നോവൽ #തുടർകഥ
149 Posts • 536K views
#📙 നോവൽ - പ്രളയം... 🔻 പാർട്ട് _42 ✍️ രചന - Aniprasad. 'മോളേ.'എന്നുള്ള ഗോപിയാശാന്റെ വിളികേട്ട്. ഗൗരി താൻ നിൽക്കുന്ന ഇടത്ത്‌ നിന്ന് കൊണ്ട് ടോർച്ച് വെളിച്ചം അവർക്ക് നേരെ തിരിച്ചു. കരുണനും, ഗോപിയാശാനും എമർജൻസി ലാമ്പിന്റെ വെളിച്ചത്തിൽ ഓടി അവളുടെ അടുത്തേയ്ക്ക് ചെന്നു. "എന്താ മോളേ.. നീ എന്തോ കണ്ട് പേടിച്ച മട്ടുണ്ടല്ലോ." ഗൗരിയുടെ മുഖത്തെ പരിഭ്രമം കണ്ട് ഗോപിയാശാൻ ചോദിച്ചു. "അച്ഛാ.. ആരോ ഇവിടെ ഒളിച്ചിരിപ്പുണ്ടായിരുന്നു അച്ഛാ... ഞാൻ ഇങ്ങോട്ട് വരുമ്പോ ആരോ ഇരുട്ടിലൂടെ ഓടിപ്പോകുന്ന കാലൊച്ച കേട്ടു" "ഒളിച്ചിരിയ്ക്കാനോ.. ആര് വന്ന് ഇവിടെ ഒളിച്ചിരിയ്ക്കാനാ.നിനക്ക് തോന്നിയതായിരിയ്ക്കും മോളേ. വല്ല പട്ടിയോ, വള്ളിപ്പൂച്ചയോ കോഴിയെ പിടിയ്ക്കാൻ വന്ന് കോഴിക്കൂടിന്റെ പരിസരത്ത്‌ കറങ്ങി നടന്നതാകും. അത് നീ വരുമ്പോൾ നിന്നേ കണ്ടിട്ട് ഓടിപ്പോയിട്ടുണ്ടാകും. അല്ലാതെ ഏത് മനുഷ്യനാ ഈ നേരത്ത്‌...'' ഗോപിയാശാൻ തിരിഞ്ഞു കരുണനെ നോക്കി. അവൻ നാലുപാടും ശ്രദ്ധിച്ചുകൊണ്ട് നിൽക്കുന്നതിനാൽ അവരുടെ സംസാരം ശ്രദ്ധിച്ചില്ല. "അല്ല അച്ഛാ. അത് പട്ടിയും, പൂച്ചയും ഒന്നുമല്ല. ഒരു മനുഷ്യനായിരുന്നു." "നീ പോടീ വെറുതേ ആളേ പേടിപ്പിയ്ക്കാതെ... എന്നെ വിട്... കരുണൻ ഇവിടെ നിൽക്കുമ്പോ ആരാടീ നമ്മളെ പേടിപ്പിയ്ക്കാനായി ഇവിടെ വന്ന് പമ്മി നിൽക്കുന്നത്." കരുണൻ പെട്ടന്ന് ഗോപിയാശാന്റെ കയ്യിൽ നിന്ന് എമർജൻസി ലാമ്പ് വാങ്ങിച്ചു ചുറ്റിനും തെളിച്ചു നോക്കി. ഒന്നോ രണ്ടോ പെരുച്ചാഴികൾ ഓടിപ്പോകുന്ന ഒച്ചയും. കല്ലാറിന്റെ ഇരമ്പവുമല്ലാതെ മറ്റൊരൊച്ചയും കേൾക്കാനില്ല. "ഇത് നോക്ക്..." ഗൗരി തനിയ്ക്ക് മുമ്പിൽ കാൽചുവട്ടിലേക്ക് വെളിച്ചം അടിച്ചു. അവിടെ പകുതി കത്തി തീർന്ന ഒരു ബീഡിയും, അത് കത്തിയ്ക്കാൻ ഉപയോഗിച്ച ഒന്നോ രണ്ടോ തീപ്പെട്ടി കൊള്ളിയും അവർക്ക് കാണാൻ കഴിഞ്ഞു. "ഈ രാത്രി അച്ഛനാണോ ഇവിടെ വന്നു നിന്ന് ബീഡി കത്തിച്ചത്.." ഗൗരിയുടെ ചോദ്യം കേട്ട് ഗോപിയാശാൻ നിഷേധാർത്ഥത്തിൽ തലയാട്ടി. "അച്ഛനല്ലെങ്കിൽ പിന്നെ അച്ഛൻ പറഞ്ഞ പട്ടിയോ, പാക്കാണ്ടനോആണോ ഇവിടെ നിന്ന് ബീഡി കത്തിച്ചു വലിച്ചത്. അതൊരു മനുഷ്യനായിരുന്നു അച്ഛാ. ഞാൻ ബീഡിയുടെ ഗന്ധം അറിഞ്ഞാണ് ഇങ്ങോട്ട് വെട്ടം അടിച്ചത്. വെളിച്ചം വീണതും ഇവിടെ നിന്നയാൾ അതിവേഗം ഓടി കളഞ്ഞു.കാടിന് മുകളിലൂടെ ഒരു തല പാഞ്ഞു പോകുന്നത് മാത്രമേ എനിയ്ക്ക് കാണാൻ കഴിഞ്ഞുള്ളൂ. അതാരായാലും ഇവിടൊക്കെ നല്ല പരിചയമുള്ള ആള് തന്നെയാവും. അല്ലെങ്കിൽ ഇത്ര വേഗത്തിൽ ഇവിടെ നിന്നും ഓടി മറയാൻ അയാൾക്ക് കഴിയില്ലായിരുന്നു. ഇനി അയാളെങ്ങാനും ആണോ അച്ഛാ... ആ ഇസഹാക്ക്.അല്ലാതെ മറ്റാരാ നമ്മളെ ഭയപ്പെടുത്താൻ ഇവിടെ വന്നു നിൽക്കുന്നത്." ഗൗരിയുടെ ശബ്ദത്തിൽ അടങ്ങിയിരുന്ന ഭയം അവർക്ക് തിരിച്ചറിയാൻ കഴിയുമായിരുന്നു. കരുണൻ പെട്ടന്ന് ഗൗരിയുടെ കയ്യിൽ നിന്ന് ടോർച്ച് വാങ്ങിച്ച ശേഷം അയാൾ ഏത് ദിശയിലേക്കാണ് ഓടി പോയത് എന്ന് അന്വേഷിച്ചു. ഗൗരി ചെമ്പൻ മലയ്ക്ക് നേരെ നീണ്ടു പോകുന്ന വഴിയിലേക്ക് വിരൽ ചൂണ്ടി. "ആശാനേ.. വാതില് തുറന്നു കിടക്കുവാ. മോൾ അവിടെ തനിച്ചാണേ.." കരുണൻ പറഞ്ഞത് കേട്ട് ഗൗരി പെട്ടന്ന് വീട്ടിലേക്ക് ചെന്നു. വീടിനുള്ളിലെ നിശബ്ദതയ്ക്ക് വല്ലാത്തൊരു ഭീകരതയുണ്ടെന്ന് അവൾക്ക് തോന്നി. ഗൗരി വന്ന് കട്ടിലിൽ ഉറങ്ങി കിടന്നമായമ്മയുടെ അടുത്തിരുന്നിട്ട് ഉറക്കത്തിനിടയിൽ മാറിപ്പോയഅവളുടെ പുതപ്പ് വലിച്ചു നേരെയിട്ടു കൊടുത്തു. പിന്നെ അവൾ അവിടെ നിന്നെണീറ്റ് വാതിൽ ചാരിയ ശേഷംഅവളുടെ സുരക്ഷയ്‌ക്കെന്നോണം പിൻ വശത്തെ ചായ്‌പ്പിൽ പുറത്തേയ്ക്ക് നോക്കികൊണ്ട് നിന്നു. ദൂരെ കരുണൻ ടോർച്ച് തെളിച്ചു അവിടെല്ലാം അരിച്ചു പെറുക്കുന്ന കാഴ്ച ഗൗരിയ്ക്ക് അവിടെ നിന്നാൽ കാണാമായിരുന്നു. വൃക്ഷ ശിഖരങ്ങൾ വെട്ടി കൂട്ടിയിട്ടിരിയ്ക്കുന്നതിനിടയിലും, പൊന്തക്കാടുകളിലും എല്ലാം കരുണൻ വെളിച്ചമടിച്ചു നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. അതിനിടയിൽ കുറച്ചപ്പുറത്തുള്ള ഒരു വീട്ടു മുറ്റത്ത്‌ നിന്നും ടോർച്ചിന്റെ വെളിച്ചം കരുണന്റെ മുഖത്ത്‌ പതിച്ചു. "ഞാനാ ദിവാകരേട്ടാ.. കരുണൻ.." കരുണൻ ഉച്ചത്തിൽ പറഞ്ഞപ്പോൾ അവിടെ നിന്നും ദിവാകരനും, ഭാര്യ ശ്യാമളയുംടോർച്ചും എടുത്ത്‌ റോഡിലേക്ക് ഇറങ്ങി വന്നു. "എന്താ കരുണാ ഈ രാത്രിയില്.. നീയെന്താ തിരയുന്നത്.." ദിവാകരൻ റോഡിൽ നിന്ന് കൊണ്ട് ചോദിച്ചു. കരുണൻ അയാളോട് അൽപ്പം മുമ്പ് നടന്ന സംഭവം ചുരുക്കി പറഞ്ഞു. "ഇപ്പൊ എങ്ങിനെ ഇരിയ്ക്കുന്നു. ഞാൻ പറഞ്ഞില്ലേ അത് മനുഷ്യർ ആരാണ്ടും ആണെന്ന്... നിങ്ങളല്ലേ പറഞ്ഞത് അത് കാട്ടു പന്നി ആയിരിയ്ക്കുമെന്ന്." ശ്യാമള താൻ പറഞ്ഞത് എങ്ങിനിരിയ്ക്കുന്നു എന്ന അർത്ഥത്തിൽ ദിവാകരനെ നോക്കി. "അത് മനുഷ്യനാണേൽ എന്റെ വീടിന്റെ മുറ്റത്ത്‌ കൂടിയാണല്ലോ കരുണാ ഓടിപ്പോയത്. അതാരായിരിയ്ക്കും ഈ നേരത്ത്‌ അവിടെ വന്നു നിന്നത്.. ഇനിയാ എസ്തപ്പാൻ എങ്ങാനും ആണോടാ കരുണാ. അവിടുള്ള എല്ലാവരോടും പകയല്ലേ അവന്.. രാത്രിയിൽ സൂക്ഷിയ്ക്കണേ എന്ന് ഗൗരിയോട് പറഞ്ഞേക്കണേ കരുണാ. നീയും പരമാവധി രാത്രി പുറത്തേക്കെങ്ങും i ഇറങ്ങാൻ നിൽക്കണ്ട.എന്തെങ്കിലുമുണ്ടായാൽ രാത്രി നിലവിളിച്ചാൽ പോലും ആരും കേൾക്കില്ല. സൂക്ഷിയ്ക്കാനുള്ളത് നമ്മൾ സൂക്ഷിച്ചേ പറ്റൂ. അല്ലെങ്കിൽ പിന്നെ രണ്ടും കെട്ട് അവനെ പോലെ തുനിഞ്ഞിറങ്ങണം. എന്തും ചെയ്യാൻ മടിയില്ലാത്ത ഇനമാഅത്..... ഇനി ഇവിടെ തിരഞ്ഞിട്ട് കാര്യമില്ല കരുണാ. അവൻ ഓടി ചെമ്പൻ മലയിൽ ചെന്നിട്ടുണ്ടാവും ഇപ്പോൾ." കരുണൻ ഒരു തവണ കൂടി വെളിച്ചം ചുറ്റിനും അടിച്ചു നോക്കി. ഇരുട്ടിൽ മരച്ചില്ലകളിൽ നിന്ന് മരച്ചില്ലകളിലേക്ക് രാക്കിളികൾ പറന്ന് പോകുന്നത് അവന് കാണാമായിരുന്നു. "രാത്രിയിൽ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഫോണിൽ വിളിച്ചേക്കണേ കരുണാ. ഇവിടെ ഞങ്ങളൊക്കെയില്ലേ.. എവിടെ നിന്നോ വന്ന ഒരുത്തനെ പേടിച്ചു പോയി ഒളിച്ചിരിയ്ക്കാൻ പറ്റിയ കാടൊന്നും ഈ ഭൂമിയിൽ ഇല്ലല്ലോ." ദിവാകരനും ഭാര്യയും അയാളോട് യാത്ര പറഞ്ഞു കയറിപ്പോയി. കരുണൻ തിരിച്ചെത്തുമ്പോൾ മായമ്മ കിടക്കുന്ന റൂമിൽ അവൾക്കരികെനിൽക്കുകയാണ് ഗോപിയാശാനും ഗൗരിയും. രണ്ടുപേരുടെയും മുഖത്ത്‌ ഭീതിയുടെ നിഴൽ വീണു കിടപ്പുണ്ടായിരുന്നു. "മടുത്തു... ജീവിതം പോലും മടുത്തു. എല്ലാം ആർക്കെങ്കിലും കിട്ടുന്ന വിലയ്ക്ക് കൊടുത്തിട്ട് മനുഷ്യവാസമുള്ള ഏതെങ്കിലും കോളനിയിലേക്ക് പോയാൽ പോലും ഇതുപോലെ ചങ്കിടിപ്പഉണ്ടാകില്ല... നീ വന്നപ്പോഴെങ്കിലും ചോദിയ്ക്കാനും, പറയാനും ഞങ്ങൾക്ക് ഒരാളുള്ളത് കൊണ്ട് ആ ബാധ എങ്ങിനെങ്കിലും ഒഴിഞ്ഞു പോകുമെന്നാ കരുണാ കരുതിയത്. ഇതിപ്പോൾ രാത്രിയെന്നില്ല, പകലെന്നില്ലാതെ ആധി പിടിച്ചിരിയ്ക്കേണ്ട അവസ്ഥയാണല്ലോ തമ്പുരാനേ വന്നത്." ഗോപിയാശാൻ സ്വയം ആരോടെന്നില്ലാതെ പറഞ്ഞു. ആ വൃദ്ധന് തന്റെ ശേഷിച്ച ജീവിതവും, മകളുടെ ജീവിതവും ഓർത്ത്‌ വല്ലാത്ത ആശങ്കയുണ്ടെന്നാണ് അയാളുടെ സംസാരം വെളിവാക്കുന്നത്. "എവിടെ പോകാനാ... എവിടെ പോയാലും അവൻ പിന്നാലേയുണ്ടെങ്കിൽ ഇവിടെ നിന്നും പോകുന്നത് കൊണ്ട് എന്ത് പ്രയോജനമാ അച്ഛാ ഉണ്ടാവുക..." "എത്രയെത്ര ഇടിയും മിന്നലുമൊക്കെ ദിവസോം പാഴായി പോകുന്നു. അതിലൊരെണ്ണം ചെന്ന് ആ ചെകുത്താന്റെ നെഞ്ചത്ത്‌ കേറുന്നില്ലല്ലോ തമ്പുരാനേ.ഇത് ആ കണ്ണിൽ ചോരയില്ലാത്തവന്റെ കൈകൊണ്ട് ഒടുങ്ങാനായിരിയ്ക്കുമോ എന്റെയും എന്റെ കൊച്ചിന്റെയും വിധി." ഗോപിയാശാൻ അവിടെ കിടന്ന ഒരു കസേരയിലേക്ക് തളർന്നിട്ടെന്ന മട്ടിൽ ഇരുന്നു. കരുണൻ മകളുടെ ശിരസ്സിൽ ഒന്നു തഴുകിയ ശേഷം പുറത്തേയ്ക്ക് ഇറങ്ങാനായി നടക്കുമ്പോൾ അവന്റെ പിന്നാലേ ഗൗരിയും ചെന്നു. അവൻ കടയിൽ നിന്ന് പുറത്തേയ്ക്ക് കടക്കുന്ന വാതിലിന്റെ ഓടാമ്പലിൽ കൈ വച്ചപ്പോൾ ഗൗരി ചോദിച്ചു. "എവിടെ പോവാ കരുണേട്ടൻ.. ഇവിടെ കിടക്കാല്ലോ.. മോൾടെ അടുത്ത്‌. ഞാൻ അച്ഛന്റെ റൂമിൽ കിടന്നോളാം. ഈ തണുപ്പത്ത്‌ സ്കൂളിൽ പോയി ഒറ്റയ്ക്ക് കിടക്കല്ലേ കരുണേട്ടാ." കരുണൻ വാതിൽ തുറക്കാതെ അവിടെ നിന്നിട്ട് ചുറ്റിനും നോക്കി. അവിടെ ഒരു ബഞ്ചും രണ്ടോ മൂന്നോ പ്ലാസ്റ്റിക് കസേരയും കിടപ്പുണ്ടായിരുന്നു. "നിങ്ങള് വാതിലടച്ചു കിടന്നോ. ഞാൻ ആ ബഞ്ചിൽ കിടന്നോളാം." ഓടാമ്പലിൽ നിന്ന് കൈ പിൻവലിച്ചു കൊണ്ട് കരുണൻ പറഞ്ഞു. അവരെ മൂവരെയും ഇവിടെ തനിച്ചാക്കിയിട്ട് സ്കൂളിലേക്ക് പോകുന്നതിനോട് കരുണനും മതിപ്പില്ലായിരുന്നു. പ്രത്യേകിച്ചും ഇതുപോലൊരു സാഹചര്യത്തിൽ. ഗൗരി അകത്തേയ്ക്ക് പോയി തറയിൽ വിരിച്ചു കിടക്കാനുള്ള ഒരു പുൽപ്പായയും പുതപ്പുകളും ഒരു ബ്ലാങ്കറ്റും, പുതയ്ക്കാനായി ഒരു കരിമ്പടവും എടുത്തുകൊണ്ട് വന്നു. അവൾ തന്നെ അത് തറയിൽ വിരിച്ചിടുന്നത് കരുണൻ നോക്കി നിന്നു. "ഈ വാതിലിനൊന്നും അധികം ബലം പോരാ കരുണേട്ടാ.ഒന്ന് ശക്തിയായി തള്ളിയാൽ അടർന്ന് പോകും. അത്രേ ഉള്ളൂ ഉറപ്പ്. ഉറക്കത്തിലാണെങ്കിലും ഒരു ശ്രദ്ധ വേണേ.. " ഗൗരി ഒരു മുന്നറിയിപ്പ് കൊടുത്തു. അവൾ അങ്ങനെ പറഞ്ഞെങ്കിലും അതിന്റെ അർത്ഥം വേറൊന്നാണെന്ന് അവന് തോന്നി. ഇത്രയും നാൾ ശക്തമായി പിടിച്ചു നിന്നെങ്കിലും ഇപ്പോൾ താൻ തളർന്നു പോകുന്നെന്നതിന്റെ സൂചനയാണ് അത്. "ഈ വാതിലിന്റെ ഉറപ്പിലും, കാവലിലും അല്ലേ ഗൗരീ നീയെന്റെ മകളെ ആറു വർഷക്കാലം കാത്തു സംരക്ഷിച്ചു പോന്നത്.. ആ കരുതൽ ഇനിയും തുടരും. ഈ വാതില് തകർത്ത്‌ ഒരുത്തനും നിന്നെയോ എന്റെ മോളെയോ തൊടാൻ ഞാൻ സമ്മതിയ്ക്കില്ല. കരുണൻ ജീവനോടെ ഇരിയ്ക്കുമ്പോൾ." അവന്റെ വാക്കുകളിലെ ആ ഒരൊറ്റ ഉറപ്പ് മതിയായിരുന്നു അവളുടെ സർവ്വ ഭയവും അറ്റ് പോകാൻ. ഗൗരി തനിയ്ക്ക് ചുറ്റും അദൃശ്യ മായ ഒരു സംരക്ഷണ വലയം ഉണ്ടെന്ന വിശ്വാസത്തിൽ അവന്റെ മുഖത്ത്‌ പോലും നോക്കാതെ തിരിഞ്ഞു നടന്നു പോന്നു. ♦️ റെയ്ച്ചൽ കട്ടിലിന് അടിയിലിരുന്ന എസ്തപ്പാന്റെ ബാഗ് ഒരു കമ്പ് കൊണ്ട് പുറത്തേയ്ക്ക് നീക്കിയിട്ട് ആ കമ്പിന്റെ തുമ്പ് കൊണ്ട് ബാഗിന്റെ ബെൽറ്റിൽ കുത്തിയുയർത്തി എടുത്തു. റെയ്ച്ചൽ ആ ബാഗ് എടുത്ത്‌ വെളിയിൽ കളയാൻ പോവുകയാണെന്ന് തോന്നിയപ്പോൾ ജോസപ്പേട്ടൻ വന്ന് റെയ്ച്ചലിന്റെ കൈക്ക് പിടിച്ചു. "നീയിതെന്താ ഈ ചെയ്യാൻ പോണത്. ഇതും കണ്ടും കൊണ്ട് ആ കാലൻ കേറി വന്നിട്ടുണ്ടെങ്കിൽ അത് മതി അവന് നമ്മളെ ദേഹോപദ്രവം ചെയ്യാൻ.." "മാറ്.. ഇതിനി ഇവിടെ വേണ്ട. ഇതുമാത്രമല്ല അവനും ഇനി നമ്മുടെ വീട്ടിനുള്ളിൽ കയറാൻ പാടില്ല. അവൻ നമുക്ക് വേണ്ടി ആരോടും പ്രതികാരവും ഒരു മാങ്ങാത്തൊലിയും ചെയ്യണ്ട.. ഇറങ്ങി പോയി തന്നാൽ മതി ഇവിടുന്ന്. മനുഷ്യന് ഭ്രാന്ത് പിടിച്ചു പോകും... അത്രയ്ക്ക് സമ്മർദ്ദമുണ്ട് എന്റെ മനസ്സിൽ. അവനെ പേടിച്ചു ഞാനുറങ്ങിയിട്ട് എത്ര ദിവസമാകുന്നെന്നറിയോ.. സ്വന്തക്കാരോ ബന്ധുക്കാരോ ആരും ഇങ്ങോട്ട് വരാൻ പറ്റില്ല... അയല്പക്കക്കാരോട് പോലും എന്തെങ്കിലും മിണ്ടിയിട്ട് എത്ര നാളായെന്ന് അറിയോ... എനിയ്ക്കിനി ഒന്നും വേണ്ട. ഈ രാത്രി തന്നെ ഇറങ്ങിയ്ക്കോണം അവനീ വീട്ടിൽ നിന്ന്.." "റെയ്ച്ചലെ.. വെറുതേ വാശി പിടിയ്ക്കല്ലേ... അവനിവിടെ നിൽക്കുന്നത് എനിയ്ക്കും ഇഷ്ടമാണെന്ന് കരുതിയിട്ടാണോ... നാട്ടുകാർ ആരെങ്കിലും എവിടെങ്കിലും വച്ച് എന്നെ കാണുമ്പോ വട്ടു പിടിച്ചത് പോലെ ഞാൻ അഭിനയിയ്ക്കുന്നത് ആരും, ഒന്നും ചോദിച്ചും കൊണ്ട് ഇങ്ങോട്ട് കേറി വരാതിരിയ്ക്കാനല്ലേ.. അവന്റെ കീറത്തുണികളെല്ലാം കൂടി നീ വാരി പുറത്ത് കളഞ്ഞാൽ അവനിവിടെ കിടന്ന് ബഹളമുണ്ടാക്കും. അവന്റെ ഒച്ച കേട്ട് നാട്ടുകാർ ആരെങ്കിലും ഇങ്ങോട്ട് വന്നാൽ എല്ലാം എല്ലാരും അറിയും. നമ്മളാണ് അവന് വേണ്ട സംരക്ഷണം നൽകി ഇവിടെ പാർപ്പിച്ചിരിയ്ക്കുന്നതെന്ന് നാട്ടുകാർ അറിയാൻ ഇടയായാലുള്ള കാര്യം നീയൊന്ന് ഓർത്തു നോക്ക്. കൊടുവത്തൂരെ ജനങ്ങളെല്ലാം ചേർന്ന് നമ്മളെ ഈ വീട്ടു മുറ്റത്തിട്ട് ജീവനോടെ കത്തിയ്ക്കും. അത്രയ്ക്കും പാതകങ്ങൾ ആ ചെകുത്താന് ഈ നാട്ടുകാരോട് ചെയ്യാൻ നമ്മൾ അവസരം ഒരുക്കി കൊടുത്തിട്ടുണ്ട്. കുറച്ച് ദിവസം കൂടി നമുക്ക് ക്ഷമിക്കാം റെയ്ച്ചലേ.." "കുറച്ച് ദിവസമോ. കുറച്ച് ദിവസം പോയിട്ട് ഒരൊറ്റ നിമിഷം അവനിനി എന്റെ വീട്ടിൽ നിൽക്കാൻ ഞാൻ സമ്മതിയ്ക്കില്ലല്ലോ.. എവിടാണേൽ പോയി പൊറുത്തോട്ടെ. ഇവിടെ പറ്റില്ല..." "റെയ്ച്ചലെ.. ഇത് തീക്കളിയാ... അവനിപ്പോൾ വരുന്നത് കള്ളോ കഞ്ചാവോ ഒക്കെ അടിച്ചിട്ടായിരിയ്ക്കും. നാളെ ബോധത്തോടെ ഇരിയ്ക്കുമ്പോ നമുക്ക് അവനെ പറഞ്ഞു മനസ്സിലാക്കി ഇറക്കി വിടാം.." "അവനോടൊന്നും ഒരു വേദവും ഓതിയിട്ട് കാര്യമില്ല... കള്ള് കുടിച്ചിട്ടുണ്ടെങ്കിലും, കഞ്ചാവ് തിന്നിട്ടുണ്ടെങ്കിലും ഞാൻ പറഞ്ഞോളാം അവനോട്. നിങ്ങൾക്ക് പേടിയാണെങ്കിൽ നിങ്ങൾ പറയണ്ട." റെയ്ച്ചൽ തന്റെ കൈക്ക് പിടിച്ചിരുന്ന ഭർത്താവിന്റെ കൈ പിടിച്ചു മാറ്റിയിട്ട് എസ്തപ്പാന്റെ ബാഗ് മുറ്റത്ത്‌ കൊണ്ടിട്ടശേഷം അകത്തേയ്ക്ക് കയറി ചെന്ന് ഒരു കാനിൽ വാങ്ങിച്ചു വച്ചിരുന്ന മണ്ണെണ്ണ എടുത്തൊഴിച്ചിട്ട് തീപ്പെട്ടി കൊള്ളി ഉരച്ചിട്ടു. മിന്നൽ അടിയ്ക്കും പോലെ തീയാളിപ്പിടിച്ചു. ആ തീച്ചൂടിൽ അഗ്നി നാളം ആളുന്നത് റെയ്ച്ചലിന്റെ കണ്ണുകളിലായിരുന്നു. "ഈ നാട്ടുകാരോട് ഞാനെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് ഞാൻ തിരുത്താൻ പോവാണ്.. നേരം വെളുത്താലുടൻ ഞാൻ പോലീസ് സ്റ്റേഷനിലേക്ക് പോകും. അവിടെ ചെന്ന് പോലീസുകാരോട്,ഞാൻ ചെയ്ത തെറ്റ് ഏറ്റു പറയും... അവര് പറഞ്ഞു മനസിലാക്കിക്കോളും നാട്ടുകാരേ.. ആ കൊച്ചിനെ കൊന്ന കുറ്റത്തിന് അവനെ പോലീസുകാർ വന്നു കൊണ്ട് പൊയ്ക്കോളും... കാലൻ നശിച്ചു പോട്ടെ.." വീട്ടിലേക്ക് വരികയായിരുന്ന ഇസഹാക്ക് മുറ്റത്തേയ്ക്ക് കാൽ വയ്ക്കും മുമ്പേ റെയ്ച്ചൽ പറയുന്ന അവസാന വാചകങ്ങൾ കേട്ടു. മുന്നോട്ട് വച്ച കാൽ പിന്നോട്ട് എടുത്ത്‌ ഇസഹാക്ക് അവിടെ തന്നെ നിന്നു. "ഇനിയൊരു മനുഷ്യനും അവൻ മൂലം ഈ ഭൂമിയിൽ കഷ്ടപ്പെടാൻ ഇടയാകരുത്... നാശം പോയി കുറെ കാലം എങ്കിലും ജയിലിൽ കിടക്കട്ടെ. ദൈവത്തിനു കരുണയുണ്ടെങ്കിൽ ആ ചെകുത്താൻ ജയിലിൽ കിടന്ന് തന്നെ ഇല്ലാതായി പൊയ്ക്കോളും." റെയ്ച്ചൽപറഞ്ഞു നിർത്തിയതുംവീടിന് പിന്നിൽ നിന്ന് ആരോ കാറി തുപ്പുന്ന ഒരൊച്ച കേട്ടു. ജോസപ്പേട്ടൻ വിറച്ചു പോയി. അയാൾ ഓടി വന്ന് റെയ്ച്ചലിന്റെ വാ പൊത്തി. "മിണ്ടല്ലേ ഒറ്റയക്ഷരം. അവനാ. അവൻ കൊന്നു കളയും." അങ്ങിനെയൊക്കെ പറഞ്ഞെങ്കിലും ഇസഹാക്ക് മുമ്പിലേക്ക് വരികയാണെന്നോർത്തപ്പോൾ റെയ്ച്ചലിനും ഭയം തോന്നി. മുറ്റത്തിന് നടുക്ക് ബാഗിൽ പിടിച്ച തീ അതിനുള്ളിലുള്ളതെല്ലാം ഒരു പിടി ചാരമാക്കി കൊണ്ട് കെട്ടു തുടങ്ങിയിരുന്നു. ഇസഹാക്ക് നടന്ന് വന്ന് അവർ രണ്ട് പേർ അവിടെ നിൽക്കുന്നതായേ ഗൗനിയ്ക്കാതെ വീട്ടിനുള്ളിലേക്ക് കയറിപ്പോയി. അവൻ റൂമിലേക്ക് കയറി വാതിൽ ചാരിയ ശേഷം ജാളിയുടെ പ്രതലത്തിൽ സ്വയരക്ഷയ്ക്ക് വേണ്ടി ഒളിപ്പിച്ചു വച്ചിരുന്ന ഒരുതല മൂർച്ചയുള്ള വടി വാൾ അവിടെ തന്നെ ഇരിപ്പുണ്ടോ എന്ന് നോക്കി. അതിന് ശേഷം അവൻ വന്ന് ചാരിയ വാതിൽ തുറക്കുമ്പോൾ അവിടെ റെയ്ച്ചലും, അവർക്ക് പിന്നിൽ ജോസപ്പേട്ടനും അവനെ കാത്തിട്ടെന്നോണം അവിടെ നിൽപ്പുണ്ടായിരുന്നു. (തുടരും). #📔 കഥ
135 likes
7 comments 28 shares
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/63l3bQx?d=n&ui=v64j8rk&e1=cമന്ത്രക്കോടി :പാർട്ട്‌ 24💚🌺 റൂമിലെ ലൈറ്റ് എല്ലാം ഓഫ്‌ ചെയ്ത് ടേബിൾ ലൈറ്റ് ന്റെ വെളിച്ചം മാത്രമേ ഉള്ളൂ ആ മുറിയിൽ..... നന്ദന്റെ പതിഞ്ഞ ചിരിയുടെ ശബ്ദവും ചിരിക്കുമ്പോൾ വിടരുന്ന കവിളികളും അവളാ മഞ്ഞ വെളിച്ചത്തിൽ കൃത്യമായി കണ്ടു ദേ..... ചിരിക്കല്ലേട്ടോ നന്ദേട്ടാ..... ഞാൻ ശെരിക്കും കണ്ട കാര്യമാ പറഞ്ഞേ...... ആയിക്കോട്ടെ...... കാണാത്ത കാര്യാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ..... പിന്നെന്തിനാ ചിരിച്ചേ....... വെറുതെ....... തനിക്ക് അങ്ങനത്തെ ഡ്രെസ്സ് ഇടാനൊന്നും ആഗ്രഹമില്ലേ..... നന്ദൻ ചോദിച്ചു അയ്യേ...... എനിക്ക് ഇഷ്ടല്ല...... മുഖം ചുളിച്ചവൾ പെട്ടന്ന് മറുപടി പറഞ്ഞു. അവിടെ വീണ്ടും ചിരി...... എന്തിനാ നന്ദേട്ടാ ഈ ചിരി..... എനിക്ക് ദേഷ്യം വരുന്നുണ്ടേ...... അഥവാ ഭാമക്കുട്ടി അങ്ങനുള്ള ഡ്രെസ്സ് ഇട്ടാലും എനിക്ക് കുഴപ്പം ഒന്നും ഇല്ലാട്ടോ..... പുറത്ത് വേണ്ട..... ഈ റൂമിന് അകത്തു മാത്രം മതി നല്ല ഭംഗി ഉണ്ടാകും..... എപ്പോഴാണേലും കാണാൻ ഞാൻ റെഡിയാ..... പതിഞ്ഞ ശബ്ദത്തിൽ തന്റെ കാതരികിൽ വന്നവൻ പറയുന്നത് കേട്ടതും അവളുടെ കണ്ണുകൾ മിഴിഞ്ഞുപോയി...... നിമിഷ നേരം കൊണ്ട് അവന്റെ യാ കൈത്തണ്ടയിൽ നല്ലൊരു ശബ്ദത്തോടെ ഒരു അടിവീണിരുന്നു .... ച്ചീ...... ഈ നന്ദേട്ടൻ....... വന്ന് വന്ന് നാക്കിന് ഒരു ലൈസൻസ് ഇല്ലാതായി....... തനിക്കരികിലേക്ക് ചേർന്ന് കിടക്കുന്നവനെയൊന്ന് പിന്നിലേക്ക് തള്ളിക്കൊണ്ടവൾ പറഞ്ഞു....... എന്നാൽ തള്ളി മാറ്റിയ അതേ സ്പീഡിൽ മുന്നിലേക്ക്‌ ആഞ്ഞ് വന്ന് അവളുടെ കാതോരം വീണ്ടും മുഖമമർത്തി അവൻ..... ഞാൻ സത്യാ പറഞ്ഞേ...... എപ്പോ വേണേലും കാണാൻ ഞാൻ റെഡിയാ...... മീശയും താടിയും ചേർത്ത് അവളുടെ കഴുത്തിടുക്കിൽ ഉരസിക്കൊണ്ട് അവൻ പറഞ്ഞതും അവളിൽ നേർത്ത രീതിയിലൊരു വിറയൽ കടന്നുപോയി.... പെട്ടന്ന് ഇക്കിളിപ്പെട്ടത് പോലെ ആവൾ കഴുത്ത് വെട്ടിച്ചു. ദേ.... അങ്ങോട്ട് നീങ്ങി കിടന്നേ..... നന്ദേട്ടാ..... അവനടുത്തേക്ക് ചേരുമ്പോൾ തന്നിലുടലെടുക്കുന്ന വെപ്രാളം തിരിച്ചറിഞ്ഞു കൊണ്ട് തല പിന്നിലേക്ക് നീക്കി അവനോട് പറഞ്ഞതും..... അവളുടെ കഴുത്തിലൂടെ തന്നെ മുഖമുരച്ച് തോളിലേക്ക് വച്ച് അവൻ കുറച്ചു കൂടി അവളിലേക്ക്‌ ചേർന്ന് കിടന്നു...... ഒന്ന് പുളഞ്ഞു പോയവൾ.......... ഷർട്ട് ധരിക്കാത്ത അവന്റെ ശരീരത്തിലെ ചൂടിലേക്ക് മുറുക്കത്തോടെ അവളുടെ കൈകൾ അമർന്നു പോയി. നിമിഷനേരത്തിൽ ഒന്ന് ശ്വാസം എടുത്തവൾ നേരെ കിടന്നു. ഈ വാദ്യർക്ക് അല്പം പഞ്ചാരയുടെ അസുഖം കൂടുന്നുണ്ട്....... തന്റെ തോളിലേക്ക് ചേർന്ന് കിടക്കുന്നവനോടായി അവൾ പറഞ്ഞു..... അത് കേട്ടതും വീണ്ടുമാ പതിഞ്ഞ ചിരി അവനിൽ സ്ഥാനം പിടിച്ചു..... ആ നിമിഷം തോളിലായി അവന്റെ തടിരോമങ്ങൾ ഇക്കിളി കൂട്ടി എന്നാ ആ അസുഖത്തിനുള്ള മരുന്നും നീ തന്നെ തന്നേക്കെന്നെ ........ ഒന്നുകൂടി ചേർന്ന് കിടന്ന് സ്വകാര്യം പോലെ അവൻ പറഞ്ഞു.... 🌼🌼🌼🌼🌼🌼🌼🌼🌼 എവിടെപ്പോയി കിടക്കുവായിരുന്നു മഹീ ഇത്രയും നേരം? ഹാളിലേക്ക് കയറി വന്ന അവനോടായി ദേഷ്യത്തോടെ അവൾ ചോദിച്ചു എത്ര തവണ നിന്നെ ഞാൻ വിളിച്ചു... അല്ലെങ്കിൽ തന്നെ ഈ പട്ടിക്കാട്ടിൽ റെയിഞ്ചു കിട്ടുന്നില്ല........ അതിന്റെ കൂടെ വിളിക്കുന്ന സമയം ഫോൺ എടുക്കാതെ കൂടി ഇരുന്നാൽ..... ഞാൻ പുറത്ത് പോകുവാണെന്നു പറഞ്ഞതല്ലേ മെറിൻ.... പിന്നെന്തിനാ ഈ ചോദ്യം ചെയ്യൽ. അവനൊരു അമർഷത്തോടെ ചോദിച്ചു ഇത്രയും ലേറ്റ് ആകുമെന്ന് നീ പറഞ്ഞോ? വന്ന് കേറുമ്പോൾ തന്നെ മെക്കിട്ട് കേറാതെ ഒന്ന് മനസ്സിലാക്ക് മെറിൻ......... എന്ത് മനസ്സിലാക്കാൻ........ എന്നെ മനസ്സിലാക്കാത്ത നിന്നെ എങ്ങനെയാ ഞാൻ മനസ്സിലാക്കേണ്ടത് നിന്നോട് എത്ര തവണ പറഞ്ഞതാ ഞാൻ ഫ്ലാറ്റിൽ തന്നെ നിന്നാൽ മതിയെന്ന് എന്തെങ്കിലും കേട്ടോ നീ എന്റെ ഫീലിംഗ്സ്‌ മനസ്സിലാക്കിയോ നീ.... ഇല്ലല്ലോ...... അവൾ ശബ്ദമുയർത്തി... എന്താ ഇവിടെ......? ഹാളിൽ നിന്ന് ഉച്ചത്തിൽ ശബ്ദം കേട്ട് അങ്ങോട്ടേക്ക് വന്ന ദേവകിയമ്മ അല്പം ദേഷ്യത്തോടെ തന്നെ ചോദിച്ചു.ചോദിച്ചു? ബാക്കി ഉള്ളവർക്ക് ഉറങ്ങണ്ടേ...... ഇരുവരും ഒരുപോലെ തിരിഞ്ഞ് ദേവകിയമ്മ നിൽക്കുന്ന ഭാഗത്തേക്ക്‌ നോക്കി...... രണ്ടുപേർ മാത്രം താമസിക്കുന്ന വീടല്ല ഇത് ഓർമ്മ വേണം തങ്ങളെ നോക്കി ദേഷ്യത്തോടെ പറയുന്ന അമ്മയെ ഒന്ന് നോക്കിയ ശേഷം തന്റെ കൈ തണ്ടയിൽ പിടിച്ചിരുന്ന മഹിയുടെ കൈ തട്ടിയെറിഞ്ഞ് മെറിൻ പെട്ടന്ന് തന്നെ കോണിപ്പടികൾ കയറി റൂമിലേക്ക്‌ നടന്നു..... അവൾ പോയിട്ടും തന്റെ മുന്നിൽ തലതാഴ്ത്തി നിൽക്കുന്ന മകനെ കണ്ടതും അവർ അവനടുത്തേക്ക് വന്നു....... ഭാര്യയും ഭർത്താവും തമ്മിലെന്തെങ്കിലും വഴക്കോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അത് സ്വന്തം മുറിയിൽ തീർക്കുക. അല്ലാതെ ഇതുപോലുള്ള പ്രഹസങ്ങൾ ഇവിടെ കാണിച്ച് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്. അമ്മേ.... ഞാൻ...... അങ്ങനൊന്നും........ അവർ കൈ ഉയർത്തി അവനെ തടഞ്ഞു. ഒന്നും കേൾക്കണമെന്നില്ല എനിക്ക്. നീ നിന്റെ ഇഷ്ടത്തിന് പ്രവർത്തിച്ചതല്ലേ..... ഭവിഷ്യത്തുകളും നീതന്നെ അനുഭവിച്ചേക് ഒരു കാര്യങ്ങളും എന്നെ ബോധിപ്പിക്കേണ്ട അമ്മ പറഞ്ഞുകൊണ്ട് റൂമിലേക്ക് പോകാൻ തിരിഞ്ഞു. മഹി എന്തുവേണമെന്നറിയാതെ അവിടെ തന്നെ നിന്നു പോകാൻ തുടങ്ങിയ ദേവകിയമ്മ ഒന്ന് തിരിഞ്ഞു. നീ എന്തെങ്കിലും കഴിച്ചോ? എത്ര വേണ്ടെന്നു വച്ചിട്ടും അവന്റെ ക്ഷീണിച്ച മുഖവും ശബ്ദവും കണ്ടവർ ചോദിച്ചുപോയി അവൻ മെല്ലെ അമ്മയെ തിരിഞ്ഞു നോക്കി . ഇല്ല.... അവരുടെ ഉള്ളമൊന്നു കനത്തു. ഡെയിനിങ് ടേബിളിൽ എല്ലാം അടച്ച് വച്ചിട്ടുണ്ട്.... കൈ കഴുകി പോയിരുന്ന് കഴിക്ക്. എന്നിട്ട് റൂമിലേക്ക് ചെല്ല്. മനസ്സൊന്നു നൊന്തെങ്കിലും ഗൗരവത്തോടെ അവർ പറഞ്ഞു. ഹ്മ്മ്മ്...... അവനൊന്നു മൂളി...... അമ്മേ...... മെറിൻ കഴിച്ചാരുന്നോ? മ്മ്മ് നേരത്തേ കഴിക്കുന്ന കണ്ടു. താല്പര്യമില്ലാത്തതുപോലെ ഒന്ന് പറഞ്ഞ് കൊണ്ട് അവർ റൂമിലേക്ക് നടന്നു. മഹി കഴിച്ചിട്ട് മുകളിലേക്കു പോകാം എന്ന തീരുമാനത്തിൽ ഡെയിനിങ് ഏരിയയിലേക്ക് നടന്നു. 🦋🦋🦋🦋🦋🦋🦋 എന്താണ് പോലീസേ...... വിളിച്ചാൽ എടുക്കാൻ വലിയ മടിയാണല്ലോ? കട്ടിലിൽ കമഴ്ന്നു കിടന്ന് കാലുകൾ പൊക്കികളിച്ച് സഞ്ജുവിനോട് ഫോൺ ചെയ്യുകയാണ് പല്ലവി...... ആവശ്യമില്ലാത്ത നമ്പറുകളിൽ നിന്ന് കാൾ വരുമ്പോൾ അത് അറ്റൻഡ് ചെയ്ത് സമയം കളയലല്ല എന്റെ പണി. അതെന്തൊരു വർത്താമാ പോലീസെ...... സ്നേഹം കൊണ്ടല്ലേ വിളിക്കുന്നെ..... എന്റെ പോലീസിനെ അത്രയ്ക്ക് ഇഷ്ടാ എനിക്ക്...... ദേ പല്ലവി വച്ചിട്ട് പോയേ രാത്രി മനുഷ്യനെ മെനക്കെടുത്താതെ...... വെക്കില്ല...... വേണ്ടാ നീ വെക്കേണ്ട ഞാൻ വച്ചോളാം.... അയ്യോ വക്കല്ലേ സഞ്ചു വേട്ടാ......പ്ലീസ്.... അവൾ പെട്ടന്ന് ഒരു വെപ്രാളത്തോടെ കെഞ്ചിയതും അവൻ കട്ട് ആക്കാതെ ചെവിയോട് ചേർത്തു...... നിനക്കെന്താ പല്ലവി പ്രശ്നം എന്റെ പ്രശ്നം ഈ പൊലീസാ....... അവൾ പറയുന്നത് കേട്ട് അവൻ ഒന്ന് ദീർഘ ശ്വാസമെടുത്തു. അച്ഛൻ പറഞ്ഞതൊക്കെ മറന്നൂടെ പോലീസെ...... അവളുടെ ശബ്ദം പതിഞ്ഞു. അതവനും മനസ്സിലായി..... അന്നത്തെ ദേഷ്യത്തിൽ എന്തെങ്കിലുമൊക്കെ പറഞ്ഞെന്നു വച്ച് അതും മനസ്സിൽ വച്ചിരിക്കല്ലേ........ അച്ഛൻ നാട്ടിലേക്ക് വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞു....... അച്ഛനെന്തായാലും സഞ്ജുവേട്ടനെ കാണാൻ വരും....... അവൻ മറുപടിയൊന്നും പറഞ്ഞില്ല. ഹലോ..... സഞ്ജു വേട്ടാ..... മറുപടി ഒന്നും കേൾക്കാത്തതുകൊണ്ടവൾ വീണ്ടും വിളിച്ചു. ആ നിമിഷം തന്നെ അവൻ ഫോൺ കട്ട് ചെയ്തു. ശേഷമൊന്ന് എന്തോ ആലോചിച്ചിരുന്നു. അച്ഛൻ വരുവല്ലേ......വരട്ടെ..... പണ്ട് എന്നോട് കാണിച്ചത്തിനുള്ള മറുപടിയെല്ലാം പറയാൻ മാറ്റി വച്ചിട്ടുണ്ട് ഞാൻ. അവന്റെ കണ്ണുകൾ ചുവന്നു. തുടരും 💚🌺 അടുത്ത ഭാഗം വേഗം തന്നേക്കാം ❤️ ലൈക് ചെയ്ത് അഭിപ്രായങ്ങൾ എഴുതണേ...... കണ്ണൂർകാരൻ ❤️❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ #✍ തുടർക്കഥ #📔 കഥ
73 likes
6 comments 20 shares
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6rmZ1Qd?d=n&ui=v64j8rk&e1=cമിശ്വ 7 സൂര്യകിരണങ്ങൾ കണ്ണിലേക്ക് വന്ന് പതിച്ചതും മല മുകളിൽ മലർന്ന് കിടന്ന് ഉറങ്ങുകയായിരുന്നു തരുൺ കണ്ണുകൾ ചിമ്മി തുറന്നു. എഴുന്നേറ്റിരുന്ന് ചുറ്റിലും നോക്കിയെങ്കിലും ചോട്ടുവിനെ അവിടെ എങ്ങും കാണ്മാനില്ലായിരുന്നു. മുഖമമർത്തി തുടച്ച്, പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോണെടുത്ത് അവൻ സമയം നോക്കി. ഫോൺ തിരിച്ച് വെക്കാൻ നേരം അവനെന്തോ ഓർത്ത പോൽ മിശ്വയുടെ നമ്പറിലേക്ക് വീണ്ടും ഒന്ന് വിളിച്ചു നോക്കി. പതിവ് പോലെ സ്വിച്ച് ഓഫ് എന്ന് തന്നെയായിരുന്നു മറുപടി. അമർഷം കടിച്ചമർത്തിക്കൊണ്ട് ഫോൺ പോക്കറ്റിലേക്ക് വെച്ച് തരുൺ എഴുന്നേറ്റു. "ആ... അണ്ണൻ എഴുന്നേറ്റോ. " പിറകിൽ നിന്നും ചോട്ടുവിന്റെ ശബ്ദം കേട്ടപ്പോൾ തരുൺ തിരിഞ്ഞു . "നീയിതെവിടെ പോയി?" "ആ പെൺപിള്ളേരെ കൊണ്ടു വിടണ്ടായോ പിന്നെ? രാത്രി മൂക്കറ്റം കുടിച്ച് അണ്ണൻ ബോധമില്ലാതെ കിടക്കുവല്ലാർന്നോ ? വെളുക്കുന്നതിന് മുൻപ് ഞാൻ എഴുന്നേറ്റ് അവറ്റകളെ കൊണ്ട് വിട്ടു." ചോട്ടു കിതപ്പടക്കി. "മ്മ്. എന്നാ ഞാൻ വിടട്ടെ. നീ വരുന്നില്ലല്ലോ ?" തരുൺ പോകാനൊരുങ്ങിക്കൊണ്ട് ചോദിച്ചു. "ഇല്ല അണ്ണൻ വിട്ടോ. ഞാൻ വൈകീട്ട് വരാം." ചോട്ടു പറഞ്ഞതും തരുൺ തിരിഞ്ഞു നടന്നു. "പിന്നെ അണ്ണാ…" എന്തോ ഓർമ്മ വന്ന പോലെ ചോട്ടു തരുണിന്റെ അരികിലേക്ക് ഓടിച്ചെന്നു. "അണ്ണൻ ഇന്നലെ പറഞ്ഞതെല്ലാം തമാശക്കല്ലേ ? അണ്ണനാ പെണ്ണിനേം തിരഞ്ഞു പോകുന്നെന്ന്." "അല്ല. തമാശക്കല്ല. കാര്യമായിട്ട് പറഞ്ഞതാ. എന്താ?" തരുണിന്റെ മുഖം ഗൗരവമാർന്നു. "ങ്‌ഹേ??" ചോട്ടു അമ്പരന്നു. "അണ്ണനെന്താ ആ പെണ്ണിനോട് പ്രേമം വല്ലോം ആണോ ?" അവൻ തരുണിനെ ചെറഞ്ഞു നോക്കി. "ആണെങ്കിൽ?" തരുണും വിട്ട് കൊടുത്തില്ല. "അണ്ണനിതെന്ത് ഭാവിച്ചാ? ഒന്നാമതേ ആ പെണ്ണ് ഒരു അഹങ്കാരിയാണ്. എത്ര തവണ അണ്ണനവളോട് മുട്ടാൻ ശ്രമിച്ചിട്ടുണ്ട്. പുല്ല് വില അല്ലേ അണ്ണനവൾ തരാറ്. അതും മറക്കാം വേണമെങ്കിൽ. പക്ഷേ അണ്ണന്റെ കുടുംബത്തിന്റെ സ്ഥാനം എവിടെ ആ ദാരിദ്ര്യം പിടിച്ചവളുടെ സ്ഥാനം എവിടെ? നിലയും വിലയും മറന്നു കൊണ്ട് അണ്ണൻ ചുമ്മാ ഇതിനൊന്നും ഇറങ്ങിപുറപ്പെടല്ലേ." ചോട്ടു സ്വല്പം വെറുപ്പ് കലർന്ന ദേഷ്യത്തോടെ നോട്ടം തിരിച്ചു. മറുപടിയെന്നോണം അവന്റെ ചുമലിൽ ഒന്ന് തട്ടിക്കൊണ്ട് ഒന്നും മിണ്ടാതെ തരുൺ മലയിറങ്ങി. അവൻ നടന്നകലുന്നതും നോക്കി എളിയിൽ കൈ കുത്തി പരിതാപത്തോടെ ചോട്ടുവും നിന്നു. വീട്ടിലേക്കുള്ള വഴിയിലൂടെ പൊടിമൺ പറത്തിക്കൊണ്ട് ബുള്ളറ്റിൽ ചീറിപ്പായുമ്പോഴും തരുണിന്റെ മനസ്സിൽ മിശ്വയുടെ മുഖമായിരുന്നു. തനിക്കെന്താണ് സംഭവിക്കുന്നത് എന്ന് പോലും അവനു മനസ്സിലായില്ല. വണ്ടിയൊതുക്കി നിർത്തുമ്പോൾ അവന്റെ ശ്രദ്ധ ചെന്നെത്തിയത് പോർച്ചിലെ ദിനകർ റെഡ്ഢിയുടെ വാഹനത്തിലേക്കാണ്. എന്തോ തീരുമാനിച്ച് മനസ്സിലുറപ്പിച്ച പോലെ അവൻ അകത്തേക്ക് നടന്നു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൈ കഴുകയായിരുന്ന ദിനകർ റെഡ്ഢിയുടെ തൊട്ട് പിറകിൽ ചെന്ന് നിന്ന് തരുൺ തൊണ്ടയനക്കി. "മ്മ്..?" തൂവാല ഉപയോഗിച്ച് മുഖം തുടക്കുന്നതിനിടയിൽ അയാൾ തരുണിന് നേരെ തിരിഞ്ഞു. "അച്ഛാ. എനിക്ക്... എനിക്ക് പട്ടണത്തിലേക്ക് പോകണമായിരുന്നു " തരുൺ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. "അവിടെ എന്താ ? " റെഡ്ഢിയുടെ മിഴികൾ തരുണിന്റെ മുഖത്ത് നട്ട് വെച്ചിട്ടുണ്ടായിരുന്നു. "അത്... അവിടെ അമ്മാവൻ ഉണ്ടല്ലോ. " "ആ ചെറ്റ നാറിയെ കുറിച്ചൊരക്ഷരം ഈ വീട്ടിൽ മിണ്ടിപ്പോകരുത്!" റെഡ്ഢി ചീറി. തരുൺ രണ്ടടി പിറകിലേക്ക് നീങ്ങിപ്പോയി. "അമ്മാവന്റെ അടുത്തേക്കല്ല. എനിക്ക് വേറൊരു ആവശ്യമുണ്ട്." തരുൺ കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് തുറന്നു. "വേറെ എന്താവശ്യം ?" റെഡ്‌ഡി കണ്ണുരുട്ടിക്കൊണ്ട് പുരികം ചുളിച്ചു. "എനിക്ക് പോണം. കുറച്ച് പണവും വേണം." മുഷ്ടി ചുരുട്ടിപ്പിടിച്ചു കൊണ്ട് സ്വല്പം ഈർഷ്യയോടെ തരുൺ തറപ്പിച്ചു പറഞ്ഞു. “പൊയ്ക്കോളൂ... പക്ഷേ, കൃത്യമായിട്ടൊരു കാരണം വേണം. എന്തിനാണ്‌ ഇപ്പൊ ഇങ്ങനൊരു യാത്ര ?” തരുൺ എന്തോ പറയാനാഞ്ഞത് മുഴുമിപ്പിക്കാനായില്ല. “ശരി... എപ്പൊ വരും പോയിട്ട് ?” റെഡ്ഢിയുടെ നെറ്റി ചുളിഞ്ഞു. “ചിലപ്പൊ കുറച്ചു ദിവസങ്ങൾ എടുക്കും. ഒരാളെ തപ്പി കണ്ടുപിടിക്കാനുണ്ട്.” തല കുനിച്ചു പിടിച്ചിരുന്നെങ്കിലും അവന്റെ സ്വരം ദൃഢമായിരുന്നു. “കുറച്ചു ദിവസങ്ങളോ ?” റെഡ്ഢിയുടെ മുഖത്ത് അവിശ്വസനീയ ഭാവം. “നീയെന്താടാ ഈ പറയുന്നത് ? നിനക്കറിയില്ലേ ഇവിടത്തെ കാര്യങ്ങൾ ?” “അതുകൊണ്ടാണ്‌ ഞാൻ ചോദിച്ചിട്ട് പോകാമെന്നു കരുതിയത്.” തരുണിന്റെ മുഖം ഇരുണ്ടു. “സമ്മതത്തിനു വേണ്ടിയല്ല. അപ്പാ അറിഞ്ഞിരിക്കാൻ വേണ്ടി പറഞ്ഞെന്നേയുള്ളൂ. എന്തായാലും ഞാൻ പോകും.” “ഓഹോ! അങ്ങിനെയൊ ?” ഒരു നിമിഷം മൗനമായി നിന്ന ദിനകർ റെഡ്‌ഡി പൊട്ടിച്ചിരിക്കാൻ ആരംഭിച്ചു! അല്പനേരം അയാൾ പരിഹാസ ഭാവത്തോടെ നിർത്താതെ അട്ടഹസിച്ചു. ശേഷം ഒന്നും സംഭവിക്കാത്ത പോലെ അയാളുടെ മുറിക്കുള്ളിലേക്ക് കയറിപ്പോയി. "ഞാൻ നിങ്ങടെ പട്ടിയാണോ.? പട്ടിയെ വളർത്തുന്ന പോലെ അല്ലേ നിങ്ങൾ എന്നെ..." അവൻ പറഞ്ഞു തീർന്നില്ല റെഡ്‌ഡി പോയതുപോലെ തിരികെയിറങ്ങിവന്നു. മുഖാമുഖം നോക്കി രണ്ടു നിമിഷങ്ങൾ നിന്നു അയാൾ. തന്നെക്കാൾ ഏതാണ്ട് അരയടി ഉയരക്കൂടുതലുണ്ട് മകന്‌. അരോഗദൃഢഗാത്രൻ! പക്ഷേ... തന്റെ ഇടതുകൈ നിവർത്തി ഒരൊറ്റയടിയായിരുന്നു ആ മനുഷ്യൻ. "ഇനി ശബ്ദിച്ചു പോകരുത്! കയറിപ്പോടാ അകത്തേക്ക്!! രാത്രി മുഴുവൻ എവിടെയോ തെണ്ടി നടന്നിട്ട് കള്ളും കുടിച്ച് ബോധവും വെളിവുമില്ലാതെ കയറി വന്നിരിക്കുന്നു!" വിരൽ ചൂണ്ടി ആക്രോശിച്ചുകൊണ്ട് അയാൾ തിരിച്ച് റൂമിലേക്ക് കയറിപ്പോയി. കവിളിൽ കരം ചേർത്തു കൊണ്ട് തിരിഞ്ഞതും അടുക്കള വാതിലിനോട് ചേർന്ന് തന്നെ നോക്കി നിൽക്കുന്ന അമ്മയെ ആണ് തരുൺ കണ്ടത്.! അതിശയവും ഞെട്ടലും ഒരുപോലെ ആ മുഖത്തുണ്ട്. അവൻ വേഗം തന്റെ മുറിയിലേക്ക് നടന്നു. അമ്മയും ധൃതിയിൽ അവനടുത്തേക്ക് ചെന്നു. "മോനേ നീ നിന്റെ അച്ഛനോട്‌... എങ്ങനെ നീ " അത്ഭുതം അടക്കാൻ സാധിക്കാതെ ആ സ്ത്രീ കൈ കൊണ്ട് വായ് മറച്ചു. തരുൺ അലമാര തുറന്ന് ഏതാനും വസ്ത്രങ്ങൾ വലിച്ചെടുത്ത് ഒരു പെട്ടിയിലേക്കിടുന്നതാണ്‌ കണ്ടത്. “എടാ...” അമ്മ അവന്റെ കൈയ്യിൽ കടന്നു പിടിച്ചു. "എനിക്ക് പോണം അമ്മാ. മിശ്വയെ കുറിച്ചൊരു വിവരവുമില്ല. അവളെന്തോ അപകടത്തിൽ പെട്ടിരിക്കുകയാണെന്ന് തോന്നുന്നു. എനിക്ക് പോയെ തീരൂ! " തരുൺ ബെഡിലേക്ക് ഇരുന്നു. "പക്ഷേ അതെനിക്ക് അച്ഛനോട് പറയാൻ പറ്റില്ലല്ലോ " തരുൺ പുച്ഛത്തോടെ പറഞ്ഞു. അമ്മ തരുണിന്റെ മുഖത്തേക്ക് ഉറ്റുനോക്കുകയാണ്. അവന്റെ ഒരോ ഭാവങ്ങളും. അവൻ തല താഴ്ത്തി. "നിനക്ക് മിശ്വയെ ?" അവർ അവന്റെ താടിത്തുമ്പ് പിടിച്ചുയർത്തി കൊണ്ട് ചോദിച്ചു. "എനിക്കറിയില്ല. പക്ഷേ എനിക്ക് പോണം. അവളെ കണ്ടെത്തി തിരികെ കൊണ്ടു വരുകയും വേണം " തരുൺ തീരുമാനിച്ചുറപ്പിച്ച പോലെ തല ചലിപ്പിച്ചു. അമ്മ ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് തരുണിനെ നോക്കി. “എനിക്കിത് മുൻപേ അറിയാമായിരുന്നു. ഇത് ഇങ്ങനെയൊക്കെത്തന്നെയേ വരികയുള്ളൂ എന്ന്. അവളെ കാണുമ്പൊ ഉള്ള നിന്റെ ഭാവമൊക്കെ ഞാൻ കാണാൻ തുടങ്ങീട്ട് വർഷം എത്രയായി മകാ...“ അമ്മയുടെ ചുണ്ടിൽ വേദന നിറഞ്ഞ ഒരു പുഞ്ചിരി വിടർന്നു. തരുണിന്റെ മുഖം വലിഞ്ഞു മുറുകി. "രാമാനുജൻ ഏല്പിച്ച പണം എവിടെ?" അമ്മ ചോദിച്ചതും തരുൺ ഞെട്ടി മുഖമുയർത്തി. "എന്തായാലും നീ അച്ഛനോട് വിവരം പറഞ്ഞല്ലോ. അത് മതി. അല്ലാതെ അയാളുടെ സമ്മതം ഇനിയും നിനക്കെന്തിന് ? തന്നോളം ആയാൽ പിന്നെ അച്ഛനും മകനും ഒന്നുമില്ല. നിന്റെ ജീവിതം നീ തീരുമാനിക്കണം." "പണം എന്റെ കയ്യിലുണ്ട്. പക്ഷേ അച്ഛന്റെ കയ്യിൽ നിന്നും മോഷ്ടിക്കുക എന്ന് പറയുമ്പോൾ." തരുൺ ആശയക്കുഴപ്പത്തിലായി. "അതൊന്നും നോക്കണ്ട. അയാൾക്ക് നീ ഒരൊറ്റ മകനല്ലേ ഒള്ളൂ ? ഇതൊക്കെ നിനക്കുള്ളതാ. നീ പോയി വാടാ! എത്ര കാലമാണ് ഈ നരകത്തിനുള്ളിൽ നീയും..." അമ്മ പല്ല് ഞെരിച്ചു. തരുൺ വേദന നിറഞ്ഞൊരു നോട്ടം അമ്മയെ നോക്കിക്കൊണ്ട് അവരുടെ കരം കടന്നെടുത്ത് മെല്ലെ തഴുകി. "വാ ആഹാരം കഴിക്കാം." കണ്ണുനീർ തുടച്ചു കൊണ്ട് മുറിയുടെ വെളിയിലേക്കിറങ്ങിയ അമ്മ സ്തംഭിച്ചു നിൽക്കുന്നത് കണ്ട് തരുൺ കാര്യം മനസ്സിലാവാതെ എഴുന്നേറ്റ് ചെന്ന് നോക്കി. മുന്നിൽ ക്രോധത്തോടെ നിന്ന് വിറക്കുകയാണ് ദിനകർ റെഡ്‌ഡി! തങ്ങൾ സംസാരിച്ചതെല്ലാം അച്ഛൻ കേട്ടിരിക്കുന്നു!! തരുൺ ഉമിനീരിറക്കി. "നിനക്ക് പോണോടാ!? " അയാൾ പല്ല് കടിച്ചു കൊണ്ട് അലറി. "പോണം!!" തരുണും വാശിയിലായിരുന്നു. "എന്നാ എനിക്കതൊന്നു കാണണം!" റെഡ്‌ഡി ഷർട്ടിന്റെ കൈ മടക്കി വെച്ചു. "ഞാൻ പോകും. പോകുമെന്ന് പറഞ്ഞാൽ പോകും " "ഠപ്പേ!!" തരുണിന്റെ മറുപടിക്ക് അയാൾ വലം കൈ വീശിയടിച്ചത് അവന്റെ അമ്മയെ ആയിരുന്നു. ആ സാധു സ്ത്രീ നിലം പതിച്ചു. "ചെറുക്കനെ പറഞ്ഞു മനസ്സിലാക്കിക്കുന്നതിന് പകരം സ്വന്തം തന്തക്ക് എതിരായി തിരിക്കുന്നോ ***മോളേ " അവരുടെ മുടിക്കുത്തിന് ചെന്ന് പിടിച്ചതും തരുൺ ഓടിച്ചെന്ന് റെഡ്ഢിയെ പിടിച്ച് ഒരൊറ്റ തള്ളായിരുന്നു! വീഴാനാഞ്ഞ അയാൾ കത്തുന്ന കണ്ണുകളോടെ ഇരുവരെയും മാറി മാറി നോക്കികൊണ്ട് അടുത്തുള്ള മുറിയിലേക്ക് പാഞ്ഞു. ആ കാഴ്ച്ച കണ്ട തരുണിന്റെ അമ്മ പ്രേതത്തെ കണ്ട പോലെ ഭയന്നു! അവർ ദയനീയതയോടെ തന്റെ മകനെ ഒന്ന് നോക്കി. വലിയൊരു തോക്കും കൈയ്യിലേന്തി ആ മുറിയിൽ നിന്നും തന്റെ അമ്മക്ക് നേരെ ഉന്നം വച്ച് കൊണ്ട് പാഞ്ഞു വരുന്ന അച്ഛനെ കണ്ടതും തരുണിന്റെ രക്തം ഇരട്ടി വേഗതയിൽ തിളച്ച് കയറി. കാഞ്ചി വലിക്കാനായി അയാൾ വിരലുകൾ തൊടുക്കുന്നതിന്റെ ഒരു സെക്കന്റ്‌ മുന്നെ തരുൺ ഒരൊറ്റക്കുതിപ്പിന്‌ അയാളെ ചവിട്ടി താഴേക്കിട്ടു. നിമിഷങ്ങൾക്കുള്ളിൽ ആ തോക്ക് അവൻ കരസ്ഥമാക്കുകയും ചെയ്തു. "ആരുമില്ലേ ഇവിടെ ഈ പട്ടിയെ ഇല്ലാതാക്കാൻ!!" നിലം പതിച്ച റെഡ്‌ഡി അമറിയതും ഉമ്മറത്ത് നിന്നും അയാളുടെ സഹചാരികൾ ഓടി വന്നു. "കൊല്ലെടാ ഈ നന്ദികെട്ട നായയെ!! എനിക്കിനി ഇങ്ങനെ ഒരു മകനില്ല!" റെഡ്‌ഡി കിടന്നിടത്ത് നിന്നും ആജ്ഞാപിച്ചു. എന്നാൽ ഗുണ്ടകൾ പരസ്പരം നോക്കിക്കൊണ്ട് നിസ്സഹായതയോടെ നിന്നതേ ഉള്ളു. തരുൺ അയ്യാവുടെ നേരേ കൈയ്യുയർത്തുന്നതെങ്ങനെ ? "വാ എല്ലാരും വാ. എന്നെ കൊന്നിട്ട് പോകൂ. ദേവാ.. അമ്പാനേ.. അഭയ്ഗാരൂ... വാ എല്ലാവരും വരൂ." സമനില തെറ്റിയവനെ പോലെ തോക്കിൽ പിടിയമർത്തിക്കൊണ്ട് തരുൺ അവർക്ക് നേരെ അലറി. നിന്നിടത്തു നിന്നും ഒരടി ചലിക്കാൻ ആവാതെ ആ ഗുണ്ടകൾ ഉഴറുകയായിരുന്നു. അവർ അച്ഛനും മകനും തമ്മിൽ ചെറിയ പിണക്കങ്ങൾ പതിവാണെങ്കിലും, ഇത്ര ഭീകരമായി പരസ്പരം കൊലവിളിച്ചുകൊണ്ടൊരു സംഘർഷാവസ്ഥ ആദ്യമായാണ്‌. "ഉണ്ട ചോറിന് നന്ദി കാണിക്കാത്ത **കളെ! " റെഡ്‌ഡി അവർക്ക് നേരെ പല്ലിരുമ്മി. ശേഷം വന്യത നിറഞ്ഞൊരു ചിരിയോടെ അയാൾ അടുക്കള ഭാഗത്തേക്ക്‌ നോക്കി. റെഡ്‌ഡി ഒന്ന് വിരൽ ഞൊടിച്ചതും അക്രമകാരികളായ അയാളുടെ നായകൾ ഓടി വന്ന് അയാൾക്ക് ചുറ്റും നിന്നു. "കൊല്ലവനെ.! " തരുണിന് നേരെ ചൂണ്ടിക്കൊണ്ടയാൾ ഗർജ്ജിച്ചതും അവറ്റകൾ അവനു നേരെ കുതിച്ചു. എന്നാൽ തരുണിനടുത്തെത്തിയ ആ മിണ്ടാപ്രാണികൾ അവന്റെ കാലുകളിൽ വട്ടം ചുറ്റി തൊട്ടുരുമ്മിക്കൊണ്ട് അവന് കാവലെന്ന പോൽ നിലത്തിരുന്നതേയുള്ളൂ. റെഡ്ഢിയുടെ മുഖം കോപത്താൽ വലിഞ്ഞു മുറുകി! ഭിത്തിയിൽ ചാരിയിരുന്ന് കരയുന്ന അവന്റെ അമ്മയുടെ അരികിലേക്ക് അയാൾ എഴുന്നേറ്റ് കുതിച്ചു. അവരുടെ കഴുത്തിന് ചെന്ന് പിടിക്കുമ്പോഴേക്കും തരുണിന്റെ കയ്യിലുള്ള തോക്ക് വായുവിൽ ഒന്ന് കറങ്ങി അയാളുടെ ദേഹത്തേക്ക് ചെന്ന് പതിച്ചിരുന്നു! റെഡ്‌ഡി പുളഞ്ഞു പോയി. ചുവന്നു തുറിച്ച കണ്ണുകളുമായി തരുൺ റെഡ്ഢിക്ക് നേരെ ചീറുന്നതിനോടപ്പം ഒരു ഭ്രാന്തനെ പോൽ ആ തോക്ക് വെച്ച് അയാളെ പൊതിരെ തല്ലുകയായിരുന്നു! "മോനേ... മതി മോനേ. അച്ഛനാണ്!" രക്തത്തിൽ കുതിർന്ന മുഖവുമായി ആ സാധു സ്ത്രീ കരഞ്ഞു കൊണ്ടവനെ തടഞ്ഞു. "എന്റെ അമ്മയെ ഇനി നിങ്ങൾ തൊട്ടാൽ ഉണ്ടല്ലോ!!" തരുൺ ആ തോക്കിൻ കുഴൽ തന്റെ പിതാവിന്റെ ഇടതു കൃഷ്ണമണിക്കു നേരേ ചൂണ്ടിക്കൊണ്ട് ഗർജ്ജിച്ചു! അവൻ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. വിടർന്നൊരു പുഞ്ചിരിയുണ്ടായിരുന്നു റെഡ്ഡിയുടെ മുഖത്ത്. അയാൾ സാവധാനം എഴുന്നേറ്റ് പുറകിലെ ഭിത്തിയിലേക്ക് ചാരിയിരുന്നു. “മിശ്വ... അല്ലേടാ ?” അയാൾ ചിരിമായാതെ തന്നെ തന്റെ പല്ലുകൾ ഞെരിച്ചമർത്തി. “ആ തന്തയില്ലാത്തവൾക്കുവേണ്ടി നീ നിന്റെ തന്തയെ തല്ലി. അല്ലേടാ ? നല്ലതാ മോനേ. നന്നായി വരും നീ. ചെല്ല്! എവിടേയ്ക്കാണെന്നുവെച്ചാ പോയി തുലയ് നീ!” തരുൺ തോക്കു താഴ്ത്തി. “രക്തഗുണം!” റെഡ്ഡി തന്റെ ഭാര്യയെ നോക്കി നിലത്തേക്കു കാർക്കിച്ചു തുപ്പി. തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📔 കഥ #📙 നോവൽ #🧟 പ്രേതകഥകൾ! #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
20 likes
2 comments 17 shares