✍ തുടർക്കഥ

161K Posts • 1570M views
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6QWvWB0?d=n&ui=v64j8rk&e1=cകാത്തിരുന്ന നിക്കാഹ് ഭാഗം.12 ========== ഒട്ടും പ്രതീക്ഷിക്കാതെ അവന്റെ കൈ അവളുടെ മുഖത്ത് പതിച്ചപ്പോൾ മുഖവും പോത്തി അവൾ ബെഡിലേക്ക് വീണു... അവന്റെ കലി തീർന്നില്ല ബെഡ്‌റൂമിലെ സകല സാധനങ്ങളും വാരി വലിച്ചിട്ട് അവളെ രൂക്ഷമായി നോക്കികൊണ്ട് ബൈക്കിന്റെ ചാവിയും എടുത്തവൻ കാറ്റു പോലെ പുറത്തേക്ക് പോയി... ============== അവൾ മുഖവും പൊത്തിപിടിച്ചു കരഞ്ഞു കൊണ്ട് ഒരോരോന്ന് പിറുപിറുത്തു.. തെറ്റ് എന്റെ ഭാഗത്ത് തന്നെയാണ്. ഞാൻ.. അങ്ങിനെയൊന്നും പറയാൻ പാടുണ്ടായിരുന്നില്ല. എന്നോട് ഇഷ്ടമൊക്കെ തോന്നി തുടങ്ങിയെന്ന് പറഞ്ഞപ്പോൾ... ഇക്ക... എന്റേതായി മാറിയെന്ന് ഞാൻ...ഞാൻ വെറുതെ നിനച്ചു പോയി.. എന്റെ ഉപ്പയുടെ കൂടെ ഞാൻ..എന്റെ വീട്ടിലേക്ക് പോകാതിരിക്കാൻ വേണ്ടിയുള്ള വെറും വാക്കുകളായിരുന്നു. അവയെന്ന് ഈ... പൊട്ടിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.. ഭാര്യയായി കാണാൻ പറ്റില്ല എന്ന് പല തവണ ആവർത്തിച്ചു പറഞ്ഞിട്ടും... എനിക്കെന്താ.. മനസിലാവാത്തെ. ഞാനന്താ..ഇങ്ങനെ പൊട്ടിയായെ... എന്നോട് ഇഷ്ട്ടം തോന്നി എന്നൊക്കെ പറഞ്ഞത് വെറുതെ... പറ്റിക്കാനായിരുന്നല്ലേ.. നാളെ ഇക്ക... ഗൾഫിൽ പോയാ...പിന്നെ ഞാനിവിടെ നിൽക്കില്ല. എന്തിന്...?! ആർക്കുവേണ്ടി...!! അവൾ.. അവളോട്‌ തന്നെ നൂറായിരം ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.. അവന്റെ കൈ വിരലിന്റെ പാടുകൾ ചുവന്നു തുടിച്ച അവളുടെ കവിളിൽ ചിത്രം വരച്ചു...അത് മുഖത്ത് ഒരു പാട് പോലെ കിടന്നു... അങ്ങിനെ ഓരോന്ന് പറഞ്ഞും കരഞ്ഞും അറിയാതെ അവൾ ഉറങ്ങിപ്പോയി. ◾◾◾◾◾◾◾◾◾◾ സമയം അഞ്ചു കഴിഞ്ഞു... മഴ പെയ്യാനുള്ള ഒരുക്കങ്ങളുണ്ട്.... നസി..ക്ലാസ്സ്‌ കഴിഞ്ഞ് എത്തിയിട്ടുണ്ട്. "റസിയയെ പിന്നേ താഴോട്ട് കണ്ടില്ലല്ലോ..?" മഴ നല്ലോണം മൂട് നിൽപ്പുണ്ട്.. വിറക് കുറച്ച് കീറി വെച്ചതുണ്ട്... എനിക്കത് വിറകു പുരയിലേക്ക് എടുത്ത് വെക്കാനുണ്ട്.." "സുബൈറ് മോന് നാളെ കൊണ്ടുപോകാനുള്ള ഡ്രെസ്സൊക്കെ അയലിൽ ഉണ്ട്...നല്ല കാറ്റ് വീശുന്നുണ്ട് അതൊക്കെ താഴെ വീണാൽ അപ്പടി ചളിയാകും.." "നസി... നീ..ഇത്താനെ വിളിച്ചേ.." എല്ലായിടത്തും കൂടി ഞാൻ ഓടിയാൽ എത്തില്ല... മഴ പെയ്താൽ എന്റെ വിറക്... ആയിഷുമ്മ പറഞ്ഞു.. "പാവത്തിന് പനിയുടെ ക്ഷീണം വിട്ടു മാറിയിട്ടുണ്ടാകില്ല ഞാൻ അവരുടെ റൂമിൽ പോയിനോക്കട്ടെ." "നസി... അവൾ ചിലപ്പോ പനിയുടെ ക്ഷീണത്തിൽ മയങ്ങി പോയിട്ടുണ്ടാകും. അവളെ വിളിക്കണ്ട ഡ്രസ്സ് പോയി നീ എടുത്ത് വെക്ക്..." ഡ്രസ്സല്ലാം എടുത്ത് അവൾ റസിയയുടെ റൂമിന്റെ അടുത്തെത്തി. വാതിൽ പകുതിയേ ചാരിയിട്ടൊള്ളു... അവൾ പതുക്കെ വാതിൽ തുറന്ന് അകത്തേക്ക് കടന്നു. റസിയയുടെ ചെവിയുടെ അടുത്തുപോയി... ട്ടോ... എന്ന് ഒച്ചവെച്ചുഅവൾ "എന്ത് ഉറക്കമാ.. ഇത്ത..ഇത് ഇങ്ങിനെ ഉറങ്ങിയാൽ ഭൂമി കുലുങ്ങിയാൽ പോലും അറിയില്ലല്ലോ." നസിയക്കൊരു പുഞ്ചിരി നൽകി കോട്ടുവായ... ഇട്ടുകൊണ്ട് അവൾ പതിയെ എണീറ്റു... %ഇതെന്താ..ഇത്ത ഇങ്ങനെ കരിമ്പിൻ തോട്ടത്തിൽ ആന കേറിയ പോലെ ഉണ്ടല്ലോ..." "മ്മ്മ്... അത്.. പിന്നെ.. ഇക്കാക്ക്...നാളെ കൊണ്ട് പോകാനുള്ള എന്തോ... സാധനം...കാണാനില്ലന്നും പറഞ്ഞ് തിരഞ്ഞതാ... അവൾ..പറഞ്ഞൊപ്പിച്ചു. ഓഹോ... എന്നിട്ട് കിട്ടിയോ..?" 'ആ... ആർക്കറിയാം " റസിയ... കട്ടിലിൽ നിന്നും എഴുന്നേറ്റ്... വാരിവലിച്ചിട്ടതൊക്കെ.. അടുക്കി പെറുക്കി വെച്ചു... സഹായത്തിന് നസിയയും കൂടികൊടുത്തു. "ഇത്ത..താഴോട്ട് വരുവല്ലേ...?" "മ്മ്... നസി...നടന്നോ.. ഞാൻ വരാം... ന്റെ.. റബ്ബേ... എങ്ങിനെയാണ് അവരുടെ മനസ്സൊന്നു മാറ്റിയെടുക്കുക. എനിക്കതിന് കഴിയുമോ.. എന്ത് ചെയ്തിട്ടാണ് ആ മനസ്സിലൊന്ന് കയറിപ്പറ്റുക.. പറ്റില്ല..എനിക്കറിയാം.. അതുകൊണ്ട് ആയിരിക്കും.. കയറാൻ ശ്രമിക്കുമ്പോഴൊക്കെ. ഇറക്കിവിടാൻ വെമ്പൽ കൊള്ളുന്നതും.. ഇക്ക വരുമ്പോൾ ക്ഷമ ചോദിക്കണം..ഞാൻ പറഞ്ഞതും ചെയ്തതും എല്ലാം തെറ്റായി പോയി. വിവാഹത്തിന് മുൻപ് അ ആളൊരു ബുക്കിൽ വായിച്ചത് അവൾക്ക് ഓർമ്മ വന്നു.. ഒരു പിതാവ് അവരുടെ മോളുടെ വിവാഹതലേന്ന് അവൾക്ക് നൽകുന്ന ഉപദേശങ്ങൾ... 'ഭർത്താവിനെ അനുസരിക്കേണ്ടത് ഒരു ഭാര്യയുടെ കടമയാണ്.' 'ചിലപ്പോൾ നിനക്ക് അനാവശ്യമെന്നോ.. ആസ്ഥാനത്തന്നോ.. തോന്നുന്ന ഒരു കാര്യത്തിനാവും ഭർത്താവ് കൊപിക്കുന്നത്... എങ്കിലും അങ്ങേ അറ്റത്തെ ക്ഷമയോട് കൂടി നീ അത് കേൾക്കുകയും... വിട്ടുവീഴ്ച്ച ചെയ്യുകയും വേണം.' റബ്ബേ.. എനിക്കെന്താണ് അപ്പൊ സംഭവിച്ചത്.. ഒന്നും മനസ്സിലാവുന്നില്ല. ഭാര്യ സുന്ദരിയും അനുസരണശീലയും ഉള്ളവളാണെൽ യാചകനെ മന്നവനാക്കുന്നു.. എന്ന ആരുടെയോ വരികൾ അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു... വെറും ഒരു നിസാര കാര്യത്തിന് ഞാൻ എന്തല്ലാം..വിളിച്ചു പറഞ്ഞു... പാടില്ലായിരുന്നു.. അവളുടെ മനസ്സ് കുറ്റബോധത്താൽ നീറി പുകഞ്ഞു.. കുറച്ചു സമയത്തിന് ശേഷം നസി വീണ്ടും അവളുടെ അടുത്തേക്ക് തന്നെ വന്നു. "ഇത്ത... വീണ്ടും കിടന്നോ. ഇന്ന് ഒന്നും കഴിച്ചില്ലെന്ന് മൂത്തമ്മ പറഞ്ഞല്ലോ.. വന്നേ.. വന്ന് വല്ലതും കഴിക്ക് ഇത്ത..." ഇത്തുവിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്..? കരഞ്ഞോ...? " ഞാനും ഒന്നും കഴിച്ചില്ല. ഇങ്ങനെ മിണ്ടാതിരിക്കാതെ വാ.. ഇത്തു... നീ... പോയി കഴിച്ചോ എനിക്കൊന്നും വേണ്ട. വിശപ്പില്ല... അതുകൊണ്ടാ. "എന്താ.. ഇത്തു.. ഇക്കനാളെയല്ലേ പോകുന്നത്. അതിനിപ്പഴേ കരഞ്.. ഫുഡ്‌ ഒന്നും കഴിക്കാതിരിക്കണോ." നസി കാര്യം അറിയാതെ അവളെ കളിയാക്കികൊണ്ടിരുന്നു.. "ഡി.. പെണ്ണേ ഒരടി വെച്ചുതരും ഞാൻ നിനക്ക് കുറച്ചു കൂടുന്നുണ്ട്. ഞാൻ കരഞ്ഞിട്ടൊന്നും ഇല്ല." "എന്തിനാ ഇത്ത കള്ളം പറയുന്നത്.. ഈ.. മുഖം കണ്ടാൽ അറിഞ്ഞുടെ ". അവർ രണ്ട് പേരും സംസാരിക്കുന്നതിനിടയിലേക്ക് സുബൈർ കടന്നു വന്നു...അവൻ റസിയയെ ശ്രദ്ധിക്കാതെ... കാബോർഡ് തുറന്ന് എന്തൊക്കെയോ തിരയുന്നുണ്ടായിരുന്നു. സുബൈറിനെ കണ്ടതും നസിയ റൂമിന് വെളിയിലേക്ക് പോയി. "എന്താ... ഇക്കാ. തിരയുന്നത്... എന്താ കാണാതെ പോയത്.. നാളെ കൊണ്ട് പോകാൻ ഉള്ള വല്ലതും ആണോ." റസിയയെ അടിച്ചതിലുള്ള കുറ്റബോധം അവന്റെ മനസ്സിൽ കിടന്ന് എരിയുന്നുണ്ടായിരുന്നു. അവളെ എങ്ങെനെ അഭിമുഖീകരിക്കും അവളുടെ മുഖത്തേക്ക് എങ്ങിനെനോക്കും എന്ന ചിന്തകൊണ്ടാണ് അവൻ വെറുതേ കാബോഡിൽ പരതുന്നത്... "അത്... പിന്നേ.. ഒന്നുല്ല.." അവളുടെ മുഖത്തേക്ക് നോക്കാതെയവൻ മറുപടി കൊടുത്തു. മ്മ്.. അവൾ മൂളിക്കൊണ്ട് ബാക്കിലോട്ട് മാറിനിന്നു. "റസിയ...എങ്ങിനെയാ നിനക്ക് എന്നോടിങ്ങനെ സ്നേഹ നിധിയായ് പെരുമാറാൻ കഴിയുന്നത്." "സത്യം... പറ.. നിനക്ക് എന്നോട് വെറുപ്പില്ലേ.." നിന്നെ സ്നേഹിക്കാത്ത നിന്റെ ജീവിതം നശിപ്പിച്ചു കൊണ്ടിരിക്കുന്ന എന്നോട് നിനക്ക് സ്നേഹമോ.. "ഹേയ്... ഒരിക്കലും ഉണ്ടാകില്ല.. എനിക്കത് വിശ്വാസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്.." അവൻ പരിഹാസത്തോടെ ചിരിച്ചുകൊണ്ട് ചോദിച്ചു. "അതോ... നാളെ നാടും വീടും വിട്ട് അന്യനാട്ടിലേക്ക് പോകുന്ന ഒരുത്തനോട് തോന്നുന്ന സഹതാപമൊ.. ഇതിൽ ഏതിൽ പെടും." എന്താ..ഇക്കാ ഇങ്ങനെയൊക്കെ പറയുന്നത്.. എനിക്ക് നിങ്ങളോട് സ്നേഹം മാത്രമേ ഒള്ളു.. പക്ഷെ...' നിങ്ങളത് കാണാനോ അറിയാനോ.. ശ്രമിക്കുന്നില്ലന്ന് മാത്രം.' ആ.. ഒരു സങ്കടമേ എനിക്കൊള്ളു.. ഇഷ്ടമാണ് ഒരുപാട് ഒരുപാട്... അതെങ്ങിനെ മനസ്സിലാക്കിത്തരും എന്ന് എനിക്കറിയില്ല... അവന്റെ കണ്ണുകളിലേക്ക് നോക്കിയവളത് പറഞ്ഞപ്പോൾ.. അവന്റെ കണ്ണുകളും അവളെ അറിയാതെ നോക്കിനിന്നു. ആദ്യമായിട്ട് കാണുന്നത് പോലെ... ആദ്യമായി അവനവളുടെ കരങ്ങളിൽ സ്പർശിച്ചു.. റസിയ... എന്നോട് ക്ഷെമിക്കണം.. അപ്പോഴത്തെ ദേഷ്യത്തിൽ എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. എനിക്ക് മാപ്പ് തരണം. വിറയാർന്ന ചുണ്ടുകളോടെ അവൻ വിതുമ്പി.. ഹേയ്... എന്നോട് മാപ്പൊന്നും ചോദിക്കരുത്. ഞാൻ അങ്ങോട്ടാണ് ക്ഷമ ചോദിക്കേണ്ടത് തെറ്റ് ചെയ്തത് ഞാനല്ലേ... ഇക്കയോട് ഞാൻ അങ്ങിനെയൊന്നും പറയാൻ പാടുണ്ടായിരുന്നില്ല. റസിയ.. എന്നെ നീ..ഇങ്ങനെ സ്നേഹിക്കല്ലേ.. അത് തിരിച്ചുതരാൻ എനിക്ക് കഴിയിണം എന്നില്ല.. പക്ഷെ ഞാൻ പ്രാർത്ഥിക്കുന്നുണ്ട്.. എന്റെ മനസ്സിന് നിന്റേതായി മാറാൻ കഴിയണേ എന്ന്.. അതുപോലെ നീയും പ്രാർത്ഥിക്കണം... "എനിക്കറിയാം എന്റെ ഇക്ക എന്റേതായി മാറും. ആ ഒരു നിമിഷത്തിന് വേണ്ടി ഞാൻ എത്രവേണേലും കാത്തിരിക്കും.." അവളുടെ കണ്ണിൽ നിന്നും നീർമുത്തുകൾ ഉതിർന്ന് വീണുകൊണ്ടിരുന്നു.. ഒഴുകി നീങ്ങുന്ന ഓരോ നീർമുത്തും അവനെ നോക്കി..കേണപേക്ഷിക്കുന്നത് പോലെ അവൻക്ക് തോന്നി.. അവളുടെ കൈകളിൽ കോർത്തു വെച്ച അവന്റെ കൈകൾ പെട്ടന്ന് പിടിവിട്ടു.. അവനെന്തോ അപരാതം ചെയ്തപോലെ കാലടികൾ ബാക്കിലോട്ട് വെച്ചു... "റസിയ... സോറി... ഞാൻ... അറിയാതെ" അവൻ റൂമിൽ നിന്നും പുറത്തേക്കിറങ്ങി.. എന്തിനാ...സോറി.. എനിക്കൊന്നും മനസ്സിലാകുന്നില്ല. ഇക്കയെന്താ..ഇങ്ങനെ. ചില നേരത്തുള്ള വർത്തമാനവും പെരുമാറ്റവും ഒന്നും. എനിക്ക് പിടിക്കിട്ടുന്നില്ലല്ലോ.. അവന്റെ പുറകെ അവളും റൂമിൽ നിന്നും പുറത്തിറങ്ങി.. (തുടരും... കണ്ണൂർകാരൻ 🌹🌹🌹🌹🌹 #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ
36 likes
5 comments 19 shares
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/69wged9?d=n&ui=v64j8rk&e1=cമിശ്വ 15 "ഞാൻ വല്ലി" ആ പെൺകുട്ടി പറഞ്ഞപ്പോൾ മിശ്വ ഞെട്ടി മുഖമുയർത്തി. "എന്താ ?" മിശ്വയുടെ വിളറി വെളുത്ത മുഖം കണ്ട വല്ലി ചോദിച്ചു. മിശ്വ പക്ഷേ വേഗം ചുമൽ കൂച്ചി. എന്തല്ലാമോ ചോദിക്കണമെന്നുണ്ടായിരുന്നു അവൾക്ക്. പക്ഷേ, വല്ലിയുടെ ഒരോ ആഴമുള്ള നോട്ടവും തന്റെ ആത്മാവിനേയും തുളച്ച് ഉള്ളിലേക്ക് സഞ്ചരിക്കുന്ന പോലെ... അവളുടെ സാന്നിധ്യം വളരേയധികം വിചിത്രതയും, അമ്പരപ്പുമാണ് മിശ്വയുടെ ഉള്ളിൽ നിറച്ചത്. മിശ്വക്ക് തിരിച്ചൊന്നും ചോദിക്കാനായില്ല. ഒടുവിൽ , ഹർഷന്റെ സഹോദരിയായിരിക്കാം എന്ന നിഗമനത്തിൽ അവൾ എത്തിച്ചേർന്നു. മുറിയിലൂടെ ചുറ്റിലും കണ്ണോടിച്ച വല്ലിയുടെ മിഴികൾ കൗച്ചിനരികിലെ ഭക്ഷണത്തിനരികിലേക്ക് നീണ്ടു. "താൻ ഭക്ഷണം കഴിച്ചില്ലേ ? " അവളുടെ കണ്ണുകൾ മിശ്വയിലേക്ക് തിരിച്ചെത്തി. "ഇ… ഇല്ല... വിശപ്പില്ല " മിശ്വ അവളിൽ നിന്നും നോട്ടം വെട്ടിച്ചു. " വിശപ്പില്ലന്നോ? അങ്ങനെ വരാൻ വഴിയില്ലല്ലോ! നീ എത്ര ദിവസമായി ഭക്ഷണം കഴിച്ചിട്ട് ? " വല്ലിയുടെ നേത്രഗോളങ്ങൾ മിശ്വയെ ഉറ്റുനോക്കി. "അതല്ല... എനിക്ക് സത്യമായിട്ടും വിശപ്പി-" "അവിടെ പോയിരുന്ന് ഭക്ഷണം കഴിക്കൂ മിശ്വാ...!" വല്ലിയുടെ സ്വരം ഒരു ആജ്ഞ പോലെ മിശ്വയുടെ കാതുകളിൽ പ്രകമ്പനം സൃഷ്ടിക്കുകയായിരുന്നു! വല്ലിയെ തലയുയർത്തി നോക്കിയ മിശ്വ ഒരു നിമിഷത്തേക്ക് പതറിപ്പോയി. അവളുടെ മിഴികൾ കടുവയുടേത് പോലെ കത്തിജ്വലിക്കുന്നു! എസി കൂട്ടി ഇട്ടിരുന്ന ആ മുറിയിലും മിശ്വയുടെ നെറ്റിയിൽ പെടുന്നനെ വിയർപ്പ് പൊടിഞ്ഞു. മുറിയിൽ തിങ്ങി നിന്നിരുന്ന തണുപ്പ് എങ്ങോ അപ്രത്യക്ഷമായ പോലെ... മറുത്തൊന്നും പറയാതെ മിശ്വ ചെന്ന് ആ കൗച്ചിൽ ഇരുന്നു. പ്ലേറ്റിലെ ആഹാരം എടുത്ത് പതിയെ കഴിക്കാൻ ആരംഭിച്ചു. തന്നെ സാകൂതം വീക്ഷിച്ചു കൊണ്ട് ബെഡിലിരിക്കുന്ന വല്ലിയെ അവൾ ഇടയ്ക്കിടെ തലയുയർത്തി നോക്കുന്നുണ്ടായിരുന്നു. വല്ലിയുടെ നോട്ടം അണുവിടെ ചലിക്കാതെ തന്നിലേക്ക് മാത്രമാണ്. മുഴുവൻ കഴിച്ചതിനു ശേഷമാണ് മിശ്വ അവിടെ നിന്നും എഴുന്നേറ്റത്. കാലിയായ പാത്രത്തിലേക്ക് നോക്കിയപ്പോൾ അവൾക്ക് സ്വയം അത്ഭുതവും തോന്നി. വല്ലി പുഞ്ചിരിച്ചു. മറുപടിയായി മിശ്വയുടെ മുഖത്തും, വിളറിയ ഒരു ചിരി പ്രത്യക്ഷപ്പെട്ടു. "വാ... മ്മക്ക് പുറത്തൊക്കെ ഒന്ന് കറങ്ങിയിട്ടു വരാം." വല്ലി ചേർത്ത് പിടിച്ചപ്പോൾ മിശ്വയുടെ ശരീരം ഒന്ന് വിറച്ചു. അവർ റൂമിൽ നിന്നും വെളിയിലേക്കിറങ്ങി... "നിന്റെ ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടല്ലേ മിശ്വാ?" മൂന്നാമത്തെ നിലയിലെ വിശാലമായ ഹാളിലൂടെ നടക്കുന്നതിനിടയിൽ വല്ലി പുഞ്ചിരിയോടെ ആരാഞ്ഞു. "ഉം... " മൂളിക്കൊണ്ട് വല്ലിയെ അവൾ തല ചെരിച്ചൊന്ന് നോക്കി. നിസ്സംഗതയോടെയുള്ള അവളുടെ നോട്ടം കാണെ ആ പെൺകുട്ടി അവളുടെ തോളിലൊന്ന് തട്ടി. "ഞാൻ ആരാന്നല്ലേ ആദ്യത്തെ ചോദ്യം ?" മനം മയക്കുന്ന വല്ലിയുടെ പുഞ്ചിരിയിൽ താനേതോ മായാലോകത്ത് അകപ്പെട്ടത് പോലെയാണ് മിശ്വക്ക് തോന്നിയത്. "ഹർഷൻ സർ ന്റെ ?" മിശ്വ തന്റെ ഉള്ളിൽ തോന്നിയത് ചോദിച്ചു. "ഉം. അങ്ങനെ കരുതിയാൽ മതി തൽക്കാലം." കണ്ണിറുക്കി പുഞ്ചിരിച്ചുകൊണ്ടാണ് വല്ലി തുടർന്നത് “ഹർഷന്റെ ആരോ... ചിലപ്പൊ സിസ്റ്റർ ആകും... അല്ലെങ്കി ചിലപ്പോ...” മിശ്വ ആകെ ചിന്താകുഴപ്പത്തിലായി. അവർ കയറിയ ഗ്ലാസ് ലിഫ്റ്റ്, വിശാലമായ ഒരോ ഫ്ലോറും കടന്ന് ഏറ്റവും താഴേക്ക് എത്തിച്ചേർന്നപ്പോഴാണ് മിശ്വ ഒരു കാര്യം ശ്രദ്ധിച്ചത്. "ഈ വീട്ടിൽ വേറെ ആരുമില്ലേ?" മിശ്വയുടെ കണ്ണുകൾ മിഴിഞ്ഞിരുന്നു. "ഉണ്ടാകും. നമുക്കതൊന്നും ശ്രദ്ധിക്കണ്ട." അവളുടെ തോളിൽ കരം ചേർത്ത് കൊണ്ട് വല്ലി പുറകിലെ ഗ്രൗണ്ടിലേക്കിറങ്ങി. കണ്ണെത്താ ദൂരത്തോളം വിശാലമായി പരന്നു കിടക്കുന്ന ഉദ്യാനം. മുകളിലെ റൂമിലെ ജാലകത്തിനുള്ളിലൂടെ ദൂരെ നിന്നും കണ്ട മനോഹര കാഴ്ച്ചകൾ തൊട്ടടുത്ത് കണ്ടതിന്റെ അത്ഭുതത്തിലായിരുന്നു മിശ്വ. പച്ചപ്പരവതാനി വിരിച്ചത് പോലുള്ള ആ പുൽമേട്ടിലൂടെ കാലൂഴ്ന്നിക്കൊണ്ട് കുണുങ്ങി നടന്ന് വന്നൊരു മയിൽ, മിശ്വയെ കണ്ടപ്പോൾ ഒരു മരത്തിന്റെ മറവിലേക്കൊളിച്ചു. അവളുടെ ചുണ്ടിലൊരു പുഞ്ചിരി തത്തിക്കളിച്ചു. ഗ്രൗണ്ടിന് ചുറ്റും അധികം വീതിയില്ലാത്തൊരു ജോഗ്ഗിംഗ് ട്രാക്കാണ്. ട്രാക്കിന് ഇരുവശങ്ങളലായി നിര നിരയായി പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരേ വലിപ്പത്തിലുള്ള മരങ്ങൾ, ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള അതിന്റെ വ്യത്യസ്തമായ ഇലകൾ പൊഴിഞ്ഞു കിടക്കുന്ന ആ പാത കാണാൻ അതിസുന്ദരമായിരുന്നു. പെട്ടെന്നെന്തോ ശബ്ദം കേട്ടതും മിശ്വ മുകളിലേക്ക് തലയുയർത്തി. അലങ്കാര വൃക്ഷങ്ങളുടെ ശിഖരങ്ങളിൽ നിന്നും ചിറകടിച്ചുയരുന്ന ശുഭ്ര നിറത്തിലുള്ള പ്രാവുകളെ കണ്ടതും അവൾ സന്തോഷത്തോടെ വല്ലിയെ തിരിഞ്ഞു നോക്കി. വല്ലി കണ്ണ് ചിമ്മി പുഞ്ചിരിച്ചു. കാഴ്ച്ചകൾ ആസ്വദിച്ച് കൊണ്ട് മിശ്വ മുൻപോട്ട് നടന്നു. ഗ്രൗണ്ടിൽ നിന്നും അല്പം മാറി, ഇടത് വശത്തായുള്ള ഒഴിഞ്ഞൊരു പ്രദേശത്തുള്ള 'H' ലേക്കും അവളുടെ കണ്ണുകൾ എത്തി നിന്നു. "ഹെലിപാഡ് ആണ്" മിശ്വയുടെ നോട്ടം കണ്ടപ്പോൾ വല്ലി പറഞ്ഞു. "ഹർഷൻ സർ ന്റെ ?" മിശ്വ ചോദിച്ചപ്പോൾ വല്ലി തലകുലുക്കി. അവർ ഒരുമിച്ച് മുൻപോട്ട് സഞ്ചരിച്ചു... "ഹലോ..." പെടുന്നനെയാണ് പുന്തോട്ടത്തിൽ നിന്നും ഒരു പുരുഷസ്വരം ഉയർന്ന് കേട്ടത്! മിശ്വ നടുക്കത്തോടെ തിരിഞ്ഞു നോക്കി. കണ്ണ് കൂർപ്പിച്ച് തന്നെ നോക്കിനിൽക്കുന്ന ഒരു യുവാവ്. അവിടുത്തെ ജോലിക്കാരനാണ് അയാൾ എന്ന് അയാളുടെ യൂണിഫോം വ്യക്തമാക്കുന്നുണ്ടായിരുന്നു. "ഇവിടെ ഇങ്ങനെ നടക്കാൻ പാടില്ല! ഹർഷൻ സർ വഴക്കു പറയും. " അയാൾ നെറ്റി ചുളിച്ച് കൊണ്ട് പറഞ്ഞപ്പോൾ മിശ്വ വല്ലിയെ നോക്കി. എന്നാൽ, വല്ലി ഒരുപാട് ദൂരം മുൻപോട്ട് പോയിരുന്നു. "അതൊന്നും നോക്കണ്ട. ഇങ്ങോട്ട് വാ " നടപ്പു നിർത്താതെ, തിരിഞ്ഞു പോലും നോക്കാതെ, കൈ മാടിക്കൊണ്ട് വല്ലി ആംഗ്യം കാണിച്ചു. മിശ്വ ഒരു വട്ടം കൂടി പുറകിലേക്ക് തിരിഞ്ഞു നോക്കി. പെട്ടെന്നാണ് ഗാർഡനിലെ ചെടികൾക്കിടയിൽ നിന്നും മൂന്ന് നാല് തലകൾ ഒരുമിച്ച് ഉയർന്നു വരുന്നത് കണ്ടത്! ഹർഷന്റെ ജോലിക്കാരാണ്. എല്ലാവരുടെയും മുഖത്തെ ഭാവം അതീവ ഗൗരവമായിരുന്നു! മിശ്വ ഭയന്നു. "വല്ലീ... മതി നമുക്ക് പോകാം. എനിക്ക് പേടിയാകുന്നു " ജാഗ്രതയോടെ കണ്ണിമ വെട്ടാതെ തന്നെ ശ്രദ്ധിച്ചു നിൽക്കുന്ന ജോലിക്കാരെ നോക്കിക്കൊണ്ട് മിശ്വ പറഞ്ഞു. "നീ വാ... നമുക്കവിടെ ഇരിക്കാം " ജോഗ്ഗിംഗ് ട്രാക്കിന്റെ ഇടതു വശത്തായുള്ള ഒരു കൽബെഞ്ചിലേക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് വല്ലി ഉറക്കെ പറഞ്ഞു. മിശ്വ അങ്ങോട്ട് നോക്കി. മുറിയിൽ നിന്നും നോക്കിയപ്പോൾ താനാ മനോഹര ഇരിപ്പിടം കണ്ടിരുന്നു. മിശ്വ ഓടി വല്ലിക്കൊപ്പം എത്തി. ജാഗരൂഗരായി നിന്ന ജോലിക്കാർ അവൾ ആ കൽബെഞ്ചിലേക്ക് ചെന്ന് ഇരിക്കുന്നത് കണ്ടതും ആശ്വാസത്തോടെ അവരവരുടെ ജോലി തുടർന്നു. മിശ്വ, വല്ലിയുടെ അടുത്തായി ഇരുന്നു. കണ്ണിന് കുളിർമയും മനസ്സിന് ആശ്വാസവും പകരുന്ന അന്തരീക്ഷം... അവളുടെ മുഖം പ്രസന്നമായി. "പറ മിശ്വാ... " വല്ലി അവളെ കേൾക്കാനെന്ന പോലെ തിരിഞ്ഞ് ഇരുന്നു. എന്താണെന്ന മട്ടിൽ മിശ്വ പുരികം ചുളിച്ചു. "നിന്റെ കാര്യങ്ങൾ..." വല്ലി പുഞ്ചിരിച്ചു. "അത്... എന്റെ നാട് -" "വേണ്ട! ആ കഥ വേണ്ട" മിശ്വ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ വല്ലി വലം കയ്യുയർത്തി തടഞ്ഞു. "ഇത് പോലെ എത്രയോ കഥകൾ... കഷ്ടപ്പാടും ദാരിദ്ര്യവും നിറഞ്ഞ ദുരിത പൂർണ്ണമായ ജീവിതം... ഒരു മാറ്റം വരുമെന്ന പ്രതീക്ഷയിൽ, ജോലിക്ക് വേണ്ടി പരിചയമില്ലാത്ത നാട്ടിലേക്ക്... ഒരുപാട് കേട്ടിട്ടുണ്ട്. ക്‌ളീഷേ കഥയാണ്. എനിക്കത് കേൾക്കണ്ട! ഇനിയുള്ള നിന്റെ ജീവിതം. അതാണ് എനിക്ക് അറിയേണ്ടത്. എന്താ നിന്റെ ഭാവി പരിപാടികൾ?". മിശ്വ അവളെ ഇമ വെട്ടാതെ നോക്കിയിരിക്കുകയാണ്. വല്ലി ചോദിച്ച ചോദ്യത്തിന് അവൾക്ക് ഉത്തരമില്ലായിരുന്നു. താൻ സ്വപ്നത്തിൽ പോലും കരുതാത്ത സംഭവവികാസങ്ങൾ കൊണ്ട് ദിവസേന മാറിമറിയുന്ന തന്റെ ഈ ജീവിതത്തിന് എന്ത് ഭാവി തീരുമാനിക്കാനാണ്. അല്പനേരം അവൾ ഒന്നും മിണ്ടിയില്ല. മനസ്സിൽ നിറയേ ചോദ്യങ്ങൾ മാത്രമാണ്. "ഹർഷൻ സർ ...? " പെട്ടെന്നെന്തോ ഓർമ്മയിൽ മിശ്വ പറഞ്ഞു. "ഹർഷന് എന്താ..?" "അറിയില്ല. എന്നെ സഹായിക്കാമെന്ന് പറയുന്നു" മിശ്വ പറഞ്ഞതും വല്ലി പൊട്ടിച്ചിരിക്കാനാരംഭിച്ചു. മിശ്വയുടെ മുഖം ദയനീയമായിരുന്നു. "എന്തിനാ ചിരിക്കൂന്നേ?" തളർന്നു പോയിരുന്നു അവളുടെ സ്വരം. "നിന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത് 'അക്ക' എന്ന് പറയുന്ന ആ പിശാചല്ലേ ? അപ്പൊ നിനക്ക് എങ്ങനെ ഹർഷനെ വിശ്വസിക്കാൻ പറ്റും ?" മിശ്വ കണ്ണുകൾ തുറിച്ചു കൊണ്ട് വല്ലിയെ ഉറ്റു നോക്കി. "നീ ആരാണ് ?" ആ ചോദ്യം പ്രതീക്ഷിച്ച പോലെ വല്ലി തല ചലിപ്പിച്ചു. "ഞാൻ ആരെങ്കിലും ആകട്ടെ. നീ ഇത് പറ, എന്താണ് നിന്റെ ഭാവിപരിപാടികൾ ?" "എനിക്കറിയില്ല " മിശ്വ, തല താഴ്ത്തി പിറുപിറുത്തു. "എന്താന്ന്?" "എനിക്കറിയില്ല എന്റെ ഭാവി എന്തായി തീരുമെന്ന്. ഹർഷൻ സർ ആയിരുന്നു ആകെയുള്ള പ്രതീക്ഷ... പക്ഷെ, ഇപ്പൊ നീ പറയുന്നു അതും വേണ്ടെന്ന്..." പാതയിലെ പൊഴിഞ്ഞു കിടക്കുന്ന ഇലകളിലേക്ക് നോക്കി പതിഞ്ഞ ശബ്ദത്തിൽ മിശ്വ പറഞ്ഞു. "കൊല്ലണം!" വല്ലി മന്ത്രിച്ചപ്പോൾ മിശ്വ ഞെട്ടിമുഖമുയർത്തി. "ങ്‌ഹേ..? " "കൊല്ലണം എല്ലാവരെയും!" ദൃഢതയാർന്ന സ്വരത്തിൽ വല്ലി ആവർത്തിച്ചപ്പോൾ മിശ്വയുടെ കണ്ണുകൾ മിഴിഞ്ഞു. അവൾ നെറ്റി ചുളിച്ചു കൊണ്ട് വല്ലിയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. "അക്കയെ, ആ രാജയെ, പിന്നെ ഇതിൽ ഉൾപ്പെട്ട എല്ലാ അവന്മാരെയും, അവളുമാരെയും കൊല്ലണം!" വല്ലിയുടെ ശരീരം വിറച്ചു. അവളുടെ മുഖത്തേക്ക് നോക്കാൻ തന്നെ മിശ്വക്ക് ഭയം തോന്നി. "നീ ആരാ കുട്ടീ...?" മിശ്വ, വിറയാർന്ന സ്വരത്തിൽ ചോദിച്ചു. മറുപടിയായി, വല്ലി മാനത്തേക്ക് വിരൽ ചൂണ്ടി കാണിക്കുകയായിരുന്നു. ആകാശത്തു നിന്നും ഒരു ഇരമ്പൽ കേൾക്കാം. ഒരു ഹെലികോപ്റ്ററിന്റെ മുരൾച്ച! ഭൂമി നടുക്കും വിധത്തിലുള്ള ഒരു ഹുങ്കാര ശബ്ദത്തോടെ അത് സാവധാനം ഗ്രൗണ്ടിനപ്പുറത്തെ 'H' ലക്ഷ്യമാക്കി താഴ്ന്നു പറന്നു വരികയാണ്. അപ്പോഴേക്കും ജോലിക്കാർ രണ്ട് പേര് ആ ഭാഗം ലക്ഷ്യമാക്കി ഓടുന്നത് കാണാനായി. "ഹർഷൻ സർ…" മിശ്വയുടെ ചുണ്ടുകൾ ചലിച്ചു. "പൊക്കോ " വല്ലി അനുവാദം നൽകിയതും മിശ്വ, തിടുക്കത്തിൽ എഴുന്നേറ്റ് ബംഗ്ലാവ് ലക്ഷ്യമാക്കി നടന്നു. പോകുന്ന പോക്കിൽ മിശ്വ തിരിഞ്ഞു നോക്കി. വല്ലി അവിടെ തന്നെ ഇരിപ്പുണ്ട്. അനങ്ങാതെ! ബംഗ്ലാവിന്റെ വാതിൽപടിയിലേക്ക് നടന്നെത്തിയപ്പോഴും മിശ്വ ഒരു വട്ടം കൂടി തിരിഞ്ഞു നോക്കി. വല്ലി അവിടെ തന്നെ, തന്നെ നോക്കി ഇരിക്കുന്നത് കാണാം. മിശ്വ വേഗം ബംഗ്ലാവിനുള്ളിലേക്ക് കയറി. അകത്ത് നിന്ന് കൊണ്ട് പുറം തിരിഞ്ഞ് നിന്ന് ഗാർഡനിലേക്ക് നോക്കിയപ്പോൾ വല്ലി ഇരുന്നയിടം ശൂന്യമായിരുന്നു! അമ്പരന്നു പോയ മിശ്വ, ചുറ്റിലും കണ്ണ് കൊണ്ട് പരതി. പെടുന്നനെയാണ് പുറകിൽ നിന്നും അവളുടെ തോളിലൊരു കൈതലം വന്നമർന്നത്! മിശ്വ ഞെട്ടലോടെ തിരിഞ്ഞു നോക്കി. "ഹെലോ! ഗുഡ് മോർണിംഗ് " ഹർഷന്റെ പുഞ്ചിരിയാർന്ന മുഖം. അയാൾ മിശ്വയുടെ തോളിലൂടെ കൈ ചേർത്ത് പിടിച്ചു. "ഞാൻ രാവിലെ റൂമിൽ വന്നായിരുന്നു. നല്ല ഉറക്കമായിരുന്നു മിശ്വ. അത് കൊണ്ടാണ് പിന്നെ ശല്യം ചെയ്യണ്ട എന്ന് കരുതിയത്. കുറച്ച് വർക്ക് ഉണ്ടായിരുന്നു..." ഹർഷൻ സംസാരിക്കുമ്പോഴും മിശ്വ ഇടക്കിടെ തിരിഞ്ഞു നോക്കുകയായിരുന്നു. അവൻ പറയുന്നതൊന്നും അവളുടെ ശ്രദ്ധയിൽ പെട്ടില്ല. വല്ലി എവിടെപ്പോയി എന്ന ചിന്ത മാത്രമായിരുന്നു അവളുടെ ഉള്ളിൽ. കൂടെകൂടെ തിരിഞ്ഞു നോക്കുന്നവളെ കണ്ട് ഹർഷനും പുറകിലേക്ക് തിരിഞ്ഞു നോക്കി. "മിശ്വ ആരെയാ നോക്കുന്നത് ?" "ങേ? " "ആരെയാ നോക്കുന്നേന്ന് " "മ്... ഒന്നുമില്ല " "ജോലിക്കാർ ആരെങ്കിലും നിന്നെയെന്തെങ്കിലും ചെയ്തോ ?" നിമിഷാർദ്ധം കൊണ്ട് ഹർഷന്റെ മുഖഭാവം മാറി. "ങ്ഹൂം " അവൾ തല ചലിപ്പിച്ചു. "പിന്നെ? " അയാളുടെ നെറ്റിയിൽ ചുളിവുകൾ വീണു. "അ. അത് ഞാൻ. ഹെലികോപ്റ്ററിന്റെ ശ. ശബ്ദം കേട്ടപ്പോ പേടിച്ചതാ " മിശ്വ വിക്കിപ്പറഞ്ഞു. ഹർഷൻ പൊട്ടിച്ചിരിച്ചു. " അത്രേയുള്ളൊ ? എന്തായാലും മിശ്വ മിടുക്കിയാണ്. ചുമ്മാ മുറിയിൽ അടച്ചുകുത്തി ഇരുന്ന് ഡിപ്രെസ്സ്ഡ് ആയില്ലല്ലോ. " മറുപടിയായി അവൾ ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു. അപ്പീ‍ാഴും അവളുടെ കണ്ണുകൾ ആ ഉദ്യാനത്തിലാകമാനം പരതുന്നുണ്ടായിരുന്നു. എവിടെപ്പോയി വല്ലി ? " ബൈ ദ വേ... ഈ കോമ്പൗണ്ടിൽ എവിടെ വേണമെങ്കിലും പൊയ്ക്കോളൂ ട്ടോ... ആരെയും പേടിക്കണ്ട. ബട്ട്‌, യാതൊരു കാരണവശാലും കോമ്പൗണ്ടിന് വെളിയിലേക്ക് ഇറങ്ങരുത്." അവസാന വാചകത്തിൽ ഹർഷന്റെ ശബ്ദം ഗൗരവം നിറഞ്ഞതായി. "ശെരി സർ " "എന്നെ സർ എന്നല്ല. ഹർഷൻ എന്ന് വിളിക്കണം " അയാൾ തിരുത്തി. "ഉം... " മിശ്വ ബദ്ധപ്പെട്ട് മന്ദഹസിച്ചു. "ഞാനിങ്ങനെ തോളിൽ കൈ ചേർക്കുമ്പോൾ അസ്വസ്ഥതതോന്നുന്നുണ്ടോ മിശ്വക്ക് " ഹർഷന്റെ മുഖത്ത് കുസൃതിച്ചിരി മിന്നി. "ഡോണ്ട് വറി മിശ്വാ... അനുവാദമില്ലാതെ മിശ്വയുടെ ശരീരത്തിൽ കൈ വെക്കുന്നവർ ആരുമില്ല ഇവിടെ. ഇനി അതൊന്നും ഓർത്ത് പേടിക്കുകയേ വേണ്ട." ഹർഷൻ അവളിൽ നിന്നും അല്പം അകലം പാലിച്ചു. "എനിക്കിനി എന്താ സംഭവിക്കുക സർ " "ങ്‌ഹേ??" "ഇനി എന്റെ ജീവിതം …" അവൾക്ക് ആ വാചകം എങ്ങനെ പൂർത്തിയാക്കണം എന്നറിയില്ല. "യു വിൽ ബി ഫൈൻ മിശ്വ " ഹർഷൻ ഒരു പുഞ്ചിരിയോടെ മിശ്വയുടെ കവിളിൽ ഒന്ന് തൊട്ടു. "യു വിൽ ബി റിയലി ഫൈൻ! ട്രസ്റ്റ് മീ!" തുടരും കണ്ണൂർകാരൻ 🌹🌹🌹🌹🌹🌹 #🧟 പ്രേതകഥകൾ! #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #✍ തുടർക്കഥ #📙 നോവൽ #📔 കഥ
27 likes
15 shares
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6zemAr8?d=n&ui=v64j8rk&e1=cകാത്തിരുന്ന നിക്കാഹ് ഭാഗം.13 ========= എന്തിനാ..സോറി.. എനിക്കൊന്നും മനസിലാകുന്നില്ലല്ലോ. റബ്ബേ... ഇക്കയുടെ ചിലനേരത്തെ സംസാരവും പെരുമാറ്റവും ഒന്നും പിടികിട്ടുന്നില്ല... അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം മനസ്സിൽ തുടികൊട്ടി... മിനിറ്റുകൾ ആണെങ്കിലും എന്റെരികിൽ കുറച്ച് നേരം നിന്നല്ലോ.. എന്റെ കൈകളിൽ സ്പർശിച്ചല്ലോ.. അറിയാതെ ആണേലും ഈ..കണ്ണുകളിലേക്ക് ഇമവെട്ടാതെ നോക്കിയല്ലോ. എനിക്കതു മതി. ഇനി എത്രകാലം വേണേലും എന്റെ ഇക്കാക്ക് വേണ്ടി കാത്തിരിക്കാൻ ഞാൻ തെയ്യാറാണ്. ഞാൻ ആഗ്രഹിക്കുന്ന രൂപത്തിൽ നല്ലൊരു ഭർത്താവായി ഇക്ക എന്നെരികിൽ വരും അവൾ സ്വയം ആശ്വാസവചനങ്ങളാൽ മനസ്സിനെ തണുപ്പിച്ചുകൊണ്ട് റൂമിൽ നിന്നും അവന് പുറകെ അവളും ഇറങ്ങി. ◾◾◾◾◾◾◾◾◾◾◾ "എടി.. ആമിനോ..' നാളെ നാല് മണിക്കല്ലേ.. സുബൈർ ഇറങ്ങുന്നത്. നമുക്ക് കുറച്ച് നേരത്തെ പോവണം... അവന് പോകുമ്പോ നമ്മുടെ വക എന്തേലും കൊടുത്ത് വിടണ്ടേ..." "സാധനങ്ങൾ അധികം ഒന്നും കൊണ്ട് പോകുന്നില്ലന്ന് മോൾ പറഞ്ഞിരുന്നു.. എന്നാലും അവനിഷ്ടപെട്ട ഉന്നക്കായ കുറച്ച് ഉണ്ടാക്കാം നിങ്ങൾ കിടന്നോളി നേരം കുറെയായല്ലോ..." "ന്റെ..ആമിനാ...നിനക്ക് ഉറക്കം വന്നിട്ടുണ്ടാകും ല്ലേ..." "നീ.. പണ്ടേ.. അങ്ങനെതന്നെ പായിത്തല കാണുമ്പോൾക്ക്... ചിരിച്ച് കൊണ്ട് ഹംസക്ക പറഞ്ഞു.. "നിങ്ങൾക്ക്..ഇന്നെ .. കളിയാക്കല്ലാണ്ട് വേറെ പണിയൊന്നും ഇല്ലല്ലോ..." "എടി... ഞാൻ നമ്മുടെ പഴയക്കാലമൊക്കെ ഒന്ന് ഓർത്തു പോയി..' "അഹ്.. ആ... നല്ല കാലമൊക്കെ കഴിഞ്ഞു പോയി.. ഇനി അതോർത്തിട്ടും പറഞ്ഞിട്ടൊന്നും കാര്യമില്ലന്നറിയാം എന്നാലും..." "ഡീ.. യെ..' "ഹേയ്.. ആമിന.. അനക്ക് ഓർമയുണ്ടോ..? അന്റെ നാണം മാറ്റാൻ.. നമ്മള് ചെയ്ത പണി.. ഡിയെ... ഹോ." ഉറങ്ങിയോ... ഞാനിപ്പോ.. ഇതാരോടാ പറയുന്നത്.. ശെടാ.." അതും പറഞ്ഞ് ഹംസക്ക തിരിഞ്ഞു കിടന്നു... ◾◾◾◾◾◾◾◾◾◾◾ അങ്ങിനെ അവർ ഒരുമിച്ചുള്ള.. ആ..ദിനവും കൊഴിഞ്ഞു.. "മോളെ..നീ അടുക്കളയിൽ കിടന്ന് ഇങ്ങനെ തിരിയല്ലേ.. ഞങ്ങളൊക്കെ ഇല്ലേ ഇവിടെ.." "നീ.. അവൻക്ക് കൊണ്ടു പോകാനുള്ളതൊക്കെ എടുത്ത് വെക്കാൻ നോക്ക്.. സുബൈറിനെ പോയി സഹായിക്ക്.. ചെല്ല്.." സൈനുമ്മ അവളെ അവന്റെ അരികിലേക്ക് ചെല്ലാൻ നിർബന്ധിച്ചു കൊണ്ടിരുന്നു.. "അതിന് ഇക്ക.. ഇവിടെ ഇല്ലല്ലോ.. ഉമ്മാ.. യാത്ര പറയാൻ ഇറങ്ങിയതല്ലേ.." മ്മ്.." ശെരി..മോൾ ചെന്ന് എടുത്ത് വെക്ക് അവൻ വന്നോളും.. കുറച്ചു കഴിഞ്ഞ ബന്തുകളും അവന്റെ സുഹൃത്തുക്കളും അവനെ യാത്ര അയക്കാൻ വരും അതിന് മുൻപ് ആ.. പണികളൊക്കെ തീർക്ക്. അവൾ.. അമർത്തി മൂളിക്കൊണ്ട്.. അവരുടെ റൂമിലേക്ക് നടന്നു.. "ഇത്തുസെ.. ഞാനും വരാം എന്നെ കൊണ്ട് കഴിയുന്ന പോലെ ഞാനും സഹായിക്കാം.." "എന്തൊക്കെയാ കൊണ്ടുപോകുന്നത് എന്നൊന്നും എനിക്കറിയില്ല. അതിന് ഇക്ക വരുക തന്നെവേണം." "ഓഹോ... അപ്പോ നിങ്ങൾ എന്തൊരു ഭാര്യയാ.. അതൊന്നും ചോദിച്ചില്ലേ. ഇക്കാ.. വരാൻ സമയം വഴുകിയാൽ.." "ഹേയ്.. അങ്ങിനെ ഒരുപാട് സമയം വഴുകൊന്നും ഇല്ല നാലുമണിക്ക് ഇറങ്ങാൻ ഉള്ളതല്ലേ..." മ്മ്..." അറിയുമായിരുന്നെങ്കിൽ കൊണ്ട് പോകാനുള്ളത് കാബോർഡിൽ നിന്നെടുത്ത് മാറ്റിവെച്ചാൽ മതിയായിരുന്നു. അതിന് എന്തെങ്കിലും വായ തുറന്ന് സംസാരിച്ചാൽ അല്ലേ.. അറിയാൻ പറ്റു.. "മോളെ.. റാസി.. ഉമ്മയും ഉപ്പയും എത്തിയിട്ടുണ്ട്.." താഴെ നിന്നുകൊണ്ട് സൈനുമ്മ വിളിച്ച് പറഞ്ഞു.. "അവന് കൊണ്ട്പോകാനുള്ളത് എടുത്തുവെക്കുകയാ അവൾ.നിങ്ങൾ ഇരിക്കി. അവളിപ്പോ വരും.." അപ്പോഴേക്കും ആയിഷുമ്മ നാരങ്ങ വെള്ളവുമായി അവർക്കരികിൽ എത്തി. ദാ... കുടിക്കി.. ഉമ്മാ... ഉപ്പാ.. റസിയ ഓടിവന്നുകൊണ്ട് രണ്ട് പേർക്കും കൈകൊടുത്തു. "മോളെ.. സുഖാണോ." അതേലോ... അവൾ ആ.. നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് ഉപ്പയെ കെട്ടിപിടിച്ചു.. അവളെ സ്നേഹത്തോടെ ചേർത്ത് പിടിച്ച് അവളുടെ നെറ്റിയിൽ ചുംബിച്ചു. മോളുടെ മുഖം എന്താ വെല്ലാതിരിക്കുന്നത്. പനിയുടെ ക്ഷീണം ഇപ്പോഴും വിട്ടു മാറിയില്ലേ.. അത് മാറിയല്ലോ.. ഇപ്പൊ കൊഴപ്പൊന്നും ഇല്ല. ഉപ്പാക്ക് വെറുതേ ഓരോരോന്ന് തോന്നുന്നതാ... സലാം പറഞ്ഞുകൊണ്ട് സുബൈർ അവരുടെ ഇടയിലേക്ക് കടന്നുവന്നു. "മോൻ.. പുറത്ത് പോയതായിരുന്നോ.?" "അതെ..ഉപ്പ. രണ്ടുമൂന്ന് പേരോടും കൂടി യാത്ര പറയാൻ ഉണ്ടായിരുന്നു." "ഉപ്പ.. നിങ്ങൾരിക്കി.. ഞാൻ കൊണ്ടുപോകാനുള്ളതൊക്കെ ഒന്ന് റെഡിയാക്കട്ടെ." "മോൻ.. ചെല്ല്.. ഞങ്ങൾ ഇവിടെ ഇരുന്നോളാം.." ചെല്ല്.. മോളെ അവനെപ്പോയി സഹായിക്ക്.ആമിനുമ്മ അവന്റെ കൂടെ അവളെയും പറഞ്ഞയച്ചു. രണ്ട് പേരും കൂടി കൊണ്ട് പോകാൻ ഉള്ളതൊക്കെ പെട്ടിയിൽ ഒതുക്കി വെച്ചു. റസിയ.. ഞാൻ കുളിക്കട്ടെ ഇനിയെന്തെങ്കിലും ഉണ്ടോ എന്ന് നോക്ക്.. അവൻ തോർത്തും എടുത്ത് ബാത്‌റൂമിലേക്ക് കടന്നു. "നോക്കാം.. ഇക്കാ.." ബാത്‌റൂമിലേക്ക് കടന്ന് ടാപ്പ് തുറന്ന് വെച്ചുകൊണ്ടവൻ കണ്ണീർ ഒഴുക്കി കൊണ്ടിരുന്നു.. റബ്ബേ.. അവളെ ചേർത്തു പിടിച്ച്..ആ...നെറുകയിൽ ഒന്ന് മുത്തണം എന്നുണ്ട് എനിക്ക്.. പക്ഷെ..എന്റെ മുംതാസിന്റെ ഓർമ്മകൾ എന്നെ വിട്ടു പോകുന്നില്ലല്ലോ.. അവളുടെ മുഖം ഇങ്ങനെ തെളിഞ്ഞു നിൽകുമ്പോൾ എങ്ങിനെയാ എനിക്കിവിളെ മനസ്സ് തുറന്ന്..സ്നേഹിക്കാൻ കഴിയുക.എന്റെ കൂടെ നിന്നാൽ പാവത്തിന് കണ്ണുനീർ മാത്രമേ ഉണ്ടാകു..അവൾക്ക് ചേർന്ന ഒരു ഭർത്താവെ അല്ല.. ഞാൻ... അവളെപോലെ നല്ലൊരു ഭാര്യയെ കിട്ടാനുള്ള യോഗ്യത ഒന്നും എനിക്കില്ല.. അവൾ വേറെ വിവാഹം കഴിക്കണം എന്നിൽ നിന്നും രക്ഷപെടണം.. ഞാൻ വേണ്ട... എങ്ങിനെ എങ്കിലും ഇവളെ.. പറഞ്ഞു മനസ്സിലാക്കണം. അതിനൊരു വഴിയുണ്ട്. എന്റെ ഡയറികുറിപ്പുകൾ ഇവിടെ വെച്ചിട്ടുപോവണം. അത് കണ്ടാൽ തീർച്ചയായും അവൾ എന്നെ വെറുക്കും.. അവൾ ഇവിടം വിട്ട് പോകും..ഞാൻ പറയാതെ തന്നെ അവൾ കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്യും.. "റബ്ബേ.. അവളുടെ നല്ലതിന് വേണ്ടിയാണ് ഞാനിങ്ങനെയൊക്കെ ചെയ്യുന്നത്.. എന്നോട് പൊറുക്കണേ.." "ഇക്കാ... ഇക്കാ.. എത്ര നേരായി ബാത്‌റൂമിൽ കയറിയിട്ട്. എന്തൊരു കുളിയായിത് താഴെ എല്ലാവരും അന്വേഷിക്കുന്നുണ്ട്.." "ഒന്ന് വേഗം ഇറങ്ങിവാ.." "നീ അങ്ങോട്ട് പൊക്കോ ഞാൻ വരാം.." മ്മ്... അവൾ താഴെ അവരുടെ അടുത്തേക്ക് പോവാതെ റൂമിൽ തന്നെ നിന്നു. അവളുടെ മനസ്സ് വഴിതെറ്റിയ പറവയെ പോലെ അലഞ്ഞു നടന്നു. മുഖത്ത് കാർമേഘം വന്ന് മൂടാൻ തുടങ്ങി.. എടാ... സുബൈറേ.. വാതിൽ തുറക്ക്.. അവരുടെ വിളിക്കേട്ടുകൊണ്ടാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്.. ഡാ... സുബൈർ.. റസിയ ബെഡിൽ നിന്നും എണീറ്റ് പോയി വാതിൽ തുറന്നു... സുബൈറിന്റെ കൂട്ടുക്കാരായിരുന്നു അത്.. എവിടെ.. സുബൈർ..? " "ഇക്ക.. കുളിക്കാ.. ഇപ്പൊ വരും ട്ടോ.. അതും പറഞ്ഞുകൊണ്ടാവൾ അവിടെനിന്നും പുറത്തിറങ്ങി.. സുബൈർ കുളികഴിഞ്ഞു ഇറങ്ങി... "ആഹാ..നിങ്ങളൊക്കെ എപ്പോ വന്നു..' "ദേ..നേരെ കയറിവരുന്ന വരവാ.." എടാ.. ഇപ്പോ ഇവിടെ നിന്നും ഇറങ്ങി പോയവൾ അല്ലേ നിന്റെ റസിയ.. അതെ.. അതുതന്നെയാണ്.. ഇത്രയും നല്ല മൊഞ്ചത്തി കുട്ടിയെ കിട്ടിയിട്ടാണോ നീ.. ആ.. മാങ്ങാതൊലി മുംതാസിനെ മനസ്സിൽ കൊണ്ട് നടക്കുന്നത്. നിനക്ക് വേണ്ടേൽ മൊഴിചൊല്ലിവിട് ഞാൻ കെട്ടിക്കോളാം അവളെ.. നിന്നെപ്പോലെ അല്ല. പൊന്നുപോലെ നോക്കാൻ അറിയാം.. കൂട്ടുക്കാരൻമാർ ഓരോരുത്തരായി. അവനെ ചൂടാക്കികൊണ്ടിരുന്നു. ഡാ.. എന്തൊക്കെയാ നിങ്ങൾ ‌ വിളിച്ച് പറയുന്നത് മിണ്ടാതെ നിന്നോണം അവിടെ.. അവര് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞുകൊണ്ട് വീണ്ടും അടിയായി... റസിയ അവർക്കുള്ള ജ്യൂസുമായി റൂമിലോട്ട് വന്നു... അവളെ കണ്ടതും അവർ മിണ്ടാതെ നിന്നു.. എടി കൊച്ചേ ഞങ്ങളെയൊക്കെ അറിയുമോ നിനക്ക്. ഇല്ലന്ന് അവൾ തലയാട്ടി. ഇവൻ ഞങ്ങളെ കുറിച്ചൊന്നും പറഞ്ഞില്ലെടി.. അവൾ ഒന്നും മിണ്ടാതെ സുബൈറിന്റെ അരികിലോട്ട് മാറി നിന്നു.. ദാ... ആ..നിൽകുന്നവൻ ആണ് ജലീൽ.. ഇപ്പുറത്തുള്ളത് ജാസിം... ഇവൻ മുജീബ് അവൻ സലീം... ഒഹ്... അവൾ എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഗ്ലാസും വാങ്ങി പുറത്തേക്കിറങ്ങി.. അവർ ഒന്ന് റൂമിന് വെളിയിൽ ഉറങ്ങിയിരുന്നേൽ എനിക്കെന്റെ ഇക്കയെ ഒന്ന് അണഞ്ഞു പിടിക്കണം എന്നുണ്ട്.മനസ്സിന്റെ ഒരാശ്വസത്തിന് വേണ്ടി അവൾക്ക് വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു... അവൻ പോകാനായി വേഷൊക്കെ മാറി അവൾ വെളിയിൽ നിന്ന് അകത്തേക്ക് തല എത്തിച്ചു നോക്കിയതും സുബൈർ അവളെ കണ്ടു. ഡാ... നിങ്ങൾ താഴോട്ട് ചെല്ല് ഞാൻ അവളോടൊന്ന് യാത്ര പറയട്ടെ... അവർ എല്ലാവരും അവനെ നോക്കി തലയാട്ടി കൊണ്ട് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി...അവർ ഇറങ്ങിയതും അവൾ റൂമിലോട്ട് കയറി.. റസിയ.. ഞാനിനി ഇവിടെ അധികം നിൽക്കുന്നില്ല ഞാൻ ഇറങ്ങി... നിന്റെ പ്രാർത്ഥന എപ്പോഴും എന്റെ കൂടെ വേണം.. കണ്ണുകളിലേക്ക് നോക്കാതെ പറഞ്ഞൊപ്പിച്ചുകൊണ്ട് സലാം പറഞ്ഞവൻ താഴേക്ക് സ്റ്റെപ്പുകൾ ഇറങ്ങി.... അവളുടെ ഹൃദയം ആർത്ത് കരയാൻ തുടങ്ങി...എന്നെ ഒന്ന് ചേർത്ത് പിടിച്ച്.. യാത്ര പറഞ്ഞിരുന്നെങ്കിൽ.. ഈ മനസ്സിലുള്ള വിഷമങ്ങളൊക്കെ ആ നെഞ്ചിൽ വീണ് ഒഴുക്കി കളയാമായിരുന്നു. ഇതിപ്പോ അവിടെ കിടന്ന് വീർപ്പു മുട്ടുകയാണല്ലോ റബ്ബേ...ഞാനിനി എങ്ങിനെ സ്വപ്നം കാണാം... ആരെ കാത്തിരിക്കണം.. അവൾ ബെഡിലേക്ക് വീണ് പൊട്ടികരഞ്ഞു.. (തുടരും.... കണ്ണൂർകാരൻ 🌹🌹🌹🌹🌹🌹🌹 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
41 likes
4 comments 19 shares