𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3K views • 22 hours ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _73
✍️ രചന - ജിഫ്ന നിസാർ 💥
എന്ത് പറ്റി.. മുഖമെന്താ വല്ലാതെ.. "
അശോകൻ കാർത്തുവിന്റെ മുറിയിലേക്ക് എത്തും മുന്നേ തുളസി അയാളിലെ മാറ്റം കണ്ട് പിടിച്ചു.
"എന്തേലും പ്രശ്നമുണ്ടോ.. അശോകേട്ടാ.."
തുളസി ഭയത്തോടെ അയാളെ പിടിച്ചുലച്ചു.
"പ്രശ്നം..."
ഒന്ന് ശ്വാസമെടുത്തു കൊണ്ടയാൾ നെറ്റി ഉഴിഞ്ഞു.
പറയ്യ്.. "
തുളസി വീണ്ടും ആവിശ്യപ്പെട്ടപ്പോൾ കാശി പുറത്തിറങ്ങിയ കാര്യം മഹേഷ് വിളിച്ചു പറഞ്ഞതെല്ലാം അയാൾ തുളസിയോട് പറഞ്ഞു.
അതോടെ അയാളെക്കാൾ തകർന്ന് പോയത് പോലെ തുളസി ചുവരിൽ ചാരി.
ഇനിയിപ്പോ എന്ത് ചെയ്യും നമ്മള്.. "
പാതി കരച്ചില് പോലൊരു ചോദ്യത്തോടെ അവർ അശോകന്റെ നേരെ നോക്കി.
"ഞാനൊന്നവളെ കാണട്ടെ.. എങ്ങാനും അവനിങ്ങോട്ട് വന്നു വിളിച്ചാൽ അവൾ കൂടെയിറങ്ങി പോകരുത്. അതിന് വേണ്ടിയോരു മുൻകൂർ ജാമ്യം."
അങ്ങനൊക്കെ പറയുമ്പോഴും അശോകന്റെ മുഖം നിറയെ ടെൻഷൻ തന്നെയാണ്.
അത് വേണ്ട.. നിങ്ങളിങ്ങു വന്നേ.."
മുഖമോന്നമർത്തി തുടച്ചു കൊണ്ട് തുളസി അയാളുടെ കയ്യിൽ പിടിച്ചു കൊണ്ട് അവരുടെ മുറിയിലേക്ക് നടന്നു.
എന്താണ് അവരുടെ മനസ്സിലെന്നു മനസ്സിലായില്ലേലും അശോകൻ അപ്പോൾ എതിർപ്പൊന്നും പറയാതെ ആ കൂടെ ചെന്നു.
വാതിലടച്ചു കുറ്റിയിട്ട് കൊണ്ട് തുളസി അശോകനെ നോക്കി.
"ഇന്നീ നിമിഷം വരെയും കാശി പുറത്തിറങ്ങിയ കാര്യം അവൾ അറിഞ്ഞിട്ടില്ല അശോകേട്ടാ.. എന്റെ കുഞ്ഞിന്റെ വിങ്ങുന്ന മുഖം കാണുമ്പോ തന്നെ അതറിയാം.."
പറയുന്നതിനിടെ തന്നെ തുളസിയൊന്ന് വിങ്ങി പൊട്ടി പോയി.
അശോകൻ അവരെ നോക്കി ഒന്നും മിണ്ടാതിരുന്നു.
തന്നെ പോലെ അത്രയും കടും പിടുത്തത്തോടെ കാർത്തുവിന്റെ സങ്കടം അവഗണിച്ചു കളയാനൊന്നും ഒരു പരിധിയിൽ കൂടുതൽ തുളസിക്ക് കഴിയില്ലെന്ന് അയാൾക്കും അറിയാവുന്നതാണ്.
ഇതിപ്പോ അവളുടെ ജീവിതത്തിനെ കുറിച്ച് പറഞ്ഞും കാശിയുടെ ശത്രുക്കളെ കുറിച്ച് പറഞ്ഞും അശോകൻ ഒരു വിധത്തിൽ അടക്കി നിർത്തിയതാണ്.
പക്ഷേ ഇടക്കൊക്കെ ഇങ്ങനെ പൊട്ടി പിളർന്നു പോകാറുണ്ട് ആ അമ്മ മനസ്സ്.
കർത്തുവിനെ കണ്ടില്ലെന്ന് നടക്കുന്നത് പോലെ തന്നെ അശോകൻ അവർക്ക് നേരെയും പലപ്പോഴും കണ്ണടക്കും..
അതല്ലാതെ അയാൾക്കും വേറെ വഴിയൊന്നുമില്ല.
"കാശി ഇറങ്ങിയത് അവളോട് പറയേണ്ട.. അവനെ ഇറക്കി കൊണ്ട് വരാം എന്നുള്ള വാക്കിന്റെ പുറത്താണ് അവളീ കല്യാണത്തിന് സമ്മതിച്ചു തന്നത് തന്നെയെന്ന് നിങ്ങൾക്കറിയാലോ.
ഇനിയിപ്പോ അവൻ പുറത്തുണ്ടെന്ന് കെട്ടൽ.. അവൾ.. അത് വേണ്ട അശോകേട്ട.."
തുളസി അയാളുടെ കയ്യിൽ അമർത്തി പിടിച്ചു.
"അതല്ല തുളസി.. ഞാൻ അവനിറങ്ങിയത് അവളെ അറിയിക്കാൻ പോയതല്ല... എങ്ങാനും അവൻ വന്നു വിളിക്കുമ്പോൾ..
അങ്ങനൊരു സാധ്യതയും മുൻകൂട്ടി കാണണം.
മഹിയും അത് തന്നെയാണ് പറഞ്ഞത്.
ഇറങ്ങിയിട്ട് രണ്ടു ദിവസമായിട്ട് കൂടി അവനൊരു മൂവും ചെയ്യുന്നില്ലെങ്കിൽ.. അതിനർത്ഥം..."
അശോകൻ തുളസിയെ നോക്കി.
"അതിനിപ്പോ അങ്ങനെ ഭാരപ്പെട്ട അർഥമൊന്നും നമ്മൾ കൊടുക്കേണ്ട.. അവൻ നിങ്ങൾക്ക് തന്ന വാക്ക് പാലിക്കുന്നു എന്നങ്ങു കരുതിയ മതി.. അതുമല്ല.. ഈ കോലത്തിൽ നിങ്ങൾ അവൾക്ക് മുന്നിൽ പോയി നിന്നാൽ.. അവൻ വന്നത് നിങ്ങൾ പറയാതെ തന്നെ കുഞ്ഞാറ്റ തിരിച്ചറിയും..
എന്റെ മോളത്ര വിഡ്ഢിയൊന്നുമല്ല..
സ്നേഹത്തിന് വേണ്ടിയാ അവളിങ്ങനെ.."
തുളസിക്ക് വീണ്ടും സങ്കടം വന്നു.
കണ്ണ് നിറഞ്ഞു.
"ച്ചെ.. നീയെന്താ തുളസി ഇങ്ങനെ.. മോൾക്ക് വേണ്ടിയല്ലേ..ഞാനും ഇങ്ങനൊക്കെ.അവൾ നന്നായിട്ട് ജീവിക്കാൻ വേണ്ടിയല്ലേ. അല്ലാതെ.. എനിക്കാ സങ്കടം കാണുമ്പോ സന്തോഷമാണെന്നാണോ നീ കരുതുന്നത്.."
അശോകൻ അവരെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.
എനിക്കറിയാം.. എനിക്കറിയാം.. "
തുളസി ധൃതിയിൽ കണ്ണ് തുടച്ചു.
"അവൻ പുറത്തുണ്ടെന്നറിഞ്ഞാൽ.. കാശി കൂടെ വിളിക്കാൻ വരുമെന്ന് നമ്മുടെ മോൾക്കൊരു തോന്നല് വരും അശോകേട്ടാ.. കല്യാണത്തിന് മണ്ഡപതിൽ ഇരിക്കുമ്പോൾ പോലും അവൾക്കാ പ്രതീക്ഷയുണ്ടാവും.. അത് നടക്കാഞ്ഞാൽ അവളിൽ അതിന്റെ വേദന എത്രയെണെന്നൂഹിക്കാൻ പോലും നമ്മൾക്ക് പറ്റില്ല.. അത്രയും അവളവനെ സ്നേഹിക്കുന്നുണ്ട്.. തകർന്ന് പോയ എന്റെ കുഞ്ഞിന്റെ മുഖം കണ്ടാലേ എനിക്കറിയാം അത്.. ആ സങ്കടം കൂടി അതിന് കൊടുക്കേണ്ട..
ഇതിപ്പോ കാശിക്ക് വേണ്ടി മഹിയെ സ്വീകരിക്കുന്നു എന്ന് തന്നെ ആവട്ടെ അവൾക്കുള്ളിൽ.. പതിയെ പതിയെ മഹി സ്നേഹം കൊണ്ടവളിലെ മുറിവുണക്കി കൊള്ളും.. അങ്ങനെ മതി.. അവളോട് പറയേണ്ട.. അവൻ ഇപ്പോഴും ജയിലിൽ തന്നെയാണെന്ന് അവൾ കരുതിക്കോട്ടേ.."
അയാളെ നോക്കി ദയനീയമായിട്ടാണ് തുളസി അതപ്പോൾ പറഞ്ഞതും.
പിന്നെയൊന്നും പറയാതെ അങ്ങനെ മതിയെന്നൊരു തീരുമാനത്തോടെ തന്നെ അശോകനും കിടക്കയിലെക്കിരുന്നു...
അപ്പോഴും അവർ രണ്ടു പേരുമറിഞ്ഞില്ല.. അവരുടെ ലൈഫിലെടുത്ത ഏറ്റവും മോശമായ തീരുമാനമായിരുന്നു അതെന്ന്..
ഇനി അതിന്റെ പേരിൽ അവരെത്ര വേദന സഹിക്കാൻ പോണുണ്ടെന്നും...
💥💥
അങ്ങേരല്ലെന്ന് തോന്നുന്നു.. "
മഹേഷ് ആലോചനയോടെ മുന്നിലിരിക്കുന്ന സ്റ്റീഫനെ നോക്കി.
അല്ലെന്നുള്ള തോന്നൽ മാത്രമേ ഒള്ളോ.. "
സ്റ്റീഫൻ വല്ലാത്തൊരു ചിരിയോടെ ചോദിച്ചു.
അങ്ങേനെയാണ് ആ സംസാരം കേട്ടിട്ട് എനിക്ക് തോന്നിയത്. ഞാനത് പറഞ്ഞപ്പോഴുള്ള അയാളുടെ റിയാക്ഷൻ.. "
മഹേഷിന് അതെപ്പോഴും അത്രയങ്ങോട്ട് ഉറപ്പില്ല.
സ്റ്റീഫൻ തന്നെയാണ് കാശി പുറത്തിറങ്ങയെങ്കിൽ തീർച്ചയായും അതിന് അശോകന്റെ എന്തെങ്കിലും ഹെല്പ് ഉണ്ടാവുമെന്നും നീയൊന്ന് വിളിച്ചു നോക്കെന്നും മഹേഷിനോട് പറഞ്ഞത്.
കാശിനാഥൻ ജാമ്യത്തിൽ പുറത്തിറങ്ങിയെന്നറിഞ്ഞപ്പോൾ വല്ലാത്തൊരു ഷോക്ക് തന്നെയാണ് അവന് തോന്നിയത്.
അവനിറങ്ങാൻ കഴിയുന്ന സാധ്യതകളെയെല്ലാം ലോക്കിട്ട് നിർത്തിയത് കൊണ്ട് പിന്നെ അവനിറങ്ങിയോ എന്നതിനെ കുറിച്ചൊന്നും അന്വേഷിച്ചു നോക്കിയതുമില്ല.
കല്യാണത്തിന് ശേഷം മാത്രമേ കാശിയുടെ കാര്യത്തിലൊരു തീരുമാനമെടുക്കുകയൊള്ളു അത് വരെയും അവനകത്തു തന്നെ കിടക്കുന്നതാണ് കൂടുതൽ സേഫ് എന്ന് അശോകനും ഉറപ്പിച്ചു പറഞ്ഞതോടെ തത്കാലം അത് വിട്ട് കളഞ്ഞു.
അത് തന്നെയായിരുന്നു ഏറ്റവും വലിയ വിഡ്ഢിത്തവും.
അതല്ലങ്കിൽ അവനിറങ്ങിയ നിമിഷം തന്നെ താൻ അത് അറിയുമായിരുന്നു.
"അമ്പലപറമ്പിൽ അശോകനെ നീ അത്രയങ്ങോട്ട് വിശ്വസിക്കല്ലേ കുഞ്ഞേ.. വെറും മിടുക്കാനല്ല.. മിടു മിടുക്കൻ തന്നെയാണ് നിന്റെ മാമൻ.."
പുച്ഛം നിറഞ്ഞൊരു ചിരിയോടെ സ്റ്റീഫൻ വീണ്ടും മഹേഷിനെ നോക്കി.
"നിങ്ങളെന്താ ഉദ്ദേശിച്ചത്..."
മഹേഷിന്റെ സ്വരം കടുത്തു.
"ഓ.. നമ്മളെന്തിനാ വെറുതെ ഓരോന്നുദേശ്ശിക്കുന്നത്.. അതൊക്കെ നിങ്ങള് മാമനും മോനും എന്താന്ന് വെച്ച ചെയ്‌തോ മഹി.. ഒന്ന് ഞാൻ ഉറപ്പ് പറയാം.. അശോകന് അത്രയും പെട്ടന്നൊന്നും ഉപേക്ഷിച്ചു കളയാൻ കഴിയാത്ത ഒരാളാണ് കാശി നാഥൻ. അതിൽ നിനക്ക് സംശയങ്ങൾ വല്ലതുമുണ്ടോ.."
സ്റ്റീഫന്റെ ആ ചോദ്യം..
ഇല്ലെന്ന് തന്നെയാണ് മഹേഷിന്റെയും ഉത്തരം.
"എനിക്ക് തോന്നുന്നു നീ അറിയാതെ... അശോകൻ തന്നെ ആരെയെങ്കിലും ഏർപ്പാട് ചെയ്തു കാണും . അയാൾക്കതൊക്കെ ഒരു പൂ പറിക്കുന്നത്ര സിമ്പിൾ അല്ലേടാ.. "
"അതിപ്പോ എന്തിനാ എന്നോട് മറച്ചു വെക്കുന്നെ.. ഞാൻ തടയും എന്നോർത്തു കൊണ്ടാണോ.."
മഹേഷിന്റെ പല്ലുകൾ ഞെരിഞ്ഞു തുടങ്ങി.
അതോടെ സ്റ്റീഫന്റെ മുഖത്തൊരു ചിരിയും തെളിഞ്ഞു തുടങ്ങി.
"അതൊന്നും എനിക്കറിയില്ല മഹി.. അറിയില്ല എന്നല്ല.. ഉറപ്പില്ല.. ഉറപ്പില്ലാത്ത കാര്യം നമ്മളെങ്ങനെ പറയും. പക്ഷേ ഒന്നെനിക്കുറപ്പാണ്.. ആരെയും അറിയിക്കാതെ ഈ രണ്ടു ദിവസം കാശി നാഥൻ അടങ്ങി ഇരുന്നെങ്കിൽ നീ കരുതി ഇരുന്നോ മഹി.. അവനെന്തോ പ്ലാൻ ചെയ്യുന്നുണ്ട്.. അതല്ലങ്കിൽ പുറത്തിറങ്ങി രണ്ടു ദിവസം അവനെന്തിന് ഒരു ഒളിച്ചു കളി.. അതിൽ തന്നെ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റെക് ഇല്ലേ.."
സ്റ്റീഫൻ പറയുന്നത് കേട്ടതല്ലാതെ മഹേഷ് അതിന് ഉത്തരമൊന്നും പറഞ്ഞില്ല.
എങ്കിലും അവനുള്ളൂ പുകഞ്ഞു തുടങ്ങിയെന്നാ മുഖം കണ്ടാലേ അറിയാം.
"ഇനിയിപ്പോ കാശി നാഥൻ നേർക്ക് നേർ വന്നാൽ നിന്റെ അമ്മാവൻ കൂടി കാലു മാറുമോ എന്ന എന്റെ സംശയം.. മൊത്തത്തിൽ ഒരു ദുരൂഹതാ മണുക്കുന്നുണ്ടല്ലോ മഹി.. എന്തായാലും നീയൊന്ന് കരുതി ഇരുന്നോ.. അല്ലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും നിനക്ക്.. നിനക്ക് മാത്രം.. അവരെല്ലാം എന്നും ടീമാ..
നിഗൂഢമായൊരു ചിരിയോടെ സ്റ്റീഫൻ മഹേഷിന്റെ ഉള്ളിലെ അക്നി ആളി കത്തിച്ചു കൊണ്ടേയിരുന്നു...
💥💥
എന്നാലും അവൻ.. അവനിത്രക്കാരൻ ആയിരുന്നോ.. "
സുഗന്ധി അത്ഭുതത്തോടെ.. വിഷ്ണുവിന്റെ നേരെ നോക്കി കൊണ്ട് ചോദിച്ചു.
അതിനേക്കാൾ ദേഷ്യത്തോടെ അവരുടെ ആ നോട്ടം ഭവ്യക്ക് നേരെയും നീളുന്നുണ്ട്.
അവൾ മുഖം കുനിച്ചു നിൽപ്പാണ്.
വിഷ്ണുവിന്റെ കള്ളകഥ എതിർക്കുകയോ അനുകൂലിക്കുളികുയോ ചെയ്യാതെ വന്നപ്പോൾ മുതൽ അവളതേ നിൽപ്പ് തന്നെയാണ്.
"നിനക്കിത്ര ബുദ്ധി ഇല്ലാതായി പോയാലോ ഡീ നാശമേ.. ആ ബസ്സ് കാരനെ മാത്രമേ അവൾക്ക് പ്രേമിക്കാൻ കിട്ടിയൊള്ളു. വെറുതെ അല്ല കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നീ നിന്റെ അറയിൽ തന്നെ പൊരുന്തിയിരുന്നത്.ഇതൊക്കെ ആയിരുന്നോ നിന്റെ മനസ്സിൽ..പഠിച്ചു നല്ലൊരു ജോലി വാങ്ങിക്കും എന്നൊക്കെ വീമ്പ് പറഞ്ഞു നടന്നിട്ടൊടുവിൽ അവളെ ഒരു പ്രേമം..അതും അവനെ പോലൊരു ദാരിദ്ര വാസിയെ..."
പറയുന്നതിനൊപ്പം സുഗന്ധി ദേഷ്യത്തോടെ ഭവ്യയുടെ തോളിൽ അമർത്തി ഒരടി കൊടുത്തു.
എന്നിട്ടും ഭവ്യ ഒന്നും മിണ്ടിയില്ല.
"ഇനി അടിക്കൊന്നും വേണ്ടമ്മേ .. അതൊക്കെ അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ തന്നെ കൊടുത്തിട്ടുണ്ട്.. ഇഷ്ടവും പ്രേമവും ഒന്നും തെറ്റാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഇവൾക്കെന്നോട് പറയാമായിരുന്നു. ഇതിപ്പോ അവനൊപ്പം ഹോട്ടൽ മുറിയിൽ.. ആലോചിക്കുമ്പോ തന്നെ എനിക്ക്.. എന്തോ പോലെ..
അമ്മ പറഞ്ഞത് പോലെ എനിക്കിവളിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു
എത്ര വേണമെങ്കിലും പഠിപ്പിക്കാൻ ഞാനും കരുതിയിരുന്നു.
എല്ലാം ഇവളായിട്ട് തന്നെ നശിപ്പിച്ചു..
ഇതിപ്പോ പെട്ടന്ന് ഞാൻ അവിടെത്തിയത് കൊണ്ട് കൂടുതൽ ആരും അറിഞ്ഞില്ല.
അറിയിക്കാതെ എനിക്ക് ഒതുക്കി തീർക്കാൻ പറ്റി..
അല്ലായിരുന്നെങ്കിലോ.. അമ്മയൊന്ന് ഓർത്തു നോക്കി.
ഒരുത്തനെ കൊണ്ട് തന്നെ മനുഷ്യന് സ്വര്യകേടാണ്. അതിനിടക്ക്..'
വിഷ്ണുവിന്റെ വാക്കുകൾ കേട്ടതും ഭവ്യ അവനെയൊന്ന് മുഖമുയത്തി നോക്കി.
"എങ്ങനെ സാധിക്കുന്നു നിങ്ങൾക്ക് "എന്നൊരു അർഥമുള്ള നോട്ടം.
പക്ഷേ അവനതൊന്നും കാര്യമാക്കിയില്ല.
ശിവയെ പ്രേമിച്ചതല്ല.. അവന്റെ ജോലിയും കൂലിയുമാണ് സുഗന്ധിയുടെ മെയിൻ പ്രശ്നം.
അതിന്റെ കൂടെ അവർ കാശിയെയും പ്രാകുന്നുണ്ട്.
പെങ്ങൾ ഒരുത്തി ഉണ്ടെന്ന് ഓർക്കാതെ കണ്ട അലവലാതികളെ കൂടെ കൊണ്ട് നടക്കുന്നത് പറഞ്ഞിട്ട്.
വല്ലാത്തൊരു സംതൃപ്തിയോടെ വിഷ്ണു അതിന് എരിവ് കയറ്റി പറയുന്നുണ്ട്.
അധികം വൈകാതെ തന്നെ ശിവയുമായി കെട്ട് നടത്തണം എന്ന് തന്നെയാണ് വിഷ്ണുവിന്റെ ഉദ്ദേശം.
കാശിയുടെ ജാമ്യം അൽപ്പം നീട്ടി കൊണ്ട് പോകണം എന്നും അതിന്റെ പേരിൽ ടോർച്ചർ ചെയ്താലെ ശിവ പിടി തരൂ എന്നുമൊക്കെ അവനറിയാം.
അതിന് വേണ്ടിയുള്ള പ്ലാൻ തന്നെയാണ് അവനവിടെ നടത്തി കൊണ്ടിരിക്കുന്നതും..
മരവിച്ചത് പോലെ ഭവ്യ അവരുടേയാ സംസാരങ്ങളൊക്കെയും കേട്ട് കൊണ്ടവിടെ തന്നെ നിൽപ്പുണ്ടപ്പോഴും...
💥💥
ഒന്നും ചെയ്യാൻ തോന്നത്ത വിധമൊരു മരവിപ്പ് തന്നെ പിടി കൂടിയത് പോലെ.. ശിവയന്ന് മുറിയിൽ തന്നെ ചടഞ് കൂടിയിരുന്നു.
സാധാരണ അങ്ങനെ വീട്ടിൽ അടങ്ങി നിൽക്കാത്തവനാണ്.
എന്തൊക്കെയോ പറഞ്ഞു കൊണ്ട് അമ്മുവും പിന്നെ അച്ഛനും അമ്മയുമൊക്കെ അവന്റെ മുറിയിലേക്ക് ചെന്നു.
ഒരു മൂളലിനപ്പുറം അവന്റെ സഹകരണമില്ലാതായതോടെ അവർ പുറത്തേക്കിറങ്ങി പോകുകയും ചെയ്തു.
ഇപ്പൊ പറയാൻ കഴിയാത്ത എന്തോ സങ്കടം അവനുണ്ടെന്ന് അവർക്കുറപ്പുണ്ട്.
എങ്കിലും അതെന്തെന്ന് ചോദിച്ചു കൊണ്ടവരാരും അവനെ കൂടുതൽ ബുദ്ധിമുട്ടിക്കാൻ പോയതുമില്ല.
എന്തുണ്ടെങ്കിലും അവനത് പറയും എന്നവർക്കറിയാലോ..
ആ മനസ്സിന്റെ വേവ് അടങ്ങുവോളം കാത്തിരിക്കാൻ തന്നെയായിരുന്നു അവരുടെ തീരുമാനം..
ഇടക്കെപ്പഴോ ഫോൺ ബെല്ലടിക്കുന്നത് കേട്ടെങ്കിലും ശിവ ആ കിടപ്പിൽ നിന്നും അനങ്ങിയില്ല..
വീണ്ടും വീണ്ടും അതങ്ങനെ നിർത്താനെ നിലവിളിക്കുന്നത് കേട്ടിട്ട് അമ്മുവാണ് വന്നെടുത്തത്.
ദേ ഏട്ടാ.. കാശ്യേട്ടൻ വിളിക്കുന്നു.. "
അവളെടുക്കുന്നതും സംസാരിക്കുന്നതുമെല്ലാം അലസമായി കേട്ടിരുന്നവൻ ആ വാക്ക് കേട്ടതും കാറ്റ് പോലെ പാഞ്ഞു വന്നിട്ടാ ഫോൺ പിടിച്ചു വാങ്ങി..
ഹലോ...ആവിശ്വസനീയതോടെ ശിവ പറഞ്ഞു..
ശിവാ....
മറുവശം കേട്ടാ ആ ഒരൊറ്റ വിളിയിൽ...
ചുട്ട് പൊള്ളുന്ന ദേഹം മഞ്ഞിൽ പുതഞ്ഞത് പോലൊന്നു വെട്ടി വിറച്ചു..
ഹൃദയമിടിപ്പ് നേരെയാവുന്നു..
ശ്വാസം മുട്ടൽ മാറി പോകുന്നു..
അവനെ ഒന്നാകെ പൊതിഞ്ഞു നിന്നിരുന്ന ആ ഇരുളിമാ മാഞ്ഞിട്ട് പകരം ഒരായിരം സൂര്യൻ ഒന്നിച്ചുദിച്ചത് പോലൊരു പ്രകാശം ചുറ്റും നിറയുന്നു..
മൂടി കെട്ടി നിന്നിരുന്ന അലസ അഴിഞ്ഞു പോകുന്നു..
വല്ലാത്തൊരു ചേലുള്ള ചിരിയോടെ ശിവയങ്ങനെ ആ ഫോണിൽ മുറുകെ പിടിച്ചു...
തുടരും...
ഇത് പോലൊരു അവസ്ഥ ഫേസ് ചെയ്തിട്ടുണ്ടോ നിങ്ങള്.. 🥰
എനിക്കറിയാം... ശിവ നിൽക്കുന്ന ഈ ഊറ്റത്തോടെ.. തിളക്കത്തോടെ.. വിങ്ങലോടെ ഞാൻ നിന്നിട്ടുണ്ട്..
ജിഫാ... ന്നൊറ്റ വിളിയിൽ എന്നെ ഞാനാക്കുന്ന ഒരു മാജിക് അറിയാവുന്ന രണ്ട് മൂന്ന് പേരുണ്ടെന്റെ ലൈഫിൽ..
എന്റെ പുണ്യം.. എന്റെ ധൈര്യം.. എന്റെ സമാധാനം..
അല്ലേലും പ്രണയത്തെക്കാളും ഭംഗി സൗഹൃദത്തിന് തന്നെയാണ് 💥💥
റിവ്യൂ ഇട്ടിട്ട് പോണേ.
സാധാരണ ഒരു കഥ ട്രാക്കിൽ കേറി കഴിഞ്ഞാൽ അതിന് അഭിപ്രായം കൂടി വരികയാണ് ചെയ്യാറ്..
എന്റെ കാര്യത്തിൽ അത് നേരെ തിരിച്ചാണ്..
ഓരോ ദിവസവും റിവ്യൂ കുറഞ്ഞു കുറഞ്ഞു വരുവാ 🤣
ഞാൻ കാത്തിരിപ്പുണ്ട്..മറക്കല്ലേ
സ്നേഹത്തോടെ...
#📔 കഥ #💞 പ്രണയകഥകൾ
229 likes
47 comments • 37 shares