നോവൽ #തുടർകഥ

108 Posts • 815K views
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _97 ✍️ രചന - ജിഫ്ന നിസാർ 💥 തികച്ചും ആളൊഴിഞ്ഞ ആ സ്ഥലത്തെക്ക് കാറോടിച്ചു കയറ്റുമ്പോൾ കാശിയുടെ ഹൃദയമൊന്നു പിടഞ്ഞത് കൂടെ ഉള്ളവളെ ഓർത്ത് കൊണ്ടാണ്. എങ്കിലും അവനിൽ വല്ലാത്തൊരു ഊർജ്ജമുണ്ടായിരുന്നു. ജയിക്കാനുള്ളതെല്ലാം ചെയ്ത് കഴിഞ്ഞിട്ടാണ് അങ്ങോട്ട് വന്നിരിക്കുന്നതെന്നുള്ള ഊർജ്ജം. കാർത്തു അവനെ തന്നെ നോക്കിയിരിപ്പാണപ്പോഴും. "ഇങ്ങോട്ടാണ് എത്താൻ പറഞ്ഞത്.." കാർത്തുവിനോടെന്ന പോലെ പറഞ്ഞു കൊണ്ടവൻ കാർ ഓഫ് ചെയ്തു. ഫോൺ എടുത്തു പോക്കറ്റിലിട്ടു. "ഇറങ്ങിക്കോ..." അവളെ നോക്കുമ്പോൾ അവനും വല്ലാത്തൊരു വേദനയുണ്ട്. താൻ കാരണമാണ് അവൾക്കീ വേദനയൊക്കെയും അനുഭവിക്കേണ്ടി വന്നതെന്ന ചിന്ത.. അതവനെ വല്ലാതെ നോവിക്കുന്നുണ്ട്. ഇതിനൊന്നും വയ്യാഞ്ഞിട്ട് തന്നെയാണ് ഉള്ള് മുഴുവനും അവളോടുള്ള സ്നേഹം നിറഞ്ഞിട്ടും അതടക്കി പിടിച്ചു കൊണ്ട് തിരിഞ്ഞു നടക്കാൻ തുനിഞ്ഞത്.അവളോടങ്ങനെ ചെയ്യാൻ പറഞ്ഞത്.. നിർബന്ധിച്ചത്.. പക്ഷേ.. അവനൊരു നെടു വീർപ്പോടെ സീറ്റ് ബെൽറ്റ് ഊരി മാറ്റി കൊണ്ട് പുറത്തേക്കിറങ്ങാൻ തുടങ്ങി. കാർത്തു അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ പോലും പ്രതീക്ഷിക്കാതെ ആ മുഖം മുഴുവനും ചുംബനങ്ങൾ കൊണ്ട് മുടവേ.. അവൻ പിന്നെയും തകർന്നു.. തളർന്നു. "ഇപ്പൊ ലേശം പേടിയൊക്കെ തോന്നുന്നുണ്ട്.. അല്ലേ.." അവനൊരു ചിരിയോടെ ചോദിച്ചു. ഇല്ലെന്ന് തന്നെ കാർത്തു തലയാട്ടി കാണിച്ചു. "ഒന്നുമില്ല. ഒന്നും ഉണ്ടാവാൻ ഞാൻ സമ്മതിച്ചു കൊടുക്കില്ല.. നീ എന്നോട് പറഞ്ഞത് പോലെ തന്നെ.. എനിക്കും ഈ കുഞ്ഞാറ്റ കിളിയെ സ്നേഹിച്ചു മതിയായില്ല ല്ലോ.." അവന്റെ ചിരി മാഞ്ഞു. അതോടെ കാർത്തു അവനെ വിട്ട് മാറി. "അച്ഛൻ ഇവിടുണ്ടാവോ.." കാർത്തു മുമ്പിൽ കാണുന്ന കെട്ടിടത്തിലേക്ക് നോക്കി കൊണ്ട് ചോദിച്ചു. "ഇല്ല.. അശോകേട്ടനെ അവർ മറ്റൊരിടത്തെക്കാണ് മാറ്റിയിരുന്നത്.. പക്ഷേ ആളിപ്പോ സേഫ് ആണ്.. എന്റെ ഒരു ഫ്രണ്ട് ഉണ്ട്.. അവന്റെ ആളുകൾ കണ്ട് പിടിച്ചു.. അവനിപ്പോ അശോകേട്ടന്റെ കൂടെ ഉണ്ടെന്ന് എനിക്ക് വിളിച്ചു പറഞ്ഞു.." പോരും വഴി അവന് ഇട തടവിലാതെ വന്ന് കൊണ്ടിരുന്ന ഫോൺ കോളുകൾ.. അതവളും ഓർക്കുന്നുണ്ട്. അച്ഛൻ സേഫ് ആണെന്ന് കേട്ടതും അവൾക്ക് വല്ലാത്തൊരു ആശ്വാസം തോന്നി. താൻ ചെയ്ത തെറ്റിനുള്ള ശിക്ഷ.. അത് അച്ഛന് ഇനി ഏറ്റുവാങ്ങേണ്ടി വരില്ലല്ലോ എന്നുള്ള ആശ്വാസം. "പിന്നെയും എന്തിനാ.. നമ്മളെ ഇങ്ങോട്ട് വിളിച്ചത്.." കാർത്തു ആശങ്കയോടെ ചോദിച്ചു. "അതിപ്പോ.. നീ ഇറങ്ങിക്കേ.. ഞാൻ പറഞ്ഞു തരാം.." വീണ്ടുമവന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങിയതും കാശി അൽപ്പം ധൃതിയിൽ പറഞ്ഞു. അതോടെ അവനൊപ്പം തന്നെ അവളും പുറത്തേക്കിറങ്ങി. ആ പകൽ വെളിച്ചത്തിൽ പോലും അങ്ങേയറ്റം ഭയപ്പെടുത്തുന്ന അന്തരീഷം. കാർത്തു കാശിയുടെ കയ്യിൽ ചുറ്റി പിടിച്ചു കൊണ്ടവനോട് ചേർന്ന് നിന്നു. ഫോണിൽ കൂടി കിട്ടുന്ന നിർദേശങ്ങൾ.. കാർത്തുവിനെയും ചേർത്ത് പിടിച്ചു കൊണ്ട് ഓരോ നോട്ടത്തിലും ചുവടിലും വല്ലാത്ത ശ്രദ്ധയോടെയാണ് അവനകത്തേക്ക് കയറിയത്. പുറമെ നിന്നും കാണുന്നതിനേക്കാൾ ഭീകരതയുണ്ട് ആ അകത്തളങ്ങൾക്. ഇരുമ്പിന്റെ വലിയ വാതിലും നിഗൂഢമായ ഇടുങ്ങിയ ഇടനാഴികളുമായി അതങ്ങനെ നീണ്ടു കിടപ്പാണ്. കാർത്തു അങ്ങനെ ഉള്ളയിടങ്ങളൊക്കെ സിനിമയിൽ മാത്രമാണ് കണ്ടിട്ടുള്ളത്. എന്നാൽ അവൾക്കൊപ്പമുള്ളവന് ആദ്യമായി കാണുകയാണ് എന്നുള്ള ഭാവമൊന്നുമില്ല. അങ്ങേയറ്റം സൂക്ഷിച്ചു കൊണ്ടാണവൻ മുന്നോട്ട് പോകുന്നത്. ഒരു കൈ കൊണ്ട് കാർത്തുവിനെ നെഞ്ചിൽ അടക്കി പിടിച്ചിട്ടുണ്ട്.. ഇടം വലം തുടിക്കുന്ന അവന്റെ മിഴികൾ.. ഏത് നിമിഷവും മുന്നിൽ അവതരിക്കുന്ന ശത്രുവിനെയാണ് തിരയുന്നത്.. വളഞ്ഞു തിരിയുന്ന ഇടനാഴി കഴിഞ്ഞു അവരോരു ഹാളിൽ എത്തി ചേർന്നു. അതോടെ കാശിയുടെ ചെവിയോട് ചേർത്ത് വെച്ച ഫോൺ കാട്ടാവുകയും ചെയ്തു. ഹാളിൽ നിന്നും കയറാവുന്ന മൂന്ന് വാതിലുകൾ.. ഒരു കസേര ഒഴികെ വേറൊന്നും അവിടെയില്ല. ഒരു നിമിഷം കാശിയുടെ കണ്ണുകൾ ചുറ്റും ഓടി നടന്നു. ഫോണിലെക്കൊന്ന് കൂടി നോക്കി അതിലെന്തോക്കെയോ ചെയ്ത് കൊണ്ടവൻ തിരികെ പോക്കലിട്ടു. ഒന്ന് രണ്ടു നിമിഷങ്ങൾ കഴിഞ്ഞു പോയി. ഹൃദയമിടിപ്പ് പോലും കേൾക്കാൻ കഴിയുന്ന നിശബ്ദതയാണവിടം മുഴുവനും. പെട്ടന്നവരെ ഞെട്ടിച്ചു കൊണ്ട് അടഞ്ഞു കിടക്കുന്നതിൽ ഒരു വാതിൽ തുറന്നു. അവർക്ക് മുന്നിലേക്ക് വല്ലാത്തൊരു ചിരിയോടെ... നോട്ടത്തോടെ മഹേഷ്‌ വന്നു നിൽകുമ്പോൾ അവനെ തന്നെ അവിടെ പ്രതീക്ഷിക്കുന്നത് പോലെ കാശിയും ഒരു പുച്ഛചിരിയോടെ അവനെ നോക്കി. ഏറെക്കുറെ അവനെ തന്നെ ശത്രു സ്ഥാനത്തേക്ക് സങ്കൽപ്പിച്ചത് കൊണ്ട് കാർത്തുവിനും വലിയ അമ്പരപ്പൊന്നുമില്ല. "എന്നെയിവിടെ ഒട്ടും പ്രതീക്ഷിചില്ലെന്ന് തോന്നുന്നു കാശിനാഥനും മിസ്സിസ്സും.." ഒരാക്കി ചിരിയോടെ മഹേഷ്‌ അവർക്ക് മുന്നിൽ ചെന്ന് നിന്നു. "അത് നിന്റെ വെറും തോന്നലാ മഹേഷേ.. നിന്നെ.. നിന്നെ മാത്രം പ്രതീക്ഷിച്ചു കൊണ്ടാ ഞാനും എന്റെ ഭാര്യയും ഇങ്ങോട്ട് വന്നത്..." അവനെക്കാൾ മനോഹരമായ ചിരിയോടെ കാശി പറഞ്ഞു. "ഗുഡ്.. വെരി ഗുഡ്.. അല്ലേലും അമ്പലപറമ്പിൽ അശോകന്റെ ചാവേർ.. കാശി നാഥന് വരാനിരിക്കുന്ന അപകടങ്ങളെ മുൻകൂട്ടി കാണാൻ ഒരു പ്രതേക കഴിവാണ്.. അതെനിക്കറിയാം.. നന്നായി അറിയാം.." അവർക്ക് ചുറ്റും നടന്നു കൊണ്ടൊരു വഷളൻ ചിരിയോടെ അവന്റെ നോട്ടം കാർത്തുവിൽ എത്തി നിന്നതും കാശി അവന് മുന്നിലേക്കൊരു തടസ്സമായി നിന്നതും മഹേഷിന്റെ ചിരി ഉച്ചത്തിലായി. കാശ്ശികപ്പോഴും ഭാവഭേദം ഒന്നുമില്ല. പക്ഷേ കാർത്തുവിന്റെ നെഞ്ചിടിപ്പേറി. അവളുടെ കൈകൾ അവന്റെ ഷർട്ടിൽ മുറുകി. "നീ വിളിച്ച കാര്യം പറയ്യ് മഹേഷേ.. എനിക്ക് പോയിട്ട് വേറെയും പണിയുള്ളതാ.." കാശി അവനെ തീർത്തും നിസ്സാരമാക്കിയെന്നത് പോലെയാണ് സംസാരിക്കാൻ ശ്രമിച്ചത്. "ഓഓഓഓ...നീ വല്ല്യ തിരക്കുള്ളവൻ ആണെന്ന് എനിക്കാറിയാടാ.." "പറഞ്ഞു വരുമ്പോ എല്ലാം നിനക്കറിയാലോ മഹേഷേ ഇപ്പൊ.." കാശ്ശിയൊരു ചിരിയോടെ അവനെ നോക്കി. മഹേഷിന്റെ പൊട്ടി ചിരി വീണ്ടുമാ അകത്തു മുഴങ്ങി. 'ചിരിക്ക്.. ഒരുപക്ഷെ ഇനിയുമിങ്ങനെ ചിരിക്കാൻ നിനക്ക് പറ്റിയിലിലോ.. " കാശിയാ ചിരിയേ തീർത്തും പുച്ഛിച്ചു തള്ളി.. "ഞാൻ ചിരിക്കും കാശിനാഥാ. ഇനിയും ചിരിക്കും.പക്ഷേ അത് കാണാൻ നീയിനി ഉണ്ടാവില്ല.." അത് പറഞ്ഞത് മുതൽ അവന്റെ മുഖത്ത് ക്രൂരത നിറഞ്ഞു. അമ്പലപറമ്പിൽ അശോകൻ.. അയാളിപ്പോ നിന്റെ കൂട്ടുകാരൻ മുരുകന്റെ കൂടെയാണ് ഉള്ളതെന്നുള്ള ധൈര്യത്തിൽ എന്റെ തവളത്തിലേക് വന്ന് കയറിയ വിഡ്ഢി... " പറഞ്ഞു കഴിഞ്ഞതും അവൻ വീണ്ടും ചിരിച്ചു. കാശിയുടെ ഹൃദയമൊന്നു പിടിച്ചു. കണക്ക് കൂട്ടൽ തെറ്റി പോയി എന്നൊരു വെപ്രാളം ഉള്ളിൽ നിറഞ്ഞിട്ടും അവനത് പുറമെ കാണിച്ചില്ല. "നീ മനസ്സിൽ കാണുമ്പോൾ ഞാനത് മാനത്തു കാണും കാശിനാഥ.." മഹേഷ്‌ കുറച്ചു കൂടി കാശിയുടെ അരികിലേക്ക് നിന്നു. കൂട്ടുകാരെ വിട്ട് അശോകനെ രക്ഷപ്പെടുത്തി ഇങ്ങോട്ട് വന്നിട്ട് ഹിറോ കളിക്കാൻ വരുമ്പോ എതിരെ ഉള്ളത് മഹേഷ്‌ നമ്പ്യാർ ആണെന്ന് നീ മറക്കാനെ പാടില്ലായിരുന്നു.. " പറഞ്ഞു കൊണ്ടിരിക്കെ തന്നെ അവന്റെ വന്യമായ നോട്ടം കാർത്തുവിലേക്ക് നീണ്ടു പിന്നെയും.. കാശി ശ്വാസം പിടിച്ചു നിന്ന് പോയി. മുരുകനെ വിട്ട് അശോകേട്ടനെ രക്ഷപ്പെടുത്തി.. പിന്നെ ഇവനെ പൂട്ടാൻ തന്നെയായിരുന്നു പ്ലാൻ. അത് പാളിയോ എന്നൊരു ചിന്ത അവനിൽ ശക്തമായി. വിശ്വാസമാവുന്നില്ലേ നിനക്ക്.. ഏഹ്.. " പരിഹാസത്തോടെ കാശിയെ ഒന്ന് നോക്കിയിട്ട് മഹേഷ്‌ പിന്നിലേക്ക് മാറി.. അടഞ്ഞു കിടക്കുന്ന വാതിലിൽ അവനൊന്നു തട്ടിയതും അത് തുറക്കപ്പെട്ടു.. പഴം തുണി കെട്ട് പോലെ എന്തോ ഒന്ന് അതിനുള്ളിൽ നിന്നും എടുത്തെറിഞ്ഞത് പോലെ ഹാളിൽ വന്നു പതിച്ചു. കാശിയും കാർത്തുവും ഞെട്ടലോടെ നോക്കുമ്പോൾ..അത് അശോകൻ ആണെന്ന് അവർക്ക് മനസ്സിലായി. അശോകേട്ട എന്നൊരു വിളിയോടെ അവൻ മുന്നിലേക്ക് കുതിക്കാൻ തുടങ്ങും മുന്നേ മഹേഷിന്റെ കയ്യിലൊരു തോക്ക് പ്രത്യക്ഷപ്പെട്ടു. "ഒരടി നീ അനങ്ങിയ. നിന്റെ അശോകേട്ടൻ പിന്നെ ഇല്ല.. അവനത് നിലത്ത് വീണ് കിടക്കുന്ന ആ ശരീരത്തിന് നേരെ ചൂണ്ടി.. അതിന് ജീവനുണ്ടോ എന്ന് പോലും സംശയം തോന്നും വിധമാണ് ആ കിടപ്പ്.. അത്രക്കുണ്ട് പുറമെ കാണുന്ന പരിക്കുകൾ. കൈകൾ പിന്നിലേക്ക് വളച്ചു കെട്ടിയിട്ടുണ്ട്.. കണ്ണുകൾ അടഞ്ഞു തന്നെയാണ്. രണ്ടു മൂന്നു ദിവസം കൊണ്ട് അമ്പലപറമ്പിൽ അശോകൻ പാതി ആയത് പോലെ.. അച്ഛാ.. കാർത്തു ശബ്ദമില്ലാതെ നിലവിളിച്ചു കൊണ്ട് കാശിയുടെ പുറത്ത് മുഖം ചേർത്ത് വെച്ചു. അവൾക്കാ കാഴ്ച കാണാനുള്ള ശേഷി ഇല്ലായിരുന്നു. കാശി മഹേഷിനെ നോക്കി. "നിനക്കെന്ത് വേണം മഹേഷേ..." കാശിയുടെ സ്വരം വല്ലാതെ മുറുകി.. "നിന്റെ ജീവൻ.." യാതൊരു മടിയുമില്ലാതെ മഹേഷിന്റെ ഉത്തരം. കാശിയുടെ മേലൊന്ന് വിറച്ചു. പാതി ജീവനോടെ കിടക്കുന്ന അശോകേട്ടൻ.. തന്നെ പിന്നിൽ നിന്നും വട്ടം ചുറ്റി പിടിച്ചു കരയുന്ന ജീവന്റെ പാതി. അവനൊരു നിമിഷം നിസ്സഹായനായി. അവളെയും കൊണ്ടിങ്ങോട്ട് വരാൻ പാടില്ലായിരുന്നു.. "എന്നെ മാത്രം ഇവിടെ പ്രതീക്ഷിച്ചു വരുമ്പോ നീ കുറച്ചു കൂടി ശ്രദ്ധ കാണിക്കണമായിരുന്നു കാശി നാഥാ.. ഇതിപ്പോ.. മോശമായി പോയല്ലോ." മഹേഷിന്റെ ചുറ്റും നിമിഷങ്ങൾ കൊണ്ട് ആളുകൾ നിരന്നു. "സ്വന്തം മകളെ തട്ടി കൊണ്ട് പോയ നിന്നെ അമ്പലപറമ്പിൽ അശോകൻ കൊന്ന് കളഞ്ഞു.. എതിർത്ത നീ അയാളെയും തിരികെ കുത്തി പരിക്കല്പിച്ചു.എങ്ങനുണ്ട് പുതിയ കഥ.. ഈ കഥയാണ് ഇനി ഓടാൻ ഉള്ളത്.." അതും പറഞ്ഞു കൊണ്ട് മഹേഷ്‌ വീണ്ടും ചിരിച്ചു. കൂട്ടത്തിൽ ഒരുത്തന്റെ കയ്യിൽ തോക്ക് കൊടുത്തു കൊണ്ട് മഹേഷ്‌ വീണ്ടും കാശിയുടെ അരികിലെത്തി. അവനെന്തെങ്കിലും ചെയ്യും മുന്നേ കാർത്തുവിനെ വലിച്ചു കൊണ്ടവൻ തനിക്കരികിലേക്ക് നിർത്തി. ഡാ... കാശി അലറി കൊണ്ട് മുന്നോട്ട് വന്നിട്ടവന്റെ നെഞ്ചിലൊരു ചവിട്ട് കൊടുത്തു.. പിന്നിലേക്ക് തെറിച്ചു വീണ മഹേഷ്‌ ചുവരിൽ പോയിടിച്ചു. അതേ നിമിഷം തന്നെ അവിടെയൊരു വെടിയൊച്ച കേട്ടതും കാശി വിറച്ചു പോയി. അവന്റെ നോട്ടം അശോകേട്ടന് നേരെ നീണ്ടു. "ഇനി ഒരിക്കൽ കൂടി നീ ഇത് പോലൊരു വിഡ്ഢിത്തം കാണിച്ചാ.. ഇനിയൊരു അറിയിപ്പ് ഉണ്ടാവില്ല കാശി നാഥാ.." നിലത്ത് നിന്നും എഴുന്നേറ്റു കൊണ്ട് മഹേഷിന്റെ വാക്കുകൾ. "ഇനി അങ്ങോട്ട് പ്രവർത്തിയും പറച്ചിലും എല്ലാം ഞാൻ.. എതിർക്കാൻ നീ ശ്രമിക്ക്. പക്ഷേ ദേ ഇയാളും പിന്നെ ഇവളും.. അവർ പിന്നേ ജീവനോടെ ഈ ഭൂമിയിൽ ഉണ്ടാവില്ല.." അതിനോടകം തന്നെ കാർത്തുവിന് ചുറ്റും മഹേഷിന്റെ ഗുണ്ടകൾ നിരന്നു നിന്നു. പാതി ബോധം പോയ പോലെയാണ് അവളുടെ നിൽപ്പ്. ഭയമായിരുന്നു ആ മുഖം നിറയെ.. തനിക്ക് പറ്റിയ അബദ്ധമോർത്തു കൊണ്ട് കാശിക്ക് വീണ്ടും വീണ്ടും കുറ്റബോധം തോന്നി തുടങ്ങി. "ഇനി നിന്റെ കൂട്ടുകാർ വരും എന്നാണെങ്കിൽ.. അവരൊക്കെ ഇപ്പൊ ജീവനോടെ ഉണ്ടോന്ന് പോലും എനിക്കറിയില്ല ഡാാ.. അത് പോലെന്റെ പിള്ളേർ എടുത്തിട്ട് പെരുമാറി കഴിഞ്ഞിരിക്കുന്നു..." ക്രൂരത നിറഞ്ഞൊരു ചിരിയോടെ മഹേഷ്‌ അവനു മുന്നിലെത്തി.. കൈ നീട്ടി കാശിയുടെ കവിളിൽ ആഞ്ഞടിക്കുമ്പോൾ വർഷങ്ങളായി അവന്റെ ദേഷ്യവും പകയും കൂടി ഉണ്ടായിരുന്നു അതിൽ. നീ ഒന്നനങ്ങിയ.. " വീണ്ടും വീണ്ടും കാശിക്ക് നേരെ കൈ ഉയർത്തുമ്പോൾ കാര്ത്തുവിനെയും അശോകനെയും ചൂണ്ടി കൊണ്ട് മഹേഷിന്റെ ഓർമപ്പെടുത്തൽ.. വേണ്ട.. ഒന്നും ചെയ്യല്ലേ.. പ്ലീസ്.. " കാർത്തുവിന്റെ അലറി കരച്ചിൽ ആസ്വദിച്ചു കൊണ്ടാണ് മഹേഷിന്റെ താണ്ഡവം.. പ്രിയപ്പെട്ടവരുടെ ജീവനെ മുൻ നിർത്തി മഹേഷിന്റെ വില പേശൽ. ചെറു വിരൽ പോലും അനക്കാതെ അവനാ അടി മുഴുവനും ഏറ്റു വാങ്ങി. ചുണ്ടുകൾ പൊട്ടി..ദേഹത്തു നിന്നും ചോര പൊടിഞ് തുടങ്ങിയിട്ടും ബാധ കയറിയ പോലെ മഹേഷ്‌ നിന്ന് തല്ലുകയാണ്. അതിനിടയിൽ കാർത്തു ബോധം മഞ്ഞു കൊണ്ട് നിലത്തേക്ക് വീണപ്പോൾ മാത്രം കാശി മറ്റെല്ലാം മറന്നു കൊണ്ടവൾക്ക് നേരെ കുതിച്ചു. പക്ഷേ അവളെ തൊടും മുന്നേ മഹേഷ്‌ അവന്റെ നടുവിന് ചവിട്ടി വീഴ്ത്തി.. നിനക്കും നിന്റെ മുതലാളിക്കും ഇന്നത്തോടെ ഞാൻ ആയുസ്സ് വെട്ടി കുറക്കും കാശി നാഥാ.. പിന്നെ അവളെന്റെയാ.. എന്റെ മാത്രം.. " എഴുന്നേൽപ്പിച്ചു നിർത്തി കാതോരം മഹേഷിന്റെ വാക്കുകൾ കേട്ടതും കാശി തല കൊണ്ടവനെ ആഞ്ഞടിച്ചു.. ഒറ്റയടിയോടെ മഹേഷ്‌ വീണ്ടും വീണു പോയി.. അതിന്റെ കലി കൂടി ചേർത്ത് കൊണ്ടാണ് പിന്നെ അവനും അവന്റെ ഗുണ്ടകളും കാശിയുടെ മേൽ പാഞ്ഞു കയറിയത്... തുടരും.. 😁😁 ഞാൻ അപ്പഴേ പറഞ്ഞതാ അവിടൊരു പിശാച് വാ പിളർന്നു നിൽപ്പുണ്ട്.. അങ്ങോട്ട്‌ പോണ്ടാ ന്ന്. അത് കൊണ്ട് ഈ കുറ്റത്തിൽ എനിക്ക് പങ്കില്ല ന്ന് വിനീതമായി അപേക്ഷിക്കുന്നു.. നന്ദി നമസ്കാരം 😁 ഇതൊക്കെ... ഈ ടെൻഷനൊക്കെ ഞാൻ സെറ്റാക്കി തരും ട്ടാ.. വിശ്വാസം ണ്ടല്ലോ ല്ലേ 😎 റിവ്യൂ ഇട്ടിട്ട് പോണേ.. #💞 പ്രണയകഥകൾ #📔 കഥ
123 likes
18 comments 18 shares
#📙 നോവൽ - കാശിയുടെ പെണ്ണ് 💐 🔻 പാർട്ട്_ 96 ✍️ രചന - ജിഫ്ന നിസാർ.. 💐 "അമ്മേ..." സ്റ്റൂളിന് മുകളിൽ നിന്നും ഗായത്രി ഞെട്ടലോടെ താഴേക്ക് നോക്കി. ഒരുവേള അത് വരെയുമുള്ള മാനസികവസ്ഥയിൽ നിന്നും അവളപോഴാണ് ശെരിക്കും പുറത്തേക്ക് വന്നത് പോലും. കണ്ണും നിറച്ചു കൊണ്ട് താഴെ നിന്നും തന്റെ കാലിൽ തോണ്ടി വിളിക്കുന്ന മകൾ.. ആ കുഞ്ഞിനെ ഒന്ന് നോക്കിയ ശേഷം.. വീണ്ടും അവളുടെ കണ്ണുകൾ അൽപ്പം മുൻപ് ജീവിതത്തിൽ നിന്നും മരണത്തിന്റെ കൈ പിടിച്ചിറങ്ങി പോകാനുള്ള ത്വരയോടെ.. ധൃതിയോടെ താൻ കെട്ടി ഉണ്ടാക്കിയ ആ കുരുക്കിലേക്കും നീണ്ടു. ഉള്ളും ഉയിരും ഒരുപോലെ വിറച്ചു കൊണ്ടവൾ ആ നിൽപ്പിൽ തന്നെ ഒന്നാടി.. ഈശ്വരാ.. താനിനി എന്ത് ചെയ്യും.? അത്രയും വലിയൊരു പ്രതിസന്ധിയാണിപ്പോൾ മുതൽ തനിക്ക് മുന്നിൽ വാ പിളർന്നു നിൽക്കുന്നത്. രക്ഷിക്കാൻ ആരുമില്ല. ആരും. ഇത് വരെയും അനുഭവിച്ചതൊന്നും ഒന്നുമല്ല. ഇനിയങ്ങോട്ടാവും തനിക്കുള്ള ശെരിക്കും പരീക്ഷണം. ഭവ്യ... ആ ഓർമയിൽ പോലും അവളൊന്ന് വിറച്ചു. അവളിനി ഇല്ലല്ലോ എന്നുള്ള ചിന്ത വന്നതും ഹൃദയം നുറുങ്ങിയൊരു കരച്ചിലാണ് നെഞ്ചിൽ നിന്നും പൊട്ടി പുറപ്പെടുന്നത്. തന്നോടടക്കം ഒരുപാട് നെറികെട്ട കളികൾ കളിച്ചവളാണ്. വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും ജീവിതത്തിൽ ഒരു സ്വസ്സ്തയും തരാത്തവളാണ്. പക്ഷേ.. ആ മനസ്സിലെ ദുഷ്ട ചിന്തകൾ ഒക്കെയും വിട്ടേഴിഞ്ഞ അവൾ.. തനിക്കൊരു അനിയത്തി തന്നെയായിരുന്നു. താഴെ പോയി സുഗന്ധിയെ വിളിച്ചറിയിക്കാൻ തോന്നിയ നിമിഷം.. ഇടിവാൾ പോലെ ആ കുറ്റം എല്ലാരും കൂടി തന്നിലേക്ക് വച്ചു മാറുന്നത് ഓർമ വന്നു. അതിലവരെയും തെറ്റ് പറയാനൊക്കില്ല. വേണ്ടന്ന് അവരൊക്കെ വെറുപ്പോടെ ദേഷ്യത്തോടെ വിലക്കിയിട്ടുണ്ട്. പക്ഷേ അതിപ്പോ ഇത്രയും വലിയൊരു കെണിയാവും എന്ന് ആരറിഞ്ഞു..? ഒരടി അനങ്ങാൻ കൂടി ആയില്ല പിന്നെ. പോലീസ്.. ജയിലിൽ.. കോടതിയിൽ.. താൻ..ഒറ്റയ്ക്ക്. തന്റെ മോള് തനിച്ച് ഈ ചെന്നായ്ക്കൾക്കിടയിൽ.. അതിനേക്കാൾ ഭേദം മരണമാണെന്ന് തോന്നി പോയി.. മോളെയും കൂടെ കൂട്ടേണ്ടി വരും.. തന്റെ നെഞ്ചിൽ ആള്ളി പിടിച്ചു കിടന്ന മകളെ നോക്കുമ്പോൾ വിങ്ങി പൊട്ടി.. മരിക്കാൻ പേടി ഉണ്ടായിട്ടല്ല.. ഒന്നുമറിയാത്ത തന്റെ മകളെ... ആ പിഞ്ചു മുഖത്തേക്ക് നോക്കി കൊല്ലാൻ കഴിയില്ലെന്ന് തോന്നിയിട്ടാണ്.. കരഞ്ഞു കൊണ്ട് ഒരു അവസാനശ്രമമെന്ന പോലെ വീണ്ടും വീണ്ടും ഭവ്യയെ പിടിച്ചു കുലുക്കി വിളിച്ചത്..ആ മൂക്കിന് താഴേക്ക് വിരൽ ചേർത്ത് വെച്ചത്.. ജീവന്റെ തുടിപ്പിന്റെ യാതൊരു വിധ അവശേഷിപ്പുകളും അവളിലപ്പോൾ ബാക്കി ഇല്ലെന്ന് മനസ്സിലായി.. അതോടെ മരണമല്ലാതെ വേറൊരു വഴിയും തനിക്ക് മുന്നിലില്ല.. മോളെയും കൈ പിടിച്ചു കൊണ്ട് മുകളിൽ ഒഴിഞ്ഞു കിടക്കുന്ന മുറിയിലേക്കാണ് എത്തി നിന്നത്. മുകളിലെ ഫാനിലേക്ക് നോക്കുമ്പോൾ മരിക്കാനും ജീവിക്കാനും ഒരു പോലെ ഭയമാണ് തോന്നിയത്.. ടെറസിൽ നിന്നും തന്റെ തന്നേ ഒരു നീളമുള്ള ഷോൾ കൊണ്ട് വന്നിട്ട് സ്ടൂളിൽ കയറി നിന്നു കുരുക്കിട്ട് കഴിഞ്ഞു.. പക്ഷേ താഴെ നോക്കി നിൽക്കുന്ന കല്ലു മോളെ കണ്ടതും മരണം പോലും മരവിച്ചു പോകുന്നൊരു തണുപ്പും വിറയലും അവളിലേക്ക് പാഞ്ഞു കയറി.. ഇല്ല.. തനിക്ക് മരിക്കാൻ കഴിഞ്ഞാലും തന്റെ മകളെ തനിക്കോരിക്കലും കൊല്ലാൻ കഴിയില്ല. അതിനാവുമായിരുന്നെങ്കിൽ ഇതിനെകാളൊക്കെ എത്രയോ മുൻപ് തന്നെ.. താഴെ ഇറങ്ങി കല്ലു മോളെ വാരി പുണർന്നു കൊണ്ട് വീണ്ടും കരഞ്ഞു. കാരണമറിയില്ലേലും ഗായത്രിക്കൊപ്പം ആ കുഞ്ഞും കരഞ്ഞു. അവളങ്ങനെയാണല്ലോ പഠിച്ചിരിക്കുന്നത്.. പിന്നെ എന്തൊക്കെയോ ചിന്തിച്ചുറപ്പിച്ചു കൊണ്ടാണ് ഗായത്രി മകളെയും വാരി പിടിച്ചു കൊണ്ട് താഴെക്കിറങ്ങി ചെന്നത്. 💥💥 ഇപ്പൊ വരാം.. " തുളസിയോട് അതും പറഞ്ഞിട്ടാണ് കാശി കാർത്തുവിന്റെ കൈ പിടിച്ചു കൊണ്ടാ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി പോയത്. എല്ലാവരും വീണ്ടും അവർക്ക് നേരെ നോക്കുമ്പോൾ അവരെ ആരെയും നോക്കാതെ അവളെയും ചേർത്ത് പിടിച്ചു കൊണ്ടവൻ സ്റ്റെപ്പ് കയറി മുകളിലേക്ക് പോയി.. "പേടിയുണ്ടോ എന്റെ കൂടെ വരാൻ.." മുകളിൽ.. കാർത്തുവിന്റെ മുറിയിലേക്ക് കയറി.. ആ വാതിൽ ചാരി കൊണ്ടവൻ അവളെ ഇറുകെ പുണർന്നു കൊണ്ടാണാ ചോദ്യം. "ഇല്ല.." അവനെയും തിരികെ പുണർന്നു കൊണ്ടവളുടെ മറുപടി. കാശി ചിരിയോടെ അവളെ അകറ്റി.. "മഹേഷ്‌.. ആണോ കാശിയേട്ടാ..അച്ഛനെ.." കാർത്തു അവനെ സൂക്ഷിച്ചു നോക്കി. അവൻ ആണെന്നോ അല്ലെന്നൊ പറയാതെ കണ്ണ് ചിമ്മി.. "അതിനി ആരായാലും നമ്മുക്കവൻ ശത്രുവാണ്.. ആ ശത്രുവിനെ ജയിക്കുക എന്നത് മാത്രമാണ് എന്റെ ഇപ്പോഴുള്ള മെയിൻ ഉദ്ദേശവും.." "എന്നെ കൂടി കൊണ്ട് ചെല്ലാൻ പറഞ്ഞിട്ടാണോ.." കാർത്തു സംശയത്തോടെ ചോദിച്ചു. അവന്റെ മുഖതെക്ക് വീണ്ടും അസ്വസ്ഥതയുടെ കാർ മേഘങ്ങൾ നിറഞ്ഞു.. "ആണെങ്കിലും അല്ലെങ്കിലും എന്നെ കൊണ്ട് പോകുന്നത് കാശി നാഥനാണ്.. എനിക്കൊരു ഭയവുമില്ല.. ഈ നെഞ്ചിലെ അവസാനശ്വാസം വരെയും ഞാൻ സുരക്ഷിതമായിരിക്കും.. അതെനികുറപ്പുണ്ട്.." കാർത്തു എത്തി കുത്തി നിന്നിട്ട് അവന്റെ നെറ്റിയിൽ അമർത്തി ഉമ്മ വെച്ച് കൊണ്ടത് പറയുമ്പോൾ എന്ത് കൊണ്ടോ കാശിയുടെ കണ്ണുകൾ നിറഞ്ഞു പോയി. അത് കാണെ അവളുടെയും. "വൈകുന്ന ഓരോ നിമിഷവും അപകടം അശോകേട്ടനാണ്...." കാശി അവളെ വിട്ട് മാറി കൊണ്ട് ബാത്റൂമിൽ കയറി.. നല്ലത് പോലെ മുഖം കഴുകി വന്നവന് നേരെ കാർത്തു തോർത്ത്‌ നീട്ടി. "ശിവ ഉണ്ടാവും ഇവിടെ.. അവൻ മാത്രമല്ല.. വേറെയും കുറച്ചു പേരെ കൂടി ഞാനിങ്ങിട്ട് ഏർപ്പാട് ചെയ്തിട്ടുണ്ട്.. തുളസി ചേച്ചിയെ സേഫ് ആക്കണം..! മുഖവും കയ്യും തുടക്കുന്നത്തിനിടെ തന്നെ അവൻ പറയുന്നുണ്ട്. "നിനക്ക് വിശക്കുന്നുണ്ടോ.. ഫ്രഷ് ആവാനുണ്ടോ.." കാശി തിടുക്കത്തിൽ ചോദിച്ചു. ഇല്ലെന്നവൾ തലയാട്ടി.. പക്ഷേ അപ്പോഴും ആ കണ്ണുകൾ നിറഞ്ഞു കൊണ്ടാണ്. "കാർത്തു... എന്തിനാ കരയുന്നെ.. ഏഹ്.." കാശി അവളെ വലിച്ചു നെഞ്ചോട് ചേർത്ത് കൊണ്ട് ചോദിച്ചു.. "എനിക്ക്.. എനിക്ക് ജീവിച്ചു മതിയായില്ല.. കാശ്യേട്ട..ഈ സ്നേഹം അനുഭവിച്ചു മതിയായില്ല.. ഈ നെഞ്ചിൽ ചേർന്ന് നിന്ന് മതിയായില്ല..അത്രേം.. അത്രേം കൊതിച്ചു കൊതിച്ചു കിട്ടിയതാ എനിക്കിത്.. ഇതിനെന്റെ ജീവന്റെ വിലയുണ്ട്.." കണ്ണ് നിറച്ചു കൊണ്ടാണ്.. പക്ഷേ ചിരിച്ചു കൊണ്ടുള്ള ആ വാക്കുകൾ. അവന്റെ നെഞ്ച് വേദനിച്ചു.. "ഇങ്ങനൊന്നും പറയല്ലേ.." വിങ്ങലോടെ അവനാ നെറ്റിയിൽ ഉമ്മ വെച്ചു. "ജീവിക്കാൻ ആണേലും മരിക്കാൻ ആണേലും എന്നേം കൂടെ കൂട്ടണേ.. അല്ലാതെ എനിക്കിനി വയ്യ കേട്ടോ.." ഓർമ്മിപ്പിക്കും പോലെ അവൾ അവനെ നോക്കി. "എനിക്കും.." അവനൊന്നു കൂടി അവളെ പുണർന്നു കൊണ്ടകന്ന് മാറി. "പോയാലോ.." ഒന്ന് ശ്വാസമെടുത്തു കൊണ്ട് കാശി ചോദിച്ചപ്പോൾ കാർത്തു തലയാട്ടി സമ്മതിച്ചു.. അവൻ നീട്ടിയ കൈയ്യിൽ കൈ ചേർത്ത് കൊണ്ടാ മുറിയിൽ നിന്നിറങ്ങി തിരികെ തിരികെ തുളസിയുടെ മുറിയിൽ പോയി നിന്നപ്പഴും അരുതാത്ത എന്തോ ഒന്ന് സംഭവിക്കാൻ പോണ് എന്നുള്ളൊരു ഭയമായിരുന്നു അവൾക്കുള്ളം നിറയെ.. അപ്പോഴെല്ലാം കൈകൾ കാശിയുടെ മേൽ കൂടുതൽ മുറുകി.. "പോയിട്ട് വരാം ചേച്ചി. ശിവയുണ്ട് പുറത്ത്.. എന്തുണ്ടേലും അവനോട് പറഞ്ഞാ മതി.. അവൻ പറയുന്നത് അത് പോലെ അനുസരിക്കണെ.. ഞാൻ പറഞ്ഞിട്ടാണ് എന്ന് കരുതിയ മതി.." കാശി തുളസിയെ ഓർമ്മിപ്പിച്ചു. അവനെ നോക്കി തലയാട്ടി കാണിക്കുന്നതിനൊപ്പം അവരുടെ കണ്ണുകൾ കാർത്തുവിന്റെ നേരെ കൂടി പാളി വീണു. അപ്പാടെ തകർന്നത് പോലെ ഭാരം മുഴുവനും കാശ്യിലേക്ക് ഇട്ട് കൊടുത്തത് പോലെ..അവനെ ചാരി കൊണ്ടുള്ള ആ നിൽപ്പ്.. അവർക്കുള്ളം പിടഞ്ഞു. പക്ഷേ വല്ലാത്തൊരു മുറുക്കത്തോടെയുള്ള അവന്റെയാ ചേർത്ത് പിടിക്കൽ. അത് കാണുമ്പോൾ നൽകുന്ന ആശ്വാസവും കുറച്ചൊന്നുമല്ല. ഒന്ന് കൂടി അവരെ ഒന്ന് നോക്കി കാർത്തുവിനെ നെഞ്ചിൽ ഒതുക്കി പിടിച്ചു കൊണ്ട് തന്നെ കാശി പുറത്തേക്കിറങ്ങി. അവർ വന്നപ്പോഴുള്ള പോലെ തന്നെ.. ഒരുപാട് ചോദ്യങ്ങൾ നിറഞ്ഞ നോട്ടത്തോടെ അവരൊക്കെയും അവിടെ തന്നെയുണ്ട്. അവരിറങ്ങി ചെന്നതും ശിവ വേഗം കാശിയുടെ അരികിലേക്ക് ചെന്നു. "ഞാൻ കൂടി വരാം കാശി.." ശിവയൊന്നു കൂടി പറഞ്ഞു നോക്കി. "കൂടെ കൊണ്ട് പോകാൻ എനിക്ക് ആഗ്രഹമുണ്ട് ശിവ.. അതെനിക്കൊരു ധൈര്യവുമാണ്.പക്ഷേ പിന്നെ ഇവിടെ ആരെ വിശ്വാസിച്ചു നിർത്തും ഞാൻ. പറഞ്ഞില്ലേ ഞാൻ നിന്നോട്.." കാശി പറഞ്ഞതോടെ ശിവ പിന്നെ ഒന്നും പറഞ്ഞില്ല. "അവരെത്തിയിട്ടുണ്ട് പുറത്ത്. മുരുകൻ മെസ്സേജ് ചെയ്തു.. ഇവിടെ എന്തെങ്കിലും നിനക്ക് ഒക്കെ അല്ലെന്ന് തോന്നുന്നത് ഉണ്ടായാൽ ആ നിമിഷം അവരെ ഇൻഫോ ചെയ്യണം.." ശിവയോട് പറഞ്ഞു കൊണ്ട് തന്നെ കാശി കാറിന് നേരെ നടന്നു. "പോയി നിന്റെ അമ്മായിച്ഛനേം കൊണ്ട് വാ കാശി.. ഇവിടുത്തെ കാര്യം ഓർത്തു ടെൻഷൻ വേണ്ട.. ഞാൻ നോക്കി കൊള്ളാം..! ശിവ ഉറപ്ല് കൊടുത്തു. "കയറിക്കോ..." കാശി കാർത്തുവിന്റെ മേലുള്ള പിടി വിട്ടു. ശിവയെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി കാർത്തു വേഗം കാറിലേക്ക് കയറി. കാശി.. എനിക്കറിയാം ശിവ. അവളെന്റെ കൂടി ജീവനാണ്. അതങ്ങനെ വിട്ട് കളയുമോടാ ഞാൻ.. " ശിവ എന്തോ പറയാൻ വന്നതിന്റെ മറുപടി പോലെ കാശി പറഞ്ഞു. പിന്നൊന്നും പറയാതെ കാശി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. അവിടെയിട്ട് തിരിച്ചു കൊണ്ടത് വളരെ വേഗം തന്നെ ഗേറ്റിൽ നിന്നും റോഡിലേക്കിറങ്ങി.. തുടരും.. ഗായത്രി ഒന്നുറക്കെ ഒച്ച വെച്ചിരുന്നെങ്കിൽ ഭവ്യയെ രക്ഷിക്കമായിരുന്നു എന്ന് തോന്നുന്നുണ്ടോ..? ചിലപ്പോഴൊക്കെയും നമ്മളൊക്കെ അങ്ങനാണ് ഗയ്‌സ്. എന്തൊക്കെയോ ചെയ്യണം എന്നുണ്ടങ്കിൽ പോലും.. ഒന്നിനും വയ്യാതെ.. നമ്മൾ ഫ്രീസായി പോകും.. 🥴 റിവ്യൂ ഇടണേ.. സ്നേഹത്തോടെ jif💐 #💞 പ്രണയകഥകൾ #📔 കഥ
221 likes
25 comments 49 shares
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
3K views 12 days ago
#📙 നോവൽ കരയാതെ കിടക്കാൻ അല്ലേ പറഞ്ഞത്.. ഇനി എന്റെ വീട്ടുകാരെ കൂടി അറിയിച്ചേ അടങ്ങു.. അനന്തന്റെ ശബ്ദം പിന്നെയും മുഴങ്ങിയതും ഗംഗ ശ്വാസം പിടിച്ചു കിടന്നു.. കരയണ്ട.... നിന്നെ സേഫ് ആയിട്ടുള്ള ഒരിടത്തു ഞാൻ എത്തിക്കാം... പോരെ. ഹമ്..... അവൻ ചോദിച്ചതും ഗംഗ പതിയെ മൂളി. ഉറങ്ങിക്കോ... ഞാൻ വെളുപ്പിനെ പോകും കേട്ടോ.. പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ അല്ലേ. ഉവ്വ്‌... പിന്നീട് അനന്തൻ ഒന്നും പറഞ്ഞില്ല. ഏറി വരുന്ന ശ്വാസ നിശ്വാസങ്ങൾ കേട്ടപ്പോൾ അവൻ ഉറങ്ങിയെന്ന് ഗംഗ ക്ക് തോന്നി. പാവം ഒരു ചെറുപ്പക്കാരൻ... താൻ മൂലം ഈ പാവത്തിന് യാതൊരു കുഴപ്പവും ഉണ്ടാകല്ലേ എന്ന് അവൾ ഒരുപാട് പ്രാർത്ഥിച്ചു *****. വെളുപ്പിനെ അനന്തൻ അലാറത്തിന്റെ ശബ്ദം കേട്ട് കണ്ണു തുറന്ന്. എഴുന്നേറ്റ് മുണ്ടും മുറുക്കി ഉടുത്തു നോക്കിയപ്പോൾ ഗംഗ യും കട്ടിലിൽ നിന്നും ചാടിപിരണ്ടു വരുന്നുണ്ട്. നേരം ഒന്നുമായില്ല.. താൻ കിടന്നോ. അവൻ പറഞ്ഞു. എന്നിട്ട് വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി പോയി. തണുപ്പ് അടിച്ചു കേറിയതും അവൾ ചുരുണ്ടു koodi അവന്റെ പായും തലയിണയും മടക്കി ഗംഗ എടുത്തു വെച്ച്. അപ്പോളേക്കും അനന്തൻ പല്ല് തേച്ചിട്ട് കേറി വരുന്നുണ്ട്. ഒരു തോർത്തും എടുത്തു തോളിൽ ഇട്ടുകൊണ്ട് അനന്തൻ കുളിക്കാൻ കേറിയതും ഗംഗ തരിച്ചുഇരുന്നു. യ്യോ.... എങ്ങനെ ഈ തണുപ്പത്തു കുളിക്കും ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ട് അവളെ വിറച്ചു. അനന്തൻ പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് ഇറങ്ങി വന്നപ്പോഴും ഗംഗ കട്ടിലിൽ ഇരിപ്പുണ്ട്. താൻ കിടന്നില്ലേ...നേരം ഒന്നും ആയില്ല.? നനഞ്ഞ തോർത്ത്‌ പുതച്ചുകൊണ്ട് വന്നു അവൻ ഗംഗയെ നോക്കി ചോദിച്ചു.. ഈ തണുപ്പത്തു എങ്ങനെ കുളിക്കും. അവൾ പതിയെ ചോദിച്ചു. അതൊക്കെ നമ്മുടെ ശീലമാടോ ഹമ്... അവൾ ചെറുതായ് പുഞ്ചിരി തൂകി. അനന്തൻഅലമാര തുറന്നു ഒരു ഷർട്ട്‌ എടുത്തു ധരിക്കാൻ തുടങ്ങിയതും ഗംഗ മുഖം താഴ്ത്തി ഇരുന്നു. താൻ കിടന്നോ കേട്ടോ.. അവൻ പറഞ്ഞപ്പോൾ അവൾ പിന്നീട് അവനെ നോക്കിയത്. ആള് ഒരു കാവി മുണ്ടും, ഷർട്ടും ധരിച്ചു പേഴ്സ് എടുത്തു പൈസ എണ്ണി ക്കൊണ്ട് അവളോടായി പറഞ്ഞു.. ഒപ്പം തലേ ദിവസം എഴുതിയ ലിസ്റ്റ് എടുത്തു പോക്കറ്റിൽ ഇട്ടു വിഷമിക്കുവൊന്നും വേണ്ട.. ലീനമ്മ നല്ലൊരു സിസ്റ്റർ ആണ്. വിശ്വസിക്കാം.. അവിടെ അടുത്ത് ഒരു സ്കൂൾ ഉണ്ട്. തനിക്കു ചിലപ്പോൾ അവിടെ ഒരു ജോലിയും കൂടി കിട്ടിയാൽ സെറ്റ് ആയില്ലേ. ഐഡഡ്‌ സ്കൂൾ ആണോ.. അതോ.. ഇംഗ്ലീഷ് മീഡിയം... Un Aided അല്ലേ. ഹമ്.. അതെ... ഇങ്ങോട്ട് പോലീസും കോപ്പും ഒന്നും വരരുത്. അത് മാത്രം ഒള്ളു... വന്നാൽ എനിക്ക് നാണക്കേടാ.. പിന്നെ ഇന്നലെ തന്റെ വീട്ടുകാര് പറഞ്ഞത് ഇനി താനും ആയിട്ട് യാതൊരു ബന്ധവും ഇല്ലന്ന് അല്ലേ. അതെ... അപ്പൊ പിന്നെ കുഴപ്പമില്ല ടോ...ഇവിടെ എല്ലാരോടും നോക്കീം കണ്ടും പറഞ്ഞാൽ മതി.. ഞാൻ പോയിട്ട് നേരത്തെ വരും. റെഡി ആയി നിന്നാൽ മതി കെട്ടോ. ഹമ്.. അവന്റെ വാക്കുകളിൽ പ്രതീക്ഷയുടെ പൊൻതിളക്കം പോലെ അവൾക്ക് തോന്നി. വൈകാതെ തന്നെ അനന്തൻ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. വെളിയിൽ അവന്റെ ലോറി സ്റ്റാർട്ട്‌ ആകുന്ന ശബ്ദം കേട്ടു. എന്റെ ദൈവമേ... എങ്ങനെയെങ്കിലും ആ കോൺവെന്റിൽ താമസിക്കുവാൻ ഒരു സൗകര്യം കിട്ടിയാൽ മതിയായിരുന്നു. അവിടെയാകുമ്പോൾ വേറെ കുഴപ്പങ്ങളൊന്നും കാണില്ല. പിന്നെ വേറൊരു പ്രശ്നം എന്താണെന്ന് വെച്ചാൽ വിശാൽ എന്തെങ്കിലും പ്രശ്നം ആയിട്ട് വരുമോന്നാണ്.. കാരണം ലീഗലി താൻ അയാളുടെ ഭാര്യയാണ്. ആകെ കൂടിയുള്ള കച്ചിത്തുരുമ്പ്, അയാൾക്ക് എതിരെ താൻ കേസ് കൊടുത്തത് ആണ്. അത്രമാത്രം തന്നെ ഉപദ്രവിച്ചു എന്നതിന്റെ തെളിവ് ഉണ്ടല്ലോ.. ഹോസ്പിറ്റലിലേ ഡോക്ടർ ക്ക് അറിയാം കാര്യങ്ങൾ.. അങ്ങനെയെല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ വിശാൽ എന്തെങ്കിലും കുഴപ്പമുണ്ടാക്കിയാലും തനിക്ക് നേരിടാൻ പറ്റും.. അതിനു മുൻപ് ഈ വീട്ടിൽ നിന്നും ഇറങ്ങണം, ഇവിടുത്തെ എല്ലാവരുടെയും ധാരണ താൻ അനന്തൻ സ്നേഹിക്കുന്നവളാണ് എന്നാണ്.. പല കാര്യങ്ങൾ ഓർത്തുകൊണ്ട് വെറുതെ കിടന്നു.. പിന്നീട് അവൾ ഉറങ്ങിയതേയില്ല.. അഞ്ചു മണിയായപ്പോൾ എവിടെയോ അമ്പലത്തിൽ നിന്നും സുപ്രഭാതം കേട്ടു. ഒപ്പം അമ്മ വാതിൽ തുറക്കുന്ന ശബ്ദവും. അപ്പുറത്ത് മുറിയിൽ നിന്നും ആരോ കുളിക്കുന്നുണ്ട്. അമ്മയാകുമെന്ന് അവൾ ഊഹിച്ചു. ഇത്തിരി നേരം കഴിഞ്ഞതും മണികിലുക്കം പോലെ.. ഓം ഗം ഗണപതയെ നമ.. എന്തൊക്കെയോ ശ്ലോകങ്ങൾ ഉമ ഉറക്കെ ചൊല്ലുന്നുണ്ട്. ഗംഗ വാതിൽ തുറന്ന് നോക്കിയപ്പോൾ ഹാളിൽ തന്നെയുള്ള ഒരു ചെറിയ പൂജ മുറിയിൽ വിളക്ക് കൊളുത്തുന്ന ഉമയെ ആയിരുന്നു കണ്ടത്. ചന്ദനത്തിരിയുടെ സുഗന്ധം അവിടെയാകേ പരന്നു നിന്നു.. മുറ്റത്തേക്ക് നോക്കിയപ്പോൾ അരിപ്പൊടി കൊണ്ട് കോലം ഇട്ടിരിക്കുന്നതും അവൾ കണ്ടു. ആഹ്... മോളെ കാലത്ത് എണീറ്റോ.. നേരമൊന്നും ആയിട്ടില്ല പോയി കിടന്നോ... ഇവിടെ സൂര്യൻ വരണമെങ്കിൽ 9 മണിയാവും.. പുഞ്ചിരിയോടെ ഉമ പറഞ്ഞു. ഞാൻ വീട്ടിലും ഈ നേരത്തു ഉണരുന്നതാണ്... അതെയോ.... ഉറക്കം വരുന്നില്ലെങ്കിൽ മോള് വാ.. അമ്മ കാപ്പി തരാം ട്ടോ. അവരോടൊപ്പം ഉമ അടുക്കളയിലേക്ക് പോയി. പെട്ടെന്നായിരുന്നു സൈക്കിൾ ബെല്ലടിച്ചുകൊണ്ട് മുറ്റത്ത് വന്ന് നിന്നത്. ഒപ്പം അക്കാ എന്നൊരു നീട്ടി വിളിയൊച്ച. പാല് കൊണ്ട് വന്നതാ... മണിക്കുട്ടൻ. മോളിവിടെ നിൽക്ക്.. ഞാനിപ്പോ വരാം. അവരോരു ഓട്ട് മുന്തയുമെടുത്ത് പുറത്തേക്കിറങ്ങിപ്പോയി.. ഗംഗ നോക്കിയപ്പോൾ ദോശമാവ് പൊളിച്ചു പൊന്തി പാകമായി ഇരിക്കുന്നത് കണ്ടു. തൊട്ടപ്പുറത്തായി തുവരപ്പരിപ്പും തക്കാളിയും കത്രികയും ഒക്കെ എടുത്ത് വെള്ളത്തിൽ ഇട്ടു വച്ചിട്ടുണ്ട്. നമ്മുടെ വീടിന്റെ നാലഞ്ച് അപ്പുറത്തുള്ള പയ്യനാണ്. ഇവന്റെ വീട്ടിൽന്നാണ് പാല് വാങ്ങുന്നെ. അവർ പാല് ഒരു പാത്രത്തിൽ ഒഴിച്ച് വെച്ചു. മോളിരിയ്ക്കു... നമ്മൾക്ക് കോഫി കുടിക്കാം കേട്ടോ. അവർ ഗ്യാസ് സ്റ്റോവ് ഓൺ ചെയ്ത് പാല് അടുപ്പത്തു വെച്ചു. നിമിഷനേരം കൊണ്ട് നല്ല അസ്സൽ ഒരു കോഫി ഉണ്ടാക്കി അവർ ഗംഗയ്ക്ക് കൊടുത്തു. അത് മേടിച്ചു കുടിച്ചതും ഗംഗയ്ക്കു ഒരുപാട് ഇഷ്ടം തോന്നിപോയി. കൊള്ളാമോ മോളെ.. ഹമ്... നന്നായിട്ടുണ്ട്.. അമ്മയ്ക്ക് നല്ല കൈപ്പുണ്യം ഉണ്ട് കേട്ടോ. ഓഹ്.... അങ്ങനെയൊന്നുമില്ല കൊച്ചേ... വല്യ തരക്കേടില്ലാതെ വയ്ക്കും അത്രേയുള്ളൂ.. അവരും ഒരു കസേര വലിച്ചിട്ടു അതിൽ ഇരുന്നു. മോളെ... എന്തായാലും എന്റെ മോൻ നിന്നെ സ്നേഹിച്ചു, വിളിച്ചിറക്കിക്കൊണ്ട് വന്നു... ഇനി ഇവിടുത്തെ കുറച്ച് ആളുകളെ ഒക്കെ വിളിച്ച് നമുക്ക് ചടങ്ങ് നടത്തണ്ടേ.. ഇല്ലെങ്കിൽ നാട്ടുകാരുടെ സ്വഭാവം വെച്ച് എന്തെങ്കിലും വേണ്ടാത്ത വർത്താനങ്ങൾ പറയും.. നല്ലൊരു മുഹൂർത്തം കുറിപ്പിയ്ക്കാം അമ്മ... മീനാക്ഷിയമ്മൻ കോവിലിൽ വെച്ചു താലി കെട്ടു നടത്തം.... അവർ പറഞ്ഞത് കേട്ട് ഗംഗ സ്തംഭിച്ചു ഇരുന്നു തുടരും സ്വന്തം മിത്ര
56 likes
2 comments 35 shares