✍ തുടർക്കഥ

159K Posts • 1571M views
Diya Samad
2K views 1 days ago
Part 78 " എന്നാലും ഇവൾ ഇത് എവിടെ പോയിരിക്കുവാ " : കൊട്ടിയിട്ടും ബെൽ അടിച്ചിട്ടും തുറക്കാത്ത വാതിൽ കണ്ട് രോഷത്തോടെ സരസ്വതി തിരക്കി. " ചിലപ്പോൾ സാധനം വല്ലതും വാങ്ങിക്കാൻ പോയത് ആയിരിക്കും സരസ്വതി. നീ അവിടെ ഇരിക്ക് കുറച്ച് നേരം കൂടി നമ്മുക്ക് നോക്കാം " : ലതയാണ് അത് പറഞ്ഞത്. ഉച്ച ഭക്ഷണവും കഴിച്ച് ഒരു ഉറക്കവും കഴിഞ്ഞ് പ്രമാണത്തിന്റെ കാര്യത്തിനായി ഗൗരിയെ അന്വേഷിച്ച് വന്നതാണ് സതീഷനും കുടുംബവും. (ഗൗരിയെ അവിടുന്ന് പുറത്താക്കിയില്ലേ അപ്പൊ അവളെ നമ്മുക്ക് ഇനി ആ കുടുംബത്തിൽ ചേർക്കണ്ട 🫣 എന്ത് പറയുന്നു) കണ്ണൻ ഉച്ചക്ക് കഴിക്കാൻ വരും എന്ന് അറിയുന്നത് കൊണ്ട് തന്നെ അവൻ വന്ന് പോയിട്ട് ഇറങ്ങാൻ കാത്ത് നിന്നതാണ് അവർ. ഇവിടെ എത്തിയിട്ട് ഇപ്പൊ കുറച്ച് നേരമായി ഇത്രയും നേരമായിട്ടും വാതിൽ തുറക്കാത്തത്തിന്റെ രോഷമാണ് സരസ്വതി തീർത്തത്. ഒപ്പം എല്ലാം പെട്ടന്ന് നടത്തി കണ്ണൻ വരുന്നതിന് മുൻപ് തന്നെ അവർക്ക് ഇവിടുന്ന് പോകണം. ലത പറഞ്ഞതും സരസ്വതി വലിയ താല്പര്യം ഇല്ലാത്ത പോലെ ലതക്ക് അടുത്തായി ആ തിണ്ണയിലേക്ക് ഇരുന്നു. ലെച്ചുവും സതീഷനും പിന്നെ വീടിന്റെ പരിസരം കാണാൻ ചുറ്റും നടക്കുവാണ്. " നിങ്ങൾ എന്താ ഇവിടെ ഇരിക്കുന്നെ അവൾ ഇതുവരെ കതക് തുറന്നില്ലേ " : പരിസരം ഒക്കെ കണ്ട് വന്ന് തിണ്ണയിൽ ഇരിക്കുന്നവരെ കണ്ട് ലെച്ചു ചോദിച്ചു. സതീഷനും അതെ സംശയത്തോടെ അവരെ നോക്കി. " ഇല്ല, ആ പെണ്ണ് ഇവിടെ ഇല്ലെന്ന തോന്നുന്നേ. കൊട്ടിയിട്ടും ബെൽ അടിച്ചിട്ടും ഒന്നും വാതിൽ തുറന്നില്ല. അകത്തും ആളനക്കും ഒന്നും കണ്ടില്ല. ഇനി ചിലപ്പോൾ കടയിൽ വല്ലതും പോയതായിരിക്കും അങ്ങനെ ആണെങ്കിൽ തിരികെ വരാൻ സമയം ആയല്ലോ അതാ ഞങ്ങൾ ഇവിടെ ഇരുന്നേ. " : ലതയാണ് അവർക്ക് ഉള്ള മറുപടി നൽകിയത്. അത് കേട്ടതും സതീഷനും ലെച്ചുവും കൂടി അവർക്ക് ഒപ്പം വന്ന് ഇരുന്നു. " അവൾ കടയിൽ ഒന്നും പോയത് ആയിരിക്കില്ല ചിലപ്പോൾ അവന്റെ കൂടെ എങ്ങോട്ടെങ്കിലും പോയത് ആയിരിക്കും അല്ലെങ്കിൽ ഇപ്പോൾ വരേണ്ട സമയം കഴിഞ്ഞില്ലേ. " : ഏറെ നേരം കഴിഞ്ഞിട്ടും അവളെ കാണാതെ വന്നതും സതീശൻ അതും പറഞ്ഞ് അവിടെ നിന്ന് എണീറ്റു. " അവർ എവിടെ പോകാന " : സതീശൻ പറഞ്ഞത് കേട്ട് ഇരുണ്ട മുഖത്തോടെ ലെച്ചു തിരക്കി. " അത് ഇപ്പൊ നമ്മുക്ക് എങ്ങനെ അറിയാന അവർ ഭാര്യയും ഭർത്താവും പോകുന്ന ഇടം ഒക്കെ. നമ്മുക്ക് എന്ന ഇറങ്ങാം നാളെ രാവിലെ വരാം " : അതും പറഞ്ഞ് സതീശൻ ഓട്ടോയുടെ അടുത്തേക്ക് നടന്നു. അത് കേട്ടതും ലെച്ചുവിന്റെ മനസ്സിൽ മുൻപ് രണ്ട് തവണ ഗൗരിയെയും കണ്ണനെയും പുറത്തൊക്കെ വെച്ച് കണ്ടത് ആയിരുന്നു. ഓർമ്മ വെച്ച കാലം മുതൽ ഗൗരിയെ ഭരിച്ച് ജീവിച്ചവൾക്ക് എന്ത് കാരണം കൊണ്ട് ആയാലും ഗൗരിയുടെ ഈ പോക്ക് ഒന്നും ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. " കല്യാണം കഴിഞ്ഞെന്ന് പറഞ്ഞ് അവൾ അങ്ങ് കറങ്ങി നടക്കുവാണല്ലേ " : ഇഷ്ടക്കേടോടെ അവൾ സ്വയം പറഞ്ഞു. പോകാനായി തിണ്ണയിൽ നിന്ന് എണീറ്റവർ അത് കേൾക്കുകയും ചെയ്തു. അവർ പരസ്പരം ഒന്ന് നോക്കി പിന്നെ ലെച്ചുവിന്റെ നേരെ തിരിഞ്ഞു. " ലെച്ചു " : സരസ്വതി " എന്തൊക്കെ ആയിരുന്നു നിങ്ങൾ പറഞ്ഞെ കല്യാണം കഴിഞ്ഞ അവൻ അവളെ കൊണ്ട് പോയി അത് ചെയ്യും ഇത് ചെയ്യും അതോടെ അവളുടെ ജീവിതം നശിക്കും എന്നിട്ട് ഇപ്പൊ ഏത് നേരം നോക്കിയാലും രണ്ട് പേർക്കും കറക്കം മാത്രം " : ലെച്ചു എണീറ്റ് അവർക്ക് നേരെ ചീറി. " എന്റെ ലെച്ചു ഒന്ന് പതുക്കെ, സതീഷേട്ടൻ കേൾക്കും. എത്രെ ഒക്കെ പറഞ്ഞാലും സ്വന്തം ചോര തന്നെ അല്ലെ, കാശ് കിട്ടുന്നത് കൊണ്ട അല്ലെങ്കിൽ ഇങ്ങനെ ഒരു ആലോചനക്ക് സതീഷേട്ടൻ സമ്മതിക്കുമായിരുന്നോ.....? നീ ഈ പറയുന്നത് കേട്ട് എവിടെയെങ്കിലും അയാളുടെ മനസ്സ് ഒന്ന് ചാഞ്ഞാലോ. അത് കൊണ്ട് ഇനി നീ ഓരോന്ന് പറഞ്ഞ് ഇഷ്ടക്കേട് വരുത്താതെ. അറിയാലോ ആ വീടും കൂടി അവളുടെ കയ്യിൽ നിന്ന് വാങ്ങി എടുക്കാൻ ഉള്ളതാ, ഇനി ഇതെങ്ങാനും കേട്ടിട്ട് എവിടെ എങ്കിലും ഒരു അനുകമ്പ തോന്നി അവളുടെ ഭാഗം വേണ്ടെന്ന് സതീഷേട്ടൻ അങ്ങ് വെക്കും. അത് കൊണ്ട് ഒന്നും മിണ്ടാതെ വരാൻ നോക്ക് " : അതും പറഞ്ഞ് ലതയോടൊപ്പം സരസ്വതി മുന്നോട്ട് നടന്നു. അത് കേട്ടതും ലെച്ചുവിന്റെ മുഖം ഒന്ന് തണുത്തു. ഒരിക്കൽ കൂടി ആ വീട്ടിലേക്ക് നോക്കി അവളും ഓട്ടോയിലേക്ക് കയറി. ************************************* " നമ്മൾ എവിടെക്കാ കണ്ണേട്ടാ പോകുന്നെ " : ക്ലിനിക്കിൽ നിന്ന് ഇറങ്ങി ടൗണിലേക്ക് ഉള്ള ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ ഗൗരിയിൽ നിന്ന് വന്ന ചോദ്യമാണ്. " അതോ എത്തുമ്പോൾ അറിയാം " : സ്വാതുവെ ഉള്ള ഗൗരവത്തിൽ അവൾക്ക് ഉള്ള മറുപടി കൊടുത്ത് കൊണ്ട് അവൻ ചുറ്റും നോക്കി. പിന്നെ ഒന്നും ചോദിക്കാതെ ഗൗരിയും അവനോപ്പം നിന്നു. പലരുടെയും നോട്ടവും അടക്കം പറച്ചിലും ഒക്കെ അവരെ തേടി എത്തുന്നുണ്ടായിരുന്നു. വ്യക്തമായ കാര്യം അറിയില്ലെങ്കിലും താനും കണ്ണേട്ടനും പ്രണയിച്ച് വിവാഹം കഴിച്ചവരാണെന്ന് ചെറിയമ്മ കല്യാണത്തിന്റെ അന്ന് ക്ഷേത്രത്തിൽ വെച്ച് പറയുന്നത് അവളും കേട്ടിരുന്നു. അത് കൊണ്ട് ആയിരിക്കും അവരുടെ നോട്ടം തങ്ങൾക്ക് നേരെ നീളുന്നത് എന്ന് ഗൗരി കരുതി. തെറ്റ് ചെയ്തില്ലെങ്കിലും അവരുടെ ഒക്കെ നോട്ടത്തിലെ വല്ലായിമയിൽ തല കുനിച്ച് കണ്ണനോട് ചേർന്ന് നിന്നു ഗൗരി ഒപ്പം മറവിക്ക് വിട്ട കഴിഞ്ഞ് പോയ പലതും വീണ്ടും അവളുടെ ഓർമയിലേക്ക് എത്തിയതും അവൾക്ക് ഉള്ളം സങ്കടം കൊണ്ട് വിങ്ങി. കണ്ണൻ എന്നാൽ തനിക്കോ ഗൗരിക്കോ നേരെ നീളുന്ന നോട്ടത്തിന് തിരിച്ച് അവരെ ദഹിപ്പിക്കും വിധമൊരു നോട്ടം നൽകി കൊണ്ട് അവൾക്ക് മറയായി നിന്നു. പലർക്കും ഗൗരിയെ പലതും പറഞ്ഞ് കുത്തി നോവിക്കണം എന്ന് ഉണ്ടങ്കിലും ഒപ്പം നിൽക്കുന്ന എന്തിനും പോന്ന ആണൊരുത്തനെ കണ്ടതും അവർ പലതും ഉള്ളിലൊതുക്കി. " എന്നാലും അവളെ സമ്മതിക്കണം എന്തൊരു തൊലി കട്ടി ആണെന്ന് നോക്കണേ കെട്ടി ഒരുങ്ങി നിൽക്കുന്നത് കണ്ടില്ലേ " " ചിലപ്പോൾ ഹോസ്പിറ്റലിൽ പോകുന്നതായിരിക്കും, ഞാൻ വരുന്ന വഴിയിൽ കണ്ടായിരുന്നു രണ്ട് പേരും കൂടി ക്ലിനിക്കിൽ നിന്ന് ഇറങ്ങി വരുന്നത്. ആ പെണ്ണിന്റെ വയറ്റിൽ ഉള്ളതല്ലേ. " ബസ്സ് വന്നതും ഗൗരിയെ ആദ്യം കയറ്റി പിന്നാലെ കയറാൻ നിന്നവന്റെ ചെവിയിൽ ബസ്റ്റോപ്പിൽ നിന്ന രണ്ട് സ്ത്രീകളുടെ സംഭാഷണം തേടി എത്തി. അത് കേട്ടതും അവൻ അവരെ രൂക്ഷമായോന്ന് നോക്കി കൊണ്ട് വണ്ടിയിലേക്ക് കയറി. ഗൗരിയും കണ്ണനും ബസ്സ് കയറുന്ന ധൈര്യത്തിൽ അവിടെ നിന്ന് അവരെ കുറ്റം പറഞ്ഞ് നിന്നവർ അവന്റെ നോട്ടത്തിൽ ഒന്ന് വിരണ്ടു കൊണ്ട് നോട്ടം മാറ്റി. " ഓ പിന്നെ അവന്റെ ഒരു നോട്ടം കണ്ടില്ലേ ഉത്സവം വരെയേ ഉള്ളു രണ്ടും ഇവിടെ അപ്പൊ കാണാം. ഹാ അത് വരെ സഹിക്കണമല്ലോ എന്ന് ഓർക്കുമ്പോഴാ " അവർ കയറിയ ബസ്സ് കണ്ണിൽ നിന്ന് മറഞ്ഞതും അവന്റെ നോട്ടം ഇഷ്ടപ്പെടാതെ കൂട്ടത്തിലൊരു സ്ത്രീ പറഞ്ഞു. പിന്നെയും അവരെ കുറിച്ചുള്ള ചർച്ചകൾ അവിടെ പുരോഗമിച്ച് കൊണ്ട് ഇരുന്നു. ************************************ ഉച്ച കഴിഞ്ഞെങ്കിലും സ്കൂളും കോളേജും ഒന്നും വിടുന്ന സമയം ആകാത്തത് കൊണ്ട് തന്നെ ബസ്സിൽ അധികം തിരക്കൊന്നും ഉണ്ടായിരുന്നില്ല. ഒരുവിധം സീറ്റും എല്ലാം ഒഴിഞ്ഞ് കിടപ്പുണ്ട്. കണ്ണൻ ബസ്സിലേക്ക് കയറിയതും അവന്റെ കണ്ണ് ഗൗരിയെ തിരഞ്ഞു. ലോങ്ങ്‌ സീറ്റിൽ വിൻഡോ സീറ്റിൽ ഇരിപ്പുണ്ട് കക്ഷി. നടുമധ്യത്തിൽ ഇരിക്കുന്നത് കൊണ്ട് തന്നെ അവൻ അവൾക്ക് അടുത്തേക്ക് ചെല്ലാതെ അവളെ നോക്കി കൊണ്ട് പുറകിലെ സീറ്റിലേക്ക് ഇരുന്നു. അവൻ വന്ന് ഇരുന്നത് തൊട്ട് അടുത്ത് ഇരുന്ന വെക്തി അവനെ പേടിച്ച് ഉടനെ അവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറി ഇരുന്നു. അത് കണ്ടതും അയാളെ ഒന്ന് നോക്കി പിന്നെ അത് കാര്യമാക്കാതെ അഞ്ചാറു സീറ്റ്‌ മുന്നിൽ ഇരിക്കുന്നവളിലേക്ക് നീണ്ടു. നാട്ടിൽ നിന്ന് ടൗണിലേക്ക് പോകുന്ന ബസ്സ് ആയത് കൊണ്ട് തന്നെ ഒട്ടുമിക്ക ആളുകളുടെയും കണ്ണ് അവരിൽ പതിക്കുന്നുണ്ടായിരുന്നു. ആദ്യം ഒക്കെ അവന് നേരെ നീളുന്ന നോട്ടങ്ങൾക്ക് തിരിച്ച് കടുപ്പിച്ച് നോക്കുമെങ്കിലും പിന്നെ അവൻ ശ്രദ്ധിക്കാതെ ആയി. രണ്ട് പേർക്കും ഉള്ള ടിക്കറ്റും എടുത്ത ശേഷം കൈ രണ്ടും മാറിൽ പിണച്ച് കെട്ടി ജനലിലേക്ക് തല ചായ്‌ച്ച് ഇരുന്നു എങ്കിലും അവന്റെ കണ്ണ് ഗൗരിയിൽ തന്നെ തറഞ്ഞ് നിന്നു. അവിടെ ഒരു കൈ മുൻ സീറ്റിലെ കമ്പിയിൽ പിടിച്ച് ജനലിൽ തല ചെയ്ച്ച് ഇരിക്കുവാണ്. പിന്നി വച്ചിരിക്കുന്ന മുടി തോളിലൂടെ മുന്നിലേക്ക് ഇട്ടിട്ടുണ്ട്. ആ മുഖം കണ്ടില്ലെങ്കിലും അവൻ മനസ്സിലാകുന്നുണ്ടായിരുന്നു അവളുടെ ചിന്ത ഇപ്പൊ എന്തായിരിക്കും എവിടെ എല്ലാം സഞ്ചരിച്ച് കാണും എന്ന്. ഒരു വശം അവർ ഇനിയും അവളെ ഇട്ട് ദ്രോഹിക്കുന്നതിലും നല്ലതും താൻ ഒപ്പം കൂട്ടിയത് തന്നെ ആണെന്ന് മനസ്സ് വാദിക്കുമ്പോൾ. മറു വശം ഇന്നലെ വരെ സ്നേഹത്തോടെ നോക്കി കണ്ടിരുന്നവളെ ഇന്ന് വെറുപ്പോടെയും പുച്ഛത്തോടെയും അവക്ഞ്ഞതയോടെയും മറ്റുള്ളവർ നോക്കുന്നത് താൻ കാരണം ആണ് താൻ അവളെ പെണ്ണ് ചോദിച്ച് ചെന്നത് കൊണ്ട് അല്ലെ എന്ന് അവന്റെ കുറ്റപ്പെടുത്തി. ചിലപ്പോൾ ഇപ്പൊ പോലും മനസ്സ് കൊണ്ട് അവൾ തന്നെ കുറ്റപ്പെടുക ആയിരിക്കും അവൻ ഒന്ന് നിശ്വസിച്ചു. പരിഗണിക്കപ്പെടുന്നതിന്റെയും അവളെ കേൾക്കാൻ ആളെ കിട്ടിയതിന്റെയും സന്തോഷവും സ്നേഹവും ആണ് അവളിൽ തനിക്ക് കാണാൻ കഴിഞ്ഞത്. അതിൽ കവിഞ്ഞൊരു സ്നേഹം തന്നോട് അവൾക്ക് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് അവന്റെ മനസ്സ് അവന് നൽകിയ ഉത്തരം. പക്ഷെ തനിക്കോ....? ഒരിക്കലും ഒരു കൗതുകത്തിന്റെ പുറത്തോ അവളുടെ അവസ്ഥ കണ്ട് സഹതാപം തോന്നിയിട്ടോ അവൾ ആത്മത്യക്ക് ശ്രമിച്ചപ്പോൾ അതിന്റെ വാശി പുറത്തോ സ്വന്തം ആക്കിയതല്ല താൻ അവളെ. ആഗ്രഹിച്ചിട്ട് തന്നെയാ, ആദ്യ കാഴ്ചയിൽ തന്നെ തന്റെ മനസ്സ് കവർന്നവൾ. ഈ നാട്ടിലേക്ക് വന്നതിന് പിന്നിൽ രേവതിയുടെ മകൾ ഗൗരി നന്ദ എന്ന പെൺകുട്ടിയും തന്റെ ലക്ഷ്യം ആയിരുന്നു. പക്ഷെ അത് ഒരിക്കലും ഇത് പോലെ കല്യാണം കഴിച്ച് ഒപ്പം കൂട്ടാൻ ആയിരുന്നില്ല എന്ന് മാത്രം. ആദ്യ കാഴ്ചയിൽ തന്നെ തന്റെ മനം കവർന്നപ്പോൾ അതായിരിക്കും താൻ അന്വേഷിച്ച് വന്ന പെൺകുട്ടി എന്ന് ഒരിക്കലും കരുതിയിരുന്നില്ല. പിന്നീട് അറിഞ്ഞപ്പോൾ വലിയ ഞെട്ടൽ തന്നെ ആയിരുന്നു അത് തനിക്ക് സമ്മാനിച്ചത്. രണ്ട് പേരും ഒരാൾ ആണെന്ന് അറിഞ്ഞപ്പോൾ തന്റെ മനസ്സിൽ തോന്നിയ ആ ചെറിയ ഇഷ്ടം പോലും വേണ്ടെന്ന് വെക്കാൻ ആണ് ആദ്യം ശ്രമിച്ചത്. കഴിഞ്ഞതെല്ലാം ഒരു മനസ്സിൽ ഒരു മിന്നൽ പോലെ പാഞ്ഞ് പോയതും കണ്ണോന്ന് ഇറുക്കി അടച്ച് തുറന്ന് തിരിഞ്ഞ് ഇരുന്ന് തന്നെ നോക്കുന്നവളിൽ തന്നെ കണ്ണ് പതിപ്പിച്ചു. മോചിപ്പിക്കണം....! ഈ താലി ബന്ധനത്തിൽ നിന്ന് തന്നെ അവളെ മോചിപ്പിക്കണം....! അവൾ ഒരിക്കലും ആഗ്രഹിച്ച് കൊണ്ട് സ്വീകരിച്ചതല്ല ആ താലി അത് കൊണ്ട് തന്നെ അവളെ അതിൽ തന്നെ കുരുക്കി ഇടാനും താൻ ആഗ്രഹിക്കുന്നില്ല. ' എത്രയും പെട്ടന്ന് ഇവിടെ നിന്ന് എല്ലാം ഒതുക്കി തീർത്തിട്ട് വേണം അവളെയും കൊണ്ട് ഇവിടം വിടാൻ അന്ന് എല്ലാം അറിഞ്ഞതിനു ശേഷം അവൾക്ക് തീരുമാനിക്കാം ആ താലി അവൾക്ക് വേണോ വേണ്ടയോ എന്ന് '  അവൻ അവളിൽ നിന്ന് നോട്ടം മാറ്റാതെ തന്നെ ഉറച്ചൊരു തീരുമാനം എടുത്തിരുന്നു. ഇടക്ക് കണ്ണനെ നോക്കി തിരിഞ്ഞവൾ കണ്ണടച്ച് തുറന്ന് അവളിൽ നോട്ടം ഇട്ട് ഇരിക്കുന്നവനെ കണ്ട് കുറച്ച് നേരം അവളും നോക്കി ഇരുന്നു എങ്കിലും പിന്നെ ഒരു പതർച്ചയോടെ നോട്ടം മാറ്റി കൊണ്ട് മുന്നിലേക്ക് തിരിഞ്ഞ് ഇരുന്നു താളം തെറ്റിയ ഹൃദയമിടിപ്പ് വരുതിയിൽ വരുത്തുകയായിരുന്നു. തുടരും........ #പ്രണയം #love #💞 പ്രണയകഥകൾ #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #നോവൽ #തുടർകഥ
75 likes
6 comments 22 shares
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ ചാരരുത്... മതിലിടിയും ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് കേവലം യാദൃച്ഛികത മാത്രമാണ്.) ........................................................... 1990, തുലാമഴ പെയ്യുന്ന ഒരു നവംബർ മാസം. ദൂരദർശന്റെ കറുപ്പും വെളുപ്പും സ്ക്രീനിൽ രാത്രി വാർത്തകളുടെ സിഗ്നൽ അവസാനിക്കുമ്പോൾ നല്ലൂർ ഗ്രാമം കടുത്ത ഇരുട്ടിലേക്ക് വീഴുമായിരുന്നു. റേഡിയോയിലെ പാട്ടുകളും, ജനലഴികളിലൂടെ കടന്നുവരുന്ന കിളികളുടെ മൂളലും മാത്രമായിരുന്നു ആ ഗ്രാമത്തിന്റെ രാവുകളിലെ കൂട്ട്. മലയോര അതിർത്തിയായ നല്ലൂരിലെ പഴയ മനയ്ക്കൽ പറമ്പിന്റെ വടക്കേ അതിരിൽ, നാളുകളായി ആരും കടന്നുചെല്ലാത്ത ഒരു ഭാഗമുണ്ടായിരുന്നു. കാട്ടുപൊന്തകളും രാക്ഷസീയമായ പാഴ്‌മരങ്ങളും മൂടിക്കെട്ടിയ ആ അതിരിൽ, പായൽ പിടിച്ച കറുത്ത വെട്ടുകല്ലുകളാൽ നിർമ്മിച്ച ആറടി ഉയരമുള്ള ഒരു പഴയ മതിലുണ്ടായിരുന്നു. ആ മതിലിന്റെ നടുഭാഗത്തായി, ജീർണ്ണിച്ച ഒരു സിമന്റ് ഫലകത്തിൽ ചുവന്ന പെയിന്റുകൊണ്ട് പണ്ട് ആരോ എഴുതിവെച്ചിരുന്നു: (ചാരരുത്... മതിലിടിയും) നാട്ടുകാർക്കും വഴിയാത്രക്കാർക്കും അതൊരു സാധാരണ അപകട മുന്നറിയിപ്പായിരുന്നു. എന്നാൽ, ആ മതിലിന് പിന്നിൽ പുകയുന്ന ദുരൂഹത എന്തെന്ന് ഗ്രാമത്തിൽ ആർക്കും വ്യക്തമായി അറിയില്ലായിരുന്നു. ഗീതയമ്മ തന്റെ വീടിന്റെ ഉമ്മറത്തിരുന്ന് മുറുക്കുമ്പോൾ,തന്റെ പേര മക്കളായ ആദർശിനോടും സന്ധ്യയോടും എപ്പോഴും പറയുമായിരുന്നു "മക്കളേ, സന്ധ്യ കഴിഞ്ഞാൽ മനയ്ക്കൽ പറമ്പിന്റെ വടക്കേ അതിരിലേക്ക് പോവരുത്. ആ മതിലിൽ തൊടുകപോലും ചെയ്യരുത്. ..." പക്ഷേ, പത്തൊമ്പതുകാരിയായ സന്ധ്യയ്ക്കോ, ഡിഗ്രി പഠനം കഴിഞ്ഞ് തെണ്ടിതിരിഞ്ഞു നിൽക്കുന്ന ആദർശിനോ അതിൽ വലിയ വിശ്വാസമുണ്ടായിരുന്നില്ല. …….. ഒരു ചൊവ്വാഴ്ച വൈകുന്നേരം, ആകാശത്ത് കറുത്ത കാർമേഘങ്ങൾ ഉരുണ്ടുകൂടിയ സമയം. തങ്ങളുടെ അങ്കണത്തിലെ പശു വഴിതെറ്റി മനയ്ക്കൽ പറമ്പിന്റെ ഭാഗത്തേക്ക് പോയതറിഞ്ഞ് സന്ധ്യ അതിനെ തിരഞ്ഞുപോയി. കാടുകയറിക്കിടക്കുന്ന അതിരിലൂടെ നടക്കുമ്പോൾ മഴയുടെ ആദ്യ തുള്ളികൾ വീണുതുടങ്ങി. പെട്ടെന്നാണ് അവൾ ആ ശബ്ദം കേട്ടത്—അതിശക്തമായ കാറ്റിൽ ഉണങ്ങിയ കരിയിലകൾ തിരുമ്മുന്നതുപോലെയൊരു ശബ്ദം. പക്ഷേ, ചുറ്റുമുള്ള മരങ്ങളിലൊന്നും ഇലകൾ അനങ്ങുന്നുണ്ടായിരുന്നില്ല! സന്ധ്യ ടോർച്ച് വെളിച്ചം മതിലിലേക്ക് തിരിച്ചു. ആ വെട്ടുകല്ല് മതിലിന് മുകളിൽ, പായലുകൾക്കിടയിൽ ഒരതിരൂപം ഇരിക്കുന്നത് അവൾ കണ്ടു. ഒരു സ്ത്രീയുടെ വേഷം... പക്ഷേ, തല പൂർണ്ണമായും പുറകിലേക്ക് തിരിഞ്ഞിരിക്കുകയായിരുന്നു! സന്ധ്യയുടെ കണ്ണുകൾ ഭയം കൊണ്ട് തള്ളി വന്നു. പെട്ടെന്ന് ആ രൂപം സാവധാനം തല മുന്നിലേക്ക് തിരിച്ചു. ആ മുഖത്ത് കണ്ണുകളോ മൂക്കോ ഉണ്ടായിരുന്നില്ല... വെറുമൊരു നിഴൽ രൂപം! ആ രൂപം മതിലിൽ നഖങ്ങൾ കൊണ്ട് മാന്താൻ തുടങ്ങിയപ്പോൾ, കല്ലുകൾക്കിടയിൽ നിന്ന് അസ്ഥികൾ തളരുന്നതുപോലൊരു മരവിപ്പിക്കുന്ന ശബ്ദം ഉയർന്നു. ഭയന്ന് വിറച്ച സന്ധ്യ കയ്യിലെ ടോർച്ച് നിലത്തിട്ട്, അലറിവിളിച്ചുകൊണ്ട് വീട്ടിലേക്ക് ഓടി. ……… സന്ധ്യ വീട്ടിലെത്തി ബോധരഹിതയായി വീണു. വിവരം അറിഞ്ഞ ആദർശ് ദേഷ്യവും ആകാംക്ഷയും കൊണ്ട് വിറച്ചു. അവന്റെ ആത്മാർത്ഥ സുഹൃത്തും നാട്ടിലെ പൊതുപ്രവർത്തകനുമായ അലിയെ അവൻ വിവരമറിയിച്ചു. അലി ധൈര്യശാലിയായിരുന്നു. എങ്കിലും, ഗ്രാമത്തിലെ പഴയ കഥകൾ അവനും കേട്ടിട്ടുണ്ടായിരുന്നു. "ആദർശേ, ഇതാരോ വഴിപോക്കരെ പേടിപ്പിക്കാൻ ചെയ്യുന്നതാകും. അല്ലെങ്കിൽ ആ മതിലിന് പിന്നിൽ നമ്മൾ അറിയാത്ത എന്തോ ഒന്നുണ്ട്. ഇന്ന് രാത്രി തന്നെ നമുക്കത് കണ്ടുപിടിക്കണം,"അലി പറഞ്ഞു. രാത്രി 11 മണി കഴിഞ്ഞപ്പോൾ, കയ്യിൽ അഞ്ചു ബാറ്ററിയുടെ വലിയ എവർറെഡി ടോർച്ചും ഇരുമ്പുവടിയുമായി ആദർശും അലിയും മനയ്ക്കൽ പറമ്പിന്റെ അതിരിലെത്തി. മഴ തോർന്നിരുന്നുവെങ്കിലും കാറ്റിന് വിചിത്രമായ ഒരു തണുപ്പായിരുന്നു. ചുറ്റും ചന്ദനത്തിന്റെയും ഒപ്പം ജീർണ്ണിച്ച രക്തത്തിന്റെയും അസഹ്യമായ ഒരു മണം പരന്നു. അവർ മതിലിനടുത്തേക്ക് നടന്നു. ടോർച്ച് വെളിച്ചം ചുവന്ന അക്ഷരങ്ങളിൽ പതിഞ്ഞു: "ചാരരുത്... മതിലിടിയും!" പെട്ടെന്ന്, മതിലിനുള്ളിൽ നിന്ന് ഒരു ശബ്ദം പുറത്തുവന്നു. ആരോ കിതയ്ക്കുന്നതുപോലെ... കല്ലുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന ആരോ ശ്വാസമെടുക്കാൻ പാടുപെടുന്നതുപോലെ! *"അലി... ടോർച്ച് അടിച്ചുനോക്ക്!"* ആദർശ് ഭയത്തോടെ പറഞ്ഞു. അലി ടോർച്ച് വെളിച്ചം മതിലിന്റെ വിടവുകളിലേക്ക് തിരിച്ചപ്പോൾ അവർ രണ്ടുപേരും ഞെട്ടിപ്പോയി. മതിലിൽ പെയിന്റുകൊണ്ട് എഴുതിയ ആ വാക്കുകളിൽ നിന്ന് ചുവന്ന ദ്രാവകം രക്തം പോലെയൊന്ന് ഇറ്റിറ്റുവീഴുന്നുണ്ടായിരുന്നു! അതേസമയം, മതിലിന്റെ താഴത്തെ വെട്ടുകല്ലുകളിൽ നിന്ന് കറുത്ത ദ്രാവകം പുറത്തേക്ക് ഒഴുകിത്തുടങ്ങി. "ആദർശേ... മാറിക്കോ! ആ കല്ലുകൾ അനങ്ങുന്നുണ്ട്!" അലിയുടെ ശബ്ദം നിലച്ചു. ആ വെട്ടുകല്ലുകൾ ഓരോന്നായി ഉളളിലേക്ക് തള്ളപ്പെടുകയും പുറത്തേക്ക് വരികയും ചെയ്യുന്നുണ്ടായിരുന്നു. മതിലിനുള്ളിൽ ആരോ ജീവനോടെ കിടന്ന് തള്ളുന്നതുപോലെ! ഭയം വരിഞ്ഞുമുറുക്കിയ രണ്ടുപേരും അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. ……. പിറ്റേന്ന് രാവിലെ, നല്ലൂർ ഗ്രാമം ഉണർന്നത് മണ്ണുമാന്തി യന്ത്രങ്ങളുടെ ശബ്ദം കേട്ടാണ്. ഗ്രാമത്തിലെ പ്രമുഖ ധനാഢ്യനും റിസോർട്ട് ബിസിനസ്സുകാരനുമായ സുരേശൻ കുറച്ച് ഗുണ്ടകളുമായും തൊഴിലാളികളുമായും മനയ്ക്കൽ പറമ്പിലെത്തിയിരുന്നു. ആ സ്ഥലം കുറഞ്ഞവിലയ്ക്ക് തട്ടിയെടുത്ത് ഒരു വിനോദസഞ്ചാര കേന്ദ്രമാക്കുകയായിരുന്നു അവന്റെ ലക്ഷ്യം. മനയ്ക്കൽ പറമ്പിലെ അതിർമതിൽ ഇടിച്ചുനിരത്താൻ സുരേശൻ ആജ്ഞാപിച്ചു. വിവരമറിഞ്ഞ് ആദർശും അലിയും നാട്ടുകാരും അവിടെ തടിച്ചുകൂടി. സുരേശന്റെ പ്രവൃത്തി തടയാൻ അവർ ശ്രമിച്ചെങ്കിലും സുരേശൻ വഴങ്ങിയില്ല. പെട്ടെന്നാണ് ഗ്രാമത്തിലെ പരമ്പരാഗത തന്ത്രിയും ക്ഷേത്ര ശാന്തിക്കാരനുമായ പുള്ളിപ്പുരയ്ക്കൽ പോറ്റി അങ്ങോട്ടേക്ക് ഓടിയെത്തിയത്. അദ്ദേഹത്തിന്റെ മുഖത്ത് കടുത്ത ഭയവും ഉത്കണ്ഠയും നിഴലിച്ചിരുന്നു. "സുരേശാ... നിർത്ത്! ആ മതിൽ തൊടരുത്! നീ ആ മതിൽ തകർത്താൽ ആ ശാപം ഈ ഗ്രാമത്തെ മുഴുവൻ വിഴുങ്ങും!" പോറ്റി ഉറക്കെ വിളിച്ചുപറഞ്ഞു. "എന്ത് ശാപം പോറ്റീ? ഈ ഇരുപതാം നൂറ്റാണ്ടിലും നിങ്ങളുടെ ഓരോ മൂഢവിശ്വാസങ്ങൾ! കുറച്ച് പായൽ പിടിച്ച കല്ലുകൾ മാറ്റാനാണോ നിങ്ങൾ ഈ ബഹളം വെക്കുന്നത്?" സുരേശൻ പരിഹസിച്ചു. പോറ്റി ആൾക്കൂട്ടത്തിന് നേരെ തിരിഞ്ഞ്, വർഷങ്ങളായി ആരോടും പറയാതെ സൂക്ഷിച്ച ആ ദാരുണമായ രഹസ്യം വെളിപ്പെടുത്തി: "30 വർഷങ്ങൾക്ക് മുൻപ്... 1960-ൽ, ഈ കാണുന്ന സുരേശന്റെ അച്ഛൻ നീലകണ്ഠൻ മുതലാളി നിർമ്മിച്ചതാണ് ഈ മതിൽ. അന്ന് മനയ്ക്കൽ തറവാട്ടിലെ ജോലിക്കാരിയായിരുന്ന ഗൗരി എന്ന പാവം പെൺകുട്ടിയെ, മുതലാളിയുടെ അനധികൃത സ്വത്ത് രേഖകൾ കണ്ടുപിടിച്ചതിന്റെ പേരിൽ അവൻ ക്രൂരമായി കൊലപ്പെടുത്തി. ആ കൊലപാതകം പുറംലോകം അറിയാതിരിക്കാൻ, നിർമ്മാണം നടന്നുകൊണ്ടിരുന്ന ഈ മതിലിന്റെ ഉള്ളിലെ വിടവിലേക്ക് അവളെ തള്ളി, മുകളിൽ സിമന്റും കല്ലുമിട്ട് മൂടി!" നാട്ടുകാർ നടുക്കത്തോടെ കേട്ടുനിന്നു. പോറ്റി തുടർന്നു: "പക്ഷേ, ഗൗരിയുടെ ആത്മാവ് അടങ്ങിയില്ല. രാത്രികളിൽ ആ മതിലിൽ നിന്ന് നിലവിളികളും രക്തവും പുറത്തുവരാൻ തുടങ്ങി. ഭയന്നുപോയ നീലകണ്ഠൻ എന്റെ അച്ഛൻ കാരണവരെ സമീപിച്ചു. അച്ഛൻ തന്റെ ആഭിചാര ശക്തി ഉപയോഗിച്ച് ആ പ്രേതാത്മാവിനെ ആ മതിലിന്റെ കല്ലുകൾക്കുള്ളിൽ തളച്ചു. അന്ന് അച്ഛൻ തന്ത്രി മന്ത്രവാക്ക് കുറിച്ച് എഴുതിയതാണ് ആ വാചകം “ചാരരുത്... മതിലിടിയും”അതൊരു മുന്നറിയിപ്പല്ല... അതൊരു ബലിബന്ധനമാണ്! ആ മതിലിന് ഇളക്കം തട്ടിയാൽ, ആ ആത്മാവ് സ്വതന്ത്രയാകും... അതിന് ആധാരമായ ചോര കുടിക്കും!" പോറ്റിയുടെ വാക്കുകൾ കേട്ട് നാട്ടുകാർ പിന്നോട്ട് മാറിയെങ്കിലും, പണത്തിന്റെ അഹങ്കാരത്തിൽ ജീവിക്കുന്ന സുരേശന് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. "ഇതൊക്കെ വെറും തള്ളു കഥകൾ!"സുരേശൻ അലറി. അവൻ തൊഴിലാളികളിൽ നിന്ന് ഒരു വലിയ ചുറ്റിക പിടിച്ചുവാങ്ങി. "ഞാൻ തന്നെ ഇത് ഇടിക്കും. നോക്കട്ടെ ഏത് പ്രേതമാണ് വരുന്നത് എന്ന്!" സുരേശൻ ആ മതിലിനോട് ചേർന്ന്, തന്റെ പുറം ആ പഴഞ്ചൻ അക്ഷരങ്ങളിൽ മുട്ടിച്ചു ചാരിനിന്നു. ചാരിനിന്നുകൊണ്ട് അവൻ ചുറ്റിക ഉയർത്തി മതിലിലേക്ക് ആഞ്ഞടിച്ചു. "ഠാ!" ആ നിമിഷം, ഉച്ചവെയിലിൽ പ്രകാശിതമായിരുന്ന ആകാശം പെട്ടെന്ന് ഇരുണ്ടു മൂടി. കടുപ്പമേറിയ കാറ്റ് വീശിയടിച്ചു. അന്തരീക്ഷത്തിലെ താപനില പെട്ടെന്ന് പൂജ്യത്തിലേക്ക് താഴ്ന്നു. സുരേശൻ ചാരിനിന്ന ഭാഗത്തെ കല്ലുകൾക്കിടയിൽ നിന്ന് കറുത്ത പുക ഉയരാൻ തുടങ്ങി. "അയ്യോ... എന്റെ മുതുക്!" സുരേശൻ നിലവിളിച്ചു. അവൻ മതിലിൽ നിന്ന് മാറിനിൽക്കാൻ ശ്രമിച്ചെങ്കിലും, അവന്റെ ശരീരം ആ മതിലിലേക്ക് ആരോ കാന്തം പോലെ ഒട്ടിച്ചുവെച്ചതുപോലെയായി! അവൻ ചാരിയിരുന്ന കല്ലുകൾക്ക് ഭീകരമായ ചൂട് അനുഭവപ്പെട്ടു. പെട്ടെന്ന്, മതിലിന്റെ കല്ലുകൾക്കിടയിലൂടെ രണ്ടു വികൃതമായ, ചീഞ്ഞഴുകിയ കറുത്ത കൈകൾ പുറത്തുവന്നു! ആ കൈകൾ സുരേശന്റെ കഴുത്തിൽ മുറുകെപ്പിടിച്ചു. "നിന്റെ ചോര... നീലകണ്ഠന്റെ ചോര.." മതിലിനുള്ളിൽ നിന്ന് ഭയാനകമായ ഒരു സ്ത്രീശബ്ദം മുഴങ്ങി. ആ ശബ്ദത്തിൽ പോറ്റിയും ആദർശും അലിയും തരിച്ചുനിന്നു. സുരേശന്റെ കണ്ണുകൾ ഭയം കൊണ്ട് വെളിയിലേക്ക് തള്ളി വന്നു. അവൻ ശ്വാസം കിട്ടാതെ പിടഞ്ഞു. മതിലിന്റെ കല്ലുകൾ ഓരോന്നായി തനിയെ ഇളകിവീഴാൻ തുടങ്ങി. ഗൗരിയുടെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ അടങ്ങിയ വലിയൊരു വിടവ് മതിലിൽ പ്രത്യക്ഷപ്പെട്ടു. ആ വിടവിലേക്ക്, അദൃശ്യമായ ഏതോ ശക്തി സുരേശനെ ജീവനോടെ ഉള്ളിലേക്ക് വലിച്ചെടുത്തു! "രക്ഷിക്കണേ... പോറ്റീ... അയ്യോ..." സുരേശന്റെ അവസാന നിലവിളി ആ കാറ്റിൽ മാഞ്ഞുപോയി. തൊട്ടടുത്ത നിമിഷം, ആ വലിയ മതിൽ ഒന്നടങ്കം ഭീകരമായ ശബ്ദത്തോടെ നിലംപൊത്തി! പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു. അലിയും ആദർശും പോറ്റിയും ഭയത്തോടെ പിന്നോട്ട് മാറി. ….. മിനിറ്റുകൾക്ക് ശേഷം പൊടിപടലങ്ങൾ ഒതുങ്ങിയപ്പോൾ നാട്ടുകാർ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു. ഇടിഞ്ഞുവീണ വെട്ടുകല്ലുകളുടെ കൂമ്പാരത്തിന് നടുവിൽ സുരേശന്റെ ശരീരം ജീവനറ്റതായി കിടക്കുന്നുണ്ടായിരുന്നു. അവന്റെ കഴുത്തിൽ ആഴത്തിലുള്ള നഖക്ഷതങ്ങളും, മുഖത്ത് വിരൂപമായ ഭയത്തിന്റെ ഭാവവുമുണ്ടായിരുന്നു. പാവപ്പെട്ടവരുടെ കണ്ണീരൂറ്റിക്കുടിച്ച അഹങ്കാരിയായ ഒരുവന് കാലം കാത്തുവെച്ച നീതി! പക്ഷേ, ദുരൂഹത അവിടെയും അവസാനിച്ചില്ല. ആദർശും അലിയും ഭയത്തോടെ ശ്രദ്ധിച്ചു. ഇടിഞ്ഞുവീണ കല്ലുകളിൽ ഒരെണ്ണം സുരേശന്റെ മൃതദേഹത്തിന് മുകളിലേക്ക് വീണുകിടപ്പുണ്ടായിരുന്നു. ഒരു പുതിയ വെട്ടുകല്ല്! ആ കല്ലിന്റെ ഉപരിതലത്തിൽ, യാതൊരു മനുഷ്യകരങ്ങളുടെയും സഹായമില്ലാതെ, ചോരച്ചുവപ്പുള്ള പുതിയ അക്ഷരങ്ങൾ തനിയെ തെളിഞ്ഞുവരുന്നത് അവർ കണ്ടു: "ചാരരുത്... മതിലിടിയും!" തൊട്ടടുത്ത നിമിഷം, അവിശ്വസനീയമെന്ന് പറയട്ടെ, ചിതറിക്കിടന്ന വെട്ടുകല്ലുകൾ ഓരോന്നായി സ്വയം ഉയർന്ന്, പഴയതുപോലെ കൃത്യമായ ക്രമത്തിൽ അടുക്കിവെക്കപ്പെട്ടു! മതിൽ വീണ്ടും പൂർവ്വസ്ഥിതി പ്രാപിച്ചു! …… ആ ഗ്രാമത്തിന് മനസ്സിലായി... അത് വെറുമൊരു മതിലായിരുന്നില്ല. അത് അനീതിക്കെതിരെയുള്ള ഗൗരി എന്ന ആത്മാവിന്റെ നിത്യമായ കാവലായിരുന്നു. മനയ്ക്കൽ പറമ്പിന്റെ വടക്കേ അതിരിൽ ഇപ്പോഴും ആ കാറ്റ് വീശുമ്പോൾ, ആ കല്ലുകൾക്കിടയിൽ നിന്ന് ആരോ മന്ത്രിക്കുന്നത് കേൾക്കാം. ........ End #horror #stories
6 likes
15 shares
Diya Samad
5K views 25 days ago
Part 67 അതും കൂടി കേട്ടതും വീണ്ടും കണ്ണന്റെ ദേഷ്യം അങ്ങ് ഉച്ചിയിൽ എത്തി. അതിന്റെ അന്തര ഫലം എന്ന വണ്ണം അവൻ ഗൗരിയുടെ കയ്യിൽ അമർത്തി പിടിച്ച് കൊണ്ട് കണ്ണ് ഇറുക്കി അടച്ചു. അല്പം മുൻപ് ആണ് താൻ പറഞ്ഞത് സ്വയം  ഓരോന്ന് ചിന്തിച്ച് കൂട്ടരുത് എന്ന് അതിന് സമ്മതം എന്ന പോലെ തലയാട്ടി നിന്നവൾ ആണ് രണ്ട് നിമിഷങ്ങൾ കഴിഞ്ഞതും അതിന് നേർ വിപരീതമായി പ്രവർത്തിക്കുന്നത്. അവന് നന്നായി ദേഷ്യം വരുന്നുണ്ട് എങ്കിലും പലതും ഓർത്ത് പല്ല് തമ്മിൽ കടിച്ച് പിടിച്ചു. " ഞാൻ അതിന് എനിക്ക് ഗൗരി നന്ദയെ സംശയം ഉണ്ടെന്ന് പറഞ്ഞോ....? " : ഉള്ളിൽ ദേഷ്യം കിടക്കുന്നതിനാൽ പതിവിലും ഗൗരവത്തിൽ ആയിരുന്നു അവന്റെ ചോദ്യം. അതൊട്ട് കരഞ്ഞ് കൊണ്ട് ഇരുന്നവൾ അറിഞ്ഞതും ഇല്ല. " ഇ... ഇല്ല പക്ഷെ... പക്ഷെ ഒന്നും പറഞ്ഞതും ഇല്ലല്ലോ " : എങ്ങി കൊണ്ട് അവൾ ചോദിച്ചു. " ഞാൻ ഒന്നും പറഞ്ഞില്ല എങ്കിൽ ഗൗരി നന്ദയെ ഞാൻ സംശയിക്കുന്നു എന്നൊരു അർത്ഥം അതിന് ഉണ്ടോ....? " : ഒറ്റ പിരുകം പൊക്കി കൊണ്ട് അവൻ അവളോട് തിരക്കി. " ഇല്ല പക്ഷെ... പക്ഷെ ഞാൻ പേടിച്ച് പോയി. കണ്ണേട്ടനും എന്നെ സംശയിക്കുമോ എന്ന് ഓർത്ത്. അതാ പെട്ടന്ന് വിഷമം വന്നേ " : തന്നെ അവൻ സംശയിച്ചില്ല എന്ന ആശ്വാസത്തിൽ അവനിൽ നിന്ന് ഒരു കൈ വേർപെടുത്തി രണ്ട് കണ്ണും തുടച്ച് കൊണ്ട് അവൾ പറഞ്ഞു. " എന്നിട്ട് ഇപ്പൊ സങ്കടം മാറിയോ...? " : അവൾ അത് പറഞ്ഞിട്ടും കരച്ചിൽ ഒക്കെ നിന്നെന്ന് കണ്ടിട്ടും അവന്റെ ഗൗരവത്തിന് കുറവൊന്നും വന്നില്ല. അതിന് മാറി എന്ന പോലെ അവനെ നോക്കി തലയാട്ടി. " കുറച്ച് മുന്നേ ഞാൻ എന്താ ഗൗരി നന്ദയോടെ പറഞ്ഞെ...? " : അവളിൽ നിന്നും തെല്ലും നോട്ടം മാറ്റാതെ തന്നെ അവൻ ചോദിച്ചു. അവൾ അവൻ എന്താ പറഞ്ഞെ കാര്യമാണ് എന്ന അർത്ഥത്തിൽ അവനെ നോക്കി. " ആവിശ്യം ഇല്ലാതെ സ്വന്തമായി ഓരോന്ന് ഊഹിച്ചെടുക്കരുത് എന്ന് ഞാൻ പറഞ്ഞാരുന്നോ...? എന്ത് ഉണ്ടെങ്കിലും എന്നോട് ചോദിക്കണം എന്ന് പറഞ്ഞാരുന്നോ....? " : അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ അവൻ പിടിച്ചിരിക്കുന്ന അവളുടെ കയ്യിൽ ഒന്ന് അമർത്തി കൊണ്ട് അവൻ ചോദിച്ചു. അപ്പോഴാണ് മുന്നിൽ മുട്ട് കുത്തി നിൽക്കുന്നവന്റെ ഗൗരവം അവൾ ശ്രദ്ധിച്ചത്. പക്ഷെ അത് എന്തിനെന്ന് മാത്രം അവൾക്ക് മനസ്സിലായില്ല. എങ്കിലും പറഞ്ഞു എന്ന അർത്ഥത്തിൽ തലയാട്ടി. " എന്നിട്ട് ഇപ്പൊ എന്താ ചെയ്തേ ഞാൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും ഞാൻ നിന്നെ സംശയിക്കുന്നു എന്ന് സ്വയം ഊഹിച്ചെടുത്ത് ഇരുന്ന് കരഞ്ഞത്. " : അവൻ ഉള്ളിലെ ദേഷ്യം പരമാവതി പുറത്ത് വരാത്ത വിധം പറഞ്ഞു. " പക്ഷെ ഞാൻ പറഞ്ഞില്ലേ " : അവന്റെ ചോദ്യത്തിന് അവൾ നൽകിയ മറുപടി അതായിരുന്നു. " എന്ത്....? " : അവളുടെ മറുപടി മനസ്സിലാകാതെ അവൻ ചോദിച്ചു. " അത് എന്ത് ഉണ്ടെങ്കിലും പറയണം എന്ന് പറഞ്ഞില്ലെ ഞാൻ അപ്പൊ തന്നെ പറഞ്ഞില്ലേ. " : അവന് മുഖം കൊടുക്കാതെ അവൾ പറഞ്ഞു. എന്തോ മുന്നിൽ നിൽക്കുന്നവനോട് ഇപ്പോൾ തീരെ പേടി തോന്നുന്നില്ല അവൾക്ക്. അത് പക്ഷെ അവൾക്ക് നൽക്കുന്ന പരിഗണന കൊണ്ട് ആണോ അതോ അവളുടെ ആഗ്രഹത്തിന് എതിര് നിൽക്കാതെ എന്തിന് ഒപ്പം കാണും എന്ന അവന്റെ വാക്ക് കെട്ടിട്ടാണോ എന്ന് അവൾക്ക് അറിയില്ല. എങ്കിലും ഈ കുറച്ച് നിമിഷങ്ങൾ കൊണ്ട് അവൾ പോലും അറിയാതെ അവൾക്ക് ഉള്ളം ആരൊക്കെയോ ആയി തീർന്നിരുന്നു അവൻ. എന്നാൽ അവളുടെ മറുപടി കേട്ടതും അവളുടെ കൈ പിടിച്ചുന്ന അവന്റെ കയ്യും മുഖം പതിയെ അയഞ്ഞു. ഒപ്പം അവളുടെ മറുപടി കേട്ടതും കൊച്ച് കുട്ടികളോട് എന്തെങ്കിലും പറഞ്ഞിട്ട് അത് അവർ അനുസരിക്കാതെ, അതിനെ ചോദ്യം ചെയ്യുമ്പോൾ എന്തെങ്കിലും കാരണം കണ്ടെത്തി പറയുന്നത് പോലെ ആണ് അവന് തോന്നിയത്. " സമ്മതിച്ചു, എന്ത് ഉണ്ടെങ്കിലും പറയണം എന്ന് പറഞ്ഞു ഗൗരി നന്ദ അത് എന്നോട് പറയുകയും ചെയ്തു. പക്ഷെ സ്വയം ഓരോന്ന് ഊഹിച്ച് എടുക്കരുത് എന്നും ഞാൻ പറഞ്ഞില്ലേ. " : അത് ചോദിക്കുമ്പോൾ അവനുള്ള തീരെ ഗൗരവമോ ദേഷ്യമോ ഉണ്ടായിരുന്നില്ല എങ്കിലും കള്ള ഗൗരവത്തിൽ അവൻ പറഞ്ഞു. " അത് പിന്നെ കണ്ണേട്ടൻ ഞാൻ പറഞ്ഞതൊക്കെ കേട്ടിട്ട് ഒന്നും മിണ്ടാതെ ഇരുന്നത് കൊണ്ട് അല്ലെ. " അപ്പോഴും തന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ല പോലെ അവൾ പറഞ്ഞു. " അപ്പൊ എന്റെ മൗനം ഗൗരി നന്ദക്ക് എന്തും ചിന്തിച്ച് ഇരുന്ന് കരയാൻ ഉള്ളതാണോ...? " : ഇത്തവണ അത് ചോദിക്കുമ്പോൾ നന്നേ മായപ്പെട്ടിരുന്നു അവന്റെ സ്വരം. അവളുടെ മറുപടി കാരണം അവന് കള്ള ഗൗരവം പോലും കാണിക്കാൻ കഴിഞ്ഞില്ല. " അത്.. അല്ല പക്ഷെ കണ്ണേട്ടൻ ഒന്നും മിണ്ടിയില്ലല്ലോ അപ്പൊ എനിക്ക് സങ്കടവും പേടിയും ഒക്കെ വന്നിട്ട ഞാൻ കരഞ്ഞേ. " : ഗൗരി " എന്തിനാ സങ്കടവും പേടിയും ഒക്കെ വന്നേ. ഞാൻ സംശയിച്ച് എന്തെങ്കിലും പറയും എന്ന് ഓർത്തിട്ടോ....? അതോ ദേഷ്യപ്പെടും എന്ന് ഓർത്തിട്ടോ...? " : അത് ചോദിക്കുമ്പോൾ അത്രയും ആദ്രമായി അവന്റെ സ്വരം. " ഹ്മ്മ് ഹ്മ്മ് എല്ലാരേയും പോലെ എന്നെ വിശ്വസിക്കില്ലേ എന്ന് ഓർത്തിട്ട്. അന്ന്  അച്ഛന് പേര് ദോഷം ഉണ്ടാക്കി എന്ന് പറഞ്ഞ് ബെൽറ്റ്‌ കൊണ്ടാണ് എന്നെ അടിച്ചേ.  പക്ഷെ അടിച്ചതിനേക്കാൾ എനിക്ക് വേദനിച്ചത് അച്ഛൻ ഞാൻ പറയുന്നത് ഒന്ന് കേൾക്കാൻ പോലും കൂട്ടക്കാത്തത്തിൽ ആയിരുന്നു. " : അല്ല എന്ന പോലെ തലയാട്ടി കൊണ്ട് പഴയ ഓർമയിൽ അവൾ പറഞ്ഞു. അത് കേട്ടതും അവൻ ഒന്ന് നിശ്വസിച്ചു. " നോക്കിയേ എന്നെ... നോക്ക്... ദേ ഈ നിമിഷം മുതൽ മറ്റാരേക്കാളും ഈ ലോകത്ത് എനിക്ക് വിശ്വാസം ഗൗരി നന്ദയെ ആണ്. ഞാൻ ശ്വസിക്കുന്ന ശ്വാസം പോലെ ഞാൻ നിന്നെ വിശ്വസിക്കുന്നുണ്ട് . " : മറ്റെന്തോ ചിന്തയിൽ ഇരുന്നവളുടെ ശ്രദ്ധ തനിക്ക് നേരെ തിരിച്ച് കൊണ്ട് പറഞ്ഞു. അത് പറയുമ്പോൾ അവന്റെ ഓരോ വാക്കിലും ഒരു ഉറപ്പ് ഉണ്ടായിരുന്നു. ഗൗരി എന്നാൽ മുന്നിൽ ഇരിക്കുന്നവനെ കണ്ണ് വിടർത്തി നോക്കി ഇരിക്കുവാണ്. ഒരിടത്ത് ജന്മം നൽകിയ വെക്തി തന്നെ കേൾക്കാൻ പോലും കൂട്ടക്കത്തിടത്ത് മറ്റൊരു വെക്തി അവൻ ശ്വസിക്കുന്ന ശ്വാസം പോലെ തന്നെ വിശ്വസിക്കുന്നു എന്ന് പറയുന്നു. മുന്നിൽ ഇരിക്കുന്നവനോട് ഒരു വാക്ക് പോലും മിണ്ടാൻ കഴിയാതെ അവനെ തന്നെ നോക്കി ഇരുന്നു. കണ്ണനും അതിൽ കൂടുതൽ ഒന്നും പറയാതെ അവളുടെ തിളങ്ങുന്ന മിഴികളിൽ നോട്ടം എയ്ത് നിന്നും പിന്നെയും സമയം മുന്നോട്ട് പോയി, കുക്കേറിന്റെ വിസിൽ ശബ്ദം കേട്ടപ്പോഴാണ് ഗൗരി ഒന്ന് പതറി കൊണ്ട് അവനിൽ നിന്ന് നോട്ടം പിൻവലിച്ചത്. ഇത്രയും നേരം അവനെ തന്നെ നോക്കി ഇരുന്നത് ഓർത്ത് അവളിൽ വല്ലായിമ നിറഞ്ഞു. അവൾക്ക് അവിടെ നിന്ന് എണീക്കണം എന്ന് ഉണ്ടായിരുന്നു എങ്കിലും തൊട്ട് മുന്നിൽ അവളിൽ തന്നെ കണ്ണ് പതിപ്പിച്ച് ഇരിക്കുന്നവനെ കണ്ടതും അവനെ നോക്കാൻ പോലും അവളെ കൊണ്ട് കഴിഞ്ഞില്ല. ' എന്റെ കൃഷ്ണ ഇത് എന്താ ഇങ്ങനെ എന്നെ തന്നെ നോക്കി ഇരിക്കുന്നെ... ശോ എനിക്ക് ഒന്ന് അങ്ങോട്ട് നോക്കാനോ എണീക്കനോ പോലും കഴിയുന്നില്ലല്ലോ.... ഈ നോട്ടം കാണുമ്പോൾ മാറാൻ പറയാൻ പോലും കഴിയുന്നില്ലല്ലോ.... ഒന്ന് രക്ഷിക്ക് കണ്ണാ.... ' അവനെ ഇടങ്കണ്ണ് ഇട്ട് നോക്കി കൊണ്ട് അവൾ മനസ്സിൽ പറഞ്ഞു. അവളുടെ പ്രാർത്ഥനയോ അതോ അവളുടെ അവസ്ഥ ഓർത്ത് പാവം തോന്നിയിട്ടോ ഉടനെ തന്നെ കണ്ണന്റെ ഫോൺ ബെൽ അടിച്ചു. അത്രയും നേരം അവളുടെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും നിരീക്ഷിച്ചോണ്ട് ഇരുന്നവൻ ഫോൺ ബെൽ  അടിച്ച ശബ്ദം കേട്ടതും പല്ല് കടിച്ച് കൊണ്ട് കണ്ണ് ഇറുക്കി അടച്ചു. ഫോൺ എടുത്ത് നോക്കി വിളിക്കുന്നത് സാബു ആണെന്ന് കണ്ടതും ഒന്ന് നിശ്വസിച്ച് കൊണ്ട് അത് സൈലന്റ് ആക്കി. " ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഇനി ആവിശ്യം ഇല്ലാത്തതും ഉള്ളതും ആയ എന്തെങ്കിലും ആലോജിച്ച് ഇരുന്ന് കരയുന്നത് ഞാൻ കണ്ടാൽ അപ്പോഴേ എടുത്ത് പുറത്ത് എറിയും ഞാൻ ഭാര്യ ആണെന്നോ ഒന്നും ഞാൻ നോക്കില്ല. വെറുതെ പറയുന്നത് ആണെന്ന് കരുതേണ്ട വെറും വാക്ക് പറയാറില്ല ഞാൻ മനസ്സിലായോ.....? " : അവളോട് കടുപ്പിച്ച് പറഞ്ഞ് കൊണ്ട് അവൻ എണീറ്റു. എന്നാൽ അവന്റെ പെട്ടന്നുള്ള കടുപ്പം നിറഞ്ഞ സ്വരവും വാക്കുകളും കേട്ടതും ഗൗരി ആകെ ഞെട്ടി പോയി. ഒപ്പം ചെറുതായി ഒരു പേടിയും നിറഞ്ഞു. " മനസ്സിലായോന്ന്....? " : ഒരു മറുപടി പോലും തരാതെ തന്നെ നോക്കി ഇരിക്കുന്നവളെ കണ്ടതും അവൻ ഒന്നും കൂടി എടുത്ത് ചോദിച്ചു. " ഏഹ്ഹ്... ഹാ മന.... മനസ്സിലായി " : വീണ്ടും അവന്റെ ചോദ്യം വന്നതും പെട്ടെന്ന് തന്നെ അതിന് മറുപടി നൽകി അവൾ. " എന്ത് മനസ്സിലായി എന്ന് " : അവളുടെ മറുപടി കേട്ടിട്ട് പോകാൻ നിന്നവൻ അവളുടെ ഭാവങ്ങൾ കണ്ടതും വീണ്ടും അതും ചോദിച്ച് അവിടെ നിന്നു. " അത്... അത് ആവിശ്യം ഇല്ലാത്തത് ഒന്നും ആലോചിക്കരുത് എന്ന്... ഇല്ല ഇനി ഞാൻ ഒന്നും ആലോചിക്കതില്ല " : അവന്റെ മുഖത്തെ കടുപ്പവും സ്വരത്തിലെ ഗൗരവവും കണ്ടതും അവൻ അവളോട് പറഞ്ഞതും കൂടെ തന്നെ അതിനുള്ള മറുപടിയും കൂടി ചേർത്ത് അവൾ പറഞ്ഞു. അവളുടെ പറച്ചിലും തന്റെ ഗൗരവം കണ്ടുള്ള പരുങ്ങലും ഒക്കെ കണ്ട് ചെറിയൊരു ചിരി അവന്റെ ചൊടിയിൽ മോട്ടിട്ടു. അത് അവൾ കാണുന്നതിന് മുൻപ് തന്നെ മുഖം സൈഡിലേക്ക് ചരിച്ച് ചിരി ഉള്ളിൽ ഒതുക്കി കൊണ്ട് വീണ്ടും അവൾക്ക് നേരെ തിരിഞ്ഞു. " അത് മാത്രമാണോ ഞാൻ പറഞ്ഞെ....? " :  ചിരി എല്ലാം മാറ്റി വീണ്ടും ഗൗരവം എടുത്ത് അണിഞ്ഞ് കൊണ്ട് അവൻ ചോദിച്ചു. " അത് പിന്നെ ഒന്നും ആലോജിച്ച് കരയരുത് എന്ന് " : അവൾ മെല്ലെ പറഞ്ഞു. " ഹ്മ്മ് ഇത് ഒക്കെ ഞാൻ വെറുതെ പറയുന്നത് അല്ല കാര്യമായിട്ട് തന്നെയാ... ഇനി ഒരു കാരണവും ഇല്ലാതെ ആ കണ്ണ് നിറയുന്നത് ഞാൻ കണ്ടാ... പറഞ്ഞത് പോലെ ചെയ്യും ഞാൻ. അതിന് എനിക്ക് യാതൊരു മടിയും ഇല്ല... കേട്ടെല്ലോ " : അത്രയും അവളെ നോക്കി കടുപ്പിച്ച് പറഞ്ഞ് കൊണ്ട് അവൻ ഫോണും എടുത്ത് പുറത്തേക്ക് പോകാൻ ഒരുങ്ങി. " അപ്പൊ സങ്കടം വന്നാലോ....? " : ചെറിയ പരുങ്ങലോടെ അവൾ തിരക്കി. അത് കേട്ടതും ഒന്നും കൂടി അവളെ ഒന്ന് കടുപ്പിച്ച് നോക്കി കൊണ്ട് അവിടെ നിന്ന് തിരിഞ്ഞ് നടന്നു. അവനറിയാം ഇനിയും അവിടെ നിന്നാൽ അവൻ അണിഞ്ഞ് ഇരിക്കുന്ന ഗൗരവത്തിന്റെ മുഖം മൂടി അഴിഞ്ഞ് വീരും എന്നും. എങ്കിലും അവിടെ നിന്ന് തിരിഞ്ഞ് നടക്കുന്നവന്റെ ചുണ്ടിൽ ഒരു ഇളം ചിരി സ്ഥാനം പിടിച്ചിരുന്നു...!!!! തുടരും.... #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #നോവൽ #തുടർകഥ #പ്രണയം #love #പ്രണയം 🥰 #കഥ #lovestory
91 likes
6 comments 24 shares
Diya Samad
3K views 6 days ago
Part 76 " എന്തൊക്കെ ആയിരുന്നു നാട്ടുമ്പുറത്ത് കാരിയാണ്... പ്രേമം എന്നൊക്കെ കേട്ട അവിടെ പ്രേതത്തെ കണ്ടത് പോലെയാണ്... ആനെയാണ് ചേനയാണ് എന്നിട്ട് ഇപ്പൊ എന്തായി പവിത്രത ചമഞ്ഞ് നിന്നവൾ കണ്ടില്ലേ കെട്ടിന് മുന്നേ വയറ്റിൽ ഉണ്ടാക്കിയത്. " : തിരിച്ച് ഹോട്ടലിൽ എത്തി മുറിയിലേക്ക് കയറിയതും ഡെറിയുടെ വകയാണ് അത്. അതിന് ഒത്താശയായി സച്ചു ഒപ്പം ഉണ്ടെങ്കിലും മനു അവനെ കണ്ണുരുട്ടി നോക്കുകയാണ് ചെയ്തത് അതിന് ഡെറിക്ക് അവനെ തിരിച്ച് നന്നായി പുച്ഛിച്ച് വിട്ടു. " നീ ഇങ്ങനെ എന്നെ നോക്കുക ഒന്നും വേണ്ട ഞാൻ ഇനിയും പറയും, കണ്ട പെണ്ണുങ്ങളെ എല്ലാം പ്രണയം നടിച്ച് പറ്റിച്ച് അവന്റെ ആവിശ്യം കഴിയുമ്പോ കളയുന്നവൻ ആദ്യമായി ഒരുത്തിയെ ആത്മാർത്ഥമായി പ്രണയിച്ചത് അതാകട്ടെ ഇങ്ങനെയും ആയി. " : വരുണിനെ കളിയാക്കി കൊണ്ട് ഡെറി അതും പറഞ്ഞ് കട്ടിലിലേക്ക് ചാഞ്ഞു. അത് കേട്ടതും മനുവിന്റെയും സച്ചുവിന്റെയും നോട്ടം ഒരു പോലെ ചെന്നെത്തിയത് ഇതുവരെ ഒരു അക്ഷരം പോലും മിണ്ടാതെ കട്ടിലിൽ തലയും താഴ്ത്തി ഇരിക്കുന്നവനിൽ ആയിരുന്നു. ഡെറിക്ക് പറഞ്ഞത് സത്യമാണ് ഈ കാലത്തിന് ഇടയിൽ അവന് മോഹം തോന്നുന്ന പെണ്ണുങ്ങളെ എല്ലാം അവൻ പ്രണയം നടിച്ചും അല്ലാതെയും അവന്റെ വലയിൽ വീഴ്ത്തിയിട്ടുണ്ട്. അതിൽ ഒന്നിനോട് പോലും അവനൊരു ആത്മാർത്ഥത ഉണ്ടായിരുന്നില്ല. എല്ലാം അവന്റെ ആവിശ്യത്തിന് മാത്രം. ആവിശ്യം കഴിയുമ്പോൾ തഞ്ചത്തിൽ അവരെ ഒഴിവാക്കാറാൻ പതിവ്. പക്ഷെ ആദ്യമായിട്ട് ആയിരിക്കും ഒരാളോട് പ്രണയം തോന്നുന്നത്, കല്യാണം കഴിച്ച് കൂടെ കൂട്ടണം എന്ന് തോന്നുന്നത് അത് ഇങ്ങനെയും ആയി. മനു ഒന്ന് നിശ്വാസച്ച് കൊണ്ട് കുറച്ച് മാറിയുള്ള സോഫയിലേക്ക് ഇരുന്നു. " എനിക്ക് അവളെ വേണം " : സഹികെട്ടവനെ പോലെ തലക്ക് കൈ കൊടുത്ത് കൊണ്ട് വരുൺ പുലമ്പി. " എന്ത്...? " : കേട്ടതിന്റെ കുഴപ്പമാണോ എന്ന് അറിയാതെ സച്ചു ചോദിച്ചു. ഡെറിക്കിന്റെയും മനുവിന്റെയും നോട്ടം എല്ലാം വരുണിൽ തന്നെയാണ്. " എനിക്ക് അവളെ വേണം എന്ന്... അവളെ... ആ ഗൗരിയെ " : കട്ടിലിൽ നിന്ന് ചാടി എണീറ്റ് കൊണ്ട് വരുൺ പറഞ്ഞു. " ഹ ഹ ഹ... എടാ ഇവന് പ്രേമം തോന്നിയതും ഉള്ള ബോധം കൂടി പോയെന്ന തോന്നുന്നത്. അല്ല പിന്നെ കല്യാണം കഴിഞ്ഞ പെണ്ണിനോടാ അവന്റെ പ്രണയം " : എന്തോ തമാശ കേട്ടത് പോലെ ഡെറി അവനെ കളിയാക്കി. " അതെന്താ കല്യാണം കഴിഞ്ഞ പെണ്ണിനെ പ്രണയിച്ചുടാ എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ " : പല്ല് കടിച്ച് കൊണ്ട് വരുൺ ചോദിച്ചു. " ഇല്ല ഡാ എവിടെയും പറഞ്ഞിട്ടില്ല. നീ എന്ന ഒരു കാര്യം ചെയ്യ് ഇതും പറഞ്ഞ് അവളുടെ കെട്ടിയോന്റെ അടുത്ത് ചെല്ല്, അയാൾ ഏതോ ഗുണ്ട ആണെന്നോ മറ്റോ അല്ലെ പറഞ്ഞെ അവന്റെ കയ്യിൽ നിന്ന് കിട്ടുമ്പോ ശെരി ആയിക്കൊള്ളും. പിന്നെ പണി എടുക്കാതെ തന്നെ ഒരു കൊച്ചിനെയും ഫ്രീ ആയിട്ട് കിട്ടും " : അവനെ തീർത്തും പുച്ഛിച്ച് കൊണ്ട് ഡെറി പറഞ്ഞു. അത് കേട്ടതും ഇനി ഒന്നും പറയാൻ ഇല്ലാത്തത് പോലെ വരുൺ നിസ്സഹായനായി അവിടെ ഇരുന്നു. അത് കണ്ടതും ബാക്കി മൂന്ന് പേരും പരസ്പരം നോക്കി കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു. " പോട്ടെ ഡാ അവൾക്ക് നീ ചേരില്ല, കെട്ടിടത്തോളം അവൾ അത്ര നല്ലതൊന്നും അല്ല. നീയും കേട്ടതല്ലേ ആ ചേച്ചി പറഞ്ഞത് പഠിക്കുന്ന കാലത്തും അവൾ കണ്ട ചെറുക്കന്മാരുടെ തോളത്ത് ആയിരുന്നു എന്ന്. നിന്റെ എന്തോ ഭാഗ്യം കൊണ്ട് ആണ് നേരത്തെ പോയി അവൾക്ക് തല വെച്ച് കൊടുക്കാനത് അല്ലെങ്കിൽ നിന്റെ പണം കണ്ടിട്ട് നിന്റെ തോളത്ത് ആയിരുന്നെഞ്ഞേ, ഇത് പോലെ വയറ്റിൽ കൊച്ച് ഒക്കെ ആയിട്ട് ആണോ എന്ന് ആർക്ക് അറിയാം. അത് മാത്രമല്ല നിന്റെ അമ്മ ഇതിന് സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ. മകന് പുളിങ്കോമ്പ് നോക്കി പിടിക്കുന്ന അമ്മക്ക് ഇതെന്നല്ല ഇത് പോലെ ഒരു ബന്ധത്തിനും സമ്മതിക്കില്ല. ഇനി ഇപ്പൊ എന്തായാലും അമ്മയെ പിണക്കണ്ടല്ലോ. നീ വാ നമ്മുക്ക് പുറത്തൊക്കെ പോയി ഒന്ന് ചില്ല് ആയിട്ട് വരാം, അപ്പോഴേക്കും നിന്റെ മൂഡ് ഓകെ ആകും. ദേ നോക്ക് അവൾക്ക് നിന്നെ വിധിച്ചിട്ടില്ല അങ്ങനെ കരുതിയ മതി.    എണീറ്റെ.... എണീറ്റെ ഇന്നത്തോടെ ഈ വിഷയം ഇവിടെ വിട്ടോണം. ഞങ്ങൾക്ക് ഞങ്ങളുടെ പഴയെ വരുണിനെ മതി ഇത് കൊള്ളത്തില്ല അല്ലേടാ ഡെറി " : മനു അത്രയും പറഞ്ഞ് വരുണിന്റെ തോളിൽ കൂടി കയ്യിട്ട് കൊണ്ട് ഡെറിയോട് തിരക്കി. " അതന്നെ ഇത് ഒരുമാതിരി ശോകം പിടിച്ച് ഇരിക്കുന്നത് പോലെ. എടാ വരുണേ നിനക്ക് അല്ലെങ്കിലും മറ്റേ ലൈനെ ചേരു " : മനുവിനെ ഏറ്റ് പിടിച്ച് കൊണ്ട് ഡെറി പറഞ്ഞു. ഏത് ലൈൻ എന്ന പോലെ മറ്റ് മൂന്ന് പേരും അവനെ നോക്കി. " മറ്റേ ലൈൻ, അവൾ പോയ അവളുടെ അനിയത്തി " : ഡെറി അതും പറഞ്ഞ് അവന്മാരെ നോക്കി പല്ലിളിച്ചു. " അയ്യോ അവിടുന്നു ഇനി ഒന്നിനെ കൂടി വേണ്ടായേ ഇത് തന്നെ ധാരാളം " : സച്ചു കൈ കൂപ്പി കൊണ്ട് അവനോട് പറഞ്ഞു. അത് കേട്ടതും എല്ലാരും കൂടി ചിരിച്ച് കൊണ്ട് ഗൗരി എന്ന വിഷയം അവിടെ അവസാനിപ്പിച്ച് കൊണ്ട് വരുണിനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി. ************************************ " ആരെയാ പ്രണയിക്കുന്നെ എന്ന് ഗൗരി നന്ദ ചോദിച്ചില്ലേ...? " : കണ്ണൻ " ഞാൻ ചോദിച്ചതാ പേര് ഒന്നും പറഞ്ഞില്ല " : അവൾ ഒരു നിരാശയോടെ പറഞ്ഞു. " പിന്നെ എന്താ പറഞ്ഞെ...? " : കണ്ണ് ചുരുക്കി കൊണ്ട് അവൻ തിരക്കി. " കല്യാണം ഒക്കെ കഴിഞ്ഞ് കുട്ടി ആയിട്ട് ജീവിക്കുവായിരുന്നു. കുറച്ച് നാൾ മുൻപ് വരെ കണ്ടു ഇനി ഒരിക്കലും കാണാൻ കഴിയില്ല എന്നൊക്കെ ഒരു വിഷമത്തോടെയ അന്ന് പറഞ്ഞെ. മാഷിന്റെ വിഷമം കണ്ട് ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല. ചോദിച്ചാലും മാഷ് പറയില്ലന്നെ അല്ലെങ്കിൽ അമ്മയോട് എങ്കിലും പറയണ്ടെ " : അവൾ മാഷ് പോയ വഴിയേ നോക്കി കൊണ്ട് പറഞ്ഞു. മനസ്സിൽ കണ്ടൊരു ഉത്തരം കിട്ടിയത് പോലെ അവന്റെ കണ്ണ് ഒന്ന് തിളങ്ങി. " അമ്മയോട് എങ്ങനെ ആയിരുന്നു മാഷ് " :  അതെ തിളക്കത്തോടെ എന്നാൽ മുന്നിൽ നിൽക്കുന്നവൾക്ക് അത് മനസ്സിലാകാത്ത വിധം അവൻ ചോദിച്ചു. " മാഷിന്റെ പ്രിയ വിദ്യാർത്ഥിനി ആയിരുന്നു എന്റെ അമ്മ. ഒപ്പം നല്ല സുഹൃത്തുക്കളും. അന്നൊക്കെ ഉത്സവത്തിന് മാഷും അമ്മയും കൂടി ചേർന്നാണ് കുട്ടികളെ എല്ലാം ഒരിക്കിയിരുന്നത്. അമ്മയെ വേദിയിൽ കാണണം എന്ന് അമ്മയേക്കാൾ ആഗ്രഹം മാഷിന് ആയിരുന്നു. അമ്മയെ കൊണ്ട് കഴിയാത്തത് എന്നെ കൊണ്ട് നേടിയെടുക്കണം എന്ന മാഷ് പറയാറ് " : അവൾ ഒന്ന് നിശ്വസിച്ച് പറഞ്ഞ് കൊണ്ട് അവനെ ഒന്ന് നോക്കി അകത്തേക്ക് നടന്നു. ' അപ്പൊ രാഘവൻ മാഷിന്റെ നടക്കാതെ പോയ പ്രണയം ആണ് ഗൗരി നന്ദയുടെ അമ്മ രേവതി ' മാഷ് പോയ വഴിയേ കണ്ണെടുക്കാതെ നോക്കി കൊണ്ട് അവന്റെ ഉള്ളം മൊഴിഞ്ഞു. പിന്നെ എന്തൊക്കെയോ കൂട്ടി കുറിച്ച് ചിന്തിച്ച് കൊണ്ട് അവൻ അകത്തേക്ക് കയറി. അവിടെ ഇരുന്ന് ബാക്കി വന്ന ഉഴുന്ന് വട തിന്നുന്നവളെ കണ്ടതും അവൻ ഒന്ന് നിന്നു. തിന്നുന്നതിൽ മാത്രമാണ് ആളുടെ ശ്രദ്ധ അത്രയും ആസ്വദിച്ച് ആണ് കഴിക്കുന്നത്. കണ്ണന് മാഷ് അവൾക്ക് ഉഴുന്ന് വട ഇഷ്ടമാണെന്ന് പറഞ്ഞത് ഓർമ വന്നു. അവൻ അവൾക്ക് തടസം നിക്കാതെ കൈ രണ്ടും മാറിൽ പിണച്ച് കെട്ടി മതിലിൽ ചാരി നിന്ന് അവളിൽ തന്നെ നോട്ടം പതിപ്പിച്ച് നിന്നു. ആസ്വദിച്ച് കഴിക്കുന്നവളെ കണ്ടതും അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു. നേരത്തെ മാഷിനോട് സംസാരിച്ച് ഇരുന്നത് കൊണ്ട് ഈ രംഗങ്ങൾ ഒന്നും അവൻ കണ്ടിരുന്നില്ല. വട കഴിച്ച് കഴിഞ്ഞ് വിരലിൽ പിടിച്ചിരുന്ന പൊടിയും അകത്താക്കി പ്ലേറ്റും എടുത്ത് അടുക്കളയിലേക്ക് പോകാനായി തിരിഞ്ഞപ്പോഴാണ് തന്നെയും നോക്കി കൈ കെട്ടി നിൽക്കുന്നവനെ അവൾ കണ്ടത്. അവന്റെ നിൽപ്പിൽ നിന്ന് തന്നെ കൊറേ നേരമായി അവിടെ നിൽക്കാൻ തുടങ്ങിയിട്ട് എന്ന് അവൾക്ക് മനസ്സിലായി. താൻ കഴിക്കുന്നത് കണ്ടിട്ടുള്ള നിൽപ്പാണെന്ന് അവൾക്ക് മനസ്സിലായി. കണ്ണൻ പുറത്ത് കാര്യമായി എന്തോ ചിന്തച്ച് നിൽക്കുന്നത് കണ്ടാണ് അവൾ അവിടെ ഇരുന്ന് തന്നെ കഴിച്ചത് അവൻ ഇപ്പൊ കയറി വരും എന്ന് അറിഞ്ഞിരുന്നു എങ്കിൽ അതുമായി ഉറപ്പായും അടുക്കളയിലേക്ക് മുങ്ങിയെഞ്ഞേ. " അത് പിന്നെ ഒരു ഉഴുന്ന് വട കൂടി ഉണ്ടായിരുന്നു, കണ്ണേട്ടന് വേണമായിരുന്നോ...? " : കണ്ണൻ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് അവൾക്ക് എന്തോ ജാളിത്യ ഒക്കെ തോന്നി. അത് മറക്കാൻ എന്ന വിധം അവൾ തിരക്കി. " ഉഴുന്ന് വട അത്രക്ക് ഇഷ്ടമാണോ....? " : അവൾ കഴിക്കുന്ന രീതി കണ്ടാണ് കണ്ണൻ അങ്ങനെ ചോദിച്ചത്. " ഇഷ്ടമാണോ എന്ന് ചോദിച്ച, പണ്ട് ഒരിക്കൽ ഇതുപോലെ അച്ഛൻ വീട്ടിലേക്ക് വേടിച്ച് കൊണ്ട് വന്നതായിരുന്നു, ഉഴുന്ന് വടയും, മുട്ട ബജിയും, വഴക്കപ്പവും. അവരുടെ ഓരോരുത്തരുടെ ഇഷ്ടം ഒക്കെ നോക്കിയാണ് വെടിച്ചോണ്ട് വന്നത്. അവിടെ പിന്നെ സ്പെഷ്യൽ ആയിട്ട് എന്തെങ്കിലും വെടിച്ചാൽ അവരൊക്കെ കഴിച്ച് കഴിഞ്ഞ് ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ അതും അവരുടെ അനുവാദത്തോടെ മാത്രമേ എനിക്ക് കഴിക്കാൻ അവകാശം ഉള്ളു. അങ്ങനെ എല്ലാരും കഴിച്ച് കഴിഞ്ഞ് എല്ലാരും എണീറ്റ് പോയപ്പോൾ ടേബിൾ ഒതുക്കാൻ ചെന്നതാണ് ഞാൻ, അവിടെ പേപ്പറിൽ ഒരു ഉഴുന്ന് വട മാത്രം ബാക്കി ആയിട്ട് ഇരിപ്പുണ്ട്. അവിടെ ഒതുക്കി അതുമായി അടുക്കളയിലേക്ക് വന്നു. ഞാൻ അവിടെ ഒതുക്കുന്നതും ആ പൊതി എടുക്കുന്നതും ചെറിയമ്മ കണ്ടിട്ടും ഒന്നും മിണ്ടാത്തത് കൊണ്ട് തന്നെ അത് എനിക്ക് ഉള്ളതാണെന്ന് കരുതി എടുത്ത് ഒരു വാ വെച്ചതും ചെറിയമ്മ അവിടെ എത്തി. പിന്നെ പറയണോ കയ്യിൽ ഇരുന്ന ബാക്കി എടുത്ത് മുറ്റത്തേക്ക് വലിച്ച് ഒരു ഏർ, വായിൽ വെച്ചതും എന്നെ കൊണ്ട് തുപ്പിച്ചു പിന്നെ കൊറേ അടിയും തന്നു ഞാൻ കട്ട് തിന്നു എന്ന് പറഞ്ഞു. എതിർത്തിട്ടും കാര്യം ഇല്ലാത്തത് കൊണ്ട് നിന്ന് കൊണ്ടു. അതിന്റെ പേരിൽ അന്ന് പട്ടിണിയും. പിറ്റേന്ന് എന്റെ മുഖം വല്ലാതെ ഇരിക്കുന്നത് കൊണ്ട് മാഷ് ചോദിച്ചപ്പോ ഞാൻ ഈ കാര്യം പറഞ്ഞതിൽ പിന്നെയാ മാഷ് എനിക്ക് എന്നും ഉഴുന്ന് വട വാങ്ങി തരാൻ തുടങ്ങിയെ. പക്ഷെ എന്താന്ന് അറിയില്ല അതിന് ശേഷം മുതൽ കഴിക്കുന്ന ഉഴുന്ന് വടക്ക് ഒരു പ്രേത്യേക രുചിയ....! " : ഒരു ചിരിയോടെ പറഞ്ഞ് നിർത്തുന്നവളെ അവൻ കണ്ണിമാവെട്ടാതെ നോക്കി നിന്നു. എന്തൊക്കെ യാധനകൾ ആണ് ഈ ചെറു പ്രായത്തിൽ തന്നെ ഈ ഒരുവൾക്ക് അനുഭവിക്കേണ്ടി വന്നത്. ഓരോ തവണ അവളോട് സംസാരിക്കുമ്പോഴും ഇത് പോലെ എന്തെങ്കിലും വേദനയുടെ കഥ പറയാൻ കാണും അവൾക്ക്. ഇനിയും ഇത് പോലെ എത്രയോ കാണും താൻ അറിയാത്തതു കേൾക്കാത്തതുമായത് അതും ഓർത്ത് അവൻ അവളെ തന്നെ നോക്കി നിന്നു. ഉള്ളിൽ അവൾ ഒരുവൽക്കായി ഹൃദയം സ്ഥാനം ഒരുക്കിക്കൊണ്ട്.....!!!!! തുടരും......... #💞 പ്രണയകഥകൾ #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #നോവൽ #തുടർകഥ #love #പ്രണയം
87 likes
9 comments 17 shares