ShareChat
click to see wallet page
search
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _23 ✍️ രചന - ജിഫ്ന നിസാർ ❤️ കാർത്തുവിനുള്ള മരുന്നും വാങ്ങിച്ചു അൽപ്പം അലസതയോടെ അവളുടെ അരികിലേക്ക് നടന്നടുക്കുമ്പോഴാണവൻ പിന്നിൽ നിന്നുമാരോ പേര് ചൊല്ലി വിളിക്കുന്നത് കേട്ടത്. തിരിഞ്ഞു നോക്കുമ്പോൾ അശോകേട്ടൻ. വരുമെന്ന് ഉറപ്പുണ്ടായിട്ടും അയാളെ അവിടെ ആ നിമിഷം കണ്ടപ്പോൾ അവനിൽ ബാക്കി ഉണ്ടായിരുന്ന തെളിച്ചം കൂടി മങ്ങി പോയിരുന്നു. അശോകൻ മാത്രമല്ല. തുളസി ചേച്ചിയുമുണ്ട്. മകളെ ഓർത്തു വിങ്ങി പൊട്ടി കരച്ചിലൊതുക്കാൻ പാട് പെടുന്ന അവരെ കണ്ടതും അവനുള്ളിൽ അലിവ് തോന്നി. "എന്താ കാശി.. ന്താടാ ന്റെ മോൾക്ക് പറ്റിയെ.." എന്തോ ചോദിക്കാൻ വന്ന ആശോകേട്ടനെ പിന്നിലേക്ക് മാറ്റി കൊണ്ട് തുളസി കാശിയുടെ മുന്നിലേക്ക് നിന്നു. അവൻ വല്ലായ്മയോടെ അശോകേട്ടനെ ആണ് നോക്കിയത്. നിങ്ങൾ പറഞ്ഞിട്ടല്ലേ ഞാനിവരോട് ഒന്നും പറയഞ്ഞതെന്നൊരു പരിഭവം നിറഞ്ഞു നിൽക്കുന്ന നോട്ടം. അശോകൻ അവനെ നോക്കിയൊന്ന് കണ്ണ് ചിമ്മി കാണിച്ചു. അവന്റെ മറുപടി വൈകിയ അസഹ്യതയോടെ തുളസി കാശിയുടെ കയ്യിലൊന്ന് അമർത്തി പിടിച്ചു. "അത്... അത്രക്കൊന്നുല്ല ചേച്ചി. പനി കൂടിയിട്ട് ഹോസ്റ്റലിൽ നിന്നും വിളിച്ചു.. അങ്ങനെ കാർത്തികയെ കൂട്ടാൻ പോയതാ ഞാൻ.." കാശി ചിരിയോടെ പറഞ്ഞു. "എന്നിട്ടും ഈ കാര്യം നീ എന്നോട് പറഞ്ഞില്ല ല്ലോടാ.. എന്റെ കയ്യിൽ നിന്നും കീ വാങ്ങിച്ചല്ലേ നീ പോന്നത്..? അറിഞ്ഞിരുന്നേൽ ഞാനും കൂടി വരുമായിരിന്നു" തുളസി കണ്ണ് നിറച്ചു കൊണ്ടവനെ നോക്കി. "അത്.. അത് ഞാൻ മനഃപൂർവം പറയാഞ്ഞതാ.രാത്രിയിൽ അത്രയും ദൂരെ.. ചേച്ചി കൂടി പോന്നാ ഇന്നിപ്പോ മോളുടെ അരികെ ഒരു ബെഡ് കൂടി വേണ്ടി വരുമല്ലോ.. കാർത്തികക്കൊന്നൂല്ല ചെറിയൊരു പനി.കാറ്റ് തട്ടിയപ്പോൾ അതൊന്ന് കൂടി.. എങ്കിൽ പിന്നെ ഡോക്ടറെ കാണിച്ചിട്ട് പോകാം എന്ന് കരുതി ഇവിടെ കയറിയതാ.. ക്ഷീണത്തിന് ഡ്രിപ്പ് ഇട്ടതാ.. വേറേ കുഴപ്പമൊന്നുമില്ല.. ഡിസ്ചാർജ് എഴുതി കിട്ടിയിട്ടുണ്ട്.." കാശി അവരോട് സ്നേഹത്തോടെ സഹതാപത്തോടെ കാര്യം പറഞ്ഞു മനസ്സിലാകുന്നത് നോക്കി നിന്ന അശോകന്റെ ചുണ്ടുലൊരു ചിരിയുണ്ട്. അപ്പോഴും താൻ പറഞ്ഞിട്ടാണ് തുളസിയോട് പറയാഞ്ഞതെന്ന് അവൻ പറഞ്ഞില്ല. അത് തന്നെയായിരുന്നു അയാൾ ഏറ്റവും ശ്രദ്ധിച്ചതും. അശോകേട്ടൻ പറയേണ്ടന്ന് പറഞ്ഞു എന്നൊറ്റ വാക്ക് കൊണ്ട് അവനാ പരിഭവത്തിൽ നിന്നും മാറി നിൽക്കാമായിരുന്നു.. പക്ഷേ ചെയ്തില്ല. ചെയ്യില്ല. അതാണ് കാശി നാഥൻ. അതാണ് അവനിൽ തനിക്കെറ്റവും ഇഷ്ടമുള്ള ക്വാളിറ്റിയും. ജീവൻ പകരം കൊടുക്കേണ്ടി വന്നാലും കാശി നാഥൻ അശോകനെ ഒറ്റി കൊടുക്കില്ല.. ചതിക്കില്ല.. കൂടെ കൂടിയത് മുതൽ അവനങ്ങനെയാണ്. പണത്തിനു വേണ്ടി എന്തും ചെയ്യുന്ന കൂടെയുള്ള മറ്റുള്ളവരെ അപേക്ഷിച്ച് അവനേറ്റവും വലുത് താൻ തന്നെയാണ്. കൂടെയുള്ള മറ്റാരോടും തോന്നാത്ത വിധം ഒരു ഇഷ്ടവും അടുപ്പവുമെ ല്ലാം കാശിയോട് തോന്നാനുള്ള ഒരു മുഖ്യകാരണവും അത് തന്നെ... ഇവന്റെ ഈ മനസ്സാണ്.. കൂടെ നിൽക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യാനുള്ള ഇവന്റെ ഇച്ഛാശക്തിയാണ്.. കൂടെയുള്ളവരിലേക്ക് ഒരു വേദനയും എത്താതിരിക്കാൻ എന്ത് വിട്ടുവീഴ്ചയും ചെയ്യാനുള്ള ഇവന്റെ ഈ മനോബലമാണ്.. "നിങ്ങൾ പറഞ്ഞു കാണും അശോകേട്ടാ ഇവനോട് എന്നോട് ഇതൊന്നും അറിയിക്കേണ്ടെന്ന്. അങ്ങനല്ലേ..? തുളസി ചേച്ചിക്ക് ഭർത്താവിനെ അത്രയങ്ങോട്ട് വിശ്വാസമില്ല.. "ഏയ് ഞാൻ അങ്ങനെ പറയുമോ... നിനക്കങ്ങനെ തോന്നുന്നുണ്ടോ.. ഉണ്ടോ കാശി..നീ തന്നെ പറയൂ.." അതുവരെയുള്ള ടെൻഷന്റെ ഭാവം മാറി അശോകനും തുളസി ചേച്ചിക്കും അപ്പോൾ ചെറിയൊരു കുസൃതി വന്നതുപോലെ.. കാശിക്കറിയാം അത് തന്റെ വാക്കുകൾ പകർന്നുകൊടുത്ത ആശ്വാസമാണെന്ന്. അവരെ ആശ്വസിപ്പിക്കാൻ ആണെങ്കിലും അല്ലെങ്കിലും കാശിനാഥൻ സത്യമേ പറയൂ എന്നും ഉള്ളത് ഉള്ളതുപോലെ പറയുമെന്നും അവർക്കൊരു വിശ്വാസമുണ്ട്. " ആ നല്ല കാര്യായി..അവൻ അശോകേട്ടനെ തള്ളിപ്പറയുന്നത് കേൾക്കാൻ കാത്ത് നിന്ന ഞാനിവിടെ ഇങ്ങനെ നിന്ന് വേരിറങ്ങി പോകത്തേയുള്ളൂ.അത് നടക്കുന്ന കാര്യമാണോ? കാശിക്ക് ജീവനുണ്ടെങ്കിൽ അവനെന്നെ ചതിക്കില്ല എന്ന് നിങ്ങള് തന്നെ എത്രയോ പ്രാവശ്യം പറഞ്ഞിരിക്കുന്നു..നിങ്ങൾ ചാവാൻ പറഞ്ഞാൽ ഈ ചെക്കൻ പോയി ചാവും..അങ്ങനെയുള്ള ഒരാളാണ് എന്നോട് പറയേണ്ടന്നു പറഞെൽപ്പിച്ച കാര്യം പറയുന്നത്.." തുളസി ചേച്ചി കണ്ണുരുട്ടി കൊണ്ട് പറയുന്നത് കേട്ടപ്പോൾ കാശ് ചിരിയോടെ അശോകനെ നോക്കി നിന്നതല്ലാതെ അതിന് മറുപടിയൊന്നും പറഞ്ഞില്ല.. കള്ളം പറയേണ്ട സാഹചര്യം വരുമ്പോൾ എപ്പോഴും ചെയ്യാറുള്ളത് പോലെ അവനൊരു ചിരിയേ കൂട്ട് പിടിച്ചു. "നീ വന്നേ തുളസി മോളെ പോയി കാണാം..ഇവിടെ വരെയും ഓടി പാഞ്ഞു വന്നിട്ടിപ്പോ.. " ഇനിയും അവിടെ നിന്നാൽ തുളസി തന്നിൽ നിന്നും താൻ അങ്ങനെ പറഞ്ഞിട്ടാണ് കാശി പറയാതിരുന്നതെന്ന് സത്യം പിടിച്ചെടുക്കും എന്നുള്ള ഭയമുള്ളതുകൊണ്ടായിരുന്നു അശോകേട്ടൻ പെട്ടെന്ന് തന്നെ വിഷയം മാറ്റിയത്. വരു.. അതാണ് ഒരു മുറി.." അതു മനസ്സിലായപോലെ മുന്നിലെ ഒരു മുറിയിലേക്ക് ചൂണ്ടി ചിരിയോടെ കാശി മുന്നോട്ടു നടക്കുമ്പോൾ അവനൊപ്പം തന്നെ അശോകനും തുളസിയും ഉണ്ടായിരുന്നു.. അകത്തുണ്ട് ചേച്ചി പോയി കണ്ടിട്ട് വരു.. ഞാൻ ഇവിടെ ഇരുന്നോളാം " തന്റെ കയ്യിലുള്ള മരുന്നുകൾ തുളസിയുടെ നേരെ നീട്ടിക്കൊണ്ട് കാശി പറഞ്ഞു. ഒന്ന് തലയാട്ടി കൊണ്ട് തുളസി അകത്തേക്ക് കയറുകയും ചെയ്തു. പോകാമെന്ന് ഡോക്ടർ പറഞ്ഞിട്ടില്ലേടാ.. അശോകൻ അത് ഒന്നുകൂടി ഉറപ്പിക്കാൻ വേണ്ടിയിട്ട് കാശിയോട് ചോദിച്ചു. പറഞ്ഞു. അത്രയും വലിയ പ്രശ്നമൊന്നുമില്ല പ്രഷർ കയറി ചെറുതായിട്ടൊന്നു ബോധം പോയിരുന്നു.അങ്ങനെയാണ് ഞാൻ ഇവിടെ കയറ്റിയത് ഇവിടെ ഇപ്പോൾ ഡ്രിപ്പ് ഒക്കെ ഇട്ട് ആള് ഉഷാറായിട്ടുണ്ട്.. കാശി ചിരിയോടെ പറയുമ്പോൾ ഒന്ന് മൂളിയിട്ടാണ് അശോകൻ കാർത്തിക കിടക്കുന്ന മുറിയിലേക്ക് കയറിപ്പോയത്.. ❤‍🔥❤‍🔥 ആ...അങ്ങനെ ഞാൻ തോന്ന്യാസം കാണിച്ചിട്ടുണ്ടെങ്കിൽ എന്റെ കൂടെ അതേ തോന്നിവാസം ചെയ്യാൻ നിങ്ങളുടെ മകനും ഉണ്ടായിരുന്നു. അതെന്തേ നിങ്ങൾക്ക് തെറ്റായിട്ടും തോന്ന്യാസമായിട്ടും തോന്നുന്നില്ല..ഞാൻ ചെയ്യുന്നത് മാത്രമേ അങ്ങനെ തോന്നുന്നുള്ളൂ എങ്കിൽ അത് ശരിയായ ഒരു നടപടിയല്ലല്ലോ..ഒരേ പന്തിയിൽ രണ്ടുതരം ഊണു വിളമ്പുന്നത് മാന്യന്മാർക്ക് ചെന്ന പരിപാടിയല്ല.." ഉല്ലാസിന്റെ അമ്മ വരദയോട് അത് പറയുമ്പോൾ അത്യാവശ്യത്തിലധികം കനമുണ്ടായിരുന്നു കാവ്യയുടെ വാക്കുകൾക്കും മുഖത്തിനും. "ആണുങ്ങൾ അങ്ങനെ ആ പ്രായത്തിൽ വല്ല കുസൃതിയും കാണിച്ചെന്ന് വച്ച് ബുദ്ധിയുള്ള പെണ്ണുങ്ങളെ അതിനൊപ്പം തുള്ളി കൂടെ ഇറങ്ങി പോരുകയാണോ ചെയ്യേണ്ടത്.. അതുകൊണ്ടെന്താ ചുളിവിൽ ഇത്രയും വലിയൊരു തറവാട്ടിൽ കയറിക്കൂടാൻ പറ്റിയില്ലേ.. അല്ല അത് തന്നെയായിരുന്നില്ലേ നിന്റെ ഉദ്ദേശവും..?" വരദ ദേഷ്യത്തിന്റെ അങ്ങേയറ്റത്താണ്.. "അത് കൊള്ളാമല്ലോ...ഒരേ പ്രായത്തിൽ ഒരു ആണ് ചെയ്യുന്നത് കുസൃതിയും പെണ്ണുകാണിക്കുന്നത് തോന്നിവാസവും ഒരു പെണ്ണായാ നിങ്ങൾ തന്നെ ഇത് പറയണം.." ഒരു ലോഡ് പുച്ഛത്തോടെ കാവ്യ അവരെ നോക്കിയിട്ടും അവർക്ക് കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെയില്ല. അല്ലെങ്കിലും അവരിത് തുടങ്ങി ഇന്നലെ തുടങ്ങിയ കലാപരിപാടി ഒന്നുമല്ലല്ലോ.. വർഷങ്ങളുടെ പഴക്കമുണ്ടല്ലോ അവകാശപ്പെടാൻ. വരദാ, സ്വന്തം ആങ്ങളയുടെ മകളെ മകന്റെ പ്രതിശ്രുത വധുവായി കരുതിയിരുന്ന മനസ്സിലേക്കാണ് പെട്ടെന്നൊരു ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ കാവ്യ അവന്റെ കൈപിടിച്ചു ഭാര്യയെന്ന പദവിയും കൊണ്ട് കയറിവന്നത്.. കാഞ്ഞിരക്കുരു ചവച്ചിറക്കുന്ന അതേ ചവർപ്പായിരുന്നു അവർക്കാ അനുഭവം. ഉല്ലാസ് സെന്റിമെന്റൽ കൊണ്ട് മാത്രം നടത്തി എടുത്ത തീരുമാനം. വല്ലാത്തൊരു ഭാവത്തിലാണ് അവരാ യാഥാർത്ഥ്യത്തെ തന്റെ മനസ്സിലേക്ക് അടിച്ചേൽപ്പിച്ചത്. അടക്കവും ഒതുക്കവും തന്നെ അമ്മയെപ്പോലെ സ്നേഹിക്കുകയും താൻ പറയുന്നത് അനുസരിക്കുകയും വീട്ടിലെ എല്ലാ കാര്യങ്ങളും യാതൊരു മുടക്കവും കൂടാതെ നടത്തുകയും മകനെ പൊന്നുപോലെ നോക്കുക എന്നൊക്കെയുള്ള ഒരു ടിപ്പിക്കൽ അമ്മായിയമ്മയുടെ ആഗ്രഹിങ്ങളെ താലോലിച്ചു കാത്തുസൂക്ഷിച്ചിരുന്ന വരദക്ക് കിട്ടിയത് കാവ്യ അതിന്റെ നേരെ എതിരെയുള്ള സ്വഭാവങ്ങളുമായിട്ടാണ് വലതു കാൽ വെച്ചങ്ങോട്ട് കയറി ചെന്നത്. ഇതിനേക്കാൾ ഒക്കെ അവരെ പ്രകോപിപ്പിക്കുന്നത് ഉല്ലാസ് അവൾക്കൊപ്പം ആണെന്നാണ്.. തന്നെ അവൾ എന്തു പറഞ്ഞാലും ഉല്ലാസ് അവളെ ന്യായീകരിക്കുമെന്ന് വരദ കണ്ണും പൂട്ടി ഉറപ്പിച്ചു പറയുമ്പോൾ കാവ്യയ്ക്ക് അവനോടുള്ള ആരോപണം അവൻ ഇപ്പോഴും അമ്മയുടെ ച്ചെല്ലകുട്ടിയാണെന്നാണ്.. എന്നിരുന്നാലും രണ്ടുപേരും ഒരു വർഷത്തിനുള്ളിൽ തന്നെ പോരുകോഴികളെ പോലെ ചിറഞ്ഞു തുള്ളുന്ന ഇവർക്ക് രണ്ടുപേർക്കുമിടയിൽ പെട്ട ഉല്ലാസ് ഒരിത്തിരി സമാധാനം തേടുന്ന തിരക്കിലുലാവും പലപ്പോഴും. കാവ്യ ചെയ്യുന്ന പലതിനോടുമുള്ള എതിർപ്പും അവളോടുള്ള അമർഷവുമെല്ലാം സ്വന്തം സഹോദരന്റെ മകളെ കെട്ടാത്തത് കൊണ്ടുള്ള വലിയ നഷ്ടമായിട്ടാണ് വരദ ഉല്ലാസിന്റെ കണക്കിൽ എഴുതി ചേർക്കുന്നത്... എന്നാൽ സ്വന്തം അച്ഛനെ പോലും കുരുതി കൊടുത്ത് വന്നിട്ടും നിങ്ങളെപ്പോലെ ഒരാളുടെ കൂടെ ജീവിക്കാനാണല്ലോ എന്റെ യോഗം എന്ന് പറഞ്ഞു കാവ്യയുടെ വകയും ഉല്ലാസിനെ കിട്ടുന്നതിൽ കുറവൊന്നുമില്ല. "പിന്നെ...നിങ്ങളുടെ തറവാട്ടിന്റെ മഹിമ.. അതിനെ കുറിച്ചൊന്നും പറയേണ്ട. അത് ഞാൻ നിങ്ങളുടെ മകന്റെ കൂടെ ഇവിടെ എത്തിയതിൽ പിന്നെയാണ് ശരിക്കും അറിഞ്ഞത്. അല്ലായിരുന്നെങ്കിൽ അങ്ങോട്ട് കാശ് കൊടുത്തു വിളിച്ചാലും ഒറ്റ പെണ്ണിനേയും കിട്ടാത്ത ഇങ്ങോട്ട് ഞാൻ വരുമായിരുന്നോ അത്രയും നല്ലൊരു തറവാടല്ലേ നിങ്ങളുടേത്.." കാവ്യ പരിഹാസത്തോടെ പറയുമ്പോൾ വരദ അവളെ കൊല്ലാനുള്ള ദേഷ്യത്തോടെയാണ് നോക്കുന്നത്. തറവാടും പേരും പെരുമയും എല്ലാം ഒരിത്തിരി കുറവാണെങ്കിലും ഞങ്ങളുടെ തറവാട്ടിൽ ആരും സ്വന്തം തന്തയെ കൊന്നു കളഞ്ഞിട്ട് ജീവിക്കാൻ ഇറങ്ങി പുറപ്പെട്ടിട്ടില്ല...നിന്നെപ്പോലെ..." അവളെ തോൽപ്പിക്കാൻ വരദ എന്നും എടുത്തിരുന്ന ആ ആയുധം. അവിടെ മാത്രമേ കാവ്യ അൽപ്പമെങ്കിലും അടങ്ങൂ എന്ന് അവർക്കും അറിയാം. അതവരുടെ അവസാന അടവാണ്. "അത് നിങ്ങളുടെ മകൻ പറഞ്ഞിട്ടാണ്.. അത് വരെയുമുണ്ടായിരുന്ന വീര്യമില്ലായിരുന്നു അത് പറയുമ്പോൾ മുതൽ. ഇനിയിപ്പോ ആ കുറ്റം കൂടി എന്റെ മകന്റെ തലയിലെക്കെടുത്തിട്ടേക്ക്.." ഇനിയും കൂടുതലൊന്നും കേൾക്കാനോ പറയാനോ ഇല്ലാത്തതുപോലെ വരദ കളമൊഴിഞ്ഞ് പോവുകയും ചെയ്തു. അവർക്കറിയാമായിരുന്നു ഈയൊരു വാക്കോട് കൂടി കാവ്യ തനിക്ക് മുന്നിൽ മുട്ടുമടക്കുമെന്ന്. അവളെ ഒന്ന് അടക്കാൻ അവർക്ക് അറിയാവുന്ന ഏക വഴിയും അത് തന്നെയായിരുന്നു. വരദ അവിടെ നിന്നും പോയതോടെ കാവ്യ അതിന്റെ ദേഷ്യം തീർക്കാൻ നേരെ സ്വന്തം മുറിയിലേക്കാണ് നടന്നത്. കിടക്കയിൽ ചാരി കിടന്നുകൊണ്ട് ഫോൺ നോക്കിയിരുന്ന ഉല്ലാസ് അവൾ അങ്ങോട്ട് ചെല്ലുന്നതിന്റെ ശബ്ദം കേട്ടതും പെട്ടെന്ന് തന്നെ എഴുന്നേറ്റ് നേരെ ഇരുന്നുകൊണ്ട് ഫോൺ ബാക്ക് അടിച്ചു... ഡീസന്റായി. നിങ്ങളിവിടെ ഫോണിൽ നോക്കി രസിച്ചിരുന്നോ. ഇവിടെ നടക്കുന്നതു വല്ലതും നിങ്ങൾക്കറിയണ്ടല്ലോ. അല്ലെങ്കിലും ഞാനെന്തിന് ഇതൊക്കെ നിങ്ങളോട് പറയണം.. " ഒരു കുട്ടയോളം വീർപ്പിച്ചു പിടിച്ച മുഖവുമായി കാവ്യ അവന്റെ അടുത്തേക്ക് ഇരുന്നു.. ഇന്നും നിങ്ങൾ തമ്മിൽ വഴക്കുണ്ടായോ..? " തികച്ചും ലാഘവത്തോടെയുള്ള അവന്റെയാ ചോദ്യം. കാവ്യ ദേഷ്യം കൊണ്ട് തിളച്ചു മറിയുന്നത് പോലെയാണ്. നിങ്ങളുടെ തള്ളയ്ക്ക് നിങ്ങളാ സുന്ദരി കോതയെ കിട്ടാത്തതിന്റെ ദേഷ്യമാണ്... അത് എന്നോട് തന്നെ ദിവസം പറഞ്ഞു തീർക്കാമെന്ന് അവർക്ക് വല്ല നേർച്ചയും ഉണ്ടാവോ..? " പറയുന്നതിനൊപ്പം തന്നെ കാവ്യ ഉല്ലാസിന്റെ കാലിൽ അമർത്തി ഒരു അടി കൊടുക്കുകയും ചെയ്തു.. "ഹൂ..ഇതെന്തിനാണ് നീ എന്നെ തല്ലുന്നത്..ഇതു വല്ലതും ഞാൻ ആണോ പറഞ്ഞത്..അമ്മയല്ലേ" നിങ്ങളെങ്ങാനും ആയിരിക്കണമാ പറയുന്നത്.. എങ്കിൽ നിങ്ങളെ ഞാൻ എന്നേ കൊന്നിട്ടുണ്ടാവും.." അവൾ അവനെ നേരെ നോക്കി പുച്ഛത്തോടെ പറഞ്ഞു.. എടി അമ്മയെ നിനക്കറിഞ്ഞൂടെ? ഒരു നയത്തിലൊക്കെ അമ്മയോട് നിൽക്കാൻ നിന്നോട് ഞാൻ എപ്പോഴും പറയാറുള്ളതല്ലേ.." ഉല്ലാസ് അവളെ അനുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. "അപ്പൊ പിന്നെ ഈ പ്രശ്നമൊക്കെ ഞാൻ മനപ്പൂർ ഉണ്ടാക്കി വെക്കുന്നതാണെന്നാണോ നിങ്ങൾ കരുതുന്നത്.. നിങ്ങളുടെ അമ്മയ്ക്ക് നിങ്ങളെക്കൊണ്ട് ആ സുന്ദരികോതയെ കല്യാണം കഴിപ്പിക്കാൻ മോഹമുണ്ടെന്ന് ഞാനുണ്ടോ അറിയുന്നു. അങ്ങനെ അറിഞ്ഞിരുന്നെങ്കിൽ ഞാനീ ഗതികേട് സഹിക്കാൻ നിങ്ങളുടെ കൂടെ കൂടില്ലല്ലോ..അങ്ങനെ അറിയാവുന്ന നിങ്ങൾ പോലും എന്നോട് പറഞ്ഞിട്ടുണ്ടോ...പിന്നെങ്ങനെ എനിക്കറിയാം. പ്രേമിക്കുന്ന കാലത്ത് നിങ്ങൾ പൊന്നേ എന്ന് വിളിച്ച് ഇവിടെ എത്തിയപ്പോൾ നിങ്ങൾ നിങ്ങളുടെ അമ്മയ്ക്ക് എന്നെ വിട്ടുകൊടുത്തിരിക്കുകയാണ്.. എന്തു വേണമെങ്കിലും പറഞ്ഞോ ചെയ്തു എന്നുള്ള ഒരു ഭാവവും.. ഒരു അവസരം കിട്ടിയതുപോലെ കാവ്യ ഉല്ലാസിന് നേരെ തിരിഞ്ഞു.. പതുക്കെ... കുഞ്ഞുണർന്നു കരയും.." ഒരു അരികിൽ ഉറങ്ങിക്കിടക്കുന്ന സ്വന്തം മകനെ നോക്കി ഉല്ലാസ് അത് പറയുമ്പോൾ അവൾ അവനെ ഒന്ന് തുറിച്ചു നോക്കി. "അല്ലെങ്കിലും നിങ്ങളെയൊന്നും പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല.. എന്റെ തെറ്റായിരുന്നു. എന്റെ അച്ഛനെന്നോട് ഒരുപാട് പ്രാവശ്യം ചോദിച്ചതാണ് കല്യാണത്തിന് മുമ്പ് നിനക്ക് ആരോടെങ്കിലും ഇഷ്ടമുണ്ടായെന്ന്. അന്നൊന്നും ഞാൻ നിങ്ങളുടെ കാര്യം അച്ഛനോട് തുറന്നു പറയാതിരുന്നത് നിങ്ങൾ ആവശ്യപ്പെട്ടിട്ടല്ലേ. അപ്പോഴും എനിക്കറിയാമായിരുന്നില്ലല്ലോ കല്യാണമണ്ഡപത്തിൽ എന്റെ അച്ഛൻ എനിക്ക് വേണ്ടി വാങ്ങിച്ചു വെച്ച ആഭരണങ്ങളോട് കൂടി എന്നെ കിട്ടാനുള്ള നിങ്ങളുടെ ഐഡിയ ആയിരുന്നു അതെന്ന്. സ്വന്തം അച്ഛൻ മരിച്ചിട്ട് പോലും അതിൽ വല്ലാതെ കുറ്റബോധം ഇല്ലാത്ത മുതലാണ്. അച്ഛനിപ്പോ അത്ര വിഷമിക്കേണ്ട കാര്യമൊന്നും ഇല്ല.. ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ആളുടെ കൂടെയല്ലേ ജീവിക്കേണ്ടത് എന്നും പറഞ്ഞു കൊണ്ടാ മരണത്തെ പോലും നിസാരമാക്കിയവളാണ്.. അത്തന്നെയാണ് വരദക്കവളോട് വെറുപ്പ് കൂടിയതും . "നിങ്ങൾക്കെന്തായാലും ഉറപ്പാണല്ലോ നിങ്ങൾ വിളിച്ചാൽ ഞാൻ കൂടെ വരുമെന്ന്..അതിന്വേണ്ടിനിങ്ങൾകളിച്ചകളിക്കിപ്പോനിങ്ങളുടെതള്ളഎന്നെയാണ്കുറ്റംപറയുന്നത്.." അവനെ നോക്കാതെ കിടക്കയിലേക്ക് തന്നെ തിരികെ ഇരുന്നുകൊണ്ട് തലകുനിച്ചിരുന്ന കാവ്യ പിറക്കുമ്പോൾ ഉല്ലാസിന്റെ മുഖത്തൊരു പരിഹാസ ചിരി തെളിഞ്ഞു അങ്ങനെ ഒരു ഐഡിയ തനിക്ക് പറഞ്ഞു തന്നത് തന്നെ ഇവൾ ആയിരുന്നു എന്നവൻ ഓർത്തു.. അങ്ങനെയൊരു സാഹസം താൻ കാണിച്ചാൽ പിന്നെ ഒരിക്കലും അച്ഛൻ തന്നെ വീട്ടിലേക്ക് കയറ്റില്ലെന്നും മകളായി തന്നെ അംഗീകരിക്കില്ലെന്നും ഉറപ്പുണ്ടായിരുന്നു. വെറുംകയ്യോടെ ഇറങ്ങിവന്നാൽ അത് വിഡ്ഢിത്തമാണെന്നും കല്യാണ ദിവസം വരെ കാത്തിരുന്നാൽ അച്ഛൻ അവൾക്കായി വാങ്ങിക്കുന്ന അൻപത് പവന്റെ ആഭരണങ്ങൾ കൂടി അവൾക്കൊപ്പം കിട്ടുമെന്നും ഉല്ലാസിനോട് ആദ്യം പറഞ്ഞത് അവളായിരുന്നു. എന്നിട്ടിപ്പോ എത്ര പെട്ടെന്നാണ് അവൾ കാര്യങ്ങളെ അവൾക്ക് അനുകൂലമാക്കി വളച്ചൊടിച്ചത്. അതിനാൽ പണ്ടേ മിടുക്കിയും ആണല്ലോ. അമ്മ അത്രമാത്രം പ്രശ്നക്കാരി ഒന്നുമല്ലെന്ന് ഉല്ലാസിന് അറിയാം..അതുതന്നെയായിരുന്നു സത്യവും. യാഥാർത്ഥ്യങ്ങളെ അംഗീകരിച്ച വരദ കാവ്യയെ മകന്റെ ഭാര്യയായിട്ട് അംഗീകരിക്കാനും അവളോട് ഒത്തുപോവാനും കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും കാവ്യക്കാണ് അവരെ ഒട്ടും അംഗീകരിക്കാൻ കഴിയാത്തതും അവരുടെ ചെയ്തികളിൽ കുറ്റം തികയാത്തതും. കുഞ്ഞിനെ വരദ കൊഞ്ചിക്കുന്നതും അതിനെ സംസാരിക്കുന്നതും എല്ലാം കാവ്യക്ക് വരദയോടുള്ള കുറ്റങ്ങളാണ്. രണ്ടുകൂട്ടർക്കും ഒപ്പം നിന്നാലും തന്റെ കാര്യങ്ങൾ പരുങ്ങലിലാവും എന്ന് മനസ്സിലാക്കുന്നത് കൊണ്ട് തന്നെ ഉല്ലാസ് നയത്തിൽ അങ്ങനെ പോവുകയാണ്. ഒരാൾ കൈവിട്ടാൽ മറ്റയാളുടെ സപ്പോർട്ട് നിലനിൽപ്പിന് അത്യാവശ്യമാണെന്ന് അവനും അറിയാം. അമ്മയോടുള്ളതിനേക്കാൾ ഒരല്പം സപ്പോർട്ട് കൂടുതൽ അവൻ കാവ്യയ്ക്ക് തന്നെ കൊടുക്കാറുണ്ട്. അത് പക്ഷേ ഭാര്യ എന്നുള്ള സ്നേഹം കൊണ്ടോ കെയറിങ് കൊണ്ടോ ഒന്നുമല്ല. ഇടയ്ക്കിടെ വീട്ടിൽ പോയിട്ട് വരുമ്പോൾ അവൾ അമ്മയുടെയും ഏട്ടന്റെയും കയ്യിൽ നിന്നും കരഞ്ഞുകാണിച്ചും കണ്ണീരൊലിപ്പിച്ചും ദാരിദ്രം പറഞ്ഞു വാങ്ങിച്ചെടുക്കുന്ന ക്യാഷിന്റെ വലുപ്പം തന്നെയായിരുന്നു സപ്പോർട്ട് കൂടുതലിന്റെ അടിത്തറയും. വിയർപ്പിന്റെ അസുഖം അൽപ്പം കൂടുതലുള്ള ഉല്ലാസ് ആഴ്ചയുടെ അങ്ങേ തലക്കലും ഇങ്ങേ തലക്കലും ലീവായിരിക്കും. അപ്പോൾ പിന്നെ വെറുതെ കിട്ടുന്ന കാശിനോട് അൽപ്പം ആർത്തി കൂടുതലുണ്ട്. "നീ ഇങ്ങനെ കരഞ്ഞിരിക്കല്ലേ എന്റെ കാവ്യെ.. എനിക്കത് മാത്രം സഹിക്കാൻ വയ്യടി...നിനക്കറിയില്ലേ അത്.." ഉല്ലാസ് ഏറ്റവും അവസാനത്തെ അടവെടുത്തു തുടങ്ങി. കാവ്യയുടെ അരികിലേക്ക് നീങ്ങി ഇരുന്നുകൊണ്ട് അവളെ ഒന്ന് ചേർത്തു പിടിക്കാൻ ശ്രമിച്ചവനെ കാവ്യ ആഞ്ഞ് കുടഞ്ഞെറിഞ്ഞു. പപക്ഷേ ഉല്ലാസ് അങ്ങനെ വിട്ട് കൊടുക്കില്ലല്ലോ.. നിരന്തരമുള്ള സംസാരങ്ങളും പ്രവർത്തികളും അവളെ അവനിലേക്ക് അടുപ്പിക്കുക തന്നെ ചെയ്തു. നീ ഇങ്ങനെ ബലം പിടിച്ചിരിക്കല്ലേ..പെട്ടന്ന് പരിപാടി തീർത്തിട്ട് നമുക്ക് നിന്റെ വീട് വരെ ഒന്ന് പോയാലോ.." എന്നിട്ടും പൂർണമായും തനിക്ക് വിധേയയാവാത്ത കാവ്യയുടെ കാതിൽ അത് പറയുമ്പോൾ ഉല്ലാസിന്റെ മനസ്സ് നിറയെ ചിന്തകൾ വേറെയായിരുന്നു വൃത്തികെട്ട...അവനെ ചൂട് പിടിക്കാൻ കഴിയുന്ന ഒരുപാട് ചിന്തകൾ.. തുടരും.. വിശ്വാസവും സ്നേഹവും കൂടിയാലും പ്രശ്നമാണ് guys... നമ്മളതിൽ പെട്ടു പോകും.. കാശിയെ പോലെ.. 😢 കാവ്യയെ അറിയാലോ ല്ലേ.. റിവ്യൂ ഇട്ടിട്ട് പോണേ..പറ്റെ കുറഞ്ഞു പോയി. സ്നേഹത്തോടെ jif #💞 പ്രണയകഥകൾ #📔 കഥ
📙 നോവൽ - SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 - ShareChat