കഥ

73 Posts • 10M views
അപരിചിത പാർട്ട്‌-1 #￰കല.... #❤ സ്നേഹം മാത്രം 🤗 #story #📙 നോവൽ #💞 നിനക്കായ് അന്ന് ദേവപ്രിയയുടെ മനസ്സ് നിറയെ പറയാൻ കഴിയാത്ത വേദനകളായിരുന്നു. ജീവിതത്തിൽ നിന്ന് ഒന്ന് ഓടിയൊളിക്കാൻ തോന്നിയ നിമിഷം... എങ്ങോട്ടെന്നറിയാതെ അവൾ ഒരു ബസിൽ കയറി. ജനാലക്കരികിലെ സീറ്റിൽ ഇരുന്ന് പുറത്തേക്ക് നോക്കുമ്പോൾ, മഴത്തുള്ളികൾ ചില്ലിലൂടെ ഒഴുകുകയായിരുന്നു. പക്ഷേ അവളുടെ കണ്ണുകളിൽ ഒഴുകിയത് മഴയല്ല... വർഷങ്ങളായി അടക്കിപ്പിടിച്ച കണ്ണീരായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ അടുത്ത സീറ്റിൽ ഒരു യുവാവ് വന്ന് ഇരുന്നു. അവന്റെ മുഖത്തും ഒരു പുഞ്ചിരിയില്ലായിരുന്നു. എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാളുടെ നിശ്ശബ്ദത മാത്രം. അവൾ അവനെ ഒന്ന് നോക്കി... അറിയാതെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. അവനും ഒന്ന് തിരിച്ചു നോക്കി. അൽപനേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ദേവപ്രിയ പതുക്കെ ചോദിച്ചു. "എല്ലാവരും ചുറ്റും ഉണ്ടായിട്ടും... ഒരിക്കലെങ്കിലും പൂർണമായും ഒറ്റപ്പെട്ടതായി തോന്നിയിട്ടുണ്ടോ?" ആ ചോദ്യം കേട്ട് അഭിറാം അവളെ അത്ഭുതത്തോടെ നോക്കി. "എന്തുകൊണ്ടാണ് അങ്ങനെ ചോദിച്ചത്?" ചെറിയൊരു പുഞ്ചിരിയോടെ ദേവപ്രിയ ജനാലയിലേക്ക് കണ്ണ് തിരിച്ചു. "കാരണം... അങ്ങനെ ജീവിച്ച ഒരാളാണ് ഞാൻ." അവളുടെ ശബ്ദത്തിൽ ഒളിഞ്ഞിരുന്ന വേദന അഭിറാമിന് വ്യക്തമായി മനസ്സിലായി. കുറച്ച് നിമിഷങ്ങൾക്കുശേഷം അവൾ വീണ്ടും സംസാരിച്ചു. "എന്റെ പേര് ദേവപ്രിയ... ഇപ്പോൾ എനിക്ക് ഇരുപത്തിയഞ്ച് വയസ്സാണ്. പക്ഷേ ഞാൻ ജീവിച്ചത് ഇരുപത്തിയഞ്ച് വർഷമല്ല... അതിന്റെ ഇരട്ടി വേദനകളാണ്." അഭിറാം ഒന്നും പറഞ്ഞില്ല. അവൻ നിശ്ശബ്ദമായി അവളെ കേട്ടിരുന്നു. ആ യാത്രയിൽ അവർ രണ്ടുപേരും അപരിചിതരായിരുന്നു. പക്ഷേ, ആ നിമിഷം മുതൽ രണ്ട് ജീവിതങ്ങളുടെ കഥ ഒരേ വഴിയിലൂടെ സഞ്ചരിക്കാൻ തുടങ്ങുകയായിരുന്നു... തുടരും... ലച്ചു ✍️
9 shares
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _101 ✍️ രചന - ജിഫ്ന നിസാർ ❣️ "വരുന്നുണ്ടോ നീ എന്റെ കൂടെ " തന്റെ നെഞ്ചിൽ മുഖം ചേർത്ത് നിൽക്കുന്നവളുടെ പുറത്ത് പതിയെ തഴുകി കൊണ്ടുള്ള ആ ചോദ്യം. കേട്ടതിനി ശെരിയല്ലേ എന്നൊരു ഭാവത്തിൽ ഗായത്രി അയാളെ മുഖമുയർത്തി നോക്കി. "ഇവനെ കുറിച്ചെനിക്ക് നന്നായി അറിയാം.. അതറിഞ്ഞിട്ട് തന്നെയാണ് ഇവനെ ഞാൻ എന്റെ കുടുംബത്തിൽ കയറ്റില്ലെന്ന് വാശി പിടിച്ചത്.. പക്ഷേ അവനൊപ്പം നീ ചേർന്ന് എന്നെ തോല്പിക്കാൻ വേണ്ടി ഒളിച്ചോടി പോയിട്ടും പോലീസ് സ്റ്റേഷനിൽ വന്നിട്ട് നിന്നെ ഞാൻ കൂടെ വിളിച്ചത്..നിനക്കൊരു തെറ്റ് പറ്റി.. എന്നാലും അതിന്റെ പേരിൽ ഇവനെ പോലെ ഒരുത്തന്റെ കൂടെ നീ നരകിച്ചു തീരാതിരിക്കാൻ വേണ്ടിയാണ്. പക്ഷേ..." അയാളുടെ മുഖത്തൊരു കടുപ്പം നിറഞ്ഞതോടെ ഗായത്രി കുറ്റബോധത്തോടെ മുഖം കുനിച്ചു. വിഷ്ണുവിന്റെ മുഖത്തപ്പോഴും വല്ലാത്തൊരു പുച്ഛം തന്നെയാണ്. "നിനക്കിതൊക്കെ അനുഭവിക്കാൻ യോഗം കാണും. അത്രയും കരുതിയ മതി ഇനി. അല്ലാതിപ്പോ എന്ത് ചെയ്യും.. എല്ലാം സംഭവിച്ചു പോയില്ലേ.. ഇനിയും അതൊന്ന് തിരുത്തി നോക്കാം.. ഇതിന് മുന്നേ തന്നെ ഞാൻ അതാഗ്രഹിക്കുന്നുണ്ടായിരുന്നു. നിന്നെ വന്നൊന്ന് കാണാൻ. പക്ഷേ നിന്നോടുള്ള വാശിയേക്കാൾ ഇവനോടുള്ള ദേഷ്യവും വെറുപ്പും കൊണ്ട് എനിക്കതിനു കഴിഞ്ഞില്ല. എന്നും കരുതി ഇനിയും ഇവിടെ ഇവന് മുന്നിൽ നിന്നെയും നിന്റെ കുഞ്ഞിനേയും ഉപേക്ഷിച്ചു പോകാൻ എനിക്ക്.. എനിക്ക് കഴിയോ.." വേദന വിങ്ങിയ മകളുടെ മുഖത്ത് അരുമയോടെ തഴുകി കൊണ്ട് രാജശേഖരൻ പറയുമ്പോൾ വിഷ്ണുവിന് ഗൂഢമായൊരു ചിരിയാണ്. "വരുന്നോ നീ..." അവന്റെയാ കൂസലില്ലാത്ത മുഖത്തേക്ക് നോക്കി അയാൾ ഒരിക്കൽ കൂടി ഗായത്രിയോട് ചോദിച്ചു. "മ്മ്..." വിഷ്ണുവിന്റെ നേരെ നോക്കുമ്പോൾ വല്ലാത്തൊരു ഭയം തോന്നും. പക്ഷേ ഇനിയും ഇത് പോലൊരു തീരുമാനമെടുക്കാൻ തനിക്ക് പറ്റിയില്ലേൽ അയാളുടെ ചോരയിൽ പിറന്ന കുഞ്ഞിനെ അടക്കം തനിക്കൊപ്പം ഇല്ലായ്മ ചെയ്യും ഈ ദുഷ്ടൻ. മരിക്കാൻ ഭയമൊന്നുമില്ല. അത് അവനോടൊപ്പം ജീവിച്ചു തുടങ്ങിയതിൽ പിന്നെ കിട്ടിയ വരമാണ്. ജീവിതത്തിനോട് വല്ലാത്ത മടുപ്പും മരണത്തിനോട് തീരാത്തൊരു ആസക്തിയും. "എങ്കിൽ കുഞ്ഞിനെ വാങ്ങിക്ക്.." അവളുടെ സമ്മതം കിട്ടിയതും പിന്നെ രാജശേഖരന്റെ ആവിശ്യം അതായിരുന്നു. അതോടെ വിഷ്ണുവിന്റെ ചിരിക്ക് കൂടുതൽ തിളക്കമേറി. "അതാണ് നിങ്ങളുടെ മകൾ.. അവൾ മാത്രനാണ് നിങ്ങൾക്ക് സ്വന്തം.. ഇത് എന്റെ കുഞ്ഞാ.. ഇവളെവിടെ വളരണമെന്ന് ഞാനാ തീരുമാനിക്കുന്നത്.." അന്ന് വരെയും പുഴുത്തൊരു പട്ടിയെ പോലെ അവൻ അറച്ച് കണ്ടിരുന്ന ആ കുഞിനെ വെച്ചവൻ അധികാരം കാണിക്കുന്നത് കണ്ടപ്പോൾ അങ്ങനൊരു നിമിഷം ഒരുപാട് കൊതിച്ചിരുന്നു ഗായത്രിയിലെ അമ്മ മനം പിടഞ്ഞു പോയി. വിഷ്ണുവിന്റെ ഇറുകെയുള്ള പിടിത്തം.. നന്നായി ഭയവും വേദനയും തോന്നുന്നുണ്ട് കല്ലു മോൾക്കെന്ന് ആ കുഞ്ഞ് മുഖം കണ്ടാലേ അറിയാം. പക്ഷേ കരഞ്ഞാൽ വിഷ്ണു അടിക്കുമെന്ന് കരുതിയാവും അതെല്ലാം ഉള്ളിലൊതുക്കി പിടിക്കാൻ ആ കുരുന്നെന്നോ പഠിച്ചിരിക്കുന്നു..! "ചെല്ല്.. കുഞ്ഞിനെ വാങ്ങിക്ക് ഗായൂ.." രാജ ശേഖരൻ വീണ്ടും ആവിശ്യപ്പെട്ടു. അയാൾ അവന്റെ വാക്കുകൾക്കൊരു വിലയും കൊടുത്തില്ല. ആ വാക്കുകൾ പോലെ തന്നെ മുഖത്തുമുണ്ട് വല്ലാത്തൊരു തിടുക്കവും കടുപ്പവും. ഇനിയും ഇത് പോലെ തന്നെ നിന്നാൽ അവർ രണ്ടും തമ്മിലടിയാവും എന്നറിയാവുന്നത് കൊണ്ടാണ് ഗായത്രി വിഷ്ണുവിന്റെ അരികിലേക്ക് ചെന്നത്. "മോളെ... മോളെ തരൂ.. പ്ലീസ്.. " അങ്ങേയറ്റം താഴ്മയോടെ അവൾ അപേക്ഷിക്കുന്നത് അവർ തമ്മിലൊരു വഴക്ക് ഒഴിഞ്ഞു കിട്ടാൻ വേണ്ടി തന്നെയാണ്. "ഞാനും മോളും നിങ്ങൾക്കൊരു തടസ്സമാണെന്ന് എപ്പോഴും പറഞ്ഞിരുന്നില്ലേ.. ഇറങ്ങി പോയികൂടെ എന്നെന്നോട് ഓരോ ദിവസവും ചോദിച്ചിരുന്നില്ലെ..എങ്കിലേ നിങ്ങൾക്കോരു സ്വസ്ഥത ഉണ്ടാവൂ എന്നെന്നോട് എപ്പോഴും പറഞ്ഞിരുന്നില്ലേ.." അവൾ അവനെ നോക്കി.. വിഷ്ണുവിന്റെ മുഖത്തുള്ള ഭാവം. അതപ്പോൾ ഏതെന്ന് അവൾക്ക് പോലും മനസിലായില്ല. എന്നാൽ അവൾക്ക് പിന്നിൽ നിന്നിരുന്ന രാജശേഖരന്റെ മുഖത്ത് വല്ലാത്തൊരു നോവ് നിറഞ്ഞു. തന്റെ മകളുടെ ഗതികേട് നിറഞ്ഞ ആ വാക്കുകൾ ഓർത്തിട്ട്. "അന്നൊക്കെ എനിക്ക്... എനിക്കിറങ്ങി പോകണം എന്ന് തന്നെയായിരുന്നു. പക്ഷേ പോകാനൊരിടവും കൊണ്ട് പോകാൻ ഒരാളും ഇല്ലായിരുന്നു. ഇന്നിപ്പോ എന്റെ..വീട്ടിലേക്ക് എന്റെ അച്ഛൻ.. " അവളുടെ നിറഞ്ഞു തൂവുന്ന കണ്ണുകളിലേക്ക് വിഷ്ണു വല്ലാത്തൊരു വെറിയോടെ നോക്കി. "പോയിക്കൊള്ളാം.. ഇനിയൊരിക്കലും ഒന്നിനും വേണ്ടി നിങ്ങളുടെ ജീവിതത്തിലേക്ക് തിരികെ വരില്ല.. നിങ്ങൾക്കും എനിക്കും വേണ്ടിയല്ല..ദേ ഈ കുഞ്ഞിന് വേണ്ടി.." ഗായത്രി അവന് മുന്നിലേക്ക് കൈ നീട്ടി. ആ കൈകളിലേക്ക് ചാടി കയറാൻ കല്ലു മോൾക്ക് ധൃതി ആണെങ്കിലും വിഷ്ണു അവളെ ഒന്ന് കൂടി അടക്കി പിടിച്ചു. "കുഞ്ഞിനെ കൊടുക്കെടാ.." രാജ ശേഖരൻ ഗായത്രിയുടെ അരികിലേക്ക് ചെന്നിട്ടു ഗൗരവത്തോടെ പറഞ്ഞു. വേണമെങ്കിൽ അവനിട്ടു രണ്ടു കൊടുക്കാനും അയാളെ കൊണ്ട് പറ്റുമെന്ന് പോലെയാണ് ആ നിൽപ്പും നോട്ടവും. അതവനും അറിയാം. "പ്ലീസ്.. ഞാനും മോളും ഒഴിഞ്ഞു പൊയ്ക്കോളാം.." അത് പറയുന്നതാണ് അവനേറ്റവും സന്തോഷമെന്ന പോലെ.. ഒരു പ്രലോഭനം പോലെ ഗായത്രി അത് തന്നെ വീണ്ടും പറഞ്ഞു. "രക്ഷപ്പെട്ടു പോകുവാണോ നീ.." ക്രൂരത നിറഞ്ഞൊരു ചിരിയോടെ വിഷ്ണു അവളെ ചൂഴ്ന്ന് നോക്കി. "ആണെങ്കിൽ..." അവൾക്ക് വേണ്ടി അവളുടെ അച്ഛനാണ് സംസാരിച്ചത്. "ആണെങ്കിലും അല്ലെങ്കിലും അത് നടക്കില്ല.. കാരണം ദേ ഇവള് കാരണം അകത്തു ജീവിക്കുമോ മരികുമോ എന്നറിയാതെ ഒരുത്തി കിടപ്പുണ്ട്.എന്റെ കൂടപ്പിറപ്പ്. അതിനൊരു തീരുമാനം ആയിട്ട് ഇവൾ പോയാൽ മതി.. ഒന്നല്ലങ്കിൽ നിങ്ങളുടെ കൂടെ അല്ലെങ്കിൽ സെൻട്രൽ ജയിലിൽ.." അവനൊരു താളത്തിൽ പറഞ്ഞതും ഗായത്രി വിറച്ചു കൊണ്ടവനെ നോക്കി. അതെ സമയം തന്നെയാണ് അവർ നിൽക്കുന്നതിന്റെ ഇടതു സൈഡിൽ നിന്നും കുറച്ചു മാറിയുള്ള ഐ സി യു വിന്റെ ഡോർ തുറന്നു കൊണ്ട് ഭവ്യയെ നോക്കിയിരുന്നു ഡോക്ടർ പുറത്തേക്കിറങ്ങി വന്നത്. മ്ലാനത നിറഞ്ഞ അയാളുടെ മുഖം.. വിഷ്ണുവിനൊപ്പം തന്നെ ഗായത്രിയും അയാളെ തുറിച്ചു നോക്കി. റിയലി സോറി.. പതിയെ അയാൾ പറഞ്ഞ ആ വാക്കുകൾ. അത്രയും മതിയായിരുന്നു... ഗായത്രിയൊന്നാകെ ആ വാക്കുകൾ ഏകിയ നടുക്കത്തിൽ വിറക്കുമ്പോൾ കാര്യങ്ങളെല്ലാം താൻ ഉദ്ദേശിച്ചത് പോലെ നടന്നൊരു തൃപ്തിയുണ്ടായിരുന്നു വിഷ്ണുവിന്റെ മുഖം നിറയെ... ❣️❣️ ആരാ കാർത്തിക.. ഡോക്ടർ ധൃതിയിൽ വന്നിട്ടത് ചോദിക്കുമ്പോൾ കാർത്തു ഓടും പോലെ ആ മുന്നിൽ ചെന്നു നിന്നു. വിറയലോടെ തന്നെ അവൾ അയാളെ നോക്കി. "കാശിനാഥന് ബോധം വന്നിട്ടുണ്ട്.. കുട്ടിയെ കാണാൻ ബഹളം കൂട്ടുന്നു.. പ്ലീസ് കം.." അവളോടത് പറഞ്ഞു കൊണ്ടിരിക്കെ തന്നെ അയാൾ വാതിൽ തുറന്നു. മറ്റാരെയും നോക്കാതെ.. അവളോടി അകത്തു കയറി.. ഡോക്ടർക്ക് പുറകെ നടക്കുമ്പോഴും വിറയലൊതുങ്ങിയില്ല.. കണ്ണുകൾ തോർന്നില്ല. പക്ഷേ ഉള്ളിൽ അത് വരെയും എരിഞ്ഞു കൊണ്ടിരുന്ന ആ അക്നി ഗോളം... അതിപ്പോഴില്ല. വെള്ളമൊഴിച്ചു കെടുത്തിയത് പോലൊരു തണുപ്പുണ്ട്. കാശി നാഥൻ കണ്ണ് തുറന്നു.. അവളെ കാണാൻ ആവിശ്യപ്പെട്ടു.. അവക്കത്രയും മതിയായിരുന്നു.. ഡോക്ടർക്ക് പിറകെ വലിയൊരു കർട്ടന് ഉള്ളിലേക്ക് കയറുമ്പോൾ അവനെ കാണാനുള്ള മോഹം തീവ്രമായി. "കാശിയേട്ടാ... കണ്മുന്നിൽ അവനെ കാണാൻ കഴിഞ്ഞതും കൂടെയുള്ള ഡോക്ടറെ പോലും തള്ളി മാറ്റി അവളൊരു കുതിപ്പായിരുന്നു.. അവനരികിലേക്ക്. ആ ശബ്ദം കേട്ടതും അവനും തല ചെരിച്ചു നോക്കി. അതി ഭയങ്കരമായ വേദന കൊണ്ടവന്റെ മുഖം ചുളിഞ്ഞു.. കണ്ണുകൾ നിറഞ്ഞു. പക്ഷേയാ ചുണ്ടുകളിൽ ചിരിയാണ്.. ഒന്നും പറയാതെ....ഒരക്ഷരം മിണ്ടാതെ.. കണ്ണ് നീരോടെ രണ്ടാളും പരസ്പരം നോക്കി. "തന്റെ കാർത്തുവിനെ കണ്ടപ്പോ ഒക്കെയായില്ലേ.." ഡോക്ടറൊരു ചിരിയോടെ അവനെ പരിശോധിക്കാൻ കുനിഞ്ഞ് നിന്നു. കാശി ഒന്നും പറഞ്ഞില്ല. അവന്റെ നെറ്റിയിൽ വരിഞ്ഞു കെട്ടിയ മുറിവിൽ അപ്പോഴും ചോര കിനിഞ്ഞു കിടപ്പുണ്ട്. മുഖത്ത് വേറെയും മുറിവുകൾ. വലതു കൈ പ്ലാസ്റ്റർ ഇട്ടിരിക്കുന്നു.. പ്രത്യക്ഷത്തിൽ കാണുന്ന ആ പരിക്കുകൾ. കാർത്തുവിന്റെ ഉള്ളം പിടഞ്ഞു.. അവനെക്കാൾ വേദന അവൾക്കായിരുന്നു. "അശോകേട്ടൻ...സേഫാല്ലേ..ഡീ.." അത് ചോദിക്കുമ്പോൾ പാതിയിൽ മുറിഞ്ഞു പോകുന്നുണ്ടവന്റെ വാക്കുകൾ. കാർത്തു അതേ എന്ന് തലയാട്ടി കാണിച്ചു. "നിനക്കോ..." അവന്റെ മുറിവും വേദനയുമൊന്നും അവനറിയുന്നേ ഇല്ലായിരുന്നു എന്ന് തോന്നും വിധമുള്ള ചോദ്യങ്ങൾ. "സംസാരിക്കണ്ട കാശി.. തന്റെ തലയിലെ മുറിവ്.. അത് അത്യാവശ്യം വലുപ്പമുള്ളതാ.. സംസാരിക്കാൻ ശ്രമിക്കുമ്പോൾ അത് വേദനിക്കും.. ഇന്നും നാളെയും ശ്രദ്ധിച്ചാൽ മതിയാവും..പിന്നെ പതിയെ ഒക്കെയാവും..സംസാരിക്കാനും തനിയെ എണീക്കാനുമൊക്കെ പറ്റും." ഡോക്ടർ അവന്റെ അവസ്ഥ അറിഞ്ഞത് പോലെ പറഞ്ഞു. "കണ്ട് കഴിഞ്ഞെങ്കിൽ ഇനി തന്റെ കാർത്തുവിനെ ഞാൻ പുറത്തോട്ട് നിർത്തട്ടെ.. ഇവിടെ അങ്ങനെ ആരെയും കയറ്റി വിടാത്തതാണ്.. പിന്നെ തന്റെ അവസ്ഥ കണ്ടപ്പോൾ.. ഞാൻ എന്റെ റിസ്ക്കിൽ ചെയ്തതാ.. അത് കൊണ്ടെനിക്ക് അതിന്റെ പേരിൽ പണി തരരുത്.." പാതി കളിയായും പാതി കാര്യമായും അയാളത് പറയുമ്പോൾ കാർത്തുവിനെ ഒന്ന് നോക്കി അവളുടെ കയ്യിലെ പിടിയൊന്ന് മുറുക്കി കൊണ്ടവൻ പിന്നെ അവളുടെ കയ്യിലെ പിടി വിട്ടു. കണ്ണുകൾ കൊണ്ട് മാത്രം പോയി കൊള്ളാൻ ആംഗ്യം കാണിച്ചു. അപ്പോൾ പോലും വേദന കൊണ്ടവന്റെ മുഖം ചുളിയുന്നു. പോകാനൊട്ടും ഇഷ്ടമില്ലാഞ്ഞിട്ടും അവളിറങ്ങിയത് ഡോക്ടർ പറഞ്ഞത് പോലെ അയാൾക്കൊരു ബുദ്ധിമുട്ട് ആവാതിരിക്കാനും .. പിന്നെ കാശി വീണ്ടും തന്നോട് മിണ്ടി അവന് വേദനിക്കാതിരിക്കാനും കൂടി വേണ്ടിയാണ്. വാതിൽ തുറന്നു കൊണ്ടിറങ്ങി വരുന്നവൾക്ക് നേരെ ശിവയും അശോകനും തുളസിയുമെല്ലാം ആകാംഷയോടെ നോക്കുന്നുണ്ട്. കണ്ണ് നിറച്ചു കൊണ്ടിറങ്ങി വന്നവൾ ആർത്തലച്ചു കരയാനൊരിടമാണ് തിരഞ്ഞത്. സങ്കടം കൊണ്ടാണോ സന്തോഷം കൊണ്ടാണോ എന്നവൾക്ക് പോലും തീർച്ചയില്ലാത്തൊരു വികാരമവളെ പൊതിഞ്ഞു നിൽക്കുന്നുണ്ട്. അവന്... " തുളസി എന്തോ ധൃതിയിൽ ചോദിക്കാൻ വന്നതും അശോകൻ നോട്ടം കൊണ്ടവരെ തടഞ്ഞു. ശേഷമയാൾ കാർത്തുവിന്റെ അരികിലേക്ക് ചെന്നിട്ടവളെ തോളിൽ ചേർത്ത് കൊണ്ട് തന്റെ നെഞ്ചിലെക്കണച്ചു പിടിക്കുമ്പോൾ അത് വരെയും വിങ്ങി പൊട്ടി നിന്ന സങ്കടങ്ങളുടെ പെരും മഴയത്തിറങ്ങി നിന്നത് പോലൊരു അവസ്ഥയിലാണ് അശോകൻ. എങ്കിലും അയാൾക്കുള്ളിൽ വല്ലാത്തൊരു സമാധാനം നിറയുന്നുണ്ടായിരുന്നു അപ്പോൾ മുതൽ.. തുടരും.. ഒരു മ....രണം.. അത് ഒഴിവാക്കാൻ ആവില്ലായിരുന്നു. 😖 കാശിയെ തൊട്ട വീട്ടിൽ വന്നു കൊട്ടാൻ ബളഹം കൂട്ടുന്ന കുറെ ആളുകൾ ഉണ്ടാവുമ്പോൾ അതിനെനിക് ധൈര്യം പോരാ.. അല്ലാതെ ഫയം കൊണ്ടൊന്നുമല്ല 🫣 ന്തായാലും ഒരു രണ്ടൂസം കൂടി ഇങ്ങനൊക്കെ ക്ഷമിക്കണം. തിരക്കിൽ നിന്നും ഞാൻ ഊരി പോരുന്നത് വരെയും മാത്രം 🥰 ന്നട്ട് വേണം വേറൊരു കഥ കൂടി തുടങ്ങാൻ 😁 ന്നട്ട് വേണം ഇടയ്ക്കിടെ ഇങ്ങനെ മുങ്ങാൻ 🤣 സ്നേഹത്തോടെ jif❣️ #💞 പ്രണയകഥകൾ #📔 കഥ
33 shares
#📙 നോവൽ - നീലാംബരം...... 🔻 ഭാഗം _38 ✍️ രചന - Aysha akbar അന്നത്തെ രാത്രി നീലാംബാരിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല..... അവൾ ദേവിയുടെ മുറിയിലേക് ചെന്ന് അവരുടെ അടുത്തേക്ക് ചേർന്നു കിടക്കുമ്പോൾ ഉള്ളിലെ ദുഃഖം ഇറക്കി വെക്കാൻ അവൾക്കൊരു താങ്ങപ്പോളേറെ ആവശ്യമായിരുന്നു..... ദേവി അവളെ ചേർത്ത് പിടിച്ചു........ ഇനി..... ഇനി കാണുമോ നമ്മൾ....... ദേവി ചോദിക്കുമ്പോൾ അവൾ നിശബ്ദയായിരുന്നു ...... എനിക്കനുവദിച്ച സമയം എന്നേ കഴിഞ്ഞു... എവിടെയാണെന്ന് അറിയാത്തത് കൊണ്ടാവും തിരഞ് ആളെത്താത്തത്..... അവൾ നോവ് കലർത്തി അത് പറയുമ്പോൾ ഇനി കാണുകയെ ഇല്ലെന്നൊരു വാക്കായി ദേവിക്കതിനെ തോന്നി....... അവർക്കൊന്നും പറയാനോ ചെയ്യാനോ കഴിയില്ലെന്ന് അറിയുന്നത് കൊണ്ട് തന്നേ അവരവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു...... നിശബ്ദമായ ആ രാത്രിയിൽ രണ്ട് തേങ്ങലുകൾ മാത്രം ബാക്കിയായിരുന്നു....... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 രാവിലെ കുളി കഴിഞ്ഞ് അവളൊരുങ്ങിയിറങ്ങി .... അഭിയും ബാഗുമെല്ലാമെടുത്ത് പോകാൻ റെഡി യായി...... ആരുടേയും മുഖത്ത് യാതൊരു തെളിച്ചവുമില്ല..... ബാഗുമെടുത്തു പുറത്തേക്ക് വന്നവളെ അഭിയൊന്ന് നോക്കി.... വീർത്ത കൺ പോളകൾ രാത്രീ അവൾ കരയുകയായിരുന്നുവെന്ന് അവന് ചൂണ്ടി ക്കാണിച്ചു.... പക്ഷേ... അത് കേവലം ഇവിടം വിട്ട് പോകുന്ന ദുഃഖ മായി ക്കൂടെ...... ഇനി മുമ്പോട്ടെന്തെന്നറിയാത്ത ഒരുവളുടെ ആശങ്ക കളായി ക്കൂടെ..... അപ്പോഴും തന്നേ കാണുമ്പോഴുള്ള അവളുടെ കണ്ണുകളിലെ തിളക്കവും താൻ കൂടെയുള്ളപ്പോൾ മാത്രം ആ മുഖത്ത് നിറഞ്ഞു നിൽക്കുന്ന പ്രത്യേക ഭാവവും അവൻ സ്വയം കണ്ടില്ലെന്ന് നടിച്ചു...... പോകാം....... നീലാംബരിയോടെന്ന വണ്ണം അവന്നത് പറഞ്ഞതും അവളൊന്നും മിണ്ടിയില്ല..... പകരം ആ മുഖം അതിര് കവിഞ്ഞൊരു നിർവികാരതയെ പേറി.... തവിട്ട് നിറ മിഴികളിൽ ആ കുസൃതി യും കവിളുകൾ കൂർപ്പിച്ചുള്ള പരിഭവവും കാണാൻ അവനേറെ ആഗ്രഹം തോന്നിയിരുന്നന്നേരം..... അപ്പോഴേക്കും തങ്ങളെ യാത്രയാക്കാനെന്ന വണ്ണം ഉമ്മറത്തേക്കെല്ലാവരും എത്തിയിരുന്നു..... ഞാൻ.... പോകുവാണമ്മേ..... അല്പം ഗൗരവത്തിൽ തന്നേ നിൽക്കുന്ന ദേവിയോട് അഭിയത് പറയുമ്പോൾ അവരവനെ യൊന്ന് നോക്കി..... ഇങ്ങനെ എയർ പിടിച്ചു നിൽക്കല്ലെന്റെ ശ്രീ ദേവി..... പറഞ്ഞ കാര്യത്തെ കുറിച് കളക്ടർ സാറൊന്ന് പഠിക്കട്ടെ.... എന്നിട്ട് നമുക്കൊരു ആക്ഷൻ എടുക്കാം...... ദേവിയെ ചേർത്ത് പിടിച്ചു കൊണ്ട് അഭിയൊരു കുസൃതി യോടെ യത് പറഞ്ഞതും ദേവിയുടെ കണ്ണുകൾ വിടർന്നു വന്നു..... അവരവനെ ചേർത്ത് പിടിച്ചു........ കണ്ണുകളിൽ നിന്ന് ധാര യായികണ്ണു നീരോഴുകി....... പോട്ടെ ഏട്ടത്തി.... കവിയോട് യാത്ര ചോദിക്കുമ്പോഴെന്തിനോ അഭിയുടെ മനസ്സൊന്ന് തണുത്തിരുന്നു.... അവളും വേദന കലർന്നൊരു പുഞ്ചിരിയോടെ ഒന്ന് തല കുലുക്കി...... എന്നാൽ അവളെ ചാരി മുഖം വീർപ്പിച്ചു കൊണ്ടാകെ സങ്കടത്തിൽ നിൽക്കുന്ന ആനന്ദിയെ അവന് വേദനിപ്പിക്കാൻ കഴിയുമായിരുന്നില്ല.... അവനാ കയ്യിൽ പിടിച്ചു മുന്നോട്ടോന്ന് വലിച്ചു...... അഭിയോട് ഞാൻ പിണക്കമാ...... ആനന്ദി അത് പറയുമ്പോൾ ഇപ്പൊ കരയുമെന്ന വണ്ണമാ മുഖം കനത്തു നിന്നിരുന്നു...... ആയ്..... എന്തിനാ കരയുന്നത്......ആനന്ദിക്ക് കാണണമെന്ന് തോന്നുമ്പോൾ അഭിയിങ് പറന്നു വരില്ലേ..... അവനാ കവിളുകളിൽ പിടിച്ചു വലിച്ചു കൊണ്ടത് ചോദിക്കുമ്പോൾ ആനന്ദി മുഖമുയർത്തി അവനെയൊന്ന് നോക്കി.... നീലുവിനെയും കൊണ്ട് വരുമോ..... പെട്ടെന്ന് അവളത് ചോദിച്ചതും നീലാംബരിയുടെ കണ്ണുകൾ ചുരുങ്ങി..... അവളിൽ സ്നേഹത്തിന്റെ ആഴി അലയടിച്ചു....... അഭിയും ഒരു നിമിഷം അവളിലേക്ക് നോക്കി..... ആ കണ്ണുകളിൽ പേരറിയാത്തതൊരു ദുഃഖം........ കൊണ്ട് വരാം കേട്ടോ...... അഭി ആനന്ദിക്ക് നേരെ തിരിഞ്ഞത് പറഞ്ഞതും ആനന്ദി അവനെ ചുറ്റി പ്പിടിച്ചു......... അഭിയുടെ ഹൃദയം ശക്തിയായി മിടിച്ചു..... ഭാരം കൊണ്ടവന്റെ തലയൊന്ന് താഴ്ന്നു...... ആനന്ദിയെ വിടുവിച്ച് അവനിറങ്ങാൻ തുടങ്ങുമ്പോൾ നെഞ്ചിനു വല്ലാത്തൊരു കനമുണ്ടായിരുന്നു..... ഒരു നിമിഷം അവനൊന്ന് തിരിഞ്ഞു.... തന്നേ പ്രതീക്ഷയോടെ നോക്കി നിൽക്കുന്നുണ്ട് ഏട്ടന്റെ കണ്ണുകൾ..... ഞാൻ..... ഞാൻ പോവാ. മനസ്സിൽ എന്തെന്നില്ലാത്ത വികാരങ്ങളുടെ വേലിയേറ്റം നടക്കുന്നുണ്ടെങ്കിൽ കൂടി മുഖത്ത് നോക്കാതെ അത്ര പറയാനേ കഴിഞ്ഞതുള്ളു.... അഭി.... ഞാൻ നിന്നേ ഒന്ന് കെട്ടി പിടിച്ചോട്ടെ...... പിറകിൽ നിന്ന് കിച്ചുവിന്റെ ചോദ്യം കേട്ടതും മുറ്റത്തേക്കിറങ്ങാൻ ൻ തുടങ്ങിയവൻ ഒന്ന് നിശ്ചലനായി..... ആ ചോദ്യം നെഞ്ചിലേക്കൊരു കത്തി യിറക്കിയത് പോൽ അവനെ കീറി മുറിച്ചു.... പിടിച്ചു വെച്ചിരുന്ന എല്ലാം ഉരുക്കിയെടുക്കാൻ കഴിവുള്ള ദയനീയത നിറഞ്ഞ ആ ചോദ്യത്തിലേക്ക് അഭി തിരിഞ്ഞതും കിച്ചു അവനെ കെട്ടി പിടിച്ചതും ഒരു മിച്ചായിരുന്നു.... ഒരു നിമിഷം അഭിയും അവനെ ചേർത്ത് പിടിച്ചു.... ഇരുവരുടെയും കണ്ണുകൾ നിറഞൊഴുകി... കണ്ട് നിന്നവരെല്ലാം സന്തോഷം കൊണ്ടും സങ്കടം കൊണ്ടും മിഴികളൊപ്പി..... കിച്ചുവിന്റെ മനസ്സ് ആശ്വാസത്തിന്റെ കൊടു മുടിയിലെത്തി...... അഭിക്കും മനസ്സിന് വല്ലാത്തൊരു തെളിച്ചം തോന്നി..... ഒന്ന് കൂടി എല്ലാവരോടും യാത്ര പറഞ്ഞു അഭി മുറ്റത്തേക്കിറങ്ങുമ്പോഴേക്കും ടാക്സി വന്നിരുന്നു..... പോട്ടെ അമ്മേ....... നീലാംബരി യാത്ര പറഞ്ഞതും അമ്മയുടെ കരച്ചിലിന്റെ ശബ്ദം ഉയർന്നപ്പോഴാണ് അഭിയൊന്ന് പിറകിലേക്ക് തിരിഞ്ഞു നോക്കിയത്...... കവിയും അടക്കി പ്പിടിച്ചു കൊണ്ട് കരയുക തന്നെയാണ്..... മുഖം വീർപ്പിച്ചു നിൽക്കുന്ന ആനന്ദി ക്കരികിൽ പതിയെ അവളൊന്നു മുട്ട് കുത്തിയിരുന്നതും അവളുടെ കഴുത്തിലൂടേ ചുറ്റി പിടിച്ചു ആനന്ദി പൊട്ടി ക്കരയുകയാണ്.... അത്രത്തോളനുണ്ടായിരുന്നു അവർ തമ്മിലുള്ള ആത്മ ബന്ധം...... വന്നു തൊട്ടീന്ന് വരെ അവരെപ്പോഴും ഒരുമിച്ചായിരുന്നു... അവളും ആനന്ദിയെ ചേർത്ത് പിടിച്ചു വിതുമ്പുന്നുണ്ട്..... ടാക്സി കാത്തു നിൽക്കുന്നത് കൊണ്ട് തന്നേ കവി ആനന്ദിയെ ബലമായി വിടുവിക്കുകയാണ് ചെയ്തത്.......... പോട്ടെ ഏട്ടാ.... നന്നായി വരട്ടെ മോളെ..... കിച്ചുവിനരികിൽ ചെന്നവളത് പറഞ്ഞതും കിച്ചു കൈ കൊണ്ടവളുടെ തലയിലൊന്ന് കൈ വെച്ചായിരുന്നു അത് പറഞ്ഞത്...... അഭി ആ വീട്ടിലേക്കൊന്ന് നോക്കി...... ആ വീടൊന്നാകെ കരയുകയാണ്..... അതൊരിക്കലും താൻ പോകുന്നതിൽ മാത്രമുള്ള സങ്കടമല്ലെന്ന് അവനറിയാമായിരുന്നു..... അത്രത്തോളം ആ വീടിനവൾ പ്രിയപ്പെട്ട വളായി മാറിയിട്ടുണ്ട്..... അഭിയുടെ കൂടെ ടാക്സി യിൽ കയറുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു....... മരണത്തിൽ നിന്ന് കൈ പിടിച്ചിങ്ങോട്ട് കൊണ്ട് വരുമ്പോൾ പോലുമില്ലാത്ത് സങ്കടമാണ് അവൾക്കിവിടെ നിന്ന് തിരിച്ചു പോകുമ്പോഴുള്ളതെന്ന് അവന് തോന്നി..... അവനും ഒന്നും മിണ്ടിയില്ല.... ഇടയ്ക്കിടെ അവൾ തേങ്ങുന്നതും കണ്ണുകൾ അമർത്തി തുടക്കുന്നതുമോക്കെ കാണാമായിരുന്നു...... റെയിൽ വേ സ്റ്റേഷനിൽ എത്തിയപ്പോഴും അവിടെയുള്ള ഒരു സിമന്റ്‌ ബെഞ്ചിലേക്കിരിക്കുമ്പോഴുമൊന്നും അവളുടെ കണ്ണ് നീരടങ്ങിയിട്ടുണ്ടായിരുന്നില്ല...... അഭിക്കൊന്നും അവളോട് പറയാനും കഴിഞ്ഞില്ല...... നിനക്ക് വിശക്കുന്നുണ്ടോ..... അവനത് ചോദിക്കുമ്പോൾ അവൾ ഇല്ലെന്ന അർത്ഥത്തിലൊന്ന് തലയാട്ടി....... അതെന്താ അമ്മി വല്ലോം വിഴുങ്ങി യായിരുന്നോ...... അവൻ അവളെ കളിയാക്കി കൊണ്ടത് ചോദിച്ചത് കൂർത്ത് നിൽക്കുന്ന ആ കണ്ണുകൾ കാണാൻ വേണ്ടി തന്നെയായിരുന്നു..... അവൾ കൂടെയുണ്ടാകുമ്പോൾ മാത്രം കിട്ടുന്ന ആ സന്തോഷം അറിയാൻ വേണ്ടി തന്നെയായിരുന്നു...... അവൾ അവനെയൊന്ന് നോക്കുക മാത്രം ചെയ്തു... ആ കണ്ണുകളിൽ കുസൃതിയോ പരിഭവമോ ഇല്ലാ... പകരം നിറഞ്ഞ വിങ്ങലാണ്...... അത് അഭി യെയും ഒരു നിമിഷം വല്ലാതെ വേദനിപ്പിച്ചു...... എന്താണ് ശെരിക്കും നിന്റെ പ്രശ്നം.... നിനക്കെന്റെ വീട്ടിൽ തന്നേ നിൽക്കണോ.... എങ്കി വാ ഞാൻ തിരികെ കൊണ്ടാക്കാം..... അഭി അല്പം ഗൗരവത്തിൽ അത് പറഞ്ഞെഴുന്നേൽക്കുമ്പോൾ അവളവനെയൊന് നോക്കി..... അവിടെ ഞാനാരായി നിൽക്കണം..... ജോലിക്കാരിയോ അതോ ആശ്രിതയോ....... അവളുടെ പുച്ഛം നിറഞ്ഞ ആ ചോദ്യം അവളുടെ കണ്ണുകൾ തന്നേ നിറച്ചിരുന്നു..... അവിടുത്തെ ഇളയ മരുമകൾ സ്ഥാനം ഓക്കേ യാണോ...... പെട്ടെന്ന് അവളുടെ മനസ്സറിഞ്ഞെന്ന വണ്ണം അത് ചോദിച്ചതും അവളൊരു ഞെട്ടലോടെ അവനെ നോക്കിയിരുന്നു.... ചീറി പ്പാഞ്ഞു വരുന്ന ട്രെയിനിന്റെ ശബ്ദമോ റെയിൽ വെ സ്റ്റേഷന്റെ തിരക്കുകളോ ഒരു നിമിശത്തേക്ക് അവളുടെ കാതുകളിൽ പതിച്ചിരുന്നില്ല..... കാത്തിരുന്നത് കേട്ട ആനന്ദം ഉള്ളിൽ നിറഞെങ്കിൽ കൂടി അവളൊരു ഗൗരവത്തെ കൂട്ട് പിടിച്ചു .... ഒരു ഐ ഏ എസ് ക്കാരനേ ആഗ്രഹിക്കാനുള്ള അർഹത ഈ അനാഥ പ്പെണ്ണിനുണ്ടായിരുന്നെങ്കിൽ അതേയെന്ന് പറയാമായിരുന്നു...... അവൾ കണ്ണുകളിൽ ഭാരം നിറച്ചു കൊണ്ടത് പറഞ്ഞതും അവനവളുടെ അടുത്തേക്കൊന്നിരുന്നു.... പെട്ടെന്ന് അവളിൽ നിന്ന് താനാ ഉത്തരമല്ല പ്രതീക്ഷിച്ചതെങ്കിൽ കൂടി അവളങ്ങനെയാണ്.... ഐ ഏ എസ്സൊന്നും എനിക്കൊരു ഭാരമല്ല.... പക്ഷെ നീയറിയാത്തോരു ഞാനുണ്ട്....... ഞാൻ അറിഞ്ഞ ആളെ മാത്രം എനിക്ക് മതിയെങ്കിലോ..... അവനേറെ തീവ്രമായി അത് പറഞ്ഞു നിർത്തിയപ്പോഴായിരുന്നു അവളുടെയാ ചോദ്യം...... അവൻ കണ്ണുകൾ അവളിലേക്കൊന്ന് നീക്കി.... അവളിൽ പ്രതീക്ഷ കൈ വരികയായിരുന്നു...... അങ്ങനെയല്ല....നിന്നേ ഞാൻ ശ്രദ്ധിച്ചത് പോലും വൈശാലി യെന്ന തോന്നലിൽ നിന്നായിരുന്നു....... അവനത് പറയുമ്പോൾ അവളുടെ മുഖത്തേക്ക് നോക്കിയില്ല..... തൊണ്ട ക്കുഴിയിൽ തങ്ങി നിൽക്കുന്ന വിങ്ങൽ അവന്റെ മുഖത്ത് തെളിഞ്ഞു കണ്ടു....... അവളുടെ ചുണ്ടുകൾ വിതുമ്പുന്നത് ആ മുഖത്ത് നോക്കാതെ തന്നേ അവനറിയാൻ കഴിഞ്ഞിരുന്നു.... അത് കഴിഞ്ഞീ നിമിഷം വരെയും എന്നിൽ വൈശാലി യെ കണ്ടിരുന്നോ....... അതറിഞ്ഞാൽ മതിയെനിക്ക്....... ഏറെ ദുർബലമായ ആ ശബ്ദം അവനെയൊന്നു. ചിന്തിപ്പിച്ചു..... ഇല്ലാ...... അത് കഴിഞ്ഞ് അവൾ നീലാംബരി തന്നെയായിരുന്നു..... ഒരിക്കലും വൈശാലിയുമായി യാതൊരു സാമ്യവുമുണ്ടായിരുന്നില്ല. അവൾ കൂടെയുള്ള നിമിഷങ്ങളിലോ ആ പിണക്കങ്ങളിലോ മുഖം കൂർപ്പിച്ചുള്ള നോട്ടങ്ങളിലോ ഒന്നും തന്നേ വൈശാലി യുണ്ടായിരുന്നില്ല.... നീലാംബരി മാത്രമായിരുന്നു.....മനസ്സ് അവളിൽ തന്നെയായിരുന്നു എന്നവൻ സ്വയം തിരിച്ചറിയുകയായിരുന്നു...... അവൻ അവളിലേക്കൊന്ന് തിരിഞ്ഞു.... അവളും പ്രതീക്ഷയോടെ അവനെ നോക്കുകയാണ്..... അതേയെന്ന ഉത്തരമാണ് അവൻ തരുന്നതെങ്കിൽ താനാകെ തകർന്ന് പോകുമെന്നും അവൾക്കറിയാമായിരുന്നു... അതില്ലാ...... അപ്പോഴൊക്കെയും വീർത്ത കവിളുള്ള ഈ ഉണ്ടക്കണ്ണിയുടെ മുഖം തന്നെയായിരുന്നു മനസ്സിൽ...... അവനവളെ നോക്കി അത് പറയുമ്പോൾ ആ കണ്ണുകളിൽ ഒരു കുസൃതി കലർന്നിരുന്നു....... അവളുടെ ഹൃദയം സന്തോഷം കൊണ്ടൊരു നിമിഷം പൊട്ടി പ്പോകുമെന്ന് തോന്നി പ്പോയവൾക്ക്..... അവൾ മുഖമൊന്നു കൂർപ്പിച്ചു കൊണ്ട് കണ്ണുകൾ ചുരുക്കിയതും ഒരു നിമിഷം അഭിയുടെ ഹൃദയവും വല്ലാതെ നിറഞ്ഞിരുന്നു.... കാരണം ആ നോട്ടം അവനത്ര മേല് ആഗ്രഹിച്ചിരുന്നുവെന്നതാണ് ശെരി..... അവന്റെ കണ്ണുകളും തിളങ്ങി.... അപ്പോഴേക്കും ഒരു ചൂളം വിളിയോടെ ട്രെയിൻ അവർക്ക് മുമ്പിലെത്തിയിരുന്നു..... പെട്ടെന്നൊരു വെപ്രാളത്തോടെ ബാഗെല്ലാം എടുത്ത് നടക്കുന്നതോടൊപ്പം അവന്റെ കൈ അവളുടെ കൈ തണ്ടയിൽ പിടിച്ചിരുന്നു..... വിടർന്ന കണ്ണുകളുയർത്തി അവനവളെ നോക്കുമ്പോൾ അവനതിനെ മനപ്പൂർവം കണ്ടില്ലെന്ന് നടിച്ചു മുന്നോട്ട് നടക്കുമ്പോൾ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നൊരു കുളിര് അവന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കൻ കഴിഞ്ഞിരുന്നു....... (തുടരും) Aysha Akbar #💞 പ്രണയകഥകൾ #📔 കഥ
61 shares