🥰ഷാൻ 💋മെഹബൂബ് 🌹ബാദുഷ 😘കണ്ണൂർ 🚩
1K views • 1 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/mlzPb6q1?d=n&ui=v64j8rk&e1=cകുങ്കുമപ്പാടം. 7
🎫🎫🎫🎫🎫🎫🎫🎫
കാലാകാലങ്ങളായി പുൽച്ചെടികൾ മൂടി വരണ്ടുണങ്ങി കിടന്ന ഒരു പാടത്തിന് തീ പിടിച്ചിട്ട് അതിന്റെ മദ്ധ്യേ നിന്ന് വേവും പുകയും ശരീരത്തിൽ പൊതിയുന്ന നീറ്റലുണ്ടായി സംഗീതയ്ക്ക്.
ആദ്യം അവൾക്ക് അകത്തെ കാഴ്ച കണ്ട് കണ്ണുകളിൽ തിമിരം മൂടുന്ന അനുഭവമുണ്ടായി.
താൻ കേട്ടതൊന്നും സത്യമായിരിയ്ക്കരുതേ എന്ന് നൂറാവൃത്തി മനസ്സിൽ ഉരുവിട്ട് കൊണ്ടാണ് അവൾ തീ പിടിച്ച മനസുമായി വീട്ടിലേക്ക് വന്നത്.
തന്റെ മുൻപിൽ തുറന്നു കിടന്ന വാതിലിലൂടെ സംഗീത അവിടെ നിന്ന് കൊണ്ട് ഇരുവരെയും മാറി മാറി നോക്കി.
ഇരുപതോ, ഇരുപത്തിരണ്ടോ വയസ് പ്രായം വരുന്ന ഒരു പെൺകുട്ടി.
അവൾ പരിഭ്രമത്തോടെ, അതിലേറെ വേവലാതിയോടെ തന്റെ ചുരീദാറിന്റെ കുടുക്കുകൾ ശരിയ്ക്ക് ഇട്ട ശേഷം അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി വയ്ക്കുന്നു.
പിന്നെ അവൾ കസേരയിൽ കിടന്ന ഷാൾ എടുത്ത് മാറിലേക്കിട്ട് അവിടം മറയ്ക്കുന്നു.
സനൽ മേശപ്പുറത്തിരുന്ന റിമോട്ട് എടുത്ത് ടി വി യുടെ വോളിയം കുറച്ച ശേഷം ജനൽപ്പടിയിൽ വച്ചിരുന്ന സിഗരറ്റിന്റെ പായ്ക്കറ്റിൽ നിന്ന് ഒരെണ്ണം എടുത്ത് ചുണ്ടിൽ വച്ചു തീ പിടിപ്പിയ്ക്കുന്നത് കണ്ട് കൊണ്ട് സംഗീത റൂമിനുള്ളിലേക്ക് കയറി.
അവിടെ യാതൊന്നും സംഭവിച്ചതിന്റെ സംഭ്രമമോ വിഭ്രാന്തിയോ അവന്റെ മുഖത്തുംകാണാനില്ല.
സംഗീത അടുത്തേയ്ക്ക് വരുന്നത് കണ്ട് സനലിന്റെ മുമ്പിൽ നിന്ന പെൺകുട്ടി ചുവരിന് അഭിമുഖമായിതിരിഞ്ഞു നിന്നു.
സനൽ സിഗരറ്റ് വായിൽ വച്ചു ആദ്യത്തെ കവിൾ പുകയെടുത്ത ശേഷം അത് പെൺകുട്ടിയുടെ മുഖത്തേയ്ക്കും, കവിളുകളിൽ വീണു കിടന്ന നീളം കുറഞ്ഞ മുടിയിഴകളിലേക്കും ഊതിപ്പറപ്പിച്ചു വിട്ടു.
"സനലേ'എന്ന് ചിണുങ്ങി വിളിച്ചു കൊണ്ട് കയ്യുയർത്തി പെൺകുട്ടി ആ പുക വശങ്ങളിലേക്ക് വീശിമാറ്റി.
സംഗീത വന്ന് അവളുടെ തോളിൽ ബലമായി പിടിച്ച് തനിയ്ക്ക് അഭിമുഖമാക്കി നിർത്തി.
പെട്ടന്നുള്ള ചലനമായതിനാൽ അവൾക്ക് സംഗീതയെ പ്രതിരോധിയ്ക്കാനുള്ള സമയം കിട്ടിയില്ല..
"ആരാടീ നീ... ഞാനില്ലാത്ത നേരത്ത് നിനക്ക് എന്താടീ ഈ വീട്ടിൽ കാര്യം.."
സംഗീത പല്ലുകൾ ഞെരിച്ചു.
"അവളിവിടെ വന്നത് എന്റെ കൂടെയാ.
ആരുമില്ലാത്ത നേരത്തൊന്നുമല്ല ഞാൻ അവളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത്..
അമ്മ ഇവിടുണ്ടായിരുന്നു."
സംഗീത ചോദിച്ചതിന്റെ മറുപടി വന്നത് സനലിൽ നിന്നാണ്.
സംഗീത പെട്ടന്ന് അവന് നേരെ വെട്ടി തിരിഞ്ഞു.
"സനലേ..
ഞാൻ ചോദിച്ചത് സനലിനോട് അല്ല.
എനിയ്ക്ക് മറുപടി തരേണ്ടത് ഇവളാണ്..
സനലിനോട് എനിയ്ക്ക് ചോദിയ്ക്കാനുള്ളത് ഞാൻ പിന്നെ ചോദിച്ചോളാം.
ഞാനില്ലാത്ത നേരത്ത് ഇവൾ ഈ വീട്ടിൽ എന്റെ ഭർത്താവിന്റെയൊപ്പം വാതിലടച്ചിരുന്നു എന്താ ചെയ്തതെന്ന് എനിയ്ക്കറിയണം..
പറയെടീ.
നിനക്കെന്താ ഇവിടെ കാര്യം.."
തല കുനിച്ചു നിന്ന പെൺകുട്ടിയുടെ മുടിക്കുത്തിൽ പിടിയ്ക്കാനായി സംഗീത കൈ നീട്ടിയതും അവളെ തന്നെ ശ്രദ്ധിച്ചു നിന്ന സനൽ തടഞ്ഞു.
"തൊട്ട് പോകരുത് അവളുടെ ശരീരത്ത്.
ഞാൻ വിളിച്ചിട്ടാ ബീന എന്റൊപ്പം ഇവിടേയ്ക്ക് വന്നത്.
ഞങ്ങൾക്ക് ചില കാര്യങ്ങൾ സംസാരിയ്ക്കാനുണ്ടായിരുന്നു അതിന് വന്നതാണ് ബീന.."
സനൽ പറഞ്ഞു നിർത്തും മുമ്പേ ബീനയുടെ കവിളത്ത് പടക്കം പൊട്ടുന്ന ഒച്ചയിൽ അടി വീണു.
"തെണ്ടിച്ചീ..
നീയൊരു പെണ്ണാണോടീ.
നിനക്ക് കൂത്താടാൻ മറ്റൊരു പെണ്ണിന്റെ ഭർത്താവിനെ മാത്രമേ കണ്ടൊള്ളോടീ എരണം കെട്ടവളേ..."
കവിളത്ത് അടിയേറ്റ ബീന കണ്ണിൽ പൊന്നീച്ച പറന്നിട്ട് വലതുകൈകൊണ്ട് കവിൾ പൊത്തി സംഗീതയെ നോക്കി.
അവളുടെ കണ്ണിൽ കനലെരിയുന്നുണ്ടായിരുന്നു.
മെല്ലെ മെല്ലെ അവളുടെ നോട്ടം സനലിലേക്ക് എത്തി.
അവൻറെ മുഖം കണ്ടതും അവളുടെ കണ്ണുകൾ തുളുമ്പി.
"സനല് വിളിച്ചിട്ടല്ലേ സനലേ ഞാൻ നിങ്ങടെ വീട്ടിലേക്ക് വന്നത്..
അത് കണ്ട അപരാധിച്ചിയെ കൊണ്ട് എന്റെ മുഖത്തടിപ്പിയ്ക്കാനായിരുന്നെന്ന് ഞാൻ അറിഞ്ഞില്ല.
ഇതെന്തായാലും മോശമായിപ്പോയി സനലേ."
"ഇവിടെ എന്റെ മുമ്പിൽ നിന്ന് കുരയ്ക്കാതെ ഇറങ്ങി പോടീ പട്ടിച്ചീ.
അല്ലെങ്കിൽ ഞാൻ നിന്നെ എന്തെങ്കിലും ചെയ്തു പോകും."
സംഗീത വീണ്ടും ബീനയെ തല്ലാനായി കയ്യുയർത്തിയപ്പോൾ ആ കയ്യിൽ സനൽ കടന്നു പിടിച്ചു.
പിന്നെ അവളുടെ വലതു കൈ അവൻ പിന്നിലേക്ക് തിരിച്ചു വളച്ചു വച്ചു.
അവൻ കൈ കൂടുതൽ തിരിച്ചപ്പോൾ സഗീതയ്ക്ക് വേദനിച്ചു.
"എന്റെ കയ്യിൽ നിന്ന് വിട് സനലേ, എന്റെ കയ്യൊടിഞ്ഞു പോകും..."
അവൾ കുതറാൻ നോക്കിയെങ്കിലും അവന്റെ കൈക്കരുതിൽ നിന്ന് രക്ഷപ്പെടാനുള്ള ശേഷി അവൾക്കില്ലായിരുന്നു.
"നിന്നോടല്ലേടീ ഞാൻ പറഞ്ഞത് ബീന വന്നത് ഞാൻ വിളിച്ചിട്ടാണെന്ന്... ഞാൻ എന്റെ വീട്ടിലേക്ക് എനിയ്ക്ക് ഇഷ്ടമുള്ളവരെ കൂട്ടിക്കൊണ്ട് വരും..
അത് പെണ്ണുങ്ങളാണെങ്കിൽ നീ കണ്ടില്ലെന്ന് നടിച്ചോണം. അല്ലാതെ ഞാൻ കൊണ്ട് വരുന്ന ആരുടെയെങ്കിലും മുഖത്തോ ശരീരത്തോ നിന്റെ കയ്യിനി വീണിട്ടുണ്ടെങ്കിൽ ആവൃത്തി കെട്ട കൈ ഞാൻ ചെത്തിക്കളയും..അത്പിന്നെ നിന്റെ ശരീരത്ത് കാണില്ല.ഓർത്തോ...
സനലാ പറയുന്നത്.
നിനക്കറിയാവല്ലോ എന്നെ."
സനൽ കടിച്ചു പിടിച്ചിരുന്ന സിഗരറ്റ് ചുണ്ടിൽ തന്നെ വച്ചു കൊണ്ട് അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ പിറു പിറുത്തു.
"ഇനി ഒരു പിഴച്ചവളെയും നിങ്ങളീ വീട്ടിൽ കൊണ്ട് വരില്ല..
ഇതെന്റെ വീടാ..
എന്റച്ഛൻ നൊന്ത പൈസ കൊണ്ട് കെട്ടിപ്പൊക്കിയ എന്റെ വീട്.
കണ്ട തേവിടിച്ചികൾക്ക് അഴിഞ്ഞാടാനുള്ള ഇടമല്ല ഇത്.
സനലല്ല ആര് പറഞ്ഞാലും ഞാനത് സമ്മതിച്ചു തരില്ല.."
സനൽ തന്റെ കൈപിടിച്ച് തിരിയ്ക്കുന്നതനുസരിച്ചു സംഗീത ഇടതു വശത്തേയ്ക്ക് ചാഞ്ഞു പൊയ്ക്കൊണ്ടിരുന്നു.
"നിനക്ക് വീട് ഉണ്ടാക്കാൻ ഈ ലോകത്ത് ഒരു പിടി മണ്ണുണ്ടോടീ...
ചവിട്ടി നിൽക്കാൻ ഒരടി മണ്ണ് പോലുമില്ലാത്ത ഒരു കീടമാ നിന്ന് നിഗളിയ്ക്കുന്നത്, ഇത് അവളുടെ വീടാണ് പോലും..."
"അതേ..
എന്റെ വീടാ ഇത്..
എന്റെ പൈസ കൊണ്ടുണ്ടാക്കിയത് എന്റെ വീടാ.
സമ്മതിച്ചു തരില്ല ഞാൻ..."
"ആഹാ.. കൊള്ളാവല്ലോടാ മോനേ ഇവള്.."
അത്രയും നേരം അവിടെ നിന്ന് കാഴ്ച കണ്ടും കൊണ്ട് നിന്ന സുഭാഷിണി ഇടപെട്ടു.
"കാൽക്കാശിന്റെ ഗതിയില്ലാത്തവളാ നിന്ന് പുലമ്പുന്നത് ഇത് അവളുടെ വീടാണെന്ന്.
നിന്റടുത്ത് ആയതുകൊണ്ടാടാ സനലേ ഇതൊക്കെ ചിലവായി പോകുന്നത്.നിന്റെ സ്ഥാനത്ത് വേറേ നല്ല ആൺപിള്ളേർ ആരെങ്കിലും ആയിരിയ്ക്കണമായിരുന്നു, എങ്കിൽ ഇവളിപ്പോൾ പോസ്റ്റ് മോർട്ടം കഴിഞ്ഞു കിടന്നേനെ..
ഇത് ലോകത്ത് ആദ്യത്തെ സംഭവമാ..
മരുമോള് നിന്ന് ഓഹരി വേണമെന്ന് പറയുന്നത്.
ഇവൾക്കെന്താടാ, വെറുതെയിരുന്നു മേലനങ്ങാതെ തിന്നു തിന്ന് ഭ്രാന്ത് പിടിച്ചോ..
നീയിങ്ങനെ അവളെ പിടിച്ചു തൊട്ടിലാട്ടിക്കൊണ്ട് നിൽക്കാതെ അവടെ കരണം അടിച്ചു പൊട്ടിക്കെടാ സനലേ."
"ച്ച്ചീ.. എരണം കെട്ട തള്ളേ..
നിങ്ങളൊറ്റ ഒരുത്തിയാ നിങ്ങടെ മകനെ ഈ വിധം നെറികെട്ടവനാക്കി കളഞ്ഞത്..ഇതിന് നിങ്ങൾ അനുഭവിയ്ക്കാതെ പോവോ..."
സംഗീത തോളെല്ലു പറിഞ്ഞു പോകുന്ന വേദനയ്ക്കിടയിലും പറഞ്ഞു.
"അതിനും നീ കുറ്റം കൊണ്ട് വന്നു എന്റെ തോളിൽ വച്ചോടീ നശൂ ലമേ..
എന്നെന്റെ കൊച്ച് നിന്റെ വലയിൽ വീണോ അന്ന് തുടങ്ങിയതാ അവന്റെ കഷ്ടകാലം.. നിന്നെപ്പോലൊരു ഗതി കെട്ടവൾ ചെന്ന് കേറിയാൽ ഏത് ആണുങ്ങടെ ജീവിതമാടീ രക്ഷപ്പെടുന്നത്...
നല്ലൊന്നാംന്തരമായിട്ട് ഓട്ടോ ഓടിച്ചു കുടുംബം നോക്കിക്കൊണ്ടിരുന്ന ചെക്കനാ എന്റെ സനല്..
അവന്റെ ജീവിതം ഈ വിധം നാശ കോടാലി ആക്കി കളഞ്ഞത് നീ ഒറ്റ ഒരുത്തിയാടീ..
ഞാൻ പോയിക്കിടന്നു കഷ്ടപ്പെട്ടും കൂലിപ്പണി ചെയ്തും ഒരു മാടമുണ്ടാക്കിയപ്പോൾ അത് അവടെ തന്തയെ പറ്റിച്ച കാശ്കൊടുത്തുണ്ടാക്കിയതാണ് പോലും.
അത്രയ്ക്കും കുബേരനാണോടീ നിന്റെ തന്ത ക്കഴുവേറി.."
"ദേ.. സ്ത്രീയേ..
എന്റച്ഛനെ പറഞ്ഞാലുണ്ടല്ലോ.. നിങ്ങളോട് ആ മനുഷ്യൻ എന്ത് തെറ്റ് ചെയ്തിട്ടാ നിങ്ങളെന്റെ അച്ഛന് പറയുന്നത്...
എന്റച്ഛനൊഴുക്കിയ വിയർപ്പിന്റെ മുകളിൽ വീട് കെട്ടി മലർന്നു കിടന്നും കൊണ്ട്, എന്റച്ഛന്റെ പണത്തിനാൽ ആറു നേരം മൂക്കുമുട്ടെ തിന്നിട്ടുള്ളവരാ അമ്മയും മോനും..
എന്നെ നിങ്ങൾക്ക് എന്ത് വേണെങ്കിലും പറയാം... എന്റച്ഛനെ പറഞ്ഞാൽ.."
സംഗീത ചീറി.
"നിന്റച്ഛനെ പറഞ്ഞാൽ നീ എന്ത് ചെയ്യുവെടീ..
നിന്റച്ഛനാരാ..ദേവേന്ദ്രനോ..
എങ്കിൽ പോയി നിന്റച്ഛന്റെ കയ്യിൽ നിന്ന് കുറച്ച് പൈസ വാങ്ങിക്കൊണ്ട് വാടീ..
നിനക്കും നിന്റെ പിഴച്ചുണ്ടായ സന്തതിയ്ക്കും മൂക്ക് മുട്ടെ വാരി വിഴുങ്ങണ്ടേ..."
"ബ്ഫ.. ചൂലേ..
ചെറ്റത്തരം പറയുന്നോടാ തെണ്ടീ..."
സംഗീത അവന്റെ മുഖത്തേയ്ക്ക് തുപ്പി.
അക്ഷണം സനൽ അവളുടെ കയ്യിൽ നിന്നുള്ള പിടി വിട്ടിട്ട് ഇടതുകൈകൊണ്ട് അവളുടെ കഴുത്തിന് കുത്തി പിടിച്ചു.
പിന്നെ അവളെ പിന്നിലേക്ക് തള്ളി നീക്കികൊണ്ട് പോയി ഭിത്തിയോട് ചേർത്ത് നിർത്തിയിട്ട് തന്റെ വായിലിരുന്ന സിഗരറ്റ് എടുത്ത് അതിന്റെ കനൽ തുമ്പ് വരുന്ന ഭാഗം സംഗീതയുടെ സിന്ദൂര രേഖയിൽ ഒരൊറ്റ കുത്ത് കുത്തി.
ചെറിയൊരു ശബ്ദത്തോടെ സിഗരറ്റ് കുറ്റിയിലെ കനൽ കെട്ടുപോയി.
തല അപ്പാടെ ഒരു നീറ്റൽ പടർന്നിട്ട് സംഗീത അലറിക്കരഞ്ഞു..
"നീ ഇത് അവനോട് ചോദിച്ചു മേടിച്ചതാ. തിന്ന് എല്ലിന്റെടേൽ കേറുമ്പോ അല്ലെങ്കിലും നിനക്കിത്തിരി അഹങ്കാരം കൂടുതലാ."
സംഗീതയെ നോക്കി പറഞ്ഞും കൊണ്ട് സുഭാഷിണി പേടിച്ചിട്ടെന്ന മട്ടിൽ നിൽക്കുന്ന ബീനയുടെ അടുത്തേയ്ക്ക് ചെന്നു.
"മോളിങ്ങു പോര്.
അവര് ഭാര്യയായി, ഭർത്താവായി..
അവര് തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവര് പറഞ്ഞു തീർത്തോളും. നമ്മൾ അതിൽ ഇടപെടേണ്ട കാര്യമില്ല.."
സുഭാഷിണിഅവളുടെ കൈ പിടിച്ചു പുറത്തേയ്ക്ക് കൊണ്ട് പോയി.
എന്നാൽ സുഭാഷിണി പുറത്തേയ്ക്ക് ചെല്ലുമ്പോൾ അവിടെ പതിവില്ലാത്ത വണ്ണം അഞ്ചാറാൾക്കാർ കൂടി നിൽപ്പുണ്ട്.അയൽക്കാരായ
മറ്റു ചിലർ കൂടി പെട്ടന്ന് അവിടേയ്ക്ക് വന്ന് ചേർന്നു.
കൂടുതൽ ആൾക്കാർ വന്ന് ചേർന്നതോടെ സുഭാഷിണി ബീനയുടെ കൈ പിടിച്ചു സിറ്റൗട്ടിൽ തന്നെ നിന്നു.
"കുറച്ച് നേരമായല്ലോ സുഭാഷിണി ചേച്ചീ ഇവിടെ തല്ലും ബഹളവും കേൾക്കുന്നു.
അവസാനം ആ പെങ്കൊച്ചിന്റെ അലർച്ചയും നിലവിളിയും കൂടി കേട്ടു.
നിങ്ങളതിനെ തല്ലിക്കൊന്നോ ചേച്ചീ.."
കൂട്ടത്തിൽ നിന്ന ആർക്കും ഏത് നേരത്തും ഉപകാരിയായ രവീന്ദ്രൻ എന്ന ചെറുപ്പക്കാരൻ ചോദിച്ചു.
"നീയിത് എന്തോ വാർത്താനമാടാ രവീ പറയുന്നത്.
അവര് ഭാര്യയും ഭർത്താവും തമ്മിൽ ഒന്നും രണ്ടും പറഞ്ഞു ഉന്തോ തള്ളോ ഉണ്ടാവുന്നത് ഈ വീട്ടിൽ പുതുമയാണോ... അവര് ഭാര്യയും ഭർത്താവും തമ്മിൽ എന്തോ വാക്ക് തർക്കം ഉണ്ടായതിനാണോടാ നീ ഈ രാജ്യത്തെ ജനങ്ങളെ മൊത്തം കൂട്ടി എന്റെ വീട്ടു പടിയ്ക്കൽ സത്യാഗ്രഹം ഇരിയ്ക്കാൻ വന്നത്..അതെന്താടാ നിന്റെയൊന്നും വീട്ടിൽ വീട്ടിലുള്ളവര് തമ്മിൽ വഴക്കും വക്കാണവും ഒന്നും നടക്കത്തില്ലിയോ."
സുഭാഷിണി അവിടെ പ്രത്യേകിച്ചെന്തെങ്കിലും നടന്നിട്ടില്ലാത്ത വിധം പറഞ്ഞു.
"മറ്റുള്ളവരുടെ വീട്ടിലെ കാര്യം വിട് സുഭാഷിണി ചേച്ചീ..
അതുപോലാണോ ഇവിടെ നടക്കുന്നത്.
ആരോരുമില്ലാത്ത ഒരു പെങ്കൊച്ചിനെ കൊണ്ടിട്ട് ചിത്രവധം ചെയ്യുവല്ലേ നിങ്ങൾ അമ്മയും മോനും കൂടി..
ആ പെങ്കൊച്ച് എവിടെ.
അത് ജീവനോടുണ്ടോ ചേച്ചീ.."
"പിന്നേ..
അതിന്റെ ജീവനെടുത്തിട്ട് വേണമല്ലോ എനിയ്ക്കും എന്റെ കൊച്ചിനും കഴിയാൻ..
വീട്ടിൽ കെട്ടിക്കൊണ്ട് വരുന്ന പെങ്കൊച്ചുങ്ങൾക്കേ കുറച്ച് അടക്കവും ഒതുക്കവും ഒക്കെ വേണം.
അല്ലെങ്കിൽ ഇതുപോലെ കരയാനേ നേരം കാണൂ..
ഇത് അടക്കവും ഒതുക്കവും ഇല്ലെന്നോ പോട്ടെ. സർവ്വ നേരവും, സർവ്വ കാര്യങ്ങൾക്കും ഭർത്താവിനെ സംശയിയ്ക്കുന്ന ഒരു പെണ്ണിനെയാ ഭാര്യയായിട്ട് മിട്ടുന്നതെങ്കിൽ എന്തോ ചെയ്യും..
എന്റെ സനലും ഒരു മനുഷ്യനല്ലേ..
ജീവിത കാലത്ത് അവന് ഇവൾ സമാധാനം കൊടുക്കില്ലെന്ന് വച്ചാൽ എന്താ ചെയ്ക..അവളെ സ്നേഹിച്ചു കല്യാണം കഴിച്ചു പോയി എന്നൊരു തെറ്റേ എന്റെ കൊച്ച് ചെയ്തിട്ടുള്ളൂ..
എന്റെ പേടി ജീവിതം വെറുത്ത് എന്റെ പാവം കുഞ്ഞ് പോയി എന്തെങ്കിലും ചെയ്തു കളയുമോ എന്നാ..
ഇപ്പോൾ തന്നെ നിങ്ങൾ ഇതൊന്ന് നോക്കിയേ പോലും.
ഇത് നമ്മടെ അക്ഷയയിൽ ജോലി ചെയ്യുന്ന ബീന മോളാ.
സനലിന്റെ ആധാർ കാർഡിൽ ഒരു തെറ്റ് വന്നിട്ട് അത് തിരുത്താനായി ഒന്നര മാസം കൊണ്ട് അക്ഷയയിൽ കേറിയിറങ്ങുവാ അവൻ.
അവൻ ചെല്ലുമ്പോഴെല്ലാം അവിടത്തെ മിഷ്യൻ കേടാണെന്നാ അവര് പറയുന്നെ..
ഇന്ന് സമയം കിട്ടിയപ്പോൾ തെറ്റ് തിരുത്തി കൊടുക്കാൻ വേണ്ടി ബീന മോള് ഈ വീട്ടിലേക്ക് വന്നതാ..
സനൽ ഒറ്റയ്ക്കല്ലേ ഈ വീട്ടിലുള്ളത്.
അവര് വരുമ്പം മുതല് ഞാനും ഇവിടെയുണ്ട്.
അവര് രണ്ടും മുറിയ്ക്കുള്ളിൽ ദാ, അവിടിരുന്ന് എന്തോ എഴുതുവോ കുറിക്കുവോ ചെയ്യുന്നത് സംഗീത കണ്ടതിന്റെ പുകിലാ ഇപ്പം ഇവിടെ നടന്നത്..
ബീന മോൾ ഇവിടിരിയ്ക്കുന്നത് കണ്ട് സംഗീത അവനെ വായിൽ വന്നത് എന്തൊക്കെയോ പറഞ്ഞു..
അവനൊരാണല്ലേ.
ഒരു പെണ്ണിന്റെ മുമ്പിൽ വച്ചു അവനെ കേൾക്കാൻ കൊള്ളാത്തത് പറഞ്ഞാൽ ഏത് ആണുങ്ങളാ കേട്ടും കൊണ്ട് നിൽക്കുന്നത്..
രണ്ടും തമ്മിൽ അന്യോന്യം ഒന്നും രണ്ടും പറഞ്ഞ് സനൽ അവസാനം ഒന്ന് വെറുതേ കൈ പൊക്കി.
അതിനാ അവളിവിടെ കിടന്ന് വലിയ വായിലേ കാറി വിളിച്ചത്. "
സുഭാഷിണി തന്റെ ഭാഗം വിശദമാക്കി.
"സനല് അതിനെ തല്ലാൻ കൈ ഓങ്ങിയതേ ഉള്ളോ ചേച്ചീ..
അല്ലാതെ തല്ലിയൊന്നും ഇല്ലല്ലോ. അല്ലേ.."
"ഇല്ലെടാ രവീ..
സത്യമായിട്ടും ഇല്ല.. അവൻ ദേഷ്യം വരുമ്പോ കൈ പോകുമെന്നല്ലാതെ ഇന്നേ നാഴിക വരെ അതിനെ തല്ലിയിട്ടില്ല.
അല്ലെങ്കിൽ തന്നെ ഞാനിവിടെ നിൽക്കുമ്പോ അതിന്റെ ദേഹത്ത് കൈ വയ്ക്കാൻ ഞാൻ സമ്മതിയ്ക്കുവോ..
ഒന്നാമതേ ജീവനില്ലാത്ത ഒരു പെങ്കൊച്ച്..
അതിന് വല്ലതും പറ്റിപ്പോയാൽ ഞാൻ വേണ്ടേ സമാധാനം പറയാൻ..."
"നിങ്ങള് പറയേണ്ടി വരത്തില്ല..നിങ്ങളല്ലല്ലോ ആ പെങ്കൊച്ചിന്റെ ഭർത്താവ്.
നിങ്ങടെ മോനേ കൊണ്ട് പറയിപ്പിയ്ക്കേണ്ടവർ പറയിപ്പിയ്ക്കും.
ഏതായാലും ചേച്ചി പറഞ്ഞത് ഞങ്ങളെല്ലാം വിശ്വസിച്ചു..
ചേച്ചി സംഗീതയെ ഇങ്ങോട്ടൊന്ന് വിളിയ്ക്ക്.
ഞങ്ങൾക്കതിനെ ഒന്ന് കാണണം.
ആ കൊച്ച് ജീവനോടെ ഉണ്ടോ ഇല്ലയോ എന്നെങ്കിലും ഒരുറപ്പ് കിട്ടണ്ടേ.."
രവീന്ദ്രൻ പറയുന്നത് കേട്ട് അവിടെ നിന്നുകൊണ്ട് സുഭാഷിണി അകത്തേയ്ക്ക് നോക്കി.
പിന്നെ പറഞ്ഞു.
"അവള് കിടക്കുവാണെന്ന് തോന്നുന്നു.
എന്നും ഇത് തന്നെയാ അടവ്.
വെറുതേ എന്നോടോ, സനലിനോടോ വഴക്കിട്ടിട്ട് കേറി കിടന്ന് കളയും.
തിന്നാനല്ലാതെ പിന്നൊന്നിനും അവൾ എണീറ്റ് വരില്ല.
പിണങ്ങി കിടക്കുമ്പോ വീട്ടിലെ ജോലി ചെയ്യാൻ ആരും പറയില്ലല്ലോ..
ഭയങ്കര അടവാ അവൾക്ക്.."
"ചേച്ചി അടവിന്റെയും തിരുവാതിരയുടെയും കാര്യമൊക്കെ വിട്.
എന്നിട്ട് പോയി സംഗീതയെ ഒന്ന് വിളിച്ചോണ്ട് വാ..
ഞങ്ങൾക്ക് അതിനെ കാണണം..
ഇവിടെ നിന്ന് കേട്ട അലർച്ചയ്ക്കും, നിലവിളിയ്ക്കും ആ പെങ്കൊച്ച് ജീവനോടുണ്ടോ എന്നാ ഞങ്ങൾക്ക് സംശയം.
സംഗീതയെ കാണാതെ ഞങ്ങളാരും ഇവിടെ നിന്ന് പിരിഞ്ഞ് പോകത്തില്ല..
ചേച്ചി അവളെ വിളിച്ചു ഞങ്ങൾക്ക് മുമ്പിൽ കൊണ്ട് വന്നില്ലെങ്കിൽ ഞാനിപ്പോ പോലീസിനെ വിളിയ്ക്കും.
പോലീസിന്റെ മുമ്പിലും നിങ്ങൾ ഇതേ അടവ് പ്രയോഗിയ്ക്കുമോ എന്ന് ഞങ്ങൾക്കൊന്നു കാണണമല്ലോ."
രവീന്ദ്രൻ പറഞ്ഞു നിർത്തിയിട്ട് ആരോടോ ഫോൺ ആവശ്യപ്പെടുന്നത് കേട്ട് സുഭാഷിണി അകത്തേയ്ക്ക് നോക്കി സനലിനെ വിളിച്ചു.
"ഡാ.. മോനേ സനലേ..
നീയിങ്ങോട്ട് ഒന്ന് വന്നേ.
നിന്റെ ഭാര്യയെ കണ്ടേ അടങ്ങൂ എന്നും പറഞ്ഞു ഇവിടുള്ള കുറെ ആണുങ്ങൾ വന്ന് കിടന്ന് ബഹളം വയ്ക്കുന്നു മോനേ.
നിന്റെ ഭാര്യയെ കണ്ടിട്ട് എന്താ അവന്മാരുടെ ആവശ്യമെന്ന് നീ തന്നെ വന്ന് ചോദിയ്ക്കെടാ..അവന്മാര് കല്യാണം കഴിച്ചു പെണ്ണുങ്ങളെ പൊതിഞ്ഞു കെട്ടി വീട്ടിലിരുത്തിയിട്ട് നാട്ടുകാരന്റെ ഭാര്യയെ തപ്പി ഇറങ്ങിയിരിയ്ക്കുന്നു."
സുഭാഷിണി വിളിച്ചു പറഞ്ഞതും സനൽ പുറത്തേയ്ക്ക് ഇറങ്ങി വന്നു.
അവന്റെ ക്രൂരത മുറ്റിയ മുഖത്തേയ്ക്ക് നോക്കാൻ അവിടെ നിന്ന പെണ്ണുങ്ങൾക്ക് ഭയമായിരുന്നു.
(തുടരും)
കണ്ണൂർകാരൻ 🥰🥰🥰 #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #📔 കഥ #✍ തുടർക്കഥ
37 likes
6 comments • 13 shares