നോവൽ #തുടർകഥ

107 Posts • 807K views
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട് _90 ✍️ രചന - ജിഫ്ന നിസാർ 💥 അത്യാവശ്യം സൗകര്യങ്ങൾ നിറഞ്ഞൊരു മുറിയാണത്. അതിന്റെ ഒത്ത നടുക്കിട്ട കിടക്കയിൽ തല കുനിച്ചിരിപ്പുണ്ട് അശോകൻ. അയാളങ്ങോട്ട് കൊണ്ട് വന്നിട്ടിപ്പോൾ മണിക്കൂറുകൾ പിന്നിട്ട് കഴിഞ്ഞിരിക്കുന്നു. ആരെന്നോ എന്തോന്നോ അറിയാത്ത ഒരാൾ. അയാളെ ഒരിടത്തും ഒരിക്കലും കണ്ട് പരിചയമില്ല. ടൗണിൽ നിന്നൊരു സുഹൃത് വിളിച്ചിട്ട് പോയതാണ്.. അത്യാവശ്യമായെന്തോ പറയാനുണ്ടെന്ന് പറഞ്ഞപ്പോൾ അതിനി കാശിയെ കുറിച്ചെങ്ങാനുമാണോ എന്ന് കരുതിയിട്ടാണ് പോകാൻ തീരുമാനിച്ചത് തന്നെ. ഫോണിൽ കൂടി പറയാൻ പറഞ്ഞിട്ടായാൾ പറഞ്ഞതുമില്ല. പെട്ടന്ന് വരാമെന്നു കരുതി തന്നെയാണ് പോയത്. തുളസിയെ ഒറ്റയ്ക്കു വിട്ടിട്ടങ്ങനെ പുറത്തൊന്നും പോകാൻ തോന്നത്ത വിധമൊരു മടി കലർന്നിട്ടുണ്ട് തന്റെ സ്വഭാവത്തിലെന്ന് അയാൾക്ക് തന്നെ തോന്നിയിരുന്നു. നാട്ടിലിറങ്ങിയാലുള്ള നാണകേടിന് പുറമെ.. അത്രമേൽ പ്രിയപ്പെട്ട രണ്ട് പേരാൽ കിട്ടിയ ചതി.. അവരിനി എത്രയൊക്കെ പരസ്പരം സ്നേഹിച്ചിരുന്നെന്ന് പറഞ്ഞാലും.. തന്നോടവർ ചെയ്തത് അനീതി തന്നെയാണെന്ന് അയാൾക്കപ്പോഴും തോന്നുന്നുണ്ട്. അവരോട് പൊറുക്കാനിപ്പോഴും മനസ്സ് പാകപെട്ടിട്ടില്ല.. വിളിച്ചു വരുത്തിയ ആൾക്ക് പറയാൻ ഒരു ബിസിനസ് ഡീലായിരുന്നു. ഇപ്പൊ അതിന് പറ്റിയൊരു മാനസികവസ്ഥയിലല്ല ഞാൻ.. അതിനെ കുറിച്ചൊക്കെ പിന്നീട് സംസാരിക്കാം എന്ന് പറഞ്ഞോഴിഞ്ഞു പോന്നതുമാണ്. പക്ഷെ കാറിനരികിൽ എത്തും മുന്നേ തന്നെ കൂട്ടിയിടിച്ച എതിരെ വന്ന ഏതോ ഒരാൾ. വീഴും മുന്നേ അയാൾ തന്നെ അടക്കി പിടിച്ചു. പിന്നേയൊരു ചിരിയോടെ തന്നേ നോക്കുന്നതും തനിക്ക് മുഖത്തെക്കെന്തോ ചേർക്കുന്നതുമാണ് അവസാനഓർമകൾ. കണ്ണ് തുറന്നു നോക്കുമ്പോൾ ഈ മുറിയിലാണ്. കയ്യും കാലുമൊന്നും കെട്ടിയിട്ടില്ല. പക്ഷെ വാതിലും ജനലുമൊക്കെ പുറത്തേക്ക് ഭദ്രമായി പൂട്ടിയിരിട്ടുണ്ട്. മുറിയിൽ കട്ടിലും കിടക്കയും കൂടാതെ ചുവരിൽ അത്യാവശ്യം വലിയൊരു ടീവിയും ഒരു മേശയും. മേശക്ക് പുറത്ത് ഭക്ഷണസാധനങ്ങളും മൂടി വെച്ചിട്ടുണ്ട്.. മൊത്തത്തിൽ ഒരു അപകടത്തിൽ ആണെന്നുള്ള തോന്നലൊന്നുമില്ല. പക്ഷെ ബന്ധനം എന്നും ബന്ധനം തന്നെയാണല്ലോ. അതയാൾക്ക് അന്നാദ്യമായി അനുഭവിച്ചറിയാൻ കഴിഞ്ഞു. എത്രയൊക്കെ അപകടം പിടിച്ച ആളുകളുമായി ബിസിനസ് ചെയ്തിട്ടുണ്ട്. അന്നൊന്നും ഇത് പോലൊരു ചതിയിൽ പെട്ടിട്ടില്ല. അന്ന്.. അന്ന് തനിക്കൊപ്പം അവനുണ്ടായിരുന്നു. കാശി നാഥൻ. തനിക്ക് ചുറ്റുമുള്ള എല്ലാത്തിനും മേലെ അവന്റെ കണ്ണുകൾ നിരന്തരം ഒരു കരുതൽ പോലെ ഉണ്ടാവും. അപകടത്തിൽ പെടാനുള്ള സാധ്യതകളെ പോലും അവന് മുൻകൂട്ടി അറിയാനുള്ള കഴിവുണ്ട്. അങ്ങനെ ഒഴിഞ്ഞു പോയ എത്രയെത്ര അപകടങ്ങൾ.. അവനുണ്ടായിരുന്നു എങ്കിൽ ഇതും സംഭവിക്കില്ല. അതിൽ അയാൾക്കും സംശയമില്ല. പക്ഷെ അവനെ ഓർക്കുമ്പോൾ തന്നെ അന്നാ ആൾക്കൂട്ടത്തിനു നടുവിൽ തല കുനിച്ചു നിന്നതാണ് മനസ്സിലേക്ക് വന്നു പതിയുന്നത്. ഇനിയെങ്ങനെ വന്നു പെട്ടാ ഈ കെണിയിൽ നന്നും രക്ഷപ്പെട്ടു പോകും എന്നറിയില്ല. ഇതിന് പിന്നിൽ ആരാണ്.. എന്തിനാണ് ഇങ്ങനെ ചെയ്തത്.. അതിനെ കുറിച്ചൊന്നും തന്നെ അറിയില്ല. പക്ഷെ അയാൾക്കൊരു ഭയവും തോന്നിയില്ല എന്നതാണ് അത്ഭുതം. വീട്ടിൽ തന്റെ വിവരമൊന്നും അറിയാതെ വിഷമിക്കുന്ന തുളസിയെ കുറുചൊർക്കുമ്പോൾ മാത്രം ഉള്ളിലൊരു പിടപ്പാണ്. അതിനും അപ്പുറം അമ്പലപറമ്പിൽ അശോകൻ ഭയക്കാൻ മാത്രമൊന്നും ആ പിടിച്ചു കെട്ടലിനും സാധിച്ചിട്ടില്ല.. 💥💥 ഇത് വരെയും എല്ലാം സേഫാണ്.. " നിഗൂഢമായൊരു ചിരിയോടെ മഹേഷ്‌ സ്റ്റീഫനെ നോക്കി. "പക്ഷെ അത്... അത്രയങ്ങോട്ട് വിശ്വസിച്ചു നിൽക്കണ്ട.. എതിരെ ഉള്ളവൻ അശോകനാണ്. കാശ്ശിക്കിട്ട ചൂണ്ട ആണേലും.. കാശിയെ പോലെ.. അതുമല്ലങ്കിൽ കാശിയെക്കാൾ അപകടക്കാരിയാണ് നീ കളത്തിലിറക്കാൻ കാത്ത് വെച്ച ആ ഇര.. നിനക്കറിയില്ല അയാളെ ശെരിക്കും.." അത് പറയുമ്പോൾ പോലും സ്റ്റീഫന്റെ മുഖത്തൊരു ഭയമുണ്ട്. "എനിക്കറിയാം സ്റ്റീഫാ.. അതറിഞ്ഞിട്ട് തന്നെയാണ് ഞാനീ കളിക്കിറങ്ങി തിരിച്ചത് തന്നെ.." മഹേഷ്‌ അവന്റെ കയ്യിലുള്ള മദ്യഗ്ലാസ് ഒന്ന് ഒന്ന് കറക്കി.. "അശോകനും കാശി നാഥനും.. രണ്ടിനെയും ഒറ്റയടിക്ക് തീർക്കും ഞാൻ. പിന്നെയെന്റെ കളികൾ അവളെ വെച്ചിട്ടാണ്.. കാർത്തിക അശോകനെ.. അല്ല.. കാർത്തിക കാശി നാഥനെ..." അത് പറയുമ്പോൾ അവന്റെ കണ്ണിലെ ആ ദേഷ്യം... പക. അതിലേക്കാണ് സ്റ്റീഫന്റെ നോട്ടം മുഴുവനും. അയാൾക്കുള്ളിലും വല്ലാത്തൊരു സന്തോഷം നുരഞ്ഞു കയറുന്നുണ്ട്. "അശോകനൊരു സംശയം പോലും ഉണ്ടാക്കില്ല ഞാൻ.. ഇതെല്ലാം ഞാനാ ചെയ്തതെന്ന്. അതിനുള്ളതെല്ലാം അത്രയും ഭംഗിയായി തന്നെയാണ് ഇത് വരെയും ചെയ്തത്. ഇനി അങ്ങോട്ടും അങ്ങനെ തന്നെ.." മഹേഷ്‌ സ്റ്റീഫനെ നോക്കിയൊന്ന് കണ്ണ് ചിമ്മി കാണിച്ചു. "നാട്ടിൽ നിന്ന് മാറി എത്ര അകലെ പോയാലും ഇവിടെ നടക്കുന്നത് കാശി നാഥൻ അറിയുന്നുണ്ടാവും. അതറിയിച്ചു കൊടുക്കാൻ അവനു വിശ്വസമുള്ള ആരോ ഒരാളുണ്ട്.. ഉണ്ടാവും. മറ്റൊന്നിനെ കുറിച്ചും അറിഞ്ഞില്ലേലും അശോകന്റെ വിവരങ്ങൾ അവനങ്ങനെ വിട്ട് കളയുമോ.. ഏഹ്." മഹേഷ്‌ ഒരു ചിരിയോടെ സ്റ്റീഫനെ നോക്കി അയാൾ ഇല്ലെന്ന് തലയാട്ടി കാണിച്ചു. "അവനെല്ലാം അറിയുന്നുണ്ട്. എനിക്കറിയാം അത്. അങ്ങനെ ഉള്ളവൻ അവന്റെ പ്രിയപ്പെട്ട അശോകൻ മിസ്സിംഗ്‌ ആണെന്നും അറിയും..അവനെ അറിയിക്കും.ഇന്ന്.. അല്ലെങ്കിൽ നാളെ. അതറിയുന്ന നിമിഷം.. അവനവിടെ പിന്നെ ഒരു നിമിഷം പോലും ഒളിച്ചു നിൽക്കാൻ കഴിയില്ല.. അതും ഉറപ്പാണ്. തീർച്ചയായും കാശി നാഥൻ തിരികെ വരും.. വന്നിരിക്കും. അതിനി അവന്റെ മരണത്തിലേക്കാണ് എന്ന് തോന്നിയാൽ പോലും അവൻ വരും. അവന്റെ കൂടെ അവളും.." മഹേഷിന്റെ കണ്ണുകൾ വന്യമായി തിളങ്ങുന്നുണ്ട്. അങ്ങനെ വരുന്ന കാശി നാഥന് മുന്നിലേക്ക് പാതി ജീവനോടെ ഞാൻ അശോകനെ ഇട്ട് കൊടുക്കും. അയാളുടെ ജീവൻ വെച്ചിട്ട് വില പേശിയാൽ.. " അതും പറഞ്ഞിട്ടവൻ ഉറക്കെ പൊട്ടി ചിരിച്ചു.. ഒഴിഞ്ഞ ആ മുറിക്കൂള്ളിൽ അവന്റെ ചിരിയങ്ങനെ ഉറക്കെ പ്രതിധ്വനിച്ചു... സ്റ്റീഫന് പോലും ഭയം തോന്നും വിധം.. 💥💥 ഫോണടികുന്നു.. " തന്റെ നെഞ്ചിൽ നിന്നും വലിച്ചു മാറ്റിയപ്പോൾ തുറിച്ചു നോക്കുന്നവന് നേരെ നോക്കി കാർത്തു പറഞ്ഞു. "അവിടെ അടിക്കട്ടെ.. നീയൊന്ന് ചുമ്മാ അടങ്ങി ഇരിക്കെടി.." ആ കിടപ്പിൽ രസം പിടിച്ചു പോയവൻ വീണ്ടും അവളിലേക്ക് ചേർന്ന് കിടക്കാൻ തന്നെ ഒരുങ്ങി. "അത്യാവശ്യം വല്ലതുമാണെങ്കിൽ മാത്രമല്ലേ കാശ്യേട്ട അതിലിപ്പോ ആരേലും വിളിക്കൂ.. ഒന്നെടുത്തു നോക്ക്.." അവൾ വീണ്ടും ആവിശ്യപ്പെട്ടു. "സമ്മതിക്കൂല..." അവളെ നോക്കി ഞൊടിഞ്ഞു കൊണ്ടവൻ എഴുന്നേറ്റ് പോയി. കാർത്തു ചിരിയോടെ അവനെ നോക്കി കിടന്നു.. ശിവയാണ്.. " അവളോടത് പറഞ്ഞു കൊണ്ടാണവൻ ഫോൺ എടുത്തത്. അവളൊന്നു മൂളി കൊണ്ട് വീണ്ടും കിടന്നു. "പറയ്യ് ശിവ.." അവൾക്കരികിലേക്ക് തന്നെ പോകാനുള്ള തിടുക്കമുണ്ടായിരുന്നു കാശിയുടെ സ്വരത്തിന്. പക്ഷെ ഒന്ന് രണ്ടു വാക്കുകൾക്ക് ശേഷം.. അവനൊരു നിമിഷം സ്റ്റക്കായി പോയി. കാർത്തുവിന്റെ നേരെയാണ് ആദ്യം കാശിയുടെ നോട്ടം പാളിയത്. അവളും അവനെ തന്നെ നോക്കി കിടപ്പാണ്.. എന്തെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു ചോദിച്ചവൾക്ക് നേരെ ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി കാണിച്ചു കൊണ്ടവൻ വരുത്തി കൂട്ടിയ ചിരിയോടെ പുറത്തെ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു കൊണ്ടങ്ങോട്ട് ഇറങ്ങി പോയി. അത് നോക്കി കൊണ്ടവൾ വീണ്ടും അവന്റെ തലയിണയിലേക്ക് മുഖം പൂഴ്ത്തി. അവൾക്കാ കിടപ്പിൽ തന്നെ അവനെ കാണാൻ കഴിയുന്നുണ്ട്. ഒരു ട്രാക്ക് സ്യൂട്ട് പാന്റ് മാത്രമാണവന്റെ വേഷം. കണ്ടിട്ടും മതിയാവാത്ത പോലെ അവളവനെ തന്നെ നോക്കി കിടന്നു.. അപ്പോഴെല്ലാം ആ ചുണ്ടിൽ വല്ലാത്തൊരു ചിരിയുണ്ട്. പ്രണയത്തിന്റെ നനുത്ത മധുരം നിറഞ്ഞ ചിരി. പുറം തിരിഞ്ഞു നിൽക്കുന്നവന്റെ അങ്ങേയറ്റം ടെൻഷൻ നിറഞ്ഞ മുഖം മാത്രം അവൾ കണ്ടില്ല. ശിവയോട് വളരെ വിശദമായിട്ട് തന്നെ കാശി കാര്യങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു. ശിവ പ്രതീക്ഷിച്ചത് പോലെ തന്നെ.. ഇതൊക്കെ നടന്നിട്ടിത്രേം നേരമായിട്ടും നീ ഇത് ഇപ്പോഴാണോ എന്നോട് പറയുന്നതെന്ന് ചോദിച്ചു,കാർത്തു കേൾക്കാതിരിക്കാൻ കടിച്ചു പിടിച്ചു ഒച്ചയിട്ടവനോട് അത് പറഞ്ഞാലുണ്ടാവുന്ന അപകടങ്ങളെ കുറിച്ചൊക്കെ ശിവ പറഞ്ഞെങ്കിലും കാശി അതൊന്നും കേൾക്കാൻ നിന്നില്ല. താൻ കൂടെ ഇല്ലാത്ത അവസരം തന്നെ അശോകേട്ടനെ കുടുക്കാൻ ശത്രുക്കൾ ഉപയോഗിച്ചു.. അതായിരുന്നു അവന്റെ മനസ്സിൽ. അശോകനെ കുറിച്ചോർക്കുമ്പോൾ അവന് വല്ലാത്തൊരു നോവ് തോന്നി. "എന്താ കാശി നിന്റെ തീരുമാനം.." എല്ലാം പറഞ്ഞു കഴിഞ്ഞ ശേഷം.. ഓട്ടോരു ഹൃദയമിടിപോടെയാണ് ശിവ കാശ്ശിയോടത് ചോദിച്ചത്. അവന്റെ മറുപടി എന്താവും എന്നതിനെ കുറിച്ചൊരു ഊഹമുണ്ട്. പക്ഷെ അങ്ങനെ അല്ലാതിരുന്നെങ്കിലെന്നൊരു ആഗ്രഹവുമുണ്ടവന്. അത് അമ്പലപറമ്പിൽ അശോകന്റെ അപകടമോ അയാളുടെ ജീവനോ വിലയില്ലാഞ്ഞട്ടല്ല. പകരം കാശിനാഥനൊരു അപകടത്തിൽ പെടുന്നത് സഹിക്കാൻ വയ്യാഞ്ഞിട്ട് തന്നെയാണ്.. "ഞാൻ.. ഞാൻ വരും ശിവ.. അങ്ങനെ.. എല്ലാം അറിഞ്ഞിട്ടും.. ആ മനുഷ്യനൊരു അപകടത്തിൽ ആണെന്നറിഞ്ഞും മാറി നിൽക്കാൻ എനിക്ക് കഴിയോ ഡാ.. എന്നെ ഞാനാക്കിയ ആളാണ്.. ആരും കൂടെ ഇല്ലാത്തൊരു അവസ്ഥയിലും എന്തിനും എനിക്കൊപ്പം ഉണ്ടായ ആളാണ്‌.. ഞാൻ... എനിക്ക് വന്നേ പറ്റൂ ശിവ..ഞാൻ വരും...' നീ വരരുതെന്ന് പറയാൻ ശിവക്ക് മുന്നിലൊരു കാരണം പോലും ബാക്കി വെക്കാതെ കാശി അവന്റെ തീരുമാനം പറഞ്ഞു കഴിഞ്ഞു.. അവൻ വരുമെന്ന്.. അശോകനെ കണ്ട് പിടിക്കുമെന്ന്... ശിവയുടെ ഉള്ളൊന്ന് കിടുത്തു.. വരാൻ പോകുന്നതോർത്തിട്ട്... തുടരും.. ഓൻ വരട്ടെ..ന്ന്. കണ്ട് പിടിക്കട്ടെ..ന്ന്. അല്ലാതിപ്പോ ഞാനെന്ത് പറയാൻ. പറഞാൽ തന്നെ ആ പഹയനത് കേൾക്കൂല.. അപ്പൊ പിന്നെ പറഞ്ഞു വെറുതെ വില കളയേണ്ടല്ലോ.. ല്ലേ.."😆 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif💥 #📔 കഥ #💞 പ്രണയകഥകൾ
165 likes
20 comments 30 shares
#📙 നോവൽ - നീലാംബരം..... 🔻 ഭാഗം _33 ✍️ രചന - Aysha akbar ഏതാ ആ കുട്ടി..... അവന്റെ കാമുകി വല്ലോം ആണോ..... മുറിയിലെത്തിയ ഉടനെ കിച്ചുവത് ചോദിക്കുമ്പോൾ കയ്യിലിരിക്കുന്ന ആനന്ദിയിലായിരുന്നു കവിയുടെ കണ്ണുകൾ..... പൊന്നാ.... നിന്നേ മുത്തശ്ശി വിളിച്ചിരുന്നു...... ഇന്നലെ നീ പറഞ്ഞ ആ പടം വരച്ചിട്ടുണ്ടെന്ന് തോന്നുന്നു.... ചെല്ല്.... അപ്പോഴേക്കും അച്ചയോന്ന് കുളിക്കട്ടെ..... കവി പറഞ്ഞതും എന്തോ അവർ കാര്യമായി പറയാൻ നിൽക്കുകയാണെന്ന് മനസ്സിലായിട്ടും പടമെന്ന് പറഞ്ഞത് കൊണ്ട് മാത്രം ഇറങ്ങി പോയിരുന്നു ആനന്ദി..... ആരാ എന്താ പറയുന്നതെന്ന് നോക്കി നടക്കുവാ.... പിന്നേ അതും മനസ്സിൽ വെച്ചോണ്ട് ഒരു നൂറു ചോദ്യം ചോദിക്കും..... ആനന്ദി പോയ വഴിയേ നോക്കി യൊരു ചിരിയോടെ കവിയത് പറയുമ്പോഴും കിച്ചുവിന്റെ മുഖത്ത് അടങ്ങാത്ത ആകാംഷ തന്നെയായിരുന്നു... ആണോടി.... കാമുകിയാണോ..... കിച്ചു വീണ്ടും അത് ചോദിച്ചതും കവിയൊന്നു. മുഖം കൂർപ്പിച്ചു...... അയ്യെടാ.... അനിയനെ കെട്ടിക്കാന്നിപ്പോ എന്താ ഒരു ഉത്സാഹം.... അത് കാമുകിയൊന്നുമല്ല..... ട്രൈനീന്ന് കിട്ടിയതാണത്രേ...... കവി അത് പറഞ്ഞതും ഞൊടിയിടയിൽ കിച്ചുവിന്റെ മുഖത്തെ സന്തോഷം മാഞ്ഞു.... ഒരു കാർ മേഘ പാളി അവനെ വന്ന് മൂടി...... അവനിങ്ങനെ ഒറ്റക്ക് നിൽക്കുന്നതും അവന്റെ സന്തോഷം മാഞ്ഞതും എല്ലാം താൻ കാരണമാണെന്ന് അറിയുന്നത് കൊണ്ട് തന്നേ അവന്റെ നെഞ്ചിൽ വല്ലാത്തോരെരിച്ചിൽ തോന്നിയിരുന്നു.... ഇവന് മാത്രം ട്രൈനീന്നിങ്ങനെ ഓരോരുത്തരെ കിട്ടുന്നതെങ്ങനെയാണെന്നാ..... നെഞ്ചിലൊന്ന് തടവി കൊണ്ട് കിച്ചു ആരോടെന്നില്ലാതെ അത് പറയുമ്പോൾ കവി അവനു നേരെയൊന്ന് തിരിഞ്ഞു.... അതിന് അവനൊരു പുന്നാര ഏട്ടനുണ്ടല്ലോ... ഇനി ഇതും എവിടെയെങ്കിലും പോയി പറ്റിയ അബദ്ധമാണോ യെന്ന് ആർക്കറിയാം..... കവി കണ്ണുകൾ കൂർപ്പിച്ചു കൊണ്ടത് പറയുമ്പോൾ കിച്ചു വാകെ തറഞ്ഞു പോയി..... എന്താ കവി..... ഇത്ര വലിയൊരു കൊച്ചിനെ ഞാൻ....... പറയുന്നത് മുഴുവനാക്കാൻ കഴിയാതെ കണ്ണ് തുറിച്ചു നിൽക്കുകയാണ് കിച്ചു... അല്ല നിങ്ങളായത് കൊണ്ട് പറയാൻ പറ്റില്ല..... അവളൊരു പുച്ഛത്തോടെ അതും പറഞ്ഞു കൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ കിച്ചു ഒന്ന് ദീർഘമായി നിശ്വസിച്ചു.... അല്ലാ അവളെയും കുറ്റം പറയാൻ പറ്റില്ല.... അവളായത് കൊണ്ട് ഇങ്ങനെ ഇടക്കും തലക്കും കുത്തി പറയുന്നതേയുള്ളൂ.. അന്ന് ആനന്ദി തന്റെ കുഞ്ഞാണെന്നെന്ന് അഭി പറഞ്ഞ ശേഷം താനായി തന്നേ അമ്മയോടും കവിയോടും എല്ലാം ഏറ്റ് പറഞ്ഞിരുന്നു...... വൈശാലി.... എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റാണ്..... പ്രായത്തിന്റെ തിളപ്പിൽ അല്ലെങ്കിൽ എടുത്ത് ചാട്ടത്തിൽ പറ്റിയ പ്പോയൊരു തെറ്റ്..... അന്നവൾ തന്നേ കാത്ത് നിൽക്കുന്നത് ആനന്ദിയെ കൊണ്ടാണെന്ന് തനിക്കറിയുമായിരുന്നില്ല..... അങ്ങനെ അറിഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ എന്ത് വില കൊടുത്തും താനവളെ കൂടെ കൂട്ടുമായിരുന്നു...... ഓഫീസിലെ പണിക്കാരി പെണ്ണിനോട് തോന്നിയൊരു ഇഷ്ടം...... കൂടെ വരണം വിവാഹം കഴിക്കണം എന്ന് സ്ഥിരമായി പറഞ്ഞു കൊണ്ടിരുന്നപ്പോൾ പ്രണയം എപ്പോഴോ നീരസത്തിന് വഴിമാറി.... അതോടൊപ്പം താൻ ചെറിയ പ്രായമാണ്..... വീട്ടിലേക്ക് അവളെ കൂട്ടി ചെന്നാലൂള്ള അവസ്ഥയെ വല്ലാതെ ഭയന്നു..... എല്ലാം പറഞ്ഞു നോക്കി.... അവളാണെങ്കിൽ ഉറച്ച വാശിയിലും.... അന്ന് കൂട്ടുകാരിലൊരാൾ പറഞ്ഞു തന്ന ബുദ്ധിയായിരുന്നു ഇത്..... ഒളിച്ചോടാമെന്ന് പറഞ്ഞവളെ വിളിച്ചു... ഞാൻ പോയില്ല..... കുറെ നേരം നിന്ന് മടുക്കുമ്പോൾ തിരികെ അവൾ പോകുമല്ലോ.... അന്ന് രാത്രി തന്നേ താൻ നാട്ടിലേക്ക് തിരിച്ചു.... നാളെ ഓഫീസിൽ വെച്ചു കണ്ടാൽ വീണ്ടും അവളിത് തന്നേ പറയുമെന്ന് തനിക്കറിയാം .... അത് കൊണ്ട് കുറച്ചു ഗ്യാപ്പെടുക്കാം.... അപ്പോഴേക്കും വീട്ടിലെല്ലാം ഒന്ന് പറഞ്ഞു ശെരിയാക്കുകയും ചെയ്യാമെന്ന് കണക്ക് കൂട്ടി..... അങ്ങനെ യുള്ള ആ വരവിലാണ് അച്ഛന്റെ അപ്രതീക്ഷിത മരണം..... പിന്നെ അതിന്റെ തിരക്കുകളിൽ അവളെ മറന്നെന്നു പറയുന്നതാവും ശെരി.... അപ്പോഴും അവൾ തിരികെ വീട്ടിലേക്ക് പോയിട്ടുണ്ടാകുമെന്നതിൽ യാതൊരു സംശയവും തനിക്കുണ്ടായിരുന്നില്ലല്ലോ...... ഓർക്കുമ്പോൾ തന്നേ നെഞ്ച് പിളരുന്നത് പോലെ തോന്നിപ്പോയവന്..... എല്ലാം കഴിഞ്ഞ് വീണ്ടും താനവളെ അന്വേഷിച് ചെന്നിരുന്നു.... അവൾ തിരികെ നാട്ടിലേക്ക് പോയി യെന്ന് മാത്രമാണറിഞ്ഞത്...... അപ്പോഴൊക്കെയും അവൾ താൻ കാരണം അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന എത്രയായിരിക്കും.... അതും തന്റെ മോളെയും ചുമന്ന്.... ഓർക്കുമ്പോൾ തൊണ്ടയിൽ എന്തോ വന്ന് നിന്നത് പോലെ തോന്നിപ്പോയവന്...... അവൾ ചുരുങ്ങിയ വർഷങ്ങൾ കൊണ്ടനുഭവിച്ച വേദനകൾ താൻ ജീവിത കാലം മുഴുവൻ അനുഭവിക്കണമെന്നത് വിധിയായിരിക്കാം.... ഓരോ നിമിഷവും നീറ്റലോടെയാണ് കടന്ന് പോകുന്നത്.... അവളെ ഓർക്കാത്ത ഒരു ദിവസം കൂടിയില്ല.... മരിക്കും മുന്പേ ഒന്ന് കണ്ടിരുന്നെങ്കിൽ ആ കാലിൽ വീണു മാപ്പ് പറയാമായിരുന്നു തനിക്ക്...... ഓർമകളിൽ തട്ടി അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...... അൽപ നേരത്തേക്ക് ശ്വാസമൊന്നു വിലങ്ങി..... കവിയുടെ കാൽ പെരുമാറ്റം അറിഞ്ഞത് കൊണ്ട് തന്നേ അവൻ പെട്ടെന്ന് കുളി മുറിയിലേക് കയറി കതകടച്ചിരുന്നു....... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 അഭി... മോളെ.... വരു..... കഴിക്കാം....... ദേവി ഉമ്മറത്തു നിന്ന് കൊണ്ട് വിളിച്ചതും അഭി ഇരുന്നിടത് നിന്നോന്നെഴുന്നേറ്റു...... ഇരുട്ട് നോക്കിയിരുന്നാ വിശപ്പ് മാറില്ല..... വാ...... തിണ്ണയിലിരിക്കുന്ന വളെ നോക്കി അവനത് പറഞ്ഞതും അവളും ഇരുന്നിടത്ത് നിന്നെഴുന്നേറ്റു.... അവൻ നടക്കുന്നതിന് പിറകിലായി അവളും നടക്കുമ്പോൾ അവന്റെ തൊട്ട് പിറകിലേക്കെന്ന വണ്ണം അവളൊന്നു കയറി നിന്നു... അവന്റെ മുടിയിൽ നിന്നും വരുന്ന ഏതോ ഒരു ഷാമ്പു വിന്റെ മണമാണവൾക്ക് കിട്ടിയത്...... അവൾ കണ്ണുകളടച്ചോന്ന് ശ്വാസം ആഞ്ഞു വലിച്ചതും കട്ടിള പ്പടിയിൽ തട്ടി തടഞ്ഞു അവന്റെ പുറത്ത് കൂടി അവൾ വീണതും ഒരുമിച്ചായിരുന്നു..... പെട്ടെന്നുള്ള ആ പ്രവർത്തി യിൽ അവനൊന്ന് ഞെട്ടി..... പ്രതീക്ഷിക്കാത്തതായത് കൊണ്ട് തന്നേ അവനല്പം മുന്നോട്ട് വേച്ചു പോയിരുന്നു..... ആ നിമിഷം അവളുടെ മുഖത്താകെ വെപ്രാളം നിറഞ്ഞു ..... ഈശ്വരാ.... എന്ത് ചെയ്താലും ഇങ്ങനെ യാണല്ലോ... ഇനി എന്തൊക്കെ കേൾക്കേണ്ടി വരുമോ ആവോ..... അവൻ പിറകിൽ നിൽക്കുന്നവൾക്ക് നേരെ തിരിഞ്ഞതും ഗൗരവമുള്ള ആ മുഖം കണ്ടൊരു ഭയം തോന്നിയെങ്കിൽ കൂടി അവൾ മുഖത്തൊരു ഗൗരവം തുന്നി വെച്ചു...... ഭൂമിയിലൂടെ അല്ലെ നടക്കുന്നത്..... ആകാശത്തു കൂടെയാണോ... അവൻ ദേഷ്യത്തോടെ അത് ചോദിക്കുമ്പോൾ അവൾ മുഖമൊന്നു ചെരിച്ചു..... തട്ടി തടഞ്ഞു കോഴി കുഞ്ഞുങ്ങളെ പോലെ നടക്കാതെ ശെരിക്ക് നടക്കാനറിയില്ലേ.... അവൻ ചോദിച്ച അതേ ഭാവത്തോടെ അവളതും ചോദിച്ചു കൊണ്ട് അവിടെ നിന്ന് നടക്കുമ്പോൾ ഇതെന്തൊരു സാധനമെന്ന വണ്ണം അവനവളെ നോക്കി നിന്നു..... കുറച്ചപ്പുറം പോയി അവൾ പിറകിലേക്കൊന്ന് തിരിഞ്ഞതും തന്നേ നോക്കി നിൽക്കുന്നവനെ കണ്ട് അവൾ പെട്ടെന്ന് മുഖം വെട്ടിച്ചു ഓടി.... അത് കണ്ട പാടേ അവനും ഒരു ചിരി പൊട്ടിയിരുന്നു.... അഭി മേശയിലേക്കെത്തിയപ്പോൾ കാണുന്നത് കഴിക്കാനിരിക്കുന്ന കിച്ചുവിനെ യായിരുന്നു..... അവന്റെ മുഖമാകെ വരിഞ്ഞു മുറുകി.... കിച്ചുവിന്റെ കണ്ണുകളിൽ പടർന്നത് വാത്സല്യമായിരുന്നെങ്കിൽ അഭിയുടെ കണ്ണുകളിൽ മറ്റെന്തെല്ലാമോ ഭാവങ്ങൾ മിഞ്ഞി മാഞ്ഞു....... അഭി...... അമ്മേ... എനിക്ക് കഴിക്കാനൊന്നും വേണ്ട.....ഞാനൊന്ന് പുറത്ത് പോകുകയാണ്..... വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച യുടേതെന്ന വണ്ണം കിച്ചു ഏറെ സ്നേഹത്തോടെ വിളിക്കുമ്പോൾ അഭി അവനെ ശ്രദ്ധിക്കൂന്നില്ലെന്ന വണ്ണം ദേവിയോടായത് പറഞ്ഞു കൊണ്ട് ഇരുട്ടിലൂടെ പുറത്തേക്കു നടക്കുമ്പോൾ എല്ലാവരും ഒരു നിമിഷം നിശബ്ദരായിരുന്നു..... എല്ലാവരുടെയും വിശപ്പ് കെട്ടെന്ന വണ്ണമൊരു വിങ്ങൽ അവിടെ ബാക്കിയായി..... അവരുടെ പെരുമാറ്റത്തിൽ നിന്നും നീലാംബരിക്കും എന്തൊക്കയോ മനസ്സിലായിരുന്നു..... അവൾ ഇരുട്ടിലൂടെ നടന്നു പോകുന്നവനെ നോക്കി യങ്ങനെ നിന്നു........ (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
166 likes
11 comments 20 shares