📔 കഥ
245K Posts • 2103M views
#📙 നോവൽ - ഹൃദയത്തിന്റെ അവകാശി 💜💜 🔻 പാർട്ട് _105 ✍️ രചന - ജിഫ്ന നിസാർ ❤️ അർജുന് അല്പം ഗുരുതരമാണെന്നും വൈകുന്നേരത്തേക്ക് അവനൊരു സർജറി കൂടി വേണം എന്നുള്ള അറിയിപ്പോടെയാണ് വൈഗ വിളിച്ചത്.. അതോടെ ബാക്കിയുണ്ടായിരുന്ന ആത്മവിശ്വാസവും ധൈര്യവും കൂടി തമ്പിയിൽ നിന്നും ചോർന്നു പോവുകയായിരുന്നു.. സാമ്പത്തികമടക്കം താനിപ്പോൾ വളരെ ദുർബലനാണെന്ന് അയാൾക്കാ നിമിഷം തിരിച്ചറിയാൻ കഴിഞ്ഞു.. ഇനി തനിക്ക് മുന്നോട്ട് ഒരിഞ്ചുപോലും നീങ്ങണമെങ്കിൽ ശ്രീദേവി കരുണ കൂടിയേതീരൂ എന്നുള്ള ആ ചിന്ത.. തമ്പിയുടെ തല പെരുത്തു.. ചിന്തിച്ചിരുന്നത് കൊണ്ടായില്ല... ശ്രീദേവവ് പറഞ്ഞ സകല പ്രമാണങ്ങളും അവനാവശ്യപ്പെട്ടതുമെല്ലാം ഇനി നാളെ ഒരൊറ്റ ദിവസത്തേക്ക് റെഡിയാക്കിയെടുക്കാൻ ഇപ്പോൾ മുതൽ താൻ ഓടിത്തുടങ്ങിയാലേ അതിന്റെ പാതിയെങ്കിലും സംഘടിപ്പിക്കാൻ കഴിയൂ.. ആ ബോധം വന്നതും തമ്പി ഇരിക്കുന്നയിത്തുനിന്നും വളരെ പ്രയാസപ്പെട്ടു കൊണ്ട് എഴുന്നേറ്റു.. അറുപതു വയസ്സിനുശേഷവും തന്റെ ആരോഗ്യത്തെക്കുറിച്ച് ഊറ്റം കൊണ്ടിരുന്ന തമ്പി അന്ന് അവശതയോടെ വേച്ചാണ് അകത്തേക്ക് നടന്നത്.. അവിടെ ദേവികയുണ്ടെന്നുള്ള ഓർമ.. തമ്പിക്കൊരു വിറയലുണ്ട്. താഴത്തെ നിലയിൽ തന്നെയുള്ള തന്റെ കിടപ്പറയിലേക്കാണ് തമ്പി ആദ്യം ചെന്നത്. അവശതയോടെ... അലമാരയിൽ നിന്നും ഏതൊക്കെയോ ഫയലുകൾ വലിച്ചെടുത്തു കൊണ്ടയാൾ കിടക്കയിലെക്കിട്ടു കൊണ്ടിരുന്നു. മുഴുവനും ക്രമകേടുകൾ നിറഞ്ഞതാണ്. ഇതിനുള്ളിൽ തന്നെ വിഴുങ്ങി കളയാൻ മാത്രമുള്ള പോരായ്മകൾ കാണുമെന്നും അയാൾക്കറിയാം. തങ്കമണിയുടെയും വൈഗയുടെയും അർജുന്റെയും പേരിൽ വാങ്ങിച്ചു കൂട്ടിയ പലതിന്റെയും പ്രമാണങ്ങൽ.. പാസ് ബുക്കുകൾ.. അവർക്കെപ്പോ പോയാലും പൈസ എടുത്തോണ്ട് പോരാൻ പാകത്തിന് താൻ ദേവികയെ കൊണ്ട് പലപ്പോഴായി പലതും പറഞ്ഞിട്ട് ഒപ്പിട്ടു വെപ്പിച്ച ചെക്കുകൾ.. തങ്കമണിയുടെ ആഭരണപ്പെട്ടി.. പോർച്ചിൽ കിടക്കുന്ന ഉപയോഗം പോലുമില്ലാത്ത കാറുകളുടെ കീ.അങ്ങനെ ഓർമയിൽ വന്നതെല്ലാം തമ്പി വാരിയെടുത്തു കൊണ്ടൊരു ഷോപ്പറിൽ നിറച്ചു. പക്ഷേ ഇത് കൊണ്ടൊന്നും ഒന്നുമാവില്ല. യാതൊരു നിയന്ത്രണവുമില്ലാതെ താനും കുടുംബവും പൊടിച്ച് കളഞ്ഞതെല്ലാം ഇതിനും മുകളിലാണ്. അതെല്ലാം അണ പൈസ പോലും കുറയാതെ അവന് കൊടുത്തു തീർക്കേണ്ടിയും വരും. അവനത് വാങ്ങിച്ചെടുക്കും.. അതുറപ്പാണ്. നാളെ അവനെ ചെന്ന് കാണുമ്പോൾ അതിനല്പം സാവകാശം ചോദിക്കുകയെ തനിക് മുന്നിലൊരു മാർഗമുള്ളൂ. കിട്ടാതിരിക്കാനാണ് സാധ്യത കൂടുതൽ.. പക്ഷേ അതല്ലാതെ മറ്റൊരു വഴിയുമില്ല.. അതും ഒരു വർഷത്തോളം കിട്ടിയാലും ഒന്നുമാകില്ല.. തമ്പിയൊരു നെടുവീർപ്പോടെ കിടക്കലേക്കിരുന്നു.. പെട്ടന്നാണ് വാതിൽക്കൽ തന്നെ നോക്കി വല്ലാത്തൊരു ഭാവത്തിൽ നിൽക്കുന്ന ദേവികയെ അയാൾ കണ്ടത്.. ഇരിക്കുന്നിടം പൊള്ളിയത് പോലെ തമ്പി ചാടി എഴുന്നേറ്റു. "എന്റെ കുടുംബം തകർത്തു കളഞ്ഞ അന്നത്തെയാ പ്രശ്നം.. അത് ഗോപേട്ടൻ പറഞ്ഞത് പോലെ നിങ്ങളാണോ.." കൈകൾ പിന്നിൽ കെട്ടി തനിക്കരികിലേക്ക് വന്നിട്ടവൾ ചോദിച്ച ആ ചോദ്യം.. ആ കണ്ണിലെ ഭാവം.. തമ്പി കുടിനീരിറക്കി പോയി.. "സത്യം മാത്രം പറയാൻ വാ തുറന്നാ മതി.." ദേവികയുടെ നോട്ടം രൂക്ഷമായി. അവൾക്ക് മനോനില തെറ്റിയോ എന്ന് പോലും തമ്പിക്ക് തോന്നി പോയി. എന്തായാലും നാളെ ശ്രീദേവിനെ കാണാൻ പോകുമ്പോൾ അവളെ കൂടി കൊണ്ട് പോകണം. അതിന് മുന്നേ അവളോട് എല്ലാം ഏറ്റു പറയുകയും വേണം.. തമ്പി ഒന്ന് ശ്വാസമെടുത്തു കൊണ്ട് എല്ലാം പറയാനൊരുങ്ങി.. 💜💜 ഏട്ടന്നും കൂടി അറിഞ്ഞിട്ടാണോ ഇന്നത്തെ ഈ.. " ബാക്കി പറയാൻ കഴിയാതെ ബാല ശ്രീക്ക് മുന്നിൽ നിന്നിട്ട് കിതച്ചു. "ഇല്ലെടാ.. ഏട്ടനൊന്നും അറിഞ്ഞില്ല.." ശ്രീ അവളെ ചേർത്ത് പിടിക്കാൻ ശ്രമിച്ചെങ്കിലും ബാല കുതറി മാറി. "വെറുതെ പറയുവാ.. ഏട്ടൻ.. എന്നെ പറ്റിക്കുവ.. ഏട്ടനറിയാതെ ഡെവിച്ചായൻ അങ്ങനൊന്നും ചെയ്യില്ല.. എനിക്കറിയാം എനിക്കറിയാം.." അവൾ കുഞ്ഞു പിള്ളേരെ പോലെ ബാല കരഞ്ഞു വിളിച്ചു.. ശ്രീക്കത് കണ്ടിട്ട് വാത്സല്യമാണു തോന്നിയത്. കുറച്ചു കാലങ്ങൾക്ക് ശേഷമാണ് അവളിലാ ഭാവം കാണുന്നത്. "അവനറിയില്ല ബാല.. ശ്രീ പറഞ്ഞത് സത്യമാണ്..നീ വെറുതെ അവനെ കൂടി ടെൻഷനാക്കല്ലേ..എന്നെ കെട്ടിപിടിച്ചു കരഞ്ഞോ. ഇതെല്ലാം ചെയ്തത് ഞാനാണ്.." അങ്ങോട്ട്‌ കയറി വന്നിട്ട് ഡെവി പറയുമ്പോൾ ബാല അവനെയൊന്ന് തുറിച്ചു നോക്കി. "ഇനി കരയല്ലേ.. ഏട്ടന്റെ മോള് കുറെ കരഞ്ഞില്ലേ.. ഇനിയിപ്പോ അതിനൊക്കെ ഒരു അവസാനം വേണ്ടേ.. "ശ്രീ വീണ്ടും അവളെ തന്നോട് ചേർത്ത് പിടിക്കാൻ ശ്രമിക്കുന്നത് നോക്കി ഡെവി ചിരിയോടെ സോഫയിലേക്കിരുന്നു. അവന്റെ മുഖത്തുള്ള ആ സന്തോഷം.. ചിരി.. അതിലേക്കാണ് ശ്രീയുടെയും അച്ചുവിന്റെയും ശ്രദ്ധ മുഴുവനും.. "ഇതാണോ എന്നിട്ട് അവസാനം.. ഏഹ്.. ഇതിപ്പോ.. എന്നെ.. എന്നെ.." ഡെവിയെ നോക്കുമ്പോൾ ബാലക്കൊന്നും പറയാനും കഴിയുന്നില്ല. "അതെന്താ.. മോൾക്ക് ഡെവിയെ ഇഷ്ടമല്ലേ.." ശ്രീ ഡെവിയെ നോക്കിയൊന്ന് കണ്ണ് ചിമ്മി കാണിച്ചിട്ട് ബാലയോട് മൃദുവായി ചോദിച്ചു. അവളൊന്നും മിണ്ടാതെ മുഖം കുനിച്ചു പിടിക്കുന്നത് ഡെവി അതേ ചിരിയോടെ തന്നെ നോക്കിയിരുന്നു. അവനറിയാം..അവൾക്കത് പറയാൻ കഴിയില്ലെന്ന്. "നിനക്കെന്റെ ബാലമോളെ ഇഷ്ടമല്ലെടാ ഡെവി.." ശ്രീ ഡെവിയെ നോക്കി ചിരിയോടെ ചോദിച്ചു. "പിന്നല്ലേ.. എന്റെ ജീവനേക്കാൾ നിന്റെ ബാലമോളെ ഞാൻ സ്നേഹിക്കുന്നു നൻപാ.." അൽപ്പം ആക്ഷനോക്കെയിട്ട് ഡെവി പറഞ്ഞു കേട്ടതും അച്ചു അടക്കി ചിരിച്ചു. "എല്ലാരും.. എല്ലാരും കൂടി എന്നെ ഒറ്റക്കാക്കി.. എന്നിട്ട് പറ്റിയിക്കുവാ.." ബാല ശ്രീയേ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. ശ്രീ ദയനീയമായി ഡെവിയെ നോക്കി. എവിടുന്ന്.. അവനൊരു കുലുക്കവുമില്ല. "ഒറ്റക്കാവാതിരിക്കാനല്ലേ.. നിനക്ക് ഞാനെന്റെ ജീവൻ കൂടി ഉരുക്കി ചേർത്തൊരു മാലയിട്ട് തന്നതെന്റെ പൊന്നേ..എന്നിട്ടും ഇങ്ങനൊക്കെ പറയാവോ.." ഡെവി സോഫയിലേക്ക് ചാഞ്ഞിരുന്നു കൊണ്ടത് ഈണത്തിൽ വിളിച്ചു പറയുമ്പോൾ ബാലയുടെ മുഖം ചുവന്നു പോയി. ശ്രീക്ക് പോലും ചിരി വന്നു അവനെ നോക്കുമ്പോൾ. ഇവനിത്ര കുറുമ്പോടെ പറയാനൊക്കെ കഴിയുമോ എന്നായിരുന്നു ശ്രീ യപ്പോൾ ഓർത്തതും.അവനെന്തു പറഞ്ഞിട്ടവളെ ആശ്വാശിപ്പിക്കും എന്നൊരു ആശങ്ക പോലുമില്ലായിരുന്നു ശ്രീക്ക്.. അവനെന്തും പറഞ്ഞിട്ടവളെ സ്വന്തമാക്കും എന്നുറപ്പുണ്ടായിരുന്നു.. "എല്ലാരും നോക്കിക്കോ.. ഇങ്ങനൊന്നും എന്നെയാരും തോൽപ്പിക്കാൻ നോക്കണ്ട.. എനിക്കാരുടെ മാലയും കൂട്ടും ഒന്നും വേണ്ട...ഞാനിനി ഒറ്റയ്ക്ക് മതി.. അത് ഞാൻഉറപ്പിച്ചതാ.. അതിനും സമ്മതിച്ചു തരില്ലെന്ന് വെച്ചാ.. ഞാനെന്റെ ജീവൻ കളയും.. നോക്കിക്കോ എല്ലാരും.. അപ്പഴേ നിങ്ങള് പഠിക്കൂ.." ബാലയ്ക്ക് ശെരിക്കും സങ്കടം തന്നെയാണ്. താൻ കാരണം ഡെവിയുടെ ജീവിതം തകർന്ന് പോയെന്നുള്ള കുറ്റബോധം അവളെ തകർത്തു കളയുന്നുണ്ട്.. "ആ കൂടെ ഞാൻ വരും.. ഇനി മരണത്തിൽ പോലും നിന്നെ ഞാൻ തനിച്ചു വിടില്ല.. അറിയാലോ നിനക്കെന്നെ.. നിനക്ക് വേണ്ടി ഞാനെന്തും ചെയ്യുമെന്ന്.. അത് കൊണ്ട് സ്വയം ഇല്ലാതാക്കി കളയാനിറങ്ങും മുന്നേ നീ ഓർക്കണം ഭാര്യെ.. നീ എന്നെ കൂടിയാണ് കൊലക്ക് കൊടുക്കുന്നതെന്ന്.. നിന്നെ സ്നേഹിച്ചു.. സ്വന്തമാക്കി എന്നൊരു കുറ്റത്തിന് ആ ശിക്ഷ ഞാൻ അർഹിക്കുന്നു എങ്കിൽ.. നിനക്കെങ്ങനെ തന്നെ തോന്നുന്നു എങ്കിൽ ബാല ഉറപ്പായും ആത്മഹത്യ ചെയ്‌തോ.. എനിക്കൊരു കുഴപ്പവുമില്ല." അതേ ഇരുപ്പിൽ തന്നെ വിളിച്ചു പറയുന്നവൻ.. ശ്രീ അമ്പരപ്പോടെ ഡെവിയെ നോക്കി. എത്ര ലാഘവത്തോടെയാണ് അവനാ നിമിഷങ്ങളെ കൈകാര്യം ചെയ്യുന്നതെയിരുന്നു ശ്രീയുടെ ചിന്ത. അതെന്തായാലും ഏറ്റു.. പിന്നൊന്നും പറയാതെ ബാല ശ്രീയേ തള്ളി മാറ്റി കൊണ്ട് അകത്തേക്ക് പോയി. അവൾക്ക് പിറകെ തന്നെ ബാലയും.. "എത്രയടി. കിട്ടിയെടാ.." ഡെവിയുടെ അരികിലേക്കിരുന്നു കൊണ്ടൊരു ചിരിയോടെ ശ്രീ ചോദിച്ചു.. "ഒറ്റ ഒരെണ്ണം... അതിൽ കൂടുതൽ അവൾക്കെന്നെ വേദനിപ്പിക്കാൻ കഴിയില്ലെടാ.. അവൾക്കെന്നെ അത്രേം ഇഷ്ടമാണ്.."ബാല പോയ വഴിയേ നോക്കി ഡെവി പറയുമ്പോൾ ശ്രീ തലയാട്ടി കാണിക്കുന്നുണ്ട്. "അങ്കിൾ..." "അച്ഛൻ മുറിയിലുണ്ടാവും.. എത്രയൊക്കെ നമ്മുക്ക് മുന്നിൽ പിടിച്ചു നിന്നാലും ആ മനസ്സിലെ സങ്കടം.. അതിന്റെ ആഴം.. അത് വളരെ വലുതായിരിക്കും ഡെവി.. അച്ഛൻ.. അച്ഛനത് ഒറ്റയ്ക്ക് സഹിക്കുകയല്ലേ.."ശ്രീയൊരു നെടുവീർപ്പോടെ പറഞ്ഞു. ഡെവി ഒന്ന് മൂളി.. "തമ്പി മ്യാമൻ ഇനി വല്ല തരികിട പരിപാടിയും കാണുക്കുമോടാ.." ഡെവി ആശങ്കയോടെ ചോദിച്ചു. "സാധ്യതയുണ്ട്.. പക്ഷേ ഇനി രക്ഷപ്പെട്ടു പോകാൻ യാതൊരു പഴുതും മുന്നിലെന്ന് അയാൾക്ക് തന്നെ അറിയാലോ.. ജീവനുണ്ടെങ്കിൽ നാളെ വരുമെന്ന് തോന്നുന്നു.." ശ്രീ ചിരിയോടെ പറഞ്ഞു.. ദേവിക.. നീട്ടി പിടിച്ച കത്തിക്ക് മുന്നിൽ വിറയലോടെ നിൽപ്പായിരുന്നു തമ്പി ആ നിമിഷം അയാളുടെ വീട്ടിൽ. അവളുടെ കയ്യിലെ തിളങ്ങുന്ന കത്തിയുടെ അഗ്രത്തേക്കാൾ മൂർച്ചയുണ്ട് ആ നോട്ടത്തിലെന്ന് തമ്പിക്ക് തോന്നി.. ഒരുനിമിഷം അയാൾ തന്റെ മരണം മുന്നിൽ കണ്ടിട്ടെന്ന പോലെ.. വിറച്ചു.. വിയർത്തു... തുടരും.... തമ്പി ജയഗോപനെ ചതിച്ചത് ഒരു പാസ്റ്റ് രൂപത്തിൽ പറയണം എന്നായിരുന്നു ഞാൻ ഉദ്ദേശിച്ചത്.. പക്ഷേ ഇപ്പൊ തന്നെ 105പാർട്ടായി. ഇനി പാസ്റ്റ് കൂടി പറയാൻ നിന്നാൽ ഇത് 150ലും നിക്കൂല. അത് കൊണ്ട് ജസ്റ്റ്‌ ഒന്ന് ചുരുക്കി. സംശയങ്ങൾ ഒന്നുമില്ലല്ലോ ല്ലേ. റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif #📔 കഥ
248 likes
40 comments 47 shares
#📙 നോവൽ - ഹൃദയത്തിന്റെ അവകാശി 🔻 പാർട്ട് _104 ✍️ രചന -ജിഫ്ന നിസാർ ❤‍🔥❤‍🔥 വന്നിറങ്ങിയ ഓട്ടേക്ക് കാശു കൊടുത്തുകൊണ്ട് സ്വന്തം വീടിന്റെ സിറ്റൗട്ടിലേക്ക് ചെന്ന് കയറുമ്പോൾ തമ്പി അങ്ങേയറ്റം അവശനായിരുന്നു.. ശ്രീദേവിനെ കുറിച്ചും ജയഗോപനെ കുറിച്ചും ഓർത്തു കൊണ്ടാ നിമിഷവും അയാൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു നാളെയെന്ന വാക്കിനെ കുറിച്ചോർക്കാൻ കൂടി ഭയപ്പെടും വിധം തമ്പിയിലൊരു പരവേശം പ്രകടമായി അതിനേക്കാളെറെയാണ് ഇതിനകത്ത് ഉള്ളവളോട് താനാണ് അവളുടെ ജീവിതം തകരാൻ കാരണക്കാരൻ എന്നുള്ള തന്റെ വെളിപ്പെടുത്തലിനെ കുറിച്ചോർക്കുമ്പോൾ സംഭവിച്ചതിനേക്കാൾ ഏറെ ഭയക്കപ്പെടേണ്ട ഒരു കാര്യം അതാണെന്ന് തോന്നി അയാൾക്കാ നിമിഷം. ഞാൻ നിന്നെ സ്നേഹിച്ചിരുന്നു എന്ന് പറയുന്നതിനേക്കാൾ ഞാൻ നിന്നെ ചതിക്കാൻ കൂട്ടുനിന്നിരുന്നു എന്നുള്ള തന്റെയൊരു തുറന്നുപറച്ചിൽ ദേവിക... അതിൽ എത്രമാത്രം തകർന്നു പോകുമെന്ന് തമ്പിക്കറിയാം. കാരണം താനെന്ന സഹോദരനോടുള്ള അവരോടുള്ള സമീപനം എത്രമാത്രം സ്നേഹത്തോടെയായിരുന്നുവെന്ന് തനിക്ക് നിരവധി അനുഭവങ്ങൾ കൊണ്ട് തിരിച്ചറിയാൻ കഴിഞ്ഞതാണ്. അവളോടും തനിക്ക് ഇഷ്ടമായിരുന്നു.. അവളെ ഒരു കൂടപ്പിറപ്പിനെക്കാൾ ഒരു മകളോടെന്നപോലെ അവളോടും തനിക്ക് വാത്സല്യമുണ്ടായിരുന്നു.. പിന്നെ എവിടെയാണ് അതെല്ലാം തനിക്ക് പിഴച്ചു പോയത്..? ഒരു വീണ്ടു വിചാരണയ്ക്കൊരുങ്ങും പോലെ തമ്പിയ സിറ്റൗട്ടിലെ വെറും നിലത്തേക്ക് തളർന്നിരുന്നു.. ജയഗോപനോട് അവൾക്ക് ഇഷ്ടമാണെന്ന് പറഞ്ഞതു മുതൽ.. അപ്പോൾ മുതലാണ് ദേവികയും താനും തമ്മിലുള്ള ബന്ധത്തിൽ ഒരു നേരിയ ഇടർച്ച വന്നു തുടങ്ങിയത്. തനിക്കും അവൾക്കും ഇടയിലേക്ക് തന്റെ പാതിയായി വന്നു കയറിയ തങ്കമണിക്ക് പോലും താനും ദേവികയും തമ്മിലുള്ള സാഹോദര്യബന്ധത്തിന് ഒരു നേരിയ മാറ്റം പോലും വരുത്താൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ജയഗോപനെ അവളെ വിവാഹം കഴിച്ചു കൊടുക്കേണ്ടി വന്നതും അവളോടുള്ള അപ്പോഴും പൂർണമായും മാഞ്ഞു പോകാത്ത ആ ഇഷ്ടത്തിന്റെ പേരിൽ തന്നെയായിരുന്നു. കല്യാണമൊക്കെ ആർഭാടമായിട്ട് തന്നെ നടത്തി.. ഒന്നിനും ഒരു കുറവും ഉണ്ടായില്ല.. കുറച്ചു നാൾ ആ വീട്ടിൽ ഒരുമിച്ച് നിന്നെങ്കിലും ജയ ഗോപൻ പിന്നെ വേറൊരു വീടെടുത്തു കൊണ്ട് അവരുടെ ലോകം സ്വന്തമായി പടുത്തുയർത്തി.. തന്നെക്കാൾ അവൻ മിടുക്കനാവുന്നു എന്നൊരു തോന്നൽ.. അതവനോടുള്ള പകയായി വളർന്നു.. അനുഭവങ്ങൾ കൊണ്ടന് ധാരാളം വളവും ലഭിച്ചു.. തന്നെക്കാൾ ദേവിക അവനോട് അടുക്കുന്നുവെന്നും അവന്റെ കൂടെ അവൾ വളരെയധികം സന്തോഷവതിയായി ജീവിക്കുന്നു എന്നുമുള്ള തോന്നൽ തന്റെ സ്വസ്ഥത കെടുത്തി കളഞ്ഞു.. സ്വാഭാവികമായും ഒരു സഹോദരന് ആശ്വാസമാണ് അതെല്ലാം കൊണ്ട് തോന്നേണ്ടത്. പക്ഷേ തന്നിലെ സഹോദരന് അത് ആശ്വാസമല്ല.. പകരം അസ്വസ്ഥതയാണ് നൽകിയത്. നാൾക്ക് നാൾ പിറകോട്ട് പോകുന്ന തന്റെ ബിസിനസും അതിനോട് അനുബന്ധിച്ചുള്ള തന്റെ സാമ്പത്തികവും എന്നാൽ തന്റെ കമ്പനിയിൽ നിന്നും വിട്ട് മാറി ജയഗോപൻ ഒറ്റയ്ക്ക് തുടങ്ങിയ ബിസിനസുകളിളെല്ലാം ഒരുപാട് വർദ്ധനവുണ്ടാവുന്നതും സാമ്പത്തികമായി അവരുടെ നില തന്നെക്കാൾ ഒരുപാട് മുകളിൽ വന്നതും..ആ സമയം തന്നെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയിട്ടുള്ളത്.. തനിക്കുള്ളിലെ അസൂയയും കുശുമ്പും ഒരുവിധത്തിലും അടയ്ക്കു നിർത്താൻ കഴിയുന്നില്ല എന്ന് തോന്നിയ ഒരു നിമിഷത്തിലാണ് ജയഗോപനെതിരെ ആദ്യമായി ദേവികയോട് ഒരു അപരാധം പറഞ്ഞുണ്ടാക്കിയത്.. ഓഫീസിൽ ജയഗോപന് ഒരു സ്റ്റാഫുമായി അവിഹിതമുണ്ടെന്ന്.. വിജയിക്കുമോ എന്ന് യാതൊരു ഉറപ്പുമില്ലായിരുന്നു..കാരണം തന്നെ പോലെ തന്നെ ദേവിക ജയഗോപനെയും ഒരുപാട് സ്നേഹിക്കുന്നു.. വിശ്വാസിക്കുന്നു എന്നുള്ള തിരിച്ചറിവ്.. അതറിഞ്ഞപ്പോൾ തങ്ക മണിയും അന്ന് തന്നോട് പറഞ്ഞതാണ് അത് വേണോ സ്വന്തം സഹോദരിയുടെ കുടുംബമല്ലേ.. വെറുമൊരു ബിസിനസ് കുതന്ത്രം പോലെയുള്ള പ്രവർത്തനം കൊണ്ട് അത് തകർത്തു കളയണോ എന്നൊക്കെ.. പക്ഷേ അന്നത്തെ തന്റെ ആ മാനസികാവസ്ഥയിൽ അതൊന്നും ഉൾക്കൊള്ളാനുള്ള സാഹചര്യമല്ലായിരുന്നു തനിക്ക്. ജയഗോപന്റെയും ദേവികയുടെയും പേരിൽ ഉണ്ടായിരുന്ന കണക്കില്ലാത്ത സ്വത്തുക്കളായിരുന്നു അന്ന് തന്റെ ഉന്നം മുഴുവനും. അതിനിടയിൽ തകർന്നുപോയേക്കാവുന്ന അവരുടെ ദാമ്പത്യബന്ധമോ ഒരു ഭാര്യയുടെ സങ്കടമോ ഒരു ഭർത്താവിന്റെ വിരഹമോ രണ്ടു കുഞ്ഞുമക്കളുടെ ബാല്യമോ ഒന്നും തന്റെ മുന്നിൽ ഒരു വെല്ലുവിളിയെ അല്ലായിരുന്നു.. വലിയ പ്രതീക്ഷ ഒന്നും നൽകിയില്ലെങ്കിലും ദേവിക തന്നോടുള്ള അടങ്ങാത്ത സ്നേഹതിന്റെ ആത്മാർത്ഥത കൊണ്ടായിരിക്കണം ജയഗോപനോട് അന്നതിനെക്കുറിച്ച് ചോദിക്കുകയും അവർ തമ്മിൽ ചെറുതല്ലാത്ത ഒരു വഴക്കിന് തുടക്കമാവുകയും ചെയ്തത്. ആ അപവാദത്തിന് മാറ്റുകൂട്ടാൻ വേണ്ടി അതിനെതിരെയുള്ള തെളിവായി ഒരാളെ താൻ തന്നെയാണ് കാശുകൊടുത്ത് ഏൽപ്പിച്ചതൊന്നും അറിയാതെ ദേവിക ജയമോഹനെ അവിശ്വസിച്ചു തുടങ്ങി.. താൻ നൽകിയ നിർദ്ദേശമനുസരിച്ച് അവരുടെ ഓഫീസിൽ തന്നെയുള്ള ഒരു സ്റ്റാഫ് ആ ബന്ധത്തിനെ ഉറപ്പുള്ളതാക്കുക എന്നൊരൊറ്റ ഉദ്ദേശത്തോടുകൂടി തന്നെ ജയമോഹന്റെ ജീവിതത്തിൽ കയറി കൂടുതൽ ഇടപെടാനും അതെല്ലാം ദേവിക അറിയാൻ വേണ്ടി തന്നെ അടുത്തിടപഴകി അവളുടെ മനസ്സിലെ ചെറിയ തീപ്പൊരി ഊതി ഊതി ആളി കത്തിക്കാനും ശ്രമിച്ചുകൊണ്ടേയിരുന്നു.. എന്നാൽ ഇതിന്റെയെല്ലാം പിറകിൽ താനാണെന്ന് ദേവികക്ക് ഒരിക്കലും മനസ്സിലായില്ലെങ്കിൽ കൂടിയും ജയഗോപനതെല്ലാം അന്വേഷിച്ച് കണ്ടുപിടിച്ചിരുന്നു. അവൻ അത് ചെയ്യുമെന്ന് താനും മുൻകൂട്ടി കണ്ടിട്ടുണ്ടായിരുന്നു. കാരണം ജയ ഗോപന്റെ മിടുക്കിനെ കുറിച്ച് തനിക്കാരും പറഞ്ഞു തരേണ്ട കാര്യമില്ലായിരുന്നു. താൻ പ്രതീക്ഷിച്ചതുപോലെ തന്നെയായിരുന്നു പിന്നെ അങ്ങോട്ട് കാര്യങ്ങൾ മുന്നോട്ടുപോയത്. ജയഗോപൻ താനാണിതിന്റെ പിന്നിലെന്ന് ദേവികയെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചതോടുകൂടി അയാൾ അവൾക്കു മുന്നിൽ വലിയൊരു തെറ്റുകാരനായി മാറുകയായിരുന്നു. തന്നോട് തെറ്റ് ചെയ്തു എന്നതിന് പുറമെ തന്റെ സഹോദരനും താനും കൂടിയുള്ള ആത്മബന്ധത്തിന് ഉലച്ചിൽ തട്ടും വീതം അയാളെ സംശയിച്ചുകൊണ്ട് താങ്കളെ തമ്മിൽ അകറ്റാൻ നോക്കുകയാണെന്ന് ഒരു പഴി കൂടി ജയഗോപന് അതോടുകൂടി സ്വന്തമായി പതിച്ചുകിട്ടി. എത്രയൊക്കെ പറഞ്ഞിട്ടും ദേവികയിൽ ഒരല്പം പോലും മാറ്റം വരുത്താൻ ജയഗോപനെ കൊണ്ട് കഴിഞ്ഞില്ല. അത് അയാളെ മാനസികമായി തളർത്തി കളയുകയും അയാളിലെ പ്രതീക്ഷകൾ മങ്ങിപോകുകയും ചെയ്യാൻ കാരണമായി. അതുതന്നെയായിരുന്നു താൻ കാത്തിരുന്ന നിമിഷവും. ഒറ്റയ്ക്ക് തന്റെ ജീവിതത്തിൽ വന്നു പെട്ട പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കുന്നില്ല എന്നുള്ള ഒരു വിശ്വാസത്തിന്റെ പുറത്തായിരുന്നു ജയഗോപനന്ന് തന്നെ കാണാൻ വന്നത്. ഭീഷണിയുടെ സ്വരത്തിലൊന്നുമായിരുന്നില്ല അയാൾ തന്നോട് സംസാരിക്കാൻ ശ്രമിച്ചത്. ദേവികയെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അവളും തന്റെ മക്കളുമില്ലാതെ തനിക്കൊരു ജീവിതം അസാധ്യമാണെന്നും ദയവുചെയ്ത് അതിനിടയിൽ വന്നിട്ട് തങ്ങളുടെ ജീവിതം തകർക്കാൻ വേണ്ടി പ്രാപ്തിയുള്ള ഒരു പ്രശ്നവും ഉണ്ടാക്കരുതെന്നും ജയഗോപൻ വളരെ താഴ്മയായി കാലു പിടിച്ചു കൊണ്ട് അപേക്ഷിക്കുന്നതു പോലെയാണ് തന്നോട് പറഞ്ഞത്. പക്ഷേ അതിലൊരു വാക്കുപോലും തന്നെ അല്പം പോലും പിറകോട്ട് വലിച്ചില്ലെന്ന് മാത്രമല്ല ജയഗോപനെ അതിഭീകരമായി ചതിക്കുവാനുള്ള അണിയറ പ്രവർത്തനങ്ങൾ അവിടെ നിന്നായിരുന്നു തുടങ്ങിയിരുന്നത്.. എല്ലാം താൻ ഏറ്റൊന്നും അതെല്ലാം തന്റെ ഒരു തെറ്റിദ്ധാരണ കൊണ്ട് ഉണ്ടായ കാര്യമായിരുന്നുവെന്നും ഇനിയങ്ങോട്ട് തന്റെ പെങ്ങളുടെ ജീവിതത്തെക്കുറിച്ച് മാത്രമാണ് താൻ ചിന്തിക്കുന്നതുമെന്നുമെല്ലാം വളരെ ആത്മാർത്ഥതയോടെ തന്നെ പറഞ്ഞുകൊണ്ട് ജയഗോപനെ താൻ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. ദേവികയോട് എന്താണ് സംഭവിച്ചതെന്ന് താൻ പറഞ്ഞു കൊള്ളാമെന്നും ഇനിയൊരിക്കലും നിങ്ങൾക്കിടയിൽ ഇതിന്റെ പേരിൽ ഒരു പ്രശ്നമുണ്ടാവാതെ താൻ നോക്കിക്കൊള്ളാമെന്നും വാക്കു കൊടുക്കുമ്പോൾ ദേവികയെ നഷ്ടപ്പെടാതിരിക്കാൻ ജയഗോപൻ വിശ്വസിക്കുകയായിരുന്നു. കാരണം അയാൾക്ക് മുന്നിൽ വേറൊരു വഴിയുമില്ലായിരുന്നു.. ദേവികയും അയാളുടെ കുഞ്ഞുങ്ങളുമില്ലാതെ ഒരു ജീവിതം...അയാൾക്ക് മുന്നിലത് ശൂന്യതയാണെന്ന് അനാഥനായ അവന് തന്നെ അറിയാമായിരുന്നു. അതിനുവേണ്ടി എന്ത് വിട്ടുവീഴ്ച ചെയ്യാനും അയാൾ ഒരുക്കവുമായിരുന്നു.. താൻ പറഞ്ഞാലേ ദേവിക എല്ലാം ഉൾക്കൊള്ളണമെന്നും അതിനനുസരിച്ച് മാത്രമേ തനിക്കൊരു നിലനിൽപ്പുള്ളൂവെന്നും തന്നോട് ആവർത്തിച്ച് പറഞ്ഞതാണ്. ആ വിശ്വാസം നേടിയെടുത്തതിന് ശേഷമായിരുന്നു താൻ അയാളോട് അങ്ങനെയൊരു ചതി ചെയ്തത്. ബിസിനസ് സംബന്ധമായ ഒരു യാത്ര എന്ന പേരിൽ ജയ ഗോപനെ വിളിച്ചുകൊണ്ടുപോവുകയും അവിടെ തന്റേ പ്ലാൻ മാത്രമായ ഒരു നാടകം നടത്തിയിട്ട് ഒരു പ്രശ്നം സംഭവിക്കുകയും അതിനിടയിൽ ജയഗോപനെ മനഃപൂർവം കുരുക്കി കളയുകയും ഇല്ലാത്തൊരു കേസിന്റെ പേരിൽ അയാളെ ജയിലിലടക്കുകയും ചെയ്തു.. ഒന്നും പേടിക്കേണ്ട താൻ ഉടനെ തന്നെ രക്ഷപ്പെടുത്താൻ വരുമെന്ന് ജയഗോപനൊരു വാക്ക് കൊടുത്ത് തിരിയുമ്പോൾ തനിക്കുള്ളിലെ ക്രൂര മനസ്സ് ആർത്തു ചിരിക്കുന്നുണ്ടായിരുന്നു... അത് കൊണ്ടൊന്നും താൻ അടങ്ങിയില്ല.. അവിടം മുതൽ താൻ തുടങ്ങുകയായിരുന്നു.. ദേവികയെയും മക്കളെയും ഉപേക്ഷിച്ച് ജയഗോപൻ ഒളിച്ചോടിപ്പോയെന്നും ജയഗോപൻ പോയത് ഓഫീസിലുള്ള ആ സ്റ്റാഫിന്റെ കൂടെ തന്നെയാവുമെന്നും ദേവികയെയും ബാക്കിയെല്ലാവരെയും താൻ വളരെ എളുപ്പത്തിൽ പറഞ്ഞു വിശ്വസിപ്പിച്ചു. അതിന് മുന്നേ അവന്റെ സ്റ്റാഫിനെ കൂടിയൊരു കെണിയിൽ പ്പെടുത്തി അവിടുന്ന് മാറ്റിയിരുന്നു. ഒരിക്കലും ഇതിന് പിന്നിൽ താനാണെന്ന് ദേവിക വെറുതെ പോലും ഒന്ന് സംശയിച്ചു നോക്കിയിട്ടില്ല. പതിയെ പതിയെ ഒരു രക്ഷകന്റെ റോളിൽ ദേവികയെയും മകളെയും അവിടെ നിന്നും തന്റെ വീട്ടിലേക്ക് മാറ്റി.. അവിടെ നിന്നും പതിയെ അവരുടെ ഓഫീസ് കാര്യങ്ങളെ കൈകടത്തി തുടങ്ങി. അങ്ങനെയങ്ങനെ എല്ലാത്തിലും തന്റെ ഒരു മേൽനോട്ടം വഹിക്കുകയും എല്ലാത്തിനും വളരെ വേഗത്തിൽ താൻ അധികാരത്തിലെത്തുകയും ചെയ്തു.. അതുവരെയുള്ള കാര്യങ്ങളെല്ലാം താൻ ഉദ്ദേശിച്ചത് പോലെ തന്നെയായിരുന്നു മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. അതിനിടയിലാണ് ശ്രീദേവിൽ കാര്യമായ മാറ്റങ്ങളുണ്ടെന്നും തനിക്ക് മനസ്സിലായി തുടങ്ങിയത്. ദേവികതയെ തന്നെ കരുവാക്കിപ്പിടിച്ച് അതിനും താനൊരു പ്രതിവിധി തേടാൻ ശ്രമിച്ചുവെങ്കിലും ശ്രീദേവിന്റെ കാര്യത്തിൽ അതൊന്നും വില പോയതുമില്ല... ജയ ഗോപന്റെ മറ്റൊരു പതിപ്പായിരുന്നു ശ്രീദേവ്. അയാളുടെ ബുദ്ധി സാമർത്ഥ്യവും മിടുക്കുമെല്ലാം അവനും അതുപോലെതന്നെ കിട്ടിയിട്ടുണ്ട്. എല്ലാത്തിനെക്കുറിച്ചും അവൻ തന്നോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. തനിക്ക് ഉത്തരം കൊടുക്കാനില്ലാത്ത വിധമുള്ള നല്ല മൂർച്ചയുള്ള അവന്റെ ചോദ്യങ്ങൾ..അതിനെ താൻ ഭയന്നു തുടങ്ങി.. എല്ലാവരെയും അടിച്ചമർത്തുന്നത് പോലെ അവന്റെ കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് തന്റെയൊരു വല്ലാത്ത നിരാശയായിരുന്നു..അന്ന്. പ്രത്യക്ഷത്തിൽ അവൻ തന്റെ ശത്രുവായി മാറുകയായിരുന്നു ഓരോ സംഭവങ്ങൾ കൊണ്ടും.അവന് താനും. "എന്റെ അച്ഛനെ അപകടപ്പെടുത്തിയത് നിങ്ങളാണെന്നും എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് പുറകിലും നിങ്ങൾ ആണെന്നും ശ്രീദേവി വളരെ വ്യക്തമായി എല്ലാവരും കേൾക്കെ തന്നെ പറഞ്ഞിട്ടുണ്ട്... അതുകൊണ്ട് നേരിട്ട് അവനെ അപകടപ്പെടുത്തിയാൽ ഇതുവരെയും താൻ ഉണ്ടാക്കിയെടുത്ത സൽപ്പേര് തനിക്ക് നഷ്ടപ്പെടുമെന്നും അതിന്റെ പേരിൽ തനിക്ക് വലിയൊരു നഷ്ടം സംഭവിക്കുമെന്നും മനസ്സിലാക്കിയ താനവനെ വെറുതെ വിടുകയായിരുന്നു.. കൊന്നുകളയാൻ കഴിയുന്നില്ലല്ലോ എന്നുള്ള ആ ഇച്ഛാഭംഗം, പലവിധത്തിലും പല ദ്രോഹങ്ങളും സഹിക്കാൻ കഴിയാത്ത അത്രയും വേദന അവനായി താൻ വെച്ച് നീട്ടിയിട്ടുണ്ട്. പക്ഷേ അതിലൊന്നും അവൻ തളരുകയോ അവന്റെ ആത്മധൈര്യം അൽപ്പം പോലും കുറക്കാൻ തന്നെ കൊണ്ട് സാധിക്കുകയോ ചെയ്തിട്ടില്ല.. തമ്പി എന്ന തനിക്ക് മറ്റൊരു പൈശാചികത മുഖമുണ്ടെന്ന് ദേവികയെ പലപ്രാവശ്യം പല രീതിയിൽ അവൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചപ്പോഴേക്കും തന്നോടുള്ള അഗാധമായ സ്നേഹം കൊണ്ട് ദേവിക അതൊന്നും തന്നെ മുഖത്തെടുക്കാതിരുന്നതോടെ തനിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാവുകയായിരുന്നു.. ഒടുവിൽ ഒരു അനുനയം പോലെയാണ് വൈഗയുമായിട്ട് അവനുള്ള കല്യാണാലോചന തുടങ്ങിയത്.. അതോടെ അവന്റെ പക ഒന്നുകൂടെ വർദ്ധിക്കുവാനാണ് ആ ഒരു ആലോചന കൊണ്ട് സഹായമായത്.. വൈഗയെ അവന് ഇഷ്ടമല്ല എന്നതിനൊപ്പം തന്നെ അവന്റെ മനസ്സിൽ വേറൊരു പെൺകുട്ടി കൂടിയുണ്ട് എന്നുള്ള തിരിച്ചറിവ് തന്നെ ഒരുപാട് അസ്വസ്ഥപ്പെടുത്തി. അപ്പോഴും പൂർണ്ണമായും സ്വന്തമാക്കാൻ കഴിയാത്ത ജയഗോപന്റെ സ്വത്ത് വകകളിൽ തന്നെയായിരുന്നു തന്റെ മനസ്സുടക്കി പോയതും. ഇത്രയും കാലം അതെല്ലാം അനുഭവിച്ചു കൊണ്ടൊരു രാജാവിനെപ്പോലെ സ്വയം വിഹാരിച്ച് നടന്നത് അയാളുടെ സ്വത്തുക്കൾ നൽകിയ ബലത്തിലായിരുന്നു. അത് നഷ്ടപ്പെടുകയെന്നാൽ തനിക്ക് ജീവൻ നഷ്ടപ്പെടുന്നതിനേക്കാൾ വേദനാജനകമാണെന്ന് താൻ മനസ്സിലാക്കി.. ശ്രീദേവിനെയും വൈഗയെയും തമ്മിൽ കെട്ടിച്ചു കൊണ്ടൊരു ബന്ധമുണ്ടാക്കി അത് തിരിച്ചുപിടിക്കുക എന്നുള്ള തന്റെ പ്ലാൻ നടക്കില്ലെന്ന് ഉറപ്പായതോടെ ശ്രീദേവിനെ വിട്ട് തന്റെ നോട്ടം ശ്രീബാലയിലേക്ക് നീണ്ടു. ആദ്യമൊന്നും സമ്മതിക്കാതിരുന്ന അർജുനെ കുറച്ചുനാളുകൾക് വേണ്ടി മാത്രമുള്ളതാണ് ആ കല്യാണമെന്നും പിന്നെ ശ്രീബാലയെ അവന്റെ ജീവിതത്തിൽ നിന്നും താൻ തന്നെ മാറ്റിക്കൊടുക്കാം എന്നുള്ള തന്റെ ഉറപ്പിന്മേലാണ് അർജുൻ ബാലയുമായിട്ടുള്ള കല്യാണത്തിന് സമ്മതിച്ചതും... സ്വത്ത് വകകളിൽ പാതി അവകാശം കിട്ടിയെന്ന് ഉറപ്പായെങ്കിലും അത് ശ്രീദേവിനെ അങ്ങേയറ്റം നോവിച്ചെന്നുള്ള തിരിച്ചറിവ് തന്നെയായിരുന്നു ആ കല്യാണം കൊണ്ട് തനിക്കുള്ള ഏറ്റവും വലിയൊരു നേട്ടം. ബാല നന്നായി എതിർത്തെങ്കിലും ദേവികയെ കൊണ്ടവളെയും അടക്കി നിർത്തിച്ചു.. ശ്രീദേവ് അറിയും മുന്നേ കേമമായി കല്യാണം നടത്തി.. അതിനിടക്ക് വന്ന ഡേവിഡ് തരകനെ. കുറിച്ച് ആരും അറിഞ്ഞതുമില്ല.. എന്നിട്ടുമടങ്ങിയില്ല താൻ.. ശ്രീദേവ് സ്നേഹിക്കുന്ന പെൺകുട്ടി കുട്ടിയിലാണ് പിന്നെ തന്റെ കണ്ണുകൾ ചെന്ന് പതിഞ്ഞത്. തനിക്ക് വഴങ്ങാതിരുന്ന അവനെ ഏതുവിധത്തിലും ദ്രോഹിക്കുക എന്നതായിരുന്നു അന്ന് തന്നെ പ്രതിക്ഞ്ഞ മുഴുവനും.. ആ പെൺകുട്ടിയുടെ രണ്ടാനച്ഛനെ കണ്ടുപിടിക്കുകയും അയാൾക്ക് വളരെ വലിയൊരു തുക ഓഫർ ചെയ്തിട്ട് താൻ ഉദ്ദേശിച്ചത് പോലെ അവളെ ശ്രീദേവിവിൽ നിന്നും അകറ്റി നിർത്താൻ സുനിലുമായുള്ള കല്യാണം നടത്താൻ പ്രേരിപ്പിച്ചതുമെല്ലാം നിർത്തിയതും അന്നത്തെ അതേ വൈരാഗ്യം തന്നെയാണ്.. മൊത്തത്തിൽ ഇനിയൊന്നും ഭയക്കാനില്ലെന്നുള്ള തന്റെ ഓവർ കോൺഫിടൻസാണ് കാര്യങ്ങളെ ഇത്രത്തോളം സങ്കീർണ്ണമാക്കിയത്.. അനവളെ കണ്ടുപിടിച്ചെങ്കിൽ ഇനി അവർ രണ്ടുപേരും എങ്ങനെയെങ്കിലും എവിടെയെങ്കിലും ജീവിച്ചോട്ടെ എന്നായിരുന്നു താൻ ബുദ്ധിപൂർവ്വം ചിന്തിക്കേണ്ടിയിരുന്നത്. അതിനുപകരം തനിക്കെതിരെ ഒരു പഴുതുകിട്ടാൻ കാത്തിരിക്കുന്നവന്റെ വായിലേക്ക് സ്വന്തം തല കൊണ്ടു വച്ചു കൊടുത്തു.. ഇന്നിപ്പോ സ്വന്തം തല നഷ്ടപ്പെടുന്നതുപോലെ അവൻ ആ കഴുത്തിൽ കടിച്ചുപിടിച്ചിരിക്കുകയാണ്.. തമ്പി പരവേശത്തോടെ നെഞ്ച് തടവി.. നഷ്ടപ്പെട്ടതെല്ലാം ഓരോന്നോരോന്നായി അവൻ തിരികെ പിടിക്കുകയാണ്. പക്ഷേ ഇനി തനിക്ക് നഷ്ടപ്പെടാനുള്ളതെല്ലാം ഒരായ്യുസ് എടുത്താലും തനിക്ക് തിരികെ പിടിക്കാനാവില്ല എന്നുള്ള തിരിച്ചറിവ്.. തമ്പി കുറച്ചേറെനേരം അതേ ഇരിപ്പ് തുടർന്നു. ഒടുവിൽ പോക്കറ്റിലുള്ള ഫോണിലേക്ക് വൈഗ ഹോസ്പിറ്റലിൽ നിന്ന് വിളിച്ചപ്പോഴാണ് ഞെട്ടിയത്.. തുടരും ഇത്രേം വലിയൊരു ചതി ചെയ്തു വെച്ചിട്ടാണ് ആ പിശാച്ച് മാപ്പ് തേടി ചെന്നത്.. ഉളുപ്പുണ്ടോ ന്ന് ചോദിക്കണ്ടേ ഓനോട്‌.. റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif🥰🥰 #📔 കഥ
273 likes
40 comments 61 shares
ᧁꪖ𝘴ꪖꪶ💗
4K views 9 days ago
കുഞ്ഞിനുവേണ്ടി സ്നേഹമയിയായ ഭാര്യയെ വിട്ടു കാമുകിയെ കല്യാണം കഴിച്ചപ്പോൾ ========== സൽ‍മ ബീവി രാവിലെ ആറുമണിക്ക് ഉണർന്നു. കിടന്ന കിടപ്പിൽ ഫാനിന്റെ കാറ്റിൽ ആടുന്ന കലണ്ടറിലേക്ക് നോക്കി. അതിലെ ഡേറ്റുകൾ നോക്കി വിരലിൽ കണക്കുകൂട്ടി. ഇന്നലെയാണ് തനിക്ക് മെൻഷട്രേഷൻ ആവേണ്ടത്.. അവളിൽ ചെറിയൊരു പുഞ്ചിരി പടർന്നു.. എങ്കിലും വലിയ പ്രതീക്ഷ ഒന്നുമില്ല.. അന്നത്തെ വീട്ടു ജോലിയൊക്കെ അവൾ ഉത്സാഹത്തോടെ ചെയ്തു. പിറ്റേന്നും രാവിലെ ഉണർന്നപ്പോൾ തനിക്ക് ഒന്നും സംഭവിക്കാത്തതുകൊണ്ട് അവൾക്ക് അത്ഭുതം ആയി.. ചെറിയൊരു പ്രതീക്ഷ അവളിൽ രൂപം കൊണ്ടു. പിറ്റേന്നും അങ്ങനെ തന്നെ... അഞ്ചു ദിവസമാണ് നീക്കം പോയിരിക്കുന്നത്..ഇത് ഇതെന്തായാലും ഗഫൂർക്കായോട് പറയണം.. അന്നത്തെ പ്രാതൽ കഴിക്കാൻ ഇരിക്കവേ ഭർത്താവ് ഗഫൂറിനോട് അവൾ നാണത്തോട് പറഞ്ഞു. ഗഫൂർക്കാ കുളി തെറ്റിയിട്ടുണ്ടെന്നാ തോന്നുന്നത് നാലഞ്ചു ദിവസമായി... ആണോ അൽഹംദുലില്ലാഹ്... പടച്ചോൻ കാത്തു. ഏതായാലും ഇന്ന് നീ കഠിനമായ ജോലി ഒന്നും ചെയ്യേണ്ട.. ഭക്ഷണത്തിന് ലളിതമായ എന്തെങ്കിലും ഉണ്ടാക്കിയാൽ മതി.. അല്ലെങ്കിൽ വേണ്ട നമുക്ക് പാർസൽ വരുത്തിക്കാം.. ഉം... അവൾ മൂളി.. അന്ന് അയാൾ അടുത്തുള്ള റസ്റ്റോറന്റിൽ വിളിച്ചു പറഞ്ഞു ഉച്ചയ്ക്കുള്ള ഫുഡ് ഒക്കെ വരുത്തിച്ചു. ഇരുവരും ഇരുന്ന് അത് സന്തോഷത്തോടെ കഴിച്ചു. വിവാഹം കഴിഞ്ഞ് ആറു വർഷമായിട്ടും മക്കളാവാത്ത ആ ദമ്പതികൾക്ക് അതൊരു സന്തോഷ ദിനം ആയിരുന്നു.. രാത്രി ലഘു ഭക്ഷണം ഉണ്ടാക്കി കഴിച്ചവർ കിടന്നു.. ഗഫൂർക്കയുടെ നിരാശയൊക്കെ മാറി. ഇത്രയും കാലം കാണാത്ത ഒരു സ്നേഹവും കരുതലും ആണ് അയാളുടെ ഭാഗത്തുനിന്നും ഇന്ന് ഉണ്ടായത്. ഗഫൂർക്കയുടെ പ്രതീക്ഷക്കൊത്ത തനിക്ക് ഒരുപാട് കുട്ടികളുണ്ടായിരുന്നെങ്കിൽ എത്ര സന്തോഷകരമാവുമായിരുന്നു തന്റെ ജീവിതം... ഏതായാലും തന്നെ പടച്ചവൻ അനുഗ്രഹിച്ചിരിക്കുന്നു എന്ന് തന്നെ അവൾക്ക് തോന്നി. ആ സന്തോഷത്തോടെ അവൾ ഉറങ്ങി. പിറ്റേന്ന് രാവിലെ കാലിനിടയിൽ അരിച്ചിറങ്ങുന്ന നനവോടെയാണ് അവൾ ഉണർന്നത്. അള്ളോ ചതിച്ചു.. ആ വില്ലൻ പതിവ് പോലെ നിരാശ പടർത്തി എത്തി... അവൾ ബെഡിൽ ചാടി എണീറ്റിരുന്നു. നിരാശ പൂണ്ട അവളുടെ കണ്ണിൽ നിന്നും കണ്ണീർ കണം വീണ് കവിളിലൂടെ താഴോട്ട് ഒഴുകി.. വിവരം ഗഫൂർക്ക അറിഞ്ഞപ്പോൾ അയാൾക്ക് അവളിലുണ്ടായ അവസാന പ്രതീക്ഷയും കത്തിയമർന്നു. ഒടുവിലത് കോപംമായി പുറത്തുവന്നു.. നിനക്ക് ആവില്ല സൽമാ... നീ എന്റെ ആഗ്രഹം പൂർത്തീകരിക്കാനായി വന്നവളല്ല.. ഈ കഴിഞ്ഞ അഞ്ചാറു വർഷം എന്തൊരു പ്രതീക്ഷയാണ് ഞാൻ നിന്നിൽ വച്ച് പുലർത്തിയത്.. നിനക്ക് എനിക്കൊരു സന്താനത്തെ തരാൻ ആയില്ല.. ഇനി ആവും എന്നും തോന്നുന്നില്ല. അതുകൊണ്ട് ഞാൻ ഇബ്നു സീനുവിനെ കെട്ടാൻ പോവുകയാണ്.. അവൾക്ക് അതിനു മറുത്തൊന്നു പറയാനായില്ല... അയാളുടെ അവകാശം ന്യായമാണ്.. ഒരു ജന്മത്തിൽ ഒരു സാന്താനം ഉണ്ടാവുക എന്നത് എവരുടെയും ആഗ്രഹമാണ്. അതുപോലെതന്നെ അവകാശവുമാണ്. തനിക്കത് സാധിച്ചു കൊടുക്കാൻ സാധിക്കുന്നില്ല. പിന്നെ എങ്ങനെ എതിർക്കും. എന്ത് ന്യായം പറഞ്ഞാണ് അയാളുടെ തടയുക.അവളുടെ മുന്നിൽ അതിനുള്ള ഉപാധികൾ ഒന്നും ഇല്ലല്ലോ.. ഇബുനു സീനു അയാളുടെ മുറപ്പെണ്ണാണ്.. അമ്മാവന്റെ മകൾ.. ചെറുപ്രായത്തിൽ ഇവർ തമ്മിൽ പ്രണയമായിരുന്നു. പക്ഷേ അന്ന് പ്രതാപിയായ അമ്മാവൻ നിർധനനായ മരുമകൻ ഗഫൂറിനു അവളെ കെട്ടിച്ചു നൽകിയില്ല. ദുബായിലെ അയാളുടെ സുഹൃത്തായ വലിയ കച്ചവടക്കാരൻ സാലിഹ് ഹാജിയുടെ കരീം എന്ന മകനെ കൊണ്ടായിരുന്നു ഇബ്നു സീനുവിനെ ഗംഭീരമായി കെട്ടിച്ച് അയച്ചത്. പക്ഷെ,വിവാഹശേഷവും ധൂർത്തനും തെമ്മാടിയുമായ കരീം ഭാര്യയായ ഇബ്നു സീനുവിനെ വകവയ്ക്കാതെ അയാളുടെ പൂർവ്വ പരിപാടികളിൽ മുഴുകി.. തന്റെ ഭർത്താവിന്റെ കഥകൾ ക്രമേണ അവളും മനസ്സിലാക്കി. മദ്യത്തിലും മധുരാസിയിലുമായി കഴിയുന്ന ഒരാളുടെ ഭാര്യയായി നിൽക്കാൻ ഇബ്നു സീനുവിനു എന്ന പെണ്ണിന് ആവില്ലായിരുന്നു.. തന്റെ വാപ്പ കാരണം തന്റെ പ്രണയം നശിച്ചു. ഗഫൂറിനെയും കെട്ടി സുഖമായി കഴിയേണ്ട പെണ്ണാണ്. അതുകൊണ്ടുതന്നെ അവൾ കരിമിന്റെ ദുർനടപടിയെ എതിർത്തു ബഹളം വെച്ച് അയാളോട് പിണങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങി വന്നു.. വാപ്പയുടെ മുമ്പിൽ കരിമിന്റെ ദുഷ് ചെയ്തികളുടെ തെളിവുകൾ നിരത്തിയപ്പോൾ ആ വാപ്പ തകർന്നുപോയി. തന്റെ പിടിപ്പ് കേടു കാരണമാണ് അവളുടെ ഇഷ്ടത്തിന് കല്യാണം കഴിച്ചു കൊടുക്കാൻ പറ്റാതിരുന്നത്. അതുകൊണ്ടുതന്നെ അവളുടെ ഭാവി തകർന്നതിന്റെ ഉത്തരവാദിത്വം അയാൾക്ക് ഏറ്റെടുക്കേണ്ടി വന്നു.. തൽക്കാലം അയാൾ മകളെ വീട്ടിൽ താമസിപ്പിച്ച് സ്വാന്തനിപ്പിച്ചു.. പടച്ചവൻ ഒരു വഴി കാണിക്കാതിരിക്കില്ല അതുവരെ നീ ക്ഷമിക്കൂ.. നിനക്ക് ഇതിലും നല്ലൊരു ജീവിതം പടച്ചവൻ തരും. വാക്കുകൾ കൊണ്ട് അവൾക്ക് വേണ്ടുന്ന ആത്മവിശ്വാസവും നൽകി. അതനുസരിച്ച് അങ്ങനെ കഴിയുകയായിരുന്നു ഇബ്നു സീനുവിനെ വീണ്ടും കെട്ടിയാൽ കൊള്ളാമെന്ന് പൂർവ്വ കാമുകനായ ഗഫൂറിന്റെ മനസ്സിൽ ഒരാഗ്രഹം രൂപം കൊണ്ടാൽ അതിനെ എതിർത്തു പറയാൻ എങ്ങനെ സൽമാബീവിക്ക് ആകും... കാരണം താനൊരു മച്ചി.. ഒരു മച്ചിക്ക് ഒരു കുടുംബത്തിൽ എന്ത് വിലയാണ് ഉണ്ടാവുക.. ഇങ്ങനെ ഓരോന്നും ചിന്തിച്ച് സൽമാ ബീവി ആ വീട്ടിൽ ഓരോ ദിനവും ദുഃഖിച്ചിരിക്കുകയായിരുന്നു.. മാസങ്ങൾ കടന്നുപോയി. ഗഫൂറും ഇബുനു സീനുവും തമ്മിൽ ഇതിനിടെ വീണ്ടും പ്രണയ ബന്ധത്തിൽ ഏർപ്പെട്ടു. അവർ പലയിടത്തും കണ്ടുമുട്ടി. ഒരു ദിവസം ബെഡ്റൂമിൽ ഇരിക്കെ സൽമാബീവിയോട് ഗഫൂർ പറഞ്ഞു. സൽമാ ബീബി നമ്മൾ ഇങ്ങനെ ദുഃഖിച്ചിട്ട് കാര്യമില്ല. എനിക്കിനി ക്ഷമിക്കാൻ ആവില്ല..നാളെ ഞാൻ ഏതായാലും എന്റെ മുറപ്പെണ്ണായ ഇബ്നു സീനുവിനെ മിന്നു ചാർത്തി കൊണ്ടുവരികയാണ്. അതുവഴി നമ്മൾ വലിയ പണക്കാരാകും. കാരണം ഇബുനുസീനുവിന്റെ ഉപ്പ അതായത് എന്റെ അമ്മാവൻ കോടീശ്വരൻ ആണെന്ന് അറിയാമല്ലോ.. നമുക്ക് എന്തുവേണമെങ്കിലും ചെയ്തു തരാമെന്ന് പറഞ്ഞിരിക്കുകയാണ്.. നിനക്ക് ഇവിടെ രാജാത്തിയെ പോലെ കഴിയാം മുമ്പത്തെ ജീവിതത്തിൽ നിന്നും ഒരു കുറവും സംഭവിക്കില്ല.. മാത്രമല്ല എന്റെ കൈയിൽ വന്നു ചേരുന്ന പണമൊക്കെ നിനക്കും അവകാശപ്പെട്ടതാണ്. നിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമല്ലോ.. ഈ കാര്യത്തിന് നിന്റെ സമ്മതം കിട്ടിയാൽ എനിക്ക് സമാധാനം ഉണ്ടാകുമല്ലോ. എന്താ നിനക്ക് സമ്മതമല്ലേ.. കൺ കോണിൽ നിന്നും വന്ന കണ്ണുനീർ ഒരു കൈ കൊണ്ട് തുടച്ചു അവൾ സമ്മതം മൂളി. തുടർന്ന് ഗഫൂർ ഇബ്നു സീനുവിനെ നിക്കാഹ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്നു.. അപ്പോൾ ഇബുനു സീനുവിന്റെ കയ്യിലൊരു പൂച്ചക്കൂട്ടി ഉണ്ടായിരുന്നു. കയ്യിൽ പാലും പഴങ്ങളും നൽകി ഇബ്നുസീനുവിനെ സൽമാബീവി ഭർത്താവിന്റെ മണിയറയിലേക്ക് അയച്ചു. അവളുടെ കൂടെ ആ പൂച്ചക്കുട്ടിയും മണിയറയിൽ കയറി. ഭർത്താവ് ഗഫൂർ വന്നു വാതിലടച്ചു. ഒരു ദുഃഖത്തോടെ അവൾ നോക്കി നിന്നു. ഗഫൂറിന്റെ ചുണ്ടിൽ ഒരു പുച്ഛം തന്നോട് ഉണ്ടായിരുന്നു എന്ന് തോന്നുന്നു. അവൾ സ്വന്തം ബെഡ്റൂമിൽ കയറി കതകടച്ച് ബെഡിൽ കമിഴ്ന്നു കിടന്നു കരഞ്ഞു. ആദ്യരാത്രി ഗഫൂറിന് സന്തോഷമായി. തനിക്ക് ഇനി ഇബിനു സീനുവിൽ ഒരു സന്താനം എന്തായാലും പിറക്കും.. തന്റെ ആഗ്രഹങ്ങൾ ഒക്കെ പൂർത്തീകരിക്കാൻ പോവുകയാണ്. അയാൾ സ്നേഹത്തോടെ ഇബിനു സീനുവിനെ പൊതിഞ്ഞു കിടന്നു. പക്ഷേ അത്ഭുതം എന്ന് പറയട്ടെ.. ഒരാഴ്ച കഴിഞ്ഞപ്പോൾ സൽമാബീവിയാണ് ഓക്കാനിച്ചത്.. അവൾ ആ വീട്ടിലെ വേലക്കാരിയെയും കൂട്ടി ഹോസ്പിറ്റലിൽ പോയി. ഡോക്ടർ പറഞ്ഞു നിങ്ങൾ ഗർഭിണി യാണ്. സൽമാബീവിക്ക് സന്തോഷമായി. അവൾ ഉടനെ വീട്ടിലേക്ക് വന്നു. ഇബ്നു സീനവുമായി മണിയറയിൽ സല്ലപിക്കുകയായിരുന്നു ഗഫൂർ അപ്പോൾ. വാതിലിന് മുട്ടുകേട്ട് അയാൾ തുറന്നു. താൻ ഗർഭിണിയാണ് എന്ന വാർത്ത സൽമാബീവി സന്തോഷത്തോടുകൂടി അയാളോട് പറഞ്ഞു. അത് കേട്ടതോടെ ഇബുനു സീനുവിനെ തഴുകിയിരുന്ന ഗഫൂർ പെട്ടെന്ന് ചാടി എണീറ്റ് സൽമാബീവിയെ അതിയായ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. അള്ളാ... സൽമാബീവിക്കും സന്തോഷമായി. ഇത് കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി. ഗഫൂറിന് ഭാര്യമാരെക്കാൾ പ്രാധാന്യം മക്കൾ പിറക്കുന്നതിൽ ആണ്.. അതുകൊണ്ടുതന്നെയാണ് സൽമാബീവിയെ പോലെ ഒരു സുന്ദരിയെ തഴഞ്ഞു തന്നെ കെട്ടിയത്.. തന്നിൽ ഒരു സന്താനം പിറക്കുമെന്ന് അയാൾ ഉറച്ചു വിശ്വസിക്കുന്നു. പക്ഷേ... ഇപ്പോൾ സൽമാബീവി വന്ന് പറഞ്ഞ വിവരം കേട്ടു അവൾ ഞെട്ടിത്തരിച്ചു.. അവൾ ഗർഭിണിയായിരിക്കുന്നു.. സൽമാബീവിയോട് ഈർഷ്യയും അസൂയയും തോന്നി. ഇനി ഗഫൂറിന്റെ സ്നേഹം മുഴുവൻ അവളോട് ആയിരിക്കും.. മക്കൾ പിറക്കുക എന്നതാണല്ലോ അയാളുടെ പ്രാന്തു... അന്ന് രാത്രി അയാൾ സൽമാ ബീവിയുടെ ബെഡ്റൂമിൽ അവളോടൊപ്പം ആയിരുന്നു കിടന്നത്. മറ്റെ മണിയറയിൽ നിന്നും ഇബ്നു സീനു ഉറങ്ങാതെ എത്ര ഫോൺ വിളിച്ചിട്ടും അയാൾ എടുത്തില്ല. പിറ്റേന്ന് രാത്രിയും അത് ആവർത്തിച്ചപ്പോൾ ഇബുനു സീനുവിന് കലി ഇളകി.. അവള് ആ ബെഡ്റൂമിലെ സകലതും വലിച്ചെറിഞ്ഞ് പൊട്ടിച്ചു തകർത്തു കളഞ്ഞു. ഇബ്നു സീനു തന്നോട് ദേഷ്യപ്പെട്ടിരിക്കുകയാണെന്ന് ഗഫൂറിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവളെ മയപ്പെടുത്താൻ വേണ്ടി ചില രാത്രികളിലും പകൽ നേരങ്ങളിലും സമയം കിട്ടുമ്പോൾ ഗഫൂർ അവളെയും പരിഗണിച്ചു. ഇതിനിടെ ഇരട്ടി ഭാഗ്യമെന്നെ പറയേണ്ടൂ.. ഗഫൂറിന്റെ രണ്ടാം ഭാര്യ ഇബുനു സീനവും ഗർഭിണി ആയി.. അവൾ ആ വിവരം അയാളെ അറിയിച്ചു. ഇപ്പോൾ ഗഫൂർ അവളിലും തന്റെ സന്തോഷവും സ്നേഹവും ചൊരിയാൻ തുടങ്ങി. പക്ഷേ ഗഫൂറിന്റെ സ്നേഹം തനിക്കും തന്റെ കുട്ടിക്കും മാത്രം ലഭിക്കണം. പങ്കുവയ്ക്കാൻ താൻ തയ്യാറല്ല. ഗർഭിണി ആയി പകുതി സമാധാനം ആയെങ്കിലും അവളുടെ മനസ്സ് പൂർണമായും ശാന്തത യിലേക്ക് വന്നിട്ടില്ല. ഒടുവിൽ അവൾ ഒരു കാര്യം തീരുമാനിക്കുന്നു.. എങ്ങനെയെങ്കിലും സൽമ ബീവിയുടെ ഗർഭം ഇല്ലാണ്ടാക്കണം. അവളുടെ കുഞ്ഞ് ഈ ഭൂമിയിൽ പിറക്കരുത്. തന്റെ സന്താനത്തോട് മാത്രമായിരിക്കണം ഗഫൂർക്കയ്ക്ക് ഇഷ്ടം. അങ്ങനെ അവർ അതിനായി പല പദ്ധതികളും ആലോചിക്കുന്നു. ദിവസങ്ങൾ കഴിഞ്ഞുപോയി. ഗഫൂർ ഇരു ഭാര്യമാരെയും കൂട്ടി ഹോസ്പിറ്റലിൽ പോയി കാണിച്ചു കൊണ്ടുവരും. ഇരുവരുടെയും ഗർഭം വളരുകയാണ്. ഒരു ദിവസം ആ വീടിന്റെ മുകളിലുള്ള ടെറസിൽ വസ്ത്രങ്ങൾ ഉണക്കാൻ ഇടുകയായിരുന്നു സൽമാ ബീവി. അവൾ ഇറങ്ങി വരാൻ സാധ്യതയുള്ള സ്റ്റെയർകെയ്സ് സ്റ്റപ്പുകളിൽ ഒക്കെ ഇബ്നു സീനു വെളിച്ചെണ്ണ ഒഴിച്ചു വെച്ചു. എന്നിട്ട് അതിന്റെ കാലി കവർ തന്റെ പൂച്ചകുട്ടിയെ ഏൽപ്പിച്ചു. ആ പൂച്ചക്കുട്ടി അതിന്റെ കവർ കടിച്ചെടുത്ത വീടിന്റെ പല ഭാഗങ്ങളിലും ഓടാൻ തുടങ്ങി. ഒടുവിൽ ടെറസിൽ വസ്ത്രം ഉണക്കാനിടുന്ന സൽമ ബീവിയുടെ അരികിലും എത്തി. ഇതെന്താ നിന്റെ കയ്യിൽ എണ്ണ പയ്ക്കറ്റ് ഇതിലെ എണ്ണയൊക്കെ എവിടെ പോയി.. അവൾ പൂച്ചക്കുട്ടിയോട് അങ്ങനെ ചോദിച്ചെങ്കിലും അത് വീണ്ടും കവറും കടിച്ചെടുത്ത് താഴോട്ട് പോയി. ബക്കറ്റുമായി സ്റ്റെയർകെയ്സ് ഇറങ്ങിവരുന്ന സൽമാബീവി എണ്ണയിൽ ചവിട്ടി വഴുതി. മലർന്നടിച്ചു പള്ളയും വയറും ഓരോ സ്റ്റെപ്പിലും തല്ലിത്തല്ലി താഴത്തോട്ടു വീണു. അവൾ ഉച്ചത്തിൽ നിലവിളിച്ചിരുന്നു. അത് കേട്ട് ഗഫൂർ ഓടി വന്നു.. സ്റ്റെയർകേസിന്‍റെ പടവുകൾക്ക് താഴെ പക്ഷേ രക്തത്തിൽ കുളിച്ച് നിൽക്കുന്ന സൽമാബീവിയെ കണ്ടപ്പോൾ ഗഫൂറിനെ കാര്യമൊന്നും പിടികിട്ടിയില്ല. സ്റ്റെയർകെയ്സ് നിന്നുള്ള വീഴ്ചയിൽ അപകടം പറ്റി. അവൾ പറഞ്ഞു. ഗഫൂർ ഉടനെ അവളെ ഹോസ്പിറ്റലിൽ എത്തിച്ചു. ആ വീഴ്ചയിൽ അവൾക്ക് സന്താനം നഷ്ടപ്പെട്ടു. ഇതിന് തന്നെ ചതിച്ചതാണെന്ന് അവൾക്കറിയാം.. പക്ഷേ അടുക്കളയിൽ നിന്നും എണ്ണ പാക്കറ്റ് കടിച്ചെടുത്ത് പൂച്ച സ്റ്റെയർകേസിൽ ഒക്കെ എണ്ണ തൂവിയതുകൊണ്ട് അപകടം ഉണ്ടായി എന്നാണ് എല്ലാവരോടും പറഞ്ഞു പരത്തിയത്. സൽമാ ബീവി പിന്നെ തിരുത്താൻ ഒന്നും പോയില്ല. അപകടത്തിനുശേഷം ഒരാഴ്ച കഴിഞ്ഞ് ഹോസ്പിറ്റലിൽ നിന്നും വീട്ടിലെത്തിയ സൽമാ ബീബി പിന്നെ ശാന്തതയോടെ ആ വീട്ടിൽ കഴിഞ്ഞുകൂടി.. ഇബുനു സീനുവിനു നാലാം മാസം ആയി.. ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ.. സൽമാ ബീവി വീണ്ടും ഗർഭിണിയായി. പക്ഷേ അവൾക്ക് വിവരം ഗഫൂറിനെ അറിയിക്കാൻ ധൈര്യമില്ല. ഗഫൂർ അറിഞ്ഞാൽ ഇബ്നു സീനുവും അറിയും. അതോടുകൂടി വീണ്ടും അതിനെ നശിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ അവൾ ആരംഭിക്കും. അതുകൊണ്ടുതന്നെ കുറച്ചുനാൾ താൻ മാതൃ ഭവനത്തിൽ പോയി നിൽക്കുകയാണെന്ന് പറഞ്ഞ് അവൾ ഗഫൂറിന്റെ വീട്ടിൽ നിന്നും ഇറങ്ങി.. മകൾ വീട്ടിലെത്തിയപ്പോൾ സൽമാ ബീബിയുടെ മാതാപിതാക്കൾ അവളെ സന്തോഷപൂർവ്വം സ്വീകരിച്ചു. അവൾ തന്റെ വീട്ടിൽ നടന്ന കാര്യങ്ങളൊക്കെ അറിയിച്ചപ്പോൾ അവർ മൂക്കത്ത് വിരൽ വച്ചു. ഇനി ഈ ഗർഭവും നശിപ്പിക്കാൻ സാധ്യതയുണ്ട് എന്ന് കരുതിയത് കൊണ്ടാണ് അവിടെ നിൽക്കാത്തത് എന്ന് പറഞ്ഞു. സാരമില്ല ഇവിടെനിന്ന് നമുക്കിതിനെ പ്രസവിച്ചു വളർത്താം. അതിനുമുമ്പായി ഇന്ന് തന്നെ ഇതിന്റെ ഉത്തരവാദിയായ ഗഫൂറിനോട് ഈ കാര്യം പറയണം. അത് ആവശ്യമാണ്. സൽമ ബീവിയുടെ ബാപ്പ ഗഫൂറിനെ ഫോണിൽ വിളിച്ചു ഗഫൂറെ നീ ചെയ്തത് നന്ദി കേടാണ്.. എന്റെ മകൾ അല്പം വൈകി ഗർഭിണിയാകുന്നതുവരെ ക്ഷമിക്കാൻ നീ തയ്യാറാല്ലായിരുന്നു. അതിനുമുമ്പ് നീ ഒരുത്തിയെ കെട്ടിക്കൊണ്ടുവന്നു. എന്റെ മകളുടെ ഗർഭം അവളാണ് സ്റ്റെയർകേസിൽ എണ്ണ ഒഴിപ്പിച്ച് വീഴിച്ച് നശിപ്പിച്ചത്... ഇപ്പോൾ അവൾ ഗർഭിണിയാണ് ഇനിയും നിന്റെ വീട്ടിൽ നിന്ന് അവൾക്ക് അതിനെ പുലർത്താൻ സാധിക്കില്ല അതുകൊണ്ടാണ് അവൾ ഇവിടെ ഞങ്ങൾ മാതാപിതാക്കളുടെ സംരക്ഷണയിൽ തൽക്കാലം ജീവിക്കാൻ വേണ്ടി വന്നത്. നിനക്ക് നിന്റെ മുറപ്പെണ്ണ് ഉണ്ടല്ലോ.. അവളുടെ പ്രസവിക്കും അതിന്റെ കുട്ടിയെയും നോക്കി നീ കഴിഞ്ഞോ.. സൽ‍മബീവിയുടെ കുട്ടിയെ എന്തുചെയ്യണമെന്നും ഞങ്ങൾ തീരുമാനിക്കും. ഈ വിവരം നിന്നെ ഇന്ന് തന്നെ അറിയിക്കണം എന്നുണ്ടായിരുന്നു. ഫോണിലൂടെ ഇടിത്തിപ്പോലെ ഓരോ വാർത്തകൾ അറിഞ്ഞ ഗഫൂർ ഞെട്ടിപ്പോയി. തന്റെ കൂടെ നിൽക്കുന്ന മുറപ്പെണ്ണ് ഇബ്നു സീനു ഒരു വിഷജന്തുവാണ്. എന്ത് ക്രൂരതയാണ് അവൾ സൽമാ ബീവിയോടും തന്റെ കുഞ്ഞിനോടും ചെയ്തത്. അതിന് അവൾ ഒരു കരുണയും ഇല്ലാതെ നശിപ്പിച്ചു. അതിനുശേഷം വീണ്ടും വയറ്റിൽ ഉള്ളതിനേയും നശിപ്പിക്കാതിരിക്കാൻ വേണ്ടിയാണ് സൽമാബീവിക്ക് ഇവിടെ നിന്നും പോയത്. തനിക്ക് അവളെ സംരക്ഷിക്കാൻ പറ്റില്ലെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. സത്യത്തിൽ താൻ പൊട്ടനാണ് ഇബുനു സിനു ചെയ്തുകൂട്ടിയ കാര്യങ്ങൾ ഒന്നും അറിഞ്ഞതേ ഇല്ല.. ഇത്രയും ദുഷ്ടതയുള്ളവളുടെ കൂടെ എങ്ങനെ താൻ കഴിയും. ഏതായാലും അവൾ അവിടെ കഴിയട്ടെ എന്ന് മാത്രം പറഞ്ഞുകൊണ്ട് ഗഫൂർ ഫോണ് വെച്ചു. മാസങ്ങൾ കഴിയവേ ഇബുനു സീനു പ്രസവിച്ചു. അവളുടെ മനസ്സ് പോലെ തന്നെ ഒരു ചാപ്പിള്ളയായിരുന്നു അത്.. ആറ്റുനോറ്റു പ്രസവിച്ച തന്റെ സന്താനം അങ്ങനെ ആയതിൽ ഇബ്നു സീനു അതിയായി ദുഃഖിച്ചു. താൻ സൽമ ബീവിയോട് ചെയ്തുകൂട്ടിയ കൊടുംക്രൂരതയുടെയും നന്ദികേടിന്റെ ഫലം അള്ളാ തന്നതാണെന്ന് അവൾ ഉറച്ചു വിശ്വസിച്ചു. കുറ്റബോധം കൊണ്ട് അവൾ നീറി. ഗഫൂറിന്റെ കൂടെയുള്ള ജീവിതം അവൾക്കു മടുത്തു. അല്പം സമാധാനത്തിനു വേണ്ടി അവൾ ഗഫൂറിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോയി. അവിടെ എത്തിയപ്പോൾ അറിഞ്ഞു. ദു സ്വഭാവത്തിന്റെ പേരിൽ താൻ ഉപേക്ഷിച്ച ആദ്യം ഭർത്താവ് കരീം തന്റെ എല്ലാ സ്വഭാവങ്ങളും വിട്ട് നല്ല ഒരു മനുഷ്യനായി വന്നിരുന്നു. ഉപ്പയോട് തന്റെ കാര്യം അന്വേഷിക്കുകയും ചെയ്തിരുന്നത്രെ.. സത്യാന്വേഷിയായ സൽമാൻ ബീവിയുടെ പ്രാർത്ഥനയും മറ്റും കൊണ്ട് ഇബുനു സീനുവിനു ഗഫൂറിനെ കൂടെ ഇനിയും തുടർന്നു ജീവിക്കാൻ സാധ്യമല്ലാത്ത വിധം മാനസികമായി ബുദ്ധിമുട്ട് നേരിട്ടു. ഇതിൽ നിന്നും മോചനം നേടാൻ അവൾ ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ അവൾ തന്റെ പഴയ ഭർത്താവു കരീമുമായി വീണ്ടും ഒരു ബന്ധം സ്ഥാപിച്ചു. ഇതൊന്നും അറിയാതെ ഗഫൂർ അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാൻ പോയി. ഇബുനു സീനവും അവളുടെ ബാപ്പയും അയാളെ ആട്ടിയിറക്കി. ഗഫൂർ ദുഃഖത്തോടെ വീട്ടിലേക്കും മടങ്ങി. രണ്ടു ഭാര്യയും മൂന്ന് കുട്ടികളും നഷ്ടപ്പെട്ട അയാൾ തന്റെ ദുർവിധി ഓർത്തു കരഞ്ഞു. അയാൾ ഒരു ഭ്രാന്തനെപ്പോലെ ആ വീട്ടിൽ കഴിഞ്ഞുകൂടി. സൽമാബീവിയും കുഞ്ഞുമില്ലാതെ തനിക്കൊരു നിമിഷം പോലും കഴിയാൻ പറ്റില്ലെന്ന് സത്യം അയാൾ തിരിച്ചറിഞ്ഞു. സ്നേഹമയിയായ തന്റെ ഭാര്യയോടു ത്താൻ അധർമ്മം ചെയ്തു. അവളോട് എങ്ങനെയും പൊരുത്തപ്പെടണം. ആ കാൽക്കൽ വീണു മാപ്പ് ചോദിക്കണം. അയാളുടെ മനസ്സ് ഇടയ്ക്കിടെ അങ്ങനെ പറഞ്ഞു. ഇതിനിടെ സൽമാ ബീബി അവളുടെ തറവാട്ടിൽ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.. സൽ‍മ ബീവിയും അവളുടെ മാതാപിതാക്കളും അതിനെ ലാളിച്ച് സ്നേഹിച്ച് വളർത്തി. വിവരം ഗഫൂർ അറിഞ്ഞു. തന്റെ ചെയ്തികളെ ചോദ്യം ചെയ്യും എന്ന പേടിയോടെ അയാൾ സൽമാ ബീവിയുടെ ഭവനത്തിലേക്ക് പോയി. അവിടെയെത്തിയ അയാൾ തനിക്ക് തെറ്റ് പറ്റിപ്പോയി എന്നും തന്നോട് ക്ഷമിക്കണമെന്നും പറഞ്ഞു സൽമബീബിയോടും കുഞ്ഞിനോടും മാപ്പ് ചോദിച്ചു കരഞ്ഞു. അതുകണ്ട് സൽമാബീവിയുടെ മാതാപിതാക്കളും ഗഫൂറിനോട് ബഹളം വച്ചു. ഒടുവിൽ അയാൾ കരഞ്ഞുകൊണ്ട് അവരുടെയും കാല് പിടിക്കാൻ പോയപ്പോൾ സൽമാബീവി തടഞ്ഞു. ശരി ഞാൻ വരാം. മര്യാദയ്ക്ക് ജീവിക്കുമെന്ന് എന്റെ മാതാപിതാക്കൾക്ക് വാക്ക് കൊടുക്കു..ഗഫൂർക്കാ.. അവൾ നിർദ്ദേശിച്ചത് അനുസരിച്ച് അയാൾ അവരോട് മാപ്പ് പറഞ്ഞു അവർക്ക് ഇനി ഒരിക്കലും സൽമാബീവിയെയും കുഞ്ഞിനെയും ദുഃഖിപ്പിക്കില്ല എന്ന വാക്ക് കൊടുത്തു. തുടർന്ന് ആ മാതാപിതാക്കൾ സൽമാബീവിയും കുഞ്ഞിനെയും ഗഫൂറിന്റെ കൂടെ അയക്കുകയായിരുന്നു.ൽ #family #emotional #malayalam #trending #rklarder #📔 കഥ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
171 likes
3 comments 9 shares
ᧁꪖ𝘴ꪖꪶ💗
4K views 12 days ago
"ഞാൻ.. ശരിക്കും ശ്രമിക്കുന്നുണ്ട്.. പക്ഷേ.. പറ്റുന്നില്ല.. എനിക്ക് നല്ലാഗ്രഹമുണ്ട് ഇക്കാന്റെ ഇഷ്ടങ്ങൾ നിറവേറ്റാൻ.. പക്ഷേ കഴിയാഞ്ഞിട്ടാ... എനിക്ക് കുറച്ച്കൂടെ സമയം വേണം.." ആദ്യരാത്രിയും പിന്നീട് ഒരുപാട് രാത്രിക്കും ശേഷവും അകന്ന് തന്നെ നിന്നു.. അവളുടെ നിസ്സഹായത എനിക്ക് മനസ്സിലായിരുന്നു... "എനിക്കറിയാം.. എനിക്ക് മനസ്സിലാകും.. നിന്റെ മനസും സാഹചര്യവും... ഞാൻ കാത്തിരിക്കും.. നിന്റെ മനസ്സിൽ പൂർണമായും ഞാൻ നിറയുന്നത് വരെ..." പെട്ടെന്നുള്ള വിമാനത്തിന്റെ ഉലഞ്ചലിൽ ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു.. പടച്ചോനേ വിമാനം തകരാണോ... ഏതോ ചുഴിയിൽ പെട്ടതാണെന്ന അനൗൺസ്മെന്റ്.. വീണ്ടും കണ്ണടച്ചു.. ഓർമ്മകൾ പെയ്തു തുടങ്ങി.... ........ ഒരുപാട് പ്രതീക്ഷകളോടെ നാട്ടിൽ പോയത്.... "എന്റുമ്മാ... ഈ ഗൾഫുകാർക്കൊന്നും ഇപ്പോ.. ആരും പെണ്ണ് കൊടുക്കുന്നില്ലെത്രേ.." "പിന്നേ.. എന്നിട്ട്, ഗൾഫുകാരൊക്കെ പെണ്ണ് കെട്ടാതെ നടക്കാണല്ലോ.. ഇയ്യ് പറയണത് കേട്ടാല്.." "ഇങ്ങളോട് പറഞ്ഞാ ജയിക്കൂല്ല... ഏതായാലും ഞാനിന്ന് വന്ന് കയറിയതല്ലേയുള്ളൂ.. നമുക്ക് നോക്കാം..ന്നേ..." "അങ്ങനെ വെറുതെ നോക്കിയാൽ പോരാ.. ഇയ്യ് പോകുമ്പോൾ എനിക്കിവിടെ ഒരു തുണവേണം.. ഈ പൊരേലിങ്ങനെ ഒറ്റയ്ക്കുള്ള ജീവിതം മടുത്തു.." ഗൾഫിൽ നിന്നും വന്ന അന്ന് തുടങ്ങിയ പെണ്ണ് കാണൽ ആണ്.. ഏതായാലും ഇന്നത്തോടെയൊരു അവസാനമാകും എന്ന് മനസ് പറയുന്നുണ്ട്... തറവാടിന്റെ അടുത്ത് തന്നെ വീട് വെച്ചത് അന്ന് ഉപ്പയുടെ നല്ലൊരു തീരുമാനമായിരുന്നു.. അല്ലെങ്കിൽ ഇന്ന് ഉമ്മ തീരെ ഒറ്റപ്പെട്ടു പോകുമായിരുന്നു. ഉപ്പയുടെ ഏറ്റവും ചെറിയ അനിയന് ബുദ്ധിമാന്ദ്യം ആണ്. എന്നേക്കാൾ രണ്ട് മൂന്ന് വയസ് കൂടുതലാണവന്. ഷറഫുദ്ദീൻ എന്ന പേര് അവന്റെ ഭാഷയിൽ സർപ്പൂന്നാണ്. പിന്നെ പിന്നെ എല്ലാവരും അത് തന്നെ വിളിച്ച് തുടങ്ങി. അവൻ ഉമ്മാക്ക് നല്ലൊരു സഹായിയാണ്. എപ്പോഴും ഇവിടെത്തന്നെ ആവും. ബ്രോക്കർ നാസറാക്കാന്റെ കൂടെ ആ വീട്ടിൽ ചെന്ന് കയറുമ്പോൾ നല്ല സ്വീകരണമാണ് ലഭിച്ചത്.. "അനസേ.. അനക്ക് ഇഷ്ടപ്പെട്ടോ " പെണ്ണ് വെള്ളം തന്ന് പോയതേയുള്ളൂ... ബ്ലോക്കർക്കാണ് എന്നേക്കാൾ തിടുക്കം "കുറച്ച് കളറ് കുറവാണെങ്കിലും എനിക്ക്... ഇഷ്ടായി.." "ആ... എന്നാപ്പിന്നെ വല്ലതും മിണ്ടാനും പറയാനും ഒക്കെ ഉണ്ടെങ്കിൽ ആയിക്കോട്ടെ..." "അതൊന്നും ഇപ്പോ വേണ്ട.." "അതെന്താ അനസേ.. അനക്ക് വേണ്ടെങ്കിലും ഓൾക്ക് വേണ്ടി വരും.." "അത്.. എനിക്ക് കുട്ടിയെ ഇഷ്ടപ്പെട്ടു.. പക്ഷേ.. ഉമ്മാക്ക് ഇഷ്ടയാൽ മാത്രേ ഞാൻ കെട്ടുകയുള്ളൂ.. " "അതെന്താ.. നീയാണോ ഉമ്മയാണോ കെട്ടുന്നത്.." "ഞാൻ ഗൾഫുകാരൻ അല്ലേ.. അത് കൊണ്ട് കൂടുതലും ജീവിക്കേണ്ടത് എന്റുമ്മയുടെ കൂടെയാണ്.. അപ്പോ പിന്നെ എന്നേക്കാൾ കൂടുതൽ ഇഷ്ടപ്പെടേണ്ടതും ഉമ്മയല്ലേ.." "പോടാ... ഇപ്പോഴത്തെ കാലത്ത് ആരാണ് അങ്ങനെയൊക്കെ നോക്കാ.. അവനവന് പറ്റിയത് കെട്ടാന്നല്ലാതെ.. പിന്നെ അത് മാത്രമല്ല, ഇതിനൊക്കെ ഇപ്പോഴത്തെ കുട്ടികളും കൂടി തയാറാവോ. അനസേ" "അതിന് പറ്റില്ല എങ്കിൽ വേണ്ട.. നമുക്ക് അടുത്തത് നോക്കാം.. എനിക്കീ കുട്ടിയെ ഇഷ്ടായി.. ഇനി ഉമ്മയും കൂടി കണ്ട് ഇഷ്ടായാ ഇത് തന്നെ നടത്തേം ചെയ്യാം.. " "ആ.. മതി.. ബാക്കി ഒക്കെ ഞാൻ നോക്കിക്കോളാം.. അല്ലാ... അനക്കിനി എത്ര മാസംണ്ട് ലീവ്.." "ആകെ മൂന്നു മാസമായിരുന്നു.. ഇപ്പോ പതിനഞ്ച് ദിവസം കഴിഞ്ഞ്.." "ആ..പിന്നെ.. അനസേ.. നീയിങ്ങനെ ഉമ്മാന്റെ കുട്ടി ആയി നടന്നാല് ഇപ്പോഴത്തെ കാലത്ത് കുട്ടികളെ കിട്ടാൻ നല്ല പാടാണ്.ട്ടോ..." "ഇല്ലെങ്കിൽ വേണ്ട.. നാസർക്കാ... അകാലത്തിൽ എന്റുപ്പ മരിച്ചപ്പോൾ കുടുംബം മുഴുവൻ മറ്റൊരു കല്യാണത്തിന് നിർബന്ധിച്ചപ്പോഴും കുഞ്ഞു കുട്ടി ആയിരുന്ന എനിക്ക് വേണ്ടി മാത്രം ജീവിതം നഷ്ടപ്പെടുത്തിയ ഉമ്മാക്ക് ഇഷ്ടമായാൽ മാത്രം മതി എനിക്ക് പെണ്ണ്... പലരും പലതും പറയും.. പറയുന്നവർക്ക് പറയാം.. ഇത്രയും കാലം എനിക്ക് വേണ്ടി ജീവിച്ച ഉമ്മയുടെ സന്തോഷങ്ങള് കണ്ട് വേണം ജീവിതത്തിലെ ഓരോ നല്ല നിമിഷവും." പിന്നെ അയാളൊന്നും പറഞ്ഞില്ല... ഒരുപാട് പ്രതീക്ഷകൾ നൽകി ഉമ്മാക്കും കുട്ടിയെ ഇഷ്ടമായി.. ഇനിയിന്ന് വൈകുന്നേരം വരെ കാത്തിരിക്കണം അവരുടെ വിവരം അറിയാൻ.. എന്റെ കല്യാണം ശരിയായോന്നറിയാൻ ഉമ്മയെ പോലെ സർപ്പൂനും വലിയ ആകാംക്ഷയായിരുന്നു. ഉറങ്ങാൻ പോകുന്നത് വരേ എന്തായി എന്ന് ചോദിച്ചിരുന്നു... അവൻ ഇന്ന് നല്ല മഴ.. ഇശാക്ക് പള്ളിയിൽ പോയില്ല.. വീട്ടിൽ തന്നെ നിസ്കരിച്ചു.. നിസ്കാരപ്പായയിൽ ഇരുന്ന് പതിവ് പോലെ.. നാടിനും നാട്ടുകാർക്കും വീട്ടുകാർക്കും അതിലുപരി എന്റെ പൊന്നുമ്മയ്ക്കും വേണ്ടി പ്രാർത്ഥിച്ചു.. "അനൂ.. അന്റെ നിസ്കാരം കഴിഞ്ഞോ... ആ ബ്രോക്കർ നാസറ് ഇങ്ങോട്ട് വരുന്നുണ്ട്.. " "ആ.. ഉമ്മാ... ഇതാ വരുന്നു.." ഒന്ന് ഇരിക്കാൻ പോലും നിൽക്കാതെ അയാൾ വന്ന കാര്യം പറഞ്ഞു.. "അത് നടക്കില്ല അനസേ.. അന്റെ കൂടെ അവളെ ഗൾഫിലേക്ക് കൊണ്ട് പോകുമെന്ന് കരുതിയാണ് അവര് കുട്ടിയെ കാണിച്ച് തന്നത് തന്നെ..." "അതെങ്ങനെ ശരിയാകും.. കാര്യങ്ങളൊക്കെ ഞാൻ ആദ്യമേ പറഞ്ഞതല്ലേ.." "എന്താണ് ചെയ്യാ.. അവരങ്ങനെയാണ് പറയുന്നത്.. ഇനിയിപ്പോ അന്റെ തീരുമാനം മാറ്റിയാൽ ഇത് നടക്കും.." "അങ്ങനെ ആണ് എങ്കിൽ വേണ്ട.. നമുക്ക് വേറെ നോക്കാം.." "ഇനിയിപ്പോ.. ഞാൻ നോക്കിയിട്ട് അന്റെ ഈ ഡിമാന്റിന് പറ്റിയത് ഒന്നും എന്റെ ലിസ്റ്റില് ഇല്ലല്ലോ... അല്ലെങ്കിൽ തന്നെ പെൺകുട്ടികൾക്ക് വേണ്ടി ആളുകൾ പരക്കം പായാ... നല്ലൊരു കുട്ടിയെ കിട്ടാൻ ഇപ്പോഴത്തെ കാലത്ത് നല്ല പാടാണ്... ഇതിപ്പോ.. ഞാൻ കുറേ ഓടി ചെരുപ്പ് തേഞ്ഞൂന്നല്ലാതെ...." വേഗം ഒരു രണ്ടായിരം രൂപ എടുത്ത് അയാളുടെ കൈയിൽ കൊടുത്തു.. "നാസറാക്കാ.. എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിച്ചാൽ മതി.. നമുക്ക് വിധിച്ചത് എന്തായാലും നമ്മെ തേടിയെത്തും... അത് വരെ ഈ ഓട്ടം ഓടണം.." "പിന്നേ... അറിയിക്കാതെ... ന്റെ കുട്ടിക്ക് നല്ലൊരു കുട്ടിയെ ഞാൻ തന്നെ ഒപ്പിച്ചു തരും..." കൊടുത്ത രണ്ടായിരത്തിന്റെ നന്ദി ആ വാക്കുകളിൽ നിറഞ്ഞു നിന്നു.. തിരിച്ച് അകത്തേക്ക് ചെല്ലുമ്പോൾ വാതിൽ പാളികൾക്കപ്പുറം മേലേക്ക് നീട്ടിയ ഉമ്മയുടെ കൈകൾ ആണ് കാണുന്നത്... "പടച്ചോനേ... എന്റെ പൊന്നുമ്മയുടെ പ്രാർത്ഥന നീ സ്വീകരിക്കണേ..." ഒരുപാട് നല്ല സ്വപ്നങ്ങൾ കണ്ട് ആ രാത്രിയും പുലർന്നു... നിസ്കാരം കഴിഞ്ഞു വന്നപ്പോൾ തന്നെ ചായ റെഡി.. "ഉമ്മാ... ഞാനൊന്ന് ഗ്രൗണ്ടിൽ പോവാണ്... ഇങ്ങള് റെഡി ആയാൽ വിളിച്ചാൽ മതി..... ഇപ്പോ ഗ്രൗണ്ടിൽ പോയാൽ കൂട്ടുകാര് എല്ലാവരുമുണ്ടാകും.. വേഗം വരാം ഞാൻ.. " "ആ.. നീ കളിക്കാനൊന്നും നിൽക്കേണ്ട.. ട്ടോ.." "ഇല്ലുമ്മാ.. ഞാൻ വേഗം വരാം.." കുടുംബങ്ങളൊക്കെ ഒന്ന് സന്ദർശിക്കാൻ ഒരുപാട് നാളായി ഉമ്മ പറയുന്നു. ഗ്രൗണ്ടിൽ നിന്ന് വന്നപ്പോൾ സർപ്പുവും റെഡിയായി നിൽക്കുന്നു.. "അവനും പോന്നോട്ടെ മോനേ.. സർപ്പൂനെ വേറെ ആരും എവിടെയും കൊണ്ട് പോവാറില്ല.." "പോന്നോട്ടെ ഉമ്മാ.. വർത്താനം പറയാൻ ഒരാള് കൂടി ആയല്ലോ" സർപ്പു പിറകിൽ കയറി. കമാനത്തിങ്ങലെ കോയന്റെ കടയുടെ മുന്നിൽ വണ്ടി നിർത്തി. "ഉമ്മാ.. എത്ര വീട്ടിൽ കയറണം.. അതിനനുസരിച്ച് എന്തേലും വാങ്ങാം.." "ഒരഞ്ചാറ് കവർ വാങ്ങിക്കോ.." കാറിന്റെ മുമ്പിൽ ഉമ്മയെ ഇരുത്തി ഇങ്ങനെ യാത്ര ചെയ്യാൻ വല്ലാത്തൊരു സുഖമാണ്.. ഉമ്മയുടെ പഴങ്കിസകളൊക്കെ കേട്ട്.... ഇടക്കിടെ സർപ്പുവിന്റെ തള്ളലും കൂടി... മെയിൻ റോഡിൽ നിന്നും ഇടവഴിയിലേക്ക് തിരിഞ്ഞു. വളരെ പതുക്കെയാണ് വണ്ടി ഓടിക്കുന്നത്.. ഒരു വണ്ടിക്ക് തന്നെ ഞെരുങ്ങി പോവാൻ മാത്രം ഇടുങ്ങിയ റോഡിൽ നിറയെ ആളുകൾ കൂടി നിൽക്കുന്നു... "ഉമ്മാ.. എന്തോ പ്രശ്നമുണ്ട്." വണ്ടി നിർത്തി ഞാൻ.. റോഡിനോട് ചേർന്നുള്ള കൊച്ചു വീടിന്റെ മുന്നിലാണ് ആൾക്കൂട്ടം.. "നിനക്കും കുട്ടിക്കും ചെലവിന് തരാൻ അന്റെ വാപ്പാക്ക് പണം കായ്ക്കുന്ന മരമൊന്നുമില്ല... അന്റെ താഴെ നാലെണ്ണം കൂടി വേറെയുമുണ്ട്" ഒരു സ്ത്രീ ഉറക്കെ സംസാരിക്കുന്നു.. കൂട്ടത്തിൽ ആരോ അവരോട് മറുത്തു പറയുന്നു.. "അവളാ കുട്ടിയേയും കൊണ്ട് എങ്ങോട്ട് പോകാനാ.. അല്ലെങ്കിൽ ഓളെ കെട്ടിച്ച് വിടണം.. " "ആ.. ബാ.. നീ കെട്ടിക്കോ ഓളെ.." പറഞ്ഞവന്റെ നാവ് പിന്നെ പൊങ്ങിയില്ല.. "അനക്ക് പറ്റൂല്ല... ല്ലേ.. അതാണ്.. ഈ കൊച്ചിനേം തൂക്കി പിടിച്ച് നിൽക്കുന്ന ഓളെയിനി ആര് കെട്ടാനാണ്.. കൊറച്ച് തൊലി വെളുപ്പുണ്ടെന്ന നെഗളിപ്പാണോൾക്ക്.." "അതിന് ഇപ്പോ എന്താ ഉണ്ടായേ.." "ഇന്ന് രാവിലെ വന്ന ആ ഹാജിയാര് ഓളെ കെട്ടിക്കൊണ്ടു പോകാൻ റെഡിയായിരുന്നു.. അപ്പോ ഓൾക്ക് അയാളെ പറ്റൂല്ല..." "എന്താണ്.. അയാളെ വേണ്ടാന്ന് പറഞ്ഞൊ നീ.." "നിന്ന് മോങ്ങാതെ തൊള്ള തുറന്നു പറയെടീ.. എല്ലാവരും കേൾക്കട്ടെ..." ഒരു കുഞ്ഞു കുട്ടിയെ ഒക്കത്ത് വെച്ച ആ പെൺകുട്ടിയെ ആളുകളുടെ മുന്നിലേക്ക് വലിച്ച് കൊണ്ട് വന്നു... ആ സ്ത്രീ.. "എന്താണ്.. ഇവിടെ പ്രശ്നം.. അതാരാണ്.." കാറിന്റെ ഗ്ലാസ് താഴ്ത്തി തൊട്ടടുത്ത് നിന്നവരോട് ചോദിച്ചു.. "ആ കുഞ്ഞിനെ ഒക്കത്ത് വെച്ച് ഒതുങ്ങി നിൽക്കുന്ന കുട്ടിയുടെ ഉമ്മ മരിച്ചു പോയി.. അതിന് ശേഷം കെട്ടിയ സ്ത്രീ ആണ്.. അത്.." "ഓഹ്..അതാണോ പ്രശ്നം.. അപ്പോഴാ ഒക്കത്തിരിക്കുന്ന ചെറിയ കുട്ടി ഏതാണ്.." "ഈ കുട്ടിയുടെ കഷ്ടപ്പാടുകൾ കണ്ട് ഒരു നല്ലപയ്യൻ വന്നവളെ കല്യാണം കഴിച്ചിരുന്നു.. അവന്റെ വീട്ടുകാർക്കൊന്നും ഇഷ്ടമില്ലാതെ.." "അവനവളെ ഒഴിവാക്കി പോയി ല്ലേ.." "ഏയ്.. അതല്ല.. ആ പാവം ചെറുക്കൻ കൊറോണ വന്ന് മരിച്ചു... അതോടെ ഇതിന്റെ ഗതി അധോഗതിയായി... പാവം.. തിന്നാൻ പോലും അതിന് ശരിക്കും കൊടുക്കൂല്ല.. ആ സ്ത്രീ.. എന്നാ ഞങ്ങള് അയൽക്കാർ എന്തെങ്കിലും കൊടുത്താൽ അതിനും ആ പാവത്തിന്റെ മേലോട്ട് കയറും..." ആ പെൺകുട്ടിയുടെ രൂപം വളരെ ദയനീയമായിരുന്നു... "ഉമ്മാ.. ഞാനൊന്ന് നോക്കിയിട്ട് വരാം..." "നിക്കെടാ.. ഞാനും വരുന്നു.." "ന്നാ.. ഞാനും ണ്ട്.." സർപ്പുവും പുറത്തിറങ്ങി. എന്ത് പറയണമെന്ന് അറിയാതെ കൂടി നിൽക്കുന്ന ആളുകളെ നോക്കി നിൽക്കുന്ന അവളുടെ മുഖം കണ്ടാൽ അറിയാം നിരാലംബയായണെന്ന്... അതി ദയനീയമായ മുഖം.. അവൾ പതുക്കെ പറഞ്ഞു തുടങ്ങി.. "എനിക്ക്.. എന്റെ പൊന്നു മോളെ തനിച്ചാക്കി മരിക്കാൻ പേടിയാ.... " "അതിന് നീ എന്തിനാ മരിക്കുന്നേ.. ഇന്ന് വന്ന ഹാജിയാരെ വേണ്ടെന്ന് പറയാൻ എന്താണ് കാരണം..." "എന്റെ ഉപ്പയേക്കാൾ പ്രായമുണ്ടയാൾക്ക്... വീട്ടുകാരറിയാതെയാ അയാള്.... എന്നെ നികാഹ് ചെയ്യുന്നേ.. നാളെ എനിക്കോ അയാൾക്കോ എന്തെങ്കിലും പറ്റിയാൽ... എന്റെ പൊന്നു മോൾക്ക് പിന്നെ ആരാ..ണ്ടാവാ... അതാ.. ഞാൻ.." ഉമ്മറപ്പടിയിൽ മുട്ട്കാലിൽ മുഖം ചേർത്ത് ഇരുന്ന മെലിഞ്ഞൊട്ടിയ മനുഷ്യൻ മെല്ലെ എഴുന്നേറ്റു വന്നു... "എന്റെ മോളെയും ഓളെ കുട്ടിനീം കൊണ്ട് ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം.... എനിക്ക് മടുത്തു ഇങ്ങനെ ജീവിതം... പടച്ചോനേ.. എന്തിനാണിങ്ങനെ എടങ്ങേറാക്കുന്നത്..." ആ സാധു മനുഷ്യൻ ആ പെൺകുട്ടിയെ ചേർത്ത് പിടിച്ച് കരഞ്ഞു.. "ഇങ്ങളങ്ങനെ ഓളേം കൊണ്ട് പോവാണെങ്കില് ഇവിടേം ഉണ്ടല്ലോ മൂന്നാലെണ്ണം.. ഓലേം കൊണ്ടോണം.. എന്നിട്ട് വേണം എനിക്കെവിടെയെങ്കിലും പോയി സുഖായിട്ടൊന്ന് ജീവിക്കാൻ...." എല്ലാം കണ്ട് നിൽക്കുന്ന ഉമ്മയുടെ കണ്ണുകൾ പുഴപോലെ ഒഴുകുന്നു... നിറയുന്ന ഉമ്മയുടെ കണ്ണുകൾ ഇപ്പോ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല... "ഉമ്മാ... എന്താണ്... എന്ത് പറ്റി.." "അനൂ... ഞാൻ.. ഞാനും ഇതേപോലെ ആയിരുന്നു...ഡാ... ദേ ഇവളെ പോലെ.. നിന്നേയും ഒക്കത്ത് വെച്ച്... എങ്ങനെയൊക്കെയോ പിടിച്ച് നിന്നു... എനിക്ക്... ഓർത്തപ്പോൾ..." ആ ആൾക്കൂട്ടത്തിന് മുന്നിലും ഉമ്മയെ ചേർത്ത് പിടിച്ചു... എന്റുമ്മയുടെ ഹൃദയവും ഇത് പോലെ എത്രയോ വേദനകൾ സഹിച്ചിട്ടുണ്ടാവും... പടച്ചോനേ... എല്ലാം എനിക്ക് വേണ്ടി... ഉമ്മയുടെ നെറുകയിൽ ചുണ്ടുകൾ പതിഞ്ഞപ്പോൾ കൂടെ കണ്ണുകളിൽ നിന്നും ഉതിർന്നു വീണ നീർതുള്ളികൾ ഈ മകന്റെ ഹൃദയം പൊട്ടിയൊഴുകിയതായിരുന്നു.... ഉമ്മ അവളുടെ അടുത്തേക്ക് ചെന്നു.. "മോളേ.." ആ വിളിയിൽ അവളുടെ മുഖം ഒന്ന് വിടർന്നു.. "മോളേ.. എത്ര വർഷമായി നിന്റെ ഭർത്താവ് മരിച്ചിട്ട്.." "ഒരുകൊല്ലം കഴിഞ്ഞു.. ന്റെ മോള് കുറച്ചു കൂടി വലുതായാൽ.. വല്ല പണിയും ചെയ്ത് ജീവിക്കാമായിരുന്നു.. ... ഇതിപ്പോ എളേമ്മാക്ക് അല്ലെങ്കിൽ തന്നെ ഞങ്ങളെ ഇഷ്ടല്ലാ.. അപ്പോ മോളെ ഇവിടെ ഒറ്റയ്ക്കാക്കി എന്തെങ്കിലും പണിക്ക് പോകാനും എനിക്ക് പേടിയാ..." "എന്നാ.. വല്ല കല്യാണത്തിനും സമ്മതിച്ചൂടെ.." "ഇങ്ങനെ നിൽക്കുന്നതിനേക്കാൾ നല്ലത് അതാണെന്ന് എനിക്കും തോന്നുന്നുണ്ട്.. പക്ഷേ.. എന്നേക്കാൾ ഇരട്ടിയിലേറെ വയസ്സുള്ളവരുടെ വെറും കാമപൂർത്തീകരണത്തിന് വേണ്ടിയുള്ള രണ്ടാം ഭാര്യയാകുന്നതിനേക്കാൾ എളേമ്മാന്റെ ചീത്ത കേൾക്കുകയാണ് നല്ലതെന്ന് തോന്നി..." "കണ്ടോ.. ഓളെ പൂച്ച കണ്ണീര്... കേറിപ്പോടീ.. അകത്ത്.." ആ സ്ത്രീ അവളെ പിടിച്ച് ആ ചെറിയ വീടിന്റെ അകത്തേക്ക് തള്ളാൻ വന്നു.. "തൊട്ടു പോകരുതവളെ.. " ഉമ്മയുടെ ശബ്ദം ഒരുപാട് ഉച്ചത്തിൽ ആയിരുന്നു... ഉമ്മ അവളുടെ കൈയിൽ നിന്ന് ആ കുഞ്ഞിനെ കൈനീട്ടി വാങ്ങുമ്പോൾ അവൾ വേണ്ടെന്ന് പറഞ്ഞു കൊണ്ടിരുന്നു..... "ആകെ.. അഴുക്കാണ്...." അവൾ വീണ്ടും പറയുന്നു.. ആകെയുള്ള കുറച്ചുമുടി ചെമ്പരത്തി പൂവ് പോലെ മുകളിൽ കെട്ടി വെച്ച്.. കീറിപ്പറിഞ്ഞ വലിപ്പം കുറഞ്ഞ ഉടുപ്പിട്ട ആ സുന്ദരി കുട്ടി ഉമ്മയുടെ കയ്യിൽ നിന്ന് എന്നെ എടുത്തോളൂ എന്ന പോലെ എന്റെ നേരെ ചാടി.. ഞാനവളെ എടുത്തു, മുഖത്ത് പലയിടത്തും കരിപിടിച്ചിട്ടുണ്ട്... എന്റടുത്തായപ്പോൾ അവളുടെ കുഞ്ഞു മുഖത്ത് ചിരി വിടർന്നു... എന്റെ ടീഷർട്ട് വാസനിച്ചു നോക്കി അവൾ.. അവളുടെ കുഞ്ഞു നാസിക കൂടുതൽ വിടർത്തി വീണ്ടും വീണ്ടും വാസനിച്ചു... "എനിക്കൊരുമ്മ താ..." ഉമ്മ തന്നതിന് ശേഷം നാണത്തോടെ ചിരിച്ചു അവൾ... "എന്താണ് മോളുടെ പേര്..." "ന്റെ... പേര്... ആമി.. ന്റെ മ്മച്ചി ന്നെ പൊന്നൂന്നാ... വിളിക്കാ.." "ഞങ്ങളുടെ കൂടെ വരുന്നോ.. ആമിക്കുട്ടി.." "ഊം.. ഞാം വരും.." ഞാനാ കുഞ്ഞു സുന്ദരി കുട്ടിയുമായി കാറിൽ വന്ന് കയറി.. അവളാദ്യമായി കാറിൽ കയറുന്ന പോലെ... കുടുംബവീട്ടിലേക്ക് നൽകാൻ വേണ്ടി വാങ്ങിയ ചോക്ലേറ്റ് ബോക്സ് ആ കുഞ്ഞു കൈകളിൽ നൽകുമ്പോൾ... സത്യമാണോ സ്വപ്നമാണോ എന്നറിയാതെ ആ കുഞ്ഞു മനസ്സ് ആശ്ചര്യപ്പെട്ടു.. അപ്പോഴേക്കും ഉമ്മ അവളുടെ ഉപ്പയെയും അവിടെ കൂടി നിന്ന കാരണവന്മാരേയും മാറ്റി നിർത്തി സംസാരിച്ചു തുടങ്ങിയിരുന്നു... കൂട്ടത്തിൽ ആരെയോ പള്ളിയിലേക്ക് പറഞ്ഞു വിടുന്നത് കണ്ടു.... ചില നേരങ്ങളിൽ ഉമ്മ അങ്ങനെയാണ്.. ഒരാണിന്റെ തന്റേടം ആകും.. ആ കുട്ടിയുടെ കാര്യത്തിൽ ഇന്നൊരു തീരുമാനം ഉണ്ടാക്കിയേ ഉമ്മ ഇനി അടങ്ങൂ... അപ്പോഴേക്കും കുഞ്ഞു ആമി എന്നോട് നല്ലോണം ഇണങ്ങി.. ഇനി ഈ വഴി വരുമ്പോൾ ആമിക്ക് കുറച്ച് നല്ല ഡ്രസ്സുകളും മറ്റും വാങ്ങി വരണം... പാവം.. ആരും ഒന്നും വാങ്ങി നൽകാൻ ഇല്ലാത്തവരുടെ അവസ്ഥ... എല്ലാം ഇഷ്ടം പോലെ ഉള്ളവർക്ക് വീണ്ടും വീണ്ടും ആളുകൾ സമ്മാനങ്ങൾ നൽകി കൊണ്ടിരിക്കുന്നു.. പക്ഷേ.. ഒരു പെന്നോ പെൻസിലോ പോലും മറ്റുള്ളവരുടെ കൈയ്യിൽ നിന്നും സമ്മാനമായി ലഭിക്കാൻ ആഗ്രഹിക്കുന്ന ഒരായിരം ഇത് പോലെയുള്ള അനാഥകളെ നാമെല്ലാം മറന്നു പോവുന്നു... ഉമ്മ ഇപ്പോൾ അവളോടാണ് സംസാരിക്കുന്നത്... പലതും ചോദിച്ചറിയുന്നുണ്ട്.. കൂടി നിൽക്കുന്നവർ നിശബ്ദമായി ഉമ്മയെ നോക്കി നിൽക്കുന്നു.. "എന്റടുത്ത് ഒരു പയ്യൻ ഉണ്ട്.... ഇത് വരേയും കെട്ടിയിട്ടില്ല.. മോൾക്ക് സമ്മതമാണെങ്കിൽ നമുക്ക് ആലോചിക്കാം.." "അതിന്... അതിന് അവർക്ക് എന്നെ ഇഷ്ടാവോ.. ഞാൻ.. ഞാനൊരു വിധവയാണ്.. എനിക്കൊരു മോളുണ്ട്...." "ഇതൊക്കെ അറിഞ്ഞു കൊണ്ടാണ് എങ്കിൽ നീ സമ്മതിക്കൂലേ.." "ഇതൊക്കെ അറിഞ്ഞിട്ടും എന്നേം എന്റെ കുട്ടിയേയും സ്വീകരിക്കാൻ തയ്യാറായി ഒരാൾ വന്നാൽ... അയാൾക്ക് എന്ത് കുറവുണ്ട് എങ്കിലും ഞാൻ സ്വീകരിക്കും.. പക്ഷേ.. അവരുടെ വീട്ടുകാരുടെ സമ്മതത്തോടെ., മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ടു വേണം എന്നെ കല്യാണം കഴിക്കുന്നത്.. അല്ലാതെ എന്റെ ശരീരം മാത്രം കരുതിയാവരുത്.." "ഇതെല്ലാം സമ്മതിച്ച് ഒരാളുണ്ട്.." "അതിന് ആള് എന്നെ കണ്ടിട്ടില്ലോ.." "അവൻ കണ്ടു.. നിന്നെ ഇഷ്ടായോ എന്നറിയില്ല.. അവന് എന്റെ ഇഷ്ടമാണ് വലുത്.. എനിക്ക് ഇഷ്ടപ്പെട്ടാൽ മാത്രം മതി.. മോൾക്ക് ആളെ കാണണോ.." "വേണ്ട.. അങ്ങനെ ഒരാളെ മനസ്സ് കൊണ്ട് ഞാൻ സ്വീകരിച്ചു.. ഇനി ആൾക്ക് എന്ത് കുറവുണ്ട് എങ്കിലും.." "ഏതെങ്കിലും പൊട്ടനാവും.. അല്ലാതെ ആരാ.." കൂട്ടത്തിൽ ആരോ പറഞ്ഞു. ഉമ്മ കാറിന് നേരെ നോക്കുന്നു.. സർപ്പു മുഴുക്കെ ചിരിച്ച് കാറിന് പുറത്ത് നിന്ന് കൈവീശി കാണിച്ചു. അവിടെ കൂടി നിന്നവരെല്ലാം പുതിയാപ്ളയെ കണ്ടു.. സർപ്പു അപ്പോഴും മുഴുക്കെ ചിരിച്ചു. "ആ പൊട്ടനാണല്ലേ.. പൊട്ടനെങ്കി പൊട്ടൻ ഇവിടത്തെ ശല്യം ഒഴിവാകുമല്ലോ.." എളേമയും ഓകെ. അവളുടെ മുഖത്ത് തൊട്ടു മുൻപ് കണ്ട ചിരി മാഞ്ഞിരുന്നു.. ഉമ്മ ഇങ്ങോട്ട് വരുന്നുണ്ട്.. എല്ലാം തീരുമാനമായി എന്ന് തോന്നുന്നു.. "ഉമ്മാ... എല്ലാം തീരുമാനമായി ല്ലേ.." "ആ.. അനൂ... നമുക്കിവരെ നമ്മുടെ വീട്ടിലേക്ക് കൊണ്ടുപോയാല്ലോ.." "അതിനവൾ തയ്യാറാകുമോ.." "തയ്യാറാണെങ്കിൽ..." "എന്നാപ്പിന്നെ അവരേയും കൂട്ടി വേഗം വന്ന് വണ്ടിയിൽ കയറൂ.." "അങ്ങനെ എങ്ങനെയാണ്.. നീ കൂടെ വാ.." സർപ്പുവും ഞാനും വരുന്നത് കണ്ടപ്പോൾ ആളുകൾ ഒതുങ്ങി നിന്നു. സർപ്പുവിന് ആരോ കസേര വലിച്ചിട്ട് കൊടുത്തു.. മായാവി സിനിമയിൽ മമ്മൂട്ടിയുടെ ഫോൺ എടുക്കാൻ വന്ന സലീം കുമാറിന് കസേരയിട്ട് കൊടുത്തപ്പോൾ കണ്ട മുഖഭാവം നമ്മുടെ സർപ്പുവിന്റെ മുഖത്തും പ്രതിഫലിച്ചു.. ഒന്നും മനസ്സിലായില്ല എങ്കിലും സർപ്പു ഞെളിഞ്ഞിരുന്നു.. ആളുകൾക്ക് ഇടയിലൂടെ വന്ന ഉസ്താദ് തൊട്ടു മുമ്പിൽ മറ്റൊരു കസേര വലിച്ചിട്ടിരുന്നു... കഴുത്തിൽ കിടക്കുന്ന മാല ഉമ്മ അഴിച്ചെടുക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ അന്ധാളിച്ചു.. ഈ ഉമ്മ എന്ത് ഭാവിച്ചാണ്.. ഗൾഫിൽ വന്നപ്പോൾ ഉമ്മാക്ക് വേണ്ടി കൊണ്ട് വന്നതാണ്.. ആറ് പവൻ തൂക്കമുള്ള ആ മാല. ഇപ്പോ അതാണോ മഹറ് കൊടുക്കുന്നത്.. ഏതായാലും നമ്മുടെ സർപ്പുവിന്റെ പെണ്ണിന് വേണ്ടിയാണല്ലോ... മനസിനെ സമാധാനിപ്പിച്ചു.. ഉമ്മയുടെ ഈ ദാനശീലം പലപ്പോഴും പേടിയാണ്.. മുന്നിൽ കൈനീട്ടി വരുന്നവർക്ക് ഉമ്മ വാരി കോരി നൽകും. ഒരു വലിയ ലഡ്ജർ ബുക്കുമായി നിന്നയാൾ അവളുടെ ഉപ്പയെയും അവിടെ പിടിച്ചിരുത്തി. ആമിയെ എടുത്ത് നിന്ന എന്റെ കയ്യിൽ നിന്നും ഉമ്മ ആമിയെ വാങ്ങി.. എന്നിട്ടാ വലിയ മാല എന്റെ കയ്യിൽ തന്നു. എല്ലാവരും കേൾക്കെ ഉച്ചത്തിൽ പറഞ്ഞു.. "ഇതാണ് ഞാൻ പറഞ്ഞ പയ്യൻ.. എന്റെ മോനാണ്.. അനീസ്.." പടച്ചോനേ... ഇതാണോ ഉമ്മ തീരുമാനിച്ചത്.. ഞാനൊന്ന് ശരിക്കും കാണുക പോലും ചെയ്തിട്ടില്ല.. വെപ്രാളപ്പെട്ട് നോക്കുമ്പോൾ അവൾ എന്റെ മുഖത്തേക്ക് നോക്കുന്നു... ആ കണ്ണുകൾക്കും വിശ്വാസം വരാത്ത പോലെ... ഞാനും അവളെ ശരിക്കും നോക്കി കണ്ടു. ദാരിദ്ര്യത്തിന്റെ കരാളഹസ്തങ്ങൾക്ക് പോലും മായ്ക്കാൻ കഴിയാത്ത മനോഹരമായ അവളുടെ മുഖം.... ഒരായിരം ജീവിതാനുഭവങ്ങൾ ഒളിപ്പിച്ച അവളുടെ മനോഹരമായ കണ്ണുകൾ... .......... """""""""""""""""""""""""" നാട്ടുകാരേയും കുടുംബക്കാരേയും വിളിച്ച് നല്ലൊരു ഭക്ഷണം കൊടുത്തു എങ്കിലും ഇത്രയും നല്ലൊരു ചെക്കനെ കൊണ്ട് നടുറോട്ടിൽ നികാഹ് കഴിപ്പിച്ചതിന്റെ പഴി ഉമ്മ ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു.. "ഞാനും എന്റെ മോനും ആരുടേയും ജീവിതം തകർക്കുകയല്ല ചെയ്തത്... എന്നെപ്പോലെയുള്ള ഒരു കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി.. അതിനെന്റെ പൊന്നു മോൻ എന്റെ കൂടെ നിന്നു.. നിങ്ങൾക്ക് എന്തും പറയാം... പക്ഷേ ജീവിതം അതനുഭവിച്ചവർക്കേ അറിയൂ..." എല്ലാവരുടെ മുന്നിലും ഉമ്മ തലയുയർത്തി തന്നെ നിന്നു. രണ്ട് മാസത്തോളമായി ആമിയും അവളുടെ ഉമ്മയും ഞങ്ങളുടെ സ്വന്തമായിട്ട്.... ഇന്നവരെ കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയില്ല.. എത്ര പെട്ടെന്നാണ് അവര് മാറിയത്.. ഒരു മനുഷ്യന്റെ സൗന്ദര്യം മനസ്സമാധാനത്തോടെ ജീവിക്കാൻ കഴിയുമ്പോൾ മാത്രമാണ് പൂർണമാകുന്നത്.. വന്ന അന്ന് തൊട്ട് തന്നെ ആമിക്കുട്ടി എന്റെതായി... ഞാനാണ് അവളുടെ ഏറ്റവും വലിയ കൂട്ട്... പക്ഷേ ഒരു മാസത്തിന് ശേഷമാണ് മെഹറിൻ ശരിക്കും എനിക്ക് സ്വന്തമായത്.. അവളുടെ മനസ്സിൽ പൂർണമായും ഞാൻ മാത്രമായി മാറിയത് കൊണ്ടാവും അന്നാദ്യമായി, ആമിയെ എന്റടുത്ത് നിന്നും വാങ്ങുന്ന സമയം എനിക്കുമ്മ തന്നത്... അത് ശരിക്കും ഒരനുഭവമായിരുന്നു.... പിന്നെ പിന്നെ അവളെല്ലാ അർത്ഥത്തിലും എന്നിലേക്കലിഞ്ഞു ചേർന്നു... അവളുടെ വേദനകൾ പെയ്യുന്ന ഒരിടമായി മാറി എന്റെ നെഞ്ച്... അവളുടെ ഇഷ്ടങ്ങൾ പൂക്കൾ പോലെ വിടർന്നു എന്റെ കവിളിൽ... ഞങ്ങളുടെ ഇടയിൽ സന്തോഷത്തിന്റെ പുതുവസന്തങ്ങൾ തീർത്തു ഉമ്മ.... ......... ഇങ്ങനെ ഒക്കെ ആണെങ്കിലും ഗൾഫിലേക്ക് തിരിച്ചുള്ള ഈ യാത്രയിൽ ഏറ്റവും കൂടുതൽ എന്നെ മിസ് ചെയ്യുന്നത് ആമിയാണ്... വിടപറഞ്ഞ് പോരും നേരം എനിക്ക് വേണ്ടി കരയുന്ന ആ മൂന്ന് ഹൃദയങ്ങളും എന്റെ കണ്ണുകളും നിറച്ചു... .... ഈ പുതിയ യാത്രയിൽ എന്റെ മുന്നിൽ ഒരുപാട് ലക്ഷ്യങ്ങളുണ്ട്..., സ്വപ്നങ്ങളും......... ..................................... ✒️.... Jamsheer Paravetty ----------------------------------- സ്നേഹം അത് മനസ്സിനോട് തോന്നി തുടങ്ങുമ്പോൾ അവിടെ സന്തോഷങ്ങള് വിരിഞ്ഞു തുടങ്ങും... (അവസാനിച്ചു) രചന - ജംഷീർ പറവെട്ടി #📔 കഥ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
163 likes
12 comments 13 shares