✍ തുടർക്കഥ
161K Posts • 1569M views
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/XjrQ7dv?d=n&ui=v64j8rk&e1=cഋഷി കുളികഴിഞ്ഞ്, ലക്ഷ്മിക വരാനായി കാത്തിരുന്നു. സമയം കുറെ ആയിട്ടും അവൾ എത്തുന്നില്ല. അയാൾ മുറിക്ക് പുറത്തേക്കിറങ്ങി അവൾ എവിടെ എന്ന് നോക്കി.. ഹാളിൽ അവളില്ല.അയാൾ അടുക്കളയിൽ ചെന്നു നോക്കി. അവിടെയുമില്ല. ഇവൾ ഇത് എവിടെ പോയി ? അമ്മയുടെ മുറിയുടെ വാതിൽ അടച്ചിട്ടിരിക്കുകയാണ്. അയാൾ വാതിൽ പതിയെ തള്ളി തുറന്നു . അമ്മയുടെ അടുത്ത് അവൾ കിടന്നുറങ്ങുകയാണ്. അയാൾക്ക് വല്ലാത്ത ദേഷ്യം വന്നു. ഇത്രയും നാളുകൂടി താൻ വന്നിട്ട് അവൾ ഒരു സ്നേഹവും കാണിക്കുന്നില്ല. രാത്രിയെങ്കിലും അവളെ ഒറ്റയ്ക്ക് കിട്ടുമെന്ന് വിചാരിച്ചു.അതുമില്ല അമ്മയുടെ ഒപ്പം കിടക്കുന്നതുകൊണ്ട് അവളെ വിളിക്കാൻ അയാൾക്ക് മടി തോന്നി. അയാൾ സ്വന്തം മുറിയിലേക്ക് മടങ്ങി. &₹*&-*2-=# മോൾ. അയാൾ ദേഷ്യം സഹിക്കാനാവാതെ കട്ടിലിൽ കൈ ചുരുട്ടി ഇ * ടിച്ചു. ഹോ..അവളിപ്പോൾ വലിയ ജോലിക്കാരി ആണല്ലോ, അതാകും തന്നെ പരിഗണിക്കാത്തത്. താൻ പോരെന്നു തോന്നിയിട്ടുണ്ടാവും അവൾക്ക്. അയാൾക്ക് ആലോചിക്കും തോറും ദേഷ്യം വന്നു. പിറ്റേന്ന് ലക്ഷ്മിക നേരത്തെ ഉണർന്നു. അവൾ ഓരോരോ ജോലികളായി തീർത്തുകൊണ്ടിരുന്നു. അപ്പോഴാണ് ജാനകി എഴുന്നേറ്റ് വന്നത്. മോളെ ഞാനും കൂടാം. നീ ഒറ്റയ്ക്ക് എല്ലാ ജോലികളും ചെയ്യണ്ട. വേണ്ടമ്മേ, അമ്മയ്ക്ക് വയ്യാത്തതല്ലേ കുറച്ചുനേരം കൂടെ പോയി കിടന്നോളൂ. അവൾ അങ്ങനെ പറഞ്ഞെങ്കിലും ജാനകി അവളെ ഓരോരോ ജോലികളിലും സഹായിച്ചു. രാവിലെ ചപ്പാത്തിയും കടലക്കറിയുമാണ് ലക്ഷ്മിക ഉണ്ടാക്കിയത്. ഋഷി എഴുന്നേറ്റു ബ്രഷ് ചെയ്തിട്ട് ഹാളിലേക്ക് ചെന്നു ടിവി ഓൺ ചെയ്തു ലക്ഷ്മിക ഒരു ഗ്ലാസ് ചായ അയാൾക്ക് മുന്നിൽ കൊണ്ടുവച്ചു. നീ ഇന്നലെ എന്താ മുറിയിലേക്ക് വരാത്തത്? അയാൾ ദേഷ്യത്തോടെ ചോദിച്ചു. ഞാൻ അമ്മയുടെ കൂടെയാണ് സാധാരണ കിടക്കാറുള്ളത്. അവൾ പറഞ്ഞു നീ വന്ന സമയത്ത് എന്റെ കൂടെ ആയിരുന്നില്ലേ കിടക്കുന്നത്,പിന്നെ എന്തിനാണ് അമ്മയുടെ കൂടെ കിടപ്പ് മാറ്റിയത്. അമ്മയ്ക്ക് സുഖമില്ലെന്ന് അറിഞ്ഞതിൽ പിന്നെയാണ് ഞാൻ അമ്മയുടെ കൂടെ കിടപ്പ് മാറ്റിയത്. ആ ത * ള്ള രാത്രിയിൽ ചത്തുപോകുമെന്ന് വിചാരിച്ചിട്ടാണോ? അങ്ങനെയൊന്നും തള്ള ഉടനെ ചാ * കത്തില്ല. ഇതെന്തൊക്കെയാ ഋഷി ഈ പറയുന്നത് ? ഒന്നവല്ലെങ്കിലും അമ്മയല്ലേ. ബഹുമാനമൊന്നും കൊടുക്കുന്നില്ലെങ്കിൽ വേണ്ട. ഇങ്ങനെ നോവിക്കുന്ന വർത്താനം പറയാതിരിക്കാനെങ്കിലും ശ്രമിച്ചു കൂടെ. നീ ആരാടീ എന്നെ പഠിപ്പിക്കാൻ? ജോലിക്ക് പോയി നാല് കാശുണ്ടാക്കി എന്നും പറഞ്ഞ്,നീ എന്നെ ഭരിക്കാൻ വരണ്ട. ഋഷി ആക്രോശിച്ചു. ഞാൻ ആരെയും ഭരിക്കാൻ വരുന്നില്ല ഉള്ളതു പറഞ്ഞു എന്ന് മാത്രം. ഋഷിക്ക് കഴിക്കാൻ എടുക്കട്ടെ ?അവൾ ചോദിച്ചു എനിക്കൊരു &₹₹%& വേണ്ട. അവൾ പിന്നെ നിർബന്ധിക്കാൻ പോയില്ല. അവളും അമ്മയും കൂടി അടുക്കളയിലിരുന്നു ഭക്ഷണം കഴിച്ചു. ഋഷിക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു. ഇവൾക്കൊക്കെ ഇത്രയും നാക്ക് വച്ച കാര്യം അറിഞ്ഞില്ല. താൻ പറയുന്നത് കേട്ട് അടങ്ങി ഒതുങ്ങിയിരുന്ന പെണ്ണാണ് അയാൾക്ക് അല്ലെങ്കിലും ആകെ ദേഷ്യമായിരുന്നു. കയ്യിൽ അഞ്ചിന്റെ പൈസയില്ല കൂട്ടുകാരെ വിളിച്ചിട്ട് അവർ കാൾ എടുക്കുന്നത് പോലുമില്ല. ജയിലിൽ പോയതോടെ അവരൊക്കെ തന്നെ ഉപേക്ഷിച്ച മട്ടാണ് എല്ലാംകൂടി ആലോചിച്ചപ്പോൾ നിയന്ത്രിക്കാനാവാത്ത ദേഷ്യം വന്നു. ആ സമയത്താണ് ജാനകി അങ്ങോട്ട് വന്നത്. അപ്പോഴാണ് ജാനകിയുടെ കഴുത്തിലെ മാല അവൻ കണ്ടത്. അതു കൊണ്ടുപോയി വിൽക്കുകയോ, പണയം വയ്ക്കുകയോ ചെയ്താൽ കിട്ടുന്ന പണം കൊണ്ട് തൽക്കാലം കുറച്ചു ദിവസം പിടിച്ചുനിൽക്കാം. അവനെ എഴുന്നേറ്റ് അമ്മയുടെ മാല ഊരാൻ ശ്രമിച്ചു. നീ എന്താ ഈ കാണിക്കുന്നത്? വിട്. ജാനകി പറഞ്ഞു. ഇങ്ങോട്ട് ഊര് തള്ളേ കാശിന് കുറച്ച് അത്യാവശ്യം ഉണ്ട്. അത്യാവശ്യമുണ്ടെങ്കിൽ വല്ല ജോലിക്കും പോകണം,അല്ലാതെ മാല പറിക്കുവല്ല വേണ്ടത്. ഇങ്ങോട്ട് താ...അവൻ മാലയിൽ പിടിച്ചുവലിച്ചു. ലക്ഷ്മിക അങ്ങോട്ട് ഓടിവന്നു. എന്താ ഋഷിഈ കാണിക്കുന്നത്? ,അമ്മയെ വിട്.അവൾ പറഞ്ഞു. അയാൾ അതൊന്നും ശ്രദ്ധിച്ചില്ല. നീ മാലയിൽ നിന്ന് വിടടാ. ഇത് നീ വാങ്ങി തന്നതല്ലല്ലോ ലക്ഷ്മിക എനിക്ക് വാങ്ങി തന്നതാ, വിടെടാ വിടാനാ പറഞ്ഞത്. ജാനകി അവന്റെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചു. തള്ളേ.. നിങ്ങളിത് ഇവളെ കൂട്ടിക്കൊടുത്ത് വാങ്ങിച്ചതായിരിക്കുംഅല്ലേ? ഋഷി അലറി ലക്ഷ്മിക ഒരു നിമിഷം സ്തംഭിച്ചു നിന്നു. 'ഠപ്പേ' ഒറ്റ അ * ടി ശബ്ദം കേട്ട് ലക്ഷ്മിക നോക്കി. ഋഷി അ* ടി കിട്ടിയ കവിൾ പൊത്തിപ്പിടിച്ചിരിക്കുകയാണ്.. ജാനകി ദേഷ്യം കൊണ്ടു വിറക്കുകയാണ്. ജാനകി അവന്റെ നേരെ വിരൽ ചൂണ്ടി ഞാൻ ഇതുവരെ നിന്നെ അ * ടിച്ചിട്ടില്ല. എനിക്ക് തോന്നുന്നു അതുകൊണ്ടാണ് നീ ഇത്രയേറെ വഷളായി പോയതെന്ന്. അച്ഛനില്ലാത്ത കുട്ടിയല്ലേ ആ ദുഃഖം അറിയരുത് എന്ന് കരുതി നിന്നെ ഞാൻ വളർത്തി. പക്ഷേ നീയൊരു താന്തോന്നി ആയിപ്പോയി. ഈ പെൺകൊച്ചിനെ വിളിച്ചുകൊണ്ടു വന്നിട്ട്. അതിനെ നേരാംവണ്ണം നോക്കിയോ നീ? നീ ജയിലിൽ ആയിരുന്ന സമയത്ത് ഇവൾഎങ്ങനെയാ ജീവിക്കുന്നത് എന്ന് നീ ഓർത്തോ? എന്നിട്ട് അവൾ ഒരു ജോലി സമ്പാദിച്ച് ആ കാശുകൊണ്ട് എനിക്കൊരു മാല തന്നപ്പോൾ നീ എന്താ നിന്റെ നശിച്ചു നാവുകൊണ്ട് പറഞ്ഞത് , അവളെ കൂട്ടിക്കൊടുത്തു വാങ്ങിയതാണെന്ന് അല്ലേ, നിനക്ക് എങ്ങനെ തോന്നിയെടാ നശിച്ചവനെ ഇങ്ങനെയൊക്കെ പറയാൻ. ജാനകി ഉറക്കെ കരഞ്ഞു. നിങ്ങൾ കൂടുതൽ എന്നോട് സംസാരിക്കേണ്ട.ഋഷി ദേഷ്യത്തോടെ പറഞ്ഞു സംസാരിക്കും സംസാരിക്കാൻ തന്നെയാ തീരുമാനം. എന്റെ അ *ടി കൊണ്ടൊന്നും നീ നന്നാവില്ലെന്ന് എനിക്കറിയാം. നിന്നെപ്പോലെ ഒരെണ്ണത്തിനെ പെറ്റ് വളർത്തിയല്ലോ എന്നോർത്താണ് എനിക്കിപ്പോൾ ദുഃഖം. ജാനകി നെഞ്ച് തിരുമ്മിക്കൊണ്ട് വേദനയോടെ മുഖംചുളിച്ചു. അയ്യോ...അമ്മേ എന്താ പറ്റിയത്? ലക്ഷ്മിക ഓടിവന്നവരെ പിടിച്ചു. ഒന്നൂല്ല മോളെ ... നെഞ്ചു വേദന എടുക്കുന്നുണ്ടോ.. ഓഹ്.. അതൊന്നും സാരമില്ല.ഇടയ്ക്ക് വേദനഉണ്ടാകുമെന്ന് ഡോക്ടർ പറഞ്ഞതല്ലേ അവരുടെ മുഖം വിയർപ്പിൽ കുതിർന്നിരുന്നു. ലക്ഷ്മിക അമ്മയെ അടുത്തുള്ള കസേരയിലേക്ക് ഇരുത്തി. എനിക്ക് ഇത്തിരി വെള്ളം വേണം മോളെ, ജാനകി പറഞ്ഞു. ജാനകിയുടെ വെപ്രാളവും പരവേശവും കണ്ടപ്പോൾ ഋഷിയും ഭയന്നു പോയി. നമുക്ക് ആശുപത്രിയിൽ പോകാം അമ്മേ.ലക്ഷ്മിക പറഞ്ഞു. വേണ്ട എനിക്ക് എങ്ങോട്ടും പോകണ്ട. എനിക്ക് മരിച്ചാൽ മതി... ജാനകി വിങ്ങിക്കരഞ്ഞു. വെള്ളം കുടിച്ച്, കുറച്ച് നേരം ഇരുന്നപ്പോൾ വേദന കുറഞ്ഞു. നമുക്കൊന്ന് ആശുപത്രിയിൽ പോയിട്ട് വരാമെന്ന് ലക്ഷ്മിക വീണ്ടും നിർബന്ധിച്ചു. ഇപ്പോൾ കുഴപ്പമൊന്നുമില്ല മോളെ. ഇടയ്ക്ക് ഇങ്ങനെ ചെറിയ വേദന വരാറുണ്ട്. ഇന്നിപ്പോൾ ശകലം കൂടുതൽ തോന്നിയെന്നേയുള്ളൂ. സാരമില്ല മാറിയല്ലോ. എന്നാൽ അമ്മ കുറച്ചു നേരം കിടക്ക് ജാനകിയെ അവൾ പിടിച്ചെഴുന്നേൽപ്പിച്ചു നീ വിട്ടേക്ക്.എനിക്ക് കുഴപ്പമൊന്നുമില്ല. ജാനകി മുറിയിലേക്ക് നടന്നു. ലക്ഷ്മിക ഋഷിയുടെ തൊട്ടു മുൻപിൽ വന്നു നിന്നു. ഋഷിയുടെ മനസ്സ് ഇത്ര കഠിനമാണോ.. അയാൾ അതിനു മറുപടിയൊന്നും പറഞ്ഞില്ല നിങ്ങൾക്കൊപ്പം ഒരു ജീവിതം പ്രതീക്ഷിച്ചിട്ട് തന്നെയാണ് ഞാനിറങ്ങി വന്നത്. നിങ്ങൾ ജയിലിൽ ആയപ്പോൾ എനിക്ക് നിങ്ങളോട് ദേഷ്യം തോന്നി. നിങ്ങൾ എന്ന സംരക്ഷിക്കുമെന്നും, നമ്മൾ സന്തോഷമായി ജീവിക്കും എന്നൊക്കെയായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. എന്നിട്ട് എന്നെക്കുറിച്ച് ആലോചിക്കാതെ,നിങ്ങൾ ഓരോ തോന്നിവാസവും കാണിച്ചു. പക്ഷെ,എപ്പോഴോ എനിക്ക് നിങ്ങളോടുള്ള ദേഷ്യം മാറി. കാരണം നിങ്ങൾ എനിക്ക് നല്ലൊരു അമ്മയെ തന്നിട്ടാണ് പോയത്. നോക്ക്...കരഞ്ഞുകൊണ്ടിരിക്കുന്ന ആ പഴയ പെൺകുട്ടിയല്ല ഞാൻ. ഒറ്റക്ക് ജീവിക്കാനുള്ള മനസ്സും, അതിനുള്ള തന്റേടവും എനിക്കിപ്പോൾ ഉണ്ട്. എന്നാൽ ഇറങ്ങി പോടീ.... അവൻ അലറി. എന്നാലും, സ്വയം നന്നായേക്കാം, സ്വന്തം കുടുംബം കൈവിട്ടു കളയാതിരിക്കാം,എന്നൊരു ചിന്തയൊന്നും വരുന്നില്ല അല്ലേ? അവൾ ചോദിച്ചു. ഇല്ല.അങ്ങനെ ഒരു ചിന്തയും വരുന്നില്ല. നീ കൂടുതൽ എന്നെ പഠിപ്പിക്കാൻ നിൽക്കുകയും വേണ്ട. ഇല്ല. ഞാൻ ആരെയും പഠിപ്പിക്കാൻ ശ്രമിക്കുന്നില്ല. നശിക്കണം എന്ന് വിചാരിച്ചാൽ പിന്നെ തിരുത്താൻ കഴിയില്ലല്ലോ. ഞാൻ നശിച്ചാൽ നിനക്ക് എന്താ കുഴപ്പം? കുഴപ്പമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. നിങ്ങളുടെ ജീവിതം പോകും അത്രതന്നെ. നിങ്ങളോടൊപ്പം നിറമുള്ള ഒരു ജീവിതം ഞാൻ സ്വപ്നം കണ്ടിരുന്നു.പക്ഷെ ഒന്നും നടന്നില്ല. എനിക്ക് സ്വന്തമായി ഒരു ജോലിയുണ്ട്. ജീവിതം പങ്കിടാൻ നാളെ മറ്റാരെങ്കിലും എന്നെ ക്ഷണിച്ചെന്നും വരാം അപ്പോൾ ഞാനങ്ങ് പോകും അത്രതന്നെ. അല്ലാതെ നിങ്ങളുടെ കാൽക്കീഴിൽ കിടക്കുമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി,പഴയ ലക്ഷ്മികയല്ല ഞാൻ ഇറങ്ങിപ്പോടീ മറ്റവളെ ഈ വീട്ടിൽ നിന്നും... അവൻഒച്ച ഉയർത്തി. അതിന് ഈ വീട് നിങ്ങളുടേതാണോ? അല്ലല്ലോ. ഇതിന്റെ വാടക കൊടുക്കുന്നത് നിങ്ങളല്ല. അത് കൊടുത്തുകൊണ്ടിരുന്നത് അമ്മയാണ്. പക്ഷെ ഇപ്പോൾ ഈ വീടിന്റെ വാടക കൊടുക്കുന്നത് ഞാനാണ്. അതുകൊണ്ട് എന്നോട് ഇറങ്ങി പോകാൻ പറയാൻ നിങ്ങളാരാണ്? മര്യാദയ്ക്കാണെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതി. അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു. നാലു കാശ് കയ്യിൽ വന്നപ്പോൾ ഉള്ള അഹങ്കാരമാണ് അല്ലേ? അവൻ ചോദിച്ചു. അതെ. നാലു കാശ് സമ്പാദിച്ചതിന്റെ അഹങ്കാരം തന്നെയാണ്. നിങ്ങളും മാന്യമായി സമ്പാദിക്ക് എന്നിട്ട് അഹങ്കരിച്ചോ, അല്ലാതെ അമ്മയെ ഉപദ്രവിക്കാനോ ഭാര്യയെ മെക്കിട്ട് കയറാനോ പഠിച്ചാൽ പോരാ. ഇനി നീ കൂടുതൽ സംസാരിച്ചാൽഎന്റെ കയ്യിൽ നിന്നും വാങ്ങിക്കൂട്ടും. അവൾ അയാളുടെ നേരെ നോക്കി പുഞ്ചിരിച്ചു. നിങ്ങൾ പത്തടി തന്നാൽ ചിലപ്പോൾ ഒരെണ്ണമെങ്കിലും എനിക്ക് തിരിച്ച് തരാൻ സാധിച്ചേക്കും അത് മറക്കരുത്. അത്രയ്ക്കായോ നീ അയാൾ കൈയ് വീശി. തൊട്ടുപോകരുത് അവളെ. മുറിയുടെ വാതിൽക്കൽ നിന്ന് ജാനകി പറഞ്ഞു. അവളെ അടിക്കാൻ നിനക്ക് എന്താണ് യോഗ്യത. ജോലി കിട്ടിയപ്പോൾ സ്വന്തമായി ഒരു വീട് എടുത്ത് ഇവിടെ നിന്നും മാറാൻ ഞാൻ അവളോട് പറഞ്ഞതാ. അവൾ കേട്ടില്ല. നീ അവളെ വിവാഹം ചെയ്തു കൊണ്ടുവന്നതല്ലല്ലോ, രജിസ്റ്റർ പോലും ചെയ്തിട്ടില്ല.എന്നിട്ടും ഇവിടം വിട്ടുപോകാതെ അവളിവിടെ തുടരണമെങ്കിൽ അതിന്റെ അർത്ഥമെന്താണ് അവളുടെ മനസ്സിൽ ഭർത്താവിന്റെ സ്ഥാനത്ത് ഇപ്പോഴും നീ തന്നെയാണ് ഉള്ളത് എന്നല്ലേ ? നീ എന്താലോചിച്ചു നിൽക്കുവാടീ ജോലിക്ക് പോകേണ്ട സമയമായില്ലേ, പോകാൻ നോക്ക്. ജാനകി ലക്ഷ്മികയോട് പറഞ്ഞു ലക്ഷ്മിക ബാഗുമെടുത്ത് പുറത്തേക്ക് പോയി ഋഷി അവളുടെ പോക്ക് നോക്കി നിന്നു. ജാനകി അവന്റെ അരികിലേക്ക് വന്നു എടാ...നിനക്ക് ഇനിയും സമയമുണ്ട്. നിനക്ക് നന്നായിക്കൂടെ, ഒരു പെൺകുട്ടി നിന്‍റെ ഭാര്യയായി കൂടെയില്ലേ. ഒരു കുഞ്ഞ്....നല്ല ഒരു വീട്... സമാധാനവും സന്തോഷവും പുലരുന്ന ദിനങ്ങൾ.ഇതൊന്നും നീ ആഗ്രഹിക്കുന്നില്ലേ ? അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എനിക്കറിയാം ഒറ്റ ദിവസം കൊണ്ടൊന്നും നിനക്ക് നന്നാവാൻ ആവില്ല എന്ന് . പക്ഷേ നന്നാവാൻ നിനക്ക് ശ്രമിച്ചുകൂടെ... അവന്റെ മുഖത്തെ കല്ലിച്ചഭാവം കണ്ടപ്പോൾ. അവനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലഎന്ന് ജാനകിക്ക് മനസ്സിലായി. അവർ നിശബ്ദയായി അവരുടെ മുറിയിലേക്ക് മടങ്ങി 🍀🍀🍀🍀🍀 മുറ്റത്തെ കസേരയിൽ ഇരിക്കുകയാണ്. ഋഷി.. നീ ജയിലിൽ നിന്ന് ഇറങ്ങി അല്ലേടാ? ഇന്നലെ കാണാൻ പറ്റിയില്ല. നീ അങ്ങ് നന്നായല്ലോ. ജയിലിൽ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലല്ലോ അല്ലേ. മതിലിന് മുകളിൽ കൂടെ തലനീട്ടി അടുത്ത വീട്ടിലെ മേരിചേച്ചി ചോദിച്ചു. ഒന്നു പോ കിഴവി...ഋഷി അവരുടെ നേരെ നോക്കി ചിറികോട്ടി ഇത്രനാൾ ജയിലിൽ കിടന്നിട്ടും, ഈ കാലമാടനൊരു മാറ്റവുമില്ല. പിറുപിറുത്തു കൊണ്ട് മേരി തിരിഞ്ഞു. നാശം പിടിക്കാൻ സ്വസ്ഥത തരില്ല ഒരെണ്ണങ്ങളും, അവൻ കസേരയിൽ നിന്ന് എഴുന്നേറ്റു. കസേര കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചിട്ട് അകത്തേക്ക് കയറി. കട്ടിലിൽ കിടക്കുമ്പോൾ അവന്റെ മനസ്സ് ശൂന്യമായിരുന്നു. പെട്ടന്ന് അവന്റെ ഫോൺ ശബ്ദിച്ചു. അവൻ കാൾ അറ്റൻഡ് ചെയ്തു. എടാ... ഞാനാ മനു. നിന്നെ ഒന്ന് കാണണം. കുറച്ച്‌ സാധനം കയ്യിലുണ്ട്.കൂടുതൽ ഒന്നും ഫോണിലൂടെ പറയാൻ പറ്റില്ല. നമ്മൾ കാണാറുള്ള സ്ഥലത്തേക്ക് വൈകിട്ട് ഒന്നിറങ്ങ്. അത് എത്തിക്കേണ്ട സ്ഥലത്ത് എത്തിച്ചാൽ നമുക്ക് കൈനിറയെ കാശു കിട്ടും.നീ വരുമോ?മനു ചോദിച്ചു. ഋഷി ഫോണും കൈയിൽ പിടിച്ച് എന്തു പറയണമെന്നറിയാതെ ഇരുന്നു. പറയടാ... നീ വരുമോ? 🍀🍀🍀🍀🍀 തുടരും. കണ്ണൂർകാരൻ ❤️❤️❤️ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ
17 likes
10 shares
ഹൃദയ സഖി..... ഇരുപത്തി മൂന്നാം ഭാഗം കേട്ടതൊരു നിമിഷം വിശ്വസിക്കണോ വേണ്ടയോ എന്നവളോർത്തു നിൽക്കെ അവന്റെ മുഖത്ത് പരന്ന ദുഖത്തിന് തന്റെ ഹൃദയത്തോളം ഭാരമുണ്ടെന്നത് കൊണ്ട് തന്നെ വിശ്വസിക്കാതിരിക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല........ അവൻ കസേരയിലേക്ക് ചാരി തല വെച്ചു കൊണ്ട് സീലിങ്ങിലേക്ക് മിഴികൾ നട്ടങ്ങനെ കിടന്നു...... അൽപ നേരം അവർക്കിടയിൽ പടർന്ന ആ നിശബ്ദത ക്ക് വല്ലാത്തൊരു വീർപ് മുട്ടലുണ്ടായിരുന്നു...... ഉള്ളിലുള്ള ചോദ്യങ്ങളെക്കാൾ അവന്റെ ദുഃഖം ഭദ്രയെ പ്രയാസപ്പെടുത്തി...... അത് വരെ അവനോടുണ്ടായിരുന്ന ദേഷ്യം പാടെ അലിഞ്ഞു പോയത് പോലെ........ അൽപ നേരം അങ്ങനെ കിടന്ന ശേഷം അലക്സ്‌ തലയുയർത്തുമ്പോൾ തന്നെ ഉറ്റു നോക്കി യിരിക്കുന്നവളെയാണ് കാണുന്നത്..... അവനെന്തോ ഓർമകളിൽ നിന്നെന്ന വണ്ണമൊന്ന് തല കുടഞ്ഞു..... ഉള്ളിലുള്ള ഭാരങ്ങളെല്ലാം എന്നും തന്റെയുള്ളിൽ തന്നെ പുകഞ്ഞു തീരാറാണ് പതിവ്........ മനസ്സ് തുറന്ന് സംസാരിക്കാൻ കഴിയുന്നവരോട് താനത് പറഞ്ഞാൽ അവരെല്ലാം പാടെ മറന്ന് തുടങ്ങിയതിനെ വീണ്ടും ഓർത്തു നീറുമെന്ന ഭയമാണ് തനിക്ക്... ആ വീട്ടിലുള്ളവരല്ലാതെ മനസ്സ് തുറന്ന് സംസാരിക്കാൻ കഴിയുന്ന സുഹൃത്തുക്കളോ ഒന്നും തനിക്കില്ല താനും...... ഉള്ളവരോടൊന്നും പറയാനും തോന്നാറില്ല..... എന്നാലിന്നത് തന്റെ മനസ്സിൽ നിന്നും പൊട്ടിയതൊരു പക്ഷെ താൻ പോലുമറിയാതെ മനസ്സവളെ തന്നോട് ചേർത്ത് പിടിച്ചത് കൊണ്ടാവും.... അപ്പോഴും ചോദ്യങ്ങൾ നിറച്ച ആ ഉണ്ട കണ്ണുകളെ അവൻ കണ്ടില്ലെന്ന് നടിച്ചു കൊണ്ടെഴുന്നേറ്റ് ഫ്ലാസ്കിൽ നിന്നും അല്പം ചൂട് വെള്ളം ഗ്ലാസ്സിലേക്ക് പകർത്തി കുടിച്ചു......... അവൾ അവനെ തന്നെ നോക്കിയിരിപ്പാണ്... നിനക്ക് കഴിക്കാനൊന്നും വേണ്ടേ.. വേണമെങ്കിൽ വന്നു കഴിച്ചോ.. നിന്നേ പോലൊരുത്തിക്ക് പാലമറ്റത്ത് അലെക്സിന്റെ കൂടിയിരുന്നു കഴിക്കാൻ കിട്ടുന്ന ഒരേയൊരു അവസരമിതായിരിക്കും.... കളയേണ്ട.. വിഷയം മാറ്റാനെന്ന വണ്ണം ജൂലി കൊണ്ട് തന്ന ഭക്ഷണം വിളമ്പാൻ തുടങ്ങുന്നതിനിടക്ക് അവൻ ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ അത് പറയുമ്പോൾ അവൾക്ക് നേരെ നോക്കിയിരുന്നില്ല.... അതിനു താൻ പാലമറ്റത്തെ യല്ലല്ലോ...... അവളുടെ ശബ്ദം പെട്ടെന്നുയർന്നതും അവനൊരു പകപ്പോടെ അവളിലേക്ക് തിരിഞ്ഞു........ അവളുടെ കണ്ണുകളിൽ ഒട്ടും പതർച്ചയില്ല...... അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു....... എന്താടി നീ പറഞ്ഞത്...... അവൾക്ക് നേരെ നടക്കും വഴി അവനത് ചോദിക്കുമ്പോൾ അവന്റെ സ്വരത്തിൽ പോലും അഗ്നി ആളി കത്തിയിരുന്നു..... ഇയാള് തന്നെയല്ലേ ഇപ്പൊ എന്നോട് പറഞ്ഞത്..... അവൾ വീണ്ടും യാതൊരു കൂസലുമില്ലാതെ അത് പറഞ്ഞപ്പോഴേക്കും അവൻ അവൾക്കരികിലെത്തി യിരുന്നു..... ഞാൻ പറയും..... പക്ഷെ... മറ്റൊരാളും പറയരുത്..... അവനതും പറഞ്ഞു ഒരു കൈ കൊണ്ട് അവളുടെ കഴുത്തിൽ പിടിച്ചതും അവളുടെ തല ഹെഡ് ബോഡിൽ തട്ടി നിന്നു...... അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.... കണ്ണുകൾ തുറിച്ചു വരും പോലെ...... അവൾ സർവ്വ ശക്തിയുമെടുത് ഇരു കൈകൾ കൊണ്ടും അവന്റെ കൈ പെട്ടെന്ന് തട്ടി മാറ്റി....... അവന്റെ കൈ അവളുടെ കഴുത്തിൽ നിന്ന് വിട്ട് മാറിയതും അവൾ കഴുത്തിൽ പിടിച്ച് ശ്വാസം നേരെ യെടുത്തു...... അവന്നപ്പോഴും ദേഷ്യത്തോടെ അവളെ നോക്കിയിരിക്കുകയാണ്.... എന്തിനാ എല്ലാം കൂടി ഇങ്ങനെ മനസ്സിലിട്ട് പുകഞ്ഞു തീർക്കുന്നത്.... അത് കൊണ്ടാണ് ഈ രാക്ഷസ ന്മാരുടെ സ്വഭാവം....... ആരോടെങ്കിലും ഉള്ള് തുറന്നൊന്നു സംസാരിച്ചു കൂടെ........ അവൾ കഴുത്തിൽ തടവി കൊണ്ട് പതിയെ മിഴികളുയർത്തി അവനോടത് പറഞ്ഞതും അവനക്ഷരാർത്ഥത്തിൽ ഞെട്ടി പോയിരുന്നു ... കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിച്ച ഒരുത്തനോടുള്ള അവളുടെ സമീപനം ഇങ്ങനെയല്ല താൻ പ്രതീക്ഷിക്കുന്നത്...... താൻ ദേഷ്യം കാണിച്ചവരിൽ ആദ്യമായാണ് ഒരാളിങ്ങനെ തന്നോട് പറയുന്നത്..... അവൻ തറഞ്ഞു നില്കുകയായിരുന്നു...... പറയാൻ ബാക്കി വെച്ച തെല്ലാം വിങ്ങലായി തന്റെ കണ്ണുകളിലുണ്ട്...... ഈയൊരു രാത്രി പുലരും വരെ കേൾക്കാൻ ഞാനുണ്ട്..... തനിക്ക് വേണ്ടി...... പറയാനോക്കുമെങ്കിൽ പറയാം..... ഇവിടെ നിന്നിറങ്ങിയാൽ ഞാനെല്ലാം മറന്നു കൊള്ളാം...... എന്നെക്കാൾ നന്നായി മറ്റൊരാൾക്കും തന്റെ ഹൃദയത്തെ കേൾക്കാനൊരു പക്ഷെ കഴിഞ്ഞെന്ന് വരില്ല..... കാരണം.... നമ്മൾ രണ്ട് പേരും ഒരെ കാരണത്താൽ ദുഖിതരാണ്..... ഭദ്ര തൊണ്ടയിലുള്ള പ്രയാസത്തെ കണ്ടില്ലെന്ന് വെച്ചത് പറഞ്ഞു നിർത്തുമ്പോൾ അവളൊന്ന് ചുമച്ചിരുന്നു.... അവൻ വേഗം പോയി ഫ്ലാസ്കിൽ നിന്നും വെള്ളമെടുത്തു കൊണ്ട് വന്നു അവൾക്ക് നേരെ നീട്ടി.... അവളല്പം അത്ഭുതത്തോടെ അവനെ നോക്കി കൊണ്ടത് വാങ്ങി..... അവൾ പെട്ടെന്നാ വെള്ളം കുടിക്കുമ്പോഴും അവൻ അവളെ തന്നെ നോക്കി നിൽക്കുകയാണ്... അവളെന്നതിനോട് ഒരേ സമയവും അത്ഭുതവും അലി വുമാണ് അവന് തോന്നിയത് ..... വേദനിപ്പിച്ചിട്ടും തന്ന ഇത്ര മേൽ മനസ്സിലാക്കിയ ഒരാളീ ഭൂമിയിലാദ്യമാണ്....... അവളെ വേദനിപ്പിച്ച ആ നിമിഷമോർക്കേ അവനു സ്വയം പുച്ഛം തോന്നി....... അവളുടെ കഴുത്തിൽ ചുവന്നു കിടക്കുന്ന തന്റെ കയ്യിന്റെ പാട് അവനെ ചുട്ടു പൊള്ളിച്ചു....... വെള്ളം കുടിച്ചു കഴിഞ്ഞവൾ മുഖമുയർത്തിയതും തന്നെ നോക്കി നിൽക്കുന്ന വനെയാണ് കാണുന്നത്...... ഇത് വരെ കാണാത്ത അവന്റെയാ ഭാവത്തിൽ അവളും അലിഞ്ഞത് പോലെ... ഞാൻ.... ഓക്കെ ആണ്..... ഇയാള് പറഞ്ഞോ...... അവളൊരു ചെറു പുഞ്ചിരിയോടെ ചുമൽ കുലുക്കിയത് പറഞ്ഞു കൊണ്ട് പുതപ്പൊന്ന് കൂടി വലിച്ചു ദേഹത്തു ചുറ്റി പ്പിടിച്ചു......... അവൻ പെട്ടെന്ന് നെറ്റിയിലൊന്നുഴിഞ്ഞു കൊണ്ട് നെടു വീർപ്പിട്ടു.... മനസ്സെറെ അസ്വസ്തമാണ്..... ഇത് വരെ കടന്ന് പോകാത്ത ഏതോ ഒരു വികാരത്തിന്റെ പിടിയിലാണ് മനസ്സ്...... പറ മാഷേ.... കേൾക്കട്ടെ തന്റെ കഥ....... ഈ തണുപ്പിലൊന്ന് ചൂട് പിടിക്കട്ടെ..... ഞാനാരോടും പറയില്ല... അവൾ വീണ്ടും ഒരു കുസൃതി യോടെ അത് പറഞ്ഞത് അവനു ധൈര്യം കൊടുക്കാനായിരുന്നു...... ഈ ചുരുങ്ങിയ നിമിഷങ്ങൾ കൊണ്ട് താനവനെ അത്ര മേൽ മനസ്സിലാക്കിയിരിക്കുന്നു എന്നവൾക്കുറപ്പായിരുന്നു...... അവൻ ഒരു ഗ്ലാസ്സ് ചായ കൂടിയെടുത്തു ആ കസേരയിൽ തന്നെ വന്നിരുന്നു...... അവളവന്റെ വാക്കുകൾക്കെന്ന പോൽ കാത് കൂർപ്പിച്ചിരിക്കുകയാണ്...... ആർക്കും അറിയാത്ത കാര്യമൊന്നുമില്ല..... പാല മറ്റത് ചെറിയാൻ മാപ്പളയുടെ സ്വത്തുക്കൾ ക്ക് ഒരാനന്തരാവകാശിയില്ല...... മകൻ ജോണിക്ക് ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയില്ലെന്നുറപ്പായതും അവരോരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചു....... എന്നാൽ ചെറിയാൻ മുതലാളി അത് സമ്മതിക്കുന്നില്ല..... താൻ കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയതൊന്നും എവിടെ നിന്നോ വലിഞ്ഞു കേറി വന്നൊരു അനാഥ ചെക്കന് കൊടുക്കില്ലെന്ന വാശി........ ഇതറിഞ്ഞ ട്രീസമ്മക്ക് വയ്യാതായി...... ഭർത്താവ് ബന്ധം ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം കഴിക്കാൻ പറഞ്ഞിട്ടും ജോണിച്ചായനെ വിട്ട് പോകാൻ അവരും കൂട്ടാക്കിയില്ല..... എന്നാൽ താലോലിക്കാൻ ഒരു കുഞ്ഞ് വേണം താനും.... ചെറിയ പ്രായത്തിലും അവരുടെ ദുഃഖം അവരെ ഒരു രോഗിയാക്കി......... എന്നിട്ടും ചെറിയാൻ മുതലാളി കുലുങ്ങിയില്ല.... അലക്സ്‌ അതും പറഞ്ഞു കൊണ്ട് ഗ്ലാസ്സിലെ ചായ ചുണ്ടോടു ചേർത്തു...... ഭദ്ര മിഴികൾ കൂർപ്പിച്ചു അവനെ നോക്കിയങ്ങനെ ഇരിക്കുകയാണ്..... അങ്ങനെയിരിക്കെ ഒരു ദിവസം ചെറിയാൻ മുതലാളി പള്ളിയുടെ എന്തോ കാര്യത്തിന് ഫാദറിനെ കാണാൻ ഓർഫനേജിലെത്തിയതാണ്...... അയാളുടെ കാറ് വറുന്ന വഴിയേ ആ കാറിനു മുമ്പിലേക്കൊരു പയ്യൻ കയറി നിന്നു....... വരുന്ന വഴി തന്റെ വസ്ത്രത്തിലേക്ക് ചെളി തെറിപ്പിച്ചതെന്തിനെന്ന് ഒരഞ്ചു വയസ്സുകാരാൻ തന്റെ മുമ്പിൽ നെഞ്ചും വിരിച്ചു നിന്ന് ചോദിച്ചത് അദ്ദേഹത്തിന് വല്ലാതെ യങ് പിടിച്ച്....... അവരന്നാ കുഞ്ഞി കൈകളിൽ പിടിച്ചു..... മരണം വരെ വിടില്ലെന്ന പോൽ...... അവന്റെ ചെളി തെറിച്ച വസ്ത്രത്തിനു പകരം അദ്ദേഹം വെച് നീട്ടിയത് പാലമറ്റമെന്ന സ്വർഗമായിയുന്നു....... അവൻ ഗൗരവത്തോടെ തന്നെ അത് പറഞ്ഞു നിർത്തിയതും ഭദ്രയുടെ കണ്ണുകൾ വല്ലാതെ വിടർന്നു....... എന്തോ ഒരു സന്തോഷം അവളെ പൊതിഞ്ഞു പിടിച്ചത് പോലെ......... അവളുടെ അദരങ്ങളിൽ ഒരു പുഞ്ചിരി വിരിഞ്ഞു..... അന്നവന്റെ കൈ പിടിച്ച് പാലമറ്റത്തേക്ക് കയറി വരുമ്പോൾ എല്ലാവരും അത്ഭുതത്തോടെ അവനെ നോക്കി.. ട്രീസമ്മയുടെ കണ്ണുകൾ വാത്സല്യം കൊണ്ട് വിടർന്നു....... വല്യമ്മച്ചി സ്നേഹത്തോടെയാ മുടിയിഴകളിൽ തലോടി...... ഇവനിന്ന് മുതൽ ഇവിടുത്തെ രാജ കുമാരനാണ്..... എന്റെ അനന്തരാവകാശി...... ഇവനെ ഞാൻ അലക്സെന്ന് വിളിക്കും..... അതായിരുന്നു പാലമറ്റത്ത് അലെക്സിന്റെ ജനനവും പേരിടലുമെല്ലാം.... അത് പറഞ് നിർത്തുമ്പോൾ അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞിരുന്നു...... അവന്റെ സന്തോഷ ത്തിൽ പങ്കു ചേർന്നെന്ന വണ്ണം ഭദ്രയും ഏറെ മനോഹരമായോന്ന് പുഞ്ചിരിച്ചു...... അവനും അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു.. ആ ചിരിയിൽ അവൾ പാടെ വീണത് പോലെ.... അവനെ ചിരിച്ചു കാണാത്തത് കൊണ്ടോ എന്തോ ആ ചിരിക്ക് അത്രയേറെ ഭംഗിയുണ്ടായിരുന്നു..... അവളവനെ ഒരു നിമിഷം നോക്കിയിരുന്നു പോയി...... (തുടരും) Aysha Akbar #📔 കഥ #📙 നോവൽ #കിസ്സകൾ #✍ തുടർക്കഥ
36 likes
32 shares
ഞങ്ങളുടെ അമ്മ മരിച്ചപ്പോൾ അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചത് അമ്മയുടെ അമ്മാവൻ്റെ മകളെ ആയിരുന്നു എനിക്കന്ന് പതിനാറ് വയസ്സും എൻ്റെ അനുജത്തിയ്ക്ക് ഒൻപത് വയസ്സുമായിരുന്നു പ്രായം അമ്മയുടെ സ്ഥാനം കൈയ്യടക്കിയ ചിറ്റമ്മയോട് ഞങ്ങൾക്കപ്പോൾ വെറുപ്പാണ് തോന്നിയത് , അവരെ ചിറ്റമ്മയായി മാത്രം കാണാനായിരുന്നു ഞങ്ങൾക്കിഷ്ടം ഞങ്ങളോടവർ പഴയതിനെക്കാൾ സ്നേഹം പ്രകടിപ്പിച്ചെങ്കിലും അവരോട് ഞങ്ങൾക്ക് ഒട്ടും അനുഭാവം തോന്നിയില്ല പക്ഷേ ഞങ്ങൾ ചിറ്റമ്മയോട് കാണിക്കുന്ന അവഗണന അവർ ഒരിക്കലും അച്ഛനോട് പറഞ്ഞില്ല അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്ന് പോയപ്പോൾ ചിറ്റമ്മ ഒരു ആൺകുട്ടിയെ പ്രസവിച്ചു അതോടെ അച്ഛൻ്റെയും ചിറ്റമ്മയുടെയും ശ്രദ്ധ മുഴുവൻ അവരുടെ കുഞ്ഞിനോടായിരുന്നു അവര് രണ്ട് പേരും ആ കുഞ്ഞിനോട് കാണിക്കുന്ന സ്നേഹം കണ്ടപ്പോൾ ഞങ്ങൾക്ക് വല്ലാത്ത അസൂയ തോന്നി ആ കുഞ്ഞിനോടും ഞങ്ങൾക്ക് വെറുപ്പായി, ആ കുഞ്ഞില്ലാതായാൽ അച്ഛനെങ്കിലും നമ്മളെ സ്നേഹിച്ചേനെ അല്ലേ ചേട്ടാ,, എന്ന് പക്വതയില്ലാത്ത അനുജത്തി എന്നോട് ചോദിച്ചു അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആ വീട്ടിൽ ഞങ്ങൾക്ക് അനാഥത്വം ഫീല് ചെയ്ത് തുടങ്ങിയിരുന്നു വർഷങ്ങൾ പിന്നെയും കടന്നു പോയി ,ഞാൻ ഡിഗ്രിക്ക് ജോയിൻ ചെയ്ത സമയത്താണ് അപ്രതീക്ഷിതമായി അച്ഛൻ മരിക്കുന്നത് ആ ഷോക്കിൽ നിന്നും മുക്തമാകാൻ കുറച്ച് ദിവസങ്ങളെടുത്തു വീടിൻ്റെ ഒരു മുറിയിൽ ചിറ്റമ്മയും കുഞ്ഞും, മറ്റൊരു മുറിയിൽ ഞാനും അനുജത്തിയും അന്യരെ പോലെ കഴിഞ്ഞു ,മനസ്സ് ഒരുതരം അരക്ഷിതാവസ്ഥയിലായിരുന്നു അങ്ങനെയിരിക്കെ ഒരു ദിവസം അച്ഛൻ്റെ ഓഫീസിൽ നിന്നും ചില ഉദ്യോഗസ്ഥർ വീട്ടിലേയ്ക്ക് വന്നു അവർ അമ്മയോട് എന്തൊക്കെയോ സംസാരിച്ചു ,കുറച്ച് കഴിഞ്ഞപ്പോൾ ചിറ്റമ്മ വന്നിട്ട് എന്നെ അവർ വിളിക്കുന്നെന്ന് പറഞ്ഞു ആകാംക്ഷയോടെ ഞാൻ അങ്ങോട്ട് ചെന്നു അവർ എന്നോട് പറഞ്ഞത് കേട്ട് എനിക്ക് അത്ഭുതം തോന്നി അച്ഛൻ്റെ ജോലി ആശ്രിത നിയമനമായി അമ്മയ്ക്ക് നല്കുന്നതിനെ കുറിച്ച് സംസാരിക്കാനായിരുന്നു അവര് വന്നത് ,ബി കോം ഉയർന്ന മാർക്കോടെ പാസ്സായ ചിറ്റമ്മയ്ക്ക് ഉയർന്ന ഗ്രേഡിലുള്ള ജോലി ലഭിക്കുകയും ചെയ്യുമായിരുന്നു പക്ഷേ ,അവർക്ക് മൂന്ന് മക്കളെ പോറ്റണമെന്നും വീട്ടിൽ നിന്ന് മാറി നില്ക്കാൻ കഴിയില്ലെന്നും പകരം അവരുടെ മൂത്ത മകനായ എനിക്ക് ജോലി കൊടുത്താൽ മതിയെന്നുമാണ് ചിറ്റമ്മ അവരോട് പറഞ്ഞത് അത് കേട്ട് എനിക്ക് സങ്കടം വന്നത് മറ്റൊന്നുമല്ല ,അവരുടെ കുഞ്ഞിനോടൊപ്പം ഞങ്ങളെയും കൂട്ടുകയും അവരുടെ ജീവിതം ഞങ്ങൾക്ക് വേണ്ടി മാറ്റി വയ്ക്കുകയും ചെയ്ത ആ അമ്മ മനസ്സ് ,അത് എൻ്റെയും അനുജത്തിയുടെയും സ്വന്തം അമ്മ തന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു ഉദ്യോഗസ്ഥർ പോയതിന് ശേഷം ഞാനും അനുജത്തിയും കൂടി ചിറ്റമ്മയുടെ അടുത്തേയ്ക്ക് ചെന്നു ചിറ്റമ്മേ ഞങ്ങളൊന്ന് കെട്ടിപ്പിടിച്ചോട്ടെ ,, ഞങ്ങൾക്കവരോടുള്ള സ്നേഹം മനസ്സ് നിറഞ്ഞ് തുളുമ്പിയിരുന്നു ഇനി മുതൽ എന്നെ അമ്മേ എന്ന് വിളിക്കാമെങ്കിൽ മാത്രം രണ്ട് പേർക്കും എന്നെ കെട്ടിപ്പിടിക്കാം,, ചിറ്റമ്മ ഗൗരവത്തോടെ പറഞ്ഞു. അമ്മേ ,, ഞങ്ങളോട് ക്ഷമിക്കമ്മേ,, വിതുമ്പിക്കരഞ്ഞ ഞങ്ങളെ അവർ ഇരുകൈകളും കൊണ്ട് അവരിലേക്ക് വലിച്ചിട്ടു. അന്ന് ഞങ്ങൾ ഒരു ശപഥമെടുത്തു ഞങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ഞങ്ങളുടെ സ്വന്തം അമ്മയെ ഒന്ന് നുള്ളി പോലും വേദനിപ്പിക്കില്ലെന്ന് കണ്ണൂർകാരൻ ❤️❤️❤️ #📔 കഥ #✍ തുടർക്കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #❤️ പ്രണയം സ്റ്റാറ്റസുകൾ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
40 likes
2 comments 11 shares
പാർട്ട്‌,, 09 . "നിന്നെ സസ്പെൻഡ് ചെയ്തതല്ലേ, ജയദേവൻ? ഈ യൂണിഫോം ഇട്ട് ചോദ്യം ചെയ്യാൻ നിനക്ക് എന്ത് അധികാരമാണുള്ളത്?" രുദ്രൻ ജയദേവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു….. ​അരികിൽ ഗായത്രിയും ധൈര്യം വീണ്ടെടുത്തു. "ഞാൻ എന്റെ വക്കീലിനോട് മാത്രമേ സംസാരിക്കൂ. You can't force us." ​ജയദേവൻ ചിരിച്ചില്ല. അയാൾ മേശപ്പുറത്തിരുന്ന ഫയൽ തുറന്നു. അതിൽ നിന്ന് രണ്ട് ഫോട്ടോകൾ എടുത്ത് മേശപ്പുറത്തേക്ക് സ്ലൈഡ് ചെയ്തു. ​"അധികാരം... അതവിടെ നിൽക്കട്ടെ," ജയദേവന്റെ ശബ്ദം തണുത്തുറഞ്ഞിരുന്നു. "വക്കീൽ വരും. അതിനുമുൻപ്, എനിക്കൊരു കഥ കേൾക്കണം." ​അയാൾ ഗായത്രിയെ നോക്കി. "ഗായത്രി. ആദർശ് നിന്നെ ഒഴിവാക്കി. അഞ്ജലിയെ വിവാഹം കഴിക്കാൻ വേണ്ടി. മറ്റൊരു ജീവിതത്തിന് വേണ്ടി." ​എന്നിട്ട് രുദ്രനെ നോക്കി. "രുദ്രൻ, അഞ്ജലിയും നിന്നെ ചതിച്ചു. ആദർശിന്റെ പണത്തിനുവേണ്ടി. അങ്ങനെ, ബാംഗ്ലൂരിൽ വെച്ച്, വഞ്ചിക്കപ്പെട്ട നിങ്ങൾ രണ്ടുപേരും കണ്ടുമുട്ടി. ഒരുമിച്ച്... ഒരു പ്ലാൻ ഉണ്ടാക്കി. അല്ലേ?" ജയദേവൻ ചോദിച്ചു. ​"പ്രതികാരം," രുദ്രൻ പല്ലിറുമ്മി. "അതെ. അവർ അത് അർഹിച്ചിരുന്നു. അതിനെന്താ?" ​"അതിനെന്താ?" ജയദേവൻ ഒരു നിമിഷം നിർത്തി. പിന്നെ അയാൾ എഴുന്നേറ്റു. ​"പ്രതികാരം കൊള്ളാം. പക്ഷെ, നിങ്ങൾ ചെയ്തത് വെറും പ്രതികാരമല്ല. അതൊരു 'പെർഫെക്റ്റ് മർഡർ' ആയിരുന്നു. നിങ്ങളുടെ പ്ലാൻ... ഗംഭീരമായിരുന്നു.” “താങ്ക്സ്…!!” രുദ്രൻ ചിരിച്ചു. "അപ്പോൾ... ഏതാണ് സാറേ ശരിക്കുള്ള വാർത്ത? DySP ജയദേവൻ? അതോ... ഇന്നലെ ഞങ്ങൾ ടിവിയിൽ കണ്ട, സസ്പെൻഡ് ചെയ്യപ്പെട്ട SI ജയദേവനോ?" രുദ്രൻ ഗായത്രിയെ നോക്കി കണ്ണിറുക്കി. "ഏതായാലും, തലയിലെ കെട്ട് ഗംഭീരമായിട്ടുണ്ട്." ഗായത്രിയുടെ ചുണ്ടിലൊരു ചിരി വിടർന്നു. ജയദേവൻ ഫയലിൽ നിന്ന് കണ്ണെടുത്തില്ല. അയാളുടെ ശാന്തത രുദ്രനെ അലോസരപ്പെടുത്തി. "രുദ്രൻ. ഗായത്രി," ജയദേവന്റെ ശബ്ദം ശാന്തമായിരുന്നു. "Let's start." അയാൾ ഫയൽ അടച്ചു. "ബാംഗ്ലൂർ, വിപ്രോ. 'അമാര'സ്' ചോക്ലേറ്റ്. ബാച്ച് നമ്പർ BN-451. അലൻ എന്ന 'scapegoat'. വ്യാജ സിമ്മുകൾ. എയർപോർട്ട് ഡൈവേർഷൻ. നിങ്ങളുടെ ആ 'കുക്കിംഗ് ലാബ്'. സയനൈഡ്. വെൽവെറ്റ് ബോക്സ്… പാലയിലെ സീക്രട്ട് ഗാർഡൻ…!!” ജയദേവൻ ഓരോ വാക്കുകളും ഒരു കല്ലെടുത്ത് മേശപ്പുറത്ത് വെക്കുന്നതുപോലെ പറഞ്ഞു. രുദ്രന്റെയും ഗായത്രിയുടെയും മുഖത്തെ ചിരി മാഞ്ഞു. "A brilliant plan," ജയദേവൻ പറഞ്ഞു. "Almost perfect. എന്റെ അഭിനന്ദനങ്ങൾ." "So you admit it," രുദ്രൻ അഹങ്കാരത്തോടെ പറഞ്ഞു. "ഞങ്ങൾ ബുദ്ധിശാലികളായിരുന്നു." "ആയിരുന്നു," ജയദേവൻ സമ്മതിച്ചു. "പക്ഷെ നിങ്ങൾ ഇപ്പോൾ എവിടെയാണ്. ഞാൻ ഇവിടെയും. So... ആരാണ് കൂടുതൽ ബുദ്ധിശാലി?" ആ ചോദ്യത്തിൽ രുദ്രന്റെ മുഖം മുറുകി. "അപ്പോൾ... ആരായിരുന്നു ഈ കളിയുടെ സൂത്രധാരൻ?" ജയദേവൻ ചോദിച്ചു. "ആരുടെ തലയാണ് ഇതിന് പിന്നിൽ? രുദ്രൻ? അതോ ഗായത്രി?" "അതറിഞ്ഞിട്ട് നിനക്കെന്താ?" രുദ്രൻ കയർത്തു. "ഞങ്ങൾ രണ്ടുപേരുമാണ്. അവർ ഞങ്ങളെ ചതിച്ചു. അവർ മരിക്കണമായിരുന്നു." "അതെ," ജയദേവൻ സമ്മതിച്ചു. "അവർ ചതിച്ചു. പക്ഷെ... ആ ചതി ഒരുപോലെയായിരുന്നില്ല." അവൻ തന്റെ പൂർണ്ണ ശ്രദ്ധ ഗായത്രിക്ക് നേരെ തിരിച്ചു. ആ സ്പോട്ട് ലൈറ്റിൽ അവൾ വിയർക്കുന്നത് ജയദേവൻ കണ്ടു. "ഗായത്രീ," അവന്റെ ശബ്ദം മയപ്പെട്ടു. "ആദർശ് നിന്നെ ഉപയോഗിച്ചു. അല്ലേ? നിന്റെ ആവശ്യങ്ങൾക്ക് പണം തന്നു. കറങ്ങാൻ കൊണ്ടുപോയി. ഒരു 'good time' പാർട്ണർ. പക്ഷെ, കല്യാണം കഴിക്കാൻ നേരം... അവന് 'കുടുംബത്തിൽ പിറന്ന' ഒരു പെണ്ണിനെ വേണമായിരുന്നു. അവൻ നിന്നെ വലിച്ചെറിഞ്ഞു. പോരാത്തതിന്, അവൻ തന്ന പണം തിരികെ ചോദിച്ച് ഭീഷണിപ്പെടുത്തി. ഒരു വേശ്യയോട് പെരുമാറുന്നതിനേക്കാൾ മോശമായി..." ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞു. അവൾ പല്ലിറുമ്മി. "അതെ," അവൾ പതറി. "ആ പന്ന മോൻ..." അവൾ പിറുപിറുത്തു. "Correct," ജയദേവൻ പറഞ്ഞു. എന്നിട്ട് അതിവേഗം രുദ്രന് നേരെ തിരിഞ്ഞു. "And you, രുദ്രാ," ജയദേവന്റെ ശബ്ദം കനത്തു. "നിന്റെ കഥ അതായിരുന്നില്ല. നിന്റേത് പ്രണയമായിരുന്നു. യഥാർത്ഥ പ്രണയം. നീ അഞ്ജലിയെ പെണ്ണുകണ്ടു. നിന്റെ വീട്ടുകാർക്ക് അവളെ ഇഷ്ടപ്പെട്ടു. അവളുടെ വീട്ടുകാർക്ക് നിന്നെയും. നിങ്ങൾ വിവാഹം സ്വപ്നം കണ്ടു. പക്ഷെ, നിന്റെ കയ്യിൽ പണമില്ലായിരുന്നു. നീ കുറച്ച് സമയം ചോദിച്ചു... പക്ഷെ ആദർശ് എന്ന പണച്ചാക്ക് ആ സമയം തന്നില്ല. അവൻ നിന്റെ ജീവിതം... നിന്റെ ഭാവി... എല്ലാം വിലയ്ക്ക് വാങ്ങി." രുദ്രന്റെ കൈകൾ കസേരയുടെ കൈപ്പിടിയിൽ ഞെരിഞ്ഞമർന്നു. അവന്റെ ശ്വാസം ഭാരമായി, ജയദേവൻ അവന്റെ മുറിവിലാണ് തൊട്ടത്. "അപ്പോൾ, ഇതാണ് സത്യം," ജയദേവൻ കസേരയിൽ നിവർന്നിരുന്നു. "രണ്ടുപേരും ചതിക്കപ്പെട്ടു. പക്ഷെ," അവൻ ഗായത്രിയെ നോക്കി. "നിനക്ക് നഷ്ടപ്പെട്ടത് ഒരു എ.ടി.എം. മെഷീൻ മാത്രമാണ്. രുദ്രനോ? അവന് നഷ്ടപ്പെട്ടത് അവന്റെ ജീവിതമാണ്." "സാർ!" രുദ്രൻ ജയദേവനെ നോക്കി. ആദ്യമായി, ആ കണ്ണുകളിൽ ഒരു നന്ദി പ്രകാശിച്ചു. "അതുകൊണ്ട് ഗായത്രീ," ജയദേവൻ തുടർന്നു. "നിന്റെ ഈ ചെറിയ 'പ്രതികാരത്തിന്' വേണ്ടി, യഥാർത്ഥത്തിൽ സ്നേഹിച്ച, ജീവിതം തകർന്ന ഈ മനുഷ്യനെ നീ എന്തിന് ഉപയോഗിച്ചു?" "What?" ഗായത്രിയും രുദ്രനും ഒരുമിച്ച് ഞെട്ടി. "നീയെന്താ പറയുന്നേ?" രുദ്രൻ ജയദേവന് നേരെ തിരിഞ്ഞു. "ഞാൻ പറഞ്ഞത് മനസ്സിലായില്ലേ?" ജയദേവൻ രുദ്രനോട് പറഞ്ഞു. "ഇവൾ! ഗായത്രി! ഇവളാണ് ഈ പ്ലാനിന്റെ മാസ്റ്റർമൈൻഡ്! അവൾക്ക് ആദർശിനെ കൊല്ലണമായിരുന്നു, അവന്റെ ഭീഷണിയിൽ നിന്ന് രക്ഷപ്പെടണമായിരുന്നു. പക്ഷെ ഒറ്റയ്ക്ക് അത് ചെയ്യാൻ അവൾക്ക് ധൈര്യമില്ലായിരുന്നു. അപ്പോഴാണ് അവൾ നിന്നെ കണ്ടെത്തുന്നത്. അഞ്ജലിയുടെ പേരും പറഞ്ഞ് നിന്റെ പ്രണയത്തെ... നിന്റെ വേദനയെ... അവൾ ആളിക്കത്തിച്ചു! അവൾ നിന്നെ ഒരു ആയുധമാക്കി മാറ്റി!" "അല്ല!" ഗായത്രി അലറി. "രുദ്രാ! ഇയാൾ നുണ പറയുകയാണ്!" "നുണയോ?" ജയദേവൻ രുദ്രനോട് ചോദിച്ചു. "ആ വ്യാജ സിമ്മുകൾ ഉണ്ടാക്കിയത് ആരാണ്? ആ പേടിഎം അക്കൗണ്ട്? ആ എയർപോർട്ട് ഡൈവേർഷൻ? അതെല്ലാം ചെയ്തത് ഇവളുടെ ടെക്നിക്കൽ ബുദ്ധിയാണ്! നീ വെറുമൊരു വിഡ്ഢി! സ്നേഹത്തിന് വേണ്ടി കൊല്ലാൻ നടന്ന ഒരു വിഡ്ഢി! ഇവൾ നിന്നെ ഉപയോഗിച്ച്... ഇപ്പോൾ നിന്നെ ഒറ്റിക്കൊടുത്ത് രക്ഷപ്പെടാൻ നോക്കുന്നു!" "രുദ്രാ!" ഗായത്രി പൊട്ടിക്കരഞ്ഞു. "ഇയാളെ വിശ്വസിക്കരുത്! അത്... അത് നമ്മൾ..." "ഗായത്രീ! Shut your mouth!" രുദ്രൻ അവൾക്ക് നേരെ അലറി. ആ ഒരൊറ്റ അലർച്ചയിൽ ഗായത്രി തകർന്നു. "എന്നെ... എന്നെയാണോടാ നീ നിശബ്ദയാക്കുന്നത്?" അവൾ ജയദേവന് നേരെ തിരിഞ്ഞു. അവളുടെ കണ്ണുകൾ കത്തുകയായിരുന്നു. "അല്ല! അവൻ പറഞ്ഞത് നുണയാണ്! ഞാനല്ല അവനെ കണ്ടുപിടിച്ചത്! അവനാണ്! അവനാണ് എന്നെ ബാംഗ്ലൂരിലെ ആ ബാറിൽ വെച്ച് കണ്ടത്! അവൻ കരയുകയായിരുന്നു! അവന്റെ കാമുകിയെക്കുറിച്ച് പറഞ്ഞുകൊണ്ട്!" രുദ്രൻ സ്തംഭിച്ചിരുന്നു. "ഗായത്രീ!" "ഞാനാണ് അവനോട് പറഞ്ഞത് കരഞ്ഞിട്ട് കാര്യമില്ലെന്ന്!" ഗായത്രി അലറി. "ആദർശ് എന്നെ ഭീഷണിപ്പെടുത്തിയപ്പോൾ, ഞാനാണ് അവനോട് ഒരു വഴി ചോദിച്ചത്! അപ്പോൾ... അപ്പോഴാണ് അവൻ...!" ഗായത്രി ഒരു നിമിഷം നിർത്തി. "അപ്പോഴാണ് അവൻ എന്ത് ചെയ്തത്?" ജയദേവന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി. "അവനാണ്... അവനാണ് ആ പ്ലാൻ പറഞ്ഞത്!" ഗായത്രി പൊട്ടിക്കരഞ്ഞു. "അവനാണ് പറഞ്ഞത്... 'നമുക്ക് അവരെ കൊല്ലണം. പക്ഷെ, ഒരു കൊലപാതകം പോലെയല്ല. ഒരു കല പോലെ.' അവനാണ് അലന്റെ കാര്യം പറഞ്ഞത്... ആ ചോക്ലേറ്റ്... ആ വെൽവെറ്റ് ബോക്സ്... എല്ലാം! 'നമ്മൾ ജീവിക്കാൻ അവർ സമ്മതിക്കില്ലെങ്കിൽ, അവരെയും ജീവിക്കാൻ നമ്മൾ സമ്മതിക്കരുത്! ഒരു തുമ്പുപോലും അവശേഷിപ്പിക്കാതെ!' എന്ന് പറഞ്ഞത് അവനാണ്! എല്ലാം അവനാണ്!" ആ മുറി നിശ്ചലമായി. കുറ്റസമ്മതം. പൂർണ്ണമായ കുറ്റസമ്മതം. രുദ്രൻ പരാജയപ്പെട്ടവനെപ്പോലെ കസേരയിലേക്ക് തളർന്നിരുന്നു. ജയദേവൻ ഒരു വാക്കുപോലും മിണ്ടിയില്ല. അവൻ കസേരയിൽ നിന്നെഴുന്നേറ്റു. ഇരുട്ടിൽ നിന്നിരുന്ന ബേസിലിനെ നോക്കി. ബേസിൽ എല്ലാം റെക്കോർഡ് ചെയ്തിരുന്നു. ജയദേവൻ ആ ഇരുണ്ട മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു. ഡോർ തുറക്കുന്നതിന് മുൻപ്, അവൻ തിരിഞ്ഞുനിന്ന് രുദ്രനെ നോക്കി. "നീ ഒരു ആർട്ടിസ്റ്റ് തന്നെയായിരുന്നു, രുദ്രാ. പക്ഷെ, നിന്റെ ഈ കല... ഇത് മനസ്സിലാക്കാൻ കഴിയുന്ന ഒരു പോലീസുകാരന്റെ മുന്നിലായിപ്പോയി നിന്റെ കഷ്ടകാലം." രുദ്രൻ അഹങ്കാരത്തോടെ ചിരിച്ചു. "So, you finally figured it out. കളി തീർന്നു." ​"അതെ," ജയദേവൻ പറഞ്ഞു. "കളി തീർന്നു. പക്ഷെ... നിങ്ങളുടെ കളി." ​അയാൾ ഗായത്രിയെ നോക്കി. "ഗായത്രീ, നിനക്ക് രുദ്രനെ എങ്ങനെ അറിയാം?" ​"അത്... ഞങ്ങൾ ബാംഗ്ലൂരിൽ... ഒരു കോഫി ഷോപ്പിൽ," അവൾ പതറി. ​"നുണ," ജയദേവൻ പറഞ്ഞു. "നിങ്ങൾ കണ്ടുമുട്ടിയത് ഒരു ഡാർക്ക് വെബ് ഫോറത്തിലാണ്. 'Revenge Seekers' എന്ന ഗ്രൂപ്പിൽ. നിങ്ങൾ പരസ്പരം കണ്ടിട്ടുപോലുമില്ല. എല്ലാം ഓൺലൈൻ പ്ലാനിംഗ് ആയിരുന്നു. അല്ലേ?" ​ഇരുവരും ഞെട്ടി. ഇത് പോലീസിന്റെ കയ്യിലുള്ള തെളിവുകളിൽ ഉണ്ടായിരുന്നില്ല. ​"നിങ്ങൾ രണ്ടുപേരും ബുദ്ധിശാലികളാണ്," ജയദേവൻ തുടർന്നു. "പക്ഷെ നിങ്ങളുടെ ഈ 'പെർഫെക്റ്റ് പ്ലാനിൽ' ഒരു ചെറിയ പിശകുണ്ട്." ​അയാൾ രുദ്രന് നേരെ തിരിഞ്ഞു. ആ സ്പോട്ട് ലൈറ്റിൽ അവന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി. ​"രുദ്രാ... നീ പറഞ്ഞത് പച്ചക്കള്ളമാണ്." ​രുദ്രന്റെ മുഖത്തെ ചിരി മാഞ്ഞു. ​"നീ അഞ്ജലിയെ പ്രണയിച്ചിട്ടില്ല," ജയദേവൻ പതുക്കെ പറഞ്ഞു. "അഞ്ജലിക്ക് നിന്നെ അറിയുക പോലുമില്ല." ​"What?!" ഗായത്രി അവിശ്വസനീയതയോടെ രുദ്രനെ നോക്കി. ​"നുണ പറയരുത്!" രുദ്രൻ അലറി. "അവൾ എന്റെ..." ​"അല്ല!" ജയദേവൻ മേശപ്പുറത്ത് ആഞ്ഞടിച്ചു. "ഞങ്ങൾ അഞ്ജലിയുടെ പഴയ ഫോൺ, അവളുടെ ലാപ്ടോപ്പ്, അവളുടെ ഡയറികൾ... എല്ലാം കീറിമുറിച്ച് പരിശോധിച്ചു. അതിൽ രുദ്രൻ എന്നൊരു കാമുകൻ ഉണ്ടായിരുന്നു. പക്ഷെ അത് എന്റെ മുന്നിൽ ഇരിക്കുന്ന ഈ രുദ്രൻ അല്ല…..!! ഈ രുദ്രനുമായി അഞ്‌ജലിക്ക് ജീവിതത്തിൽ എവിടെയും ഒരു ബന്ധവുമില്ല…!!” ​ഗായത്രിയുടെ ശ്വാസം നിലച്ചു. ​"നീ ആരാണ്?" ജയദേവൻ രുദ്രന് നേരെ അലറി. "'രുദ്രൻ' എന്നത് നിന്റെ യഥാർത്ഥ പേരല്ല. അതൊരു ഫേക്ക് ഐഡിയാണ്. നീ അഞ്ജലിയുടെ കാമുകനല്ലെങ്കിൽ... പിന്നെ എന്തിനാണ് ഈ നാടകം കളിച്ചത്?" ​ജയദേവൻ ഗായത്രിക്ക് നേരെ തിരിഞ്ഞു. ​"ഗായത്രീ, നീ ചതിക്കപ്പെട്ടു! ഇവൻ ആദർശിന്റെ കാമുകിയായിരുന്ന നിന്നെ കണ്ടെത്തി. നിന്റെ പ്രതികാരദാഹം മനസ്സിലാക്കി. എന്നിട്ട്, നിന്റെ വിശ്വാസം നേടാൻ, ഇവൻ അഞ്ജലിയുടെ 'വ്യാജ കാമുകനായി' അഭിനയിച്ചു! ഇവൻ നിന്നെക്കൊണ്ട് ഈ കൊലപാതകം ചെയ്യിക്കുകയായിരുന്നു!" ​"അല്ല... അല്ല..." ഗായത്രി പൊട്ടിക്കരഞ്ഞു. "രുദ്രാ... പറ... ഇത് സത്യമല്ലെന്ന് പറ!" ​രുദ്രൻ നിശബ്ദനായിരുന്നു. അവന്റെ എല്ലാ അഹങ്കാരവും തകർന്നിരുന്നു. ​"ഇനി പറയ്," ജയദേവന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി. "നീ ആരാണ്? ആദർശിനോടും അഞ്ജലിയോടും നിനക്ക് എന്ത് പകയാണ് ഉണ്ടായിരുന്നത്? എന്തിനാണ് നീ ഗായത്രിയെയും അലനെയും ഒരുപോലെ കരുക്കളാക്കിയത്?" ​"നീ വെറുമൊരു പ്രണയപ്പകയുടെ ഇരയല്ല. നീയാണ് ഈ കളിയുടെ മാസ്റ്റർമൈൻഡ്." ​രുദ്രൻ നിശബ്ദത ഭേദിച്ചു. അവൻ പതുക്കെ തലയുയർത്തി. ​അവന്റെ മുഖത്ത് ഭയമായിരുന്നില്ല. പരാജയപ്പെട്ടവന്റെ നിസ്സംഗതയായിരുന്നു. അവൻ ജയദേവനെ നോക്കി. ​"നീ ജയിച്ചു, ജയദേവൻ. അതെ, ഞാൻ അഞ്ജലിയുടെ കാമുകനായിരുന്നില്ല." ​"പിന്നെ എന്തിന്?" ​"കാരണം," രുദ്രൻ ചിരിച്ചു. അതൊരു ഭ്രാന്തമായ ചിരിയായിരുന്നു. "എനിക്ക് ആദർശിനെ കൊല്ലണമായിരുന്നു. പക്ഷെ, അത് മാത്രം പോരായിരുന്നു. എനിക്കവനെ മാനസികമായി തകർക്കണമായിരുന്നു. അവന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം... അവന്റെ ആദ്യരാത്രി... അവൻ ഏറ്റവും വിശ്വസിക്കുന്ന, സ്നേഹിക്കുന്ന പെണ്ണിന്റെ കൈകൊണ്ട് തന്നെ അവന് വിഷം കൊടുത്ത് കൊല്ലണം. അതാണ് എന്റെ പ്രതികാരം." ​ഗായത്രി സ്തംഭിച്ചിരിക്കുകയായിരുന്നു. ​"നീ... നീ ആരാണ്...?" ജയദേവൻ ചോദിച്ചു. ​രുദ്രൻ ജയദേവന്റെ കണ്ണുകളിലേക്ക് നോക്കി. ​"നീ അഞ്ജലിയുടെ ഡയറി വായിച്ചെന്നല്ലേ പറഞ്ഞത്? അതിൽ ‘രുദ്രൻ’ എന്നൊരു പേര് കണ്ടു. പക്ഷെ, നീ ആ ഡയറി മുഴുവൻ വായിച്ചില്ല." ​അവൻ ഒരു നിമിഷം നിർത്തി. ​"ആദർശിന് ഒരു അനിയൻ മാത്രമല്ല ഉണ്ടായിരുന്നത്, ജയദേവൻ. അവനൊരു ചേട്ടൻ കൂടിയുണ്ടായിരുന്നു. ആദർശിന്റെ നിഴലിൽ, ആരുടെയും ശ്രദ്ധ കിട്ടാതെ വളർന്ന, അവന്റെ അഹങ്കാരം കൊണ്ട് ബിസിനസ്സിൽ നിന്ന് പുറത്താക്കപ്പെട്ട, സ്വന്തം അച്ഛന്റെ സ്വത്തിൽ നിന്ന് ഒരു നയാപൈസ കിട്ടാതെ പോയ ഒരു മൂത്ത മകൻ." ​ജയദേവന്റെ കൈകൾ അറിയാതെ മേശയിൽ മുറുകി. ​"അവന്റെ പേര്... എന്റെ പേര്..." രുദ്രൻ പറഞ്ഞു. "അത് 'രുദ്രൻ' എന്നല്ല." ​"അത്... 'മാധവ്' എന്നാണ്." ​അവൻ ഇൻവെസ്റ്റിഗേഷൻ ബോർഡിലേക്ക് നോക്കി. "ആദർശിന്റെ സ്വന്തം ചേട്ടൻ." ​ആ മുറിയിൽ സമ്പൂർണ്ണ നിശബ്ദത തളംകെട്ടി. ബേസിലിന്റെ കയ്യിൽ നിന്ന് പേന നിലത്തുവീണു. ​"നീ... നീ ആദർശിന്റെ..." ജയദേവൻ അവിശ്വസനീയതയോടെ പറഞ്ഞു. ​"അതെ," മാധവ് പറഞ്ഞു. "അവന്റെ അച്ഛന്റെ ആദ്യ ഭാര്യയിലെ മകൻ. ആരും അറിയാത്ത രഹസ്യം. ഗായത്രിയെ ഞാൻ കണ്ടെത്തി, പണം വാഗ്ദാനം ചെയ്തു. അലനെ ഞാൻ കരുവാക്കി. എല്ലാം... എല്ലാം അവന്റെ അന്ത്യം ഇങ്ങനെയായിരിക്കാൻ വേണ്ടി മാത്രമായിരുന്നു. അവന്റെ കല്യാണ രാത്രിയിൽ, അവന്റെ വധുവിന്റെ കൈകൊണ്ട് തന്നെ.” ജയദേവൻ ഒരു നിമിഷം സ്തംഭിച്ചു നിന്നു. അയാൾ ആ ഇൻവെസ്റ്റിഗേഷൻ ബോർഡിലേക്ക് നോക്കി. പിന്നെ... പതുക്കെ... ​അവൻ ചിരിക്കാൻ തുടങ്ങി. ​അതൊരു സാധാരണ ചിരിയായിരുന്നില്ല. ക്ഷീണിച്ച, എന്നാൽ എല്ലാം മനസ്സിലാക്കിയ ഒരുവന്റെ തണുത്ത ചിരി. ​മാധവിന്റെ മുഖത്തെ അഹങ്കാരം ഒരു നിമിഷം സംശയത്തിന് വഴിമാറി. "നീ... നീയെന്തിനാ ചിരിക്കുന്നത്?" ​ജയദേവൻ ചിരി നിർത്തി. അവൻ മുറിയുടെ മൂലയിൽ, ഇരുട്ടിൽ വെച്ചിരുന്ന മറ്റൊരു ഫയൽ കയ്യിലെടുത്തു. അവൻ അത് തിരികെ വന്ന് സ്റ്റീൽ മേശപ്പുറത്ത്, ആ സ്പോട്ട് ലൈറ്റിന് താഴേക്ക് വലിച്ചെറിഞ്ഞു. ​"നീ ഒരു ഗംഭീര കഥ പറഞ്ഞു, മാധവ്," ജയദേവൻ പറഞ്ഞു. "പക്ഷെ, നീ ആ കഥ തുടങ്ങാൻ ഒരുപാട് വൈകിപ്പോയി." ​അവൻ ആ ഫയൽ തുറന്നു. അതിലെ ആദ്യത്തെ പേജ് മാധവിന് നേരെ തിരിച്ചു. അതൊരു പഴയ ഫോട്ടോയായിരുന്നു. ആദർശിന്റെ അച്ഛന്റെയും, മറ്റൊരു സ്ത്രീയുടെയും, അവർക്കിടയിൽ നിൽക്കുന്ന ഒരു കൗമാരക്കാരന്റെയും. ​"മാധവ്. ജനനം 1988," ജയദേവന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി. "പിതാവ്: സച്ചിദാനന്ദൻ. മാതാവ്: മാധവിയമ്മാൾ, പഠനം ഊട്ടിയിൽ. 2015-ൽ ബാംഗ്ലൂരിലേക്ക് മാറി. ഒരു ടെക് കമ്പനി തുടങ്ങി... പക്ഷെ അത് പൂട്ടിപ്പോയി. കാരണം, നിന്റെ അച്ഛൻ, ആദർശിന്റെ അച്ഛൻ, ഫണ്ടിംഗ് പിൻവലിച്ചു." ​മാധവിന്റെ കണ്ണുകൾ അവിശ്വസനീയതയോടെ വിടർന്നു. അവന്റെ അഹങ്കാരം ഒരു നിമിഷം കൊണ്ട് തകർന്നു. ​"നീ... നിനക്കിതെങ്ങനെ...?" ​"നീ കരുതിയോ എനിക്കിതൊന്നും അറിയില്ലായിരുന്നെന്ന്?" "നീ എറിഞ്ഞുതന്ന 'രുദ്രൻ', 'ഗായത്രി' എന്ന എല്ലിൻ കഷണങ്ങൾക്ക് പിന്നാലെ മാത്രം ഓടുന്ന ഒരു വിഡ്ഢിയാണ് ഞാനെന്ന് നീ കരുതി അല്ലെ…!!” ​ജയദേവൻ മേശയിൽ ആഞ്ഞടിച്ചു. ​"നിന്റെ പ്ലാൻ പെർഫെക്റ്റ് ആയിരുന്നു, മാധവ്! അത് അത്ര പെർഫെക്റ്റ് ആയതുകൊണ്ട് തന്നെയാണ് എനിക്ക് സംശയം തോന്നിയത്! ഇതൊരു സാധാരണ പ്രണയപ്പകയല്ല. ഇതൊരു പ്രൊഫഷണൽ ഹിറ്റ് ആണ്. അതിവിദഗ്ദ്ധമായി പ്ലാൻ ചെയ്ത ഒന്ന്. ഒരു സാധാരണ കാമുകന് ഇത് കഴിയില്ല!. ​അവൻ ഗായത്രിക്ക് നേരെ വിരൽ ചൂണ്ടി. "അതുകൊണ്ട്, ഞങ്ങൾ ഇവളുടെ പിന്നാലെ മാത്രം പോയില്ല." ​അവൻ മാധവിന് നേരെ തിരിഞ്ഞു. "ഞങ്ങൾ ആദർശിന്റെ ശത്രുക്കളെ തിരഞ്ഞു. അവന്റെ ബിസിനസ്സ്... അവന്റെ കുടുംബം... അവന്റെ ഭൂതകാലം... എല്ലാം ഞങ്ങൾ അരിച്ചുപെറുക്കി. അപ്പോഴാണ് ഞങ്ങൾ നിന്നെ കണ്ടെത്തിയത്." ​ജയദേവൻ ആ ഫോട്ടോയിൽ വിരലമർത്തി. ​"ആരും അറിയാത്ത, ആരും സംസാരിക്കാത്ത ആ Blank son. ആ മൂത്ത മകൻ!" ​"നീ 'രുദ്രൻ' എന്ന പേരിൽ ഒളിച്ചിരിക്കുമ്പോൾ, ഞാൻ 'മാധവ്' എന്ന നിന്റെ യഥാർത്ഥ പേരിന് പിന്നാലെയായിരുന്നു. നീയാണ് ഗായത്രിയെ കണ്ടെത്തിയത്. നീയാണ് അലന്റെ ബലഹീനത മുതലെടുത്തത്. നീയാണ് ഈ കളി മുഴുവൻ നിയന്ത്രിച്ചത്." ​ജയദേവൻ അവന്റെ മുഖത്തേക്ക് കുനിഞ്ഞു. നെറ്റിയിലെ ബാൻഡേജിൽ നിന്ന് ഒരു തുള്ളി വിയർപ്പ് മേശപ്പുറത്തേക്ക് ഇറ്റുവീണു. ​"നീയിപ്പോൾ കുറ്റം സമ്മതിക്കുകയല്ല ചെയ്തത്, മാധവ്." ജയദേവന്റെ ശബ്ദം ഒരു മന്ത്രം പോലെ താഴ്ന്നു. ​"എനിക്ക് നേരത്തെ അറിയാമായിരുന്ന ഒരു സത്യം... നീയിപ്പോൾ ഉറപ്പിക്കുക മാത്രമാണ് ചെയ്തത്." ​ആ മുറിയിൽ സമ്പൂർണ്ണ നിശബ്ദത. മാധവ് എന്ന 'മാസ്റ്റർമൈൻഡ്', ജയദേവൻ എന്ന പോലീസുകാരന് മുന്നിൽ ആദ്യമായി പതറി. ​"ഒരൊറ്റ ചോദ്യം കൂടി, മാധവ്," ജയദേവന്റെ ശബ്ദം താഴ്ന്നു. "എന്തിനാണ് ഇത്രയും ക്രൂരമായി? സ്വന്തം സഹോദരനെ... അവന്റെ വിവാഹ രാത്രിയിൽ തന്നെ…? എന്താണ് അവൻ നിന്നോട് ചെയ്തത്?" ​ആ ചോദ്യം മാധവിനെ തളർത്തി. അവൻ ഒരു നിമിഷം കണ്ണുകളടച്ചു. അവന്റെ അഹങ്കാരമെല്ലാം ഒരു ചില്ലുപാത്രം പോലെ തകർന്നുവീണു. ​"സഹോദരനോ?" ​അവൻ ചിരിച്ചു. അതൊരു ഭ്രാന്തൻ ചിരിയായിരുന്നില്ല. അതിൽ ഒരു ജന്മത്തിന്റെ മുഴുവൻ വേദനയും ഉണ്ടായിരുന്നു. ​"അവനെന്റെ സഹോദരനായിരുന്നില്ല, ജയദേവാ... അവൻ എന്റെ അന്തകനായിരുന്നു." ​അവൻ ആ ചോദ്യം ചെയ്യൽ മുറിയിലെ കസേരയിലേക്ക് തളർന്നിരുന്നു. ​"നിനക്കറിയോ എന്റെ ബാല്യം?" മാധവ് ദൂരേക്ക് നോക്കി സംസാരിച്ചുതുടങ്ങി. ആ മുറി പെട്ടെന്ന് ഒരു കോടതിമുറി പോലെ നിശബ്ദമായി. ​"എന്റെ ഓർമ്മ തുടങ്ങുന്നത് ഊട്ടിയിലെ ഒരു വലിയ ബംഗ്ലാവിലാണ്. 'ഗ്ലെൻവ്യൂ എസ്റ്റേറ്റ്'. പുറംലോകത്തിന് അതൊരു ഗസ്റ്റ് ഹൗസ് മാത്രം. എനിക്ക്... അതൊരു സ്വർണ്ണക്കൂടായിരുന്നു. ആരും അറിയാത്ത, ആർക്കും വേണ്ടാത്ത ഒരു രാജകുമാരൻ. ഞാൻ... 'അയാളുടെ' ആദ്യഭാര്യയിലെ മകൻ… ​"എല്ലാ മാസവും ഒന്നാം തീയതി അയാൾ വരും. വിലകൂടിയ കളിപ്പാട്ടങ്ങൾ... മുന്തിയ ചോക്ലേറ്റുകൾ... എല്ലാം തരും. പക്ഷെ ഒന്നുറക്കെ, 'അച്ഛാ' എന്ന് വിളിക്കാൻ എനിക്ക് അനുവാദമില്ലായിരുന്നു. കാരണം, ഞാൻ 'രഹസ്യമായിരുന്നു'." ​"എന്റെ അമ്മ... അവർ സുന്ദരിയായിരുന്നു. പക്ഷെ, ആരും വരാത്ത ആ ബംഗ്ലാവിൽ, പുറംലോകം കാണാതെ, ഭർത്താവിന്റെ പേര് പറയാൻ അവകാശമില്ലാതെ, അവർ പതിയെപ്പതിയെ... ഇല്ലാതാവുകയായിരുന്നു. അതൊരു ഒറ്റപ്പെട്ട ബാല്യമായിരുന്നു." ​"എന്റെ അഞ്ചാമത്തെ വയസ്സിലാണ് ആദർശ് ജനിക്കുന്നത്. 'അയാളുടെ' നിയമപരമായ മകൻ. പത്രങ്ങളിലെല്ലാം അവന്റെ ചിരിക്കുന്ന ഫോട്ടോ വന്നു. 'കോടീശ്വരന്റെ അവകാശി'. അന്ന് രാത്രി ആദ്യമായി എന്റെ അമ്മ അയാളോട് വഴക്കിട്ടു. എനിക്കും ആ പേര് വേണം... എനിക്കും ആ സ്ഥാനം വേണം..." ​മാധവിന്റെ കണ്ണുകൾ ചുവന്നു. ​"അയാൾ അന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ ഒരു വാക്കുണ്ട്... 'അവൻ എന്റെ മകനാണ്. നീയോ... നീ എന്റെയൊരു തെറ്റാണ്. തെറ്റിന് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും. അതാണ് നീയും അവനും.'" ​"അതായിരുന്നു എന്റെ അമ്മയുടെ നരകയാതനയുടെ തുടക്കം. അവർക്ക് ഭ്രാന്തായിരുന്നില്ല, ജയദേവാ. അവർക്ക് സ്‌നേഹം കിട്ടിയില്ല. അവർ ആ മുറിക്കുള്ളിൽ കിടന്ന് അലറി... കരഞ്ഞു... അവസാനം അവർ മരുന്നുകളിൽ അഭയം തേടി." ​"എന്റെ പത്താമത്തെ വയസ്സിൽ, അയാൾ അവരെ ഊട്ടിയിലെ ഒരു ഭ്രാന്താശുപത്രിയിലാക്കി. എന്നെ ബാംഗ്ലൂരിലെ ഏറ്റവും വിലകൂടിയ ബോർഡിംഗ് സ്കൂളിലേക്കും അയച്ചു. പണം... അതെന്റെ അക്കൗണ്ടിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. പക്ഷെ, പേരിന്റെ സ്ഥാനത്ത് അപ്പോഴും ആ നീചന്റെ പേരുണ്ടായിരുന്നില്ല." ​"പിന്നീട് ഞാൻ കേൾക്കുന്നത് ആദർശിന്റെ വളർച്ചയാണ്. അച്ഛന്റെ സ്നേഹം... ബിസിനസ്സിലെ പങ്കാളിത്തം... എല്ലാം. ഞാൻ ബിസിനസ്സ് തുടങ്ങാൻ പണം ചോദിച്ചപ്പോൾ അയാൾ തന്നു. പക്ഷെ, ഞാൻ ആദർശിനേക്കാൾ വളരുമെന്ന് കണ്ടപ്പോൾ, അയാൾ എന്റെ ഫണ്ടിംഗ് നിർത്തി. എന്നെ വീണ്ടും പൂജ്യമാക്കി." ​അവൻ ജയദേവന്റെ കണ്ണുകളിലേക്ക് നോക്കി. ​"അവസാനമായി ഞാൻ അവനെ കണ്ടു. ആദർശിനെ. അഞ്ജലിയുമായുള്ള അവന്റെ വിവാഹനിശ്ചയത്തിന് ഒരാഴ്ച മുൻപ്. ഞാൻ അവന്റെ ഓഫീസിൽ പോയി. ഒരൊറ്റ കാര്യം ചോദിക്കാൻ. എന്റെ അമ്മ ഇപ്പോഴും ആ ഇരുട്ടുമുറിയിലുണ്ട്. അവരെ മോചിപ്പിക്കാൻ... അവരെ എനിക്ക് തിരിച്ചുതരാൻ." ​"അവൻ എന്നെ നോക്കി ചിരിച്ചു. അവനറിയില്ലായിരുന്നു ഞാൻ അവന്റെ ചേട്ടനാണെന്ന്. അവൻ അവന്റെ അച്ഛൻ എന്നോട് പറഞ്ഞ അതേ വാക്ക് ആവർത്തിച്ചു." ​'You are a mistake. My father's mistake.' ​"അന്ന്," മാധവ് ശ്വാസമെടുക്കാൻ പാടുപെട്ടു. "അന്ന് ഞാൻ തീരുമാനിച്ചു. ഈ 'തെറ്റ്' നിങ്ങളെ എല്ലാവരെയും തിരുത്തും." ​"എന്റെ അമ്മയുടെ താലി അറുത്ത ആ കുടുംബത്തെ ഞാൻ ഇല്ലാതാക്കും. എന്റെ അച്ഛൻ ഏറ്റവും കൂടുതൽ സ്നേഹിച്ച, അവന്റെ അഹങ്കാരമായ ആദർശിൽ നിന്ന് തന്നെ ഞാൻ തുടങ്ങി. അവന്റെ ഏറ്റവും സന്തോഷമുള്ള രാത്രി... അവന്റെ ആദ്യരാത്രി... അത് അവന്റെ അവസാനത്തെ രാത്രിയാക്കി. അവന്റെ പെണ്ണിനെ കൊണ്ട് തന്നെ അവന് വിഷം കൊടുപ്പിച്ചു!" ​മാധവ് പൊട്ടിച്ചിരിച്ചു. ആ ചിരിയിൽ കണ്ണുനീരുണ്ടായിരുന്നു. ​"അതൊരു പ്രതികാരമായിരുന്നില്ല, ജയദേവാ. അതൊരു ശുദ്ധീകരണമായിരുന്നു. ആര് കേട്ടാലും അറച്ചു പോകുന്ന എന്റെ ബാല്യത്തിനുള്ള എന്റെ സ്വന്തം നീതി!" ​ആ മുറിയിൽ നിശബ്ദത തളംകെട്ടി. ബേസിലിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ജയദേവൻ ഒരു നിമിഷം ശ്വാസമെടുക്കാൻ മറന്നുപോയി. ​അയാൾ ഒരു ഭീകരനായ കുറ്റവാളിയെ ആയിരുന്നില്ല പിടികൂടിയത്. കാലം വേട്ടയാടി, മുറിവേൽപ്പിച്ചു ഭ്രാന്തനാക്കിയ ഒരു ഇരയെയായിരുന്നു. ​"ബേസിൽ," ജയദേവൻ തിരിഞ്ഞുനോക്കാതെ വിളിച്ചു. "വനിതാ പോലീസിനെ വിളിക്ക്. ഗായത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തു. ആൻഡ്..." ​അവൻ മാധവനെ നോക്കി. "ഇവന് സ്പെഷ്യൽ സെല്ലിലേക്ക് ഒരു സിംഗിൾ റൂം ബുക്ക് ചെയ്തേക്ക്. The rest of his life.” ജയദേവൻ വേഗം അവിടെ നിന്നേഴുന്നേറ്റു, പുറത്തേക്ക് കടക്കുവാൻ ദൃതിയോടെ നടന്നു…. പെട്ടെന്ന്, പിന്നിൽ നിന്ന് ഒരു നീട്ടിയ വിസിലടി കേട്ടു. ജയദേവൻ വാതിൽക്കൽ നിശ്ചലനായി. ​"ഐവ... എന്താ സാറേ, കഥ തീർന്നോ…? നിന്റെ സ്ക്രിപ്റ്റ് ഇവിടെ വരെ ഉണ്ടായിരുന്നുള്ളൂല്ലേ….…. പക്ഷെ എന്റെ കഥ ഞാൻ അവസാനിപ്പിച്ചിട്ടില്ല, ജയദേവാ….. നീ എനിക്ക് പറ്റിയ ഒരു നായകനേയല്ല, ഇത് വില്ലന്റെ കഥയാടാ DySP സാറേ…!!” ലേശം ഉളുപ്പുണ്ടെങ്കിൽ കാക്കിയൂരി കളഞ്ഞിട്ട്, തെണ്ടി തിന്നെടാ… തുഫ്…..!” തുടരും.. ✍️✍️ബിനു. #✍ തുടർക്കഥ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
72 likes
7 comments 11 shares