ടി ഭക്ഷണം മതിയാക്കി എഴുനേറ്റു മുറിയിലേക്ക് പോയി. അമ്മയും ഹരിയുമൊക്കെ കാര്യം തിരക്കിയെങ്കിലും അവൻ ആരോടും ഒന്നും പറഞ്ഞില്ല. അവന്റെ ആ പ്രവർത്തിയിൽ പന്തികേടു തോന്നിയ ആമിയും പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചു മുറിയിലേക്ക് ചെന്നു . മുറിയുടെ മുന്നിലെത്തിയപ്പോൾ തന്നെ ദേവൻ ആരോടോ ഫോണിൽ സംസാരിക്കുന്നത് അവൾ കേട്ടു " അതൊരു അബദ്ധം പറ്റിയതാണ്..നമ്മൾ ഇനി സൂക്ഷിക്കണം. അടുത്തത് എന്താ വേണ്ടതെന്നു ഞാൻ കൂടി വന്നിട്ട് തീരുമാനിക്കാം. എന്തായാലും നനഞ്ഞു ഇറങ്ങി..ഇനി തീർക്കാതെ പിന്നോട്ടില്ല" പിന്നീട് കുറച്ചു നേരത്തേക്ക് ഒച്ച ഒന്നും കേൾക്കാതായപ്പോൾ അവൻ ഫോൺ കട്ട് ചെയ്തു എന്നവൾക്കു മനസിലായി. ആമിയുടെ തലച്ചോറിൽ അപായസൂചനകൾ മുഴങ്ങി. ആരെയോ പിടിച്ചു വച്ചിട്ടുണ്ടെന്നു പറഞ്ഞു ദേവേട്ടന് വന്ന ഫോൺ കാൾ.. ഇറങ്ങി പോയി കയ്യിൽ ഒരു മുറിവുമായി തിരിച്ചു വന്നത്..സംഭവസ്ഥലത്തു നിന്ന് പോലീസിന് കിട്ടിയ ഓ നെഗറ്റീവ് ബ്ലഡ്..ദേവേട്ടന്റെ ബ്ലഡ് ഗ്രൂപ്പും അത് തന്നെയല്ലേ?? ഇന്നാള് ഓ നെഗറ്റീവ് ബ്ലഡ് വേണ്ടത് കൊണ്ടല്ലേ ഹരിയേട്ടൻ ദേവേട്ടനോട് ഹോസ്‌പിറ്റലിൽ വരാൻ പറഞ്ഞത്..അപ്പൊ ഈ കൊലപാതകത്ങ്ങളിൽ ദേവേട്ടന് പങ്കുണ്ടോ??ആമിക്കു എന്ത് ചെയ്‌യണമെന്നു ഒരു ഊഹവുമില്ലായിരുന്നു. അവൾ മുറിയിലേക്ക് കയറി ചെന്നപ്പോൾ ദേവൻ എവിടെയോ പോകാൻ ഡ്രസ്സ് മാറി നിൽക്കുകയാണ്. ഇപ്പോൾ പുറത്തു പോയാൽ വീണ്ടും അവൻ എന്തെങ്കിലും അപകടത്തിൽ ചെന്ന് ചാടുമെന്നു അവൾക്കു പേടി തോന്നി. രണ്ടു കല്പിച്ചു അവനെ തടയാൻ ആമി തീരുമാനിച്ചു . " ദേവേട്ടൻ എവിടെങ്കിലും പോവാണോ ?" അവളുടെ ചോദ്യത്തിന് അതെ എന്ന അർത്ഥത്തിൽ അവൻ ഒന്ന് മൂളി. " ദേവേട്ടൻ ഈ രാത്രിയിലൊക്കെ എവിടെയാ പോകുന്നെ? രാവിലെ വരെ കാക്കാൻ പറ്റാതെ ഇതിനും മാത്രം എന്താ ഇത്ര അത്യാവശ്യം?ഈ രാത്രി ദേവേട്ടൻ എവിടെയും പോകണ്ട." ധൈര്യം സംഭരിച്ചാണ് അവൾ അത്രയും പറഞ്ഞതു. ദേവൻ ഒരു അമ്പരപ്പോടെ ആമിയെ നോക്കി. ഇത് വരെ താൻ പോകുന്നതു എങ്ങോട്ടാണെന്നോ എന്തിനാണെന്നോ ഒന്നും ഒരിക്കലും ചോദിക്കാത്തവളാണ്. തന്റെ ജീവിതത്തിൽ ആമി പിടിമുറുക്കിയാൽ പിന്നെ പലതും അവതാളത്തിലാകും. അത് കൊണ്ട് ഇത്തിരി ഗൗരവത്തിൽ തന്നെയാണ് പറഞ്ഞത് " നോക്ക്.. ഞാൻ ഇപ്പൊ ഒരു അത്യാവശ്യത്തിനു പോകുവാണ് . എന്തിനാ എങ്ങോട്ടാണെന്നൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. പക്ഷെ പിന്നീട് എപ്പോളെങ്കിലും ഞാൻ പറയാം" അതും പറഞ്ഞു കീയുമെടുത്തു മുറിക്കു പുറത്തേക്കിറങ്ങാൻ തുടങ്ങിയ അവന്റെ കൈകളിൽ ആമിയുടെ പിടി വീണു. " പറ്റില്ല.. ഈ രാത്രി പോകാൻ പറ്റില്ല.. അല്ലെങ്കിൽ എങ്ങോട്ടാണ് എന്തിനാണ് പോകുന്നതെന്ന് പറഞ്ഞിട്ട് പോയാൽ മതി" " ആമി..എനിക്കൊന്നാമതെ ഭ്രാന്ത് പിടിച്ചിരിക്കുകയാണ്..ഇപ്പൊ എന്നോടൊന്നും ചോദിക്കാതെ..കയ്യിന്നു വിട് .. ഞാൻ പോട്ടെ.." ഇത്തവണ അവന്റെ ശബ്ദത്തിനു കുറച്ചു കൂടി കടുപ്പം ഉണ്ടായിരുന്നു. പക്ഷെ ഇനിയും അവനെ ഓരോരോ അപകടങ്ങളിൽ ചെന്ന് ചാടാൻ വിടാൻ ആമിയും തയ്യാറല്ലായിരുന്നു. " ഇല്ല.. പറ്റില്ല.. നിങ്ങളുടെ ഭാര്യ എന്ന നിലയ്ക്ക് കാര്യങ്ങൾ അറിയാനുള്ള അവകാശം എനിക്കുണ്ട്.. എനിക്കറിയണം" " കയ്യിന്നു വിടെടി " ഇത്തവണ ദേവന്റെ ഒച്ച നല്ലവണ്ണം പൊന്തിയിരുന്നു.തന്റെ കൈ ആമിയുടെ പിടിയിൽ നിന്നും വലിച്ചെടുത്തു കൊണ്ട് ദേവൻ അവളെ പിടിച്ചു ഒരു തള്ളു കൊടുത്തു. അവന്റെ തള്ളിന്റെ ശക്തിയിൽ ആമി കട്ടിലിൽ ചെന്ന് ഇരുന്നു പോയി. " ഞാൻ എവിടെ പോകുന്നു എന്തിനു പോകുന്നു എന്നൊന്നും നീ തിരക്കാൻ വരണ്ട. എനിക്കിഷ്ടമുള്ളപ്പോൾ ഞാൻ പോകും .. വരും.. ഭാര്യ എന്ന അവകാശം പറഞ്ഞോണ്ട് എന്നെ ഭരിക്കാൻ വന്നാലുണ്ടല്ലോ" അവളുടെ നേരെ നോക്കി ഒരു താകീതും നൽകി ദേവൻ ഇറങ്ങി പോയി. അവൻ പോകുന്നതും നോക്കി നിറഞ്ഞൊഴുകുന്ന മിഴികൾ ഒന്ന് തുടക്കാൻ പോലും ആകാതെ അവൾ ഇരുന്നു. തങ്ങളുടെ സ്ഥിരം സങ്കേതത്തിൽ എത്തുമ്പോഴേക്കും ബാക്കി നാല് പേരും എത്തി ദേവനെയും കാത്തിരിക്കുകയായിരുന്നു. " അന്ന് അവിടെ വീണ ബ്ലഡ് ഒക്കെ നമ്മൾ ക്ലീൻ ചെയ്തതല്ലേ? പിന്നെന്താ പറ്റിയത്?" " അതൊക്കെ ചെയ്തതാ .. പക്ഷെ ആ പയ്യന്റെ പഴ്സിൽ പറ്റിയിരുന്ന ചോര നമ്മടെ കണ്ണിൽ പെട്ടില്ല..അതാ ഇപ്പൊ പണിയായതു.." " അതും എന്റെ ചോരയാണ് വീണിരിക്കുന്നത്.. കേസ് അന്വേഷിക്കുന്നത് അൻവർ അലിയും.. പഴയ കാര്യങ്ങൾ ഒക്കെ അറിയാല്ലോ .. എന്നെ പറ്റി എന്തെങ്കിലും ഒരു ക്ലൂ കിട്ടിയാൽ പിന്നെ എല്ലാം കയ്യിന്നു പോകും.. " " ഇപ്പൊ എന്താ ചെയ്യുക?" " ഞാൻ എന്തായാലും ബോസിനെ ഒന്ന് വിളിക്കട്ടെ" ദേവൻ മാറി നിന്ന് കുറച്ചു നേരം ഫോണിൽ സംസാരിച്ച ശേഷം തിരിച്ചെത്തി. "ബോസ് എന്ത് പറഞ്ഞു?" " എന്ത് പറയാൻ.. നല്ല തെറി പറഞ്ഞു.. എന്തെങ്കിലും ചെയ്യാൻ പറ്റുമോന്നു നോക്കട്ടെ എന്ന് പറഞ്ഞു. എന്തായാലും തത്ക്കാലം ഇപ്പൊ ഒന്നും ചെയ്യണ്ട.. അന്വേഷണം ഏതു വഴിക്കാണ് പോകുന്നതെന്ന് നോക്കട്ടെ.. എന്നിട്ടു തീരുമാനിക്കാം എന്താ വേണ്ടതെന്നു.. അൻവറിനെ സൂക്ഷിക്കണം.. മിടുക്കനാ .. കുറച്ചു ദിവസത്തേക്ക് ഒന്ന് ഒതുങ്ങാം.. അടിപിടിയൊന്നും വേണ്ട..അതാ നല്ലതു" അങ്ങനെ മതിയെന്ന് എല്ലാവരും സമ്മതിച്ചു അവർ പിരിഞ്ഞു. ദേവൻ തിരികെ വീട്ടിലെത്തുമ്പോൾ നേരം നന്നായി വൈകിയിരുന്നു. ആമി ഉറങ്ങിയിട്ടുണ്ടാവും. അവളെ വേദനിപ്പിച്ചത് ഓർത്തപ്പോൾ അവനു കുറ്റബോധം തോന്നി. പക്ഷെ തന്റെ പോക്കും വരവുമൊന്നും അവളോട് വിശദീകരിക്കാൻ കഴിയില്ല. മുറിയിൽ കയറി ലൈറ്റ് ഇട്ട ദേവൻ കണ്ടത് കട്ടിലിൽ തന്നെ കാത്തെന്ന വണ്ണം എഴുന്നേറ്റിരിക്കുന്ന ആമിയെയാണ്. അവനെ നോക്കുന്ന അവളുടെ കണ്ണുകൾ രണ്ടും കരഞ്ഞു കലങ്ങിയിരിക്കുന്നത് അവൻ കണ്ടു. എന്ത് പറയണമെന്നറിയാതെ ഡ്രസ്സ് മാറാൻ എന്ന വ്യാജേന അവൻ ബാത്റൂമിലേക്കു കയറാൻ തുടങ്ങി. " ദേവേട്ടാ" അവൻ തിരിഞ്ഞു നോക്കി. അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റിരുന്നു. " എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്" അവൾ തന്നെ വിടാൻ ഉള്ള ഭാവമില്ലാന്നു അവനു മനസിലായി.സംസാരിച്ചോളൂ എന്ന മട്ടിൽ അവൻ തലയാട്ടി. " ദേവേട്ടൻ എന്തിനാ എന്നെ കല്യാണം കഴിച്ചത്? ദേവേട്ടന്റെ നിര്ബന്ധമല്ലായിരുന്നോ നമ്മുടെ വിവാഹം? വളരെ ചെറിയ കുറച്ചു മോഹങ്ങളുമായി അടങ്ങി ഒതുങ്ങി ജീവിച്ച എന്നെ ഈ വീട്ടിലേക്കും നിങ്ങളുടെ ജീവിതത്തിലേക്കും വലിച്ചിഴച്ചത് നിങ്ങളല്ലേ?" കണ്ണുകൾ നിറഞ്ഞൊഴുകി തൊണ്ട ഇടറിക്കൊണ്ടാണ് ആമി ഓരോ ചോദ്യങ്ങളും ചോദിച്ചത്. അവളുടെ ചോദ്യങ്ങൾ തീർന്നിട്ടുണ്ടായിരുന്നില്ല. " എന്തിനു വേണ്ടിയാണു നിങ്ങൾ എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് വാശി പിടിച്ചത്? എന്നോടുള്ള സ്നേഹം കൊണ്ടോ അതോ വെറും വാശിയുടെ പുറത്തോ..? ഇത്രക്കും വാശി കാണിക്കാൻ എന്ത് തെറ്റാണു ഞാൻ നിങ്ങളോടു ചെയ്തത്? ഒരു പെണ്ണിന്റെ അനുവാദമില്ലാതെ അവളെ ചുംബിച്ചാൽ പ്രതികരിക്കാനുള്ള അവകാശം അവൾക്കില്ലേ?" അവളുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാത്ത പോലെ ദേവൻ തല കുനിച്ചു നിന്നതേ ഉള്ളു. " നിങ്ങൾ എന്നോട് കാണിച്ച വാശിക്ക് തിരിച്ചും വാശി കാണിക്കണമെന്ന് വിചാരിച്ചു തന്നെയാണ് ഞാൻ ഈ ജീവിതം തുടങ്ങിയത്. പക്ഷെ പിന്നീടുള്ള ദിവസങ്ങളിൽ എപ്പോഴൊക്കെയോ നിങ്ങള്ക്ക് എന്നോട് കുറച്ചു സ്നേഹമുണ്ടെന്നു എനിക്ക് തോന്നിപോയി. പക്ഷെ ... ഇപ്പോൾ എനിക്കറിയില്ല.. ചിലപ്പോ തോന്നും നിങ്ങൾക്കെന്നോട് സ്നേഹമുണ്ടെന്നു.. ചിലപ്പോ തോന്നും ഞാൻ എന്നൊരു വ്യക്തി നിങ്ങളുടെ ജീവിതത്തിൽ ഉണ്ടെന്നു നിങ്ങൾ അറിയുന്നു പോലും ഇല്ലന്ന്. " ആമി ഒന്ന് നിർത്തി അവനെ നോക്കി. അവൻ അപ്പോഴും നിലത്തേക്ക് തന്നെ നോക്കി നിൽപ്പാണ്. " എന്തായാലും ഇത്രയും ആയി. ഇങ്ങനെയൊക്കെ നടക്കണമെന്നായിരിക്കും ദൈവം വിധിച്ചത്. ദേവേട്ടൻ മാറാൻ തയ്യാറാണെങ്കിൽ നമുക്ക് ഇതു വരെ ഉള്ളത് മറന്നു പുതിയൊരു ജീവിതം തുടങ്ങാം.. ദേവേട്ടന്റെ ഏതു വിഷമത്തിലും കൂടെ നില്ക്കാൻ ഞാൻ തയ്യാറാണ്" ഒരുപാടു പ്രതീക്ഷയോടെയാണ് അവൾ അത് ചോദിച്ചത്. ദേവൻ മുഖം ഉയർത്തി അവളെ ഒന്ന് നോക്കി. അവന്റെ മുഖത്തെ അപ്പോഴത്തെ ഭാവം എന്താണെന്നു അവൾക്കു തിരിച്ചറിയാനെ സാധിക്കുന്നുണ്ടായിരുന്നില്ല. പക്ഷെ അവന്റെ കണ്ണുകൾ കുറ്റബോധവും മറ്റെന്തൊക്കെയോ കൊണ്ടും നിറഞ്ഞിരുന്നു. " എന്നെ കൊണ്ട് പറ്റില്ല ആമി.. പഴയ ഒരു വാശിയുടെ പുറത്തു നടന്ന ഒരു കല്യാണം ആണ് എനിക്കിതു.. ഇപ്പോൾ തോനുന്നു വേണ്ടിയിരുന്നില്ലന്നു..നീ ആഗ്രഹിക്കുന്ന പോലെ നിന്നെ സ്നേഹിക്കാനോ നിനക്ക് നല്ലൊരു ഭർത്താവാകാനോ എനിക്ക് കഴിയില്ല." സ്നേഹം നിഷേധിക്കപ്പെടുമ്പോൾ ഉള്ള വേദന എത്ര വലുതാണെന്ന് ആ നിമിഷം ആമി മനസ്സിലാക്കുകയായിരുന്നു. അതോടൊപ്പം തന്നെ ഒരു നിസാര വാശിയുടെ പേരിൽ തന്റെ ജീവിതം നശിപ്പിച്ചവനോട് അവൾക്കു വല്ലാത്ത ദേഷ്യവും തോന്നി. " അപ്പോൾ ഞാൻ ഇനി എന്ത് ചെയ്യണമെന്നാണ് ദേവേട്ടൻ പറയുന്നത്?" അവൻ അവളുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി. അവൻ വാക്കുകൾക്ക് വേണ്ടി പരതുകയാണ് എന്ന് തോന്നി.. എന്ത് തന്നെയായാലും അവൻ പറയാൻ പോകുന്നത് നല്ല കാര്യമല്ലെന്ന് ആമിക്കു മനസിലായി. " നമുക്ക് ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കാം..ഞാൻ നിന്നെ തിരിച്ചു അമ്മൂമ്മയുടെ അടുത്ത് കൊണ്ടാകാം..അല്ലെങ്കിൽ എന്റെ ഭാര്യ എന്നുള്ള അവകാശം വച്ച് നിനക്ക് ഇവിടെ നിൽക്കാം.. അങ്ങനെ നിന്നാലും എന്നിൽ നിന്ന്..." ദേവനെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ആമി അവനു നേരെ കയ്യുയർത്തി. " വേണ്ട.. എന്നെ വേണ്ട എന്ന് പറയുന്ന ഒരാളുടെ ഭാര്യ എന്ന ഔദാര്യം എനിക്കും വേണ്ട. പക്ഷെ എന്നെ സ്വന്തം മകളെ പോലെ കണ്ടു സ്നേഹിക്കുന്ന ഒരു അച്ഛനും അമ്മയും ഇവിടെ ഉണ്ട്.. നിങ്ങളെ ഒരു നല്ല മനുഷ്യനായി മാറ്റിയെടുക്കാൻ എനിക്ക് കഴിയും എന്ന് വിശ്വസിച്ചു കഴിയുന്ന രണ്ടു പേര്.. പോകുന്നതിനു മുന്നേ അവരോടു എനിക്ക് കാര്യങ്ങളൊക്കെ ബോധ്യപെടുത്തിയെ പറ്റൂ..പിന്നെ എന്നെ കൊണ്ടാക്കാൻ നിങ്ങൾ വരണമെന്നില്ല.. അപ്പച്ചിയോടും ചെറിയച്ഛനോടും കാര്യങ്ങൾ സംസാരിച്ചു ഞാൻ നാളെ തന്നെ പൊക്കോളാം" അതും പറഞ്ഞു പതിവ് പോലെ ഭിത്തിയുടെ സൈഡിലേക്ക് അവൾ കയറി കിടന്നു.അവളുടെ ശരീരം ഉയർന്നു താഴുന്നത് കണ്ടപ്പോൾ അവൾ കരയുകയാണ് എന്ന് അവനു മാന്ഡിലായി. തിരിഞ്ഞു കിടന്നു കരയുന്ന അവളെ ഒരു നിമിഷം നിർവികാരനായി നോക്കി നിന്നിട്ടു ദേവൻ ബാത്‌റൂമിൽ കയറി വാതിൽ അടച്ചു. അടഞ്ഞ വാതിലിൽ ചാരി നിന്ന് അവൻ തന്റെ കണ്ണുകൾ ഇറുക്കെ അടച്ചു. അടഞ്ഞ കണ്പോളകൾക്കിടയിലൂടെ മിഴിനീർ ഒഴുകിയിറങ്ങി. "കളികൂട്ടുകാരായി നടന്ന കാലത്തേ ഉള്ളിൽ കയറികൂടിയതാണ് പെണ്ണെ നിന്റെ ഈ മുഖം. പ്രണയം എന്ന വാക്ക് കേൾക്കുമ്പോളൊക്കെ നിന്റെ മുഖവും നോട്ടവും ചിരിയും മാത്രമേ ഇക്കാലമത്രയും മനസ്സിൽ തെളിഞ്ഞിട്ടുള്ളു. കൗമാരത്തിലെ എത്രയോ രാത്രികളിൽ നീ എന്റെ പ്രണയം നിഷേധിച്ചത് ഓർത്തു ഞാൻ ഉറങ്ങാതെ കിടന്നിട്ടുണ്ട്. പക്ഷെ ഇപ്പോൾ അതേ സ്നേഹം നീയെനിക്കു വച്ച് നീട്ടുമ്പോൾ അത് സ്വീകരിയ്ക്കാൻ എനിക്ക് കഴിയുനില്ലലോ.. എന്റെ ജീവിത്തിൽ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റാണു നിന്നെ എന്റെ ജീവിതത്തിലേക്ക് കൊണ്ട് വന്നത്..ആ തെറ്റ് തിരുത്താൻ ഇതല്ലാതെ മറ്റൊരു വഴിയില്ല.നിലയില്ലാക്കയത്തിലേക്കു മുങ്ങി താണു കൊണ്ടിരിക്കുകയാണ് ഞാൻ.. അതിലേക്കു നിന്നെയും കൂടി വലിച്ചിടാൻ വയ്യ പെണ്ണെ.. ഈ അസുരന്റെ കൂടെ ജീവിച്ചു നിന്റെ ജീവിതം കൂടി പാഴാക്കണ്ട.. ഇത് നിന്റെ ജീവിതത്തിലെ അവസാനത്തെ കരച്ചിലാവട്ടെ..എന്നിൽ നിന്ന് എത്ര ദൂരം പോകാവോ.. അത്രയും ദൂരെ പൊയ്ക്കോ" എത്ര നേരം അതെ നിൽപ് തുടർന്നു എന്നവന് തന്നെ നിശ്ചയമുണ്ടായിരുന്നില്ല. മുഖം കഴുകി വരുമ്പോഴും അവൾ അങ്ങനെ തന്നെ കിടപ്പുണ്ട്. ലൈറ്റ് അണച്ച് അവനും കട്ടിലിന്റെ മറ്റേ അറ്റത്തായി വന്നു കിടന്നു. കുന്നോളം സ്നേഹം മനസ്സിൽ ഒളിപ്പിച്ചു പിരിയാം എന്ന തീരുമാനവുമായി ശരീരവും മനസ്സും എതിർദിശകളിലായി ആ രാത്രി രണ്ടു പേരും ഉറങ്ങാതെ കിടന്നു. അമ്പലത്തിൽ തൊഴുതു ഇറങ്ങുമ്പോൾ ഇന്നലെ രാത്രി എടുത്ത തീരുമാനങ്ങൾ ഒന്നുടെ ഊട്ടി ഉറപ്പിക്കുകയായിരുന്നു ആമി. ഇന്ന് ഞായറാഴ്ച ആയതു നന്നായി. അപ്പച്ചിയും ചെറിയച്ഛനും വീട്ടിൽ തന്നെ ഉണ്ട്. അത് പോലെ ഇന്ന് ഹരിയേട്ടനും ഓഫ് ആണെന്ന് അപ്പച്ചി പറഞ്ഞിരുന്നു. ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ എല്ലാവരുടെയും മുന്നിൽ കാര്യം അവതരിപ്പിക്കണം. പിന്നെ കയ്യിൽ കിട്ടുന്നതൊക്കെ ഒരു പെട്ടിയിലാക്കി ഇന്ന് തന്നെ അവിടുന്നിറങ്ങാം. ഇന്നത്തോടെ തീരണം ദേവാനന്ദനുമായുള്ള എല്ലാ ബന്ധങ്ങളും. പക്ഷെ ആമിക്കറിയില്ലായിരുന്നു ദൈവം അവരുടെ കാര്യത്തിൽ വേറെ ചില തീരുമാനങ്ങളാണ് എടുത്തിരിക്കുന്നതെന്നു. തുടരും... രചന:- കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
21 likes
3 comments 1 share