𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
ShareChat
click to see wallet page
@shafeekmohammed
shafeekmohammed
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
@shafeekmohammed
"ɴᴇᴠᴇʀ ᴊᴜᴅɢᴇ ᴀ ʙᴏᴏᴋ ʙʏ ɪᴛꜱ ᴄᴏᴠᴇʀ"
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _34 ✍️ രചന - ജിഫ്ന നിസാർ 💜 കാശി.. ഡാ.. " പിന്നിൽ നിന്നും ശിവ മുന്നിലേക്കിടിച്ചു കയറി വന്നു കൊണ്ട് വിളിച്ചെങ്കിലും അതിന് മുന്നേ ഡ്രൈവിങ് സീറ്റിനടുത്തെ സൈഡ് ഡോർ തുറന്നു കൊണ്ടവൻ പുറത്തേക്കെടുത്തു ചാടി കഴിഞ്ഞിരുന്നു. ബസ്സിൽ ഉള്ളവരിൽ പലർക്കും പല അഭിപ്രായങ്ങളുമുണ്ട്. ചിലർ കാശിയെ പറയുമ്പോൾ മറ്റു ചിലർ കാറിൽ ഉള്ളവരെയും പറഞ്ഞു സ്വയം അഭിപ്രായം പറഞ്ഞതിൽ ഊറ്റം കൊള്ളുന്നുണ്ട്. റോഡിൽ അത്യാവശ്യം വലിയൊരു ബ്ലോക്കും വന്ന് കഴിഞ്ഞു. എന്നാൽ ചാടി ഇറങ്ങിയവൻ നേരെ ചെന്ന് നിന്നത് ബസ്സിന്‌ മുന്നിലാണ്. ചുളുങ്ങി പോയ ആ ഭാഗം കാണെ അവന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി. കണ്ണുകളിൽ കനൽ തിളങ്ങി. സ്വന്തം ജീവനെ പോലെ അവൻ സ്നേഹിക്കുന്നതാണ് ആ ബസ്. അവനത്ര മേൽ പ്രിയപ്പെട്ടത്.. വെട്ടിതിരിഞ്ഞു കൊണ്ടവൻ കാറിന് നേരെ നോക്കുന്നത് കണ്ടതും പുറത്തേക്ക് ഏന്തി വലിഞ്ഞു അവനെ നെഞ്ചിടിപ്പോടെ നോക്കി നിൽക്കുന്ന കാർത്തുവിന്റെ ഉള്ളിലൊരു അപായ മണി മുഴങ്ങി. അവനും ആ ബസ്സും തമ്മിലുള്ള ആത്മ ബന്ധം അവളുടെ അച്ഛൻ പറഞ്ഞിട്ടുള്ള അറിവ് അവൾക്കുണ്ടല്ലോ.. അതാണിപ്പോ അപകടത്തിൽ പെട്ടത്.. "ഒന്ന് മാറിക്കേ. ഞാനൊന്ന് ഇറങ്ങട്ടെ.. ബസ്സിൽ നിൽക്കുന്നവരും മുന്നിലെ കാഴ്ച കാണാൻ സൈഡിലേക്ക് വലിഞ്ഞു നോക്കി നിൽക്കുന്നത് കൊണ്ട് തന്നെ അവൾക്കിരിക്കുന്നയിടത്തു നിന്നും പുറത്ത് കടക്കുക അത്രയും എളുപ്പമല്ല. "എങ്ങോട്ട് പോണ് കുട്ടി.. വെറുതെ അങ്ങോട്ട് ചെന്ന് പ്രശ്നത്തിനിടക്ക് ചെന്ന് കയറി കൊടുക്കണ്ട. നിനക്കറിയില്ല ഡ്രൈവർമാരുടെ സ്വഭാവം.." കൂട്ടത്തിൽ ആരോ ഒരാൾ അവളുടെ വെപ്രാളം കണ്ടിട്ട് ഒരു ഉപദേശി ആവാൻ ശ്രമിച്ചു. കാർത്തു അവരെയൊന്നു തുറിച്ചു നോക്കി. "ഡ്രൈവർമാർക്കെന്താ ചേച്ചി കുഴപ്പം.." അവൾക്കപ്പോഴൊരു നാഗവല്ലിയുടെ ഛായ തോന്നി. അതേ ഭാവം.. അതേ രൗദ്രം അവളോടത് പറഞ്ഞയാൾക്ക് പിന്നെ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. ചെന്ന് ചാടി കൊടുക്ക് എന്നൊരു ഭാവത്തിൽ അവരവളെ ഒന്നും മിണ്ടാതെ നോക്കി. അവൾക്ക് പക്ഷേ അതൊന്നും കേട്ട് നിൽക്കാൻ വയ്യല്ലോ. അവളുടെ പ്രാണനല്ലേ ആ പുറത്ത് നിൽക്കുന്നത്. അവൻ വേദനിക്കുകയല്ലേ.. അവൾക്കെങ്ങനെ അത് കണ്ടില്ലെന്ന് നടിക്കാൻ കഴിയും..? അവളാ തിരക്കിൽ കൂടി നൂണ്ടിറങ്ങി ചെല്ലുമ്പോഴേക്കും ശിവയും പുറത്തിറങ്ങി കാശിയുടെ അരികിലേക്ക് ഓടി ചെല്ലുന്നുണ്ട്. കാർത്തു ചെല്ലുമ്പോൾ മുണ്ടൊക്കെ മടക്കി കുത്തി കാറിന്റെ ഡോർ വലിച്ചു തുറന്നു കൊണ്ട് ഡ്രൈവറെ വലിച്ചു പുറത്തോട്ട് എടുത്തു കഴിഞ്ഞിരുന്നു കാശി. പക്ഷേ യാതൊരു കൂസലുമില്ലാത്ത ആ ഡ്രൈവറുടെ മുഖത്തുള്ള ഭാവം. കാശി അവനെ തുറിച്ചു നോക്കിയിട്ടും അവന്റെ മുഖത്തൊരു ചിരിയാണ്. വെല്ലുവിളി നിറഞ്ഞു നിൽക്കുന്ന ചിരി. "നീ മനഃപൂർവം അല്ലേടാ.. ബസ്സിന്റെ മുന്നിലെക്കവനെ ഇടിച്ചു നിർത്തി കൊണ്ടത് ചോദിക്കുമ്പോൾ കാശിയുടെ മുഖം വലിഞ്ഞു മുറുകി. കാശി.. വേണ്ടടാ.. വിട്.." ശിവ ഓടി വന്നിട്ട് കാശിയെ പിടിച്ചു പിന്നിക്കേക്ക് വലിച്ചു. പക്ഷേ ഒരിഞ്ചു പോലും അനങ്ങാതെ അവൻ അതെ നിൽപ്പ് തന്നെയാണ്. അപ്പോഴേക്കും ആൾക്കൂട്ടത്തിന്റെ മുറു മുറുപ്പ് തുടങ്ങി കഴിഞ്ഞു. പിന്നിൽ നിർത്തിയിട്ട വണ്ടികളുടെ ഹോൺ അതിലേറെ ഉച്ചത്തിൽ. എല്ലാംകൂടി മൊത്തത്തിൽ ഒരു ബഹളം. കാശി.. വേണ്ട.. " ശിവ ഒരിക്കൽ കൂടി കാശിയുടെ കയ്യിൽ പിടിച്ചു. "എന്ത് വേണ്ടന്ന്.. ഈ ₹%#&@മോനോട് കയറി പോകാൻ കുറെ നേരമായി ഞാൻ പറഞ്ഞിരുന്നു. അതിന് പറ്റുമായിരുന്നിട്ടും അവനത് മനഃപൂർവം ചെയ്യാഞ്ഞതാ.. എന്നിട്ടിപ്പോ അവന്റെയൊരു തൊലിഞ്ഞ ചിരി.." ശിവക്ക് നേരെയൊരു ചാട്ടത്തോടെ കാശി പറയുമ്പോൾ അവൻ പിടിച്ചു നിർത്തിയ കാറ് കാരന്റെ ചിരിക്ക് കൂടുതൽ വന്യതയേറി. "മനഃപൂർവം തന്നെയാ ഞാൻ.. നിനക്കെന്ത് ചെയ്യാൻ പറ്റും.." കാശിയുടെ കൈ ബലമായി എടുത്തു മാറ്റി കൊണ്ടവൻ ചോദിച്ച നിമിഷം തന്നെ റോഡ് നിന്റെ തന്തയുടെ വകയാണോടാ എന്നൊരു ചോദ്യത്തിനൊപ്പം കാശിയുടെ കൈകൾ ഊക്കിൽ അവന്റെ മുഖത്തു പതിഞ്ഞു കഴിഞ്ഞു. ഒന്നല്ല. നിർത്താതെ രണ്ടു മൂന്ന് തവണ അത് തന്നെ ചെയ്തിട്ടും കലി ഒടുങ്ങാതെ നിൽക്കുന്ന വന്റെ നേരെ കാറിൽ നിന്നും അത് വരെയും ഇറങ്ങാതെ കാത്തിരുന്നവർ കൂടി ഇറങ്ങി ചെന്നു. അതോടെ അവരെല്ലാം കരുതി കൂട്ടിയൊരു അക്രമം പ്ലാൻ ചെയ്തു വന്നതാണെന്ന് കാശിക്ക് മനസ്സിലായി. "ശിവാ.. വണ്ടിയൊന്ന് മാറ്റിയിട്ടു കൊടുത്തേ.. ഇവന്മാർ എന്തോ വാങ്ങിക്കാൻ വന്നതാ.. കൊടുത്തു വിട്ടില്ലേ.. അത് മോശമായി പോകില്ലേ..?" മീശയൊന്ന് തടവി.. തനിക് ചുറ്റും നിരന്നവരെ വല്ലാത്തൊരു ചിരിയോടെ പറയുന്ന കാശിയെ നോക്കവേ ശിവയുടെ ചങ്കിടിച്ചു. എതിരെയുള്ളവന്മാരുടെ ഭാവം.. കാശിയുടെ കലി നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ. രണ്ടും അവനത്ര പന്തിയായി തോന്നിയില്ല. അതിനേക്കാൾ ഭയത്തോടെയാണ് കാർത്തു നിൽക്കുന്നത്. കാശിയെ ചെന്ന് പിടിച്ചു മാറ്റാൻ മനസ്സിൽ അതി ശക്തമായ തോന്നൽ ഉണ്ടായിട്ടും അവൾക്കപ്പോൾ അതിന് കഴിഞ്ഞില്ല. ആകെയൊരു വിറയൽ. കണ്ടു നിൽക്കുന്നവർക്ക് ചിലർക്ക് കടുത്ത അക്ഷമയുണ്ട്.. മറ്റു ചിലർക്ക് ലൈവായി ഒരു അടി മുന്നിൽ കാണാലോ എന്നൊരു ഭാവവും. പോര് കോഴികളെ പോലെ നോക്കി നിൽക്കുന്നവർക്ക് നേരെയാണ് കാർത്തുവിന്റെ കണ്ണുകൾ. കാറിൽ നിന്നിറങ്ങിയ നാല് പേരും ഗുണ്ടകളാണെന്ന് അവൾക്ക് ഒറ്റ നോട്ടത്തിൽ മനസ്സിലായി. കരുതി കൂട്ടി കൊണ്ട് നിൽക്കുന്ന അവരുടെ ഭാവം.. ശരീര ഭാഷ. എതിരെയുള്ളവനും അവരെ തല്ലി കൊല്ലാനുള്ള കലി.. എന്നാൽ പെട്ടനാണ് കാശിയുടെ നേരെ.. അവനെ മാത്രം ഉന്നം വെച്ചു കൊണ്ടൊരുവൻ.. അവന്റെ കയ്യിലെ ഊരി പിടിച്ച. മൂർച്ചയുള്ള കത്തി. അവളാ നിൽപ്പിൽ ഒന്നുലഞ്ഞു പോയി. അപ്പോൾ ഇതായിരിക്കും ഇവന്മാരുടെ ഒറിജിനൽ ലക്ഷ്യം. അതിന് വേണ്ടി മനഃപൂർവം ക്രിയേറ്റ് ചെയ്തു കൂട്ടിയതാണ് ബാക്കി ഒക്കെയും. വിറച്ചും വിയർത്തും നിൽക്കുന്നവൾക്ക് ശബ്ദം പോലും പുറത്ത് വരുന്നില്ല. അപ്പോഴേക്കും അവന്മാർ അടി തുടങ്ങിയിരുന്നു. കാശിയേട്ടാ... കാർത്തു നിന്ന നിൽപ്പിൽ ഉറക്കെ ഒന്ന് വിളിച്ചു കൂവിയതും തനിക്കു നേരെ വന്നവന്റെ മുഖം നോക്കി ഇടിക്കുന്നവൻ ആ വിളി കേട്ടിരുന്നു. "ബസ്സിൽ കയറി ഇരിക്കെടി.." അവളെക്കാൾ ഉച്ചത്തിൽ അവനത് പറയുമ്പോൾ അവന്റെ പിന്നിൽ.. അടുത്തെത്തി നിൽക്കുന്നവന്റെ കണ്ണിലേക്കായിരുന്നു കാർത്തുവിന്റെ നോട്ടമത്രയും. മുന്നിൽ നിൽക്കുന്ന വരെ തള്ളി മാറ്റി കൊണ്ടവൾ മുന്നോട്ട് കുതിച്ചു. ആ പോക്ക് കണ്ടവരൊക്കെയും അവളെ എന്തൊക്കെയോ ചീത്ത വിളിക്കുന്നുണ്ട്. ശിവയും കാശിയും ഒരുമിച്ച് നിന്നാണ് പൊരുതുന്നത്. കാശ്യേട്ടാ.. മാറിക്കേ..അയാളുടെ കയ്യിൽ.. " ഒരൊറ്റ കുതിപ്പിന് കാർത്തു കാശിയെ വട്ടം പിടിച്ചതും അവന്റെ നില തെറ്റി.. പക്ഷേ തൊട്ടടുത്ത നിമിഷം കാർത്തുവിന് നേരെ വന്ന കത്തി മുന.. അവളെ നെഞ്ചിൽ ഒതുക്കി പിടിച്ചു കൊണ്ടവൻ ഒന്ന് തിരിഞ്ഞപ്പോൾ കാശിയുടെ ഇടതു കൈ തുടയിൽ അത് തുളഞ്ഞു കയറിയിറങ്ങി.. അതോടെ ആൾക്കൂട്ടം ഒന്ന് വിരണ്ടു. കാർത്തു ആർത്തു കരഞ്ഞു കൊണ്ടവനെ വട്ടം പിടിച്ചു. ശിവയും ഒരു കുതിപ്പിന് കാശിയുടെ അരികിലെത്തി. ഇതിനോടകം അതൊക്കെ ചെയ്ത് കൂട്ടിയവർ ആ തിരക്കിലേക്ക് ഊളിയിട്ട് പോകുകയും ചെയ്തു. മിണ്ടാതെടി.. " വേദന കടിച്ചമർത്തി കൊണ്ട് കാശി കാർത്തുവിനോട് കണ്ണുരുട്ടി കാണിക്കുന്നുണ്ട്. അപ്പോഴേക്കും കാശിയുടെ ഷർട്ട് നനച്ചു കൊണ്ട് രക്തമൊഴുകി തുടങ്ങി. കാശി.. ഡാ.. ശിവ വെപ്രാളത്തോടെ ആ കാശിയെ നോക്കി. ഒന്നുല്ല.. ചെറിയ മുറിവാണ് " വേദന കൊണ്ടവൻ പല്ലുകൾ ഇറുകെ കടിച്ചു പിടിച്ചിരിക്കുന്നു. "ഹോസ്പിറ്റലിൽ പോകാം ഡാ.." അപ്പോഴേക്കും കാർത്തു അവളുടെ ഷാൾ കൊണ്ടവന്റെ കൈ വരിഞ്ഞു കെട്ടി. അവളപ്പോഴും വിറക്കുന്നുണ്ട്..കരയുന്നുണ്ട്. "നീ യാത്രക്കാരെ സേഫാക്ക് ശിവ.. അവർക്കൊരു ബുദ്ധിമുട്ടും ഉണ്ടാവരുത്. ഇത് ഞാൻ നോക്കി കൊള്ളാം." കാശി ബസ്സിന്‌ നേരെയൊന്ന് നോക്കി. "എടാ നീ ഒറ്റയ്ക്ക്.. ശിവ ധർമ്മസങ്കടത്തോടെ അവനെ നോക്കി. പറയുന്നത് കേൾക് ശിവ.. ഞാനൊരു ഓട്ടോ പിടിച്ചു പോയിക്കൊള്ളാം..ഇതത്രക്കൊന്നും ഇല്ല.. ജസ്റ്റ്‌ ഒരു പോറൽ.." കാശിക്ക് പിന്നെയും ദേഷ്യം വരുന്നുണ്ട്. ഞാനും വരും.. " കവിളുകൾ അമർത്തി തുടച്ചു കൊണ്ട് കാർത്തു പറയുമ്പോൾ കാശി അവളെ നോക്കി. "മര്യാദക്ക് മിണ്ടാതെ പോയി ബസിൽ കയറെടി.നിനക്കതാ നല്ലത്..." അവനൊരു ചാട്ടം. കാർത്തു ഭയത്തോടെ പിന്നിലേക്ക് മാറി. "ചെല്ല് ശിവ.. ഇതൊന്നു മരുന്ന് വെച്ചിട്ട് നീ തിരിച്ചു വരുമ്പോൾ ഞാൻ ഇവിടുന്ന് കയറി കൊള്ളാം.." തീർത്തും നിസ്സാരമാക്കി പറഞ്ഞു കൊണ്ടവൻ യാത്രകാരോട് കയറാൻ പറഞ്ഞു. റോഡിൽ ഒരു ജാഥക്കുള്ള ആളായിട്ടുണ്ട്. നിമിഷങ്ങൾ കൊണ്ട് ആ ചോര ഒലിക്കുന്ന കയ്യുമായി തന്നെ അവനത് ഒതുക്കി വിടാൻ ശ്രമിച്ചു. കാശി... " ബസ്സിലെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയ ശിവ ശാസനയോടെ ഉറക്കെ വിളിച്ചു. ഹോസ്പിറ്റലിൽ പോകാതെ.. അവന്റെയൊരു.." ശിവ പിറുപിറുത്തു. കുഞ്ഞാറ്റെ.. വാ.. കയറിക്കോ.. " അപ്പോഴും പുറത്ത് തന്നെ നിൽക്കുന്ന കാർത്തുവിനെ നോക്കി ഹോൺ മുഴക്കി കൊണ്ട് ശിവ വിളിക്കുമ്പോൾ അവൾ ഇല്ലെന്ന് തലയാട്ടി.. വീണ്ടും കാശിയെ നോക്കി. ഈ പെണ്ണിത് ആ ചെക്കന്റെ പ്രഷർ കൂട്ടുമല്ലോ.. " ശിവ പറഞ്ഞു കൊണ്ടവളെ ഒരിക്കൽ കൂടി വിളിച്ചു. പക്ഷേ അവളത് കേൾക്കാൻ പോലും നിൽക്കാതെ കാശിയുടെ അരികിലേക്ക് പോയി നിന്നു. ട്രാഫിക് ഒരു വിധം ഒതുങ്ങിയതും കാശി ഒഴിഞ്ഞു വന്നൊരു ഓട്ടോക്ക് കൈ കാണിച്ചു നിർത്തി. പക്ഷേ അവനും മുന്നേ കാർത്തു അതിലേക്ക് കയറിയിരുന്നു.. തുടരും.. ദേ കിടക്ണ്.. എന്നാലും ഇവളിത് എന്ത് ഭാവിച്ച. ആ ചെക്കൻ അല്ലേൽ തന്നെ നൂറ് ഡിഗ്രിയിലാണ്. അതിന്റെ കൂടെ അവളുമിനി.. എന്തായാലും വരുന്നിടത്തു വെച്ച് കാണാം.. റിവ്യൂ ഇട്ടിട്ട് പോണേ.. അതില്ലാതെ എനിക്കെഴുതാൻ കഴിയില്ല കേട്ടോ.. സ്നേഹത്തോടെ jif #📔 കഥ #💞 പ്രണയകഥകൾ
📙 നോവൽ - SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 - ShareChat
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _33 ✍️രചന -ജിഫ്ന നിസാർ ❣️ പ്രാധാനമായും രണ്ടു കാര്യങ്ങളാണ് അവനെ അറിയിച്ചു കൊടുക്കേണ്ടത്.. " മുന്നിലിരിക്കുന്നവരോട് അത് പറയുമ്പോൾ സ്റ്റീഫന്റെ കണ്ണുകൾ തിളക്കുന്നുണ്ട്. "ഒന്നാമത്തെ കാര്യം.. മനസ്സിൽ ആഗ്രഹിക്കുന്ന ഒരു കാര്യവും സ്റ്റീഫൻ ജോർജ് നടത്താതിരിക്കില്ല.. ഏത് വിധേനയും അത് നടത്തിയെടുക്കുമെന്ന് അവനെയൊന്ന് അറിയിച്ചു കൊടുക്കണം." വികൃതമായൊരു ചിരിയോടെ സ്റ്റീഫൻ താടി തടവി. "പിന്നൊന്ന് അമ്പലപ്പറമ്പിൽ അശോകനുള്ളതാ. അത് ഞാൻ വഴിയേ പറഞ്ഞു തരാം. പക്ഷേ രണ്ടും പരോക്ഷമായി ബാധിക്കുന്നത് അവനെയാണ്.. കാശിയെ.. കാശിനാഥനെ" ഇപ്രാവശ്യം സ്റ്റീഫന്റെ ചിരിക് കൂടുതൽ രൗദ്രതയേറി. "ഒരാൾ പുറത്ത് നിന്നും ഒരാൾ അകത്തു നിന്നും ശ്രമിക്കണം. അവനെ പൂട്ടാൻ ഏറ്റവും യോജിക്കുന്ന ടൈം ആർക്കാണോ കിട്ടുന്നത് അവർ വേണം തുടങ്ങി വെക്കാൻ. അവനെ ഒറ്റയടിക്ക് തീർക്കുക എന്നുള്ളതല്ല നമ്മുക്ക് ടാർജറ്റ്. ജസ്റ്റ്‌ അവനെയൊന്ന് ഭയപ്പെടുത്തി വെക്കുക. സ്റ്റീഫൻ ജോർജ് അവൻ വിചാരിച്ച പോലൊരു മണ്ണുണ്ണി അല്ലെന്ന് തെളിയിച്ചു കൊടുക്കുക. എനിക്കൊപ്പം കൂടിയാൽ അത് അവനും നല്ലതാണെന്നു അവനെ കൊണ്ട് തോന്നിപ്പിക്കുക. ഇത്രയുമാണ് ചെയ്യേണ്ടത്.മനസിലായോ?" സ്റ്റീഫൻ അയാളുടെ കൂട്ടാളികളുടെ കരുണയില്ലാത്ത കഴുകൻ കണ്ണുകളിൽ നോക്കി കൊണ്ട് ചോദിച്ചു. "അതിന് വേണ്ടി എന്തും ചെയ്യാം. ബാക്കി ഞാൻ നോക്കി കൊള്ളാം. അപ്പോഴും ശ്രദ്ധിക്കണം.. ആവേശത്തിൽ കൂടുതൽ ഒന്നും ചെയ്യരുത്.ജസ്റ്റ്‌ ഒരു വാണിങ്.അങ്ങനെ കണ്ടാൽ മതി." സ്റ്റീഫൻ അവസാനനിർദേശവും കൊടുത്തു കൊണ്ട് എഴുന്നേറ്റു. "പറഞ്ഞതൊന്നും മറക്കരുത്. എടുത്തു ചാടി ചെയ്യുകയും വേണ്ട. എനിക്കത്ര ധൃതി യൊന്നുമില്ല.പക്ഷേ ചെയ്യുന്നത് അത്യാവശ്യം വെടിപ്പും വൃത്തിയോടെയും വേണമെന്ന് നിർബന്ധമുണ്ട്.അതിലൊരു വിട്ട് വീഴ്ച്ചയുമില്ല. ഈ പറഞ്ഞതിനൊക്കെ കൂടി ചേർത്ത് എത്ര വേണമെന്ന് നോക്കിയിട്ട് എനിക്ക് മെസ്സേജ് ചെയ്യ്. അതിന്നുള്ളത് ഏർപ്പാടാക്കാം" അവരെ എല്ലാവരെയും ഒരുവട്ടം കൂടി നോക്കിയിട്ട് അയാളിറങ്ങി പോകുകയും ചെയ്തു. 💜💜 കുഞ്ഞാറ്റ കൂടി പോരുന്നുണ്ട് കാശി.. " രാവിലെ ബസ്സെടുക്കാൻ വേണ്ടി ചെന്നപ്പോഴാണ് അവനാ കാര്യമറിഞ്ഞത്. "അതിനെന്താ.. വരാൻ പറയൂ." പെട്ടന്നത് കേട്ടതിന്റെ ഞെട്ടലൊക്കെ നല്ലത് പോലെ ഉണ്ടെങ്കിലും അവൻ അതൊന്നുമപ്പോൾ പുറമെ കാണിച്ചില്ല. ഒരു സൂചന പോലും തന്നില്ലല്ലോ.. ഇന്നലെ പാതി രാത്രിയിൽ വരെയും തന്നോട് ചൊറിയാൻ വന്നവളാണ്. ഉള്ളിൽ അങ്ങനെ ഒക്കെ തോന്നിയിട്ടും കാശി ചിരിയോടെ തന്നെ തുളസിക്ക് മുന്നിൽ നിന്നു. കുഞ്ഞാറ്റെ. തീർന്നില്ലേ.. പെട്ടന്ന് വാ കുട്ടി.. കാശിക്ക് നേരം വൈകും.. " കാശി കയ്യിലെ വാച്ചിലേക്ക് നോക്കുന്നത് കണ്ടതും തുളസി അകത്തേക്ക് നോക്കി ഒന്ന് കൂടി വിളിച്ചു. ഇറങ്ങി വന്നവളുടെ മുഖം ഒരു കൊട്ടക്കുണ്ട്. അതിന്റെ കാരണം ഇന്നലെ രാത്രിയിൽ താൻ കൊടുത്തു വിട്ടതിന്റെ ഷോക്ക് ആണെന്ന് മനസിലായ കാശി ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ട് ചിരി ഒതുക്കി. "ഇപ്രാവശ്യം ഇവൾക്ക് പോകാനേ മനസ്സില്ല കാശി.. നാളെയൊരു എക്സാം ഉണ്ട്.. പോകാതെ പറ്റില്ല എന്നത് കൊണ്ട് പോകുന്നതാ." അവളുടെ മുഖത്തെ തെളിച്ച കുറവിനെ തുളസി അങ്ങനെയാണ് വ്യാഖ്യാനിച്ചത്. അതിനവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ഈ കള്ളി അങ്ങനെ ആവും അവരോട് പറഞ്ഞത്. "രണ്ടു മൂന്ന് മാസത്തെ കാര്യമല്ലേ ഇനിയൊള്ളു. പിന്നെ ഡോക്ടർ കാർത്തിക അശോകൻ നിങ്ങളുടെ കൂടെ ഉണ്ടാവുമല്ലോ.. പിന്നീയീ പോക്കിന്റെ കാര്യം വരില്ലല്ലോ.." അവനൊരു ചിരിയോടെ പറഞ്ഞു. "പിന്നെ എങ്ങനെ ഉണ്ടാവും കാശി. മെയിൻ എക്സാം കഴിഞ്ഞ ഉടനെ.. മഹിയുടെയും ഇവളുടെയും കല്യാണം നടത്തണം ന്നാ നിന്റെ അശോകേട്ടന്.. പിന്നെ ഇവളെങ്ങനെ ഇവിടെ കാണും.. നമ്മുടെ ഈ ഡോക്ടറെ അവൻ കൊണ്ട് പോകില്ലേ.." വാത്സല്യത്തോടെ...സ്നേഹത്തോടെ കാർത്തുവിനെ നോക്കി തുളസി പറഞ്ഞു. അമ്മേ... പല്ല് കടിച്ചു കൊണ്ടത് വിളിക്കുമ്പോൾ കാർത്തുവിന്റെ ശബ്ദം പതിവിനെക്കാൾ അൽപ്പം ഉച്ചത്തിലാണ്. എന്തേ..വെപ്രാളത്തോടെ തുളസി അവളെ നോക്കി കൊണ്ടത് ചോദിച്ചു.. കാർത്തുവിന്റെ മുഖം ചുവന്നു വിങ്ങിയിരുന്നു. ബാഗ് താ.. " അവരുടെ വഴക്കിനിടയിൽ നിന്നും വിട്ട് പോകാനുള്ള ധൃതിയിൽ കാശി കൈ നീട്ടി. പക്ഷേ കാർത്തു അത് അവനു കൊടുത്തില്ല. അവളുടെ നോട്ടം രൂക്ഷമാവുകയും ചെയ്തു. അതിന്റെയെല്ലാം അർഥം മനസ്സിലായിട്ടും അവനൊന്നും പറഞ്ഞില്ല. "ഇറങ്ങി നിന്നോ.. ഞാൻ ബസ്സ് എടുക്കട്ടേ." വീണ്ടുമൊരു സംസാരത്തിനിട കൊടുക്കാതിരിക്കാൻ അവൻ അവിടെ നിന്നും ഇറങ്ങി പോകുകയും ചെയ്തു. "പോട്ടെ അമ്മാ.. വിളിക്കാം കേട്ടോ.." ഉള്ളിലെ ദേഷ്യമൊതുക്കി കാർത്തു തുളസിയെ കെട്ടിപിടിച്ചു. ഈ കോലത്തിൽ ദേഷ്യം കാണിച്ചു പോയാൽ അമ്മയ്ക്കും തനിക്കും ഇനി പരസ്പരം കാണും വരെയും ഒരു സമാധാനമുണ്ടാവില്ല എന്നവൾക്കറിയാം. വഴക്കിട്ട് പോയിട്ട് രണ്ടാം ദിവസം തിരികെ അമ്മയെ കാണാൻ വന്ന ചരിത്രം ഒരിക്കൽ കൂടി ആവർത്തനം ചെയ്യാൻ അവൾക്ക് തോന്നിയില്ല. അവളൊന്നു ചേർത്ത് പിടിച്ചതോടെ തുളസിയുടെ മുഖവും തെളിഞ്ഞു. അതോടെ പിന്നെ ഉപദേശങ്ങളുടെ ഒരു ലോഡ് തന്നെ അവൾക്ക് മുന്നിൽ നിരന്നു. "എന്റമ്മേ.. ഞാനൊരു പാതി ഡോക്ടറാ..ആ എന്നോടാണോ.. ഒടുവിൽ സഹികെട്ട് കൊണ്ട് കാർത്തു ദയനീയമായി തിളസിയെ നോക്കി. "ആയിക്കോട്ടെ.. പക്ഷേ എന്റെ കുഞ്ഞിന്റെ ആരോഗ്യം എനിക്ക് നോക്കിയല്ലേ പറ്റൂ.. കുട്ടി ഡോക്ടർ അത്രയും കരുതിയാ മതി.. കേട്ടോ.." തുളസി വാത്സല്യത്തോടെ കാർത്തുവിന്റെ കവിളിൽ ഒരുമ്മ കൊടുത്തു. "പോയിട്ട് വരാം.." കാശി ബസ്സിറക്കി കഴിഞ്ഞതും കാർത്തു ഒരിക്കൽ കൂടി കൈ വീശി കാണിച്ചു കൊണ്ട് ബാഗും എടുത്തു. ഇങ്ങോട്ട് വന്നപ്പോൾ ബാഗ് ഒന്നുമില്ലായിരുന്നു. ഇതെല്ലാം അമ്മയുടെ സ്നേഹത്തിന്റെ പലതുമാണ് നിറച്ചു തന്നിരിക്കുത്. വേണ്ടന്ന് പറയാനും വയ്യ. "ബാഗ് ആ ചെക്കൻ ചോദിച്ചപ്പോൾ കൊടുക്കാഞ്ഞിട്ടല്ലേ.." അത്യാവശ്യം കനമുള്ള ബാഗ് വലിച്ചു പൊക്കി കൊണ്ട് കാർത്തു നടക്കുന്നത് കണ്ടതും തുളസി പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു. "ഈ ബാഗ് പൊക്കാനുള്ള സ്റ്റാമിനയൊക്കെ എനിക്കുണ്ട്. അതിനാ ചെക്കന്റെ സഹായം എനിക്ക് വേണ്ട.." കാശിയോടുള്ള പരിഭവത്തോടെ അവൾ ബസ്സിന് നേരെ നടന്നു. "പെട്ടന്ന് കയറ്.. നേരം പോകുന്നു.." ആടി പാടി വരുന്നവളെ നോക്കി കാശി ഓർമ്മിപ്പിച്ചു. "നല്ലൊരു പനി മാറിയതാ.. എനിക്കിത്രയേ സ്പീഡ് ഉള്ളു.." ഡോർ തുറന്നു കൊണ്ടകത്തേക്ക് കയറുന്നതിനിടെ കാർത്തു പറഞ്ഞു. എന്നത്തേയും പോലെ ബാഗ് ഒരു സീറ്റിലേക്ക് വെച്ചിട്ട് അവൾ എന്നും ഇരിക്കാറുള്ളയിടത്ത് ഇരുന്നതിന് ശേഷമാണ് കാശി ബസ് മുന്നോട്ട് എടുത്തത്. കാർത്തു അവിടിരുന്നു കൊണ്ട് തുളസിക്ക് നേരെ കൈ വീശി കാണിക്കുന്നുണ്ട്. റോഡിലേക്കിറങ്ങിയതോടെ അവളുടെ ചിരി മാഞ്ഞു. കാശിയെ കൂർപ്പിച്ചു നോക്കി. അത് കണ്ടിട്ടും അവനാ ഭാഗത്തേക്ക് നോക്കിയില്ല. "കാശ്യേട്ടനെന്താ ഇന്നലെ രാത്രിയിൽ അങ്ങനെ പറഞ്ഞത്..?" അവനായിട്ട് തന്നോട് ഒന്നും മിണ്ടില്ലെന്ന് മനസ്സിലായതും കാർത്തു തന്നെ അങ്ങോട്ട് തുടക്കമിട്ട് തുടങ്ങി. "ഉള്ളതല്ലേ പറഞ്ഞത്..?" കാശി ഭാവമാറ്റമൊന്നുമില്ലാതെ.. എന്തിന് അവളെയൊന്ന് നോക്കുക കൂടി ചെയ്യാതെ ഉത്തരം പറയുമ്പോൾ അവൾക്കൊരു നിസ്സഹായവസ്ഥ തോന്നി. "നിങ്ങളെന്താ കാശിയേട്ടാ എന്നെയൊന്നു മനസ്സിലാകാത്തത്." എന്നത്തേയും പോലെയല്ല.. അന്നത് ചോദിക്കുമ്പോൾ അവൾക്ക് വല്ലാതെ നോവുന്നുണ്ട്. "ഇത് എന്റെ പ്രശ്നമല്ല കാർത്തിക.. കേട്ടില്ലേ നീ നിന്റെ അമ്മ പറഞ്ഞത്. അവരെല്ലാം കാത്തിരിക്കുന്നത് നിന്റെയും മഹേഷിന്റെയും കല്യാണത്തിനാണ്. അതെല്ലാം അറിയുന്ന ഞാൻ എങ്ങനെ ഇതിനേക്കാൾ നിന്നോട് പറഞ്ഞു തരും." "അത്.. അത് നമ്മുക്ക് കാര്യം അവർക്കൊന്നും അറിയാഞ്ഞിട്ടാ.." "അത് നീ പറയുന്ന നിമിഷം.. പിന്നെ നിന്റെ എക്സാം കഴിയാൻ പോലും അവർ കാത്ത് നിൽക്കില്ല..മഹേഷിനെ കൊണ്ട്..നിന്നെ.." അവനപ്പോഴും യാതൊരു ഭാവമാറ്റവുമില്ല. "അതൊക്കെ ചുമ്മാ തോന്നുവാ.. മഹേഷിനെ എനിക്കിഷ്ടമല്ലെന്ന് ഞാൻ പറഞ്ഞതാണ്.." കാർത്തു തർക്കിക്കാൻ വേണ്ടി ചൊടിയോടെ പറഞ്ഞു. "എന്നിട്ടും വീണ്ടും വീണ്ടും അവർ പറയുന്നതൊക്കെ അവനുമായുള്ള കല്യാണത്തിന്റെ കാര്യം തന്നെയാണ്.അതിൽ നിന്നെന്ത് മനസ്സിലാക്കി നീ.." അവനവളെ തല ചെരിച്ചു നോക്കി.. കാർത്തു ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കിയിരുന്നു. "നീ പറഞ്ഞതൊന്നും അവർ കാര്യമായെടുത്തില്ല.. അതുമല്ലെങ്കിൽ മഹേഷുമായി തന്നെ നിന്റെ കല്യാണം നടത്തുമെന്നുള്ള അവരുടെ തീരുമാനം വളരെ ഉറച്ചതാണ്.." അവൾ പറയാത്ത ഉത്തരം അവൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ കാശിയുടെ മുഖം വല്ലാതെ വലിഞ്ഞു മുറുകി. പക്ഷേ.." കാർത്തു എന്തോ പറയാൻ വന്നതും പിന്നെയത് വേണ്ടന്ന് വെച്ച് കൊണ്ട് തല വിലങ്ങനെ ആട്ടി കൊണ്ടവൾ മുന്നിലെ റോഡിലേക്കുറ്റു നോക്കിയിരുന്നു. സാധാരണ തനിക്കൊപ്പം ചേരുമ്പോൾ അവൾക്കങനെ ഒരു നിരാശ ഭാവം ഇല്ലാത്തതാണ്. ഇടിച്ചു കേറി തന്നോട് സംസാരിക്കാൻ പെണ്ണിന് വല്ലാത്തൊരു ആവേശമാണ്. അന്നത്തെ അവളുടെയാ മൗനം.. അതവനെ വല്ലാതെ പൊള്ളിച്ചിട്ടും ഒരു വാക്ക് കൊണ്ട് പോലും അവൾക്കൊരു പ്രതീക്ഷ കൊടുക്കാൻ അവനും തോന്നിയില്ല. ഇഷ്ടമല്ലെന്ന് കൂടെ കൂടെ പറഞ്ഞിട്ടും വിട്ട് പോകാത്തവൾക്ക് ഇനിയൊരു നോട്ടം കൊണ്ട് പോലും ആശ കൊടുത്താൽ.. അത് വേണ്ട.. അത് വേണ്ട.. അവനൊന്നു തല കുടഞ്ഞു. സാധാരണ സ്റ്റാൻഡിൽ കയറിയിട്ടാണ് അവൾ പാട്ടിന് വിളിച്ചു കൂവാറുള്ളത്. അന്നത്തെ ആ ഇരിപ്പ് കണ്ടിട്ട് കാശി കൈ നീട്ടി സ്റ്റിരിയോ ഓൺ ചെയ്തു. പാടുന്നതൊക്കെയും പ്രണയം കവിഞ്ഞൊഴുകുന്നതായിട്ടും അവളുടെ കണ്ണുകൾ പോലും ചലിക്കുന്നില്ല. എന്നിട്ടും അവനൊന്നും മിണ്ടിയില്ല.. ഒടുവിൽ സ്റ്റാന്റിൽ ബസ് കയറ്റി ഇട്ട് കൊണ്ട് കാശി അവളെയെ ഒന്ന് നോക്കി. മനഃപൂർവം വാശി കൊണ്ടെന്ന പോലെ തന്നെ നോക്കാതിരിക്കുന്നവൾ. ഒന്ന് ശ്വാസമെടുത്ത് കൊണ്ടവൻ എഴുന്നേറ്റു. കാർത്തു സീറ്റിലിട്ട ബാഗ് എടുത്തു റാക്കിലേക്ക് വെച്ച് കൊണ്ടവൻ ഡോർ തുറന്നു വെച്ച് കൊണ്ട് പുറത്തേക്കിറങ്ങി പോയി. ശിവ വന്നിട്ടും ഇഞ്ചി കടിച്ചത് പോലൊരു ഭാവമാണ് ചെക്കന്. കാർത്തുവിനെ ബസ്സിൽ കണ്ടതും പിന്നെ ശിവയും അതിന്റെ കാരണമന്വേഷിച്ചില്ല. പതിവില്ലാതെ അവളുടെ മുഖത്തെ സന്തോഷമില്ലായ്മ അവനെ കുറച്ച് ആശങ്കപ്പെടുത്തി. സാധാരണ അവനെ കാണുമ്പോൾ ഏതെങ്കിലും പറയുന്നവൾ അന്നൊരു ചിരിയിൽ ഒതുക്കി. അരമണിക്കൂർ കൊണ്ട് ബസ് പുറപ്പെട്ടു പോകാനായപ്പോഴേക്കും കാശി തിരികെ കയറി ചെന്നു. നോട്ടം നേരെ കാർത്തുയിരിക്കുന്നയിടത്തേക്ക് ആദ്യം ചെന്നെങ്കിലും.. അവളെ അവിടെ കാണാതെ അവന്റെ മുഖം ചുളിഞ്ഞു. ബസ്സിൽ അന്ന് വല്ലാതെ തിരക്കുമുണ്ട്. ഡ്രൈവിങ് സീറ്റിൽ നിന്നും അവനൊന്നു എത്തി കുത്തി നോക്കിയിട്ടും അവളെ കണ്ടു കിട്ടിയില്ല. താൻ ഇതിനേക്കാൾ പറഞ്ഞാലും യാതൊരു പ്രശ്നമില്ലാതെ തന്നെ വായി നോക്കുന്നവളാണ്. ഇന്നിപ്പോ എന്ത് പറ്റിയാവോ? ഇനി തന്നോടുള്ള വാശിക്ക് ഇറങ്ങി പോയോ ആവോ..? ഒന്നും ഉറപ്പിച്ചു പറയാൻ പറ്റില്ല. അത് പോലൊരു സാധനമാണത്. കാശി.. ടൈം ആയെടാ.. " ശിവ വിളിച്ചു പറയുമ്പോൾ കാശി തത്കാലം അന്വേഷണം നിർത്തി ബസ് സ്റ്റാർട്ട് ചെയ്തു. പക്ഷേ മനസ്സൊരു ചുഴിയിൽ പെട്ടത് പോലെ വട്ടം ചുറ്റുന്നു. ഇവളിത് എവിടെ പോയോ ആവോ. ശിവ മുന്നിൽ വരുമ്പോൾ അവനെ കൊണ്ട് നോക്കിപ്പിക്കണം എന്നുറപ്പിച്ചു കൊണ്ടവൻ വണ്ടിയെടുത്തു. റോഡിൽ ഇറങ്ങി ഉടനെ വെറുതെ ഒന്ന് സൈഡ് മിറാറിൽ നോട്ടം പതിഞ്ഞതും നെഞ്ചിലൊരു മഞ്ഞു തുള്ളി വീണത് പോലൊരു സുഖം തോന്നി. തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ഡ്രൈവിങ് സീറ്റിന് നേരെ പിറകിലെ സീറ്റിലുണ്ട്. അവളുടെയും നോട്ടം മിററിൽ കൂടിയാണ്. കാര്യം മുഖം വീർപ്പിച്ചു തന്നെയാണ്. പക്ഷേ നോട്ടത്തിന് കുറവൊന്നുമില്ല. അവൻ മുന്നോട്ട് നോക്കി ചിരി ഒതുക്കി. വായിനോക്കി..അവൻ ശബ്ദമില്ലാതെ പിറുപിറുത്തു.. ഇവള് നന്നായി പോയോ ന്ന് വെറുതെ തെറ്റ് ധരിച്ചു എന്നായിരുന്നു അവന്റെ മനസ്സിലപ്പോൾ. എന്തായാലും നോട്ടം കൊണ്ടുള്ള കുത്ത് മാത്രമേ ഒള്ളു.. കാശിക്കും ആശ്വാസമാണ്. വലിയൊരു പ്രശ്നമൊന്നും ഇല്ലാത്തെ മുന്നോട്ട് പോകുന്നതിനിടെ.. നേരെ മുന്നിൽ പോകുന്നൊരു കാർ.. അത് കുറച്ചറെ നേരമായി അവനെയിട്ട് വലക്കുന്നുണ്ട്. കയറി പോകുന്നുമില്ല.. അവനെ കയറ്റി വിടുന്നുമില്ല. മനഃപൂർവം ബുദ്ധിമുട്ട് ഉണ്ടാകും എന്നൊരു ധ്വനി. കാശിക്ക് നല്ലത് പോലെ ദേഷ്യം വരുന്നുണ്ട്.. തുടരെ ഹോൺ മുഴക്കിയിട്ടും അവരുടെ പോക്ക് അങ്ങനെ തന്നെ. ഒടുവിൽ കയറി പോകാൻ അനുവാദം കൊടുത്തു കൊണ്ടവർ ഒതുക്കിയെന്ന് തെറ്റ് ധരിപ്പിച്ചു കൊണ്ട് കാശി മുന്നോട്ടെടുക്കും മുന്നേ ബ്രേക്ക്‌ പിടിച്ചു കൊണ്ടവർ കാർ നിർത്തുമ്പോൾ വലിയൊരു ശബ്ദത്തോടെ ബസ്സ് ആ കാറിൽ പോയിടിച്ചു നിന്നു. ഒരുപാട് നിലവിളികൾ ഒന്നിച്ചുയർന്നു.. തുടരും.. ഞാനെന്ന അങ്ങോട്ട്‌... 🫣 റിവ്യൂ ഇടാൻ മടിച്ച എനിക്ക് പോസ്റ്റ്‌ ചെയ്യാനും മടിയാണ് ട്ടാ 😆 റിവ്യൂ ഇട്ടിട്ട് പോണേ... സ്നേഹത്തോടെ jif #💞 പ്രണയകഥകൾ #📔 കഥ
📙 നോവൽ - SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 - ShareChat
#📙 നോവൽ - നീലാംബരം...... 🔻 ഭാഗം _5 ✍️ രചന -Aysha akbar അന്ന് രാത്രി ഏട്ടൻ വേഗം കഴിച്ചു മുറിയിലേക്ക് പോകുമ്പോൾ തനിക്കൊന്നു മുഖം തരിക പോലും ചെയ്യാത്തത് അവനിലൊരു വേദന നൽകി ... സാധാരണ താൻ വരുന്ന ദിവസങ്ങളിൽ രാത്രി എല്ലാവരും കൂടി ഉമ്മറത്തിരുന്നു ഏറെ നേരം സംസാരിക്കും.. താൻ കൊണ്ട് വന്ന പലഹാരങ്ങൾ എല്ലാവരും പങ്കിട്ട് കഴിക്കും...... അവിടുത്തെ വിശേഷങ്ങളും ഇവിടുത്തെ വിശേഷങ്ങളുമെല്ലാം തങ്ങൾക്കിടയിൽ കൂടി ക്കലരും.... എന്തോ ഒരു ഹൃദയ വേദന തോന്നിയിരുന്നവന്..... ഉറക്കം തീരെ വരാത്തത് കൊണ്ട് തന്നെ അവനാ ഉമ്മറത്തു തന്നെയിരുന്നു.... അവനരികിലെന്ന വണ്ണം ആനന്ദിയുമുണ്ട്.. ഏട്ടൻ പറഞ്ഞത് മനസ്സിലായത് കൊണ്ടോയെന്തോ ആ മുഖമാകെ മങ്ങിയിട്ടുണ്ട്... അവളുടെ കുഞ്ഞി ക്കണ്ണുകളിൽ വേദന തങ്ങി നിൽക്കുന്നുണ്ട്..... അവനെന്തോ വല്ലാത്തൊരു അലിവ് തോന്നി...... ആരുടെ ഭാഗത്ത് നിന്ന് ശെരിയെന്നു ചിന്തിച്ചാലും ആ ചിന്തകളെല്ലാം ഈ മുഖത്തേക്ക് നോക്കും വരെയേ നില നിൽക്കുന്നുള്ളൂ .... കാരണം..അവളോളം വേദനിക്കുന്ന ആരാണ് തന്റെ ചുറ്റുമുള്ളത് .... ഒരു ദിവസത്തെ പരിചയം മാത്രമുള്ള തന്നിലേക്ക് ഒതുങ്ങി നിൽക്കാൻ നോക്കുന്ന അവളുടെ നിസ്സഹായതയോളം തീവ്രത മറ്റാരുടെ വികാരങ്ങൾക്കുണ്ട്.... താൻ ചിന്തകളിൽ പെട്ട് ഒത്തിരി നേരം അങ്ങനെയിരുന്നപ്പോഴും അവൾ തന്റെ അടുത്ത് തന്നെയുണ്ട്...... അടങ്ങിയിയിരിക്കേണ്ട പ്രായമല്ല അവളുടേത്..... തനിക്ക് ചിന്തിച്ചു ഒറ്റക്കൊരു പാട് നേരം ഇരിക്കാൻ കഴിയുമെങ്കിൽ അവൾക്കതിനു കഴിയില്ലായിരിക്കാം.... അവൾ കൊച്ചു കുട്ടിയല്ലേ.... എന്നിട്ടും തന്നെ ഒരു ശ്വാസം കൊണ്ട് പോലും ശല്യപ്പെടുത്താതെ അവളിരിക്കുന്നുണ്ട്..... അവന്റെ യുള്ളിൽ വേദന കനത്തു നിന്നു.... എന്തിനോ കൺ പീലികളിൽ നനവ് പൊടിഞ്ഞു..... അവൻ ഇരുന്നിടത് നിന്നുമൊന്നെഴുന്നേറ്റു..... അവൻ എഴുന്നേറ്റത് കണ്ടതും ആ കണ്ണുകളിൽ ഒരു ആശ്വാസം പോലെ.... അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു...... പിന്നേ പതിയെ കൈ വിരലുകൾ അവൾക്ക് നേരെ നീട്ടി പ്പിടിച്ചു.... അവളൊരു ആവേശത്തോടെ ആ വിരലുകളിൽ മുറുകെ പ്പിടിച്ചു..... പന്തലിച്ചു നിൽക്കുന്ന പൂവരശിന്റെ ചോട്ടിലെ അര മതിലിൽ അവനിരുന്നു..... പരന്നു കിടക്കുന്ന നിലാ വെളിച്ചത്തിൽ അവളുടെ മുഖം തിളങ്ങി. വീണു കിടക്കുന്ന മഞ്ഞ പ്പൂക്കൾ പെറുക്കി അവൾ കളിച്ചു തുടങ്ങി...... അവളുടെ മുഖത്തെ ഭാവങ്ങളെല്ലാം നീങ്ങി ആ കണ്ണുകൾ തെളിഞ്ഞപ്പോൾ തന്നെ അവന്റെയുള്ളിൽ ഒരു കുളിര് നിറഞ്ഞിരുന്നു.... ഇവൾ കൂടെയുള്ളിടത്തോളം ഒരു പക്ഷെ തന്റെ വീട്ടുകാരെ തനിക്ക് സന്തോഷിപ്പിക്കാൻ കഴിഞ്ഞെന്നു വരില്ല.... പക്ഷെ ഇവളെ സന്തോഷിപ്പിക്കാൻ ഇവൾ കൂടെയുള്ളപ്പോഴല്ലേ കഴിയു..... പൂവരശിനെയും മാവിനെയുമെല്ലാം തഴുകി തലോടി വരുന്ന ആ തണുത്ത കാറ്റെറ്റ് അവനങ്ങനെയിരുന്നു.... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 മുറിയുടെ ജനലോരം വന്നപ്പോഴാണ് അര മതിലിരിക്കുന്ന അഭിയേയും ആ മുറ്റത് കൂടെ ഓടി കളിക്കുന്ന ആനന്ദിയെയും കവി കാണുന്നത്.... എന്തിനോ ഉള്ളിൽ പൊടിഞ്ഞൊരു വേദന..... അവളങ്ങനെ നിൽക്കുമ്പോഴും പിറകിൽ കിച്ചു വന്നത് അവളറിഞ്ഞിട്ടില്ലായിരുന്നു..... ആ കാഴ്ച കണ്ടൊരു നിമിഷം അവന്റെ യുള്ളും ഉലഞ്ഞെങ്കിൽ കൂടി ദേഷ്യത്തോടെ അവൻ ജനവാതിൽ വലിച്ചടച്ചിരുന്നു....... കവി ഒരു നിമിഷം ഞെട്ടി പ്പോയി....... ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്ന് നീ പറഞ്ഞപ്പോഴും ഞാൻ പറഞ്ഞത് ഒന്നേയുള്ളു.. നമ്മുടെ കുഞ്ഞു മതി നമുക്ക്........ ആരോ ജന്മം കൊടുത്തിട്ട് പോയ കുഞ്ഞിനെ വളർത്തേണ്ട കാര്യം നമുക്കില്ല..... അതേ എനിക്കിപ്പോഴും പറയാനുള്ളൂ...... കവിയുടെ മുമ്പിൽ നിന്ന് ദേഷ്യത്തോടെ കിച്ചുവത് പറയുമ്പോൾ കവി മൗനമായി തല താഴ്ത്തി...... കുഞ്ഞുങ്ങളെ ആഗ്രഹിച്ചാഗ്രഹിച് കിച്ചവേട്ടനിപ്പോ ഒരു തരം ഭ്രാന്താണെന്ന് കവിക്കറിയാമായിരുന്നു.... അതിനോടൊപ്പം അതിര് കടന്ന തന്നോടുള്ള സ്നേഹവും..... നോക്ക് കവി.... നീയൊരമ്മയും ഞാനൊരച്ഛനുമാവും...... അത് വരെ നീ കാത്തിരുന്നേ മതിയാവു..... അതിനിടയിൽ മറ്റൊന്നിനെ നോക്കി നീ വേദനിക്കുന്നത് കാണാൻ എനിക്ക് വയ്യ കവി.... അതെനിക്ക് സഹിക്കാൻ പറ്റില്ല....... അവളുടെ മുഖം കൈ കുമ്പിളിലെടുത്തു കൊണ്ട് കിച്ചുവത് പറയുമ്പോൾ കവി അവനെയോന്ന് നോക്കി..... കിച്ചുവേട്ടാ...... മറ്റൊരാളുടെ കുഞ്ഞെന്ന് കരുതുന്നതെന്തിനാ.... ഓരോ കുഞ്ഞിനേയും വളർത്താൻ ഓരോരുത്തരെ ദൈവം നിശ്ചയിച്ചിട്ടുണ്ടാവും..... അതിന് അർഹതപ്പെട്ടവരുടെ കയ്യിലേക്ക് മാത്രം അവരെ കൂട്ടി ചേർക്കും...... ദത്തെടുക്കേണ്ട കാര്യം കിച്ചുവേട്ടനെ സമ്മതിപ്പിക്കാൻ വേണ്ടി ഒത്തിരി തവണ പറഞ്ഞ കാര്യമാണെങ്കിൽ കൂടി സാഹചര്യത്തെ മുതലെടുത്തെന്ന വണ്ണം അവൾ വീണ്ടും അത് പറഞ്ഞിരുന്നു...... വേണ്ട കവി..... ഈ സംസാരം നമ്മൾ അവസാനിപ്പിച്ചതാണ്..... ഇനി അതേ കുറിച്ചൊരു സംസാരം വേണ്ട.... നമുക്കൊരു കുഞ്ഞിനെ ദൈവം തരും..... കിച്ചു ഗൗരവത്തോടെ അതും പറഞ്ഞു കൊണ്ട് കട്ടിലിലേക്ക് കയറി കിടക്കുമ്പോൾ ഉള്ളിലുള്ള സങ്കടം കരഞ് തീർക്കാൻ പോലും കഴിയാതെ കവിയങ്ങനെയിരുന്നു..... കാരണം.... തന്റെ കണ്ണ് നിറയുന്നത് കിച്ചുവേട്ടന് സഹിക്കില്ല..... സ്നേഹം കൊണ്ടാ മനുഷ്യൻ തന്നെ വരിഞ്ഞു മുറുക്കിയിരിക്കുകയാണ്..... തനിക്കൊരു അമ്മയാവാൻ കഴിയില്ലെന്ന് ഡോക്ടർ മാർ തീർത്തു പറഞ്ഞിട്ടുമുള്ള ഈ കാത്തിരിപ്പ് തന്റേതെന്ന് പറഞ്ഞു മറ്റൊരു കുഞ്ഞിനെ ഉൾകൊള്ളാൻ കിച്ചുവേട്ടന് കഴിയാത്തത് കൊണ്ടാണ്.... അത് കഴിയുന്ന ഒരു ദിവസത്തിന് വേണ്ടിയാണ് ഇപ്പോഴത്തെ തന്റെ കാത്തിരിപ്പ്.... നിറഞ് വന്ന കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടവൾ കട്ടിലിനോരം ചേർന്നു കിടന്നു.... അപ്പോഴും മുറ്റത് നിന്ന് ആനന്ദി അഭിയോട് സംസാരിക്കുന്നതും കളിക്കുന്നതുമെല്ലാം അവളുടെ അക കണ്ണിൽ തെളിഞ്ഞു കണ്ടിരുന്നു...... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 പിറ്റേന്ന് രാവിലെ നേരത്തെ തന്നെ ശേഖരൻ കുട്ടി വരുന്നത് കണ്ടതും കവിക്കെന്തോ ഒരു പന്തി കേട് തോന്നിയിരുന്നു..... അമ്മേ.... ദേ.... സ്നേഹേടെ അച്ഛൻ വന്നിട്ടുണ്ട്..... കവിയത് വന്ന് പറഞ്ഞതും ദേവിയും ഒരു നിമിഷമൊന്ന് നിശ്ചല യായി...... അഭി വന്നിട്ട് കല്യാണത്തിന് ദിവസം കുറിക്കാൻ വരാമെന്നു പറഞ്ഞിരുന്ന ആളാണ്‌..... ഇത്ര നേരത്തെയുള്ള ഈ വരവിൽ ശെരിക്കും ആശങ്ക പ്പെടേണ്ടതുണ്ട്..... അഭി...... എഴുന്നേറ്റില്ലേ..... ശേഖരൻ അത് ചോദിച്ചു കൊണ്ടാണ് ഉമ്മറത്തേക്ക് വന്നത്..... ഇല്ലാ... വിളിക്കാം... വേണ്ടാ.... എനിക്ക് ദേവിയോടാ സംസാരിക്കാനുള്ളത്..... അത് കഴിഞ്ഞ് ഞാൻ കിച്ചുവിനെ കണ്ടോളാം..... ദേവി അഭിയെ വിളിക്കാനൊരുങ്ങിയപ്പോഴേക്കും അയാൾ തടഞ്ഞു കൊണ്ടത് പറഞ്ഞതും ആ മുഖത്തെ ഗൗരവത്തിൽ നിന്നും പറയാൻ പോകുന്ന കാര്യത്തെ കുറിച് വ്യക്തമായ ബോധ്യം ദേവീക്കുണ്ടായിരുന്നു..... കാര്യം.... കുട്ടികൾ തമ്മിൽ ഇഷ്ടമാണെന്ന് പറഞ്ഞു.... നമുക്കും എതിർപ്പുണ്ടായിരുന്നില്ല..... കാരണം ചെറുപ്പം മുതൽ അവരൊന്നിച് വളർന്നതാണല്ലോ...... ശേഖരൻ മുഖ വൂരയോടെ പറയുമ്പോൾ ദേവി എന്തും പ്രതീക്ഷിച്ചെന്ന വണ്ണം അങ്ങനെ നിന്നു...... അവനേതോ ഒരു കുട്ടിയേയും കൊണ്ടാണ് വന്നിട്ടുള്ളതെന്ന് കേട്ടല്ലോ..... ചോദിക്കുമ്പോൾ ശേഖരൻ മുഖത്തേക്ക് നോക്കിയിരുന്നില്ല.... അതവന് ട്രെയിനിൽ നിന്ന് കിട്ടിയതാണത്രേ... അവനല്പം സഹതാപം കൂടുതലായത് കൊണ്ട്....... നമ്മുടെ നാട്ടിൽ നിന്ന് പുറത്ത് പോയി പഠിച്ച ചുരുക്കം ചിലരിൽ ഒരാളാണ് അഭി...... വല്ലാത്തൊരു ധൃതിയോടെ പറയുന്ന ദേവിയെ മുഴുവനാക്കാൻ സമ്മതിക്കാതെ യുള്ള ശേഖരന്റെ ആ വാക്കുകൾക്ക് പതിവിൽ കവിഞ്ഞ ശാന്തത യുണ്ടായിരുന്നു..... എല്ലാം തീരുമാനിച്ചുറപ്പിച്ച പോലൊരു ശാന്തത..... ദേവി ആകെ ക്കൂടി മരവിച്ചു നിന്നു പോയി.... കേട്ടത് വെച്ചു അവൻ കൊണ്ട് വന്ന ആ കുട്ടി അവന്റെ ത് തന്നെയാണെന്നാ.... ശേഖരന് പറഞ്ഞു തീർക്കാൻ കഴിഞ്ഞില്ല..... ദേവി ഒരു ശില പോലെ അങ്ങനെ നിൽക്കുകയാണ്....... അവളുടെ ഇഷ്ടം തന്നെയായിരുന്നു ഇതെങ്കിൽ കൂടി അവളുടെ ഭാവി എനിക്ക് നോക്കണ്ടേ..... ഇന്നൊരു കുഞ്ഞിനെ കൂട്ടി വന്നത് പോലെ നാളെ മറ്റാരെങ്കിലും വരില്ലെന്ന് പറയാനോക്കുമോ...... ശേഖരൻ ഒത്തിരി കാര്യങ്ങളെ പാതി മറച്ചു കൊണ്ടതും പറഞ്ഞവിടെ നിന്നിറങ്ങുമ്പോൾ ദേവി ചുണ്ടുകൾ കൂട്ടി പ്പിടിച്ചു തിരിഞ്ഞത് നേരെ അഭിയിലേക്കായിരുന്നു.... ആ മുഖ ഭാവത്തിൽ നിന്നും അവനെല്ലാം കേട്ടിട്ടുണ്ടെന്ന് വ്യക്തം..... ദേവീക്കൊന്നും പറയാൻ കഴിഞ്ഞിരുന്നില്ല...... അവരൊന്നും പറയാതെ സാരി തുമ്പ് വായിലേക്ക് തിരുകി അകത്തേക്ക് നടന്നു....... അഭിക്ക് തലക്കാകെ യൊരു കനം തോന്നി..... സ്നേഹയും താനും ചെറുപ്പം മുതൽ ഒരുമിച്ചു കളിച്ചു വളർന്നവരാണ്..... വീടുകൾ അല്പം മാത്രം അകലത്തിക്കാണ്... വിവാഹ ക്കാര്യം സ്നേഹയുടെ വീട്ടുകാരാണ് ആദ്യം പറഞ്ഞത്.... തനിക്കും എതിർപ്പുണ്ടായിരുന്നില്ല.... എന്നേ ഏറ്റവും അറിയുന്ന അവളെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ മറ്റൊന്ന് തനിക്ക് ചിന്തിക്കേണ്ടിയിരുന്നില്ല..... തന്റെ എക്സാം കഴിയാൻ കാത്തിരിക്കുകയായിരുന്നു ഇരു വീട്ടുകാരും..... അതിനിടയിലാണ് ഇതെല്ലാം..... അവൻ തലക്കൊന്ന് കൈ വെച്ചു കൊണ്ട് ആ തിണ്ണയിലേക്കിരുന്നു.... അധികം ലോകമൊന്നും കാണാത്ത കുറച്ചു മനുഷ്യരുള്ള ഒരു ചെറിയ ഗ്രാമ പ്രദേശമാണിത് ..... അത് കൊണ്ട് തന്നെ കാട്ട് തീയിനെക്കാൾ വേഗതയിൽ എന്തൊരു രഹസ്യവും ഇവിടെ പരസ്യമാവും..... അതും ഓരോരുത്തരുടെ ഭാവനയുടെ മാറ്റങ്ങൾക്കനുസരിച്ചു..... ഇതിപ്പോ എത്ര വേഗമാണ് തന്റെ കുഞ്ഞെന്ന് അവരുറപ്പിച്ചത്.... തന്നോടൊരു വാക്ക് പോലും ചോദിച്ചിട്ടില്ല ആരും...... പുറത്ത് പോയി പഠിക്കുന്നവരെല്ലാം അഴിഞ്ഞാടി നടക്കൂവരെന്ന ആ പൊതു ചിന്തയും ഇവിടെ നിറഞ്ഞു നൽപ്പുണ്ട്..... എന്തായാലും സ്നേഹയെ ഒന്ന് കാണണം..... അവളൊരിക്കലും തന്നെ മനസ്സിലാക്കാതിരിക്കില്ല..... അല്ലെങ്കിൽ പിന്നേ അമ്മയുടെ കാര്യം ഇവിടം കൊണ്ടും നിൽക്കുമെന്ന് തോന്നുന്നില്ല..... അവൻ വേഗം മുറിയിലൊന്ന് പോയി എത്തി നോക്കി...... ആനന്ദി നല്ല ഉറക്കത്തിലാണ്..... രാത്രി വൈകി ഉറങ്ങിയത് കൊണ്ടാവും ഒരു പക്ഷെ... അവൻ ഉമ്മറത്തു കിടന്നിരുന്ന ഹവായി ചെരുപ്പെടുത്തിട്ട് വേഗത്തിൽ നടന്നു...... സ്നേഹ ഇവിടുത്തെ സ്കൂളിൽ ടീച്ചറാണ്...... വീട്ടിലേക്ക് പോകുന്നതിനു പകരം അവൻ സ്കൂളിലേക്കാണ് പോയത്..... അവിടെയാണ് ഈ സമയം അവളുണ്ടാവുകയെന്നത് അവനറിയാമായിരുന്നു..... ക്ലാസ്സ്‌ തുടങ്ങാൻ സമയം ആവുന്നതേയുള്ളു.... അത് കൊണ്ട് തന്നെ അവൻ വേഗം അകത്തേക്ക് കയറി..... ഞങ്ങൾ രണ്ട് പേരും പഠിച്ച അതേ സ്കൂളായത് കൊണ്ട് തന്നെ ടീച്ചർ മാരോടെല്ലാം സംസാരിച്ചു..... അപ്പോഴാണ് കണ്ണുകൾ അവളിൽ പതിഞ്ഞത്.... താൻ അനഘ ടീച്ചറോട് നിന്ന് സംസാരിക്കുന്നത് കണ്ടിട്ടും അവൾ തന്നിലേക്ക് വരുന്നില്ല.... അല്ലെങ്കിൽ തന്നെ കാണുമ്പോൾ ഓടി വന്ന് കെട്ടി പിടിക്കുന്നവളാണ്.... ആ കണ്ണുകൾ കരഞ്ഞെന്ന വണ്ണം വീങ്ങി യിട്ടുണ്ട്...... സ്നേഹ.... എനിക്ക് നിന്നോടൊന്നു സംസാരിക്കണം. അവളെ തന്റെ അടുത്തേക്കൊന്ന് കിട്ടാൻ ഒരു മുഖ വുര വേണ്ടി വന്നത് അവനിലൊരു പ്രയാസം നൽകിയിരുന്നു....... ആദ്യമായി അവർക്കിടയിൽ പരിചിതമല്ലാത്ത ഒരു നിശബ്ദത നിറഞ്ഞു ... കണ്ട ഉടനെ വാ തോരാതെ വിശേഷങ്ങൾ പറയുന്നവളാണ്.... ചെറുപ്പം മുതലേ എന്തും അവളോടാണ് താൻ തുറന്ന് പറയാറുള്ളത്.... വിവാഹക്കാര്യം മാറ്റി നിർത്തിയിട്ട് നീയാ പഴയ സ്നേഹയായി ഒന്ന് സംസാരിക്കെടി.....അതാണ് നിന്നിൽ നിന്നെനിക്ക് വേണ്ടത്.... നിശബ്ദതയേ കീറി മുറിച്ചെണ്ണ വണ്ണം അഭിയത് പറയുമ്പോൾ അവൾ പെട്ടെന്ന് മിഴികളുയർത്തി അവനെ നോക്കി...... ഇപ്പൊ തോന്നുന്നു നമ്മൾക്കിടയിൽ ഈ വിവാഹം വേണ്ടിയിരുന്നില്ലെന്ന്... എങ്കിൽ എന്ത് പറ്റിയെടാ എന്നൊരു ചോദ്യം കൊണ്ട് നീയെന്നെ ആശ്വസിപ്പിക്കുമായിരുന്നു.......ഇപ്പൊ അതും കൂടി മുറിഞ്ഞു പോയി...... അഭി ഒരു ഇടർച്ചയോടെ അത് പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞൊഴുകിയിരുന്നു..... അവളൊരു ശബ്ദത്തോടെ താങ്ങിനായെന്ന വണ്ണം മാവിനോട് ചേർന്നു നിന്നു.... എല്ലാവരും പറയുന്നത് ..... എല്ലാവരും പറയുന്നതിനേക്കാൾ എനിക്കെന്ത് പറയാനുണ്ടെന്ന് നീ ചോദിക്കുന്നില്ലല്ലോ...... സ്നേഹ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഒരു പുച്ഛത്തോടെ അഭിയത് പറഞ്ഞു തല ചെരിച്ചിരുന്നു.... അവരെയും കുറ്റം പറയാൻ കഴിയില്ലല്ലോ..... അങ്ങനെ ട്രെയിനിൽ നിന്നൊരു കുട്ടിയെ കിട്ടിയാൽ ആരെങ്കിലും വീട്ടിലേക്ക് കൊണ്ട് വരുമോ....മാത്രവുമല്ല ആ കുട്ടിക്ക് നിന്റെ ചായ യുണ്ടെന്ന് കണ്ടവരൊക്കെ .... സ്നേഹ അതും പറഞ്ഞു കൊണ്ട് വിങ്ങി പൊട്ടുമ്പോൾ അഭി അവളെ നോക്കി നിന്നു..... അവൾ തന്റെ പഴയ സ്‌നേഹയിൽ നിന്നും ഒരുപാട് മാറിയിട്ടുണ്ട്..... നമ്മുടെ വിവാഹ കാര്യത്തിന് ഞാൻ സമ്മതം പറയുമ്പോൾ ജീവിത കാലം മുഴുവൻ എനിക്കൊരു സുഹൃത്തായി നീയുണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നു..... എന്നാൽ നീ വെറുമൊരു കാമുകിയിലേക്ക് ചുരുങ്ങുമെന്ന് ഞാനറിഞ്ഞില്ല...... എങ്കിലൊരിക്കലും ഞാൻ വിവാഹത്തിന് സമ്മതം പറയില്ലായിരുന്നു..... അഭി പരിഹാസത്തോടേ അതിലേറെ വേദനയോടെ അതും പറഞ്ഞു കൊണ്ട് അവിടെ നിന്ന് പോകുമ്പോൾ ഒരു പൊട്ടി കരച്ചിലോടെ തേങ്ങലടക്കാൻ പാട് പെടുകയായിരുന്നു സ്നേഹ........ അഭിയുടെ മനസ്സിൽ മുടി മുഴുവൻ നീലാംബര പൂക്കൾ ചൂടിയൊരുത്തിയുടെ ചിത്രം തെളിഞ്ഞതും സിരയിലൂടെ ദേഷ്യം ഇരച്ചു കയറി...... അവളെ ഉള്ളം കയ്യിലിട്ട് ഞെരിക്കാൻ തോന്നിയിരുന്നവന്....... സ്വസ്ഥമായൊരു കുടിലിനുള്ളിൽ കഴിഞ്ഞിരുന്ന തന്നെ പെരു മഴയിലേക്ക് വലിച്ചിട്ടു കൊണ്ടവൾ ദൂരെ മറഞ്ഞു പോയി..... നനഞ്ഞു കുതിർന്നു നിൽക്കുന്ന തന്റെ മുമ്പിൽ ഏത് വാതിൽ തുറക്കും..... ഒന്നും അറിയുന്നില്ലായിരുന്നവന്....... (തുടരും ) കഥ വെറും തുടക്കമാണ്.......ആരും ഇവിടെയൊന്നും കുരുങ്ങരുത്..... ഇനിയും ഒത്തിരി ദൂരം പോകാനുണ്ട് നമുക്ക് ...... Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
📙 നോവൽ - SAfEEKMOHAMMED Greations @ep७७@o @omedvshukbun SAfEEKMOHAMMED Greations @ep७७@o @omedvshukbun - ShareChat
#📙 നോവൽ -നീലാംബരം....... 🔻 ഭാഗം _4 ✍️ രചന - Aysha akbar അഭി..... കഴിക്കാൻ വരു...... വാതിൽ പടിയിൽ വന്നു നിന്ന് കൊണ്ട് കവി അത് പറയുമ്പോഴും അവളുടെ നോട്ടം പതിയെ ആനന്ദിയിലേക്കൊന്ന് പാറി വീണിരുന്നു...... അഭി ആനന്ദിയെയും കൊണ്ട് എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു....... ടേബിളിൽ എടുത്ത് വെച്ച പാത്രത്തിലേക്ക് ചോറും കറികളും വിളമ്പി സാധാരണയായി ഇരിക്കാറുള്ള അതേ ഉമ്മറ പ്പടിയിൽ പോയിരിക്കുമ്പോൾ പതിവിൽ നിന്നും വ്യത്യസ്തമായി അവനരികിൽ ആനന്ദിയുമുണ്ടായിരുന്നു...... കവി അവൾക്ക് കൂടി ഒരു പാത്രത്തിൽ ഭക്ഷണം വിളമ്പി കൊണ്ട് വെച്ചു കൊടുക്കുമ്പോഴും ടേബിളിലിരുന്നു കഴിക്കുക യായിരുന്ന ദേവിയുടെ മുഖം വരിഞ്ഞു മുറുകിയിരുന്നു .. കുഞ്ഞി കൈകൾ കൊണ്ട് അവൾ ഭക്ഷണം വാരി കഴിക്കുന്നത് അഭിയെ പോലെ തന്നെ കവിയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു....... ദേവി ഏറെ അസ്വസ്ഥത യോടെ അവരെ ഇരുവരെയും നോക്കി.... അഭി ഇഷ്ടപ്പെട്ട കറികൾ അവൾക്ക് കൂട്ടി കുഴച് കൊടുക്കുകയും അവളെ ചേർത്തിരുത്തുകയുമൊക്കെ ചെയ്യുന്നത് കാണുമ്പോൾ അവരിൽ അകാരണ മായൊരു ഭയം ഉടലെടുത്തിരുന്നു.... മനസ്സ് അഭി പറഞ്ഞ ഉത്തര ത്തിലൂടെ നീങ്ങി കൊണ്ടിരിക്കുമ്പോഴും അവരെ ഇരുവരെയും കാണുമ്പോൾ അത് വിശ്വാസ യോഗ്യമല്ലാത്തത് പോലെ..... ഒരു ദിവസത്തെ പരിചയം മാത്രമുള്ളു എന്ന് പറഞ്ഞാലൊരിക്കലും അംഗീകരിക്കാൻ കഴിയാത്തത് പോലെ..... അത്രയേറെ അവർ പരസ്പരം അടുത്തവരാണ്....... മാത്രവുമല്ല....... ആ കുഞ്ഞിന് അവന്റെ നല്ലൊരു മുഖ ഛായ ഉണ്ട് താനും..... അവർക്കെന്തോ ഒരു ഉൾ ഭയം തോന്നിയിരുന്നു.... ഇനി അതൊരു തോന്നലാണെങ്കിൽ കൂടി താനീങ്ങനെ ചിന്തിക്കുന്നുണ്ടെങ്കിൽ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ..... പ്രത്യേകിച്ച് സ്നേഹയുടെ വീട്ടുകാരുടെ....... അവന്റെ ജീവിതത്തെ കുറിചോർത്താണ് തന്റെ ആധി..... കഴിച്ചു കഴിഞ്ഞ് അഭി അവളുടെ കയ്യും വായും കഴുകി കൊടുത്തു അവളെ കൊണ്ട് മുറിയിലേക് നടക്കുമ്പോഴും കവിയുടെയും ദേവിയുടെയും കണ്ണുകൾ അവരെ രണ്ട് പേരെയും തഴുകി കൊണ്ടേയിരുന്നിരുന്നു..... ആനന്ദി....... മോൾടെ വീട്ടിലാരോക്കെയുണ്ട്..... കോട്ട് വായിട്ട് കൊണ്ട് തന്നിലേക്ക് പറ്റി ചേർന്നു കിടന്ന ആനന്ദിയോട് പതിയെ അവനത് ചോദിക്കുമ്പോൾ അവൾ തലയുയർത്തി അവനെയോന്ന് നോക്കി...... മ്മ്.....? അവൻ ചോദ്യ ഭാവത്തോടെ അവളെ നോക്കിയൊന്ന് മൂളി..... അ...മ്മ..... അവളതും പറഞ്ഞു കൊണ്ട് ചുണ്ട് മലർത്തുമ്പോൾ അവന് ചോദിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി പ്പോയി...... കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധി അവൾക്കുള്ളത് കൊണ്ടായിരിക്കാം കൂടുതൽ അമ്മയെ ചോദിച് ശാഢ്യം പിടിക്കാത്തത് തന്നെ .... മാത്രവുമല്ല.....സ്റ്റേഷനിൽ വെച്ചുണ്ടായ സംഭവം കൊണ്ടൊരു പക്ഷെ അതിനെ ക്കാളേറെ സുരക്ഷിതമായൊരിടം അവളുടെ കുഞ്ഞു മനസ്സും ആഗ്രഹിച്ചിരുന്നിരിക്കാം.... അച്ഛനില്ലേ....... അവനത് ചോദിക്കുമ്പോൾ അവൾ വീണ്ടും അവന്റെ നെഞ്ചിൽ നിന്ന് തലയൊന്നുയർത്തി ആ മുഖത്തേക്ക് നോക്കി..... അച്ചനെന്ന് പറഞ്ഞാൽ ആരാ... അവൾ സംശയത്തോടെ അത് ചോദിക്കുമ്പോൾ ആ പ്രതീക്ഷയും അവസാനിച്ചത് പോലെ അവന് തോന്നി...... അവൾക്ക് അച്ഛനാരെന്ന് പോലും അറിയില്ല..... അപ്പൊ നീയും അമ്മയും മാത്രമേ വീട്ടിലുള്ളു...... അഭി അവസാന ചോധ്യ മെന്നോണം വലിയ പ്രതീക്ഷയില്ലാതെയാണത് ചോദിച്ചത്....... അല്ലാ......... ഞാനും അമ്മയും ജമീല ക്കയും... ആൻസി...... നന്ദു.... കിങ്ങിണി......സായി....... ഏറെ ഉത്സാഹത്തോടെ അവൾ വിരലുകളിൽ ഓരോ പേരുകൾ എണ്ണി കൊണ്ടേയിരിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ അവൻ ഞെട്ടി യിരുന്നു.... പിന്നെയും പിന്നെയും അവളോരോ പേരുകൾ പറഞ്ഞു കൊണ്ടേയിരുന്നു..... ഇതൊക്കെ..... ഇതൊക്കെ ആരാ.. അവൻ അത്ഭുതത്തോടെ ചോദിക്കുമ്പോൾ അവൾ കുഞ്ഞി പല്ലുകൾ കാണിച്ചോന്ന് ചിരിച്ചു..... ഇതെല്ലാം ഞങ്ങളുടെ വീട്ടിലുള്ളവരാ...... അവൾ നിറഞ്ഞ ചിരിയോടെ അത് പറയുമ്പോൾ അവനൊന്നും മനസ്സിലാകുന്നില്ലായിരുന്നു....... ഇത്രയും പേരൊക്കെ ഒരു വീട്ടിലുണ്ടാവുമോ...ഇനി വല്ല സ്ഥാപനമാകുമോയെന്നും അവന് സംശയം തോന്നി.... ആനന്ദിക്ക് അവരെയെല്ലാം ഇഷ്ടമാണോ.... അവൻ വീണ്ടും ഉത്തരങ്ങൾ കൂട്ടി മുട്ടിക്കാനെന്ന വണ്ണം അവളോട് ചോദിച്ചു... മ്മ്..എല്ലാവരേം ഇഷ്ടമാ.. പക്ഷെ ആ ആന വല്യമ്മയെയും ഡാകിനി മുത്തശ്ശിയെയും ഇഷ്ടമല്ല..... അവരെന്നെ തല്ലും അഭി.... അത് പറഞ്ഞ് നിർത്തുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു നോവ് പടർന്നത് അവൻ കണ്ടു..... ഇനിയും എന്ത് ചോദിക്കണമെന്ന് അവനറിയില്ലായിരുന്നു...... നിഷ്കളങ്ക മായ ഉത്തരങ്ങളിൽ നിന്ന് കൂടുതൽ സങ്കീർണ്ണത യിലേക്ക് പോകുന്നു വെന്നല്ലാതെ യാതൊരു കാര്യവുമില്ലെന്ന് അവന് തോന്നി..... മോളെ അമ്മേടെ പേരെന്താ.. അവനത് ചോദിക്കുമ്പോൾ ആ കണ്ണുകൾക്ക് വീണ്ടും നിറം മങ്ങി. വൈശു...... നിറഞ്ഞ കണ്ണുകളോടെ അവളതും കൂടി പറഞ്ഞു നിർത്തുമ്പോൾ അഭിക്ക് വേറൊന്നും ചോദിക്കാൻ തോന്നിയിരുന്നി ല്ല..... അഭി.... വൈശു എന്തിനാ മോളെ വിട്ടിട്ട് പോയത്...... ഇനി വരുവോ കൊണ്ട് പോകാൻ...... വീണ്ടും അത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..... ചുണ്ടുകൾ വിതുമ്പി..... എന്തിനോ അഭിയുടെ ഹൃദയവും പിടച്ചു..... അവനവളെ തന്റെ നെഞ്ചിലേക്കെന്ന വണ്ണം ചേർത്ത് പിടിച്ചു....... പ്രതീക്ഷകൾ കൊടുത്ത് മണ്ടിയാക്കാൻ വയ്യെന്ന വണ്ണം അവൻ അൽപ നേരം നിശബ്ദനായി..... വിതുമ്പി കൊണ്ടിരിക്കുന്ന ചുണ്ടുകൾ എപ്പോഴോ നിഷ്ചലമായത് അവനറിഞ്ഞു.... അവനവളിലേക്കൊന്ന് നോക്കി.... തന്റെ ചൂടിലേക്ക് പറ്റി ചേർന്നു കിടന്നുറങ്ങുന്ന ആ കുഞ്ഞു മുഖത്തോട് അവനളവറ്റ വാത്സല്യം തോന്നിയിരുന്നു...... അവന്റെ ചുണ്ടുകൾ പതിയെ അവളുടെ മൂർദ്ധാവിൽ അമരുമ്പോൾ അവളുടെ കുഞ്ഞു മനസ്സിലെ ഭാരം അവനിലേക്കും പടർന്നിരുന്നു.... യാത്ര യുടെയും ഉറക്കത്തിന്റെയും ക്ഷീണമെന്നോണം എപ്പോഴോ അവനും ഉറക്കത്തിലേക്ക് വഴുതി വീണു പോയിരുന്നു...... നേരം ഒത്തിരി കഴിഞ്ഞാണ് അവന്റെ കൈകൾക്കുള്ളിൽ കിടന്നിരുന്ന ആനന്ദി കണ്ണുകൾ തുറന്നത്...... അവൾ കോട്ടു വായിട്ട് കൊണ്ട് അവനെയൊന്ന് നോക്കി...... വെളുത്ത നിറത്തിൽ ഭംഗിയുള്ള ആ മുഖത്തേക്ക് അവൾ കുറച്ചു നേരം നോക്കി കിടന്നു...... നല്ല ഉറക്കമാണെങ്കിലും അവളിൽ ആ കൈകൾ മുറുകെ പിടിച്ചിട്ടുണ്ട്... അവൾ കുഞ്ഞി കൈകൾ കൊണ്ട് ഒന്ന് കൂടി അവന്റെ വയറിലൂടെ ചുറ്റി പ്പിടിച്ചു...... കുറച്ചു നേരം കൂടി അവളങ്ങനെ കണ്ണ് മിഴിച്ചു കിടന്നു...... ഉറക്കത്തിന്റെ ക്ഷീണം പൂർണമായും വിട്ട് മാറിയത് കൊണ്ട് തന്നെ അവൾക്കൊന്നെഴുന്നേൽക്കാൻ തോന്നിയിരുന്നു.... അവൾ പതിയെ അവനെ ഉണർത്താതെ എഴുന്നേറ്റ് ജനലിനോരം പോയൊന്ന് നിന്നു.... നേരം ഇരുട്ട് വീണു തുടങ്ങിയ നേരമായിരുന്നത്..... കിളികൾ ഒരു ശബ്ദത്തോടെ കൂടണയാൻ പാറി പോകുന്നത് കൗതുകത്തോടെ അവൾ നോക്കി നിന്നു...... ചുവപ്പ് പടർന്ന ആകാശത്തിന്റെ ഭംഗിയിൽ അവളുടെ കുഞ്ഞി കണ്ണുകൾ വിടർന്നു..... പൂത്തു നിൽക്കുന്ന റോസാ പൂക്കളെ നുള്ളിയെടുക്കാൻ തോന്നി യവൾക്...... കുറച്ചു നേരം അങ്ങനെ നിന്നിട്ടും അവനെഴുന്നേൽക്കാത്ത് കൊണ്ട് തന്നെ അവൾക്കൊരു മുഷിച്ചിൽ തോന്നിയിരുന്നു.... അവൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി..... പതിയെ നടക്കുമ്പോൾ അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല.... അവൾ കാലടികൾ വെച്ചു ഉമ്മറത്തേക്കെത്തിയതും കണ്ടിരുന്നു കസേരയിലിരിക്കുന്ന ദേവിയെ.... അവൾ വാതിലിനു പിറകിൽ നിന്ന് പാതി മുഖം കൊണ്ടൊന്നെത്തി നോക്കി.... നേരത്തെ അഭിയെ വഴക്ക് പറഞ്ഞത് കൊണ്ട് തന്നെ ദേവിയെ ചെറിയൊരു പേടിയുണ്ടവൾക്ക്..... പാതി മറഞ്ഞു കൊണ്ട് തന്നെ നോക്കുന്ന വളെ കാൻ കെ ആ നിഷ്കളങ്കത യിൽ ദേവിയും ഒരു നിമിഷം നിശ്ചല മായെങ്കിൽ കൂടി അഭിയെ കുറിച്ചോർത്തു അവർക്കാകെ ആധി കയറിയിരുന്നു...... അപ്പോഴാണ് മുറ്റത് നിന്നും കവി അകത്തേക്ക് കയറി വരുന്നത്....... കവിയെ കണ്ടതും അവളൊന്നു കൂടി വാതിലിനു പിറകിലേക്ക് പതുങ്ങി നിന്നു....... കവിയുടെ കണ്ണുകൾ അവളിൽ തന്നെ തറഞ്ഞു നിന്നു.. പറഞ്ഞറിയിക്കാൻ കഴിയാത്തൊരു വികാരം അവരുടെ യുള്ളിൽ ഉറവ തീർത്തത് പോലെ... ഇങ് വാ...... പാതി മറഞ്ഞ മുഖത്തേക്ക് നോക്കി കവിയവളെ വിളിക്കുമ്പോൾ ദേവി അവളെ കൂർപ്പിച്ചോന്ന് നോക്കി.... ആ നോട്ടം അറിഞ്ഞെന്ന വണ്ണം കവി അകത്തേക്കു നടന്നു........ അടുക്കളയിൽ പോയി ചായയും പലഹാരവും എടുത്ത് വന്നപ്പോഴേക്കും അവൾ മുറിയിലേക്കോടി പോയിട്ടുണ്ടായിരുന്നു...... അഭി കണ്ണുകൾ തുറക്കുമ്പോൾ അവൻ ട്രെയിനിൽ നിന്നും വാങ്ങി കൊടുത്ത കളിപ്പാട്ടം കൊണ്ട് അവനരികത്തായിരുന്നു കളിക്കുന്നുണ്ട് ആനന്ദി ... അവളെ കണ്ടതും എന്തോ മനസ്സൊന്നു കുളിർത്തത് പോലെ.... അവൻ കണ്ണുകൾ തുറന്നത് കണ്ടെന്ന വണ്ണം അവളുടെ മുഖത്തും നിറഞ്ഞൊരു ആനന്ദമുണ്ട്...... എത്ര വേഗത്തിലാണ് അവൾ തന്റെ സ്വന്തമായത്...... വിശക്കുന്നുണ്ടോ.... ചായ കുടിച്ചാലോ..... അവൻ കണ്ണുകളൊന്നു തിരുമ്മി ഒരു ചിരിയോടെ അതും ചോദിച്ചു എഴുന്നേറ്റതും അവൾ തലയാട്ടി കൊണ്ട് അവന്റെ വിരലിൽ തൂങ്ങിയിരുന്നു...... അടുക്കളയിൽ പോയി അവൻ തന്നെ ചായ യെടുത്തു ചൂടാറ്റി ഗ്ലാസ്സിലേക്ക് പകർത്തി അവൾക്ക് കൊടുത്തു.... അഭി..... ഇതിനെ എന്ത് ചെയ്യാനാ നിന്റെ ഉദ്ദേശം...... അവനും അല്പം ചായ ചുണ്ടോട് ചേർത്തപ്പോഴാണ് ദേഷ്യത്തോടെയുള്ള ദേവിയുടെ ചോദ്യം കേട്ടത്...... അമ്മേ.... ഇന്ന് വന്നതല്ലെയുള്ളു...... ഞാനൊന്ന് ആലോചിക്കട്ടെ...... അതിനെനീക്കും ഇത്തിരി സമയം താ..... അഭി കൈ രണ്ടും കൂപ്പി യത് പറഞ്ഞതും ഒട്ടും ഇഷ്ടപ്പെട്ടില്ലെന്ന വണ്ണം ദേവി കണ്ണുകൾ ചുരുക്കി അകത്തേക്ക് കയറി പോയിരുന്നു..... അവരുടെ മനസ്സിൽ മുഴുവൻ ഭയമായിരുന്നു.... ദേവി പോയിയെന്ന് കണ്ടതും കവി ഒരു പലഹാര പ്പാത്രം കൊണ്ട് വന്ന് അഭി ക്കരികിലായി വെച്ചു.... ആനന്ദി കണ്ണുകളുയർത്തി കവിയെ യൊന്നു നോക്കിയപ്പോൾ തന്നെ കവിയുടെ ഉള്ള് നിറഞ്ഞിരുന്നു...... ഒരു പുഞ്ചിരി അവരുടെയുള്ളിൽ തെളിഞ്ഞെന്ന് തോന്നിയതും അവർ പെട്ടെന്ന് അഭിക്ക് മുഖം കൊടുക്കാതെയെന്ന വണ്ണം അകത്തേക്ക് പോയിരുന്നു..... അഭിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല..... താൻ കുഞ്ഞിനേയും കൊണ്ട് വന്നത് ആർക്കും ഇഷ്ടപ്പെട്ടിട്ടില്ലെന്ന് അവനറിയാവുന്നയ്ഹ് കൊണ്ട് തന്നെയയായിരുന്നത്...... എന്നാൽ ഉള്ള് മുറിയുന്ന വേദന കടിച്ചു പിടിച്ചിരിക്കുന്ന കവിയെ ആരും കണ്ടിരുന്നില്ലപ്പോൾ....... അവളെ കാണും തോറും കുഞ്ഞെന്ന തന്റെ നോവിന്റെ ഭാരം ഏറുന്നത് അവളറിയുന്നുണ്ടായിരുന്നു....... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഉച്ചക്ക് നല്ലവണ്ണം ഉറങ്ങിയത് കൊണ്ട് തന്നെ രാത്രി തീരെ ഉറക്കം വരുന്നില്ലായിരുന്നു അഭിക്ക് ... അമ്മ മുറിയിൽ കയറി കിടന്നെന്ന് ഉറപ്പായതും അഭി ഉമ്മറത്തെ തിണ്ണയിൽ വന്നിരുന്നു..... അവന്റെ കൂടെ ആ തിണ്ണയിൽ കയറി അവളുമിരുന്നു..... ഉദിച്ചു നിൽക്കുന്ന പൂർണ ചന്ദ്രനെ അവൾ കണ്ണിമ വെട്ടാതെ നോക്കിയിരിക്കുന്നുണ്ട്.. അഭി അവളെ തന്നെ നോക്കിയിരുന്നു.. സാധാരണ എല്ലാവരും ഉറങ്ങി കഴിഞ്ഞും താനീ തിണ്ണയിലിരിക്കുക പതിവാണ്...... അപ്പോഴൊക്കെയും മനസ്സിലേക്ക് തോന്നുന്നൊരു സമാധാനമുണ്ട്.... എന്നാൽ ഇന്നതിനെയെല്ലാം അസ്വസ്ഥമാക്കും വിധം എന്തൊക്കെയോ ഹൃദയത്തിൽ ചുരുണ്ടു കൂടി കിടക്കുന്നുണ്ട്..... അവൻ ആനന്ദിയിലേക്കൊന്ന് നോക്കി..... എന്തിനായിരുന്നു കുഞ്ഞേ നീയെന്നിലേക്ക് കടന്നു വന്നത്...... നിന്നേ ഏറ്റെടുക്കാനുള്ള എന്റെ നിയോഗം എന്തായിരുന്നു..... അവൻ നിശബ്ദമായി ഒരു നൂറാവർത്തി ചോദിച്ചു കൊണ്ടേയിരുന്നു.... അപ്പോഴും അവൾ പൂർണ ചന്ദ്രനെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിക്കുകയാണ്.... അതിനോടൊപ്പം ചുണ്ടുകൾ കൊണ്ട് എന്തൊക്കെയോ പിറു പിറുക്കുന്നത് കാണാം.... മറ്റുള്ള ചിന്തകളെയെല്ലാം ഒരു നിമിഷം തള്ളി മാറ്റിയെന്ന വണ്ണം അവനിലൊരു പുഞ്ചിരി പടർന്നു...... അതവളോടുള്ള അളവറ്റ വാത്സല്യമായിരുന്നു.... താനീത് വരെ ഒരു അച്ഛനായിട്ടില്ല.... ഒരു ഏട്ടനായിട്ടില്ല.... കുഞ്ഞെന്ന് പറഞ്ഞു താലോലിക്കാൻ തനിക്കാരെയും കിട്ടിയിട്ടില്ല...... അപ്പുറത്തെ വീട്ടിലെ കുട്ടികളെയൊക്കെ കാണുമ്പോൾ കോരിയെടുക്കാറുണ്ട്... അവർക്ക് മിട്ടായി വാങ്ങിച്ചു കൊടുക്കാറുണ്ട്... അങ്ങനെയൊക്കെ ഉണ്ടെങ്കിലും അതിലേറെ എന്തോ ഇന്ന് ഇവളിൽ താൻ കാണുന്നുണ്ട്.. തന്റെ ഹൃദയത്തിനെ അത്ര മേൽ ചേർത്ത് നിർത്തുന്ന എന്തോ ഒന്ന്..... അവൾക്ക് വേണ്ടി തന്റെ ഹൃദയം അച്ഛനായും ഏട്ടനായും എല്ലാം മാറുന്നത് പോലെ.... ഇളം പാതിരാ കാറ്റിൽ മുഖത്തേക്ക് പാറി വീഴുന്ന അവളുടെ മിനുസമേറിയ മുടിയികൾ അവൻ കൈ കൊണ്ടൊന്നോതുക്കി വെച്ചു.... അപ്പോഴും അവന്റെ ചിന്തകളുടെ ഭാരത്തേ കുറിച്ചൊന്നുമറിയാതെ അവളാ കളിപ്പാട്ടം കൊണ്ട് കളിക്കുകയായിരുന്നു...... അപ്പോഴാണ് മുറ്റത്തേക്ക് കയറി വരുന്ന ബൈക്കിന്റെ ശബ്ദം അവൻ കേട്ടത്.... ഒരു നിമിഷം നെഞ്ചോന്നാളി പോയി.... ഏട്ടനാണ്... അവനെങ്ങനെ പ്രതികരിക്കുമെന്നറിയില്ല.... ആ ബൈക്ക് മുറ്റത്ത് വന്നു നിന്നതും അഭി ഇരുന്നിടത് നിന്നോന്നെഴുന്നേറ്റു..... ആ ശബ്ദം കേട്ടെന്ന വണ്ണം അമ്മയും ഏട്ടത്തിയും ഉമ്മറത്തേക്ക് വന്നിട്ടുണ്ട്.... ഏട്ടൻ സാധനങ്ങളെല്ലാം എടുത്ത് ബൈക്കിൽ നിന്നിറങ്ങുന്നതിനനുസരിച്ചു തന്നെ പോലെ തന്നെ അമ്മയുടെയും ഏട്ടത്തിയുടെയും മുഖവും മാറുന്നത് അഭി കണ്ടിരുന്നു....... ആനന്ദി അപ്പോഴും അവനരികിൽ ആ ഉമ്മറത്തായിരിക്കുകയാണ്‌ ..... വീട്ടിലേക്കുള്ള സ്റ്റെപ് കയറി കയ്യിലെ സാധനങ്ങൽ തിണ്ണയിൽ വെച്ചവൻ മുഖമുയർത്തിയത് അഭിയുടെ നേർക്കായിരുന്നു...... രാവിലെ അലക്കി തേച് ഇട്ടിട്ട് പോയ നീല ഷർട്ടിൽ അത്യാവശ്യം ചുളിവ് പറ്റിയിട്ടുണ്ട്..... തുണി വൃത്തിയായി മടക്കി കുത്തി വെച്ചിട്ടുണ്ട്..... അല്പം ഇരു നിറത്തിൽ ഭംഗിയുള്ള മുഖമാണെങ്കിൽ കൂടി അതിൽ ഗൗരവം തിങ്ങി നിറഞ്ഞു നിൽപ്പുണ്ട്.. അഭിയെ നോക്കിയ അതേ കണ്ണുകൾ കൊണ്ട് അയാൾ ആനന്ദിയെയും ഒന്ന് നോക്കി..... നിറഞ്ഞ ഗൗരവത്തിന് പുറമെ പ്രത്യേകിച്ച് ചോദ്യ ഭാവമൊന്നും ആ നോട്ടത്തിലില്ലാത്തത് അഭിയിലൊരു ചോദ്യം നിറച്ചിരുന്നു..... കിച്ചു.......ഈ കുട്ടിയെ അഭിക്ക്....... ദേവി മുൻകൂറെന്ന വണ്ണം പറഞ്ഞു തുടങ്ങിയപ്പോഴെക്കും അവൻ അവർക്ക് നേരെ കൈകളൊന്നുയർത്തി...... അറിഞ്ഞിരുന്നു..... നാട് മുഴുവൻ പാട്ടായിട്ടുണ്ട്..... കടയിൽ വരുന്നവർക്ക് ഇന്ന് വേണ്ടത് സാധനങ്ങളായിരുന്നില്ല.... അനിയൻ കൊണ്ട് വന്ന കുട്ടി യാരെന്ന തിന്റെ ഉത്തരമായിരുന്നു .... കിച്ചു ദേഷ്യത്തോടെ അതും പറഞ്ഞു കൊണ്ട് ആനന്ദി യെയും അഭിയേയും രൂക്ഷമായി യൊന്നു നോക്കി..... ഞാനൊന്നും പറയുന്നില്ല.... എല്ലാം വലിച്ച് കേറ്റി കൊണ്ട് വരാനുള്ള സ്ഥലമാണല്ലോ ഇത്.. നാട് മുഴുവൻ തെണ്ടി നടന്നു അവസാനം മറ്റുള്ളോർക്ക് മാനക്കേടാക്കാൻ നിൽക്കരുത്..... കിച്ചു ഒരോറ്റ ശ്വാസത്തിൽ അതും പറഞ്ഞു നിർത്തുമ്പോൾ നാട്ടിലെല്ലാം പാട്ടായി എന്ന വാക്കിൽ ദേവി യുടെ കൈ കാലുകൾ കുഴഞ്ഞു പോയിരുന്നു........ അഭി ഇതിലും വലുത് പ്രതീക്ഷിച്ചെണ്ണ വണ്ണം നിശബ്ദനായി നിന്നു... പറയുന്ന ഇവർക്കാർക്കും തന്റെ അപ്പോഴത്തെ മാനസികാവസ്ഥ അറിയില്ലല്ലോ...... തന്റെ മനസ്സാക്ഷിക്ക് ശെരിയെന്നു തോന്നിയതേ താൻ ചെയ്തിട്ടുള്ളു... അത് മാത്രമേ അവന്റെ കയ്യിൽ ഉത്തരമായുണ്ടായിരുന്നുള്ളൂ...... എല്ലാത്തിനും വളം വെച്ചു കൊടുക്കുന്ന അമ്മയെ പറഞ്ഞാൽ മതിയല്ലോ ..... ഏത് തോന്നിവാസവും കാണിക്കാനുള്ള ലൈസൻസ് ഉണ്ടല്ലോ അവനു ..... കിച്ചു ദേഷ്യത്തോടെ അതും കൂടി പറയുമ്പോൾ അവനെ അനുനയിപ്പിക്കാനെന്ന വണ്ണം കവി ഒരു ഗ്ലാസ്സ് വെള്ളം അവനു നേരെ നീട്ടി....... അവൻ ദേഷ്യത്തോടെ അതും വാങ്ങി കൊണ്ട് അകത്തേക്ക് നടക്കുമ്പോഴും അഭിക്ക് പിറകിൽ ഒതുങ്ങി നിൽക്കുന്ന ആ കുഞ്ഞു മുഖം അവന്റെ ഹൃദയത്തെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു...... ഒരു കുഞ്ഞെന്ന ഭാരം അവന്റെ മനസ്സിനെയും ശരീരത്തെയും ഒരു പോലെ തളർത്തി...... വീട്ടിലേക്ക് വരുമ്പോൾ ഇത് പോലെ ഉമ്മറത്തിരിക്കേണ്ട ഒരു കുഞ്ഞു മുഖം താനെപ്പോഴും സ്വപ്നം കാണുന്നുണ്ട്.... പക്ഷെ അതിത് പോലെ വല്ലവരുടെയും കൊച്ചല്ല ... തന്റെ സ്വന്തം രക്തമാവാണമത് ..... കവിയുടെ കണ്ണുകളിലെ സന്തോഷം കാണണം തനിക്ക്... താൻ പ്രാർഥിക്കുന്ന ഏതെങ്കിലും ഒരു ദൈവം ആ പ്രാർത്ഥന കേൾക്കാതിരിക്കില്ലെന്ന് അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.. അപ്പോഴും ആ കുഞ്ഞിനെ കണ്ടത് കൊണ്ട് മാത്രം നീറുന്ന ഒരു ഹൃദയമുണ്ടായിരുന്നവന്.... കവിക്ക് മുഖം കൊടുക്കാതെ കുളിക്കാൻ കയറുമ്പോൾ കവിയുടേ കണ്ണിലും അതേ ദുഃഖം തളം കെട്ടി നിൽക്കുന്നത് അവനു കാണാമായിരുന്നു..... അഭിയോട് അവനെന്തെന്നില്ലാത്തൊരു ദേഷ്യം തോന്നിയിരുന്നു...... (തുടരും ) Aysha Akbar #💞 പ്രണയകഥകൾ #📔 കഥ
📙 നോവൽ - SAfEEKMOHAMMED Greations @ep७७@o @omedvshukbun SAfEEKMOHAMMED Greations @ep७७@o @omedvshukbun - ShareChat
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _32 ✍️ രചന - ജിഫ്ന നിസാർ💜💜 അത്യാവശ്യം പൊലിമയിൽ തന്നെ ശിവയുടെ അമ്മ രേണുക കാശിക്ക് മുന്നിൽ ഇലയിട്ട് ഊണ് വിളമ്പി. അവരെല്ലാം അവനെ ഒരു വീശിഷ്ട അതിഥിയെ പോലാണ് പരിഗണിക്കുന്നത്. അതവന് ചെറുതല്ലാത്ത ഒരു ശ്വാസം മുട്ടൽ നല്കുന്നുണ്ട്. ഉള്ളിലെ സങ്കടങ്ങൾക്ക് മീതെ സ്വാന്തനത്തിനെ നേർത്ത തൂവൽ കൊണ്ട് തടവും പോലൊരു സുഖം. ഒരുമിച്ച് അത്താഴം പോലാ പിറന്നാൾ സദ്യ കഴിക്കുമ്പോൾ അവർക്കൊപ്പം തന്നെ കാശിയും സംസാരിച്ചും ചിരിച്ചുമിരുന്നു കൊണ്ടാ നിമിഷങ്ങൾ അവനും ആസ്വദിക്കുകയായിരുന്നു. അതവനും സന്തോഷമായിരുന്നു. "ഇതെന്റെ വക കാശ്യേട്ടന് പിറന്നാൾ സമ്മാനമെന്ന് പറഞ്ഞു കൊണ്ട് അമ്മു അവനു മുന്നിലേക്കൊരു ചെറിയ പൊതി നീട്ടി. "ഇതിന് ഇവന്റെ കയ്യിൽ നിന്നും എത്ര ചെത്തിയെടി.." കണ്ണുരുട്ടി കൊണ്ടാണ് കാശി ആ പൊതി അഴിച്ചു നോക്കുന്നത്. "പിന്നെ.. ചെത്തിയിട്ടൊന്നും ഇല്ല ഞാൻ.. ഇതെന്റെ പോക്കറ്റ് മണി കൊണ്ട് സ്വരുകൂട്ടി വാങ്ങിച്ചതാ. ഹും എന്നിട്ടും പറയുന്നത് കേട്ടാ.." അമ്മു അവനെ നോക്കി മുഖം വീർപ്പിച്ചു. അടിപൊളി ഒരു വാച്. വലിയ വിലയുടെ ഒന്നുമല്ല. പക്ഷേ വിലയിടാൻ കഴിയാത്തൊരു സ്നേഹത്തിന്റെ കനമുണ്ടല്ലോ അതിന്.. കാശിക്കത് ഒരുപാട് ഇഷ്ടമായി. "എങ്ങനുണ്ട്.. കൊള്ളാവോ.." അവന്റെ ചിരി കണ്ടതും അമ്മു പിണക്കം മറന്നു കൊണ്ടവന്റെ അരികിലേക്കിരുന്നു. "എന്റെ അമ്മൂസ് അടിപൊളിയല്ലേ.." നിറഞ്ഞ സന്തോഷത്തോടെ തന്നെ കാശി അവളുടെ കവിളിൽ ഒന്നു തട്ടി. ശിവയൊരു ചിരിയോടെ ഇരുവരെയും നോക്കി ഇരിപ്പുണ്ട്. കാർത്തു ചേച്ചി ഗിഫ്റ്റ് ഒന്നും തന്നില്ലേ കാശിയേട്ടാ.. " അമ്മു കുറച്ചു കൂടി അവനരികിലേക്ക് നീങ്ങി യിരുന്നു കൊണ്ട് സ്വകാര്യം പോലെ ചോദിച്ചു. അതോടെ കാശി പിന്നെയും ആ നിമിഷങ്ങളെ ഓർത്തു. തനിക് നൽകിയ സ്നേഹവും ആരും അറിയാത്ത അവളുടെ ആ പരിഗണനയും ഓർത്തു. ഓർത്തിരിക്കെ അവന്റെ മനം നിറഞ്ഞു. അതൊരു ചിരിയായി ചുണ്ടിൽ പടർന്നു. "കാര്യമായി എന്തോ കിട്ടിയിട്ടുണ്ട്. അല്ലേ ശിവേട്ടാ.." അതും പറഞ്ഞു കൊണ്ട് അമ്മു ശിവയെ നോക്കി അടക്കി ചിരികുമ്പോഴാണ് കാശിക്ക് അബദ്ധം മനസ്സിലായത്. "പോടീ.." അവൻ അമ്മുവിനെ നോക്കി കണ്ണുരുട്ടി. "ഞാനെന്നാൽ പോയേക്കട്ടെ ശിവ. നാളെ ബസ്സിൽ പോവണ്ടേ.." ചമ്മി നാശമായ ചളിപ്പ് മാറ്റാൻ വേണ്ടി കാശി പെട്ടന്ന് പോകാൻ ധൃതി കൂട്ടി. അത് മനസ്സിലായത് കൊണ്ട് തന്നെ ശിവ എതിരൊന്നും പറഞ്ഞതുമില്ല. അടുക്കളയിൽ എന്തോ ജോലിയിലായിരുന്ന അമ്മയോടും അച്ഛനോടും അമ്മുവിനോടുമെല്ലാം യാത്ര പറഞ്ഞു കൊണ്ടവൻ പോകാനിറങ്ങി. 'വേണ്ടാത്തതൊന്നും ആലോചിച്ചു കൂട്ടി വെറുതെ ഇന്നിനി ഉറക്കം കളയാൻ നിക്കണ്ട.. അവരൊന്നും ഒരിക്കലും നിന്നെ മനസ്സിലാക്കിയിട്ടില്ല.. സ്നേഹിച്ചിട്ടില്ല..' ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തവനോട് ശിവ ഓർമിപ്പിച്ചു. അവനോടൊന്നും മറുപടി പറയാതെ കാശി തിരികെ മടങ്ങുകയും ചെയ്തു. ❤‍🔥❤‍🔥 ഇന്നെന്താ നീ കോളേജിൽ വരാഞ്ഞത്..? " വല്ലാത്തൊരു വെപ്രാളമുണ്ടായിരുന്നു ബിബിന്റെ ശബ്ദത്തിനെന്ന് മനസ്സിലായതും ഭവ്യ ഒന്ന് ഊറി ചിരിച്ചു. "നീ ഞാൻ ചോദിച്ചത് കേട്ടില്ലേ ഭവ്യ.." ബിബിക്ക് ദേഷ്യം വരുന്നുണ്ട് അവളുടെയാ അവഗണന കാണുമ്പോൾ. ഒരിക്കൽ തന്റെയൊരു വിളിക്കും നോട്ടത്തിനും വേണ്ടി നോമ്പ് നോറ്റെന്ന പോലെ കാത്തിരുന്നവളണ്. ഇന്നലെയും ഇന്നുമായി തന്നെയീ കുരങ്ങ് കളിപ്പിക്കുന്നത്. മനഃപൂർവം കോൾ കണ്ടിട്ടും എടുക്കാഞ്ഞതാണെന്ന് അവളുടെ മുഖം കണ്ടാലേ അറിയാം. എല്ലാം കൂടി ഓർത്തിട്ട് അവനും വല്ലാത്തൊരു ദേഷ്യമാണ്. സാറേന്നെ കാത്തിരുന്നോ.. " കൊഞ്ചി കൊണ്ടുള്ള ആ ചോദ്യം കേട്ടതും അവന് അരിശം വന്നു. "പിന്നില്ലേ.. വരുമെന്ന് കരുതി ഞാൻ.." ദേഷ്യം ഒതുക്കുകയെ അവനപ്പോൾ നിർവാഹമുള്ളു. "എന്തിനാ.. നിനക്കറിയില്ലേ.." അറിയാം..പറയട്ടെ.." അവളുടെ മുഖത്തൊരു നിഗൂഢമായ ചിരി ഉണ്ടായിരുന്നു അപ്പൊഴൊക്കെയും. ആ സംഭക്ഷണം അര സെക്കന്റ് പോലും നീട്ടി കൊണ്ട് പോകാൻ ആഗ്രഹിക്കാത്ത ഒരു അസഹിഷ്ണുതയുണ്ട് ബിബിക്ക്. പക്ഷേ അവളെ തന്റെ വഴിയിൽ കൊണ്ട് വരണമെങ്കിൽ ഇനിയിപ്പോ ഇതേ മാർഗമുള്ളു. "മ്മ്.. പറയ്യ്.." തന്റെ ഉള്ളിലെ ഭാവങ്ങളൊന്നും അവളെ അറിയിക്കരുതെന്ന് വാശിയുള്ളത് പോലൊരു ചിരി ബിബി ചുണ്ടിലേക്ക് ഒട്ടിച്ചു ചേർത്തു. "ഞാനിന്ന് അങ്ങോട്ട്‌ വരുമ്പോൾ എന്നെ കണ്ടിട്ടൊരു സന്ധി സംഭാക്ഷണം ബിബി സർ ആഗ്രഹിക്കുന്നുണ്ടായിരുന്നു.. ശെരിയല്ലേ." പരിഹാസ ചിരിയോടെ ഉള്ള ആ ചോദ്യം. തന്റെ മനസ്സിലും അത് തന്നെ ആയിരുന്നത് കൊണ്ട് പെട്ടന്നത് അവളിൽ നിന്നും കേട്ട അമ്പരപ്പിൽ അത് നിഷേധിക്കാൻ ബിബിക്ക് പറ്റിയതുമില്ല. അവന്റെ വിളറി വെളുത്ത മുഖം മൊബൈൽ സ്‌ക്രീനിൽ നിറഞ്ഞു കണ്ടതും ഭവ്യ ആസ്വദിച്ചു പൊട്ടിച്ചിരിച്ചു. "അപ്പൊ അത് തന്നെ ആയിരുന്നു ല്ലേ ബിബി സർ ഉദ്ദേശിച്ചത്.." ഒരിക്കൽ തന്നെയേറെ ലഹരി പിടിപ്പിച്ചിരുന്ന ആ ചിരി അവനപ്പോൾ ഏറെ ഭയമായിരുന്നു തോന്നിയത്. "ഞാൻ ഒരാഴ്ച ലീവെടുത്താലോ ന്നാ സാറേ ആലോചിച്ചു നോക്കുന്നത്.." അലസമായൊരു ഭാവത്തിൽ അവളത് പറയെ.. ബിബിയുടെ നെഞ്ചോന്നാളി. ഇപ്പോൾ തന്നെ തനിക്കീ പ്രഷർ സഹിക്കാൻ വയ്യ. അവൾ ചോദിക്കുന്നത് കൊടുത്തു കൊണ്ടിത് എത്രയും പെട്ടന്ന് ഒതുക്കി കളയാൻ തന്നെയാണ് അവന്റെ മനസ്സിൽ. പക്ഷേ ഇവളുടെ പോക്ക് കണ്ടിട്ട് അടുത്തൊന്നും ഇതിനൊരു നടപടി ആകുമെന്ന് തോന്നുന്നില്ല. "എനിക്ക് നിന്നോട് തനിച്ചു സംസാരിക്കാൻ ഉണ്ട് ഭവ്യ.." ബിബി അപേക്ഷിക്കുന്നത് പോലെ പറഞ്ഞതും ഭവ്യ അവനെ വല്ലാത്തൊരു രീതിയിൽ നോക്കി. "ബിബി സർ ഇപ്പൊ അത് തന്നെയല്ലേ ചെയ്യുന്നത്.. ഭാര്യയെയും കൊച്ചിനെയും ഉറക്കി കിടത്തി കാമുകിയോട് സംസാരിക്കുന്നു.." അവൾ പുച്ഛത്തോടെ അവനെ നോക്കി. "ഇതല്ല.. ഇങ്ങനല്ല.." ബിബി ഒന്ന് വിക്കി കൊണ്ടവളെ നോക്കി. "പിന്നെങ്ങനെ.. നമ്മൾ ചെയ്യുന്ന പോലെ.. ഡ്രസ്സ്‌ ഒക്കെ..." ഭവ്യ പ്ലീസ്.." അവളത് പറഞ്ഞു കേൾക്കാൻ പോലും ഇഷ്ടമില്ലാത്തൊരു അസഹനീയതയോടെ ബിബി വിളിക്കുമ്പോൾ ഭവ്യയുടെ മുഖം കനത്തു. എനിക്കിപ്പോ സാറിനെ അങ്ങനെ കാണാൻ തോന്നുന്നു.. " ഒട്ടും പ്രതീക്ഷിക്കാതെയുള്ള അവളുടെ ആ ആവിശ്യം. ബിബി കണ്ണ് മിഴിച്ചു നിന്നു പോയി. ഭവ്യ... അവന്റെ സ്വരം കൂടുതൽ ദയനീയ മായി.. "പറഞ്ഞത് ചെയ്യു സാറേ.. സാറിന്റെ ചിത്രയുടെ നമ്പർ എന്റെ കയ്യിലുണ്ട് കേട്ടോ.." അവളോർമ്മിപ്പിച്ചു. നിനക്കെന്താ ഭവ്യ വേണ്ടത്..? " അതല്ലേ ഞാനിപ്പോ പറഞ്ഞത്. സാറിന്റെ വെപ്രാളം കണ്ടാ തോന്നുമല്ലോ നമ്മളിത് ആദ്യമായിട്ടാണ് ചെയ്യൂന്നതെന്ന്.. അങ്ങോട്ട് ചെയ്യു സാറെ.. ഞാനല്ലേ.. " മുൻപ് താൻ അവളോട് പറഞ്ഞിരുന്ന കാര്യം.. അതേ ഭാവത്തിൽ തന്നെ തന്നിലേക്ക് തിരിഞ്ഞു വരുന്നത് കണ്ടതും താൻ ചെന്നു ചാടി കൊടുത്ത കുഴിയുടെ ആഴം ബിബിൻ മനസ്സിലാക്കുന്നുണ്ട്. താൻ വിചാരിച്ചതിനേക്കാൾ എത്രയോ ഭീകരിയാണവൾ. അവനത് ആ നിമിഷം അടി വരയിട്ട് ഉറപ്പിച്ചു. "പെട്ടന്ന് വേണം സാറെ.. അറിയാലോ.. വൈകിയാൽ ചിത്ര ഉണരും.. പിന്നെ സാറിനെ അന്വേഷിച്ചു വരും.. അത് പിന്നെ സാറിന് പണിയാകും.." ഭവ്യ എണ്ണി പറഞ്ഞു കൊണ്ടിരിക്കെ തന്നെ ബിബിയുടെ കൈകൾ ഷർട്ടിലെക്കു നീണ്ടിരുന്നു.. വന്യമായൊരു ഭാവത്തിൽ അവളത് നോക്കിയിരുന്നു.. ❤️❤️ പിറ്റേന്ന് രാവിലെ കാശി ബസ്സെടുക്കാൻ വേണ്ടി ചെല്ലുമ്പോൾ അശോകേട്ടനുണ്ട് സിറ്റൗട്ടിൽ തന്നെ. അയാൾക്കരികെ തന്നെ തുളസി ചേച്ചിയും പിന്നെ കാർത്തുവും. നെഞ്ചോന്ന് പിടച്ചെങ്കിലും അതൊന്നും പുറമെ കാണിക്കാതെ തന്നെ കാശി അവരുടെ അരികിലേക്ക് ചെന്നു. എന്നാൽ തനിന്നലെ കൊടുത്ത ഷർട്ടും ജീൻസുമിട്ട് വരുന്നവനെ കാത്തിരുന്നവളുടെ മുഖം തിളക്കം കെട്ട് പോയി. അശോകേട്ടനും തുളസി ചേച്ചിക്കും അത് മനസിലായില്ലങ്കിൽ കൂടിയും കാശിക്കത് ഒറ്റ നോട്ടം കൊണ്ട് തന്നെ മനസ്സിലായി. പിറന്നാളായിട്ട് അവളൊരു ഗിഫ്റ്റ് തന്നു. സാമാന്യ മര്യാദയുടെ പേരിൽ താനത് വാങ്ങിച്ചു. പക്ഷേ അതിന്റെ പേരിൽ അവൾക്കൊരു പ്രതീക്ഷ കൊടുക്കാൻ അവൻ തയ്യാറായില്ല. ചായ കുടിക്കുന്നോടാ.. " അവനെ കണ്ടതേ തുളസി ചേച്ചി ചോദിച്ചു. വേണ്ടന്നവൻ ചിരിയോടെ പറഞ്ഞു. അശോകേട്ടൻ അവനു നേരെ കീ എടുത്തു നീട്ടി. പനിയൊക്കെ മാറിയില്ലേ..? തികച്ചും സ്വാഭാവികമെന്നത് പോലൊരു ചോദ്യം കാർത്തുവിന് നേരെ നീണ്ടെങ്കിലും അതൊട്ടും പ്രതീക്ഷിക്കാതെ അവനെ നോക്കിയൊരു പിണക്കത്തിൽ മുഖം വീർപ്പിച്ചു നിന്നവൾ അത് കേട്ടില്ല. ടീ കുഞ്ഞാറ്റ.. നിന്നോടാ.. അവൻ ചോദിക്കുന്നെ " തുളസി കുലുക്കി വിളിച്ചു കൊണ്ടത് പറയുമ്പോൾ അവൾ ഞെട്ടി കൊണ്ടവനെ നോക്കി. എന്നോട് തന്നെയൊ എന്നൊരു ചോദ്യം ആ മുഖത്തങ്ങനെ തെളിഞ്ഞു കിടപ്പുണ്ട്. കാശിക്ക് പോലും ചിരി വന്നു അവളുടെയാ ഭാവം കണ്ടിട്ട്. "പനി മാറിയില്ലേ ന്ന്.." അവനൊന്നു കൂടി ചോദ്യം ആവർത്തിച്ചു. ഹാ.. മാറി മാറി.. " അവൻ ദേഷ്യത്തോടെ അല്ലാതൊന്ന് മിണ്ടിയതിന്റെ ആവേശത്തിൽ അവൾ ചിരിയോടെ പറയുമ്പോൾ ഇവൾക്കിതെന്ത് പറ്റി.. പനി പിടിച്ചു ഉള്ള ബോധം കൂടി പോയോ ദൈവമേ എന്ന് അശോകേട്ടൻ അവളെ കളിയാക്കി പറയുന്നുണ്ട്. അച്ഛാ.. എന്നൊക്കെ വിളിച്ചു കൊണ്ടവൾ അയാളെ നോക്കി കണ്ണുരുട്ടി കാണിക്കുന്നത് നോക്കി കൊണ്ടാണ് കാശി തിരിഞ്ഞു നടന്നത്. അപ്പോഴും അവന്റെ ചുണ്ടിലൊരു ചിരിയുണ്ട്. തിരികെ ബസ്സിനരികിൽ എത്തുമ്പോൾ അവൻ വെറുതെ ഒന്നു തിരിഞ്ഞ് നോക്കുമ്പോൾ അശോകേട്ടനോട് എന്തൊക്കെയോ പറഞ്ഞു കൊണ്ടവൾ തർക്കിച്ചു നിൽക്കുന്നത് കണ്ടു.. അപ്പോഴവന്റെ ചിരിക്ക് കൂടുതൽ ഭംഗിയേറി.. 🥰🥰 ഇതാ ചെക്കൻ ജീവനോടെ ഉള്ളപ്പോൾ ചെയ്തു കൊടുത്തിരുന്നെങ്കിൽ.. ഒരു ജീവൻ നഷ്ടപ്പെട്ടു പോകില്ലായിരുന്നു. രണ്ടു കുഞ്ഞു മക്കൾക്ക് അവരുടെ അച്ഛനെ നഷ്ടപ്പെട്ടു പോകില്ലായിരുന്നു. വെറും ഇരുപത്തി ആറു വയസ്സിൽ ഒരു പെണ്ണിന് വിധവയുടെ വിധി കിട്ടുമായിരുന്നില്ല.. ഒരമ്മയ്ക്ക് അവരുടെ ഒരേ ഒരു ആശ്രയമായിരുന്ന മകനെ നഷ്ടപ്പെടില്ലായിരുന്നു.. ഗിരിക്ക് വേണ്ടി അവന്റെ കൂട്ടുകാർ തുടങ്ങി കൊടുത്ത കടയുടെ ഓരോ ഘട്ടങ്ങളും വിഷ്ണുവിന്റെ മേൽ നോട്ടത്തിൽ കൂടുതൽ വേഗതയിൽ പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുമ്പോൾ ഉള്ളിലൊരു വിങ്ങലോടെ നാട്ടുകാരുടെ സഹതാപം അങ്ങനെയാണ് അവിടെ ചുറ്റി തിരിയുന്നത്. ആദ്യം കരുതിയതിനേക്കാൾ കുറച്ചു കൂടി വിപുലമായ സജ്ജീകരണത്തോടും സൗകര്യങ്ങളോടും കൂടിയാണ് വിഷ്ണുവിന്റെ പണിക്കാർ അത് ചെയ്യുന്നത്. ഇടയ്ക്കിടെ വന്നു നോക്കിയും ഒരു കുറവും വരുത്തരുത്.. വേണ്ടത് ഞാൻ ചെയ്യാമെന്നും പറഞ്ഞു കൊണ്ട് വിഷ്ണുവിന്റെ സാന്നിധ്യവും അവിടുണ്ട്. മനഃപൂർവം അങ്ങനൊരു അവസ്ഥയെ സൃഷ്ടിച്ചെടുത്തതാണെന്ന് പറയാൻ കഴിയാത്തൊരു ആത്മാവ് അപ്പോഴെല്ലാം തലയറഞ്ഞു കരയുന്നുണ്ടായിരുന്നു. എന്നാൽ വിഷ്ണുവിന്റെ മേൽ നേട്ടത്തിൽ വീണ്ടും കട ഉത്ഘാടനത്തിനു റെഡിയാവുന്നുണ്ട് എന്നറിഞ്ഞ നിമിഷം തന്നെ പ്രഭാകരൻ ഗിരിയുടെ വീട്ടിലേക്ക് ഓടി പിടഞ്ഞു വന്നിരുന്നു. ഈ വിഷ്ണു അന്നൊന്നു സഹായിച്ചിരുന്നെങ്കിൽ നിങ്ങളുടെ മകനിപ്പോൾ ജീവനോടെ ഉണ്ടായിരുന്നു.. അവനെ വിശ്വസിച്ചു പോകരുത്.. അവന്റെ ഉദ്ദേശം വേറെയാണ്.. നേരും നെറിയും ഒട്ടുമില്ലാത്തവനാണ് എന്നൊക്കെ പ്രഭാകരൻ അവരോട് പറയുമ്പോൾ അയാൾക്ക് മുന്നേ തന്നെ അവിടെയിറങ്ങി കളിച്ചു തുടങ്ങിയ വിഷ്ണുവിന് നേരെ അത്ര പെട്ടന്നാരും സംശയത്തോടെ വന്നില്ല. അന്ന് കാണാൻ ചെന്നപ്പോൾ വിഷ്ണു പറഞ്ഞതെല്ലാം പ്രഭാകരൻ അക്കമിട്ട് നിരത്തി പറഞ്ഞപ്പോഴും ജീവിതത്തിൽ രക്ഷപ്പെട്ടു പോകാൻ പാകത്തിന് ആ കട കിട്ടുന്നതിന്റെ ആശ്വാസത്തിൽ ഗിരിയുടെ അമ്മയും ഭാര്യയും അതത്ര കാര്യമായി എടുത്തില്ല. ഒരുപാട് നാള് കൊണ്ടറിയുന്ന പ്രഭാകരൻ പറയുന്നതിലും അവർക്കപ്പോൾ മുതൽ വിശ്വാസം വിഷ്ണുവിനെ ആയിരുന്നു. അത് പോലെ ആണല്ലോ അവർക്ക് മുന്നിൽ അവന്റെ പ്രകടനങ്ങളും. എങ്കിലും ഒരിക്കൽ അവൻ വന്നപ്പോൾ ഗിരിയുടെ അമ്മ വിഷ്ണുവിനോട്‌ പ്രഭാകരൻ പറഞ്ഞത് ആയാൾക്ക് ദോഷമില്ലാത്ത രീതിയിൽ ഒന്ന് അവതരിപ്പിച്ചു. "അന്ന് അങ്ങനൊക്കെ നടന്നു. അതിലെനിക്ക് തീരാത്ത കുറ്റബോധമുണ്ട്. അന്നെന്റെ വീട്ടിൽ ഒരു പ്രശ്നമുണ്ടായിരുന്നു. അതിന്റെ ഇടയിൽ ടെൻഷനോടെ നിൽക്കുന്ന ഞാൻ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. പക്ഷേ സത്യമായും എനിക്കറിയില്ലായിരുന്നു അതിന്റെ പേരിൽ ഗിരിയുടെ മനസ്സിത്ര ബാലിശമായൊരു തീരുമാനമെടുത്തു കളയുമെന്ന്. മനുഷ്യനല്ലേ ഞാനും.. വീട്ടുകാരിയോടുള്ള ദേഷ്യത്തിന് എന്തൊക്കെയോ വിളിച്ചു പറഞ്ഞു. ആ ഒരു മാനസിക വിഷമം കൊണ്ട് തന്നെയാണ് ഞാൻ.. ഒരുപാട് റിസ്ക് ഉണ്ടായിട്ടും ഇതിന് വേണ്ടി ലക്ഷങ്ങൾ ചിലവായി പോകുമെന്ന് അറിഞ്ഞിട്ടും നിങ്ങൾക് ഇത് സ്വന്തമാക്കി തരാൻ മുന്നിട്ടിറങ്ങിയത്. ഇനി അവനു വേണ്ടി എനിക്കിതല്ലേ ചെയ്യാൻ കഴിയൂ.. ഇതെന്റെ പ്രായശ്ചിത്തം തന്നെയാണ്" കണ്ണ് നിറച്ച വിഷ്ണുവിനെ ഗിരിയുടെ അമ്മയാണ് തന്നോട് ചേർത്ത് നിർത്തി അന്ന് ആശ്വാസം പകർന്നത്. ആ ഒരൊറ്റ സീനൊടെ പ്രഭാകരനോട്‌ അവർക്ക് ചെറുതല്ലാത്ത ഒരു നീരസവും തോന്നി തുടങ്ങി. അതിനേക്കാൾ കൂടുതൽ ഒന്നും വിട്ട് പറയാൻ അയാൾക്കും കഴിഞ്ഞില്ല. ഒരു കുടുംബം രക്ഷപ്പെട്ടു പോകുന്നത് സഹിക്കാൻ വയ്യാത്ത അസൂയ കൊണ്ട് കുത്തി തിരിപ്പ് ഉണ്ടാക്കുന്നു എന്നുള്ള ചീത്ത പേരിനെ അയാൾ വല്ലാതെ ഭയന്നു. എന്നിട്ടും കാര്യങ്ങൾ എങ്ങനെയോ നാട് നീളെ പരക്കുന്നുണ്ട്. വിഷ്ണു എന്താണെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ അയാളുടെ കയ്യിലുമില്ലല്ലോ.. എന്തായാലും കടയുടെ പണി കാര്യമായി തന്നെ നടന്നു.. അതിനടിയിൽ പ്രഭാകരന് പറ്റിയ അപകടം.. അതാ കുഞ്ഞുങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ശ്രമിച്ചത്തിനു ദൈവം അറിഞ്ഞു കൊടുത്ത സമ്മാനമാണെന്ന് ആ നാട്ടുകാർ പറഞ്ഞു നടന്നു. എല്ലാത്തിനും പിന്നിൽ വിഷ്ണു വിന്റെ കൈകൾ തന്നെയാണ് ഒരാള് പോലും തിരിച്ചറിഞ്ഞില്ല.. പറഞ്ഞതുമില്ല.. ഗിരിയുടെ ഇനിയും ഭൂമിയിൽ നിന്നും വിട്ട് പോകാൻ കഴിയാത്ത ആത്മാവ് മാത്രം അപ്പോഴും ശബ്ദമില്ലാതെ ഉറക്കെ ഉറക്കെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ട് കരഞ്ഞു... തുടരും.. ചിലരങ്ങനെയാണ്.. കാണാൻ ഭംഗിയുള്ള പുഴുക്കളെ പോലെ നമ്മളിൽ അരിച്ചു കയറി മെല്ലെ മെല്ലെ കാർന്ന് തിന്നാൻ തുടങ്ങും.. ചിന്തകളും ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം... നമ്മളെത്ര തട്ടി മാറ്റാൻ ശ്രമിച്ചാലും അതങ്ങനെ നമ്മളിൽ ബാധ്യത പോലെ പറ്റി പിടിച്ചിരിക്കും.. റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif #💞 പ്രണയകഥകൾ #📔 കഥ
📙 നോവൽ - SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 - ShareChat
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _31 ✍️ രചന - ജിഫ്ന നിസാർ ❤‍🔥 വൈകുന്നേരത്തെ ലാസ്റ്റ് ട്രിപ്പിന് കയറാൻ വേണ്ടി അഞ്ചു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ കാശിയുടെ പോക്കറ്റിൽ നിന്നും ഫോൺ ബെല്ലടിച്ചു. അപ്പോഴും അതൊന്നും അറിയാത്ത പോലെ ഏതോ ഓർമകളിൽ പെട്ടുപോയവനെ അവന്റെ അരികിലുണ്ടായിരുന്ന ശിവയാണ് തട്ടി വിളിച്ചത്. അന്നത്തെ ദിവസം അവനങ്ങനെ തന്നെയാവുമെന്ന് ശിവക്കറിയാം. അമ്മ.. ഫോൺ എടുത്തു നോക്കിയ കാശിയുടെ മിഴികൾ വിടരുന്നത് ശിവ വേദനയോടെ നോക്കി. എത്രയൊക്കെ വഴക്കിട്ട് പിണങ്ങി നടന്നാലും അവന്റെ അമ്മയാണ്. അതും ഒരിക്കൽ അവനോട് സ്നേഹമുണ്ടായിരുന്ന.. അവനെ പരിഗണിച്ചിരുന്ന അവന്റെ അമ്മ. വിഷ്ണുവിന്റെ കള്ളനാടകത്തിൽ പെടും മുന്നേ അവർക്ക് കാശി മകനായിരുന്നു. മാറി പോയതും എല്ലാം മറന്നു പോയതും അവരാണ്. ഇവിടൊരുവൻ ഇപ്പോഴുമാ കഴിഞ്ഞു പോയ കാലത്തിന്റെ സ്മൃതിയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവനാണ്. ആരില്ലെങ്കിലും ജീവിക്കും എന്നൊക്കെ വീമ്പ് പറയുന്നവന്റെ ചില നേരത്തെ ഒറ്റപ്പെടൽ ശിവ തൊട്ടറിഞ്ഞതാണ്. അത് കൊണ്ട് തന്നെ ഇന്നത്തെ ദിവസം തേടി വന്ന ആ വിളിയിൽ അവന്റെ മനസ്സെത്ര മാത്രം ആഗ്രഹം അടക്കിപിടിച്ചിരുന്നു എന്നും അവനറിയാം. "എടുത്ത് സംസാരിക്കെടാ..." കാശിയുടെ തോളിലൊന്നു തട്ടി അത് പറഞ്ഞിട്ട് ശിവയൊരു ചിരിയോടെ എഴുന്നേറ്റു ബസ്സിലേക്ക് കയറി പോയി. "പറയമ്മേ.. എത്ര അടക്കി പിടിക്കാൻ ശ്രമിച്ചിട്ടും കാശിയുടെ ഉള്ളിലെ സ്നേഹം വാക്കുകൾ കടമെടുത്തു. "ഇന്ന്.. ഇന്ന് നിന്റെ പിറന്നാളാണ്.." ഓർമ പെടുത്തും പോലുള്ള ആ പറച്ചിൽ കേട്ടതും കാശിക്ക് ചിരി വന്നു. നേരം വെളുത്തിട്ടിത്ര നേരമായി. എന്നിട്ടും ഇപ്പോഴാണോ അമ്മക്കോർമ്മ വന്നതെന്ന് ചോദിക്കാൻ വന്നതിന്റെ അവൻ അത്‌ പോലെ തന്നെ കടിച്ചു പിടിച്ചു. "നിന്റെ അച്ഛമ്മ പറയും പോലെ ഞാനത് മറന്ന് പോയിട്ടൊന്നും അല്ല. നീ തിരക്കിലാവും എന്നോർത്തു വിളിക്കാഞ്ഞതാ.. ചുമ്മാ മുറിയിൽ കുത്തിയിരുന്ന് ഫോൺ വിളിച്ചു ഉള്ളതും ഇല്ലാത്തതും പറയാൻ പിന്നെ എനിക്ക് നേരവുമില്ല. ഇവിടൊരു നൂറ് കൂട്ടം പണിയുണ്ട്.. വായിൽ തോന്നിയത് മുഴുവനും വിളിച്ചു പറയുന്നവർക്ക് ഇത് വല്ലതും അറിയണോ..ഞാൻ അമ്മയാണെന്ന് തെളിയിക്കാൻ എനിക്കിപ്പോ ഇതിന്റെയിന്നും യാതൊരു ആവിശ്യവുമില്ല.. അത്രയും പറഞ്ഞപ്പോഴെക്കും കാശിക്ക് ഏറെക്കുറെ കാര്യം മനസിലായി. ഇന്നത്തെ തന്റെ പിറന്നാൾ വിഷയത്തെ ചൊല്ലി അവിടെ കാര്യമായെന്തോ നടന്നെന്ന് അവനുറപ്പായി. അതിന്റെ പ്രതികാരനടപടി പോലെയാണ് ഈ വിളി വന്നത്. അല്ലാതെ മകന്റെ പിറന്നാൾ ദിവസം അവനെ അന്വേഷിച്ചു വിളിച്ചതല്ല.. അവനോടുള്ള സ്നേഹം കൊണ്ടും വിളിച്ചതല്ല. ഇതിലും ഭേദം വിളിക്കാതിരിക്കുന്നതായിരുന്നു എന്ന് പോലും അവനാ നിമിഷം തോന്നി പോയി. ഇതിപ്പോ നേരത്തെ നീറി കൊണ്ടിരുന്ന ഒരു മുറിവിൽ മുളകരച്ചു തേച്ചത് പോലെയായി. "വെച്ചോട്ടെ അമ്മ. ബസ്സ് എടുക്കണം." പതിഞ്ഞ സ്വരത്തിൽ അത് പറഞ്ഞു കൊണ്ടവൻ എഴുന്നേൽക്കുമ്പോൾ കാലൊന്ന് ഇടറി പോയി. കാശി ബസ്സിന്റെ സൈഡിൽ മുറുകെ പിടിച്ചു. "ആ.. എന്നാ വെച്ചോ.. നീ ഇതിലെ വരുന്നെങ്കിൽ ഞാൻ കുറച്ചു പായസം വെച്ച് തരാം.." സുഗന്ധി പറഞ്ഞു. ശ്വാസമടക്കി പിടിച്ചു കൊണ്ടവൻ ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്നു പോയി. ഉള്ളിലൊരു കടലിരമ്പം.. എന്നിട്ടും കണ്ണ് നിറച്ചില്ല. "ഞാൻ വരുന്നില്ല അമ്മ.." "ഹാ.. അല്ലേലും അതാണ്‌ നല്ലത്. വിഷ്ണുവും ഗായത്രിയും പിന്നെ അത് മതിയാവും.. എനിക്ക് വയ്യ.." സുഗന്ധി മടുപ്പോടെ പറഞ്ഞു. "വെച്ചോട്ടെ.. "നിന്റെ അച്ഛമ്മയെ ഒന്ന് വിളിച്ചു പറഞ്ഞോണം ഞാൻ നിന്നെ വിളിച്ചിരുന്നു എന്ന്.. ഇനിയിതിന്റെ പേരിൽ വല്ല്യ വർത്താനം പറയാൻ നിൽക്കരുത് " "ഞാൻ വിളിച്ചോളാം.." അതും കൂടി പറഞ്ഞിട്ടവൻ ഫോൺ കട്ട് ചെയ്തു കൊണ്ട് പോക്കറ്റിലേക്ക് തന്നെയിട്ടു. കാത് കുത്തി തുളക്കുന്ന ആ ബഹളങ്ങൾക്കിടയിൽ നിൽക്കുമ്പോഴും താൻ തനിച്ചാണെന്ന് അവനു തോന്നി. "കാശി.. വീണ്ടും തോളിൽ പിടിച്ചു കൊണ്ട് ശിവ വിളിക്കുമ്പോൾ അവനെ ഒന്നു നോക്കി കൊണ്ട് കാശി ഡ്രൈവിംഗ് സീറ്റിയിലേക്ക് കയറി. ഒരക്ഷരം പോലും പരസ്പരം സംസാരിക്കാൻ കഴിഞ്ഞില്ല. എന്നിട്ടും രണ്ടു പേരുടെയും കണ്ണും മനസ്സും കലങ്ങി പോയിരുന്നു. മനസ് പാളി പോകാതിരിക്കാൻ കാശി കിണഞ്ഞു ശ്രമിച്ചു. കണ്ണും മെയ്യും മനസും ഒരുപോലെ ചെയ്യേണ്ടുന്ന ജോലിയാണ് തനിക്ക്. തന്നെ വിശ്വാസിച്ചു കൊണ്ട് മാത്രം ഇതിനുള്ളിൽ കയറി വന്നവരുടെ സുരക്ഷ.. അത് തനിക്ക് പ്രാധാന്യമുണ്ട്. അവരുടെ ആ വിശ്വാസം കാത്തു സൂക്ഷിച്ചു അവരുടെ ജീവനൊരു കോട്ടവും തട്ടാതെ തിരികെ എത്തിക്കുക എന്നത് തന്നിലെ ഡ്രൈവറുടെ കടമയാണ്. തത്കാലം അവനത് മനോഹരമായി തന്നെ ചെയ്തു. എങ്കിലും മുന്നിലേക്ക് വരുമ്പോഴൊക്കെയും ശിവ അവനെ വല്ലായ്മയോടെ നോക്കുന്നുണ്ട്. തിരികെ അവസാനസ്റ്റോപ്പിൽ ആളെയെല്ലാം ഇറങ്ങി കഴിഞ്ഞു. "എന്ത് പറഞ്ഞു കുത്താൻ വിളിച്ചതാടാ.." മുന്നിലെ നീളൻ സീറ്റിൽ വന്നിരുന്നു കൊണ്ട് ശിവ ചോദിച്ചു. രണ്ടു കൈകൾ കൊണ്ടും മുഖം പൊതിഞ്ഞു പിടിച്ച സ്റ്റിയറിങ്ങിൽ ചാഞ്ഞിരുന്ന കാശി അവന്റെ ചോദ്യം കേട്ടതും ഒരു ചിരിയോടെ മുന്നിൽ നിന്നും തോർത്തെടുത്ത് കൊണ്ട് മുഖം തുടച്ചു. ശിവ പിന്നൊന്നും ചോദിക്കാൻ നിൽക്കാതെ പെട്ടന്നിറങ്ങി. അവന്റെയും കണ്ണ് നിറഞ്ഞിരുന്നു. പിന്നെയും അഞ്ചു മിനിറ്റ് കഴിഞ്ഞു ഇറങ്ങി വന്ന കാശിക്ക് നേരെ അവനൊരു വെള്ളകുപ്പി നീട്ടി. കാശി അത് വാങ്ങി മുഖമൊന്നു കഴുകി കുറച്ചു വെള്ളം കുടിച്ചി ട്ട് കുപ്പി അവനു തന്നെ തിരികെ കൊടുത്തു. "ഞാനിവിടെ നിൽക്കാം.. നീ ബസ് കൊണ്ടിട്ട് ബൈക്കും എടുത്തിട്ട് വാ.." ശിവ പറഞ്ഞു. "ഞാൻ വരണോടാ.." കാശ്ശിക്കൊന്നിനും തോന്നുന്നില്ല. ആകെയൊരു മടുപ്പ്. "അമ്മ.. സദ്യ ഉണ്ടാക്കി കാത്തിരിക്കും" ശിവ അത്രയുമേ പറഞ്ഞോള്ളൂ. പിന്നെയൊരു വാക്ക് പോലും പറയാതെ കാശി തിരികെ ബസ്സിലേക് തന്നെ കയറി. അത് അശോകേട്ടന്റെ വീട്ടിൽ കൊണ്ടിട്ട് വരണം. ബസ്സിൽ ശിവയുടെ വീട്ടിലേക്ക് പോകാൻ ബുദ്ധി മുട്ടാണ്. അതൊരു പോക്കറ്റ് റോഡാണ്. "പതിയെ വന്നാൽ മതി.." അവൻ വണ്ടിയെടുത്തു പോകും മുന്നേ ശിവ ഓർമ്മിപ്പിച്ചു. അശോകേട്ടന്റെ വീട്ടിലേക്ക് കയറുമ്പോൾ അന്നവൻ ഉറക്കെ ഹോൺ മുഴക്കി. എന്ത് കൊണ്ടൊ അവനങ്ങനെ ചെയ്യാൻ തോന്നി. സിറ്റൗട്ടിൽ വെളിച്ചമുണ്ട്. പക്ഷേ മുന്നിലൊന്നും ആരെയും കാണുന്നില്ല. ബസ് നിർത്തി ഒന്നു രണ്ടു സെക്കന്റ് കൂടി അങ്ങനെ തന്നെ അവിടിരുന്നു. പിന്നെ ശിവ കാത്തിരിപ്പുണ്ട് എന്നോർത്തപ്പോൾ എഴുന്നേറ്റു. ലൈറ്റ് ഓഫ് ചെയ്തു വിൻഡോ എല്ലാം താഴ്ത്തി മൊബൈലിൽ ഫ്ലാഷ് തെളിയിച്ചു കൊണ്ട് തോർത്തുമായി പുറത്തേക്കിറങ്ങി ഡോർ അടച്ച നിമിഷം തന്നെ അവനെയാരോ ബസ്സിന്റെ മറവിലേക്ക് പിടിച്ചു വലിച്ചു. അരണ്ട വെളിച്ചം മാത്രമേ ഒള്ളു. എങ്കിലും അവനറിയാം അത് ആരാണെന്നുള്ളത്. "കൈ വിടെടി.." അവൻ ഒച്ചയിട്ടതും കാർത്തു കൈ കൊണ്ടവന്റെ വാ പൊതിഞ്ഞു പിടിച്ചു കൊണ്ടവനെ ബസ്സിലേക്ക് ചേർത്ത് നിർത്തി. "ശബ്ദമുണ്ടാക്കിയ രണ്ടാളും പെടും കേട്ടോ.." മൂർച്ചയുള്ള സ്വരത്തിൽ അതോർമിപ്പിച്ചു കൊണ്ടവൾ കൈ മാറ്റി. "നിനക്കിപ്പൊ ഇത് തന്നെയാണോ പണി..ഏഹ്. പല്ല് കടിച്ചു കൊണ്ടവൻ പതിയെ ചോദിച്ചു. "പിറന്നാളല്ലേ കാശ്യേട്ട.. ഞാനെത്ര നേരമായി കാത്തിരിക്കുന്നു.. ഇന്നിച്ചിരി ലേറ്റായി.." ദേഷ്യപെട്ടിട്ടും സ്നേഹത്തോടെ തന്റെ അരികിൽ നിൽക്കുന്നവൾ. കാശി ഒന്ന് ശ്വാസമെടുത്തു. "ഇതൊന്ന് തരാൻ.. ഇതിന്റെ മുന്നേ ഉള്ള എല്ലാ പിറന്നാളിനും ഞാൻ ഒരുപാട് കൊതിച്ചിരുന്നു നേരിട്ടൊരു ഗിഫ്റ്റ് തരാൻ..അന്നൊന്നും പറ്റിയില്ല." കാർത്തു വീണ്ടും അവനരികിലേക് നീങ്ങി വന്നതും കാശി അവളെ ഒന്ന് തുറിച്ചു നോക്കി. പെണ്ണ് വീണ്ടും കയറി ഉമ്മ വെച്ച് കളയുമോ എന്നുള്ള ആശങ്കയോടെയാണ് അവന്റെ നിൽപ്പേങ്കിലും അവൾ അവനു നേരെയൊരു കവർ നീട്ടി. ആ മങ്ങിയ വെളിച്ചത്തിലും നിറ തിങ്കൾ പോലെ തനിക് മുന്നിൽ നിൽക്കുന്നവളും അവളുടെ സ്നേഹസമ്മാനവും. അറിയാതെ തന്നെ കാശി കൈ നീട്ടി. "പിറന്നാൾ ആശംസകൾ.. ഒന്ന് കൂടി അവനിലേക്ക് ചേർന്നു നിന്ന് കൊണ്ടത് പറയുമ്പോൾ അങ്ങനൊരു ചേർത്ത് പിടിക്കൽ ആഗ്രഹിച്ചവൻ അവളെ തടഞ്ഞില്ല. വേവുന്ന ഹൃദയചൂടറിഞ്ഞ പോലെ അവളവന്റെ മുഖത്തേക്ക് നോക്കി. ഇതിനോടകം നല്ലൊരു ചീത്ത കേൾക്കുമായിരുന്നു ഇപ്പോൾ ചെയ്തതിനുള്ളത്. എന്നിട്ടും മിണ്ടാതെ തളർന്നു നിൽക്കുന്നവൻ. വയ്യേ.. കാശ്യേട്ട.." ചോദിക്കുന്നതിനൊപ്പം തന്നെ കാർത്തു അവന്റെ നെറ്റിയിലും കവിളിലും കൈ വെച്ച് നോക്കി. "എന്ത് പറ്റി.. എന്തോ സങ്കടമുണ്ടല്ലോ.." കാർത്തുവിനും പിന്നെയൊരു മങ്ങൽ. "ഒന്നുമില്ല..കയറി പോ. ഇരുട്ടാണ്. വല്ല ജന്തുക്കളും കാണും.." പരുക്കൻ സ്വരത്തിൽ അത് പറഞ്ഞു കൊണ്ടവൻ തിരിഞ്ഞത് ഭയം കൊണ്ടായിരിന്നു. ഉള്ളാലെ താനായി ലോക്കിട്ട് നിർത്തിയ ആ സ്നേഹകടൽ പൊട്ടി തകർന്നു കൊണ്ടവൾക്ക് മുന്നിലേക്ക് ഒലിച്ചിറങ്ങുമോ എന്നവൻ ശെരിക്കും ഭയന്ന് പോയി. അത്രമാത്രം തകർന്ന് നിൽപ്പാണവൻ. ഇനിയൊരു സ്പർശം കൂടി അവളിൽ നിന്നുണ്ടായാൽ താനവളെ ഇറുകെ പുണരുമെന്ന് അവനറിയാം. ചേർന്നു നിൽക്കാൻ അപ്പോഴൊരു താങ് അവനും അതിയായി മോഹിക്കുന്നുണ്ട്. ഒന്നും മിണ്ടാതെ അവിടെ നിന്നും തിരിഞ്ഞ് നടന്നു. കയ്യിലെ കവർ ബൈക്കിൽ വെച്ച് കൊണ്ടവൻ കീ കൊടുക്കാൻ വേണ്ടി ബെല്ലടിച്ചു കാത്തു നിന്നു. തുളസി ചേച്ചിയാണ് ചിരിയോടെ ഇറങ്ങി വന്നത്. കയ്യിലൊരു ഗ്ലാസും. "ഇതെന്താ ചേച്ചി... തനിക് നേരെ നീട്ടുന്ന ഗ്ലാസ്‌ നോക്കി കാശി ചോദിച്ചു. "ഇതിച്ചിരി പായസമാണ് കാശി.. കുഞ്ഞാറ്റ ഒറ്റയ്ക്ക് ഉണ്ടാക്കിയതാ എന്നൊരു സ്പെഷ്യൽ ഉണ്ട്.. അവൾക്കിന്ന് രാവിലെ മുതൽ പായസം കുടിക്കാൻ മോഹം. അതും ഒറ്റയ്ക്ക് ഉണ്ടാക്കി കുടിക്കാൻ. ഇതുണ്ടാക്കി തീരുവോളം രാധക്ക് ഒരു സോയിര്യം കൊടുത്തിട്ടില്ല പെണ്ണ്. രാധ ആയിരുന്നു അവളുടെ ഹെൽപർ.. കുടിച്ച് നോക്ക്.. എങ്ങനെ ഉണ്ടെന്ന് പറയ്യ്.." കാശി അത് വാങ്ങിക്കുമ്പോൾ തന്നെ കാർത്തുവും വാതിലിൽ ഹാജറായി. പിറന്നാൾ പായസം.. അവളുണ്ടാക്കി തന്നിരിക്കുന്നു. ആർക്കും ഒന്നും മനസ്സിലാകാത്ത വിധം അവളെ കൊണ്ടാവും പോലെ കാശിനാഥന്റെ പിറന്നാൾ ആഘോഷം അവൾ നടത്തിയിരിക്കുന്നു. കണ്ണിൽ പ്രണയത്തിന്റെ...പരിഗണനയുടെ രണ്ടു നക്ഷത്രങ്ങളുമായി അവളവനെ മാത്രം നോക്കി നിന്നു. കാശി കുടിച്ച് തീരുവോളം. "കൊള്ളാവോ.. അവനാ ഗ്ലാസ്‌ തിരികെ നീട്ടുമ്പോൾ തിളസിക്ക് മുന്നേ കൈ നീട്ടി അത് വാങ്ങിച്ചു കൊണ്ടവൾ ചോദിച്ചു. "കൊള്ളാം.. നന്നായിട്ടുണ്ട്.." നിറഞ്ഞ മനസ്സോടെ അവനത് പറയുമ്പോൾ തുളസിയും ചിരിയോടെ കാർത്തുവിനെ നോക്കി. ഇപ്പൊ സമാധാനമായല്ലോ.. " എന്നും പറഞ്ഞു കൊണ്ടവർ അകത്തേക്ക് കയറി പോയി. കാർത്തുവിനെ ഒന്നു കൂടി നോക്കിയിട്ട് കാശി സ്റ്റെപ്പിറങ്ങി.. താങ്ക്സ്.. മുറ്റത്തേക്കിറങ്ങി നടക്കും മുന്നേ അവൾക്ക് കേൾക്കാൻ പാകത്തിന് തിരിഞ്ഞു നിന്നിട്ടത് പറയുമ്പോൾ.. കത്തി നിൽക്കുന്ന വെളിച്ചത്തേക്കാൾ തിളക്കമുണ്ടായിരുന്നു അപ്പോഴാ പെണ്ണിന്.. തുടരും.. ശ്രദ്ധിക്കുക... താങ്ക്സ് എന്നാണ് ഓൻ പറഞ്ഞത്. അല്ലാതെ ഐ ലവ് യൂ എന്നല്ല.. ഇനി അതിൽ പിടിച്ചു തൂങ്ങി കൊണ്ട് വരരുത്.. ബ്ലീഷ്.. റിവ്യൂ ഇട്ടിട്ട് പോണേ..ഇല്ലേൽ നിന്ന് പോകും... സ്നേഹത്തോടെ jif #💞 പ്രണയകഥകൾ #📔 കഥ
📙 നോവൽ - SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 - ShareChat
#📙 നോവൽ - നീലാംബരം.... 🔻 ഭാഗം_3 ✍️ രചന - Aysha akbar തൊട്ടടുത്ത സ്റ്റേഷനിൽ തന്നെ അവനിറങ്ങുമ്പോൾ ആ ബോഗിയിലുള്ളവരെല്ലാം ഒരു കുടുംബം പോലെ തങ്ങളെ യാത്രയാക്കി.... എന്നാൽ കൂടെ വരാനോ ഒന്നും ഏറ്റെടുക്കാനോ ആർക്കും താല്പര്യമുണ്ടായിരുന്നില്ലെന്ന് മാത്രം....... ഒരു കല്ല് കയറ്റി വെച്ച ഭാരത്തോടെ അവൻ ട്രയിനിനിൽ നിന്നിറങ്ങി...... ചുറ്റും കനത്ത ഇരുട്ടിൽ റെയിൽ വേ സ്റ്റേഷന്റെ വെട്ടങ്ങൾ മാത്രമുണ്ട് .. ഒട്ടും തിരക്കില്ലാത്ത ആളൊഴിഞ്ഞ ഒരു ചെറിയ സ്റ്റേഷനാണത്..... അവൻ റെയിൽ വേ പോലീസ്നെ ലക്ഷ്യമാക്കി നടന്നു..... നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു കൊണ്ട് അവളെ അവിടെയെൽപ്പിക്കുമ്പോൾ പോലീസ് കാരുടെ മുമ്പിൽ താനായിരുന്നു കുറ്റക്കാരൻ.... സത്യം പറയെടാ....... ഇതാരാടെ കൊച്ചാ..... മെലിഞ്ഞു വെളുത്ത ആ പോലീസ് കാരൻ ദേഷ്യത്തോടെ തന്നോട് വീണ്ടും ചോദിക്കുമ്പോൾ ആനന്ദി വിരലുകളിൽ പിടിച്ചു ഭയത്തോടെ ഒന്ന് കൂടി തന്നോട് ചേർന്നു നിന്നു.... അവനവളുടെ കുഞ്ഞി വിരലുകൾ കൂട്ടി പ്പിടിച്ചു.... സർ സത്യമാണ് ഞാൻ പറയുന്നത്..... ഞാൻ സിവിൽ സർവീസ് കോച്ചിങ്ങിനു വേണ്ടി ഡൽഹിലായിരുന്നു..... എക്സാം കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് പോകുകയാണ്.... അല്ലാതെ എനിക്കീ കുട്ടിയെ മുമ്പോരു പരിചയവൂമില്ല...... അഭി ആവുന്നതും പറയുമ്പോഴും അയാൾ തന്നെ ചൂഴ്ന്നു നോക്കുകയാണ്...... എന്താടോ അവിടെ..... മറ്റൊരു പോലീസ്‌കാരൻ അപ്പുറത് നിന്ന് ചോതിച്ചപ്പോഴാണ് തന്നോട് സംസാരിച്ചു കൊണ്ടിരുന്ന ആൾ അയാളോട് ച്ചെന്ന് കാര്യങ്ങളെല്ലാം പറഞ്ഞത്..... ആ.....കുഞ്ഞിനെ കിട്ടിയിട്ടുണ്ടെന്ന് സ്റ്റേഷനിലേക്ക് വിവരം കൊടുക്ക്.... ഈ പയ്യന്റെ അഡ്രസ്സും നമ്പറും വാങ്ങി വെച്ചു പറഞ്ഞയക്...... അയാൾ അത് പറഞതും അഭിയുടെ ശ്വാസം നേരെ വീണിരുന്നു...... അവൻ നന്ദി സൂചകമെന്നോണം അയാളെ നോക്കി...... പിന്നേയ്..... എന്താവശ്യത്തിന് എപ്പോ വിളിപ്പിച്ചാലും വന്നേക്കണം. കേട്ടോ .. തനിക്കുള്ള താക്കീതെന്ന വണ്ണം അതും പറഞ്ഞു അയാൾ അകത്തേക്ക് പോകുമ്പോൾ അവൻ സമ്മതമെന്ന വണ്ണം തല കുലുക്കി.... നേരത്തെ സംസാരിച്ച പോലീസ് കാരൻ തന്റെ പേരും അഡ്ഡ്രസുമെല്ലാം കുറിച്ചെടുക്കുമ്പോഴും ആനന്ദി യുടെ വിരലുകൾ തന്റെ കൈകളിൽ മുറുകുന്നത് അവനറിഞ്ഞു...... അവന്റെ ഹൃദയത്തിന്റെ കനം കൂടി....... അവൻ അവളിലേക്കൊന്ന് നോക്കി..... ആ കണ്ണുകൾ ഇപ്പൊ കരയുമെന്ന വണ്ണം ചുരുങ്ങിയിട്ടുണ്ട്..... ഒറ്റപ്പെടലിന്റെ ആഴിയിൽ ആ ശരീരം വിറ കൊള്ളുന്നുണ്ട്........ പ്രതീക്ഷയോടെ ആ കണ്ണുകൾ തന്നെ ഉറ്റു നോക്കുകയാണ്.... മോളിവിടെ നിന്നോ.... അമ്മയെ ഇവര് കണ്ട് പിടിച്ചു തരും....... അവളെ ആശ്വസിപ്പിക്കാൻ അത് പറഞ്ഞു നിർത്തുമ്പോൾ അവന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു....... അവളൊന്നും മിണ്ടാതെ നിറഞ്ഞ കണ്ണുകളാൽ തന്നെ നോക്കി കൊണ്ട് വിരലുകളിലെ പിടി മുറുക്കുകയാണ്....... അവളുടെ ദയനീയമായ നോട്ടം അവന്റെ നെഞ്ചിലേക്ക് തുളച്ചു കയറി....... അവളെ താൻ അവിടെ ഉപേക്ഷിച്ചു പോകുകയാണെന്ന് മനസ്സിലായിട്ടെന്ന വണ്ണം ആ മിഴികൾ തന്നോട് യാചിക്കുന്നത് പോലെ..... ബലമായി തന്നെ അവളുടെ കുഞ്ഞി വിരലുകൾ തന്നിൽ നിന്നടർത്തി മാറ്റി കൊണ്ട് അഭി തിരിഞ്ഞു നടക്കുമ്പോൾ ഹൃദയത്തിന്റെ ഭിത്തിയിൽ അവൾ അള്ളി പ്പിടിച്ചിരിക്കുന്നത് അവനറിഞ്ഞു....... നിറഞ്ഞ കണ്ണുകൾ അവൻ ഇറുക്കെ ചിമ്മി തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടക്കുമ്പോൾ ആ കുഞ്ഞി കണ്ണുകളിലെ കണ്ണ് നീർ അവന്റെ നെഞ്ചിലാകെ പെയ്തു തുടങ്ങിയിരുന്നു........ എന്തിനാണ് താനീത്രയേറെ നോവുന്നതെന്നറിയില്ല....... വെറും ഒരു പകലിന്റെ പരിചയം മാത്രമേ തങ്ങൾക്കിടയിലുള്ളു.... എന്നിട്ടും അവൾ തന്റെ സ്വന്തമാണെന്നത് പോലെ മനസ്സ് നീറുകയാണ്..... ഇനി ട്രെയിൻ വരാൻ കുറച്ചു കഴിയും....... അവൻ അവിടെയുള്ള ഒരു സിമന്റ്‌ ബെഞ്ചിലേക്കിരുന്നു..... നെഞ്ചിലാകെ യൊരു ഭാരം തിങ്ങി നിൽപ്പാണ്..... എന്തിനാണീശ്വരാ അവരെ തനിക്ക് മുമ്പിൽ തന്നെ കൊണ്ട് വന്നത്..... ഏറെ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയിരുന്ന തന്റെ യുള്ളിൽ ഭാരം നിറക്കാൻ അവരെ തന്റെ മുമ്പിൽ കൊണ്ട് വരേണ്ടിയിരുന്നില്ല..... അവൻ അടുത്തുള്ള പൈപ്പിൽ പോയി ഒന്ന് മുഖം കഴുകി..... വീണ്ടും ആ സിമന്റ്‌ ബെഞ്ചിൽ വന്ന് ചാരി കിടക്കുമ്പോൾ അരികിൽ കുഞ്ഞു ശരീരത്തിന്റെ സാമീപ്യം അവന് വെറുതെ തോന്നി..... കൈകൾക്കുള്ളിൽ ആ വിരലുകളുടെ ചൂട്..... അവളെ വിട്ടിട്ട് പോരുമ്പോൾ ആ കണ്ണുകൾ തന്നെ നോക്കിയ നോട്ടം...... എല്ലാം..... അവനെ വേദനിപ്പിച്ചു കൊണ്ടേയിരിക്കുക യായിരുന്നു..... സാരമില്ല..... പോലീസ് കാർ അവളുടെ അമ്മയെ കണ്ട് പിടിച്ചു കൊടുക്കുമായിരിക്കും..... അവൻ സ്വയം ആശ്വസിച്ചു..... പക്ഷെ കുഞ്ഞിനെ വേണ്ടെന്ന് വെച്ചു ഉപേക്ഷിച്ചു പോയ ഒരുവൾ അവളെ വീണ്ടും തിരഞ്ഞെത്തുമോ...... ഇനി അവൾ വന്നില്ലെങ്കിൽ ആനന്ദിയെ അവരെന്തു ചെയ്യും..... പല വിധ ചോദ്യങ്ങൾ അവന്റെ മനസ്സിൽ തിങ്ങി നിറഞ്ഞു ...... അവളെ കുറിച് തനിക്ക് ചിന്തിക്കേണ്ട കാര്യമില്ലെങ്കിൽ കൂടി അവൾ തന്റെ ഉത്തരവാദിത്ത മാണെന്ന് ഉള്ളിൽ നിന്നാരോ പറയും പോലെ....... അവൻ ഇരുന്നിടത്ത് നിന്നെഴുന്നേറ്റു...... ഇങ്ങനെ വീട്ടിലേക്ക് പോയാലും മനസ്സമാധാനം എന്തെന്ന് താനറിയില്ലെന്ന് അവന് വ്യക്തമായിരുന്നു.... അവൾ സുരക്ഷിതയാണെന്ന് മനസ്സിനെ ബോധ്യപ്പെടുത്തി യതിനു ശേഷം മാത്രമേ അവളിൽ കുരുങ്ങി കിടക്കുന്ന തന്റെ ഹൃദയത്തേ മോചിപ്പിക്കാൻ കഴിയു എന്നുമനറിയാമായിരുന്നു..... യാന്ത്രിക മായെന്ന വണ്ണം ആ കാലുകൾ വീണ്ടും സ്റ്റേഷനെ ലക്ഷ്യമാക്കി നീങ്ങി....... ട്രെയിൻ വരാൻ നേരമായിട്ടുണ്ട്... അതിന് മുന്പേ ഒന്ന് കൂടി അവളെ കാണണം...... ആരെങ്കിലും അവളെ അന്വേഷിച്ചോ എന്നറിയണം...... അവളുടെ അമ്മ വന്നില്ലെങ്കിൽ എന്ത് ചെയ്യുമെന്ന് ചോദിച്ചറിയണം...... എല്ലാം ഒന്ന് കൂടി ചോദിച്ചറിഞ് അവൾ സുരക്ഷിതയാണെന്ന് മനസ്സിനെ ബോധ്യപ്പെടുത്തണം.. അവൻ തുറന്ന് കിടക്കുന്ന ആ സ്റ്റേഷന്റെ യുള്ളിലേക്ക് എത്തി നോക്കുമ്പോൾ നേരത്തെ കണ്ട പോലീസ് കാരൻ ആനന്ദിക്കടുത്തേക്ക് താഴ്ന്നിരുന്നു കൊണ്ട് വഷളൻ ചിരിയോടെ അവളുടെ ഇളം ശരീരത്തിലെ നെഞ്ചിലെ തടിപ്പിൽ ഞെരടുന്നതാണ് കണ്ടത്..... ഒരു നിമിഷം അവന്റെ ശ്വാസം മൊന്നു വിലങ്ങി.... അയാളുടെ പിടുത്തത്തിന്റെ വേദനയിലെന്ന വണ്ണം ഉറക്കം തിങ്ങി നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.... ചുണ്ടുകൾ വിതുമ്പു‌ന്നുണ്ട്..... കുഞ്ഞി കൈകൾ കൊണ്ട് അവളയാളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്..... അഭി ഒരു നിമിഷം തലക്കൊരടിയേറ്റത് പോലെ അവിടെ നിന്നും പെട്ടെന്ന് മാറി നിന്നു.... നെഞ്ചിൻ കൂട് എരിഞ്ഞു പുകയുകയാണ്...... അവൻ തലയിൽ ഒരു നിമിഷമൊന്നു കൈ വെച്ചു....... ശ്വാസോച്വസത്തിന്റെ ശബ്ദം ഉയർന്നു കേൾക്കുന്നെന്ന വണ്ണം അവൻ വാ പൊത്തി പിടിച്ചു..... അല്പ സമയത്തിന് ശേഷം തൊണ്ട ക്കൂഴിയിൽ കുരുങ്ങി നിന്ന ശ്വാസത്തിനു അല്പം അയവ് വന്നെന്ന് തോന്നിയത് കൊണ്ട് തന്നെ അവൻ ഒന്ന് കൂടെ സ്റ്റേഷന്റെ ഉള്ളിലേക്ക് എത്തി നോക്കി....... സ്റ്റേഷന്റെ ഉള്ളിലുള്ള മുറിയിലേക് പോകുന്ന അയാളെ അവൻ കണ്ടിരുന്നു.. അവൻ ആനന്ദിയിലേക്ക് ഒന്ന് നോക്കി... തറയിലിരുന്നു കൈകൾ കൊണ്ട് ഇരു കണ്ണുകളും തുടച്ചു കൊണ്ടവൾ തേങ്ങി ക്കരയുകയാണ്....... അവൻ നെഞ്ച് പൊട്ടുന്ന വേദനയോടെ അവളെ നോക്കി നിശ്ചല നായി നിന്നു...... കണ്ണ് തിരുമ്മി കരയുന്നവൾ മുഖമൊന്നുയർത്തിയപ്പോഴാണ് തന്നെ നോക്കി വാതിൽ പടിയിൽ നിൽക്കുന്ന വനെ കാണുന്നത്.. അവളുടെ ചുണ്ടുകൾ ഏറെ വിതുമ്പി.... അത് വരെയുള്ള വേദനകളെല്ലാം അവനോട് പങ്കു വെച്ചെന്ന പോൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..... അവളോടി ചെന്നവന്റെ ഇരു കാലിൽ കൂട്ടി പിടിക്കുമ്പോൾ ഒരു നിമിഷം ഹൃദയം നിശ്ചല മായിരുന്നവന്റെ..... അവൻ അവളെയും കൊണ്ട് ഒന്നപ്പുറത്തേക്ക് മാറി നിന്നു .... നെഞ്ച് വല്ലാതെ വിങ്ങുന്നുണ്ട്...... അവളെ അവിടെ വിട്ടിട്ട് പോന്നതിന്റെ കുറ്റബോധം കൂടി ഇപ്പൊ അവന്റെ ഉള്ളിലെരി യുന്നുണ്ട്. തന്റെ കാലുകൾ കൂടി പ്പിടിച്ചു കൊണ്ട് കരയുന്നവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അവനറിയില്ലായിരുന്നു..... എന്തായാലും ഇവിടെ അവൾ സുരക്ഷിതയല്ലെന്ന് അവനുറപ്പായി... ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു കുഞ്ഞിനെ എന്തും ചെയ്യാനയാൾ മടിക്കില്ലെന്ന് അവന് തോന്നി....... അയാളെ ഉള്ളം കയ്യിലിട്ട് ഞെരിക്കാൻ അവന് തോന്നി..... ചുറ്റുമുള്ള സമൂഹം ഒട്ടും നല്ലതല്ല....നന്മകളെ ക്കൂടി മൂടി കളയും തിന്മകളാണ്...... ആറ് വയസ്സുകാരിയുടെ ഇളം മേനിയിൽ പോലും കാമം കാണുന്ന അത്രത്തോളം അധഃപതിച്ച മനുഷ്യരാണ് ചുറ്റും..... മനുഷ്യന്റെ ബലഹീനതകളെല്ലാം ഒളിയും മറയുമില്ലാതെ പ്രകടിപ്പിക്കാൻ ധൈര്യം കൊടുക്കുന്നൊരു തരം സമൂഹം.... അവനെന്ത് ചെയ്യേണമെന്നറിയാതെ കുഴങ്ങി..... അവളെ ഇവിടെ വിട്ടിട്ട് പോകാൻ തുടങ്ങിയപ്പോഴുള്ള ആ ഭീകരമായ വേദന അവളുടെ സമീപനത്തിൽ കുറഞ്ഞത് അവനറിഞ്ഞു.... അവളുടെ കൈ വിരലുകൾ തന്റെ പാന്റിൽ മുറുകുമ്പോൾ കണ്ണ് നീർ ആകെ ക്കൂടി കാലിൽ പടരുന്നുണ്ടായിരുന്നു... അവന്റെ കണ്ണുകളും നിറഞ്ഞൊഴുകി...... അഭി...എനിക്ക് പേടിയാ അഭി...എന്നേ ഒറ്റക്ക് വിട്ടിട്ട് പോകല്ലേ അഭി.... അവളവന്റെ മുഖത്തേക്ക് നോക്കി തേങ്ങി തേങ്ങി കൊണ്ടത് പറയുമ്പോൾ അവന്റെ ഹൃദയം കീറി മുറിഞ്ഞു രക്തം പൊടിഞ്ഞു.... ദൂരെ നിന്നും ട്രെയിനിന്റെ ചൂളം വിളി കേൾക്കാം.. ട്രെയിൻ പതിയെ നിശ്ചലമായതും അവളെ യവൻ കോരിയെടുത്തത് പെട്ടെന്നായിരുന്നു..... എന്ത് ചെയ്യുമെന്ന ചോദ്യത്തിനെ പാടേ മറന്നു കൊണ്ട് അവന്റെ കാലുകൾ ആ ട്രെയിനിനെ ലക്ഷ്യമായി നടക്കുമ്പോൾ അവൾ ആശ്വാസത്തോടെ അവന്റെ തോളിൽ അള്ളി പിടിച്ചു കിടന്നു......... അവൾ തന്റെ കയ്യിലിരിക്കുമ്പോൾ ഉള്ളിലെ നീറ്റലിനു അയവ് വരുന്നത് അവനും അറിയുന്നുണ്ടായിരുന്നു...... അഭി..... നിനക്കെന്താ ചെവി കേൾക്കുന്നില്ലേ......ഏതാ ഈ കുട്ടിയെന്നാ ചോദിച്ചത്..... ദേവിയുടെ ശബ്ദം ഒന്ന് കൂടി അവന്റെ നേർക്ക് ഉയർന്നപ്പോഴാണ് ചിന്തകളിൽ നിന്നവൻ ആ വീട്ട് മുറ്റത്തേക്ക് വന്നത്... അമ്മയുടെ ശബ്ദത്തിന്റെ കാഠിന്യം കൊണ്ടെന്ന വണ്ണം തന്റെ പിറകിലേക്ക് ഒതുങ്ങി നിൽക്കുന്ന ആനന്ദി യിൽ അവന്റെ കൈ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു..... അമ്മേ...... ട്രെയിനീന്ന് കിട്ടിയതാ......അവളുടെ അമ്മ ഇട്ടിട്ട് പോയപ്പോൾ ഞാൻ കൂടെ ക്കൂട്ടി...... അഭിയത് പറയുമ്പോൾ ദേവിയുടെ മുഖം ഒന്ന് കൂടി വരിഞ്ഞു മുറുകി...... ട്രെയിനിൽ നിന്ന് കിട്ടിയാൽ ഇങ്ങോട്ടാണോ കൊണ്ട് വരിക... നീയിത്ര വിവര ദോഷിയാണോ..... ആളുകളെന്ത് പറയും........ ഒക്കെ പോട്ടെ.... അടുത്ത ആഴ്ച നിന്റെ വിവാഹ നിശ്ചയമാണ്..... സ്നേഹേടെ വീട്ടുകാര് ഇതറിഞ്ഞാലോ..... അയല്പക്കങ്ങളിൽ നിന്നും തങ്ങൾക്ക് നേരെ യുയരുന്ന നോട്ടങ്ങൾ കണ്ടത് കൊണ്ട് തന്നെ അല്പം അമർത്തി പിടിച്ച ശബ്ദത്തിലാണ് ദേവിയത് പറഞ്ഞത്....... കവിയുടെ കണ്ണുകൾ അഭിക്ക് പിറകിലേക്ക് നീങ്ങി നിൽക്കുന്ന ആ കുഞ്ഞു സുന്ദരി യിലേക്കെത്തിയിരുന്നു...... അവളുടെ ഹൃദയം ഒന്ന് പിടച്ചു.. ആ മുഖത്ത് നിന്ന് കണ്ണെടുക്കാൻ കഴിയാത്ത വിധം അവരിലെ അമ്മ മനസ്സ് ഒന്ന് കുരുങ്ങി കിടന്നത് പോലെ...... ഇതേതാ ദേവിയേ അഭീടെ കൂടെയൊരു കുട്ടി... ഇവനെന്താണ്ടൊക്കെയോ പഠിക്കാൻ പോയേക്കുവായിരുന്നില്ലേ....... പശുവിനു കാടി വെള്ളം എടുക്കാൻ വന്ന ജാനു അതും കൂടി ചോദിച്ചിതും ദേവിക്ക് നിന്നിടം കുഴിഞ്ഞു പോകുന്നത് പോലെ തോന്നിയിരുന്നു..... ഓഹ്..... അത്..... അത് ട്രൈനീന്നെങാണ്ട് കിട്ടിയതാ ജാനു.... തള്ള ഇട്ടേച്ച് പോയപ്പോൾ അവന് സഹതാപം തോന്നി ഇങ് കൊണ്ട് വന്നു...... ദേവി വളരേ സമർത്ഥമായി അത് പറഞ്ഞു നിർത്തുമ്പോഴും അത് വിശ്വസിച്ചില്ലെന്ന വണ്ണം ജാനുവിന്റെ മുഖത്ത് വലിയൊരു ചിരിയുണ്ടായിരുന്നു..... പാലിനൊപ്പം ഓരോ വീടുകളിലും എത്തിക്കാനുള്ള പലഹാരം കിട്ടിയതിന്റെ ചിരി....... എന്റീശ്വരാ ഇനി യിതു നാട് മുഴുവൻ എത്തുമല്ലോ..... ദേവി തലക്ക് കൈ കൊടുത്തു കൊണ്ടതും പറഞ് തിണ്ണയിലേക്കിരിക്കുമ്പോൾ അഭി അതൊന്നും ശ്രദ്ധിക്കാതെ യെന്ന വണ്ണം ആനന്ദിയുടെ കൈ പിടിച്ചു അകത്തേക്ക് കയറിയിരുന്നു...... ഇതിനെയെന്ത് ചെയ്യാനാ ഉദ്ദേശം...... അകത്തേക്ക് കയറിയ അഭിയുടെ പിറകെ വന്ന് കൊണ്ട് ദേവിയത് ചോദിക്കുമ്പോൾ അഭിയൊന്ന് തിരിഞ്ഞു....... എന്റെ പൊന്നമ്മേ..... അല്ലെങ്കിലേ തല പൊട്ടുന്നുണ്ട്.....ഒരിത്തിരി സമാധാനം തരാമോ...... അഭിയത് പറയുമ്പോൾ എല്ലാം കൂടി അവനെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു.... സത്യം പറഞ്ഞാൽ ആനന്ദിയുടെ കാര്യത്തിൽ എന്ത് ചെയ്യണമെന്ന് അവന് തന്നെ അറിയില്ലായിരുന്നു...... പതിയെ ആലോചിച്ചു എന്തെങ്കിലുമൊക്കെ ചെയ്യണം..... തൽക്കാലം അവളെ എങ്ങും വിടാൻ അവന് കഴിയുമായിരുന്നില്ല...... വെറുതെ അവന്റെ മനസ്സ് അവളുടെ അമ്മയെ യൊന്നോർത്തു...... അവളിപ്പോ എവിടെയാവും.... ആനന്ദിയെ ഓർക്കുന്നുണ്ടാവുമോ........ (തുടരും) Aysha Akbar #💞 പ്രണയകഥകൾ #📔 കഥ
📙 നോവൽ - SAfEEKMOHAMMED Greations @ep७७@o @omedvshukbun SAfEEKMOHAMMED Greations @ep७७@o @omedvshukbun - ShareChat
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 30 ✍️ രചന - ജിഫ്ന നിസാർ ❤‍🔥 തലേന്നുറക്കം ശെരിയാവാത്ത മന്ദത ഉണ്ടെങ്കിൽ കൂടിയും വെളുപ്പിനെ അലാറം വെച്ച് കൊണ്ട് കാശി ഉണർന്നു. അമ്പലത്തിൽ ഒന്ന് പോകണമെന്നുണ്ട്. എന്നും പോകുന്നതാണ്. എന്നാലും ഇന്നിപ്പോ ആകെ പിറന്നാൾ ആഘോഷം പോലെ ചെയ്യുന്നത് അത് തന്നെയാണ്. അച്ഛൻ ജീവിച്ചിരുന്ന കാലത്തെ പിറന്നാൾ മധുരത്തിന്റെ ഓർമകളെയും താലോലിച്ചു കൊണ്ടാണ് അവൻ കുളിച്ചു കഴിഞ്ഞു പോകാനിറങ്ങിയത്. അച്ഛനുറങ്ങുന്നയിടത്ത് ചെന്ന് കൈ കൂപ്പി കണ്ണടച്ച് നിൽക്കുമ്പോൾ നെറുകയിൽ ഉമ്മ വെച്ച് കൊണ്ട് പിറന്നാൾ ആശംസകൾ പറയുന്നത് പോലൊരു നിറവിലായിരുന്നു അവൻ. ബൈക്കിൽ കയറി അമ്പലത്തിലേക്കുള്ള യാത്രയിലൊക്കെ മനസ്സിനൊരു കനമുണ്ടായിരുന്നു. അമ്മ പോലും ഓർത്തില്ലല്ലോ എന്നൊരു പരിഭവത്തിന്റെ സങ്കടം.. അത് പുറത്ത് വരാതെ ഹൃദയത്തിനുള്ളിൽ തന്നെ വട്ടം കറങ്ങുന്നുണ്ട്. പ്രിയപ്പെട്ടവരല്ലേ.. വിശേഷങ്ങളൊക്കെ ഓർത്തിരിക്കുന്നത്? അവരാരും കാശിക്ക് പ്രിയപെട്ടവരല്ലല്ലോ! അവനങ്ങനെ സമാധാനിക്കാൻ ശ്രമിച്ചു. അപ്പോൾ തന്നെ നല്ലൊരു വാക്ക് പോലും താൻ തിരികെ കൊടുക്കുന്നില്ലാഞ്ഞിട്ടും മുടങ്ങാതെ തന്നെ വിളിച്ചു പിറന്നാൾ ആശംസിക്കുന്ന ഒരുവളുടെ ഓർമകൾ അവനിലെക്കിരച്ചു കയറി വന്നത്. അവനൊന്നു വിറച്ചു പോയി. തലയൊന്ന് കുടഞ്ഞു കൊണ്ടവളുടെ ഓർമകളെ അകറ്റി മാറ്റാൻ ശ്രമിച്ചിട്ടും അത് നടന്നില്ല. പിന്നെയങ്ങോട്ട് അമ്പലത്തിൽ എത്തും വരെയും അവളായിരുന്നു അവന്റെ കൂട്ട്. റോഡിന്റെ അരികിലെ പടവുകൾക്ക് താഴെ ബൈക്ക് നിർത്തി കൊണ്ടവൻ ഷർട്ട് ഊരി തോളിലിട്ട് പടികൾ കയറി മുകളിലേക്ക് ചെന്നു. വലിയ തിരക്കൊന്നും ഇല്ലേലും അത്യാവശ്യം ആളുകൾ ഉണ്ട്. കണ്ണടച്ച് നിൽകുമ്പോൾ മനസ്സ് എപ്പോഴത്തെയും പോലെ ശൂന്യമാണ്. തനിക്ക് വേണ്ടി ഇനിയൊന്നും പ്രാർത്ഥന നടത്താൻ ഇല്ലാത്ത പോലൊരു തോന്നൽ. എങ്കിൽ എനിക്ക് വേണ്ടി പ്രാർത്ഥന നടത്തിക്കോ എന്ന് കണ്ണ് ചിമ്മി ചിരിച്ചു കൊണ്ടൊരുത്തി വീണ്ടും ഹൃദയത്തിലേക്കിടിച്ചു കയറി. ഈ കുരിപ്പിനെ കൊണ്ടൊരു സ്വസ്ഥതയുമില്ലല്ലോ എന്നോർക്കുമ്പോൾ പോലും അവന്റെ ചുണ്ടിലൊരു ചിരിയുണ്ട്. "നല്ല ബുദ്ധി കൊടുക്കണേ ഭഗവാനെ.. ഞാൻ കാരണം അവൾക്കൊരു നഷ്ടവും സങ്കടവും വരരുതേ എന്ന് മനസ്സറിഞ്ഞു പ്രാർത്ഥന നടത്തുമ്പോൾ ചുണ്ട് കൂർപ്പിച്ചു നോക്കുന്ന പെണ്ണിനെ മനസ്സിൽ കണ്ടത് പോലെ അവനു പിന്നെയും ചിരി വന്നു പോയി.. കുറച്ചധികം നേരമായി അവനന്നവിടെ.. സാധാരണ പെട്ടന്ന് തിരിച്ചിറങ്ങി പോകാറുണ്ട്.. പൂജാരി അവനെ കണ്ടതേ ചിരിയോടെ സ്വീകരിച്ചു. "ഇന്നിച്ചിരി നേരെയാണോ കാശ്യേ.." തൊഴുതിറങ്ങി വന്നവന് മുന്നിലേക്ക് പ്രസാദം നീട്ടി കൊണ്ടാണ് അദ്ദേഹം ചോദിച്ചത്. ഇച്ചിരി. കൂടുതൽ വിശേഷമൊന്നും പറയാതെ ചന്ദനമെടുത്ത് നെറ്റിയിൽ നീട്ടി വരച്ചു കൊണ്ടവൻ ഒന്നു കൂടി കൈ കൂപ്പി പുറത്തേക്ക് നടന്നു. ഷർട്ട് ധരിച്ചു തിരികെ ബൈക്കിൽ കയറുമ്പോഴാണ് ശിവ യുടെ വിളിയെത്തിയത്. "ഹാപ്പി ബെർത് ഡേയ് കാശി.." ചിരിയോടെയുള്ള അവന്റെ പറച്ചിലിനൊപ്പം തന്നെ അമ്മുവിന്റെ കൂവി വിളിയും കേൾക്കുന്നുണ്ട്. "അമ്മയ്ക്ക് കൊടുക്കാം കേട്ടോ.." കാശി എന്തെങ്കിലും പറയും മുൻപ് തന്നെ ശിവ ഫോൺ അവന്റെ അമ്മയ്ക്ക് കൊടുത്തു. വൈകുന്നേരം അങ്ങോട്ട്‌ ചെല്ലാനുള്ള ക്ഷണമാണ് ആ വിളിയും. അത് പതിവാണ്. ഇനിയിപ്പോ ഈ വിളി വന്നില്ലേലും ഇന്ന് ജോലി കഴിഞ്ഞു പോകുമ്പോൾ ശിവ ബലമായി തന്നെ അവന്റെ കൂടെ കൊണ്ട് പോകുമെന്ന് കാശ്ശിക്കറിയാം. കഴിയും പോലൊരു കുഞ്ഞു സദ്യയുമൊരുക്കി കാശിനാഥന്റെ പിറന്നാൾ ആഘോഷമാക്കാൻ അവന്റെ അമ്മയും അച്ഛനും അനിയത്തിയും കാത്തിരിപ്പുണ്ടാവും. തനിച്ചായതിൽ പിന്നെ ഇങ്ങനെ തന്നെയാണ് ഓരോ പിറന്നാൾ ദിനങ്ങളും. വരാ അമ്മാ.. " അത്രയും പറഞ്ഞു കൊണ്ടവൻ തന്നെയാ ഫോൺ കോൾ അവസാനിപ്പിച്ചു. പറഞ്ഞറിയിക്കാൻ കഴിയാതൊരു സങ്കടം അവന്റെ നെഞ്ചിൽ തിക്ക് മുട്ടി കൊണ്ടവനെ ശ്വാസം മുട്ടിച്ചു. ആ പിടപ്പോടെ തന്നെയാണ് അശോകേട്ടന്റെ വീട്ടിലേക്ക് ചെന്ന് കയറിയതും. ചെല്ലുമ്പോൾ ആള് സിറ്റൗട്ടിൽ തന്നെയുണ്ട്. ബൈക്ക് നിർത്തി കൊണ്ടവൻ അയാളുടെ അരികിലേക്ക് ചെന്നു. "ചായ പറയട്ടെ ടാ..." അവനെ കണ്ടതും അശോകൻ ചോദിച്ചു. "വേണ്ട.. ഞാൻ കുടിച്ചിട്ടാ വന്നത്.." അവനത് ചിരിയോടെ നിരസിച്ചു. "ഇന്നിച്ചിരി നേരെത്തെയാണോ..?" അശോകൻ കയ്യിലെ ഫോണിലെക്ക് നോക്കി. അഞ്ചു മിനിറ്റ്.. " പിറന്നാളിന്റെ കാര്യമൊന്നും അവൻ പറഞ്ഞില്ല. എത്രയും പെട്ടന്ന് അവിടെ നിന്നും പോകാനാണ് അവനു തിടുക്കം. അകത്തു നിന്നും വരുന്നോരു ആറ്റം ബോംബിനെ അവൻ ഓരോ നിമിഷവും ഭയക്കുന്നുണ്ട്. തുളസി ചേച്ചിയെ പോലല്ല. മുന്നിലിരിക്കുന്ന ആൾക്ക് ദേഹത്തിന് ചുറ്റും കണ്ണുകളാണ്. മോൾക്ക് പ്രേമം മൂത്തിട്ട് അതൊന്നും കാണുന്നില്ലേലും തനിക്കത് ശ്രദ്ധിക്കാതെ വയ്യല്ലോ.. "അടുത്ത ആഴ്ച നമ്മുക്കൊരു ഡീൽ ഉണ്ട് കേട്ടോ..കാശി. നിന്നെ കൊണ്ടെ പറ്റൂ.." അകത്തേക്കൊന്ന് നോക്കി ശബ്ദം കുറച്ചു പറഞ്ഞു കൊണ്ടയാൾ ബസ്സിന്റെ കീ എടുത്തു കൊണ്ടവന് നേരെ നീട്ടുമ്പോൾ അവൻ തലയാട്ടി സമ്മതിച്ചു കൊണ്ട് കൈ നീട്ടി. പിന്നെയൊന്നും പറയാതെ കാശി വേഗം തിരിഞ്ഞു നടന്നു. ബസ്സിന് നേരെ നടക്കുമ്പോഴും ഉള്ളിൽ ഒരു ആശങ്കയുണ്ട്. തലേന്നുള്ള പോലൊരു സമ്മാനവും കരുതി കൊണ്ടവൾ അകത്തുണ്ടാവുമോ എന്നൊരു ചിന്ത അവനെ വശം കെടുത്തി. അവളെന്തും ചെയ്യുമെന്ന് അവനറിയാമല്ലോ. ആ ഒരു കരുതലോടെ തന്നെയാണ് ബസ്സിലേക്ക് കയറിയതും. പക്ഷേ ഒന്നുമുണ്ടായില്ല. ഒരു നെടുവീർപ്പോടെ അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു. ഗേറ്റ് കടന്ന് ബസ്സ് റോഡിൽ ഇറക്കും മുൻപ് വേണ്ടന്ന് ഉള്ളിലുണ്ടായിരുന്നിട്ടും അവനറിയാതെ തന്നെ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. അപ്പോഴും അശോകേട്ടൻ മാത്രം ഫോണിൽ നോക്കി അവിടെയിരിപ്പുണ്ട്.. ❤️❤️ എന്തിനാ അച്ഛമ്മേ എന്നെ വിളിച്ചേ.. " ഉച്ചക്ക് ശേഷമാണ് ഗായത്രിയെ നാരായണി അമ്മ അവരുടെ മുറിയിലേക്ക് വിളിപ്പിച്ചത്. "കാശ്യേ ഒന്ന് വിളിച്ചു താ കുട്ട്യേ.. ഇന്നെന്റെ മോന്റെ പിറന്നാളാ.. ഇവിടാർക്കും അത്‌ ഓർമ കാണില്ല." നാരായണി വല്ലാത്തൊരു സങ്കടത്തോടെ അവരുടെ ഫോൺ അവൾക്ക് നേരെ നീട്ടി. "അച്ഛമ്മയ്ക്ക് എങ്ങനെ.ഓർമ വന്നു.." ഗായത്രിക്ക് അതായിരുന്നു അതിശയം. ഏത് നേരവും അവരാ മുറിയിൽ തന്നെയാണ്. ഇവിടെ അമ്മ പോലും ഇങ്ങനൊരു വിശേഷം പറഞ്ഞു കേട്ടില്ല. "ഞാനെന്താ പൊട്ടിയാണോ.ഇവിടെല്ലാരും ഉപേക്ഷിച്ചു കളഞ്ഞത് പോലെ എനിക്കെന്റെ കുഞ്ഞിനെ കളയാൻ പറ്റില്ല.. അവനെന്റെ മോനാ.." അച്ഛമ്മ ചൊടിയോടെ ഗായത്രിയെ നോക്കി. "അയ്യോ.. അച്ഛമ്മേ ഞാൻ അങ്ങനല്ല പറഞ്ഞത്.." അവൾ മുഖം ചുളിച്ചു കൊണ്ടവരെ നോക്കി. "നിന്നെ പിന്നേം അവൻ ഉപദ്രവിച്ചോ " ഗായത്രിയുടെ മുഖത്തെ പാടുകൾ കണ്ടിട്ട് അച്ഛമ്മ ചോദിച്ചു. "അവളൊന്നും മിണ്ടാതെ കാശിയുടെ നമ്പറിൽ കോൾ ചെയ്തു കൊണ്ട് ആ ചോദ്യം കേൾക്കാഞ്ഞത് പോലെ അഭിനയിച്ച് തകർത്തു. കല്ലു മോൾ ഇതിനോടകം അച്ഛമ്മയുടെ അരികിൽ വലിഞ്ഞു കയറി കഴിഞ്ഞിരുന്നു. അവനെടുക്കുന്നില്ലല്ലോ..ബസ്സിലാവോ ഇനി..?" ഫോൺ ബെല്ലടിച്ചു തീരാനായിട്ടും കാശി അതെടുക്കുന്നില്ലെന്ന് കണ്ടതും ഗായത്രി പറഞ്ഞു. "ഏയ്‌.. അവനിപ്പോ ഊണ് കഴിക്കാൻ കയറി കാണും.. ഞാനത് നോക്കിയാണല്ലോ നിന്നെ വിളിച്ചത്.." അച്ഛമ്മ ഉറപ്പോടെ പറഞ്ഞു. അവരാ മുറിയിലാണെങ്കിലും കാര്യങ്ങളെ കുറിച്ചെല്ലാം വ്യക്തമായി മനസ്സിലാകുന്നുണ്ടെന്ന് ഗായത്രി ഓർത്തു. "അച്ഛമ്മേ..." ബെല്ലടിച്ചു തീരും മുന്നേ കാശിയുടെ സ്വരം കേട്ടതും ഗായത്രി ധൃതിയിൽ ഫോൺ അവർക്ക് നേരെ നീട്ടി. പിന്നെ അച്ഛമ്മയും മോനുമുള്ള പുന്നാരം നോക്കി കൊണ്ടവൾ അവിടെ ചുവരിൽ ചാരി നിന്നു. "ഇനിയെന്നാ നീ ഇങ്ങോട്ട് വരുന്നതെന്ന് അച്ഛമ്മ ചോദിക്കുമ്പോൾ ഗായത്രി പൊള്ളിയത് പോലൊന്നു പിടഞ്ഞു. എങ്കിലും തന്റെ ഭാവമാറ്റം പുറമെ അറിയിക്കാതിരിക്കാൻ അവൾ ശ്രദ്ധിച്ചു. അവരാ കോൾ വെച്ചതിനു ശേഷമാണ് ഗായത്രിയെ അന്വേഷിച്ചു കൊണ്ട് സുഗന്ധി അങ്ങോട്ട് വന്നത്. എന്തോ ജോലി പറഞ്ഞിട്ട് അതവൾ ചെയ്യാൻ മറന്നെന്ന് പറഞ്ഞതിന് അവളെ ശകാരിക്കാൻ തിടുക്കം കാണിക്കുകയാണ്. "നിന്റെ മോന്റെ പിറന്നാൾ ആണിന്ന്.. അത് പോലും മറന്ന് പോയ നീയാണോ സുഗന്ധി അവളെ വഴക്ക് പറയുന്നത്.. എഹ്.." അച്ഛമ്മയുടെ ചോദ്യം കേട്ടതും പിടിച്ചു കെട്ടിയത് പോലെ സുഗന്ധിയുടെ വാക്കുകൾ നിന്ന് പോയി. നാരായണിയമ്മയെ അവർ തുറിച്ചു നോക്കി. "മറ്റു മൂന്ന് മക്കളുടെയും പിറന്നാൾ ആവിശ്യത്തിൽ കൂടുതൽ നീയിവിടെ ആഘോഷമാക്കാറുണ്ടല്ലോ.. ഇതിപ്പോ ന്തേയ്‌ മറന്നു പോയത്.. അവൻ നിന്റെ കൊള്ളരുതാഴ്മകൾ ചോദ്യം ചെയ്യുന്നതിന്റെ ദേഷ്യമാണോ" അച്ഛമ്മ വീണ്ടും പരിഹാസത്തോടെ ചോദിച്ചു. "അമ്മ.. വെറുതെ അനാവശ്യം പറയരുത്.." സുഗന്ധി ഒന്ന് പതറി.. "നീ ചെയ്യുന്നതല്ലെടി അനാവശ്യം.അമ്പലത്തിൽ പോയില്ല.. പ്രാർത്ഥന നടത്തിയില്ല.. എന്തിന് മകനെ വിളിച്ചത് കൂടിയില്ല.. നീയൊരു തള്ളയാണോടി.." അച്ഛമ്മയുടെ സങ്കടമെല്ലാം ദേഷ്യമായിട്ടാണ് പുറത്തേക്ക് വീഴുന്നത്. "ഞാനവനെ വിളിക്കാൻ കരുതിയതാ.." കള്ളം പറഞ്ഞിട്ടെങ്കിലും അവർക്ക് മുന്നിൽ പിടിച്ചു നിൽക്കാനുള്ള സുഗന്ധിയുടെ വിഫല ശ്രമം.. "നീ ഒലത്തും.. ഇപ്പൊഴീ പറഞ്ഞ നുണ നീയങ്‌ ഏട്ടായി മടക്കിക്കോ സുഗന്ധി.. എനിക്കറിയാം നിന്നെ.. നന്നായി അറിയാം. എന്റെ മോന്റെ കൂടെ ജീവിച്ച പഴയ സുഗന്ധി അല്ലിപ്പോ നീ. അവൻ പോയേ പിന്നെ നിന്റെ നന്മകളും പോയിരിക്കുന്നു.. പിശാചിനെ പോലൊരുത്തന്റെ കൂടെ കൂടി നീയും ഇപ്പൊ അവനെ പോലായി.." അച്ഛമ്മക്കവരെ എന്നീറ്റ് രണ്ടു കൊടുക്കാനുള്ള കലിയുണ്ട്. പക്ഷേ അടിച്ചും വഴക്ക് പറഞ്ഞും ഉണ്ടാക്കി എടുക്കേണ്ട ഒന്നല്ലല്ലോ ഒരമ്മക്ക് സ്വന്തം മകനോടുള്ള സ്നേഹം.. "ഓർത്തോ നീ.. അവന്റെ കൈ കൊണ്ട് വെള്ളം കുടിച്ചേ നീ അവസാനിക്കൂ.. ഇതെന്റെ ശാപം കൂടിയാണെന്ന് കൂട്ടിക്കോ നീ. അത്രയും.. അത്രയും വേദനിക്ക്ണ്ട് ന്റെ കുട്ടിയിന്ന്.. അതിന് നീ ഉത്തരം പറയേണ്ടി വരും.. പറയിപ്പിക്കും.. നോക്കിക്കോ നീ." പിന്നെയും എന്തൊക്കെയോ പറയാൻ തോന്നിയിട്ടും അവരത് അടക്കി പിടിച്ചു.. അത് കൂടി പറഞ്ഞിട്ടവർ വീണ്ടും കിടക്കയിലേക്ക് തന്നെ കിടക്കുമ്പോൾ കല്ലു മോളെയും എടുത്തു കൊണ്ട് ഓടും പോലെ ഗായത്രിയാണ് ആദ്യം ആ മുറി വിട്ട് പുറത്ത് ചാടിയത്. അവൾക്ക് പിറകെ.. ദേഷ്യത്തോടെ പല്ല് കടിച്ചു കൊണ്ട് സുഗന്ധിയും. അപ്പോഴും കാശിയുടെ പിറന്നാൾ മറന്നല്ലോ എന്നായിരുന്നില്ല അവരുടെ മനസ്സിൽ.. അവന് വേണ്ടി നാരായണി അമ്മ തന്നെ വെറുതെ വഴക്ക് പറഞ്ഞല്ലോ എന്ന് മാത്രമായിരുന്നു... തുടരും.. പട്ടീടെ വാല് സുഗന്ധിയുമായി എന്തെങ്കിലും കണക്ഷൻ തോന്നുന്നുണ്ടോ നിങ്ങൾക്ക് 😎 എങ്കിലത് തികച്ചും.... യാഥാർഥ്യമാണ് 😌 റിവ്യൂ ഇട്ടിട്ട് പോണേ.. ഡെയിലി ഇടാൻ പരമാവധി ശ്രമിക്കാം ഞാനും 🥰 സ്നേഹത്തോടെ jif #💞 പ്രണയകഥകൾ #📔 കഥ
📙 നോവൽ - SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 - ShareChat
#📙 നോവൽ -നീലാംബരം...... 🔻 ഭാഗം _2 ✍️ രചന - Aysha akbar താൻ വാങ്ങി കൊടുത്ത കളിപ്പാട്ടം കൊണ്ട് കളിക്കുന്നവളെ കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു കുളിര് തോന്നുന്നുണ്ട്... അവളെ തന്നെ നോക്കിയിരിക്കാൻ തോന്നുന്നത് പോലെ...... അവളുടെ അമ്മ ഇടയ്ക്കിടെ എഴുന്നേറ്റെങ്ങോ പോകുന്നുണ്ടായിരുന്നു..... നീല നിറത്തിലുള്ള സാരിയുടെ അറ്റം തന്റെ മുഖത്തേക്ക് പാറുമ്പോഴൊക്കെയും അവളെ താൻ തലയുയർത്തി യൊന്നു നോക്കും...... തിരികെ വരുമ്പോഴേക്കും ആ കണ്ണുകൾ കലങ്ങി മറിഞ്ഞിട്ടുണ്ടാവും...... ചുവന്ന കണ്ണുകളിൽ ഒരഗ്നി പുകയുന്നത് അവൻ കണ്ടിരുന്നു.... അപ്പോഴും ഇതൊന്നുമറിയാതെ ആ കുഞ്ഞി കൈകൾ തന്റെ കാലിൽ പതിയെ തോണ്ടി വിളിക്കുന്നുണ്ടാവും..... മോളെ പേരെന്താ....... അങ്ങനെ ഇടയ്ക്കിടെ അവൾ പോയി വരുന്നത് കൊണ്ട് തന്നെ തന്നോട് ഒന്ന് കൂടി ചേർന്നിരുന്ന ആ പെൺകുട്ടിയോട് താനത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ വിടർന്നു....... ആനന്ദി...... പേര് പോലെ അവളുടെ കണ്ണുകളിലും ആനന്ദത്തിന്റെ തിളക്കം..... നിരയോത്ത പല്ലുകൾ കാണിച്ചുള്ള അവളുടെ ചിരി യെന്തോ അവന്റെ ഹൃദയത്തിൽ പതിഞ്ഞു പോയി....... അവളുടെ ചൂണ്ടു വിരൽ അവന്റെ നെഞ്ചിലേക്ക് ചൂണ്ടി കണ്ണുകൾ കൊണ്ട് ആംഗ്യത്തോടെ ഏറെ ഭംഗിയായി എന്തോ ഒന്ന് ചോദിക്കുമ്പോൾ അത് തന്റെ പേര് ചോദിച്ചതാണെന്ന് മനസ്സിലാക്കാൻ അവനൊരു നിമിഷമെടുത്തു..... അവൻ ഒരു ശബ്ദത്തോടെ അവളെ നോക്കി ചിരിച്ചു..... അവളും നിറഞ്ഞൊന്ന് പുഞ്ചിരിച്ചു...... അഭി.......അഭിമന്യു... അവനത് പറഞ്ഞതും അഭി യെന്ന പേര് അവൾ ചുണ്ടുകൾ കൊണ്ടൊന്നു ഉരുവിടുന്നതും പിന്നേ നിറഞ്ഞൊന്ന് പുഞ്ചിരിക്കുന്നതുമെല്ലാം ഒരു ചിരിയോടെ അവൻ നോക്കിയിരുന്നു.... ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും അറ്റത്ത് അവൾ എപ്പോഴോ തന്റെ മടിയിലേക്കെത്തിയിരുന്നു..... വാഷ് റൂമിൽ പോയി തിരിച്ചു വന്നവൾ തന്റെ മടിയിലിരിക്കുന്ന ആനന്ദിയെ കണ്ടൊരു നിമിഷമൊന്ന് ഞെട്ടിയത് പോലെ...... ആ കണ്ണുകളിൽ വേർതിരിച്ചറിയാനാവാത്ത എന്തോ ഒന്ന് തിളങ്ങുന്നുണ്ട്.... അവൾ തന്നെയും മടിയിലിരിക്കുന്ന ആനന്ദിയെയും നോക്കുമ്പോഴെന്തിനോ അവനൊരു പ്രയാസം തോന്നി...... അവൾ മോശമായി പ്രതികരിക്കുമോയെന്ന് ഭയന്നിരുന്ന സമയം അവൾ പതിയെ സീറ്റിലേക്കിരുന്നത് അവന്റെയുള്ളിൽ ഒരു ആശ്വാസം നൽകിയിരുന്നു....... പുറത്ത് നിന്നുള്ള കാറ്റ് മുഖത്തേക്ക് പതിച്ചപ്പോൾ ആനന്ദി അവന്റെ നെഞ്ചോട് ചേർന്നിരുന്നപ്പോഴാണ് വീണ്ടും അവന്റെ ശ്രദ്ധ അവളിലേക്ക് പതിഞ്ഞത്..... അവനാ മിനുസമേറിയ മുടിയിൽ ഏറെ വാത്സല്യത്തോടെ തലോടി.... ഇതാരാ അഭി....... തനിക്കൊരു ചായയും അവൾക്ക് പഴം പൊരിയും വാങ്ങി പേർസിൽ നിന്ന് പൈസയെടുത് അയാൾക്ക് കൊടുത്തപ്പോഴാണ് പഴം പൊരി കടിച്ചു കൊണ്ട് അവൾ പേർസിലുള്ള ഫോട്ടോയിലേക്ക് ചൂണ്ടിയത് ചോദിച്ചത്....... ഒരു നിമിഷം അഭി എന്നുള്ള അവളുടെ യാ വിളിയിൽ അവനൊന്നു ഞെട്ടിയിരുന്നു..... അത്ര മേൽ അടുപ്പമുണ്ടായിരുന്നാ വിളിക്ക്........ ഒരു പക്ഷെ വർഷങ്ങളായി വിളിച്ചു ശീലിച്ച ലാഖവമുണ്ടായിരുന്നതിന്...... ഒരു നിമിഷം തനിക്കെതിർ വശമായിരുന്നവളും ആ വിളിയിൽ തങ്ങളിലേക്ക് ഉറ്റ് നോക്കിയത് പോലെ..... പക്ഷെ അഭി അവളിലേക്ക് മുഖമുയർത്തിയില്ല.... പകരം ആനന്ദി യെ തന്നിലേക്ക് ചേർത്ത് പിടിച്ചു ആ പേഴ്സ് അവൾക്ക് മുന്നിലേക്ക് പിടിച്ചു.... ഇത് അമ്മ.... ഇത് ഏട്ടൻ...... ഇത്...... അഭി ഓരോരുത്തരെ യായി ചൂണ്ടി കാണിച്ചു കൊണ്ടവസാനം അവന്റെ ചിത്രത്തിൽ തൊട്ട് കൊണ്ട് ഒരു ചോദ്യത്തോടെ നിർത്തിയതും അവൾ മുഖം തിരിച്ചു അവനെ നോക്കി...... അവൻ കണ്ണുകൾ കൊണ്ട് ചോദ്യമെറിഞ്ഞു..... അഭി..... അവൾ പറയുന്നതോടൊപ്പം ചിരിയോടെ അവന്റെ കവിളിലൊന്ന് നുള്ളുക കൂടി ചെയ്തതും അവനെന്തോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷം തോന്നിയിരുന്നു......... അവൻ പോലുമറിയാതെ അവളുടെ കവിളിൽ അവന്റെ ചുണ്ടമർന്നിരുന്നു... ഇതെല്ലാം ശ്രദ്ധിച്ചെന്ന വണ്ണം തന്റെ മുമ്പിലിരിക്കുന്നവളെ കണ്ണുകൾ ഉയർത്താതെ തന്നെ അവന് കാണുന്നുണ്ടായിരുന്നു..... നേരം ഇരുട്ടി തുടങ്ങി..... ട്രെയിനിനുള്ളിലെ ലൈറ്റുകൾ തെളിഞ്ഞു..... പുറത്ത് മുഴുവനായും ഇരുട്ട് പടർന്നു....... തണുത്ത കാറ്റിൽ പാറി പറക്കുന്ന മിനുസമേറിയ അവളുടെ മുടിയിഴകൾ അവൻ ഒതുക്കി വെച്ചു കൊടുത്തു...... അത് വരെ ട്രെയിൻ യാത്ര തന്ന മുഷിച്ചിലെല്ലാം എങ്ങോ പോയ് മറഞ്ഞത് പോലെ...... ആദ്യം മുതൽക്കേ തങ്ങളെ വീക്ഷിച്ചു കൊണ്ടിരുന്ന അപ്പുറത്തെ സീറ്റിലിരിക്കുന്ന സർദാർജി യിൽ പോലും ഒരു പുഞ്ചിരി തളിർത്തിരുന്നു..... തലപ്പാവ് കുലുക്കി കൊണ്ടയാൾ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു...... പുതുതായി കയറിയവരൊന്നും അത്ര തങ്ങളെ ശ്രദ്ധിക്കുന്നില്ല..... കാരണം തങ്ങൾ സ്വന്തക്കാരാണെന്ന് അവർക്ക് തോന്നിയിട്ടുണ്ടാവും....... അഭിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു നിന്നു..... അപ്പോഴൊക്കെയും ആ നീലാംബരിയിലേക്ക് ഒന്ന് കൂടി നോക്കാൻ അവന് തോന്നിയെങ്കിലും ഒറ്റ നോട്ടത്തിൽ മനസ്സിൽ പതിഞ്ഞ ഗൗരവമേറിയ ആ മുഖവും തീക്ഷണമായ കണ്ണുകളും അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു...... അതിലേറെ ഇടക്കെപ്പോഴോ കലങ്ങി മറിഞ്ഞ ഇമകളിൽ അവന്റെ നെഞ്ചുലഞ്ഞു പോയിരുന്നു....... നീല നിറത്തിലുള്ള സാരിയുടെ അറ്റം ഒന്ന് കൂടി പാറി തന്നിലേക്ക് വീണപ്പോഴാണ് വീണ്ടും അവൾ അവിടെ നിന്നും എഴുന്നേറ്റ് പോകുന്നത് അവനറിഞ്ഞത്.... അപ്പോഴും അവൻ മുഖം അവളിലേക്ക് തിരിചിരുന്നില്ല..... അമ്മ എവിടെ അഭി...... കോട്ടു വാ യിട്ട് കൊണ്ടുള്ള ആനന്ദിയുടെ ചോദ്യത്തിൽ നിന്നാണ് അഭിയും അവളെ ഓർത്തത്....... അവൾ പോയിട്ടിപ്പോ ഒത്തിരി നേരമായിയെന്നത് തിരിച്ചറിയുമ്പോൾ എന്തിനോ ഒരു ഉൾ ഭയം തോന്നിയിരുന്നവന്....... അവൻ പെട്ടെന്ന് എഴുന്നേറ്റു..... മോളിവിടെയിരിക്ക്..... ഞാൻ പോയി നോക്കട്ടെ... അതും പറഞ്ഞു കൊണ്ട് അഭി വാഷ് റൂമിലേക്ക് പോകുമ്പോൾ അവൻ പോലുമറിയാതെ കാലുകൾക്ക് വേഗത കൂടുന്നുണ്ടായിരുന്നു..... ഒരു നിമിഷം അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നു എന്ന് മനസ്സ് മുന്നറിയിപ്പ് തരും പോലെ...... വിചാരിച്ചത് പോലെ തന്നെ അവിടെ യുള്ള രണ്ട് ബാത്റൂമിന്റെ വാതിലുകൾ തുറന്നപ്പോഴും അവിടം ശൂന്യമായിരുന്നു..... അവനാകെ ക്കൂടി ഒരു വിറയൽ തോന്നി...... അവനാ ബോഗിയിലൂടെ ഓടുകയായിരുന്നു..... ഒരോരുത്തരിലൂടെയും അവന്റെ കണ്ണുകൾ നീങ്ങി........ നീല ക്കൽ മൂക്കുത്തിയുടെ തിളക്കത്തേ അവന്റെ കണ്ണുകൾ സസൂക്ഷ്മമം തിരഞ്ഞു.... നീല നിറത്തിലുള്ള സാരിയുടെ അറ്റം എവിടെയെങ്കിലും പാറി വീഴുന്നുണ്ടോ എന്നവന്റെ ഹൃദയം ചോദിച്ചു കൊണ്ടിരുന്നു... അവളുടെ മുഖം കൂടുതലായി മനസ്സിലില്ലെങ്കിൽ കൂടി ഏകദേശം അറിയാം.... അവനോരോരുത്തരോടും അവളെ കുറിച് ചോദിക്കുമ്പോൾ ആർക്കും ഒന്നും അറിയില്ലായിരുന്നു..... അവർ എപ്പോഴോ ഇറങ്ങി പോകുന്നത് കണ്ടല്ലോ..... സ്റ്റേഷൻ ഏതാണെന്ന് വ്യക്തമായി ഓർമയില്ല...... അവസാനം അല്പം ഉയരം കുറഞ് തടിച്ച ഒരാളാണ് അത് പറഞ്ഞത്.... ആകെ ക്കൂടി കൈകൾ കുഴയും പോലെ തോന്നിയവന്... ഒരു തരം മരവിച്ച അവസ്ഥ..... എന്തിനാണ് താനീങ്ങനെ കുഴയുന്നതെന്നതിന്റെ ഉത്തരം തന്നെ പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന ആ കുഞ്ഞി കണ്ണുകളായിരുന്നു..... അവനൊരു തളർച്ചയോടെ ആ സീറ്റിലേക്കിരുന്നു..... കൈ രണ്ടും തലക്ക് കുത്തി വെച് അവനല്പം നേരം അങ്ങനെയിരുന്നു..... ഇത് ഇങ്ങനത്തെ പെണ്ണുങ്ങളുടെ സ്ഥിരം പരിപാടിയാ.... ഇത്ര നല്ലൊരു കൊച്ചിനെ ഇട്ടേച്ച് പോകാൻ ആ പെണ്ണിനെങ്ങനെ തോന്നി.... ഓഹ്.... അതിനെ കണ്ടാൽ പറയില്ലായിരുന്നു...... പല വിധ സംസാരങ്ങൾ നാല് പാട് നിന്നും കേൾക്കുമ്പോഴും അഭിക്ക് തലയുയർത്താൻ കഴിഞ്ഞിരുന്നില്ല.... ശ്വാസം തൊണ്ട ക്കുഴിയിൽ വന്ന് നിൽക്കുകയാണ്..... തന്റെ തിരച്ചിലിൽ നിന്നും ബോഗിയിലുള്ളവരെല്ലാം കാര്യം അറിഞ്ഞത് കൊണ്ട് തന്നെ എല്ലാവരും തനിക്ക് ചുറ്റും തടിച്ചു കൂടി നിന്നിരുന്നു......അവൻ പതിയെ തലയൊന്നുയർത്തി..... വിൻഡോ സീറ്റിൽ ചാരി ഇരിക്കുന്ന ആ കുഞ്ഞിനെ കണ്ടതും അവന്റെ ഉള്ളെന്തിനോ ഒന്ന് പിടച്ചു..... എല്ലാവരുടെയും സംസാരങ്ങളിൽ നിന്ന് എന്തൊക്കെയോ അവൾക്ക് മനസ്സിലായിട്ടുണ്ടെന്നത് സാരം...... ഇത് വരെ കണ്ട തിളക്കമെല്ലാം അവളിൽ നിന്നറ്റ് പോയിട്ടുണ്ട്.... ഇത്ര നേരം തന്നെ തണുപ്പിച്ച ആ മുഖം ആദ്യമായി തന്നെ ആകെ ചുട്ടെരിക്കുന്നത് പോലെ തോന്നിയവന്... സ്വന്തം കുഞ്ഞിനെ കളഞ്ഞിട്ട് പോകാൻ മാത്രം അധഃപതിച്ച ആ സ്ത്രീയോട് അവന് തീർത്താൽ തീരാത്ത കലി തോന്നിയിരുന്നു...... എന്തിന്റെ പേരിലായാലും ആരെന്നോ എന്തെന്നോ അറിയാത്ത ഒരുവന്റെ കയ്യിൽ ഒരു കുഞ്ഞിനെ ഏൽപ്പിച്ചു പോകുന്ന അവളൊരു അമ്മയാണോ...... ഓർക്കും തോറും അവന്റെ ഞെരമ്പുകൾ വലിഞ്ഞു മുറുകി.... പെട്ടെന്നാണ് അവന്റെ കണ്ണുകൾ അവളിരുന്നിടത്തായി കിടന്നിരുന്ന ബാഗിലേക്ക് തിരിഞ്ഞത്.... അവൻ പെട്ടെന്ന് എഴുന്നേറ്റ് കൊണ്ട് അതെടുത്തു....... അവന്നത് മുഴുവനായി തിരയുമ്പോൾ അതിൽ ആനന്ദിയുടേതല്ലാത്ത ഒന്നും തന്നെയുണ്ടായിരുന്നില്ല..... അപ്പൊ..... അപ്പൊ അവൾ മനഃപൂർവം കുഞ്ഞിനെ കളഞ്ഞ താണല്ലേ.... ഓർക്കും തോറും അവന് ദേഷ്യമോ സങ്കടമോ വന്നതെന്നറിയില്ല...... ശെരിക്കും..... ശെരിക്കും അവൾ നിന്റെ അമ്മ തന്നെയാണോ.... അവളോടുള്ള ദേഷ്യത്തോടെ അഭി ആനന്ദിയോടത് ചോദിക്കുമ്പോൾ അവളുടെ ചുണ്ടുകൾ വിതുമ്പി തുടങ്ങിയിരുന്നു.... നിന്നോടാ ചോദിച്ചത്...... മിണ്ടാതിരിക്കുന്ന വളെ കാൻകെ അഭിയുടെ ശബ്ദം ഒന്ന് കൂടി കനത്തിരുന്നു..... അവൾ അതേയെന്ന അർത്ഥത്തിൽ പതിയെ യൊന്നു തലയാട്ടി..... അഭിക്കപ്പോഴും ദേഷ്യം അടങ്ങുന്നില്ലായിരുന്നു..... ആനന്ദി..... പറ.... എവിടെയാ നിന്റെ വീട്.... നിന്റെ അച്ഛൻ....എവിടെയാ എല്ലാവരും...ആരൊക്കെയുണ്ട് വീട്ടിൽ.......എവിടെയാണെന്ന് പറ........ ഞാൻ അങ്ങോട്ട് കൊണ്ടാക്കി തരാം..... അഭി ഓരോറ്റ ശ്വാസത്തിൽ എല്ലാം കൂടി ചോദിച്ചു നിർത്തുമ്പോൾ ആ കണ്ണുകളിലെ ഭാവത്തിന് ഇത് വരെ കണ്ട അഭിയുടെ ഒരു സാമ്യവുമില്ലെന്നത് ആ കുഞ്ഞു മനസ്സിൽ വല്ലാത്ത മുറിവ് തീർത്തിരുന്നു....... അ...റിയില്ല.........ആനന്ദിക്കറിയില്ല വീട് എവിടെയാണെന്ന്...... അഭി എന്നെ തല്ലുമോ..... വിറച്ചു കൊണ്ടവളത് ചോദിച്ചാ കണ്ണുകൾ നിറഞ്ഞൊഴുകുമ്പോൾ അഭിയുടെ നെഞ്ചിൽ ഒരു കത്തി കുത്തി യിറക്കിയത് പോലെ തോന്നിയിരുന്നു..... അത് വരെ ഉണ്ടായിരുന്ന ദേഷ്യമെല്ലാം എങ്ങോട്ടാ ഒലിച്ചു പോയത് അവനറിഞ്ഞു.. ഇ...ല്ലാ.......അഭി... തല്ലില്ല..... അഭിയൊന്നും ചെയ്യില്ല........ കരയേണ്ട..... അവളുടെ തലയിലൊന്ന് കൈ വെച്ചു അതും പറഞ്ഞു കൊണ്ട് അഭി എതിർ വശത്തെ സീറ്റിലേക്കിരിക്കുമ്പോൾ എന്തിനോ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..... ചെറിയ കുട്ടിയല്ലേ.... അതിനു വീടൊന്നും അറിയുന്നുണ്ടാവില്ല..... അമ്മാ.... ഉൻ അപ്പാ എങ്കെ...... പല തരത്തിലുള്ള വാക്കുകളും പല ഭാഷയിൽ അവളോടുള്ള ചോദ്യങ്ങളുമെല്ലാം ആ ബോഗിയിൽ നിറഞ്ഞു നിൽക്കുമ്പോൾ അഭി ആ സീറ്റിലേക്ക് ചാരിയെങ്ങനെ കിടന്നു..... അവളാകെ ക്കൂടി കൂനി കൂടി വിറച്ചിരിക്കുകയാണ്...... ഹേ ഭായ് ....... ഇസ് ബച്ചേ കോ ആപ് പോലീസ് കേ ഹവാലെ കർ ദീജിയെ...... പലരും അഭിപ്രായങ്ങൾ പറയുന്ന കൂട്ടത്തിൽ തന്റെ അവസ്ഥ മനസ്സിലാക്കിയെന്ന വണ്ണം സംസാരിച്ചത് തലപ്പാവ് ധരിച്ച ആ മനുഷ്യനായിരുന്നു....... അത്ര നേരം കൊണ്ട് അയാൾക്ക് തന്റെ മേൽ വന്ന ആരാധനയുടെ ചുവയുണ്ടയായിരുന്നാ വാക്കുകൾക്ക്..... ശെരിയാണ്.... ഇനി അതാണ്‌ തനിക്ക് ചെയ്യാനുള്ളത്......... അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് അവനിറങ്ങാൻ നേരം സീറ്റിൽ കിടന്നിരുന്ന ബാഗ് കൂടി ആരോ അവന്റെ കയ്യിലേക്ക് വെച്ച് കൊടുത്തപ്പോഴാണ് അതിന്റെ പുറത്തെ അറയിൽ ഒരു പേപ്പർ ഉള്ളത് പോലെ അവന് തോന്നിയത് .... അത് തനിക്കുള്ളതാണെന്ന് മനസ്സ് പറഞ്ഞതും അവൻ പെട്ടെന്നത് എടുത്ത് നോക്കി....... ആനന്ദിയെ വിശ്വസിച്ചേൽപ്പിക്കുകയാണ്... മറ്റാർക്കും കൈ മാറാതെ കൂടെ നിർത്തുമെന്ന വിശ്വാസത്തോടെ..... അവളെ തേടി ഒരിക്കൽ ഞാൻ വരിക തന്നെ ചെയ്യും........ അവനത് വായിച്ചതും സിരകളിലൂടെ ദേഷ്യം ഇരച്ചു കയറി...... സ്വന്തം കുഞ്ഞിനെ അപരിചിതന് കൈ മാറാൻ മനസ്സുറപ്പുള്ള അവളുടെയൊരു എഴുത്ത് .... അവൻ ദേഷ്യത്തോടെ അത് ചുരുട്ടി കൊണ്ട് ബാഗിലേക്ക് തന്നെയിട്ടു..... ആ കടലാസ് പിടിച്ച അവന്റെ കൈകളിൽ നീലാംബര പ്പൂവിന്റെ നിർവികാരമായ ഒരു ഗന്ധം തങ്ങി നിൽപ്പുണ്ടായിരുന്നപ്പോൾ ..... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
📙 നോവൽ - SAfEEKMOHAMMED Greations @ep७७@o @omedvshukbun SAfEEKMOHAMMED Greations @ep७७@o @omedvshukbun - ShareChat
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _29 ✍️ രചന - ജിഫ്ന നിസാർ ❤‍🔥 പാതിരാത്രി വരെയും തന്നെ തിരിഞ്ഞ് നോക്കാത്ത ഉറക്കിനോട് കെറുവിച്ചു കൊണ്ടാണ് കാശി അത് വരെയുമിരുന്നത്. നെഞ്ചിൽ കാരണമില്ലാത്തൊരു ഭാരം വന്നു നിറയുന്നു. ഒട്ടും നല്ലതല്ലാത്ത എന്തോ ഒന്ന് തന്നെ തേടി വരുന്നത് പോലെ. അതിനിടയിൽ മിന്നി മാഞ്ഞു പോകുന്ന രാവിലെ കാർത്തുവുമായി ഉണ്ടായാ ആ റോമാൻസ് സീൻ. എല്ലാം കൂടി അന്നവന് ഉറങ്ങാതിരിക്കാനുള്ള കാരണമായി തീർന്നു. പെട്ടന്നവന്റെ ഫോൺ ബെല്ലടിച്ചു. കൈ നീട്ടി അതെടുത്തു നോക്കുമ്പോൾ കാർത്തിക എന്ന് കണ്ടതും വീണ്ടുമവന്റെ നെഞ്ചോന്നാളി. അതെടുക്കാതെ അതെ പിടപ്പോടെ തന്നെ കാശി ഫോണിൽ നോക്കിയിരുന്നു. ഈ പിശാചിന് ഉറക്കവുമില്ലേ.." അത് കട്ടായെന്ന് കണ്ടതും അവൻ പിറു പിറുത്തു. പക്ഷേ വീണ്ടും അതങ്ങനെ അവളുടെ പേരിൽ നിലവിളിച്ചു കൊണ്ടേയിരുന്നു. എടുത്തില്ലെങ്കിൽ ഇന്ന് ഉറങ്ങാതിരുന്നു വേണേലും അവൾ വിളിച്ചു കൊണ്ടിരിക്കും എന്നറിയാവുന്നത് കൊണ്ട് ആ പ്രാവശ്യം കാശി കോൾ എടുത്തു. "മൈ ഡിയർ കാശി നാഥൻ.. ഹാപ്പി ബർത്ത് ഡേയ്.." അലറി കൂവി ചെവി പൊട്ടിക്കും പോലുള്ള ആ പറച്ചിൽ. കാശി ഒരു നിമിഷം നിശ്ചലയായി ഇരുന്നു പോയി. താൻ ഓർത്തത് പോലുമില്ല.. മുടങ്ങാതെ ഏറ്റവും ആദ്യം ഇന്നേ ദിവസം തന്നെ വിഷ് ചെയ്യുന്നത് അവളുടെ പതിവാണ്. താനോ.. തനിക് ജന്മം തന്ന അമ്മയോ പോലും ഓർക്കാതെ കടന്ന് പോയാലും തന്റെ പിറന്നാളിന് കാർത്തുവിനെ പറ്റിക്കാൻ പറ്റില്ലെന്ന് അവനറിയാം. താങ്കൾ ഒരു താങ്ക്സ് തിരിച്ചു പറയുന്നത് പ്രതീക്ഷിക്കാവോ? " കുറുമ്പോടെയുള്ള ആ സ്വരം കേട്ടതും അവനു ചിരി വന്നു. "അല്ല.. ഈ പന്ത്രണ്ട് മണി വരെയും ഉറക്കം കളഞ്ഞിരുന്നു വിളിച്ചിട്ടിത് പറയുമ്പോൾ അത്രയെങ്കിലും നമ്മൾ ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ ന്റെ കാശി നാഥാ.." "നിന്നോട് ഞാൻ പറഞ്ഞില്ലല്ലോ പന്ത്രണ്ട് മണി വരെയും ഉണർന്നിരുന്നു കൊണ്ടെന്നെ വിളിക്കാൻ..വിളിച്ചിട്ടങ്ങനെ കാറി കൂവി എന്റെ ചെവി പൊട്ടിച്ചത്തിനു ഞാനൊന്നും പറയുന്നില്ല എന്ന് കരുതി സമാധാനിക്ക്.." കട്ടിലിൽ ചാരി ഇരുന്നു കൊണ്ടവൻ ഗൗരവത്തോടെ തന്നെ ചോദിച്ചു. "കിട്ടണം.. എനിക്കിത് തന്നെ കിട്ടണം.എല്ലാ കൊല്ലവും ഇങ്ങനൊരു നട്ട പാതിരാക്ക് ചീഞ്ഞ ഡയലോഗ് മാത്രം തിരികെ കിട്ടിയിട്ടും ഞാൻ എന്റെ കടമ ചെയ്യുമ്പോൾ ഇങ്ങനെ തന്നെ കിട്ടണം.. നിങ്ങളോടൊക്കെ ദൈവം ചോദിക്കുമെടാ ദുഷ്ടൻ കാശിയേട്ടാ.." കാർത്തു എണ്ണി പൊറുക്കി പറയുന്നുണ്ട്. "ചോദിക്കട്ടെ.. അപ്പൊ ഞാൻ നല്ല വെടിപ്പായി പറഞ്ഞു കൊടുത്തോളം.. ഇപ്പൊ ഫോൺ വെച്ചിട്ട് പോയി കിടന്നുറങ്ങെടി.." അവൻ വീണ്ടും ഒച്ചയിട്ടു. 'യ്യോ വെക്കല്ലേ.. ഞാൻ പറഞ്ഞു തീർന്നില്ല.. " അവൻ കോൾ കട്ട് ചെയ്യുമെന്ന് കരുതി കാർത്തു പെട്ടന്ന് പറഞ്ഞു. "അതൊരിക്കലും തീരില്ല.." "ഹോ.. ഓരോ കാമുകൻമാർ ബർത്ത് ഡേയ് സ്പെഷ്യൽ വാങ്ങി കൊടുക്കുന്നത് കാണുമ്പോൾ കൊതിയാവും. എനിക്കൊരുത്തനുണ്ട്...." "അത് കാമുകന്മാരല്ലേ.. ഞാനെപ്പഴാടി നിന്റെ കാമുകനായത്.. ഏഹ്.." അവന് ദേഷ്യം വന്നു തുടങ്ങി. "എനിക്കിങ്ങോട്ട് കിട്ടിയില്ലേലും ഞാൻ അങ്ങോട്ട് തന്നു കഴിഞ്ഞു.. അതാ പിന്നെ സമാധാനം.." കാർത്തു ശബ്ദം കുറച്ചു കൊണ്ട് പറഞ്ഞത് കേട്ടെങ്കിലും അവളെന്താണ് ഉദ്ദേശിച്ചതെന്ന് അവനാദ്യം മനസ്സിലായില്ല. "കാശ്യേട്ടന് ഓർമയില്ലേ ഇന്ന് രാവിലെ.. അത്ര പെട്ടന്ന് മറന്നു പോയോ അത്..തത്കാലം അത് പിറന്നാൾ സമ്മാനമായി കൂട്ടിക്കോ കേട്ടോ.." അവളൊരു ചിരിയോടെ അത് കൂടി പറഞ്ഞതോടെ അവനിരുന്നു വിയർത്തു. ഡീ... "വെച്ചേക്കട്ടെ.. രാവിലെ വിളിക്കാം കേട്ടോ.." ഇനിയും നിന്നാ അവൻ വല്ലതും വിളിച്ചു പറയുമെന്ന് തോന്നിയതും കാർത്തു തന്നെ കോൾ കട്ട് ചെയ്തു. പല്ല് കടിച്ചു കൊണ്ടവൻ ഫോൺ തിരികെ കിടക്കയിലെക്കിട്ട് കൊണ്ട് വാതിൽ തുറന്നു കൊണ്ട് പുറത്തെക്കിറങ്ങി. നല്ല നിലാവുണ്ട് മുറ്റത്തൊക്കെ. ഉമ്മറത്തെ ഉഞ്ഞാലിൽ വന്നിരുന്നവനോടൊപ്പം എവിടെ നിന്നോ ഒരു തണുത്ത കാറ്റ് ഓടി വന്നു പൊതിഞ്ഞു. എന്നിട്ടും അവനുറക്കം വന്നില്ല. നേരത്തേ ഉള്ളിലുള്ള അസ്വസ്ഥ ഇപ്പോൾ ഒന്ന് കൂടി വർദ്ധിച്ചിരിക്കുന്നു.. അതവളെ കൊണ്ട് കിട്ടിയ ഗുണം.. ദേഷ്യത്തോടെ അവൻ കൈകൾ ചുരുട്ടി പിടിച്ചു.. 💜💜 അത് കൂടി ചേർത്തിട്ട് ബിബിൻ ഭവ്യയുടെ ഫോണിലെക്ക് വിളിക്കുന്നതിന്റെ എണ്ണം അമ്പതായി തീർന്നു. എന്നിട്ടും അവളെടുക്കുന്നില്ല. മനഃപൂർവം തന്നെ കുരങ്ങ് കളിപ്പിക്കുകയാണ്. അവൾക്കറിയാം താൻ വിളിക്കുമെന്ന്. ഒരുവേള അവളെ നേരിട്ട് വീട്ടിൽ പോയി രണ്ടു പൊട്ടിക്കണമെന്നാണ് അവന്റെ മനസ്സിൽ. പക്ഷേ പിന്നെ നേരിടാൻ പോകുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് നന്നായി അറിയാമായിരുന്നത് കൊണ്ട് മാത്രം അവനാ ശ്രമം ഉപേക്ഷിച്ചു കളഞ്ഞതാണ്. തുടരെ തുടരെ അവളെ വിളിക്കുമ്പോഴും അവളയച്ച ആ വിഡിയോ.. തന്നെ എല്ലാ അർഥത്തിലും പൂട്ടി കളയാവുന്ന ഒന്ന്. അതിലൊന്നും അവളുടെ മുഖമില്ല എന്നതാണ് അവനെ ഏറെ ഞെട്ടിച്ചത്. അതിനർത്ഥം അവളെല്ലാം മുൻകൂട്ടി കണ്ടു കൊണ്ട് തന്നെയാണ് തന്റെ കൂടെ കൂടിയത് എന്ന് തന്നെയാണ്. അതിനേക്കാൾ ഇത്രയും പെർഫെക്ട് ആയിട്ട് ഇങ്ങനൊരു വിഡിയോ എടുക്കണമെങ്കിൽ അവളത്ര നിസ്സാരകാരിയുമല്ല. ത്താൻ പൂർണ്ണമായും അവളുടെ വലയിൽ പെട്ടിരിക്കുന്നു എന്നുള്ള വസ്തുത ബിബിനെ വല്ലാതെ വെപ്രാളപ്പെടുത്തി. ഇനിയിപ്പോ ഒരു രക്ഷ മാത്രം.. അവൾ ചോദിക്കുന്നത് കൊടുത്തു കൊണ്ട് അവളെ പൂർണ്ണമായും ഒഴിച്ച് വിടുക. അപ്പോഴും രക്ഷപ്പെട്ടു എന്ന് ഉറപ്പൊന്നും പറയാൻ പറ്റില്ല. തെളിവുകൾ എല്ലാം നശിപ്പിച്ചു കളഞ്ഞെന്ന് ആണയിട്ട് പറഞ്ഞാലും അവർക്ക് വീണ്ടും കാശിനു ആവിശ്യം കൂടുന്ന പക്ഷം അത് വീണ്ടും കുത്തി പൊങ്ങി വരാനും സാധ്യത കൂടുതലാണ്. ഇവള്മാർക്കൊക്കെ ഇതിപ്പോ ഒരു ബിസിനസ് ആണല്ലോ. ലാഭം പലവിധ മല്ലേ. കാശ്.. പേര്.. പ്രശസ്തി.. പിന്നെ.. എല്ലാം കൂടി ഓർത്തിട്ട് ബിബിൻ നിന്ന് പൊരിഞ്ഞു. ഇത് വരെയും കളിച്ചത് പോലല്ല.. ഇവൾ തന്നേക്കാൾ നന്നായി കളി അറിയാവുന്നവൾ ആണെന്ന് സ്ഥിതീകരിച്ച നിലയിൽ ഇനി കീഴടങി കൊടുക്കുന്നതാണ് തനിക്കെന്ത് കൊണ്ടും നല്ലത്. ബിബിൻ വീണ്ടും പരവേശത്തോടെ ഭവ്യയുടെ നമ്പറിൽ വിളിച്ചു നോക്കി. വീട്ടിൽ പോലും പോകാതെ അവനാ കാറിൽ തന്നെയാണ് അപ്പോഴും. ഗുഡ് ഈവനിംഗ് ബിബി സർ.. " ഉന്മേഷം നിറഞ്ഞ ഭവ്യയുടെ രൂപവും സ്വരവും അയാളിലേക്ക് ഒഴുകി വന്നു. "നീയെന്നെ.. ചതിച്ചു.. അല്ലേടി.." ബിബിന്റെ പല്ലിനിടയിൽ കിടന്നു കൊണ്ടാ വാക്കുകൾ ചതഞരഞ്ഞു പോയിരിക്കുന്നു. ഭവ്യക്ക് പക്ഷേ ഭാവമാറ്റം ഒന്നുമില്ല. കയ്യിലൊരു കപ്പ് കാപ്പിയുമായി അവൾ ചിരിയോടെ അവനെ നോക്കി. കുളിയെല്ലാം കഴിഞ്ഞു അവൾക്കൊരു കുഴപ്പവുമില്ല എന്നുള്ള മട്ടിലുള്ള ആ ഇരിപ്പ്. മുൻപ് തോന്നിയത് പോലല്ല..ആ പ്രണയവും കാമവും അൽപ്പം പോലും ബാക്കിയില്ലാത്ത പോലെ അവനിൽ നിന്നും വറ്റി വരണ്ട് പോയിരിക്കുന്നു. ഒറ്റയടിക്ക് കൊന്ന് കളയാനാണ് ബിബിക്കപ്പോൾ തോന്നിയത്. "സോറി സർ.. എന്നെങ്കിലും സർ എന്നെ കറി വേപ്പില പോലെ ഒഴിവാക്കി കളയുമെന്ന് എനിക്കറിയാം. അതിന് മുന്നേ എന്റെ ഭാഗം എനിക്ക് സേഫ് ആക്കണ്ടേ.. ഞാനത് ചെയ്തു.. അത്രയുമേ ഒള്ളു.." തീർത്തും നിസ്സാരമാക്കി കൊണ്ടുള്ള ആ വർത്താനം. ബിബിക്കാ ഫോൺ എറിഞ്ഞുടക്കാൻ പോലും തോന്നി. പക്ഷേ അത് കൊണ്ടൊന്നും അവളെ തോൽപ്പിക്കാൻ കഴിയില്ലെന്ന് അവനാ നിമിഷം പൂർണ്ണമായും മനസ്സിലായി. ബുദ്ധി പൂർവ്വം ഈ അവസരം വിനിയോഗിചില്ലേൽ താൻ കൂടുതൽ പ്രതിസന്ധിയിൽ പെട്ടു പോകുമെന്നും അവൻ അവനെ തന്നെ പറഞ്ഞു പഠിപ്പിച്ചു. "നിന്നെ ഉപേക്ഷിച്ചു കളയും എന്നാണോ ഭവ്യ ഞാൻ.. പറഞ്ഞത്. " അവൻ ശാന്തമായി ചോദിച്ചു. "അല്ലേ.." വല്ലാത്തൊരു പുച്ഛം നിറഞ്ഞ അവളുടെ ചോദ്യം.. നോട്ടം. ആത്മ നിയന്ത്രണം തരണേ കർത്താവേ ന്ന് നന്നായി പ്രാർത്ഥന നടത്തിയിട്ടാണ് ബിബി പിന്നെ അവളോട് സംസാരിക്കാൻ ശ്രമിച്ചത്... "നീ അതങ്ങനെ മനസ്സിലാക്കി. അതാണ് കാര്യം.." "ആണോ.. സോറി കേട്ടോ.. എന്റെ മിസ്റ്റെക് ആണല്ലേ.. എനിക്കപ്പഴേ തോന്നി. സാറിനു അത്ര പെട്ടന്നൊന്നും എന്നെ ഒഴിവാക്കി പോകാൻ പറ്റില്ലെന്ന്.. അത് പോലല്ലേ ഞാൻ സാറിനെ.." എന്നും അവൻ ചെയ്യാറുള്ളത് പോലൊരു വഷളൻ ചിരിയോടെ ഭവ്യ താടി ഉഴിഞ്ഞു കൊണ്ട് പറയുമ്പോൾ ബിബി അവളെ പകച്ചു നോക്കി. "ഇനി.. ഇനിയെപ്പഴാ നമ്മൾ കാണുന്നെ.." തന്റെ ഉള്ള് അവളറിയാതിരിക്കാൻ ബിബി നന്നായി പാട് പെട്ടു. "ഇനിയിപ്പോ പെട്ടന്നൊരു കൂടി കാഴ്ച നടക്കില്ല സാറേ.." അവളൽപ്പം താളത്തിൽ പറഞ്ഞു. "അതെന്താ..?" "അതങ്ങനെ പ്രത്യേകിച്ചൊന്നുമില്ല. എന്റെ കയ്യിൽ സാറിന്റെ കുറച്ചു നൂഡ് ഫോട്ടോസും വീഡിയോസും ഉണ്ടെന്ന് സാറിന് വ്യക്തമായ സ്ഥിതിക്ക് ഇനി പെട്ടന്നൊരു കൂടി കാഴ്ചക്ക് ഞാൻ റെഡിയാവുന്നത് വിഡ്ഢിത്തമല്ലേ സാറേ.. ഭവ്യ പൊട്ടിയല്ലല്ലോ.. മിടുക്കി ആണെന്ന് സർ തന്നെ പലവട്ടം പറഞ്ഞിട്ടില്ലേ.. എഹ്.." അവളൊരു പൊട്ടി ചിരിയോടെ അത് കൂടി പറഞ്ഞതോടെ അവൻ കൂടുതൽ വിറച്ചു പോയി. "നിന്നെ കൊണ്ട് പോകാൻ എനിക്ക് നിന്റെ സമ്മതമൊന്നും വേണ്ടടി മോളെ.ഞാനൊന്ന് വിരൽ ഞൊടിച്ച കൂടെ വരുന്നവളല്ലേ നീ.." ദേഷ്യം കൊണ്ട് ബിബിയുടെ കൈ വിട്ടു പോകുന്നുണ്ട്. "അതേ.. അങ്ങനെ തന്നെ ആയിരുന്നു. അതിന് എനിക്കൊരു ലക്ഷ്യം ഉണ്ടായിരുന്നു. അത് നടന്നു കഴിഞ്ഞ സ്ഥിതിക്ക് ഇനിയിപ്പോ.. ഞാൻ വിരൽ ഞൊടിക്കും..സർ വരും.. അതാണ്‌ നിയമം.." അന്ന് വരെയും താൻ കണ്ട ആളല്ല അവളിപ്പോഴെന്ന് ബിബിക്ക് തോന്നി. "അപ്പൊ സർ ഫോൺ വെച്ചിട്ട് പോകാൻ നോക്ക്.. എനിക്കൊന്നു കിടക്കണം. നല്ല ക്ഷീണം.. അത് പോലല്ലേ.. സാറിന്ന്.." വീണ്ടും അവളിലേക്കാ വഷളൻ ചിരി പാഞ്ഞു വരുന്നു. ബിബി അസ്വസ്ഥതയോടെ മുഖം തിരിച്ച അതേ നിമിഷം തന്നെ ഭവ്യ കോൾ കട്ട് ചെയ്യുകയും ചെയ്തു. ❤‍🔥❤‍🔥 സത്യത്തിൽ നീയവനെ മനഃപൂർവം വെള്ളം ഒഴിച്ച് വീഴ്ത്തി കളഞ്ഞതല്ലേ ഡീ.. " വിഷ്ണുവിന്റെ ക്രൂരത നിറഞ്ഞ ചോദ്യം. പകൽ നടത്തിയ ക്രോസ് വിസ്താരാത്തിനു ശേഷം രാത്രി ഇങ്ങനൊരു കലാപരിപാടി കൂടി നേരിടേണ്ടി വരുമെന്ന് ഗായത്രിക്കുറപ്പുണ്ടായിരുന്നു. വെള്ളം ശ്രദ്ധിക്കാതെ കൊണ്ട് പോയി ഉല്ലാസിനെ വീഴ്ത്തി കളഞ്ഞു എന്നായിരുന്നു പകലുള്ള മെയിൻ ആരോപണം. അപ്പോൾ കിട്ടിയ ശിക്ഷയും അതിനുള്ളതായിരുന്നു. ഇപ്പോഴത് മനഃപൂർവം അവനെ വീഴ്ത്തി എന്നുള്ളതിലേക്ക് പരിണാമം സംഭവിച്ചു കഴിഞ്ഞു. അതിനുള്ള ശിക്ഷ ഇനി വേറെ ഏറ്റു വാങ്ങണം. എങ്കിലും അവൾക്കൊരു സമാധാനമുണ്ടായിരുന്നു. ഇത് വരെയും ചെയ്യാത്ത തെറ്റിനുള്ള ശിക്ഷ ഏറ്റു വാങ്ങി. ഇന്നിപ്പോൾ ചെയ്തത് തന്നെയാണ്. അതിനും അപ്പുറമുള്ള യാഥാർഥ്യം ആരും അറിഞ്ഞിട്ടില്ല. താനും പറഞ്ഞില്ല. പറയുന്നില്ല. ഇനിയങ്ങോട്ട് ഇങ്ങനെ മതി.. വിഷ്ണുവിന്റെ അക്രമണം പതിയെ ശക്തി പ്രാപിച്ചു വന്നിരുന്നു. ആശ്രയിക്കാൻ ആരുമില്ലാത്തൊരു പെണ്ണിനെ അപമാനത്തിന്റെ ചീഞ്ഞ ചതുപ്പിലേക്ക് ചവിട്ടി താഴ്ത്തി അവിടെ അവൾക്കൊപ്പം യാതൊരു ഉളുപ്പുമിലാതെ രമിക്കുന്നവന്റെ പേര്.. ഭർത്താവ്.. സംരക്ഷണം കൊടുക്കേണ്ടവൻ! തുടരും.. സംരക്ഷണം തന്നില്ലേലും സമാധാനം തന്നാൽ മതിയെന്ന് തോന്നി പോകും ചിലവന്മാരുടെ കാട്ടി കൂട്ടൽ കാണുമ്പോൾ 😬 എപ്പഴും പറയുന്നത് തന്നെ.. ഇപ്പഴും പറയാൻ.. റിവ്യൂ ഇട്ടിട്ട് പോകൂ.. അങ്ങനെ ഒന്നെന്നെ ചേർത്ത് പിടിക്കൂ.. എനിക്കത് അത്യാവശ്യമാണ് പരട്ടകളെ.. സ്നേഹത്തോടെ jif #💞 പ്രണയകഥകൾ #📔 കഥ
📙 നോവൽ - SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 - ShareChat