✍ തുടർക്കഥ

161K Posts • 1570M views
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mMWxzE0?d=n&ui=v64j8rk&e1=cമന്ത്രകോടി :പാർട്ട്‌ -44🌺💚 അവൾ കുറച്ച് ദിവസമിവിടെ കാണും കേട്ടോ അമ്മേ .... അവന്റെ ഗൗരവത്തോടുള്ള സംസാരം കേട്ടതും അവർ നെറ്റി ചുളിച്ചു..... എന്ത് പറ്റി കുറച്ച് പ്രശ്നങ്ങളുണ്ട് ....... എന്ത് പ്രശ്നം....... അവൻ കാവ്യയുടെ കാര്യങ്ങൾ കുറച്ച് ചുരുക്കി പറഞ്ഞു..... അത്‌ കേട്ടതും ദേവകിയമ്മ നെഞ്ചിൽ കൈവച്ചു എന്തൊരു സ്ത്രീയാണ് കാവ്യയുടെ അമ്മ...... കാര്യങ്ങൾ കേട്ടപ്പോൾ അവളെ അവിടെത്തന്നെ നിൽക്കാൻ പറഞ്ഞ കാവ്യയുടെ അമ്മയോടാണ് ദേവകിയമ്മക്ക് കൂടുതൽ ദേഷ്യം തോന്നിയത്. എത്ര ദിവസം വേണമെങ്കിലും ഇവിടെ നിന്നോട്ടെ...... ആ കുഞ്ഞിനെയിങ്ങനെ ചതിച്ചവനെ വെറുതേ വിടുകയും ചെയ്യരുത്. ഹ്മ്മ്മ്...... നന്ദനൊന്നു മൂളി...... അവന്റെ മനസ്സിലും അത്‌ തന്നെയായിരുന്നു. 🌼🌼🌼🌼🌼 ഭാമ കാവ്യയെ നേരെ കൊണ്ട് പോയത് അവരുടെ റൂമിലേക്കാണ്...... കാവ്യ ഫ്രഷായി ഇറങ്ങിയതും ഭാമ ഫ്രഷാകാനായ്കയറി...... കൈയിൽ കരുതിയ ചെറിയൊരു ബാഗിൽ നിന്ന് തന്റെ ഒരു ഷോൾ കൂടി എടുത്തണിഞ്ഞതിന് ശേഷം അവൾ ഭാമയെ കാത്തിരുന്നു..... മുറിയിലേക്ക് കയറിവന്ന നന്ദൻ കാണുന്നത് ഏതോ ആലോചനയിൽ മുഴുകിയിരിക്കുന്ന കാവ്യയെയാണ്. കാവ്യാ....... അവളുടെ ഈ ലോകത്തൊന്നുമല്ലെന്ന പോലുള്ളിരുപ്പ് കണ്ടതും നന്ദൻ വിളിച്ചു..... അവൾ പെട്ടന്ന് ഞെട്ടി..... നോക്കുമ്പോൾ നന്ദൻ മുന്നിൽ നിൽക്കുകയാണ്....... ആഹ്ഹ്ഹ്......നന്ദേട്ടാ....... എന്താ ഇങ്ങനെ ആലോചിച്ചിരിക്കുന്നെ....... ഹേയ്..... ഒന്നൂല്ലേട്ടാ...... ഹ്മ്മ്..... ഭാമ ഫ്രഷാകാൻ കയറിയോ... മ്മ്...... എന്നാ ഞാൻ അപ്പുറത്തെ റൂമിലേക്ക്‌ പോകാം..... അവൾ ഇറങ്ങിയ ശേഷം രണ്ടു പേരും കൂടി താഴേക്ക് ചെല്ല് കേട്ടോ...... കാബോഡ് തുറന്ന് തനിക്കാവശ്യമുള്ള വസ്ത്രങ്ങൾ എടുക്കുന്നതിനിടയിൽ അവൻ പറഞ്ഞു..... അവൾ നന്ദനെ നോക്കി തലയാട്ടി...... അവൻ മുറിക്ക് പുറത്തിറങ്ങി നേരെ ചെന്നത് മഹിയുടെ റൂമിലേക്കാണ്....... കൂടെയുള്ള മനുവിനോട് എന്തോ സംസാരിചിരിക്കുമ്പോഴാണ് നന്ദൻ കയറി വരുന്നത് കാണുന്നത്.. ആഹ്ഹ്.... നീ വന്നോ....... എവിടെ പോയതാ....... ഹെഡ് ഒന്ന് അഡ്ജസ്റ്റ് ചെയ്ത് ഇരുന്നുകൊണ്ട് അവൻ ചോദിച്ചു??? മനു അവനെ നേരെ ഇരിക്കാൻ സഹായിച്ചു. ഞാൻ ഭാമയുടെ അനിയത്തിയെ കല്യാണം കഴിപ്പിച്ചയച്ച വീട്ടിലേക്ക് പോയതായിരുന്നു..... അവിടെ അവൾക്ക് നിൽക്കാൻ കഴിയാത്ത കുറച്ച് പ്രശ്നങ്ങൾ അവിടെ ചെന്നപ്പോ കാര്യങ്ങൾ ഗൗരവമുള്ളതാണ്...... അതുകൊണ്ട് തിരികെ വന്നപ്പോ അവൾ ഞങ്ങൾക്കൊപ്പം വന്നു. ഹ്മ്മ്മ്...... മഹിയൊന്ന് മൂളി...... വലിയ പ്രശ്നമാണോടാ..... മ്മ്മ്മ്..... അത്യാവശ്യം വലുതാ...... ഏട്ടന്റെ എക്സ് ഭാര്യയെ പോലെ...... അവന് അല്ലറ ചില്ലറ അവിഹിതവും ഗാർഹീകപീഡനവുമൊക്കെയാണ് തൊഴിൽ..... അതോടെ അവളെ ഇങ്ങ് കൂടെ കൂട്ടി...... ഹ്മ്മ്....... മഹിയൊന്ന് മൂളി...... നീ ഈ ഡ്രെസ്സൊക്കെ കൊണ്ട് എങ്ങോട്ടാ..... അവന്റെ കൈയിലിരിക്കുന്ന ഡ്രസ്സിലേക്ക് നോക്കി മഹി ചോദിച്ചു. അവർ രണ്ടുപേരും അവിടെ ഫ്രഷാകുകയാ..... ഹ്മ്മ്............... നന്ദൻ ബാത്റൂമിലേക്ക് കയറിയതും താൻ കുറച്ച് നാളുകളായി മറക്കാൻ ശ്രമിക്കുന്നൊരു പേര് നന്ദൻ പറഞ്ഞ നിമിഷം മനസ്സിലേക്ക് പാഞ്ഞെത്തിയത് അവനറിഞ്ഞു. മഹിയൊരു ദീർഘ നിശ്വാസമുതിർത്തു. 🌼🌼🌼🌼🌼 കുറച്ച് നേരം കഴിഞ്ഞതും ഭാമയും കാവ്യയും താഴേക്ക് ചെന്നിരുന്നു പിന്നാലെ നന്ദനും . ദേവകിയമ്മ എല്ലാവർക്കും ഭക്ഷണം വിളമ്പി. നന്ദനും ഭാമയും അമ്മയും അവശ്യ കാര്യങ്ങൾ മാത്രം സംസാരിച്ചു കാവ്യ വളരെ സൈലന്റായിരുന്നു..... അവളുടെ അവസ്ഥ മനസ്സിലാക്കി ക്കൊണ്ട് തന്നെ എല്ലാവരും എന്നുമുണ്ടാകുന്ന കളി ചിരികൾക്ക് മുതിരാതെ പെട്ടന്ന് കഴിച്ചെഴുന്നേറ്റു. കാവ്യയ്ക്ക് മുന്നോട്ടാകെയൊരു ശൂന്യതയാണ്........ അവളുടെ മുഖം കാണുമ്പോൾ നന്ദനും കാവ്യക്കും പ്രത്യേകമത് മനസ്സിലാകുകയും ചെയ്തു. ബാൽക്കണിയിലിരുന്ന് പുറത്തേ ഇരുട്ടിലേക്ക് നോക്കുന്നവൾക്കരികിലായി നന്ദനും ഭാമയും വന്നിരുന്നു ...... കാവ്യാ........... ഹ്മ്മ്മ്...... ഇരുട്ടിൽ നിന്ന് മിഴികൾ മാറ്റി അവരിരുവരെയും നോക്കി അവൾ തിരിഞ്ഞു. വീട്ടിൽനിന്ന് വിളിച്ചിരുന്നു..... നീ ഞങ്ങളോടൊപ്പമുണ്ടെന്ന് അച്ഛനോട് പറഞ്ഞിട്ടുണ്ട്...... കൂടാതെ മറ്റ് കാര്യങ്ങളും..... അച്ഛൻ രാവിലെ തന്നെ എത്തും...... പിന്നെ ജീവന്റെ കാര്യം അതിനി നിയമപരമായി തന്നെ നീങ്ങാം..... കൂടാതെ ഡിവോഴ്സും...... അതുവരെ കാവ്യയിവിടെ ഞങ്ങളോടൊപ്പം നിന്നാൽ മതി.... നന്ദൻ പറഞ്ഞു.... ഏട്ടാ..... അയാളെ നിയമരപമായി നേരിടാൻ തന്നെയാണ് ഞാനും തീരുമാനിച്ചിരിക്കുന്നത്. ഒത്തിരി കാലത്തമസമെടുക്കും..... അതുവരെ ഇവിടെ നിൽക്കുകയെന്നൊക്കെ പറഞ്ഞാൽ..... ഇവിടെ നിന്നാൽ മതി..... ആ വീട്ടിൽ ചെന്നാൽ നിനക്കൊരു സമാധാനം ഉണ്ടാകില്ല...... നിന്റെ അമ്മയത്‌ തരുകയുമില്ല..... ഞങ്ങളുടെ അനിയത്തിയെ എല്ലാ പ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കണമെന്നെ ഞങ്ങൾക്കിപ്പോഴുള്ളൂ അതുകൊണ്ട് നീ ഇവിടെ തന്നെ നിന്നാൽ മതി. ഭാമ പറഞ്ഞു....... നിങ്ങൾ കിടക്കുന്നില്ലേ മക്കളേ...... ദേവകിയമ്മ ചോദിച്ചുകൊണ്ട് അങ്ങോട്ടേക്ക് വന്നു..... ആഹ്ഹ് പോകുവാ അമ്മേ..... അമ്മ ഏട്ടന്റെ മുറിയിൽ വന്നതാണോ...... നന്ദൻ ചോദിച്ചു... ആ..... ഞാൻ അവനും മനുവിനും വേണ്ടിയുള്ള കഞ്ഞി കൊണ്ട് വന്നതാ... ഹ്മ്മ്മ്..... ഇന്ന് ഒത്തിരി യാത്രയൊക്കെ ചെയ്തതല്ലേ പോയി കിടക്ക് എല്ലാരും..... ഞാൻ താഴെ മുറിയിൽ കിടക്കാം.... ഭാമയും കാവ്യയും ഞങൾടെ മുറിയിൽ കിടക്കട്ടെ..... നന്ദൻ പറഞ്ഞുകൊണ്ട് എഴുന്നേറ്റു...... വേണ്ട ഏട്ടാ..... ഞാൻ താഴെ കിടക്കാം. ഏയ്യ്..... ആ മുറിയിൽ ഇന്ന് കാവ്യ കിടക്കണ്ട നാളെ അതൊന്ന് അറേഞ്ചു ചെയ്തിട്ട് തരം ഇന്ന് ഭാമയുടെ ഒപ്പം കിടക്ക്. കാവ്യ മോള് എന്റെ കൂടെ കിടക്കുന്നോ? അത് കേട്ട് നിന്ന ദേവകിയമ്മ ചോദിച്ചു? ചോദ്യം കേട്ടപ്പോൾ അവൾക്കത് നിരസിക്കൻ തോന്നിയില്ല..... വരാമെന്നപോൽ തലയാട്ടി. എന്നാ വാ..... അവളെ വിളിച്ചു കൊണ്ട് ദേവകിയമ്മ താഴേക്ക് പോകാൻ തിരിഞ്ഞു... നിങ്ങളും പോയി കിടക്ക്..... അവളെന്റൊപ്പം കിടന്നോളും..... ഹ്മ്മ്..... നന്ദനൊന്ന് മൂളി...... നന്ദനും ഭാമയ്ക്കും ഗുഡ് നൈറ്റ്‌ പറഞ്ഞ് കാവ്യ അമ്മയുടെ ഒപ്പം നടന്നു...... 🌼🌼🌼🌼🌼🌼 നന്ദൻ മഹിയുടെ മുറിയിലേക്ക് പോയി അവനോട് ഒന്ന് സംസാരിച്ച് ഗുഡ് നൈറ്റ്‌ പറഞ്ഞ് റൂമിലേക്ക് വന്നു. ഭാമ അപ്പോഴേക്കും കിടന്നിരുന്നു....... വാതിൽ ചേർത്തടച്ച് അവൾക്കരികിലേക്ക് വന്ന് കിടക്കുമ്പോൾ അവനൊന്നു നീട്ടി ശ്വാസമെടുത്തു.......... ഭാമ അവന്റെ അരികിലേക്ക് ചേർന്നുകിടന്നു....... ക്ഷീണിച്ചോ....... ഭാമ ചോദിച്ചു...... ക്ഷീണമൊന്നുമില്ലടൊ....... നാളെ അച്ഛൻ വരും....... ഭാമ പറഞ്ഞു. ഹ്മ്മ്മ്....... വരട്ടെ........ ജീവനെ വെറുതേ വിടാൻ ഉദ്ദേശിക്കുന്നില്ല. അവനിനി ഓസ്‌ട്രേലിയയിലേക്കും പോവില്ല. അതിനുള്ള നിയമവഴി ഞാനെന്തായാലും നോക്കിയിട്ടുണ്ട്...... സഞ്ജുവിനെ വിളിച്ചിരുന്നു അവന്റെ സ്റ്റേഷൻ പരിധിയിൽ അല്ലെങ്കിലും എന്ത് ഹെല്പിന്നും ഉണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്....... ഹ്മ്മ്മ്....... ഭമായൊന്നു മൂളി....... അവൻ അവളുടെ വശത്തേക്ക് തിരിഞ്ഞു കിടന്നു...... ടേബിൾ ലൈറ്റിന്റെ വെട്ടത്തിൽ കണ്ണിമയ്ക്കാതെ അവളെ തന്നെ നോക്കി കിടന്നു....... എത്ര ദിവസങ്ങൾക്ക് ശേഷമാ നമ്മളിങ്ങനെ സമാധാനത്തോടെ കിടക്കുന്നത്...... ഹ്മ്മ്മ്...... അതേയെന്നപോലെ അവൾ മൂളി.... അവൾക്കുമത് തോന്നിയിരുന്നു..... മെറിന്റെ പ്രശ്നം അറസ്റ്റ് മഹിയുടെ ആക്‌സിഡന്റ് ട്രീറ്റ്മെന്റ്....... എല്ലാം കൂടി തിരക്കൊഴിഞ്ഞൊരു സമയമില്ലായിരുന്നു...... എപ്പോഴും ടെൻഷൻ...... സമാധാനമില്ലാത്ത ദിവസങ്ങൾ...... ഒരു ചേർത്തുപിക്കളിലൂടെ മാത്രം കടന്നുപോയ ദിവസങ്ങൾ........... ഒരു ചിത്രം പോലെ ഇരുവരുടെയും മനസ്സിലൂടെ അത്‌ കടന്നു പോയി...... അവൻ കണ്ണെടുക്കാതെ അവളെയങ്ങനെ നോക്കി കിടന്നു....... ആ നോട്ടത്തിലെപ്പോഴോ...... അവളുടെ മിഴികളിൽ നിന്നും നോട്ടം മാറി അദരങ്ങളിലേക്കായി.......... അവനെ കണ്ണിമയ്ക്കാതെ നോക്കുന്നവൾക്കത് മനസ്സിലാവുകയും ചെയ്തു . സ്നേഹിക്കാം...... അവൻ മെല്ലെ ചോദിച്ചു........ അവളുടെ ചൊടികളിൽ മെല്ലെയൊരു ചിരി വിരിഞ്ഞു....... ഇപ്പോഴോ........ ഹ്മ്മ്മ്...... എനിക്കുറക്കം വരുന്നെങ്കിലോ? ഒന്ന് കളിപ്പിക്കാനെന്നോണം ഭാമ പറഞ്ഞു..... പ്ലീസ്..... പ്ലീസ്...... ശബ്ദം നേർപ്പിപ്പ് കുഞ്ഞ് കുട്ടികളെ പ്പോലെ മുഖം ചുരുക്കി മെല്ലെയവൻ കെഞ്ചി...... ഭാമക്കാ കെഞ്ചൽ കാണാൻ വലിയ ഇഷ്ടമാണ്......... ഇവിടെ ബലം പ്രയോഗിക്കലോ അധിപത്യം തീർക്കലോ ഒന്നുമില്ല....... നന്ദനിലെ മറ്റൊരു നന്ദൻ... കെഞ്ചുന്ന കുസൃതി കാണിക്കുന്ന വഷളത്തരങ്ങൾ പറയുന്ന സ്നേഹം കൊണ്ട് ഏതറ്റം വരെ വേണമെങ്കിലും പോകുന്ന നന്ദൻ....... എല്ലാം അവന്റെ ഭാമയോടൊപ്പം ഈ സ്വകാര്യ നിമിഷത്തിൽ മാത്രം....... അതുകൊണ്ട് തന്നെ ആ നിമിഷങ്ങളവർക്ക് അത്രമേൽ പ്രിയമാണ്....... നിമിഷങ്ങൾക്കുള്ളിൽ...... ഭാമയിലൊരു പുഞ്ചിരി വിരിഞ്ഞു..... അത്‌ കണ്ടതും നന്ദൻ മെല്ലെ അവൾക്കരികിലേക്ക് ചേർന്നൊട്ടി...... മെല്ലെ ആ നെറ്റിമേലൊന്നു ചുംബിച്ചു....... ആ ചുംബനം പതിയെ..... നാസികയിലേക്കും കവിളുകളിലേക്കും വ്യാപിച്ചു...... അധരങ്ങൾ കൊണ്ട് ഉരസി നീങ്ങുന്ന ഒരു ചുംബനമാണവന്റെത് അതുകൊണ്ട് തന്നെ താടി രോമങ്ങളുടെയാ മൃദുവായ സ്പർശനത്തിൽ അവളൊന്നു പിടഞ്ഞു..... പതിയെ കവിളുകളിൽ നിന്ന് അവൻ അധരങ്ങളിലേക്ക് ചേക്കേറി....... ഇരു അധരങ്ങളും കെട്ട് പിണഞ്ഞു...... പതിയെ മധുരം നുണഞ്ഞ് ഒരു ദീർഘമായ ചുംബനം...... ആ നിമിഷം നന്ദന്റെ കൈകൾ അവളുടെ ശാരീരമാകെ തഴുകി തലോടി...... അധരങ്ങളിൽ നിന്ന് പരസ്പരം വേർപെടുമ്പോൾ ഇരുവരും കിതച്ചുപോയിരുന്നു. ആ കിതപ്പോടെ തന്നെ നന്ദനവളുടെ കഴുത്തിടുക്കിലേക്കിറങ്ങി....... ചുംബനങ്ങളും മൃദുസ്പർശനങ്ങൾ കൊണ്ട് മെല്ലെ മാറിലേക്കുമവൻ പാത തീർത്തു..... ഭാമ പിടഞ്ഞു..... വസ്ത്രങ്ങൾ അഴിഞ്ഞുലഞ്ഞ് പതിയെ അകന്ന് മാറി..... പതിയെ നിലത്തേക്കവ സ്ഥാനം പിടിക്കുകയും ചെയ്തു. മാറിലും വയറിലും ചുംബിച്ചും നുകർന്നും മറ്റേതോ ലോകത്തേക്കിരുവരും ചെന്നെത്തി..... മൂളലുകളും കുറുകലുകളും ശ്വാസ താളങ്ങളും ആ മുറിയിൽ നിറഞ്ഞു....... മറ്റെല്ലാം വിസ്മരിച്ച്.......... ഇരുവരും ഒന്നുചേർന്നു....... ഓരോ കൂടി ചേരലുകളും ഓരോ പുതിയനുഭയവങ്ങളാണവർക്ക്....... അവസാനം ചുട്ടുപഴുത്ത് ശരീരങ്ങൾ തൃപ്തി വന്ന് തണുത്തപ്പോൾ നെഞ്ചിൽ ചേർന്ന് കിടക്കുന്നവളെ നന്ദൻ ഒന്നുകൂടി ചേർത്തു പിടിച്ചു. ഇരുവരുടെയും ശ്വാസതാളം പതിയെ താളത്തിലായി....... ഭാമയുടെ ചുണ്ടുകളിലപ്പോഴും നാണത്തിൽ പൊതിഞ്ഞൊരു ചെറു ചിരിയുണ്ടായിരുന്നു... തുടരും 💚🌺 കണ്ണൂർകാരൻ 🌹🌹🌹🌹🌹 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
68 likes
6 comments 14 shares
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/ml14rMkv?d=n&ui=v64j8rk&e1=cമിഴിയോരങ്ങളിൽ.. 43. 🎫🎫🎫🎫🎫🎫🎫🎫 രാത്രി കുറച്ചു സമയം സിറ്റൗട്ടിൽ അശോകനോടും അമ്മയോടും ഒപ്പം സംസാരിച്ചിരുന്നതിനു ശേഷമാണ് രതീഷ് ഉറങ്ങാനായി ബെഡ് റൂമിലേക്ക് വരുന്നത്. അവൻ വരുമ്പോൾ ആശാലത ബെഡിൽ എന്തോ ചിന്തിച്ചിട്ടെന്ന മട്ടിൽ നിലത്തേയ്ക്ക് മിഴികൾ നട്ട് ഇരിയ്ക്കുകയാണ്. അവളുടെ ചിന്തകളിൽ നിറയെ ആവണി അൽപ്പം മുമ്പ് അവളോട് പങ്കു വച്ച സംശയങ്ങളായിരുന്നു. ഇപ്പോൾ തന്നെ ആവണി പറഞ്ഞകാര്യങ്ങൾ ഒരു നൂറ്‌ തവണയിൽ കൂടുതലെങ്കിലും അവൾ മനസിലിട്ട് കിള്ളിക്കിഴിച്ചു വിശകലനം ചെയ്തു കഴിഞ്ഞു. എവിടെയും അവൾക്ക് മറ്റുള്ളവർ സൂചിപ്പിച്ചത് പോലെ വിൻസന്റ് എന്ന ക്യാരക്റ്ററിന് മേൽ ഒരു സൂചിക്കുത്ത്‌ പോലും കരിനിഴൽ വീണുകിടക്കുന്നതായി കാണാൻ കഴിഞ്ഞില്ല. പിന്നെ ആവണി കൂടി എന്ത് കൊണ്ട് അങ്ങനൊരു സംശയംതനിയ്ക്ക് മുൻപിൽ ഉന്നയിച്ചു എന്നുമാത്രം അവൾക്ക് മനസിലായതും ഇല്ല. വാതിൽ തുറന്നടയുന്ന ശബ്ദം കേട്ട് ആശാലത മുഖമുയർത്തി നോക്കി ബെഡ് റൂമിന്റെ വാതിലടച്ചു ഓടാമ്പൽ ഇട്ട ശേഷം വാതിലിൽ ചാരി അവളെ നോക്കി നിൽക്കുകയാണ് രതീഷ്. ഇടയ്ക്കിടെ അവന്റെ നോട്ടം നിലത്ത്‌ വിരിച്ചിട്ടിരിയ്ക്കുന്ന കിടക്കയിലേക്കും പോകുന്നുണ്ട്. നിലത്ത്‌ ഒരു ബ്ലാങ്കറ്റ് നിവർത്തിയിട്ട ശേഷം അതിന്മേൽ ഒന്നോ രണ്ടോ ബെഡ് ഷീറ്റ് ഭംഗിയായി വിരിച്ചിരിയ്ക്കുന്നു. ഒരു തലയിണയും, പുതപ്പും അവിടെ തന്നെ വേറേ വച്ചിട്ടും ഉണ്ട്. രതീഷിനെ കണ്ട് ആശാലത ബെഡിൽ നിന്ന് എണീറ്റു. "രതീഷേട്ടൻ ഇവിടെ കിടന്നോ. ഞാൻ താഴെ കിടന്നോളാം.." അവൻ ഉറങ്ങാൻ വന്നതാണെന്ന് കണ്ട് ആശാലത പറഞ്ഞു. "ഈ വീട്ടിൽ വേറേ ബെഡ് റൂമില്ലേ.. താനെന്തിനാ നിലത്ത്‌ കിടക്കുന്നത്.. ഞാൻ പോയി മറ്റേതെങ്കിലും റൂമിൽ കിടന്നോളാം." രതീഷ് മുൻപോട്ട് വരാതെ അവിടെ തന്നെ നിന്നുകൊണ്ട് പറഞ്ഞു. "വേറേ ഒരു ബെഡ് റൂമുണ്ട് രതീഷേട്ടാ. അത് പക്‌ഷേ വൃത്തിയാക്കിയെടുക്കാൻ രണ്ട് മണിയ്ക്കൂർ സമയമെടുക്കും.." "അത് സാരമില്ല.കുറച്ച് ജോലി ചെയ്യണമെന്നെല്ലാ ഉള്ളോ. ഞാനത് വൃത്തിയാക്കി എടുത്തോളാം. ഇന്ന് ഒറ്റ രാത്രി കഴിഞ്ഞാൽപോരല്ലോ നമുക്ക് ഇവിടെ. നാല് ദിവസം കഴിയാനുള്ളതല്ലേ." "രതീഷേട്ടന് ഇവിടെ, ഈ കട്ടിലിൽ കിടക്കുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ..." ആശാലത ബെഡിലേക്ക് വിരൽ ചൂണ്ടി ചോദിച്ചു. "എനിയ്ക്കൊരു ബുദ്ധിമുട്ടുമില്ല. ആശയ്ക്ക് പക്‌ഷേ അങ്ങനെയല്ലല്ലോ.. ഒരേ റൂമിൽ അന്തിയുറങ്ങി ആശയ്ക്ക് ശീലമുണ്ടോ.. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഞാൻ ആ റൂം വൃത്തിയാക്കി അവിടെ കിടന്നോളാം എന്ന്.." ആശാലത അതിനെന്തെങ്കിലും മറുപടി പറയും മുമ്പേ മേശപ്പുറത്തിരുന്ന, രതീഷിന്റെ മൊബൈൽ ബെല്ലടിച്ചു തുടങ്ങി. രതീഷ് ചെന്ന് ഫോണെടുത്തു ഡിസ്‌പ്ലെയിലേക്ക് നോക്കിയ ശേഷം കോൾ അറ്റന്റ് ചെയ്തു. "പറയെടാ. എന്താ ഈ നേരത്ത്.." രതീഷഫോണിലൂടെ സംസാരിയ്ക്കുന്നത് നിലത്ത്‌ വിരിച്ച കിടക്കയിൽ ആശാലത നോക്കിയിരുന്നു. അവന്റെ മുഖത്തും കണ്ണുകളിലും വിവിധ ഭാവങ്ങൾ മാറി മാറി വരുന്നത് കണ്ടപ്പോൾ ആശാലതയ്ക്ക് തോന്നി മറുവശത്ത്‌ നിന്നും ഫോണിലൂടെ സംസാരിയ്ക്കുന്ന ആൾ അത്യന്തം ഗൗരവമേറിയ എന്തോകാര്യമാണ് അവനോട് സംസാരിയ്ക്കുന്നതെന്ന്. "നിനക്ക് അവിടെ എന്തായിരുന്നെടാ കഴുതേ പണി... ഞാൻ വീട്ടിലില്ല. ആശാലതയുടെ വീട്ടിലാ. ഞാൻ നോക്കട്ടെ. നാളെയോ മറ്റന്നാളോ ഞാനിവിടെ നിന്ന് കയറി വരാൻ നോക്കാം.. ഇത്രനാളും അവിടെ നിന്ന നീ തലയ്ക്കുള്ളിൽ കളിമണ്ണ് വാരി നിറച്ചും കൊണ്ട് നിന്നതാണോടാ... ഫോൺ വയ്ക്ക്. നമുക്ക് പിന്നീട് സംസാരിയ്ക്കാം. അല്ലെങ്കിൽ അൻസാരിയുണ്ടോ നിന്റെ അടുത്ത്. ഉണ്ടെങ്കിൽ ഫോൺ അവന്റെ കയ്യിലേക്ക് കൊടുക്ക്‌ നീയാണോടാ ഇനിയുള്ള കാലം അവിടെല്ലാം നോക്കി നടത്താൻ പോകുന്നത്.. വിഡ്ഢി." രതീഷ് രോഷത്തോടെ ഫോൺ വച്ച ശേഷം കൈകൾ കൂട്ടി തിരുമ്മുന്നത് ആശാലത കണ്ടു. അവൾ നോക്കിയിരിയ്ക്കെ രതീഷ് ഫോണെടുത്ത്‌ മാറ്റാർക്കോകോൾ ചെയ്തു സംസാരിയ്ക്കാൻ തുടങ്ങി. അഞ്ചോ പത്തോ മിനിറ്റ് നേരം ആ സംസാരം നീണ്ടു നിന്നു. അവസാനം അയാളോട് താൻ അങ്ങോട്ട് വരുന്നുണ്ട് എന്ന് പറഞ്ഞവസാനിപ്പിച്ച രതീഷ് കോൾ കട്ട് ചെയ്തു. അവൻ ആരോടാണ് സംസാരിച്ചതെന്ന് തന്നോട് ഇപ്പോൾ പറയും എന്ന വിശ്വാസത്തിൽ അൽപ്പ സമയം ആശാലത കാത്ത്‌ നിന്നെങ്കിലും രതീഷ് "ലൈറ്റ് ഓഫ്‌ആക്കിയേക്കട്ടെ ആശേ 'എന്നാണ് അവളോട് ചോദിച്ചത്. "ആരായിരുന്നു രതീഷേട്ടാ വിളിച്ചത്.." രതീഷ് ആരോടും ഇത്ര ക്ഷോഭിച്ചു സംസാരിച്ചു കണ്ടിട്ടില്ലാത്തതിനാലും, അവന്റെ മുഖത്തെ സമ്മർദ ഭാവവും കണ്ട് ആശാലത തിരക്കി. "സുദർശൻ..." "ദുബൈയിൽ നിന്ന് വിളിച്ചതാണോ... സുദർശനെ അല്ലേ രതീഷേട്ടൻ ബിസിനസുകൾ എല്ലാം നോക്കാൻ ഏൽപ്പിച്ചിട്ടുള്ളത്.." "ഉം.. അങ്ങനൊരു വിഡ്ഢിത്തം ഞാൻ കാണിച്ച് പോയി. എനിയ്ക്കവനിൽ അത്രയ്ക്ക് വലിയ ആത്മവിശ്വാസം ഒന്നും ഇല്ലാഞ്ഞിട്ടും എല്ലാത്തിനും അൻസാരിയുണ്ടല്ലോ അവനൊരു കൂട്ടും, വഴികാട്ടിയും എന്നൊരു ആത്മവിശ്വാസം എനിയ്ക്കുണ്ടായിരുന്നു. അതും പോയി കിട്ടി. നീ കിടന്നോ ആശേ.. ഇതൊന്നും നിന്നെ ബാധിയ്ക്കുന്ന കാര്യമല്ലല്ലോ.." ഒരു പാട് അർത്ഥമുള്ള ഒരു വാചകമാണ് രതീഷ് അവസാനം പറഞ്ഞു നിർത്തിയതെന്ന് ആശാലതയ്ക്ക് തോന്നി. തന്നെ ബാധിയ്ക്കുന്ന കാര്യമല്ല ഇതൊന്നും എന്ന് വച്ചാൽ താനത് അന്വേഷിയ്ക്കേണ്ട ആവശ്യമില്ല എന്ന് കൂടി അതിനൊരു അർത്ഥമുണ്ടല്ലോ. "ഞാൻ ചിലപ്പോൾ നാളെ കഴിഞ്ഞോ അല്ലെങ്കിൽ അതിനടുത്ത ദിവസമോ ദുബൈക്ക് പോകും... പോയാൽ ചിലപ്പോൾ തിരിച്ചു വരാൻ താമസിയ്‌ക്കും.." അവൻ ആശാലത കേൾക്കാനാണ് അത് പറഞ്ഞതെങ്കിലും അവളുടെ പ്രതികരണം എന്തെന്ന് അറിയാൻ അവളുടെ മുഖത്തേയ്ക്ക് നോക്കുക ഉണ്ടായില്ല. "പെട്ടന്നെന്താ രതീഷേട്ടാ ഇങ്ങനൊരു യാത്ര..." ആശാലത ഉദ്വേഗത്തോടെ തിരക്കി. "ഞാൻ അവിടെ എത്തേണ്ട ചില ആവശ്യങ്ങളുണ്ട്.. ബിസിനസ്സ് സംബന്ധമായ ചില പ്രശ്നങ്ങൾ.. അതൊക്കെ ശരിയാക്കി മടങ്ങി വരാൻ ചിലപ്പോൾ കുറച്ച് സമയം എടുത്തേക്കും.." "ഒരാഴ്ച സമയമെടുക്കുവോ രതീഷേട്ടാ..." ആശാലതയുടെ ചോദ്യം കേട്ട് അവൻ അവളുടെ മുഖത്തേയ്ക്ക് നോക്കി. അവന്റെ ചുണ്ടുകളിൽ ഒരു പരിഹാസം ഊറികൂടുന്നത് അവൾക്ക് കാണാൻ കഴിഞ്ഞു. "അതല്ല രതീഷേട്ടാ ഞാൻ ചോദിച്ചത്.. രതീഷേട്ടൻ വരാൻ ഒരാഴ്ച വൈകുമെങ്കിൽ അത് കഴിഞ്ഞു നമുക്ക് രണ്ട് പേർക്കും കൂടി കൊടുമണിലേക്ക് പോയാൽ മതിയല്ലോ... അതാ ഞാൻ..." "ഓ.. എന്ന്... അല്ലേ.. ഞാൻകരുതി ഒരാഴ്ചയിൽ കൂടുതൽ ആശാലതയ്ക്ക് എന്നെ കാണാതിരിയ്ക്കാൻ പറ്റില്ലെന്ന്കരുതി ചോദിച്ചതാണെന്ന്" അവൻ തന്നെ പരിഹസിയ്ക്കയാണെന്ന് അവൾക്ക് മനസിലായി. "ഒരാഴ്ചയല്ല, ചിലപ്പോൾ ഒരു മാസം എടുത്തേയ്ക്കാം.. അല്ലെങ്കിൽ ഒരു വർഷം വരെ അത് നീണ്ടു പോയെന്നും വരാം. അത് വരെയും ആശയ്ക്ക് ഇവിടെ നിൽക്കണമെങ്കിൽ ഇവിടെ നിൽക്കാം.. അതല്ല കൊടുമണിൽ പോയി നമ്മുടെ വീട്ടിൽ നിൽക്കണമെങ്കിൽ അവിടെ നിൽക്കാം. എല്ലാം ആശാലതയുടെ ഇഷ്ടം... അതുമാത്രം ഇക്കാര്യത്തിലും മാറ്റമില്ല." രതീഷ് ബെഡിലേക്ക് കിടന്ന ശേഷം അവൾക്കെതിരായി തിരിഞ്ഞു കിടന്നു. ആശാലത കിടക്കയിൽ തന്നെകാൽ മുട്ടുകളിലേക്ക് മുഖം ചേർത്തുവച്ചിരുന്നു. രതീഷ് പോവുകയാണെന്ന ആ വാർത്ത അവളുടെ മനസിനെ ചെറുതായെങ്കിലും അസ്വസ്ഥ പെടുത്തുന്നുണ്ടായിരുന്നു. എവിടെയോ, മനസിന്റെ ഏതൊക്കെയോ കോണുകളിൽ നിന്നും താൻ പോലും അറിയാതെ മഞ്ഞുരുകി തുടങ്ങിയതായിരുന്നു.. പക്‌ഷേ... ഒരു മനുഷ്യന്റെ സാമീപ്യവും, അവന്റെ ഓർമകളും മറ്റൊരു മനുഷ്യനിൽ എത്രത്തോളം മാറ്റത്തിന്റെ സ്വാധീനം ചെലുത്തുമോ അതൊക്കെ തന്നിലും ഉടലെടുത്തു തുടങ്ങിയിട്ടുണ്ടെന്ന് ഇപ്പോഴാണ് ആശാലത തിരിച്ചറിയുന്നത്. അവൾ ഉറങ്ങാതെ, മനസ്സിൽ നിന്ന് അവന്റെ മുഖം വടിച്ചെറിയാതെ അങ്ങിനെ തന്നെ ഒരേ ഇരിപ്പിരുന്നു. രാത്രി ഏറെ വൈകുവോളം. ♦️ ശക്തി കുളങ്ങരയിൽ ബസ് ഇറങ്ങിയ ശേഷം ആവണി നേരെ ഓട്ടോ സ്റ്റാന്റിലേക്കാണ് ചെന്നത്. പത്ത്‌ മണിയോടടുത്ത നേരമായതിനാൽ ഓട്ടോകൾ മിക്കതും ഓട്ടം പോയിരിയ്ക്കയാണ്. പതിനൊന്നോ പന്ത്രണ്ടോ ഒക്കെയാവും ഇനി സ്റ്റാന്റിൽ ഓട്ടോയുടെ നിര നീണ്ടു തുടങ്ങാൻ. ആവണി അവിടെ കിടന്ന രണ്ട് ഓട്ടോകളിൽ മുന്നിലുണ്ടായിരുന്ന ഓട്ടോയുടെ അടുത്തേയ്ക്ക് ചെന്നു. നാൽപ്പത് വയസ്സ് പ്രായം തോന്നിപ്പിയ്ക്കുന്ന ഒരു ചെറുപ്പക്കാരനായിരുന്നു അതിന്റെ ഡ്രൈവർ. ഓട്ടോയ്ക്ക് പിന്നിലിരുന്നു പത്രം ഓടിച്ചു നോക്കികൊണ്ടിരുന്ന അയാൾ ഒരു പെൺകുട്ടി ഓട്ടം പോകാൻ വന്നു നിൽക്കുന്നത് കണ്ട് പുറത്തേയ്ക്ക് ഇറങ്ങി നിന്നു. "മുക്കാട് വരെ പോകണം..." ആവണി പറഞ്ഞു. "കൊണ്ട് വിട്ടാൽ മതിയോ കൊച്ചേ.." അയാൾ തന്റെ സീറ്റിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു. അയാളുടെ കൊച്ചേ വിളി ആവണിയ്ക്ക് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും ആ നീരസം അവൾ പുറമെ കാണിച്ചില്ല. "അവിടെ താമസമില്ല. അഞ്ച് മിനിറ്റ്. അതിൽ കൂടുതൽ വേണ്ട." ആവണി ഓട്ടോയിലേക്ക് കയറിയിരുന്നുകൊണ്ട് പറഞ്ഞു. "അഞ്ച് മിനിറ്റിൽ കൂടുതൽ ഒരു സെക്കന്റ് ഞാനവിടെ നിൽക്കില്ല.. എനിയ്ക്ക് വന്നിട്ട് വേറേ ഓട്ടമുള്ളതാണേ." അവൻ പറയുന്നത് കേട്ടെങ്കിലും ആവണി മറുപടിയൊന്നും പറഞ്ഞില്ല. അവൻ പെട്ടന്ന് തിരിഞ്ഞു നോക്കി. ആവണി ഓട്ടോയിൽ കയറിയിട്ടുണ്ടോ എന്ന സംശയത്താലാണ് അവൻ തിരിഞ്ഞു നോക്കിയത്. യാത്രക്കാരി വണ്ടിയിലുണ്ടെന്ന് കണ്ടപ്പോൾ അവൻ ഓട്ടോ സ്റ്റാർട്ട് ചെയ്തു ഓടിച്ചു പോയി. ആവണിയ്ക്ക് അപരിചിതമായ ഏതൊക്കെയോ വഴികളിലൂടെ ഓടി ഓട്ടോ വീണ്ടും കുറെ കടകളൊക്കെ കണ്ടു തുടങ്ങുന്ന ഇടത്തേയ്ക്ക് വന്നു. "മുക്കാട് എവിടെയാ പോകേണ്ടത്.." ഡ്രൈവർ ചോദിച്ചു. "അവിടൊരു ചർച്ച് ഉണ്ടല്ലോ. അതിന് മുമ്പിലേക്ക് വിട്." "ഇവിടെ ചർച്ച് ഒന്നല്ല വലുതും ചെറുതുമായി മൂന്നെണ്ണമുണ്ട്. അതിൽ ഏത് ചർച്ചിലേക്കാ പോകേണ്ടത്.." അയാൾ ഓട്ടോ വേഗം കുറച്ച് കൊണ്ട് ചോദിച്ചു. "ഹോളി ഫാമിലി റോമൻ കത്തോലിക്കാ ചർച്ച്." ആവണി പറഞ്ഞത് കേട്ടതും രണ്ടായി റോഡ് പിരിയുന്ന ഇടത്ത്‌ നിന്നും ഇടത്തേയ്ക്കുള്ള വഴിയേ അയാൾ ഓട്ടോ ഓടിച്ചു. ദൂരെ നിന്നേ പള്ളിയുടെ ഗോപുരം അവൾക്ക് കാണാമായിരുന്നു. മെയിൻ റോഡിൽ നിന്ന് നൂറ്‌ മീറ്ററോളം ഉള്ളിലേക്ക് മാറി തലയെടുപ്പുള്ള ഒരു കൊമ്പനെ പോലെ വെളുത്ത ചായം തേച്ച നിരവധി കൊത്തുപണികളിൽ തീർത്ത മനോഹരമായ ഒരു ആരാധനാലയം. അടഞ്ഞ ഗേറ്റിനുള്ളിൽ നിശബ്ദതയുടെ ലാസ്യത. "അതാ പള്ളി.. പള്ളി കാണാൻ വന്നതാണെങ്കിൽ പെട്ടന്ന് പോയിട്ട് വരുക..." അവൻ പള്ളിയ്ക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞു. ആവണി ഓട്ടോയ്ക്കുള്ളിൽ ഇരുന്നു കൊണ്ട് ചുറ്റിനും നോക്കി. അവിടവിടെയായി ഒന്നോ രണ്ടോ കടകൾ കാണാനുണ്ട്. "ഞാൻ ഇവിടെ ഒരു വീട് അന്വേഷിച്ചു വന്നതാ... അത് ഇവിടെ എവിടെയോ..." അവൾ അങ്ങോട്ടും ഇങ്ങോട്ടും വിരൽ ചൂണ്ടി. "ആഹാ.. എവിടാണ് വീടെന്ന് ഒരറിവും ഇല്ലാതാണോ എന്നെ ഇങ്ങോട്ട് വിളിച്ചുകൊണ്ട് വന്നത്.. അറിയില്ലെങ്കിൽ ഇറങ്ങി ചെന്ന് ആ കടയിൽ അന്വേഷിയ്ക്ക്.." ആവണി ഓട്ടോയിൽ നിന്നിറങ്ങി കടയിലേക്ക് ചെല്ലുമ്പോൾ അവൾക്ക് പിന്നാലേ അവനും ഇറങ്ങി ചെന്നു. അവൾ കടയിൽ ഇരുന്ന മധ്യവയസ്കനായ ആളോട് ഇവിടെ അടുത്തെങ്ങോ ജസീന്ത എന്ന് പേരുള്ള ഒരു നഴ്‌സ് താമസിയ്‌ക്കുന്നുണ്ടോ എന്ന് അന്വേഷിച്ചു. മധ്യവയസ്കനായ ആൾ കടയിൽ തന്നോട് സംസാരിച്ചിരുന്ന മറ്റൊരാളുടെ മുഖത്തേയ്ക്ക് നോക്കി ജെറോമേ 'അങ്ങനൊരു പേരുള്ള പെങ്കൊച്ച് ഇവിടെ അടുത്തെങ്ങാനും ഉണ്ടോ 'എന്ന് ചോദിച്ചു. "പേര് ജസീന്തയാണോ എന്ന് എനിയ്ക്കറിയത്തില്ല. ഒരു നഴ്സ് ഉണ്ട്. ഉപാസനയിലാ ജോലിചെയ്യുന്നത്. അവരെയാണോ ഉദേശിച്ചത്.." "അല്ല ചേട്ടാ.. ജസീന്ത എന്ന് പറയുന്ന പെൺകുട്ടി അയർലൻറ്റിൽ ആണ് ജോലിചെയ്യുന്നത്... അവരുടെ വീട് ഇവിടെ ഏതോ ഭാഗമാണ് പറഞ്ഞിട്ടുള്ളത്." "ഇവിടെങ്ങും ആ പേരിൽ അയർലൻറ്റിൽ ജോലിയുള്ള നഴ്‌സ് ഉള്ളതായി അറിയില്ല." കടയിൽ നിന്നയാൾ പുറത്തേയ്ക്ക് ഇറങ്ങി വന്ന് മറ്റൊരു വഴി ചൂണ്ടിക്കാട്ടി. "അവിടൊക്കെ താമസിയ്‌ക്കുന്നവരിൽ ഒരുപാട് ആൾക്കാർ വിദേശത്ത്‌ ജോലിയുള്ളവർ ഉണ്ട്. നിങ്ങൾ ഇപ്പറഞ്ഞ ആൾ അവിടാണോ എന്നൊന്ന് തിരക്കി നോക്ക്." അയാൾ പറഞ്ഞു. "വാ.. വണ്ടിയിൽ കയറ്. എവിടെങ്കിലും ആരെയെങ്കിലും അന്വേഷിയ്ക്കാൻ ഇറങ്ങി തിരിയ്ക്കുമ്പോ അവരുടെ വീട് എവിടാണെന്നുള്ള കാര്യം ശരിയ്ക്കും ഒന്ന് തിരക്കിയിട്ട് വേണം ചാടി പുറപ്പെടാൻ." അവർ ഓട്ടോയ്‌ക്കടുത്തേയ്ക്ക് നടന്നു വരവേ ആരോ ഒരാൾ എന്തോ വാങ്ങാനായി ആ കടയിലേക്ക് കയറി ചെന്നു. ആവണി വന്ന് ഓട്ടോറിക്ഷയ്ക്ക് പിന്നിൽ കയറിയിരുന്നതും തങ്ങൾ അന്വേഷിച്ചു പോയ കടയിലെ ആൾ പുറത്തിറങ്ങി നിന്ന് കയ്യടിയ്ക്കുന്ന ഒച്ച അവർ കേട്ടു. "ദേ കൊച്ചേ.. തന്നെയാ വിളിയ്ക്കുന്നത് ഇറങ്ങി ചെന്ന് എന്താന്നു ചോദിച്ചിട്ട് വാ.." ഓട്ടോ ഡ്രൈവർ ഇനി താൻ അങ്ങോട്ടില്ല എന്ന ഭാവത്തിൽ അവിടെ തന്നെ ഇരുന്നു. ആവണി ഓട്ടോയിൽ നിന്നിറങ്ങി വീണ്ടും കടയിയ്ക്ക് മുമ്പിലേക്ക് ചെന്നു. "മോളേ, ആ അന്വേഷിച്ചു വന്ന പെണ്ണിന്റെ പേര് എന്തെന്നാ പറഞ്ഞത്.." അയാൾ തിരക്കി. "ജസീന്ത.." "ങാ, ആൾ അത് തന്നെ പീറ്ററച്ചായാ. നമ്മുടെ ഡെന്നീസിന്റെ പെങ്ങള് പെണ്ണാ.. ഈ അടുത്ത ദിവസമാ അതിന്റെ കെട്ട് കഴിഞ്ഞതെന്ന് തോന്നുന്നു." "എവിടാ അവരുടെ വീടെന്ന് ഒന്ന് പറഞ്ഞു തരുവോ.. എനിയ്ക്ക് അവരെ ഒന്നുകാണാനായിരുന്നു." കടയിൽ സാധനം വാങ്ങാൻ വന്നയാൾ ഓട്ടോയുടെ അടുത്തേയ്ക്ക് ചെന്ന് ഡ്രൈവറോട് ഡെന്നീസിന്റെ വീട്ടിലേക്ക് പോകാനുള്ള വഴി പറഞ്ഞു കൊടുത്തു.. ഡെന്നീസിന്റെയോ, ഡെർലസ്സിന്റെയോ വീട് ഏതാണെന്നു ചോദിച്ചാൽ ആരും പറഞ്ഞു തരും. അവന്മാരെ ഇരട്ട പെറ്റതാ. " ആവണി അയാൾക്ക് നന്ദി പറഞ്ഞു. അയാൾ അവർക്ക് വഴി പറഞ്ഞു കൊടുത്ത ശേഷം തിരികെ പോന്നു. (തുടരും)കണ്ണൂർകാരൻ 💋💋💋💋💋 #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📙 നോവൽ #📔 കഥ
53 likes
4 comments 4 shares
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mRzwG7a?d=n&ui=v64j8rk&e1=cഅവൾക്ക് എന്തോ വല്ലാത്ത ഭയം തോന്നി. ഇനി അച്ഛനെങ്ങാനും ആയിരിക്കുമോ. അമ്മ ജോലി കഴിഞ്ഞ് എത്തിയിട്ടുമില്ല . അവൾ മുൻവശത്തെ വാതിൽക്കൽ എത്തിയിട്ട് മുറ്റത്തേക്ക് നോക്കി. മുറ്റത്തേക്ക് കയറി വരികയാണ് അമ്മയോടൊപ്പം ജോലി ചെയ്യുന്ന കൗസല്യ ചേച്ചി. ഓഹ്...കൗസല്യ ചേച്ചിയായിരുന്നോ,അവൾക്ക് ആശ്വാസം തോന്നി. അവൾ ചിരിയോടെ പുറത്തേക്കിറങ്ങി. ഇന്നെന്താ പണി നേരത്തെ കഴിഞ്ഞോ ചേച്ചി?? എന്നിട്ട് അമ്മയെവിടെ കാണുന്നില്ലല്ലോ, അവൾ വഴിയിലേക്ക് നോക്കി. മോളെ അത് പിന്നെ.... കൗസല്യ ചേച്ചിയുടെ മുഖത്ത് വല്ലാത്തൊരു ഗൗരവം നിറഞ്ഞു നിന്നിരുന്നു. എന്താ ചേച്ചീ...?? ദേവികയിൽ വല്ലാത്തൊരു ഭയം നിറഞ്ഞു മോളെ, മീരക്ക് പെട്ടെന്നൊരു വയ്യായ്ക അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോയിരിക്കുകയാണ്. അയ്യോ... അമ്മയ്ക്ക് എന്ത് പറ്റി?? അവൾ കരച്ചിലിന്റെ വക്കിലെത്തി. പെട്ടന്ന് ഒന്ന് തലകറങ്ങി, ഭാഗ്യത്തിന് ആ വീട്ടിലെ പയ്യൻ അവിടെയുണ്ടായിരുന്നു അതുകൊണ്ട് പെട്ടെന്ന്ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടെ പണിയുന്ന സരളയും മിനിയും ഒപ്പം പോയിട്ടുണ്ട്, പേടിക്കാനൊന്നുമില്ല. ചേച്ചി മോൾക്ക് കൂട്ടിരിക്കാം എന്ന് കരുതി വന്നതാണ്. അമ്മയേ ഏത് ഹോസ്പിറ്റലിലേക്കാണ് കൊണ്ടുപോയത്?? പറ ചേച്ചി... ഞാൻ വേഗം പോകട്ടെ.. വേണ്ട മോളെ പോകണ്ട. അമ്മയ്ക്ക് കുഴപ്പമൊന്നുമില്ല. ഇപ്പോൾ ഇങ്ങോട്ട് വരും. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. തനിക്കീ ലോകത്തിൽ അമ്മ മാത്രമേ ഉള്ളൂ... അമ്മക്കൊരു പോറൽ ഏറ്റാൽ പോലും തനിക്ക്‌ സഹിക്കില്ല.. മോള് എന്തെങ്കിലും കഴിച്ചായിരുന്നോ ?? കൗസല്യ ചേച്ചി ചോദിച്ചു. ഇല്ല... എന്നാൽ ഭക്ഷണം എടുത്ത് കഴിക്ക്. എനിക്കൊന്നും വേണ്ട.. അമ്മയൊന്നു വന്ന് കണ്ടാലേ അവൾക്ക് സമാധാനമാകൂ... അൽപസമയം കഴിഞ്ഞപ്പോൾ ഒന്ന് രണ്ട് ആളുകൾ കൂടി അങ്ങോട്ട് വന്നു. പതിയെ പതിയെ ആളുകളുടെ എണ്ണം കൂടി വന്നു. ദേവികയുടെ ഉള്ളിൽ അകാരണമായ ഒരു ഭീതി നിറഞ്ഞു.. അരുതാത്തതെന്തോ സംഭവിച്ചുവെന്നവളുടെ ഉള്ളം മന്ത്രിച്ചു. സത്യം പറ, എന്താ എന്റെ അമ്മക്ക്?? അവൾ കൗസില്യ ചേച്ചിയെ പിടിച്ചുകുലുക്കി... പറ ചേച്ചീ... എന്താ...?? മോളെ നീ സമാധാനമായിരിക്കണം. ഇല്ല. എന്നോട് നിങ്ങൾ സത്യം പറ ഇല്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും. എന്താ പറ്റിയത്?? ഇയാളുകളെല്ലാം എന്തിനാ ഇങ്ങോട്ട് വന്നത്?? മോളെ, പണിതുകൊണ്ടിരുന്നപ്പോൾ മീരയ്ക്ക് പെട്ടെന്നൊരു നെഞ്ച് വേദന, കുഴഞ്ഞു വീഴുകയായിരുന്നു. പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചു. പക്ഷേ... ആശുപത്രിയിലെത്തുന്നതിനു മുൻപേ.... കൗസല്യ പാതിയിൽ നിർത്തി. അത് കേട്ടതും ദേവിക ശില പോലെ ഇരുന്നു. കാതുകൾ രണ്ടും കൊട്ടിയടക്കപ്പെട്ടത് പോലെ, ഒന്നും കേൾക്കുന്നില്ല. ചുറ്റിലും നടക്കുന്നതൊന്നും അവൾ അറിഞ്ഞില്ല. ഒരേ ഇരുപ്പ്... അല്പസമയം കഴിഞ്ഞപ്പോൾ താഴെ വണ്ടികളുടെ ശബ്ദം കേട്ടു. ആരൊക്കെയോ ചേർന്ന് മീരയെ എടുത്തുകൊണ്ട് വീട്ടിലേക്ക് വന്നു. ദേവിക ചാടി എഴുന്നേറ്റു. പെട്ടെന്ന് അവളെ കൗസല്യ ചേച്ചിയും, മറ്റ് രണ്ട് സ്ത്രീകളും ചേർന്ന് മുറുകെ പിടിച്ചു എന്നെ വിട്... അവൾ കുതറി. എന്നിട്ടും അവർ പിടിവിട്ടില്ല അകത്തെടുത്ത് കിടത്തിയ മീരയുടെ അരികിലേക്ക് അവർ ദേവികയെ കൊണ്ടുപോയി. ദേവിക അമ്മയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി... പിന്നെ പതിയെ ചിരിച്ചു... ഇത് കൊള്ളാം... ഇങ്ങനെ കിടക്കാതെ എനിക്ക് ചായ ഉണ്ടാക്കിത്താ അമ്മേ അവൾ പറഞ്ഞു. മോളെ.... നീ ഇവിടെ ഇരിക്ക്... അവർ അവളെ ബലമായി കസേരയിലേക്ക് ഇരുത്തി. അവൾ പെട്ടെന്ന് ചാടി എഴുന്നേറ്റു. അങ്ങനെ ഇരുന്നാൽ എങ്ങനെയാ ശരിയാവുന്നത്, അമ്മക്ക് മടിയാണെങ്കിൽ ഞാൻ പോയി ചായ ഉണ്ടാക്കാം. അവൾ അടുക്കളയിലേക്ക് നടക്കാനാഞ്ഞു. മോളെ എന്താടീയിത്...കൗസല്യ ചേച്ചി കണ്ണുനീരോടെ ചോദിച്ചു. അവൾ കൗസല്യ ചേച്ചിയുടെ മുഖത്തേക്ക് നോക്കി, നിറഞ്ഞൊഴുകുന്ന അവരുടെ ആ കണ്ണുകൾ കണ്ടപ്പോൾ ദേവിക പതറിപ്പതറി ചുറ്റിലും നോക്കിക്കൊണ്ടിരുന്നു. ഒടുവിൽ അവളുടെ കണ്ണുകൾ മീരയുടെ മുഖത്ത് വന്നു നിന്നു. അല്പനേരം അവളമ്മയെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു... പിന്നെപെട്ടന്ന് മീരയെ കെട്ടിപ്പിടിച്ചു കരഞ്ഞു... ആളുകൾ അവളെ പിടിച്ചു മാറ്റാൻ തുനിഞ്ഞു. വേണ്ട അവൾ കരയട്ടെ... കൗസല്യ ചേച്ചി അവരെ തടഞ്ഞു. ദേവികയുടെ ആ കരച്ചിൽ കണ്ടുനിന്നവരുടെ പോലും ഉള്ളം തകർത്തു... വേണ്ടപ്പെട്ടവരായി നമ്മളൊക്കെ തന്നെയേയുള്ളൂ... അയൽവക്കക്കാർ മുന്നോട്ടുവന്നു... ആ മോഹൻ എവിടെയാണോ എന്തോ അയാൾ വരാതെ എങ്ങനെയാ..ഒരാൾ ചോദിച്ചു. അയാൾ വരുമോ എന്ന് നോക്കാം, അല്ലെങ്കിലും ഇന്നിപ്പോൾ ഇത്രയും നേരമായില്ലേ, നാളെ രാവിലെ ചടങ്ങുകൾ വയ്ക്കാം. അയാൾ വരികയാണെങ്കിൽ വരട്ടെ... അവസാനമായി ഒന്ന് കാണാൻ പറ്റുകയാണെങ്കിൽ അയാൾ കാണട്ടെ. അതിന് അയാളെങ്ങനെ അറിയാനാ?? ഊരുതെണ്ടി നടന്നിട്ട് ഏതെങ്കിലും സമയത്ത് കയറിവരും, തോന്നുമ്പോൾ പോകും. അങ്ങനെയുള്ള ആളല്ലേ വന്നാൽ വന്നു അത്രതന്നെ... എൽദോസ് വിവരമറിഞ്ഞിരുന്നു. അറിഞ്ഞപ്പോൾ തന്നെ അയാൾ അവിടെയെത്തി. അയാൾ ബാക്കിയുള്ള കാര്യങ്ങൾക്കെല്ലാം നേതൃത്വം നൽകി. ആകെ തകർന്നിരിക്കുന്ന ദേവികയെ കാണുമ്പോഴെല്ലാം അയാളുടെ ഉള്ളം വിങ്ങുകയായിരുന്നു. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത അമ്മയും മകളുമാണ്. അവർക്ക് എന്തിനാണാവോ ഇങ്ങനെ ഒരു ഗതി വന്നത്?? ആ മോൾക്ക് ഇനി ആരുണ്ട്?? ആരൊക്കെയോ പറയുന്നത് അയാൾ കേട്ടു... എൽദോസാണ് എല്ലാ കാര്യങ്ങളും അറേഞ്ച് ചെയ്തത്. പിറ്റേന്ന് പത്തു മണി വരെ അവർ കാത്തു, എന്നിട്ടും മോഹനെത്തിയില്ല. ഇനിയിപ്പോൾ കാത്തിരിക്കുന്നതിലർത്ഥമില്ല നമ്മൾ എല്ലാവരും കൂടി വേണം കാര്യങ്ങളൊക്കെ നടത്താൻ. ആകെ ഈ പെൺകുട്ടി മാത്രമല്ലേ ഉള്ളൂ... അയൽവക്കത്തുള്ള ഒരാൾ പറഞ്ഞു കൗസല്യ ചേച്ചി ദേവികയുടെ കയ്യിൽ പിടിച്ചു, മോളെ നീ പോയി കുളിച്ചിട്ട് വാ, നീ വേണം അമ്മയെ യാത്രയാക്കാൻ.. അത് കേട്ടതും അവൾ യാന്ത്രികമായി കുളിമുറിയിലേക്ക് കയറി. കൗസല്യ ചേച്ചി ബാത്റൂമിനരികിൽ കാത്തുനിന്നു. അവർക്ക് വല്ലാത്ത ഭയമായിരുന്നു അവളെ ഒറ്റയ്ക്കാക്കാൻ. അവൾ കുളിച്ചീറനായി ഇറങ്ങിവന്ന്, കർമ്മങ്ങളൊക്കെ ചെയ്തു. അവൾ തന്റെ അമ്മയുടെ കവിളുകളിലും നെറ്റിയിലും ഭ്രാന്തമായുമ്മ വച്ചു.. ഇനിയീ ജന്മത്തിലൊരിക്കലും തനിക്ക് അമ്മയെ കാണുവാനാകില്ല.. അല്ല! ആരാണ് ചിതയ്ക്ക് തീ കൊളുത്തുക. ആൺകുട്ടികളായി ആരെങ്കിലും ഉണ്ടോ.?? ഞാൻ മതി അമ്മയ്ക്കും അതാണ് സന്തോഷം. ദേവിക പറഞ്ഞു. ചിതക്ക് തീ പകരുമ്പോൾ അവളുടെ കൈകൾ കിലുകിലെ വിറക്കുകയായിരുന്നു. തനിക്ക് ജന്മം നൽകിയ, തന്നെ നടക്കാൻ പഠിപ്പിച്ച, സ്വപ്നം കാണാൻ പഠിപ്പിച്ച, തനിക്ക് വേണ്ടി മാത്രം ജീവിച്ച തന്റെ അമ്മ എന്നേക്കുമായി ഭൂമിയിൽ നിന്നും വിട വാങ്ങുകയാണ്. അവൾ നിലത്തേക്ക് കുഴഞ്ഞുവീണു. പെട്ടെന്ന് രണ്ടുമൂന്ന് സ്ത്രീകൾ ചേർന്ന് അവളെ എടുത്തു കൊണ്ട് അകത്തേക്ക് പോയി... പതിയെ പതിയെ ആളുകൾ ഓരോരുത്തരായി പിരിഞ്ഞുപോയി ഏറ്റവും അടുത്ത അയൽക്കാർ മാത്രം അവിടെ അവശേഷിച്ചു. ആ അമ്മയും മകളും അവർക്കേറെ പ്രിയപ്പെട്ടവരായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ വീട്ടിലെ ഒരംഗത്തെ പോലെ തന്നെയായിരുന്നു അവർ അവരെ കണ്ടിരുന്നത്. പെട്ടെന്ന് ഒരു ദിവസം മുതൽ മീര ഇല്ല എന്നുള്ള അവസ്ഥ അവർക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു. സ്വന്തം മകളെന്ന കരുതലോടെ തന്നെ അവർ ദേവികയെ നോക്കി. ഒന്ന് രണ്ട് ദിവസങ്ങൾ കടന്നുപോയി. കൗസല്യ ചേച്ചി ദേവികയുടെ അരികിൽ നിന്ന് മാറുന്നില്ലായിരുന്നു. അവർ എപ്പോഴും അവളുടെ കൂടെ തന്നെ ഇരിക്കാനും അവളെ ആശ്വസിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. കൗസല്യ ചേച്ചി വീട്ടിൽ പോകുമ്പോൾ മറ്റ് ആൾക്കാർ വന്ന് ദേവികക്ക് കൂട്ടിയിരിക്കും. അവർ ആകുന്നതുപോലെയൊക്കെ അവളുടെ മനസ്സിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു... നാലഞ്ച് ദിവസങ്ങൾ കഴിഞ്ഞു പോയി. അന്നൊരു തിങ്കളാഴ്ചയായിരുന്നു തിങ്കളാഴ്ച ഉച്ചയോടു കൂടി മോഹനൻ അവിടെയെത്തി. കൗസല്യ ചേച്ചിയും ദേവികയും കൂടി ഇറയത്ത് ഇരിക്കുമ്പോഴായിരുന്നു അയാൾ കടന്നുവന്നത്. ദാ...മോളെ നിന്റെ അച്ഛൻ വന്നു. ചേച്ചി പറഞ്ഞു അവൾ നിസംഗതയോടെ അയാളെ നോക്കി. അല്ല! ആരിത് കൗസല്യ ചേച്ചിയോ?? എന്താ രണ്ടുപേരുംകൂടി കാര്യമായി എന്തോ സംസാരത്തിലാണെന്ന് തോന്നുന്നു. അയാൾ ചിരിയോടെ അവർക്കരികിലേക്ക് വന്നു. നീ ഇതെവിടെയായിരുന്നു മോഹനാ നീ ഇവിടുത്തെ കാര്യങ്ങൾ അറിഞ്ഞില്ലേ ?? കൗസല്യ ചേച്ചി ചോദിച്ചു. എന്ത് കാര്യം?? അയാൾ ചോദിച്ചു ഇവിടെയുണ്ടെങ്കിലല്ലേ ഇവിടുത്തെ കാര്യങ്ങൾ അറിയൂ.. മീര പോയി, ഒരാഴ്ച്ച കഴിഞ്ഞു. കൗസല്യ ചേച്ചി പറഞ്ഞു. മീര പോയോ?? ആരുടെ കൂടെ?? അയാൾ ചോദിച്ചു. ദേവിക ജ്വലിക്കുന്ന കണ്ണുകൾ ഉയർത്തി അയാളെ നോക്കി. എല്ലാവരും ഒരിക്കൽ പോകേണ്ടുന്ന ഒരു സ്ഥലമുണ്ടല്ലോ അങ്ങോട്ട് അവൾ പോയി. കൗസല്യ ചേച്ചി പറഞ്ഞു. അയാൾ ഒരു നിമിഷം മൗനമായി നിന്നു. പിന്നെ അടുത്തു നിന്ന ദേവികയെ മുറുകെ കെട്ടിപ്പിടിച്ച്‌ അയാൾ ഉറക്കെ കരഞ്ഞു. 🍀🍀🍀🍀🍀🍀🍀 തുടരും. കണ്ണൂർകാരൻ 🌹🌹🌹🌹🌹 #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ #📔 കഥ
15 likes
2 comments 11 shares