📔 കഥ
244K Posts • 2100M views
മുറ ചെറുക്കൻ..... പന്ത്രണ്ടാം ഭാഗം കഴിക്കാനൊന്നും എടുത്തില്ലേ.... അതും ചോദിച്ചു കൊണ്ടങ്ങോട്ട് വന്ന സച്ചു ആ ചില്ലലമാരൽ നിന്ന് രണ്ട് നീളൻ പഴം പൊരികൾ ഒരു പാത്രത്തിലേക്ക് വെച്ചവർക്ക് കൊടുത്തു.... ആരാ സച്ചിനേ യീ കുട്ടി.... പെട്ടെന്നാരോ അത്‌ ചോതിച്ചതും അവൾ മിഴികളുയർത്തി അയാളെയൊന്ന് നോക്കി..... അപ്പച്ചിയുടെ മോളാണ്..... ടൗണീന്ന് വന്നതാ..... അലസമായി അവളെയൊന്ന് നോക്കി അവനയാളോടത് പറയുമ്പോൾ അവൾ അവനെ തന്നെ നോക്കിയിരിക്കുകയ യാണ്‌...... ഉവ്വോ....അപ്പൊ നീന്റെ മുറ പ്പെണ്ണാണല്ലേ..... എങ്കി തിരിച്ചു വിടേണ്ട.... ഇവിടെ തന്നെയങ്ങ് നിർത്തിക്കോ...... നിഷ്കളങ്കമായൊരു ചിരിയോടെ അവന്റെ തോളിൽ തട്ടി അയാളത് പറഞ്ഞു പോകുമ്പോൾ അവനൊന്നവളെ നോക്കി... ഹൃദയത്തിന്റെ മിടിപ്പ് ശക്തിയായത് അവളറിഞ്ഞു..... കണ്ണുകൾ ഒരിടത്തുറക്കാതെ തെന്നി നീങ്ങി..... ശ്വാസമിടിപ്പിന്റെ വേഗതയുയരുന്നത് പോലെ..... സച്ചുവിന്റെ മിഴികളിൽ ഒന്നവളിലേക്ക് നീങ്ങിയതും പിടക്കുന്ന ആ മിഴികൾ അവനുമായി കൊരുത്തു...... വിടർന്ന കണ്ണുകളിൽ തെളിഞ്ഞു നിന്നൊരു ഭാവം കാൻകെ സച്ചുവിന്റെ യുള്ളിലും എന്തോ ഒന്ന് കിടന്നു പിടച്ചത് പോലെ..... ഇളം റോസ് നിറമുള്ള കവിളുകൾ ഒന്ന് കൂടി തുടുത്തത് പോലെ അവന് തോന്നി...... അവൻ പിന്നീടൊന്നും പറയാൻ നിൽക്കാതെ അവിടെ നിന്നും അവൻ നടക്കുമ്പോഴും ഇഷാനിയുടെ നെഞ്ചിലെന്തോ ഒരു വേലിയേറ്റം നടക്കുന്നുണ്ടായിരുന്നു... അയാൾ പറഞ്ഞത് ഷെരിയായാണ്...... അവന്റെ കൂടെ ഈ നാടും വീടും ഒക്കേ കണ്ട് ജീവിക്കാൻ എന്ത് രസമായിരിക്കും...... തളരുമ്പോൾ കൈ താങ്ങാൻ ആണൊരുത്തനായി എപ്പോഴും അവനുണ്ടാകുമെന്ന് തനിക്കുറപ്പാണ്.... അവൾക്കുള്ളാലെ യൊരു ആനന്ദം തോന്നിയിരുന്നു.... അപ്പോഴും അവനുമായി താൻ ചേരില്ലെന്ന മീനുവിന്റെ വാക്കുകൾ അവളെ കുത്തി നോവിക്കും പോലേ....... ഇനിയെന്തെങ്കിലും വേണോ ഇഷാനിക്ക്..... മീനു അത്‌ ചോതിച്ചതും അവൾ വേണ്ടെന്ന തരത്തിലൊന്ന് തല കുലുക്കി.... ഇത്..... ഇത് സ്വന്തം കടയാണോ.... ഉള്ളിൽ നിറഞ്ഞു നിന്നിരുന്ന സംശയം ഇഷാനി ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ സച്ചുവിലേക്ക് പതിയുന്നുണ്ടായിരുന്നു..... മ്മ്...... കട അച്ഛൻ തുടങ്ങിയതാണ്.....അച്ചന്നിതല്ല മെയിൻ...... മരക്കച്ചവടമാണ്...... ദൂരെ സ്ഥലങ്ങളിൽ പോയി മരം വിലക്ക് വാങ്ങി അങ്ങനെയൊക്കെ...... മീനു അതും പറഞ്ഞ് കൊണ്ട് പഴം പൊരിയൊന്ന് കടിച്ചു..... അപ്പൊ.... ഏട്ടനോ..... ഉള്ളിൽ നിറഞ്ഞു തുടങ്ങിയൊരു കള്ളത്തരം കൊണ്ടാവും  അത്‌ ചോദിക്കുമ്പോൾ അവൾക്കൊരു മടി തോന്നിയത്....... ഏട്ടൻ......ഏട്ടൻ ശെരിക്കും ആർക്കിടെക്ക്റ്റാണ്..... മീനു വായിലുള്ള പഴം പൊരി ചവച്ചു കൊണ്ടത് പറയുമ്പോൾ ഇഷാനി അത്ഭുതത്തോടെ അവളെയൊന്ന് നോക്കി..... പിന്നേ മുത്തശ്ശൻ പേര് കേട്ട വൈദ്യനായിരുന്നു.... അതിന്റെ പാരമ്പര്യം അവന് കിട്ടിയിട്ടുണ്ട്...... അതാണ്‌ വീട്ടിൽ കാണുന്ന സെറ്റപ്പൊക്കെ..... അവൻ നന്നായി യാത്ര ചെയ്യും.... ശെരിക്കും ഒരു വാണ്ട ർ ലസ്റ്റാണ്.... പിന്നേ കൃഷി....... ഈ കടയിൽ വിൽക്കുന്ന പച്ചക്കറി കളിലധികവും അവൻ സ്വന്തമായി നനച്ചുണ്ടാക്കിയതാണ്..... മീനു അതും കൂടി പറഞ്ഞു നിർത്തുമ്പോൾ ഇഷാനി ശെരിക്കും ഞെട്ടിയിരുന്നു.... ഇത്രയൊക്കെ കാര്യങ്ങൾ ഒരുമിച്ചു കൊണ്ട് പോകുന്നതിനിടക്ക് അവനത്ര മേൽ മനോഹരമായി തന്റെ കുടുംബത്തെയും ചേർത്ത് പിടിക്കുന്നുണ്ടെന്ന് അവൾക്കറിയാമായിരുന്നു ........ അവളവനെ യൊന്നു നോക്കി...... തന്ന പൈസയുടെ ബാക്കി കൊടുത്തു കൊണ്ടവൻ തലയുയർത്തുമ്പോൾ അവളുടെ നോട്ടം അറിഞ്ഞെന്ന വണ്ണം അവളിലേക്കൊന്ന് നോക്കി.... അവൾ പെട്ടെന്ന് നോട്ടം വെട്ടിച്ചു...... നെറ്റിയിലേക്ക് വീണു കിടക്കുന്ന ആ മുടിയിഴകൾ മുകളിലേക്കൊന്നോതുക്കി വെച്ച് കൊണ്ട് അവൻ അവളെ നോക്കുന്നത് അവനിലേക്ക് നോക്കാതെ തന്നെ അവളറിയുന്നുണ്ടായിരുന്നു .... അവളുടെ കണ്ണുകളിൽ തെളിഞ്ഞു കാണുന്ന മറ്റൊരു ഭാവം എന്തിനോ സച്ചുവിന്റെ ഹൃദയത്തെ അസ്വസ്ഥമാക്കി...... അവൻ മനഃപൂർവം അത്‌ കണ്ടില്ലെന്ന് നടിച്ചിരുന്നു..... ഏട്ടാ.... ഞങ്ങൾ പോവാ..... കഴിച്ചു കഴിഞ്ഞതും മീനു അതും പറഞ്ഞു കൊണ്ടെഴുന്നേറ്റതും ഇഷാനിയും അവൾക്ക് പിറകെ എഴുന്നേറ്റു...... പോകും വഴി അവളുടെ നോട്ടം പിറകിലായി നിൽക്കുന്നവനിലേക്ക് പാറി വീണെങ്കിലും അത്‌ പ്രതീക്ഷച്ചിരുന്നത് കൊണ്ടാവാം അവൻ അവളിലേക്ക് നോട്ടം വരാതെ തിരിഞ്ഞു നിന്നത്....... തിരികെയുള്ള യാത്ര കൂടുതൽ മനോഹരമായി തോന്നി ഇഷാനിക്ക്..... മീനുവിനോട് ചേർന്നങ്ങനെ നടക്കുമ്പോൾ അവൾക്ക് പറയാനുള്ള കഥകൾ ഒത്തിരിയായിരുന്നു...... റോഡിലൂടെ പോകുന്ന ഓരോരുത്തരിലൂടെയും അവളുടെ കഥകൾ കടന്ന് പോകുമ്പോൾ ഇഷാനി അതെല്ലാം കേട്ട് കൊണ്ടങ്ങനേ നടന്നു...... പഠിപ്പുര കടന്നപ്പോഴേ കണ്ടിരുന്നു വഴി കണ്ണുമായി തങ്ങളെ നോക്കിയിരിക്കുന്ന തനൂജയെ.... എത്ര നേരമായി പോയിട്ട്.... ഞാനങ്ങു പേടിച്ചു...... ഞങ്ങൾ ഏട്ടന്റെ അടുത്ത് പോയി ഓരോ സർബത്തടിച്ചു...... അമ്മ യെന്താ കരുതിയത്....ഇവള് വീണ്ടും കുളത്തിൽ ചാടിയെന്നോ...... തനൂജ പറഞ്ഞതിന് ഒരു ചിരിയോടെ മീനുവത് പറഞ്ഞു കൊണ്ട് ഇഷാനിക്ക് നേരേ കണ്ണിറുക്കി..... ഇഷാനിയൊന്നു പുഞ്ചിരിച്ചു..... ഇനിയിവളെ  കുളത്തിൽ ചാടാൻ സമ്മതിച്ചിട്ട് വേണ്ടേ.. ദേ... ഇങ്ങനെയങ്ങ് കെട്ടിയിടും.... അതും പറഞ്ഞു കൊണ്ട് മീനു അവളെ ഇരു കൈകൾ കൊണ്ടും ചുറ്റി പിടിക്കുമ്പോൾ ഇഷാനിക്ക് സങ്കടമാണോ സന്തോഷമാണോ വന്നതെന്നറിയില്ല.... മനസ്സ് കിടന്നു വിങ്ങുകയാണ്... തന്നെ കുറിച്ചോർക്കുന്ന ആളുകൾക്കിടയിലുള്ള ഓരോ നിമിഷവും എത്ര ത്തോളം സുന്ദരമാണല്ലേ.... ഇത് പോലെ തന്റെ പപ്പയും മമ്മ യും തന്നെ കുറിച് ചിന്തിച്ചിരുന്നെങ്കിൽ എന്റെ ഇത്രയും വർഷങ്ങൾ മനോഹരമാകുമായിരുന്നില്ലേ..... അവൾക്കൊരേ സമയം നിരാശയും സന്തോഷവും തോന്നി... എന്നാൽ ഇവിടെ നിന്നിറങ്ങിയത് പോലെയല്ല അവർ രണ്ട് പേരും തിരിച്ചു വന്നതെന്ന് കാൻകെ തനൂജക്ക് വല്ലാത്തൊരു സന്തോഷം തോന്നിയിരുന്നു..... മോൾക്ക്..... നാടൊക്കെ ഇഷ്ടപ്പെട്ടോ..... തനൂജ ഏറെ സ്നേഹത്തോടെ അവളുടെ മിടിയിഴകളിലൊന്ന് തലോടി യത് ചോദിക്കുമ്പോൾ ആ ചോദ്യത്തിന് എങ്ങനെ ഉത്തരം നൽകണമെന്ന് അവൾക്കറിയില്ലായിരുന്നു.... അത്ര മേൽ നിറഞ്ഞു നിന്ന പ്രകൃതിയുടെ ഭംഗി അവളുടെ ഉള്ളിലങ്ങനെ പറ്റി പ്പിടിച്ചു കിടന്നിരുന്നു..... അവൾ പതിയെ ഒന്ന് മൂളി.... സിറ്റിയിലെ സൗകര്യങ്ങളൊന്നും ഇവിടെയില്ലല്ലോ അമ്മേ.... അവിടെ പിന്നേ ആഗ്രഹിക്കുന്നതെന്തും കിട്ടുമല്ലോ....... മീനു കണ്ണുകൾ വിടർത്തി യത് പറയുമ്പോൾ ഇഷാനിയവളെയൊന്ന് നോക്കി.... അതൊക്കെ ശെരിയാ.... പക്ഷെ അല്പം സ്വസ്ഥത കൂടി വേണം..... സ്വാതന്ത്ര്യവും....... എനിക്കിവിടെ മീനിവിനെ പോലേ ജീവിക്കാനാ തോന്നുന്നത്..... ഈ ഉമ്മറത്തിരുന്നു തണുത്ത കാറ്റൊക്കെ കൊണ്ട്...... മീനു പടിപ്പുര ക്കപ്പുറം കാണുന്ന വയലേലകളിലേക്ക് നോക്കിയത് പറയുമ്പോൾ ആ കണ്ണുകളിൽ നിറഞ്ഞു നിന്നൊരു നിസ്സംഗതയുടെ തലങ്ങൾ മീനുവിന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നിലായിരുന്നു..... വിടർന്ന ആ കണ്ണുകളിൽ കാണുന്ന വിങ്ങലിന്റെ ഭാരം എന്താണെന്ന് അവളൊന്നാലോചിച്ചു നോക്കി.... അവളുടെ അമ്മയെ പോലെയാണ് അവളെന്ന് കരുതിയ തന്നോട് സ്വയം ദേഷ്യം തോന്നി മീനാക്ഷിക്ക്...... അവർ രണ്ട് പേരും രണ്ട് ധ്രുവങ്ങളിലെന്ന പോൽ വ്യത്യസ്തരാണ്..... ഇഷ്ടപ്പെട്ടു ഇനിയിവിടെ തന്നെ കൂടാനാണെങ്കിൽ ഞങ്ങൾക്ക് വിരോധമൊന്നുമില്ലാട്ടോ..... അപ്പച്ചിയോട് ഇനി തിരികെ വരുന്നില്ലെന്ന് പറഞ്ഞേക്ക്..... മീനു അവളുടെ സങ്കടം മാറ്റാനേന്ന വണ്ണം അത്‌ പറയുമ്പോൾ ഇഷാനി അവളെയൊന്ന് നോക്കി.... അങ്ങനെ പറ്റുമെങ്കിൽ തീർച്ചയായും ഞാൻ നില്ക്കുമായിരുന്നു..... പക്ഷെ..... പോയല്ലേ പറ്റു.... ഒരു നനവൂറിയ പുഞ്ചിരിയോടെ ഇഷാനിയത് പറയുമ്പോൾ ആ വാക്കുകളിൽ കലർന്ന വിങ്ങൽ മീനു വിനറിയുന്നുണ്ടായിരുന്നു..... തിരികെ ചെല്ലാൻ ആഗ്രഹിക്കാത്ത വിധം എന്തോ ഒരു സങ്കടം അവൾക്കുണ്ടെന്ന് മാത്രം മീനുവിന് മനസ്സിലായി....... അതിനൊരു വഴിയുണ്ടെടോ...... നീയെന്റെ ഏട്ടനെയങ് കെട്ടിക്കോ....... അതാവുമ്പോ പിന്നേ ഇവിടെ നിന്ന് നിന്നേ യാരും കൊണ്ട് പോകില്ല.... മീനുവത് പറഞ്ഞതും നെഞ്ചിലെന്തോ ഒരു വെള്ളിടി പൊട്ടിയത് പോലെ തോന്നി ഇഷാനിക്ക്..... ശ്വാസമെടുക്കാൻ കഴിയാത്ത വിധം എന്തോ ഒരു ഭാരം മനസ്സിൽ നിറഞ്ഞു നിന്നു..... പപ്പയെയും മമ്മയെയും തിരികെ പോകേണ്ട സങ്കടങ്ങളു മെല്ലാം നിറഞ്ഞു നിന്നിരുന്ന മനസ്സിലേക്ക് നിമിഷ നേരം കൊണ്ടാണാ നീല നിറത്തിലുള്ള കുളവും മരുന്ന് മണക്കുന്ന മുറിയും നെറ്റിയിലേക്ക് വീണ് കിടക്കുന്ന കോലൻ മുടികളുമെല്ലാം സ്ഥാനം പിടിച്ചത്..... അത്‌ വരെയുണ്ടായിരുന്ന ദുഃഖങ്ങൾ എങ്ങോട്ടാ ഓടിയോളിച്ചത് പോലെ..... മറ്റെന്തോ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു അനുഭൂതി തന്നെ പൊതിഞ്ഞു പിടിച്ചത് പോലെ...... ഗൗരവം നിറഞ്ഞ മുഖവും ഏറെ പക്വമായ അവന്റെ പെരുമാറ്റമെല്ലാം അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു...... മീനു അങ്ങനെ പറഞ്ഞൾപൊഴേക്കും ഇത്രത്തോളം തന്റെ ഹൃദയം പിടക്കുന്നത് എന്ത് കൊണ്ടായിരിക്കും....... അവൾക്കറിയുന്നില്ലായിരുന്നു... അവനോ ട് മാത്രമായി എന്തോ ഒന്ന് ഹൃദയത്തിൽ മുളച്ചു തുടങ്ങിയത് അവൾക്ക് മനസ്സിലായിരു ന്നന്നേരം..... മീനു പറഞ്ഞ ആ നിമിഷം മുതൽ മനസ്സ് അങ്ങനെയൊരു കാര്യത്തെ കുറിച് സ്വപ്നം കണ്ട് തുടങ്ങിയത് അവളറിഞ്ഞു.... മീനു ഒരു ചിരിയോടെ അവിടെ നിന്ന് പോയെങ്കിലും ലും ഇഷാനിക്ക് അതിൽ നിന്ന് പുറത്ത് കടക്കാനേറേ പ്രയാസം തോന്നിയിരുന്നു.... ഇത് വരെ കാണാത്ത വിധം മനസ്സ് സ്വപ്നം കാണും പോലെ..... ഈ ഉമ്മറത്തിരുന്നു കാറ്റ് കൊള്ളാൻ അവനും കൂടെയുള്ളത് പോലെ അവളുടെ മനസ്സ് സ്വായം വരച്ചെടുത്തു തുടങ്ങിയിരുന്നു......                                     (തുടരും ) Aysha Akbar #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
486 likes
41 comments 14 shares
ഷാൻ ✍🏻
3K views 2 days ago
ചടങ്ങിനു വേണ്ടി കത്തിച്ചു വെച്ച നിലവിളക്കിനു മുന്നിൽ പുല്ലു പായ നിവർത്തി ഇടുന്നതിനിടയിൽ ദേവയാനി കേൾക്കാനായി അനന്തുവിന്റെ മുത്തശ്ശി ചോദിച്ചു. പ്രസവികാത്ത പെണ്ണുങ്ങൾ ഇങ്ങനത്തെ ചടങ്ങിന് ഒന്നും പങ്കെടുക്കരുതെന്ന് അറിഞ്ഞുടെ ദേവയാനിക് ...?? ചടങ്ങിന്റെ സമയത്ത് മച്ചിയായ ഒരു പെണുണ്ടായാൽ പ്രസവം തന്നെ നടന്നുവെന്ന് വരില്ല... ഞങ്ങൾക്ക് ഞങ്ങളുടെ മകന്റെ കുട്ടിയാ വലുത് ദേവയാനി പറ്റിയാൽ കുറച്ച് നേരത്തേക്കു അവിടെ നിന്ന് ഒന്ന് മാറി നിന്നോള്ളൂ... ചടങ്ങിനായി എത്തിയ എല്ലാവർക്കും മുന്നിൽ വെച്ച് അത് കേട്ടപ്പോ മറിച്ചൊന്നും പറയാനാവാതെ ദേവയാനി തിടുക്കത്തിൽ നിറഞ്ഞ നിറഞ്ഞകണ്ണുകളുമായി മുറിയിൽ കയറി വാതിലടച്ചു..... മാളുവിനെ പ്രസവത്തിനായി കൊണ്ട് പോകുന്ന ദിവസമാണ് ഇന്ന് .. ഈ നാടിനെക്കാളും ഏറെ സൗകര്യം അവരുടെ അവിടെ ആയത് കൊണ്ട് പ്രസവം അവിടെ മതിയെന്ന് അനന്തുവിന്റെ വീട്ടുക്കാർ നിർബന്ധിച്ചു പറഞ്ഞപ്പോൾ ... മാളുവിന്റെ അച്ഛനും അത് സമ്മതിക്കുകയായിരുന്നു... ഒരു ഇരുപത് വർഷങ്ങൾ മുൻപ് വേണുവേട്ടൻ എന്നെ പെണ്ണ് കാണാനായി വരുമ്പോൾ .. വേണുവേട്ടന്റെ അരികിൽ നിന്ന് മാറാതെ നിൽക്കുന്ന ഒരു മൂന്ന് വയസുകാരിയെ ഞാൻ ശ്രദ്ധിച്ചിരുന്നു... ആരും കാണാതെ അവളെ ഞാൻ എന്റെ അടുത്തേക്ക് വിളിച്ചു.. മടിച് മടിച് അവൾ അടുത്തേക്ക് വരുമ്പോ.. നാണം കൊണ്ട് അവളുടെ കുഞ്ഞു കവിളുകൾ തുടുത്തിരുന്നു.. ആ കവിളുകളിലെ നുണകുഴി തലോടി കൊണ്ട് ഞാൻ അവളോട് പേര് ചോദിക്കാനായി തുടങ്ങുമ്പോഴേക്കും എനിക്ക് അടുത്ത് നിന്നിരുന്ന എന്റെ അമ്മ അവളെ നോക്കി കൊണ്ട് എന്നോട് പറഞ്ഞു.. ഇത് വേണുവിന്റെ ചേട്ടന്റെ മകളാണ് മോളെ .. .!! അമ്മ ഇല്ലാത്ത കുട്ടിയത്രേ... കണ്ടില്ലേ കുട്ടിയുടെ മുടി നേരെയൊന്ന് ചീവുക പോലും ചെയ്യാതെ കെട്ടി കൊടുത്തേക്കുന്നത് ... എത്രയൊക്കെ ആയാലും പെൺകുട്ടികൾക്ക് അമ്മയുടെ സ്ഥാനത്ത്‌ അമ്മ തന്നെ വേണമെന്ന് പണ്ടുള്ളവർ പറയാറുള്ളത് എത്ര സത്യമാ... അവളുടെ വിധിയെ പഴിച്ചു കൊണ്ട് എന്റെ അമ്മ പറഞ്ഞ ആ ദയനീയമായ വാക്കുകളൊന്നും തിരിച്ചറിവിന്റെ കാലമെത്തിയിട്ടില്ലാത്ത അവളുടെ കുഞ്ഞു മുഖത്തെ ആ നിഷ്കളങ്കമായ പുഞ്ചിരിയെ മായ്‌ച്ചിരുന്നില്ല.. സഹതാപത്തിന്റെ കണ്ണുകളോടെ ഞാൻ അവളോട് താഴ്ന്ന സ്വരത്തിൽ ചോദിച്ചു ... എന്താ മോളുന്റെ പേര്.... മാളു... ആ പേര് ഒരു വിധത്തിൽ എന്നോട് അവൾ പറഞ്ഞൊപ്പിച്ചു .. ഞാൻ കൈ കൊണ്ട് കോതി ഒതുക്കി അവളുടെ മുടി അഴിച്ചു കെട്ടി കൊടുത്തപ്പോ പകരമായി എന്റെ കവിളത്ത്‌ ഒരു ഉമ്മ തന്നു കൊണ്ട് അവൾ വേണുവേട്ടന്റെ അരികിലേക്ക് ഓടി.... വേണുവേട്ടൻ അവളെ എടുത്ത് മടിയിൽ വെക്കുന്നതിന്റെ ഇടയിൽ എന്നെ നോക്കി പതിയെയൊന്നു പുഞ്ചിരിച്ചു... ആ പുഞ്ചിരിയുടെ സമ്മതത്തിലായിരുന്നു ഞാൻ വേണുവേട്ടന്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലുന്നത്... ആദ്യത്തെ രാത്രി തന്നെ വേണുവേട്ടൻ എന്നിൽ നിന്ന് വാങ്ങിയ വാക്കാണ് നാളെ നമുക്ക് ഒരു കുഞ്ഞുണ്ടായാലും മാളുവിന് കൂടി നീ ഒരു അമ്മയാവണം എന്നുള്ളത്... നിറഞ്ഞ മനസോടെ ഞാൻ അത് സമ്മതിച്ചപ്പോഴും പിന്നീടുള്ള ജീവിതത്തിൽ അവൾക്കൊരു അമ്മയാകേണ്ടി വന്നപ്പോഴും... ഒരിക്കൽ പോലും മാളുനെ കൊണ്ട് ഞാൻ എന്നെ അമ്മ എന്ന് വിളിപ്പിച്ചിട്ടില്ല ... ഒരു പക്ഷേ അവൾ എന്നെ അങ്ങനെ വിളിച്ചു തുടങ്ങിയാൽ .. ഒരിക്കൽ അവൾക്ക് ജീവൻ പകർത്തു നൽകി അവളെ ഒന്ന് തലോലിക്കാനുള്ള ഭാഗ്യം പോലും കിട്ടാതെ എന്നേക്കുമായി ഈ ലോകത്തോട് വിട പറയേണ്ടി വന്ന അവളുടെ അമ്മ അവൾക്ക് ആരുമല്ലാതായി മാറുമെന്ന് എനിക്ക് തോന്നി... എനിക്കും വേണുവേട്ടനും സ്വന്തമായി ഒരു കുഞ്ഞ് എന്നാ മോഹം വൈകുമ്പോഴും പ്രാർത്ഥനയും വഴിപാടുകളുമായി എന്നെക്കാൾ തിടുക്കം വേണുവേട്ടനായിരുന്നു.. ഒരിക്കലും ഒരു കുഞ്ഞിന് ജന്മം നൽകാൻ വേണുവേട്ടന് കഴിയില്ല എന്ന് ഡോക്ടർമാർ വിധി എഴുതിയപ്പോ ആ തീരാ ദുഃഖത്തിൽ ഞങ്ങൾ ആശ്വസിച്ചത് ഈ വീടിന് മകളായി മാളു ഉണ്ടല്ലോ എന്നോർത്താണ്... പകലുകളിലെ അവളുടെ കുസൃതികൾക്കും കൊഞ്ചലിനും വിരാമമിടുന്ന ഓരോ രാത്രികളിലും അവളെ ഞാൻ മാറോടണച്ചു ഉറക്കുമ്പോഴും.. എന്റെ വയറ്റിൽ തുടിക്കാതെ പോയ ജീവനായി മാറുകയായിരുന്നു അവൾ... എന്റെ വിരൽ തുമ്പിൽ ചേർന്ന് കൊണ്ട് അവൾ എനിക്ക് ഒപ്പം എന്റെ വീട്ടിൽ വരുമ്പോഴെല്ലാം എന്റെ വീട് അവളുടെ അമ്മ വീടായി മാറുമായിരുന്നു.. .. എന്റെ അച്ഛനും അമ്മയും അവൾക്ക് മുത്തശ്ശനും മുത്തശ്ശിയുമായി..എന്റെ കുഞ്ഞനിയൻ അവൾക്ക് മാമനായി.. എന്റെ അച്ഛൻ ഇവിടെ വരുമ്പോ കൊണ്ട് വരാറുള്ള പലഹാര പൊതികൾ അവളുടെ ഇഷ്ടത്തിന് വേണ്ടി മാത്രമുള്ളതായി... ഓണമായാലും വിഷു ആയാലും കാവിലെ ഉത്സവമായാലും ഈ വീടിന്റെയും ഞങ്ങളുടെയും എല്ലാ ആഘോഷങ്ങളും സന്തോഷങ്ങളും എന്റെ മാളുവിന് വേണ്ടി മാത്രമായിരുന്നു.. എപ്പോഴും എനിക്ക് അവളോടുള്ള സ്നേഹവും കരുതലും കാണുമ്പോ മാളുവിന്റെ അച്ഛൻ വീടിനകത്തെ അവളുടെ അമ്മയുടെ ഫോട്ടോക്ക് മുന്നിൽ നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്നത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്... അവളുടെ ചില കുറുമ്പിനായി ഞാൻ അവളെ ശാസിക്കുമ്പോഴും.. ഇടക്കിടക്കൊക്കെ എനിക്ക് ഈർക്കിലി എടുക്കേണ്ടി വരുമ്പോഴും അർഹതയില്ലാത്തതാണ് ഞാൻ ചെയ്യുന്നതെന്ന് തോന്നിപ്പിക്കുന്ന ഒരു നോട്ടം പോലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് എനിക്ക് ഉണ്ടായിട്ടില്ല.... പണ്ടൊരിക്കൽ ഒരത്യാവശ്യത്തിനായി എനിക്ക് രണ്ട് ദിവസം വീട്ടിലേക്ക് പോകേണ്ടി വന്നപ്പോ ഞാൻ തിരിച്ചു മടങ്ങും മുൻപേ എന്നെ അന്വേഷിച്ചു പരിഭ്രാന്തിയോടെ വേണുവേട്ടൻ എന്റെ വീട്ടിൽ എത്തിയിരുന്നു.. ഇന്നലെ മാളു സ്കൂൾ വിട്ട് വന്നതിന് ശേഷം ആരോടും മിണ്ടാതെ കതകടച്ചു മുറിയിൽ ഇരിപ്പാണെന്ന് എന്നോട് വേണുവേട്ടൻ ഇടറുന്ന സ്വരത്തോടെയാണ് പറഞ്ഞു നിർത്തിയത്.. സ്വതവേ പിടിവാശികളും പരിഭവങ്ങളും ഇല്ലാത്തെ കുട്ടിയാണവൾ. വേണുവേട്ടനും ചേട്ടനും നിശബ്ദതയുടെ കാരണം അവളോട് മാറി മാറി പല വട്ടം ചോദിച്ചിട്ടും അവൾ കരയുകയല്ലാതെ മറുപടി ഒന്നും പറഞ്ഞില്ലെന്ന് കൂടി കേട്ടപ്പോ... എന്റെ നെഞ്ചിടിപ്പിന്റെ ആഴം കൂടിയിരുന്നു.. ഉടുത്ത സാരിപോലും മാറാതെ ഓടി കിതച് അവൾക്ക് അരികിൽ എത്തുമ്പോൾ... കരഞ്ഞു കലങ്ങിയ കണ്ണുകൾ കൊണ്ട് അവൾ എന്നെ ഒന്ന് നോക്കി... എന്നിട്ടവൾ എന്നെ വല്ലാതെ അങ്ങ് കെട്ടി പിടിച്ചു... അവളുടെ അലസമായി കിടന്നിരുന്ന മുടിയിഴകൾ തഴുകി കൊണ്ട് ഞാൻ ചോദിച്ചു... എന്താ എന്റെ മാളുവിന് പറ്റിയെ... ? വാതിലിന് അരികിൽ കാര്യം എന്താണെന്ന് അറിയാനായി കാത്തു നിൽക്കുന്ന വേണുവേട്ടനെ നോക്കി കൊണ്ട് ഇടറുന്ന സ്വരത്തോടെ അവൾ എന്റെ കാതിൽ പറഞ്ഞു ചെറിയച്ചനോട് അപ്പുറത്തേക്കു ഒന്ന് പോകാൻ പറയുമോ മേമ്മ.. വേണുവേട്ടനോട് ഒന്ന് അപ്പുറത്തേക്ക് മാറി നില്ക്കാൻ പറഞ്ഞ് ഞാൻ വാതിൽ അടച്ചു .. ഞാൻ അവളെ വീണ്ടും നിർബന്ധിച്ചപ്പോൾ ആരോടും പറയില്ല എന്ന് എന്നെ കൊണ്ട് സത്യം ഇടിപ്പിച്ചു അവൾ പറഞ്ഞു തുടങ്ങി കഴിഞ്ഞ ദിവസം സ്കൂളിൽ വെച്ച് അരുതാത്തത് എന്തോ തന്നിൽ സംഭവിച്ചെന്നും എനിക്ക് എന്തോ വലിയ അസുഖം വരുന്നുണ്ടന്നും പറഞ്ഞു കൊണ്ട് അവൾ വിതുമ്പി കരയാൻ തുടങ്ങി .. പതിയെ നടന്ന കാര്യങ്ങളോടെ ഓരോന്നായി അവൾ എന്നോട് പറഞ്ഞു നിർത്തുമ്പോ ... ഒന്നും മിണ്ടാൻ പോലും കഴിയാതെ അത്രയും സന്തോഷം കൊണ്ട് ഞാൻ അവളെ ചേർത്ത് നിർത്തി. എന്നിട്ട് നെറ്റിയിൽ ഒരുമ്മ വെച്ച് കൊണ്ട് ഞാൻ അവളോട് പറഞ്ഞു... എന്റെ മാളുസേ.. നീ ഞങ്ങളെയൊക്കെ പേടിപ്പിച്ചു കളഞ്ഞല്ലോ എന്റെ കുട്ടി... അതെ മോള് കണ്ട കാര്യങ്ങളൊക്കെ ഒരു പ്രായം എത്തുമ്പോ എല്ല പെണുങ്ങൾക്കും ഉണ്ടാകുന്നത് തന്നെയാ.... എന്റെ മാളൂസ് വലിയ പെണ്ണായി അതാ അങ്ങനെ ഒക്കെ ഉണ്ടായത് .. ഞാൻ പറഞ്ഞത് മഴുവനായി മനസ്സിലാവാതെ ഇരുന്നിരുന്ന അവളുടെ അരികിൽ നിന്ന് ഞാൻ വാതിൽ തുറന്ന് വേണുവേട്ടന്റെ അടുത്തേക്ക് ഓടി... കിതപ്പിന്റെ ആക്കം കുറച്ചു കൊണ്ട് ഞാൻ വേണുവേട്ടനോട് പറഞ്ഞു... ന്റെ വേണുവേട്ടാ....!!!! പേടിക്കയല്ല സന്തോഷിക്കയാ വേണ്ടത്.വേണുവേട്ടൻ പോയി കുറച്ച് മധുര പലഹാരം വാങ്ങിച്ചിട്ടു വാ... നോക്കുമ്പോ മാളുവിന്റെ മുഖത്ത് കണ്ട അതെ അന്താളിപ്പ് തന്നെയായിരുന്നു.. 40 കഴിഞ്ഞ വേണുവേട്ടന്റെ മുഖത്തും... ഓ...... വേണുവേട്ടാ നമ്മുടെ മാളു വയസ്സ് അറിച്ചതാണ് .. പാവം കണ്ട ലക്ഷണങ്ങൾ ഒക്കെ അസുഖമാണെന്നും വിചാരിച്ചു എന്റെ കുട്ടി കുറെ പേടിച്ചു... ഞാൻ പറഞ്ഞു നിർത്തും മുൻപേ വേണുവേട്ടൻ അവളെ കാണാനായി അവൾ ഇരുന്നിരുന്ന മുറിയുടെ അടുത്തേക്ക് ഓടി... അന്ന് വരെ ഇല്ലാത്ത നാണത്തോടെ അവൾ വേണുവേട്ടനെ കണ്ട് എണീറ്റ് നിന്നപ്പോഴേക്കും.. അവിടേക്ക് മാളുവിന്റെ അച്ഛനും വന്നിരുന്നു... ഒരു നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം എന്നെ ഒന്ന് നോക്കി... തുടർന്ന് അടുത്ത ബന്ധുക്കളെ വിളിച്ച് സദ്യ ഒരുക്കിയതും മഞ്ഞൾ തൊടിച് അവളെ വീടിന്റെ ഒരു ഭാഗത്ത് ഇരുത്തിയതും ഞാൻ തന്നെയായിരുന്നു... എനിക്ക് എന്റെ അമ്മ തന്ന പാലക്ക മാലക്കൊപ്പം പണ്ടൊരിക്കൽ അവൾ എന്നോട് കെഞ്ചി കരഞ്ഞ മൂക്കുത്തി എന്നാ മോഹവും അവൾക്കായി ഞാൻ അന്ന് സാധിപ്പിച്ചു കൊടുത്തു ... വർഷങ്ങൾ പിന്നെയും പിന്നിട്ടു കൗമാരവും കഴിഞ്ഞവൾ യൗവനത്തിൽ എത്തിയ നിമിഷങ്ങളിൽ കൂടെ പഠിച്ചിരുന്ന അനന്തുവിനോട് മനസ്സിൽ തോന്നിയ പ്രണയം അവൾ പറഞ്ഞ് ഞാൻ അറിയുമ്പോഴേക്കും.. ആ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ആവാത്ത അത്രയും ആഴത്തിലേക്കു അവർ അടുത്ത് കഴിഞ്ഞിരുന്നു.. ആദ്യമൊക്കെ വേണുവേട്ടൻ അടക്കം എല്ലാവരും അതിനെ എതിർത്തു. ഈ വീടിന് ഒരു ചീത്ത പേരില്ലാതെ.. എല്ലാവരോടും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അവരെ എനിക്ക് തന്നെ ഒന്നിപ്പിക്കേണ്ടി വന്നു അല്ലെങ്കിൽ ഒരുപക്ഷേ എനിക്കെന്റെ മാളുവിനെ എന്നന്നേക്കുമായി നഷ്ടമായനെ ... ഇന്നും നിറം മങ്ങാത്ത ഓർമ്മകളുടെ ലോകത്ത് നിന്നും ദേവയാനി ഉണർണത്.. വാതിൽ മുട്ടിയുള്ള മാളുവിന്റെ വിളി കേട്ടുകൊണ്ടാണ്... കണ്ണുകൾ തുടച്ചു ഞാൻ വാതിൽ തുറന്നു. കരഞ്ഞു തളർന്ന എന്റെ മുഖത്ത് നോക്കി കൊണ്ട് അവൾ ചോദിച്ചു... എന്താ മേമ്മ ഇവിടെ നിൽകുന്നേ.... മറുപടി ഒന്നും പറയാൻ അറിയാത്ത ആ നിമിഷം അവൾക്കു മുന്നിൽ തലകുനിച്ചു നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു... എന്റെ മൗനം കണ്ട് അവൾ ബലമായി എന്റെ കൈയിൽ പിടിച്ചു കൊണ്ട് സദസ്സിലേക്ക് നടന്നു... അവിടെ കൂടി നിന്ന എല്ലാവർക്കും മുന്നിൽ വെച്ച് എന്നെ ചേർത്ത് പിടിച്ചു കൊണ്ട് അവൾ പറഞ്ഞു... ഈ ഒരു അമ്മയുടെ ശാപം കൊണ്ട് എനിക്ക് ഒരു കുഞ്ഞിന്റെ അമ്മയാകാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നവരോടായി എനിക്ക് ഒന്നും പറയാനില്ല.... ഇന്നുവരെ എനിക്ക് കിട്ടിയ എല്ലാ സൗഭാഗ്യങ്ങൾക്കും അപ്പുറം ഒരു നഷ്ടമായി ഞാൻ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒന്നേ ഉള്ളു... ഒരു ജന്മം കൊണ്ട് ഈ അമ്മയുടെ വയറ്റിൽ പിറക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടാതെ പോയല്ലോ എന്ന്... അവളുടെ ഈ വാക്കുകൾക്കൊപ്പം നിശബ്ദമായി തീർന്ന സദസ്സിന് മുന്നിൽ വെച്ച് ഒരു തുണ്ട് വെറ്റില ചീന്തിൽ എനിക്ക് അവൾ ദക്ഷിണ നീട്ടി എന്റെ കാൽക്കൽ കുമ്പിട്ടപ്പോ സന്തോഷം കൊണ്ട് നിറഞ്ഞ എന്റെ കണ്ണുകൾ അവൾ പുഞ്ചിരിച്ചു കൊണ്ട് തുടച്ചു .. എന്നിട്ട് ഓരോരുത്തരോടായി യാത്ര പറഞ്ഞു കൊണ്ട് വീടിന്റെ പടികൾ ഇറങ്ങി.... മോഹിച്ച ഒരുകാലത്ത് ഒരു കുഞ്ഞിനെ നൽകാൻ മറന്നു പോയ ദൈവങ്ങളോട് ഒരു പരിഭവങ്ങളോ പരാതികളോ ഇല്ലാതെ ഇന്നൊരു മുത്തശ്ശിയാകാനുള്ള കാത്തിരിപ്പിലും പ്രാർത്ഥനയിലുമാണ് ദേവയാനി.... #📔 കഥ #💞 പ്രണയകഥകൾ #✍️ വട്ടെഴുത്തുകൾ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
151 likes
12 comments 10 shares
ഷാൻ ✍🏻
2K views 2 days ago
വിളിച്ചിറക്കി കൊണ്ട് പോകാൻ വേണ്ടി അവൻ വീടിന്റെ മുന്നിൽ വന്നു നിന്നു...! നൊന്ത് പ്രസവിച്ച അമ്മയെ അടക്കം എന്നെയും അച്ഛനെയും ഒരു നോക്കു കുത്തിയാക്കി കൊണ്ട് ചേച്ചി അവനോടൊപ്പം പൂവാണെന്ന് പറഞ്ഞ് ഇറങ്ങി... അമ്മയുടെ നെഞ്ച് തല്ലിയുള്ള കരച്ചിൽ കേട്ട് അയൽപ്പകത്തെ വീടിന്റെ വാതിലുകൾ ഒന്നൊന്നായി തുറന്നു.. പലരും മൂക്കത്തു വിരൽ വെച്ച് കൊണ്ട് മതിലിന്റെ അരികത്ത് സ്ഥാനം പിടിച്ചു.. തോൽപ്പിച്... , എല്ലാം നേടിയത് പോലെ എന്നെയും അച്ഛനെയും നോക്കി അവൻ പടിക്കൽ നിൽക്കുന്നത് കണ്ടപ്പോൾ നിയന്ത്രണം വിട്ട് അവനെ തല്ലാൻ വേണ്ടി മുറ്റത്തേക്ക് ഇറങ്ങിയ എന്നെ അച്ഛൻ തടഞ്ഞു നിർത്തി ... അൽപ്പസമയത്തിനകം അവളെയും കൊണ്ട് അവൻ വന്ന കാർ പടി കടക്കുന്നത് കണ്ടപ്പോൾ കരഞ്ഞു തളർന്ന് കിടന്ന അമ്മ എന്തോ ഓർത്തെടുത്ത പോലെ തെക്കേ പുറത്തെ വേലിക്ക് അരികിലേക്ക് ഓടി.. !!. കാഴ്ചയിൽ നിന്ന് മായും വരെ നിറഞ്ഞ കണ്ണുകളോടെ അമ്മ അവിടെ തന്നെ നിന്നു..... പിന്നെ ദേഷ്യത്തിൽ കണ്ണുകൾ തുടച്ചു... അവളുടെ മുറിയിൽ നിന്ന് വാരി കൂട്ടിയ തുണികളുമായി അമ്മ അടുക്കള വാതിലിലൂടെ പറമ്പിന്റെ ഒരു അറ്റത്തേക് പോകുന്നത് കണ്ടു.. എന്തൊക്കെയോ പിറു പിറുത് ...... തുണികൾ ചവറിന്റെ കൂടെ കൂട്ടി ഇട്ട് മണ്ണെണ്ണ ഒഴിച്ച് ഒരു തീ പെട്ടി കൊള്ളി അതിലേക്ക് ഉരസി ഇട്ടു.. കത്തി ആളുന്ന തീയിലേക്ക് നോക്കി ശപിച് കൊണ്ട് അമ്മ കാർക്കിച്ചു ഒന്ന് തുപ്പി.. ഒരു പ്രതികാരത്തോടെ കുറച് നേരം ആ എരിയുന്ന തീയിലേക് തന്നെ അമ്മ നോക്കി നിന്നു... എനിക്ക് ആദ്യമായ് ശമ്പളം കിട്ടിയ അന്ന് ഞാൻ അവൾക്ക് വാങ്ങി കൊടുത്ത പച്ച ധവണിയിൽ തീ പടർന്ന് പിടിക്കുന്ന കണ്ടപ്പോൾ എന്റെ മനസൊന്നു വിങ്ങി... അമ്മയുടെ പരാക്രമം കണ്ട് തടയാൻ ഓടിയെത്തിയ സുധേടത്തിക്കും കേട്ടു വയറു നിറച്ച്.. എല്ലാം കണ്ട് സ്തംഭിച്ചു നിൽക്കുന്ന എന്നോട് അമ്മ കിതപ്പ് മാറാതെ പറഞ്ഞു... ഇനി മുതൽ നിനക്ക് അങ്ങനെ ഒരു ചേച്ചി ഇല്ലാട്ട...!!! കേട്ടോടാ...? അമ്മയുടെ ആ വാക്കുകൾക്ക് കേട്ട് പ്രായം മറന്ന് ഒരു കുട്ടിയെ പോലെ ഞാൻ തലയാട്ടി.. ആരൊക്കെയോ ഫോണിൽ വിളിച്ച് അറിയിച് അച്ഛനും ഇടനാഴിയിലെ തിണ്ണയിൽ വന്നിരുന്നു.. വീട്ടിൽ ആകെ ഒരു നിശബ്ദത പരന്നു... പെട്ടന്ന് അടുക്കളയിൽ നിന്ന് പാത്രങ്ങൾ വീഴുന്ന ശബ്ദം കേട്ട് ഞാനും അച്ഛനും ഓടി എത്തുമ്പോൾ തറയിൽ ബോധം കേട്ട് വീണ് കിടക്കുന്ന അമ്മയാണ് കണ്ടത്.... കരഞ്ഞു തളർന്നിട്ട് വീണാതായിരുന്നു ഞാനും അച്ഛനും അമ്മയെ എടുത്ത് കട്ടിൽ കിടത്തി... ചേച്ചിയെ കല്യാണം ഉറപ്പിച്ച വീട്ടിലേക്ക് വിവരം അറിയിക്കാൻ അച്ഛന്റെ കൂടെ എന്നോടും കൂടെ ചെല്ലാൻ പറഞ്ഞു .. പോകാനായി ഞാൻ വണ്ടി വിളിക്കാൻ ഒരുങ്ങുന്നത് കണ്ട് അച്ഛൻ ചോദിച്ചു .... നാണക്കേട് കൊണ്ടാണോ വണ്ടി വിളിക്കാൻ പോകുന്നതെന്ന് ....?? നാണക്കേട് ഭയന്ന് ഒളിച്ചോടാൻ നിന്നാൽ ഇനി ഈ നാട്ടിൽ ജീവിക്കാൻ പറ്റിന്നു വരില്ല.. ഇന്ന് മുതൽ എല്ലാവർക്കും മുന്നിലൂടെയും തല കുനിച് നടന്ന് ശീലിക്കേണ്ടി വരുമെന്നും പറഞ്ഞ് അച്ഛൻ മുന്നിൽ നടന്നു... പോകുന്ന വഴിയിലും കവലയുടെ മൂലയിലും പരിഹാസം നിറഞ്ഞ മുഖങ്ങളും അടക്കം പറഞ്ഞ് ചിരിച്ചവരെയും ഞാൻ കാണാതിരുന്നില്ല... പന്തലും പാത്രങ്ങളും ഏൽപ്പിച്ച കടയിൽ വേണ്ടന്ന് പറഞ്ഞ് പുറത്തിറങ്ങിയപ്പോൾ അവരുടെ ഇടയിൽ നിന്നും കേട്ടു ഒരു കൂട്ട ചിരി.... ചെക്കന്റെ വീട്ടിൽ എത്തി മകൾ ഒരുത്തന്റെ കൂടെ ഒളിച്ചോടിപോയെന്ന് പറയാൻ പണിപ്പെട്ട് അവരുടെ വീടിന്റെ പടിക്കൽ തളർന്ന് നിന്ന അച്ഛനോട് ഉള്ളിലൊട്ടു വരണ്ടന്ന് പറഞ്ഞ് അവരോട് പോയി സംസാരിച്ചത് ഞാൻ ആയിരുന്നു ... പൊട്ടി തെറിക്കും അധിക്ഷേപങ്ങൾക്കും ഒടുവിൽ ... മാനനഷ്ടമായും നിശ്ചയത്തിന് അവർ അവൾക്കിട്ട ഒരു പവന്റെ വളയുടെയും കണക്ക് പറഞ്ഞ് ഒരു ഒരു വലിയ തുക അവർ തന്നെ നിശ്ചയിച്ചു..... അതെ ചൊല്ലി തർക്കിക്കാൻ പോയ എന്നോട് എത്രയാണ് എന്ന് വെച്ചൽ അവർ ചോദിക്കുന്നത് കൊടുത്തൊള്ളാൻ അച്ഛൻ പറഞ്ഞപ്പോൾ മുപ്പത് പവൻ തികയ്ക്കാൻ വേണ്ടി ഇത്ര കാലം ഓടി നടന്ന അച്ഛന്റെ പിശുക് പോലും മാറി നിന്ന് ഞങ്ങളെ നോക്കി പുച്ഛിക്കുന്ന പോലെ എനിക്ക് തോന്നി .... വീട്ടിൽ തിരിച്ച് എത്തി... വീട് നിറച്ച് ആളുകൾ.. ചെറിയച്ചന്മാർ... മേമ്മമാർ.. വിവരം അറിഞ്ഞ് അമ്മാവനും എത്താതെ ഇരുന്നില്ല.... വീട്ടിൽ എവിടെ തിരിഞ്ഞാലും ചേച്ചിയെ പഴിച്ചും പ്രാകിയുമുള്ള ശകാര വർഷങ്ങൾ... പല വട്ടം എന്നെ ചായിപ്പിന്റെ അടുത്തേക്ക് വിളിച്ച് ചെറിയച്ഛൻ ചോദിച്ചു അവളെയും അവനും എന്താ വേണ്ടതെന്ന്.. അഞ്ചു വയസ് തികയാത്ത അമ്മാവന്റെ മകൾ എന്തോ കുരുത്ത കേട് കാണിച്ചതിന് അമ്മായി ഈർക്കിളി ഒടിച് അവളെ തല്ലുമ്പോൾ ഉച്ചത്തിൽ പറയുണ്ടായിരുന്നു വലുതാക്കുമ്പോൾ നീ ആരുടെ കൂടെയാ ഒളിച്ചോടാൻ കണ്ടേക്കുന്നതെന്ന്... കരഞ്ഞു തളർന്ന് അകത്തെ മുറിയിൽ കിടക്കുന്ന അമ്മയുടെ അടുത്ത് ചെന്നപ്പോൾ പിച്ചും പിഴയും പറയുന്ന കണക് അമ്മ എന്നോട് ചോദിച്ചു.. മോനെ മോള് തിരിച്ചു വന്നോ എന്ന്... മടങ്ങി വന്ന് ആരോടും ഒന്നും മിണ്ടാതെ ഉമ്മറത്തെ കസേരയിൽ ഇരുന്ന ഇരിപ്പ് ഇരിക്കുന്ന അച്ഛനോട് ഒരു കപ്പ് കാപ്പിയെങ്കിലും കുടിക്കാൻ പറഞ്ഞ് അമ്മായി അച്ഛനെ ഏറെ നിര്ബന്ധിക്കുന്നത് കേട്ടു... ഇന്നലെ സന്ധ്യക്ക് ഞാൻ വാങ്ങി കൊണ്ട് വന്ന കല്യാണ കുറികളിലൊക്കെ അമ്മാവന്റെ മക്കൾ എന്തൊക്കെയോ കോറി വരച് കളിക്കുന്നത് കണ്ടു . ചിലതൊക്കെ പിച്ചി ചിന്തി തെങ്ങിന്റെ കടക്കലും കിടന്നു.. ... മനസിലെ ഇഷ്ട്ടം ആദ്യമേ തുറന്ന് പറഞ്ഞ ചേച്ചിയോട് അച്ഛൻ വാശി തീർത്തത് അവളുടെ സമ്മതമില്ലാതെ ഉറപ്പിച്ച കല്യാണം കൊണ്ടായിരുന്നു... അവൾ കരഞ്ഞു പറഞ്ഞപ്പോഴും കാലു പിടിച്ചപ്പോഴും അച്ഛന്റെ വാശി കൂടി ... ഒരിക്കൽ അവൻ വന്ന് പെണ്ണ് ചോദിച്ചതിന് ജാതിയുടെ പേരും പറഞ്ഞ് അച്ഛൻ അവരെ പുച്ഛിച് ഇറക്കി വിടുമ്പോൾ അച്ഛൻ ഓർത്തില്ല സ്വന്തം ചോരയിൽ പിറന്ന മകൾക്കും അതെ വാശി കാണുമെന്ന് .. വീടിന് പുറത്തിറങ്ങാൻ വിലക്കിയതും.. അവളെ മാമന്റെ വീട്ടിൽ മാറ്റി താമസിപ്പിച്ചതും എല്ലാം അവൾ അവനെ മറക്കുമെന്നുള്ള അച്ഛന്റെ പ്രതീക്ഷകളായിരുന്നു.. കോലായിലെ തിണ്ണയിൽ ഇരുന്ന് മനസിലേക്ക് തെളിഞ്ഞു വരുന്ന ആ കഴിഞ്ഞു പോയ നിമിഷങ്ങൾ ഓരോന്നും തള്ളി നീക്കാൻ ഞാൻ ഏറെ പാടുപെട്ടു... സന്ധ്യയായിപ്പോൾ വന്നവരെല്ലാം സമാധാന വാക്കുകളും പറഞ്ഞ് മടങ്ങി പോയി... വീടിന് അടുത്ത അമ്പലത്തിൽ അവന്റെയും അവളുടെയും കല്യാണം നാളെത്തേക്ക് ചീട്ടാക്കിയിട്ടുണ്ടെന്ന് രാത്രി എന്നെ കാണാൻ വന്ന കൂട്ടുക്കാരിൽ ഒരാളിൽ നിന്ന് ഞാൻ അറിഞ്ഞു.. കല്യാണം വിവരം കേട്ട് അച്ഛൻ ഒരു കുറ്റ ബോധത്തോടെ പറഞ്ഞു.. അച്ഛന് തെറ്റ് പറ്റി പോയെന്ന്... അച്ഛൻ വാക്കുകൾ കേട്ട് അകത്തളത്തിൽ നിന്ന് കണ്ണീര് കൊണ്ട് മാത്രം ഉത്തരം പറഞ്ഞ അമ്മയുടെയും മനസ്സ് അലിയുന്നത് ഞാൻ കണ്ടു.. അച്ഛനെയും കഴിപ്പിച് രണ്ട് പിടി ചോറുണ്ട് ഞാൻ നേരത്തെ കിടന്നു.... ഉറങ്ങാൻ കഴിയുന്നില്ല... കണ്ണടക്കുമ്പോൾ മുഴുവൻ ചേച്ചിയുടെ മുഖം മനസ്സിൽ തെളിയുന്നു .. അമ്മ വലിച്ചെറിഞ് പൊട്ടിച്ച ചേച്ചിയുടെ ഫോട്ടോ ആരും കാണാതെ ഞാൻ എന്റെ മുറിയിൽ കൊണ്ട് വെച്ചു.. ഇന്നലെ വരെ ഈ വീടിന്റെ എല്ലാമായിരുന്നവളെ ഇനി നേർക്ക് നേർ കണ്ടാൽ പോലും മിണ്ടാൻ മടിക്കുന്ന തരത്തിൽ ആരുമല്ലതായി തീർന്നെന്ന് എന്നോർത്തപ്പോൾ എന്റെ നെഞ്ച് പിടഞ്ഞു.. എനിക്ക് എന്റെ കണ്ണുനീരിനെ തടഞ്ഞു നിർത്താനായില്ല.. ശബ്ദം അടക്കി പിടിച്ച് ഞാൻ ആ രാത്രി മുഴുവൻ കരഞ്ഞു.... പിറ്റേന്ന് രാവിലെ അച്ഛൻ തന്ന് വിട്ട സ്വർണ്ണ പണ്ടം വിറ്റ് പൈസ ഞാൻ അവർക്ക് കൊണ്ട് കൊടുത്തു. എന്റെ മുന്നിൽ നിന്ന് ഓരോ നോട്ട് എണ്ണിത്തീർക്കുമ്പോഴും പ്രതീക്ഷിക്കാതെ കിട്ടിയ ഒരു സ്വഭാഗ്യത്തിന്റെ തിളക്കമായിരുന്നു ആ കാരണവരുടെ മുഖത്ത്... ശപിച്ചു കൊണ്ട് ആ മുഖത്ത് നോക്കി എനിക്ക് വിളിച്ച് പറയാണമെന്നുണ്ടായിരുന്നു ഇതൊരു മനുഷ്യന്റെ ഒരായുസിന്റെ സമ്പാദ്യമാണെന്ന്... തിരിച്ച് കവലയിൽ ബസ് ഇറങ്ങി ഞാൻ നേരെ വീട്ടിലേക്ക് നടന്നു... ചോദ്യങ്ങളെ ഭയന്നിട്ടവണം എവിടെയും തങ്ങാൻ എന്റെ മനസ് അനുവദിച്ചില്ല .... അമ്പലത്തിന്റെ വഴി എത്തിയപ്പോൾ മനസ്സിൽ ഒരു കല്യാണ മേളത്തിന്റെ താള പെരുപ്പം കേൾക്കുന്ന പോലെ ... വീർപ്പ് മുട്ടലോടെ ഞാൻ വീട്ടിൽ വന്നു കയറി ... ഞാൻ അച്ഛനെ തിരഞ്ഞു... അമ്മയോട് ചോദിച്ചു.... കുറച് നേരം മുൻപ് വരെ ഉമ്മറത് ഇരിക്കുന്നത് കണ്ടെന്ന് അമ്മ പറഞ്ഞു.. ... ഉമ്മറത് ഇല്ല... ഞാൻ വെപ്രാളപ്പെട്ട് തൊടിയിലേക് ഇറങ്ങി ... അവിടെയും ഇല്ല.. അയാൽപ്പകത്തെ വീടുകളിലെ മുറ്റത്തേക്കും ഉമ്മറത്തേക്കും എത്തി നോക്കി. അവിടെയും കണ്ടില്ല .... എന്തോ അരുതാത്തതു സംഭവിച്ചെന്ന് ഒരു തോന്നൽ..... ഞാൻ കവലയിലേക്ക് ഓടി.... ഗോപിയേട്ടന്റെ ചായ പീടികയിൽ ചോദിച്ചു എന്റെ അച്ഛനെ കണ്ടോന്ന്... ഇല്ലാന്ന് മറുപ്പടി പറഞ്ഞ് അവർ പരസ്പരം മുഖത്തേക് നോക്കി... ഇടയിൽ വെച്ച് ആരോ പറഞ്ഞു കുറച്ച് നേരത്തെ അമ്പല കുളത്തിന്റെ വഴി ഇറങ്ങുന്ന കണ്ടെന്ന്..... ശ്വാസം അടക്കി പിടിച്ച് ഞാൻ കുളത്തിന്റെ അടുത്തേക്ക് ഓടി.. . കിതപ്പ് മാറാതെ കുള കടവിലും ആൽത്തറയിലും ഞാൻ പരതി കണ്ടില്ല.... എന്റെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി.. ഞാൻ ആ കൽപടവിൽ തളർന്നിരുന്നു...... അമ്പലത്തിന്റെ ഉള്ളിൽ നിന്ന് കേൾക്കുന്ന നാദസ്വരത്തിന്റെയും തകിലിന്റെയും ശബ്ദം എന്നെ പ്രാന്ത് പിടിപ്പിച്ചു... ഒരു വീടിന്റെ എല്ലാ സന്തോഷവും സമാധാനവും കളഞ്ഞു ജീവിക്കാൻ പോയവളോട് എന്തെന്നില്ലാത്ത പ്രതികാരം എനിക്ക് തോന്നി.... എന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി.. രണ്ടും കൽപ്പിച്ചു ഞാൻ അമ്പലത്തിന്റെ ഉള്ളിലേക് നടന്നു... ഞാൻ മുന്നിൽ കണ്ട ആളുകളെ ഒന്നൊന്നായി തള്ളി മാറ്റി... വിയർത്തോലിച്ചു നടന്ന് വരുന്ന എന്നെ പലരും ശ്രദ്ധിച്ചു.. പെട്ടന്ന് എന്റെ കണ്ണുകൾ എവിടെയായോ തടഞ്ഞു... അച്ഛൻ.....!!!! അതെ... അവളെയും അവനെയും ആശിർവദിചു കൊണ്ട് അച്ഛൻ നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്നു.... സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ പതിയെ നിറഞ്ഞൊഴുക്കി.... നഷ്ടപ്പെട്ടതെല്ലാം എനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നു... പരിഹസിച്ചവരോടും പുച്ഛിച്ചവർക്കും മുന്നിൽ മുഖമുയർത്തി നടക്കാൻ ആദ്യമേ അച്ഛന്റെ ഈ ക്ഷമ മതിയാകുമായിരുന്നു.. മുപ്പത് പവൻ സ്ത്രീധനം ചോദിച് കല്യാണം ഉറപ്പിച്ചവനെക്കാൾ ഒരു തുണ്ട് പൊന്നില്ലാതെ സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ കാണിച്ച മനസ്സിന്റെ പത്തരമാറ്റ് തിളക്കം അച്ഛന്റെ അരികിൽ നിന്നിരുന്ന അവന്റെ മുഖത്തെ പുഞ്ചിരിക്ക് ഉണ്ടായിരുന്നു കണ്ണുകൾ തുടച് ഞാൻ ആളുകൾക്ക് ഇടയിലേക് മറഞ്ഞു നിന്നു... മേളങ്ങൾ മുറുകി അവളുടെ നെറുകയിൽ സിന്ധൂരം ചേർന്നു...... വീഴാൻ പോയ കണ്ണുനീർ തുടച്ചു കൊണ്ട് അച്ഛൻ അവരെ ചേർത്ത് പിടിച്ചു... എല്ലാം മിഴി വെട്ടാതെ ഞാൻ നോക്കി നിന്നു.. ഞാൻ വേഗത്തിൽ കവലയിലെ ഭാസ്കേരട്ടന്റെ പിടികയിലേക്ക് നടന്നു.. പൊതി കെട്ടി കൊണ്ടിരിക്കുന്ന ഭാസ്കേരട്ടനോട് ഞാൻ തിടുക്കത്തിൽ പറഞ്ഞു.. ഭാസ്കരേട്ട ഒരു സദ്യക്ക് ഉള്ള പച്ചക്കറി വേണം.. പച്ചക്കറിയും വാങ്ങി വെപ്രാളപ്പെട്ട് ഞാൻ വീട്ടിലേക് ഓടി.. വീട്ടിൽ എത്തി കാര്യങ്ങൾ പറഞ്ഞ് അമ്മയെ എടുത്ത് രണ്ട് വട്ടം കറക്കി.. കൈയിലെ പച്ചക്കറികൾ ഞാൻ അമ്മയെ ഏൽപ്പിച്ചു... എന്നിട്ട് ഒരു ഉഗ്രൻ സദ്യ ഉണ്ടാക്കാൻ പറഞ്ഞു.. ഇലയിൽ വിളമ്പാനായി തൊടിയിൽ നിൽക്കുന്ന പാതി പഴുത്ത ഞാലി പൂവന്റെ കുല വെട്ടി ഞാൻ മടങ്ങി വരുമ്പോൾ... അമ്മ ഇന്നലെ കത്തിച്ച അവളുടെ തുണികൾ മണ്ണിട്ട് മൂടാനും ഞാൻ മറന്നില്ല... #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📔 കഥ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
109 likes
2 comments 6 shares
Thanseel ✔️
4K views 1 days ago
ഭാര്യക്കും അപ്പുറം ഒരു മകൾക്ക് ചെയ്യണ്ടേ ചില കടമകൾ ഉണ്ടെന്ന ബോധ്യത്തോടെയായിരുന്നു നാളെ വീട്ടിലേക് മടങ്ങി പോകണമെന്ന തീരുമാനം ഞാൻ എടുത്തത്.. ബസിന്റെ ബോർഡ് പോലും വായിക്കാൻ അറിയാത്ത അമ്മ വീട്ടു ജോലിക്ക് പോയിട്ടാണ് വീട് കഴിയുന്നതെന്നും ചേട്ടൻ ഒരു അപകടം പറ്റി കിടപ്പിലായിട്ടു നാല് മാസങ്ങളായെന്നും രേണു ഇന്ന് രാവിലെ വിളിച്ചു പറയുമ്പോൾ സ്വന്തം വീട്ടിലെ വിശേഷങ്ങൾ നാട്ടുകാരിൽ നിന്ന് അറിയണ്ടി വരുന്ന ഒരു മകളുടെ ഗതികേടോടെയാണ് ഞാൻ കേട്ടു നിന്നത്.. ചേട്ടനെ ഒന്ന് കാണണം എന്ന ആഗ്രഹം ഞാൻ വിനു ഏട്ടനോട് പറഞ്ഞപ്പോൾ കലഹത്തിന്റെ ബാക്കിയായി അവരെ കുറിച്ചെല്ലാം ഇത്ര വർഷങ്ങളായിട്ടും തീരാത്ത പകയോടെ മാത്രമാണ് അദ്ദേഹം സംസാരിച്ചത്... പിന്നെ ആ മുഖത്തു നോക്കി അവരെ സഹായിക്കണം എന്ന വാക്ക് കൊണ്ട് യാചിക്കാൻ എനിക്ക് തോന്നിയില്ല.. എന്റെ സമ്മതമില്ലാതെ പോയാൽ ഇനി ഇങ്ങോട്ടും എന്റെ ജീവിതത്തിലേക്കും മടങ്ങി വരേണ്ട എന്ന് വിനു ഏട്ടൻ എന്നോട് തറപ്പിച്ചു പറഞ്ഞ വാക്കുകൾക്ക് ഒന്നും ഞാൻ എടുത്ത തീരുമാനത്തെ പേടിപ്പെടുത്തുന്നതായിരുന്നില്ല.... തളർന്നു കിടക്കുന്ന ചേട്ടന് ഒരു കൈതാങ്ങാകൻ എനിക്ക് കഴിയണം... മകളായി ഞാൻ ജീവിച്ചിരിക്കുമ്പോൾ ഈ പ്രായത്തിൽ എന്റെ അമ്മ പണിക് പോകേണ്ടി വന്നത് എന്റെ മാത്രം പരാജയമാണെന്ന ബോധ്യമായിരുന്നു മനസിൽ .. കഴുത്തിലെ താലി ഞാൻ വലിയ മാലയിൽ നിന്ന് ഊരി ഒരു ചെറിയ മാലയിലേക്ക് കൊളുത്തി കഴുത്തിൽ ഇട്ടു.. അലമാരയിൽ നിന്ന് വില കുറഞ്ഞ നാലഞ്ച് സാരി എടുത്ത് ഞാൻ ബാഗിലാക്കി.. മോനോട് ചോദിച്ചു നീ അമ്മയുടെ കൂടെ വരുന്നുണ്ടോ എന്ന്.. ജീവിതത്തിൽ ഇതു വരെ കാണാത്ത ഇടത്തേക്ക് പോകാൻ ഒരുങ്ങുന്ന കൗതുകത്തോടെ അവൻ എന്റെ മുന്നിൽ തലയാട്ടി. സ്വന്തം മകളെ പോലെ കാലമിത്രയും എന്നെ സ്നേഹിച്ചിട്ടുള്ള വിനുവേട്ടന്റെ അച്ഛനോടും അമ്മയോടും ഞാൻ യാത്ര പറയുമ്പോൾ അവർ എന്നെ തടയാതെ ഇരുന്നത് ഒരു മകളുടെ കടമകളെ കുറിച്ചു അവർക്കുള്ള തിരിച്ചറിവ് കൊണ്ടായിരുന്നു.. ഇന്നലെ മുറിയിൽ നിന്ന് കേട്ട കലഹത്തിന് അവരും കൂടി സാക്ഷി ആയത്‌ കൊണ്ടായിരിക്കണം ഇറങ്ങാൻ നേരം എന്ന് മടങ്ങി വരുമെന്ന ചോദ്യം എന്നോട് അവർ ചോദിക്കാതെ ഇരുന്നത്... പാത്രങ്ങൾ തട്ടി വീഴുന്ന ശബ്ദം കേട്ട് കൊണ്ടായിരിന്നു ഞാൻ എന്റെ വീട്ടിൽ വന്ന് കയറിയത്... വാതിൽ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളു... എന്റെ കാൽ പെരുമാറ്റം കേട്ട് മുറിയിൽ നിന്ന് ചേട്ടന്റെ ആരാണ് എന്ന ചോദ്യം ഉയർന്നു... ഞാനെന്ന് " ഉച്ചത്തിൽ പറയാൻ തുടങ്ങി എങ്കിലും ശബ്ദം എന്റെ തൊണ്ടയുടെ പാതി വഴിയിൽ തടഞ്ഞു നിന്നു... ആ ശബ്ദതെ എത്ര ശ്രമിച്ചിട്ടും എനിക്ക് പുറത്തേക്ക് വരുത്താൻ കഴിഞ്ഞില്ല... ഞാൻ മോന്റെ കൈ പിടിച്ചു വീട്ടിലേക്ക് കയറി.. മരുന്നിന്റെ ഗന്ധം മാത്രം തങ്ങി നിൽക്കുന്ന ഒരു മുറിയുടെ കോണിലെ കട്ടിലിൽ അനങ്ങാൻ കഴിയാതെ ചേട്ടൻ കിടക്കുന്നു.. എട്ട് വർഷങ്ങൾക്ക് മുൻപ് എന്നെ സ്നേഹിച്ചതിന്റെ പേരിൽ വിനു ഏട്ടനെ കവലയിൽ ഇട്ട് തല്ലി ചതച്ച കാരിരുമ്പിന്റെ കരുത്തുള്ള എന്റെ ചേട്ടൻ തന്നെ ആണോ ഇത്.... അന്ന് ആ പ്രതികാരത്തിന്റെ മുകളിൽ മാത്രമായിരുന്നില്ലേ ചേട്ടനെ തോൽപ്പിച്ചു ഈ അനിയത്തി വിനു ഏട്ടന്റെ കൂടെ ഇറങ്ങി ചെന്നത്. പഴയ ഓർമകൾ എല്ലാം ഓരോന്നായി മനസിൽ തെളിഞ്ഞു... ആ ചേട്ടന്റെ ഇന്നത്തെ അവസ്ഥ കണ്ടപ്പോൾ എനിക് എന്റെ കണ്ണുനീരിനെ തടഞ്ഞു നിർത്താനായില്ല.. എന്നെ കാണുമ്പോൾ ചേട്ടനിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു പൊട്ടി തെറികൾ ഒന്നും തന്നെ ഉണ്ടായില്ല... പകരം ഏറെ നാളായി എന്നെ കാത്തിരിക്കുന്ന പോലെ ...... മോനെയും എന്നെയും കണ്ടപ്പോൾ സന്തോഷത്തോടെ ചേട്ടൻ എണീറ്റ് ഇരിക്കാൻ ശ്രമിച്ചു.. ഒരു പരസഹായം ഇല്ലാതെ അതിന് പോലും ചേട്ടന് കഴിയുമായിരുന്നില്ല... തലയിണ പുറകിൽ വെച്ചു ഞാൻ പതിയെ ചേട്ടനെ ചാരി ഇരുത്തി.. നിറഞ്ഞ കണ്ണുകളോടെ പുതപ്പിനുള്ളിലെ തളർന്ന കാലുകൾ തൊട്ട് ഞാൻ മാപ്പിരക്കുമ്പോൾ എന്റെ നെറുകയിൽ ചേട്ടൻ തലോടി.. ആ തലോടലിൽ ഉണ്ടായിരുന്നു ഇന്നും എന്നോട് ചോരാത്ത സ്നേഹവും വാത്സല്യവും.. എല്ലാം കണ്ട് വാതിൽക്കൽ നിന്നിരുന്ന മോനെ ചേട്ടൻ അടുത്തേക്ക് വിളിച്ചു.. അവന്റെ കവിളിൽ തലോടി.. വിനു വന്നില്ലേ എന്ന ചോദ്യത്തിന്.. എനിക്ക് ഉത്തരമില്ലായിരുന്നു.. എന്റെ താഴ്ന്ന മുഖത്തോട് ചേട്ടൻ പിന്നെ ആ ചോദ്യം ചോദിച്ചില്ല... അവനെ അടുത്ത് ഇരുത്തി അവനോട് അവന്റെ പേര് ചോദിച്ചു.. ഞാൻ ആരാണ് എന്നറിയോ എന്ന് ചോദിച്ചു.. ആദ്യമായി അവന്റെ ചുണ്ടുകൾ മാമ്മൻ എന്ന് മന്ത്രിച്ചപ്പോൾ ആ കണ്ണുകൾ ഒരിക്കൽ കൂടെ നിറയുന്നത് ഞാൻ കണ്ടു.... 'അമ്മ എവിടുന്ന് ഞാൻ ചേട്ടനോട് അന്വേഷിച്ചപ്പോൾ 'അമ്മ ജോലിക്ക് പോകുന്ന കാര്യം ഇടറുന്ന വാക്കുകൾ കൂട്ടി ചേർത്താണ് ചേട്ടൻ പറഞ്ഞത് .. പണ്ടൊരിക്കൽ ഞങ്ങളെ ഇട്ടറിഞ്ഞു അച്ഛൻ സ്വന്തം സുഖം തേടി പോയപ്പോൾ അന്ന് ജോലിക്ക് പോകാൻ ഒരുങ്ങിയ അമ്മയെ തടഞ്ഞ പതിനാല് വയസുക്കാരനിൽ ഞാൻ കാണാത്ത നിസ്സഹായത ഇന്ന് ചേട്ടന്റെ മുഖത് ഇന്ന് തളം കെട്ടി നിൽക്കുന്ന കണ്ടപ്പോൾ എനിക്ക് അധിക നേരം ആ മുറിയിൽ ഇരിക്കാൻ കഴിഞ്ഞില്ല.. ഞാൻ അവന്റെ കൈ പിടിച്ചു മുറിയുടെ പുറത്തേക്ക് ഇറങ്ങി.. 'അമ്മ ജനിച്ചു വളർന്ന വീടാണെന്ന് പറഞ്ഞു അവന്റെ മുന്നിൽ ഓരോന്ന് കാണിച്ചു ഓർമ്മ പുതുക്കുമ്പോൾ എന്നിൽ ഉണ്ടായിരുന്ന കൗതുകം പോലും ഇന്നത്തെ തലമുറയിൽപ്പെട്ട അവനിൽ ഞാൻ കണ്ടില്ല... സന്ധ്യ ആകുമ്പോഴേക്കും 'അമ്മ ജോലി കഴിഞ്ഞു വരുന്നത് ദൂരെ നിന്ന് തന്നെ ഞാൻ കണ്ടു.. കൈയിൽ ഏതോ ഒരു തുണിക്കടയുടെ കവർ ഉണ്ട് .. അമ്മയുടെ മുടിയെല്ലാം ഏറെയും നരച്ചിരിക്കുന്നു... ഇന്നത്തെ അധ്വാനത്തിന്റെ ക്ഷീണത്തിന് പുറമേ ആരോടും പറയാതെ മാറ്റി വെച്ചിരിക്കുന്ന എന്തൊക്കെയോ അസുഖങ്ങൾ ആ ശരീരത്തെ പിടി കൂടിയ പോല അമ്മ ഒരുപ്പാട് ശോഷിച്ചിരിക്കുന്നു.. കോലായിൽ നിൽക്കുന്ന എന്നെ 'അമ്മ കാണുമ്പോൾ മുഖത് നിറഞ്ഞ അത്ഭുതത്തിന് അപ്പുറം ആ കണ്ണിൽ പ്രതീക്ഷയുടെ ഒരു തിളക്കം തെളിയുന്നത് ഞാൻ കണ്ടു... എന്നെ 'അമ്മ കെട്ടി പുണ്ണർന്നിട്ടും അവനെ ചേർത്ത് നിർത്തി തുരു തുരാ ഉമ്മ കൊണ്ട് മൂടിയിട്ടും ഞാൻ തിരിച്ചു വന്നെന്ന് വിശ്വസിക്കാൻ അമ്മക് പെട്ടന്ന് ഒന്നും കഴിഞ്ഞില്ല. രാത്രി അത്താഴത്തിന് വിളമ്പിയ റേഷനരിയുടെ ചോറിൽ കറുത്ത വറ്റ്‌ കണ്ട് അവൻ എന്നോട് ചോദിച്ചു എന്താ അമ്മെ ഈ ചോറ് എല്ലാം കറുത്തു ഇരിക്കുന്നതെന്ന്.... രുചി കുറഞ്ഞ ചോറും കൂട്ടാനും മതിയാക്കി അവൻ ഏണിക്കുമ്പോൾ നിസഹായമായി മുറിയിൽ കിടന്ന് തേങ്ങി കരഞ്ഞത് ചേട്ടനായിരുന്നു.... ചെത്തി തേക്കാത്ത മുറിയിലെ ചൂടിൽ കിടന്നിട്ടു ഉറക്കം വരുന്നില്ലന്ന് അവൻ എന്നോട് പറഞ്ഞത് എങ്ങനെയോ 'അമ്മ കേട്ടു.. അല്ലെങ്കിലും Ac യുടെ ശീതീകരിച്ച മുറിയിൽ മാത്രം കിടന്നു ശീലിച്ച അവന് ഇവിടുത്തെ ജീവിതം ഒന്നും തൃപ്തിയാവില്ല.. പിറ്റേന്ന് സ്കൂൾ നിന്ന് അവനെ വിനു ഏട്ടൻ കൊണ്ട് പോയന്ന് അറിഞ്ഞപ്പോൾ ഞാൻ അവനെ തേടി പോകാഞ്ഞത് എന്നിലെ അമ്മയുടെ സ്വാർത്ഥ സ്നേഹത്തിന്റെ പേരിൽ അവനു കിട്ടേണ്ട സുഖങ്ങൾ ഞാൻ കാരണം നഷ്ടപ്പെടരുതെന്ന് കരുതിയിട്ടായിരുന്നു.. സ്കൂളിൽ നിന്ന് ഇറങ്ങി ഞാൻ നേരെ പോയത് ടൗണിലെ സ്ഥിരമായി ഡ്രെസ്സ് എടുക്കാറുള്ള തുണിക്കടയിലേക്ക് ആണ്.. ആ പരിചയത്തിന്റെ പുറത്താണ് അവിടെത്തെ മേനജരോട് എനിക്ക് ഇവിടെ എന്തെങ്കിലും ഒരു ജോലി കിട്ടുമോ എന്ന് ഞാൻ ചോദിച്ചത്... പതിനായിരങ്ങളുടെ സാരി വാങ്ങാറുള്ള വിനു മോഹന്റെ ഭാര്യക്ക് എന്തിനാ ഇവിടുത്തെ ജോലി എന്ന അയാളുടെ അത്ഭുതം നിറഞ്ഞ സംശയത്തിന് എനിക് എന്റെ ജീവിതം മുഴുവൻ അയാളോട് പറയേണ്ടി വന്നു... എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു ഏതേലും ഡിഗ്രി ഉണ്ടങ്കിൽ അക്കൗണ്ടസിൽ ഒരു ഒഴിവ് ഉണ്ടന്ന്..... പ്രണയത്തിന്റെ തീവ്രതയിൽ ഡിഗ്രിയുടെ ആദ്യ വർഷം തന്നെ പഠിപ്പ് മതിയാക്കി സ്നേഹിച്ച പുരുഷന്റെ കൂടെ ഇറങ്ങി ചെന്നവൾക്ക് അതിന് ഉള്ള യോഗ്യത ഇല്ലായിരുന്നു... പിന്നെയുള്ള ഒഴിവ് സെയിൽസിൽ ആണെന്ന്... പരിപൂർണ സമ്മതത്തോടെ ഞാൻ അത് സമ്മതിച്ചു നാളെ തൊട്ട് വരാമെന്ന് ഏറ്റ് അയാളുടെ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ അവിടെ ഞാൻ കണ്ടു തുണി നിരത്തി വെച്ച ഷെൽഫിനും മേശക്കും ഇടയിൽ എന്നെ പോലെ അതി ജീവനത്തിനായി പൊരുതുന്ന ഒരുപ്പാട് മുഖങ്ങളെ..... ഒരേ നിറത്തിൽ ഉള്ള സാരി ഉടുത്തു മുഖത് ഒരു പുഞ്ചിരി തൂകി കസ്റ്റമേഴ്‌സ് നെ വരവേൽക്കാനായി അവർ നില്കുന്നു.. ഇനി മുതൽ ഞാനും ഇവരിൽ ഒരുവളാണെന്ന് ഓർത്തപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു.. ഞാൻ ഡ്രെസ് എടുക്കാൻ വരുമ്പോഴൊക്കെ എന്റെ മുന്നിലേക്ക് സാരികൾ വിരിച്ചിട്ട് നിന്നവർ പിറ്റേന്ന് എന്നെ അവരുടെ അതേ വേഷത്തിൽ കണ്ടപ്പോൾ അവർക്കും ഉണ്ടായിരുന്നു അത്ഭുതം നിറഞ്ഞ ഒരുപ്പാട് ചോദ്യങ്ങൾ.. എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ ചോദ്യങ്ങൾ ഒകെ ആശ്വാസവാക്കുകളും സ്വാന്തനവും ആയി മാറി.. ജോലിക്ക് പോയി തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ അമ്മ ജോലിക്ക് പോക് ഞാൻ നിർത്തിച്ചു... എന്റെ ഒരു സുഹൃത്തു വഴി ചേട്ടനെ കുറെ കൂടെ നല്ല ഒരു ഡോക്ടർ കാണ്ണിച്ചു .. പതിയെ ആണെങ്കിലും ചേട്ടനെ പഴയപടി ജീവിതത്തിലേക്കു മടക്കി കൊണ്ട് വരാൻ കഴിയുമെന്ന് ഡോക്ടർ തന്ന ഉറപ്പ് ഇനി മുന്നോട്ടുള്ള ജീവിതത്തിന്റെ ഏറ്റവും വലിയ ഒരു കരുതലായിരുന്നു.. പതിയെ ആഴ്ചകളെയും മാസങ്ങളെയും തള്ളി നീക്കി രണ്ട് വർഷങ്ങൾ മുന്നോട്ട് പോയി.. ചേട്ടന്റെ തളർന്ന കാലുകൾ പതിയെ ചലിച്ചു തുടങ്ങി... പരസഹായമില്ലാതെ ഇന്ന് ചേട്ടന് കട്ടിൽ ചാരി ഇരിക്കാൻ കഴിയും. മോനെ ഇടക്കി ഞാൻ സ്കൂൾ പോയി കാണാറുണ്ട്.. അവനോട് അച്ഛൻ അമ്മയെ കുറിച്ച് ചോദിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയിൽ പലപ്പോഴും എന്റെ കണ്ണുകൾ നിറയാറുണ്ട്... അതിനിടയിൽ പാതി വഴിയിൽ മുടങ്ങി കിടന്ന ഡിഗ്രി പഠനം ഞാൻ പൂർത്തിയാക്കി... പിന്നെ അങ്ങോട്ടുള്ള പല രാത്രിയിലെയും ഉറക്കം മറന്ന് പഠിച്ചു എഴുതി കൂട്ടിയ psc ടെസ്റ്റുകളുടെ റിസൽട്ട് വന്നത് അടുത്തുള്ള പഞ്ചായത്ത് ഓഫീസിലെ ക്ലാർക്ക് എന്ന തസ്തികയിലേക്ക് എന്നെ നിയമിച്ചു കൊണ്ടായിരുന്നു..... ജീവിതം കുറെ ഏറെ മെച്ചപ്പെട്ടു.... വീടിന്റെ ഉമ്മറവും ചേട്ടന്റെ മുറിയും ഓട് മാറ്റി വാർത്തിട്ടു... ചേട്ടൻ ഇപ്പൊ ചുമര് പിടിച്ചു നടക്കാം എന്ന നിലയിലേക്ക് എത്തി .. സ്വന്തം ജീവിതം നഷ്ടപ്പെടുത്തിയിട്ട് വീട്ടുകാർക്ക് ഈ കാണുന്ന സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുന്നത് മണ്ടത്തരമാണെന്ന് പറഞ്ഞവരുടെ മുന്നിൽ ഒരു പുഞ്ചിരി കൊണ്ട് ഞാൻ ഉത്തരം പറഞ്ഞു.... പിന്നെയും മാസങ്ങൾ കടന്നു പോയി... ഒരിക്കൽ മോനെ കാണാൻ സ്കൂൾക്ക് ഞാൻ ചെന്നപ്പോഴാണ് വീട്ടിലെ അവസ്ഥകളെ കുറിച്ചവൻ പറയുന്നത് രണ്ടാഴ്ചയായി അവിടുത്തെ 'അമ്മക്ക് തീരെ വയ്യാ എന്ന്.. അമ്മ നോക്കാൻ വന്ന വിനു ഏട്ടന്റെ ചേച്ചി മകളുടെ പഠിപ്പിന്റെ പേരും പറഞ്ഞു ഒരാഴ്ച നിന്നിട്ട് മടങ്ങി പോയെന്ന്.. പിന്നെ അവൻ പറഞ്ഞത് മാറി മാറി വന്ന വേലക്കാരികളെ കുറിച്ചായിരുന്നു... അവസാനത്തെ വേലക്കാരിയും വിനുവേട്ടനായി വഴക്കിട്ടു ഇറങ്ങിപോയത് ഇന്നലെ ആയിരുന്നു വെന്ന്.. ഇന്നലെ രാത്രി കിടക്കാൻ നേരം പതിവില്ലാതെ അവനോട് വിനുഏട്ടൻ എന്നെ കുറിച്ച് ഒരുപ്പാട് സംസാരിച്ചു എന്ന്... 'അമ്മ എന്നാ വീട്ടിലേക്ക് മടങ്ങി വരുന്നേ " എന്ന അവന്റെ ചോദ്യത്തിന് അപ്പോഴും എന്റെ പക്കൽ ഉത്തരമില്ലായിരുന്നു... മടങ്ങി സ്കൂളിൽ നിന്ന് വീട്ടിൽ എത്തുമ്പോൾ ഒരു കാർ വീടിന്റെ മുന്നിൽ കിടക്കുന്നു.. ചേട്ടന് എന്തങ്കിലും സംഭവിച്ചോ എന്ന് കരുതി വീട്ടിലേക്ക് ഓടുമ്പോൾ ഉമ്മറത്തെ കസേരയിൽ ചേട്ടനോട് സംസാരിച്ചു വിനുഏട്ടൻ ഇരിക്കുന്നു.. ഓടി എത്തിയ എന്റെ കാലിന്റെ വേഗത കുറഞ്ഞു.. വീട്ടിലേക്ക് കയറുമ്പോൾ ഉമ്മറത് ഇരുന്നിരുന്ന വിനു ഏട്ടന്റെ മുഖത് നോക്കാനുള്ള കരുത്ത് എന്റെ മനസിന് ഉണ്ടായിരുന്നില്ല.. മുറിയിൽ ചെന്ന് ബാഗ് തൂക്കി ഇടുമ്പോൾ.. എന്റെ തോളിൽ പതിഞ്ഞ വിരൽ സ്പര്ശത്തിൽ ഞാൻ അറിഞ്ഞു എന്റെ പാതിയുടെ സാമീപ്യം... എന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുക്കി മുഖം താഴ്ത്തി നിൽക്കുന്ന എന്റെ മുന്നിൽ ക്ഷമ ചോദ്യക്കാൻ ഒരുങ്ങിയ വിനു ഏട്ടൻ ആ ചുണ്ടുകൾ ഞാൻ എന്റെ വിരൽ കൊണ്ട് തടഞ്ഞു.. . പൊട്ടി കരഞ്ഞു ഞാൻ ആ മാറിലേക് വീണു.. എന്നെ ഹൃദയത്തോട് ചേർത്ത് പിടിക്കുമ്പോൾ ആ കണ്ണുകൾക്ക് ആദ്യമായ് നിറയുന്നത് ഞാൻ കണ്ടു.. എന്റെ ചേട്ടൻ ഞങ്ങളുടെ കൈകൾ ചേർത്ത് തന്ന പുണ്ണ്യത്തോടെ ഞാൻ വിനു എട്ടനൊപ്പം ആ കാറിൽ കയറുമ്പോൾ.. ഞങ്ങളെ യാത്രയാക്കാൻ ചുമര് പിടിച്ചു നിൽക്കുന്ന ചേട്ടനെ ചൂണ്ടി കാണിച്ചു ഞാൻ വിനു ഏട്ടനോട് അഭിമാനത്തോടെ പറയാതെ പറഞ്ഞു ഒരു മകളുടെ കടമകളെ കുറിച്ച്..... (അവസാനിച്ചു) രചന - ശരത് കൃഷ്ണ #📔 കഥ #📙 നോവൽ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
175 likes
15 comments 10 shares