നോവൽ #തുടർകഥ

111 Posts • 825K views
#📙 നോവൽ - കാശിയുടെ പെണ്ണ് 💐 🔻പാർട്ട്_ 105 ✍️ രചന - ജിഫ്ന നിസാർ ❣️ കാർത്തുവിന്റെ മുറിയിൽ നിന്നുമുള്ള ബാൽക്കണിയിലെ ഊഞ്ഞാലിൽ അവൾ മുറിച്ചു കൊടുക്കുന്നാ ആപ്പിളും തിന്ന് കൊണ്ടവളോട് ചേർന്നിരിക്കുമ്പോഴാണ് ശിവയങ്ങോട്ട് കയറി ചെന്നത്... കാശിയുടെ തോളിൽ ചാരി അവനെ പറ്റിപിടിച്ചിരിക്കുന്നവൾ.. ആഹാ... ഇവിടിപ്പോ ആർക്കാ വയ്യായ്ക.." ആ കാഴ്ച നൽകിയ സന്തോഷത്തോടെ തന്നെയാണ് അവൻ അവർക്കടുത്തേക്ക് ചെന്നത്. നീ ജീവനോട് ഉണ്ടോ ഡാ നാറി.. " രണ്ടൂസമായിട്ടും അവനെ അങ്ങോട്ട് കാണാത്ത പരിഭവം കൊണ്ടാണ് കാശിയങനെ പറഞ്ഞത്. ഇല്ലെടാ..ഇന്നലെ ഞാൻ ചത്ത്..ഇന്ന് രാവിലെ കൂടി നിന്നെ വിളിച്ചു സംസാരിച്ചതെന്റെ പ്രേതമായിരുന്നു.." ശിവയുമൊരു ചിരിയോടെ അവർക്കിടയിലേക്ക് കയറി ചെന്നു. "ഇരിക്ക് ശിവേട്ട.. ദേ ഇത് കഴിക്ക്.." കാർത്തു ആ സംസാരങ്ങളൊന്നും തന്നെ ശ്രദ്ധിക്കാതെ അവനിരിക്കാൻ സ്ഥലം ചൂണ്ടി കാണിച്ചു കൊണ്ട് ആപ്പിൾ കഷ്ണം മുറിച്ചത് നീട്ടി. എനിക്ക് വേണ്ട കുഞ്ഞാറ്റ.. നീ അവന് തന്നെ കൊടുത്തേക്ക്... എങ്ങനെ ഉണ്ടെടാ ഇപ്പൊ.. വേദനയുണ്ടോ.. " രണ്ടു പേരോടുമായി സംസാരിച്ചു കൊണ്ട് തന്നെ ശിവ അവർക്കരികിൽ പോയിരുന്നു. വേദന.... അതൊക്കെ പോയെടാ.. ഇപ്പൊ ആകെയൊരു വലിച്ചിലും മടുപ്പും.. അത് മാറാൻ ഈ മരുന്നൊന്നും പോരാ.. " കാശുയുടെ മുഖം വലിഞു മുറുകി. മുഖം കടുത്തു.. അവനെന്താണ് ഉദ്ദേശിച്ചതെന്ന് ശിവക്കും മനസ്സിലായി. "നിങ്ങളെന്ന സംസാരിക്ക്. ഞാൻ താഴെ ഉണ്ടാവും.. ശിവേട്ടന് കുടിക്കാൻ എടുക്കാം.. കഴിച്ചിട്ട് പോയ മതി കേട്ടോ..ഞാൻ അമ്മയോട് പറയാം.."അടുത്ത ആരെയോ കണ്ട സന്തോഷമുണ്ടവൾക്ക്. കാരണം വന്നിരിക്കുന്നത് അവളുടെ പ്രിയപ്പെട്ടവന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്. ആ ഒരിഷ്ടം അവൾക്കും അവനോട് തോന്നുന്നുണ്ട്. എന്തേലും വേണേൽ വിളിച്ചോ ട്ടോ.. പോകും മുൻപ് അവൾ കാശ്യോടും ഓർമ്മിപ്പിച്ചു. "മ്മ്... ചെല്ല്. നിന്റച്ചനും അമ്മയ്ക്കും മോളെ നല്ലോണം മിസ് ചെയ്യുന്നുണ്ടാവും.. ഇവിടിപ്പോ ഏത് നേരവും എന്റെ കൂടെയല്ലേ.. അവർക്ക് അർഹമായ എന്തോ ഒന്ന് ഞാൻ നുഴഞ്ഞു കയറി കയ്യടക്കി വെച്ച പോലെ.. അത്‌ കൊണ്ടെന്റെ കുഞ്ഞാറ്റ കിളി പോയി കുറച്ചു നേരത്തെക്ക് അവരുടെ മോളായിക്കോ ട്ടോ.." തിരികെ പോകാൻ തിരിഞ്ഞവളോട് അവനല്പം കാര്യമായിട്ട് തന്നെ പറഞ്ഞു കൊടുത്തു. ശിവ സന്തോഷത്തോടെ ചിരിയോടെ അവരുടെയായ ആ സ്നേഹകാഴ്ചകളിലെക്ക് നോക്കിയിരുന്നു. കാശി അന്നങ്ങനെ ഒരു ധൈര്യം കാണിച്ചില്ലായിരുന്നെങ്കിൽ എന്ത് ദുരന്തമായേനെ രണ്ടിന്റെയും ലൈഫ്. അവനതാണ് ഓർത്തത്. മനസ്സ് നിറയാൻ ഇത് മതി ഇന്നിപ്പോൾ ഇണകിളികളെ പോലെ... കാർത്തു അതിന് ഉത്തരമൊന്നും പറയാതെ അവനെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തിട്ടിറങ്ങി പോകുകയും ചെയ്ത്.. എന്താടാ നിനക്കൊരു ചിരിയൊക്കെ.. " കാർത്തു പോയ വഴിയിൽ നിന്നും നോട്ടം മാറ്റിയ കാശി കാണുന്നത് തന്നെ നോക്കി ചിരിക്കുന്ന ശിവയെ. "ഒന്നുല്ല...! അതേ ചിരിയോടെ തന്നെ അവനൊന്നു തലയാട്ടി. മനസ്സിലായെന്ന പോലെ അതേ ചിരിയപ്പോൾ കാശിക്കുമുണ്ട്. "അവളില്ലാത്ത ഞാൻ ഭയങ്കര ബോറായി പോയേനെ... ശൂന്യമായി പോയേനെ.." പതിയെ അത് പറയുമ്പോൾ പോലും.. അന്ന് വരെയും അവന്റെ കണ്ണുകളിൽ മിന്നി മാഞ്ഞ ആ ഒരുവളോടുള്ള അടങ്ങാത്ത സ്നേഹമാണ് ശിവയറിഞ്ഞത്. "എന്നിട്ടാണോ ഡാ മഹാ പാപി.. ആ പാവം പെണ്ണിനെ നീ ചുമ്മാ കലിപ്പിട്ട് വെറുപ്പിച്ചത്.. മാനസ മൈന പാടി നടക്കാൻ പ്രാക്ടീസ് നടത്തിയ ആളാണ്‌.. എന്നിട്ടിപ്പോ അവന്റെയൊരു ഒലിപ്പീര്.." ശിവയത് അപ്പാടെ പുച്ഛിച്ചു വിട്ടു. പക്ഷേ കാശിക്കപ്പോഴും ചിരി തന്നെയാണ്. ശിവക്കത് സന്തോഷവും. "നാട്ടിലെന്താടാ വിശേഷം.. അത് പറയ്യ് നീ.. എനിക്കിങ്ങനെ ഇവിടെ ഇരുന്നിട്ട് എന്തോ പോലെ.." കാശി മുഖം ചുളിച്ചു. "ആഹ്.. തത്കാലം ആ എന്തോ പോലെ നീയങ്ങു വിഴുങ്ങിക്കോ.. അല്ലേൽ ശെരിയാവില്ല. മഹേഷിന്റെ കാര്യം ഒരു വശത്ത്.. പിന്നെ ഈ മുറിവും വെച്ചോണ്ട് ഇച്ചിരി അടങ്ങി ഇരിക്കാൻ നിനക്കിവിടാ സേഫ്.. അത് കൊണ്ട് മോൻ സഹിച്ചോ ട്ടാ.." "അവനെ ഞാൻ വെറുതെ വിടുമെന്നാണോ..." കാശി പല്ല് കടിച്ചു കൊണ്ടത് ചോദിച്ചു. വല്ലാത്തൊരു ദേഷ്യമുണ്ടപ്പോൾ അവന്റെ മുഖം നിറയെ.. മഹേഷിനെ ഓർക്കുമ്പോൾ പോലും അവന്റെ ഞരമ്പിൽ തീ പിടിക്കുന്നത് പോലാണ്. കയ്യോടെ അവന് കൊടുക്കാനുള്ളത് കൊടുത്തു തീർക്കാതെ അതിനി മാറില്ല. "ഇല്ലെന്നുറപ്പല്ലേ.. അത് കൊടുത്തു തീർക്കാൻ ഞാനും ഉണ്ടല്ലോ നിന്റെ കൂടെ.. പക്ഷേ ആദ്യം നീയൊന്ന് റെഡിയാവട്ടെ. അല്ലാതിപ്പോ തന്നെ വീര്യം കാണിക്കാനും പക തീർക്കാനും ഇറങ്ങി പോയാൽ നഷ്ടം നിനക്ക് തന്നെയാണ്.." ശിവ ഓർമ്മിപ്പിച്ചു. അച്ഛമ്മ അറിഞ്ഞോടാ..ഈ പുകിലൊക്കെ.വിളിയൊന്നും വന്നിട്ടില്ല..എനിക്കിത് വരെയും അങ്ങോട്ട്‌ വിളിച്ചാൽ വല്ലതും ചുഴിഞ്ഞറിയുമോ എന്ന് പേടിച്ചിട്ടാ.. ഞാൻ വിളിച്ചിട്ടും ഇപ്പൊ കുറച്ചായി.. വെറുതെ എന്തിന് അതിനെ കൂടി പേടിപ്പിക്കാൻ.. നീ വിശേഷം വല്ലതും അറിഞ്ഞോ... പിന്നെ " കാശി ചോദിച്ചപ്പോൾ ശിവ ഞെട്ടി കൊണ്ടവനെ നോക്കി. മനസ്സിലിരുന്ന് പുകയുന്നതെല്ലാം അവനോടായി പങ്ക് വെക്കാൻ ഒരവസരം കിട്ടിയത് പോലാണ് പിന്നെ തോന്നിയത്. അവനായിട്ട് തന്നെ ഒരു വഴി തുറന്നു തന്നിരിക്കുന്നു. എന്താടാ.." ശിവയുടെ മുഖഭാവത്തിൽ നിന്ന് തന്നെ കാശി എന്തൊക്കെയോ പ്രശ്നമുണ്ടെന്ന് ഊഹിച്ചെടുത്തു. അത്... ചെറിയൊരു പ്രശ്നമുണ്ട് കാശി.." ശിവയുടെ ശബ്ദം വല്ലാതെ നേർത്തു പോയിരിക്കുന്നു. "സസ്പെൻസ് ഇട്ട് കളിക്കാതെ നീ കാര്യം പറയുന്നുണ്ടോ ശിവ... കാശിക്ക് ടെൻഷനേറി തുടങ്ങി. അതിനൊപ്പം ദേഷ്യവും. ഒരൊറ്റ ശ്വാസത്തിൽ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ശിവ പറയുബോൾ കാശി അവനെ മിഴിച്ചു നോക്കി. "ഇനിയിപ്പോ പേടിക്കാൻ ഒന്നുമില്ല കാശി. അവളിപ്പോ ഒക്കെയാണ്.." ആ ഇരിപ്പ് കണ്ടിട്ടൊരു സങ്കടത്തോടെ ശിവ പറഞ്ഞു. "അപ്പൊ.. ഇതൊക്കെ കഴിഞ്ഞിട്ട് കുറെ ദിവസം ആയോ ഡാ.." കാശിയുടെ നോട്ടം ശിവക്ക് നേരെ കൂർത്തു. "അല്ലടാ അത്...ഇതിനെ കുറിച്ചൊന്നും പറയാൻ പറ്റുന്ന അവസ്ഥയിൽ അല്ലായിരുന്നു നീയും. നിനക്കറിയാലോ..നിന്റെ ഡോക്ടർ തന്നെയാണ് ഇപ്പോഴൊന്നും നിന്നോട് പറയരുതെന്ന് നിർബന്ധിച്ചു പറഞ്ഞത്.." പറയാഞ്ഞതിൽ അവന് തന്നോട് നീരസം തോന്നുമോ എന്നൊരു ടെൻഷനുമുണ്ട് ശിവക്കും. "അത്രയും സീരിയസ് ആയിരുന്നു.. എന്നല്ലേ അപ്പോൾ അർഥം.." "എന്ന് ചോദിച്ചാൽ ആയിരുന്നു. പക്ഷേ പറഞ്ഞല്ലോ ഞാൻ.. ഇപ്പൊ ഒക്കെയാണ്..അവൾക്കൊരു കുഴപ്പവുമില്ല. ഇന്നോ നാളെയോ ഡിസ്ചാർജ് ആയേക്കും.. ഞാൻ ഹോസ്പിറ്റലിൽ പോയിരുന്നു.." "സമ്മതിച്ചു.. ഇപ്പൊ ഒക്കെയാണ്. പക്ഷേ അന്ന്.. അന്നെനിക്ക് കാണാൻ കഴിയാതെ...അവൾക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിൽ.. എന്താവുമായിരുന്നു ശിവ.." അവനെന്താണ് ഉദ്ദേശിച്ചതെന്ന് ശിവക്ക് മനസ്സിലായി. "നീ വെറുതെ ടെൻഷൻ ആവാതെടാ.. അങ്ങനൊന്നും ഉണ്ടായില്ലല്ലോ.. അവളെയിപ്പോ മുറിയിലേക്ക് മാറ്റി.. പിന്നെ മറ്റൊരു ആശ്വാസം.. ഗായത്രിയെ അവളുടെ വീട്ടുകാർ അംഗീകരിച്ചു എന്നുള്ളതാ..." മറ്റൊന്നും ഓർക്കാതെ അവനൊരു ചിരിയോടെ പറയുമ്പോൾ വീണ്ടും കാശിയുടെ കണ്ണുകൾ ചുരുങ്ങി. "അതും ഇതും തമ്മിലെങ്ങനെ... സത്യം പറഞ്ഞോ ശിവ.. ഇനിയും എന്തൊക്കെയോ നിനക്ക് പറയാനുണ്ടല്ലോ.." കാശിയുടെ മുഖം വലിഞ്ഞു മുറുകി. ഭവ്യയുടെ ഗർഭം അടക്കം... അവൾ അമിത ഡോസിൽ ഗുളിക കഴിച്ചു ഹോസ്പിറ്റലിൽ ആയത് വിഷ്ണു ഗായത്രിയിൽ കുറ്റം ആരോപണം നടത്തിയത് അടക്കം ശിവക്ക് അവനു മുന്നിൽ പറയേണ്ടി വന്നു... "എനിക്ക്... ഹോസ്പിറ്റലിൽ പോണം ശിവ.. അവളെ കാണാൻ.." അതേ ഭാവത്തിൽ തന്നെ അവൻ എഴുന്നേറ്റു. "അല്ലെടാ... അവളിപ്പോ ഒക്കെയാണ്.. നീ ഈ തലയും വെച്ച്..." "പിന്നെ തലയിവിടെ ഊരി വെച്ച് പോകാനോക്കുമോ.. എടാ അവളെന്റെ അനിയത്തിയാണ്.ഇത്രേം ദിവസം ഞാനിതൊന്നും അറിഞ്ഞില്ലെന്നു പറയാമായിരുന്നു.. ഇനിയും എല്ലാം അറിഞ്ഞിട്ടും എനിക്കിവിടെ ഇങ്ങനെ തന്നെ ഇരിക്കാൻ കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ശിവ...." കാശി ഒച്ചയിട്ട് കൊണ്ടവനെ നോക്കി. മുൻപ് അവനോട് പറയാഞ്ഞത് എത്ര നന്നായി എന്നായിരുന്നു ശിവക്കാ നിമിഷം തോന്നിയത്. എന്താ.. എന്താ കാശ്യേട്ടാ.. പതിയെ പറ.. മുറിവ് വേദനിക്കും.." അവർക്ക് കുടിക്കാനുള്ളതുമായി വന്നിരുന്ന കാർത്തു പെട്ടന്നുള്ള ബഹളം കേട്ടിട്ട് ഓടി വന്നു. ഒന്നുല്ല കുഞ്ഞാറ്റ.. അവൻ ഹോസ്പിറ്റലിൽ പോകാൻ... അയ്യോ.. ന്ത്‌ പറ്റി.. വീണ്ടും വേദന വന്നോ.. തല എവിടേലും ഇടിച്ചോ.. " ശിവയത് പറഞ്ഞു മുഴുവനാക്കും മുൻപ് കാർത്തു കാശിയുടെ നെറ്റിയിലെ മുറിവിലേക്ക് നോക്കി വെപ്രാളത്തോടെ ചോദിച്ചു. "ഇവൾക്കറിയില്ലേ..." കാശി ശിവയോട് ചോദിച്ചു. "അവളറിഞ്ഞ പിന്നെയത് നീ അറിഞ്ഞത് പോലല്ലേ.." ശിവ തന്നെയാണ് കാർത്തുവിനോടും വിവരം പറഞ്ഞു കൊടുത്തത്.. ഞാനൂടി വരാ... കാശിയോട് പോകണ്ടാന്നൊന്നും പറഞ്ഞില്ല..കാർത്തു. പകരം പറഞ്ഞതങ്ങനെയാണ്. ഇതിനോടകം തന്നെ കാശി അവൾ കൊടുത്ത ജൂസും കുടിച്ച് കൊണ്ടകത്തേക്ക് കയറി പോയിരുന്നു.. 💥💥 സമ്മതിച്ചു വിഷ്ണു നാദ്.. താനും തന്റെ അമ്മയും ഇത്രയും നേരത്തെ കുമ്പസാരത്തിൽ ഗായത്രിക്ക് ഭവ്യയോടുള്ള വൈരാഗ്യവും അതിന്റെ പേരിൽ നടത്തിയ കൊലപാതകശ്രമവും. അതാണ് ഇവിടെ സംഭവിച്ചത്.എല്ലാം ഞങ്ങൾ സമ്മതിച്ചു.. പക്ഷേ.. അന്ന്.. അതായത് ഭവ്യ അബോധവസ്ഥയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ അന്ന്.. അന്നവൾക്ക് മെഡിസിൻ കൊടുത്തത് വിഷ്ണു തന്നെയാണോ...? പോലീസ് ഓഫീസറുടെ ചോദ്യവും നോട്ടവും. ഭവ്യ അയാളോട് സത്യം പറഞ്ഞു കാണും. അതാവും ഈ ചോദ്യം.താൻ ഗുളിക പൊട്ടിച്ചു കൊടുക്കുമ്പോൾ അവൾക്ക് ബോധമുണ്ടായിരുന്നല്ലോ.. അത് കൊണ്ട് തന്നെ ഇനിയിപ്പോ കള്ളം പറഞ്ഞു കൊണ്ട് കൂടുതൽ പ്രശ്നമുണ്ടാക്കേണ്ട എന്നൊരു ഭാവത്തിൽ വിഷ്ണു ആണെന്ന് സമ്മതിച്ചു. " കൊടുത്തത് ഞാനാണ്. പക്ഷേ അതെനിക്ക് തന്നത് ദേ ഇവളാ.. ഇല്ലേൽ സാറ് ചോദിക്ക്..അപ്പോഴും ഞാൻ അറിഞ്ഞില്ല അതെനിക്കിങ്ങനേ നിൽക്കാനുള്ള ഒരു കാരണമാവുമെന്ന്.. " വിഷ്ണു ഗായത്രിയെ നോക്കി പല്ല് കടിച്ചു. അവൾ രാജശേഖരന്റെ കയ്യിൽ ചുറ്റി പിടിച്ചു നിൽപ്പുണ്ട്. "ഭവ്യ പറഞ്ഞത് പ്രകാരം.. ഞാൻ ആളെ വിട്ട് അവളുടെ റൂം സേർച്ച്‌ ചെയ്യിപ്പിച്ചു.. ആ വീട്ടിൽ ആരും അറിയാതെ ഭവ്യ സ്വന്തം മുറിയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചത് ഇങ്ങനൊന്നും മുൻകൂട്ടി കണ്ടത് കൊണ്ടായിരിക്കുമല്ലോ .. ഇനിയിപ്പോ അതിനെ കുറിച്ച് വിഷ്ണുനാദെന്നാ ഏട്ടൻ എന്ത് പറയുന്നു..ഏഹ്.." അങ്ങേയറ്റം പരിഹാസം നിറഞ്ഞു നിൽക്കുന്ന ആ ചോദ്യത്തിൽ തന്നെ വിഷ്ണു അപകടം തിരിച്ചറിഞ്ഞു. സിസിടിവി.. അവളോ.. " അവൻ വിശ്വാസം വരാത്ത പോലെ എടുത്തു ചോദിച്ചു. "അതെ.. സിസിടിവി തന്നെ.. വിശ്വാസം വരുന്നില്ലേ നിനക്ക്.. എങ്കിൽ സംഭവം സത്യം തന്നെയാണ്.. കുരുട്ട് ബുദ്ധിയുടെ ആശാനായ വിഷ്ണുനാദിന്റെ അനിയത്തി തന്നെയാണ് ഭവ്യ ഈ കാര്യത്തിൽ.വിഷ്വൽ മാത്രമല്ല.. വോയ്‌സ് നോട്ട് അടക്കം നല്ലത് പോലെ പതിഞ്ഞു കിട്ടുന്ന അത്യാവശ്യം കോസ്റ്റലി ആയിട്ടുള്ള ആ സിസിടിവി പല സത്യങ്ങളും തുറന്നു കാട്ടിയിട്ട് തന്നെയാണ് വിഷ്ണു നാദേ ഞാനിപ്പോൾ നിന്റെ മുന്നിൽ...ഇങ്ങനെ നിവർന്നു നിൽക്കുന്നത്." ഓഫീസർക്ക് പരിഹാസ ചിരി തന്നെയാണ്. "നിങ്ങളെന്താ... ഈ കുറ്റം എന്റെ തലയിൽ കെട്ടി വെക്കാൻ നോക്കുന്നോ." ഉള്ളിലെ വിറയൽ അടക്കി കൊണ്ടവൻ ഉറക്കെ ചോദിച്ചതും ഓഫീസർ കൈ നിവർത്തി ഒരൊറ്റയടി.. വിഷ്ണു പിന്നിലേക്ക് ചാഞ്ഞു പോയി.. "കുറ്റം നല്ലത് പോലെ വെടിപ്പായി സാറ് ചെയ്തിട്ടും പിന്നെയും പൊട്ടൻ കളിക്കുന്ന നിന്റെ തലക്ക് ബെസ്റ്റ് ആക്ടർ അവാർഡ് തരികയാണ് വേണ്ടതെന്നു അറിയാഞ്ഞല്ലടാ പൊന്ന് മോനെ.. നീ എവിടം വരെയും പോകും എന്ന് നോക്കിയതല്ലേ..ഞാൻ " പൂർണ്ണമായും താനൊരു കെണിയിൽ വീണു കുരുങ്ങി പോയെന്നുള്ളത് വിഷ്ണുവിന് മനസ്സിലാക്കി കൊടുക്കുന്നത് കൂടിയായിരുന്നു ആ വാക്കുകൾ. അമിത ആത്മ വിശ്വാസമിപ്പോൾ തനിക്ക് പണിതന്നിരിക്കുന്നു. ഇത് വരെയും ചെയ്തു കൂട്ടിയതിൽ നിന്നും ലാഘവത്തോടെ ഊരി വന്നത് പോലൊരു രക്ഷ ഈ കാര്യത്തിൽ ഉണ്ടാവില്ല. കാരണം എതിരെ നിൽക്കുന്ന ശത്രു.. അത് പ്രബലനാണ്. ഭവ്യക്ക് വേണ്ടി കൊടുത്ത പരാതി എന്നാണ്. പക്ഷേ അതയാൽ അയാളുടെ മകൾക്ക് വേണ്ടി കൊടുത്തതാണ്. ഉറപ്പായും അയാളത് ചെയ്യും. കൂട്ടത്തിൽ തനിക്കുള്ള പണിയും. മകളെ ഉപദ്രവിച്ചു എന്നതും അവളുടെ ജീവിതം കരുതി കൂട്ടി നശിപ്പിച്ചു എന്നുള്ളതിനും കൂട്ടി ചേർത്ത് കിട്ടുന്ന ശിക്ഷ.. അത് ഒട്ടും ചെറുതാവില്ല. അവന്റെ കണ്ണുകൾ രാജശേഖരന്റെ നേരെയൊന്ന് പാളി.. കളി കാണുന്ന ലാഘവത്തോടെ മകളെയും ചേർത്ത് പിടിച്ചു കൊണ്ടുള്ള ആ നിൽപ്പ്.. അങ്ങനൊന്നും ഇനിയീ ജന്മത്ത് പ്രതീക്ഷിക്കുന്നില്ലാത്തവന് അതൊരു ഷോക്ക് തന്നെയാണ്. അതിന്റെ പരിണിത ഫലങ്ങൾ താങ്ങാനും പറ്റില്ല.. "നീയും നിന്റെ തള്ളയും കൂടി കുടുംബത്തിന്റെ സൽപ്പേര് മാങ്ങ തൊലി എന്നൊക്കെ പറഞ്ഞിട്ടിത് ഒതുക്കി തീർക്കാൻ നോക്കിയത് തന്നെ കള്ളത്തരമാണ്.അവിടെ മുതൽ ഡോക്ടർക്ക് നിങ്ങളെ സംശയമുണ്ടെന്ന് പറഞ്ഞു കഴിഞ്ഞു.. സൽപ്പേര് ഉള്ള കുടുംബത്തിനല്ലേ വിഷ്ണുനാദേ അത് നില നിർത്തേണ്ട കാര്യമുള്ളു. നീ കുടുംബം ഏറ്റെടുത്തതിൽ പിന്നെ എന്തോന്ന് പേര്.." പോലീസ് ഓഫീസർ ചുണ്ട് കോട്ടി കൊണ്ടത് പറയുമ്പോൾ വിഷ്ണു രക്ഷപ്പെട്ടു പോകാനുള്ള വഴികളെ കുറിച്ചാണ് ഓർത്തത് മുഴുവൻ. "ഇത് കേസാക്കിയ.. മകളെ നാണം കെടുത്തിയാൽ കെട്ടി തൂങ്ങി ചാവും എന്നല്ലേ നിങ്ങൾ ഡോക്ടറോട് പറഞ്ഞത്.. അന്വേഷിച്ചു വന്നപ്പോ നിങ്ങളെ പോലൊരു തള്ള ജീവിച്ചിരിക്കുന്നത് കൊണ്ടും പ്രതേകിച്ചു കാര്യമൊന്നുമില്ല.. അത് കൊണ്ട് ഇപ്പൊ വേണേലും അതാവാം കേട്ടോ സുഗന്ധി.. കാരണം ഇനിയങ്ങോട്ട് ഇതൊരു കേസാണ്.. അടപടലം പൂട്ടി ഞാൻ അന്വേഷിച്ചു സത്യം പുറത്ത് കൊണ്ട് വരും..ഉറപ്പ്.." അത് കൂടി കേട്ടതോടെ സുഗന്ധി വിറക്കാൻ തുടങ്ങി.. അവരുടെ നോട്ടം വിഷ്ണുവിന്റെ നേരെ നീണ്ടു. ആ മുഖത്തെ പതർച്ചയറിഞ്ഞതും അവരിൽ ബാക്കിയുള്ള ധൈര്യം കൂടി മാഞ്ഞു പോയി.. "ഇനിയെന്തേലും പറയാനുണ്ടോ ആവോ.." അങ്ങേയറ്റം പരിഹാസത്തോടെയുള്ള പോലീസിന്റെ ചോദ്യം. അതിന് ഉത്തരം പറയാൻ തിരിഞ്ഞ വിഷ്ണുവിന്റെ നോട്ടം ചെന്നു നിന്നത്.... വാതിൽക്കൽ ചാരി നിന്നിട്ടത് മുഴുവനും കേട്ടു എന്നൊരു ഭാവത്തിൽ.. മുറുക്കത്തിൽ നിൽക്കുന്ന കാശിയുടെ നേരെയാണ്.. തുടരും... നല്ല പഷ്ട് സീൻ.. ഈ കഥയിൽ ഞാൻ ഏറെ ആവേശത്തിൽ എഴുതിയത് ഇതാണ്.. ഈ സീൻ. എനിക്കേറെ ഇഷ്ടമുള്ളതും ഇത് തന്നെ.. കർമ.... വരിക തന്നെ ചെയ്യും.. തരിക തന്നെ ചെയ്യും.. റിവ്യൂ ഇടണേ.. സ്നേഹത്തോടെ jif❣️ #📔 കഥ #💞 പ്രണയകഥകൾ
42 shares
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് 106 ✍️രചന -ജിഫ്ന നിസാർ 💥 "മിണ്ടരുത്..." തനിക്കരികിലെക്കൊരു വിശദീകരണത്തിനു വന്ന വിഷ്ണുവിന്റെ നേരെ നോക്കിയിട്ടത് പറയുമ്പോൾ കാശിയുടെ പല്ലുകൾ ദേഷ്യം കൊണ്ട് ഞെരിഞമ്മർന്നു. കത്തുന്ന അവന്റെ നോട്ടം സുഗന്തിക്ക് നേരെയും നീണ്ടു. അവനെ നോക്കാൻ ധൈര്യമില്ലാത്ത പോലെ അവരുടെ മുഖം കുനിഞ്ഞ് പോയി. എടാ.. കാശി ഞാൻ.. " മിണ്ടരുതെന്നല്ലേ നിന്നോട് ഞാൻ പറഞ്ഞത്.. വീണ്ടും വിഷ്ണുവെന്തോ പറയാൻ ആഞ്ഞു. പക്ഷേ അവിടെ കൂടിയ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടവൻ ഒച്ചയിട്ടതും കാർത്തു കാശിയുടെ കയ്യിൽ അമർത്തി പിടിച്ചു. "എന്ത് നടന്നെന്നുള്ളത് അന്വേഷിച്ചു കണ്ടെത്തിയ ഈ ഓഫിസർ പറഞ്ഞതിലും കൂടുതൽ ഇനി നിനക്കെന്താ പറയാൻ.. ആ കള്ളം കേൾക്കാൻ തത്കാലം എനിക്ക് സൗകര്യമില്ല വിഷ്ണു നാദേ..കാരണം ഈ പറഞ്ഞതൊക്കെ നീ.. ചെയ്യും.. നിന്റെ കൂടെ നീ പറയുന്നത് കേട്ടിട്ട് നിന്റെ അമ്മയും ചെയ്യും. അതെനിക്ക് അത്ര മാത്രം ഉറപ്പുണ്ട്. പിന്നെയും നിനക്കൊക്കെ ഇനിയിപ്പോ അതിലെന്താ പറയാൻ.. ഏഹ്.." അങ്ങേയറ്റം വെറുപ്പും ദേഷ്യവും കൊണ്ടവന്റെ മുഖം ചുവന്നു.. വലിഞ്ഞു മുറുകി.. "പതിയെ.. പറയോ.." അവനരുകിൽ നിന്നവൾ യാചനയോടെ ആ കൈകൾ കൂട്ടി പിടിച്ചു കൊണ്ടത് പറഞ്ഞത് അവന്റെ നെറ്റിയിലെ മുറിവ് വേദനിക്കും എന്നറിയാവുന്നത് കൊണ്ടാണ്. കാശി ഒന്നും പറയാതെ അവളെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് സുഗന്ധിയുടെ മുന്നിൽ പൊയ് നിന്നു. "തല്ലാൻ പറ്റുന്ന ബന്ധമായിരുന്നു നിങ്ങൾക്കെങ്കിൽ... ഇപ്പൊ നിങ്ങളോടെനിക്ക് തോന്നുന്ന ദേഷ്യത്തിനുണ്ടല്ലോ..." ആ നോട്ടത്തിൽ ജ്വലിക്കുന്ന തീ ഉണ്ടാവും എന്നറിയാവുന്നത് കൊണ്ട് തന്നെ സുഗന്ധി അവനെ പിന്നെ നോക്കിയില്ല. എങ്കിലും ഭയമായിരുന്നു അവരുടെ ഉള്ളം നിറയെ. ഇത് വരെയും ചെയ്ത് കൂട്ടിയതിനൊക്കെ ഇനിയങ്ങോട്ട് താൻ അനുഭവിക്കേണ്ടി വരുമെന്ന് ഉള്ള് ഓർമ്മിപ്പിക്കും പോലൊരു നടുക്കം. "കൂടെ നിന്നേക്കണം.. എന്ത് വന്നാലും ഞാൻ നോക്കി കൊള്ളാം എന്നുറപ്പ് തന്നിട്ട് തന്നെ കൊണ്ട് ചെയ്യിക്കാവുന്നതൊക്കെ ചെയ്യിപ്പിച്ചവനിപ്പോ യാതൊരു അനക്കവുമില്ലാത്ത പോലാണ്. കാശിയെ കൂടി അവിടെ കണ്ടതോടെ രക്ഷപ്പെട്ടു പോകാം എന്നുള്ള വിഷ്ണുവിന്റെ ഇത്തിരിയുള്ള പ്രതീക്ഷകളും കൂടി അവസാനിച്ചു പോയിരിക്കുന്നു. ഭവ്യയോട് ചെയ്തത്.. അതിന്റെ നിഴലിൽ ശിവയെ കൂടി പെടുത്താൻ നോക്കിയത്.. ബിബിന്റെ കയ്യിൽ നിന്നും കാശ് വാങ്ങിയത്.. അങ്ങനെ തനിക്ക് നേരെ നീളുന്ന കുറ്റങ്ങൾ അനവധിയാണ്. അതിനെല്ലാം കാശി വിധിക്കുന്ന ശിക്ഷ.. വിഷ്ണുവിന് അതോർക്കേ തന്നെ ഉള്ള് കിടുങ്ങി.. ആരൊക്കെ വെറുതെ വിട്ടാലും ഇതൊന്നും അവന്റെ മനസ്സിൽ നിന്നും അത്ര പെട്ടന്നൊന്നും പോകില്ല. "താൻ ആരാടോ..?" പോലീസ് ഓഫീസർ ഗൗരവത്തോടെ കാശിയെ നോക്കി.. "കാശി നാഥൻ... ഭവ്യ എന്റെ കൂടി അനിയത്തിയാണ്.." കടുപ്പത്തിൽ തന്നെയാണ് അവനതും പറഞ്ഞത്. "ഇതെന്ത് പറ്റിയതാ.." അവന്റെ നെറ്റിയിലെ മുറിവിലേക്ക് ചൂണ്ടി അയാൾ ചോദിച്ചു. "ഇത്.. ഇതൊരു ആക്സിഡന്റ്.." അവൻ അലസമായി പറഞ്ഞോഴിഞ്ഞു.. "ഭവ്യയുടെ മാർഡർ അറ്റംറ്റിനെ കുറിച്ച് പറഞ്ഞതൊക്കെ... ഞാൻ കേട്ടു..." വിഷ്ണുവിന്റെ നേരെ വീണ്ടും തുറിച്ചു നോക്കി കൊണ്ടവൻ പറഞ്ഞു. ഇനിയൊന്ന് കൂടി കേൾക്കാൻ വയ്യെന്നുള്ള അസഹ്യതയുണ്ടവന്. "കാശിനാഥന് ഇനിയിപ്പോ ഇതിൽ എന്തേലും പറയാനുണ്ടോ.." ഇല്ല.. കുറ്റം ചെയ്തിട്ടിട്ടുണ്ടങ്കിൽ... ശിക്ഷ വേണം.. അതിപ്പോ ഏത് ഏട്ടൻ ആണേലും അമ്മയാണേലും... ഇയാൾക്കൊപ്പം ഇയാളിങ്ങനൊക്കെ ആയി തീരാൻ കാരണമായ ഇവന്റെ അമ്മയ്ക്ക് കൂടി കിട്ടുന്ന രീതിയിൽ വേണം നിങ്ങളീ കേസ് ഫയൽ ചെയ്യാൻ. അതിന് വേണ്ട എന്ത് ഹെല്പും ഞാൻ ചെയ്ത് കൊള്ളാം.. " അവന്റെ കണ്ണുകൾ ചോര ചുവപ്പാർന്നു കിടന്നു. വിഷ്ണുവിന്റെ ദയനീയമായ നോട്ടം. എന്നിട്ടും ആ മുഖം അടച്ചോന്നു കൊടുക്കാൻ തോന്നിയത്.. വളരെ പണിപ്പെട്ടു കൊണ്ടാണ് അവനടക്കി പിടിച്ചത്. കാർത്തു അവന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ടപ്പോഴും ആ അരികിൽ തന്നെയുണ്ട്. ശിവയുടെയും ശ്രദ്ധ കാശിക്ക് നേരെയാണ്. ഏത് നിമിഷവും പൊട്ടിതെറിക്കാൻ പാകത്തിനൊരു അക്നി പർവതം കാശിയുടെ ഉള്ളിലുണ്ടെന്ന് അവനറിയാമല്ലോ. "എനിക്ക്... എനിക്കവളെയൊന്ന് കാണാൻ.." കാശിയോന്നു ചുറ്റും നോക്കി. അതോടെ വിഷ്ണുവിന്റെ മുഖം വീണ്ടും ചുളിഞ്ഞു. ഭവ്യ കൂടി അവനോട് കുമ്പസരിച്ചാൽ പിന്നെ തീർന്നു.. "നീയിങ്ങ് വാടാ.. നമ്മുക്ക് ഡോക്ടറെ പോയെന്നു കാണാം.." അത് വരെയും അവനെ സൂക്ഷ്മമായി ശ്രദ്ധിച്ചു നോക്കിയിരുന്ന രാജശേഖരൻ അരികിലേക്ക് ചെന്നിട്ടു പറഞ്ഞു.. ഏട്ടത്തി...? അവൻ ചോദ്യം പോലെ അയാളെ നോക്കി. "മുറിയിലുണ്ട്.. കുഞ്ഞ് കരഞ്ഞിട്ട് മാറ്റി നിർത്തിയതാ.." മുന്നോട്ട് നടക്കുന്നതിനിടെ അയാൾ പറഞ്ഞു. ശിവയെ ഒന്ന് നോക്കി കണ്ണുകൾ കൊണ്ട് അവന് മനസ്സിലാവും പോലൊരു ആംഗ്യം കാണിച്ചിട്ട് കാർത്തുവിന്റെ കയ്യിൽ പിടിച്ചു കൊണ്ടവൻ അയാൾക്ക് പിന്നാലെ നടന്നു... അവർക്ക് പിന്നിലപ്പോഴും സുഗന്ധിയും വിഷ്ണുവും കൂടുതൽ വിചാരണയിലേക്ക് നീങ്ങുകയാണ്.. 💐💐 വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും സഹിക്കാവുന്നതിലും അധികം വേദനയും വിങ്ങലും തന്നവളാണ്. നിങ്ങളെന്റെ ആരുമല്ല. എനിക്കെന്റെ വല്യേട്ടൻ മതിയെന്ന് മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്. ഒന്നല്ല... ഒരുപാട് തവണ. ആൾക്കൂട്ടത്തിനിടയിൽ വെച്ച് പോലും അപമാനിച്ചിട്ടുണ്ട്.. നിങ്ങളെന്റെ കാര്യം നോക്കാൻ വരണ്ടെന്ന് പറഞ്ഞു കൊണ്ട്.. പക്ഷേ... കണ്ണടച്ച് കിടക്കുന്ന ഭവ്യയുടെ നെറുകയിൽ വിറക്കുന്ന കൈകൾ കൊണ്ട് തലോടുമ്പോൾ കാശിയുടെ ഉള്ള് പിടഞ്ഞത് അനിയത്തിയെ കുറിച്ചോർത്തു തന്നെയാണ്.. അറിഞ്ഞു കൊണ്ട് തന്നെ ഒരുപാട് തെറ്റുകൾ ചെയ്തവളാണ്. അതിനുള്ള ശിക്ഷ കിട്ടാതെ പോകില്ലല്ലോ.. പക്ഷേ തന്റെ കൂടപ്പിറപ്പിന്റെ വേദന.. അതിപ്പോഴും തനിക്ക് സഹിക്കാൻ കഴിയുന്നില്ലെന്ന് അവനാ നിമിഷം മനസ്സിലായി. ചുവന്നു പോയ ആ കണ്ണുകളിലേക്കാണ് കാർത്തു നോക്കുന്നത്. അവൾക്കുമപ്പോൾ വല്ലാതെ നോവുന്നുണ്ട്. ഭവ്യയെ കുറിച്ച് ഡോക്ടർ പറഞ്ഞതെല്ലാമായിരുന്നു അപ്പോഴവന്റെ മനസ്സിൽ. അവളെ ഉണർത്തേണ്ടന്ന് കരുതി തന്നെയാണ് പിന്തിരിഞ്ഞു നടക്കാൻ തുനിഞ്ഞത്. പക്ഷേ... വിടാതെ മുറുകെ പിടിച്ച തന്റെ കൈകൾ. കാശി തിരിഞ്ഞു നോക്കുമ്പോൾ കണ്ണ് നിറച്ചു കൊണ്ട് ഭവ്യ അവനെ നോക്കി കിടപ്പുണ്ട്. "സോറി... കുഞ്ഞേട്ടാ.." എത്രയോ നാളുകൾക്ക് ശേഷം വന്ന ആ സ്നേഹം. കാശ്ശിക്കൊന്നും മിണ്ടാൻ കൂടി കഴിഞ്ഞില്ല. അവനോരെ നോട്ടം തന്നെയാണ്. ഭവ്യയുടെ കണ്ണുകൾ കൂടെ കൂടെ നിറഞ്ഞു തൂവന്നത് പ്രായക്ചിതം തന്നെയാണ്. കുറ്റബോധമുണ്ടവൾക്ക്.. അവനത് മനസിലായി. "കരയേണ്ട... പെട്ടന്ന് മിടുക്കിയായി വാ.. ഞാൻ.. ഞാനുണ്ട് കൂടെ..." കൂടുതലൊന്നും പറയാതെ അവൻ തിരികെ നടന്ന് വാതിൽ തുറന്നു.. പിറകെ ഭാവ്യയെ ഒന്ന് കൂടി നോക്കിയിട്ട് കാർത്തുവും. ഞാനുണ്ട്... ആ വാക്കുകൾ.. ഭവ്യക്കുള്ളിലേക്ക് പുതിയൊരു പുലരി വന്നു തെളിഞ്ഞത് പോലായി. എഴുന്നേറ്റ് വരാൻ അവൾക്കപ്പോൾ വല്ലാത്ത തിടുക്കമേറിയിരിക്കുന്നു.. അതാ കുഞ്ഞേട്ടന്റെ അനിയത്തിയാവാനാണ്.. 💥💥 കല്ലു മോൾക്കവൻ എടുക്കാത്തത് സങ്കടം തന്നെയാണ്. എപ്പോ കണ്ടാലും ആ നെഞ്ചിലേക്ക് പൊത്തി പിടിച്ചൊരു നിൽപ്പുണ്ട്. ഇന്നിപ്പോ അവനതിനു വയ്യ.. ഇതിപ്പോ അവന്റെ കൈ വയ്യെന്നത് കണ്ടിട്ടാണ് എങ്കിലും തന്നെ ചേർത്ത് പിടിച്ചിരിക്കുന്നവനോട്‌ ചാരി തന്നെയാണ് അവളുടെ ഇരിപ്പ്. സ്നേഹം നിറച്ചും കൊടുത്തു കൊണ്ടവൻ ആ കുഞ്ഞിന്റെ സ്നേഹം തിരികെ വാങ്ങുന്ന മനോഹരമായ കാഴ്ച.. കാർത്തുവിനെ അവളിടക്ക് നോക്കുന്നുണ്ട്. അത് വരെയുമുള്ള കാര്യങ്ങൾ... അതായത് പോലീസ് വരും മുന്നേ നടന്ന കാര്യങ്ങൾ രാജശേഖരൻ കാശിയോട് പറയുകയാണ്. "അവൾക്ക്.. ആരോടാ ഇഷ്ടമുണ്ടായിരുന്നത്.. ഏട്ടത്തിക്കറിയാമോ.." കാശി ഗായത്രിയെ നോക്കി. അവൾ രാജശേഖരനെയും. "അറിയാമെങ്കിൽ പറഞ്ഞു അത് അവന് കൊടുക്ക്..കിട്ടേണ്ടത് എല്ലാവർക്കും കിട്ടണം.. ഇനിയൊന്നും ഒളിച്ചു വെക്കേണ്ട.." അയാൾ പകർന്ന ധൈര്യം.. ഭവ്യ പറഞ്ഞു കൊടുത്ത എല്ലാതും ഗായത്രി കാശിയോട് പറഞ്ഞു കൊടുത്തു. അവന്റെ മുഖം കൂടുതൽ വലിഞ്ഞു മുറുകി. "ഇനിയെല്ലാം പോലീസ് നോക്കി കൊള്ളും കാശി.. നീ ഈ കയ്യും വെച്ച് പ്രശ്നത്തിനൊന്നും പോകല്ലേടാ.." ഗായത്രി അവന്റെ കയ്യിലൊന്നു തൊട്ടു കൊണ്ട് പറഞ്ഞു. ഒരിക്കൽ താൻ അവരോട് കാണിച്ച ഇത്തിരി ദയ... അതാ കണ്ണിലങ്ങനെ പെരുകി വളർന്നു നിൽക്കുന്നുണ്ട്. അതോടൊപ്പം തന്നെ.. അത്രയും പ്രശ്നങ്ങൾക്കിടയിലും അത് വരെയുമില്ലാത്തൊരു തിളക്കത്തോടെ നിൽക്കുന്ന അവളുടെ ചിത്രം... അതവന് നൽകിയ ആശ്വാസം കുറച്ചൊന്നുമല്ല. ഈ ആളെ ഓർത്ത്.. കുഞിനെ ഓർത്തിട്ട് വേദനിച്ചതിന് ഒരു കണക്കുമില്ല. എന്ത് സഹായവും ചെയ്തു കൊടുക്കാമെന്നു പറഞ്ഞിട്ടും തനിക്കൊരു ദോഷം വരാതിരിക്കാൻ വേണ്ടി തന്നെയാണ് അതെല്ലാം തടഞ്ഞതെന്നും അവനറിയാം. ഇന്നിപ്പോ അതിനെല്ലാം ഒരു പരിഹാരമായിരിക്കുന്നു.. കാർത്തുവിനെ കൂടി ഗായത്രി ചേർത്ത് പിടിച്ചു. അവർ തമ്മിൽ ആദ്യം കാണുകയാണ്. "അച്ഛമ്മയെ കൂടിയൊന്ന് പോയി കാണ് ട്ടോ കാശി.. എപ്പഴും നിന്റെ കാര്യം പറയാനേ നേരമുള്ളു.. ഇവരെല്ലാം ഹോസ്പിറ്റലിൽ ആയത് കൊണ്ട് അവരെ രണ്ടാമത്തെ മകന്റെ കൂടെ ആക്കിയിരുന്നു. "പോയിക്കൊള്ളാം ഏട്ടത്തി.. അത് ഞാനും കരുതിയിരുന്നു.." അവനുറപ്പ് കൊടുത്തു.. "ഇവിടെ ഉണ്ടാവോ.. എനിക്ക്.. എനിക്കൊന്നു വീട്ടിൽ പോണം..." കാശി രാജശേഖരനെ നോക്കി. "നീ ധൈര്യമായിട്ട് ചെല്ല്. ഇന്നിനി ഇങ്ങോട്ട് വരികയൊന്നും വേണ്ട... ഈ കയ്യ് വെച്ചിട്ട്.. ഞാനുണ്ടാകും ഇവിടെ.. ഇന്ന് വൈകുന്നേരം.. അല്ലേൽ നാളെ രാവിലെ ഡിസ്ചാർജ് ആണ്. അത് വരെയും ഞാൻ നോക്കി കൊള്ളാം.. ഇതിൽ എന്റെ മോള് കൂടി ചേർന്നിട്ടിട്ടുണ്ട്.. അത് കൊണ്ട് ഇതിപ്പോ സേഫ് ആക്കുക എന്റെ കൂടി ഉത്തരവാദിത്തമാണ്.." രാജ ശേഖരൻ അവന് ധൈര്യം കൊടുത്തു. കാശി പോകാൻ എഴുന്നേറ്റു. "വീട്ടിൽ പോണം കേട്ടോ..." അവന്റെ മുഖം കണ്ടതും ഗായത്രി ഒന്ന് കൂടി ഓർമ്മിച്ചു. കാശി അവളുടെ തോളിലൊന്നു തട്ടുക മാത്രം ചെയ്തു.. 💥💥 നീ ചെല്ല്.. ഞാൻ വന്നോളാം.. " പടി പ്പുരയോളം ചെന്നിട്ടു അവളെ ഇറക്കി ഡോർ ലോക്ക് ചെയ്തിട്ടാണ് കാശി പറഞ്ഞത്. ശിവയാണ് ഡ്രൈവിംഗ് സീറ്റിൽ.. "എങ്ങോട്ടാ.. ഞാനും കൂടി വരാം.." അവളാ ഡോർ തുറന്നു കൊണ്ട് അകത്തേക്ക് കയറാൻ തന്നെ ശ്രമിച്ചു. "പറയുന്നത് കേൾക്ക് കാർത്തു.. കയറി പോ.. ഞാനിപ്പോൾ വരും.." അവൻ വീണ്ടും പറഞ്ഞു. ശിവ ഒന്നും മിണ്ടാതെ മുന്നിലേക്ക് നോക്കി ഇരിപ്പാണ്. "എനിക്കറിയാം.. എന്തോ പ്രശ്നമുണ്ടാക്കാനാണ്.. പോവല്ലേ.. അതൊക്കെ പോലീസ് നോക്കി കൊള്ളും.. വയ്യാത്തതല്ലേ.. പോകല്ലേ.. പ്ലീസ്.." അവളവന്റെ കയ്യിൽ മുറുകെ പിടിച്ചു. "ഇല്ലെടി.. ഞാനൊരു പ്രശ്നത്തിനും പോകില്ല.. അല്ലേൽ തന്നെ ഈ ഒന്നര കൈ വെച്ചിട്ട് ഞാൻ എന്തോ ചെയ്യാനാ.. ഞാൻ... ഞാൻ അച്ഛമ്മയെ കാണാൻ.. പെട്ടന്ന് വരും.. ശിവാ.. അശോകേട്ടനെ വിളിച്ചേ.." കാര്ത്തുവിന്റ കവിളിൽ തട്ടി കുഞ്ഞൊരു ചിരിയോടെ പറയുന്നതിനൊപ്പം തന്നെ അവൻ ശിവയോട് കൂടി പറഞ്ഞു. കാർത്തു പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്. മുറിവ് വേദനിക്കും പഴുകും.. പോകല്ലേ എന്നൊക്കെ തന്നെയാണ്. ഇതിനോടകം ശിവ വിളിച്ചിട്ട് അശോകൻ പുറത്തെക്കിറങ്ങി നിൽക്കുന്നുണ്ട്. "ചെല്ല്.. ഞാൻ വരാതെ പുറത്ത് വരരുത്.. എന്തുണ്ടായാലും.. കേട്ടോ.." വണ്ടി എടുക്കാൻ ശിവയോട് പറയുയുന്നതിനൊപ്പം അവൻ ഒന്ന് കൂടി ആ കവിളിൽ തട്ടി.. കാർത്തു ദേഷ്യവും പരിഭവവും നിറച്ചൊരു നോട്ടമാണ്. അവനൊന്നുമ്മ വെക്കും പോലെ കാണിച്ചതും ആ മുഖം ഒന്ന് കൂടി വീർത്തു. ഗേറ്റിൽ നിൽക്കുന്ന സെക്യൂരിറ്റി ചേട്ടന് പോലും ചിരി വരുന്നുണ്ട്. ശിവ അവിടെയിട്ട് തന്നെ കാർ തിരിച്ചെടുത്തു. എങ്ങോട്ടെന്ന് കാശി പറഞ്ഞില്ല.. ശിവ ചോദിച്ചതുമില്ല.. ബിബിൻ ജോർജിന്റെ പോർച്ചിന് മുന്നിലേക്കാണ് അത് പിന്നെ ചെന്നു നിർത്തിയത്.. തുടരും.. ഓനെ അങ്ങനെയങ് പോലീസിന് കൊടുക്കാനൊക്കുമോ.. ല്ല്യോ പിള്ളേരെ 🤣 എന്തേയ്... അങ്ങനല്ലേ..🥰 സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif💥 #📔 കഥ #💞 പ്രണയകഥകൾ
36 shares
krishnamritham
6K views 18 days ago
ആത്മഹത്യ ഭീരുത്വത്തിന്റെ ലക്ഷണമാണ്. കൊള്ളരുതായ്മയുടെയും ഭീരുത്വത്തിന്റെയും “ ”ഭീരുത്വം എന്നു പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. ഓടുന്ന തീവണ്ടിയുടെ മുൻപിൽ തലവയ്ക്കുന്നത് ഭീരുത്വമാണത്രെ,ഭീരുത്വം“ രാജലക്ഷ്മിയുടെ ആത്മഹത്യ എന്ന കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്. എഴുതിപോകുമെന്ന ഭയം രാജലക്ഷ്മിയെ കൊണ്ടെത്തിച്ചത് മരണത്തിലേക്കാണ്. അവരുടെ അവസാന നോവലാണ് ”ഞാനെന്ന ഭാവം “. ഇത്രെയേറെ ദുഖവും വിഷാദവും ഒരു മനുഷ്യന്റെ ഉള്ളിലെങ്ങനെ എന്ന തോന്നലാണ് ആ നോവൽ വായിച്ച് കഴിയുമ്പോൾ ബാക്കിയാവുക. ആഖ്യാനശൈലിയിലെ വ്യത്യാസവും കഥകളുടെ പ്രമേയവുമൊക്കെ വായനയോട് കൂടുതൽ ഇഷ്ടം തോന്നിപ്പിക്കും. ദുഖമാണെങ്കിലും രാജലക്ഷ്മിയുടെ കൃതികളും, എഴുത്തുകാരിയും എന്നോട് ചേർന്നിരിക്കും എന്നും. വളരെ കുറച്ച് കൃതികൾ മാത്രമേ ഉള്ളൂ നമുക്ക് രാജലക്ഷ്മി എന്ന എഴുത്തുകാരിയെ അറിയാൻ. മലയാള സാഹിത്യത്തിലെ ഈ അക്ഷര തേജസ്സിനെ മറന്നുപോകാതെ, വായനയിൽ കൂടെ കൂട്ടണം ❤️ #📙 നോവൽ #🕵️‍♂️ സാമൂഹിക വിഷയങ്ങൾ #💓 ജീവിത പാഠങ്ങള്‍ #🌃ശുഭരാത്രി സ്റ്റാറ്റസ് #🌃 ഗുഡ് നൈറ്റ്🥰 Krishnamritham❤️
28 shares