☠️😈 പ്രേതകഥകൾ 😲🤯

21 Posts • 82K views
suresh Malayanthery
1K views 6 days ago
യക്ഷിക്കാവ് വളവിലെ യക്ഷി (130) Holy Hill High സ്കൂളിൽ നിന്നും കുട്ടികളെ പൊന്മുടിയിലേയ്ക്ക് ഉല്ലാസയാത്ര കൊണ്ട് പോകാൻ തീരുമാനിച്ചു. അദ്ധ്യാപകൻ വിവേക് വിശ്വമിനെ പ്രിൻസിപ്പൽ ചുമതലപ്പെടുത്തി. ആൺകുട്ടികളും പെൺകുട്ടികളും ചില അദ്ധ്യാപ, അദ്ധ്യാപികമാരും അടങ്ങിയ സംഘം ലക്ഷ്വറി ബസിൽ പൊന്മുടിയിലേക്ക് യാത്ര തിരിച്ചു. ആൺകുട്ടികളും പെൺകുട്ടികളും അവർക്കറിയാവുന്ന പോലെ അവർ പാടി: "തെയ്യന്നം തനന്നം താളത്തിലാടി... പുന്നാര കൊമ്പത്തൊരൂഞ്ഞാലിലാടി... ഒന്നിച്ച് രണ്ടോമൽ കിങ്ങിണികൾ... ഒന്നാനാം കുന്നിലെ ഓമനകൾ കാടിൻ്റെ കിങ്ങിണികൾ... ലാലാലാ...ലാലാലാ...ലാലാലാലാലാ...പെൺകിളി കാത്തിരുന്നു..." ഗോൾഡൻ വാലിയിലെ അടിവാരത്തിൽ ബസ് നിർത്തി ടിക്കറെറടുത്ത ശേഷം ബസ് ഓരോ ഹെയർപിൻ വളവുകളായി വളഞ്ഞു കയറി... ടോപ്പിലെത്തി കുട്ടികൾ ചാടി കുതിച്ചിറങ്ങി ഓടി നടന്ന് കളിച്ചു. കുട്ടികൾക്ക് ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു. അദ്ധ്യാപകർ കൂട്ടം കൂടി തമാശകൾ പറഞ്ഞ് നടന്നു. തണുത്ത മഞ്ഞ് വന്ന് മൂടിയപ്പോൾ കുട്ടികൾ ആർത്തുവിളിച്ച് ആർത്തുലസിച്ചു... സ്നാക്സ്, ചായ, കോഫി, ഐസ് ക്രീം, ഫുഡ് അങ്ങനെ സമയം വൈകിയതറിഞ്ഞില്ല. സമയം സന്ധ്യയായപ്പോൾ എല്ലാവരും ബസിൽ കയറി. പതിനെട്ടാം വളവ് കാണുക അവരുടെ ലക്ഷ്യമായിരുന്നു. വരുമ്പോൾ കുട്ടികൾ ഭയപ്പെടാതിരിക്കാൻ ഓർമ്മപ്പെടുത്തിയില്ല... ബസ് തിരിച്ചതും കുട്ടികൾ ഒന്നടങ്കം ഒച്ചയോടെ ആർത്തു പറഞ്ഞു: "പതിനെട്ടാം വളവിൽ നിർത്തി തരണം..." അദ്ധ്യാപകൻ വിവേക് വിശ്വം കുട്ടികളെ വാണിങ്ങ് ചെയ്തു: "Keep silence... keep silence...നിർത്തി തരാം...നിർത്തി തരാം... സന്ധ്യാ സമയമാണ് ഒററയെണ്ണം ബസിൽ നിന്നും ഇറങ്ങിപ്പോകരുത്...ഇറങ്ങുന്നവരെ അവിടെ വിട്ടിട്ട് ബസ് പോകും പറഞ്ഞേക്കാം..." "Yes Sir...ഇല്ല സർ...OK Sir..." ബസ് പതിനെട്ടാം വളവിലെത്തി... അവിടെ ഒരു ടൂറിസ്റ്റ് ബസ് പഞ്ചറായി കിടന്നു. അദ്ധ്യാപകൻ വിവേക് വിശ്വം പുറത്തിറങ്ങി. കുട്ടികൾ ആകാംക്ഷയോടെ അഗാധ ഗർത്തത്തിലേക്ക് തലയുയർത്തി നോക്കി... അദ്ധ്യാപകൻ വിവേക് വിശ്വം ആ ബസിനടുത്തേക്ക് നടന്നു... ആ ബസിനകത്ത് ആളുകൾ സംസാരിക്കുന്നു. ആ ബസിനടുത്ത് നിന്ന സ്ത്രീ വിവേക് വിശ്വമിനെ തിരിച്ചറിഞ്ഞു. "സർ...നിങ്ങൾ Holy Hill High സ്കൂളിൽ നിന്നല്ലേ...ബാനർ കണ്ടുകൊണ്ടാണ് ഞാൻ ഇറങ്ങിയത്... ഞാൻ ഈ സ്കൂളിലെ ഒരു പൂർവ വിദ്യാർത്ഥിയായിരുന്നു... സാറിൻ്റെ പേര് വിവേക് വിശ്വം എന്നല്ലേ?" "അതെ..." "ഞങ്ങളുടെ ബസ് പഞ്ചറായി...ഇരുന്നിരുന്ന് മടുത്തു...വരൂ സർ അല്പം നടക്കാം... എൻ്റെ സ്കൂളിൻ്റെ വിശേഷിങ്ങൾ ചോദിച്ചോട്ടെ..." അവർ സംസാരിച്ച് സംസാരിച്ച് റൊഡിലൂടെ നടന്നു...ഏറെ ദൂരെയായി... അദ്ധ്യാപകൻ വിവേക് വിശ്വത്തിൻ്റെ ഫോൺ ശബ്ദിച്ചു: 'നിഴലായ്...ഒഴുകി വരും ഞാൻ... യാമങ്ങൾ തോറും...ഈ നീല രാവിൽ...ഈ നീലരാവിൽ... വിവേകേട്ടാ...വിവേകേട്ടാ...' (തുടരും) #🧟 പ്രേതകഥകൾ! #📔 കഥ #📙 നോവൽ #🍲 ഇന്നത്തെ രുചി #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
7 likes
6 shares
#📙 നോവൽ #🧟 പ്രേതകഥകൾ! #📔 കഥ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ കാട്ടു നീതി ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് കേവലം യാദൃച്ഛികത മാത്രമാണ്.) ........................................................... കൊച്ചിയുടെ രാത്രികളെ നിയന്ത്രിച്ചിരുന്നത് തിളങ്ങുന്ന പ്രകാശങ്ങളോ സംഗീതമോ ആയിരുന്നില്ല; മറിച്ച്, അഞ്ചു, വിദ്യ എന്നീ രണ്ട് സ്ത്രീകളുടെ കണ്ണുകളിൽ പടർന്നുപന്തലിച്ച കറുത്ത നിഴലുകളായിരുന്നു. പുറമെ അവർ നഗരത്തിലെ പ്രശസ്തമായ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിയപ്പെട്ട അധ്യാപികമാരായിരുന്നു. അഞ്ചു സാമ്പത്തിക ശാസ്ത്രവും വിദ്യ ജീവശാസ്ത്രവും പഠിപ്പിച്ചു. കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കാനും അവർക്കായി സ്കൂളുകളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിനുകൾസംഘടിപ്പിക്കാനും ഏറ്റവും മുന്നിൽ നിന്നത് ഇരുവരുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ വേദിയിൽനിന്ന് ലഹരിക്കെതിരെ വികാരാധീനരായി പ്രസംഗിക്കുന്ന അഞ്ചുവിനെയും വിദ്യയെയും സമൂഹം ഒരുപോലെ ബഹുമാനിച്ചു. മാധ്യമങ്ങൾ അവരെ മാതൃകാ അധ്യാപികമാരായി വാഴ്ത്തി. എന്നാൽ, ആ മാന്യതയുടെയും വാഗ്ധോരണികളുടെയും മറവിൽ അവർ പണിതുയർത്തിയത് നഗരത്തെ ഒന്നാകെ വിറപ്പിക്കുന്ന ലഹരി സാമ്രാജ്യമായിരുന്നു. …….. കൗൺസിലിംഗിനായി തങ്ങളുടെ അടുക്കൽ വരുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരോ, കുടുംബപ്രശ്നങ്ങൾ കാരണം ഒറ്റപ്പെട്ടുപോയവരോ ആയ പെൺകുട്ടികളായിരുന്നു അവരുടെ പ്രധാന ഇരകൾ. സ്കൂൾ സമയം കഴിഞ്ഞാൽ സ്വന്തം ഫ്ലാറ്റിലേക്ക് കുട്ടികളെ ക്ഷണിക്കുക അഞ്ചുവിന്റെയും വിദ്യയും രീതിയായിരുന്നു. "സങ്കടങ്ങൾ മറക്കാൻ ഇതൊന്ന് കുടിച്ചുനോക്കൂ..." എന്ന് പറഞ്ഞ് അവർ കുട്ടികൾക്ക് നൽകിയത് വർണ്ണാഭമായ ഫ്രൂട്ട് ജ്യൂസുകളും കോക്ക്ടെയിലുകളുമായിരുന്നു. എന്നാൽ, അതിൽ അഞ്ചുവും വിദ്യയും വളരെ തന്ത്രപരമായി രാസലഹരികൾ കലർത്തിയിരുന്നു. ആഴ്ചകൾക്കുള്ളിൽ, തങ്ങൾ അറിയാതെ തന്നെ ആ പെൺകുട്ടികൾ മാരകമായ ലഹരിമരുന്നുകളുടെ അടിമകളായി മാറി. ലഹരിയില്ലാതെ ജീവിക്കാൻ വയ്യാത്ത വിധം തലച്ചോറിന് തളർച്ച സംഭവിക്കുമ്പോൾ അഞ്ചുവും വിദ്യയും തങ്ങളുടെ യഥാർത്ഥ രാക്ഷസീയ മുഖം പുറത്തെടുത്തു. സൗജന്യമായി നൽകിയിരുന്ന ലഹരി പെട്ടെന്ന് നിർത്തിവെക്കും. ശരീരം തളർന്ന്, ലഹരിക്കായി ഭ്രാന്ത് പിടിച്ച് സ്കൂൾ ടോയ്‌ലെറ്റുകളിലും ലബോറട്ടറികളിലും കരഞ്ഞുനിലവിളിക്കുന്ന വിദ്യാർത്ഥിനികൾക്ക് മുന്നിൽ അവർ നിബന്ധനകൾ വെച്ചു. "ലഹരി വേണമെങ്കിൽ ഞങ്ങൾ പറയുന്നിടത്ത് പോകണം. ഉയർന്ന രാഷ്ട്രീയക്കാർക്കും വിദേശികൾക്കും വലിയ ബിസിനസ്സുകാർക്കും മുന്നിൽ സ്വയം അടിയറവ് വെക്കണം." അനുസരിക്കാത്ത പെൺകുട്ടികളെ അവർ ബെൽറ്റും ഇരുമ്പ് വടികളും ഉപയോഗിച്ച് ക്രൂരമായി പീഡിപ്പിച്ചു. തങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന ഭീഷണിയിൽ പല പെൺകുട്ടികളും നിശ്ശബ്ദരായി. അധ്യാപികമാർ എന്ന നിലയിലുള്ള സ്വാധീനം കാരണം പൊലീസിന്റെ ഒരു അന്വേഷണവും അവരിലേക്ക് നീണ്ടതുമില്ല. എത്രയോ പെൺകുട്ടികളുടെ ഭാവി അവിടെ ചാരമായി മാറി. ചിലർ പേടിച്ച് കായലിൽ ചാടി ആത്മഹത്യ ചെയ്തു, മറ്റു ചിലർ മാനസികനില തെറ്റി ആശ്രമങ്ങളിലും പൈശാചികമായ തടവറകളിലുമായി. എന്നാൽ, ഈ അധർമ്മങ്ങൾക്കെല്ലാം മേലെ, ഇരുട്ടിലെവിടെയോ ഇരുന്ന് ഒരു ജോഡി കണ്ണുകൾ ഇവരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.. ……… കൊച്ചി നഗരത്തിലെ ക്ലബ്ബുകളിലേക്ക് ലഹരിയെത്തിക്കുന്ന അഞ്ചുവിന്റെ വിശ്വസ്തൻ റഹീം ഒരു ദിവസത്തിനിടെ കാണാതായി. രണ്ടു ദിവസത്തിന് ശേഷം അവന്റെ മൃതദേഹം കൊച്ചിക്കായലിൽ ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തി. അവന്റെ നാക്ക് മുറിച്ചു മാറ്റപ്പെട്ടിരുന്നു, നെഞ്ചിൽ വിചിത്രമായ ഒരു മുദ്ര കുത്തിവെച്ചിട്ടുണ്ടായിരുന്നു. ആഴ്ചകൾക്ക് ശേഷം, അഞ്ചുവിന്റെയും വിദ്യയുടെയും കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടത്തിയിരുന്ന ബാങ്കർ രമേഷ് സ്വന്തം വീടിന്റെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ടു. അവന്റെ കൈവിരലുകൾ ഒന്നൊന്നായി മുറിച്ചുമാറ്റപ്പെട്ടിരുന്നു. തുടർച്ചയായ ഈ ദുരൂഹ മരണങ്ങൾ കേവലം ഗാങ്‌വാർ ആണെന്ന് കരുതാൻ പൊലീസ് ശ്രമിച്ചെങ്കിലും, അഞ്ചുവിന്റെയും വിദ്യയുടെയും മനസ്സിനുള്ളിൽ ഭയത്തിന്റെ വിത്തുകൾ പാകപ്പെട്ടു. മാന്യതയുടെ കാപട്യത്തിന് പിന്നിലും അവർ ഭയന്നുവിറച്ചു. …… കനത്ത മഴയും ഇടിമിന്നലും നിറഞ്ഞ ഒരു രാത്രി. നഗരത്തിലെ കോലാഹലങ്ങളിൽ നിന്ന് മാറി, ഹൈറേഞ്ചിലെ സാഗരതുല്യമായ കാടുകൾക്ക് നടുവിലുള്ള തങ്ങളുടെ രഹസ്യ ഫാം ഹൗസിലായിരുന്നു അഞ്ചുവും വിദ്യയും. സ്കൂളിലെ പുതിയ ഒരു ബാച്ചിലെ മൂന്ന് പെൺകുട്ടികളെ എങ്ങനെ ലഹരിവലയിലാക്കാം എന്ന് പുതിയ പദ്ധതികൾ മെനയുകയായിരുന്നു അവർ. പെട്ടെന്നാണ് ആ ബംഗ്ലാവിലെ വെളിച്ചം പൂർണ്ണമായും അണഞ്ഞത്. പുറത്ത് ജനറേറ്റർ പ്രവർത്തിപ്പിക്കാൻ നിയോഗിച്ചിരുന്ന സായുധരായ സുരക്ഷാ ജീവനക്കാരെ അവർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. തണുത്ത കാറ്റ് ജനലുകളിലൂടെ അകത്തേക്ക് അടിച്ചുകയറി. അടുത്ത നിമിഷം, ഇരുട്ടിൽ നിന്ന് ഒരു നിഴൽ രൂപം സലോൺ മുറിയിലേക്ക് കടന്നുവന്നു. മുഖം കറുത്ത മാസ്കുകൊണ്ട് മറച്ച, ചുവന്ന ഹുഡി ധരിച്ച ഒരു അജ്ഞാതൻ. അയാളുടെ കണ്ണുകളിൽ പ്രതികാരത്തിന്റെ തീപ്പൊരികൾ മിന്നിമറയുന്നുണ്ടായിരുന്നു. അഞ്ചു ഭയത്തോടെ തന്റെ ബാഗിൽ നിന്ന് റിവോൾവർ പുറത്തെടുത്ത് അയാൾക്ക് നേരെ ചൂണ്ടി. എന്നാൽ ഒരു മിന്നൽ വേഗത്തിൽ മുന്നോട്ട് കുതിച്ച അയാൾ അഞ്ചുവിന്റെ കൈത്തണ്ടയിൽ പ്രഹരിച്ച് തോക്ക് താഴെയിട്ടു. തുടർന്ന് അവരുടെ രണ്ടുപേരുടെയും കഴുത്തിലെ ചില മർമ്മങ്ങളിൽ ശക്തിയായി അമർത്തി ബോധം കെടുത്തി. ……. കണ്ണു തുറക്കുമ്പോൾ ചുറ്റും കനത്ത ഇരുട്ടായിരുന്നു. മൂക്കിലേക്ക് അടിച്ചുകയറിയത് മൂത്രത്തിന്റെയും വൈക്കോലിന്റെയും കുതിര ചാണകത്തിന്റെയും സഹിക്കാനാവാത്ത നാറ്റവുമായിരുന്നു. തങ്ങളുടെ കൈകളും കാലുകളും കട്ടിയുള്ള ഇരുമ്പ് ചങ്ങലകളാൽ നിലത്തുറപ്പിച്ച തൂണുകളിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് അവർക്ക് മനസ്സിലായി. ഇരുവരും വിവസ്ത്രരാക്കപ്പെട്ടിരുന്നു. അപ്പോഴാണ് ആ ഇരുട്ടിൽ ഒരു ചെറിയ മെഴുകുതിരി തെളിഞ്ഞത്. അതിനു പിന്നിൽ ആ അജ്ഞാതൻ നിന്നു. "ആരാണ് നീ? നിനക്ക് എന്ത് വേണം? പണമാണോ? ഞങ്ങളുടെ പക്കൽ കോടികളുണ്ട്... അത് മുഴുവൻ തരാം! ഞങ്ങളെ വെറുതെ വിടണം!" വിദ്യ ഭയത്താൽ വിറച്ച് അലറിവിളിച്ചു. അജ്ഞാതൻ പതുക്കെ മുന്നോട്ട് നടന്നു. അയാളുടെ ശബ്ദം ഒരു ശ്മശാനത്തിലെ കാറ്റുപോലെ തണുത്തതും ക്രൂരവുമായിരുന്നു. "പണമോ? ലഹരിവിരുദ്ധ പ്രചാരണം എന്ന കപട നാടകത്തിന് പിന്നിൽ നിന്ന് നിങ്ങൾ തകർത്തുകളഞ്ഞ ആ പാവം കുട്ടികളുടെ ജീവിതത്തിന് എന്ത് വിലയിടാനാണ് നിങ്ങൾക്കാവുക? അധ്യാപിക എന്ന വിശുദ്ധ പദവിയെ ലഹരി മാഫിയയുടെ കൂടുപണിയാൻ ഉപയോഗിച്ച നിങ്ങൾക്ക് എന്ത് മാപ്പാണ് ഉള്ളത്? അവരെ മാരകമായ രാസലഹരികൾ നൽകി മൃഗങ്ങൾക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുത്തപ്പോൾ നിങ്ങൾ അനുഭവിച്ച അതേ വേദന... അത് നിങ്ങൾക്കും ലഭിക്കേണ്ടതുണ്ട്." "നീ എന്താണ് ചെയ്യാൻ പോകുന്നത്? ഭ്രാന്ത് കാണിക്കരുത്!" അഞ്ചു അലറി. “ നിങ്ങളെ പോലുള്ള ഇരുകാലി മൃഗങ്ങളെ ഞാൻ തൊടില്ല, നിങ്ങളുടെ ശിക്ഷ നടപ്പക്കുന്നത് ദേ ഇവർ ആണ് അജ്ഞാതൻ ചിരിച്ചു അയാൾ ഭിത്തിയിലെ വലിയൊരു ഇരുമ്പ് കപ്പൽ വാതിൽ വലിച്ച് തുറന്നു. അതിനപ്പുറം വലിയൊരു സ്റ്റേബിൾ തെളിഞ്ഞുപെട്ടു. അവിടെ നിലയുറപ്പിച്ചിരുന്നത് മനുഷ്യനെപ്പോലും ഭയപ്പെടുത്തുന്ന ഭീമാകാരന്മാരായ രണ്ട് കുതിരകളായിരുന്നു. വിചിത്രമായ ഉത്തേജക മരുന്നുകളും കാമവർദ്ധക രാസലഹരികളും നൽകി, പൂർണ്ണമായും അനിയന്ത്രിതമായ ലൈംഗിക പ്രകോപനത്തിലും അക്രമവാസനയിലും എത്തിച്ചിരുന്ന മൃഗങ്ങൾ. അവയുടെ കണ്ണുകൾ രക്തവർണ്ണത്തിൽ തിളങ്ങുന്നുണ്ടായിരുന്നു. അവ വലിയ ശബ്ദത്തിൽ അലറുകയും ഭിത്തികളിൽ കുളമ്പുകളാൽ ശക്തിയായി അടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അയാൾ അഞ്ചുവിന്റെയും വിദ്യയുടെയും കാലുകൾ ഇരുവശത്തേക്കും വലിച്ച് സ്റ്റേബിളിന് അഭിമുഖമായി ചങ്ങലയിൽ മുറുക്കിക്കെട്ടി. അഞ്ചുവിന്റെയും വിദ്യയുടെയും ചോര തണുത്തുറഞ്ഞു. തങ്ങൾ നേരിടാൻ പോകുന്ന നരകയാതനയുടെ വ്യാപ്തി അവർക്ക് മനസ്സിലായി. അവർ കാലുപിടിച്ച് ഇരന്നു, കരഞ്ഞു, നിലവിളിച്ചു, മാപ്പപേക്ഷിച്ചു. എന്നാൽ ആ അജ്ഞാതൻ യാതൊരു വികാരവുമില്ലാത്ത ഒരു യന്ത്രത്തെപ്പോലെ ശാന്തനായിരുന്നു. "നിങ്ങൾ മറ്റുള്ളവർക്ക് നൽകിയ അതേ ലഹരിയുടെയും, മൃഗീയമായ പീഡനത്തിന്റെയും അന്ത്യമാണിത്..ഇതാണ് ശരിയായ നീതി ദി വൈൽഡ് ജസ്റ്റിസ്‌" അയാൾ സ്റ്റേബിളിനെയും അവർ നിൽക്കുന്ന സ്ഥലത്തെയും വേർതിരിച്ചിരുന്ന വലിയ ഇരുമ്പ് ഗേറ്റ് പൂർണ്ണമായി തുറന്നുവിട്ടു. അതിനുശേഷം ആ മുറിയുടെ പ്രധാന വാതിൽ പുറത്തുനിന്ന് പൂട്ടി, താക്കോൽ ദൂരെയുള്ള അഗാധമായ കൊക്കയിലേക്ക് എറിഞ്ഞു. …… പിന്നീട് ആ രാത്രിയിൽ ആ വിജനമായ മലയോരത്ത് ഉയർന്നത് കേവലം കൊടുങ്കാറ്റിന്റെയും മിന്നലിന്റെയും ശബ്ദമായിരുന്നില്ല. മദമിളകിയ മൃഗങ്ങളുടെ മൃഗീയമായ ആക്രമണത്തിൽ, തങ്ങൾ മറ്റുള്ളവർക്ക് നൽകിയ അതേ ക്രൂരത സ്വന്തം ശരീരത്തിൽ അനുഭവിച്ചു തീർത്ത അഞ്ചുവിന്റെയും വിദ്യയുടെയും ഒടുവിലത്തെ ഭയാനകമായ നിലവിളികളായിരുന്നു. അത് ആ കാടിനെപ്പോലും വിറപ്പിച്ചു. പിറ്റേന്ന് ഉച്ചയോടെ, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ഹൈറേഞ്ചിലെ ആ ഫാം ഹൗസിലെത്തുമ്പോൾ കണ്ട കാഴ്ച ദാരുണമായിരുന്നു. അഞ്ചുവിന്റെയും വിദ്യയുടെയും തിരിച്ചറിയാൻ പോലും കഴിയാത്ത വിധം വികൃതമാക്കപ്പെടുകയുംഅര ഭാഗം തകർക്കപ്പെടുകയും ചെയ്ത മൃതദേഹങ്ങൾ.. ……. ആരായിരുന്നു ആ അജ്ഞാതൻ? അഞ്ചുവും വിദ്യയും ചേർന്ന് നശിപ്പിച്ച ഏതെങ്കിലും പാവപ്പെട്ട വിദ്യാർത്ഥിനിയുടെ പിതാവോ? സഹോദരനോ? അതോ നീതി നടപ്പാക്കാൻ ഇരുട്ടിൽ നിന്ന് അവതരിച്ച ഏതെങ്കിലും അവതാരമോ? പോലീസിന് യാതൊരു തെളിവും ലഭിച്ചില്ല. നഗരത്തിലെ ലഹരി ശൃംഖലകളെയും മാഫിയകളെയും ഒന്നാകെ ഭയത്തിന്റെ കറുത്ത നിഴലിലാക്കിക്കൊണ്ട്, ആ അജ്ഞാതൻ വന്നതുപോലെ തന്നെ ഇരുട്ടിലേക്ക് എന്നെന്നേക്കുമായി മറഞ്ഞു. ....... End
11 likes
11 shares
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ ചാരരുത്... മതിലിടിയും ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് കേവലം യാദൃച്ഛികത മാത്രമാണ്.) ........................................................... 1990, തുലാമഴ പെയ്യുന്ന ഒരു നവംബർ മാസം. ദൂരദർശന്റെ കറുപ്പും വെളുപ്പും സ്ക്രീനിൽ രാത്രി വാർത്തകളുടെ സിഗ്നൽ അവസാനിക്കുമ്പോൾ നല്ലൂർ ഗ്രാമം കടുത്ത ഇരുട്ടിലേക്ക് വീഴുമായിരുന്നു. റേഡിയോയിലെ പാട്ടുകളും, ജനലഴികളിലൂടെ കടന്നുവരുന്ന കിളികളുടെ മൂളലും മാത്രമായിരുന്നു ആ ഗ്രാമത്തിന്റെ രാവുകളിലെ കൂട്ട്. മലയോര അതിർത്തിയായ നല്ലൂരിലെ പഴയ മനയ്ക്കൽ പറമ്പിന്റെ വടക്കേ അതിരിൽ, നാളുകളായി ആരും കടന്നുചെല്ലാത്ത ഒരു ഭാഗമുണ്ടായിരുന്നു. കാട്ടുപൊന്തകളും രാക്ഷസീയമായ പാഴ്‌മരങ്ങളും മൂടിക്കെട്ടിയ ആ അതിരിൽ, പായൽ പിടിച്ച കറുത്ത വെട്ടുകല്ലുകളാൽ നിർമ്മിച്ച ആറടി ഉയരമുള്ള ഒരു പഴയ മതിലുണ്ടായിരുന്നു. ആ മതിലിന്റെ നടുഭാഗത്തായി, ജീർണ്ണിച്ച ഒരു സിമന്റ് ഫലകത്തിൽ ചുവന്ന പെയിന്റുകൊണ്ട് പണ്ട് ആരോ എഴുതിവെച്ചിരുന്നു: (ചാരരുത്... മതിലിടിയും) നാട്ടുകാർക്കും വഴിയാത്രക്കാർക്കും അതൊരു സാധാരണ അപകട മുന്നറിയിപ്പായിരുന്നു. എന്നാൽ, ആ മതിലിന് പിന്നിൽ പുകയുന്ന ദുരൂഹത എന്തെന്ന് ഗ്രാമത്തിൽ ആർക്കും വ്യക്തമായി അറിയില്ലായിരുന്നു. ഗീതയമ്മ തന്റെ വീടിന്റെ ഉമ്മറത്തിരുന്ന് മുറുക്കുമ്പോൾ,തന്റെ പേര മക്കളായ ആദർശിനോടും സന്ധ്യയോടും എപ്പോഴും പറയുമായിരുന്നു "മക്കളേ, സന്ധ്യ കഴിഞ്ഞാൽ മനയ്ക്കൽ പറമ്പിന്റെ വടക്കേ അതിരിലേക്ക് പോവരുത്. ആ മതിലിൽ തൊടുകപോലും ചെയ്യരുത്. ..." പക്ഷേ, പത്തൊമ്പതുകാരിയായ സന്ധ്യയ്ക്കോ, ഡിഗ്രി പഠനം കഴിഞ്ഞ് തെണ്ടിതിരിഞ്ഞു നിൽക്കുന്ന ആദർശിനോ അതിൽ വലിയ വിശ്വാസമുണ്ടായിരുന്നില്ല. …….. ഒരു ചൊവ്വാഴ്ച വൈകുന്നേരം, ആകാശത്ത് കറുത്ത കാർമേഘങ്ങൾ ഉരുണ്ടുകൂടിയ സമയം. തങ്ങളുടെ അങ്കണത്തിലെ പശു വഴിതെറ്റി മനയ്ക്കൽ പറമ്പിന്റെ ഭാഗത്തേക്ക് പോയതറിഞ്ഞ് സന്ധ്യ അതിനെ തിരഞ്ഞുപോയി. കാടുകയറിക്കിടക്കുന്ന അതിരിലൂടെ നടക്കുമ്പോൾ മഴയുടെ ആദ്യ തുള്ളികൾ വീണുതുടങ്ങി. പെട്ടെന്നാണ് അവൾ ആ ശബ്ദം കേട്ടത്—അതിശക്തമായ കാറ്റിൽ ഉണങ്ങിയ കരിയിലകൾ തിരുമ്മുന്നതുപോലെയൊരു ശബ്ദം. പക്ഷേ, ചുറ്റുമുള്ള മരങ്ങളിലൊന്നും ഇലകൾ അനങ്ങുന്നുണ്ടായിരുന്നില്ല! സന്ധ്യ ടോർച്ച് വെളിച്ചം മതിലിലേക്ക് തിരിച്ചു. ആ വെട്ടുകല്ല് മതിലിന് മുകളിൽ, പായലുകൾക്കിടയിൽ ഒരതിരൂപം ഇരിക്കുന്നത് അവൾ കണ്ടു. ഒരു സ്ത്രീയുടെ വേഷം... പക്ഷേ, തല പൂർണ്ണമായും പുറകിലേക്ക് തിരിഞ്ഞിരിക്കുകയായിരുന്നു! സന്ധ്യയുടെ കണ്ണുകൾ ഭയം കൊണ്ട് തള്ളി വന്നു. പെട്ടെന്ന് ആ രൂപം സാവധാനം തല മുന്നിലേക്ക് തിരിച്ചു. ആ മുഖത്ത് കണ്ണുകളോ മൂക്കോ ഉണ്ടായിരുന്നില്ല... വെറുമൊരു നിഴൽ രൂപം! ആ രൂപം മതിലിൽ നഖങ്ങൾ കൊണ്ട് മാന്താൻ തുടങ്ങിയപ്പോൾ, കല്ലുകൾക്കിടയിൽ നിന്ന് അസ്ഥികൾ തളരുന്നതുപോലൊരു മരവിപ്പിക്കുന്ന ശബ്ദം ഉയർന്നു. ഭയന്ന് വിറച്ച സന്ധ്യ കയ്യിലെ ടോർച്ച് നിലത്തിട്ട്, അലറിവിളിച്ചുകൊണ്ട് വീട്ടിലേക്ക് ഓടി. ……… സന്ധ്യ വീട്ടിലെത്തി ബോധരഹിതയായി വീണു. വിവരം അറിഞ്ഞ ആദർശ് ദേഷ്യവും ആകാംക്ഷയും കൊണ്ട് വിറച്ചു. അവന്റെ ആത്മാർത്ഥ സുഹൃത്തും നാട്ടിലെ പൊതുപ്രവർത്തകനുമായ അലിയെ അവൻ വിവരമറിയിച്ചു. അലി ധൈര്യശാലിയായിരുന്നു. എങ്കിലും, ഗ്രാമത്തിലെ പഴയ കഥകൾ അവനും കേട്ടിട്ടുണ്ടായിരുന്നു. "ആദർശേ, ഇതാരോ വഴിപോക്കരെ പേടിപ്പിക്കാൻ ചെയ്യുന്നതാകും. അല്ലെങ്കിൽ ആ മതിലിന് പിന്നിൽ നമ്മൾ അറിയാത്ത എന്തോ ഒന്നുണ്ട്. ഇന്ന് രാത്രി തന്നെ നമുക്കത് കണ്ടുപിടിക്കണം,"അലി പറഞ്ഞു. രാത്രി 11 മണി കഴിഞ്ഞപ്പോൾ, കയ്യിൽ അഞ്ചു ബാറ്ററിയുടെ വലിയ എവർറെഡി ടോർച്ചും ഇരുമ്പുവടിയുമായി ആദർശും അലിയും മനയ്ക്കൽ പറമ്പിന്റെ അതിരിലെത്തി. മഴ തോർന്നിരുന്നുവെങ്കിലും കാറ്റിന് വിചിത്രമായ ഒരു തണുപ്പായിരുന്നു. ചുറ്റും ചന്ദനത്തിന്റെയും ഒപ്പം ജീർണ്ണിച്ച രക്തത്തിന്റെയും അസഹ്യമായ ഒരു മണം പരന്നു. അവർ മതിലിനടുത്തേക്ക് നടന്നു. ടോർച്ച് വെളിച്ചം ചുവന്ന അക്ഷരങ്ങളിൽ പതിഞ്ഞു: "ചാരരുത്... മതിലിടിയും!" പെട്ടെന്ന്, മതിലിനുള്ളിൽ നിന്ന് ഒരു ശബ്ദം പുറത്തുവന്നു. ആരോ കിതയ്ക്കുന്നതുപോലെ... കല്ലുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന ആരോ ശ്വാസമെടുക്കാൻ പാടുപെടുന്നതുപോലെ! *"അലി... ടോർച്ച് അടിച്ചുനോക്ക്!"* ആദർശ് ഭയത്തോടെ പറഞ്ഞു. അലി ടോർച്ച് വെളിച്ചം മതിലിന്റെ വിടവുകളിലേക്ക് തിരിച്ചപ്പോൾ അവർ രണ്ടുപേരും ഞെട്ടിപ്പോയി. മതിലിൽ പെയിന്റുകൊണ്ട് എഴുതിയ ആ വാക്കുകളിൽ നിന്ന് ചുവന്ന ദ്രാവകം രക്തം പോലെയൊന്ന് ഇറ്റിറ്റുവീഴുന്നുണ്ടായിരുന്നു! അതേസമയം, മതിലിന്റെ താഴത്തെ വെട്ടുകല്ലുകളിൽ നിന്ന് കറുത്ത ദ്രാവകം പുറത്തേക്ക് ഒഴുകിത്തുടങ്ങി. "ആദർശേ... മാറിക്കോ! ആ കല്ലുകൾ അനങ്ങുന്നുണ്ട്!" അലിയുടെ ശബ്ദം നിലച്ചു. ആ വെട്ടുകല്ലുകൾ ഓരോന്നായി ഉളളിലേക്ക് തള്ളപ്പെടുകയും പുറത്തേക്ക് വരികയും ചെയ്യുന്നുണ്ടായിരുന്നു. മതിലിനുള്ളിൽ ആരോ ജീവനോടെ കിടന്ന് തള്ളുന്നതുപോലെ! ഭയം വരിഞ്ഞുമുറുക്കിയ രണ്ടുപേരും അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. ……. പിറ്റേന്ന് രാവിലെ, നല്ലൂർ ഗ്രാമം ഉണർന്നത് മണ്ണുമാന്തി യന്ത്രങ്ങളുടെ ശബ്ദം കേട്ടാണ്. ഗ്രാമത്തിലെ പ്രമുഖ ധനാഢ്യനും റിസോർട്ട് ബിസിനസ്സുകാരനുമായ സുരേശൻ കുറച്ച് ഗുണ്ടകളുമായും തൊഴിലാളികളുമായും മനയ്ക്കൽ പറമ്പിലെത്തിയിരുന്നു. ആ സ്ഥലം കുറഞ്ഞവിലയ്ക്ക് തട്ടിയെടുത്ത് ഒരു വിനോദസഞ്ചാര കേന്ദ്രമാക്കുകയായിരുന്നു അവന്റെ ലക്ഷ്യം. മനയ്ക്കൽ പറമ്പിലെ അതിർമതിൽ ഇടിച്ചുനിരത്താൻ സുരേശൻ ആജ്ഞാപിച്ചു. വിവരമറിഞ്ഞ് ആദർശും അലിയും നാട്ടുകാരും അവിടെ തടിച്ചുകൂടി. സുരേശന്റെ പ്രവൃത്തി തടയാൻ അവർ ശ്രമിച്ചെങ്കിലും സുരേശൻ വഴങ്ങിയില്ല. പെട്ടെന്നാണ് ഗ്രാമത്തിലെ പരമ്പരാഗത തന്ത്രിയും ക്ഷേത്ര ശാന്തിക്കാരനുമായ പുള്ളിപ്പുരയ്ക്കൽ പോറ്റി അങ്ങോട്ടേക്ക് ഓടിയെത്തിയത്. അദ്ദേഹത്തിന്റെ മുഖത്ത് കടുത്ത ഭയവും ഉത്കണ്ഠയും നിഴലിച്ചിരുന്നു. "സുരേശാ... നിർത്ത്! ആ മതിൽ തൊടരുത്! നീ ആ മതിൽ തകർത്താൽ ആ ശാപം ഈ ഗ്രാമത്തെ മുഴുവൻ വിഴുങ്ങും!" പോറ്റി ഉറക്കെ വിളിച്ചുപറഞ്ഞു. "എന്ത് ശാപം പോറ്റീ? ഈ ഇരുപതാം നൂറ്റാണ്ടിലും നിങ്ങളുടെ ഓരോ മൂഢവിശ്വാസങ്ങൾ! കുറച്ച് പായൽ പിടിച്ച കല്ലുകൾ മാറ്റാനാണോ നിങ്ങൾ ഈ ബഹളം വെക്കുന്നത്?" സുരേശൻ പരിഹസിച്ചു. പോറ്റി ആൾക്കൂട്ടത്തിന് നേരെ തിരിഞ്ഞ്, വർഷങ്ങളായി ആരോടും പറയാതെ സൂക്ഷിച്ച ആ ദാരുണമായ രഹസ്യം വെളിപ്പെടുത്തി: "30 വർഷങ്ങൾക്ക് മുൻപ്... 1960-ൽ, ഈ കാണുന്ന സുരേശന്റെ അച്ഛൻ നീലകണ്ഠൻ മുതലാളി നിർമ്മിച്ചതാണ് ഈ മതിൽ. അന്ന് മനയ്ക്കൽ തറവാട്ടിലെ ജോലിക്കാരിയായിരുന്ന ഗൗരി എന്ന പാവം പെൺകുട്ടിയെ, മുതലാളിയുടെ അനധികൃത സ്വത്ത് രേഖകൾ കണ്ടുപിടിച്ചതിന്റെ പേരിൽ അവൻ ക്രൂരമായി കൊലപ്പെടുത്തി. ആ കൊലപാതകം പുറംലോകം അറിയാതിരിക്കാൻ, നിർമ്മാണം നടന്നുകൊണ്ടിരുന്ന ഈ മതിലിന്റെ ഉള്ളിലെ വിടവിലേക്ക് അവളെ തള്ളി, മുകളിൽ സിമന്റും കല്ലുമിട്ട് മൂടി!" നാട്ടുകാർ നടുക്കത്തോടെ കേട്ടുനിന്നു. പോറ്റി തുടർന്നു: "പക്ഷേ, ഗൗരിയുടെ ആത്മാവ് അടങ്ങിയില്ല. രാത്രികളിൽ ആ മതിലിൽ നിന്ന് നിലവിളികളും രക്തവും പുറത്തുവരാൻ തുടങ്ങി. ഭയന്നുപോയ നീലകണ്ഠൻ എന്റെ അച്ഛൻ കാരണവരെ സമീപിച്ചു. അച്ഛൻ തന്റെ ആഭിചാര ശക്തി ഉപയോഗിച്ച് ആ പ്രേതാത്മാവിനെ ആ മതിലിന്റെ കല്ലുകൾക്കുള്ളിൽ തളച്ചു. അന്ന് അച്ഛൻ തന്ത്രി മന്ത്രവാക്ക് കുറിച്ച് എഴുതിയതാണ് ആ വാചകം “ചാരരുത്... മതിലിടിയും”അതൊരു മുന്നറിയിപ്പല്ല... അതൊരു ബലിബന്ധനമാണ്! ആ മതിലിന് ഇളക്കം തട്ടിയാൽ, ആ ആത്മാവ് സ്വതന്ത്രയാകും... അതിന് ആധാരമായ ചോര കുടിക്കും!" പോറ്റിയുടെ വാക്കുകൾ കേട്ട് നാട്ടുകാർ പിന്നോട്ട് മാറിയെങ്കിലും, പണത്തിന്റെ അഹങ്കാരത്തിൽ ജീവിക്കുന്ന സുരേശന് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. "ഇതൊക്കെ വെറും തള്ളു കഥകൾ!"സുരേശൻ അലറി. അവൻ തൊഴിലാളികളിൽ നിന്ന് ഒരു വലിയ ചുറ്റിക പിടിച്ചുവാങ്ങി. "ഞാൻ തന്നെ ഇത് ഇടിക്കും. നോക്കട്ടെ ഏത് പ്രേതമാണ് വരുന്നത് എന്ന്!" സുരേശൻ ആ മതിലിനോട് ചേർന്ന്, തന്റെ പുറം ആ പഴഞ്ചൻ അക്ഷരങ്ങളിൽ മുട്ടിച്ചു ചാരിനിന്നു. ചാരിനിന്നുകൊണ്ട് അവൻ ചുറ്റിക ഉയർത്തി മതിലിലേക്ക് ആഞ്ഞടിച്ചു. "ഠാ!" ആ നിമിഷം, ഉച്ചവെയിലിൽ പ്രകാശിതമായിരുന്ന ആകാശം പെട്ടെന്ന് ഇരുണ്ടു മൂടി. കടുപ്പമേറിയ കാറ്റ് വീശിയടിച്ചു. അന്തരീക്ഷത്തിലെ താപനില പെട്ടെന്ന് പൂജ്യത്തിലേക്ക് താഴ്ന്നു. സുരേശൻ ചാരിനിന്ന ഭാഗത്തെ കല്ലുകൾക്കിടയിൽ നിന്ന് കറുത്ത പുക ഉയരാൻ തുടങ്ങി. "അയ്യോ... എന്റെ മുതുക്!" സുരേശൻ നിലവിളിച്ചു. അവൻ മതിലിൽ നിന്ന് മാറിനിൽക്കാൻ ശ്രമിച്ചെങ്കിലും, അവന്റെ ശരീരം ആ മതിലിലേക്ക് ആരോ കാന്തം പോലെ ഒട്ടിച്ചുവെച്ചതുപോലെയായി! അവൻ ചാരിയിരുന്ന കല്ലുകൾക്ക് ഭീകരമായ ചൂട് അനുഭവപ്പെട്ടു. പെട്ടെന്ന്, മതിലിന്റെ കല്ലുകൾക്കിടയിലൂടെ രണ്ടു വികൃതമായ, ചീഞ്ഞഴുകിയ കറുത്ത കൈകൾ പുറത്തുവന്നു! ആ കൈകൾ സുരേശന്റെ കഴുത്തിൽ മുറുകെപ്പിടിച്ചു. "നിന്റെ ചോര... നീലകണ്ഠന്റെ ചോര.." മതിലിനുള്ളിൽ നിന്ന് ഭയാനകമായ ഒരു സ്ത്രീശബ്ദം മുഴങ്ങി. ആ ശബ്ദത്തിൽ പോറ്റിയും ആദർശും അലിയും തരിച്ചുനിന്നു. സുരേശന്റെ കണ്ണുകൾ ഭയം കൊണ്ട് വെളിയിലേക്ക് തള്ളി വന്നു. അവൻ ശ്വാസം കിട്ടാതെ പിടഞ്ഞു. മതിലിന്റെ കല്ലുകൾ ഓരോന്നായി തനിയെ ഇളകിവീഴാൻ തുടങ്ങി. ഗൗരിയുടെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ അടങ്ങിയ വലിയൊരു വിടവ് മതിലിൽ പ്രത്യക്ഷപ്പെട്ടു. ആ വിടവിലേക്ക്, അദൃശ്യമായ ഏതോ ശക്തി സുരേശനെ ജീവനോടെ ഉള്ളിലേക്ക് വലിച്ചെടുത്തു! "രക്ഷിക്കണേ... പോറ്റീ... അയ്യോ..." സുരേശന്റെ അവസാന നിലവിളി ആ കാറ്റിൽ മാഞ്ഞുപോയി. തൊട്ടടുത്ത നിമിഷം, ആ വലിയ മതിൽ ഒന്നടങ്കം ഭീകരമായ ശബ്ദത്തോടെ നിലംപൊത്തി! പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു. അലിയും ആദർശും പോറ്റിയും ഭയത്തോടെ പിന്നോട്ട് മാറി. ….. മിനിറ്റുകൾക്ക് ശേഷം പൊടിപടലങ്ങൾ ഒതുങ്ങിയപ്പോൾ നാട്ടുകാർ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു. ഇടിഞ്ഞുവീണ വെട്ടുകല്ലുകളുടെ കൂമ്പാരത്തിന് നടുവിൽ സുരേശന്റെ ശരീരം ജീവനറ്റതായി കിടക്കുന്നുണ്ടായിരുന്നു. അവന്റെ കഴുത്തിൽ ആഴത്തിലുള്ള നഖക്ഷതങ്ങളും, മുഖത്ത് വിരൂപമായ ഭയത്തിന്റെ ഭാവവുമുണ്ടായിരുന്നു. പാവപ്പെട്ടവരുടെ കണ്ണീരൂറ്റിക്കുടിച്ച അഹങ്കാരിയായ ഒരുവന് കാലം കാത്തുവെച്ച നീതി! പക്ഷേ, ദുരൂഹത അവിടെയും അവസാനിച്ചില്ല. ആദർശും അലിയും ഭയത്തോടെ ശ്രദ്ധിച്ചു. ഇടിഞ്ഞുവീണ കല്ലുകളിൽ ഒരെണ്ണം സുരേശന്റെ മൃതദേഹത്തിന് മുകളിലേക്ക് വീണുകിടപ്പുണ്ടായിരുന്നു. ഒരു പുതിയ വെട്ടുകല്ല്! ആ കല്ലിന്റെ ഉപരിതലത്തിൽ, യാതൊരു മനുഷ്യകരങ്ങളുടെയും സഹായമില്ലാതെ, ചോരച്ചുവപ്പുള്ള പുതിയ അക്ഷരങ്ങൾ തനിയെ തെളിഞ്ഞുവരുന്നത് അവർ കണ്ടു: "ചാരരുത്... മതിലിടിയും!" തൊട്ടടുത്ത നിമിഷം, അവിശ്വസനീയമെന്ന് പറയട്ടെ, ചിതറിക്കിടന്ന വെട്ടുകല്ലുകൾ ഓരോന്നായി സ്വയം ഉയർന്ന്, പഴയതുപോലെ കൃത്യമായ ക്രമത്തിൽ അടുക്കിവെക്കപ്പെട്ടു! മതിൽ വീണ്ടും പൂർവ്വസ്ഥിതി പ്രാപിച്ചു! …… ആ ഗ്രാമത്തിന് മനസ്സിലായി... അത് വെറുമൊരു മതിലായിരുന്നില്ല. അത് അനീതിക്കെതിരെയുള്ള ഗൗരി എന്ന ആത്മാവിന്റെ നിത്യമായ കാവലായിരുന്നു. മനയ്ക്കൽ പറമ്പിന്റെ വടക്കേ അതിരിൽ ഇപ്പോഴും ആ കാറ്റ് വീശുമ്പോൾ, ആ കല്ലുകൾക്കിടയിൽ നിന്ന് ആരോ മന്ത്രിക്കുന്നത് കേൾക്കാം. ........ End #horror #stories
6 likes
15 shares