ShareChat
click to see wallet page
search
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _ 52 ✍️ രചന - ജിഫ്ന നിസാർ 💐 എന്നിട്ട് നീയവനെ വെറുതെ വിട്ടോ ഡാ.. " ശിവ പല്ല് കടിച്ചു പിടിച്ചു കൊണ്ട് കാശിയോട് ചോദിച്ചു. "അല്ലാതെ പിന്നെ അവനെ അവിടെ പിടിച്ചു നിർത്താൻ എനിക്കെന്താ ഭ്രാന്തുണ്ടോ.." കാശിക്ക് അവനെക്കാൾ ദേഷ്യം. വിഷ്ണുവിന്റെ വരവിനെ കുറിച്ച് ശിവയോട് പറയുകയാണ് കാശി. വിഷ്ണു പറഞ്ഞിട്ട് പോയതെല്ലാം കേൾക്കുമ്പോൾ അവനിട്ടു രണ്ടു പൊട്ടിക്കാൻ പറ്റാത്ത ദേഷ്യമാണ് ശിവക്കും. ടൗണിൽ വാ. ഞാനും അങ്ങോട്ട്‌ വരാമെന്നു പറഞ്ഞു തന്നെ വിളിച്ചു വരുത്തിയവനെ അവിടെ കാണാഞ്ഞിട്ട് ശിവ വിളിച്ചു നോക്കുമ്പോൾ കാശി വീട്ടിൽ തന്നെയാണെന്ന് പറഞ്ഞു. ആ പറച്ചിലിൽ തന്നെ എന്തോ വശപിശക് തോന്നിയ ശിവ പിന്നെ ഫോണിൽ കൂടി കൂടുതലൊന്നും ചോദിക്കാതെ നേരെ കാശിയുടെ വീട്ടിലേക്ക് വെച്ച് പിടിച്ചു. അവനൂഹിച്ചത് പോലെ തന്നെ.. ഉമ്മറത്തെ തൂണിൽ ചാരി ഈ ലോകത്തോട് മുഴുവനുംമുള്ള ദേഷ്യത്തോടെ നിൽക്കുന്ന ഒരുവൻ. ശിവ എന്തെന്ന് ചോദിച്ചിട്ടും ആദ്യം ഒന്നുമില്ലെന്ന് തന്നെയാണ് കാശി പറഞ്ഞത്. പക്ഷേ ശിവയങ്ങനെ വിട്ട് കളയില്ലല്ലോ. അതിന് വേണ്ടിയല്ലല്ലോ കെട്ടത് പാതി കേൾക്കാത്ത പാതി എന്ന മട്ടിലവൻ ഓടി പാഞ്ഞു വന്നതും. ഒടുവിൽ കാശി തോറ്റു പോയി.. വിഷ്ണുവിന്റെ കാര്യം കാശി പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ആ ഹോസ്പിറ്റലിന്റെ മുറ്റത്തെ വയ്യാത്ത കുഞ്ഞിനേയും അടക്കി പിടിച്ചു കൊണ്ട് തന്നെ ദയനീയമായി നോക്കുന്ന ഗായത്രിയെയും അവളുടെ എളിയിൽ ഒട്ടും വയ്യാത്ത തളർന്നു തൂങ്ങിയ ആ കുഞ്ഞിനേയുമാണ് ശിവക്കോർമ്മ വന്നത്. "അതിനെ പറഞ്ഞിട്ടും തല്ലിയിട്ടും ഒന്നും യാതൊരു കാര്യവുമില്ല ശിവ.. എന്റെ പുന്നാര ഏട്ടൻ ആ സ്റ്റേജിൽ നിന്നൊക്കെ ഒരുപാട് ദൂരെയാണ്. ഇനിയിപ്പോ ചെയ്തു കൂട്ടിയതിനൊക്കെ കൊടുത്തേ തീരൂ എന്നാണെങ്കിൽ ആളെ അങ്ങ് കൊന്നു കളഞ്ഞേക്കണം. അതിൽ കുറഞ്ഞൊന്നും ചെയ്തിട്ട് കാര്യമില്ല. ചെയ്ത് കൂട്ടിയതും ഇപ്പഴും ചെയ്യുന്നതും.. ഇനിയങ്ങോട്ട് ചെയ്യാൻ പോകുന്നതിനും അടക്കം ഉള്ള എന്റെ ഏട്ടന് ശിക്ഷ... അത് മരണത്തെക്കാൾ ഒട്ടും കുറയാൻ പാടില്ല.." കാശിയുടെ പല്ലുകൾ ഞെരിഞ്ഞമർന്നു. "പിന്നെ... അവനെ പോലൊരു പേ പട്ടിയെ തല്ലി കൊന്നു ജയിലിൽ ചെന്ന അവിടെയും കയറ്റില്ല.. അത്രയും നിലവാരം കുറഞ്ഞ കേസ് അവിടെ സ്വീകരിക്കില്ല എന്ന് പറഞിട്ടവർ നിന്നെ മടക്കി വിടും. കാശിയുടെ കണ്ണിലെ ദേഷ്യം കണ്ടപ്പോൾ ശിവ പിന്നെയാ വിഷയത്തിൽ അത്രയും ശ്രദ്ധ കൊടുത്തില്ല. അത് വിട്ട് കളഞ്ഞു. "അത് വിട്.. എന്നിട്ട് നിന്നെ നിന്റെ അശോകേട്ടൻ വിളിച്ചു കൊണ്ട് പോയത് എന്തിനായിരുന്നു അതിനെ കുറിച്ച് പറ." ശിവ ചോദിച്ചു. അതോടെ അത് വരെയുമുണ്ടായിരുന്ന കാശ്ശിയുടെ അസ്വസ്ഥത ഇരട്ടിയാവുകയും ചെയ്തു. "ഓഓഓ.. നമ്മളോടൊന്നും പറയരുതെന്ന് പറഞ്ഞോ നിന്റെ രാജാവ്.." അത് പറയാനുള്ള കാശിയുടെ വിഷമം കണ്ടിട്ട് ശിവയൊരു ചിരിയോടെ ചോദിച്ചു. "പോടാ.. അതൊന്നുമില്ല.. പറയാൻ മാത്രം. ഒന്നുമില്ല അത്ര തന്നെ.." കാശി അവനെ നോക്കാതെ മുഖം തിരിച്ചിരുന്നു. അതിനെ കുറിച്ചോർക്കാൻ തന്നെ അവനും തോന്നുന്നില്ല. "മോളെ നിനക്ക് കെട്ടിച്ചു തരാം എന്ന് പറയാനാണോ ഡാ.. നിന്റെയീ പരുങ്ങൽ കണ്ടിട്ട് എനിക്കങ്ങനെ തോന്നുന്നു.." പക്ഷേ ശിവ അവനെ വിടാനുള്ള ഭാവമില്ല. "അയാളുടെ മോളെ... അങ്ങനെയൊന്നും കാണരുതെന്ന് പറയാൻ.. അയാൾക്ക് എന്നേക്കാൾ നല്ലൊരു മരുമോനെ വേണമെന്ന് പറയാൻ.." ശിവ ഒട്ടും പ്രതീക്ഷിക്കാത്ത ഉത്തരമായിരുന്നു കാശി പറഞ്ഞത്. അതിന്റെയൊരു അമ്പരപ്പും അവനുണ്ട്. "കണ്ണും തള്ളി നോക്കണ്ട.. സത്യം തന്നെയാ പറഞ്ഞത്.അശോകേട്ടൻ പറഞ്ഞത് അറിയാഞ്ഞിട്ട് നിനക്കല്ലേ വല്ല്യ അസുഖം.. ഇപ്പോൾ സമാധാനമായല്ലോ. അല്ലേ.." ശിവയുടെ ഇരിപ്പ് കണ്ടിട്ട് കാശ്ശിയൊരു ചിരിയോടെ പറഞ്ഞു. "അല്ലേടാ.. അത്.. അശോകേട്ടൻ.. നിന്നോട് അങ്ങനെ പറഞ്ഞോ.." എന്തേയ്.. നിനക്കെന്നെ വിശ്വാസമില്ലേ.. " കാശിയുടെ കണ്ണുകൾ കൂർത്തു.. "ഛെ.. അതല്ലടാ.. ഞാൻ ഉദ്ദേശിച്ചത്.. മൂപ്പർക്ക് നിന്നെ വലിയ ഇഷ്ടമായിരുന്നില്ലേ.. അപ്പൊ ഞാൻ കരുതി.." ശിവ വല്ലായ്മയോടെ കാശിയെ നോക്കി. "നീ കരുതി അമ്പലപറമ്പിൽ അശോകൻ മകളെ എനിക്ക് കെട്ടിച്ചു തരുമെന്ന്. അല്ലേ..?" കാശ്ശിയൊരു ചിരിയോടെ ചോദിച്ചു. ശിവ ആണെന്നോ അല്ലെന്നോ മനസ്സിലാകാത്ത വിധമൊന്നു തലയാട്ടി. "ആ ഒരു കരുതൽ കൊണ്ടാവും നീയവളെ സപ്പോർട്ട് ചെയ്തതും.. പക്ഷേ.. എനിക്കറിയാമായിരുന്നു ശിവ.. ഇത് ഇങ്ങനൊക്കെയെ വരൂ എന്ന്.. അത് കൊണ്ടല്ലേ ഞാൻ.. എനിക്കവളെ.." ആവേശത്തിൽ പറഞ്ഞു വന്നത് സഡൻ ബ്രേക്ക്‌ പോലെ കാശി പിടിച്ചു നിർത്തി. "പക്ഷേ കാശി.. നിനക്കവളെ ഇഷ്ടമല്ലേ.. അതിനേക്കാൾ അവൾക്ക് നിന്നെയും.. പിന്നെയെങ്ങനെ.." "അതൊന്നും നമ്മളോർത്തു കൊണ്ട് ടെൻഷൻ ആവേണ്ട ശിവ.. അശോകേട്ടൻ ഒന്ന് തീരുമാനിച്ചാൽ അത് നടത്തി എടുക്കേണ്ട വിധവും അതിനുള്ള വഴികളും മൂപ്പര് തന്നെ കണ്ട് പിടിച്ചു കൊള്ളും.. ഈ കളിയിൽ നമ്മളില്ല ശിവാ.. നമ്മളിവിടെ കാഴ്ചക്കാർ മാത്രമാണ്.. കല്യാണത്തിന് വിളിക്കും.. പോകും.. അത് പോലെ തിരിച്ചു പോരും.. അത്ര തന്നെ.." ശിവക്കോട്ടും മനസിലാവാത്തൊരു ഭാവമായിരുന്നു അപ്പോൾ കാശിക്ക്. എന്തൊക്കെയോ അടക്കി പിടിച്ച അവന്റെ കണ്ണുകളും സംസാരവും. "പക്ഷേ കാശി കാർത്തു..." ശിവയെന്തോ പറയാൻ വന്നതായിരുന്നു പിന്നെയത് വേണ്ടന്ന് വെച്ചത് മുന്നിലിക്കുന്നവനിൽ അത് വേദന തീർക്കും എന്നുള്ളത് കൊണ്ട് മാത്രം. "ഇത്രയും പെട്ടന്ന് അയാൾ ഇങ്ങനെ പറയാൻ എന്താടാ.. കാരണം.?" "അതൊക്കെയുണ്ട്.. നല്ല സ്ട്രോങ്ങ്‌ ആയിട്ട് തന്നെ അയാളുടെ കയ്യിൽ തെളിവ് കിട്ടിയിട്ട് തന്നെയാ അശോകൻ കളത്തിൽ ഇറങ്ങിയത്.." നേർത്തൊരു ചിരിയോടെ അയാളുടെ കയ്യിലുള്ള തന്റെയും കാര്ത്തുവിന്റെയും ഫോട്ടോസിനെ പറ്റി കാശി ശിവയോട് പറഞ്ഞു. അത് കൂടി കേട്ടതോടെ ശിവയുടെ കണ്ണ് മിഴ്ഞ്ഞു പോയി. "എന്നാലുമെടാ.. ആരാവും ഇങ്ങനൊക്കെ ചെയ്തത്.. അതിന് മാത്രം അയാളോട് ശത്രുത..ആർക്കാ കാശി " "അതിന് ശത്രുത അയാളോടെന്ന് ആര് പറഞ്ഞു.." കാശിക്ക് അപ്പോഴുമൊരു ചിരിയാണ്. "പിന്നെ കാർത്തുവിനോടോ.. "അതുമല്ല.. എന്നോട്.." കാശി കണ്ണ് ചിമ്മി കൊണ്ടത് പറഞ്ഞു കേട്ടതും ശിവ ഞെട്ടി പോയി. "നിന്നോടോ.. ആർക്ക്.. എന്തിന്..?" "അഹ്..എന്നോട് തന്നെ.. അശോകേട്ടന്റെ മോളെയും കെട്ടി അയാളുടെ സ്വത്തു സ്വന്തമാക്കുന്നതും മോഹിച്ചു കൊണ്ട് നടക്കുന്ന ഒരുവനില്ലേ.. അവനെന്നോട് ശത്രുതയാണ് ശിവ..തരത്തിൽ കിട്ടിയാൽ എന്നെ കൊന്നു കളയാൻ പാകത്തിനുള്ള ശത്രുത." തൂണിലേക്ക് ചാരി ഇരുന്നു കൊണ്ടത് പറയുമ്പോൾ കാശിക്കൊരു നിസംഗതാ ഭാവമാണ്. "മഹേഷിനോ.. അവനെന്തിനാടാ നിന്നോട്.. ഇപ്പോഴും അശോകേട്ടന്റെ കൂടെ തന്നെ ആണല്ലോ അവൻ.. അയാൾക്ക് അവനെയും വലിയ കാര്യമാണല്ലോ.." ശിവക്ക് അതായിരുന്നു സംശയം. "അവനത് പോരാ ശിവ.. എല്ലാം ഒറ്റയ്ക്ക് കിട്ടണം.എങ്കിലേ അവന്റെ നെറികെട്ട കളികൾ നടക്കൂ.. അതിന് വേണ്ടിയാണ് അവൻ അശോകേട്ടന്റെ ശത്രുക്കളുടെ കൂടെ കൂടിയത് പോലും.." "അവനെ കുറിച്ച് നിനക്കെല്ലാം അറിയാവോ കാശി..?" "അറിയാം.. "എങ്കിൽ പിന്നെ നീ നിന്റെ അശോകേട്ടനോട് പറയെടാ.. അങ്ങേര് അവനെ കുറിച്ച് അറിയട്ടെ.." ശിവ പറഞ്ഞത് കേട്ടതും കാശി ഒന്ന് ചിരിച്ചു. "പറയണം എന്നുണ്ടായിരുന്നു എനിക്ക്. അതിന് വേണ്ടിയുള്ള തെളിവുകൾ ഞാൻ കളക്ടട് ചെയ്തു തുടങ്ങിയതുമാണ്. പക്ഷേ ഇനിയത് കൊണ്ട് കാര്യമുണ്ടാവില്ല.. അവൻ എനിക്ക് മുന്നേ അറിഞ്ഞു കളിച്ചു.." അത് പറയുമ്പോൾ കാശിക്ക് അൽപ്പം നിരാശയുണ്ടായിരുന്നു. "അതെന്താടാ.. അയാളത് അറിയണ്ടേ.." "അറിയേണ്ടത് തന്നെയാ.. ഞാനത് അറിയിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു. പക്ഷേ ഇനിയിപ്പോ ഞാനത് പറയുന്നത് അശോകേട്ടൻ വിശ്വസിക്കില്ല ശിവ.. എന്നോടുള്ള സംശയങ്ങൾ കൂടാനെ അത് ഉപകരിക്കു..ആ മനസ്സിലിപ്പോ കാശി ചതിച്ചു എന്ന് തന്നെയാണ്. പുറമെ അയാളത് ഭാവിച്ചിലേലു അത് അങ്ങനെ തന്നെയാണ്. അല്ലെങ്കിൽ ആ ഫോട്ടോ കയ്യിൽ കിട്ടിയതിന്റെ കാരണം ചോദിക്കാൻ അയാളെന്നെ കൊണ്ട് പോകില്ല.. കാശിനാഥൻ അത് ചെയ്യില്ലെന്ന് അയാൾക്കൊരു വിശ്വാസം ഉണ്ടായേനെ..അതുണ്ടായില്ല." ഒന്ന് ശ്വാസമെടുത്തു കൊണ്ട് കാശി ശിവയെ നോക്കി. "ആഹ്.. നിനക്കത് തന്നെ വേണം. ഈ പറയപ്പെട്ട അശോകേട്ടനെ കരുതിയല്ലേ നീ ആ പെണ്ണിനെയും അതിന്റെ സ്നേഹത്തെയും കാണാതെ പോയത്. അതിന് നിന്നോട് എത്ര സ്നേഹം ഉണ്ടായിരുന്നു.." ശിവ ദേഷ്യത്തോടെ കാശിയെ നോക്കി കൊണ്ട് പറഞ്ഞു. അവനതിനു മറുപടിയൊന്നും പറഞ്ഞില്ല. "പക്ഷേ കാശി നീ ഇതൊന്നും പറഞ്ഞു കൊണ്ടാ പുന്നാര മോനെ വെറുതെ വിടരുത്. അശോകേട്ടന്റെ കാര്യം വിട്ടേക്ക് നീ. കൂടെ നടക്കുന്നവനെ മനസിലായില്ലേൽ അയാൾക്ക് അത് തന്നെ കിട്ടണം.. പക്ഷേ കാർത്തു.. അവളെ വിട്ട് കളയല്ലേ കാശി. മഹേഷിനെ പോലെ ഒരാൾ.. അവളത് അർഹിക്കുന്നില്ല ഡാ.. അവളെ ഓർത്തെങ്കിലും നീ.." ശിവയത് പറഞ്ഞു നിർത്തിയ നിമിഷം തന്നെയാണ് കാശിയുടെ ഫോൺ ബെല്ലടിച്ചത്. തുളസി ചേച്ചി.. എന്നാ പേരതിൽ കണ്ടതും അവന്റെ നെഞ്ചോന്നാളി. ആരാടാ.. " അവന്റെയാ ഞെട്ടൽ കണ്ടതും ശിവ ചോദിച്ചു. കാശി ഒന്നും പറയാതെ ചുണ്ടുകൾ കൂട്ടി പിടിച്ചു കൊണ്ട് ഫോൺ അവന് നേരെ തിരിച്ചു കൊടുത്തു. "എടുക്ക്.." വീണ്ടും അതിലേക്ക് തന്നെ നോക്കി ടെൻഷനോടെ ഇരിക്കുന്നവനോട് ശിവയാണ് പറഞ്ഞത്. നല്ലതൊന്നുമല്ല ആ വിളിക്ക് പിറകില്ലെന്ന് അതിന്റെ ആൻസർ ബട്ടൺ പ്രസ്സ് ചെയ്യുമ്പോഴും കാശിയുടെ മനസ്സിലുണ്ട്. "ഹലോ.." ആ ഒരു വിറയലോടെ തന്നെയാണ് കാശി ഹലോ പറഞ്ഞത്. പക്ഷേ അനക്കമൊന്നുമില്ല. "പറയ്യ് തുളസി ചേച്ചി.. കാശ്യാണ്..." അവനൊന്നു കൂടി ആവിശ്യപ്പെട്ടു. "തുളസി ചേച്ചി അല്ലല്ലോ കാശി ചേട്ടാ.. ഇത് കാർത്തു ചേച്ചിയാണ്.." അടക്കി പിടിച്ചൊരു ചിരിയോടെ മറുവശത്തു നിന്നും വന്നു ചേർന്ന ആ സ്വരം അവന്റെ ഹൃദയവും തുളച്ചു കയറി കൊണ്ടിറങ്ങി പോയി.. തുടരും.. കുറച്ചേ ഒള്ളു.. അതെനിക്കറിയാം.😆 അതല്ലാതെ എന്തേലും പറഞ്ഞിട്ട് പോകൂ.. സ്നേഹത്തോടെ ഞാൻ കാത്തിരിക്കുന്നു.. നിങ്ങളുടെ സ്വന്തം jif #📔 കഥ #💞 പ്രണയകഥകൾ
📙 നോവൽ - SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 - ShareChat