𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
ShareChat
click to see wallet page
@shafeekmohammed
shafeekmohammed
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
@shafeekmohammed
"ɴᴇᴠᴇʀ ᴊᴜᴅɢᴇ ᴀ ʙᴏᴏᴋ ʙʏ ɪᴛꜱ ᴄᴏᴠᴇʀ"
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 49 ✍️ രചന - ജിഫ്ന നിസാർ 💥 അവളിനിയും എഴുന്നേറ്റു വന്നില്ലേ... " കഴിക്കാനിരിക്കുമ്പോൾ വിഷ്ണുവിന്റെ മുഖം ചുളിഞ്ഞു. സുഗന്ധി ഒന്നും മിണ്ടാതെ അവന് മുന്നിലേക്ക് ഭക്ഷണം വെച്ച് കൊടുത്തു. "അമ്മക്കെന്താ ചെവി കേട്ടൂടെ.." അവനുറക്കെ ചോദിച്ചു കൊണ്ട് മുന്നിലെ പാത്രം ഒരു തട്ട് കൊടുത്തു. "അതിന് നീയെന്തിനാ ഡാ വെറുതെ ഒച്ചയിടുന്നത്.." സുഗന്ധി അതിനേക്കാൾ വലിയൊരു ഒച്ചയിൽ അവനോട് തിരിച്ചു ചോദിച്ചു. അതെല്ലാം കേട്ട് കൊണ്ട് അച്ഛമ്മയുടെ മുറിയിൽ കല്ലു മോളെ അടക്കി പിടിച്ചിരുന്ന ഗായത്രി അവരെ ആശങ്കയോടെ നോക്കി. "ഒന്നുല്ല.. അതവര് അമ്മേം മോനും കൂടി ഉള്ളതാ.. നീ അതിലില്ല.. അവർ തമ്മിൽ ആയിക്കോട്ടെ. നീയിയിപ്പോ അങ്ങോട്ട് പോണ്ട.. അവരായിട്ട് ഉണ്ടാക്കിയ ഈ മുറിവ് കരിയുവോളം നീ വിശ്രമിക്ക്. അവനൊന്നും ചെയ്യില്ല നിന്നെ..തത്കാലംഅതിന് വേണ്ടത് ഞാൻ സുഗന്ധിക്ക് കൊടുത്തിട്ടുണ്ട് അവൾ തടഞ്ഞോളും മകനെ. ഇല്ലേൽ രണ്ടും കൂടി ജയിലിൽ പോണ്ടി വരുമെന്ന് അവൾക്കറിയാം.." അച്ഛമ്മ ചിരിയോടെ കല്ലുമോളുടെ കവിളിൽ തലോടി കൊണ്ട് ഗായയത്രിയെ ആശ്വാസിപ്പിച്ചു. അവരുടെ വാക്കുകൾ കേൾക്കാൻ പ്രയാസമുണ്ടായിട്ടല്ല. ഇന്നലെ മുതൽ താനീ മുറിയിലാണ്. ഇനിയിപ്പോ ഈ ചെയ്തതിനു കൂടെയുള്ളത് അരികിൽ കിട്ടുന്ന ദിവസം വിഷ്ണു തന്നു തീർക്കുമെന്നോർക്കുമ്പോൾ അവൾക്കുള്ളം കിടുങ്ങി വിറകും. അച്ഛമ്മ അത് വരെയും പകർന്നു കൊടുത്ത ധൈര്യമൊന്നും പോരാതെ വരും.. ആ ചിന്തയെ തടയിടാൻ. ഗായത്രി ഒന്നും മിണ്ടാതെ വീണ്ടും അടുക്കളയിലേക്ക് കാതോർത്ത് ഇരുന്നു. "നിങ്ങളോട് ഞാൻ മാര്യദക്ക് ചോദിച്ചില്ലേ.. അപ്പൊ വായിൽ എന്തേ പഴം കുത്തി തിരുകിയിരുന്നോ.." വിഷ്ണുവിന്റെ ദേഷ്യം കൈ വിട്ടു തുടങ്ങി. ഭവ്യയോടും ഗായത്രിയോടും തോന്നുന്ന ദേഷ്യമപ്പോൾ അവൻ സുഗന്ധിയുടെ നേരെയാണ് തീർക്കുന്നത്. "നീ ചോദിക്കുന്നതിന് ഉത്തരം പറയല് മാത്രമല്ല എന്റെ പണി.. രാവിലെ മുതൽ തുടങ്ങിയതാ മനുഷ്യനിവിടെ അടിമയെ പോലെ പണിയുന്നത്. കൈ സഹായം ചെയ്യാൻ പോലും ഒറ്റ ഒന്നില്ല. നേരത്തിനു കഴിക്കാൻ മാത്രം പാറി പറന്നു വന്നോളും.." അന്നൊരു ദിവസത്തെ ജോലി ചെയ്തു വശം കെട്ടു പോയ സുഗന്ധിയും ഒട്ടും വിട്ടു കൊടുത്തില്ല. "അത് കൊണ്ട് തന്നെയാ ഞാൻ നിങ്ങളോട് ചോദിച്ചത് അവളെവിടെ എന്ന്.." "അവളെ നീയല്ലേ തല്ലി ചതച്ചത്.. അവൾക്കിപ്പോ അനങ്ങാൻ വയ്യ പോലും.." സുഗന്ധി ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു. "അതാണോ കാര്യം.. അതൊക്കെ അവളുടെ ഐഡിയ അല്ലേ. അമ്മക്കിനിയും മനസ്സിലായില്ലേ.. അവളിപ്പോ വരും.. പണിയൊക്കെ അവളെടുക്കും.. അതിന് കൂടി വേണ്ടിയാണ് അവളെ ഇവിടെ നിർത്തിയേകുന്നത്. അമ്മ പോയി റസ്റ്റ്‌ എടുക്ക്.. ഗായത്രി.. ഗായത്രി.. ഡീ.. ഇങ്ങോട്ട് വന്നേ.." പറഞ്ഞു തീർന്നതിനൊപ്പം അവനുറക്കെ വിളിച്ചു കൊണ്ട് തിരികെ കസേരയിലേക്ക് തന്നെ ഇരുന്നു. "നീ എന്നെ കൂടി ജയിലിൽ കയറ്റുമോടാ പിശാചെ.." പറയുന്നതിനൊപ്പം തന്നെ സുഗന്ധി അവന്റെ കയ്യിന് ഒരടി കൊടുത്തു. "ജയിലോ.. അമ്മയെന്താ ഈ പറയുന്നേ.." അവനൊന്നും മനസ്സിലായില്ല. "ആഹ്.. ജയിലിൽ തന്നെ.. ഇനിയും അവളെ തൊട്ട അവളെ കൊണ്ട് കേസ് കൊടുപ്പിക്കുമെന്ന് പറഞ്ഞു പോയിട്ടുണ്ട് നിന്റെ പുന്നാര അനിയൻ. എല്ലാത്തിനും സപ്പോർട്ട് ആയിട്ട് ആ മുതുക്കി തള്ളയും. അവരെല്ലാം കൂടി അറിഞ്ഞു ശ്രമിച്ചാൽ അവരത് ചെയ്യും വിച്ചു. പിന്നെ നമ്മൾ കരുതിയത് പോലൊന്നും ആയിരിക്കില്ല നടക്കുന്നത്.. അത് കൊണ്ട് നീയൊന്ന് കരുതിക്കോ.." അച്ഛമ്മ അത്യാവശ്യം നല്ലത് പോലെ പറഞ്ഞു പേടിപ്പിച്ചത് സുഗന്ധി മകന്റെ മുന്നിൽ തുറന്നു വെച്ചു. "അവനിവിടെ വന്നിരുന്നോ.." വിഷ്ണുവിന്റെ മുഖം വലിഞ്ഞു മുറുകി.. "വന്നിരുന്നു പോലും.. നമ്മള് കാവ്യയുടെ അരികിൽ പോയ സമയം നോക്കി.." "അമ്മയോട് ആരാ പറഞ്ഞേ.. അവളാണോ.. ഗായത്രി.." "മ്മ്.. അവള് കുറെ പറയും. അങ്ങനെ അവൻ വന്നത് നമ്മളോട് പറയാൻ ആണോ അവള് ആരുമില്ലാത്ത നേരം നോക്കി അവനെ വിളിച്ചു വരുത്തിയത്. രണ്ടും കൂടി നമ്മളെ കുടുക്കുമോ എന്നാ എനിക്കിപ്പോ.. പെണ്ണുങ്ങൾ പറഞ്ഞാ അതായിപ്പോ എല്ലാരും കേൾക്കുന്നത്.. നിനക്കറിയിലെ ആ സുമതിയുടെ മോന്റെ കാര്യം.. അവനിപ്പോഴും..." "അമ്മയോന്ന് മിണ്ടാതിരുന്നേ.." വിഷ്ണു പല്ല് കടിച്ചു കൊണ്ട് എഴുന്നേറ്റു. "ഞാൻ മിണ്ടാതിരുന്നത് കൊണ്ടായില്ല. നീയും ഒന്നടങ്ങിക്കോ. രണ്ടിനേം കൂട്ടി കനത്തിൽ ഒരു പണി കൊടുത്തിട്ട് മതി ഇനി അവളുടെ നേരെ തിരിയുന്നത്. പെണ്ണുങ്ങൾക്ക് ഇത്രേം അഹങ്കാരം പാടില്ല. സ്വന്തം വീട്ടുകാർക്ക് പോലും അവളെ വേണ്ട.. എന്നിട്ടും എന്താ നെഗളിപ്പ്. മൂന്ന് നേരം വെട്ടി വിഴുങ്ങാൻ ഇവുടുന്നല്ലേ കൊടുക്കുന്നത്. പക്ഷേ കൂറ് അവനോടും. അല്ലേൽ തന്നെ എന്തിനാ അവളെ പറയുന്നത്. അവൾക്കൊപ്പം ഉള്ളവൻ.. ഒരുത്തനുണ്ടല്ലോ. അവനെ ഞാൻ പത്തു മാസം ചുമന്നു കൊണ്ട് നടന്നു പ്രസവിച്ചു വളർത്തി വലുതാക്കിയില്ലേ. എന്നിട്ടിപ്പോ അവൻ അവൾക്ക് വേണ്ടി എന്നെ ജയിലിൽ കേറ്റുമെന്ന്.. എല്ലാം അനുഭവിക്കും.. നോക്കിക്കോ.. പെറ്റ തള്ളയെ വിഷമിപ്പിച്ച ആരും സമാധാനത്തോടെ ജീവിച്ചിട്ടില്ല. അവന്റെയും ഗതി അത് തന്നെയാ.. എന്റെ ശാപമാണെന്ന് കൂട്ടിക്കോ. " കാശിയോടുള്ള ദേഷ്യത്തിന് സുഗന്ധി നിർത്താതെ പറയുന്നുണ്ട്. കസേര ദേഷ്യത്തിൽ നീക്കി കൊണ്ട് വിഷ്ണു എഴുന്നേറ്റു. ആ ശബ്ദം കേട്ടതും ഗായത്രി ഭയത്തോടെ കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് മോളെ ഒന്ന് കൂടി ചുറ്റി പിടിച്ചു കൊണ്ട് കിടക്കയിൽ ഒതുങ്ങി. അച്ഛമ്മ അവളുടെ കയ്യിൽ ഒന്നമർത്തി. കൂടെയുണ്ടെന്ന് പറയും പോലെ.. അവർ രണ്ടാളും പ്രതീക്ഷിച്ചത് പോലെ തന്നെ നിമിഷങ്ങൾ കൊണ്ട് വിഷ്ണു അച്ഛമ്മയുടെ മുറിയുടെ വാതിൽക്കൽ വന്ന് നിന്നു. വല്ലാത്തൊരു ചിരിയുണ്ടവന്. കണ്ണിലെ ക്രൂരത തെളിഞ്ഞു കാണാം. "എത്ര ദിവസം നീയിവിടെ ഒളിച്ചു നിൽക്കുമെടി.. എഹ്.." അവൻ ഉള്ളിലേക്ക് കയറി. "അതിനവള് ഒളിച്ചു നിൽപ്പാണെന്ന് നിന്നോടാര് പറഞ്ഞു വിഷ്ണു.." അച്ഛമ്മക്ക് അപ്പോഴും യാതൊരു കൂസലുമില്ല. "അല്ലാതെ പിന്നെ ഇവളിവിടെ പെറ്റു കിടപ്പാണോ.." "അവൾക്ക് വയ്യ.. റസ്റ്റ്‌ വേണം.അതിന് വേണ്ടി ഞാനെന്റെ മുറിയിലേക്ക് കൂട്ടിയതാ.. അത് മാറിയിട്ട് അവള് പുറത്ത് വരും.. വരുന്നത് പഴയ പോലെ നിന്റെ തല്ലും തൊഴിയും കൊള്ളാനല്ല.ഇവിടുത്തെ നിങ്ങളുടെ കാശില്ലാത്ത വേലക്കാരി ആയിട്ടുമല്ല. വിഷ്ണു നാദ് ഭാര്യയായി അവളെ അംഗീകരിച്ചാൽ അങ്ങനെ.. അല്ലേൽ ഞാനും ഇവളും പോകും.. കാശി വരും ഞങ്ങളെ കൊണ്ട് പോകാൻ.. ഈ കുഞ്ഞിന് ഭയമില്ലാതെ ജീവിക്കണം.ഈ പെണ്ണിന് മേല് നോവാതെ ജീവിക്കണം.കൂടുതൽ ആഗ്രഹങ്ങളൊന്നും അവർക്കില്ല. എനിക്കും. അത് കൊണ്ട് അതിനുള്ള സാഹചര്യം നീ ഒരുക്കിയാൽ അവരിവിടെ തന്നെ കാണും. ഇല്ലേൽ ഞാനും പോകും അവരെ ഞാൻ കൊണ്ടും പോകും. തടയാൻ നിനക്ക് പറ്റുമെങ്കിൽ നീ ശ്രമിക്.. കൊണ്ട് പോകാൻ എന്റെ കൊച്ച് മോൻ വരുമെന്ന് പറഞ്ഞിട്ടുണ്ട്.. എന്റെ കാശി.." ഒട്ടുമേ ഭയമില്ലാതെ നേർത്തൊരു പതർച്ച പോലുമില്ലാതെ അച്ഛമ്മ അത് പറയുമ്പോൾ വിഷ്ണു ഞെട്ടി പോയി. അങ്ങനൊരു നീക്കം അവന്റെ സ്വപ്നത്തിൽ പോലുമില്ല. കാശി കൊണ്ട് പോകുമെന്ന് പറഞ്ഞാൽ അച്ഛമ്മ തീർച്ചയായും പോകും. അവർക്കൊപ്പം ഗായത്രിയെ കൂടി വിളിച്ചാൽ അവളും കുഞ്ഞും പിന്നെ ഒരു നിമിഷം പോലും വൈകാതെ അവർക്കൊപ്പം പോകും.അതിൽ വിഷ്ണുവിനൊരു സംശയവുമില്ല. അതിനേക്കാൾ വലിയൊരു തോൽവി തനിക്ക് വേറെ എന്തുണ്ട് പിന്നെ? അവൻ സന്തോഷമായി ജീവിക്കരുത്.. ഒറ്റപ്പെട്ടു കൊണ്ട് നരകിച്ചു ജീവിക്കണം എന്നുള്ള ഒറ്റ ഉദ്ദേശം കൊണ്ട് മാത്രമാണ് അച്ഛമ്മയെ പോലും വിടാതെ പിടിച്ചു വെച്ചിരിക്കുന്നത്. അങ്ങനെ ഉള്ളപ്പോൾ ഇനി ഗായത്രി കൂടി അവനൊപ്പം പോകുന്നത്.. വിഷ്ണുവിന് അത് ഓർക്കാൻ പോലും കഴിയില്ല. അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ എടുത്തു ചാടി ഒന്നും ചെയ്യാതെ ഒരു നയത്തിൽ കൈകാര്യം ചെയ്യണമെന്ന് അവനും മനസ്സിലായി. "നിങ്ങൾക്ക് ഞാൻ കാണിച്ചു തരാം.ഈ വിഷ്ണു ആരാണെന്ന് " വെല്ലുവിളി പോലെ അതും പറഞ്ഞിട്ടവൻ തിരികെ നടന്നത് അവർക്ക് മുന്നിൽ തോറ്റു പോയിട്ടില്ലെന്ന് കാണിക്കാൻ വേണ്ടി മനഃപൂർവം തന്നെയായിരുന്നു. "കണ്ടില്ലേ.. ഇത്രേം ഒള്ളു അവൻ..നേരിട്ട് നിന്ന് നല്ലത് നാല് പറഞ്ഞാൽ വാലും ചുരുട്ടി പായുന്ന ഭീരു.. അവനെ ഭയന്നു കൊണ്ടാണല്ലോ എന്റെ മോളെ നീയിത്രേം തല്ല് വാങ്ങിച്ചു കൂട്ടിയത്.. ഇനി നീ കൊറച്ചു ധൈര്യം കാണിക്ക്..അതോടെ നിന്റെ പ്രശ്നമൊക്കെ തീരും.. എല്ലാം കാശി നോക്കാമെന്ന് അവനുറപ്പ് തന്നിട്ടില്ലേ നിനക്ക്..ഇപ്പോൾ പേടിച്ചോടിയാ ആ മണ്ടനെ പോലല്ല എന്റെ കുട്ടി.. അവൻ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും.." അച്ഛമ്മക്ക് വല്ലാത്തൊരു ആവേശമുണ്ടത് പറയുമ്പോൾ. ഗായത്രിക്കും ചെറുതല്ലാത്ത ഒരു ആശ്വാസം തോന്നിയിരുന്നു. പക്ഷേ അതിനൊന്നും അധികം ആയുസ്സില്ലെന്നും അവൾക്കറിയം. ആ ഇറങ്ങി പോയവന്റെ മനസ്സ് അവൾക്കറിയാമല്ലോ. ഗായത്രി കരുതിയത് പോലെ തന്നെ.. പുകഞ്ഞു തുടങ്ങിയ മനസ്സിനെ വരുതിയിൽ നിർത്താൻ അങ്ങേയറ്റം ശ്രമികുകയാണ് പുറത്തേക്കിറങ്ങിയ വിഷ്ണു. അമ്മ പറഞ്ഞത് പോലെ രണ്ടിനും കൂടി ഒരു പണി കൊടുത്താലേ തനിക്കിനി ഒരു രക്ഷയൊള്ളു എന്നതായിരുന്നു അവന്റെ മനസ്സിൽ അപ്പോൾ മുതൽ.. അതിനുള്ള വഴികളെ കുറിച്ചാണ് അവൻ ആലോചിച്ചു കൂട്ടിയത് മുഴുവനും. അപ്പോഴെല്ലാം ഗായത്രിയോടും കാശ്ശിയോടുമുള്ള ദേഷ്യമവന്റെ ഉള്ളിൽ നിറഞ്ഞു തൂവി. അച്ഛമ്മ വിളിച്ചു പറഞ്ഞ ഓരോ വാക്കും അവന്റെ സ്വസ്ഥത കെടുത്തി. ആ ഒരു കലിപ്പിൽ കാറിലേക്ക് കയറി ഡോർ വലിച്ചടച്ചു. വെടിയുണ്ട പോലെ ചീറി പാഞ്ഞു പോയ ആ കാർ പിന്നെ ചെന്ന് നിന്നത് അവന്റെ തന്നെ തറവാട് വീടിന്റെ മുന്നിലാണ്.. കാശിയേ കാണാൻ.. തുടരും... ചെന്ന് കേറി കൊട്.. അല്ല പിന്നെ.. വരാനുള്ളത് കാർ പിടിച്ചു വരും എന്ന് കേട്ടിട്ടുണ്ടോ നിങ്ങള്.. എന്നാലിപ്പോ കണ്ടോ ട്ടാ 😆 റിവ്യൂ ഇട്ടിട്ട് പോയാൽ.. നാളേം ഇണ്ടാവും.. അതിൽ കൂടുതൽ ഒന്നുമില്ല പറയാൻ 🥰 സ്നേഹത്തോടെ jif #📔 കഥ #💞 പ്രണയകഥകൾ
📙 നോവൽ - SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 - ShareChat
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _48 ✍️ രചന - ജിഫ്ന നിസാർ ❣️ അച്ഛനിന്തെകിലും പ്രശ്നമുണ്ടോ?! പെട്ടന്ന് കാർത്തു അത് ചോദിക്കുമ്പോൾ അത് വരെയും അവൾ പറയുയുന്നതിനൊക്കെ മൂളി കൊണ്ടിരുന്ന അശോകൻ അതിനും മൂളി.. "അതെനിക്കും തോന്നി.. അച്ഛൻ വല്ലാണ്ട് ഡിസ്റ്റർബ് ആണ് എന്ന്. എന്താ അച്ഛ പ്രശ്നം.." കാർത്തു അയാൾക്ക് നേരെ തിരിഞ്ഞിരിഞ്ഞു കൊണ്ട് ചോദിച്ചു. അത് വരെയുമുള്ള ഉത്സാഹമപ്പോൾ അവളിൽ നിന്നും നഷ്ടപ്പെട്ടിരുന്നു. ഹോസ്റ്റലിൽ നിന്നും അവളെ തിരികെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോരാൻ ചെന്നതാണ് അശോകൻ. വളരെ ഏറെ സന്തോഷത്തോടെ യാത്ര തുടങ്ങിയാ കാർത്തു അശോകന്റെ ഉള്ളിലെ സംഘർഷങ്ങളൊന്നും തന്നെ അറിഞ്ഞതുമില്ല. നിർത്താതെ സംസാരിച്ചവളെ ഒട്ടും നിരാശപ്പെടുത്താതെ അയാൾ അവൾക്ക് പറയുന്നതിനെല്ലാം മൂളി കൊടുക്കുകയും ചെയ്യുന്നുണ്ട്. അച്ഛാ.. കാർത്തു കുലുക്കി വിളിക്കുമ്പോൾ അശോകന്റെ കയ്യിൽ നിന്നും വണ്ടിയൊന്ന് പാളി. "നീയെന്താ കുഞ്ഞാറ്റെ കാണിക്കുന്നത്.വന്നു വന്ന് നടു റോഡാണെന്ന് കൂടി ഓർമയില്ലാതായോ നിനക്ക്.. ഏഹ്.." വല്ലാത്തൊരു ദേഷ്യത്തോടെ ഉറക്കെ അശോകൻ ചോദിക്കുമ്പോൾ കാർത്തു ഒന്ന് ഞെട്ടി. അത്രയും ദേഷ്യത്തിൽ അയാളെ അരികിൽ കണ്ടതിന്റെയും പിന്നെ തന്നോട് ദേഷ്യപ്പെട്ടു പറഞ്ഞതിന്റെയും ഷോക്കിലാണ് അവളും. അമ്പലപറമ്പിൽ അശോകൻ അത്ര ശാന്തനൊന്നുമല്ല. പക്ഷേ എന്തൊക്കെ ആയാലും സ്വന്തം കുടുംബത്തിൽ അയാൾക്ക് കലിപ്പിന്റെ മുഖമില്ല. ഗൗരവങ്ങളുടെ മേൽചട്ടയുമില്ല. അത് തന്നെയായിരുന്നു കാർത്തുവിന്റെ സങ്കടവും. വിളിച്ചിട്ട് കേൾക്കാഞ്ഞപ്പോൾ കയ്യൊന്ന് പിടിച്ചു കുലുക്കി. അതിപ്പോ അത്രയും വലിയൊരു തെറ്റൊന്നുമല്ല. പിന്നെയിപ്പോ തന്നോട് ഇത്രയും ദേഷ്യം കാണിക്കേണ്ട കാര്യമെന്താണ്? സോറി അച്ഛാ.. ഞാൻ അറിയാതെ.. " വലിഞ്ഞു മുറിക്കിയ ആ മുഖത്തു നോക്കി കാർത്തു പറഞ്ഞെങ്കിലും അവൾ പ്രതീക്ഷിച്ചത് പോലൊരു ചിരിയും ചേർത്ത് പിടിക്കലുമൊന്നും അയാളിൽ നിന്നും പിന്നെയും ഉണ്ടായില്ല. അതോടെ സംഗതി താൻ ഉദ്ദേശിച്ചതിലും വലുതാണെന്ന് മനസ്സിലായി. അതിന്റെയൊരു അസ്വസ്ഥതയും അവൾക്കുണ്ട്. എങ്കിലും പിന്നെ അതിനെ കുറിച്ചൊന്നും പറയാതെ പുറത്തെ കാഴ്ചകളിലേക്ക് നോക്കി അവളും മുഖം തിരിച്ചു മൗനമായിരുന്നു. പക്ഷേ അശോകൻ അതൊന്നും ശ്രദ്ധിച്ചില്ല. അല്ലെങ്കിൽ അതൊന്നും ശ്രദ്ധിക്കാൻ പറ്റിയൊരു മാനസിക അവസ്ഥയിൽ ആയിരുന്നില്ല ആയാളും. മഹേഷ്‌ കൊളുത്തി ഇട്ട് പോയ തീ പൊരി... ഓരോന്നൊക്കെ ആലോചിച്ചു കൊണ്ടത് അയാളെ അസ്വസ്ഥത പെടുത്തും വിധം പുകഞ്ഞു തുടങ്ങിയിരുന്നു. കാശി അങ്ങനൊന്നും ചെയ്യില്ലെന്ന് ഉള്ള് കൊണ്ട് ഉറപ്പിക്കുമ്പോഴും ഇനീ മഹി പറഞ്ഞത് പോലൊരു മുഖം കൂടി അവനുണ്ടോ എന്നുള്ളത് അയാളെ വട്ടം ചുറ്റിച്ചു. കാർത്തു കൂടി ഉൾപെടുന്ന കാര്യമായത് കൊണ്ട് തന്നെ അത് അത്രയും നിസാരമായി കാണാനും വയ്യ. എന്തായാലും ആ ചിന്ത അയാളിൽ വല്ലാത്തൊരു സ്വാധീനം തന്നെ ചെലുത്തി കഴിഞ്ഞു. കൂടെ ഉണ്ടാവുമ്പോൾ ഒരിക്കലും സംഭവിക്കാത്ത വിധം അവർ അച്ഛനും മകളും അന്ന് വീടെത്തുവോളം മൗനമായിരുന്നു.. 💥💥 എന്താ ഏട്ടന് പറയാൻ.. " അൽപ്പം പോലും പതർച്ചയില്ലാതെ തനിക്കു മുന്നിൽ വന്നു നിൽക്കുന്ന ഭവ്യയേ വിഷ്ണു ഒന്ന് സൂക്ഷിച്ചു നോക്കി. "എന്താ.." അവന്റെയാ നോട്ടം കണ്ടിട്ട് അവളും സ്വയമൊന്നു നോക്കിയിട്ട് ചോദിച്ചു. "ആ വാതിൽ അടച്ചിട്ട് വാ.. ലോക്ക് ചെയ്‌തേക്ക്.." ഫോണിൽ എന്തൊക്കെയോ ചെയ്യുന്നതിനിടെ വിഷ്ണു പറയുമ്പോൾ ഭവ്യ പോയി വാതിലടച്ചു പൂട്ടി. "ഇനി പറയ്യ് എന്നൊരു നോട്ടത്തോടെ ഭവ്യ വീണ്ടും അവന്റെ മുന്നിലേക്ക് കയറി നിന്നു. ത്താൻ പ്രതീക്ഷിക്കുന്ന ഒരു ഭാവമാറ്റവും അവളിൽ ഇല്ലെന്ന് വിഷ്ണുവിന് മനസ്സിലായി. "നിന്റെ കോളേജിലെ ബിബിൻ ജോർജുമായി നിനക്ക് എന്താ ഇടപാട്.." കൂടുതൽ ചുറ്റി വളഞ്ഞു വട്ടം ചുറ്റിക്കാനൊന്നും ശ്രമിക്കാതെ വിഷ്ണു തുറന്നു ചോദിച്ചു. പക്ഷേ ആ ചോദ്യം കേട്ടിട്ടും ഒരു ചിരിക്കപ്പുറം യാതൊരു ഭാവമാറ്റവും ഇല്ലാത്ത ഭവ്യ.. വിഷ്ണുവിന്റെ മുഖം ചുളിഞ്ഞു. "ഞാനും ബിബിയും തമ്മിൽ ഇഷ്ടത്തിലാണ്. കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു.." യാതൊരു കൂസലും കൂടാതെ തന്നെ ഭവ്യ തുറന്നു പറഞ്ഞു. വിഷ്ണു ഒന്ന് പുച്ഛത്തോടെ ചിരിച്ചു. "ഏത്... ഒരു കുഞ്ഞിന്റെ അച്ഛനും ഒരു പെണ്ണിന്റെ ഭർത്താവുമായ ബിബിൻ ജോർജ്. അവനെയാണോ നീ നിന്റെ പാട്ണർ ആയിട്ട് കാണുന്നത്.." അവൻ കുറച്ചു കൂടി ഭവ്യയുടെ അരികിലേക്ക് നീങ്ങി നിന്നു. "അതൊന്നും എനിക്കറിയണ്ട. ബിബിക്ക് എന്നെ ഇഷ്ടമാണ്. എനിക്ക് ബിബിയേയും. അതിൽ കൂടുതലൊന്നും ഞാനിപ്പോ നോക്കുന്നില്ല." അവളുടെയും വാക്കുകൾ കടുത്തു. "നിനക്ക് കുറച്ചു വെളിവുണ്ടാവും എന്ന് കരുതിയിരുന്നു ഞാൻ.. നാണമില്ലെടി.. മറ്റൊരുത്തിയുടെ ഭർത്താവിന്റെ മേൽ അവകാശം വേണമെന്ന് വാദിക്കാൻ.ഇത്രേം ഒള്ളോ നീ..." വിഷ്ണുവിന്റെ മുഖമിരുണ്ട് കൂടി. ഇത് പോലൊരു തുറന്നു സമ്മതം അവനും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. അതിന്റെയൊരു ദേഷ്യം അവനിലും നല്ലത് പോലുണ്ട്. "ഭാര്യ ഉണ്ടെന്നും കുഞ്ഞ് ഉണ്ടെന്നും ബിബിൻ ആയിരുന്നു ഓർക്കേണ്ടത്. അവനത് ചെയ്തില്ല. പിന്നെയിപ്പോ ഞാൻ അതൊന്നും ഓർക്കേണ്ടാ കാര്യമില്ലല്ലോ.." നാട്ടുകാർ അറിഞ്ഞാൽ എന്തൊക്കെ പറഞ്ഞുണ്ടാക്കുക എന്നെങ്കിലും ഓർത്തോ നീ.." "അങ്ങനെ ആണേൽ എന്നേക്കാൾ കൂടുതൽ ആ ഓർമ വേണ്ടത് വല്യേട്ടന് തന്നെയാണ്. ഏട്ടൻ എങ്ങനെയാണ് ഏട്ടത്തിയെ ഈ വീട്ടിലേക്ക് കൊണ്ട് വന്നതെന്ന് എനിക്കറിയാം. അന്നൊന്നും ഇത് ഓർത്തില്ലല്ലോ. അപ്പോൾ പിന്നെ അതൊക്കെ തന്നെ കണ്ടു പഠിച്ച ഞാനും ഇങ്ങനൊക്കെ ഓർത്താൽ മതിയല്ലോ.." ഭവ്യ അവന്റെ നേരെ വെല്ലുവിളി പോലെയാണ് നോക്കിയത്. ഡീ... വിഷ്ണു അവളുടെ നേരെ പാഞ്ഞു വന്നെങ്കിലും പെട്ടന്നെന്തോ ഓർത്തത് പോലെ അവൻ ദേഷ്യമൊതുക്കാൻ കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് കൈകൾ ചുരുട്ടി പിടിച്ചു. അവൾക്കപ്പഴും യാതൊരു മാറ്റവുമില്ല. എന്തും നേരിടാൻ ഉറച്ചു നിൽക്കുന്നൊരു മനോഭാവം. "നോക്ക് ഭവ്യ..ഞാനിപ്പോ നിനക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. നിന്റെ ഭാവിക്ക് വേണ്ടി . നിന്റെ നല്ലതിന് വേണ്ടി.." വിഷ്ണുവിന്റെ സ്വരം മയപ്പെട്ടു. ഭവ്യ അവനെ നോക്കി പുച്ഛതോടെയൊന്ന് ചിരിച്ചു. അവൾ കാവ്യയേ പോലെ അല്ലെന്നും അവളെക്കാൾ കുറച്ചു കൂടി മുന്തിയ ഇനമാണെന്നും വിഷ്ണുവിന് അറിയാമായിരുന്നു. പക്ഷേ ഇത്രത്തോളം ഒരു വീര്യം അവനൊട്ടും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. ബിബിയെ വിട്ടുള്ള ഒരു നന്മയും എനിക്ക് വേണ്ട വല്യേട്ട" "അതൊക്കെ നിനക്കിപ്പോ തോന്നും. ജീവിതം ഒരു ദിവസതെക്കോ ഒരു മാസത്തേക്കോ .. എന്തിന് ഒരു വർഷതേക്കോ അല്ല. അത് ലൈഫ് ലോങ് വേണ്ടതാ.. തെറ്റായ ഒരു തിരഞ്ഞെടുപ്പ് ജീവിതം മടുപ്പിക്കും. ആസ്വദിച്ചു ചെയ്യേണ്ട പലതും വെറുപ്പോടെ...ഗതികേട് കൊണ്ട് ചെയ്യേണ്ടിയും വരും. അത് കൊണ്ട് നീ ചിന്തിക്ക്.. ചിന്തിച്ചു കൊണ്ടൊരു തീരുമാനം എടുക്ക്. ബിബിനേക്കാൾ നല്ലൊരാളെ നീ അർഹിക്കുന്നുണ്ട്. ഞാനുണ്ടാകും നിന്റെ കൂടെ.. ഞാൻ കണ്ടു പിടിച്ചു തരും. അവന് നിന്നെ മോഹിക്കാൻ അർഹതയില്ല. കോളേജ് ലൈഫിലെ ജസ്റ്റ്‌ എൻജോയ് മെന്റ് എന്ന് കരുതിയ മതി ഇതൊക്കെ. എന്നിട്ട് പ്രാകറ്റികലായി ഒരു തീരുമാനം എടുക്ക് നീ.. നിന്റെ നല്ലതിന് വേണ്ടിയാ വല്യേട്ടൻ ഈ പറയുന്നത്.. മനസ്സിലാവുന്നുണ്ടോ നിനക്ക്.. " വിഷ്ണു വാത്സല്യത്തോടെ അവളുടെ തലയിലൊന്നു തടവാൻ വന്നെങ്കിലും ഭവ്യ അവനിൽ നിന്നും അൽപ്പം നീങ്ങി നിന്നു കൊണ്ടത് തടഞ്ഞു. "എനിക്കെല്ലാം നന്നായി മനസ്സിലാവുന്നുണ്ട് വല്യേട്ട.. അത് കൊണ്ട് തന്നെയാ ഞാനിപ്പോ എന്റേയീ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതും." ഗൂഡമായൊരു ചിരിയോടെ ഭവ്യ അവനെ നോക്കി. അതോടെ അത് വരെയും അവനിലുണ്ടായിരുന്ന ശാന്തത മാറി. കണ്ണുകൾ സംശയം കൊണ്ട് ചുരുങ്ങി. "പിന്നെ എന്റെ ലൈഫ്.. എന്റെ ഭാവി എന്നൊക്കെ പറഞ്ഞു വല്യേട്ടൻ വല്ലാതെ വികാരധീനയാവരുത്. ബിബിൻ ജോർജ് ഓഫർ ചെയ്ത ലക്ഷങ്ങൾ. എന്നോട് ഇപ്പോൾ കാണിച്ചതിന്റെയെല്ലാം പിന്നിൽ അത് മാത്രമാണ്.." അവളുടെയാ വെട്ടി തുറന്നു പറച്ചിൽ. അടി കൊണ്ടത് പോലെ വിഷ്ണു ഒന്ന് നിന്നാടി പോയി. "നീ.. നീയെന്താ പറഞ്ഞത്..." അവന്റെ സ്വരം ഉയർന്നു. "പറഞ്ഞതൊക്കെ വല്യേട്ടൻ നന്നായി കേട്ടില്ലേ.. അത് തന്നെ. പിന്നെ ഞാൻ വെറുതെ അങ്ങോട്ട്‌ ഊഹിച്ചു പറഞ്ഞതൊന്നും അല്ല കേട്ടോ.. തെളിവ് ഉണ്ടായിട്ട് തന്നെയാ." അത് പറഞ്ഞിട്ട് അവളൊന്നു ചിരിച്ചു. അതോടെ താനും ബിബിനും തമ്മിൽ കണ്ടത് അവൾ എങ്ങനെയോ അറിഞ്ഞെന്നുള്ളത് വിഷ്ണു ഉറപ്പിച്ചു. "ലക്ഷങ്ങൾ എനിക്ക് ഓഫർ ചെയ്തെങ്കിൽ അതവന് നിന്നെ വേണ്ടാഞ്ഞിട്ട് തന്നെയാ. അതൊന്ന് മനസിലാക്കെടി നീ ആദ്യം.. അവളുടെ ഒരു ഇൻവെസ്റ്റികേഷൻ. ആ ചെക്കൻ മര്യാദക്ക് നിന്നോട് പറഞ്ഞതല്ലേ ഒഴിഞ്ഞു പോകാൻ. അപ്പൊ നിനക്ക് ഭാര്യ കളിക്കണം. നാണമുണ്ടോ ഡീ.." പിടിക്കപ്പെട്ടു എന്നുറപ്പായപ്പോൾ വിഷ്ണു വെറുതെ ഒച്ചയിട്ട് അവൾക്ക് നേരെ ചെന്നു. "ഏട്ടനുണ്ടോ ഈ പറയപ്പെട്ട നാണം. സ്വന്തം പെങ്ങളെ കുറിച്ച് ബിബിൻ പറഞ്ഞത് മുഴുവനും വെള്ളം തൊടാതെ വിഴുങ്ങി അവൻ ചെയ്ത ചെറ്റത്തരം മറച്ചു പിടിക്കാൻ അവന്റെ കയ്യിൽ നിന്നും കാശും വാങ്ങി പോന്ന നിങ്ങള് പിന്നെ പുണ്യാളൻ ആണല്ലോ ല്ലെ.. " അവളും ഒട്ടും വിട്ട് കൊടുത്തില്ല. "ദേ.. ഇത് ഗായത്രി അല്ല. ഭവ്യയാണ്. എന്റെ മേലെങ്ങാനും നൊന്ത കോടതി കയറ്റും ഞാൻ. പറഞ്ഞില്ലെന്നു വേണ്ട.ഏട്ടന്റെ എല്ലാ ചുറ്റിക്കളിയും എനിക്കറിയാം. വലിച്ചു കീറും ഞാൻ നിങ്ങളുടെ മുഖമൂടി.. വെറുതെ എന്നെ കൊണ്ടത് ചെയ്യിക്കരുത്.. വിഷ്ണു നാദിന്റെ ഇമേജ് പോയ്‌ പോകും.. തിരിച്ചു കിട്ടാത്ത വിധം.." അവളുടെയാ ഒറ്റ പറച്ചിൽ.. ഭവ്യയേ അടിക്കാൻ വേണ്ടി ഉയർത്തിയാ വിഷ്ണുവിന്റെ കൈകൾ താനെ താഴ്ന്നു പോയി. "ബിബിനെ തന്നെ എനിക്കിനി വേണം. ഇതിപ്പോ എന്റെ വാശി കൂടിയാണ്. അതിന് എന്തൊക്കെ ചെയ്യാൻ പറ്റുവോ അതെല്ലാം ഞാൻ ചെയ്യും. നിങ്ങളും കരുതിയിരുന്നോ. അവനൊപ്പം കൂടി നിങ്ങളും നിങ്ങളുടെ കൂടെ കൂടി അവനും എന്നെ ചതിക്കാൻ നോക്കുന്നത് ഞാൻ ക്ഷമിക്കില്ല. കരുതിയിരുന്നോ രണ്ടാളും.. രണ്ടിന്റേം ജോലി പോലും ഇപ്പോൾ എന്റെ ഔദാര്യമാണെന്ന് കൂട്ടിക്കോ.എനിക്കെതിരെ കളിക്കുമ്പോൾ അത് കൂടി ഓർത്തോ വല്യേട്ടൻ ഇനി.." അതും പറഞ്ഞു കൊണ്ട് ഭവ്യ കയറി പോയിട്ടും വിഷ്ണുവിന്റെ നടുക്കം വിട്ട് പോയില്ല. താൻ വിചാരിച്ചതിലും കൂടുതൽ പ്രശ്നങ്ങളായിരിക്കും ഇനിയങ്ങോട്ട് നേരിടേണ്ടി വരുന്നതെന്ന് അവനപ്പോൾ മുതൽ ഉറപ്പായി തുടങ്ങി.. തുടരും.. ഇനി വല്യേട്ടനും പെങ്ങളൂട്ടിയും കൂടി സ്നേഹിച്ചു കൊല്ലട്ടെ ല്ലേ.. ഒന്നുഷാറായി റിവ്യൂ ഇടണേ.. എനിക്കെഴുതാൻ തോന്നും വിധം വാക്കുകൾ കൊണ്ടൊന്നു ചേർത്ത് പിടിച്ചേക്കണേ..💥 സ്നേഹത്തോടെ jif #📔 കഥ #💞 പ്രണയകഥകൾ
📙 നോവൽ - SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 - ShareChat
#📙 നോവൽ - നീലാംബരം...... 🔻 ഭാഗം _12 ✍️ രചന - Aysha akbar അവളിൽ നിന്ന് നടക്കുമ്പോൾ കാലുകൾക്ക് പതിവില്ലാത്തൊരു വേഗതയുണ്ടായിരുന്നു..... ഇത്ര വേഗം കഴിഞ്ഞോ..... ജോയി യൊരു വഷളൻ ചിരിയോടെ ചോദിക്കുന്നതിനു മനപ്പൂർവം അവൻ മുഖം കൊടുത്തിരുന്നില്ല.. ഓട്ടോയിലേക്ക് കയറിയിരിക്കുമ്പോൾ പോയതിനേക്കാൾ വലിയ ഭാരത്തോടെ അവൻ തലക്ക് കയ്യൊന്ന് വേച്ചു... പുഴയുടെ ഈണവും ഉരുളൻ കല്ലുകളുടെ കുലുക്കവുമൊന്നും അവനറിഞ്ഞില്ല..... മനസ്സ് അവളിൽ തന്നെയായിരുന്നു... ആ കണ്ണുകളിലോളിപ്പിച്ച അഗാധമായൊരു ഗർത്തത്തിലായിരുന്നു.... ഉശിരുള്ള ആ പെണ്ണിന്റെ ശബ്ദത്തിലായിരുന്നു.... ഈ ചെറു പ്രായത്തിൽ അവൾ കയ്യടക്കി വെച്ചിരിക്കുന്ന മനോ ധൈര്യത്തിയിലായിരുന്നു.... വേശ്യായെന്ന് പറഞ്ഞാൽ മാനം വിറ്റ് നടക്കുന്ന ഒരു തരം താണ സ്ത്രീ വർഗം മാത്രമല്ലേ.... അവരെ കുറിച്ച് കൂടുതൽ എന്തറിയാനാണെന്ന് മനസ്സ് ചോദിക്കുന്നുണ്ടെങ്കിൽ കൂടി കണ്ണുകൾക്കവളെ വീണ്ടും കാണണമായിരുന്നു..... കാതുകൾക്കവളെ ഇനിയും കേൾക്കണമായിരുന്നു.... താനവളെ മനസ്സിലാക്കിയതിൽ തെറ്റി പ്പോയെന്ന് ഉള്ളിൽ നിന്നാരോ പറയും പോലെ..... അല്ലെങ്കിലും താനെന്തിന് അവളെ മനസ്സിലാക്കണം.... മനസ്സ് വീണ്ടും ചോദ്യം ഉയർത്തുമ്പോൾ അവനതിനെ വിദ്ഗ്ദമായി കണ്ടില്ലെന്ന് നടിച്ചു..... ലോഡ്ജിനു മുമ്പിൽ ഓട്ടോ നിർത്തിയതും ജോയിക്കുള്ള പൈസ കൊടുത്ത് തിരിഞ്ഞു നടക്കുമ്പോൾ അയാളുടെ നമ്പർ എഴുതി വാങ്ങാനും അഭി മറന്നിരുന്നില്ല..... മുറിയിലേക്ക് പോയി കട്ടിലിലേക്ക് വീഴുമ്പോൾ കണ്ണുകളിൽ ആ നീലക്കൽ മൂക്കുത്തി തിളങ്ങുന്നുണ്ടായിരുന്നു.... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഒരു പുസ്തക വുമായി ദേവി ആ ഉമ്മറത്തിരിക്കുമ്പോൾ അരികിൽ ആനന്ദിയുമുണ്ടായിരുന്നു..... അവർ അവളെ ശ്രദ്ധിക്കുന്നില്ലെന്ന വണ്ണം പുസ്തകത്തിലേക്ക് കണ്ണ് നട്ടിരിക്കുമ്പോഴും മനസ്സ് അവളിൽ തന്നേ കുരുങ്ങിയിരിപ്പായിരുന്നു.. അത് കൊണ്ട് തന്നെയാണ് അവളൊന്നു കോട്ടു വായിട്ടപ്പോഴേക്കും ദേവി പെട്ടെന്ന് അത് കണ്ടത്.... ഉറക്കം വന്ന് തുടങ്ങിയ അവളുടെ കുഞ്ഞി കണ്ണുകളിൽ ഒരു തരം നിസ്സഹായത തളം കെട്ടി നിൽക്കുന്നത് അവരറിഞ്ഞു..... ദേവി പെട്ടെന്ന് ഇരുന്നിടത് നിന്നും എഴുന്നേറ്റ് അകത്തേക്ക് നടക്കുമ്പോൾ അവളും പിറകെ നടന്നു..... കുറച്ചെങ്കിലും അവളെ ശ്രദ്ധിക്കാൻ താൻ മാത്രമേയുള്ളു എന്നത് കൊണ്ടായിരിക്കും അവൾ താനെവിടെയാണോ അവിടെ തന്നേയിരിക്കുന്നത് ..... തന്റെ കൂടെ നടക്കുന്നത്..... ഒറ്റക്ക് എവിടെയും അവളിരിക്കുന്നതേയില്ല.... അല്ലാ... അങ്ങനെ ഇരിക്കാൻ മാത്രം ഇവിടം അവൾക്ക് സ്വന്തമല്ലല്ലോ.... അവർക്കവളോട് വല്ലാത്തൊരു അലിവ് തോന്നി.... ദേവി അവരുടെ മുറിയിലെ ബെഡ് ഷീറ്റ് കുടഞ്ഞു വിരിക്കുമ്പോൾ അവളാ വാതിൽ പടിയിൽ തന്നേ ക്ഷമയോടെ നിൽക്കുകയാണ്..... ഓരോ നിമിഷവും ആ കുട്ടി കയ്യടക്കി വെച്ചിരിക്കുന്ന ക്ഷമയും പക്വത യും അവരെ അത്ഭുത പ്പെടുത്തുന്നുണ്ടായിരുന്നു.... ഒരു നിമിഷം തന്റെ മക്കളുടെ കുട്ടിക്കാലത്തിലേക്ക് അവരൊന്നോടി പ്പോയിരുന്നു.... കിച്ചു ചെറുപ്പത്തിൽ ഇങ്ങനെയായിരുന്നു.... എല്ലാത്തിനും അതിരു കവിഞ്ഞൊരു പക്വത അവനുണ്ടായിരുന്നു..... പറയുന്നത് ക്ഷമയോടെ കേട്ട് മനസ്സിലാക്കും..... അവന്റെ തെറ്റുകളും തിരുത്താൻ എളുപ്പമായിരുന്നു.... എന്നാൽ അഭി നേരെ തിരിച്ചും....... അവൻ വിചാരിച്ചത് അത് പോലെ അവനു നടക്കണം.. അതിന് പറ്റിയ വാശിയും ദേഷ്യവും അവനുണ്ടായിരുന്നു... ആരോടും എന്തും പറയാൻ യാതൊരു പേടിയുമില്ല......ഇന്നും അവനങ്ങനെ തന്നെയാണ്..... വന്ന് കിടന്നോ...... ദേവി അവളെ നോക്കി അത് പറഞ്ഞതും ഏറെ ആഗ്രഹിച്ചെന്ന വണ്ണം അവളോടി വന്ന് കട്ടിലിലേക്ക് കയറി ക്കിടന്നു...... കിടക്കാൻ നേരമായിട്ടില്ലെങ്കിൽ കൂടി ദേവിയും അവൾക്കടുത്തേക്ക് കിടന്നിരുന്നു....... ഒരാനഥയായി ചുരുണ്ടു കൂടി കിടക്കുന്ന ആ കുഞ്ഞു ശരീരത്തോട് ദേവിക്ക് അളവറ്റ അനുകമ്പ തോന്നുന്നുണ്ടായിരുന്നു.... ഈ ഭൂമിയിലേക്ക് ജനിച്ചു വീഴുന്ന ഓരോ കുഞ്ഞുങ്ങൾക്കും ഒരു വാത്സല്യത്തിന്റെ ചൂട് തീർച്ചയായും ആവശ്യമുണ്ട്.. അതവരുടെ അവകാശമാണ്.... പക്ഷെ ചിലർക്ക് അത് നഷ്ടപ്പെടാൻ കാരണം ആരായിരിക്കും.. ജന്മം നൽകിയവർ തന്നെയാവില്ലേ...... അവരവളിലേക്കൊന്ന് നോക്കി.. തന്റെ അരികിലാണ് കിടക്കുന്നതെങ്കിലും തന്നോടവൾ പറ്റി ചേർന്നിട്ടില്ല..... അതിനുള്ള അടുപ്പമോ സ്വാതന്ത്ര്യമോ അവൾക്ക് തന്നോടില്ലെന്നതാണ് ശേരി..... മലർന്നു കിടക്കുന്ന തന്റെ നേർക്ക് ചെരിഞ്ഞു കിടന്നു കൊണ്ടവൾ പതിയെ കണ്ണുകൾ ചിമ്മുമ്പോൾ ദേവി അവളെ തന്നേ നോക്കി കിടന്നു..... അരികിലേക്ക് അണച്ചു പിടിച്ചു തന്റെ കൈകൾക്ക് മേൽ അവളുടെ തല ചേർത്ത് വെച്ചു മുതുകിൽ കൊട്ടി താരാട്ട് പാടി ഉറക്കണമായിരുന്നു അവർക്കവളെ....... പക്ഷെ....... അവളോട് അടുപ്പം കാണിക്കാൻ പറ്റാത്ത അവസ്ഥ യിലായി പ്പോയി താൻ...... ഒരു പക്ഷെ ഇത് തന്റെ രക്തം തന്നെയാണെങ്കിൽ ഇപ്പൊ താൻ ചെയ്യുന്നതിന് എത്രത്തോളം പശ്ചാ തപിക്കേണ്ടി വരുമെന്ന് അവർക്ക് പോലും നിശ്ചയമയുണ്ടായിരുന്നില്ല..... അവരുടെ നെഞ്ച് കൊളുത്തി വലിച്ചു.... ഉറക്കം കണ്ണുകളിൽ പിടിച്ചതും അവളുടെ കുഞ്ഞി ക്കാൽ പതിയെ തന്റെ ദേഹത്തേക്ക് കയറ്റി വെച്ചതും അവളുടെ ശരീരത്തിന്റെ ചൂടിൽ അവരൊന്നു കുളിർന്നു..... പാതി അടഞ്ഞു കിടക്കുന്ന ജന വാതിൽ കാറ്റിലെന്ന വണ്ണം അടയുകയും തുറയുകയും ചെയ്യുന്നുണ്ട്..... വാതിൽ അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം അവർ ഒന്ന് കൂടി അവൾക്കടുത്തേക്ക് നീങ്ങി ക്കിടന്നു.... അരികിൽ ആളുടെ ചൂടറിനെന്ന വണ്ണം അവളുടെ കൈ കൂടി അവരുടെ ദേഹത്തേക്ക് വെച്ചതും അവരുടെ ചുണ്ടിൽ അവർ പോലുമറിയാതൊരു പുഞ്ചിരി വിരിഞ്ഞിരുന്നു.... അവർ പതിയെ അവളുടെ തലയെടുത്ത് തന്റെ കയ്യിനു മുകളിലേക്ക് വെച്ചു കൊണ്ട് അവളെ തന്നിലേക്കടുപ്പിക്കുമ്പോൾ കള്ളത്തരം ചെയ്യുന്ന ഒരു കുട്ടിയുടെ ഭാവമായിരുന്നവർക്ക്..... അവൾ അവരുടെ മാറിലേക്ക് ചേർന്നു കിടന്നതും പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു സന്തോഷത്തിലേക്ക് വഴുതി വീണിരുന്നവർ..... ജനൽ കടന്നു വന്ന ഇളം കുളിരുള്ള പാതിരാ കാറ്റ് അവരെ സ്നേഹത്തോടെ തലോടി ക്കടന്നു പോയി... അത് വരെ അഭിയുടെ കുഞ്ഞെന്ന് പറയുമ്പോൾ മിടിച്ചിരുന്ന ഹൃദയം അങ്ങനെ ആയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നത് അവരറിഞ്ഞിരുന്നു.... അപ്പോഴും ഒന്നുമറിയാത്തെ ആനന്ദി സുഖമുള്ള ഉറക്കത്തിലായിരുന്നു..... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 കർട്ടൻ നീക്കി വെച്ച ജന വാതിലിലൂടെ ഒരു വെളിച്ചത്തിന്റെ കഷ്ണം മുഖത്തേക്ക് പതിച്ചതും അഭിയൊന്നെഴുന്നേറ്റു.... തലേന്നത്തെ ഓർമ്മകൾ അവന്റെ തലച്ചോറിലങ്ങനെ തെളിഞ്ഞു നിൽക്കുന്നുണ്ടപ്പോഴും.... ഇനി തിരിച്ചു പോക്കാണ് വേണ്ടത്..... ഉത്തരങ്ങൾ കിട്ടിയില്ലെങ്കിലും അവൾ നിവൃത്തി കേട് കൊണ്ടാണ് ആനന്ദിയെ ഉപേക്ഷിച്ചതെന്ന് മാത്രം ഇന്നലെയുള്ള അവളുടെ വാക്കുകളിൽ നിന്നും വ്യക്തമായി..... അവളോട് പറയാനുള്ളതെല്ലാം പറഞ്ഞു താൻ വിജയിച്ചവനായി.... അവളുടെ കൂടെ വരുന്നതിനേക്കാൾ ആനന്ദി തന്റെ കൂടെ നിൽക്കുന്നത് തന്നെയാണ് ശെരിയെന്നും ഹൃദയത്തിന് ബോധ്യമായി.. എന്നാൽ അതൊന്നുമല്ലാത്തതെന്തോ ഒന്ന് തന്നേ പിറകിലേക്ക് വലിക്കുന്നുണ്ട്. ആനന്ദിയെ കുറിച് മാത്രം ചിന്തിച്ചിവിടം വരെയെത്തിയ താൻ മുന്നോട്ടെന്ത്‌ ചെയ്യണമെന്ന ചോദ്ധ്യത്തിൽ ആനന്ദിയില്ല..... പകരം....കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന നീലാംബര പൂക്കൾ മാത്രമാണ്.... എന്തൊക്കെയോ ഉത്തരങ്ങൾ തട്ടി നിൽക്കുന്ന അവളുടെയാ കണ്ണുകളാണ്... അതെന്താണെന്നൊരു കൗതുകം മനസ്സിൽ മുള പൊട്ടിയിട്ടുണ്ട്.... പക്ഷെ അതിന് വേണ്ടി ഇനിയും ഒരു വേശ്യാലയത്തിലേക്ക് പോകാൻ തനിക്ക് കഴിയുമോ.... ഇല്ലാ....ഒരിക്കലുമില്ല.... എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകണം.. അവൻ അവന്റേതായതെല്ലാം ബാഗിലേക്ക് കുത്തി നിറച്ചു..... പക്ഷെ ചെയ്യുന്നത് അപ്പോഴും യാന്ദ്രികമായിരുന്നു.... മനസ്സ് പോകാൻ അനുവദിക്കുന്നില്ലായിരുന്നു...... അവൻ തലക്ക് കൈ വെച്ചു കൊണ്ടങ്ങനെയിരുന്നു..... അവൾ പറഞ്ഞ കാര്യങ്ങളെ അവന്റെ മനസ്സൊന്നു കൂടി ഇരുത്തി വായിച്ചു..... അവൾ പറഞ്ഞത് വിശ്വാസ യോഗ്യമാണോ..... പറഞ്ഞത് ശെരിയാണെങ്കിൽ അങ്ങനെ ഉരുകി തീരുന്ന ജന്മ ങ്ങളെ കുറിച്ചറിയാൻ ഉള്ളിലൊരു കൗതുകമുണ്ട് .. ഇന്നൊരു തവണ കൂടി പോകാം.....ഇന്നലെ പാതിക്ക് വെച്ചു നിർത്തിയതേല്ലാം പറഞ്ഞു തീർക്കാൻ ഒരൊറ്റ രാത്രി.... ഒരേയൊരു രാത്രി...... മനസ്സിൽ അങ്ങനെയൊരു തീരുമാനം ഉടലെടുക്കുമ്പോഴും അതെന്തിനെന്ന് അവന് വ്യക്‌തമല്ലായിരുന്നു.... അന്ന് വൈകീട്ട് വീണ്ടും ജോയ് വന്നു...... കണ്ട ഉടനെ ജോയി അവനെയൊന്ന് തറപ്പിച്ചു നോക്കി... ഒരു കറുത്ത ടീ ഷർട്ടും ജീൻസുമാണ് ഇട്ടിരിക്കുന്നത്.... ഇന്നലെ കണ്ട മുഖ ഭാവല്ല ഇന്നവന്.. മാത്രമല്ല....കയ്യലുണ്ടായിരുന്ന ആ ബാഗും ഇന്ന് ശൂന്യമാണ്.. പോകുന്ന വഴികളെല്ലാം ഇന്നവൻ കണ്ണ് നിറച്ചു കണ്ടു...... അങ്ങനെയുള്ള ഒരു സ്ഥലത്തേക്ക് വീണ്ടും കയറി ചെല്ലുന്നതിന്റെ ഒരു ബുദ്ധിമുട്ട് അവനിൽ ഉണ്ടായിരുന്നെങ്കിൽ കൂടി അവനവളെ കാണുക യെന്നത് നിർബന്ധമായിരുന്നു..... വീണ്ടും ആ കമാനത്തിന് മുമ്പിൽ വണ്ടി നിന്നു..... ഇന്നലെയില്ലാത്ത ഒരു വിറയൽ അവനേ കടന്നു പിടിച്ചു..... തടിച്ചുരുണ്ട ആ സ്ത്രീയിലെ പരിചയ ഭാവം അവനിലൊരു അലോസരം തീർത്തു..... അവനാ ഇരുട്ടുള്ള വരാന്തയിലൂടെ അങ്ങനെ നടന്നു........ കട്ടിലിൽ ഇരുന്ന് കൊണ്ട് കൈ രണ്ടും കട്ടിലിൽ അമർത്തി വെച്ചു..... അല്പം വൈകാതെ തന്നേ പിറകിൽ കൊലുസിന്റെ കിലുക്കം കേട്ടു....... അവൻ പതിയെ തലയൊന്ന് ചെരിച്ചു..... കണ്ണുകളിൽ സദാ ഉള്ള വിഷാദ്ധമാണെങ്കിലും ഒരു പരിചിത ഭാവം ... ഇന്ന് താനെന്താണ് പറയാൻ പോകുന്നതെന്ന ആശങ്കകളെ എന്തും നേരിടാനുള്ള മനക്കരുത് കോണ്ട് മൂടി പിടിക്കും പോലെ...... ചുവപ്പിന് പകരം ഒരു തവിട്ട് നിറത്തിലുള്ള സാരിയാണ് വേഷം..... കയ്യിലും കഴുത്തിലും കാതിലുമൊക്കെയായി തവിട്ട് നിറങ്ങൾ അവളെ അലങ്കരിക്കുമ്പോഴും മൂക്കിൽ ആ നീല ക്കൽ തിളങ്ങുന്നുണ്ടായിരുന്നു.... തലയിൽ ഒരിക്കലും വാടി ക്കരിയില്ലെന്ന വണ്ണം നീലാബര പൂക്കളും പറ്റി ചേർന്നു കിടക്കുന്നുണ്ട്...... രണ്ട് പേരും അല്പ നേരത്തേക്കൊന്നും മിണ്ടിയില്ല..... വളരേ അസ്വസ്ഥത ചെലുത്തുന്നൊരു തരം നിശബ്ദത അവർക്കിടയിൽ തളം കെട്ടി നിന്നു..... ഇന്നലെ..... ഞാനെന്തൊക്കെയോ പറഞ്ഞു...... അപ്പോഴത്തെ മാനസികാവസ്ഥയിൽ.... നിശബ്ദത യെ കീറി മുറിച്ചു കൊണ്ടത് പറഞ്ഞത് അവളായിരുന്നു....... അവൻ തലയുയർത്തി അവളെയൊന്ന് നോക്കി.... കുട്ടിത്തമുള്ള ആ മുഖത്തിന്‌ ചേരുന്ന തരത്തിലുള്ള ഒരു പതിഞ്ഞ ശബ്ദത്തിലാണ് അവളത് പറഞ്ഞത്....... എന്നിട്ടിപ്പോ മാനസികാവസ്ഥ മാറിയോ..... അവനല്പം ഗൗരവത്തോടെ തന്നെ ചോദിച്ചതും അവളൊന്നവന് നേരെ മുഖമുയർത്തി........ പക്ഷെ മറുപടിയൊന്നും പറഞ്ഞില്ല....... എല്ലാവർക്കും പറയാനുണ്ടാകും അവരുടേതായ ന്യായങ്ങൾ...... അതൊക്കെ കേട്ട് വിശ്വസിച്ചു ആനന്ദിയെ നിനക്ക് തിരികെ തരില്ലെന്ന് കരുതി കാണുമല്ലേ .... അവൻ പുച്ഛത്തോടെ അതും പറഞ്ഞു കോണ്ട് തല ചെരിക്കുമ്പോൾ അവളുടെ മുഖം വരിഞ്ഞു മുറുകുന്നത് അവൻ കണ്ടു..... ഇതൊക്കെ വെറും ന്യായങ്ങളല്ലേ... നിങ്ങളീ പണി ചെയ്യുന്നത് നിങ്ങളുടെ സുഖത്തിനു വേണ്ടി തന്നെയാണ്...... അല്ലെങ്കിൽ മറ്റെന്തൊക്കെ ജോലികളുണ്ട് ഈ നാട്ടിൽ..... നിങ്ങളെ പോലെയുള്ള സ്ത്രീകൾ കല്ലും മണ്ണുമേറ്റി കുടുംബം നോക്കുന്നുണ്ട്..... മക്കളെ വളർത്തുന്നുണ്ട്.... നല്ല ആരോഗ്യമുണ്ടല്ലോ... വല്ല പണിക്കും പൊയ്ക്കൂടേ...... ഉള്ളിലുള്ള ചോദ്യങ്ങളൊന്നും മറച്ചു വെക്കാതെ അഭി ചോദിച്ചു തീർക്കുമ്പോൾ അതിലുള്ള തീവ്രതയെ കുറിച്ചോ ഭാവത്തെ കുറിച്ചോ അവൻ ബോധവാനായിരുന്നില്ല.... ഒരു വേള മുമ്പിൽ നിൽക്കുന്നവളുടെ ഹൃദയത്തിലേക്ക് അതാഴ്ന്നിറങ്ങാൻ കെല്പുള്ളതാണെന്നും അവനറിഞ്ഞിരുന്നില്ല....... അവളുടെ മുഖം ആകെ ക്കൂടി ഇരുണ്ടു..... നീ തരുമോ ജോലി..... അവൾ പെട്ടെന്നത് ചോദിക്കുമ്പോൾ ആ വാക്കുകളിൽ അടക്കി പിടിച്ചിരിക്കുന്ന വികാരങ്ങൾ അഭിക്ക് ഊഹിക്കാൻ പോലും കഴിയുന്നതായിരുന്നില്ല...... ഞങ്ങൾ ഇവിടെ പത്തു മുപ്പത് പേരുണ്ട്.... എല്ലാവർക്കും ജോലി വാങ്ങി തരാൻ നിനക്ക് കഴിയുമോ..... പറ........ അവളെ തന്നേ ഉറ്റ് നോക്കിയിരിക്കുന്ന അവനോടായി വീണ്ടും അവളത് ചോദിക്കുമ്പോൾ അവൻ പെട്ടെന്നൊരുത്തരത്തിനായി ഒന്ന് പരതി ..... മാനം വിറ്റ് നടക്കുന്ന പെണ്ണിന് ആര് തരും അന്തസ്സുള്ളൊരു ജോലി..... പറ.. അവളെ സമൂഹം ഏത് കണ്ണിലൂടെയാണ്‌ നോക്കുക..... സ്ത്രീകളിൽ കാമം മാത്രം കാണുന്നഅവർക്കിടയിൽ ഒരു വേശ്യാ പെണ്ണിന്റെ വിലയെന്താണ്...... അപ്പോഴും ഈ ജോലി തന്നേ യല്ലേ തങ്ങളെ തേടി വരിക........ അവൾ അടക്കി പ്പിടിച്ച വികാരങ്ങളോടെ അത് ചോദിക്കുമ്പോൾ ആദ്യമായി ആ കണ്ണുകളിൽ ഒരു നീർ തിളക്കം അവൻ കണ്ടിരുന്നു...... ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ അവനുരുകി പ്പോയി...... അവൾ പറയുന്നതിനപ്പുറം ഒരു വാക്ക് തനിക്ക് കിട്ടുന്നില്ല........ ഉമി നീർ പോലും വറ്റി കോണ്ട് അവനവളെ നോക്കി യിരുന്നു...... നമ്മുടെ കണ്ണിലൂടെ മാത്രം ശെരിയെ അളക്കുന്നവനാണ് ഏറ്റവും വലിയ വിഡ്ഢിയെന്ന് അവനന്നേരം ബോധ്യ മായിരുന്നു...... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
📙 നോവൽ - SAfEEKMOHAMMED Greations @ep७७@o @omedvshukbun SAfEEKMOHAMMED Greations @ep७७@o @omedvshukbun - ShareChat
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 47 ✍️ രചന - ജിഫ്ന നിസാർ ❣️❣️ താൻ വിചാരിച്ചതിലും ഉഷാറായി ഗിരിയുടെ കട മുന്നോട്ട് പോകുന്നുണ്ടെന്ന് കണ്ടതും വിഷ്ണുവിന്റെ മുഖം മങ്ങി പോയി. എങ്കിലും അവനത് വളരെ പെട്ടന്ന് തന്നെ മറച്ചു വെച്ചു. ഇത്രയധികം ഒരുക്കങ്ങളൊന്നും തന്നെ അവിടെ ചെയ്യേണ്ടിയിരുന്നില്ല എന്നവന് അപ്പോൾ മുതൽ തോന്നി തുടങ്ങി. ഇത്രയൊക്കെ പുരോഗതിയിൽ ഇവർ ജീവിച്ചു തുടങ്ങിയാൽ താൻ ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങളൊന്നും നടക്കില്ലെന്നൊരു ഇച്ഛാഭംഗത്തോടെയാണ് അവൻ കടയിൽ നിന്നും പുറത്തേക്ക് ചെന്നത്. എല്ലാം മോന്റെ കാരുണ്യമെന്ന് പറഞ്ഞു കൊണ്ട് ഗിരിയുടെ അമ്മ അന്നും കണ്ണ് നിറച്ചു. വിഷ്ണു അന്നും വിനയം വാരിക്കോരി വിതറി. ആ സമയത്തു തന്നെയാണ് ഗിരിയുടെ മക്കൾ സ്കൂളിൽ നിന്നും വന്നത്. വിഷ്ണുവിന്റെ അരികിൽ എത്തിയതും അവരൊന്നു നിന്നു. എന്നിട്ട് പരസ്പരം നോക്കി. ചിരിയോടെ അവൻ അവരുടെ അരികിലേക്ക് ചെന്നു. എന്തോ ജോലിയിലായിരുന്ന അനില സ്കൂൾ ബസ്സിന്റെ ശബ്ദം കേട്ടിട്ട് ഓടി പാഞ്ഞു വന്നപ്പോഴേക്കും അവനവരെ ചേർത്ത് പിടിച്ചു കഴിഞ്ഞിരുന്നു. "വിട്ടേക്ക് സാറേ.. അവരാകെ മുഷിഞ്ഞ കോലത്തിലാ.. അവന്റെ വൃത്തിയായ വേഷം നോക്കി അവൾ വല്ലായ്മയോടെ പറഞ്ഞു. സാരമില്ല ടോ അനി.. അവരെന്റെ കൂടി മക്കളല്ലേ.. ഞാനിത്തിരി മുഴിഞ്ഞാലും കുഴപ്പമില്ല.." അവളെ നോക്കി മനോഹരമായ ഒരു ചിരിയോടെ അവൻ പറഞ്ഞു. പിന്നെ അരികെ നിൽക്കുന്ന അനിലയെ കാണിക്കാൻ വേണ്ടി മാത്രമുള്ളതായിരുന്നു അവന്റെ പ്രവർത്തികളെല്ലാം. മക്കളിലൂടെ അവളിലെക്കൊരു വഴി അവന്റെ മുന്നിലെ സാധ്യത തന്നെയായിരുന്നു. പൊതുവെ ഒരിച്ചിരി ഗൗരവക്കാരനായിരുന്ന ഗിരിയിൽ നിന്നും അവർക്ക് കിട്ടാത്ത തുറന്ന വാത്സല്യം.. അത് തന്നെയായിരുന്നു വിഷ്ണുവിന്റെ ലക്ഷ്യം. അവനൊന്നേറിഞ്ഞു നോക്കിയതാണ്. അതിൽ വിജയിക്കുകയും ചെയ്തു. തന്റെ മക്കളെ അത്രമേൽ ഇഷ്ടത്തോടെ ചേർത്ത് നിർത്തുന്ന അവരോട് വാത്സല്യത്തോടെയും സ്നേഹത്തോടെയും സംസാരിക്കുന്ന ആ വലിയ മനുഷ്യനെ കുറിച്ചോർക്കുമ്പോൾ അവൾക്കുളിൽ ഒരു തണുപ്പ് പടർന്നു തുടങ്ങി. വന്നപ്പോഴുണ്ടായിരുന്ന നിരാശയേ പാടെ തുടച്ചു മാറ്റി പുതിയൊരു പ്രതീക്ഷയോടെയാണ് വിഷ്ണു അന്നവിടെ നിന്നും ഏറെ നേരത്തിനു ശേഷം യാത്ര പറഞ്ഞു പോയതും... 💥💥 എനിക്കിപ്പഴാ മഹി ഒരു ആശ്വാസം തോന്നുന്നത്.. " അശോകൻ മഹിയുടെ നേരെ നോക്കി ചിരിയോടെ പറഞ്ഞു. അയാളാ പറഞ്ഞു കൊടുത്ത ആശ്വാസം.. ആ മുഖത്തങ്ങനെ നിറഞ്ഞു നിൽപ്പുണ്ട്. "അല്ലാതെ പിന്നെ.. കുറച്ചു ചീള് ഫോട്ടോ കണ്ടെന്നു കരുതി ഞാനങ്ങനെ കാർത്തുവിനെ സംശയിക്കും. കുഞ്ഞിലേ മുതൽ ഞാൻ കാണുന്ന കുട്ടിയല്ലേ അവള്.. പോരാത്തതിന് അങ്കിളല്ലേ അവളെ വളർത്തിയത്. അതിന്റെയൊരു ഗുണം എന്തായാലും അവൾ കാണിക്കാതിരിക്കില്ലല്ലോ.." മഹി ആ സംഭവത്തേ തീർത്തും നിസ്സാരമാക്കി കൊണ്ട് പറയുമ്പോൾ ഉള്ളിൽ മഞ്ഞു പൊഴിഞ്ഞത് പോലൊരു സുഖമാണ് അശോകന് തോന്നിയത്. അവനിലൊരു തെറ്റ് ധാരണ വരരുത് എന്ന് കരുതി തന്നെയാണ് ആ ഫോട്ടോ അവനെ കാണിക്കില്ലെന്ന് തീരുമാനിച്ചതും അതിനെ കുറിച്ച് താൻ സംസാരിക്കാൻ മാത്രം താല്പര്യപ്പെട്ടതും. പക്ഷേ ആ ചെറ്റത്തരം ചെയ്തത് ആരായാലും ഇങ്ങനൊരു ചതി കൂടി അയാൾ ഒരിക്കലും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. ശത്രുക്കൾ ഒരുങ്ങി തന്നെയാണ്. ഇതിത്രയൊക്കെ ആയ സ്ഥിതിക്ക് ഇനിയിപ്പോ തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് നല്ലതെന്ന് അശോകൻ ഒന്ന് കൂടി ഉറപ്പിച്ചു. എത്രയും പെട്ടന്ന് കാർത്തുവിനെ മഹിയെ ഏൽപ്പിക്കണം.. ഉള്ളിൽ ഊറി കൂടുന്ന സംഘർഷങ്ങളിൽ അയാളിലെ ഭാവമാറ്റങ്ങൾ അത്രമേൽ അടുത്ത് നോക്കി കാണുകയാണ് മഹേഷ്‌. അവനും വല്ലാത്തൊരു സംതൃപ്തിയാണപ്പോൾ തോന്നിയത്. ഇങ്ങനൊരു കാര്യം ചെയ്യാൻ തോന്നിയതിൽ അവൻ അഭിമാനം കൊണ്ട നിമിഷമായിരുന്നു അത്. ഇതിപ്പോ ആരാവും അങ്കിൾ ഇങ്ങനെ... ഒരു ചതി ചെയ്തത്.. അങ്കിളിന് ആരെയെങ്കിലും സംശയമുണ്ടോ.. " പതിയെ മഹേഷ്‌ അടുത്ത സീനിന്നു വേണ്ടിയുള്ള ചരട് വലി തുടങ്ങി. "ഇല്ല മഹി.. പറഞ്ഞില്ലേ നിന്നോട് .. ഞാനത് അന്വേഷിച്ചു നോക്കിയിട്ടില്ല ഇത് വരെയും.. പക്ഷേ അധികം വൈകാതെ ഇനിയത് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ഇതിപ്പോൾ നിന്റെ കയ്യിലേക്ക് കൂടി എത്തിപെട്ടത് കൊണ്ട് പ്രതേകിച്ചും.. അത് പറയുമ്പോൾ അശോകന്റെ മുഖം വീണ്ടും വലിഞ്ഞു മുറുകി. മഹേഷിന്റെ കണ്ണിൽ കൗശലം നിറഞ്ഞു. "ആരായാലും ശത്രു അങ്കിളിനെ അടുത്തറിയാവുന്ന ആരോ ആണെന്ന് തോന്നുന്നു. അല്ലെങ്കിൽ ഇതെനിക്കും കിട്ടില്ല.. ഞാനും കാർത്തുവും തമ്മിൽ മാരീഡ് ആവാൻ പോകുന്ന കാര്യം അങ്ങനെ അത്രയും വലുതായി പബ്ലീഷ് ചെയ്തിട്ടില്ല ല്ലോ.. അപ്പോൾ അടുത്തറിയാവുന്ന ആരോ കളിച്ച കളിയാണ്..." തടിയൊക്കെ ഉഴിഞ്ഞു വല്ലാത്തൊരു ആലോചന ഭാവത്തിൽ മഹി പറഞ്ഞു. "നിനക്ക്.. നിനക്കാരെയെങ്കിലും സംശയമുണ്ടോ മഹി.." അശോകൻ അവനോട് ചോദിച്ചു. മഹേഷിന്റെ ഉള്ളിലുള്ള അത് പോലെ തന്നെയാണ് കാര്യങ്ങൾ മുന്നോട് പോകുന്നത്. അതിന്റെയൊരു ആവേശം അവനിൽ ആവോളമുണ്ട്. "അതിപ്പോ.. ഞാനത് പറഞ്ഞാൽ.. അങ്കിളിന് ഇഷ്ടമാകുമോ എന്നാണെനിക്ക്. പക്ഷേ പറയാതിരിക്കാനും പറ്റുന്നില്ല.." മഹി മുഖം ചുളിച്ചു കൊണ്ട് നെറ്റി തടവി. "ഉള്ളിലുള്ളത് തുറന്നു പറയ് മഹി.. അല്ലാതെ ഞാനെങ്ങനെ അറിയും." അവനെന്തോ പറയാനുണ്ടെന്ന് മനസ്സിലായതും അതെന്താണെന്ന് അറിയാനുള്ള ഒരു ജിക്ഞാസയോടെ അശോകൻ മഹേഷിനെ നോക്കി ഗൗരവത്തോടെ ചോദിച്ചു. "അല്ല.. അങ്കിൾ.. എനിക്ക്.. ചിലപ്പോൾ ഇതെന്റെ സംശയം മാത്രമായിരിക്കും. അങ്ങനെ തന്നെ ആവട്ടെ എന്ന് തന്നെയാണ് എന്റെ ആഗ്രഹവും.." മഹി തുടക്കമിട്ടു കഴിഞ്ഞു.. "ആരാണ് നിന്റെ മനസ്സിൽ.. അശോകന്റെ ശബ്ദം വല്ലാതെ വലിഞ്ഞു മുറുകി. "കാശി നാഥൻ.." ഉള്ളിലെ ദേഷ്യം മുഴുവനും അവന്റെയാ വാക്കിൽ ഉണ്ടായിരുന്നു. എന്നിട്ടും അശോകനത് മനസ്സിലായില്ല. "ഏയ്.. അവനത് ചെയ്യില്ല മഹി.." ഒരു നിമിഷം പോലും വൈകാതെ അശോകൻ നിഷേധിച്ചു കൊണ്ടൊരു തലയാട്ടലോടെ..അങ്ങേയറ്റം ഉറപ്പോടെ അത് പറയുമ്പോൾ മഹിയുടെ പല്ലുകൾ ഞെരിഞ്ഞു. "പറഞ്ഞല്ലോ അങ്കിൾ ഞാനും. ചിലപ്പോൾ എന്റെയൊരു സംശയം മാത്രമായിരിക്കും. അങ്ങനെ തന്നെ ആവട്ടെ എന്ന് തന്നെയാ എന്റെ ആഗ്രഹംവും. പക്ഷേ ഒരു സാധ്യത ഉണ്ടെന്ന് എനിക്ക് തോനുന്നു.." "നിന്റെ തോന്നലാ മഹി.. കാശി. അവൻ ഒരിക്കലും അങ്ങനെ ചെയ്യില്ല.. എന്നോടും എന്റെ മോളോടും ഇങ്ങനൊന്ന് ചെയ്യാൻ അവനെ കൊണ്ട് പറ്റില്ല ടോ. അത്രയും എനിക്കറിയാം അവനെ.. അതുമല്ല.. ഇങ്ങനൊക്കെ ചെയ്യുന്നത് കൊണ്ട് അവനെന്താ കാര്യം.." കാശിയെ കുറിച്ചുള്ള അശോകന്റെ വിശ്വാസം കാണുമ്പോൾ മഹിക്ക് വല്ലാതെ വിറഞ് കയറ്റുന്നുണ്ട്. പക്ഷേ അതെല്ലാം അടക്കി പിടിച്ചു കൊണ്ട് ക്ഷമയോടെ വേണം ഇത് ഡീൽ ചെയ്യാനെന്ന് അവനറിയാം. "അങ്കിളിന് അവനോടുള്ള ഈ വിശ്വാസം അവന് തിരിച്ചിങ്ങോട്ട് ഉണ്ടോ എന്നുറപ്പിക്കണ്ട.. മനുഷ്യന്റെ കാര്യമല്ലേ.. അതും കാശിനാഥനെ പോലെ ഒരു വ്യക്തി ആവുമ്പോൾ പ്രത്യേകിച്ച്.. വെട്ടൊന്ന് മുറി രണ്ട് എന്നുള്ളതാ അവന്റെ രീതി. അവന്റെ ആ സ്വഭാവം കൊണ്ടാണല്ലോ സ്വന്തം കുടുംബം പോലും ഉപേക്ഷിച്ചു പോയത്.. അങ്ങനെ ഒരുവന് ഇങ്ങനൊക്കെ ചെയ്യാനും വലിയ ബുദ്ധിമുട്ട് കാണില്ല.." തന്ത്രപരമായി വേണം കാശിക്കെതിരെ നീങ്ങാൻ. അല്ലെങ്കിൽ പണി പാളും എന്ന് മഹേഷിനും അറിയാം. അതവന്റെ മനസ്സിലുണ്ട്. "ഏയ്.. അത്.. അത് അങ്ങനൊന്നും അല്ല മഹി.. ഒന്നും കാശിയുടെ തെറ്റല്ല ഡാ.." "ആയിരിക്കും അങ്കിൾ.. പക്ഷേ പുറത്ത് ഇങ്ങനൊരു കഥയും പറയപ്പെടുന്നുണ്ട്. അതിലെത്ര സത്യമുണ്ട് എന്നൊന്നും എനിക്കറിയില്ല. അറിയേം വേണ്ട.. പക്ഷേ എന്തോ... ഇതിൽ അവനെ എനിക്ക് നല്ലത് പോലെ സംശയങ്ങളുണ്ട്. പക്ഷേ.. എന്തിന് മഹി.. ഇങ്ങനൊരു കാര്യം അവൻ എന്തിനു ചെയ്യുന്നു.." അശോകന് അതായിരുന്നു അറിയേണ്ടത്. "എനിക്ക് തോന്നുന്നു അവന്.. അവന് കാർത്തുവിനോട് ഒരിഷ്ടമുണ്ടാവും എന്നുള്ളത്. അവനത് അങ്കിളിനോട് തുറന്നു പറയാനും വയ്യ. അപ്പോൾ പിന്നെ ഇങ്ങനൊരു മാർഗം സ്വീകരിച്ചതായി കൂടെ..മാത്രമല്ല ഞാനും കാർത്തുവും മാരീഡ് ആവാൻ പോകുന്ന കാര്യം അവനും അറിയാമല്ലോ.." ഗൂഡമായൊരു ചിരിയോടെ മഹേഷ്‌ പറഞ്ഞു നിർത്തി. "ഏയ്.. ഈ ഫോട്ടോ കാണിച്ചു കൊണ്ട് ഞാൻ അവനോട് ചോദിച്ചല്ലോ.. ഇതിൽ സത്യമുണ്ടോ എന്ന്.. " "അന്നവൻ എന്ത് പറഞ്ഞു.. ഇതെല്ലാം സത്യം തന്നെയാണ്.. പക്ഷേ അവന് കാർതുവിനോട് അങ്ങനൊരു ഇഷ്ടമില്ലെന്ന്.." അത് കേട്ടതും മഹി ഒന്ന് ചിരിച്ചു. അങ്കിൾ ആ ഫോട്ടോ ഒന്ന് സൂക്ഷിച്ചു നോക്കിക്കേ.. ഇഷ്ടമില്ലാത്തത് പോലൊരു ഭാവമാണോ അതിന്.. ആണോ.. " വല്ലാത്തൊരു നോട്ടത്തോടെ മഹേഷിന്റെ ചോദ്യം. അല്ലെന്ന് തന്നെയാണ് അശോകന് പറയാനുള്ളത്. അത്രമേൽ സ്നേഹിക്കുന്ന രണ്ടു പേരെന്ന് മാത്രമേ ആ ഫോട്ടോ കാണുന്ന ആർക്കും തോന്നൂ. പക്ഷേ കാശി പറഞ്ഞത്... " "രക്ഷപ്പെട്ടു പോകാൻ അവനങ്ങനെ പറഞ്ഞതാണെങ്കിലോ..? അവൻ നുണ പറയാറില്ല മഹി.." അശോകൻ അസഹിഷ്ണുതയോടെ പറഞ്ഞു. ഇല്ലായിരിക്കും.. പക്ഷേ ഈ കാര്യത്തിൽ പൂർണ്ണമായും സത്യം പറഞ്ഞാൽ.. കാർത്തുവിനെ നഷ്ടപ്പെടുമോ എന്ന് കരുതി കാണും. അല്ലെങ്കിൽ തന്നെ കാർത്തുവിന്റെ ഏഴയലത്തു പോലും നിൽക്കാനുള്ള യോഗ്യതയുണ്ടോ അവന്.. അതെല്ലാം അവനും അറിയാമല്ലോ.." ചിന്തയോടെ ഇരിക്കുന്ന അശോകന്റെ മനസ്സിലേക്ക് മഹി അവസാനത്തെ ആണിയും അടിച്ചു കയറ്റി. ഞാനെന്റെ ഒരു സംശയം പറഞ്ഞതാ അങ്കിൾ. ഇങ്ങനൊന്നും അല്ലാതിരിക്കട്ടെ എന്ന് തന്നെയാ എനിക്കും.. എനിക്കറിയാലോ അങ്കിളിന് അവനെത്ര മാത്രം പ്രിയപ്പെട്ടതാണെന്ന്. അവനിൽ നിന്നും ചെറിയൊരു ചതി വന്നാൽ പോലും അങ്കിൾ അത് താങ്ങില്ലെന്നും.. പക്ഷേ അങ്കിൾ അവനെ അത്രയങ്ങോട്ട് വിശ്വാസിക്കരുത് എന്നാ എനിക്ക് പറയാൻ. എന്തായാലും കാർത്തു തിരികെ വരുമല്ലോ ഇന്ന്.. അപ്പോൾ അവളോട് കൂടി ചോദിക്കാം നമ്മുക്ക്.. അവനിൽ നിന്നും അങ്ങനൊരു കാര്യം ഉണ്ടായോ എന്നുള്ളത്.. ഈ ഫോട്ടോയുടെ കാര്യം അവളോട് ആദ്യം പറയേണ്ട. അങ്കിളിന് കൂടി അവനോട് താല്പര്യമുണ്ട് എന്നൊരു രീതിയിൽ പ്രസന്റ് ചെയ്തു നോക്കണം അവളോട്.. അപ്പോൾ അവൾ സത്യങ്ങളെല്ലാം പറഞ്ഞു തരും.. " അശോകന്റെ മനസ്സിൽ സംശയങ്ങളുടെ കരിന്തേളുകൾ ഒന്നിച്ച് പറന്നുയർന്നു. മഹേഷ്‌ അത് പരമാവധി ആളി കത്തിക്കാൻ ശ്രമിച്ചു. കാർത്തു വന്നിട്ട് അശോകൻ ഇതിനെ കുറിച്ച് ചോദിക്കും. അവൾക് അവനോട് കടുത്ത പ്രേമമാണല്ലോ.. അത് തനിക്കും അറിയാമല്ലോ.. അശോകന് കൂടി കാശി നാഥനോട് താല്പര്യമുണ്ട് എന്ന് കേൾക്കുമ്പോൾ കാർത്തു എല്ലാം തുറന്നു പറഞ്ഞോളും. കാശി നാഥന് നേരെ നീളുന്ന സംശയങ്ങൾ അതോടെ ഒന്ന് കൂടി ബലപ്പെടും. തന്നോട് ചെയ്ത് പോയ അനീതിക്കെതിരെ അശോകൻ തീർച്ചയായും പ്രതികരിക്കും. അതോടെ അവർ തമ്മിലുള്ള ബന്ധം ഗോവിന്ദ.. ആ ഒരു ഒഴിഞ്ഞ പോസ്റ്റിൽ കൂടി ഗോളടിച്ചു കൊണ്ട് വേണം തനിക്ക് കാർത്തിക അശോകന്റെ ജീവിതത്തിൽ കയറി പറ്റാൻ.. ക്രൂരത നിറഞ്ഞൊരു ചിരിയോടെ മഹേഷിന്റെ മനസ്സിൽ വീണ്ടും തന്ത്രങ്ങൾ നിറഞ്ഞു.. ഇതൊന്നുമറിയാതെ.. കാശിയുടെ കാര്യത്തിൽ തനിക്കു തെറ്റ് പറ്റിയോ എന്നുള്ള ചിന്തയിലാണ്ട് പോയിരുന്നു അശോകൻ.. ആദ്യമായി... തുടരും.... ഒരു മനുഷ്യനെ ഏറ്റവും നന്നായി തകർത്തു കളയുന്നത് ചതിയാണ്.. ആ ചതി ചെയ്യുന്നത് നമ്മുക്ക് പ്രിയപ്പെട്ടവരാണെങ്കിൽ പ്രതേകിച്ചും... റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif #📔 കഥ #💞 പ്രണയകഥകൾ
📙 നോവൽ - SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 - ShareChat
#📙 നോവൽ - നീലാംബരം..... 🔻 ഭാഗം _11 ✍️ രചന - Aysha akbar പിറകിൽ അവളുണ്ടെന്നറിഞ്ഞിട്ടും അൽപ സമയം അവനങ്ങനെ തന്നെയിരുന്നു....... കാലിലെ കൊലുസൊന്നു കൂടിയളക്കി അവൾ ശബ്ദമുണ്ടാക്കിയതും അവൻ പെട്ടെന്ന് അവൾക്ക് നേരെ തിരിഞ്ഞിരുന്നു... ഒരു നിമിഷം മുമ്പിൽ നിൽക്കുന്നവളെ കണ്ടതും അത് വരെ യുണ്ടായിരുന്ന ആ ഭയവും ആശങ്ക കളുമെല്ലാം എങ്ങോ നീങ്ങി പ്പൊയത് അവനറിഞ്ഞു...... അവളുടെ മുഖം കണ്ടതും അവളെ ആദ്യമായി കണ്ട ആ ദിവസം ഓർമയിൽ തിളച്ചു മറിഞ്ഞു..... അന്ന് മുതൽ ഇന്ന് വരെ താനനുഭവിച്ച മാനസിക സംഘർഷങ്ങളോരോന്നും അവന്റെയുള്ളിൽ തികട്ടി നിന്നു...... ഞെരമ്പുകൾ വലിഞ്ഞു മുറുകി...... അന്ന് കണ്ട നീല നിറത്തിന് പകരമായി ഇന്നവളിൽ മുഴുവനൊരു കടും ചുവപ്പാണ്...... അവളെന്നതിനെ അറിയിക്കാനെന്ന വണ്ണം മൂക്കിൽ മാത്രം ആ നീല ക്കൽ തിളങ്ങുന്നുണ്ട്..... തലയിൽ നിറഞ്ഞു നിൽക്കുന്ന നീലാംബരവും ആ പഴയ അവളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.... അവന്റെ കണ്ണുകളിൽ അഗ്നി പുകഞ്ഞു...... എന്നാൽ എണ്ണ മയമുള്ള അവളുടെയാ കുഞ്ഞു മുഖം പതിവ് പോലെ നിർവികാരതയെ പേറിയിരുന്നു..... തല താഴ്ത്തി നിൽക്കുന്നവൾ തന്നേ കണ്ടിട്ടില്ലെന്നത് വ്യക്തമാണ്........ കടും ചുവപ്പ് സാരിയുടെ അറ്റം പിടിച്ചു തെരുപ്പിടിച്ചു കൊണ്ടവൾ അങ്ങനെ നിൽക്കുകയാണ്..... അവളുടെ മുഖം നോക്കി ഒന്ന് കൊടുക്കാനാണ് അവനു തോന്നിയത്..... അന്നാ മുഖത്തിനോട് തോന്നിയ ആകർഷണം ഒന്നും തന്നെയവനിന്ന് തോന്നിയില്ലെന്ന് മാത്രമല്ല...... ഇത് വരെ ആരോടും തോന്നാന്നത്ര ഒരു ദേഷ്യമോ പകയോ എല്ലാം അവനിൽ ഉരുണ്ടു കയറി...... അവനൊന്ന് മുരടനക്കി..... തന്നേ കാണുമ്പോഴുള്ള അവളുടെ മുഖത്തെയാ ഭയവും വെപ്രാളവും കള്ളത്തരവും എല്ലാം കാണാൻ വേണ്ടി കൂടിയാണല്ലോ ഇത്ര ദൂരം താനെത്തിയത്...... ആ ശബ്ദ ത്തിലേക്ക് അവൾ പതിയെ യൊന്നു മിഴികളുയർത്തിയതും ആ കണ്ണുകളിൽ ഞൊടിയിടയിൽ കടന്ന് പിടിച്ച ഞെട്ടൽ അഭിക്ക് വല്ലാത്തൊരു ആശ്വാസം നൽകിയിരുന്നു..... ഇത്ര ദിവസം എല്ലാവരുടെ മുമ്പിലും തല കുനിച്ചു നിന്നതിവൾ കാരണമാണ്...... ആ അവൾക്ക് മുമ്പിൽ താനിതാ വിജയിച്ചിരിക്കുന്നു...... അവളുടെ നീണ്ടു വിടർന്ന കണ്ണുകൾ അവനെ കണ്ടോന്നു ചുരുങ്ങി..... അവൾ പതിയെ പിറകിലെ ചുമരിലേക്കൊന്ന് ചാരി നിന്നു... അത് കാൻകെ അവന്റെ ഉള്ളിൽ ആത്മ സംതൃപ്തി നിറഞ്ഞു നിന്നിരുന്നു.... മുഖത്ത് നിറഞ്ഞൊരു തരം പുച്ഛവുമായി അവൻ അവളെ തന്നേ നോക്കി നിൽക്കെ അധിക സമയം നീണ്ടു നിന്നിരുന്നില്ലവന്റെ സന്തോഷം...... പെട്ടെന്ന് കണ്ട ആ ഞെട്ടൽ ഞൊടിയിടയിൽ അവളിൽ നിന്ന് മാഞ്ഞു പോയി... തികഞ്ഞൊരു ഗൗരവം ആ മുഖം കയ്യടക്കി വെച്ചു..... കണ്ണുകളിൽ വീണ്ടും അതേ നിർവികാരത..... അഭിയുടെ മനസ്സ് ആകെ ക്കൂടി ഒന്ന് കുഴഞ്ഞു മറിഞ്ഞു..... അത് വരെ നിറഞ്ഞു നിന്നിരുന്ന ആ ഒരു ആശ്വാസവും സംതൃപ്തിയും ഒരു അസ്വസ്ഥത ക്ക് വഴി മാറി..... ഒന്നും സംഭവിച്ചിട്ടില്ലാത്ത അവളുടെ മട്ടിൽ അവനു വല്ലാത്ത അരിശം തോന്നി.... അതിലേറെ താനിത്ര ദൂരം തേടി വന്നത് അവളിൽ ഒട്ടും ചലനം ഉണ്ടാക്കിയിട്ടില്ലെന്നതിലുള്ള ദേഷ്യമായിരുന്നു.... അവളുടെ മുഖ ഭാവം കാൻകെ താൻ തോറ്റു പോയത് പോലെ തോന്നുകയാണ്...... തന്നേ സംബന്ധിച്ച് തന്നെ കണ്ട ഞെട്ടലിൽ അവൾ ഭയക്കണമായിരുന്നു.... ആ കണ്ണുകൾ ഏറെ ചുരുങ്ങി അവ നിറഞ്ഞൊഴുകണമായിരുന്നു..... ഇല്ലാ...ഒന്നും..സംഭവിച്ചില്ല.. അതവന് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു.... അവന്റെ മുഖം ചുവന്നു തുടുത്തു..... വലിപ്പം കുറഞ്ഞ കണ്ണുകളിൽ അഗ്നി പടർന്നു..... എന്നേ ഓർമ്മയുണ്ടോ നിനക്ക്...... ആ ചോദ്യത്തിൽ അവൻ ഉള്ളിൽ അടക്കി വെച്ച എല്ലാ ദേഷ്യവും തെളിഞ്ഞു കാണുന്നുണ്ടായിരുന്നു..... അവളൊന്നും മിണ്ടിയില്ല... പകരം ഭാരം നിറഞ്ഞ മിഴികൾ തറയിലേക്കൂന്നി നിന്നു.. അതവനേ കൂടുതൽ ചൊടിപ്പിച്ചു..... സുഖമാണോ എന്ന് ചോദിക്കുന്നില്ല... സുഖിക്കാൻ വേണ്ടിയാണല്ലോ സ്വന്തം കുഞ്ഞിനെ പോലും ട്രെയിനിലുപേക്ഷിച്ചത്...... അഴിഞ്ഞാടി നടക്കാൻ ആ കുഞ്ഞൊരു തടസ്സമായി കാണും അല്ലെ...... അവൻ നിറഞ്ഞ രോഷത്തോടെ അത്രയും പറയുമ്പോഴും അവളതേ നിൽപ്പ് തന്നെയായിരുന്നു..... തറയിലേക്കൂന്നി നിന്നിരുന്ന ആ കൃഷ്ണ മണികൾക്ക് പോലും യാതൊരു ചലനവുമില്ല.... അഭിക്ക് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല..... ആരെന്നോ എന്തെന്നോ അറിയാത്ത ഒരുത്തന്റെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ചു പോകാൻ എങ്ങനെ മനസ്സ് വന്നെടി നിനക്കൊക്കെ... അവൻ വീണ്ടും അത് ചോദിക്കുമ്പോഴും അവളതേ നിൽപ്പ് തന്നെയാണ്..... അഭി പല്ലുകൾ കൂട്ടി ക്കടിച്ചു..... കണ്ടവന്റെ കൂടെ കിടന്നു നിരങ്ങി അതിന്റെ തന്തയാരെന്ന് പോലും നിനക്കറിയില്ലായിരിക്കും അല്ലെ...... ഏയ്..... അഭി അത്രയും പറഞ്ഞപ്പൊഴേക്കും അവളുടെ കഠിനമായൊരു ശബ്ദം അവിടെയുയർന്നു... ഒപ്പം ആ കൈകൾ കൂടി തന്റെ നേർക്ക് ചലിച്ചതും അഭി ഒന്ന് പതറി പോയിരുന്നു...... അവളുടെ കണ്ണുകൾ തന്റെ മുഖത്ത് പതിഞ്ഞിരിപ്പാണ്.... കുട്ടിത്തം നിറഞ്ഞ മുഖത്തിന്‌ ഒട്ടും ചേരാത്ത ഒരു രൗദ്ര ഭാവം നിറഞ്ഞു നിൽപ്പുണ്ട്... വായ്ക്ക് വന്തത് പേസാദേ..... ചൂണ്ട് വിരൽ തനിക്ക് നേരെ ചൂണ്ടി അത് പറയുന്നവളെ കണ്ട് അഭിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നെങ്കിൽ കൂടി അവൾ പ്രതികരിച്ചതിൽ അല്പം ആശ്വാസം അവനു തോന്നിയിരുന്നു.... കാരണം തന്റെ ഉള്ളിലുള്ള ദേഷ്യം മുഴുവൻ വാക്കുകളായി അവളുടെ മേൽ തീർക്കണമെങ്കിൽ കൂടി അവളൊന്നു പ്രതികരിക്കണ്ടേ.... നീയെന്ത് ചെയ്യും.... പറയെടി നീയെന്ത് ചെയ്യും........ അവനൊരു പുഛത്തോടെ അതിലേറെ ദേഷ്യത്തോടെ അത് ചോദിക്കുമ്പോൾ അവൾ അവനെ തന്നെയൊന്ന് ഉറ്റ് നോക്കി... മാനം വിറ്റ് നടക്കുന്ന നിന്നോടൊക്കെ പിന്നെന്താടി പറയേണ്ടത്..... നിനക്കും അഭിമാനമുണ്ടോ..... ഇനി ഉണ്ടെങ്കിൽ തന്നേ അതെന്റെ കാൽ ക്കീഴിലാണ്..... കാരണം നിന്റെ കുഞ് എന്റെ കയ്യിലാണുള്ളത്.... ഉപേക്ഷിതാണെങ്കിലും നീയവളെ എന്റെ കയ്യിലേൽപ്പിച്ചാണ് പോയത്...... അത് കൊണ്ട് ഞാൻ പറയും നീ കേൾക്കും..... അഭി കനമുള്ള ശബ്ദത്തിൽ അത് പറയുമ്പോൾ വീണ്ടും ആ കണ്ണുകളിൽ നിർവികാരത തളം കെട്ടി......... അത്രയും വികാരങ്ങൾ ഒരുമിച്ചു ഉൾക്കൊണ്ടിട്ടോ അത്രയും സംസാരിച്ചിട്ടോ എന്തോ അഭിയും തളർന്നു പോയിരുന്നു.... അവൻ ബാഗിൽ നിന്നും വെള്ളമെടുത്തു വായിലേക്ക് കമിഴ്ത്തി.... അപ്പോഴും അവളതേ നിൽപ്പ് തന്നെയാണ്...... എന്തിനാണു നീയാ കുഞ്ഞിനെ കളഞ്ഞതെന്ന് ഞാൻ ചോദിക്കുന്നില്ല അതിനുള്ള ഉത്തരം എനിക്ക് കിട്ടി....... അല്പം ആശ്വാസം തോന്നിയപ്പോൾ അഭി വീണ്ടും അവന്റെ രോഷം വീണ്ടെടുത്തു ...... പക്ഷെ അങ്ങനെ കളയാൻ ഏതൊരമ്മക്ക് പറ്റും..... നീയവളുടെ സ്വന്തം അമ്മ തന്നെയല്ലേ..... അഭി ചോദിച്ചത് ദേഷ്യത്തോടെ യാണെങ്കിൽ കൂടി അവൻ പോലുമറിയാതെ അതിലൊരു ദയനീയത കലർന്നിരുന്നു..... ഒരു നിമിഷം നിർവികാരത നിറച്ചു വെച്ച അവളുടെ കണ്ണുകൾ ഒന്നിളകി.. ഹൃദയം മുറിയുകയാണെന്ന പോലാ കണ്ണുകളിൽ ഇരുൾ മൂടി...... ഇത്ര നേരമായിട്ടും നീ നിന്റെ കുഞ്ഞിനെ കുറിച്ചൊരു വാക്ക് ചോദിച്ചില്ലല്ലോ എന്നോട്..... അമ്മ എവിടെയെന്ന് ചോദിക്കുന്ന ആ കുഞ്ഞിനുള്ള കരുണ പോലും നിനക്കില്ലാതെ പോയല്ലോ...... അവൾ സുരക്ഷിതയാണോ എന്ന് പോലും നിനക്കറിയണ്ടേ..... അഭി അവൾക്ക് നേരെ വാക്കിനാൽ ശരങ്ങൾ തൊടുത്ത് വിടുമ്പോൾ അവളുടെ നെഞ്ചിലേക്കത് ആഴ്ന്നിറങ്ങി രക്തം പൊടിഞ്ഞു..... എങ്കിലും അവൾ കണ്ണുകളിൽ ഗൗരവം അടക്കി പ്പിടിച്ചു...... തന്റെ കൂടെ അവൾ സുരക്ഷിതയാണെന്ന് എനിക്കൂറപ്പുണ്ട്..... അവൾ അവനെ നോക്കി അത് പറയുമ്പോൾ ആ വാക്കുകളിലുള്ള ഉറപ്പ് ഒരു നിമിഷം അവനെയൊന്ന് അത്ഭുത പ്പെടുത്തിയിരുന്നു..... എങ്ങനെ...... എങ്ങനെ ഉറപ്പിക്കും നീ..... അന്നൊരു പകൽ ഞാൻ നിന്റെ കുഞ്ഞിനോടു കാണിച്ച ആ ഒരു അടുപ്പം കൊണ്ടോ....ഇത്രയും ഞൊണ്ടി ന്യായങ്ങൾ പറയാൻ നാണമാവൂന്നില്ലേ നിനക്ക്...... അവനത് ചോദിക്കുമ്പോൾ വാക്കുകളിൽ അങ്ങേയറ്റം പരിഹാസം കലർന്നിരുന്നു..... അവളുടെ കണ്ണുകളിൽ അതല്പം പോലും ഭാവ മാറ്റം കരുതിയില്ല.... അവൾ കൂർത്ത നോട്ടത്തിൽ അവനിൽ കണ്ണുകൾ പതിപ്പിച്ചു നിൽപ്പാണ്...... അതവനിൽ ചെറിയൊരു സംശയ ത്തിനിടം കൊടുത്തു..... ഏട്ടത്തി ചോദിച്ചത് പ്പോലെ അവളെന്നെ മുൻപ് കണ്ടിട്ടുണ്ടോ.... അപ്പൊ നീ ഇതിനു മുമ്പ് എന്നേ കണ്ടിട്ടുണ്ടോ..... അവനത് ചോദിച്ചതും അവൾ ഇല്ലെന്ന അർത്ഥത്തിൽ തലയൊന്നിളക്കി ... അപ്പോഴും ആ കണ്ണുകളിൽ എന്തോ ഒന്ന് തിളങ്ങുന്നുണ്ട്..... അത് കോണ്ട് തന്നേ അവളുടെ ഇല്ലെന്നുള്ള ഉത്തരം അവന് വിശ്വാസ യോഗ്യമായിരുന്നില്ല..... എനിക്ക് തോന്നുന്നത് അന്നത്തെ ആ ട്രെയിൻ യാത്ര നമുടെ ആദ്യ കൂടി കാഴ്ചയല്ലെന്നാണ്...... അവൻ അതും പറഞ്ഞു കൊണ്ട് ഉത്തരത്തിനായി അവളെ ഉറ്റ് നോക്കി.... ഇവിടെ നിന്ന് മടങ്ങുമ്പോൾ എല്ലാത്തിനുമുള്ള ഉത്തരം അവനു വേണമായിരുന്നു..... അതേ..... നമ്മൾ ആദ്യമായി കണ്ട് മുട്ടുന്നത് ആ ട്രെയിനിൽ വെച്ചു തന്നെയാണ്...... ഉറച്ച ശബ്ദത്തോടെ അവളത് പറയുമ്പോഴും അവന്റെ കണ്ണിലെ സംശയം നീങ്ങിയിരുന്നില്ല..... കടവുൾ മേലെ സത്യം..... അവനൊരു ചോദ്യ ഭാവത്തോടെ അവളെ നോക്കിയതും അല്പം ശാന്തമായി തുടങ്ങിയിരുന്ന ആ കണ്ണുകളിൽ പെട്ടെന്ന് രോഷം കലർന്നു.... കടവുളാ ..... യാരന്ത കടവുൾ........നീ പാതിരിക്കിയാ...... അവൾ ദേഷ്യത്തോടെ അത് ചോദിച്ചു കോണ്ട് അവനു നേരെ അലറുമ്പോൾ അഭിയൊന്ന് ഞെട്ടി പ്പോയിരുന്നു...... അവൻ കട്ടിലിൽ ഇരുന്നിടത് നിന്നോഴുന്നേറ്റു..... കൺ മുമ്പിൽ കാണുന്നതാണ് സത്യം..... എനിക്ക് നിന്നെയാണ് കാണുന്നത്..... നിന്നേ തൊട്ട് സത്യം ചെയ്യാം..... നമ്മൾ തമ്മിൽ ആദ്യമായി കാണുന്നത് ആ ട്രെയിനിൽ വെച്ചു തന്നെയാണ്...... എന്റെ കുഞ്ഞിനെ സുരക്ഷിതമായി കൂടെ കൂട്ടിയ നിന്നെക്കാൾ വലിയ ഏത് ശക്തിയെ നിനക്ക് പ്രപഞ്ചത്തിൽ കാണിച്ചു തരാൻ കഴിയും...... അവൾ അവന്റെ കണ്ണുകളിൽ നോക്കി അത് പറയുമ്പോൾ അവളുടെ വാക്കിന്റെ ആഴി മനസ്സിലാവാതെയെന്ന വണ്ണം അവൻ അവളെ തന്നേ നോക്കിയിരിക്കുകയാണ്..... പെട്ടെന്ന് പിടി തരാത്ത ഒരു പ്രത്യേക സ്വഭാവമാണവൾക്കെന്ന് അവനു തോന്നിപ്പോയി ..... ഈ ചുരുങ്ങിയ സമയം കോണ്ട് അവളിൽ മാറി മറിഞ്ഞ ഭാവങ്ങളോരോന്നും ആ നിമിഷങ്ങൾക്കോട്ടും ചേരാത്ത താണ്... നമ്മൾ പ്രതീക്ഷിക്കാത്ത തരത്തിലാണ് അവളുടെ പ്രതികരണങ്ങളൊക്കെയും..... തനിക്കാവളോടുള്ള വികാരമല്ല അവൾക്ക് തന്നോടുള്ളത്..... സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുന്ന തന്നേ അവൾ ദൈവ സ്ഥാനത് വെച്ചെങ്കിൽ അവൾക്കാ കുഞ്ഞിനോട് സ്നേഹമില്ലെ..... പിന്നെന്തിന് അവളതിനെ ഉപേക്ഷിച്ചു..... ഉത്തരത്തിനായി വന്ന തന്റെ മേൽ ചോദ്യത്തിന്റെ കുറുക്കുകൾ മുറുകുന്നത് അവനറിഞ്ഞു...... അവളോട് ഇനിയും സംസാരിക്കണമായിരുന്നവന്....... തന്റെ ചോദ്യങ്ങൾ പൂർണമായി നശിപ്പിച്ച ശേഷം മാത്രമേ അവനിവിടെ നിന്ന് പോകാൻ കഴിയു വെന്ന് അവനറിയാമായിരുന്നു..... കണ്ണിൽ കാണുന്നത് മാത്രം വിശ്വസിക്കുന്ന ആളല്ല ഞാൻ.. ഈ ലോകവും പ്രപഞ്ചവുമെല്ലാം ഇത്രയേറെ ഭംഗിയോടെ കാത്ത് സൂക്ഷിക്കുന്ന ഒരാളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്...... ആ ഒരു ശക്തി തന്നെയായിരിക്കില്ലേ നിന്റെ കുഞ്ഞിനെ കൃത്യമായി എന്റെ കയ്യിലെത്തിച്ചത്....... അവൻ അവന്റെ ശെരിയെ മുറുകെ പിടിച്ചു കൊണ്ട് അവൾക്ക് മുമ്പിൽ മറു ചോദ്യം ചോദിച്ചെന്ന വണ്ണം വിജയീ ഭാവത്തോടെ നിന്നു..... എന്നിട്ടെന്തേ നിന്റെ ആ ശക്തി ഞങ്ങളെ കാണാത്തത്.... സ്നേഹത്തിൽ തുടങ്ങി വഞ്ചനയിൽ അവസാനിച്ച ഞങ്ങളുടെ ഹൃദയങ്ങളെ കാണാത്തത്.... പൂക്കളുടെ ഗന്ധം തട്ടി വാടി ക്കരിഞ്ഞ ഞങ്ങളുടെ സ്വപ്നങ്ങളെ കാണാത്തത്..... ഈ വാതിനിലിപ്പുറം തിങ്ങി നിറഞ്ഞ കുറച്ചു സ്ത്രീ ജന്മങ്ങളുടെ തേങ്ങലുകളെ കാണാത്തത് ..... വേശ്യാലയത്തിൽ കുഞ്ഞിനെ പ്രസവിക്കേണ്ട ഒരമ്മയുടെ വേദന കാണാതെ പോയത്.... രോഷത്തോടെ അവളത് ചോദിക്കുമ്പോൾ അവൾ അവനു നേരെ ചീറുകയായിരുന്നു..... ഇത് വരെ അടക്കി പ്പിടിച്ച സങ്കടങ്ങളുടെ ആഴി ആ ചോദ്യത്തിൽ കലർന്നതായി അവനു തോന്നി... വിടർന്ന കണ്ണുകൾ ഒന്നു കൂടി ഉരുണ്ടിട്ടുണ്ട്.... പിടിച്ചു നിർത്തിയ ഒരു അണക്കെട്ട് അവിടെ മങ്ങലോടെ കാണാം...... ചോദ്യങ്ങൾ ചോദിക്കാൻ ഒരാളെ കിട്ടിയ ആശ്വാസമുണ്ടോ ആ ചോദ്ധ്യത്തിലെന്ന് അവൻ തിരഞ്ഞു നോക്കി..... അവനു തിരിച്ചെന്ത് പറയണ മെന്നറിയില്ലായിരുന്നു..... ഉത്തരത്തിനായി വന്ന തന്നേ അവൾ ചോദ്യങ്ങൾ കോണ്ട് വരിഞ്ഞു മുറുക്കിയിരുന്നു....... ഉത്തരം കയ്യിലില്ലാത്ത വണ്ണം അവനൊരു ശില കണക്കെ അങ്ങനെ നിന്നു..... ദൈവത്തിന് വേണ്ടി വക്കാലത് പറയേണ്ടി വരുന്ന ഒരുവന്റെ മാനസിക സംഘർഷം ഊഹിക്കാൻ കഴിയുമോ നിങ്ങൾക്ക് ..... അവളുടെ ചോദ്യങ്ങളിൽ നിന്ന് അവനോടി പോകണമായിരുന്നു.... കാരണം അവൾ തനിക്ക് മുമ്പിൽ നിരത്തുന്നത് അവളുടെ ഉള്ളിൽ എരിയുന്ന അഗ്നിയാന്നെന്ന് അവനറിയാമായിരുന്നു..... അവനൊന്നും മിണ്ടിയില്ല...... ഉത്തരം കൊടുക്കാൻ അവന്റെ കയ്യിലുണ്ടായിരുന്നില്ലെന്നതാണ് ശെരി...... പുറമെ അടക്കി പ്പിടിച്ച അവളുടെ ഗൗരവത്തിന് പിറകിൽ ഒരഗ്നി പർവതം പുകയുന്നത് അവനു കാണാമായിരുന്നു.... എന്നാൽ അവൾ പറഞ്ഞത് അവളെ കുറിച് മാത്രമല്ല....... താനറിയാത്ത ഈ ലോകമറിയാത്ത ഒരു പക്ഷെ ദൈവം പോലുമറിയാത്ത കുറച്ചു മനസ്സുകൾ അവിടെയുണ്ടെന്ന് അവൾ പറഞ്ഞു വെച്ചിരിക്കുകയാണ് തന്നോട്..... ഒരു നിമിഷം അവൻ നിസ്സഹായനായി പോയിരുന്നു...... ചോദ്യങ്ങൾ ചോദിക്കാനും പ്രതികാരം ചെയ്യാനും വന്നവൻ അവളുടെ കേവലം രണ്ട് ചോദ്യങ്ങളിൽ മുങ്ങി താഴ്ന്നു പോയിരിക്കുന്നു..... അവളെ ഒന്ന് കൂടി നോക്കിയ ശേഷം അവൻ ബാഗുമെടുത്തു ആ മുറിയിൽ നിന്നിറങ്ങുമ്പോൾ ഉത്തരങ്ങളെക്കാൾ ചോദ്യങ്ങൾ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു...... ആ വിടർന്ന കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്ന വേദനയുടെ ആഴി അത് പോലെ അവനിലേക്കും പടർന്നിരുന്നു....... അപ്പോഴും മനസ്സവളെ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു....... അവൾക്ക് വേണ്ടി മനസ്സ് കൊണ്ടവൻ അവന്റെ ദൈവത്തോട് പ്രാർത്ഥിച്ചു തുടങ്ങിയിരുന്നു........ (തുടരും) Aysha Akbar #💞 പ്രണയകഥകൾ #📔 കഥ
📙 നോവൽ - SAfEEKMOHAMMED Greations @ep७७@o @omedvshukbun SAfEEKMOHAMMED Greations @ep७७@o @omedvshukbun - ShareChat
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _46 ✍️ രചന - ജിഫ്ന നിസാർ 🥰 "സ്വയം വിചാരിക്കാതെ ഇതിൽ നിന്നും രക്ഷപ്പെട്ടു പോകാൻ കഴിയില്ല ഏട്ടത്തി " ഒരൽപ്പം നീരസത്തോടെ തന്നെയാണ് കാശി ഗായത്രിയോടത് പറഞ്ഞത്. അവളുടെ അവസ്ഥ കാണുമ്പോൾ അവന് വല്ലാത്ത ദേഷ്യം വരുന്നുണ്ട്. ശിവ അവളെ ഇവിടെ കൊണ്ട് വിടുന്നതിലും നല്ലത് അവളാ എരി വെയിൽ കൊണ്ട് നടന്നു പോരുന്നത് തന്നെയായിരുന്നു. എങ്കിൽ ഇത്രത്തോളം പരിക്ക് പറ്റില്ലായിരുന്നു. ഇതിപ്പോ വിഷ്ണു ശിവക്ക് കൊടുക്കാൻ കരുതിയത് കൂടി ഏറ്റു വാങ്ങി അവശയായ അവളുടെ ദേഹത്തു പറ്റി കൂടി ഇരിക്കുന്ന..കല്ലു മോളും. അസാഹ്യതയോടെ അവനാ കാഴ്ചയിൽ നിന്നും മുഖം തിരിക്കാൻ ശ്രമിച്ചു. പക്ഷേ പറ്റുന്നില്ല. ഹൃദയം വേദന കൊണ്ട് നീറുന്നു. ഇത്രയും മനസാക്ഷി ഇല്ലാത്ത ആളായി പോയല്ലോ തന്റെ ഏട്ടനെന്ന് പരിതപിക്കുന്നു. അവനെ വിട്ടിട്ട് പോകാൻ ഗായത്രി വിസമ്മതിക്കുന്നിടത്തോളം തനിക്കിനി ഇവരുടെ കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. അവനൊരു ദീർഘ നിശ്വാസത്തോടെ ഗായത്രിയെ നോക്കി. വിളറിയ ഒരു ചിരിയോടെ അവൾ അവനെയും. "ശിവയോട് ഒന്ന് ശ്രദ്ധിക്കാൻ പറയണേ കാശി.. പാമ്പിന്റെ പകയോടെ കാത്തിരിപ്പുണ്ടാവും. എനിക്കറിയാം. വിട്ട് കളഞ്ഞെന്നൊക്കെ നമ്മൾക്ക് തോന്നും. പക്ഷേ ഒരു അവസരം കാത്ത് നിൽപ്പവും.." ഗായത്രി ഓർമ്മിപ്പിച്ചു. "ഇതെല്ലാം അറിഞ്ഞു കൊണ്ട് പിന്നെയും നീ അവനൊപ്പം നിൽക്ണ്ടല്ലോ.. കാശി പറഞ്ഞതല്ലേ നിന്നോട് നിന്നെയും കുഞ്ഞിനേം സുരക്ഷിതമായി ഒരിടത് ആക്കി തരാം ന്ന്.. എന്നിട്ട് അത് കേൾക്കുന്നുണ്ടോ നീയ്യ്.. ഇതിപ്പോ മാടിനെ പോലെ ഇവിടുത്തെ പണിയെടുപ്പ് പോരാഞ്ഞിട്ട് ചങ്കിൽ കുത്തുന്ന വാർത്താനോം ഒക്കെത്തിനും പുറമെ അവന്റെ അക്രമവും.. എന്തിനാ ന്റെ കുട്ട്യേ. നീയ്യ്.. മടുക്ക്ണില്ല്യേ നിനക്ക്.." അച്ഛമ്മയ്ക്ക് അവളുടെ അവസ്ഥ കാണുമ്പോൾ ശെരിക്കും സങ്കടം വരുന്നുണ്ട്. പക്ഷേ എന്ത് ചെയ്യാൻ കഴിയും.. കാശി വിളിച്ചപ്പോൾ അവരാണ് ഗായത്രിയെ തല്ലി ചതച്ച കാര്യമെല്ലാം അവനോട് പറഞ്ഞത്. അത് വേണ്ടായിരുന്നു എന്നാണ് അപ്പോഴും ഗായത്രിക്ക് തോന്നിയത്. തന്നെ സഹായിച്ചതിന്റെ പേരിൽ അവന്റെയൊ ശിവയുടെയോ നേരെ വിഷ്ണുവിന്റെ പക നീളുന്നത് അവൾക് ഓർക്കാൻ വയ്യ. തന്നെ രക്ഷപ്പെടുത്തി കൊണ്ട് പോയാലും വിഷ്ണു കാശിയെ വെറുതെ വിടില്ല. നേരിട്ട് ഏറ്റു മുട്ടിയാൽ കാശിയെ എതിർത്തു തോൽപ്പിക്കാൻ വിഷ്ണുവിന് കഴിയില്ല. അതിൽ ഗായത്രിക്കും തർക്കമില്ല. പക്ഷേ ചതി കൊണ്ട് മാത്രം ജയിക്കാൻ അറിയാവുന്നവനെ അവൾക് ഭയമായിരുന്നു. താൻ ജയിക്കാൻ വേണ്ടി.. തനിക്ക് പക തോന്നിട്ടവരെ ഒതുക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന വിഷ്ണുവിന്റെ ആ ക്രൂരത.. അത് ശെരിക്കും അറിയാവുന്നത് കൊണ്ടാണ് അനേകം പ്രാവശ്യം കാശി വിളിച്ചിട്ടും രക്ഷപ്പെട്ടു പോകാൻ അവനൊപ്പം ശ്രമിക്കാഞ്ഞത്. താൻ രക്ഷപ്പെട്ടു പോകും. പക്ഷേ അത് മൂലം.. പിന്നെയങ്ങോട്ട് കാശി കഷ്ടപ്പെടും. അതുറപ്പുണ്ട്. "തീരുമാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ എന്നെ വിളിക്ക്.. ഞാൻ വന്നോളാം. അല്ലാതിപ്പോ ഞാൻ എന്താണ് പറയേണ്ടത്. ഇങ്ങനൊക്കെ കാണുമ്പോൾ സഹിക്കാൻ വയ്യ ഏട്ടത്തി. അത് കൊണ്ടാ രക്ഷപ്പെട്ടു പോകാൻ കൂടെ കൂടെ പറയുന്നത്.ഈ കുഞ്ഞിനെ എങ്കിലും ഓർത്തൂടെ പറയുന്നതിനൊപ്പം തന്നെ കാശി പോക്കറ്റിൽ നിന്നും അത്യാവശ്യം കനത്തിൽ കുറച്ചു നോട്ടുകൾ എടുത്തു കൊണ്ട് അച്ഛമ്മയുടെ അരികിലേക്ക് വെച്ച് കൊടുത്തു. "കുഴപ്പമില്ല കാശി.. എന്നെ തിരഞ്ഞു ഓടി വരാൻ എനിക്കൊരു അനുജൻ ഉണ്ടല്ലോ എന്നുള്ളതാ ഇപ്പോൾ എന്റെ ഏറ്റവും വലിയ സന്തോഷം.. ധൈര്യം.."അത് മതിയെടാ.. ഏട്ടത്തിക്ക് ദൈവം അറിഞ്ഞു തന്നതാ ഈ അനുഗ്രഹം.. നീയും അച്ഛമ്മയും.. പിടിച്ചു നിൽക്കാൻ തത്കാലം അത് മതിയെടാ.." ഗായത്രി ചിരിയോടെ പറഞ്ഞു. "എങ്കിൽ ഞാൻ പോട്ടെ.. എന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ വിളിക്ക്.." കല്ലു മോളുടെ നെറുകയിൽ ഒന്ന് തലോടി കൊണ്ട് കാശി പോകാൻ എഴുന്നേറ്റു. ഗായത്രിക്ക് ആശ്വാസമാണ് തോന്നിയത്. വിഷ്ണു അവിടില്ല. അവൻ തിരികെ വരും മുന്നേ കാശി തിരിച്ചു പോകണേ എന്നുള്ളതായിരുന്നു അവനെത്തിയത് മുതൽ അവളുടെ പ്രാർത്ഥന. അതവനോട് പറയാനും വയ്യ. എങ്കിൽ പിന്നെ അയാൾ വന്നിട്ടേ ഞാൻ പോകൂ എന്നെങ്ങാനും അവൻ വാശി പിടിച്ചാൽ പിന്നെ തീർന്നു. പറയാൻ പറ്റില്ല.. സുഗന്ധിയെയും കൂട്ടി വിഷ്ണു കാവ്യയുടെ വീട്ടിൽ പോയതാണ്. ആ നേരത്ത് കാശി വന്നത് നന്നായി. അവർ തമ്മിലൊരു കൂടി കാഴ്ച നടന്നില്ലാല്ലോ. ഇല്ലെങ്കിൽ ശിവയോട് ഉള്ളത് പോലും വിഷ്ണു കാശിയോട് തീർക്കും. ശിവയെ വല്ലതും പറഞ്ഞാൽ പിന്നെ കാശി വെറുതെ നിൽകുകയുമില്ല..സീൻ വലുതാവും. അപ്പോഴും ഭയം തനിക്ക് തന്നെയാണ്. അതൊന്നും ഉണ്ടായില്ലല്ലോ. ഇനിയിപ്പോ എങ്ങാനും അവർ ഇവൻ വന്നത് അറിഞ്ഞാലും അവരില്ലാത്ത നേരത്ത് താൻ വിളിച്ചു വരുത്തി എന്നൊക്കെ പറയും. അതൊന്നും പിന്നെ പുതുതായി ഉള്ളതല്ലാത്തത് കൊണ്ട് പ്രശ്നമില്ല. പക്ഷേ ഇപ്പോൾ വിഷ്ണുവും കാശിയും തമ്മിൽ കാണുന്നത് ഒഴിഞ്ഞു കിട്ടിയാല്ലോ എന്നായിരുന്നു ഗായത്രിയുടെ ആശ്വാസം മുഴുവനും. ❣️❣️ അപ്പൊ ഇനിയെന്താ ഇന്ദു ചൂടന്റെ ഫ്യൂച്ചർ പ്ലാൻ.. അതൊന്ന് പറഞ്ഞേ അങ്ങോട്ട്.. " മിയ കാർത്തുവിന്റെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു. സിമ്പിൾ.. മെയിൻ എക്സാം ഇനി ഒരു മാസം കഴിഞ്ഞു ഒള്ളു എന്നുള്ളത് കൊണ്ടും അത് വരെയും ഉള്ളത് ഞാൻ നല്ലത് പോലെ പ്രസന്റ് ചെയ്തു എന്നുള്ളത് കൊണ്ടും എന്റെ റൂട്ട് ക്ലിയർ ആയിരിക്കുന്നു.. ഇനി.. ഇനിയെനിക്കിയൊരു കാര്യം കൂടി ചെയ്യാനുണ്ട്.. മെഡിസിൻ കമ്ലീറ്റ് ചെയ്ത് കൊണ്ട് ഞാൻ നേടി എടുക്കാൻ കൊതിചോരു മോസ്റ്റ്‌ വാല്യു ആയൊരു മിഷൻ.. മിസ്റ്റർ കാശി നാഥൻ.. " കണ്ണുകൾ ചിമ്മി അടച്ചു മനോഹരമായ ചിരിയോടെ കാർത്തു മിയയെ നോക്കി. "അപ്പോൾ ഇത്രയും ദിവസം ഞാൻ അവനെ കുറിച്ച് പറഞ്ഞു തന്നതൊക്കെ ഗോവിന്ദ.." മിയ നിരാശ ഭവിച്ചു. "നീയന്നല്ല.. സാക്ഷാൽ ദൈവം തമ്പുരാൻ നേരിട്ട് ഇറങ്ങി വന്നു പറഞ്ഞാലും കാർത്തിക അശോകൻ ഉപേക്ഷിച്ചു കളയാത്ത ഒന്നുണ്ട് ഈ ലോകത്തെങ്കിൽ അതിന്റെ പേര് കാശി നാഥൻ എന്ന് മാത്രമാണ്.." വളരെ പെട്ടന്ന് തന്നെ അവളുടെ വാക്കുകൾക്ക് മീതെ പ്രണയതിന്റെ മേമ്പോടി വീണു തുടങ്ങി. "ഓ.. അപ്പൊ അമ്പലപറമ്പിൽ അശോകൻ ഗ്രീൻ സിഗ്നൽ തന്നില്ലേൽ പൊന്നു മോളെന്ത് ചെയ്യും.. അത് കൂടി കേൾക്കട്ടെ.." മിയ ഗൗരവം നടിച്ചു. "തീർച്ചയായും ഞാൻ അവനെയും കൊണ്ട് ഒളിച്ചോടും.." "ആഹാ.. പൊളിക്കും.. നീ അവനെ കൊണ്ട് പോകേണ്ടി വരും.. അല്ലാതെ അവൻ നിന്നെ കൊണ്ട് പോകുമെന്ന് എനിക്ക് തോന്നുന്നില്ല.." " അതൊക്കെ നിന്റെ തോന്നലാണ് കുട്ടാ. അവനെന്നെ ഇഷ്ടമാണ്. എന്റെ അച്ഛന് അവനെയും.. അവരെ രണ്ടു പേരെയും എനിക്ക് നഷ്ടപ്പെടില്ല.. നീ നോക്കിക്കോ.. കാർത്തിക അശോകനെ.. അശോകൻ തന്നെ കാർത്തിക കാശിനാഥൻ ആക്കും.. എനിക്കുറപ്പുണ്ട്.. " മിയക്ക് പിന്നെയും എന്തൊക്കെയോ പറയാൻ തോന്നിയിട്ടും കാർത്തുവിന്റെ സന്തോഷവും ആവേശവും കാണുമ്പോൾ അവളൊന്നും മിണ്ടിയില്ല. ഇത്രയും ദിവസം അവൻ വിളിക്കാത്തതും തന്റെ നമ്പർ ബ്ലോക്ക്‌ ചെയ്തിട്ടത്തുമെല്ലാം അവള് മറന്നത് പോലാണ്. എത്രയും പെട്ടന്ന് വീട്ടിൽ പോയി അച്ഛനോട് കാശിയുടെ കാര്യം പറയണമെന്നും അച്ഛൻ സമ്മതിച്ചു എന്നറിയുമ്പോൾ അവൻ തന്നെ പിന്നെ തടസ്സമൊന്നും പറയാതെ സ്നേഹിക്കുമെന്നും സ്വപ്നം കണ്ടു കൊണ്ട് തിരികെ വീട്ടിലേക്ക് പോകാൻ തുടങ്ങുന്നവൾ. മിയക്ക് എന്ത് കൊണ്ടൊ അത് കാണുമ്പോൾ ഒരു നെഗറ്റീവ് ചിന്തയാണ് ഉള്ളം മുഴുവനും. ഇവൾ വിചാരിച്ചത് പോലൊന്നും നടക്കില്ലേ എന്നൊരു ഭയവും ഉള്ളിൽ തോന്നി തുടങ്ങി. പക്ഷേ അതൊന്നും പുറമെ കാണിക്കാതെ സന്തോഷതോടെ തന്നെ അവിടെ നിന്നും യാത്ര പറഞ്ഞു പോകണം എന്നതാണ് അവളുടെയും മനസ്സിൽ. കാർത്തു പറഞ്ഞത് പോലെ തന്നെ പഠനവും ജോലിയും ഏറെക്കുറെ സെറ്റാണ്. ഇനിയിപ്പോ മെയിൻ എക്സാം ഒരെണ്ണം അറ്റന്റ് ചെയ്യുന്നതോടെ എന്നേക്കുമായി ഡോക്ടറെന്നാ പദവി സ്വന്തം. മിയ ഓരോന്നൊക്കെ ചിന്തിച്ചു കൊണ്ടിരുന്നപ്പോഴേക്കും കാർത്തു പോകാനുള്ള പാക്കിഗ് ഏകദേശം തീർത്തു കഴിഞ്ഞു. അവൾക്ക് വല്ലാത്തൊരു ആവേശമുണ്ട്. "പെട്ടന്ന് നോക്ക് മിയ.. ഇത് കഴിഞ്ഞു വേണ്ടേ നമ്മുക്ക് പാർട്ടിക്ക് പോകാൻ. അപ്പോഴേക്കും പോകാനുള്ള ടൈം ആകും.." കാർത്തു വിളിച്ചു പറഞ്ഞപ്പോൾ മിയയും എഴുന്നേറ്റു. ലാസ്റ്റ് ഡേയ് ആയത് കൊണ്ട് തന്നെ അവരുടെ സെന്റോഫ് കൂടിയാണ് അന്ന്. അത് കൂടി തീർത്തിട്ട് വേണം മടങ്ങി പോകാൻ. കാശി നാഥൻ എന്നൊരൊറ്റ ചിന്തയിൽ മാത്രം കുരുങ്ങി കിടക്കുന്നത് കൊണ്ട് കാർത്തുവിന്റെ ചെയ്തികൾക്ക് വല്ലാത്ത സ്പീഡുണ്ട്. മിയ അവൾക്കൊപ്പമെത്താൻ വളരെ പാട് പെട്ടു.. ❣️❣️ അത് സാരമില്ല അങ്കിൾ.. അങ്കിൾ കാണാനുണ്ടെന്ന് പറഞ്ഞു വിളിച്ചപ്പോൾ പിന്നെ എനിക്കാ ട്രിപ്പ് എൻജോയ് ചെയ്യാൻ പറ്റിയില്ല.. അത് കൊണ്ടാ ഞാനത് വിട്ട് പോന്നത്.. " മഹേഷ്‌ അശോകന് മുന്നിൽ എളിമ നിറച്ചു. അയാളുടെ ഉള്ളം നിറഞ്ഞൊരു ചിരിയുണ്ട്.. അവനപ്പോൾ പുച്ഛമാണ് തോന്നിയത്. "എന്താ പറയാൻ അങ്കിൾ.. മനഃപൂർവം അശോകന്റെ പതർച്ച കാണാൻ..മഹേഷ്‌ വീണ്ടും ചോദിച്ചു. "പറയാം മഹി.. പലവട്ടം ഞാൻ ആലോചിച്ചു ഇത് നിന്നോട് പറയണോ വേണ്ടയോ എന്ന്. പിന്നെ എനിക്ക് നിന്നെ നന്നായി അറിയാമല്ലോ. നീയെല്ലാം ആ സെൻസിൽ എടുക്കുമെന്ന് അറിയാമല്ലോ.. അത് കൊണ്ട് നിന്നോട് കൂടി പറയാമെന്നു വെച്ചു.." എത്രയൊക്കെ ലാഘവത്തോടെ പറയാൻ ശ്രമിച്ചിട്ടും മഹേഷിനോട്‌ അത് പറയാൻ തുടങ്ങിയപ്പോൾ മുതൽ അയാൾക്കൊരു വല്ലായ്മയുണ്ട്. അവനത് ആസ്വദിക്കുകയാണ് എന്നുള്ളത് അയാൾ അറിഞ്ഞതുന്നില്ല. "ധൈര്യമായി പറഞ്ഞോ അങ്കിൾ.. ഞാനല്ലേ.." "നിനക്കറിയാലോ എനിക്കൊരുപാട് ശത്രുക്കൾ ഉണ്ടെന്ന്. അങ്ങോട്ട് പോയി ഞാൻ ആരുടേയും ശത്രുതാ സബാധിച്ചു വെച്ചിട്ടില്ല. എന്റെ കാര്യം എന്റെ ന്യായം.. അത് കരുതി മാത്രം ജീവിക്കുന്നവനാണ്. പക്ഷേ എല്ലാത്തിലും വലുതായി എനിക്കെന്റെ ഫാമിലി തന്നെയാണെന്ന് നിനക്കറിയില്ലേ.. ഇപ്പൊ ശത്രുക്കൾ എന്റെ കുടുംബത്തിലും കയറി കളിച്ചു തുടങ്ങി. ആരെന്നും എന്തെന്നും ഞാൻ അറിഞ്ഞിട്ടില്ല.. അറിഞ്ഞിട്ടില്ല എന്നല്ല മഹി.. ഞാനത് അന്വേഷിച്ചു നോക്കിയിട്ടില്ല എന്ന് വേണം പറയാൻ.. തീർച്ചയായും ഞാനത് കണ്ടു പിടിക്കും. പക്ഷേ അതിന് മുന്നേ.. എന്റെ കുടുംബം സേഫ് ആക്കണം എന്നൊരു തോന്നൽ. എന്നിട്ട് മതി പ്രതികാരമൊക്കെ. ഞാൻ കാരണം അവർക്കൊന്നും വരരുത്. അവർ വേദനിക്കരുത്. അത്രയുമേ എന്റെ മനസിലിപ്പോ ഒള്ളു.. അതിനെ കുറിച്ച് പറയാൻ വിളിച്ചതാ ഞാൻ നിന്നെ.." അശോകൻ മഹേഷിനെ നോക്കി.. അവനൊരു ചിരിയോടെ അയാളെ നോക്കി ഇരുന്നു. ശേഷം അയാൾക്ക് മുന്നിലേക്ക് ഒരു കവർ നീട്ടി.. തുറന്നു നോക്ക് അങ്കിൾ.. ശാന്തമായിയാണ് മഹേഷിന്റെ വാക്കുകൾ. എന്നിട്ടും അശോകനൊരു പതർച്ച തോന്നി. തനിക്കു കിട്ടിയത് പോലെയുള്ള കുറച്ചു ഫോട്ടോ തന്നെയാണ് അതിനുള്ളില്ലെന്ന് കണ്ടതും അയാൾ വിളറി വെളുത്തു. നെറ്റിയിൽ വിയർപ്പ് തുള്ളികൾ നിറഞ്ഞു.. "ഇതിനെ കുറിച്ചാണോ അങ്കിൾ ഭയക്കുന്നത്..?" മഹേഷിന്റെ ചിരി..അതൊരു നല്ല ലക്ഷണമായി അശോകന് തോന്നിയില്ല. അശോകൻ അവനെ തുറിച്ചു നോക്കി അങ്ങനെ തന്നെ ഇരുന്നു... തുടരും.. അവനെ.. ഒരു ചെറ്റയാണ്.. അശോകൻ ചേട്ടാ.. പിന്നെയാണോ ഓന്റെ ചിരി.. 😆 സൂക്ഷിച്ചും കണ്ടുമൊക്കെ മരുമോനെ സെലക്ട് ചെയ്യ്‌.. എനിക്കത് മാത്രമേ പറയാനൊള്ളൂ..😁 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif #💞 പ്രണയകഥകൾ #📔 കഥ
📙 നോവൽ - SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 - ShareChat
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _45 ✍️ രചന - ജിഫ്ന നിസാർ ❤‍🔥 "മഹി നീ എവിടെയാടാ.." ഫോണിൽ കൂടി അശോകന്റെ ശബ്ദം കേട്ടതും കൂടെ ഉള്ളവരോട് മിണ്ടരുതെന്ന് കൈകൊണ്ടു ആംഗ്യം കാണിച്ചിട്ട് മഹേഷ്‌ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു. "ഞാൻ.. ഞാൻ ഫ്രണ്ട്സിന്റെ കൂടെ വന്നതാ അങ്കിൾ.. ജസ്റ്റ്‌ ഒരു ഔട്ടിങ്.റിസോർട്ടിൽ ആണ്.." മുടിയൊന്ന് കോതി കൊണ്ടത് പറയുമ്പോൾ മഹിയുടെ കണ്ണിലൊരു കൗശലമുണ്ട്. എന്താ അങ്കിൾ എന്തെങ്കിലും പ്രശ്നമുണ്ടോ.. ഞാൻ വരണോ.. "ഏയ്.. വേണ്ട മഹി.. നീ എൻജോയ് ചെയ്യ്.. പ്രശ്നമൊന്നും ഇല്ലടാ . എനിക്ക് നിന്നോടൊന്നു സംസാരിക്കാൻ ഉണ്ട്.. അത് ധൃതി ഒന്നും ഇല്ല.. നീ തിരികെ വന്നിട്ടായാലും മതി.." അശോകൻ പറഞ്ഞു കേട്ടതും മഹി പുച്ഛത്തോടെ ഒന്നു ചിരിച്ചു. അതയാൾ കാണില്ലെന്നൊരു ധൈര്യമുണ്ടായിരുന്നു അവന്റെ ചെയ്തികളിൽ. "അത്യാവശ്യം ആണെങ്കിൽ ഞാൻ വരാം അങ്കിൾ.. ഔട്ടിങ് ഒക്കെ പിന്നെയും ആവാലോ.." അവൻ ഗൂഢമായൊരു ചിരിയോടെ പറഞ്ഞു. "വേണ്ട ഡാ.. അത്യാവശ്യം ഒന്നുമല്ല.. നീ വെച്ചോ.. തിരിച്ചു വന്നിട്ട് എന്നെ വന്നൊന്ന് കാണ്.. ഒക്കെ.. ബൈ.." അത്രയും പറഞ്ഞിട്ട് അശോകൻ ഫോൺ കട്ട് ചെയ്തിട്ടും മഹിയുടെ ചുണ്ടിലാ ചിരി അത് പോലെ തന്നെയുണ്ട്. "ഹേയ് മഹേഷ്‌.. ആരാ വിളിച്ചത്.." പിന്നിൽ നിന്നുമാരോ വിളിച്ചു ചോദിക്കുന്നത് കേട്ടതും മഹി ചിരിയോടെ ഫോൺ കയ്യിലിട്ട് കറക്കി കൊണ്ട് അവരുടെ അരികിലേക്ക് ചെന്നു. "നിങ്ങളുടെ മെയിൻ എനിമി മിസ്റ്റർ അശോകൻ .." അത് പറഞ്ഞിട്ടവൻ ഉറക്കെ പൊട്ടി ചിരിച്ചു. "അപ്പൊ ഈ സ്റ്റീഫൻ ഒരുക്കിയ കെണിയിൽ നിന്റെ ഭാവി ഫാദർ ഇൻ ലോ പതറി പോയെന്ന് സാരം.." സ്റ്റീഫനും ചിരിയോടെ തന്നെ ചോദിച്ചു. മുന്നിലെ ടേബിളിൽ ഇരുന്ന മദ്യ ഗ്ലാസ് എടുത്തു നുണഞ്ഞു കൊണ്ടവൻ അതേ എന്ന് തലയാട്ടി കാണിച്ചു. "മകളും അങ്ങേരുടെ മാനസ ഗുണ്ടയും തമ്മിലുള്ള സീൻ നിറഞ്ഞ ഫോട്ടോ എന്നെ കാണിച്ചിട്ട് ഒരു ഏറ്റു പറച്ചിൽ നടത്തി അവർ തമ്മിൽ അങ്ങനൊന്നും ഇല്ലെന്ന് കൺവീൻസ് ചെയ്യിക്കാനുള്ള പ്ലാൻ ആണ് ഗ്രേറ്റ്‌ മിസ്റ്റർ അമ്പലപറമ്പിൽ അശോകന്.. അതിനുള്ള വിളിയാ ഇപ്പോൾ വന്നത്.." പുറം കൈ കൊണ്ട് ചുണ്ടിൽ അമർത്തി തുടച്ചു കൊണ്ടത് പറയുമ്പോൾ പുച്ഛമാണ് മഹിയുടെ മുഖം നിറയെ. "ഇത്രയും കറക്റ്റ് തെളിവ് കിട്ടിയിട്ടും അയാളത് വിശ്വാസിച്ചില്ലേ.. എനിക്കതാ.." സ്റ്റീഫന് അൽപ്പം നിരാശയുണ്ട്. മഹിക്കത് മനസ്സിലായി. "വിശ്വാസിക്കില്ല സ്റ്റീഫൻ സർ... അത് ഞാൻ ആദ്യം തന്നെ പറഞ്ഞതല്ലേ.. അങ്ങേർക്ക് അവനെ ഒടുക്കത്തെ വിശ്വാസമാണ്. ആ കാശി നാഥനെ.." പറയുമ്പോൾ പോലും കാശിയോടുള്ള ദേഷ്യം കൊണ്ട് മഹേഷിന്റെ പല്ലുകൾ ഞെരിഞ്ഞമർന്നു. "അവൻ മിടുക്കാനാണ്.ആ കാശി നാഥൻ. കക്കാനും നിൽക്കാനും പഠിച്ച മിടുക്കൻ.മൂപരുടെ മകളെ അവൻ മൂപ്പര് അറിയാതെ ലൈൻ വലിക്കുന്നുണ്ട്. അതിലൂടെ അശോകന്റെ കുടുംബത്തിലും പിന്നെ അയാളുടെ പിൻഗാമിയാവാനും ആണ് അവന്റെ പ്ലാൻ.. പക്ഷേ അതീ മഹേഷ്‌ ജീവനോടെ ഉള്ളപ്പോൾ നടക്കില്ല. അവളെ ഞാൻ അവന് കൊടുക്കില്ല.. അതെനിക്ക് അവളോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല. അവളുടെ അച്ഛന്റെ പൂത്ത പണം കണ്ടിട്ട് തന്നെയാ.." അവന്റെ വാക്കുകൾ കേട്ടതും സ്റ്റീഫന്റെ ചുണ്ടിലും ഒരു ചിരിയുണ്ട്. അശോകനെ തോല്പിക്കാൻ കാശിക്ക് വേണ്ടി ഒരുപാട് ചൂണ്ട എറിഞ്ഞതാണ്. പക്ഷേ അതിലൊന്നും അവൻ കണ്ടത് പോലെ മൈന്റ് പോലും ചെയ്തില്ല. പിന്നെയാണ് അശോകന്റെ കൂടെ ഇങ്ങനൊരു ആള് കൂടി ഉണ്ടെന്ന് അറിഞ്ഞത്. വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല മഹേഷിന്റെ കാര്യതിൽ. പോരാത്തതിന് അവൻ അശോകന്റെ അനന്തിരവനും. പക്ഷേ മഹേഷ്‌ ഞെട്ടിച്ചു കളഞ്ഞു. തന്നെക്കാൾ അധികം അമ്മാവൻ കാശിനാഥനെ പരിഗണിക്കുന്നതിന്റെ അസഹിഷ്ണുത പേറി നടന്നിരുന്ന മഹേഷിനെ സ്റ്റീഫന് വളരെ പെട്ടന്ന് തന്നെ വിലയിട്ട് കൂടെ നിർത്താൻ പറ്റി. മഹേഷിന്റെ കാഷിനോടുള്ള അടങ്ങാത്ത ആർത്തിയും സ്ഥാനമാനങ്ങളോടുള്ള ഭ്രാന്ത് പിടിച്ച ഭ്രമവും സ്റ്റീഫൻ ശെരിക്കും മുതലെടുത്തു. തന്നെക്കാൾ അശോകനോട്‌ ദേഷ്യവും സൂക്ഷിച്ചു കൊണ്ട് നടക്കുന്ന മഹേഷ്‌ സ്റ്റീഫന്റെ വഴിയേ കുറച്ചു കൂടി എളുപ്പമാക്കി. "ഇനിയിപ്പോ നിങ്ങളുടെ കല്യാണം അടുത്ത് തന്നെ ഉണ്ടാവും. അല്ലെ. എനിക്ക് തോന്നുന്നു അശോകൻ ഇനി അതിനായിരിക്കും ശ്രമിക്കുക. പണ്ടേ നിന്റെ അമ്മാവന് കുടുംബം വിട്ടൊരു കളിയില്ല. അതയാളുടെ വീക്ക്നെസ് ആണ്അത് കൊണ്ടല്ലേ ഞാൻ അതിൽ തന്നെ പിടിച്ചു കൊണ്ട് അരങ്ങേറ്റം കുറിച്ചത്.." സ്റ്റീഫാന്റെ മുഖത്ത് വീണ്ടും പുച്ഛം നിറഞ്ഞു. "അതിപ്പോ തോന്നാൻ ഒന്നുമില്ല സ്റ്റീഫൻ അങ്കിൾ. അതിന് തന്നെയാ അങ്ങേര് ഈ വാലിൽ തീ പിടിച്ചത് പോലെ എന്നെ വിളിക്കുന്നത്. മകളെ സേഫ് ആക്കണം. അതായിരിക്കാം ഇപ്പോൾ അങ്ങേരുടെ ഏറ്റവും വലിയൊരു ലക്ഷ്യം.." മഹിയും ഗൂഢമായൊരു ചിരിയോടെ അയാളെ നോക്കി. "പക്ഷേ പുന്നാര മോളിത് അറിയുമ്പോ അവളാ വീടിനു തീ വെക്കും. അത്രക്കുണ്ട് അവൾക്കാ കാശിയോടുള്ള ഇഷ്ടം. അവനെ അല്ലാതെ അവൾ വേറെ ആരെയും സ്വീകരിക്കില്ല എന്നുറപ്പുള്ളത് കൊണ്ട് തന്നെയാണ് ഞാനും ഈ ടോം ആൻഡ് ജെറി കളിക്ക് നിന്നത്. അവൾക്ക് മുന്നിൽ അശോകൻ പെട്ടു പോകും അതിന് കാരണം കാശി നാഥൻ ആണെന്ന് പറഞ്ഞു കൊണ്ട് പിന്നെ എന്റെയൊരു എൻട്രി ഉണ്ട്..അവരെ തമ്മിലടിപ്പിച്ചു രക്തം കാണുമ്പോൾ മാത്രം അടങ്ങുന്ന ഈ മഹേഷിന്റെ മാസ്സ് എൻട്രി.. അത് പറഞ്ഞു കൊണ്ടവൻ ഉറക്കെ പൊട്ടിച്ചിരിച്ചു. സ്റ്റീഫന്റെ മുഖത്ത് അപ്പോഴും തെളിഞ്ഞു നിൽക്കുന്ന ഭാവം പുച്ഛം തന്നെയാണ്. "മകൾ മറ്റൊരുത്തനെ പ്രേമിക്കുന്ന.. അവനെ പ്രേമിച്ചു കൊല്ലങ്ങളോളം നടന്നതിന്റെ തെളിവ് നിരത്തി ഞാനും എന്റെ അമ്മാവനോട് വില പേശും. ഞാൻ അവസരം മുതലെടുക്കുന്നുണ്ട് എന്നറിയാത്ത വിധം ഞാനത് ചെയ്യും. കാശി നാഥൻ ഔട്ട് ആകുന്നതിനൊപ്പം ഞാനാ കുടുംബത്തിൽ പൂർണ്ണമായും അകത്താവും. കാശി നാഥനെ വെറുത്ത അശോകൻ മകളെ പൂർണ്ണമനസ്സോടെ എനിക്ക് തരും.. മകൾ എന്റെ ഭാര്യ ആയിരിക്കുമ്പോൾ അശോകൻ ആവിശ്യമില്ലാത്ത ഒന്നും ചിന്തിക്കില്ല. കാശി നാഥൻ കൂടെയില്ലാത്ത അശോകൻ.. അതൊരു അവസരമാണ്. എനിക്കു നിങ്ങൾക്കും.. പതിയെ നമ്മൾക്ക് നമ്മളുടെ ആവിശ്യം നടത്തി എടുക്കാൻ പറ്റിയ ചാൻസ്. അത് വരെയും മിസ്റ്റർ അമ്പലപറമ്പിൽ അശോകന്റെ സ്നേഹനിധിയായ മരുമോൻ പട്ടം.. ഈ മഹേഷ്‌ നമ്പ്യാർക്ക് സ്വന്തം.." സ്വന്തം നെഞ്ചിലൊന്നു തട്ടി അത് പറഞ്ഞു കൊണ്ട് മഹേഷ്‌ വല്ലാത്തൊരു ഭാവത്തിൽ സ്റ്റീഫനെ നോക്കി. അവന്റെ യാ പ്ലാൻ പൂർണ്ണമായും അംഗീകരിച്ചത് പോലൊരു ചിരിയുണ്ട് സ്റ്റീഫനപ്പോൾ.. അശോകന് അയച്ചു കൊടുത്തത് പോലൊരു സെറ്റ് ഫോട്ടോ മഹേഷിന്റെ മുന്നിലും കവർ പൊട്ടിക്കാതെ കിടപ്പുണ്ട്. അതാണ്‌ അവന്റെ ധൈര്യവും.. ❤️❤️ പറയ്യ് ശിവ... " ഫോണുമായി കാശി കിടക്കയിൽ നിന്നും എഴുന്നേറ്റു. 'എന്തിനാടാ അശോകേട്ടൻ നിന്നെ വിളിപ്പിച്ചത്? " ശിവയുടെ ഗൗരവത്തോടെയുള്ള ചോദ്യം. അത് വരെയും ഓർത്തോർത്തു നീറിയതെല്ലാം വീണ്ടും ഒരു പ്രാവശ്യം കൂടി കാശിയുടെ മനസിലേക്കോടി എത്തി. "അത്.. അതൊന്നുമില്ല.. ചെറിയൊരു പ്രശ്നം. അതൊന്ന് തീർക്കാൻ..! കാശി അലസമായി പറഞ്ഞിട്ടും ശിവക്ക് അതിൽ ആസ്വാഭാവികമായ ഒന്നും തോന്നിയില്ല. അത് പോലുള്ള ഡീലൊക്കെ അവർ തമ്മിലുള്ളത് അവനും അറിയാമല്ലോ. "നീ പോയിട്ട് എന്തായി.. ഏട്ടത്തിയെ കണ്ടല്ലോ ല്ലേ.." "ആഹ്.. അത് പറയാനാ ഞാനിപ്പോ നിന്നെ വിളിച്ചത്.. നീ ഗായത്രിയെ ഒന്ന് വിളിച്ചു നോക്കണം. അവിടെ എന്തേലും പ്രശ്നമുണ്ടോ എന്നൊന്നു ചോദിക്ക്.. എന്താടാ കാര്യം.." "കാര്യം.. അവളെയും കൂട്ടി ചെന്ന് പെട്ടതാ രാക്ഷസന്റെ മുനിലാ,. എന്റെ ദൈവമേ.. കാശി നെഞ്ചിൽ കൈ വെച്ച് കൊണ്ട് അറിയാതെ വിളിച്ചു പോയി. "അവൻ.. അവനെന്തു പറഞ്ഞു.." "എന്തൊക്കെയോ പറഞ്ഞു.. എന്നോട് ഒന്ന് കോർക്കാൻ കൂടി വന്നു.. പക്ഷേ പ്രശ്നം അതല്ല കാശി.. അവനാ പെണ്ണിനെ വെറുതെ വിടില്ല ഇന്ന്. എനിക്കങ്ങനെ തോന്നി. അത് കൊണ്ട് നീ അതിനെ ഒന്ന് വിളിച്ചു നോക്ക്. എന്റെ കയ്യിൽ നമ്പർ ഇല്ല.." "നീ വെച്ചോ ശിവ. ഞാനൊന്ന് വിളിച്ചു നോക്കട്ടെ.. കാശിക്കും വല്ലാത്തൊരു ധൃതി യുമുണ്ട്. അവന്റെ ഏട്ടനെ അവനോളം വേറെ ആർക്കറിയാം. "എന്നിട്ട് എന്നെയൊന്നു തിരിച്ചു വിളിക്കണേ.. എനിക്കോർത്തിട്ട് ഒരു സമാധാനമില്ല.." കാശിയോട് അത് ആവിശ്യപ്പെടുമ്പോഴും ഗായത്രിയുടെയും കുഞ്ഞിന്റെയും തകർന്ന മുഖമായിരുന്നു ശിവയുടെ മനസ്സിൽ.. കാശിയുടെയും.. അവരെ ഓർത്തു കൊണ്ട് രണ്ട് പേരും ഒരുപോലെ വേദനിച്ചു.. 💙💙 ഇരുപത് ലക്ഷം.." യാതൊരു ഉളിപ്പുമില്ലാത്ത തനിക്ക് മുന്നിലിരുന്നു വില പേശുന്ന വിഷ്ണുവിന്റെ നേരെ ബിബിൻ ഒന്ന് പുച്ഛത്തോടെ നോക്കി. ഇവനെ വെച്ച് നോക്കുമ്പോൾ ഭവ്യ കുറച്ചു കൂടി ഭേദമാണെന്ന് പോലും തോന്നി അവനാ നിമിഷം തോന്നി. തനിക്ക് അർഹിക്കുന്ന എന്തോ ഒന്ന് ചോദിച്ചു വാങ്ങുന്നവന്റെ പോലൊരു ഭാവം. എന്തായാലും ബിബിൻ ഉള്ളിലെ ദേഷ്യവും നീരസവുമൊന്നും പുറമെ കാണിച്ചില്ല. പെങ്ങളെക്കാൾ ആയിരമിരട്ടി മോശമായ ആങ്ങള.. അവന്റെ വായിൽ പോയി ചാടി കൊടുത്ത നിമിഷമോർത്തു കൊണ്ടവൻ അങ്ങേയറ്റം കുറ്റബോധത്തിലാണ് ആ നിമിഷം. എനിക്ക് പോയിട്ട് അത്യാവശ്യം ഉണ്ടെന്ന് ഞാൻ പറഞ്ഞില്ലേ ബിബിൻ സാറെ.. " അവന്റെ മറുപടി വൈകുന്നത്തിന്റെ അസഹിഷ്ണുതയോടെ വിഷ്ണുവിന്റെ വാക്കുകൾ. "സമ്മതിച്ചു..കാശ് ഞാൻ തരും.." അത് പറയുകയല്ലാതെ ബിബിന് വേറൊരു മാർഗവുമില്ല. അത്രയും കാശ് പോകുന്നു എന്നുള്ള സങ്കടത്തേക്കാൾ വിഷം പോലുള്ള ഒരാങ്ങളയും പെങ്ങളും തന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകുന്നു എന്നതിനെ കുറിച്ച് സമാധാനിക്കാൻ ശ്രമിച്ചു ബിബിൻ. "അപ്പൊ ഡീൽ.. വിഷ്ണു ചിരിയോടെ വലത് കൈ ബിവിന്റെ നേരെ നീട്ടി. ആർത്തി പിടിച്ച അവന്റെയാ ചിരി. താൻ ചെയ്തു കൂട്ടിയ അനീതികളൊക്കെ മറന്നത് പോലെ ബിബിൻ അവന്റെ ചിരിയിലേക്ക് നോക്കി അറച്ചിരുന്നു. "ഭവ്യ ഇനി എനിക്കും എന്റെ ലൈഫിനും ഭീക്ഷണി ആവരുത്. അതാണെന്റെ എഗ്രിമെന്റ്. കാശ് വാങ്ങിച്ചിട്ട് അത് പാലിക്കാതേ പോയാൽ.. വിഷ്ണു ഇപ്പൊ ഈ കാണുന്നതല്ല ശെരിക്കും ബിബിൻ ജോർജ്.. നിങ്ങൾക്കറിയാത്ത പലതും ഞാൻ പഠിപ്പിച്ചു തരും.." ആ കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് ബിബിൻ പറയുമ്പോൾ വിഷ്ണുവിന്റെ ചുണ്ടിൽ ചിരി തന്നെയാണ്. "ഇന്ന് മുതൽ ഭവ്യ നിങ്ങളെ അറിയുക കൂടി ഇല്ല.. പിന്നെയാണോ ഭീഷണി. സാറ് ധൈര്യമായി പോയിട്ട് അടുത്ത ചൂണ്ട ഇട്ടോ സാറേ.. ഇത്‌ ഞാൻ ഏറ്റു.." പരിഹാസത്തോടെ അതും പറഞ്ഞു കൊണ്ട് ആദ്യം എഴുന്നേറ്റത് വിഷ്ണു തന്നെയാണ്. "സാറിന്റെ നമ്പർ ഒന്ന് പറഞ്ഞേ. ഇനിയുള്ള ഡീൽ ഫോണിൽ മതി.. ഇരുപത് ലക്ഷം രൂപക്ക് വെറുതെ പെട്രോൽ കത്തിച്ചു വന്നാലൊന്നും അത് മുതലാവില്ല. വിഷ്ണു ചോദിക്കുമ്പോൾ അവനോട് ദേഷ്യം ഉണ്ടെങ്കിൽ കൂടിയും അവൻ പറയുന്നത് പോലെ ചെയ്യുന്നതാ തനിക്കും നല്ലതെന്ന് തോന്നി ബിബിൻ നമ്പർ പറഞ്ഞു കൊടുത്തു. ഇനിയിവനെയും കാണുന്നത് ഒഴിവാക്കി പോകുന്നതാ തനിക്കും നല്ലത്.. ആരും അറിഞ്ഞില്ലെന്നു കരുതി അവരുടേയാ രഹസ്യമായുള്ള മീറ്റിംഗ് തെളിവ് സഹിതം പകർത്തപ്പെടുന്നത് ബിബിനോ വിഷ്ണുവോ അപ്പോൾ അറിഞ്ഞതുമില്ല.. തുടരും.. എന്നാലും ആരായിരിക്കും അത്.. ആരായാലും പണി അറിയാവുന്ന ആളാവട്ടെ ന്നാ എനിക്ക് 😆 നിങ്ങൾക്കോ.. 😉 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif #💞 പ്രണയകഥകൾ #📔 കഥ
📙 നോവൽ - SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 - ShareChat
#📙 നോവൽ - നീലാംബരം..... 🔻 ഭാഗം _10 ✍️ രചന - Aysha akbar ഇരുട്ട് മൂടി തുടങ്ങിയതും എന്തോ ഒരു ഉൾ ഭയം നിറഞ്ഞത് പോലെ ആനന്ദി യുടെ മുഖം മാറുന്നത് നാമം ജപിച്ചു കൊണ്ടിരുന്ന ദേവി ശ്രദ്ധിക്കുന്നുണ്ടായിരുന്നു..... അത് വരെയും ആ തിണ്ണയിലിരുന്നു അങ്ങോട്ടുമിങ്ങോട്ടും നോക്കിയും സ്വന്തമായി കൈ കൊണ്ടെന്തൊക്കെയോ കാണിച്ചും കളിപ്പാട്ടം കയിലെടുത്തുമൊക്കെ കളിച്ചിരുന്നവൾ..... ഭൂമിയിലേ ഇരുട്ടിനേക്കാൾ വലിയൊരു കൂരിരുട്ട് അവളുടെ മുഖത്ത് പടട്ടുമ്പോൾ ദേവീക്കെന്തോ ഒന്ന് നെഞ്ചിൽ കൊളുത്തി.... ഒരു പക്ഷെ അവൾ അവളുടെ അമ്മയെ ഓർക്കുകയായിരിക്കുമോ..... ഒറ്റപ്പെടലിന്റെ വേദനയിലുള്ള ഭയമാവില്ലേ അവൾക്ക്.... എത്ര അകന്നിരിക്കാൻ ശ്രമിക്കുമ്പോഴും മനസ്സവളിലേക്ക് തന്നേ ചാഞ്ഞു തുടങ്ങുന്നു..... അവളെ ചേർത്ത് പിടിച്ചു മടിയിലേക്കിരുത്തി ഇരു കൈകൾ കൊണ്ടും ചുറ്റി പ്പിടിച്ചവളുടെ ഭയം ഊതി കെടുത്തണമെന്നുണ്ടായിരുന്നു ദേവിക്ക്..... പക്ഷെ....... ഏത് നിമിഷവും അവരാ ബൈക്കിന്റെ ശബ്ദം പ്രതീക്ഷിച്ചു തന്നെയിരുന്നിരുന്നു.... അവർ മനസ്സിനെ സ്വയം പിടിച്ചു കെട്ടി..... അൽപ നേരം എന്തോ ഓർത്തു കൊണ്ടവിടെ തന്നെയിരുന്നവൾ പെട്ടെന്ന് തന്റെ കാൽ ക്കീഴിൽ വന്നു ചുരുണ്ടു കൂടിയിരുന്നതും പ്രതീക്ഷിക്കാത്തതായത് കൊണ്ട് തന്നേ ദേവിയോന്ന് ഞെട്ടിയിരുന്നു....... അവർ കാൽ ക്കീഴിലേക്കൊന്ന് നോക്കി.... ഭയത്തോടെ കൂനി ക്കൂടിയിരിക്കുന്നുണ്ടവൾ. ആ കണ്ണുകളിൽ നിറഞ്ഞു തുളുമ്പുന്ന ദയനീയത ദേവി ക്കളന്നെടുക്കാൻ കഴിയുന്നുണ്ടായിരുന്നു..... കുഞ്ഞി ക്കൈകൾ കാൽമുട്ടിനോട് ചേർത്ത് വെച്ചിട്ടുണ്ട്...... ദേവിക്ക് നെഞ്ചിലെന്തോ ഒന്ന് കനത്തു നിന്നു..... മ്മ്......?എന്താ... അവർ അവൾക്ക് നേറെ പുരികമോന്നുയർത്തി അത് ചോദിക്കുമ്പോൾ അവളുടെ ചുണ്ടുകൾ വിതുമ്പി.... അവിടെ..... ഇരുട്ടിൽ..... ആരോ നോക്കുകയാ...ആനന്ദിക്ക് പേടിയാവാ...... അവൾ വിതുമ്പി കൊണ്ടത് പറയുമ്പോൾ ആ കുഞ്ഞു ശരീരം വല്ലാതെ വിറ ക്കുന്നുണ്ടായിരുന്നു.... ദേവിയിൽ വാത്സല്യത്തിന്റെ,കരുണയുടെ കെട്ട് പൊട്ടി.... ഒരു നിമിഷം അവളുടെ ഭയവും സങ്കടവുമെല്ലാം അവരിലേക്കും പടർന്നത് പോലെ തോന്നി.... ഇരുട്ടിനെ ഭയന്നു അമ്മയുടെ മാറിലേക്ക് ചായേണ്ട പ്രായമേ അവൾക്കുള്ളു..... അവർക്ക് വല്ലാത്തൊരു വേദന തോന്നി..... അവളെ എഴുന്നേൽപ്പിക്കാൻ മനസ്സ് തുനി ഞ്ഞ അതേ നിമിഷമാണ് ആ ബൈക്ക് മുറ്റത്തേക് വന്നു നിന്നത്.... അവർ ഒരു ഞെട്ടലോടെ അവളിൽ നിന്ന് പിൻ മാറി..... അവിടെയെങ്ങും ഒന്നുമില്ല..... പേടിക്കേണ്ട..... തന്റെ കാൽ ചുവട്ടിൽ കൂനി ക്കൂടിയിരിക്കുന്നവളോട് ഗൗരവത്തിൽ അത് പറയുമ്പോൾ അവരുടെ നെഞ്ച് വല്ലാതെ നനയുന്നുണ്ടായിരുന്നു..... ഈ കാഴ്ച കണ്ട് കൊണ്ട് കയറി വന്ന കിച്ചുവിന്റെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിഞ്ഞി മായുന്നത് ദേവി കണ്ടില്ലെന്ന് നടിച്ചു.... എന്നും വന്ന് കയറിയാൽ തന്നോടെന്തെങ്കിലും സംസാരിച് ഈ തിണ്ണയിലിരുന്നു വെള്ളമൊക്കെ കുടിച്ചു കഴിഞ്ഞ് ക്ഷീണം മാറിയിട്ടേ അവൻ അകത്തേക്ക് കയറാറുള്ളു.... എന്നാലിന്ന് ആ മുഖത്ത് പരന്ന കാർ മേഘം എന്തിനെന്നു അവർക്കും വ്യക്‌തമായിരുന്നു.... ഈശ്വരാ.... രണ്ട് പേർക്കും ഇടയിൽ കിടന്നു തന്റെ നെഞ്ച് പൊട്ടി പിളരുവല്ലോ..... രണ്ട് പേരും അവരവരുടെ നിസ്സഹായതയിൽ മുങ്ങി താഴുന്നവരാണ്..... കണ്ണുകളിലെ ഭയം വിട്ട് മാറാതെ കസേരയുടെ കാലിലേക്ക് ചേർന്നിരിക്കുന്ന അവളെ നോക്കി നെഞ്ചത്ത് കൈ വെച്ചു കൊണ്ട് ഒരു വേദനയോടെയാണ വരത് ഓർത്തത് ..... അപ്പോഴും ആ കുഞ്ഞി കണ്ണുകളിലെ ഭയം വിട്ട് മാറിയിട്ടില്ലായിരുന്നു...... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 വാ സാറേ..... ചിര പരിചിതനെ പ്പോലെ അയാൾ മുമ്പിൽ നടക്കുമ്പോൾ വിറക്കുന്ന കാലുകളോടെ അവനും അയാൾക്ക് പിറകെ നടന്നു...... ഗേറ്റ് കഴിഞ്ഞ് ഒരു കമാനമുണ്ട്....... അതിനൊരു വാതിലും.... ആ വാതിലിൽ ഒന്ന് തട്ടി കൊണ്ട് ജോയി വിനയത്തോടെ നിന്നു.... ആരോഗ്യ ദൃഡനായ ഒരാൾ വന്ന് വാതിൽ തുറന്നതും ജോയി അയാളോട് ചിരിച്ചു...... അയാൾ തിരികെ ചിരിച്ചില്ലെങ്കിൽ കൂടി കയറാനുള്ള അനുമതി യെന്ന വണ്ണം അല്പം നീങ്ങി നിന്നു..... ജോയിയെ പരിചയമുള്ളത് കൊണ്ടാവും ഒരു പക്ഷെ കൂടുതൽ ചോദ്യങ്ങളൊന്നും ചോദിക്കാതിരുന്നത്.... ഇപ്പൊ കുറച്ചായി ഭയങ്കര സെക്യൂരിറ്റി യാ ഇവിടെ.... ആരൊക്കയോ ഇത് പൂട്ടിക്കാൻ ശ്രമിക്കുന്നുണ്ടെന്നൊക്കെ യാ കേട്ട് കേൾവി...... പക്ഷെ അങ്ങനെയൊന്നും പൂട്ടി പ്പോകില്ലെന്നത് വേറൊരു ശെരി...... രാഷ്ട്രീയ ക്കാരും വ്യവസായികളും സിനിമാ താരങ്ങളുമടക്കം വലിയ വലിയ ആളുകളെല്ലാം ഇവിടെ വന്ന് പൊയ് കൊണ്ടിരിക്കുന്നുണ്ട്...... ജോയി അടക്കി പ്പിടിച്ചു കൊണ്ടത് പറയുമ്പോൾ സ്വന്തം തറവാടിനെ പറ്റി പറയുന്നത് പോലൊരു അഭിമാനം ആ മുഖത്ത് നിറഞ്ഞു നിന്നിരുന്നു...... അവനയാളോട് വല്ലാത്തൊരു പുച്ഛം തോന്നി..... മറ്റെന്തോ ഒന്ന് കൂടി അവനയാളോട് ചോദിക്കണമെ ന്നുണ്ടായിരുന്നെങ്കിൽ കൂടി അപ്പോഴേക്കും ആ വലിയ മുറ്റം കടന്ന് വലിയൊരു വാതിൽ അവർക്ക് മുമ്പിൽ തുറക്കപ്പെട്ടിരുന്നു.... അല്പം ഇരുട്ട് നിറഞ്ഞ ആ ആ വഴിയിൽ നടക്കാനെന്ന വണ്ണം ചെറിയൊരു വെട്ടം മാത്രമാണു ള്ളത്.... എന്നാൽ ആ ഇടനാഴി അവസാനിച്ചിടത് നിറഞ്ഞ വെളിച്ചത്തിൽ ഒരു വലിയ ദീവാനിയിൽ തടിച്ചുരുണ്ടൊരു സ്ത്രീ ഇരിക്കുന്നത് അഭി കണ്ടിരുന്നു......... യാര്........ ഇരുട്ടിൽ നിന്നും വെളിച്ചത്തേക്ക് നടന്നടുക്കുന്ന തങ്ങളുടെ മുഖം വ്യക്തമല്ലാത്തത് കൊണ്ടാവണം ഗാഭീര്യമുള്ള ശബ്ദത്തോടെ അവരത് ചോദിച്ചത്......... ഞാനാ.... ജോയി.. അവരുടെ അടുത്തേക്കെത്തിയതും ജോയി വിനയത്തോടെ അത് പറയുമ്പോൾ പരിചയ ഭാവം ആ മുഖത്തും നിറഞ്ഞു നിന്നു...... ജോയിയോ.... ഇപ്പൊ കുറച്ചായി നിന്നെയീ വഴി കാണാനില്ലല്ലോ.. നേരത്തെ കേട്ട തമിഴ് ചുവയുള്ള ആ ശബ്ദം ഒരു തനി മലയാളി ചുവയിലേക്ക് വന്നത് അഭിയെ തെല്ലോന്നമ്പരപ്പെടുത്തി ....... കൂടെ ആരാ.... മരപ്പണികളുള്ള ആ വലിയ തൂണിലേക്കും അശ്ലീല ചിത്രങ്ങൾ തൂക്കി വെച്ച ചുമരിലേക്കും അല്പം നീരസത്തോടെ നോക്കുന്ന അഭിയെ നോക്കിയാണ് അവരത് ചോദിച്ചത്...... അഭി പെട്ടെന്ന് മുഖം അവർക്ക് നേരെയൊന്ന് ചെരിച്ചു.. നാട്ടീന്നു വന്ന സാറാണ്.... ജോയി തന്നേ നോക്കി യത് പറയുമ്പോഴാണ് ഒരു നിമിഷം ആ സ്ത്രീയുടെ കണ്ണുകൾ തന്നിൽ തറഞ്ഞു നിന്നതേന്നു അഭിക്ക് തോന്നി..... തന്നേ പ്രത്യേക ഭാവത്തോടെ ഒന്ന് നോക്കി കൊണ്ടവർ ഒട്ടും വണ്ണമില്ലാത്ത ആ നീളൻ മുടിയിൽ ഒന്ന് കോതി.... ചായം കൊണ്ട് ചുമപ്പിച്ച ചുണ്ടുകളിൽ നാവൊന്നുരസി...... മാറിൽ കിടക്കുന്ന ആടയാഭരണങ്ങൾ ഒരു ശബ്ദത്തോടെ ഇളക്കി..... ഒരു പക്ഷെ തന്റെ അമ്മയോളം പ്രായമുള്ള ആ സ്ത്രീയിൽ നിന്നുള്ള സൃങ്കാര നോട്ടം അവനു വല്ലാത്തൊരു അസ്വസ്ഥത നൽകിയിരുന്നു .... അവൻ പെട്ടെന്ന് തന്നേ മുഖം തിരിച്ചു ... അതാ മുഖത്തൊരു നിരാശ പടർത്തിയത് തലയുയർത്തി നോക്കാതെ തന്നേ അവനു വ്യക്തമായിരുന്നു..... ഇങ്ങനെയൊരു സ്ഥലത്തേക്ക് വരേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല...... അതിന്റെ എല്ലാ അസ്വസ്ഥത യും അവന്റെ മുഖത്ത് പ്രകടമായിരുന്നു...... ഏത് പൂവ് വേണം സാറിനു...... തന്റെ ശ്രദ്ധ പിടിച്ചു പറ്റാനെന്ന വണ്ണം അവരൊരു ആലസ്യ ഭാവത്തോടെ അത് ചോദിക്കുമ്പോൾ മനസ്സിലാവാതെയെന്ന വണ്ണം ഒരു സംശയത്തോടെയവൻ ജോയിയെ നോക്കി...... ഇങ്ക നിറയെ പൂവിറുക്ക്......റൊമ്പ അഴകാന പൂക്കൾ... വഷളൻ ചിരിയോടെ ആ സ്ത്രീ വീണ്ടും അവനോടായത് ചോദിക്കുമ്പോൾ ജോയി അവന്റെ കയ്യിലൊന്ന് തട്ടി..... ആരെയാ വേണ്ടതെന്നാ ചോദിക്കുന്നത്..... അയാൾ അടക്കി പിടിച്ചു കൊണ്ടത് പറയുമ്പോഴും ആ സ്ത്രീ അതേ ചിരിയോടെ തങ്ങളെ നോക്കിയിരിക്കുക യാണ്‌...... അഭിക്ക് ആകെ ക്കൂടി ഈ ഭൂമി രണ്ടായി പിളർന്നെങ്കിലെന്ന് തോന്നി പ്പോയി..... സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത ഒരു നിമിഷത്തിലാണ് താനിപ്പോ നിൽക്കുന്നത്.... വൈ....ശാലി...... അല്പം കനമുള്ള ശബ്ദത്തിൽ അവനത് പറഞ്ഞു നിർത്തിയപ്പോഴേക്കും ആ സ്ത്രീയുടെ മുഖം ചുളിയുന്നത് അവൻ കണ്ടു...... വൈശാലിയോ.... ചോദ്ധ്യത്തിൽ തന്നെയുണ്ടൊരു നീരസം... അതേ.... വൈശാലി.... അവനൊന്നു കൂടി ഉറപ്പിച്ചു കൊണ്ടത് പറയുമ്പോഴും അവരുടെ മുഖത്തെയാ ഇഷ്ട ക്കേട് തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.... വേറെ എത്രയോ നല്ല പൂക്കളുണ്ട്.... നല്ല മണമുള്ള ഗുണമുള്ള റേറ്റിന്റെ കാര്യത്തിൽ പേടിക്കേണ്ട.... അതും നമുക്ക് അഡ്ജസ്റ്റ് ചെയ്യാം.... അവർ ഒതുക്കി പിടിച്ചൊരു ചിരിയോടെ അത് പറയുമ്പോൾ അഭിക്ക് പെരു വിരലിൽ നിന്നും ദേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു..... ഒരു വേശ്യക്ക് വേണ്ടി വില പേശാൻ മാത്രം തരം താഴ്ന്നിട്ടില്ല അഭിമന്യു വെന്ന് ഉറക്കെ പറയണമെന്നുണ്ടായിരുന്നവന് ... പക്ഷെ ആവശ്യം തന്റെതാണ്....... ഇന്നൊരു ദിവസം മാത്രമേ അവർ തന്നേ കാണുകയുള്ളു.... ജീവിതത്തിൽ ഇനിയൊരിക്കലും കണ്ട് മുട്ടാനിടയില്ലാത്ത ഒരു വേശ്യയോട് താനെന്തിനു തന്നേ കുറിച് പറയണം..... എനിക്ക് വൈശാലി മതി..... നിങ്ങള് പറയുന്ന ക്യാഷ് തരും...... അവൻ ഉറച്ച വാക്കുകളോടെ അത് പറഞ്ഞതും ഇത്തവണ ആ സ്ത്രീയുടെ മുഖ ഭാവം തീർത്തും മാറിയിരുന്നു.... ആ മുഖത്ത് സംശയത്തോടൊപ്പം സന്തോഷവും തെളിഞ്ഞു നിന്നു.... അവർ തെളിഞ്ഞ മുഖത്തോടെ ജോയിയെ ഒന്ന് നോക്കി.... താൻ കൊണ്ട് വന്ന ആളാണെന്ന അഭിമാനത്തോടെ ജോയിയും അങ്ങനെ നിൽക്കുകയാണ്.... അവൾക്ക് വേണ്ടി പണം ചിലവാക്കാൻ അഭിക്ക് വല്ലാത്തൊരു ദേഷ്യം തോന്നുണ്ടായിരുന്നെങ്കിലും അത് ആനന്ദിക്ക് വേണ്ടിയാണെന്ന് അവൻ മനസ്സിനെ ധരിപ്പിച്ചു ...... അതിനേക്കാളേറെ അത് തന്റെ സ്വന്തം മനസ്സിന്റെ സ്വസ്ഥത ക്ക് വേണ്ടിയാണെന്ന് അവനറിയാമായിരുന്നു..... അഴക്..... ആ സ്ത്രീ ഉറക്കെയൊന്ന് വിളിച്ചപ്പോഴേക്കും ഉയരത്തിനൊത്ത വണ്ണമുള്ള ഒരാൾ അങ്ങോട്ട് വന്നിരുന്നു.... വാങ്ക സർ...... ആ സ്ത്രീ ഒന്ന് നോക്കിയപ്പോൾ നോട്ടത്തിനർത്ഥം മനസ്സിലായിയെന്ന വണ്ണം അയാൾ അവനോടതും പറഞ്ഞു കൊണ്ട് മുമ്പിലായി നടന്നു...... ആ സ്ത്രീയെയും ജോയിയെയും ഒന്ന് നോക്കി അവനും അയാൾക്ക് പിറകെ നടന്നു........ ഇരുട്ട് നിറഞ്ഞ ആ ഇട നാഴിയിലൂടെ അവർ നടക്കുമ്പോൾ പല തരം പൂക്കളുടെ സുഗന്ധം അവന്റെ മൂക്കിലേക്ക് തുളച്ചു കയറുന്നുണ്ടായിരുന്നു..... ആദ്യമായി അത്രയും നല്ല പൂക്കളുടെ ഗന്ധം അവനിൽ ഓക്കാനം വരുത്തി..... അവന്റെ മുഖം ചുളിഞ്ഞു.... അല്പം നടന്നു അവരെത്തിയത് ഒരു വലിയ മുറിയുടെ വാതിൽക്കലായിരുന്നു..... ചുറ്റുമുള്ള ഇരുട്ടിൽ ആ മുറിയിൽ മാത്രം വെളിച്ചം പരന്ന് കാണുന്നുണ്ട്...... അവിടെയുള്ള കട്ടിൽ തനിക്ക് നേരെ ചൂണ്ടി കാണിച്ചു കൊണ്ട് അയാൾ മുറി വീട്ടിറങ്ങി പോകുമ്പോൾ അഭി അങ്ങനെ നിന്നു..... ഒരു മണവാളണേ പ്രതീക്ഷിച്ചെന്ന വണ്ണം ആ മുറി അലങ്കാരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നുണ്ട്...... പല നിറത്തിലുള്ള പൂമാലകൾ........ ചുമരിൽ തൂക്കിയിട്ട നഗ്നമായ ചിത്രങ്ങൾ... ആ മുറിയിൽ നിറഞ്ഞു നിന്ന ഗന്ധം അവനു തലക്കൊരു കനം നൽകിയിരുന്നു...... ആകെ ക്കൂടി തല ചുറ്റുന്നത് പോലെ തോന്നിയതും അവൻ പതിയെ ആ കട്ടിലിലേക്കൊന്നിരുന്നു.... തലക്ക് കൈ വെച്ചു കൊണ്ട് അങ്ങനെയിരിക്കുമ്പോഴാണ് പിറകിൽ ഒരു കാൽ പെരുമാറ്റം അവൻ കേട്ടത്........ ഒരു കൊലൂസിന്റെ ശബ്ദം അവനു നേർക്കടുത്തടുത്തു വരുന്നു..... അവന്റെ ഹൃദയത്തിൽ ഒരു പെരുമ്പറ മുഴങ്ങി..... അത് വരെ സ്വരു ക്കൂട്ടിയിരുന്ന ധൈര്യമെല്ലാം എങ്ങോ ചോർന്നു പോകും പോലെ.... അവളോട് പറയേണ്ടതെല്ലാം മറന്നു പോയത് പോലെ.... അവനൊരു ശ്വാസം ആഞ്ഞു വലിച്ചു...... ആ ട്രെയിനിലെ ഒരു ദിവസം അവന്റെ തലച്ചോർ ഓർമിപ്പിച്ചു.... നീലാംബര പ്പൂക്കളും നീലക്കൽ മൂക്കുത്തിയും ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും പൊങ്ങി വന്നത് പോലെ.... ഉയരുന്ന നെഞ്ചിടിപ്പ് അവൾ കേൾക്കുമൊയെന്ന് തോന്നിയത് കൊണ്ട് തന്നെയവൻ നെഞ്ചിൽ ഒന്ന് കൈ വെച്ചു.... അപ്പോഴേക്കും നീലാംബരത്തിന്റെ നിർവികരമായ ഗന്ധം ആ മുറിയിൽ പരന്നിട്ടുണ്ടായിരുന്നു........ (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
📙 നോവൽ - SAfEEKMOHAMMED Greations @ep७७@o @omedvshukbun SAfEEKMOHAMMED Greations @ep७७@o @omedvshukbun - ShareChat
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 44 ✍️ രചന - ജിഫ്ന നിസാർ ❤‍🔥 വിഷ്ണു.. വലിഞ്ഞു മുറുകിയ മുഖത്തോടെ തനിക്ക് നേരെ സ്വയം പരിചയപ്പെടുത്തി കൊണ്ട് കൈ നീട്ടിയവന്റെ നേരെ തിരിച്ചും കൈ നീട്ടുബോൾ അത് വരെയും ഉള്ളിൽ സംഭരിച്ചു വെച്ച ധൈര്യം മുഴുവനും ചോർന്നു പോയത് പോലെ ബിബിൻ വല്ലാതെ വിറക്കുന്നുണ്ട്. ഇരിക്ക് ബിബിൻ.." അവന്റെയാ വിറയലും പതർച്ചയുമെല്ലാം അത് പോലെ തന്നെ മനസ്സിലാക്കി വല്ലാത്തൊരു ഗൗരവത്തോടെ വിഷ്ണു ബിബിൻ ഇരുന്നതിന്റെ നേരെ എതിരെ ഇരുന്നു. അവന്റെയാ നോട്ടവും ഭാവവും കാണുമ്പോൾ അവനെ താൻ വിളിച്ചു വരുത്തിയത് തന്നെ അബദ്ധമായോ എന്നായിരുന്നു അപ്പോൾ ബിബിന്റെ മനസ്സിലും. വടി കൊടുത്തു അടി വാങ്ങിയത് പോലൊരു അവസ്ഥ. താൻ കുരുങ്ങി കിടക്കുന്ന കെണിയിൽ നിന്നും എത്രയും പെട്ടന്ന് പുറത്ത് കടക്കണമെന്ന് മാത്രമാണ് അവന്റെ മനസ്സിൽ. ചിത്രയിൽ നിന്നും സംശയങ്ങളുടെ കനൽ തന്റെ അപ്പന്റെയും അമ്മയുടെയും മനസ്സുകളിലെക്ക് നീറി ആളി പടർന്നു പിടിക്കും മുന്നേ ഇതിൽ നിന്നും ഊരണം. ഇല്ലെങ്കിൽ തനിക്കത് അപകടമാണ്. ലീവെടുത്തു വീട്ടിലിരുന്നത് കൊണ്ടൊന്നും ഇതിനൊരു പ്രതിവിധി ഉണ്ടാവില്ല. ഭവ്യയാണെങ്കിൽ ഇപ്പോഴും അമ്പിനും വില്ലിനും അടുക്കാതെ തന്നെ നിൽക്കുകയാണ്. പതിനഞ്ചു ലക്ഷം രൂപ പറഞ്ഞിട്ട് പോലും അവൾക്കത് വേണ്ട. ബിബിൻ ജോർജ്ജിന്റെ ഭാര്യ പദവി ലക്ഷ്യം വെച്ചത് സ്നേഹം കൊണ്ടൊന്നുമല്ലെന്ന് അവനുമിപ്പോൾ നന്നായി മനസ്സിലായി. ചിത്രയെയും കുഞ്ഞിനെയും ഒഴിവാക്കി കളയുകയുകയൊന്നും വേണ്ട എന്നുള്ള അവളുടെ ഔദാര്യം കൂടി കേട്ടപ്പോൾ ഒറ്റയടിക്ക് കൊല്ലാനുള്ളത്രേം കലിയാണ് വന്നതും. "പറയ്യ് ബിബിൻ. എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞല്ലേ വിളിച്ചത്. എനിക്ക് പോയിട്ടും കുറച്ചു അത്യാവശ്യം ഉണ്ടായിരുന്നു.." അത് പറയുമ്പോൾ വീണ്ടും വിഷ്ണുവിന്റെ മുഖം കടുത്തു. നോട്ടം കൊണ്ട് പോലും അവൻ തന്നെ അളക്കുന്നുണ്ടെന്ന് തോന്നി ബിബിനപ്പോൾ. താൻ പറയുന്നതിനും മുൻപ് ഭവ്യ ഇവനോട് എല്ലാം പറഞ്ഞു കഴിഞ്ഞോ എന്നൊരു സംശയവും അവനപ്പോൾ ഇല്ലാതില്ല. അത്രക്കുണ്ട് ആ മുഖത്തുള്ള കനം. അവളുടെ കാര്യമായത് കൊണ്ട് ഉറപ്പ് പറയാനും വയ്യ. ജയിക്കാൻ വേണ്ടി എന്തും ചെയ്യും എന്നൊരു ഭാവത്തിലാണ് അവളുടെ ചെയ്തികൾ എല്ലാമിപ്പോൾ. എന്തായാലും വിളിച്ചു വരുത്തിയ സ്ഥിതിക്ക് ഇനിയിപ്പോ തനിക്കത് പറയാതെയും വയ്യ. അല്ലെങ്കിൽ ഇനി വിഷ്ണു അത് പറയിപ്പിച്ചിട്ടേ തന്നെ ഇവിടുന്ന് വിടൂ എന്ന് പോലും ബിബിന് തോന്നി. ഭവ്യ പഠിക്കുന്ന കോളേജിലെ മാഷാണ് ഞാൻ.. " ചെറിയൊരു പതർച്ചയോടെ തന്നെ ബിബിൻ പറഞ്ഞു വെച്ചു. "മ്മ്.." കനമുള്ള ഒരു മൂളൽ.. "എനിക്കൊരു പ്രശ്നം.. അതിൽ നിന്നൊന്ന് എന്നെ ഹെല്പ് ചെയ്യാൻ വിഷ്ണുവിന് കഴിയും എന്നെനിക്ക് തോന്നി. അങ്ങനെ വിളിച്ചതാണ് ഞാൻ.." അവന്റെയാ താല്പര്യമില്ലായ്മയിൽ നീരസം തോന്നിയെങ്കിലും ആവിശ്യം തന്റെ ആയത് കൊണ്ടും എതിരെയുള്ള ആള് ചില്ലറക്കാരൻ അല്ലെന്നുള്ള തിരിച്ചറിവ് കൊണ്ടും ബിബിൻ അതങ്ങ് ഉള്ളിൽ തന്നെ ഒതുക്കി. "ഭവ്യയെ കണക്ട് ചെയ്യുന്നതാണോ ആ പ്രശ്നം.." രൂക്ഷതയോടെയുള്ള ആ ചോദ്യം. താൻ കരുതിയതിലും ഭയങ്കരനാണ് മുന്നിലെന്ന് അതോടെ ബിബിൻ മനസ്സിലാക്കി. അതവന്റെ ടെൻഷൻ ഒന്നു കൂടി കൂട്ടുകയും ചെയ്തു. "ഞാൻ പറഞ്ഞല്ലോ ബിബിൻ സാർ.. എനിക്ക് പോയിട്ട് കുറച്ചു അത്യാവശ്യം ഉണ്ടെന്ന്.. സോ..." ബിബിൻ എന്തോ ആലോചണയോടെ ഇരുന്നതും വിഷ്ണു വീണ്ടും ഓർമ്മിപ്പിച്ചു. പറയാനുള്ളത് പെട്ടന്ന് പറഞ്ഞിട്ട് പോ എന്നൊരു ധ്വനിയല്ലാതെ പെങ്ങളെ കുറിച്ചെന്തോ പറയാനുണ്ട് എന്ന് കേട്ടിട്ടും ഒരു ആങ്ങളക്ക് തോന്നുന്ന യാതൊരു വിധവികാരങ്ങളും ആകുലതകളൊന്നും തന്നെ അവനിലപ്പോൾ ഇല്ലെന്ന് കണ്ടതും ബിബിനും അൽപ്പം ധൈര്യമായി. അതോടെ പതിയെ അവനെല്ലാം പറഞ്ഞു തുടങ്ങി. ഭവ്യയെ പരിചയപെട്ടത് മുതൽ അവളുമായി റിലേഷൻ ഷിപ്പ് ഉണ്ടാക്കിയത് മുതൽ.. എത്രത്തോളം ലളിതമായത് പറയാൻ കഴിയുമോ അത്രയും ലളിതമായിട്ടാണ് അവനാ അവിഹിതം വിഷ്ണുവിന്റെ മുന്നിൽ തുറന്നു വെച്ചത്. "ഇതിലിപ്പോ ഞാനെന്ത് ചെയ്യും ബിബിൻ സാറേ.. പഠനം തീരാതെ അവളെ കല്യാണം കഴിപ്പിക്കുന്ന പ്ലാൻ ഒന്നും തത്കാലം എനിക്കില്ല.അവളോടുള്ള ഇഷ്ടം ആത്മാർത്മാണെങ്കിൽ ബിബിൻസാർ വെയിറ്റ് ചെയ്യേണ്ടി വരും.." വിഷ്ണു അവനെക്കാൾ ലളിതമായി പ്രതിവിധി പറഞ്ഞു കൊടുക്കുമ്പോൾ ബിബിൻ വീണ്ടും വിയർത്തു. "ഞാൻ.. ഞാൻ ഓൾറെഡി മാരീഡ് ആണ് ഒരു.. ഒരു മോളും ഉണ്ട്.." അറച്ചറച്ചു കൊണ്ടത് പറയുമ്പോൾ വിഷ്ണു അവനെ ഒന്ന് തുറിച്ചു നോക്കി. "ആക്ച്വലി... ആ ഇഷ്ടം.. അതങ്ങ് സംഭവിച്ചു പോയതാണ്.സ്നേഹത്തിനു കണ്ണില്ല എന്നൊക്കെ പറയാറില്ലേ അത് പോലെ.ഫാമിലി ലൈഫിൽ ഉണ്ടായിരുന്ന കുറച്ചു പ്രശ്നങ്ങൾ.. അതിനിടയിൽ എന്റെ അതേ കൺസെപ്റ്റ് ഉള്ളൊരു പെൺകുട്ടിയെ കണ്ടപ്പോൾ അറിയാതെ ഞാൻ.. എനിക്കിപ്പോ അതിൽ നല്ല കുറ്റബോധമുണ്ട്. ഭവ്യക്ക് വേണ്ട കാശ് സെറ്റിൽമെന്റ് ചെയ്യാൻ ഞാൻ റെഡിയാണ്. പക്ഷേ അവൾക്കത് വേണ്ടന്ന്. എന്റെ.. എന്റെ ലൈഫിൽ ഒരു സ്‌പേസ് മതിയെന്ന്." ഭവ്യയോടുള്ള ദേഷ്യമപ്പോൾ വാക്കുകളിൽ പ്രകടമാക്കാതിരിക്കാൻ ബിബിൻ അങ്ങേയറ്റം ശ്രമിച്ചു. വിഷ്ണു അവനെ തന്നെ സൂക്ഷിച്ചു നോക്കി ഇരിപ്പാണ്. "സത്യത്തിൽ.. ഈ പ്രേമനാടകം ബിബിൻ സാറിന് മടുത്തു.ഇനി ഒതുക്കത്തിൽ ഭവ്യയെ ഒഴിവാക്കി വിടാനുള്ള സൈക്കിലൊടിക്കൽ മൂവ്മെന്റാണ് ഇപ്പൊ നടത്തി കൊണ്ടിരിക്കുന്നത്..അങ്ങനല്ലേ.." ക്രൂരമായൊരു ചിരിയോടെ വിഷ്ണു ചോദിക്കുമ്പോൾ ബിബിന്റെ മുഖത്തെ ചോര വറ്റി.. വിളറി വെളുത് പോയി. "നോ. അങ്ങനല്ല.. ചിത്രയും കുഞ്ഞും എന്റെ ലൈഫിൽ ഇല്ലായിരുന്നു എങ്കിൽ.. തീർച്ചയായും ഭവ്യയെ ഞാനെന്റെ ലൈഫ് ഷെയർ ചെയ്യാൻ കൂടെ കൂട്ടും..അവളെ എനിക്ക്..." "എങ്കിലാ ചിത്രയെയും കുഞ്ഞിനേയും അങ്ങ് ഒഴിവാക്കി കളഞ്ഞിട്ട് ലൈഫ് എൻജോയ് ചെയ്യൂ സാറേ.. ലൈഫ് എന്നൊക്കെ പറയുന്നത് ഒന്നല്ലേ ഒള്ളു.. അത് മാക്സിമം അടിച്ചു പൊളിക്കണ്ടേ.." "ഏയ്‌.. അത്.. അത് പറ്റില്ല.." വിയർത്തു പോയ മുഖം തുടച്ചു കൊണ്ട് ബിബിൻ വെപ്രാളത്തോടെ പറഞ്ഞു. "ശെരി.. സാറിന് താല്പര്യമില്ല എങ്കിൽ വേണ്ട.. നമുക്കത് വിടാം. എന്നിട്ട പറയ്യ്.. ഇതിൽ ഞാനെന്താ ഇനി ചെയ്യേണ്ടത്.." വിഷ്ണു ബിബിനെ നോക്കി ചിരിച്ചു. അതൊരു കൊലചിരി പോലാണ് ബിബിന് തോന്നിയത്.. "ആഹ് പിന്നേയ്..ഭവ്യയെ പറഞ്ഞു മനസിലാക്കുക എന്നൊന്നും പറഞ്ഞേക്കരുത്.. വാശിയും ദേഷ്യവും അൽപ്പം.. അല്ല.. ആവിശ്യത്തിലും കൂടുതൽ ഉള്ള ആളാണ്‌ ഭവ്യ..അത് കൊണ്ട് അങ്ങനൊരു ടാക്സ് ഏറ്റെടുക്കാൻ സത്യമായും എനിക്ക് താല്പര്യമില്ല." വിഷ്ണു തന്നെ ഓർമ്മിപ്പിച്ചു. "എനിക്കറിയാം.. ഈ കാര്യം ഞാൻ അവളോട് ഒരുപാട് പ്രാവശ്യം പറഞ്ഞു മടുത്തു പോയതാണ്. അവൾ പറയുമ്പോലെ എനിക്കൊരിക്കലും അവളെ എന്റെ ലൈഫിൽ കൂട്ടാൻ പറ്റില്ല. പക്ഷേ അതവൾക്ക് പറഞ്ഞിട്ട് മനസ്സിലാവുന്നില്ല.." ബിബിൻ അസ്വസ്ഥ തയോടെ നെറ്റി തടവി. "ഭവ്യയെ ഞാൻ സാറിന്റെ ലൈഫിൽ നിന്നും മാറ്റി തരും.. പകരം എനിക്കെന്ത് കിട്ടും.. അതിനെ കുറിച്ച് പറ..എനിക്കതാ അറിയേണ്ടത്.." തികച്ചും ലാഘവത്തോടെ ഉള്ള ആ ആവിശ്യം.. അതോടെ അത് വരെയുമുള്ള അസ്വസ്ഥത മാറി ബിബിന്റെ മുഖവും തെളിഞ്ഞു.. ഒന്ന് കൂടി ഉഷാറായി കൊണ്ടവൻ വിഷ്ണുവിന്റെ നേരെ നോക്കി... ❤‍🔥❤‍🔥 "ഹാ.. ഞാൻ പറയാം തുളസി.." വന്നതേ തനിക്ക് പിറകെ കൂടിയേ തുളസിയെ നോക്കി കൊണ്ട് അശോകൻ ഒരു ചിരിയോടെ പറഞ്ഞു. "പറയാ പറയാ ന്നും പറഞ്ഞോണ്ടിപ്പോൾ എത്ര നേരമായി.. ഇത്രേം സസ്പെൻസ് ഇടാതെ അങ്ങോട്ട് പറഞ്ഞൂടെ നിങ്ങൾക്ക്.. ഇതിപ്പോ വെറുതെ മനുഷ്യനെ ടെൻഷൻ ആകാതെ.." തുളസി പരിഭവത്തോടെ അശോകന്റെ കയ്യിലൊരു നുള്ള് കൊടുത്തു. "നീയിങ്ങനെ ടെൻഷൻ ആവാൻ മാത്രം ഒന്നുമില്ല തുളസി.. ഇത് ഏതോ ശത്രുക്കൾ പണി തന്നതാ.." ഷർട്ട് ഊരി ഹാങ്കറിൽ തൂക്കി കിടക്കയിലേക്ക് കിടന്നു കൊണ്ട് അശോകൻ ആശ്വാസത്തോടെ തന്നെ പറഞ്ഞു. "എന്നുവെച്ചാൽ... "എന്നുവെച്ചാൽ കൂടുതൽ ഒന്നുമില്ല. കാശിനാഥന് നമ്മുക്ക് മോളോട് അങ്ങനൊരു ഇഷ്ടമില്ല. നമ്മൾ ഭയന്നത് പോലെ അവനും അവളും നമ്മൾ അറിയാതെ ഒരു ഇഷ്ടത്തെ വളർത്തിയിട്ടുമില്ല.അത്ര തന്നെ.." അശോകൻ ചിരിയോടെ അവരെയും തനിക്കരികിലെക്ക് പിടിച്ചിരുത്തി. "പിന്നെ ആ ഫോട്ടോ..അതെന്താ..?" "ഫോട്ടോയിൽ ഉള്ളതൊക്കെ സത്യം തന്നെ.. പക്ഷേ അതിലൊന്നും പ്രേമം കലർന്നില്ല.. അങ്ങനൊരു ചതി കാശി നമ്മളോട് ചെയ്യുവോ. എത്ര നാളായി അവൻ എന്റെ കൂടെ.. വിശ്വാസം എന്നൊരു വാക്ക് അവനെ കണ്ടു പഠിക്കണം." "എന്നിട്ടാണോ ഇത് കണ്ടപ്പോൾ മുതൽ.. നിങ്ങൾ ഇത്രയും ടെൻഷൻ അടിച്ചത്.." തുളസി അയാളെ കളിയാക്കി. "അതിപ്പോ പെട്ടന്ന് കണ്ടപ്പോൾ.. അത് പോലെ ഉള്ളതാണല്ലോ ഫോട്ടോ മുഴുവനും. പക്ഷേ അങ്ങനൊന്നും ഇല്ലെന്നും അമ്പലപറമ്പിൽ അശോകന്റെ മകളെ മോഹിക്കാൻ അവൻ വളർന്നിട്ടില്ലെന്നും അവൾ എന്റെ മകളാണ് എന്നൊരു പരിഗണന മാത്രമേ അവളോടുള്ളു എന്നും അവൻ പറഞ്ഞു കേൾക്കും വരെയും എനിക്കു ഒരു ടെൻഷൻ ഉണ്ടായിരുന്നു. അതിപ്പോ കാശിയോട് വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. കുട്ടികളല്ലേ.. ഇപ്പോഴത്തെ കാലവും" അശോകൻ ആശ്വാസത്തോടെ പറഞ്ഞു. അതേ ആശ്വാസമപ്പോൾ തുളസിയുടെ മുഖത്തുമുണ്ട്. "എന്നാലും ഇതിപ്പോ ആരായിരിക്കും ഇത്രയും കഷ്ടപ്പെട്ടു കൊണ്ട് ഇത്രേം ഫോട്ടോ ഒപ്പിച്ചത്.." "ആരായാലും അവനുള്ളത് ഞാൻ കൊടുക്കുന്നുണ്ട് തുളസി.എന്റെ മകളുടെ ലൈഫ് വെച്ചിട്ടാണവർ കളിക്കുന്നത്.. അതിനുള്ളത് ഒട്ടും കുറയാതെ തന്നെ അവന് കിട്ടിയിരിക്കും.." അത് പറയുമ്പോൾ അശോകന്റെ മുഖം കടുത്തു. "ഇനിയധികം നീട്ടി കൊണ്ട് പോണ്ട തുളസി.. മോളെ പെട്ടന്ന് സേഫ് ആക്കണം. ശത്രുക്കൾ കുടുംബത്തിൽ കയറി കളിച്ചു തുടങ്ങി.." അശോകൻ തുളസിയെ നോക്കി സാവധാനം പറഞ്ഞു. "നിങ്ങളെന്താ പറഞ്ഞു വരുന്നത്..? "മഹിയെ വിളിക്കണം. മക്കളുടെ വിവാഹം നടത്തണം. എത്രയും പെട്ടന്ന് തന്നെ. അവളെ സേഫ് ആക്കിയാലേ എനിക്കിനി ഒരു സമാധാനം കിട്ടൂ.." "ഇതിപ്പോ ആരോ എന്തോ വിവരക്കേട് ചെയ്തു എന്ന് വെച്ച്.. ഇത്രയും പെട്ടന്ന്.. അത് വേണോ അശോകേട്ടാ.. വേണം തുളസി.. എന്റെ മനസ്സ് പറയുന്നു അതാണ് നല്ലത് എന്ന്. പിന്നെയിപ്പോ പുറത്തേക്ക് ഒന്നുമല്ലല്ലോ.. മഹിയും നമ്മുടെ മോനല്ലേ.. നമ്മളത് പറഞ്ഞു വെച്ചതുമാണല്ലോ .മഹിക്കും തിടുക്കമുണ്ടായിട്ടും മോളുടെ പഠനം തീരട്ടെ എന്നായിരുന്നു നമ്മുക്ക് പ്ലാൻ. നമ്മുക്ക് വേണ്ടിയല്ലേ അവരത് അംഗീകരിച്ചതും. അതിപ്പോ ഏറെക്കുറെ തീർന്നു. എക്സാം ഇനിയും മൂന്ന് മാസം കഴിഞ്ഞല്ലേ ഉള്ളത്. അതിപ്പോ കല്യാണത്തിന് ശേഷം പോയി അറ്റന്റ് ചെയ്താലും മതിയല്ലോ..ഞാൻ എന്തായാലും മഹിയെ വിളിക്കുന്നുണ്ട് " എല്ലാം തീരുമാനം എടുത്തത് പോലൊരു ഉറപ്പുണ്ട് അശോകനും. പെട്ടന്നൊരു കല്യാണം എന്ന് കേട്ടതിന്റെ പകപ്പ് ഉണ്ടേലും അയാൾ പറഞ്ഞതിലും കാര്യമുണ്ടെന്ന് തുളസിക്കും തോന്നി. "അവൾ സമ്മതിച്ചു തരുമോ എന്നാ എനിക്ക്..' തുളസി ആശങ്കയോടെ പറഞ്ഞു. ഒന്നാമത് മഹിയുടെ കാര്യം പറയുന്നത് തന്നെ കലിപ്പുള്ള ആളാണവൾ. അവളോടിപ്പോ വിവാഹത്തിന്റെ കാര്യം പറയുന്നത് കൊണ്ട് പ്രതേകിച്ചു ഒന്നും നടക്കില്ല എന്നൊരു തോന്നൽ. അവളെന്റെ മോളാണ് തുളസി.. ഞാൻ പറഞ്ഞാൽ എന്റെ മോളത് കേൾക്കും. നല്ലതല്ലാത്ത ഒന്നും അച്ഛൻ അവൾക്ക് കൊടുക്കില്ല എന്നെന്റെ മോൾക്കറിയാം.." അശോകന്റെ ആത്മവിശ്വാസം.. അതിപ്പോ തുളസികും അറിയാം. പക്ഷേ എന്തോ ഒരു അസ്വസ്ഥത തോന്നുന്നുണ്ട് അവർക്കത് കേട്ടപ്പോൾ മുതൽ.. "അവൾ ഇനി ഇങ്ങനൊരു ഫോട്ടോയുടെ കാര്യം അറിയണ്ട കേട്ടോ.അവൾക്കത് വല്ലാത്ത ഷോക്ക് ആവും.. കാശി എടുത്തത് പോലെ അത്രയും സിമ്പിൾ ആയിട്ട് അവൾക്കത് അസെപ്റ്റ് ചെയ്യാൻ കഴിയില്ല. അശോകൻ ഓർമ്മിപ്പിച്ചു. "കാശി.. അവനെന്താ പറഞ്ഞേ.. അവനത് ഫീൽ ചെയ്‌തോ.." തുളസി ആകാംഷയോടെ ചോദിച്ചു. "ഏയ്..അവൻ മിടുക്കാനല്ലേ തുളസി.. എല്ലാം അതിന്റെതായ രീതിയിൽ മനസ്സിലാക്കാനും അത് പോലെ പ്രവർത്തിക്കാനും അവന് കഴിയും.." അശോകൻ ചിരിയോടെ പറഞ്ഞു. "എന്തായാലും ഇതാരാ ചെയ്തതെന്ന് അവൻ കണ്ടു പിടിക്കുമെന്ന് എനിക്കുറപ്പുണ്ട്. അവന് വേണ്ടി അല്ലേലും എനിക്ക് വേണ്ടി അവനത് ചെയ്യും.." അത്രയും ഉറപ്പോടെ അശോകൻ പറഞ്ഞു. മോളെ വിളിക്കണം.. പെട്ടന്ന് തന്നെ എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാക്കണം.. അശോകൻ തന്റെ തീരുമാനം ഒന്ന് കൂടി ഉറപ്പിച്ചു.. ആ തീരുമാനം ഓർത്തു കൊണ്ട് ഉരുകി തീരുന്നവനെ അയാളപ്പോൾ അറിഞ്ഞതേ ഇല്ല.. തുടരും.. ഇതിനേക്കാൾ ഈ കഥ ഫാസ്റ്റ് ആയിട്ട് പറയാൻ എനിക്ക് കഴിയില്ല കേട്ടോ. ഇതിൽ skip ചെയ്യാനായി ഇനിയൊന്നുമില്ല. സഹകരിക്കണേ.. പിന്നേയ്.. ന്റെ കാശിക്ക് ഉശിരില്ല എന്ന് പറഞ്ഞവരൊക്കെ ഇവിടെ തന്നെ കാണണേ.. നമ്മളൊരു വരവ് കൂടി വരേണ്ടി വരും പിള്ളേച്ചാ.. 🤣 റിവ്യൂ ഇട്ടിട്ട് പോണം.. സ്നേഹത്തോടെ jif #💞 പ്രണയകഥകൾ #📔 കഥ
📙 നോവൽ - SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 - ShareChat
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട് _43 ✍️ രചന - ജിഫ്ന നിസാർ 💜 ഒറ്റ നോട്ടം കൊണ്ട് തന്നെ വിഷ്ണുവിന്റെ കണ്ണിലെ കലിയും പകയും ഗായത്രി മനസ്സിലാക്കി. ആ വെപ്രാളത്തിൽ തന്നെയാണ് അവൾ ബൈക്കിൽ നിന്നും ചാടി ഇറങ്ങിയത്. പക്ഷേ ഭയമായിരുന്നു..കാലുകൾ നിലത്തുറക്കാതെ അവൾ വീണു പോയിട്ടും നെഞ്ചിൽ കൈകൾ കെട്ടി വല്ലാത്തൊരു ഭാവത്തിൽ നിൽക്കുന്ന വിഷ്ണു നിന്നിടത്തു നിന്നും അനങ്ങിയില്ല. ശേ.. എന്തായിത് ഗായത്രി.. നോക്കിയിട്ട് ഇറങ്ങണ്ടേ.." ശിവ വീണു കിടക്കുന്നവൾക്ക് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു. വിഷ്ണുവേട്ടൻ " ഗായത്രി ഭയത്തോടെ അതാണ് പറഞ്ഞത്. ശിവ ഇനിയവനെ കണ്ടില്ലേ എന്നായിരുന്നു അവളുടെ മനസ്സിൽ. അവന്റെ മുഖത്തൊരു ഭാവമാറ്റവുമില്ല. അതാണ് ആ സംശയം. "ആ.. വിഷ്ണു വേട്ടൻ അവിടെ നിന്നോളും.എങ്ങോട്ടും ഓടി പോവില്ല.. താനിപ്പോ എണീക്ക്." ശിവ വീണ്ടും അവളെ നോക്കി കൊണ്ട് പറഞ്ഞു. ഗായത്രിയുടെ നോട്ടം വീണ്ടും വിഷ്ണുവിന്റെ നേരെ നീങ്ങി. നിലത്തു മടങ്ങി കുത്തിയ കാലിന്റെ വേദന പോലും വക വെക്കാതെ.. ശിവയുടെ കയ്യിൽ പിടിച്ചു കൊണ്ട് വീണ്ടും വിഷ്ണുവിന് പ്രകോപനം ഉണ്ടാക്കാതെ അവൾ നിലത്തു നിന്നും പതിയെ എഴുന്നേറ്റു. കാൽ ഉറപ്പിച്ചു നിൽക്കുമ്പോൾ സൂചി കുത്തുന്നത് പോലൊരു വേദന തോന്നിയിട്ടും അത് അവഗണിച്ചു കൊണ്ടവൾ കല്ലു മോളെ വാരി എടുത്തു. "ഇനി.. ഇനി ഇവിടെ നിൽക്കണ്ട.. പോയിക്കോ ശിവ.." വിഷ്ണുവിന്റെ ശിക്ഷയിൽ നിന്നും അവനെ രക്ഷപ്പെടുത്തി എടുക്കാനുള്ളൊരു വ്യഗ്രതയോടെ ഗായത്രി ധൃതിയിൽ പറഞ്ഞു. "അവനെ നീ പെട്ടന്ന് പറഞ്ഞു വിടണ്ട.. അകത്തേക്ക് കൂട്ടിക്കോ.. ഒരു റൗണ്ട് കൂടിയൊക്കെ പോകാനുള്ള ആരോഗ്യമുണ്ടല്ലോ രണ്ടിനും.." ശബ്ദം കുറച്ചാണെങ്കിലും അവളാ പറഞ്ഞത് കേട്ടിട്ടുണ്ട് എന്നത് പോലെ നിന്നിടത്തു നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു വിഷ്ണു. "അകത്തേക്ക് ചെന്നിട്ടു ഈ കുഞ്ഞിന് മരുന്ന് കൊടുത്തേക്ക്.. ആദ്യം." വിഷ്ണുവിനെയും അവന്റെ സംസാരത്തെയും പാടെ അവഗണിച്ചു കൊണ്ടാണ് ശിവയുടെ വാക്കുകൾ. അത്ര പറഞ്ഞു കൊണ്ടവൻ ബൈക്ക് വീണ്ടും സ്റ്റാർട്ട് ചെയ്തു. പക്ഷേ തിരിച്ചു പോകും മുന്നേ വിഷ്ണു അവന് മുന്നിലേക്ക് കയറി നിന്നു. "കൂട്ടുകാരൻ ഇവളുടെ സ്ഥിരം കസ്റ്റമർ ആണ്.അവനാണോ നിന്നെയും ഇവളെയും തമ്മിൽ മുട്ടിച്ചു തന്നത്.. ഏഹ്.." വല്ലാത്തൊരു വഷളൻ ഭാവത്തിൽ വിഷ്ണു ശിവയോട് ചോദിച്ചു. "സ്വന്തം അനിയനെയും ഭാര്യയെയും നിങ്ങൾക്ക് വിശ്വാസമില്ലായിരിക്കും.പക്ഷേ ഞാൻ അങ്ങനല്ല വിഷ്ണു സാറേ " സ്വതവേ ഉള്ള ചിരിയോടെ തന്നെയാണ് ശിവ അവനുള്ള മറുപടി കൊടുത്തത്. "എന്റെ വീട്ടിൽ കയറി വന്നിട്ട് എന്നോട് നീ തറുതല പറയുന്നോടാ നാ..*&%₹#. അതും ഈ പിഴച്ചവളെ മുന്നിൽ ആളാവാൻ വേണ്ടി." കൈ നിവർത്തി ശിവയുടെ കവിൾ ലക്ഷ്യമാക്കി വിഷ്ണു ആഞ്ഞടിച്ചു. പക്ഷേ അങ്ങനൊരു സീൻ മുൻകൂട്ടി കണ്ടത് പോലെ ഗായത്രി അവന് മുന്നിലേക്ക് കയറി നിന്നു കൊണ്ടാ അടി ഏറ്റു വാങ്ങി. ഒരുനേരത്തെ ആഹാരം വാങ്ങിച്ചു കൊടുത്ത നന്ദി.. തന്നെയും തന്റെ കുഞ്ഞിനേയും ഒരു മനുഷ്യജീവികളായി പരിഗണന നൽകിയ നന്ദി.. അതവൾ അങ്ങനെ തീർത്തു. മുഖം ഒരു ഭാഗത്തേക്ക് കോടി പോയി.. തല ഒന്നാകെ തരിച്ചു. വീണു പോകാതിരിക്കാൻ ശിവ തന്നെയാണ് അവളെ തന്നിലേക്ക് ചേർത്തു പിടിച്ചത്. അതോടെ വിഷ്ണുവിന്റെ കലി കൂടുതൽ ആളി കത്തി. അവനൊട്ടും പ്രതീക്ഷിക്കാതെ ഗായത്രി വിഷ്ണുവിനെ തള്ളി മാറ്റി. "പെട്ടന്ന് പോ ശിവാ.." കെഞ്ചും പോലെ അവൾ ശിവയെ നോക്കി. താഴെ വീണു കിടക്കുന്നവൻ എണീറ്റാൽ ശിവയെ വീണ്ടും ഉപദ്രവിക്കുമെന്ന് കരുതി ഗായത്രി ഉറക്കെ കരഞ്ഞു കൊണ്ടത് പറഞ്ഞപ്പോൾ.. തന്റെ പേരിൽ അവളിനിയും തല്ല് കൊള്ളാതിരിക്കാൻ ശിവ വേഗം ബൈക്ക് സ്റ്റാർട്ട് ചെയ്തു. "അകത്തേക്ക് പോയിക്കോ.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്.. ഞാൻ കാശിയുടെ അരികിലുണ്ടാവും..". ധൃതിയിൽ അതും പറഞ്ഞു കൊണ്ടവൻ വെറുപ്പോടെ വിഷ്ണുവിന്റെ നേരെയൊന്ന് നോക്കി. അവൻ ഗേറ്റ് കടന്ന് പോയിട്ടാണ് ഗായത്രി ശ്വാസമെടുത്തത്. നിലത്തു നിന്നും എഴുന്നേൽക്കുന്നവന്റെ മുഖത്തെ പൈശാചികത. ഇനിയിവിടെ നടക്കാൻ സാധ്യതയുള്ളതിനെ കുറിച്ചൊരു മുൻധാരണ കിട്ടിയിട്ടും അതിൽ നിന്നും ശിവയെ രക്ഷപ്പെടുത്തി എടുത്തല്ലോ എന്നുള്ളതായിരുന്നു ഗായത്രിയുടെ മനസ്സിലെ ഏക ആശ്വാസം. കരച്ചിൽ പോലുമില്ലാതെ ഭയന്നു വിറക്കുന്ന കല്ലുമോളെയും നെഞ്ചിൽ ചേർത്ത് പിടിച്ചു കൊണ്ട് തന്റെ വിധിയും ശിക്ഷയും കാത്ത് ഗായത്രി വിഷ്ണുവിന്റെ മുന്നിൽ തല കുനിച്ചു നിന്നു. 💜💜 ഞാനെങ്ങാനും ആയിരുന്നങ്കിൽ അവന്റെ മുഖത്തൊന്നു കൊടുത്തിട്ട് പോടാ പുല്ലേ എന്നും പറഞ്ഞു കൊണ്ട് നല്ല അന്തസായി ഇറങ്ങി പൊന്നേനെ.. ഇതൊരുമാതിരി... ലോകത്ത് വേറെ ആണ്പിള്ളേര് ഇല്ലാത്ത പോലെ..എന്തൊരു ജാഡആണ്..ഡീ അവന്. എന്തിനാ അല്ലേലും ആ ജാഡ നാഥനെ പറയുന്നത്. ഇത്രയൊക്കെ അവോയ്ഡ് ചെയ്തിട്ടും വീണ്ടും പൊന്നേ പൊരുളെ എന്നും വിളിച്ചോണ്ട് അവന് മുന്നിലേക്ക് ഒലിപ്പിച്ചു ചെല്ലുന്ന നിന്നെ പറഞ്ഞാൽ മതി.." മിയ ദേഷ്യത്തോടെ വിറക്കുന്നുണ്ടെന്ന് തോന്നി കാർത്തുവിന്. എന്നിട്ടും അവളൊന്നും മിണ്ടാതെ മുഖം കുനിച്ചു. "എന്തേയ്.. നിന്റെ നാക്കിറങ്ങിയോ.. നിനക്കൊന്നും പറയാനില്ലേ ഇപ്പോ.. " മിയ അവളുടെ തോളിൽ ഒരു അടി കൊടുത്തു കൊണ്ട് ചോദിച്ചു. അതിന് നീ അല്ലല്ലോ മിയ ഞാൻ.. നീ പറയും പോലൊന്നും എനിക്ക് പറ്റില്ല.. ഞാൻ.. ഞാനവനെ.. " സ്നേഹിക്കുന്നു എന്നായിരിക്കും " മിയ ചുണ്ട് കോട്ടി കൊണ്ട് ചോദിച്ചു. "നിന്റെ സ്നേഹം അവന് വെറും പിണ്ണാക്ക് പോലാവും. അതല്ലേ ഇത്രയൊക്കെ പിറകെ നടന്നിട്ടും തിരിഞ്ഞു പോലും നോക്കാത്തത്.എന്തായാലും ഇത്‌ കുറച്ചു കൂടുതലാ കാർത്തു.. നിനക്കിത് വർക്കാവും ന്ന് എനിക്ക് തോന്നുന്നില്ല. ഒരു ദിവസം മാത്രമാണോ..ഒരു ലൈഫ് മുഴുവനും ആണെടി.. അത് മുഴുവനും നീയിങ്ങനെ സ്നേഹം സ്നേഹം ന്നും പറഞ്ഞോണ്ട് നടക്കുമോ.. ഇനിയിപ്പോ നിന്റെ ഫോർസ് കൊണ്ടവൻ നിന്നെ സ്വീകരിച്ചു എന്ന് തന്നെ വെക്ക്.. ജീവിതം മുഴുവനും നീയിങ്ങനെ അവന്റെ പിറകെ.. എനിക്കത് ഓർക്കാൻ കൂടി വയ്യ കാർത്തു. ഇനിയെങ്കിലും നീ പ്രാക്ടീക്കലായി ചിന്തിക്ക്.. ചിന്തിച്ച് കൊണ്ടൊരു തീരുമാനമെടുക്ക് " എന്തൊക്കെ പറഞ്ഞിട്ടും ഒരക്ഷരം മിണ്ടാതെ ഇരിക്കുന്ന കാർത്തുവിനെ കാണുമ്പോൾ മിയയുടെ കലി മാറി പകരം സഹതാപം നിറയുന്നുണ്ട്. പക്ഷേ അവളുടെയാ സമർപ്പണം കാണുമ്പോൾ ഭയമാണ്. വർഷങ്ങളോളം പിറകെ നടന്നു കൊണ്ട് പ്രണയം പറഞ്ഞിട്ടും പ്രകടിപ്പിച്ചിട്ടും അതിൽ അൽപ്പം പോലും തിരികെ കിട്ടിയില്ലെങ്കിൽ അതാ പ്രണയത്തിന്റെ പരാജയമാണ്. അവളുടെ ആത്മാർത്ഥ പ്രണയത്തിന് അപമാനമാണ്. അവന് മുറിവ് പറ്റിയ ദിവസങ്ങളിൽ അവനെക്കാൾ വേദന സഹിച്ചോരുത്തി പിടഞ്ഞത് അവളും കണ്ടതാണ്. ഫ്രീ ആയി കിട്ടുന്ന ഓരോ മണിക്കൂർ ഇടവിട്ടും അവന്റെ കൂട്ടുകാരനെ വിളിച്ചു കൊണ്ട് കാശിയുടെ വിശേഷങ്ങൾ അറിയുന്നവളെ.. ആശ്വാസിക്കുന്നവളെ അടുത്തറിഞ്ഞതാണ്. കാശിനാഥനെന്ന പേരിനെ പോലും പ്രണയിക്കുന്നവളാണ്. ഇന്നിപ്പോൾ അവൾ വിളിച്ചിട്ട് കോൾ പോകുന്നില്ല. അവൻ ബിസി ആയിരിക്കും എന്ന് പറഞ്ഞു കൊണ്ട് കാർത്തു പിൻവാങ്ങി എങ്കിലും അതങ്ങനെ അല്ലെന്ന് തോന്നി മിയ സ്വന്തം ഫോണിൽ വിളിച്ചപ്പോൾ ബെല്ലടിക്കുന്നു. പക്ഷേ വീണ്ടും കാർത്തുവിന്റെ നമ്പറിൽ വിളിക്കുമ്പോൾ കണക്ട് ആവുന്നില്ല. അതിനർത്ഥം അവൻ മനഃപൂർവം അവളുടെ നമ്പർ ബ്ലോക്ക്‌ ചെയ്തു വെച്ചു എന്നാണ്. അതോടെ മിയയുടെ നില തെറ്റി. സത്യം തിരിച്ചറിയാൻ കഴിഞ്ഞെങ്കിലും കാർത്തു അപ്പോഴും അവനെ കുറ്റപ്പെടുത്തി ഒരു വാക്ക് പോലും പറയുന്നില്ല എന്നതാണ് മിയയെ ഏറെ ചൊടിപ്പിച്ചതും. നിനക്ക് ഒന്നും പറയാനില്ലേ കാർത്തു.. " സഹികെട്ടു കൊണ്ട് മിയ വീണ്ടും ചോദിച്ചു. ഇല്ലെന്ന് തലയാട്ടി കാണിക്കുമ്പോൾ കരച്ചിൽ പുറത്ത് ചാടാതിരിക്കാൻ കാർത്തു ചുണ്ടുകൾ കൂട്ടി പിടിച്ചു.. ❤‍🔥❤‍🔥 നേരത്തെ കുറിച്ചും കാലത്തെ കുറിച്ചും ഒന്നും അറിയാതെ കിടക്കയിൽ തലയിണയിൽ മുഖം പൂഴ്ത്തി കിടക്കുന്നവന്റെ കണ്ണുകൾ നിറഞ്ഞു തൂവിയില്ല. പക്ഷേ ഉള്ളിൽ അവൻ അനുഭവിക്കുന്ന സംഘർഷം.. അതങ്ങനെ കണ്ണിൽ നീറി നനഞ്ഞു കിടന്നു. ഇതിത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി അശോകേട്ടൻ ചെയ്യുന്ന അടുത്ത സ്റ്റെപ്പ് എന്താവുമെന്ന് കാശ്ശിക്കറിയാം. ആ മൗനത്തിൽ നിന്നു തന്നെ അവനത് പിടിച്ചെടുത്തു കഴിഞ്ഞു. എന്നെന്നേക്കുമായി തനിക്കവളെ നഷ്ടപ്പെടാൻ പോകുന്നു. ആ ഓർമയിൽ പോലും അവന് വേദനിച്ചു. പ്രണയം പറഞ്ഞിട്ടില്ല.. ഒരു നോട്ടം കൊണ്ടൊ ചിരി കൊണ്ടൊ പോലും അവൾ തന്റെ പ്രാണൻ ആണെന്ന് അറിയിച്ചു കൊടുത്തിട്ടില്ല. എന്നെങ്കിലും ഇത്‌ പോലൊരു നിമിഷം വന്നു ചേരുമെന്നും അന്ന് താൻ ഒരുപാട് വേദനിക്കേണ്ടി വരുമെന്നും അറിയാമായിരുന്നു. ഇത് വരെയും അവൾ പറഞ്ഞിട്ട് പോയ ഓരോ വാക്കും പ്രണയം ചാലിച്ച ഓരോ നോട്ടവും അവനെയപ്പോൾ കൊത്തി പറിച്ചു. പിറന്നാൾ മധുരമെന്ന് പറഞ്ഞു കൊണ്ടവൾ ഒരിക്കൽ ചുംബനം കൊണ്ട് പൊള്ളിച്ച ചുണ്ടുകൾ.. അതിലിപ്പോഴും അവളുടെ ചുണ്ടിന്റെ ചൂടുണ്ടെന്ന് തോന്നി. അപ്പോഴെല്ലാം ഹൃദയം പോലും വിങ്ങി വിറച്ചു കൊണ്ടവൻ ആ കട്ടിലിൽ തനിച്ച് കിടന്നു. ആരും... ആരുമില്ലാതെ.. തുടരും.. ചില ഇഷ്ടങ്ങളുണ്ടങ്ങനെ... ഇഷ്ടപെടരുത് എന്നറിയാമായിരുന്നിട്ടും അറിയാതെ ഇഷ്ടപ്പെട്ടു പോയത്.. നെഞ്ചിൽ അടക്കി പിടിക്കാൻ ശ്രമിക്കും. പിന്നെ ആ ഇഷ്ടത്തിന്റെ ചുഴിയിൽ പെട്ടു പോയി നമ്മൾക്ക് നമ്മളെ പോലും നഷ്ടപ്പെട്ടു പോകുന്നത് പോലോരിഷ്ടം.. വല്ലാത്ത നോവാണത്... ല്ലെ 😢 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif #💞 പ്രണയകഥകൾ #📔 കഥ
📙 നോവൽ - SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 - ShareChat