✍ തുടർക്കഥ

161K Posts • 1570M views
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6jMPjqb?d=n&ui=v64j8rk&e1=cമന്ത്രകോടി :പാർട്ട്‌ -35💚🌺 അവൻ ഡോക്ടറുടെ ക്യാബിനിൽ നിന്ന് പുറത്തിറങ്ങി.... ശേഷം വളരെ വേഗം തന്നെ സഞ്ജുവിന്റ നമ്പർ ഡയൽ ചെയ്തു.... കുറച്ച് റിങ്ങുകൾ പോയതും മറുപുറം അവൻ കാൾ എടുത്തു. നന്ദാ..... ഞാൻ നിന്നെ വിളിക്കാനി രിക്കുകയായിരുന്നു..... അർജന്റായി നിന്നോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്. എന്താടാ.... ഇപ്പോൾ കുറച്ചു തിരക്കുകൂടി ഉണ്ട് അത് കൂടി കഴിഞ്ഞ് വിളിക്കാം ഞാൻ..... നന്ദൻ എന്തെങ്കിലും പറയുന്നതിന് മുൻപേ സഞ്ചു പറഞ്ഞുകൊണ്ട് പെട്ടന്ന് കാൾ കട്ട് ചെയ്തു. 🌼🌼🌼🌼🌼🌼🌼🌼 നന്ദൻ ഒരു നിമിഷം ഫോൺ ചുണ്ടോട് മുട്ടിച്ച് ഒന്നാലോചനയോടെ നിന്നു ശേഷം അലനെ ഡ്രിപ് ഇട്ട് കിടത്തിയിരുന്ന ക്യാഷ്വാലിറ്റിയിലേക്ക് നടന്നു . അവിടെ അലന്റെ അമ്മയും മറ്റ് അധ്യാപകരും നിൽക്കുന്നുണ്ടായിരുന്നു.... മകനെ നോക്കിക്കൊണ്ടുള്ള അമ്മയുടെ വിങ്ങിക്കരച്ചിൽ നന്ദന്റെയും ഉള്ളം നോവിച്ചു. അവൻ ഒരു നെടുവീർപ്പോടെ മാറിയിരുന്നു..... ലഹരി എവിടെ നിന്ന് എങ്ങനെ എപ്പോൾ.... ഇതെല്ലാം മനസ്സിലൊരു ചോദ്യമായി മാറി..... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 അതേ നിമിഷം മുബൈയിൽ നിന്ന് തിരികെയുള്ള യാത്രയിലായിരുന്നു സഞ്ചു. അവന്റെ കൈയിൽ മുംബൈപോലീസിൽ നിന്നും കളക്ട് ചെയ്ത രണ്ട് മൂന്ന് ഫയലുകളും ഉണ്ടായിരുന്നു........ അതിൽ ഓരോന്നിലേയും ഓരോ പേജ് മറിക്കുമ്പോഴും അവന്റെ മുഖം ഞെട്ടൽ പ്രകടമായികൊണ്ടേയിരുന്നു...... ഫയലിൽ റെക്കോർഡ് ചെയ്തിട്ടുള്ള ആ പേരും ഫോട്ടോയും തന്നെയായിരുന്നു അതിന് കാരണം. മെറിൻ....... താനന്ന് നന്ദന്റ വീട്ടിൽ കണ്ട അതേ പെൺകുട്ടി....... മഹിയുടെ ഭാര്യ....... അവളൊരു വലിയ ഡ്രഗ്ഗ് മാഫിയയുടെകണ്ണിയാണ്...... രണ്ട് മൂന്നു പ്രാവശ്യം സെയിം കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്.... ഇവരുടെ പുറകിലുള്ളത് വലിയ മാഫിയകൾ ആയതുകൊണ്ടാകാം കേസുകളെല്ലാം എങ്ങുമെത്താതെ പോയിട്ടുണ്ട്....... സഞ്ചു ഒന്ന് ദീർഘ ശ്വാസമെടുത്തു....... മഹിക്ക് ഇതിലെന്തെങ്കിലും പങ്കുണ്ടാകുമോ? അവൻ ആലോചനയുടെ ഫയലുകളോരോന്നും വീണ്ടും മറിച്ചു..... ആ നിമിഷം അവന്റെ ശ്രദ്ധ മറ്റൊരു ഫോട്ടോയിൽ എത്തി നിന്നു. കെവിൻ.... മെറിനോടൊപ്പം തന്നെ എല്ലാ കേസുകളിലും അവനും പങ്കാളിയാണ്...... പക്ഷേ അവനെക്കുറിച്ച് അന്വഷിച്ചപ്പോൾ ജീവനോടെ ഇല്ലന്നാണ് മുംബൈ പോലീസിന്റെ റിപ്പോർട്ട്. അവനും ഒരു ചോദ്യചിഹ്നമാണ്.... ഈ കേസിന്റെ കുരുക്ക് വളരെ വലുതാണ്...... അതിങ്ങനെ കെട്ടുപിണഞ്ഞു കിടക്കുകയാണ്.... തെളിവുകൾ ഓരോന്നും കൈയ്യിലെത്തുന്ന തിലൂടെ മാത്രമേ കുറ്റക്കാരിലേക്ക് എത്താനും കഴിയൂ..... എന്തായാലും തന്റെ ജീവൻ പണയം വയ്ക്കേണ്ടി വന്നാൽ പോലും അതിലേക്ക് എത്തുകതന്നെ വേണം.... അത്‌ ആദ്യമേ ഉറപ്പിച്ചതാണ്..... തനിക്ക് മേലേ ഈ കേസ് പോകാതെ വേരോടെ പിഴുതെടുക്കണം. നാട്ടിൽ ഇതിന്റെ സ്രോതസ്സ് എവിടെയാണെന്നൊരു ഊഹം കിട്ടുന്നുണ്ട് അത് വഴി മറ്റുള്ളവരിലേക്ക് എത്താം. പക്ഷേ.... ഈ അന്വേഷണത്തിൽ അറിഞ്ഞോ അറിയാതെയോ പെടാൻ പോകുന്നത് തന്റെ നന്ദനും കുടുംബവുമാണ്...... അവർക്കൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ വേണം ഈ കേസ് ഡീൽ ചെയ്യാൻ..... എത്രത്തോളം സക്‌സസ്‌ ആകുമെന്ന് അറിയില്ല..... എന്നാലും പരമാവധി ശ്രമിക്കാം...... അവൻ ആലോചനയോടെ ഫോൺ എടുത്തു..... 🌼🌼🌼🌼🌼🌼🌼🌼🌼🌼 രണ്ട് മണിക്കൂർ ഒബ്‌സർവേഷൻ കഴിഞ്ഞ് അലനെ ഡിസ്ചാർജ് ചെയ്തിരുന്നു..... അവന് ലഹരി എവിടെ നിന്നുകിട്ടി എങ്ങനെ കിട്ടി എന്നുള്ള മൊഴി നിർണായകമാണ് അതിനാൽ കൗൺസിലിംഗും കഴിഞ്ഞ് നേരെ പോയത് സ്റ്റേഷനിലേക്കാണ്........ സഞ്ചു എത്തിയിട്ടില്ല..... വിളിച്ചിട്ട് കിട്ടുന്നതുമില്ല..... അത്‌ നന്ദനൊരു ടെൻഷനായിരുന്നു........ സ്റ്റേഷനിൽ നിന്ന് കുട്ടിയുടെ മൊഴി ശേഖരിച്ചശേഷം വീട്ടിലേക്കയച്ചു... നാളെയും വരണമെന്ന് പറഞ്ഞ് എഴുതി ഒപ്പിട്ട ശേഷമാണ് വീട്ടിലേക്ക് വിട്ടത്. നന്ദൻ സ്കൂളിലേക്ക് എത്തുമ്പോൾ തന്നെ സ്കൂൾ ഗ്രൂപ്പുകളിലും മറ്റും മെസ്സേജ് കണ്ട് കുട്ടികളുടെ പേരെന്റ്സും സ്കൂളിൽ എത്തിയിരുന്നു....... പല പേരെന്റ്സിനും കുട്ടികളുടെ ചില മാറ്റത്തേക്കുറിച്ച് പറയുന്നുണ്ടായിരുന്നു. കുറച്ചധികം കുട്ടികളിൽ ലഹരിപദാർത്ഥം എത്തിയിട്ടുണ്ടെന്ന് അപ്പോൾ തന്നെ എല്ലാവർക്കും മനസ്സിലായി....... അതോടെ അത്യാവശ്യം നല്ലോരു ചെക്കിങ് തന്നെ നടന്നു. 🌼🌼🌼🌼🌼🌼🌼🌼🌼 അന്ന് രാത്രി നന്ദൻ വീട്ടിലെത്തുമ്പോൾ വളരെ താമസിച്ചിരുന്നു..... ഭാമ വിളിച്ചപ്പോൾ പലപ്പോഴും അവന് എടുക്കാൻ കഴിഞ്ഞിരുന്നില്ല. അവൻ തിരക്കാണെന്നു കരുതി ഭാമ പിന്നീട് വിളിച്ചതുമില്ല. വല്ലാത്തൊരു തളർച്ചയോടെ മുറിയിലേക്ക് വന്നുകയറുന്നവനെ കണ്ടതും ഫ്രഷ് ആയി കണ്ണാടിക്ക് മുന്നിൽ നിന്ന ഭാമ തിരിഞ്ഞു നോക്കി....... എന്തുപറ്റി നന്ദേട്ടാ...... അവന്റെ മുഖത്തേ വല്ലായ്മകണ്ട് അവൾ ചോദിച്ചു..... അവൻ ടേബിളിനോട് ചേർത്തിട്ടിരുന്ന കസേര പിന്നിലേക്ക് വലിച്ച് അതിലേക്കിരുന്നു...... അവൾ പതിയെ അവനരികിലേക്ക് ചെന്നു.... നന്ദേട്ടാ...... എന്താ പറ്റിയെ..... മുഖമൊക്കെ എന്താ വല്ലാതിരിക്കുന്നെ....... അവന്റെ മുഖമൊന്ന് ഉയർത്തികൊണ്ടവൾ വീണ്ടും ചോദിച്ചു? ഭാമേ...... സഞ്ചു അന്ന് എന്നോട് ഒരു കാര്യം പറഞ്ഞത് നീ ഓർക്കുന്നുണ്ടോ..... മുഖം ഉയർത്തിയ നിമിഷം അവൻ അവളോട്‌ ചോദിച്ചു. സ്കൂളിലെ കുട്ടികളുടെ ലഹരി ഉപയോഗത്തെപ്പറ്റി...... ഹ്മ്മ്മ്..... പറഞ്ഞല്ലോ എന്നപോലെ അവൾ മൂളി ..... ഇന്ന്...... ഇന്നൊരു സംഭവമുണ്ടായി....... അവൻ നടന്ന ഓരോ കാര്യങ്ങളും അവളോട് വിവരിച്ചു....... അവൻ പറഞ്ഞു കഴിഞ്ഞ കാര്യങ്ങളെല്ലാം കേട്ടതും ഭാമ അക്ഷരാർത്ഥത്തിൽ ഞെട്ടിയെന്ന് വേണം പറയാൻ......... എന്നിട്ട്..... എന്നിട്ട് എന്തായി നന്ദേട്ടാ...... സംശയം തോന്നിയ കുട്ടികളെയെല്ലാം വിളിച്ച് സംസാരിച്ചു...... പല കുട്ടികളും ഒഴിഞ്ഞുമാറിയെങ്കിലും പോലീസ് അറേൻജ് ചെയ്ത കൗൺസിലിംഗ് ടീം കൃത്യമായി കുട്ടികളിൽ നിന്ന് വിവരങ്ങൾ കണ്ടെത്തി....... ആണും പെണ്ണുമായി പത്ത് കുട്ടികളെയാണ് നിരീക്ഷണത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്...... എല്ലാം കേട്ട് ഭാമ ഞെട്ടി നിൽക്കുകയാണ്..... എന്നാലും..... ഇത്രേം ദിവസം കുട്ടികൾ ഒന്നും അറിയിക്കാതെ........ ഭാമയൊന്നു നിർത്തി.... ഹ്മ്മ്മ്..... അതാണ് ലഹരിയുടെയും അത്‌ നൽകുന്നവരുടെയും കഴിവ്.......... എന്തായാലും സഞ്ചു നാളെയോടെ എത്തും...... ഞാൻ ഫോൺ വിളിച്ചപ്പോൾ അവന് എടുക്കാൻ കഴിഞ്ഞില്ല...... ഈ സ്റ്റേഷൻ ചാർജ് അവനായതുകൊണ്ട് എല്ലാം അറിഞ്ഞുകാണും..... ഹ്മ്മ്മ്.... ഭമായൊന്നു മൂളി..... കൂടാതെ..... മറ്റെന്തോ കാര്യം അവന് പറയാനുണ്ടെന്ന് പറഞ്ഞിരുന്നു...... എന്താണെന്നു പറഞ്ഞില്ല...... അതിന് മുന്നേ കാൾ കട്ടായി നന്ദനൊരു ആലോചനയോടെ പറഞ്ഞു നാളെ ട്യൂഷൻ സെന്ററിൽ ഞാൻ കൂടി വരാം.... ഇനി അവിടെ ആരൊക്കെയാണ് ഉപയോഗിക്കുന്നതെന്ന് ദെയ്വ്ത്തിനറിയാം..... ഇതുവരെ എനിക്ക് സംശയമൊന്നും തോന്നിയില്ല നന്ദേട്ടാ..... ഞാൻ അമ്മയോടും അതിനെക്കുറിച്ച് സംസാരിച്ചിരുന്നു...... നമുക്ക് സംശയം തോന്നാത്ത രീതിയിൽ ആകും ഭാമേ ഇതിന്റെ ഇടപാട്..... സിറ്റുവേഷൻ മോശമായി അതിൽനിന്നും രക്ഷപെടാൻ കഴിയില്ലെന്ന അവസ്ഥയിൽ ഉപയോഗിക്കുന്നയാൾ എത്തുമ്പോഴേ മറ്റുള്ളവർ എല്ലാമറിയൂ.... ഹ്മ്മ്.... നീ ഒരു ചായ എടുക്ക്..... ഇന്നത്തെ അലച്ചിലും ടെൻഷനും എല്ലാം കൂടി നന്നായി തലവേദനിക്കുന്നുണ്ട്..... ഹ്മ്മ് എടുക്കാം... അവളാ മുടിയിഴകളെ ഒന്നു തഴുകിക്കൊണ്ട് പുറത്തേക്കിറങ്ങി...... 🌼🌼🌼🌼🌼🌼🌼🌼🌼🌼 ഇതേ സമയം അപ്പുറത്തെ മുറിയിൽ കഴിഞ്ഞ ദിവസം കൊണ്ടുവന്ന എല്ലാ സ്റ്റോക്കുകളും ഏജന്റ് മാരുടെ കൈയിൽ എത്തിച്ച സന്തോഷത്തിൽ ആയിരുന്നു മെറിൻ..... ഈ വീട്ടിൽ ഒളുപ്പിച്ച് വച്ചതുമെല്ലാം ചേർത്ത് വലിയൊരു ശേഖരം തന്നെ എല്ലാവരേയു മായി ഏൽപ്പിച്ചിട്ടുണ്ട്........ മഹിക്ക് എന്തോ ഡൗട് അടിച്ചത് കൊണ്ട് തന്നെ ഒന്നും ഇവിടെ വയ്ക്കരുതെന്നാണ് ഗൗതമിന്റെ ഓർഡർ...... അതുകൊണ്ട് ആണ് പെട്ടന്നെല്ലാം ഒഴിപ്പിച്ചതും...... കൂടാതെ മറ്റെന്തോ പ്ലാൻ കൂടി ഉണ്ടവന്..... തന്നോട് പറഞ്ഞിട്ടില്ല..... വരട്ടെ.... നോക്കാം...... അവളൊരു ദീർഘ നിശ്വാസത്താലേ വയർ താങ്ങിപ്പിടിച്ച് കിടക്കയിലേക്ക് കിടന്നു. ഇനി തന്നെ കാത്തിരിക്കുന്നത് എന്തെന്നറിയാതെ.... തുടരും 💚🌺 കണ്ണൂർകാരൻ 🥰🥰🥰🥰 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
48 likes
6 comments 24 shares
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟 SCISSOR SEBASTIAN ( ,കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലെ ആ ഗ്രാമം, പകൽ പോലും മൂടൽമഞ്ഞാൽ പുതഞ്ഞു കിടക്കുന്ന ഒരിടമാണ്. അവിടെയുള്ള പഴയ ബ്രിട്ടീഷ് ബംഗ്ലാവുകളുടെ ജനാലകൾ കാറ്റിലടുമ്പോൾ കേൾക്കുന്ന ശബ്ദം പോലും വരാനിരിക്കുന്ന ഏതോ അപകടത്തിന്റെ സൂചന പോലെ തോന്നും. മുപ്പത് വർഷം മുമ്പ് ആ നാട്ടിലെ ചെറിയൊരു തുന്നൽക്കടയിൽ നിന്ന് തുടങ്ങിയതാണ് ആ പേടിസ്വപ്നം. സെബാസ്റ്റ്യൻ ഒരു സാധാരണ തുന്നൽക്കാരനല്ലായിരുന്നു. രാത്രികാലങ്ങളിൽ അയാൾ തന്റെ കടയ്ക്കുള്ളിലെ മങ്ങിയ വിളക്കിന് താഴെ ഇരുന്നുകൊണ്ട് വിചിത്രമായ കാര്യങ്ങൾ ചെയ്തിരുന്നു. തുന്നാൻ കൊണ്ടുവരുന്ന തുണികൾക്ക് പകരം, രാത്രിയിൽ വഴിതെറ്റി എത്തുന്ന തെരുവുനായ്ക്കളെയും പൂച്ചകളെയും അയാൾ പിടികൂടി. അവരുടെ തൊലിപ്പുറത്ത് തന്റെ കൂർത്ത കത്രികകൾ കൊണ്ട് വിചിത്രമായ ജ്യാമിതീയ രൂപങ്ങൾ അയാൾ വരച്ചു ചേർത്തു. മൃഗങ്ങളുടെ നിലവിളി ആ കടയ്ക്കുള്ളിൽ അമർന്നുപോയി. ഒടുവിൽ അയാളുടെ ഭ്രാന്ത് മനുഷ്യരിലേക്ക് തിരിഞ്ഞു. തന്റെയടുത്ത് വസ്ത്രം തുന്നാൻ വരുന്നവരുടെ അളവെടുക്കുമ്പോൾ, അവരുടെ കഴുത്തിന് പിന്നിൽ കത്രികയുടെ തണുത്ത അഗ്രം മുട്ടിച്ചുകൊണ്ട് അയാൾ പറയുമായിരുന്നു, "നിങ്ങളുടെ മാംസം ഒരു പട്ടുതുണി പോലെ മൃദുവാണല്ലോ..." എന്ന് ഒരു ദിവസം കാണാതായ ഒരു ബാലന്റെ ശരീരം സെബാസ്റ്റ്യന്റെ കടയ്ക്ക് പിന്നിലെ ഓടയിൽ നിന്ന് കണ്ടെത്തിയതോടെയാണ് നാട്ടുകാരുടെ ക്ഷമ നശിച്ചത്. ആ കുട്ടിയുടെ ദേഹം മുഴുവൻ നൂലുകൾ കൊണ്ട് വിചിത്രമായ രീതിയിൽ തുന്നിച്ചേർത്തിരുന്നു. രോഷാകുലരായ നാട്ടുകാർ സെബാസ്റ്റ്യനെ അയാളുടെ കടയ്ക്കുള്ളിലിട്ട് പൂട്ടി തീയിട്ടു. തീയുയർന്നപ്പോൾ അയാൾ കരഞ്ഞില്ല, പകരം അട്ടഹസിച്ചു. "ഈ തീ എന്റെ ശരീരത്തെ മാത്രമേ തൊടൂ, എന്റെ കത്രികകൾ നിങ്ങളുടെ സ്വപ്നങ്ങളെ മുറിച്ചെടുക്കും!" എന്ന അയാളുടെ അവസാന വാക്കുകൾ ഇന്നും ആ താഴ്വരയിൽ പ്രതിധ്വനിക്കുന്നുണ്ട്. … വർഷങ്ങൾക്ക് ശേഷം അവിടെയെത്തിയ സജിതനും കൂട്ടുകാരും ആ പഴയ കഥകളെ വെറും നാട്ടുവിശ്വാസങ്ങളായിട്ടാണ് കണ്ടത്. ആദ്യത്തെ രാത്രി തന്നെ സജിതൻ എന്ന യുവാവ് ഒരു വിചിത്രമായ സ്വപ്നം കണ്ടു. ചെളി നിറഞ്ഞ ഒരു ഇരുണ്ട മുറി. അവിടെ തുരുമ്പിച്ച നൂറുകണക്കിന് കത്രികകൾ ചുവരിൽ തൂങ്ങിക്കിടക്കുന്നു. കരിപിടിച്ച മുഖവും, ഉരുകി ഒട്ടിപ്പോയ ചർമ്മവുമുള്ള ഒരു രൂപം ഇരുട്ടിൽ നിന്ന് സാവധാനം പുറത്തേക്ക് വന്നു. അയാളുടെ വലതു കൈക്ക് പകരം ഒരു വലിയ ലോഹക്കത്രികയായിരുന്നു ഉണ്ടായിരുന്നത്. ഓരോ തവണ അത് കൂട്ടിമുട്ടുമ്പോഴും "ക്ലിക്ക്... ക്ലിക്ക്..." എന്ന ഭയാനകമായ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി. "സെബാസ്റ്റ്യൻ..." സജിതൻ അറിയാതെ മന്ത്രിച്ചു. ആ രൂപം പൊട്ടിച്ചിരിച്ചു. അത് കേവലം ഒരു ചിരിയായിരുന്നില്ല, മറിച്ച് ലോഹം കൊണ്ട് കല്ലിൽ ഉരസുന്നതുപോലെയുള്ള ഒരു ശബ്ദമായിരുന്നു. സെബാസ്റ്റ്യൻ സജിതന്റെ അടുത്തേക്ക് നീങ്ങി. സജിതന് അനങ്ങാൻ കഴിഞ്ഞില്ല. സെബാസ്റ്റ്യൻ തന്റെ കൈയിലുള്ള കത്രിക സജിതന്റെ നെഞ്ചിലേക്ക് താഴ്ത്തി. അസഹനീയമായ വേദനയോടെ സജിതൻ ഞെട്ടിയുണർന്നു. നോക്കുമ്പോൾ അവന്റെ നെഞ്ചിൽ കത്രിക കൊണ്ട് വരഞ്ഞതുപോലെയുള്ള മൂന്ന് ആഴത്തിലുള്ള മുറിവുകൾ! രക്തം ബെഡ്ഷീറ്റിൽ പടർന്നിരിക്കുന്നു. ……… ആദ്യ രാത്രിയിലെ സജിതന്റെ അനുഭവം അവരെ നടുക്കി. സ്വപ്നത്തിൽ കണ്ട ആ കരിപിടിച്ച രൂപംസെബാസ്റ്റ്യൻ അവന്റെ നെഞ്ചിൽ വരച്ച മൂന്ന് ആഴത്തിലുള്ള മുറിവുകൾ വെറും മായയായിരുന്നില്ല. ആ മുറിവുകൾക്ക് ചുറ്റും കറുത്ത നൂലുകൾ പോലെ എന്തോ ഒന്ന് പടരുന്നത് സജിതൻ ശ്രദ്ധിച്ചു. പിറ്റേന്ന് പകൽ അവർ ആ ഗ്രാമം വിട്ടുപോകാൻ ശ്രമിച്ചു. എന്നാൽ വിചിത്രമെന്നു പറയട്ടെ, കാടിന് നടുവിലെ ആ പാതയിൽ അവരുടെ വണ്ടി കേടായി. മടങ്ങിപ്പോകാൻ വഴിയില്ലാതെ അവർ വീണ്ടും ആ ഹോംസ്റ്റേയിൽ തന്നെ അഭയം പ്രാപിച്ചു. രാത്രി ഭയം കാരണം ആരും ഉറങ്ങിയില്ല. പക്ഷെ, ഉറക്കത്തെ എത്ര നേരം തടയാനാകും? അർദ്ധരാത്രി കഴിഞ്ഞപ്പോൾ ഒരാൾ മയക്കത്തിലേക്ക് വീണു. നിമിഷങ്ങൾക്കകം ഹോംസ്റ്റേയ്ക്കുള്ളിൽ ഒരു നിലവിളി ഉയർന്നു. രോഹിത് എന്ന യുവാവിന്റെ നിലവിളിയായിരുന്നു അത്. ബാക്കിയുള്ളവർ ഓടിച്ചെന്നപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു. രോഹിത്തിന്റെ വായ തുന്നിക്കെട്ടിയ നിലയിലായിരുന്നു! കറുത്ത കട്ടിയുള്ള നൂലുകൾ കൊണ്ട് ആരോ അവന്റെ ചുണ്ടുകൾ പരസ്പരം തുന്നിപ്പിടിപ്പിച്ചിരിക്കുന്നു. ചോര ഒലിക്കുന്ന വായുമായി അവൻ പിടയുകയായിരുന്നു. മുറിയുടെ മൂലയിൽ ഒരു നിഴൽ കണ്ടു—കൈയ്യിൽ രക്തം പുരണ്ട കത്രികയുമായി നിൽക്കുന്ന സെബാസ്റ്റ്യൻ. അവൻ സാവധാനം ഒരു പാട്ട് പാടാൻ തുടങ്ങി: "തുളച്ചു കയറുന്ന കത്രികത്തുമ്പ്... തുന്നി വെയ്ക്കാം നിൻ കൺപോളകൾ... മരണത്തിന്റെ തയ്യൽക്കാരൻ വരുന്നു, നിന്റെ മാംസം എനിക്ക് പട്ടുതുണി!" സെബാസ്റ്റ്യൻ അദൃശ്യനാകുന്നതിന് മുമ്പ് രോഹിത്തിന്റെ വിരലുകൾ ഓരോന്നായി കത്രിക കൊണ്ട് മുറിച്ചുമാറ്റി. ഓരോ മുറിവിനും ശേഷം അയാൾ അത് തന്റെ തുന്നൽപ്പെട്ടിക്കുള്ളിലേക്ക് ഇടുകയായിരുന്നു. ……. രക്ഷയില്ലെന്ന് കണ്ടപ്പോൾ സജിതൻ ഗ്രാമത്തിലെ പഴയ പൂജാരിയെയും പള്ളിയിലെ കപ്യാരെയും കണ്ടു. "അവൻ മരിച്ചിട്ടില്ല, അവൻ സ്വപ്നത്തിനും മരണത്തിനുമിടയിലുള്ള ലോകംകുടുങ്ങിക്കിടക്കുകയാണ്. നിങ്ങളിൽ ഒരാൾ ആ ലോകത്തേക്ക് ചെന്ന് അവനെ നേരിടണം," കപ്യാർ പറഞ്ഞു. സജിതൻ ആ ദൗത്യം ഏറ്റെടുത്തു. അവൻ ഉറക്കത്തിലേക്ക് വീണപ്പോൾ കണ്ടത് പഴയ തുന്നൽക്കടയാണ്. അവിടെ ആയിരക്കണക്കിന് കത്രികകൾ ആകാശത്ത് നിന്ന് നൂലുകളിൽ തൂങ്ങിക്കിടക്കുന്നു. ഓരോ കാറ്റിലും അവ പരസ്പരം തട്ടി ഭീകരമായ ശബ്ദമുണ്ടാക്കി. സെബാസ്റ്റ്യൻ അതാ സജിതന് മുന്നിൽ! അയാളുടെ വസ്ത്രം മുഴുവൻ മനുഷ്യചർമ്മം കൊണ്ട് തുന്നിയുണ്ടാക്കിയതായിരുന്നു. "നീ വൈകിപ്പോയി," സെബാസ്റ്റ്യൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അയാളുടെ കൈയിലെ വലിയ കത്രിക സജിതന്റെ കഴുത്തിന് നേരെ നീണ്ടു. സജിതൻ തന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ തെളിച്ചു. തീജ്വാല കണ്ടപ്പോൾ സെബാസ്റ്റ്യന്റെ കണ്ണുകളിൽ ഭയം മിന്നി. പഴയ മരണത്തിന്റെ ഓർമ്മ അയാളെ തളർത്തി. സജിതൻ അവിടെയുണ്ടായിരുന്ന നൂൽക്കൂട്ടങ്ങളിലേക്കും തുണിത്തരങ്ങളിലേക്കും തീ പടർത്തി. സെബാസ്റ്റ്യൻ ആ തീയിൽ ഉരുകാൻ തുടങ്ങി. അയാളുടെ ശരീരം കത്രികത്തുണ്ടുകളായി ചിതറിത്തെറിച്ചു. ….. സജിതൻ ഞെട്ടിയുണർന്നു. എല്ലാം അവസാനിച്ചുവെന്ന് അവൻ കരുതി. സുഹൃത്തുക്കൾക്കൊപ്പം അവർ ആ ഗ്രാമം വിട്ടു. മാസങ്ങൾ കഴിഞ്ഞു. ഒരു ദിവസം സജിതൻ കണ്ണാടിയിൽ നോക്കിയപ്പോൾ താൻ പഴയതുപോലെ അല്ലെന്ന് അവന് തോന്നി. അവന്റെ നെഞ്ചിലെ ആ മുറിവുകൾ മാഞ്ഞിരുന്നില്ല. പകരം, ആ മുറിവുകൾ തുന്നിച്ചേർത്തതുപോലെ പുതിയ പാടുകൾ രൂപപ്പെട്ടിരിക്കുന്നു. പെട്ടെന്ന്, തന്റെ കട്ടിലിനടിയിൽ നിന്ന് ഒരു ശബ്ദം സജിതൻ കേട്ടു—ക്ലിക്ക്... ക്ലിക്ക്... അവൻ താഴേക്ക് നോക്കി. അവിടെ രക്തം പുരണ്ട ഒരു പഴയ ലോഹക്കത്രിക ഇരിക്കുന്നു. ……. സെബാസ്റ്റ്യൻ പോയിട്ടില്ല. അയാൾ സജിതന്റെ ശരീരത്തെ ഒരു പുതിയ വസ്ത്രമായി മാറ്റാൻ കാത്തിരിക്കുകയാണ്. ……. End
8 likes
15 shares
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6awVPl69?d=n&ui=v64j8rk&e1=c32 ഡാനി... ഡാനി.... നിതാര വീണ്ടും അയാളെ കുലുക്കി ഉണർത്താൻ നോക്കി. ഇല്ല,ഡാനി ഉണരുന്നില്ല. അയാൾ അവളുടെ അടുത്തെത്തി. അവൾ ഭീതിയോടെ എഴുന്നേറ്റു. പതിയെ പതിയെ അവൾ പിന്നിലേക്ക് നടന്നു. അയാൾ അവളുടെ തൊട്ടടുത്തെത്തി. അവളുടെ കവിളിൽ മെല്ലെ തഴുകി. മോളെന്തു സുന്ദരിയാ.. നന്ദു ചത്തത് നന്നായി. ഇല്ലെങ്കിൽ അവൻ മോളെ കെട്ടില്ലായിരുന്നോ.കെട്ടി വീട്ടിൽ കൊണ്ടുവരില്ലായിരുന്നോ. അന്നേരം ഞാൻ എന്ത് ചെയ്യും? എന്നും മോളെ കണ്ട് വെള്ളവുമിറക്കി ഞാൻ ഇരിക്കേണ്ടി വരില്ലായിരുന്നോ... അയാൾ അവളുടെ മുഖത്തിന് നേരെ ചുണ്ടുകൾ താഴ്ത്തി. അവൾ ഇരു കൈകൾ കൊണ്ടുമയാളെ ശക്തമായി തള്ളി മാറ്റി ആഹാ...മോൾക്ക് ഇത്രയും ശക്തിയൊക്കെ ഉണ്ടായിരുന്നോ?? പെണ്ണുങ്ങളായാൽ ഇങ്ങനെ വേണം. പൂച്ച എലിയെ പിടിക്കുന്നത് മോൾ കണ്ടിട്ടില്ലേ,. ഒറ്റക്കടിക്ക് വേണമെങ്കിൽ പൂച്ചയ്ക്ക് എലിയെ അകത്താക്കാം. എന്നാലും അങ്ങോട്ടുമിങ്ങോട്ടും തട്ടി തട്ടി കളിച്ച്‌ , ഏറ്റവും ഒടുക്കമേ പൂച്ച എലിയെ വായിൽ ആക്കു. അതിന്റെ രസം ഒന്ന് വേറെയാണ് മോളെ... അയാൾ വീണ്ടും അവളുടെ അടുത്തേക്ക് ചെന്നു. എന്റെ അടുത്തേക്ക് വരരുത്. അവൾ വിരൽ ചൂണ്ടി. എന്റെ നന്ദുവിന്റെ അച്ഛനാണെന്ന് കരുതി, സ്വന്തം അച്ഛനെ പോലെ കണ്ട് നിങ്ങളെ സ്നേഹിച്ചതാണ് ഒരിക്കൽ ഞാൻ, ആ എന്നെ നിങ്ങൾ ഉപദ്രവിക്കരുത്.. അതിന് ആരാണ് മോളെ ഉപദ്രവിക്കുന്നത്?? ഞാൻ ഉപദ്രവിക്കാൻ അല്ലല്ലോ അടുത്തേക്ക് വിളിക്കുന്നത് സ്നേഹിക്കാൻ വേണ്ടിയല്ലേ... അയാൾ അവളെ ശക്തമായി പിടിച്ച് തന്റെ മെയ്യോട് ചേർത്തു. അവൾ എത്ര ശ്രമിച്ചിട്ടും അയാളെ തള്ളി മാറ്റാൻ കഴിഞ്ഞില്ല. ഇയാളിൽ നിന്നും തനിക്ക് രക്ഷപ്പെടാൻ ആവില്ലെന്ന് അവൾക്ക് തോന്നി. പെട്ടെന്ന് ഡാനി ഒന്ന് ഞരങ്ങി. പൊടുന്നനെ അയാൾ ഡാനിയേ തിരിഞ്ഞു നോക്കി. പിന്നെ അവളെ വിട്ടിട്ട്, അയാളുടെ അടുത്തേക്ക് ചെന്നു. ഡാനി തലയ്ക്ക് കൈക്കൊടുത്തുകൊണ്ട് എഴുന്നേൽക്കാൻ ശ്രമിക്കുകയാണ് അയാൾ കാലുയർത്തി അവനെ ശക്തമായി തൊഴിച്ചു. എഴുന്നേൽക്കാൻ ആഞ്ഞ ഡാനി വീണ്ടും നിലത്തേക്ക് വീണു. അയാൾ അവന്റെ കാലിൽ അമർത്തി ചവിട്ടി ആഹ്... ഡാനി ഉറക്കെ നിലവിളിച്ചു. അത് കേട്ടപ്പോൾ അയാൾ ഒന്നു പുഞ്ചിരിച്ചു മാറി നിൽക്ക്, ഡാനിയെ ഉപദ്രവിക്കരുത് നിതാര അയാളെ തള്ളി മാറ്റാൻ ശ്രമിച്ചു. അയാൾ ഒരു കൈ കൊണ്ട് അവളെ തള്ളി മാറ്റി. അയാൾ ഡാനിയുടെ കാലുകളിൽ മുറുകെ ചവിട്ടി പിടിച്ചു. നീയാണ് എന്റെ കൂട്ടാളികളെ എല്ലാം അവസാനിപ്പിക്കാനായി നോക്കുന്നവൻ അല്ലേ?? കുറേക്കാലം നീ എന്റെ കാശു കൊണ്ടാണത് തിന്ന് കൊഴുത്തത്. അന്നതിന്റ പിന്നിൽ ഞാനാണെന്ന് നിനക്കറിയില്ലായിരുന്നു അല്ലേ?? അറിയാമായിരുന്നെങ്കിൽ നീ അന്നേ എന്നെ ഒറ്റുകൊടുക്കുമായിരുന്നു അല്ലേ?? ഡാനിക്ക് മറുപടി പറയാൻ പോലും പറ്റുന്ന അവസ്ഥയിലായിരുന്നില്ല അയാളാകെ വേദന കൊണ്ട് പുളയുകയായിരുന്നു... നിതാര വീണ്ടും അയാളെ തള്ളി മാറ്റാൻ ശ്രമിച്ചു. അരുത്... ഡാനിയെ ഉപദ്രവിക്കരുത്... അവൾ അയാളോട് കേണ് പറഞ്ഞു. ഇല്ലെടീ ഇവനെ ഞാൻ വെറുതെ വിടില്ല. ഇവനാണ് എല്ലാത്തിന്റെയും കാരണം. അല്ലായിരുന്നെങ്കിൽ എനിക്കിനിയും കുറെ പണം കൂടി സമ്പാദിക്കാമായിരുന്നു. പെട്ടന്ന് ഡാനി ഒരു കാൽ വലിച്ചെടുത്ത് അയാളുടെ ശക്തമായി തൊഴിച്ചു അയാൾ ഒരടി പിന്നോട്ട് മാറി. ആ സമയത്ത് ഡാനി പതിയെ എഴുന്നേറ്റ് നിന്നു നിതാര ഓടിവന്ന് അയാളെ താങ്ങി പിടിച്ചു ഡാനി.... അവൾ കണ്ണീരോടെ വിളിച്ചു. അയാൾക്ക് നേരെ നിവർന്ന് നിൽക്കാനുള്ള ശക്തി പോലുമില്ലെന്ന് നിതാരക്ക് തോന്നി. അയാൾ വീണ്ടും അവരുടെ അടുത്തേക്ക് വന്നു. അയാൾ ഡാനിയുടെ നെഞ്ചിൽ കൈയ് ചുരുട്ടി ഇടിച്ചു. ഡാനി നിലത്തേക്ക് ഇരുന്നു പോയി. അയാൾ ഒരു നിമിഷം ഡാനിയുടെ ഇരിപ്പ് നോക്കി നിന്നു, പിന്നെ നിതാരയുടെ കയ്യിൽ പിടിച്ച് വലിച്ച് തന്നോട് ചേർത്തു നിർത്തി. എന്നെ വിട്... നിതാര കുതറി. അയാൾ അവളെ മുറുകെ കെട്ടിപ്പിടിച്ചു. അവൾക്കൊന്ന് അനങ്ങാൻ പോലും പറ്റിയില്ല. നിലത്തിരുന്ന ഡാനി തലയുയർത്തി നോക്കി. പിന്നെ കുതിച്ചെഴുന്നേറ്റു. ഒറ്റ നിമിഷം. ഡാനി അയാളുടെ മുഖത്തിന്നിട്ട് ഇ..ടിച്ചു. വലം കൈകൊണ്ട് ഡാനി നിതാരയെ പിടിച്ചു മാറ്റി നിർത്തി. അയാൾക്കൊന്ന് തടയാൻ പോലും ആകുന്നതിനു മുൻപ് ഡാനി അതിശക്തമായി അയാളെ തൊ- ഴി- ച്ചെറിഞ്ഞു അയാൾ തെറിച്ച് വീണു. ഡാനി അയാളുടെ ശരീരത്തിൽ കയറിയിരുന്ന് കൈ ചുരുട്ടി അയാളുട മു- ഖത്തിന് ഇ- ടി- ച്ചു. അയാളുടെ മൂക്കിൽ നിന്നും ര- ക്തം ഒഴുകി അയാളുടെ മു- ഖ- മാകെ ചതഞ്ഞു. എങ്കിലും അയാൾ തോറ്റു പിന്മാറിയില്ല. അയാൾ അവനെ തള്ളി മാറ്റി, അവനെ മറിച്ചിട്ടു. അയാൾ അവന്റെ ക- ഴു- ത്തിൽ കു- ത്തി- പ്പിടിച്ചു. ഡാനിക്ക് ശ്വാസം മുട്ടി... നിതാര അയാളെ തള്ളി മാറ്റാൻ ശ്രമിച്ചു. അയാൾ കൈവീശി അവളെ തള്ളി മാറ്റിയിട്ട്. ഡാനിയുടെ ക- ഴു- ത്തിൽ ഇരുകൈകൾ കൊണ്ടും അമർത്തി. ഡാനിയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു. പെട്ടന്ന് ഒരലർച്ചയോടെ അയാൾ മറിഞ്ഞു വീണു. ഡാനി നടന്നതെന്താണെന്ന് അറിയാതെ നോക്കി. യമുന.... അവരുടെ കൈയിൽ പിടിച്ചിരിക്കുന്ന ക- ത്തിയിൽ നിന്നും ര- - ക്തം ഇറ്റ് വീഴുന്നു. അയാളുടെ വയറിന്റെ സൈഡിൽ ആണ് കു- ത്ത് കിട്ടിയിരിക്കുന്നത് ഡാനി എഴുന്നേൽക്കാൻ ശ്രമിച്ചു. നിതാര ഡാനിയെ പിടിച്ചെഴുന്നേൽപ്പിച്ചു. അയാൾ കു- ത്ത് കിട്ടിയ ഭാഗം പൊത്തിപ്പിടിച്ചുകൊണ്ട് പതിയെ എഴുന്നേറ്റ് നിന്നു. എടീ നീ... അയാൾ യമുനയെ നോക്കി ചീറി. അതേടാ ഞാൻ തന്നെ. എന്നെവച്ചു നീ കുറേ ഉണ്ടാക്കിയില്ലേ, എന്നിട്ടും എന്നെ വെറുതെ വിടാൻ തോന്നിയോ തനിക്ക്. എന്നെ താൻ കൊ- ല്ലാൻ ശ്രമിച്ചില്ലേ ?? എന്റെ എത്ര വർഷങ്ങളാണ് നഷ്ടപ്പെട്ട് പോയത്, എന്റെ സ്വപ്നങ്ങൾ...എന്റെ ജീവിതം... എല്ലാം താൻ ഒരാളാണ് തകർത്തത്. എടോ രാജീവാ...തന്റെ അവസാനം എന്റെ കൈകൾ കൊണ്ടാണ്.യമുന വീണ്ടും ക- ത്തി- യുയർത്തി. ഡാനി പെട്ടന്ന് യമുനയുടെ കൈകളിൽ പിടിച്ചു വേണ്ട ചേച്ചി... വേണം ഡാനി, എന്നെ തടയരുത്... ഇയാളെ അങ്ങനെ പെട്ടെന്ന് കൊ-ല്ലാ- ൻ പാടില്ല ചേച്ചി, ഇയാൾ അനുഭവിക്കണം. അയാൾ ചെയ്ത എല്ലാ കുറ്റങ്ങളും അയാൾക്ക് സ്വയം ബോധ്യമാകണം. അല്ലാതെ പെട്ടെന്നുള്ള മരണം കൊണ്ട് അയാൾക്ക് ഒന്നും മനസ്സിലാകില്ല. അങ്ങനെ സുഖകരമായ ഒരു മരണമല്ല ഇയാൾക്ക് വേണ്ടത് യമുന ഒരു നിമിഷം ആലോചിച്ചു നിന്നു. പിന്നെ കൈകൾ താഴ്ത്തി ഇയാൾ മനുഷ്യനല്ല ഡാനി... മനുഷ്യൻ ചെയ്യുന്ന പ്രവർത്തികൾ അല്ല ഇയാൾ ചെയ്യുന്നത്. ഇയാളെ വെറുതെ വിട്ടുകൂടാ... ഇല്ല ചേച്ചി ഇയാളെ ഒരിക്കലും നമ്മൾ വെറുതെ വിടില്ല. നിതാര അകത്തെ മുറിയുടെ മൂലയിൽ പതുങ്ങിയിരിക്കുന്ന പെൺകുട്ടികളെ നോക്കി. പിന്നെ അവർക്ക് അരികിലേക്ക് ചെന്നു. അവർ മുഖം പൊത്തി കുനിഞ്ഞിരിക്കുകയാണ്. നിതാര അവർക്ക് അരികിൽ ഇരുന്നു കുട്ടികളെ.... നിതാര പതിയെ അവരെ വിളിച്ചു അവർ മുഖം പൊത്തിരുന്ന കൈകൾ മാറ്റി നിതാരയെ നോക്കി. പേടിക്കേണ്ട എഴുന്നേൽക്കൂ.. അവൾ പറഞ്ഞു അവർ വിശ്വാസം വരാതെ നിതാരയെ നോക്കി. എഴുന്നേൽക്ക്. നിതാര അവർക്ക് നേരെ കൈനീട്ടി അവർ എഴുന്നേറ്റു. രക്ഷപ്പെട്ടതിലുള്ള സന്തോഷം കൊണ്ട് അവർ കരഞ്ഞു. യമുന അലിവോടെ ആ പെൺകുട്ടികളെ നോക്കി. പാവം കുട്ടികൾ... നിങ്ങളുടെ വീട് എവിടെയാണ് ?? യമുന ചോദിച്ചു. അവർക്ക് കരച്ചിൽ അടക്കാൻ കഴിയുന്നില്ല. യമുന അവരെ തഴുകി, സാരമില്ല.. ഡാനി ഫോൺ എടുത്ത് എസ് ഐ ശ്രീകണ്ഠനെ വിളിച്ചു. കാര്യങ്ങളൊക്കെ പറഞ്ഞു. പെൺകുട്ടികളെ ത- ട്ടിക്കൊണ്ടുവന്ന് പാർപ്പിച്ച സ്ഥലത്തേക്കുറിച്ചും, അവരെ പിടിച്ചുകൊണ്ടുവന്ന, ഗുണ്ടകളെയും കുറിച്ച് മാത്രമേ ഡാനി പറഞ്ഞുള്ളൂ.. നന്ദലാലിന്റെ രണ്ടാനച്ചൻ ആയ രാജീവനാണ് യഥാർത്ഥ വില്ലനെന്ന് ഡാനി മനപ്പൂർവ്വം പറഞ്ഞില്ല. എസ് ഐ ശ്രീകണ്ഠനും മറ്റു പോലീസുകാരും എത്തുംമുമ്പ് നമുക്ക് ഇവിടെ നിന്നും പോകണം. ഡാനി യമുനയോടും നിതാരയോടുമായി പറഞ്ഞു. അപ്പോൾ ഈ പെൺകുട്ടികൾ ?? നിതാര സംശയത്തോടെ ഡാനിയേ നോക്കി. ഇപ്പോൾ പോലീസ് എത്തും, അവർ നോക്കിക്കോളും ബാക്കി കാര്യങ്ങൾ എല്ലാം ഡാനി ആ പെൺകുട്ടികളുടെ നേരെ തിരിഞ്ഞു കുട്ടികളെ, നിങ്ങൾ ഭയപ്പെടാതെ ഇവിടെ നിൽക്കണം. അവർ പേടിയോടെ ഹാളിന്റെ അങ്ങേയറ്റത്ത് വീണു കിടക്കുന്ന ഗുണ്ടകളെ നോക്കി. അവരെ പേടിക്കേണ്ട, അവന്മാർക്ക് തനിയെ എഴുന്നേറ്റു നിൽക്കാൻ പോലും പറ്റില്ല. പോലീസുകാർ ഇപ്പോൾ എത്തും കേട്ടോ. അവർ തലയാട്ടി. ഡാനി യമുനയെയും നിതാരയെയും വണ്ടിയിൽ കയറ്റി. പിന്നെ നേരെ ചെന്ന് രാജീവനെ വലിച്ചിഴച്ച്‌ വണ്ടിയിൽ കയറ്റി. വിടെടാ... അയാൾ അലറി. മിണ്ടാതിരിയെടാ... ഡാനി കൈയ് വീശി അയാളെ അ- ടിച്ചു. ഇയാൾക്കുള്ള ശിക്ഷ നമ്മൾ കൊടുക്കും... പോലീസുകാരെത്തും മുമ്പ് നമുക്കിവിടെ നിന്നും പോകണം. ഡാനി ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു. ആ വാഹനം മുന്നോട്ടു കുതിച്ചു പാഞ്ഞു. 💚💚💚💚💚 തുടരും കണ്ണൂർകാരൻ 🌹🌹🌹🌹🌹🌹 #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #📙 നോവൽ #✍ തുടർക്കഥ
35 likes
4 comments 8 shares