
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
@shafeekmohammed
"ɴᴇᴠᴇʀ ᴊᴜᴅɢᴇ ᴀ ʙᴏᴏᴋ ʙʏ ɪᴛꜱ ᴄᴏᴠᴇʀ"
#📙 നോവൽ - മുറ ചെറുക്കൻ..
🔻 ഭാഗം _75
✍️ രചന - Aysha akbar
പുറത്ത് നിന്നുള്ള ശബ്ദങ്ങളിലേക്ക് എത്തി നോക്കുക രവിക്ക് ഒരു പതിവായി മാറിയിരുന്നു......
അവനെ കാണുമ്പോൾ മനസ്സിൽ നിറയുന്നൊരു സന്തോഷമുണ്ട്.......
അതെന്താണെന്ന് അയാൾക്ക് പോലും അറിയുന്നില്ലായിരുന്നു....
എല്ലാവരും അവനെ കൊഞ്ചിക്കുന്നത് കാണുമ്പോൾ അവവനെ വാരിയെടുക്കാൻ തോന്നുന്ന മനസ്സിനെയും അയാൾക് പിടി കിട്ടിയുന്നില്ലായിരുന്നു......
ഇത്ര ദിവസം ഒറ്റപ്പെട്ടു നിന്നതിന്റെയാവാം ഒരുപക്ഷെ........
ഇടുങ്ങി പ്പോയ ആ അന്തരീക്ഷത്തിൽ നിന്നും താൻ പുറത്ത് വന്ന് തുടങ്ങുന്നത് അയാളറിഞ്ഞു........
ചെയ്തതെല്ലാം തെറ്റായിരുന്നു വെന്ന തിരിച്ചറിവാണ് തന്റെ മനസ്സിപ്പോൾ പേറി കൊണ്ടിരിക്കുന്നത്.....
അതിലേറ്റവും വേദനിച്ചത് അവൾ തന്നെയായിരുന്നു...
കുഞ്ഞിനെ കൂട്ടി പിടിച്ചിരുന്നു നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന തന്റെ മകളെ അയാൾ ആദ്യമായി വാത്സല്യത്തോടേ നോക്കി.....
അത്രയും സൗകര്യങ്ങൾ ക്കിടയിൽ നിൽക്കുമ്പോഴും അവളുടെ കണ്ണുകളിൽ കാണാത്ത തിളക്കം ഇപ്പോഴുണ്ട്.....
സച്ചു വിനോട് അയാൾക്ക് എന്തെന്നില്ലാത്തൊരു ബഹുമാനം തോന്നിയിരുന്നു.......
അന്ന് സച്ചു മുറിയിലേക് വരുമ്പോൾ അയാൾ പുറത്തേക്ക് നോക്കിയിരിക്കുകയാണ്.....
അത് കണ്ടതും സച്ചുവിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു......
അയാളിലെ മാറ്റത്തേ അവൻ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു......
അവൻ ഒന്ന് മുരടനക്കിയതും അയാൾ ഒരു ഞെട്ടലോടെ തിരിഞ്ഞു........
അയാളുടെ കണ്ണുകളിൽ പതർച്ച വ്യക്തമായി കാണാം....
എന്തിനാ ഈ വാശിയും ദേഷ്യവും ദുരഭിമാനവും.....
അയാളുടെ കഴുത്തിലേക്ക് കിഴി വെക്കുമ്പോഴായിരുന്നു അവനത് ചോദിച്ചത്......
കിടന്നിടത് കിടന്നു അയാൾ ഞെട്ടി..
അവളെ നിങ്ങൾ വേദനിപ്പിച്ചത് കൊണ്ടാണ് എനിക്കും ഇങ്ങനെ ചെയ്യേണ്ടി വന്നത്..... മറിച് അവളെ നിങ്ങൾ അല്പമെങ്കിലും സ്നേഹിച്ചിരുന്നെങ്കിൽ കരുണ കാട്ടിയിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല.....
സച്ചു അത് പറയുമ്പോൾ കേട്ട് കിടക്കുകയല്ലാതെ അയാൾക്ക് നിവൃത്തി യുണ്ടായിരുന്നില്ല.....
പണം കൊടുത്താൽ കിട്ടാത്ത പലതും ഈ ഭൂമിയിലുണ്ട്.........
സച്ചു അയാൾക്ക് നേരെ ചാഞ്ഞിരുന്നു അല്പം ശാന്തമായി അത് പറയുമ്പോൾ അയാൾ മുകളിലേക്ക് നോക്കിയങ്ങനെ കിടന്നു.....
ഇഷാ..... ഇങ്ങ് വാ.....
വാതിൽ പടിയിൽ നിൽക്കുന്ന ഇഷാനിയെ സച്ചു വിളിക്കുമ്പോൾ ഒരു നിമിഷം രവിയൊന്ന് വിറച്ചു പോയിരുന്നു..
അവളുടെ മുഖത്ത് നോക്കാനുള്ള ധൈര്യം തനിക്കില്ലെന്നതാണ് ശെരി...
തന്നോട് ഏറ്റ് മുട്ടി ജയിച്ചവളാണവൾ..... അവൾക്ക് മുമ്പിൽ പരാജിതനാണ് താൻ.....
അയാൾ നിർവികാരമായി അങ്ങനെ കിടന്നു......
ഇഷാനി പതിയെ മുറിയിലേക് കടന്നു വന്നു.......
അവളുടെ കയ്യിലുള്ള കുഞ്ഞിനെ സച്ചു വാങ്ങി....
ഇത് നിങ്ങളുടെ മകളാണ്..... അവള് പ്രസവിച്ച നിങ്ങളുടെ കൂടി രക്തമാണ് ഇത്.....
എത്ര പണം കൊടുത്താലാണ് ഇവരോടൊപ്പമുള്ള സന്തോഷം നിങ്ങൾക്ക് വാങ്ങാൻ കഴിയുക......
സച്ചു അല്പം കനത്തിൽ തന്നെയത് ചോദിക്കുമ്പോൾ രവി അവർക്കാർക്കും മുഖം കൊടുക്കാതെ മുകളിലേക്ക് നോക്കി കിടന്നു........
നിങ്ങൾക്ക് മുഖത്ത് നോക്കാനുള്ള പ്രയാസം സത്യമായും ദേഷ്യത്തിൽ നിന്നുള്ളതല്ലെന്ന് എനിക്കുറപ്പാണ്.....
മറിച് അത് നിങ്ങളുടെ കുറ്റ ബോധമാണ്.....
ഇനിയും നിങ്ങളെ വിട്ട് പോകാൻ മടി കാണിച്ചു നിൽക്കുന്ന ദുരഭിമാനമാണ്......
സച്ചു അതും കൂടി പറഞ്ഞു നിർത്തുമ്പോൾ അയാൾ ജീവനറ്റ ശരീരം പോലങ്ങനെ കിടന്നു......
സച്ചു കുഞ്ഞിനെ പതിയെ അയാൾക്കരികിലൊന്നിരുത്തി...
അവൻ ചിരിച്ചു ശബ്ദമുണ്ടാക്കി കൈ കാലിട്ടടിക്കുമ്പോൾ പതിയെ അത് രവിയുടെ ദേഹത്തോന്നുരസി....
അവന് നേരെ തിരിഞ്ഞു നോക്കാതെ അയാൾ സ്വയം അയാളെ പിടിച്ചു നിർത്തി.......
കുഞ്ഞിനെ അയാൾ തിരിഞ്ഞു നോക്കുന്നില്ലെന്ന് കണ്ടതും സച്ചു പതിയെ അവനെയെടുത്തു......
അലിഞ്ഞു തീരാൻ മാത്രം അയാളുടെ ഹൃദയം പാകപ്പെട്ടിട്ടില്ലെന്ന് അവന് തോന്നിയത് കൊണ്ട് തന്നെ പിന്നീടൊന്നും പറയാതെ അവനവരെയും കൂട്ടി പുറത്തേക്ക് നടന്നിരുന്നു......
അവർ പോയ വഴിയേ രവിയൊന്ന് തല ചെരിക്കുമ്പോൾ ആ കണ്ണുകളിൽ നിന്നൊരു തുള്ളി യൂർന്നു കവിളിലൂടെ ഒലിച്ചിറങ്ങി......
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
രവി കിടക്കുന്ന മുറിയിലേക് ഗോപി കടന്ന് വന്നതും അറിയാതെ ആ കണ്ണുകൾ തമ്മിലൊന്ന് കോർത്തു.....
ഗോപി അത് കണ്ടില്ലെന്ന വണ്ണം കയ്യിലെ കവർ മേശ മേൽ വെച്ചു അതിൽ നിന്നും എന്തൊക്കെയോ പച്ച മരുന്നെടുത്തു ചതച്ചു തുടങ്ങിയിരുന്നു.....
അത് തനിക്കുള്ള മരുന്നാണെന്ന് ഓർക്കും തോറും രവിക്ക് നിറഞ്ഞൊരു പ്രയാസം തോന്നി.....
അത് കഴിഞ്ഞ് ഗോപി പുറത്തേക്ക് നടക്കുമ്പോൾ അയാളുടെ കാലിന് അല്പം ചെരിവുള്ളത് കൂടി കണ്ടതും രവിക്ക് നെഞ്ചിലെന്തോ ഒന്ന് നീറി.....
അതേ..... അതിനും കാരണ ക്കാരൻ താൻ തന്നെയാണ്.....
ഓർക്കും തോറും അയാൾക്ക് ഹൃദയം മുറിയും പോലെ തോന്നിയിരുന്നു....
എങ്ങോട്ട് നോക്കിയാലും താൻ വേദനിപ്പിച്ചവരാണ്.....
അവരാണ് തനിക്ക് വേണ്ടി ശുശ്രൂഷ ചെയ്യുന്നത് ......
ആരുടേയും മുഖത്ത് നോക്കാനുള്ള ധൈര്യമില്ലെന്നത് കൊണ്ട് തന്നെ രവി ആ മുറിയിൽ തന്നെ ഒതുങ്ങി ക്കൂടിയിരുന്നു.....
എങ്കിലും ഇടയ്ക്കിടെ അയാളുടെ കണ്ണുകൾ ഉമ്മറത്തു വന്നിരിക്കുന്ന ഇഷാനിയിലേക്കും കുഞ്ഞിലേക്കും പാറി വീണു കൊണ്ടേയിരുന്നു.....
ഏകദേശം ഭേദമായി ട്ടുണ്ട്.....
തനിക്ക് ഇവിടം വിട്ട് പോകാൻ സമയമായി എന്നയാൾ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു.....
എന്നാൽ മനസ്സ് അതിനോട്ടും തയ്യാറായിരുന്നില്ലെന്നതായിരുന്നു ശെരി.....
അവിടെ ചെന്നാലും താൻ തനിച്ചാണ്......
തനിക്കൊരു ആവശ്യം വന്നപ്പോൾ തിരിഞ്ഞു നോക്കാത്ത സൗഹൃദ ങ്ങളെ കണ്ടായിരുന്നു താൻ അഹങ്കരിച്ചിരുന്നത്....
എല്ലാം മായയാണ്... ആർക്കും ആത്മാർഥത യില്ല......
അതുണ്ടായിരുന്നവരെ താനായി നഷ്ടപ്പെടുത്തുകയും ചെയ്തു.....
ഇപ്പൊ തന്റെ കാലിനടിയിൽ ശൂന്യമാണ്....
ഇവിടെ കയ്യെത്തും ദൂരത്തിൽ ആരൊക്കെയോ ഉണ്ടെന്ന തോന്നലിലെങ്കിലും തനിക്ക് ആശ്വസിക്കാമായിരുന്നു......
തന്റെ രോഗം ഇത്ര പെട്ടെന്ന് ഭേദമാകേണ്ടി യിരുന്നില്ലെന്ന് വരെ ചിന്തിച്ചു തുടങ്ങിയിരുന്നയാൾ.....
കാരണം പ്രപഞ്ച ത്തിൽ ഒറ്റപ്പെടലിനോളം ഒരു മനുഷ്യനെ തളർത്താൻ കഴിയുന്ന മറ്റൊന്നില്ലെന്നതാണ് സത്യം......
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അന്നൊരു മഴയുള്ള ദിവസമായിരുന്നു......
വലിയ വലിയ തുള്ളികൾ ശബ്ദമുണ്ടാക്കി ഓട്ടിൻ പുറത്തേക്ക് വന്നു വീണു കൊണ്ടിരുന്നു.....
രവി എപ്പോഴത്തെയും പോലെ ജനലിലൂടെ മുറ്റത്തേക്കും ഉമ്മറത്തേക്കും നോക്കി യിരുന്നു.......
കരിയിലകൾക്കൊപ്പം മഞ്ഞ നിറത്തിലുള്ള ചെളി വെള്ളം മുറ്റം കടന്ന് വയലിലേക്ക് ഒലിച്ചു പോകുന്നത് നോക്കിയയാളങ്ങനെ നിന്നു....
എങ്ങും മണ്ണിന്റെ ഗന്ധമുണ്ട്.......
അപ്പോഴാണ് ഉമ്മറത്തു നിന്ന് മുറ്റത്തേക്കിറങ്ങുന്ന ആ പടിയിലേക്ക് മുട്ട് കുത്തി വന്ന കുഞ്ഞിനെ രവി കാണുന്നത്.....
അവിടെയെങ്ങും ആരുമില്ല താനും.......
അയാളുടെ നെഞ്ചിടിപ്പ് കൂടി.......
രണ്ട് സ്റ്റെപ്പുണ്ട് താഴേക്ക്....
ഒന്ന് കൂടി മുന്നോട്ട് വന്നാൽ അവൻ താഴെ വീഴുമെന്നുറപ്പാണ്......
ശബ്ദമുണ്ടാക്കി ആരെയെങ്കിലും വിളിക്കാനാണ് രവിക്ക് ആദ്യം തോന്നിയത്.....
കാരണം വരാന്തയുടെ ഈ തലക്കൽ നിന്നും താൻ നടന്നെത്തുമ്പോഴേക്കും അവൻ വീഴുമോയെന്ന പേടിയാണ് ഉള്ളു നിറയെ....
പക്ഷെ മഴയുടെ തിമർപ്പിൽ തന്റെ ശബ്ദം ഒന്നുമല്ലാതായി തീരുകയേ ചെയ്യുമെന്നും അയാൾക്കറിയാമായിരുന്നു......
അയാൾ യാന്ത്രികമായി തന്നെ അവനടുത്തേക്ക് ചുവടുകൾ വെച്ചു.......
നടക്കുകയായിരുന്നില്ല പകരം ഓടുകയായിരുന്നു....
മുട്ട് കുത്തി താഴേക്ക് വീഴാൻ നിൽക്കുന്ന അവനെ ഓടി ചെന്നയാൾ വാരിയെടുത്ത് കൊണ്ട് നെഞ്ചിലേക്ക് ചേർത്തിരുന്നു......
രക്തത്തെ തിരിച്ചറിഞ്ഞെന്ന വണ്ണം അവൻ മോണ കാട്ടിയൊന്ന് ചിരിച്ചു......
അയാളുടെ ദേഷ്യവും വാശിയും ദുരഭിമാനവുമെല്ലാം ആ ചിരിയിൽ അലിഞ്ഞു പോയിരുന്നു......
പുറത്ത് പെയ്യുന്ന മഴയോടൊപ്പം അയാളുടെ മിഴികളും മത്സരിച്ചു പെയ്തു.......
കുഞ്ഞിനെ നോക്കി വന്ന മീനുവും ഇഷാനിയും പെട്ടെന്ന് ഈ കാഴ്ച കണ്ടോന്ന് അമ്പരന്നിരുന്നു.......
ഇഷാനി സന്തോഷം കൊണ്ടും അത്ഭുതം കൊണ്ടും തറഞ്ഞു നിൽക്കുകയാണ്.....
മീനു വേഗം അകത്തേക്കൊടി എല്ലാവരെയും വിളിച്ചു കൊണ്ട് വന്നു.....
അപ്പോഴും രവി ഒന്നുമറിയാതെ കുഞ്ഞിനെ ചേർത്ത് പിടിച്ചു നിൽക്കുകയാണ്.....
മീനുവിനോടൊപ്പം വന്ന എല്ലാവരും ഈ കാഴ്ച കണ്ട് സന്തോഷത്താൽ മതി മറന്നു.....
സച്ചു നോക്കിയത് ഇഷാനിയിലേക്കാണ്....
അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്ന കണ്ണ് നീരിന് ഈ ജന്മത്തെ മുഴുവൻ സന്തോഷത്തിന്റെ തിളക്കമുണ്ടായിരുന്നു.....
ഒരു നിമിഷം രവിയൊന്ന് തിരിഞ്ഞപ്പോഴാണ് തന്നെ നോക്കി നിൽക്കുന്നവരെ കാണുന്നത്......
ആകെ ക്കൂടി ചമ്മി പ്പോയിരുന്നയാൾ.....
ഞാൻ..... വീഴാൻ തുടങ്ങിയപ്പോൾ....
അയാൾ പാതി ക്ക് വെച്ചു നിർത്തി....
ഇപ്പോഴാണ് നിങ്ങളുടെ അസുഖം മുഴു വനായും മാറിയത്.......
അയാൾ പറഞ്ഞതിനെ ഗൗനിക്കാതെയെന്ന വണ്ണം സച്ചു രവിയെ നോക്കിയത് പറയുമ്പോൾ അയാൾ തോറ്റു പോയവന്റെ പോലെ നിന്നു.....
പതിയെ കുഞ്ഞിന്റെ കവിളിലൊന് കൂടി അയാൾ ചുണ്ട് വെച്ചു എല്ലാവരിൽ നിന്നും പുറം തിരിഞ്ഞു നിന്നത് തന്റെ തോറ്റ ഭാവത്തെ ആരും കാണാതിരിക്കാൻ വേണ്ടിയായിരുന്നു.....
എന്നാൽ തെറ്റ് മനസ്സിലാക്കി തിരുത്തിയ ആ നിമിശമായിരുന്നു എല്ലാവരുടെയും മുമ്പിൽ അയാൾ ജയിച്ചിരുന്നത്......
(തുടരും)
Aysha Akbar
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _23
✍️ രചന - ജിഫ്ന നിസാർ ❤️
കാർത്തുവിനുള്ള മരുന്നും വാങ്ങിച്ചു അൽപ്പം അലസതയോടെ അവളുടെ അരികിലേക്ക് നടന്നടുക്കുമ്പോഴാണവൻ പിന്നിൽ നിന്നുമാരോ പേര് ചൊല്ലി വിളിക്കുന്നത് കേട്ടത്.
തിരിഞ്ഞു നോക്കുമ്പോൾ അശോകേട്ടൻ.
വരുമെന്ന് ഉറപ്പുണ്ടായിട്ടും അയാളെ അവിടെ ആ നിമിഷം കണ്ടപ്പോൾ അവനിൽ ബാക്കി ഉണ്ടായിരുന്ന തെളിച്ചം കൂടി മങ്ങി പോയിരുന്നു.
അശോകൻ മാത്രമല്ല.
തുളസി ചേച്ചിയുമുണ്ട്.
മകളെ ഓർത്തു വിങ്ങി പൊട്ടി കരച്ചിലൊതുക്കാൻ പാട് പെടുന്ന അവരെ കണ്ടതും അവനുള്ളിൽ അലിവ് തോന്നി.
"എന്താ കാശി.. ന്താടാ ന്റെ മോൾക്ക് പറ്റിയെ.."
എന്തോ ചോദിക്കാൻ വന്ന ആശോകേട്ടനെ പിന്നിലേക്ക് മാറ്റി കൊണ്ട് തുളസി കാശിയുടെ മുന്നിലേക്ക് നിന്നു.
അവൻ വല്ലായ്മയോടെ അശോകേട്ടനെ ആണ് നോക്കിയത്.
നിങ്ങൾ പറഞ്ഞിട്ടല്ലേ ഞാനിവരോട് ഒന്നും പറയഞ്ഞതെന്നൊരു പരിഭവം നിറഞ്ഞു നിൽക്കുന്ന നോട്ടം.
അശോകൻ അവനെ നോക്കിയൊന്ന് കണ്ണ് ചിമ്മി കാണിച്ചു.
അവന്റെ മറുപടി വൈകിയ അസഹ്യതയോടെ തുളസി കാശിയുടെ കയ്യിലൊന്ന് അമർത്തി പിടിച്ചു.
"അത്... അത്രക്കൊന്നുല്ല ചേച്ചി. പനി കൂടിയിട്ട് ഹോസ്റ്റലിൽ നിന്നും വിളിച്ചു.. അങ്ങനെ കാർത്തികയെ കൂട്ടാൻ പോയതാ ഞാൻ.."
കാശി ചിരിയോടെ പറഞ്ഞു.
"എന്നിട്ടും ഈ കാര്യം നീ എന്നോട് പറഞ്ഞില്ല ല്ലോടാ.. എന്റെ കയ്യിൽ നിന്നും കീ വാങ്ങിച്ചല്ലേ നീ പോന്നത്..? അറിഞ്ഞിരുന്നേൽ ഞാനും കൂടി വരുമായിരിന്നു"
തുളസി കണ്ണ് നിറച്ചു കൊണ്ടവനെ നോക്കി.
"അത്.. അത് ഞാൻ മനഃപൂർവം പറയാഞ്ഞതാ.രാത്രിയിൽ അത്രയും ദൂരെ.. ചേച്ചി കൂടി പോന്നാ ഇന്നിപ്പോ മോളുടെ അരികെ ഒരു ബെഡ് കൂടി വേണ്ടി വരുമല്ലോ.. കാർത്തികക്കൊന്നൂല്ല ചെറിയൊരു പനി.കാറ്റ് തട്ടിയപ്പോൾ അതൊന്ന് കൂടി.. എങ്കിൽ പിന്നെ ഡോക്ടറെ കാണിച്ചിട്ട് പോകാം എന്ന് കരുതി ഇവിടെ കയറിയതാ.. ക്ഷീണത്തിന് ഡ്രിപ്പ് ഇട്ടതാ.. വേറേ കുഴപ്പമൊന്നുമില്ല.. ഡിസ്ചാർജ് എഴുതി കിട്ടിയിട്ടുണ്ട്.."
കാശി അവരോട് സ്നേഹത്തോടെ സഹതാപത്തോടെ കാര്യം പറഞ്ഞു മനസ്സിലാകുന്നത് നോക്കി നിന്ന അശോകന്റെ ചുണ്ടുലൊരു ചിരിയുണ്ട്.
അപ്പോഴും താൻ പറഞ്ഞിട്ടാണ് തുളസിയോട് പറയാഞ്ഞതെന്ന് അവൻ പറഞ്ഞില്ല.
അത് തന്നെയായിരുന്നു അയാൾ ഏറ്റവും ശ്രദ്ധിച്ചതും.
അശോകേട്ടൻ പറയേണ്ടന്ന് പറഞ്ഞു എന്നൊറ്റ വാക്ക് കൊണ്ട് അവനാ പരിഭവത്തിൽ നിന്നും മാറി നിൽക്കാമായിരുന്നു..
പക്ഷേ ചെയ്തില്ല.
ചെയ്യില്ല.
അതാണ് കാശി നാഥൻ.
അതാണ് അവനിൽ തനിക്കെറ്റവും ഇഷ്ടമുള്ള ക്വാളിറ്റിയും.
ജീവൻ പകരം കൊടുക്കേണ്ടി വന്നാലും കാശി നാഥൻ അശോകനെ ഒറ്റി കൊടുക്കില്ല..
ചതിക്കില്ല..
കൂടെ കൂടിയത് മുതൽ അവനങ്ങനെയാണ്.
പണത്തിനു വേണ്ടി എന്തും ചെയ്യുന്ന കൂടെയുള്ള മറ്റുള്ളവരെ അപേക്ഷിച്ച് അവനേറ്റവും വലുത് താൻ തന്നെയാണ്.
കൂടെയുള്ള മറ്റാരോടും തോന്നാത്ത വിധം ഒരു ഇഷ്ടവും അടുപ്പവുമെ ല്ലാം കാശിയോട് തോന്നാനുള്ള ഒരു മുഖ്യകാരണവും അത് തന്നെ... ഇവന്റെ ഈ മനസ്സാണ്..
കൂടെ നിൽക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യാനുള്ള ഇവന്റെ ഇച്ഛാശക്തിയാണ്..
കൂടെയുള്ളവരിലേക്ക് ഒരു വേദനയും എത്താതിരിക്കാൻ എന്ത് വിട്ടുവീഴ്ചയും ചെയ്യാനുള്ള ഇവന്റെ ഈ മനോബലമാണ്..
"നിങ്ങൾ പറഞ്ഞു കാണും അശോകേട്ടാ ഇവനോട് എന്നോട് ഇതൊന്നും അറിയിക്കേണ്ടെന്ന്. അങ്ങനല്ലേ..?
തുളസി ചേച്ചിക്ക് ഭർത്താവിനെ അത്രയങ്ങോട്ട് വിശ്വാസമില്ല..
"ഏയ് ഞാൻ അങ്ങനെ പറയുമോ... നിനക്കങ്ങനെ തോന്നുന്നുണ്ടോ..
ഉണ്ടോ കാശി..നീ തന്നെ പറയൂ.."
അതുവരെയുള്ള ടെൻഷന്റെ ഭാവം മാറി അശോകനും തുളസി ചേച്ചിക്കും അപ്പോൾ ചെറിയൊരു കുസൃതി വന്നതുപോലെ..
കാശിക്കറിയാം അത് തന്റെ വാക്കുകൾ പകർന്നുകൊടുത്ത ആശ്വാസമാണെന്ന്.
അവരെ ആശ്വസിപ്പിക്കാൻ ആണെങ്കിലും അല്ലെങ്കിലും കാശിനാഥൻ സത്യമേ പറയൂ എന്നും ഉള്ളത് ഉള്ളതുപോലെ പറയുമെന്നും അവർക്കൊരു വിശ്വാസമുണ്ട്.
" ആ നല്ല കാര്യായി..അവൻ അശോകേട്ടനെ തള്ളിപ്പറയുന്നത് കേൾക്കാൻ കാത്ത് നിന്ന ഞാനിവിടെ ഇങ്ങനെ നിന്ന് വേരിറങ്ങി പോകത്തേയുള്ളൂ.അത് നടക്കുന്ന കാര്യമാണോ? കാശിക്ക് ജീവനുണ്ടെങ്കിൽ അവനെന്നെ ചതിക്കില്ല എന്ന് നിങ്ങള് തന്നെ എത്രയോ പ്രാവശ്യം പറഞ്ഞിരിക്കുന്നു..നിങ്ങൾ ചാവാൻ പറഞ്ഞാൽ ഈ ചെക്കൻ പോയി ചാവും..അങ്ങനെയുള്ള ഒരാളാണ് എന്നോട് പറയേണ്ടന്നു പറഞെൽപ്പിച്ച കാര്യം പറയുന്നത്.."
തുളസി ചേച്ചി കണ്ണുരുട്ടി കൊണ്ട് പറയുന്നത് കേട്ടപ്പോൾ കാശ് ചിരിയോടെ അശോകനെ നോക്കി നിന്നതല്ലാതെ അതിന് മറുപടിയൊന്നും പറഞ്ഞില്ല..
കള്ളം പറയേണ്ട സാഹചര്യം വരുമ്പോൾ എപ്പോഴും ചെയ്യാറുള്ളത് പോലെ അവനൊരു ചിരിയേ കൂട്ട് പിടിച്ചു.
"നീ വന്നേ തുളസി മോളെ പോയി കാണാം..ഇവിടെ വരെയും ഓടി പാഞ്ഞു വന്നിട്ടിപ്പോ.. "
ഇനിയും അവിടെ നിന്നാൽ തുളസി തന്നിൽ നിന്നും താൻ അങ്ങനെ പറഞ്ഞിട്ടാണ് കാശി പറയാതിരുന്നതെന്ന് സത്യം പിടിച്ചെടുക്കും എന്നുള്ള ഭയമുള്ളതുകൊണ്ടായിരുന്നു അശോകേട്ടൻ പെട്ടെന്ന് തന്നെ വിഷയം മാറ്റിയത്.
വരു.. അതാണ് ഒരു മുറി.."
അതു മനസ്സിലായപോലെ മുന്നിലെ ഒരു മുറിയിലേക്ക് ചൂണ്ടി ചിരിയോടെ കാശി മുന്നോട്ടു നടക്കുമ്പോൾ അവനൊപ്പം തന്നെ അശോകനും തുളസിയും ഉണ്ടായിരുന്നു..
അകത്തുണ്ട് ചേച്ചി പോയി കണ്ടിട്ട് വരു..
ഞാൻ ഇവിടെ ഇരുന്നോളാം "
തന്റെ കയ്യിലുള്ള മരുന്നുകൾ തുളസിയുടെ നേരെ നീട്ടിക്കൊണ്ട് കാശി പറഞ്ഞു.
ഒന്ന് തലയാട്ടി കൊണ്ട് തുളസി അകത്തേക്ക് കയറുകയും ചെയ്തു.
പോകാമെന്ന് ഡോക്ടർ പറഞ്ഞിട്ടില്ലേടാ..
അശോകൻ അത് ഒന്നുകൂടി ഉറപ്പിക്കാൻ വേണ്ടിയിട്ട് കാശിയോട് ചോദിച്ചു.
പറഞ്ഞു. അത്രയും വലിയ പ്രശ്നമൊന്നുമില്ല പ്രഷർ കയറി ചെറുതായിട്ടൊന്നു ബോധം പോയിരുന്നു.അങ്ങനെയാണ് ഞാൻ ഇവിടെ കയറ്റിയത് ഇവിടെ ഇപ്പോൾ ഡ്രിപ്പ് ഒക്കെ ഇട്ട് ആള് ഉഷാറായിട്ടുണ്ട്..
കാശി ചിരിയോടെ പറയുമ്പോൾ ഒന്ന് മൂളിയിട്ടാണ് അശോകൻ കാർത്തിക കിടക്കുന്ന മുറിയിലേക്ക് കയറിപ്പോയത്..
❤🔥❤🔥
ആ...അങ്ങനെ ഞാൻ തോന്ന്യാസം കാണിച്ചിട്ടുണ്ടെങ്കിൽ എന്റെ കൂടെ അതേ തോന്നിവാസം ചെയ്യാൻ നിങ്ങളുടെ മകനും ഉണ്ടായിരുന്നു. അതെന്തേ നിങ്ങൾക്ക് തെറ്റായിട്ടും തോന്ന്യാസമായിട്ടും തോന്നുന്നില്ല..ഞാൻ ചെയ്യുന്നത് മാത്രമേ അങ്ങനെ തോന്നുന്നുള്ളൂ എങ്കിൽ അത് ശരിയായ ഒരു നടപടിയല്ലല്ലോ..ഒരേ പന്തിയിൽ രണ്ടുതരം ഊണു വിളമ്പുന്നത് മാന്യന്മാർക്ക് ചെന്ന പരിപാടിയല്ല.."
ഉല്ലാസിന്റെ അമ്മ വരദയോട് അത് പറയുമ്പോൾ അത്യാവശ്യത്തിലധികം കനമുണ്ടായിരുന്നു കാവ്യയുടെ വാക്കുകൾക്കും മുഖത്തിനും.
"ആണുങ്ങൾ അങ്ങനെ ആ പ്രായത്തിൽ വല്ല കുസൃതിയും കാണിച്ചെന്ന് വച്ച് ബുദ്ധിയുള്ള പെണ്ണുങ്ങളെ അതിനൊപ്പം തുള്ളി കൂടെ ഇറങ്ങി പോരുകയാണോ ചെയ്യേണ്ടത്.. അതുകൊണ്ടെന്താ ചുളിവിൽ ഇത്രയും വലിയൊരു തറവാട്ടിൽ കയറിക്കൂടാൻ പറ്റിയില്ലേ.. അല്ല അത് തന്നെയായിരുന്നില്ലേ നിന്റെ ഉദ്ദേശവും..?"
വരദ ദേഷ്യത്തിന്റെ അങ്ങേയറ്റത്താണ്..
"അത് കൊള്ളാമല്ലോ...ഒരേ പ്രായത്തിൽ ഒരു ആണ് ചെയ്യുന്നത് കുസൃതിയും പെണ്ണുകാണിക്കുന്നത് തോന്നിവാസവും ഒരു പെണ്ണായാ നിങ്ങൾ തന്നെ ഇത് പറയണം.."
ഒരു ലോഡ് പുച്ഛത്തോടെ കാവ്യ അവരെ നോക്കിയിട്ടും അവർക്ക് കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെയില്ല.
അല്ലെങ്കിലും അവരിത് തുടങ്ങി ഇന്നലെ തുടങ്ങിയ കലാപരിപാടി ഒന്നുമല്ലല്ലോ..
വർഷങ്ങളുടെ പഴക്കമുണ്ടല്ലോ അവകാശപ്പെടാൻ.
വരദാ, സ്വന്തം ആങ്ങളയുടെ മകളെ മകന്റെ പ്രതിശ്രുത വധുവായി കരുതിയിരുന്ന മനസ്സിലേക്കാണ് പെട്ടെന്നൊരു ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ കാവ്യ അവന്റെ കൈപിടിച്ചു ഭാര്യയെന്ന പദവിയും കൊണ്ട് കയറിവന്നത്..
കാഞ്ഞിരക്കുരു ചവച്ചിറക്കുന്ന അതേ ചവർപ്പായിരുന്നു അവർക്കാ അനുഭവം.
ഉല്ലാസ് സെന്റിമെന്റൽ കൊണ്ട് മാത്രം നടത്തി എടുത്ത തീരുമാനം.
വല്ലാത്തൊരു ഭാവത്തിലാണ് അവരാ യാഥാർത്ഥ്യത്തെ തന്റെ മനസ്സിലേക്ക് അടിച്ചേൽപ്പിച്ചത്.
അടക്കവും ഒതുക്കവും തന്നെ അമ്മയെപ്പോലെ സ്നേഹിക്കുകയും താൻ പറയുന്നത് അനുസരിക്കുകയും വീട്ടിലെ എല്ലാ കാര്യങ്ങളും യാതൊരു മുടക്കവും കൂടാതെ നടത്തുകയും മകനെ പൊന്നുപോലെ നോക്കുക എന്നൊക്കെയുള്ള ഒരു ടിപ്പിക്കൽ അമ്മായിയമ്മയുടെ ആഗ്രഹിങ്ങളെ താലോലിച്ചു കാത്തുസൂക്ഷിച്ചിരുന്ന വരദക്ക് കിട്ടിയത് കാവ്യ അതിന്റെ നേരെ എതിരെയുള്ള സ്വഭാവങ്ങളുമായിട്ടാണ് വലതു കാൽ വെച്ചങ്ങോട്ട് കയറി ചെന്നത്.
ഇതിനേക്കാൾ ഒക്കെ അവരെ പ്രകോപിപ്പിക്കുന്നത് ഉല്ലാസ് അവൾക്കൊപ്പം ആണെന്നാണ്..
തന്നെ അവൾ എന്തു പറഞ്ഞാലും ഉല്ലാസ് അവളെ ന്യായീകരിക്കുമെന്ന് വരദ കണ്ണും പൂട്ടി ഉറപ്പിച്ചു പറയുമ്പോൾ കാവ്യയ്ക്ക് അവനോടുള്ള ആരോപണം അവൻ ഇപ്പോഴും അമ്മയുടെ ച്ചെല്ലകുട്ടിയാണെന്നാണ്..
എന്നിരുന്നാലും രണ്ടുപേരും ഒരു വർഷത്തിനുള്ളിൽ തന്നെ പോരുകോഴികളെ പോലെ ചിറഞ്ഞു തുള്ളുന്ന ഇവർക്ക് രണ്ടുപേർക്കുമിടയിൽ പെട്ട ഉല്ലാസ് ഒരിത്തിരി സമാധാനം തേടുന്ന തിരക്കിലുലാവും പലപ്പോഴും.
കാവ്യ ചെയ്യുന്ന പലതിനോടുമുള്ള എതിർപ്പും അവളോടുള്ള അമർഷവുമെല്ലാം സ്വന്തം സഹോദരന്റെ മകളെ കെട്ടാത്തത് കൊണ്ടുള്ള വലിയ നഷ്ടമായിട്ടാണ് വരദ ഉല്ലാസിന്റെ കണക്കിൽ എഴുതി ചേർക്കുന്നത്...
എന്നാൽ സ്വന്തം അച്ഛനെ പോലും കുരുതി കൊടുത്ത് വന്നിട്ടും നിങ്ങളെപ്പോലെ ഒരാളുടെ കൂടെ ജീവിക്കാനാണല്ലോ എന്റെ യോഗം എന്ന് പറഞ്ഞു കാവ്യയുടെ വകയും ഉല്ലാസിനെ കിട്ടുന്നതിൽ കുറവൊന്നുമില്ല.
"പിന്നെ...നിങ്ങളുടെ തറവാട്ടിന്റെ മഹിമ.. അതിനെ കുറിച്ചൊന്നും പറയേണ്ട. അത് ഞാൻ നിങ്ങളുടെ മകന്റെ കൂടെ ഇവിടെ എത്തിയതിൽ പിന്നെയാണ് ശരിക്കും അറിഞ്ഞത്.
അല്ലായിരുന്നെങ്കിൽ അങ്ങോട്ട് കാശ് കൊടുത്തു വിളിച്ചാലും ഒറ്റ പെണ്ണിനേയും കിട്ടാത്ത ഇങ്ങോട്ട് ഞാൻ വരുമായിരുന്നോ അത്രയും നല്ലൊരു തറവാടല്ലേ നിങ്ങളുടേത്.."
കാവ്യ പരിഹാസത്തോടെ പറയുമ്പോൾ വരദ അവളെ കൊല്ലാനുള്ള ദേഷ്യത്തോടെയാണ് നോക്കുന്നത്.
തറവാടും പേരും പെരുമയും എല്ലാം ഒരിത്തിരി കുറവാണെങ്കിലും ഞങ്ങളുടെ തറവാട്ടിൽ ആരും സ്വന്തം തന്തയെ കൊന്നു കളഞ്ഞിട്ട് ജീവിക്കാൻ ഇറങ്ങി പുറപ്പെട്ടിട്ടില്ല...നിന്നെപ്പോലെ..."
അവളെ തോൽപ്പിക്കാൻ വരദ എന്നും എടുത്തിരുന്ന ആ ആയുധം.
അവിടെ മാത്രമേ കാവ്യ അൽപ്പമെങ്കിലും അടങ്ങൂ എന്ന് അവർക്കും അറിയാം.
അതവരുടെ അവസാന അടവാണ്.
"അത് നിങ്ങളുടെ മകൻ പറഞ്ഞിട്ടാണ്..
അത് വരെയുമുണ്ടായിരുന്ന വീര്യമില്ലായിരുന്നു അത് പറയുമ്പോൾ മുതൽ.
ഇനിയിപ്പോ ആ കുറ്റം കൂടി എന്റെ മകന്റെ തലയിലെക്കെടുത്തിട്ടേക്ക്.."
ഇനിയും കൂടുതലൊന്നും കേൾക്കാനോ പറയാനോ ഇല്ലാത്തതുപോലെ വരദ കളമൊഴിഞ്ഞ് പോവുകയും ചെയ്തു.
അവർക്കറിയാമായിരുന്നു ഈയൊരു വാക്കോട് കൂടി കാവ്യ തനിക്ക് മുന്നിൽ മുട്ടുമടക്കുമെന്ന്.
അവളെ ഒന്ന് അടക്കാൻ അവർക്ക് അറിയാവുന്ന ഏക വഴിയും അത് തന്നെയായിരുന്നു.
വരദ അവിടെ നിന്നും പോയതോടെ കാവ്യ അതിന്റെ ദേഷ്യം തീർക്കാൻ നേരെ സ്വന്തം മുറിയിലേക്കാണ് നടന്നത്.
കിടക്കയിൽ ചാരി കിടന്നുകൊണ്ട് ഫോൺ നോക്കിയിരുന്ന ഉല്ലാസ് അവൾ അങ്ങോട്ട് ചെല്ലുന്നതിന്റെ ശബ്ദം കേട്ടതും പെട്ടെന്ന് തന്നെ എഴുന്നേറ്റ് നേരെ ഇരുന്നുകൊണ്ട് ഫോൺ ബാക്ക് അടിച്ചു... ഡീസന്റായി.
നിങ്ങളിവിടെ ഫോണിൽ നോക്കി രസിച്ചിരുന്നോ. ഇവിടെ നടക്കുന്നതു വല്ലതും നിങ്ങൾക്കറിയണ്ടല്ലോ. അല്ലെങ്കിലും ഞാനെന്തിന് ഇതൊക്കെ നിങ്ങളോട് പറയണം.. "
ഒരു കുട്ടയോളം വീർപ്പിച്ചു പിടിച്ച മുഖവുമായി കാവ്യ അവന്റെ അടുത്തേക്ക് ഇരുന്നു..
ഇന്നും നിങ്ങൾ തമ്മിൽ വഴക്കുണ്ടായോ..? "
തികച്ചും ലാഘവത്തോടെയുള്ള അവന്റെയാ ചോദ്യം.
കാവ്യ ദേഷ്യം കൊണ്ട് തിളച്ചു മറിയുന്നത് പോലെയാണ്.
നിങ്ങളുടെ തള്ളയ്ക്ക് നിങ്ങളാ സുന്ദരി കോതയെ കിട്ടാത്തതിന്റെ ദേഷ്യമാണ്... അത് എന്നോട് തന്നെ ദിവസം പറഞ്ഞു തീർക്കാമെന്ന് അവർക്ക് വല്ല നേർച്ചയും ഉണ്ടാവോ..? "
പറയുന്നതിനൊപ്പം തന്നെ കാവ്യ ഉല്ലാസിന്റെ കാലിൽ അമർത്തി ഒരു അടി കൊടുക്കുകയും ചെയ്തു..
"ഹൂ..ഇതെന്തിനാണ് നീ എന്നെ തല്ലുന്നത്..ഇതു വല്ലതും ഞാൻ ആണോ പറഞ്ഞത്..അമ്മയല്ലേ"
നിങ്ങളെങ്ങാനും ആയിരിക്കണമാ പറയുന്നത്.. എങ്കിൽ നിങ്ങളെ ഞാൻ എന്നേ കൊന്നിട്ടുണ്ടാവും.."
അവൾ അവനെ നേരെ നോക്കി പുച്ഛത്തോടെ പറഞ്ഞു..
എടി അമ്മയെ നിനക്കറിഞ്ഞൂടെ? ഒരു നയത്തിലൊക്കെ അമ്മയോട് നിൽക്കാൻ നിന്നോട് ഞാൻ എപ്പോഴും പറയാറുള്ളതല്ലേ.."
ഉല്ലാസ് അവളെ അനുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
"അപ്പൊ പിന്നെ ഈ പ്രശ്നമൊക്കെ ഞാൻ മനപ്പൂർ ഉണ്ടാക്കി വെക്കുന്നതാണെന്നാണോ നിങ്ങൾ കരുതുന്നത്..
നിങ്ങളുടെ അമ്മയ്ക്ക് നിങ്ങളെക്കൊണ്ട് ആ സുന്ദരികോതയെ കല്യാണം കഴിപ്പിക്കാൻ മോഹമുണ്ടെന്ന് ഞാനുണ്ടോ അറിയുന്നു. അങ്ങനെ അറിഞ്ഞിരുന്നെങ്കിൽ ഞാനീ ഗതികേട് സഹിക്കാൻ നിങ്ങളുടെ കൂടെ കൂടില്ലല്ലോ..അങ്ങനെ അറിയാവുന്ന നിങ്ങൾ പോലും എന്നോട് പറഞ്ഞിട്ടുണ്ടോ...പിന്നെങ്ങനെ എനിക്കറിയാം.
പ്രേമിക്കുന്ന കാലത്ത് നിങ്ങൾ പൊന്നേ എന്ന് വിളിച്ച് ഇവിടെ എത്തിയപ്പോൾ നിങ്ങൾ നിങ്ങളുടെ അമ്മയ്ക്ക് എന്നെ വിട്ടുകൊടുത്തിരിക്കുകയാണ്.. എന്തു വേണമെങ്കിലും പറഞ്ഞോ ചെയ്തു എന്നുള്ള ഒരു ഭാവവും..
ഒരു അവസരം കിട്ടിയതുപോലെ കാവ്യ ഉല്ലാസിന് നേരെ തിരിഞ്ഞു..
പതുക്കെ... കുഞ്ഞുണർന്നു കരയും.."
ഒരു അരികിൽ ഉറങ്ങിക്കിടക്കുന്ന സ്വന്തം മകനെ നോക്കി ഉല്ലാസ് അത് പറയുമ്പോൾ അവൾ അവനെ ഒന്ന് തുറിച്ചു നോക്കി.
"അല്ലെങ്കിലും നിങ്ങളെയൊന്നും പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല..
എന്റെ തെറ്റായിരുന്നു.
എന്റെ അച്ഛനെന്നോട് ഒരുപാട് പ്രാവശ്യം ചോദിച്ചതാണ് കല്യാണത്തിന് മുമ്പ് നിനക്ക് ആരോടെങ്കിലും ഇഷ്ടമുണ്ടായെന്ന്.
അന്നൊന്നും ഞാൻ നിങ്ങളുടെ കാര്യം അച്ഛനോട് തുറന്നു പറയാതിരുന്നത് നിങ്ങൾ ആവശ്യപ്പെട്ടിട്ടല്ലേ.
അപ്പോഴും എനിക്കറിയാമായിരുന്നില്ലല്ലോ കല്യാണമണ്ഡപത്തിൽ എന്റെ അച്ഛൻ എനിക്ക് വേണ്ടി വാങ്ങിച്ചു വെച്ച ആഭരണങ്ങളോട് കൂടി എന്നെ കിട്ടാനുള്ള നിങ്ങളുടെ ഐഡിയ ആയിരുന്നു അതെന്ന്.
സ്വന്തം അച്ഛൻ മരിച്ചിട്ട് പോലും അതിൽ വല്ലാതെ കുറ്റബോധം ഇല്ലാത്ത മുതലാണ്.
അച്ഛനിപ്പോ അത്ര വിഷമിക്കേണ്ട കാര്യമൊന്നും ഇല്ല.. ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ആളുടെ കൂടെയല്ലേ ജീവിക്കേണ്ടത് എന്നും പറഞ്ഞു കൊണ്ടാ മരണത്തെ പോലും നിസാരമാക്കിയവളാണ്..
അത്തന്നെയാണ് വരദക്കവളോട് വെറുപ്പ് കൂടിയതും .
"നിങ്ങൾക്കെന്തായാലും ഉറപ്പാണല്ലോ നിങ്ങൾ വിളിച്ചാൽ ഞാൻ കൂടെ വരുമെന്ന്..അതിന്വേണ്ടിനിങ്ങൾകളിച്ചകളിക്കിപ്പോനിങ്ങളുടെതള്ളഎന്നെയാണ്കുറ്റംപറയുന്നത്.."
അവനെ നോക്കാതെ കിടക്കയിലേക്ക് തന്നെ തിരികെ ഇരുന്നുകൊണ്ട് തലകുനിച്ചിരുന്ന കാവ്യ പിറക്കുമ്പോൾ ഉല്ലാസിന്റെ മുഖത്തൊരു പരിഹാസ ചിരി തെളിഞ്ഞു
അങ്ങനെ ഒരു ഐഡിയ തനിക്ക് പറഞ്ഞു തന്നത് തന്നെ ഇവൾ ആയിരുന്നു എന്നവൻ ഓർത്തു..
അങ്ങനെയൊരു സാഹസം താൻ കാണിച്ചാൽ പിന്നെ ഒരിക്കലും അച്ഛൻ തന്നെ വീട്ടിലേക്ക് കയറ്റില്ലെന്നും മകളായി തന്നെ അംഗീകരിക്കില്ലെന്നും ഉറപ്പുണ്ടായിരുന്നു.
വെറുംകയ്യോടെ ഇറങ്ങിവന്നാൽ അത് വിഡ്ഢിത്തമാണെന്നും കല്യാണ ദിവസം വരെ കാത്തിരുന്നാൽ അച്ഛൻ അവൾക്കായി വാങ്ങിക്കുന്ന അൻപത് പവന്റെ ആഭരണങ്ങൾ കൂടി അവൾക്കൊപ്പം കിട്ടുമെന്നും ഉല്ലാസിനോട് ആദ്യം പറഞ്ഞത് അവളായിരുന്നു.
എന്നിട്ടിപ്പോ എത്ര പെട്ടെന്നാണ് അവൾ കാര്യങ്ങളെ അവൾക്ക് അനുകൂലമാക്കി വളച്ചൊടിച്ചത്.
അതിനാൽ പണ്ടേ മിടുക്കിയും ആണല്ലോ.
അമ്മ അത്രമാത്രം പ്രശ്നക്കാരി ഒന്നുമല്ലെന്ന് ഉല്ലാസിന് അറിയാം..അതുതന്നെയായിരുന്നു സത്യവും.
യാഥാർത്ഥ്യങ്ങളെ അംഗീകരിച്ച വരദ കാവ്യയെ മകന്റെ ഭാര്യയായിട്ട് അംഗീകരിക്കാനും അവളോട് ഒത്തുപോവാനും കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും കാവ്യക്കാണ് അവരെ ഒട്ടും അംഗീകരിക്കാൻ കഴിയാത്തതും അവരുടെ ചെയ്തികളിൽ കുറ്റം തികയാത്തതും.
കുഞ്ഞിനെ വരദ കൊഞ്ചിക്കുന്നതും അതിനെ സംസാരിക്കുന്നതും എല്ലാം കാവ്യക്ക് വരദയോടുള്ള കുറ്റങ്ങളാണ്.
രണ്ടുകൂട്ടർക്കും ഒപ്പം നിന്നാലും തന്റെ കാര്യങ്ങൾ പരുങ്ങലിലാവും എന്ന് മനസ്സിലാക്കുന്നത് കൊണ്ട് തന്നെ ഉല്ലാസ് നയത്തിൽ അങ്ങനെ പോവുകയാണ്.
ഒരാൾ കൈവിട്ടാൽ മറ്റയാളുടെ സപ്പോർട്ട് നിലനിൽപ്പിന് അത്യാവശ്യമാണെന്ന് അവനും അറിയാം.
അമ്മയോടുള്ളതിനേക്കാൾ ഒരല്പം സപ്പോർട്ട് കൂടുതൽ അവൻ കാവ്യയ്ക്ക് തന്നെ കൊടുക്കാറുണ്ട്.
അത് പക്ഷേ ഭാര്യ എന്നുള്ള സ്നേഹം കൊണ്ടോ കെയറിങ് കൊണ്ടോ ഒന്നുമല്ല.
ഇടയ്ക്കിടെ വീട്ടിൽ പോയിട്ട് വരുമ്പോൾ അവൾ അമ്മയുടെയും ഏട്ടന്റെയും കയ്യിൽ നിന്നും കരഞ്ഞുകാണിച്ചും കണ്ണീരൊലിപ്പിച്ചും ദാരിദ്രം പറഞ്ഞു വാങ്ങിച്ചെടുക്കുന്ന ക്യാഷിന്റെ വലുപ്പം തന്നെയായിരുന്നു സപ്പോർട്ട് കൂടുതലിന്റെ അടിത്തറയും.
വിയർപ്പിന്റെ അസുഖം അൽപ്പം കൂടുതലുള്ള ഉല്ലാസ് ആഴ്ചയുടെ അങ്ങേ തലക്കലും ഇങ്ങേ തലക്കലും ലീവായിരിക്കും.
അപ്പോൾ പിന്നെ വെറുതെ കിട്ടുന്ന കാശിനോട് അൽപ്പം ആർത്തി കൂടുതലുണ്ട്.
"നീ ഇങ്ങനെ കരഞ്ഞിരിക്കല്ലേ എന്റെ കാവ്യെ.. എനിക്കത് മാത്രം സഹിക്കാൻ വയ്യടി...നിനക്കറിയില്ലേ അത്.."
ഉല്ലാസ് ഏറ്റവും അവസാനത്തെ അടവെടുത്തു തുടങ്ങി.
കാവ്യയുടെ അരികിലേക്ക് നീങ്ങി ഇരുന്നുകൊണ്ട് അവളെ ഒന്ന് ചേർത്തു പിടിക്കാൻ ശ്രമിച്ചവനെ കാവ്യ ആഞ്ഞ് കുടഞ്ഞെറിഞ്ഞു.
പപക്ഷേ ഉല്ലാസ് അങ്ങനെ വിട്ട് കൊടുക്കില്ലല്ലോ.. നിരന്തരമുള്ള സംസാരങ്ങളും പ്രവർത്തികളും അവളെ അവനിലേക്ക് അടുപ്പിക്കുക തന്നെ ചെയ്തു.
നീ ഇങ്ങനെ ബലം പിടിച്ചിരിക്കല്ലേ..പെട്ടന്ന് പരിപാടി തീർത്തിട്ട് നമുക്ക് നിന്റെ വീട് വരെ ഒന്ന് പോയാലോ.."
എന്നിട്ടും പൂർണമായും തനിക്ക് വിധേയയാവാത്ത കാവ്യയുടെ കാതിൽ അത് പറയുമ്പോൾ ഉല്ലാസിന്റെ മനസ്സ് നിറയെ ചിന്തകൾ വേറെയായിരുന്നു
വൃത്തികെട്ട...അവനെ ചൂട് പിടിക്കാൻ കഴിയുന്ന ഒരുപാട് ചിന്തകൾ..
തുടരും..
വിശ്വാസവും സ്നേഹവും കൂടിയാലും പ്രശ്നമാണ് guys...
നമ്മളതിൽ പെട്ടു പോകും..
കാശിയെ പോലെ.. 😢
കാവ്യയെ അറിയാലോ ല്ലേ..
റിവ്യൂ ഇട്ടിട്ട് പോണേ..പറ്റെ കുറഞ്ഞു പോയി.
സ്നേഹത്തോടെ jif
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _22
✍️രചന -ജിഫ്ന നിസാർ 💜
"ഇനി വെച്ചേക്ക് ബിബി.. ഇല്ലെങ്കിൽ നാളെ ക്ലാസ്സിൽ വന്നിട്ട് ഉറക്കം തൂങ്ങും.."
ഭവ്യ കൊഞ്ചി ചിരിച്ചു കൊണ്ട് ഫോണിന്റെ സ്‌ക്രീനിൽ നോക്കി.
വെളുത്തു തുടുത്തൊരു ചെറുപ്പക്കാരൻ അവളുടെ കയ്യിലെ മൊബൈൽ സ്ക്രിനിൽ തെളിഞ്ഞു നിൽപ്പുണ്ട്.
"പോയേക്കാം.. അതിന് മുന്നേ ഇന്ന് നീ കാണിക്കാമെന്ന് പറഞ്ഞത് കാണിച്ചു ത്താ..അല്ലാതെ എനിക്കിന്ന് ഉറങ്ങാൻ പറ്റില്ലെടി. അത് പോലൊരു മൂഡിലാ ഞാൻ.."
ബിബിയുടെ ശബ്ദത്തിന് അതിലേറെ വശ്യത..
"അത്.. അത് ഞാൻ അപ്പൊ ബിബി പെട്ടന്ന് പിടിച്ചപ്പോൾ രക്ഷപ്പെട്ടു പോരാൻ പറഞ്ഞതല്ലേ.. രാത്രിയിൽ ഫോണിൽ കൂടി കാണിക്കാമെന്ന്.."
ഭവ്യ ചിരി ഒതുക്കി പിടിച്ചു.
"അത് ശെരി.. അപ്പൊ നീയെന്നെ പറ്റിച്ചതാ അല്ലേ..ശേ ഞാൻ എന്തൊക്കെ കൊതിച്ചു.."
അവന്റെ മുഖം ചുളിഞ്ഞു.നിരാശ നിറഞ്ഞു..
"അങ്ങനല്ല ബിബി.. അല്ലെങ്കിൽ തന്നെ കോളേജ് മൊത്തത്തിൽ നമ്മളെ കുറിച്ചൊരു വർത്താനമുണ്ട്.
നമ്മളായിട്ട് അതിന് അവസരം കൊടുക്കണ്ടല്ലോ.."
ഭവ്യ നയത്തിൽ പറഞ്ഞിട്ടും ബിബിയുടെ മുഖം തെളിഞ്ഞിട്ടില്ല.
"എന്നെ ഓർത്തിട്ടല്ല ബിബി. നിന്നെ ഓർത്തിട്ടല്ലേ ഞാൻ.. നിന്റെ.. ചിത്ര പ്രശ്നമുണ്ടാക്കിയാൽ തീർന്നില്ലേ.. അവളെ ഒഴിവാക്കി നമ്മുക്ക് ജീവിക്കാൻ ഇത്രയും കഷ്ടപ്പെട്ടു കൊണ്ട് നമ്മളോരോന്ന് ചെയ്‌തിട്ടും.. പിടിക്കപ്പെട്ടാൽ അറിയാലോ നിനക്ക്.."
ഭവ്യ ചോദിക്കുമ്പോൾ ബിബി വല്ലായ്മയോടെ തലയാട്ടി.
"എന്നും ഉറക്ക് ഗുളിക കൊടുത്തു അവളെ ഉറക്കി കൊണ്ടുള്ള നമ്മുടെ ഈ കള്ളത്തരം നടക്കില്ല ബിബി.. അവളൊരു പൊട്ടിയും നിന്നോട് ഒടുക്കത്തെ സ്നേഹവും വിശ്വാസവുമായത് കൊണ്ട് നിന്നെ സംശയിക്കുന്നില്ല.
പക്ഷേ എപ്പോഴാ അതില്ലാവുന്നത് എന്നറിയില്ല..
അറിയാലോ.. നിന്റെ ഭാര്യയും മകളും. അവരായിട്ട് തന്നെ നിന്നെ ഉപേക്ഷിച്ചു പോകാൻ പാടില്ല.. നമ്മൾ പ്ലാൻ ചെയ്തത് പോലെ ചിത്ര ചെയ്യുന്ന തെറ്റിന്റെ പേരിൽ നീ അവളെയും കുഞ്ഞിനേയും ഉപേക്ഷിച്ചു.. കളയണം. അപ്പഴേ ആളുകൾ നിന്റെ കൂടെ നിൽക്കൂ..അങ്ങനെ വേണം കഥ വരാൻ.. അതിന് വേണ്ടിയാ ഞാൻ.. ഞാൻ കാത്തിരിക്കുന്നത്.. അറിയില്ലേ ബിബി..എനിക്ക് നിന്നെ വേണം ബിബി.. നീയില്ലാതെ എനിക്ക് വയ്യ.. അത്രേം അത്രേം ഞാൻ.. എനിക്കെന്താ മോഹമില്ലാഞ്ഞിട്ടാണോ.."
ഭവ്യയുടെ സ്വരം അവനെ മോഹിപ്പിക്കുന്ന വിധമാണ്.
അവളോടുള്ള ആസക്തി നിറഞ്ഞ അവന്റെ മുഖം കാണെ അവൾക്കൊരു ലഹരി തോന്നി.
കോളേജിൽ അവളെ പഠിപ്പിക്കുന്ന മാഷ്..
ബിബിൻ ജോർജ്.
കൂട്ടുകാരോടുള്ള ഒരു ബെറ്റിന്റെ പേരിൽ അയാളെ വളച്ചു കാണിക്കുമെന്ന് വെല്ലുവിളി നടത്തിയ ഭവ്യ..
അത്യാവശ്യം കോഴിത്തരം കയ്യിലുള്ള ബിബിൻ ജോർജ് വളരെ പെട്ടന്ന് തന്നെ ഭവ്യയുടെ കാമുകനായി.
തുടക്കത്തിൽ അതൊരു ത്രില്ല് മാത്രമായിരുന്നു.
ബെറ്റ് ജയിച്ച വെറും ത്രില്ല് പിന്നെ രസമായി തുടങ്ങി.
ഭാര്യയും ഒരു കുഞ്ഞും ഉള്ള ആളാണ് അവനെന്നുള്ളത് പോലും മറന്നു കൊണ്ടവൾ അവനെ ശെരിക്കും പ്രണയിച്ചു തുടങ്ങി.
സ്വന്തം കുടുംബം ബിബിക്ക് മറക്കാമെങ്കിൽ പിന്നെ താനെന്തിന് അത് ചിന്തിക്കണം എന്നായിരുന്നു ഭവ്യയുടെ തത്വം.
കോളേജിൽ വെച്ചിട്ടുള്ള പ്രണയസല്ലാപങ്ങൾക്കും തൊട്ട് നോട്ടങ്ങൾക്കും പുറമെ രാത്രിയിൽ ചിത്രയേ ഉറക്ക് ഗുളിക കൊടുത്തു കൊണ്ടുറക്കി രണ്ടും കൂടിയുള്ള ഈ ഫോൺ വിളികളും ഇപ്പൊ പതിവാണ്.
ബിബി തന്നെ വിട്ട് പോകാതെ കൊണ്ട് പോകാൻ ഭവ്യ ആത്മാർത്ഥമായി തന്നെ ശ്രമിക്കുന്നുണ്ട്.
"ജസ്റ്റ്.. ആ ടോപ് എങ്കിലും...അഴിച്ചാ മതി. പ്ലീസ്.. പ്ലീസ് മോളെ.. ഞാനല്ലേ.. നിന്നെ അങ്ങനെ കാണാൻ കൊതി കൊണ്ടല്ലേ.."
ബിബിൻ വിട്ടിട്ട് പോകാനുള്ള പ്ലാൻ ഒന്നുമില്ല.
"ബിബി.."
അവൾ ശാസനയോടെ വിളിച്ചു.
അവളുടെയും മുഖം ചുവന്നു വരുന്നുണ്ട്.
അതവനും അറിയാം.
താൻ ഒരു കാര്യം ആവിശ്യപ്പെട്ടാൽ ഒരു പരിധിയിൽ കൂടുതൽ അവൾക്കത് വേണ്ടന്ന് വെക്കാൻ കഴിയില്ലെന്ന്.
അങ്ങനെ നിർബന്ധം പറഞ്ഞു കൊണ്ടവളിലെ അഴകളവുകളെ അവനെത്രയോ പ്രാവശ്യം തൊട്ടറിഞ്ഞിരിക്കുന്നു.
"പ്ലീസ് ഭവ്യ.. നിനക്ക് വേണ്ടിയല്ലേ ഞാനീ കാത്തിരിക്കുന്നത്. നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ.. ചിത്രയേ എനിക്കിപ്പോ അങ്ങനൊരു ഫീലിൽ നോക്കാൻ കൂടി കഴിയുന്നില്ല. മനസ്സിൽ മൊത്തം നീയാണ്. വല്ലപ്പോഴും അവൾ അവളുടെ ആവിശ്യം നടക്കാൻ വേണ്ടി എന്റെ അരികിൽ വരുമ്പോൾ നീയാണെന്ന് മനസ്സിൽ കരുതി കൊണ്ടാണ് ഞാൻ.. നീയില്ലാതെ എനിക്ക് വയ്യ ഭവ്യ.. പ്ലീസ്.."
ബിബിയുടെ സ്വരം അങ്ങേയറ്റം പതിഞ്ഞു പോയി.
ഭവ്യ അവനെയൊന്ന് നോക്കിയിട്ട് പതിയെ തന്റെ ടോപ്പിന്റെ ബട്ടൺ അടർത്തി തുടങ്ങി.
ഇതൊന്നു മറിയാതെ ബിബിന്റെ വീട്ടിൽ അവനിരിക്കുന്നതിന്റെ നേരെ എതിരെയുള്ള മുറിയിൽ ചിത്ര അവൻ പൊടിച്ചു കൊടുത്ത ഉറക്ക് ഗുളികയുടെ ക്ഷീണത്തിൽ ഉറങ്ങി കിടപ്പുണ്ടായിരുന്നു.
അവളോട് ചേർന്ന് കൊണ്ട് അവന്റെ കുഞ്ഞും..
❣️❣️
നേരെ നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഗായത്രി രാവിലെ എഴുന്നേറ്റത്.
പക്ഷേ ജീവനുള്ളത് കൊണ്ടവൾക്ക് എഴുന്നേൽക്കേണ്ടത് അത്യാവശ്യവുമാണ്.
ബാത്റൂമിൽ പോയി.. കുളിക്കാൻ വേണ്ടി വെള്ളമൊഴിച്ചതും അവളെറിയാതെ തന്നെ കരഞ്ഞു പോയി.
വല്ലാത്തൊരവസ്ഥ.
ഇനിയൊരു നിമിഷം പോലും ജീവിച്ചിരിക്കാൻ തോന്നുന്നില്ല.
മനസ്സെന്നോ മരവിച്ചു കഴിഞ്ഞു.
പക്ഷേ കല്ലു മോൾ..!
അവൾക്ക് വേണ്ടി തനിക് ജീവിച്ചല്ലേ പറ്റൂ.
താൻ ഉണ്ടായിട്ട് പോലും ഇവിടെയൊരു പുൽകൊടിയുടെ വില പോലുമില്ലാത്ത കുഞ്ഞാണത്.
ആ ഓർമ മാത്രം മതിയാവും ഗായത്രിക്ക് മരണത്തെ പറഞ്ഞു വിട്ടിട്ടു ഇനിയങ്ങോട്ട് മുന്നോട്ട് ജീവിക്കാൻ തോന്നാൻ.
എത്രയോ പ്രാവശ്യം അവളത് ചെയ്തിരിക്കുന്നു..
ആലോചനയിലൂടെ തന്നെ കുളിയൊക്കെ കഴിഞ്ഞു പുറത്തേക്കിറങ്ങി.
കല്ലുമോൾ സുഖമായി ഉറങ്ങുന്നു.
വിഷ്ണുവിന്റെ നോക്കുമ്പോൾ അവനാ ഉറങ്ങി കിടക്കുമ്പോൾ പോലും അവൾക്കുള്ളിലേക്കൊരു ഭയം അരിച്ചു കയറി.
ഒരിക്കൽ തന്റെ എല്ലാം ആയിരുന്നവൻ.
ഏത് നേരവും കാണാനും മിണ്ടാനും കൊതിച്ചിരുന്ന പ്രണയകാലം.
ഇന്നിപ്പോൾ ഭയമാണ്..
പ്രണയമൊക്കെ തന്നിൽ നിന്നും വിട്ടൊഴിഞ്ഞു ഇറങ്ങി ഓടിയാ വഴിയിൽ പുല്ല് പോലും കിളിർക്കില്ല.
ഇതിങ്ങനെ ഇനിയും എത്ര നാൾ..!
അതായിരുന്നു അവൾക്കുള്ളിലെ ഏറ്റവും ഭയപ്പെടുത്തുന്ന ഓർമ.
വിഷ്ണുവിനെ ഉണർത്താതിരിക്കാൻ അങ്ങേയറ്റം ശ്രമിച്ചു കൊണ്ടാണ് ഗായത്രി കല്ലു മോളെ ആ കിടപ്പിൽ തന്നെ ഉയർത്തി എടുത്തത്.
ഉറക്കം തെളിയാത്ത ആ കുഞ്ഞ് കരയാൻ വാ തുറക്കും മുന്നേ ഗായത്രി അവളുടെ വാ പൊതിഞ്ഞു പിടിച്ചു.
"കരയല്ലേ മുത്തേ..
അടക്കി പിടിച്ചു കൊണ്ടവൾ കുഞ്ഞിനോട് ദയനീയമായി പറഞ്ഞു.
കുഞ്ഞിനെ ഉണർത്തി കൊണ്ട് പോവാൻ ഇഷ്ടമുണ്ടായിട്ടല്ല.
എങ്ങാനും വിഷ്ണു ഉണരും മുന്നേ അവളുണർന്നു കരഞ്ഞാൽ.. അതോർക്കാൻ കൂടി വയ്യ..
അങ്ങനെയൊരിക്കൽ കരഞ്ഞതിന്.. ഭിത്തിയിലെക്ക് തള്ളി ഇട്ടതിന്റെ അടയാളം.. ആഴത്തിലുള്ള ഒരു മുറിപ്പാട് കല്ലുമോളുടെ ഇടത് നെറ്റിയിൽ അപ്പോഴുമുണ്ട്.
അതിൽ പിന്നെ ഗായത്രി അവളെഴുന്നേറ്റ് പോകുമ്പോൾ കുഞ്ഞിനെ കൂടി കൊണ്ട് പോകും.
അടുക്കളയിൽ പിടിപ്പത് ജോലിയുണ്ടാവും.
അതിനിടയിൽ കല്ലു മോൾ കരഞ്ഞും വിളിച്ചും നടക്കുമെന്നറിഞ്ഞാലും അവൾക്കതെ നിവൃത്തിയൊള്ളു.
ആ കുഞ്ഞു ദേഹം നോവാതിരിക്കാൻ അവളിലെ അമ്മയ്ക്ക് അത്രയുമേ ചെയ്യാൻ കഴിയൂ..
❤🔥❤🔥
ഇനിയും എഴുന്നേറ്റില്ലേ.."
വാതിൽ തുറന്നു വന്ന നേഴ്‌സിനെ നോക്കി കാശി ചോദിക്കുമ്പോൾ അവർ എന്ത് പറയണമെന്നറിയാതെ അകത്തേക്കതൊന്നു നോക്കി.
നിങ്ങളെന്താ അവൾക്ക് ഗ്ലൂക്കോസെന്നും പറഞ്ഞു കൊണ്ട് ഉറക്ക് മരുന്ന് വലതുമാണോ കുത്തി കയറ്റുന്നത്.
ഇന്നലെ പതിനൊന്നു മണിക്കിവിടെ കൊണ്ട് വന്നതാ.. എപ്പോ ചോദിച്ചാലും ഉറക്കം.. "
കാശി വീണ്ടും ദേഷ്യത്തിലാണ്.
"ഉണർന്നു.. കയറി.. കയറി കണ്ടോളു."
കാർത്തുവിന്റെ ദയനീയ നോട്ടം കണ്ടില്ലെന്ന് നടിച്ചു കൊണ്ടവർ പറയുമ്പോൾ അവന്റെ നോട്ടം കൂടുതൽ രൂക്ഷമാവുകയാണ് ചെയ്തത്.
അവളുണർന്നോ എന്ന് എത്ര പ്രാവശ്യം ഞാൻ നിങ്ങളോട് വന്നു ചോദിച്ചു.
അപ്പോഴെല്ലാം ഉറക്കമെന്ന് പറഞ്ഞിട്ട് ഉണർന്നപ്പോ എന്നെയൊന്നു വിളിക്കാഞ്ഞതെന്തേ.. ഏഹ്. "
കാശിക്ക് വെറുതെ ദേഷ്യം വരികയാണ്.
അതെന്തിനെന്ന് അവനു പോലും മനസ്സിലാവുന്നില്ല എന്നതാണ് കൂടുതൽ വിചിത്രം.
"അതിന്.. എണീറ്റിട്ടിട്ട് അധിക നേരമൊന്നും ആയിട്ടില്ല.. നിങ്ങൾ വിളിക്കുമ്പോൾ.."
അവന്റെ നോട്ടം കാണുമ്പോൾ ദേഷ്യം കാണുമ്പോൾ നേഴ്സ് പതറി കൊണ്ടാണ് പറയുന്നത്.
"എനിക്കൊന്നു കയറി കാണാവോ..?"
അവൻ ചോദിച്ചു..
"ആഹ്..
നേഴ്സ് വേഗം വഴി ഒഴിഞ്ഞു കൊടുത്തു.
"ഞാൻ.. ഞാൻ ഡോക്ടറെ പോയി വിളിച്ചിട്ട് വരാം.."
ഇനിയും അവിടെ നിന്നിട്ട് കാർത്തികയുടെ മുന്നിൽ വെച്ചവന്റെ വഴക്ക് കേൾക്കാൻ വയ്യെന്നത് പോലെ അത് പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി നേഴ്സ് ആശ്വാസത്തോടെ ശ്വാസം വിട്ടു..
അപ്പോഴാണ് അകത്തുള്ള കാർത്തുവിനും ശ്വാസം നേരെ വീണത്.
വഴക്കുണ്ടാക്കി അവനിങ്ങോട്ട് കയറി വരുമെന്ന് അവളോർത്തില്ല.
കാശി അടുത്തേക്ക് വരുന്നു..
തന്നെ പൊതിയുന്ന അവന്റെ ഗന്ധം.
കാണാനുള്ള കൊതി കൊണ്ട് ഹൃദയം തുള്ളി വിറച്ചിട്ടും അവൾക്ക് കണ്ണ് തുറക്കാൻ കഴിഞ്ഞില്ല..
"കാർത്തിക...
ഗൗരവത്തോടെ തന്നെയാണ് വിളി.
ആ സിസ്റ്റർ പുറത്തേക്ക് പോയത് ഭാഗ്യം.
ഇല്ലെങ്കിൽ കരുതലിൻറെ ആൾ രൂപമായ കാർത്തികയുടെ ഹസ്ബൻഡ് ഈയൊരു ഒറ്റ വിളി കൊണ്ട് തന്നെ അവർക്ക് മുന്നിലൊരു വൻ പരാജയമായി പോകുന്നത് താൻ കാണേണ്ടി വരുമായിരിന്നു.
കാർത്തിക..
ഇപ്രാവശ്യം വിളിക്ക് കുറച്ചു കൂടി കനമുണ്ട്.
കാർത്തു അറിയാതെ തന്നെ കണ്ണ് തുറന്നു.
ഒരു രാത്രിയിൽ മൊത്തം കണ്ണടക്കാതെ. അവനവിടെ നിന്നും മാറിയിട്ടില്ല.."
ആദ്യകാഴ്ചയിൽ തന്നെ കാർത്തുവിന് നേഴ്സ് പറഞ്ഞതാണ് ഓർമ വന്നത്.
ശെരിയാണ്..
ഉറക്കം അവന്റെ കണ്ണുകളിൽ ഒളിച്ചു നിൽപ്പുണ്ട്.
പിന്നെയും എന്തൊക്കെയോ ഭാവങ്ങൾ.
"നിനക്കിപ്പോ എങ്ങനെയുണ്ട്..?"
കടുപ്പത്തിൽ തന്നെയാണ് ചോദ്യം.
കാർത്തുവിന് സങ്കടം വരുന്നുണ്ട്.
ഇവന് കുറച്ചു സ്നേഹത്തോടെ ചോദിച്ചാലെന്താ?
പക്ഷേ സങ്കടവും ആ ചോദ്യവും അവളടക്കി പിടിച്ചു.
"കുഴപ്പമില്ല.."
"കുഴപ്പം നിന്റെ തലക്കല്ലേ.."
അവൻ പിറു പിറുക്കുന്നത് അവൾ വ്യക്തമായും കേട്ടു.
മറുപടി പറയാൻ തോന്നിയിട്ടും ഇപ്പോൾ ഡോക്ടറെ വിളിച്ചു കൊണ്ടാ നേഴ്സ് തിരികെ വരുമെന്നറിയാവുന്നത് കൊണ്ട് കാർത്തു മൗനം പാലിച്ചു.
പനി കുറഞ്ഞോ..? "
ചോദ്യത്തോടൊപ്പം അവളുടെ നെറ്റിയിൽ കൈ ചേർത്ത് വെക്കാൻ ശ്രമിച്ചെങ്കിലും അവളുടെ നോട്ടം കണ്ടതും കാശി കൈ പിൻവലിച്ചു.
പക്ഷേ കാർത്തു ഞൊടിയിട കൊണ്ടവന്റെ കൈ പിടിച്ചെടുത്തു കൊണ്ട് തന്റെ നെറ്റിയിൽ ചേർത്ത് വെച്ചു കൊണ്ട് കണ്ണടച്ച് കിടന്നു..
ആ കാഴ്ച കണ്ടു കൊണ്ടാണ് അവളെ നോക്കിയ ഡോക്ടറും അയാൾക്ക് പിറകെ നേഴ്‌സും കയറി വന്നത്.
കാശി കൈ പിൻവലിച്ചു.
കാർത്തു എന്തോ പറയാൻ വന്നെങ്കിലും അവൻ ഡോക്ടർക്ക് നേരെ കണ്ണ് കാണിച്ചു.
"എങ്ങനെ ഉണ്ട് കാർത്തിക.."
ഡോക്ടർ അവളുടെ അരികിൽ വന്നു കൊണ്ടാ നെറ്റിയിലും കഴുത്തിലും കൈ വെച്ചു നോക്കുമ്പോൾ കാശി അവരെ നോക്കാതെ മുഖം തിരിച്ചു.
നേഴ്സ് അവന്റെയാ ഭാവം കണ്ടിട്ട് ചിരി കടിച്ചമർത്തി..
"മിടുക്കി ആയിട്ടുണ്ട്.. എന്തായാലും പനിക്കുള്ള മെഡിസിൻ കണ്ടിന്യു ചെയ്യണം.. വേറെ കുഴപ്പമൊന്നുമില്ല. ഞാൻ ഡിസ്ചാർജ് എഴുതി തരാം.."
അവളെ നോക്കി ചിരിയോടെ അതും പറഞ്ഞു കൊണ്ട് ഡോക്ടർ ചീട്ട് എഴുതി കൊടുത്തു.
"കാർത്തികയുടെ പപ്പാ വരുന്നുണ്ട്.. ഉടനെ എത്തിയേക്കും.. എന്നിട്ടേ ഞങ്ങൾക്ക് പോകാൻ കഴിയൂ.. അത് വരെയും ഇവിടെ കിടന്നോട്ടെ. അല്ലേ.."
അത് കൈ നീട്ടി വാങ്ങിക്കുമ്പോൾ കാർത്തു ഞെട്ടലോടെ അവനെ നോക്കി.
നശിപ്പിച്ചു..
ഇവനെന്തിനാ ഇപ്പൊ അത് പപ്പയോടു വിളിച്ചു പറഞ്ഞതെന്നുള്ള ദേഷ്യവും സങ്കടവും അവളുടെ നോട്ടത്തിൽ തെളിഞ്ഞു നിന്നു.
അങ്ങനെ മതിയെന്നും ഉത്തരം പറഞ്ഞു കൊണ്ട് ഇറങ്ങി പോയ ഡോക്ടർക്ക് പിറകെ ആ മരുന്ന് വാങ്ങിക്കാൻ പുറത്തേക്കിറങ്ങുമ്പോൾ അവനുമാ ഭാവം തന്നെയായിരുന്നു.
തുടരും..
ഉഷാറായി റിവ്യൂ ഇട്ടാ ഡെയിലി പോസ്റ്റ് ഒരു ഭാരമേ അല്ല കേട്ടോ 🥰🥰
റിവ്യൂ എഴുതി കൂടെ നിൽക്കുന്നവരെ...നിങ്ങളെ ഞാൻ മറന്നിട്ടല്ല..
എനിക്കിത് നിർത്തി പോവാൻ തോന്നിയിട്ടും ഞാനത് ചെയ്യാത്തത് നിങ്ങളെ ഓർത്തു കൊണ്ടാണ്.. നിങ്ങളോടുള്ള എന്റെ സ്നേഹം കൊണ്ടാണ്..
ലിപിയിൽ sbs കിടക്കുന്ന സ്റ്റോറി ഞാൻ ഇവിടെ കൊണ്ട് വന്നിടുന്നത് തീർച്ചയായും നിങ്ങൾക്ക് വേണ്ടിയാണ്.. നിങ്ങളോടുള്ള സ്നേഹം കൊണ്ട് തന്നെയാണ്.
ലോക്ക് അഴിക്കാൻ കഴിയില്ല എന്നുള്ള നിങ്ങളുടെ പരാതി പരിഗണിച്ചു കൊണ്ട് തന്നെയാണ്.
എന്റെ എഴുത്തിനു നിങ്ങൾ തന്ന ഇഷ്ടം കണ്ടറിഞ്ഞത് കൊണ്ട് തന്നെയാണ്...
പക്ഷേ നിങ്ങളെനിക്ക് പകരം റിവ്യൂ താ..
അപ്പഴേ എനിക്കു ഒരു ആവേശമുള്ളു..
ഇല്ലേൽ ഞാനും തണുത്തു പോകും..
മനസ്സിലാകുമല്ലോ ല്ലേ..
റിവ്യൂ ഇട്ട് എന്നെ ചേർത്ത് പിടിക്കുന്നവരെ.. ഇത് നിങ്ങളോടല്ല കേട്ടോ.. Skip ചെയ്തേക്കണേ 💥💥💥
സ്നേഹത്തോടെ jif❤️
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - മുറ ചെറുക്കൻ...
🔻 ഭാഗം _74
✍️ രചന - Aysha akbar
തിരി വിളക്ക് കത്തിച്ചു മുത്തശ്ശി ഒന്നുയർത്തി പിടിച്ചതും രവിയുടെ മുഖം കണ്ട് എല്ലാവരും ഒരു നിമിഷം ഭയന്നു പോയിരുന്നു.....
എന്തിനുള്ള വരവാണെന്ന ചോദ്യം എല്ലാവരിലും നിറഞ്ഞു നിന്നു.......
അപ്പോഴേക്കും മീനു എമർജൻസി യുമായി വന്നിരുന്നു.......
അയാളെ കണ്ട് സച്ചു മുന്നോട്ട് നടക്കാൻ തുടങ്ങുമ്പോൾ ഇഷാനി അവന്റെ കൈ തണ്ടയിൽ പിടിച്ചു വേണ്ടെന്ന അർത്ഥ ത്തിലൊന്ന് തലയാട്ടി.....
സച്ചു കയ്യിലിരിക്കുന്ന കുഞ്ഞിനെ അവൾക്ക് നേരെ നീട്ടി ഒന്നുമില്ലെന്ന് തരത്തിൽ കണ്ണുകൾ ചലിപ്പിച്ചു മുന്നോട്ട് തന്നെ നടന്നു......
മ്മ്..... എന്ത് വേണം......
മുഖത്തേക്ക് നോക്കാതെ തല താഴ്ത്തി നിൽക്കുന്ന രവിയെ നോക്കി സച്ചു ചോദിക്കുമ്പോൾ അയാൾ ഒന്നും മിണ്ടുന്നില്ല....
ഗോപിയും തനൂജയും മീനുവും മുത്തശ്ശിയുമെല്ലാം ഒരു പതർച്ചയോടെ അങ്ങനെ നിൽക്കുകയാണ്.......
ഇഷാനി കുഞ്ഞിന്റെ ദേഹത്തു പിടുത്തം മുറുക്കി.......
വന്നത് മകളെ കാണാനാണോ... അതോ വൈദ്യനെ അന്ന്വേഷിച്ചാണോ.....
സച്ചു അല്പം ഗൗരവത്തിൽ തന്നെയത് ചോദിച്ചത് അയാളിൽ മാറ്റമുണ്ടോ എന്നറിയാനായിരുന്നു.....
എനിക്കെന്റെ കൈ ശെരിയാവണം.... നിങ്ങൾ പറയുന്ന ക്യാഷ് തരും.....
രവി അല്പം അഹന്തയോടെ തന്നെ യത് പറയുമ്പോൾ സച്ചു അയാളെ തന്നേയൊന്ന് നോക്കി......
അയാളുടെ അഹങ്കാരം പണയം വെച്ചു ഇത്ര യെങ്കിലും അയാൾ പറയണമെങ്കിൽ ആവശ്യം അത്ര ഗൗരവമുള്ളത് കൊണ്ട് മാത്രമാണ്......
സ്വന്തം ശരീരത്തേക്കാൾ മറ്റെന്ത് തന്നെയായിരുന്നെങ്കിലും അയാൾ തന്റെ കാല് കീഴിലേക്ക് വരില്ലായിരുന്നു.....
അതാണ് ചികിത്സാ മുറി..... രാത്രി അവിടെ തങ്ങാം..... നാളെ പരിശോധിച്ച് നോക്കിയിട്ടേ മരുന്ന് തരാൻ കഴിയു........
ഗൗരവം ഒട്ടും വിടാതെ സച്ചു അതും പറഞ്ഞു കൊണ്ട് വീടിന്റെ അറ്റത്തുള്ള ആ ഒറ്റ മുറിയിലേക് ചൂണ്ടുമ്പോൾ അയാളും അങ്ങോട്ട് നോക്കി......
എമർജൻസി യുടെ അരണ്ട വെളിച്ചത്തിൽ അയാൾ എല്ലാവരെയും ഒന്ന് നോക്കി കണ്ടു....
അത്ര മേൽ സ്നേഹം നൽകി തന്നെ ക്ഷണിച്ചിരുന്ന ആരും അകത്തേക്ക് വിളിക്കാത്തത് സത്യത്തിൽ അയാൾക്കൊരു പ്രയാസം നൽകിയിരുന്നു....
പെട്ടെന്നാണ് കറന്റ് വന്നത്....... എല്ലാവരും പരസ്പരം വെളിച്ചത്തിൽ കണ്ടതും ആർക്കും മുഖത്തോട് മുഖം നോക്കാൻ കഴിഞ്ഞിരുന്നില്ല.....
എല്ലാവരും പെട്ടെന്ന് കണ്ണുകൾ വെട്ടിച്ചു......
പെട്ടെന്ന് അയാളുടെ കണ്ണുകൾ ഇഷാനിയിലൊന്നുടക്കി....
അതിലേറെ അവളുടെ കൈ പിടിച്ചിരിtക്കുന്ന ആ മിനുസമുള്ള ശരീരത്തിലും.....
രവി ദേഷ്യത്തോടെ തന്നെ മുഖം തിരിക്കുമ്പോഴും അപ്പുറത്തേക്ക് തിരിഞ്ഞിരുന്ന ആ കുഞ്ഞു മുഖം അയാളുടെ മനസ്സ് സ്വമേധയാ ഊഹിച്ചെടുത്തു തുടങ്ങിയിരുന്നു....
വീണ്ടും ഒരു സംസാരത്തിനു നിൽക്കാതെ അയാൾ വേഗം ആ മുറിയിലേക് നടന്നു......
എല്ലാവരും പരസ്പരം ചോദ്ധ്യത്തോടെ നോക്കി....
സച്ചുവേട്ടാ......
ഇഷാനി വിളിച്ചതും അവളുടെ കണ്ണുകളിലെ ഭയം അവന് വ്യക്തമായിരുന്നു.....
നീ പേടിക്കേണ്ട..... മനസ്സ് കൊണ്ടും ശരീരം കൊണ്ടും തളർന്നാണ് അയാൾ വന്നിരിക്കുന്നത്....... ഈ സമയം കൊണ്ട് കുറച്ചെങ്കിലും തിരിച്ചറിവ് അയാൾക്ക് കിട്ടി കാണുമെന്ന് ആ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കാം.... അല്ലെങ്കിലൊരിക്കലും അയാളീ പടി കടക്കില്ലായിരുന്നു....
അതും പറഞ്ഞു കൊണ്ട് സച്ചു അകത്തേക്ക് പോകുമ്പോൾ എല്ലാവരും അങ്ങനെ നിന്നു......
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
പിറ്റേന്ന് രാവിലെ തനൂജ ഭക്ഷണമെല്ലാം രവിയുടെ മുറയിലേക്ക് കൊടുത്ത് വീട്ടിരുന്നുവെങ്കിലും അതൊന്നും അയാൾ കഴിച്ചിരുന്നില്ല........
അയാളുടെ മനസ്സ് അയാൾക്ക് പോലും അറിയില്ലായിരുന്നു....
ആരുടേയും മുമ്പിൽ താഴ്ന്നു കൊടുക്കാൻ വയ്യെങ്കിൽ കൂടി തനിക്കെല്ലാം തിരിച്ചു വേണമായിരുന്നു.....
സച്ചു അയാളെ ചികിൽസിച്ചു തുടങ്ങി.....
അവൻ അയാളുടെ കൺ പീലികൾ നോക്കുമ്പോൾ.... നാഡി നോക്കാനായി ആ കയ്യിൽ പിടിക്കുമ്പോഴൊക്കെയും രവിയുടെ മനസ്സ് ഏറെ അസ്വസ്ഥമായിരുന്നു....
എന്നാൽ അവൻ ഒരു വൈദ്യന്റെ ഭാവം കൈ വിട്ടില്ല....
ഉഴിച്ചിൽ വേണം.... കുറച്ചു ദിവസം ഇവിടെ നിൽക്കേണ്ടി വരും.....
നോ.........
സച്ചു അത് പറഞ്ഞതും അയാളുടെ ശബ്ദം ഉയർന്നു.....
സച്ചു അയാളെ തന്നെ നോക്കി...
അസുഗം മാറേണ്ടത് എന്റെ ആവശ്യമല്ല
നിങ്ങളുടേതാണ്.....
സച്ചു അല്പം പുച്ഛത്തോടെ തന്നെയത് പറയുമ്പോൾ അയാൾ ഏറെ അസ്വസ്ഥനായി കാണപ്പെട്ടിരുന്നു......
ഉഴിച്ചിൽ ശരീരത്തിന് മാത്രമല്ല മനസ്സിനും കൂടിയാണ്........
മനസ്സിനെ ശാന്തമാക്കുക......
ആകെ ക്കൂടി പുകയുന്ന അയാളുടെ തോളിലൊന്ന് തട്ടി സച്ചുവത് പറഞ്ഞു കൊണ്ട് അവിടെ നിന്ന് പോകുമ്പോൾ അയാളിലേ ഭാരം ഏറുന്നത് പോലെ തോന്നി......
ചികിത്സ തുടങ്ങി........
കട്ടിലിൽ മലർന്നു കിടക്കുമ്പോൾ ഈ ഭൂമിയോന്ന് പിളർന്നു പോയിരുന്നെങ്കിലെന്ന് തോന്നി പ്പോയയാൾക്ക്....
അപ്പോഴും അവൻ ക്ഷമയോടെ അയാൾക്ക് വേണ്ടത് ചെയ്ത് കൊടുത്തു.......
അവിടെ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ രവിക്കോട്ടും താല്പര്യമുണ്ടായിരുന്നില്ല.....
അത് കൊണ്ട് തന്നെ ജീവൻ നില നിർത്താൻ വേണ്ടി മാത്രം അയാൾ കഴിച്ചു.....
രണ്ട് ദിവസമായപ്പോഴേക്കും വിശപ്പ് അയാളെ വരിഞ്ഞു മുറുക്കി..... അയാൾക്ക് സഹിക്കാൻ പറ്റാത്ത തരത്തിലായിരുന്നു....
എങ്കിലും അയാളുടെ ദുരഭിമാനം അയാളപ്പോഴും മുറുകെ പിടിച്ചു.....
പിന്നേ ഈ ആഹാരമൊന്നും കഴിക്കാതിരിക്കരുത്..... അപ്പൊ പിന്നേ ഈ ചികിത്സയിലൊന്നും കാര്യമുണ്ടാവില്ല..... ഇതിന്റെയൊക്കെ ബില്ല് എഴുതി വെക്കാം.... ഒരുമിച്ച് തന്നാൽ മതി.....
തന്റെ വിശപ്പറിഞ്ഞെന്ന വണ്ണം തന്റെ അഭിമാനത്തെ മുറിപ്പെടുത്താത്ത വിധം അതും പറഞ്ഞു കൊണ്ട് അവൻ നടന്നു പോകുമ്പോഴായിരുന്നു ആദ്യമായി രവിക്ക് അവനോടൊരു ചായ്‌വ് തോന്നിയത്....
അതൊരു അവസരമായിരുന്നു..... വയറു നിറയെ കഴിക്കാനുള്ള അവസരം.....
താൻ വിരുന്ന് വരുമ്പോഴൊക്കെ തനിക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ വിഭവങ്ങളുണ്ടാക്കി തന്നിരുന്ന ആ വൃദ്ധയെ അയാളുടെ മനസ്സ് ഓർമിച്ചെടുത്തു....
തന്റെ മുമ്പിൽ ഇപ്പോൾ നിരക്കുന്ന ഭക്ഷണവും അത് തന്നെയായിരുന്നെന്ന് അയാൾ മനസ്സിലാക്കി....
തന്റെ ഇഷ്ടങ്ങൽ പലതും മറന്നിട്ടില്ലെന്ന വണ്ണമുള്ള ഭക്ഷണങ്ങൾ തന്റെ മുമ്പിലെത്തുമ്പോൾ അയാൾക്കെന്തോ അത് തൊണ്ടയിൽ നിന്നിറങ്ങുന്നില്ലാ യിരുന്നു......
ദിവസം കൂടും തോറും വേദനക്ക് അല്പം ശമനം കിട്ടിയിരുന്നയാൾക്ക്.....
ആ മുറിയിലേക് സച്ചുവല്ലാതെ ആരും വന്നിരുന്നില്ല.....
അവൻ വരുന്ന സമയങ്ങളിലൊക്കെ താൻ അങ്ങോട്ട് മിണ്ടിയില്ലെങ്കിൽ കൂടി ഇങ്ങോട്ട് തന്റെ വിവരങ്ങൾ അവൻ അന്വേഷിച്ചു കൊണ്ടേയിരുന്നു.......
ആദ്യം കണ്ട വൈദ്യന്റെ ആ ഭാവം അവനിൽ നിന്ന് വിട്ട് മാറി തുടങ്ങിയിരുന്നു..
തന്നെ നാന്നായി ശുശ്രൂഷിക്കുന്ന അവന്റെ ഭാവത്തിൽ ഒരു മകന്റെ കരുതലുണ്ടായിരുന്നു....
ഇത് ചെയ്തത് അവനാണെന്ന് പോലും അയാൾ മറന്നു തുടങ്ങിയിരുന്നു.....
അതിന് കാരണം ഒരു പക്ഷെ താൻ ചെയ്ത തെറ്റുകൾ തുലാസിൽ വെച്ചു സ്വയം തൂക്കി നോക്കുന്നത് കൊണ്ടായിരുന്നിരിക്കാം.....
ആ വീട്ടിൽ വന്നതിൽ പിന്നേ അത് വരെ യുണ്ടയായിരുന്ന ആ ശൂന്യത മാറിയത് പോലെ രവിക്ക് തോന്നി......
നിശബ്ദമായ ആ മുറിക്കകത്തേക്ക് കയറി വരുന്ന പുറത്ത് നിന്നുള്ള ശബ്ദം അയാൾ ചെവിയോർത്തു കിടന്നു.....
ചെറിയ ശബ്ദവും കിലു കിലെയുള്ള ചിരിയുമെല്ലാം അയാളുടെ മനസ്സിനെ ഏറെ അസ്വസ്ഥമാക്കിയിരുന്നു.....
എത്ര വേണ്ടെന്ന് വെച്ചിട്ടും അയാൾ പോലുമറിയാതെ അയാളാ ജനലിലൂടെ പുറത്തേക്ക് നോക്കി പോയിരുന്നു......
ആദ്യമായി അയാളവനെ കണ്ടു......
മോണ കാട്ടിയുള്ള അവന്റെ ചിരി അയാളീലും ഒരു പുഞ്ചിരി വിരിയിച്ചിരുന്നു....
അവൻ തന്റെ കൂടി രക്തമാണെന്ന തിരിച്ചറിവായിരിക്കാം ഹൃദയത്തെ അവനിലേക്ക് പിടിച്ചു വലിക്കുന്നത്.....
അയാൾ എല്ലാത്തിൽ നിന്നും മനഃപൂർവം ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.......
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പപ്പാ വന്നത് മമ്മയോട് പറഞ്ഞാലോ.....
ഇഷാനിയത് ചോദിക്കുമ്പോൾ സച്ചു അവളെയൊന്ന് നോക്കി....
അയാൾ വന്നതിൽ പിന്നേ ഇഷാനിയിൽ കാണുന്നൊരു തിളക്കമുണ്ട്......
ആദ്യം കണ്ടപ്പോഴുള്ള ഭയം നീങ്ങി പിന്നീട് വന്നൊരു തിളക്കം.....
എത്ര വേദനിപ്പിച്ചെന്ന് പറഞ്ഞാലും അവൾക്ക് സ്വന്തം അച്ഛനാണല്ലോ......
അത് കൊണ്ടാവും അവളിലെപ്പോഴും അയാളുടെ സാമീപ്യം നൽകുന്നൊരു സന്തോഷമുണ്ട്.....
മരുന്നുണ്ടാക്കാനൊക്കെ തന്നെ സഹായിക്കുന്നത് കാണാം......
അച്ഛന്റെ എല്ലാം ഭേദമായി ഒരു ചേർത്ത് പിടിക്കൽ അവളും ആഗ്രഹിക്കുന്നുണ്ടെന്ന് അവന് തോന്നി.....
പാവം........ അവനവളോട് എന്തെന്നില്ലാത്തൊരു അലിവ് തോന്നിയിരുന്നു......
പിന്നേ........ പപ്പാ നിങ്ങളെ കൂട്ടി കൊണ്ട് പോകാൻ വന്നിരിക്കുവാണല്ലോ എല്ലാവരെയും വിളിച്ചു വരുത്താൻ.....
സച്ചു അവളെ കളിയാക്കി കൊണ്ടത് പറയുമ്പോൾ അവൾ മുഖമൊന്നു വീർപ്പിച്ചു.....
എടി പൊട്ടി പെണ്ണേ..... ഇപ്പൊ ഈ അവസ്ഥയിൽ നിന്റെ മമ്മ വന്നാൽ ശെരിയാവില്ല......
അല്ലെങ്കിലേ ദുരഭി മാനം തലയിൽ കെട്ടി വെച്ചാണ് അങ്ങേര് നടക്കുന്നത്.....
ഇനി അവർ വന്നാൽ ഇവിടെ നിന്ന് പോകുമോ യെന്ന് വരെ ആലോചിക്കേണ്ടതുണ്ട്....
അത് കൊണ്ട് എന്താണ് അവസ്ഥയെന്ന് നോക്കട്ടെ..... അതിനനുസരിച്ചു ചെയ്യാം........
സച്ചുവത് പറഞ്ഞതും ഇഷാനി ആലോചനയോടെ അങ്ങനെ നിന്നു.....
(തുടരും )
Aysha Akbar
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _21
✍️ രചന - ജിഫ്ന നിസാർ ❤️
ക്ഷീണമുണ്ടെങ്കിൽ കൂടിയും കഴിഞ്ഞു പോയ രണ്ടു ദിവസത്തെക്കാളും ഉന്മേഷത്തോടെ തന്നെയാണ് കാർത്തു കണ്ണ് തുറന്നത്.
ആദ്യം അവൾക്കൊന്നും മനസ്സിലായില്ല.
കണ്ണൊന്നു കൂടി അടച്ചു തുറന്നിട് സാവധാനം വീണ്ടും ഓർത്തു നോക്കുമ്പോൾ അവൾക്കോർക്കാൻ കഴിഞ്ഞു.
അതോടെ ഉള്ളിലൂടെയൊരു തരിപ്പ് പാഞ്ഞു പോയി.
താനെങ്ങനെ ഇവിടെത്തി..?
കാശ്യേട്ടൻ എവിടെ പോയി..?
ആളാണോ ഇവിടെ എത്തിച്ചത്..?
നിരവധി ചോദ്യങ്ങൾ അവളുടെ ഇടനെഞ്ചിൽ നീറി പുകഞ്ഞു.
സിസ്റ്റർ..
ടേബിളിൽ ഇരുന്നു കൊണ്ടെന്തോ എഴുതുകയായിരുന്ന നേഴ്സ് അവളുടെ വിളി കേട്ട് കൊണ്ട് തല ഉയർത്തി നോക്കി.
"ആഹാ.. ഉണർന്നോ.."
ചോദ്യത്തോടെ തന്നെ പേന താഴെ വെച്ചു അവരെഴുന്നേറ്റ് വന്നു കൊണ്ടവളുടെ നെറ്റിയിലും കഴുത്തിലും കൈ വെച്ചു നോക്കി പനി ഇല്ലെന്ന് ഉറപ്പിച്ചു.
ശേഷം പ്രഷർ ഒന്ന് കൂടി ചെക്ക് ചെയ്തിട്ട് അവൾക്കൊരു ഗുളിക കൂടി കൊടുത്തു.
"കുഴപ്പമില്ലല്ലോ..തല കറക്കമോ മറ്റോ..?"
ഗുളിക കുടിക്കാൻ വേണ്ടി അവളെ താങ്ങി എഴുന്നേൽപ്പിച്ചു കൊണ്ടവർ ചോദിച്ചു.
ഇല്ലെന്നവൾ തലയാട്ടി.
"പുറത്തിരിക്കുന്ന കാശിനാഥൻ കുട്ടിയുടെ ഹസ്ബൻഡ് ആണല്ലേ.."
അവരോട് അവിടെ എത്തിയ കാര്യം ചോദിക്കാൻ ഒരുങ്ങിയവൾ നേഴ്സിന്റെ ചോദ്യം കേട്ടപ്പോൾ അമ്പരന്ന് പോയി.
"അത്.. കാശ്യേട്ടൻ.."
"എന്തായാലും തന്റെ കാശ്യേട്ടൻ പൊളിയാ.. കാർത്തിക.എന്തൊക്കെയാ ആളിവിടെ കാണിച്ചു കൂട്ടിയത്. നേരമിത്രയും ആയിട്ടും ഒരു പോള കണ്ണടക്കാതെ ഈ മുറിക്ക് പുറത്തുണ്ട്.
ഇവിടെ ഞാനുണ്ട്.. എവിടെയെങ്കിലും പോയെന്നു കിടന്നുറങ്ങേന്ന് ഒരു പ്രാവശ്യം ഞാൻ പോയി പറഞ്ഞെതിന് ആളെന്നെ കൊന്നില്ല എന്നെയുള്ളൂ.
ആ ടെൻഷനും ദേഷ്യവുമൊക്കെ തന്നോടുള്ള സ്നേഹമാണെടോ..കുറെ പേരെ ഞാനിവിടെ കണ്ടിട്ടുണ്ട്.. ഇത്രേം ആത്മാർത്ഥതയോടെ കൂട്ടിരിക്കുന്ന ഒരാളെയും ഞാനിത് വരെയും കണ്ടിട്ടില്ല.
ഇങ്ങോട്ടേക്കു തന്നെ എടുത്തു കൊണ്ടോടി വരുന്ന അയാളിലെ ഭാവം..ന്റമ്മോ.
താൻ ലാക്കിയാണ് കാർത്തിക. ഇത്രയും സ്നേഹമുള്ള..കെയറിങ് ഉള്ള ഒരാളെ കൂട്ട് കിട്ടുക എന്നുള്ളത് അത്രയും സിമ്പിൾ കാര്യമല്ല."
വീണ്ടും കാർത്തുവിനെ പിടിച്ചു കിടത്തി കൊണ്ട് നേഴ്സ് പറയുന്ന കാര്യങ്ങൾ.
അവൾക്കൊന്ന് തിരുത്തി പറയാനുള്ള അവസരം പോലും കിട്ടുന്നില്ല.
പിന്നെ തോന്നി ഇനിയിപ്പോ കാശി നാഥൻ തന്റെ സ്വപ്നമാണെന്ന് ഇവരോട് പറയണ്ട.. ഇവരുടെ മനസ്സിലുള്ളത് പോലെ തന്നെ അവൻ തന്റെയാണെന്നും ഇതെല്ലാം അവന്റെ സ്നേഹമാണെന്നും അവർ കരുതിക്കോട്ടെ എന്ന്.
അസുഖവും അതിന്റെ അവശതകളെയും പാടെ മറന്നു കൊണ്ട് കാർത്തുവപ്പോൾ ആഹ്ലാദത്തിന്റെ കൊടുമുടിയിലാണ്.
അവൾ നേരിട്ട് കണ്ടിട്ടില്ല ഇവരീ പറഞ്ഞതൊന്നും തന്നെ..
സ്വബോധത്തിൽ നേരിട്ട് അനുഭവിച്ചിട്ടുമില്ല.
പക്ഷേ ഈ പറഞ്ഞതെല്ലാം അവളുടെ സ്വപ്നങ്ങളാണ്.
എന്നെങ്കിലും നടന്നു കാണാൻ അവൾ നോമ്പ് നോറ്റിരിക്കുന്ന സ്വപ്നങ്ങൾ.
എതിരെ ഉള്ളവന്റെ സ്വഭാവവും സാഹചര്യവും വെച്ചിട്ട് ഈ അടുത്ത കാലത്തൊന്നും നടക്കാൻ സാധ്യതയില്ലാത്ത അവളുടെ സ്വപ്നങ്ങൾ.
എക്സാമിനിടക്ക് പനി വന്നപ്പോൾ.. അത് കാരണം രണ്ടു ദിവസം കാശിയെ വിളിക്കാൻ പറ്റാഞ്ഞപ്പോഴെല്ലാം മനസ്സറിഞ്ഞു കൊണ്ട് പ്രാകിയ പനി.. അവളപ്പോൾ ഒരു അനുഗ്രഹമായിട്ടാണ് കണ്ടത്.
അത് കൊണ്ടല്ലേ അവന്റെ കൂടെ തനിച്ചു തനിക്ക് കുറച്ചു നേരം കിട്ടിയത്..
അതിനിടയിൽ ബോധം പോയത് മാത്രം അവൾക്കിഷ്ടമായിട്ടില്ല.
അവനോടൊപ്പം കുറച്ചു നേരം കൂടി വേണമായിരുന്നു..
ആ കയ്യിൽ ചുറ്റി പിടിച്ചിരുന്നപ്പോൾ അവൻ പറഞ്ഞു പോയ കാര്യങ്ങളെ ഓർത്തു കൊണ്ടുള്ള നീറ്റൽ..
അത് ഭയങ്കരമായിരുന്നു.
എന്നിട്ടും.. എന്നിട്ടും അവൾക്കാ നിമിഷങ്ങളെ അത്രമേൽ ഇഷ്ടമായിരുന്നു..
"ശെരിയാ സിസ്റ്റർ.. എന്റെ കാശ്യേട്ടൻ എന്റെ ഭാഗ്യം തന്നെയാ.. ആളെന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുവാ.. എനിക്കൊരു പനി വന്നാൽ പോലും കാശ്യേട്ടന് വല്ലാത്ത ടെൻഷനാ.."
കിട്ടിയ അവസരം നോക്കി കാർത്തുവും നല്ലോണം അവൾക്കുള്ളിലെ മോഹം പറഞ്ഞു തീർത്തു..
പക്ഷേ അപ്പോഴും കാറിൽ വെച്ചു താൻ അത്രയൊക്കെ പറഞ്ഞിട്ടും അവന്റെ മറുപടി..
അതോർക്കുമ്പോൾ അവളുടെയാ സന്തോഷം മുഴുവനും എങ്ങോട്ടാ പോയി മാഞ്ഞു.
സ്നേഹം കൊണ്ടൊ പ്രണയം കൊണ്ടൊ ആവില്ല.. അശോകന്റെ മകളോട് ചെയ്യേണ്ടി വരുന്ന കടമ..
അതായിരിക്കും അവന്റെ മനസ്സിലപ്പോൾ നിറഞ്ഞു നിന്നതൊക്കെയും.
അല്ലാതെ ഇത്രയും പെട്ടന്നൊരു മാറ്റം.. അതും കാശിനാഥന്.
നടന്നത് തന്നെ..
പ്രണയം പറഞ്ഞു കൊണ്ടിത്ര നാളും താനാ പുറകെ നടന്നിട്ടും ഒരു നോട്ടമോ ചിരിയോ കൊണ്ട് പോലും തന്നെ പരിഗണിക്കാത്ത.. അവനിപ്പോൾ ഇത്രയും പെട്ടന്നൊരു പ്രണയം പൊട്ടി മുളച്ചെന്ന് അവൾക്ക് വിശ്വാസമാവുന്നില്ല.
എങ്കിലും കാർത്തികയുടെ ഹസ്ബൻഡ്..
ആ വാക്കുകൾക്കവളെ കോരി തരിപ്പിക്കാൻ പ്രാപ്‌തിയുണ്ടപ്പോഴും.
"ആളെ ഇങ്ങോട്ട് വിളിപ്പിക്കാണോ.. കണ്ണ് തുറന്നോ എന്ന് രണ്ടു മൂന്ന് പ്രാവശ്യം വന്നു നോക്കിയിട്ട് പോയതാ.. ഞാൻ വിളിച്ചിട്ട് വരാം.."
നേഴ്സ് പെട്ടന്ന് പറഞ്ഞതും കാർത്തു ഒന്ന് ഞെട്ടി പോയി.
ഇവിടെ വന്നിട്ടിനി അവനെന്തേങ്കിലും പറഞ്ഞാൽ.. അവനെ തന്റെ ഭർത്താവിന്റെ റോളിൽ നിർത്തി ഇത്രയും വർണിച്ച ഈ നേഴ്സ് അത് കേട്ടാൽ..
അവൾക്കെന്ത് കൊണ്ടൊ അത് വേണ്ടന്ന് തോന്നി.
അവനവിടെ തന്നെ ഇരിക്കട്ടെ..
അതവനെ കാണാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല.
കണ്ടാൽ.. അവൻ പറഞ്ഞേക്കാവുന്ന വാക്കുകൾ തനിക് കേൾക്കാൻ വയ്യ.
ഇവർക്ക് മുന്നിൽ കാശി നാഥൻ കാർത്തികയുടെ സ്നേഹം നിറഞ്ഞ ഹസ്ബന്റ് തന്നെ ആയിക്കോട്ടെ..
സിസ്റ്റർ.."
കാർത്തു വിളിക്കുമ്പോൾ വാതിലിന്റെ ഹാൻഡിൽ പിടിച്ചു കൊണ്ട് നേഴ്സ് ഒന്ന് തിരിഞ്ഞു നോക്കി.
"എന്താടോ.. എന്തേലും പ്രശ്നം തോന്നുന്നുണ്ടോ..
അവർ ധൃതി യിൽ അവളുടെ അരികിലേക്ക് തന്നെ ചെന്നു.
"കാശി.. കാശ്യേട്ടനെ വിളിക്കണ്ട. അവിടെ ഇരുന്നോട്ടെ.."
കാർത്തു പറയുന്നത് കേട്ടതും നേഴ്സിന്റെ മുഖം ചുളിഞ്ഞു.
വിളിക്കണ്ടേ.. അതെന്താടോ.. അയാൾ അത്രേം ടെൻഷനോടെയാണ് പുറത്തിരിക്കുന്നത്.. "
ആ ചെക്കനിത്രേം സ്നേഹം കാണിച്ചിട്ടും ഈ പെണ്ണെന്താ ഇങ്ങനെ എന്നൊരു നീരസം അപ്പോൾ നേഴ്സിന്റെ മുഖത്തുണ്ട്.
"വിളിക്കണ്ട.. അത്..വിളിച്ചാ കാശ്യേട്ടൻ പിന്നെ എന്നെ വിട്ട് ഇവിടുന്ന് പോകില്ല..എന്നോട്.. എന്നോട് അത്രേം ഇഷ്ടമാണ്. എന്നെ വിട്ട് ഒരു നിമിഷം പോലും മാറി നിൽക്കുന്നത് ആൾക്ക് ഇഷ്ടമല്ല.. അത് കൊണ്ട് എന്റെ കാശ്യേട്ടൻ അവിടെ തന്നെ ഇരുന്നോട്ടെ.. ഇങ്ങോട്ട് വിളിപ്പിച്ചു പിന്നെ സിസ്റ്റർക്ക് തന്നെ അതൊരു ബുദ്ധിമുട്ടാവും.."
കാർത്തു നയത്തിൽ അവരോട് കാര്യം പറഞ്ഞു.
അവരോട് നുണ പറയുന്നതിന്റെ ഒരു ചളിപ്പ് കാർത്തുവിന്റെ മുഖത്തുണ്ടെങ്കിലും സത്യത്തിൽ അവളാ പറഞ്ഞതോകെയും അവളുടെ ആഗ്രഹങ്ങൾ തന്നെയായിരുന്നു.
ഒന്നാലോചിച്ചു നോക്കിയപ്പോൾ കാർത്തു പറഞ്ഞത് അങ്ങനെ തന്നെ വരാനെ സാധ്യത ഒള്ളു എന്ന് നേഴ്സിനും തോന്നി.
അവളുടെ കാര്യത്തിൽ
അവന്റെ ദേഷ്യവും വാശിയും അവരും കണ്ടതാണല്ലോ.
എങ്കിൽ പിന്നെ രാവിലെ വിളിക്കാം ല്ലേ.. അതാവും നല്ലത്.. "
വളരെ പെട്ടന്ന് തന്നെ അവരാ തീരുമാനത്തിൽ എത്തി ചേർന്നു.
ആഹ്.. അതാണ് നല്ലത്.. ദേഷ്യവും വാശിയും കണ്ടു പിടിച്ചതാ മുതലാ.. എന്റെ കാര്യം വരുമ്പോ അത് എക്സ്ട്രാ പവർ ആണ്. എനിക്കൊരു മുള്ള് കൊള്ളുന്നതു പോലും സഹിക്കില്ല.. അത്രേം ഭ്രാന്ത് പിടിച്ച ഇഷ്ടം..
ഒരു ദിവസം വീട്ടിൽ നിൽക്കാൻ എന്റെ അച്ഛൻ വിളിച്ചാൽ പോലും വിടില്ല.. എപ്പോഴും ഞാൻ കൂടെ വേണം ന്നാ.. "
അവർ അവനെ വിളിക്കുന്നില്ലെന്ന് കണ്ടതും കാർത്തുവിനും ഉത്സാഹമായി.
കാശിയുടെ ഗുണങ്ങളും കരുതലും എണ്ണി പറഞ്ഞിരിക്കെ ആ നേഴ്സിന്റെ കണ്ണുകളിൽ തന്നോടുള്ള അസൂയ പടർന്നു കയറുന്നത് ഒട്ടൊരു സുഖമുള്ള ലഹരി പോലെ അവളപ്പോൾ ആസ്വദിച്ചു.
"എന്തായാലും ആൾക്ക് തന്നോട് ഒരുപാട് ഇഷ്ടമുണ്ട്.. ഇത്രേം സ്നേഹമുള്ള് ഭർത്താവിന്റെ കൂടെ തനിക് ജീവിക്കാൻ പറ്റിയല്ലോ.. എല്ലാർക്കും കിട്ടുന്ന ഭാഗ്യമല്ല കാർത്തിക അത്.."
നേർത്തൊരു വിഷാദത്തോടെ നേഴ്സിന്റെ പറച്ചിൽ..
കാർത്തുവിന് ഒരു ഉൾപ്പുളകം തോന്നി.
അവൾ വീണ്ടും വീണ്ടും തന്റെ ആഗ്രഹങ്ങൾ വർണിക്കാൻ തുടങ്ങി..
നേഴ്സ് അതെല്ലാം കേട്ട് കൊണ്ട് തന്റെ നഷ്ടത്തെ ഓർത്ത് വിലപിക്കാനും.
അതിനിടയിൽ വാതിലിൽ ആരോ തട്ടുന്നു.
ഇയാള്ടെ ഹസ്ബന്റ് തന്നെയാണ്. ഇയാളെ ഇതിനകത്ത് കയറ്റി അവനിത് എത്രയോ പ്രാവശ്യമായി.."
ചിരിയോടെ പറഞ്ഞു കൊണ്ട് അവരെഴുന്നേറ്റു.
"ഞാൻ.. ഞാൻ ഉറക്കത്തിൽ തന്നെയാണെന്ന് പറഞ്ഞേക്കണേ.. ഇല്ലെങ്കിൽ പണി പാളും.."
കാർത്തു വേഗം കണ്ണുകൾ ഇറുകെ അടച്ചു പിടിച്ചു.
അവൾക്കൊരു കള്ളത്തരമുണ്ട്.
അവനിങ്ങോട്ട് കടന്ന് വന്നാൽ അത് തീർച്ചയായും പൊളിയും.
കണ്ണുകൾ ഇറുകെ അടച്ചു പിടിച്ചു ഉറക്കം നടിച്ചു കിടക്കുമ്പോഴും ആ വാതിൽ തട്ടി വിളിച്ചവനെയൊന്ന് കാണാൻ അവളുടെ ഉള്ളിൽ അതിയായ മോഹമുണ്ട്.
എങ്കിലും ആ നിമിഷം അതടക്കി പിടിക്കുകയെ നിവൃത്തിയൊള്ളു എന്നപോലെ കാർത്തു കാര്യമായ അഭിനയമാണ്.
"കാർത്തിക.. അവളുണർന്നോ..?"
കാശിയുടെ ഗൗരവമുളള്ള സ്വരം കാർത്തു കാതോർത്ത് കിടന്നു.
"ഇല്ല.. ഉറക്കത്തിൽ തന്നെയാണ്.. മരുന്നിന്റെ ക്ഷീണം കാണും"
"അവൾക്ക് കഴിക്കാൻ എന്തെങ്കിലും.."
"ഉണരുമ്പോൾ മതിയാവും. ക്ഷീണമൊന്നും ഉണ്ടാവില്ല.. ഗ്ലൂക്കോസ് ഇട്ടിട്ടുണ്ടല്ലോ.."
"എന്തെങ്കിലും വേണമെങ്കിൽ വിളിക്ക്.."
അതും പറഞ്ഞു കൊണ്ടവൻ തിരികെ പോയതറിഞ്ഞിട്ടാണ് കാർത്തു ശ്വാസം വിട്ടത്.
"ശോ.. വേണ്ടായിരുന്നു.. അയാൾക്ക് കാർത്തികയേ ഒന്ന് കാണാൻ വല്ലാത്ത കൊതിയുണ്ടായിരുന്നു എന്ന് തോന്നുന്നു. ആ മുഖം കണ്ടിട്ട്.."
വാതിലടച്ചു പോരുമ്പോൾ നേഴ്സിന് കുറ്റബോധം.
"നിങ്ങൾക്കത് പറയാം.. അവനിപ്പോ കയറി വന്നിരുന്നേൽ.. ഞാനിപ്പോ ഇവിടെ ആടി തീർത്ത നാടകം മൊത്തത്തിൽ പൊളിഞ്ഞു പോയേനെ.."
കാർത്തു അതേ കിടപ്പിൽ തന്നെ പിറു പിറുത്തു.
"ഉറങ്ങിക്കോ.. ഇനിയിപ്പോ എന്തായാലും രാവിലെയേ ഡിസ്ചാർജ് തരൂ.."
കാർത്തുവിനോടത് പറഞ്ഞിട്ട് നേഴ്സ് വീണ്ടും മേശയുടെ അരികിൽ തന്നെ പോയിരുന്നു.
പക്ഷേ പിന്നെ എത്ര ശ്രമിച്ചിട്ടും കർത്താവിനുറങ്ങാൻ സാധിച്ചില്ല.
ഉള്ളം മുഴുവനും പുറത്തിരിക്കുന്നവനിലാണ്.
അച്ഛനോടുള്ള കടമയല്ലാതെ ഒരിത്തിരി ഇഷ്ടം തന്നോടുണ്ടാവുമോ..?
വീണ്ടും അവളിലെക്കാ ചോദ്യം പാഞ്ഞു കയറി വന്നു.
അവനാഗ്രഹിക്കുന്ന പോലെ അവനിൽ നിന്നും തിരികെ നടക്കാനുറച്ചു കൊണ്ട് താനെത്ര തവണ ഇറങ്ങി പോന്നിട്ടുണ്ട്.
പക്ഷേ പറ്റുന്നുണ്ടായിരുന്നില്ല..
പിന്തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ അവനോടുള്ള സ്നേഹത്തിന്റെ വലിയൊരു തിര വന്നു കാലിൽ തൊടും.
വിട്ട് പോവരുതെന്ന് കാല് തഴുകി കൊണ്ട് പറയുമ്പോലെ.
വല്ലാത്തൊരു നിസ്സഹായതയോടെ താനവിടെ തന്നെ തറഞ്ഞു നിൽക്കും.
കണ്ണുകൾ ഇറുകെ അടച്ചു കിടന്നിട്ടും അവൾക്ക് കരച്ചിൽ വന്നു..
അതടക്കി പിടിച്ചു കൊണ്ടവൻ അവനെ മാത്രം ഓർത്തു കിടന്നു..
❣️❣️
വെളുപ്പിനെ ആറു മണിയോടെയാണ് കാശിയുടെ ഫോൺ പിന്നെ ബെല്ലടിച്ചത്.
എടുത്തു നോക്കുമ്പോൾ അശോകേട്ടാനാണ്..
കാശി.. എന്റെ മോളെവിടെ.. "
പതിവില്ലാതെ കടുത്തു പോയൊരു സ്വരം.
അവളെ കൊണ്ട് വരാൻ നീ പോയില്ലേ.. നീ പോകുമെന്ന് പറഞ്ഞത് കൊണ്ടല്ലേ ഞാൻ വേറെ ആരെയും ഏല്പിക്കാഞ്ഞത്. എന്നിട്ടിപ്പോ വീട്ടിൽ വന്നപ്പോൾ എന്റെ മോളില്ല. അവളുടെ ഫോണിലെക്ക് വിളിച്ചിട്ട് കിട്ടുന്നുമില്ല.. "
ഒറ്റയടിക്ക് എത്ര എത്ര ചോദ്യങ്ങളാണ് അയാൾ അവനോട് ചോദിച്ചത്.
അതില്ലെല്ലാം അശോകൻ എന്ന ധീരനായ മനുഷ്യനെ അല്ല.. അശോകനെന്ന കാർത്തികയുടെ അച്ഛനെ മാത്രമാണ് കാശി കണ്ടത്.. അറിഞ്ഞത്.
"ഞാൻ.. ഞാനൊന്ന് പറയട്ടെ അശോകേട്ടാ.."
കാശി അയാളുടെ സ്വരം വീണ്ടും മുറുകിയത്തോടെ അസ്വസ്ഥതയോടെ പറഞ്ഞു.
"എന്റെ മോളെവിടെ..
അയാൾക്ക് അത് മാത്രമായിരുന്നു അറിയേണ്ടിയിരുന്നത്.
"ഞാൻ ഹോസ്പിറ്റലിൽ ആണ്.."
"ഹോസ്പിറ്റലിലോ.. നിനക്കെന്ത് പറ്റി..?"
"എനിക്ക്.. എനിക്കല്ല.."
അയാളോടതപ്പോൾ പറയണോ എന്നായിരുന്നു അവന്റെ മനസ്സിൽ.
പിന്നെ പറഞ്ഞേക്കാം.. ഇല്ലേൽ അത് കൂടുതൽ പ്രശ്നമാകും എന്നൊരു തോന്നലിൽ കാശി എല്ലാം പറയാനുറച്ചു.
"പിന്നെ.. പിന്നെ ആർക്കാ..?"
അശോകന്റെ ഞെട്ടലോടെയുള്ള സ്വരം.
"ഞാൻ.. അശോകേട്ടൻ പറഞ്ഞപോലെ കാർത്തികയെ കൂട്ടാൻ ഹോസ്റ്റലിൽ ചെന്നിരുന്നു. തിരിച്ചു പോരും വഴി അവൾക്.. അവൾക്ക് പനി വല്ലാതെ കൂടി.. . അപ്പോഴൊരു ഹോസ്പിറ്റലിൽ കയറിയതാ.. ഇവിടിപ്പോ ഗ്ലൂക്കോസ് ഇട്ടിട്ടുണ്ട്.. കാർത്തിക ഒക്കെയാണ്.."
കാശി ധൃതിയിൽ പറഞ്ഞു.
'എന്നിട്ടെന്താ നീ എന്നെ വിളിക്കാഞ്ഞത്..
വല്ലാത്തൊരു ഗൗരവം നിറഞ്ഞ ചോദ്യം.
"ഞാൻ വിളിച്ചു.. പക്ഷേ കിട്ടിയില്ല.. ഫോൺ ഓഫായിരുന്നു..'
അത് ശരിയായത് കൊണ്ടാണ് പിന്നെ അയാളൊന്നും പറയാഞ്ഞതും.
ഹോസ്പിറ്റലിന്റെ പേരും സ്ഥലവുമെല്ലാം അയാൾ ചോദിച്ചറിഞ്ഞു.
"ഇവിടിപ്പോ കുഴപ്പമില്ല.. ഞാനുണ്ടല്ലോ.. രാവിലെ ഡിസ്ചാർജ് തരുമെന്ന് പറഞ്ഞിട്ടുണ്ട്.. ഞാൻ.. ഞാനങ്ങോട്ട് വന്നോളാം.."
പറയുന്നത് അയാൾക് ഇഷ്ടമാകുമോ എന്നൊരു ഭാവത്തിലാണ് കാശി പറയുന്നത്.
"നീ വെച്ചേക്ക്.."
അതും പറഞ്ഞു കൊണ്ടയാൾ ഫോൺ കട്ട് ചെയ്തു പോയി.
എന്ത് റിസ്ക് എടുത്തു കൊണ്ടും അയാളിങ്ങോട് വരുമെന്ന് അവനുറപ്പായി..
അതോടെ അത് വരെയും അവനുള്ളിലുണ്ടായിരുന്ന സമാധാനം ആ നിമിഷം മുതൽ ഇല്ലാതായി പോയിരുന്നു..
തുടരും..
അവളുടെ ഒരു ഒലക്കമ്മലെ സ്വപ്നം..
എന്റെ ചെക്കനവിടെ ടെൻഷനടിച്ചു കാത്തിരുപ്പ് തുടങ്ങിയിട്ടത്ര നേരായി..
മനസാക്ഷി ഇല്ലാത്ത പരട്ട..
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif
#💞 പ്രണയകഥകൾ #📔 കഥ
#📙 നോവൽ - മുറ ചെറുക്കൻ....
🔻 ഭാഗം _73
✍️ രചന - Aysha akbar
അവൻ വന്നതോടെ ആ വീടിന്റെ അകത്തളങ്ങളിലെ സന്തോഷത്തിനും നിറം കൂടിയിരുന്നു......
അവന് ചുറ്റുമുള്ളവർ അവനെ ഹൃദയത്തിലേക്കാണ് എടുത്ത് വെച്ചതെന്നറിയാതെ അവൻ മുകളിലേ അട്ടം നോക്കിയങ്ങനെ കിടന്നു.....
തുറന്നിട്ട ജന വാതിലിലൂടെ വരുന്ന ഇളം കാറ്റേറ്റ് തണുക്കാതിരിക്കാൻ മിനുസമുള്ള ഒരു തുണി കൊണ്ട് അവനെ പൊതിഞ്ഞു വെച്ചിരുന്നു....
കൃഷ്ണ കിരീട പ്പൂക്കൾ അവനെ ഒരു നോക്ക് കാണാൻ എത്തി നോക്കി.....
ചുവട് വെച്ചു തുടങ്ങുമ്പോൾ അവൻ തങ്ങളെ കാണാൻ പുറത്തേക്കൊടി വരുമെന്ന പ്രതീക്ഷയിൽ അവ നിറഞ്ഞു സന്തോഷിച്ചു.......
ചെറു ചാറ്റൽ മഴ പുറത്ത് വീഴുന്നുണ്ട്.......
സച്ചു ഇഷാനിക്കും കുഞ്ഞിനും അരികിൽ അങ്ങനെ കിടക്കുകയാണ്....
സുഖമുള്ള ഒരു തെന്നൽ അവർക്കിടയിലേക്ക് കടന്ന് വന്നു.........
ലോകം വെട്ടി പ്പിടിച്ചത് പോൽ ഇഷാനി വിടർന്ന കണ്ണുകളോടെ അവരെ നോക്കി ക്കിടന്നു.....
കുഞ്ഞി കവിളുകളിൽ അവന്റെ ചുണ്ടുരസുമ്പോൾ ഒരു കൈ കൊണ്ട് അവളെയവൻ ചേർത്ത് പിടിച്ചിരുന്നു.....
അതേയ്..... ഇരുപത്തി നാല് മണിക്കൂറും ഇവിടെയിങ്ങനെ ചുരുണ്ടു കൂടി കിടന്നാൽ ഞങ്ങൾക്കൊന്നും കുഞ്ഞിനെ എടുക്കണ്ടേ....
അപ്പോഴേക്കും മുഖം വീർപ്പിച്ചതും ചോദിച്ചു കൊണ്ട് മീനു അങ്ങോട്ട് വന്നിരുന്നു.....
ഞാനിപ്പോ വന്ന് കിടന്നല്ലേയുള്ളു.... നീയല്ലേ കോളേജിലേക്ക് പോലും പോകാതെ ഇവിടെ അടയിരിക്കുന്നത്......
തലയൊന്ന് ചെരിച്ചു കൊണ്ട് സച്ചുവത് പറയുമ്പോൾ മീനു അത് കേട്ടില്ലെന്ന വണ്ണം അവർക്കിടയിലേക്ക് നൂണ്ട് കയറി......
കുഞ്ഞിനെ തന്റെ നേർക്ക് തിരിച്ചു കിടത്തി അവളാ കുഞ്ഞി കവിളിൽ മുത്തി....
പൊന്നേ..... ചക്കരെ...... മുത്തേ......
അവനെ വിളിക്കാൻ വാക്കുകൾ തികയുന്നില്ലായിരുന്നവൾക്ക്....
സച്ചുവും ഇഷാനിയും ഒരു ചിരിയോടെ അവരെ നോക്കി കിടന്നു.......
ഇഷാനി മുറിക്ക് പുറത്തിറങ്ങാത്തത് കൊണ്ട് തന്നെ ഉമ്മറത്ത് വെച്ചുണ്ടായിരുന്ന എല്ലാവരുടെയും കൂടിയി രിക്കൽ ഇപ്പോൾ ഈ ചെറിയ മുറിയിലാണ്.....
അതിന് കാരണവും ഇഷാനി തന്നെയാണ്....
താനില്ലാതെ അവരങ്ങനെ കൂടിയിരിക്കുമ്പോൾ അവൾക്കും അങ്ങോട്ട് ചെല്ലാൻ തോന്നും....
അത് കൊണ്ടാണ് എല്ലാവരെയും പ്രസവ രക്ഷാ മരുന്നുകളുടെ ഗന്ധമുള്ള ഈ മുറിയിൽ പിടിച്ചു നിർത്തുന്നത്.....
സത്യം പറഞ്ഞാൽ ഇപ്പോൾ എല്ലാവർക്കും ഏറ്റവും ഇഷ്ടമുള്ള സ്ഥലവും അത് തന്നെയാണ്.....
കാരണം ഇവിടെയാണല്ലോ അവനുള്ളത്.....
ഇവനെന്ത് പേര് വെക്കും നമ്മൾ........
ആ ചർച്ചക്ക് തുടകക്കമിട്ടത് മീനുവാണ്.....
ഇഷാനി പൂർണ സ്വാതന്ത്ര്യം അവൾക്ക് വിട്ട് കൊടുത്തു....
അങ്ങനെ എല്ലാവരും കൂടി അവന് പേര് കണ്ടു പിടിച്ചു.......
വിഹാൻ കൃഷ്ണ.......
അവന്റെ കുഞ്ഞി കാതിൽ ആ പേര് വിളിക്കുമ്പോൾ ഇഷാനിയുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത് ഇരുട്ടിനെ നീക്കി ഭൂമിയിലേക്ക് കടന്ന് വരുന്ന ആ സ്വർണ നിറത്തിലുള്ള പ്രകാശമായിരുന്നു.....
അതേ..... അതാണ് വിഹാൻ......
അവളുടെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു നിന്നു......
എല്ലാവരിലും ഒരേ സന്തോഷം....
അതേ അവനെന്നത് പുതിയ സന്തോഷത്തിന്റെ തുടക്കമാണ്........
എല്ലാവരിലും നിറഞ്ഞു കവിഞ്ഞ ആ സന്തോഷത്തിനേ അളന്നെടുക്കാൻ കഴിയുമായിരുന്നില്ല.....
തനൂജയും ഗോപിയും അവനെ എടുത്ത് കൊണ്ട് നടന്നു.......
കൈ നിറയെ അവനുള്ള സമ്മാനങ്ങളുമായി മമ്മയും ഋതിനും വന്നു......
പപ്പ..... അറിഞ്ഞിട്ടുണ്ടോ.....
ഇഷാനി ഗായത്രിയോടത് ചോദിക്കുമ്പോൾ അവരൊന്നും മിണ്ടിയില്ല.....
ഞാൻ ഋതിനേ കൊണ്ട് പറയിപ്പിച്ചിരുന്നു.... ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തെന്നാ പറഞ്ഞത്.....
ഗായത്രിയത് പറയുമ്പോൾ ആ മുഖത്ത് നിറഞ്ഞു നിൽക്കുന്ന ആ ഒരു നിസ്സംഗത ഇഷാനിയെയും വേദനിപ്പിച്ചിരുന്നു....
അവർ പോകും വരെ കുഞ്ഞിനെ ഋതിൻ എടുത്ത് നടക്കുന്നതിൽ ചെറിയൊരു പരിഭവം മീനുവിനുണ്ടായിരുന്നു....
അവൾക്ക് കൂടുതൽ സമയം കുഞ്ഞിനെ കിട്ടുന്നില്ലെന്ന പരാതിയിൽ അവൾ മുഖം വീർപ്പിച്ചു......
സന്തോഷമുള്ള നിമിഷങ്ങൾ പെട്ടെന്ന് പെട്ടെന്ന് കൊഴിഞ്ഞു വീണു തുടങ്ങി......
കൊഴിഞ്ഞതിനേക്കാൾ മനോഹരമായ പുതിയ സന്തോഷങ്ങൾ തളിർക്കുകയും ചെയ്തു കൊണ്ടിരുന്നു......
അവൻ വിളിച്ചിടത്തേക്ക് നോക്കാനും മുഖത്ത് നോക്കി ചിരിക്കാനും തുടങ്ങി......
മോണ കട്ടിയുള്ള അവന്റെ ചിരിയിൽ ആ വീട് മുഴുവൻ വെളിച്ചം പരന്നു......
കാണാൻ അവൻ ഇഷാനിയെയും സച്ചുവിനെയും പോലെയായിരുന്നില്ല....
ഇരു നിറത്തിൽ തുടുത്ത കവിളുകളുള്ള ഓമനത്തമുള്ളൊരു മുഖമായിരുന്നു...
പക്ഷെ സച്ചുവിന്റെ ആ കോലൻ മുടി അതേ പോലെ അവന് പകർന്ന് കിട്ടിയിരുന്നു.....
ഇഷാനി ഇടയ്ക്കിടെ രണ്ട് പേരുടെയും മുടിയിൽ ഒരു പോലെ തലോടും.....
അപ്പോൾ ഈ ലോകത്തിലെ സന്തോഷം മുഴുവൻ തന്റെ വിരലുകൾക്കിടയിൽ ഒളിഞ്ഞു നിൽക്കും പോലെ തോന്നിയവൾക്ക്......
വിനൂട്ടാ........
ആ വലിയ വീട്ടിലൊന്നാകെ ആ വിളി മുഴങ്ങി......
എപ്പോഴും കച്ചവടത്തിന് പോയിരുന്ന ഗോപി യുടെ പോക്ക് ഇടക്കായി......
ആന കളിക്കാനും കഥ പറയാനും അയാൾ സ്വയം സമയം കണ്ടെത്തി......
പാട വരമ്പിലൂടെ കുഞ്ഞിനേയും തോളിലേറ്റി ഗോപി നടന്നു വരുമ്പോൾ ഒരു നറു ചിരിയോടെ ഇഷാനി ആ ഉമ്മറത്തു നിൽക്കും.......
സ്നേഹം എന്തെന്നറിയാതെ വളർന്ന അമ്മയാണ് താനെന്ന് എന്നെങ്കിലും പറയുമ്പോൾ അവന് വിശ്വസിക്കാൻ പോലും കഴിയില്ലായിരിക്കാം....
കാരണം അവൻ സ്നേഹത്തിന്റെ ഉൾക്കടലിലാണ്....
വാൽസല്യത്തിന്റെ തിരകളിലാണ്.......
സച്ചു കടയിൽ നിന്ന് അല്പം നേരത്തെ ഇറങ്ങാൻ തുടങ്ങിയിരുന്നു....
വന്ന ഉടൻ ഡ്രെസ്സെല്ലാം മാറി കുഞ്ഞിനെയുമെടുത്ത് ആ തിണ്ണയിൽ വന്നിരിക്കും....
അവന്റെ തോളിലേക്ക് ചാരിയെന്ന വണ്ണം അവളും കിടക്കും......
നന്ദ്യാർ വട്ട പൂക്കളുടെ നേർത്ത സുഗന്ധം അവിടമാകെ പരക്കും....
അല്പം ദൂരെ നിന്ന് തവളകളുടേ യും ചീവീടുകളുടെയും ശബ്ദം കേൾക്കുന്നുണ്ടാവും......
ഇളം കാറ്റ് ഒരു ശബ്ദമുണ്ടാക്കി തങ്ങളെ തഴുകി വരും.....
കാറ്റിനും ശബ്ദമുണ്ടോ...
ഉണ്ട്...... ശ്രദ്ധിച്ചു നോക്കിയാൽ അറിയാം....
കാറ്റിനു പ്രത്യേക ശബ്ദമുണ്ട്......
ഉണങ്ങിയ ഇലകൾ പരസ്പരം കലഹിക്കുന്ന ശബ്ദം........
ചുള്ളി ക്കമ്പുകൾ കൈ കോർക്കുന്ന ശബ്ദം.....
പച്ചിലകൾ തലോടുന്ന ശബ്ദം........
പൊടി പടലങ്ങൾ പതിയെ ഒന്നുയർന്നു താഴുന്ന ശബ്ദം.......
അതേ..... കാറ്റിനും ഈണമുണ്ട്......
അവളൊന്നു കൂടി അവനോട് ചേർന്നു നിന്നു.....
സന്തോഷത്തിന്റെ കുത്തൊഴുക്കിൽ അവളുടെ ഹൃദയം ശെരിക്കുമൊരു അപ്പൂപ്പൻ താടിയായി മാറിയിരുന്നു.....
ഇളം കാറ്റിന്റെ ശക്തി പെട്ടെന്ന് കൂടി ക്കൂടി വന്നത് പോലെ അവർക്ക് തോന്നി......
എവിടെയോ മഴ പെയ്യുന്നുണ്ട്.....
ഈറൻ നിറഞ്ഞൊരു തണുത്ത കാറ്റ് വന്നതും മുത്തശ്ശി അതും പറഞ്ഞു കൊണ്ട് ആകാശത്തേക്ക് നോക്കി.....
മേഘം ഉരുണ്ട് കേറിയ പോൽ നിലാവ് ഒളിച്ചു നിന്നു.......
വലിയ മഴക്കുള്ള കോളെന്ന പോൽ ആകാശം കനത്തു തുടങ്ങി......
പെട്ടെന്ന് കറന്റ് പോയതും ഇഷാനി സച്ചുവിന്റെ കയ്യിലൊന്ന് കയ്യമർത്തി..........
വിളക്ക് കത്തിക്ക്..... എമർജൻസി എവിടെ.....
തുടങ്ങിയ ചോദ്യങ്ങൾ ആ ഇരുട്ടിൽ ഉയർന്നു കേൾക്കുമ്പോൾ സച്ചു വും ഇഷാനിയും ഇരുന്നിടത് നിന്ന് എഴുന്നേറ്റിരുന്നില്ല....
സച്ചു എഴുന്നേൽക്കണ്ടാ.... ഇരുട്ടിൽ കുഞ്ഞിനേയും കൊണ്ട് വീഴും......
ആ ഇരുട്ടിലും അച്ഛൻ താക്കീതെന്ന പോലത് പറയുമ്പോൾ സച്ചുവിന്റെ ചുണ്ടിലൊരു പ്രകാശം നിറഞ്ഞു......
അപ്പോഴാണ് ആ മുറ്റത്തേക്കൊരു കാറ് വന്ന് നിന്നത്........
ഹെഡ് ലൈറ്റ്ന്റെ വെളിച്ചം അവിടമാകെ നിറഞ്ഞു....
ആ നേരത്ത് അങ്ങനെയൊന്നും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നേ എല്ലാവരും അങ്ങോട്ട് തിരിഞ്ഞു......
ഡോർ തുറന്ന് ഇറങ്ങിയ ആളിലേക്ക് എല്ലാവരും കണ്ണുകൾ കൂർപ്പിച്ചു നിൽക്കെ ആ ഇരുട്ടിലും ഇഷാനി അയാളെ തിരിച്ചറിഞ്ഞിരുന്നു.....
പപ്പാ.....
അവളുടെ ചുണ്ടുകൾക്കിടയിൽ നിന്നും ഒരു വിറയലോടെ ആ പേര് പുറത്തേക്ക് വരുമ്പോൾ അത് വരെ കനത്ത് നിന്നിരുന്ന മേഘം ഘനീഭവിച്ചു തുടങ്ങി.....
ആദ്യത്തെ തുള്ളി ഭൂമിയിലേക്ക് വീണതും അയാൾ ഒരു ചുവട് മുന്നോട്ട് വെച്ചിരുന്നു.....
ഭയം കൊണ്ട് ഇഷാനി നിന്ന് വിറച്ചു......
(തുടരു)
Aysha Akbar
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട്_ 20
✍️രചന - ജിഫ്ന നിസാർ ❤️
ഏറ്റവും ആദ്യം കണ്ട ഹോസ്പിറ്റലിന്റെ മുറ്റത്തേക്ക് കാശി കാറോടിച്ചു കയറ്റി.
ഡ്രൈവിംഗ് സീറ്റിൽ നിന്നും ഓടി ഇറങ്ങിയവൻ അതിനേക്കാൾ വേഗത്തിൽ കോ ഡ്രൈവിംഗ് ഭാഗത്തെ ഡോർ വലിച്ചു തുറക്കുന്നതും കാർത്തുവിനെ കയ്യിലെടുത്തു കൊണ്ടകത്തേക്ക് ഓടി കയറിയതുമെല്ലാം സെക്കന്റുകൾ കൊണ്ടാണ്.
തന്റെ കയ്യിൽ വാടി തളർന്നു കിടക്കുന്നവളുടെ മുഖത്തേക്ക് നോക്കുമ്പോൾ വല്ലാത്തൊരു തളർച്ച അവനെ പൊതിയുന്നുണ്ട്.
ഇവിടെ കിടത്തിയേക്കെന്ന് പുറകെ വന്ന അറ്റന്റർ പറഞ്ഞിട്ടും കാശി അവളുമായി അകത്തേക്ക് കയറി..
അപ്പോഴൊക്കെയും അവനും വല്ലാതെ വിറക്കുന്നുണ്ട്.
"എന്ത് പറ്റിയതാ.."
അവന്റെ വരവ് കണ്ടതും ഡോക്ടറെന്ന് തോന്നിക്കുന്ന ഒരാൾ ധൃതിയിൽ അരികിൽ വന്നിട്ട് ചോദിച്ചു.
"എനിക്ക്.. എനിക്കറിയില്ല. വിളിച്ചിട്ട് മിണ്ടുന്നില്ല.."
അവൻ കിതപ്പോടെ പറഞ്ഞു.
അപ്പോഴും അവന്റെ നോട്ടം കണ്ണടച്ച് കിടക്കുന്ന കാർത്തുവിന്റെ നേരെ തന്നെയാണ്.
"ഒന്ന് പുറത്തേക്ക് നിൽക്കൂ ട്ടോ.. "
രണ്ടു മൂന്ന് പേര് കൂടി കാർത്തുവിന്റെ അരികിലേക്ക് വരികയും അവളെ പരിശോധന നടത്തുകയും ചെയ്യുന്നത് നോക്കി അങ്ങേയറ്റം ടെൻഷനോടെ നിൽക്കുന്ന കാശിയോട് അവരിൽ ഒരാൾ പറഞ്ഞു.
അവനവിടെ നിൽക്കണമെന്ന് തന്നെയായിരുന്നു.
പക്ഷേ വീണ്ടും അവരത് പറഞ്ഞപ്പോൾ കാർത്തികയെ ഒന്ന് കൂടി നോക്കി കൊണ്ടവൻ പുറത്തേക്കിറങ്ങി.
ഏറ്റവും ആദ്യം കണ്ട കസേരയിലേക്ക് കൈകൾ കൊണ്ട് തല താങ്ങി കുനിഞ്ഞിരിക്കുമ്പോൾ അവനൊന്നുറക്കെ കരയാനുള്ള തോന്നലുണ്ട്.
പക്ഷേ പറ്റുന്നില്ല..ചങ്കിലെന്തോ തടഞ്ഞു നിൽക്കുന്നത് പോലെ..
എന്നെ ഒന്ന് സ്നേഹിക്കുവോ.. എന്നോടൊന്നിഷ്ടം പറയുവോ.. എനിക്കത്രേം ഇഷ്ടമായിട്ടല്ലേ..
കാതിൽ കാർത്തു അൽപ്പം മുൻപവനോട് ചോദിച്ച വാക്കുകൾ വീണ്ടും വീണ്ടും മൂളുന്നുണ്ട്.
ഇരിക്കാനും നടക്കാനും കഴിയാത്ത വിധമൊരു പരവേശം അവനെ പൊതിഞ്ഞു നിന്നു.. അപ്പോഴൊക്കെയും.
ഇതിനേക്കാൾ ഭീകരമായ പല സാഹചര്യങ്ങളെയും കണ്മുന്നിൽ കാണേണ്ടി വന്നിട്ടുണ്ട്.
അവയെല്ലാം ധൈര്യപൂർവ്വം അതിജീവിച്ചിട്ടുമുണ്ട്.
പക്ഷേ ഇപ്പഴേന്തോ.. അതിന് പറ്റുന്നില്ല.
ഹൃദയം അത്രമേൽ ദുർബലമായി പോകുന്നുണ്ട്.
പ്രിയപ്പെട്ട ആർക്കോ അപകടം വന്നത് പോലൊരു പിടച്ചിൽ..
ഇരിക്കുന്നിടത് നിന്നും എഴുന്നേറ്റു കൊണ്ടവൻ വീണ്ടുമാ അടഞ്ഞു കിടക്കുന്ന വാതിലിന്റെ മുന്നിൽ പോയി നിന്നു.
ഒന്നും കാണാൻ പറ്റുന്നില്ല.
ശബ്ദമെങ്കിലും കേൾക്കുമോ എന്നറിയാനൊന്ന് കാതോർത്ത് നോക്കി.
അതുമില്ല.
വീണ്ടും അവനവിടെ പോയിരുന്നു.
പക്ഷേ പറ്റുന്നില്ല..
സെക്കന്റ് കൊണ്ട് വീണ്ടുമാ വാതിലിന്റെ മുന്നിൽ തന്നെ ചെന്നു.
തട്ടി വിളിച്ചാലോ എന്ന് തോന്നി.
അങ്ങനെ തന്നെ നിൽക്കുമ്പോൾ ആ തോന്നൽ ശക്തമാവുന്നുണ്ട്.
ഒടുവിൽ അത് ചെയ്യാൻ വേണ്ടി കൈ ഉയർത്തും മുന്നേ അവനു മുന്നിലത് തുറന്നു.
'എന്താ.. എന്താ അവൾക്ക് പറ്റിയെ..? "
അവൻ വെപ്രാളത്തോടെ ചോദിച്ചു.
"പേഷ്യന്റിന്റെ ആരാണ്.."
വാതിൽ തുറന്നു വന്ന നേഴ്സ് അവനോട് ചിരിയോടെ ചോദിച്ചു.
"മനുഷ്യനിവിടെ ജീവനും കയ്യിൽ പിടിച്ചു കൊണ്ട് നില്കുമ്പോ ആണോ.. പേരും നാളും അറിയേണ്ടത്.. അതൊക്കെ പറയാം.. അതിന് മുന്നേ അവൾക്കെങ്ങനെ ഉണ്ട്.. കണ്ണ് തുറന്നോ.. എന്ത് പറ്റിയതാ..അത് പറയ്യ്"
ശബ്ദം കുറച്ചു കൊണ്ടെങ്കിലും അവനുള്ളിലെ ദേഷ്യവും സങ്കർഷവുമെല്ലാം ആ വാക്കിൽ തിളച്ചു മറിയുന്നുണ്ട്..
"ആൾക്ക്.. പ്രഷർ കുറഞ്ഞു പോയതാ.. നല്ല പനിയല്ലേ.. ഇപ്പൊ.. കുഴപ്പമില്ല"
അവന്റെയാ ഭാവം കണ്ടിട്ട് നേഴ്സ് ഭയന്ന് പോയിരുന്നു.
"എനിക്കൊന്ന് കാണാൻ പറ്റുവോ.."
അവൻ അകത്തേക്കൊന്ന് എത്തി നോക്കിയിട്ട് ചോദിച്ചു.
"ഡോക്ടർ വിളിപ്പിക്കും.."
ഇനി അതും പറഞ്ഞു കൊണ്ടവൻ ദേഷ്യപ്പെടുമോ എന്ന് കരുതിയിട്ടാവും നേഴ്സ് അതും പറഞ്ഞു കൊണ്ട് പെട്ടന്ന് വാതിലടച്ചു പോയി.
കാശിക്ക് വല്ലാത്ത ദേഷ്യം വന്നു.
ഒപ്പം നിരാശയും.
എങ്കിലും അവൾക്കിപ്പോ കുഴപ്പമില്ല എന്നറിഞ്ഞതിൽ വല്ലാത്തൊരു ആശ്വാസവുമുണ്ട്.
അവൻ പിന്നെയുമാ കസേരയിൽ പോയിരുന്നു.
അധിക നേരമൊന്നും പിന്നെ ഇരിക്കേണ്ടി വന്നില്ല..
അതിന് മുൻപ് അവനെ ഡോക്ടർ വിളിപ്പിച്ചു.
"ഇരിക്കൂ..
അവനോളം പോന്നൊരു പയ്യൻ തന്നെയാണ് ഡോക്ടർ.
ആദ്യം കണ്ടപ്പോൾ കാശി അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.
പേരെന്താ..?"
സൗഹാർദ്ദപരമായ ആദ്യത്തെ ചോദ്യം.
നേഴ്സിനോടെന്നത് പോലൊരു ദേഷ്യം തോന്നിയെങ്കിലും അവന്റെയാ ചിരിയിലേക്ക് നോക്കിയത് പ്രകടിപ്പിക്കാൻ കഴിയാതെ കാശി ഒന്ന് ശ്വാസമെടുത്തു.
"കാശി.. കാശിനാഥൻ. കാർത്തിക.. അവൾക്കിപ്പോ എങ്ങനെയുണ്ട്.കണ്ണ് തുറന്നോ..?"
വല്ലാത്തൊരു തിടുക്കമുണ്ടവന്.
ഡോക്ടർ അവനെ നോക്കിയൊന്ന് ചിരിച്ചു.
"പെർഫെക്ട് ഒക്കെ എന്നൊന്നും പറഞ്ഞു തന്നെ ഞാൻ പറ്റിക്കുന്നില്ല കാശിനാഥൻ.. എങ്കിലും കാർത്തിക ഇപ്പൊ ഏറെക്കുറെ ഒക്കെയാണ്..
എനിക്കൊന്നു കാണാൻ.."
"കാണാലോ.. ഇപ്പൊ ഡ്രിപ് ഇട്ടിട്ടുണ്ട്. അതൊന്ന് തീരുന്നത് വരെയും ഇവിടെ കിടക്കട്ടെ.. കാർത്തികയ്ക്ക് നല്ല പനിയുണ്ട്.
അതിന്റെ ക്ഷീണവും പിന്നെ ആൾക്ക് എന്തൊക്കെയോ ടെൻഷനുമൊക്കെ ഉണ്ടെന്ന് തോന്നുന്നു.
അതിന്റെയെല്ലാം സൈഡ് എഫ്ക്ട് ആയിട്ട് പ്രഷർ ലോ ആയതാണ്. ഇപ്പൊ നോർമൽ തന്നെയാണ്.."
അൽപ്പം വിശദീകരണം കൊടുത്തു കൊണ്ട് തന്നെ ഡോക്ടർ അവന്റെ നെഞ്ചിലെ തീ അണച്ചു.
എങ്കിലും പൂർണ്ണമായും അണഞ്ഞു പോകാതെ അതങ്ങനെ നീറി പുകഞ്ഞു കിടക്കുന്നുണ്ട്.
ആൾക്കെന്തോ ടെൻഷനുണ്ട്."
ഡോക്ടറുടെ ആ വാക്കുകൾ.
അതവന്റെ നെഞ്ചിലങ്ങനെ വിങ്ങി നിന്നു.
താൻ നൽകിയ ടെൻഷൻ.
തനിക്കവൾക്ക് നൽകാൻ കഴിയുന്ന ഒരേ ഒരു കാര്യം..
"ഒബ്സെർവേഷൻ റൂമിലാണ് കാർത്തിക.. അവിടൊരു നേഴ്സ് ഉണ്ടാവും. കാശി നാഥൻ കയറി കണ്ടിട്ട് പുറത്ത് വെയിറ്റ് ചെയ്യൂ.. എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാം.."
പറഞ്ഞു തീർത്തത് പോലെ ഡോക്ടർ അവനെ നോക്കി ചിരിച്ചു.
കാർത്തികയുടെ ആരാണ് കാശിനാഥനെന്ന് അവൻ ചോദിക്കുമെന്ന് കാശി കരുതിയെങ്കിലും അതുണ്ടായില്ല.
അവന്റെ കണ്ണിലെയും മുഖത്തെയുമുള്ള ഭാവം കൊണ്ട് അവനോടത് ചോദിക്കാതെ തന്നെ കണ്ടു പിടിച്ചത് പോലൊരു മന്ദഹാസമുണ്ടവനും.
താങ്ക്സ് ഡോക്ടർ.."
അതും പറഞ്ഞു കൊണ്ട് കാശിയിറങ്ങി പോന്നു.
തിരികെ കാർത്തിക കിടക്കുന്ന മുറിയുടെ നേരെയാണ് അവൻ ചെന്നത്.
ഡോറിൽ മുട്ടി കാത്തിരിന്നു.
നേരത്തെ വന്ന നേഴ്സ് തന്നെയാണ് വാതിൽ തുറന്നു കൊടുത്തത്.
കാർത്തികയെ കയറി കാണാൻ ഡോക്ടർ പറഞ്ഞിരുന്നു.. "
അവരുടെ പതറി കൊണ്ടുള്ള നോട്ടം കണ്ടിട്ട് കാശി പറഞ്ഞു.
വരൂ..
മുഖം തെളിവില്ലാതെ തന്നെ അവനോടത് പറഞ്ഞു കൊണ്ടവർ അകത്തേക്ക് നടന്നു.
പിറകെ അവനും.
കയ്യിൽ ക്യാനുലയൊക്കെ പിടിപ്പിച്ചു.. ഗ്ലൂക്കോസ് കണക്ട് ചെയ്തു.. കണ്ണടച്ച് കിടക്കുന്നവളെ നോക്കുമ്പോൾ വീണ്ടുമവന്റെ മുഖം വിങ്ങി.
നെഞ്ചിലൊരു മുറിവിന്റെ കടച്ചിൽ..
ബോധം വന്നിട്ടില്ലേ.."
കാശി മുഖം ചുളിച്ചു കൊണ്ട് നേഴ്യ്‌സിനെ നോക്കി.
ഉറക്കത്തിലാ.. വിളിച്ചാൽ എണീക്കും."
"വേണ്ട.. വിളിക്കണ്ട.. അവളുറങ്ങി കോട്ടെ.."
അതും പറഞ്ഞു കൊണ്ടവൻ ആ കവിളിലൊന്നു തൊടാൻ കൈ നീട്ടിയെങ്കിലും പിന്നെയത് വേണ്ടന്ന് തോന്നിയിട്ട് കൈ പിൻവലിച്ചു.
പുറത്തുണ്ട്.. എന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ വിളിച്ചാ മതി.. "
കാർത്തുവിനെ ഒന്ന് കൂടി നോക്കിയിട്ട് കാശി പുറത്തേക്കിറങ്ങി.
ആദ്യമിരുന്ന കസേരയിൽ തന്നെ പോയിരിക്കുമ്പോൾ നെഞ്ചിൽ വീണ്ടും വിങ്ങലാണ്..
കാതിൽ വീണ്ടുമവളുടെ വാക്കുകൾ മാത്രമാണ്.
കണ്ണടച്ച് കൊണ്ട് ചുവരിൽ ചാരുമ്പോൾ അശോകേട്ടനെ വിളിച്ചു പറഞ്ഞില്ലല്ലോ എന്നൊരു ഓർമ വന്നത്.
തുളസി ചേച്ചി പിന്നെ അവൾ വരുന്നത് തന്നെ അറിഞ്ഞിട്ടില്ലാത്തത് കൊണ്ട് അങ്ങോട്ട് വിളിക്കേണ്ട.
ചെന്നിട്ട് അവൾ തന്നെ പറഞ്ഞു കൊള്ളും..
അതോടെ അവൻ ധൃതിയിൽ എഴുന്നേറ്റ് കൊണ്ട് പുറത്തെക്കിറങ്ങി.
അവിടെ നിന്നും എഴുന്നേറ്റു പോകാൻ തോന്നുന്നില്ല.
പക്ഷേ അശോകേട്ടന്റ പുന്നാരമോളാണ് കൂടെ ഉള്ളത്.
ഇങ്ങനൊരു സിറ്റുവേഷനിൽ ആണെന്ന് വിളിച്ചു പറഞ്ഞില്ലെങ്കിൽ അതൊക്കെ പിന്നെ വലിയ പ്രശ്നമായേക്കും.
പുറത്ത് ചെല്ലുമ്പോൾ അവൻ നിർത്തിയിടത് കാറില്ല.
പാർക്കിങ്ങിൽ നിർത്തിയിട്ടുണ്ട് സർ.."
അവന്റെ നോട്ടം കണ്ടിട്ട് സെക്യുരിറ്റി വന്നിട്ട് പറഞ്ഞു.
അവനൊന്നയാളെ നോക്കിയിട്ട് താഴേക്ക് നടന്നു.
അവളെയും കൊണ്ട് ഓടി പോരുമ്പോൾ മറ്റൊന്നും സത്യത്തിൽ ഓർത്തിരുന്നില്ല.
കാറിൽ നിന്നും തന്റെ ഫോണെടുത്തിട്ട് തിരിയുന്നതിനിടെയാണ് കാർത്തു ഇരുന്നിടത് തന്നെ അവളുടെ ചെറിയൊരു ബാഗ് കൂടി കണ്ടത്.
അവനതും കൈ നീട്ടി എടുത്തു കൊണ്ട് വീണ്ടും ഡോറടച്ചു.
ആ ബാഗ് ചേർത്ത് പിടിച്ചു കൊണ്ട് മുന്നോട്ടു നടക്കുമ്പോൾ അവനെന്തു കൊണ്ടോ കാർത്തുവിനെ ഓർമ വന്നു.
കണ്ണ് നിറച്ചു കൊണ്ടുള്ള അവളുടെ കെഞ്ചലും പിന്നെ കണ്ണടച്ച് കൊണ്ട് തന്റെ കയ്യിൽ വാടി തളർന്നു കിടന്നതും.
അപ്പോഴെല്ലാം അവനു വേദനിച്ചു.
ആണുങ്ങൾ കരയാൻ പാടില്ലെന്ന നിയമം മറന്നു കൊണ്ടവന്റെ കണ്ണ് നിറഞ്ഞു.
തിരികെ വീണ്ടുമാ കസേരയിൽ വന്നിരുന്നെങ്കിലും മനസ്സ് അകത്തു നിന്നും ഇറങ്ങി വരാൻ മടിച്ചു കൊണ്ടവിടെ തന്നെ ചുറ്റി തിരിയുന്നു..
കാർത്തുവിന്റെ ബാഗ് മടിയിൽ നിന്നും മാറ്റി വെക്കാൻ തോന്നാതെ അവനത് തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ടാണ് അശോകന്റെ നമ്പറിൽ വിളിച്ചു നോക്കിയത്.
പക്ഷേ സ്വിച്ച് ഓഫ് എന്നാണ് ഉത്തരം കിട്ടുന്നത്.
രണ്ടു പ്രാവശ്യം മാറി ശ്രമിച്ചിട്ടും കിട്ടുന്നില്ല.
അങ്ങനെയും പതിവുണ്ട്.
ഈ നമ്പർ തികച്ചും പേഴ്സണലാണ്.
അതും ഓഫാക്കി വെച്ചു കൊണ്ടയാൾ മാറി നിൽക്കണമെങ്കിൽ സാഹചര്യം അങ്ങേയറ്റം ഗുരുതരമാണ് എന്ന് തന്നെയാണ് അർഥം.
കാശ്ശിക്കാതറിയാം.
അവനത് അനുഭവിച്ചിട്ടുണ്ട്.
അത് കൊണ്ട് വീണ്ടും വിളിക്കാൻ ശ്രമിക്കാതെ അവൻ കാത്തിരുന്നു..
അത്രമേൽ പ്രിയപ്പെട്ട ഒരാൾക്ക് മാത്രം കഴിയുന്ന ക്ഷമയോടെ..
അത്രമേൽ അവൻ സ്നേഹിക്കാൻ ഭയപ്പെടുന്ന ഒരാൾക്ക് വേണ്ടിയുള്ള പ്രദിക്ഷിണ പോലെ.. പ്രായശ്ചിത്തം പോലെ..
❤🔥❤🔥
വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ഉറങ്ങാതെ കിടന്നിരുന്ന ഗായത്രിയുടെ ശരീരമൊന്നു കിടു കിടുത്തു.
അരുകിൽ കിടക്കുന്ന കല്ലു മോളെ അവളൊന്ന് കൂടി നീക്കി കിടത്തിയിട്ട് അവളെ നന്നായി പുതപ്പിച്ചു കൊടുത്തു.
ഇനി കുറച്ചു നിമിഷങ്ങൾ കൊണ്ടീ മുറിയിൽ നടക്കുന്ന പേകൂത്തിനെ അവളത്ര മാത്രം ഭയക്കുന്നുണ്ട്..
കാശിവിടെ വന്നു പോകുന്ന ദിവസം..
ചെയ്യുന്ന ക്രൂരതകളിൽ അവൻ കൊറച്ചു കൂടി നീചനാവും.
മനഃപൂർവവാണ്.
അവന്റെ പേരിൽ.. തന്നെയും അവനിൽ പൃതത്വം ആരോപിച്ചു കൊണ്ടീ കുഞ്ഞിനേയും ഇറക്കി വിടാൻ കഴിയാത്ത കലിപ്പ് തീർക്കുകയാണ്.
അതറിയാം..
അറിയാം എന്നല്ലാതെ അവനു വേണ്ടി.. അവന്റെ ഇഷ്ടം പോലെ അവനു ജീവിക്കാൻ വേണ്ടി ഇറങ്ങി പോകാൻ തനിക്കൊരിടമില്ല.
പൂർത്തിയാവാത്തൊരു ഡിഗ്രി സർട്ടിഫിക്കറ്റ്.. ചെറിയൊരു കൈകുഞ്ഞ്.
ഇറങ്ങി പോകാൻ കഴിയാത്ത... ഈ നരകത്തിൽ തന്നെ പിടിച്ചു നിർത്തുന്ന തന്റെ
ഏറ്റവും വലിയ നിസ്സഹായത..
കോളിളക്കം സൃഷ്ടിച്ചു കൊണ്ടുള്ള കൂടി ചേരലായത് കൊണ്ട് തന്നെ മനഃപൂർവം വിഷ്ണുവേട്ടന് ഇവിടെ നിന്നും ഇറക്കി വിടാൻ കഴിയില്ല.
സർക്കാർ സർവീസിൽ ആയത് കൊണ്ട് അതൊക്കെ പിന്നെ വലിയ പ്രശ്നമാവും.
അപ്പോൾ പിന്നെ താനായിട്ട് പോകാനുള്ള ഓരോ കാണിച്ചു കൂട്ടലാണ്.
ഇറങ്ങി പോകാൻ തനിക്കും കഴിയില്ല..
"ഇനിയൊരിക്കലും നീ എനിക്ക് മുന്നിൽ വരരുത്.. എന്റെ വീട്ടിലേക്കും. നിനക്ക് താഴെ എനിക്കിനിയും പെൺകുട്ടിയുണ്ട്.. അവളുടെ ഭാവി എനിക്ക് നോക്കണം.
നീയൊരു തെറ്റ് ചെയ്തു.. എന്റെ മകളെന്ന കൺസിഡർ വെച്ചു കൊണ്ട് അത് ക്ഷമിച്ചു കൊണ്ട് നിന്നെ കൂടെ കൂട്ടാൻ ഞാൻ ഒരുക്കമായി വന്നതാണ്..
അവനൊപ്പം തന്നെ പോയാൽ മതിയെന്ന് പറഞ്ഞു കൊണ്ട് നീ എന്നെ വീണ്ടും അപമാനിച്ചു.
ഇനി നിനക്ക് മാപ്പില്ല.
അവനെന്താണ്.. എങ്ങനെ ഉള്ളവരാണ് എന്നറിഞ്ഞു കഴിയുമ്പോ നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലാവും.. എന്റെ വാക്കുകൾ കേൾക്കാത്ത കുറ്റബോധം തോന്നും.. ഇനിയൊരിക്കലും മകളെന്ന അവകാശം പറഞ്ഞു കൊണ്ടെന്നെ തേടി നീ വരരുത്.. വന്നാ.. നിന്നെയല്ല.. ഞാൻ.. എന്നെ ഇല്ലാതാക്കും.. ഇതിൽ കൂടുതൽ അപമാനം സഹിക്കാൻ വേണ്ടുന്ന തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല.."
കർശനമായി.. അന്ത്യശാസനം പോലെ പറഞ്ഞിറങ്ങി പോകുന്ന അച്ഛൻ..
പോലിസ് സ്റ്റേഷനിൽ നിന്നും താൻ വീണ്ടും വിഷ്ണുവേട്ടന്റെ കൂടെ തന്നെ പോകണം എന്ന് പറഞ്ഞ നിമിഷം ആ മുഖത്ത് കണ്ട ഭാവം.
മരണം വരെയും തനിക്കത് മറക്കാൻ കഴിയില്ല.
ആ മനസ്സ് ഇനിയും വേദനിപ്പിക്കാൻ അങ്ങോട്ട് തന്നെ കയറി പോകാത്തത് അത് കൊണ്ടാണ്.
അന്നച്ഛൻ പറഞ്ഞത് പോലെ..അച്ഛന്റെ വാക്കുകൾ ഓർക്കാതെ കുറ്റബോധം കൊണ്ട് നീറാതെ തന്റെ ഒരു ദിവസവും കടന്ന് പോകുന്നില്ല..
ഡീ..
മദ്യത്തിന്റെ മണവും കുഴച്ചിലുമുള്ള വിഷ്ണുവിന്റെ വിളി.
അതിനൊപ്പം കയ്യിൽ മുറുകുന്ന അവന്റെ പിടുത്തം.
ഗായത്രി വിറയലോടെ ചാടി എഴുന്നേൽക്കും മുന്നേ അവൻ അവളുടെ അരികിലിരുന്നു..
"ഇന്നവൻ വന്നിരുന്നു അല്ലേ..
പുച്ഛത്തോടെയുള്ള ചോദ്യം.
മുറിയിലുള്ള മങ്ങിയ വെട്ടത്തിൽ അവന്റെ മുഖത്തെ പൈശാചികത..
ഗായത്രി വിറക്കുന്നുണ്ട്.
"എങ്ങനെ ഉണ്ടായിരുന്നു.."
ചോദിക്കുന്നതിനൊപ്പം അവന്റെ പിടിയും മുറുകുന്നുണ്ട്.
"കാശി.. കാശി അച്ഛമ്മയെ കാണാൻ.."
വേദന കൊണ്ടവളുടെ കണ്ണ് നിറഞ്ഞു.. സ്വരമിടറി.
"അച്ഛമ്മയെ.... കാണാൻ.."
പറഞ്ഞിട്ടവൻ ഉറക്കെ പൊട്ടി ചിരിക്കുമ്പോൾ ഗായത്രി കുഞ്ഞിനെ നോക്കി.
അതുണരുമോ എന്നായിരുന്നു അവളുടെ ഏറ്റവും വലിയ ഭയം.
ഉണർന്നാലും വിഷ്ണു അവൻ ഉദ്ദേശിച്ചത് നടത്തിയേ പിന്മാറി പോകൂ.
അതവന് തന്നെ വേണമെന്ന് വെച്ചിട്ടല്ല.
തന്നോടുള്ള സ്നേഹവും കൊതിയും കൊണ്ടല്ല..
ഒരു തരം പ്രതികാരം..
ഒരിക്കൽ പ്രാണൻ പോലെ അവനെ സ്നേഹിച്ചതിന്..
അവനു വേണ്ടി സ്വന്തം കുടുംബം ഉപേക്ഷിച്ചു കളഞ്ഞതിന്.. സ്നേഹം കൊണ്ടവനെ മാറ്റി എടുക്കാം എന്ന് ചിന്തിച്ചതിന്..
ഉള്ളിൽ പ്രണയസമ്മാനം പോലെ ഊറി കൂടിയ അവന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അച്ഛൻ വിളിച്ചിട്ടും കൂടെ പോകാഞ്ഞതിന്..
അങ്ങനെ... അങ്ങനെ അവന്റെ പ്രതികാരം..
കരഞ്ഞു തളർന്നിരിക്കുന്ന കുഞ്ഞിന്റെ മുന്നിൽ അതിന്റെ അച്ഛനാണെന്ന് കൂടി ഓർക്കാതെ..തന്നെ കൂടി അങ്ങനൊരു പാപം ചെയ്യിപ്പിക്കും.
അവൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ആ കുഞ്ഞു ദേഹം കൂടി നോവിക്കുന്നത് കാണാൻ വയ്യാത്തത് കൊണ്ട് മാത്രം താനത് അനുസരിക്കും..
അവൻ അനുസരിപ്പിക്കും..
അവൾക്കാ നിമിഷങ്ങളെ ഓർക്കുമ്പോൾ തന്നെ മനം പുരട്ടി..
"ഞാനീ നുണ വിശ്വാസിക്കണമെന്നാണോ..?"
വിഷ്ണുവിന്റെ ചോദ്യത്തിനും നോട്ടത്തിനും മൂർച്ചയേറി..
"സത്യം.. സത്യം വിഷ്ണുവേട്ട.. അച്ഛമ്മ കാണാൻ ആഗ്രഹം പറഞ്ഞപ്പോ ഞാനാ അച്ഛമ്മയുടെ ഫോണിൽ കാശിക്ക് വിളിച്ചു കൊടുത്തത്.."
ഗായത്രി കേണു പറഞ്ഞത് കൂടി കേട്ടാത്തോടെ പുതിയ ഒരു ആയുധം കിട്ടിയ പോലെ വിഷ്ണുവിന്റെ കണ്ണുകൾ തിളങ്ങി..
ചിരി ക്രൂരമായി..
അതനുസരിച്ചു ഗായത്രിയുടെ കണ്ണുനീരും പിടച്ചിലും കൂടി ശക്തമായി..
തുടരും..
ഇങ്ങനെയും ആണുങ്ങൾ ഉണ്ടോ എന്നൊന്നും ചോദിക്കണ്ട.. 😬
ഇങ്ങനുള്ളവരും ഉണ്ട്..
നമ്മളറിയാത്ത.. മാന്യതയുടെ മുഖമൂടി ഇട്ട് നടക്കുന്ന കുറെ പേര്..
20പാർട്ട് എത്തിയിട്ടും കഥ ഒന്നുമായില്ല എന്ന് തോന്നുന്നുണ്ടോ..
എങ്ങും എത്തിയില്ല..
കഥാപാത്രങ്ങളെ പ്പോലും ഞാൻ മുഴുവനും പറഞ്ഞു തന്നിട്ടില്ല..
കൊറച്ചു പതിയെ പറഞ്ഞു പോകുന്നതാണ് ഫാമിലി സ്റ്റോറിക്ക് ഭംഗി.. ല്ലേ.
നമ്മൾ ആഗ്രഹിക്കുന്ന എല്ലാം പറഞ്ഞു പോകുന്നത്..
അങ്ങനല്ലേ..
കാത്തിരിക്കണെ..
റിവ്യൂ ഇടണേ..
എങ്കിലേ എനിക്കെഴുതാൻ തോന്നൂ..
ഈ ആഴ്ച കുറച്ചു ഫങ്ക്ഷൻസ് ഉണ്ടായിരുന്നു..
അതാ ഒന്നിടവിട്ട് ആയി പോയത്..
സെറ്റക്ക ട്ടാ..
സ്നേഹത്തോടെ jif
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - മുറി ചെറുക്കൻ.....
🔻 ഭാഗം _72
✍️ രചന -Aysha akbar
ആശുപത്രി യുടെ മണം രവിയുടെ ജീവിതത്തിൽ ഒരോ ദിവസവും പിടി മുറുക്കി കൊണ്ടിരുന്നു......
ടെസ്റ്റുകളും റിപ്പോർട്ടുകളും മരുന്നുകളുമായി പരീക്ഷണം തുടർന്ന് കൊണ്ടേയിരുന്നു......
തോൽക്കാൻ മനസ്സില്ലാതെ പൊരുതി കൊണ്ടിരിക്കുമ്പോഴും അയാൾ തനിച്ചായിരുന്നു....
ജോലിക്കാർ ശമ്പളത്തിന് വേണ്ടി മാത്രം ചെയ്യുന്ന കാര്യങ്ങളല്ലാതെ മാനസികമായി അയാൾ ഒറ്റക്കായിരുന്നു....
ഒരു ഞണ്ടിന്റെ പിടുത്തം പോലെ മനസ്സിലെ ആ പിടുത്തം മുറുകി കൊണ്ടിരുന്നു......
ആകെ ക്കൂടി നിറഞ്ഞ ശൂന്യത അയാളുടെ ശരീരത്തെ യും മനസ്സിനെയും ഒരു പോലെ തളർത്തി ഉടലിലും ഉയിരിലും ഒരു പോലെ വേദന നിറച്ചു.....
അഹങ്കാരവും വാശിയുമെല്ലാം എങ്ങോ നീങ്ങി പോകുന്നത് അയാളറിയുന്നുണ്ടായിരുന്നില്ല...
പകരം അഹങ്കാരത്തിന്റെ അറ്റത്ത് വെച്ചു നഷ്ടപ്പെ ടുത്തി കളഞ്ഞ കുടുംബത്തേയോർക്കുമ്പോൾ ഒരു നീറ്റൽ മാത്രം മനസ്സിൽ ബാക്കിയായി.....
അവൻ പറഞ്ഞത് പോലെ അവനിലേക്ക് തന്നെ സഹായത്തിനു ചെന്നാലോ എന്ന് മനസ്സ് ആലോചിച്ചു തുടങ്ങിയിരിക്കുന്നു...
അപ്പോഴും ഉള്ളിലെ ഏതോ ഒരു കോണിൽ നിന്ന് ആരോ തന്നെ മനഃപൂർവം പിറകിലേക്ക് വലിക്കുന്നുണ്ടായിരുന്നു.....
എന്നാൽ ഇത് പോലെ കൂടുതൽ ദൂരം തനിക്ക് മുമ്പോട്ട് പോകാൻ കഴിയില്ലെന്ന് അയാൾ തിരിച്ചറിഞ്ഞിരുന്നു...
ഉള്ളാകെ നീറി പ്പുകയുന്നുണ്ട്......
ആകെ ക്കൂടി കത്തി കരിഞ്ഞു പോയൊരു ഹൃദയം മാത്രം ബാക്കിയുള്ളത് പോലെ....
അതിലെ ചാരത്തിലിപ്പോഴും അഹങ്കാരവും അഭിമാനവും ബാക്കിയുള്ളത് പോലെ......
അതിങ്ങനെ നീറി പുകഞ്ഞു കൊണ്ടിരിക്കുകയാണ്....
അവിടം വരെയൊന്നു പോയാൽ മനസ്സിനും ശരീരത്തിനും മരുന്നുണ്ടെന്ന് അപ്പോഴും അയാളുടെ ഉള്ളിൽ നിന്നാരോ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.....
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഇഷാനി ആ ഉമ്മറത്തെ തിണ്ണയിൽ കാലു നീട്ടിയിരുന്നു.....
വീർത്ത വയറിൽ പതിയെ യൊന്നു തടവി......
ഓർമ്മ വെച്ചത് മുതൽ തന്റെ ജീവിതം ഒരേ ദിശയിലാണ് ഒഴുകിയിരുന്നത്....
ഒരു മാറ്റവുമില്ലാതെ.... എപ്പോഴും സങ്കടങ്ങളും അവഗണനയും മാത്രം......
തന്റെ ജീവിതത്തെ രണ്ട് ഭാഗങ്ങളിലായി തരം തിരിക്കാൻ തനിക്ക് കഴിയും....
അവനെ കാണുന്നതിന് മുന്പും.... അവനെ കണ്ട ശേഷവും......
അവനെ കാണും മുമ്പ് എന്തിനെന്നറിയാത്ത നിർവികാരമായൊരു ജീവിതമായിരുന്നു.....
ഒരോ ദിവസവും വെറുതെ അങ്ങനെ തള്ളി നീക്കി.....
നിറം മങ്ങിയ ബാല്യവും കൗമാരവും.......
ഇഷ്ടങ്ങളും ആഗ്രഹങ്ങളുമെല്ലാം ഒതുക്കി വെച്ചു ഒരു കൂട്ടിൽ കഴിഞ്ഞു....
ഓർക്കുമ്പോൾ തൊണ്ടക്കുഴിയിൽ എന്തോ ഒരു വിങ്ങൽ മുറുക്കിയത് പോലെ.....
എന്നാൽ അവനെ കണ്ട ശേഷമോ......
ഓർത്തപ്പോൾ തന്നെ അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.....
അടക്കി പ്പിടിച്ചു വെച്ചിരുന്ന സ്വപ്നങ്ങളെയെല്ലാം കൂടു തുറന്ന് വിട്ടത് അവനാണ്.......
ചെറിയ കാര്യങ്ങളിൽ പോലും ഇത്ര മേൽ സന്തോഷം ഒളിഞ്ഞിരിപ്പുണ്ടെന്ന തിരിച്ചറിവായിരുന്നു......
ഓരോ മാറ്റങ്ങളിലും തനിക്ക് കിട്ടുന്നത് പുതിയ പുതിയ സന്തോഷങ്ങളാണ്......
ഉള്ളിൽ വിരിഞ്ഞു തുടങ്ങിയ തന്റെ ജീവനെ കാത്താണ് ചുറ്റുമുള്ള ഓരോരുത്തരുമിരിക്കുന്നത്.......
മറ്റൊന്നിനെ കുറിച്ചും ആലോചിക്കാൻ പോലും ഇടമില്ലാത്ത വണ്ണം സന്തോഷം തന്നെ വരിഞ്ഞു മുറുക്കുകയാണ്....
ഇത് വരെ അനുഭവിച്ച സങ്കടങ്ങൾക്ക് പകരമായി വിധി തനിക്ക് വെച്ചു നീട്ടുകയായിരിക്കും ഈ നിമിഷങ്ങളൊരു പക്ഷെ.....
ആലോചന യിലാണ്ടിരിക്കുമ്പോഴാണ് ഒരു പാത്രത്തിൽ നേന്ത്രപ്പഴം പുഴുങ്ങിയതുമായി തനൂജാമ്മ വന്നത്......
ഇത് മുഴുവൻ കഴിക്കണം..... ഇന്നലത്തെ പോലെ കാണിക്കരുത്.....
തനൂജ സ്നേഹത്തോടെ താക്കീത് നൽകി അവിടെ നിന്ന് പോകുമ്പോൾ ഇഷാനി ഒരു ചെറു ചിരിയോടെ അങ്ങനെയിരുന്നു.......
ശർക്കരയിട്ട് പുഴുങ്ങിയ നേന്ത്ര ക്കായയെക്കാൾ മധുരമുണ്ടായിരുന്നു അമ്മയുടെ ആ വാക്കുകൾക്കെന്ന് അവൾക്ക് തോന്നി....
മമ്മയും ഇപ്പൊ ഇടയ്ക്കിടെ വരാറുണ്ട്....
വരാനോരിടം കിട്ടിയ സന്തോഷം ആ മുഖത്തും താൻ കാണുന്നുണ്ട്.....
എന്തൊക്കെ ആട്ടും തുപ്പും സഹിച്ചാലും പപ്പയുടെ കാല് കീഴിൽ കിടക്കേണ്ടിയിരുന്നല്ലോ ഇത്രയും നാളും....
ഇപ്പൊ അങ്ങനെയല്ല....വല്ലാതെ മനസ്സ് മുട്ടുമ്പോൾ ഓടി വന്ന് തന്റെ സങ്കടം ഒന്നിറക്കി വെക്കാൻ ഒരിടമുണ്ട്.....
അങ്ങനെയൊരിടം എല്ലാ മനുഷ്യരും അർഹിക്കുന്നുണ്ട്........
എന്നേ കാണുമ്പോൾ മമ്മക്ക് വല്ലാത്ത കുറ്റ ബോധമുണ്ട്....
ആ കണ്ണുകളിൽ മൂടി കെട്ടിയ ദുഖത്തിന്റെ പാളി എനിക്ക് മാത്രമായി കാണാൻ കഴിയാറുണ്ട്......
കഴിഞ്ഞ തവണ വന്നപ്പോൾ ഇനി പ്രസവത്തിന്റെ സമയത്തേക്കേ വരൂ വെന്ന് പറഞ്ഞാണ് പോയത്.....
ഋതിനും അവിടെ നല്ല തിരക്കാണ്...
ചിന്തകളെ കീറി മുറിച്ചത് മുറ്റത്തേക്ക് വന്ന് നിന്ന ബുള്ളറ്റിന്റെ ശബ്ദമായിരുന്നു..
അവളുടെ കണ്ണുകൾ വിടർന്നു.....
അധരങ്ങൾ ഒരു പുഞ്ചിരിയെ കൈ മാറി....
അവനെ കാത്ത് തന്നെയാണ് ഇവിടെ ഇരിക്കുന്നതും.......
അവളെ കണ്ട പാടേ അവൻ കണ്ണുകൾ രണ്ടുമോന്ന് കൂട്ടി ചിമ്മി കാണിച്ചു......
അവളൊരു ചിരിയോടെ കാലു തിണ്ണയിൽ നിന്നിറക്കി വെച്ചതും പെട്ടെന്ന് എന്തോ ഒരു കൊളുത്തി പിടുത്തം പോലെ തോന്നിയിരുന്നവൾക്ക്.....
അസഹനീയമായ ഒരു വേദന കടന്ന് പിടിച്ചത് പോലെ...
എന്തിനാ ഈ തണുപ്പും കൊണ്ട് ഉറക്കമിളച്ചിരിക്കുന്നത് ...
നേരത്തെ കിടക്കണമെന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ.... അതിന് വേണ്ടിയാ വൈകുമെന്ന് വിളിച്ചു പറഞ്ഞത് തന്നെ.....
അവനൊരു ശാസനയോടെ അതും പറഞ്ഞു അകത്തേക്ക് കയറുമ്പോൾ ഇഷാനി ഒന്നും മിണ്ടിയില്ല....
അവൾ കാലുകൾ എങ്ങനെ മുന്നോട്ട് വെക്കുമെന്ന ചിന്തയിലായിരുന്നു.....
എന്തേ..... വേദന വരുന്നുണ്ടോ.....
അവളുടെ നിർത്തം കണ്ട് അവനത് ചോദിക്കുമ്പോൾ അവൾ ഇടം കയ്യാലേ അവനെയോന്ന് തട്ടി......
ഇപ്പൊ ഇങ്ങനെയാണ്......
വേദന വരുന്നുണ്ടോ വേദന വരുന്നുണ്ടോ എന്ന് വെറുതെ ചോദിച്ചു കൊണ്ടേയിരിക്കും.......
അവൾ തല്ലിയതും അവനൊന്നു ചിരിച്ചു......
കാല് അനക്കാൻ പറ്റുന്നില്ല സച്ചുവേട്ടാ......
എന്തോ ഒന്ന് ഉരുണ്ടു കയറും പോലെ......
അവളത് പറഞ്ഞതും കയ്യിലുള്ള കവർ അവിടെ വെച്ചു കൊണ്ട് അവൻ ഇരു കൈകൾ കൊണ്ടും അവളെ കോരിയെടുത്തു......
ആ.... മുന്നത്തെ പോലെയല്ലട്ടോ....... നല്ല വെയ്റ്റുണ്ട് നടു വെട്ടി വീഴുവോ ഞാൻ......
അവളെ എടുത്ത് നടക്കും വഴി അവനത് ചോദിക്കുമ്പോൾ വേദനകിടയിലും അവളൊന്നു. ചിരിച്ചു....
അവളുടെ മിനിസമുള്ള മുടിയിഴകൾ പാതിരാ കാറ്റിൽ പാറി ക്കളിച്ചു....
അവർക്കിടയിലേക്ക് നൂണ്ട് കയറാൻ നോക്കുന്ന നിലാവിനെ പോലും തടഞ്ഞെന്ന വണ്ണം അവളവനിലേക്ക് പറ്റി ചേർന്നു.....
മുറിയിലെത്തി കട്ടിലിൽ അവളെ ഇരുത്തി അവളുടെ നീര് വന്ന കാലിലവൻ ഉഴിഞ്ഞു കൊണ്ടിരുന്നു......
അവൻ ഉഴിഞിറക്കുന്നതനുസരിച്ചു അവൾ വേദന കൊണ്ട് കണ്ണുകൾ കൂട്ടി ചിമ്മി........
ഒരു വേള സച്ചുവിന്റെ ഹൃദയവും ഒന്ന് വേദനിച്ചു.....
പ്രസവിക്കുന്ന ഓരോ സ്ത്രീക്കുമുള്ളത് ഒരു നിയോഗമാണ്.....
എന്തൊക്കെ യാഥനകൾ സഹിച്ചും പുതിയൊരു ജന്മത്തെ ഭൂമിയിലേക്ക് കൊണ്ട് വരണമെന്നുള്ള നിയോഗം.....
പ്രപഞ്ച ത്തിൽ മറ്റാർക്കും കഴിയാത്ത ഒരത്ഭുത സിദ്ധി യാണത്.........
അതിനു നമ്മളടക്കം ഈ പ്രപഞ്ചം മുഴുവൻ അവർക്ക് കൂട്ട് നിന്നേ മതിയാവു.....
ഏറെ നേരം അവനങ്ങനെ കാലിൽ ഉഴിഞ്ഞു കൊണ്ടിരുന്നു......
എപ്പോഴോ അവൾ മയക്കത്തിലേക്ക് വീണു പോയി......
അവളുറങ്ങിയെന്ന് ഉറപ്പായിട്ടാണ് തലയിണ ശെരിയാക്കി വെച്ചു കൊടുത്ത് അവളെ പുതപ്പിച്ചു അവനവൾക്കരികിലേക്ക് കിടന്നത്........
ഒന്നുറങ്ങിയ ആ ഉറക്കത്തിൽ അവൾ ഞെട്ടിയെഴുന്നേറ്റു.....
സച്ചുവേട്ടാ.... വേദനിക്കുന്നു......
ആ ഒരു ശബ്ദത്തിൽ തന്നെ അവൻ ഞെട്ടി എഴുന്നേറ്റിരുന്നു.......
പെട്ടെന്ന് തന്നെ ആ വീടുമുണർന്നു.....
എല്ലാവരും കൂടി ആശുപത്രിയിലേക്ക് തിരിക്കുമ്പോൾ അവളോടൊപ്പം അവരും കരയുന്നുണ്ടായിരുന്നു....
അവളുടെ കരച്ചിൽ അവന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു......
ആശുപത്രി വരാന്തയിൽ മിടിക്കുന്ന ഹൃദയത്തോടെ അവനങ്ങനെ നിൽക്കുമ്പോൾ അവിടെ നിൽക്കുന്നവരെല്ലാം തന്നെ ഉരുകുന്നു ണ്ടായിരുന്നു........
ഇഷാനി പ്രസവിച്ചിട്ടുണ്ട്.... ആൺ കുട്ടിയാണ്......
ഒടുവിൽ ലേബർ റൂമിന്റെ ഡോർ തുറന്ന് പുറത്തേക്ക് വന്ന നേഴ്സ് അത് പറഞ്ഞപ്പോഴാണ് അവരെ എന്തിനാണ് മാലാഖമാരെന്ന് പറയുന്നതെന്ന് അവന് മനസ്സിലായത്.....
ഒരു നിമിഷം എല്ലാവരും ഒന്ന് സ്ഥബ്ദരായിരുന്നു......
സന്തോഷത്തിന്റെ ഏറ്റവും മൂർദ്ധന്യാ വസ്ഥ ഒരു നിർവികരതയാണ്.....
അത്രയും സന്തോഷത്തെ ഏറ്റെടുക്കാൻ മനസ്സോരു നിമിശത്തേക്ക് പാകപ്പെട്ടേ മതിയാവു......
തനൂജയും മുത്തശ്ശിയും സന്തോഷത്തോടെ പരസ്പരം മുഖത്തൊട് മുഖം നോക്കി......
കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു.....
ആകാശത്തു നിന്ന് നിലാവ് മാഞ്ഞു തുടങ്ങുന്ന ആ നിമിഷം അതവരിലേക്ക് കയ്മാറ്റം ചെയ്യപ്പെട്ടത് പോലെ അവരെല്ലാം തിളങ്ങി......
മീനു സന്തോഷം കൊണ്ട് കൈകൾ രണ്ടും കുടഞ്ഞു.....
ഗോപി യുടെ കണ്ണുകൾ എന്തിനോ ഒന്ന് നിറഞ്ഞു.... അയാൾ ചുണ്ടുകൾ കൂട്ടി പ്പിടിച്ചു.....
സച്ചു ഇരു കൈകളും മുഖത്ത് വെച്ചു കൊണ്ട് കസേരയിലേക്ക് ഒറ്റയിരിപ്പായിരുന്നു......
കരയുകയാണോ എന്ന് ചോദിച്ചാൽ അല്ല..... പക്ഷെ കണ്ണുകൾ നിറഞൊഴുകുന്നുണ്ട്......
എല്ലാവരും വന്ന് അവന്റെ തോളിൽ പിടിച്ചു.....
എനിക്ക് കിട്ടിയത് പോലൊരു മകനാവട്ടെ നിനക്കും......
തലയൊന്നുയർത്തിയ സച്ചുവിനെ നോക്കി ഗോപി യത് പറയുമ്പോൾ അവൻ പെട്ടെന്ന് എഴുന്നേറ്റ് ഗോപിയെ കെട്ടി പിടിച്ചിരുന്നു.......
പുതിയൊരു സ്ഥാനത്തേക്ക് കടക്കുമ്പോൾ തനിക്ക് കിട്ടാവുന്നതിൽ വെച്ചു ഏറ്റവും നല്ലൊരു അനുഗ്രഹമാണ് അച്ഛനിൽ നിന്ന് കിട്ടിയിരിക്കുന്നത്.....
നീ എനിക്ക് നല്ലൊരു മകനാണെന്ന് പറയാതെ പറയുന്ന ആ നിമിഷം മറ്റെന്തിനേക്കാളും അവന് വിലപ്പെട്ടതായിരുന്നു.....
കുഞ്ഞിനെ കയ്യിൽ തന്നപ്പോഴും പഞ്ഞി കെട്ട് പോലുള്ള ആ ശരീരം അവൻ തന്നോട് ചേർത്ത് വെച്ചു.....
ഇഷാനിയെ മുറിയിലേക് മാറ്റിയ ശേഷം അവരുടെ വരവിനായി അവളും കാത്തിരിക്കുകയായിരുന്നു......
അവൾ എല്ലാവരുടെയും മുഖത്തെ നിറഞ്ഞ സന്തോഷം ഒപ്പിയെടുത്തു......
സച്ചുവിന്റെ കണ്ണുകളിലെ തിളക്കം മാത്രം മതിയായിരുന്നു അത് വരെയുള്ള വേദനകളെ മറക്കാൻ.......
അവൻ അവളുടെ അരികിലേക്ക് വന്നിരുന്നു......
മിനുസമുള്ള കയ്യിൽ ഒന്ന് തലോടി.......
ആ നെറ്റിയിൽ പതിയെ ഒന്ന് ചുണ്ടമർത്തുമ്പോൾ അവന്റെ കൺ കോണിലെവിടെയോ ഒരു നീർ തുള്ളി സ്ഥാനം പിടിച്ചിരുന്നു........
അവൾ അവന്റെ കവിളിൽ പതിയെ ഒന്ന് തലോടി.....
അവരുടെ സന്തോഷം അവർ നിശബ്ദമായി പങ്കു വെച്ചു......
എല്ലാവരും കുഞ്ഞിനെ നോക്കി മനസ്സ് നിറക്കുമ്പോൾ അവൻ അവൾക്കരികിൽ തന്നെയിരുന്നു......
തന്റെ സന്തോഷങ്ങൾക്ക് കാരണക്കാരിയായ അവളിൽ അവന്നങ്ങനെ പറ്റി പിടിച്ചിരുന്നു......
മീനുവും അമ്മയും മുത്തശ്ശിയുമെല്ലാം കുഞ്ഞിനെ കൊഞ്ചിച് തുടങ്ങിയിരുന്നു.....
കണ്ണുകൾ തുറന്ന് അവനൊന്നു കാണാൻ അവർ കാത്തിരുന്നു......
അവൻ കണ്ണുകൾ തുറക്കുന്ന ചുരുങ്ങിയ ആ സമയങ്ങൾ എല്ലാവരും ആനന്ദത്തിന്റെ കൊടുമുടിയിലായിരുന്നു....
വീണ്ടും അവനുറക്കത്തിലേക്ക് വഴുതി വീണാൽ ആ മിനുസമുള്ള കയ്യിൽ തൊട്ടും തലോടിയും എല്ലാവരും അവന് ചുറ്റുമിരിക്കും....
അധികം വൈകാതെ തന്നെ മാളുവും ആദർഷും വന്നിരുന്നു.......
അതിന് പിറകെ മമ്മയും ഋതിനും....
എല്ലാവരുടെയും കണ്ണുകളിലെ ആനന്ദം ഇഷാനിയെ സന്തോഷത്തിന്റെ മറ്റൊരു തലത്തിലേക്ക് കൂട്ടി കൊണ്ട് പോയിരുന്നു.....
അവൾ നിറഞ്ഞ മനസ്സോടെ എല്ലാം കണ്ടങ്ങനെ കിടന്നു.......
അപ്പോഴും അവളുടെ കൈ വിരലു കളിൽ വിരൽ കോർത്തു അവൻ കൂടെ തന്നെയുണ്ടായിരുന്നു.......
(തുടരും)
Aysha Akbar
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _19
✍️രചന - ജിഫ്ന നിസാർ ❤🔥❤🔥
"ഇനിയും നിന്നോട് ക്ഷമിക്കാൻ ഞാൻ ദൈവമൊന്നുമല്ലല്ലോ നകൂലാ.. വെറും മനുഷ്യനല്ലേ "
അശോകന്റെ മുഖത്ത് പതിവിനെക്കാൾ ഗൗരവം.
നകുലൻ അയാൾക്ക് മുന്നിൽ മുഖം കുനിച്ചു നിന്നു.
അവൻ വല്ലാതെ വിയർത്തു പോയിരിക്കുന്നു.
തന്നെ ഇനി കാത്തിരിക്കുന്ന വിധി.. അതിനെ കുറിച്ചവന്നപ്പോൾ വല്ലാതെ ഭയക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന മുഖഭാവം.
അമ്പലപറമ്പിൽ അശോകനാണ് മുന്നിൽ..
അയാളെ ചതിച്ചു കൊണ്ടാണ് താനിപ്പോൾ നിൽക്കുന്നത്.
അതയാൾ തെളിവുകൾ സഹിതം കണ്ടു പിടിച്ചു കഴിഞ്ഞു.
അതും എല്ലാം ഫ്രീഡവും നൽകി കൂടെ നിർത്തിയിട്ടും താൻ അയാളോട് ചെയ്യാൻ പാടില്ലാത്തൊരു തെറ്റ് തന്നെയാണ്.
തുടക്കത്തിൽ തന്നെ അയാളോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇതിപ്പോ തന്റെ കാര്യത്തിൽ ചെറിയൊരു ഇളവ് കിട്ടിയേനെ.
ഇനിയിപ്പോ അത് കൂടി പ്രതീക്ഷിക്കരുത്.
കൂടെ നടന്നു കൊണ്ട് ചതിച്ചു എന്നൊരു മാരകമായ കുറ്റം ചെയ്തവരോട് അശോകൻ എങ്ങനെയാണ് പെരുമാറിയിട്ടുള്ളത് എന്നറിയാവുന്ന താൻ കുറഞ്ഞപക്ഷം അങ്ങനൊരു വിഡ്ഢിത്തം ചെയ്യരുതായിരുന്നു.
ഇനി അതോർത്തു കൊണ്ട് വേദനിക്കാം.. അശോകൻ വിധിക്കുന്ന ശിക്ഷ ഏറ്റു വാങ്ങാം എന്നല്ലാതെ തനിക് മുന്നിൽ മറ്റൊരു മാർഗവും അവശേഷിക്കുന്നില്ല.
നകുലനപ്പോൾ മുഖമുയർത്തി നോക്കാൻ കൂടി ധൈര്യമില്ല.
"നിനക്ക് ഞാനൊരു അവസരം തന്നതല്ലേ നകുലാ.. ഇനിയിങ്ങനെ ഒന്നും ഉണ്ടാവില്ലെന്ന് എന്നോട് നീ പറഞ്ഞതുമാണ്.
എന്നിട്ടും ഞാനറിയാതെ എന്റെ ബിസിനസ് ഡീൽ മറ്റൊരാൾക്ക് പറഞ്ഞു കൊടുത്തെങ്കിൽ ഇനി ഞാനെങ്ങനെ നിന്നോട് ക്ഷമിക്കും..
ഒത്തു കിട്ടിയാൽ ഇനിയൊരു ദിവസം നീ എന്നെ കൊള്ളാനും മടിക്കില്ലല്ലോ."
ശാന്തമായി ചിരിയോടെയാണ് പറയുന്നത്..
ആ ചിരിയെയും ശാന്തതയെയുമാണ് ഭയക്കേണ്ടതും.
അമ്പലപറമ്പിൽ അശോകൻ നല്ലവനാണ്.
നല്ലവനെന്നാൽ വളരെ നല്ലവൻ.
നാട്ടുകാർക്ക് പ്രിയപ്പെട്ട അശോകേട്ടൻ.
ആർക്കും എന്ത് സഹായവും ചെയ്യാൻ അയാൾക്കൊരു മടിയുമില്ല.
നാടിനും നാട്ടുകാർക്കും വേണ്ടി അവരുടെ അശോകേട്ടൻ ചെയ്തു കൂട്ടിയ നന്മകൾക്ക് കണക്കില്ല.
പക്ഷേ ചതി...വഞ്ചന..ഇതൊന്നും അയാൾ വെച്ചു പൊറുപ്പിക്കില്ല.
അതയാളോട് ചെയ്തത് കൂടുതൽ അടുപ്പമുള്ളവരാണെങ്കിൽ കൂടുതൽ ശിക്ഷ എന്നതാണ് മൂപ്പരുടെ പോളിസി..
സ്നേഹിച്ചാൽ നക്കി കൊല്ലും വെറുത്താൽ ഞെക്കി കൊല്ലും എന്ന് പറഞ്ഞു കേട്ടിട്ടുള്ളവർക്ക് മുന്നിലെ ജീവിക്കുന്ന ഉദാഹരണമാണയാൾ.
നകുലൻ അയാളുടെ PA ആയിരുന്നു..
"ഇനി നകുലൻ ആരോടും ഒരു തെറ്റും ചെയ്യരുത്.. കേട്ടോ വിനൂ.."
ഗൗരവത്തോടെ
കൂടെ ഉള്ള ആളോട് അതോർമ്മിപ്പിച്ചു കൊണ്ടയാൾ നകുലനെ ഒന്ന് കൂടി നോക്കിയിട്ട് തിരിഞ്ഞു നടക്കുമ്പോൾ ഭയം കൊണ്ട് നകുലൻ വിറച്ചു തുടങ്ങിയിരുന്നു....
❤🔥❤🔥
ഇതെന്തിനാ ന്ന് മനസ്സില്ലായോ നിനക്ക്..?
കൈ കുടഞ്ഞു കൊണ്ടവന്റെ ഷർട്ടിൽ കുത്തി പിടിച്ചു കൊണ്ടത് ചോദിക്കുമ്പോൾ കാശി ദേഷ്യം കൊണ്ട് പല്ല് കടിച്ചു പിടിച്ചു.
അടി കിട്ടിയ മുഖത്തിന്റെ ഒരു വശം കുഴിഞ്ഞു പോയത് പോലാണ് അത് ഏറ്റു വാങ്ങിയവന് തോന്നിയത്.
വാ തുറന്നു പറയെടാ.. "
കാശി ഒന്ന് കൂടി അവനിലുള്ള പിടി മുറുകി.
ആയി.. ആയി.. "
പറഞ്ഞതിനൊപ്പം അവന്റെ വായിൽ ചോര ചുവച്ചു.
കാശിയുടെ നേരെ അവൻ ദയനീയമായി നോക്കി.
അവരുടെ നേരെ നോക്കി അവിടെ തന്നെയുള്ള മറ്റൊരാളും ഭയന്ന് കൊണ്ട് നിൽപ്പുണ്ട്.
"ആയാ മതി.."
കാശി അവന്റെ മേലുള്ള പിടി വിട്ടതും അവൻ കൈകൾ അവനു നേരെ കൂപ്പി.
"കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കണ്ടാൽ.. ഒന്ന് നോക്കുന്നത് തെറ്റാണ് എന്നൊന്നും ഞാൻ പറയുന്നില്ല... ഈ പ്രായത്തിൽ അങ്ങനെ നോക്കാൻ തോന്നിയില്ലേ അത് പേടിക്കണം.. എന്നും കരുതി ഒരുമാതിരി കൊത്തി പറിക്കുമ്പോലെ നോക്കിയിട്ട് വീട്ടിൽ പറഞ്ഞു ശീലിച്ചത് പറഞ്ഞാ.ഇത് പോലിരിക്കും...നിനക്കൊക്കെ വായിൽ നാക്കുണ്ടെന്ന് കരുതി അവരെ നോക്കി എന്ത് വൃത്തി കേടും വിളിച്ചു പറയരുത്.. പറഞ്ഞാ.. ഇത് പോലെ മുഖം പൊളിയും.."
പല്ല് കടിച്ചു കൊണ്ട് കാശി വീണ്ടും അടുത്തേക്ക് ചെന്നതും അവന്റെ കയ്യിൽ നിന്നും അടി കിട്ടിയവൻ ഭയത്തോടെ പിന്നിലേക്ക് മാറി.
അവനെ ഒന്ന് കൂടി രൂക്ഷമായി നോക്കിയിട്ട് കാശി പിന്തിരിഞ്ഞു.
"നീ ഇവന്റെ ആരാണാവോ..?"
റോഡിലെക്ക് കയറും വഴി കടയിൽ നിൽക്കുന്ന മറ്റവനെ നോക്കി കാശി ചോദിച്ചു.
"ഞാൻ.. ഞാനവന്റെ കൂട്ടുകാരൻ..!
അത് പറഞ്ഞാൽ അടി കിട്ടുമോ എന്നൊരു ഭയ മുണ്ടവനും..
കഷ്ടം..ബെസ്റ്റ് കൂട്ടുകാരൻ..അവനടി കിട്ടുന്നത് കണ്ട് നിന്ന നീ.. കൂട്ടുകാരൻ. ആ വാക്കിന്റെ അർഥം അറിയുമോടാ ചെറ്റേ നിനക്ക്.. ഒരു കൂട്ടുകാരൻമാർ വന്നേക്കുന്നു.."
പുച്ഛത്തോടെ അതൊന്നു കൂടി പറഞ്ഞിട്ട് കാശി അവരിൽ നിന്നും തിരിച്ചു പോന്നു.
"എന്തിനാ ഇപ്പൊ ഇത്രേം തിരക്കിട് പോയത്.."
അവൻ കയറിയിരുന്നതേ കാർത്തു അത് ചോദിക്കാൻ കാത്തിരുന്നത് പോലെ ചോദിച്ചു.
"ബാലൻസ് വാങ്ങിയില്ലായിരുന്നു.."
കടുത്ത മുഖത്തോടെ തന്നെ അവൻ മറുപടി കൊടുത്തു.
"ഓ.. അതിന് വേണ്ടിയൊക്കെ പിന്നെയും പോയോ.. എന്തൊരു പിശുക്കനാ കാശിയേട്ടാ നിങ്ങള്...."കാർത്തു മുഖം ചുളിച്ചു.
"അതേ...ഞാൻ പിശുക്കൻ തന്നെയാണ്. നല്ലത് പോലെ അധ്വാനിച്ചുണ്ടാക്കുന്ന കാശിന് ഓരോ ചില്ലറക്കും എനിക്ക് വിലയുണ്ട്.
കോടികൾ കൊണ്ട് അമ്മാനമാടുന്ന അച്ഛന്റെ മകളല്ലേ നീ.. നിനക്കൊന്നും അത് പറഞ്ഞാൽ മനസ്സിലാവില്ല..
ഇപ്പൊ മനസ്സിലായില്ലേ ഞാനും നീയും തമ്മിലുള്ള വ്യത്യാസം..ഇനിയെങ്കിലും എന്നെയൊന്നു വിട്ട് പിടി.. എന്നിട്ട് കൊള്ളാവുന്ന.. പിശുക്കില്ലാത്ത വല്ല ചെക്കന്മാരെയും കെട്ടി ലൈഫ് എൻജോയ് ചെയ്യ്.."
കാർ മുന്നോട്ടെടുക്കെ തന്നെ വല്ലാത്തൊരു ദേഷ്യത്തോടെ അവൻ പറഞ്ഞു.
"ഇതൊക്കെ ഇപ്പൊ പറയുന്നത് എന്തിനാ..?
കാർത്തു അമ്പരപ്പോടെ അവനെ നോക്കി.
"എപ്പോഴും പറയുന്നുണ്ട്.. നിന്റെ പേട്ട തലയിൽ കയറാത്തത് എന്റെ കുറ്റമാണോ..?"
അവനവളോട് ഒച്ചയിട്ടു.
"എന്നെ നേരിട്ട് കണ്ടാൽ അപ്പൊ ദേഷ്യം കൊണ്ട് വെറുപ്പിച്ചു കൊല്ലാമെന്ന് നിങ്ങൾക് വല്ല നേർച്ചയുമുണ്ടോ കാശിയേട്ടാ..?
കാർത്തു അസഹ്യതയോടെ ചോദിച്ചു.
കാണുമ്പോ കാണുമ്പോ എന്റെ ചോര ഊറ്റി കുടിക്കുമെന്ന് അപ്പൊ നിനക്ക് നേർച്ചയുണ്ടായിട്ടാവും..അല്ലേ?"
അവന്റെ മുഖം വീണ്ടും വലിഞ്ഞു മുറുകി..
അതെനിക്ക് നിങ്ങളോട് ഇഷ്ടം കൊണ്ടല്ലേ..?"
പിന്നെ...വായി നോക്കി ഇരിക്കുന്നതല്ലേ പ്രണയം.."
"അല്ല.. അതല്ല പ്രണയം.. എനിക്കറിയാം.. ശെരിക്കും അറിയാം.. പക്ഷേ എന്റെ പ്രണയം ഒന്ന് എക്സ്പ്ലോർ ചെയ്യാൻ നിങ്ങലെനിക്കൊരു അവസരം തരുന്നില്ലല്ലോ.."
അത് പറയുമ്പോൾ കള്ളത്തരം നിറഞ്ഞ അവളുടെ നേരെ നോക്കാതെ കാശി മുഖം തിരിച്ചിരുന്നു..
"നിങ്ങള് ബാലൻസ് വാങ്ങിക്കാൻ പോയതൊന്നുമല്ലെന്ന് എനിക്കറിയാം കാശിയേട്ടാ.."
അൽപ്പനേരം ഒന്നും മിണ്ടാതെ ഇരുന്നിട്ട് കാർത്തുവത് പറയുമ്പോൾ കാശി അവളെ നോക്കി.
"അവരെന്നെ നോക്കി പറയുന്നത് ഞാനും കേട്ടിരുന്നു.. "
വീണ്ടുമവളുടെ കണ്ണിൽ പ്രണയം പൂത്തുലഞ്ഞു.
"ഓ.. അപ്പൊ എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ വായിൽ നാക്കില്ലാത്തത് പോലെ തിരിച്ചു പോന്ന നിനക്കായിരുന്നു ആദ്യം തല്ല് കിട്ടേണ്ടത്..എനിക്ക് തെറ്റ് പറ്റി"
കാശി പല്ല് കടിച്ചു കൊണ്ടവളെ നോക്കി.
"എനിക്ക് വേണ്ടിയെന്റെ കാശ്യേട്ടൻ പറയുമെന്ന് എനിക്കറിയാലോ"
കാർത്തു അവനെ നോക്കി കണ്ണിറുക്കി ഉമ്മ വെക്കും പോലെ കാണിച്ചു.
കാശി അവളിൽ നിന്നും വീണ്ടും മുഖം തിരിച്ചു.
"എനിക്ക് വേണ്ടിയല്ലേ അവനെ പോയി അടിച്ചത്..?"
സ്വയം വിശ്വാസിപ്പിക്കാൻ വേണ്ടിയാണോ അവളാ ചോദ്യം ചോദിച്ചതെന്ന് പോലും കാശിക്കപ്പോൾ തോന്നി.
ദേഷ്യമില്ലാതെ.. ശാന്തമായി കൊണ്ട് അവനവളെ നോക്കി.
പനിയുടെ അവശതയിലും തന്നോടുള്ള പ്രണയം പൂത്തു നിൽക്കുന്ന അവളുടെ മുഖവും കണ്ണുകളും.
ഉള്ളിലൂടെ എന്തോ ഒരു നോവ് പാഞ്ഞു പോകുന്നത് പോലെ തോന്നിയതും ഒന്ന് തല കുടഞ്ഞിട്ട് അവൻ നോട്ടം മാറ്റി..
"അല്ലേ...
ഉത്തരമറിഞ്ഞേ തീരൂ എന്നൊരു വാശി പോലെ അവളത് വീണ്ടും ചോദിച്ചു.
"അല്ല.. നിനക്ക് പകരം അവരുടെ വാക്കുകൾക്ക് ഇരയായത് മറ്റേത് പെണ്ണായിരുന്നാലും ഞാനിങ്ങനെ തന്നെ ചെയ്യും.."
അവളെ നോക്കാതെ ദേഷ്യപ്പെടാതെ കാശി പറയുമ്പോൾ കാർത്തുവിന്റെ മുഖം വാടി പോയി.
"ഞാനെന്ത് ചെയ്തിട്ടാ എന്നോടിങ്ങനെ.. എനിക്കെന്തോരും ഇഷ്ടമാണെന്നോ.. അതറിയുന്നില്ലേ.രണ്ടു ദിവസം പനി പിടിച്ചു കിടന്നിട്ട് വിളിക്കാൻ പറ്റാഞ്ഞപ്പോ എനിക്ക്.. എനിക്ക് ശ്വാസം മുട്ടുന്നത് പോലായിരുന്നു.. രണ്ടു ദിവസം പോലും ഈ ശബ്ദം കേൾക്കാതിരിക്കാൻ വയ്യാത്ത ഞാനെങ്ങനെ കാശ്യേട്ട.. നിങ്ങളെ..."
കാർത്തുവിന് കരച്ചിൽ വരുന്നുണ്ട്.
അതവനും അറിയുന്നുണ്ട്.
എന്നിട്ടും ഒരക്ഷരം മിണ്ടാതെ അവളെ നോക്കാതെ.. അവൻ മൗനത്തെ കൂട്ട് പിടിച്ചു.
"ഞാനിങ്ങനെ നാണം കെട്ട് പിറകെ നടക്കുന്നത് ലോകത്തിലെ അവസാനത്തെ ആൾ നിങ്ങളായത് കൊണ്ടല്ല.. എന്റെ മനസ്സിൽ ഇനിയാരോടും. ഒരിറ്റി ഇഷ്ടം പോലും തോന്നാത്ത വിധം നിങ്ങളെന്റെ ഉള്ളിലുറച്ചു പോയി.. ഞാനെന്റെ സ്വന്തമാണെന്ന് കരുതി പോയി.. സെൽഫ് റെസ്‌പെക്ട് പോലുമില്ലാതെ ഇങ്ങനെ വീണ്ടും വീണ്ടും ഞാൻ.."
താൻ കരയുന്നതവൻ കാണാതിരിക്കാൻ കാർത്തു മുഖം തിരിച്ചിരുന്നു.
കാശിയുടെ കൈകൾ സ്റ്റിയറിങ്ങിൽ മുറുകി..
"കരയല്ലേ..
പതിയെ അത് പറയുമ്പോഴും അവനവളെ നോക്കിയില്ല.
"കരയും.. നിങ്ങൾക്കെന്താ.. കരഞ്ഞങ് തീരട്ടെ.. കാശ്യേട്ടന് വേണ്ടങ്കിൽ എനിക്കും എന്നെ വേണ്ട.."
ഏങ്ങി കൊണ്ടവൾ പറയുമ്പോൾ അവന്റെ മുഖം മാറി തുടങ്ങി.
"നിനക്ക് നല്ല പനിയുണ്ട് കാർത്തിക.. കരയല്ലേ.. തല വേദനിക്കും.. നമ്മുക്ക് ഇനിയും കുറച്ചു ദൂരം പോകാനുണ്ട്.. പറയുന്നത് കേൾക്ക്"
കരയില്ല.. പക്ഷേ എന്നോടൊന്ന് പറയുവോ.. വെറുതെ.. എന്റെ ഒരു സമാധാനത്തിനു.. എന്നെ ഇഷ്ടമാണെന്ന്.. പറയോ.. "
അപേക്ഷിക്കുന്നു...
കാശിക്ക് ശ്വാസം വിലങ്ങി.
അടക്കി പിടിക്കുന്നതെല്ലാം ഒരു നിമിഷം കൊണ്ടില്ലാതായി തീരുമോ എന്നുള്ള ഭയം അവന്റെ കണ്ണുകളിൽ പടർന്നു.
"എനിക്ക്.. എനിക്കിഷ്ടമല്ലല്ലോ..പിന്നെങ്ങനെ ഞാനത് പറയും"
അങ്ങേയറ്റം പതിഞ്ഞ അവന്റെ സ്വരം..
അപ്പോഴും അവനവളെ നോക്കിയില്ല.
നോക്കാൻ കഴിഞ്ഞില്ല എന്ന് പറയുന്നതാണ് ശെരി.
"വെറുതെ പറയുവാ.. എനിക്കറിയാം.."
നിറഞ്ഞൊലിക്കുന്ന കണ്ണുകൾ തുടക്കുക കൂടി ചെയ്യാതെ അവൾ അവന്റെ കയ്യിൽ ചുറ്റി പിടിച്ചു കൊണ്ടാ തോളിൽ മുഖം ചേർത്ത് വെച്ചു.
അവളെ പിടിച്ചു മാറ്റണമെന്നുണ്ടായിട്ടും ആ കണ്ണുനീർ തുള്ളികളുടെ ചൂട്..
അതിനാവാതെ കാശി തളർന്നു പോയി.
"എന്നീക്ക് കാർത്തിക.. എനിക്ക്.. എനിക്ക് ഡ്രൈവ് ചെയ്യാൻ പറ്റുന്നില്ല..പ്ലീസ് എണീക്ക്
ദുർബലമായ സ്വരത്തിൽ അവനത് പറഞ്ഞിട്ടും അവളനങ്ങിയില്ല.
അവളിലെ പനിയും പ്രണയവും അവനെ ഒരുപോലെ പൊള്ളിച്ചു.
കുറച്ചു നേരം കൂടി കാശി അതേ ഇരുപ്പ് തുടർന്നു.
വളരെ പതിയെ ആണവൻ കാറോടിക്കുന്നത്.
പതിനൊന്നു മണിയൊക്കെ ആയത് കൊണ്ടാവും.. റോഡിലും വലിയൊരു തിരക്കില്ല.
തട്ടി മാറ്റാൻ കഴിയാത്ത നിസ്സഹായതയോടെ കാശി അതേ ഇരുപ്പിൽ വല്ലാത്ത അസ്വസ്ത്ഥനാണ്.
കാർത്തിക.. പ്ലീസ്..
കുറച്ചു ദൂരം കൂടി കഴിഞ്ഞിട്ടും അവളകന്നു മാറുന്നില്ലെന്ന് കണ്ടതും കാശി റോഡിനോരം ചേർന്ന് കാറോതുക്കി.
വിളിച്ചിട്ടും അനക്കമൊന്നും കേൾക്കാഞ്ഞതും അവന്റെ നെറ്റി ചുളിഞ്ഞു.
ഹൃദയമിടിപ്പ് വല്ലാതെ കൂടി.
കാർത്തിക..
സ്വരത്തിന് പോലും വിറയൽ.
അപ്പോഴും അവൾക്കനക്കമൊന്നുമില്ല.
കാർത്തിക.. എണീറ്റെ..
അവനൊന്ന് കൂടി തട്ടി വിളിച്ചു കൊണ്ടവളെ തന്നിൽനിന്നും അടർത്തി മാറ്റിയതും ബോധമില്ലാതെ കാർത്തുവിന്റെ ദേഹം കുഴഞ്ഞു പോയത് പോലായിരുന്നു.
കാർത്തു.. ഡീ..
നെഞ്ചിടിപ്പോടെ അവനവളെ നെഞ്ചിലേക്ക് ചേർത്ത് കൊണ്ടാ കവിളിൽ തട്ടി വിളിച്ചു.
തീ പോലെ പൊള്ളുന്ന പനിയുണ്ടപ്പഴും..
കാശിക്ക് കയ്യും കാലും വിറച്ചു..
എന്ത് ചെയ്യണമെന്നറിയാത്ത ഒരവസ്ഥയിൽ അവൻ പകച്ചുപോയി.
ഹോസ്പിറ്റലിൽ എത്തിക്കണം.. എത്രയും വേഗം..
ഹൃദയം മുന്നറിയിപ്പ് കൊടുത്തത് പോലൊരു ഊർജ്ജം..
താമര തണ്ട് പോലെ ഉലഞ്ഞു പോയാ പെണ്ണിനെ കരുതലോടെ അവളിരിക്കുന്ന സീറ്റിലേക്ക് ചാരി കിടത്തി..
അവൾക്ക് സീറ്റ് ബെൽറ്റിട്ട് കൊടുക്കാൻ വേണ്ടി അവൻ മുന്നോട്ടാഞ്ഞു കൊണ്ടവൾക്ക് നേരെ ഉയർന്നു.
എന്നെ.. എന്നെയൊന്നു സ്നേഹിക്കുവോ.. എന്നോടൊന്നിഷ്ടം പറയുവോ.. എനിക്കത്രേം ഇഷ്ടമാണീ കാശിനാഥനെ..
ശ്വാസമടക്കി പിടിച്ചു കൊണ്ടവളുടെ മുഖത്തേക്ക് നോക്കി സീറ്റ് ബെൽറ്റ് മുറുക്കി കൊടുക്കുമ്പോൾ അടഞ്ഞു പോയ കണ്ണുകൾ തുറന്നു കൊണ്ടവളപ്പോഴും അങ്ങനെ കേഴുന്നുണ്ടെന്ന് തോന്നി അവന്.
നിനക്ക്... നിനക്ക് വേണ്ടിയല്ലേ. നീ നന്നായി ജീവിക്കാൻ വേണ്ടിയല്ലേ കാർത്തു ഞാൻ.. "
പതിയെ.. ആ കവിളിൽ രണ്ടു കയ്യും ചേർത്തു വെച്ചത് പറയുമ്പോൾ അവന്റെ സ്വരമിടറി.
കണ്ണ് നിറഞ്ഞു...
തുടരും..
ചെക്കൻ തേച്ചു ഗയ്‌സ്.. 😢
ഞാനെവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ അവസ്ഥ.. 😬
എന്നാ ഞാനങ്ങോട്ട്...
റിവ്യൂ ഇട്ടേച്ചും പോണേ..
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif❣️
#📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - മുറ ചെറുക്കൻ......
🔻 ഭാഗം _71
✍️ രചന - Aysha akbar
രോഗം എന്തെന്ന് കാണുന്നില്ല..... റിപ്പോർട്ട് സിലൊന്നും ഒരു കുഴപ്പവുമില്ല....... പക്ഷെ തനിക്കാണെങ്കിൽ കയ്യും കഴുതും അനക്കാൻ വയ്യ താനും..... ഇനി ഇതെല്ലാം തന്റെ യൊരു തോന്നലായിരിക്കുമോ.......
മേനോൻ നീരസത്തോടെ അത് ചോദിച്ചതും രവി ദേഷ്യത്തോടെ അയാളെ തുറിച്ചു നോക്കി.......
അതേ......... ഇനി ഭ്രാന്താണെന്ന് കൂടി ഒണ്ടാക്ക് നീ.......
രവി ദേഷ്യത്തോടെ അത് പറയുമ്പോൾ മേനോൻ ഒന്നും മിണ്ടിയില്ല......
എങ്കി ഞാനിറങ്ങുവാ രവി.. എനിക്ക് ഹോസ്പിറ്റലിൽ പോയിട്ട് അർ ജന്റ് ഉണ്ട്...
ഫിസിയോ തെറാപ്പിക്ക് താൻ ഡ്രൈവറുടെ കൂടെ പോകില്ലേ..
മേനോൻ ചോദ്യമോടെയാണ് അത് പറഞ്ഞു നിർത്തിയതെങ്കിലും ഉത്തരത്തിനു കാത്ത് നിൽക്കാതെ അയാൾ പുറത്തേക്ക് നടന്നിരുന്നു......
രവി സോഫയിൽ ഒന്ന് ചാരിയിരുന്നു.......
ഒരു നെടു വീർപ്പോടെ അയാളങ്ങനെ കിടക്കുമ്പോൾ ദേഷ്യമാണോ സങ്കടമാണോ വന്നതെന്നറിയില്ല......
മേനോനും മടുത്തു തുടങ്ങിയിട്ടുണ്ട്.....
ആശുപത്രി യായ ആശുപത്രീകളെല്ലാം കയറിയിറങ്ങി യിട്ടും ഒരു പ്രയോജനവുമുണ്ടായിട്ടില്ലല്ലോ......
അവൻ അവന്റെ തിരക്കുകൾ മുന്നിൽ നിർത്തി താനേ ഒഴിഞ്ഞു മാറുകയാണ്......
മനുഷ്യനെന്നാൽ അത്രയേറെ ബലഹീന നാണെന്ന തിരിച്ചറിവിലായിരുന്നയാൾ......
അത് വരെ ഉണ്ടെന്ന് അഹങ്കരിച്ചിരുന്ന പണവും സ്ഥാനമാനങ്ങളും അധികാരവുമെല്ലാം തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ അയാൾക്ക് തോന്നി.....
സ്നേഹത്തോടെയുള്ള ഒരു സമീപനം അയാൾക്കപ്പോൾ ആവശ്യമായിരുന്നു.......
അനുവാദമില്ലാതെ പലരെയും മനസ്സോർമിപ്പിക്കുമ്പോൾ ഒരു തരം നിസ്സംഗത അയാളിൽ നിറഞ്ഞു നിന്നിരുന്നു....
ആരെങ്കിലും കൂടെയുണ്ടായിരുന്നെങ്കിൽ എന്നയാൾ മതിയായി ആഗ്രഹിച്ചിരുന്നു....
ഒറ്റപ്പെടൽ അയാളെ വരിഞ്ഞു മുറുക്കി തുടങ്ങി.....
താനെന്നെ തേടി വരിക തന്നെ ചെയ്യുമെന്ന സച്ചുവിന്റെ വാക്കുകൾ അയാളുടെ കാതിൽ വീണ്ടും വീണ്ടും മുഴങ്ങി....
പക്ഷെ അപ്പോഴും അവനോടുള്ള ദേഷ്യം അയാളിൽ നിന്ന് വിട്ട് മാറിയിരുന്നില്ല.....
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
കാലു നിലത്തു കുത്താതെ ഇഷാനി കട്ടിലിൽ ചുരുണ്ടു കൂടി.....
അതും ഒരു മഴക്കാലമായിരുന്നു......
ഇലകളിൽ നിന്നിറ്റി വീഴുന്ന വെള്ള തുള്ളികളിൽ അവളുടെ മനസ്സ് തിളങ്ങി.....
മഴയത് നനഞ്ഞു കുതിർന്ന ആ കാറ്റ് അവളെയൊന്നാകെ തണുപ്പിച്ചു....
മുകളിലേക്ക് കയറേണ്ടെന്ന് പറഞ്ഞു താഴെയുള്ള തന്റെയാ പഴയ മുറിയിലാണിപ്പോ കിടത്തം.....
മുകളിൽ മുഴുവൻ മരത്തിന്റെ മച്ചായതിനാൽ ഒരു മഴ പെയ്യുമ്പോഴേക്കും ആകെ ക്കൂടി തണുപ്പ് നിറയും....
പുറത് കൃഷ്ണ കിരീട പ്പൂക്കൾ ഏറെ ആനന്ദത്തോടെ മഴ നനയുമ്പോൾ അതിന്റെ കുളിരിലെന്നോണം പുതപ്പിനുള്ളിലേക്ക് അവൾ വേഗമങ്ങ് ചുരുളും....
സമയാ സമയം മുമ്പിൽ നിരക്കുന്ന പല ഭക്ഷണ ങ്ങളും അവൾക്ക് ഇഷ്ടമായിരുന്നില്ല......
തൊണ്ടയിൽ നിന്നെന്തോ ഒരു പ്രയാസം വരും.....
വലിയ ശബ്ദത്തിൽ അവൾ പുറത്തേക്കോടും.....
പിറകെ മുതുകുഴിഞ്ഞും തല യിൽ തലോടിയും ഒരു പട തന്നെയുണ്ടാവും....
അത് കഴിഞ്ഞ് വെള്ളം കുടിച്ചു മുറിയിലേക്കെത്തിയാൽ വീണ്ടും മയക്കം....
ശരീരം മാറ്റങ്ങൾക്ക് തയാറെടുക്കുകയാണ്.....
തനിക്ക് കഴിക്കാൻ പറ്റുന്ന ഭക്ഷണ ങ്ങളുണ്ടാക്കി തരാൻ അടുക്കളയിൽ മൽസരമാണ്.......
ഓഹ്..... രാജ യോഗമല്ലേ.... ഞാനും വേഗം കെട്ടിയാലൊന്ന് ആലോചിക്കുവാ.......
ബാഗിലേക്ക് പുസ്തകങ്ങൾ വെച്ചു കൊണ്ട് മീനുവത് പറയുമ്പോൾ കഞ്ഞി കുടിച് കൊണ്ടിരിക്കുകയായിരുന്ന ഇഷാനി ചിരിച്ചത് കൊണ്ട് തലയിലൊന്ന് കയറി കുരച്ചു......
അവൾക്ക് കഞ്ഞി വായിലേക്ക് വെച്ചു കൊടുക്കുകയായിരുന്ന തനൂജ മീനുവിനെ യൊന്നു നോക്കി...
എങ്കി ഞാൻ സച്ചുവിനോട് പറയാം....
തനൂജ അത് പറഞ്ഞതും മീനു പല്ലുകൾ കാട്ടിയൊന്ന് ചിരിച്ചു...
ഒരു തമാശ പറഞ്ഞാലും അറിയില്ല ഈ അമ്മക്ക്....
അതും പറഞ്ഞു കൊണ്ടവൾ തനൂജയുടെ കവിളിലൊന്ന് പിടിച്ചു വലിച്ച് കൊണ്ട് ഇഷാനിക്കും ഒരുമ്മ കൊടുത്തു പുറത്തേക്ക് നടന്നിരുന്നു.....
ഗായത്രി ഇതെല്ലാം അങ്ങനെ നോക്കി കണ്ടു..
സച്ചു വരുമ്പോൾ പൊതിഞ്ഞു കൊണ്ട് വരുന്ന പലഹാരങ്ങൾ ക്ക് പലപ്പോഴും പ്രണയത്തിന്റെ ഗന്ധമായിരുന്നു......
കഴിക്കാൻ തോന്നുന്നില്ലെങ്കിൽ കൂടി താനത് കഴിക്കുമായിരുന്നു......
അവൻ വന്നാൽ മാത്രം തനിക്ക് കിട്ടുന്ന പ്രത്യേക ഒരു ആവേഷമുണ്ട്.....
അത് വരെ കട്ടിലിൽ നിന്നിറങ്ങിയിട്ടില്ലെങ്കിലും ആ സമയം തോർത്തെടുത്തു കൊടുക്കാനും ഭക്ഷണം കൊടുക്കാനുമെല്ലാം കട്ടിലിൽ നിന്നിറങ്ങാൻ തോന്നും......
ആദ്യത്തെ ഒരു രണ്ട് മാസം ഇങ്ങനെ പോട്ടെ......
അത് കഴിഞ്ഞ് നോക്കാം....
അവളെ അറിഞ്ഞേന വണ്ണം ഒരു പുഞ്ചിരിയോടെ അതും പറഞ്ഞു കൊണ്ടവനവളെ ഇറുക്കെ പിടിക്കും....
പുറത്ത് മഴ പെയ്യുമ്പോൾ അവന്റെ നഗ്നമായ നെഞ്ചിലേക്കവൾ ഒട്ടി കിടക്കും.......
വയറ്റിൽ വളർന്നു തുടങ്ങുന്ന ആ രക്തക്കട്ടയോട് ആർത്തിയോടെ അവൻ സംസാരിക്കും......
മൃദുലമായ അവളുടെ അടി വയറ്റിൽ പതിയെ യൊന്നു ചുണ്ടമർത്തും......
ഇഷാനിയുടെ കണ്ണുകളിൽ അപ്പോൾ വിരിയുന്ന ഒരു തിളക്കമുണ്ട്.....
ആ തിളക്കം പൂർണ ചന്ദ്രന് പോലുമില്ലെന്ന് തോന്നി പ്പായിരുന്നവന്........
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അങ്ങനെ ഒരു ദിവസമാണ് ഋതിൻ വീണ്ടും കയറി വരുന്നത്.......
അവന്റെ കയ്യിൽ നിറയെ ചോക്ലേറ്റ് ഉണ്ടായിരുന്നു.....
അവനാ പെട്ടി മുഴുവനായി ഇഷാനിക്ക് നേരെ നീട്ടുമ്പോൾ അവളുടെ കണ്ണുകൾ വിടർന്നു....
അതിനേക്കാൾ എന്തിനോ ഒരു സങ്കടം അവളുടെ തൊണ്ട ക്കുഴിയിൽ തടഞ്ഞു നിന്നു.....
ചെറുപ്പത്തിൽ അവനിങ്ങനെയായിരുന്നു.... എന്ത് കിട്ടിയാലും തനിക്ക് തരുമായിരുന്നു....
പിന്നെപ്പോഴോ താനവന് അന്യയായി......
വീണ്ടും ആ സ്നേഹം തിരിച്ചു കിട്ടുമ്പോൾ മനസ്സ് നിറഞ്ഞു കവിഞ്ഞു പോകുന്നു.......
അവളുടെ കണ്ണുകൾ ഒന്ന് നനഞ്ഞു.....
അതറിഞ്ഞെന്ന വണ്ണം അവൻ അവളെ ചുറ്റി പിടിക്കുമ്പോൾ അവൾ പൊട്ടി കരഞ്ഞു പോയിരുന്നു.....
എല്ലാവരും ഒരു നിമിഷം സന്തോഷം കൊണ്ട് മിഴികളോപ്പി.....
ഗായത്രി നിർവികാരമായി അവരെ നോക്കിയിരുന്നു.....
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഋതിന് പോസ്റ്റിങ്ങ് ആയിട്ടുണ്ട്... ഞാൻ അവന്റെ കൂടെ ചെല്ലണമെന്നാ അവൻ പറയുന്നത്.... അവിടെ വീടൊക്കെ സെറ്റായിട്ടുണ്ടത്രേ....
ഉമ്മറത്തിരിക്കുന്ന എല്ലാവരോടുമായി ഗായത്രിയത് പറയുമ്പോൾ എല്ലാവരുടെയും മുഖം ഒരു പോലെ വാടി......
കുറച്ചു കൂടി നിന്നിട്ട്.....
ഇനി എപ്പോ വേണമെങ്കിലും വരാമല്ലോ ഏട്ടാ.....
ഗോപി പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഗായത്രി ചെറു ചിരിയോടെ അത് പറഞ്ഞിരുന്നു.....
എനിക്ക് പകരം ദേ.... ഇവളുണ്ടല്ലോ ഇവിടെ......
ഇഷാനിയെ ചൂണ്ടി അത് പറയുമ്പോൾ അവളുടെ കണ്ണുകളും ഒരു നിമിഷം നിറഞ്ഞിരുന്നു......
എല്ലാവരെയും നോക്കുമ്പോൾ ഗായത്രിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നിയിരുന്നു.....
അതേ..... ഇനി തനിക്ക് എപ്പോ വേണമെങ്കിലും ഇങ്ങോട്ട് കയറി വരാം.....
താൻ പോകുകയാണെന്നതിലുള്ള സങ്കടം എല്ലാവരിലും നിറഞ്ഞു കാണുന്നുണ്ട്..
അതിനേക്കാൾ വലുതായി എന്ത് സമ്പത്താണ് കൂടെ കൊണ്ട് പോകാൻ കിട്ടേണ്ടത്........
ഒരു കാര്യം കൂടി ചോദിച്ചാൽ അത്യാഗ്രഹ മാണെന്ന് പറയരുത് ഏട്ടാ.....
മുഖ വൂരയോടെ ഗായത്രി പറഞ്ഞതും എല്ലാവരും എന്തെന്ന അർത്ഥത്തിൽ അവരെ നോക്കി....
മീനു വിനെ കൂടി എനിക്ക് തരുമോയെന്ന് ചോദിക്കാനായിരുന്നു......
ഗായത്രി അല്പം പ്രയാസത്തോടേ തന്നെയത് ചോദിച്ചു നിർത്തിയതും എല്ലാവരും ഒരു നിമിഷം ഒന്ന് ഞെട്ടി പോയിരുന്നു......
അവർ ഋതിനെ യൊന്നു നോക്കി......
അവൻ ഭാവ മാറ്റമേതുമില്ലാതെ അങ്ങനെയിരിക്കുകയാണ്.....
അവനോട് ഞാൻ സംസാരിച്ചു..... അവനെതിർപ്പൊന്നുമില്ല....
ഗായത്രി യത് പറയുമ്പോൾ എല്ലാവരുടെ മുഖത്തും സന്തോഷം തന്നെയായിരുന്നു....
നിന്റെ അടുത്തേക്ക് വിടാൻ എനിക്കെന്തിനാ ഗായത്രി ആലോചിക്കേണ്ടത്......
ഗോപിയത് പറയുമ്പോൾ ഗായത്രിക്ക് ഉള്ള് നിറഞ്ഞിരുന്നു......
അപ്പോഴാണ് ക്ലാസ്സ് കഴിഞ്ഞ് മീനുവങ്ങോട്ട് കയറി വരുന്നത്......
ദേ..... അവള് വരുന്നുണ്ടല്ലോ.... അവളുടെ അഭിപ്രായം അറിയണമല്ലോ....
സച്ചു അകത്തേക്ക് കയറി വരുന്ന മീനുവിനെ നോക്കിയത് പറഞ്ഞതും അവളെന്തെന്ന് മനസ്സിലാകാതെ അങ്ങനെ നിന്നു.......
അപ്പച്ചി നിന്നേ കൊണ്ട് പൊയ്ക്കോട്ടേ എന്ന് ചോദിക്കുവായിരുന്നു..... എന്റെ ഋതിന് വേണ്ടി......
ഗായത്രി അവളുടെ കയ്യിൽ പിടിച്ചു കൊണ്ടത് ചോദിച്ചതും അവൾ പെട്ടെന്ന് ഋതി നെയൊന്ന് നോക്കി.....
അവന്റെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കമുണ്ട്...
അവൾ ഗോപിയേയും തനൂജയെ യും മുത്തശ്ശിയെയും ഇഷാനിയെയും ഒക്കെ നോക്കി......
എല്ലാവരിലും നിറഞ്ഞ സന്തോഷമാണ്......
അവസാന പ്രതീക്ഷയെന്നോണം അവൾ സച്ചുവിലേക്ക് നോക്കുമ്പോൾ ആ മിഴികൾ തനിക്ക് പകരുന്ന ധൈര്യം മീനുവിന് കാണുന്നുണ്ടായിരുന്നു...
ഏട്ടാ..... ഞാൻ.......
അവൾ സമ്മതം ചോദിക്കാണെന്ന വണ്ണം അവനോടായത് പറഞ്ഞതും അവൻ പതിയെ അവളുടെ കയ്യിലൊന്ന് പിടിച്ചു....
നിനക്ക് എന്ത് തോന്നുന്നുവോ അത് പറഞ്ഞാൽ മതി നീ.....
ജീവിതം നിന്റേതാണ്.....
സച്ചുവത് പറഞ്ഞതും അവൾക്കൊരു ധൈര്യം കിട്ടിയിരുന്നു......
ഞാൻ....
പറയുന്നത് കൊണ്ടൊന്നും തോന്നരുത് അപ്പച്ചി.....
സച്ചുവേട്ടനും ഇഷാനിയും ഒരേ ഇഷ്ടങ്ങളുള്ളവരാണ്.....
അത് കൊണ്ടാണ് അവരുടെ ജീവിതം ഇത്ര മേൽ മനോഹരമാകുന്നത്....
അത് കണ്ട് കൊണ്ട് ഞങ്ങളെ ചേർത്ത് വെച്ചാൽ അത് നന്നാകുമെന്ന് എനിക്ക് തോന്നുന്നില്ല......
ഞങ്ങൾക്ക് രണ്ട് പേർക്കും രണ്ടീഷ്ടങ്ങളാണ്.....
അതിലേറെ ഈ നാടും വീടുമൊന്നും വിട്ട് ദൂരേക്ക് പോകാൻ എനിക്കിഷ്ടമല്ല.. വരണമെന്ന് തോന്നിയാൽ ഓടി വരാൻ പറ്റുന്ന ദൂരത്തേക്കേ എനിക്ക് പോകാൻ കഴിയു.....
അവൾ അവളുടെ ഉള്ളിലുള്ളത് തുറന്ന് പറയുമ്പോൾ എല്ലാവരുടെയും മുഖമൊന്നു വാടി......
എന്നാൽ ഗായത്രി അവളെ യൊന്നു ചേർത്ത് പിടിച്ചു.....
നീ പറഞ്ഞതാ ശെരി....... നമുക്ക് ഇഷ്ടമുള്ളിടത് ഇഷ്ടമുള്ളത് പോലെ ജീവിക്കാൻ പറ്റണം.... അല്ലെങ്കിൽ ചിലപ്പോൾ ഈ അപ്പച്ചിയുടെ ഗതിയായിരിക്കും......
ഗായത്രി അവളുടെ നെറ്റിയിൽ സ്നേഹത്തോടെ ഒന്ന് ചുണ്ടമർത്തി.....
ഋതിനും ഒരു പുഞ്ചിരിയോടെ അവളെ നോക്കി.....
ആദ്യമായി അത്ര മേൽ ഭംഗിയിൽ അവളും അവന് നേരെ ഒന്ന് പുഞ്ചിരിച്ചു.....
അവർ പോകാനുള്ള ഒരുക്കങ്ങളിലായിരുന്നു...
ആരോഗ്യം ശ്രദ്ധിക്കണമെന്ന് പറയേണ്ട ആവശ്യമില്ലിവിടെയെന്നറിയാം..... എങ്കിലും ശ്രദ്ധിക്കണം......മമ്മ ഇടക്ക് വരാം.......
ഇഷാനി യെ ചേർത്ത് പിടിച് ഗായത്രി യത് പറഞ്ഞു കൊണ്ടിറങ്ങുമ്പോൾ ഇഷാനിയുടെ നെഞ്ചിലൊരു വേദന പടർന്നു.....
ഇത് വരെയില്ലാത്ത വിധം നെഞ്ച് പിളരുന്നത് പോലെ.....
കവിളുകൾ മേലേക്കുയർന്നു കണ്ണുകൾ നിറയും പോലെ........
ഋതിനും അവളെ ഒന്ന് കെട്ടി പ്പിടിച്ചു കാറിലേക്ക് കയറി......
നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകൾ കാൻകെ സച്ചു ആ വിരലുകളിലൊന്ന് വിരൽ ചേർത്തു.......
അവൾ പതിയെ അവനിലേക്ക് ചേർന്നു നിന്നു......
(തുടരും)
Aysha Akbar
#📔 കഥ #💞 പ്രണയകഥകൾ












