നോവൽ #തുടർകഥ

147 Posts • 590K views
#📙 നോവൽ - മുറ ചെറുക്കൻ..... 🔻 ഭാഗം _65 ✍️ രചന - Aysha akbar മുത്തശ്ശിയടക്കം ആ വീട്ടിലുള്ളവർ പോലും അക്ഷരാർത്ഥത്തിൽ ഞെട്ടിയിരുന്നു.... സത്യ മാണോ എന്ന തരത്തിൽ എല്ലാവരും അവരെ നോക്കി.... ഒരു വേള അവൻ വെറുതെ പറയുകയാണെന്ന് പോലും കരുതി പ്പോയിരുന്നെല്ലാവരും..... ഇഷാനി യുടെ കണ്ണുകളിൽ ഒരു പ്രത്യേക വികാരം പരന്നു....... തെളിഞ്ഞ മുഖത്തോടെ അവൾ അവനെയൊന്ന് നോക്കി....... അവന്റെ കയ്യിന്റെ ചൂടിൽ അവനിലേക്ക് ചേർന്നു നിൽക്കുമ്പോൾ ചുറ്റുമുള്ള സന്ദർഭമെന്തെന്ന് പോലും അവൾ മറന്ന് പോയിരുന്നു..... ഇന്നലെ തന്നെയും കൂട്ടി രജിസ്റ്റർ ഓഫീസിൽ പോയി സൈൻ ചെയ്തപ്പോൾ അത് വെറുമൊരു ഒപ്പായാണ് തോന്നിയത്... പപ്പാ തന്നെ കൂട്ടി കൊണ്ട് പോകുന്നതിന് മുന്നോടി യായുള്ള അവന്റെ മുൻ കരുതലാണെന്നേ തോന്നിയുള്ളു..... പക്ഷെ ഇന്നിങ്ങനെ ചേർന്നു നിൽക്കുമ്പോഴാണ് ആ ഒപ്പിന്റെ വില മനസ്സിലാകുന്നത്...... അതേ...... താനവന്റെ ഭാര്യ യാണ്‌...... അവന്റെ പാതിയായി കഴിഞ്ഞിരിക്കുന്നു...... സച്ചു വിന്റെ ശ്രദ്ധ രവിയിലും അനിൽ സാറിലുമൊക്കെയായി തറഞ്ഞു നിൽക്കുമ്പോഴും ഇഷാനിയുടെ മനസ്സ് സന്തോഷം കൊണ്ട് പിടി വിട്ടൊരപ്പൂപ്പൻ താടി പോലെ പാറി നടന്നു....... രവി ആകെ ക്കൂടി ഞെട്ടി വിറങ്ങലിച്ചു പോയിരുന്നു..... ഇങ്ങനെയൊരു നീക്കം അവരിൽ നിന്ന് താൻ പ്രതീക്ഷിച്ചിട്ടില്ലെന്നതാണ് ശെരി........ തന്റെ സമ്മതമില്ലാതെ അവളുടെ വിവാഹം നടത്താൻ മാത്രം ധൈര്യം ഗായത്രിക്കുണ്ടാകുമെന്ന് താൻ കരുതിയിട്ടില്ല.... അല്ലെങ്കിലും ഗായത്രി മാറി പ്പോയി എന്നതാണല്ലോ തനിക്ക് കിട്ടിയ ഏറ്റവും വലിയ അടി..... അതറിഞ്ഞിരുന്നെങ്കിൽ ഇതിനു മുന്പേ ഇഷാനിയെ കൂട്ടി കൊണ്ട് പോകാനുള്ള തന്ത്രങ്ങൾ താൻ മെനയുമായിരുന്നു..... താൻ വരുന്നതും കാത്തു തന്റെ കാലു പിടിച്ചു കരയാൻ കാത്തു നിൽക്കുന്ന ഗായത്രിയെ പ്രതീക്ഷിച്ചു വന്നതാണ് തെറ്റ് പറ്റിയത്..... മാത്രവുമല്ല..... അവനെ താൻ കുറച്ചു കണ്ടു.... പോരായിരുന്നോ...... പോയ ബുദ്ധി ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് അയാൾക്ക് തോന്നി..... അല്ലെങ്കിലൊരു പക്ഷെ ഇവർ പറയുന്നത് കള്ളമാകുമോയെന്ന് അയാൾക്ക് തോന്നി....... ഇല്ലാ...... അതൊരിക്കലും നടക്കില്ല......പച്ച കള്ളമാണ് പറയുന്നത്....... രവി ദേഷ്യത്തോടെ അലറുമ്പോൾ സച്ചു ഇഷാനിയിൽ പിടിച്ചിരുന്ന പിടിയൊന്ന് വിട്ട് കൊണ്ട് അകത്തു പോയി തന്റെ കയ്യിലുള്ള തെളിവുകൾ എടുത്ത് വന്ന് അനിലിന് നേരേ നീട്ടി....... ശെരിയാണ് സർ...... ദേ ഗോട്ട് മാരീഡ്....... അനിൽ അതൊന്നു നോക്കിയ ശേഷം രവിയെ നോക്കി യത് പറയുമ്പോൾ രവി ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു ..... എന്റെ സമ്മതമില്ലാതെ ഇത് നടക്കില്ല...... രവി വീണ്ടും ശൗര്യത്തോടെ അത് പറയുമ്പോൾ സച്ചു പുച്ഛത്തോടെ യൊന്നു ചിരിച്ചു..... നടന്നു കഴിഞ്ഞു സാർ........ പ്രായ പൂർത്തിയായ ഞങ്ങൾ രണ്ട് പേർ സ്വന്തം ഇഷ്ട പ്രകാരം വിവാഹം കഴിക്കുന്നതിനു മറ്റൊരാളുടെ സമ്മതത്തിന്റെ ആവശ്യവുമില്ല.... സച്ചു നിറഞ്ഞ പുച്ഛത്തോടെ അത് പറയുമ്പോൾ ഇനിയെന്ത് ചെയ്യണമെന്ന ചിന്തയോടെ നിൽക്കുന്ന മേനോനെ നോക്കി രവി തന്റെ ദേഷ്യം പങ്കു വെച്ചു..... നിങ്ങൾ കേസ് ഫയൽ ചെയ്യൂ...... കോടതി മുഖേന കാര്യങ്ങൾ നോക്കാം.... അല്ലാതെ എനിക്കിനി ഇതിലൊന്നും ചെയ്യാന്നില്ല... അപ്പൊ ഒക്കെ..... അനിൽ രവിക്ക് നേരേ നിന്ന് കൊണ്ടത് പറഞ്ഞു അവിടെ നിന്ന് പോകുമ്പോൾ രവി ആ കസേരയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ അങ്ങനെ യിരിക്കുകയാണ്....... കഴുത്തിന്റെയും കയ്യിന്റെയും വേദന കൂടി ക്കൂടി വരുന്നത് അയാളറിഞ്ഞു..... ഇത് വരെയുള്ളത് പോലെയല്ല..... വല്ലാത്തൊരു വേദന പിടി മുറുക്കുന്നുണ്ട്. ഒരു പക്ഷെ ശ്വാസം പോലും എടുക്കാൻ കഴിയാതെയെന്ന വണ്ണം...... അയാളുടെ മുഖം ഒന്ന് കൂടി ചുളിഞ്ഞു വന്നു.... ഇതല്ല ഇതിനേക്കാൾ നെറി കെട്ട കളി താൻ കളിക്കുമെന്ന് ഇവളുടെ ദേഹത്തു കണ്ട മുറി പ്പാടുകളിൽ നിന്ന് ഞാൻ മനസ്സിലാക്കിയിരുന്നു..... അത്ര ദയയില്ലാത്ത ഒരു മനുഷ്യന് ഏതറ്റം വരെയും പോകാമല്ലോ...... അത് കൊണ്ട് തന്നെയാണ് ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്പേ എറിഞ്ഞത്...... സച്ചു രവിക്ക് നേരേ തിരിഞ്ഞു കൊണ്ടത് പറയുമ്പോൾ അയാൾ ദേഷ്യം കൊണ്ട് കസേരയുടെ കാലിൽ പിടുത്തം മുറുക്കി........ എന്ത് നോക്കി നിൽക്കുവാഡോ...... പോകാം........ രവി ദേഷ്യത്തോടെ മേനോന് നേരേ അലറുമ്പോൾ മേനോൻ പെട്ടെന്ന് വന്ന് രവിയെ പിടിച്ചു...... എല്ലാവരും ഒരു നിമിഷം രവിയെ നോക്കി..... രവിയും ചുറ്റുമോന്ന് നോക്കി...... ഗായത്രിയെ നോക്കി അയാൾ പല്ലുകൾ ഞെരിക്കുമ്പോൾ അവരുടെ കണ്ണുകളിൽ നിർവികാരത തളം കെട്ടി നിന്നിരുന്നു....... ഇതോടെ എല്ലാം തീർന്നെന്ന് നീ കരുതേണ്ടടാ....... മേനോൻ പതിയെ പിടിച്ചെഴുന്നേൽപ്പിച്ചു നടക്കുന്നതിനിടക്ക് രവി സച്ചുവിന് നേരെ ദേഷ്യത്തോടെ അത് പറയുമ്പോൾ സച്ചു വൊന്ന് ചിരിച്ചു... അതാണെനിക്കും പറയാനുള്ളത്..... ഇതോടെ നമ്മൾ തമ്മിലുള്ള ബന്ധമെല്ലാം തീർന്നെന്ന് കരുതരുത്..... പുതിയ ബന്ധം തുടങ്ങിയിട്ടേയുള്ളൂ.... എന്താണെന്നറിയുമോ..... സച്ചു ഗൗരവത്തിൽ ഒരു ചെറു പുഞ്ചിരി ചാലിച്ചു കൊണ്ടത് ചോദിക്കുമ്പോൾ രവി ചുവന്ന കണ്ണുകൾ ചുരുക്കി അവനെ നോക്കി.... മരുമോനെന്ന ബന്ധമല്ല.... ഞാൻ തനിക്ക് തന്ന സമ്മാനത്തിന്റെ കടം...... തിരിഞ്ഞു നിൽക്കുന്ന കയ്യിലേക്കും കഴുത്തിലേക്കും നോക്കി സച്ചുവത് പറയുമ്പോൾ അവന്റെ കണ്ണുകൾ കൂർത്തിരുന്നു...... ഈ യൊരു സമ്മാനത്തിന് പകരമായി താനിനിയും എന്നേ തേടി വന്നേ മതിയാവൂ...... വന്നിരിക്കും...... സച്ചു ചിരിയോടെ അതും പറഞ് കൊണ്ട് കൈ രണ്ടും മാറോടു പിണച്ചു കെട്ടി രവിയെ നോക്കുമ്പോൾ രവി പുച്ഛത്തോടെ അവിടെ നിന്നിറങ്ങി..... എന്തിനാണ് വരുന്നതെന്ന് നിനക്ക് ഞാൻ കാണിച്ചു തരാമെടാ..... മുറ്റത്ത് നിന്ന് അതും പറഞ്ഞു കൊണ്ട് നീട്ടി തുപ്പി അയാൾ കാറിൽ കയറി പോകുമ്പോഴും സച്ചു അതേ ചിരിയോടെ അയാളെ നോക്കി നിന്നു..... ഇഷാനി വേഗം വന്ന് പിറകിൽ അവന്റെ തോളിലൊന്ന് ചാരി നിന്നതും അവൻ തലയൊന്ന് ചെരിച്ചവളെ നോക്കി....... പേടിച്ചോ..... വിടർന്ന കണ്ണുകളിൽ നോക്കി അവനത് ചോദിക്കുമ്പോൾ അവളില്ലെന്ന അർത്ഥത്തിലൊന്ന് തലയാട്ടി...... അവൻ അവളുടെ കൈ വിരലുകൾ പതിയെ തന്റെ കൈ കുമ്പിളിലേക്ക് മടക്കി പ്പിടിച്ചു..... അവന്റെ ചൂട് വിരലുകളിലെന്ന പോലെ ഹൃദയത്തിലേക്കും ഒന്ന് പടർന്നു... സച്ചു എല്ലാവരെയും ഒന്ന് നോക്കി...... എല്ലാവരുടെയും കണ്ണുകളിൽ ഒരേ ആശ്വാസം തളം കെട്ടി നിൽക്കുന്നത് അവനറിഞ്ഞു... എന്നാൽ ഗായത്രിയിൽ മാത്രം എന്തോ ഒരു ഉൾ ഭയം ബാക്കിയുണ്ട്..... അതൊരു പക്ഷെ രവി പിള്ളയെന്ന വ്യക്തിയെ കുറിച് വ്യക്തമായ ബോധമുള്ളത് കൊണ്ടായിരിക്കാം....... അപ്പച്ചി എന്തിനാ പേടിക്കുന്നത്..... അയാൾ ഇനിയും വരുമെന്നാണോ.... സച്ചു ഗായത്രിയെ നോക്കിയത് ചോദിക്കുമ്പോൾ അവർ അതേയെന്ന തരത്തിൽ തലയാട്ടി..... അയാൾ ഇത് കൊണ്ട് അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ല സച്ചു..... നിങ്ങൾക്ക് സ്വസ്ഥമായി ജീവിക്കണ്ടേ....... കൊല്ലാനും മടിക്കില്ല അയാൾ..... ഗായത്രി വേവലാതിയോടെ അത് പറയുമ്പോൾ ഏല്ലാവരിലും ഒരു ഭയം നിറഞ്ഞു....... അപ്പച്ചി പേടിക്കുന്നത് ശെരിയാണ്..... അയാളിനിയും വരിക തന്നെ ചെയ്യും..... പക്ഷെ അത് അപ്പച്ചി പേടിക്കുന്നത് പോലെ പകരം വീട്ടലിനല്ല.... സച്ചു ചിരിയോടെ അത് പറയുമ്പോൾ എല്ലാവരും സംശയത്തോടെ അവനെ നോക്കി....... അയാളുടെ ശരീരത്തിൽ ഞാനിട്ട ആ ലോക്ക് അഴിക്കാൻ ഞാൻ തന്നെ വേണം..... ലോകത്തെവിടെ പോയാലും അയാളുടെ അവസ്ഥക്ക് മാറ്റമുണ്ടാകില്ല...... രവി പിള്ളക്ക് പൂർണ ആരോഗ്യം വീണ്ടു കിട്ടണമെങ്കിൽ ഈ ഞാൻ വിചാരിക്കണം...... അതിവിടെ നിന്നിറങ്ങുമ്പോൾ അയാൾക്കറിയില്ല..... ഇനിയറിഞ്ഞോളും..... സച്ചു ഗൗരവം കയ്യടക്കി കൊണ്ടത് പറയുമ്പോൾ നോട്ടം ദൂരേക്കെങ്ങോ നീണ്ടു പോയിരുന്നു..... ഇത്തവണ ഗായത്രിയുടെ കണ്ണുകൾ അല്പമൊന്നു തെളിഞ്ഞു..... അപ്പോഴും അതിൽ ബാക്കി നിൽക്കുന്ന നിസ്സംഗത ഇഷാനിയെ നോവിക്കുന്നുണ്ടായിരുന്നു...... എനിക്ക് വേണ്ടി മമ്മ..... അവളതും പറഞ്ഞൊന്ന് വിതുമ്പുമ്പോൾ ഗായത്രി അവളെ ചേർത്ത് പിടിച്ചു..... നിനക്ക് വേണ്ടി ഇതെങ്കിലും ഞാൻ ചെയ്യണം ഇഷാനി...... പിന്നേ ........ ഇതിന് കാരണം നീയല്ല.... ഞാൻ തന്നെയാ..... ഇത്രത്തോളം അയാളുടെ എല്ലാ കൊള്ളരുതായ്മക്കും കൂട്ട് നിന്നത് കൊണ്ടാണിതൊക്കെ..... മുന്പേ പ്രതി കരിക്കണമായിരുന്നു..... പ്രതികരിക്കാൻ വൈകി പോയി... ഇപ്പോഴെങ്കിലും ഞാൻ ഞാനായിട്ട് തീരാനും കാരണം നീയാണ് കുട്ടി...... ഗായത്രി അതും പറഞ്ഞേറേ വാത്സല്യത്തോടെ അവളുടെ മുടിയിൽ ഒന്ന് തലോടുമ്പോൾ അതിൽ കറ കലരാത്ത അമ്മയെ കണ്ടിരുന്നു...... അവളാ നെഞ്ചിലേക്ക് ചാഞ്ഞു..... ഗായത്രി അവളുടെ മുടിയിഴകളിൽ പതിയെ തലോടി.... അല്ലാ അതൊക്കെ പോട്ടെ...... കല്യാണമൊക്കെ എപ്പോ സംഭവിച്ചു...... കാർന്നോമ്മാര് മുഹൂർത്തം കുറിപ്പിച്ചു ഇവിടെയിരിക്കുന്നതിനിടക്ക് ഇതെന്താ പ്പോ കൂത്ത്.... മുത്തശ്ശി സച്ചു വിനെ ചൂഴ്ന്നു നോക്കി കൊണ്ടത് ചോദിക്കുമ്പോൾ സച്ചു വൊന്ന് ചിരിച്ചു...... അതിനു മുത്തശ്ശി എന്നേ കുറ്റം പറയല്ലേ......ആ ബുദ്ധി ഒന്നാം സാക്ഷിയുടേതാണ്..... ദേ കിടക്കുന്നു.......... നിലത്തു തിണ്ണയിൽ ചാരിയിരിക്കുന്ന ഗോപിയെ നോക്കി സച്ചുവത് പറയുമ്പോൾ എല്ലാവരുടെയും കണ്ണുകൾ അമ്പര പ്പോടെ ഗോപിയിലേക്ക് തിരിഞ്ഞു.... ഓഹോ.... അപ്പൊ അച്ഛനും മോനും കൂടി കളിച്ചതാണല്ലെ...... മുത്തശ്ശി അത് ചോദിക്കുമ്പോൾ ഗോപിയൊരു ചമ്മിയ ചിരി ചിരിച്ചു....... എല്ലാവരുടെയും കണ്ണുകളിൽ ഒരു പോലെ ചിരി പടർന്നു..... എങ്കി ഞങ്ങളുടെ വീട്ടിലെ വിവാഹം നാളെയാണ്..... എല്ലാവരും അതിനുള്ള ഒരുക്കങ്ങൾ നോക്കിക്കോളൂ...... ഈ കാലും വെച്ചു കൊണ്ട് ഒന്നാം സാക്ഷിക്ക് കൂടുതലൊന്നും ചെയ്യാൻ പറ്റില്ല എന്തായാലും..... മുത്തശ്ശി ഗോപി യേ കളിയാക്കി കൊണ്ടത് പറഞ്ഞതും എല്ലാവരിലും ചിരി നിറഞ്ഞു കണ്ടിരുന്നു...... കണ്ണുകളിൽ ആനന്ദം തുളുമ്പി..... സച്ചു ഇഷാനിയെ നോക്കി..... അവളുടെ വിടർന്ന കണ്ണുകളിൽ ഒരായിരം കൃഷ്ണ കിരീട പ്പൂക്കൾ ഒന്നിച്ചു പൂത്തു നിൽക്കുന്നത് അവന് കാണാമായിരുന്നു........ (തുടരും) Aysha Akbar #💞 പ്രണയകഥകൾ #📔 കഥ
311 likes
31 comments 60 shares
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 8 ✍️ രചന - ജിഫ്ന നിസാർ ❤‍🔥 ഒരുപാട് ആസ്വദിച്ചു ചെയ്യുന്നൊരു കാര്യം അന്നവൻ ഏറെ മടുപ്പോടെയാണ് ചെയ്യുന്നത്. അതിന് കാരണം അവനെ തന്നെ കണ്ണ് പറിക്കാതെ നോക്കിയിരിക്കന്നവളാണ്. ചുറ്റുമുള്ളവർ കാണുമെന്നോ കണ്ടാൽ അവരെന്തു കരുതുമെന്നോ ഒന്നും അവൾക്കറിയേണ്ട. നോക്കി നോക്കി ഇനി തമ്മിൽ കാണും വരെയും ഉള്ളിൽ നിറക്കുന്ന തിരക്കിലാണവളും. "പാട്ടില്ലേ കാശ്യേട്ടാ.." കുറച്ചു ദൂരം കഴിഞ്ഞതും കീർത്തന അൽപ്പമുറക്കെ ചോദിച്ചു. അവളെ ഒരു കനപ്പിച്ചു നോക്കിയതല്ലാതെ അവൻ ഉത്തരമൊന്നും പറഞ്ഞില്ല. അഞ്ചോ പത്തോ മിനിറ്റ് കഴിഞ്ഞു വീണ്ടും ആ ചോദ്യം തന്നെ.. ഇപ്രാവശ്യം ആദ്യത്തെക്കാളും കൊഞ്ചല് കലർന്ന ചോദ്യം. ഇനിയും അവളത് ആവർത്തിക്കരുത് എന്നൊരൊറ്റ ചിന്തായിലാണ് കാശി കൈ ഉയർത്തി സ്റ്റിരിയോ ഓൺ ചെയ്തത്. അതോടെ കീർത്തനയുടെ ചുണ്ടിലൂറി കൂടിയ വിജയചിരിയെ അവൻ കണ്ടില്ലെന്ന് നടിച്ചു. അതുമല്ലെങ്കിൽ അവനപ്പോൾ അങ്ങനെ ചെയ്യാനേ നിവൃത്തിയൊള്ളു.. എന്തെങ്കിലുമൊന്നു പറഞ്ഞാലോ ചെയ്താലോ അവളത് ഇരട്ടിയായി തിരിച്ചു തരുമെന്നുറപ്പുള്ളത് കൊണ്ട് മൗനമാണപ്പോൾ കൂടുതൽ സേഫ് എന്നവനും തോന്നി. പക്ഷേ പാട്ടിട്ടതോടെ അവനും കൂടുതൽ പെട്ടത് പോലായിരുന്നു. പാടുന്നതൊക്കെയും ഒന്നാന്തരം പ്രണയഗാനങ്ങൾ. വെറുതെ കേട്ടിരുന്നാൽ പോലും ഉള്ളം പ്രണയം കൊണ്ട് നിറയും.. അതോഫ് ചെയ്യാൻ ഒരു പ്രാവശ്യം കയ്യുയർത്തുമ്പോൾ കൂർപ്പിച്ചുള്ള നോട്ടം കണ്ടതും അവളെന്തെങ്കിലും വിളിച്ചു പറഞ്ഞാലോ എന്ന് കരുതി അവനാ ശ്രമം വേണ്ടന്ന് വെച്ചു.. എല്ലാ പാട്ടുകളും ഒരേ പൊളി.. അതും അവൾക്ക് വേണ്ടി പറഞ്ഞേഴുതിയത് പോലുള്ളവ. തന്നെ നോക്കി പിന്നിലേക്ക് ചാഞ്ഞു കൊണ്ടിരിക്കുന്നവളുടെ കണ്ണിലെ പ്രണയത്തിന്റെ അക്നി.. അവനു മാത്രം മനസ്സിലാവുന്ന വിധമൊരു വിശ്യതയുണ്ടവൾക്ക്.. പ്രഭാതസൂര്യൻ പോലും തോറ്റു പോകുന്നത്രേം തിളക്കമുള്ള അവളുടെ ചിരി.. നോട്ടം... കാശിയുടെ ഉള്ളിലെ അസ്വസ്ഥത വീണ്ടും കൂടി. എങ്ങനെയെങ്കിലും അവിടൊന്നെത്തി കിട്ടിയാൽ മതിയെന്ന് മാത്രമായിരുന്നു അവന്റെയുള്ളിൽ.. ടിക്കറ്റ്.. ടിക്കറ്റ്.. ശിവയുടെ ശബ്ദമാണ് കാർത്തിക കാശിയിൽ നിന്നും നോട്ടം മാറ്റിയത്. "ഞാനും തരണോ ശിവേട്ടാ.. അവനെ കണ്ടതോടെ അവൾ വീണ്ടും ആക്റ്റീവായി. "ഓഓഓ.. വേണ്ട പ്പാ.. നമ്മളെ ജോലി കൂടി പോകും.." അവനൊരു ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചതും അവളുറക്കെ ചിരിച്ചു പോയി. പിന്നെ അവര് തമ്മിലായി സംസാരമൊക്കെയും.. മറ്റുള്ളവർക്ക് ടിക്കറ്റ് കൊടുക്കുന്നതിനൊപ്പം തന്നെ കാർത്തികയ്ക്ക് വേണ്ട ഉത്തരവും കൊടുക്കുന്നുണ്ടായിരുന്നു അവൻ. സംസാരിക്കാൻ ഒരാളെ കിട്ടിയ ആവേശത്തിൽ അവൾക്കും നിറയെ ചോദ്യങ്ങളുണ്ട്. വീട്ടുകാരെ കുറിച്ച്.. കാര്യമായി ചോദിക്കുന്നുണ്ട്.പ്രതേകിച്ചു അമ്മൂനെകുറിച്ച്. അവളുടെ പഠനം തീരാറായോ.. ഉടനെകെട്ടിക്കുന്നുണ്ടോ അങ്ങനെയൊക്കെ.. അപ്പോഴെല്ലാം അവളുടെ കള്ള നോട്ടം കാശിക്ക് നേരെയാണ്. കാശിക്കും ശിവക്കും അവളുടെയാ ചോദ്യത്തിന്റെയും നോട്ടത്തിന്റെയും അർഥം മനസ്സിലാവുകയും ചെയ്തു.. കാശി പല്ല് കടിക്കുമ്പോൾ ശിവ ചിരിയൊതുക്കാൻപാട് പെട്ടു. ശിവ ടിക്കറ്റ് വാങ്ങിക്കാൻ പിറകിലേക്ക് മാറിയതോടെ വീണ്ടും കാർത്തു വാ അടച്ചു പൂട്ടി കാശിയുടെ നേരെ നോക്കിയിരുന്നു. പിന്നെയവളും അവനുമുള്ള പ്രണയത്തിന്റെ ലോകമായിരുന്നു അവൾക്കുള്ളം നിറയെ.. അതിന് മാറ്റ് കൂട്ടി കൊണ്ടാ പ്രണയത്തിന്റെ മാത്രം പാട്ടുകളും.. ❤‍🔥❤‍🔥 ചിരിയോടെ അവിടെ നിന്നും പോയവനല്ല തിരികെ വന്നിരിക്കുന്നതെന്ന് ഗിരിക്ക് തോന്നി. അവനെ ശെരിക്കും അറിയാവുന്നത് കൊണ്ടായിരിക്കും പ്രഭാകരേട്ടന് വലിയ അതിശയമൊന്നുമില്ല. അകത്തു നിന്നും കെട്ട ആ അടിയുടെ ശബ്ദവും നേർത്തൊരു കരച്ചിലിന്റെ സ്വരവും.. വിഷ്ണുവിനെ നോക്കുമ്പോൾ ഗിരിയെ വല്ലാതെ അസ്വസ്ഥത പ്പെടുത്തി. "ടൂ ലാക്.. അതെന്റെ അക്കൗണ്ടിലേക്ക് എപ്പോ കേറുന്നോ അപ്പൊ ഈ ഫയലിലെ പ്രശ്നവും ഓകെയാവും.. അത്രയുമേ എനിക്ക് പറയാനൊള്ളൂ.." തിരികെ കസേരയിലേക്കിരുന്നു കൊണ്ടവൻ ചിരിയോടെ തന്നെ പറയുമ്പോൾ ഗിരിയുടെ മുഖം വിളറി. അവൻ ദയനീയമായി പ്രഭാകരനെ നോക്കി. എന്നാൽ ഇതൊക്കെ പ്രതീക്ഷിക്കുന്നു എന്നൊരു ഭാവമാണയാൾക്ക്. "ഇപ്പൊ തീരുമാനം പറഞ്ഞിട്ട് പോണം.. എനിക്കിതിന്റെ പിറകെ നടക്കലല്ല പണി.. പിന്നെ എന്നോട് വാക്ക് പറഞ്ഞിട്ട് അതെങ്ങാനും പിന്നെ മാറ്റിയാലോ പറഞ്ഞ സമയത്ത് തന്നെ കാശ് തരാതെ എന്നേ പറ്റിചാല്ലോ.. ഓർത്തോ. ഇനിയൊരിക്കലും.. ആരെ കൊണ്ടും തീർത്തു തരാൻ കഴിയാത്ത വിധം ഈ ഫയലിൽ പ്രശ്നങ്ങൾ ഇനിയും നിറയും.." അത് വരെയുമുള്ള ഭാവം പാടെ മറി പോയി.. ഇങ്ങോട്ട് കയറുമ്പോൾ പ്രഭാകരൻ സൂചന തന്നത് പോലൊരു പൈശാചിക ഭാവത്തിലാണ് അപ്പോഴവന്റെ ചിരിയെന്ന് ഗിരിക്ക് തോന്നി. ഞൊടിയിട കൊണ്ട് മാറുന്ന അവന്റെ ഭാവങ്ങൾ. ഗിരിക്കൊരു വല്ലായ്മ തോന്നി. അങ്ങോട്ട് വരണ്ടായിരുന്നു എന്ന് പോലും അവനപ്പോൾ തോന്നി. വിഷ്ണു നിസ്സാരമായി ചോദിച്ച ആ രണ്ട് ലക്ഷം.. അതിനിപ്പോ തനിക് മുന്നിൽ വലിയ വിലയാണ് ഉള്ളത്. എങ്ങനെയൊക്കെ തല കുത്തി മറിഞ്ഞു ശ്രമിച്ചാൽ പോലും ഇനി അത്രയും വലിയയൊരു തുക തന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല. അതവനുറപ്പുണ്ട്. ഒരു പതിനായിരം.. അതുമല്ലെങ്കിൽ.. ഒരു ഇരുപതിനായിരം. അത് തന്നെ ഒപ്പിക്കുന്നതാണ്. പലരോടായി കടം വാങ്ങിക്കേണ്ടി വരും. അപ്പഴാ രണ്ടു ലക്ഷം.. വിഷ്ണു ഗിരിയെ തന്നെ സൂക്ഷിച്ചു നോക്കി ഇരിപ്പാണപ്പോഴും. "അത് പിന്നെ.. സാറേ.. അവന്റെ അവസ്ഥ.. പറഞ്ഞല്ലോ.. ഉള്ളതൊക്കെ വിറ്റു പൊറുക്കി ഗൾഫിൽ പോയി.. പക്ഷേ അവിടെ എന്തോ പ്രശ്നം കൊണ്ട് എയർപോട്ടിൽ നിന്നും തിരിച്ചയച്ചു. തിരികെ വന്നവന് കുറെയേറെ കടങ്ങൾ മാത്രമായിരുന്നു ബാക്കി. സഹായിക്കാൻ ആരുമില്ലാത്തവനാ സാറേ.. ആത്മഹത്യ ചെയ്യേണ്ടി വരുമെന്നൊരു ഘട്ടം വന്നപ്പോ ഇവന്റെ കൂട്ടുകാർ ചേർന്ന് ഇട്ട് കൊടുത്തൊരു കട. ഒരാഴ്ച കഴിഞ്ഞു അതിന്റെ ഉത്ഘാടനം വെച്ചതാ.അപ്പഴാ ആ കെട്ടിടം ഇങ്ങനൊരു പ്രശ്നത്തിലാണെന്നറിഞ്ഞത്. ഇനിയിപ്പോ ഇത്‌ തീരാതെ ഇവനാ കട തുറക്കാൻ കഴിയില്ല.. അത്.. അതിവന്റെ അവസാനപ്രതീക്ഷയാണ് സാറേ. പ്രായമായ ഒരമ്മയും ഇവന്റെ ഭാര്യക്കും രണ്ടു പൊടി കുഞ്ഞുങ്ങൾക്കും ജീവിക്കാൻ വേറെരു മാർഗവുമില്ല സാറേ.. " പ്രഭാകരൻ ഗിരിയുടെ ദയനീയ അവസ്ഥ കണ്ടിട്ട് താഴാവുന്നതിന്റെ പരമാവധി താഴ്ന്നു കൊണ്ടാണ് സംസാരിക്കാൻ ശ്രമിക്കുന്നത്. "അപ്പൊ വേഗം ച്ചായ കുടിച്ചിട്ട് സ്ഥലം കാലിയാക്കാൻ നോക്ക് രണ്ടാളും.." അതേ ചിരിയോടെ തന്നെ ആ ഫയൽ ഗിരിയുടെ നേരെയിട്ട് കൊടുത്തു കൊണ്ട് വിഷ്ണു എഴുന്നേറ്റു. ചിതറി തെറിച്ച പേപ്പറുകൾ നിലത്തേക്കിരുന്നു കൊണ്ട് പൊറുക്കി കൂട്ടുമ്പോൾ ഗിരി മരവിച്ചത് പോലായിരുന്നു. അത് വരെയുമുള്ള അവന്റെ മുന്നിലെ പ്രതീക്ഷകളുടെ നേർത്ത വെട്ടത്തെയാണ് അധികാരത്തിന്റെ ഹുങ്കിൽ ഒരുത്തൻ വില പറഞ്ഞു കൊണ്ട് അണച്ചു കളഞ്ഞിരിക്കുന്നത്. അവനു മുന്നലപ്പോൾ അനുഭവപ്പെട്ട ശൂന്യതയുടെ ആഴം എത്രയെന്നുള്ളത് അവനു മാത്രമേ അറിയാവുന്നുള്ളു.. "സാറേ.. അവന്റെ ജീവിതത്തിന്റെ പ്രശ്നമാണ് സാറേ.. ആ ചെക്കന്റെ അവസാനപ്രതീക്ഷയാണ്.. സാർ ചോദിച്ച കാശ് തരാനൊന്നും ഇപ്പൊ അവനു കഴിയില്ല. എന്നെങ്കിലും അതിന് പറ്റിയൊരു അവസ്ഥയിലേക്കവൻ എത്തിയാൽ തീർച്ചയായും ഒരു കടം പോലെ അവനത് തന്ന് തീർത്തു കൊള്ളും സാറേ.. പ്ലീസ്.." പ്രാകാരൻ വീണ്ടും അപേക്ഷിക്കുന്നു.. "പോയി ചാവാൻ പറയെടോ പ്രഭാകരാ.. കാശില്ലാതെ ഈ ഭൂമിയിൽ ജീവിക്കാൻ വല്ല്യ പാടാണ്.. അവനോട് ചത്ത് രക്ഷപ്പെട്ടു പോകാൻ പറ..അതും ഒരു സഹായമാണല്ലോ" മുഖം കുനിച്ചു കൊണ്ട് ആ കൊട്ടാരത്തിന്റെ പടിയിറങ്ങി പോകുമ്പോൾ ഗിരി അവസാനം കേട്ട വാക്കുകൾ അതായിരുന്നു. അവനിറങ്ങി പോയത് കാണാതെ പ്രഭാകരനപ്പോഴും ഗിരിക്ക് വേണ്ടി വാദിക്കുന്ന തിരക്കിലായിരുന്നു.. ❤️❤️ സ്റ്റാന്റിലേക്ക് വണ്ടി കയറ്റുമ്പോൾ പതിവിലേറെ ഉത്സാഹത്തിലാണ് കാശി. ഇനിയീ നോട്ടങ്ങളുടെ കൂർത്ത മുള്ള് കൊണ്ട് നീറി നീറി ഇരിക്കണ്ടല്ലോ എന്നൊരു ആശ്വാസമാണവന്. എന്നാൽ അത് വരെയും അവനെ മാത്രം നോക്കി അവന്റെ മുഖത്തു വിരിയുന്ന ഭാവങ്ങൾ നോക്കി. തന്റെ നേരെ നോക്കാതിരിക്കാൻ അങ്ങേയറ്റം ശ്രമിച്ചിട്ടും സൈഡ് മിററിൽ കൂടി നോക്കേണ്ടത് ആവിശ്യമായത് കൊണ്ട്.. അത് താനിരിക്കുന്ന ഭാഗത്തായത് കൊണ്ട് അങ്ങോട്ടേക്ക് നോക്കേണ്ടി വന്നവന്റെ മുഖത്തെകിരച്ചു കയറുന്ന കലിയെ നോക്കിയിരുന്നവളുടെ മുഖം വല്ലാതെ മങ്ങി പോയിരിക്കുന്നു. ഇനിയിപ്പോ എന്ന് കാണാൻ കഴിയും എന്നുള്ള ചിന്തയിൽ ആ കണ്ണുകളിൽ ഞൊടിയിട കൊണ്ട് വിരഹം പാട കെട്ടി കിടപ്പുണ്ട്. "ഇത്രേം മണിക്കൂർ എന്റെ ചോര ഊറ്റിട്ടിട്ടും അതൊന്ന് പോരാതെ ഇനിയും എന്തൊരു നോട്ടമാണ് പിശാച്.." ആളുകൾ ഇറങ്ങി തുടങ്ങിയിട്ടും അപ്പോഴും കണ്ണിമ വെട്ടാതെ നോക്കിയിരിക്കുന്നവളെ നോക്കി കാശി പല്ല് കടിച്ചു. "ഇറങ്ങിക്കോ.." അത്ര മാത്രം പറഞ്ഞു കൊണ്ടവൻ അവന്റെ സീറ്റിന്റെ ഭാഗത്തെ ഡോർ തുറന്നു കൊണ്ട് പുറത്തേക്ക് ചാടി. അതോടെ ഇനിയിരുന്നിട്ട് കാര്യമില്ലെന്ന് തോന്നിയത് കൊണ്ട് മുഖം ചുളിച്ചു കൊണ്ടവളും എഴുന്നേറ്റു. ബസ് ഫുള്ള് ആളൊഴിഞ്ഞു. അത് തന്നെയാവും കാശി പെട്ടന്നിറങ്ങി പോയതെന്ന് അവൾക്കറിയാം. അവൾ നോക്കുമ്പോൾ ശിവ പിന്നിലെ നീളൻ സീറ്റിലിരുന്നു കൊണ്ട് തോളിലെ ബാഗിലേക്ക് കാശ് എണ്ണി വെക്കുന്നുണ്ട്. "അടിച്ചു മാറ്റുവാണോ ശിവേട്ടാ.. ചിരിയോടെ ചോദിച്ചു കൊണ്ടവൾ അവന്റെ അരികിലേക്ക് ചെന്നു. "പിന്നെ... അടിച്ചു മാറ്റി കൊണ്ട് പോയിട്ടിപ്പോ വെക്കാൻ സ്ഥലമില്ലെന്നുള്ള ഒറ്റ പ്രശ്നം മാത്രമേ ഒള്ളു.." അവനും അവളെ ഒന്ന് നോക്കി ചിരിയോടെ പറഞ്ഞിട്ട് വീണ്ടും ചെയ്യുന്ന ജോലി തന്നെ തുടർന്നു. "കുഞ്ഞാറ്റ ന്തേ പെട്ടന്നൊരു വരവ്.. കഴിഞ്ഞ ആഴ്ച വന്നിട്ട് പോയപ്പോ ഏതാണ്ടൊക്കെ പറഞ്ഞിട്ട് പോയതല്ലേ.." ശിവ പണമെണ്ണി കഴിഞ്ഞു ബാഗ് അടച്ചു പൂട്ടി കൊണ്ട് അവളെ നോക്കി. "ആഹ്.. അതൊക്കെ ആ കാട്ട്മാക്കാനോടുള്ള ദേഷ്യം കൊണ്ട് പറഞ്ഞതല്ലേ ന്റെ ശിവേട്ട.. നിങ്ങളതൊക്കെ കാര്യമായെടുത്തോ.." കാർത്തിക കണ്ണ് ചിമ്മി കാണിച്ചു. ശിവക്കും ചിരി വന്നു അവളുടെ അപ്പോഴുള്ള ഭാവം കണ്ടിട്ട്.. "ഇപ്രാവശ്യം ചുമ്മാ വന്നതൊന്നുമല്ലന്നേ.. എന്റെ പിറന്നാളായിരുന്നു.. ഇന്നലെ.." "ഓഹ്.. പിറന്നാൾ ആശംസകൾ.. അറിയാൻ വൈകിയത് കൊണ്ട് ആശംസകളും വൈകി.." "താങ്ക്സ്. "എന്നിട്ടെന്താടൊ ഞങ്ങളെയൊന്നും വിളിക്കാഞ്ഞത്.. "അത്രയും വലിയൊരു ഫങ്ക്ഷൻ ഒന്നുമുണ്ടായില്ലന്നെ.. ഞാൻ ചെന്നത് കൊണ്ട് ജസ്റ്റ്‌ ഒരു കേക്ക് കട്ടിങ്. പിന്നെ ചെറിയൊരു വിരുന്ന്.. കാശിയെ വിളിച്ചില്ലേ.." ശിവ ചിരിച്ചു കൊണ്ട് ചോദിച്ചു. "മ്മ്.. വിളിച്ചൊക്കെ ചെയ്തു.. അങ്ങേര് വന്നില്ല.. വരില്ല.. ജാഡ തെണ്ടി.. സ്നേഹത്തിന്റെ വില അറിയാത്ത മൂരാച്ചി.." കാർത്തിക അറിഞ്ഞു പ്രാകുന്നുണ്ട്.. ശിവ ചിരിയോടെ തലയാട്ടി കൊണ്ടിരുന്നു. "അങ്ങേരെ വളച്ചൊടിക്കാൻ പറ്റിയ ഐഡിയ വല്ലതും അറിയുമെങ്ങിൽ ഒന്ന് ഷെയർ ചെയ്യ് ശിവേട്ട.. എന്റെൽ ഉള്ളതൊക്കെ സ്റ്റോക് തീർന്നു. എന്നിട്ടും കാശിനാഥനിപ്പോഴും തെങ്ങിൽ തന്നെ.." കാർത്തിക നിരാശയോടെ മുഖം ചുളിച്ചു.. "ഹാ.. ചിരിച്ചു നിൽക്കാതെ പറയങ്ങോട്ട്.. വെറുതെ വേണ്ട.. ഐഡിയ ഒന്നിന് അതിന്റെ സ്റ്റാന്റേർഡ് അനുസരിച്ച് ഞാൻ പെയ്മെന്റ് തന്നേക്കാം.." കാർത്തിക അവനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു. "ഹോ.. നമ്മളില്ലപ്പാ.. ഇനിയിപ്പോ ഐഡിയ കിട്ടിയേ തീരൂ ന്നാണെങ്കിൽ നീ തന്നെ നേരിട്ട് അവനോട് ചോദിക്ക് കുഞ്ഞാറ്റെ.എന്ത് ചെയ്താൽ അവൻ നിന്റെ സ്നേഹത്തിൽ വീണു പോകുമെന്ന്.. ദേ നിക്കുന്നു നിനക്ക് പിന്നിൽ.." അതും പറഞ്ഞിട്ട് ശിവ അവിടെ നിന്നുമിറങ്ങി പോയി.. തുടരും.. ഓൾക്ക് ഐഡിയ വേണം ന്ന്. നിങ്ങളുടെ കയ്യിലുണ്ടോ.. വെറുതെ വേണ്ട.. ഓള്.. Not the point ഓള് പെയ്മെന്റ് ചെയ്യും ന്ന്..എന്നോട് ചോദിക്കരുത്... ബ്ലീസ്. പിന്നേയ്... ആ മുന്നിലെ നീളൻ സീറ്റില്ലേ.. പറ്റുമെങ്കിൽ.. ബസ്സിൽ വല്ല അടിപൊളി ഡ്രൈവർമാർ ആണെങ്കിൽ.. (ഈ പോയിന്റ് must ആണ് ട്ടാ...) ആ സീറ്റിൽ പോയിരിക്കണം. പാട്ടില്ലങ്കിൽ ചോദിച്ചു മേടിക്കണം.. എന്നിട്ടാ പാട്ട് കേട്ട് അവന്മാർ അറിയാതെ ഒന്ന് വായി നോക്കി നോക്ക്..🫣 എജ്ജാതി വൈബ് ആണെന്നറിയോ.. 🥰 കെട്ട്യോന്മാർ കൂടി അറിയാതെ നോക്കണേ കെട്ടിയവരൊക്കെ 😎 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം.. Jif #💞 പ്രണയകഥകൾ #📔 കഥ
155 likes
27 comments 30 shares
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _7 ✍️ രചന - ജിഫ്ന നിസാർ ❤‍🔥 പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ ല്ലേ.. ആളൊരു നാറിയാണ്. നാറിയെന്ന് പറയുമ്പോൾ നമ്മളിത് വരെയും കണ്ടതിൽ വച്ചേറ്റവും വലിയൊരു നാറി എന്ന് വേണമെങ്കിൽ പറയാം. സർക്കാർ ജോലി ഉണ്ട്.. അതൊക്കെ ഉള്ളത് തന്നെ. പക്ഷേ ജില്ലാ കളക്ട്ടറുടെ ജാഡയാണാ തെണ്ടിക്ക്. പിന്നെ ആകെയുള്ള കാര്യം.. പൈസ കൊടുത്താ എന്തും ചെയ്‌തോളും എന്നുള്ളതാ.. ഇത്രേം നാളായി നമ്മളീ ഫയലും കൊണ്ട് നടന്നിട്ട് കിട്ടാത്ത ഒപ്പ് കൊറച്ചു കാശ് കൊടുത്താ ഈ പറയുന്ന നാറി ചെയ്തു തരും.പിന്നെ അതിന് പിറകെ വരുന്ന പൊലാപ്പ് അവൻെറ്റെടുത്തോളും.പക്ഷേ മെരുക്കി എടുക്കാനാ പാട്. വാ തുറന്നാ നമ്മള് മോന്ത അടിച്ചു പൊട്ടിക്കും.. അത്രേം റേൻജ് ഉണ്ട് വർത്താനത്തിന്.. അത് കൊണ്ട്.. " വിഷ്‌ണു ലയം എന്നോഴുതിട്ട ഗേറ്റ് മലർക്കേ തുറക്കും മുന്നേ പ്രഭാകരൻ കൂടെയുള്ള ഗിരിക്ക് പറഞ്ഞു കൊടുത്തു. എങ്കിൽ കയറി വാ.. പ്രഭാകരൻ വിളിച്ചപ്പോൾ ഗിരിയും അയാൾക്കൊപ്പം അകത്തേക്ക് കയറി രണ്ടു നിലയിൽ.. അത്യാവശ്യം ആഡംബരത്തോടെ തന്നെയുള്ള വിഷ്‌ണുനാദിന്റെ വീട്.. മുറ്റം മാത്രം അഞ്ചു സെന്റ്‌ കാണും.. ഇന്റർലോക്ക് ചെയ്തു.. ഭംഗിയുള്ള പൂച്ചെടികൾ അതിരിട്ട്.. കുറച്ചു അലങ്കാരമരങ്ങളും നിറഞ്ഞ മുറ്റം. മൊത്തത്തിൽ ഒരടിപൊളി ലുക്ക്. ആള് ഭയങ്കര ക്രൊയേറ്റിവിറ്റി ഉള്ളതാണെന്ന് തോന്നുന്നു.. ഗിരിയാ സെറ്റപ്പൊക്കെ നോക്കി നടക്കുന്നതിനിടെ പറഞ്ഞു. "പിന്നെ ക്രിയേറ്റിവിറ്റി.. കയ്യിട്ടു വാരിയും പിടിച്ചു പറിച്ചും വാങ്ങി കൂട്ടിയ കാശിന്റെ തിളപ്പ്.. പിന്നെ നീയിപ്പോ പറഞ്ഞ അതുണ്ടോ അവനെന്ന് എനിക്കറിയില്ല.. പക്ഷേ മനസാക്ഷി എന്നൊന്ന് അവനെ തൊട്ട് തീണ്ടിയിട്ടില്ല.. അതെന്താ അങ്ങനെ..പറഞ്ഞത്? വിഷ്‌ണുവിനെ കുറിച്ചറിയാത്ത ഗിരിക്ക് ആകാംഷ ആ കഥ കേൾക്കാൻ. "അതിന്റെ കാര്യം ഒന്നും പറയേണ്ട ഗിരി. ഒരു കുടുംബത്തിലെ മൂത്ത വിത്താ.. സാധാരണ അച്ഛൻ മരിച്ചു പോകുമ്പോൾ ആ സ്ഥാനം വെച്ചു കൊണ്ട് ആ കുടുംബ ത്തിന്റെ ആശ്വാസം പിന്നെ അവരാണ് ആവുന്നത്.. അതൊരു നിയമമൊന്നും അല്ലെങ്കിൽ കൂടിയും കുടുംബസ്നേഹവും ഉത്തരവാദിത്ത ബോധവുമുള്ള ആണുങ്ങൾ അങ്ങനെയാണ് ചെയ്യാറുള്ളത്. അല്ല.. അങ്ങനെ തന്നെയാണ് ചെയ്യണ്ടതും പക്ഷേ ഇവനുണ്ടാണല്ലോ.. ഈ വിഷ്ണു നാദ്.. അവനങ്ങനെ ചെയ്തില്ല.. ചെയ്തില്ലെന്ന് പോട്ടെ.. ആ അവസ്ഥയിൽ ഇവനൊക്കെ ആക്കി എടുക്കാൻ വേണ്ടി പണിക്കിറങ്ങിയ അനിയൻ ചെക്കനെ നൈസായി വലിപ്പിച്ചു.." പ്രഭാകരൻ ദേഷ്യത്തോടെ പല്ല് കടിക്കുന്നുണ്ട് പറയുന്നതിനൊപ്പം തന്നെ. തെളിയിച്ചു പറ ചേട്ടാ.." മെല്ലെ നടക്കുന്ന പ്രഭാകാരനെ പിടിച്ചു നിർത്തി കഥ മുഴുവനും പറഞ്ഞിട്ട് നിങ്ങള് മുന്നോട്ട് പോയ മതി എന്നൊരു ഭാവത്തിലാണ് ഗിരി. "പറയാൻ മാത്രം ഒന്നുമില്ലെടാ. ഒരാൾ മറ്റൊരാളോട്.. അതും പഠിക്കാനും വീട് നോക്കാനുമെല്ലാം സ്വന്തം സ്വപ്നം പോലും മറന്നു കൊണ്ട് മുന്നിട്ടിറങ്ങിയ സ്വന്തം സഹോദരനോട്‌ ഒരിക്കലും ചെയ്യാൻ പാടില്ലാത്തത്ര വലിയൊരു ക്രൂരത ചെയ്തവനാ നമ്മളിപ്പോ കാണാൻ വന്ന വിഷ്ണു നാദ്. ഇവന്റച്ഛൻ മരിച്ചപ്പോ ഈ കുടുംബഭാരം മൊത്തം ഏറ്റെടുത്തിരുന്നൊരു അനിയന്നുണ്ടവന്.. കാശി.. കാശി നാഥൻ.. ഇവന്റെ ഭാഷയിൽ തല തെറിച്ചവൻ.. തെമ്മാടി. പക്ഷേ ആ തല തെറിച്ചവനുയുണ്ടായത് കൊണ്ട്.. അവൻ മുന്നിട്ടിറങ്ങിയത് കൊണ്ട് മാത്രം ഇവന് കിട്ടിയ ഈ ജോലി.. കാശ് കിട്ടിയ എന്തും ചെയ്യുമെന്നുള്ള ഇവന്റെ ഹുങ്ക്.. അതെല്ലാം ആ ചെക്കൻ ചോര നീരാക്കി ഉണ്ടാക്കിയ കാശിന്റെ പുറത്ത് കെട്ടി പൊക്കിയതാ. അതിനെ പിഴിഞ്ഞ് കൊണ്ട് ഇവൻ പഠനം തീർത്തു. പഠിക്കാൻ മിടുക്കനായത് കൊണ്ട് ഇവന് റാങ്കും കിട്ടി ജോലിയും കിട്ടി. എന്നിട്ടും ഇവന് ഇവന്റെ കാര്യം മാത്രം. ഇവന് വേണ്ടി പഠിക്കാൻ ലോൺ എടുത്തിട്ടാ വീടിന്റെ മേൽ ജപ്തി നോട്ടീസ് വന്ന അന്ന്.. കാശി ഇവനോട് അച്ഛൻ ഉറങ്ങുന്ന മണ്ണാണ് വിട്ടു കളയരുത്...എന്ന് പറഞ്ഞു. അത്രയും വലിയൊരു തുക കാശിയെ കൊണ്ടപ്പോൾ കൊടുത്തു തീർക്കാൻ പറ്റാത്ത അവസ്ഥയിലാണ്. അത് കൊണ്ടാവാം കാശിയത് അവനോട് പറഞ്ഞതും..ഇവനെ പോലെ നാണമില്ലാത്തവനൊന്നുമല്ലവൻ.. അതിന്റെ പേരിൽ ഇവനിനി നടക്കാത്ത പ്രശ്നമില്ല. ഇവനെ പോലെ തന്നെ കുടുംബം മൊത്തം കാശിയെ തള്ളി പറഞ്ഞു ആ സംഭവം കൊണ്ട്.. പണവും നല്ലൊരു ജോലിയും ഉള്ളത് കൊണ്ട് കുടുംബം മൊത്തം ഇവന്റെ കൂടെ കൂടി..കാശി ഒറ്റയ്ക്ക്.. എന്നിട്ടും അവൻ ജയിച്ചു ഗിരി.. ഒറ്റയ്ക്ക് പൊരുതി അവൻ അവന്റെ അച്ഛൻ ഉറങ്ങുന്ന മണ്ണ് നേടിയെടുത്ത്.." ദേഷ്യത്തോടെ.. വെറുപ്പോടെ പറഞ്ഞു തുടങ്ങിയിട്ടോടുവിൽ ആവേശത്തിലാണ് പ്രഭാകരൻ പറഞ്ഞു നിർത്തിയത്. ഗിരിയുടെ മുഖത്തും നിർവചിക്കാൻ കഴിയാത്തൊരു ഭാവം. "ആഹ്.. ചില ജന്മങ്ങൾ അങ്ങനെയാണ്.. മറ്റുള്ളവരെ പിഴിഞ്ഞ് കൊണ്ടായാലും സ്വന്തം കാര്യം നടത്തി എടുക്കാൻ ഇവർക്ക് വലിയ മിടുക്കാ.. പക്ഷേ എന്നും എക്കാലത്തും എല്ലാം നില നിൽക്കില്ലല്ലോ..നീ വന്നേ.. നമ്മളിനി ഇവിടെ നിന്നു സംസാരിക്കുന്നത് അകത്തിരുന്നു കൊണ്ടവൻ കണ്ടാ പിന്നെ അത് മതിയാവും. കുരുട്ട് ബുദ്ധിയുടെ ആശാനാണ്. എവിടെല്ലാം ക്യാമറ വെച്ചിട്ടുണ്ടോ ആവോ.." പറഞ്ഞു കഴിഞ്ഞതും പ്രഭാക്കരന്റെ കണ്ണുകൾ ചുറ്റുമൊന്നു തെന്നി നീങ്ങി.. "ഞാൻ പറഞ്ഞതൊന്നും നീ മറന്നിട്ടില്ലല്ലോ.. ല്ലേ.. അകത്തു കയറി തപ്പി കളിക്കരുത്..ഒള്ളത് പോലങ് പറഞ്ഞേക്ക്.. കോളിങ് ബെൽ അടിക്കും മുൻപ് പ്രഭാകരൻ ഗിരിയെ ഒന്ന് കൂടി ഓർമ്മിപ്പിച്ചു. കയ്യിലെ ഫയൽ ഒന്ന് കൂടി ഒതുക്കി പിടിച്ചു കൊണ്ടവൻ ഭവ്യതയോടെ തലയാട്ടി. ബെല്ലടിച്ചു കുറച്ചു നേരത്തെ കാത്തിപ്പിന് ശേഷമാണ് അലങ്കാരങ്ങളും കൊത്തു പണികളും നിറഞ്ഞു നിൽക്കുന്ന ആ വാതിൽ അവർക്ക് മുമ്പിൽ തുറക്കപ്പെട്ടത്.. ഗുഡ്മോർണിംഗ് വിഷ്ണു സർ.. പ്രഭാകരൻ അത് പറയുമ്പോൾ ഗിരി ഞൊട്ടി കൊണ്ട് മുന്നിൽ നിൽക്കുന്ന ആളെ നോക്കി. എന്ത് ശാന്തമായ ചിരി.. നോട്ടം.. സ്വീകരണം. അവർക്കൊപ്പം അകത്തേക്ക് നടക്കുമ്പോൾ ഇയാളെ പറ്റിയാണോ നേരത്തെ പ്രഭാകരൻ അത്രയും പറഞ്ഞതെന്നായിരുന്നു ഗിരി ഓർത്തത്. കാരണം മുന്നിൽ ഇരിക്കുന്ന ആൾക്ക് വല്ലാത്തൊരു ശാന്തത. പ്രഭാകരനോട്‌ കാര്യമായി വിശേഷം തിരക്കുന്ന അയാളെ നോക്കി വിലയിരുത്തുന്ന തിരക്കിലായിരുന്നു ഗിരിയപ്പോൾ. നന്നേ വെളുത്ത ശരീരമാണ്. ക്ളീൻ ഷേവ്.. ചെയ്ത മുഖം. ആഡ്യത്യം വിളിച്ചോതുന്ന ഡ്രസും സ്റ്റയിലും.. വീടിനും അയാൾക്കും ഒരേ പ്രമാണിത്യം. ഒറ്റ നോട്ടത്തിൽ മനസ്സിലാവുന്ന ആഡംബരഭാവം. ഗിരി വിഷ്ണുവിനെ വിട്ടു വീട് കാണുന്ന തിരക്കിലായി. ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥന് സ്വപ്നം കാണാൻ കൂടി കഴിത്തത്രേം സൗകര്യങ്ങൾ നിറഞ്ഞ വീടിന്റെ ഉൾവശം.. പുറത്തുള്ളത് പോലെ തന്നെ അകത്തും ധാരാളം അലങ്കാര വസ്തുക്കൾ.. ഫർണീച്ചർ.. ബാക്കിയുള്ള സെറ്റിംഗ്സ്.. എല്ലാം കൂടി വേറെ ഏതോ ലോകത്ത് ചെന്ന പോലെ തോന്നി ഗിരിക്ക് കൗതുകത്തോടെ ഗിരി ചുറ്റും നോക്കി കാണുമ്പോൾ കാലിൽ അമർത്തിയുള്ള പ്രഭാകരന്റെ തട്ടി വിളി.. അവന്റെ നോട്ടം വീണ്ടും അവളിലേക്ക് തന്നെ തിരിച്ചു വന്നു. തന്നെ നോക്കി ഇരിക്കുന്ന വിഷ്ണുനാദ്.. ചിരി തന്നെയാണ്.. ശാന്തത ഏറെയുള്ള ചിരി. ആ നോട്ടത്തിന് മുന്നിൽ ഗിരി പക്ഷേ ചിരിക്കാൻ നന്നേ പാടു പെട്ടു. പറയ്യ് ഗിരി.." പ്രഭാകരൻ കൈ മുട്ടിൽ തട്ടി കൊണ്ട് ആവിശ്യപോയെടുമ്പോൾ ഗിരി അയാളെ നോക്കി തലയാട്ടി. പിന്നെ കണ്ണടച്ച് ഒന്ന് ശ്വാസമെടുത്ത് കൊണ്ട് അവൻ വന്ന കാര്യം പറയാൻ തുടങ്ങി. ❤‍🔥❤‍🔥 ഇതാണോടി ചായ.. തുഫ്.. ഗായത്രിയെ തുറിച്ചു നോക്കി കൊണ്ട് സുഗന്ധി അവളുണ്ടാക്കി വെച്ച ചായ ഒന്ന് രുചിച്ചു നോക്കി.. പിന്നെയത് നീട്ടി തുപ്പി. ഗായത്രി ഒന്നും മിണ്ടാതെ കുറച്ചു മാറി നിന്നു. പതിവുപോലെ അവളുടെ മുഖം നിസംഗതാ നിറഞ്ഞതാണ്. ഇതിനേക്കാൾ വലിയ അപമാനങ്ങൾ നിരവധി കേട്ടിട്ടുണ്ട് എന്നൊരു മരവിപ്പ്.. "ഒരു വകക്ക് കൊള്ളൂല.. ആണുങ്ങളെ ചിരിച്ചു മയക്കി പാട്ടിലാക്കുന്ന പോലെ അത്രയും ഈസി അല്ലേടി ഇതൊന്നും.." പറഞ്ഞിട്ടും കലി തീരാതെ അവരവർക്ക് നേരെ കലി തുള്ളി. ദേഷ്യം കൂടുന്നതിനനുസരിച്ചു കൊണ്ട് ആ ശബ്ദം ഉയർന്നു അടുക്കള വിട്ട് പുറത്ത് ചാടി തുടങ്ങി. ഗിരി പറയുന്നത് കാര്യമായിരുന്നു കേൾക്കുന്ന വിഷ്ണുവിന്റെ കാതിലും ആ ദേഷ്യം ചെന്നെത്തി നിന്നു. അതോടെ അവന്റെ ഭാവം മാറി. മുഖം കനത്തു.. ഒരു മിനിറ്റ് എന്നും പറഞ്ഞു കൊണ്ടവൻ അവിടെ നിന്നും എഴുന്നേറ്റു പോയി.. "ഇവിടെന്താ.. അടുക്കളയിലേക്ക് ചെന്നവൻ ഉറഞ്ഞു തുള്ളുന്ന അമ്മയെയും അവർക്കരികിൽ മുഖം കുനിച്ചു നിൽക്കുന്ന ഭാര്യയെയും കണ്ടു. അതോടെ വിഷ്ണുവിന്റെ മുഖം ഒന്ന് കൂടി കനത്തു. "വന്നവർക്ക് കൊടുക്കാൻ ഇച്ചിരി ചായ ഇടാൻ പറഞ്ഞത് കൊച്ചമ്മയ്ക് പിടിച്ചില്ല. എനിക്കെന്താ പണി ന്ന് ചോദിച്ചു.. അമ്മയ്ക്ക് വയ്യാഞ്ഞിട്ടാ മോളെ ന്ന് പറഞ്ഞപ്പോ അവള് വന്നു ചായ ഇട്ട്.. പക്ഷേ നീ ഇതൊന്ന് കുടിച്ച് നോക്ക്.. എന്നോടുള്ള വാശിക്ക് ഇവളിത് എന്ത് ചെയ്തെന്ന് നോക്ക്." അവരാ ഗ്ലാസ്‌.. അവനു നേരെ നീട്ടി കൊടുത്തു. അവനത് വാങ്ങിക്കില്ല എന്നൊരു ധൈര്യം സുഗന്ധിയുടെ കണ്ണിൽ തെളിഞ്ഞു കാണാമായിരുന്നു. അവനത് വാങ്ങിക്കില്ല എന്നറിയാവുന്നത് പോലൊരു ഭയമായിരുന്നു ഗായത്രിയുടെ കണ്ണിലും.. ചോദ്യവും പറച്ചിലും ഒന്നുമുണ്ടായില്ല.. കൈ വീശി ഗായത്രിയുടെ കവിളിൽ ആഞ്ഞടിക്കുമ്പോൾ വളരെ മുന്നേ ഉള്ള ദേഷ്യം കൂടി അവനിൽ നുരഞ്ഞു പൊന്തി. വേദന കൊണ്ട് അറിയാതെ അവളുടെ കരച്ചിൽ ഉയർന്നു പൊങ്ങി.ഹാളിൽ ഇരിക്കുന്ന ഗിരിയും പ്രകാരണനും കൂടി കേൾക്കും വിധം ആ അടിയുടെ ശബ്ദവും കരച്ചിലും ഉയർന്നു നിന്നു.. മിണ്ടരുത്..അവരെന്നെ കാണാൻ വന്നവരാണ്.. അഞ്ചു മിനിറ്റ് കൊണ്ട് പുറത്തിരിക്കുന്നവർക്ക് കുടിക്കാൻ പറ്റിയ ചായ കൊണ്ട് നീ അങ്ങ് വന്നേക്കണം.. ഇല്ലെങ്കിൽ.. ചൂണ്ടിൽ വിരൽ ചേർത്ത് വെച്ചു കൊണ്ടവളെ നിശബ്ദമാക്കി കൊണ്ട് വിഷ്ണു തിരിച്ചു നടക്കുമ്പോൾ വല്ലാത്തൊരു ചിരിയോടെ സുഗന്ധി അവളെ നോക്കി നിൽപ്പുണ്ടായിരുന്നു... തുടരും.. കാശിയെ കുറിച്ചറിഞ്ഞു.. പക്ഷേ അത് മാത്രം പോരല്ലോ.. അവനൊരു കുടുംബമുണ്ട്.. അവരെ കൂടി നമ്മൾ അറിയണ്ടേ.. ഈ നല്ല കുടുംബത്തിൽ ഇനിയും ആളുകൾ വരാനുണ്ട്. നമ്മുക്കവരെ കൂടി അറിയണ്ടേ.. കാത്തിരിക്കൂ ട്ടോ.. ഞാൻ ഡെയിലി ഇടുമ്പോ നിങ്ങൾക് റിവ്യൂ ഇടാൻ മടിയുണ്ടോ😢 ലീവെടുത്തു മുങ്ങും കേട്ടോ ഞാൻ 😎 സ്നേഹത്തോടെ jif❣️ #📔 കഥ #💞 പ്രണയകഥകൾ
201 likes
30 comments 27 shares