
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
@shafeekmohammed
"ɴᴇᴠᴇʀ ᴊᴜᴅɢᴇ ᴀ ʙᴏᴏᴋ ʙʏ ɪᴛꜱ ᴄᴏᴠᴇʀ"
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട്_ 20
✍️രചന - ജിഫ്ന നിസാർ ❤️
ഏറ്റവും ആദ്യം കണ്ട ഹോസ്പിറ്റലിന്റെ മുറ്റത്തേക്ക് കാശി കാറോടിച്ചു കയറ്റി.
ഡ്രൈവിംഗ് സീറ്റിൽ നിന്നും ഓടി ഇറങ്ങിയവൻ അതിനേക്കാൾ വേഗത്തിൽ കോ ഡ്രൈവിംഗ് ഭാഗത്തെ ഡോർ വലിച്ചു തുറക്കുന്നതും കാർത്തുവിനെ കയ്യിലെടുത്തു കൊണ്ടകത്തേക്ക് ഓടി കയറിയതുമെല്ലാം സെക്കന്റുകൾ കൊണ്ടാണ്.
തന്റെ കയ്യിൽ വാടി തളർന്നു കിടക്കുന്നവളുടെ മുഖത്തേക്ക് നോക്കുമ്പോൾ വല്ലാത്തൊരു തളർച്ച അവനെ പൊതിയുന്നുണ്ട്.
ഇവിടെ കിടത്തിയേക്കെന്ന് പുറകെ വന്ന അറ്റന്റർ പറഞ്ഞിട്ടും കാശി അവളുമായി അകത്തേക്ക് കയറി..
അപ്പോഴൊക്കെയും അവനും വല്ലാതെ വിറക്കുന്നുണ്ട്.
"എന്ത് പറ്റിയതാ.."
അവന്റെ വരവ് കണ്ടതും ഡോക്ടറെന്ന് തോന്നിക്കുന്ന ഒരാൾ ധൃതിയിൽ അരികിൽ വന്നിട്ട് ചോദിച്ചു.
"എനിക്ക്.. എനിക്കറിയില്ല. വിളിച്ചിട്ട് മിണ്ടുന്നില്ല.."
അവൻ കിതപ്പോടെ പറഞ്ഞു.
അപ്പോഴും അവന്റെ നോട്ടം കണ്ണടച്ച് കിടക്കുന്ന കാർത്തുവിന്റെ നേരെ തന്നെയാണ്.
"ഒന്ന് പുറത്തേക്ക് നിൽക്കൂ ട്ടോ.. "
രണ്ടു മൂന്ന് പേര് കൂടി കാർത്തുവിന്റെ അരികിലേക്ക് വരികയും അവളെ പരിശോധന നടത്തുകയും ചെയ്യുന്നത് നോക്കി അങ്ങേയറ്റം ടെൻഷനോടെ നിൽക്കുന്ന കാശിയോട് അവരിൽ ഒരാൾ പറഞ്ഞു.
അവനവിടെ നിൽക്കണമെന്ന് തന്നെയായിരുന്നു.
പക്ഷേ വീണ്ടും അവരത് പറഞ്ഞപ്പോൾ കാർത്തികയെ ഒന്ന് കൂടി നോക്കി കൊണ്ടവൻ പുറത്തേക്കിറങ്ങി.
ഏറ്റവും ആദ്യം കണ്ട കസേരയിലേക്ക് കൈകൾ കൊണ്ട് തല താങ്ങി കുനിഞ്ഞിരിക്കുമ്പോൾ അവനൊന്നുറക്കെ കരയാനുള്ള തോന്നലുണ്ട്.
പക്ഷേ പറ്റുന്നില്ല..ചങ്കിലെന്തോ തടഞ്ഞു നിൽക്കുന്നത് പോലെ..
എന്നെ ഒന്ന് സ്നേഹിക്കുവോ.. എന്നോടൊന്നിഷ്ടം പറയുവോ.. എനിക്കത്രേം ഇഷ്ടമായിട്ടല്ലേ..
കാതിൽ കാർത്തു അൽപ്പം മുൻപവനോട് ചോദിച്ച വാക്കുകൾ വീണ്ടും വീണ്ടും മൂളുന്നുണ്ട്.
ഇരിക്കാനും നടക്കാനും കഴിയാത്ത വിധമൊരു പരവേശം അവനെ പൊതിഞ്ഞു നിന്നു.. അപ്പോഴൊക്കെയും.
ഇതിനേക്കാൾ ഭീകരമായ പല സാഹചര്യങ്ങളെയും കണ്മുന്നിൽ കാണേണ്ടി വന്നിട്ടുണ്ട്.
അവയെല്ലാം ധൈര്യപൂർവ്വം അതിജീവിച്ചിട്ടുമുണ്ട്.
പക്ഷേ ഇപ്പഴേന്തോ.. അതിന് പറ്റുന്നില്ല.
ഹൃദയം അത്രമേൽ ദുർബലമായി പോകുന്നുണ്ട്.
പ്രിയപ്പെട്ട ആർക്കോ അപകടം വന്നത് പോലൊരു പിടച്ചിൽ..
ഇരിക്കുന്നിടത് നിന്നും എഴുന്നേറ്റു കൊണ്ടവൻ വീണ്ടുമാ അടഞ്ഞു കിടക്കുന്ന വാതിലിന്റെ മുന്നിൽ പോയി നിന്നു.
ഒന്നും കാണാൻ പറ്റുന്നില്ല.
ശബ്ദമെങ്കിലും കേൾക്കുമോ എന്നറിയാനൊന്ന് കാതോർത്ത് നോക്കി.
അതുമില്ല.
വീണ്ടും അവനവിടെ പോയിരുന്നു.
പക്ഷേ പറ്റുന്നില്ല..
സെക്കന്റ് കൊണ്ട് വീണ്ടുമാ വാതിലിന്റെ മുന്നിൽ തന്നെ ചെന്നു.
തട്ടി വിളിച്ചാലോ എന്ന് തോന്നി.
അങ്ങനെ തന്നെ നിൽക്കുമ്പോൾ ആ തോന്നൽ ശക്തമാവുന്നുണ്ട്.
ഒടുവിൽ അത് ചെയ്യാൻ വേണ്ടി കൈ ഉയർത്തും മുന്നേ അവനു മുന്നിലത് തുറന്നു.
'എന്താ.. എന്താ അവൾക്ക് പറ്റിയെ..? "
അവൻ വെപ്രാളത്തോടെ ചോദിച്ചു.
"പേഷ്യന്റിന്റെ ആരാണ്.."
വാതിൽ തുറന്നു വന്ന നേഴ്സ് അവനോട് ചിരിയോടെ ചോദിച്ചു.
"മനുഷ്യനിവിടെ ജീവനും കയ്യിൽ പിടിച്ചു കൊണ്ട് നില്കുമ്പോ ആണോ.. പേരും നാളും അറിയേണ്ടത്.. അതൊക്കെ പറയാം.. അതിന് മുന്നേ അവൾക്കെങ്ങനെ ഉണ്ട്.. കണ്ണ് തുറന്നോ.. എന്ത് പറ്റിയതാ..അത് പറയ്യ്"
ശബ്ദം കുറച്ചു കൊണ്ടെങ്കിലും അവനുള്ളിലെ ദേഷ്യവും സങ്കർഷവുമെല്ലാം ആ വാക്കിൽ തിളച്ചു മറിയുന്നുണ്ട്..
"ആൾക്ക്.. പ്രഷർ കുറഞ്ഞു പോയതാ.. നല്ല പനിയല്ലേ.. ഇപ്പൊ.. കുഴപ്പമില്ല"
അവന്റെയാ ഭാവം കണ്ടിട്ട് നേഴ്സ് ഭയന്ന് പോയിരുന്നു.
"എനിക്കൊന്ന് കാണാൻ പറ്റുവോ.."
അവൻ അകത്തേക്കൊന്ന് എത്തി നോക്കിയിട്ട് ചോദിച്ചു.
"ഡോക്ടർ വിളിപ്പിക്കും.."
ഇനി അതും പറഞ്ഞു കൊണ്ടവൻ ദേഷ്യപ്പെടുമോ എന്ന് കരുതിയിട്ടാവും നേഴ്സ് അതും പറഞ്ഞു കൊണ്ട് പെട്ടന്ന് വാതിലടച്ചു പോയി.
കാശിക്ക് വല്ലാത്ത ദേഷ്യം വന്നു.
ഒപ്പം നിരാശയും.
എങ്കിലും അവൾക്കിപ്പോ കുഴപ്പമില്ല എന്നറിഞ്ഞതിൽ വല്ലാത്തൊരു ആശ്വാസവുമുണ്ട്.
അവൻ പിന്നെയുമാ കസേരയിൽ പോയിരുന്നു.
അധിക നേരമൊന്നും പിന്നെ ഇരിക്കേണ്ടി വന്നില്ല..
അതിന് മുൻപ് അവനെ ഡോക്ടർ വിളിപ്പിച്ചു.
"ഇരിക്കൂ..
അവനോളം പോന്നൊരു പയ്യൻ തന്നെയാണ് ഡോക്ടർ.
ആദ്യം കണ്ടപ്പോൾ കാശി അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.
പേരെന്താ..?"
സൗഹാർദ്ദപരമായ ആദ്യത്തെ ചോദ്യം.
നേഴ്സിനോടെന്നത് പോലൊരു ദേഷ്യം തോന്നിയെങ്കിലും അവന്റെയാ ചിരിയിലേക്ക് നോക്കിയത് പ്രകടിപ്പിക്കാൻ കഴിയാതെ കാശി ഒന്ന് ശ്വാസമെടുത്തു.
"കാശി.. കാശിനാഥൻ. കാർത്തിക.. അവൾക്കിപ്പോ എങ്ങനെയുണ്ട്.കണ്ണ് തുറന്നോ..?"
വല്ലാത്തൊരു തിടുക്കമുണ്ടവന്.
ഡോക്ടർ അവനെ നോക്കിയൊന്ന് ചിരിച്ചു.
"പെർഫെക്ട് ഒക്കെ എന്നൊന്നും പറഞ്ഞു തന്നെ ഞാൻ പറ്റിക്കുന്നില്ല കാശിനാഥൻ.. എങ്കിലും കാർത്തിക ഇപ്പൊ ഏറെക്കുറെ ഒക്കെയാണ്..
എനിക്കൊന്നു കാണാൻ.."
"കാണാലോ.. ഇപ്പൊ ഡ്രിപ് ഇട്ടിട്ടുണ്ട്. അതൊന്ന് തീരുന്നത് വരെയും ഇവിടെ കിടക്കട്ടെ.. കാർത്തികയ്ക്ക് നല്ല പനിയുണ്ട്.
അതിന്റെ ക്ഷീണവും പിന്നെ ആൾക്ക് എന്തൊക്കെയോ ടെൻഷനുമൊക്കെ ഉണ്ടെന്ന് തോന്നുന്നു.
അതിന്റെയെല്ലാം സൈഡ് എഫ്ക്ട് ആയിട്ട് പ്രഷർ ലോ ആയതാണ്. ഇപ്പൊ നോർമൽ തന്നെയാണ്.."
അൽപ്പം വിശദീകരണം കൊടുത്തു കൊണ്ട് തന്നെ ഡോക്ടർ അവന്റെ നെഞ്ചിലെ തീ അണച്ചു.
എങ്കിലും പൂർണ്ണമായും അണഞ്ഞു പോകാതെ അതങ്ങനെ നീറി പുകഞ്ഞു കിടക്കുന്നുണ്ട്.
ആൾക്കെന്തോ ടെൻഷനുണ്ട്."
ഡോക്ടറുടെ ആ വാക്കുകൾ.
അതവന്റെ നെഞ്ചിലങ്ങനെ വിങ്ങി നിന്നു.
താൻ നൽകിയ ടെൻഷൻ.
തനിക്കവൾക്ക് നൽകാൻ കഴിയുന്ന ഒരേ ഒരു കാര്യം..
"ഒബ്സെർവേഷൻ റൂമിലാണ് കാർത്തിക.. അവിടൊരു നേഴ്സ് ഉണ്ടാവും. കാശി നാഥൻ കയറി കണ്ടിട്ട് പുറത്ത് വെയിറ്റ് ചെയ്യൂ.. എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാം.."
പറഞ്ഞു തീർത്തത് പോലെ ഡോക്ടർ അവനെ നോക്കി ചിരിച്ചു.
കാർത്തികയുടെ ആരാണ് കാശിനാഥനെന്ന് അവൻ ചോദിക്കുമെന്ന് കാശി കരുതിയെങ്കിലും അതുണ്ടായില്ല.
അവന്റെ കണ്ണിലെയും മുഖത്തെയുമുള്ള ഭാവം കൊണ്ട് അവനോടത് ചോദിക്കാതെ തന്നെ കണ്ടു പിടിച്ചത് പോലൊരു മന്ദഹാസമുണ്ടവനും.
താങ്ക്സ് ഡോക്ടർ.."
അതും പറഞ്ഞു കൊണ്ട് കാശിയിറങ്ങി പോന്നു.
തിരികെ കാർത്തിക കിടക്കുന്ന മുറിയുടെ നേരെയാണ് അവൻ ചെന്നത്.
ഡോറിൽ മുട്ടി കാത്തിരിന്നു.
നേരത്തെ വന്ന നേഴ്സ് തന്നെയാണ് വാതിൽ തുറന്നു കൊടുത്തത്.
കാർത്തികയെ കയറി കാണാൻ ഡോക്ടർ പറഞ്ഞിരുന്നു.. "
അവരുടെ പതറി കൊണ്ടുള്ള നോട്ടം കണ്ടിട്ട് കാശി പറഞ്ഞു.
വരൂ..
മുഖം തെളിവില്ലാതെ തന്നെ അവനോടത് പറഞ്ഞു കൊണ്ടവർ അകത്തേക്ക് നടന്നു.
പിറകെ അവനും.
കയ്യിൽ ക്യാനുലയൊക്കെ പിടിപ്പിച്ചു.. ഗ്ലൂക്കോസ് കണക്ട് ചെയ്തു.. കണ്ണടച്ച് കിടക്കുന്നവളെ നോക്കുമ്പോൾ വീണ്ടുമവന്റെ മുഖം വിങ്ങി.
നെഞ്ചിലൊരു മുറിവിന്റെ കടച്ചിൽ..
ബോധം വന്നിട്ടില്ലേ.."
കാശി മുഖം ചുളിച്ചു കൊണ്ട് നേഴ്യ്‌സിനെ നോക്കി.
ഉറക്കത്തിലാ.. വിളിച്ചാൽ എണീക്കും."
"വേണ്ട.. വിളിക്കണ്ട.. അവളുറങ്ങി കോട്ടെ.."
അതും പറഞ്ഞു കൊണ്ടവൻ ആ കവിളിലൊന്നു തൊടാൻ കൈ നീട്ടിയെങ്കിലും പിന്നെയത് വേണ്ടന്ന് തോന്നിയിട്ട് കൈ പിൻവലിച്ചു.
പുറത്തുണ്ട്.. എന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ വിളിച്ചാ മതി.. "
കാർത്തുവിനെ ഒന്ന് കൂടി നോക്കിയിട്ട് കാശി പുറത്തേക്കിറങ്ങി.
ആദ്യമിരുന്ന കസേരയിൽ തന്നെ പോയിരിക്കുമ്പോൾ നെഞ്ചിൽ വീണ്ടും വിങ്ങലാണ്..
കാതിൽ വീണ്ടുമവളുടെ വാക്കുകൾ മാത്രമാണ്.
കണ്ണടച്ച് കൊണ്ട് ചുവരിൽ ചാരുമ്പോൾ അശോകേട്ടനെ വിളിച്ചു പറഞ്ഞില്ലല്ലോ എന്നൊരു ഓർമ വന്നത്.
തുളസി ചേച്ചി പിന്നെ അവൾ വരുന്നത് തന്നെ അറിഞ്ഞിട്ടില്ലാത്തത് കൊണ്ട് അങ്ങോട്ട് വിളിക്കേണ്ട.
ചെന്നിട്ട് അവൾ തന്നെ പറഞ്ഞു കൊള്ളും..
അതോടെ അവൻ ധൃതിയിൽ എഴുന്നേറ്റ് കൊണ്ട് പുറത്തെക്കിറങ്ങി.
അവിടെ നിന്നും എഴുന്നേറ്റു പോകാൻ തോന്നുന്നില്ല.
പക്ഷേ അശോകേട്ടന്റ പുന്നാരമോളാണ് കൂടെ ഉള്ളത്.
ഇങ്ങനൊരു സിറ്റുവേഷനിൽ ആണെന്ന് വിളിച്ചു പറഞ്ഞില്ലെങ്കിൽ അതൊക്കെ പിന്നെ വലിയ പ്രശ്നമായേക്കും.
പുറത്ത് ചെല്ലുമ്പോൾ അവൻ നിർത്തിയിടത് കാറില്ല.
പാർക്കിങ്ങിൽ നിർത്തിയിട്ടുണ്ട് സർ.."
അവന്റെ നോട്ടം കണ്ടിട്ട് സെക്യുരിറ്റി വന്നിട്ട് പറഞ്ഞു.
അവനൊന്നയാളെ നോക്കിയിട്ട് താഴേക്ക് നടന്നു.
അവളെയും കൊണ്ട് ഓടി പോരുമ്പോൾ മറ്റൊന്നും സത്യത്തിൽ ഓർത്തിരുന്നില്ല.
കാറിൽ നിന്നും തന്റെ ഫോണെടുത്തിട്ട് തിരിയുന്നതിനിടെയാണ് കാർത്തു ഇരുന്നിടത് തന്നെ അവളുടെ ചെറിയൊരു ബാഗ് കൂടി കണ്ടത്.
അവനതും കൈ നീട്ടി എടുത്തു കൊണ്ട് വീണ്ടും ഡോറടച്ചു.
ആ ബാഗ് ചേർത്ത് പിടിച്ചു കൊണ്ട് മുന്നോട്ടു നടക്കുമ്പോൾ അവനെന്തു കൊണ്ടോ കാർത്തുവിനെ ഓർമ വന്നു.
കണ്ണ് നിറച്ചു കൊണ്ടുള്ള അവളുടെ കെഞ്ചലും പിന്നെ കണ്ണടച്ച് കൊണ്ട് തന്റെ കയ്യിൽ വാടി തളർന്നു കിടന്നതും.
അപ്പോഴെല്ലാം അവനു വേദനിച്ചു.
ആണുങ്ങൾ കരയാൻ പാടില്ലെന്ന നിയമം മറന്നു കൊണ്ടവന്റെ കണ്ണ് നിറഞ്ഞു.
തിരികെ വീണ്ടുമാ കസേരയിൽ വന്നിരുന്നെങ്കിലും മനസ്സ് അകത്തു നിന്നും ഇറങ്ങി വരാൻ മടിച്ചു കൊണ്ടവിടെ തന്നെ ചുറ്റി തിരിയുന്നു..
കാർത്തുവിന്റെ ബാഗ് മടിയിൽ നിന്നും മാറ്റി വെക്കാൻ തോന്നാതെ അവനത് തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ടാണ് അശോകന്റെ നമ്പറിൽ വിളിച്ചു നോക്കിയത്.
പക്ഷേ സ്വിച്ച് ഓഫ് എന്നാണ് ഉത്തരം കിട്ടുന്നത്.
രണ്ടു പ്രാവശ്യം മാറി ശ്രമിച്ചിട്ടും കിട്ടുന്നില്ല.
അങ്ങനെയും പതിവുണ്ട്.
ഈ നമ്പർ തികച്ചും പേഴ്സണലാണ്.
അതും ഓഫാക്കി വെച്ചു കൊണ്ടയാൾ മാറി നിൽക്കണമെങ്കിൽ സാഹചര്യം അങ്ങേയറ്റം ഗുരുതരമാണ് എന്ന് തന്നെയാണ് അർഥം.
കാശ്ശിക്കാതറിയാം.
അവനത് അനുഭവിച്ചിട്ടുണ്ട്.
അത് കൊണ്ട് വീണ്ടും വിളിക്കാൻ ശ്രമിക്കാതെ അവൻ കാത്തിരുന്നു..
അത്രമേൽ പ്രിയപ്പെട്ട ഒരാൾക്ക് മാത്രം കഴിയുന്ന ക്ഷമയോടെ..
അത്രമേൽ അവൻ സ്നേഹിക്കാൻ ഭയപ്പെടുന്ന ഒരാൾക്ക് വേണ്ടിയുള്ള പ്രദിക്ഷിണ പോലെ.. പ്രായശ്ചിത്തം പോലെ..
❤🔥❤🔥
വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ഉറങ്ങാതെ കിടന്നിരുന്ന ഗായത്രിയുടെ ശരീരമൊന്നു കിടു കിടുത്തു.
അരുകിൽ കിടക്കുന്ന കല്ലു മോളെ അവളൊന്ന് കൂടി നീക്കി കിടത്തിയിട്ട് അവളെ നന്നായി പുതപ്പിച്ചു കൊടുത്തു.
ഇനി കുറച്ചു നിമിഷങ്ങൾ കൊണ്ടീ മുറിയിൽ നടക്കുന്ന പേകൂത്തിനെ അവളത്ര മാത്രം ഭയക്കുന്നുണ്ട്..
കാശിവിടെ വന്നു പോകുന്ന ദിവസം..
ചെയ്യുന്ന ക്രൂരതകളിൽ അവൻ കൊറച്ചു കൂടി നീചനാവും.
മനഃപൂർവവാണ്.
അവന്റെ പേരിൽ.. തന്നെയും അവനിൽ പൃതത്വം ആരോപിച്ചു കൊണ്ടീ കുഞ്ഞിനേയും ഇറക്കി വിടാൻ കഴിയാത്ത കലിപ്പ് തീർക്കുകയാണ്.
അതറിയാം..
അറിയാം എന്നല്ലാതെ അവനു വേണ്ടി.. അവന്റെ ഇഷ്ടം പോലെ അവനു ജീവിക്കാൻ വേണ്ടി ഇറങ്ങി പോകാൻ തനിക്കൊരിടമില്ല.
പൂർത്തിയാവാത്തൊരു ഡിഗ്രി സർട്ടിഫിക്കറ്റ്.. ചെറിയൊരു കൈകുഞ്ഞ്.
ഇറങ്ങി പോകാൻ കഴിയാത്ത... ഈ നരകത്തിൽ തന്നെ പിടിച്ചു നിർത്തുന്ന തന്റെ
ഏറ്റവും വലിയ നിസ്സഹായത..
കോളിളക്കം സൃഷ്ടിച്ചു കൊണ്ടുള്ള കൂടി ചേരലായത് കൊണ്ട് തന്നെ മനഃപൂർവം വിഷ്ണുവേട്ടന് ഇവിടെ നിന്നും ഇറക്കി വിടാൻ കഴിയില്ല.
സർക്കാർ സർവീസിൽ ആയത് കൊണ്ട് അതൊക്കെ പിന്നെ വലിയ പ്രശ്നമാവും.
അപ്പോൾ പിന്നെ താനായിട്ട് പോകാനുള്ള ഓരോ കാണിച്ചു കൂട്ടലാണ്.
ഇറങ്ങി പോകാൻ തനിക്കും കഴിയില്ല..
"ഇനിയൊരിക്കലും നീ എനിക്ക് മുന്നിൽ വരരുത്.. എന്റെ വീട്ടിലേക്കും. നിനക്ക് താഴെ എനിക്കിനിയും പെൺകുട്ടിയുണ്ട്.. അവളുടെ ഭാവി എനിക്ക് നോക്കണം.
നീയൊരു തെറ്റ് ചെയ്തു.. എന്റെ മകളെന്ന കൺസിഡർ വെച്ചു കൊണ്ട് അത് ക്ഷമിച്ചു കൊണ്ട് നിന്നെ കൂടെ കൂട്ടാൻ ഞാൻ ഒരുക്കമായി വന്നതാണ്..
അവനൊപ്പം തന്നെ പോയാൽ മതിയെന്ന് പറഞ്ഞു കൊണ്ട് നീ എന്നെ വീണ്ടും അപമാനിച്ചു.
ഇനി നിനക്ക് മാപ്പില്ല.
അവനെന്താണ്.. എങ്ങനെ ഉള്ളവരാണ് എന്നറിഞ്ഞു കഴിയുമ്പോ നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലാവും.. എന്റെ വാക്കുകൾ കേൾക്കാത്ത കുറ്റബോധം തോന്നും.. ഇനിയൊരിക്കലും മകളെന്ന അവകാശം പറഞ്ഞു കൊണ്ടെന്നെ തേടി നീ വരരുത്.. വന്നാ.. നിന്നെയല്ല.. ഞാൻ.. എന്നെ ഇല്ലാതാക്കും.. ഇതിൽ കൂടുതൽ അപമാനം സഹിക്കാൻ വേണ്ടുന്ന തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല.."
കർശനമായി.. അന്ത്യശാസനം പോലെ പറഞ്ഞിറങ്ങി പോകുന്ന അച്ഛൻ..
പോലിസ് സ്റ്റേഷനിൽ നിന്നും താൻ വീണ്ടും വിഷ്ണുവേട്ടന്റെ കൂടെ തന്നെ പോകണം എന്ന് പറഞ്ഞ നിമിഷം ആ മുഖത്ത് കണ്ട ഭാവം.
മരണം വരെയും തനിക്കത് മറക്കാൻ കഴിയില്ല.
ആ മനസ്സ് ഇനിയും വേദനിപ്പിക്കാൻ അങ്ങോട്ട് തന്നെ കയറി പോകാത്തത് അത് കൊണ്ടാണ്.
അന്നച്ഛൻ പറഞ്ഞത് പോലെ..അച്ഛന്റെ വാക്കുകൾ ഓർക്കാതെ കുറ്റബോധം കൊണ്ട് നീറാതെ തന്റെ ഒരു ദിവസവും കടന്ന് പോകുന്നില്ല..
ഡീ..
മദ്യത്തിന്റെ മണവും കുഴച്ചിലുമുള്ള വിഷ്ണുവിന്റെ വിളി.
അതിനൊപ്പം കയ്യിൽ മുറുകുന്ന അവന്റെ പിടുത്തം.
ഗായത്രി വിറയലോടെ ചാടി എഴുന്നേൽക്കും മുന്നേ അവൻ അവളുടെ അരികിലിരുന്നു..
"ഇന്നവൻ വന്നിരുന്നു അല്ലേ..
പുച്ഛത്തോടെയുള്ള ചോദ്യം.
മുറിയിലുള്ള മങ്ങിയ വെട്ടത്തിൽ അവന്റെ മുഖത്തെ പൈശാചികത..
ഗായത്രി വിറക്കുന്നുണ്ട്.
"എങ്ങനെ ഉണ്ടായിരുന്നു.."
ചോദിക്കുന്നതിനൊപ്പം അവന്റെ പിടിയും മുറുകുന്നുണ്ട്.
"കാശി.. കാശി അച്ഛമ്മയെ കാണാൻ.."
വേദന കൊണ്ടവളുടെ കണ്ണ് നിറഞ്ഞു.. സ്വരമിടറി.
"അച്ഛമ്മയെ.... കാണാൻ.."
പറഞ്ഞിട്ടവൻ ഉറക്കെ പൊട്ടി ചിരിക്കുമ്പോൾ ഗായത്രി കുഞ്ഞിനെ നോക്കി.
അതുണരുമോ എന്നായിരുന്നു അവളുടെ ഏറ്റവും വലിയ ഭയം.
ഉണർന്നാലും വിഷ്ണു അവൻ ഉദ്ദേശിച്ചത് നടത്തിയേ പിന്മാറി പോകൂ.
അതവന് തന്നെ വേണമെന്ന് വെച്ചിട്ടല്ല.
തന്നോടുള്ള സ്നേഹവും കൊതിയും കൊണ്ടല്ല..
ഒരു തരം പ്രതികാരം..
ഒരിക്കൽ പ്രാണൻ പോലെ അവനെ സ്നേഹിച്ചതിന്..
അവനു വേണ്ടി സ്വന്തം കുടുംബം ഉപേക്ഷിച്ചു കളഞ്ഞതിന്.. സ്നേഹം കൊണ്ടവനെ മാറ്റി എടുക്കാം എന്ന് ചിന്തിച്ചതിന്..
ഉള്ളിൽ പ്രണയസമ്മാനം പോലെ ഊറി കൂടിയ അവന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അച്ഛൻ വിളിച്ചിട്ടും കൂടെ പോകാഞ്ഞതിന്..
അങ്ങനെ... അങ്ങനെ അവന്റെ പ്രതികാരം..
കരഞ്ഞു തളർന്നിരിക്കുന്ന കുഞ്ഞിന്റെ മുന്നിൽ അതിന്റെ അച്ഛനാണെന്ന് കൂടി ഓർക്കാതെ..തന്നെ കൂടി അങ്ങനൊരു പാപം ചെയ്യിപ്പിക്കും.
അവൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ആ കുഞ്ഞു ദേഹം കൂടി നോവിക്കുന്നത് കാണാൻ വയ്യാത്തത് കൊണ്ട് മാത്രം താനത് അനുസരിക്കും..
അവൻ അനുസരിപ്പിക്കും..
അവൾക്കാ നിമിഷങ്ങളെ ഓർക്കുമ്പോൾ തന്നെ മനം പുരട്ടി..
"ഞാനീ നുണ വിശ്വാസിക്കണമെന്നാണോ..?"
വിഷ്ണുവിന്റെ ചോദ്യത്തിനും നോട്ടത്തിനും മൂർച്ചയേറി..
"സത്യം.. സത്യം വിഷ്ണുവേട്ട.. അച്ഛമ്മ കാണാൻ ആഗ്രഹം പറഞ്ഞപ്പോ ഞാനാ അച്ഛമ്മയുടെ ഫോണിൽ കാശിക്ക് വിളിച്ചു കൊടുത്തത്.."
ഗായത്രി കേണു പറഞ്ഞത് കൂടി കേട്ടാത്തോടെ പുതിയ ഒരു ആയുധം കിട്ടിയ പോലെ വിഷ്ണുവിന്റെ കണ്ണുകൾ തിളങ്ങി..
ചിരി ക്രൂരമായി..
അതനുസരിച്ചു ഗായത്രിയുടെ കണ്ണുനീരും പിടച്ചിലും കൂടി ശക്തമായി..
തുടരും..
ഇങ്ങനെയും ആണുങ്ങൾ ഉണ്ടോ എന്നൊന്നും ചോദിക്കണ്ട.. 😬
ഇങ്ങനുള്ളവരും ഉണ്ട്..
നമ്മളറിയാത്ത.. മാന്യതയുടെ മുഖമൂടി ഇട്ട് നടക്കുന്ന കുറെ പേര്..
20പാർട്ട് എത്തിയിട്ടും കഥ ഒന്നുമായില്ല എന്ന് തോന്നുന്നുണ്ടോ..
എങ്ങും എത്തിയില്ല..
കഥാപാത്രങ്ങളെ പ്പോലും ഞാൻ മുഴുവനും പറഞ്ഞു തന്നിട്ടില്ല..
കൊറച്ചു പതിയെ പറഞ്ഞു പോകുന്നതാണ് ഫാമിലി സ്റ്റോറിക്ക് ഭംഗി.. ല്ലേ.
നമ്മൾ ആഗ്രഹിക്കുന്ന എല്ലാം പറഞ്ഞു പോകുന്നത്..
അങ്ങനല്ലേ..
കാത്തിരിക്കണെ..
റിവ്യൂ ഇടണേ..
എങ്കിലേ എനിക്കെഴുതാൻ തോന്നൂ..
ഈ ആഴ്ച കുറച്ചു ഫങ്ക്ഷൻസ് ഉണ്ടായിരുന്നു..
അതാ ഒന്നിടവിട്ട് ആയി പോയത്..
സെറ്റക്ക ട്ടാ..
സ്നേഹത്തോടെ jif
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - മുറി ചെറുക്കൻ.....
🔻 ഭാഗം _72
✍️ രചന -Aysha akbar
ആശുപത്രി യുടെ മണം രവിയുടെ ജീവിതത്തിൽ ഒരോ ദിവസവും പിടി മുറുക്കി കൊണ്ടിരുന്നു......
ടെസ്റ്റുകളും റിപ്പോർട്ടുകളും മരുന്നുകളുമായി പരീക്ഷണം തുടർന്ന് കൊണ്ടേയിരുന്നു......
തോൽക്കാൻ മനസ്സില്ലാതെ പൊരുതി കൊണ്ടിരിക്കുമ്പോഴും അയാൾ തനിച്ചായിരുന്നു....
ജോലിക്കാർ ശമ്പളത്തിന് വേണ്ടി മാത്രം ചെയ്യുന്ന കാര്യങ്ങളല്ലാതെ മാനസികമായി അയാൾ ഒറ്റക്കായിരുന്നു....
ഒരു ഞണ്ടിന്റെ പിടുത്തം പോലെ മനസ്സിലെ ആ പിടുത്തം മുറുകി കൊണ്ടിരുന്നു......
ആകെ ക്കൂടി നിറഞ്ഞ ശൂന്യത അയാളുടെ ശരീരത്തെ യും മനസ്സിനെയും ഒരു പോലെ തളർത്തി ഉടലിലും ഉയിരിലും ഒരു പോലെ വേദന നിറച്ചു.....
അഹങ്കാരവും വാശിയുമെല്ലാം എങ്ങോ നീങ്ങി പോകുന്നത് അയാളറിയുന്നുണ്ടായിരുന്നില്ല...
പകരം അഹങ്കാരത്തിന്റെ അറ്റത്ത് വെച്ചു നഷ്ടപ്പെ ടുത്തി കളഞ്ഞ കുടുംബത്തേയോർക്കുമ്പോൾ ഒരു നീറ്റൽ മാത്രം മനസ്സിൽ ബാക്കിയായി.....
അവൻ പറഞ്ഞത് പോലെ അവനിലേക്ക് തന്നെ സഹായത്തിനു ചെന്നാലോ എന്ന് മനസ്സ് ആലോചിച്ചു തുടങ്ങിയിരിക്കുന്നു...
അപ്പോഴും ഉള്ളിലെ ഏതോ ഒരു കോണിൽ നിന്ന് ആരോ തന്നെ മനഃപൂർവം പിറകിലേക്ക് വലിക്കുന്നുണ്ടായിരുന്നു.....
എന്നാൽ ഇത് പോലെ കൂടുതൽ ദൂരം തനിക്ക് മുമ്പോട്ട് പോകാൻ കഴിയില്ലെന്ന് അയാൾ തിരിച്ചറിഞ്ഞിരുന്നു...
ഉള്ളാകെ നീറി പ്പുകയുന്നുണ്ട്......
ആകെ ക്കൂടി കത്തി കരിഞ്ഞു പോയൊരു ഹൃദയം മാത്രം ബാക്കിയുള്ളത് പോലെ....
അതിലെ ചാരത്തിലിപ്പോഴും അഹങ്കാരവും അഭിമാനവും ബാക്കിയുള്ളത് പോലെ......
അതിങ്ങനെ നീറി പുകഞ്ഞു കൊണ്ടിരിക്കുകയാണ്....
അവിടം വരെയൊന്നു പോയാൽ മനസ്സിനും ശരീരത്തിനും മരുന്നുണ്ടെന്ന് അപ്പോഴും അയാളുടെ ഉള്ളിൽ നിന്നാരോ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.....
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഇഷാനി ആ ഉമ്മറത്തെ തിണ്ണയിൽ കാലു നീട്ടിയിരുന്നു.....
വീർത്ത വയറിൽ പതിയെ യൊന്നു തടവി......
ഓർമ്മ വെച്ചത് മുതൽ തന്റെ ജീവിതം ഒരേ ദിശയിലാണ് ഒഴുകിയിരുന്നത്....
ഒരു മാറ്റവുമില്ലാതെ.... എപ്പോഴും സങ്കടങ്ങളും അവഗണനയും മാത്രം......
തന്റെ ജീവിതത്തെ രണ്ട് ഭാഗങ്ങളിലായി തരം തിരിക്കാൻ തനിക്ക് കഴിയും....
അവനെ കാണുന്നതിന് മുന്പും.... അവനെ കണ്ട ശേഷവും......
അവനെ കാണും മുമ്പ് എന്തിനെന്നറിയാത്ത നിർവികാരമായൊരു ജീവിതമായിരുന്നു.....
ഒരോ ദിവസവും വെറുതെ അങ്ങനെ തള്ളി നീക്കി.....
നിറം മങ്ങിയ ബാല്യവും കൗമാരവും.......
ഇഷ്ടങ്ങളും ആഗ്രഹങ്ങളുമെല്ലാം ഒതുക്കി വെച്ചു ഒരു കൂട്ടിൽ കഴിഞ്ഞു....
ഓർക്കുമ്പോൾ തൊണ്ടക്കുഴിയിൽ എന്തോ ഒരു വിങ്ങൽ മുറുക്കിയത് പോലെ.....
എന്നാൽ അവനെ കണ്ട ശേഷമോ......
ഓർത്തപ്പോൾ തന്നെ അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.....
അടക്കി പ്പിടിച്ചു വെച്ചിരുന്ന സ്വപ്നങ്ങളെയെല്ലാം കൂടു തുറന്ന് വിട്ടത് അവനാണ്.......
ചെറിയ കാര്യങ്ങളിൽ പോലും ഇത്ര മേൽ സന്തോഷം ഒളിഞ്ഞിരിപ്പുണ്ടെന്ന തിരിച്ചറിവായിരുന്നു......
ഓരോ മാറ്റങ്ങളിലും തനിക്ക് കിട്ടുന്നത് പുതിയ പുതിയ സന്തോഷങ്ങളാണ്......
ഉള്ളിൽ വിരിഞ്ഞു തുടങ്ങിയ തന്റെ ജീവനെ കാത്താണ് ചുറ്റുമുള്ള ഓരോരുത്തരുമിരിക്കുന്നത്.......
മറ്റൊന്നിനെ കുറിച്ചും ആലോചിക്കാൻ പോലും ഇടമില്ലാത്ത വണ്ണം സന്തോഷം തന്നെ വരിഞ്ഞു മുറുക്കുകയാണ്....
ഇത് വരെ അനുഭവിച്ച സങ്കടങ്ങൾക്ക് പകരമായി വിധി തനിക്ക് വെച്ചു നീട്ടുകയായിരിക്കും ഈ നിമിഷങ്ങളൊരു പക്ഷെ.....
ആലോചന യിലാണ്ടിരിക്കുമ്പോഴാണ് ഒരു പാത്രത്തിൽ നേന്ത്രപ്പഴം പുഴുങ്ങിയതുമായി തനൂജാമ്മ വന്നത്......
ഇത് മുഴുവൻ കഴിക്കണം..... ഇന്നലത്തെ പോലെ കാണിക്കരുത്.....
തനൂജ സ്നേഹത്തോടെ താക്കീത് നൽകി അവിടെ നിന്ന് പോകുമ്പോൾ ഇഷാനി ഒരു ചെറു ചിരിയോടെ അങ്ങനെയിരുന്നു.......
ശർക്കരയിട്ട് പുഴുങ്ങിയ നേന്ത്ര ക്കായയെക്കാൾ മധുരമുണ്ടായിരുന്നു അമ്മയുടെ ആ വാക്കുകൾക്കെന്ന് അവൾക്ക് തോന്നി....
മമ്മയും ഇപ്പൊ ഇടയ്ക്കിടെ വരാറുണ്ട്....
വരാനോരിടം കിട്ടിയ സന്തോഷം ആ മുഖത്തും താൻ കാണുന്നുണ്ട്.....
എന്തൊക്കെ ആട്ടും തുപ്പും സഹിച്ചാലും പപ്പയുടെ കാല് കീഴിൽ കിടക്കേണ്ടിയിരുന്നല്ലോ ഇത്രയും നാളും....
ഇപ്പൊ അങ്ങനെയല്ല....വല്ലാതെ മനസ്സ് മുട്ടുമ്പോൾ ഓടി വന്ന് തന്റെ സങ്കടം ഒന്നിറക്കി വെക്കാൻ ഒരിടമുണ്ട്.....
അങ്ങനെയൊരിടം എല്ലാ മനുഷ്യരും അർഹിക്കുന്നുണ്ട്........
എന്നേ കാണുമ്പോൾ മമ്മക്ക് വല്ലാത്ത കുറ്റ ബോധമുണ്ട്....
ആ കണ്ണുകളിൽ മൂടി കെട്ടിയ ദുഖത്തിന്റെ പാളി എനിക്ക് മാത്രമായി കാണാൻ കഴിയാറുണ്ട്......
കഴിഞ്ഞ തവണ വന്നപ്പോൾ ഇനി പ്രസവത്തിന്റെ സമയത്തേക്കേ വരൂ വെന്ന് പറഞ്ഞാണ് പോയത്.....
ഋതിനും അവിടെ നല്ല തിരക്കാണ്...
ചിന്തകളെ കീറി മുറിച്ചത് മുറ്റത്തേക്ക് വന്ന് നിന്ന ബുള്ളറ്റിന്റെ ശബ്ദമായിരുന്നു..
അവളുടെ കണ്ണുകൾ വിടർന്നു.....
അധരങ്ങൾ ഒരു പുഞ്ചിരിയെ കൈ മാറി....
അവനെ കാത്ത് തന്നെയാണ് ഇവിടെ ഇരിക്കുന്നതും.......
അവളെ കണ്ട പാടേ അവൻ കണ്ണുകൾ രണ്ടുമോന്ന് കൂട്ടി ചിമ്മി കാണിച്ചു......
അവളൊരു ചിരിയോടെ കാലു തിണ്ണയിൽ നിന്നിറക്കി വെച്ചതും പെട്ടെന്ന് എന്തോ ഒരു കൊളുത്തി പിടുത്തം പോലെ തോന്നിയിരുന്നവൾക്ക്.....
അസഹനീയമായ ഒരു വേദന കടന്ന് പിടിച്ചത് പോലെ...
എന്തിനാ ഈ തണുപ്പും കൊണ്ട് ഉറക്കമിളച്ചിരിക്കുന്നത് ...
നേരത്തെ കിടക്കണമെന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ.... അതിന് വേണ്ടിയാ വൈകുമെന്ന് വിളിച്ചു പറഞ്ഞത് തന്നെ.....
അവനൊരു ശാസനയോടെ അതും പറഞ്ഞു അകത്തേക്ക് കയറുമ്പോൾ ഇഷാനി ഒന്നും മിണ്ടിയില്ല....
അവൾ കാലുകൾ എങ്ങനെ മുന്നോട്ട് വെക്കുമെന്ന ചിന്തയിലായിരുന്നു.....
എന്തേ..... വേദന വരുന്നുണ്ടോ.....
അവളുടെ നിർത്തം കണ്ട് അവനത് ചോദിക്കുമ്പോൾ അവൾ ഇടം കയ്യാലേ അവനെയോന്ന് തട്ടി......
ഇപ്പൊ ഇങ്ങനെയാണ്......
വേദന വരുന്നുണ്ടോ വേദന വരുന്നുണ്ടോ എന്ന് വെറുതെ ചോദിച്ചു കൊണ്ടേയിരിക്കും.......
അവൾ തല്ലിയതും അവനൊന്നു ചിരിച്ചു......
കാല് അനക്കാൻ പറ്റുന്നില്ല സച്ചുവേട്ടാ......
എന്തോ ഒന്ന് ഉരുണ്ടു കയറും പോലെ......
അവളത് പറഞ്ഞതും കയ്യിലുള്ള കവർ അവിടെ വെച്ചു കൊണ്ട് അവൻ ഇരു കൈകൾ കൊണ്ടും അവളെ കോരിയെടുത്തു......
ആ.... മുന്നത്തെ പോലെയല്ലട്ടോ....... നല്ല വെയ്റ്റുണ്ട് നടു വെട്ടി വീഴുവോ ഞാൻ......
അവളെ എടുത്ത് നടക്കും വഴി അവനത് ചോദിക്കുമ്പോൾ വേദനകിടയിലും അവളൊന്നു. ചിരിച്ചു....
അവളുടെ മിനിസമുള്ള മുടിയിഴകൾ പാതിരാ കാറ്റിൽ പാറി ക്കളിച്ചു....
അവർക്കിടയിലേക്ക് നൂണ്ട് കയറാൻ നോക്കുന്ന നിലാവിനെ പോലും തടഞ്ഞെന്ന വണ്ണം അവളവനിലേക്ക് പറ്റി ചേർന്നു.....
മുറിയിലെത്തി കട്ടിലിൽ അവളെ ഇരുത്തി അവളുടെ നീര് വന്ന കാലിലവൻ ഉഴിഞ്ഞു കൊണ്ടിരുന്നു......
അവൻ ഉഴിഞിറക്കുന്നതനുസരിച്ചു അവൾ വേദന കൊണ്ട് കണ്ണുകൾ കൂട്ടി ചിമ്മി........
ഒരു വേള സച്ചുവിന്റെ ഹൃദയവും ഒന്ന് വേദനിച്ചു.....
പ്രസവിക്കുന്ന ഓരോ സ്ത്രീക്കുമുള്ളത് ഒരു നിയോഗമാണ്.....
എന്തൊക്കെ യാഥനകൾ സഹിച്ചും പുതിയൊരു ജന്മത്തെ ഭൂമിയിലേക്ക് കൊണ്ട് വരണമെന്നുള്ള നിയോഗം.....
പ്രപഞ്ച ത്തിൽ മറ്റാർക്കും കഴിയാത്ത ഒരത്ഭുത സിദ്ധി യാണത്.........
അതിനു നമ്മളടക്കം ഈ പ്രപഞ്ചം മുഴുവൻ അവർക്ക് കൂട്ട് നിന്നേ മതിയാവു.....
ഏറെ നേരം അവനങ്ങനെ കാലിൽ ഉഴിഞ്ഞു കൊണ്ടിരുന്നു......
എപ്പോഴോ അവൾ മയക്കത്തിലേക്ക് വീണു പോയി......
അവളുറങ്ങിയെന്ന് ഉറപ്പായിട്ടാണ് തലയിണ ശെരിയാക്കി വെച്ചു കൊടുത്ത് അവളെ പുതപ്പിച്ചു അവനവൾക്കരികിലേക്ക് കിടന്നത്........
ഒന്നുറങ്ങിയ ആ ഉറക്കത്തിൽ അവൾ ഞെട്ടിയെഴുന്നേറ്റു.....
സച്ചുവേട്ടാ.... വേദനിക്കുന്നു......
ആ ഒരു ശബ്ദത്തിൽ തന്നെ അവൻ ഞെട്ടി എഴുന്നേറ്റിരുന്നു.......
പെട്ടെന്ന് തന്നെ ആ വീടുമുണർന്നു.....
എല്ലാവരും കൂടി ആശുപത്രിയിലേക്ക് തിരിക്കുമ്പോൾ അവളോടൊപ്പം അവരും കരയുന്നുണ്ടായിരുന്നു....
അവളുടെ കരച്ചിൽ അവന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു......
ആശുപത്രി വരാന്തയിൽ മിടിക്കുന്ന ഹൃദയത്തോടെ അവനങ്ങനെ നിൽക്കുമ്പോൾ അവിടെ നിൽക്കുന്നവരെല്ലാം തന്നെ ഉരുകുന്നു ണ്ടായിരുന്നു........
ഇഷാനി പ്രസവിച്ചിട്ടുണ്ട്.... ആൺ കുട്ടിയാണ്......
ഒടുവിൽ ലേബർ റൂമിന്റെ ഡോർ തുറന്ന് പുറത്തേക്ക് വന്ന നേഴ്സ് അത് പറഞ്ഞപ്പോഴാണ് അവരെ എന്തിനാണ് മാലാഖമാരെന്ന് പറയുന്നതെന്ന് അവന് മനസ്സിലായത്.....
ഒരു നിമിഷം എല്ലാവരും ഒന്ന് സ്ഥബ്ദരായിരുന്നു......
സന്തോഷത്തിന്റെ ഏറ്റവും മൂർദ്ധന്യാ വസ്ഥ ഒരു നിർവികരതയാണ്.....
അത്രയും സന്തോഷത്തെ ഏറ്റെടുക്കാൻ മനസ്സോരു നിമിശത്തേക്ക് പാകപ്പെട്ടേ മതിയാവു......
തനൂജയും മുത്തശ്ശിയും സന്തോഷത്തോടെ പരസ്പരം മുഖത്തൊട് മുഖം നോക്കി......
കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു.....
ആകാശത്തു നിന്ന് നിലാവ് മാഞ്ഞു തുടങ്ങുന്ന ആ നിമിഷം അതവരിലേക്ക് കയ്മാറ്റം ചെയ്യപ്പെട്ടത് പോലെ അവരെല്ലാം തിളങ്ങി......
മീനു സന്തോഷം കൊണ്ട് കൈകൾ രണ്ടും കുടഞ്ഞു.....
ഗോപി യുടെ കണ്ണുകൾ എന്തിനോ ഒന്ന് നിറഞ്ഞു.... അയാൾ ചുണ്ടുകൾ കൂട്ടി പ്പിടിച്ചു.....
സച്ചു ഇരു കൈകളും മുഖത്ത് വെച്ചു കൊണ്ട് കസേരയിലേക്ക് ഒറ്റയിരിപ്പായിരുന്നു......
കരയുകയാണോ എന്ന് ചോദിച്ചാൽ അല്ല..... പക്ഷെ കണ്ണുകൾ നിറഞൊഴുകുന്നുണ്ട്......
എല്ലാവരും വന്ന് അവന്റെ തോളിൽ പിടിച്ചു.....
എനിക്ക് കിട്ടിയത് പോലൊരു മകനാവട്ടെ നിനക്കും......
തലയൊന്നുയർത്തിയ സച്ചുവിനെ നോക്കി ഗോപി യത് പറയുമ്പോൾ അവൻ പെട്ടെന്ന് എഴുന്നേറ്റ് ഗോപിയെ കെട്ടി പിടിച്ചിരുന്നു.......
പുതിയൊരു സ്ഥാനത്തേക്ക് കടക്കുമ്പോൾ തനിക്ക് കിട്ടാവുന്നതിൽ വെച്ചു ഏറ്റവും നല്ലൊരു അനുഗ്രഹമാണ് അച്ഛനിൽ നിന്ന് കിട്ടിയിരിക്കുന്നത്.....
നീ എനിക്ക് നല്ലൊരു മകനാണെന്ന് പറയാതെ പറയുന്ന ആ നിമിഷം മറ്റെന്തിനേക്കാളും അവന് വിലപ്പെട്ടതായിരുന്നു.....
കുഞ്ഞിനെ കയ്യിൽ തന്നപ്പോഴും പഞ്ഞി കെട്ട് പോലുള്ള ആ ശരീരം അവൻ തന്നോട് ചേർത്ത് വെച്ചു.....
ഇഷാനിയെ മുറിയിലേക് മാറ്റിയ ശേഷം അവരുടെ വരവിനായി അവളും കാത്തിരിക്കുകയായിരുന്നു......
അവൾ എല്ലാവരുടെയും മുഖത്തെ നിറഞ്ഞ സന്തോഷം ഒപ്പിയെടുത്തു......
സച്ചുവിന്റെ കണ്ണുകളിലെ തിളക്കം മാത്രം മതിയായിരുന്നു അത് വരെയുള്ള വേദനകളെ മറക്കാൻ.......
അവൻ അവളുടെ അരികിലേക്ക് വന്നിരുന്നു......
മിനുസമുള്ള കയ്യിൽ ഒന്ന് തലോടി.......
ആ നെറ്റിയിൽ പതിയെ ഒന്ന് ചുണ്ടമർത്തുമ്പോൾ അവന്റെ കൺ കോണിലെവിടെയോ ഒരു നീർ തുള്ളി സ്ഥാനം പിടിച്ചിരുന്നു........
അവൾ അവന്റെ കവിളിൽ പതിയെ ഒന്ന് തലോടി.....
അവരുടെ സന്തോഷം അവർ നിശബ്ദമായി പങ്കു വെച്ചു......
എല്ലാവരും കുഞ്ഞിനെ നോക്കി മനസ്സ് നിറക്കുമ്പോൾ അവൻ അവൾക്കരികിൽ തന്നെയിരുന്നു......
തന്റെ സന്തോഷങ്ങൾക്ക് കാരണക്കാരിയായ അവളിൽ അവന്നങ്ങനെ പറ്റി പിടിച്ചിരുന്നു......
മീനുവും അമ്മയും മുത്തശ്ശിയുമെല്ലാം കുഞ്ഞിനെ കൊഞ്ചിച് തുടങ്ങിയിരുന്നു.....
കണ്ണുകൾ തുറന്ന് അവനൊന്നു കാണാൻ അവർ കാത്തിരുന്നു......
അവൻ കണ്ണുകൾ തുറക്കുന്ന ചുരുങ്ങിയ ആ സമയങ്ങൾ എല്ലാവരും ആനന്ദത്തിന്റെ കൊടുമുടിയിലായിരുന്നു....
വീണ്ടും അവനുറക്കത്തിലേക്ക് വഴുതി വീണാൽ ആ മിനുസമുള്ള കയ്യിൽ തൊട്ടും തലോടിയും എല്ലാവരും അവന് ചുറ്റുമിരിക്കും....
അധികം വൈകാതെ തന്നെ മാളുവും ആദർഷും വന്നിരുന്നു.......
അതിന് പിറകെ മമ്മയും ഋതിനും....
എല്ലാവരുടെയും കണ്ണുകളിലെ ആനന്ദം ഇഷാനിയെ സന്തോഷത്തിന്റെ മറ്റൊരു തലത്തിലേക്ക് കൂട്ടി കൊണ്ട് പോയിരുന്നു.....
അവൾ നിറഞ്ഞ മനസ്സോടെ എല്ലാം കണ്ടങ്ങനെ കിടന്നു.......
അപ്പോഴും അവളുടെ കൈ വിരലു കളിൽ വിരൽ കോർത്തു അവൻ കൂടെ തന്നെയുണ്ടായിരുന്നു.......
(തുടരും)
Aysha Akbar
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _19
✍️രചന - ജിഫ്ന നിസാർ ❤🔥❤🔥
"ഇനിയും നിന്നോട് ക്ഷമിക്കാൻ ഞാൻ ദൈവമൊന്നുമല്ലല്ലോ നകൂലാ.. വെറും മനുഷ്യനല്ലേ "
അശോകന്റെ മുഖത്ത് പതിവിനെക്കാൾ ഗൗരവം.
നകുലൻ അയാൾക്ക് മുന്നിൽ മുഖം കുനിച്ചു നിന്നു.
അവൻ വല്ലാതെ വിയർത്തു പോയിരിക്കുന്നു.
തന്നെ ഇനി കാത്തിരിക്കുന്ന വിധി.. അതിനെ കുറിച്ചവന്നപ്പോൾ വല്ലാതെ ഭയക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന മുഖഭാവം.
അമ്പലപറമ്പിൽ അശോകനാണ് മുന്നിൽ..
അയാളെ ചതിച്ചു കൊണ്ടാണ് താനിപ്പോൾ നിൽക്കുന്നത്.
അതയാൾ തെളിവുകൾ സഹിതം കണ്ടു പിടിച്ചു കഴിഞ്ഞു.
അതും എല്ലാം ഫ്രീഡവും നൽകി കൂടെ നിർത്തിയിട്ടും താൻ അയാളോട് ചെയ്യാൻ പാടില്ലാത്തൊരു തെറ്റ് തന്നെയാണ്.
തുടക്കത്തിൽ തന്നെ അയാളോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇതിപ്പോ തന്റെ കാര്യത്തിൽ ചെറിയൊരു ഇളവ് കിട്ടിയേനെ.
ഇനിയിപ്പോ അത് കൂടി പ്രതീക്ഷിക്കരുത്.
കൂടെ നടന്നു കൊണ്ട് ചതിച്ചു എന്നൊരു മാരകമായ കുറ്റം ചെയ്തവരോട് അശോകൻ എങ്ങനെയാണ് പെരുമാറിയിട്ടുള്ളത് എന്നറിയാവുന്ന താൻ കുറഞ്ഞപക്ഷം അങ്ങനൊരു വിഡ്ഢിത്തം ചെയ്യരുതായിരുന്നു.
ഇനി അതോർത്തു കൊണ്ട് വേദനിക്കാം.. അശോകൻ വിധിക്കുന്ന ശിക്ഷ ഏറ്റു വാങ്ങാം എന്നല്ലാതെ തനിക് മുന്നിൽ മറ്റൊരു മാർഗവും അവശേഷിക്കുന്നില്ല.
നകുലനപ്പോൾ മുഖമുയർത്തി നോക്കാൻ കൂടി ധൈര്യമില്ല.
"നിനക്ക് ഞാനൊരു അവസരം തന്നതല്ലേ നകുലാ.. ഇനിയിങ്ങനെ ഒന്നും ഉണ്ടാവില്ലെന്ന് എന്നോട് നീ പറഞ്ഞതുമാണ്.
എന്നിട്ടും ഞാനറിയാതെ എന്റെ ബിസിനസ് ഡീൽ മറ്റൊരാൾക്ക് പറഞ്ഞു കൊടുത്തെങ്കിൽ ഇനി ഞാനെങ്ങനെ നിന്നോട് ക്ഷമിക്കും..
ഒത്തു കിട്ടിയാൽ ഇനിയൊരു ദിവസം നീ എന്നെ കൊള്ളാനും മടിക്കില്ലല്ലോ."
ശാന്തമായി ചിരിയോടെയാണ് പറയുന്നത്..
ആ ചിരിയെയും ശാന്തതയെയുമാണ് ഭയക്കേണ്ടതും.
അമ്പലപറമ്പിൽ അശോകൻ നല്ലവനാണ്.
നല്ലവനെന്നാൽ വളരെ നല്ലവൻ.
നാട്ടുകാർക്ക് പ്രിയപ്പെട്ട അശോകേട്ടൻ.
ആർക്കും എന്ത് സഹായവും ചെയ്യാൻ അയാൾക്കൊരു മടിയുമില്ല.
നാടിനും നാട്ടുകാർക്കും വേണ്ടി അവരുടെ അശോകേട്ടൻ ചെയ്തു കൂട്ടിയ നന്മകൾക്ക് കണക്കില്ല.
പക്ഷേ ചതി...വഞ്ചന..ഇതൊന്നും അയാൾ വെച്ചു പൊറുപ്പിക്കില്ല.
അതയാളോട് ചെയ്തത് കൂടുതൽ അടുപ്പമുള്ളവരാണെങ്കിൽ കൂടുതൽ ശിക്ഷ എന്നതാണ് മൂപ്പരുടെ പോളിസി..
സ്നേഹിച്ചാൽ നക്കി കൊല്ലും വെറുത്താൽ ഞെക്കി കൊല്ലും എന്ന് പറഞ്ഞു കേട്ടിട്ടുള്ളവർക്ക് മുന്നിലെ ജീവിക്കുന്ന ഉദാഹരണമാണയാൾ.
നകുലൻ അയാളുടെ PA ആയിരുന്നു..
"ഇനി നകുലൻ ആരോടും ഒരു തെറ്റും ചെയ്യരുത്.. കേട്ടോ വിനൂ.."
ഗൗരവത്തോടെ
കൂടെ ഉള്ള ആളോട് അതോർമ്മിപ്പിച്ചു കൊണ്ടയാൾ നകുലനെ ഒന്ന് കൂടി നോക്കിയിട്ട് തിരിഞ്ഞു നടക്കുമ്പോൾ ഭയം കൊണ്ട് നകുലൻ വിറച്ചു തുടങ്ങിയിരുന്നു....
❤🔥❤🔥
ഇതെന്തിനാ ന്ന് മനസ്സില്ലായോ നിനക്ക്..?
കൈ കുടഞ്ഞു കൊണ്ടവന്റെ ഷർട്ടിൽ കുത്തി പിടിച്ചു കൊണ്ടത് ചോദിക്കുമ്പോൾ കാശി ദേഷ്യം കൊണ്ട് പല്ല് കടിച്ചു പിടിച്ചു.
അടി കിട്ടിയ മുഖത്തിന്റെ ഒരു വശം കുഴിഞ്ഞു പോയത് പോലാണ് അത് ഏറ്റു വാങ്ങിയവന് തോന്നിയത്.
വാ തുറന്നു പറയെടാ.. "
കാശി ഒന്ന് കൂടി അവനിലുള്ള പിടി മുറുകി.
ആയി.. ആയി.. "
പറഞ്ഞതിനൊപ്പം അവന്റെ വായിൽ ചോര ചുവച്ചു.
കാശിയുടെ നേരെ അവൻ ദയനീയമായി നോക്കി.
അവരുടെ നേരെ നോക്കി അവിടെ തന്നെയുള്ള മറ്റൊരാളും ഭയന്ന് കൊണ്ട് നിൽപ്പുണ്ട്.
"ആയാ മതി.."
കാശി അവന്റെ മേലുള്ള പിടി വിട്ടതും അവൻ കൈകൾ അവനു നേരെ കൂപ്പി.
"കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കണ്ടാൽ.. ഒന്ന് നോക്കുന്നത് തെറ്റാണ് എന്നൊന്നും ഞാൻ പറയുന്നില്ല... ഈ പ്രായത്തിൽ അങ്ങനെ നോക്കാൻ തോന്നിയില്ലേ അത് പേടിക്കണം.. എന്നും കരുതി ഒരുമാതിരി കൊത്തി പറിക്കുമ്പോലെ നോക്കിയിട്ട് വീട്ടിൽ പറഞ്ഞു ശീലിച്ചത് പറഞ്ഞാ.ഇത് പോലിരിക്കും...നിനക്കൊക്കെ വായിൽ നാക്കുണ്ടെന്ന് കരുതി അവരെ നോക്കി എന്ത് വൃത്തി കേടും വിളിച്ചു പറയരുത്.. പറഞ്ഞാ.. ഇത് പോലെ മുഖം പൊളിയും.."
പല്ല് കടിച്ചു കൊണ്ട് കാശി വീണ്ടും അടുത്തേക്ക് ചെന്നതും അവന്റെ കയ്യിൽ നിന്നും അടി കിട്ടിയവൻ ഭയത്തോടെ പിന്നിലേക്ക് മാറി.
അവനെ ഒന്ന് കൂടി രൂക്ഷമായി നോക്കിയിട്ട് കാശി പിന്തിരിഞ്ഞു.
"നീ ഇവന്റെ ആരാണാവോ..?"
റോഡിലെക്ക് കയറും വഴി കടയിൽ നിൽക്കുന്ന മറ്റവനെ നോക്കി കാശി ചോദിച്ചു.
"ഞാൻ.. ഞാനവന്റെ കൂട്ടുകാരൻ..!
അത് പറഞ്ഞാൽ അടി കിട്ടുമോ എന്നൊരു ഭയ മുണ്ടവനും..
കഷ്ടം..ബെസ്റ്റ് കൂട്ടുകാരൻ..അവനടി കിട്ടുന്നത് കണ്ട് നിന്ന നീ.. കൂട്ടുകാരൻ. ആ വാക്കിന്റെ അർഥം അറിയുമോടാ ചെറ്റേ നിനക്ക്.. ഒരു കൂട്ടുകാരൻമാർ വന്നേക്കുന്നു.."
പുച്ഛത്തോടെ അതൊന്നു കൂടി പറഞ്ഞിട്ട് കാശി അവരിൽ നിന്നും തിരിച്ചു പോന്നു.
"എന്തിനാ ഇപ്പൊ ഇത്രേം തിരക്കിട് പോയത്.."
അവൻ കയറിയിരുന്നതേ കാർത്തു അത് ചോദിക്കാൻ കാത്തിരുന്നത് പോലെ ചോദിച്ചു.
"ബാലൻസ് വാങ്ങിയില്ലായിരുന്നു.."
കടുത്ത മുഖത്തോടെ തന്നെ അവൻ മറുപടി കൊടുത്തു.
"ഓ.. അതിന് വേണ്ടിയൊക്കെ പിന്നെയും പോയോ.. എന്തൊരു പിശുക്കനാ കാശിയേട്ടാ നിങ്ങള്...."കാർത്തു മുഖം ചുളിച്ചു.
"അതേ...ഞാൻ പിശുക്കൻ തന്നെയാണ്. നല്ലത് പോലെ അധ്വാനിച്ചുണ്ടാക്കുന്ന കാശിന് ഓരോ ചില്ലറക്കും എനിക്ക് വിലയുണ്ട്.
കോടികൾ കൊണ്ട് അമ്മാനമാടുന്ന അച്ഛന്റെ മകളല്ലേ നീ.. നിനക്കൊന്നും അത് പറഞ്ഞാൽ മനസ്സിലാവില്ല..
ഇപ്പൊ മനസ്സിലായില്ലേ ഞാനും നീയും തമ്മിലുള്ള വ്യത്യാസം..ഇനിയെങ്കിലും എന്നെയൊന്നു വിട്ട് പിടി.. എന്നിട്ട് കൊള്ളാവുന്ന.. പിശുക്കില്ലാത്ത വല്ല ചെക്കന്മാരെയും കെട്ടി ലൈഫ് എൻജോയ് ചെയ്യ്.."
കാർ മുന്നോട്ടെടുക്കെ തന്നെ വല്ലാത്തൊരു ദേഷ്യത്തോടെ അവൻ പറഞ്ഞു.
"ഇതൊക്കെ ഇപ്പൊ പറയുന്നത് എന്തിനാ..?
കാർത്തു അമ്പരപ്പോടെ അവനെ നോക്കി.
"എപ്പോഴും പറയുന്നുണ്ട്.. നിന്റെ പേട്ട തലയിൽ കയറാത്തത് എന്റെ കുറ്റമാണോ..?"
അവനവളോട് ഒച്ചയിട്ടു.
"എന്നെ നേരിട്ട് കണ്ടാൽ അപ്പൊ ദേഷ്യം കൊണ്ട് വെറുപ്പിച്ചു കൊല്ലാമെന്ന് നിങ്ങൾക് വല്ല നേർച്ചയുമുണ്ടോ കാശിയേട്ടാ..?
കാർത്തു അസഹ്യതയോടെ ചോദിച്ചു.
കാണുമ്പോ കാണുമ്പോ എന്റെ ചോര ഊറ്റി കുടിക്കുമെന്ന് അപ്പൊ നിനക്ക് നേർച്ചയുണ്ടായിട്ടാവും..അല്ലേ?"
അവന്റെ മുഖം വീണ്ടും വലിഞ്ഞു മുറുകി..
അതെനിക്ക് നിങ്ങളോട് ഇഷ്ടം കൊണ്ടല്ലേ..?"
പിന്നെ...വായി നോക്കി ഇരിക്കുന്നതല്ലേ പ്രണയം.."
"അല്ല.. അതല്ല പ്രണയം.. എനിക്കറിയാം.. ശെരിക്കും അറിയാം.. പക്ഷേ എന്റെ പ്രണയം ഒന്ന് എക്സ്പ്ലോർ ചെയ്യാൻ നിങ്ങലെനിക്കൊരു അവസരം തരുന്നില്ലല്ലോ.."
അത് പറയുമ്പോൾ കള്ളത്തരം നിറഞ്ഞ അവളുടെ നേരെ നോക്കാതെ കാശി മുഖം തിരിച്ചിരുന്നു..
"നിങ്ങള് ബാലൻസ് വാങ്ങിക്കാൻ പോയതൊന്നുമല്ലെന്ന് എനിക്കറിയാം കാശിയേട്ടാ.."
അൽപ്പനേരം ഒന്നും മിണ്ടാതെ ഇരുന്നിട്ട് കാർത്തുവത് പറയുമ്പോൾ കാശി അവളെ നോക്കി.
"അവരെന്നെ നോക്കി പറയുന്നത് ഞാനും കേട്ടിരുന്നു.. "
വീണ്ടുമവളുടെ കണ്ണിൽ പ്രണയം പൂത്തുലഞ്ഞു.
"ഓ.. അപ്പൊ എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ വായിൽ നാക്കില്ലാത്തത് പോലെ തിരിച്ചു പോന്ന നിനക്കായിരുന്നു ആദ്യം തല്ല് കിട്ടേണ്ടത്..എനിക്ക് തെറ്റ് പറ്റി"
കാശി പല്ല് കടിച്ചു കൊണ്ടവളെ നോക്കി.
"എനിക്ക് വേണ്ടിയെന്റെ കാശ്യേട്ടൻ പറയുമെന്ന് എനിക്കറിയാലോ"
കാർത്തു അവനെ നോക്കി കണ്ണിറുക്കി ഉമ്മ വെക്കും പോലെ കാണിച്ചു.
കാശി അവളിൽ നിന്നും വീണ്ടും മുഖം തിരിച്ചു.
"എനിക്ക് വേണ്ടിയല്ലേ അവനെ പോയി അടിച്ചത്..?"
സ്വയം വിശ്വാസിപ്പിക്കാൻ വേണ്ടിയാണോ അവളാ ചോദ്യം ചോദിച്ചതെന്ന് പോലും കാശിക്കപ്പോൾ തോന്നി.
ദേഷ്യമില്ലാതെ.. ശാന്തമായി കൊണ്ട് അവനവളെ നോക്കി.
പനിയുടെ അവശതയിലും തന്നോടുള്ള പ്രണയം പൂത്തു നിൽക്കുന്ന അവളുടെ മുഖവും കണ്ണുകളും.
ഉള്ളിലൂടെ എന്തോ ഒരു നോവ് പാഞ്ഞു പോകുന്നത് പോലെ തോന്നിയതും ഒന്ന് തല കുടഞ്ഞിട്ട് അവൻ നോട്ടം മാറ്റി..
"അല്ലേ...
ഉത്തരമറിഞ്ഞേ തീരൂ എന്നൊരു വാശി പോലെ അവളത് വീണ്ടും ചോദിച്ചു.
"അല്ല.. നിനക്ക് പകരം അവരുടെ വാക്കുകൾക്ക് ഇരയായത് മറ്റേത് പെണ്ണായിരുന്നാലും ഞാനിങ്ങനെ തന്നെ ചെയ്യും.."
അവളെ നോക്കാതെ ദേഷ്യപ്പെടാതെ കാശി പറയുമ്പോൾ കാർത്തുവിന്റെ മുഖം വാടി പോയി.
"ഞാനെന്ത് ചെയ്തിട്ടാ എന്നോടിങ്ങനെ.. എനിക്കെന്തോരും ഇഷ്ടമാണെന്നോ.. അതറിയുന്നില്ലേ.രണ്ടു ദിവസം പനി പിടിച്ചു കിടന്നിട്ട് വിളിക്കാൻ പറ്റാഞ്ഞപ്പോ എനിക്ക്.. എനിക്ക് ശ്വാസം മുട്ടുന്നത് പോലായിരുന്നു.. രണ്ടു ദിവസം പോലും ഈ ശബ്ദം കേൾക്കാതിരിക്കാൻ വയ്യാത്ത ഞാനെങ്ങനെ കാശ്യേട്ട.. നിങ്ങളെ..."
കാർത്തുവിന് കരച്ചിൽ വരുന്നുണ്ട്.
അതവനും അറിയുന്നുണ്ട്.
എന്നിട്ടും ഒരക്ഷരം മിണ്ടാതെ അവളെ നോക്കാതെ.. അവൻ മൗനത്തെ കൂട്ട് പിടിച്ചു.
"ഞാനിങ്ങനെ നാണം കെട്ട് പിറകെ നടക്കുന്നത് ലോകത്തിലെ അവസാനത്തെ ആൾ നിങ്ങളായത് കൊണ്ടല്ല.. എന്റെ മനസ്സിൽ ഇനിയാരോടും. ഒരിറ്റി ഇഷ്ടം പോലും തോന്നാത്ത വിധം നിങ്ങളെന്റെ ഉള്ളിലുറച്ചു പോയി.. ഞാനെന്റെ സ്വന്തമാണെന്ന് കരുതി പോയി.. സെൽഫ് റെസ്‌പെക്ട് പോലുമില്ലാതെ ഇങ്ങനെ വീണ്ടും വീണ്ടും ഞാൻ.."
താൻ കരയുന്നതവൻ കാണാതിരിക്കാൻ കാർത്തു മുഖം തിരിച്ചിരുന്നു.
കാശിയുടെ കൈകൾ സ്റ്റിയറിങ്ങിൽ മുറുകി..
"കരയല്ലേ..
പതിയെ അത് പറയുമ്പോഴും അവനവളെ നോക്കിയില്ല.
"കരയും.. നിങ്ങൾക്കെന്താ.. കരഞ്ഞങ് തീരട്ടെ.. കാശ്യേട്ടന് വേണ്ടങ്കിൽ എനിക്കും എന്നെ വേണ്ട.."
ഏങ്ങി കൊണ്ടവൾ പറയുമ്പോൾ അവന്റെ മുഖം മാറി തുടങ്ങി.
"നിനക്ക് നല്ല പനിയുണ്ട് കാർത്തിക.. കരയല്ലേ.. തല വേദനിക്കും.. നമ്മുക്ക് ഇനിയും കുറച്ചു ദൂരം പോകാനുണ്ട്.. പറയുന്നത് കേൾക്ക്"
കരയില്ല.. പക്ഷേ എന്നോടൊന്ന് പറയുവോ.. വെറുതെ.. എന്റെ ഒരു സമാധാനത്തിനു.. എന്നെ ഇഷ്ടമാണെന്ന്.. പറയോ.. "
അപേക്ഷിക്കുന്നു...
കാശിക്ക് ശ്വാസം വിലങ്ങി.
അടക്കി പിടിക്കുന്നതെല്ലാം ഒരു നിമിഷം കൊണ്ടില്ലാതായി തീരുമോ എന്നുള്ള ഭയം അവന്റെ കണ്ണുകളിൽ പടർന്നു.
"എനിക്ക്.. എനിക്കിഷ്ടമല്ലല്ലോ..പിന്നെങ്ങനെ ഞാനത് പറയും"
അങ്ങേയറ്റം പതിഞ്ഞ അവന്റെ സ്വരം..
അപ്പോഴും അവനവളെ നോക്കിയില്ല.
നോക്കാൻ കഴിഞ്ഞില്ല എന്ന് പറയുന്നതാണ് ശെരി.
"വെറുതെ പറയുവാ.. എനിക്കറിയാം.."
നിറഞ്ഞൊലിക്കുന്ന കണ്ണുകൾ തുടക്കുക കൂടി ചെയ്യാതെ അവൾ അവന്റെ കയ്യിൽ ചുറ്റി പിടിച്ചു കൊണ്ടാ തോളിൽ മുഖം ചേർത്ത് വെച്ചു.
അവളെ പിടിച്ചു മാറ്റണമെന്നുണ്ടായിട്ടും ആ കണ്ണുനീർ തുള്ളികളുടെ ചൂട്..
അതിനാവാതെ കാശി തളർന്നു പോയി.
"എന്നീക്ക് കാർത്തിക.. എനിക്ക്.. എനിക്ക് ഡ്രൈവ് ചെയ്യാൻ പറ്റുന്നില്ല..പ്ലീസ് എണീക്ക്
ദുർബലമായ സ്വരത്തിൽ അവനത് പറഞ്ഞിട്ടും അവളനങ്ങിയില്ല.
അവളിലെ പനിയും പ്രണയവും അവനെ ഒരുപോലെ പൊള്ളിച്ചു.
കുറച്ചു നേരം കൂടി കാശി അതേ ഇരുപ്പ് തുടർന്നു.
വളരെ പതിയെ ആണവൻ കാറോടിക്കുന്നത്.
പതിനൊന്നു മണിയൊക്കെ ആയത് കൊണ്ടാവും.. റോഡിലും വലിയൊരു തിരക്കില്ല.
തട്ടി മാറ്റാൻ കഴിയാത്ത നിസ്സഹായതയോടെ കാശി അതേ ഇരുപ്പിൽ വല്ലാത്ത അസ്വസ്ത്ഥനാണ്.
കാർത്തിക.. പ്ലീസ്..
കുറച്ചു ദൂരം കൂടി കഴിഞ്ഞിട്ടും അവളകന്നു മാറുന്നില്ലെന്ന് കണ്ടതും കാശി റോഡിനോരം ചേർന്ന് കാറോതുക്കി.
വിളിച്ചിട്ടും അനക്കമൊന്നും കേൾക്കാഞ്ഞതും അവന്റെ നെറ്റി ചുളിഞ്ഞു.
ഹൃദയമിടിപ്പ് വല്ലാതെ കൂടി.
കാർത്തിക..
സ്വരത്തിന് പോലും വിറയൽ.
അപ്പോഴും അവൾക്കനക്കമൊന്നുമില്ല.
കാർത്തിക.. എണീറ്റെ..
അവനൊന്ന് കൂടി തട്ടി വിളിച്ചു കൊണ്ടവളെ തന്നിൽനിന്നും അടർത്തി മാറ്റിയതും ബോധമില്ലാതെ കാർത്തുവിന്റെ ദേഹം കുഴഞ്ഞു പോയത് പോലായിരുന്നു.
കാർത്തു.. ഡീ..
നെഞ്ചിടിപ്പോടെ അവനവളെ നെഞ്ചിലേക്ക് ചേർത്ത് കൊണ്ടാ കവിളിൽ തട്ടി വിളിച്ചു.
തീ പോലെ പൊള്ളുന്ന പനിയുണ്ടപ്പഴും..
കാശിക്ക് കയ്യും കാലും വിറച്ചു..
എന്ത് ചെയ്യണമെന്നറിയാത്ത ഒരവസ്ഥയിൽ അവൻ പകച്ചുപോയി.
ഹോസ്പിറ്റലിൽ എത്തിക്കണം.. എത്രയും വേഗം..
ഹൃദയം മുന്നറിയിപ്പ് കൊടുത്തത് പോലൊരു ഊർജ്ജം..
താമര തണ്ട് പോലെ ഉലഞ്ഞു പോയാ പെണ്ണിനെ കരുതലോടെ അവളിരിക്കുന്ന സീറ്റിലേക്ക് ചാരി കിടത്തി..
അവൾക്ക് സീറ്റ് ബെൽറ്റിട്ട് കൊടുക്കാൻ വേണ്ടി അവൻ മുന്നോട്ടാഞ്ഞു കൊണ്ടവൾക്ക് നേരെ ഉയർന്നു.
എന്നെ.. എന്നെയൊന്നു സ്നേഹിക്കുവോ.. എന്നോടൊന്നിഷ്ടം പറയുവോ.. എനിക്കത്രേം ഇഷ്ടമാണീ കാശിനാഥനെ..
ശ്വാസമടക്കി പിടിച്ചു കൊണ്ടവളുടെ മുഖത്തേക്ക് നോക്കി സീറ്റ് ബെൽറ്റ് മുറുക്കി കൊടുക്കുമ്പോൾ അടഞ്ഞു പോയ കണ്ണുകൾ തുറന്നു കൊണ്ടവളപ്പോഴും അങ്ങനെ കേഴുന്നുണ്ടെന്ന് തോന്നി അവന്.
നിനക്ക്... നിനക്ക് വേണ്ടിയല്ലേ. നീ നന്നായി ജീവിക്കാൻ വേണ്ടിയല്ലേ കാർത്തു ഞാൻ.. "
പതിയെ.. ആ കവിളിൽ രണ്ടു കയ്യും ചേർത്തു വെച്ചത് പറയുമ്പോൾ അവന്റെ സ്വരമിടറി.
കണ്ണ് നിറഞ്ഞു...
തുടരും..
ചെക്കൻ തേച്ചു ഗയ്‌സ്.. 😢
ഞാനെവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ അവസ്ഥ.. 😬
എന്നാ ഞാനങ്ങോട്ട്...
റിവ്യൂ ഇട്ടേച്ചും പോണേ..
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif❣️
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - മുറ ചെറുക്കൻ......
🔻 ഭാഗം _71
✍️ രചന - Aysha akbar
രോഗം എന്തെന്ന് കാണുന്നില്ല..... റിപ്പോർട്ട് സിലൊന്നും ഒരു കുഴപ്പവുമില്ല....... പക്ഷെ തനിക്കാണെങ്കിൽ കയ്യും കഴുതും അനക്കാൻ വയ്യ താനും..... ഇനി ഇതെല്ലാം തന്റെ യൊരു തോന്നലായിരിക്കുമോ.......
മേനോൻ നീരസത്തോടെ അത് ചോദിച്ചതും രവി ദേഷ്യത്തോടെ അയാളെ തുറിച്ചു നോക്കി.......
അതേ......... ഇനി ഭ്രാന്താണെന്ന് കൂടി ഒണ്ടാക്ക് നീ.......
രവി ദേഷ്യത്തോടെ അത് പറയുമ്പോൾ മേനോൻ ഒന്നും മിണ്ടിയില്ല......
എങ്കി ഞാനിറങ്ങുവാ രവി.. എനിക്ക് ഹോസ്പിറ്റലിൽ പോയിട്ട് അർ ജന്റ് ഉണ്ട്...
ഫിസിയോ തെറാപ്പിക്ക് താൻ ഡ്രൈവറുടെ കൂടെ പോകില്ലേ..
മേനോൻ ചോദ്യമോടെയാണ് അത് പറഞ്ഞു നിർത്തിയതെങ്കിലും ഉത്തരത്തിനു കാത്ത് നിൽക്കാതെ അയാൾ പുറത്തേക്ക് നടന്നിരുന്നു......
രവി സോഫയിൽ ഒന്ന് ചാരിയിരുന്നു.......
ഒരു നെടു വീർപ്പോടെ അയാളങ്ങനെ കിടക്കുമ്പോൾ ദേഷ്യമാണോ സങ്കടമാണോ വന്നതെന്നറിയില്ല......
മേനോനും മടുത്തു തുടങ്ങിയിട്ടുണ്ട്.....
ആശുപത്രി യായ ആശുപത്രീകളെല്ലാം കയറിയിറങ്ങി യിട്ടും ഒരു പ്രയോജനവുമുണ്ടായിട്ടില്ലല്ലോ......
അവൻ അവന്റെ തിരക്കുകൾ മുന്നിൽ നിർത്തി താനേ ഒഴിഞ്ഞു മാറുകയാണ്......
മനുഷ്യനെന്നാൽ അത്രയേറെ ബലഹീന നാണെന്ന തിരിച്ചറിവിലായിരുന്നയാൾ......
അത് വരെ ഉണ്ടെന്ന് അഹങ്കരിച്ചിരുന്ന പണവും സ്ഥാനമാനങ്ങളും അധികാരവുമെല്ലാം തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ അയാൾക്ക് തോന്നി.....
സ്നേഹത്തോടെയുള്ള ഒരു സമീപനം അയാൾക്കപ്പോൾ ആവശ്യമായിരുന്നു.......
അനുവാദമില്ലാതെ പലരെയും മനസ്സോർമിപ്പിക്കുമ്പോൾ ഒരു തരം നിസ്സംഗത അയാളിൽ നിറഞ്ഞു നിന്നിരുന്നു....
ആരെങ്കിലും കൂടെയുണ്ടായിരുന്നെങ്കിൽ എന്നയാൾ മതിയായി ആഗ്രഹിച്ചിരുന്നു....
ഒറ്റപ്പെടൽ അയാളെ വരിഞ്ഞു മുറുക്കി തുടങ്ങി.....
താനെന്നെ തേടി വരിക തന്നെ ചെയ്യുമെന്ന സച്ചുവിന്റെ വാക്കുകൾ അയാളുടെ കാതിൽ വീണ്ടും വീണ്ടും മുഴങ്ങി....
പക്ഷെ അപ്പോഴും അവനോടുള്ള ദേഷ്യം അയാളിൽ നിന്ന് വിട്ട് മാറിയിരുന്നില്ല.....
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
കാലു നിലത്തു കുത്താതെ ഇഷാനി കട്ടിലിൽ ചുരുണ്ടു കൂടി.....
അതും ഒരു മഴക്കാലമായിരുന്നു......
ഇലകളിൽ നിന്നിറ്റി വീഴുന്ന വെള്ള തുള്ളികളിൽ അവളുടെ മനസ്സ് തിളങ്ങി.....
മഴയത് നനഞ്ഞു കുതിർന്ന ആ കാറ്റ് അവളെയൊന്നാകെ തണുപ്പിച്ചു....
മുകളിലേക്ക് കയറേണ്ടെന്ന് പറഞ്ഞു താഴെയുള്ള തന്റെയാ പഴയ മുറിയിലാണിപ്പോ കിടത്തം.....
മുകളിൽ മുഴുവൻ മരത്തിന്റെ മച്ചായതിനാൽ ഒരു മഴ പെയ്യുമ്പോഴേക്കും ആകെ ക്കൂടി തണുപ്പ് നിറയും....
പുറത് കൃഷ്ണ കിരീട പ്പൂക്കൾ ഏറെ ആനന്ദത്തോടെ മഴ നനയുമ്പോൾ അതിന്റെ കുളിരിലെന്നോണം പുതപ്പിനുള്ളിലേക്ക് അവൾ വേഗമങ്ങ് ചുരുളും....
സമയാ സമയം മുമ്പിൽ നിരക്കുന്ന പല ഭക്ഷണ ങ്ങളും അവൾക്ക് ഇഷ്ടമായിരുന്നില്ല......
തൊണ്ടയിൽ നിന്നെന്തോ ഒരു പ്രയാസം വരും.....
വലിയ ശബ്ദത്തിൽ അവൾ പുറത്തേക്കോടും.....
പിറകെ മുതുകുഴിഞ്ഞും തല യിൽ തലോടിയും ഒരു പട തന്നെയുണ്ടാവും....
അത് കഴിഞ്ഞ് വെള്ളം കുടിച്ചു മുറിയിലേക്കെത്തിയാൽ വീണ്ടും മയക്കം....
ശരീരം മാറ്റങ്ങൾക്ക് തയാറെടുക്കുകയാണ്.....
തനിക്ക് കഴിക്കാൻ പറ്റുന്ന ഭക്ഷണ ങ്ങളുണ്ടാക്കി തരാൻ അടുക്കളയിൽ മൽസരമാണ്.......
ഓഹ്..... രാജ യോഗമല്ലേ.... ഞാനും വേഗം കെട്ടിയാലൊന്ന് ആലോചിക്കുവാ.......
ബാഗിലേക്ക് പുസ്തകങ്ങൾ വെച്ചു കൊണ്ട് മീനുവത് പറയുമ്പോൾ കഞ്ഞി കുടിച് കൊണ്ടിരിക്കുകയായിരുന്ന ഇഷാനി ചിരിച്ചത് കൊണ്ട് തലയിലൊന്ന് കയറി കുരച്ചു......
അവൾക്ക് കഞ്ഞി വായിലേക്ക് വെച്ചു കൊടുക്കുകയായിരുന്ന തനൂജ മീനുവിനെ യൊന്നു നോക്കി...
എങ്കി ഞാൻ സച്ചുവിനോട് പറയാം....
തനൂജ അത് പറഞ്ഞതും മീനു പല്ലുകൾ കാട്ടിയൊന്ന് ചിരിച്ചു...
ഒരു തമാശ പറഞ്ഞാലും അറിയില്ല ഈ അമ്മക്ക്....
അതും പറഞ്ഞു കൊണ്ടവൾ തനൂജയുടെ കവിളിലൊന്ന് പിടിച്ചു വലിച്ച് കൊണ്ട് ഇഷാനിക്കും ഒരുമ്മ കൊടുത്തു പുറത്തേക്ക് നടന്നിരുന്നു.....
ഗായത്രി ഇതെല്ലാം അങ്ങനെ നോക്കി കണ്ടു..
സച്ചു വരുമ്പോൾ പൊതിഞ്ഞു കൊണ്ട് വരുന്ന പലഹാരങ്ങൾ ക്ക് പലപ്പോഴും പ്രണയത്തിന്റെ ഗന്ധമായിരുന്നു......
കഴിക്കാൻ തോന്നുന്നില്ലെങ്കിൽ കൂടി താനത് കഴിക്കുമായിരുന്നു......
അവൻ വന്നാൽ മാത്രം തനിക്ക് കിട്ടുന്ന പ്രത്യേക ഒരു ആവേഷമുണ്ട്.....
അത് വരെ കട്ടിലിൽ നിന്നിറങ്ങിയിട്ടില്ലെങ്കിലും ആ സമയം തോർത്തെടുത്തു കൊടുക്കാനും ഭക്ഷണം കൊടുക്കാനുമെല്ലാം കട്ടിലിൽ നിന്നിറങ്ങാൻ തോന്നും......
ആദ്യത്തെ ഒരു രണ്ട് മാസം ഇങ്ങനെ പോട്ടെ......
അത് കഴിഞ്ഞ് നോക്കാം....
അവളെ അറിഞ്ഞേന വണ്ണം ഒരു പുഞ്ചിരിയോടെ അതും പറഞ്ഞു കൊണ്ടവനവളെ ഇറുക്കെ പിടിക്കും....
പുറത്ത് മഴ പെയ്യുമ്പോൾ അവന്റെ നഗ്നമായ നെഞ്ചിലേക്കവൾ ഒട്ടി കിടക്കും.......
വയറ്റിൽ വളർന്നു തുടങ്ങുന്ന ആ രക്തക്കട്ടയോട് ആർത്തിയോടെ അവൻ സംസാരിക്കും......
മൃദുലമായ അവളുടെ അടി വയറ്റിൽ പതിയെ യൊന്നു ചുണ്ടമർത്തും......
ഇഷാനിയുടെ കണ്ണുകളിൽ അപ്പോൾ വിരിയുന്ന ഒരു തിളക്കമുണ്ട്.....
ആ തിളക്കം പൂർണ ചന്ദ്രന് പോലുമില്ലെന്ന് തോന്നി പ്പായിരുന്നവന്........
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അങ്ങനെ ഒരു ദിവസമാണ് ഋതിൻ വീണ്ടും കയറി വരുന്നത്.......
അവന്റെ കയ്യിൽ നിറയെ ചോക്ലേറ്റ് ഉണ്ടായിരുന്നു.....
അവനാ പെട്ടി മുഴുവനായി ഇഷാനിക്ക് നേരെ നീട്ടുമ്പോൾ അവളുടെ കണ്ണുകൾ വിടർന്നു....
അതിനേക്കാൾ എന്തിനോ ഒരു സങ്കടം അവളുടെ തൊണ്ട ക്കുഴിയിൽ തടഞ്ഞു നിന്നു.....
ചെറുപ്പത്തിൽ അവനിങ്ങനെയായിരുന്നു.... എന്ത് കിട്ടിയാലും തനിക്ക് തരുമായിരുന്നു....
പിന്നെപ്പോഴോ താനവന് അന്യയായി......
വീണ്ടും ആ സ്നേഹം തിരിച്ചു കിട്ടുമ്പോൾ മനസ്സ് നിറഞ്ഞു കവിഞ്ഞു പോകുന്നു.......
അവളുടെ കണ്ണുകൾ ഒന്ന് നനഞ്ഞു.....
അതറിഞ്ഞെന്ന വണ്ണം അവൻ അവളെ ചുറ്റി പിടിക്കുമ്പോൾ അവൾ പൊട്ടി കരഞ്ഞു പോയിരുന്നു.....
എല്ലാവരും ഒരു നിമിഷം സന്തോഷം കൊണ്ട് മിഴികളോപ്പി.....
ഗായത്രി നിർവികാരമായി അവരെ നോക്കിയിരുന്നു.....
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഋതിന് പോസ്റ്റിങ്ങ് ആയിട്ടുണ്ട്... ഞാൻ അവന്റെ കൂടെ ചെല്ലണമെന്നാ അവൻ പറയുന്നത്.... അവിടെ വീടൊക്കെ സെറ്റായിട്ടുണ്ടത്രേ....
ഉമ്മറത്തിരിക്കുന്ന എല്ലാവരോടുമായി ഗായത്രിയത് പറയുമ്പോൾ എല്ലാവരുടെയും മുഖം ഒരു പോലെ വാടി......
കുറച്ചു കൂടി നിന്നിട്ട്.....
ഇനി എപ്പോ വേണമെങ്കിലും വരാമല്ലോ ഏട്ടാ.....
ഗോപി പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഗായത്രി ചെറു ചിരിയോടെ അത് പറഞ്ഞിരുന്നു.....
എനിക്ക് പകരം ദേ.... ഇവളുണ്ടല്ലോ ഇവിടെ......
ഇഷാനിയെ ചൂണ്ടി അത് പറയുമ്പോൾ അവളുടെ കണ്ണുകളും ഒരു നിമിഷം നിറഞ്ഞിരുന്നു......
എല്ലാവരെയും നോക്കുമ്പോൾ ഗായത്രിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നിയിരുന്നു.....
അതേ..... ഇനി തനിക്ക് എപ്പോ വേണമെങ്കിലും ഇങ്ങോട്ട് കയറി വരാം.....
താൻ പോകുകയാണെന്നതിലുള്ള സങ്കടം എല്ലാവരിലും നിറഞ്ഞു കാണുന്നുണ്ട്..
അതിനേക്കാൾ വലുതായി എന്ത് സമ്പത്താണ് കൂടെ കൊണ്ട് പോകാൻ കിട്ടേണ്ടത്........
ഒരു കാര്യം കൂടി ചോദിച്ചാൽ അത്യാഗ്രഹ മാണെന്ന് പറയരുത് ഏട്ടാ.....
മുഖ വൂരയോടെ ഗായത്രി പറഞ്ഞതും എല്ലാവരും എന്തെന്ന അർത്ഥത്തിൽ അവരെ നോക്കി....
മീനു വിനെ കൂടി എനിക്ക് തരുമോയെന്ന് ചോദിക്കാനായിരുന്നു......
ഗായത്രി അല്പം പ്രയാസത്തോടേ തന്നെയത് ചോദിച്ചു നിർത്തിയതും എല്ലാവരും ഒരു നിമിഷം ഒന്ന് ഞെട്ടി പോയിരുന്നു......
അവർ ഋതിനെ യൊന്നു നോക്കി......
അവൻ ഭാവ മാറ്റമേതുമില്ലാതെ അങ്ങനെയിരിക്കുകയാണ്.....
അവനോട് ഞാൻ സംസാരിച്ചു..... അവനെതിർപ്പൊന്നുമില്ല....
ഗായത്രി യത് പറയുമ്പോൾ എല്ലാവരുടെ മുഖത്തും സന്തോഷം തന്നെയായിരുന്നു....
നിന്റെ അടുത്തേക്ക് വിടാൻ എനിക്കെന്തിനാ ഗായത്രി ആലോചിക്കേണ്ടത്......
ഗോപിയത് പറയുമ്പോൾ ഗായത്രിക്ക് ഉള്ള് നിറഞ്ഞിരുന്നു......
അപ്പോഴാണ് ക്ലാസ്സ് കഴിഞ്ഞ് മീനുവങ്ങോട്ട് കയറി വരുന്നത്......
ദേ..... അവള് വരുന്നുണ്ടല്ലോ.... അവളുടെ അഭിപ്രായം അറിയണമല്ലോ....
സച്ചു അകത്തേക്ക് കയറി വരുന്ന മീനുവിനെ നോക്കിയത് പറഞ്ഞതും അവളെന്തെന്ന് മനസ്സിലാകാതെ അങ്ങനെ നിന്നു.......
അപ്പച്ചി നിന്നേ കൊണ്ട് പൊയ്ക്കോട്ടേ എന്ന് ചോദിക്കുവായിരുന്നു..... എന്റെ ഋതിന് വേണ്ടി......
ഗായത്രി അവളുടെ കയ്യിൽ പിടിച്ചു കൊണ്ടത് ചോദിച്ചതും അവൾ പെട്ടെന്ന് ഋതി നെയൊന്ന് നോക്കി.....
അവന്റെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കമുണ്ട്...
അവൾ ഗോപിയേയും തനൂജയെ യും മുത്തശ്ശിയെയും ഇഷാനിയെയും ഒക്കെ നോക്കി......
എല്ലാവരിലും നിറഞ്ഞ സന്തോഷമാണ്......
അവസാന പ്രതീക്ഷയെന്നോണം അവൾ സച്ചുവിലേക്ക് നോക്കുമ്പോൾ ആ മിഴികൾ തനിക്ക് പകരുന്ന ധൈര്യം മീനുവിന് കാണുന്നുണ്ടായിരുന്നു...
ഏട്ടാ..... ഞാൻ.......
അവൾ സമ്മതം ചോദിക്കാണെന്ന വണ്ണം അവനോടായത് പറഞ്ഞതും അവൻ പതിയെ അവളുടെ കയ്യിലൊന്ന് പിടിച്ചു....
നിനക്ക് എന്ത് തോന്നുന്നുവോ അത് പറഞ്ഞാൽ മതി നീ.....
ജീവിതം നിന്റേതാണ്.....
സച്ചുവത് പറഞ്ഞതും അവൾക്കൊരു ധൈര്യം കിട്ടിയിരുന്നു......
ഞാൻ....
പറയുന്നത് കൊണ്ടൊന്നും തോന്നരുത് അപ്പച്ചി.....
സച്ചുവേട്ടനും ഇഷാനിയും ഒരേ ഇഷ്ടങ്ങളുള്ളവരാണ്.....
അത് കൊണ്ടാണ് അവരുടെ ജീവിതം ഇത്ര മേൽ മനോഹരമാകുന്നത്....
അത് കണ്ട് കൊണ്ട് ഞങ്ങളെ ചേർത്ത് വെച്ചാൽ അത് നന്നാകുമെന്ന് എനിക്ക് തോന്നുന്നില്ല......
ഞങ്ങൾക്ക് രണ്ട് പേർക്കും രണ്ടീഷ്ടങ്ങളാണ്.....
അതിലേറെ ഈ നാടും വീടുമൊന്നും വിട്ട് ദൂരേക്ക് പോകാൻ എനിക്കിഷ്ടമല്ല.. വരണമെന്ന് തോന്നിയാൽ ഓടി വരാൻ പറ്റുന്ന ദൂരത്തേക്കേ എനിക്ക് പോകാൻ കഴിയു.....
അവൾ അവളുടെ ഉള്ളിലുള്ളത് തുറന്ന് പറയുമ്പോൾ എല്ലാവരുടെയും മുഖമൊന്നു വാടി......
എന്നാൽ ഗായത്രി അവളെ യൊന്നു ചേർത്ത് പിടിച്ചു.....
നീ പറഞ്ഞതാ ശെരി....... നമുക്ക് ഇഷ്ടമുള്ളിടത് ഇഷ്ടമുള്ളത് പോലെ ജീവിക്കാൻ പറ്റണം.... അല്ലെങ്കിൽ ചിലപ്പോൾ ഈ അപ്പച്ചിയുടെ ഗതിയായിരിക്കും......
ഗായത്രി അവളുടെ നെറ്റിയിൽ സ്നേഹത്തോടെ ഒന്ന് ചുണ്ടമർത്തി.....
ഋതിനും ഒരു പുഞ്ചിരിയോടെ അവളെ നോക്കി.....
ആദ്യമായി അത്ര മേൽ ഭംഗിയിൽ അവളും അവന് നേരെ ഒന്ന് പുഞ്ചിരിച്ചു.....
അവർ പോകാനുള്ള ഒരുക്കങ്ങളിലായിരുന്നു...
ആരോഗ്യം ശ്രദ്ധിക്കണമെന്ന് പറയേണ്ട ആവശ്യമില്ലിവിടെയെന്നറിയാം..... എങ്കിലും ശ്രദ്ധിക്കണം......മമ്മ ഇടക്ക് വരാം.......
ഇഷാനി യെ ചേർത്ത് പിടിച് ഗായത്രി യത് പറഞ്ഞു കൊണ്ടിറങ്ങുമ്പോൾ ഇഷാനിയുടെ നെഞ്ചിലൊരു വേദന പടർന്നു.....
ഇത് വരെയില്ലാത്ത വിധം നെഞ്ച് പിളരുന്നത് പോലെ.....
കവിളുകൾ മേലേക്കുയർന്നു കണ്ണുകൾ നിറയും പോലെ........
ഋതിനും അവളെ ഒന്ന് കെട്ടി പ്പിടിച്ചു കാറിലേക്ക് കയറി......
നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകൾ കാൻകെ സച്ചു ആ വിരലുകളിലൊന്ന് വിരൽ ചേർത്തു.......
അവൾ പതിയെ അവനിലേക്ക് ചേർന്നു നിന്നു......
(തുടരും)
Aysha Akbar
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _18
✍️ രചന - ജിഫ്ന നിസാർ.. ❤🔥
നിനക്കിപ്പോ പഴയൊരു സ്നേഹമില്ലല്ലോ സ്നേഹമോളെ.. അതെന്ത് പറ്റി.. ഏഹ് "
പറയുന്നതിനൊപ്പം തന്നെ വിഷ്ണു സ്നേഹയുടെ ദേഹം അവനു തോന്നിയയിടത്തൊക്കെ വേദനിപ്പിച്ചു കൊണ്ട് ഞെരിക്കുന്നുണ്ട്.
"വേദനിക്കുന്നു വിഷ്ണു...
അവളുടെ മുഖം കൂടുതൽ ദയനീയമായിരുന്നു.
അവളുടെ കണ്ണുകൾ രണ്ടു നിറഞ്ഞു തൂവാൻ പാകത്തിന് ഭയമിരുണ്ട് കൂടി കിടക്കുന്നു.
"അഹ്.. കുറച്ചു വേദന കൂടി സഹിക്കേന്റെ മോളെ.. അല്ലാതെ എല്ലായ്‌പ്പോഴും..എനിക്ക് നിന്നെ %₹*@തരാൻ മാത്രം പറ്റുവോ.. ഏഹ്.."
വല്ലാത്തൊരു വഷളൻ ചിരിയോടെ വിഷ്ണു വീണ്ടുമവളുടെ മുറിവേറ്റ ചുണ്ടുകളിൽ അമർത്തി ഞെരിച്ചു..
എനിക്ക്.. എനിക്ക് തിരിച്ചു പോണം.
സ്നേഹ അവന്റെ മടിയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും വിഷ്ണു അവളെ കൂടുതൽ അമർത്തി പിടിക്കുകയാണ് ചെയ്തത്..
നിന്റെ മക്കൾ സ്കൂളിൽ നിന്നും വരും.. അല്ലേ."
അടുത്തുള്ള മേശയിൽ നിന്നും മദ്യ ഗ്ലാസ് എടുത്തു കൊണ്ടത് പതിയെ കുടിച്ചിറക്കി അവനത് ചോദിക്കുമ്പോൾ അവനിൽ നിന്നും അകന്നു മാറി പോകാൻ കഴിയാത്ത നിസ്സഹായതയോടെ സ്നേഹ മുഖം കുനിച്ചു.
അപ്പോഴും വിഷ്ണു വിന്റെ കൈകൾ അവളെ പലയിടത്തും വേദനിപ്പിക്കുന്നുണ്ട്.
സഹിക്കുകയെ നിവൃത്തിയൊള്ളു എന്നൊരു ഭാവമാണവൾക്ക്..
വല നെയ്യുന്ന ചിലന്തിയെ പോലെ.. വളരെ സൂക്ഷ്‌മമായി..അവൻ തന്നെ കെണിയിൽ പെടുത്തി കഴിഞ്ഞു.
തന്റെ ശരീരമടക്കം പിടിച്ചു വാങ്ങിയിട്ട് പിന്നെ അതെല്ലാം തന്റെ തെറ്റാണ് എന്നത് പോലായി തീർന്നിരിക്കുന്നു ഇപ്പോഴുള്ള കാര്യങ്ങൾ.
അല്ലെങ്കിലും അവനെ മാത്രം കുറ്റം പറയാനും പറ്റില്ലല്ലോ..?
ഒരിക്കലും ഒരാളും ക്ഷമിക്കാത്ത തെറ്റല്ലേ താൻ ചെയ്തത്..
ചെയ്തു കൊണ്ടിരിക്കുന്നത്..
താൻ കൂടി അനുവാദം കൊടുക്കാതെ അവനൊരിക്കലും തന്റെ ജീവിതത്തിൽ കയറി വന്നിട്ടില്ല.
താനായിരുന്നു ആദ്യമവനെ കാണാൻ പോയത്.
വീട് പണിയുടെ എന്തോ ആവിശ്യത്തിന്..വേണ്ടി.
ഭർത്താവ് വിജേഷ് ഗൾഫിൽ ആയിരുന്നത് കൊണ്ട് തന്നെ വീട് പണിയെല്ലാം തന്റെ ഉത്തരവാദിത്തമായിരുന്നു.
തനിക്കഴിക്കാൻ പറ്റാത്ത എന്തോ നൂലാ മാല കേസ് വന്നപ്പോൾ അതിന് വേണ്ടി ആദ്യം പോയി അവനെ കണ്ടത് താനാണ്.
ആദ്യമൊക്കെ അതിന്റെ റിസ്ക് വശങ്ങളെ കുറിച്ചാണ് അവൻ പറഞ്ഞു തന്നത്.
പതിവുപോലെ എല്ലായിടത്തും കാര്യം നടക്കാൻ വേണ്ടി താൻ കാശ് ഓഫർ ചെയ്തപ്പോൾ അവനത് നിരസിച്ചു.
ഇത് കൊണ്ടല്ല ചെയ്യാൻ പറ്റാത്തത് കൊണ്ട് തന്നെയാണ് അതിന് ശ്രമിക്കാത്തതെന്ന് പറഞ്ഞ നിമിഷം അവനോട് തോന്നിയ ആരാധന..
"താനിങ്ങനെ ഒറ്റയ്ക്ക് ഇവിടെല്ലാം കയറിയിറങ്ങി നടക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടമുണ്ട്.. ഞാനൊന്ന് കൂടി ശ്രമിച്ചു നോക്കട്ടെ..എല്ലാം തന്റെ ഭാഗ്യം പോലിരിക്കും "എന്ന് സഹതാപതോടെ.. മാന്യതയോടെ തന്നോട് പറഞ്ഞിട്ട് അതിന്റെ പിറ്റേ ആഴ്ച ആകാര്യം ശെരിയാക്കി തന്നപ്പോൾ.. ആ ആരാധന ഒന്ന് കൂടി വളർന്നു.
"അദ്ദേഹത്തിനോട് ഒരു നന്ദി പറഞ്ഞേക്ക് സ്നേഹ.. ഇക്കാലത്തു ആരും ഇങ്ങനൊന്നും സഹായിക്കില്ല.. വല്ല്യ മനസ്സുള്ള ആളാണ്.പറ്റൂച്ച നീ എന്തേലും ഗിഫ്റ്റും വാങ്ങിച്ചു പോയിക്കോ"എന്ന് പറഞ്ഞത് വിജേഷേട്ടൻ തന്നെയാണ്.
മറ്റൊരു തുടക്കം.
നല്ലൊരു പെർഫ്യൂം വാങ്ങിച്ചിട്ട് വിജേഷ്ട്ടൻ സന്തോഷത്തോടെ തരാൻ പറഞ്ഞതാണെന്ന് പറഞ്ഞു കൊണ്ട് വിഷ്ണുവിന്റെ അടുത്തേക്ക് പോയത്.
മാന്യമായി തന്നെ സ്വീകരിച്ചു.
തന്നെയും തന്റെ ഗിഫ്റ്റിനെയും..
വീട് പണി നന്നായി നടക്കട്ടെ എന്നും ആശംസിച്ചു വിടുമ്പോൾ നല്ലൊരു സൗഹൃദം തുടങ്ങിയിരുന്നു അപ്പോൾ മുതൽ.
നമ്പരൊക്കെ പരസ്പരം കൈ മാറിയിട്ടും വിളിയോ ചാറ്റിങ്ങോ ഒന്നുമില്ലാതെ അവൻ തന്റെ വിശ്വാസലിസ്റ്റിലേക്ക് ഇടം പിടിച്ചു..
ഭർത്താവ് നാട്ടിൽ ഇല്ലാതെ.. ഭർത്താവിന്റെ വീട്ടുകാരുടെ സഹകരണമില്ലാതെ.. സ്വന്തം വീട്ടിലും കൂടെ നിന്ന് സഹായിക്കാൻ മതിയായ ആളുകളില്ലാതെ ഒറ്റക്കൊരു വീട് പണിയുടെ പ്രഷർ..
അപ്പോഴും വിഷ്ണു തന്നെയായിരുന്നു സഹായിച്ചത്.
കാശായും അവന്റെ സാന്നിധ്യമായും.നിരവധി തവണ.
വിജേഷേട്ടനും പലപ്പോഴും അവനോട് സംസാരിച്ചിട്ടുണ്ട്.
രണ്ടു പേരും തമ്മിലും നല്ലൊരു സൗഹൃദം വളർന്നു..
പക്ഷേ..
കൂടെ കൂടെയുള്ള കാഴ്ചകൾ.. അതിനിടയിൽ അറിയാതെ അവന്റെ കരുതൽ സ്നേഹം.. ഇതിനെല്ലാം താൻ അടിമ പെട്ടത് പോലെ..
അവൻ ഫോഴ്സ് ചെയ്തിട്ടില്ല..
അത് സത്യം തന്നെ..
പക്ഷേ തനിക്കവനെ വേണമെന്ന് തൊന്നും വിധമൊരു അട്രാക്ഷൻ തോന്നിപ്പോകും വിധം അവനടുത്തു.
തന്നെ അടുപ്പിച്ചു.
വാടക വീട്ടിൽ.. വീട് പണിക്കിടെ.. അതിന്റെ കാര്യങ്ങളുമായി അഞ്ചു വർഷത്തോളമായിരുന്നു വിജേഷേട്ടൻ നാട്ടിൽ വന്നിട്ട്..
ആളുടെ പരുക്കൻ സ്വഭാവതിന്റെ നേരെ വിപരീതമായുള്ള വിഷ്ണുവിന്റെ ശാന്തമായുള്ള ചിരിയും വർത്താനങ്ങളും.
ആദ്യമായി.. മറ്റൊരു ഉദ്ദേശത്തിൽ പൂർത്തിയാവാത്ത വീടിന്റെ അകത്തു വെച്ച് അവൻ തന്നെ തൊട്ടപ്പോൾ താനെന്തേ തടയാഞ്ഞത്..?
അതിപ്പോൾ ഇവിടെ വരെയും കൊണ്ടെത്തിച്ചിരിക്കുന്നു.
മൃദുവായി തന്നെ സ്നേഹിച്ചവനിന്ന് ചെന്നായയുടെ സ്വഭാവമാണ്.
അവൻ കടിച്ചു കീറാത്ത ഒരിടവും തന്റെ ശരീരത്തിലില്ല.
പുറമെ പരുക്കനാണെങ്കിലും വിജേഷ് എത്ര സൗമ്യമായിട്ടായിരുന്നു തന്നോട് ഇടപ്പെട്ടിരുന്നത് എന്നോർത്ത് പോകും.
പക്ഷേ അപ്പോഴേക്കും കുറ്റബോധത്തോടൊപ്പം അവനുമായുള്ള ബന്ധവും വല്ലാതെ വളർന്നു പോയി..
അങ്ങനല്ല.. അവനത് വളർത്തി എടുത്തു..
തിരിച്ചിറങ്ങി നടക്കാൻ കഴിയാത്ത വിധം അവൻ തന്നെ കത്രിക പൂട്ടിട്ട് പൂട്ടി.
അവന്റെ മാത്രമല്ല.. അവൻ പറയുന്നവരുടെ കൂടി ഒപ്പം കിടക്കേണ്ടി വരുന്ന ദുരവസ്ഥ.
ഇല്ലെങ്കിൽ വിഡിയോ സോഷ്യൽ മിഡിയ വഴി പുറത്ത് വിടും എന്നുള്ള ഭീക്ഷണി..
അത് വെറുമൊരു ഭീഷണി അല്ലല്ലോ..
ആദ്യസംഗമത്തിന്റെ.. താൻ വളരെ ഏറെ ആവേശത്തിൽ അവനിലേക്ക് ചേർന്ന് നിൽക്കുന്ന വിഡിയോ..
അതിൽ അവന്റെ മുഖം മാത്രമില്ല..താനും തന്റെ ആവേശവും വളരെ വ്യക്തമായി ഉണ്ടായിരുന്നു എന്നതും അവൻ തന്നെ കെണിയിൽ പെടുത്താൻ വളരെ മുന്നേ തന്നെ ശ്രമിച്ചിരുന്നു എന്നതിന്റെ തെളിവായി.
അടുത്ത ആഴ്ച വിജേഷേട്ടൻ നാട്ടിൽ വരുകയാണ്.
നീണ്ടു ആറു വർഷങ്ങൾക്ക് ശേഷം..
ഒരു ഭാര്യ എന്ന നിലയിൽ എത്ര സന്തോഷം തോന്നേണ്ടതാണ്.!
ഇപ്രാവശ്യം പുതിയ വീട്ടിൽ നമ്മുക്കൊന്നിച്ചു കൂടണം എന്നൊക്കെ സ്വപ്നം കണ്ടു വരുന്നു ആ പാവത്തിനോട് താൻ ചെയ്തത് എന്താണ്..?
മരിക്കാൻ പേടിയാണ്.. അത് മരണത്തെയല്ല.. അത് വെച്ച് പോലും തന്നോട് പ്രതികാരം ചെയ്യുമെന്ന് പറയുന്ന ഈ കാലനെക്കാൾ ക്രൂരത നിറഞ്ഞവനെ..
അത് കൊണ്ട് മാത്രം ജീവിച്ചിരിക്കുന്നു.
ഇനിയെന്നെ ശല്യം ചെയ്യരുതെന്ന് വിഷ്ണുവിന്റെ കാല് പിടിച്ചു പറയാൻ വന്നതാണ്.
അതും അവൻ പറഞ്ഞ ഹോട്ടൽ മുറിയിൽ.
"ഇനിയില്ല.. ഞാനെല്ലാം വിട്ടു.. ഇനി നീയായിട്ട് എന്നെ തേടി വരാതിരുന്നാൽ മതി.. നിനക്കല്ലായിരുന്നോ ആവേശം കൂടുതൽ.. ആഹ്.. ഇനിയിപ്പോ ഭർത്താവ് ഉണ്ടല്ലോ. അപ്പൊ പിന്നെ നമ്മള് ഔട്ട്..സാരമില്ല.. എന്തായാലും നീ ഇത്രയും ദൂരം വന്നതല്ലേ..ഇന്നൊരു തവണ കൂടി എന്ന് പറഞ്ഞു തുടങ്ങിയവൻ. ഒന്നിലും രണ്ടിലുമൊന്നും അടങ്ങിയില്ല..
"നിന്റെ മൂത്ത മോളിപ്പോ പത്തിലായി ല്ലേ.."
കഴുത്തിൽ ചുണ്ടമർത്തി കൊണ്ട് വിഷ്ണുവിന്റെ ചോദ്യം.
പൊള്ളിയത് പോലെ സ്നേഹം തിരിഞ്ഞു നോക്കാൻ ശ്രമിച്ചെങ്കിലും അവനവിടെ പല്ലമർത്തി.
വേദന കൊണ്ട് കണ്ണുകൾ ഇറുകെ അടക്കുന്നതിനൊപ്പം മറ്റൊരു ഭയം കൂടി സ്നേഹയെ ചുറ്റി വരിഞ്ഞു..
വിഷ്ണു വീണ്ടും ചുറ്റി വരിയുന്നതും ശ്വാസം മുട്ടിക്കുന്നതുമൊന്നും അവളപ്പോൾ മുതൽ അറിയുന്നുണ്ടായിരുന്നില്ല..
❤🔥❤🔥
ആ സീറ്റ് ബെൽറ്റ് പിടിച്ചിട്..
മുന്നിലേക്ക് തന്നെ കയറിയിരുന്നവളോട് യാതൊരു അയവുമില്ലാതെ കാശി പറയുമ്പോൾ അവനരികിൽ.. അത്രയും അരികെ ചേർന്നിരുന്നതിന്റെ വിറയലുണ്ടവൾക്ക്.
എനിക്ക്.. എനിക്കിത് പിടിച്ചിടാൻ പറ്റുന്നില്ല..
അവശതയോടെ കാർത്തു പറയുമ്പോൾ കാശി അവളെ നോക്കി നെറ്റി ചുളിച്ചു.
പറ്റാഞ്ഞിട്ട് തന്നെയൊ അതൊ തന്നെ പറ്റിക്കുന്നതോ എന്നായിരിക്കും അവന്റെയാ സംശയമെന്ന് അവൾക്ക് മനസ്സിലായി..
"അതത്ര എവരസ്റ്റ് കീഴടക്കുന്ന പോലത്തെ പണിയൊന്നുമല്ല.. ഒന്നൂടെ ശ്രമിച്ചു നോക്ക്.."
അവനത് പറഞ്ഞതും കാർത്തു ഒന്ന് കൂടി ശ്രമിച്ചു..
അപ്പോഴത് ചെയ്യാൻ പറ്റിയപ്പോൾ അവന്റെയൊരു നോട്ടം..
അതോടെ അവളവനെ നോക്കാതെ തിരിഞ്ഞിരുന്നു.
വളരെ പതിയെ ആണവൻ കാർ ഓടിക്കുന്നത്.
അച്ഛൻ..അച്ഛനെവിടെ പോയതാ "
കയറി ഇരുന്നു കുറച്ചു ദൂരമെത്തിയിട്ടും പിന്നെയൊന്നും മിണ്ടാതെയിരിക്കുന്ന കാശിയോട് ഒരു തുടക്കത്തിന് വേണ്ടിയിട്ടാണ് കാർത്തുവത് ചോദിച്ചത്.
"അമ്പലപറമ്പിൽ അശോകൻ എന്റെ അച്ഛനല്ല..
എടുത്തടിച്ചത് പോലുള്ള ആ ഉത്തരം.
കാർത്തു തിരിഞ്ഞിരുന്നു കൊണ്ട് പല്ല് കടിച്ചു..
ഇങ്ങനൊരു സാധനം..ഇവനെ.. ഇവനെയുണ്ടല്ലോ..
അവളിരുന്നു പിറു പിറുത്തു.
കാശി അത് കേട്ടിട്ടും ഒന്നും മിണ്ടാതിരുന്നു.
"അമ്പലപറമ്പിൽ അശോകൻ എന്റെ അച്ഛനാണ്.. സമ്മതിച്ചു. പക്ഷേ എന്നെക്കാൾ മൂപ്പർക്കിഷ്ട്ടം എന്റെ കാശിനാഥനെ ആണല്ലോ..അപ്പൊ പിന്നെ അറിയാതിരിക്കുമോ അച്ഛൻ എവിടെ പോയെന്ന്.."
നിന്റെ കാശി നാഥനോ.. അതേത് വകയിൽ.."
"വകുപ്പൊന്നും പതിച്ചു കിട്ടിയിട്ടില്ല. എങ്കിലും എന്റെയാണ്.
അവളവന്റെ ഗിയറിൽ വെച്ച കയ്യിലൊന്ന് തൊടാൻ ശ്രമിച്ചതും കാശി കൈ പിൻവലിച്ചു.
"പറയുന്ന പണി നല്ല വെടിപ്പായി ചെയ്യുന്ന പേഴ്സ്നൽ ഗുണ്ടയോടുള്ള ഇഷ്ടമാണ് എന്നോട് നിന്റെ അച്ഛനുള്ളത്.. അത് കണ്ട് പൊന്ന് മോള് വെറുതെ തുള്ളണ്ട.."
എങ്കിൽ കൊറച്ചു കാശ് തന്നേക്ക്.. വെറുതെ തുള്ളുന്നില്ല.."
കാർത്തുവിന് ദേഷ്യം വന്നു..
"ഒടുക്കം കരഞ്ഞു വിളിച്ചു നടക്കരുത്.."
"അതെ.. അത് തന്നെയാ എനിക്കും പറയാനുള്ളത്.. ഒടുവിൽ അച്ഛനോട് ഞാൻ കാര്യം പറയുമ്പോൾ.. എന്നെ കരയാൻ വിടരുത്.. ചേർത്ത് പിടിച്ചേക്കണം..
സീറ്റിലേക്ക് ചാരി ഇരുന്നു കൊണ്ടവൾ അവനെ സ്നേഹത്തോടെ നോക്കി.
ആ അവശതയിലും അവളുടെ കണ്ണിൽ തിളങ്ങുന്ന രണ്ടു പ്രണയത്തിന്റെ നക്ഷത്രങ്ങൾ.
അതിലേക്ക് നോക്കാതിരിക്കാൻ.. ആ തിളക്കം ഏറ്റു പൊള്ളാതിരിക്കാൻ കാശി വല്ലാതെ പാട് പെട്ടു.
"കാശിയേട്ടനെന്താ എന്നോടിപ്പോഴും ഇഷ്ടമില്ലാത്തെ?"
കാർത്തു ചോദിക്കുമ്പോൾ കാശി വേഗം സ്റ്റിരിയോ ഓൺ ചെയ്തു.
ആ ചോദ്യത്തിന് ഉത്തരം പറയാതിരിക്കാനുള്ള അവന്റെ അടവ്..
ഇനിയിത് പോലൊരു അവസരം കിട്ടില്ല..
കിട്ടിയാലും അവനത് അറിഞ്ഞു കൊണ്ട് സ്വീകരിക്കില്ല.
അപ്പോൾ പിന്നെ കിട്ടിയ അവസരം മിയ പറഞ്ഞത് പോലെ തന്നെ എൻജോയ് ചെയ്യാൻ കാർത്തു തീരുമാനിച്ചു.
"മനുഷ്യനെ കളിയാക്കുന്നോ.."
ചോദ്യത്തോടൊപ്പം തന്നെ അവളാ സ്റ്റീരിയോ ഓഫ് ചെയ്തു.
അവനവളെ ചിറഞ്ഞു നോക്കി.
പാട്ടിന്റെ വട്ട് തീർന്നോ നിനക്ക്..?"
കാശി ദേഷ്യത്തോടെ ചോദിച്ചു.
ആ വട്ടൊക്കെ വരും തീരും.. പക്ഷേ തീരാത്ത വട്ടെനിക്ക് കാശ്യേട്ടനോട് മാത്രമേ ഒള്ളു.. "
അവളിലേക്ക് വീണ്ടും പ്രണയം പാഞ്ഞു കയറി.
"സത്യത്തിൽ നീ പനി പിടിച്ചെന്ന് പറഞ്ഞത് ഉള്ളത് തന്നെയാണോ..?
"അങ്ങനല്ലാന്ന് തോന്നിയോ.. നോക്കിക്കേ.. പനിച്ചിട്ട് തന്നെയാ.."
പറഞ്ഞതും കാർത്തു കാശിയുടെ കൈ പിടിച്ചെടുത്തു കൊണ്ട് സ്വന്തം കഴുത്തിലേക്ക് ചേർത്ത് വെച്ചു..
പനി ചൂടിനോപ്പം അവളുടെ നെഞ്ചിടിപ്പ് പോലും പടർന്നു കയറിയ ആ സ്പർശം..
കാശി ഞെട്ടി വിറച്ചു പോയി.
അവളും.
ചെയ്തു കഴിഞ്ഞാണ് അവളാ പ്രവർത്തിയെ കുറിച്ചോർത്തത് തന്നെ..
കാർത്തു കൈ വിട്ടതും കാശി തി പൊള്ളാലെറ്റത് പോലെ കൈ പിൻവലിച്ചു.
അവനാകെ വിയർത്തു പോയിരുന്നു.
കയ്യിലിപ്പോഴും അവളുടെ ശരീരത്തിന്റെ ചൂടുണ്ടെന്ന് അവനു തോന്നി.
എസി ഓഫ് ചെയ്തു കൊണ്ടവൻ ഗ്ലാസ് ചെറുതായി താഴ്ത്തിയിട്ടു.
നല്ല പനിയുണ്ട് പെണ്ണിന്.
വായിട്ടലക്കുന്നത് കണ്ടപ്പോൾ വെറുതെ ചോദിച്ചതാണ്..
വിയർത്തു പോയ നെറ്റിൽ കൈ ചേർത്ത് വെച്ച് കൊണ്ടവൻ അവളെയൊന്ന് പാളി നോക്കി.
അവളപ്പോൾ അവനെ നോക്കാതിരിക്കാൻ മുഖം തിരിച്ചിരുന്നു.
കുറച്ചു ദൂരം ചെന്നതും.. ചെറിയൊരു തട്ട് കടയ്ക്ക് മുന്നിൽ കാശി കാർ നിർത്തി..
കാർത്തു ചോദ്യചിഹ്നം പോലെ അവനെ നോക്കി.
"എനിക്കുറക്കം വരുന്നു.. ഒരു ചായ കുടിക്കണം.."
അത് പറഞ്ഞു കൊണ്ടവൻ സീറ്റ് ബെൽറ്റയിച്ചു മാറ്റി കൊണ്ട് ഡോർ തുറന്നിറങ്ങി.
അവനൊപ്പം വിളിച്ചില്ലല്ലോ.. അത് കൊണ്ട് ഇറങ്ങുന്നില്ലെന്ന് കരുതിയവളെ അമ്പരപ്പിച്ചു കൊണ്ടവൻ അവളിരിക്കുന്ന ഭാഗത്തേക്ക് വന്നിട്ടാ ഡോർ കൂടി തുറന്നു.
അതോടെ കാർത്തുവും ഉത്സാഹത്തോടെ അവനൊപ്പം ചെന്നു.
അവിടെയുള്ളൊരു കുപ്പി വെള്ളമെടുത്ത് കൊണ്ടവൻ മുഖം കഴുകി.. പിന്നെ രണ്ടു കസേരകളിൽ ഒന്നെടുത്തു കൊണ്ട് കാർത്തുവിന്റെ അരികിൽ വെച്ച് കൊടുത്തു.
' രണ്ടു ചായ.. "
അവിടിരിക്കുന്നതിനിടെ അവനുറക്കെ വിളിച്ചു പറഞ്ഞു.
കാർത്തു അവനെ തന്നെ നോക്കിയിരിക്കുന്ന അസ്വസ്ഥതയിൽ നിന്നും രക്ഷപെടാനാണ് കാശി ഫോണെടുത്തു നോക്കിയത്..
അപ്പോഴേക്കും മുന്നിലേക്ക് ചായ വന്നെത്തി.
അത് കൊണ്ട് വന്നവനെ ഒന്ന് നോക്കി ചായ വാങ്ങിക്കുമ്പോൾ അവന്റെ നോട്ടം കാർത്തികയുടെ മേലാണ്.
വല്ലാത്തൊരു നോട്ടം.
കാശിയുടെ കണ്ണുകൾ കുറുകി..
ചായ വാങ്ങിക്ക് "
അവനുറക്കെ പറയുമ്പോൾ കാർത്തുവിനോപ്പം ചായ കൊണ്ട് വന്നവൻ കൂടി ഞെട്ടി പോയി.
കാശി ഫോൺ പോക്കറ്റിലേക്കിട്ട് കൊണ്ട് അലസമായി ചുറ്റും നോക്കി.
ചായ കൊണ്ട് വന്നു തന്നവനും പിന്നെ മറ്റൊരാളും.
താനും കാർത്തുവും അല്ലാതെ വേറെ ആരുമില്ല.
റോഡ് സൈഡിൽ തന്നെയാണ് കടയുള്ളത്.
പെട്ടന്ന് കുടിക്ക്.."
കാശി ധൃതി കാണിക്കുന്നത് താനവനെ നോക്കിയിരിക്കുന്നത് കൊണ്ടാണെന്നാണ് കാർത്തു കരുതിയത്.
അവന്റെ നോട്ടവും ശ്രദ്ധയും പക്ഷേ അവളിൽ ആയിരുന്നില്ല.
നടന്നോ.. ഞാൻ കാശ് കൊടുത്തു വരാം.."
അവളത് കുടിച്ച് തീർത്ത ഉടനെ കാശിയാ ഗ്ലാസ് പിടിച്ചു വാങ്ങി കൊണ്ട് പറഞ്ഞു.
കുറച്ചു മാറി നിർത്തിയിരിക്കുന്ന കാറിന്റെ നേരെ നടക്കും മുന്നേ.. കാർത്തുവൊരു കല്ലിൽ തടഞ്ഞു കൊണ്ട് മുന്നോട്ടാഞ് പോയി.
വീണുവെന്ന് കരുതി കണ്ണിറുക്കി അടച്ചു പിടിക്കും മുന്നേ.. കാശിയുടെ കരുത്തുള്ള കൈയിൽ അവളമർന്നു പോയി..
വീണ്ടും തമ്മിലറിയുന്ന ചൂടും ചൂരും..
കാർത്തുവിന് ശ്വാസം മുട്ടി പിടച്ചു..
ബുൾസൈ പോലത്തെ രണ്ടു കണ്ണുണ്ടായിട്ടും.. മനുഷ്യന് പണിയുണ്ടാക്കാൻ.. വാ ഇങ്ങോട്ട്.. "
കുതിച്ചു തുള്ളിയ ഹൃദയതാളം അവളറിയാതിരിക്കാൻ അവൻ വെറുതെ കലിപ്പ് കാണിച്ചു.
അവളുടെ കൈയിൽ പിടിച്ചു കൊണ്ട് കാറിന്റെ നേരെ നടന്നു..
കയറി ഇരിക്ക്.. ഞാനിപ്പോ വരാം.. "
അവൾക്കെന്തെങ്കിലും തിരികെ ചോദിക്കാൻ അവസരം കിട്ടും മുന്നേ വലിഞ്ഞു മുറുകിയ മുഖത്തോടെ അവനാ കടയുടെ നേരെ ചെന്നു...
തുടരും..
എന്നാലും ലവനിങ്ങനെ വലിഞ്ഞു മുറുകി നടക്കേണ്ട കാര്യം ന്തുവാ ന്നാ ഇനിക്ക്..
😁
ഇങ്ങക്ക് തോന്നിയോ അത്.. 😎
റിവ്യൂ കുറയുന്നുണ്ടോ..
എനിക്കെഴുതാൻ തോന്നൂല കേട്ടോ...
സ്നേഹത്തോടെ jif
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് 17
ജിഫ്ന നിസാർ ❤️
"കാശി...മോൾക്ക് വയ്യെടാ..
പനി ആണെന്ന്.
അവൾക്ക് വീട്ടിലേക്ക് വരണം..
ഞാനിപ്പോ ഇവിടില്ല..
തിരിച്ചു വരാൻ എന്തായാലും രണ്ടു ദിവസം കഴിയും..
മഹിയും സ്ഥലത്തില്ല..
നിനക്കൊന്ന് അവളെ പോയി കൊണ്ട് വരാൻ പറ്റുമോ.."
അശോകേട്ടന്റെ ആവിശ്യം.
ഇത് വരെയും ഇങ്ങനൊരു സാഹചര്യം നേരിടേണ്ടി വന്നിട്ടില്ല.
ഒറ്റയ്ക്ക് അവളുമായി ഇടപെടലുകൾ നടത്തേണ്ടി വരുന്ന സന്ദർഭങ്ങളെ താൻ തന്നെയാണ് ഇല്ലാതാക്കാറുള്ളത്.
"നിനക്കെന്തേലും ബുദ്ധിമുട്ട് ഉണ്ടോ ഡാ.."
തന്റെ മൗനം അറിഞ്ഞത് കൊണ്ടായിരിക്കും വീണ്ടും ആളത് ചോദിച്ചത്.
"ഇല്ല.. ഞാൻ.. ഞാൻ പോയിക്കോള്ളാം"
തന്റെ മനസ്സിലുള്ളത് മൂപ്പരോട് പറയാൻ കഴിയില്ല.
അത് കൊണ്ട് തന്നെ അത് ഏറ്റെടുക്കുകയെ അവനു മുന്നിൽ പിന്നെ വഴിയുള്ളു.
"കാർ വീട്ടിലുണ്ട്.. തുളസിയോട് മോൾക്ക് വയ്യെന്നത് പറഞ്ഞിട്ടില്ല.. അവള് കരഞ്ഞു അലമ്പാകും.. നീ അവളെ കൊണ്ട് വരുമ്പോ അറിഞ്ഞാ മതി.."
അത് കൂടി ഓർമ്മിപ്പിച്ചു കൊണ്ടയാൾ ഫോൺ കട്ട് ചെയ്തു പോയിട്ടും അവനതേ ഇരിപ്പ് തന്നെയായിരുന്നു കുറച്ചു നേരം.
പിന്നെ ഒരു ദീർഘ നിശ്വാസത്തോടെ എഴുന്നേറ്റു പോയി മുഖം കഴുകി.
ഡ്രസ്സ് മാറി..
ആ നേരത്തെ യാത്രയുടെ മുഷിപ്പ് ഒന്നുമില്ല.
വല്ലാത്തൊരു ആവേശത്തിലാണ് ഉള്ളം മുഴുവനും.
അല്ലേലും ഡ്രൈവ് പോലെ തന്നെ ഹരം പിടിപ്പിക്കുന്ന മറ്റൊന്നും ഇപ്പോഴില്ലല്ലോ..മെയ്യും മനസ്സും അതില്ലങ് ലയിച്ചു പോകുമ്പോൾ കാശിനാഥൻ മറ്റെല്ലാം മറക്കും..
പെട്ടന്ന് തന്നെ വാതിലും പൂട്ടി ബുള്ളറ്റിൽ അശോകേട്ടന്റെ വീട്ടിലേക്കു പോയി.
കോളിങ് ബെല്ലടിച്ചു കാത്തു നിന്നു.
പ്രതീക്ഷിച്ചത് പോലെ തുളസി ചേച്ചിയാണ് വന്നത്.
"അത്യാവശ്യം വല്ലതുമാണോ കാശി "
കാറിന്റെ കീ അവനു നേരെ നീട്ടി കൊണ്ടവർ ചിരിയോടെ ചോദിച്ചു.
കാശി വരും കീ കൊടുക്കണം എന്നല്ലാതെ അവരോടൊന്നും കൂടുതൽ അശോകേട്ടൻ പറഞ്ഞിട്ടില്ല എന്ന് കാശിക്ക് മനസിലായി.
അവരും കൂടെ പോരണമായിരുന്നു എന്നായിരുന്നു കാശി അപ്പോൾ ഓർത്തത്.
പക്ഷേ പറയേണ്ടന്ന് അശോകേട്ടൻ പറഞ്ഞത് കൊണ്ട് അവനൊന്നും പറഞ്ഞതുമില്ല.
രാത്രിയാണ് സൂക്ഷിച്ചു പോ.."
അവനൊന്നും പറയുന്നില്ലെന്ന് കണ്ടതും അതും പറഞ്ഞു കൊണ്ടവർ തിരികെ പോയി.
അശോകൻ ഇതിന് മുന്നേയും ഇത് പോലെ അവനെ ഓരോന്നു ഏല്പിച്ചു കൊണ്ട് വിടാറുള്ളത് കൊണ്ട് തന്നെ അവർക്കതിൽ പുതുമയൊന്നും തോന്നിയില്ല.
വളരെ ആസ്വദിച്ചു കൊണ്ട് തന്നെയാണ് കാശിയാ കാർ ഓടിച്ചത്.
അശോകേട്ടന്റെ ബെൻസ്.. അയാൾ അല്ലാതെ പിന്നെ ഓടിക്കുന്ന ആൾ കാശി മാത്രമാണ്.
ഏകദേശം പത്തു മണിയോടെയാണ് കാർത്തിക പഠിക്കുന്ന കോളേജിന് മുന്നിലേക്ക് കാശി എത്തിചേർന്നത്.
ഇനിയങ്ങോട്ട് ചെയേണ്ടുന്ന കാര്യങ്ങളെ കുറിച്ച് അവനൊരു ആശയകുഴപ്പമുണ്ട്.
കാർത്തികയുടെ കൂടെ ഒറ്റയ്ക്ക് തിരികെ പോണമല്ലോ എന്നായിരുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ടതും.
പക്ഷേ അശോകേട്ടൻ പറഞ്ഞത് കൊണ്ട് അനുസരിക്കാതെയും വയ്യ.
എന്തായാലും അവൻ ഓഫീസിന് നേരെ നടന്നു.
അവിടെയുള്ള കാര്യങ്ങളെല്ലാം അശോകേട്ടൻ പറഞ്ഞു സെറ്റാക്കി കാണുമെന്നുള്ളത് അവനറിയാം.
നീയങ്ങോട്ട് ചെന്നാൽ മതിയെന്ന് അവനോട് പറഞ്ഞിട്ടുണ്ട്.
പറഞ്ഞത് അത് പോലെ തന്നെ..എല്ലാം റെഡിയാണ്.
കാർത്തികയെ പോയി വിളിച്ചിട്ട് വരാൻ വാർഡൻ ആരെയോ ഏല്പിച്ചു..
"കാർതികയുടെ ആരാണ്.?
ഒട്ടും പ്രതീക്ഷിക്കാത്ത ആ ചോദ്യം.
ഞാൻ..
അവനൊന്നു വിക്കി..
അതോടെ അവരുടെ മുഖത്തൊരു സംശയം നിറഞ്ഞു.
"അവളുടെ ബ്രദർ വരും എന്നാണല്ലോ മിസ്റ്റർ അശോകൻ പറഞ്ഞത്..
പിന്നെന്തിന് ഇവരിത് ചോദിച്ചു എന്നൊരു ചോദ്യം അവന്റെ ഉള്ളിലുണ്ട്.
അതിനേക്കാൾ കാർതികയുടെ ബ്രദർ..
തന്നെ അശോകേട്ടൻ എങ്ങനെയാണ് കാണുന്നതെന്ന് അവനൊരിക്കൽ കൂടി മനസിലാക്കി കൊടുക്കുന്ന ആ സ്ഥാനം..
ബ്രദർ തന്നെയാണ്.
കാശി അത് പറയുമ്പോൾ അമർത്തിയൊരു മൂളൽ മാത്രമാണ് മറുപടി.
അവരുടെ ആ പ്രവർത്തി അവനൊട്ടും പിടിച്ചിട്ടില്ല.
പക്ഷേ അതവരുടെ ജോലി ആണെന്നും ഇത്രയും പെൺകുട്ടികൾ പഠിക്കുന്ന കോളേജിൽ ഇങ്ങനെയൊക്കെ വേണം എന്നോർക്കുമ്പോൾ അവനാ നീരസം ഉള്ളിൽ തന്നെ ഒതുക്കി..
"ഇവിടെ പേരെഴുതി ഒപ്പിട്ട് ത്താ.."
അവർ മുന്നിലേക്ക് നീക്കി വെച്ച ഫയലിൽ കാർത്തിക അശോകൻ എന്നെഴുതി ചേർത്തതിന്റെ താഴെ പേന വെച്ച് കൊണ്ടവർ അവനെ നോക്കി.
ആ പേരിനു കീഴെ തന്റെ പേരെഴുതി ഒപ്പിട്ട് നൽകുമ്പോൾ തന്റെ മുഖത്തു വിരിഞ്ഞ ഭാവങ്ങൾ അവർ കാണാതിരിക്കാൻ അവൻ അങ്ങേയറ്റം പരിശ്രമിച്ചു.
"കാർതികയ്ക്ക് ഒട്ടും വയ്യാത്തത് കൊണ്ടാണ്. അല്ലെങ്കിൽ ഇത്രയും രാത്രിയിൽ.. പേരന്റസ് വരാതെ വിടാറില്ല.."
അവരുടെ കാർക്കശ്യം നിറഞ്ഞ സ്വരം.
കാശി ഒന്നും മിണ്ടിയില്ല.
ഇനി ഏത് നിമിഷവും തനിക്ക് മുന്നിലേക്ക് കടന്ന് വരുന്നവളെ കുറിച്ചോർത്തു കൊണ്ടായിരുന്നു അവന്റെ മനസ്സ് ഭാരപ്പെട്ടതൊക്കെ..
❣️❣️
നിന്റെ മഹിയേട്ടൻ ആയിരിക്കോ ഇനി..
കാർത്തുവിന്റെ ബാഗ് കയ്യിലെടുത്തു കൊണ്ട് മിയ ചോദിച്ചു.
"എന്റെ മഹിയോ.. അതേത് വകയിൽ..?"
ഉള്ള ആരോഗ്യം വെച്ചിട്ട് അവൾ മിയയുടെ നേരെ തിരിഞ്ഞു.
ആരുടെ മഹി ആണെന്നാലും വന്നത് അവൻ തന്നെ ആണാവോ.. "
മിയ ചോദിക്കുമ്പോൾ കാർത്തു ഒരു കോട്ട് കൂടി എടുത്തിട്ട് കൊണ്ട് അറിയില്ലെന്ന് കൈ മലർത്തി.
"വീട്ടിൽ പോയി നന്നായി പനിച്ചു കിടക്കാൻ പ്ലാൻ ഉണ്ടെങ്കിൽ അത് വേണ്ട.. അടുത്ത ആഴ്ച ഇനിയും എക്സാം ഉണ്ട്.. അത് മറക്കാതെ പെട്ടന്നിങ്ങോട്ട് തന്നെ വന്നേക്കണം കേട്ടോ "
വരാന്തയിലൂടെ താഴെക്കുള്ള സ്റ്റെപ്പിനടുത്തേക്ക് നടക്കുമ്പോൾ മിയ ഓർമ്മിപ്പിച്ചു.
പനി കൊണ്ട് അങ്ങേയറ്റം അവശത ഉണ്ടെങ്കിൽ കൂടിയും വീട്ടിൽ പോകുന്നതിന്റെ തിളക്കമുണ്ട് കാർത്തുവിന്..
രണ്ടു ദിവസമായി കേൾക്കാൻ കഴിയാത്ത ഒരു ചീത്ത വിളിയുടെ മിസ്സിംഗ്..അത് കേൾക്കാൻ അവളേറെ കൊതിച്ചു
പനി കുളിരല്ലാതെ തന്നെ അവളൊന്നു വിറച്ചു.
മിയ എന്തൊക്കെയോ പറഞ്ഞു കൊണ്ട് കൂടെ നടക്കുന്നുണ്ട്.
വാർഡന് മുന്നിലേക്കെത്തുമ്പോൾ പിന്നെ ഒരക്ഷരം മിണ്ടാതെ തുറിച്ചു നോക്കി നിൽക്കുന്നവൾക്ക് നേരെ കാർത്തു പകച്ചു നോക്കി.
എന്താടി..
അത് വരെയും നിർത്താതെ സംസാരിച്ചു കൊണ്ട് വന്നവളുടെ പെട്ടന്നുള്ള മാറ്റം.
മിയ അവളെ നോക്കി മുന്നോട്ട് നോക്കാൻ കണ്ണ് കാണിച്ചു.
ഒറ്റ നോട്ടം..
സ്വയം മറന്നു കൊണ്ട് കാർത്തു മുന്നോട്ട് കുതിച്ചു..
അവളുടെ വരവ് കണ്ടിട്ട് കാശി ഞെട്ടി പോയി.
അവന്റെ നോട്ടം വാർഡന് നേരെയാണ്.
"ഇവൾക്ക് പനിയുണ്ടോ എന്നൊരു ഭാവത്തിലാണ് അവരുടെ നിൽപ്പെന്ന് കണ്ടതും അവനപ്പോൾ ചിരി വന്നു.
"കാശ്.. കാശ്യേട്ടൻ ഒറ്റയ്ക്കാ വന്നത്..?"
കാർത്തു ശ്വാസം മുട്ടലോടെ ചോദിച്ചു.
"അല്ല.. ഒരു ജാഥക്കുള്ള ആളുണ്ട്.. പുറത്താ.."
അവൻ ഗൗരവത്തിൽ തന്നെയാണ്.
മിയക്ക് ചിരി വന്നു അപ്പോഴുള്ള കാർത്തുവിന്റെ ഭാവം കണ്ടിട്ട്.
"പൊയ്ക്കോട്ടേ ഇനി.."
കാശി തിരിഞ്ഞു നിന്നിട്ട് വാർഡന് നേരെ നോക്കി.
"മ്മ്.. സൂക്ഷിച്ചു പോ.."
അത് മാത്രം പറഞ്ഞു കൊണ്ടവർ ഒന്നമർത്തി മൂളി.
കാശി കാർത്തുവിനെ കടന്ന് ചെന്ന് മിയയുടെ കയ്യിൽ നിന്നും അവളുടെ ബാഗ് വാങ്ങി..
അവനെ നോക്കി മിയ ചിരിച്ചെങ്കിലും അവൻ ഗൗരവത്തോടെ തന്നെ തിരിഞ്ഞു നടന്നു..
കാർത്തു അപ്പോഴും കണ്മുന്നിൽ നടക്കുന്നത് വിശ്വാസമാക്കാത്ത പോലാണ്.
പനിയുടെ കാര്യമൊക്കെ അവൾ ഏറെക്കുറെ മറന്നു പോയിരുന്നു.
അവനെ കണ്ടപ്പോൾ തന്നെ കിട്ടിയൊരു ഊർജ്ജമുണ്ടപ്പോൾ അവളുടെ സിരകളിലാകെ..
"ഡീ..
മിയ തോളിൽ അടിച്ചു കൊണ്ട് വിളിക്കുമ്പോൾ അവളൊന്നു ഞെട്ടി.
ഇനിയും ഇവിടെ നിന്നു സ്വപ്നം കണ്ടാ.. അങ്ങേര് നിന്നെ ഇവിടെ ഇട്ടിട്ട് പോകും..നോ ഡൗട്ട്.."
വാർഡൻ കേൾക്കാതെ മിയ അവളോട് പറഞ്ഞു.
"എനിക്ക്.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെടി..കാശ്യേട്ടൻ മാത്രം. എന്നെ കൂട്ടാൻ..
കാർത്തു ചിരിയോടെ പറഞ്ഞു മാത്രം
"നിന്റച്ഛൻ പറഞ്ഞാ മൂപ്പര് ച്ചാവും ന്ന് നീ തന്നെയല്ലേ പറയാറുള്ളത്.. അങ്ങനെ കണ്ടാ മതി കൂടുതൽ എസ്‌പെക്ട് ചെയ്യണ്ട.."
കാശി പോയ വഴിയേ നോക്കി മിയ പുച്ഛത്തോടെ പറഞ്ഞു.
'ചേ.. നശിപ്പിച്ചു. വൃത്തികെട്ടവൾ..
കാർത്തു അവളെ നോക്കി പല്ല് കടിച്ചു.
"ഞാൻ ഉള്ളത് പറഞ്ഞു..
"ആയിക്കോട്ടെ.. എന്തായാലും എന്നെ കൂട്ടാൻ വന്നല്ലോ.. എനിക്കത് മതി.."
കാർത്തു സ്വയം ആശ്വാസിക്കാൻ ശ്രമിച്ചു.
"ആഹ്.. ഇനിയിപ്പോ അതാണ് നല്ലത്..
"നീ പോടീ കുശുമ്പി.. കാശ്യേട്ടൻ എന്നെ കൂട്ടാൻ വന്നല്ലോ.."
കാർത്തു മിയയുടെ കവിളിൽ കുത്തി.
"വല്ലാണ്ട് കൊഞ്ചി ഇവിടെ നിന്നാ നിന്റെ കാശ്യേട്ടൻ വന്ന പോലെ തന്നെ അങ്ങ് പോകും.. അത് കൊണ്ട് പൊന്ന് മോള് വിട്ടോ.. എനിക്കൊന്ന് ഉറങ്ങണം.. ഇന്നലെ നിന്റെ പനി കാരണം എന്റേം കൂടി ഉറക്കം പോയില്ലേ.."
മിയ മുഖം ചുളിച്ചു..
"ഡീ..
കാർത്തു അവളുടെ കയ്യിൽ അമർത്തി പിടിച്ചു കൊണ്ട് വിളിച്ചു.
"ഇനിയെന്താ..
അല്ല.. അത് പിന്നെ..
അല്ലേൽ തന്നെ നിനക്കിപ്പോ പനിയൊന്നും ഇല്ലല്ലോ. കയ്യൊക്കെ തണുത്തു പോയിരിക്കുന്നു. ഇനിയിപ്പോ വീട്ടിൽ പോണോ ന്നാ..
മിയ ഐസ് പോലെ തണുത്ത കാർത്തുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
"പോടീ.. ഇത് പേടിച്ചിട്ടാ..
കാർത്തു കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.
പേടിയോ.. എന്തിന്..
മിയ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു.
"അത്.. എനിക്കറിയില്ല..
ആ മൊതലിനെയോ..
കാശി പോയ വഴിയേ നോക്കി മിയ ചോദിച്ചു..
കാർത്തു അതിനുത്തരമൊന്നും പറഞ്ഞില്ല.
പേടിക്കേണ്ട കുട്ടി.. നീ വിചാരിച്ച ആ കാറൊരു മണിയറയാക്കാം.. അത് വഴി നിന്റെ കാശ്യേട്ടന്റെയും നിന്റെ അച്ഛന്റേം കൊമ്പ് ഒപ്പം ഒടിച്ചു മടക്കി കുപ്പിയിലാക്കാം.. ഇത് പോലൊരു അവസരം ഇനി കിട്ടില്ല.. അത് കൊണ്ട് കിട്ടിയ അവസരം എൻജോയ് ചെയ്യാൻ ഉള്ളെന് അവളുടെ ഒരു പേടി.. "
കാർത്തുവിനെ പിടിച്ചു മുന്നോട്ട് തള്ളി കൊണ്ട് മിയ പറഞ്ഞു..
ഹാപ്പി ജേർണി.. ആൻഡ്...
ബാക്കി പറയാതെ ഒരു കള്ളത്തരത്തോടെ മിയ ഓടി കയറി പോയിട്ടും കാർത്തു കുറച്ചു നേരം കൂടി അങ്ങനെ തന്നെ നിന്നു.
പുറത്തെ തണുപ്പും ഉള്ളിലെ പനി തണുപ്പും കൂടി ഒരുമിച്ചാക്രമിക്കാൻ ശ്രമിച്ചപ്പോൾ അവൾ പാർക്കിങ്ങിൽ നിർത്തിയ കാറിന് നേരെ നടന്നു.
വല്ലാത്തൊരു വിറയലുണ്ട്.
ഒന്ന് അടുത്ത് കാണാൻ അത്രമേൽ കൊതിച്ചു പോയ ഒരാളാണവൻ.
ഇന്നിപ്പോൾ അവന്റെ അരികിൽ പോകുന്നത് ഓർത്തപ്പോൾ അവൾക്കൊരു വല്ലായ്മ..
അവനത് ഇഷ്ടമാവില്ല എന്ന് തന്നെയാണ് ആ വല്ലായ്മക്ക് മുഖ്യ കാരണവും.
മിയ പറഞ്ഞത് പോലെ.. അച്ഛൻ പറഞ്ഞേൽപ്പിച്ചത് കൊണ്ട് മാത്രം വന്നവനാണ്..
കാശി കാർ ഹോൺ മുഴക്കി തുടങ്ങിയപ്പോൾ.. വിയലോടെ തന്നെ കാർത്തിക അവനരികിലേക്ക് ചെന്നു.
തുടരും.
എഴുതും മുന്നേ ഇതൊക്കെ നിങ്ങൾ ഊഹിച്ചു വെക്കുന്നുണ്ടല്ലോ ന്നാ പിന്നെ ഒരു സമാധാനം 😀
പ്രണയിക്കുന്ന ആളിനോപ്പമുള്ള യാത്ര..
അതാണ് യാത്ര 🫣
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - മുറ ചെറുക്കൻ...
🔻 ഭാഗം _70
✍️ രചന -Aysha akbar
ജനലിലൂടെ സൂര്യ പ്രകാശം മുഖത്തേക്ക് പതിച്ചപ്പോഴാണ് ഇഷാനി കണ്ണുകൾ തുറന്നത്.......
മുകളിൽ കാണുന്ന മരത്തിന്റെ മേൽക്കൂര അവളുടെ ഉള്ളിലൊരു തണുപ്പ് നിറച്ചു.....
അല്ലെങ്കിലും ഇവിടെയുള്ള പുലരികൾക്ക് അല്പം സുഖം കൂടുതലാണ്......
എഴുന്നേല്‌ക്കുമ്പോൾ മുകളിലേ ഈ മേൽക്കൂര കണ്ടാൽ ഇവിടെയാണെന്ന ആനന്ദം ഉള്ളിലേക്കിരച്ചു കയറും....
കട്ടിലിൽ നിന്ന് ഉയരുമ്പോൾ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞിട്ടുണ്ടാവും........
അവൾ കട്ടിലിൽ തന്നെ കിടന്നു മേൽക്കൂര കണ്ണ് നിറച്ചു കണ്ടു.....
അവളുടെ കൈ അവളൊന്നു വലിച്ചപ്പോഴാണ് കയ്യിനു മുകളിൽ ഒരു തലയുടെ ഭാരം അവളറിഞ്ഞത്....
അവൾ പതിയെ യൊന്നു തല ചെരിച്ചു.....
കണ്ണുകൾ ചിമ്മി കിടക്കുന്നവന്റെ സുഗന്ധം അവളെയാകെ പൊതിഞ്ഞു പിടിച്ചു....
ഇപ്പൊ തങ്ങളിരുവർക്കും ഒരേ ഗന്ധമാണ്.....
അതേ..... പ്രണയത്തിന്റെ ഗന്ധം.....
അവളുടെ കണ്ണുകൾ തിളങ്ങി.......
അവയിലൊരായിരം കൃഷ്ണ കിരീടപ്പൂക്കൾ ഒന്നിച്ചു പൂത്തു നിന്നു......
തന്നിലെ വേദനിക്കുന്ന ഹൃദയത്തെ ആദ്യമായി ഉൾ കണ്ണ് കൊണ്ട് കണ്ട് പിടിച്ചവനാണ്......
തന്റെ വേദ നകളിലേക്ക് പ്രണയത്തിന്റെ മരുന്ന് വെച്ചു സുഖപ്പെടുത്തി തന്ന വൈദ്യനാണ്.....
തന്നിലെ കറ കളഞ്ഞ പ്രണയത്തിന്റെ അവകാശിയാണ്...
അവൾ അവളുടെ കൈക്ക് മുകളിൽ കിടക്കുന്നവന്റെ മുടിയിൽ പതിയെ യൊന്നു തലോടി....
ഏറെ വാത്സല്യത്തോടേ....
തന്റെ ഹൃദയം ഒരമ്മയിലേക്ക് ചേക്കേറൂന്നത് ആദ്യമായി അവളറിഞ്ഞു....
ആ നെറ്റിയിൽ അവളൊനന്ന് ചുണ്ടമർത്തി......
ഉറക്കത്തിലും അതറിഞ്ഞെന്ന വണ്ണം അവനവളുടെ നഗ്നമായ ഇടുപ്പിലൂടെ കയ്യിട്ട് തന്നിലേക്ക് ചേർത് പിടിച്ചു.......
ആദ്യം അവളൊന്നു പിടഞെങ്കിലും ഇടം കയ്യാലേ അവളെവനെ മാറോട് ചേർത്ത് പിടിച്ചു...
ഒറ്റ രാത്രി കൊണ്ട് അവളുടെ ഹൃദയം ഒന്ന് കൂടി പക്ക്വമായത് പോലെ അവൾക്ക് സ്വയം തോന്നി.....
ഒരു പക്ഷെ അവനിലെ അവകാശിയെ ഏറ്റ് വാങ്ങാൻ മനസ്സ് സ്വയം തയ്യാറായതാവാം.....
അവളുടെ കവിളിണകൾ നാണം കൊണ്ടൊന്നു പൂത്തു......
ആരും കാണാനില്ലെങ്കിൽ കൂടി അവളതിനെ എന്തിനോ കടിച്ചു പിടിച്ചിരുന്നു........
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ സത്യത്തിൽ ഇഷാനി സ്വപ്നം കണ്ടതിലും അപ്പുറം അപ്പുറമായിരുന്നു....
മീനുവും തനൂജാമ്മയും മുത്തശ്ശിയും അമ്മയും ഋതിനും ഗോപി മാമനും മമ്മയും സചുവേട്ടനും താനും.........
സ്വർഗം എന്നത് എവിടെയാണെന്ന് അറിയുമോ.......
അതേ......
അത് ഞങ്ങൾക്കിടയിലാണ്.....
ഞങ്ങളെല്ലാവരും ഒരുമിച്ചു ഊണ് കഴിക്കുന്ന ആ മേശയിൽ........
കുശലം പറഞ്ഞു ഇളം കാറ്റേറ്റ് നന്ദ്യാർ വട്ട പൂക്കളെ കണ്ട് കൊണ്ടിരിക്കുന്ന ആ ഉമ്മറത്ത്......
താനും മീനുവും സ്വകാര്യം പറഞ്ഞിരിക്കുന്ന ആ മാഞ്ചോട്ടിൽ.......
മമ്മയും താനും മീനുവും തനൂജാമ്മയും കളിച്ചു ചിരിച്ചു എണ്ണ തേച് വിസ്തരിച്ചു കുളിക്കുന്ന ആ കുളക്കടവിൽ...
നാമം ജപിക്കുന്ന മുത്തശ്ശിക്കരികിലായിരുന്നു മീനുജും താനും കാലു തിരുമ്മി കൊടുക്കുമ്പോഴുള്ള ആ പിണ്ണ തൈലത്തിന്റെ ഗന്ധത്തിൽ.....
കസേരയിൽ കാലു നീട്ടി കിടക്കുന്ന ഗോപി മാമന്റെ മുഖത്ത് തേക്കുന്ന നിറമുള്ള ആ പൊടികളിൽ.....
കോണിപ്പടികൾ കയറി മുകളിലേക്കെത്തുമ്പോഴേക്കും പിറകിൽ നിന്ന് വന്നു അടി വയറ്റിൽ കെട്ട് പിണക്കുന്ന സച്ചുവേട്ടന്റെ ആ കൈകളിൽ....
നെറ്റിയിൽ വീണു കിടക്കുന്ന മൂടിയിഴകളെ വകഞ്ഞു മാറ്റിയുള്ള അവന്റെ ചുംബന ത്തിന്റെ ചൂടിൽ.....
അതേ...... ഇതിലെല്ലാം താനാ സ്വർഗത്തെ കാണുന്നുണ്ട്........
ഇത്രയും ചെറിയ കാര്യങ്ങളിൽ സ്വർഗത്തെ കണ്ട് പിടിക്കാൻ കഴിയുമോയെന്ന് സംശയമുണ്ടാവാം......
മനസ്സിന്റെ നിറഞ്ഞ സന്തോഷം എവിടെയാണോ അവിടമാണ് സ്വർഗം....
ഇതിനും മുകളിലൊരു സന്തോഷമെന്ന് ഓർക്കാൻ കഴിയാത്ത വിധം സന്തോഷത്തെ താൻ ഇന്ന് അനുഭവിക്കുന്നുണ്ട്...
എന്നാൽ ഇതിനും മുകളിൽ ഇനിയൊരു സന്തോഷം ഉണ്ടെന്ന് തനിക്ക് മനസ്സിലായത് ഒന്ന് തല ചുറ്റി വീണപ്പോഴായിരുന്നു.....
തന്നെ എല്ലാവരും കൂടി താങ്ങി പ്പിടിച്ചു സച്ചുവേട്ടന്റെ ചികിത്സാ മുറിയിലേക് കിടത്തി ..
സച്ചുവേട്ടൻ ആ സമയം അവിടെയില്ല ....
എല്ലാവരും തന്റെ അടുത്ത് കൂടി നിന്നു......
തനൂജാമ്മയും മമ്മയും മുത്തശ്ശി യും എല്ലാം അടുത്ത് തന്നെയുണ്ട്......
മീനു വിന്റെ കണ്ണ് നിറഞ്ഞു തുടങ്ങിയിട്ടുണ്ട്....
കുട്ടിക്കല്പം കാറ്റ് കിട്ടട്ടെ.... അല്പമൊന്ന് മാറി നിൽക്കു.. എന്ന് പറഞ്ഞു കൊണ്ട് ഗോപി മാമനും വാതിൽ പടിയിൽ തന്നെയുണ്ട്......
കട്ടിലിൽ കിടക്കുന്ന തനിക്ക് പ്രത്യേകിച്ച് അസുഖമോന്നുമില്ലെങ്കിൽ കൂടി എന്തൊക്കെയോ ഒരു അവശത പോലെ.......
എല്ലാവരും അല്പം പിറകിലേക്ക് മാറി ഡോക്ടർ തന്നെ പരിശോധിച്ച് തുടങ്ങി.....
കയ്യിലെ നാഡി പിടിച്ചു നോക്കുന്ന ഡോക്ടറെ ഏറെ വിളർച്ച നിറഞ്ഞ കണ്ണുകളോടെ താനൊന്ന് നോക്കി........
ഇരു നിറമുള്ള വാലിട്ട് കണ്ണെഴുതി യ അവർ എന്നേ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു.....
ഏയ്.... ടെൻഷനാവനൊന്നുമില്ല..... യു ആർ ഗോയിങ് ടു ബി എ മദർ....... കൺഗ്രാജുലേഷൻ......
ഡോക്ടർ അത് പറഞ്ഞതും ഒരു നിമിഷം ഹൃദയമൊന്നു നിശ്ചലമായത് അവളറിഞ്ഞു.......
ഹൃദയത്തിലേക്ക് പെട്ടെന്ന് ഇടിച്ചു കയറി വന്ന സുഖമുള്ള ആ ഭാരം തൊണ്ട ക്കുഴിയിലൊരു ശ്വാസ തടസ്സം സൃഷ്ടിച്ചത് പോലെ.......
അവളുടെ കണ്ണുകൾ വേഗം നീണ്ടു പോയത് വാതിൽ പടിയിൽ നിൽക്കുന്നവരിലേക്കായിരുന്നു......
ഡോക്ടർ പലതും തന്നോട് ചോദിക്കുകയും പതിഞ്ഞ ശബ്ദത്തിൽ മറുപടി പറയുകയും ചെയ്യുന്നത് കൊണ്ട് തന്നെ ആരും അത് കേട്ടിട്ടുണ്ടായിരുന്നില്ലെന്നതാണ് ശെരി......
അത് കൊണ്ട് തന്നെ ഡോക്ടർ അവർക്ക് നേരെ നടന്നടുക്കുമ്പോൾ അവൾ തിളങ്ങുന്ന കണ്ണുകളാൽ അവരെ ഓരോരുത്തരെയും നോക്കി നിന്നു.....
ഓരോ കണ്ണുകളിലെയും സന്തോഷം അവൾക് നേരിട്ട് കാണാനെന്ന പോൽ....
അപ്പോഴേക്കും കടയിൽ നിന്ന് ഓടി സച്ചുവും അങ്ങോട്ടെത്തിയിരുന്നു....
ആഗ്രഹിച്ച ആ നിമിഷം കൺ മുമ്പിൽ കാണുമ്പോൾ ഇഷാനിക്ക് ഹൃദയം തുളുമ്പുന്നത് പോലെ തോന്നി.......
അവന്റെ കണ്ണുകൾ ആദ്യം നീണ്ടത് തന്നിലേക്കാണ്......
ആരും വെറീഡ് ആവേണ്ട..... ഇവിടേക്ക് പുതിയൊരാൾ വരാനുള്ള തയ്യാറെടുപ്പിലാ.... ഷീ ഈസ് പ്രെഗ്നന്റ്........
ഓടി വന്ന അതേ കിതപ്പിൽ സച്ചു ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും ഡോക്ടർ എല്ലാവരോടുമായി ഒരു ചെറു ചിരിയോടെ അത് പറഞ്ഞിരുന്നു......
ഒരു നിമിഷം ആ കണ്ണുകൾ നിശ്ചലമായത് ഇഷാനിയറിഞ്ഞു......
എല്ലാവരുടെ കണ്ണുകളിലും ഒരേ വികാരം........
ഞെട്ടലോ സന്തോഷമോ കൂടി കുഴഞ്ഞ ഭാവം......
ഗോപി യുടേ ചുണ്ടുകൾ ഒന്ന് വിതുമ്പി പോകുന്നത് പോലെ ഇഷാനിക്ക് തോന്നി....
ആ കണ്ണുകളിൽ ഇത് വരെ താൻ കാണാത്തൊരു നീർ തിളക്കം ആദ്യമായി അവൾ കണ്ടു......
പോക്കറ്റിൽ നിന്നും കുറച്ചു നോട്ടെടുത്തു അവർ ഡോക്ടറുടെ കയ്യിലേക്ക് വെച്ചു കൊടുക്കുമ്പോൾ അയ്യോ ഇത്രയൊന്നും വേണ്ടെന്ന തരത്തിൽ ഡോക്ടറോന്ന് ചിരിച്ചു.....
അല്ല ഡോക്ടറെ..... ഇത്രയും നല്ലൊരു കാര്യം പറഞ്ഞ നിങ്ങൾക്ക് ഇതിലേറെ വലുതെന്താണ് തരികയെന്നാ ഞാനാലോചിക്കുന്നത്....
അതും പറഞ്ഞു കൊണ്ട് നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാൻ ഒരു ചിരിയോടെ അവിടെ നിന്ന് ഗോപി നടക്കുമ്പോൾ ഇഷാനിക്ക് നെഞ്ച് പൊട്ടുന്നത് പോലെ തോന്നിയിരുന്നു....
ഒരച്ചനെന്നാൽ എന്തെന്ന് ആ കണ്ണുകളിൽ നിന്ന് വായിച്ചറിയാം.....
തന്റെ മകൻ ആ സ്ഥാനത്തേക്ക് കടക്കുന്നതിലുള്ള സന്തോഷമോ തന്റെ ചോരയെ ഈ കയ്യിലൊന്നിട്ട് കൊഞ്ചിക്കാനുള്ള വാത്സല്യമൊ എന്തെല്ലാമോ കൂടി കലർന്നിരുന്നാ കണ്ണുകളിൽ.....
ഗോപിയുടെ ആ ഭാവം എല്ലാവരിലും തീവ്രമായ ഒരു വികാരമുണർത്തി.....
സച്ചുവിന്റെ നെഞ്ചിൽ അതൊന്ന് കൊളുത്തി വലിച്ചു.....
അവൻ പതിയെ ഇഷാനിയിലേക്കൊന്ന് നോക്കി.....
അവൾ എല്ലാവരുടെയും സന്തോഷം കണ്ടെന്ന പോൽ മതി മറന്ന് നിൽക്കുകയാണ്.......
എല്ലാവരും കൂടി ഒരു നിമിഷം അവളുടെ ചുറ്റും നിന്നു.....
അവൾ പതിയെ ഒന്നെഴുന്നേറ്റിരുന്നു....
മമ്മയും തനൂജാമ്മയും മുത്തശ്ശിയും മാറി മാറി ചുംബിച്ചു.......
മീനു ഇറുക്കെ കെട്ടി പ്പിടിച്ചു......
സച്ചു മാത്രം കട്ടിലിനൊരു വശത്തങ്ങനെ നിൽക്കുകയാണ്........
അവളെ നോക്കി കൊതി തീരാത്തേയെന്ന വണ്ണം......
മമ്മക്ക് തന്നോടെന്തോക്കെയോ പറയണമെന്നുണ്ടെങ്കിൽ കൂടി സന്തോഷം കൊണ്ടൊന്നും പുറത്തേക്ക് വരുന്നില്ലായിരുന്നു....
എല്ലാവരുടെയും സന്തോഷ പ്രകടനത്തിന് ശേഷം സച്ചുവേട്ടന് വേണ്ടിയെന്ന പോൽ എല്ലാവരും പുറത്തേക്ക് നിന്നു......
കട്ടിലിന്റെ കാലിൽ നിന്നും അവൻ പതിയെ നടന്നു അവൾ ക്കരികിലേക്കിരുന്നു.......
ആ കണ്ണുകളിലേ സന്തോഷം ഇത് വരെ തനിക്ക് കിട്ടിയ എല്ലാത്തിനും മുകളിലായിരുന്നു......
എന്ത് പറയണമെന്നറിയില്ലായിരുന്നവന്.....
അവളുടെ കൈ പതിയെ എടുത്തവൻ ഒന്ന് ചുണ്ടമർത്തി....
തന്റെ കൈ പത്തി നനയുന്നത് അവളുമറിഞ്ഞു....
എന്തിനാ കരയുന്നത്...... ഭാഗ്യമുള്ള ഒരു ജന്മം ഈ ഭൂമിയിലേക്ക് വരാൻ പോകുകയാ.....
സ്നേഹിക്കാൻ ചുറ്റും ഇത്ര പേര് കാത്തിരിക്കുന്നുണ്ടെന്ന് എങ്ങനെയാ ഒന്നറിയിക്കാ ..
തന്റെ കൈക്ക് മുകളിൽ അമർന്ന അവന്റെ തലയൊന്നുയർത്തി പിടിച്ചു കൊണ്ട് നിറ കണ്ണുകളോടെ അവളത് ചോദിക്കുമ്പോൾ അത് വരെ പിടിച്ചു വെച്ചിരുന്ന കണ്ണ് നീർ അവന്റെ കയ്യിൽ നിന്നും പിടി വിട്ട് പോയിരുന്നു......
ഇരു കണ്ണുകളും നിറഞ്ഞൊഴുകി.....
അവനവളെ ഇറുക്കെ പുണർന്നു........
കണ്ണ് നീരുപ്പ് കലർന്ന ആ ചിരിയിൽ നിന്നും ഒരു കുഞ്ഞു കൃഷ്ണ കിരീടപ്പൂവ് കണ്ണുകൾ തുറന്നിരുന്നു.......
(തുടരും)
Aysha Akbar
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _16
✍️ രചന - ജിഫ്ന നിസാർ ❣️
അയാളെന്തിന് വന്നു... "
ഹാളിലേക്ക് കയറും മുന്നേ തന്നെ ഭവ്യയുടെ ദാർഷ്ഢ്യം നിറഞ്ഞു നിൽക്കുന്ന ചോദ്യം.
"പതിവ് പല്ലവി തന്നെ.. അച്ഛമ്മയെ കാണാൻ.."
അപ്പോഴും തിരിച്ചിറങ്ങി പോകാൻ കഴിയാത്ത വിധം അവിടെ തന്നെ ഉറച്ചു പോയത് പോലെ നിൽക്കുന്ന ഗായത്രിയുടെ നേരെയായിരുന്നു സുഗന്ധിയുടെ പരിഹാസ വും പുച്ഛവും നിറഞ്ഞു നിൽക്കുന്ന നോട്ടം.
"ഒന്ന് ചുമ്മാ പോ അമ്മേ.. തമാശ പറയാതെ.അച്ഛമ്മയെ കാണാൻ.. അമ്മയത് വിശ്വസിക്കുകയും ചെയ്‌തോ..?"
ഭവ്യ ഉറക്കെ ചിരിച്ചു കൊണ്ടത് ചോദിക്കുമ്പോൾ അവളുടെയും നോട്ടം ഗായത്രിയുടെ നേരെയാണ്.
"കെട്ടി ഒരുങ്ങി വല്ലാണ്ട് ഭ്രാന്ത് മൂക്കുബോ ദേ.. അമ്മടെ പുന്നാര മരുമോള് വിളിച്ചു വരുത്തുന്നതാ അവനെ.. അവൾക്ക്..."
ഭവ്യാ.. അനാവശ്യം പറയരുത്..
അവളാ പറഞ്ഞതിന്റെ നേരെ പെട്ടന്ന് ഗായത്രിയുടെ ശബ്ദമുയർന്നു.
"പിന്നെ.. അനാവശ്യം ചെയ്യുന്നത് അവൾക്കൊരു കുഴപ്പമില്ല.. ഞാൻ പറയണതാ തെറ്റ്.. വൃത്തികെട്ടവൾ.."
ഭവ്യ ചീറി കൊണ്ട് ഗായത്രിയുടെ നേരെ ചെന്ന് കൊണ്ട് പറഞ്ഞു.
കല്ലു മോള് ഒന്ന് കൂടി ഗായത്രിയിലേക്ക് പതുങ്ങി.
"എന്നെ കുറിച്ച് നീ എന്തും പറഞ്ഞോ ഭവ്യ.. പക്ഷേ കാശി നിന്റെ ഏട്ടനല്ലെടി.. ആ മനുഷ്യനെ കുറിച്ച് നീ ഇങ്ങനൊന്നും പറയല്ലേ.. അവനത് അർഹിക്കുന്നില്ല..
അവന്റെ കുറെ സ്വപ്നങ്ങൾ ഇല്ലാതാക്കി കൊണ്ടാ അവൻ നിങ്ങൾക്കൊക്കെ വേണ്ടി.. അതെങ്കിലും നീ ഒന്നോർക്ക്.."
ഗായത്രി ദയനീയമായിട്ട് ഭവ്യ യെ നോക്കി.
"ഓഓഓ.. എന്തൊരു ഒലിപ്പീരു.. ഇങ്ങനൊക്കെ പറയാൻ അങ്ങേര് നിന്നെ പഠിപ്പിച്ചു കാണും.. വെറുതെ അല്ല വല്യേട്ടൻ പറയുന്നത്.. ഈ കുഞ്ഞ് പോലും..അവന്റെ സമ്മാനമാകും. എന്നിട്ട് രണ്ടും കൂടി അതെന്റെ വല്യേട്ടന്റെ തലയിൽ വെച്ചു കെട്ടി.. കുറെ വേണ്ടാത്ത തെളിവും ഉണ്ടാക്കി..
ഭവ്യാ വെറുപ്പോടെ കുഞ്ഞിനെ നോക്കി.
"നിന്റെ വല്യേട്ടൻ സ്വയം രക്ഷക്ക് അതിനേക്കാൾ വലുത് പറയും.. അത് നിന്നെക്കാൾ നന്നായി അറിയുന്നവളാ ഞാൻ.. അതിന്റെ പരിണിത ഫലം ഇപ്പോഴും അനുഭവിക്കുന്നവളാ ഞാൻ.."
ഗായത്രിക്ക് കണ്ണ് നിറഞ്ഞു.
ഓഓഓ.. തൊടങ്ങി പൂങ്കനീര്..എന്നാ പിന്നെ ഇത്രയും നീചനായ എന്റെ വല്യേട്ടനെ വിട്ട് നീ പോകാത്തതെന്താ. ഇപ്പഴും അട്ടയെ പോലെ കടിച്ചു തൂങ്ങി നിൽപ്പാണല്ലോ നീ..
അതെന്റെ ഗതികേട്.. "
ഇതൊക്കെ നിന്റെ അടവാണെന്ന് ഞങ്ങൾക്കറിയില്ലേ.. അത് കൊണ്ട് നീ അടവ് നിർത്തി കയറി പോടീ. ഇന്നത്തെ കണ്ടു മുട്ടലിനെ കുറിച്ചോർത്തു നോക്ക്.. വിളിച്ചു വരുത്തിട്ടിട്ട് നിനക്ക് കാര്യമായിട്ട് തന്നെ... "
ഭവ്യ പ്ലീസ്.."
കല്ലുവിന്റെ കാതുകൾ പൊതിഞ്ഞ പിടിച്ചു കൊണ്ട് ഗായത്രി കേണു കൊണ്ട് പറഞ്ഞു.
"അവനെ കുറിച്ചിങ്ങനെയൊന്നും പറയല്ലെടി.ദൈവം പോലും പൊറുക്കില്ല.. നിന്റെ വല്യേട്ടനല്ല.. കാശി ഉള്ളത് കൊണ്ടാ ഇന്നിപ്പോൾ നീയൊക്കെ അവനെ കുറ്റം പറയാൻ പാകത്തിന് വളർന്നത്.. നിന്റെ വല്യേട്ടൻ ചെയ്തത് പോലെ സ്വന്തം കാര്യങ്ങൾക്ക് അവനും മുൻതൂക്കം കൊടുത്തിരുന്നു എങ്കിൽ...."
ഗായത്രി വിങ്ങലോടെ പറഞ്ഞു..
ഒരു ചുക്കും സംഭവിക്കില്ല.. എന്റെ കാര്യം നോക്കാൻ എനിക്കറിയാം.അതിനിപ്പോ നിന്റെ കാശി തന്നെ വേണമെന്നില്ല.. അവനില്ലാതെ വയ്യാത്തത് നിനക്കാ.. എന്നാ ഞങ്ങൾക്ക് ശല്യമില്ലാതെ ഒന്നിറങ്ങി പോയി തരുവോ.. അതുമില്ല.. എന്റെ വല്യേട്ടനെ പറ്റിച്ചു കൊണ്ടവളു നിന്ന് പ്രസംഗം പറയുവാ.. അഭിസാരികയുടെ പ്രസംഗം. "
ഗായത്രിയെ പാതാളത്തോളം ഇടിച്ചു താഴ്ത്തി കൊണ്ടുള്ള ആ സംസാരം.. പിന്നെ അവിടെ നിൽക്കാൻ തോന്നാതെ.. ഒന്നും പറയാൻ തോന്നാതെ മരവിച്ചത് പോലെ ഗായത്രി തിരിഞ്ഞു..
"അവൻ പറഞ്ഞു തന്ന കള്ളകഥയും കൊണ്ട് എന്റെ മുന്നിൽ വന്നു നിന്ന് ചിലക്കാൻ വന്നാൽ.. അടിച്ചു മോന്തയുടെ ഷേപ്പ് ഞാൻ മാറ്റും.. ഒരാളും ചോദിക്കാൻ വരില്ല. അറിയാലോ നിനക്കത്.. അവളുടെയൊരു കാശി.."
ഭവ്യ ചുണ്ട് കോട്ടി..
അത് കള്ളകഥയൊന്നുമല്ല..
ഒരുത്തൻ അവന്റെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ത്യജിച്ചു കൊണ്ട് നിനക്കൊക്കെ വേണ്ടി ഉരുകി തീർന്ന് പോയ യാഥാർഥ്യമാണെന്ന് അവളോട് തിരിഞ്ഞു പറയണമെന്നുണ്ടായിരുന്നു ഗായത്രിക്ക്.
പക്ഷേ അത് കൊണ്ടൊന്നും അവളടങ്ങില്ല.
അതുമല്ല ആ പോലുള്ള യാഥാർഥ്യങ്ങളെ കുറിച്ച് തന്നോട് പറഞ്ഞത് കാശിയുമല്ല.
അച്ഛമ്മയാണ്.
ആദ്യം മുതലുള്ളതെല്ലാം അച്ഛമ്മ തന്നെയാണ് പറഞ്ഞു തന്നിട്ടുള്ളത്.
അങ്ങനെയാണ് താനാ കഥകൾ അറിഞ്ഞതും.
ഒരിക്കൽ പോലും ചെയ്ത് കൊടുത്ത കാര്യങ്ങളെ മഹത്വം കാശി പറഞ്ഞു കേട്ടിട്ടില്ല എന്ന് അച്ഛമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
അവനോടത്ര മാത്രം അനീതി ചെയ്തിട്ടും.
അവനത് പറഞ്ഞു കൊണ്ടവർക്ക് മുന്നിൽ വന്നിട്ടുമില്ല.
എന്നിട്ടും ഇപ്പോഴും അവനു തന്നെയാണ് കുറ്റം മുഴുവനും..
കുഞ്ഞിനെ ഒതുക്കി പിടിച്ചു കൊണ്ട് ഗായത്രി അകത്തേക്ക് പോയിട്ടും അന്ന് കാശി വന്നു പറഞ്ഞിട്ട് പോയതെല്ലാം രോഷത്തോടെ സുഗന്ധി മകളോട് ഒന്നിന് പത്താക്കി പറഞ്ഞു കൊടുക്കുന്നുണ്ട്.
അതിനിടയിൽ, കോളേജിൽ നിന്നും അത്രയും നേരം വൈകി വന്ന കാര്യം സുഗന്ധി ശ്രദ്ധിച്ചത് കൂടിയില്ല.
കാശിയുടെ തെറ്റുകൾ എണ്ണി പറയുന്ന അമ്മയെ ഭവ്യയും വല്ലാതെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്..
❤🔥❤🔥
വരാന്തയുടെ ഒരരികിൽ കെട്ടിയ മരത്തിന്റെ വലിയ ആട്ടു കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന കാശി...
ആ നോട്ടമപ്പോഴും അവന്റച്ഛന്റെ ഫോട്ടോക്ക് നേരെയാണ്..
തെളിഞ്ഞു കത്തുന്ന ആ ദീപനാളം പോലെ അവന്റെ മനസ്സും ആളുന്നുണ്ട്..
എങ്കിലും അവന്റെ കണ്ണ് കലങ്ങിയില്ല.
നിശബ്ധമായി കിടക്കുന്ന ഫോൺ കൈ പിടിയിലുണ്ട്..
മടുപ്പിക്കുന്ന ആ നിശബ്ദത പോലും അവനൊരു താരാട്ട് പാട്ട് പോലാണ്..
നാളുകളായി അവനെ അറിയുന്ന താരാട്ട്.
അതേ കിടപ്പിൽ ഫോൺ പതിയെ ഒന്ന് ബെല്ലടിക്കാൻ ഒരുങ്ങും മുന്നേ ഞെട്ടി പിടഞ്ഞു കൊണ്ടവൻ അതെടുത്തു നോക്കി.
ശിവയെന്ന് കണ്ടതും വീണ്ടുമാ മുഖം മങ്ങി..
എങ്കിലും ചുണ്ടിലൊരു ചിരിയുണ്ട്..
പറ ശിവാ..
നീ കഴിച്ചോ ഡാ..
അതായിരുന്നു ആദ്യത്തെ ചോദ്യം.
"കഴിക്കണം..
പോരും വഴി വാങ്ങിച്ചു കൊണ്ട് വന്ന ചോറ് പൊതി അത് പോലെ തന്നെ അടുക്കളയിലിരിപ്പുണ്ട്.
വീട്ടിൽ നിന്നും ടൗണിൽ പോകും വഴി ചെറിയൊരു ഹോട്ടലുണ്ട്. അവിടെയാണ് അവന്റെ ഭക്ഷണം ഏല്പിച്ചിരിക്കുന്നത്.
രാവിലെ ഉള്ളത് മുതൽ... ലീവുള്ള ദിവസം ഉച്ചക്കും രാത്രിയിലും.
അല്ലാതെ ബസ്സിൽ പോണന്ന്.. സ്റ്റാന്റിൽ നിന്നുള്ള ഒരു കടയിൽ നിന്നും.
"സമയം ഒൻപത് കഴിഞ്ഞു കാശി..."
ശിവ ഓർമ്മിപ്പിച്ചു.
"അതിന്...
"അതിനു ഒന്നുല്ല.. എഴുന്നേറ്റ് കഴിക്കെഡാ..
"ഞാൻ എനിക്ക് വിശക്കുമ്പോൾ കഴിക്കും.. ഇന്നാ നേരത്ത് കഴിച്ചു കൊള്ളാമെന്ന് ഞാൻ ആർക്കും വാക്ക് കൊടുത്തിട്ടില്ല..
കാശിയുടെ ശബ്ദത്തിന് യാതൊരു അയവുമില്ല.
"എടാ... ആ പെണ്ണ് വിളിച്ചാലും ദേഷ്യം വിളിച്ചില്ലേലും ദേഷ്യം.. നീ എന്താ കാശി ഇങ്ങനെ.. ഉള്ളിൽ വല്ലതും ഉണ്ടെങ്കിൽ നീ അതിനോട് തുറന്നു പറ.. അല്ലാതെ.."
ശിവ പതിയെ പറയുമ്പോൾ കാശി കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് പല്ല് കടിച്ചു.
വെച്ചിട്ട് പോ ശിവാ..
"ഞാൻ പോവാം.. എല്ലാർക്കും വേണ്ടി ഇങ്ങനെ നീറി നീറി നീ.. എനിക്കിത് സഹിക്കാൻ വയ്യെടാ കാശി.ആരേം ഓർക്കണ്ടാ നീ... ഇത്രേം നാള് ചെയ്തതിനൊക്കെ ഉള്ളത് നിനക്ക് വയറു നിറച്ചും കിട്ടിയില്ലേ.. ഇടക്കും തലക്കും ഇപ്പഴും കിട്ടുന്നില്ലേ.. ഇനി നിനക്ക് നീ മാത്രം. മതി..കുഞ്ഞാറ്റ പറയുമ്പോലെ.. അവളോട് നിന്റെ ഇഷ്ടം പറയ്യ്.. ബാക്കി നമ്മുക്ക് വരുന്നിടത് വെച്ചു കാണാം.."
"ഇനി ഒരക്ഷരം മിണ്ടിയാൽ നിന്നെ ഞാൻ അവിടെ വന്നിട്ട് തല്ലും.. അവന്റെയൊരു ഒടുക്കത്തെ കുഞ്ഞാറ്റ... നിന്നോട് ഞാൻ പലപ്രവിശ്യം പറഞ്ഞിട്ടുണ്ട് ആാാ വട്ടിന്റെ കാര്യം എന്നോട് പറയരുതെന്ന്..
കാശി ഉറക്കെ ഒച്ചയിട്ട് കൊണ്ട് എഴുന്നേറ്റിരുന്നു.
"അവള് വിളിക്കാഞ്ഞിട്ട് എനിക്കൊരു കോപ്പുമില്ല.. അവളെ പോലെ ഒലിപ്പിച്ചു നടക്കുന്ന പണിയല്ലേ എനിക്ക്.. അവന്റെയൊരു കണ്ടു പിടുത്തം..
വിളിക്കാതിരുന്ന അത്ര സന്തോഷം.. സമാധാനം.
എന്നിട്ടാ പിന്നെ ഞാൻ അവൾക്ക് പോയി തല വെച്ചു കൊടുക്കുന്നത്.. മാര്യദക്ക് നീ ഫോൺ വെച്ചിട്ട് പോയിക്കോ.."
ഭീഷണി പോലത് പറഞ്ഞു കഴിഞ്ഞു കാശി വല്ലാതെ കിതക്കുന്നുണ്ട്..
എന്നിട്ടും ശിവയുടെ മറുപടി ഒന്നുമില്ല.
ശിവാ..
ഒന്ന് രണ്ടു നിമിഷം അങ്ങനെ നിന്നിട്ട് കാശി വിളിച്ചു നോക്കി.
പക്ഷേ അനക്കമില്ല..
"ശിവാ.. നീ പോയോ ഡാ.."
ഇപ്രാവശ്യം ശബ്ദം അൽപ്പം അയഞ്ഞിട്ടുണ്ട്..
"തീർന്നോ..
ചിരിയോടെയുള്ള ശിവയുടെ ചോദ്യം.
അറിയാതെ തന്നെ കാശ്ശിക്കും ചിരി വന്നു.
വീണ്ടും കമിഴ്ന്നു കിടന്നു കൊണ്ടവൻ ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു.
നിന്റെ അവസ്ഥ എനിക്കറിയാം കാശി.. ഒരിക്കൽ സ്വന്തം വീട്ടുകാർ ക്ക് വേണ്ടി നിന്റെ സ്വപ്നങ്ങൾ നീ നഷ്ടപ്പെടുത്തി കളഞ്ഞു.അന്നും ഞാൻ നിന്നോട് പറഞ്ഞതാ വേണ്ടാന്ന്.. കേട്ടില്ല നീ..
എന്നിട്ടോടുക്കം അവരെല്ലാം നിന്നെ കറി വേപ്പില പോലെ വലിച്ചെറിഞ്ഞു കൊണ്ടിറങ്ങി പോയി..
ഇപ്പൊ അശോകേട്ടനെ കരുതി.. അയാളോടുള്ള കടപ്പാട് ഓർത്തു കൊണ്ട് നീ നിന്റെ ഉള്ള് അവൾക്ക് മുന്നിൽ തുറന്നു കാണിക്കുന്നില്ല..
ഇനിയും ഇവർക്കൊക്കെ വേണ്ടി നിന്റെ പ്രണയവും കൂടി നീ നഷ്ടപ്പെടുത്താൻ ഒരുങ്ങുന്നു...
ശിവാ..
അത്രയും കേട്ടപ്പോൾ കാശി വീണ്ടും ശബ്ദമുയർത്തി.
കുഞ്ഞാറ്റയെ നിനക്കിഷ്ടമാണ് കാശി.
എത്രയൊക്കെ എന്നോട് നീ ഇല്ലെന്ന് പറഞ്ഞാലും നിന്റെ മനസ്സെനിക്കറിയാൻ നീ പറയണ്ടാ കാര്യമുണ്ടോ ഡാ.."
ശിവ ചോദിക്കുമ്പോൾ കാശി ഒന്നും മിണ്ടാതെ കണ്ണടച്ച് കിടന്നു.
"ഒന്നവളോട് പറയെടാ.. ആ പെണ്ണെത്ര മാത്രം നിന്നെ സ്നേഹിക്കുന്നുണ്ട്.. അവള് പറയുമ്പോലെ അശോകേട്ടനും നിന്നെ അറിയാം..
അതൊന്നും നടക്കില്ല . വേണ്ട ശിവ.. വേണ്ട ഡാ.. അത് ശെരിയാവില്ല..
കാശിയുടെ പതർച്ചയുള്ള സ്വരം.
അപ്പൊ നിനക്കവളെ ഇഷ്ടമാണല്ലേ..
ശിവ പെട്ടന്ന് ചോദിച്ചു.
"എന്ന് ഞാൻ പറഞ്ഞില്ല..
കാശി.. നീ ഇനി നിന്നെ കുറിച്ചോർക്ക്..നിന്റെ ജീവിതം ഓർക്ക്.
ഇതിൽ എനിക്കെന്നെ ഓർക്കാൻ കഴിയില്ല ശിവ..
വേണ്ടടാ നീ ഓർക്കണ്ടാ.. ഇനിയും നീ വലിയ ത്യാഗിയാവ്..എന്നിട്ട് എല്ലാരും കൂടി നിന്നെ ചവിട്ടി പുറത്ത് ചാടിക്കട്ടെ..
ശിവക്ക് ശെരിക്കും ദേഷ്യം വരുന്നുണ്ട്.
"എന്നെ ചൊല്ലി ആരും വേദനിക്കണ്ട ശിവ..
വേണ്ട.. എല്ലാവർക്കും വേണ്ടി നീ മൊത്തത്തിലങ് ഏറ്റെടുക്ക്.. എന്നിട്ട് വേദനകളുടെ ഹോൾ സെയിൽ ആയിട്ട് ഇങ്ങനെ കലിപ്പിട്ട് ജീവിതം തീർക്കങ്ങോട്ട്.. അവന്റെയൊരു ഫിലോസഫി..
നിനക്ക് വേറെ ഒന്നും പറയാനില്ലേ ശിവ..
കാശി അസഹിഷ്ണുത യോടെ ചോദിച്ചു.
എന്നാ നമ്മുക്ക് ആണവകരാറിനെ കുറിച്ച് പറഞ്ഞാലോ.."
ശിവ കളിയാക്കി കൊണ്ട് ചോദിച്ചു.
വേലായുധൻ സർ ഇന്നത്തെ പണി കഴിഞ്ഞു വന്നോടാ..
കാശി ഈണത്തിൽ ചോദിച്ചു..
അച്ഛൻ വൈകുന്നേരം വന്നു.. എന്താടാ..
ഏയ് ഒന്നുല്ല..
കാശിക്കൊരു കള്ളത്തരം.
പ്ഭ. ചെറ്റേ.. നൈസായി എന്റെ അച്ഛന് വിളിച്ചതാ ല്ലേ..
മനസ്സിലാക്കി കളഞ്ഞുവല്ലേ.. കൊച്ചു കള്ളാ..
ശിവ അതിന് ഉത്തരമൊന്നും പറഞ്ഞില്ല.
"ശിവാ.. നീ അവളോടൊന്ന് സംസാരിക്കാൻ ശ്രമിക്കെടാ..
വെച്ചിട്ട് പോടാ..
പിന്നൊന്നും പറയാനില്ലാത്ത പോലെ കാശി തന്നെയാ കോൾ കട്ട് ചെയ്തു.
ഇനിയിപ്പോ വിളിച്ചാലും അവൻ അതെടുക്കില്ലെന്നറിയാവുന്നത് കൊണ്ട് ശിവ തിരിച്ചു വിളിച്ചതുമില്ല.
കുറെ നേരം കൂടി കാശി കണ്ണടച്ച് കൊണ്ടതേ കിടപ്പ് തുടർന്നു.
വാങ്ങി വെച്ച ഭക്ഷണം കഴിക്കാൻ പോലും എഴുന്നേൽക്കാൻ തോന്നുന്നില്ല.
എന്നാലോ ഉള്ള് നീറിയിട്ട് ഉറക്കവും വരുന്നില്ല.
ഒട്ടുമിക്ക രാത്രിയെയും പോലെ തനിക്കിന്നും ഉറങ്ങാൻ പറ്റില്ലെന്ന് കാശ്ശിക്കുറപ്പുണ്ട്.
നേരത്തേ കിടന്നുറങ്ങണമെന്നും രാവിലെ എഴുന്നേറ്റു ബസ്സിൽ പോണമെന്നുമൊക്കെ മനസ്സിലുണ്ട്.
പക്ഷേ ചിന്തകളുടെ മാറാല തടഞ്ഞു നിർത്തിയത് കൊണ്ടാവും ഉറക്കമവനിലേക്ക് തിരിഞ്ഞു നോക്കിയില്ല.
ശിവ പറഞ്ഞ വാക്കുകൾ അവനോർക്കാതിരിക്കാൻ ശ്രമിച്ചു.
പക്ഷേ അതിലും കാശി ദയനീയമായി പരാജയപ്പെട്ടു പോയി.
അതേ കിടപ്പിൽ തന്നെ വീണ്ടുമവന്റെ ഫോൺ ബെല്ലടിച്ചു.
ഫാനിന്റെ ശബ്ദം പോലുമില്ലാത്ത നിശബ്ദതമായിടത്ത് അതങ്ങനെ മുഴങ്ങി കേട്ടു..
അശോകേട്ടനാണ് ഇപ്രാവശ്യം വിളിക്കുന്നതെന്ന് കണ്ടതും കാശി പെട്ടന്ന് എഴുന്നേറ്റു..
"പറഞ്ഞോ അശോകേട്ടാ..
അയാൾക്ക് മുന്നിൽ നിൽക്കുന്നത് പോലൊരു ഭാവത്തിലാണ് അവന്റെ ചോദ്യം.
പക്ഷേ മറുവശം പറയുന്ന കാര്യങ്ങൾ..
കാശി ശ്വാസം അടക്കി പിടിച്ചു നിന്നു പോയി..
തുടരും..
കൂടുതൽ നേരം അങ്ങനെ നിന്നാ ചത്ത് പോകുമെന്ന് ഓനറിയുമായിരിക്കും ല്ലേ.. 😀
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif❤️
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _15
✍️ രചന - ജിഫ്ന നിസാർ 💜💜
"നേരെ ചൊവ്വേ പറഞ്ഞിട്ട് കേൾക്കാൻ വയ്യാത്തവരെ നമ്മളെന്തു ചെയ്യും ദാസാ.."
സ്റ്റീഫന്റെ കടുപ്പത്തിലുള്ള ചോദ്യം.
ദാസന്റെ മുഖത്തുമൊരു വന്യമായ ചിരി തെളിഞ്ഞു.
"ഉപേക്ഷിച്ചു കളയുമോ.."
സ്റ്റീഫന്റെ ചോദ്യം വീണ്ടും.
അല്ലെന്ന് തലയാട്ടി കാണിക്കുമ്പോൾ അയാളുടെയും കണ്ണുകൾ കുറുകി.
വളഞ്ഞിട്ട് ആക്രമിക്കും.. തിരിച്ചാക്രമിക്കാൻ അയാൾക്ക് കഴിയാത്ത വിധം.. രക്ഷപ്പെട്ടു പോകാൻ ശ്രമിച്ചാലും അത് സാധിക്കാത്ത വിധം ആദ്യമവനെ തളച്ചിടണം..
പിന്നെ അവനൊട്ടും പ്രതീക്ഷിക്കാത്ത ഒരു നേരം നോക്കി.... "
അതും പറഞ്ഞു കൊണ്ട് സ്റ്റീഫൻ ഉറക്കെ. ഉറക്കെ പൊട്ടിച്ചിരിച്ചു..
അയാളുടെ ചിരിയുടെ അത്രയും ശബ്ദമില്ലെങ്കിലും അയാൾക്കൊപ്പം ചിരിക്കുന്നവർക്കും ആ ക്രൂരത നിറഞ്ഞ മുഖം തന്നെയാണ്.
"കാശിനാഥനും നമ്മളിനി വിധിക്കുന്ന ശിക്ഷ അത് തന്നെയാണ്.
ലക്ഷങ്ങൾ ഓഫർ ചെയ്തിട്ടും പ്രിയപ്പെട്ട അശോകേട്ടനെ ചതിക്കില്ല എന്ന് വാശി ഉള്ളവനെ.. ആ അശോകേട്ടനെ കൊണ്ട് തന്നെ ഒതുക്കി തീർക്കണം.
ഉയിരോളം വിശ്വാസിച്ചു കൊണ്ട് നടക്കുന്ന കാശിനാഥനെ അശോകൻ വിശ്വാസിക്കാതിരിക്കാൻ അങ്ങനെ ചെറിയ കാരണങ്ങളൊന്നും തന്നെ പോരാ..
അശോകൻ അവനെ തള്ളി പറയാൻ വളരെ വലിയൊരു കാരണം വേണം.. അല്ല.. അങ്ങനെ ഒരു കാരണം നമ്മൾ ഉണ്ടാക്കി എടുക്കണം.."
കുറ്റി മുടികൾ നിറഞ്ഞ തലയിലൊന്നു തലോടി കൊണ്ട് സ്റ്റീഫൻ പറയുമ്പോൾ കാശിയോടുള്ള ദേഷ്യമയാളുടെ കണ്ണിൽ കനത്തു കിടന്നു.
അമ്പലപറമ്പിൽ അശോകൻ.
സ്റ്റീഫന്റെ ഏറ്റവും വലിയൊരു എതിരാളി.
ചെറിയ രീതിയിൽ ബിസിനസ് ആരംഭിച്ചു കൊണ്ടത് വളരെ വേഗം വളർന്നു പന്തലിച്ച വലിയൊരു സാമ്രാജ്യത്തിന്റെ ഉടമ.
കൂർമ ബുദ്ധികൊണ്ടും.. നിരീക്ഷണ പാഠവം കൊണ്ടും പിന്നെ കാശിയെ പോലുള്ള ചങ്കുറപ്പുള്ള.. ജീവൻ വരെയും കൊടുക്കാൻ മടിയില്ലാത്ത കുറച്ചു പേരുടെയും പിൻബലത്തിൽ അയാളുടെ വളർച്ച.
അതാണ് സ്റ്റീഫന്റെ മെയിൻ വൈരാഗ്യവും.
വിജയിക്കും എന്ന് സ്റ്റീഫൻ പ്രതീക്ഷിക്കുന്നയിടങ്ങളിൽ അയാളെ തോൽപ്പിച്ചു കൊണ്ട് അശോകൻ മുന്നിട്ട് നിൽക്കുമ്പോൾ മുതൽ.. പാരമ്പര്യമായി ബിസിനസ് രംഗത്ത് നില നിൽക്കുന്ന തന്റെ കുടുംബ ബിസിനസിനെക്കാൾ ഉയരങ്ങളിൽ പുതു മഴയിൽ മുളച്ചു പൊന്തി...പിന്നെയത് തഴച്ചു വളർന്നു നിൽക്കുന്ന അമ്പലപറമ്പിലെ അശോകനെ തോൽപ്പിക്കാൻ പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും അതിലൊന്ന് പോലും വിജയിക്കാത്ത സ്റ്റീഫന്റെ നീരസം.. പിന്നെയത് വളരെ പെട്ടന്ന് തന്നെയൊരു പകയായി പരിണാമം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.
ഇന്നിപ്പോൾ ബിസിനസിൽ കൂടുതൽ ഉയരങ്ങളിൽ എത്തി പെടണം എന്നുള്ളതിനേക്കാൾ.. അശോകൻ തോറ്റു കാണാനും അയാളുടെ ബിസിനസ് തകർന്ന് കാണാനുമാണ് സ്റ്റീഫൻ കൊതിക്കുന്നത്.
അയാളുടെ ഏറ്റവും വലിയൊരു ആഗ്രഹം തന്നെ അതായി തീർന്നിരിക്കുന്നു.
കാശിനാഥൻ ഒരു പ്രതീക്ഷയായിരുന്നു.
നേർക്ക് നേർ ആര് വന്നാലും കൂസാത അവന്റെ ധൈര്യം.. മാർക്കറ്റിങ് ഏരിയയിൽ അവന്റെ പുതു തന്ത്രങ്ങൾ.. അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത വിശേഷഗുണങ്ങളുള്ള അവനെ തനിക്കൊപ്പം നിർത്തിയാൽ താൻ വിജയിക്കുമെന്നും.. അവന്റെ അഭാവത്തിൽ അശോകന്റെ മനോബലം അവസാനക്കുമെന്നും അത് വഴി അയാളെ തോൽപ്പിക്കാൻ എളുപ്പമാണെന്നുമൊക്കെ സ്റ്റീഫൻ പലപ്പോഴായി ആശകൾ കൊണ്ടൊരു മോഹകൊട്ടാരം പണിയുന്നു..
പക്ഷേ അത് മുൻകൂട്ടി അറിഞ്ഞ കാശി അയാൾക്കൊന്ന് നേരിട്ട് കാണാൻ പോലും നിന്നു കൊടുത്തില്ല..
ഫോൺ വിളികളെ പോലും അവഗണിച്ചു..
ആ തോൽവിയുടെ ഏറ്റവും ഒടുവിലാണ് അവന്റെ ആദ്യഗുരു വാസുദേവൻ മുഖേന അവനെ വിളിച്ചു വരുത്തിയതും ഒന്നു കണ്ടു കിട്ടിയതും.
അന്നും പ്രതീക്ഷക്ക് വകയുള്ള ഒരു വാക്ക് പോലും അവൻ പറഞ്ഞിട്ടില്ല.
എന്നാൽ അവനെ പ്രതീക്ഷിക്കരുത് എന്ന് വളരെ വ്യക്തമായി പറയുകയും ചെയ്തു..
"അവനു ചതിക്കാൻ മടി.. ചതി എന്തെന്ന് നിനക്ക് ഞാനിനി കാണിച്ചു തരാം."
സ്റ്റീഫാൻറെ പല്ലുകൾ ഞെരിഞ്ഞു..
അമ്പലപ്പറമ്പിലെ അശോകന്റെ ഏറ്റവും വലിയൊരു ബലഹീനത എന്തെന്ന് സ്റ്റീഫൻ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു.
അത് വെച്ച് ഇനി ഞാൻ നിനക്കെതിരെ കളിക്കും.
അശോകനെ ചതിക്കാൻ വയ്യാത്ത നിന്നെ നീ മനസ്സിൽ പോലും കരുതാത്ത ചതി ആരോപിച്ചു കൊണ്ട് അശോകൻ നിന്നെ തള്ളി പറയും.. പറയിപ്പിക്കും ഞാൻ..
അതിനി എത്ര കാലം കാത്തിരിക്കേണ്ടി വന്നാലും.. ഈ ആഗ്രഹം നടക്കും വരെയും ഞാൻ ക്ഷമയോടെ കാത്തിരിക്കും കാശിനാഥാ..
എന്നെ അനുസരിച്ചാൽ മതിയായിരുന്നു..
എനിക്കൊപ്പം നിന്നാൽ മതിയായിരുന്നു എന്നൊരു കുറ്റബോധം കൊണ്ട് നീ നീറി നീറി പുകയുമ്പോൾ ഞാൻ ഒരിക്കൽ കൂടി വരും..
അന്ന് നിന്നെ വെച്ച് ഞാൻ നിന്റെ അശോകേട്ടന്റെ നേരെ ഒരു അവസാനകളി കളിക്കും..
അവന്റെ അവസാനം കുറിക്കുന്ന കളി..
നിന്റെയും..
വലിഞ്ഞു മുറുകിയ മുഖത്തോടെ.. കുറ്റി കുടിയിഴകളിൽ തഴുകി കൊണ്ടത് പതിയെ പറയുമ്പോൾ സ്റ്റീഫന്റെ ചുണ്ടിലൊരു വേട്ടക്കാരന്റെ ചിരിയാണ്..
കൊല്ലുന്ന ചിരി..
❤🔥❤🔥
ഞാനെന്റെ സമയം വിട്ട് ഒരു മിനിറ്റ് പോലും വൈകിയില്ല.. പിന്നെ നീ വെറുതെ എന്റെ മെക്കിട്ട് കേറുന്നത് എന്തിനാടാ.. ഏഹ്.. എന്താ നിന്റെ പ്രശ്നം.. അതങ്ങോട്ട് പറയ്യ്.. ഇനി തല്ലി തീർക്കാൻ ആണോ.. എങ്കിൽ വാ.. അതിനും ഞാൻ റെഡിയാണ്.. വാടാ.. "
മുന്നിൽ നിൽക്കുന്നവനെ പിടിച്ചു തള്ളി കൊണ്ടത് പറയുമ്പോൾ കാശ്ശിയുട മുഖം
ചെമ്പരത്തി പൂ പോലായി..
"കാശി.. ഡാ. എന്താടാ..
"
അവൻ മുന്നോട്ടായും മുന്നേ ശിവയവനെ അടക്കി പിടിച്ചു.
"എന്റെ പൊന്ന് ശിവ.. ഇവനിത് ഭ്രാന്ത് പിടിച്ചോ.. ഞാനൊരു തമാശ പറഞ്ഞതിന്..
മറ്റൊരു ബസ്സിലെ കണ്ടാക്ട്റാണ്..
കാശി പിടിച്ചുലച്ച ഷർട്ടു നേരെയിട്ട് കൊണ്ടവൻ മുഖത്തെ വിളർച ഒളിപ്പിക്കാൻ പാട് പെട്ടു.
അവനത് ഒട്ടും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല എന്ന് ശിവയ്ക്ക് പെട്ടന്ന് മനസ്സിലായി.
കാശി തന്നെ പിടിച്ചു നിർത്തിയ ശിവയുടെ കൈകൾ കുടഞ്ഞെറിഞ്ഞു കൊണ്ട് അതൊന്നും മൈന്റ് ചെയ്യാതെ നടന്നു പോയി.
സ്റ്റാന്റിലാണവർ.
"സോറി..എടാ..ശാഹിദേ.. അവനെന്തോ..പ്രശ്നമുണ്ട്.. അതാ ഇങ്ങനെ..നീ മനസ്സിൽ വെച്ചേക്കല്ലേ.. നിനക്കറിയില്ലേ അവനെ..
കാശി പോയാ വഴിയേ നോക്കി കൊണ്ട് ശിവ ധൃതിയിൽ പറഞ്ഞു.
ഏയ്.. പോട്ടെ ടാ.. എനിക്കറിയാം.. അവനെന്തോ പ്രശ്നമുണ്ടാവും.. നീ അവന്റൊപ്പം പോയി നോക്ക്..എന്താന്ന് ചോദിക്ക്.. നിന്നോടവൻ പറയും."
ഷാഹിദ് ചിരിയോടെ ശിവയുടെ തോളിലൊന്ന് തട്ടി കൊണ്ട് പറഞ്ഞു.
"ചെല്ലടാ ശിവാ..
എന്നിട്ടും മടിച്ചു നിന്നവനെ അവിടെ തന്നെയുള്ള മറ്റു ബസ്സിലെ ജീവനക്കാർ തള്ളി വിട്ടു.
കാശി പോയ വഴിയേ ശിവ തിരിഞ്ഞോടി..
ആൾക്കൂട്ടത്തിനെ വകഞ്ഞു മാറ്റി കൊണ്ടവൻ ചെല്ലുമ്പോൾ സ്റ്റാന്റിന് പിറക് വശത്തെ ഏറ്റവും അറ്റത്തെ തൂണിൽ ചാരി പുറത്തേക്ക് നോക്കി നിൽക്കുന്ന കാശിയെ കണ്ടതും അവനൊന്നു ശ്വാസമെടുത്തു.
പിന്നെ പതിയെ കാശിയുടെ അരികിൽ ചെന്നു നിന്നു.
എന്താടാ.. എന്താ നിനക്ക് പറ്റിയെ..?
ശിവ കാശിയെ നോക്കി.
"ഞാനല്ല.. അവനാ.. ഞാനിന്ന് അഞ്ചു മിനിറ്റ് ലേറ്റാ ന്ന് പറഞ്ഞു.."
കാശി ശിവയെ നോക്കാതെ മുഖമൊട്ടും അയവില്ലാതെ കടുപ്പത്തിൽ പറഞ്ഞു.
"ആയികോട്ടെ.. അവനൊരു തമാശ പറഞ്ഞതല്ലേ.. ഷാഹിദിനെ നിനക്കറിയില്ലേ കാശി.
ഒരു കഥയുമില്ലാത്തവനാണെന്ന് നീ തന്നെ അവനെ കുറിച്ച് പറയാറില്ലേ.അവനൊപ്പം തന്നെ കളി പറഞ്ഞു നീയും പിടിച്ചു നിൽക്കാറില്ലേ..എന്നിട്ടിപ്പോ അവനെന്തോ പറഞ്ഞു ന്നും പറഞ്ഞു കൊണ്ടത്ര ആളുകളുടെ മുന്നിൽ വെച്ച്..പരസ്പരം കടിച്ചു കീറാൻ..എന്തോന്നെടെ... അല്ലേൽ തന്നെ നമ്മൾ ബസ് പണിക്കാർ മറ്റുള്ളവരുടെ കണ്ണിൽ വെറുതെ തല്ല് പിടിക്കുന്നവരാ..ഇതിപ്പോ നമ്മളായിട്ട് തന്നെ..
ശിവ അത്ര പറഞ്ഞിട്ടും കാശി അവനെ നോക്കിയില്ല.
എനിക്ക് ചിലവ് തരുന്നത് നാട്ടുകാർ തെണ്ടികളല്ല.. അത് കൊണ്ട് തന്നെ എനിക്കവരുടെ സർട്ടിഫിക്കറ്റ് തത്കാലം വേണ്ട..ഞാൻ നല്ലത് പോലെ അധ്വാനിച്ചിട്ടാ ജീവിച്ചു പോണത്..
അസ്വസ്ഥതയോടെ കാശിയവന്റെ നെറ്റി ഉഴിഞ്ഞു..
നിനക്കെന്ത് പറ്റിയെടാ.. രണ്ടു ദിവസമായല്ലോ ഇങ്ങനൊരു ദേഷ്യം.. എന്തെങ്കിലും പ്രശ്നമുണ്ടോ കാശി.. "
ശിവ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
എന്ത് പ്രശ്നം.. എനിക്കൊരു തേങ്ങയുമില്ല.. ഇവിടെ ഒലിപ്പിച്ചു നിക്കാതെ നീ വരുന്നുണ്ടേൽ വാ.. സമയം ആയി തുടങ്ങി.. "
കൂടുതലൊന്നും പറയാനില്ലാത്ത പോലെ.. പറയില്ലെന്ന് വാശിയുള്ളത് പോലെ മുണ്ടോന്ന് കുടഞ്ഞെടുത്തു കൊണ്ട് കാശി ധൃതിയിൽ തിരികെ നടന്നു പോയി..
കാര്യമായിട്ട് എന്തോ സങ്കടം ആ നെഞ്ചിലുണ്ട്.
അതാണീ കാരണമില്ലാത്ത ദേഷ്യം..
ഷാഹിദ് പറയുന്ന തമാശകളെ അതേ നാണയത്തിൽ തന്നെ തിരിച്ചു കൊടുക്കുന്നവന്റെ എന്തോ സങ്കടമാണ് ഇന്നീ ദേഷ്യമായി മാറിയത്..
കാശിയെ അവനോളം തന്നെ അറിയാവുന്ന ശിവക്കത് മനസിലാകുമായിരുന്നു..
💜💜
കാർത്തീ.. ഡീ.
നേർത്തൊരു ശബ്ദത്തിൽ മിയ വിളിക്കുന്നത് കേട്ടതും കാർത്തിക ശ്രമപ്പെട്ടു കൊണ്ട് കണ്ണ് തുറന്നു.
പൊള്ളുന്ന പനി ചൂട് അപ്പോഴും വിട്ട് മാറിയിട്ടില്ല.
വീട്ടിൽ നിന്നും വന്നത് മുതൽ ഇതാ അവസ്ഥ.
രണ്ടു ദിവസം കഴിഞ്ഞു നടക്കുന്നൊരു എക്സാം ഉള്ളത് കൊണ്ട് തിരികെ വീട്ടിലേക്ക് പോകാൻ വയ്യ..
ഇമ്പോർട്ടറ്റ് എക്സാം ആണ്..
അത് അറ്റന്റ് ചെയ്യാതെ പറ്റില്ല.
വീട്ടിലെത്തിയ ഈ പനിയും അതിന്റെ പുന്നാരിക്കലും കഴിഞ്ഞു പഠനം മാത്രം നടക്കില്ല..
അപ്പോൾ പിന്നെ പോവുന്നില്ല എന്ന് തീരുമാനിച്ചു.
ഡോക്ടറേ കാണിച്ചു ഇൻജെക്ഷൻ എടുത്തു..
എക്സാം കഴിഞ്ഞു വീട്ടിൽ പറയാം എന്ന് കരുതി അച്ഛനും അമ്മയും വിളിച്ചപ്പോൾ പഠനത്തിന്റെ തിരക്കും എക്സമിന്റെ കാര്യവും പറഞ്ഞോഴിഞ്ഞു.
അവരത് വിശ്വാസിക്കുകയും ചെയ്തു.
രണ്ടു ദിവസവും ഫോൺ മാറ്റി വെച്ചു.
വിഡിയോ കോൾ ചെയ്യാനൊന്നും അവസരം കൊടുക്കാതെ നെറ്റ് പോലും ഓൻ ചെയ്തില്ല ഈ രണ്ടു ദിവസവും.
പനി ഒന്നയഞ്ഞ നേരം എഴുന്നേറ്റിരുന്നു പഠിച്ചു.
വീണ്ടും ഗുളിക കുടിച്ചിട്ട് മൂടി പുതച്ചു കിടന്നു.. സുഖമായുറങ്ങി.
മിയ അതിനവളെ വഴക്ക് പറഞ്ഞു..
എക്സാം അല്ല ആരോഗ്യമാണ് വലുതെന്നു ഓർമപ്പെടുത്തി..
പക്ഷേ തനിക് തന്റെ ജീവനെ പോലെ ഒരുത്തനുണ്ടല്ലോ..
അവനോട് ചേരാൻ.. അവനും കൂടി സംരക്ഷണം കൊടുക്കാൻ തനിക്കൊരു ജോലി വേണം..
താൻ പ്രതീക്ഷിക്കുന്ന പോലെ അച്ഛൻ കൂടെ നിന്നു തന്നില്ലെങ്കിലും തന്റെ ചെക്കനൊപ്പം ജീവിക്കാൻ ആ ജോലി അത്യാവശ്യമാണ്.
അത് കൊണ്ട് തന്നെ പ്രണയത്തോടൊപ്പം പഠനവും അവൾക്കത്രമേൽ പ്രിയപെട്ടതാണ്.. പ്രാധാന്യമുള്ളതാണ്
"എക്സാം തീർന്നല്ലോ കാർത്തൂ.. ഇനി നിന്റെ അച്ഛനെ വിളിക്ക്.. എന്നിട്ട് വീട്ടിൽ പോയി റസ്റ്റ് എടുക്ക്.. അപ്പൊ തന്നെ നിന്റെ അസുഖം പാതി മാറും.."
കാർത്തികയെ താങ്ങി എഴുന്നേൽപ്പിച്ചു കൊണ്ട് മിയ പറഞ്ഞു.
ഫോൺ എടുത്തേ..
അവശതയോടെയാണെങ്കിലും.. ഫോൺ ആവിശ്യപ്പെടുമ്പോൾ അച്ഛനെയും അമ്മയെയും വിളിക്കുന്നതിനൊപ്പം കഴിഞ്ഞു പോയ രണ്ടു ദിവസം മനഃപൂർവം ഓർക്കാതെ വിട്ടാ.. ഓർത്താൽ തനിക്ക് വിളിക്കാതിരിക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ള ഒരുവന്റെ ഓർമയവളിൽ ആവേശമുണർത്തി..
ആ അവസ്ഥയിലും..
തുടരും..
എന്നാലും ലവനിനി എന്തോ പറ്റിന്നാ എനിക്ക്..
പൊട്ടൻ കടിച്ച പോലൊരു സ്വഭാവം.
അല്ലേലും ഈ ബസ്ക്കാർ ഇടഞ്ഞാ ഭയങ്കര വഴക്കാളികളാണ് ല്ലേ 😌
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif🥰
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - മുറ ചെറുക്കൻ.....
🔻 ഭാഗം _69
✍️ രചന - Aysha akbar
പെട്ടെന്ന് അവന്റെ നോട്ടമറിഞ്ഞതും അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക ഭാവം പിടി കൂടി.........
ഏതോ ഒരു മാന്ത്രിക ശക്തി കൊണ്ടെന്ന പോലെ കണ്ണുകൾ തമ്മിൽ കൊരുത്തു തന്നെ നിന്നു.....
എത്ര അടർത്തി മാറ്റാൻ ശ്രമിച്ചിട്ടും കൃഷ്ണ മണികൾ പരസ്പരം അവരിലേക്ക് തന്നെ തറഞ്ഞു നിൽക്കുന്നത് പോലെ.........
ഇഷാനിയെ വന്നതൊന്ന് നോക്കിയ അതേ സമയമാണ് ഋതിൻ കൂടെയുള്ള മീനുവിനെ കണ്ടത്......
മുമ്പത്തെ തങ്ങളുടെ കൂടിക്കാഴ്ചയുടെയും സംസാരത്തിന്റെയും ഫലമെന്നോണം അവനിലും ഒരു പ്രത്യേക ഭാവം കടന്ന് പിടിച്ചിരുന്നു....
അവൻ പതിയെ അവളോടൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു....
എന്നാൽ അവൾ മുഖമൊന്നു കൂർപ്പിച്ചു ചിറി കോട്ടുമ്പോൾ മുമ്പത്തെ പോലെ അവനോടൊരു ദേഷ്യം അവളിലുണ്ടായിരുന്നില്ല......
പകരം...ഒരു കുസൃതി നിറഞ്ഞു നിന്നിരുന്നാ കണ്ണുകളിൽ.......
അപ്പോഴേക്കും തനൂജ എല്ലാവർക്കുമുള്ള ചായയുമായി അങ്ങോട്ട് വന്നിരുന്നു....
സൂര്യന്റെ സ്വർണ നിറം കുങ്കുമ ത്തിന് വഴി മാറിയ ആ സമയം ഉമ്മറത്തിരുന്നു ചായ യൂതി കുടിക്കുമ്പോൾ എല്ലാവരുടെ മനസ്സും ഒരു പോലെ തെളിഞ്ഞിരുന്നു......
ഇഷാനി ഉള്ളിലെ സന്തോഷം ചുണ്ടുകൾ ക്കിടയിൽ കൂട്ടി പ്പിടിച്ചു...
അതേ.... ഇവിടം തന്റെതായി മാറിയിരിക്കുന്നു എന്ന് ഉള്ളിൽ നിന്നാരോ പറഞ്ഞു തന്നെ സന്തോഷിപ്പിക്കും പോലെ....
ഇനി ഇവിടെ നിന്ന് തന്നെ പറിച്ചു കൊണ്ട് പോകാൻ ആർക്കും കഴിയില്ലെന്ന അഹങ്കാരവും.....
ഇഷാനി സച്ചുവിനെയൊന്ന് നോക്കി....
അവനും ഇടയ്ക്കിടെ അവളെ നോക്കുന്നുണ്ട്...
അവളുടെ സന്തോഷം കണ്ണ് നിറച് കാണണമെന്ന പോൽ.....
അതിലേറെ അവനിൽ മറ്റെന്തൊക്കെയോ ഭാവങ്ങളാണ്....
അവൻ കണ്ണുകൾ രണ്ടും അവൾക്ക് നേരെയൊന്നു കൂട്ടി ചിമ്മുമ്പോൾ അവളുടെ ചൊടിയിൽ അതൊരു പുഞ്ചിരിയായി വിടർന്നു.......
അവിടെ ഇരിക്കുന്നവരിൽ പലരും ആ ആശയ ക്കൈമാറ്റം കണ്ടിരുന്നെങ്കിൽ കൂടി ആരും കണ്ട ഭാവം നടിചിരുന്നില്ല.....
എന്നാൽ അവർ രണ്ട് പേരും മാത്രം ചുറ്റുമുള്ളവരെയൊന്നും കണ്ടിരുന്നില്ല.......
അവർ അവരുടേതായ ലോകത്തായിരുന്നു.......
ചായ കുടിച് കൊണ്ടിരിക്കുമ്പോഴാണ് സച്ചുവിനൊരു ഫോൺ വരുന്നത്......
ഞാനെയ്.... കടയിലേക്കാ ഇപ്പൊ വരാം.....
സച്ചു അതും പറഞ്ഞു വേഗം ഇറങ്ങുമ്പോൾ ഇഷാനിയുടെ കണ്ണുകളിൽ ഒരു മൂടൽ പരന്നു....
കാരണം ആ നിമിഷങ്ങളെ അവളത്രയേറെ ആസ്വദിച്ചിരുന്നു......
രസചരട് മുറിഞ്ഞെന്ന വണ്ണം അവളുടെ മുഖമൊന്നു കൂർത്തത് കാണുമ്പോൾ സച്ചുവിന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞിരുന്നു.......
ഇന്ന് പീട്യ തുറന്നിട്ടില്ലല്ലോ.... പിന്നേ ഇവനിതെങ്ങോട്ടാ....
കടയിൽ എന്തോ സാധനം ഇറക്കാനാണത്രെ...
മുത്തശ്ശി ചോദിച്ചതിന് ഗോപി മറുപടി പറയുമ്പോഴും ബൈക്ക് സ്റ്റാർട്ട് ആക്കുകയായായിരുന്ന സച്ചു അതൊന്നും കേട്ടിരുന്നില്ല....
ഞാനും വന്നോട്ടെ.....
പെട്ടെന്ന് ഋതിനായിരുന്നു അത് ചോദിച്ചത്......
എല്ലാവരും ഒന്ന് ഞെട്ടി പ്പോയി....
അതിനെന്താ കയറിക്കോ....
സച്ചു അതേ ചിരിയോടെ തന്നെ പറയുമ്പോൾ ഋതിൻ അവന്റെ പിറകിലേക്ക് കയറി പ്പോയിരുന്നു.....
അവർ രണ്ട് പേരും പടി കടന്ന് പോകുന്നതൊരു പുഞ്ചിരിയോടെ എല്ലാവരും നോക്കിയിരുന്നു....
ഗായത്രിക്ക് എന്തെന്നില്ലാത്തൊരു നിസ്സംഗത തോന്നി....
ഇങ്ങനെ ഒരുമിച്ചു കൂടെപ്പിറപ്പുകളെ പോലെ കഴിയേണ്ട കുട്ടികളെയാണ് താനും അകറ്റി നിർത്തിയത്...
അവരെ അന്യരാക്കി മാറ്റിയത്..
അവർക്ക് ഹൃദയത്തിൽ അനാവശ്യമായൊരു ഭാരം തോന്നിയിരുന്നു......
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
എന്ത് ഭംഗിയാ അല്ലെ ഇവിടെയൊക്കെ കാണാൻ......
ബൈക്കിന്റെ പിറകിലിരുന്നു ഋതിന്നത് പറയുമ്പോൾ സച്ചുവുവിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു....
അതേ..... അവന്റെ ഹൃദയം ഈ ഭംഗിയെയെല്ലാം ഉൾകൊള്ളാൻ പാകപ്പെട്ടിട്ടുണ്ട്.....
സച്ചു വെറുതെ ഒന്ന് ചിരിച്ചു.....
കടയിലേ ക്കെത്തി സാധനങ്ങളിറക്കി കണക്കെഴുതുമ്പോഴും ഋതിന് സച്ചുവിന്റെ അരികിൽ തന്നെയിരുന്നിരുന്നു.....
ആർക്കിട്ടക്ട് ആണെന്നല്ലേ പറഞ്ഞത്......ആ ജോലിക്ക് പോകാതെ എങ്ങനെ ഇത്ര സിമ്പിളായി ജീവിക്കാൻ കഴിയുന്നു.....
ഋതിൻ വീണ്ടുമത് ചോദിക്കുമ്പോൾ സച്ചു അവനെയൊന്ന് നോക്കി...
പീസ്.....സമാധാനം...
സച്ചു അതും പറഞ്ഞോ ന്ന് ചിരിച്ചു....
ഋതിൻ അവനെ തന്നെ നോക്കി ......
നോക്ക്.......ഈ സിമ്പിൾ ലൈഫ് ലാണ് ഞാൻ കംഫർട്........എനിക്ക് ജോലി തിരക്കും സ്‌ട്രെസ്സും സിറ്റിയിലെ ചൂടുമൊന്നും സഹിക്കാൻ പറ്റാതായി...... എനിക്ക് എന്നേ തന്നെ നഷ്ടപ്പെടുന്ന ഒരു പോയിന്റ് വന്നു.....
സിറ്റിയിലെ എല്ലാം അവസാനിപ്പിച്ചു ഇവിടേക്ക് വരാൻ പറഞ്ഞാൽ ഋതിന് പറ്റുമോ......
സച്ചു അത് ചോദിക്കുമ്പോൾ ഋതിനൊന്ന് ചിരിച്ചു..
പിന്നേ ഇല്ലെന്ന അർത്ഥത്തിലൊന്നു തലയാട്ടി....
അതിനർത്ഥം നീ അവിടെയാണ് കംഫർട് എന്നതാണ്...
മനസ്സിന് സന്തോഷം തരുന്ന ഇടങ്ങളിലാണ് ആദ്യമായി നമ്മൾ സമാധാനത്തെ തിരയേണ്ടത്...
അതേ എനിക്ക് സന്തോഷം തരുന്നത് ഇവിടമാണ്.......
സച്ചു അതും കൂടി പറയുമ്പോൾ ഋതിൻ പതിഞ്ഞൊരു പുഞ്ചിരിയിലായിരുന്നു.....
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഇഷാനി എന്നത്തേയും പോലെ ആ തിണ്ണയിലിരുന്നു വയലിലേക്ക് നോക്കി......
ഇരുട്ട് അവിടെയാകെ മൂടി തുടങ്ങിയിട്ടുണ്ട്.....
നന്ദ്യാർ വട്ട പൂക്കളുടെ ഇളം സുഗന്ധം അങ്ങനെ പരക്കുന്നുണ്ട്.......
പാതിരാ കാറ്റ് പ്രണയാർദ്രമായി അവളെ പൊതിഞ്ഞു പിടിക്കുന്നത് പോലെ........
പതിവ് പോലെ മനസ്സ് കാത്തിരിപ്പിലാണ്....
എന്നാൽ എന്നത്തേക്കാളും ഭാരം ഇന്നാ കാത്തിരിപ്പിനുള്ളത് അവളറിഞ്ഞു..
വരാൻ പോകുന്ന നിമിഷങ്ങളെ കുറിച്ചുള്ള സ്വപ്നങ്ങൾ നൽകുന്ന ആനന്ദത്തിൽ അവളൊന്നു പിടഞ്ഞു......
മീനു വന്ന് സംസാരത്തിനിരിക്കുമ്പോഴും അവളുടെ മനസ്സ് അവിടെയോന്നുമല്ലായിരുന്നു....
എങ്കിലും എല്ലാത്തിനും അവൾ തല കുലുക്കി അങ്ങനെ യിരുന്നു....
നേരം അല്പം കൂടി കഴിഞ്ഞതും ആ ബൈക്ക് മുറ്റത് വന്ന് നിന്നിരുന്നു....
സച്ചുവും ഋതിനും ഇറങ്ങുമ്പോൾ തന്നെ അവളുടെ ശ്വാസമിടിപ്പ് കൂടി...
അവന്റെ കണ്ണുകൾ അവളെ കടന്ന് പിടിക്കുമ്പോൾ അവളില്ലാകെ ഒരു വിറയലാണ് അനുഭവപ്പെട്ടത്......
അമ്മയുടെ നാടെല്ലാം കണ്ടോ......
മുത്തശ്ശി ഋതിനെ അടുത്ത് വിളിച്ചു സ്നേഹത്തോടെ ചോദിക്കുമ്പോൾ അവൻ അതേയെന്ന അർത്ഥത്തിലൊരു പുഞ്ചിരിയോടെ തലയാട്ടി...
ഇനി നീയെങ്ങോട്ടാ സച്ചു.... കഴിക്കാൻ വാ.... നിങ്ങളെ കാത്തിരിക്കുകയാണ് എല്ലാവരും.....
മുകളിലേക്ക് കയറാൻ തുടങ്ങുന്ന സച്ചുവിനെ നോക്കി തനൂജ ചോദിക്കുമ്പോൾ അവനൊന്നു നിന്നു....
ഞാനൊന്ന് കുളിക്കട്ടെ അമ്മേ...രാവിലെ മുതലുള്ള വിയർപ്പുണ്ട് ദേഹത്.........നിങ്ങളിരുന്നോളൂ... ഞാൻ വരാം......
അവനതും പറഞ്ഞ് കൊണ്ട് മുകളിലേക്ക് കയറി പോകുമ്പോൾ അവൾക്കും പിറകെ പോകണമെന്നുണ്ടായിരുന്നു....
പക്ഷെ എല്ലാവരും ഉള്ളത് കൊണ്ട് തന്നെ അവൾ കഴിക്കാനിരുന്നു.....
കഴിക്കാനിരുന്നു അൽപം കഴിഞ്ഞപ്പോഴേക്കും സച്ചു വന്നിരുന്നു.....
ഭക്ഷണം കഴിച്ചു എഴുന്നേറ്റ് സച്ചു നേരെ മുകളിലേക്ക് കയറിയിരുന്നു.....
അത് വരെ അവനോടൊപ്പം മുറിയിലേക്ക് കയറാൻ ആഗ്രഹിച്ചു നിന്നിരുന്ന അവൾക്ക് ആ നിമിഷം കൈ കാലുകൾ വിറക്കും പോലെ തോന്നി......
അവൾ വല്ലാത്തൊരു ഭാവത്തോടെ അങ്ങനെ നിൽക്കുമ്പോഴാണ് തനൂജ ഒരു ഗ്ലാസ്സ് പാല് അവളുടെ കയ്യിൽ കൊടുത്തത്.....
അവളുടെ മുഖത്ത് വല്ലാത്തൊരു പ്രയാസമുണ്ട്.......
ഇതൊക്കെ എല്ലാവർക്കും തോന്നുന്ന പേടി മാത്രമാണ് മോളെ.......
ഇനി വരാൻ പോകുന്ന ജീവിതത്തിലുട നീളം മറക്കാൻ പറ്റാത്ത ഒരു നിമിഷത്തിലേക്കാണ് മോള് ഇപ്പൊ കടന്ന് ചെല്ലുന്നത്....
എപ്പോ ഓർക്കുമ്പോഴും ചുണ്ടിലൊരു പുഞ്ചിരി വിരിയുന്ന നിമിഷത്തിലേക്ക്.....
തനൂജ ഇഷാനിയെ ചേർത്ത് പിടിച്ചു കൊണ്ടത് പറയുമ്പോൾ അവളുടെ കണ്ണുകൾ വല്ലാതെ വിടർന്നു.....
ആഹാ...... അമ്മേടെ മുഖത്തും വന്നല്ലോ നാണം......
അപ്പുറത് നിൽക്കുന്ന മീനു ചുണ്ടോന്ന് ഉള്ളിലേക്ക് കടിച്ചു പിടിച്ചു കൊണ്ട് പ്രത്യേക താളത്തോടെ അത് പറയുമ്പോൾ തനൂജയുടെ മുഖം ആകെ ക്കൂടി ഒന്ന് ചുവന്നിരുന്നു......
ഒന്ന് പോടി ഈ പെണ്ണിന്റെയൊരു കാര്യം.......
അവർ മീനുവിനെ നോക്കിയത് പറയുമ്പോഴും കൂട്ടി പിടിക്കാൻ പറ്റാത്തൊരു പുഞ്ചിരി അവരിൽ നിറഞ്ഞു തന്നെ നിന്നിരുന്നു....
അത് ഇഷാനിയിലും ഒരു പുഞ്ചിരി നൽകി......
ഗായത്രി അവളെ ചേർത്ത് പിടിച്ചു കൊണ്ട് നെറ്റിയിലൊന്ന് ചുണ്ടമർത്തി.....
മീനു വല്ലാത്തൊരു ചിരിയോടെ അവളെ നോക്കുമ്പോൾ അവൾ മീനുവിന് നേരെ കണ്ണുകൾ കൂർപ്പിച്ചു.........
ഇഷാനി മുകളിലേക്ക് കയറുമ്പോൾ പടികൾക്കൊക്കെയും പതിവില്ലാത്തൊരു ദൂരം തോന്നിയിരുന്നു......
അവൾ മുറിയിലേക് ചെല്ലുമ്പോൾ സച്ചു അവിടെയുണ്ടായിരുന്നില്ല...
അവൾ പാൽ ഗ്ലാസ്സ് അവിടെ വെച്ചപ്പോഴേക്കും പിറകിൽ നിന്നും അടി വയറ്റിലൂടെ ഒരു പിടുത്തം വന്നതും അവളുടെ ശ്വാസം ഒരു നിമിഷത്തേക്ക് നിലച്ചു പോയിരുന്നു.....
പിൻ കഴുത്തിൽ പതിഞ്ഞ അവന്റെ ചുടു നിശ്വാസം അവളിൽ ഇക്കിളിയുണ്ടാക്കി......
അൽപ നേരം അവരങ്ങനെ നിന്നു.....
തുറന്നിട്ട ജന വാതിലിലൂടെ പുറത്തേക്ക് നോക്കിയങ്ങനെ.......
നിലാ വെളിച്ചത്തിൽ കൃഷ്ണ കിരീട പ്പൂക്കൾ ചിരിക്കുന്നത് അവർക്ക് വ്യക്‌തമായി കാണാമായിരുന്നു........
ഇളം കാറ്റിൽ അവർക്ക് വേണ്ടിയെന്ന പോൽ അവ പതിയെ നൃത്തം ചെയ്തു തുടങ്ങി........
അളിയാ ഗുഡ് നൈറ്റ്........
താഴെ മാഞ്ചോട്ടിൽ നിന്ന് ഫോൺ കൊണ്ട് അകത്തേക്ക് നടക്കുന്നതിനിടയിൽ ഋതിൻ മുകളിലേക്ക് നോക്കിയത് പറയുമ്പോൾ ഒരു ചമ്മലോടെ സച്ചുവും അവന് നേരെ കൈ കാണിച്ചു........
നമുക്കെയ്..... ഈ ജനല് പതിയെ അടക്കാം.....
അല്ലെങ്കിൽ ശെരിയാവില്ല...
അതും പറഞ്ഞ് കൊണ്ട് സച്ചു പതിയെ ആ ജനലടച്ചു......
ഇഷാനി ഒരു ചിരിയോടെ അവനെ നോക്കി നിൽക്കുകയാണ്......
ഇങ് വാ......
കട്ടിലിൽ ചെന്നിരുന്നു കൊണ്ട് സച്ചു വിളിച്ചതും ഇഷാനി അവനരികിലേക്ക് ചെന്നിരുന്നു.......
സച്ചു അവളെ കണ്ണിമ വെട്ടാതെ നോക്കി നിന്നു.....
എത്ര പിടിച്ചു നിർത്തിയിട്ടും തടഞ്ഞു നിൽക്കാത്തൊരു ചിരി ഇഷാനിയിൽ അപ്പോഴുമുണ്ടായിരുന്നു...
ഈ ചിരി ഇനിയൊരിക്കലും മായരുത്.......
അതും പറഞ്ഞു കൊണ്ട് അവൻ അവളുടെ കവിളിലൊന്ന് തൊട്ടതും ചാരിയിരിക്കുകയായിരുന്ന അവന്റെ നെഞ്ചിലേക്ക് അവൾ പറ്റി ചേർന്നു.....
എത്ര നേരം അങ്ങനെയിരുന്നെന്നറിയില്ല ......
തന്റെ നെഞ്ചിൽ പറ്റി ചേർന്നു കിടക്കുന്ന വളുടെ ചൂട് അവനിലൊരു കുളിരായി നിറഞ്ഞു നിന്നു.......
ഇങ്ങനെ കിടന്നാൽ മതിയോ.......
അവനൊരു പ്രത്യേക ഈണത്തിലത് ചോദിച്ചതും നാണം കൊണ്ടവളുടെ നുണക്കുഴി വിടരുന്നത് മുഖത്ത് നോക്കാതെ തന്നെ അവനറിയുന്നുണ്ടായിരുന്നു........
അവളൊന്നു കൂടി അവനിൽ പിടിച്ചിരുന്ന പിടി മുറുക്കി......
കൂടുതലൊന്നും അങ്ങോട്ടും ഇങ്ങോട്ടും പറയാനില്ലാത്ത സ്ഥിതിക്ക് നമുക്ക്....
സച്ചു അതും പറഞ്ഞു കൊണ്ടൊന്നു നിർത്തുമ്പോൾ അവളുടെ വിരലുകൾ തന്റെ ഷർട്ടിൽ അമരുന്നത് ഒരു ചിരിയോടെ അവനറിഞ്ഞു....
നമുക്ക് ഉറങ്ങണ്ടേ.....
പെട്ടെന്ന് അവനത് ചോദിച്ച പ്പോഴായിരുന്നു അവളുടെ ശ്വാസം നേരെ വീണത്......
അവൾ പതിയെ അവനിലെ പിടുത്തം വിട്ടു.....
ലൈറ്റ് ഓഫ് ചെയ്തു കൊണ്ടവൻ കിടക്കുമ്പോൾ അവളും കിടന്നു......
ഇടത് കയ്യാലേ അവനവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു......
സുഖമുള്ള ഒരു തെന്നൽ അവരെ തഴുകി അകന്ന് പോയി.....
ശ്വാസനിശ്വാസങ്ങൾ ഒരു നിമിഷത്തേക്ക് ഇട കലർന്നു.......
അവളുടെ മിനുസമേറിയ മുടിയിഴകൾ അവന്റെ കഴുത്തിൽ പറ്റി ക്കിടന്നു.....
അവളുടെ കവിളുകളിൽ അവൻ പതിയെ കൈ വെക്കുമ്പോൾ അവളുടെ ശ്വാസോച്വസം കൂടുന്നത് അവനുമറിഞ്ഞു......
അവൻ മുഖം പതിയെ അവളിലേക്ക് ചേർക്കുമ്പോൾ സമ്മതമെന്ന വണ്ണം അവളും നിശ്ചലയായി.......
അവളുടെ ചുവന്ന അധരങ്ങൾ അവൻ തന്നിലേക്ക് വലിച്ചെടു ക്കുമ്പോൾ ആദ്യ ചുംബനത്തിന്റെ ചൂടിൽ അവളൊന്നു പിടഞ്ഞു........
അപ്പോഴും ജനലിനപ്പുറം കൃഷ്ണ കിരീട പ്പൂക്കൾ അവരെ എത്തി നോക്കുന്നുണ്ടായിരുന്നു.......
(തുടരും)
Aysha Akbar
#📔 കഥ #💞 പ്രണയകഥകൾ












