
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
@shafeekmohammed
"ɴᴇᴠᴇʀ ᴊᴜᴅɢᴇ ᴀ ʙᴏᴏᴋ ʙʏ ɪᴛꜱ ᴄᴏᴠᴇʀ"
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _10
✍️ രചന - ജിഫ്ന നിസാർ ❤🔥❤🔥
പോയോ..
മുണ്ടൊക്കെ മടക്കി കുത്തി വല്ലാത്തൊരു ആശ്വാസഭാവത്തോടെ നടന്നു വരുന്ന കാശിയെ നോക്കി ശിവ ചിരിയോടെ ചോദിച്ചു.
"അതങ്ങനെ ഒറ്റയ്ക്ക് പോവൂല. കയറ്റി വിട്ടു..
ശിവയെ നോക്കി അവനും ചിരിക്കുന്നുണ്ട്.
അതിനു നിന്നോട് വല്ലാത്ത സ്നേഹമാണെടാ..
"എല്ലാം അറിയാവുന്ന നീ ഇങ്ങനെ പറയരുത് ശിവ.. അവൾക്കൊപ്പം കൂടാതെ അവളെയൊന്ന് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചൂടെ നിനക്ക്.."
കാശിയുടെ സ്വരം മാറി..ച്ചിരി മാഞ്ഞു.
ഹാ ബെസ്റ്റ്.. പഠിച്ച പണി പതിനെട്ടും നോക്കി നീ അവളെ പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിച്ചിട്ടും നടന്നിട്ടില്ല. പിന്നെയാ ഇനി ഞാൻ പറഞ്ഞിട്ട് മനസ്സിലാവുന്നത്.. നമ്മളില്ലപ്പാ.. "
ശിവ വളരെ പെട്ടന്ന് തന്നെ ഒഴിഞ്ഞു മാറി.
എവറസ്റ്റ് കീഴടക്കി വരുന്നതാണ് കാശിയുടെ കാര്യം കാർത്തികയെ പറഞ്ഞു മനസ്സിലാക്കുക എന്നതിനേക്കാൾ കൂടുതൽ എളുപ്പമെന്ന് അവനു തോന്നി.
അവള് നിന്നെയും കൊണ്ടെ പോകൂ കാശി.. "
ശിവ പറഞ്ഞത് കേൾക്കാത്തത് പോലെ കാശി തിരിഞ്ഞു നടന്നു കൊണ്ടൊരു ഇരിപ്പിടത്തിൽ പോയിരുന്നു.
പത്തു മിനിറ്റ് കൂടിയുണ്ട്..
ചായ വേണോ ഡാ.."
ശിവ അവന്റെ അരികിലേക്ക് വന്നിരുന്നു കൊണ്ട് ചോദിച്ചു.
വേണ്ട..
കടുപ്പത്തിലാണ് മറുപടി.
അതോടെ ശിവ ബാഗ് അവന്റെ മടിയിലേക്ക് വെച്ചു കൊടുത്തു കൊണ്ട് എഴുന്നേറ്റ് പോയി.
പോക്കറ്റിൽ കിടന്നു ഫോൺ ബെല്ലടിക്കുന്നത് കേട്ടതും കാശി അതെടുത്തു..
അതിലേക്ക് നോക്കുമ്പോൾ തെളിഞ്ഞു കണ്ട പേര്.
അവന്റെ അത് വേറെയുമുള്ള മൂഡോക്കെ മാറി.. പകരം ഉള്ളിൽ തണുപ്പ് നിറയുന്നുണ്ട്.
അച്ഛമ്മേ..."
നീട്ടി വിളിക്കുമ്പോൾ ഉത്തരമൊന്നുമില്ല.
ആള് പിണക്കമാണോ ഇനി..?
അവനു ചിരി വന്നു ആ മൗനമറിഞ്ഞപ്പോൾ
"അച്ഛമ്മയ്ക്കും വേണ്ടാതായോ എന്നെ.."
കാശ്യേ... മോനെ.. എന്തൊക്കെയാ നീ ഈ പറയുന്നേ.. "തൊട്ടടുത്ത നിമിഷം ഉത്തരം കിട്ടിയതും അവനൊരു കള്ളത്തരത്തോടെ ചിരിച്ചു.
അവനറിയാം ആ പിണക്കത്തിന്റെ കാരണമെന്തെന്ന്..
അവനറിയാം.. ആ പിണക്കം എങ്ങനെ തീർക്കണമെന്നും.
"നിനക്കല്ലേ എന്നെ വേണ്ടതായത്.. നീയല്ലേ ഈ വഴി വരാത്തതും..
അതിനവൻ ഉത്തരമൊന്നും പറഞ്ഞില്ല.
പക്ഷേ ഉള്ളിൽ വല്ലാത്തൊരു അസ്വസ്ത്ഥത തോന്നി തുടങ്ങി.. വീണ്ടും.
"അച്ഛമ്മയ്ക്ക് നിന്നെ കാണാൻ തോന്നുന്നു കാശ്യേ.. വരോ നീ ഇങ്ങട്ട്."
വരാം അച്ഛമ്മേ.."
അവരുടെ ആ.. ചോദ്യം.. അതിനുള്ളിൽ അവർ തനിക്കായി കരുതി വെച്ച സ്നേഹത്തെ കുറിച്ച് മാത്രം ഓർത്താൽ മതിയായിരുന്നു കാശിക്ക് പിന്നൊന്നും ഓർക്കാതെ അങ്ങനൊരു ഉത്തരം കൊടുക്കാൻ.
സുഖല്ലേ നിനക്ക്..?
സുഖമാണ് അച്ഛമ്മേ..അവിടെയോ..?
"ഇവിടെ... ഇവിടെ എനിക്കറിയില്ല കാശ്യേ.. ഈ മുറിയിലേക്ക് വരുന്നത് ഗായും കുഞ്ഞും ആണ്.. അത്ങ്ങൾക്കിവിടെ യാതൊരു സുഖവുമില്ലെന്ന് മാത്രം അച്ഛമ്മക്കറിയാം.."
അവരുടെ സ്വരം വല്ലാതെ പതിഞ്ഞു പോയിരുന്നു.. അത് പറയുമ്പോൾ.
ഏട്ടത്തി ണ്ടോ അവിടെ.. ഒന്ന് ഫോൺ കൊടുത്തേ അച്ഛമ്മേ.. "
ഗായത്രി ആയിരിക്കും അവർക്ക് ഫോൺ വിളിച്ചു കൊടുത്തതെന്ന് അറിയാവുന്ന കാശി പറഞ്ഞു.
നിന്നെ വിളിക്കുന്നു മോളെ ന്നൊരു പറച്ചിലിനൊപ്പം.. ഹലോ എന്നൊരു പതറി കൊണ്ടുള്ള ശബ്ദം.
കാശിയുടെ ഹൃദയം പിടഞ്ഞു..
അതിനുള്ളിൽ അവൾ അടക്കി പിടിച്ച വേദന അറിഞ്ഞെന്ന പോലെ.
ഏട്ടത്തി..
പറയ്യ് കാശി.. സുഖമാണോ നിനക്ക്..
മ്മ്.. സുഖം ഏട്ടത്തി..
എന്നാൽ ആ ചോദ്യം അവളോട് തിരിച്ചു ചോദിക്കാൻ കാശിക്ക് തോന്നിയില്ല.
"കല്ലു മോളെവിടെ..
ഇവിടുണ്ട്.. എന്റെ ഒക്കത്തു തന്നെ..
ഏട്ടനിപ്പോ.."
അവനൊരു വല്ലായ്മയോടെ ചോദ്യം പാതിയിൽ നിർത്തി..
"അങ്ങനെ തന്നെ കാശി.. അതിലൊന്നും ഒരു മാറ്റവും വരില്ലെന്ന് എന്നേക്കാൾ നിനക്കറിയില്ലേ.. നീ ഉള്ളത് കൊണ്ട് എനിക്കന്നു എന്റെ ജീവൻ തിരികെ കിട്ടി.. എന്റെ കുഞ്ഞിനേയും. പക്ഷേ.. പക്ഷേ ഇപ്പൊ തോന്നുന്നെടാ.. അത് വേണ്ടായിരുന്നു.
എന്നെങ്കിലും നന്നാവുമെന്ന് കരുതി ഞാൻ നിന്റെ ഏട്ടന്റെ ജീവിതത്തിലേക്ക് തിരിച്ചു വരരുതായിരുന്നു.. അവിഹിത സന്ദതിന്ന് എന്റെ മോളെ കൂടി വിളിക്കുന്നവന്റെ കൂടെ.. എനിക്ക് വയ്യ കാശി.. നീയും അച്ഛമ്മയും ഇപ്പോഴും കൂടെ നിൽക്കുന്നത് കൊണ്ടാ.. അല്ലേൽ.. അല്ലേൽ ഞാൻ..."
ഗായത്രിയുടെ ശബ്ദത്തിലൊരു കരച്ചിലിന്റെ പേരും മഴ ഒളിച്ചു നിൽക്കുന്നുണ്ട്..
അതിനെ അവനറിയാം..അവനത് ഒരിക്കൽ അറിഞ്ഞതാണ്.
ഒരിക്കൽ.. ഇതേ കടച്ചിലോടെ... കരച്ചിലോടെ അവൾ അവനു മുന്നിൽ വന്നു നിന്നിരിന്നു..
അന്നവൾ പറഞ്ഞു കൊടുത്തൊരു കഥയുണ്ട്..
തന്നെ സ്നേഹിച്ചു ചതിച്ച് ഇപ്പൊ പഠനം തീർന്ന് ജോലി ഒക്കെ ആയപ്പോ കറി വേപ്പില പോലെ വലിച്ചെറിയാൻ തയ്യാറാവുന്ന അവന്റെ ഏട്ടനെ കുറിച്ചൊരു പ്രണയകഥ.
"ഞാൻ.. ഞാൻ ഒറ്റക്കാണെങ്കിൽ.. എന്റെ ജീവൻ കളഞ്ഞിട്ടെങ്കിലും വിഷ്ണുവേട്ടനെ വിട്ട് പോകുമായിരുന്നു കാശി.. പക്ഷേ.. പക്ഷേ എന്റെ കുഞ്ഞ്.. എനിക്ക് ജീവിക്കാൻ കൊതി തോന്നുന്നു.എന്റെ സ്നേഹം കൊണ്ട്.. കുഞ്ഞിനെ കൊണ്ട് പഴയ വിഷ്ണുവേട്ടനെ തിരിച്ചു പിടിക്കാൻ കഴിയും എന്ന് തോന്നുന്നു.."
അന്ന് തനിക് മുന്നിൽ വന്നു കെഞ്ചി പറഞ്ഞവൾ..
ഏട്ടന്റെ ചതിയുടെ ഇര..
കോളേജിൽ ആഘോഷമാക്കാൻ ഏട്ടൻ കണ്ടു പിടിച്ചൊരു നേരം പോക്ക് മാത്രമായിരുന്നു അവനവൾ.
പക്ഷേ ഗായത്രി ഹൃദയം കൊണ്ട് സ്നേഹിച്ചു..
ജോലിയും നിലയും വിലയുമായപ്പോൾ അവളെക്കാൾ നല്ല ഒരുത്തിയെ വേണമെന്ന് തോന്നിയവനെ സ്വന്തമാക്കി തന്റെ സ്നേഹം കൊണ്ടവനെ തിരുത്താൻ കഴിയുമെന്ന് വിശ്വാസിക്കുന്ന ലോകത്തിലെ വിഡ്ഢികളായ എല്ലാ കാമുകിമാരെയും പോലെ അവളും കരുതി.
അവളുടെ ജീവിതത്തിലെ ഏറ്റവും വലിയൊരു വിഡ്ഢിത്തം..
കാശി കൂടെ നിന്നു..
വിഷ്ണുവിനവളെ ഉപേക്ഷിച്ചു പോകാൻ കഴിയാത്ത വിധം കത്രിക പൂട്ടിട്ടു പൂട്ടി കൊണ്ട് കാശി അവളുടെ കൂടെ നിന്നു.
ഏട്ടൻ കാരണം ഒരു പാവപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്യരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവന് കിട്ടിയ സമ്മാനം വളരെ വലുതായിരുന്നു.
ഗായത്രി രണ്ടു മാസം ഗർഭിണിയായിരുന്നു വിഷ്ണു അവളെ സ്വീകരിക്കുമ്പോൾ.
അതവന്റെ കുഞ്ഞ് തന്നെയാണെന്ന് വിഷ്ണുവിന് ഉറപ്പുണ്ടെങ്കിലും.. കാശിയെ തോൽപ്പിക്കാൻ.. ഗായത്രിയെ തകർക്കാൻ.. തന്റെ ജീവിതത്തിലേക്ക് കയറി വരാൻ കാശിക്ക് അവൾ അവളെ കൊടുത്തതിന്റെ സമ്മാനമണാ കുഞ്ഞെന്ന് വരെയും വിഷ്ണു പറഞ്ഞു.
അതറിഞ്ഞു കൊണ്ടാണ് താൻ അവളെ ഉപേക്ഷിച്ചു കളഞ്ഞതെന്ന് പറഞ്ഞു..
അവന്റെ മുഖം രക്ഷിക്കാൻ അവൻ ഗായത്രിയെ തന്റെ തലയിൽ കെട്ടി വെക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞു.
അതൊക്കെ തന്നെ അവനിൽ നിന്നും പ്രതീക്ഷിക്കുന്ന കാശി അതത്ര കാര്യമാക്കിയില്ല.
അവനെ അറിയാവുന്നവരും.
കുറെ പറഞ്ഞു മടുത്തപ്പോൾ വിഷ്ണു പിന്നെ അടവ് മാറ്റി.
അച്ഛമ്മയെ കാണാൻ വരുന്നവൻ ശെരിക്കും ഗായത്രിയുമായി ബന്ധം പുതുക്കാനാണ് വരുന്നതെന്ന് പറഞ്ഞു..
എന്നിട്ടും നാരായിണിയമ്മ കാണാൻ വിളിക്കുമ്പോഴെല്ലാം കാശി അവരെ കാണാൻ പോകും.
പോകുമ്പോൾ അച്ഛമ്മയ്ക്ക് ഡ്രസ്സ് എടുക്കുന്നതിനൊപ്പം തന്നെ കല്ലു മോൾക്കും ഗായത്രിക്കും ഡ്രസ്സ് എടുക്കും.പലഹാരങ്ങൾ വാങ്ങിക്കും..
തെറ്റ് ചെയ്ത്ട്ടില്ല.. ചെയ്യുന്നില്ല എന്നുള്ള ബോധം അവനുള്ളിലുണ്ടായിരിക്കുന്നടത്തോളം കാലം അവനാ ആരോപണങ്ങളെ ഭയന്നില്ല..
തോല്പിക്കാൻ ശ്രമിക്കുന്നവരുടെ മുന്നിൽ തല ഉയർത്തി കൊണ്ട് തന്നെ അവൻ കയറി ചെല്ലും..
കാശ്യേ..
വീണ്ടും അച്ഛമ്മയുടെ വിളി..
വെക്കട്ടെ അച്ഛമ്മേ.. ബസ് എടുക്കാൻ ടൈമായി.. ഇനി പിന്നെ വിളിക്കാം കേട്ടോ.. "
ശിവ ചായയുമായി വരുന്നത് കണ്ടതും കാശി വേഗം കോൾ കട്ട് ചെയ്തു.
"കുഞ്ഞാറ്റ ആണോടാ വിളിച്ചത്..."
അവന്റെ മുഖം കണ്ടിട്ട് ശിവ ചിരിയോടെ ചോദിച്ചു.
"നിന്റമ്മേടെ നായര്.."
കാശിക്കവന്റെ ചോദ്യം കേട്ടിട്ട് ദേഷ്യം വന്നു.
"അതിപ്പോ എന്തിനാ മൂപ്പര് നിന്നെ വിളിക്കുന്നത്.. സ്വന്തം മോനായ എന്നെ വിളിച്ചൂടെ. "
ശിവ കണ്ണ് ചിമ്മി കാണിച്ചു.
"സ്വന്തം മോനത്ര പോരാഞ്ഞിട്ടാവും.."
അവന്റെ കയ്യിലെ ചായ വാങ്ങിച്ചു കൊണ്ട് കാശി പറഞ്ഞു.
ശിവ ചിരിച്ചതല്ലാതെ അതിനുത്തരമൊന്നും പറഞ്ഞില്ല.
അച്ഛമ്മയെ കാണാൻ പോണം ശിവ.."
ചായ ഊതി കുടിച്ച് കൊണ്ടത് പറയുമ്പോഴും അങ്ങോട്ട് പോണതോർക്കുമ്പോഴുള്ള ഒരു വല്ലായ്മയുണ്ടവന്.
പറഞ്ഞില്ലെങ്കിലും ശിവക്കതറിയാം.
ഇനിയിപ്പോ ആ അസ്വസ്ത്ഥയൊക്കെ ഉണ്ടെങ്കിൽ കൂടിയും അച്ഛമ്മ വിളിച്ച സ്ഥിതിക്ക് അവൻ പോകുമെന്നും അറിയാം..
പിന്നെയൊന്നും പറയാതെ രണ്ടു പേരും പെട്ടന്ന് ചായ കുടിയൊക്കെ കഴിഞ്ഞു തിരികെ മടങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങി.ഒന്നോ രണ്ടോ മിനിറ്റ് കൂടി ബാക്കിയുള്ളപ്പോൾ കാശി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.
ആളുകൾ നിറഞ്ഞിട്ടുണ്ട്.
എങ്കിലും മുന്നിലെ നീളൻ സീറ്റിലെക്ക് അവന്റെ കണ്ണൊന്നു പാളി..
അവിടെ ഇരുന്നു കൊണ്ട് തന്നെ കണ്ണിമാ വെട്ടാതെ നോക്കിയിരുന്ന ഒരുവൾ.. അവനൊന്ന് തല കുടഞ്ഞു..
ഇറങ്ങി പോകാതെ അവളപ്പോഴും അവിടെ തന്നെ ഇരിപ്പുണ്ടെന്ന് അവനു തോന്നി.
വെറുതെ ഇരിക്കുവല്ല.. തന്നെ നോക്കി നോക്കി ശല്യപ്പെടുത്തി കൊണ്ടവൾ അവിടുണ്ട്..
കാശി ബസ് സ്റ്റാർട്ട് ചെയ്തു..
ആ ഭാഗത്തേക്ക് നോക്കുമ്പോഴൊക്കെയും അവളവിടെ ഉണ്ടെന്നവന് പിന്നെയും തോന്നി.
സ്റ്റാന്റിൽ നിന്നിറങ്ങുമ്പോൾ.. ബസ്സിനുള്ളിലെ സംസാരങ്ങൾ വല്ലാതെ മുഷിച്ചിലുണ്ടാക്കിയപ്പോൾ അവൻ കൈ നീട്ടി സ്റ്റിരിയോ ഓൺ ചെയ്തു.
അപ്പോഴും അവനവളെ ഓർമ വന്നു.
പാടി നിർത്തിയിടത്തു നിന്നും വീണ്ടും പ്രണയഗാനങ്ങൾ തന്നെ തുടർന്നപ്പോഴും അവനവളെ ഓർമ വന്നു...
തുടരും..
മുദ്ര ശ്രദ്ധിക്കണം കേട്ടോ..
വന്നത് ഓർമ മാത്രമാണ്..
പ്രണയമല്ല.
അതിൽ പിടിച്ചു കയറാൻ നോക്കരുത്.
ഇഷ്ടമില്ലാത്തവരെയും നമ്മുക്ക് ഓർമ വരും..
അത് മറക്കുകയും ചെയ്യരുത്..
റിവ്യൂ കുറഞ്ഞു കുറഞ്ഞു പോകുന്നുണ്ട് കേട്ടോ..
വായിക്കുന്നവർ വല്ലതും പറഞ്ഞു പോയാലല്ലേ എഴുതാൻ ഒരിത് കിട്ടൂ..
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - മുറ ചെറുക്കൻ....
🔻 ഭാഗം _66
✍️ രചന - Aysha akbar
നന്ദ്യാർ വട്ട പ്പൂക്കളെ മറച്ചെണ്ണ വണ്ണം വെള്ള മൂവാണ്ടൻ മാവിൽ നിന്നും തെങ്ങിലേക്കൊരു പന്തൽ വലിച്ച് കെട്ടി.......
അതിനുള്ള നിർദ്ദേശങ്ങൾ നൽകിയെന്ന വണ്ണം ഉമ്മറത്തെ കസേരയിൽ ഗോപി കാലു നീട്ടിയിരുന്നു.......
സച്ചു......സധ്യക്ക് വേണ്ട പച്ചക്കറി കളെല്ലാം നീയാ ഉണ്ണിയേട്ടന്റെ കയ്യീന്ന് വാങ്ങി കൊടുത്താൽ മതി...
വിഷമില്ലാത്ത നല്ല പച്ചക്കറി കിട്ടും......
തറയിലിരുന്നു ഗോപിയുടെ കാലിൽ മരുന്ന് വെക്കുകയായിരുന്ന സച്ചുവിനോട് ഗോപിയത് പറയുമ്പോൾ സച്ചു ശെരിയെന്ന അർത്ഥത്തിലൊന്ന് തലയാട്ടി.........
അപ്പോഴാണ് മുറ്റത്തൊരു കാറ് വന്ന് നിൽക്കുന്നത്.....
അതിൽ നിന്നിറങ്ങിയത് മാളുവും ആദർഷുമായിരുന്നു.....
അവളോടി വന്ന് ഇരിക്കുന്ന ഗോപിയുടെ കഴുത്തിൽ ചുറ്റി പിടിക്കുന്നതോടൊപ്പം സച്ചുവിന്റെ തലയിലൊന്ന് തട്ടി.......
വാ മോനെ കയറ്.....
ആദർശിനെ ഗോപി സ്നേഹത്തോടെ വിളിക്കുമ്പോൾ അവൻ ചിരിയോടെ അകത്തേക്ക് കയറിയിരുന്നു.....
ആ വീടിന്റെ അകത്തളങ്ങളിൽ സന്തോഷം നിറഞ്ഞു കവിഞ്ഞു..........
അന്ന് വൈകുന്നേരം തന്നെയാണ് എല്ലാവരെയും കൂട്ടി സച്ചു ഡ്രെസ്സെടുക്കാൻ പോയത്......
ചില സമയങ്ങൾക്ക് സന്തോഷത്തിന്റെ ഗന്ധമാണ്.........
തനൂജയും ഗായത്രിയും വർഷങ്ങൾക്ക് ശേശം ഒരുമിച്ച് ആഘോഷിക്കുന്ന തിരക്കിലായിരുന്നു....
മാളുവും മീനുവും ഇഷാനിയും പറഞ്ഞാലും തീരാത്ത വിശേഷങ്ങളുടെ കെട്ടഴിക്കുക യായിരുന്നു.....
സച്ചു ഒരു കൈ താടിക്ക് വെച്ചു കൊണ്ട് ഡ്രൈവ് ചെയ്യൂ കയാണ്......
ഇടക്കെപ്പോഴോ മിററിലൂടെ ബാക്ക് സീറ്റിലേക്കൊരു നോട്ടം പാറി വീണു......
അതറിയാതെയെന്ന വണ്ണം അവളുടെ ശ്രദ്ധ മീനുവിന്റെ കഥ പറച്ചിലിലാണ്.....
കനമില്ലാത്ത അവളുടെ മുടിയിഴകൾ തുറന്നിട്ട ഗ്ലാസ്സിലൂടെ വരുന്ന കാറ്റിൽ പാറി കളിക്കുന്നുണ്ട്.......
സച്ചു വിന്റെ കണ്ണുകൾ എത്ര ശ്രമിച്ചിട്ടും അവളിലേക്ക് നീണ്ടു പോകാതിരുന്നില്ല.......
മുമ്പിലേക്കും മിററിലേക്കും മാറി മാറി വീഴുന്ന അവന്റെ നോട്ടത്തിൽ എപ്പോഴോ അവളുടേ വിടർന്ന കണ്ണുകളും ഒന്ന് കൊരുത്തു........
പെട്ടെന്ന് ഏറെ മനോഹരമായൊരു പുഞ്ചിരി സച്ചുവിന്റെ ചുണ്ടിൽ പ്രത്യക്ഷപ്പെട്ടതും അവനത് മറക്കാനെന്ന വണ്ണം വിരലുകൾ ചുണ്ടുകൾക്ക് മേലൊന്ന് വെ ച്ചു.....
അപ്പോഴും അവന്റെ കണ്ണുകളിൽ ആ ചിരി കത്തി നിൽക്കുന്നുണ്ടായിരുന്നു.....
ഇഷാനിയുടെ കവിളിണ യൊന്നു ചുവന്നു ......
നാണം കൊണ്ടവളുടെ കൺ പീലികൾ ഒന്നിളകി....
അവനിലേക്ക് നോട്ടം കൊടുക്കാതെ പെട്ടെന്നവൾ പുറത്തേക്ക് മിഴികൾ നട്ടു.....
അത്ര മേൽ ആ മിഴികളെ താങ്ങാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല....
ഇത് വരെയുള്ളതിനേക്കാൾ ശക്തമായ എന്തൊക്കെയോ വികാരങ്ങൾ ആ കണ്ണിൽ തെളിഞ്ഞു കാണുന്നുണ്ട്....
സ്വന്തമാണെന്ന അധികാരമോ സ്വന്തമാക്കാനുള്ള മോഹമോ അങ്ങനെ എന്തൊക്കെയോ....
അവന്റെ നോട്ടങ്ങളും ചലനങ്ങളും തനിക്ക് നൽകുന്ന സന്തോഷം അവൾക്ക് പോലും തിരിച്ചറിയാൻ കഴിയുന്നില്ലായിരുന്നു........
തുണിക്കടയിലെത്തിയതും സച്ചു ഒരു കസേരയിലേക്കിരുന്നു......
എല്ലാവരും കൂടി തുണികളെടുക്കുന്ന തിരക്കിലേക്ക് തിരിയുമ്പോൾ സച്ചു ഫോണിൽ നോക്കിയങ്ങനെയിരുന്നു.....
കല്യാണ സാരി എടുക്കുന്ന തിരക്കിലാണ്.......
കൂടുതൽ ഒരുക്കങ്ങൾക്കൊന്നും അവൾക്ക് താല്പര്യമില്ലെന്ന് അവനറിയാമായിരുന്നു.....
എങ്കിലും വിവാഹം കേവലം രണ്ട് പേരുടെ മാത്രം സന്തോഷമല്ലല്ലോ ചുറ്റുമുള്ളവർക്കെല്ലാം അത് ആനന്ദമാണ്.....
അത് കൊണ്ടായിരിക്കണം അവരുടെ കൂടി ഇഷ്ടം നോക്കി അവൾ എല്ലാത്തിനും പുഞ്ചിരിയോടെ നിന്ന് കൊടുക്കുന്നുണ്ട്......
പല സാരികളും ചുറ്റി നോക്കിയവർ ട്രയൽ ചെയ്യുന്നുണ്ട്.......
ഒരോ സാരി ചുറ്റി ക്കഴിയുമ്പോഴും ഇഷാനി സച്ചുവിനെ യൊന്ന് നോക്കും....
അവനിൽ പ്രത്യേകിച്ച് ഭാവ മാറ്റവുമില്ലെന്ന് കാണുമ്പോൾ അവളിലൊരു നിരാശ പടരും.....
അങ്ങനെ ഒരു സ്വർണ നിറത്തിലുള്ള പട്ട് സാറിയവൾ ചുറ്റിയതും അവളിലേക്ക് നോക്കിയ നോട്ടം സച്ചുവിന് പിൻവലിക്കാൻ കഴിഞ്ഞിരുന്നില്ല......
അത്ര യേറെ മനോഹരിയായിരുന്നവൾ....
ആ നിറത്തിൽ അവൾ വല്ലാതെ തിളങ്ങി....
ഒരു പക്ഷെ ആകാശത്തു ഉദിച്ചു നിൽക്കുന്ന ചന്ദ്രനെക്കാളേറെ......
അവന്റെ കണ്ണുകൾ പ്രണയാർദ്രമായി അവളെ തഴുകിയതും അവളുടെ കണ്ണുകളും വിടർന്നു.........
ഇത് മതി......
അവൾ അത് പറയുമ്പോഴും കണ്ണുകൾ അവനിലായിരുന്നു......
നിറഞ്ഞൊരു പുഞ്ചിരി അവർ പരസ്പരം കൈ മാറി........
ഇരുട്ടും തോറും ആ വീട്ടിൽ കല്യാണത്തിന്റെ വെട്ടം തെളിഞ്ഞു തുടങ്ങിയിരുന്നു ......
കൂടുതൽ ആളുകളെയൊന്നും ക്ഷണിക്കാൻ സമയം കിട്ടിയിട്ടില്ലെങ്ങിൽ കൂടി അത്യാവശ്യം ചുറ്റുവട്ടത്തുള്ളവരും കുടുംബ ക്കാരുമായി ഏറെ പേർ വന്ന് പോകുന്നുണ്ട്...
ഇഷാനിയുടെ മനസ്സിലേക്ക് പാതിരാ കാറ്റ് പതിയെ വീശി തുടങ്ങിയിരുന്നു....
അത് നൽകുന്ന കുളിരിൽ അവളൊന്നുലഞ്ഞു........
അവൾ പതിയെ ഉമ്മറത്തേ ആ തിണ്ണയിലൊന്നിരുന്നു.....
പതിവിൽ കവിഞ്ഞെന്ന വണ്ണം ആ മുറ്റത് വെട്ടമുണ്ട്...
ചെറു കാറ്റിനു കടന്ന് വരാൻ കഴിയാതെയെന്ന വണ്ണം ആളുകളുടെ തിരക്കാണ്.....
അവളുടെ കണ്ണുകൾ പന്തലിനപ്പുറത്തായി നിൽക്കുന്ന നന്ദ്യാർ വട്ട ചെടിയിലേക്ക് നീണ്ടു പോയി....
പക്ഷെ കാണുന്നില്ല......
ആ കണ്ണുകളിൽ ചെറിയൊരു നിരാശ പോലെ.....
അപ്പോഴാണ് പെട്ടെന്ന് തന്റെ മുടിയിലെന്തോ ഒന്ന് കൊളുത്തിയത് പോലെ അവൾക്ക് തോന്നിയത്......
അവൾ പെട്ടെന്ന് മുടിയിലൊന്ന് തൊട്ടതും ഒരു നന്ദ്യാർ വട്ട പൂവ് ഏറെ സുഗന്ധത്തോടേ അവളുടെ കയ്യിൽ തടഞ്ഞു.....
അവളുടെ കണ്ണുകൾ വിടർന്നു.......
അവൾ ഞെട്ടലോടെ ഒന്ന് തിരിഞ്ഞു നോക്കിയതും കയ്യിലൊരു ജഗ്ഗുമായി അകത്തേക്ക് കയറി പോകുന്ന സച്ചു അവൾക്കായെന്ന വണ്ണം പിറകിലേക്കൊന്ന് തിരിഞ്ഞ് നോക്കിയിരുന്നു......
അവന്റെ കണ്ണുകളിൽ തെളിഞ്ഞു നിൽക്കുന്ന പ്രണയത്തിന്റെ നോട്ടം അവളുടെ ഉള്ളിലാകെയൊരു സുഗന്ധം നിറച്ചിരുന്നു.....
അവനവൾക്ക് നേരെ ഇരു കണ്ണുകളും ഒന്ന് ചിമ്മി...... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
എടൊ രവി.... താനിത്ര വാക്കിനു സ്ഥിരതയില്ലാത്തവനാണെന്ന് ഞാൻ കരുതിയിട്ടില്ല ....
ഇത്രയും കല്യാണ ഒരുക്കങ്ങളൊക്കെ ചെയ്തിട്ട് .......
മുമ്പിൽ നിന്ന് തന്നെ അപമാനിക്കുന്ന രാജീവിനോട് പറയാൻ രവിക്ക് മറുപടിയുണ്ടായിരുന്നില്ല......
ഇനി മകൾക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ടെന്ന് വെക്കുന്നതിന് പകരം ഞങ്ങളെ കൊണ്ട് കൂടി ഈ കുരങ്ങ് കളിയെല്ലാം കളിപ്പിച്ചത് എന്തിനാണെന്ന് എനിക്കറിയണം.......
രാജീവ് ദേഷ്യത്തോടെ അത് പറയുമ്പോഴും നിശബ്ദനായിരിക്കാനെ രവിക്ക് കഴിയുകയായിരുന്നുള്ളു......
ഇനി നീയുമായില്ല യാതൊരു ബന്ധതത്തിനും ഞാനില്ല..... അതിനി ബിസിനെ സ്സായാലും....
രാജീവ് അതും പറഞ്ഞു ചവിട്ടി തുള്ളി കൊണ്ട് പുറത്തേക്ക് പോകുമ്പോൾ രവി അങ്ങനെയിരുന്നു......
അപമാന ഭാരത്താൽ രവി തല കുനിച്ചു.....
പിള്ളേരെ ഇറക്കെട്ടെ ഞാൻ.. അവനെയങ് തീർക്കാൻ...
മേനോന്നത് ചോദിക്കുമ്പോൾ രവി അയാളെ നോക്കി.....
വേണ്ടാ..... അവനെ എനിക്ക് വേണം..... അതിന് ഈ കയ്യൊന്ന് ശെരിയായി കിട്ടണം...... അതിനുള്ള വഴി നീ പറഞ്ഞു താ......
രവിയത് പറയുമ്പോൾ തലച്ചോറിക്കൊരു വേദന ഇടിച്ചു കയറി തുടങ്ങിയിരുന്നു......
അതിനേക്കാൾ വലുതായി ഇപ്പൊ ഒന്നുമില്ലെന്ന ചിന്തയായിരുന്നു.....
മാത്രവുമല്ല.......അവൻ ഇറങ്ങാൻ നേരം പറഞ്ഞത് പോലെ ഇതവന് മാത്രമേ ശരിയാക്കാൻ കഴിയു എന്ന ആ രു ഉൾ ഭയവും അയാൾക്കുണ്ടായിരുന്നു...
പക്ഷെ മേനോന്റെ മുമ്പിൽ അയാളത് കാണിച്ചില്ലെന്ന് മാത്രം........
ഇപ്പൊ തൽക്കാലം ഞാൻ മെഡിസിൻ തരരാം.....
നാളെ നമുക്ക് എക്സ് റേ എടുത്തു നോക്കാം.......
മേനോൻ അത് പറയുമ്പോൾ വേദന കൊണ്ട് രവിക്ക് നിൽപ്പുറക്കുന്നില്ലായിരുന്നു....
മേനോൻ പെയിൻ കില്ലറിൽ നിന്ന് ഒന്നെടുത്തു കൊണ്ട് രവിക്ക് നേരെ നീട്ടുമ്പോൾ അയാളാ ഗുളിക യിൽ നിന്ന് ഒരുമിച്ച് മൂന്നെണ്ണമെടുത്തൊരു ധൃതിയോടെ വായിലേക്കിട്ടു .......
അത്ര മേൽ വേദന അയാളെ വരിഞ്ഞു മുറുക്കിയിരുന്നു....
ആ വേദനക്ക് ആക്കം കൂട്ടാനെന്ന വണ്ണം മനസ്സ് ഗായത്രിയുടെയും ഇഷാനിയുടെയും സച്ചുവിന്റെ യും മുഖവും ആ സന്ദർഭവുമെല്ലാം ഓർമിപ്പിക്കും തോറും രവി ദേഷ്യത്തോടെ അലറി വിളിച്ചു.........
(തുടരും)
Aysha Akbar
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _9
✍️ രചന - ജിഫ്ന നിസാർ ❤️
നിനക്ക് കോളേജിൽ പോണ്ടേ കാർത്തിക..?
കാശിയുടെ ഗൗരവമുള്ള സ്വരം.
അവളൊന്നു മുഖമുയർത്തി നോക്കി.
അവനപ്പോൾ അവളുടെ ബാഗ് വലിച്ചെടുക്കുന്ന തിരക്കിലാണ്.
പിന്നിലൂടെ ചെന്നിട്ടൊന്ന് കെട്ടിപിടിച്ചു നിൽക്കാൻ തോന്നിയ ത്വരയെ അടക്കി നിർത്താൻ വേണ്ടിയാണ് അവളവന്റെ നേരെ നിന്നും നോട്ടം മാറ്റിയത്.
ഒന്ന് നോക്കിയാ തന്നെ കണ്ണുരുട്ടി പേടിപ്പിക്കുന്നവൻ ഇനിയിപ്പോ ഒന്ന് കെട്ടിപിടിച്ച തന്നെ അടിക്കുമെന്ന് പോലും അവൾക്ക് തോന്നി.
ഇനി എന്തോർത്തു നിൽക്കാ നീ. ഇങ്ങോട്ട് പോന്നപ്പോ നിന്റച്ഛൻ പറഞ്ഞത് നീയും കേട്ടില്ലേ.. ഓട്ടോ പിടിച്ചു നിന്നെ കയറ്റി വിടണം ന്ന്. വാ ഇങ്ങോട്ട്.. മനുഷ്യന് പണി ഉണ്ടാക്കാൻ വേണ്ടി ആഴ്ചക്കാഴ്ചക്..
ബാക്കി പറയാൻ വന്നത് അവൻ വിഴുങ്ങി കളഞ്ഞു.
അതേയ്.."
തിരികെ ഇറങ്ങാൻ തുടങ്ങിയ അവനെ കാർത്തിക പിന്നിൽ നിന്നും പിടിച്ചു നിർത്തി.
കരുത്തുള്ള അവന്റെ കൈകൾ അവളുടെ കയ്യിൽ ചേർന്നു.
കാശി വെട്ടി തിരിഞ്ഞു നോക്കുമ്പോൾ അറിയാതെ തന്നെ ആ പിടി അയിഞ്ഞു പോകുകയും ചെയ്തു.
"ശെരിക്കും.. ശരിക്കുമെന്നെ ഇഷ്ടമില്ലാഞ്ഞിട്ടോ.. അതൊ അച്ഛനോട്.."
"നിന്നോടെനിക്ക് ഇഷ്ടവുമില്ല.. നിന്റെ അച്ഛനെ എനിക്ക് ഭയവുമില്ല. "
അവളത് പറഞ്ഞു തീർക്കും മുന്നേ തന്നെ കാശിയുടെ ഉത്തരമെത്തി.
"എന്നാൽ പിന്നെ ശിവേട്ടൻ പറഞ്ഞത് പോലെ നിങ്ങൾക്കില്ലാത്ത ആ ഇഷ്ടം തോന്നാനുള്ള വഴി നിങ്ങള് തന്നെ പറഞ്ഞു താ.."
വീണ്ടും അവൾക്ക് കുറുമ്പ്.
അതോടെ കാശിയുടെ മുഖം കൂടുതൽ വലിഞ്ഞു മുറുകി.
"ഞാൻ വല്ലതും പറഞ്ഞാ കൂടിപ്പോകും പെണ്ണേ.. മര്യദക്ക് വന്നിട്ട് ഓട്ടോ പിടിച്ചു പോയിക്കോ.. നിനക്കതാ നല്ലത്.. അവളെ ഒരു ഐഡിയ.."
കാശ്ശിയൊരു ചാട്ടം..
കാർത്തിക ഒരടി പിന്നിലേക്ക് മാറി.
അവൾക്ക് നല്ലത് പോലെ സങ്കടം തോന്നി.
പക്ഷേ സെന്റിമെന്റൽ കൊണ്ടൊന്നും ആ കാട്ട്മാക്കാനേ ഒതുക്കാൻ പറ്റില്ലല്ലോ..
അതൊക്കെ വളരെ മുന്നേ തന്നെ തോറ്റു മടങ്ങിയ കേസാണ്.
കട്ടയ്ക്ക് ഒപ്പം പിടിച്ചു നിൽക്കുമ്പോൾ വല്ലതും മിണ്ടുന്നുണ്ടല്ലോ എന്നെങ്കിലും കരുതി ആശ്വാസിക്കാം.
അല്ലാതെ പിണങ്ങിയിട്ടോ സെന്റിമെന്റൽ കാണിച്ചു മാറി നിന്നിട്ടോ യാതൊരു കാര്യവുന്നില്ല.
അതൊരു ഭാഗ്യം എന്നേ കരുതൂ..
കാർത്തിക അവനൊപ്പം പുറത്തേക്കിറങ്ങി.
അപ്പോഴും അവളതിന്റെ അകത്തേക്ക് തന്നെ കൊതിയോടെ നോക്കുന്നുണ്ട്..
അവനും അവന്റെ സാന്നിധ്യവുമുള്ളയിടം ഇതാണ്..
ഇത് വിട്ട് പോകരുതെന്ന് ഹൃദയം പറയുന്നത് പോലൊരു നോട്ടം..
നമ്മുക്ക് കൊറച്ചു നേരമിരുന്നു വർത്താനം പറഞ്ഞിട്ട് പോയാൽ മതിയായിരുന്നു.. ഇനിയിപ്പോ എന്ന് കാണും ന്നാ.. "
അവനു പിറകെ.. തൊട്ടു തൊട്ടില്ല എന്നാ മട്ടിൽ ചേർന്നു നടക്കുമ്പോൾ കാശി കേൾക്കാൻ വേണ്ടി അവൾ പറയുന്നുണ്ട്.
പക്ഷേ മൗനവൃതം പോലെ അവനൊന്നും മിണ്ടുന്നില്ല.
കുറച്ചു മാറി പാർക്ക് ചെയ്തിരുന്ന ഓട്ടോ ആയിരുന്നു അവന്റെ ലക്ഷ്യം.
"എനിക്കൊരു പോപ്പ് കോൺ വാങ്ങിച്ചു തരുവോ..
പറയുന്നതിനൊപ്പം അവളവന്റെ കയ്യിൽ കോർത്തു പിടിക്കാൻ ശ്രമിച്ചെങ്കിലും കാശി അത് കുടഞ്ഞു മാറ്റി.
ആരെങ്കിലും കാണും.."
അവൻ ശബ്ദമടക്കി പറഞ്ഞു..
"അഹ്.. അപ്പൊ അതാണോ കാശിയേട്ടന്റെ പ്രശ്നം.. അതങ്ങ് പറഞ്ഞൂടെ.. "
അവനിലേക്ക് ഒന്ന് കൂടി ചേർന്നിട്ട് അവളാ തോളിൽ ചാരി.
"നിന്റച്ഛന്റെ ഗുണ്ടയാണെടി പുല്ലേ ഞാൻ.. ആ എന്നേ കേറി പ്രേമിക്കാൻ നിനക്ക് നാണമില്ലേ.. ഏഹ്.."
ആളുകൾക്കിടയിൽ നിന്നും മാറിയതും കാശി അവളെ പിടിച്ചു ചുവരിലേക്ക് ചേർത്ത് നിർത്തി കൊണ്ട് പല്ല് കടിച്ചു.
അത്രയും അടുത്ത് നിൽക്കെ അവളവന്റെ മുഖത്തേക്ക് നോക്കി..
കണ്ണ്.. മൂക്.. പിരിച്ചു വെച്ച മീശ.. ഡ്രിം ചെയ്തു മനോഹരമാക്കിയ താടി.. യാതൊരു അനുസരണയുമില്ലാതെ.. അവന്റെ അതേ സ്വഭാവമുള്ള നീണ്ട മുടിയിഴകൾ... തന്നോട് സംസാരിക്കുമ്പോൾ ദേഷ്യത്തോടെ വിറക്കുന്ന ആ ചുണ്ടുകൾ..കടിച്ചു പിടിച്ചിരിക്കുന്ന പല്ലുകൾ..
മനസ്സൊരു കാറ്റാടി പോലെ ചുറ്റി തിരിയാൻ തുടങ്ങിയത് കൊണ്ടാണ് കാർത്തിക വേഗം നോട്ടം മാറ്റിയത്.
ബസ് സ്റ്റാൻഡിൽ നിൽപ്പാണെന്ന് പോലും ഓർക്കാതെ താനവനെ കയറി ഉമ്മിച്ചു പോകുമോ എന്നൊരു ഭയമായിരുന്നു അവൾക്കുള്ളിൽ.
ഇത്രയും അരികെ.. ഇങ്ങനെ കിട്ടുന്നതൊക്കെ വളരെ അപൂർവമാണ്.
തന്റെ സ്വഭാവം ശെരിക്കും അറിയാവുന്നത് കൊണ്ട് എപ്പോഴും അവനായിട്ട് കൊണ്ട് നടക്കുന്നൊരു അകലമുണ്ട്.
അവന്റെ പേരിട്ട തന്റെ തലയിണയിൽ ഒതുങ്ങി പോയിരുന്ന ആ സ്നേഹപ്രകടനം ഇന്നൊരു പക്ഷേ ഇനിയും അവനെ നോക്കി കൊണ്ട് നിന്നാൽ അവനിലേക്ക് നേരിട്ട് പതിക്കും എന്നുള്ള ഭയം.
"പറയുന്നത് മനസിലാക്ക് കാർത്തിക നീ.. അല്ലെങ്കിൽ നീ വേദനിക്കും. നിന്റച്ഛനെ അറിയില്ല നിനക്ക്.. നിനക്കറിയാവുന്ന അച്ഛന്റെ നേരെ ഓപ്പോസിറ്റ് സ്വഭാവമുള്ള ഒരു അശോകേട്ടനുണ്ട്.. ഇതിൽ കൂടുതൽ എനിക്ക് നിന്നോട് പറയാൻ വയ്യാഞ്ഞിട്ടാ.."
അത് വരെയുമുള്ള കലിപ്പ് മാറി അവൻ ശാന്തനാവാൻ ശ്രമിക്കുന്നുണ്ട്..
കലിപ്പ് കൊണ്ടൊന്നും അവളെ തടയാൻ കഴിയില്ലെന്ന് എത്രയോ പ്രാവശ്യം അവനു മനസ്സിലായതാണ്..
അച്ഛനെ വിട്ടേക്ക്. എന്നിട്ട് ഇനി മുതൽ എന്റെ കൂടെ കൂടിക്കോ.. അവർക്കാർക്കും അറിയാത്ത നമ്മളുടെ ഒരു ലോകം ഉണ്ടാക്കാം നമ്മുക്ക്. എന്നിട്ടെവിടെ എന്റെ രാജാവിനെപ്പോലെ നോക്കി കൊള്ളാം ഞാൻ.. എന്റെ കൂടെ വാ.. "
അതേ ശാന്തതയോടെ തന്നെ അവളും പറയുമ്പോൾ കാശിയൊന്നു ശ്വാസമെടുത്തു..
"എനിക്ക് എന്ത് കണ്ടിട്ടാടി നിന്റെ ഈ തുള്ളൽ.. അതിനു മാത്രം എന്ത് തേങ്ങയാ..
വീണ്ടുമവന്റെ സ്വരമുയർന്നു..
സ്വന്തം കുടുംബം പോലും വേണ്ടന്ന് വെച്ചു പോയവന് നിന്റെ ഉള്ളിലുള്ളത് പോലൊരു മഹിമയുമില്ല..കാശി നാഥൻ മഹാ പെഴയാ കാർത്തിക.. രക്ഷപ്പെട്ടു പോ.. നിനക്കതാ നല്ലത്.. എനിക്ക് പോലും പിടിക്കാത്ത കുറെ പരട്ട സ്വഭാവങ്ങള് മാത്രമാണ് എനിക്ക് സ്വന്തമായുള്ളത്.. നിനക്ക് കഴിയില്ല. വെറുതെ ജീവിതം കളയല്ലേ.. നിന്നെ കൊണ്ട് പറ്റില്ല..
വാ വിട്ടു പറയുന്നതെന്തും വാങ്ങിച്ചു തരുന്ന നിന്റച്ഛനുള്ള അഹങ്കാരം കൊണ്ടാണ് നിന്റെയീ തിളപ്പ്.. പക്ഷേ അത്രയൊന്നും കാശി ഇല്ല.. ആർക്കും.. ആർക്കും വേണ്ടാത്തവനാ.. എങ്ങും എത്താതെ പോയവനാ..വിട്ടേക്ക്.. വിട്ടേക്ക്.. പ്ലീസ്.."
അവനവളുടെ നേരെ കൈ കൂപ്പി..
ആ മുഖം ഉല പോലെ ചുവന്നു.
അത് കാണെ.. ആ ഹൃദയമപ്പോൾ അനുഭവിക്കുന്ന വേദന ഓർക്കേ.. കാർത്തികയുടെ കണ്ണ് നിറഞ്ഞു..
"ആരും.. ആരും വേണ്ട.. ഞാൻ മതി.. ഞാൻ മാത്രം മതി.. ന്റെ ജീവനെ പോലെ നോക്കി കൊള്ളാം ഞാൻ.. എനിക്കത്രേം.. അത്രേം ഇഷ്ടമായിട്ടാ.. എനിക്ക്.. എനിക്ക് വിട്ടു കളയാൻ വയ്യാഞ്ഞിട്ട കാശിയേട്ടാ.. ഇത്രേം അകറ്റി നിർത്തിയിട്ടും.. വെറുപ്പോടെ ആട്ടി വിട്ടിട്ടും വിട്ടിട്ട് പോകാത്തത് എനിക്കിഷ്ടമുള്ളത് കൊണ്ട് തന്നെയാ..!
കാശ്ശിയോട്ടും പ്രതീക്ഷിക്കാതെ അവളവനെ കെട്ടിപിടിച്ചു.
ഒരു നിമിഷത്തെ ഞെട്ടലിന് ശേഷം.. അവളെ അകറ്റി മാറ്റാൻ ശ്രമിച്ചെങ്കിലുമവന്റെ നെഞ്ചിൽ അട്ടയെ പോലെ അവൾ പറ്റി പിടിച്ചു..
കാർത്തിക.. വിട്.. ആളുകൾ നോക്കുന്നു.. വിടെടി..
ആ ദേഹം തന്നിലേക്ക് ചേർന്നു നിൽക്കുന്നതിന്റെ വിറയലൊതുക്കി കൊണ്ടവൻ പതിയെ പറഞ്ഞു.
"വിടാം.. എന്നെ ഇഷ്ടമാണെന്ന് പറഞ്ഞാ വിടാം..
കരച്ചിലൊക്കെ വിട്ടു ഇപ്പോൾ കള്ളത്തരമണാ മുഖം നിറയെ.. കാണാതെ തന്നെ കാശിക്കതറിയാം.
"ഇങ്ങനെ തന്നെ നിൽക് നീ.. നിനക്ക് അറിയില്ലെങ്കിക്കും നിന്റെ അച്ഛനെ അറിയുന്ന ആരെങ്കിലും എല്ലായിടത്തും കാണും. അവര് കാണട്ടെ. കണ്ടിട്ട് ചെന്നു പറയട്ടെ.. അപ്പോൾ നിനക്ക് സമാധാനമാകുമെങ്കിൽ.. അത് നടക്കട്ടെ.."
അവനും വാശി പോലെ പറയുമ്പോൾ മുഖം വീർപ്പിച്ചു കൊണ്ടവൾ അകന്നു മാറി..
അവളെ നോക്കിയൊന്ന് കണ്ണുരുട്ടി കാണിച്ചിട്ട് കാശി വീണ്ടും മുന്നോട്ട് നടന്നു.
"എന്ത് കണ്ടിട്ടാ ഇഷ്ടമെന്ന് ചോദിച്ചില്ലേ..ഞാനത് പറഞ്ഞു തരട്ടെ.."
വീണ്ടും അവനൊപ്പം തന്നെ ഓടി കൂടി കാർത്തു ചോദിച്ചു.
വേണ്ട.. യാതൊരു അയവുമില്ലാത്ത സ്വരം.
നല്ല വേഗത്തിൽ നടക്കുന്ന അവനൊപ്പമെത്താൻ അവൾ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്.
"എനിക്ക് പറയണം.."
അവൾ വീണ്ടും അവനെ പിടിച്ചു നിർത്തി..
കണ്ണടച്ച് പിടിച്ചു പല്ല് കടിച്ചു കൊണ്ടവൻ ദേഷ്യമൊതുക്കി.
"പറഞ്ഞു തൊലക്കങ്ങോട്ട്"
"ധൈര്യം.. ദേഷ്യം.. വാശി ചങ്കുറപ്പുള്ള ഈ സ്വഭാവം.. നോട്ടം.. ചിരി.. മുടി താടി.. എല്ലാം.. എല്ലാം എനിക്കിഷ്ടമാണ്.."
അവളുടെ സ്വരം ആർദ്രമായിരുന്നു
"പക്ഷേ.. പക്ഷേ ന്റെ കാശിനാഥന് അറിയാത്ത ഒരു ക്വാലിറ്റി കൂടിയുണ്ട് ഇയാൾക്ക്.. ഇഷ്ടം പറഞ്ഞു വന്ന എന്നോട് ഇത് വരെയും.. ഒരു പരിധി വിട്ട് നിങ്ങൾ പെരുമാറിയിട്ടില്ല..എത്രയൊക്കെ ദേഷ്യം പിടിപ്പിച്ചാലും എനിക്ക് നേരെ കൈ ഉയർത്തിയിട്ടില്ല.. എനിക്കറിയാം കാശിയേട്ടാ.. അതെന്റെ അച്ഛനോടുള്ള പേടിയോ ബഹുമാനമോ ഒന്നുമല്ല.. ഒരു പെണ്ണിന് നിങ്ങൾ കൊടുക്കുന്ന റെസ്പെക്ട് തന്നെയാണ്.. മിക്കവാറും ആണുങ്ങൾക്ക് ഇല്ലാത്ത ക്വാലിറ്റി.."
തീർന്നോ.."
ചിരിയോടെ പറയുന്നവളോട് കാശി ഭാവമാറ്റമൊന്നും ഇല്ലാതെ തീർന്നെങ്കിൽ നടക്ക് എന്നൊരു ചിന്തയോടെ ചോദിച്ചു.
ഇല്ല.. തീർന്നില്ല.. ഒന്നൂടെയുണ്ട്.. അതും പറഞ്ഞു തരാം..
അതും പറഞ്ഞു കൊണ്ടവൾ കൊറച്ചു കൂടി അവന്റെ അടുത്തേക്ക് നീങ്ങി നിൽക്കാൻ ശ്രമിച്ചു..
പക്ഷേ കാശിയുടെ നോട്ടം കണ്ടതും ആ ശ്രമം പെട്ടന്ന് തന്നെ വേണ്ടന്ന് വെച്ചു.
"എന്റച്ചന്റെ ഒറ്റ മോളാണ് ഞാൻ.. അച്ഛന്റെ സകല സ്വത്തിനും അവകാശി. നിങ്ങളോ...എന്റച്ഛന്റെ ഏറ്റവും പ്രിയപെട്ട ആളും. എന്നേ കെട്ടിയാൽ അതൊക്കെ നിങ്ങൾക്ക് സ്വന്തമാവും. പക്ഷേ.. പക്ഷേ നിങ്ങൾക്കതിനോട് മോഹമില്ല കാശ്യേട്ട.. എന്നോട് ഇഷ്ടം പറഞ്ഞിട്ട് വരുന്നവരുടെ കണ്ണിലൊക്കെ ഞാൻ കാണുന്നോരു ആർത്തിയുണ്ട്.. നിങ്ങൾക്ക് അതില്ല.. എന്റെ പേരിലുള്ള സ്വത്തുക്കൾ നിങ്ങളെ മോഹിപ്പിക്കുന്നില്ല."
നിന്നെയും ഞാൻ മോഹിക്കുന്നില്ല.. "
"അത് ഞാൻ മാറ്റി പറയിപ്പിക്കും.."
ഇനിയുണ്ടോ.."
ഇനിം ഉണ്ട്.
ഇന്നാ ഈ ബാഗും പിടിച്ചു കൊണ്ട് അതും പറഞ്ഞു ഇവിരുന്നോ.. ഞാൻ പോണ്.. എനിക്കാകെ ഇവിടെ കിട്ടുന്നത് അര മണിക്കൂറാണ് . ഇപ്പൊ തന്നെ പത്തു മിനിറ്റ് കഴിഞ്ഞു.. ഞാൻ പോണ്.. "
അവന്റെ തോളിലുള്ള അവളുടെ ബാഗ് ഊരി കാശി കാർത്തികയുടെ തോളിലേക്ക് ഇട്ട് കൊടുത്തു കൊണ്ട് തിരിച്ചു നടന്നു.
"യ്യോ. ഇനി ഉള്ളത് ന്നാ പിന്നെ പറയാം.. നമ്മുക്കൊപ്പോ പോയേക്കാം.. വാ.."
കാർത്തിക അവനൊപ്പം തിരിഞ്ഞോടി എത്തി..
ഞാനില്ല. ഒറ്റയ്ക്ക് പോയിക്കോ.."
കാശി വാശിയിലാണ്.
"അങ്ങനെ പറയല്ലേ.. ഞാൻ അച്ഛനോട് പറഞ്ഞു കൊടുക്കും കേട്ടോ.. കാശ്യേട്ടൻ എന്നേ ഒറ്റയ്ക്ക് വിട്ടു ന്ന്.
മ്മ്.. പറഞ്ഞോ.."
അവളത് പറയില്ലെന്ന് അവനു നന്നായി അറിയാമല്ലോ..
"ആ ഓട്ടോ സ്റ്റാൻഡിൽ കുറെ വായി നോക്കികൾ ഉണ്ട് കാശ്യേട്ടാ.. എന്നേ കാണുമ്പോൾ അവർ ഓരോന്നു പറയും.. പിന്നെ വഴക്കാവും.. കാശ്യേട്ടൻ തന്നെ വരേണ്ടി വരും അത് തീർക്കാൻ.അത് കൊണ്ടല്ലേ.."
അവസാന അടവ്..
അത് ഏറ്റു.
കാശി അവിടെ നിന്നു.
വാ അടച്ചു പൂട്ടി എനിക്കൊപ്പം വരാൻ പറ്റുവോ.."
അവൻ ഗൗരവത്തോടെ ചോദിക്കുമ്പോൾ മുഖം വീർപ്പിച്ചു കൊണ്ടവൾ അതെ എന്ന് തലയാട്ടി അവനൊപ്പം നടന്നു..
പോകും വഴി തന്നെ അവനാ ബാഗ് കൂടി എടുത്തു.
ഓട്ടോ സ്റ്റാന്റ് എത്തും വരെയും അവനെ നോക്കി.. ആ കാൽപാദങ്ങളെ പിൻപറ്റി കാർത്തികയവന്റെ കൂടെ നടന്നു.. കൊതിയോടെ.
"കയറിക്കോ...
ബാഗ് ആദ്യം വെച്ചു കൊടുത്തു കൊണ്ടവൻ പറയുമ്പോൾ വിട്ട് പോകാനുള്ള മടിയോടെ അവളാ കമ്പിയിൽ പിടിച്ചു കൊണ്ടവനെ നോക്കി..
"ഫോൺ വിളിച്ചാൽ എടുക്കണം.."
പിന്നെയൊന്നും പറയാതെ.. ഒരു നോട്ടം പോലും പകരം നൽകാതെ തിരിഞ്ഞു പോകുന്നവന്റെ കയ്യിൽ പിടിച്ചു കൊണ്ടവൾ പതിയെ പറഞ്ഞു.
'എനിക്ക് വേറെ പണിയുണ്ട്.
എനിക്കും വേറെ പണി ഇല്ലാത്തത് കൊണ്ടല്ല വിളിക്കുന്നത്. വല്ലാണ്ട് കാണാൻ തോന്നുമ്പോ ഈ സ്വരമെങ്കിലും കേട്ടു കൊണ്ടെന്റെ മനസ്സിനെ അടക്കി നിർത്താനാണ്..
അവൾക്കും ദേഷ്യം വന്നു.
"എന്നേ വിളിക്കണ്ട.. ഞാൻ എടുക്കില്ല..
കാശി ഉറപ്പിച്ചു പറഞ്ഞു.
"ഞാൻ വിളിക്കും.. എന്റെ ഫോണിൽ നിന്നും വിളിച്ചിട്ട് എടുത്തില്ലേ.. ആ ഹോസ്റ്റലിലെയും കോളേജിലെയും കുട്ടികളുടെ മൊത്തമുള്ള ഫോണിൽ നിന്നും ഞാൻ മാറി മാറി വിളിക്കും..
അവളും ഉറപ്പിച്ചു പറഞ്ഞു.
"നിനക്ക് ഭ്രാന്താണ്..
അവനവളുടെ കൈ കുടഞ്ഞു മാറ്റി കൊണ്ട് പറഞ്ഞു.
"അതേ.. നിങ്ങളോടുള്ള ഭ്രാന്ത്.. നിന്നെ സ്വന്തമായി കിട്ടും വരെയും മാറാത്ത ഭ്രാന്ത്."
അവനെത്ര ദേഷ്യം കാണിച്ചിട്ടും അവളുടെ വാക്കിലെ ആർദ്രത.. തോറ്റത് പോലെ കാശി പിന്തിരിഞ്ഞു നടന്നു..
ആ പോക്ക് നോക്കി ഒന്ന് രണ്ടു നിമിഷം നിന്നിട്ട് കാർത്തികയും ഓട്ടോയിലേക്ക് കയറി..
അത് സ്റ്റാർട്ട് ചെയ്യുമ്പോൾ വെറുതെയോന്ന് പുറത്തേക്ക് തലയിട്ട് അവൾ നോക്കിയ നിമിഷം തന്നെയാണ് കാശിയും തിരിഞ്ഞു നോക്കിയത്..
തുടരും..
ഇനിയിപ്പോ ഈ നോട്ടത്തിൽ കയറി പിടിക്കേണ്ട..
എന്റെ ചെക്കന് ഓളെ ഇഷ്ടമല്ല ന്ന് പറഞ്ഞ.. ഇഷ്ടല്ല.. അത്ര തന്നെ 😎
പിന്നെ.. ഇത്രേം വിദ്യാഭ്യാസമുള്ള ഇവളെന്താ ഇങ്ങനെ എന്ന് തോന്നുന്നുണ്ടോ.. ഉണ്ടാവും.. എനിക്കറിയാം.നിങ്ങളെ എനിക്കറിയാലോ..
വിദ്യാഭ്യാസവും പെരുമാറ്റവും തമ്മിൽ പലപ്പോഴും ചന്തയിൽ നിന്നും കണ്ട പരിചയം പോലുമില്ല പിള്ളേരെ.
അല്ലെങ്കിൽ പിന്നെ.. റാങ്ക് മേടിച്ച ഗ്രീഷ്മ ജൂസ് കൊടുക്കില്ലല്ലോ.. ഏത്.. ആ.. അത് തന്നെ..
വോകെ..
റിവ്യൂ ഇട്ടിട്ടു പോണേ.
ഞാനിന്ന് പോസ്റ്റ് ചെയ്യുന്നില്ല എന്നൊക്കെ കരുതി ഇരുന്നതാ..
അതിനും പറ്റുന്നില്ല..
നിങ്ങളൊക്കെ ആരൊക്കെയോ ആയി പോയില്ലേ.. ആ കാത്തിരിപ്പ് കാണാതെ പോകുന്നതെങ്ങനെ.. 😬
ലൈക്കും റിവ്യുവും ഇല്ലെങ്കിൽ പിന്നെ ഇതിവിടെ കൊണ്ട് വന്നിടണോ ന്നാ 🥴
സ്നേഹത്തോടെ.. നിങ്ങളുടെ സ്വന്തം jif❤️
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - മുറ ചെറുക്കൻ.....
🔻 ഭാഗം _65
✍️ രചന - Aysha akbar
മുത്തശ്ശിയടക്കം ആ വീട്ടിലുള്ളവർ പോലും അക്ഷരാർത്ഥത്തിൽ ഞെട്ടിയിരുന്നു....
സത്യ മാണോ എന്ന തരത്തിൽ എല്ലാവരും അവരെ നോക്കി....
ഒരു വേള അവൻ വെറുതെ പറയുകയാണെന്ന് പോലും കരുതി പ്പോയിരുന്നെല്ലാവരും.....
ഇഷാനി യുടെ കണ്ണുകളിൽ ഒരു പ്രത്യേക വികാരം പരന്നു.......
തെളിഞ്ഞ മുഖത്തോടെ അവൾ അവനെയൊന്ന് നോക്കി.......
അവന്റെ കയ്യിന്റെ ചൂടിൽ അവനിലേക്ക് ചേർന്നു നിൽക്കുമ്പോൾ ചുറ്റുമുള്ള സന്ദർഭമെന്തെന്ന് പോലും അവൾ മറന്ന് പോയിരുന്നു.....
ഇന്നലെ തന്നെയും കൂട്ടി രജിസ്റ്റർ ഓഫീസിൽ പോയി സൈൻ ചെയ്തപ്പോൾ അത് വെറുമൊരു ഒപ്പായാണ് തോന്നിയത്...
പപ്പാ തന്നെ കൂട്ടി കൊണ്ട് പോകുന്നതിന് മുന്നോടി യായുള്ള അവന്റെ മുൻ കരുതലാണെന്നേ തോന്നിയുള്ളു.....
പക്ഷെ ഇന്നിങ്ങനെ ചേർന്നു നിൽക്കുമ്പോഴാണ് ആ ഒപ്പിന്റെ വില മനസ്സിലാകുന്നത്......
അതേ...... താനവന്റെ ഭാര്യ യാണ്...... അവന്റെ പാതിയായി കഴിഞ്ഞിരിക്കുന്നു......
സച്ചു വിന്റെ ശ്രദ്ധ രവിയിലും അനിൽ സാറിലുമൊക്കെയായി തറഞ്ഞു നിൽക്കുമ്പോഴും ഇഷാനിയുടെ മനസ്സ് സന്തോഷം കൊണ്ട് പിടി വിട്ടൊരപ്പൂപ്പൻ താടി പോലെ പാറി നടന്നു.......
രവി ആകെ ക്കൂടി ഞെട്ടി വിറങ്ങലിച്ചു പോയിരുന്നു.....
ഇങ്ങനെയൊരു നീക്കം അവരിൽ നിന്ന് താൻ പ്രതീക്ഷിച്ചിട്ടില്ലെന്നതാണ് ശെരി........
തന്റെ സമ്മതമില്ലാതെ അവളുടെ വിവാഹം നടത്താൻ മാത്രം ധൈര്യം ഗായത്രിക്കുണ്ടാകുമെന്ന് താൻ കരുതിയിട്ടില്ല....
അല്ലെങ്കിലും ഗായത്രി മാറി പ്പോയി എന്നതാണല്ലോ തനിക്ക് കിട്ടിയ ഏറ്റവും വലിയ അടി.....
അതറിഞ്ഞിരുന്നെങ്കിൽ ഇതിനു മുന്പേ ഇഷാനിയെ കൂട്ടി കൊണ്ട് പോകാനുള്ള തന്ത്രങ്ങൾ താൻ മെനയുമായിരുന്നു.....
താൻ വരുന്നതും കാത്തു തന്റെ കാലു പിടിച്ചു കരയാൻ കാത്തു നിൽക്കുന്ന ഗായത്രിയെ പ്രതീക്ഷിച്ചു വന്നതാണ് തെറ്റ് പറ്റിയത്.....
മാത്രവുമല്ല..... അവനെ താൻ കുറച്ചു കണ്ടു....
പോരായിരുന്നോ......
പോയ ബുദ്ധി ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് അയാൾക്ക് തോന്നി.....
അല്ലെങ്കിലൊരു പക്ഷെ ഇവർ പറയുന്നത് കള്ളമാകുമോയെന്ന് അയാൾക്ക് തോന്നി.......
ഇല്ലാ...... അതൊരിക്കലും നടക്കില്ല......പച്ച കള്ളമാണ് പറയുന്നത്.......
രവി ദേഷ്യത്തോടെ അലറുമ്പോൾ സച്ചു ഇഷാനിയിൽ പിടിച്ചിരുന്ന പിടിയൊന്ന് വിട്ട് കൊണ്ട് അകത്തു പോയി തന്റെ കയ്യിലുള്ള തെളിവുകൾ എടുത്ത് വന്ന് അനിലിന് നേരേ നീട്ടി.......
ശെരിയാണ് സർ...... ദേ ഗോട്ട് മാരീഡ്.......
അനിൽ അതൊന്നു നോക്കിയ ശേഷം രവിയെ നോക്കി യത് പറയുമ്പോൾ രവി ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു .....
എന്റെ സമ്മതമില്ലാതെ ഇത് നടക്കില്ല......
രവി വീണ്ടും ശൗര്യത്തോടെ അത് പറയുമ്പോൾ സച്ചു പുച്ഛത്തോടെ യൊന്നു ചിരിച്ചു.....
നടന്നു കഴിഞ്ഞു സാർ........
പ്രായ പൂർത്തിയായ ഞങ്ങൾ രണ്ട് പേർ സ്വന്തം ഇഷ്ട പ്രകാരം വിവാഹം കഴിക്കുന്നതിനു മറ്റൊരാളുടെ സമ്മതത്തിന്റെ ആവശ്യവുമില്ല....
സച്ചു നിറഞ്ഞ പുച്ഛത്തോടെ അത് പറയുമ്പോൾ ഇനിയെന്ത് ചെയ്യണമെന്ന ചിന്തയോടെ നിൽക്കുന്ന മേനോനെ നോക്കി രവി തന്റെ ദേഷ്യം പങ്കു വെച്ചു.....
നിങ്ങൾ കേസ് ഫയൽ ചെയ്യൂ......
കോടതി മുഖേന കാര്യങ്ങൾ നോക്കാം....
അല്ലാതെ എനിക്കിനി ഇതിലൊന്നും ചെയ്യാന്നില്ല...
അപ്പൊ ഒക്കെ.....
അനിൽ രവിക്ക് നേരേ നിന്ന് കൊണ്ടത് പറഞ്ഞു അവിടെ നിന്ന് പോകുമ്പോൾ രവി ആ കസേരയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ അങ്ങനെ യിരിക്കുകയാണ്.......
കഴുത്തിന്റെയും കയ്യിന്റെയും വേദന കൂടി ക്കൂടി വരുന്നത് അയാളറിഞ്ഞു.....
ഇത് വരെയുള്ളത് പോലെയല്ല.....
വല്ലാത്തൊരു വേദന പിടി മുറുക്കുന്നുണ്ട്.
ഒരു പക്ഷെ ശ്വാസം പോലും എടുക്കാൻ കഴിയാതെയെന്ന വണ്ണം......
അയാളുടെ മുഖം ഒന്ന് കൂടി ചുളിഞ്ഞു വന്നു....
ഇതല്ല ഇതിനേക്കാൾ നെറി കെട്ട കളി താൻ കളിക്കുമെന്ന് ഇവളുടെ ദേഹത്തു കണ്ട മുറി പ്പാടുകളിൽ നിന്ന് ഞാൻ മനസ്സിലാക്കിയിരുന്നു.....
അത്ര ദയയില്ലാത്ത ഒരു മനുഷ്യന് ഏതറ്റം വരെയും പോകാമല്ലോ......
അത് കൊണ്ട് തന്നെയാണ് ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്പേ എറിഞ്ഞത്......
സച്ചു രവിക്ക് നേരേ തിരിഞ്ഞു കൊണ്ടത് പറയുമ്പോൾ അയാൾ ദേഷ്യം കൊണ്ട് കസേരയുടെ കാലിൽ പിടുത്തം മുറുക്കി........
എന്ത് നോക്കി നിൽക്കുവാഡോ...... പോകാം........
രവി ദേഷ്യത്തോടെ മേനോന് നേരേ അലറുമ്പോൾ മേനോൻ പെട്ടെന്ന് വന്ന് രവിയെ പിടിച്ചു......
എല്ലാവരും ഒരു നിമിഷം രവിയെ നോക്കി.....
രവിയും ചുറ്റുമോന്ന് നോക്കി......
ഗായത്രിയെ നോക്കി അയാൾ പല്ലുകൾ ഞെരിക്കുമ്പോൾ അവരുടെ കണ്ണുകളിൽ നിർവികാരത തളം കെട്ടി നിന്നിരുന്നു.......
ഇതോടെ എല്ലാം തീർന്നെന്ന് നീ കരുതേണ്ടടാ.......
മേനോൻ പതിയെ പിടിച്ചെഴുന്നേൽപ്പിച്ചു നടക്കുന്നതിനിടക്ക് രവി സച്ചുവിന് നേരെ ദേഷ്യത്തോടെ അത് പറയുമ്പോൾ സച്ചു വൊന്ന് ചിരിച്ചു...
അതാണെനിക്കും പറയാനുള്ളത്.....
ഇതോടെ നമ്മൾ തമ്മിലുള്ള ബന്ധമെല്ലാം തീർന്നെന്ന് കരുതരുത്.....
പുതിയ ബന്ധം തുടങ്ങിയിട്ടേയുള്ളൂ....
എന്താണെന്നറിയുമോ.....
സച്ചു ഗൗരവത്തിൽ ഒരു ചെറു പുഞ്ചിരി ചാലിച്ചു കൊണ്ടത് ചോദിക്കുമ്പോൾ രവി ചുവന്ന കണ്ണുകൾ ചുരുക്കി അവനെ നോക്കി....
മരുമോനെന്ന ബന്ധമല്ല....
ഞാൻ തനിക്ക് തന്ന സമ്മാനത്തിന്റെ കടം......
തിരിഞ്ഞു നിൽക്കുന്ന കയ്യിലേക്കും കഴുത്തിലേക്കും നോക്കി സച്ചുവത് പറയുമ്പോൾ അവന്റെ കണ്ണുകൾ കൂർത്തിരുന്നു......
ഈ യൊരു സമ്മാനത്തിന് പകരമായി താനിനിയും എന്നേ തേടി വന്നേ മതിയാവൂ...... വന്നിരിക്കും......
സച്ചു ചിരിയോടെ അതും പറഞ് കൊണ്ട് കൈ രണ്ടും മാറോടു പിണച്ചു കെട്ടി രവിയെ നോക്കുമ്പോൾ രവി പുച്ഛത്തോടെ അവിടെ നിന്നിറങ്ങി.....
എന്തിനാണ് വരുന്നതെന്ന് നിനക്ക് ഞാൻ കാണിച്ചു തരാമെടാ.....
മുറ്റത്ത് നിന്ന് അതും പറഞ്ഞു കൊണ്ട് നീട്ടി തുപ്പി അയാൾ കാറിൽ കയറി പോകുമ്പോഴും സച്ചു അതേ ചിരിയോടെ അയാളെ നോക്കി നിന്നു.....
ഇഷാനി വേഗം വന്ന് പിറകിൽ അവന്റെ തോളിലൊന്ന് ചാരി നിന്നതും അവൻ തലയൊന്ന് ചെരിച്ചവളെ നോക്കി.......
പേടിച്ചോ.....
വിടർന്ന കണ്ണുകളിൽ നോക്കി അവനത് ചോദിക്കുമ്പോൾ അവളില്ലെന്ന അർത്ഥത്തിലൊന്ന് തലയാട്ടി......
അവൻ അവളുടെ കൈ വിരലുകൾ പതിയെ തന്റെ കൈ കുമ്പിളിലേക്ക് മടക്കി പ്പിടിച്ചു.....
അവന്റെ ചൂട് വിരലുകളിലെന്ന പോലെ ഹൃദയത്തിലേക്കും ഒന്ന് പടർന്നു...
സച്ചു എല്ലാവരെയും ഒന്ന് നോക്കി......
എല്ലാവരുടെയും കണ്ണുകളിൽ ഒരേ ആശ്വാസം തളം കെട്ടി നിൽക്കുന്നത് അവനറിഞ്ഞു...
എന്നാൽ ഗായത്രിയിൽ മാത്രം എന്തോ ഒരു ഉൾ ഭയം ബാക്കിയുണ്ട്.....
അതൊരു പക്ഷെ രവി പിള്ളയെന്ന വ്യക്തിയെ കുറിച് വ്യക്തമായ ബോധമുള്ളത് കൊണ്ടായിരിക്കാം.......
അപ്പച്ചി എന്തിനാ പേടിക്കുന്നത്..... അയാൾ ഇനിയും വരുമെന്നാണോ....
സച്ചു ഗായത്രിയെ നോക്കിയത് ചോദിക്കുമ്പോൾ അവർ അതേയെന്ന തരത്തിൽ തലയാട്ടി.....
അയാൾ ഇത് കൊണ്ട് അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ല സച്ചു..... നിങ്ങൾക്ക് സ്വസ്ഥമായി ജീവിക്കണ്ടേ.......
കൊല്ലാനും മടിക്കില്ല അയാൾ.....
ഗായത്രി വേവലാതിയോടെ അത് പറയുമ്പോൾ ഏല്ലാവരിലും ഒരു ഭയം നിറഞ്ഞു.......
അപ്പച്ചി പേടിക്കുന്നത് ശെരിയാണ്..... അയാളിനിയും വരിക തന്നെ ചെയ്യും.....
പക്ഷെ അത് അപ്പച്ചി പേടിക്കുന്നത് പോലെ പകരം വീട്ടലിനല്ല....
സച്ചു ചിരിയോടെ അത് പറയുമ്പോൾ എല്ലാവരും സംശയത്തോടെ അവനെ നോക്കി.......
അയാളുടെ ശരീരത്തിൽ ഞാനിട്ട ആ ലോക്ക് അഴിക്കാൻ ഞാൻ തന്നെ വേണം.....
ലോകത്തെവിടെ പോയാലും അയാളുടെ അവസ്ഥക്ക് മാറ്റമുണ്ടാകില്ല......
രവി പിള്ളക്ക് പൂർണ ആരോഗ്യം വീണ്ടു കിട്ടണമെങ്കിൽ ഈ ഞാൻ വിചാരിക്കണം......
അതിവിടെ നിന്നിറങ്ങുമ്പോൾ അയാൾക്കറിയില്ല..... ഇനിയറിഞ്ഞോളും.....
സച്ചു ഗൗരവം കയ്യടക്കി കൊണ്ടത് പറയുമ്പോൾ നോട്ടം ദൂരേക്കെങ്ങോ നീണ്ടു പോയിരുന്നു.....
ഇത്തവണ ഗായത്രിയുടെ കണ്ണുകൾ അല്പമൊന്നു തെളിഞ്ഞു.....
അപ്പോഴും അതിൽ ബാക്കി നിൽക്കുന്ന നിസ്സംഗത ഇഷാനിയെ നോവിക്കുന്നുണ്ടായിരുന്നു......
എനിക്ക് വേണ്ടി മമ്മ.....
അവളതും പറഞ്ഞൊന്ന് വിതുമ്പുമ്പോൾ ഗായത്രി അവളെ ചേർത്ത് പിടിച്ചു.....
നിനക്ക് വേണ്ടി ഇതെങ്കിലും ഞാൻ ചെയ്യണം ഇഷാനി......
പിന്നേ ........ ഇതിന് കാരണം നീയല്ല.... ഞാൻ തന്നെയാ.....
ഇത്രത്തോളം അയാളുടെ എല്ലാ കൊള്ളരുതായ്മക്കും കൂട്ട് നിന്നത് കൊണ്ടാണിതൊക്കെ..... മുന്പേ പ്രതി കരിക്കണമായിരുന്നു..... പ്രതികരിക്കാൻ വൈകി പോയി...
ഇപ്പോഴെങ്കിലും ഞാൻ ഞാനായിട്ട് തീരാനും കാരണം നീയാണ് കുട്ടി......
ഗായത്രി അതും പറഞ്ഞേറേ വാത്സല്യത്തോടെ അവളുടെ മുടിയിൽ ഒന്ന് തലോടുമ്പോൾ അതിൽ കറ കലരാത്ത അമ്മയെ കണ്ടിരുന്നു......
അവളാ നെഞ്ചിലേക്ക് ചാഞ്ഞു.....
ഗായത്രി അവളുടെ മുടിയിഴകളിൽ പതിയെ തലോടി....
അല്ലാ അതൊക്കെ പോട്ടെ...... കല്യാണമൊക്കെ എപ്പോ സംഭവിച്ചു......
കാർന്നോമ്മാര് മുഹൂർത്തം കുറിപ്പിച്ചു ഇവിടെയിരിക്കുന്നതിനിടക്ക് ഇതെന്താ പ്പോ കൂത്ത്....
മുത്തശ്ശി സച്ചു വിനെ ചൂഴ്ന്നു നോക്കി കൊണ്ടത് ചോദിക്കുമ്പോൾ സച്ചു വൊന്ന് ചിരിച്ചു......
അതിനു മുത്തശ്ശി എന്നേ കുറ്റം പറയല്ലേ......ആ ബുദ്ധി ഒന്നാം സാക്ഷിയുടേതാണ്..... ദേ കിടക്കുന്നു..........
നിലത്തു തിണ്ണയിൽ ചാരിയിരിക്കുന്ന ഗോപിയെ നോക്കി സച്ചുവത് പറയുമ്പോൾ എല്ലാവരുടെയും കണ്ണുകൾ അമ്പര പ്പോടെ ഗോപിയിലേക്ക് തിരിഞ്ഞു....
ഓഹോ.... അപ്പൊ അച്ഛനും മോനും കൂടി കളിച്ചതാണല്ലെ......
മുത്തശ്ശി അത് ചോദിക്കുമ്പോൾ ഗോപിയൊരു ചമ്മിയ ചിരി ചിരിച്ചു.......
എല്ലാവരുടെയും കണ്ണുകളിൽ ഒരു പോലെ ചിരി പടർന്നു.....
എങ്കി ഞങ്ങളുടെ വീട്ടിലെ വിവാഹം നാളെയാണ്..... എല്ലാവരും അതിനുള്ള ഒരുക്കങ്ങൾ നോക്കിക്കോളൂ...... ഈ കാലും വെച്ചു കൊണ്ട് ഒന്നാം സാക്ഷിക്ക് കൂടുതലൊന്നും ചെയ്യാൻ പറ്റില്ല എന്തായാലും.....
മുത്തശ്ശി ഗോപി യേ കളിയാക്കി കൊണ്ടത് പറഞ്ഞതും എല്ലാവരിലും ചിരി നിറഞ്ഞു കണ്ടിരുന്നു......
കണ്ണുകളിൽ ആനന്ദം തുളുമ്പി.....
സച്ചു ഇഷാനിയെ നോക്കി.....
അവളുടെ വിടർന്ന കണ്ണുകളിൽ ഒരായിരം കൃഷ്ണ കിരീട പ്പൂക്കൾ ഒന്നിച്ചു പൂത്തു നിൽക്കുന്നത് അവന് കാണാമായിരുന്നു........
(തുടരും)
Aysha Akbar
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട്_ 8
✍️ രചന - ജിഫ്ന നിസാർ ❤🔥
ഒരുപാട് ആസ്വദിച്ചു ചെയ്യുന്നൊരു കാര്യം അന്നവൻ ഏറെ മടുപ്പോടെയാണ് ചെയ്യുന്നത്.
അതിന് കാരണം അവനെ തന്നെ കണ്ണ് പറിക്കാതെ നോക്കിയിരിക്കന്നവളാണ്.
ചുറ്റുമുള്ളവർ കാണുമെന്നോ കണ്ടാൽ അവരെന്തു കരുതുമെന്നോ ഒന്നും അവൾക്കറിയേണ്ട.
നോക്കി നോക്കി ഇനി തമ്മിൽ കാണും വരെയും ഉള്ളിൽ നിറക്കുന്ന തിരക്കിലാണവളും.
"പാട്ടില്ലേ കാശ്യേട്ടാ.."
കുറച്ചു ദൂരം കഴിഞ്ഞതും കീർത്തന അൽപ്പമുറക്കെ ചോദിച്ചു.
അവളെ ഒരു കനപ്പിച്ചു നോക്കിയതല്ലാതെ അവൻ ഉത്തരമൊന്നും പറഞ്ഞില്ല.
അഞ്ചോ പത്തോ മിനിറ്റ് കഴിഞ്ഞു വീണ്ടും ആ ചോദ്യം തന്നെ..
ഇപ്രാവശ്യം ആദ്യത്തെക്കാളും കൊഞ്ചല് കലർന്ന ചോദ്യം.
ഇനിയും അവളത് ആവർത്തിക്കരുത് എന്നൊരൊറ്റ ചിന്തായിലാണ് കാശി കൈ ഉയർത്തി സ്റ്റിരിയോ ഓൺ ചെയ്തത്.
അതോടെ കീർത്തനയുടെ ചുണ്ടിലൂറി കൂടിയ വിജയചിരിയെ അവൻ കണ്ടില്ലെന്ന് നടിച്ചു.
അതുമല്ലെങ്കിൽ അവനപ്പോൾ അങ്ങനെ ചെയ്യാനേ നിവൃത്തിയൊള്ളു..
എന്തെങ്കിലുമൊന്നു പറഞ്ഞാലോ ചെയ്താലോ അവളത് ഇരട്ടിയായി തിരിച്ചു തരുമെന്നുറപ്പുള്ളത് കൊണ്ട് മൗനമാണപ്പോൾ കൂടുതൽ സേഫ് എന്നവനും തോന്നി.
പക്ഷേ പാട്ടിട്ടതോടെ അവനും കൂടുതൽ പെട്ടത് പോലായിരുന്നു.
പാടുന്നതൊക്കെയും ഒന്നാന്തരം പ്രണയഗാനങ്ങൾ.
വെറുതെ കേട്ടിരുന്നാൽ പോലും ഉള്ളം പ്രണയം കൊണ്ട് നിറയും..
അതോഫ് ചെയ്യാൻ ഒരു പ്രാവശ്യം കയ്യുയർത്തുമ്പോൾ കൂർപ്പിച്ചുള്ള നോട്ടം കണ്ടതും അവളെന്തെങ്കിലും വിളിച്ചു പറഞ്ഞാലോ എന്ന് കരുതി അവനാ ശ്രമം വേണ്ടന്ന് വെച്ചു..
എല്ലാ പാട്ടുകളും ഒരേ പൊളി..
അതും അവൾക്ക് വേണ്ടി പറഞ്ഞേഴുതിയത് പോലുള്ളവ.
തന്നെ നോക്കി പിന്നിലേക്ക് ചാഞ്ഞു കൊണ്ടിരിക്കുന്നവളുടെ കണ്ണിലെ പ്രണയത്തിന്റെ അക്നി..
അവനു മാത്രം മനസ്സിലാവുന്ന വിധമൊരു വിശ്യതയുണ്ടവൾക്ക്..
പ്രഭാതസൂര്യൻ പോലും തോറ്റു പോകുന്നത്രേം തിളക്കമുള്ള അവളുടെ ചിരി.. നോട്ടം...
കാശിയുടെ ഉള്ളിലെ അസ്വസ്ഥത വീണ്ടും കൂടി.
എങ്ങനെയെങ്കിലും അവിടൊന്നെത്തി കിട്ടിയാൽ മതിയെന്ന് മാത്രമായിരുന്നു അവന്റെയുള്ളിൽ..
ടിക്കറ്റ്.. ടിക്കറ്റ്..
ശിവയുടെ ശബ്ദമാണ് കാർത്തിക കാശിയിൽ നിന്നും നോട്ടം മാറ്റിയത്.
"ഞാനും തരണോ ശിവേട്ടാ..
അവനെ കണ്ടതോടെ അവൾ വീണ്ടും ആക്റ്റീവായി.
"ഓഓഓ.. വേണ്ട പ്പാ.. നമ്മളെ ജോലി കൂടി പോകും.."
അവനൊരു ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചതും അവളുറക്കെ ചിരിച്ചു പോയി.
പിന്നെ അവര് തമ്മിലായി സംസാരമൊക്കെയും..
മറ്റുള്ളവർക്ക് ടിക്കറ്റ് കൊടുക്കുന്നതിനൊപ്പം തന്നെ കാർത്തികയ്ക്ക് വേണ്ട ഉത്തരവും കൊടുക്കുന്നുണ്ടായിരുന്നു അവൻ.
സംസാരിക്കാൻ ഒരാളെ കിട്ടിയ ആവേശത്തിൽ അവൾക്കും നിറയെ ചോദ്യങ്ങളുണ്ട്.
വീട്ടുകാരെ കുറിച്ച്.. കാര്യമായി ചോദിക്കുന്നുണ്ട്.പ്രതേകിച്ചു അമ്മൂനെകുറിച്ച്.
അവളുടെ പഠനം തീരാറായോ.. ഉടനെകെട്ടിക്കുന്നുണ്ടോ അങ്ങനെയൊക്കെ.. അപ്പോഴെല്ലാം അവളുടെ കള്ള നോട്ടം കാശിക്ക് നേരെയാണ്.
കാശിക്കും ശിവക്കും അവളുടെയാ ചോദ്യത്തിന്റെയും നോട്ടത്തിന്റെയും അർഥം മനസ്സിലാവുകയും ചെയ്തു..
കാശി പല്ല് കടിക്കുമ്പോൾ ശിവ ചിരിയൊതുക്കാൻപാട് പെട്ടു.
ശിവ ടിക്കറ്റ് വാങ്ങിക്കാൻ പിറകിലേക്ക് മാറിയതോടെ വീണ്ടും കാർത്തു വാ അടച്ചു പൂട്ടി കാശിയുടെ നേരെ നോക്കിയിരുന്നു.
പിന്നെയവളും അവനുമുള്ള പ്രണയത്തിന്റെ ലോകമായിരുന്നു അവൾക്കുള്ളം നിറയെ..
അതിന് മാറ്റ് കൂട്ടി കൊണ്ടാ പ്രണയത്തിന്റെ മാത്രം പാട്ടുകളും..
❤🔥❤🔥
ചിരിയോടെ അവിടെ നിന്നും പോയവനല്ല തിരികെ വന്നിരിക്കുന്നതെന്ന് ഗിരിക്ക് തോന്നി.
അവനെ ശെരിക്കും അറിയാവുന്നത് കൊണ്ടായിരിക്കും പ്രഭാകരേട്ടന് വലിയ അതിശയമൊന്നുമില്ല.
അകത്തു നിന്നും കെട്ട ആ അടിയുടെ ശബ്ദവും നേർത്തൊരു കരച്ചിലിന്റെ സ്വരവും.. വിഷ്ണുവിനെ നോക്കുമ്പോൾ ഗിരിയെ വല്ലാതെ അസ്വസ്ഥത പ്പെടുത്തി.
"ടൂ ലാക്.. അതെന്റെ അക്കൗണ്ടിലേക്ക് എപ്പോ കേറുന്നോ അപ്പൊ ഈ ഫയലിലെ പ്രശ്നവും ഓകെയാവും.. അത്രയുമേ എനിക്ക് പറയാനൊള്ളൂ.."
തിരികെ കസേരയിലേക്കിരുന്നു കൊണ്ടവൻ ചിരിയോടെ തന്നെ പറയുമ്പോൾ ഗിരിയുടെ മുഖം വിളറി.
അവൻ ദയനീയമായി പ്രഭാകരനെ നോക്കി.
എന്നാൽ ഇതൊക്കെ പ്രതീക്ഷിക്കുന്നു എന്നൊരു ഭാവമാണയാൾക്ക്.
"ഇപ്പൊ തീരുമാനം പറഞ്ഞിട്ട് പോണം.. എനിക്കിതിന്റെ പിറകെ നടക്കലല്ല പണി.. പിന്നെ എന്നോട് വാക്ക് പറഞ്ഞിട്ട് അതെങ്ങാനും പിന്നെ മാറ്റിയാലോ പറഞ്ഞ സമയത്ത് തന്നെ കാശ് തരാതെ എന്നേ പറ്റിചാല്ലോ.. ഓർത്തോ. ഇനിയൊരിക്കലും.. ആരെ കൊണ്ടും തീർത്തു തരാൻ കഴിയാത്ത വിധം ഈ ഫയലിൽ പ്രശ്നങ്ങൾ ഇനിയും നിറയും.."
അത് വരെയുമുള്ള ഭാവം പാടെ മറി പോയി.. ഇങ്ങോട്ട് കയറുമ്പോൾ പ്രഭാകരൻ സൂചന തന്നത് പോലൊരു പൈശാചിക ഭാവത്തിലാണ് അപ്പോഴവന്റെ ചിരിയെന്ന് ഗിരിക്ക് തോന്നി.
ഞൊടിയിട കൊണ്ട് മാറുന്ന അവന്റെ ഭാവങ്ങൾ.
ഗിരിക്കൊരു വല്ലായ്മ തോന്നി.
അങ്ങോട്ട് വരണ്ടായിരുന്നു എന്ന് പോലും അവനപ്പോൾ തോന്നി.
വിഷ്ണു നിസ്സാരമായി ചോദിച്ച ആ രണ്ട് ലക്ഷം..
അതിനിപ്പോ തനിക് മുന്നിൽ വലിയ വിലയാണ് ഉള്ളത്.
എങ്ങനെയൊക്കെ തല കുത്തി മറിഞ്ഞു ശ്രമിച്ചാൽ പോലും ഇനി അത്രയും വലിയയൊരു തുക തന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല.
അതവനുറപ്പുണ്ട്.
ഒരു പതിനായിരം.. അതുമല്ലെങ്കിൽ.. ഒരു ഇരുപതിനായിരം.
അത് തന്നെ ഒപ്പിക്കുന്നതാണ്.
പലരോടായി കടം വാങ്ങിക്കേണ്ടി വരും.
അപ്പഴാ രണ്ടു ലക്ഷം..
വിഷ്ണു ഗിരിയെ തന്നെ സൂക്ഷിച്ചു നോക്കി ഇരിപ്പാണപ്പോഴും.
"അത് പിന്നെ.. സാറേ.. അവന്റെ അവസ്ഥ.. പറഞ്ഞല്ലോ.. ഉള്ളതൊക്കെ വിറ്റു പൊറുക്കി ഗൾഫിൽ പോയി.. പക്ഷേ അവിടെ എന്തോ പ്രശ്നം കൊണ്ട് എയർപോട്ടിൽ നിന്നും തിരിച്ചയച്ചു.
തിരികെ വന്നവന് കുറെയേറെ കടങ്ങൾ മാത്രമായിരുന്നു ബാക്കി.
സഹായിക്കാൻ ആരുമില്ലാത്തവനാ സാറേ..
ആത്മഹത്യ ചെയ്യേണ്ടി വരുമെന്നൊരു ഘട്ടം വന്നപ്പോ ഇവന്റെ കൂട്ടുകാർ ചേർന്ന് ഇട്ട് കൊടുത്തൊരു കട.
ഒരാഴ്ച കഴിഞ്ഞു അതിന്റെ ഉത്ഘാടനം വെച്ചതാ.അപ്പഴാ ആ കെട്ടിടം ഇങ്ങനൊരു പ്രശ്നത്തിലാണെന്നറിഞ്ഞത്.
ഇനിയിപ്പോ ഇത് തീരാതെ ഇവനാ കട തുറക്കാൻ കഴിയില്ല..
അത്.. അതിവന്റെ അവസാനപ്രതീക്ഷയാണ് സാറേ.
പ്രായമായ ഒരമ്മയും ഇവന്റെ ഭാര്യക്കും രണ്ടു പൊടി കുഞ്ഞുങ്ങൾക്കും ജീവിക്കാൻ വേറെരു മാർഗവുമില്ല സാറേ.. "
പ്രഭാകരൻ ഗിരിയുടെ ദയനീയ അവസ്ഥ കണ്ടിട്ട് താഴാവുന്നതിന്റെ പരമാവധി താഴ്ന്നു കൊണ്ടാണ് സംസാരിക്കാൻ ശ്രമിക്കുന്നത്.
"അപ്പൊ വേഗം ച്ചായ കുടിച്ചിട്ട് സ്ഥലം കാലിയാക്കാൻ നോക്ക് രണ്ടാളും.."
അതേ ചിരിയോടെ തന്നെ ആ ഫയൽ ഗിരിയുടെ നേരെയിട്ട് കൊടുത്തു കൊണ്ട് വിഷ്ണു എഴുന്നേറ്റു.
ചിതറി തെറിച്ച പേപ്പറുകൾ നിലത്തേക്കിരുന്നു കൊണ്ട് പൊറുക്കി കൂട്ടുമ്പോൾ ഗിരി മരവിച്ചത് പോലായിരുന്നു.
അത് വരെയുമുള്ള അവന്റെ മുന്നിലെ പ്രതീക്ഷകളുടെ നേർത്ത വെട്ടത്തെയാണ് അധികാരത്തിന്റെ ഹുങ്കിൽ ഒരുത്തൻ വില പറഞ്ഞു കൊണ്ട് അണച്ചു കളഞ്ഞിരിക്കുന്നത്.
അവനു മുന്നലപ്പോൾ അനുഭവപ്പെട്ട ശൂന്യതയുടെ ആഴം എത്രയെന്നുള്ളത് അവനു മാത്രമേ അറിയാവുന്നുള്ളു..
"സാറേ.. അവന്റെ ജീവിതത്തിന്റെ പ്രശ്നമാണ് സാറേ.. ആ ചെക്കന്റെ അവസാനപ്രതീക്ഷയാണ്..
സാർ ചോദിച്ച കാശ് തരാനൊന്നും ഇപ്പൊ അവനു കഴിയില്ല.
എന്നെങ്കിലും അതിന് പറ്റിയൊരു അവസ്ഥയിലേക്കവൻ എത്തിയാൽ തീർച്ചയായും ഒരു കടം പോലെ അവനത് തന്ന് തീർത്തു കൊള്ളും സാറേ.. പ്ലീസ്.."
പ്രാകാരൻ വീണ്ടും അപേക്ഷിക്കുന്നു..
"പോയി ചാവാൻ പറയെടോ പ്രഭാകരാ.. കാശില്ലാതെ ഈ ഭൂമിയിൽ ജീവിക്കാൻ വല്ല്യ പാടാണ്.. അവനോട് ചത്ത് രക്ഷപ്പെട്ടു പോകാൻ പറ..അതും ഒരു സഹായമാണല്ലോ"
മുഖം കുനിച്ചു കൊണ്ട് ആ കൊട്ടാരത്തിന്റെ പടിയിറങ്ങി പോകുമ്പോൾ ഗിരി അവസാനം കേട്ട വാക്കുകൾ അതായിരുന്നു.
അവനിറങ്ങി പോയത് കാണാതെ പ്രഭാകരനപ്പോഴും ഗിരിക്ക് വേണ്ടി വാദിക്കുന്ന തിരക്കിലായിരുന്നു..
❤️❤️
സ്റ്റാന്റിലേക്ക് വണ്ടി കയറ്റുമ്പോൾ പതിവിലേറെ ഉത്സാഹത്തിലാണ് കാശി.
ഇനിയീ നോട്ടങ്ങളുടെ കൂർത്ത മുള്ള് കൊണ്ട് നീറി നീറി ഇരിക്കണ്ടല്ലോ എന്നൊരു ആശ്വാസമാണവന്.
എന്നാൽ അത് വരെയും അവനെ മാത്രം നോക്കി അവന്റെ മുഖത്തു വിരിയുന്ന ഭാവങ്ങൾ നോക്കി. തന്റെ നേരെ നോക്കാതിരിക്കാൻ അങ്ങേയറ്റം ശ്രമിച്ചിട്ടും സൈഡ് മിററിൽ കൂടി നോക്കേണ്ടത് ആവിശ്യമായത് കൊണ്ട്.. അത് താനിരിക്കുന്ന ഭാഗത്തായത് കൊണ്ട് അങ്ങോട്ടേക്ക് നോക്കേണ്ടി വന്നവന്റെ മുഖത്തെകിരച്ചു കയറുന്ന കലിയെ നോക്കിയിരുന്നവളുടെ മുഖം വല്ലാതെ മങ്ങി പോയിരിക്കുന്നു.
ഇനിയിപ്പോ എന്ന് കാണാൻ കഴിയും എന്നുള്ള ചിന്തയിൽ ആ കണ്ണുകളിൽ ഞൊടിയിട കൊണ്ട് വിരഹം പാട കെട്ടി കിടപ്പുണ്ട്.
"ഇത്രേം മണിക്കൂർ എന്റെ ചോര ഊറ്റിട്ടിട്ടും അതൊന്ന് പോരാതെ ഇനിയും എന്തൊരു നോട്ടമാണ് പിശാച്.."
ആളുകൾ ഇറങ്ങി തുടങ്ങിയിട്ടും അപ്പോഴും കണ്ണിമ വെട്ടാതെ നോക്കിയിരിക്കുന്നവളെ നോക്കി കാശി പല്ല് കടിച്ചു.
"ഇറങ്ങിക്കോ.."
അത്ര മാത്രം പറഞ്ഞു കൊണ്ടവൻ അവന്റെ സീറ്റിന്റെ ഭാഗത്തെ ഡോർ തുറന്നു കൊണ്ട് പുറത്തേക്ക് ചാടി.
അതോടെ ഇനിയിരുന്നിട്ട് കാര്യമില്ലെന്ന് തോന്നിയത് കൊണ്ട് മുഖം ചുളിച്ചു കൊണ്ടവളും എഴുന്നേറ്റു.
ബസ് ഫുള്ള് ആളൊഴിഞ്ഞു.
അത് തന്നെയാവും കാശി പെട്ടന്നിറങ്ങി പോയതെന്ന് അവൾക്കറിയാം.
അവൾ നോക്കുമ്പോൾ ശിവ പിന്നിലെ നീളൻ സീറ്റിലിരുന്നു കൊണ്ട് തോളിലെ ബാഗിലേക്ക് കാശ് എണ്ണി വെക്കുന്നുണ്ട്.
"അടിച്ചു മാറ്റുവാണോ ശിവേട്ടാ..
ചിരിയോടെ ചോദിച്ചു കൊണ്ടവൾ അവന്റെ അരികിലേക്ക് ചെന്നു.
"പിന്നെ... അടിച്ചു മാറ്റി കൊണ്ട് പോയിട്ടിപ്പോ വെക്കാൻ സ്ഥലമില്ലെന്നുള്ള ഒറ്റ പ്രശ്നം മാത്രമേ ഒള്ളു.."
അവനും അവളെ ഒന്ന് നോക്കി ചിരിയോടെ പറഞ്ഞിട്ട് വീണ്ടും ചെയ്യുന്ന ജോലി തന്നെ തുടർന്നു.
"കുഞ്ഞാറ്റ ന്തേ പെട്ടന്നൊരു വരവ്.. കഴിഞ്ഞ ആഴ്ച വന്നിട്ട് പോയപ്പോ ഏതാണ്ടൊക്കെ പറഞ്ഞിട്ട് പോയതല്ലേ.."
ശിവ പണമെണ്ണി കഴിഞ്ഞു ബാഗ് അടച്ചു പൂട്ടി കൊണ്ട് അവളെ നോക്കി.
"ആഹ്.. അതൊക്കെ ആ കാട്ട്മാക്കാനോടുള്ള ദേഷ്യം കൊണ്ട് പറഞ്ഞതല്ലേ ന്റെ ശിവേട്ട.. നിങ്ങളതൊക്കെ കാര്യമായെടുത്തോ.."
കാർത്തിക കണ്ണ് ചിമ്മി കാണിച്ചു.
ശിവക്കും ചിരി വന്നു അവളുടെ അപ്പോഴുള്ള ഭാവം കണ്ടിട്ട്..
"ഇപ്രാവശ്യം ചുമ്മാ വന്നതൊന്നുമല്ലന്നേ.. എന്റെ പിറന്നാളായിരുന്നു.. ഇന്നലെ.."
"ഓഹ്.. പിറന്നാൾ ആശംസകൾ.. അറിയാൻ വൈകിയത് കൊണ്ട് ആശംസകളും വൈകി.."
"താങ്ക്സ്.
"എന്നിട്ടെന്താടൊ ഞങ്ങളെയൊന്നും വിളിക്കാഞ്ഞത്..
"അത്രയും വലിയൊരു ഫങ്ക്ഷൻ ഒന്നുമുണ്ടായില്ലന്നെ.. ഞാൻ ചെന്നത് കൊണ്ട് ജസ്റ്റ് ഒരു കേക്ക് കട്ടിങ്. പിന്നെ ചെറിയൊരു വിരുന്ന്..
കാശിയെ വിളിച്ചില്ലേ.."
ശിവ ചിരിച്ചു കൊണ്ട് ചോദിച്ചു.
"മ്മ്.. വിളിച്ചൊക്കെ ചെയ്തു.. അങ്ങേര് വന്നില്ല.. വരില്ല.. ജാഡ തെണ്ടി.. സ്നേഹത്തിന്റെ വില അറിയാത്ത മൂരാച്ചി.."
കാർത്തിക അറിഞ്ഞു പ്രാകുന്നുണ്ട്..
ശിവ ചിരിയോടെ തലയാട്ടി കൊണ്ടിരുന്നു.
"അങ്ങേരെ വളച്ചൊടിക്കാൻ പറ്റിയ ഐഡിയ വല്ലതും അറിയുമെങ്ങിൽ ഒന്ന് ഷെയർ ചെയ്യ് ശിവേട്ട.. എന്റെൽ ഉള്ളതൊക്കെ സ്റ്റോക് തീർന്നു. എന്നിട്ടും കാശിനാഥനിപ്പോഴും തെങ്ങിൽ തന്നെ.."
കാർത്തിക നിരാശയോടെ മുഖം ചുളിച്ചു..
"ഹാ.. ചിരിച്ചു നിൽക്കാതെ പറയങ്ങോട്ട്.. വെറുതെ വേണ്ട.. ഐഡിയ ഒന്നിന് അതിന്റെ സ്റ്റാന്റേർഡ് അനുസരിച്ച് ഞാൻ പെയ്മെന്റ് തന്നേക്കാം.."
കാർത്തിക അവനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു.
"ഹോ.. നമ്മളില്ലപ്പാ.. ഇനിയിപ്പോ ഐഡിയ കിട്ടിയേ തീരൂ ന്നാണെങ്കിൽ നീ തന്നെ നേരിട്ട് അവനോട് ചോദിക്ക് കുഞ്ഞാറ്റെ.എന്ത് ചെയ്താൽ അവൻ നിന്റെ സ്നേഹത്തിൽ വീണു പോകുമെന്ന്.. ദേ നിക്കുന്നു നിനക്ക് പിന്നിൽ.."
അതും പറഞ്ഞിട്ട് ശിവ അവിടെ നിന്നുമിറങ്ങി പോയി..
തുടരും..
ഓൾക്ക് ഐഡിയ വേണം ന്ന്.
നിങ്ങളുടെ കയ്യിലുണ്ടോ..
വെറുതെ വേണ്ട.. ഓള്.. Not the point ഓള് പെയ്മെന്റ് ചെയ്യും ന്ന്..എന്നോട് ചോദിക്കരുത്... ബ്ലീസ്.
പിന്നേയ്...
ആ മുന്നിലെ നീളൻ സീറ്റില്ലേ.. പറ്റുമെങ്കിൽ.. ബസ്സിൽ വല്ല അടിപൊളി ഡ്രൈവർമാർ ആണെങ്കിൽ.. (ഈ പോയിന്റ് must ആണ് ട്ടാ...)
ആ സീറ്റിൽ പോയിരിക്കണം.
പാട്ടില്ലങ്കിൽ ചോദിച്ചു മേടിക്കണം..
എന്നിട്ടാ പാട്ട് കേട്ട് അവന്മാർ അറിയാതെ ഒന്ന് വായി നോക്കി നോക്ക്..🫣
എജ്ജാതി വൈബ് ആണെന്നറിയോ..
🥰
കെട്ട്യോന്മാർ കൂടി അറിയാതെ നോക്കണേ കെട്ടിയവരൊക്കെ 😎
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം.. Jif
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _7
✍️ രചന - ജിഫ്ന നിസാർ ❤🔥
പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ ല്ലേ..
ആളൊരു നാറിയാണ്.
നാറിയെന്ന് പറയുമ്പോൾ നമ്മളിത് വരെയും കണ്ടതിൽ വച്ചേറ്റവും വലിയൊരു നാറി എന്ന് വേണമെങ്കിൽ പറയാം.
സർക്കാർ ജോലി ഉണ്ട്..
അതൊക്കെ ഉള്ളത് തന്നെ.
പക്ഷേ ജില്ലാ കളക്ട്ടറുടെ ജാഡയാണാ തെണ്ടിക്ക്.
പിന്നെ ആകെയുള്ള കാര്യം.. പൈസ കൊടുത്താ എന്തും ചെയ്‌തോളും എന്നുള്ളതാ.. ഇത്രേം നാളായി നമ്മളീ ഫയലും കൊണ്ട് നടന്നിട്ട് കിട്ടാത്ത ഒപ്പ് കൊറച്ചു കാശ് കൊടുത്താ ഈ പറയുന്ന നാറി ചെയ്തു തരും.പിന്നെ അതിന് പിറകെ വരുന്ന പൊലാപ്പ് അവൻെറ്റെടുത്തോളും.പക്ഷേ മെരുക്കി എടുക്കാനാ പാട്.
വാ തുറന്നാ നമ്മള് മോന്ത അടിച്ചു പൊട്ടിക്കും.. അത്രേം റേൻജ് ഉണ്ട് വർത്താനത്തിന്.. അത് കൊണ്ട്.. "
വിഷ്‌ണു ലയം എന്നോഴുതിട്ട ഗേറ്റ് മലർക്കേ തുറക്കും മുന്നേ പ്രഭാകരൻ കൂടെയുള്ള ഗിരിക്ക് പറഞ്ഞു കൊടുത്തു.
എങ്കിൽ കയറി വാ..
പ്രഭാകരൻ വിളിച്ചപ്പോൾ ഗിരിയും അയാൾക്കൊപ്പം അകത്തേക്ക് കയറി
രണ്ടു നിലയിൽ.. അത്യാവശ്യം ആഡംബരത്തോടെ തന്നെയുള്ള വിഷ്‌ണുനാദിന്റെ വീട്..
മുറ്റം മാത്രം അഞ്ചു സെന്റ് കാണും..
ഇന്റർലോക്ക് ചെയ്തു.. ഭംഗിയുള്ള പൂച്ചെടികൾ അതിരിട്ട്.. കുറച്ചു അലങ്കാരമരങ്ങളും നിറഞ്ഞ മുറ്റം.
മൊത്തത്തിൽ ഒരടിപൊളി ലുക്ക്.
ആള് ഭയങ്കര ക്രൊയേറ്റിവിറ്റി ഉള്ളതാണെന്ന് തോന്നുന്നു..
ഗിരിയാ സെറ്റപ്പൊക്കെ നോക്കി നടക്കുന്നതിനിടെ പറഞ്ഞു.
"പിന്നെ ക്രിയേറ്റിവിറ്റി.. കയ്യിട്ടു വാരിയും പിടിച്ചു പറിച്ചും വാങ്ങി കൂട്ടിയ കാശിന്റെ തിളപ്പ്.. പിന്നെ നീയിപ്പോ പറഞ്ഞ അതുണ്ടോ അവനെന്ന് എനിക്കറിയില്ല.. പക്ഷേ മനസാക്ഷി എന്നൊന്ന് അവനെ തൊട്ട് തീണ്ടിയിട്ടില്ല..
അതെന്താ അങ്ങനെ..പറഞ്ഞത്?
വിഷ്‌ണുവിനെ കുറിച്ചറിയാത്ത ഗിരിക്ക് ആകാംഷ ആ കഥ കേൾക്കാൻ.
"അതിന്റെ കാര്യം ഒന്നും പറയേണ്ട ഗിരി.
ഒരു കുടുംബത്തിലെ മൂത്ത വിത്താ.. സാധാരണ അച്ഛൻ മരിച്ചു പോകുമ്പോൾ ആ സ്ഥാനം വെച്ചു കൊണ്ട് ആ കുടുംബ ത്തിന്റെ ആശ്വാസം പിന്നെ അവരാണ് ആവുന്നത്.. അതൊരു നിയമമൊന്നും അല്ലെങ്കിൽ കൂടിയും കുടുംബസ്നേഹവും ഉത്തരവാദിത്ത ബോധവുമുള്ള ആണുങ്ങൾ അങ്ങനെയാണ് ചെയ്യാറുള്ളത്.
അല്ല.. അങ്ങനെ തന്നെയാണ് ചെയ്യണ്ടതും
പക്ഷേ ഇവനുണ്ടാണല്ലോ.. ഈ വിഷ്ണു നാദ്.. അവനങ്ങനെ ചെയ്തില്ല.. ചെയ്തില്ലെന്ന് പോട്ടെ.. ആ അവസ്ഥയിൽ ഇവനൊക്കെ ആക്കി എടുക്കാൻ വേണ്ടി പണിക്കിറങ്ങിയ അനിയൻ ചെക്കനെ നൈസായി വലിപ്പിച്ചു.."
പ്രഭാകരൻ ദേഷ്യത്തോടെ പല്ല് കടിക്കുന്നുണ്ട് പറയുന്നതിനൊപ്പം തന്നെ.
തെളിയിച്ചു പറ ചേട്ടാ.."
മെല്ലെ നടക്കുന്ന പ്രഭാകാരനെ പിടിച്ചു നിർത്തി കഥ മുഴുവനും പറഞ്ഞിട്ട് നിങ്ങള് മുന്നോട്ട് പോയ മതി എന്നൊരു ഭാവത്തിലാണ് ഗിരി.
"പറയാൻ മാത്രം ഒന്നുമില്ലെടാ. ഒരാൾ മറ്റൊരാളോട്.. അതും പഠിക്കാനും വീട് നോക്കാനുമെല്ലാം സ്വന്തം സ്വപ്നം പോലും മറന്നു കൊണ്ട് മുന്നിട്ടിറങ്ങിയ സ്വന്തം സഹോദരനോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്തത്ര വലിയൊരു ക്രൂരത ചെയ്തവനാ നമ്മളിപ്പോ കാണാൻ വന്ന വിഷ്ണു നാദ്.
ഇവന്റച്ഛൻ മരിച്ചപ്പോ ഈ കുടുംബഭാരം മൊത്തം ഏറ്റെടുത്തിരുന്നൊരു അനിയന്നുണ്ടവന്..
കാശി.. കാശി നാഥൻ..
ഇവന്റെ ഭാഷയിൽ തല തെറിച്ചവൻ..
തെമ്മാടി.
പക്ഷേ ആ തല തെറിച്ചവനുയുണ്ടായത് കൊണ്ട്.. അവൻ മുന്നിട്ടിറങ്ങിയത് കൊണ്ട് മാത്രം ഇവന് കിട്ടിയ ഈ ജോലി..
കാശ് കിട്ടിയ എന്തും ചെയ്യുമെന്നുള്ള ഇവന്റെ ഹുങ്ക്.. അതെല്ലാം ആ ചെക്കൻ ചോര നീരാക്കി ഉണ്ടാക്കിയ കാശിന്റെ പുറത്ത് കെട്ടി പൊക്കിയതാ.
അതിനെ പിഴിഞ്ഞ് കൊണ്ട് ഇവൻ പഠനം തീർത്തു.
പഠിക്കാൻ
മിടുക്കനായത് കൊണ്ട് ഇവന് റാങ്കും കിട്ടി ജോലിയും കിട്ടി.
എന്നിട്ടും ഇവന് ഇവന്റെ കാര്യം മാത്രം.
ഇവന് വേണ്ടി പഠിക്കാൻ ലോൺ എടുത്തിട്ടാ വീടിന്റെ മേൽ ജപ്തി നോട്ടീസ് വന്ന അന്ന്.. കാശി ഇവനോട് അച്ഛൻ ഉറങ്ങുന്ന മണ്ണാണ് വിട്ടു കളയരുത്...എന്ന് പറഞ്ഞു.
അത്രയും വലിയൊരു തുക കാശിയെ കൊണ്ടപ്പോൾ കൊടുത്തു തീർക്കാൻ പറ്റാത്ത അവസ്ഥയിലാണ്. അത് കൊണ്ടാവാം കാശിയത് അവനോട് പറഞ്ഞതും..ഇവനെ പോലെ നാണമില്ലാത്തവനൊന്നുമല്ലവൻ..
അതിന്റെ പേരിൽ ഇവനിനി നടക്കാത്ത പ്രശ്നമില്ല.
ഇവനെ പോലെ തന്നെ കുടുംബം മൊത്തം കാശിയെ തള്ളി പറഞ്ഞു ആ സംഭവം കൊണ്ട്..
പണവും നല്ലൊരു ജോലിയും ഉള്ളത് കൊണ്ട് കുടുംബം മൊത്തം ഇവന്റെ കൂടെ കൂടി..കാശി ഒറ്റയ്ക്ക്..
എന്നിട്ടും അവൻ ജയിച്ചു ഗിരി..
ഒറ്റയ്ക്ക് പൊരുതി അവൻ അവന്റെ അച്ഛൻ ഉറങ്ങുന്ന മണ്ണ് നേടിയെടുത്ത്.."
ദേഷ്യത്തോടെ.. വെറുപ്പോടെ പറഞ്ഞു തുടങ്ങിയിട്ടോടുവിൽ ആവേശത്തിലാണ് പ്രഭാകരൻ പറഞ്ഞു നിർത്തിയത്.
ഗിരിയുടെ മുഖത്തും നിർവചിക്കാൻ കഴിയാത്തൊരു ഭാവം.
"ആഹ്.. ചില ജന്മങ്ങൾ അങ്ങനെയാണ്.. മറ്റുള്ളവരെ പിഴിഞ്ഞ് കൊണ്ടായാലും സ്വന്തം കാര്യം നടത്തി എടുക്കാൻ ഇവർക്ക് വലിയ മിടുക്കാ.. പക്ഷേ എന്നും എക്കാലത്തും എല്ലാം നില നിൽക്കില്ലല്ലോ..നീ വന്നേ..
നമ്മളിനി ഇവിടെ നിന്നു സംസാരിക്കുന്നത് അകത്തിരുന്നു കൊണ്ടവൻ കണ്ടാ പിന്നെ അത് മതിയാവും.
കുരുട്ട് ബുദ്ധിയുടെ ആശാനാണ്.
എവിടെല്ലാം ക്യാമറ വെച്ചിട്ടുണ്ടോ ആവോ.."
പറഞ്ഞു കഴിഞ്ഞതും പ്രഭാക്കരന്റെ കണ്ണുകൾ ചുറ്റുമൊന്നു തെന്നി നീങ്ങി..
"ഞാൻ പറഞ്ഞതൊന്നും നീ മറന്നിട്ടില്ലല്ലോ.. ല്ലേ.. അകത്തു കയറി തപ്പി കളിക്കരുത്..ഒള്ളത് പോലങ് പറഞ്ഞേക്ക്..
കോളിങ് ബെൽ അടിക്കും മുൻപ് പ്രഭാകരൻ ഗിരിയെ ഒന്ന് കൂടി ഓർമ്മിപ്പിച്ചു.
കയ്യിലെ ഫയൽ ഒന്ന് കൂടി ഒതുക്കി പിടിച്ചു കൊണ്ടവൻ ഭവ്യതയോടെ തലയാട്ടി.
ബെല്ലടിച്ചു കുറച്ചു നേരത്തെ കാത്തിപ്പിന് ശേഷമാണ് അലങ്കാരങ്ങളും കൊത്തു പണികളും നിറഞ്ഞു നിൽക്കുന്ന ആ വാതിൽ അവർക്ക് മുമ്പിൽ തുറക്കപ്പെട്ടത്..
ഗുഡ്മോർണിംഗ് വിഷ്ണു സർ..
പ്രഭാകരൻ അത് പറയുമ്പോൾ ഗിരി ഞൊട്ടി കൊണ്ട് മുന്നിൽ നിൽക്കുന്ന ആളെ നോക്കി.
എന്ത് ശാന്തമായ ചിരി..
നോട്ടം..
സ്വീകരണം.
അവർക്കൊപ്പം അകത്തേക്ക് നടക്കുമ്പോൾ ഇയാളെ പറ്റിയാണോ നേരത്തെ പ്രഭാകരൻ അത്രയും പറഞ്ഞതെന്നായിരുന്നു ഗിരി ഓർത്തത്.
കാരണം മുന്നിൽ ഇരിക്കുന്ന ആൾക്ക് വല്ലാത്തൊരു ശാന്തത.
പ്രഭാകരനോട് കാര്യമായി വിശേഷം തിരക്കുന്ന അയാളെ നോക്കി വിലയിരുത്തുന്ന തിരക്കിലായിരുന്നു ഗിരിയപ്പോൾ.
നന്നേ വെളുത്ത ശരീരമാണ്.
ക്ളീൻ ഷേവ്.. ചെയ്ത മുഖം.
ആഡ്യത്യം വിളിച്ചോതുന്ന ഡ്രസും സ്റ്റയിലും..
വീടിനും അയാൾക്കും ഒരേ പ്രമാണിത്യം.
ഒറ്റ നോട്ടത്തിൽ മനസ്സിലാവുന്ന ആഡംബരഭാവം.
ഗിരി വിഷ്ണുവിനെ വിട്ടു വീട് കാണുന്ന തിരക്കിലായി.
ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥന് സ്വപ്നം കാണാൻ കൂടി കഴിത്തത്രേം സൗകര്യങ്ങൾ നിറഞ്ഞ വീടിന്റെ ഉൾവശം..
പുറത്തുള്ളത് പോലെ തന്നെ അകത്തും ധാരാളം അലങ്കാര വസ്തുക്കൾ..
ഫർണീച്ചർ.. ബാക്കിയുള്ള സെറ്റിംഗ്സ്.. എല്ലാം കൂടി വേറെ ഏതോ ലോകത്ത് ചെന്ന പോലെ തോന്നി ഗിരിക്ക്
കൗതുകത്തോടെ ഗിരി ചുറ്റും നോക്കി കാണുമ്പോൾ കാലിൽ അമർത്തിയുള്ള പ്രഭാകരന്റെ തട്ടി വിളി..
അവന്റെ നോട്ടം വീണ്ടും അവളിലേക്ക് തന്നെ തിരിച്ചു വന്നു.
തന്നെ നോക്കി ഇരിക്കുന്ന വിഷ്ണുനാദ്..
ചിരി തന്നെയാണ്..
ശാന്തത ഏറെയുള്ള ചിരി.
ആ നോട്ടത്തിന് മുന്നിൽ ഗിരി പക്ഷേ ചിരിക്കാൻ നന്നേ പാടു പെട്ടു.
പറയ്യ് ഗിരി.."
പ്രഭാകരൻ കൈ മുട്ടിൽ തട്ടി കൊണ്ട് ആവിശ്യപോയെടുമ്പോൾ ഗിരി അയാളെ നോക്കി തലയാട്ടി.
പിന്നെ കണ്ണടച്ച് ഒന്ന് ശ്വാസമെടുത്ത് കൊണ്ട് അവൻ വന്ന കാര്യം പറയാൻ തുടങ്ങി.
❤🔥❤🔥
ഇതാണോടി ചായ.. തുഫ്..
ഗായത്രിയെ തുറിച്ചു നോക്കി കൊണ്ട് സുഗന്ധി അവളുണ്ടാക്കി വെച്ച ചായ ഒന്ന് രുചിച്ചു നോക്കി.. പിന്നെയത് നീട്ടി തുപ്പി.
ഗായത്രി ഒന്നും മിണ്ടാതെ കുറച്ചു മാറി നിന്നു.
പതിവുപോലെ അവളുടെ മുഖം നിസംഗതാ നിറഞ്ഞതാണ്.
ഇതിനേക്കാൾ വലിയ അപമാനങ്ങൾ നിരവധി കേട്ടിട്ടുണ്ട് എന്നൊരു മരവിപ്പ്..
"ഒരു വകക്ക് കൊള്ളൂല.. ആണുങ്ങളെ ചിരിച്ചു മയക്കി പാട്ടിലാക്കുന്ന പോലെ അത്രയും ഈസി അല്ലേടി ഇതൊന്നും.."
പറഞ്ഞിട്ടും കലി തീരാതെ അവരവർക്ക് നേരെ കലി തുള്ളി.
ദേഷ്യം കൂടുന്നതിനനുസരിച്ചു കൊണ്ട് ആ ശബ്ദം ഉയർന്നു അടുക്കള വിട്ട് പുറത്ത് ചാടി തുടങ്ങി.
ഗിരി പറയുന്നത് കാര്യമായിരുന്നു കേൾക്കുന്ന വിഷ്ണുവിന്റെ കാതിലും ആ ദേഷ്യം ചെന്നെത്തി നിന്നു.
അതോടെ അവന്റെ ഭാവം മാറി.
മുഖം കനത്തു..
ഒരു മിനിറ്റ് എന്നും പറഞ്ഞു കൊണ്ടവൻ അവിടെ നിന്നും എഴുന്നേറ്റു പോയി..
"ഇവിടെന്താ..
അടുക്കളയിലേക്ക് ചെന്നവൻ ഉറഞ്ഞു തുള്ളുന്ന അമ്മയെയും അവർക്കരികിൽ മുഖം കുനിച്ചു നിൽക്കുന്ന ഭാര്യയെയും കണ്ടു.
അതോടെ വിഷ്ണുവിന്റെ മുഖം ഒന്ന് കൂടി കനത്തു.
"വന്നവർക്ക് കൊടുക്കാൻ ഇച്ചിരി ചായ ഇടാൻ പറഞ്ഞത് കൊച്ചമ്മയ്ക് പിടിച്ചില്ല. എനിക്കെന്താ പണി ന്ന് ചോദിച്ചു.. അമ്മയ്ക്ക് വയ്യാഞ്ഞിട്ടാ മോളെ ന്ന് പറഞ്ഞപ്പോ അവള് വന്നു ചായ ഇട്ട്.. പക്ഷേ നീ ഇതൊന്ന് കുടിച്ച് നോക്ക്..
എന്നോടുള്ള വാശിക്ക് ഇവളിത് എന്ത് ചെയ്തെന്ന് നോക്ക്."
അവരാ ഗ്ലാസ്.. അവനു നേരെ നീട്ടി കൊടുത്തു.
അവനത് വാങ്ങിക്കില്ല എന്നൊരു ധൈര്യം സുഗന്ധിയുടെ കണ്ണിൽ തെളിഞ്ഞു കാണാമായിരുന്നു.
അവനത് വാങ്ങിക്കില്ല എന്നറിയാവുന്നത് പോലൊരു ഭയമായിരുന്നു ഗായത്രിയുടെ കണ്ണിലും..
ചോദ്യവും പറച്ചിലും ഒന്നുമുണ്ടായില്ല.. കൈ വീശി ഗായത്രിയുടെ കവിളിൽ ആഞ്ഞടിക്കുമ്പോൾ വളരെ മുന്നേ ഉള്ള ദേഷ്യം കൂടി അവനിൽ നുരഞ്ഞു പൊന്തി.
വേദന കൊണ്ട് അറിയാതെ അവളുടെ കരച്ചിൽ ഉയർന്നു പൊങ്ങി.ഹാളിൽ ഇരിക്കുന്ന ഗിരിയും പ്രകാരണനും കൂടി കേൾക്കും വിധം ആ അടിയുടെ ശബ്ദവും കരച്ചിലും ഉയർന്നു നിന്നു..
മിണ്ടരുത്..അവരെന്നെ കാണാൻ വന്നവരാണ്.. അഞ്ചു മിനിറ്റ് കൊണ്ട് പുറത്തിരിക്കുന്നവർക്ക് കുടിക്കാൻ പറ്റിയ ചായ കൊണ്ട് നീ അങ്ങ് വന്നേക്കണം.. ഇല്ലെങ്കിൽ..
ചൂണ്ടിൽ വിരൽ ചേർത്ത് വെച്ചു കൊണ്ടവളെ നിശബ്ദമാക്കി കൊണ്ട് വിഷ്ണു തിരിച്ചു നടക്കുമ്പോൾ വല്ലാത്തൊരു ചിരിയോടെ സുഗന്ധി അവളെ നോക്കി നിൽപ്പുണ്ടായിരുന്നു...
തുടരും..
കാശിയെ കുറിച്ചറിഞ്ഞു..
പക്ഷേ അത് മാത്രം പോരല്ലോ..
അവനൊരു കുടുംബമുണ്ട്.. അവരെ കൂടി നമ്മൾ അറിയണ്ടേ..
ഈ നല്ല കുടുംബത്തിൽ ഇനിയും ആളുകൾ വരാനുണ്ട്.
നമ്മുക്കവരെ കൂടി അറിയണ്ടേ..
കാത്തിരിക്കൂ ട്ടോ..
ഞാൻ ഡെയിലി ഇടുമ്പോ നിങ്ങൾക് റിവ്യൂ ഇടാൻ മടിയുണ്ടോ😢
ലീവെടുത്തു മുങ്ങും കേട്ടോ ഞാൻ 😎
സ്നേഹത്തോടെ jif❣️
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - മുറ ചെറുക്കൻ.....
🔻 ഭാഗം _64
✍️ രചന - Aysha akbar
സച്ചു ബുള്ളറ്റ് നിർത്തി അതിൽ നിന്നിറങ്ങുമ്പോൾ അവന്റെ കൂർത്ത കണ്ണുകൾ രവിയിലായിരുന്നു....
രവിയും അവനെ തന്നെ നോക്കി നിൽക്കുകയാണ്......
ഇവന് വേണ്ടിയാണോ ഇവളിത്രയേറെ വാശി പിടിച്ചതെന്ന പരിഹാസത്തോടെ രവി ഇഷാനിയെ നോക്കി....
ഇഷാനിയുടെ കണ്ണുകൾ അത്ര മേൽ ശാന്തമായി മാറിയിരുന്നു......
അവനെന്ന ധൈര്യത്തിൽ അവൾക്ക് മറ്റൊന്നും ആവശ്യമായിരുന്നില്ല.......
ഉടുത്തിരുന്ന മുണ്ടോന്ന് മടക്കി കുത്തി സച്ചു അകത്തേക്ക് കയറുമ്പോൾ അവന്റെ കൈ തണ്ടയിലെ ഞെരമ്പ് വലിഞ്ഞു മുറുകിയിരുന്നു......
സച്ചുവിന്റെ തറഞ്ഞ നോട്ടത്തിൽ ദേഷ്യം വന്നെന്ന വണ്ണം രവി അവനെ നോക്കി കൊണ്ട് ഇഷാനിയുടെ കയ്യിലെ പിടുത്തം ഒന്ന് കൂടി മുറുക്കി......
കണ്ണുകൾ തമ്മിൽ കൂർത്തു നിന്നു.....
എന്ത് സംഭവിക്കുമെന്നറിയാതേ മുൾ മുനയിൽ നിൽക്കുകയാണ് ഓരോരുത്തരും.......
സച്ചു രവിയുടെ മുഖത്തേക്കും ഇഷാനിയിൽ മുറുക്കിയ അയാളുടെ കൈ വിരലുകളിലേക്കും മാറി മാറിയോന്ന് നോക്കി.....
എല്ലാ ദേഷ്യവും കൂടി അവന്റെ കണ്ണുകളിൽ കൂർത്തു നിൽപ്പുണ്ട്......
അതറിഞ്ഞെന്ന വണ്ണം രവി ഒന്ന് കൂടി ആ പിടുത്തം മുറുക്കി......
അയാളുടെ കണ്ണുകളിൽ ഒരു വെല്ലു വിളിയുടെ സ്വരമുണ്ടായിരുന്നു.....
എങ്ങോട്ടാ.......
രവിയെ പാടേ അവഗണിച്ചു കൊണ്ട് ഗൗരവം നിറഞ്ഞ ശബ്ദത്തിൽ സച്ചു ഇഷാനിയോടായത് ചോദിക്കുമ്പോൾ അവളൊന്നും മിണ്ടിയില്ല..... പകരം തല താഴ്ത്തി നിന്നു........
അവളെങ്ങോട്ടാണെന്ന് ചോദിക്കാൻ നീയാരാടാ....
എന്റെ മോളെ എവിടെ നിർത്തണമെന്ന് ഞാൻ തീരുമാനിക്കും..... അവളെ ഇങ്ങോട്ട് വിട്ടതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്........
രവി ഒരു ഏറ്റ് മുട്ടലിന് ഒരുങ്ങി തന്നെയെന്ന വണ്ണം സച്ചുവിനോടായത് പറയുമ്പോൾ അയാളുടെ വെളുത്ത മുഖത്ത് ചുവന്ന കണ്ണുകൾ തെളിഞ്ഞു കണ്ടിരുന്നു.....
പൂർണ സമ്മതത്തോടെയാണോ നീ പോകുന്നത്......
സച്ചു രവിയെ പാടേ അവഗണിച്ചെന്ന വണ്ണം ഇഷാനിയോട് വീണ്ടും അത് ചോദിക്കുമ്പോൾ രവിക്ക് ദേഷ്യം വന്നിരുന്നു......
അവൻ തന്നോടെന്തെങ്കിലും പറഞ്ഞു ഏൽക്കാനാണ് അയാൾ കാത്തു നിൽക്കുന്നത്.....
അതിന് കഴിയാത്ത അമർശം അയാളിൽ നിറഞ്ഞു തുളുമ്പി......
ഇഷാനി അപ്പുറത്തായി തറയിൽ കിടക്കുന്ന ഗോപിയെ നോക്കി.....
അപ്പോഴാണ് സച്ചുവും ഗോപിയേയും ഗായത്രിയേയും നോക്കുന്നത്......
രണ്ട് പേരുടെയും അവസ്ഥ കാൻകെ സംഭവിച്ചതിന്റെ വ്യക്തമായോരു ചിത്രം അവന് ലഭിച്ചിരുന്നു......
സമ്മതമാണെങ്കിലും അല്ലെങ്കിലും അവളെ ഞാൻ കൊണ്ട് പോകും........ നിനക്ക് തടയാൻ പറ്റുമെങ്കിൽ തടയെടാ.......
ആണാണെങ്കിൽ ഈ രവിയോട് നീ മുട്ടി നോക്ക്......
നിന്നേ പോലെയുള്ള തെരുവ് പട്ടികൾക്ക് കൊടുക്കാനല്ല രവി ചെല്ലും ചെലവും കൊടുത്ത് ഇവളെ വളർത്തിയത്....
രവി രോഷത്തോടെ തന്നെ അത്രയും പറയുമ്പോഴും സച്ചു അല്പം ശാന്തനായിരുന്നു....
ഉള്ളിൽ ദേഷ്യം കുമിഞ്ഞു കൂടുന്നുണ്ടെങ്കിൽ കൂടി അവനതിനെ വളരേ പാട് പെട്ട് കടിച്ചു പിടിച്ചു......
സിരകൾ മുറുകി വലിയുമ്പോഴും അവൻ അയാളെ നോക്കിയില്ല.....
നിന്നോടാ ചോദിച്ചത്.... നീ പൂർണ സമ്മതത്തോടെയാണോ പോകുന്നതെന്ന്.....
അല്ലാ..... സച്ചുവേട്ടനെ വിട്ട് എങ്ങും പോകില്ല ഞാൻ....
ഒന്ന് കൂടി കനപ്പിച്ചു കൊണ്ട് സച്ചു ഇഷാനിയോടത് ചോദിച്ചതും പെട്ടെന്നായിരുന്നു അവളത് പറഞ്ഞത്....
ആ കണ്ണുകളിൽ നിന്നൊരു തുള്ളിയിറ്റ് വീണു.....
രവി അമർഷത്തോടെ അവളുടെ കൈ തണ്ടയിൽ പിടുത്തം മുറുക്കി അവളെ വലിച്ച് കൊണ്ട് പുറത്തേക്ക് നടക്കാൻ തുടങ്ങിയ അതേ നിമിഷമാണ് സച്ചുവിന്റെ കൈ വിരലുകൾ വായുവിലൂടെ ഉയർന്നു പൊങ്ങി മടക്കി ചുഴറ്റി അയാളുടെ കഴുത്തിലെ കുഴിയിൽ ഒന്നമർന്നത്.......
ഒരു വാക്ക് പോലും പറയാതെ തന്നെ ഇഷാനിയുടെ കയ്യിൽ പിടിച്ച രവിയുടെ പിടുത്തം അയഞ്ഞു....
എന്താണ് തന്റെ കഴുത്തിൽ സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ അയാൾക്കല്പം സമയം വേണമായിരുന്നു.......
മേനോനും ഒരു അമ്പരപ്പോ ടെ തന്നെ നിൽക്കുകയാണ്.....
കാരണം അവന്റെ കൈ വിരലുകളുടെ ചലനം എതിർ വശമായി നിൽക്കുന്ന താൻ വ്യക്തമായി കണ്ടു വെന്നതാണ് ശെരി......
അത്രയേറെ അടവുകൾ കയ്യിലുള്ള അഭ്യാസിയെ പോലെയുള്ള അവന്റെ ആക്രമണം പ്രത്യക്ഷത്തിൽ രവിക്ക് കുഴപ്പമൊന്നും നൽകിയില്ലെങ്കിൽ കൂടി ഉള്ളിലെന്തോ സംഭവിച്ചിട്ടുണ്ടാകുമെന്ന് മേനോനും തീർച്ചയായിരുന്നു......
രവി കഴുത്ത് അനക്കാൻ പറ്റാത്ത വിധം കഴുത്തിലൊന്ന് പിടിച്ചു.....
ഒരു വശത്തേക്ക് ചെറുതായി മാത്രമേ തല അനങ്ങുന്നുള്ളൂ......
എല്ലാവരും ഒരു നിമിഷം സ്ഥബ്ധരായി......
ഗോപി നിലത്തു തന്നെ കിടന്നു കൊണ്ട് കീഴ് ചുണ്ടോന്ന് കടിച്ചു പ്പിടിച്ചു വിജയ ഭാവത്തിൽ ചിരിച്ചു.....
സംഭവിച്ചതെന്തെന്ന് ഗായത്രിക്കും മനസ്സിലാകുന്നില്ലായിരുന്നു.........
ഡാ.......
തന്നെ അവൻ ആക്രമിച്ചുവെന്ന് മനസ്സിലാക്കാൻ സമയമെടുത്തത് കൊണ്ട് തന്നെ അയാൾ ദേഷ്യത്തോടെ അവന് നേരേ കയ്യോങ്ങി...
ആ കൈ വലിച്ച് കൊണ്ടവൻ ഒന്ന് ചുഴറ്റി യത് കണ്ണിമ വെട്ടുന്ന വേഗത്തിലാണെങ്കിൽ കൂടി രവിക്ക് കയ്യാകെ തരിച്ചത് പോലെ തോന്നിയിരുന്നു....
ഇഷാനി കണ്ണു മിഴിച്ചു നിൽക്കുകയാണ്.......
ഇത്ര നേരം എല്ലാവരെയും ദ്രോഹിച്ചും ആക്രോഷിച്ചും നിന്നിരുന്ന പപ്പ തന്നെയാണോ ഇതെന്ന് അവൾക്ക് സംശയം തോന്നി......
തങ്ങൾക്ക് കൂടുതലൊന്നും ഇവനടുത്ത് ചെയാൻ കഴിയില്ലെന്ന് ബോധ്യം വന്ന മേനോൻ പ്ലാൻ ബി യെന്ന നിലയിൽ ഫോണുമായി പുറത്തേക്ക് നടന്നിരുന്നു......
രവി ഒരു വശത്തേക്ക് തിരിഞ്ഞു പോയ കഴുത്തും തരിച്ചു നിൽക്കുന്ന കയ്യും കൊണ്ട് സച്ചു വിനെ ദേഷ്യത്തോടെ നോക്കി........
സച്ചു ഉമ്മറത്തുള്ള മരത്തിന്റെ കസേര അയാൾക്ക് വലിച്ചിട്ടു കൊടുത്തു........
ഇരിക്കു.......
അവനേറെ ശാന്തമായി അത് പറയുമ്പോഴും ആ കണ്ണുകളിൽ തിര തല്ലുന്നൊരു ദേഷ്യം രവിക്കറി യുന്നുണ്ടായിരുന്നു.......
ഇരിക്കരുതെന്ന് കരുതുമ്പോഴും ഇരിക്കേണ്ട അവസ്ഥയാണ് തനിക്കെന്ന് അയാൾക്ക് മനസ്സിലായിരുന്നു ...
അയാൾ ദേഷ്യത്തോടെ തന്നെ അവിടെയിരുന്നു.....
ആഹാ..... മരുമോൻ വന്നപ്പോൾ രവി ഇരുന്നല്ലോ.......
തറയിൽ കാല് അനക്കാൻ കഴിയാതെ ഇരിക്കുന്ന ഗോപിയതും പറഞ്ഞു ചിരിക്കുമ്പോൾ രവിക്ക് ഈ ഭൂമി രണ്ടായി പിളർന്നിരുന്നെങ്കിലെന്ന് തോന്നി പ്പോയിരുന്നു......
ഗായത്രി യുടെ ശ്വാസം നേരേ വന്ന് വീണത് അപ്പോഴായായിരുന്നു......
ഇഷാനി..... അല്പം വെള്ളം കൊണ്ട് വാ......
സച്ചുവത് പറഞ്ഞതും അപ്പുറത് നിൽക്കുകയായിരുന്ന ഇഷാനി അടുക്കളയിലേക്ക് നടന്നു....
അവൾ വേഗം തന്നെ വെള്ളവുമായി വന്ന് സച്ചുവിന് നേരേ നീട്ടിയതും വെള്ളം വാങ്ങി വെച്ചു അയാളുടെ പിടുത്തത്തിൽ ഞെരിഞ്ഞമർന്ന അവളുടെ കൈ തണ്ടയിൽ അവനൊന്നു തൊട്ടു.....
വിടർന്ന കണ്ണുകൾ അവളവന് നേരെയൊന്ന് നീക്കി...
സ്വന്തം തന്തയാണെന്നുള്ളതും പോറ്റി വളർത്തി എന്നുള്ളതുമൊക്കെ ശെരി തന്നെ.......
അത് സ്നേഹത്തിൽ നിന്നുണ്ടാകേണ്ട താണ്......
അല്ലാതെ അവളെ എന്തും ചെയ്യാനുള്ള അധികാരമല്ല........
അവൾക്ക് അവളുടേതായ സ്വാതന്ത്ര്യമുണ്ടെന്നു തിരിച്ചറിയുന്നിടത്താണ് ഓരോ ബന്ധങ്ങളും മനോഹരമാകുന്നത്......
അല്ലാതെ പിടിച്ചു കെട്ടി ചാക്കിലാക്കി കൊണ്ട് പോകാൻ അവളെന്താ പൂച്ച കുഞ്ഞാണോ......
സച്ചു നിറഞ്ഞ പുച്ഛത്തോടെ അത് ചോദിക്കുമ്പോൾ രവി ദേഷ്യത്തോടെ അവനെ നോക്കി.....
ഒന്നും പറയാൻ പോലും കഴിയാത്ത വിധം അയാൾ തളർന്നു പോയിരുന്നു......
എങ്കിലും അയാളിലെ ശൗര്യത്തിന് കോട്ടം വന്നിരുന്നില്ല....
അയാളുടെ കണ്ണുകൾ മേനോനെ തിരഞ്ഞു.....
ഫോണുമായി മുറ്റത്തെ മാവിൻ ചുവട്ടിൽ നിൽക്കുന്ന മേനോനെ കണ്ടതും അയാളുടെ ചുണ്ടിൽ ഗൂഡ മായ ചിരി വിരിഞ്ഞു.......
ഇങ്ങനെയൊരു കൂടി ക്കാഴ്ച യായിരുന്നില്ല ഞാൻ ആഗ്രഹിച്ചത്.....
ഇവളുടെ അച്ഛനാണെന്ന പരിഗണന തരണമെന്ന് കരുതിയത് തന്നെയാണ്.....
പക്ഷെ സ്വന്തം മകളെ ഒരു ദയയുമില്ലാതെ തല്ലി ചതച്ച നിങ്ങളോട് എനിക്കിങ്ങനെയേ പെരുമാറാൻ കഴിയു.....
സച്ചു നിറഞ്ഞ പരിഹാസത്തോടെ അത് പറഞ്ഞു കൊണ്ട് കയ്യിൽ പിടിച്ച വെള്ളം രവിക്ക് നേരേ നീട്ടുമ്പോൾ അയാൾ ദേഷ്യത്തോടെ ഇടം കയ്യാലേ ആ വെള്ളം തട്ടി മറിച്ചിരുന്നു.......
സ്റ്റീലിന്റെ ആ പാത്രം താഴെ വീണു രുളുന്ന ശബ്ദം എല്ലാവരിലും ഒരു ഭയം നിറച്ചു......
നീ വിജയിച്ചെന്ന് കരുതേണ്ട ഡാ..... ഈ രവിയെ നിനക്കറിയില്ല .....
അയാളേറെ പരിഹാസത്തോടെ അതിലേറെ ദേഷ്യത്തോടെ അത് പറഞ്ഞപ്പോഴേക്കും ആ മുറ്റത്തേക്കൊരു പോലീസ് ജീപ്പ് പാഞ്ഞു വന്നു നിന്നിരുന്നു......
അതിൽ നിന്നിറങ്ങിയ എസ് ഐ അനിൽ അകത്തേക്ക് കയറി വന്നു.....
ഒരു നിമിഷം എല്ലാവരും ഒന്ന് ഭയന്നു.........
സർ.... ഇവനാണ് കുട്ടിയെ പിടിച്ചു വെച്ചിട്ടുള്ളത്.....
മേനോൻ പെട്ടെന്ന് ഇടക്ക് കയറിയത് പറഞ്ഞതും അനിൽ സച്ചുവിനെ യൊന്നു നോക്കി......
എന്നേ ആരും പിടിച്ചു വെച്ചിട്ടില്ല........ എന്റെ സ്വന്തം ഇഷ്ടപ്രകാരം ഞാനെന്റെ അമ്മ വീട്ടിലാണ് നിൽക്കുന്നത്......
ഇഷാനി അല്പം ശബ്ദമുയർത്തി അത് പറഞ്ഞതും ഒരു നിമിഷം എല്ലാവരുടെയും കണ്ണുകൾ അവളിലേക്ക് തിരിഞ്ഞിരുന്നു.....
എന്താ സച്ചിനിത്... ഇവരൊക്കെ ആരാ..
മുകളീന്ന് നല്ല പ്രഷറുണ്ട്.....
എവിടെ നിന്നൊക്കെയോ ഈ സമയം കൊണ്ട് ഫോൺ കാൾ സ് വന്നിട്ടുണ്ട്.....
അനിൽ സച്ചുവിനെ അല്പം മാറ്റി നിർത്തി അത് ചോദിക്കുമ്പോൾ അവർ തമ്മിലുള്ള പരിചയത്തിന്റെ പുറത്ത് തന്നെയാണ് സച്ചു ചുരുക്കി വിവരങ്ങൾ അനിലിന് പറഞ്ഞു കൊടുത്തത്......
അവൾ പോകാൻ വില്ലി ങ്ങല്ലല്ലോ.... അപ്പൊ കുഴപ്പമില്ല.... നമുക്ക് ശെരിയാക്കാം......
അനിൽ അതും പറഞ്ഞു കൊണ്ട് വീണ്ടും രവിക്ക് നേരെ തിരിഞ്ഞു......
ആ കുട്ടിക്ക് കൂടെ വരാൻ താല്പര്യമില്ലെന്നത് കൊണ്ട് തന്നെ പ്രായ പൂർത്തിയായ ആ കുട്ടിയുടെ വാക്ക് മുഖ വുരക്കെടുത്തെ മതിയാവു......
ഞങ്ങൾക്ക് ഇതിലൊന്നും ചെയ്യാൻ പറ്റില്ല സർ....
അനിൽ രവിയെ നോക്കിയത് പറയുമ്പോൾ രവി മേനോനെ നോക്കി.....
നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും മേനോൻ കയ്യിലുള്ള പേപ്പർ രവിക്ക് കൊടുത്തു......
എന്റെ മകൾ ഇഷാനി മെന്റലി സ്റ്റാബിൾ അല്ലെന്നുള്ളതിനുള്ള തെളിവാണ് ഇത്...... അവളെ ചികിൽസിച്ചിരുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് ആണ്.......
രവി അനിലിന് നേരേ സർട്ടിഫിക്കറ്റ് നീട്ടി കൊണ്ട് അത് പറയുമ്പോൾ പുച്ഛത്തോടെ സച്ചുവിനെ നോക്കാനും മറന്നിരുന്നില്ല.........
എല്ലാവരും ഒരു നിമിഷം ഞെട്ടി പ്പോയി......
ഇല്ലാ.... എന്റെ മോൾക്ക് ഒരു കുഴപ്പവുമില്ല.... വെറുതെ ഒരു കോൺസൾട്ടിങ്ങിന് വേണ്ടി അവളെ കൊണ്ട് പോയിയെന്നെ യുള്ളൂ... ഇയാള് മനപ്പൂർവം കെട്ടി ചമ്മച്ചുണ്ടാക്കിയതാണീതെല്ലാം........
ഗായത്രി അലറി കൊണ്ടത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ......
അനിലെന്ത് ചെയ്യണമെന്നറിയാതെ അങ്ങനെ നിന്നു.....
അപ്പൊ പിന്നേ ഇപ്പൊ തൽക്കാലത്തേക്ക് കുട്ടിയെ ഇവരുടെ കൂടി വിടുകയല്ലാതെ വേറെ വഴിയൊന്നുമില്ല......
അനിൽ സർട്ടിഫിക്കറ്റ് നോക്കി കൊണ്ട് എല്ലാവരോടുമായി അത് പറയുമ്പോൾ എല്ലാവരും ഒരു പോലെ ഞെട്ടിയിരുന്നു.....
ഇഷാനി ദയനീയമായി സച്ചു വിനെ നോക്കി.....
തൽക്കാലത്തേക്കെന്ന് പറഞ്ഞു തന്നെ കൊണ്ട് പോകുമോ എന്ന ഭയം അവളിൽ നിറഞ്ഞു നിന്നു....
എല്ലാവരും ഒരു പോലെ പരിഭ്രമിച്ചു.....
രവി വിജയ ചിരിയോടെ സച്ചുവിനെ നോക്കി....
അപ്പോഴും ഇളക്കാൻ കഴിയാത്ത കഴുത്തിനെയും കയ്യിനെയും ഓർത്തോന്നും അയാൾക് ആശങ്ക യുണ്ടായിരുന്നില്ല..
തന്റെ പണം വെച്ചു ഇതെത്രയും പെട്ടെന്ന് സുഖപ്പെടുത്തി എടുക്കാൻ കഴിയുമെന്ന് അയാൾക്കറിയാമായിരുന്നു....
അയാൾക്ക് ആവശ്യം ഇഷാനിയെ മാത്രമായിരുന്നു.....
തൽക്കാലത്തേക്കെന്ന് പറഞ്ഞെങ്കിലും ഇവിടെ നിന്ന് കൊണ്ട് പോയാൽ അവളുടെ വിവാഹം വിചാരിച്ച രീതിയിൽ നടത്താൻ പറ്റു വെന്ന് അയാൾക്കറിയാമായിരുന്നു ...
അയാളിൽ ഗൂഢമായ തന്ത്രങ്ങൾ നിറഞ്ഞു വന്നു.......
സച്ചു ഒന്നും മിണ്ടാതെ അങ്ങനെ നിൽക്കുകയാണ്.....
എല്ലാവരുടെയും കണ്ണുകൾ സച്ചു വിലാണ്....
അവന്റെ മറുപടിക്കാണ് എല്ലാവരും കാതോർത്തു നിൽക്കുന്നത്.......
പക്ഷെ സർ.....
മെന്റലി സ്റ്റേബിൾ അല്ലെന്ന കാരണം കൊണ്ട് എന്റെ ഭാര്യ യേ ഞാനിവരുടെ കൂടെ അയക്കേണ്ട കാര്യമുണ്ടോ.......
സച്ചു അല്പം ഗൗരവത്തിൽ തന്നെയത് ചോദിച്ചതും എല്ലാവും ഒരു പോലെ ഞെട്ടി പ്പോയിരുന്നു......
വാട്ട്....
രാവിയത് ചോദിച്ചത് യാന്ത്രികമായായിരുന്നു.....
യെസ് സർ..... വി ആർ ഓഫീഷ്യലി മാരീഡ്.....
സച്ചു അനിൽ സാറിന്നോടെന്ന പോൽ അതും പറഞ്ഞ് കൊണ്ട് ഇഷാനിയെ ചേർത്ത് പിടിക്കുമ്പോൾ എല്ലാവരും ഒരു നിമിഷം തറഞ്ഞു നിന്ന് പോയിരുന്നു.......
(തുടരും)
Aysha Akbar
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - കാശിയുടെ പെണ്ണ് ❤🔥❤🔥
🔻 പാർട്ട് _6
✍️ രചന - ജിഫ്ന നിസാർ ❤🔥❤🔥
ശിവാ..
ബസ്സിന് നേരെ തിരിക്കിട്ട് നടക്കുന്നതിനിടെ കാശി വിളിക്കുന്നത് കേട്ടാണ് ശിവ തിരിഞ്ഞു നോക്കിയത്.
"കുമാരേട്ടാ.. ഒരു ചായ കൂടി.."
ശിവയങ്ങോട്ട് വരുന്നത് കണ്ടിട്ട് കാശി വിളിച്ചു പറഞ്ഞു.
"നീയിന്ന് ച്ചായ കുടിക്കാതെയാണോ ഡാ വന്നത്.."
അവനരികിലേക്ക് വന്നു കൊണ്ട് ശിവ ചോദിച്ചു.
മനോഹരമായ ചിരിയുണ്ടവന്.
അത് തന്നെയാണ് അവന്റെ ഏറ്റവും വലിയ ഭംഗിയും.
ബസ്സിൽ സ്ഥിരമായി കയറുന്ന എത്രയോ പേരുടെ ഹൃദയം കവരുന്ന ചിരി..
ശാന്തമായ പെരുമാറ്റം..
സ്വഭാവത്തിൽ കാശിയുടെ നേരെ വിപരീതം.
കാശി എന്തിനെയും ദേഷ്യം കൊണ്ടും ധൈര്യം കൊണ്ടും നേരിടുമ്പോൾ അവൻ ഹൃദയം കൊണ്ട് സംസാരിച്ചു നേടാൻ ശ്രമിക്കും.
അത് ധൈര്യമില്ലാഞ്ഞിട്ടല്ല..
വെറുതെ ഒരാളുടെ ശത്രുത വാങ്ങി വെക്കണ്ടല്ലോ എന്നോർത്ത് കൊണ്ടാണ്..
പലപ്പോഴും അത് വമ്പൻ പരാജയമായി പോകും.
അതിന് കാശിയവനെ കണ്ണ് പൊട്ടുന്ന ചീത്ത വിളിച്ചാലും പിന്നെയും ജീവിതത്തിൽ അങ്ങനൊരു സാഹചര്യം വന്നാലും അവനത് തന്നെ ചെയ്യും.
പക്ഷേ കാശിയുടെ പ്രിയപ്പെട്ട കൂട്ടുകാരൻ ശിവയെ തൊട്ട് കളിക്കാൻ ധൈര്യമുള്ളവരൊന്നുമില്ല ആ നാട്ടിൽ എന്നത് തന്നെയാണ് ശിവയുടെ അഹങ്കാരവും.
ടിക്കറ്റ് വാങ്ങിക്കുന്ന ഒരു ബാഗ് കഴുത്തിൽ തൂക്കി ഇട്ടിട്ടുണ്ട്.
കാക്കി ഷർട്ടും നീല ജീൻസും..
നെറ്റിയിലെ ചന്ദന കുറിയും കയ്യിൽ വരിഞ്ഞു കെട്ടിയ ആ കറുത്ത ചരടും അവനൊരു വല്ലാത്ത ലാളിത്യം നൽകുന്നുണ്ട്.
അച്ഛനും അമ്മയും പിന്നൊരു പെങ്ങളും അടങ്ങുന്നതാണ് അവന്റെ കൊച്ച് കുടുംബം.
അവനെ പോലെ തന്നെ സ്നേഹിക്കാൻ മാത്രമറിയാവുന്ന അവന്റെ കുടുംബം.
"ആ പിശാച് വണ്ടിയിലുണ്ട്. അവളിൽ നിന്നും രക്ഷപ്പെട്ടു പോരാൻ ചാടിയതാ.."
കുമാരേട്ടൻ കൊണ്ട് വെച്ച ചായ ശിവയുടെ മുമ്പിലേക്ക് നീക്കി വെച്ചു കൊടുത്തത് പറയുമ്പോൾ കാശിയുടെ മുഖം നിറയെ അസംതൃപ്തി നിറഞ്ഞു..
"കുഞ്ഞറ്റായോ..
ശിവ ചിരിയോടെ അവന്റെ അരികിലേക്കിരുന്നു കൊണ്ട് ചോദിച്ചു.
"ഒരു കുഞ്ഞാറ്റ.. അവളത്യാവശ്യം നല്ല വലിയ പാറ്റ തന്നെയാ. പക്ഷേ അതെന്റെ കഞ്ഞിയിൽ വീണു പോകുമോ ന്നാ ഇപ്പൊ എന്റെ ഭയം.."
കാശി പല്ല് ഞെരിക്കുന്നത് കണ്ടതും ശിവ ചിരിയോടെ തലയാട്ടി.
"അവളെന്താ പെട്ടന്ന് വന്നത്.. കഴിഞ്ഞ ആഴ്ച വന്നിട്ട് പോകുമ്പോ ഇനി നീ കാണാൻ കൊതിക്കും ഈ അടുത്തൊന്നും നാട്ടിലോട്ടു വരില്ല എന്നോക്കെ നിന്നോട് വീമ്പ് പറഞ്ഞിട്ട് പോയതല്ലേ.."
ശിവ ആകാംഷയോടെ ചോദിച്ചു.
'ആഹ്.. നീ അതും വിശ്വാസിച്ചിരിപ്പാണോ..
കാശിയൊന്ന് ചുണ്ട് കോട്ടി ചിരിച്ചു.
"എടാ അതൊക്കെ ആ പരട്ടയുടെ അടവല്ലേ.. നല്ലസ്സല് സൈക്കിളോടിക്കൽ മൂവ് മെന്റ്.. ആഴ്ച്ചക്കാഴ്ചക്ക് വീട്ടിൽ വരുന്നത് മോൾക്കവരോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടാന്നാ അശോകേട്ടനും തുളസി ചേച്ചിയും കരുതിയേക്കുന്നത്.. "
കാശി അസഹിഷ്ണുതയോടെ മുഖം ചുളിച്ചു.
"അത് തെറ്റല്ലല്ലോ..സ്നേഹം തന്നെ ആണല്ലോ.. നല്ല അടങ്ങാത്ത ഗാഡമായ സ്നേഹം.. പക്ഷേ അതവരോടല്ല.. നിന്നോടാണെന്ന് മാത്രം.."
ശിവ പറയുമ്പോൾ കാശി അവനെ തുറിച്ചു നോക്കി.
"ഞാൻ ഉള്ളതല്ലേ കാശി പറഞ്ഞത്.. അവൾക്ക് സ്നേഹം തന്നെയാണ്..അതെനിക്കറിയാം."
ശിവക്കതിൽ സംശയമൊന്നുമില്ല.
"ആയിരിക്കും. പക്ഷേ അത് ആ സ്നേഹം നടക്കില്ലെന്നുള്ളത് ബോധമുള്ള ആർക്കും മനസ്സിലാവില്ലേ..
"അതെന്താ നടക്കില്ലെന്നുള്ളത് ഇത്രയും ഉറപ്പ്..നീ അശോകേട്ടന്റെ സ്വന്തം ആളല്ലേ.അവള് പറയുമ്പോലെ അശോകേട്ടൻ ചിലപ്പോൾ...
"ഒലത്തും.. അങ്ങേരെ എനിക്കറിയാവുന്ന പോലെ നിനക്കറിയാമോ..
അതില്ല."
"അങ്ങേരുടെ പുന്നാര മോൾക്ക് അറിയാമോ."
അതെനിക്കറിയില്ല.."
ശിവ ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു.
"നിനക്കൊന്നും അല്ലേലും അയാളെ കുറിച്ച് ഒരു കോപ്പും അറിയില്ല.എന്നാൽ എനിക്കറിയാം.. അവൾ അറിഞ്ഞതിനും അപ്പുറം ശരിക്കുമുള്ള അമ്പലപറമ്പിലെ അശോകൻ...
മറ്റാർക്കും അറിയാത്ത ഒരു അശോകനുണ്ട്.
കാശും സ്ഥാനമാനങ്ങളും മാത്രം മുന്നിൽ കണ്ടു നടത്തുന്ന അയാളുടെ പല ബിസിനസ് മേഖലകളും എനിക്കറിയാം.. ഞാനത് ശരിക്കും കണ്ടിട്ടുണ്ട്.. അനുഭവിച്ചിട്ടുണ്ട് ശിവാ..
അയാൾക്ക് പറ്റാത്തത് ചെയ്താൽ.. അതിനി എത്ര പ്രിയപ്പെട്ട ആളാണെങ്കിൽ കൂടി. ആ നെഞ്ചിലേക്ക് കത്തി കയറ്റാൻ യാതൊരു മടിയുമില്ല.. ഈ പറയുന്ന അശോകന്.
ചിരിച്ചു കൊണ്ടത് ചെയ്യും.. അതേ ചിരിയോടെ തന്നെ കൈ കഴുകി തിരിച്ചു നടക്കും..
പഴയ പോലെ തന്നെ പെരുമാറാനും അയാൾക്ക് കഴിയും..
അങ്ങനെ ഒരാളുടെ മകളാണ് കാർത്തിക..
ആനക്ക് ആനയുടെ വലുപ്പമറിയില്ല എന്ന് പറയുന്നത് പോലെയാണ് കാർത്തികയുടെ അവസ്ഥ.
അവളെ മഹേഷിനെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ അശോകേട്ടൻ തീരുമാനിച്ചത് മറ്റെന്തെങ്കിലും ഉദ്ദേശം വെച്ചിട്ടാണ്.. എനിക്കുറപ്പുണ്ട് ശിവാ.. അല്ലാതെ അയാളാ പുതിയ ബിസിനസ് അവനെ ഏല്പിച്ചു കൊടുക്കില്ല.. എല്ലാത്തിനും വ്യക്തമായി പ്ലാൻ ഉണ്ടാക്കുന്ന.. ആ പ്ലാൻ അനുസരിച്ചു അണുവിടെ മാറാതെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്ന.. അതിനു തടസ്സമാകുന്ന എല്ലാം വെട്ടി മാറ്റാൻ മടിയില്ലാത്ത അയാളുടെ മകളെ...നടക്കില്ല ശിവ.. നടത്തിക്കില്ല
അയാൾ..
ശിവയെ നോക്കികാശി ഒന്ന് ശ്വാസമെടുത്തു.
എനിക്കു മരിക്കാൻ പേടിയൊന്നുമില്ല.. മുകളിൽ ആകാശം താഴെ ഭൂമി എന്ന് മട്ടിൽ ജീവിച്ചു പോകുന്നവനാ ഞാൻ..
പക്ഷേ.. പക്ഷേ അങ്ങനല്ല ശിവ അയാളുടെ രീതി.. ശത്രുവിനെ ഒറ്റയടിക്ക് കൊല്ലാതെ വട്ടമിട്ടു പിടിച്ചു ഒരു ചക്രവ്യൂഹത്തിലാക്കും. അവനേറ്റവും വേദനിക്കുന്ന കാര്യം.. അവനെ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം.. അതാണ് അയാൾ പിന്നെ ചെയ്യുന്നത്.
സ്വന്തം ജീവൻ ഉപേക്ഷിച്ചു പോകാൻ അയാൾക്ക് മുന്നിൽ പെട്ട ശത്രു തയ്യാറായാലും അയാളത് ചെയ്യില്ല ശിവ. പകരം.. പകരം..
കാശ്ശിയൊരു കിതപ്പോടെ ശിവയെ നോക്കി.
"ഡാ.. റിലാക്സ്.."
ശിവയവന്റെ കയ്യിൽ അമർത്തി പിടിച്ചു.
കുറെയൊക്കെ കാശി പറഞ്ഞിട്ട് ശിവക്കുമറിയാം.
വീടിന്റെ ജപ്തി ഒഴിഞ്ഞു കിട്ടാൻ അന്ന് കാശി വളരെ വലിയൊരു തുകക്ക് അശോകന് മുന്നിൽ കടക്കാരനായി മാറിയിരുന്നു.
അങ്ങനെയാണ് അശോകൻ ആവിശ്യപ്പെടുന്ന എന്തും ചെയ്യും എന്നൊരു ലെവലിലേക്ക് അവൻ മാറിയത്.
എന്നാലും അവനൊരു പരിധിയുണ്ട്..
അവനായിട്ട് നിശ്ചയിച്ച ഒരു അതിര്.
അത് വിട്ടൊന്നും കാശി ചെയ്യില്ല.. അശോകൻ അവനെ ഒന്നും നിർബന്ധിച്ചു ചെയ്യിക്കില്ല..
കാശി ചെയ്യാത്തത് ചെയ്യാൻ അയാൾക്ക് വേറെയും ആളുകൾ ഇഷ്ടം പോലുണ്ട്..
കാശിയുടെ ചങ്കൂറ്റം.. ധൈര്യം.. എന്തും നേരിടാനുള്ള മനസ്സുറപ്പ്..
ഇതെല്ലാം അശോകന് അവൻ മറ്റാരെക്കാളും പ്രിയപ്പെട്ടവനായി. മാറുകയായിരുന്നു.
നിവൃത്തികേട് കൊണ്ട് കാശിക്ക് അയാൾക്ക് വേണ്ടി പലതും ചെയ്യേണ്ടിയും വന്നു.. അതെല്ലാം അവന്റെ ഗതികേട് കൊണ്ടാണെന്ന് ശിവക്കറിയാം..
അത് പോലെ തന്നെ.. കാർത്തികയ്ക്ക് കാശിയെ എന്ത് മാത്രം ഇഷ്ടമാണെന്നും ശിവക്കറിയാം.
അന്നൊരിക്കൽ അവന്റെ പെങ്ങൾ അമ്മൂസിനെ കാണാൻ വീട്ടില് വന്നവളുടെ കണ്ണിൽ ആ ഇഷ്ടങ്ങനെ നീലിച്ചു കിടപ്പുണ്ട്.
അവളുടെ ഇഷ്ടം ഇല്ലാതാക്കാൻ കാശി കണ്ടുപിടിച്ചൊരു മാർഗമായിരുന്നു അവനും അമ്മുവും തമ്മിൽ ഇഷ്ടമാണെന്ന് പറഞ്ഞത്.
അതിന്റെ സത്യവസ്ഥ അറിയാൻ വന്നതായിരുന്നു അവളന്ന് നേരിട്ട്..
ഞാനും കാശ്യേട്ടനും അങ്ങനൊന്നും ഇല്ല. എനിക്കെന്റെ ശിവേട്ടൻ പോലെ തന്നെയാണ് കാശ്യേട്ടനെന്ന് പറഞ്ഞ അമ്മുവിനെ അന്നവൾ ഇറുകെ കെട്ടിപിടിച്ചു ഉമ്മ വെച്ചു കൊണ്ടാണ് അവളുടെ സന്തോഷം പ്രകടനമാക്കിയത്.
"എനിക്ക്.. എനിക്കത്രേം ഇഷ്ടമാണ് ശിവേട്ടാ.. ഒന്ന് പറയുവോ അത്.. നിങ്ങള് പറഞ്ഞാ കാശ്യേട്ടൻ എന്തും കേൾക്കുമെന്ന് എനിക്കറിയാലോ..
എന്റെ അച്ഛനെ ഞാൻ പറഞ്ഞു സമ്മപ്പിക്കും.. പക്ഷേ കാശ്യേട്ടൻ ഇഷ്ടമാണെന്നൊരു വാക്ക് പറയാതെ ഞാനെങ്ങനെ.. ഒന്ന് പറയുവോ.."
അന്നവൾ തന്നോട് കണ്ണു നിറച്ചു കൊണ്ട് പറഞ്ഞത്.
ആ കണ്ണ് നീരിലത്രയും അവനോടുള്ള അടങ്ങാത്ത ഇഷ്ടം മാത്രമാണ് താനന്ന് കണ്ടതും..
"പെട്ടന്ന് കുടിക്കഡാ.. ടൈം ആയി തുടങ്ങി.."
വാചിലേക്കൊന്ന് നോക്കിയിട്ട് കാശി അവന്റെ മുന്നിലുള്ള ച്ചായ ബാക്കി കൂടി കുടിച്ചിട്ട് എഴുന്നേറ്റു കാശ് കൊടുത്തു കൊണ്ട് പുറത്തേക്കിറങ്ങി.
തിരികെ ബസ്സിലേക്ക് തന്നെ പോകാനുള്ള അവന്റെ മടുപ്പ്.
അവനു കാർത്തികയെ ഇഷ്ടമാണെന്ന് തനിക്കിത് വരെയും തോന്നിയിട്ടില്ല.
അവന്റെ ഏറ്റവും വലിയൊരു ലഹരിയാണ് ഡ്രൈവിംഗ്..
എത്ര നേരവും.. എങ്ങോട്ട് വേണമെങ്കിൽ പോലും പോകാൻ മടുപ്പില്ലാത്ത അവന്റെ ലഹരി.
അവന്റെയാ ഒറ്റപ്പെടൽ അവനെ ബാധിക്കാത്ത ഒരേയൊരു കാരണം..
ശിവക്കവനോട് സഹതാപം തോന്നി പോയി ആ നിൽപ്പ് കണ്ടിട്ട്..
അത് അശോകേട്ടനോടുള്ള കടപ്പാട് കൊണ്ടാണോ അതൊ അവളോട് ശെരിക്കും ഇഷ്ടമില്ലാഞ്ഞിട്ട് തന്നെയാണോ എന്ന് ശിവക്കപ്പോഴും തീർച്ചയില്ല.
ഒരുപാട് പ്രാവശ്യം അവനോട് അതിനെ കുറിച്ച് ചോദിച്ചപ്പോഴേല്ലാം ഒന്നല്ലെങ്കിൽ കണ്ണ് പൊട്ടുന്ന ചീത്ത വിളിക്കും.. അതുമല്ലെങ്കിൽ അവളെ പോലെ തന്നെ നിനക്കും ഭ്രാന്ത് പിടിച്ചെന്ന് അലസമായി പറഞ്ഞിട്ട് അവിടെ നിന്നും എഴുന്നേറ്റു പോകും..
വാ..
അവനു പിന്നിൽ വന്നിട്ട് ശിവ വിളിക്കുമ്പോൾ മുണ്ടോന്ന് കുടഞ്ഞു മടക്കി കുത്തി കാശിയും അവനൊപ്പം ചെന്നു.
അവരെത്തുമ്പോഴേക്കും ഏറെക്കുറെ ആള് ഫുള്ളാണ്.
ലിമിറ്റിട് സ്റ്റോപ്പാണ്..
പാലക്കാട് വരെയും.
ഏറെയും ജോലിക്കാരാണ്..ബസ് ഇടയ്ക്കിടെ മാറി കയറുക എന്നാ മടുപ്പിനെ ഭയക്കുന്നവരാണ്.
ക്ലിനർ പയ്യൻ വെറുതെ വായിട്ടലച്ചു് കൊണ്ട് തലങ്ങും വിലങ്ങും നടപ്പുണ്ട് ബസ്സിന് ചുറ്റുമായി.
ഒരാഴ്ച ആയിട്ടൊള്ളു അവൻ കയറിയിട്ട്..
ഇവിടെ അടുത്തെവിടെയോ ഉള്ളവനാണ്.
കോളേജ് പഠനം നിർത്തി വന്നതാണ്.
കാശിക്ക് അവനിൽ പലപ്പോഴും തന്നെ കാണാൻ കഴിഞ്ഞിരുന്നു..
ഡ്രൈവിംഗ് ഭാഗത്തെ ചെറിയ ഡോർ തുറന്നു കൊണ്ട് സ്റ്റിയറിങ്ങ് പിടി മുറുക്കി കാശി കയറുന്നതും നോക്കിയിരുന്നവളുടെ കണ്ണുകൾ തിളങ്ങി..
അവന്റെ ഓരോ ചലനങ്ങളെയും അവളത്ര മേൽ കൊതിയോടെ നോക്കിയിരിക്കുമ്പോൾ തന്നെ കാശി അവളെ നോക്കാതെ ബസ് സ്റ്റാർട്ട് ചെയ്തു..
തുടരും..
ചെക്കനെത്തി ഗ്യുസ്..
ശിവ..
ഓനെ വായി നോക്കാൻ വേണ്ടി മാത്രം ചുറ്റി പറ്റി നിൽക്കുന്നവരെ.. നിങ്ങളോടാണ്.
മാന്യമായിട്ട് വായി നോക്കി ഒരു സൈഡിൽ നിൽക്കുക.. കൂടുതൽ അലമ്പാക്കാൻ ശ്രമിക്കരുത്..
നിങ്ങൾ നിരാശപ്പെടേണ്ടി വന്നേക്കും.
പിന്നെ എന്നേ ചീത്ത വിളിക്കരുത്.. ഇപ്പഴേ പറഞ്ഞേക്കാം..
ഇന്നലെ ഇടാൻ മറന്നോയി 🤣
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif❤🔥❤🔥
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - മുറ ചെറുക്കൻ......
🔻 ഭാഗം _63
✍️ രചന - Aysha akbar
ഇഷാനി........
രവി വീണ്ടും വിളിക്കുമ്പോൾ ഇഷാനിയും മീനുവും അകത്തെ കോലായിൽ തന്നെ നിശ്ചലരായി...
ഭയം കൊണ്ടവരുടെ കണ്ണുകൾ ചുരുങ്ങി പ്പോയിരുന്നു.....
ഇഷാനിയും നിന്റെ കൂടെ വരുന്നില്ല രവി.......
രവി വീണ്ടും ഇഷാനിയെ വിളിച്ചലറുമ്പോഴാണ് ഗോപി പെട്ടെന്നത് പറഞ്ഞത്.......
ഹു ആർ യൂ മാൻ...... ഇട്സ് നൺ ഓഫ് യുവർ ബിസിനെസ്സ്.......ഷീ ഈസ് മൈ ഡോട്ടർ.......
രവി നിറഞ്ഞൊരു പുച്ഛത്തോടെ ഗോപിയെ നോക്കിയത് പറയുമ്പോഴും വാതിലിനു പിറകിൽ ഒളിച്ചു നിൽക്കുകയായിരുന്നു ഇഷാനി......
ഓഹ്..... മകളോടുള്ള സ്നേഹം മൂത്ത് താൻ കാട്ടി ക്കൂട്ടിയതൊക്കെ ഞങ്ങളും കണ്ടതാണ്..... അതിനി ഇങ്ങോട്ട് വിളമ്പണ്ട......
പിടിച്ചു കേസ് കൊടുക്കാൻ അറിയാൻ പാടില്ലാന്നിട്ടല്ല.....
ഗോപി ദേഷ്യത്തോടെ അത് പറയുമ്പോൾ രവി യുടെ ചുണ്ടിലെ പരിഹാസ ചിരിക്ക് ആക്കം കൂടി.....
കേസ് കൊടുക്കേണ്ടത് ഞാനാണ്........
എന്റെ മകളെ തട്ടി കൊണ്ട് പോയി പിടിച്ചു വെച്ചതിനു..... അവളുടെ വിവാഹം നടക്കാതിരിക്കാൻ നിങ്ങളുടെ മകൻ കളിച്ച കളിയാണ് ഇതെന്ന് ഞാൻ പറഞ്ഞാൽ ആർക്കെങ്കിലും എതിര് പറയാൻ കഴിയുമോ.....
രവി മേനോനെ നോക്കിയോന്ന് ചിരിച്ചു കൊണ്ടതും പറഞ്ഞു പോക്കറ്റിൽ നിന്നൊരു സിഗററ്റെടുത്തു കത്തിച്ചു ചുണ്ടിലേക്ക് വെച്ചു ആഞ്ഞു വലിച്ചു.........
ഗോപി ക്ക് ദേഷ്യം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല....
സീ........ മറ്റന്നാൾ അവളുടെ മാര്യേജ് ആണ്..... അത് കൊണ്ട് തന്നെ നിങ്ങളാരൊക്കെ തല കുത്തി മറിഞ്ഞാലും ഞാനവളെ കൊണ്ട് പോകുക തന്നെ ചെയ്യും.......
മറ്റന്നാൾ അവളുടെ വിവാഹമാണെന്നത് ശെരി തന്നെയാ......
രവി ചുവന്ന മൂക്കിൻ തുമ്പ് ഒന്ന് തുടച്ചു കൊണ്ടത് പറഞ്ഞപ്പോഴായായിരുന്നു ഗോപി പെട്ടെന്ന് ഇടക്ക് കയറിയത് പറഞ്ഞത്....
രവി സംശയത്തോടെ ഗോപിയെ ഒന്ന് നോക്കി....
മേനോന്റെ മുഖത്തും അതേ സംശയമുണ്ട്.....
പക്ഷെ അത് ഇവിടെയാണ്.........
എന്റെ മകൻ സച്ചിനുമായിട്ട്......
ഗോപി വാശിയോടെ തന്നെ അത് പറഞ്ഞതും രവിയുടെ കണ്ണുകൾ ചുവന്നു.......
കയ്യിലിരുന്ന സിഗററ്റ് അയാൾ നിലത്തേക്കിട്ട് കാലുകൾ കൊണ്ട് ചവിട്ടി എരിക്കുമ്പോൾ അത് ഗോപിയെ യാണെന്ന വണ്ണം അയാൾ ഗോപിയെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു....
ഗായത്രിക്ക് ഭയം ഏറിയേറി വന്നു .......
ഇഷാനി......
രവി ദേഷ്യത്തോടെ വിളിച്ചു കൊണ്ട് അകത്തേക്ക് കയറിയത് പെട്ടെന്നായിരുന്നു.....
ആരും പെട്ടെന്നത് പ്രതീക്ഷിചിട്ടില്ലെന്നത് കൊണ്ട് തന്നെ അയാളെ ഒരു നിമിഷം തടയാൻ ആർക്കും കഴിഞ്ഞിരുന്നില്ല........
അയാൾ അകത്തേക്ക് കയറിയതും വാതിലിനു പിറകിൽ നിന്നിരുന്ന ഇഷാനിയെ വ്യകമായി കണ്ടിരുന്നു....
ഇഷാനിയുടെ കാൽ മുട്ടുകൾ വിറച്ചു......
വാ....... പോകാം.....
ഗൗരവമേറിയ ശബ്ദത്തിൽ രവി വിളിക്കുമ്പോൾ അവൾ ഇല്ലെന്ന അർത്ഥത്തിലൊന്നു തലയാട്ടി......
നിന്നോടാ വരാൻ പറഞ്ഞത്....... ഇല്ലെങ്കിൽ കൊന്ന് കളയും ഞാൻ.....
രവി അവൾക്കടുത്തേക് നിന്ന് അടക്കി പിടിച്ച ശബ്ദത്തിലത് പറയുമ്പോൾ അവൾ അയാളെ നോക്കി.....
അതിനും മടിക്കില്ലെന്ന് എനിക്കറിയാം പപ്പാ......
എങ്കിലും അന്ന് പറഞ്ഞതേ എനിക്കിന്നും പറയാനുള്ളൂ........
സച്ചുവേട്ടനില്ലാതെ ജീവിക്കുന്നതിലും മരിക്കുന്നത് തന്നെയാ എനിക്കിഷ്ട്ടം.... പപ്പക്കെന്നെ എന്ത് വേണമെങ്കിലും ചെയ്യാം.... ഇവിടെ നിന്ന് കൊണ്ട് പോകുന്നതൊഴിച്......
ഇഷാനി മൃദുലമായ ശബ്ദത്തിൽ ഗൗരവം നിറച്ചു കൊണ്ടത് പറയുമ്പോൾ രവിക്ക് ദേഷ്യം ഇരച്ചു കയറിയിരുന്നു......
കേട്ടല്ലോ രവി..... ഇനി തനിക്ക് പോകാം.....
പിറകിൽ നിന്ന് ഗോപിയത് പറയുമ്പോൾ രവി പിറകിലേക്ക് തിരിഞ്ഞില്ല....
പകരം... അൽപ നേരമങ്ങനെ നിന്ന ശേഷം ഇഷാനിയുടെ കയ്യിലൊരൊറ്റ പിടുത്തമായിരുന്നു......
അവൾ ഞെട്ടലോടെ അയാളെ നോക്കി.....
നിന്നേ ഉണ്ടാക്കാൻ അറിയുമെങ്കിൽ ഇവിടെ നിന്ന് കൊണ്ട് പോകാനും എനിക്കറിയാടി .......
അതും പറഞ്ഞു കൊണ്ട് അവളുടെ കൈ പിടിച്ചു വലിച്ച് രവി നടക്കുമ്പോൾ ഗോപി അയാളുടെ കയ്യിൽ പിടിച്ചത് പെട്ടെന്നായിരുന്നു....
അവളുടെ സമ്മതമില്ലാതെ അവളെ കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല രവി.....
ഗോപിയത് പറഞ്ഞതും രവി പുച്ഛത്തോടെ യൊന്ന് ചിരിച്ചു.....
അതിന് തന്റെ സമ്മതം ആർക്ക് വേണം.....
രവി ഗോപിയുടെ കയ്യൊന്ന് ചുഴറ്റിയെറിഞ്ഞു കൊണ്ട് പുച്ഛത്തോടെ അതും പറഞ്ഞു നടക്കുമ്പോൾ ഗോപി പിറകിൽ നിന്നും രവിയെ ചവിട്ടിയത് പെട്ടെന്നായിരുന്നു.....
പെട്ടെന്നുള്ള ആ പ്രവർത്തിയിൽ രവിയൊന്ന് മുന്നോട്ട് പോയെങ്കിലും ഇഷാനിയുടെ കൈ അയാൾ വീട്ടിരുന്നില്ല.....
വീണ അവസരത്തിൽ ഗായത്രി വന്ന് ഇഷാനിയുടെ കൈ വിടുവിക്കാൻ ശ്രമിച്ചതും അയാൾ ഗായത്രിയെ പിടിച്ചൊരൊറ്റ തള്ളലായിരുന്നു.....
ആ വീഴ്ച്ച ചുമരിലേക്ക് ആയത് കൊണ്ട് തന്നെ ഗായത്രിയുടെ നെറ്റി പൊട്ടി ചോര വന്നിരുന്നു....
തനൂജയും മുത്തശ്ശിയും ഓടി വന്നവരെ എഴുന്നേൽപ്പിച്ചു....
എന്റെ മോളെ അയാള് കൊണ്ട് പോകും.....അപ്പോഴും ഗായത്രിയുടെ ഉള്ളിലെ ആ വേദന ക്കായിരുന്നു ആക്കം കൂടുതൽ.......
രവി ഗോപിക്ക് നേരെ തിരിഞ്ഞു അയാൾക്ക് നേരെ കയ്യൊങ്ങിയതും ആ കൈ ഗോപി തിരിച്ചു പിടിച്ചിരുന്നു......
അപ്പോഴും ഇഷാനി കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു ണ്ട്....
അവളുടെ വിടർന്ന കണ്ണുകൾ നിറഞ്ഞു തൂവുന്നുണ്ട്.......
അപ്പോഴും രവി അവളുടെ കയ്യിൽ പിടിച്ച പിടുത്തം അയച്ചില്ല......
ഗോപി തിരിച്ചു പിടിച്ച കൈ വേദനിക്കുന്നുണ്ടെങ്കിൽ കൂടി അയാൾ ഇഷാനിയിലെ പിടുത്തം മുറുക്കുക തന്നെ ചെയ്തു......
രവി ദേഷ്യത്തോടെ ഗോപിയെ നോക്കി....
അവളെ വിട്....... ഇങ്ങനെയൊരു ഏറ്റ് മുട്ടലിന് എനിക്കും താല്പര്യമില്ല...... അവളുടെ സമ്മതമില്ലാതെ അവളെ നീയെവിടെ നിന്ന് കൊണ്ട് പോകില്ല രവി....
ഗോപിയത് പറഞ്ഞതും അയാളുടെ കണ്ണുകളിൽ അഗ്നി പാറി.....
കാലു കൊണ്ടയാൾ രവിയുടെ കാലിനെ മടക്കി യൊടിക്കുമ്പോൾ പ്രതീക്ഷിക്കാത്തതായത് കൊണ്ട് തന്നെ ഗോപി വീണു പോയിരുന്നു.....
ഒപ്പം ഗോപി പിടിച്ച പിടുത്തവും അയഞ് പോയി.......
വീണു കിടക്കുന്ന ഗോപിയെ നോക്കി രവി പുച്ഛത്തോടെ യൊന്നു ചിരിച്ചു.....
ഒപ്പം ഗോപി യുടെ പിടുത്തം കൊണ്ട് ചുളിഞ്ഞു പോയ ഷർട്ടിന്റെ കൈ അയാളോന്ന് ശെരിയാക്കി......
കാലുകൾക്ക് ചവിട്ടേറ്റത് കൊണ്ട് തന്നെ ഗോപിക്ക് എഴുന്നേൽക്കാൻ കഴിഞ്ഞിരുന്നില്ല.....
അയാൾ വേദന യുള്ള കാലുമായി എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ കൂടി കഴിഞ്ഞിരുന്നില്ല......
പ്രതീക്ഷിച്ചിരുന്നത് പോൽ ഗായത്രി നിസ്സഹായയായി നോക്കി നിന്നു.......
തനൂജ ഓടിച്ചെന്ന് ഗോപിയെ പിടിച്ചു......
അത് വരെ കൈ വിടുവിക്കാൻ ശ്രമിച്ചിരുന്ന ഇഷാനിയും ഒരു നിമിഷം നിശ്ചല യായി.......
വേണ്ടാ.... ഞാൻ വന്നോളാം......
രവി വീണു കിടക്കുന്ന ഗോപിയുടെ വയറ്റിൽ ആഞ്ഞു ചവിട്ടാൻ തുടങ്ങുമ്പോൾ പെട്ടെന്നായിരുന്നു ഇഷാനിയത് പറഞ്ഞത്....
എല്ലാവരും ഒരു നിമിഷം അവളെ നോക്കി.....
അവരെ ഒന്നും ചെയ്യേണ്ടാ.... ഞാൻ കൂടെ വന്നോളാം.... പോരെ........
എന്തും ചെയ്യാൻ അയാൾ മടിക്കില്ലെന്ന ധൈര്യത്തിൽ തന്നെ ഇഷാനി യത് പറയുമ്പോൾ ആ കണ്ണുകളേറെ നനഞ്ഞിരുന്നു.....
എഴുന്നേൽക്കാൻ വയ്യാത്ത വിധം വീണു കിടക്കുന്ന ഗോപി അവളെ ഞെട്ടലോടെ നോക്കി.....
ആ കണ്ണുകളിൽ തന്നോടുള്ള കരുതലാണ് കണ്ടത്.......
അയാൾ വേണ്ടെന്ന അർത്ഥത്തിലൊന്നു തലയാട്ടി.......
അവളുടെ വാക്കുകൾ കേട്ടെന്ന വണ്ണം രവി ഉയർത്തി പ്പിടിച്ച കാല് പുറകോട്ട് വലിച്ചു.....
മിടുക്കി....... ഈ ചെറ്റ പ്പുരയിലല്ല കൊട്ടാരത്തിലേക്ക് നിന്നേ കൂട്ടി കൊണ്ട് പോകാൻ വൈശാഖ് കാത്തിരിക്കുന്നുണ്ട്.....
അയാൾ നിറഞ്ഞൊരു ചിരിയോടെ അവളെ നോക്കി വിജയ ഭാവത്തിലത് പറയുമ്പോൾ അവളുടെ കണ്ണുകൾ വരിഞ്ഞു മുറുകി.....
ഞാൻ കൂടെ വരാമെന്നേ പറഞ്ഞിട്ടുള്ളു....... താൻ പറയുന്നതനുസരിച്ചു കളിപ്പാവയാവാമെന്ന് പറഞ്ഞിട്ടില്ല...... മാത്രവുമല്ല....... താനെന്നെ ലോകത്തിന്റെ ഏത് കോണിലേക്ക് കൊണ്ട് പോയാലും എന്നേ കൂട്ടാൻ അവൻ വരും.......
ഒരു പക്ഷെ ഈ രാജ്യം കടക്കും മുമ്പേ.... അതല്ലെങ്കിൽ ഈ നാട് കടക്കും മുന്പേ.... അതുമല്ലെങ്കിൽ ഈ കവല കടക്കും മുന്പേ......
അതുമല്ലെങ്കിൽ........
ഒരോറ്റ ശ്വാസത്തിൽ അതും പറഞ്ഞു കൊണ്ടവൾ നിർത്തുമ്പോൾ അവളുടെ കണ്ണുകളിൽ കണ്ട അഗ്നി എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു...
അത്രയേറെ ശൗര്യ മുണ്ടായിരുന്നാ വാക്കുകൾക്ക്.....
ഇത്രയേറെ അവളുടെ ശബ്ദം ഉയർന്നു കേട്ടിട്ടില്ലിത് വരെ.......
രവി ഞെട്ടലോടെ അവളെ നോക്കി നിൽക്കുകയാണ്....
അതുമല്ലെങ്കിൽ ഈ വീടിന്റെ പടി കടക്കും മുമ്പേ......
ഇഷാനി അതും പറഞ്ഞു കൊണ്ട് പുച്ഛത്തോടെ ഒന്ന് ചിരിക്കുമ്പോൾ അതിൽ കലർന്നിരുന്നത് അവനെന്ന ധൈര്യമായിരുന്നു........
രവിക്ക് ദേഷ്യം സഹിക്കാൻ കഴിയുന്നില്ലായിരുന്നു....
അയാളുടെ പിടുത്തം ഇഷാനിയുടെ കൈ തണ്ടയിൽ മുറുകി നിന്നു....
അവളുടെ വെളുത്ത നീളൻ കൈ തണ്ട അയാളുടെ പിടുത്തത്തിൽ ഞെരിഞമ്മരുമ്പോഴും അവൾക്ക് വേദന തോന്നിയിരുന്നില്ല........
മറിച്ചു എന്തെന്നില്ലാത്തൊരു ധൈര്യം അവളിൽ നിറഞ്ഞു നിന്നു....
എല്ലാവരും നിസ്സഹായരായി അവളെ നോക്കി........
അയാൾ അവളുടെ കയ്യിൽ പിടിച്ചു വലിച്ച് കൊണ്ട് നടക്കുമ്പോഴാണ് ചീറി പ്പാഞ്ഞു കൊണ്ടൊരു ബുള്ളറ്റ് വരുന്ന ശബ്ദം അല്പം അകലെ നിന്ന് തന്നെ അവൾ കേട്ടത്.......
രവിക്കതൊട്ടും പരിചയമില്ലാത്ത ശബ്ദമായിരുന്നെങ്കിൽ കൂടി അവിടെയുള്ള ഓരോരുത്തരിലും അത് നൽകിയത് ഒരു പുതു ജീവനായിരുന്നു........
ഗേറ്റ് കടന്ന് മുറ്റത്തേക്ക് ആ ബുള്ളറ്റ് വന്നു നിന്നതും ഒരു നിമിഷം രവിയും ഒന്ന് പതറിയിരുന്നു.....
അയാൾ അതേ പതർച്ചയോടെ ഇഷാനിയെ നോക്കുമ്പോൾ അവളുടെ കണ്ണുകളിലും ചുണ്ടിലും ഒരേ വിജയ ച്ചിരിയായിരുന്നു......
അതേ.... അവൾ പറഞ്ഞത് പോലെ ഈ പടി കടക്കും മുന്പേ അവനെത്തിയിരിക്കുന്നു...
ഈ കടം കൂടി ബാക്കി വെക്കേണ്ടി വന്നില്ലല്ലോ എനിക്ക്........ അവനുള്ളത് കൂടി കൊടുത്തിട്ടങ് പോകാം.....
ഇഷാനിയുടെ വിജയ ച്ചിരിയിൽ അഭിമാനക്ഷതമേറ്റ രവി ചിരിയോടെ മേനോനോടത് പറഞ്ഞത് ഇഷാനി കേൾക്കാൻ തന്നെയായിരുന്നു...
അവനോടുള്ള ദേഷ്യം അയാളുടെ കണ്ണുകളിൽ ആളി കത്തി..........
ഇഷാനി വിടർന്ന കണ്ണുകളാൽ അവനെ തന്നെ നോക്കി നിന്നു.......
(തുടരും )
Aysha Akbar
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട്_ 5
✍️ രചന - ജിഫ്ന നിസാർ ❤️
എനിക്ക്... എനിക്കൊരാളെ.."
ഇഷ്ടമാണെന്നായിരിക്കും "
കാശി പറഞ്ഞു വന്നത് പുച്ഛത്തോടെ കാർത്തിക പൂരിപ്പിച്ചു കൊടുത്തു.
"അതേ.. അത് തന്നെ കാരണം.
കാശി അവളെ നോക്കാതെ ഗൗരവത്തോടെ പറഞ്ഞു.
"ഇപ്രാവശ്യം ആള് മാറിയിട്ടുണ്ടോ..?
കാർത്തിക ചോദിക്കുമ്പോൾ അവൻ മുഖം ചുളിച്ചു കൊണ്ടവളെ നോക്കി.
"അല്ല.. എപ്പോ ചോദിച്ചാലും ഇയാൾക്ക് കൊമ്പത്തെ ഒരു ഇഷ്ടമുണ്ടന്ന് കല്ലു വെച്ച നുണ പറയുന്ന പോലെ. ഇപ്രാവശ്യവും ആ ചാട്ടക്കാരി കുമ്മൂസ് അല്ലാതെ ആള് മാറിയിട്ടുണ്ടോ ആ ഇഷ്ടത്തിന്റെ ന്നാ ഞാൻ ചോദിച്ചത്..?"
കാർത്തിക മുഖം വീർപ്പിച്ചു കൊണ്ടവനെ നോക്കി.
"നുണയൊന്നുമല്ല.. എനിക്കിഷ്ടം അമ്മൂസിനെ തന്നെയാണ്.ഞാൻ അവളെയെ കെട്ടൂ..നീ വെറുതെ ഒലിപ്പിച്ചു നടന്നിട്ടൊന്നും യാതൊരു കാര്യവുമില്ല..
കാശി വാശി പോലെ പറഞ്ഞു.
പിന്നെ.. കെട്ടും കുറെ. നിങ്ങള് ഞൊട്ടും.. അവളെ കെട്ടാൻ അതിനീ കാർത്തിക അശോകൻ ചത്ത് മുകളിൽ പോകേണ്ടി വരും. അല്ലാതെ നടത്തില്ല ഞാൻ.. ഒരു കുമ്മുസ്.."
ഇരിക്കുന്നിടത്തു നിന്നും അവൾ ചാടി എഴുന്നേറ്റ് കൊണ്ട് കാശിക്ക് നേരെ ചീറി.
അവനത് കണ്ടിട്ട് ചിരി വന്നു.
സൈഡിലേക്ക് മുഖം ചെരിച്ചു നോക്കി കൊണ്ട് അവനാ ചിരി അവൾ കാണാതെ ഒതുക്കി പിടിച്ചു.
അല്ലെങ്കിൽ പിന്നെ അവളതിൽ പിടിച്ചു കയറി തുടങ്ങും.
ആ ചിരി അവളോടുള്ള ഇഷ്ടം കൊണ്ടാണെന്ന് പറയും.
പറയുക മാത്രമല്ല. അതങ്ങനെ തന്നെ ആണെന്ന് വാദിച്ചു ജയിക്കും.
ഇവൾക്ക് ഡോക്ടറാവാൻ പഠിക്കാൻ പോയ നേരത്ത് വക്കീല് പണിക്ക് പഠിക്കാൻ പോയാൽ മതിയായിരുന്നു എന്ന് തോന്നും പലപ്പോഴും.
അതിന് അശോകേട്ടനറിയില്ലല്ലോ മകൾക്കിങ്ങനെ ഒരു മുഖമുണ്ടന്ന്.
എല്ലാവരോടും ഒരുമാതിരിപെട്ട കുറുമ്പും കുസൃതിയുമൊക്കെ കാണിച്ചു നടക്കുന്നവളാണ്.
പക്ഷേ തന്നോട് മാത്രം അതൊത്തിരി കൂടുതലാണ്..
തന്റെ നോട്ടം പോലും അഗാധ പ്രണയത്തിന്റെ പ്രതീകമാണെന്നൊക്കെ വ്യാഗ്യാനിച്ചു കളയാറുണ്ട് ഈ കുരിപ്പ്..
"അവിടിരിക്കെടി.. കൊട്ടി പിടഞ്ഞു വീണു പല്ല് പോകും.. പിന്നെ മഹേഷ് പോലും കയ്യേൽക്കില്ല..
"അല്ലേലും ആർക്ക് വേണം ആ മഹേഷിനെ.. എനിക്കെങ്ങും വേണ്ട.. അവന്റെയൊരു ഒടുക്കത്തെ ഒലിപ്പീരു.. എനിക്കത് കാണുമ്പോൾ തന്നെ വിറഞ് കേറും.."
പറയുന്നതിനൊപ്പം തന്നെ അവളവിടെ ഇരിക്കുകയും ചെയ്തു.
നിന്റച്ഛൻ അവനു വാക്ക് കൊടുത്തിട്ടുണ്ട്.."
കാശി ഓർമ്മിപ്പിച്ചു.
"എങ്കിൽ അച്ഛൻ തന്നെ കെട്ടിക്കോട്ടെ.. എനിക്ക് വേണ്ട."
അവൾക്ക് വല്ല്യ കൂസലൊന്നുമില്ല.
"എന്നേ കരുതി വേണ്ടന്ന് വെക്കേണ്ട.. എനിക്കെന്റെ അമ്മൂസ് ഉണ്ട്..
അവൻ പറയുമ്പോൾ വീണ്ടുമവളുടെ മുഖത്ത് ദേഷ്യം നിറഞ്ഞു.
"എന്നിട്ടാ കുമ്മൂസിനോട് ഞാനന്ന് നേരിട്ട് പോയി ചോദിച്ചപ്പോ അങ്ങനൊന്നും ഇല്ല.. നിങ്ങള് നല്ല കൂട്ടുകാര് ആണെന്നാല്ലോ ആ പരട്ട പറഞ്ഞത്.."
"തെറി പറയാൻ കൂടി നിന്നെ പഠിപ്പിക്കുന്നുണ്ടോ നിന്റെ കോഴ്സ്.."
കാശി കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.
"അത് വിട് മോനെ കാശി കുട്ടാ.. അതൊക്കെ ഞാൻ സൗകര്യം പോലെ പറഞ്ഞു തരുന്നുണ്ട്..എന്നിട്ട മാറ്ററിലേക്ക് വായോ.. അങ്ങനങ്ങു രക്ഷപ്പെട്ടു പോകാതെ
കാർത്തിക തലയാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.
"അതന്ന് നിന്റെ ഭീക്ഷണി കണ്ടപ്പോ എന്റെ അമ്മൂസ് പേടിച്ചു പറഞ്ഞതാ.. നീ ഇനിയൊന്നു പോയി ചോദിക്ക്.. അവള് പറയും.. ഈ കാശി നാഥൻ അവളുടെ ജീവൻ ആണെന്ന്.."
"മ്മ്.. പറയും.. പറയണമല്ലോ.. കാരണം ഇനി ഞാൻ ചോദിക്കുമ്പോൾ അങ്ങനെ പറയണം ന്ന് നിങ്ങള് അവളെ പഠിപ്പിച്ചു കൊടുത്തു കാണും.. അന്ന് ഞാൻ നേരിട്ട് പോയി ചോദിക്കുമെന്ന് നിങ്ങൾ അറിഞ്ഞില്ല.. അല്ലേൽ അന്ന് തന്നെ പറയിപ്പിച്ചേനെ..കുരുട്ട് ബുദ്ധിക്ക് കയ്യും കാലും വെച്ച സാധനമാണ് എന്റെ കാശി നാഥാ നിങ്ങള്.. സകല ഉടായിപ്പും കയ്യിലുണ്ട്.."
കാർത്തിക ഗൂഡമായൊരു ചിരിയോടെ അവനെ നോക്കി..
"ആഹ്.. അത് തന്നെയാ ഞാനും പറയുന്നത്.. ഞാൻ ഭയങ്കര മോശമാണ്.. കള്ള് കുടി മുതൽ പെണ്ണ്പിടി വരെയും എന്റെ ലിസ്റ്റിലുണ്ട്.. പോരാത്തിന് കൊലപാതകമൊക്കെ ഒരു നേരമ്പോക്ക് പോലെ കൊണ്ട് നടക്കുന്നവൻ.. അത് കൊണ്ട് നീയെന്നെ വിട്ട് പിടി. എന്നിട്ട് കൊള്ളാവുന്ന വല്ല പയ്യന്മാരെയും ചാക്കിട്ട് പിടിച്ചു ലൈഫ് എൻജോയ് ചെയ്യെടി. അല്ലാതെ ഒരുമാതിരി വാശി പുള്ളേരെ പോലെ.."
"മ്മ്മ്.. കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്.. പുതിയ വല്ലോം ഉണ്ടെങ്കിൽ പറയെന്റെ മോനെ.. ഇത് ഓടി ഓടി തേഞ്ഞ ഡയലോഗാ..
അവളടക്കി ചിരിച്ചു..
കാശി ഒന്നും പറയാതെ അവളിൽ നിന്നും മുഖം വെട്ടിച്ചു മാറ്റി.
കാർത്തികയുടെ കണ്ണുകളപ്പോഴും അവനെ പ്രണയത്തോടെ അടിമുടി നോക്കുന്നുണ്ട്.
കാക്കി ഷർട്ടിന്റെ അഴിഞ്ഞു കിടക്കുന്ന രണ്ടു ബട്ടൺ.. അതിനിടയിൽ കൂടി കാണുന്ന സിൽവർ ചെയ്ൻ..
കയ്യിലും ഉണ്ട് അത് പോലൊരണ്ണം..
വൃത്തിയായി മടക്കി വെച്ച ഷർട്ടിന്റെ കൈകൾ..
ഇട തിങ്ങിയാ മുടി..
പിറകിലേക്ക് പാറി കളിക്കുന്നു.
ചിലതൊക്കെ നെറ്റിയിലും..
ചെറുതായി പിരിച്ചു വെച്ച മീശയും.. ഡ്രിം ചെയ്തു മനോഹരമാക്കിയ താടിയും.
ഇരു നിറമാണ്..
നോട്ടത്തിനും ഭാവത്തിലും കാണുന്ന ആ ഗൗരവം തന്നെയാണ് അവന്റെ ഭംഗിയും..
നീട്ടി ഹോൺ മുഴക്കി കൊണ്ട് ബസ് സ്റ്റാന്റിൽ കയറിയപ്പോഴാണ് കാർത്തിക നോട്ടം മാറ്റിയത്.അപ്പോഴും അവളുടെ മുഖത്തുള്ള ആ പ്രണയ ഭാവം അത് പോലെ തന്നെയുണ്ട്.
"ഇത് വരെയും ഉള്ളത് പോലല്ല.. ഇനിയങ്ങോട്ട് ആളുണ്ടാവും. വെറുതെ വായി നോക്കി എനിക്ക് കൂടി ചീത്ത പേര് വാങ്ങിച്ചു തരരുത് നീ.."
എന്നും ഇടാറുള്ള സ്ഥലത്തേക്ക് ബസ് പാർക്ക് ചെയ്യുന്നതിനിടെ കാശി ഗൗരവത്തോടെ അവളെ ഓർമ്മിപ്പിച്ചു.
വെറുതെ പറയുകയാണ്..
ആ പെണ്ണ് അതൊന്നും അനുസരിക്കാൻ പോണില്ലെന്ന് അത് പറയുമ്പോഴും അവനറിയാം.
കൊഞ്ചിച്ചു കൊഞ്ചിച്ചു വഷളാക്കി വെച്ചിട്ടുണ്ട്.
ആണൊരുത്തന്റെ കയ്യിൽ നിന്നും രണ്ട് കിട്ടിയ തീരുന്ന കുറെ അസുഖങ്ങളുണ്ട് കുരിപ്പിന്.
"വായി നോട്ടം.. അതൊരു കലാരൂപമാണ് മിസ്റ്റർ കാശി നാഥൻ..ഞാനതിൽ പ്രാവീണ്യം നേടിയ ഒരു കലാ കാരിയും. അതിനെ ഇങ്ങനെ പുച്ഛിച്ചു വിടല്ലേ.. എന്തൊരു കഷ്ടമാണ്.. ഈ നാട്ടിലെങ്ങനെ ഒരു കലാ രൂപം വളരും.. പറയ്യ്.. എന്റെ നാഥൻ പറയ്യ്...
അവൾ അവനു നേരെ കൈ നീട്ടി ഭാവ ഭിനയ ത്തോടെ പറഞ്ഞു.
"ഇങ്ങനെ പോയ.. എന്നേ നീയൊരു കൊലകാരനാകും.."
കണ്ണുരുട്ടി കൊണ്ടത് പറഞ്ഞിട്ട് അവൻ ബസ് ഓഫ് ചെയ്തു.
"ബോർഡ് തിരിച്ചിടണ്ടേ..."
കാർത്തിക ഉത്സാഹത്തോടെ ചോദിച്ചു.
"ഓഓഓ വേണ്ട.. നീ അവിടുന്നൊന്ന് മാറി തന്നാ ഞാൻ ചെയ്യും..അതിനെനിക്ക് ഒരാളുടെ സഹായമൊന്നും വേണ്ട.."
"അതിനിപ്പോ ഞാൻ എന്തിന് മാറണം"
"എനിക്ക് നിന്നെ ഒട്ടും വിശ്വാസമില്ല.."
"ശോ.. പേടിക്കണ്ട.. ഞാൻ ഒന്നും ചെയ്യില്ല.. അതൊക്കെ കല്യാണത്തിന് ശേഷം മതി ന്നാ എനിക്ക്..ഇനിയിപ്പോ കാശ്യേട്ടൻ നിർബന്ധിച്ചു പറഞാ ചെലപ്പോ.."
തുടരെ കണ്ണ് ചിമ്മി നഖം കടിച്ചു നാണം അഭിനയിച്ച് പൊലിപ്പിക്കുന്നവളുടെ തല മണ്ട നോക്കി ഒന്ന് പൊട്ടിക്കാനാണ് കാശിക്ക് തോന്നിയത്.
ഇനിയും അവിടുന്നാ താനത് തന്നെ ചെയ്യുമെന്ന് തോന്നിയിട്ടാണ് കാശി ഡ്രൈവിംഗ് സീറ്റ് വിട്ട് എഴുന്നേറ്റത്.
ഡോർ തുറന്നു വെച്ചു കൊടുത്തു കൊണ്ടവൻ മുന്നോട്ട് നടന്നു.
"ചായ കുടിക്കാനാണേൽ ഞാനും വരട്ടെ.."
അവൾ അവിടെ നിന്നും വിളിച്ചു ചോദിക്കുന്നത് കേട്ടിട്ടും അവൻ തിരിഞ്ഞു പോലും നോക്കാതെ അതേ പോക്ക് പോയി.
കാർത്തികക്ക് പക്ഷേ യാതൊരു കുലുക്കവുമില്ല.
ഈ തിരസ്കാരം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ..
ഇഷ്ടം പറഞ്ഞു ചെന്നന്ന് തന്നെ കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞവൻ ഇന്നും അതിൽ നിന്നൊരു ഇഞ്ചു പോലും മാറിയിട്ടില്ല.
തന്നോട് സംസാരിക്കുന്നത് പോലും ആൾക്ക് ചതുർഥിയാണെന്ന് വ്യക്തമായി അറിഞ്ഞിട്ടും പിന്നെയും നാണം കെട്ട് പിന്നാലെ തൂങ്ങി അങ്ങോട്ട് ഇടിച്ചു കയറി മിണ്ടുന്നതും.. തനിക്കാ കലിപ്പാനെ അത്ര മാത്രം ഇഷ്ടമായതു കൊണ്ടാണ്.
അത്രമേൽ അവൻ തന്നിൽ അലിഞ്ഞു പോയത് കൊണ്ടാണ്.
കൊമ്പത്തെ വീട്ടിലെ ഇവനെക്കാൾ കാണാൻ കൊള്ളാവുള്ള നല്ല അടിപൊളി ചെക്കന്മാർ പിറകെ നടന്നിട്ടും ഈ ഒറ്റ ഒരുവൻ തന്റെ ഹൃദയമപ്പാടെ കവർന്നെടുത്തത് കൊണ്ടാണ്.
ഹൃദയത്തിൽ ഒരാൾക്ക് മാത്രം സ്ഥാനമുള്ളു.. അത് കൊണ്ട് ആ സ്ഥാനം അവനു കൊടുത്തു കഴിഞ്ഞു.
ഇനിയൊരു കുടിയൊഴിപ്പിക്കൽ അസാധ്യം..
അച്ഛൻ സമ്മതിച്ചു തരില്ല എന്നത് മാത്രമാണ് അവന്റെ പ്രശ്നം..
ആ കുമ്മൂസിനെ ഇഷ്ടമാണന്നൊക്കെ വെറുതെ പറയുവാണ്.
തന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടു പോകാൻ അവളെ കൂടി കൂട്ട് പിടിച്ചുള്ള ആ നാടകം തനിക്കെന്നോ മനസിലായതാണ്.
എന്നാലും പിടി തരില്ല.
മെരുങ്ങത്ത ഒറ്റ കൊമ്പനെ പോലുള്ള ആ സ്വഭാവം തന്നെയാണ് തനിക്കവനിൽ ഏറെ ഇഷ്ടവും..
ജീവിതത്തിൽ പൂർണ്ണമായും ഒറ്റപ്പെട്ടു പോയി എന്നറിഞ്ഞിട്ടും അവനെടുത്ത തീരുമാനം.. അത് തന്നെയാണ് അവന്റെ ചങ്കൂറ്റവും.
ഒരുപാട് ആണുങ്ങളെ കണ്ടിട്ടും അവരിലൊന്നും താൻ കാണാത്തൊരു ധൈര്യം.. വീറും വാശിയും.
അവനോട് തനിക്കുള്ളത് പ്രണയമാണ്.
അടക്കാൻ കഴിയാത്ത.. അളക്കാൻ കഴിയാതത്രേ പ്രണയം.
അവനു തന്നോട് ഒട്ടുമില്ലാത്തതും അത് തന്നെ..
തന്റെ പ്രണയം വളരാൻ.. അത് നില നിർത്താൻ അവൻ തനിക്കൊന്നും തന്നിട്ടില്ല.
ഒരു നോട്ടമോ.. ഒരു വാക്കോ.. അതുമല്ലെങ്കിൽ ഇഷ്ടമാണെന്നൊരു വാഗ്ദാനം പോലും..
എന്നിട്ടും പക്ഷേ.. തനിക് തോന്നാറുണ്ട് തന്റെ ശ്വാസം പോലും നിർത്താൻ കഴിവുള്ള എന്തോ ഒരു മാന്ത്രികതാ അവനുണ്ടെന്ന്..
താൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം..
അന്നായിരുന്നു താനവനെ ആദ്യമായി കാണുന്നത്.
അവനന്ന് അച്ഛനെ കാണാൻ വന്നതാണ്.
അന്നും അച്ഛനൊരു ബസ്സുണ്ട്.
അതിലെ ഡ്രൈവർ ആവാൻ വന്നതാണവൻ
ആദ്യകാഴ്ച.. അന്നും ആ കണ്ണിലെ രൗദ്രഭാവമാണ് ആദ്യം ശ്രദ്ധിച്ചത്.
ആരെയും കൂസലില്ലാത്ത പോലൊരു നോട്ടം.
ഭാവം.
പിന്നെ പിന്നെ അവനച്ഛന്റെ പ്രിയപ്പെട്ടവനായി മാറി..അച്ഛന്റെ കൂടെ കൂട്ടാൻ തുടങ്ങി.
അത്രത്തോളം വിശ്വാസമില്ലാതെ അച്ഛനത് വരെയും ആരെയും ഒപ്പം കൂട്ടാറില്ലെന്ന് തനിക്കറിയാവുന്ന കാര്യമായിരുന്നു.
അച്ഛനിൽ നിന്നും അവന്റെ കഥയറിഞ്ഞു.
പഠനം പോലും ഉപേക്ഷിച്ചു കൊണ്ട് ജോലിക്കിറങ്ങി കുടുംബം പോറ്റിയ കഥ..
വീടിന്റെ മേൽ ലോൺ എടുത്തിട്ട് ഏട്ടനെ പഠിപ്പിച്ചു വിട്ടു.. ജോലി കിട്ടിയിട്ടും കാശ് കയ്യിൽ വന്നിട്ടും ആ ബാധ്യത കാശിക്ക് മേൽ തന്നെ വെച്ചു മാറിയ അവന്റെ ഏട്ടന്റെ ചെറ്റത്തരം അറിഞ്ഞു..
അവനത് വരെയും ചെയ്തിരുന്നു ജോലി നഷ്ടപ്പെട്ടതറിഞ്ഞു..
വീട് ജപ്തി ചെയ്യേണ്ടി വന്നൊരു സാഹചര്യം വന്നിട്ടും അച്ഛൻ ഉറങ്ങുന്ന മണ്ണ് വിട്ടു കളയില്ല എന്നവന്റെ വാശി അറിഞ്ഞു..
അതിന് വേണ്ടി ആരോടും കൈ നീട്ടി കാണിക്കാതെ തന്നെ രാവും പകലും പൊരുതുന്ന അവന്റെ മനോബലമറിഞ്ഞു..
വീട്ടുകാർ മുഴുവനും അവന് എതിരാണെന്നറിഞ്ഞു
അങ്ങനെ അങ്ങനെ പതിയെ പതിയെ അവനെ മുഴുവനായും അറിഞ്ഞു വന്നു..
ആ അറിവ് ആദ്യമൊരു ആരാധനയായി..
ഒരു സൗഹൃദം കൊതിച്ചെങ്കിലും അതിനൊന്നും അവൻ നിന്നു തന്നില്ല.
നേരിട്ട് കണ്ടാൽ ഒരു ചിരിക്കപ്പുറം ഒരു വാക്ക് പോലും മിണ്ടാതെ പോകുന്നവൻ പിന്നെയെപ്പഴോ..തന്റെ ഉള്ളം കീഴടക്കി.
പ്രാണനായി മാറി...
തുടരും..
തുടക്കത്തിൽ തന്നെ പ്രണയം കൊണ്ട് ആറാടുകയാണ് ഗയ്‌സ്.. 😀
എന്താവോ എന്തോ..😎
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif❣️
#📔 കഥ #💞 പ്രണയകഥകൾ












