കഥ

178 Posts • 10M views
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _73 ✍️ രചന - ജിഫ്ന നിസാർ 💥 എന്ത് പറ്റി.. മുഖമെന്താ വല്ലാതെ.. " അശോകൻ കാർത്തുവിന്റെ മുറിയിലേക്ക് എത്തും മുന്നേ തുളസി അയാളിലെ മാറ്റം കണ്ട് പിടിച്ചു. "എന്തേലും പ്രശ്നമുണ്ടോ.. അശോകേട്ടാ.." തുളസി ഭയത്തോടെ അയാളെ പിടിച്ചുലച്ചു. "പ്രശ്നം..." ഒന്ന് ശ്വാസമെടുത്തു കൊണ്ടയാൾ നെറ്റി ഉഴിഞ്ഞു. പറയ്യ്.. " തുളസി വീണ്ടും ആവിശ്യപ്പെട്ടപ്പോൾ കാശി പുറത്തിറങ്ങിയ കാര്യം മഹേഷ്‌ വിളിച്ചു പറഞ്ഞതെല്ലാം അയാൾ തുളസിയോട് പറഞ്ഞു. അതോടെ അയാളെക്കാൾ തകർന്ന് പോയത് പോലെ തുളസി ചുവരിൽ ചാരി. ഇനിയിപ്പോ എന്ത് ചെയ്യും നമ്മള്.. " പാതി കരച്ചില് പോലൊരു ചോദ്യത്തോടെ അവർ അശോകന്റെ നേരെ നോക്കി. "ഞാനൊന്നവളെ കാണട്ടെ.. എങ്ങാനും അവനിങ്ങോട്ട് വന്നു വിളിച്ചാൽ അവൾ കൂടെയിറങ്ങി പോകരുത്. അതിന് വേണ്ടിയോരു മുൻ‌കൂർ ജാമ്യം." അങ്ങനൊക്കെ പറയുമ്പോഴും അശോകന്റെ മുഖം നിറയെ ടെൻഷൻ തന്നെയാണ്. അത് വേണ്ട.. നിങ്ങളിങ്ങു വന്നേ.." മുഖമോന്നമർത്തി തുടച്ചു കൊണ്ട് തുളസി അയാളുടെ കയ്യിൽ പിടിച്ചു കൊണ്ട് അവരുടെ മുറിയിലേക്ക് നടന്നു. എന്താണ് അവരുടെ മനസ്സിലെന്നു മനസ്സിലായില്ലേലും അശോകൻ അപ്പോൾ എതിർപ്പൊന്നും പറയാതെ ആ കൂടെ ചെന്നു. വാതിലടച്ചു കുറ്റിയിട്ട് കൊണ്ട് തുളസി അശോകനെ നോക്കി. "ഇന്നീ നിമിഷം വരെയും കാശി പുറത്തിറങ്ങിയ കാര്യം അവൾ അറിഞ്ഞിട്ടില്ല അശോകേട്ടാ.. എന്റെ കുഞ്ഞിന്റെ വിങ്ങുന്ന മുഖം കാണുമ്പോ തന്നെ അതറിയാം.." പറയുന്നതിനിടെ തന്നെ തുളസിയൊന്ന് വിങ്ങി പൊട്ടി പോയി. അശോകൻ അവരെ നോക്കി ഒന്നും മിണ്ടാതിരുന്നു. തന്നെ പോലെ അത്രയും കടും പിടുത്തത്തോടെ കാർത്തുവിന്റെ സങ്കടം അവഗണിച്ചു കളയാനൊന്നും ഒരു പരിധിയിൽ കൂടുതൽ തുളസിക്ക് കഴിയില്ലെന്ന് അയാൾക്കും അറിയാവുന്നതാണ്. ഇതിപ്പോ അവളുടെ ജീവിതത്തിനെ കുറിച്ച് പറഞ്ഞും കാശിയുടെ ശത്രുക്കളെ കുറിച്ച് പറഞ്ഞും അശോകൻ ഒരു വിധത്തിൽ അടക്കി നിർത്തിയതാണ്. പക്ഷേ ഇടക്കൊക്കെ ഇങ്ങനെ പൊട്ടി പിളർന്നു പോകാറുണ്ട് ആ അമ്മ മനസ്സ്. കർത്തുവിനെ കണ്ടില്ലെന്ന് നടക്കുന്നത് പോലെ തന്നെ അശോകൻ അവർക്ക് നേരെയും പലപ്പോഴും കണ്ണടക്കും.. അതല്ലാതെ അയാൾക്കും വേറെ വഴിയൊന്നുമില്ല. "കാശി ഇറങ്ങിയത് അവളോട് പറയേണ്ട.. അവനെ ഇറക്കി കൊണ്ട് വരാം എന്നുള്ള വാക്കിന്റെ പുറത്താണ് അവളീ കല്യാണത്തിന് സമ്മതിച്ചു തന്നത് തന്നെയെന്ന് നിങ്ങൾക്കറിയാലോ. ഇനിയിപ്പോ അവൻ പുറത്തുണ്ടെന്ന് കെട്ടൽ.. അവൾ.. അത് വേണ്ട അശോകേട്ട.." തുളസി അയാളുടെ കയ്യിൽ അമർത്തി പിടിച്ചു. "അതല്ല തുളസി.. ഞാൻ അവനിറങ്ങിയത് അവളെ അറിയിക്കാൻ പോയതല്ല... എങ്ങാനും അവൻ വന്നു വിളിക്കുമ്പോൾ.. അങ്ങനൊരു സാധ്യതയും മുൻകൂട്ടി കാണണം. മഹിയും അത് തന്നെയാണ് പറഞ്ഞത്. ഇറങ്ങിയിട്ട് രണ്ടു ദിവസമായിട്ട് കൂടി അവനൊരു മൂവും ചെയ്യുന്നില്ലെങ്കിൽ.. അതിനർത്ഥം..." അശോകൻ തുളസിയെ നോക്കി. "അതിനിപ്പോ അങ്ങനെ ഭാരപ്പെട്ട അർഥമൊന്നും നമ്മൾ കൊടുക്കേണ്ട.. അവൻ നിങ്ങൾക്ക് തന്ന വാക്ക് പാലിക്കുന്നു എന്നങ്ങു കരുതിയ മതി.. അതുമല്ല.. ഈ കോലത്തിൽ നിങ്ങൾ അവൾക്ക് മുന്നിൽ പോയി നിന്നാൽ.. അവൻ വന്നത് നിങ്ങൾ പറയാതെ തന്നെ കുഞ്ഞാറ്റ തിരിച്ചറിയും.. എന്റെ മോളത്ര വിഡ്ഢിയൊന്നുമല്ല.. സ്നേഹത്തിന് വേണ്ടിയാ അവളിങ്ങനെ.." തുളസിക്ക് വീണ്ടും സങ്കടം വന്നു. കണ്ണ് നിറഞ്ഞു. "ച്ചെ.. നീയെന്താ തുളസി ഇങ്ങനെ.. മോൾക്ക് വേണ്ടിയല്ലേ..ഞാനും ഇങ്ങനൊക്കെ.അവൾ നന്നായിട്ട് ജീവിക്കാൻ വേണ്ടിയല്ലേ. അല്ലാതെ.. എനിക്കാ സങ്കടം കാണുമ്പോ സന്തോഷമാണെന്നാണോ നീ കരുതുന്നത്.." അശോകൻ അവരെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു. എനിക്കറിയാം.. എനിക്കറിയാം.. " തുളസി ധൃതിയിൽ കണ്ണ് തുടച്ചു. "അവൻ പുറത്തുണ്ടെന്നറിഞ്ഞാൽ.. കാശി കൂടെ വിളിക്കാൻ വരുമെന്ന് നമ്മുടെ മോൾക്കൊരു തോന്നല് വരും അശോകേട്ടാ.. കല്യാണത്തിന് മണ്ഡപതിൽ ഇരിക്കുമ്പോൾ പോലും അവൾക്കാ പ്രതീക്ഷയുണ്ടാവും.. അത് നടക്കാഞ്ഞാൽ അവളിൽ അതിന്റെ വേദന എത്രയെണെന്നൂഹിക്കാൻ പോലും നമ്മൾക്ക് പറ്റില്ല.. അത്രയും അവളവനെ സ്നേഹിക്കുന്നുണ്ട്.. തകർന്ന് പോയ എന്റെ കുഞ്ഞിന്റെ മുഖം കണ്ടാലേ എനിക്കറിയാം അത്.. ആ സങ്കടം കൂടി അതിന് കൊടുക്കേണ്ട.. ഇതിപ്പോ കാശിക്ക് വേണ്ടി മഹിയെ സ്വീകരിക്കുന്നു എന്ന് തന്നെ ആവട്ടെ അവൾക്കുള്ളിൽ.. പതിയെ പതിയെ മഹി സ്നേഹം കൊണ്ടവളിലെ മുറിവുണക്കി കൊള്ളും.. അങ്ങനെ മതി.. അവളോട് പറയേണ്ട.. അവൻ ഇപ്പോഴും ജയിലിൽ തന്നെയാണെന്ന് അവൾ കരുതിക്കോട്ടേ.." അയാളെ നോക്കി ദയനീയമായിട്ടാണ് തുളസി അതപ്പോൾ പറഞ്ഞതും. പിന്നെയൊന്നും പറയാതെ അങ്ങനെ മതിയെന്നൊരു തീരുമാനത്തോടെ തന്നെ അശോകനും കിടക്കയിലെക്കിരുന്നു... അപ്പോഴും അവർ രണ്ടു പേരുമറിഞ്ഞില്ല.. അവരുടെ ലൈഫിലെടുത്ത ഏറ്റവും മോശമായ തീരുമാനമായിരുന്നു അതെന്ന്.. ഇനി അതിന്റെ പേരിൽ അവരെത്ര വേദന സഹിക്കാൻ പോണുണ്ടെന്നും... 💥💥 അങ്ങേരല്ലെന്ന് തോന്നുന്നു.. " മഹേഷ്‌ ആലോചനയോടെ മുന്നിലിരിക്കുന്ന സ്റ്റീഫനെ നോക്കി. അല്ലെന്നുള്ള തോന്നൽ മാത്രമേ ഒള്ളോ.. " സ്റ്റീഫൻ വല്ലാത്തൊരു ചിരിയോടെ ചോദിച്ചു. അങ്ങേനെയാണ് ആ സംസാരം കേട്ടിട്ട് എനിക്ക് തോന്നിയത്. ഞാനത് പറഞ്ഞപ്പോഴുള്ള അയാളുടെ റിയാക്ഷൻ.. " മഹേഷിന് അതെപ്പോഴും അത്രയങ്ങോട്ട് ഉറപ്പില്ല. സ്റ്റീഫൻ തന്നെയാണ് കാശി പുറത്തിറങ്ങയെങ്കിൽ തീർച്ചയായും അതിന് അശോകന്റെ എന്തെങ്കിലും ഹെല്പ് ഉണ്ടാവുമെന്നും നീയൊന്ന് വിളിച്ചു നോക്കെന്നും മഹേഷിനോട്‌ പറഞ്ഞത്. കാശിനാഥൻ ജാമ്യത്തിൽ പുറത്തിറങ്ങിയെന്നറിഞ്ഞപ്പോൾ വല്ലാത്തൊരു ഷോക്ക് തന്നെയാണ് അവന് തോന്നിയത്. അവനിറങ്ങാൻ കഴിയുന്ന സാധ്യതകളെയെല്ലാം ലോക്കിട്ട് നിർത്തിയത് കൊണ്ട് പിന്നെ അവനിറങ്ങിയോ എന്നതിനെ കുറിച്ചൊന്നും അന്വേഷിച്ചു നോക്കിയതുമില്ല. കല്യാണത്തിന് ശേഷം മാത്രമേ കാശിയുടെ കാര്യത്തിലൊരു തീരുമാനമെടുക്കുകയൊള്ളു അത് വരെയും അവനകത്തു തന്നെ കിടക്കുന്നതാണ് കൂടുതൽ സേഫ് എന്ന് അശോകനും ഉറപ്പിച്ചു പറഞ്ഞതോടെ തത്കാലം അത് വിട്ട് കളഞ്ഞു. അത് തന്നെയായിരുന്നു ഏറ്റവും വലിയ വിഡ്ഢിത്തവും. അതല്ലങ്കിൽ അവനിറങ്ങിയ നിമിഷം തന്നെ താൻ അത് അറിയുമായിരുന്നു. "അമ്പലപറമ്പിൽ അശോകനെ നീ അത്രയങ്ങോട്ട് വിശ്വസിക്കല്ലേ കുഞ്ഞേ.. വെറും മിടുക്കാനല്ല.. മിടു മിടുക്കൻ തന്നെയാണ് നിന്റെ മാമൻ.." പുച്ഛം നിറഞ്ഞൊരു ചിരിയോടെ സ്റ്റീഫൻ വീണ്ടും മഹേഷിനെ നോക്കി. "നിങ്ങളെന്താ ഉദ്ദേശിച്ചത്..." മഹേഷിന്റെ സ്വരം കടുത്തു. "ഓ.. നമ്മളെന്തിനാ വെറുതെ ഓരോന്നുദേശ്ശിക്കുന്നത്.. അതൊക്കെ നിങ്ങള് മാമനും മോനും എന്താന്ന് വെച്ച ചെയ്‌തോ മഹി.. ഒന്ന് ഞാൻ ഉറപ്പ് പറയാം.. അശോകന് അത്രയും പെട്ടന്നൊന്നും ഉപേക്ഷിച്ചു കളയാൻ കഴിയാത്ത ഒരാളാണ് കാശി നാഥൻ. അതിൽ നിനക്ക് സംശയങ്ങൾ വല്ലതുമുണ്ടോ.." സ്റ്റീഫന്റെ ആ ചോദ്യം.. ഇല്ലെന്ന് തന്നെയാണ് മഹേഷിന്റെയും ഉത്തരം. "എനിക്ക് തോന്നുന്നു നീ അറിയാതെ... അശോകൻ തന്നെ ആരെയെങ്കിലും ഏർപ്പാട് ചെയ്തു കാണും . അയാൾക്കതൊക്കെ ഒരു പൂ പറിക്കുന്നത്ര സിമ്പിൾ അല്ലേടാ.. " "അതിപ്പോ എന്തിനാ എന്നോട് മറച്ചു വെക്കുന്നെ.. ഞാൻ തടയും എന്നോർത്തു കൊണ്ടാണോ.." മഹേഷിന്റെ പല്ലുകൾ ഞെരിഞ്ഞു തുടങ്ങി. അതോടെ സ്റ്റീഫന്റെ മുഖത്തൊരു ചിരിയും തെളിഞ്ഞു തുടങ്ങി. "അതൊന്നും എനിക്കറിയില്ല മഹി.. അറിയില്ല എന്നല്ല.. ഉറപ്പില്ല.. ഉറപ്പില്ലാത്ത കാര്യം നമ്മളെങ്ങനെ പറയും. പക്ഷേ ഒന്നെനിക്കുറപ്പാണ്.. ആരെയും അറിയിക്കാതെ ഈ രണ്ടു ദിവസം കാശി നാഥൻ അടങ്ങി ഇരുന്നെങ്കിൽ നീ കരുതി ഇരുന്നോ മഹി.. അവനെന്തോ പ്ലാൻ ചെയ്യുന്നുണ്ട്.. അതല്ലങ്കിൽ പുറത്തിറങ്ങി രണ്ടു ദിവസം അവനെന്തിന് ഒരു ഒളിച്ചു കളി.. അതിൽ തന്നെ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റെക് ഇല്ലേ.." സ്റ്റീഫൻ പറയുന്നത് കേട്ടതല്ലാതെ മഹേഷ്‌ അതിന് ഉത്തരമൊന്നും പറഞ്ഞില്ല. എങ്കിലും അവനുള്ളൂ പുകഞ്ഞു തുടങ്ങിയെന്നാ മുഖം കണ്ടാലേ അറിയാം. "ഇനിയിപ്പോ കാശി നാഥൻ നേർക്ക് നേർ വന്നാൽ നിന്റെ അമ്മാവൻ കൂടി കാലു മാറുമോ എന്ന എന്റെ സംശയം.. മൊത്തത്തിൽ ഒരു ദുരൂഹതാ മണുക്കുന്നുണ്ടല്ലോ മഹി.. എന്തായാലും നീയൊന്ന് കരുതി ഇരുന്നോ.. അല്ലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും നിനക്ക്.. നിനക്ക് മാത്രം.. അവരെല്ലാം എന്നും ടീമാ.. നിഗൂഢമായൊരു ചിരിയോടെ സ്റ്റീഫൻ മഹേഷിന്റെ ഉള്ളിലെ അക്നി ആളി കത്തിച്ചു കൊണ്ടേയിരുന്നു... 💥💥 എന്നാലും അവൻ.. അവനിത്രക്കാരൻ ആയിരുന്നോ.. " സുഗന്ധി അത്ഭുതത്തോടെ.. വിഷ്ണുവിന്റെ നേരെ നോക്കി കൊണ്ട് ചോദിച്ചു. അതിനേക്കാൾ ദേഷ്യത്തോടെ അവരുടെ ആ നോട്ടം ഭവ്യക്ക് നേരെയും നീളുന്നുണ്ട്. അവൾ മുഖം കുനിച്ചു നിൽപ്പാണ്. വിഷ്ണുവിന്റെ കള്ളകഥ എതിർക്കുകയോ അനുകൂലിക്കുളികുയോ ചെയ്യാതെ വന്നപ്പോൾ മുതൽ അവളതേ നിൽപ്പ് തന്നെയാണ്. "നിനക്കിത്ര ബുദ്ധി ഇല്ലാതായി പോയാലോ ഡീ നാശമേ.. ആ ബസ്സ്‌ കാരനെ മാത്രമേ അവൾക്ക് പ്രേമിക്കാൻ കിട്ടിയൊള്ളു. വെറുതെ അല്ല കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നീ നിന്റെ അറയിൽ തന്നെ പൊരുന്തിയിരുന്നത്.ഇതൊക്കെ ആയിരുന്നോ നിന്റെ മനസ്സിൽ..പഠിച്ചു നല്ലൊരു ജോലി വാങ്ങിക്കും എന്നൊക്കെ വീമ്പ് പറഞ്ഞു നടന്നിട്ടൊടുവിൽ അവളെ ഒരു പ്രേമം..അതും അവനെ പോലൊരു ദാരിദ്ര വാസിയെ..." പറയുന്നതിനൊപ്പം സുഗന്ധി ദേഷ്യത്തോടെ ഭവ്യയുടെ തോളിൽ അമർത്തി ഒരടി കൊടുത്തു. എന്നിട്ടും ഭവ്യ ഒന്നും മിണ്ടിയില്ല. "ഇനി അടിക്കൊന്നും വേണ്ടമ്മേ .. അതൊക്കെ അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ തന്നെ കൊടുത്തിട്ടുണ്ട്.. ഇഷ്ടവും പ്രേമവും ഒന്നും തെറ്റാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഇവൾക്കെന്നോട് പറയാമായിരുന്നു. ഇതിപ്പോ അവനൊപ്പം ഹോട്ടൽ മുറിയിൽ.. ആലോചിക്കുമ്പോ തന്നെ എനിക്ക്.. എന്തോ പോലെ.. അമ്മ പറഞ്ഞത് പോലെ എനിക്കിവളിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു എത്ര വേണമെങ്കിലും പഠിപ്പിക്കാൻ ഞാനും കരുതിയിരുന്നു. എല്ലാം ഇവളായിട്ട് തന്നെ നശിപ്പിച്ചു.. ഇതിപ്പോ പെട്ടന്ന് ഞാൻ അവിടെത്തിയത് കൊണ്ട് കൂടുതൽ ആരും അറിഞ്ഞില്ല. അറിയിക്കാതെ എനിക്ക് ഒതുക്കി തീർക്കാൻ പറ്റി.. അല്ലായിരുന്നെങ്കിലോ.. അമ്മയൊന്ന് ഓർത്തു നോക്കി. ഒരുത്തനെ കൊണ്ട് തന്നെ മനുഷ്യന് സ്വര്യകേടാണ്. അതിനിടക്ക്..' വിഷ്ണുവിന്റെ വാക്കുകൾ കേട്ടതും ഭവ്യ അവനെയൊന്ന് മുഖമുയത്തി നോക്കി. "എങ്ങനെ സാധിക്കുന്നു നിങ്ങൾക്ക് "എന്നൊരു അർഥമുള്ള നോട്ടം. പക്ഷേ അവനതൊന്നും കാര്യമാക്കിയില്ല. ശിവയെ പ്രേമിച്ചതല്ല.. അവന്റെ ജോലിയും കൂലിയുമാണ് സുഗന്ധിയുടെ മെയിൻ പ്രശ്നം. അതിന്റെ കൂടെ അവർ കാശിയെയും പ്രാകുന്നുണ്ട്. പെങ്ങൾ ഒരുത്തി ഉണ്ടെന്ന് ഓർക്കാതെ കണ്ട അലവലാതികളെ കൂടെ കൊണ്ട് നടക്കുന്നത് പറഞ്ഞിട്ട്. വല്ലാത്തൊരു സംതൃപ്തിയോടെ വിഷ്ണു അതിന് എരിവ് കയറ്റി പറയുന്നുണ്ട്. അധികം വൈകാതെ തന്നെ ശിവയുമായി കെട്ട് നടത്തണം എന്ന് തന്നെയാണ് വിഷ്ണുവിന്റെ ഉദ്ദേശം. കാശിയുടെ ജാമ്യം അൽപ്പം നീട്ടി കൊണ്ട് പോകണം എന്നും അതിന്റെ പേരിൽ ടോർച്ചർ ചെയ്താലെ ശിവ പിടി തരൂ എന്നുമൊക്കെ അവനറിയാം. അതിന് വേണ്ടിയുള്ള പ്ലാൻ തന്നെയാണ് അവനവിടെ നടത്തി കൊണ്ടിരിക്കുന്നതും.. മരവിച്ചത് പോലെ ഭവ്യ അവരുടേയാ സംസാരങ്ങളൊക്കെയും കേട്ട് കൊണ്ടവിടെ തന്നെ നിൽപ്പുണ്ടപ്പോഴും... 💥💥 ഒന്നും ചെയ്യാൻ തോന്നത്ത വിധമൊരു മരവിപ്പ് തന്നെ പിടി കൂടിയത് പോലെ.. ശിവയന്ന് മുറിയിൽ തന്നെ ചടഞ് കൂടിയിരുന്നു. സാധാരണ അങ്ങനെ വീട്ടിൽ അടങ്ങി നിൽക്കാത്തവനാണ്. എന്തൊക്കെയോ പറഞ്ഞു കൊണ്ട് അമ്മുവും പിന്നെ അച്ഛനും അമ്മയുമൊക്കെ അവന്റെ മുറിയിലേക്ക് ചെന്നു. ഒരു മൂളലിനപ്പുറം അവന്റെ സഹകരണമില്ലാതായതോടെ അവർ പുറത്തേക്കിറങ്ങി പോകുകയും ചെയ്തു. ഇപ്പൊ പറയാൻ കഴിയാത്ത എന്തോ സങ്കടം അവനുണ്ടെന്ന് അവർക്കുറപ്പുണ്ട്. എങ്കിലും അതെന്തെന്ന് ചോദിച്ചു കൊണ്ടവരാരും അവനെ കൂടുതൽ ബുദ്ധിമുട്ടിക്കാൻ പോയതുമില്ല. എന്തുണ്ടെങ്കിലും അവനത് പറയും എന്നവർക്കറിയാലോ.. ആ മനസ്സിന്റെ വേവ് അടങ്ങുവോളം കാത്തിരിക്കാൻ തന്നെയായിരുന്നു അവരുടെ തീരുമാനം.. ഇടക്കെപ്പഴോ ഫോൺ ബെല്ലടിക്കുന്നത് കേട്ടെങ്കിലും ശിവ ആ കിടപ്പിൽ നിന്നും അനങ്ങിയില്ല.. വീണ്ടും വീണ്ടും അതങ്ങനെ നിർത്താനെ നിലവിളിക്കുന്നത് കേട്ടിട്ട് അമ്മുവാണ് വന്നെടുത്തത്. ദേ ഏട്ടാ.. കാശ്യേട്ടൻ വിളിക്കുന്നു.. " അവളെടുക്കുന്നതും സംസാരിക്കുന്നതുമെല്ലാം അലസമായി കേട്ടിരുന്നവൻ ആ വാക്ക് കേട്ടതും കാറ്റ് പോലെ പാഞ്ഞു വന്നിട്ടാ ഫോൺ പിടിച്ചു വാങ്ങി.. ഹലോ...ആവിശ്വസനീയതോടെ ശിവ പറഞ്ഞു.. ശിവാ.... മറുവശം കേട്ടാ ആ ഒരൊറ്റ വിളിയിൽ... ചുട്ട് പൊള്ളുന്ന ദേഹം മഞ്ഞിൽ പുതഞ്ഞത് പോലൊന്നു വെട്ടി വിറച്ചു.. ഹൃദയമിടിപ്പ് നേരെയാവുന്നു.. ശ്വാസം മുട്ടൽ മാറി പോകുന്നു.. അവനെ ഒന്നാകെ പൊതിഞ്ഞു നിന്നിരുന്ന ആ ഇരുളിമാ മാഞ്ഞിട്ട് പകരം ഒരായിരം സൂര്യൻ ഒന്നിച്ചുദിച്ചത് പോലൊരു പ്രകാശം ചുറ്റും നിറയുന്നു.. മൂടി കെട്ടി നിന്നിരുന്ന അലസ അഴിഞ്ഞു പോകുന്നു.. വല്ലാത്തൊരു ചേലുള്ള ചിരിയോടെ ശിവയങ്ങനെ ആ ഫോണിൽ മുറുകെ പിടിച്ചു... തുടരും... ഇത് പോലൊരു അവസ്ഥ ഫേസ് ചെയ്തിട്ടുണ്ടോ നിങ്ങള്.. 🥰 എനിക്കറിയാം... ശിവ നിൽക്കുന്ന ഈ ഊറ്റത്തോടെ.. തിളക്കത്തോടെ.. വിങ്ങലോടെ ഞാൻ നിന്നിട്ടുണ്ട്.. ജിഫാ... ന്നൊറ്റ വിളിയിൽ എന്നെ ഞാനാക്കുന്ന ഒരു മാജിക് അറിയാവുന്ന രണ്ട് മൂന്ന് പേരുണ്ടെന്റെ ലൈഫിൽ.. എന്റെ പുണ്യം.. എന്റെ ധൈര്യം.. എന്റെ സമാധാനം.. അല്ലേലും പ്രണയത്തെക്കാളും ഭംഗി സൗഹൃദത്തിന് തന്നെയാണ് 💥💥 റിവ്യൂ ഇട്ടിട്ട് പോണേ. സാധാരണ ഒരു കഥ ട്രാക്കിൽ കേറി കഴിഞ്ഞാൽ അതിന് അഭിപ്രായം കൂടി വരികയാണ് ചെയ്യാറ്.. എന്റെ കാര്യത്തിൽ അത് നേരെ തിരിച്ചാണ്.. ഓരോ ദിവസവും റിവ്യൂ കുറഞ്ഞു കുറഞ്ഞു വരുവാ 🤣 ഞാൻ കാത്തിരിപ്പുണ്ട്..മറക്കല്ലേ സ്നേഹത്തോടെ... #📔 കഥ #💞 പ്രണയകഥകൾ
229 likes
47 comments 37 shares
ishalrooh🤍
2K views 2 days ago
നിന്നിലേക്കായ് -7 "എടാ... നീ കേൾക്ക്... നിന്നോട് ജംഗ്ഷനിൽ ഉള്ള റഹ്മത്തിന്റെ റെസ്റ്റ്വാറന്റിലേക്ക് വരാനാ പറഞ്ഞത്... അവിടെ അവൾ ഉണ്ടാവുമെന്ന്... ഒരു ഡേറ്റിംഗ്... ശോ...ഇപ്പോഴത്തെ മക്കളുടെ ഓരോ കാര്യങ്ങളെ ..." റഷീദ് നാണത്തോടെ അവന്റെ പുറത്ത് തട്ടി... ഉറക്കചടപ്പിൽ കൃത്യമായിട്ട് ഒന്നും വ്യക്തമല്ല...എന്നാലും അവൻ ഓക്കേ പതിനൊന്നു മണി എന്ന് പറഞ്ഞ് വിട്ടിട്ടുണ്ട്.... ---------------------------------- എന്തിനായിരിക്കും അയാൾ ഇന്നങ്ങനെ പെരുമാറിയത്..?!ഷഹാന ഒന്നും മിണ്ടാതിരുന്നതെന്തായിരിക്കും??!... എന്റെ കല്യാണം അയാളെ ഇത്ര ഭ്രാന്തനാക്കുന്നത് എന്താ??!... ഹന ഒരോന്ന് ആലോചിച്ചു കട്ടിലിൽ കിടന്നു... പതിയെ അവളുടെ മുറിയുടെ വാതിൽ തുറന്ന് ഒരാൾരൂപം തനിക്കടുത്തേക്കായി നടന്നടുക്കുന്നതവൾ അറിഞ്ഞില്ല.... ആൾരൂപം അവൾക്കടുത്തായി കട്ടിലിൽ പതിയെ ഇരുന്നു...ചുമരിന്റെ വശത്തേക്കായി മുഖം തിരിച്ചു കിടക്കുന്നവൾ ചെറിയൊരു അനക്കത്തിൽ തിരിഞ്ഞു നോക്കി... ആളെ വ്യക്തമല്ലാത്തപ്പോൾ സ്വിച്ച് ഇടാൻ വേണ്ടി പരതിയപ്പോഴാണ്  അവളുടെ കയ്യിൽ പിടി വീണത്... "ഹനാ... എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്." ഷഹാനയാണ്... എന്ന് തിരിച്ചറിഞ്ഞതും അവൾ എഴുന്നേറ്റിരുന്നു. ഈ പാതിരാത്രിക്ക് ഇവൾക്ക് ഉറക്കവും ഇല്ലേ... എന്നൊരു സംശയത്തിൽ അവൾ കൈ എത്തിച്ചു ലൈറ്റ് ഇട്ടു... "എന്താ ഈ നേരത്ത്..." ഹന കുറച്ചല്പം കടുത്ത സ്വരത്തിലാണ് അത് ചോദിച്ചത്... "ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ നിന്നിൽ ഞെട്ടലുണ്ടാക്കും എന്നെനിക്കറിയാം... പക്ഷെ... പറയാതെ വയ്യ...നിനക്കും ഫായിക്കും എന്നോട് വെറുപ്പാണെന്ന് അറിയാം... " ഷഹാന തന്റെ മനസ്സിലെ ഭാരം ഇറക്കിവയ്ക്കാൻ വന്നതാണെന്ന് ഹന ഊഹിച്ചു. "എന്റെ ജീവിതം നശിച്ചു മോളെ... എന്റുപ്പ കെഞ്ചി പറഞ്ഞിട്ടും കേൾക്കാതെ ഇറങ്ങി പോയതാ ഞാൻ അയാളുടെ കൂടെ...സമയമെടുത്തു ജീവിതം പഠിച്ചെടുക്കാൻ... പ്രണയിച്ചു നടന്നപ്പോൾ ഉണ്ടായിരുന്ന വാഗ്ദാനങ്ങൾ ഒന്നും വിവാഹശേഷം ഞാൻ അറിഞ്ഞില്ല...എന്റെ വീട്ടിലെ സുഖസൗകര്യങ്ങളൊന്നും എനിക്ക് ആ വീടോ വീട്ടുകാരോ ഭർത്താവോ തന്നില്ല... കല്യാണം കഴിഞ്ഞ അന്ന് ഉമ്മറത്തിറങ്ങിയ എന്നെ നോക്കി അയൽപ്പക്കത്തുള്ളവർ ആരൊക്കെയോ അടക്കം പറയുന്നത് കേട്ടു... "ഈ ചെറുക്കൻ അറിയാത്ത ഏതോ നാട്ടിൽ പോയി കെട്ടിയതാണെന്ന തോന്നുന്നേ... അറിയാവുന്ന ആരെങ്കിലും ഇവന് പെണ്ണ് കൊടുക്കുമോ...??!!നല്ലൊരു പെൺകൊച്ചു... എവിടെന്നോ എന്തോ പറഞ്ഞ് ഒപ്പിച്ചെടുത്തതാ...." "ചാടിച്ചോണ്ട് പോന്നതാണെന്ന ചേട്ടൻ പറഞ്ഞേ... അല്ലാണ്ട് ബുദ്ധിയും വിവരവും ഉള്ള കൂട്ടരാണെൽ ചെറുക്കനെയും കുടുംബത്തെയും പറ്റിയൊന്ന് അന്വേഷിക്കില്ലേ..."!! അന്ന് അത് കാര്യമാക്കിയില്ല... ആദ്യനാളുകളിൽ അയാളുടെ സ്നേഹത്തിൽ പെട്ടു ഞാൻ എല്ലാം മറന്നു... എന്നെ കാണാനായി ഉപ്പ അങ്ങോട്ട് വന്നപ്പോഴും ഒത്തിരി വിളിച്ചു... തിരിച്ചു ഉപ്പാന്റെ കൂടെ മടങ്ങാനായി...വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ നല്ല കാര്യമായിരുന്നു... പിന്നീട് അതൊരു തടവറയായി... പല തവണ ഉമ്മാക്ക് വിളിക്കുമ്പോഴും എന്നെ കൂട്ടികൊണ്ട് പോകുമോ എന്ന് ചോദിക്കാൻ ഞാൻ ഭയന്നു... ഉപ്പ മരിച്ച അന്നുതന്നെ അവിടെ മഹല്ല് കമ്മിറ്റിക്കാർ ആരൊക്കെയോ ഇടപെട്ടാണ് എന്നെ ഇങ്ങോട്ടേക്കു വിടാൻ പറഞ്ഞത്... അന്നും വലിയ ബഹളമായിരുന്നു..." ഹനയുടെ നെഞ്ചിടിപ്പ് കൂടി... വിശ്വസിക്കാനാവാതെ അവളോരൊന്നും കേൾക്കുന്നുണ്ട്... ഇവിടെ വരുമ്പോഴൊക്കെ നന്നായിട്ടാണല്ലോ അവളോട് ഇടപ്പഴകുന്നത് എന്ന് അവൾ ചിന്തിച്ചു. "അന്ന് ഉപ്പ തന്ന ഗോൾഡല്ലാം അവരുടെ കയ്യിലാണ്... ചിലതെല്ലാം വിറ്റിട്ടുണ്ടെന്ന് തോന്നുന്നു.." അത് കേട്ടതും ഹന കരഞ്ഞുപോയി.. തന്റെ ഉപ്പ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വർണം... വീട് ജപ്തിയുടെ വക്കിലായിട്ടും അയാൾ ആ ഗോൾഡ് ചോദിച്ചിരുന്നില്ല... എന്നിട്ട് മറ്റാരോ അതെടുത്തു അവരുടെ കൈവശം വച്ചിരിക്കുന്നു...ഹനക്ക് ഷഹാനയോട് വല്ലാത്ത വെറുപ്പ് തോന്നി... ഏതോ ഒരുത്തന്റെ കൂടെ ഇറങ്ങി പോയി... ഉപ്പാന്റെ സമ്പാദ്യമെല്ലാം അവർ കൈക്കലാക്കിയപ്പോൾ അവൾ വന്നിരിക്കുന്നു കുറ്റസമ്മതം നടത്താൻ... ഹന ഒന്നും മിണ്ടാതെ അവളെ കേട്ടിരുന്നു... "നാളുകൾ കടന്നുപോകെ എനിക്ക് മനസ്സിലായി തുടങ്ങി ഞാൻ അകപ്പെട്ടിരിക്കുന്നത് വലിയൊരു നരകത്തിലാണെന്ന്... സുബ്ഹിയാകുമ്പോൾ അൻവറിന്റെ ഉമ്മ വരും... ഡോറിൽ മുട്ടി വിളിച്ചുണർത്തും... അടുക്കളയിലെ ഓരോ പണികളായി ചെയ്യിപ്പിക്കും... പിന്നീട് ഓരോരുത്തരുടെ അലക്കാൻ, പാത്രം കഴുകാൻ... അങ്ങനെ എല്ലാം എന്റെ മാത്രം ജോലികളായി... അവന്റെ പെങ്ങൾ അവിടെ ഉണ്ടായിരുന്നിട്ടും അവളെ കൊണ്ട് ഒന്നും ചെയ്യിക്കില്ല... ഉച്ചയാകുമ്പോൾ ഒരു പയ്യൻ വരും അവളെ കൂട്ടാൻ... എത്തുന്നത് രാത്രി ഒൻപത് പത്തുമണിയാകുമ്പോൾ...ആരും ചോദിക്കാനും ഇല്ല പറയാനും ഇല്ല...അവന്റെ ഉമ്മയും ഉപ്പയും പെങ്ങളും ഓരോ കാര്യങ്ങളിലായി എന്നോട് ഒച്ചയെടുത്തു തുടങ്ങിയപ്പോൾ ഞാൻ അൻവറിനോട് സങ്കടം പറഞ്ഞു... പെട്ടന്നാണ് അയാളുടെ ഭാവം മാറിയത്... ഓരോ രാത്രിയിലും ഞാൻ വേദന കടിച്ചമർത്തി... ഞാൻ ഓക്കേ ആണെന്ന് പോലും നോക്കാതെ പല രാത്രികളിലും അവന്റെ കൈകരുത്തിൽ ഞാൻ ഒതുങ്ങിപ്പോയി... സഹിക്കാൻ പറ്റാതെ ഉറക്കെ കരയുമ്പോൾ പുറത്ത് നിന്ന്  ഉപ്പ പറയുന്നത് കേൾക്കാം... "എടാ പതിയെ മതിയെടാ... അവൾ ജീവിതകാലം മുഴുവൻ നിനക്കുള്ളത് തന്നെയല്ലേ... മറ്റവള്മാരെ പോലെ ഈ രാത്രി കഴിഞ്ഞാൽ എണീറ്റ് പോവില്ലെന്നേ..."!! അതെന്നെ വല്ലാതെ നടുക്കി... അയാൾ മറ്റു സ്ത്രീകളെയും തേടി പോകുന്നു... ഒരു ദിവസം ഞാനതു ചോദിച്ചു... "ഞാൻ എന്റെ ഇഷ്ടംപോലെ ജീവിക്കും... കെട്ട് കഴിഞ്ഞെന്ന് കരുതി നീയെന്ന ഭരിക്കാൻ നിൽക്കണ്ട..." എന്ന് പറഞ്ഞെന്നെ ഉപദ്രവിച്ചു... പിന്നീടുള്ള രാത്രികളിൽ ഓരോ സ്ത്രീകളെയായി വീട്ടിലേക്ക് കൊണ്ടുവന്നു തുടങ്ങി... അവരെയൊക്കെ എന്റെ മുന്നിലിട്ട് തന്നെ... അവൾ പൂർത്തിയാക്കാൻ വയ്യാതെ മുഖം പൊത്തി വിതുമ്പി... "വരുന്ന സ്ത്രീകളിൽ മിക്കവരും സഹതാപത്തോടെ എന്നെ നോക്കി നിൽക്കാറുണ്ട്... അവരെ പറഞ്ഞയച്ചു പിന്നീട് ഒരു ഉറക്കം ഉറങ്ങി എന്റെ അടുത്തേക്കും വരും... വേണ്ടുവോളം എന്നെയും ആസ്വദിക്കാൻ തുടങ്ങി... എല്ലാം കൂടി എന്നെ മാനസികമായും ശരീരികമായും തളർത്തി... ആ വീട്ടിൽ ഞാൻ ഒറ്റപ്പെട്ടു പോയി...അൻവറിന്റെ ഉമ്മ ഇക്കാര്യത്തിൽ അവനെതിരാണ്... എന്നുകരുതി എന്നോട് നല്ലപോലെ പെരുമാറാൻ അറിയില്ല...അവരെ സംബന്ധിച്ച് മരുമകൾ എന്ന് പറയുന്നത് അമ്മായിമ്മമാർക്ക്‌ റസ്റ്റ്‌ എടുക്കാനുള്ള ഒരു ഉപകാരണമാണ്... അവരുടെ മകൻ എല്ലാ സുഖസൗകര്യങ്ങളും എനിക്ക് നൽകുന്നുവെന്ന് ഇടക്ക് വീമ്പെളക്കാറുണ്ട്... അടുക്കളയിൽ പണിയെടുത്തു ചുരിദാറുകളെല്ലാം മുഷിഞ്ഞ കീറിയ പരുവമായി... വസ്ത്രങ്ങളില്ല, നേരത്തിനു നല്ല ഭക്ഷണമില്ല... സ്വന്തം വീട്ടിലേക്കു വിളിക്കണമെങ്കിൽ ഫോണില്ല... ആരോടെങ്കിലും ഒന്ന് മനസ്സ് തുറന്നു സംസാരിച്ചെങ്കിലെന്ന് ഓർത്ത് പകൽസമയങ്ങളിൽ റോഡിലേക്ക് നോക്കിയിരിക്കും... ആരെങ്കിലും തന്നെ നോക്കിയൊന്നു ചിരിച്ചിരുന്നെങ്കിൽ... സഹതാപത്തോടെ നോക്കിയിരുന്നെങ്കിൽ... അവിടേക്ക് നോക്കുമ്പോഴേക്കും ആളുകളുടെ മുഖങ്ങളിൽ വെറുപ്പ് നിറയും... അയല്പക്കത്തെ വീടുകൾ പോലും ഷീറ്റ് കെട്ടി ഉയരത്തിൽ മറച്ചിരുന്നു...അവിടെ നടക്കുന്ന ദുഷ്പ്രവർത്തികൾ തങ്ങളുടെ മക്കൾ കാണാതിരിക്കാൻ..." ഹന എല്ലാം കേട്ട് ശിലകണക്കെ നിന്നു... സിനിമയിലും മറ്റും കണ്ടും കേട്ടും പരിചയമുള്ള അനുഭവങ്ങൾ.... "ഇപ്പോൾ...അയാൾ എന്നോട് പറഞ്ഞിരിക്കുന്ന ആവശ്യം എന്തെന്ന് അറിയാമോ... ഉപ്പ മരിച്ച അന്ന് രാത്രി എന്നോട് പറഞ്ഞു നിന്നേക്കാളും കൊള്ളാലോടി അനിയത്തി പെണ്ണെന്നു..." അവളോട് എങ്ങനെ പറയണമെന്നറിയാത്ത ഷഹാന കുഴഞ്ഞു... പക്ഷെ പറഞ്ഞേ പറ്റു... അവളെല്ലാം അറിഞ്ഞില്ലെങ്കിൽ ഞാൻ ഉണ്ടാക്കി വച്ചൊരു വിപത്തിൽ അവളും അകപ്പെട്ട് പോകും... "ഇനി അയാളുടെ ആവശ്യം നിന്നെ സ്വന്തമാക്കുക എന്നതാണ്... ഒരു പെണ്ണിനെ സംബന്ധിച്ചു അവളുടെ ഹൃദയത്തെ കീറി മുറിക്കുന്ന വാക്കുകൾ... ഭാര്യയുടെ അനിയത്തിയെ വേണമെന്ന് അവളോട് ആവശ്യപ്പെട്ടിരിയ്ക്കുന്നു..." ഹന ഞെട്ടിപ്പോയി... അപ്പോൾ ഇന്നത്തെ ആ സംഭവം... അവൾ ഓരോന്നായി ഓർത്തെടുത്തു... "മോളെ... നീയെന്നെ വെറുക്കല്ലേ... മരണത്തിന്റെ വക്കിൽ നിൽക്കുന്നവളാ ഞാൻ... എനിക്കാരുമില്ല... ഇവിടെ വിട്ട് ഇറങ്ങിയത് മുതൽ ഞാൻ അന്യയാണ്... പൊട്ടികരഞ്ഞു സങ്കടങ്ങൾ പറയാൻ ഉള്ളൊരിടം പോലും ഞാൻ നഷ്ടപ്പെടുത്തി... അയാൾ എന്നോട് ഇന്നലെ രാത്രി പറഞ്ഞത് എന്റെ അനിയത്തിയോട് എനിക്ക് പറയാൻ കഴിയില്ല... അത്രയും അറപ്പുള്ള വാക്കുകളായിരുന്നു.." ഹന ഒന്നും മിണ്ടാനാവാതെ നിശ്ചലയായി പോയി... ഇത്തയുടെ ഭർത്താവ് തന്റെ സഹോദര സ്ഥാനത്തുള്ളയാൾ തന്നോടൊപ്പം കിടപ്പറ പങ്കിടാൻ ആഗ്രഹിക്കുന്നു... തന്നെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു... അയാളെ കുറിച്ചാലോചിക്കുമ്പോൾ അവളുടെ മനസ്സിൽ വെറുപ്പ് നിറഞ്ഞു... പുരുഷവർഗത്തെ തന്നെ വിശ്വസിക്കാൻ അറപ്പു തോന്നി... നാളെ തന്റെ കല്യാണം കഴിയുമ്പോഴും തനിക്ക് ഇങ്ങനെ ആയിരിക്കുമോ... എന്നൊരു പേടി ഉള്ളിൽ നീറി..... എങ്ങനെ ഒരാളെ വിശ്വസിച്ചു കൂടെ ജീവിക്കും... ഇങ്ങനെയൊക്കെ ചെയ്‌താൽ ഇവർക്ക് എന്ത്  സന്തോഷമാണ് ജീവിതത്തിൽ ഉണ്ടാവുക... "ഞാൻ ഒരു കാര്യം പറയാം... നീ ശ്രദ്ധിച്ചു കേൾക്കണം...കേട്ടിടത്തോളം റഷീദ്ക്കയും കുടുംബവും നല്ല മനുഷ്യരാണ്... അവിടെ ഒരിക്കലും എന്റെ മോൾക്ക് എന്നെപോലൊരു ദുർവിധി ഉണ്ടാവില്ല... അവരുടെ മകനും നിന്നെ നല്ലപോലെ നോക്കുമെന്ന് എന്റെ മനസ്സ് പറയുന്നു...നീ റഷീദ്ക്കയുടെ മോനെ കാണണം... ഇവിടെവച്ചല്ല... പുറത്തെവിടെയെങ്കിലും വച്ചു... വീട്ടിലേക്ക് വന്നാൽ ചിലപ്പോ അതൊരു പ്രശ്നമായേക്കാം... ഇനി ഒരിക്കൽ കൂടി അയാൾ നിന്റെ കല്യാണക്കാര്യം അറിയാൻ ഇടയായാൽ അത് എന്നെക്കാളുപരി നിനക്കാണ് മോളെ ദോഷം ചെയ്യുക..." "അയാളിങ്ങു വരട്ടെ... ഇവടെയെന്താ പോലീസും കോടതിയൊന്നും ഇല്ലേ...നിന്നെപ്പോലെ വിവരമില്ലാതിരിക്കുകയല്ല ഞാൻ...ആരെയെങ്കിലും കെട്ടി രക്ഷപെടാനൊന്നും എന്നെ കിട്ടില്ല... നിന്നെപ്പോലെ " "നിനക്കെന്തറിയാം അവനെക്കുറിച്ചു...??!! നിയമത്തിന്റെ എല്ലാ പഴുതുകളുമടച്ചു എത്രയോ തവണ രക്ഷപെട്ടവനു നമ്മൾ എന്ത് ചെയ്താലും അതൊന്നും ഏൽക്കാൻ പോവുന്നില്ല... ഉപ്പ കൂടിയില്ലാത്ത സ്ഥിതിക്ക് അതെല്ലാം മുതലെടുക്കുകയാണ്..." "ഞാൻ... ഞാൻ ഇനി എന്ത് ചെയ്യണമെന്ന പറയുന്നേ...??!" ഹനയുടെ ധൈര്യമെല്ലാം കെട്ടുപോയി... അത്രയും ശക്തനായ ഒരാളാണ് തനിക്കെതിരാളി എന്നവൾ മനസ്സിലാക്കി. "ഫായിയോട് സംസാരിച്ചു മൂത്താപ്പ വഴി ആ പയ്യനെ വിളിച്ച് കാര്യം അറിയിക്കുക... ടൗണിലുള്ള ഏതെങ്കിലും ഒരു ഷോപ്പിൽ വച്ചു നിങ്ങൾ മീറ്റ് ചെയ്യണം... " "ഇനി വീട്ടുകാർക്ക് കാണണമെന്ന് പറഞ്ഞാൽ അവർക്ക് ഇവിടെ വരണ്ടേ... ഇതൊന്നും നടക്കുന്ന കാര്യമല്ല..." ഹന ആ പ്ലാൻ എതിർത്തു... "അത് പിന്നീടുള്ള കാര്യമല്ലേ... നോക്കാം... ഞാൻ പറഞ്ഞതെല്ലാം നീ ഫായിയെ അറിയിക്കണം,മൂത്താപ്പ റഷീദ്ക്കയെ വിളിച്ച് പറഞ്ഞോളും..." ഷഹാന അവളെ ആശ്വസിപ്പിച്ചു മുറി വീട്ടിറങ്ങി. ഹന ഉറക്കമില്ലാതെ ബെഡിൽ കിടന്നു... ----------------------------------- "ഉപ്പാ... അഷ്മിൽ രാവിലെ തന്നെ പുഷ്‌പ്പിച്ചൊരു ഷർട്ടും ഇട്ടോണ്ട് കാറെടുത്ത് പോവുന്നത് കണ്ടല്ലോ...!" റഷീദിനോട് ഷെമി ചോദിച്ചു... "അത്... ഇനി നീ നിന്റെ ഉമ്മയോട് ചെന്ന് പറയണ്ട... നാസറിന്റെ മോളെ കാണാൻ പോകുവാ...!" ചുറ്റും ഒന്ന് നോക്കി സൈനബ ആ ഭാഗത്തൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തി.. റഷീദ് അവളുടെ ചെവിയിൽ പറഞ്ഞു. "അതുശെരി... പോട്ടെ പെങ്ങളേന്ന് പറഞ്ഞിറങ്ങി പോവുന്നത് കണ്ടപ്പഴേ ഞാൻ ഊഹിച്ചു... ഒരു വശപിശക്..." "അവർക്ക് ഇഷ്ട്ടപെട്ടാൽ മതിയായിരുന്നു... നല്ല മോളാ..." റഷീദ് എന്തോ ആലോചിച്ചു.കൊണ്ട് ഷെമിയോട് പറഞ്ഞു .. "നോക്കാം... അവര് കണ്ട് സംസാരിക്കട്ടെ... എന്നിട്ട് ഓക്കേ ആണെങ്കിൽ ഞങ്ങളെ കൂടി കൊണ്ടുപോയി കാണിക്കണം... ആകെക്കൂടി ഉള്ളൊരു ആങ്ങളയാ...." "ഉറപ്പായും നമുക്ക് പോകാം...!" -------------------------------------- അഷ്മിൽ കാർ പാർക്കിംഗ് ഏരിയയിൽ നിർത്തി... കീ എടുത്ത് റെസ്റ്റോറെന്റിലേൽക്ക് കയറുമ്പോഴാണ് ഒരു നമ്പറിൽ നിന്നും കാൾ വരുന്നത്... "ഹലോ... റഷീദ്ക്കാടെ മോനല്ലേ...?!" ഫോണിൽ ഒരു പുരുഷ ശബ്ദം... "അതെ... " "ഞാൻ... ഇന്ന് കാണാൻ വരാന്നു പറഞ്ഞ..." "ഓഹ്...നിങ്ങൾ ഇവിടെ എത്തിയിട്ടുണ്ടോ?!" അഷ്മിൽ അവനോടായി ചോദിച്ചു. "ഇല്ല... ഒരു പത്തു മിനുറ്റിനകം എത്താം... വൈകുമെന്ന് പറയാൻ വേണ്ടിയാ വിളിച്ചത്." കാളിൽ ഫായിസ് ആയിരുന്നു... ട്രാഫിക് ബ്ലോക്കിൽ പെട്ട അവൻ ലേറ്റ് ആവുന്ന കാര്യം പറഞ്ഞു വിളിച്ചതാണ്... അഷ്മിൽ അക്ഷമയോടെ വരാൻ പോകുന്ന ആളെ കുറിച്ച് ചിന്തിച്ചിരുന്നു... വല്ലാത്തൊരു അസ്വസ്ഥത ഫീൽ ചെയ്യുന്നു... അവൻ കൈകൾ തമ്മിൽ കൂട്ടിയിരുമ്മി... വാഷ്റൂമിൽ പോയി താടിയും മുടിയും ഒന്നൂടി സെറ്റാക്കി... കാൾ വന്നു... "എവിടെയായിരുന്നു..?!" "നിങ്ങൾ അകത്തുണ്ടോ..?!" "അതെ..." അവൻ പെട്ടെന്ന് വാഷ്റൂമിൽ നിന്നും ഇറങ്ങി റിസപ്ഷനിലേക്ക് നടക്കുമ്പോഴാണ് ഫായിസ് അവനെ കണ്ടത്... "അഷ്മിൽ??!" അവൻ പെട്ടെന്ന് സ്റ്റക്ക് ആയി... "യെസ്..." കൂടെ പ്രതീക്ഷിച്ച ആളെ കാണാത്തതും അവന്റെ മുഖം മങ്ങി...അവൻ ഡോറിന്റെ ഭാഗത്തേക്ക് ഒന്നൂടി നോക്കി... "ആള് വരും... എന്റെ പേര് ഫായിസ്... കാണാൻ പോകുന്ന ആളുടെ ബ്രദർ..." അവർ പരസ്പരം കൈകൊടുത്തു... "ഓഹ്... ഞാൻ അഷ്മിൽ..." അവനെന്തു പറഞ്ഞു തുടങ്ങണമെന്നറിയാതെ നിന്നു... "കൊൽക്കത്തയിലാണല്ലേ പോസ്റ്റിങ്ങ്‌..." "അതെ... ത്രീ ഇയർസ് ആയി... ചിലപ്പോ അടുത്ത വർഷം നാട്ടിലേക്ക് ട്രാൻസ്ഫർ ആവുമെന്ന് പ്രതീക്ഷിക്കുന്നു... ഫായിസ് എന്ത് ചെയ്യുന്നു...?!" "ഞാൻ ഡിഗ്രിക്ക് പഠിക്കുന്നു... " അഷ്മിൽ മൂളിക്കൊണ്ട് കേട്ടു... ഇനി പരസ്പരം എന്ത് സംസാരിക്കണമെന്ന് അറിയില്ല... രണ്ടുപേരും ഒന്ന് ചിരിച്ചു... "ഓക്കേ... ഞാൻ അവളെ വിടാം..." അതൊരു ഫാമിലി റൂം പോലെയായിരുന്നു... ചെറിയ ഡോർ ഉള്ള...  പുറത്ത് നിന്നും നോക്കുന്നവർക്ക് കംപ്ലീറ്റ് ആയി അകത്തോട്ടു കാണാനും പറ്റില്ല... ചെറിയൊരു പ്രൈവസി കിട്ടുന്ന രീതിയിൽ...അവൻ പുറത്ത് പോയി അവൾക് അവനിരിക്കുന്ന ഏരിയ പറഞ്ഞു കൊടുത്തു... ഹന അവിടേക്ക് നടന്നു... കൈകാലുകൾക്ക് ബലം കുറഞ്ഞതായി തോന്നി അവൾക്ക്... ഹൃദയമിടിപ്പ് ദ്രുതഗതിയിലായി... സൈഡ് ബാഗ് തോളിലേക്ക് കയറ്റി ഇട്ടുകൊണ്ടവൾ ആ ഡോർ ഓപ്പൺ ചെയ്തതും ഉള്ളിലിരിക്കുന്ന ആളെ കണ്ട് ഞെട്ടി... അഷ്മിലിനും മറിച്ചല്ലായിരുന്നു... അവന് വിശ്വസം വരാതെ അവളെ തന്നെ നോക്കിയതും അവിടെയും അതെ ഭാവമാണ്.... അവൾ ആ ഡോർ അടച്ചു പുറത്തേക്ക് മാറി നിന്ന് ഫോൺ എടുത്ത് ഫായിയെ വിളിച്ചു... പുറത്ത് നിന്നിരുന്ന അവൻ അകത്തേക്ക് അവൾ നിൽക്കുന്ന ഭാഗത്തേക്ക് നോക്കി... അവൾ ഫോണിലൂടെ ചോദിച്ചു. "നീ ഈ ക്യാബിൻ തന്നെയാണോ പറഞ്ഞത്...?!" "അതെ... ഒരു ഗ്രീൻ ഫ്ലോറൽ പ്രിന്റ് ഷർട്ട്‌ ഇട്ട... നീ കണ്ടില്ലേ...?!" അവൾ ഒന്നും മിണ്ടാതെ അസ്വസ്ഥതയോടെ ഫോൺ വച്ചതും ആ ഡോറിനു അടുത്ത് അഷ്മിൽ നോക്കി നിൽക്കുന്നു... "Come..." അവൻ അടുത്തേക്ക് വിളിച്ചു... അവൾ മടിച്ചുകൊണ്ടാണെങ്കിലും ഉള്ളിലേക്ക് കയറി അവന്റെ എതിർവശത്തായി ഇരുന്നു... വല്ലാത്തൊരു നോട്ടം നോക്കുന്നുണ്ടവൻ .... ഹനക്ക് അവനെ ഒട്ടും ഫേസ് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.... കഴുത്തിലൂടെ വിയർപ്പുത്തുള്ളികൾ കിനിഞ്ഞിറങ്ങിയത് അവൾ ഷാളുകൊണ്ട് ഒപ്പിയെടുത്തു.... അഷ്മിൽ ഒന്ന് തൊണ്ടയനക്കി.... "നീയായിരിക്കും നാസർക്കാടെ മോളെന്നു ഞാൻ വിചാരിച്ചില്ല..." അവളൊന്നും മറുപടി പറഞ്ഞില്ല... തുടരും..... 🤍 #💞 പ്രണയകഥകൾ #💘 Love Forever #📔 കഥ #📙 നോവൽ #💑 Couple Goals 🥰
42 likes
6 comments 14 shares