
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
@shafeekmohammed
"ɴᴇᴠᴇʀ ᴊᴜᴅɢᴇ ᴀ ʙᴏᴏᴋ ʙʏ ɪᴛꜱ ᴄᴏᴠᴇʀ"
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _18
✍️ രചന - ജിഫ്ന നിസാർ.. ❤🔥
നിനക്കിപ്പോ പഴയൊരു സ്നേഹമില്ലല്ലോ സ്നേഹമോളെ.. അതെന്ത് പറ്റി.. ഏഹ് "
പറയുന്നതിനൊപ്പം തന്നെ വിഷ്ണു സ്നേഹയുടെ ദേഹം അവനു തോന്നിയയിടത്തൊക്കെ വേദനിപ്പിച്ചു കൊണ്ട് ഞെരിക്കുന്നുണ്ട്.
"വേദനിക്കുന്നു വിഷ്ണു...
അവളുടെ മുഖം കൂടുതൽ ദയനീയമായിരുന്നു.
അവളുടെ കണ്ണുകൾ രണ്ടു നിറഞ്ഞു തൂവാൻ പാകത്തിന് ഭയമിരുണ്ട് കൂടി കിടക്കുന്നു.
"അഹ്.. കുറച്ചു വേദന കൂടി സഹിക്കേന്റെ മോളെ.. അല്ലാതെ എല്ലായ്‌പ്പോഴും..എനിക്ക് നിന്നെ %₹*@തരാൻ മാത്രം പറ്റുവോ.. ഏഹ്.."
വല്ലാത്തൊരു വഷളൻ ചിരിയോടെ വിഷ്ണു വീണ്ടുമവളുടെ മുറിവേറ്റ ചുണ്ടുകളിൽ അമർത്തി ഞെരിച്ചു..
എനിക്ക്.. എനിക്ക് തിരിച്ചു പോണം.
സ്നേഹ അവന്റെ മടിയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും വിഷ്ണു അവളെ കൂടുതൽ അമർത്തി പിടിക്കുകയാണ് ചെയ്തത്..
നിന്റെ മക്കൾ സ്കൂളിൽ നിന്നും വരും.. അല്ലേ."
അടുത്തുള്ള മേശയിൽ നിന്നും മദ്യ ഗ്ലാസ് എടുത്തു കൊണ്ടത് പതിയെ കുടിച്ചിറക്കി അവനത് ചോദിക്കുമ്പോൾ അവനിൽ നിന്നും അകന്നു മാറി പോകാൻ കഴിയാത്ത നിസ്സഹായതയോടെ സ്നേഹ മുഖം കുനിച്ചു.
അപ്പോഴും വിഷ്ണു വിന്റെ കൈകൾ അവളെ പലയിടത്തും വേദനിപ്പിക്കുന്നുണ്ട്.
സഹിക്കുകയെ നിവൃത്തിയൊള്ളു എന്നൊരു ഭാവമാണവൾക്ക്..
വല നെയ്യുന്ന ചിലന്തിയെ പോലെ.. വളരെ സൂക്ഷ്‌മമായി..അവൻ തന്നെ കെണിയിൽ പെടുത്തി കഴിഞ്ഞു.
തന്റെ ശരീരമടക്കം പിടിച്ചു വാങ്ങിയിട്ട് പിന്നെ അതെല്ലാം തന്റെ തെറ്റാണ് എന്നത് പോലായി തീർന്നിരിക്കുന്നു ഇപ്പോഴുള്ള കാര്യങ്ങൾ.
അല്ലെങ്കിലും അവനെ മാത്രം കുറ്റം പറയാനും പറ്റില്ലല്ലോ..?
ഒരിക്കലും ഒരാളും ക്ഷമിക്കാത്ത തെറ്റല്ലേ താൻ ചെയ്തത്..
ചെയ്തു കൊണ്ടിരിക്കുന്നത്..
താൻ കൂടി അനുവാദം കൊടുക്കാതെ അവനൊരിക്കലും തന്റെ ജീവിതത്തിൽ കയറി വന്നിട്ടില്ല.
താനായിരുന്നു ആദ്യമവനെ കാണാൻ പോയത്.
വീട് പണിയുടെ എന്തോ ആവിശ്യത്തിന്..വേണ്ടി.
ഭർത്താവ് വിജേഷ് ഗൾഫിൽ ആയിരുന്നത് കൊണ്ട് തന്നെ വീട് പണിയെല്ലാം തന്റെ ഉത്തരവാദിത്തമായിരുന്നു.
തനിക്കഴിക്കാൻ പറ്റാത്ത എന്തോ നൂലാ മാല കേസ് വന്നപ്പോൾ അതിന് വേണ്ടി ആദ്യം പോയി അവനെ കണ്ടത് താനാണ്.
ആദ്യമൊക്കെ അതിന്റെ റിസ്ക് വശങ്ങളെ കുറിച്ചാണ് അവൻ പറഞ്ഞു തന്നത്.
പതിവുപോലെ എല്ലായിടത്തും കാര്യം നടക്കാൻ വേണ്ടി താൻ കാശ് ഓഫർ ചെയ്തപ്പോൾ അവനത് നിരസിച്ചു.
ഇത് കൊണ്ടല്ല ചെയ്യാൻ പറ്റാത്തത് കൊണ്ട് തന്നെയാണ് അതിന് ശ്രമിക്കാത്തതെന്ന് പറഞ്ഞ നിമിഷം അവനോട് തോന്നിയ ആരാധന..
"താനിങ്ങനെ ഒറ്റയ്ക്ക് ഇവിടെല്ലാം കയറിയിറങ്ങി നടക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടമുണ്ട്.. ഞാനൊന്ന് കൂടി ശ്രമിച്ചു നോക്കട്ടെ..എല്ലാം തന്റെ ഭാഗ്യം പോലിരിക്കും "എന്ന് സഹതാപതോടെ.. മാന്യതയോടെ തന്നോട് പറഞ്ഞിട്ട് അതിന്റെ പിറ്റേ ആഴ്ച ആകാര്യം ശെരിയാക്കി തന്നപ്പോൾ.. ആ ആരാധന ഒന്ന് കൂടി വളർന്നു.
"അദ്ദേഹത്തിനോട് ഒരു നന്ദി പറഞ്ഞേക്ക് സ്നേഹ.. ഇക്കാലത്തു ആരും ഇങ്ങനൊന്നും സഹായിക്കില്ല.. വല്ല്യ മനസ്സുള്ള ആളാണ്.പറ്റൂച്ച നീ എന്തേലും ഗിഫ്റ്റും വാങ്ങിച്ചു പോയിക്കോ"എന്ന് പറഞ്ഞത് വിജേഷേട്ടൻ തന്നെയാണ്.
മറ്റൊരു തുടക്കം.
നല്ലൊരു പെർഫ്യൂം വാങ്ങിച്ചിട്ട് വിജേഷ്ട്ടൻ സന്തോഷത്തോടെ തരാൻ പറഞ്ഞതാണെന്ന് പറഞ്ഞു കൊണ്ട് വിഷ്ണുവിന്റെ അടുത്തേക്ക് പോയത്.
മാന്യമായി തന്നെ സ്വീകരിച്ചു.
തന്നെയും തന്റെ ഗിഫ്റ്റിനെയും..
വീട് പണി നന്നായി നടക്കട്ടെ എന്നും ആശംസിച്ചു വിടുമ്പോൾ നല്ലൊരു സൗഹൃദം തുടങ്ങിയിരുന്നു അപ്പോൾ മുതൽ.
നമ്പരൊക്കെ പരസ്പരം കൈ മാറിയിട്ടും വിളിയോ ചാറ്റിങ്ങോ ഒന്നുമില്ലാതെ അവൻ തന്റെ വിശ്വാസലിസ്റ്റിലേക്ക് ഇടം പിടിച്ചു..
ഭർത്താവ് നാട്ടിൽ ഇല്ലാതെ.. ഭർത്താവിന്റെ വീട്ടുകാരുടെ സഹകരണമില്ലാതെ.. സ്വന്തം വീട്ടിലും കൂടെ നിന്ന് സഹായിക്കാൻ മതിയായ ആളുകളില്ലാതെ ഒറ്റക്കൊരു വീട് പണിയുടെ പ്രഷർ..
അപ്പോഴും വിഷ്ണു തന്നെയായിരുന്നു സഹായിച്ചത്.
കാശായും അവന്റെ സാന്നിധ്യമായും.നിരവധി തവണ.
വിജേഷേട്ടനും പലപ്പോഴും അവനോട് സംസാരിച്ചിട്ടുണ്ട്.
രണ്ടു പേരും തമ്മിലും നല്ലൊരു സൗഹൃദം വളർന്നു..
പക്ഷേ..
കൂടെ കൂടെയുള്ള കാഴ്ചകൾ.. അതിനിടയിൽ അറിയാതെ അവന്റെ കരുതൽ സ്നേഹം.. ഇതിനെല്ലാം താൻ അടിമ പെട്ടത് പോലെ..
അവൻ ഫോഴ്സ് ചെയ്തിട്ടില്ല..
അത് സത്യം തന്നെ..
പക്ഷേ തനിക്കവനെ വേണമെന്ന് തൊന്നും വിധമൊരു അട്രാക്ഷൻ തോന്നിപ്പോകും വിധം അവനടുത്തു.
തന്നെ അടുപ്പിച്ചു.
വാടക വീട്ടിൽ.. വീട് പണിക്കിടെ.. അതിന്റെ കാര്യങ്ങളുമായി അഞ്ചു വർഷത്തോളമായിരുന്നു വിജേഷേട്ടൻ നാട്ടിൽ വന്നിട്ട്..
ആളുടെ പരുക്കൻ സ്വഭാവതിന്റെ നേരെ വിപരീതമായുള്ള വിഷ്ണുവിന്റെ ശാന്തമായുള്ള ചിരിയും വർത്താനങ്ങളും.
ആദ്യമായി.. മറ്റൊരു ഉദ്ദേശത്തിൽ പൂർത്തിയാവാത്ത വീടിന്റെ അകത്തു വെച്ച് അവൻ തന്നെ തൊട്ടപ്പോൾ താനെന്തേ തടയാഞ്ഞത്..?
അതിപ്പോൾ ഇവിടെ വരെയും കൊണ്ടെത്തിച്ചിരിക്കുന്നു.
മൃദുവായി തന്നെ സ്നേഹിച്ചവനിന്ന് ചെന്നായയുടെ സ്വഭാവമാണ്.
അവൻ കടിച്ചു കീറാത്ത ഒരിടവും തന്റെ ശരീരത്തിലില്ല.
പുറമെ പരുക്കനാണെങ്കിലും വിജേഷ് എത്ര സൗമ്യമായിട്ടായിരുന്നു തന്നോട് ഇടപ്പെട്ടിരുന്നത് എന്നോർത്ത് പോകും.
പക്ഷേ അപ്പോഴേക്കും കുറ്റബോധത്തോടൊപ്പം അവനുമായുള്ള ബന്ധവും വല്ലാതെ വളർന്നു പോയി..
അങ്ങനല്ല.. അവനത് വളർത്തി എടുത്തു..
തിരിച്ചിറങ്ങി നടക്കാൻ കഴിയാത്ത വിധം അവൻ തന്നെ കത്രിക പൂട്ടിട്ട് പൂട്ടി.
അവന്റെ മാത്രമല്ല.. അവൻ പറയുന്നവരുടെ കൂടി ഒപ്പം കിടക്കേണ്ടി വരുന്ന ദുരവസ്ഥ.
ഇല്ലെങ്കിൽ വിഡിയോ സോഷ്യൽ മിഡിയ വഴി പുറത്ത് വിടും എന്നുള്ള ഭീക്ഷണി..
അത് വെറുമൊരു ഭീഷണി അല്ലല്ലോ..
ആദ്യസംഗമത്തിന്റെ.. താൻ വളരെ ഏറെ ആവേശത്തിൽ അവനിലേക്ക് ചേർന്ന് നിൽക്കുന്ന വിഡിയോ..
അതിൽ അവന്റെ മുഖം മാത്രമില്ല..താനും തന്റെ ആവേശവും വളരെ വ്യക്തമായി ഉണ്ടായിരുന്നു എന്നതും അവൻ തന്നെ കെണിയിൽ പെടുത്താൻ വളരെ മുന്നേ തന്നെ ശ്രമിച്ചിരുന്നു എന്നതിന്റെ തെളിവായി.
അടുത്ത ആഴ്ച വിജേഷേട്ടൻ നാട്ടിൽ വരുകയാണ്.
നീണ്ടു ആറു വർഷങ്ങൾക്ക് ശേഷം..
ഒരു ഭാര്യ എന്ന നിലയിൽ എത്ര സന്തോഷം തോന്നേണ്ടതാണ്.!
ഇപ്രാവശ്യം പുതിയ വീട്ടിൽ നമ്മുക്കൊന്നിച്ചു കൂടണം എന്നൊക്കെ സ്വപ്നം കണ്ടു വരുന്നു ആ പാവത്തിനോട് താൻ ചെയ്തത് എന്താണ്..?
മരിക്കാൻ പേടിയാണ്.. അത് മരണത്തെയല്ല.. അത് വെച്ച് പോലും തന്നോട് പ്രതികാരം ചെയ്യുമെന്ന് പറയുന്ന ഈ കാലനെക്കാൾ ക്രൂരത നിറഞ്ഞവനെ..
അത് കൊണ്ട് മാത്രം ജീവിച്ചിരിക്കുന്നു.
ഇനിയെന്നെ ശല്യം ചെയ്യരുതെന്ന് വിഷ്ണുവിന്റെ കാല് പിടിച്ചു പറയാൻ വന്നതാണ്.
അതും അവൻ പറഞ്ഞ ഹോട്ടൽ മുറിയിൽ.
"ഇനിയില്ല.. ഞാനെല്ലാം വിട്ടു.. ഇനി നീയായിട്ട് എന്നെ തേടി വരാതിരുന്നാൽ മതി.. നിനക്കല്ലായിരുന്നോ ആവേശം കൂടുതൽ.. ആഹ്.. ഇനിയിപ്പോ ഭർത്താവ് ഉണ്ടല്ലോ. അപ്പൊ പിന്നെ നമ്മള് ഔട്ട്..സാരമില്ല.. എന്തായാലും നീ ഇത്രയും ദൂരം വന്നതല്ലേ..ഇന്നൊരു തവണ കൂടി എന്ന് പറഞ്ഞു തുടങ്ങിയവൻ. ഒന്നിലും രണ്ടിലുമൊന്നും അടങ്ങിയില്ല..
"നിന്റെ മൂത്ത മോളിപ്പോ പത്തിലായി ല്ലേ.."
കഴുത്തിൽ ചുണ്ടമർത്തി കൊണ്ട് വിഷ്ണുവിന്റെ ചോദ്യം.
പൊള്ളിയത് പോലെ സ്നേഹം തിരിഞ്ഞു നോക്കാൻ ശ്രമിച്ചെങ്കിലും അവനവിടെ പല്ലമർത്തി.
വേദന കൊണ്ട് കണ്ണുകൾ ഇറുകെ അടക്കുന്നതിനൊപ്പം മറ്റൊരു ഭയം കൂടി സ്നേഹയെ ചുറ്റി വരിഞ്ഞു..
വിഷ്ണു വീണ്ടും ചുറ്റി വരിയുന്നതും ശ്വാസം മുട്ടിക്കുന്നതുമൊന്നും അവളപ്പോൾ മുതൽ അറിയുന്നുണ്ടായിരുന്നില്ല..
❤🔥❤🔥
ആ സീറ്റ് ബെൽറ്റ് പിടിച്ചിട്..
മുന്നിലേക്ക് തന്നെ കയറിയിരുന്നവളോട് യാതൊരു അയവുമില്ലാതെ കാശി പറയുമ്പോൾ അവനരികിൽ.. അത്രയും അരികെ ചേർന്നിരുന്നതിന്റെ വിറയലുണ്ടവൾക്ക്.
എനിക്ക്.. എനിക്കിത് പിടിച്ചിടാൻ പറ്റുന്നില്ല..
അവശതയോടെ കാർത്തു പറയുമ്പോൾ കാശി അവളെ നോക്കി നെറ്റി ചുളിച്ചു.
പറ്റാഞ്ഞിട്ട് തന്നെയൊ അതൊ തന്നെ പറ്റിക്കുന്നതോ എന്നായിരിക്കും അവന്റെയാ സംശയമെന്ന് അവൾക്ക് മനസ്സിലായി..
"അതത്ര എവരസ്റ്റ് കീഴടക്കുന്ന പോലത്തെ പണിയൊന്നുമല്ല.. ഒന്നൂടെ ശ്രമിച്ചു നോക്ക്.."
അവനത് പറഞ്ഞതും കാർത്തു ഒന്ന് കൂടി ശ്രമിച്ചു..
അപ്പോഴത് ചെയ്യാൻ പറ്റിയപ്പോൾ അവന്റെയൊരു നോട്ടം..
അതോടെ അവളവനെ നോക്കാതെ തിരിഞ്ഞിരുന്നു.
വളരെ പതിയെ ആണവൻ കാർ ഓടിക്കുന്നത്.
അച്ഛൻ..അച്ഛനെവിടെ പോയതാ "
കയറി ഇരുന്നു കുറച്ചു ദൂരമെത്തിയിട്ടും പിന്നെയൊന്നും മിണ്ടാതെയിരിക്കുന്ന കാശിയോട് ഒരു തുടക്കത്തിന് വേണ്ടിയിട്ടാണ് കാർത്തുവത് ചോദിച്ചത്.
"അമ്പലപറമ്പിൽ അശോകൻ എന്റെ അച്ഛനല്ല..
എടുത്തടിച്ചത് പോലുള്ള ആ ഉത്തരം.
കാർത്തു തിരിഞ്ഞിരുന്നു കൊണ്ട് പല്ല് കടിച്ചു..
ഇങ്ങനൊരു സാധനം..ഇവനെ.. ഇവനെയുണ്ടല്ലോ..
അവളിരുന്നു പിറു പിറുത്തു.
കാശി അത് കേട്ടിട്ടും ഒന്നും മിണ്ടാതിരുന്നു.
"അമ്പലപറമ്പിൽ അശോകൻ എന്റെ അച്ഛനാണ്.. സമ്മതിച്ചു. പക്ഷേ എന്നെക്കാൾ മൂപ്പർക്കിഷ്ട്ടം എന്റെ കാശിനാഥനെ ആണല്ലോ..അപ്പൊ പിന്നെ അറിയാതിരിക്കുമോ അച്ഛൻ എവിടെ പോയെന്ന്.."
നിന്റെ കാശി നാഥനോ.. അതേത് വകയിൽ.."
"വകുപ്പൊന്നും പതിച്ചു കിട്ടിയിട്ടില്ല. എങ്കിലും എന്റെയാണ്.
അവളവന്റെ ഗിയറിൽ വെച്ച കയ്യിലൊന്ന് തൊടാൻ ശ്രമിച്ചതും കാശി കൈ പിൻവലിച്ചു.
"പറയുന്ന പണി നല്ല വെടിപ്പായി ചെയ്യുന്ന പേഴ്സ്നൽ ഗുണ്ടയോടുള്ള ഇഷ്ടമാണ് എന്നോട് നിന്റെ അച്ഛനുള്ളത്.. അത് കണ്ട് പൊന്ന് മോള് വെറുതെ തുള്ളണ്ട.."
എങ്കിൽ കൊറച്ചു കാശ് തന്നേക്ക്.. വെറുതെ തുള്ളുന്നില്ല.."
കാർത്തുവിന് ദേഷ്യം വന്നു..
"ഒടുക്കം കരഞ്ഞു വിളിച്ചു നടക്കരുത്.."
"അതെ.. അത് തന്നെയാ എനിക്കും പറയാനുള്ളത്.. ഒടുവിൽ അച്ഛനോട് ഞാൻ കാര്യം പറയുമ്പോൾ.. എന്നെ കരയാൻ വിടരുത്.. ചേർത്ത് പിടിച്ചേക്കണം..
സീറ്റിലേക്ക് ചാരി ഇരുന്നു കൊണ്ടവൾ അവനെ സ്നേഹത്തോടെ നോക്കി.
ആ അവശതയിലും അവളുടെ കണ്ണിൽ തിളങ്ങുന്ന രണ്ടു പ്രണയത്തിന്റെ നക്ഷത്രങ്ങൾ.
അതിലേക്ക് നോക്കാതിരിക്കാൻ.. ആ തിളക്കം ഏറ്റു പൊള്ളാതിരിക്കാൻ കാശി വല്ലാതെ പാട് പെട്ടു.
"കാശിയേട്ടനെന്താ എന്നോടിപ്പോഴും ഇഷ്ടമില്ലാത്തെ?"
കാർത്തു ചോദിക്കുമ്പോൾ കാശി വേഗം സ്റ്റിരിയോ ഓൺ ചെയ്തു.
ആ ചോദ്യത്തിന് ഉത്തരം പറയാതിരിക്കാനുള്ള അവന്റെ അടവ്..
ഇനിയിത് പോലൊരു അവസരം കിട്ടില്ല..
കിട്ടിയാലും അവനത് അറിഞ്ഞു കൊണ്ട് സ്വീകരിക്കില്ല.
അപ്പോൾ പിന്നെ കിട്ടിയ അവസരം മിയ പറഞ്ഞത് പോലെ തന്നെ എൻജോയ് ചെയ്യാൻ കാർത്തു തീരുമാനിച്ചു.
"മനുഷ്യനെ കളിയാക്കുന്നോ.."
ചോദ്യത്തോടൊപ്പം തന്നെ അവളാ സ്റ്റീരിയോ ഓഫ് ചെയ്തു.
അവനവളെ ചിറഞ്ഞു നോക്കി.
പാട്ടിന്റെ വട്ട് തീർന്നോ നിനക്ക്..?"
കാശി ദേഷ്യത്തോടെ ചോദിച്ചു.
ആ വട്ടൊക്കെ വരും തീരും.. പക്ഷേ തീരാത്ത വട്ടെനിക്ക് കാശ്യേട്ടനോട് മാത്രമേ ഒള്ളു.. "
അവളിലേക്ക് വീണ്ടും പ്രണയം പാഞ്ഞു കയറി.
"സത്യത്തിൽ നീ പനി പിടിച്ചെന്ന് പറഞ്ഞത് ഉള്ളത് തന്നെയാണോ..?
"അങ്ങനല്ലാന്ന് തോന്നിയോ.. നോക്കിക്കേ.. പനിച്ചിട്ട് തന്നെയാ.."
പറഞ്ഞതും കാർത്തു കാശിയുടെ കൈ പിടിച്ചെടുത്തു കൊണ്ട് സ്വന്തം കഴുത്തിലേക്ക് ചേർത്ത് വെച്ചു..
പനി ചൂടിനോപ്പം അവളുടെ നെഞ്ചിടിപ്പ് പോലും പടർന്നു കയറിയ ആ സ്പർശം..
കാശി ഞെട്ടി വിറച്ചു പോയി.
അവളും.
ചെയ്തു കഴിഞ്ഞാണ് അവളാ പ്രവർത്തിയെ കുറിച്ചോർത്തത് തന്നെ..
കാർത്തു കൈ വിട്ടതും കാശി തി പൊള്ളാലെറ്റത് പോലെ കൈ പിൻവലിച്ചു.
അവനാകെ വിയർത്തു പോയിരുന്നു.
കയ്യിലിപ്പോഴും അവളുടെ ശരീരത്തിന്റെ ചൂടുണ്ടെന്ന് അവനു തോന്നി.
എസി ഓഫ് ചെയ്തു കൊണ്ടവൻ ഗ്ലാസ് ചെറുതായി താഴ്ത്തിയിട്ടു.
നല്ല പനിയുണ്ട് പെണ്ണിന്.
വായിട്ടലക്കുന്നത് കണ്ടപ്പോൾ വെറുതെ ചോദിച്ചതാണ്..
വിയർത്തു പോയ നെറ്റിൽ കൈ ചേർത്ത് വെച്ച് കൊണ്ടവൻ അവളെയൊന്ന് പാളി നോക്കി.
അവളപ്പോൾ അവനെ നോക്കാതിരിക്കാൻ മുഖം തിരിച്ചിരുന്നു.
കുറച്ചു ദൂരം ചെന്നതും.. ചെറിയൊരു തട്ട് കടയ്ക്ക് മുന്നിൽ കാശി കാർ നിർത്തി..
കാർത്തു ചോദ്യചിഹ്നം പോലെ അവനെ നോക്കി.
"എനിക്കുറക്കം വരുന്നു.. ഒരു ചായ കുടിക്കണം.."
അത് പറഞ്ഞു കൊണ്ടവൻ സീറ്റ് ബെൽറ്റയിച്ചു മാറ്റി കൊണ്ട് ഡോർ തുറന്നിറങ്ങി.
അവനൊപ്പം വിളിച്ചില്ലല്ലോ.. അത് കൊണ്ട് ഇറങ്ങുന്നില്ലെന്ന് കരുതിയവളെ അമ്പരപ്പിച്ചു കൊണ്ടവൻ അവളിരിക്കുന്ന ഭാഗത്തേക്ക് വന്നിട്ടാ ഡോർ കൂടി തുറന്നു.
അതോടെ കാർത്തുവും ഉത്സാഹത്തോടെ അവനൊപ്പം ചെന്നു.
അവിടെയുള്ളൊരു കുപ്പി വെള്ളമെടുത്ത് കൊണ്ടവൻ മുഖം കഴുകി.. പിന്നെ രണ്ടു കസേരകളിൽ ഒന്നെടുത്തു കൊണ്ട് കാർത്തുവിന്റെ അരികിൽ വെച്ച് കൊടുത്തു.
' രണ്ടു ചായ.. "
അവിടിരിക്കുന്നതിനിടെ അവനുറക്കെ വിളിച്ചു പറഞ്ഞു.
കാർത്തു അവനെ തന്നെ നോക്കിയിരിക്കുന്ന അസ്വസ്ഥതയിൽ നിന്നും രക്ഷപെടാനാണ് കാശി ഫോണെടുത്തു നോക്കിയത്..
അപ്പോഴേക്കും മുന്നിലേക്ക് ചായ വന്നെത്തി.
അത് കൊണ്ട് വന്നവനെ ഒന്ന് നോക്കി ചായ വാങ്ങിക്കുമ്പോൾ അവന്റെ നോട്ടം കാർത്തികയുടെ മേലാണ്.
വല്ലാത്തൊരു നോട്ടം.
കാശിയുടെ കണ്ണുകൾ കുറുകി..
ചായ വാങ്ങിക്ക് "
അവനുറക്കെ പറയുമ്പോൾ കാർത്തുവിനോപ്പം ചായ കൊണ്ട് വന്നവൻ കൂടി ഞെട്ടി പോയി.
കാശി ഫോൺ പോക്കറ്റിലേക്കിട്ട് കൊണ്ട് അലസമായി ചുറ്റും നോക്കി.
ചായ കൊണ്ട് വന്നു തന്നവനും പിന്നെ മറ്റൊരാളും.
താനും കാർത്തുവും അല്ലാതെ വേറെ ആരുമില്ല.
റോഡ് സൈഡിൽ തന്നെയാണ് കടയുള്ളത്.
പെട്ടന്ന് കുടിക്ക്.."
കാശി ധൃതി കാണിക്കുന്നത് താനവനെ നോക്കിയിരിക്കുന്നത് കൊണ്ടാണെന്നാണ് കാർത്തു കരുതിയത്.
അവന്റെ നോട്ടവും ശ്രദ്ധയും പക്ഷേ അവളിൽ ആയിരുന്നില്ല.
നടന്നോ.. ഞാൻ കാശ് കൊടുത്തു വരാം.."
അവളത് കുടിച്ച് തീർത്ത ഉടനെ കാശിയാ ഗ്ലാസ് പിടിച്ചു വാങ്ങി കൊണ്ട് പറഞ്ഞു.
കുറച്ചു മാറി നിർത്തിയിരിക്കുന്ന കാറിന്റെ നേരെ നടക്കും മുന്നേ.. കാർത്തുവൊരു കല്ലിൽ തടഞ്ഞു കൊണ്ട് മുന്നോട്ടാഞ് പോയി.
വീണുവെന്ന് കരുതി കണ്ണിറുക്കി അടച്ചു പിടിക്കും മുന്നേ.. കാശിയുടെ കരുത്തുള്ള കൈയിൽ അവളമർന്നു പോയി..
വീണ്ടും തമ്മിലറിയുന്ന ചൂടും ചൂരും..
കാർത്തുവിന് ശ്വാസം മുട്ടി പിടച്ചു..
ബുൾസൈ പോലത്തെ രണ്ടു കണ്ണുണ്ടായിട്ടും.. മനുഷ്യന് പണിയുണ്ടാക്കാൻ.. വാ ഇങ്ങോട്ട്.. "
കുതിച്ചു തുള്ളിയ ഹൃദയതാളം അവളറിയാതിരിക്കാൻ അവൻ വെറുതെ കലിപ്പ് കാണിച്ചു.
അവളുടെ കൈയിൽ പിടിച്ചു കൊണ്ട് കാറിന്റെ നേരെ നടന്നു..
കയറി ഇരിക്ക്.. ഞാനിപ്പോ വരാം.. "
അവൾക്കെന്തെങ്കിലും തിരികെ ചോദിക്കാൻ അവസരം കിട്ടും മുന്നേ വലിഞ്ഞു മുറുകിയ മുഖത്തോടെ അവനാ കടയുടെ നേരെ ചെന്നു...
തുടരും..
എന്നാലും ലവനിങ്ങനെ വലിഞ്ഞു മുറുകി നടക്കേണ്ട കാര്യം ന്തുവാ ന്നാ ഇനിക്ക്..
😁
ഇങ്ങക്ക് തോന്നിയോ അത്.. 😎
റിവ്യൂ കുറയുന്നുണ്ടോ..
എനിക്കെഴുതാൻ തോന്നൂല കേട്ടോ...
സ്നേഹത്തോടെ jif
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് 17
ജിഫ്ന നിസാർ ❤️
"കാശി...മോൾക്ക് വയ്യെടാ..
പനി ആണെന്ന്.
അവൾക്ക് വീട്ടിലേക്ക് വരണം..
ഞാനിപ്പോ ഇവിടില്ല..
തിരിച്ചു വരാൻ എന്തായാലും രണ്ടു ദിവസം കഴിയും..
മഹിയും സ്ഥലത്തില്ല..
നിനക്കൊന്ന് അവളെ പോയി കൊണ്ട് വരാൻ പറ്റുമോ.."
അശോകേട്ടന്റെ ആവിശ്യം.
ഇത് വരെയും ഇങ്ങനൊരു സാഹചര്യം നേരിടേണ്ടി വന്നിട്ടില്ല.
ഒറ്റയ്ക്ക് അവളുമായി ഇടപെടലുകൾ നടത്തേണ്ടി വരുന്ന സന്ദർഭങ്ങളെ താൻ തന്നെയാണ് ഇല്ലാതാക്കാറുള്ളത്.
"നിനക്കെന്തേലും ബുദ്ധിമുട്ട് ഉണ്ടോ ഡാ.."
തന്റെ മൗനം അറിഞ്ഞത് കൊണ്ടായിരിക്കും വീണ്ടും ആളത് ചോദിച്ചത്.
"ഇല്ല.. ഞാൻ.. ഞാൻ പോയിക്കോള്ളാം"
തന്റെ മനസ്സിലുള്ളത് മൂപ്പരോട് പറയാൻ കഴിയില്ല.
അത് കൊണ്ട് തന്നെ അത് ഏറ്റെടുക്കുകയെ അവനു മുന്നിൽ പിന്നെ വഴിയുള്ളു.
"കാർ വീട്ടിലുണ്ട്.. തുളസിയോട് മോൾക്ക് വയ്യെന്നത് പറഞ്ഞിട്ടില്ല.. അവള് കരഞ്ഞു അലമ്പാകും.. നീ അവളെ കൊണ്ട് വരുമ്പോ അറിഞ്ഞാ മതി.."
അത് കൂടി ഓർമ്മിപ്പിച്ചു കൊണ്ടയാൾ ഫോൺ കട്ട് ചെയ്തു പോയിട്ടും അവനതേ ഇരിപ്പ് തന്നെയായിരുന്നു കുറച്ചു നേരം.
പിന്നെ ഒരു ദീർഘ നിശ്വാസത്തോടെ എഴുന്നേറ്റു പോയി മുഖം കഴുകി.
ഡ്രസ്സ് മാറി..
ആ നേരത്തെ യാത്രയുടെ മുഷിപ്പ് ഒന്നുമില്ല.
വല്ലാത്തൊരു ആവേശത്തിലാണ് ഉള്ളം മുഴുവനും.
അല്ലേലും ഡ്രൈവ് പോലെ തന്നെ ഹരം പിടിപ്പിക്കുന്ന മറ്റൊന്നും ഇപ്പോഴില്ലല്ലോ..മെയ്യും മനസ്സും അതില്ലങ് ലയിച്ചു പോകുമ്പോൾ കാശിനാഥൻ മറ്റെല്ലാം മറക്കും..
പെട്ടന്ന് തന്നെ വാതിലും പൂട്ടി ബുള്ളറ്റിൽ അശോകേട്ടന്റെ വീട്ടിലേക്കു പോയി.
കോളിങ് ബെല്ലടിച്ചു കാത്തു നിന്നു.
പ്രതീക്ഷിച്ചത് പോലെ തുളസി ചേച്ചിയാണ് വന്നത്.
"അത്യാവശ്യം വല്ലതുമാണോ കാശി "
കാറിന്റെ കീ അവനു നേരെ നീട്ടി കൊണ്ടവർ ചിരിയോടെ ചോദിച്ചു.
കാശി വരും കീ കൊടുക്കണം എന്നല്ലാതെ അവരോടൊന്നും കൂടുതൽ അശോകേട്ടൻ പറഞ്ഞിട്ടില്ല എന്ന് കാശിക്ക് മനസിലായി.
അവരും കൂടെ പോരണമായിരുന്നു എന്നായിരുന്നു കാശി അപ്പോൾ ഓർത്തത്.
പക്ഷേ പറയേണ്ടന്ന് അശോകേട്ടൻ പറഞ്ഞത് കൊണ്ട് അവനൊന്നും പറഞ്ഞതുമില്ല.
രാത്രിയാണ് സൂക്ഷിച്ചു പോ.."
അവനൊന്നും പറയുന്നില്ലെന്ന് കണ്ടതും അതും പറഞ്ഞു കൊണ്ടവർ തിരികെ പോയി.
അശോകൻ ഇതിന് മുന്നേയും ഇത് പോലെ അവനെ ഓരോന്നു ഏല്പിച്ചു കൊണ്ട് വിടാറുള്ളത് കൊണ്ട് തന്നെ അവർക്കതിൽ പുതുമയൊന്നും തോന്നിയില്ല.
വളരെ ആസ്വദിച്ചു കൊണ്ട് തന്നെയാണ് കാശിയാ കാർ ഓടിച്ചത്.
അശോകേട്ടന്റെ ബെൻസ്.. അയാൾ അല്ലാതെ പിന്നെ ഓടിക്കുന്ന ആൾ കാശി മാത്രമാണ്.
ഏകദേശം പത്തു മണിയോടെയാണ് കാർത്തിക പഠിക്കുന്ന കോളേജിന് മുന്നിലേക്ക് കാശി എത്തിചേർന്നത്.
ഇനിയങ്ങോട്ട് ചെയേണ്ടുന്ന കാര്യങ്ങളെ കുറിച്ച് അവനൊരു ആശയകുഴപ്പമുണ്ട്.
കാർത്തികയുടെ കൂടെ ഒറ്റയ്ക്ക് തിരികെ പോണമല്ലോ എന്നായിരുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ടതും.
പക്ഷേ അശോകേട്ടൻ പറഞ്ഞത് കൊണ്ട് അനുസരിക്കാതെയും വയ്യ.
എന്തായാലും അവൻ ഓഫീസിന് നേരെ നടന്നു.
അവിടെയുള്ള കാര്യങ്ങളെല്ലാം അശോകേട്ടൻ പറഞ്ഞു സെറ്റാക്കി കാണുമെന്നുള്ളത് അവനറിയാം.
നീയങ്ങോട്ട് ചെന്നാൽ മതിയെന്ന് അവനോട് പറഞ്ഞിട്ടുണ്ട്.
പറഞ്ഞത് അത് പോലെ തന്നെ..എല്ലാം റെഡിയാണ്.
കാർത്തികയെ പോയി വിളിച്ചിട്ട് വരാൻ വാർഡൻ ആരെയോ ഏല്പിച്ചു..
"കാർതികയുടെ ആരാണ്.?
ഒട്ടും പ്രതീക്ഷിക്കാത്ത ആ ചോദ്യം.
ഞാൻ..
അവനൊന്നു വിക്കി..
അതോടെ അവരുടെ മുഖത്തൊരു സംശയം നിറഞ്ഞു.
"അവളുടെ ബ്രദർ വരും എന്നാണല്ലോ മിസ്റ്റർ അശോകൻ പറഞ്ഞത്..
പിന്നെന്തിന് ഇവരിത് ചോദിച്ചു എന്നൊരു ചോദ്യം അവന്റെ ഉള്ളിലുണ്ട്.
അതിനേക്കാൾ കാർതികയുടെ ബ്രദർ..
തന്നെ അശോകേട്ടൻ എങ്ങനെയാണ് കാണുന്നതെന്ന് അവനൊരിക്കൽ കൂടി മനസിലാക്കി കൊടുക്കുന്ന ആ സ്ഥാനം..
ബ്രദർ തന്നെയാണ്.
കാശി അത് പറയുമ്പോൾ അമർത്തിയൊരു മൂളൽ മാത്രമാണ് മറുപടി.
അവരുടെ ആ പ്രവർത്തി അവനൊട്ടും പിടിച്ചിട്ടില്ല.
പക്ഷേ അതവരുടെ ജോലി ആണെന്നും ഇത്രയും പെൺകുട്ടികൾ പഠിക്കുന്ന കോളേജിൽ ഇങ്ങനെയൊക്കെ വേണം എന്നോർക്കുമ്പോൾ അവനാ നീരസം ഉള്ളിൽ തന്നെ ഒതുക്കി..
"ഇവിടെ പേരെഴുതി ഒപ്പിട്ട് ത്താ.."
അവർ മുന്നിലേക്ക് നീക്കി വെച്ച ഫയലിൽ കാർത്തിക അശോകൻ എന്നെഴുതി ചേർത്തതിന്റെ താഴെ പേന വെച്ച് കൊണ്ടവർ അവനെ നോക്കി.
ആ പേരിനു കീഴെ തന്റെ പേരെഴുതി ഒപ്പിട്ട് നൽകുമ്പോൾ തന്റെ മുഖത്തു വിരിഞ്ഞ ഭാവങ്ങൾ അവർ കാണാതിരിക്കാൻ അവൻ അങ്ങേയറ്റം പരിശ്രമിച്ചു.
"കാർതികയ്ക്ക് ഒട്ടും വയ്യാത്തത് കൊണ്ടാണ്. അല്ലെങ്കിൽ ഇത്രയും രാത്രിയിൽ.. പേരന്റസ് വരാതെ വിടാറില്ല.."
അവരുടെ കാർക്കശ്യം നിറഞ്ഞ സ്വരം.
കാശി ഒന്നും മിണ്ടിയില്ല.
ഇനി ഏത് നിമിഷവും തനിക്ക് മുന്നിലേക്ക് കടന്ന് വരുന്നവളെ കുറിച്ചോർത്തു കൊണ്ടായിരുന്നു അവന്റെ മനസ്സ് ഭാരപ്പെട്ടതൊക്കെ..
❣️❣️
നിന്റെ മഹിയേട്ടൻ ആയിരിക്കോ ഇനി..
കാർത്തുവിന്റെ ബാഗ് കയ്യിലെടുത്തു കൊണ്ട് മിയ ചോദിച്ചു.
"എന്റെ മഹിയോ.. അതേത് വകയിൽ..?"
ഉള്ള ആരോഗ്യം വെച്ചിട്ട് അവൾ മിയയുടെ നേരെ തിരിഞ്ഞു.
ആരുടെ മഹി ആണെന്നാലും വന്നത് അവൻ തന്നെ ആണാവോ.. "
മിയ ചോദിക്കുമ്പോൾ കാർത്തു ഒരു കോട്ട് കൂടി എടുത്തിട്ട് കൊണ്ട് അറിയില്ലെന്ന് കൈ മലർത്തി.
"വീട്ടിൽ പോയി നന്നായി പനിച്ചു കിടക്കാൻ പ്ലാൻ ഉണ്ടെങ്കിൽ അത് വേണ്ട.. അടുത്ത ആഴ്ച ഇനിയും എക്സാം ഉണ്ട്.. അത് മറക്കാതെ പെട്ടന്നിങ്ങോട്ട് തന്നെ വന്നേക്കണം കേട്ടോ "
വരാന്തയിലൂടെ താഴെക്കുള്ള സ്റ്റെപ്പിനടുത്തേക്ക് നടക്കുമ്പോൾ മിയ ഓർമ്മിപ്പിച്ചു.
പനി കൊണ്ട് അങ്ങേയറ്റം അവശത ഉണ്ടെങ്കിൽ കൂടിയും വീട്ടിൽ പോകുന്നതിന്റെ തിളക്കമുണ്ട് കാർത്തുവിന്..
രണ്ടു ദിവസമായി കേൾക്കാൻ കഴിയാത്ത ഒരു ചീത്ത വിളിയുടെ മിസ്സിംഗ്..അത് കേൾക്കാൻ അവളേറെ കൊതിച്ചു
പനി കുളിരല്ലാതെ തന്നെ അവളൊന്നു വിറച്ചു.
മിയ എന്തൊക്കെയോ പറഞ്ഞു കൊണ്ട് കൂടെ നടക്കുന്നുണ്ട്.
വാർഡന് മുന്നിലേക്കെത്തുമ്പോൾ പിന്നെ ഒരക്ഷരം മിണ്ടാതെ തുറിച്ചു നോക്കി നിൽക്കുന്നവൾക്ക് നേരെ കാർത്തു പകച്ചു നോക്കി.
എന്താടി..
അത് വരെയും നിർത്താതെ സംസാരിച്ചു കൊണ്ട് വന്നവളുടെ പെട്ടന്നുള്ള മാറ്റം.
മിയ അവളെ നോക്കി മുന്നോട്ട് നോക്കാൻ കണ്ണ് കാണിച്ചു.
ഒറ്റ നോട്ടം..
സ്വയം മറന്നു കൊണ്ട് കാർത്തു മുന്നോട്ട് കുതിച്ചു..
അവളുടെ വരവ് കണ്ടിട്ട് കാശി ഞെട്ടി പോയി.
അവന്റെ നോട്ടം വാർഡന് നേരെയാണ്.
"ഇവൾക്ക് പനിയുണ്ടോ എന്നൊരു ഭാവത്തിലാണ് അവരുടെ നിൽപ്പെന്ന് കണ്ടതും അവനപ്പോൾ ചിരി വന്നു.
"കാശ്.. കാശ്യേട്ടൻ ഒറ്റയ്ക്കാ വന്നത്..?"
കാർത്തു ശ്വാസം മുട്ടലോടെ ചോദിച്ചു.
"അല്ല.. ഒരു ജാഥക്കുള്ള ആളുണ്ട്.. പുറത്താ.."
അവൻ ഗൗരവത്തിൽ തന്നെയാണ്.
മിയക്ക് ചിരി വന്നു അപ്പോഴുള്ള കാർത്തുവിന്റെ ഭാവം കണ്ടിട്ട്.
"പൊയ്ക്കോട്ടേ ഇനി.."
കാശി തിരിഞ്ഞു നിന്നിട്ട് വാർഡന് നേരെ നോക്കി.
"മ്മ്.. സൂക്ഷിച്ചു പോ.."
അത് മാത്രം പറഞ്ഞു കൊണ്ടവർ ഒന്നമർത്തി മൂളി.
കാശി കാർത്തുവിനെ കടന്ന് ചെന്ന് മിയയുടെ കയ്യിൽ നിന്നും അവളുടെ ബാഗ് വാങ്ങി..
അവനെ നോക്കി മിയ ചിരിച്ചെങ്കിലും അവൻ ഗൗരവത്തോടെ തന്നെ തിരിഞ്ഞു നടന്നു..
കാർത്തു അപ്പോഴും കണ്മുന്നിൽ നടക്കുന്നത് വിശ്വാസമാക്കാത്ത പോലാണ്.
പനിയുടെ കാര്യമൊക്കെ അവൾ ഏറെക്കുറെ മറന്നു പോയിരുന്നു.
അവനെ കണ്ടപ്പോൾ തന്നെ കിട്ടിയൊരു ഊർജ്ജമുണ്ടപ്പോൾ അവളുടെ സിരകളിലാകെ..
"ഡീ..
മിയ തോളിൽ അടിച്ചു കൊണ്ട് വിളിക്കുമ്പോൾ അവളൊന്നു ഞെട്ടി.
ഇനിയും ഇവിടെ നിന്നു സ്വപ്നം കണ്ടാ.. അങ്ങേര് നിന്നെ ഇവിടെ ഇട്ടിട്ട് പോകും..നോ ഡൗട്ട്.."
വാർഡൻ കേൾക്കാതെ മിയ അവളോട് പറഞ്ഞു.
"എനിക്ക്.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെടി..കാശ്യേട്ടൻ മാത്രം. എന്നെ കൂട്ടാൻ..
കാർത്തു ചിരിയോടെ പറഞ്ഞു മാത്രം
"നിന്റച്ഛൻ പറഞ്ഞാ മൂപ്പര് ച്ചാവും ന്ന് നീ തന്നെയല്ലേ പറയാറുള്ളത്.. അങ്ങനെ കണ്ടാ മതി കൂടുതൽ എസ്‌പെക്ട് ചെയ്യണ്ട.."
കാശി പോയ വഴിയേ നോക്കി മിയ പുച്ഛത്തോടെ പറഞ്ഞു.
'ചേ.. നശിപ്പിച്ചു. വൃത്തികെട്ടവൾ..
കാർത്തു അവളെ നോക്കി പല്ല് കടിച്ചു.
"ഞാൻ ഉള്ളത് പറഞ്ഞു..
"ആയിക്കോട്ടെ.. എന്തായാലും എന്നെ കൂട്ടാൻ വന്നല്ലോ.. എനിക്കത് മതി.."
കാർത്തു സ്വയം ആശ്വാസിക്കാൻ ശ്രമിച്ചു.
"ആഹ്.. ഇനിയിപ്പോ അതാണ് നല്ലത്..
"നീ പോടീ കുശുമ്പി.. കാശ്യേട്ടൻ എന്നെ കൂട്ടാൻ വന്നല്ലോ.."
കാർത്തു മിയയുടെ കവിളിൽ കുത്തി.
"വല്ലാണ്ട് കൊഞ്ചി ഇവിടെ നിന്നാ നിന്റെ കാശ്യേട്ടൻ വന്ന പോലെ തന്നെ അങ്ങ് പോകും.. അത് കൊണ്ട് പൊന്ന് മോള് വിട്ടോ.. എനിക്കൊന്ന് ഉറങ്ങണം.. ഇന്നലെ നിന്റെ പനി കാരണം എന്റേം കൂടി ഉറക്കം പോയില്ലേ.."
മിയ മുഖം ചുളിച്ചു..
"ഡീ..
കാർത്തു അവളുടെ കയ്യിൽ അമർത്തി പിടിച്ചു കൊണ്ട് വിളിച്ചു.
"ഇനിയെന്താ..
അല്ല.. അത് പിന്നെ..
അല്ലേൽ തന്നെ നിനക്കിപ്പോ പനിയൊന്നും ഇല്ലല്ലോ. കയ്യൊക്കെ തണുത്തു പോയിരിക്കുന്നു. ഇനിയിപ്പോ വീട്ടിൽ പോണോ ന്നാ..
മിയ ഐസ് പോലെ തണുത്ത കാർത്തുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
"പോടീ.. ഇത് പേടിച്ചിട്ടാ..
കാർത്തു കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.
പേടിയോ.. എന്തിന്..
മിയ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു.
"അത്.. എനിക്കറിയില്ല..
ആ മൊതലിനെയോ..
കാശി പോയ വഴിയേ നോക്കി മിയ ചോദിച്ചു..
കാർത്തു അതിനുത്തരമൊന്നും പറഞ്ഞില്ല.
പേടിക്കേണ്ട കുട്ടി.. നീ വിചാരിച്ച ആ കാറൊരു മണിയറയാക്കാം.. അത് വഴി നിന്റെ കാശ്യേട്ടന്റെയും നിന്റെ അച്ഛന്റേം കൊമ്പ് ഒപ്പം ഒടിച്ചു മടക്കി കുപ്പിയിലാക്കാം.. ഇത് പോലൊരു അവസരം ഇനി കിട്ടില്ല.. അത് കൊണ്ട് കിട്ടിയ അവസരം എൻജോയ് ചെയ്യാൻ ഉള്ളെന് അവളുടെ ഒരു പേടി.. "
കാർത്തുവിനെ പിടിച്ചു മുന്നോട്ട് തള്ളി കൊണ്ട് മിയ പറഞ്ഞു..
ഹാപ്പി ജേർണി.. ആൻഡ്...
ബാക്കി പറയാതെ ഒരു കള്ളത്തരത്തോടെ മിയ ഓടി കയറി പോയിട്ടും കാർത്തു കുറച്ചു നേരം കൂടി അങ്ങനെ തന്നെ നിന്നു.
പുറത്തെ തണുപ്പും ഉള്ളിലെ പനി തണുപ്പും കൂടി ഒരുമിച്ചാക്രമിക്കാൻ ശ്രമിച്ചപ്പോൾ അവൾ പാർക്കിങ്ങിൽ നിർത്തിയ കാറിന് നേരെ നടന്നു.
വല്ലാത്തൊരു വിറയലുണ്ട്.
ഒന്ന് അടുത്ത് കാണാൻ അത്രമേൽ കൊതിച്ചു പോയ ഒരാളാണവൻ.
ഇന്നിപ്പോൾ അവന്റെ അരികിൽ പോകുന്നത് ഓർത്തപ്പോൾ അവൾക്കൊരു വല്ലായ്മ..
അവനത് ഇഷ്ടമാവില്ല എന്ന് തന്നെയാണ് ആ വല്ലായ്മക്ക് മുഖ്യ കാരണവും.
മിയ പറഞ്ഞത് പോലെ.. അച്ഛൻ പറഞ്ഞേൽപ്പിച്ചത് കൊണ്ട് മാത്രം വന്നവനാണ്..
കാശി കാർ ഹോൺ മുഴക്കി തുടങ്ങിയപ്പോൾ.. വിയലോടെ തന്നെ കാർത്തിക അവനരികിലേക്ക് ചെന്നു.
തുടരും.
എഴുതും മുന്നേ ഇതൊക്കെ നിങ്ങൾ ഊഹിച്ചു വെക്കുന്നുണ്ടല്ലോ ന്നാ പിന്നെ ഒരു സമാധാനം 😀
പ്രണയിക്കുന്ന ആളിനോപ്പമുള്ള യാത്ര..
അതാണ് യാത്ര 🫣
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - മുറ ചെറുക്കൻ...
🔻 ഭാഗം _70
✍️ രചന -Aysha akbar
ജനലിലൂടെ സൂര്യ പ്രകാശം മുഖത്തേക്ക് പതിച്ചപ്പോഴാണ് ഇഷാനി കണ്ണുകൾ തുറന്നത്.......
മുകളിൽ കാണുന്ന മരത്തിന്റെ മേൽക്കൂര അവളുടെ ഉള്ളിലൊരു തണുപ്പ് നിറച്ചു.....
അല്ലെങ്കിലും ഇവിടെയുള്ള പുലരികൾക്ക് അല്പം സുഖം കൂടുതലാണ്......
എഴുന്നേല്‌ക്കുമ്പോൾ മുകളിലേ ഈ മേൽക്കൂര കണ്ടാൽ ഇവിടെയാണെന്ന ആനന്ദം ഉള്ളിലേക്കിരച്ചു കയറും....
കട്ടിലിൽ നിന്ന് ഉയരുമ്പോൾ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞിട്ടുണ്ടാവും........
അവൾ കട്ടിലിൽ തന്നെ കിടന്നു മേൽക്കൂര കണ്ണ് നിറച്ചു കണ്ടു.....
അവളുടെ കൈ അവളൊന്നു വലിച്ചപ്പോഴാണ് കയ്യിനു മുകളിൽ ഒരു തലയുടെ ഭാരം അവളറിഞ്ഞത്....
അവൾ പതിയെ യൊന്നു തല ചെരിച്ചു.....
കണ്ണുകൾ ചിമ്മി കിടക്കുന്നവന്റെ സുഗന്ധം അവളെയാകെ പൊതിഞ്ഞു പിടിച്ചു....
ഇപ്പൊ തങ്ങളിരുവർക്കും ഒരേ ഗന്ധമാണ്.....
അതേ..... പ്രണയത്തിന്റെ ഗന്ധം.....
അവളുടെ കണ്ണുകൾ തിളങ്ങി.......
അവയിലൊരായിരം കൃഷ്ണ കിരീടപ്പൂക്കൾ ഒന്നിച്ചു പൂത്തു നിന്നു......
തന്നിലെ വേദനിക്കുന്ന ഹൃദയത്തെ ആദ്യമായി ഉൾ കണ്ണ് കൊണ്ട് കണ്ട് പിടിച്ചവനാണ്......
തന്റെ വേദ നകളിലേക്ക് പ്രണയത്തിന്റെ മരുന്ന് വെച്ചു സുഖപ്പെടുത്തി തന്ന വൈദ്യനാണ്.....
തന്നിലെ കറ കളഞ്ഞ പ്രണയത്തിന്റെ അവകാശിയാണ്...
അവൾ അവളുടെ കൈക്ക് മുകളിൽ കിടക്കുന്നവന്റെ മുടിയിൽ പതിയെ യൊന്നു തലോടി....
ഏറെ വാത്സല്യത്തോടേ....
തന്റെ ഹൃദയം ഒരമ്മയിലേക്ക് ചേക്കേറൂന്നത് ആദ്യമായി അവളറിഞ്ഞു....
ആ നെറ്റിയിൽ അവളൊനന്ന് ചുണ്ടമർത്തി......
ഉറക്കത്തിലും അതറിഞ്ഞെന്ന വണ്ണം അവനവളുടെ നഗ്നമായ ഇടുപ്പിലൂടെ കയ്യിട്ട് തന്നിലേക്ക് ചേർത് പിടിച്ചു.......
ആദ്യം അവളൊന്നു പിടഞെങ്കിലും ഇടം കയ്യാലേ അവളെവനെ മാറോട് ചേർത്ത് പിടിച്ചു...
ഒറ്റ രാത്രി കൊണ്ട് അവളുടെ ഹൃദയം ഒന്ന് കൂടി പക്ക്വമായത് പോലെ അവൾക്ക് സ്വയം തോന്നി.....
ഒരു പക്ഷെ അവനിലെ അവകാശിയെ ഏറ്റ് വാങ്ങാൻ മനസ്സ് സ്വയം തയ്യാറായതാവാം.....
അവളുടെ കവിളിണകൾ നാണം കൊണ്ടൊന്നു പൂത്തു......
ആരും കാണാനില്ലെങ്കിൽ കൂടി അവളതിനെ എന്തിനോ കടിച്ചു പിടിച്ചിരുന്നു........
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ സത്യത്തിൽ ഇഷാനി സ്വപ്നം കണ്ടതിലും അപ്പുറം അപ്പുറമായിരുന്നു....
മീനുവും തനൂജാമ്മയും മുത്തശ്ശിയും അമ്മയും ഋതിനും ഗോപി മാമനും മമ്മയും സചുവേട്ടനും താനും.........
സ്വർഗം എന്നത് എവിടെയാണെന്ന് അറിയുമോ.......
അതേ......
അത് ഞങ്ങൾക്കിടയിലാണ്.....
ഞങ്ങളെല്ലാവരും ഒരുമിച്ചു ഊണ് കഴിക്കുന്ന ആ മേശയിൽ........
കുശലം പറഞ്ഞു ഇളം കാറ്റേറ്റ് നന്ദ്യാർ വട്ട പൂക്കളെ കണ്ട് കൊണ്ടിരിക്കുന്ന ആ ഉമ്മറത്ത്......
താനും മീനുവും സ്വകാര്യം പറഞ്ഞിരിക്കുന്ന ആ മാഞ്ചോട്ടിൽ.......
മമ്മയും താനും മീനുവും തനൂജാമ്മയും കളിച്ചു ചിരിച്ചു എണ്ണ തേച് വിസ്തരിച്ചു കുളിക്കുന്ന ആ കുളക്കടവിൽ...
നാമം ജപിക്കുന്ന മുത്തശ്ശിക്കരികിലായിരുന്നു മീനുജും താനും കാലു തിരുമ്മി കൊടുക്കുമ്പോഴുള്ള ആ പിണ്ണ തൈലത്തിന്റെ ഗന്ധത്തിൽ.....
കസേരയിൽ കാലു നീട്ടി കിടക്കുന്ന ഗോപി മാമന്റെ മുഖത്ത് തേക്കുന്ന നിറമുള്ള ആ പൊടികളിൽ.....
കോണിപ്പടികൾ കയറി മുകളിലേക്കെത്തുമ്പോഴേക്കും പിറകിൽ നിന്ന് വന്നു അടി വയറ്റിൽ കെട്ട് പിണക്കുന്ന സച്ചുവേട്ടന്റെ ആ കൈകളിൽ....
നെറ്റിയിൽ വീണു കിടക്കുന്ന മൂടിയിഴകളെ വകഞ്ഞു മാറ്റിയുള്ള അവന്റെ ചുംബന ത്തിന്റെ ചൂടിൽ.....
അതേ...... ഇതിലെല്ലാം താനാ സ്വർഗത്തെ കാണുന്നുണ്ട്........
ഇത്രയും ചെറിയ കാര്യങ്ങളിൽ സ്വർഗത്തെ കണ്ട് പിടിക്കാൻ കഴിയുമോയെന്ന് സംശയമുണ്ടാവാം......
മനസ്സിന്റെ നിറഞ്ഞ സന്തോഷം എവിടെയാണോ അവിടമാണ് സ്വർഗം....
ഇതിനും മുകളിലൊരു സന്തോഷമെന്ന് ഓർക്കാൻ കഴിയാത്ത വിധം സന്തോഷത്തെ താൻ ഇന്ന് അനുഭവിക്കുന്നുണ്ട്...
എന്നാൽ ഇതിനും മുകളിൽ ഇനിയൊരു സന്തോഷം ഉണ്ടെന്ന് തനിക്ക് മനസ്സിലായത് ഒന്ന് തല ചുറ്റി വീണപ്പോഴായിരുന്നു.....
തന്നെ എല്ലാവരും കൂടി താങ്ങി പ്പിടിച്ചു സച്ചുവേട്ടന്റെ ചികിത്സാ മുറിയിലേക് കിടത്തി ..
സച്ചുവേട്ടൻ ആ സമയം അവിടെയില്ല ....
എല്ലാവരും തന്റെ അടുത്ത് കൂടി നിന്നു......
തനൂജാമ്മയും മമ്മയും മുത്തശ്ശി യും എല്ലാം അടുത്ത് തന്നെയുണ്ട്......
മീനു വിന്റെ കണ്ണ് നിറഞ്ഞു തുടങ്ങിയിട്ടുണ്ട്....
കുട്ടിക്കല്പം കാറ്റ് കിട്ടട്ടെ.... അല്പമൊന്ന് മാറി നിൽക്കു.. എന്ന് പറഞ്ഞു കൊണ്ട് ഗോപി മാമനും വാതിൽ പടിയിൽ തന്നെയുണ്ട്......
കട്ടിലിൽ കിടക്കുന്ന തനിക്ക് പ്രത്യേകിച്ച് അസുഖമോന്നുമില്ലെങ്കിൽ കൂടി എന്തൊക്കെയോ ഒരു അവശത പോലെ.......
എല്ലാവരും അല്പം പിറകിലേക്ക് മാറി ഡോക്ടർ തന്നെ പരിശോധിച്ച് തുടങ്ങി.....
കയ്യിലെ നാഡി പിടിച്ചു നോക്കുന്ന ഡോക്ടറെ ഏറെ വിളർച്ച നിറഞ്ഞ കണ്ണുകളോടെ താനൊന്ന് നോക്കി........
ഇരു നിറമുള്ള വാലിട്ട് കണ്ണെഴുതി യ അവർ എന്നേ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു.....
ഏയ്.... ടെൻഷനാവനൊന്നുമില്ല..... യു ആർ ഗോയിങ് ടു ബി എ മദർ....... കൺഗ്രാജുലേഷൻ......
ഡോക്ടർ അത് പറഞ്ഞതും ഒരു നിമിഷം ഹൃദയമൊന്നു നിശ്ചലമായത് അവളറിഞ്ഞു.......
ഹൃദയത്തിലേക്ക് പെട്ടെന്ന് ഇടിച്ചു കയറി വന്ന സുഖമുള്ള ആ ഭാരം തൊണ്ട ക്കുഴിയിലൊരു ശ്വാസ തടസ്സം സൃഷ്ടിച്ചത് പോലെ.......
അവളുടെ കണ്ണുകൾ വേഗം നീണ്ടു പോയത് വാതിൽ പടിയിൽ നിൽക്കുന്നവരിലേക്കായിരുന്നു......
ഡോക്ടർ പലതും തന്നോട് ചോദിക്കുകയും പതിഞ്ഞ ശബ്ദത്തിൽ മറുപടി പറയുകയും ചെയ്യുന്നത് കൊണ്ട് തന്നെ ആരും അത് കേട്ടിട്ടുണ്ടായിരുന്നില്ലെന്നതാണ് ശെരി......
അത് കൊണ്ട് തന്നെ ഡോക്ടർ അവർക്ക് നേരെ നടന്നടുക്കുമ്പോൾ അവൾ തിളങ്ങുന്ന കണ്ണുകളാൽ അവരെ ഓരോരുത്തരെയും നോക്കി നിന്നു.....
ഓരോ കണ്ണുകളിലെയും സന്തോഷം അവൾക് നേരിട്ട് കാണാനെന്ന പോൽ....
അപ്പോഴേക്കും കടയിൽ നിന്ന് ഓടി സച്ചുവും അങ്ങോട്ടെത്തിയിരുന്നു....
ആഗ്രഹിച്ച ആ നിമിഷം കൺ മുമ്പിൽ കാണുമ്പോൾ ഇഷാനിക്ക് ഹൃദയം തുളുമ്പുന്നത് പോലെ തോന്നി.......
അവന്റെ കണ്ണുകൾ ആദ്യം നീണ്ടത് തന്നിലേക്കാണ്......
ആരും വെറീഡ് ആവേണ്ട..... ഇവിടേക്ക് പുതിയൊരാൾ വരാനുള്ള തയ്യാറെടുപ്പിലാ.... ഷീ ഈസ് പ്രെഗ്നന്റ്........
ഓടി വന്ന അതേ കിതപ്പിൽ സച്ചു ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും ഡോക്ടർ എല്ലാവരോടുമായി ഒരു ചെറു ചിരിയോടെ അത് പറഞ്ഞിരുന്നു......
ഒരു നിമിഷം ആ കണ്ണുകൾ നിശ്ചലമായത് ഇഷാനിയറിഞ്ഞു......
എല്ലാവരുടെ കണ്ണുകളിലും ഒരേ വികാരം........
ഞെട്ടലോ സന്തോഷമോ കൂടി കുഴഞ്ഞ ഭാവം......
ഗോപി യുടേ ചുണ്ടുകൾ ഒന്ന് വിതുമ്പി പോകുന്നത് പോലെ ഇഷാനിക്ക് തോന്നി....
ആ കണ്ണുകളിൽ ഇത് വരെ താൻ കാണാത്തൊരു നീർ തിളക്കം ആദ്യമായി അവൾ കണ്ടു......
പോക്കറ്റിൽ നിന്നും കുറച്ചു നോട്ടെടുത്തു അവർ ഡോക്ടറുടെ കയ്യിലേക്ക് വെച്ചു കൊടുക്കുമ്പോൾ അയ്യോ ഇത്രയൊന്നും വേണ്ടെന്ന തരത്തിൽ ഡോക്ടറോന്ന് ചിരിച്ചു.....
അല്ല ഡോക്ടറെ..... ഇത്രയും നല്ലൊരു കാര്യം പറഞ്ഞ നിങ്ങൾക്ക് ഇതിലേറെ വലുതെന്താണ് തരികയെന്നാ ഞാനാലോചിക്കുന്നത്....
അതും പറഞ്ഞു കൊണ്ട് നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാൻ ഒരു ചിരിയോടെ അവിടെ നിന്ന് ഗോപി നടക്കുമ്പോൾ ഇഷാനിക്ക് നെഞ്ച് പൊട്ടുന്നത് പോലെ തോന്നിയിരുന്നു....
ഒരച്ചനെന്നാൽ എന്തെന്ന് ആ കണ്ണുകളിൽ നിന്ന് വായിച്ചറിയാം.....
തന്റെ മകൻ ആ സ്ഥാനത്തേക്ക് കടക്കുന്നതിലുള്ള സന്തോഷമോ തന്റെ ചോരയെ ഈ കയ്യിലൊന്നിട്ട് കൊഞ്ചിക്കാനുള്ള വാത്സല്യമൊ എന്തെല്ലാമോ കൂടി കലർന്നിരുന്നാ കണ്ണുകളിൽ.....
ഗോപിയുടെ ആ ഭാവം എല്ലാവരിലും തീവ്രമായ ഒരു വികാരമുണർത്തി.....
സച്ചുവിന്റെ നെഞ്ചിൽ അതൊന്ന് കൊളുത്തി വലിച്ചു.....
അവൻ പതിയെ ഇഷാനിയിലേക്കൊന്ന് നോക്കി.....
അവൾ എല്ലാവരുടെയും സന്തോഷം കണ്ടെന്ന പോൽ മതി മറന്ന് നിൽക്കുകയാണ്.......
എല്ലാവരും കൂടി ഒരു നിമിഷം അവളുടെ ചുറ്റും നിന്നു.....
അവൾ പതിയെ ഒന്നെഴുന്നേറ്റിരുന്നു....
മമ്മയും തനൂജാമ്മയും മുത്തശ്ശിയും മാറി മാറി ചുംബിച്ചു.......
മീനു ഇറുക്കെ കെട്ടി പ്പിടിച്ചു......
സച്ചു മാത്രം കട്ടിലിനൊരു വശത്തങ്ങനെ നിൽക്കുകയാണ്........
അവളെ നോക്കി കൊതി തീരാത്തേയെന്ന വണ്ണം......
മമ്മക്ക് തന്നോടെന്തോക്കെയോ പറയണമെന്നുണ്ടെങ്കിൽ കൂടി സന്തോഷം കൊണ്ടൊന്നും പുറത്തേക്ക് വരുന്നില്ലായിരുന്നു....
എല്ലാവരുടെയും സന്തോഷ പ്രകടനത്തിന് ശേഷം സച്ചുവേട്ടന് വേണ്ടിയെന്ന പോൽ എല്ലാവരും പുറത്തേക്ക് നിന്നു......
കട്ടിലിന്റെ കാലിൽ നിന്നും അവൻ പതിയെ നടന്നു അവൾ ക്കരികിലേക്കിരുന്നു.......
ആ കണ്ണുകളിലേ സന്തോഷം ഇത് വരെ തനിക്ക് കിട്ടിയ എല്ലാത്തിനും മുകളിലായിരുന്നു......
എന്ത് പറയണമെന്നറിയില്ലായിരുന്നവന്.....
അവളുടെ കൈ പതിയെ എടുത്തവൻ ഒന്ന് ചുണ്ടമർത്തി....
തന്റെ കൈ പത്തി നനയുന്നത് അവളുമറിഞ്ഞു....
എന്തിനാ കരയുന്നത്...... ഭാഗ്യമുള്ള ഒരു ജന്മം ഈ ഭൂമിയിലേക്ക് വരാൻ പോകുകയാ.....
സ്നേഹിക്കാൻ ചുറ്റും ഇത്ര പേര് കാത്തിരിക്കുന്നുണ്ടെന്ന് എങ്ങനെയാ ഒന്നറിയിക്കാ ..
തന്റെ കൈക്ക് മുകളിൽ അമർന്ന അവന്റെ തലയൊന്നുയർത്തി പിടിച്ചു കൊണ്ട് നിറ കണ്ണുകളോടെ അവളത് ചോദിക്കുമ്പോൾ അത് വരെ പിടിച്ചു വെച്ചിരുന്ന കണ്ണ് നീർ അവന്റെ കയ്യിൽ നിന്നും പിടി വിട്ട് പോയിരുന്നു......
ഇരു കണ്ണുകളും നിറഞ്ഞൊഴുകി.....
അവനവളെ ഇറുക്കെ പുണർന്നു........
കണ്ണ് നീരുപ്പ് കലർന്ന ആ ചിരിയിൽ നിന്നും ഒരു കുഞ്ഞു കൃഷ്ണ കിരീടപ്പൂവ് കണ്ണുകൾ തുറന്നിരുന്നു.......
(തുടരും)
Aysha Akbar
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _16
✍️ രചന - ജിഫ്ന നിസാർ ❣️
അയാളെന്തിന് വന്നു... "
ഹാളിലേക്ക് കയറും മുന്നേ തന്നെ ഭവ്യയുടെ ദാർഷ്ഢ്യം നിറഞ്ഞു നിൽക്കുന്ന ചോദ്യം.
"പതിവ് പല്ലവി തന്നെ.. അച്ഛമ്മയെ കാണാൻ.."
അപ്പോഴും തിരിച്ചിറങ്ങി പോകാൻ കഴിയാത്ത വിധം അവിടെ തന്നെ ഉറച്ചു പോയത് പോലെ നിൽക്കുന്ന ഗായത്രിയുടെ നേരെയായിരുന്നു സുഗന്ധിയുടെ പരിഹാസ വും പുച്ഛവും നിറഞ്ഞു നിൽക്കുന്ന നോട്ടം.
"ഒന്ന് ചുമ്മാ പോ അമ്മേ.. തമാശ പറയാതെ.അച്ഛമ്മയെ കാണാൻ.. അമ്മയത് വിശ്വസിക്കുകയും ചെയ്‌തോ..?"
ഭവ്യ ഉറക്കെ ചിരിച്ചു കൊണ്ടത് ചോദിക്കുമ്പോൾ അവളുടെയും നോട്ടം ഗായത്രിയുടെ നേരെയാണ്.
"കെട്ടി ഒരുങ്ങി വല്ലാണ്ട് ഭ്രാന്ത് മൂക്കുബോ ദേ.. അമ്മടെ പുന്നാര മരുമോള് വിളിച്ചു വരുത്തുന്നതാ അവനെ.. അവൾക്ക്..."
ഭവ്യാ.. അനാവശ്യം പറയരുത്..
അവളാ പറഞ്ഞതിന്റെ നേരെ പെട്ടന്ന് ഗായത്രിയുടെ ശബ്ദമുയർന്നു.
"പിന്നെ.. അനാവശ്യം ചെയ്യുന്നത് അവൾക്കൊരു കുഴപ്പമില്ല.. ഞാൻ പറയണതാ തെറ്റ്.. വൃത്തികെട്ടവൾ.."
ഭവ്യ ചീറി കൊണ്ട് ഗായത്രിയുടെ നേരെ ചെന്ന് കൊണ്ട് പറഞ്ഞു.
കല്ലു മോള് ഒന്ന് കൂടി ഗായത്രിയിലേക്ക് പതുങ്ങി.
"എന്നെ കുറിച്ച് നീ എന്തും പറഞ്ഞോ ഭവ്യ.. പക്ഷേ കാശി നിന്റെ ഏട്ടനല്ലെടി.. ആ മനുഷ്യനെ കുറിച്ച് നീ ഇങ്ങനൊന്നും പറയല്ലേ.. അവനത് അർഹിക്കുന്നില്ല..
അവന്റെ കുറെ സ്വപ്നങ്ങൾ ഇല്ലാതാക്കി കൊണ്ടാ അവൻ നിങ്ങൾക്കൊക്കെ വേണ്ടി.. അതെങ്കിലും നീ ഒന്നോർക്ക്.."
ഗായത്രി ദയനീയമായിട്ട് ഭവ്യ യെ നോക്കി.
"ഓഓഓ.. എന്തൊരു ഒലിപ്പീരു.. ഇങ്ങനൊക്കെ പറയാൻ അങ്ങേര് നിന്നെ പഠിപ്പിച്ചു കാണും.. വെറുതെ അല്ല വല്യേട്ടൻ പറയുന്നത്.. ഈ കുഞ്ഞ് പോലും..അവന്റെ സമ്മാനമാകും. എന്നിട്ട് രണ്ടും കൂടി അതെന്റെ വല്യേട്ടന്റെ തലയിൽ വെച്ചു കെട്ടി.. കുറെ വേണ്ടാത്ത തെളിവും ഉണ്ടാക്കി..
ഭവ്യാ വെറുപ്പോടെ കുഞ്ഞിനെ നോക്കി.
"നിന്റെ വല്യേട്ടൻ സ്വയം രക്ഷക്ക് അതിനേക്കാൾ വലുത് പറയും.. അത് നിന്നെക്കാൾ നന്നായി അറിയുന്നവളാ ഞാൻ.. അതിന്റെ പരിണിത ഫലം ഇപ്പോഴും അനുഭവിക്കുന്നവളാ ഞാൻ.."
ഗായത്രിക്ക് കണ്ണ് നിറഞ്ഞു.
ഓഓഓ.. തൊടങ്ങി പൂങ്കനീര്..എന്നാ പിന്നെ ഇത്രയും നീചനായ എന്റെ വല്യേട്ടനെ വിട്ട് നീ പോകാത്തതെന്താ. ഇപ്പഴും അട്ടയെ പോലെ കടിച്ചു തൂങ്ങി നിൽപ്പാണല്ലോ നീ..
അതെന്റെ ഗതികേട്.. "
ഇതൊക്കെ നിന്റെ അടവാണെന്ന് ഞങ്ങൾക്കറിയില്ലേ.. അത് കൊണ്ട് നീ അടവ് നിർത്തി കയറി പോടീ. ഇന്നത്തെ കണ്ടു മുട്ടലിനെ കുറിച്ചോർത്തു നോക്ക്.. വിളിച്ചു വരുത്തിട്ടിട്ട് നിനക്ക് കാര്യമായിട്ട് തന്നെ... "
ഭവ്യ പ്ലീസ്.."
കല്ലുവിന്റെ കാതുകൾ പൊതിഞ്ഞ പിടിച്ചു കൊണ്ട് ഗായത്രി കേണു കൊണ്ട് പറഞ്ഞു.
"അവനെ കുറിച്ചിങ്ങനെയൊന്നും പറയല്ലെടി.ദൈവം പോലും പൊറുക്കില്ല.. നിന്റെ വല്യേട്ടനല്ല.. കാശി ഉള്ളത് കൊണ്ടാ ഇന്നിപ്പോൾ നീയൊക്കെ അവനെ കുറ്റം പറയാൻ പാകത്തിന് വളർന്നത്.. നിന്റെ വല്യേട്ടൻ ചെയ്തത് പോലെ സ്വന്തം കാര്യങ്ങൾക്ക് അവനും മുൻതൂക്കം കൊടുത്തിരുന്നു എങ്കിൽ...."
ഗായത്രി വിങ്ങലോടെ പറഞ്ഞു..
ഒരു ചുക്കും സംഭവിക്കില്ല.. എന്റെ കാര്യം നോക്കാൻ എനിക്കറിയാം.അതിനിപ്പോ നിന്റെ കാശി തന്നെ വേണമെന്നില്ല.. അവനില്ലാതെ വയ്യാത്തത് നിനക്കാ.. എന്നാ ഞങ്ങൾക്ക് ശല്യമില്ലാതെ ഒന്നിറങ്ങി പോയി തരുവോ.. അതുമില്ല.. എന്റെ വല്യേട്ടനെ പറ്റിച്ചു കൊണ്ടവളു നിന്ന് പ്രസംഗം പറയുവാ.. അഭിസാരികയുടെ പ്രസംഗം. "
ഗായത്രിയെ പാതാളത്തോളം ഇടിച്ചു താഴ്ത്തി കൊണ്ടുള്ള ആ സംസാരം.. പിന്നെ അവിടെ നിൽക്കാൻ തോന്നാതെ.. ഒന്നും പറയാൻ തോന്നാതെ മരവിച്ചത് പോലെ ഗായത്രി തിരിഞ്ഞു..
"അവൻ പറഞ്ഞു തന്ന കള്ളകഥയും കൊണ്ട് എന്റെ മുന്നിൽ വന്നു നിന്ന് ചിലക്കാൻ വന്നാൽ.. അടിച്ചു മോന്തയുടെ ഷേപ്പ് ഞാൻ മാറ്റും.. ഒരാളും ചോദിക്കാൻ വരില്ല. അറിയാലോ നിനക്കത്.. അവളുടെയൊരു കാശി.."
ഭവ്യ ചുണ്ട് കോട്ടി..
അത് കള്ളകഥയൊന്നുമല്ല..
ഒരുത്തൻ അവന്റെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ത്യജിച്ചു കൊണ്ട് നിനക്കൊക്കെ വേണ്ടി ഉരുകി തീർന്ന് പോയ യാഥാർഥ്യമാണെന്ന് അവളോട് തിരിഞ്ഞു പറയണമെന്നുണ്ടായിരുന്നു ഗായത്രിക്ക്.
പക്ഷേ അത് കൊണ്ടൊന്നും അവളടങ്ങില്ല.
അതുമല്ല ആ പോലുള്ള യാഥാർഥ്യങ്ങളെ കുറിച്ച് തന്നോട് പറഞ്ഞത് കാശിയുമല്ല.
അച്ഛമ്മയാണ്.
ആദ്യം മുതലുള്ളതെല്ലാം അച്ഛമ്മ തന്നെയാണ് പറഞ്ഞു തന്നിട്ടുള്ളത്.
അങ്ങനെയാണ് താനാ കഥകൾ അറിഞ്ഞതും.
ഒരിക്കൽ പോലും ചെയ്ത് കൊടുത്ത കാര്യങ്ങളെ മഹത്വം കാശി പറഞ്ഞു കേട്ടിട്ടില്ല എന്ന് അച്ഛമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
അവനോടത്ര മാത്രം അനീതി ചെയ്തിട്ടും.
അവനത് പറഞ്ഞു കൊണ്ടവർക്ക് മുന്നിൽ വന്നിട്ടുമില്ല.
എന്നിട്ടും ഇപ്പോഴും അവനു തന്നെയാണ് കുറ്റം മുഴുവനും..
കുഞ്ഞിനെ ഒതുക്കി പിടിച്ചു കൊണ്ട് ഗായത്രി അകത്തേക്ക് പോയിട്ടും അന്ന് കാശി വന്നു പറഞ്ഞിട്ട് പോയതെല്ലാം രോഷത്തോടെ സുഗന്ധി മകളോട് ഒന്നിന് പത്താക്കി പറഞ്ഞു കൊടുക്കുന്നുണ്ട്.
അതിനിടയിൽ, കോളേജിൽ നിന്നും അത്രയും നേരം വൈകി വന്ന കാര്യം സുഗന്ധി ശ്രദ്ധിച്ചത് കൂടിയില്ല.
കാശിയുടെ തെറ്റുകൾ എണ്ണി പറയുന്ന അമ്മയെ ഭവ്യയും വല്ലാതെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്..
❤🔥❤🔥
വരാന്തയുടെ ഒരരികിൽ കെട്ടിയ മരത്തിന്റെ വലിയ ആട്ടു കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന കാശി...
ആ നോട്ടമപ്പോഴും അവന്റച്ഛന്റെ ഫോട്ടോക്ക് നേരെയാണ്..
തെളിഞ്ഞു കത്തുന്ന ആ ദീപനാളം പോലെ അവന്റെ മനസ്സും ആളുന്നുണ്ട്..
എങ്കിലും അവന്റെ കണ്ണ് കലങ്ങിയില്ല.
നിശബ്ധമായി കിടക്കുന്ന ഫോൺ കൈ പിടിയിലുണ്ട്..
മടുപ്പിക്കുന്ന ആ നിശബ്ദത പോലും അവനൊരു താരാട്ട് പാട്ട് പോലാണ്..
നാളുകളായി അവനെ അറിയുന്ന താരാട്ട്.
അതേ കിടപ്പിൽ ഫോൺ പതിയെ ഒന്ന് ബെല്ലടിക്കാൻ ഒരുങ്ങും മുന്നേ ഞെട്ടി പിടഞ്ഞു കൊണ്ടവൻ അതെടുത്തു നോക്കി.
ശിവയെന്ന് കണ്ടതും വീണ്ടുമാ മുഖം മങ്ങി..
എങ്കിലും ചുണ്ടിലൊരു ചിരിയുണ്ട്..
പറ ശിവാ..
നീ കഴിച്ചോ ഡാ..
അതായിരുന്നു ആദ്യത്തെ ചോദ്യം.
"കഴിക്കണം..
പോരും വഴി വാങ്ങിച്ചു കൊണ്ട് വന്ന ചോറ് പൊതി അത് പോലെ തന്നെ അടുക്കളയിലിരിപ്പുണ്ട്.
വീട്ടിൽ നിന്നും ടൗണിൽ പോകും വഴി ചെറിയൊരു ഹോട്ടലുണ്ട്. അവിടെയാണ് അവന്റെ ഭക്ഷണം ഏല്പിച്ചിരിക്കുന്നത്.
രാവിലെ ഉള്ളത് മുതൽ... ലീവുള്ള ദിവസം ഉച്ചക്കും രാത്രിയിലും.
അല്ലാതെ ബസ്സിൽ പോണന്ന്.. സ്റ്റാന്റിൽ നിന്നുള്ള ഒരു കടയിൽ നിന്നും.
"സമയം ഒൻപത് കഴിഞ്ഞു കാശി..."
ശിവ ഓർമ്മിപ്പിച്ചു.
"അതിന്...
"അതിനു ഒന്നുല്ല.. എഴുന്നേറ്റ് കഴിക്കെഡാ..
"ഞാൻ എനിക്ക് വിശക്കുമ്പോൾ കഴിക്കും.. ഇന്നാ നേരത്ത് കഴിച്ചു കൊള്ളാമെന്ന് ഞാൻ ആർക്കും വാക്ക് കൊടുത്തിട്ടില്ല..
കാശിയുടെ ശബ്ദത്തിന് യാതൊരു അയവുമില്ല.
"എടാ... ആ പെണ്ണ് വിളിച്ചാലും ദേഷ്യം വിളിച്ചില്ലേലും ദേഷ്യം.. നീ എന്താ കാശി ഇങ്ങനെ.. ഉള്ളിൽ വല്ലതും ഉണ്ടെങ്കിൽ നീ അതിനോട് തുറന്നു പറ.. അല്ലാതെ.."
ശിവ പതിയെ പറയുമ്പോൾ കാശി കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് പല്ല് കടിച്ചു.
വെച്ചിട്ട് പോ ശിവാ..
"ഞാൻ പോവാം.. എല്ലാർക്കും വേണ്ടി ഇങ്ങനെ നീറി നീറി നീ.. എനിക്കിത് സഹിക്കാൻ വയ്യെടാ കാശി.ആരേം ഓർക്കണ്ടാ നീ... ഇത്രേം നാള് ചെയ്തതിനൊക്കെ ഉള്ളത് നിനക്ക് വയറു നിറച്ചും കിട്ടിയില്ലേ.. ഇടക്കും തലക്കും ഇപ്പഴും കിട്ടുന്നില്ലേ.. ഇനി നിനക്ക് നീ മാത്രം. മതി..കുഞ്ഞാറ്റ പറയുമ്പോലെ.. അവളോട് നിന്റെ ഇഷ്ടം പറയ്യ്.. ബാക്കി നമ്മുക്ക് വരുന്നിടത് വെച്ചു കാണാം.."
"ഇനി ഒരക്ഷരം മിണ്ടിയാൽ നിന്നെ ഞാൻ അവിടെ വന്നിട്ട് തല്ലും.. അവന്റെയൊരു ഒടുക്കത്തെ കുഞ്ഞാറ്റ... നിന്നോട് ഞാൻ പലപ്രവിശ്യം പറഞ്ഞിട്ടുണ്ട് ആാാ വട്ടിന്റെ കാര്യം എന്നോട് പറയരുതെന്ന്..
കാശി ഉറക്കെ ഒച്ചയിട്ട് കൊണ്ട് എഴുന്നേറ്റിരുന്നു.
"അവള് വിളിക്കാഞ്ഞിട്ട് എനിക്കൊരു കോപ്പുമില്ല.. അവളെ പോലെ ഒലിപ്പിച്ചു നടക്കുന്ന പണിയല്ലേ എനിക്ക്.. അവന്റെയൊരു കണ്ടു പിടുത്തം..
വിളിക്കാതിരുന്ന അത്ര സന്തോഷം.. സമാധാനം.
എന്നിട്ടാ പിന്നെ ഞാൻ അവൾക്ക് പോയി തല വെച്ചു കൊടുക്കുന്നത്.. മാര്യദക്ക് നീ ഫോൺ വെച്ചിട്ട് പോയിക്കോ.."
ഭീഷണി പോലത് പറഞ്ഞു കഴിഞ്ഞു കാശി വല്ലാതെ കിതക്കുന്നുണ്ട്..
എന്നിട്ടും ശിവയുടെ മറുപടി ഒന്നുമില്ല.
ശിവാ..
ഒന്ന് രണ്ടു നിമിഷം അങ്ങനെ നിന്നിട്ട് കാശി വിളിച്ചു നോക്കി.
പക്ഷേ അനക്കമില്ല..
"ശിവാ.. നീ പോയോ ഡാ.."
ഇപ്രാവശ്യം ശബ്ദം അൽപ്പം അയഞ്ഞിട്ടുണ്ട്..
"തീർന്നോ..
ചിരിയോടെയുള്ള ശിവയുടെ ചോദ്യം.
അറിയാതെ തന്നെ കാശ്ശിക്കും ചിരി വന്നു.
വീണ്ടും കമിഴ്ന്നു കിടന്നു കൊണ്ടവൻ ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു.
നിന്റെ അവസ്ഥ എനിക്കറിയാം കാശി.. ഒരിക്കൽ സ്വന്തം വീട്ടുകാർ ക്ക് വേണ്ടി നിന്റെ സ്വപ്നങ്ങൾ നീ നഷ്ടപ്പെടുത്തി കളഞ്ഞു.അന്നും ഞാൻ നിന്നോട് പറഞ്ഞതാ വേണ്ടാന്ന്.. കേട്ടില്ല നീ..
എന്നിട്ടോടുക്കം അവരെല്ലാം നിന്നെ കറി വേപ്പില പോലെ വലിച്ചെറിഞ്ഞു കൊണ്ടിറങ്ങി പോയി..
ഇപ്പൊ അശോകേട്ടനെ കരുതി.. അയാളോടുള്ള കടപ്പാട് ഓർത്തു കൊണ്ട് നീ നിന്റെ ഉള്ള് അവൾക്ക് മുന്നിൽ തുറന്നു കാണിക്കുന്നില്ല..
ഇനിയും ഇവർക്കൊക്കെ വേണ്ടി നിന്റെ പ്രണയവും കൂടി നീ നഷ്ടപ്പെടുത്താൻ ഒരുങ്ങുന്നു...
ശിവാ..
അത്രയും കേട്ടപ്പോൾ കാശി വീണ്ടും ശബ്ദമുയർത്തി.
കുഞ്ഞാറ്റയെ നിനക്കിഷ്ടമാണ് കാശി.
എത്രയൊക്കെ എന്നോട് നീ ഇല്ലെന്ന് പറഞ്ഞാലും നിന്റെ മനസ്സെനിക്കറിയാൻ നീ പറയണ്ടാ കാര്യമുണ്ടോ ഡാ.."
ശിവ ചോദിക്കുമ്പോൾ കാശി ഒന്നും മിണ്ടാതെ കണ്ണടച്ച് കിടന്നു.
"ഒന്നവളോട് പറയെടാ.. ആ പെണ്ണെത്ര മാത്രം നിന്നെ സ്നേഹിക്കുന്നുണ്ട്.. അവള് പറയുമ്പോലെ അശോകേട്ടനും നിന്നെ അറിയാം..
അതൊന്നും നടക്കില്ല . വേണ്ട ശിവ.. വേണ്ട ഡാ.. അത് ശെരിയാവില്ല..
കാശിയുടെ പതർച്ചയുള്ള സ്വരം.
അപ്പൊ നിനക്കവളെ ഇഷ്ടമാണല്ലേ..
ശിവ പെട്ടന്ന് ചോദിച്ചു.
"എന്ന് ഞാൻ പറഞ്ഞില്ല..
കാശി.. നീ ഇനി നിന്നെ കുറിച്ചോർക്ക്..നിന്റെ ജീവിതം ഓർക്ക്.
ഇതിൽ എനിക്കെന്നെ ഓർക്കാൻ കഴിയില്ല ശിവ..
വേണ്ടടാ നീ ഓർക്കണ്ടാ.. ഇനിയും നീ വലിയ ത്യാഗിയാവ്..എന്നിട്ട് എല്ലാരും കൂടി നിന്നെ ചവിട്ടി പുറത്ത് ചാടിക്കട്ടെ..
ശിവക്ക് ശെരിക്കും ദേഷ്യം വരുന്നുണ്ട്.
"എന്നെ ചൊല്ലി ആരും വേദനിക്കണ്ട ശിവ..
വേണ്ട.. എല്ലാവർക്കും വേണ്ടി നീ മൊത്തത്തിലങ് ഏറ്റെടുക്ക്.. എന്നിട്ട് വേദനകളുടെ ഹോൾ സെയിൽ ആയിട്ട് ഇങ്ങനെ കലിപ്പിട്ട് ജീവിതം തീർക്കങ്ങോട്ട്.. അവന്റെയൊരു ഫിലോസഫി..
നിനക്ക് വേറെ ഒന്നും പറയാനില്ലേ ശിവ..
കാശി അസഹിഷ്ണുത യോടെ ചോദിച്ചു.
എന്നാ നമ്മുക്ക് ആണവകരാറിനെ കുറിച്ച് പറഞ്ഞാലോ.."
ശിവ കളിയാക്കി കൊണ്ട് ചോദിച്ചു.
വേലായുധൻ സർ ഇന്നത്തെ പണി കഴിഞ്ഞു വന്നോടാ..
കാശി ഈണത്തിൽ ചോദിച്ചു..
അച്ഛൻ വൈകുന്നേരം വന്നു.. എന്താടാ..
ഏയ് ഒന്നുല്ല..
കാശിക്കൊരു കള്ളത്തരം.
പ്ഭ. ചെറ്റേ.. നൈസായി എന്റെ അച്ഛന് വിളിച്ചതാ ല്ലേ..
മനസ്സിലാക്കി കളഞ്ഞുവല്ലേ.. കൊച്ചു കള്ളാ..
ശിവ അതിന് ഉത്തരമൊന്നും പറഞ്ഞില്ല.
"ശിവാ.. നീ അവളോടൊന്ന് സംസാരിക്കാൻ ശ്രമിക്കെടാ..
വെച്ചിട്ട് പോടാ..
പിന്നൊന്നും പറയാനില്ലാത്ത പോലെ കാശി തന്നെയാ കോൾ കട്ട് ചെയ്തു.
ഇനിയിപ്പോ വിളിച്ചാലും അവൻ അതെടുക്കില്ലെന്നറിയാവുന്നത് കൊണ്ട് ശിവ തിരിച്ചു വിളിച്ചതുമില്ല.
കുറെ നേരം കൂടി കാശി കണ്ണടച്ച് കൊണ്ടതേ കിടപ്പ് തുടർന്നു.
വാങ്ങി വെച്ച ഭക്ഷണം കഴിക്കാൻ പോലും എഴുന്നേൽക്കാൻ തോന്നുന്നില്ല.
എന്നാലോ ഉള്ള് നീറിയിട്ട് ഉറക്കവും വരുന്നില്ല.
ഒട്ടുമിക്ക രാത്രിയെയും പോലെ തനിക്കിന്നും ഉറങ്ങാൻ പറ്റില്ലെന്ന് കാശ്ശിക്കുറപ്പുണ്ട്.
നേരത്തേ കിടന്നുറങ്ങണമെന്നും രാവിലെ എഴുന്നേറ്റു ബസ്സിൽ പോണമെന്നുമൊക്കെ മനസ്സിലുണ്ട്.
പക്ഷേ ചിന്തകളുടെ മാറാല തടഞ്ഞു നിർത്തിയത് കൊണ്ടാവും ഉറക്കമവനിലേക്ക് തിരിഞ്ഞു നോക്കിയില്ല.
ശിവ പറഞ്ഞ വാക്കുകൾ അവനോർക്കാതിരിക്കാൻ ശ്രമിച്ചു.
പക്ഷേ അതിലും കാശി ദയനീയമായി പരാജയപ്പെട്ടു പോയി.
അതേ കിടപ്പിൽ തന്നെ വീണ്ടുമവന്റെ ഫോൺ ബെല്ലടിച്ചു.
ഫാനിന്റെ ശബ്ദം പോലുമില്ലാത്ത നിശബ്ദതമായിടത്ത് അതങ്ങനെ മുഴങ്ങി കേട്ടു..
അശോകേട്ടനാണ് ഇപ്രാവശ്യം വിളിക്കുന്നതെന്ന് കണ്ടതും കാശി പെട്ടന്ന് എഴുന്നേറ്റു..
"പറഞ്ഞോ അശോകേട്ടാ..
അയാൾക്ക് മുന്നിൽ നിൽക്കുന്നത് പോലൊരു ഭാവത്തിലാണ് അവന്റെ ചോദ്യം.
പക്ഷേ മറുവശം പറയുന്ന കാര്യങ്ങൾ..
കാശി ശ്വാസം അടക്കി പിടിച്ചു നിന്നു പോയി..
തുടരും..
കൂടുതൽ നേരം അങ്ങനെ നിന്നാ ചത്ത് പോകുമെന്ന് ഓനറിയുമായിരിക്കും ല്ലേ.. 😀
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif❤️
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _15
✍️ രചന - ജിഫ്ന നിസാർ 💜💜
"നേരെ ചൊവ്വേ പറഞ്ഞിട്ട് കേൾക്കാൻ വയ്യാത്തവരെ നമ്മളെന്തു ചെയ്യും ദാസാ.."
സ്റ്റീഫന്റെ കടുപ്പത്തിലുള്ള ചോദ്യം.
ദാസന്റെ മുഖത്തുമൊരു വന്യമായ ചിരി തെളിഞ്ഞു.
"ഉപേക്ഷിച്ചു കളയുമോ.."
സ്റ്റീഫന്റെ ചോദ്യം വീണ്ടും.
അല്ലെന്ന് തലയാട്ടി കാണിക്കുമ്പോൾ അയാളുടെയും കണ്ണുകൾ കുറുകി.
വളഞ്ഞിട്ട് ആക്രമിക്കും.. തിരിച്ചാക്രമിക്കാൻ അയാൾക്ക് കഴിയാത്ത വിധം.. രക്ഷപ്പെട്ടു പോകാൻ ശ്രമിച്ചാലും അത് സാധിക്കാത്ത വിധം ആദ്യമവനെ തളച്ചിടണം..
പിന്നെ അവനൊട്ടും പ്രതീക്ഷിക്കാത്ത ഒരു നേരം നോക്കി.... "
അതും പറഞ്ഞു കൊണ്ട് സ്റ്റീഫൻ ഉറക്കെ. ഉറക്കെ പൊട്ടിച്ചിരിച്ചു..
അയാളുടെ ചിരിയുടെ അത്രയും ശബ്ദമില്ലെങ്കിലും അയാൾക്കൊപ്പം ചിരിക്കുന്നവർക്കും ആ ക്രൂരത നിറഞ്ഞ മുഖം തന്നെയാണ്.
"കാശിനാഥനും നമ്മളിനി വിധിക്കുന്ന ശിക്ഷ അത് തന്നെയാണ്.
ലക്ഷങ്ങൾ ഓഫർ ചെയ്തിട്ടും പ്രിയപ്പെട്ട അശോകേട്ടനെ ചതിക്കില്ല എന്ന് വാശി ഉള്ളവനെ.. ആ അശോകേട്ടനെ കൊണ്ട് തന്നെ ഒതുക്കി തീർക്കണം.
ഉയിരോളം വിശ്വാസിച്ചു കൊണ്ട് നടക്കുന്ന കാശിനാഥനെ അശോകൻ വിശ്വാസിക്കാതിരിക്കാൻ അങ്ങനെ ചെറിയ കാരണങ്ങളൊന്നും തന്നെ പോരാ..
അശോകൻ അവനെ തള്ളി പറയാൻ വളരെ വലിയൊരു കാരണം വേണം.. അല്ല.. അങ്ങനെ ഒരു കാരണം നമ്മൾ ഉണ്ടാക്കി എടുക്കണം.."
കുറ്റി മുടികൾ നിറഞ്ഞ തലയിലൊന്നു തലോടി കൊണ്ട് സ്റ്റീഫൻ പറയുമ്പോൾ കാശിയോടുള്ള ദേഷ്യമയാളുടെ കണ്ണിൽ കനത്തു കിടന്നു.
അമ്പലപറമ്പിൽ അശോകൻ.
സ്റ്റീഫന്റെ ഏറ്റവും വലിയൊരു എതിരാളി.
ചെറിയ രീതിയിൽ ബിസിനസ് ആരംഭിച്ചു കൊണ്ടത് വളരെ വേഗം വളർന്നു പന്തലിച്ച വലിയൊരു സാമ്രാജ്യത്തിന്റെ ഉടമ.
കൂർമ ബുദ്ധികൊണ്ടും.. നിരീക്ഷണ പാഠവം കൊണ്ടും പിന്നെ കാശിയെ പോലുള്ള ചങ്കുറപ്പുള്ള.. ജീവൻ വരെയും കൊടുക്കാൻ മടിയില്ലാത്ത കുറച്ചു പേരുടെയും പിൻബലത്തിൽ അയാളുടെ വളർച്ച.
അതാണ് സ്റ്റീഫന്റെ മെയിൻ വൈരാഗ്യവും.
വിജയിക്കും എന്ന് സ്റ്റീഫൻ പ്രതീക്ഷിക്കുന്നയിടങ്ങളിൽ അയാളെ തോൽപ്പിച്ചു കൊണ്ട് അശോകൻ മുന്നിട്ട് നിൽക്കുമ്പോൾ മുതൽ.. പാരമ്പര്യമായി ബിസിനസ് രംഗത്ത് നില നിൽക്കുന്ന തന്റെ കുടുംബ ബിസിനസിനെക്കാൾ ഉയരങ്ങളിൽ പുതു മഴയിൽ മുളച്ചു പൊന്തി...പിന്നെയത് തഴച്ചു വളർന്നു നിൽക്കുന്ന അമ്പലപറമ്പിലെ അശോകനെ തോൽപ്പിക്കാൻ പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും അതിലൊന്ന് പോലും വിജയിക്കാത്ത സ്റ്റീഫന്റെ നീരസം.. പിന്നെയത് വളരെ പെട്ടന്ന് തന്നെയൊരു പകയായി പരിണാമം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.
ഇന്നിപ്പോൾ ബിസിനസിൽ കൂടുതൽ ഉയരങ്ങളിൽ എത്തി പെടണം എന്നുള്ളതിനേക്കാൾ.. അശോകൻ തോറ്റു കാണാനും അയാളുടെ ബിസിനസ് തകർന്ന് കാണാനുമാണ് സ്റ്റീഫൻ കൊതിക്കുന്നത്.
അയാളുടെ ഏറ്റവും വലിയൊരു ആഗ്രഹം തന്നെ അതായി തീർന്നിരിക്കുന്നു.
കാശിനാഥൻ ഒരു പ്രതീക്ഷയായിരുന്നു.
നേർക്ക് നേർ ആര് വന്നാലും കൂസാത അവന്റെ ധൈര്യം.. മാർക്കറ്റിങ് ഏരിയയിൽ അവന്റെ പുതു തന്ത്രങ്ങൾ.. അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത വിശേഷഗുണങ്ങളുള്ള അവനെ തനിക്കൊപ്പം നിർത്തിയാൽ താൻ വിജയിക്കുമെന്നും.. അവന്റെ അഭാവത്തിൽ അശോകന്റെ മനോബലം അവസാനക്കുമെന്നും അത് വഴി അയാളെ തോൽപ്പിക്കാൻ എളുപ്പമാണെന്നുമൊക്കെ സ്റ്റീഫൻ പലപ്പോഴായി ആശകൾ കൊണ്ടൊരു മോഹകൊട്ടാരം പണിയുന്നു..
പക്ഷേ അത് മുൻകൂട്ടി അറിഞ്ഞ കാശി അയാൾക്കൊന്ന് നേരിട്ട് കാണാൻ പോലും നിന്നു കൊടുത്തില്ല..
ഫോൺ വിളികളെ പോലും അവഗണിച്ചു..
ആ തോൽവിയുടെ ഏറ്റവും ഒടുവിലാണ് അവന്റെ ആദ്യഗുരു വാസുദേവൻ മുഖേന അവനെ വിളിച്ചു വരുത്തിയതും ഒന്നു കണ്ടു കിട്ടിയതും.
അന്നും പ്രതീക്ഷക്ക് വകയുള്ള ഒരു വാക്ക് പോലും അവൻ പറഞ്ഞിട്ടില്ല.
എന്നാൽ അവനെ പ്രതീക്ഷിക്കരുത് എന്ന് വളരെ വ്യക്തമായി പറയുകയും ചെയ്തു..
"അവനു ചതിക്കാൻ മടി.. ചതി എന്തെന്ന് നിനക്ക് ഞാനിനി കാണിച്ചു തരാം."
സ്റ്റീഫാൻറെ പല്ലുകൾ ഞെരിഞ്ഞു..
അമ്പലപ്പറമ്പിലെ അശോകന്റെ ഏറ്റവും വലിയൊരു ബലഹീനത എന്തെന്ന് സ്റ്റീഫൻ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു.
അത് വെച്ച് ഇനി ഞാൻ നിനക്കെതിരെ കളിക്കും.
അശോകനെ ചതിക്കാൻ വയ്യാത്ത നിന്നെ നീ മനസ്സിൽ പോലും കരുതാത്ത ചതി ആരോപിച്ചു കൊണ്ട് അശോകൻ നിന്നെ തള്ളി പറയും.. പറയിപ്പിക്കും ഞാൻ..
അതിനി എത്ര കാലം കാത്തിരിക്കേണ്ടി വന്നാലും.. ഈ ആഗ്രഹം നടക്കും വരെയും ഞാൻ ക്ഷമയോടെ കാത്തിരിക്കും കാശിനാഥാ..
എന്നെ അനുസരിച്ചാൽ മതിയായിരുന്നു..
എനിക്കൊപ്പം നിന്നാൽ മതിയായിരുന്നു എന്നൊരു കുറ്റബോധം കൊണ്ട് നീ നീറി നീറി പുകയുമ്പോൾ ഞാൻ ഒരിക്കൽ കൂടി വരും..
അന്ന് നിന്നെ വെച്ച് ഞാൻ നിന്റെ അശോകേട്ടന്റെ നേരെ ഒരു അവസാനകളി കളിക്കും..
അവന്റെ അവസാനം കുറിക്കുന്ന കളി..
നിന്റെയും..
വലിഞ്ഞു മുറുകിയ മുഖത്തോടെ.. കുറ്റി കുടിയിഴകളിൽ തഴുകി കൊണ്ടത് പതിയെ പറയുമ്പോൾ സ്റ്റീഫന്റെ ചുണ്ടിലൊരു വേട്ടക്കാരന്റെ ചിരിയാണ്..
കൊല്ലുന്ന ചിരി..
❤🔥❤🔥
ഞാനെന്റെ സമയം വിട്ട് ഒരു മിനിറ്റ് പോലും വൈകിയില്ല.. പിന്നെ നീ വെറുതെ എന്റെ മെക്കിട്ട് കേറുന്നത് എന്തിനാടാ.. ഏഹ്.. എന്താ നിന്റെ പ്രശ്നം.. അതങ്ങോട്ട് പറയ്യ്.. ഇനി തല്ലി തീർക്കാൻ ആണോ.. എങ്കിൽ വാ.. അതിനും ഞാൻ റെഡിയാണ്.. വാടാ.. "
മുന്നിൽ നിൽക്കുന്നവനെ പിടിച്ചു തള്ളി കൊണ്ടത് പറയുമ്പോൾ കാശ്ശിയുട മുഖം
ചെമ്പരത്തി പൂ പോലായി..
"കാശി.. ഡാ. എന്താടാ..
"
അവൻ മുന്നോട്ടായും മുന്നേ ശിവയവനെ അടക്കി പിടിച്ചു.
"എന്റെ പൊന്ന് ശിവ.. ഇവനിത് ഭ്രാന്ത് പിടിച്ചോ.. ഞാനൊരു തമാശ പറഞ്ഞതിന്..
മറ്റൊരു ബസ്സിലെ കണ്ടാക്ട്റാണ്..
കാശി പിടിച്ചുലച്ച ഷർട്ടു നേരെയിട്ട് കൊണ്ടവൻ മുഖത്തെ വിളർച ഒളിപ്പിക്കാൻ പാട് പെട്ടു.
അവനത് ഒട്ടും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല എന്ന് ശിവയ്ക്ക് പെട്ടന്ന് മനസ്സിലായി.
കാശി തന്നെ പിടിച്ചു നിർത്തിയ ശിവയുടെ കൈകൾ കുടഞ്ഞെറിഞ്ഞു കൊണ്ട് അതൊന്നും മൈന്റ് ചെയ്യാതെ നടന്നു പോയി.
സ്റ്റാന്റിലാണവർ.
"സോറി..എടാ..ശാഹിദേ.. അവനെന്തോ..പ്രശ്നമുണ്ട്.. അതാ ഇങ്ങനെ..നീ മനസ്സിൽ വെച്ചേക്കല്ലേ.. നിനക്കറിയില്ലേ അവനെ..
കാശി പോയാ വഴിയേ നോക്കി കൊണ്ട് ശിവ ധൃതിയിൽ പറഞ്ഞു.
ഏയ്.. പോട്ടെ ടാ.. എനിക്കറിയാം.. അവനെന്തോ പ്രശ്നമുണ്ടാവും.. നീ അവന്റൊപ്പം പോയി നോക്ക്..എന്താന്ന് ചോദിക്ക്.. നിന്നോടവൻ പറയും."
ഷാഹിദ് ചിരിയോടെ ശിവയുടെ തോളിലൊന്ന് തട്ടി കൊണ്ട് പറഞ്ഞു.
"ചെല്ലടാ ശിവാ..
എന്നിട്ടും മടിച്ചു നിന്നവനെ അവിടെ തന്നെയുള്ള മറ്റു ബസ്സിലെ ജീവനക്കാർ തള്ളി വിട്ടു.
കാശി പോയ വഴിയേ ശിവ തിരിഞ്ഞോടി..
ആൾക്കൂട്ടത്തിനെ വകഞ്ഞു മാറ്റി കൊണ്ടവൻ ചെല്ലുമ്പോൾ സ്റ്റാന്റിന് പിറക് വശത്തെ ഏറ്റവും അറ്റത്തെ തൂണിൽ ചാരി പുറത്തേക്ക് നോക്കി നിൽക്കുന്ന കാശിയെ കണ്ടതും അവനൊന്നു ശ്വാസമെടുത്തു.
പിന്നെ പതിയെ കാശിയുടെ അരികിൽ ചെന്നു നിന്നു.
എന്താടാ.. എന്താ നിനക്ക് പറ്റിയെ..?
ശിവ കാശിയെ നോക്കി.
"ഞാനല്ല.. അവനാ.. ഞാനിന്ന് അഞ്ചു മിനിറ്റ് ലേറ്റാ ന്ന് പറഞ്ഞു.."
കാശി ശിവയെ നോക്കാതെ മുഖമൊട്ടും അയവില്ലാതെ കടുപ്പത്തിൽ പറഞ്ഞു.
"ആയികോട്ടെ.. അവനൊരു തമാശ പറഞ്ഞതല്ലേ.. ഷാഹിദിനെ നിനക്കറിയില്ലേ കാശി.
ഒരു കഥയുമില്ലാത്തവനാണെന്ന് നീ തന്നെ അവനെ കുറിച്ച് പറയാറില്ലേ.അവനൊപ്പം തന്നെ കളി പറഞ്ഞു നീയും പിടിച്ചു നിൽക്കാറില്ലേ..എന്നിട്ടിപ്പോ അവനെന്തോ പറഞ്ഞു ന്നും പറഞ്ഞു കൊണ്ടത്ര ആളുകളുടെ മുന്നിൽ വെച്ച്..പരസ്പരം കടിച്ചു കീറാൻ..എന്തോന്നെടെ... അല്ലേൽ തന്നെ നമ്മൾ ബസ് പണിക്കാർ മറ്റുള്ളവരുടെ കണ്ണിൽ വെറുതെ തല്ല് പിടിക്കുന്നവരാ..ഇതിപ്പോ നമ്മളായിട്ട് തന്നെ..
ശിവ അത്ര പറഞ്ഞിട്ടും കാശി അവനെ നോക്കിയില്ല.
എനിക്ക് ചിലവ് തരുന്നത് നാട്ടുകാർ തെണ്ടികളല്ല.. അത് കൊണ്ട് തന്നെ എനിക്കവരുടെ സർട്ടിഫിക്കറ്റ് തത്കാലം വേണ്ട..ഞാൻ നല്ലത് പോലെ അധ്വാനിച്ചിട്ടാ ജീവിച്ചു പോണത്..
അസ്വസ്ഥതയോടെ കാശിയവന്റെ നെറ്റി ഉഴിഞ്ഞു..
നിനക്കെന്ത് പറ്റിയെടാ.. രണ്ടു ദിവസമായല്ലോ ഇങ്ങനൊരു ദേഷ്യം.. എന്തെങ്കിലും പ്രശ്നമുണ്ടോ കാശി.. "
ശിവ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
എന്ത് പ്രശ്നം.. എനിക്കൊരു തേങ്ങയുമില്ല.. ഇവിടെ ഒലിപ്പിച്ചു നിക്കാതെ നീ വരുന്നുണ്ടേൽ വാ.. സമയം ആയി തുടങ്ങി.. "
കൂടുതലൊന്നും പറയാനില്ലാത്ത പോലെ.. പറയില്ലെന്ന് വാശിയുള്ളത് പോലെ മുണ്ടോന്ന് കുടഞ്ഞെടുത്തു കൊണ്ട് കാശി ധൃതിയിൽ തിരികെ നടന്നു പോയി..
കാര്യമായിട്ട് എന്തോ സങ്കടം ആ നെഞ്ചിലുണ്ട്.
അതാണീ കാരണമില്ലാത്ത ദേഷ്യം..
ഷാഹിദ് പറയുന്ന തമാശകളെ അതേ നാണയത്തിൽ തന്നെ തിരിച്ചു കൊടുക്കുന്നവന്റെ എന്തോ സങ്കടമാണ് ഇന്നീ ദേഷ്യമായി മാറിയത്..
കാശിയെ അവനോളം തന്നെ അറിയാവുന്ന ശിവക്കത് മനസിലാകുമായിരുന്നു..
💜💜
കാർത്തീ.. ഡീ.
നേർത്തൊരു ശബ്ദത്തിൽ മിയ വിളിക്കുന്നത് കേട്ടതും കാർത്തിക ശ്രമപ്പെട്ടു കൊണ്ട് കണ്ണ് തുറന്നു.
പൊള്ളുന്ന പനി ചൂട് അപ്പോഴും വിട്ട് മാറിയിട്ടില്ല.
വീട്ടിൽ നിന്നും വന്നത് മുതൽ ഇതാ അവസ്ഥ.
രണ്ടു ദിവസം കഴിഞ്ഞു നടക്കുന്നൊരു എക്സാം ഉള്ളത് കൊണ്ട് തിരികെ വീട്ടിലേക്ക് പോകാൻ വയ്യ..
ഇമ്പോർട്ടറ്റ് എക്സാം ആണ്..
അത് അറ്റന്റ് ചെയ്യാതെ പറ്റില്ല.
വീട്ടിലെത്തിയ ഈ പനിയും അതിന്റെ പുന്നാരിക്കലും കഴിഞ്ഞു പഠനം മാത്രം നടക്കില്ല..
അപ്പോൾ പിന്നെ പോവുന്നില്ല എന്ന് തീരുമാനിച്ചു.
ഡോക്ടറേ കാണിച്ചു ഇൻജെക്ഷൻ എടുത്തു..
എക്സാം കഴിഞ്ഞു വീട്ടിൽ പറയാം എന്ന് കരുതി അച്ഛനും അമ്മയും വിളിച്ചപ്പോൾ പഠനത്തിന്റെ തിരക്കും എക്സമിന്റെ കാര്യവും പറഞ്ഞോഴിഞ്ഞു.
അവരത് വിശ്വാസിക്കുകയും ചെയ്തു.
രണ്ടു ദിവസവും ഫോൺ മാറ്റി വെച്ചു.
വിഡിയോ കോൾ ചെയ്യാനൊന്നും അവസരം കൊടുക്കാതെ നെറ്റ് പോലും ഓൻ ചെയ്തില്ല ഈ രണ്ടു ദിവസവും.
പനി ഒന്നയഞ്ഞ നേരം എഴുന്നേറ്റിരുന്നു പഠിച്ചു.
വീണ്ടും ഗുളിക കുടിച്ചിട്ട് മൂടി പുതച്ചു കിടന്നു.. സുഖമായുറങ്ങി.
മിയ അതിനവളെ വഴക്ക് പറഞ്ഞു..
എക്സാം അല്ല ആരോഗ്യമാണ് വലുതെന്നു ഓർമപ്പെടുത്തി..
പക്ഷേ തനിക് തന്റെ ജീവനെ പോലെ ഒരുത്തനുണ്ടല്ലോ..
അവനോട് ചേരാൻ.. അവനും കൂടി സംരക്ഷണം കൊടുക്കാൻ തനിക്കൊരു ജോലി വേണം..
താൻ പ്രതീക്ഷിക്കുന്ന പോലെ അച്ഛൻ കൂടെ നിന്നു തന്നില്ലെങ്കിലും തന്റെ ചെക്കനൊപ്പം ജീവിക്കാൻ ആ ജോലി അത്യാവശ്യമാണ്.
അത് കൊണ്ട് തന്നെ പ്രണയത്തോടൊപ്പം പഠനവും അവൾക്കത്രമേൽ പ്രിയപെട്ടതാണ്.. പ്രാധാന്യമുള്ളതാണ്
"എക്സാം തീർന്നല്ലോ കാർത്തൂ.. ഇനി നിന്റെ അച്ഛനെ വിളിക്ക്.. എന്നിട്ട് വീട്ടിൽ പോയി റസ്റ്റ് എടുക്ക്.. അപ്പൊ തന്നെ നിന്റെ അസുഖം പാതി മാറും.."
കാർത്തികയെ താങ്ങി എഴുന്നേൽപ്പിച്ചു കൊണ്ട് മിയ പറഞ്ഞു.
ഫോൺ എടുത്തേ..
അവശതയോടെയാണെങ്കിലും.. ഫോൺ ആവിശ്യപ്പെടുമ്പോൾ അച്ഛനെയും അമ്മയെയും വിളിക്കുന്നതിനൊപ്പം കഴിഞ്ഞു പോയ രണ്ടു ദിവസം മനഃപൂർവം ഓർക്കാതെ വിട്ടാ.. ഓർത്താൽ തനിക്ക് വിളിക്കാതിരിക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ള ഒരുവന്റെ ഓർമയവളിൽ ആവേശമുണർത്തി..
ആ അവസ്ഥയിലും..
തുടരും..
എന്നാലും ലവനിനി എന്തോ പറ്റിന്നാ എനിക്ക്..
പൊട്ടൻ കടിച്ച പോലൊരു സ്വഭാവം.
അല്ലേലും ഈ ബസ്ക്കാർ ഇടഞ്ഞാ ഭയങ്കര വഴക്കാളികളാണ് ല്ലേ 😌
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif🥰
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - മുറ ചെറുക്കൻ.....
🔻 ഭാഗം _69
✍️ രചന - Aysha akbar
പെട്ടെന്ന് അവന്റെ നോട്ടമറിഞ്ഞതും അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക ഭാവം പിടി കൂടി.........
ഏതോ ഒരു മാന്ത്രിക ശക്തി കൊണ്ടെന്ന പോലെ കണ്ണുകൾ തമ്മിൽ കൊരുത്തു തന്നെ നിന്നു.....
എത്ര അടർത്തി മാറ്റാൻ ശ്രമിച്ചിട്ടും കൃഷ്ണ മണികൾ പരസ്പരം അവരിലേക്ക് തന്നെ തറഞ്ഞു നിൽക്കുന്നത് പോലെ.........
ഇഷാനിയെ വന്നതൊന്ന് നോക്കിയ അതേ സമയമാണ് ഋതിൻ കൂടെയുള്ള മീനുവിനെ കണ്ടത്......
മുമ്പത്തെ തങ്ങളുടെ കൂടിക്കാഴ്ചയുടെയും സംസാരത്തിന്റെയും ഫലമെന്നോണം അവനിലും ഒരു പ്രത്യേക ഭാവം കടന്ന് പിടിച്ചിരുന്നു....
അവൻ പതിയെ അവളോടൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു....
എന്നാൽ അവൾ മുഖമൊന്നു കൂർപ്പിച്ചു ചിറി കോട്ടുമ്പോൾ മുമ്പത്തെ പോലെ അവനോടൊരു ദേഷ്യം അവളിലുണ്ടായിരുന്നില്ല......
പകരം...ഒരു കുസൃതി നിറഞ്ഞു നിന്നിരുന്നാ കണ്ണുകളിൽ.......
അപ്പോഴേക്കും തനൂജ എല്ലാവർക്കുമുള്ള ചായയുമായി അങ്ങോട്ട് വന്നിരുന്നു....
സൂര്യന്റെ സ്വർണ നിറം കുങ്കുമ ത്തിന് വഴി മാറിയ ആ സമയം ഉമ്മറത്തിരുന്നു ചായ യൂതി കുടിക്കുമ്പോൾ എല്ലാവരുടെ മനസ്സും ഒരു പോലെ തെളിഞ്ഞിരുന്നു......
ഇഷാനി ഉള്ളിലെ സന്തോഷം ചുണ്ടുകൾ ക്കിടയിൽ കൂട്ടി പ്പിടിച്ചു...
അതേ.... ഇവിടം തന്റെതായി മാറിയിരിക്കുന്നു എന്ന് ഉള്ളിൽ നിന്നാരോ പറഞ്ഞു തന്നെ സന്തോഷിപ്പിക്കും പോലെ....
ഇനി ഇവിടെ നിന്ന് തന്നെ പറിച്ചു കൊണ്ട് പോകാൻ ആർക്കും കഴിയില്ലെന്ന അഹങ്കാരവും.....
ഇഷാനി സച്ചുവിനെയൊന്ന് നോക്കി....
അവനും ഇടയ്ക്കിടെ അവളെ നോക്കുന്നുണ്ട്...
അവളുടെ സന്തോഷം കണ്ണ് നിറച് കാണണമെന്ന പോൽ.....
അതിലേറെ അവനിൽ മറ്റെന്തൊക്കെയോ ഭാവങ്ങളാണ്....
അവൻ കണ്ണുകൾ രണ്ടും അവൾക്ക് നേരെയൊന്നു കൂട്ടി ചിമ്മുമ്പോൾ അവളുടെ ചൊടിയിൽ അതൊരു പുഞ്ചിരിയായി വിടർന്നു.......
അവിടെ ഇരിക്കുന്നവരിൽ പലരും ആ ആശയ ക്കൈമാറ്റം കണ്ടിരുന്നെങ്കിൽ കൂടി ആരും കണ്ട ഭാവം നടിചിരുന്നില്ല.....
എന്നാൽ അവർ രണ്ട് പേരും മാത്രം ചുറ്റുമുള്ളവരെയൊന്നും കണ്ടിരുന്നില്ല.......
അവർ അവരുടേതായ ലോകത്തായിരുന്നു.......
ചായ കുടിച് കൊണ്ടിരിക്കുമ്പോഴാണ് സച്ചുവിനൊരു ഫോൺ വരുന്നത്......
ഞാനെയ്.... കടയിലേക്കാ ഇപ്പൊ വരാം.....
സച്ചു അതും പറഞ്ഞു വേഗം ഇറങ്ങുമ്പോൾ ഇഷാനിയുടെ കണ്ണുകളിൽ ഒരു മൂടൽ പരന്നു....
കാരണം ആ നിമിഷങ്ങളെ അവളത്രയേറെ ആസ്വദിച്ചിരുന്നു......
രസചരട് മുറിഞ്ഞെന്ന വണ്ണം അവളുടെ മുഖമൊന്നു കൂർത്തത് കാണുമ്പോൾ സച്ചുവിന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞിരുന്നു.......
ഇന്ന് പീട്യ തുറന്നിട്ടില്ലല്ലോ.... പിന്നേ ഇവനിതെങ്ങോട്ടാ....
കടയിൽ എന്തോ സാധനം ഇറക്കാനാണത്രെ...
മുത്തശ്ശി ചോദിച്ചതിന് ഗോപി മറുപടി പറയുമ്പോഴും ബൈക്ക് സ്റ്റാർട്ട് ആക്കുകയായായിരുന്ന സച്ചു അതൊന്നും കേട്ടിരുന്നില്ല....
ഞാനും വന്നോട്ടെ.....
പെട്ടെന്ന് ഋതിനായിരുന്നു അത് ചോദിച്ചത്......
എല്ലാവരും ഒന്ന് ഞെട്ടി പ്പോയി....
അതിനെന്താ കയറിക്കോ....
സച്ചു അതേ ചിരിയോടെ തന്നെ പറയുമ്പോൾ ഋതിൻ അവന്റെ പിറകിലേക്ക് കയറി പ്പോയിരുന്നു.....
അവർ രണ്ട് പേരും പടി കടന്ന് പോകുന്നതൊരു പുഞ്ചിരിയോടെ എല്ലാവരും നോക്കിയിരുന്നു....
ഗായത്രിക്ക് എന്തെന്നില്ലാത്തൊരു നിസ്സംഗത തോന്നി....
ഇങ്ങനെ ഒരുമിച്ചു കൂടെപ്പിറപ്പുകളെ പോലെ കഴിയേണ്ട കുട്ടികളെയാണ് താനും അകറ്റി നിർത്തിയത്...
അവരെ അന്യരാക്കി മാറ്റിയത്..
അവർക്ക് ഹൃദയത്തിൽ അനാവശ്യമായൊരു ഭാരം തോന്നിയിരുന്നു......
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
എന്ത് ഭംഗിയാ അല്ലെ ഇവിടെയൊക്കെ കാണാൻ......
ബൈക്കിന്റെ പിറകിലിരുന്നു ഋതിന്നത് പറയുമ്പോൾ സച്ചുവുവിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു....
അതേ..... അവന്റെ ഹൃദയം ഈ ഭംഗിയെയെല്ലാം ഉൾകൊള്ളാൻ പാകപ്പെട്ടിട്ടുണ്ട്.....
സച്ചു വെറുതെ ഒന്ന് ചിരിച്ചു.....
കടയിലേ ക്കെത്തി സാധനങ്ങളിറക്കി കണക്കെഴുതുമ്പോഴും ഋതിന് സച്ചുവിന്റെ അരികിൽ തന്നെയിരുന്നിരുന്നു.....
ആർക്കിട്ടക്ട് ആണെന്നല്ലേ പറഞ്ഞത്......ആ ജോലിക്ക് പോകാതെ എങ്ങനെ ഇത്ര സിമ്പിളായി ജീവിക്കാൻ കഴിയുന്നു.....
ഋതിൻ വീണ്ടുമത് ചോദിക്കുമ്പോൾ സച്ചു അവനെയൊന്ന് നോക്കി...
പീസ്.....സമാധാനം...
സച്ചു അതും പറഞ്ഞോ ന്ന് ചിരിച്ചു....
ഋതിൻ അവനെ തന്നെ നോക്കി ......
നോക്ക്.......ഈ സിമ്പിൾ ലൈഫ് ലാണ് ഞാൻ കംഫർട്........എനിക്ക് ജോലി തിരക്കും സ്‌ട്രെസ്സും സിറ്റിയിലെ ചൂടുമൊന്നും സഹിക്കാൻ പറ്റാതായി...... എനിക്ക് എന്നേ തന്നെ നഷ്ടപ്പെടുന്ന ഒരു പോയിന്റ് വന്നു.....
സിറ്റിയിലെ എല്ലാം അവസാനിപ്പിച്ചു ഇവിടേക്ക് വരാൻ പറഞ്ഞാൽ ഋതിന് പറ്റുമോ......
സച്ചു അത് ചോദിക്കുമ്പോൾ ഋതിനൊന്ന് ചിരിച്ചു..
പിന്നേ ഇല്ലെന്ന അർത്ഥത്തിലൊന്നു തലയാട്ടി....
അതിനർത്ഥം നീ അവിടെയാണ് കംഫർട് എന്നതാണ്...
മനസ്സിന് സന്തോഷം തരുന്ന ഇടങ്ങളിലാണ് ആദ്യമായി നമ്മൾ സമാധാനത്തെ തിരയേണ്ടത്...
അതേ എനിക്ക് സന്തോഷം തരുന്നത് ഇവിടമാണ്.......
സച്ചു അതും കൂടി പറയുമ്പോൾ ഋതിൻ പതിഞ്ഞൊരു പുഞ്ചിരിയിലായിരുന്നു.....
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഇഷാനി എന്നത്തേയും പോലെ ആ തിണ്ണയിലിരുന്നു വയലിലേക്ക് നോക്കി......
ഇരുട്ട് അവിടെയാകെ മൂടി തുടങ്ങിയിട്ടുണ്ട്.....
നന്ദ്യാർ വട്ട പൂക്കളുടെ ഇളം സുഗന്ധം അങ്ങനെ പരക്കുന്നുണ്ട്.......
പാതിരാ കാറ്റ് പ്രണയാർദ്രമായി അവളെ പൊതിഞ്ഞു പിടിക്കുന്നത് പോലെ........
പതിവ് പോലെ മനസ്സ് കാത്തിരിപ്പിലാണ്....
എന്നാൽ എന്നത്തേക്കാളും ഭാരം ഇന്നാ കാത്തിരിപ്പിനുള്ളത് അവളറിഞ്ഞു..
വരാൻ പോകുന്ന നിമിഷങ്ങളെ കുറിച്ചുള്ള സ്വപ്നങ്ങൾ നൽകുന്ന ആനന്ദത്തിൽ അവളൊന്നു പിടഞ്ഞു......
മീനു വന്ന് സംസാരത്തിനിരിക്കുമ്പോഴും അവളുടെ മനസ്സ് അവിടെയോന്നുമല്ലായിരുന്നു....
എങ്കിലും എല്ലാത്തിനും അവൾ തല കുലുക്കി അങ്ങനെ യിരുന്നു....
നേരം അല്പം കൂടി കഴിഞ്ഞതും ആ ബൈക്ക് മുറ്റത് വന്ന് നിന്നിരുന്നു....
സച്ചുവും ഋതിനും ഇറങ്ങുമ്പോൾ തന്നെ അവളുടെ ശ്വാസമിടിപ്പ് കൂടി...
അവന്റെ കണ്ണുകൾ അവളെ കടന്ന് പിടിക്കുമ്പോൾ അവളില്ലാകെ ഒരു വിറയലാണ് അനുഭവപ്പെട്ടത്......
അമ്മയുടെ നാടെല്ലാം കണ്ടോ......
മുത്തശ്ശി ഋതിനെ അടുത്ത് വിളിച്ചു സ്നേഹത്തോടെ ചോദിക്കുമ്പോൾ അവൻ അതേയെന്ന അർത്ഥത്തിലൊരു പുഞ്ചിരിയോടെ തലയാട്ടി...
ഇനി നീയെങ്ങോട്ടാ സച്ചു.... കഴിക്കാൻ വാ.... നിങ്ങളെ കാത്തിരിക്കുകയാണ് എല്ലാവരും.....
മുകളിലേക്ക് കയറാൻ തുടങ്ങുന്ന സച്ചുവിനെ നോക്കി തനൂജ ചോദിക്കുമ്പോൾ അവനൊന്നു നിന്നു....
ഞാനൊന്ന് കുളിക്കട്ടെ അമ്മേ...രാവിലെ മുതലുള്ള വിയർപ്പുണ്ട് ദേഹത്.........നിങ്ങളിരുന്നോളൂ... ഞാൻ വരാം......
അവനതും പറഞ്ഞ് കൊണ്ട് മുകളിലേക്ക് കയറി പോകുമ്പോൾ അവൾക്കും പിറകെ പോകണമെന്നുണ്ടായിരുന്നു....
പക്ഷെ എല്ലാവരും ഉള്ളത് കൊണ്ട് തന്നെ അവൾ കഴിക്കാനിരുന്നു.....
കഴിക്കാനിരുന്നു അൽപം കഴിഞ്ഞപ്പോഴേക്കും സച്ചു വന്നിരുന്നു.....
ഭക്ഷണം കഴിച്ചു എഴുന്നേറ്റ് സച്ചു നേരെ മുകളിലേക്ക് കയറിയിരുന്നു.....
അത് വരെ അവനോടൊപ്പം മുറിയിലേക്ക് കയറാൻ ആഗ്രഹിച്ചു നിന്നിരുന്ന അവൾക്ക് ആ നിമിഷം കൈ കാലുകൾ വിറക്കും പോലെ തോന്നി......
അവൾ വല്ലാത്തൊരു ഭാവത്തോടെ അങ്ങനെ നിൽക്കുമ്പോഴാണ് തനൂജ ഒരു ഗ്ലാസ്സ് പാല് അവളുടെ കയ്യിൽ കൊടുത്തത്.....
അവളുടെ മുഖത്ത് വല്ലാത്തൊരു പ്രയാസമുണ്ട്.......
ഇതൊക്കെ എല്ലാവർക്കും തോന്നുന്ന പേടി മാത്രമാണ് മോളെ.......
ഇനി വരാൻ പോകുന്ന ജീവിതത്തിലുട നീളം മറക്കാൻ പറ്റാത്ത ഒരു നിമിഷത്തിലേക്കാണ് മോള് ഇപ്പൊ കടന്ന് ചെല്ലുന്നത്....
എപ്പോ ഓർക്കുമ്പോഴും ചുണ്ടിലൊരു പുഞ്ചിരി വിരിയുന്ന നിമിഷത്തിലേക്ക്.....
തനൂജ ഇഷാനിയെ ചേർത്ത് പിടിച്ചു കൊണ്ടത് പറയുമ്പോൾ അവളുടെ കണ്ണുകൾ വല്ലാതെ വിടർന്നു.....
ആഹാ...... അമ്മേടെ മുഖത്തും വന്നല്ലോ നാണം......
അപ്പുറത് നിൽക്കുന്ന മീനു ചുണ്ടോന്ന് ഉള്ളിലേക്ക് കടിച്ചു പിടിച്ചു കൊണ്ട് പ്രത്യേക താളത്തോടെ അത് പറയുമ്പോൾ തനൂജയുടെ മുഖം ആകെ ക്കൂടി ഒന്ന് ചുവന്നിരുന്നു......
ഒന്ന് പോടി ഈ പെണ്ണിന്റെയൊരു കാര്യം.......
അവർ മീനുവിനെ നോക്കിയത് പറയുമ്പോഴും കൂട്ടി പിടിക്കാൻ പറ്റാത്തൊരു പുഞ്ചിരി അവരിൽ നിറഞ്ഞു തന്നെ നിന്നിരുന്നു....
അത് ഇഷാനിയിലും ഒരു പുഞ്ചിരി നൽകി......
ഗായത്രി അവളെ ചേർത്ത് പിടിച്ചു കൊണ്ട് നെറ്റിയിലൊന്ന് ചുണ്ടമർത്തി.....
മീനു വല്ലാത്തൊരു ചിരിയോടെ അവളെ നോക്കുമ്പോൾ അവൾ മീനുവിന് നേരെ കണ്ണുകൾ കൂർപ്പിച്ചു.........
ഇഷാനി മുകളിലേക്ക് കയറുമ്പോൾ പടികൾക്കൊക്കെയും പതിവില്ലാത്തൊരു ദൂരം തോന്നിയിരുന്നു......
അവൾ മുറിയിലേക് ചെല്ലുമ്പോൾ സച്ചു അവിടെയുണ്ടായിരുന്നില്ല...
അവൾ പാൽ ഗ്ലാസ്സ് അവിടെ വെച്ചപ്പോഴേക്കും പിറകിൽ നിന്നും അടി വയറ്റിലൂടെ ഒരു പിടുത്തം വന്നതും അവളുടെ ശ്വാസം ഒരു നിമിഷത്തേക്ക് നിലച്ചു പോയിരുന്നു.....
പിൻ കഴുത്തിൽ പതിഞ്ഞ അവന്റെ ചുടു നിശ്വാസം അവളിൽ ഇക്കിളിയുണ്ടാക്കി......
അൽപ നേരം അവരങ്ങനെ നിന്നു.....
തുറന്നിട്ട ജന വാതിലിലൂടെ പുറത്തേക്ക് നോക്കിയങ്ങനെ.......
നിലാ വെളിച്ചത്തിൽ കൃഷ്ണ കിരീട പ്പൂക്കൾ ചിരിക്കുന്നത് അവർക്ക് വ്യക്‌തമായി കാണാമായിരുന്നു........
ഇളം കാറ്റിൽ അവർക്ക് വേണ്ടിയെന്ന പോൽ അവ പതിയെ നൃത്തം ചെയ്തു തുടങ്ങി........
അളിയാ ഗുഡ് നൈറ്റ്........
താഴെ മാഞ്ചോട്ടിൽ നിന്ന് ഫോൺ കൊണ്ട് അകത്തേക്ക് നടക്കുന്നതിനിടയിൽ ഋതിൻ മുകളിലേക്ക് നോക്കിയത് പറയുമ്പോൾ ഒരു ചമ്മലോടെ സച്ചുവും അവന് നേരെ കൈ കാണിച്ചു........
നമുക്കെയ്..... ഈ ജനല് പതിയെ അടക്കാം.....
അല്ലെങ്കിൽ ശെരിയാവില്ല...
അതും പറഞ്ഞ് കൊണ്ട് സച്ചു പതിയെ ആ ജനലടച്ചു......
ഇഷാനി ഒരു ചിരിയോടെ അവനെ നോക്കി നിൽക്കുകയാണ്......
ഇങ് വാ......
കട്ടിലിൽ ചെന്നിരുന്നു കൊണ്ട് സച്ചു വിളിച്ചതും ഇഷാനി അവനരികിലേക്ക് ചെന്നിരുന്നു.......
സച്ചു അവളെ കണ്ണിമ വെട്ടാതെ നോക്കി നിന്നു.....
എത്ര പിടിച്ചു നിർത്തിയിട്ടും തടഞ്ഞു നിൽക്കാത്തൊരു ചിരി ഇഷാനിയിൽ അപ്പോഴുമുണ്ടായിരുന്നു...
ഈ ചിരി ഇനിയൊരിക്കലും മായരുത്.......
അതും പറഞ്ഞു കൊണ്ട് അവൻ അവളുടെ കവിളിലൊന്ന് തൊട്ടതും ചാരിയിരിക്കുകയായിരുന്ന അവന്റെ നെഞ്ചിലേക്ക് അവൾ പറ്റി ചേർന്നു.....
എത്ര നേരം അങ്ങനെയിരുന്നെന്നറിയില്ല ......
തന്റെ നെഞ്ചിൽ പറ്റി ചേർന്നു കിടക്കുന്ന വളുടെ ചൂട് അവനിലൊരു കുളിരായി നിറഞ്ഞു നിന്നു.......
ഇങ്ങനെ കിടന്നാൽ മതിയോ.......
അവനൊരു പ്രത്യേക ഈണത്തിലത് ചോദിച്ചതും നാണം കൊണ്ടവളുടെ നുണക്കുഴി വിടരുന്നത് മുഖത്ത് നോക്കാതെ തന്നെ അവനറിയുന്നുണ്ടായിരുന്നു........
അവളൊന്നു കൂടി അവനിൽ പിടിച്ചിരുന്ന പിടി മുറുക്കി......
കൂടുതലൊന്നും അങ്ങോട്ടും ഇങ്ങോട്ടും പറയാനില്ലാത്ത സ്ഥിതിക്ക് നമുക്ക്....
സച്ചു അതും പറഞ്ഞു കൊണ്ടൊന്നു നിർത്തുമ്പോൾ അവളുടെ വിരലുകൾ തന്റെ ഷർട്ടിൽ അമരുന്നത് ഒരു ചിരിയോടെ അവനറിഞ്ഞു....
നമുക്ക് ഉറങ്ങണ്ടേ.....
പെട്ടെന്ന് അവനത് ചോദിച്ച പ്പോഴായിരുന്നു അവളുടെ ശ്വാസം നേരെ വീണത്......
അവൾ പതിയെ അവനിലെ പിടുത്തം വിട്ടു.....
ലൈറ്റ് ഓഫ് ചെയ്തു കൊണ്ടവൻ കിടക്കുമ്പോൾ അവളും കിടന്നു......
ഇടത് കയ്യാലേ അവനവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു......
സുഖമുള്ള ഒരു തെന്നൽ അവരെ തഴുകി അകന്ന് പോയി.....
ശ്വാസനിശ്വാസങ്ങൾ ഒരു നിമിഷത്തേക്ക് ഇട കലർന്നു.......
അവളുടെ മിനുസമേറിയ മുടിയിഴകൾ അവന്റെ കഴുത്തിൽ പറ്റി ക്കിടന്നു.....
അവളുടെ കവിളുകളിൽ അവൻ പതിയെ കൈ വെക്കുമ്പോൾ അവളുടെ ശ്വാസോച്വസം കൂടുന്നത് അവനുമറിഞ്ഞു......
അവൻ മുഖം പതിയെ അവളിലേക്ക് ചേർക്കുമ്പോൾ സമ്മതമെന്ന വണ്ണം അവളും നിശ്ചലയായി.......
അവളുടെ ചുവന്ന അധരങ്ങൾ അവൻ തന്നിലേക്ക് വലിച്ചെടു ക്കുമ്പോൾ ആദ്യ ചുംബനത്തിന്റെ ചൂടിൽ അവളൊന്നു പിടഞ്ഞു........
അപ്പോഴും ജനലിനപ്പുറം കൃഷ്ണ കിരീട പ്പൂക്കൾ അവരെ എത്തി നോക്കുന്നുണ്ടായിരുന്നു.......
(തുടരും)
Aysha Akbar
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _14
✍️ രചന - ജിഫ്ന നിസാർ 🥰🥰
അച്ഛമ്മയെ കുറിച്ചൊന്നും നിനക്കിപ്പോ ഒരോർമയും ഇല്ലാലെ കാശ്യേ.. "
അവനങ്ങോട്ട് ചെന്നതും നാരായണി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പരിഭവം പറഞ്ഞു.
വാക്കുകളിൽ മാത്രമേ പരിഭവമുള്ളു.
അവനെ കണ്ട സന്തോഷം കൊണ്ടാ മുഖത്തുള്ള ചിരിക്കപ്പോൾ വല്ലാത്ത ഭംഗിയുണ്ട്.
എനിക്കൊന്ന് കാണാൻ ഞാൻ വിളിച്ചു വരുത്തണം "
അവനവന്റെ തലയിലൊന്ന് തലോടി.
"അവിഹിതം പോലും ഇവിടുള്ള മഹാന്മാർ എനിക്ക് ചാർത്തി തന്നിട്ടും അച്ഛമ്മ വിളിക്കുമ്പോൾ ഞാനോടി വരുന്നത് എന്നോടുള്ള സ്നേഹം അറിയാവുന്നത് കൊണ്ടല്ലേ.. എന്നിട്ടും ഇങ്ങനൊക്കെ പറയാവോ അച്ഛമ്മേ.."
കിടക്കുന്ന അവരെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ടാ അരികിലേക്കിരുന്നു കൊണ്ട് കാശി പറയുമ്പോൾ പെട്ടന്ന് തന്നെ അവരുടെ മുഖം മങ്ങി പോയി.
എന്ത് പറ്റി.. ഈ നേരത്തൊരു കിടപ്പ്.. വയ്യായ്ക വലതുമാണോ "
അവരുടെ നേരെ നോക്കി കാശി ചോദിച്ചു.
ഒന്നൂല്ലെടാ.. വെറുതെ കിടന്നതാ.. "
അവർക്കവനോട് വല്ലാത്തൊരു വാത്സല്യം തോന്നി പോയി.
രണ്ടു ദിവസം അടുപ്പിച്ചു കിടന്നാലും എന്ത് പറ്റിയെന്ന് ചോദിക്കാത്തവർക്കിടയിൽ നിന്നും അല്ലെങ്കിലും അവനെപ്പോഴും വേറിട്ട് നിൽക്കുന്നവനാണല്ലോ.
അത് തന്നെയല്ലേ അവർക്കവനോടുള്ള ദേഷ്യവും അകൽച്ചയും.
അവരവനോട് വിശേഷം ചോദിച്ചു.
അവൻ അവരോടും.
രണ്ടു പേർക്കും അത് മാത്രം അറിഞ്ഞാൽ മതി എന്നൊരു മട്ട്.
സത്യത്തിൽ നാരായിണി അമ്മയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല അവരെ വിഷ്ണു കൂടെ നിർത്തുന്നത്.
അവർക്ക് കാശ്ശിയോടുള്ള വാത്സല്യം.
അവനും അവരോടുള്ള സ്നേഹം.
ഇത് പോലും അവന്റെ മേൽ നോട്ടത്തിൽ വേണം എന്നുള്ള വാശി.
അങ്ങനെയ്യെങ്കിലും കാശിയെ തോൽപ്പിക്കാനുള്ള അവന്റെ അടങ്ങാത്ത ത്വര.
അച്ഛമ്മക്ക് അവനെയും അവന് അച്ഛമ്മേയെയും അധിക ദിവസമൊന്നും കാണാതിരിക്കാൻ പറ്റില്ലെന്ന് വിഷ്ണുവിനറിയാം.
ആ പേരിൽ അവൻ തന്റെ വീട്ടിൽ വരണം.
എങ്കിലേ അവന്റെ പേരിൽ ഗായത്രിയെ അവിടെയിട്ട് വേദനിപ്പിക്കാൻ കഴിയൂ.
വിഷ്ണുവിന്റെ നിഘണ്ടുവിൽ അങ്ങനെയുള്ള ക്രൂരതകളാണ് ഏറെയും.
"പോട്ടെ അച്ഛമ്മേ.. അച്ഛമ്മ വിളിച്ചത് കൊണ്ട് മാത്രം വന്നതാ ഞാൻ.."
കാശി എഴുന്നേറ്റു.
"നിന്റെ കൂടെ എനിക്കെന്റെ അവസാനകാലം എന്റെ മോൻ ഉറങ്ങുന്നയിടത്തു വേണം ന്നാ അച്ഛമ്മയ്ക്ക്.."
ഇപ്രാവശ്യവും ആ നടക്കാത്ത മോഹം പറയുമ്പോൾ കാശി നിസഹായതയോടെ അവരെ ചേർത്ത് പിടിച്ചു.
ആ മോഹത്തെയും അതിന്റെ തീവ്രതയെയും അവനറിയാം.
പക്ഷേ അത് സാധിപ്പിച്ചു കൊടുക്കാൻ പറ്റിയൊരു സാഹചര്യമല്ലല്ലോ അവനും.
രാവിലെ ഏഴ് മണിക് വീട്ടിൽ നിന്നിറങ്ങിയ അവൻ തിരികെ ചെല്ലുമ്പോഴും വൈകുന്നേരം ഏഴര കഴിയും.
അത് വരെ അവരെ ആ വീട്ടില് ഒറ്റക്കെങ്ങനെ?
ഇനി സഹായത്തിനൊരാളെ വെച്ചാൽ പോലും അവനോടുള്ള ദേഷ്യവും വാശിയും കൊണ്ട് നടക്കുന്ന വിഷ്ണു, അവനെ തോൽപ്പിക്കാൻ വേണ്ടി എന്തും ചെയ്യും എന്നുള്ളതും കാശിക്കറിയാം.
താൻ കാരണം അച്ഛമ്മക്കൊരു ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് കരുതി അവനാ മോഹത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്..
അങ്ങേയറ്റം വേദനയോടെ തന്നെ.
"ഞാനൊരൂസം കൊണ്ടോവാം അച്ഛമ്മേ..
അവനാ കൈകളിൽ അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു.
"ഇത്രേം ദൂരം ക്ഷീണിച്ചു വന്നിട്ടും എന്റെ കുഞ്ഞിനൊരു ഗ്ലാസ് വെള്ളം പോലും..."
അച്ഛമ്മയുടെ കണ്ണ് നിറഞ്ഞതും കാശി കണ്ണ് ചിമ്മി കൊണ്ടവരെ തന്നിലേക്ക് ചേർത്ത് പിടിച്ചു.
"അച്ഛമ്മയെ കാണാൻ വന്നതാ ഞാൻ.. വന്നു.. കണ്ടു.. സന്തോഷമായി.. ഇനി തിരികെ പോണം.
അല്ലാതെ ഒന്നും വേണ്ടനിക്ക്.
വേണ്ടതൊന്നും വേണ്ടപ്പോൾ ഇവരെനിക്ക് തന്നിട്ടില്ല.. ഇനിയിപ്പോ തന്നാലും അതൊന്നും കാശിക്ക് വേണ്ട അച്ഛമ്മേ.."
വല്ലാത്തൊരു ഉറപ്പ് നിറഞ്ഞു നിൽക്കുന്ന അവന്റെ വാക്കുകൾ.
ആ കുട്ടീടെ കാര്യം ഓർക്കുമ്പോഴാ എനിക്ക്.. കേറി ചെല്ലാൻ ഒരിടം പോലുമില്ല അതിന്.. ഇവിടെ ഇട്ട് അതിനെ.. "
പോക്കറ്റിൽ നിന്നും കുറച്ചു നോട്ടുകൾ മടക്കി അവരുടെ കയ്യിലേക്ക് വെച്ച് കൊടുക്കുമ്പോൾ നാരായിണി വല്ലാത്തൊരു നോവോടെ പറഞ്ഞു.
ഏട്ടത്തിയുടെ കാര്യതിൽ എന്ത് തീരുമാനമെടുക്കണമെന്ന് സത്യത്തിൽ എനിക്കറിയില്ല അച്ഛമ്മേ..
കാശിയുടെ സ്വരത്തിൽ നിസ്സഹായത വെളിവായി.
അതിന്റെയൊരു വിധി.. എങ്ങനെ ജീവിക്കേണ്ടി കുട്ടിയാടാ അത്.. നിന്റെ ഏട്ടൻ അതിനെ കൊല്ലും കാശി.. നിന്റമ്മയും പെങ്ങന്മാരും അതിന് കൂട്ട് നിൽക്കുകയും ചെയ്യും.. "
നാരായണി അമ്മ അവന്റെ കയ്യിൽ മുറുകെ പിടിച്ചു.
"ഇങ്ങനെ ഉള്ളതും ഇല്ലാത്തതുമായ ഇവിടുത്തെ കുറ്റം മുഴുവനും പറഞ്ഞു കൊടുത്തു ഇവനെ പിരി കയറ്റാൻ വേണ്ടിയാണ് നിങ്ങളുടെ ഈ അഭിനയ വാത്സല്യം.. എനിക്കറിയാം അത്.."
അത് വരെയും വാതിലിൽ അവർ കാണാതെ മറഞ്ഞു നിന്നിരുന്ന സുഗന്ധി ഉറക്കെ ചോദിച്ചു കൊണ്ടാ മുറിയിലേക്ക് കയറി വന്നു.
കാശിയും അച്ഛമ്മയും ഒന്ന് പരസ്പരം നോക്കി.
രണ്ടു പേർക്കും യാതൊരു ഭാവമാറ്റവുമില്ല.
സുഗന്ധിയെ ഏത് നേരത്തും അവരവിടെ പ്രതീക്ഷിക്കുന്നു എന്നൊരു ഭാവം.
"നാണമുണ്ടോ നിങ്ങൾക്ക്.. എന്റെ മോന്റെ ചിലവിൽ തിന്ന് കിടന്നിട്ട് അവന്റെ കുറ്റം ഈ തെമ്മാടിയോട് പറയാൻ.."
കാശി നേരത്തെ പറഞ്ഞതിന്റെ ദേഷ്യം കൂടിയുണ്ട് സുഗന്ധി യുടെ വാക്കുകൾക്ക്.
നിന്റെ മോന്റെ ചിലവിൽ കഴിയാൻ വലിഞ്ഞു കയറി വന്നതൊന്നും അല്ല ഞാൻ.. എന്നെ വിടാതെ ഇവിടെ പിടിച്ചു നിർത്തിയപ്പോ ഞാൻ നിന്നത് നിന്നെയോ നിന്റെ മകനെയോ പേടിച്ചിട്ടും അല്ല.. ഞാൻ കാരണം എന്റെ കാശിക്കൊരു ബുദ്ധിമുട്ട് വേണ്ടന്ന് കരുതിയിട്ട് തന്നെയാ..
അച്ഛമ്മ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
കാശി ഒന്നും മിണ്ടാതെ അവരെ രണ്ടാളെയും മാറി മാറി നോക്കിയിരുന്നു.
"പിന്നെ എന്നെയിവിടെ പിടിച്ചു വെച്ചത് എന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ലെന്ന് എനിക്കറിയാം സുഗന്ധി.. അപ്പൊ നീ തിന്ന കണക്ക് വിട്.. എന്റെ കാര്യങ്ങൾ ഇപ്പോഴും ചെയ്യാനുള്ള ആരോഗ്യമെല്ലാം ദൈവം എനിക്ക് തന്നിട്ടുണ്ട്. അതില്ലാതാകുന്ന നിമിഷം നീയൊക്കെ തന്നെ എന്നെ ഇവിടുന്ന് പറഞ്ഞു വിടും ന്ന് എനിക്കറിയാം.."
നാരായണിയമ്മ വെട്ടി തുറന്നു പറയുമ്പോൾ അടി കിട്ടിയത് പോലെ സുഗന്ധി വിളറി പോയി.
നീ നിന്റെ മരുമകളോട് ചെയ്ത് കൂട്ടിയ എന്തെങ്കിലും ഞാൻ നിന്നോട് ചെയ്തിട്ടുണ്ടോ.. ഒന്നോർക്കുക നീ..
നാരായണി അമ്മയുടെ വിരൽ സുഗന്ധിക്ക് നേരെ നീണ്ടു.
"അതിന് അവളെ പോലെ വലിഞ്ഞു കയറി വന്നതല്ല ഞാൻ..."
സുഗന്ധി ചുണ്ട് കൊട്ടി.
"ഏട്ടത്തി അങ്ങനെ വലിഞ്ഞു കയറി വരാൻ കാരണം നിങ്ങളുടെ മകനാണ്. അത് മറക്കണ്ട.."കാശി കൂടി പറഞ്ഞു തുടങ്ങിയതോടെ സുഗന്ധി അവനെ തുറിച്ചു നോക്കി.
"ഓഓഓ.. അവളെ പറഞ്ഞപ്പോ നിനക്ക് നാവുണ്ടായി.. ഇത്രേം നേരം നിന്റെ അച്ഛമ്മ എന്നോട് ചാടിയതൊന്നും നീ കേട്ടില്ലെന്നുണ്ടോ.. വെറുതെ അല്ല എന്റെ മോൻ പറയുന്നത്.."
"ഇവൻ നിന്റെ ആരാ സുഗന്ധി.."
നാരായണി അമ്മയുടെ ചോദ്യം.
അത് വരെയും വീറോടെ പറഞ്ഞു തുള്ളിയ സുഗന്ധി ആ ചോദ്യം കേട്ടതും അവരെയൊന്നു തുറിച്ചു നോക്കി.
"എന്റെ മോന് രണ്ടാൺ മക്കളുണ്ട് എന്റെ അറിവിൽ.. അതുങ്ങളെ രണ്ടിനേം അവന്റെ ഭാര്യ പ്രസവിച്ചത് തന്നെയാ.. പക്ഷേ നിന്റെ കണക്കിൽ ഒന്നിനെ കുറിച്ചെ എപ്പോഴും നീ പറയുന്നുള്ളു.. അപ്പൊ പിന്നെ ഈ കാശി നാഥൻ നിനക്കാരാ.. പറയെടി.."
ദേഷ്യം കൊണ്ടവരുടെ ശബ്ദം വല്ലാതെ ഉയർന്നു.
ശബ്ദം കേട്ടിട്ട് കുഞ്ഞിനേയും അടക്കി പിടിച്ചു കൊണ്ട് ഗായത്രി അങ്ങോട്ട് വന്നു.
"ഓ.. വന്നോ.. വാ.. വന്നു കാണ്.. നിനക്കിപ്പോ സമാധാനമായോ.. നീ കാരണം എന്റെ കുടുംബം മൊത്തം തല്ലി പിരിഞ്ഞപ്പോ നിനക്ക് സമാധാനമായോടീ.."
അവരവളെ ഒന്ന് പിടിച്ചുലച്ചു.
കുഞ്ഞു വീഴാതിരിക്കാൻ ഗായത്രി അവളെ ഒന്ന് കൂടി തന്നിലെ ക്കടക്കി പിടിച്ചു.
ഇവനെ കാണുമ്പോ അല്ലേലും നിനക്കും ഇവര്ക്കും വല്ലാത്ത വീറാണ്..
സുഗന്ധി വെറുപ്പോടെ പറഞ്ഞു.
"എന്നോടുള്ള ദേഷ്യം അമ്മ അവരോട് കാണിക്കണ്ട. അച്ഛമ്മ എന്നെ കാണാൻ തോന്നുമ്പോ വിളിക്കും..ഞാൻ ഇനിയും ഇങ്ങോട്ട് വരിക തന്നെ ചെയ്യും. അതിനിപ്പോ നിങ്ങളും നിങ്ങളുടെ പുന്നാര മോനും എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല."
കാശി നാരായണിയമ്മയെ വിട്ട് കൊണ്ട് എഴുന്നേറ്റു.
"പോയിട്ട് വരാം അച്ഛമ്മേ..
അവൻ യാത്ര പറഞ്ഞു കൊണ്ട് സുഗാന്ധിയുടെ മുന്നിൽ ചെന്ന് നിന്നു.
"അച്ഛമ്മ ഉള്ളത് തന്നെയാ എന്നോട് പറഞ്ഞതൊക്കെ. ഇനിയിപ്പോ അച്ഛമ്മ പറഞിയിലെങ്കിൽ കൂടിയും എനിക്കറിയാം ഇതിനുള്ളിൽ നടക്കുന്നത്. കാരണം നിങ്ങളെയും നിങ്ങളുടെ മകനെയും എനിക്കറിയാവുന്ന പോലെ വേറെ ആർക്കാ അറിയുന്നത്.."
അവന്റെ മുഖം നിറയെ പുച്ഛം തന്നെയാണ്.
അവനോട് പറഞ്ഞു ജയിക്കാൻ കഴിയില്ലെന്നറിഞ്ഞു തന്നെയാണ് സുഗന്ധി ഒന്നും മിണ്ടാതെ നിൽക്കുന്നത്.
"പിന്നെ അച്ഛമ്മ ചോദിച്ച ആ ചോദ്യം.. അതിന്റെ ഉത്തരം അറിയാൻ സത്യത്തിൽ എനിക്കും ആഗ്രഹമുണ്ട്.."
നേർത്തൊരു ചിരിയോടെ അവനവരെ നോക്കി..
"ആഗ്രഹിക്കുന്ന നേരത്ത് കിട്ടാത്ത ഒന്നിനും വിലയില്ല.. അതിനി എന്താണെങ്കിൽ കൂടിയും.
അത് കൊണ്ട് കാശി ഒറ്റയ്ക്ക് മതി.
നിങ്ങൾക്കൊരു മോനും മതി.. "
അവനതേ ചിരിയോടെ തന്നെ പറഞ്ഞു.
"കരിന്തിരി പോലെ എന്റെ സ്വപ്നങ്ങളെ കത്തി എരിയിച്ചു കൊണ്ട് ഞാൻ നിങ്ങൾക്ക് നൽകിയ ഇത്തിരി വെട്ടമാണ് നിങ്ങളുടെ ഇപ്പോഴുള്ള ഈ അഹങ്കാരം.. അതിലെനിക്ക് സന്തോഷമുണ്ട്..
ഞാൻ നല്ലവനാണ് എന്നൊന്നും ഞാൻ പറയുന്നില്ല.
പക്ഷേ ഞാൻ തെറ്റ് ചെയ്യുന്നില്ല. അതിലെനിക്കുറപ്പുണ്ട്.
നിങ്ങളുടെ ഇഷ്ടം പോലെ ഞാൻ ചെയ്യുന്നില്ല എന്നുള്ളതാണ് നിങ്ങളെനിക്ക് മേൽ വെച്ച് തരുന്ന ഏറ്റവും വലിയ ആരോപണം.
തത്കാലം നിങ്ങളുടെ ആ ആരോപണം എനിക്കൊരു വിഷയമേ അല്ല.
നമ്മുക്ക് അവകാശം പറയാൻ കഴിയാത്ത എന്തും അൽപ്പം അകന്നിരിക്കുന്നത് തന്നെയാണ് നല്ലത്.
അടുത്താൽ അത് നമ്മുടെ സ്വന്തമാണെന്ന് തോന്നി പോകും.
പിന്നേയുള്ള വേദനകളെ സഹിക്കാൻ കഴിയില്ല.
അത് കൊണ്ട് അമ്മക്കൊരു മകൻ മാത്രം മതി...എനിക്ക് ഞാനും."
അതും പറഞ്ഞു കൊണ്ടവൻ ഹാളിലേക്കിറങ്ങി.
അപ്പോഴും മുഖം കുനിച്ചു നിൽക്കുന്ന ഗായത്രിയെ ഒന്ന് നോക്കി കല്ലുവിന്റെ തലയിലൊന്ന് തടവി കൊണ്ടവൻ പുറത്തേക്ക് നടന്നു.
മുറ്റത്തു നിർത്തിയ ബുള്ളറ്റിലേക്ക് അവൻ കയറിയിരുന്നു നിമിഷം തന്നെയാണ് ഭവ്യയുടെ സ്കൂട്ടി അങ്ങോട്ട് കയറി വന്നത്.
കാശി കയ്യിലെ വാചിലെക്കൊന്ന് നോക്കി.
7.45
പിന്നെ അവളെയും.
നാല് മണിക്ക് അവളുടെ കോളേജ് വിടും എന്നുള്ളത് അവനറിയാം.
എന്നിട്ടും ഒന്നും മിണ്ടാതെ.. അവിടെ നിന്നും വണ്ടിയെടുത്തു കൊണ്ട് പോരുമ്പോൾ.. "എന്റെ കാര്യം നോക്കാൻ എന്റെ വല്യേട്ടനുണ്ട്... കാശ്യേട്ടൻ വെറുതെ ആള് കളിക്കാൻ വരണ്ട.."എന്ന് ഭവ്യ പറഞ്ഞ വാക്കുകൾ അവന്റെ ചെവിയിൽ മൂളുന്നുണ്ടായിരുന്നു..
തുടരും...
സ്വന്തം കാര്യം സിന്ദാബാദ് എന്നുള്ള മട്ടിൽ ജീവിച്ചവരെല്ലാം എന്നും എപ്പോഴും കുടുംബത്തിൽ മഹാന്മാർ ആണ് ഗയ്‌സ്..
അനുഭവം കുരു എന്നാണെങ്കിൽ.. എനിക്കത് കുരുവാണ്..
നിങ്ങൾക്ക്.. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അങ്ങനൊരു കുരു വരാതിരിക്കാൻ ശ്രദ്ധിക്കുക..
റിവ്യൂ ഇടണേ..
അപ്പഴേ എഴുതാൻ ഒരു ആവേശമുള്ളു.ഇല്ലേൽ ഇടയ്ക്കിടെ ഞാനിങ്ങനെ മുങ്ങും.. പൊങ്ങും.. 😁
സ്നേഹത്തോടെ jif
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - മുറ ചെറുക്കൻ.....
🔻 ഭാഗം _68
✍️ രചന - Aysha akbar
എല്ലാം കഴിഞ്ഞ് അമ്പലത്തിൽ നിന്നിറങ്ങുമ്പോൾ ഇഷാനി കഴുത്തിൽ കിടക്കുന്ന താലി കൈ കൊണ്ട് വലിച്ചു നേരെയാക്കിയിട്ടു...
അത് കണ്ടവൾക്ക് കൊതി തീരുന്നേയില്ലായിരുന്നു.....
മുമ്പിൽ നിൽക്കുന്ന അമ്മയും മുത്തശ്ശിയുമെല്ലാം മറ്റുള്ള സംസാരങ്ങളിലാണ്....
അവരൊന്നും തന്നെ ശ്രദ്ധിക്കുന്നില്ലെന്നത് ഉറപ്പ് വരുത്തി അവളൊന്നു കൂടി കഴുത്തിൽ കിടക്കുന്ന താലിയിലേക്ക് നോക്കി.......
അവളുടെ ചൊടിയിൽ അവൾ പോലുമറിയാതെ നിറഞ്ഞൊരു പുഞ്ചിരിയൂറി നിന്നു.....
എന്നാൽ അപ്പുറത് നിന്ന് വന്ന സച്ചു അവളുടെ പ്രവർത്തി വ്യക്തമായി കണ്ടിരുന്നു....
അവളുടെ ചുണ്ടിലെ നനുത്ത പുഞ്ചിരി അവനീലേക്കും ഒരു വേള പടർന്നു......
അവൻ കണ്ണിമ വെട്ടാതെ അവളെ നോക്കി അവിടെ തന്നെ നിന്നു....
അവളുടെ കണ്ണുകളിൽ നിറഞ്ഞൊരു പ്രസരിപ്പുണ്ട്....
വിരലുകൾ താലിയിൽ കൊരുക്കുന്നതോടൊപ്പം മനസ്സും കൊരുക്കുന്നത് തിളങ്ങുന്ന ആ കൃഷ്ണ മണികളിൽ വ്യക്തമായി കാണാം........
അതിനോടൊപ്പം ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന തോന്നലിൽ നിഷ്കളങ്കമായി അവൾ മുമ്പിൽ നിൽക്കുന്നവരെ നോക്കുന്നുമുണ്ട്.......
അവനവളോട് തോന്നിയ പ്രണയത്തിനപ്പോളോരു വാത്സല്യത്തിന്റെ ഗന്ധമായിരുന്നു.....
അത്ര മേൽ ആഗ്രഹിച്ചു കിട്ടിയ കളിപ്പാട്ടം തലോടി നിൽക്കുന്ന ഒരു കൊച്ചു കുട്ടിയായി അവളെയവന് തോന്നി.....
ഓടി പ്പോയവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിക്കണമായിരുന്നവന്.......
കാറെടുക്കാൻ വേണ്ടി പോകാൻ തുടങ്ങിയ അവൻ അങ്ങനെ തന്നെ നിന്നു.....
എന്തോ അവളുടെ ചലനങ്ങൾ പോലും കണ്ട് മതി വരാത്തത് പോലെ.....
അത്ര മേൽ ഹൃദയം നിറഞ്ഞു തുളുമ്പും പോലെ.......
പെട്ടെന്നൊരു നിമിഷം കണ്ണുകളൊന്നു ചലിപ്പിച്ചപ്പോഴാണ് തന്നേ നോക്കി നിൽക്കുന്നവനെ ഒരു നിമിഷം അവളും കാണുന്നത്.......
പെട്ടെന്ന് അവളുടെ കണ്ണുകളിലെ ഭാവം മാറി....
താൻ ചെയ്തത് അവൻ കണ്ടുവെന്ന് അവന്റെ ചിരിയിൽ നിന്നും വ്യക്തമാണ്.......
അവൾ ചമ്മലോടെ കീഴ്ച്ചുണ്ടോന്ന് കടിച്ചു പിടിച്ചു.....
നാണം കൊണ്ടവളാകെ കൂടി ചുവന്നു പോയിരുന്നപ്പോൾ......
കാറിൽ കയറിയിട്ടും ഇരുവരുടെയും ഉള്ളിൽ നിന്നാ ചിരി വിട്ട് പോയിട്ടില്ലെങ്കിൽ കൂടി സച്ചു ഒരു ഗൗരവത്തെ കൂട്ട് പിടിച്ചു......
സ്വഭാവികമായി എല്ലാവരോടും പെരുമാറാൻ ശ്രമിക്കുമ്പോഴും അവൾക്ക് നേരെയുള്ള അവന്റെയാ കള്ള ചിരി അവൾക്കും വ്യക്തമായിരുന്നു.......
വീട്ടിലെത്തിയതും തനൂജ ആദ്യം ഇറങ്ങി നില വിളക്കുമായി വന്നത് ഇഷാനിയുടെ കയ്യിലേക്ക് കൊടുക്കുമ്പോൾ അവളുടെ മനസ്സ് ശെരിക്കും ഒരപ്പൂപ്പൻ താടിയായി വായുവിൽ പൊങ്ങി നിൽക്കുന്നത്
പോലെ തോന്നിയവൾക്ക്....
അത്രയേറെ സന്തോഷം അവളെ പൊതിഞ്ഞു പിടിച്ചിരുന്നു....
അവൾ അരികിൽ നിൽക്കുന്ന സച്ചുവിനെയൊന്ന് നോക്കി..
എന്തോ നേടിയെടുത്തവന്റെ വിജയ ഭാവം അവന്റെ മുഖത്തുമുണ്ട്......
അത് കാൻകെ അവളിലൊരു പുഞ്ചിരി വിരിഞ്ഞു.....
കൂട്ടി പിടിക്കാൻ കഴിയാത്ത വിധം അതവളിൽ നിറഞ്ഞു നിൽപ്പുണ്ടായിരുന്നു....
വലത് കാലു വെച്ചു കൊണ്ടവൾ അകത്തേക്ക് കയറുമ്പോൾ ആദ്യമായി ഈ വീട്ടിലേക്ക് കാലെടുത്തു വെക്കുന്നത് പോലെ തോന്നിയവൾക്ക്.....
ഗായത്രി നിറഞ്ഞ മനസ്സോടെ അവളെ നോക്കി നിന്നു.....
താൻ പടിയിറങ്ങി പോയ വീട്ടിലേക്ക് വലത് കാലു വെച്ചു കയറുന്ന തന്റെ മോളെ കാൻകെ അവരുടെ ഉള്ള് നിറഞ്ഞു....
താൻ മാറിയത് പോലെ മാറേണ്ട കാര്യം ഒരിക്കലും അവൾക്കുണ്ടാവില്ലെന്ന് അവർക്കുറപ്പായിരുന്നു....
കാരണം സ്നേഹം അറിയുന്നവർക്കിടയിലേക്കാണ് അവൾ വലത് കാല് വെച്ചു കയറിയിരിക്കുന്നതെന്ന് അവർക്ക് വ്യക്തമായിരുന്നപ്പോൾ.....
ഈ ഡ്രെസ്സെല്ലാം ഒന്ന് മാറണ്ടേ..... എനിക്കും വല്ലാതെ ചൂടെടുക്കുന്നുണ്ട്....
നില വിളക്ക് പൂജാ മുറിയിൽ കൊണ്ട് വെച്ചു കൊണ്ട് പുറത്തിറങ്ങിയ ഇഷാനിയെ നോക്കി മീനുവത് പറയുമ്പോൾ ഇഷാനി അതേയെന്ന അർത്ഥത്തിലൊന്ന് തല കുലുക്കി ....
എങ്കി ചെല്ല്..... ഞാനിത്തിരി വെള്ളം കുടിച്ചിട്ട് പിറകെ വരാം....
മീനു അത് പറഞ്ഞതും ഇഷാനി പതിയെ കോണിപ്പടികളിലേക്ക് കാലു വെച്ചു...
ഇവിടെ വന്നിട്ടും വിരലിലെണ്ണാവുന്ന തവണ മാത്രമേ താൻ മുകളിലേക്ക് കയറിയിട്ടുള്ളു.....
ഇനി അവിടം തനിക്ക് കൂടി സ്വന്തമാണെന്നത് അവളുടെ ഉള്ളിലൊരു തണുപ്പ് നൽകി....
ഓഹ്...... നിനക്ക് ചെറിയൊരു കൺഫ്യൂഷൻ കൂടി വന്നില്ലല്ലോടി പെണ്ണെ...
സാധാരണ നമ്മുടെ മുറി ഇതല്ലേ...... അറിയാതെ യാണെങ്കിൽ ൽ കൂടി നീയങ്ങോട്ട് കാലു വെക്കുമെന്നാ ഞാൻ കരുതിയത്.......
അപ്പൊ നിന്നോട് പറയാനുള്ള ഡയലോഗ് വരെ മനസ്സിൽ കണക്കാക്കി വെച്ചിരുന്ന ഞാനാരാ.....
നീ ഇത് തന്നെ ഓർത്തിരിക്കുവാണോടി.....
രണ്ട് പടി മുകളിലേക്ക് കയറിയപ്പൊഴാണ് പിറകിൽ നിന്ന് കളിയാക്കി ചിരിച്ചു കൊണ്ട് മീനുവത് പറയുന്നത്.....
ഇഷാനി ആകെ ക്കൂടി ചമ്മി പോയിരുന്നു......
അത് നിനക്കൊരു ചെക്കനെ കിട്ടട്ടെ അപ്പൊ കാണാം.....
അപ്പോഴേക്കും അതും പറഞ്ഞു കൊണ്ട് മാളു മീനുവിന്റെ തലക്കൊന്ന് കൊട്ടി കൊണ്ട് ഇഷാനിയുടെ പിറകെ മുകളിലേക്ക് കയറിയിരുന്നു....
സച്ചുവിന്റെ മുറിയിലേക് കടക്കുമ്പോൾ തന്നെ അവളുടെ ഉള്ളിലൊരു പിടച്ചിൽ തോന്നി.....
സന്തോഷമോ നാണമോ എന്നൊന്നും തിരിച്ചറിയാൻ പറ്റാത്തൊരു പിടപ്പ്......
ഡ്രസ്സ് മാറാൻ മാളുവും അവളെ സഹായിച്ചു......
ഇനി താൻ എന്താണ് വേണ്ടതെന്നു വെച്ചാലിട്ടോ......
മുല്ലപ്പൂവും ആഭരണങ്ങളും മൊട്ടുനിസൂചികളുമെല്ലാം അഴിച്ചു കൊടുത്ത് മാളു അതും പറഞ്ഞ് അവിടെ നിന്ന് പോയി.....
ഇഷാനി അല്പ നേരം അങ്ങനെയിരുന്നു.......
ജനലിലൂടെ പുറത്തേക്കൊന്ന് നോക്കി....
പന്തൽ കെട്ടിയ ആ മറവുകൾക്കിടയിൽ നിന്ന് കൃഷ്ണ കിരീട പൂക്കൾ അവളെ എത്തി നോക്കുന്നത് അവളറിയുന്നുണ്ടായിയുന്നു...
ഉള്ളിലെന്തോ നിറഞ്ഞു തുളുമ്പുന്ന ഒരാനന്ദം അവളറിഞ്ഞു....
ആളുകളൊക്കെ ഒഴിഞ്ഞു തുടങ്ങിയ ആ പന്തലിൽ അവനെവിടെയെന്ന് അവളുടെ കണ്ണുകൾ തിരഞ്ഞു........
പക്ഷെ അവനെ എങ്ങും കാണാനുണ്ടായിരുന്നില്ല.....
പെട്ടെന്നാണ് മുറിയുടെ വാതിൽ ആരോ തുറന്നത് അവളറിഞ്ഞത്.....
അവൾ പെട്ടെന്ന് പിറകിലേക്കൊന്ന് തിരിഞ്ഞു നോക്കിയതും അവളുടെ കണ്ണുകൾ വിടർന്നിരുന്നു....
അതേ..... അവനാണ്......
അവളെ കണ്ട തിളക്കം അവനിലുമുണ്ട്...
അവളെ നോക്കിയൊരു ചിരിയോടെ അവൻ വാതിലൊന്നടച്ചു...
എന്തിനോ തന്റെ ഹൃദയമിടിപ്പ് കൂടുന്നത് അവളുമറിഞ്ഞു....
മൊട്ടു സൂചി അഴിച്ച സാരിയുടെ അറ്റം അവൾ നേരെ കൂട്ടി പ്പിടിച്ചു..
എന്താ ഡ്രസ്സ് മാറാത്തത്...
അതും ചോദിച്ചു കൊണ്ട് അവൻ അവൾ ക്കരികിലേക്ക് ചെല്ലുമ്പോൾ അവൾ ജനലിൽ ചാരിയൊന്ന് നിന്നു.....
ഒരു നിമിഷം അവൻ അവളെ തന്നെ നോക്കി....
അവന്റെ നോട്ടം താങ്ങാൻ കഴിയില്ലെ ന്ന വണ്ണം അവൾ പതിയെ മുഖം താഴ്ത്തുമ്പോൾ അവൻ പതിയെ വിരലുകൾ കൊണ്ട് അവളുടെ തുടുത്ത കവിളിലൊന്ന് പിടിച്ചു....
അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ അവൾ തല താഴ്ത്തി കൊണ്ട് അവൾ പെട്ടെന്ന് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു പോയിരുന്നു.....
ഒരു നിമിഷം അവന്റെ ഹൃദയമൊന്നു പിടച്ചു.....
അവൾ തന്റെ നെഞ്ചിലേക്ക് ചായുന്നത് ഇതാദ്യ മല്ലെങ്കിൽ കൂടി ഇങ്ങനെയൊരു പിടപ്പ് ആദ്യമായിട്ടാണ്.....
സച്ചു ഇരു കൈകൾ കൊണ്ടും അവളെ ചുറ്റി പ്പിടിച്ചു.....
അവളും അവനിലേക്ക് ചേർന്നു കിടന്നു.....
സ്വപ്ന നിമിഷങ്ങളിലാണ് ഇരുവരുമെന്ന് അവർക്കറിയാമായിരുന്നു....
സച്ചു..... ദേ നിന്നേ വിളിക്കുന്നു......
ദേ വരുന്നു......
പുറത്ത് നിന്നുള്ള മാളുവിന്റെ ശബ്ദം കേട്ടതും ഇഷാനി അവനിൽ നിന്ന് അകന്ന് മാറാൻ തുടങ്ങിയതും അതും പറഞ്ഞു കൊണ്ട് സച്ചു അവളിലെ പിടുത്തം മുറുക്കി......
അവൾക്കും വിട്ട് മാറാൻ ഇഷ്ട്ടമില്ലെന്നത് കൊണ്ട് തന്നെ ഒരു ചിരിയോടെ അവളും അവനിലേക്ക് ചേർന്നു......
ഡാഹ്.... നിന്നേ വിളിക്കുന്നു....
അല്പം കഴിഞ്ഞു പുറത്ത് നിന്ന് പിന്നെയും ശബ്ദം കേട്ടപ്പോൾ ഇരുവരും അകന്ന് മാറി...
പണിക്കാർക്ക് കൊടുക്കാൻ പൈസ എടുക്കാൻ വന്നതാണ് ഞാൻ......
സച്ചു അലമാര തുറന്ന് പൈസ എടുത്തു കൊണ്ട് ചിരിയോടെ ഇഷാനിയോടായത് പറയുമ്പോൾ ഇഷാനിയുമൊന്ന് ചിരിച്ചു......
സച്ചു പൈസയുമായി താഴേക്ക് ചെല്ലുമ്പോൾ അവിടെയൊന്നാകെ തന്നെ കളിയാക്കുന്നത് സച്ചു അറിയുന്നുണ്ടായിരുന്നു......
അടക്കി പ്പിടിച്ച മീനുവിന്റെയും മാളുവിന്റെയും ചിരികളെക്കാൾ മുത്തശ്ശിയുടെ ചുണ്ട് കൂട്ടി പിടിച്ചുള്ള നോട്ടത്തിൽ അവന് നാണം വന്നു പോയിരുന്നു....
പക്ഷെ അവനത് കണ്ടില്ലെ ന്ന വണ്ണം വേഗം പുറത്തേക്കിറങ്ങി....
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഇഷാനി ഡ്രെസ്സെല്ലാം മാറി താഴെക്കിറങ്ങുമ്പോൾ അടുക്കളയിൽ ചായ യുണ്ടാക്കുന്ന തിരക്കിലാണ് എല്ലാവരും....
ആളുകളൊക്കെ തീർത്തും കൊഴിഞ്ഞു പോയിട്ടുണ്ട്..
എല്ലാവരും വേഷമൊക്കെ മാറിയിട്ടുണ്ട്......
ഉമ്മറത്തേക്കിരുന്നോളൂ എല്ലാവരും.... ചായ യെടുത്ത് അങ്ങോട്ട് വരാം......
തനൂജ അത് പറഞ്ഞതും എല്ലാവരും ഉമ്മറത്തേക്ക് നടക്കാൻ തുടങ്ങി......
ആ.... എത്തിയോ.... എന്തിനാടി നീയെന്റെ ഏട്ടനെ നേരത്തെ മുറിയിൽ പിടിച്ചു വെച്ചത്......
മീനു ഇഷാനിയെ നോക്കി കണ്ണുരുട്ടി യെന്ന വണ്ണം അത് ചോദിക്കുമ്പോൾ അവളുടെ ചോദ്യം കേട്ട് ഇഷാനിക്ക് ചിരി വന്ന് പോയിരുന്നു......
നിന്റെ ഏട്ടനല്ല.... എന്റെ ഭർത്താവ്....
ഇഷാനി പ്രത്യേകിച്ചൊരു താളത്തോടെ അത് പറയുമ്പോൾ മീനുവിനും ചിരി വരുന്നുണ്ടായിരുന്നു.....
അയ്യെടി..... ഒരു ഭർത്താവ് കാരി....... ആ രവി യങ്കിൾ വന്നപ്പോ അങ്ങ് കയറ്റി വിട്ടാൽ മതിയായിരുന്നു....
മീനു അതും പറഞ്ഞു കൊണ്ട് അവളുടെ തോളിലൊന്ന് കയ്യിടുമ്പോൾ ഇഷാനി ചിരിച്ചു.....
അങ്ങനെയൊന്നും നിന്നേ വിട്ട് ഞാൻ പോകില്ല മോളെ....
ഇഷാനി നെറ്റി മീനുവിന്റെ നെറ്റിയിലൊന്ന് തട്ടിച്ചു കൊണ്ടതും പറഞ്ഞു ചിരിക്കുമ്പോൾ മീനുവും ചിരിച്ചു പോയിരുന്നു....
അവർ ഉമ്മറത്തേക്ക് നടക്കുമ്പോൾ മുത്തശ്ശിയെയും ഗോപിയേയും കൂടാതെ സച്ചുവും ആദർഷും ഋതിനുമുണ്ടായിരുന്നു....
സച്ചു ഒന്ന് തല ചെരിച്ചപ്പോഴാണ് ഇഷാനി അവന്റെ കണ്ണുകളിലൂടക്കിയത്....
അവന്റെ കണ്ണുകൾ വിടർന്നു........
ലാവെൻഡർ കളർ ടീ ഷർട്ടും ബ്ലാക്ക് പലാസോയുമിട്ട അവളെ അവന് നോക്കി നിൽക്കാൻ തോന്നി....
അങ്ങനെയൊരു വേഷത്തിൽ താൻ അവളെ കാണുന്നത് ആദ്യമല്ലെങ്കിൽ കൂടി അവളുടെ കഴുത്തിൽ കിടക്കുന്ന താലിയും നെറ്റി ചുവപ്പിച്ച സിന്ദൂരവും അവന്റെ ഹൃദയത്തി ലുടക്കിയിരുന്നു.....
അതേ... അവളിപ്പോ തന്റെതാണെന്ന തോന്നലായിരുന്നു അവളുടെ സൗന്ദര്യം......
(തുടരും)
Aysha Akbar
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട്_ 13
✍️ രചന - ജിഫ്ന നിസാർ 🥰
ഗിരി ആത്മഹത്യ ചെയ്തു..
അങ്ങനല്ല.. പലരും ചേർന്നവനെ അങ്ങനൊരു അവസ്ഥയിലേക്കെത്തിച്ചു..
ജീവിതത്തിലെ അവസാനപ്രതീക്ഷയുമായി ഓടി വന്ന ഒരുവനെ യാതൊരു മനസാക്ഷി കുത്തും ഇല്ലാതെ അവന്റെയാ മരവിച്ച ഹൃദയവേദനയ്ക്കും പിടിച്ചു നിൽക്കാൻ കണ്ടെത്തിയ കച്ചി തുരുമ്പിനും ലക്ഷങ്ങൾ വിലയിട്ട് കൊണ്ട്.. അവനെ കൊണ്ടത് കഴിയില്ലെന്നറിഞ്ഞും അതിൽ തന്നെ പിടിച്ചു നിന്നു.
പണമില്ലെങ്കിൽ.. മരിക്കുന്നതാണ് നല്ലതെന്നുള്ള ഒരു മാനസിക നിലയിലേക്കവനെ തള്ളി വീഴ്ത്തിയതിന്റെ ഒരു തരത്തിലുമുള്ള സങ്കടങ്ങളോ ആകുലതയോ ഇല്ലാതെയാണ് അവന്റെയാ ചൂടാറിയ ശരീരത്തിന് കീഴിൽ വിഷ്ണുനാദ് റീത്തു വെച്ചു കൊണ്ട് കൊണ്ട് മാറി നിന്നത്.
ഗിരിയുടെ മരണത്തിന്റെ തണുപ്പും പേറി കൊണ്ടുള്ള ആ മുഖത്തെക്ക് നോക്കുമ്പോൾ പോലും അവന്റെ മുഖത്തല്പം പോലും കുറ്റബോധമില്ല.
പകരം വല്ലാത്തൊരു ഭാവം.
ഗിരിക്കരികിൽ കരഞ്ഞു തളർന്നു കൊണ്ടിരിക്കുന്ന അവന്റെ അമ്മയുടെ തോളിലൊന്നു തൊട്ട് കൊണ്ട് അവരുടെ നഷ്ടത്തിന്റെ അളവ് അടയാളപ്പെടുത്തുന്നവന്റെ നേരെ പ്രഭാകരൻ തുറിച്ചു നോക്കുന്നുണ്ട്.
അയാളുടെ ആ ആയിരം അർഥങ്ങൾ നിറഞ്ഞ നോട്ടം കണ്ടിട്ടും വിഷ്ണുവിന് അൽപ്പം പോലും കൂസലില്ല.
അല്ലെങ്കിൽ തന്നെ അവനിതു പോലെ ആദ്യമായാണോ ചെയ്യുന്നത്.?
ഗിരിക്ക് കൊടുക്കാൻ കഴിയാത്ത ആ വലിയ സഹായം ഇനി അവൻ ഫ്രീ ആയിട്ട് ചെയ്തു കൊടുക്കും.
അവനിനി നയാ പൈസ പോലും വേണ്ടി വരില്ല.
അതിന്റെ പിറകിൽ എന്തൊക്കെ നൂലാമാല കേസ് കെട്ടുകൾ ഉണ്ടോ അതെല്ലാം അവൻ അവസാനിപ്പിച്ചു കൊടുക്കും.
ആ കട തുറന്നു പ്രവർത്തിക്കാൻ എന്തും ചെയ്യും എന്നൊരു സേവനമനസ്ഥിതിയിലേക്ക് അവനാ കുടുംബത്തെ കൊണ്ടെത്തിക്കും.അവനൊപ്പമുണ്ടെന്നുള്ള ധൈര്യം കൊടുക്കും.
ഗിരിയെ പോലെ കണ്ടു കൊള്ളാൻ അവന്റമ്മയ്ക്ക് വാക്ക് കൊടുക്കും.
അവന്റെ കുഞ്ഞുങ്ങളുടെ നേരെ കരുണ കാണിക്കും.
പക്ഷേ അതിന് വേണ്ടിയിനി ഗിരിയുടെ ഭാര്യ അനില കുറെ വിയർത്തു നനയേണ്ടി വരും എന്ന് മാത്രം.
അവരുടെ ആവിശ്യം കണ്ടറിഞ്ഞു ചെയ്തു കൊടുക്കുന്നു എന്നൊരു വല വിരിച്ചു കൊണ്ടവൻ അവരെ കെണിയിൽ വീഴ്ത്തും.
തിരിച്ചു കയറി രക്ഷപ്പെട്ടു പോണം എന്നവർ അതിയായി ആഗ്രഹിച്ചാലും അതിന് കഴിയാത്ത വിധം അവനാ ചതി കുഴിയുടെ ആഴം പിന്നെയും പിന്നെയും കൂട്ടും.
അവനും അവന്റെ കൂടെയുള്ള മേലുദ്യോഗസ്ഥർക്കും മടുക്കും വരെയും..
അല്ലെങ്കിൽ ഗിരിയുടെ പെണ്ണിന്റെ മനസ്സ് മടുത്തു കൊണ്ടവൾ അവനു പിറകെ തന്നെ മരണത്തിലേക്ക് പോകും വരെയും..
പ്രിയപ്പെട്ടവന്റെ ശരീരത്തിനരികെ മരവിച്ചത് പോലിരിക്കുന്ന അനിലയുടെ നേരെ നോക്കുമ്പോൾ വിഷ്ണുവിന്റെ കണ്ണിലെ ചിരിക്കാ ഭാവമായിരുന്നു.
പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ ഇര വലയിൽ വീഴുന്ന സംതൃപ്തി നിറഞ്ഞു നിൽക്കുന്ന ചിരി..
ഇരയെ കെണി വെച്ച് പിടിച്ചു കൊണ്ടതിൽ വീഴ്ത്തി അത് കാണുന്ന വേട്ടക്കാരന്റെ ക്രൂരത നിറഞ്ഞ ചിരി..
ഗിരിയുമായി അവനെ കാണാൻ പോയാ നിമിഷത്തെ ശപിച്ചു കൊണ്ടേയിരുന്നു പ്രഭാകരനപ്പോൾ.
ഒരു അവസാനശ്രമം എന്നെ കരുതിയൊള്ളു.
അത് പക്ഷേ ഗിരിയുടെ അവസാനമാകുമെന്ന് അയാളൊരിക്കലും കരുതിയിട്ടില്ല..
അത്രയും വലിയൊരു പൈസ അവൻ വിലയിടും എന്നും കരുതിയില്ല.
എന്തെങ്കിലും പറഞ്ഞു കൊണ്ടവനെ സമ്മതിപ്പിച്ചെടുക്കാം എന്നൊരു വിശ്വാസമുണ്ടായിരുന്നു.
ആളൊരു നാറി ആണെങ്കിൽ കൂടിയും കാശ്നോടുള്ള അവന്റെ ആർത്തി.. അത് പക്ഷേ അത്രയും കൂടി പോകുമെന്ന് അയാളും ഓർത്തില്ല.
അതിന്റെയൊരു പകപ്പും കുറ്റബോധവും പേറിയാണ് അവനില്ലാതായി പോയാ ആ നിമിഷം മുതൽ അയാളവിടെ നിൽക്കുന്നത്.
മകൻ നഷ്ടപ്പെട്ട ഒരമ്മയുടെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ..
അഞ്ചും രണ്ടും വയസ്സുള്ള രണ്ടു പൊടി കുഞ്ഞുങ്ങളുമായി ഇനി ഭർത്താവിന്റെ തണലില്ലാതെ മുന്നോട്ടെങ്ങനെ ജീവിക്കും എന്നറിയാത്ത അവന്റെ ഭാര്യ അനിലയുടെ കണ്ണിലെ ശൂന്യത..
മാറി നിന്നിട്ടൊന്ന് പൊട്ടി കരയാൻ അയാൾ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നപ്പോൾ.
അവനെയീ ഭൂമിയിൽ പിടിച്ചു നിർത്താൻ വേണ്ടി ആ കടയുടെ കാര്യങ്ങൾക്കായി ഓടി നടന്നിട്ടും ഒടുവിൽ അതെല്ലാം വിട്ടെറിഞ്ഞു കൊണ്ട് താങ്ങളെ എല്ലാം തോൽപ്പിച്ചു കളഞ്ഞ കൂട്ടുകാരന്റെ ചലനം നിലച്ച ശരീരത്തെ തുറിച്ചു നോക്കി അവന്റെ കൂട്ടുകാരും അതേ ഭാരവും പേറിയാണ് നിൽക്കുന്നത്..
ഇതൊന്നും കാണാതെ അറിയാതെ.. ഗിരിയപ്പോൾ സ്വസ്തമായി ഉറങ്ങി കിടന്നു..
ശ്വാസമില്ലെങ്കിലും വളരെ കാലമായിരുന്നു അവനങ്ങനെ എല്ലാം മറന്നു കൊണ്ടൊന്നു സ്വസ്ഥമായി കിടന്നിട്ട്..ഉറങ്ങിയിട്ട്..
💜💜
നീയെപ്പോ വന്നു.. "
ഒരു നിമിഷത്തെ പതർച്ചക്ക് ശേഷം സുഗന്ധി വേഗം തന്നെ ചോദിച്ചു.
"അമ്മ കലാപരിപാടി ആരംഭിച്ചത്തിന് തൊട്ട് മുന്നേ..
പറയുന്നതിനൊപ്പം തന്നെ കയ്യിലുള്ള കവർ സ്ലാബിൾ വെച്ചിട്ടവൻ വേഗം കല്ലു മോളെ പോയെടുത്തു.
കുഞ്ഞപ്പോഴും നിർത്താതെ ചുമച്ചു കൊണ്ടിരിക്കുന്നുണ്ട്..
അവൻ അതിന്റെ നെഞ്ചും പുറവും അമർത്തി തിരുമ്പി കൊടുത്തു.
കലാപരിപാടിയോ"
സുഗാന്ധിയുടെ മുഖം ചുളിഞ്ഞു..
"ആഹ്.. നാടകം.. ഏട്ടത്തി കുറച്ചു വെച്ച തീ കൂട്ടി വെച്ചിട്ട് അതിലുള്ളത് കരിയും വരെയും അതിലേക്ക് നോക്കി നിന്നിട്ട് അമ്മയ്ക്ക് വഴക്കുണ്ടാക്കാൻ പറ്റിയ പരുവത്തിൽ ആയതും തീ വീണ്ടും കുറച്ചു വെച്ചിട്ട് ഏട്ടത്തിയെ തട്ടി വിളിച്ചു കാണിച്ചു കൂട്ടുന്ന ഈ നാടകം തുടങ്ങിയ നിമിഷം തന്നെ ഞാനും ഇവിടെത്തി നിന്നു ന്നാ പറഞ്ഞത്.."
യാതൊരു കൂസലുമില്ലാതെ അത്രയും പറഞ്ഞിട്ട് അവൻ പോക്കറ്റിൽ നിന്നും കൊണ്ട് വന്ന ചോക്ക്ലേറ് എടുത്തു കൊണ്ട് കല്ലുവിന്റെ കയ്യിൽ കൊടുത്തു.
കഴിച്ചോ ട്ടോ..കല്ലുമോൾക്ക് വേണ്ടി ചെറിയച്ഛൻ കൊണ്ട് വന്നതാ ട്ടോ.. "
ആ കുഞ്ഞ് മുഖം ചുവന്നു പോയിരുന്നു.
അതിനൊപ്പം തന്നെ കാശി കൈ നീട്ടി ജനലും കൂടെ തള്ളി തുറന്നതോടെ അൽപ്പം ആശ്വാസമായിരുന്നു.
അവനു പിന്നിൽ സുഗന്ധി വിളറി വെളുത്തു നിൽപ്പുണ്ട്.
അവനെല്ലാം കണ്ടുവെന്ന് അവർക്കുറപ്പുണ്ട്.
"തെറ്റ് കണ്ടാ ഞാൻ ചിലപ്പോൾ ചീത്ത പറയും.. കുഞ്ഞിന് കൊടുക്കാൻ ഭക്ഷണം ഉണ്ടാകുമ്പോൾ അതിലൊരു ശ്രദ്ധ വേണ്ടേ.. അതിനുള്ള ഒരു പാഠമാണ്..ഇനിയിവൾ അടുക്കളയിൽ വന്നിട്ട് ഇത് പോലെ അന്തം വിട്ട് നിൽക്കരുത്. ഇവിടെ വേറേം ആളുകൾ ഉള്ളതാ.. അവരുടെ സേഫ്റ്റി കൂടി എനിക്ക് നോക്കണ്ടേ.."
സുഗന്ധി പിടിച്ചു നിൽക്കാൻ ശ്രമിച്ചു.
"തെറ്റ് കണ്ടാൽ ഉറപ്പായും അമ്മ ചീത്ത വിളിക്കും.. ഇനിയിപ്പോ തെറ്റ് കണ്ടില്ലേലും അമ്മ അത് തന്നെ ചെയ്യും.. മറുവശം ഏട്ടത്തി ആണെങ്കിൽ.."
കാശിയുടെ മുഖം നിറയെ പുച്ഛമാണ്.
"നീ വെറുതെ അനാവശ്യം പറയരുത് കാശി.."
അവരുടെ വിരൽ അവനു നേരെ നീട്ടുമ്പോൾ വിറക്കുന്നുണ്ട്. ദേഷ്യം കൊണ്ട്.
"ഇതിന്റെ പാതി വീറും വാശിയും മൂത്ത മോനോട് കാണിക്ക്..
ഒരു മനുഷ്യന് ഏതൊക്കെ നിലയിൽ തെറ്റ് ചെയ്യാൻ കഴിയുമോ അതെല്ലാം പുന്നാര മോൻ ചെയ്യുന്നുണ്ട്.. അതൊന്ന് പറഞ്ഞു തിരുത്താൻ നിങ്ങൾക്ക് പറ്റിയ കുറെ സാധു ജനങ്ങൾ രക്ഷപ്പെട്ടു പോകും..ചെയ്ത് കൂട്ടുന്നതിനൊക്കെ ഒടുവിൽ ശിക്ഷ കിട്ടുമ്പോൾ അതും ഈ കുഞ്ഞിന്റെയും പെണ്ണിന്റെയും തലയിൽ കെട്ടി വെക്കാൻ നോക്കി രക്ഷപ്പെട്ടു പോകാം എന്നൊന്നും കരുതേണ്ട.. ദൈവം പൊട്ടനൊന്നുമല്ല..അങ്ങനെ നിങ്ങളെ വെറുതെ വിടില്ല.. അതോർത്തോ.."
ദേഷ്യമൊതുക്കാൻ കഴിയാതെ അവനും പല്ല് കടിച്ചു.
ഗായത്രി അപ്പോഴും മുഖം കുനിച്ചു കൊണ്ട് നിൽപ്പാണ്.
ഇന്നിനി ഇവനീ പറയുന്നതിന് കൂടിയുള്ള ശിക്ഷ താൻ ഏറ്റു വാങ്ങേണ്ടി വരും എന്നുള്ള ഭയത്തിനൊപ്പം തന്നെ.. കാശ്ശിയെ നേരെ നോക്കാൻ കൂടി അവൾക്ക് വയ്യ.
ഇത്രയും കാലമായിട്ടും അവനന്ന് പറഞ്ഞു തന്ന വാക്കുകൾ അന്നൊന്നു കേൾക്കാൻ തോന്നിയിരുന്നു എങ്കിൽ താൻ രക്ഷപ്പെട്ടു പോകുമായിരുന്നു എന്നുള്ള കുറ്റബോധം അവനെ കാണുമ്പോൾ ഒക്കെയും അവളെ വല്ലാതെ തകർത്തു കളയും..
"കല്ലു മോളെ കരുതിയല്ലേ ഏട്ടത്തി ഇവിടെ ഇതെല്ലാം സഹിച്ചു ജീവിക്കുന്നത്.. എന്നിട്ടാ കുഞ്ഞ് ശ്വാസമില്ലാതെ ചുമക്കുന്നത് കണ്ടിട്ടും.."
കാശിക്ക് കുഞ്ഞിനെ നോക്കുമ്പോൾ അവളുടെ നിഷ്കളങ്ക നിറഞ്ഞ ചിരി കാണുമ്പോൾ ഗായത്രിയോടും ദേഷ്യം തോന്നി..
"കല്ലുന് വേണ്ടി വാങ്ങിച്ചതാ.. എടുത്തു വെച്ചേക്ക് ഏട്ടത്തി.."
അവളുടെ മുഖം കണ്ടതും പിന്നെയൊന്നും പറയാൻ തോന്നാതെ കാശി വേഗം താൻ കൊണ്ട് വന്ന കവർ അവൾക്കടുത്തേക്ക് നീക്കി വെച്ചു കൊടുത്തു.
മോൾക്കുള്ള ബിസ്കറ്റ്.. മിടായി.. അങ്ങനെ കുറച്ചു സാധനങ്ങളാണ് അതിൽ.
വരുമ്പോഴേല്ലാം അങ്ങനെ ഒരു കവർ കൊണ്ട് വരാൻ അവൻ മറക്കാറില്ല.
അത് മാത്രമല്ല..
മുത്തശ്ശിയെ കണ്ടിട്ട് മടങ്ങി പോകും വഴി.. ആ കയ്യിൽ ചുരുട്ടി വെച്ചു കൊടുക്കുന്ന കുറച്ചു നോട്ടുകൾ.. അതും തനിക് തരാൻ വേണ്ടിയുള്ളതാണെന്ന് ഗായത്രിക്കറിയാം.
ആ വീട്ടിൽ അവളെങ്ങനെയാവും ജീവിക്കുന്നതെന്ന് അവനാരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ.
അത് തന്നെയാണ് അവിടാർക്കും ഒട്ടും പിടിക്കാത്തതും.
ഒരു വേലകാരി ആയി കൂടി താങ്കൾ പരിഗണന കൊടുക്കാത്ത ഒരുവൾ.. അവളുടെ കുഞ്ഞ്.
അവർക്ക് രണ്ടു പേർക്കും അവൻ കൊടുക്കുന്ന പരിഗണന..
അതിനവർ പറയുന്ന പേര് വേറെയാണ്..
കാശിക്ക് അതൊന്നും അത്ര പുതുമയുള്ള കാര്യവുമല്ല..
"എന്നോട് വഴക്കുണ്ടാക്കാൻ വേണ്ടിയാണോ നീയിപ്പോ വന്നത്..?"
സുഗന്ധി അവനോട് ചോദിച്ചു.
"എനിക്ക് വേറെ പണിയുണ്ട്..
അവനൊന്ന് ചുണ്ട് കോട്ടി ചിരിച്ചു.
"പിന്നെ.. കളക്ടർ ഉദ്യോഗമല്ലേ.. ആ വളയം പിടിച്ചു തിരിച്ചു നടക്കുന്നവന്റെ ഒരു തിരക്ക്.."
സുഗന്ധി അവനെ കളിയാക്കി.
"കൊച്ചിനെ പിടിക്കേട്ടത്തി.. ഞാൻ മുത്തശ്ശി യെ പോയെന്നു കാണട്ടെ.. എനിക്കുടനെ പോണം.."
കാശി കല്ലു മോളുടെ കവിളിൽ അമർത്തി ഉമ്മ വെച്ചു കൊണ്ട് കാശി സുഗന്ധി പറഞ്ഞത് ഗൗനിച്ചത് കൂടിയില്ല..
"വെറുതെയല്ല വിഷ്ണു പറയുന്നത്.. അവനില്ലാത്ത സ്നേഹമാ നിനക്കീ നാശങ്ങളോട്.. നാട്ടുകാരും അവനും ഇല്ലാത്തതൊന്നുമല്ല....."
കാശിയുടെ നോട്ടം കണ്ടതും സുഗന്ധി പാതിയിൽ നിർത്തി.
കാശി കുഞ്ഞിനെ ഗായത്രിക്ക് കൊടുത്തു.
കുഞ്ഞിനെ കൊണ്ട് പോ..
അവന്റെ മുഖം വലിഞ്ഞു മുറുകി..
ഗായത്രി വിറയലോടെ അവിടെ നിന്നും പിൻവാങ്ങി.
പറയുന്നത് കുഞ്ഞ് കേൾക്കരുത് എന്നുള്ളത് കൊണ്ടാണ് അവനങ്ങനെ പറഞ്ഞതെന്ന് അവൾക്കറിയാം.
രണ്ടു വയസ്സുള്ള കുഞ്ഞിനോട് അവൻ കാണിക്കുന്ന കരുണയുടെയും കരുതലിന്റെയും പാതിയെങ്കിലും ഇവിടുള്ളവർ കാണിച്ചെങ്കിൽ എന്നാണ് അവളപ്പോൾ കരുതിയത്..
"നിങ്ങളുടെ പുന്നാര വിഷ്ണുവിന്റെ ചിലപ്പെനിക്ക് പുല്ലാണ്.. അപ്പൊ അത് വിട്.. പിന്നെ നാട്ടുകാർ.. കാശി നാഥൻ എന്തെന്ന് നിങ്ങളെക്കാൾ ഈ നാട്ടുകാർക്ക് അറിയാം.. അപ്പൊ പിന്നെ മോൻ പറയുന്ന ചെറ്റത്തരം നാട്ടുകാരുടെ പറ്റിലേക്ക് കൂടി എഴുതി ചേർത്ത് പരിപാടി വലുതാക്കാൻ നോക്കണ്ട.. അത് നടക്കില്ല.."
കാശിയുടെ കണ്ണുകൾ ചുവന്നു പോയിരുന്നു.
"പിന്നെ.. നിങ്ങളുടെ വിഷ്ണു മോൻ ആ കുഞ്ഞിനോട് കാണിക്കുന്നതിലും കൂടുതൽ സ്നേഹം ഞാൻ കാണിക്കുന്നത് നിങ്ങളും അവനും പറയുന്ന ആ മറ്റേടത്തെ ബന്ധം കൊണ്ടല്ല.. എന്റേം എന്റെ അച്ഛന്റേം ചോര തന്നെയാ ആ കുഞ്ഞ് ഞരമ്പിൽ ഓടുന്നത്.. വിഷ്ണു നാദ് അത് വിശ്വാസിച്ചാലും ഇല്ലേലും എനിക്കതിൽ നല്ല ഉറപ്പുണ്ട്.അല്ലെങ്കിൽ...
അവനൊന്നു നിർത്തിയിട്ടു കുറച്ചു കൂടി സുഗന്ധിയുടെ അരികിലേക്ക് നീങ്ങി നിന്നു.
"നിങ്ങളുടെ ഈ ചെറ്റത്തരവും ചീഞ്ഞ സ്വഭാവവും പിന്നെ നിങ്ങളുടെ മഹാനായ മോന്റെ തിരു മോന്തയും കണ്ടു കൊണ്ടാ പെണ്ണിവിടെ നിൽക്കില്ല.."
കുത്തി തുളയും പോലുള്ള ആ വാക്കുകൾ..
സുഗന്ധി പകച്ചു നിന്നു..
തുടരും..
പിന്നല്ലാതെ...
ഒരു ചുകന്ദി...വന്നേക്കുന്നു.
ശെരിയാക്കി തരാ ട്ടാ 😡
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif❣️
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട്_ 12
✍️ രചന - ജിഫ്ന നിസാർ ❤🔥
സുഗന്ധി രാവിലെ തുടങ്ങിയ ചിലപ്പാണ്.
രാവിലെയെന്ന് പറയുമ്പോൾ ഗിരിയും പ്രഭാകരനും വിഷ്ണുവിനെ കാണാൻ വന്നിട്ട് പോയത് മുതൽ.
എന്റെ മോന് ലക്ഷങ്ങൾ കിട്ടുന്ന എന്തോ ഒന്നായിരുന്നു വന്നത്.. ഗായത്രി കാരണം അതില്ലാതായി പോയി എന്നുള്ളതാണ് അന്നത്തെ മെയിൻ ആരോപണം.
മകന് അനതികൃതമായിട്ട് കിട്ടുന്ന കൈ കൂലിയാണ്തൊന്നും അവർക്കറിയേണ്ട..
കാശ് കിട്ടിയാൽ മതി എന്നൊരു ദുഷിച്ച ചിന്ത മാത്രമാണ് അവരെയപ്പോൾ ഭരിച്ചത് മുഴുവനും.
ഒരക്ഷരം മിണ്ടാതെ.. അതെല്ലാം ശിരസാ വഹിച്ചെന്ന പോലെ ഗായത്രിയാ അടുക്കളയിൽ നിന്നിട്ട് കുഞ്ഞിനുള്ള ഭക്ഷണമുണ്ടാക്കുന്നുണ്ട്.
അവളിനി മറുപടി എന്ത് പറഞ്ഞാലും അത് വളച്ചൊടിച്ചു മകന്റെ കാതിലെത്തിച്ചു കൊടുത്തു കൊണ്ടത് പിറ്റേന്നേക്കുമായുള്ള പ്രശ്നമാക്കി മാറ്റാനുള്ള പരിപാടിയാണവർ.
അതറിഞ്ഞോ.. അതൊ താനായി സ്വയമൊരുക്കിയ വാരികുഴിയിലാണ് താൻ.. സഹിക്കുക ക്ഷമിക്കുക എന്നല്ലാതെ തനിക്ക് മുന്നിലിപ്പോ വെറയൊരു വഴിയുമില്ല എന്നുള്ള ബോധ്യമുള്ളത് കൊണ്ടൊ.. ഗായത്രി പറയുന്നത് പറയട്ടെ..അവിടെയെങ്ങും അല്ലാത്തത് പോലൊരു ഭാവത്തിലാണ്.
ടൗണിൽ ഫൈവ് സ്റ്റാർ ഹോട്ടലും ഒരു ഹോസ്പിറ്റലും സ്വന്തമായിട്ടുള്ള ബിസിനസ്മാൻ ചന്ദ്രശേഖറിന്റെ മകളെ പ്രണയിക്കുമ്പോൾ അന്നത്തെ കോളേജിലെ കുറച്ചു നേരമ്പോക്ക്.. പിന്നെ അവളിൽ നിന്നും കൈ അയഞ്ഞു കിട്ടുന്ന പോക്കറ്റ് മണി..
പ്രണയത്തിന്റെ മറവിൽ അവനായിട്ട് വിശ്വാസമില്ലേ എന്നുള്ള മനോഹരമായ വാക്കിന്റെ ബലത്തിൽ പിടിച്ചു വാങ്ങുന്ന ഇടക്കിടക്കുള്ള ശാരീരിക സുഖം.
അതിൽ കൂടുതലൊന്നും അവന്റെ മനസ്സിൽ ഗായത്രിയെന്ന കാമുകിക്ക് സ്ഥാനമുണ്ടായിരുന്നില്ല..
പഠനത്തിൽ അത്രയൊന്നും മിടുക്കില്ലാത്ത.. ഒരു ഡിഗ്രിയെങ്കിലും വേണമെന്നുള്ള സ്വന്തം അച്ഛന്റെ നിർബന്ധിത പ്രേരണയിൽ കോളേജിൽ വന്നിരുന്ന ഗായത്രിയെ വളരെ എളുപ്പത്തിലാണ് വിഷ്ണു തന്റെ വാക്ക് സാമർധ്യം കൊണ്ടും സൗന്ദര്യം കൊണ്ടും വരുതിയിലാക്കിയത്.
വിഷ്ണുവിന്റെ കുസൃതി കൂടി കൂടി താൻ ഗർഭിണിയാണെന്നറിഞ്ഞ നിമിഷവും. ഗായത്രി തന്റെ പ്രണയത്തിൽ വിശ്വാസിച്ചു.അവനിൽ വിശ്വസിച്ചു.
പക്ഷേ അതറിഞ്ഞവൻ ഉടവാളെടുത്ത ഭദ്ര കാളിയെ പോലെ ഉറഞ്ഞു തുള്ളി.
അവളുടെ ശ്രദ്ധകുറവെന്ന് പറഞ്ഞു.
ഗായത്രി അതിനെ എതിർത്തു.
വേണ്ടന്ന് പറഞ്ഞിട്ടും നിങ്ങളുടെ നിർബന്ധമല്ലേ ഇങ്ങനൊക്കെ ആയതെന്നവൾ തുറന്നു ചോദിച്ചു.
അതോടെ വിഷ്ണുവിന്റെ മറ്റൊരു മുഖം കൂടി ഗായത്രിക്ക് മുന്നിൽ അനാവൃതമായി.
അവന്റെ ഒറിജിനൽ മുഖം.. സ്വഭാവം.. അതെല്ലാം അന്നായിരുന്നു അവളാദ്യമായി കാണുന്നത്.
കുഞ്ഞിനെ കളയണം എന്നായിരുന്നു പിന്നെ അവന്റെ മെയിൻ ഉദ്ദേശം.
അത് തന്നെ കുരുക്കി കളയുമെന്ന് അവനുറപ്പുണ്ട്.
അതിന് വേണ്ടി നിർബന്ധിച്ചു പറഞ്ഞു തുടങ്ങി..
അതോടെ ആ കുഞ്ഞ് നഷ്ടപ്പെട്ടാൽ തന്നെയും അവൻ കളയുമെന്ന് അവൾക്കുറപ്പായി.
"ഇല്ല. ഞാനങ്ങനെ ചെയ്യില്ല.. എനിക്ക് നിന്നെ വേണം.. നിന്റെ കൂടെ ജീവിക്കണം.. എന്റെ പഠനം കഴിഞ്ഞു ജോലി കിട്ടി വീട്ടുകാരെ അറിയിച്ചിട്ട് ഇതൊരു പ്രപ്പോസൽ പോലെ വീട്ടിലേക്ക് വന്നു കൊള്ളാമെന്നുള്ള വിഷ്ണുവിന്റെ ന്യായവാദങ്ങളെയൊന്നും പിന്നെയവൾ വിശ്വാസിച്ചതുമില്ല.
അതോടെ അവൻ വല്ലാതെ ദേഷ്യം കാണിച്ചു മാത്രം
സ്വന്തം വീട്ടിൽ അവതരിപ്പിക്കാൻ അവൾക്ക് ധൈര്യമുണ്ടായില്ല.
ഇനിയിപ്പോ പറഞ്ഞാലും വീട്ടുകാർ എന്തായാലും കൂടെ നിൽക്കില്ല എന്നുറപ്പുണ്ട്.
തറവാട്ടു മഹിമ ഇപ്പോഴും ചേർത്ത് പിടിക്കുന്ന അച്ഛച്ചനും വല്യച്ഛനുമൊന്നും സമ്മതിച്ചു തരില്ല..
വിഷ്ണുവും ഇതൊന്നും അംഗീകരിച്ചു തരാനും പോകുന്നില്ല.
അങ്ങനെ ധർമ്മസങ്കടത്തിൽ നിൽക്കുന്നവളിലേക്ക് ദൈവത്തെ പോലെ കടന്ന് വന്നൊരു പേരാണ് കാശി നാഥൻ.
കൂട്ടുകാരിയെയും കൂട്ടി അവനെ കാണാൻ ബസ് സ്റ്റോപ്പിൽ പോയി.
ഞാൻ.. വിഷ്ണുവിന്റെ ലവറാണ് എന്ന് താൻ പറഞ്ഞനിമിഷം അവൻ നോക്കിയ ഒരു നോട്ടമുണ്ട്.
ഈ ലോകത്തിലെ ആരും പിന്നെ ഇന്നേ വരേയ്ക്കും അത്രയും സഹതാപത്തോടെ തന്നെ നോക്കിയിട്ടില്ല..
അന്നത് എന്തിനായിരുന്നു എന്ന് മനസ്സിലായില്ല.
പക്ഷേ പിന്നെ.. വിഷ്ണുവിന്റെ കൂടെയുള്ള ജീവിതത്തിൽ അനേകം പ്രാവശ്യം തനിക്കാ നോട്ടം ഓർമ വന്നിട്ടുണ്ട്.
അവന്നതിൽ അർഥമാക്കിയത് എന്തെന്ന് മനസ്സിലാക്കി തന്നിട്ടുണ്ട്.
അവനവിടെ ആകെ കിട്ടുന്ന അര മണിക്കൂർ കൊണ്ട് തന്റെ കാര്യങ്ങൾ അവനോട് പറയുമ്പോൾ അവൻ സഹായിക്കും എന്ന് തന്നെയായിരുന്നു മനസ്സിൽ.
വീട്ടുകാർ അറിഞ്ഞാൽ ഈ കുഞിനെ നശിപ്പിക്കും. വിഷ്ണുവിന്റെ കൂടെ ഒരു ജീവിതമുണ്ടാവില്ല എന്നതിന് പുറമെ.. തനിക് മാനസിമായി യാതൊരു അടുപ്പവും തോന്നാത്ത ഒരാളുമായി തന്റെ കല്യാണത്തിന് അവർ തിടുക്കം കാണിക്കും..അഭിമാനം സംരക്ഷണം മാത്രമായിരിക്കും അവരുടെ പിന്നെയുള്ള ഏക ലക്ഷ്യം.
അതിനവരെയും കുറ്റം പറയാനൊക്കില്ലല്ലോ..
തനിക് താഴെ ഉള്ള അനിയത്തിയുടെ കാര്യം കൂടി അച്ഛനും അമ്മക്കും പരിഗണിക്കേണ്ടതല്ലേ.?
ഒരു ജീവനെ കൊല്ലാൻ കൂട്ട് നിൽക്കുന്ന കുറ്റബോധം.
ഒരിക്കലും ആഗ്രഹിക്കാത്ത.. മനസ്സ് കൊണ്ട് യാതൊരു ഇഷ്ടവും തോന്നാത്ത ഒരാളോടപ്പമുള്ള ദുസ്സഹമായ ജീവിതം.
ഇത് രണ്ടും തനിക്ക് സഹിക്കാൻ പറ്റിയില്ല.
അതിനോടൊപ്പം തന്നെ തന്റെ സ്നേഹം കൊണ്ട്.. കുഞ്ഞിനെ കാണുമ്പോൾ വിഷ്ണുവിന്റെ ഈ ദേഷ്യവും അകൽച്ചയും മാറ്റി എടുക്കാൻ കഴിയും എന്നുള്ള തന്റെ ഓവർ കോൺഫിടൻസ്..
ഇന്ന് തന്നെയീ ദുരിതകയത്തിലേക്ക് തള്ളി വീഴ്ത്തിയ കാരണങ്ങളാണ്.
പ്രതീക്ഷിച്ചത് പോലെ കാശി കൂടെ നിൽക്കാം എന്ന് സമ്മതിച്ചു.
അങ്ങനല്ല..
കണ്ണീർ കാണിച്ചും വിഷ്ണുവിനോടുള്ള പ്രണയത്തിന്റെ ആഴം പറഞ്ഞിട്ടും താൻ അവനെ കൊണ്ടത് സമ്മതിപ്പിച്ചു എന്ന് വേണം പറയാൻ.
കൂടെ നിന്നില്ലെങ്കിൽ.. വിഷ്ണുവിന്റെ ഭാര്യ ആയിട്ടല്ലാതെ ജീവിക്കേണ്ടി വന്നാൽ താൻ ജീവിതം തന്നെ അവസാനിപ്പിക്കും എന്നുള്ള തന്റെ ഭീക്ഷണി..
അത് പിന്നെ ജീവിതത്തിലൊരിക്കലും അവനും സ്വസ്ഥത തരില്ല എന്നുള്ള തന്റെ ശാപം പോലുള്ള വാക്കുകൾ..
അവനത് സമ്മതിച്ചു തരുകയേ പിന്നെ നിവൃത്തിയുണ്ടായിരുന്നുള്ളു.
പക്ഷേ അപ്പോഴും ഒരു മുന്നറിയിപ്പ് പോലെ അവൻ പറഞ്ഞിരുന്നു.. ഈ കുഞ്ഞിന് വേണ്ടി നിന്റെ ജീവിതം വെറുതെ കളയരുത്.. ആഗ്രഹിക്കാതെ പിറക്കുന്ന ഈ കുഞ്ഞ്.. അതൊരിക്കലും നിനക്ക് സന്തോഷം തരില്ല..
തുടക്കത്തിൽ തന്നെ ഇതിന്റെ അച്ഛൻ ഇതിനെ തള്ളി പറഞ്ഞതാണ്. അങ്ങനെ ഉള്ള ഒരാളെ കുഞ്ഞിനെ വെച്ച് അവനെ സ്നേഹിച്ചു വീഴ്ത്തി സന്തോഷത്തോടെ ജീവിക്കാം എന്നുള്ളതൊക്കെ നിന്റെ വെറും മോഹമാണ്.
നിനക്കറിയില്ല അവനെ..
കഴിഞ്ഞതെല്ലാം അവനു ഇത്രയും നിസ്സാരമായിരുന്നു എന്നതിനുള്ള തെളിവാണ്..നീ പോലും.
നിനക്ക് രക്ഷപ്പെട്ടു പോകാൻ ദൈവമായിട്ട് തന്ന അവസരമാണ്..
ഈ കുഞ്ഞു ജനിക്കണ്ടായിരുന്നു എന്ന് പിന്നിടൊരിക്കൽ അതിന്റെ മുഖം നോക്കി നിനക്ക് തോന്നുന്നതിനേക്കാൾ നല്ലത് അതിനിട കൊടുക്കാതിരിക്കുന്നത് തന്നെയാണ്
ഒന്നു കൂടി ആലോചിച്ചു നോക്ക്..അവന് നഷ്ടം വരാത്തതൊന്നും നിനക്കും നഷ്ടം വന്നിട്ടില്ല.
ഒരു കൈയബദ്ധം.. അങ്ങനെ കണ്ടാൽ മതി.. അതിൽ പറ്റിപിടിച്ചു വെറുതെ ജീവിതം കളയരുത്..
ഞാൻ സംസാരിക്കാം.
വിഷ്ണുനാഥിനോടല്ല.. നിന്റെ വീട്ടുകാരോട്. അവനോട് പറയുന്നതിനേക്കാൾ കുറച്ചു കൂടി എളുപ്പമാണ് അവരെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ..
നീ അവരുടെ മകളല്ലേ.. അവർക്ക് നിന്നെ മനസ്സിലാവും..
നീ പഠിക്ക്.. പഠിച്ചു നിനക്ക് ജീവിക്കാൻ ഒരു മാർഗമുണ്ടാക്ക്..
അതാണിപ്പോ നീ ചെയ്യേണ്ടത്..
അതിന് വേണ്ടുന്ന എന്ത് ഹെല്പും ഞാൻ നിനക്ക് ചെയ്തു തരാം.. ഇതെന്റെ വാക്കാണ് "
ഒരനിയത്തിയോട് പറയും പോലെ അത്രയും സ്നേഹത്തോടെ തനിക് പറഞ്ഞു തന്നവൻ. ഒരുപക്ഷെ തന്നെക്കാൾ സ്വന്തം ഏട്ടനെ അവൻ മനസ്സിലാക്കി കഴിഞ്ഞിരുന്നു.
പക്ഷേ തനിക്ക് അന്നത് മനസ്സിലായില്ല..
വിഷ്ണുവിന്റെ കൂടെയുള്ള ജീവിതം തന്നെ വേണമെന്ന് വാശി പിടിച്ചു..
അതിൽ ഉറച്ചു നിന്നു.
ഒടുവിൽ അവൻ മനസ്സില്ല മനസ്സോടെ കൂടെ നിന്നു തന്നു.
വിഷ്ണു രക്ഷപ്പെട്ടു പോകാൻ പലതും പറഞ്ഞു..
പല വഴിയും നോക്കി.
പക്ഷേ തെളിവുകൾ പലതും തന്റെ കയ്യിലുണ്ടായി രുന്നു.
കാശി അതൊക്കെ വേണ്ട വിധം പ്രയോഗിച്ചത്തോടെ വിഷ്ണുവിന്റെ മുന്നിൽ മറ്റൊരു വഴിയുമില്ല എന്നത് പോലെ കാശി അവനെ പൂട്ടി കഴിഞ്ഞു..
ഡീ...
കൈ തുടയിൽ ശക്തമായി കിട്ടിയ ഒരടിയിലാണ് ഗായത്രി ഞെട്ടിയത്..
"ഏത് മറ്റവനെ ഓർത്തോണ്ട് നിക്കുവാടി ശവമേ നീ.. നാശം പിടിച്ചവൾ.. അതെല്ലാം കരിഞ്ഞു പോയി.നിന്റെ തറവാട്ടിൽ നിന്നും കൊണ്ട് വന്നതൊന്നുമില്ല ഇവിടിങ്ങനെ നശിപ്പിച്ചു കളയാൻ.."
ഗായത്രി ഞെട്ടി തരിച്ചു നിൽക്കേ തന്നെ സുഗന്ധി അടുത്ത ടോപ്പിക്ക് പിടിച്ചു.. ചിലപ്പ് തുടങ്ങി..അതിൽ കത്തി കയറി തുടങ്ങി.
ഗായത്രി പെട്ടന്ന് ഗ്യാസ് ഓഫ് ചെയ്തു.
പാത്രം പോലും കരിഞ്ഞു കറുത്തു പോയിരിക്കുന്നു.
അതിൽ നിന്നും വരുന്ന കറുത്ത പുകയുടെ ഗന്ധമാണ് അടുക്കളയിൽ മുഴുവനും.
എന്നിട്ടും താൻ അറിഞ്ഞില്ലെന്നോ..?
അവൾക്കത്ഭുതം തോന്നി.
സാധാരണ ഇവരുടെ കൂടെ ഉള്ള നിമിഷങ്ങളിൽ ഇങ്ങനൊരു അബദ്ധം പറ്റാത്തതാണ്.
അങ്ങേയറ്റം സൂക്ഷിച്ചു കൊണ്ട് ഓരോന്നും ചെയ്താലും ഇവർക്ക് കണ്ടു പിടിക്കാൻ പാകത്തിന് തനിക്കെപ്പോഴും കുറ്റമുണ്ട്.
ഇഷ്ടമില്ലായ്മാ തന്നേ ഒരാളുടെ വലിയൊരു കുറ്റമാണല്ലോ?
അപ്പോഴാണ് ഇനിയിത് കൂടി.
ഗായത്രിക്ക് തല പെരുത്തു തുടങ്ങി.
പിറകെ സ്ലാബിൾ എന്തോ കളിപ്പാട്ടം കൊടുത്തു കൊണ്ടിരുത്തിയ കല്ലു മോളുറക്കെ ചുമച്ചു തുടങ്ങിയപ്പോൾ ഗായത്രി അവളെ എടുക്കാൻ വേണ്ടി തുനിഞ്ഞു.
'എങ്ങോട്ടാ..
സുഗന്ധി അവർക്ക് നടുവിലേക്ക് ഒരു തടസ്സം പോലെ കയറി നിന്നു.
"ആ കരിഞ്ഞു പോയാ പാത്രം വൃത്തിയാക്കി കഴിഞ്ഞുമതി നിന്റെ പുന്നാരമൊക്കെ.
നിന്റെ വീട്ടിൽ നിന്നും കൊണ്ട് തന്നതല്ല അതൊന്നും.
നീ എടുക്കുമ്പോൾ അതെങ്ങനെ ആയിരുന്നോ അങ്ങനെ തന്നെ തിരിച്ചു കിട്ടണം എനിക്കത്.. മ്മ്.. തുടങ്ങിക്കോ.."
കല്പന പോലൊരു സ്വരം.
അതിലും വെറുപ്പ് തന്നെയാണ്.
ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് തോന്നാവുന്നതിന്റെ ഏറ്റവും അങ്ങേയറ്റത്തോളം തോന്നുന്ന വെറുപ്പ്.
കുനിഞ്ഞു പോയാ മുഖത്തോടെ ഗായത്രി ആ പാത്രം കഴുകി വെളുപ്പിക്കുമ്പോഴും കുഞ്ഞ് ആ പുക ശ്വാസിച്ചിട്ട് നിർത്താതെ ചുമച്ചു കൊണ്ടിരിപ്പുണ്ട്.
അവൾക്ക് അടഞ്ഞു കിടക്കുന്ന വാതിലും ജനലും തുറന്നിടണമെന്നുണ്ട്.
പക്ഷേ അനങ്ങിയാൽ അവർ കുഞ്ഞിനെ കൂടി വല്ലതും ചെയ്യുമോ എന്നുള്ള ഭയം..
സുഗന്ധി കുഞ്ഞിനെ നോക്കുന്നത് കൂടിയില്ല.
ഗായത്രിയുടെ നേരെയാണ് കലിയോടെയുള്ള നോട്ടമത്രയും.
ഈ വീട്ടിൽ മുടിപ്പിക്കാൻ വേണ്ടി മാത്രം വന്നു കൂടിയ നാശൂലം.. കെട്ടിയവന് വേണ്ട.. അവൻ പട്ടിയെ പോലെ ആട്ടും.. എന്നാലും ഇറങ്ങി പോവൂല.. ഇങ്ങനേം ഉണ്ടോ നാണമില്ലാത്ത സാധനങ്ങൾ.. "
സുഗന്ധി അപ്പോഴും നിർത്താതെ പറയുന്നുണ്ട്.
ഗായത്രിയുടെ നാണമില്ലായ്മ അപ്പോഴും ആ സ്ലാബിൾ കുനിഞ്ഞിരുന്നു കൊണ്ട് ഉറക്കെ ചുമക്കുന്നുണ്ട്.
"നല്ല ചെക്കന്മാരെ കണ്ടാൽ ഒലിപ്പിച്ചു തോളിൽ തൂങ്ങുന്ന സുഖമൊന്നും ഇതുണ്ടാവില്ല.. ഇത്രയൊക്കെ പഠിപ്പിച്ച തള്ള നിനക്ക് അത് പറഞ്ഞു തന്നില്ലേ.
തള്ളയാവുമല്ലോ എങ്ങനെ ആണിനെ വലയിലാക്കി അവന്റെ കുടുംബത്തു കയറി കൂടാമെന്ന് നിനക്ക് പഠിപ്പിച്ചു തന്നതും.."
സുഗന്ധിക്കവളെ രണ്ടു കൊടുക്കാനാണ് ആഗ്രഹം..
"അപ്പൊ നിങ്ങളാവുമല്ലോ നിങ്ങളുടെ മൂത്ത മകൾക്കാ വിദ്യ പറഞ്ഞു കൊടുത്തത്.. അല്ലേ.. അതും സ്വന്തം തന്തയെ കല്യാണമണ്ഡപത്തിൽ നെഞ്ചുരുക്കി കൊന്നിട്ട് പോകാൻ.."
പിന്നിൽ നിന്നും മൂർച്ചയുള്ള ആ സ്വരം..
സുഗന്ധിക്കൊപ്പം തന്നെ ഗായത്രിയും തിരിഞ്ഞു നോക്കിയത്.
വാതിൽ പടിയിൽ ചാരി അവിടെ പറഞ്ഞതെല്ലാം കേട്ടത് പോലെ കാശി നിൽക്കുന്നു..
അവന്റെ മുഖവും വാക്കുകൾക്കും ചുട്ടു പൊള്ളുന്ന ചൂടുണ്ട്..
തുടരും..
ചെക്കൻ 🥰🥰
എനിക്കിവനോട് വല്ലാത്ത സ്നേഹം..
കാർത്തുവിന് കൊടുക്കണോ ന്നാ 🫣
റിവ്യൂ ഇട്ടിട്ട് പോണേ..
അപ്പഴാ എഴുതാൻ ഒരു ത്രില്ല്... 🥰
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif
#💞 പ്രണയകഥകൾ #📔 കഥ












