
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
@shafeekmohammed
"ɴᴇᴠᴇʀ ᴊᴜᴅɢᴇ ᴀ ʙᴏᴏᴋ ʙʏ ɪᴛꜱ ᴄᴏᴠᴇʀ"
#📙 നോവൽ -നീലാംബരം......
🔻 ഭാഗം _2
✍️ രചന - Aysha akbar
താൻ വാങ്ങി കൊടുത്ത കളിപ്പാട്ടം കൊണ്ട് കളിക്കുന്നവളെ കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു കുളിര് തോന്നുന്നുണ്ട്...
അവളെ തന്നെ നോക്കിയിരിക്കാൻ തോന്നുന്നത് പോലെ......
അവളുടെ അമ്മ ഇടയ്ക്കിടെ എഴുന്നേറ്റെങ്ങോ പോകുന്നുണ്ടായിരുന്നു.....
നീല നിറത്തിലുള്ള സാരിയുടെ അറ്റം തന്റെ മുഖത്തേക്ക് പാറുമ്പോഴൊക്കെയും അവളെ താൻ തലയുയർത്തി യൊന്നു നോക്കും......
തിരികെ വരുമ്പോഴേക്കും ആ കണ്ണുകൾ കലങ്ങി മറിഞ്ഞിട്ടുണ്ടാവും......
ചുവന്ന കണ്ണുകളിൽ ഒരഗ്നി പുകയുന്നത് അവൻ കണ്ടിരുന്നു....
അപ്പോഴും ഇതൊന്നുമറിയാതെ ആ കുഞ്ഞി കൈകൾ തന്റെ കാലിൽ പതിയെ തോണ്ടി വിളിക്കുന്നുണ്ടാവും.....
മോളെ പേരെന്താ.......
അങ്ങനെ ഇടയ്ക്കിടെ അവൾ പോയി വരുന്നത് കൊണ്ട് തന്നെ തന്നോട് ഒന്ന് കൂടി ചേർന്നിരുന്ന ആ പെൺകുട്ടിയോട് താനത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ വിടർന്നു.......
ആനന്ദി......
പേര് പോലെ അവളുടെ കണ്ണുകളിലും ആനന്ദത്തിന്റെ തിളക്കം.....
നിരയോത്ത പല്ലുകൾ കാണിച്ചുള്ള അവളുടെ ചിരി യെന്തോ അവന്റെ ഹൃദയത്തിൽ പതിഞ്ഞു പോയി.......
അവളുടെ ചൂണ്ടു വിരൽ അവന്റെ നെഞ്ചിലേക്ക് ചൂണ്ടി കണ്ണുകൾ കൊണ്ട് ആംഗ്യത്തോടെ ഏറെ ഭംഗിയായി എന്തോ ഒന്ന് ചോദിക്കുമ്പോൾ അത് തന്റെ പേര് ചോദിച്ചതാണെന്ന് മനസ്സിലാക്കാൻ അവനൊരു നിമിഷമെടുത്തു.....
അവൻ ഒരു ശബ്ദത്തോടെ അവളെ നോക്കി ചിരിച്ചു.....
അവളും നിറഞ്ഞൊന്ന് പുഞ്ചിരിച്ചു......
അഭി.......അഭിമന്യു...
അവനത് പറഞ്ഞതും അഭി യെന്ന പേര് അവൾ ചുണ്ടുകൾ കൊണ്ടൊന്നു ഉരുവിടുന്നതും പിന്നേ നിറഞ്ഞൊന്ന് പുഞ്ചിരിക്കുന്നതുമെല്ലാം ഒരു ചിരിയോടെ അവൻ നോക്കിയിരുന്നു....
ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും അറ്റത്ത് അവൾ എപ്പോഴോ തന്റെ മടിയിലേക്കെത്തിയിരുന്നു.....
വാഷ് റൂമിൽ പോയി തിരിച്ചു വന്നവൾ തന്റെ മടിയിലിരിക്കുന്ന ആനന്ദിയെ കണ്ടൊരു നിമിഷമൊന്ന് ഞെട്ടിയത് പോലെ......
ആ കണ്ണുകളിൽ വേർതിരിച്ചറിയാനാവാത്ത എന്തോ ഒന്ന് തിളങ്ങുന്നുണ്ട്....
അവൾ തന്നെയും മടിയിലിരിക്കുന്ന ആനന്ദിയെയും നോക്കുമ്പോഴെന്തിനോ അവനൊരു പ്രയാസം തോന്നി......
അവൾ മോശമായി പ്രതികരിക്കുമോയെന്ന് ഭയന്നിരുന്ന സമയം അവൾ പതിയെ സീറ്റിലേക്കിരുന്നത് അവന്റെയുള്ളിൽ ഒരു ആശ്വാസം നൽകിയിരുന്നു.......
പുറത്ത് നിന്നുള്ള കാറ്റ് മുഖത്തേക്ക് പതിച്ചപ്പോൾ ആനന്ദി അവന്റെ നെഞ്ചോട് ചേർന്നിരുന്നപ്പോഴാണ് വീണ്ടും അവന്റെ ശ്രദ്ധ അവളിലേക്ക് പതിഞ്ഞത്.....
അവനാ മിനുസമേറിയ മുടിയിൽ ഏറെ വാത്സല്യത്തോടെ തലോടി....
ഇതാരാ അഭി.......
തനിക്കൊരു ചായയും അവൾക്ക് പഴം പൊരിയും വാങ്ങി പേർസിൽ നിന്ന് പൈസയെടുത് അയാൾക്ക് കൊടുത്തപ്പോഴാണ് പഴം പൊരി കടിച്ചു കൊണ്ട് അവൾ പേർസിലുള്ള ഫോട്ടോയിലേക്ക് ചൂണ്ടിയത് ചോദിച്ചത്.......
ഒരു നിമിഷം അഭി എന്നുള്ള അവളുടെ യാ വിളിയിൽ അവനൊന്നു ഞെട്ടിയിരുന്നു.....
അത്ര മേൽ അടുപ്പമുണ്ടായിരുന്നാ വിളിക്ക്........
ഒരു പക്ഷെ വർഷങ്ങളായി വിളിച്ചു ശീലിച്ച ലാഖവമുണ്ടായിരുന്നതിന്......
ഒരു നിമിഷം തനിക്കെതിർ വശമായിരുന്നവളും ആ വിളിയിൽ തങ്ങളിലേക്ക് ഉറ്റ് നോക്കിയത് പോലെ.....
പക്ഷെ അഭി അവളിലേക്ക് മുഖമുയർത്തിയില്ല....
പകരം ആനന്ദി യെ തന്നിലേക്ക് ചേർത്ത് പിടിച്ചു ആ പേഴ്സ് അവൾക്ക് മുന്നിലേക്ക് പിടിച്ചു....
ഇത് അമ്മ....
ഇത് ഏട്ടൻ......
ഇത്......
അഭി ഓരോരുത്തരെ യായി ചൂണ്ടി കാണിച്ചു കൊണ്ടവസാനം അവന്റെ ചിത്രത്തിൽ തൊട്ട് കൊണ്ട് ഒരു ചോദ്യത്തോടെ നിർത്തിയതും അവൾ മുഖം തിരിച്ചു അവനെ നോക്കി......
അവൻ കണ്ണുകൾ കൊണ്ട് ചോദ്യമെറിഞ്ഞു.....
അഭി.....
അവൾ പറയുന്നതോടൊപ്പം ചിരിയോടെ അവന്റെ കവിളിലൊന്ന് നുള്ളുക കൂടി ചെയ്തതും അവനെന്തോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷം തോന്നിയിരുന്നു.........
അവൻ പോലുമറിയാതെ അവളുടെ കവിളിൽ അവന്റെ ചുണ്ടമർന്നിരുന്നു...
ഇതെല്ലാം ശ്രദ്ധിച്ചെന്ന വണ്ണം തന്റെ മുമ്പിലിരിക്കുന്നവളെ കണ്ണുകൾ ഉയർത്താതെ തന്നെ അവന് കാണുന്നുണ്ടായിരുന്നു.....
നേരം ഇരുട്ടി തുടങ്ങി.....
ട്രെയിനിനുള്ളിലെ ലൈറ്റുകൾ തെളിഞ്ഞു..... പുറത്ത് മുഴുവനായും ഇരുട്ട് പടർന്നു.......
തണുത്ത കാറ്റിൽ പാറി പറക്കുന്ന മിനുസമേറിയ അവളുടെ മുടിയിഴകൾ അവൻ ഒതുക്കി വെച്ചു കൊടുത്തു......
അത് വരെ ട്രെയിൻ യാത്ര തന്ന മുഷിച്ചിലെല്ലാം എങ്ങോ പോയ് മറഞ്ഞത് പോലെ......
ആദ്യം മുതൽക്കേ തങ്ങളെ വീക്ഷിച്ചു കൊണ്ടിരുന്ന അപ്പുറത്തെ സീറ്റിലിരിക്കുന്ന സർദാർജി യിൽ പോലും ഒരു പുഞ്ചിരി തളിർത്തിരുന്നു.....
തലപ്പാവ് കുലുക്കി കൊണ്ടയാൾ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു......
പുതുതായി കയറിയവരൊന്നും അത്ര തങ്ങളെ ശ്രദ്ധിക്കുന്നില്ല..... കാരണം തങ്ങൾ സ്വന്തക്കാരാണെന്ന് അവർക്ക് തോന്നിയിട്ടുണ്ടാവും.......
അഭിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു നിന്നു.....
അപ്പോഴൊക്കെയും ആ നീലാംബരിയിലേക്ക് ഒന്ന് കൂടി നോക്കാൻ അവന് തോന്നിയെങ്കിലും ഒറ്റ നോട്ടത്തിൽ മനസ്സിൽ പതിഞ്ഞ ഗൗരവമേറിയ ആ മുഖവും തീക്ഷണമായ കണ്ണുകളും അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു......
അതിലേറെ ഇടക്കെപ്പോഴോ കലങ്ങി മറിഞ്ഞ ഇമകളിൽ അവന്റെ നെഞ്ചുലഞ്ഞു പോയിരുന്നു.......
നീല നിറത്തിലുള്ള സാരിയുടെ അറ്റം ഒന്ന് കൂടി പാറി തന്നിലേക്ക് വീണപ്പോഴാണ് വീണ്ടും അവൾ അവിടെ നിന്നും എഴുന്നേറ്റ് പോകുന്നത് അവനറിഞ്ഞത്....
അപ്പോഴും അവൻ മുഖം അവളിലേക്ക് തിരിചിരുന്നില്ല.....
അമ്മ എവിടെ അഭി......
കോട്ടു വാ യിട്ട് കൊണ്ടുള്ള ആനന്ദിയുടെ ചോദ്യത്തിൽ നിന്നാണ് അഭിയും അവളെ ഓർത്തത്.......
അവൾ പോയിട്ടിപ്പോ ഒത്തിരി നേരമായിയെന്നത് തിരിച്ചറിയുമ്പോൾ എന്തിനോ ഒരു ഉൾ ഭയം തോന്നിയിരുന്നവന്.......
അവൻ പെട്ടെന്ന് എഴുന്നേറ്റു.....
മോളിവിടെയിരിക്ക്..... ഞാൻ പോയി നോക്കട്ടെ...
അതും പറഞ്ഞു കൊണ്ട് അഭി വാഷ് റൂമിലേക്ക് പോകുമ്പോൾ അവൻ പോലുമറിയാതെ കാലുകൾക്ക് വേഗത കൂടുന്നുണ്ടായിരുന്നു.....
ഒരു നിമിഷം അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നു എന്ന് മനസ്സ് മുന്നറിയിപ്പ് തരും പോലെ......
വിചാരിച്ചത് പോലെ തന്നെ അവിടെ യുള്ള രണ്ട് ബാത്റൂമിന്റെ വാതിലുകൾ തുറന്നപ്പോഴും അവിടം ശൂന്യമായിരുന്നു.....
അവനാകെ ക്കൂടി ഒരു വിറയൽ തോന്നി......
അവനാ ബോഗിയിലൂടെ ഓടുകയായിരുന്നു..... ഒരോരുത്തരിലൂടെയും അവന്റെ കണ്ണുകൾ നീങ്ങി........
നീല ക്കൽ മൂക്കുത്തിയുടെ തിളക്കത്തേ അവന്റെ കണ്ണുകൾ സസൂക്ഷ്മമം തിരഞ്ഞു....
നീല നിറത്തിലുള്ള സാരിയുടെ അറ്റം എവിടെയെങ്കിലും പാറി വീഴുന്നുണ്ടോ എന്നവന്റെ ഹൃദയം ചോദിച്ചു കൊണ്ടിരുന്നു...
അവളുടെ മുഖം കൂടുതലായി മനസ്സിലില്ലെങ്കിൽ കൂടി ഏകദേശം അറിയാം....
അവനോരോരുത്തരോടും അവളെ കുറിച് ചോദിക്കുമ്പോൾ ആർക്കും ഒന്നും അറിയില്ലായിരുന്നു.....
അവർ എപ്പോഴോ ഇറങ്ങി പോകുന്നത് കണ്ടല്ലോ..... സ്റ്റേഷൻ ഏതാണെന്ന് വ്യക്തമായി ഓർമയില്ല......
അവസാനം അല്പം ഉയരം കുറഞ് തടിച്ച ഒരാളാണ് അത് പറഞ്ഞത്....
ആകെ ക്കൂടി കൈകൾ കുഴയും പോലെ തോന്നിയവന്...
ഒരു തരം മരവിച്ച അവസ്ഥ.....
എന്തിനാണ് താനീങ്ങനെ കുഴയുന്നതെന്നതിന്റെ ഉത്തരം തന്നെ പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന ആ കുഞ്ഞി കണ്ണുകളായിരുന്നു.....
അവനൊരു തളർച്ചയോടെ ആ സീറ്റിലേക്കിരുന്നു.....
കൈ രണ്ടും തലക്ക് കുത്തി വെച് അവനല്പം നേരം അങ്ങനെയിരുന്നു.....
ഇത് ഇങ്ങനത്തെ പെണ്ണുങ്ങളുടെ സ്ഥിരം പരിപാടിയാ....
ഇത്ര നല്ലൊരു കൊച്ചിനെ ഇട്ടേച്ച് പോകാൻ ആ പെണ്ണിനെങ്ങനെ തോന്നി....
ഓഹ്.... അതിനെ കണ്ടാൽ പറയില്ലായിരുന്നു......
പല വിധ സംസാരങ്ങൾ നാല് പാട് നിന്നും കേൾക്കുമ്പോഴും അഭിക്ക് തലയുയർത്താൻ കഴിഞ്ഞിരുന്നില്ല....
ശ്വാസം തൊണ്ട ക്കുഴിയിൽ വന്ന് നിൽക്കുകയാണ്.....
തന്റെ തിരച്ചിലിൽ നിന്നും ബോഗിയിലുള്ളവരെല്ലാം കാര്യം അറിഞ്ഞത് കൊണ്ട് തന്നെ എല്ലാവരും തനിക്ക് ചുറ്റും തടിച്ചു കൂടി നിന്നിരുന്നു......അവൻ പതിയെ തലയൊന്നുയർത്തി.....
വിൻഡോ സീറ്റിൽ ചാരി ഇരിക്കുന്ന ആ കുഞ്ഞിനെ കണ്ടതും അവന്റെ ഉള്ളെന്തിനോ ഒന്ന് പിടച്ചു.....
എല്ലാവരുടെയും സംസാരങ്ങളിൽ നിന്ന് എന്തൊക്കെയോ അവൾക്ക് മനസ്സിലായിട്ടുണ്ടെന്നത് സാരം......
ഇത് വരെ കണ്ട തിളക്കമെല്ലാം അവളിൽ നിന്നറ്റ് പോയിട്ടുണ്ട്....
ഇത്ര നേരം തന്നെ തണുപ്പിച്ച ആ മുഖം ആദ്യമായി തന്നെ ആകെ ചുട്ടെരിക്കുന്നത് പോലെ തോന്നിയവന്...
സ്വന്തം കുഞ്ഞിനെ കളഞ്ഞിട്ട് പോകാൻ മാത്രം അധഃപതിച്ച ആ സ്ത്രീയോട് അവന് തീർത്താൽ തീരാത്ത കലി തോന്നിയിരുന്നു......
എന്തിന്റെ പേരിലായാലും ആരെന്നോ എന്തെന്നോ അറിയാത്ത ഒരുവന്റെ കയ്യിൽ ഒരു കുഞ്ഞിനെ ഏൽപ്പിച്ചു പോകുന്ന അവളൊരു അമ്മയാണോ......
ഓർക്കും തോറും അവന്റെ ഞെരമ്പുകൾ വലിഞ്ഞു മുറുകി....
പെട്ടെന്നാണ് അവന്റെ കണ്ണുകൾ അവളിരുന്നിടത്തായി കിടന്നിരുന്ന ബാഗിലേക്ക് തിരിഞ്ഞത്....
അവൻ പെട്ടെന്ന് എഴുന്നേറ്റ് കൊണ്ട് അതെടുത്തു.......
അവന്നത് മുഴുവനായി തിരയുമ്പോൾ അതിൽ ആനന്ദിയുടേതല്ലാത്ത ഒന്നും തന്നെയുണ്ടായിരുന്നില്ല.....
അപ്പൊ..... അപ്പൊ അവൾ മനഃപൂർവം കുഞ്ഞിനെ കളഞ്ഞ താണല്ലേ....
ഓർക്കും തോറും അവന് ദേഷ്യമോ സങ്കടമോ വന്നതെന്നറിയില്ല......
ശെരിക്കും..... ശെരിക്കും അവൾ നിന്റെ അമ്മ തന്നെയാണോ....
അവളോടുള്ള ദേഷ്യത്തോടെ അഭി ആനന്ദിയോടത് ചോദിക്കുമ്പോൾ അവളുടെ ചുണ്ടുകൾ വിതുമ്പി തുടങ്ങിയിരുന്നു....
നിന്നോടാ ചോദിച്ചത്......
മിണ്ടാതിരിക്കുന്ന വളെ കാൻകെ അഭിയുടെ ശബ്ദം ഒന്ന് കൂടി കനത്തിരുന്നു.....
അവൾ അതേയെന്ന അർത്ഥത്തിൽ പതിയെ യൊന്നു തലയാട്ടി.....
അഭിക്കപ്പോഴും ദേഷ്യം അടങ്ങുന്നില്ലായിരുന്നു.....
ആനന്ദി..... പറ....
എവിടെയാ നിന്റെ വീട്....
നിന്റെ അച്ഛൻ....എവിടെയാ എല്ലാവരും...ആരൊക്കെയുണ്ട് വീട്ടിൽ.......എവിടെയാണെന്ന് പറ........
ഞാൻ അങ്ങോട്ട് കൊണ്ടാക്കി തരാം.....
അഭി ഓരോറ്റ ശ്വാസത്തിൽ എല്ലാം കൂടി ചോദിച്ചു നിർത്തുമ്പോൾ ആ കണ്ണുകളിലെ ഭാവത്തിന് ഇത് വരെ കണ്ട അഭിയുടെ ഒരു സാമ്യവുമില്ലെന്നത് ആ കുഞ്ഞു മനസ്സിൽ വല്ലാത്ത മുറിവ് തീർത്തിരുന്നു.......
അ...റിയില്ല.........ആനന്ദിക്കറിയില്ല വീട് എവിടെയാണെന്ന്......
അഭി എന്നെ തല്ലുമോ.....
വിറച്ചു കൊണ്ടവളത് ചോദിച്ചാ കണ്ണുകൾ നിറഞ്ഞൊഴുകുമ്പോൾ അഭിയുടെ നെഞ്ചിൽ ഒരു കത്തി കുത്തി യിറക്കിയത് പോലെ തോന്നിയിരുന്നു.....
അത് വരെ ഉണ്ടായിരുന്ന ദേഷ്യമെല്ലാം എങ്ങോട്ടാ ഒലിച്ചു പോയത് അവനറിഞ്ഞു..
ഇ...ല്ലാ.......അഭി...
തല്ലില്ല..... അഭിയൊന്നും ചെയ്യില്ല........ കരയേണ്ട.....
അവളുടെ തലയിലൊന്ന് കൈ വെച്ചു അതും പറഞ്ഞു കൊണ്ട് അഭി എതിർ വശത്തെ സീറ്റിലേക്കിരിക്കുമ്പോൾ എന്തിനോ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.....
ചെറിയ കുട്ടിയല്ലേ.... അതിനു വീടൊന്നും അറിയുന്നുണ്ടാവില്ല.....
അമ്മാ.... ഉൻ അപ്പാ എങ്കെ......
പല തരത്തിലുള്ള വാക്കുകളും പല ഭാഷയിൽ അവളോടുള്ള ചോദ്യങ്ങളുമെല്ലാം ആ ബോഗിയിൽ നിറഞ്ഞു നിൽക്കുമ്പോൾ അഭി ആ സീറ്റിലേക്ക് ചാരിയെങ്ങനെ കിടന്നു.....
അവളാകെ ക്കൂടി കൂനി കൂടി വിറച്ചിരിക്കുകയാണ്......
ഹേ ഭായ് ....... ഇസ് ബച്ചേ കോ ആപ് പോലീസ് കേ ഹവാലെ കർ ദീജിയെ......
പലരും അഭിപ്രായങ്ങൾ പറയുന്ന കൂട്ടത്തിൽ തന്റെ അവസ്ഥ മനസ്സിലാക്കിയെന്ന വണ്ണം സംസാരിച്ചത് തലപ്പാവ് ധരിച്ച ആ മനുഷ്യനായിരുന്നു.......
അത്ര നേരം കൊണ്ട് അയാൾക്ക് തന്റെ മേൽ വന്ന ആരാധനയുടെ ചുവയുണ്ടയായിരുന്നാ വാക്കുകൾക്ക്.....
ശെരിയാണ്.... ഇനി അതാണ് തനിക്ക് ചെയ്യാനുള്ളത്.........
അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് അവനിറങ്ങാൻ നേരം സീറ്റിൽ കിടന്നിരുന്ന ബാഗ് കൂടി ആരോ അവന്റെ കയ്യിലേക്ക് വെച്ച് കൊടുത്തപ്പോഴാണ് അതിന്റെ പുറത്തെ അറയിൽ ഒരു പേപ്പർ ഉള്ളത് പോലെ അവന് തോന്നിയത് ....
അത് തനിക്കുള്ളതാണെന്ന് മനസ്സ് പറഞ്ഞതും അവൻ പെട്ടെന്നത് എടുത്ത് നോക്കി.......
ആനന്ദിയെ വിശ്വസിച്ചേൽപ്പിക്കുകയാണ്...
മറ്റാർക്കും കൈ മാറാതെ കൂടെ നിർത്തുമെന്ന വിശ്വാസത്തോടെ.....
അവളെ തേടി ഒരിക്കൽ ഞാൻ വരിക തന്നെ ചെയ്യും........
അവനത് വായിച്ചതും സിരകളിലൂടെ ദേഷ്യം ഇരച്ചു കയറി......
സ്വന്തം കുഞ്ഞിനെ അപരിചിതന് കൈ മാറാൻ മനസ്സുറപ്പുള്ള അവളുടെയൊരു എഴുത്ത് ....
അവൻ ദേഷ്യത്തോടെ അത് ചുരുട്ടി കൊണ്ട് ബാഗിലേക്ക് തന്നെയിട്ടു.....
ആ കടലാസ് പിടിച്ച അവന്റെ കൈകളിൽ നീലാംബര പ്പൂവിന്റെ നിർവികാരമായ ഒരു ഗന്ധം തങ്ങി നിൽപ്പുണ്ടായിരുന്നപ്പോൾ .....
(തുടരും)
Aysha Akbar
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _29
✍️ രചന - ജിഫ്ന നിസാർ ❤🔥
പാതിരാത്രി വരെയും തന്നെ തിരിഞ്ഞ് നോക്കാത്ത ഉറക്കിനോട് കെറുവിച്ചു കൊണ്ടാണ് കാശി അത് വരെയുമിരുന്നത്.
നെഞ്ചിൽ കാരണമില്ലാത്തൊരു ഭാരം വന്നു നിറയുന്നു.
ഒട്ടും നല്ലതല്ലാത്ത എന്തോ ഒന്ന് തന്നെ തേടി വരുന്നത് പോലെ.
അതിനിടയിൽ മിന്നി മാഞ്ഞു പോകുന്ന രാവിലെ കാർത്തുവുമായി ഉണ്ടായാ ആ റോമാൻസ് സീൻ.
എല്ലാം കൂടി അന്നവന് ഉറങ്ങാതിരിക്കാനുള്ള കാരണമായി തീർന്നു.
പെട്ടന്നവന്റെ ഫോൺ ബെല്ലടിച്ചു.
കൈ നീട്ടി അതെടുത്തു നോക്കുമ്പോൾ കാർത്തിക എന്ന് കണ്ടതും വീണ്ടുമവന്റെ നെഞ്ചോന്നാളി.
അതെടുക്കാതെ അതെ പിടപ്പോടെ തന്നെ കാശി ഫോണിൽ നോക്കിയിരുന്നു.
ഈ പിശാചിന് ഉറക്കവുമില്ലേ.."
അത് കട്ടായെന്ന് കണ്ടതും അവൻ പിറു പിറുത്തു.
പക്ഷേ വീണ്ടും അതങ്ങനെ അവളുടെ പേരിൽ നിലവിളിച്ചു കൊണ്ടേയിരുന്നു.
എടുത്തില്ലെങ്കിൽ ഇന്ന് ഉറങ്ങാതിരുന്നു വേണേലും അവൾ വിളിച്ചു കൊണ്ടിരിക്കും എന്നറിയാവുന്നത് കൊണ്ട് ആ പ്രാവശ്യം കാശി കോൾ എടുത്തു.
"മൈ ഡിയർ കാശി നാഥൻ.. ഹാപ്പി ബർത്ത് ഡേയ്.."
അലറി കൂവി ചെവി പൊട്ടിക്കും പോലുള്ള ആ പറച്ചിൽ.
കാശി ഒരു നിമിഷം നിശ്ചലയായി ഇരുന്നു പോയി.
താൻ ഓർത്തത് പോലുമില്ല..
മുടങ്ങാതെ ഏറ്റവും ആദ്യം ഇന്നേ ദിവസം തന്നെ വിഷ് ചെയ്യുന്നത് അവളുടെ പതിവാണ്.
താനോ.. തനിക് ജന്മം തന്ന അമ്മയോ പോലും ഓർക്കാതെ കടന്ന് പോയാലും തന്റെ പിറന്നാളിന് കാർത്തുവിനെ പറ്റിക്കാൻ പറ്റില്ലെന്ന് അവനറിയാം.
താങ്കൾ ഒരു താങ്ക്സ് തിരിച്ചു പറയുന്നത് പ്രതീക്ഷിക്കാവോ? "
കുറുമ്പോടെയുള്ള ആ സ്വരം കേട്ടതും അവനു ചിരി വന്നു.
"അല്ല.. ഈ പന്ത്രണ്ട് മണി വരെയും ഉറക്കം കളഞ്ഞിരുന്നു വിളിച്ചിട്ടിത് പറയുമ്പോൾ അത്രയെങ്കിലും നമ്മൾ ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ ന്റെ കാശി നാഥാ.."
"നിന്നോട് ഞാൻ പറഞ്ഞില്ലല്ലോ പന്ത്രണ്ട് മണി വരെയും ഉണർന്നിരുന്നു കൊണ്ടെന്നെ വിളിക്കാൻ..വിളിച്ചിട്ടങ്ങനെ കാറി കൂവി എന്റെ ചെവി പൊട്ടിച്ചത്തിനു ഞാനൊന്നും പറയുന്നില്ല എന്ന് കരുതി സമാധാനിക്ക്.."
കട്ടിലിൽ ചാരി ഇരുന്നു കൊണ്ടവൻ ഗൗരവത്തോടെ തന്നെ ചോദിച്ചു.
"കിട്ടണം.. എനിക്കിത് തന്നെ കിട്ടണം.എല്ലാ കൊല്ലവും ഇങ്ങനൊരു നട്ട പാതിരാക്ക് ചീഞ്ഞ ഡയലോഗ് മാത്രം തിരികെ കിട്ടിയിട്ടും ഞാൻ എന്റെ കടമ ചെയ്യുമ്പോൾ ഇങ്ങനെ തന്നെ കിട്ടണം.. നിങ്ങളോടൊക്കെ ദൈവം ചോദിക്കുമെടാ ദുഷ്ടൻ കാശിയേട്ടാ.."
കാർത്തു എണ്ണി പൊറുക്കി പറയുന്നുണ്ട്.
"ചോദിക്കട്ടെ.. അപ്പൊ ഞാൻ നല്ല വെടിപ്പായി പറഞ്ഞു കൊടുത്തോളം.. ഇപ്പൊ ഫോൺ വെച്ചിട്ട് പോയി കിടന്നുറങ്ങെടി.."
അവൻ വീണ്ടും ഒച്ചയിട്ടു.
'യ്യോ വെക്കല്ലേ.. ഞാൻ പറഞ്ഞു തീർന്നില്ല.. "
അവൻ കോൾ കട്ട് ചെയ്യുമെന്ന് കരുതി കാർത്തു പെട്ടന്ന് പറഞ്ഞു.
"അതൊരിക്കലും തീരില്ല.."
"ഹോ.. ഓരോ കാമുകൻമാർ ബർത്ത് ഡേയ് സ്പെഷ്യൽ വാങ്ങി കൊടുക്കുന്നത് കാണുമ്പോൾ കൊതിയാവും. എനിക്കൊരുത്തനുണ്ട്...."
"അത് കാമുകന്മാരല്ലേ.. ഞാനെപ്പഴാടി നിന്റെ കാമുകനായത്.. ഏഹ്.."
അവന് ദേഷ്യം വന്നു തുടങ്ങി.
"എനിക്കിങ്ങോട്ട് കിട്ടിയില്ലേലും ഞാൻ അങ്ങോട്ട് തന്നു കഴിഞ്ഞു.. അതാ പിന്നെ സമാധാനം.."
കാർത്തു ശബ്ദം കുറച്ചു കൊണ്ട് പറഞ്ഞത് കേട്ടെങ്കിലും അവളെന്താണ് ഉദ്ദേശിച്ചതെന്ന് അവനാദ്യം മനസ്സിലായില്ല.
"കാശ്യേട്ടന് ഓർമയില്ലേ ഇന്ന് രാവിലെ.. അത്ര പെട്ടന്ന് മറന്നു പോയോ അത്..തത്കാലം അത് പിറന്നാൾ സമ്മാനമായി കൂട്ടിക്കോ കേട്ടോ.."
അവളൊരു ചിരിയോടെ അത് കൂടി പറഞ്ഞതോടെ അവനിരുന്നു വിയർത്തു.
ഡീ...
"വെച്ചേക്കട്ടെ.. രാവിലെ വിളിക്കാം കേട്ടോ.."
ഇനിയും നിന്നാ അവൻ വല്ലതും വിളിച്ചു പറയുമെന്ന് തോന്നിയതും കാർത്തു തന്നെ കോൾ കട്ട് ചെയ്തു.
പല്ല് കടിച്ചു കൊണ്ടവൻ ഫോൺ തിരികെ കിടക്കയിലെക്കിട്ട് കൊണ്ട് വാതിൽ തുറന്നു കൊണ്ട് പുറത്തെക്കിറങ്ങി.
നല്ല നിലാവുണ്ട് മുറ്റത്തൊക്കെ.
ഉമ്മറത്തെ ഉഞ്ഞാലിൽ വന്നിരുന്നവനോടൊപ്പം എവിടെ നിന്നോ ഒരു തണുത്ത കാറ്റ് ഓടി വന്നു പൊതിഞ്ഞു.
എന്നിട്ടും അവനുറക്കം വന്നില്ല.
നേരത്തേ ഉള്ളിലുള്ള അസ്വസ്ഥ ഇപ്പോൾ ഒന്ന് കൂടി വർദ്ധിച്ചിരിക്കുന്നു..
അതവളെ കൊണ്ട് കിട്ടിയ ഗുണം..
ദേഷ്യത്തോടെ അവൻ കൈകൾ ചുരുട്ടി പിടിച്ചു..
💜💜
അത് കൂടി ചേർത്തിട്ട് ബിബിൻ ഭവ്യയുടെ ഫോണിലെക്ക് വിളിക്കുന്നതിന്റെ എണ്ണം അമ്പതായി തീർന്നു.
എന്നിട്ടും അവളെടുക്കുന്നില്ല.
മനഃപൂർവം തന്നെ കുരങ്ങ് കളിപ്പിക്കുകയാണ്.
അവൾക്കറിയാം താൻ വിളിക്കുമെന്ന്.
ഒരുവേള അവളെ നേരിട്ട് വീട്ടിൽ പോയി രണ്ടു പൊട്ടിക്കണമെന്നാണ് അവന്റെ മനസ്സിൽ.
പക്ഷേ പിന്നെ നേരിടാൻ പോകുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് നന്നായി അറിയാമായിരുന്നത് കൊണ്ട് മാത്രം അവനാ ശ്രമം ഉപേക്ഷിച്ചു കളഞ്ഞതാണ്.
തുടരെ തുടരെ അവളെ വിളിക്കുമ്പോഴും അവളയച്ച ആ വിഡിയോ..
തന്നെ എല്ലാ അർഥത്തിലും പൂട്ടി കളയാവുന്ന ഒന്ന്.
അതിലൊന്നും അവളുടെ മുഖമില്ല എന്നതാണ് അവനെ ഏറെ ഞെട്ടിച്ചത്.
അതിനർത്ഥം അവളെല്ലാം മുൻകൂട്ടി കണ്ടു കൊണ്ട് തന്നെയാണ് തന്റെ കൂടെ കൂടിയത് എന്ന് തന്നെയാണ്.
അതിനേക്കാൾ ഇത്രയും പെർഫെക്ട് ആയിട്ട് ഇങ്ങനൊരു വിഡിയോ എടുക്കണമെങ്കിൽ അവളത്ര നിസ്സാരകാരിയുമല്ല.
ത്താൻ പൂർണ്ണമായും അവളുടെ വലയിൽ പെട്ടിരിക്കുന്നു എന്നുള്ള വസ്തുത ബിബിനെ വല്ലാതെ വെപ്രാളപ്പെടുത്തി.
ഇനിയിപ്പോ ഒരു രക്ഷ മാത്രം..
അവൾ ചോദിക്കുന്നത് കൊടുത്തു കൊണ്ട് അവളെ പൂർണ്ണമായും ഒഴിച്ച് വിടുക.
അപ്പോഴും രക്ഷപ്പെട്ടു എന്ന് ഉറപ്പൊന്നും പറയാൻ പറ്റില്ല.
തെളിവുകൾ എല്ലാം നശിപ്പിച്ചു കളഞ്ഞെന്ന് ആണയിട്ട് പറഞ്ഞാലും അവർക്ക് വീണ്ടും കാശിനു ആവിശ്യം കൂടുന്ന പക്ഷം അത് വീണ്ടും കുത്തി പൊങ്ങി വരാനും സാധ്യത കൂടുതലാണ്.
ഇവള്മാർക്കൊക്കെ ഇതിപ്പോ ഒരു ബിസിനസ് ആണല്ലോ.
ലാഭം പലവിധ മല്ലേ.
കാശ്.. പേര്.. പ്രശസ്തി.. പിന്നെ..
എല്ലാം കൂടി ഓർത്തിട്ട് ബിബിൻ നിന്ന് പൊരിഞ്ഞു.
ഇത് വരെയും കളിച്ചത് പോലല്ല..
ഇവൾ തന്നേക്കാൾ നന്നായി കളി അറിയാവുന്നവൾ ആണെന്ന് സ്ഥിതീകരിച്ച നിലയിൽ ഇനി കീഴടങി കൊടുക്കുന്നതാണ് തനിക്കെന്ത് കൊണ്ടും നല്ലത്.
ബിബിൻ വീണ്ടും പരവേശത്തോടെ ഭവ്യയുടെ നമ്പറിൽ വിളിച്ചു നോക്കി.
വീട്ടിൽ പോലും പോകാതെ അവനാ കാറിൽ തന്നെയാണ് അപ്പോഴും.
ഗുഡ് ഈവനിംഗ് ബിബി സർ.. "
ഉന്മേഷം നിറഞ്ഞ ഭവ്യയുടെ രൂപവും സ്വരവും അയാളിലേക്ക് ഒഴുകി വന്നു.
"നീയെന്നെ.. ചതിച്ചു.. അല്ലേടി.."
ബിബിന്റെ പല്ലിനിടയിൽ കിടന്നു കൊണ്ടാ വാക്കുകൾ ചതഞരഞ്ഞു പോയിരിക്കുന്നു.
ഭവ്യക്ക് പക്ഷേ ഭാവമാറ്റം ഒന്നുമില്ല.
കയ്യിലൊരു കപ്പ് കാപ്പിയുമായി അവൾ ചിരിയോടെ അവനെ നോക്കി.
കുളിയെല്ലാം കഴിഞ്ഞു അവൾക്കൊരു കുഴപ്പവുമില്ല എന്നുള്ള മട്ടിലുള്ള ആ ഇരിപ്പ്.
മുൻപ് തോന്നിയത് പോലല്ല..ആ പ്രണയവും കാമവും അൽപ്പം പോലും ബാക്കിയില്ലാത്ത പോലെ അവനിൽ നിന്നും വറ്റി വരണ്ട് പോയിരിക്കുന്നു.
ഒറ്റയടിക്ക് കൊന്ന് കളയാനാണ് ബിബിക്കപ്പോൾ തോന്നിയത്.
"സോറി സർ.. എന്നെങ്കിലും സർ എന്നെ കറി വേപ്പില പോലെ ഒഴിവാക്കി കളയുമെന്ന് എനിക്കറിയാം. അതിന് മുന്നേ എന്റെ ഭാഗം എനിക്ക് സേഫ് ആക്കണ്ടേ.. ഞാനത് ചെയ്തു.. അത്രയുമേ ഒള്ളു.."
തീർത്തും നിസ്സാരമാക്കി കൊണ്ടുള്ള ആ വർത്താനം.
ബിബിക്കാ ഫോൺ എറിഞ്ഞുടക്കാൻ പോലും തോന്നി.
പക്ഷേ അത് കൊണ്ടൊന്നും അവളെ തോൽപ്പിക്കാൻ കഴിയില്ലെന്ന് അവനാ നിമിഷം പൂർണ്ണമായും മനസ്സിലായി.
ബുദ്ധി പൂർവ്വം ഈ അവസരം വിനിയോഗിചില്ലേൽ താൻ കൂടുതൽ പ്രതിസന്ധിയിൽ പെട്ടു പോകുമെന്നും അവൻ അവനെ തന്നെ പറഞ്ഞു പഠിപ്പിച്ചു.
"നിന്നെ ഉപേക്ഷിച്ചു കളയും എന്നാണോ ഭവ്യ ഞാൻ.. പറഞ്ഞത്. "
അവൻ ശാന്തമായി ചോദിച്ചു.
"അല്ലേ.."
വല്ലാത്തൊരു പുച്ഛം നിറഞ്ഞ അവളുടെ ചോദ്യം.. നോട്ടം.
ആത്മ നിയന്ത്രണം തരണേ കർത്താവേ ന്ന് നന്നായി പ്രാർത്ഥന നടത്തിയിട്ടാണ് ബിബി പിന്നെ അവളോട് സംസാരിക്കാൻ ശ്രമിച്ചത്...
"നീ അതങ്ങനെ മനസ്സിലാക്കി. അതാണ് കാര്യം.."
"ആണോ.. സോറി കേട്ടോ.. എന്റെ മിസ്റ്റെക് ആണല്ലേ.. എനിക്കപ്പഴേ തോന്നി. സാറിനു അത്ര പെട്ടന്നൊന്നും എന്നെ ഒഴിവാക്കി പോകാൻ പറ്റില്ലെന്ന്.. അത് പോലല്ലേ ഞാൻ സാറിനെ.."
എന്നും അവൻ ചെയ്യാറുള്ളത് പോലൊരു വഷളൻ ചിരിയോടെ ഭവ്യ താടി ഉഴിഞ്ഞു കൊണ്ട് പറയുമ്പോൾ ബിബി അവളെ പകച്ചു നോക്കി.
"ഇനി.. ഇനിയെപ്പഴാ നമ്മൾ കാണുന്നെ.."
തന്റെ ഉള്ള് അവളറിയാതിരിക്കാൻ ബിബി നന്നായി പാട് പെട്ടു.
"ഇനിയിപ്പോ പെട്ടന്നൊരു കൂടി കാഴ്ച നടക്കില്ല സാറേ.."
അവളൽപ്പം താളത്തിൽ പറഞ്ഞു.
"അതെന്താ..?"
"അതങ്ങനെ പ്രത്യേകിച്ചൊന്നുമില്ല. എന്റെ കയ്യിൽ സാറിന്റെ കുറച്ചു നൂഡ് ഫോട്ടോസും വീഡിയോസും ഉണ്ടെന്ന് സാറിന് വ്യക്തമായ സ്ഥിതിക്ക് ഇനി പെട്ടന്നൊരു കൂടി കാഴ്ചക്ക് ഞാൻ റെഡിയാവുന്നത് വിഡ്ഢിത്തമല്ലേ സാറേ.. ഭവ്യ പൊട്ടിയല്ലല്ലോ.. മിടുക്കി ആണെന്ന് സർ തന്നെ പലവട്ടം പറഞ്ഞിട്ടില്ലേ.. എഹ്.."
അവളൊരു പൊട്ടി ചിരിയോടെ അത് കൂടി പറഞ്ഞതോടെ അവൻ കൂടുതൽ വിറച്ചു പോയി.
"നിന്നെ കൊണ്ട് പോകാൻ എനിക്ക് നിന്റെ സമ്മതമൊന്നും വേണ്ടടി മോളെ.ഞാനൊന്ന് വിരൽ ഞൊടിച്ച കൂടെ വരുന്നവളല്ലേ നീ.."
ദേഷ്യം കൊണ്ട് ബിബിയുടെ കൈ വിട്ടു പോകുന്നുണ്ട്.
"അതേ.. അങ്ങനെ തന്നെ ആയിരുന്നു. അതിന് എനിക്കൊരു ലക്ഷ്യം ഉണ്ടായിരുന്നു. അത് നടന്നു കഴിഞ്ഞ സ്ഥിതിക്ക് ഇനിയിപ്പോ.. ഞാൻ വിരൽ ഞൊടിക്കും..സർ വരും.. അതാണ് നിയമം.."
അന്ന് വരെയും താൻ കണ്ട ആളല്ല അവളിപ്പോഴെന്ന് ബിബിക്ക് തോന്നി.
"അപ്പൊ സർ ഫോൺ വെച്ചിട്ട് പോകാൻ നോക്ക്.. എനിക്കൊന്നു കിടക്കണം. നല്ല ക്ഷീണം.. അത് പോലല്ലേ.. സാറിന്ന്.."
വീണ്ടും അവളിലേക്കാ വഷളൻ ചിരി പാഞ്ഞു വരുന്നു.
ബിബി അസ്വസ്ഥതയോടെ മുഖം തിരിച്ച അതേ നിമിഷം തന്നെ ഭവ്യ കോൾ കട്ട് ചെയ്യുകയും ചെയ്തു.
❤🔥❤🔥
സത്യത്തിൽ നീയവനെ മനഃപൂർവം വെള്ളം ഒഴിച്ച് വീഴ്ത്തി കളഞ്ഞതല്ലേ ഡീ.. "
വിഷ്ണുവിന്റെ ക്രൂരത നിറഞ്ഞ ചോദ്യം.
പകൽ നടത്തിയ ക്രോസ് വിസ്താരാത്തിനു ശേഷം രാത്രി ഇങ്ങനൊരു കലാപരിപാടി കൂടി നേരിടേണ്ടി വരുമെന്ന് ഗായത്രിക്കുറപ്പുണ്ടായിരുന്നു.
വെള്ളം ശ്രദ്ധിക്കാതെ കൊണ്ട് പോയി ഉല്ലാസിനെ വീഴ്ത്തി കളഞ്ഞു എന്നായിരുന്നു പകലുള്ള മെയിൻ ആരോപണം.
അപ്പോൾ കിട്ടിയ ശിക്ഷയും അതിനുള്ളതായിരുന്നു.
ഇപ്പോഴത് മനഃപൂർവം അവനെ വീഴ്ത്തി എന്നുള്ളതിലേക്ക് പരിണാമം സംഭവിച്ചു കഴിഞ്ഞു.
അതിനുള്ള ശിക്ഷ ഇനി വേറെ ഏറ്റു വാങ്ങണം.
എങ്കിലും അവൾക്കൊരു സമാധാനമുണ്ടായിരുന്നു.
ഇത് വരെയും ചെയ്യാത്ത തെറ്റിനുള്ള ശിക്ഷ ഏറ്റു വാങ്ങി.
ഇന്നിപ്പോൾ ചെയ്തത് തന്നെയാണ്.
അതിനും അപ്പുറമുള്ള യാഥാർഥ്യം ആരും അറിഞ്ഞിട്ടില്ല.
താനും പറഞ്ഞില്ല.
പറയുന്നില്ല.
ഇനിയങ്ങോട്ട് ഇങ്ങനെ മതി..
വിഷ്ണുവിന്റെ അക്രമണം പതിയെ ശക്തി പ്രാപിച്ചു വന്നിരുന്നു.
ആശ്രയിക്കാൻ ആരുമില്ലാത്തൊരു പെണ്ണിനെ അപമാനത്തിന്റെ ചീഞ്ഞ ചതുപ്പിലേക്ക് ചവിട്ടി താഴ്ത്തി അവിടെ അവൾക്കൊപ്പം യാതൊരു ഉളുപ്പുമിലാതെ രമിക്കുന്നവന്റെ പേര്..
ഭർത്താവ്..
സംരക്ഷണം കൊടുക്കേണ്ടവൻ!
തുടരും..
സംരക്ഷണം തന്നില്ലേലും സമാധാനം തന്നാൽ മതിയെന്ന് തോന്നി പോകും ചിലവന്മാരുടെ കാട്ടി കൂട്ടൽ കാണുമ്പോൾ 😬
എപ്പഴും പറയുന്നത് തന്നെ.. ഇപ്പഴും പറയാൻ..
റിവ്യൂ ഇട്ടിട്ട് പോകൂ..
അങ്ങനെ ഒന്നെന്നെ ചേർത്ത് പിടിക്കൂ..
എനിക്കത് അത്യാവശ്യമാണ് പരട്ടകളെ..
സ്നേഹത്തോടെ jif
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _28
✍️ രചന - ജിഫ്ന നിസാർ 💜💜
നിനക്കെന്താ കുഞ്ഞാറ്റ മഹിയെ കാണുമ്പോൾ വല്ലാത്തൊരു ഇരിപിരി.. ഏഹ്. "
ഏറെ നേരത്തിനു ശേഷം മഹേഷ് യാത്ര പറഞ്ഞു പോയിട്ടാണ് തുളസി പുറത്തെ ഊഞ്ഞാലിൽ ഫോണും നോക്കിയിരിക്കുന്ന കാർത്തുവിന്റെ അരികിൽ ചെന്നിരുന്നു കൊണ്ടത് ചോദിച്ചത്.
അതമ്മേടെ മഹി മോന്റെ ഗുണം കൊണ്ട് "
ഒച്ച പുറത്ത് വരാതെ അനിഷ്ടത്തോടെ അവളിരുന്നു പിറു പിറുത്തു.
എന്ത്...നീയെന്താ പറഞ്ഞത്?
തുളസി അവൾക്കടുത്തേക്ക് നീങ്ങിയിരുന്നു കൊണ്ട് ചെവി വട്ടം പിടിച്ചു.
"എന്റമ്മേ എനിക്കെന്ത് ദേഷ്യം. ഒന്നുമില്ല. ഒന്നാമതെ വയ്യാതിരിക്കുവാ. അതിന്റെയാവും.."
അലസതയോടെ ഫോൺ മാറ്റി വെച്ചത് പറയുമ്പോഴും അവളുടെ മുഖത്തൊരു തെളിച്ചമില്ല.
"ആഹ്.. അതറിഞ്ഞിട്ട് തിരക്കെല്ലാം മാറ്റി വെച്ചോടി വന്നതല്ലേ മോളെ അവൻ.എന്നിട്ട് നീയവനെ...
തുളസി മകളെ വല്ലായ്മ യോടെ നോക്കി.
എനിക്ക് കൂടിയുള്ളത് അമ്മ പുന്നാരിച്ചു വിട്ടിട്ടുണ്ടല്ലോ.. അത് മതി.."
കാർത്തു മുഖം വീർപ്പിച്ചു കൊണ്ട് തിരിഞ്ഞിരുന്നു.
അതോടെ പിന്നെ തുളസി അതിനെ കുറിച്ചൊന്നും മിണ്ടിയതുമില്ല.
എന്തൊക്കെ പറഞ്ഞാലും മകളുടെ മുഖത്തൊരു കുഞ്ഞ് സങ്കടം വന്നാൽ പോലും അതവരെ ഭയങ്കരമായി ബാധിക്കും.
അവളനുഭവിക്കുന്നത്തിന്റെ നൂറിരട്ടി ആഴത്തിൽ അവരുമാ സങ്കടം ഏറ്റെടുത്തു കളയും.
"അച്ഛനെവിടെ പോയി."
കാർത്തു തുളസിയെ നോക്കി.
എന്തോ കമ്പനി കാര്യത്തിനു പോയതാ.. പോയപ്പോ നിന്നെ വന്നു നോക്കിയിരുന്നു നീയപ്പോൾ നല്ല ഉറക്കത്തിലായിരുന്നു "
കാർത്തുവിന്റെ ചിരി കണ്ടതോടെ പിന്നെ തുളസി ഹാപ്പിയായി.
അവരും പിന്നെ ആവേശത്തിൽ അവളോട് കുറെ നേരം സംസാരിച്ചു.
കാർത്തുവും അമ്മയെ നിരാശപ്പെടുത്താതെ അവർക്കൊപ്പം കൂടി.
എപ്പഴോ നോട്ടം ഫോണിൽ എത്തി നിന്നപ്പോൾ സമയം ഏഴ് മണിയെന്നു കണ്ടതും അവളുടെ കണ്ണുകളൊന്ന് പിടഞ്ഞു.
അവനിപ്പോ വരും..
കാശിനാഥൻ.
ആ ഓർമകൾ കൊണ്ട് പോലും അവളൊന്നു തുടിച്ചുണർന്നു.
എനിക്കൊരു ഗ്ലാസ് ഓറഞ്ച് ജൂസ് ഉണ്ടാക്കി തരുമോ അമ്മേ.. വല്ലാത്ത ക്ഷീണം പോലെ തോന്നുന്നു.
കാർത്തു ക്ഷീണം അഭിനയിച്ച് കൊണ്ട് തുളസിയുടെ തോളിലേക്ക് ചാഞ്ഞു.
"പിന്നെന്താ.. അമ്മയിപ്പോ ഉണ്ടാക്കി കൊണ്ട് വരാലോ.."
അത്യാധികം വാത്സല്യത്തോടെ തുളസി അവളുടെ നെറുകയിൽ ഒന്ന് ഉമ്മ വെച്ച് കൊണ്ട് എഴുന്നേറ്റു.
കാശി വരും മുന്നേ അവൾ തന്നെ അവിടെ നിന്നും മാറ്റുകയാണെന്ന് തുളസിക്ക് തോന്നിയതെ ഇല്ല.
പക്ഷേ അവരകത്തേക്ക് കയറും മുന്നേ കാശി ഹോൺ പോലും മുഴക്കാതെ ഗേറ്റ് കടന്ന് വന്നപ്പോൾ തുളസി തിരികെ വരുമോ എന്നായിരുന്നു കാർത്തു ഭയന്നത്.
"കാശി കീ തരും കുഞ്ഞാറ്റെ. അത് വാങ്ങിച്ചോ എന്ന് പറഞ്ഞു കൊണ്ടവർ അകത്തേക്ക് തന്നെ പോയപ്പോഴാണ് കാർത്തുവിന് ശ്വാസം നേരെ വീണതും.
അവൾ ഉത്സാഹത്തോടെ എഴുന്നേറ്റു.
നിറഞ്ഞു കത്തുന്നൊരു വിളക്ക് പോലെയാ ബസ്സും അതിനുള്ളിൽ അവളേറെ മോഹിക്കുന്ന കാശിനാഥനും.
രാവിലെ മുതൽ ഒന്നോ രണ്ടോ നിമിഷം മാത്രം കിട്ടുന്ന ആ ദർശനലഹരിക്ക് വേണ്ടി മാത്രമായിരുന്നു അവളുടെ കാത്തിരിപ്പ്.
അവൻ തിരികെ വരും മുന്നേ മഹേഷ് തിരിച്ചു പോകണേ എന്ന് ഉള്ളൂരുകി പ്രാർത്ഥന നടത്തി കാത്തിരുന്നു.
ഒടുവിലാ നിമിഷമിതാ വന്നെത്തിയിരിക്കുന്നു.
കാർത്തു കണ്ണിൽ പ്രണയത്തിന്റെ കനലും നിറച്ചു കൊണ്ടവൻ ഇറങ്ങി വരുന്നതും കാത്തിരുന്നു.
അതേ നിമിഷം അവളറിയാതിരിക്കാൻ ഹോൺ പോലുമില്ലാതെ അങ്ങോട്ട് കയറി വന്നവൻ തന്നെ കാത്തെന്ന പോലെയുള്ള ആ നിൽപ്പ് കണ്ടതും വീണ്ടും വിറച്ചു പോയി.
രാവിലെ അവൾക്കൊപ്പം അനുഭവിച്ചു തീർത്ത കുറച്ചു നിമിഷങ്ങൾ ഓർത്തു കൊണ്ടവൻ വിയർത്തു പോയി..
അപ്പോൾ മുതൽ കാശി നാഥൻ ഒട്ടും ഓകെയല്ലെന്ന് അവനറിയാം.
ഇന്ന് പലപ്പോഴും കയ്യൊന്ന് വിറച്ചു.. കണ്ണുകൾക്ക് മങ്ങൽ സംഭവിച്ചു.
ഇത് വരെയും ഇല്ലാത്തത് പോലൊരു കുഴപ്പം.
കാശ്ശിക്കെന്ത് പറ്റിയെന്നു ചുറ്റുമുള്ളവർ ചോദിക്കുന്നത് പോലൊക്കെയൊരു മാറ്റം.
എന്തൊക്കെയോ ഊഹിച്ചു കൊണ്ട് ഊറി ചിരിക്കുന്ന ശിവ.
എല്ലാം കൂടി കാശിക്കിന്ന് കുറെ പിഴവുകൾ തന്നെയാണ്.
ഇനിയിപ്പോ എന്ത് എടാകൂടം കൊണ്ടാവോ പെണ്ണ് കാത്ത് നിൽക്കുന്നത്..?
എന്തായാലും പുറത്തേക്കിറങ്ങാതെ തരമില്ലല്ലോ..?
ഒരു ദീർഘ നിശ്വാസത്തോടെ അവൻ ഡ്രൈവിംഗ് സീറ്റിൽ നിന്നും എഴുന്നേറ്റു.
ലൈറ്റ് അണക്കാതെ തന്നെ വിൻഡോ എല്ലാം താഴ്ത്തിയിട്ടു.
മൊബൈൽ ഫോണിൽ ലൈറ്റ് ഓണാക്കി കൊണ്ടാണ് ബസ് ഓഫ് ചെയ്തു കൊണ്ട് പുറത്തേക്കിറങ്ങിയത്.
വേറെയാരും പുറത്തില്ലാത്ത സ്ഥിതിക്ക് അവളുടെ കയ്യിൽ തന്നെ കീ കൊടുക്കണം.
അതറിഞ്ഞു കൊണ്ടൊരു വെടക്ക് ചിരിയോടെ നിൽക്കുന്നവളെ നോക്കി പല്ല് കടിച്ചു കൊണ്ടവൻ അവൾക്കടുത്തേക്ക് പോയി.
കീ നീട്ടുമ്പോൾ അവനവളെ നോക്കിയില്ല.
പക്ഷേ കീ കൊപ്പം തന്നെ കാർത്തു അവന്റെ കയ്യിലും പിടിത്തമിട്ടു.
കാശി കൈ കുടഞ്ഞിട്ടും വിടാതെ അവൾ മുറുകെ പിടിച്ചു.
സിസിടിവി ഉണ്ടെടി.. കൈ വിട്.
അവൻ പതിയെ പറഞ്ഞിട്ടും കാർത്തുവിനൊരു കൂസലുമില്ല.
അമ്മ ജൂസ് കൊണ്ട് വരും.. അത് കുടിച്ചിട്ട് പോകാം..
കാർത്തു അവനരികിലേക്ക് കുറച്ചു കൂടി നീങ്ങി നിന്നിട്ട് പറഞ്ഞു.
എനിക്ക് വേണ്ട.."കാശി പിറകിലോട്ട് നീങ്ങിയിട്ട് പെട്ടന്ന് പറഞ്ഞു
കുറച്ചു കുടിച്ചിട്ട് പോയ മതിയെന്റെ കാശി നാഥൻ.. വല്ലാതെ ക്ഷീണിച്ചു.
കാർത്തു ചിരി ഒതുക്കി പിടിച്ചു കൊണ്ടാണ് പറയുന്നത്.
രാവിലെ കണ്ടപ്പോഴുള്ള അതേ ഫ്രഷ് അവനിപ്പോഴും ഉണ്ടെന്നവൾ മനസ്സ് കൊണ്ടോർത്തു പോയി.
ആ ഗന്ധം പോലും..അത് പോലെ തന്നെയുണ്ട്.
അത് നീയാണോ തീരുമാനിക്കുന്നത്.?"
പിന്നെയിപ്പോ വേറെയാരാ.."
എനിക്ക് വേണ്ട.. "
കുടിച്ചോ ന്നേ.. കുറച്ചു സ്റ്റാമിന വരട്ടെ.. കാശ്യേട്ടൻ ഒട്ടും ഫിറ്റല്ല "
കാർത്തു കള്ളചിരിയോടെ അവനെ നോക്കി.
വൃത്തികെട്ടവൾ..
കാശി അവളെയൊന്ന് തുറിച്ചു നോക്കി.
എന്നിട്ടും അവളവന് നേരെ നിന്നും കണ്ണുകൾ മാറ്റിയില്ല.
ഒരൊറ്റ തിരിയലിൽ അവളുടെ കൈകൾ പിന്നിലേക്ക് വളച്ചു കൊണ്ടവൻ അവളെ തിരിച്ചു നിർത്തി.
"രാവിലെ നീ കാണിച്ച ഉടായിപ്പിന് മറുപടി തരാൻ എനിക്ക് വയ്യാഞ്ഞിട്ടൊന്നും അല്ലേടി.. പോട്ടെ പുല്ലെന്ന് കരുതി വിട്ടതാ ഞാൻ. എന്നും കരുതി അതും പറഞ്ഞിട്ടെന്റെ മെക്കിട്ട് കയറാനെങ്ങാനും വന്നാലുണ്ടല്ലോ.. ചവിട്ടി കൂട്ടി ആ റോഡിൽ കൊണ്ടിടും ഞാൻ.. പറഞ്ഞില്ലെന്നു വേണ്ട.. അവളുടെയൊരു.."
ദേഷ്യത്തോടെ അവൻ അത്രയൊക്കെ പറഞ്ഞിട്ടും.. കൈകൾ വേദന കൊണ്ട് കണ്ണ് നിറഞ്ഞിട്ടും മുഖം മാത്രം തിരിച്ചു കൊണ്ടവനെ അത്രമേൽ ഇഷ്ടത്തോടെ നോക്കുന്നന്നവൾക്ക് മുന്നിൽ ഇനിയെന്ത് പറയണെന്നത് പോലെ കാശി പിടി വിട്ട് കൊണ്ട് മാറി.
സ്റ്റിൽ ഐ ലവ് യൂ.."
കാർത്തു അവൻ പിടി വിട്ട നിമിഷം തന്നെ ഒറ്റ കണ്ണുറുക്കി കൊണ്ട് പറഞ്ഞു.
അവളെയൊന്ന് കൂടി നോക്കിയിട്ടവൻ അവന്റെ ബുള്ളറ്റിനു നേരെ നടന്നു.
അടുക്കാനും ഒടക്കാനും കഴിയാത്തൊരു തീ കൊള്ളി..
അതിലേക്ക് കയറി ഇരുന്നു കൊണ്ട് കാർത്തുവിനെ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കാതെ ആ വീടിന്റെ ഗേറ്റ് കടന്ന് പോകുമ്പോൾ അവൻ പതിയെ പറയുന്നുണ്ടായിരുന്നു..
❤️❤️
ഹോസ്പിറ്റലിൽ പോയിട്ട് വന്ന ഉല്ലാസിന്റെ തലയുടെ പിൻഭാഗം പൊതിഞ് കെട്ടിയിട്ടുണ്ട്.
രണ്ടു സ്റ്റിച്ചിണ്ട് പോലും.
അത്യാവശ്യം നല്ലൊരു മുറിവിന്റെ വേദന അവന്റെ മുഖത്തുണ്ട്.
അത് ഗായത്രി കാരണമാണെന്ന് അവൻ തന്നെ പറഞ്ഞതിന്റെ സമ്മാനം ഗായത്രിയുടെ വലത് കവിളിലും ചുവന്നു കല്ലിച്ചു കിടപ്പുണ്ട്.
എങ്കിലും അവൾക്കൊരാശ്വാസമുണ്ട്.
ഉല്ലസിന്റെ മുഖത്തെ പതർച്ച അവൾക്കൊരു ഊർജം പോലാണ് തോന്നിയത്.
ഇനിയവൻ ഉടനെയൊന്നും തനിക് നേരെ കൈ പൊക്കാൻ മടിക്കും എന്നതവൾക്ക് നല്ല ഉറപ്പുണ്ട്.
ഗായത്രി തള്ളി വീഴ്ത്തി എന്ന് പറയുമ്പോഴും ദേഷ്യത്തിനും അപ്പുറം അവനിലെ ആ ധൈര്യകുറവ് അപ്പോൾ മുതൽ അവൾക്കൊരു ലഹരിയായി മാറിയിരുന്നു..
അത് കൊണ്ടാണ് കവിളിലേ കടയുന്ന വേദനയും പിടച്ചിലും അവളറിയാതെ പോയതും..
കല്ലു മോൾ അന്നത്തെ ബഹളങ്ങൾക്കിടയിൽ നന്നായി പേടിച്ചു പോയിട്ടുണ്ട്.
എങ്കിലും ഇടയ്ക്കിടെ ഒരാശ്രയം പോലെ അവൾ ഗായത്രിയെ നോക്കും.
അവളോട് വീണ്ടും വീണ്ടും ഒട്ടി ചേരും.
"ഒന്നുല്ലാട്ടോ.. പേടിക്കേണ്ട.."
അപ്പോഴൊക്കെയും കവിളിലെ അസഹനീയ വേദന മറന്ന് കൊണ്ടവൾ കുഞ്ഞിനെ തന്നിലേക്ക് അടക്കി പിടിക്കും..
❤️❤️
ബിബിക്കിപ്പോ ഒരു വലിച്ചിലുണ്ടോ? "
സ്വയം ഒരുപാട് പ്രാവശ്യം ചോദിച്ചു നോക്കിയ ആ ചോദ്യം ഭവ്യ അന്നവനോട് നേരിട്ട് ചോദിച്ചു.
അവൾ പ്രതീക്ഷിക്കുന്നത് പോലൊരു ഞെട്ടലൊന്നും അവനില്ല.
പകരം ഒരു അലസത.
അവളവനെ സൂക്ഷിച്ചു നോക്കി.
ഉണ്ടോ ബിബി..?
അവളൊന്നു കൂടി എടുത്തു ചോദിച്ചു.
"അങ്ങനൊന്നും ഇല്ല ഭവ്യ. പിന്നെ.."
അവനൊന്നു നിർത്തിയിട്ടു അവളെ നോക്കി.
ബിബിയുടെ കാറിലാണ് രണ്ടാളും.
ഒരു ചെറിയ ട്രിപ്പ് കഴിഞ്ഞുള്ള വരവാണ്.
ട്രിപ്പെന്ന് പറയുമ്പോൾ രാവിലെ കോളേജിലക്കെന്ന് പറഞ്ഞു കൊണ്ടിറങ്ങിയ അവർ രണ്ടാളും അവരുടെ ആഗ്രഹങ്ങൾ തീർക്കാൻ വേണ്ടി മാത്രം പോയ ട്രിപ്പ്.
ഇതിപ്പോ ആദ്യത്തെ സംഭവമൊന്നും അല്ലല്ലോ.
പിന്നെ.. ബാക്കി പറ ബിബി. എനിക്കങ്ങനെ തോന്നുന്നു.. കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട്.. "
ഭവ്യ അവന്റെ നേരെ തിരിഞ്ഞിരുന്നു.
"ചിത്രക്ക് എന്തൊക്കെയോ സംശയങ്ങൾ.."
ബിബി അത് പറയുമ്പോൾ അവളെ നോക്കുന്നില്ല.
മൊത്തത്തിൽ അവനൊരു കള്ളത്തരം.
ഇത് പോലുള്ള അവസരങ്ങളെ നിരവധി തവണ അഭിമുഖീകരിച്ചത് കൊണ്ട് തന്നെ ഭവ്യക്ക് അവന്റെ ഉദ്ദേശം വളരെ വ്യക്തമായി മനസ്സിലായിരുന്നു.
മുൻപ് ആയിരുന്നെങ്കിൽ പോട്ടെ പുല്ലെന്ന് വെച്ച് അവൾ തന്നെ ആദ്യമിറങ്ങി പോയേനെ.
പക്ഷേ ഇവന്റെ കാര്യത്തിൽ അങ്ങനെ അല്ല.
പെട്ടന്നൊരു ഇറങ്ങി പോക്കല്ല അവളുടെ ഉദ്ദേശവും.
ഒന്നറിഞ്ഞു കളിച്ചാൽ കയ്യിൽ വരുന്നത് കോടികളാവും.
പൂത്ത കാശുള്ള വീട്ടിലെ കോഴി കുഞ്ഞിനെ അറിഞ്ഞു കൊണ്ട് തന്നെയാണ് ഭവ്യ കെണിയിൽ വീഴ്ത്തിയത്.
അവനൊരു കുടുംബമുണ്ട് എന്നാ അറിവിനോപ്പം തന്നെ അവൻ തനിക്കൊരു മുതൽ കൂട്ടാവുമെന്നും അവൾക്കറിയാം.
ആ അറിവ് അവനല്ലേ കൂടുതൽ വേണ്ടത്?
സ്വന്തം കുടുംബത്തിനു അവൻ കൊടുക്കാത്ത സ്ഥാനവും പരിഗണനയും താനെന്തിന് നൽകണം എന്നായിരുന്നു അവളുടെ മനസ്സിൽ..
അതറിഞ്ഞു കൊണ്ട് തന്നെയാണ് അവന്റെ ആഗ്രഹങ്ങളെല്ലാം നടത്തി കൊടുത്തതും.
അതിന്റെയെല്ലാം തെളിവുകൾ അവനറിയാതെ സൂക്ഷിച്ചു വെച്ചതും.
എല്ലാം കഴിഞ്ഞു കൈ കഴുകി പോകാനാണ് സാറിന്റെ പ്ലാൻ.. അല്ലേ.. "
പരിഹാസത്തോടെ ഭവ്യ ചോദിക്കുമ്പോൾ ബിബിയുടെ മുഖത്തും ഏറെക്കുറെ ആ ഭാവം തന്നെയാണ്.
"എനിക്കൊരു കുടുംബമുണ്ട്.. അതറിഞ്ഞു കൊണ്ട് തന്നെയല്ലേ നിയും.. ഇതിപ്പോ എന്റെ കാര്യം മാത്രമല്ലല്ലോ.. കൂട്ടത്തിൽ നിന്റെ കാര്യവും ഞാൻ വെടിപ്പായി നടത്തി തരുന്നില്ലേ.. ഇനിയും മതിയായില്ലേ..എന്തൊരു ആർത്തി.."
ഇപ്രാവശ്യം അവന്റെ മുഖം പുച്ഛത്താൽ കോടി..
"അപ്പൊ എല്ലാം മതിയായിട്ടാവും ബിബി സാറിന് കുടുംബം ഉണ്ടെന്ന് ഓർമ വന്നത്. അല്ലേ.."
അവൾക്കും അവൻ പ്രതീക്ഷിക്കുന്ന ഞെട്ടലൊന്നുമില്ല.
"നോക്ക് ഭവ്യ.. തുറന്നു പറയാലോ എനിക്കിത് മടുത്തു..ഇനിയും ഇത് മുന്നോട്ട് കൊണ്ട് പോകാൻ എനിക്കൊട്ടും താല്പര്യമില്ല.. നിന്നെ ജീവിതകാലം മുഴുവനും കൂടെ കൊണ്ട് നടക്കന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല.. ഈ കുറച്ചു കാലം കൊണ്ട് തന്നെ എന്നെ ഊറ്റാവുന്ന പരമാവധി നീ ചെയ്തു കഴിഞ്ഞു.
അതെല്ലാം ഞാൻ അറിഞ്ഞു കൊണ്ട് നിനക്ക് അനുവദിച്ചു തന്നതായിരുന്നു.
ഇനി ഇതിവിടെ സ്റ്റോപ്പ് ചെയ്യുന്നതാണ് എനിക്കും നിനക്കും നല്ലത്..ചിത്രക്ക് ചെറിയ എന്തോ സംശയം ഉണ്ട്. അത് വളർന്നു വലുതായാൽ.. ഭർത്താവ് എന്നാ കൺസിഡർ വെച്ചിട്ട് അവളെന്നോട് ക്ഷമിച്ചാലും നിന്റെ കാര്യം കഷ്ടത്തിലാവും.
ദെൻ.. ഗുഡ് ബൈ..."
അപ്പോഴേക്കും ഭവ്യക്ക് ഇറങ്ങാനുള്ള സ്റ്റോപ്പിൽ ബിബി കാർ നിർത്തിയിരുന്നു.
ഐവ.. നൈസ്.. തേപ്പ്.ബിബി സർ പൊളിയാണ്..
ഭവ്യ പരിഹാസ ചിരിയോടെ കൈ അടിച്ചു കൊണ്ടത് പറയുമ്പോൾ.. ബിബി അവളെ പകച്ചു നോക്കി.
ഒരുപാട് പെണ്ണുങ്ങളെ സർ ഈ നമ്പറിൽ ഓടിച്ചു വിട്ട് കാണും.. അത് പോട്ടെ.. അതൊന്നും എന്റെ വിഷയമേ അല്ല.. ഞാൻ എനിക്ക് പറയാൻ ഉള്ളത് പറയാം.. അത്ര പെട്ടന്ന് ഊരി പോകാൻ പറ്റുമെന്ന് സർ വിചാരിച്ച കുരുക്കല്ല ഭവ്യ..
അത് സാറിനു വഴിയേ മനസിലാവും.
ഇപ്പൊ ഞാൻ സാറിന്റെ ഫോണിൽ ഒരു വിഡിയോ സെൻറ് ചെയ്തിട്ടുണ്ട്. അതൊന്ന് കണ്ടു നോക്കണം.
അത് ഒന്ന് മാത്രം.. ജസ്റ്റ് സാമ്പിൾ.
ഇതിനേക്കാൾ മുന്തിയ ഇനം ഇനിയും എന്റെ കയ്യിൽ സ്റ്റിക്കുണ്ട്..
അത് കണ്ടിട്ട് സർ എന്നെ വിളിക്ക്.. ബാക്കി ഞാൻ അപ്പൊ പറയാം.. ദെൻ.. ബൈ.. "
മനോഹരമായ ചിരിയോടെ അത് പറഞ്ഞു കൊണ്ട് ഭവ്യ കാറിന്റെ ഡോർ തുറന്നു കൊണ്ട് പുറത്തേക്കിറങ്ങി...
തുടരും..
ബിബി സാറും ഭവ്യ ടീച്ചറും കൊള്ളാം ല്ലേ 😌
റിവ്യൂ ഇട്ടിട്ട് പോ പിള്ളേരെ.. ഞാനിങ്ങനെ കെഞ്ചിയിട്ടും നിങ്ങൾക്കൊരു പാവം തോന്നുന്നില്ലേ എന്നെ 🙄
എനിക്കെഴുതാനെ തോന്നില്ല.. അതാണ്.ഇടുന്നവരെ പരിഗണിക്കുന്നില്ല എന്ന് തോന്നല്ലേ കേട്ടോ..
അതല്ല ഞാൻ ഉദ്ദേശിച്ചത് 🥰
സ്നേഹത്തോടെ jif
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - നീലാംബരം
✍️ രചന - Aysha akbar
അഭി..... ഏതാ ഈ കുട്ടി.....
അഭിയുടെ വിരലുകൾ ക്കുള്ളിൽ പൊതിഞ്ഞു പിടിച്ച മൃദുലമായ വിരലുകളിലേക്ക് നോക്കി ദേവിയത് ചോദിക്കുമ്പോൾ എന്തിനോ അവരുടെ ഹൃദയം ശക്തിയായി മിടിച്ചു......
ആ കണ്ണുകൾ വല്ലാതെ ചുരുങ്ങി.......
കുളിച്ചു തല മുടി തൂവർത്തി കൊണ്ട് അങ്ങോട്ട് വന്ന കവിയും അവരെ ഉറ്റു നോക്കിയങ്ങനെ നിൽക്കുകയാണ്......
അഭിക്കൊരു നിമിഷം എന്ത് പറയണമെന്നറിയില്ലായിരുന്നു.....
ഒരു പക്ഷെ താൻ പറയുന്ന ഉത്തരം അമ്മ വിശ്വസിക്കുമോ എന്ന ആശങ്ക യായിരുന്നു അവനിൽ മുന്നിട്ട് നിന്നിരുന്നത്.......
അഭി.... നിന്നോടാ ചോദിച്ചത്.....
ഇത്തവണ ദേവിയുടെ ശബ്ദം ഒന്ന് കൂടി കനത്തിരുന്നു....
അവന്റെ ഓർമകളിൽ ഒരു തീവണ്ടിയുടെ ചൂളം വിളയുയർന്നു..........
ചായ.... ചായ......കാപ്പി....
നീട്ടിയുള്ള ചൂളം വിളി അവസാനിച്ചതോടൊപ്പം കാതിലേക്ക് തുളച്ചു കയറിയ ആ ശബ്ദം കേട്ടാണ് സീറ്റിൽ ചാരി കിടന്നൊന്ന് മയങ്ങിയവൻ കണ്ണു തുറന്നത്......
തലക്ക് വല്ലാത്തൊരു കനം തോന്നിയത് കൊണ്ട് തന്നെ ഒരു ചായ വാങ്ങി അവൻ ജനലിനോരം വെച്ചു......
പോക്കറ്റിൽ നിന്നും പത്തു രൂപയുടെ നോട്ടെടുത്തു അയാൾക്ക് കൊടുത്തു.....
നീണ്ട യാത്ര യുടേതെന്ന വണ്ണം തലക്ക് വല്ലാത്തൊരു ഭാരമുണ്ട്.....
ചൂട് ചായ ചുണ്ടോടു ചേർക്കുമ്പോൾ എന്തെന്നില്ലാത്തൊരു സുഖം തോന്നിയിരുന്നവന്........
റെയിൽ വേ സ്റ്റേഷന്റെ തിരക്കുകളിലേക്ക് ഒരു നിമിഷം അവന്റെ കണ്ണുകൾ കടന്നു.....
ഉച്ഛ വെയിൽ മാഞ്ഞു ഇളം ചൂടുള്ള അന്തരീക്ഷത്തിലേക്ക് കടന്നിട്ടുണ്ട്.....
അത്യാവശ്യം ആൾ തിരക്കുള്ള സ്റ്റേഷൻ ആയത് കൊണ്ട് തന്നെ അൽപ നേരം ട്രെയിൻ അവിടെ നിർത്തിയിട്ടിട്ടുണ്ടായിരുന്നു.....
ഇറങ്ങുന്നവരുടെയും കയറുന്നവരുടേയും ധൃതിക്കിടയിൽ ചായ കച്ചവടക്കാരുമൊക്കേമായുള്ള ആ ബഹളത്തിലേക്ക് നോക്കി കൊണ്ട് തന്നെ അവൻ ചായ ഊതി കുടിച്ചു.......
അകത്തേക്ക് കയറിയവർ സീറ്റ് തിരഞ്ഞു നടക്കുന്നുണ്ട്.......
അവൻ പുറത്തേക്ക് മിഴികൾ നട്ടു .....
ഒത്തിരി നാളുകൾക്ക് ശേഷമാണ് വീട്ടിലേക്കൊരു മടക്കം.....
സിവിൽ സർവീസെന്ന സ്വപ്നം കൊണ്ട് കിട്ടിയ സർക്കാർ ജോലി പോലും വിട്ട് കളഞ്ഞു ട്രെയിൻ കയറിയ ആ ദിവസം അവനൊന്നോർത്തെടുത്തു......
ഉള്ളിൽ തന്നെ പിരിയുന്ന സങ്കടമുണ്ടെങ്കിൽ കൂടി തന്റെ സ്വപ്നങ്ങൾക്ക് എതിരായിരുന്നില്ല അമ്മയും ഏട്ടനും......
അച്ഛൻ മരിച്ച ശേഷം നല്ല ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചു ഏട്ടൻ നാട്ടിൽ തന്നെ കൂടി......
അതിരു കവിഞ്ഞൊരു ഏട്ടൻ അനിയൻ സൗഹൃദമൊന്നും തങ്ങൾക്കിടയിലില്ലെങ്കിൽ കൂടി തങ്ങൾക്കിടയിൽ നിൽക്കുന്ന വൈകാരികമായ അടുപ്പത്തിന്റെ തട്ടിനു ഏറെ ഭാരമുണ്ട്......
തങ്ങൾ ചെറിയ വയസ്സിന്റെ വ്യത്യാസമേയുള്ളൂ വെങ്കിൽ കൂടി അവനെപ്പോഴും ചേട്ടനാണ് തനിക്ക്.....
ഒരു ചേട്ടന്റെ പക്വതയും കടമകളും അവനെപ്പോഴും ചെയ്യാറുണ്ട് എന്നത് തന്നെയാണ് അതിന് കാരണം.....
അത് പോലെ തന്നെ താനാ വീട്ടിലെപ്പോഴും ചെറുതുമാണ്......
വീടിനെ കുറിച്ചോർത്തപ്പോൾ തന്നെ അവന്റെ ചുണ്ടിലൊരു ച്ചിരി വിരിഞ്ഞു......
വലിയ മുറ്റവും മുറ്റത്തിനൊരു വശത്തെ ചാമ്പ മരവും പൂവരഷും പൂവിട്ടു നിൽക്കുന്ന റോസാ ചെടികളുമെല്ലാം ഉള്ളിലൊരു കുളിര് നിറയ്ക്കും പോലെ.......
വീണ്ടും നീട്ടിയുള്ള ചൂളം വിളി കേട്ടപ്പോഴാണ് അവനോർമകളിൽ നിന്നുണർന്നത്......
കുടിച്ചു കഴിഞ്ഞ പേപ്പർ ഗ്ലാസ്സ് പുറത്തേക്കെറിഞ് പാതി വെച്ചു നിർത്തിയ മഞ്ഞ് വീണ്ടും മറിച്ചു തുടങ്ങി......
ട്രെയിൻ ചലിക്കുന്നതിനനുസരിച്ചു എം ടി യിടെ വരികളിലൂടെ അവനങ്ങനെ ഒഴുകി കൊണ്ടിരുന്നു......
ഞാനും നിങ്ങളുമെല്ലാം കാത്തിരിക്കുക യായിരുന്നു.......
പാറ ക്കെട്ടുകളിൽ മഞ്ഞു വീഴുന്നു.......ഉരുകുന്നു....
വീണ്ടും മഞ്ഞിൻ പടലങ്ങൾ തണുത്തുറഞ്ഞു കട്ട പിടിക്കുന്നു.......
നാമെല്ലാം കാത്തിരിക്കുന്നു.......
നൂറ് തവണ വായിച്ചത് വീണ്ടും വായിക്കുമ്പോൾ ആദ്യമായി വായിക്കുന്നവന്റെ ഭാവമായിരുന്നു അവന്റെ കണ്ണുകളിൽ......
അമ്മാ..... വെള്ളം .....
കിളി കൊഞ്ചൽ പോലെയുള്ള ആ ശബ്ദമാണ് അവന്റെ വായനയുടെ രസ ച്ചരട് മുറിച്ചത്.....
അവൻ പതിയെ യൊന്നു മുഖമുയർത്തി......
പുറം തിരിഞ്ഞു നിൽക്കുന്ന ഒരു പെൺ കുട്ടി.....
പാറി പറക്കുന്ന അവളുടെ തോളറ്റം വെട്ടിയ മുടിയാണ് അവൻ കണ്ടത്.....
തനിക്കെതിർ വശമിരിക്കുന്ന ആ സ്ത്രീയുടെ മുമ്പിൽ അവൾ നിൽക്കുകയാണ്....
ആ സ്ത്രീ തല താഴ്ത്തി അല്പം മുഷിഞ്ഞ തുണി സഞ്ചിയിൽ നിന്നും എന്തോ തിരയുന്നുണ്ട് .....
അവൻ ചുറ്റുമോന്ന് നോക്കി.....
ആ ഭോഗിയിൽ പ്രത്യേകിച്ച് തിരക്കൊന്നുമില്ല.......
തന്റെ എതിർ വശത്തെ സീറ്റിൽ ആ സ്ത്രീയെയും കുട്ടിയേയും കൂടാതെ ഒരു രണ്ട് പേര് കൂടി യേയുള്ളു....
അവൻ ഇട്ടിരുന്ന മെറൂൺ കളർ ഷർട്ടൊന്ന് നേരെയാക്കി വീണ്ടും പുസ്തകത്തിലേക്ക് കണ്ണു നട്ടു......
വായിക്കുമ്പോൾ താൻ അതിലേക്ക് ആഴ്ന്നിറങ്ങുക പതിവായത് കൊണ്ട് അൽപ നേരത്തേക്ക് ചുറ്റുമുള്ളതൊന്നും അറിഞ്ഞിരുന്നില്ലെന്നതായിരുന്നു ശെരി.......
അൽപ സമയം കഴിഞ്ഞതും തന്റെ കാലിലേക്ക് പെട്ടെന്ന് വന്ന് ആരോ വീണെന്ന് തോന്നിയപ്പോഴായിരുന്നു അവൻ ഞെട്ടി തിരിഞ്ഞു നോക്കിയത്......
അല്പം നീട്ടി വെച്ച തന്റെ കാലിൽ തടഞ്ഞു വീണെന്ന പോൽ കാലിനു മേൽ കിടക്കുന്ന ആ പെൺകുട്ടിയെ അവനോന്ന് നോക്കി......
ഇരു നിറമെങ്കിലും വല്ലാത്ത ഐശ്വര്യമുള്ള മുഖം.....
വലിയ വിടർന്ന കണ്ണുകൾ....
തോളൊപ്പം വെട്ടി നിർത്തിയ കോലൻ മുടി.....
കഴുത്തിലൊരു കറുത്ത മുത്ത് മാല....
കയ്യിലൊരു കറുത്ത ചരടും.......
അവളുടെ മുഖത്തെ ഭയം കണ്ടപ്പോഴാണ് തന്റെ മുഖത്തേ ഭാവത്തെ കുറിച് അവനോർത്തു നോക്കിയത്.....
പെട്ടെന്നുണ്ടായ ഞെട്ടലിൽ തന്റെ മുഖത്ത് നീരസം പടർന്നിട്ടുണ്ടാവുമെന്ന് അവൻ സ്വയമൂഹിച്ചു......
നിഷ്കളങ്ക മായ ആ മുഖത്ത് നോക്കി അവനൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചതും ആ കണ്ണുകളിൽ അത് വരെ യുണ്ടയായിരുന്ന ഭാവം നീങ്ങി തിളക്കം പരന്നത് അവനും കണ്ടിരുന്നു......
അവൻ അവളെ പിടിച്ചെഴുന്നേൽപ്പിക്കാൻ തുടങ്ങിയപ്പോഴേക്കും അവിടേക്ക് വന്ന് ആ സ്ത്രീ അവളുടെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചിരുന്നു......
അവൻ മുഖമുയർത്തി ആ സ്ത്രീ യിലേക്ക് നോക്കി.....
മുഖം അവളല്പം അങ്ങോട്ട് തിരിച്ചത് കൊണ്ട് തലയിൽ നിറഞ്ഞു നിൽക്കുന്ന നീലാബര പ്പൂക്കളാണ് അവന്റെ കണ്ണുകളിൽ ആദ്യം ഉടക്കിയത്.......
അലസമായുടുത്ത ആ നീല സാരിയിൽ അവളുടെ അംഗ ലാവണ്യം എടുത്ത് കാണുന്നുണ്ട്........
അവൾ കുഞ്ഞിനെ എടുത്ത് സീറ്റിലിരുത്തിയ ശേഷം അവിടെക്കിരിക്കുമ്പോൾ ആ മുഖം കാണാൻ മനസ്സ് ധൃതി കൂട്ടുന്നത് അവനറിഞ്ഞു....
സീറ്റിലിരുന്നു കൊണ്ട് എതിർ വശത്തുള്ള വനെ അവളോന്ന് നോക്കുമ്പോൾ അവനും അവളുടെ മുഖത്ത് തന്നെ കണ്ണ് നട്ടിരിപ്പാണ്.....
കറുപ്പ് നിറത്തിൽ എണ്ണ മയമുള്ള വശ്യമായ ഒരു കുഞ്ഞു മുഖം......
ചുറ്റുമുള്ള കറുപ്പ് നിറത്തിന് നടുവിലെന്ന പോൽ ചുവന്ന ഭംഗിയുള്ള അധരങ്ങൾ......
ഒരു കുഞ്ഞിന്റെ അമ്മയാണെന്നൊന്നും കണ്ടാൽ പറയാത്ത വിധം ഒരു കുട്ടിത്തമുണ്ടാ മുഖത്തിന്.....
ഇത് വരെ ഇവിടെയിരുന്നിട്ടും തലയുയർത്തി യൊന്നു നോക്കാത്ത തിൽ അവന് സ്വയമൊരു പരിഭവം തോന്നിയിരുന്നു.....
മൂക്കിൻ തുമ്പിൽ പറ്റി പിടിച്ചിരിക്കുന്ന ഒരു നീല ക്കൽ മൂക്കുത്തി .......
നീല നിറത്തിലുള്ള നാലഞ്ചു കുപ്പി വളകളുണ്ട് കയ്യിൽ.......
അധികം ആരും ചൂടി കണ്ടിട്ടില്ലാത്ത നീലാംബരമാണ് തലയിൽ ചൂടിയിട്ടുള്ളത് ...
ആകെ കൂടി അവളിലേക്ക് നോക്കുമ്പോൾ ഒരു നീല നിറം.......
ഒരു നീലാംബരി........
ഉള്ളിലുയർന്ന വാക്കിനൊപ്പം അവന്റെ ചുണ്ടിലൊരു പുഞ്ചിരിയും ഊറി നിന്നിരുന്നു.......
അവന്റെ പുഞ്ചിരി കണ്ടിട്ടോ എന്തോ അവൾ പെട്ടെന്ന് നോട്ടം തെറ്റിച്ചു.....
അവനാകെ യൊരു വല്ലായ്മ തോന്നി....
ഒരു പക്ഷെ മോള് കാലിൽ വീണതിന് ക്ഷമാപണമെന്നോണം തന്നെ നോക്കിയതാവാം അവൾ ....
അവന് വല്ലാത്തൊരു ജാള്യത തോന്നിയത് കൊണ്ട് തന്നെ അത് മറക്കാനെന്ന വണ്ണം അവൻ പുസ്തകത്തിലേക്ക് മിഴികൾ നട്ടു .....
അമ്മാ..... അത് നോക്ക്......
ഇത്തവണ ഹൃദയം കൊണ്ട് വായിക്കാൻ അവന് കഴിയാത്തത് കൊണ്ടാവും പെട്ടെന്ന് തന്നെ ആ ശബ്ദം അവന്റെ കാതുകൾ കേട്ടത്......
അവൻ മുഖമൊന്നുയർത്തി തനിക് നേരെ എതിര് വശമായി വിൻഡോ സീറ്റിലിരിക്കുന്ന കുഞ്ഞിപെണ്ണിലേക്ക് മിഴികൾ നീക്കി ......
അവളുടെ കണ്ണുകളിൽ നിറഞ്ഞു കണ്ട കൗതുകങ്ങൾ അവനൊരു പുഞ്ചിരിയോടെ ഒപ്പിയെടുക്കുമ്പോൾ അവളോന്ന് ചൂളിയത് പോലെ......
അവളൊരു ചിരിയോടെ അമ്മയിലേക്ക് പറ്റി ചേർന്നിരുന്നു.....
അപ്പോഴാണ് അറിയാതെ വീണ്ടും അവളുടെ അമ്മയിലേക്ക് തന്റെ നോട്ടം പാറി വീണത്......
അറിയാതെയെങ്കിലും വീണ്ടും അവളെ നോക്കിയപ്പോൾ അവനൊരു പ്രയാസം തോന്നിയെന്നത് ശെരിയാണെങ്കിലും ഇത്തവണ അവളുടെ കണ്ണുകൾ ദൂരെയെവിടെയോ ആണെന്നുള്ളത് അവനിലൊരു ആശ്വാസം നൽകിയിരുന്നു ......
നോക്കിയാൽ ഒന്ന് കൂടി നോക്കാൻ തോന്നുന്ന തരം ഒരു മുഖ ശ്രീയാണ് അവൾക്കുള്ളതെങ്കിലും ആ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നതൊരു തരം വിഷാദമായിരുന്നു .......
ഏറെ അഗാദമായ എന്തോ ഒന്ന് ഉള്ളിൽ നിറഞ്ഞു നിൽക്കും പോലെ......
അവൻ വേഗം അവളിൽ നിന്നും നോട്ടം വെട്ടിച്ചു.......
അപ്പോഴും അരികത്തായിരിക്കുന്ന കുഞ്ഞി പെണ്ണ് തന്നെ നോക്കിയിരിക്കുകയാണ്......
അഞ്ചോ ആറോ വയസ്സ് പ്രായം കാണും അവൾക്ക്......
ആരോടും പെട്ടെന്ന് ഇണങ്ങുന്ന തരമൊരു ചിരി ........
അവന്റെയ്യുള്ളിൽ ഒരു വാത്സല്യം നിറഞ്ഞു.....
ഏട്ടന്റെ വിവാഹം കഴിഞ്ഞ് മൂന്ന് വർഷമായെങ്കിലും ഇത് വരെ ഒരു കുഞ്ഞി ക്കാല് കാണാൻ കഴിഞ്ഞിട്ടില്ല.......
ഏട്ടത്തിക്ക് ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയില്ലെന്ന് ഡോക്ടർ മാർ പറഞ്ഞിട്ടുണ്ടെങ്കിൽ കൂടി ഏട്ടൻ ഏട്ടത്തിയെ സ്നേഹം കൊണ്ട് മുറുകെ പിടിച്ചിരിക്കുകയാണ്.......
ഏട്ടത്തി അത്ര പാവമാണ്.....
നമുക്കൊരു കുഞ്ഞിനെ ദൈവം തരും എന്ന് തന്നെ വിശ്വസിച്ചു കാത്തിരിപ്പണവർ രണ്ട് പേരും ........
അത് കൊണ്ട് തന്നെ തന്റെ വീട്ടിലെ ഏറ്റവും കനമുള്ള വേദനയും ഒരു കുഞ്ഞെന്നതാണ്......
അവന്റെ ഉള്ളിലെ വാത്സല്യത്തിന്റെ കെട്ടഴിഞ്ഞു ....
ബാഗിൽ ഉണ്ടായിരുന്ന ഒരു പഴമെടുത്തവൻ അവൾക്ക് നേരെ നീട്ടി......
അവൾ വെപ്രാളത്തോടെ അമ്മയുടെ മുഖത്തേക്കൊന്ന് നോക്കി....
ഗൗരവം നിറഞ്ഞ ആ മുഖം കണ്ടെന്ന വണ്ണം അവൾ വേണ്ടെന്ന അർത്ഥത്തിലൊന്ന് തലയാട്ടി ....
പക്ഷ തന്റെ കയ്യിൽ നിന്നത് വാങ്ങാൻ അവളാഗ്രഹിക്കുന്നുണ്ടെന്ന് ആ മുഖം പറയുന്നുണ്ടായിരുന്നു......
വീണ്ടും നിർബന്ധിച്ചു അതിനെ ബുദ്ധിമുട്ടിപ്പിക്കാൻ തോന്നാത്തത് കൊണ്ട് തന്നെ അവനത് ബാഗിലേക്ക് വെച്ചു.......
അല്പം നേരം കൂടി കടന്ന് പോകുമ്പോൾ അവളുടെ ചിരികളും നോട്ടങ്ങളും തന്നിൽ മാത്രമായി ഒതുങ്ങി നിന്നത് അവനറിഞ്ഞു ..
അവനും അതൊരു സുഖമുള്ള അനുഭവമായിരുന്നു......
യാത്രാ ക്ഷീണമെല്ലാം എങ്ങോ പൊയ് മറഞ്ഞത് പോലെ.....
ആദ്യമായി കാണുന്ന പലതിലുമുള്ള കൗതുകം അവൾ അമ്മയോട് പങ്കു വെക്കുമ്പോൾ വിഷദം നിറഞ്ഞ അമ്മയുടെ കണ്ണുകൾ അവളിലേക്ക് നീണ്ടു വന്നതേയില്ല...
അത് കൊണ്ട് തന്നെ ഒരോന്നും ചൂണ്ടി കാണിച്ചു അവൾ തന്നിലേക്ക് ഒന്ന് കൂടി അടുത്തു .......
താനും കണ്ണുകൾ കൊണ്ടും കൈകൾ കൊണ്ടും ഓരോന്ന് പറഞ്ഞു അവളുമായി കൂട്ടായിരുന്നു........
ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് തന്നെ തങ്ങൾക്കിടയിൽ വല്ലാത്തൊരു അടുപ്പം വന്നിരുന്നു....
അല്പം നേരം കഴിഞ്ഞപ്പോഴാണ് നിറയെ കളിപ്പാട്ടങ്ങളുമായി രണ്ട് ഹിന്ദി ക്കാരികൾ വന്നത് ........
അമ്മാ.... എനിക്കത് വേണം......
കുട്ടി വിരൽ ചൂണ്ടി പറഞ്ഞതും അവൾ ധൃതി പ്പെട്ടു ആ പാതി കീറിയ പേഴ്സ് തുറന്നു.....
അതിൽ കിടക്കുന്ന മുഷിഞ്ഞ നോട്ടുകൾ അവളുടെ കണ്ണുകളിൽ പാടെ നിരാശ പടർത്തിയത് അഭി കണ്ടിരുന്നു......
എനിക്കത് വാങ്ങിച്ചു തരുമോ അമ്മാ....
കുഞ്ഞപ്പോഴും പ്രതീക്ഷയോടെ അവളെ നോക്കുകയാണ്......
അവൾ ഒരു കയ് കൊണ്ട് കുഞ്ഞിനെ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു.....
കരഞ്. തീർക്കാൻ പോലും കഴിയാതെയെന്ന വണ്ണമുള്ള ഒരു കനം അവൾക്കുള്ളിൽ കെട്ടി നില്കുന്നത് അവനറിഞ്ഞു ......
അപ്പറം വാങ്ങാം .....
തമിഴ് കലർന്ന മലയാള ത്തിലുള്ള അവളുടെയാ ശബ്ദം അവൻ കേട്ടതും കുട്ടിയുടെ മുഖത്ത് പരന്ന അതേ പ്രയാസം തന്നിലും നിറഞ്ഞത് അവനറിഞ്ഞു ......
ഹേയ്........ മുജേ ഏക് ദേതോ........
അവരുടെ കയ്യിലുള്ള ഒരു കളിപ്പാട്ടത്തിലേക്ക് ചൂണ്ടി അവനത് പറയുമ്പോൾ ഒരു നിമിഷം ആ കുഞ്ഞി കണ്ണുകൾ തന്നെ ഒപ്പിയെടുത്തു ...
തനിക്കാണോ എന്നൊരു ചോദ്യം അതിലുണ്ടായിരുന്നില്ല....
പകരം താൻ വാങ്ങിക്കുമ്പോൾ അത് അടുത്ത് കാണാനുള്ള കൗതുകമാണെന്ന് അവന് തോന്നി....
രു സ്പ്രിംഗ് പോലെയുള്ള സാധനമായിരുന്നു അത്.... ഒരു ബട്ടൺ പ്രെസ്സ് ചെയ്‌താൽ അതിലെ എൽ ഈ ഡി ലൈറ്റ് കത്തുകയും ചെയ്യും.......
അവനത് കയ്യിലേക്ക് വാങ്ങി പേഴ്സ് തുറന്ന് അതിൽ നിന്നും പൈസ കൊടുക്കുമ്പോൾ പേഴ്സ് പെട്ടെന്ന് കയ്യിൽ നിന്നൊന്ന് താഴേക്ക് വീണു..പോയിരുന്നു ..
വല്ലാത്തൊരു ആവേശത്തോടെ ആ കുഞ്ഞി കൈകൾ പേർസെടുത്തു തനിക്ക് തരുമ്പോഴും ആ കണ്ണുകൾ തന്റെ കയ്യിലുള്ള കളിപ്പാട്ടത്തിൽ തന്നെയാണ്......
അവൻ അത് അവൾക്ക് നേരെ നീട്ടുമ്പോൾ അവൾ പെട്ടെന്ന് അമ്മയെ ഒന്ന് നോക്കി......
അവന്റെ കണ്ണുകളും ഒരു വേള അവളുടെ അമ്മയിലേക്ക് പതിഞ്ഞു......
ഇത് വരെ കണ്ട ഭാവത്തിൽ നിന്നും വ്യത്യസ്തമായി എന്തോ ഒന്ന് ആ കണ്ണുകളിൽ നിറഞ്ഞു നിൽക്കും പോലെ തോന്നി അവന്.......
ഇത്തവണ എന്തോ അവൾ വിലക്കിയില്ല.....
ഒരു പക്ഷെ അവളുടെ നിസ്സഹായതയാവാം അതെന്നു അവന് തോന്നി .....
ആ കുഞ്ഞി കണ്ണുകൾ വല്ലാതെ വിടരുന്നതോടൊപ്പം കൈകളിൽ അവളത് വാങ്ങി കഴിഞ്ഞിരുന്നു.....
അവന്റെയുള്ളവും ഒന്ന് തണുത്തു.....
അപ്പോഴും നിർവികാരമായ രണ്ട് കണ്ണുകൾ ദൂരെയെങ്ങോ നട്ടിരിപ്പായിരുന്നവൾ.....
അതിലെരിയുന്ന കനലിന് ഈ ലോകം മുഴുവൻ ചുട്ടെരിക്കാൻ കഴിവുള്ള പോലെ.....
ആ കണ്ണുകളിലെ ആഴിയുടെ കാരണം പലതായി മനസ്സ് ഊഹിച്ചെടുക്കുമ്പോഴും അതിലൊന്നും ഹൃദയം തൃപ്ത മല്ലെന്നതും അവൻ തിരിച്ചറിഞ്ഞിരുന്നു....
കാരണം....... തനിക്ക് ഊഹിക്കാൻ പോലും കഴിയാത്ത എന്തോ ഒന്നാണ് അവളിൽ കുരുങ്ങി കിടക്കുന്നത് .....
എന്തായിരിക്കുമത്..........
(തുടരും)
Aysha Akbar
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _27
✍️ രചന - ജിഫ്ന നിസാർ ❤🔥
ഇതെന്താടാ നിന്റെ ചുണ്ടിൽ. "
ശിവ ചോദിക്കുമ്പോൾ കാശി ഒറ്റയിരുപ്പിൽ വിയർത്തു.
വിട്ട് പോകാതെ തന്റെ നെഞ്ചിൽ ചാരി ചുറ്റി വരിഞ്ഞു നിന്നൊരു പെണ്ണിനെ ഓർമ വന്നു.
അവളുടെ ചുംബനത്തിന്റെ മധുരവും ലഹരിയും ഓർമ വന്നു.
അതോടെ കാശി ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു.
"അത്.. അതൊന്നുമില്ല.."
കാശി ധൃതിയിൽ എഴുന്നേറ്റു പോയതും ശിവ അവനെ കണ്ണ് മിഴിച്ചു നോക്കി.
ഇവനിത് എന്ന് പറ്റിയെന്നൊരു ഭാവത്തിൽ എഴുന്നേറ്റു കൊണ്ടവൻ ചായയുടെ കാശും കൊടുത്തിട്ട് കാശി പോയ വഴിയേ തന്നെ പോയി.
ബസ്സിന്റെ പിറകിൽ ചാരി എങ്ങോട്ടോ നോക്കി നിൽക്കുന്നവന്റെ കൈകൾ അവന്റെ ചുണ്ടിൽ തന്നെയാണ്.
ഒരു ചിരിയേ കൂടി അവനവിടെ തടഞ്ഞു വെച്ചിട്ടുണ്ടെന്ന് ശിവക്ക് തോന്നി.
മൊത്തത്തിൽ ഒരു വശപിശക്കുണ്ടല്ലോ കാശിനാഥാ "
ചോദ്യത്തോടൊപ്പം തന്നെ ശിവയും അവന്റെ എതിരെ ചാരി നിന്നു.
എന്ത് വശപിശക്.. നീയൊന്ന് പോയേ ശിവ.. വെറുതെ അനാവശ്യം പറയാതെ.. "
അവനെ കണ്ടതോടെ കാശി തന്റെ ഭാവങ്ങൾ മാറ്റി.
അവനൊരുവെപ്രാളം..
ശിവക്കത് മനസ്സിലാവുകയും ചെയ്തു.
"ഞാൻ പോയേക്കാം.. പക്ഷേ നിനക്കെന്തൊ പറ്റിയിട്ടുണ്ട്.അല്ലെങ്കിൽ ചായ കുടിച്ചപ്പോൾ നിന്റെ ചുണ്ടിലും പറ്റി പിടിച്ച അവശിഷ്ട്ടം കണ്ടിട്ട് ഞാനത് ഒന്ന് ചോദിച്ചതിന് നീയിത്രേം വെപ്രാളം പിടിക്കേണ്ട കാര്യമെന്താണ്.. അത് തന്നെ എന്തോ ഉഡായിപ്പല്ലേ മോനെ..കാശിനാഥാ"
ശിവ കാശിയെ ഒന്ന് ചുഴിഞ്ഞു നോക്കി.
എന്നാൽ കാശി അവൻ പറയുന്നത് കേട്ടതും അയ്യേ.. ഇതായിരുന്നോ എന്നൊരു ഭാവത്തിൽ ശിവയെ നോക്കി.
"സത്യത്തിൽ നീയെന്താ കാശി കരുതിയെ.."
ശിവ അടക്കി പിടിച്ച ചിരിയോടെ അവനരികിലേക്ക് കുറച്ചു കൂടി നീങ്ങിയിരുന്നു.
"ഞാനൊന്നും കരുതിയില്ല.. നീ ഇവിടെ വാചകമടിച്ചു നിൽക്കാതെ ബസ്സിലെക്ക് കയറിക്കോ.. സമയം പോണ്.."
ശിവയുടെ മുഖത്ത് പോലും നോക്കാതെ അത്രയും പറഞ്ഞിട്ട് കാശി മുണ്ടും മടക്കി കുത്തി കൊണ്ട് ബസ്സിന്റെ മുൻവശത്തേക്ക് നടന്നു.
"എടാ.. അഞ്ചു മിനിറ്റ് കൂടിയുണ്ട്.."
പിന്നിൽ നിന്നും ശിവ ചിരിയോടെ വിളിച്ചു പറഞ്ഞിട്ടും അവൻ തിരിഞ്ഞു പോലും നോക്കിയില്ല.
❣️❣️
ഉറക്കെ ഒച്ച വെച്ചിട്ടോ രക്ഷിക്കാൻ വേണ്ടി ആരെയെങ്കിലും വിളിച്ചു കൂവിയിട്ടോ യാതൊരു കാര്യവുമില്ല.
വാദി പ്രതിയാവും.
പിന്നെ ഇവന് മുന്നിൽ വെച്ച് കൊണ്ട് തന്നെ മറ്റൊരു അപമാനം കൂടി.. സഹിക്കേണ്ടി വരും.
അടുത്ത പ്രാവശ്യം അവനത് കൂടുതൽ ആവേശമാവുകയും ചെയ്യും.
ഗായത്രി വിറയലോടെ ഓർത്തു.
ഉല്ലാസ് അവളെ നോക്കി വെള്ളമിറക്കി കൊണ്ട് അരികിലേക്ക് ഒട്ടിയൊട്ടി വരികയാണ്.
അവിടെ നിന്നാലും കാണാൻ കഴിയുന്ന സ്വന്തം മുറിയുടെ അടഞ്ഞു കിടക്കുന്ന വാതിലിന് നേരെ ഗായത്രി വെറുതെ നോക്കി.
വിഷ്ണു അവിടെയുണ്ടാവും.
പക്ഷേ തന്നെ രക്ഷിക്കില്ല.
എങ്ങനെയെങ്കിലും തന്നെ ഇവിടെ നിന്നും പുകച്ചു ചാടിക്കാനുള്ള വഴി അന്വേഷിച്ചു നടക്കുന്ന ആളാണ്.
എങ്കിലും ഇതൊന്നു കണ്ട് കൊണ്ട് വന്നിങ്കിലെന്ന് അവൾ വെറുതെ ആഗ്രഹിക്കുന്നുണ്ടായിരുന്നു ആ നിമിഷം.
"നിന്റെ എതിർപ്പൊക്കെ കുറഞ്ഞോടി മുത്തേ.."
അപ്പോഴേക്കും അവളെ ആവേശത്തിൽ അടക്കി പിടിക്കാൻ മാത്രം അടുത്തെത്തി കഴിഞ്ഞു ഉല്ലാസ്.
ഗായത്രി ഒന്ന് ശ്വാസമെടുത്തു.
ശേഷം പിന്നോട്ട് ഒറ്റ തള്ളൽ..
ഒട്ടും പ്രതീക്ഷിക്കാത്ത ആ അക്രമണം.
ഉല്ലാസ് തന്നിലുള്ള പിടി വിട്ട നിമിഷം തന്നെ ഗായത്രി അവിടെ നിന്നും ഇറങ്ങി ഓടി കഴിഞ്ഞു.
സ്റ്റെപ്പിന്റെ പാതിയോളം ഓടി ഇറങ്ങി ചെന്നവൾ പിന്നെ വിയർത്തു നനഞ്ഞ മുഖം ചുരിദാറിന്റെ ഷാള് കൊണ്ട് തുടച്ചു യാതൊരു ഭാവവ്യത്യാസമില്ലാത്ത പോലെ അടുക്കളയിൽ പോയി ബാക്കിയുള്ള ജോലികൾ ചെയ്തു.
കല്ലു മോൾ അവളെ കാത്തെന്ന പോലെ കയ്യിലുള്ള ചെറിയൊരു പാവകുട്ടിയേയും ഒതുക്കി പിടിച്ചു കൊണ്ട് അടുക്കളയിൽ തന്നെയുണ്ട്.
കുഞ്ഞിനെ നോക്കി ഇടക്കൊന്നു ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു കൊണ്ട്ജോലി ചെയ്യുന്നുണ്ടെങ്കിലും ഹൃദയം വല്ലാതെ മിടിക്കുന്നുണ്ട്.
ഏത് നിമിഷവും അവിടെ ഉയർന്നു കേൾക്കാവുന്ന ഒരു കലാപത്തിനു കാത്തോർക്കുമ്പോൾ അറിയാതെ തന്നെ അവളിലൊരു വിറ പാഞ്ഞു കയറും.
അവനെ പോലൊരു തെമ്മാടിക്ക് കൊടുക്കാവുന്ന ശിക്ഷ തന്നെയാണ് താൻ കൊടുത്തത്.
പക്ഷേ ഇവിടെ അത് അങ്ങനെ ആവില്ല..
അതോർത്തു കൊണ്ടുള്ള ഭയം നല്ലത് പോലെ ഉണ്ടെങ്കിലും ചെറിയ രീതിയിലേങ്കിലും തനിക് പ്രതികരിക്കാൻ കഴിഞ്ഞുവല്ലോ എന്നോർക്കുമ്പോൾ ചെറുതല്ലാത്തൊരു അഭിമാനവും അവളെയങ്ങനെ ചുറ്റി പറ്റി നിൽക്കുന്നുണ്ട്..
സഹിച്ചു നിൽക്കുന്നയിടത്തോളം നിങ്ങളെ രക്ഷിക്കാൻ ആർക്കും പറ്റില്ല ഏട്ടത്തി.. രക്ഷപ്പെട്ടു പോകാൻ ആഗ്രഹമുണ്ടെങ്കിൽ ജസ്റ്റ് നിങ്ങളൊന്നു തുടങ്ങി താ . ബാക്കി ഞാൻ ഏറ്റു "
കാശി എപ്പോഴും പറയാറുള്ള വാക്കുകളാണ് അവൾക്കപ്പോൾ ആ നിമിഷം ഓർമ വന്നത്.
ആഗ്രഹം ഒരു മലയോളമുണ്ട്.
പക്ഷേ ഇനിയും താൻ കാരണം അവനൊരു നഷ്ടം വന്നു കൂട.
ഇപ്പൊ തന്നെ തന്റെ പേരിൽ അവൻ അനുഭവിക്കുന്ന അപമാനങ്ങൾ ചില്ലറയൊന്നുമല്ല..
❤️❤️
മോളെ.. കുഞ്ഞാറ്റെ.. "
താഴെ നിന്നും തുളസി വിളിക്കുമ്പോൾ മടിയോടെങ്കിലും കാർത്തു തല പൊക്കി നോക്കി.
രാവിലെ മുതൽ വല്ലാത്തൊരു ആലസ്യത്തിലാണവൾ.
കഴിഞ്ഞു പോയ നിമിഷങ്ങളെ തൊട്ടും തലോടിയും അവളതിൽ നിന്നും ഇത് വരെയും ഇറങ്ങി വന്നിട്ടില്ല.
അവന്റെയാ കൈകളുടെ മുറുക്കവും നെഞ്ചിലെ ചൂടും.. പിന്നെ.. പിന്നെയാ ചുണ്ടു കളുടെ....
കാർത്തു വീണ്ടും തലയിണയിൽ മുഖം പൂഴ്ത്തി.
അതൊന്ന് കൂടി ആവർത്തിക്കാൻ അവൾക്കപ്പോൾ അതിയായ ആഗ്രഹം തോന്നി.
അപ്പോഴുള്ള അവന്റെ മുഖവും ഭാവങ്ങളും..തന്നെ അടക്കി പിടിച്ചതും..
ഇഷ്ടമില്ലെന്ന് പറഞ്ഞു കൊണ്ട് വെറുതെ മനുഷ്യനെ പറ്റിക്കുവാ കള്ള കാശി "
അത്യാധികം സ്നേഹത്തോടെ തലയിണയിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് അങ്ങനെ കിടന്നു.
പെട്ടന്നെന്തോ തോന്നലിൽ തിരിഞ്ഞ് നോക്കുമ്പോൾ അവളെ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ടാ വാതിൽ പടിയിൽ ചാരി നിൽക്കുന്ന മഹേഷ്.
കാർത്തു ഞെട്ടി പിടഞ്ഞു കൊണ്ടെഴുന്നേറ്റു.
ഇതാണോ പനി പിടിച്ചു അവശയായ എന്റെ കാർത്തിക തമ്പുരാട്ടി.. ഏഹ് "
വല്ലാത്തൊരു ചിരിയും നോട്ടവുമായി അവനത്തേക്ക് കയറുമ്പോൾ കാർത്തു കിടക്കയിൽ നിന്നും എഴുന്നേറ്റു.
"മഹേഷേട്ടൻ എപ്പോ വന്നു.."
ഒട്ടും അയവില്ലാതെ അവളത് ചോദിക്കുമ്പോൾ അവളെ തന്നെ നോക്കി ഗൂഡമായൊരു ചിരിയോടെ കിടക്കയിലേക്ക് ഇരുന്നു.
അസഹ്യതായോടെയുള്ള അവന്റെ നോട്ടം.
ഇറങ്ങി പോകാനും അവിടെ നിൽക്കാനും വയ്യാത്തൊരു അസ്വസ്ഥതയോടെയാണ് കാർത്തു അവനു മുന്നിൽ നിൽക്കുന്നത്.
"പനി പിടിച്ചിട്ട് തന്നെ വന്നതാണോ നീ.."
ഗൂഡമായൊരു ചിരി ഒളിപ്പിച്ചു പിടിച്ചൊരു ചോദ്യം.
അല്ലാതെ പിന്നെ.. "
"അല്ല.. കണ്ടിട്ടങ്ങനെ തോന്നുന്നില്ല.."
ചുണ്ടുകൾ കടിച്ചു കൊണ്ടുള്ള അവന്റെ ആ പറച്ചിൽ. മുഖം നോക്കി ഒന്ന് കൊടുക്കാൻ തോന്നിയ ത്വരാ കാർത്തു വളരെ പണിപ്പെട്ടു കൊണ്ടടക്കി നിർത്തി.
"പനി പിടിച്ചാൽ പിന്നെ തല കുത്തി നിൽക്കുന്നതാണോ നിങ്ങളുടെ വീട്ടിലൊക്കെ ചെയ്യുന്നത്. ഏഹ്"
ദേഷ്യമടക്കാൻ കഴിയാതെ കാർത്തു അവനെ നോക്കി പല്ല് കടിച്ചു.
ജസ്റ്റ് ജോക്ക് കാർത്തു..അതങ്ങനെ കണ്ടാൽ മതി.. അതിന് താനെന്തിന് ഇങ്ങനെ പ്രഷർ കൂടുന്നു. "
അവളേറെ വെറുക്കുന്നൊരു ചിരിയോടെ അവനാ മുറിയിൽ ആകമാനം നോക്കുന്നുണ്ട്.
കിടക്കയിൽ കിടന്ന അവളുടെ പാന്റിൽ അവന്റെ നോട്ടമെത്തി നിന്നു.
അവനത് കൈ നീട്ടി എടുക്കും മുന്നേ കാർത്തു അതെടുത്തു കൊണ്ട് ബാത്റൂമിൽ ഓടി കയറി.
ടോപ് മാത്രമായിരുന്നു അവളുടെ വേഷം.
അത് അത്യാവശ്യം ലെങ്ത് ഉള്ളത് കൊണ്ട് പാന്റ് താഴെ പോകുമ്പോൾ ഇടാമെന്ന് കരുതി മാറ്റി വെച്ചതായിരുന്നു.
അതിനിടയിൽ ഇവൻ കയറി വരുമെന്ന് ആരറിഞ്ഞു?
നെറ്റിയിലൊന്നടിച്ചു കൊണ്ടവൾ അത് വേഗം ധരിച്ചു.
"താഴേക്ക് വാ.. ഒരുമിച്ചു ചായ കുടിക്കാൻ വേണ്ടി ഞാൻ കാത്ത് നിന്നതാ കുഞ്ഞാറ്റെ."
ബാത്റൂമിന്റെ ഡോറിൽ തട്ടി കൊണ്ട് മഹേഷ് പറഞ്ഞതിന് അവളൊരു മറുപടിയും കൊടുത്തില്ല.
എങ്കിലും അവനോടുള്ള ദേഷ്യം കൈകൾ ചുരുട്ടി പിടിച്ചു കൊണ്ടൊതുക്കി നിർത്താൻ ശ്രമിച്ചു.
ഇവനിത്ര മാത്രമൊരു വൃത്തികെട്ടവനാണെന്ന് അച്ഛന്റെ മുന്നിൽ തെളിയിക്കാൻ കഴിയുന്നില്ല എന്നത് തന്നെയാണ് തന്റെ ഏറ്റവും വലിയൊരു പരാജയമെന്നവൾക്ക് വീണ്ടും തോന്നി.
എത്രയോ പ്രാവശ്യം അതിന് ശ്രമിച്ചിട്ടും അതൊന്നും തന്നെ നടന്നില്ല.
നടന്നില്ലെന്ന് മാത്രമല്ല അവനനുകൂലമായി തീരുകയും ചെയ്തു അതിന്റെ റിസൾട്.
"എനിക്കവനെ ഇഷ്ടമല്ല അച്ഛാ എന്ന് എത്രയോ പ്രാവശ്യം പറഞ്ഞിട്ടും.. അല്ലേലും ഇപ്പൊ എന്റെ മോള് പഠിച്ചാൽ മതി.. അവനെയെന്നല്ല.. ആരെയും ഇഷ്ടപെടേണ്ട..ഇഷ്ടപെടാനാവുമ്പോൾ അച്ഛൻ പറഞ്ഞോളാമെന്നും പറഞ്ഞു കൊണ്ടത് തീർത്തും നിസ്സാരമാക്കി കളയും.
അപ്പോഴൊക്കെയും കാശിയെ കുറിച്ച് അച്ഛനോട് പറഞ്ഞാലോ എന്ന് തോന്നും.
പക്ഷേ പിന്നെ തോന്നും കാശിയോളം തന്നെ മഹേഷിനെയും അച്ഛന് ഇഷ്ടമാണ്.
അങ്ങനെ വരുമ്പോൾ കാശിയെ ക്കാൾ എന്ത് കൊണ്ടും യോഗ്യൻ മഹേഷ് തന്നെയാവുമെന്ന് അച്ഛന് തോന്നിയാൽ അത് അപകടമാണ്.
ഇതിപ്പോ ആ മൂരാച്ചി അടുക്കാത്ത സ്ഥിതിക്ക് പ്രതേകിച്ചും.
പഠനം തീർന്നിട്ട് പിന്നെയൊരു ജോലിക്ക് കയറാൻ വലിയ ബുദ്ധിമുട്ട് ഒന്നുമില്ല.
അച്ഛൻ സമ്മതിച്ചു തന്നില്ലേലും താൻ കാശിനാഥനെ മാത്രമേ സ്വീകരിക്കൂ എന്നൊരു സ്ഥിതിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചാൽ അച്ഛന് പിന്നെ എതിർക്കാൻ കഴിയില്ല.
സ്വന്തമായി ഒരു ജോലി ഉണ്ടാവുമ്പോൾ ധൈര്യവും കൂടും.
അതൊക്കെ കൊണ്ടാണ് ഇവനെയിങ്ങനെ വെറുപ്പിക്കാതെ കൊണ്ട് പോകുന്നത്.
ഇവനോടുള്ള ദേഷ്യം കൊണ്ടാണ് കാശിയോടുള്ള ഇഷ്ടമെന്ന് ആർക്കും ആരോപണം പറയാൻ അവസരം കൊടുക്കരുത്.
മഹേഷ് മുട്ടി വിളിച്ചിട്ട് പിന്നെയും കുറച്ചു നേരം കൂടി കഴിഞ്ഞാണ് കാർത്തു താഴേക്ക് ചെന്നത്.
അപ്പോഴേക്കും അമ്മയവനെ സൽകരിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിട്ടുണ്ട്.
"നീ എവിടായിരുന്നു കുഞ്ഞാറ്റെ.. മഹി എത്ര നേരമായി നിന്നെ കാത്തിരിക്കുന്നു.. നീ വന്നിട്ടേ കഴിക്കൂ എന്ന് പറഞ്ഞു കൊണ്ട്.
വാ വന്നിരുന്നേ നീ.."
തുളസി ശാസനയോടെ പറഞ്ഞിട്ടും തെളിച്ചമില്ലാത്തൊരു ചിരിയോടെ കാർത്തു മാഹിയിൽ നിന്നും കുറച്ചു മാറിയിരുന്നു.
അവൻ തേനൂറും വാക്കുകൾ കൊണ്ട് സ്നേഹിക്കാൻ ശ്രമിക്കുമ്പോൾ അവൾക്ക് വല്ലാതെ കലി വരുന്നുണ്ട്.
അവർക്ക് പ്രൈവസി കൊടുക്കാൻ വേണ്ടി തുളസി കൂടി അവിടെ നിന്നും മാറി പോയതോടെ അവനെയൊട്ടും മൈന്റ് ചെയാതിരിക്കാൻ കാർത്തു ഫോൺ ഓൺ ചെയ്തു.
ആ അവഗണന വ്യക്തമായി മനസ്സിലായിട്ടും മഹിയുടെ ചുണ്ടിൽ ഗൂഢമായൊരു ചിരി ഉണ്ടായിരുന്നു.
തുടരും..
ഒരാളും കൂടി ലാന്റിട്..
ഇങ്ങനെ ഇങ്ങനെ ഓരോരുത്തർ വന്നു കൊണ്ടേയിരിക്കും 😀
റിവ്യൂ ഇടണേ..
ഇല്ലേൽ നിന്ന് പോകും..
ട്രിപ്പ് പോകാൻ തന്നെ നേരം തികയാത്ത ഞാൻ നിങ്ങൾക്ക് വേണ്ടിയാ ഈ എഴുതി ഇടുന്നത് 🥰
സ്നേഹത്തോടെ jif
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _26
✍️ രചന -ജിഫ്ന നിസാർ 💜
ഗിരിയുടെ അമ്മയുടെ മുന്നിലിരിക്കുമ്പോൾ നിറയുന്ന കണ്ണുകൾ തുടക്കാണെന്ന വ്യാജേന വിഷ്ണു സ്വന്തം കണ്ണുകൾ രണ്ടും തിരുമ്മി ചുവപ്പിച്ചു.
അവിടെ മാലയിട്ട് വിളക്ക് കൊളുത്തി വെച്ചൊരു ഗിരിയുടെ ഫോട്ടോക്ക് താഴെ മക്കളെയും ചേർത്ത് പിടിച്ചു കൊണ്ട് അനു നിൽപ്പുണ്ട്.
അനില...ഗിരിയുടെ ഭാര്യ.
"അവനെന്നെ വന്നു കണ്ടിരുന്നു അമ്മേ.. ഒരുപാട് റിസ്ക് പിടിച്ചൊരു കേസായിരുന്നു അത്. അതിലെ നൂലാ മാല തീർക്കാൻ തന്നെ ലക്ഷങ്ങൾ വേണം. അവന്റെ അവസ്ഥ കുറച്ചൊക്കെ അറിഞ്ഞ ഞാൻ രണ്ടു ലക്ഷം മതി എന്ന് പറഞ്ഞത് ബാക്കി കാശ് എന്റെ വകയായി കൊടുക്കണം എന്ന് കരുതി തന്നെയായിരുന്നു. അതപ്പോൾ ഞാൻ അവനോട് പറഞ്ഞില്ല എന്നൊരു തെറ്റ് ചെയ്തു ഞാൻ..
പക്ഷേ അപ്പോഴും ഞാൻ അറിഞ്ഞില്ലല്ലോ.. അവൻ.. അവനിങ്ങനെ നമ്മളെ പറ്റിച്ചു പോകുമെന്ന്..എനിക്കിപ്പോ വല്ലാതെ കുറ്റബോധം തോന്നുന്നു.ഈ കുഞ്ഞുങ്ങളെ ഓർത്തു കൊണ്ടെനിക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ല..
അങ്ങേയറ്റം സങ്കടം കൊണ്ടെന്ന പോലെ വിഷ്ണുവിന്റെ സ്വരം വിറച്ചു.
ചുണ്ടുകൾ വിതുമ്പി.
നോട്ടം ഗിരിയുടെ മാലയിട്ട് വെച്ച ഫോട്ടോക്ക് നേരെയാണപ്പോഴും.
മകന്റെ പ്രതീക്ഷിക്കാത്ത വേർപാടിന്റെ നോവിൽ നിന്നും ഗിരിയുടെ അമ്മയും ഭർത്താവിന്റെ ആകസ്മിക വേർപാടിന്റെ ഷോക്കിൽ നിന്നും അവന്റെ ഭാര്യയും അൽപ്പം പോലും വിട്ട് മാറിയിട്ടില്ല.
ആ കുഞ്ഞ് മക്കളുടെ കണ്ണിൽ പോലും വല്ലാത്തൊരു അനാഥത്വം നീലിച്ചു കിടക്കുന്നു.
"നമ്മുക്ക്.. നമ്മുക്കാ കടയൊന്നു ശെരിയാക്കി എടുത്താലോ.."
അൽപ്പം നേരത്തേ ദുഃഖചാരണത്തിന് ശേഷം വിഷ്ണുവിന്റെ ചോദ്യം.
അനു വാ പൊതിഞ്ഞു പിടിച്ചു കൊണ്ട് കരച്ചിലൊതുക്കി.
പ്രിയപ്പെട്ടവന്റെ ഏറ്റവും വലിയയൊരു സ്വപ്നവും പ്രതീക്ഷയുമായിരുന്നു അത്..
അതൊന്ന് നടത്തി എടുക്കാൻ അന്നാരെങ്കിലും കൈ പിടിച്ചിരുന്നെങ്കിൽ അയാളിപ്പോ ജീവനോടെ കാണുമായിരുന്നു.
തനിക്കും തന്റെ മക്കൾക്കും ഇങ്ങനെ ജീവിതം മുഴുവനും വേദന തിന്നു കഴിയേണ്ടി വരില്ലായിരുന്നു.
അനുവിന്റെ കണ്ണുകൾ നിർത്താതെ പെയ്തിറങ്ങിയത് കണ്ടതും വിഷ്ണു പതിയെ എഴുന്നേറ്റു.
കരയരുത് എന്നൊന്നും പറയാൻ എനിക്ക് കഴിയില്ല സഹോദരി.. എന്നെ കൊണ്ടാവുന്ന കാര്യമാണ് ഞാനിപ്പോ നിങ്ങൾക് ഓഫർ ചെയ്തത്.. "
അവൻ സഹതാപത്തോടെ അവളെ നോക്കി.
അത്.. അത് റിസ്ക് ആണെന്ന് പറഞ്ഞിട്ടിപ്പോ ഇനിയും എങ്ങനെ.. പെട്ടന്ന് ഓപ്പൺ ചെയ്യാൻ പറ്റുമോ"
കണ്ണുകൾ തുടച്ചു കൊണ്ട് അനു ചോദിക്കുമ്പോൾ വിഷ്ണുവിന്റെ കണ്ണുകളൊന്ന് പിടഞ്ഞു.
വിചാരിച്ചത് പോലല്ല പെണ്ണ്..
അത്യാവശ്യം കാര്യവിവരം ഒക്കെയുണ്ട്..
വളഞ്ഞു കിട്ടാൻ പണിയാകും..
പക്ഷേ ഇങ്ങനെ കഷ്ടപ്പെട്ടു വളഞ്ഞു കിട്ടുമ്പോൾ ഉള്ളൊരു ഫീൽ..
ആഹാ..
ചുണ്ടിലേക്ക് പടരുന്നതിനു മുൻപ് ഉള്ളിലൂറി കൂടിയ വഷളൻ ചിരിയേ വിഷ്ണു തന്നെ അടക്കി പിടിച്ചു.
റിസ്ക് തന്നെയാണ്.. പക്ഷേ.. ഇവിടിങ്ങനെ തകർന്ന് നിൽക്കുന്ന നിങ്ങളെ കാണുമ്പോൾ അതെങ്ങനെ എങ്കിലും ശെരിയാക്കി തരണമെന്ന് എനിക്ക് തോന്നുന്നു.. ഇത് പോലൊരു മോൾ എനിക്കുമുണ്ട്.. "
അത്യാതികം സങ്കടം അഭിനയിച്ച് കൊണ്ടത് പറയുമ്പോൾ ഗിരിയുടെ വലിയ മകളുടെ തലയിൽ വിഷ്ണു വെറുതെയൊന്ന് തലോടി വിട്ടു.
"അമ്മ പറയ്യ്.. എന്താ ഞാൻ ചെയ്തു തരേണ്ടത്.. കുറച്ചു കാശ് തന്നാൽ ഇപ്പോഴുള്ള നിങ്ങളുടെ കാര്യങ്ങൾ നടക്കുമായിരിക്കും. പക്ഷേ അത് ശ്വശ്വതമല്ലല്ലോ.
അതിനേക്കാൾ നല്ലതല്ലേ ആ കട ഒന്ന് കൂടി റി ഓപ്പൺ ചെയ്യാൻ ശ്രമിക്കാം എന്നുള്ളത്.
അതാകുമ്പോൾ നിങ്ങൾക്ക് പെർമിനന്റ് ആയിട്ട് ഒരു വരുമാനമാകും..
ആരുടെ മുന്നിലും കൈ നീട്ടാൻ ഇട വരാതെ തന്നെ ഗിരിയുടെ മക്കൾ ജീവിക്കും.. അതാവില്ലേ അവനും ആഗ്രഹിക്കുന്നത്.
ഒരു നിമിഷത്തെ ബുദ്ധി ശൂന്യതയിൽ അവനങ്ങനെ ഒരു വിഡ്ഢിത്തം കാണിച്ചു വെങ്കിലും നിങ്ങൾക്ക് ജീവിക്കണ്ടേ..അപ്പോഴല്ലേ അവന്റെ ആത്മാവിനെങ്കിലും ഇനി ആശ്വാസം കിട്ടുന്നത്.. അതല്ലേ ഇനി ആകെ അവനു വേണ്ടി ചെയ്യാൻ കഴിയുന്നത്."
വളരെ സാവധാനം... അവർക്ക് നിഷേധിക്കാൻ യാതൊരു പഴുതും ഇല്ലാത്ത വിധം.. നിർബന്ധിച്ചു പറയുകയാണെന്ന് അവർക്ക് മനസിലാവുക കൂടി ചെയ്യാത്ത വിധം വിഷ്ണു അവരെ അവന്റെ വഴിയിൽ കൊണ്ട് വരികയാണ്.
എനിക്കറിയില്ല മോനെ എന്താ ചെയ്യേണ്ടതെന്നും പറഞ്ഞു കൊണ്ട് തന്നെ കെട്ടിപിടിച്ചു കരയുന്ന ഗിരിയുടെ അമ്മയോട് ഇനി മോനായി അമ്മയ്ക്ക് ഞാനുണ്ടെന്ന് പറയുമ്പോഴും വിഷ്ണുവിന്റെ നോട്ടം അനുവിന്റെ നേരെയാണ്.
വളരെ ഈസിയായി തനിക്ക് തിരിച്ചു പിടിക്കാവുന്ന ഒരു ജീവനെ മനഃപൂർവം മരണത്തിനു വിട്ട് കൊടുത്ത യാതൊരു കുറ്റബോധവുമില്ലാതെ ഗിരിയുടെ മക്കളുടെ കയ്യിൽ അഞ്ഞൂറിന്റെ മൂന്നോ നാലോ നോട്ടുകൾ കൂടി തിരുകി വെച്ചു കൊണ്ട് വിഷ്ണു ആ കുഞ്ഞു വീട്ടിൽ നിന്നിറങ്ങുമ്പോൾ മഴ പൊടിയുന്നുണ്ട്.
ഒരു നിമിഷത്തിന്റെ തെറ്റായ ചിന്ത കൊണ്ട് വിഷ്ണുവിനെ പോലെയുള്ളവർക്കിടയിൽ സ്വന്തം കുടുംബത്തെ ഉപേക്ഷിച്ചു പോന്നൊരു നിസ്സഹായനായ ആത്മാവിന്റെ കണ്ണുനീർ തുള്ളി പോലെ..
❤🔥❤🔥
കാശി തന്നെയാണ് ആദ്യമാ ലഹരിയിൽ ഞാനും പുറത്ത് കടന്നത്.
കിതപ്പോടെ അവൻ കാർത്തുവിനെ തള്ളി മാറ്റുമ്പോൾ അവന്റെ അതേ ഭാവം തന്നെയാണ് അവൾക്കും.
പെണ്ണാകെ ചുവന്നു തുടുത്തു കൊണ്ട് കാണാൻ വല്ലാത്തൊരു ചേല്..
തുടങ്ങി വെച്ചത് അവളാണെങ്കിൽ കൂടിയും എപ്പോഴൊക്കെയും അവനത് ഏറ്റെടുത്തു കഴിഞ്ഞിരുന്നു.
അതിന്റെയൊരു ചളിപ്പുണ്ടവന്റെ മുഖം നിറയെ.
നിനക്കെന്താടി.. തീരെ ബോധമില്ലേ.. "
ശബ്ദമടക്കി കൊണ്ടവളോട് ദേഷ്യത്തോടെ ചോദിക്കുമ്പോഴും അവന്റെ കിതപ്പോടുങ്ങിയില്ല.
വിറയലും..
"ഇടയ്ക്ക് ഇയാള്ടെ ബോധവും പോയിരുന്നു.അതറിഞ്ഞില്ലേ.."
കാർത്തു ചുണ്ട് അമർത്തി തുടച്ചു കൊണ്ടത് പറയുമ്പോൾ കാശി മുഖം തിരിച്ചു.
അച്ഛനെ പേടിച്ചു ഉള്ളിലെ ഇഷ്ടം നിങ്ങക്ക് അടച്ചു പൂട്ടി വെക്കാൻ കഴിയും..
പക്ഷേ എനിക്കത് പറ്റുന്നില്ല..
കാർത്തിക അശോകൻ ഇനിയങ്ങോട്ട് കളത്തിലിറങ്ങി കളിക്കാൻ തന്നെ തീരുമാനമെടുത്ത സ്ഥിതിക്ക് കാശിനാഥൻ ഇനിയും ഇങ്ങനൊക്കെ തന്നെ പ്രതീക്ഷിച്ചാ മതി. "
കൂസലൊന്നും കൂടാതെ അവൾ അവനിൽ നിന്നും കുറച്ചു മാറി നിന്നു.
ചെക്കനെപ്പഴാ കൈ വെക്കുകന്ന് പറയാൻ പറ്റില്ല.
മുഖമൊക്കെ ചുവന്നു വിങ്ങി കിടപ്പുണ്ട്.
"അപ്പഴേ.. എനിക്ക് നിങ്ങളെ ഇഷ്ടമാണ്.. എന്നോളം തന്നെ ഇഷ്ടം..ആ ഇഷ്ടം തന്നെയാണ് ഞാനിപ്പോൾ പങ്ക് വെച്ചതും..
നിങ്ങള് പറയുമ്പോലെ എല്ലാം മറന്നിട്ട് പിന്നെ ജീവിതം മുഴുവനും അതോർത്തു കരഞ്ഞിട്ട് കിട്ടുന്ന മേഡലൊന്നും തത്കാലം എനിക്ക് വേണ്ട..
ഒന്നോ രണ്ടോ മാസം കഴിഞ്ഞു എന്റെ പഠനം തീരും.
നിങ്ങൾക്ക് കൂടി വേണ്ടിയുള്ളതാ അത്.അച്ഛൻ ഗെറ്റ് ഔട്ട് അടിച്ചാലും നമ്മുക്ക് ജീവിക്കാൻ എന്റെ വക കരുതൽ..പഠനം തീരട്ടെ..
അത് കഴിഞ്ഞു ഞാനെന്റെ അച്ഛനോട് നേരിട്ട് പറയും.
എന്നിട്ടും കാശിനാഥന് കാർത്തികയെ അംഗീകരിച്ചു തരാൻ പറ്റില്ല എന്നാണെങ്കിൽ.. അതെന്റെ മുഖത്തു നോക്കി അപ്പഴും പറഞ്ഞാൽ.. ഇടയ്ക്കിടെ പറയാറില്ലേ നിങ്ങൾക്കെന്നെ ഇഷ്ടമേ അല്ലെന്ന്.. അത് ഞാനും വിശ്വാസിക്കും..അന്നേ വിശ്വാസിക്കൂ.. അത് വരെയും ഞാനിങ്ങനെ തന്നെ സ്നേഹിക്കും.. പറ്റില്ലേൽ പോയി കേസ് കൊടുക്ക്..
കാർത്തുവിന്റെ അന്നോളം കാണാത്തൊരു ഭാവം.
കാശിക്ക് അവളെ നോക്കുമ്പോൾ ശ്വാസമെടുക്കാൻ കൂടി ബുദ്ധിമുട്ട് തോന്നുന്നുണ്ട്.
"അല്ലാതെ.. എന്റെ അച്ഛനോടുള്ള കടപ്പാട് തേങ്ങ എന്നൊക്കെ പറഞ്ഞു ഉള്ളിലെ ഇഷ്ടം മൂടി വെക്കാൻ എനിക്ക് നിങ്ങളെപ്പോലെ വട്ടില്ല.. എനികീ സ്നേഹം ആസ്വദിക്കാൻ ഉള്ളത് തന്നെയാണ്..
വെറുതെ ഒന്നുമല്ലോ..
പ്രേമം പ്രണയം എന്നുള്ള വികാരമൊക്കെയും തോന്നി തുടങ്ങിയ കാലം മുതൽ നാണമില്ലാതെ പിറകിൽ ഇല്ലേ ഞാൻ..അതിന്റെ അവകാശമാണെന്ന് തന്നെ കൂട്ടിക്കോ.. അത് കൊണ്ട് കാശ്യേട്ടൻ ചെല്ല്.. ഞാനും ഇവിടൊക്കെ തന്നെ കാണും.."
അവന്റെ കവിളിൽ ഒന്ന് കൂടി തഴുകി കാർത്തു പതിയെ സ്റ്റെപ്പിറങ്ങി പോയിട്ടും കാശി ഒന്ന് രണ്ടു നിമിഷം കൂടി അതെ നിൽപ്പ് തന്നെയായിരുന്നു.
സ്വപ്നം പോലെ കഴിഞ്ഞു പോയൊരു നിമിഷം.
തന്നിലിപ്പോഴും അവളുടെ ചൂടുണ്ടെന്ന് തോന്നി.
നെഞ്ചോരമിപ്പോഴും അവൾ ചേർന്നു നിൽക്കുന്നത് പോലൊരു കുളിര്..
ചുണ്ടിലിപ്പോഴും അവളുടെ ചുംബനത്തിന്റെ തരിപ്പും..അവളുടെ ശ്വാസത്തിന്റെ ഗന്ധവുമുണ്ടെന്ന് തോന്നി..
അവനൊന്നു കൈ നീട്ടി കൊണ്ട് ചുണ്ടിൽ തഴുകി.
നേർത്തൊരു ചിരി കൂടി അവന്റെയാ തഴുകലിൽ അലിഞ്ഞു ചേർന്നു. സമയത്തെ കുറിച്ചും സ്ഥലത്തെ കുറിച്ചും ഓർമ വന്നപ്പോൾ അവൻ തലയിലൊന്ന് തട്ടി കയ്യിലെ വാച്ചിലേക്ക് നോക്കി.
ഏഴര കഴിഞ്ഞു അഞ്ചു മിനിറ്റ്..
പിന്നെയെല്ലാം ധൃതിയിലായിരുന്നു.
വിൻഡോ കവറെല്ലാം ഉയർത്തി ഡോറും അടച്ചു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരിക്കുമ്പോഴും അവനിലെ വിറയൽ പൂർണ്ണമായും വിട്ട് മാറിയില്ല.
എന്തൊരു നിമിഷമായിരുന്നു അത്..
മറ്റെല്ലാം മറന്നു കൊണ്ടവളിലേക്ക് താൻ കൂടി ചേർന്നൊഴുകിയ മനോഹരമായ നിമിഷം.
"രണ്ടു മൂന്ന് മാസം കൊണ്ടെന്റെ പഠിപ്പ് തീരും. പിന്നെ ഞാനെന്റെ അച്ഛനോട് പറയും.. എനിക്കറിയാം എന്റെ അച്ഛന്റെ മനസ്സ്.. എനിക്ക് തന്നെ നൽകും ഈ കാശിനാഥനെ.."
ബസ് സ്റ്റാർട്ട് ചെയ്യുമ്പോൾ.. കാർത്തുവിന്റെ വാക്കുകളാണ് കാശിയുടെ കാതിൽ.
ദൈവമേ.. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ.. തുറന്നു പറയാത്ത ഈ ഇഷ്ടത്തിന്റെ ഭാരം കൂടി എന്നെ ശ്വാസം മുട്ടിക്കില്ലായിരുന്നു.
മറ്റാർക്കും കൊടുക്കാതെ ഞാനെന്റെ നെഞ്ചിലെ ചൂടിൽ പൊതിഞ്ഞു പിടിച്ചേനെ...
അവളാഗ്രഹിക്കുന്നതിലും കൂടുതലായി തന്നിൽ നിറഞ്ഞു നിൽക്കുന്ന സ്നേഹം മുഴുവനും പങ്ക് വെച്ച് കൊടുക്കാമായിരുന്നു..
വെറുതെ.. വെറും വെറുതെ അങ്ങനെ മോഹിക്കുമ്പോഴും അവമറിയാമായിരുന്നു അങ്ങനെയൊന്നും ഒരിക്കലും നടക്കില്ല.. ഇന്നിപ്പോ ഈ മോഹിക്കുന്നതിനു കൂടി താൻ വേദനിക്കും.. വേദന കൊണ്ട് പ്രായശ്ചിത്തം ചെയ്യേണ്ടിയും വരുമെന്ന്.
❤🔥❤🔥
ഇതെന്ത്.. ഒന്നിനും ഒരു രുചിയും ഇല്ലല്ലോ അമ്മേ.. "
കാവ്യ മുഖം ചുളിച്ചു കൊണ്ടത് പറയുമ്പോൾ അവളുടെ പ്ളേറ്റിലേക്ക് വാരിയിട്ട ചോറിലേക്കായിരുന്നു ഗായത്രിയുടെ നോട്ടം പോയത്.
രണ്ടാമത്തെ പ്രാവശ്യം വാരിക്കോരി സ്വന്തം പ്ളേറ്റിൽ എത്തിച്ചിട്ടാണ് അവൾക്ക് രുചി പിടിക്കാതെ ആയത്.
അതിന് ഒപ്പിച്ചു കൊണ്ടവളുടെ അമ്മയും എന്തൊക്കെയോ പറയുന്നുണ്ട്.
കല്ലു മോൾക്ക് ഭക്ഷണം കൊടുത്തു കൊണ്ട് അടുക്കളയിലായിരുന്നു ഗായത്രി.
അവർ കുടുംബക്കാരെല്ലാം ഒരുമിച്ച് ആഹാരം കഴിക്കുന്നുണ്ട്.
അച്ഛമ്മ പിന്നെ മുറിയിരുന്നാണ് കഴിക്കുന്നത്.
അതിനിടയിൽ തന്നെ യാതൊരു ആവിശ്യമില്ലാഞ്ഞിട്ടും എന്തൊക്കെയോ വിളമ്പി കൊടുക്കാൻ ഗായത്രിയെ മനഃപൂർവം അങ്ങോട്ട് വിളിപ്പിച്ചു.
വിഷ്ണു കൂടി അവർക്കൊപ്പമുള്ളത് കൊണ്ട് ഗായത്രി എതിർപ്പൊന്നും പറയാതെ വിളിക്കുന്നതേ ചെല്ലുമ്പോൾ അവർക്കൊരു പരിഹാസമാണ്.
മനഃപൂർവം അവളെയിട്ട് വട്ടാക്കാൻ വേണ്ടി അവളെയങ്ങനെ വിളിച്ചു കൊണ്ടേയിരുന്നു.
അപ്പോഴെല്ലാം ഉല്ലാസിന്റെ മുഖമാണ് കൂടുതൽ തെളിഞ്ഞു കാണുന്നത്.
നിനക്കത് തന്നെ വേണം.. ഇത്രയുമേ നീയൊള്ളു എന്നൊരു ഭാവം അവനില്ലങ്ങനെ നിറഞ്ഞു നിൽക്കും.
ഗായത്രി..
വീണ്ടും വിഷ്ണുവിന്റെ വിളി..
കല്ലു മോളെ ഒന്നു നോക്കിയിട്ട് ഗായത്രി വേഗം ഹാളിലേക്ക് ചെന്നു.
"ഫ്രിഡ്ജിൽ നിന്നൊരു കുപ്പിയും പിന്നെ അതിന് വേണ്ടതെല്ലാം കൂടി എടുത്തിട്ട് ആ ബാൽകണിയിൽ കൊണ്ട് വെച്ചേക്ക്.. പെട്ടന്ന് വേണം.."
കഴിച്ചു കഴിഞ്ഞ ഉടനെ അടുത്ത ഉത്തരവ്.
ഉല്ലാസ് വരുന്ന ദിവസം ഇത് കൂടി പതിവാണ്.
അല്ല.. കുറച്ചു കൂടുതലാണ് എന്ന് വേണം പറയാൻ..
അല്ലെങ്കിലും വിഷ്ണുവിന് വീട്ടിലിരുന്നു കുടിക്കുന്നത് അത്ര വലിയ കാര്യമൊന്നുമല്ല.
വീട്ടുകാർക്ക് ഇല്ലാത്ത കുഴപ്പം പിന്നെ അവനും തോന്നേണ്ട ആവിശ്യമില്ലല്ലോ!
ഒന്നും പറയാതെ ഗായത്രി ആക്ഞ്ഞ ശിരസാ വഹിച്ചു കൊണ്ടവിടെ നിന്നും തിരിഞ്ഞു നടക്കുമ്പോഴും പിന്നിൽ നിന്നും അവരെന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്.
കല്ലു മോൾക്ക് കുടിക്കാൻ വെള്ളവും കൊടുത്തു അവളെ മുഖം കഴുകി താഴെ ഇറക്കി.. വിഷ്ണു പറഞ്ഞത് പോലെ തന്നെ ഒരു കുപ്പിയും പിന്നെ അതിനോടൊപ്പം വേണ്ടതെല്ലാം എടുത്തു കൊണ്ടവൾ മുകളിലേക്ക് ചെന്നു.
സൂക്ഷിച്ചു കൊണ്ടാണ് മുന്നോട്ടുള്ള ഓരോ ചുവടും.
ഏത് നിമിഷവും തനിക് മേൽ ചാടി വീഴുന്നൊരു കാട്ട്മൃഗമാണ് അന്നങ്ങോട്ട് വന്നതെന്ന് അവൾക്കറിയാം.
അനുഭവവുമുണ്ട്.
ഭയന്നത് പോലെ തന്നെ.. ബാൽകണിയിലേക്കിറങ്ങുമ്പോൾ അവിടെ ഉല്ലാസ് മാത്രമാണുള്ളത്.
നീയൊന്ന് കൂടി തുടുത്തല്ലോടി.. "
താടി ഒന്നു തടവി കൊണ്ടവൻ പറയുന്നത് അൽപ്പം പോലും ശ്രദ്ധിക്കാതെ കയ്യിലുള്ളത് അവിടെയുള്ളൊരു ടേബിളിൽ വെച്ച് കൊണ്ടവിടെ നിന്നും പോരാനാണ് ഗായത്രി തിടുക്കം കാണിച്ചത്.
പക്ഷേ.. അവളുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് ഉല്ലാസ് മുന്നിലേക്ക് വഴി അടഞ്ഞത് പോലെ നിൽക്കുമ്പോൾ ഗായത്രി അവനെ പകച്ചു നോക്കി..
തുടരും..
കാശിയുടെ ഇഷ്ടവും ഗായത്രിയുടെ അവസ്ഥയും...
രണ്ടും പെട്ടന്ന് മാറ്റം വരുത്താൻ കഴിയാത്തൊരു ഗതിയിൽ കൂടിയാണ് എനിക്ക് കഥ കൊണ്ട് പോകേണ്ടത്.
സഹകരിക്കണേ.. ക്കൂടെ നിന്നേക്കണേ..
നിങ്ങളുടെ സപ്പോർട്ട് ഇല്ലെങ്കിൽ എനിക്ക് മുന്നോട്ട് പോകാൻ കഴിയില്ല ല്ലോ..
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - മുറ ചെറുക്കൻ.....
🔻 ഭാഗം _76 (അവസാനഭാഗം )
✍️ രചന - Aysha akbar
പിന്നീടങ്ങോട്ട് കുഞ്ഞിനെ എടുക്കാനും കളിപ്പിക്കാനും അയാൾക്ക് മടി തോന്നിയിരുന്നില്ല.....
അവന്റെ ചിരിയിൽ അയാൾ ഒരു പ്രത്യേക സന്തോഷത്തെ കണ്ടെത്തിയിരുന്നു.....
അത് കണ്ട് മനസ്സ് നിറക്കുമ്പോഴും തന്നോടൊന്ന് മിണ്ടിയിരുന്നെങ്കിലെന്ന നോവ് ഇഷാനിയിൽ ബാക്കിയായിരുന്നു.......
രവിക്ക് വേണ്ടി എല്ലാവരും കുഞ്ഞിൽ നിന്നല്പം അകന്ന് നിന്നു....
കുഞ്ഞിനോടുള്ള ഇട പഴകൽ കൊണ്ടാവാം രവി സച്ചുവിനോട് അല്പം ചിരിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങി......
അത് സച്ചുവിലും ഒരു ആനന്ദം നിറച്ചിരുന്നു.....
അപ്പോഴും മറ്റാരോടും അയാൾ അധികം അടുപ്പം കാണിചിരുന്നില്ല....
കുഞ്ഞിനെ എടുത്ത് ഇടയ്ക്കിടെ സച്ചു ആ മുറിയിലേക് കയറി......
മരുന്നുണ്ടാക്കുന്ന സമയങ്ങളിലൊക്കെ അവൻ രാവിയോടൊപ്പം തന്നെയി രുന്നു.....
അയാൾക്കൊപ്പം ചിരിച്ചു......
നീളൻ മീശയിൽ പിടിച്ചു വലിക്കുമ്പോൾ രവി നിഷ്കളങ്കമായി ചിരിക്കുന്നത് സച്ചു അത്ഭുതത്തോടെ നോക്കി നിന്നു........
ഇത് താൻ മുൻപ് കണ്ട ആള് തന്നെയാണോ എന്നവന് സംശയം തോന്നി......
അങ്ങനെ ചികിത്സ പൂർണമായും കഴിയുന്ന ദിവസം രവി അവിടെ നിന്നിറങ്ങുകയായിരുന്നു....
ഇത്ര ദിവസം ഇവിടെ നിന്നെങ്കിലും ആരോടും അയാൾ അടുപ്പം കാണിച്ചിട്ടോ മിണ്ടിയിട്ടോ ഇല്ലെങ്കിൽ കൂടി എല്ലാവരും അയാളെ യാത്ര യാക്കാൻ ഉമ്മറത്തു നിന്നിരുന്നു....
കുഞ്ഞിന്റെ ചുണ്ടിൽ ചുണ്ടമർത്തി അയാൾക്ക് കൊതി തീർന്നില്ല......
നെഞ്ചിലെന്തോ ഒന്ന് കൊളുത്തി വലിക്കും പോലെ തോന്നി.......
അങ്ങനെ വിട്ട് പോകാൻ മനസ്സ് സമ്മതിക്കാത്തത് പോലെ........
അയാളുടെ നെഞ്ചിൽ ഭാരം കനം കെട്ടി നിന്നു....
ഇവിടെ നിന്നിറങ്ങിയാൽ താൻ തനിച്ചാണെന്ന് അയാൾക്കറിയാം.....
താൻ ഇത്രയൊക്കെ ദ്രോഹിച്ചിട്ടും തന്നെ യാത്രയാക്കാൻ നിൽക്കുന്നവരെ രവി മുഖമുയർത്തി യൊന്നു നോക്കി....
എല്ലാവരും ഒരു നിമിഷം ഒന്ന് അമ്പരന്നിരുന്നു....
കാരണം ഇവിടെ വന്നിത്ര ദിവസമായിട്ടും തങ്ങളുടെ ആരുടേയും മുഖത്തേക്ക് അയാൾ നോക്കിയിട്ടില്ല.....
സച്ചുവിനോടും കുഞ്ഞിനോടും മാത്രമാണ് അയാൾക്ക് അടുപ്പമുണ്ടായിരുന്നത്...
ഞാൻ....... എന്നോട് ക്ഷമിക്കണം.......
രവി ഗോപിക്ക് നേരെ തിരിഞ്ഞു നിന്ന് പെട്ടെന്നത് പറയുമ്പോൾ എല്ലാവരും അക്ഷരാർത്ഥത്തിൽ ഞെട്ടി പോയിരുന്നു.....
രവി പിള്ളയിൽ നിന്നും അങ്ങനെയൊന്നു ആരും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു......
ചില മാപ്പ് പറയലുകൾക്ക് വല്ലാത്ത ഭംഗിയാണ്.......
മാപ്പ് പറയുന്നവൻ ആകാശത്തോളം ഉയർന്നു പോകും......
ഏയ്..... അതോന്നും സാരമില്ല രവി.... ഞാനും അന്നെന്തൊക്കെയോ പറഞ്ഞു പോയി.......
ഗോപി പെട്ടെന്ന് രവിയുടെ കയ്യിൽ പിടിച്ചു കൊണ്ടത് പറയുമ്പോൾ അയാളുടെ വാക്കുകൾ ഇടറിയിരുന്നു.....
എല്ലാവരും അന്തം വിട്ട് നിൽക്കുമ്പോൾ ഇഷാനി സന്തോഷത്താൽ മിഴികളോപ്പി . .
മനസ്സിലെ ഭാരത്തിനു അല്പം അയവ് വന്നത് രവിയറിഞ്ഞു.....
പോട്ടെ.......
മുത്തശ്ശി യെ നോക്കി അതും പറഞ്ഞു രവി കാറിലേക്ക് കയറാൻ നിൽക്കുമ്പോഴാണ് പെട്ടെന്ന് അയാളുടെ കയ്യിലൊരു പിടുത്തം വീണത്......
അയാൾ പെട്ടെന്ന് പിറകിലേക്ക് തിരിഞ്ഞു....
സച്ചുവാണ്.....
അയാൾ എന്തെന്ന അർത്ഥത്തിലൊന്നു നോക്കി......
എന്റെ ഭാര്യ യോട് പോട്ടെയെന്നൊരു വാക്കെങ്കിലും പറഞ്ഞു കൂടെ.........
സച്ചു ദയനീയമായി അത് ചോദിക്കുമ്പോൾ ആ വാക്കുകൾക്ക് നനവ് വീണിരുന്നു.......
അയാൾ ഒന്നും മിണ്ടാതെ പോയാലുള്ള അവളുടെ നെഞ്ചിലെ ഭാരം തനിക്ക് താങ്ങാൻ കഴിയില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെയായിരുന്നു അവനത് പറഞ്ഞത്......
രവി പെട്ടെന്ന് ഇഷാനിക്ക് നേരെ തിരിഞ്ഞു......
ചുവന്ന കണ്ണുകളുമായി തന്നെ നോക്കി നിൽക്കുന്നുണ്ടവൾ.......
ഇപ്പൊ പൊട്ടി പോകുമെന്ന തരത്തിൽ ആ മുഖം വരിഞ്ഞു മുറുകിയിട്ടുണ്ട്...
രവി ഒരു നിമിഷം അവളെ തന്നെ നോക്കി......
എങ്ങനെയാ ഞാൻ ഈ മുഖത്തേക്ക് നോക്കുകയെന്ന് പോലും എനിക്കറിയില്ല......
ഒരായിരം മാപ്പ് പറഞ്ഞാലും തീരുമോ ഞാനവളോട് ചെയ്ത തെറ്റ്......
ഒരച്ഛനായി എന്നേ കണക്കാക്കാൻ കഴിയുമോ......
എല്ലാവരോടും എനിക്ക് ക്ഷമ ചോദിക്കാം.... അവളോട് അതിനുള്ള അർഹത പോലും എനിക്കില്ലല്ലോ.....
രവി സച്ചുവിനോടെന്ന പോൽ അത് ചോദിച്ചപ്പോഴേക്കും അയാളുടെ സ്വരമിടറി പോയിരുന്നു......
അത് പറയേണ്ടത് അവളല്ലേ...... പൊറുക്കാൻ അവളുടെ മനസ്സ് പാകപ്പെട്ടിട്ടുണ്ടെങ്കിൽ മനസ്സിന്റെ ഭാരങ്ങൾ തീർത്തു പോകാം......
സച്ചു അത് പറഞ്ഞതും രവി ദയനീയമായി ഇഷാനിയെ നോക്കി.....
ഞാൻ...... പൊറുക്കാൻ പറ്റുമോ മോൾക്കെന്നോട്.....
രവി അത് ചോദിച്ചപ്പോഴേക്കും ഇഷാനി അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു......
ഭയന്നു മാറി നടന്നിരുന്ന അതേ മനുഷ്യന്റെ ചൂടിലെക്കാണ് താൻ ചാഞ്ഞതെന്ന് പോലും ഒരു പൊട്ടി കരച്ചിലിന് ശേഷമാണു അവളോർത്തെടുത്തത്.....
അപ്പോഴേക്കും ഒരു കൈ തന്റെ മുടിയിൽ തലോടുന്നത് അവളറിഞ്ഞു..
ഒട്ടും പരിചയമില്ലാത്ത ആ വിരലുകളുടെ തലോടൽ വർഷങ്ങളോളം താൻ കൊതിച്ചതാണെന്ന് അവൾ തിരിച്ചറിയുകയായിരുന്നു...
സച്ചു വിന്റെ മനസ്സ് നിറഞ്ഞു.....
മീനുവും തനൂജയും മുത്തശ്ശിയും ഗോപിയുമെല്ലാം സന്തോഷത്തോടെ മിഴികളോപ്പി.....
അപ്പോഴാണ് അങ്ങോട്ടൊരു കാറ് വന്നു നിന്നത്.....
അതിൽ നിന്നും ഇറങ്ങി വന്ന വരെ കണ്ട് രവി ഒന്ന് ഞെട്ടി......
ഗായത്രിയും ഋതിനുമായിരുന്നത്.....
രവി ക്ക് അവരെ കണ്ട ഞെട്ടലുണ്ടെങ്കിൽ കൂടി ഗായത്രി യുടെ മുഖത്ത് പ്രത്യേകിച്ച് ഭാവ മാറ്റങ്ങളൊന്നുമില്ല.......
ഇഷാനി സംശയത്തോടെ സച്ചുവിനെയൊന്ന് നോക്കി....
സച്ചു അവൾക്ക് നേരെ ചിരിച്ചു കൊണ്ട് കണ്ണുകൾ ചിമ്മി കാണിച്ചു.......
രവി ഗായത്രിയുടെ മുഖത്ത് നോക്കാൻ കഴിയാതെ തല ചെരിച്ചു നിന്നു.....
മോളെയും മരുമോനെയും പേര കുട്ടിയേയും മാത്രം മതിയോ അതോ......
രവിക്കരികിൽ വന്ന് നിന്ന് ഗായത്രിയത് ചോദിക്കുമ്പോൾ രവി അവരുടെ മുഖത്തേക്ക് നോക്കാതെ തന്നെ ആ കയ്യിലൊന്ന് പിടിച്ചു......
പണ്ടീ മുറ്റത് നിന്ന് കൈ പിടിച്ചു കൊണ്ട് പോയ അതേ ഗായത്രി ദേവിയെ വേണം.....
അയാളത് പറയുമ്പോൾ കുറ്റബോധം അയാളുടെ തൊണ്ട ക്കുഴിയിൽ തടഞ്ഞു നിന്നിരുന്നു......
ഗായത്രിയുടെ കണ്ണുകൾ വിടർന്നു...
പോകാം........
രവി അവരുടെ മുഖത്തേക്ക് നോക്കിയത് ചോദിക്കുമ്പോൾ ഗായത്രി ചുണ്ടുകൾ കൂട്ടി പ്പിടിച്ചു തല കുലുക്കി...
രവി ഇഷാനിയെ ചേർത്ത് പിടിച്ചു........
അങ്ങനെയൊരു ചേർത്ത് പിടിക്കൽ കാലങ്ങളായി ആഗ്രഹിച്ചിരുന്നത് കൊണ്ട് തന്നെ ഹൃദയം ഒരു നിമിഷം നിശ്ചലമായത് പോലെ തോന്നിയിരുന്നു ഇഷാനിക്ക്......
ഋതിനും അവരോട് ചേർന്നു നിന്നു....
ഞങ്ങളിറങ്ങട്ടെ..... എല്ലാവരും ഇനി അങ്ങോട്ട് വരണം......
അതും പറഞ്ഞു കൊണ്ട് രവിയിറങ്ങുമ്പോൾ അയാൾ കുഞ്ഞിന്റെ കവിളിൽ ഒന്ന് കൂടി അമർത്തി ചുംബിച്ചിരുന്നു....
എല്ലാവരിലും തളം കെട്ടി നിൽക്കുന്നൊരു സന്തോഷം.......
വാക്കുകൾ കൊണ്ട് പരത്തി പറയാൻ പറ്റാത്തൊരു തരം ആനന്ദം.....
നിറഞ്ഞ മനസ്സുകളെ ബാക്കിയാക്കി ആ കാറ് അകന്ന് പോകുമ്പോൾ തിളങ്ങുന്ന കണ്ണുകളുമായി ഇഷാനി സച്ചുവിന്റെ തോളിലേക്ക് ചാഞ്ഞു......
സന്തോഷമായോ.......
സച്ചു ഒരീണത്തോടെ അത് ചോദിക്കുമ്പോൾ അവൾ മറുപടിയൊന്നും പറയാതെ അവന്റെ കൈ താlണ്ടയിൽ ചുണ്ടുകൾ ചേർത്തു....
തന്റെ സന്തോഷങ്ങളെല്ലാം അവനിൽ നിന്ന് മുളച്ചു പൊന്തിയതാണെന്ന് അവൾക്കറിയാമായിരുന്നു.......
എല്ലാം മനസ്സിലായെന്ന വണ്ണം സച്ചുവിന്റെ കയ്യിലിരുന്ന കുഞ്ഞോന്ന് മോണ കാട്ടി ചിരിക്കുമ്പോൾ നന്ദ്യാർ വട്ട പൂക്കളുടെ ഗന്ധം അവിടമാകെ പരന്നു...
പൂത്തു നിൽക്കുന്ന കൃഷ്ണ കിരീട പ്പൂക്കൾ അവരെ നോക്കി നിറഞ്ഞു പുഞ്ചിരി ച്ചിരുന്നപ്പോൾ...
ശുഭം.........
അങ്ങനെ....വിചാരിച്ചതിന്റെ ഇരട്ടി എഴുതി ഒരു വിധത്തിൽ തീർത്തിട്ടുണ്ട് ഞാൻ.....
ചില പൊറുത്തു കൊടുക്കലുകളൊക്കെ ഉണ്ടെങ്കിലല്ലെ feel ഗുഡ് ആയി നിർത്താൻ പറ്റു........
സച്ചുവും ഇഷാനിയും കൃഷ്ണ കിരീട പൂക്കളും എല്ലാവരുടെയും മനസ്സിൽ പൂത്തു നിൽപ്പുണ്ടെന്ന സന്തോഷത്തിൽ തന്നെ നിർത്തുന്നു..........
Aysha Akbar
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് -_25
✍️ രചന - ജിഫ്ന നിസാർ 🥰
കാവ്യ വരുന്നുണ്ട് ഇന്ന്.. "
ഭവ്യയോട് സുഗന്ധി പറയുന്നത് കേട്ടതും ഗായത്രിയുടെ ചങ്കിടിച്ചു.
ഇനിയിപ്പോ ഇന്ന് അവളുടെ ചൊറിയല് കൂടി സഹിക്കണം.
അതിനേക്കാൾ..ഓർക്കാൻ വയ്യാത്തത് അവൾ കൂടെ കൊണ്ട് വരുന്ന ഒരുത്തനെയാണ്
ഗായത്രി വെറുപ്പോടെ അവൾക്കൊപ്പം വരുന്നവന്റെ കണ്ണ് കൊണ്ടുള്ള കാമകേളികൾ ഓർത്തു.
അറപ്പും വെറുപ്പും തോന്നും വിധമുള്ള ഉല്ലാസിന്റെ നോട്ടവും സംസാരവും.
ഗായത്രിക്കും കുഞ്ഞിനും ഈ വീട്ടിലുള്ള സ്ഥാനം അവനറിയാം.
അത് തന്നെയാണ് അവന്റെ ധൈര്യവും.
പ്രതികരിക്കാൻ പോലും വയ്യ.
അങ്ങനെ ചെയ്തൊരു ദിവസം...
അവനെ കൂടി വശീകരിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞു കൊണ്ടൊരു ദിവസം മുഴുവനും വിഷ്ണുവിന്റെ ചെയ്തികൾ ഓർത്തതെ അവൾക്ക് വിറച്ചു.
"നോക്കി നില്കാതെ പെട്ടന്ന് ചെയ്തു തീർക്കെടി..ഭക്ഷണം വേണമെന്ന് അവൾ വിളിച്ചു പറഞ്ഞിട്ടുണ്ട്."
ഓർഡർ ഇട്ട് കൊണ്ടവർ ഭവ്യയുടെ പിറകെ പോയിട്ടും ഗായത്രി ശ്വാസമെടുക്കാൻ കൂടി കഴിയാത്തൊരു വിമ്മിഷ്ടത്തോടെ അവിടെ തന്നെ നിന്നു പോയി..
❣️❣️
കാശി..
പുറത്ത് നിന്നുമാരോ വിളിക്കുന്നത് കേട്ടിട്ടാണ് കാശി കണ്ണ് തുറന്നത്.
വന്നതേ പെട്ടന്നൊരു കുളിയും കഴിഞ്ഞു കയറി കിടന്നതാണ്.
വിശപ്പൊക്കെയുണ്ടായിട്ടും ഇനിയിപ്പോ കഴിക്കാൻ വേണ്ടി മാത്രം പുറത്ത് പോകാൻ വയ്യെന്ന് കരുതി അവനത് വിട്ട് കളഞ്ഞു.
വീണ്ടുമാരോ വിളിക്കുന്നത് കേട്ടതും കാശി എഴുന്നേറ്റു.
മുണ്ടോന്ന് കൂടി മുറുക്കി എടുത്തു കൊണ്ടവൻ ചെല്ലുമ്പോൾ ശിവയാണ് പുറത്ത്.
"ഉറങ്ങി പോയി.. കയറി വാ.."
വാതിൽ തുറന്ന അവനെ ചുഴിഞ്ഞു നോക്കുന്ന ശിവയോട് പറഞ്ഞിട്ട് കാശി തിരിഞ്ഞ് നടന്നു.
ബാത്റൂമിൽ കയറി മുഖവുമൊക്കെ കഴുകി മുടിയൊന്നൊതുക്കി ഒരു ടീ ഷർട്ടുമിട്ട് കൊണ്ടവൻ ചെലുമ്പോൾ ശിവ എന്തൊക്കെയോ ടേബിളിൽ നിരത്തി വെച്ചിട്ടുണ്ട്.
എന്തൊക്കെയാട ഇത്.. "
കാശി മുണ്ടിന്റെ അറ്റം കൊണ്ട് മുഖമൊന്നു തുടച്ചു കൊണ്ടങ്ങോട്ട് വന്നിട്ട് ചോദിച്ചു.
"കഴിക്കങ്ങോട്ട്.. നീ കഴിക്കാൻ വന്നില്ലെന്ന് കമല ചേച്ചി പറഞ്ഞു.. അപ്പോഴത് വാങ്ങിച്ചു പോന്നതാ ഞാൻ.."
കാശി ഭക്ഷണം ഏൽപ്പിച്ചയിടത്തെ ആളാണ് കമല ചേച്ചി.
സമയം അഞ്ചു കഴിഞ്ഞു.. ഇനിയിപ്പോ ആണോടാ ചോറ് കഴിക്കുന്നേ.. "
കാശി മുഖം ചുളിച്ചു.
"അഞ്ചു മണി വരെയും നീ കിടന്നുറങ്ങിയിട്ടല്ലേ.. നേരത്തിനും കാലത്തിനും ഭക്ഷണം കൂടി കഴിക്കാതെ വല്ലതും വന്നു പോയാലും അങ്ങനെ കിടക്കേണ്ടി വരും.. ആരും ഉണ്ടാവില്ല.. അത് കൊണ്ട് നിന്നു ഡയലോഗ് അടിക്കാതെ അങ്ങോട്ടിരുന്നു കഴിക്ക്.."
ശിവ കടുപ്പത്തിൽ പറയുമ്പോൾ കാശി പിന്നൊന്നും പറയാൻ നിക്കാതെ അവിടെ ഇരുന്നു.
അവനത് കഴിച്ചു തീരും മുന്നേ ശിവ തന്നെ അടുക്കളയിൽ പോയിട്ട് രണ്ടു ഗ്ലാസ് ചായയുമായി വന്നു.
കൈ കഴുകി പാത്രമൊക്കെ എടുത്തു വെച്ചിട്ട് കാശി ചെല്ലുമ്പോൾ ശിവ ഉമ്മറത്തെ തിണ്ണയിരുന്നു കൊണ്ട് ചായ കുടിക്കുന്നുണ്ട്.
"നിനക്കെന്ത് പറ്റിയെടാ.. മുഖമിങ്ങനെ.."
അവന്റെ കടുപ്പം കണ്ടിട്ട് കാശി ചോദിച്ചു.
"എത്ര കാലം ഇങ്ങനെ പോകാനാ നിന്റെ പ്ലാൻ.."
"എങ്ങനെ.."
കാശി തനിക്കുള്ള ചായ ഗ്ലാസ് കയ്യിലെടുത്തു കൊണ്ട് ചിരിയോടെ ചോദിച്ചു.
"ദേ കാശി നീ കളിക്കല്ലേ.. നിനക്കറിയാം എല്ലാം..ഇങ്ങനെ ഒറ്റയ്ക്ക്.. ഈ വീട്ടിൽ.."
ശിവക്ക് ശെരിക്കും സങ്കടം വന്നു.
"പോണടത്തോളം പോട്ടെ ശിവ. ഇത്രയും കാലം ജീവിച്ചു കൊള്ളാമെന്ന് ഞാനാർക്കും വാക്ക് കൊടുത്തില്ല ഡാ.."
കാശി കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു.
"നീയൊരു കല്യാണം കഴിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.."
ശിവ അവന് നേരെ തിരിഞ്ഞിരുന്നു.
ദ്രോഹി.. നിനക്ക് ഞാനിങ്ങനെ സമാധാനമായിട്ട് ജീവിക്കുന്നത് സഹിക്കുന്നില്ല അല്ലേ.. "
കാശി പല്ല് കടിച്ചു കൊണ്ടവനോട് ചോദിച്ചു.
"നിന്റെ സമാധാനം.. എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട നീ.. ആയ കാലം എല്ലാവർക്കും വേണ്ടി പോത്തിനെ പോലെ പണിയെടുത്തു. സ്വന്തം ലൈഫ് പോലും കളഞ്ഞു കുളിച്ചു.. എന്നിട്ടിപ്പൊ അവനൊരു ഒറ്റയാൻ.. എനിക്കറിയാം നിന്റെ മനസ്സ്.. അത് കൊണ്ട് എന്നോട് നീ വെറുതെ നമ്പർ ഇടല്ലേ കാശിനാഥാ.. അതെൽക്കില്ല.."
ശിവക്ക് വെറുതെ ദേഷ്യം വരുന്നുണ്ട്.
വലിയൊരു വീട്ടിൽ.. എല്ലാവരും ഉണ്ടായിട്ടും ഒറ്റക്കായി പോയ കൂട്ടുകാരന്റെ ഏകാന്തതാ.. അതവനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.
അൽപ്പമെങ്കിലും ദേഷ്യത്തോടെ ശിവ സംസാരിക്കുന്നത് കാശിയോട് മാത്രമാണ്.
അവന് തന്നെ മനസ്സിലാവും എന്നൊരു ധൈര്യം..
ഞാനതൊക്കെ വിട്ട് കളഞ്ഞതല്ലേ ശിവ.. എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട.. അത്ര തന്നെ."
കാശി നിസ്സാരമായി പറഞ്ഞെങ്കിലും ശിവക്കവന്റെ നെഞ്ചിലെ പിടപ്പ് മനസ്സിലായി.
ഇളയച്ഛനൊന്നും വരാറില്ലേ കാശി..അവരും നിന്നെ.. "
ശിവ വല്ലായ്മയോടെ ചോദിച്ചു.
"വരാതിരിക്കാനാണ് ഞാൻ പ്രാർത്ഥന നടത്തുന്നത്. വന്നാൽ അപ്പോൾ തുടങ്ങും വിഷ്ണു പുരാണം. അവനെ പോലെ ആകാനുള്ള എനിക്കുള്ള ഉപദേശം.. മടുത്തു പോകും ശിവ.. അവരാരും വരണ്ടഡാ. എന്റെ അച്ഛനുണ്ടല്ലോ ഇവിടെ.. പിന്നെ വല്ലപ്പോഴും നീയും വരില്ലേ. എനിക്കത് മതിയെടാ.. ഞാൻ ഹാപ്പിയാണ്...."
കാശ്ശിയൊരു ചിരിയോടെ പറഞ്ഞു.
"കുഞ്ഞാറ്റ വിളിച്ചോ പിന്നെ.. പനി കുറഞ്ഞോ ആവോ.."
കാശിയെ ഒന്ന് ഒളികണ്ണിട്ട് നോക്കി ശിവ ചോദിച്ചു.
"ആവോ.. എനിക്കെങ്ങനെ അറിയും.നമ്പർ വേണേൽ തന്നേക്കാം ഞാൻ.. വിളിച്ചു ചോദിക്ക്.. ഇനി അതറിയാഞ്ഞിട്ട് നിനക്കൊരു സമാധാനക്കേട് വേണ്ട.."
കടുപ്പത്തിൽ അതും പറഞ്ഞു കൊണ്ട് കാശി എഴുന്നേറ്റു.
"നിയെത്ര ദേഷ്യം കാണിച്ചിട്ടും കാര്യമില്ല മോനെ കാശി.. അവള് നിന്നേം കൊണ്ടെ പോകൂ.."
ശിവ ഇരുന്നിടത്ത് നിന്നും വിളിച്ചു പറഞ്ഞു.
അതിമോഹമാണ് മോനെ ശിവദേവേ.. വെറും അതിമോഹം..
അടുക്കളയിൽ നിന്നും കാശി മറുപടി പറയുന്നത് കേട്ടതും ശിവ ചിരിയോടെ തലയാട്ടി.
അന്നത്തെ ദിവസം മുഴുവനും ശിവ കാശിയുടെ കൂടെയുണ്ടായിരുന്നു.
ടൗണിൽ പോയിട്ടൊരു സിനിമയൊക്കെ കണ്ടു.. തട്ട് കടയിൽ നിന്നും ഭക്ഷണവും കഴിഞ്ഞു വളരെ വൈകിയാണ് ശിവ പിന്നെ അന്ന് കാശിയെ വിട്ടത്.
എന്നെയൊന്നു വിളിച്ചു കൂടെ.. അത്രേം വയ്യാത്തതല്ലേ എനിക്ക്.. ഞാനത് പ്രതീക്ഷിക്കുന്നുണ്ടായിരുന്നു കാശ്യേട്ട..
കിടക്കും നേരം കാർത്തുവിന്റെ പരിഭവം മെസ്സേജ് രൂപത്തിൽ വന്നു കിടപ്പുണ്ട്.
വിളിയുമുണ്ട്.
അതൊക്കെ പതിവുള്ളതാണ്..
പക്ഷേ കാശി മറുപടി ഒന്നും കൊടുക്കാതെ ഫോൺ മാറ്റി വെച്ചു.
ഉത്തരം കൊടുക്കാതെ വിട്ട എത്രയോ ചോദ്യങ്ങൾ അവിടെ അവളുടെ അഗാധമായ സ്നേഹം അടയാളപ്പെടുത്തി കൊണ്ട് കിടപ്പുണ്ട്.
എത്രയും പെട്ടന്ന് അശോകേട്ടൻ അവളുടെ വിവാഹം നടത്തിയെങ്കിൽ എന്നായിരുന്നു അവന്റെ മനസ്സിലപ്പോൾ തോന്നിയത്.
ഹൃദയമൊന്നാകെയൊരു പിടച്ചിൽ തോന്നിയിട്ട് കൂടി അവനത് അവഗണിച്ചു വിട്ടു.
അതല്ലാതെ കാർത്തികയെ പിന്തിരിപ്പിക്കാൻ മറ്റൊരു മാർഗവുമില്ലെന്ന് അവനറിയാം.
തനിക്കോരിക്കലും അവളെ സ്വന്തമാക്കാനും കഴിയില്ല..
ചിന്തിച്ചു കൊണ്ടങ്ങനെ കിടന്നിട്ട് പാതിരാത്രി എപ്പഴോ ആണവൻ ഉറങ്ങാൻ ശ്രമിച്ചത്..
അവനന്നുറങ്ങാൻ പതിവിലേറെ സമയമെടുത്തു..
പിറ്റേന്ന് രാവിലെ അശോകേട്ടന്റെ വീട്ടിലേക്ക് കയറുമ്പോൾ മുതൽ അവനൊരു വല്ലായ്മയുണ്ട്.
അവളുണ്ടിവിടെ.. എപ്പോ വേണമെങ്കിലും മുന്നിൽ അവതരിക്കും.
ബസ്സിന്റെ കീ വാങ്ങിക്കാൻ ഇവിടെ ആരെയെങ്കിലും വിളിക്കുക തന്നെ വേണം.
മിക്കവാറും അവൾ തന്നെയാവും ഇറങ്ങി വരുക..
അവളിവിടെ ഉണ്ടെങ്കിൽ അതും പതിവാണ്.
രാവിലെ തന്നെ മനുഷ്യന്റെ മൂഡ് കളയാൻ..
പിറു പിറുത്തു കൊണ്ടാണ് കാശി മണിയടിച്ചു കാത്ത് നിന്നത്.
അവനെ ആശ്വാസപ്പെടുത്തി കൊണ്ട് തുളസിയാണ് ഇറങ്ങി ചെന്നത്.
"അശോകേട്ടൻ എണീറ്റില്ലേ ചേച്ചി.."
എന്തെങ്കിലും ചോദിക്കണ്ട എന്ന് കരുതി കാശി ചോദിച്ചു.
"ഏട്ടൻ ഇവിടില്ല ഡാാ.."
അവരും ചിരിയോടെ തന്നെ പറഞ്ഞു.
പോയിട്ടോ ന്നാ.. "
പിന്നെയൊന്നും പറയാൻ നില്കാതെ അവനിറങ്ങി പോകുകയും ചെയ്തു.
ധൃതിയിൽ ബസ്സിൽ പോയി കയറി ഡോർ അടക്കുമ്പോൾ അവന് വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു.
രക്ഷപ്പെട്ടു എന്നൊരു സമാധാനം.
പക്ഷേ അതിന് സെക്കന്റ് നേരത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.
നേർത്ത ഇരുട്ടിൽ.. അവനെ കാത്തെന്ന പോലെ അതിനുള്ളിലിരിക്കുന്ന കാർത്തിക..
നീ.. നീയെന്താ ഇവിടെ.. "
അവൻ തിരികെ ഇറങ്ങാൻ തുടങ്ങും മുന്നേ കാർത്തു അവന്റെ കയ്യിൽ പിടിച്ചു വലിച്ചു.
ശബ്ദമുണ്ടാക്കിയ നമ്മളെ കാര്യം കുറച്ചു കൂടി ഫാസ്റ്റ് ആവും കേട്ടോ കാശ്യേട്ട..അത് കൊണ്ട് മിണ്ടാതെ നിന്നോ..
കള്ളചിരിയോടെ അവൾ ഓർമിപ്പിച്ചു.
കാശി ധർമ്മസങ്കടത്തോടെ അവളെ.
"എന്താണ്.. എന്തൊക്കെയാ നീ ഈ ചെയ്യുന്നേ. നിനക്കെന്താ ഭ്രാന്ത് പിടിച്ചോ കാർത്തിക.."
കാശി അസഹിഷ്ണുതയോടെ നെറ്റി തടവി അവളെ നോക്കി ചോദിച്ചു.
കാർത്തു ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിൽക്കുകയാണ്.
"എനിക്ക് പോണം.."
കാശിയാ നോട്ടം നേരിടാൻ വയ്യാത്ത പതർച്ചയോടെ പറഞ്ഞു.
കാർത്തു അവനരികിലേക്ക് നീങ്ങി നിന്നിട്ട് അവനൊട്ടും പ്രതീക്ഷിക്കുന്നു ഇറുകെ കെട്ടിപിടിച്ചു.
ഇങ്ങനെ അകറ്റി നിർത്താൻ പാകത്തിന് തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല കേട്ടോ.. "
വിങ്ങലോടെയുള്ള ആ സ്വരം.
നേർത്തൊരു ചൂടിൽ തന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്നവളെ ചേർത്ത് പിടിക്കാൻ കഴിയാത്തൊരു വിറയലോടെ കാശി തളർന്നു പോയി.
കാർത്തിക.. പ്ലീസ്.
പുലരി കുളിരിലും അവനിൽ വിയർപ്പ് തുള്ളികൾ മോട്ടിട്ടു.
"ഒരിത്തിരി പോലും എന്നോടിഷ്ടമില്ലേ..?"
കഴുത്തിൽ കയ്യിട്ടു പിടിച്ചു കൊണ്ടവൾ അവനിലേക്ക് കൂടുതൽ ചേർന്ന് നിൽകുമ്പോൾ കാശി വീഴാതിരിക്കാൻ പിന്നിലെ കമ്പിയിലേക്ക് ചാരി.
"വിട്. ആരെങ്കിലും വരും.."
അവൻ അവളെ നോക്കാതെ പറഞ്ഞു.
വരട്ടെ.. വന്നിട്ടിങ്ങനെ കാണട്ടെ.. അല്ലാതെ എനിക്ക് വയ്യ.. ഇതിങ്ങനെ ഉള്ളിൽ തിളച്ചു മറിയുവാ.. നിങ്ങള് മറക്കാൻ പറയുന്നുണ്ടെന്ന് കരുതി എനിക്കതിനു പറ്റണ്ടേ. അതെന്താ നിങ്ങള് ഓർക്കാത്തെ. "
കണ്ണ് നിറച്ചു ചൊടിയോടെയുള്ള ആ ചോദ്യം.
അവനൊന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു പോയി.
ഒരു നോട്ടം കൊണ്ട് പോലും ചെറിയൊരു പ്രതീക്ഷ കൊടുത്താൽ ദൈവം തമ്പുരാൻ നേരിട്ടിറങ്ങി വന്നു പറഞ്ഞാലും പിന്നീയീ പെണ്ണ് തന്റെ നെഞ്ചിൽ നിന്നകന്ന് പോകില്ലെന്ന് അവനറിയാം.
കാശ്യേട്ടൻ പേടിച്ചിട്ടാണോ എന്നെ നോക്കാത്തെ.. "
അവൾക്കൊരു കള്ളച്ചിരി.
പിന്നെ.. എനിക്ക് വേറെ പണിയില്ല.."
ഹൃദയമിടിപ്പ് പോലും തന്റെ ഉള്ളം അവൾക്കൊറ്റി കൊടുക്കാതിരിക്കാൻ അങ്ങേയറ്റം ശ്രമിക്കുന്നുണ്ട് കാശി.
പക്ഷേ അവളെങ്ങനെ ചേർന്ന് നിൽകുമ്പോൾ.. തന്നോട് സ്നേഹത്തോടെ പരിഭവത്തോടെ സംസാരിക്കുമ്പോൾ ഉള്ളിലടക്കി പിടിച്ചതെല്ലാം കെട്ട് പൊട്ടിച്ചിറങ്ങി വന്നിട്ടവളെ ആഞ്ഞു പുൽകുമെന്നവന് ഭയമുണ്ട്.
"പണിയൊക്കെ ഉണ്ടാവും.. പക്ഷേ എന്നെ നോക്കാത്തത് എന്റെ സ്നേഹത്തിൽ വീണു പോകുമെന്ന് കരുതിയിട്ട് തന്നെയാണ്.. എനിക്കറിയാം."
ശബ്ദം കുറച്ചു കൊണ്ടാ പെണ്ണ് അവളുടെ ഭാരം മുഴുവനും അവനിലേക്ക് നൽകി കൊണ്ടങ്ങനെ ചേർന്നു നിൽകുമ്പോൾ സ്വയമറിയാതെ തന്നെ കാശി അവളുടെ മുഖത്തേക് നോക്കി.
പനിയുടെ അവശതയൊന്നും ഇപ്പോഴില്ല..
തന്നോടുള്ള പ്രണയമാളുന്ന നോട്ടം. ചിരി.
അവനറിയാതെ തന്നെ കൈകൾ കൊണ്ടവളെ ചുറ്റിപിടിച്ചു.
ആ നിമിഷം..
അത് കാത്ത് നിന്നത് പോലെ... കാർത്തു ഒന്നാഞ്ഞു കൊണ്ടവന്റെ ചുണ്ടിൽ അമർത്തി ഉമ്മ വെക്കുമ്പോൾ വിറയലോടെ കാശി അവളെ കൂടുതൽ തന്നിലേക്കടക്കി പിടിച്ചു കൊണ്ടങ്ങനെ ശ്വാസം പിടിച്ചു നിന്നു പോയി..
തുടരും..
അങ്ങനെ നിന്ന് ഉമ്മിക്ക്..😬
ന്നട്ടാ അശോകൻ കണ്ടോണ്ട് വരട്ടെ...😏
ഹല്ല പിന്നെ.🙄
മനുഷ്യരായാ പറഞ്ഞ വാക്കിനു വില വേണം പഹയാ..🤝
ഒരുമ്മ കിട്ടിയെന്ന് കരുതി മൂക്കും കുത്തിവീഴാത്ത വില..🤪
റിവ്യൂ ഇട്ടിട്ട് പോണേ..
ഇങ്ങളോന്ന് ഉഷാറായി റിവ്യൂ ഇട്ടാ ആ ബസ് നമ്മുക്കൊരു മണിയറയാക്കാം🫣
സ്നേഹത്തോടെ jif
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട്_ 24
✍️ രചന - ജിഫ്ന നിസാർ ❤️
അച്ഛനും അമ്മയും വാത്സല്യം കൊണ്ടും സ്നേഹം കൊണ്ടും തൊട്ടും തലോടിയും ഓരോന്നൊക്കെ ചോദിക്കുമ്പോഴും കാർത്തുവിന്റെ കണ്ണുകൾ നേഴ്സിനു നേരെയാണ്.
കാശിനാഥനെന്ന കെട്ട്യോന്റെ ഗുണകണങ്ങൾ അവരോട് എണ്ണി എണ്ണി പറയാൻ തോന്നിയ നിമിഷത്തെ കുറിച്ചോർത്തു കൊണ്ട് കാർത്തുവിനിപ്പോൾ ചെറുതല്ലാത്ത കുറ്റബോധമുണ്ട്.
വേറൊന്നും കൊണ്ടല്ല..
എങ്ങാനും അവർക്കിവരോട് വന്നിട്ടാ ഗുണകണങ്ങൾ ഒന്ന് കൂടി അയവിറക്കി പറയാൻ തോന്നിയ പിന്നെ തീർന്നു.
അവരുടെ കണ്ണിൽ അസൂയയും നഷ്ടബോധവും കാർത്തു വളരെ വ്യക്തമായി കണ്ടതാണ്.
അപ്പോഴത് നല്ല വെടിപ്പായി ആസ്വദിക്കുകയും ചെയ്തതാണ്.
ഇനിയിപ്പോ അവരത് പറഞ്ഞാൽ...
അവൾക്കത് ഓർക്കാൻ കൂടി വയ്യ.
സാവധാനം.. നഷ്ടപെട്ടുപോകാൻ യാതൊരു പഴുതും അവശേഷിക്കാതെ കാർത്തു അച്ഛന് മുന്നിൽ അവതരിപ്പിക്കാൻ മാറ്റി വെച്ച വിഷയമാണ് മിഷൻ കാശി നാഥൻ.
അതെങ്ങാനും ഇവരുടച്ചു കയ്യിൽ തരുമോ എന്നൊരു ഭയത്തോടെയാണ് കാർത്തുവപ്പോൾ അവിടെ കിടക്കുന്നത്.
എത്രയും പെട്ടന്ന് അവിടെ നിന്നിറങ്ങി പോയാൽ മതിയെന്നായി അവൾക്കും.
പോയാലോ അച്ഛ.. എനിക്ക് വിശന്നിട്ടു വയ്യ.. "
കാർത്തു വയർ തടവി കാണിച്ചു.
ഇതൊന്നു തീരട്ടെ കുഞ്ഞാറ്റെ.. "
തുളസി ഗ്ലൂക്കോസ് കുപ്പി ചൂണ്ടി കൊണ്ട് പറഞ്ഞു.
"അത് ഏറെക്കുറെ തീർന്നില്ലേ.. ഇനിയിപ്പോ അത്രയ്ക്ക് മതി.. സിസ്റ്റർ.. ഇതൊന്നഴിച്ചു തരുമോ.."
അവരെ അടുത്തേക്ക് വിളിക്കാൻ കാർത്തുവിന് ഭയമുണ്ട്.
പക്ഷേ തനിക് പുറത്തേക്ക് പോകാൻ കയ്യില് നിന്നുമീ നീഡിൽ ഊരി മാറ്റിയെ പറ്റൂ..
കഴിക്കാൻ ഇങ്ങോട്ട് വാങ്ങിക്കാണോ മോളെ.."
അശോകൻ എഴുന്നേറ്റു.
വേണ്ട അച്ഛാ.. ഇവിടെ ഇരുന്നു കഴിച്ചാൽ ശെരിയാവില്ല.. നമ്മുക്ക് അങ്ങോട്ട് പോകാം.. "
നേഴ്സ് വന്നു കൈപിടിച്ചപ്പോൾ തൊട്ട് കാർത്തു കാരണമില്ലാതെ ഓരോന്നും വെറുതെ പറഞ്ഞും ചോദിച്ചും അച്ഛന്റെയും അമ്മയുടെയും ശ്രദ്ധ തിരിച്ചു.
ഒടുവിൽ അവൾക്കവിടെ നിന്നും പുറത്ത് പോകാനായി.
ഡോക്ടറെ കാണിക്കണോ ഇനി.. തുളസി ചിരിയോടെ നേഴ്‌സിനെ നോക്കി.
ഏയ്.. അതിന്റെ ആവിശ്യമില്ലെന്ന് ഡോക്ടർ നേരത്തെ വന്നപ്പോൾ തന്നെ പറഞ്ഞിരുന്നു."
അവരെന്തെങ്കിലും പറയും മുന്നേ കാർത്തു വേഗം ഉത്തരം പറഞ്ഞു.
പോട്ടെ സിസ്റ്റർ.. ഇനി പിന്നെ കാണാം.."
കാർത്തു വെപ്രാളത്തോടെ പറഞ്ഞു.
"ഇനിയും നമ്മൾ ഇവിടെ വെച്ചു കാണാതിരിക്കാൻ ശ്രദ്ധിക്കണം കേട്ടോ.. തനിക്ക് ക്ഷീണമുണ്ട്. റസ്റ്റ് എടുക്കണം..!
നേഴ്സ് ചിരിയോടെ ഓർമ്മിപ്പിച്ചു കൊണ്ട് അവളെ നോക്കി.
പിന്നെയൊന്നും പറയാൻ നില്കാതെ അശോകനെയും തുളസിയെയും പിടിച്ചു കൊണ്ട് കാർത്തു പുറത്തേക്കിറങ്ങി നടക്കുകയും ചെയ്തു.
💜💜
എന്ത് പറ്റിയെടാ.."
ശിവയുടെ പരിഭ്രാന്തി നിറഞ്ഞു നിൽക്കുന്ന സ്വരം.
ഇന്നലെ രാത്രിയിൽ എപ്പഴോ ഇന്നിനി ബസ്സിൽ പോണത് നടക്കില്ലെന്നു പറഞ്ഞു കൊണ്ട് കാശിയിട്ട മെസ്സേജ് കണ്ടയുടനെ വിളിച്ചതാണ് ശിവ.
"കാർത്തികയ്ക്ക് പനി.."
കാശി ഒറ്റവാക്കിൽ ഉത്തരം പറയാൻ ശ്രമിക്കുകയാണ്.
"അതും ഇതും തമ്മിലെന്ത് ബന്ധം.. ഒന്ന് തെളിയിച്ചു പറയെന്റെ കാശി നീ.. "
വീണ്ടുമൊരു ചോദ്യത്തിനിട കൊടുക്കാതെ പിന്നെ നടന്നതെല്ലാം കാശി അവനോട് പറഞ്ഞു കൊടുത്തു.
അതിൽ താനും അവളും സംസാരിച്ച ഭാഗം അവൻ മനഃപൂർവം കട്ട് ചെയ്തു കളഞ്ഞു.
അതിനി ആരും അറിയണ്ട.
"അപ്പൊ അതായിരുന്നു കുഞ്ഞാറ്റ രണ്ടു ദിവസം വിളിക്കാഞ്ഞതും നിനക്കത് കൊണ്ട് കലിപ്പ് കയറിയതും.. ല്ലേ."
ഒലക്കയാണ്...അവള് വിളിക്കാഞ്ഞിട്ട് എനിക്കെന്ത് കലിപ്പ്.. നീയൊന്നു വെച്ചിട്ട് പോയേ ശിവ. രാവിലെ തന്നെ മനുഷ്യന്റെ മൂഡ് കളയാൻ.. "
കാശി ശബ്മടക്കി കൊണ്ടവനോട് ദേഷ്യപ്പെട്ടു.
"ഹാ.. വെക്കല്ലേ.എന്നിട്ടിപ്പോ കുഞ്ഞാറ്റയ്ക്ക് എങ്ങനെ ഉണ്ട്.. പനിയൊക്കെ കുറഞ്ഞോ.. ബോധം വന്നോ.."
ശിവ ധൃതിയിൽ ചോദിച്ചു.
പനി കുറഞ്ഞു.. പക്ഷേ ബോധം.. അതുണ്ടങ്കിലല്ലേ തിരികെ വരൂ. "
"തിരിച്ചു വരാറായോ എന്നിട്ട് നീ..?"
"ഡിസ്ചാർജ് ഒക്കെ എഴുതി കിട്ടിയതാ.. പക്ഷേ അപ്പോഴേക്കും അശോകേട്ടനും ചേച്ചിയും വന്നിട്ടുണ്ട്. ഇനിയിപ്പോ എന്തൊക്കെ നടക്കുമെന്ന് കണ്ടു തന്നെ അറിയണം.."
കാശി ചടപ്പോടെ പറഞ്ഞു.
"എന്താടാ നിനക്കൊരു നിരാശ.."
ശിവ ചിരിയൊതുക്കി കൊണ്ട് ചോദിച്ചു.
"നിരാശ.. തേങ്ങയാണ്.അവളുടെ അച്ഛനും അമ്മയും വന്നതിന് എനിക്കെന്തിനാ നിരാശ.."
"ചുമ്മാ എയർ പിടിച്ചു നിൽക്കാതെ കിട്ടിയ സമയം ആ പെണ്ണിനോട് ഇഷ്ടം പറയെടാ പൊട്ടാ. ബാക്കിയൊക്കെ വരുന്നിടത്തു വെച്ചു കാണാം..ഇതിങ്ങനെ കെട്ടി പൂട്ടി നടന്നിട്ട് വെറുതെ പ്രഷർ കൂട്ടാൻ.."
ശിവ ചിരിയോടെ പറയുന്നത് കേട്ടതും അവനെന്തോ മറുപടി കൊടുക്കാൻ വേണ്ടി കാശി ഒരുങ്ങിയ സമയത്തു തന്നെയാണ് അവന് മുന്നിലാ വാതിൽ തുറന്നത്.
"ഞാൻ വിളിക്കാം ശിവ.."
അവരെ കണ്ടതോടെ കാശി പെട്ടന്ന് തന്നെ ഫോൺ കട്ട് ചെയ്തു കൊണ്ട് പോക്കറ്റിലേക്കിട്ടു.
അവരെയും പ്രതീക്ഷിക്കുന്നത് പോലെ പുറത്തുള്ള കാശിയെ കണ്ടതും കാർത്തിക വീണ്ടും എല്ലാം മറന്നു.
അവനിൽ മാത്രം നോട്ടം കൊരുത്തു.
കണ്ടിട്ടും മതിയാവാത്ത പോലെ..
കാശി അവളുടെ നോട്ടം കണ്ടിട്ട് പിന്നെയും അസ്വസ്ഥനായി.
അവന്റെ കയ്യിലുള്ള ബാഗ് അവൾക്ക് നേരെ നീട്ടുമ്പോൾ മറ്റാരും കാണാതെ ഒന്ന് കണ്ണുരുട്ടി പേടിപ്പിക്കാനും മറന്നില്ല.
"നിങ്ങള് ഒരുമിച്ച് വരില്ലേ.. ഞാനെന്ന പോയാലോ ഇനി.."
കാശി വാച്ചിലേക്ക് നോക്കി.
"നിക്കെടാ.. ചായ കുടിച്ചിട്ട് പോകാം.. ഇന്നിപ്പോ ഇനി എന്തായാലും ബസ്സിൽ പോകുന്നത് നടക്കില്ലല്ലോ.."
അശോകൻ പറഞ്ഞു.
"ഏയ്.. എനിക്ക്.. എനിക്ക് വേണ്ട.. ഞാൻ ചായ കുടിച്ചിരുന്നു.."
അവനത് പറയുമ്പോൾ കാർത്തുവിന്റെ മുഖം വീർത്തു പൊട്ടും പരുവമായി.
എന്നെയവിടെ അകത്തു കൊണ്ടിട്ട് ഇവനിവിടെ ആഘോഷിച്ചു നടപ്പായിരുന്നു.
ആ സിസ്റ്റർ പറഞ്ഞാ കെയ്റേട്ടന്റെ ഒറിജിനൽ സ്വഭാവം ആർക്കെങ്കിലും അറിയാമോ..?
"അതൊന്നും സാരമില്ല.നീ ഇങ്ങ് വന്നേ.."
അത് പറഞ്ഞു കൊണ്ട് അശോകേട്ടൻ മുന്നിൽ നടക്കുമ്പോൾ കാശിക്ക് പിന്നെ ആ പിറകെ നടക്കുകയെ നിവൃത്തിയുണ്ടായിരുന്നുള്ളു.
അപ്പോഴൊക്കെയും കാർത്തികയുടെ പൊള്ളുന്ന നോട്ടത്തിൽ നിന്നും ഓടിയോളിക്കാനുള്ള ധൃതി മാത്രമണവന്.
ഇരിക്ക് കാശി.."
കാർത്തികയുടെ അരികിലേക്ക് തന്നെ ചൂണ്ടി കൊണ്ട് അശോകേട്ടൻ പറയുമ്പോൾ അവൻ അവളെയൊന്ന് നോക്കി.
ഞാൻ.. ഞാൻ അപ്പുറത്ത്.. "
കാർത്തുവിന്റെ ഭാവം കണ്ടപ്പോൾ അവനവിടെ ഇരിക്കാൻ തോന്നിയില്ല.
"ഓ.. ഈ ചെറുക്കന്റെ ഒരു കാര്യം..അങ്ങോട്ട് ഇരിക്കെടാ.. അവന്റെയൊരു ഫോർമാലിറ്റി.."
തുളസി ശാസനയോടെ പറഞ്ഞതും കാശി തെളിച്ചമില്ലാത്തൊരു ചിരിയോടെ അവിടെ തന്നെ ഇരുന്നു.
എനിക്കൊരു ചായ മാത്രം മതി അശോകേട്ട.. "
തലേന്ന് രാത്രിയിൽ പോലും ഭക്ഷണം കഴിക്കാത്ത പരിഭവം കാണിക്കുന്ന വയറിന്റെ ആളാൽ പോലും കണക്കിലെടുക്കാതെ കാശി പറഞ്ഞു.
അശോകൻ അതിന് ഉത്തരമൊന്നും പറഞ്ഞില്ല.
പക്ഷേ അയാൾ എല്ലാവർക്കും ഉള്ളത് ഓർഡർ കൊടുത്തു.
അപ്പോഴെല്ലാം കാർത്തികയുടെ മുഖത്തൊരു ചിരിയുണ്ട്.
ഭക്ഷണമെത്തും വരെയും കാശി ഫോണിൽ നോക്കിയിരുന്നു.
അവനെ അധികം ബുദ്ധിമുട്ടിക്കാതെ തന്നെ ഭക്ഷണം വന്നു.
കഴിക്ക്..
അശോകൻ കാർത്തികയുടെ മുന്നിലേക്ക് നീക്കി വെച്ച് കൊടുത്തത് പോലെ തന്നെ കാശിക്കും കൊടുത്തു.
അവർ മൂന്ന് പേരും എന്തൊക്കെയോ പറയുന്നുണ്ട്.
കാശി പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ പെട്ടന്ന് കഴിച്ചെഴുന്നേറ്റ് പോകാനുള്ള ശ്രമത്തിലാണ്.
അതിനിടയിൽ...ഇടതു കയ്യിൽ കാർത്തികയുടെ വിരൽ കോർത്തു പിടിക്കാനുള്ള ശ്രമം.
അവൻ ഞെട്ടി പിടഞ്ഞു..
അവന്റെ കണ്ണുകൾ പിടച്ചിലോടെ അവളെയൊന്ന് നോക്കിയെങ്കിലും അങ്ങനൊരു കാര്യം ചെയ്യുന്നതിന്റെ യാതൊരു ഭാവമാറ്റവുമില്ലാതെ അവൾ അശോകേട്ടനോട് എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്.
കാശി കൈ കുടയാൻ ശ്രമിക്കുന്നത്തിനൊപ്പം അവളുടെ പിടിയും മുറുകുന്നുണ്ട്.
ഇളം ചൂടുള്ള ആ പിടിയിൽ അവന് പൊള്ളുന്നത് പോലാണ് തോന്നുന്നത്.
"പതുക്കെ കഴിക്ക് കാശി.. എന്താ നിനക്കിത്ര ധൃതി."
അവന്റെ പരവേശം കണ്ടിട്ട് തുളസി ചിരിയോടെ പറയുന്നുണ്ട്.
ഒന്ന് ചിരിച്ചതല്ലാതെ അവൻ ഒന്നും പറഞ്ഞില്ല.
ഭക്ഷണം ബാക്കി വെച്ചിട്ട് പോകാൻ വയ്യെന്നുള്ളത് കൊണ്ട് മാത്രം വല്ല വിധേനയും അവനത് കഴിച്ചു തീർത്തു.
"കൈ കഴുക്കട്ടെ..."
ആശ്വാസത്തോടെ അവനത് പറഞ്ഞു നിമിഷം തന്നെ കാർത്തുവിന്റെ പിടി അയഞ്ഞു.
ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തോടെ അവനെഴുന്നേറ്റു പോകുകയും ചെയ്തു.
വാഷിങ് റൂമിന്റെ അരികിൽ ചെന്ന് നിൽക്കുമ്പോൾ അവൻ വല്ലാതെ കിതക്കുന്നുണ്ട്.
ഇവൾക്കിത് എന്തിന്റെ കേടാണ്..
പറഞ്ഞിട്ടും മനസ്സിലാവാതെ..
അവന് വല്ലാതെ ദേഷ്യം വരുന്നുണ്ട്.
കൈ കഴുകി കൊണ്ട് തിരിയുമ്പോ നെഞ്ചിലിടിച്ചു നിന്ന കാർത്തികയെ അവിടെയും കണ്ടപ്പോൾ കാശി ഒന്ന് കൂടി പിന്നിലേക്ക് മാറി.
മുഴുവനും കഴിച്ചു തീരാതെ ഓടി പോന്നതാണ് പിശാച്.
മനുഷ്യന് സമാധാനം തരാതിരിക്കാൻ.
"കാശ്യേട്ടന് എന്തൊരു പേടിയാണ്.."
അവളൊന്നു കൂടി അരികിലേക്ക് വന്നിട്ട് പറയുമ്പോൾ കാശി അവളെ തുറിച്ചു നോക്കി.
"എന്തിനാ ഇങ്ങനെ പേടിക്കുന്നെ.. ഞാനല്ലേ.. ഇതൊക്കെ എൻജോയ് ചെയ്യാനുള്ളതല്ലേ.."
കളിക്കല്ലേ കാർത്തിക.. നീങ്ങി നിന്നേ നീ.നിന്റച്ഛൻ കണ്ടോണ്ട് വന്നാൽ...
അവളുടെ നോട്ടം..
കാശി വേഗം മുഖം തിരിച്ചു.
അപ്പൊ അച്ഛൻ കാണുന്നതാണ് കാശിയേട്ടന് പ്രശ്നമുള്ളുല്ലേ."
കാർത്തിക കുറച്ചു കൂടി അടുത്തേക്ക് വന്നതും അവൻ ഇനി നീങ്ങി നിൽക്കാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടി.
അവന്റെ കണ്ണുകൾ അപ്പോഴും വാതിലിന് നേരെയാണ്.
"കളിക്കാതെ മാറിക്കേ കാർത്തിക നീ.. എനിക്ക് ദേഷ്യം വരുന്നുണ്ട്.."
അത് പറയാനുണ്ടോ.. ഈ മുഖമിങ്ങനെ ചുവന്നു വരുന്നത് കണ്ടാലേ എനിക്കറിയില്ലേ.. "
അവളുടെ ചിരി..
അത്രയും അരികെ ചേർന്ന് നിൽക്കുന്നവൾ.
അവനൊന്നു ശ്വാസമെടുത്തു.
"ഇങ്ങനൊരു അൺ റൊമാന്റിക് മൂരാച്ചി.. നോക്കിക്കോ.. ഇതൊക്കെ ഓർത്തിട്ട് നിങ്ങള് കുറെ വേദനിക്കും.. അന്ന് ഞാൻ ബാക്കി പറഞ്ഞു തരാം.."
അവന്റെ മുഖം കണ്ടതും കാർത്തു പെട്ടന്ന് മാറി നീങ്ങി നിന്നു കൊടുത്തു.
ഒരക്ഷരം മിണ്ടാതെ അവളെ ഒന്ന് നോക്കിയിട്ട് തിരികെ പോകുന്നവൻ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.
പിന്നെയൊരു പത്തു മിനിറ്റ് നേരം കൂടി കാശി കാത്ത് നിന്നിട്ടാണ് അവർ തിരികെ വന്നത്.
അതോടെ കാശിക്ക് ആശ്വാസമായി.
"ഇനിയിപ്പോ നിങ്ങള് വരില്ലേ അശോകേട്ട.. ഞാൻ പോയിക്കോട്ടെ.."
കാർത്തികയുടെ മങ്ങിയ മുഖത്തെക്കവന്റെ നോട്ടമൊന്നു പാളി വീണു.
"എനിക്കിനി ഡ്രൈവ് ചെയ്യാനൊന്നും വയ്യെടാ.. ഇന്നലെ മോളെ കാണാനുള്ള ആർത്തി കൊണ്ടിങ് പോന്നതല്ലേ. ഈ കാർ ഇവിടെ കിടക്കട്ടെ. പതിയെ വന്നെടുക്കാം. നമ്മുക്ക് ഒരുമിച്ച് പോകാടാ.."
അശോകൻ പറഞ്ഞു കേട്ടതും കാശി വീണ്ടും പെട്ടത് പോലായി.
കത്തിമുന പോലുള്ളൊരു നോട്ടത്തിൽ നിന്നും ഇനിയെങ്കിലും രക്ഷപ്പെട്ടു പോകാം എന്നുള്ള അവന്റെ വളരെ നേരത്തേ ആശ്വാസമാണ് അവിടെ പൊലിഞ്ഞു വീണത്.
അത് മതി അച്ഛ.. അച്ഛൻ ഡ്രൈവ് ചെയ്യണ്ട ഇനിയിപ്പോ.. കാശ്യേട്ടൻ ഉണ്ടല്ലോ.. "
നിറ ദീപം പോലെ തെളിഞ്ഞു നിന്നു പറയുന്നവളെ അവിടെയിട്ട് ചവിട്ടി കൂട്ടാനുള്ള കലി ഒതുക്കി കൊണ്ടവൻ ചിരിച്ചു നിന്നു.
അത് മതിയെന്ന് തുളസിയും പറഞ്ഞതോടെ കാശി പിന്നൊന്നും പറയാൻ നിൽക്കാതെ കാർ പാർക്കിങ് എരിയിലേക്ക് നടന്നു.
അശോകൻ മുന്നിലേക്ക് കയറി..
തുളസിയും കാർത്തുവും പിന്നിലും.
പിന്നിലാണ് കയറിയതെങ്കിലും കാശിയെ കാണാൻ പറ്റുന്ന പരുവത്തിൽ അവന്റെ എതിരെ സൈഡിലായിട്ടാണ് കാർത്തു ഇരുന്നത്.
അശോകേട്ടൻ ക്ഷീണത്തോടെ സീറ്റിലേക്ക് ചാരി കിടന്നപ്പോൾ കാശിക്കാണ് ആശ്വാസം തോന്നിയത്.
പിന്നിലിരിക്കുന്നവളുടെ നോട്ടമെങ്ങാനും അയാൾ കാണുന്നുണ്ടോ എന്നൊരു ഭയമുണ്ടവന്.
തുളസിയും കണ്ണടച്ച് കൊണ്ട് കുറച്ചു നേരത്തെ ഉറക്കത്തിന്റെ ക്ഷീണം തീർക്കാൻ ശ്രമിക്കുമ്പോൾ കണ്ണടഞ്ഞു പോകുന്ന ക്ഷീണമുണ്ടായിട്ടും കാർത്തു അവനെ കാണാൻ വേണ്ടി മാത്രം കണ്ണ് തുറന്നിരുന്നു.
പാട്ട് വേണ്ട കാശി.. മോൾക്ക് തല വേദനിക്കും..
സ്റ്റിരിയോ ഓൺ ചെയ്തവനോട് അശോകൻ കണ്ണ് തുറക്കാതെ തന്നെ പറഞ്ഞു.
"വേണ്ട അച്ഛ.. എനിക്ക് കുഴപ്പമില്ല.. അത് നിന്നോട്ടെ.."
കാശിയത് ഓഫ് ചെയ്യും മുന്നേ കാർത്തു ചാടി കയറി പറഞ്ഞു.
വീണ്ടും പാട്ടിന്റെ ശബ്ദം മാത്രം..
കൂട്ടത്തിൽ പ്രണയമിറ്റി വീഴുന്ന അവളുടെ നോട്ടവും.
വീടെത്തുവോളം കാശി വെറുതെ പോലും പിന്നിലേക്ക് തിരിഞ്ഞ് നോക്കിയില്ല..
മനഃപൂർവം..
തുടരും.
ചിലപ്പോഴൊക്കെ ശിവ പറയുന്നത് തന്നെ എനിക്ക് നിന്നോട് പറയാൻ തോന്നും കാശി
വരുന്നിടത്തു വെച്ച് കാണാടാ 🥰
കാവ്യ.. ഓളുടെ കെട്ട്യോൻ ഉല്ലാസ്..
മറന്ന് പോയോ നിങ്ങള്..
അവരല്ലേ... കാശിയുടെ സ്വപ്നങ്ങൾ തകർത്തു കൊണ്ടാ കല്യാണത്തിന്റെ അന്ന് ഒളിച്ചു പോയത്.
മൂത്ത മകളുടെ ആ പ്രവർത്തനം.. ചതി..അത് കൊണ്ടല്ലേ കാശിയുടെ അച്ഛൻ ഹൃദയം പൊട്ടി മരിച്ചത്..
എഴുതിയിരുന്നു ഞാൻ വിശദമായി തന്നെ..
കാശിയുടെ മൂത്ത പെങ്ങൾ.. കാവ്യ..
റിവ്യൂ ഇട്ടിട്ട് പോണേ ❣️
സ്നേഹത്തോടെ jif
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - മുറ ചെറുക്കൻ..
🔻 ഭാഗം _75
✍️ രചന - Aysha akbar
പുറത്ത് നിന്നുള്ള ശബ്ദങ്ങളിലേക്ക് എത്തി നോക്കുക രവിക്ക് ഒരു പതിവായി മാറിയിരുന്നു......
അവനെ കാണുമ്പോൾ മനസ്സിൽ നിറയുന്നൊരു സന്തോഷമുണ്ട്.......
അതെന്താണെന്ന് അയാൾക്ക് പോലും അറിയുന്നില്ലായിരുന്നു....
എല്ലാവരും അവനെ കൊഞ്ചിക്കുന്നത് കാണുമ്പോൾ അവവനെ വാരിയെടുക്കാൻ തോന്നുന്ന മനസ്സിനെയും അയാൾക് പിടി കിട്ടിയുന്നില്ലായിരുന്നു......
ഇത്ര ദിവസം ഒറ്റപ്പെട്ടു നിന്നതിന്റെയാവാം ഒരുപക്ഷെ........
ഇടുങ്ങി പ്പോയ ആ അന്തരീക്ഷത്തിൽ നിന്നും താൻ പുറത്ത് വന്ന് തുടങ്ങുന്നത് അയാളറിഞ്ഞു........
ചെയ്തതെല്ലാം തെറ്റായിരുന്നു വെന്ന തിരിച്ചറിവാണ് തന്റെ മനസ്സിപ്പോൾ പേറി കൊണ്ടിരിക്കുന്നത്.....
അതിലേറ്റവും വേദനിച്ചത് അവൾ തന്നെയായിരുന്നു...
കുഞ്ഞിനെ കൂട്ടി പിടിച്ചിരുന്നു നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന തന്റെ മകളെ അയാൾ ആദ്യമായി വാത്സല്യത്തോടേ നോക്കി.....
അത്രയും സൗകര്യങ്ങൾ ക്കിടയിൽ നിൽക്കുമ്പോഴും അവളുടെ കണ്ണുകളിൽ കാണാത്ത തിളക്കം ഇപ്പോഴുണ്ട്.....
സച്ചു വിനോട് അയാൾക്ക് എന്തെന്നില്ലാത്തൊരു ബഹുമാനം തോന്നിയിരുന്നു.......
അന്ന് സച്ചു മുറിയിലേക് വരുമ്പോൾ അയാൾ പുറത്തേക്ക് നോക്കിയിരിക്കുകയാണ്.....
അത് കണ്ടതും സച്ചുവിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു......
അയാളിലെ മാറ്റത്തേ അവൻ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു......
അവൻ ഒന്ന് മുരടനക്കിയതും അയാൾ ഒരു ഞെട്ടലോടെ തിരിഞ്ഞു........
അയാളുടെ കണ്ണുകളിൽ പതർച്ച വ്യക്തമായി കാണാം....
എന്തിനാ ഈ വാശിയും ദേഷ്യവും ദുരഭിമാനവും.....
അയാളുടെ കഴുത്തിലേക്ക് കിഴി വെക്കുമ്പോഴായിരുന്നു അവനത് ചോദിച്ചത്......
കിടന്നിടത് കിടന്നു അയാൾ ഞെട്ടി..
അവളെ നിങ്ങൾ വേദനിപ്പിച്ചത് കൊണ്ടാണ് എനിക്കും ഇങ്ങനെ ചെയ്യേണ്ടി വന്നത്..... മറിച് അവളെ നിങ്ങൾ അല്പമെങ്കിലും സ്നേഹിച്ചിരുന്നെങ്കിൽ കരുണ കാട്ടിയിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല.....
സച്ചു അത് പറയുമ്പോൾ കേട്ട് കിടക്കുകയല്ലാതെ അയാൾക്ക് നിവൃത്തി യുണ്ടായിരുന്നില്ല.....
പണം കൊടുത്താൽ കിട്ടാത്ത പലതും ഈ ഭൂമിയിലുണ്ട്.........
സച്ചു അയാൾക്ക് നേരെ ചാഞ്ഞിരുന്നു അല്പം ശാന്തമായി അത് പറയുമ്പോൾ അയാൾ മുകളിലേക്ക് നോക്കിയങ്ങനെ കിടന്നു.....
ഇഷാ..... ഇങ്ങ് വാ.....
വാതിൽ പടിയിൽ നിൽക്കുന്ന ഇഷാനിയെ സച്ചു വിളിക്കുമ്പോൾ ഒരു നിമിഷം രവിയൊന്ന് വിറച്ചു പോയിരുന്നു..
അവളുടെ മുഖത്ത് നോക്കാനുള്ള ധൈര്യം തനിക്കില്ലെന്നതാണ് ശെരി...
തന്നോട് ഏറ്റ് മുട്ടി ജയിച്ചവളാണവൾ..... അവൾക്ക് മുമ്പിൽ പരാജിതനാണ് താൻ.....
അയാൾ നിർവികാരമായി അങ്ങനെ കിടന്നു......
ഇഷാനി പതിയെ മുറിയിലേക് കടന്നു വന്നു.......
അവളുടെ കയ്യിലുള്ള കുഞ്ഞിനെ സച്ചു വാങ്ങി....
ഇത് നിങ്ങളുടെ മകളാണ്..... അവള് പ്രസവിച്ച നിങ്ങളുടെ കൂടി രക്തമാണ് ഇത്.....
എത്ര പണം കൊടുത്താലാണ് ഇവരോടൊപ്പമുള്ള സന്തോഷം നിങ്ങൾക്ക് വാങ്ങാൻ കഴിയുക......
സച്ചു അല്പം കനത്തിൽ തന്നെയത് ചോദിക്കുമ്പോൾ രവി അവർക്കാർക്കും മുഖം കൊടുക്കാതെ മുകളിലേക്ക് നോക്കി കിടന്നു........
നിങ്ങൾക്ക് മുഖത്ത് നോക്കാനുള്ള പ്രയാസം സത്യമായും ദേഷ്യത്തിൽ നിന്നുള്ളതല്ലെന്ന് എനിക്കുറപ്പാണ്.....
മറിച് അത് നിങ്ങളുടെ കുറ്റ ബോധമാണ്.....
ഇനിയും നിങ്ങളെ വിട്ട് പോകാൻ മടി കാണിച്ചു നിൽക്കുന്ന ദുരഭിമാനമാണ്......
സച്ചു അതും കൂടി പറഞ്ഞു നിർത്തുമ്പോൾ അയാൾ ജീവനറ്റ ശരീരം പോലങ്ങനെ കിടന്നു......
സച്ചു കുഞ്ഞിനെ പതിയെ അയാൾക്കരികിലൊന്നിരുത്തി...
അവൻ ചിരിച്ചു ശബ്ദമുണ്ടാക്കി കൈ കാലിട്ടടിക്കുമ്പോൾ പതിയെ അത് രവിയുടെ ദേഹത്തോന്നുരസി....
അവന് നേരെ തിരിഞ്ഞു നോക്കാതെ അയാൾ സ്വയം അയാളെ പിടിച്ചു നിർത്തി.......
കുഞ്ഞിനെ അയാൾ തിരിഞ്ഞു നോക്കുന്നില്ലെന്ന് കണ്ടതും സച്ചു പതിയെ അവനെയെടുത്തു......
അലിഞ്ഞു തീരാൻ മാത്രം അയാളുടെ ഹൃദയം പാകപ്പെട്ടിട്ടില്ലെന്ന് അവന് തോന്നിയത് കൊണ്ട് തന്നെ പിന്നീടൊന്നും പറയാതെ അവനവരെയും കൂട്ടി പുറത്തേക്ക് നടന്നിരുന്നു......
അവർ പോയ വഴിയേ രവിയൊന്ന് തല ചെരിക്കുമ്പോൾ ആ കണ്ണുകളിൽ നിന്നൊരു തുള്ളി യൂർന്നു കവിളിലൂടെ ഒലിച്ചിറങ്ങി......
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
രവി കിടക്കുന്ന മുറിയിലേക് ഗോപി കടന്ന് വന്നതും അറിയാതെ ആ കണ്ണുകൾ തമ്മിലൊന്ന് കോർത്തു.....
ഗോപി അത് കണ്ടില്ലെന്ന വണ്ണം കയ്യിലെ കവർ മേശ മേൽ വെച്ചു അതിൽ നിന്നും എന്തൊക്കെയോ പച്ച മരുന്നെടുത്തു ചതച്ചു തുടങ്ങിയിരുന്നു.....
അത് തനിക്കുള്ള മരുന്നാണെന്ന് ഓർക്കും തോറും രവിക്ക് നിറഞ്ഞൊരു പ്രയാസം തോന്നി.....
അത് കഴിഞ്ഞ് ഗോപി പുറത്തേക്ക് നടക്കുമ്പോൾ അയാളുടെ കാലിന് അല്പം ചെരിവുള്ളത് കൂടി കണ്ടതും രവിക്ക് നെഞ്ചിലെന്തോ ഒന്ന് നീറി.....
അതേ..... അതിനും കാരണ ക്കാരൻ താൻ തന്നെയാണ്.....
ഓർക്കും തോറും അയാൾക്ക് ഹൃദയം മുറിയും പോലെ തോന്നിയിരുന്നു....
എങ്ങോട്ട് നോക്കിയാലും താൻ വേദനിപ്പിച്ചവരാണ്.....
അവരാണ് തനിക്ക് വേണ്ടി ശുശ്രൂഷ ചെയ്യുന്നത് ......
ആരുടേയും മുഖത്ത് നോക്കാനുള്ള ധൈര്യമില്ലെന്നത് കൊണ്ട് തന്നെ രവി ആ മുറിയിൽ തന്നെ ഒതുങ്ങി ക്കൂടിയിരുന്നു.....
എങ്കിലും ഇടയ്ക്കിടെ അയാളുടെ കണ്ണുകൾ ഉമ്മറത്തു വന്നിരിക്കുന്ന ഇഷാനിയിലേക്കും കുഞ്ഞിലേക്കും പാറി വീണു കൊണ്ടേയിരുന്നു.....
ഏകദേശം ഭേദമായി ട്ടുണ്ട്.....
തനിക്ക് ഇവിടം വിട്ട് പോകാൻ സമയമായി എന്നയാൾ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു.....
എന്നാൽ മനസ്സ് അതിനോട്ടും തയ്യാറായിരുന്നില്ലെന്നതായിരുന്നു ശെരി.....
അവിടെ ചെന്നാലും താൻ തനിച്ചാണ്......
തനിക്കൊരു ആവശ്യം വന്നപ്പോൾ തിരിഞ്ഞു നോക്കാത്ത സൗഹൃദ ങ്ങളെ കണ്ടായിരുന്നു താൻ അഹങ്കരിച്ചിരുന്നത്....
എല്ലാം മായയാണ്... ആർക്കും ആത്മാർഥത യില്ല......
അതുണ്ടായിരുന്നവരെ താനായി നഷ്ടപ്പെടുത്തുകയും ചെയ്തു.....
ഇപ്പൊ തന്റെ കാലിനടിയിൽ ശൂന്യമാണ്....
ഇവിടെ കയ്യെത്തും ദൂരത്തിൽ ആരൊക്കെയോ ഉണ്ടെന്ന തോന്നലിലെങ്കിലും തനിക്ക് ആശ്വസിക്കാമായിരുന്നു......
തന്റെ രോഗം ഇത്ര പെട്ടെന്ന് ഭേദമാകേണ്ടി യിരുന്നില്ലെന്ന് വരെ ചിന്തിച്ചു തുടങ്ങിയിരുന്നയാൾ.....
കാരണം പ്രപഞ്ച ത്തിൽ ഒറ്റപ്പെടലിനോളം ഒരു മനുഷ്യനെ തളർത്താൻ കഴിയുന്ന മറ്റൊന്നില്ലെന്നതാണ് സത്യം......
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അന്നൊരു മഴയുള്ള ദിവസമായിരുന്നു......
വലിയ വലിയ തുള്ളികൾ ശബ്ദമുണ്ടാക്കി ഓട്ടിൻ പുറത്തേക്ക് വന്നു വീണു കൊണ്ടിരുന്നു.....
രവി എപ്പോഴത്തെയും പോലെ ജനലിലൂടെ മുറ്റത്തേക്കും ഉമ്മറത്തേക്കും നോക്കി യിരുന്നു.......
കരിയിലകൾക്കൊപ്പം മഞ്ഞ നിറത്തിലുള്ള ചെളി വെള്ളം മുറ്റം കടന്ന് വയലിലേക്ക് ഒലിച്ചു പോകുന്നത് നോക്കിയയാളങ്ങനെ നിന്നു....
എങ്ങും മണ്ണിന്റെ ഗന്ധമുണ്ട്.......
അപ്പോഴാണ് ഉമ്മറത്തു നിന്ന് മുറ്റത്തേക്കിറങ്ങുന്ന ആ പടിയിലേക്ക് മുട്ട് കുത്തി വന്ന കുഞ്ഞിനെ രവി കാണുന്നത്.....
അവിടെയെങ്ങും ആരുമില്ല താനും.......
അയാളുടെ നെഞ്ചിടിപ്പ് കൂടി.......
രണ്ട് സ്റ്റെപ്പുണ്ട് താഴേക്ക്....
ഒന്ന് കൂടി മുന്നോട്ട് വന്നാൽ അവൻ താഴെ വീഴുമെന്നുറപ്പാണ്......
ശബ്ദമുണ്ടാക്കി ആരെയെങ്കിലും വിളിക്കാനാണ് രവിക്ക് ആദ്യം തോന്നിയത്.....
കാരണം വരാന്തയുടെ ഈ തലക്കൽ നിന്നും താൻ നടന്നെത്തുമ്പോഴേക്കും അവൻ വീഴുമോയെന്ന പേടിയാണ് ഉള്ളു നിറയെ....
പക്ഷെ മഴയുടെ തിമർപ്പിൽ തന്റെ ശബ്ദം ഒന്നുമല്ലാതായി തീരുകയേ ചെയ്യുമെന്നും അയാൾക്കറിയാമായിരുന്നു......
അയാൾ യാന്ത്രികമായി തന്നെ അവനടുത്തേക്ക് ചുവടുകൾ വെച്ചു.......
നടക്കുകയായിരുന്നില്ല പകരം ഓടുകയായിരുന്നു....
മുട്ട് കുത്തി താഴേക്ക് വീഴാൻ നിൽക്കുന്ന അവനെ ഓടി ചെന്നയാൾ വാരിയെടുത്ത് കൊണ്ട് നെഞ്ചിലേക്ക് ചേർത്തിരുന്നു......
രക്തത്തെ തിരിച്ചറിഞ്ഞെന്ന വണ്ണം അവൻ മോണ കാട്ടിയൊന്ന് ചിരിച്ചു......
അയാളുടെ ദേഷ്യവും വാശിയും ദുരഭിമാനവുമെല്ലാം ആ ചിരിയിൽ അലിഞ്ഞു പോയിരുന്നു......
പുറത്ത് പെയ്യുന്ന മഴയോടൊപ്പം അയാളുടെ മിഴികളും മത്സരിച്ചു പെയ്തു.......
കുഞ്ഞിനെ നോക്കി വന്ന മീനുവും ഇഷാനിയും പെട്ടെന്ന് ഈ കാഴ്ച കണ്ടോന്ന് അമ്പരന്നിരുന്നു.......
ഇഷാനി സന്തോഷം കൊണ്ടും അത്ഭുതം കൊണ്ടും തറഞ്ഞു നിൽക്കുകയാണ്.....
മീനു വേഗം അകത്തേക്കൊടി എല്ലാവരെയും വിളിച്ചു കൊണ്ട് വന്നു.....
അപ്പോഴും രവി ഒന്നുമറിയാതെ കുഞ്ഞിനെ ചേർത്ത് പിടിച്ചു നിൽക്കുകയാണ്.....
മീനുവിനോടൊപ്പം വന്ന എല്ലാവരും ഈ കാഴ്ച കണ്ട് സന്തോഷത്താൽ മതി മറന്നു.....
സച്ചു നോക്കിയത് ഇഷാനിയിലേക്കാണ്....
അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്ന കണ്ണ് നീരിന് ഈ ജന്മത്തെ മുഴുവൻ സന്തോഷത്തിന്റെ തിളക്കമുണ്ടായിരുന്നു.....
ഒരു നിമിഷം രവിയൊന്ന് തിരിഞ്ഞപ്പോഴാണ് തന്നെ നോക്കി നിൽക്കുന്നവരെ കാണുന്നത്......
ആകെ ക്കൂടി ചമ്മി പ്പോയിരുന്നയാൾ.....
ഞാൻ..... വീഴാൻ തുടങ്ങിയപ്പോൾ....
അയാൾ പാതി ക്ക് വെച്ചു നിർത്തി....
ഇപ്പോഴാണ് നിങ്ങളുടെ അസുഖം മുഴു വനായും മാറിയത്.......
അയാൾ പറഞ്ഞതിനെ ഗൗനിക്കാതെയെന്ന വണ്ണം സച്ചു രവിയെ നോക്കിയത് പറയുമ്പോൾ അയാൾ തോറ്റു പോയവന്റെ പോലെ നിന്നു.....
പതിയെ കുഞ്ഞിന്റെ കവിളിലൊന് കൂടി അയാൾ ചുണ്ട് വെച്ചു എല്ലാവരിൽ നിന്നും പുറം തിരിഞ്ഞു നിന്നത് തന്റെ തോറ്റ ഭാവത്തെ ആരും കാണാതിരിക്കാൻ വേണ്ടിയായിരുന്നു.....
എന്നാൽ തെറ്റ് മനസ്സിലാക്കി തിരുത്തിയ ആ നിമിശമായിരുന്നു എല്ലാവരുടെയും മുമ്പിൽ അയാൾ ജയിച്ചിരുന്നത്......
(തുടരും)
Aysha Akbar
#💞 പ്രണയകഥകൾ #📔 കഥ












