
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
@shafeekmohammed
"ɴᴇᴠᴇʀ ᴊᴜᴅɢᴇ ᴀ ʙᴏᴏᴋ ʙʏ ɪᴛꜱ ᴄᴏᴠᴇʀ"
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _7
✍️ രചന - ജിഫ്ന നിസാർ ❤🔥
പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ ല്ലേ..
ആളൊരു നാറിയാണ്.
നാറിയെന്ന് പറയുമ്പോൾ നമ്മളിത് വരെയും കണ്ടതിൽ വച്ചേറ്റവും വലിയൊരു നാറി എന്ന് വേണമെങ്കിൽ പറയാം.
സർക്കാർ ജോലി ഉണ്ട്..
അതൊക്കെ ഉള്ളത് തന്നെ.
പക്ഷേ ജില്ലാ കളക്ട്ടറുടെ ജാഡയാണാ തെണ്ടിക്ക്.
പിന്നെ ആകെയുള്ള കാര്യം.. പൈസ കൊടുത്താ എന്തും ചെയ്‌തോളും എന്നുള്ളതാ.. ഇത്രേം നാളായി നമ്മളീ ഫയലും കൊണ്ട് നടന്നിട്ട് കിട്ടാത്ത ഒപ്പ് കൊറച്ചു കാശ് കൊടുത്താ ഈ പറയുന്ന നാറി ചെയ്തു തരും.പിന്നെ അതിന് പിറകെ വരുന്ന പൊലാപ്പ് അവൻെറ്റെടുത്തോളും.പക്ഷേ മെരുക്കി എടുക്കാനാ പാട്.
വാ തുറന്നാ നമ്മള് മോന്ത അടിച്ചു പൊട്ടിക്കും.. അത്രേം റേൻജ് ഉണ്ട് വർത്താനത്തിന്.. അത് കൊണ്ട്.. "
വിഷ്‌ണു ലയം എന്നോഴുതിട്ട ഗേറ്റ് മലർക്കേ തുറക്കും മുന്നേ പ്രഭാകരൻ കൂടെയുള്ള ഗിരിക്ക് പറഞ്ഞു കൊടുത്തു.
എങ്കിൽ കയറി വാ..
പ്രഭാകരൻ വിളിച്ചപ്പോൾ ഗിരിയും അയാൾക്കൊപ്പം അകത്തേക്ക് കയറി
രണ്ടു നിലയിൽ.. അത്യാവശ്യം ആഡംബരത്തോടെ തന്നെയുള്ള വിഷ്‌ണുനാദിന്റെ വീട്..
മുറ്റം മാത്രം അഞ്ചു സെന്റ് കാണും..
ഇന്റർലോക്ക് ചെയ്തു.. ഭംഗിയുള്ള പൂച്ചെടികൾ അതിരിട്ട്.. കുറച്ചു അലങ്കാരമരങ്ങളും നിറഞ്ഞ മുറ്റം.
മൊത്തത്തിൽ ഒരടിപൊളി ലുക്ക്.
ആള് ഭയങ്കര ക്രൊയേറ്റിവിറ്റി ഉള്ളതാണെന്ന് തോന്നുന്നു..
ഗിരിയാ സെറ്റപ്പൊക്കെ നോക്കി നടക്കുന്നതിനിടെ പറഞ്ഞു.
"പിന്നെ ക്രിയേറ്റിവിറ്റി.. കയ്യിട്ടു വാരിയും പിടിച്ചു പറിച്ചും വാങ്ങി കൂട്ടിയ കാശിന്റെ തിളപ്പ്.. പിന്നെ നീയിപ്പോ പറഞ്ഞ അതുണ്ടോ അവനെന്ന് എനിക്കറിയില്ല.. പക്ഷേ മനസാക്ഷി എന്നൊന്ന് അവനെ തൊട്ട് തീണ്ടിയിട്ടില്ല..
അതെന്താ അങ്ങനെ..പറഞ്ഞത്?
വിഷ്‌ണുവിനെ കുറിച്ചറിയാത്ത ഗിരിക്ക് ആകാംഷ ആ കഥ കേൾക്കാൻ.
"അതിന്റെ കാര്യം ഒന്നും പറയേണ്ട ഗിരി.
ഒരു കുടുംബത്തിലെ മൂത്ത വിത്താ.. സാധാരണ അച്ഛൻ മരിച്ചു പോകുമ്പോൾ ആ സ്ഥാനം വെച്ചു കൊണ്ട് ആ കുടുംബ ത്തിന്റെ ആശ്വാസം പിന്നെ അവരാണ് ആവുന്നത്.. അതൊരു നിയമമൊന്നും അല്ലെങ്കിൽ കൂടിയും കുടുംബസ്നേഹവും ഉത്തരവാദിത്ത ബോധവുമുള്ള ആണുങ്ങൾ അങ്ങനെയാണ് ചെയ്യാറുള്ളത്.
അല്ല.. അങ്ങനെ തന്നെയാണ് ചെയ്യണ്ടതും
പക്ഷേ ഇവനുണ്ടാണല്ലോ.. ഈ വിഷ്ണു നാദ്.. അവനങ്ങനെ ചെയ്തില്ല.. ചെയ്തില്ലെന്ന് പോട്ടെ.. ആ അവസ്ഥയിൽ ഇവനൊക്കെ ആക്കി എടുക്കാൻ വേണ്ടി പണിക്കിറങ്ങിയ അനിയൻ ചെക്കനെ നൈസായി വലിപ്പിച്ചു.."
പ്രഭാകരൻ ദേഷ്യത്തോടെ പല്ല് കടിക്കുന്നുണ്ട് പറയുന്നതിനൊപ്പം തന്നെ.
തെളിയിച്ചു പറ ചേട്ടാ.."
മെല്ലെ നടക്കുന്ന പ്രഭാകാരനെ പിടിച്ചു നിർത്തി കഥ മുഴുവനും പറഞ്ഞിട്ട് നിങ്ങള് മുന്നോട്ട് പോയ മതി എന്നൊരു ഭാവത്തിലാണ് ഗിരി.
"പറയാൻ മാത്രം ഒന്നുമില്ലെടാ. ഒരാൾ മറ്റൊരാളോട്.. അതും പഠിക്കാനും വീട് നോക്കാനുമെല്ലാം സ്വന്തം സ്വപ്നം പോലും മറന്നു കൊണ്ട് മുന്നിട്ടിറങ്ങിയ സ്വന്തം സഹോദരനോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്തത്ര വലിയൊരു ക്രൂരത ചെയ്തവനാ നമ്മളിപ്പോ കാണാൻ വന്ന വിഷ്ണു നാദ്.
ഇവന്റച്ഛൻ മരിച്ചപ്പോ ഈ കുടുംബഭാരം മൊത്തം ഏറ്റെടുത്തിരുന്നൊരു അനിയന്നുണ്ടവന്..
കാശി.. കാശി നാഥൻ..
ഇവന്റെ ഭാഷയിൽ തല തെറിച്ചവൻ..
തെമ്മാടി.
പക്ഷേ ആ തല തെറിച്ചവനുയുണ്ടായത് കൊണ്ട്.. അവൻ മുന്നിട്ടിറങ്ങിയത് കൊണ്ട് മാത്രം ഇവന് കിട്ടിയ ഈ ജോലി..
കാശ് കിട്ടിയ എന്തും ചെയ്യുമെന്നുള്ള ഇവന്റെ ഹുങ്ക്.. അതെല്ലാം ആ ചെക്കൻ ചോര നീരാക്കി ഉണ്ടാക്കിയ കാശിന്റെ പുറത്ത് കെട്ടി പൊക്കിയതാ.
അതിനെ പിഴിഞ്ഞ് കൊണ്ട് ഇവൻ പഠനം തീർത്തു.
പഠിക്കാൻ
മിടുക്കനായത് കൊണ്ട് ഇവന് റാങ്കും കിട്ടി ജോലിയും കിട്ടി.
എന്നിട്ടും ഇവന് ഇവന്റെ കാര്യം മാത്രം.
ഇവന് വേണ്ടി പഠിക്കാൻ ലോൺ എടുത്തിട്ടാ വീടിന്റെ മേൽ ജപ്തി നോട്ടീസ് വന്ന അന്ന്.. കാശി ഇവനോട് അച്ഛൻ ഉറങ്ങുന്ന മണ്ണാണ് വിട്ടു കളയരുത്...എന്ന് പറഞ്ഞു.
അത്രയും വലിയൊരു തുക കാശിയെ കൊണ്ടപ്പോൾ കൊടുത്തു തീർക്കാൻ പറ്റാത്ത അവസ്ഥയിലാണ്. അത് കൊണ്ടാവാം കാശിയത് അവനോട് പറഞ്ഞതും..ഇവനെ പോലെ നാണമില്ലാത്തവനൊന്നുമല്ലവൻ..
അതിന്റെ പേരിൽ ഇവനിനി നടക്കാത്ത പ്രശ്നമില്ല.
ഇവനെ പോലെ തന്നെ കുടുംബം മൊത്തം കാശിയെ തള്ളി പറഞ്ഞു ആ സംഭവം കൊണ്ട്..
പണവും നല്ലൊരു ജോലിയും ഉള്ളത് കൊണ്ട് കുടുംബം മൊത്തം ഇവന്റെ കൂടെ കൂടി..കാശി ഒറ്റയ്ക്ക്..
എന്നിട്ടും അവൻ ജയിച്ചു ഗിരി..
ഒറ്റയ്ക്ക് പൊരുതി അവൻ അവന്റെ അച്ഛൻ ഉറങ്ങുന്ന മണ്ണ് നേടിയെടുത്ത്.."
ദേഷ്യത്തോടെ.. വെറുപ്പോടെ പറഞ്ഞു തുടങ്ങിയിട്ടോടുവിൽ ആവേശത്തിലാണ് പ്രഭാകരൻ പറഞ്ഞു നിർത്തിയത്.
ഗിരിയുടെ മുഖത്തും നിർവചിക്കാൻ കഴിയാത്തൊരു ഭാവം.
"ആഹ്.. ചില ജന്മങ്ങൾ അങ്ങനെയാണ്.. മറ്റുള്ളവരെ പിഴിഞ്ഞ് കൊണ്ടായാലും സ്വന്തം കാര്യം നടത്തി എടുക്കാൻ ഇവർക്ക് വലിയ മിടുക്കാ.. പക്ഷേ എന്നും എക്കാലത്തും എല്ലാം നില നിൽക്കില്ലല്ലോ..നീ വന്നേ..
നമ്മളിനി ഇവിടെ നിന്നു സംസാരിക്കുന്നത് അകത്തിരുന്നു കൊണ്ടവൻ കണ്ടാ പിന്നെ അത് മതിയാവും.
കുരുട്ട് ബുദ്ധിയുടെ ആശാനാണ്.
എവിടെല്ലാം ക്യാമറ വെച്ചിട്ടുണ്ടോ ആവോ.."
പറഞ്ഞു കഴിഞ്ഞതും പ്രഭാക്കരന്റെ കണ്ണുകൾ ചുറ്റുമൊന്നു തെന്നി നീങ്ങി..
"ഞാൻ പറഞ്ഞതൊന്നും നീ മറന്നിട്ടില്ലല്ലോ.. ല്ലേ.. അകത്തു കയറി തപ്പി കളിക്കരുത്..ഒള്ളത് പോലങ് പറഞ്ഞേക്ക്..
കോളിങ് ബെൽ അടിക്കും മുൻപ് പ്രഭാകരൻ ഗിരിയെ ഒന്ന് കൂടി ഓർമ്മിപ്പിച്ചു.
കയ്യിലെ ഫയൽ ഒന്ന് കൂടി ഒതുക്കി പിടിച്ചു കൊണ്ടവൻ ഭവ്യതയോടെ തലയാട്ടി.
ബെല്ലടിച്ചു കുറച്ചു നേരത്തെ കാത്തിപ്പിന് ശേഷമാണ് അലങ്കാരങ്ങളും കൊത്തു പണികളും നിറഞ്ഞു നിൽക്കുന്ന ആ വാതിൽ അവർക്ക് മുമ്പിൽ തുറക്കപ്പെട്ടത്..
ഗുഡ്മോർണിംഗ് വിഷ്ണു സർ..
പ്രഭാകരൻ അത് പറയുമ്പോൾ ഗിരി ഞൊട്ടി കൊണ്ട് മുന്നിൽ നിൽക്കുന്ന ആളെ നോക്കി.
എന്ത് ശാന്തമായ ചിരി..
നോട്ടം..
സ്വീകരണം.
അവർക്കൊപ്പം അകത്തേക്ക് നടക്കുമ്പോൾ ഇയാളെ പറ്റിയാണോ നേരത്തെ പ്രഭാകരൻ അത്രയും പറഞ്ഞതെന്നായിരുന്നു ഗിരി ഓർത്തത്.
കാരണം മുന്നിൽ ഇരിക്കുന്ന ആൾക്ക് വല്ലാത്തൊരു ശാന്തത.
പ്രഭാകരനോട് കാര്യമായി വിശേഷം തിരക്കുന്ന അയാളെ നോക്കി വിലയിരുത്തുന്ന തിരക്കിലായിരുന്നു ഗിരിയപ്പോൾ.
നന്നേ വെളുത്ത ശരീരമാണ്.
ക്ളീൻ ഷേവ്.. ചെയ്ത മുഖം.
ആഡ്യത്യം വിളിച്ചോതുന്ന ഡ്രസും സ്റ്റയിലും..
വീടിനും അയാൾക്കും ഒരേ പ്രമാണിത്യം.
ഒറ്റ നോട്ടത്തിൽ മനസ്സിലാവുന്ന ആഡംബരഭാവം.
ഗിരി വിഷ്ണുവിനെ വിട്ടു വീട് കാണുന്ന തിരക്കിലായി.
ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥന് സ്വപ്നം കാണാൻ കൂടി കഴിത്തത്രേം സൗകര്യങ്ങൾ നിറഞ്ഞ വീടിന്റെ ഉൾവശം..
പുറത്തുള്ളത് പോലെ തന്നെ അകത്തും ധാരാളം അലങ്കാര വസ്തുക്കൾ..
ഫർണീച്ചർ.. ബാക്കിയുള്ള സെറ്റിംഗ്സ്.. എല്ലാം കൂടി വേറെ ഏതോ ലോകത്ത് ചെന്ന പോലെ തോന്നി ഗിരിക്ക്
കൗതുകത്തോടെ ഗിരി ചുറ്റും നോക്കി കാണുമ്പോൾ കാലിൽ അമർത്തിയുള്ള പ്രഭാകരന്റെ തട്ടി വിളി..
അവന്റെ നോട്ടം വീണ്ടും അവളിലേക്ക് തന്നെ തിരിച്ചു വന്നു.
തന്നെ നോക്കി ഇരിക്കുന്ന വിഷ്ണുനാദ്..
ചിരി തന്നെയാണ്..
ശാന്തത ഏറെയുള്ള ചിരി.
ആ നോട്ടത്തിന് മുന്നിൽ ഗിരി പക്ഷേ ചിരിക്കാൻ നന്നേ പാടു പെട്ടു.
പറയ്യ് ഗിരി.."
പ്രഭാകരൻ കൈ മുട്ടിൽ തട്ടി കൊണ്ട് ആവിശ്യപോയെടുമ്പോൾ ഗിരി അയാളെ നോക്കി തലയാട്ടി.
പിന്നെ കണ്ണടച്ച് ഒന്ന് ശ്വാസമെടുത്ത് കൊണ്ട് അവൻ വന്ന കാര്യം പറയാൻ തുടങ്ങി.
❤🔥❤🔥
ഇതാണോടി ചായ.. തുഫ്..
ഗായത്രിയെ തുറിച്ചു നോക്കി കൊണ്ട് സുഗന്ധി അവളുണ്ടാക്കി വെച്ച ചായ ഒന്ന് രുചിച്ചു നോക്കി.. പിന്നെയത് നീട്ടി തുപ്പി.
ഗായത്രി ഒന്നും മിണ്ടാതെ കുറച്ചു മാറി നിന്നു.
പതിവുപോലെ അവളുടെ മുഖം നിസംഗതാ നിറഞ്ഞതാണ്.
ഇതിനേക്കാൾ വലിയ അപമാനങ്ങൾ നിരവധി കേട്ടിട്ടുണ്ട് എന്നൊരു മരവിപ്പ്..
"ഒരു വകക്ക് കൊള്ളൂല.. ആണുങ്ങളെ ചിരിച്ചു മയക്കി പാട്ടിലാക്കുന്ന പോലെ അത്രയും ഈസി അല്ലേടി ഇതൊന്നും.."
പറഞ്ഞിട്ടും കലി തീരാതെ അവരവർക്ക് നേരെ കലി തുള്ളി.
ദേഷ്യം കൂടുന്നതിനനുസരിച്ചു കൊണ്ട് ആ ശബ്ദം ഉയർന്നു അടുക്കള വിട്ട് പുറത്ത് ചാടി തുടങ്ങി.
ഗിരി പറയുന്നത് കാര്യമായിരുന്നു കേൾക്കുന്ന വിഷ്ണുവിന്റെ കാതിലും ആ ദേഷ്യം ചെന്നെത്തി നിന്നു.
അതോടെ അവന്റെ ഭാവം മാറി.
മുഖം കനത്തു..
ഒരു മിനിറ്റ് എന്നും പറഞ്ഞു കൊണ്ടവൻ അവിടെ നിന്നും എഴുന്നേറ്റു പോയി..
"ഇവിടെന്താ..
അടുക്കളയിലേക്ക് ചെന്നവൻ ഉറഞ്ഞു തുള്ളുന്ന അമ്മയെയും അവർക്കരികിൽ മുഖം കുനിച്ചു നിൽക്കുന്ന ഭാര്യയെയും കണ്ടു.
അതോടെ വിഷ്ണുവിന്റെ മുഖം ഒന്ന് കൂടി കനത്തു.
"വന്നവർക്ക് കൊടുക്കാൻ ഇച്ചിരി ചായ ഇടാൻ പറഞ്ഞത് കൊച്ചമ്മയ്ക് പിടിച്ചില്ല. എനിക്കെന്താ പണി ന്ന് ചോദിച്ചു.. അമ്മയ്ക്ക് വയ്യാഞ്ഞിട്ടാ മോളെ ന്ന് പറഞ്ഞപ്പോ അവള് വന്നു ചായ ഇട്ട്.. പക്ഷേ നീ ഇതൊന്ന് കുടിച്ച് നോക്ക്..
എന്നോടുള്ള വാശിക്ക് ഇവളിത് എന്ത് ചെയ്തെന്ന് നോക്ക്."
അവരാ ഗ്ലാസ്.. അവനു നേരെ നീട്ടി കൊടുത്തു.
അവനത് വാങ്ങിക്കില്ല എന്നൊരു ധൈര്യം സുഗന്ധിയുടെ കണ്ണിൽ തെളിഞ്ഞു കാണാമായിരുന്നു.
അവനത് വാങ്ങിക്കില്ല എന്നറിയാവുന്നത് പോലൊരു ഭയമായിരുന്നു ഗായത്രിയുടെ കണ്ണിലും..
ചോദ്യവും പറച്ചിലും ഒന്നുമുണ്ടായില്ല.. കൈ വീശി ഗായത്രിയുടെ കവിളിൽ ആഞ്ഞടിക്കുമ്പോൾ വളരെ മുന്നേ ഉള്ള ദേഷ്യം കൂടി അവനിൽ നുരഞ്ഞു പൊന്തി.
വേദന കൊണ്ട് അറിയാതെ അവളുടെ കരച്ചിൽ ഉയർന്നു പൊങ്ങി.ഹാളിൽ ഇരിക്കുന്ന ഗിരിയും പ്രകാരണനും കൂടി കേൾക്കും വിധം ആ അടിയുടെ ശബ്ദവും കരച്ചിലും ഉയർന്നു നിന്നു..
മിണ്ടരുത്..അവരെന്നെ കാണാൻ വന്നവരാണ്.. അഞ്ചു മിനിറ്റ് കൊണ്ട് പുറത്തിരിക്കുന്നവർക്ക് കുടിക്കാൻ പറ്റിയ ചായ കൊണ്ട് നീ അങ്ങ് വന്നേക്കണം.. ഇല്ലെങ്കിൽ..
ചൂണ്ടിൽ വിരൽ ചേർത്ത് വെച്ചു കൊണ്ടവളെ നിശബ്ദമാക്കി കൊണ്ട് വിഷ്ണു തിരിച്ചു നടക്കുമ്പോൾ വല്ലാത്തൊരു ചിരിയോടെ സുഗന്ധി അവളെ നോക്കി നിൽപ്പുണ്ടായിരുന്നു...
തുടരും..
കാശിയെ കുറിച്ചറിഞ്ഞു..
പക്ഷേ അത് മാത്രം പോരല്ലോ..
അവനൊരു കുടുംബമുണ്ട്.. അവരെ കൂടി നമ്മൾ അറിയണ്ടേ..
ഈ നല്ല കുടുംബത്തിൽ ഇനിയും ആളുകൾ വരാനുണ്ട്.
നമ്മുക്കവരെ കൂടി അറിയണ്ടേ..
കാത്തിരിക്കൂ ട്ടോ..
ഞാൻ ഡെയിലി ഇടുമ്പോ നിങ്ങൾക് റിവ്യൂ ഇടാൻ മടിയുണ്ടോ😢
ലീവെടുത്തു മുങ്ങും കേട്ടോ ഞാൻ 😎
സ്നേഹത്തോടെ jif❣️
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - മുറ ചെറുക്കൻ.....
🔻 ഭാഗം _64
✍️ രചന - Aysha akbar
സച്ചു ബുള്ളറ്റ് നിർത്തി അതിൽ നിന്നിറങ്ങുമ്പോൾ അവന്റെ കൂർത്ത കണ്ണുകൾ രവിയിലായിരുന്നു....
രവിയും അവനെ തന്നെ നോക്കി നിൽക്കുകയാണ്......
ഇവന് വേണ്ടിയാണോ ഇവളിത്രയേറെ വാശി പിടിച്ചതെന്ന പരിഹാസത്തോടെ രവി ഇഷാനിയെ നോക്കി....
ഇഷാനിയുടെ കണ്ണുകൾ അത്ര മേൽ ശാന്തമായി മാറിയിരുന്നു......
അവനെന്ന ധൈര്യത്തിൽ അവൾക്ക് മറ്റൊന്നും ആവശ്യമായിരുന്നില്ല.......
ഉടുത്തിരുന്ന മുണ്ടോന്ന് മടക്കി കുത്തി സച്ചു അകത്തേക്ക് കയറുമ്പോൾ അവന്റെ കൈ തണ്ടയിലെ ഞെരമ്പ് വലിഞ്ഞു മുറുകിയിരുന്നു......
സച്ചുവിന്റെ തറഞ്ഞ നോട്ടത്തിൽ ദേഷ്യം വന്നെന്ന വണ്ണം രവി അവനെ നോക്കി കൊണ്ട് ഇഷാനിയുടെ കയ്യിലെ പിടുത്തം ഒന്ന് കൂടി മുറുക്കി......
കണ്ണുകൾ തമ്മിൽ കൂർത്തു നിന്നു.....
എന്ത് സംഭവിക്കുമെന്നറിയാതേ മുൾ മുനയിൽ നിൽക്കുകയാണ് ഓരോരുത്തരും.......
സച്ചു രവിയുടെ മുഖത്തേക്കും ഇഷാനിയിൽ മുറുക്കിയ അയാളുടെ കൈ വിരലുകളിലേക്കും മാറി മാറിയോന്ന് നോക്കി.....
എല്ലാ ദേഷ്യവും കൂടി അവന്റെ കണ്ണുകളിൽ കൂർത്തു നിൽപ്പുണ്ട്......
അതറിഞ്ഞെന്ന വണ്ണം രവി ഒന്ന് കൂടി ആ പിടുത്തം മുറുക്കി......
അയാളുടെ കണ്ണുകളിൽ ഒരു വെല്ലു വിളിയുടെ സ്വരമുണ്ടായിരുന്നു.....
എങ്ങോട്ടാ.......
രവിയെ പാടേ അവഗണിച്ചു കൊണ്ട് ഗൗരവം നിറഞ്ഞ ശബ്ദത്തിൽ സച്ചു ഇഷാനിയോടായത് ചോദിക്കുമ്പോൾ അവളൊന്നും മിണ്ടിയില്ല..... പകരം തല താഴ്ത്തി നിന്നു........
അവളെങ്ങോട്ടാണെന്ന് ചോദിക്കാൻ നീയാരാടാ....
എന്റെ മോളെ എവിടെ നിർത്തണമെന്ന് ഞാൻ തീരുമാനിക്കും..... അവളെ ഇങ്ങോട്ട് വിട്ടതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്........
രവി ഒരു ഏറ്റ് മുട്ടലിന് ഒരുങ്ങി തന്നെയെന്ന വണ്ണം സച്ചുവിനോടായത് പറയുമ്പോൾ അയാളുടെ വെളുത്ത മുഖത്ത് ചുവന്ന കണ്ണുകൾ തെളിഞ്ഞു കണ്ടിരുന്നു.....
പൂർണ സമ്മതത്തോടെയാണോ നീ പോകുന്നത്......
സച്ചു രവിയെ പാടേ അവഗണിച്ചെന്ന വണ്ണം ഇഷാനിയോട് വീണ്ടും അത് ചോദിക്കുമ്പോൾ രവിക്ക് ദേഷ്യം വന്നിരുന്നു......
അവൻ തന്നോടെന്തെങ്കിലും പറഞ്ഞു ഏൽക്കാനാണ് അയാൾ കാത്തു നിൽക്കുന്നത്.....
അതിന് കഴിയാത്ത അമർശം അയാളിൽ നിറഞ്ഞു തുളുമ്പി......
ഇഷാനി അപ്പുറത്തായി തറയിൽ കിടക്കുന്ന ഗോപിയെ നോക്കി.....
അപ്പോഴാണ് സച്ചുവും ഗോപിയേയും ഗായത്രിയേയും നോക്കുന്നത്......
രണ്ട് പേരുടെയും അവസ്ഥ കാൻകെ സംഭവിച്ചതിന്റെ വ്യക്തമായോരു ചിത്രം അവന് ലഭിച്ചിരുന്നു......
സമ്മതമാണെങ്കിലും അല്ലെങ്കിലും അവളെ ഞാൻ കൊണ്ട് പോകും........ നിനക്ക് തടയാൻ പറ്റുമെങ്കിൽ തടയെടാ.......
ആണാണെങ്കിൽ ഈ രവിയോട് നീ മുട്ടി നോക്ക്......
നിന്നേ പോലെയുള്ള തെരുവ് പട്ടികൾക്ക് കൊടുക്കാനല്ല രവി ചെല്ലും ചെലവും കൊടുത്ത് ഇവളെ വളർത്തിയത്....
രവി രോഷത്തോടെ തന്നെ അത്രയും പറയുമ്പോഴും സച്ചു അല്പം ശാന്തനായിരുന്നു....
ഉള്ളിൽ ദേഷ്യം കുമിഞ്ഞു കൂടുന്നുണ്ടെങ്കിൽ കൂടി അവനതിനെ വളരേ പാട് പെട്ട് കടിച്ചു പിടിച്ചു......
സിരകൾ മുറുകി വലിയുമ്പോഴും അവൻ അയാളെ നോക്കിയില്ല.....
നിന്നോടാ ചോദിച്ചത്.... നീ പൂർണ സമ്മതത്തോടെയാണോ പോകുന്നതെന്ന്.....
അല്ലാ..... സച്ചുവേട്ടനെ വിട്ട് എങ്ങും പോകില്ല ഞാൻ....
ഒന്ന് കൂടി കനപ്പിച്ചു കൊണ്ട് സച്ചു ഇഷാനിയോടത് ചോദിച്ചതും പെട്ടെന്നായിരുന്നു അവളത് പറഞ്ഞത്....
ആ കണ്ണുകളിൽ നിന്നൊരു തുള്ളിയിറ്റ് വീണു.....
രവി അമർഷത്തോടെ അവളുടെ കൈ തണ്ടയിൽ പിടുത്തം മുറുക്കി അവളെ വലിച്ച് കൊണ്ട് പുറത്തേക്ക് നടക്കാൻ തുടങ്ങിയ അതേ നിമിഷമാണ് സച്ചുവിന്റെ കൈ വിരലുകൾ വായുവിലൂടെ ഉയർന്നു പൊങ്ങി മടക്കി ചുഴറ്റി അയാളുടെ കഴുത്തിലെ കുഴിയിൽ ഒന്നമർന്നത്.......
ഒരു വാക്ക് പോലും പറയാതെ തന്നെ ഇഷാനിയുടെ കയ്യിൽ പിടിച്ച രവിയുടെ പിടുത്തം അയഞ്ഞു....
എന്താണ് തന്റെ കഴുത്തിൽ സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ അയാൾക്കല്പം സമയം വേണമായിരുന്നു.......
മേനോനും ഒരു അമ്പരപ്പോ ടെ തന്നെ നിൽക്കുകയാണ്.....
കാരണം അവന്റെ കൈ വിരലുകളുടെ ചലനം എതിർ വശമായി നിൽക്കുന്ന താൻ വ്യക്തമായി കണ്ടു വെന്നതാണ് ശെരി......
അത്രയേറെ അടവുകൾ കയ്യിലുള്ള അഭ്യാസിയെ പോലെയുള്ള അവന്റെ ആക്രമണം പ്രത്യക്ഷത്തിൽ രവിക്ക് കുഴപ്പമൊന്നും നൽകിയില്ലെങ്കിൽ കൂടി ഉള്ളിലെന്തോ സംഭവിച്ചിട്ടുണ്ടാകുമെന്ന് മേനോനും തീർച്ചയായിരുന്നു......
രവി കഴുത്ത് അനക്കാൻ പറ്റാത്ത വിധം കഴുത്തിലൊന്ന് പിടിച്ചു.....
ഒരു വശത്തേക്ക് ചെറുതായി മാത്രമേ തല അനങ്ങുന്നുള്ളൂ......
എല്ലാവരും ഒരു നിമിഷം സ്ഥബ്ധരായി......
ഗോപി നിലത്തു തന്നെ കിടന്നു കൊണ്ട് കീഴ് ചുണ്ടോന്ന് കടിച്ചു പ്പിടിച്ചു വിജയ ഭാവത്തിൽ ചിരിച്ചു.....
സംഭവിച്ചതെന്തെന്ന് ഗായത്രിക്കും മനസ്സിലാകുന്നില്ലായിരുന്നു.........
ഡാ.......
തന്നെ അവൻ ആക്രമിച്ചുവെന്ന് മനസ്സിലാക്കാൻ സമയമെടുത്തത് കൊണ്ട് തന്നെ അയാൾ ദേഷ്യത്തോടെ അവന് നേരേ കയ്യോങ്ങി...
ആ കൈ വലിച്ച് കൊണ്ടവൻ ഒന്ന് ചുഴറ്റി യത് കണ്ണിമ വെട്ടുന്ന വേഗത്തിലാണെങ്കിൽ കൂടി രവിക്ക് കയ്യാകെ തരിച്ചത് പോലെ തോന്നിയിരുന്നു....
ഇഷാനി കണ്ണു മിഴിച്ചു നിൽക്കുകയാണ്.......
ഇത്ര നേരം എല്ലാവരെയും ദ്രോഹിച്ചും ആക്രോഷിച്ചും നിന്നിരുന്ന പപ്പ തന്നെയാണോ ഇതെന്ന് അവൾക്ക് സംശയം തോന്നി......
തങ്ങൾക്ക് കൂടുതലൊന്നും ഇവനടുത്ത് ചെയാൻ കഴിയില്ലെന്ന് ബോധ്യം വന്ന മേനോൻ പ്ലാൻ ബി യെന്ന നിലയിൽ ഫോണുമായി പുറത്തേക്ക് നടന്നിരുന്നു......
രവി ഒരു വശത്തേക്ക് തിരിഞ്ഞു പോയ കഴുത്തും തരിച്ചു നിൽക്കുന്ന കയ്യും കൊണ്ട് സച്ചു വിനെ ദേഷ്യത്തോടെ നോക്കി........
സച്ചു ഉമ്മറത്തുള്ള മരത്തിന്റെ കസേര അയാൾക്ക് വലിച്ചിട്ടു കൊടുത്തു........
ഇരിക്കു.......
അവനേറെ ശാന്തമായി അത് പറയുമ്പോഴും ആ കണ്ണുകളിൽ തിര തല്ലുന്നൊരു ദേഷ്യം രവിക്കറി യുന്നുണ്ടായിരുന്നു.......
ഇരിക്കരുതെന്ന് കരുതുമ്പോഴും ഇരിക്കേണ്ട അവസ്ഥയാണ് തനിക്കെന്ന് അയാൾക്ക് മനസ്സിലായിരുന്നു ...
അയാൾ ദേഷ്യത്തോടെ തന്നെ അവിടെയിരുന്നു.....
ആഹാ..... മരുമോൻ വന്നപ്പോൾ രവി ഇരുന്നല്ലോ.......
തറയിൽ കാല് അനക്കാൻ കഴിയാതെ ഇരിക്കുന്ന ഗോപിയതും പറഞ്ഞു ചിരിക്കുമ്പോൾ രവിക്ക് ഈ ഭൂമി രണ്ടായി പിളർന്നിരുന്നെങ്കിലെന്ന് തോന്നി പ്പോയിരുന്നു......
ഗായത്രി യുടെ ശ്വാസം നേരേ വന്ന് വീണത് അപ്പോഴായായിരുന്നു......
ഇഷാനി..... അല്പം വെള്ളം കൊണ്ട് വാ......
സച്ചുവത് പറഞ്ഞതും അപ്പുറത് നിൽക്കുകയായിരുന്ന ഇഷാനി അടുക്കളയിലേക്ക് നടന്നു....
അവൾ വേഗം തന്നെ വെള്ളവുമായി വന്ന് സച്ചുവിന് നേരേ നീട്ടിയതും വെള്ളം വാങ്ങി വെച്ചു അയാളുടെ പിടുത്തത്തിൽ ഞെരിഞ്ഞമർന്ന അവളുടെ കൈ തണ്ടയിൽ അവനൊന്നു തൊട്ടു.....
വിടർന്ന കണ്ണുകൾ അവളവന് നേരെയൊന്ന് നീക്കി...
സ്വന്തം തന്തയാണെന്നുള്ളതും പോറ്റി വളർത്തി എന്നുള്ളതുമൊക്കെ ശെരി തന്നെ.......
അത് സ്നേഹത്തിൽ നിന്നുണ്ടാകേണ്ട താണ്......
അല്ലാതെ അവളെ എന്തും ചെയ്യാനുള്ള അധികാരമല്ല........
അവൾക്ക് അവളുടേതായ സ്വാതന്ത്ര്യമുണ്ടെന്നു തിരിച്ചറിയുന്നിടത്താണ് ഓരോ ബന്ധങ്ങളും മനോഹരമാകുന്നത്......
അല്ലാതെ പിടിച്ചു കെട്ടി ചാക്കിലാക്കി കൊണ്ട് പോകാൻ അവളെന്താ പൂച്ച കുഞ്ഞാണോ......
സച്ചു നിറഞ്ഞ പുച്ഛത്തോടെ അത് ചോദിക്കുമ്പോൾ രവി ദേഷ്യത്തോടെ അവനെ നോക്കി.....
ഒന്നും പറയാൻ പോലും കഴിയാത്ത വിധം അയാൾ തളർന്നു പോയിരുന്നു......
എങ്കിലും അയാളിലെ ശൗര്യത്തിന് കോട്ടം വന്നിരുന്നില്ല....
അയാളുടെ കണ്ണുകൾ മേനോനെ തിരഞ്ഞു.....
ഫോണുമായി മുറ്റത്തെ മാവിൻ ചുവട്ടിൽ നിൽക്കുന്ന മേനോനെ കണ്ടതും അയാളുടെ ചുണ്ടിൽ ഗൂഡ മായ ചിരി വിരിഞ്ഞു.......
ഇങ്ങനെയൊരു കൂടി ക്കാഴ്ച യായിരുന്നില്ല ഞാൻ ആഗ്രഹിച്ചത്.....
ഇവളുടെ അച്ഛനാണെന്ന പരിഗണന തരണമെന്ന് കരുതിയത് തന്നെയാണ്.....
പക്ഷെ സ്വന്തം മകളെ ഒരു ദയയുമില്ലാതെ തല്ലി ചതച്ച നിങ്ങളോട് എനിക്കിങ്ങനെയേ പെരുമാറാൻ കഴിയു.....
സച്ചു നിറഞ്ഞ പരിഹാസത്തോടെ അത് പറഞ്ഞു കൊണ്ട് കയ്യിൽ പിടിച്ച വെള്ളം രവിക്ക് നേരേ നീട്ടുമ്പോൾ അയാൾ ദേഷ്യത്തോടെ ഇടം കയ്യാലേ ആ വെള്ളം തട്ടി മറിച്ചിരുന്നു.......
സ്റ്റീലിന്റെ ആ പാത്രം താഴെ വീണു രുളുന്ന ശബ്ദം എല്ലാവരിലും ഒരു ഭയം നിറച്ചു......
നീ വിജയിച്ചെന്ന് കരുതേണ്ട ഡാ..... ഈ രവിയെ നിനക്കറിയില്ല .....
അയാളേറെ പരിഹാസത്തോടെ അതിലേറെ ദേഷ്യത്തോടെ അത് പറഞ്ഞപ്പോഴേക്കും ആ മുറ്റത്തേക്കൊരു പോലീസ് ജീപ്പ് പാഞ്ഞു വന്നു നിന്നിരുന്നു......
അതിൽ നിന്നിറങ്ങിയ എസ് ഐ അനിൽ അകത്തേക്ക് കയറി വന്നു.....
ഒരു നിമിഷം എല്ലാവരും ഒന്ന് ഭയന്നു.........
സർ.... ഇവനാണ് കുട്ടിയെ പിടിച്ചു വെച്ചിട്ടുള്ളത്.....
മേനോൻ പെട്ടെന്ന് ഇടക്ക് കയറിയത് പറഞ്ഞതും അനിൽ സച്ചുവിനെ യൊന്നു നോക്കി......
എന്നേ ആരും പിടിച്ചു വെച്ചിട്ടില്ല........ എന്റെ സ്വന്തം ഇഷ്ടപ്രകാരം ഞാനെന്റെ അമ്മ വീട്ടിലാണ് നിൽക്കുന്നത്......
ഇഷാനി അല്പം ശബ്ദമുയർത്തി അത് പറഞ്ഞതും ഒരു നിമിഷം എല്ലാവരുടെയും കണ്ണുകൾ അവളിലേക്ക് തിരിഞ്ഞിരുന്നു.....
എന്താ സച്ചിനിത്... ഇവരൊക്കെ ആരാ..
മുകളീന്ന് നല്ല പ്രഷറുണ്ട്.....
എവിടെ നിന്നൊക്കെയോ ഈ സമയം കൊണ്ട് ഫോൺ കാൾ സ് വന്നിട്ടുണ്ട്.....
അനിൽ സച്ചുവിനെ അല്പം മാറ്റി നിർത്തി അത് ചോദിക്കുമ്പോൾ അവർ തമ്മിലുള്ള പരിചയത്തിന്റെ പുറത്ത് തന്നെയാണ് സച്ചു ചുരുക്കി വിവരങ്ങൾ അനിലിന് പറഞ്ഞു കൊടുത്തത്......
അവൾ പോകാൻ വില്ലി ങ്ങല്ലല്ലോ.... അപ്പൊ കുഴപ്പമില്ല.... നമുക്ക് ശെരിയാക്കാം......
അനിൽ അതും പറഞ്ഞു കൊണ്ട് വീണ്ടും രവിക്ക് നേരെ തിരിഞ്ഞു......
ആ കുട്ടിക്ക് കൂടെ വരാൻ താല്പര്യമില്ലെന്നത് കൊണ്ട് തന്നെ പ്രായ പൂർത്തിയായ ആ കുട്ടിയുടെ വാക്ക് മുഖ വുരക്കെടുത്തെ മതിയാവു......
ഞങ്ങൾക്ക് ഇതിലൊന്നും ചെയ്യാൻ പറ്റില്ല സർ....
അനിൽ രവിയെ നോക്കിയത് പറയുമ്പോൾ രവി മേനോനെ നോക്കി.....
നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും മേനോൻ കയ്യിലുള്ള പേപ്പർ രവിക്ക് കൊടുത്തു......
എന്റെ മകൾ ഇഷാനി മെന്റലി സ്റ്റാബിൾ അല്ലെന്നുള്ളതിനുള്ള തെളിവാണ് ഇത്...... അവളെ ചികിൽസിച്ചിരുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് ആണ്.......
രവി അനിലിന് നേരേ സർട്ടിഫിക്കറ്റ് നീട്ടി കൊണ്ട് അത് പറയുമ്പോൾ പുച്ഛത്തോടെ സച്ചുവിനെ നോക്കാനും മറന്നിരുന്നില്ല.........
എല്ലാവരും ഒരു നിമിഷം ഞെട്ടി പ്പോയി......
ഇല്ലാ.... എന്റെ മോൾക്ക് ഒരു കുഴപ്പവുമില്ല.... വെറുതെ ഒരു കോൺസൾട്ടിങ്ങിന് വേണ്ടി അവളെ കൊണ്ട് പോയിയെന്നെ യുള്ളൂ... ഇയാള് മനപ്പൂർവം കെട്ടി ചമ്മച്ചുണ്ടാക്കിയതാണീതെല്ലാം........
ഗായത്രി അലറി കൊണ്ടത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ......
അനിലെന്ത് ചെയ്യണമെന്നറിയാതെ അങ്ങനെ നിന്നു.....
അപ്പൊ പിന്നേ ഇപ്പൊ തൽക്കാലത്തേക്ക് കുട്ടിയെ ഇവരുടെ കൂടി വിടുകയല്ലാതെ വേറെ വഴിയൊന്നുമില്ല......
അനിൽ സർട്ടിഫിക്കറ്റ് നോക്കി കൊണ്ട് എല്ലാവരോടുമായി അത് പറയുമ്പോൾ എല്ലാവരും ഒരു പോലെ ഞെട്ടിയിരുന്നു.....
ഇഷാനി ദയനീയമായി സച്ചു വിനെ നോക്കി.....
തൽക്കാലത്തേക്കെന്ന് പറഞ്ഞു തന്നെ കൊണ്ട് പോകുമോ എന്ന ഭയം അവളിൽ നിറഞ്ഞു നിന്നു....
എല്ലാവരും ഒരു പോലെ പരിഭ്രമിച്ചു.....
രവി വിജയ ചിരിയോടെ സച്ചുവിനെ നോക്കി....
അപ്പോഴും ഇളക്കാൻ കഴിയാത്ത കഴുത്തിനെയും കയ്യിനെയും ഓർത്തോന്നും അയാൾക് ആശങ്ക യുണ്ടായിരുന്നില്ല..
തന്റെ പണം വെച്ചു ഇതെത്രയും പെട്ടെന്ന് സുഖപ്പെടുത്തി എടുക്കാൻ കഴിയുമെന്ന് അയാൾക്കറിയാമായിരുന്നു....
അയാൾക്ക് ആവശ്യം ഇഷാനിയെ മാത്രമായിരുന്നു.....
തൽക്കാലത്തേക്കെന്ന് പറഞ്ഞെങ്കിലും ഇവിടെ നിന്ന് കൊണ്ട് പോയാൽ അവളുടെ വിവാഹം വിചാരിച്ച രീതിയിൽ നടത്താൻ പറ്റു വെന്ന് അയാൾക്കറിയാമായിരുന്നു ...
അയാളിൽ ഗൂഢമായ തന്ത്രങ്ങൾ നിറഞ്ഞു വന്നു.......
സച്ചു ഒന്നും മിണ്ടാതെ അങ്ങനെ നിൽക്കുകയാണ്.....
എല്ലാവരുടെയും കണ്ണുകൾ സച്ചു വിലാണ്....
അവന്റെ മറുപടിക്കാണ് എല്ലാവരും കാതോർത്തു നിൽക്കുന്നത്.......
പക്ഷെ സർ.....
മെന്റലി സ്റ്റേബിൾ അല്ലെന്ന കാരണം കൊണ്ട് എന്റെ ഭാര്യ യേ ഞാനിവരുടെ കൂടെ അയക്കേണ്ട കാര്യമുണ്ടോ.......
സച്ചു അല്പം ഗൗരവത്തിൽ തന്നെയത് ചോദിച്ചതും എല്ലാവും ഒരു പോലെ ഞെട്ടി പ്പോയിരുന്നു......
വാട്ട്....
രാവിയത് ചോദിച്ചത് യാന്ത്രികമായായിരുന്നു.....
യെസ് സർ..... വി ആർ ഓഫീഷ്യലി മാരീഡ്.....
സച്ചു അനിൽ സാറിന്നോടെന്ന പോൽ അതും പറഞ്ഞ് കൊണ്ട് ഇഷാനിയെ ചേർത്ത് പിടിക്കുമ്പോൾ എല്ലാവരും ഒരു നിമിഷം തറഞ്ഞു നിന്ന് പോയിരുന്നു.......
(തുടരും)
Aysha Akbar
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - കാശിയുടെ പെണ്ണ് ❤🔥❤🔥
🔻 പാർട്ട് _6
✍️ രചന - ജിഫ്ന നിസാർ ❤🔥❤🔥
ശിവാ..
ബസ്സിന് നേരെ തിരിക്കിട്ട് നടക്കുന്നതിനിടെ കാശി വിളിക്കുന്നത് കേട്ടാണ് ശിവ തിരിഞ്ഞു നോക്കിയത്.
"കുമാരേട്ടാ.. ഒരു ചായ കൂടി.."
ശിവയങ്ങോട്ട് വരുന്നത് കണ്ടിട്ട് കാശി വിളിച്ചു പറഞ്ഞു.
"നീയിന്ന് ച്ചായ കുടിക്കാതെയാണോ ഡാ വന്നത്.."
അവനരികിലേക്ക് വന്നു കൊണ്ട് ശിവ ചോദിച്ചു.
മനോഹരമായ ചിരിയുണ്ടവന്.
അത് തന്നെയാണ് അവന്റെ ഏറ്റവും വലിയ ഭംഗിയും.
ബസ്സിൽ സ്ഥിരമായി കയറുന്ന എത്രയോ പേരുടെ ഹൃദയം കവരുന്ന ചിരി..
ശാന്തമായ പെരുമാറ്റം..
സ്വഭാവത്തിൽ കാശിയുടെ നേരെ വിപരീതം.
കാശി എന്തിനെയും ദേഷ്യം കൊണ്ടും ധൈര്യം കൊണ്ടും നേരിടുമ്പോൾ അവൻ ഹൃദയം കൊണ്ട് സംസാരിച്ചു നേടാൻ ശ്രമിക്കും.
അത് ധൈര്യമില്ലാഞ്ഞിട്ടല്ല..
വെറുതെ ഒരാളുടെ ശത്രുത വാങ്ങി വെക്കണ്ടല്ലോ എന്നോർത്ത് കൊണ്ടാണ്..
പലപ്പോഴും അത് വമ്പൻ പരാജയമായി പോകും.
അതിന് കാശിയവനെ കണ്ണ് പൊട്ടുന്ന ചീത്ത വിളിച്ചാലും പിന്നെയും ജീവിതത്തിൽ അങ്ങനൊരു സാഹചര്യം വന്നാലും അവനത് തന്നെ ചെയ്യും.
പക്ഷേ കാശിയുടെ പ്രിയപ്പെട്ട കൂട്ടുകാരൻ ശിവയെ തൊട്ട് കളിക്കാൻ ധൈര്യമുള്ളവരൊന്നുമില്ല ആ നാട്ടിൽ എന്നത് തന്നെയാണ് ശിവയുടെ അഹങ്കാരവും.
ടിക്കറ്റ് വാങ്ങിക്കുന്ന ഒരു ബാഗ് കഴുത്തിൽ തൂക്കി ഇട്ടിട്ടുണ്ട്.
കാക്കി ഷർട്ടും നീല ജീൻസും..
നെറ്റിയിലെ ചന്ദന കുറിയും കയ്യിൽ വരിഞ്ഞു കെട്ടിയ ആ കറുത്ത ചരടും അവനൊരു വല്ലാത്ത ലാളിത്യം നൽകുന്നുണ്ട്.
അച്ഛനും അമ്മയും പിന്നൊരു പെങ്ങളും അടങ്ങുന്നതാണ് അവന്റെ കൊച്ച് കുടുംബം.
അവനെ പോലെ തന്നെ സ്നേഹിക്കാൻ മാത്രമറിയാവുന്ന അവന്റെ കുടുംബം.
"ആ പിശാച് വണ്ടിയിലുണ്ട്. അവളിൽ നിന്നും രക്ഷപ്പെട്ടു പോരാൻ ചാടിയതാ.."
കുമാരേട്ടൻ കൊണ്ട് വെച്ച ചായ ശിവയുടെ മുമ്പിലേക്ക് നീക്കി വെച്ചു കൊടുത്തത് പറയുമ്പോൾ കാശിയുടെ മുഖം നിറയെ അസംതൃപ്തി നിറഞ്ഞു..
"കുഞ്ഞറ്റായോ..
ശിവ ചിരിയോടെ അവന്റെ അരികിലേക്കിരുന്നു കൊണ്ട് ചോദിച്ചു.
"ഒരു കുഞ്ഞാറ്റ.. അവളത്യാവശ്യം നല്ല വലിയ പാറ്റ തന്നെയാ. പക്ഷേ അതെന്റെ കഞ്ഞിയിൽ വീണു പോകുമോ ന്നാ ഇപ്പൊ എന്റെ ഭയം.."
കാശി പല്ല് ഞെരിക്കുന്നത് കണ്ടതും ശിവ ചിരിയോടെ തലയാട്ടി.
"അവളെന്താ പെട്ടന്ന് വന്നത്.. കഴിഞ്ഞ ആഴ്ച വന്നിട്ട് പോകുമ്പോ ഇനി നീ കാണാൻ കൊതിക്കും ഈ അടുത്തൊന്നും നാട്ടിലോട്ടു വരില്ല എന്നോക്കെ നിന്നോട് വീമ്പ് പറഞ്ഞിട്ട് പോയതല്ലേ.."
ശിവ ആകാംഷയോടെ ചോദിച്ചു.
'ആഹ്.. നീ അതും വിശ്വാസിച്ചിരിപ്പാണോ..
കാശിയൊന്ന് ചുണ്ട് കോട്ടി ചിരിച്ചു.
"എടാ അതൊക്കെ ആ പരട്ടയുടെ അടവല്ലേ.. നല്ലസ്സല് സൈക്കിളോടിക്കൽ മൂവ് മെന്റ്.. ആഴ്ച്ചക്കാഴ്ചക്ക് വീട്ടിൽ വരുന്നത് മോൾക്കവരോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടാന്നാ അശോകേട്ടനും തുളസി ചേച്ചിയും കരുതിയേക്കുന്നത്.. "
കാശി അസഹിഷ്ണുതയോടെ മുഖം ചുളിച്ചു.
"അത് തെറ്റല്ലല്ലോ..സ്നേഹം തന്നെ ആണല്ലോ.. നല്ല അടങ്ങാത്ത ഗാഡമായ സ്നേഹം.. പക്ഷേ അതവരോടല്ല.. നിന്നോടാണെന്ന് മാത്രം.."
ശിവ പറയുമ്പോൾ കാശി അവനെ തുറിച്ചു നോക്കി.
"ഞാൻ ഉള്ളതല്ലേ കാശി പറഞ്ഞത്.. അവൾക്ക് സ്നേഹം തന്നെയാണ്..അതെനിക്കറിയാം."
ശിവക്കതിൽ സംശയമൊന്നുമില്ല.
"ആയിരിക്കും. പക്ഷേ അത് ആ സ്നേഹം നടക്കില്ലെന്നുള്ളത് ബോധമുള്ള ആർക്കും മനസ്സിലാവില്ലേ..
"അതെന്താ നടക്കില്ലെന്നുള്ളത് ഇത്രയും ഉറപ്പ്..നീ അശോകേട്ടന്റെ സ്വന്തം ആളല്ലേ.അവള് പറയുമ്പോലെ അശോകേട്ടൻ ചിലപ്പോൾ...
"ഒലത്തും.. അങ്ങേരെ എനിക്കറിയാവുന്ന പോലെ നിനക്കറിയാമോ..
അതില്ല."
"അങ്ങേരുടെ പുന്നാര മോൾക്ക് അറിയാമോ."
അതെനിക്കറിയില്ല.."
ശിവ ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു.
"നിനക്കൊന്നും അല്ലേലും അയാളെ കുറിച്ച് ഒരു കോപ്പും അറിയില്ല.എന്നാൽ എനിക്കറിയാം.. അവൾ അറിഞ്ഞതിനും അപ്പുറം ശരിക്കുമുള്ള അമ്പലപറമ്പിലെ അശോകൻ...
മറ്റാർക്കും അറിയാത്ത ഒരു അശോകനുണ്ട്.
കാശും സ്ഥാനമാനങ്ങളും മാത്രം മുന്നിൽ കണ്ടു നടത്തുന്ന അയാളുടെ പല ബിസിനസ് മേഖലകളും എനിക്കറിയാം.. ഞാനത് ശരിക്കും കണ്ടിട്ടുണ്ട്.. അനുഭവിച്ചിട്ടുണ്ട് ശിവാ..
അയാൾക്ക് പറ്റാത്തത് ചെയ്താൽ.. അതിനി എത്ര പ്രിയപ്പെട്ട ആളാണെങ്കിൽ കൂടി. ആ നെഞ്ചിലേക്ക് കത്തി കയറ്റാൻ യാതൊരു മടിയുമില്ല.. ഈ പറയുന്ന അശോകന്.
ചിരിച്ചു കൊണ്ടത് ചെയ്യും.. അതേ ചിരിയോടെ തന്നെ കൈ കഴുകി തിരിച്ചു നടക്കും..
പഴയ പോലെ തന്നെ പെരുമാറാനും അയാൾക്ക് കഴിയും..
അങ്ങനെ ഒരാളുടെ മകളാണ് കാർത്തിക..
ആനക്ക് ആനയുടെ വലുപ്പമറിയില്ല എന്ന് പറയുന്നത് പോലെയാണ് കാർത്തികയുടെ അവസ്ഥ.
അവളെ മഹേഷിനെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ അശോകേട്ടൻ തീരുമാനിച്ചത് മറ്റെന്തെങ്കിലും ഉദ്ദേശം വെച്ചിട്ടാണ്.. എനിക്കുറപ്പുണ്ട് ശിവാ.. അല്ലാതെ അയാളാ പുതിയ ബിസിനസ് അവനെ ഏല്പിച്ചു കൊടുക്കില്ല.. എല്ലാത്തിനും വ്യക്തമായി പ്ലാൻ ഉണ്ടാക്കുന്ന.. ആ പ്ലാൻ അനുസരിച്ചു അണുവിടെ മാറാതെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്ന.. അതിനു തടസ്സമാകുന്ന എല്ലാം വെട്ടി മാറ്റാൻ മടിയില്ലാത്ത അയാളുടെ മകളെ...നടക്കില്ല ശിവ.. നടത്തിക്കില്ല
അയാൾ..
ശിവയെ നോക്കികാശി ഒന്ന് ശ്വാസമെടുത്തു.
എനിക്കു മരിക്കാൻ പേടിയൊന്നുമില്ല.. മുകളിൽ ആകാശം താഴെ ഭൂമി എന്ന് മട്ടിൽ ജീവിച്ചു പോകുന്നവനാ ഞാൻ..
പക്ഷേ.. പക്ഷേ അങ്ങനല്ല ശിവ അയാളുടെ രീതി.. ശത്രുവിനെ ഒറ്റയടിക്ക് കൊല്ലാതെ വട്ടമിട്ടു പിടിച്ചു ഒരു ചക്രവ്യൂഹത്തിലാക്കും. അവനേറ്റവും വേദനിക്കുന്ന കാര്യം.. അവനെ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം.. അതാണ് അയാൾ പിന്നെ ചെയ്യുന്നത്.
സ്വന്തം ജീവൻ ഉപേക്ഷിച്ചു പോകാൻ അയാൾക്ക് മുന്നിൽ പെട്ട ശത്രു തയ്യാറായാലും അയാളത് ചെയ്യില്ല ശിവ. പകരം.. പകരം..
കാശ്ശിയൊരു കിതപ്പോടെ ശിവയെ നോക്കി.
"ഡാ.. റിലാക്സ്.."
ശിവയവന്റെ കയ്യിൽ അമർത്തി പിടിച്ചു.
കുറെയൊക്കെ കാശി പറഞ്ഞിട്ട് ശിവക്കുമറിയാം.
വീടിന്റെ ജപ്തി ഒഴിഞ്ഞു കിട്ടാൻ അന്ന് കാശി വളരെ വലിയൊരു തുകക്ക് അശോകന് മുന്നിൽ കടക്കാരനായി മാറിയിരുന്നു.
അങ്ങനെയാണ് അശോകൻ ആവിശ്യപ്പെടുന്ന എന്തും ചെയ്യും എന്നൊരു ലെവലിലേക്ക് അവൻ മാറിയത്.
എന്നാലും അവനൊരു പരിധിയുണ്ട്..
അവനായിട്ട് നിശ്ചയിച്ച ഒരു അതിര്.
അത് വിട്ടൊന്നും കാശി ചെയ്യില്ല.. അശോകൻ അവനെ ഒന്നും നിർബന്ധിച്ചു ചെയ്യിക്കില്ല..
കാശി ചെയ്യാത്തത് ചെയ്യാൻ അയാൾക്ക് വേറെയും ആളുകൾ ഇഷ്ടം പോലുണ്ട്..
കാശിയുടെ ചങ്കൂറ്റം.. ധൈര്യം.. എന്തും നേരിടാനുള്ള മനസ്സുറപ്പ്..
ഇതെല്ലാം അശോകന് അവൻ മറ്റാരെക്കാളും പ്രിയപ്പെട്ടവനായി. മാറുകയായിരുന്നു.
നിവൃത്തികേട് കൊണ്ട് കാശിക്ക് അയാൾക്ക് വേണ്ടി പലതും ചെയ്യേണ്ടിയും വന്നു.. അതെല്ലാം അവന്റെ ഗതികേട് കൊണ്ടാണെന്ന് ശിവക്കറിയാം..
അത് പോലെ തന്നെ.. കാർത്തികയ്ക്ക് കാശിയെ എന്ത് മാത്രം ഇഷ്ടമാണെന്നും ശിവക്കറിയാം.
അന്നൊരിക്കൽ അവന്റെ പെങ്ങൾ അമ്മൂസിനെ കാണാൻ വീട്ടില് വന്നവളുടെ കണ്ണിൽ ആ ഇഷ്ടങ്ങനെ നീലിച്ചു കിടപ്പുണ്ട്.
അവളുടെ ഇഷ്ടം ഇല്ലാതാക്കാൻ കാശി കണ്ടുപിടിച്ചൊരു മാർഗമായിരുന്നു അവനും അമ്മുവും തമ്മിൽ ഇഷ്ടമാണെന്ന് പറഞ്ഞത്.
അതിന്റെ സത്യവസ്ഥ അറിയാൻ വന്നതായിരുന്നു അവളന്ന് നേരിട്ട്..
ഞാനും കാശ്യേട്ടനും അങ്ങനൊന്നും ഇല്ല. എനിക്കെന്റെ ശിവേട്ടൻ പോലെ തന്നെയാണ് കാശ്യേട്ടനെന്ന് പറഞ്ഞ അമ്മുവിനെ അന്നവൾ ഇറുകെ കെട്ടിപിടിച്ചു ഉമ്മ വെച്ചു കൊണ്ടാണ് അവളുടെ സന്തോഷം പ്രകടനമാക്കിയത്.
"എനിക്ക്.. എനിക്കത്രേം ഇഷ്ടമാണ് ശിവേട്ടാ.. ഒന്ന് പറയുവോ അത്.. നിങ്ങള് പറഞ്ഞാ കാശ്യേട്ടൻ എന്തും കേൾക്കുമെന്ന് എനിക്കറിയാലോ..
എന്റെ അച്ഛനെ ഞാൻ പറഞ്ഞു സമ്മപ്പിക്കും.. പക്ഷേ കാശ്യേട്ടൻ ഇഷ്ടമാണെന്നൊരു വാക്ക് പറയാതെ ഞാനെങ്ങനെ.. ഒന്ന് പറയുവോ.."
അന്നവൾ തന്നോട് കണ്ണു നിറച്ചു കൊണ്ട് പറഞ്ഞത്.
ആ കണ്ണ് നീരിലത്രയും അവനോടുള്ള അടങ്ങാത്ത ഇഷ്ടം മാത്രമാണ് താനന്ന് കണ്ടതും..
"പെട്ടന്ന് കുടിക്കഡാ.. ടൈം ആയി തുടങ്ങി.."
വാചിലേക്കൊന്ന് നോക്കിയിട്ട് കാശി അവന്റെ മുന്നിലുള്ള ച്ചായ ബാക്കി കൂടി കുടിച്ചിട്ട് എഴുന്നേറ്റു കാശ് കൊടുത്തു കൊണ്ട് പുറത്തേക്കിറങ്ങി.
തിരികെ ബസ്സിലേക്ക് തന്നെ പോകാനുള്ള അവന്റെ മടുപ്പ്.
അവനു കാർത്തികയെ ഇഷ്ടമാണെന്ന് തനിക്കിത് വരെയും തോന്നിയിട്ടില്ല.
അവന്റെ ഏറ്റവും വലിയൊരു ലഹരിയാണ് ഡ്രൈവിംഗ്..
എത്ര നേരവും.. എങ്ങോട്ട് വേണമെങ്കിൽ പോലും പോകാൻ മടുപ്പില്ലാത്ത അവന്റെ ലഹരി.
അവന്റെയാ ഒറ്റപ്പെടൽ അവനെ ബാധിക്കാത്ത ഒരേയൊരു കാരണം..
ശിവക്കവനോട് സഹതാപം തോന്നി പോയി ആ നിൽപ്പ് കണ്ടിട്ട്..
അത് അശോകേട്ടനോടുള്ള കടപ്പാട് കൊണ്ടാണോ അതൊ അവളോട് ശെരിക്കും ഇഷ്ടമില്ലാഞ്ഞിട്ട് തന്നെയാണോ എന്ന് ശിവക്കപ്പോഴും തീർച്ചയില്ല.
ഒരുപാട് പ്രാവശ്യം അവനോട് അതിനെ കുറിച്ച് ചോദിച്ചപ്പോഴേല്ലാം ഒന്നല്ലെങ്കിൽ കണ്ണ് പൊട്ടുന്ന ചീത്ത വിളിക്കും.. അതുമല്ലെങ്കിൽ അവളെ പോലെ തന്നെ നിനക്കും ഭ്രാന്ത് പിടിച്ചെന്ന് അലസമായി പറഞ്ഞിട്ട് അവിടെ നിന്നും എഴുന്നേറ്റു പോകും..
വാ..
അവനു പിന്നിൽ വന്നിട്ട് ശിവ വിളിക്കുമ്പോൾ മുണ്ടോന്ന് കുടഞ്ഞു മടക്കി കുത്തി കാശിയും അവനൊപ്പം ചെന്നു.
അവരെത്തുമ്പോഴേക്കും ഏറെക്കുറെ ആള് ഫുള്ളാണ്.
ലിമിറ്റിട് സ്റ്റോപ്പാണ്..
പാലക്കാട് വരെയും.
ഏറെയും ജോലിക്കാരാണ്..ബസ് ഇടയ്ക്കിടെ മാറി കയറുക എന്നാ മടുപ്പിനെ ഭയക്കുന്നവരാണ്.
ക്ലിനർ പയ്യൻ വെറുതെ വായിട്ടലച്ചു് കൊണ്ട് തലങ്ങും വിലങ്ങും നടപ്പുണ്ട് ബസ്സിന് ചുറ്റുമായി.
ഒരാഴ്ച ആയിട്ടൊള്ളു അവൻ കയറിയിട്ട്..
ഇവിടെ അടുത്തെവിടെയോ ഉള്ളവനാണ്.
കോളേജ് പഠനം നിർത്തി വന്നതാണ്.
കാശിക്ക് അവനിൽ പലപ്പോഴും തന്നെ കാണാൻ കഴിഞ്ഞിരുന്നു..
ഡ്രൈവിംഗ് ഭാഗത്തെ ചെറിയ ഡോർ തുറന്നു കൊണ്ട് സ്റ്റിയറിങ്ങ് പിടി മുറുക്കി കാശി കയറുന്നതും നോക്കിയിരുന്നവളുടെ കണ്ണുകൾ തിളങ്ങി..
അവന്റെ ഓരോ ചലനങ്ങളെയും അവളത്ര മേൽ കൊതിയോടെ നോക്കിയിരിക്കുമ്പോൾ തന്നെ കാശി അവളെ നോക്കാതെ ബസ് സ്റ്റാർട്ട് ചെയ്തു..
തുടരും..
ചെക്കനെത്തി ഗ്യുസ്..
ശിവ..
ഓനെ വായി നോക്കാൻ വേണ്ടി മാത്രം ചുറ്റി പറ്റി നിൽക്കുന്നവരെ.. നിങ്ങളോടാണ്.
മാന്യമായിട്ട് വായി നോക്കി ഒരു സൈഡിൽ നിൽക്കുക.. കൂടുതൽ അലമ്പാക്കാൻ ശ്രമിക്കരുത്..
നിങ്ങൾ നിരാശപ്പെടേണ്ടി വന്നേക്കും.
പിന്നെ എന്നേ ചീത്ത വിളിക്കരുത്.. ഇപ്പഴേ പറഞ്ഞേക്കാം..
ഇന്നലെ ഇടാൻ മറന്നോയി 🤣
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif❤🔥❤🔥
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - മുറ ചെറുക്കൻ......
🔻 ഭാഗം _63
✍️ രചന - Aysha akbar
ഇഷാനി........
രവി വീണ്ടും വിളിക്കുമ്പോൾ ഇഷാനിയും മീനുവും അകത്തെ കോലായിൽ തന്നെ നിശ്ചലരായി...
ഭയം കൊണ്ടവരുടെ കണ്ണുകൾ ചുരുങ്ങി പ്പോയിരുന്നു.....
ഇഷാനിയും നിന്റെ കൂടെ വരുന്നില്ല രവി.......
രവി വീണ്ടും ഇഷാനിയെ വിളിച്ചലറുമ്പോഴാണ് ഗോപി പെട്ടെന്നത് പറഞ്ഞത്.......
ഹു ആർ യൂ മാൻ...... ഇട്സ് നൺ ഓഫ് യുവർ ബിസിനെസ്സ്.......ഷീ ഈസ് മൈ ഡോട്ടർ.......
രവി നിറഞ്ഞൊരു പുച്ഛത്തോടെ ഗോപിയെ നോക്കിയത് പറയുമ്പോഴും വാതിലിനു പിറകിൽ ഒളിച്ചു നിൽക്കുകയായിരുന്നു ഇഷാനി......
ഓഹ്..... മകളോടുള്ള സ്നേഹം മൂത്ത് താൻ കാട്ടി ക്കൂട്ടിയതൊക്കെ ഞങ്ങളും കണ്ടതാണ്..... അതിനി ഇങ്ങോട്ട് വിളമ്പണ്ട......
പിടിച്ചു കേസ് കൊടുക്കാൻ അറിയാൻ പാടില്ലാന്നിട്ടല്ല.....
ഗോപി ദേഷ്യത്തോടെ അത് പറയുമ്പോൾ രവി യുടെ ചുണ്ടിലെ പരിഹാസ ചിരിക്ക് ആക്കം കൂടി.....
കേസ് കൊടുക്കേണ്ടത് ഞാനാണ്........
എന്റെ മകളെ തട്ടി കൊണ്ട് പോയി പിടിച്ചു വെച്ചതിനു..... അവളുടെ വിവാഹം നടക്കാതിരിക്കാൻ നിങ്ങളുടെ മകൻ കളിച്ച കളിയാണ് ഇതെന്ന് ഞാൻ പറഞ്ഞാൽ ആർക്കെങ്കിലും എതിര് പറയാൻ കഴിയുമോ.....
രവി മേനോനെ നോക്കിയോന്ന് ചിരിച്ചു കൊണ്ടതും പറഞ്ഞു പോക്കറ്റിൽ നിന്നൊരു സിഗററ്റെടുത്തു കത്തിച്ചു ചുണ്ടിലേക്ക് വെച്ചു ആഞ്ഞു വലിച്ചു.........
ഗോപി ക്ക് ദേഷ്യം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല....
സീ........ മറ്റന്നാൾ അവളുടെ മാര്യേജ് ആണ്..... അത് കൊണ്ട് തന്നെ നിങ്ങളാരൊക്കെ തല കുത്തി മറിഞ്ഞാലും ഞാനവളെ കൊണ്ട് പോകുക തന്നെ ചെയ്യും.......
മറ്റന്നാൾ അവളുടെ വിവാഹമാണെന്നത് ശെരി തന്നെയാ......
രവി ചുവന്ന മൂക്കിൻ തുമ്പ് ഒന്ന് തുടച്ചു കൊണ്ടത് പറഞ്ഞപ്പോഴായായിരുന്നു ഗോപി പെട്ടെന്ന് ഇടക്ക് കയറിയത് പറഞ്ഞത്....
രവി സംശയത്തോടെ ഗോപിയെ ഒന്ന് നോക്കി....
മേനോന്റെ മുഖത്തും അതേ സംശയമുണ്ട്.....
പക്ഷെ അത് ഇവിടെയാണ്.........
എന്റെ മകൻ സച്ചിനുമായിട്ട്......
ഗോപി വാശിയോടെ തന്നെ അത് പറഞ്ഞതും രവിയുടെ കണ്ണുകൾ ചുവന്നു.......
കയ്യിലിരുന്ന സിഗററ്റ് അയാൾ നിലത്തേക്കിട്ട് കാലുകൾ കൊണ്ട് ചവിട്ടി എരിക്കുമ്പോൾ അത് ഗോപിയെ യാണെന്ന വണ്ണം അയാൾ ഗോപിയെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു....
ഗായത്രിക്ക് ഭയം ഏറിയേറി വന്നു .......
ഇഷാനി......
രവി ദേഷ്യത്തോടെ വിളിച്ചു കൊണ്ട് അകത്തേക്ക് കയറിയത് പെട്ടെന്നായിരുന്നു.....
ആരും പെട്ടെന്നത് പ്രതീക്ഷിചിട്ടില്ലെന്നത് കൊണ്ട് തന്നെ അയാളെ ഒരു നിമിഷം തടയാൻ ആർക്കും കഴിഞ്ഞിരുന്നില്ല........
അയാൾ അകത്തേക്ക് കയറിയതും വാതിലിനു പിറകിൽ നിന്നിരുന്ന ഇഷാനിയെ വ്യകമായി കണ്ടിരുന്നു....
ഇഷാനിയുടെ കാൽ മുട്ടുകൾ വിറച്ചു......
വാ....... പോകാം.....
ഗൗരവമേറിയ ശബ്ദത്തിൽ രവി വിളിക്കുമ്പോൾ അവൾ ഇല്ലെന്ന അർത്ഥത്തിലൊന്നു തലയാട്ടി......
നിന്നോടാ വരാൻ പറഞ്ഞത്....... ഇല്ലെങ്കിൽ കൊന്ന് കളയും ഞാൻ.....
രവി അവൾക്കടുത്തേക് നിന്ന് അടക്കി പിടിച്ച ശബ്ദത്തിലത് പറയുമ്പോൾ അവൾ അയാളെ നോക്കി.....
അതിനും മടിക്കില്ലെന്ന് എനിക്കറിയാം പപ്പാ......
എങ്കിലും അന്ന് പറഞ്ഞതേ എനിക്കിന്നും പറയാനുള്ളൂ........
സച്ചുവേട്ടനില്ലാതെ ജീവിക്കുന്നതിലും മരിക്കുന്നത് തന്നെയാ എനിക്കിഷ്ട്ടം.... പപ്പക്കെന്നെ എന്ത് വേണമെങ്കിലും ചെയ്യാം.... ഇവിടെ നിന്ന് കൊണ്ട് പോകുന്നതൊഴിച്......
ഇഷാനി മൃദുലമായ ശബ്ദത്തിൽ ഗൗരവം നിറച്ചു കൊണ്ടത് പറയുമ്പോൾ രവിക്ക് ദേഷ്യം ഇരച്ചു കയറിയിരുന്നു......
കേട്ടല്ലോ രവി..... ഇനി തനിക്ക് പോകാം.....
പിറകിൽ നിന്ന് ഗോപിയത് പറയുമ്പോൾ രവി പിറകിലേക്ക് തിരിഞ്ഞില്ല....
പകരം... അൽപ നേരമങ്ങനെ നിന്ന ശേഷം ഇഷാനിയുടെ കയ്യിലൊരൊറ്റ പിടുത്തമായിരുന്നു......
അവൾ ഞെട്ടലോടെ അയാളെ നോക്കി.....
നിന്നേ ഉണ്ടാക്കാൻ അറിയുമെങ്കിൽ ഇവിടെ നിന്ന് കൊണ്ട് പോകാനും എനിക്കറിയാടി .......
അതും പറഞ്ഞു കൊണ്ട് അവളുടെ കൈ പിടിച്ചു വലിച്ച് രവി നടക്കുമ്പോൾ ഗോപി അയാളുടെ കയ്യിൽ പിടിച്ചത് പെട്ടെന്നായിരുന്നു....
അവളുടെ സമ്മതമില്ലാതെ അവളെ കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല രവി.....
ഗോപിയത് പറഞ്ഞതും രവി പുച്ഛത്തോടെ യൊന്ന് ചിരിച്ചു.....
അതിന് തന്റെ സമ്മതം ആർക്ക് വേണം.....
രവി ഗോപിയുടെ കയ്യൊന്ന് ചുഴറ്റിയെറിഞ്ഞു കൊണ്ട് പുച്ഛത്തോടെ അതും പറഞ്ഞു നടക്കുമ്പോൾ ഗോപി പിറകിൽ നിന്നും രവിയെ ചവിട്ടിയത് പെട്ടെന്നായിരുന്നു.....
പെട്ടെന്നുള്ള ആ പ്രവർത്തിയിൽ രവിയൊന്ന് മുന്നോട്ട് പോയെങ്കിലും ഇഷാനിയുടെ കൈ അയാൾ വീട്ടിരുന്നില്ല.....
വീണ അവസരത്തിൽ ഗായത്രി വന്ന് ഇഷാനിയുടെ കൈ വിടുവിക്കാൻ ശ്രമിച്ചതും അയാൾ ഗായത്രിയെ പിടിച്ചൊരൊറ്റ തള്ളലായിരുന്നു.....
ആ വീഴ്ച്ച ചുമരിലേക്ക് ആയത് കൊണ്ട് തന്നെ ഗായത്രിയുടെ നെറ്റി പൊട്ടി ചോര വന്നിരുന്നു....
തനൂജയും മുത്തശ്ശിയും ഓടി വന്നവരെ എഴുന്നേൽപ്പിച്ചു....
എന്റെ മോളെ അയാള് കൊണ്ട് പോകും.....അപ്പോഴും ഗായത്രിയുടെ ഉള്ളിലെ ആ വേദന ക്കായിരുന്നു ആക്കം കൂടുതൽ.......
രവി ഗോപിക്ക് നേരെ തിരിഞ്ഞു അയാൾക്ക് നേരെ കയ്യൊങ്ങിയതും ആ കൈ ഗോപി തിരിച്ചു പിടിച്ചിരുന്നു......
അപ്പോഴും ഇഷാനി കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു ണ്ട്....
അവളുടെ വിടർന്ന കണ്ണുകൾ നിറഞ്ഞു തൂവുന്നുണ്ട്.......
അപ്പോഴും രവി അവളുടെ കയ്യിൽ പിടിച്ച പിടുത്തം അയച്ചില്ല......
ഗോപി തിരിച്ചു പിടിച്ച കൈ വേദനിക്കുന്നുണ്ടെങ്കിൽ കൂടി അയാൾ ഇഷാനിയിലെ പിടുത്തം മുറുക്കുക തന്നെ ചെയ്തു......
രവി ദേഷ്യത്തോടെ ഗോപിയെ നോക്കി....
അവളെ വിട്....... ഇങ്ങനെയൊരു ഏറ്റ് മുട്ടലിന് എനിക്കും താല്പര്യമില്ല...... അവളുടെ സമ്മതമില്ലാതെ അവളെ നീയെവിടെ നിന്ന് കൊണ്ട് പോകില്ല രവി....
ഗോപിയത് പറഞ്ഞതും അയാളുടെ കണ്ണുകളിൽ അഗ്നി പാറി.....
കാലു കൊണ്ടയാൾ രവിയുടെ കാലിനെ മടക്കി യൊടിക്കുമ്പോൾ പ്രതീക്ഷിക്കാത്തതായത് കൊണ്ട് തന്നെ ഗോപി വീണു പോയിരുന്നു.....
ഒപ്പം ഗോപി പിടിച്ച പിടുത്തവും അയഞ് പോയി.......
വീണു കിടക്കുന്ന ഗോപിയെ നോക്കി രവി പുച്ഛത്തോടെ യൊന്നു ചിരിച്ചു.....
ഒപ്പം ഗോപി യുടെ പിടുത്തം കൊണ്ട് ചുളിഞ്ഞു പോയ ഷർട്ടിന്റെ കൈ അയാളോന്ന് ശെരിയാക്കി......
കാലുകൾക്ക് ചവിട്ടേറ്റത് കൊണ്ട് തന്നെ ഗോപിക്ക് എഴുന്നേൽക്കാൻ കഴിഞ്ഞിരുന്നില്ല.....
അയാൾ വേദന യുള്ള കാലുമായി എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ കൂടി കഴിഞ്ഞിരുന്നില്ല......
പ്രതീക്ഷിച്ചിരുന്നത് പോൽ ഗായത്രി നിസ്സഹായയായി നോക്കി നിന്നു.......
തനൂജ ഓടിച്ചെന്ന് ഗോപിയെ പിടിച്ചു......
അത് വരെ കൈ വിടുവിക്കാൻ ശ്രമിച്ചിരുന്ന ഇഷാനിയും ഒരു നിമിഷം നിശ്ചല യായി.......
വേണ്ടാ.... ഞാൻ വന്നോളാം......
രവി വീണു കിടക്കുന്ന ഗോപിയുടെ വയറ്റിൽ ആഞ്ഞു ചവിട്ടാൻ തുടങ്ങുമ്പോൾ പെട്ടെന്നായിരുന്നു ഇഷാനിയത് പറഞ്ഞത്....
എല്ലാവരും ഒരു നിമിഷം അവളെ നോക്കി.....
അവരെ ഒന്നും ചെയ്യേണ്ടാ.... ഞാൻ കൂടെ വന്നോളാം.... പോരെ........
എന്തും ചെയ്യാൻ അയാൾ മടിക്കില്ലെന്ന ധൈര്യത്തിൽ തന്നെ ഇഷാനി യത് പറയുമ്പോൾ ആ കണ്ണുകളേറെ നനഞ്ഞിരുന്നു.....
എഴുന്നേൽക്കാൻ വയ്യാത്ത വിധം വീണു കിടക്കുന്ന ഗോപി അവളെ ഞെട്ടലോടെ നോക്കി.....
ആ കണ്ണുകളിൽ തന്നോടുള്ള കരുതലാണ് കണ്ടത്.......
അയാൾ വേണ്ടെന്ന അർത്ഥത്തിലൊന്നു തലയാട്ടി.......
അവളുടെ വാക്കുകൾ കേട്ടെന്ന വണ്ണം രവി ഉയർത്തി പ്പിടിച്ച കാല് പുറകോട്ട് വലിച്ചു.....
മിടുക്കി....... ഈ ചെറ്റ പ്പുരയിലല്ല കൊട്ടാരത്തിലേക്ക് നിന്നേ കൂട്ടി കൊണ്ട് പോകാൻ വൈശാഖ് കാത്തിരിക്കുന്നുണ്ട്.....
അയാൾ നിറഞ്ഞൊരു ചിരിയോടെ അവളെ നോക്കി വിജയ ഭാവത്തിലത് പറയുമ്പോൾ അവളുടെ കണ്ണുകൾ വരിഞ്ഞു മുറുകി.....
ഞാൻ കൂടെ വരാമെന്നേ പറഞ്ഞിട്ടുള്ളു....... താൻ പറയുന്നതനുസരിച്ചു കളിപ്പാവയാവാമെന്ന് പറഞ്ഞിട്ടില്ല...... മാത്രവുമല്ല....... താനെന്നെ ലോകത്തിന്റെ ഏത് കോണിലേക്ക് കൊണ്ട് പോയാലും എന്നേ കൂട്ടാൻ അവൻ വരും.......
ഒരു പക്ഷെ ഈ രാജ്യം കടക്കും മുമ്പേ.... അതല്ലെങ്കിൽ ഈ നാട് കടക്കും മുന്പേ.... അതുമല്ലെങ്കിൽ ഈ കവല കടക്കും മുന്പേ......
അതുമല്ലെങ്കിൽ........
ഒരോറ്റ ശ്വാസത്തിൽ അതും പറഞ്ഞു കൊണ്ടവൾ നിർത്തുമ്പോൾ അവളുടെ കണ്ണുകളിൽ കണ്ട അഗ്നി എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു...
അത്രയേറെ ശൗര്യ മുണ്ടായിരുന്നാ വാക്കുകൾക്ക്.....
ഇത്രയേറെ അവളുടെ ശബ്ദം ഉയർന്നു കേട്ടിട്ടില്ലിത് വരെ.......
രവി ഞെട്ടലോടെ അവളെ നോക്കി നിൽക്കുകയാണ്....
അതുമല്ലെങ്കിൽ ഈ വീടിന്റെ പടി കടക്കും മുമ്പേ......
ഇഷാനി അതും പറഞ്ഞു കൊണ്ട് പുച്ഛത്തോടെ ഒന്ന് ചിരിക്കുമ്പോൾ അതിൽ കലർന്നിരുന്നത് അവനെന്ന ധൈര്യമായിരുന്നു........
രവിക്ക് ദേഷ്യം സഹിക്കാൻ കഴിയുന്നില്ലായിരുന്നു....
അയാളുടെ പിടുത്തം ഇഷാനിയുടെ കൈ തണ്ടയിൽ മുറുകി നിന്നു....
അവളുടെ വെളുത്ത നീളൻ കൈ തണ്ട അയാളുടെ പിടുത്തത്തിൽ ഞെരിഞമ്മരുമ്പോഴും അവൾക്ക് വേദന തോന്നിയിരുന്നില്ല........
മറിച്ചു എന്തെന്നില്ലാത്തൊരു ധൈര്യം അവളിൽ നിറഞ്ഞു നിന്നു....
എല്ലാവരും നിസ്സഹായരായി അവളെ നോക്കി........
അയാൾ അവളുടെ കയ്യിൽ പിടിച്ചു വലിച്ച് കൊണ്ട് നടക്കുമ്പോഴാണ് ചീറി പ്പാഞ്ഞു കൊണ്ടൊരു ബുള്ളറ്റ് വരുന്ന ശബ്ദം അല്പം അകലെ നിന്ന് തന്നെ അവൾ കേട്ടത്.......
രവിക്കതൊട്ടും പരിചയമില്ലാത്ത ശബ്ദമായിരുന്നെങ്കിൽ കൂടി അവിടെയുള്ള ഓരോരുത്തരിലും അത് നൽകിയത് ഒരു പുതു ജീവനായിരുന്നു........
ഗേറ്റ് കടന്ന് മുറ്റത്തേക്ക് ആ ബുള്ളറ്റ് വന്നു നിന്നതും ഒരു നിമിഷം രവിയും ഒന്ന് പതറിയിരുന്നു.....
അയാൾ അതേ പതർച്ചയോടെ ഇഷാനിയെ നോക്കുമ്പോൾ അവളുടെ കണ്ണുകളിലും ചുണ്ടിലും ഒരേ വിജയ ച്ചിരിയായിരുന്നു......
അതേ.... അവൾ പറഞ്ഞത് പോലെ ഈ പടി കടക്കും മുന്പേ അവനെത്തിയിരിക്കുന്നു...
ഈ കടം കൂടി ബാക്കി വെക്കേണ്ടി വന്നില്ലല്ലോ എനിക്ക്........ അവനുള്ളത് കൂടി കൊടുത്തിട്ടങ് പോകാം.....
ഇഷാനിയുടെ വിജയ ച്ചിരിയിൽ അഭിമാനക്ഷതമേറ്റ രവി ചിരിയോടെ മേനോനോടത് പറഞ്ഞത് ഇഷാനി കേൾക്കാൻ തന്നെയായിരുന്നു...
അവനോടുള്ള ദേഷ്യം അയാളുടെ കണ്ണുകളിൽ ആളി കത്തി..........
ഇഷാനി വിടർന്ന കണ്ണുകളാൽ അവനെ തന്നെ നോക്കി നിന്നു.......
(തുടരും )
Aysha Akbar
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട്_ 5
✍️ രചന - ജിഫ്ന നിസാർ ❤️
എനിക്ക്... എനിക്കൊരാളെ.."
ഇഷ്ടമാണെന്നായിരിക്കും "
കാശി പറഞ്ഞു വന്നത് പുച്ഛത്തോടെ കാർത്തിക പൂരിപ്പിച്ചു കൊടുത്തു.
"അതേ.. അത് തന്നെ കാരണം.
കാശി അവളെ നോക്കാതെ ഗൗരവത്തോടെ പറഞ്ഞു.
"ഇപ്രാവശ്യം ആള് മാറിയിട്ടുണ്ടോ..?
കാർത്തിക ചോദിക്കുമ്പോൾ അവൻ മുഖം ചുളിച്ചു കൊണ്ടവളെ നോക്കി.
"അല്ല.. എപ്പോ ചോദിച്ചാലും ഇയാൾക്ക് കൊമ്പത്തെ ഒരു ഇഷ്ടമുണ്ടന്ന് കല്ലു വെച്ച നുണ പറയുന്ന പോലെ. ഇപ്രാവശ്യവും ആ ചാട്ടക്കാരി കുമ്മൂസ് അല്ലാതെ ആള് മാറിയിട്ടുണ്ടോ ആ ഇഷ്ടത്തിന്റെ ന്നാ ഞാൻ ചോദിച്ചത്..?"
കാർത്തിക മുഖം വീർപ്പിച്ചു കൊണ്ടവനെ നോക്കി.
"നുണയൊന്നുമല്ല.. എനിക്കിഷ്ടം അമ്മൂസിനെ തന്നെയാണ്.ഞാൻ അവളെയെ കെട്ടൂ..നീ വെറുതെ ഒലിപ്പിച്ചു നടന്നിട്ടൊന്നും യാതൊരു കാര്യവുമില്ല..
കാശി വാശി പോലെ പറഞ്ഞു.
പിന്നെ.. കെട്ടും കുറെ. നിങ്ങള് ഞൊട്ടും.. അവളെ കെട്ടാൻ അതിനീ കാർത്തിക അശോകൻ ചത്ത് മുകളിൽ പോകേണ്ടി വരും. അല്ലാതെ നടത്തില്ല ഞാൻ.. ഒരു കുമ്മുസ്.."
ഇരിക്കുന്നിടത്തു നിന്നും അവൾ ചാടി എഴുന്നേറ്റ് കൊണ്ട് കാശിക്ക് നേരെ ചീറി.
അവനത് കണ്ടിട്ട് ചിരി വന്നു.
സൈഡിലേക്ക് മുഖം ചെരിച്ചു നോക്കി കൊണ്ട് അവനാ ചിരി അവൾ കാണാതെ ഒതുക്കി പിടിച്ചു.
അല്ലെങ്കിൽ പിന്നെ അവളതിൽ പിടിച്ചു കയറി തുടങ്ങും.
ആ ചിരി അവളോടുള്ള ഇഷ്ടം കൊണ്ടാണെന്ന് പറയും.
പറയുക മാത്രമല്ല. അതങ്ങനെ തന്നെ ആണെന്ന് വാദിച്ചു ജയിക്കും.
ഇവൾക്ക് ഡോക്ടറാവാൻ പഠിക്കാൻ പോയ നേരത്ത് വക്കീല് പണിക്ക് പഠിക്കാൻ പോയാൽ മതിയായിരുന്നു എന്ന് തോന്നും പലപ്പോഴും.
അതിന് അശോകേട്ടനറിയില്ലല്ലോ മകൾക്കിങ്ങനെ ഒരു മുഖമുണ്ടന്ന്.
എല്ലാവരോടും ഒരുമാതിരിപെട്ട കുറുമ്പും കുസൃതിയുമൊക്കെ കാണിച്ചു നടക്കുന്നവളാണ്.
പക്ഷേ തന്നോട് മാത്രം അതൊത്തിരി കൂടുതലാണ്..
തന്റെ നോട്ടം പോലും അഗാധ പ്രണയത്തിന്റെ പ്രതീകമാണെന്നൊക്കെ വ്യാഗ്യാനിച്ചു കളയാറുണ്ട് ഈ കുരിപ്പ്..
"അവിടിരിക്കെടി.. കൊട്ടി പിടഞ്ഞു വീണു പല്ല് പോകും.. പിന്നെ മഹേഷ് പോലും കയ്യേൽക്കില്ല..
"അല്ലേലും ആർക്ക് വേണം ആ മഹേഷിനെ.. എനിക്കെങ്ങും വേണ്ട.. അവന്റെയൊരു ഒടുക്കത്തെ ഒലിപ്പീരു.. എനിക്കത് കാണുമ്പോൾ തന്നെ വിറഞ് കേറും.."
പറയുന്നതിനൊപ്പം തന്നെ അവളവിടെ ഇരിക്കുകയും ചെയ്തു.
നിന്റച്ഛൻ അവനു വാക്ക് കൊടുത്തിട്ടുണ്ട്.."
കാശി ഓർമ്മിപ്പിച്ചു.
"എങ്കിൽ അച്ഛൻ തന്നെ കെട്ടിക്കോട്ടെ.. എനിക്ക് വേണ്ട."
അവൾക്ക് വല്ല്യ കൂസലൊന്നുമില്ല.
"എന്നേ കരുതി വേണ്ടന്ന് വെക്കേണ്ട.. എനിക്കെന്റെ അമ്മൂസ് ഉണ്ട്..
അവൻ പറയുമ്പോൾ വീണ്ടുമവളുടെ മുഖത്ത് ദേഷ്യം നിറഞ്ഞു.
"എന്നിട്ടാ കുമ്മൂസിനോട് ഞാനന്ന് നേരിട്ട് പോയി ചോദിച്ചപ്പോ അങ്ങനൊന്നും ഇല്ല.. നിങ്ങള് നല്ല കൂട്ടുകാര് ആണെന്നാല്ലോ ആ പരട്ട പറഞ്ഞത്.."
"തെറി പറയാൻ കൂടി നിന്നെ പഠിപ്പിക്കുന്നുണ്ടോ നിന്റെ കോഴ്സ്.."
കാശി കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.
"അത് വിട് മോനെ കാശി കുട്ടാ.. അതൊക്കെ ഞാൻ സൗകര്യം പോലെ പറഞ്ഞു തരുന്നുണ്ട്..എന്നിട്ട മാറ്ററിലേക്ക് വായോ.. അങ്ങനങ്ങു രക്ഷപ്പെട്ടു പോകാതെ
കാർത്തിക തലയാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.
"അതന്ന് നിന്റെ ഭീക്ഷണി കണ്ടപ്പോ എന്റെ അമ്മൂസ് പേടിച്ചു പറഞ്ഞതാ.. നീ ഇനിയൊന്നു പോയി ചോദിക്ക്.. അവള് പറയും.. ഈ കാശി നാഥൻ അവളുടെ ജീവൻ ആണെന്ന്.."
"മ്മ്.. പറയും.. പറയണമല്ലോ.. കാരണം ഇനി ഞാൻ ചോദിക്കുമ്പോൾ അങ്ങനെ പറയണം ന്ന് നിങ്ങള് അവളെ പഠിപ്പിച്ചു കൊടുത്തു കാണും.. അന്ന് ഞാൻ നേരിട്ട് പോയി ചോദിക്കുമെന്ന് നിങ്ങൾ അറിഞ്ഞില്ല.. അല്ലേൽ അന്ന് തന്നെ പറയിപ്പിച്ചേനെ..കുരുട്ട് ബുദ്ധിക്ക് കയ്യും കാലും വെച്ച സാധനമാണ് എന്റെ കാശി നാഥാ നിങ്ങള്.. സകല ഉടായിപ്പും കയ്യിലുണ്ട്.."
കാർത്തിക ഗൂഡമായൊരു ചിരിയോടെ അവനെ നോക്കി..
"ആഹ്.. അത് തന്നെയാ ഞാനും പറയുന്നത്.. ഞാൻ ഭയങ്കര മോശമാണ്.. കള്ള് കുടി മുതൽ പെണ്ണ്പിടി വരെയും എന്റെ ലിസ്റ്റിലുണ്ട്.. പോരാത്തിന് കൊലപാതകമൊക്കെ ഒരു നേരമ്പോക്ക് പോലെ കൊണ്ട് നടക്കുന്നവൻ.. അത് കൊണ്ട് നീയെന്നെ വിട്ട് പിടി. എന്നിട്ട് കൊള്ളാവുന്ന വല്ല പയ്യന്മാരെയും ചാക്കിട്ട് പിടിച്ചു ലൈഫ് എൻജോയ് ചെയ്യെടി. അല്ലാതെ ഒരുമാതിരി വാശി പുള്ളേരെ പോലെ.."
"മ്മ്മ്.. കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്.. പുതിയ വല്ലോം ഉണ്ടെങ്കിൽ പറയെന്റെ മോനെ.. ഇത് ഓടി ഓടി തേഞ്ഞ ഡയലോഗാ..
അവളടക്കി ചിരിച്ചു..
കാശി ഒന്നും പറയാതെ അവളിൽ നിന്നും മുഖം വെട്ടിച്ചു മാറ്റി.
കാർത്തികയുടെ കണ്ണുകളപ്പോഴും അവനെ പ്രണയത്തോടെ അടിമുടി നോക്കുന്നുണ്ട്.
കാക്കി ഷർട്ടിന്റെ അഴിഞ്ഞു കിടക്കുന്ന രണ്ടു ബട്ടൺ.. അതിനിടയിൽ കൂടി കാണുന്ന സിൽവർ ചെയ്ൻ..
കയ്യിലും ഉണ്ട് അത് പോലൊരണ്ണം..
വൃത്തിയായി മടക്കി വെച്ച ഷർട്ടിന്റെ കൈകൾ..
ഇട തിങ്ങിയാ മുടി..
പിറകിലേക്ക് പാറി കളിക്കുന്നു.
ചിലതൊക്കെ നെറ്റിയിലും..
ചെറുതായി പിരിച്ചു വെച്ച മീശയും.. ഡ്രിം ചെയ്തു മനോഹരമാക്കിയ താടിയും.
ഇരു നിറമാണ്..
നോട്ടത്തിനും ഭാവത്തിലും കാണുന്ന ആ ഗൗരവം തന്നെയാണ് അവന്റെ ഭംഗിയും..
നീട്ടി ഹോൺ മുഴക്കി കൊണ്ട് ബസ് സ്റ്റാന്റിൽ കയറിയപ്പോഴാണ് കാർത്തിക നോട്ടം മാറ്റിയത്.അപ്പോഴും അവളുടെ മുഖത്തുള്ള ആ പ്രണയ ഭാവം അത് പോലെ തന്നെയുണ്ട്.
"ഇത് വരെയും ഉള്ളത് പോലല്ല.. ഇനിയങ്ങോട്ട് ആളുണ്ടാവും. വെറുതെ വായി നോക്കി എനിക്ക് കൂടി ചീത്ത പേര് വാങ്ങിച്ചു തരരുത് നീ.."
എന്നും ഇടാറുള്ള സ്ഥലത്തേക്ക് ബസ് പാർക്ക് ചെയ്യുന്നതിനിടെ കാശി ഗൗരവത്തോടെ അവളെ ഓർമ്മിപ്പിച്ചു.
വെറുതെ പറയുകയാണ്..
ആ പെണ്ണ് അതൊന്നും അനുസരിക്കാൻ പോണില്ലെന്ന് അത് പറയുമ്പോഴും അവനറിയാം.
കൊഞ്ചിച്ചു കൊഞ്ചിച്ചു വഷളാക്കി വെച്ചിട്ടുണ്ട്.
ആണൊരുത്തന്റെ കയ്യിൽ നിന്നും രണ്ട് കിട്ടിയ തീരുന്ന കുറെ അസുഖങ്ങളുണ്ട് കുരിപ്പിന്.
"വായി നോട്ടം.. അതൊരു കലാരൂപമാണ് മിസ്റ്റർ കാശി നാഥൻ..ഞാനതിൽ പ്രാവീണ്യം നേടിയ ഒരു കലാ കാരിയും. അതിനെ ഇങ്ങനെ പുച്ഛിച്ചു വിടല്ലേ.. എന്തൊരു കഷ്ടമാണ്.. ഈ നാട്ടിലെങ്ങനെ ഒരു കലാ രൂപം വളരും.. പറയ്യ്.. എന്റെ നാഥൻ പറയ്യ്...
അവൾ അവനു നേരെ കൈ നീട്ടി ഭാവ ഭിനയ ത്തോടെ പറഞ്ഞു.
"ഇങ്ങനെ പോയ.. എന്നേ നീയൊരു കൊലകാരനാകും.."
കണ്ണുരുട്ടി കൊണ്ടത് പറഞ്ഞിട്ട് അവൻ ബസ് ഓഫ് ചെയ്തു.
"ബോർഡ് തിരിച്ചിടണ്ടേ..."
കാർത്തിക ഉത്സാഹത്തോടെ ചോദിച്ചു.
"ഓഓഓ വേണ്ട.. നീ അവിടുന്നൊന്ന് മാറി തന്നാ ഞാൻ ചെയ്യും..അതിനെനിക്ക് ഒരാളുടെ സഹായമൊന്നും വേണ്ട.."
"അതിനിപ്പോ ഞാൻ എന്തിന് മാറണം"
"എനിക്ക് നിന്നെ ഒട്ടും വിശ്വാസമില്ല.."
"ശോ.. പേടിക്കണ്ട.. ഞാൻ ഒന്നും ചെയ്യില്ല.. അതൊക്കെ കല്യാണത്തിന് ശേഷം മതി ന്നാ എനിക്ക്..ഇനിയിപ്പോ കാശ്യേട്ടൻ നിർബന്ധിച്ചു പറഞാ ചെലപ്പോ.."
തുടരെ കണ്ണ് ചിമ്മി നഖം കടിച്ചു നാണം അഭിനയിച്ച് പൊലിപ്പിക്കുന്നവളുടെ തല മണ്ട നോക്കി ഒന്ന് പൊട്ടിക്കാനാണ് കാശിക്ക് തോന്നിയത്.
ഇനിയും അവിടുന്നാ താനത് തന്നെ ചെയ്യുമെന്ന് തോന്നിയിട്ടാണ് കാശി ഡ്രൈവിംഗ് സീറ്റ് വിട്ട് എഴുന്നേറ്റത്.
ഡോർ തുറന്നു വെച്ചു കൊടുത്തു കൊണ്ടവൻ മുന്നോട്ട് നടന്നു.
"ചായ കുടിക്കാനാണേൽ ഞാനും വരട്ടെ.."
അവൾ അവിടെ നിന്നും വിളിച്ചു ചോദിക്കുന്നത് കേട്ടിട്ടും അവൻ തിരിഞ്ഞു പോലും നോക്കാതെ അതേ പോക്ക് പോയി.
കാർത്തികക്ക് പക്ഷേ യാതൊരു കുലുക്കവുമില്ല.
ഈ തിരസ്കാരം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ..
ഇഷ്ടം പറഞ്ഞു ചെന്നന്ന് തന്നെ കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞവൻ ഇന്നും അതിൽ നിന്നൊരു ഇഞ്ചു പോലും മാറിയിട്ടില്ല.
തന്നോട് സംസാരിക്കുന്നത് പോലും ആൾക്ക് ചതുർഥിയാണെന്ന് വ്യക്തമായി അറിഞ്ഞിട്ടും പിന്നെയും നാണം കെട്ട് പിന്നാലെ തൂങ്ങി അങ്ങോട്ട് ഇടിച്ചു കയറി മിണ്ടുന്നതും.. തനിക്കാ കലിപ്പാനെ അത്ര മാത്രം ഇഷ്ടമായതു കൊണ്ടാണ്.
അത്രമേൽ അവൻ തന്നിൽ അലിഞ്ഞു പോയത് കൊണ്ടാണ്.
കൊമ്പത്തെ വീട്ടിലെ ഇവനെക്കാൾ കാണാൻ കൊള്ളാവുള്ള നല്ല അടിപൊളി ചെക്കന്മാർ പിറകെ നടന്നിട്ടും ഈ ഒറ്റ ഒരുവൻ തന്റെ ഹൃദയമപ്പാടെ കവർന്നെടുത്തത് കൊണ്ടാണ്.
ഹൃദയത്തിൽ ഒരാൾക്ക് മാത്രം സ്ഥാനമുള്ളു.. അത് കൊണ്ട് ആ സ്ഥാനം അവനു കൊടുത്തു കഴിഞ്ഞു.
ഇനിയൊരു കുടിയൊഴിപ്പിക്കൽ അസാധ്യം..
അച്ഛൻ സമ്മതിച്ചു തരില്ല എന്നത് മാത്രമാണ് അവന്റെ പ്രശ്നം..
ആ കുമ്മൂസിനെ ഇഷ്ടമാണന്നൊക്കെ വെറുതെ പറയുവാണ്.
തന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടു പോകാൻ അവളെ കൂടി കൂട്ട് പിടിച്ചുള്ള ആ നാടകം തനിക്കെന്നോ മനസിലായതാണ്.
എന്നാലും പിടി തരില്ല.
മെരുങ്ങത്ത ഒറ്റ കൊമ്പനെ പോലുള്ള ആ സ്വഭാവം തന്നെയാണ് തനിക്കവനിൽ ഏറെ ഇഷ്ടവും..
ജീവിതത്തിൽ പൂർണ്ണമായും ഒറ്റപ്പെട്ടു പോയി എന്നറിഞ്ഞിട്ടും അവനെടുത്ത തീരുമാനം.. അത് തന്നെയാണ് അവന്റെ ചങ്കൂറ്റവും.
ഒരുപാട് ആണുങ്ങളെ കണ്ടിട്ടും അവരിലൊന്നും താൻ കാണാത്തൊരു ധൈര്യം.. വീറും വാശിയും.
അവനോട് തനിക്കുള്ളത് പ്രണയമാണ്.
അടക്കാൻ കഴിയാത്ത.. അളക്കാൻ കഴിയാതത്രേ പ്രണയം.
അവനു തന്നോട് ഒട്ടുമില്ലാത്തതും അത് തന്നെ..
തന്റെ പ്രണയം വളരാൻ.. അത് നില നിർത്താൻ അവൻ തനിക്കൊന്നും തന്നിട്ടില്ല.
ഒരു നോട്ടമോ.. ഒരു വാക്കോ.. അതുമല്ലെങ്കിൽ ഇഷ്ടമാണെന്നൊരു വാഗ്ദാനം പോലും..
എന്നിട്ടും പക്ഷേ.. തനിക് തോന്നാറുണ്ട് തന്റെ ശ്വാസം പോലും നിർത്താൻ കഴിവുള്ള എന്തോ ഒരു മാന്ത്രികതാ അവനുണ്ടെന്ന്..
താൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം..
അന്നായിരുന്നു താനവനെ ആദ്യമായി കാണുന്നത്.
അവനന്ന് അച്ഛനെ കാണാൻ വന്നതാണ്.
അന്നും അച്ഛനൊരു ബസ്സുണ്ട്.
അതിലെ ഡ്രൈവർ ആവാൻ വന്നതാണവൻ
ആദ്യകാഴ്ച.. അന്നും ആ കണ്ണിലെ രൗദ്രഭാവമാണ് ആദ്യം ശ്രദ്ധിച്ചത്.
ആരെയും കൂസലില്ലാത്ത പോലൊരു നോട്ടം.
ഭാവം.
പിന്നെ പിന്നെ അവനച്ഛന്റെ പ്രിയപ്പെട്ടവനായി മാറി..അച്ഛന്റെ കൂടെ കൂട്ടാൻ തുടങ്ങി.
അത്രത്തോളം വിശ്വാസമില്ലാതെ അച്ഛനത് വരെയും ആരെയും ഒപ്പം കൂട്ടാറില്ലെന്ന് തനിക്കറിയാവുന്ന കാര്യമായിരുന്നു.
അച്ഛനിൽ നിന്നും അവന്റെ കഥയറിഞ്ഞു.
പഠനം പോലും ഉപേക്ഷിച്ചു കൊണ്ട് ജോലിക്കിറങ്ങി കുടുംബം പോറ്റിയ കഥ..
വീടിന്റെ മേൽ ലോൺ എടുത്തിട്ട് ഏട്ടനെ പഠിപ്പിച്ചു വിട്ടു.. ജോലി കിട്ടിയിട്ടും കാശ് കയ്യിൽ വന്നിട്ടും ആ ബാധ്യത കാശിക്ക് മേൽ തന്നെ വെച്ചു മാറിയ അവന്റെ ഏട്ടന്റെ ചെറ്റത്തരം അറിഞ്ഞു..
അവനത് വരെയും ചെയ്തിരുന്നു ജോലി നഷ്ടപ്പെട്ടതറിഞ്ഞു..
വീട് ജപ്തി ചെയ്യേണ്ടി വന്നൊരു സാഹചര്യം വന്നിട്ടും അച്ഛൻ ഉറങ്ങുന്ന മണ്ണ് വിട്ടു കളയില്ല എന്നവന്റെ വാശി അറിഞ്ഞു..
അതിന് വേണ്ടി ആരോടും കൈ നീട്ടി കാണിക്കാതെ തന്നെ രാവും പകലും പൊരുതുന്ന അവന്റെ മനോബലമറിഞ്ഞു..
വീട്ടുകാർ മുഴുവനും അവന് എതിരാണെന്നറിഞ്ഞു
അങ്ങനെ അങ്ങനെ പതിയെ പതിയെ അവനെ മുഴുവനായും അറിഞ്ഞു വന്നു..
ആ അറിവ് ആദ്യമൊരു ആരാധനയായി..
ഒരു സൗഹൃദം കൊതിച്ചെങ്കിലും അതിനൊന്നും അവൻ നിന്നു തന്നില്ല.
നേരിട്ട് കണ്ടാൽ ഒരു ചിരിക്കപ്പുറം ഒരു വാക്ക് പോലും മിണ്ടാതെ പോകുന്നവൻ പിന്നെയെപ്പഴോ..തന്റെ ഉള്ളം കീഴടക്കി.
പ്രാണനായി മാറി...
തുടരും..
തുടക്കത്തിൽ തന്നെ പ്രണയം കൊണ്ട് ആറാടുകയാണ് ഗയ്‌സ്.. 😀
എന്താവോ എന്തോ..😎
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif❣️
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - മുറ ചെറുക്കൻ......
🔻 ഭാഗം _62
✍️ രചന - Aysha akbar
ഇറങ്ങിയ പാടേ മുഖത്തെ കൂളിങ് ഗ്ലാസ്സ് അഴിച്ചു കൊണ്ടയാൾ ചുറ്റും നോക്കുമ്പോൾ ഒരു തരം നീരസം നിറഞ്ഞിരുന്നാ മുഖത്ത്.....
കോ ഡ്രൈവിംഗ് സീറ്റിൽ നിന്നും മേനോൻ കൂടിയിറങ്ങുമ്പോൾ രണ്ട് പേരുടെയും മുഖത്ത് വിരിഞ്ഞിരുന്ന പുച്ഛം ഇരുവരും ഒരു ചിരിയാലെ കൈ മാറി........
മുത്തശ്ശി ക്ക് ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ കഴിയുന്നില്ലായിരുന്നു......
അവരുടെ ശ്വാസം അപ്പാടെ വിലങ്ങി നിൽക്കുകയാണ്.....
വരുമെന്ന് പ്രതീക്ഷിച്ചിരിക്കുക യായിരുന്നെങ്കിൽ കൂടി ഉള്ളാലെ ഒരു ഭയം.....
അപ്പോഴാണ് അകത്തു നിന്നും തനൂജ പുറത്തേക്ക് വന്നത്.......
പെട്ടെന്ന് രവിയെ കണ്ടതും അവരും ഭയന്നു പോയിരുന്നു......
അതി വേഗത്തിൽ അവർ അകത്തേക്കോടി ഗായത്രിയോട് വിവരം പറയുമ്പോൾ ഒരു നിമിഷം ഗായത്രിയും എന്ത് ചെയ്യണമെന്നറിയാതെ നിശ്ചല യായി പ്പോയിരുന്നു.....
അതിനാദ്യത്തെ കാര്യം സച്ചു ഇവിടെയില്ലെന്നുള്ളത് തന്നെയാണ്.......
ഏട്ടനെവിടെ.....
ഗായത്രി യത് ചോദിക്കുമ്പോൾ മുഖത്ത് പരിഭ്രമം നിറഞ്ഞിരുന്നു.....
കുളക്കടവിലേക്ക് പോയിട്ടുണ്ട്..... ഞാൻ വിളിക്കാം......
തനൂജ അത് പറഞ്ഞു തിരിയുമ്പോൾ ഗായത്രി അവരുടെ കയ്യിലൊന്ന് പിടിച്ചു......
അതിനും മുന്നേ സച്ചുവിനോട് വേഗം വരാൻ പറയണം......
നമ്മളെ കൊണ്ടൊന്നും ഒതുങ്ങുന്ന ആളല്ല അയാള് ...
ഗായത്രി അമർത്തി പിടിച്ച ശബ്ദത്തിലത് പറയുമ്പോൾ നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു....
ഗായത്രി അതേ പിടപ്പോടെ തന്നെ ഉമ്മറത്തേക്ക് നടന്നു.......
രവി ഉമ്മറത്തേക്ക് കയറുമ്പോൾ മുത്തശ്ശി യാന്ത്രികമായി ഇരുന്നിടത് നിന്നെഴുന്നേറ്റ് പോയിരുന്നു......
ഹലോ....... നമ്മൾ തമ്മിൽ കണ്ടിട്ട് കാലം കുറേയായി......
ഏറെ ഗൗരവമുള്ള ശബ്ദത്തിൽ രവിയത് പറയുമ്പോൾ മുത്തശ്ശി യാന്ത്രികമായി തലയൊന്ന് കുലുക്കിയിരുന്നു......
ഇരി...ക്കു....
ഉള്ളിലെ പരിഭ്രമ ത്തിൽ നിന്ന് തന്നെ മുത്തശ്ശിയത് പറയുമ്പോൾ ആ മുഖത്ത് നിറഞ്ഞൊരു പരിഹാസം അവർക്ക് വ്യക്തമായിരുന്നു....
ഞാൻ വന്നത് ഇഷാനിയെ കൊണ്ട് പോകാനാണ്..... അവളെവിടെ.....
രവി തികഞ്ഞ ഗർവോടെ അത് ചോദിക്കുമ്പോൾ എന്താണ് പറയേണ്ടതെന്ന് അവർക്കറിയില്ലാ യിരുന്നു......
അപ്പോഴേക്കും ഗായത്രി ഉമ്മറത്തേക്കെത്തിയിരുന്നു...
ഗായത്രി യേ കണ്ടതും രവി പുച്ഛത്തോടെ തലയൊന്ന് ചെരിച്ചു......
മ്മ്.......? എന്ത് വേണം......?
ഉള്ളിലെ പരിഭ്രമത്തെ മറച്ചു പിടിച്ചു കൊണ്ട് വലിയൊരു ഗൗരവത്തെ കൂട്ട് പിടിച്ചു കൊണ്ടായിരുന്നു ഗായത്രിയത് ചോദിച്ചത്.......
ഹു ആർ യൂ......?
രവി തീർത്തും അപരിചിതരെന്ന വണ്ണം ഗായത്രിയോടത് ചോദിക്കുമ്പോൾ അവർ ഉള്ളാലെ ഒന്ന് പതറിയെങ്കിലും മുഖത്തെ ഗൗരവത്തെ അവർ വിട്ട് കളഞ്ഞിരുന്നില്ല.......
ഞാൻ ഗായത്രി ദേവി...... ഇതെന്റെ വീടാണ്...... നിങ്ങളാരാണ്...എന്തിനു വന്നുവെന്നാണ് ഞാൻ ചോദിച്ചത്..........
ഗായത്രി മുഖത്തേറേ പുച്ഛം നിറച്ചു കൊണ്ട് രവിയോടത് ചോദിക്കുമ്പോൾ രവിയാകെ ഞെട്ടി പ്പോയിരുന്നു....
അവരുടെയാ ശബ്ദം ആ വലിയ കോലായിൽ മുഴങ്ങി കേട്ടു.....
നേരമേറേ കഴിഞ്ഞിട്ടും നിലക്കാത്ത പ്രതി ധ്വനി നില നിൽക്കാൻ തക്ക കനമുണ്ടായിരുന്നാ വാക്കുകൾക്ക്......
മേനോനും ഒരു ഞെട്ടലോടെയാണ് രവിയെ നോക്കിയത്......
തന്റെ ചോദ്യത്തിൽ അവൾ പാടേ അലിഞ്ഞു കരഞ്ഞു തന്റെ കാലു പിടിക്കുമെന്ന് കണക്ക് കൂട്ടിയിരുന്ന രവിക്ക് കിട്ടിയ ആദ്യത്തെ അടിയായിരുന്നു ഗായത്രിയുടെ വാക്കുകൾ......
അവരുടെ കണ്ണുകളിൽ തെളിഞ്ഞു കാണുന്ന ആത്മാഭിമാനം രവിയെ ശെരിക്കും ഭയപ്പെടുത്തിയിരുന്നു.......
ഞാൻ രവി പിള്ള..... എന്റെ മകൾ ഇഷാനി യേ കൊണ്ട് പോകാൻ വന്നതാണ്...... അതിനി ആരൊക്കെ കിടന്നു ചത്താലും ഞാൻ കൊണ്ട് പോയിരിക്കും......
നിറഞ്ഞു വന്ന ഞെട്ടലിനെ പാടേ മറച്ചു പിടിച്ചു കൊണ്ടൊരു പരിഹാസ ചിരിയോടെ രവിയത് പറയുമ്പോൾ ഗായത്രിയുടെ ഉള്ളം വിറച്ചു തുടങ്ങിയിരുന്നു.......
ഇഷാനിയുടെ പേര് പറയുമ്പോൾ അവർ തളരുമെന്ന് രവിക്കും അറിയുന്നത് കൊണ്ട് തന്നെ ആ ചുണ്ടിൽ ഗുഡ്ഢമായൊരു ചിരി വിരിഞ്ഞിരുന്നു.....
അതിന് ഇഷാനി നിങ്ങളുടെ മകളാണെന്നതിന് വല്ല തെളിവൂമുണ്ടോ.....
അവൾ നിങ്ങളുടെ മകളല്ലെന്ന് ഞാൻ പറഞ്ഞാലോ.......
മറ്റൊന്നും അയാളോട് തിരികെ പറയാനില്ലെന്ന് തോന്നിയ സമയത്താണ് ഗായത്രി ഗൗരവത്തോടെ അത് പറഞ്ഞത്.......
അങ്ങനെയൊന്നു രവി പ്രതീക്ഷിച്ചിട്ടേയില്ലാത്തത് കൊണ്ട് തന്നെ അയാളുടെ കണ്ണുകൾ ചുവന്നു.....
അയാൾക്കും തിരികെ പറയാൻ ഒന്നുമില്ലാതെ വിധം ഗായത്രി അയാളെ തടയിട്ട് വെച്ചിരുന്നു.....
അയാളുടെ വലിപ്പം കുറഞ്ഞ കണ്ണുകൾ ഒന്ന് കൂടി ചുരുങ്ങി.......
കയ്യിൽ തിങ്ങി നിറഞ്ഞ രോമ കൂപങ്ങൾ വിറച്ചു....
അതിലേറെ ഗായത്രിയുടെ ചുണ്ടിലെ വിജയ ച്ചിരി അയാളെ വല്ലാതെ അസ്വസ്ഥമാക്കി.......
എടീ..... ആരെ കണ്ടിട്ടാടി നീയീ നെഗളിക്കുന്നത്......
രവി അതും ചോദിച്ചു കൊണ്ട് ഗായത്രി യുടെ കഴുത്തിൽ കയറി പിടിച്ചത് പെട്ടെന്നായിരുന്നു........
പെട്ടെന്നത് പ്രതീക്ഷിച്ചിരുന്നില്ലെന്നത് കൊണ്ട് തന്നെ ഗായത്രിയുടെ കണ്ണുകൾ തുറിച്ചു വന്നിരുന്നു.........
മുത്തശ്ശി വന്ന് രവിയെ പിടിച്ചു മാറ്റാൻ ശ്രമിച്ചിട്ടൊന്നും ആ കയ് അയഞ്ഞിരുന്നില്ല.....
അയാളുടെ കൈ കഴുത്തിൽ മുറുകുന്നതോടൊപ്പം കണ്ണുകളിൽ അവരോടുള്ള അഗ്നി ആളി കത്തുന്നുണ്ടായിരുന്നു.....
ഗായത്രിക്ക് ശ്വാസമെടുക്കാൻ വല്ലാത്ത ബുദ്ധിമുട്ട് തോന്നിയിരുന്നു.......
ശ്വാസം തന്നിൽ നിന്ന് വിട്ടകലുമോ എന്ന് തോന്നിയ ആ നിമിശമാണ് രവിയുടെ കൈ തട്ടി മാറ്റാൻ തക്ക കഴിവുള്ള ഒരു കൈ വന്ന് രവിയെ ആകെ ക്കൂടി തള്ളി മാറ്റിയത്........
ആകെ ഉലഞ്ഞു പോയ ഗായത്രിയെ പെട്ടെന്ന് അയാളാ നെഞ്ചിലേക്ക് ചേർത്ത് പിടിക്കുമ്പോൾ തന്റെ കൂടെ പിറപ്പിന്റെ കൈ കൾക്കുള്ളിൽ താൻ സുരക്ഷിതയാണെന്ന തോന്നലിലാവണം അവരുടെ ശ്വാസം നേരെ വീണിരുന്നു.......
പാതി മാത്രം തൂവർത്തിയ മുടി തുമ്പിൽ നിന്ന് വെള്ളം ഗായത്രിയുടെ മുഖത്തേക്കിറ്റ് വീണു.....
തണുപ്പുള്ള ആ കൈകൾക്കുള്ളിൽ അവർക്കേറെ ആശ്വാസം തോന്നി.....
അതേ സമയം ഇത്ര യേറെ തന്നെ താങ്ങാൻ കഴിവുള്ള ഹൃദയത്തെ കണ്ടില്ലെന്ന് നടിച്ചതിൽ അതിയായ കുറ്റ ബോധവും ആ നിമിഷം അവരെ വേട്ടയാടി......
പിറകിലേക്ക് ഒന്ന് വേച്ചു പോയ രവി ദേഷ്യത്തോടെ തലയുയർത്തുമ്പോൾ മുമ്പിൽ നിൽക്കുന്ന ഗോപിയെ കണ്ട് അയാൾ ദേഷ്യത്തോടെ യൊന്നു നോക്കി.......
തല്ലാനും കൊല്ലാനുമല്ല കൈ പിടിച്ചു തന്നത്..... സ്നേഹത്തോടെ സന്തോഷത്തോടെ അവൾക്ക് പാതിയാവാനാണ്.... അതിന് പറ്റില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് അവൾക്കിനി തന്റെ ആവശ്യമില്ല......
രവിക്ക് പോകാം.......
ഗോപി ദേഷ്യത്തോടെ രവിക്ക് നേരെ നിന്നത് പറയുമ്പോൾ ആ വാക്കുകൾ അവിടെ ഉയർന്നു കേട്ടു.......
അത് തന്റെ കർണ്ണ നാളത്തിലൂടെ ഉള്ളിലേക്ക് കയറി തലച്ചോറിൽ ഒരു പ്രഹരം തീർത്തത് പോലെ തോന്നി പ്പോയി രവിക്ക്.....
അങ്ങനെയൊരു മാറ്റം ഗായത്രിയിൽ നിന്ന് അയാൾ പ്രതീക്ഷിച്ചിട്ടില്ല....
താനുപേക്ഷി ക്കുമെന്ന് പറയുമ്പോൾ കരഞ്ഞു കൊണ്ട് തന്റെ കാൽ കീഴിൽ കിടക്കുമെന്നാണ് കരുതിയത്......
വീണ്ടും വീണ്ടും അവളെ ചവിട്ടി മെതിക്കാൻ മനസ്സ് തയ്യാറായി കഴിഞ്ഞിരുന്നു....
പക്ഷെ ഇങ്ങനെയൊന്നു തന്റെ ചിന്തകളിൽ നിന്നോത്തിരി വിദൂരത്താണ്......
രവി ഞെട്ടലോടെ ഗായത്രിയെ നോക്കി....
കളഞ്ഞു പോയതെന്തോ ആ കണ്ണുകളിൽ കത്തി നിൽക്കുന്നത് രവിയറിയുന്നുണ്ടായിരുന്നു.......
അത്രയേറെ അകന്ന് നിന്നവർ ഇത്ര പെട്ടെന്ന് ഇഴുകി ചേർന്നതിന്റെ കാരണം മനസ്സിലാകാതെ രവി അമ്പരന്നു.....
അതിലേറെ ഗായത്രിയെ ഇങ്ങോട്ട് വിട്ടതിൽ അയാൾക്ക് ഖേദം തോന്നി....
അവിടെ തന്നെ നിൽക്കുകയായിരുന്നെങ്കിൽ അവളോരിക്കലും മാറുമായിരുന്നില്ല........
രവിക്ക് ദേഷ്യം കൊണ്ട് നിൽപ്പുറക്കുന്നില്ലായിരുന്നു......
അതിന് ആർക്ക് വേണം ഇവളെ..... ഈ &₹#*&₹ മോളെന്റെ ജീവിതത്തിലേക്ക് വന്ന് കയറിയ അന്ന് മുതൽ തുടങ്ങിയതാണ് എന്റെ നാശം.......
രവി ജയം വിട്ട് കൊടുക്കില്ലെന്ന വണ്ണം ഗർവോടെ അത് പറയുമ്പോൾ ഗോപി കൈ മുഷ്ടി ചുരുട്ടി.......
തനൂജ വേണ്ടെന്ന തരത്തിൽ ദയനീയമായി അയാളുടെ കയ്യിലൊന്ന് പിടിച്ചു......
ഞാൻ വന്നതെന്റെ മോളെ കൊണ്ട് പോകാനാണ്.....
ഇഷാനി.......
രവിയതും പറഞ്ഞു കൊണ്ടുറക്കെ അലറി വിളിക്കുമ്പോൾ മുറിയിൽ മീനുവിനോടൊപ്പം ഇരിക്കുകയായിരുന്ന ഇഷാനി ഞെട്ടിയെഴുന്നേറ്റു.......
അവളുടെ കണ്ണുകൾ ചുരുങ്ങി.....
കാലുകൾ വിറച്ചു......
ശ്വാസമെടുക്കാൻ കഴിയാതെയെന്ന വണ്ണം അവളുടെ നെഞ്ചിടിപ്പ് കൂടിയിരുന്നു.......
അതേ..... ഭയന്ന നിമിഷം വന്നുവെന്ന് അവൾ തിരിച്ചറിഞ്ഞു........
ഏത് നിമിഷവും അയാൾ തന്റെ കയ്യകലത്തിലേക് എത്തുമെന്ന് അവൾക്കറിയാമായിരുന്നു.....
നിറ കണ്ണുകളോടെ ഇഷാനി മീനുവിനെ നോക്കി....
അവളിലുമുണ്ടാ പരിഭ്രമം....
നീ പേടിക്കേണ്ട..... സച്ചുവേട്ടനും അച്ഛനുമൊക്കെയുണ്ടല്ലോ ഇവിടെ......
മീനു ഇഷാനിയുടെ തോളിൽ കൈ വെച്ചു ആശ്വസിപ്പിക്കുമ്പോഴും രണ്ട് പേരിലും ഒരേ ഭയം തളം കെട്ടി നിന്നിരുന്നു......
വിറക്കുന്ന ചുവടുകൾ മുമ്പോട്ട് വേച്ചു കൊണ്ടവർ പുറത്തേക്ക് നടന്നു......
(തുടരും)
Aysha Akbar
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _4
✍️ രചന - ജിഫ്ന നിസാർ ❤🔥❤🔥
കറുപ്പ് കളറിലൊരു ഷർട്ടും നീല ജീൻസും..
നീളം കുറഞ്ഞ മുടി ഉയർത്തി കെട്ടി വെച്ചിരിക്കുന്നു.
എന്നിട്ടും അവിടെ ഇവിടെയായി ഒഴുകി പടർന്നു കിടക്കുന്ന മുടിയിഴകൾ..
കയ്യിലൊരു വാച്ചും കാതിലൊരു മൊട്ടു കമ്മലും മാത്രം.
എന്നിട്ടും എന്തൊരു ഭംഗിയുള്ള മുഖം..
പോട്ടെ അശോകേട്ടാ.. ടൈം ആയി.. "
അവളുടെ നോട്ടം സഹിക്കാൻ വയ്യാഞ്ഞിട്ടാണ് കാശി പെട്ടന്ന് പറഞ്ഞത്.
"മോളെ ഓട്ടോ കയറ്റി വിടണം..കേട്ടോ കാശി..."
അയാൾ ഓർമിപ്പിച്ചു.
സ്റ്റാൻഡിൽ അര മണിക്കൂർ വെയ്റ്റിംഗ് ഉണ്ട് കാശിക്ക്.
കൂടെ കൊണ്ട് പോകുന്ന എല്ലാപ്പോഴും അവിടെ നിന്നും അവളെ കോളേജിലേക്ക് ഓട്ടോ കയറ്റി വിടുന്നത് അവനാണ്.
താൻ ഓർമ്മിപ്പിച്ചില്ലെങ്കിലും കാശി അത് ചെയ്യുമെന്ന് അശോകന് അറിയാം.
എങ്കിലും അയാളത് പറയാൻ മറക്കില്ല.
"പെണ്ണിന്റെയൊരു വൈബ് പ്രേമം.. എത്ര കാറാ ഇവിടെ കിടക്കുന്നത്.. അവൾക്കാണേൽ ഡ്രൈവിങ്ങും അറിയാം. എന്നാലും അതിൽ പോണ്ട.. അവൾക്ക് ബസ്സിൽ പോയാൽ മതി.. കാശി ഉള്ളത് കൊണ്ടാ. ഇല്ലേൽ ഇതൊന്നും നടക്കില്ല.. കേട്ടോടി.."
തുളസി ചേച്ചി കാർത്തികയുടെ നേരെ നോക്കി കണ്ണുരുട്ടി.
കാശി ഉള്ളത് കൊണ്ട്..
അതാണ്.. ആ വിശ്വസമാണ് ഈ കുരുത്തം കെട്ട പെണ്ണ് നശിപ്പിക്കാൻ നോക്കുന്നത്.
അവളുടെയൊരു പ്രേമം..
ലോകത്ത് അവൾക്ക് വേറെ ആളില്ലാത്ത പോലെ..
അവൻ തിരിഞ്ഞു നിന്നിട്ട് പല്ല് കടിച്ചു പിടിച്ചു ദേഷ്യമൊതുക്കി.
അത് പിന്നെ എനിക്ക് പാട്ടൊക്കെ കേട്ട്.. വൈബ് പിടിച്ചു രസത്തിന് പോകാനല്ലേ.. "
കാർത്തിക കാശിയെ ഇടം കണ്ണിട്ട് നോക്കി കൊണ്ടാണ് അത് പറഞ്ഞത്.
അവളെയൊരു രസം..അത് സാമ്പാറാക്കി കൊടുക്കാൻ അറിയാൻ വയ്യാഞ്ഞിട്ടല്ല.. മറ്റേത് പെണ്ണായിരുന്നാലും അത് അറിയിച്ചു കൊടുക്കേണ്ട സമയം കഴിഞ്ഞു പോയിരിക്കുന്നു.
ഇവളോടത് പക്ഷേ അത് പറ്റില്ലല്ലോ.
ഇവളെ ഓർത്തല്ല..
അശോകേട്ടനെ തനിക്ക് ഓർക്കണമല്ലോ..
"പോയിട്ട് വരാട്ടോ അച്ഛാ.. അമ്മാ.."
വികാരനിർഭരമായിരിക്കും ആ യാത്ര പറച്ചിലെന്നുള്ളത് കാശ്ശിക്കറിയാം.
അവനതിന് മുന്നേയും ഇത് പോലുള്ളതിന് സാക്ഷിയായിട്ടുണ്ട്.
ബാഗ് താ...
കാർത്തികയ്ക്ക് നേരെ അവൻ കൈനീട്ടി.
ചോദിക്കാൻ കാത്തിരുന്നത് പോലെ തിടുക്കത്തോടെ അവളത് ഊരി അവന്റെ കയ്യിലേക്ക് കൊടുത്തു.
അതുമായി കാശി തിരിഞ്ഞു നടക്കുമ്പോൾ പിന്നിൽ നിന്നും അശോകേട്ടനും തുളസി ചേച്ചിയും കാർത്തികയെ കെട്ടിപിടിച്ചുമ്മ കൊടുത്തു തുടങ്ങിയിരുന്നു..
കുഞ്ഞാറ്റ എന്നോഴുതിയ ബസ്സിന് നേരെയാണ് കാശി നടന്നു ചെന്നത്.
ഡോർ തുറന്നു പ്രാർത്ഥനയോടെ അകത്തു കയറി കയ്യിലുള്ള ബാഗ് മുന്നിൽ നിന്നും രണ്ടു സീറ്റ് മാറിയുമുള്ള മറ്റൊരു സീറ്റിലേക്ക് വെച്ചു.
വെറുതെയാണ്.
അവിടെയൊന്നും അവളിരിക്കില്ല.
അതവനും അറിയാം..
ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു കൊണ്ട് അവനൊരു നിമിഷം കണ്ണടച്ച് പിടിച്ചു.
തനിക് വേണ്ടിയല്ല.
തന്നെ വിശ്വസിച്ചു കൊണ്ട് അതിനകത്തു കയറുന്നവരുടെ ജീവന് വേണ്ടിയുള്ള പ്രാർത്ഥന.
താൻ കാരണം അവർക്കൊരു ബുദ്ധിമുട്ട് വരരുത് എന്ന് കരുതിയുള്ള പ്രാർത്ഥന..
അതെന്നും പതിവാണ്.
അല്ലെങ്കിലും തനിക് വേണ്ടി ഇനിയെന്ത് പ്രാർത്ഥന നടത്താൻ.?
ആ പതിവൊക്കെ നിന്നിട്ട് വർഷങ്ങളായി.
വീട്ടിൽ നിന്നും പോരും വഴി ഒരമ്പലമുണ്ട്..
ചെറുതാണ്.. എന്നും രാവിലെ അവിടെ കയറി പ്രാർത്ഥന നടത്തുന്നതും യാത്ര സുഖമായിരിക്കാനും അപകടങ്ങളിൽ നിന്നും രക്ഷിക്കാനും വേണ്ടിയാണ്.
കിടന്നു പോയാൽ പോലും കാശി ഒറ്റക്കാണ്..
സ്റ്റാർട്ട് ചെയ്തു അവനൊന്നു കൂടി സ്റ്റിയറിങ്ങ് തൊട്ട് കണ്ണിൽ വെച്ചു..
മുന്നിലേക്ക് നോക്കുമ്പോൾ അവരുടെ വികാരപ്രകടനം ഇനിയും തീർന്നിട്ടില്ല.
ഡോക്ടർ ആവണം എന്നുള്ള മകളുടെ മോഹം കൊണ്ടാണ്.. ഇല്ലേൽ കാർത്തികയെ അത്രയും ദൂരം വിട്ടൊന്നും അശോകേട്ടൻ പഠിപ്പിക്കില്ല എന്ന് കാശ്ശിക്കറിയാം.
ഏഴരകൃത്യം..
കാശി വണ്ടി പതിയെ മുന്നോട്ടെടുത്തു.
അപ്പോഴേക്കും കാർത്തിക ഓടി ഇറങ്ങി വരുന്നുണ്ടായിരുന്നു.
ഇനിയിപ്പോ ഡൗണിൽ എത്തും വരെയുമുള്ള പത്തു മിനിറ്റ്.. അതിനിടയിൽ യാത്രകാർ ഒന്നുമില്ല.
കണ്ടക്ടറായി ശിവ തന്നെയാണ്.
തന്നെയാണ്.
അവൻ സ്റ്റാന്റിൽ വരാറാണ് പതിവ്.
അതായത് അവിടെ വരെയും അവളുടെ ഇരയാണ് താൻ.
കാശിക്കൊരു മടുപ്പ് തോന്നി.
ഒരിക്കലും നടക്കില്ലെന്നുറപ്പുള്ളൊരു ഇഷ്ടം ഇവളെന്തിനാണിങ്ങനെ മനസ്സിലിട്ട് വളർത്തി കൊണ്ട് വരുന്നത് എന്നായിരുന്നു അവന്റെ ഏറ്റവും വലിയൊരു ആസ്വസ്ഥത..
ഓടി വന്നിട്ട് കാർത്തിക ബസ്സിൽ കയറി.
ഡോർ വലിച്ചടക്കുന്ന ശബ്ദം.
കാശി പല്ല് കടിച്ചു കൊണ്ട് കണ്ണുകൾ ഇറുകെ അടച്ചു.
മനഃപൂർവം തന്നെ ദേഷ്യം പിടിപ്പിക്കുകയാണ്.
ബസ് അവളുടെ അച്ഛന്റെ സ്വന്തമാണെങ്കിലും വർഷങ്ങളായിട്ട് ഇതിനോടുള്ള തന്റെ അറ്റാച്മെന്റ് ആ പിശാചിന് ശെരിക്കും അറിയാം..
പക്ഷേ അവനൊന്നും മിണ്ടിയില്ല.
പോട്ടെ.. ബൈ.. "
ഡോറിൽ പിടിച്ചു നിന്ന് കൊണ്ട് ഗെറ്റ് കടക്കുവോളം അവൾ കൈ വീശി കാണിക്കുന്നുണ്ട്.
കയറി നിക്ക്.. "
റോഡിൽ ഇറങ്ങിയിട്ടും അവളവിടെ തന്നെ നിൽക്കുന്നത് കണ്ടിട്ട് കാശി ഒട്ടും അയവില്ലാതെ പറഞ്ഞു.
"അപ്പോൾ എന്നോട് സ്നേഹമൊക്കെയുണ്ട് ല്ലെ.. കാശിയേട്ടാ.."
അവളൊരു ചിരിയോടെ ചോദിച്ചു കൊണ്ട് സ്റ്റെപ്പിൽ നിന്നും കയറി മുന്നിലെ നീളൻ സീറ്റിലേക്ക് ഇരുന്നു.
"നിന്റെ ബാഗ് പിന്നിലാ.. അവിടെ പോയിരുന്നോ.."
മുന്നിലേക്ക് നോക്കി കൊണ്ട് കാശി പറഞ്ഞു.
"ഓഓഓ.. ബാഗ് അവിടുന്നോളും.. അതിന് ഒറ്റക്കിരുക്കാൻ പേടിയിന്നുമില്ല.. എന്റെ ബാഗ് നല്ല സ്ട്രോങ്ങ് ആണ്.. എന്നേ പോലെ..ഞാനേ ഇവിടിരിക്കും.."
അവൾക്കൊരു കള്ളത്തരം.
"ആ.. നീ അവിടിരിക്കും..അവിടെ ഇരുന്നാലല്ലേ നിനക്ക് എന്റെ ചോര ഊറ്റാൻ പറ്റൂ.. യക്ഷി.."
കാശിയിരുന്നു ഞൊടിഞ്ഞു.
"ഇന്നലെ എന്താ വരാഞ്ഞത് കാശിയേട്ടാ.. ഞാൻ കാത്തിരുന്നു..കേട്ടോ"
അവൾക്ക് പരിഭവം..
"ആഹ്.. അത് കൊണ്ട് തന്നെയാ വരാഞ്ഞത്.."
അവനും അലസതയോടെ പറഞ്ഞു.
"എന്തൊരു കഷ്ടമാണിത്.. എന്റെ സ്നേഹം നിങ്ങളെന്താ കാണാത്തത്..എത്ര കൊല്ലമായി ഞാൻ ഇങ്ങനെ നാണം കെട്ട് പിറകെ നടക്കുന്നു.എനിക്കെന്തോരും സങ്കടം ണ്ട് ന്നറിയോ.."
കാർത്തിക അവനെ നോക്കി മുഖം വീർപ്പിച്ചു.
"എനിക്ക് നിന്നെ ഇഷ്ടമല്ലെന്ന് ഞാനും എത്ര പ്രാവശ്യം എത്ര കാലമായി പറയുന്നു. അത് വല്ലതും നീ കേൾക്കുന്നുണ്ടോ.."
"എനിക്ക് ഇഷ്ടമായത് കൊണ്ടല്ലേ.. കൂടെ ജീവിക്കാൻ കൊതിയുള്ളത് കൊണ്ടല്ലേ.."
"നോക്ക് കാർത്തിക.. കുറെ വട്ടം പറഞ്ഞു തന്നതല്ലേ നിനക്ക് ഞാൻ..നീ കരുതും പോലെ...നമ്മൾ തമ്മിലൊരു."
കുഞ്ഞാറ്റ എന്ന് വിളിക്.. കാശ്യേട്ടൻ അങ്ങനെ വിളിച്ചു കേൾക്കാൻ എനിക്ക് കൊതിയാവുന്നു..'
അവളിരുന്നു ചിണുങ്ങി.
കാശി ദേഷ്യത്തോടെ സ്റ്റിയറിങ്ങിൽ ഒന്ന് തട്ടി.
കുഞ്ഞു പിള്ളേരെ പോലെ കുണുവാവ..കളിക്കുവാ.
അവൻ അവളെ നോക്കാതെ പിറു പിറുത്തു..
"ദേഷ്യപ്പെടുമ്പോൾ പോലും ന്തൊരു സ്വീറ്റാ ന്റെ കാശ്യേട്ടൻ "
കാർത്തിക ഒറ്റ കണ്ണിറുക്കി ചിരിച്ചു.
അതോടെ കാശിയുടെ മുഖം കൂടുതൽ ചുവന്നു പോയി..
"അശോകേട്ടൻ ഇത് വല്ലതും അറിഞ്ഞ.. എനിക്കത് ഓർക്കാൻ കൂടി വയ്യ..കാർത്തിക. അത് കൊണ്ട് നീ ഞാൻ പറയുന്നതൊന്ന് കേൾക്.. നിനക്ക് പറ്റിയ ആളല്ല ഞാൻ. എന്റെ കൂടെ ജീവിക്കാൻ ഒട്ടും എളുപ്പല്ല.. എന്റമ്മ പോലും എന്റെ കൂടി നിൽക്കില്ല.. ആ എന്നേ നീയെങ്ങനെ..അതൊന്ന് മനസിലാക് നീ.. പ്ലീസ്.."
അവളെ നോക്കാതെയാണ് കാശി പറയുന്നത്.
"അച്ഛന്റെ കാര്യം ഞാൻ നോക്കി കൊള്ളാം.. എനിക്ക് വിട്ടേക്ക് ന്ന് എത്ര വട്ടം ഞാനും പറഞ്ഞു. എന്റച്ഛന് എന്നേക്കാൾ വലുതായി ഒന്നുമില്ലെന്ന് കാശ്യേട്ടനും അറിയില്ലേ.."
അവളുടെ ആത്മ വിശ്വാസം..
കാശിയുടെ മനസ്സ് വീണ്ടും അസ്വസ്ഥമായി.
ഇവൾക്കറിയാത്ത ഒരു മുഖം കൂടിയുണ്ട് ഇവളുടെ അച്ഛന്.
അവനത് അവളോട് പറഞ്ഞു കൊടുക്കാനും വയ്യ.
രണ്ടിന്റെയും ഇടയിൽ പെട്ടു ശ്വാസം മുട്ടുന്നത് മുഴുവനും അവനാണ്.
"എന്നിട്ടാണോ നിന്റച്ഛൻ നിനക്ക് വേണ്ടി മഹേഷിനെ കല്യാണം പറഞ്ഞു വെച്ചത്.. നിന്റെ പഠനം കഴിഞ്ഞ ഉടനെ കല്യാണത്തിന് ഡേറ്റ് നോക്കണമെന്ന് കഴിഞ്ഞ ആഴ്ച പോലും നിന്റച്ഛൻ എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്.."
കാശി വെല്ലുവിളി പോലെ അവളെ നോക്കി.
"ചുമ്മാ പറയുവാ കാശ്ശിയേട്ടേൻ. എന്റച്ഛൻ അങ്ങനൊന്നും പറയില്ല. മഹിയെട്ടനെ എനിക്കിഷ്ടമല്ലെന്ന് അച്ഛനോട് ഞാനും പറഞ്ഞിട്ടുണ്ട്.. എന്റെ കുഞ്ഞാറ്റക്ക് ഇഷ്ടമല്ലാത്തതൊന്നും അച്ഛൻ ചെയ്യുകയില്ലെന്ന് എനിക്ക് വാക്കും തന്നിട്ടുണ്ട്.. അപ്പഴാ.. എന്റെ മനസ് മാറ്റാൻ കാശിയേട്ടൻ നുണ പറയുവാ.. പക്ഷേ എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല മോനെ കാശിയേട്ടാ. എനിക്ക് നിങ്ങളെ വേണം..
പ്രണയം.. പ്രേമം എന്നീ വികാരങ്ങളൊക്കെ അറിഞ്ഞു തുടങ്ങിയ നാള് തൊട്ട് ഈ കാർത്തിക സ്നേഹിച്ചു തുടങ്ങിയതാ നിങ്ങളെ.. അത്രയും പെട്ടന്നൊന്നും അത് ഇല്ലാതായി പോവില്ല. അയിന് വേണ്ടി നിങ്ങളിങ്ങനെ ഇല്ലാത്ത നുണ പറഞ്ഞു രക്ഷപ്പെട്ടു പോകാൻ നോക്കണ്ട.. വിടില്ല ഞാനും..
കാർത്തിക വാശി പോലെ പറഞ്ഞിട്ട് അവനെ നോക്കി.
കാശി പിന്നെ അവളെ നോക്കാനെ പോയില്ല.
"നാല് മാസം കൂടെ കഴിഞ്ഞു എന്റെ പഠനം തീരുന്ന അന്ന്...അന്ന് ഞാനും അച്ഛനോട് പറയും എനിക്ക് കാശ്യേട്ടനെ വേണം ന്ന്.. എന്നെ പോലെ തന്നെ നിങ്ങളേം അച്ഛന് നല്ല ഇഷ്ടമാണ്.. കാശി മിടുക്കനാണെന്ന്.. ഒരുപാട് വലിയ നിലയിൽ എത്തേണ്ട ആളായിരുന്നു എന്നൊക്കെ അച്ഛൻ വീട്ടിൽ പറയാറുണ്ട്.
എനിക്ക് ഇഷ്ടമാണെന്ന് പറയുമ്പോൾ അച്ഛൻ സന്തോഷത്തോടെ അംഗീകരിച്ചു തരും.. എനിക്കുറപ്പുണ്ട്.."
കാർത്തികയുടെ ആത്മ വിശ്വാസം..
അതൊരിക്കലും നടക്കാത്ത കാര്യമാണെന്ന് അവനുറപ്പുണ്ട്.
പക്ഷേ അതെത്ര പറഞ്ഞിട്ടും.. എങ്ങനെയൊക്കെ പറഞ്ഞിട്ടും അവൾക്ക് മനസ്സിലാവുന്നില്ല എന്ന് മാത്രം.
"നിന്റച്ഛന്റെ ഗുണ്ടയാണെടി കോപ്പേ ഞാൻ. ആ എന്നേ പിടിച്ചു നിനക്ക് കെട്ടിച്ചു തരുംന്ന് കരുതാൻ മാത്രം വിഡ്ഢിയായ നീ എന്തിനാ വെറുതെ പഠിച്ചു ഡോക്ടറാവുന്നത്.. അതോ ഇനി അതും നിന്റച്ഛൻ കാശ് കൊടുത്തു സെറ്റാക്കി തരുന്നതാണോ?"
കാശി പരിഹാസത്തോടെ അവളെനോക്കി.
"അനാവശ്യംപറഞ്ഞ മൂക്കിടിച്ചു പരത്തും ഞാൻ..
കാർത്തിക അവനു നേരെ കൈ ചുരുട്ടി പിടിച്ചു കാണിച്ചു.
"നീ ഒലത്തും.. കാശിയുടെ മേൽ നൊന്താ മോള് വിവരമറിയും..നിന്റെ ശവമടക്ക് നടത്തും ഞാൻ.."
"ഏയ്.. അതൊന്നും വേണ്ട.. എന്നെ സ്നേഹിച്ച മതി.. എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞമതി..,
മ്മ്.. പറയും പറയും..കുറെ.. നീ നോക്കിയിരുന്നോ.."
അവൻ പുച്ഛത്തോടെ ചുണ്ട് കോട്ടി.
"എന്നോട് നിങ്ങൾക്കെന്താ ഇഷ്ടമില്ലാത്തത്.. ഞാൻ അമ്പലപറമ്പിൽ അശോകന്റെ മോളായി എന്നത് കൊണ്ടാണോ കാശിയേട്ടാ..അതൊന്ന് പറഞ്ഞു തായോ.."
ഇപ്രാവശ്യം പതിവുപോലെ കുറുമ്പില്ല അവളുടെ സ്വരത്തിലും മുഖത്തും..
കാശി അവളെ തന്നെ സൂക്ഷിച്ചു നോക്കി..
എപ്പോഴും പറയുന്ന ഉത്തരത്തിൽ നിന്നും അൽപ്പമെങ്കിലും മാറ്റം വന്നൊരു ഉത്തരം അവൻ പറയുമോ എന്നറിയാനുള്ള ആകാംഷയോടെ കാർത്തിക അവനെയും..
തുടരും..
ഒരു സാധാരണ കഥ...
ക്ളീഷേ തീം ആയിരിക്കും. പക്ഷേ ഞാൻ പറയുന്ന പോലെ വേറെ ആരും പറഞ്ഞു കാണില്ല.. അത്രയും ഉറപ്പേ എനിക്ക് തരാനൊള്ളു..
നിങ്ങളുടെ സപ്പോർട്ടിന്റെ കൈ പിടിച്ചു കൊണ്ടാണ് ആ ഉറപ്പ് പോലും..
എന്നാലും ഈ ചെക്കനെന്താ അവളെ ഇഷ്ടമാവാത്തത് ന്നാ എനിക്ക്..?
എന്തൊരു ജാടയാണെന്ന് നോക്കണേ..
പിറകെ നടന്നു ഇഷ്ടം പറയുമ്പോ അല്ലേലും ഈ കോപ്പന്മാർക്ക് ഒടുക്കത്തെ ജാഡ ആണ്..
പരട്ടകൾ..
കാർത്തിക ഇങ്ങനാണ് കേട്ടോ..
ഈ പെണ്ണ് കുറച്ചു ഓവറണോ എന്ന് തോന്നീയേക്കാം.. ഒരു ഡോക്ടർക്ക് വേണ്ട പക്വതയില്ല എന്നും തോന്നിയേക്കാം..
സ്വാഭാവികം..
അങ്ങനെ ആരെങ്കിലും പറഞ്ഞാ മറ്റേ ഡയലോഗ് എടുത്തിട്ടലക്കും ഞാൻ..
കുറച്ചു ഓവറായാലല്ലേ ആളുകൾ ശ്രദ്ധിക്കൂ ന്ന് 🫣
പിന്നേയ് കമന്റ് &ലൈക് ഇല്ലേൽ ഡെയിലി പോസ്റ്റ് ഞാൻ മുക്കും... പറഞ്ഞില്ലെന്നു വേണ്ട.. എനിക്കിപ്പോഴും ആ പരട്ട സ്വഭാവം തന്നെയാ..
മാറീട്ടൊന്നും ഇല്ലന്നേ 😆
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - മുറ ചെറുക്കൻ......
🔻 ഭാഗം _61
✍️ രചന - Aysha akbar
നനവ് നിറഞ്ഞു നിന്നൊരു രാത്രി.........
ആ നനവിനിടയിലും ആശ്വാസം പരന്ന് കണ്ട ചില ഹൃദയങ്ങൾ....
ഗായത്രി ഇഷാനിയെ തന്നെ നോക്കി.......
പെൺ കുട്ടികളെന്ന് വെച്ചാൽ ജീവനായിരുന്ന താനവളെ അത്രയേറെ അകറ്റാൻ കാരണം അയാള് തന്നെയാണ്.....
എത്ര വിദ്യാഭ്യാസം ഉണ്ടെന്ന് പറഞ്ഞാലും പെൺ കുട്ടികളെന്ന് പറഞ്ഞാൽ വില കുറച്ചു കാണുന്ന ആളുകളിൽ പെട്ട ഒരാള് തന്നെയായിരുന്നു രവിയേട്ടൻ.......
എപ്പോഴോ താനും അയാളുടെ കൂടെ ഒഴുകി പ്പോയി .......
ആ കുത്തൊഴുക്കിൽ എന്റെ മോൾക്ക് നഷ്ടപ്പെടുന്നതിനെ കുറിച്ചൊന്നും ഓർക്കാൻ പോലും അനുവദിക്കാതെയെന്ന വണ്ണം തന്റെ തലച്ചോറിനെ അയാൾ പൂട്ടി വെച്ചിരിക്കുക യായിരുന്നുവോ.......
ഇഷാനിയെ നോക്കും തോറും അവരുടെ ഹൃദയം നീറി പ്പുകഞ്ഞു.......
ഗോപിയേട്ടൻ പറഞ്ഞതാണ് ശെരി......
അവളോട് ക്ഷമാപണമെന്ന പോൽ തനിക്കവളോട് ചെയ്യാൻ പറ്റുന്ന ഒരേയൊരു കാര്യം അതവൻ തന്നെയാണ്....
അവർ സച്ചുവിനെയൊന്ന് നോക്കി.....
ഇത്ര കാലം കിട്ടാതെ പോയ സ്നേഹവും പരിഗണനയുമെല്ലം അവൾക്ക് ജീവിത കാലം മുഴുവൻ കിട്ടുമെന്ന് അവർക്ക് വുക്തമായിരുന്നു.....
ഇങ്ങ് വാ.......
സച്ചുവിനോട് ചേർന്നു നിൽക്കുന്ന ഇഷാനിയെ നോക്കി ഗായത്രി യൊന്നു വിളിച്ചു......
അവൾ പെട്ടെന്ന് തലയൊന്നുയർത്തി സച്ചുവിനെ നോക്കി.....
പോയി വാ എന്ന തരത്തിൽ സച്ചു കണ്ണുകളൊന്നു ചലിപ്പിക്കുമ്പോൾ അവൾ പതിയെ ഗായത്രിക്കടുത്തേക്ക് നടന്നു.....
തന്നോട് അവൾക്കുള്ള അകൽച്ചയുടെ ആഴം അറിയും തോറും അവരുടെ നെഞ്ച് നീറുന്നുണ്ടായിരുന്നു........
എല്ലാവരും ഒരു നിമിഷം അവരെ തന്നെ നോക്കിയിരിക്കുകയാണ്......
ഗായത്രി യുടെ കണ്ണുകൾ ആദ്യം പതിഞ്ഞത് നെറ്റിയിൽ കിടക്കുന്ന മുറിപ്പാടിലായിരുന്നു......
വെളുത്ത മുഖത്ത് കരി നിലിച്ചു കാണുന്ന ആ പാടവരുടെ ഹൃദയത്തിൽ മുറിവ് തീർത്തു......
താനെന്ന അമ്മയുടെ പരാജയം തന്നെയാണ് അവൾക്കിത്രയേറെ വേദനിക്കാൻ കാരണമെന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു........
ഇഷാനി അവരുടെ സമീപ നത്തിലുള്ള അപരിചിതത്വത്തിൽ അങ്ങനെ നിൽക്കുകയാണ്.......
മമ്മ......... ഒരിക്കൽ പോലും നിന്നേ അറിയാൻ ശ്രമിച്ചിട്ടില്ല..... എപ്പോഴും കുറ്റപ്പെടുത്തി യിട്ടേയുള്ളു.......
അത് പറഞ്ഞപ്പോഴേക്കും അവരൊന്നു വിതുമ്പി....
എല്ലാവരും നിറ കണ്ണുകളോടെ അവരെ നോക്കി നിൽക്കുകയാണ്.....
എന്നാൽ ഇഷാനിക്ക് വലിയ വേദനയൊന്നും തോന്നിയില്ല .....
കാരണം...... താൻ ചെറുപ്പം മുതൽ അനുഭവിച്ച വേദനകൾ വെച്ചു നോക്കുമ്പോൾ ഇതൊന്നുമല്ലെന്ന് അവൾക്ക് തോന്നി......
അത് അവരുടെ കുറ്റ ബോധത്തിന്റെ ഈ ചൂടിനെക്കാൾ പതി ൻ മടങ് വലുതായിരുന്നു.....
എല്ലാവരും എല്ലാം ഉണ്ടായിട്ടും ആരുമില്ലാത്തവളെ പോലെയുള്ള രാജകീയ തടവ് അതി കഠിനമായിരുന്നു ......
ഇഷാനി ഒന്നും മിണ്ടാതെ അങ്ങനെ നിന്നു.......
മമ്മയായിട്ട് നിന്നേ ഇവന്റെ അടുത്ത് നിന്ന് കൊണ്ട് പോകില്ല...... പോരെ........
ഗായത്രി അവളുടെ കവിളിലൊന്ന് തൊട്ട് കൊണ്ട് സച്ചുവിനെ നോക്കി ഇഷാനിയോടത് പറഞ്ഞതും അത് വരെ നിർവികാരമായിരുന്ന മിഴികളിൽ പെട്ടെന്ന് സന്തോഷം അല തല്ലി.....
അവളുടെ കണ്ണുകൾ വിടർന്നു.......
അവൾ സത്യമാണോ എന്ന തരത്തിൽ ഒന്ന് കൂടി ഗായത്രിയെ നോക്കി....
അവൾക്ക് മറുപടിയെന്ന വണ്ണം ഗായത്രി അവളെ ചേർത്ത് പിടിച്ചൊന്ന് പുഞ്ചിരിച്ചു.....
അവളുടെ കണ്ണുകൾ സന്തോഷം കൊണ്ടോയെന്തോ നിറഞ്ഞു വന്നു......
കണ്ട് നിന്ന എല്ലാവരുടെയും കണ്ണുകളിലേക്ക് അവളുടെ സന്തോഷം പരന്നു.....
അവൾ പെട്ടെന്ന് സച്ചുവിനെയൊന്ന് നോക്കി.....
മുഖത്ത് കാണുന്ന ആ ഗൗരവത്തിനിടയിൽ ഒളിച്ചു വെക്കാൻ പാട് പെടുന്നൊരു സന്തോഷം ഇഷാനിയിലൊരു പുഞ്ചിരി നിറച്ചിരുന്നു.......
ഗായത്രി പതിയെ എഴുന്നേറ്റ് സച്ചുവിനരികിലേക്കൊന്നു നടന്നു....
ഇത്ര വയസ്സ് വരെ എന്റെ മോളോന്നും ആവശ്യപ്പെട്ടിട്ടില്ല....
അവളുടെ ഇഷ്ടങ്ങളൊന്നും ആരും ചെവി കൊണ്ടിരുന്നില്ലെന്നതാവും ശെരി.....
ആദ്യമായി അവള് വാശി പിടിച്ചത് നിനക്ക് വേണ്ടിയാ......
ഗായത്രി അത് പറഞ്ഞതും സച്ചു കേട്ടെന്ന പോലങ്ങനെ നിന്നു.....
ഉള്ളിൽ നുരഞ്ഞു പൊന്തുന്നൊരു ആനന്ദം പുറത്തേക്ക് വരാതെ അവൻ കടിഞ്ഞാണിട്ടു പിടിച്ചു........
അതിലെന്തായാലും അവളെ തെറ്റ് പറയാൻ കഴിയില്ല......ഇനിയെങ്കിലും അവള് സ്നേഹം അറിയട്ടെ.....
സച്ചുവിന്റെ കയ്യിലൊന്ന് കൊട്ടി കൊണ്ട് ഗായത്രിയത് പറയുമ്പോൾ ആ വാക്കുകൾക്ക് ഏറെ ആത്മാർഥത യുണ്ടായിരുന്നു......
സച്ചു പതിഞ്ഞൊരു പുഞ്ചിരി അവർക്ക് തിരികെ നൽകി......
അതാണ് ശെരി.... ഇപ്പോഴാണ് നീയെന്റെ പെങ്ങളായത്....നഷ്ടപ്പെട്ടു പോയിരുന്ന വിവേകം തിരിച്ചു കിട്ടിയത് ......
അവളുടെ ജീവിതം അവൾക്ക് സന്തോഷ മുള്ളിടത് കഴിയട്ടെ.....
ഗോപി യത് പറയുമ്പോൾ ഗായത്രിയുടെ കണ്ണുകളിൽ ഒരു ആശങ്ക നിറഞ്ഞു കണ്ടിരുന്നു.....
പക്ഷെ ഏട്ടാ.... ഞാനായി കൊണ്ട് ചെന്നില്ലെങ്കിൽ അവളെ കൂട്ടാൻ അയാള് നേരിട്ട് വരുമെന്നാ പറഞ്ഞിട്ടുള്ളത്........
നാളെ കഴിഞ്ഞാൽ അയാൾ എന്തായാലും വരും.......
അവിടെ കല്യാണ ഒരുക്കങ്ങൾ നടക്കുന്നുണ്ട്.....
ഗായത്രി ആശങ്കയോടെ അത് പറയുമ്പോൾ ഇഷാനിയുടെ കണ്ണുകളിലും ഒരു ഭയം നിഴലിച്ചു....
അവൾ സച്ചുവിനെ യൊന്നു നോക്കി.....
അതോർത്തു ആരും പേടിക്കേണ്ട..... ഇങ്ങോട്ട് വന്നിട്ട് ഇവളെ കൊണ്ട് പോകണമെങ്കിൽ അയാളിനിയൊരു ജന്മം കൂടി എടുക്കേണ്ടി വരും.....
സച്ചു പുച്ഛത്തോടെ അത് പറയുമ്പോഴും ഗായത്രിയുടെ മുഖം തെളിഞ്ഞിരുന്നില്ല......
നീ വിചാരിക്കുന്നത് പോലെയല്ല സച്ചു..... അയാൾക്ക് പണവും പിടിപാടുമുണ്ട്..... എന്ത് ചെയ്യാനും അയാൾ മടിക്കില്ല.....
ഗായത്രി അതും കൂടി പറയുമ്പോൾ സച്ചുവിന്റെ കണ്ണുകൾ കൂർത്തു.....
അയാൾ വരട്ടെ .... അപ്പോഴല്ലേ.....
അതും പറഞ്ഞ് കൊണ്ട് അവൻ ഉടുത്തിരുന്ന മുണ്ടോന്ന് മടക്കി കുത്തിയിരുന്നു......
നിറഞ്ഞ സന്തോഷത്തിനിടയിലും രവിയെന്ന ഒരു കരി നിഴൽ എല്ലാവരിലും വീണു കിടക്കുന്നുണ്ടായിരുന്നു......
അവിടന്നങ്ങോട്ട് സന്തോഷത്തിന്റെ കൊടു മുടിയിലായിരുന്നു ഇഷാനി.......
ഈ മുടി ആകെ കെട്ടാണല്ലോ.....
തനൂജ അതും പറഞ്ഞു ഇഷാനിയുടെ കൂട്ടി പിണഞ്ഞു കിടക്കുന്ന മുടിയിൽ എണ്ണ തേക്കാൻ നിൽക്കുമ്പോഴാണ് ഗായത്രി അങ്ങോട്ട് വരുന്നത്.......
ഗായത്രി ഇഷാനിയെ യൊന്നു നോക്കി......
അവളുടെ കണ്ണുകളിൽ തെളിഞ്ഞു കാണുന്ന സന്തോഷം അവർക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.......
തനൂജയോട് അവളെത്ര മാത്രം അടുത്താണെന്ന് അവർക്ക് വ്യക്തമായിരുന്നു....
അവരുടെ ഉള്ളിലെ അമ്മക്കൊരു നിമിഷം തനൂജയായിരുന്നെങ്കിലെന്ന് കൊതി തോന്നി പ്പോയി......
ഗായത്രി പതിഞ്ഞൊരു പുഞ്ചിരിയോടെ അവരെ നോക്കി നിൽക്കുമ്പോൾ അവരുടെ ഉള്ളിലൊളിപ്പിച്ച വേദന തനൂജക്കും മനസ്സിലായിരുന്നു...
ദേ.... നിന്റെ മോൾടെ തലയിലെ കെട്ട് മാറ്റാൻ എനിക്കെങ്ങും വയ്യ...... നീ തന്നെ എണ്ണ തേച് കൊടുക്ക്......
തനൂജ പെട്ടെന്നതും പറഞ്ഞു കൊണ്ട് എണ്ണ കുപ്പി ഗായത്രിയുടെ കയ്യിലേക്ക് വെച്ചു കൊടുക്കുമ്പോൾ ഇഷാനിയും ഗായത്രിയും ഒരു പോലെ ഞെട്ടിയിരുന്നു.....
ഗായത്രി ദയനീയമായി തനൂജയെ നോക്കി...
താനും ഒരമ്മയാണല്ലോ എന്ന തരത്തിൽ തനൂജ അവർക്ക് നേറെ കണ്ണുകൾ ചിമ്മി കാണിക്കുമ്പോൾ മിഴികൾ കൊണ്ട് ഗായത്രി ഒരായിരം തവണ നന്ദി പറഞ്ഞിരുന്നു.....
ഗായത്രി ഇഷാനിയെ യൊന്നു നോക്കി.....
അവൾ സത്യമാണോ എന്ന തരത്തിൽ മിഴിച്ചിരിക്കുകയാണ്....
ഗായത്രി എണ്ണ കയ്യിലേക്കെടുത്ത് അവളുടെ മുടിയിൽ പുരട്ടുമ്പോൾ രണ്ട് പേരുടെയും മിഴികൾ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു......
ഒന്നിൽ കുറ്റബോധത്തിന്റെ ഭാവമായിരുന്നെങ്കിൽ മറ്റൊന്നിൽ നിറഞ്ഞ ആനന്ദമായിരുന്നു.......
ഇഷാനിക്കും ഗായത്രിക്കും ഇടയിലെ വിടവ് നികത്താൻ ഓരോ കാര്യത്തിലും തനൂജ ശ്രമിച്ചു കൊണ്ടേയിരുന്നു.....
ഇത് വരെ കൊടുക്കാൻ കഴിയാത്ത സ്നേഹം കൊടുക്കാൻ ഇനിയും മടിച്ചു നിൽക്കരുത് ഗായത്രി.....
തനൂജ ഗായത്രിയുടെ തോളിൽ പതിയെ കൈ വെച്ചത് പറയുമ്പോൾ ഗായത്രി അവരെയൊന്നു നോക്കി......
ഞാൻ കൊടുക്കാതെ പോയ സ്നേഹം മുഴുവൻ കൊടുക്കാൻ അവൾക്കീ ജീവിത കാലം മുഴുവൻ ഏട്ടത്തിയുണ്ടല്ലോ എന്നോർക്കുമ്പഴാണ് എനിക്കേറ്റവും സമാധാനം......
അതും പറഞ്ഞു ഗായത്രി തനൂജയെ കെട്ടി പിടിച്ചതും തനൂജ യുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു....
ഒരു നിമിഷം അപ്പുറത് നിന്ന് ഒരു പുഞ്ചിരി യോടെ ഗോപി അവരെ നോക്കി നിന്നു....
പൊട്ടി പ്പോയ സ്നേഹബന്ധങ്ങൾ വിളക്കി ചേർക്കുന്നത് എത്ര മനോഹരമാണെന്ന് അയാളോർത്തിരുന്ന ന്നേരം......
ആകെ ക്കൂടി ആ വരാന്തയിൽ സന്തോഷം ഒന്ന് ചേർന്നു.....
ചിരിയും സംസാരങ്ങളുമായി നിമിഷങ്ങൾക്കേറെ ഭംഗി കൂടി......
ചെറു നോട്ടങ്ങൾ കൊണ്ട് സച്ചു തന്റെ പ്രണയം അവളിലേക്ക് കൈ മാറുന്ന തിരക്കിലായിരുന്നപ്പോൾ..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ദിവസം കൂടുതൽ നീങ്ങി പോയില്ല.....
രണ്ട് രാത്രി കഴിഞ്ഞ ആ പകലിൽ ഒരു കാറ് ചീറി പ്പാഞ്ഞു കൊണ്ട് ആ മുറ്റത്തേക്ക് വന്നു നിന്നു.....
അതിൽ നിന്നും രവിയിറങ്ങുമ്പോൾ ഉമ്മറത്തിരുന്നിരുന്ന മുത്തശ്ശി ഒന്ന് കൂടി നോക്കി...
വർഷങ്ങൾക്ക് ശേഷം മരുമകൻ വന്ന സന്തോഷമായിരുന്നില്ല അവരിൽ നിറഞ്ഞത്.....
മറിച്.... പറഞ്ഞറിയിക്കാൻ പറ്റാത്ത ഭയമായിരുന്നു........
(തുടരും)
Aysha Akbar
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട്_ 3
✍️ രചന - ജിഫ്ന നിസാർ. ❣️
അവിടെയിട്ട് തന്നെ ബൈക്ക് ഒന്ന് ഹോൺ മുഴക്കിയിട്ടാണ് കാശി അത് സ്റ്റാന്റിലിട്ട് ഇറങ്ങി വീടിന് നേരെ നടന്നത്.
വീടെന്നൊന്നും അതിനെ പറഞ്ഞൂടാ.
കൊട്ടാരം പോലെ.. വിരിഞ്ഞു നിൽക്കുന്നു.
അത്രയും പ്രൗടി യുണ്ട്.
ആ നാട്ടിലെ ഒരു രാജാവ് തന്നെയാ ഈ അശോകൻ.
കാർത്തിക.. എന്ന് ഭംഗിയിൽ എഴുതി തൂക്കിയ കോളിങ് ബെല്ലിന് പകരമായി വെച്ച മണിക്ക് താഴെ കാശി കൈ വെക്കും മുന്നേ അവന് മുന്നിലാ വാതിൽ തുറക്കപ്പെട്ടു.
ഓരോത്ത മനുഷ്യൻ..
വെള്ളഷർട്ടും മുണ്ടും..
കയ്യിലും കഴുത്തിലും കട്ടിയുള്ള ആഭരണങ്ങളുടെ തിളക്കം.
അൻപതു വയസ് പിന്നിട്ട് പോന്നിട്ടും ഇപ്പഴും തീവ്രത നിറഞ്ഞ ആ നോട്ടം തന്നെയാണ് അയാളുടെ പൗരുഷം.
ഭംഗിയുള്ള ആ ചിരി കണ്ടാൽ.. എതിരെ നിൽക്കുന്ന ശത്രു.. അവനിനി അയാൾക്ക് എത്ര പ്രിയപ്പെട്ടവൻ ആണെന്നാലും എത്രയൊക്കെ സ്നേഹം കൊടുത്ത് കൊണ്ട് നടന്നവനാണെന്ന് പറഞ്ഞാലും അതൊന്നും തന്നെ ഓർക്കാതെ ആ നെഞ്ചിലേക്ക് കത്തി കയറ്റാൻ പോലും മടിയില്ലാത്ത മനസ്സുറപ്പുണ്ടെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.
അത്.. ആ ചിരിയും മനോഭാവവും മനോബലവും തന്നെയായിരുന്നു അയാളുടെ പ്രധാന ആയുധവും.
അശോകൻ കൈ വെക്കാത്ത ബിസിനസ് മേഖലയില്ല... എന്ന് തന്നെ പറയാം.
എല്ലാത്തിനും അയാളുടെ കൂടെ കാശിയാണ്.
പക്ഷേ അവനിഷ്ടം ആ ബസ്സും അതിന്റെ ഡ്രൈവിംഗ് സീറ്റുമാണ്.
അതയാൾക്ക് അറിയുകയും ചെയ്യും.
എങ്കിലും ചിലപ്പോൾ കാശിക്ക് മാത്രം തീർക്കാൻ കഴിയുന്ന ഡീൽ ഉണ്ടാവുമ്പോൾ ഇരട്ടി പൈസ കൊടുത്തു കൊണ്ട് അയാളവനെ വിളിക്കും.
ഇന്നല്പം വൈകിയോ കാശി..? "
മുഴങ്ങി നിൽക്കുന്ന സ്വരം.
അടുത്ത് വന്നു നിൽകുമ്പോൾ അയാൾ വല്ലാത്തൊരു പരിമളം പരത്തുന്നുണ്ട്.
"ലേശം.."
കാശി ഒന്ന് കൂടി വാച്ചിലേക്ക് നോക്കി.
അഞ്ചു മിനിറ്റ് കൂടിയുണ്ട്.
വാസുദേവൻ വിളിച്ചിട്ട് അങ്ങോട്ട് പോയതും സ്റ്റീഫനെ കണ്ടതുമൊന്നും അവൻ അയാളോട് പറഞ്ഞില്ല.
സ്റ്റാന്റിൽ പുതിയ പെർമിഷൻ കിട്ടിയ ബസ്സിന് കുറച്ചു തിളപ്പുണ്ടെന്ന് മണി പറഞ്ഞു.. ഉണ്ടോ.. "
ആ ചോദ്യം.. തീക്ഷ്‌ണത നിറഞ്ഞ നോട്ടം.
"ചുമ്മാ അശോകേട്ടാ.. അതൊന്നും മൈന്റ് ചെയ്യേണ്ട.. അതുമല്ല അവർ നമ്മുടെ റൂട്ട് അല്ല.."
അവന് ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു.
ഒപ്പം ഈ മണിയേട്ടനിത് എന്തിന്റെ കേടാണെന്ന് തോന്നുകയും ചെയ്തു.
അശോകന്റെ PA ആണ് മണിയൻ പിള്ള എന്ന മണിയേട്ടൻ.
"അവൻ പറഞ്ഞത് കൊണ്ട് ചോദിച്ചു ന്ന് മാത്രം.. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് തീർത്തേക്ക്. എങ്ങനെ വേണോ അങ്ങനെ.. ബാക്കി ഞാൻ നോക്കി കൊള്ളാം..കേട്ടോ"
അത് പറഞ്ഞിട്ട് അയാൾ അവിടെയുള്ള കസേരയിലിരുന്നു.
ഞാൻ സെറ്റാക്കാം അശോകേട്ടാ..
അത് പറഞ്ഞിട്ട് കാശി തിരിഞ്ഞിറങ്ങി..
"ഹാ. പോവല്ലേ... നിക്ക്."
തുളസി..
അവനോടാത് പറഞ്ഞിട്ട് അയാൾ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു.
അയാളുടെ ഭാര്യയെ ആണ്.
ഒന്നോ രണ്ടോ നിമിഷങ്ങൾ കൊണ്ട് ആള് വന്നു.
തീർത്തും സൗമ്യത നിറഞ്ഞൊരു പാവം വീട്ടമ്മ..
ചിരി പോലും ലളിതമാണ്.
ഓലീവ് കളർ ഷിഫോൺ സാരി വൃത്തിയിൽ ഉടുത്തിരിക്കുന്നു.
സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാവുന്ന വിധമുള്ള ആഭരണങ്ങൾ
പേര് പോലെ തന്നെ നൈർമല്യമായൊരു സ്ത്രീ.
ചുരുക്കത്തിൽ അശോകന്റെ നേർവിപരീതം പോലെ അയാളുടെ ഭാര്യ.
"നീയെന്താ കാശി ഇന്നലെ വരാഞ്ഞത്.. കുഞ്ഞാറ്റ അത് തന്നെ പറയുന്നുണ്ടായിരുന്നു. അവൾക്കത് വിഷമമായി.."
അവനോടുള്ള സ്നേഹം മാത്രം നിറഞ്ഞു നിൽക്കുന്ന സ്വരം..
"ഞാൻ.. ഒന്നുല്ല ചേച്ചി.. എനിക്ക്.. എനിക്കൊരിടം വരെയും പോകാനുണ്ടായിരുന്നു. തിരിച്ചെത്താൻ ഒരുപാട് വൈകി.. അതാണ്.. "
വായിൽ തോന്നിയ ഒരു നുണ അവരോട് പറയുമ്പോൾ അവനതിന്റെ കുറ്റബോധമുണ്ട്.
കാരണം അത്രയും ആത്മാർത്ഥമായി തന്നെ സ്നേഹിക്കുന്നവരാണ്.
പിന്നെ വരാതിരിക്കാനും നുണ പറയാനും ഒരൊറ്റ കാരണമുള്ളത്.. അതും അവളാണ്.
അവരിപ്പോൾ പറഞ്ഞ കുഞ്ഞാറ്റ.
അശോകേട്ടന്റെയും തുളസി ചേച്ചിയുടെയും ജീവിതം.. ജീവൻ.
എല്ലാം അവളാണ്.
കല്യാണത്തിന് ശേഷം നീണ്ട കുറെയേറെ വർഷത്തെ കാത്തിരിപ്പിന് ശേഷം അവർക്ക് ദൈവം കൊടുത്ത നിധിയാണ് കാർത്തികയെന്ന കുഞ്ഞാറ്റ.
തനിക്ക് മുന്നിൽ നിൽക്കുന്ന ഈ രണ്ടുപേരുടെയും ശ്വാസം പോലും ആ കുഞ്ഞാറ്റയിലാണ് കണക്ട് ചെയ്തിരിക്കുന്നത് എന്ന് കാശിക്ക് തോന്നിയിരുന്നു പലപ്പോഴും.
അവൾക്കിഷ്ടമില്ലാത്തതൊന്നും ഈ വീട്ടിൽ നടക്കുകയില്ല.. എന്തിന്..അവരാരും ചിന്തിക്കുക കൂടിയില്ല..
ആ അവളുടെ ഇഷ്ടമാണ് താനെന്ന് ഇവർക്കാർക്കും അറിയുകയുമില്ല.
അങ്ങനെയൊരു ഇഷ്ടം കാർത്തിക മനസ്സിൽ സൂക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞ നിമിഷം മുതൽ അവളെ പറഞ്ഞുതിരുത്താൻ താൻ തന്നെ കൊണ്ടാവും പോലൊക്കെ ശ്രമിക്കുന്നുണ്ട്.
"ഈ ലോകത്തിലെ എന്തുവേണമെങ്കിലും കാശിയെട്ടൻ എന്നോട് പറയ്. കണ്ണും പൂട്ടി ഞാൻ അതനുസരിക്കും..പക്ഷേ ഈ ഒരു കാര്യം.. ഇതുമാത്രം ഞാൻ അനുസരിക്കില്ല.കാരണം എനിക്ക് ഇയാളെ അത്രയും ഇഷ്ടമാണ്..ഇയാൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് തോന്നുന്നത്രയും ഇഷ്ടം.."
വെല്ലുവിളി പോലയോ വാശി പോലെയൊക്കെ അവളന്ന് പറഞ്ഞു തീർത്ത വാക്കുകൾ..
പരമാവധി അവൾക്ക് മുന്നിൽ എത്തിപ്പെടാതിരിക്കാനും അവളുടെ വഴികളിൽ തടസ്സമാവാതിരിക്കാനും താൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾക്ക് അതെല്ലാം ഒരു ഹരമാണ്..
കാരണങ്ങളൊക്കെ വളരെ വിധക്തമായി അവളുണ്ടാക്കും.
അശോകേട്ടന്റെ ധൈര്യവും തുളസി ചേച്ചിയുടെ ലാളിത്യവും നൈർമല്യവും അതുപോലെതന്നെ അവൾക്ക് കിട്ടിയിട്ടുണ്ടെന്ന് തോന്നും..
കോഴിക്കോടുള്ള ഏതോ ഒരു മെഡിക്കൽ കോളേജിൽ എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥിയാണ്..
ഒരു വർഷം കൂടി കഴിഞ്ഞാൽ എന്റെ കുഞ്ഞാറ്റ ഡോക്ടറാണെന്ന് അശോകേട്ടൻ സന്തോഷത്തോടുകൂടി തന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്..
ഒരു വർഷം കൂടി കഴിഞ്ഞാൽ ഞാൻ കാശിയേട്ടന്റെ സ്വന്തമാകുമെന്ന് കുഞ്ഞാറ്റയും തന്നോട് പറഞ്ഞിട്ടുണ്ട്..
ഇതുപോലൊരു പ്രതിസന്ധിക്കിടയിൽ താൻ നീറുകയാണ് താനെന്ന് അശോകേട്ടനോ തുളസി ചേച്ചിയോ ഒരിക്കലും അറിഞ്ഞിട്ടില്ല..
നേർക്ക് നേർ ഒരു നൂറാളുകൾ വന്നാൽ പോലും അവരെ അടിച്ചിടാനുള്ള തന്റെടവും ധൈര്യവും ഉള്ള തനിക്ക് ഈ കാര്യം അവർക്ക് മുന്നിൽ നിന്ന് പറയാൻ ചങ്കുറപ്പുമില്ല..
ഇന്നലെ ഈ പറയപ്പെട്ട കുഞ്ഞാറ്റയുടെ പിറന്നാളായിരുന്നു..
അശോകേട്ടന്റെ പ്രിയപ്പെട്ട ആൾ എന്ന നിലയിൽ തനിക്കൊരു പ്രത്യേക ക്ഷണവും ഉണ്ടായിരുന്നു.
ഈ വീട്ടിലെ എന്ത് പ്രധാനപ്പെട്ട ചടങ്ങുകൾക്കും തനിക്ക് അങ്ങനെയൊരു ക്ഷണം ഉണ്ടാവാറുള്ളതാണ്.
എന്തെങ്കിലും ഒരു നിവൃത്തിയുണ്ടെങ്കിൽ താൻ അതിൽ നിന്നെല്ലാം വിട്ടുനിൽക്കാൻ ശ്രമിച്ചാലും അശോകേട്ടനും തുളസി ചേച്ചിയും അത് അംഗീകരിച്ചു തരാറില്ല..
ഇന്നലെയും അങ്ങനെ തന്നെയാണ് സംഭവിച്ചത്.
കുഞ്ഞാറ്റയുടെ പിറന്നാൾ ആണെന്നും ഇവിടെ ഫംഗ്ഷൻ ഉണ്ടെന്നും തനിക്ക് അതിന് ക്ഷണം ഉണ്ടെന്നും മനസ്സിലായിട്ട് തന്നെ മനപ്പൂർവം വരാതിരുന്നതാണ്.
ദൂരെയൊരു ട്രിപ്പ് പിടിച്ചു.
ഇടക്കൊക്കെ അങ്ങനെ ചെയ്യാറുണ്ട്..
കൂട്ടുക്കാരനൊരു ട്രാവൽ എജാൻസിയുണ്ട്.
അവന്റെ വണ്ടിയിൽ പോവാറുണ്ട്.
ഇന്നലെ പോയത് മനഃപൂർവമാണ്. അവളുടെ മുന്നിൽ ചെന്ന് നിൽക്കാനുള്ള മടി കൊണ്ടാണ്.
എനിക്ക് തന്നെ ഇഷ്ടമില്ലെന്നും താൻ ആഗ്രഹിക്കുന്ന പോലെ ഒരിക്കലും എന്നെക്കൊണ്ട് കഴിയില്ലെന്നും എത്രയൊക്കെ പറഞ്ഞിട്ടും മനസ്സിലാവാത്തതിനുള്ള ദേഷ്യമാണ്..
വാങ്ങിക്ക് കാശി.."
കയിലൊന്ന് തൊട്ട് തുളസി ചേച്ചി വിളിച്ചപ്പോഴാണ് കാശി ഞെട്ടിയത്.
ലഡുവാണ്.. കൂടെയൊരു കേക്കിന്റെ കഷ്ണവും.
ഇന്നലെ തനിക് വേണ്ടി മാറ്റി വെച്ചതാവും.
ഒരു കഷ്ണം മതി ചേച്ചി.. ഇല്ലെങ്കിൽ രാവിലെ തന്നെ പണി കിട്ടും.. "
കാശി ചിരിയോടെ പറയുമ്പോൾ അവരാ ലഡു നെടുകെ പിളർന്നു കൊണ്ടവന് നേരെ നീട്ടി.
അത്ര പോലും വേണ്ടാഞ്ഞിട്ടും ഇനിയുമത് നിരസിക്കാൻ വയ്യെന്നത് പോലെ കാശിയത് വാങ്ങിച്ചു.
"ഞാൻ പോയ്ക്കോട്ടെ ന്നാ.."
അവനത് വായിലേക്കിട്ട് കൊണ്ട് വാച്ചിലേക്ക് നോക്കി.
"നിക്കെടാ.. കുഞ്ഞാറ്റ കൂടി നിന്റെ കൂടെ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു.. അവൾക്കിന്ന് മുതൽ ക്ലാസ് ഉണ്ടല്ലോ. ഇന്നലെ വൈകുന്നേരം തിരിച്ചു പോണ്ടതല്ലേ.. അപ്പഴാ അവൾക്കൊരു തലവേദന.. അപ്പൊ പിന്നെ ഇന്നേക്ക് നീട്ടിയതാ.."
തുളസി ചേച്ചി ചിരിയോടെ പറയുമ്പോൾ കാശി തിരിഞ്ഞ് നിന്നിട്ട് പല്ല് കടിച്ചു.
ചുമ്മാതാ..
ഇങ്ങോട്ട് വന്നപ്പോൾ തന്നെ ആ പിശാചിന്റെ മനസ്സിലുണ്ടാവും തിരിച്ചു പോകുന്നത് ഇങ്ങനെ ആയിരിക്കും ന്ന്.
അതുമല്ലെങ്കിൽ ഇങ്ങനെയേ പോകൂ ന്ന്.
ഇതിപ്പോ ആദ്യത്തെ സംഭവം ഒന്നുമല്ല.
കഷ്ടകാലത്തിനു കോഴിക്കോട് അവളുടെ കോളേജിനടുത്തു വരെയുമാണ് തനിക്കുള്ള ഫസ്റ്റ് ട്രിപ്പ്.
അതിൽ പോയാൽ അവൾക് കൃത്യമായി അവിടിറങ്ങാം.
ഇനിയിപ്പോ ഇതിനു വേണ്ടിയാണോ അവളാ കോളേജിൽ തന്നെ വാശി പിടിച്ചു പോയി ചേർന്നതെന്ന് പോലും കാശിക്ക് പലപ്പോഴായിട്ടുള്ള സംശയമാണ്.
അതിനെന്താ ചേച്ചി മോളെ വിളിചോളൂ. "
മനസ്സിലുള്ള അസ്വസ്ഥത പുറമെ കാണിക്കാതെ
കാശി ചിരിച്ചു കൊണ്ട് പറഞ്ഞു.
"മോളെ.. കുഞ്ഞാറ്റേ.. ദേ.. കാശി വന്നിട്ടുണ്ട്.. നീ റെഡിയായോ.."
അവിടെ തന്നെ നിന്നു കൊണ്ടവർ ഉറക്കെ വിളിച്ചു.
"മഹി കൊണ്ട് വിടാമെന്ന് പറഞ്ഞതാ ആ പെണ്ണിനോട്.. പക്ഷേ അവള് സമ്മതിച്ചു തരണ്ടേ.. അവൾക്ക് അവന്റെ കൂടെ പോവണ്ട ന്ന്.."
അത് പറയുമ്പോൾ അൽപ്പം നിരാശയിൽ തുളസിയുടെ മുഖം മങ്ങി പോയെങ്കിലും മകളോടുള്ള വാത്സല്യം ഒട്ടും കുറവില്ല.
അശോകേട്ടന്റെ പെങ്ങളുടെ മകനാണ് ഈ പറയുന്ന മഹി..
മഹേഷ് തമ്പി.
പഠനമൊക്കെ കഴിഞ്ഞു അശോകേട്ടന്റെ ഏതൊക്കെയോ ബിസിനസ് നോക്കി നടത്തുകയാണ് അവൻ.
കാശിയെ പോലെ തന്നെ അശോകേട്ടന്റെ പ്രിയപെട്ടവൻ.
ഈ പറയപ്പെട്ട മഹിയെ കൊണ്ട് കാർത്തികയെ കല്യാണം കഴിപ്പിക്കണം എന്നൊരു ആഗ്രഹമുണ്ട് അവർക്കെല്ലാം.
കാർത്തികക്കൊഴിച്ചു ബാക്കി എല്ലാത്തിനും അതിൽ പൂർണ്ണ സമ്മതവുമാണ്.
"മഹി മിടുക്കനാണ്. എനിക്ക് ശേഷം എന്റെ സ്ഥാനം അലങ്കരിക്കാൻ എന്ത് കൊണ്ടും യോഗ്യൻ.. എന്റെ മകളെ അവൻ നന്നായിട്ട് നോക്കും..കാശി. അത്രയുമേ ഞാൻ നോക്കുന്നുള്ളു. ഡോക്ടറും എഞ്ചിനിയറും എം ൽ എ യുമൊക്കെ വേണമെങ്കിൽ എന്റെ മോൾക്ക് കിട്ടും.. പക്ഷേ അവളെ അവളായിട്ട് തന്നെ അംഗീകരിച്ചു കൊടുക്കുന്ന ഒരാൾ വേണം.. എന്റെ കുഞ്ഞാറ്റയെ എന്നിൽ നിന്നും അടർത്തി മാറ്റില്ലെന്ന് എനിക്കുറപ്പുള്ള ഒരാൾ.മഹി അതിൽ ബെസ്റ്റ് ഓപ്ഷൻ ആണ്.പിന്നെ അവൾക്കൊരു ചെറിയ ഇഷ്ടകേടുണ്ട്.. അതിപ്പോ ഞാൻ കാര്യമാകുന്നില്ല..അവളിപ്പോ പഠിക്കുകയല്ലേ. അതിനിടയിൽ അങ്ങനൊരു ഇഷ്ടമൊന്നും ഇല്ലാതിരിക്കുന്നത് തന്നെയാ നല്ലത്.. പഠനമൊക്കെ തീർന്നിട്ട് കല്യാണത്തിന് സമയമാകുമ്പോൾ മഹി തന്നെ അതെല്ലാം മാറ്റി എടുത്തോളും.. അവൻ മിടുക്കനാണ്"
എന്നൊക്കെയാണ് അശോകേട്ടന്റെ മനസ്സിൽ.
അതൊക്കെ തന്നോട് പറഞ്ഞിട്ടുമുണ്ട്...പലപ്പോഴും.
പക്ഷേ പുന്നാര മോള് ഈ കാശ്ശിനാഥിനെ വയസ്സറിച്ച നാള് മുതൽ പ്രണയം കൊണ്ട് മൂടുകയാണെന്ന് അയാളുണ്ടോ അറിയുന്നു.?
ഇനിയിപ്പോ അറിഞ്ഞു കഴിഞ്ഞാലുള്ള അവസ്ഥ...!
കാശിക്കത് ഓർക്കാൻ കൂടി വയ്യായിരുന്നു.
പിന്നെ മഹി കാർത്തികയെ സ്വീകരിക്കുന്ന കാര്യം.
അവനത് ഒട്ടും താല്പര്യമുള്ള കാര്യമൊന്നുമല്ല.
അത് കാർത്തികയോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല.
പകരം മഹേഷിന് അശോകൻ അറിയാത്തൊരു മുഖമുണ്ടെന്ന് അവനറിയാവുന്നത് കൊണ്ടാണ്.
പക്ഷേ അതിനെ കുറിച്ചൊന്നും അവൻ അശോകനോട് പറഞ്ഞിട്ടുമില്ല.
അതവരുടെ കുടുംബകാര്യം.
അതവർ തന്നെ പരിഹരിക്കട്ടെ എന്നൊരു ചിന്ത മാത്രമാണതിന് പിന്നിൽ.
ഗുഡ്മോർണിംഗ് കാശിയേട്ടാ.. "
മാധുര്യം നിറഞ്ഞൊരു ശബ്ദം.
അശോകേട്ടനും തുളസി ചേച്ചിക്കും ഒന്നും തോന്നരുതെന്ന് കരുതിയാണ്.. അത് കരുതി മാത്രമാണ് കാശി ചിരിയോടെ തിരിഞ്ഞത്.
കയ്യിൽ അത്യാവശ്യം വലിയൊരു ബാഗുമായി ചിരിയോടെ.. അതിനേക്കാൾ തന്നോടുള്ള പ്രണയം മുഴുവനും കണ്ണിൽ നിറച്ചു കൊണ്ടവൾ...
കാർത്തിക..
അശോകേട്ടന്റെയും തുളസി ചേച്ചിയുടെയും കുഞ്ഞാറ്റ..
തുടരും..
ഇഷ്ടമാവുന്നുണ്ടല്ലോ ല്ലേ 🥰
നായികയും എത്തിയിട്ടുണ്ട്.
ഇനിയിപ്പോ ഉഷാറാവും.
അപ്പൊ കൂടെ കൂടുവല്ലേ..
റിവ്യൂ കൊണ്ടൊന്നു ചേർത്ത് പിടിച്ചാൽ മാത്രം മതിയാവും.. ഞാൻ നല്ല കുട്ടിയായി ഡെയിലി ഇട്ടോളും 😀
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif❣️
#📔 കഥ #💞 പ്രണയകഥകൾ











