ShareChat
click to see wallet page
search
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 24 ✍️ രചന - ജിഫ്ന നിസാർ ❤️ അച്ഛനും അമ്മയും വാത്സല്യം കൊണ്ടും സ്നേഹം കൊണ്ടും തൊട്ടും തലോടിയും ഓരോന്നൊക്കെ ചോദിക്കുമ്പോഴും കാർത്തുവിന്റെ കണ്ണുകൾ നേഴ്സിനു നേരെയാണ്. കാശിനാഥനെന്ന കെട്ട്യോന്റെ ഗുണകണങ്ങൾ അവരോട് എണ്ണി എണ്ണി പറയാൻ തോന്നിയ നിമിഷത്തെ കുറിച്ചോർത്തു കൊണ്ട് കാർത്തുവിനിപ്പോൾ ചെറുതല്ലാത്ത കുറ്റബോധമുണ്ട്. വേറൊന്നും കൊണ്ടല്ല.. എങ്ങാനും അവർക്കിവരോട് വന്നിട്ടാ ഗുണകണങ്ങൾ ഒന്ന് കൂടി അയവിറക്കി പറയാൻ തോന്നിയ പിന്നെ തീർന്നു. അവരുടെ കണ്ണിൽ അസൂയയും നഷ്ടബോധവും കാർത്തു വളരെ വ്യക്തമായി കണ്ടതാണ്. അപ്പോഴത് നല്ല വെടിപ്പായി ആസ്വദിക്കുകയും ചെയ്തതാണ്. ഇനിയിപ്പോ അവരത് പറഞ്ഞാൽ... അവൾക്കത് ഓർക്കാൻ കൂടി വയ്യ. സാവധാനം.. നഷ്ടപെട്ടുപോകാൻ യാതൊരു പഴുതും അവശേഷിക്കാതെ കാർത്തു അച്ഛന് മുന്നിൽ അവതരിപ്പിക്കാൻ മാറ്റി വെച്ച വിഷയമാണ് മിഷൻ കാശി നാഥൻ. അതെങ്ങാനും ഇവരുടച്ചു കയ്യിൽ തരുമോ എന്നൊരു ഭയത്തോടെയാണ് കാർത്തുവപ്പോൾ അവിടെ കിടക്കുന്നത്. എത്രയും പെട്ടന്ന് അവിടെ നിന്നിറങ്ങി പോയാൽ മതിയെന്നായി അവൾക്കും. പോയാലോ അച്ഛ.. എനിക്ക് വിശന്നിട്ടു വയ്യ.. " കാർത്തു വയർ തടവി കാണിച്ചു. ഇതൊന്നു തീരട്ടെ കുഞ്ഞാറ്റെ.. " തുളസി ഗ്ലൂക്കോസ് കുപ്പി ചൂണ്ടി കൊണ്ട് പറഞ്ഞു. "അത്‌ ഏറെക്കുറെ തീർന്നില്ലേ.. ഇനിയിപ്പോ അത്രയ്ക്ക് മതി.. സിസ്റ്റർ.. ഇതൊന്നഴിച്ചു തരുമോ.." അവരെ അടുത്തേക്ക് വിളിക്കാൻ കാർത്തുവിന് ഭയമുണ്ട്. പക്ഷേ തനിക് പുറത്തേക്ക് പോകാൻ കയ്യില് നിന്നുമീ നീഡിൽ ഊരി മാറ്റിയെ പറ്റൂ.. കഴിക്കാൻ ഇങ്ങോട്ട് വാങ്ങിക്കാണോ മോളെ.." അശോകൻ എഴുന്നേറ്റു. വേണ്ട അച്ഛാ.. ഇവിടെ ഇരുന്നു കഴിച്ചാൽ ശെരിയാവില്ല.. നമ്മുക്ക് അങ്ങോട്ട് പോകാം.. " നേഴ്സ് വന്നു കൈപിടിച്ചപ്പോൾ തൊട്ട് കാർത്തു കാരണമില്ലാതെ ഓരോന്നും വെറുതെ പറഞ്ഞും ചോദിച്ചും അച്ഛന്റെയും അമ്മയുടെയും ശ്രദ്ധ തിരിച്ചു. ഒടുവിൽ അവൾക്കവിടെ നിന്നും പുറത്ത് പോകാനായി. ഡോക്ടറെ കാണിക്കണോ ഇനി.. തുളസി ചിരിയോടെ നേഴ്‌സിനെ നോക്കി. ഏയ്.. അതിന്റെ ആവിശ്യമില്ലെന്ന് ഡോക്ടർ നേരത്തെ വന്നപ്പോൾ തന്നെ പറഞ്ഞിരുന്നു." അവരെന്തെങ്കിലും പറയും മുന്നേ കാർത്തു വേഗം ഉത്തരം പറഞ്ഞു. പോട്ടെ സിസ്റ്റർ.. ഇനി പിന്നെ കാണാം.." കാർത്തു വെപ്രാളത്തോടെ പറഞ്ഞു. "ഇനിയും നമ്മൾ ഇവിടെ വെച്ചു കാണാതിരിക്കാൻ ശ്രദ്ധിക്കണം കേട്ടോ.. തനിക്ക് ക്ഷീണമുണ്ട്. റസ്റ്റ്‌ എടുക്കണം..! നേഴ്സ് ചിരിയോടെ ഓർമ്മിപ്പിച്ചു കൊണ്ട് അവളെ നോക്കി. പിന്നെയൊന്നും പറയാൻ നില്കാതെ അശോകനെയും തുളസിയെയും പിടിച്ചു കൊണ്ട് കാർത്തു പുറത്തേക്കിറങ്ങി നടക്കുകയും ചെയ്തു. 💜💜 എന്ത് പറ്റിയെടാ.." ശിവയുടെ പരിഭ്രാന്തി നിറഞ്ഞു നിൽക്കുന്ന സ്വരം. ഇന്നലെ രാത്രിയിൽ എപ്പഴോ ഇന്നിനി ബസ്സിൽ പോണത് നടക്കില്ലെന്നു പറഞ്ഞു കൊണ്ട് കാശിയിട്ട മെസ്സേജ് കണ്ടയുടനെ വിളിച്ചതാണ് ശിവ. "കാർത്തികയ്ക്ക് പനി.." കാശി ഒറ്റവാക്കിൽ ഉത്തരം പറയാൻ ശ്രമിക്കുകയാണ്. "അതും ഇതും തമ്മിലെന്ത് ബന്ധം.. ഒന്ന് തെളിയിച്ചു പറയെന്റെ കാശി നീ.. " വീണ്ടുമൊരു ചോദ്യത്തിനിട കൊടുക്കാതെ പിന്നെ നടന്നതെല്ലാം കാശി അവനോട് പറഞ്ഞു കൊടുത്തു. അതിൽ താനും അവളും സംസാരിച്ച ഭാഗം അവൻ മനഃപൂർവം കട്ട് ചെയ്തു കളഞ്ഞു. അതിനി ആരും അറിയണ്ട. "അപ്പൊ അതായിരുന്നു കുഞ്ഞാറ്റ രണ്ടു ദിവസം വിളിക്കാഞ്ഞതും നിനക്കത് കൊണ്ട് കലിപ്പ് കയറിയതും.. ല്ലേ." ഒലക്കയാണ്...അവള് വിളിക്കാഞ്ഞിട്ട് എനിക്കെന്ത് കലിപ്പ്.. നീയൊന്നു വെച്ചിട്ട് പോയേ ശിവ. രാവിലെ തന്നെ മനുഷ്യന്റെ മൂഡ് കളയാൻ.. " കാശി ശബ്മടക്കി കൊണ്ടവനോട് ദേഷ്യപ്പെട്ടു. "ഹാ.. വെക്കല്ലേ.എന്നിട്ടിപ്പോ കുഞ്ഞാറ്റയ്ക്ക് എങ്ങനെ ഉണ്ട്.. പനിയൊക്കെ കുറഞ്ഞോ.. ബോധം വന്നോ.." ശിവ ധൃതിയിൽ ചോദിച്ചു. പനി കുറഞ്ഞു.. പക്ഷേ ബോധം.. അതുണ്ടങ്കിലല്ലേ തിരികെ വരൂ. " "തിരിച്ചു വരാറായോ എന്നിട്ട് നീ..?" "ഡിസ്ചാർജ് ഒക്കെ എഴുതി കിട്ടിയതാ.. പക്ഷേ അപ്പോഴേക്കും അശോകേട്ടനും ചേച്ചിയും വന്നിട്ടുണ്ട്. ഇനിയിപ്പോ എന്തൊക്കെ നടക്കുമെന്ന് കണ്ടു തന്നെ അറിയണം.." കാശി ചടപ്പോടെ പറഞ്ഞു. "എന്താടാ നിനക്കൊരു നിരാശ.." ശിവ ചിരിയൊതുക്കി കൊണ്ട് ചോദിച്ചു. "നിരാശ.. തേങ്ങയാണ്.അവളുടെ അച്ഛനും അമ്മയും വന്നതിന് എനിക്കെന്തിനാ നിരാശ.." "ചുമ്മാ എയർ പിടിച്ചു നിൽക്കാതെ കിട്ടിയ സമയം ആ പെണ്ണിനോട് ഇഷ്ടം പറയെടാ പൊട്ടാ. ബാക്കിയൊക്കെ വരുന്നിടത്തു വെച്ചു കാണാം..ഇതിങ്ങനെ കെട്ടി പൂട്ടി നടന്നിട്ട് വെറുതെ പ്രഷർ കൂട്ടാൻ.." ശിവ ചിരിയോടെ പറയുന്നത് കേട്ടതും അവനെന്തോ മറുപടി കൊടുക്കാൻ വേണ്ടി കാശി ഒരുങ്ങിയ സമയത്തു തന്നെയാണ് അവന് മുന്നിലാ വാതിൽ തുറന്നത്. "ഞാൻ വിളിക്കാം ശിവ.." അവരെ കണ്ടതോടെ കാശി പെട്ടന്ന് തന്നെ ഫോൺ കട്ട് ചെയ്തു കൊണ്ട് പോക്കറ്റിലേക്കിട്ടു. അവരെയും പ്രതീക്ഷിക്കുന്നത് പോലെ പുറത്തുള്ള കാശിയെ കണ്ടതും കാർത്തിക വീണ്ടും എല്ലാം മറന്നു. അവനിൽ മാത്രം നോട്ടം കൊരുത്തു. കണ്ടിട്ടും മതിയാവാത്ത പോലെ.. കാശി അവളുടെ നോട്ടം കണ്ടിട്ട് പിന്നെയും അസ്വസ്ഥനായി. അവന്റെ കയ്യിലുള്ള ബാഗ് അവൾക്ക് നേരെ നീട്ടുമ്പോൾ മറ്റാരും കാണാതെ ഒന്ന് കണ്ണുരുട്ടി പേടിപ്പിക്കാനും മറന്നില്ല. "നിങ്ങള് ഒരുമിച്ച് വരില്ലേ.. ഞാനെന്ന പോയാലോ ഇനി.." കാശി വാച്ചിലേക്ക് നോക്കി. "നിക്കെടാ.. ചായ കുടിച്ചിട്ട് പോകാം.. ഇന്നിപ്പോ ഇനി എന്തായാലും ബസ്സിൽ പോകുന്നത് നടക്കില്ലല്ലോ.." അശോകൻ പറഞ്ഞു. "ഏയ്‌.. എനിക്ക്.. എനിക്ക് വേണ്ട.. ഞാൻ ചായ കുടിച്ചിരുന്നു.." അവനത് പറയുമ്പോൾ കാർത്തുവിന്റെ മുഖം വീർത്തു പൊട്ടും പരുവമായി. എന്നെയവിടെ അകത്തു കൊണ്ടിട്ട് ഇവനിവിടെ ആഘോഷിച്ചു നടപ്പായിരുന്നു. ആ സിസ്റ്റർ പറഞ്ഞാ കെയ്റേട്ടന്റെ ഒറിജിനൽ സ്വഭാവം ആർക്കെങ്കിലും അറിയാമോ..? "അതൊന്നും സാരമില്ല.നീ ഇങ്ങ് വന്നേ.." അത്‌ പറഞ്ഞു കൊണ്ട് അശോകേട്ടൻ മുന്നിൽ നടക്കുമ്പോൾ കാശിക്ക് പിന്നെ ആ പിറകെ നടക്കുകയെ നിവൃത്തിയുണ്ടായിരുന്നുള്ളു. അപ്പോഴൊക്കെയും കാർത്തികയുടെ പൊള്ളുന്ന നോട്ടത്തിൽ നിന്നും ഓടിയോളിക്കാനുള്ള ധൃതി മാത്രമണവന്. ഇരിക്ക് കാശി.." കാർത്തികയുടെ അരികിലേക്ക് തന്നെ ചൂണ്ടി കൊണ്ട് അശോകേട്ടൻ പറയുമ്പോൾ അവൻ അവളെയൊന്ന് നോക്കി. ഞാൻ.. ഞാൻ അപ്പുറത്ത്.. " കാർത്തുവിന്റെ ഭാവം കണ്ടപ്പോൾ അവനവിടെ ഇരിക്കാൻ തോന്നിയില്ല. "ഓ.. ഈ ചെറുക്കന്റെ ഒരു കാര്യം..അങ്ങോട്ട്‌ ഇരിക്കെടാ.. അവന്റെയൊരു ഫോർമാലിറ്റി.." തുളസി ശാസനയോടെ പറഞ്ഞതും കാശി തെളിച്ചമില്ലാത്തൊരു ചിരിയോടെ അവിടെ തന്നെ ഇരുന്നു. എനിക്കൊരു ചായ മാത്രം മതി അശോകേട്ട.. " തലേന്ന് രാത്രിയിൽ പോലും ഭക്ഷണം കഴിക്കാത്ത പരിഭവം കാണിക്കുന്ന വയറിന്റെ ആളാൽ പോലും കണക്കിലെടുക്കാതെ കാശി പറഞ്ഞു. അശോകൻ അതിന് ഉത്തരമൊന്നും പറഞ്ഞില്ല. പക്ഷേ അയാൾ എല്ലാവർക്കും ഉള്ളത് ഓർഡർ കൊടുത്തു. അപ്പോഴെല്ലാം കാർത്തികയുടെ മുഖത്തൊരു ചിരിയുണ്ട്. ഭക്ഷണമെത്തും വരെയും കാശി ഫോണിൽ നോക്കിയിരുന്നു. അവനെ അധികം ബുദ്ധിമുട്ടിക്കാതെ തന്നെ ഭക്ഷണം വന്നു. കഴിക്ക്.. അശോകൻ കാർത്തികയുടെ മുന്നിലേക്ക് നീക്കി വെച്ച് കൊടുത്തത് പോലെ തന്നെ കാശിക്കും കൊടുത്തു. അവർ മൂന്ന് പേരും എന്തൊക്കെയോ പറയുന്നുണ്ട്. കാശി പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ പെട്ടന്ന് കഴിച്ചെഴുന്നേറ്റ് പോകാനുള്ള ശ്രമത്തിലാണ്. അതിനിടയിൽ...ഇടതു കയ്യിൽ കാർത്തികയുടെ വിരൽ കോർത്തു പിടിക്കാനുള്ള ശ്രമം. അവൻ ഞെട്ടി പിടഞ്ഞു.. അവന്റെ കണ്ണുകൾ പിടച്ചിലോടെ അവളെയൊന്ന് നോക്കിയെങ്കിലും അങ്ങനൊരു കാര്യം ചെയ്യുന്നതിന്റെ യാതൊരു ഭാവമാറ്റവുമില്ലാതെ അവൾ അശോകേട്ടനോട് എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്. കാശി കൈ കുടയാൻ ശ്രമിക്കുന്നത്തിനൊപ്പം അവളുടെ പിടിയും മുറുകുന്നുണ്ട്. ഇളം ചൂടുള്ള ആ പിടിയിൽ അവന് പൊള്ളുന്നത് പോലാണ് തോന്നുന്നത്. "പതുക്കെ കഴിക്ക് കാശി.. എന്താ നിനക്കിത്ര ധൃതി." അവന്റെ പരവേശം കണ്ടിട്ട് തുളസി ചിരിയോടെ പറയുന്നുണ്ട്. ഒന്ന് ചിരിച്ചതല്ലാതെ അവൻ ഒന്നും പറഞ്ഞില്ല. ഭക്ഷണം ബാക്കി വെച്ചിട്ട് പോകാൻ വയ്യെന്നുള്ളത് കൊണ്ട് മാത്രം വല്ല വിധേനയും അവനത് കഴിച്ചു തീർത്തു. "കൈ കഴുക്കട്ടെ..." ആശ്വാസത്തോടെ അവനത് പറഞ്ഞു നിമിഷം തന്നെ കാർത്തുവിന്റെ പിടി അയഞ്ഞു. ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തോടെ അവനെഴുന്നേറ്റു പോകുകയും ചെയ്തു. വാഷിങ് റൂമിന്റെ അരികിൽ ചെന്ന് നിൽക്കുമ്പോൾ അവൻ വല്ലാതെ കിതക്കുന്നുണ്ട്. ഇവൾക്കിത് എന്തിന്റെ കേടാണ്.. പറഞ്ഞിട്ടും മനസ്സിലാവാതെ.. അവന് വല്ലാതെ ദേഷ്യം വരുന്നുണ്ട്. കൈ കഴുകി കൊണ്ട് തിരിയുമ്പോ നെഞ്ചിലിടിച്ചു നിന്ന കാർത്തികയെ അവിടെയും കണ്ടപ്പോൾ കാശി ഒന്ന് കൂടി പിന്നിലേക്ക് മാറി. മുഴുവനും കഴിച്ചു തീരാതെ ഓടി പോന്നതാണ് പിശാച്. മനുഷ്യന് സമാധാനം തരാതിരിക്കാൻ. "കാശ്യേട്ടന് എന്തൊരു പേടിയാണ്.." അവളൊന്നു കൂടി അരികിലേക്ക് വന്നിട്ട് പറയുമ്പോൾ കാശി അവളെ തുറിച്ചു നോക്കി. "എന്തിനാ ഇങ്ങനെ പേടിക്കുന്നെ.. ഞാനല്ലേ.. ഇതൊക്കെ എൻജോയ് ചെയ്യാനുള്ളതല്ലേ.." കളിക്കല്ലേ കാർത്തിക.. നീങ്ങി നിന്നേ നീ.നിന്റച്ഛൻ കണ്ടോണ്ട് വന്നാൽ... അവളുടെ നോട്ടം.. കാശി വേഗം മുഖം തിരിച്ചു. അപ്പൊ അച്ഛൻ കാണുന്നതാണ് കാശിയേട്ടന് പ്രശ്നമുള്ളുല്ലേ." കാർത്തിക കുറച്ചു കൂടി അടുത്തേക്ക് വന്നതും അവൻ ഇനി നീങ്ങി നിൽക്കാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടി. അവന്റെ കണ്ണുകൾ അപ്പോഴും വാതിലിന് നേരെയാണ്. "കളിക്കാതെ മാറിക്കേ കാർത്തിക നീ.. എനിക്ക് ദേഷ്യം വരുന്നുണ്ട്.." അത് പറയാനുണ്ടോ.. ഈ മുഖമിങ്ങനെ ചുവന്നു വരുന്നത് കണ്ടാലേ എനിക്കറിയില്ലേ.. " അവളുടെ ചിരി.. അത്രയും അരികെ ചേർന്ന് നിൽക്കുന്നവൾ. അവനൊന്നു ശ്വാസമെടുത്തു. "ഇങ്ങനൊരു അൺ റൊമാന്റിക് മൂരാച്ചി.. നോക്കിക്കോ.. ഇതൊക്കെ ഓർത്തിട്ട് നിങ്ങള് കുറെ വേദനിക്കും.. അന്ന് ഞാൻ ബാക്കി പറഞ്ഞു തരാം.." അവന്റെ മുഖം കണ്ടതും കാർത്തു പെട്ടന്ന് മാറി നീങ്ങി നിന്നു കൊടുത്തു. ഒരക്ഷരം മിണ്ടാതെ അവളെ ഒന്ന് നോക്കിയിട്ട് തിരികെ പോകുന്നവൻ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. പിന്നെയൊരു പത്തു മിനിറ്റ് നേരം കൂടി കാശി കാത്ത് നിന്നിട്ടാണ് അവർ തിരികെ വന്നത്. അതോടെ കാശിക്ക് ആശ്വാസമായി. "ഇനിയിപ്പോ നിങ്ങള് വരില്ലേ അശോകേട്ട.. ഞാൻ പോയിക്കോട്ടെ.." കാർത്തികയുടെ മങ്ങിയ മുഖത്തെക്കവന്റെ നോട്ടമൊന്നു പാളി വീണു. "എനിക്കിനി ഡ്രൈവ് ചെയ്യാനൊന്നും വയ്യെടാ.. ഇന്നലെ മോളെ കാണാനുള്ള ആർത്തി കൊണ്ടിങ് പോന്നതല്ലേ. ഈ കാർ ഇവിടെ കിടക്കട്ടെ. പതിയെ വന്നെടുക്കാം. നമ്മുക്ക് ഒരുമിച്ച് പോകാടാ.." അശോകൻ പറഞ്ഞു കേട്ടതും കാശി വീണ്ടും പെട്ടത് പോലായി. കത്തിമുന പോലുള്ളൊരു നോട്ടത്തിൽ നിന്നും ഇനിയെങ്കിലും രക്ഷപ്പെട്ടു പോകാം എന്നുള്ള അവന്റെ വളരെ നേരത്തേ ആശ്വാസമാണ് അവിടെ പൊലിഞ്ഞു വീണത്. അത് മതി അച്ഛ.. അച്ഛൻ ഡ്രൈവ് ചെയ്യണ്ട ഇനിയിപ്പോ.. കാശ്യേട്ടൻ ഉണ്ടല്ലോ.. " നിറ ദീപം പോലെ തെളിഞ്ഞു നിന്നു പറയുന്നവളെ അവിടെയിട്ട് ചവിട്ടി കൂട്ടാനുള്ള കലി ഒതുക്കി കൊണ്ടവൻ ചിരിച്ചു നിന്നു. അത് മതിയെന്ന് തുളസിയും പറഞ്ഞതോടെ കാശി പിന്നൊന്നും പറയാൻ നിൽക്കാതെ കാർ പാർക്കിങ് എരിയിലേക്ക് നടന്നു. അശോകൻ മുന്നിലേക്ക് കയറി.. തുളസിയും കാർത്തുവും പിന്നിലും. പിന്നിലാണ് കയറിയതെങ്കിലും കാശിയെ കാണാൻ പറ്റുന്ന പരുവത്തിൽ അവന്റെ എതിരെ സൈഡിലായിട്ടാണ് കാർത്തു ഇരുന്നത്. അശോകേട്ടൻ ക്ഷീണത്തോടെ സീറ്റിലേക്ക് ചാരി കിടന്നപ്പോൾ കാശിക്കാണ് ആശ്വാസം തോന്നിയത്. പിന്നിലിരിക്കുന്നവളുടെ നോട്ടമെങ്ങാനും അയാൾ കാണുന്നുണ്ടോ എന്നൊരു ഭയമുണ്ടവന്. തുളസിയും കണ്ണടച്ച് കൊണ്ട് കുറച്ചു നേരത്തെ ഉറക്കത്തിന്റെ ക്ഷീണം തീർക്കാൻ ശ്രമിക്കുമ്പോൾ കണ്ണടഞ്ഞു പോകുന്ന ക്ഷീണമുണ്ടായിട്ടും കാർത്തു അവനെ കാണാൻ വേണ്ടി മാത്രം കണ്ണ് തുറന്നിരുന്നു. പാട്ട് വേണ്ട കാശി.. മോൾക്ക് തല വേദനിക്കും.. സ്റ്റിരിയോ ഓൺ ചെയ്തവനോട് അശോകൻ കണ്ണ് തുറക്കാതെ തന്നെ പറഞ്ഞു. "വേണ്ട അച്ഛ.. എനിക്ക് കുഴപ്പമില്ല.. അത് നിന്നോട്ടെ.." കാശിയത് ഓഫ് ചെയ്യും മുന്നേ കാർത്തു ചാടി കയറി പറഞ്ഞു. വീണ്ടും പാട്ടിന്റെ ശബ്ദം മാത്രം.. കൂട്ടത്തിൽ പ്രണയമിറ്റി വീഴുന്ന അവളുടെ നോട്ടവും. വീടെത്തുവോളം കാശി വെറുതെ പോലും പിന്നിലേക്ക് തിരിഞ്ഞ് നോക്കിയില്ല.. മനഃപൂർവം.. തുടരും. ചിലപ്പോഴൊക്കെ ശിവ പറയുന്നത് തന്നെ എനിക്ക് നിന്നോട് പറയാൻ തോന്നും കാശി വരുന്നിടത്തു വെച്ച് കാണാടാ 🥰 കാവ്യ.. ഓളുടെ കെട്ട്യോൻ ഉല്ലാസ്.. മറന്ന് പോയോ നിങ്ങള്.. അവരല്ലേ... കാശിയുടെ സ്വപ്നങ്ങൾ തകർത്തു കൊണ്ടാ കല്യാണത്തിന്റെ അന്ന് ഒളിച്ചു പോയത്. മൂത്ത മകളുടെ ആ പ്രവർത്തനം.. ചതി..അത് കൊണ്ടല്ലേ കാശിയുടെ അച്ഛൻ ഹൃദയം പൊട്ടി മരിച്ചത്.. എഴുതിയിരുന്നു ഞാൻ വിശദമായി തന്നെ.. കാശിയുടെ മൂത്ത പെങ്ങൾ.. കാവ്യ.. റിവ്യൂ ഇട്ടിട്ട് പോണേ ❣️ സ്നേഹത്തോടെ jif #📔 കഥ #💞 പ്രണയകഥകൾ
📙 നോവൽ - SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 - ShareChat