നോവൽ #തുടർകഥ

147 Posts • 590K views
#📙 നോവൽ - മുറ ചെറുക്കൻ..... 🔻 ഭാഗം _65 ✍️ രചന - Aysha akbar മുത്തശ്ശിയടക്കം ആ വീട്ടിലുള്ളവർ പോലും അക്ഷരാർത്ഥത്തിൽ ഞെട്ടിയിരുന്നു.... സത്യ മാണോ എന്ന തരത്തിൽ എല്ലാവരും അവരെ നോക്കി.... ഒരു വേള അവൻ വെറുതെ പറയുകയാണെന്ന് പോലും കരുതി പ്പോയിരുന്നെല്ലാവരും..... ഇഷാനി യുടെ കണ്ണുകളിൽ ഒരു പ്രത്യേക വികാരം പരന്നു....... തെളിഞ്ഞ മുഖത്തോടെ അവൾ അവനെയൊന്ന് നോക്കി....... അവന്റെ കയ്യിന്റെ ചൂടിൽ അവനിലേക്ക് ചേർന്നു നിൽക്കുമ്പോൾ ചുറ്റുമുള്ള സന്ദർഭമെന്തെന്ന് പോലും അവൾ മറന്ന് പോയിരുന്നു..... ഇന്നലെ തന്നെയും കൂട്ടി രജിസ്റ്റർ ഓഫീസിൽ പോയി സൈൻ ചെയ്തപ്പോൾ അത് വെറുമൊരു ഒപ്പായാണ് തോന്നിയത്... പപ്പാ തന്നെ കൂട്ടി കൊണ്ട് പോകുന്നതിന് മുന്നോടി യായുള്ള അവന്റെ മുൻ കരുതലാണെന്നേ തോന്നിയുള്ളു..... പക്ഷെ ഇന്നിങ്ങനെ ചേർന്നു നിൽക്കുമ്പോഴാണ് ആ ഒപ്പിന്റെ വില മനസ്സിലാകുന്നത്...... അതേ...... താനവന്റെ ഭാര്യ യാണ്‌...... അവന്റെ പാതിയായി കഴിഞ്ഞിരിക്കുന്നു...... സച്ചു വിന്റെ ശ്രദ്ധ രവിയിലും അനിൽ സാറിലുമൊക്കെയായി തറഞ്ഞു നിൽക്കുമ്പോഴും ഇഷാനിയുടെ മനസ്സ് സന്തോഷം കൊണ്ട് പിടി വിട്ടൊരപ്പൂപ്പൻ താടി പോലെ പാറി നടന്നു....... രവി ആകെ ക്കൂടി ഞെട്ടി വിറങ്ങലിച്ചു പോയിരുന്നു..... ഇങ്ങനെയൊരു നീക്കം അവരിൽ നിന്ന് താൻ പ്രതീക്ഷിച്ചിട്ടില്ലെന്നതാണ് ശെരി........ തന്റെ സമ്മതമില്ലാതെ അവളുടെ വിവാഹം നടത്താൻ മാത്രം ധൈര്യം ഗായത്രിക്കുണ്ടാകുമെന്ന് താൻ കരുതിയിട്ടില്ല.... അല്ലെങ്കിലും ഗായത്രി മാറി പ്പോയി എന്നതാണല്ലോ തനിക്ക് കിട്ടിയ ഏറ്റവും വലിയ അടി..... അതറിഞ്ഞിരുന്നെങ്കിൽ ഇതിനു മുന്പേ ഇഷാനിയെ കൂട്ടി കൊണ്ട് പോകാനുള്ള തന്ത്രങ്ങൾ താൻ മെനയുമായിരുന്നു..... താൻ വരുന്നതും കാത്തു തന്റെ കാലു പിടിച്ചു കരയാൻ കാത്തു നിൽക്കുന്ന ഗായത്രിയെ പ്രതീക്ഷിച്ചു വന്നതാണ് തെറ്റ് പറ്റിയത്..... മാത്രവുമല്ല..... അവനെ താൻ കുറച്ചു കണ്ടു.... പോരായിരുന്നോ...... പോയ ബുദ്ധി ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് അയാൾക്ക് തോന്നി..... അല്ലെങ്കിലൊരു പക്ഷെ ഇവർ പറയുന്നത് കള്ളമാകുമോയെന്ന് അയാൾക്ക് തോന്നി....... ഇല്ലാ...... അതൊരിക്കലും നടക്കില്ല......പച്ച കള്ളമാണ് പറയുന്നത്....... രവി ദേഷ്യത്തോടെ അലറുമ്പോൾ സച്ചു ഇഷാനിയിൽ പിടിച്ചിരുന്ന പിടിയൊന്ന് വിട്ട് കൊണ്ട് അകത്തു പോയി തന്റെ കയ്യിലുള്ള തെളിവുകൾ എടുത്ത് വന്ന് അനിലിന് നേരേ നീട്ടി....... ശെരിയാണ് സർ...... ദേ ഗോട്ട് മാരീഡ്....... അനിൽ അതൊന്നു നോക്കിയ ശേഷം രവിയെ നോക്കി യത് പറയുമ്പോൾ രവി ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു ..... എന്റെ സമ്മതമില്ലാതെ ഇത് നടക്കില്ല...... രവി വീണ്ടും ശൗര്യത്തോടെ അത് പറയുമ്പോൾ സച്ചു പുച്ഛത്തോടെ യൊന്നു ചിരിച്ചു..... നടന്നു കഴിഞ്ഞു സാർ........ പ്രായ പൂർത്തിയായ ഞങ്ങൾ രണ്ട് പേർ സ്വന്തം ഇഷ്ട പ്രകാരം വിവാഹം കഴിക്കുന്നതിനു മറ്റൊരാളുടെ സമ്മതത്തിന്റെ ആവശ്യവുമില്ല.... സച്ചു നിറഞ്ഞ പുച്ഛത്തോടെ അത് പറയുമ്പോൾ ഇനിയെന്ത് ചെയ്യണമെന്ന ചിന്തയോടെ നിൽക്കുന്ന മേനോനെ നോക്കി രവി തന്റെ ദേഷ്യം പങ്കു വെച്ചു..... നിങ്ങൾ കേസ് ഫയൽ ചെയ്യൂ...... കോടതി മുഖേന കാര്യങ്ങൾ നോക്കാം.... അല്ലാതെ എനിക്കിനി ഇതിലൊന്നും ചെയ്യാന്നില്ല... അപ്പൊ ഒക്കെ..... അനിൽ രവിക്ക് നേരേ നിന്ന് കൊണ്ടത് പറഞ്ഞു അവിടെ നിന്ന് പോകുമ്പോൾ രവി ആ കസേരയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ അങ്ങനെ യിരിക്കുകയാണ്....... കഴുത്തിന്റെയും കയ്യിന്റെയും വേദന കൂടി ക്കൂടി വരുന്നത് അയാളറിഞ്ഞു..... ഇത് വരെയുള്ളത് പോലെയല്ല..... വല്ലാത്തൊരു വേദന പിടി മുറുക്കുന്നുണ്ട്. ഒരു പക്ഷെ ശ്വാസം പോലും എടുക്കാൻ കഴിയാതെയെന്ന വണ്ണം...... അയാളുടെ മുഖം ഒന്ന് കൂടി ചുളിഞ്ഞു വന്നു.... ഇതല്ല ഇതിനേക്കാൾ നെറി കെട്ട കളി താൻ കളിക്കുമെന്ന് ഇവളുടെ ദേഹത്തു കണ്ട മുറി പ്പാടുകളിൽ നിന്ന് ഞാൻ മനസ്സിലാക്കിയിരുന്നു..... അത്ര ദയയില്ലാത്ത ഒരു മനുഷ്യന് ഏതറ്റം വരെയും പോകാമല്ലോ...... അത് കൊണ്ട് തന്നെയാണ് ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്പേ എറിഞ്ഞത്...... സച്ചു രവിക്ക് നേരേ തിരിഞ്ഞു കൊണ്ടത് പറയുമ്പോൾ അയാൾ ദേഷ്യം കൊണ്ട് കസേരയുടെ കാലിൽ പിടുത്തം മുറുക്കി........ എന്ത് നോക്കി നിൽക്കുവാഡോ...... പോകാം........ രവി ദേഷ്യത്തോടെ മേനോന് നേരേ അലറുമ്പോൾ മേനോൻ പെട്ടെന്ന് വന്ന് രവിയെ പിടിച്ചു...... എല്ലാവരും ഒരു നിമിഷം രവിയെ നോക്കി..... രവിയും ചുറ്റുമോന്ന് നോക്കി...... ഗായത്രിയെ നോക്കി അയാൾ പല്ലുകൾ ഞെരിക്കുമ്പോൾ അവരുടെ കണ്ണുകളിൽ നിർവികാരത തളം കെട്ടി നിന്നിരുന്നു....... ഇതോടെ എല്ലാം തീർന്നെന്ന് നീ കരുതേണ്ടടാ....... മേനോൻ പതിയെ പിടിച്ചെഴുന്നേൽപ്പിച്ചു നടക്കുന്നതിനിടക്ക് രവി സച്ചുവിന് നേരെ ദേഷ്യത്തോടെ അത് പറയുമ്പോൾ സച്ചു വൊന്ന് ചിരിച്ചു... അതാണെനിക്കും പറയാനുള്ളത്..... ഇതോടെ നമ്മൾ തമ്മിലുള്ള ബന്ധമെല്ലാം തീർന്നെന്ന് കരുതരുത്..... പുതിയ ബന്ധം തുടങ്ങിയിട്ടേയുള്ളൂ.... എന്താണെന്നറിയുമോ..... സച്ചു ഗൗരവത്തിൽ ഒരു ചെറു പുഞ്ചിരി ചാലിച്ചു കൊണ്ടത് ചോദിക്കുമ്പോൾ രവി ചുവന്ന കണ്ണുകൾ ചുരുക്കി അവനെ നോക്കി.... മരുമോനെന്ന ബന്ധമല്ല.... ഞാൻ തനിക്ക് തന്ന സമ്മാനത്തിന്റെ കടം...... തിരിഞ്ഞു നിൽക്കുന്ന കയ്യിലേക്കും കഴുത്തിലേക്കും നോക്കി സച്ചുവത് പറയുമ്പോൾ അവന്റെ കണ്ണുകൾ കൂർത്തിരുന്നു...... ഈ യൊരു സമ്മാനത്തിന് പകരമായി താനിനിയും എന്നേ തേടി വന്നേ മതിയാവൂ...... വന്നിരിക്കും...... സച്ചു ചിരിയോടെ അതും പറഞ് കൊണ്ട് കൈ രണ്ടും മാറോടു പിണച്ചു കെട്ടി രവിയെ നോക്കുമ്പോൾ രവി പുച്ഛത്തോടെ അവിടെ നിന്നിറങ്ങി..... എന്തിനാണ് വരുന്നതെന്ന് നിനക്ക് ഞാൻ കാണിച്ചു തരാമെടാ..... മുറ്റത്ത് നിന്ന് അതും പറഞ്ഞു കൊണ്ട് നീട്ടി തുപ്പി അയാൾ കാറിൽ കയറി പോകുമ്പോഴും സച്ചു അതേ ചിരിയോടെ അയാളെ നോക്കി നിന്നു..... ഇഷാനി വേഗം വന്ന് പിറകിൽ അവന്റെ തോളിലൊന്ന് ചാരി നിന്നതും അവൻ തലയൊന്ന് ചെരിച്ചവളെ നോക്കി....... പേടിച്ചോ..... വിടർന്ന കണ്ണുകളിൽ നോക്കി അവനത് ചോദിക്കുമ്പോൾ അവളില്ലെന്ന അർത്ഥത്തിലൊന്ന് തലയാട്ടി...... അവൻ അവളുടെ കൈ വിരലുകൾ പതിയെ തന്റെ കൈ കുമ്പിളിലേക്ക് മടക്കി പ്പിടിച്ചു..... അവന്റെ ചൂട് വിരലുകളിലെന്ന പോലെ ഹൃദയത്തിലേക്കും ഒന്ന് പടർന്നു... സച്ചു എല്ലാവരെയും ഒന്ന് നോക്കി...... എല്ലാവരുടെയും കണ്ണുകളിൽ ഒരേ ആശ്വാസം തളം കെട്ടി നിൽക്കുന്നത് അവനറിഞ്ഞു... എന്നാൽ ഗായത്രിയിൽ മാത്രം എന്തോ ഒരു ഉൾ ഭയം ബാക്കിയുണ്ട്..... അതൊരു പക്ഷെ രവി പിള്ളയെന്ന വ്യക്തിയെ കുറിച് വ്യക്തമായ ബോധമുള്ളത് കൊണ്ടായിരിക്കാം....... അപ്പച്ചി എന്തിനാ പേടിക്കുന്നത്..... അയാൾ ഇനിയും വരുമെന്നാണോ.... സച്ചു ഗായത്രിയെ നോക്കിയത് ചോദിക്കുമ്പോൾ അവർ അതേയെന്ന തരത്തിൽ തലയാട്ടി..... അയാൾ ഇത് കൊണ്ട് അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ല സച്ചു..... നിങ്ങൾക്ക് സ്വസ്ഥമായി ജീവിക്കണ്ടേ....... കൊല്ലാനും മടിക്കില്ല അയാൾ..... ഗായത്രി വേവലാതിയോടെ അത് പറയുമ്പോൾ ഏല്ലാവരിലും ഒരു ഭയം നിറഞ്ഞു....... അപ്പച്ചി പേടിക്കുന്നത് ശെരിയാണ്..... അയാളിനിയും വരിക തന്നെ ചെയ്യും..... പക്ഷെ അത് അപ്പച്ചി പേടിക്കുന്നത് പോലെ പകരം വീട്ടലിനല്ല.... സച്ചു ചിരിയോടെ അത് പറയുമ്പോൾ എല്ലാവരും സംശയത്തോടെ അവനെ നോക്കി....... അയാളുടെ ശരീരത്തിൽ ഞാനിട്ട ആ ലോക്ക് അഴിക്കാൻ ഞാൻ തന്നെ വേണം..... ലോകത്തെവിടെ പോയാലും അയാളുടെ അവസ്ഥക്ക് മാറ്റമുണ്ടാകില്ല...... രവി പിള്ളക്ക് പൂർണ ആരോഗ്യം വീണ്ടു കിട്ടണമെങ്കിൽ ഈ ഞാൻ വിചാരിക്കണം...... അതിവിടെ നിന്നിറങ്ങുമ്പോൾ അയാൾക്കറിയില്ല..... ഇനിയറിഞ്ഞോളും..... സച്ചു ഗൗരവം കയ്യടക്കി കൊണ്ടത് പറയുമ്പോൾ നോട്ടം ദൂരേക്കെങ്ങോ നീണ്ടു പോയിരുന്നു..... ഇത്തവണ ഗായത്രിയുടെ കണ്ണുകൾ അല്പമൊന്നു തെളിഞ്ഞു..... അപ്പോഴും അതിൽ ബാക്കി നിൽക്കുന്ന നിസ്സംഗത ഇഷാനിയെ നോവിക്കുന്നുണ്ടായിരുന്നു...... എനിക്ക് വേണ്ടി മമ്മ..... അവളതും പറഞ്ഞൊന്ന് വിതുമ്പുമ്പോൾ ഗായത്രി അവളെ ചേർത്ത് പിടിച്ചു..... നിനക്ക് വേണ്ടി ഇതെങ്കിലും ഞാൻ ചെയ്യണം ഇഷാനി...... പിന്നേ ........ ഇതിന് കാരണം നീയല്ല.... ഞാൻ തന്നെയാ..... ഇത്രത്തോളം അയാളുടെ എല്ലാ കൊള്ളരുതായ്മക്കും കൂട്ട് നിന്നത് കൊണ്ടാണിതൊക്കെ..... മുന്പേ പ്രതി കരിക്കണമായിരുന്നു..... പ്രതികരിക്കാൻ വൈകി പോയി... ഇപ്പോഴെങ്കിലും ഞാൻ ഞാനായിട്ട് തീരാനും കാരണം നീയാണ് കുട്ടി...... ഗായത്രി അതും പറഞ്ഞേറേ വാത്സല്യത്തോടെ അവളുടെ മുടിയിൽ ഒന്ന് തലോടുമ്പോൾ അതിൽ കറ കലരാത്ത അമ്മയെ കണ്ടിരുന്നു...... അവളാ നെഞ്ചിലേക്ക് ചാഞ്ഞു..... ഗായത്രി അവളുടെ മുടിയിഴകളിൽ പതിയെ തലോടി.... അല്ലാ അതൊക്കെ പോട്ടെ...... കല്യാണമൊക്കെ എപ്പോ സംഭവിച്ചു...... കാർന്നോമ്മാര് മുഹൂർത്തം കുറിപ്പിച്ചു ഇവിടെയിരിക്കുന്നതിനിടക്ക് ഇതെന്താ പ്പോ കൂത്ത്.... മുത്തശ്ശി സച്ചു വിനെ ചൂഴ്ന്നു നോക്കി കൊണ്ടത് ചോദിക്കുമ്പോൾ സച്ചു വൊന്ന് ചിരിച്ചു...... അതിനു മുത്തശ്ശി എന്നേ കുറ്റം പറയല്ലേ......ആ ബുദ്ധി ഒന്നാം സാക്ഷിയുടേതാണ്..... ദേ കിടക്കുന്നു.......... നിലത്തു തിണ്ണയിൽ ചാരിയിരിക്കുന്ന ഗോപിയെ നോക്കി സച്ചുവത് പറയുമ്പോൾ എല്ലാവരുടെയും കണ്ണുകൾ അമ്പര പ്പോടെ ഗോപിയിലേക്ക് തിരിഞ്ഞു.... ഓഹോ.... അപ്പൊ അച്ഛനും മോനും കൂടി കളിച്ചതാണല്ലെ...... മുത്തശ്ശി അത് ചോദിക്കുമ്പോൾ ഗോപിയൊരു ചമ്മിയ ചിരി ചിരിച്ചു....... എല്ലാവരുടെയും കണ്ണുകളിൽ ഒരു പോലെ ചിരി പടർന്നു..... എങ്കി ഞങ്ങളുടെ വീട്ടിലെ വിവാഹം നാളെയാണ്..... എല്ലാവരും അതിനുള്ള ഒരുക്കങ്ങൾ നോക്കിക്കോളൂ...... ഈ കാലും വെച്ചു കൊണ്ട് ഒന്നാം സാക്ഷിക്ക് കൂടുതലൊന്നും ചെയ്യാൻ പറ്റില്ല എന്തായാലും..... മുത്തശ്ശി ഗോപി യേ കളിയാക്കി കൊണ്ടത് പറഞ്ഞതും എല്ലാവരിലും ചിരി നിറഞ്ഞു കണ്ടിരുന്നു...... കണ്ണുകളിൽ ആനന്ദം തുളുമ്പി..... സച്ചു ഇഷാനിയെ നോക്കി..... അവളുടെ വിടർന്ന കണ്ണുകളിൽ ഒരായിരം കൃഷ്ണ കിരീട പ്പൂക്കൾ ഒന്നിച്ചു പൂത്തു നിൽക്കുന്നത് അവന് കാണാമായിരുന്നു........ (തുടരും) Aysha Akbar #💞 പ്രണയകഥകൾ #📔 കഥ
392 likes
39 comments 69 shares
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 8 ✍️ രചന - ജിഫ്ന നിസാർ ❤‍🔥 ഒരുപാട് ആസ്വദിച്ചു ചെയ്യുന്നൊരു കാര്യം അന്നവൻ ഏറെ മടുപ്പോടെയാണ് ചെയ്യുന്നത്. അതിന് കാരണം അവനെ തന്നെ കണ്ണ് പറിക്കാതെ നോക്കിയിരിക്കന്നവളാണ്. ചുറ്റുമുള്ളവർ കാണുമെന്നോ കണ്ടാൽ അവരെന്തു കരുതുമെന്നോ ഒന്നും അവൾക്കറിയേണ്ട. നോക്കി നോക്കി ഇനി തമ്മിൽ കാണും വരെയും ഉള്ളിൽ നിറക്കുന്ന തിരക്കിലാണവളും. "പാട്ടില്ലേ കാശ്യേട്ടാ.." കുറച്ചു ദൂരം കഴിഞ്ഞതും കീർത്തന അൽപ്പമുറക്കെ ചോദിച്ചു. അവളെ ഒരു കനപ്പിച്ചു നോക്കിയതല്ലാതെ അവൻ ഉത്തരമൊന്നും പറഞ്ഞില്ല. അഞ്ചോ പത്തോ മിനിറ്റ് കഴിഞ്ഞു വീണ്ടും ആ ചോദ്യം തന്നെ.. ഇപ്രാവശ്യം ആദ്യത്തെക്കാളും കൊഞ്ചല് കലർന്ന ചോദ്യം. ഇനിയും അവളത് ആവർത്തിക്കരുത് എന്നൊരൊറ്റ ചിന്തായിലാണ് കാശി കൈ ഉയർത്തി സ്റ്റിരിയോ ഓൺ ചെയ്തത്. അതോടെ കീർത്തനയുടെ ചുണ്ടിലൂറി കൂടിയ വിജയചിരിയെ അവൻ കണ്ടില്ലെന്ന് നടിച്ചു. അതുമല്ലെങ്കിൽ അവനപ്പോൾ അങ്ങനെ ചെയ്യാനേ നിവൃത്തിയൊള്ളു.. എന്തെങ്കിലുമൊന്നു പറഞ്ഞാലോ ചെയ്താലോ അവളത് ഇരട്ടിയായി തിരിച്ചു തരുമെന്നുറപ്പുള്ളത് കൊണ്ട് മൗനമാണപ്പോൾ കൂടുതൽ സേഫ് എന്നവനും തോന്നി. പക്ഷേ പാട്ടിട്ടതോടെ അവനും കൂടുതൽ പെട്ടത് പോലായിരുന്നു. പാടുന്നതൊക്കെയും ഒന്നാന്തരം പ്രണയഗാനങ്ങൾ. വെറുതെ കേട്ടിരുന്നാൽ പോലും ഉള്ളം പ്രണയം കൊണ്ട് നിറയും.. അതോഫ് ചെയ്യാൻ ഒരു പ്രാവശ്യം കയ്യുയർത്തുമ്പോൾ കൂർപ്പിച്ചുള്ള നോട്ടം കണ്ടതും അവളെന്തെങ്കിലും വിളിച്ചു പറഞ്ഞാലോ എന്ന് കരുതി അവനാ ശ്രമം വേണ്ടന്ന് വെച്ചു.. എല്ലാ പാട്ടുകളും ഒരേ പൊളി.. അതും അവൾക്ക് വേണ്ടി പറഞ്ഞേഴുതിയത് പോലുള്ളവ. തന്നെ നോക്കി പിന്നിലേക്ക് ചാഞ്ഞു കൊണ്ടിരിക്കുന്നവളുടെ കണ്ണിലെ പ്രണയത്തിന്റെ അക്നി.. അവനു മാത്രം മനസ്സിലാവുന്ന വിധമൊരു വിശ്യതയുണ്ടവൾക്ക്.. പ്രഭാതസൂര്യൻ പോലും തോറ്റു പോകുന്നത്രേം തിളക്കമുള്ള അവളുടെ ചിരി.. നോട്ടം... കാശിയുടെ ഉള്ളിലെ അസ്വസ്ഥത വീണ്ടും കൂടി. എങ്ങനെയെങ്കിലും അവിടൊന്നെത്തി കിട്ടിയാൽ മതിയെന്ന് മാത്രമായിരുന്നു അവന്റെയുള്ളിൽ.. ടിക്കറ്റ്.. ടിക്കറ്റ്.. ശിവയുടെ ശബ്ദമാണ് കാർത്തിക കാശിയിൽ നിന്നും നോട്ടം മാറ്റിയത്. "ഞാനും തരണോ ശിവേട്ടാ.. അവനെ കണ്ടതോടെ അവൾ വീണ്ടും ആക്റ്റീവായി. "ഓഓഓ.. വേണ്ട പ്പാ.. നമ്മളെ ജോലി കൂടി പോകും.." അവനൊരു ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചതും അവളുറക്കെ ചിരിച്ചു പോയി. പിന്നെ അവര് തമ്മിലായി സംസാരമൊക്കെയും.. മറ്റുള്ളവർക്ക് ടിക്കറ്റ് കൊടുക്കുന്നതിനൊപ്പം തന്നെ കാർത്തികയ്ക്ക് വേണ്ട ഉത്തരവും കൊടുക്കുന്നുണ്ടായിരുന്നു അവൻ. സംസാരിക്കാൻ ഒരാളെ കിട്ടിയ ആവേശത്തിൽ അവൾക്കും നിറയെ ചോദ്യങ്ങളുണ്ട്. വീട്ടുകാരെ കുറിച്ച്.. കാര്യമായി ചോദിക്കുന്നുണ്ട്.പ്രതേകിച്ചു അമ്മൂനെകുറിച്ച്. അവളുടെ പഠനം തീരാറായോ.. ഉടനെകെട്ടിക്കുന്നുണ്ടോ അങ്ങനെയൊക്കെ.. അപ്പോഴെല്ലാം അവളുടെ കള്ള നോട്ടം കാശിക്ക് നേരെയാണ്. കാശിക്കും ശിവക്കും അവളുടെയാ ചോദ്യത്തിന്റെയും നോട്ടത്തിന്റെയും അർഥം മനസ്സിലാവുകയും ചെയ്തു.. കാശി പല്ല് കടിക്കുമ്പോൾ ശിവ ചിരിയൊതുക്കാൻപാട് പെട്ടു. ശിവ ടിക്കറ്റ് വാങ്ങിക്കാൻ പിറകിലേക്ക് മാറിയതോടെ വീണ്ടും കാർത്തു വാ അടച്ചു പൂട്ടി കാശിയുടെ നേരെ നോക്കിയിരുന്നു. പിന്നെയവളും അവനുമുള്ള പ്രണയത്തിന്റെ ലോകമായിരുന്നു അവൾക്കുള്ളം നിറയെ.. അതിന് മാറ്റ് കൂട്ടി കൊണ്ടാ പ്രണയത്തിന്റെ മാത്രം പാട്ടുകളും.. ❤‍🔥❤‍🔥 ചിരിയോടെ അവിടെ നിന്നും പോയവനല്ല തിരികെ വന്നിരിക്കുന്നതെന്ന് ഗിരിക്ക് തോന്നി. അവനെ ശെരിക്കും അറിയാവുന്നത് കൊണ്ടായിരിക്കും പ്രഭാകരേട്ടന് വലിയ അതിശയമൊന്നുമില്ല. അകത്തു നിന്നും കെട്ട ആ അടിയുടെ ശബ്ദവും നേർത്തൊരു കരച്ചിലിന്റെ സ്വരവും.. വിഷ്ണുവിനെ നോക്കുമ്പോൾ ഗിരിയെ വല്ലാതെ അസ്വസ്ഥത പ്പെടുത്തി. "ടൂ ലാക്.. അതെന്റെ അക്കൗണ്ടിലേക്ക് എപ്പോ കേറുന്നോ അപ്പൊ ഈ ഫയലിലെ പ്രശ്നവും ഓകെയാവും.. അത്രയുമേ എനിക്ക് പറയാനൊള്ളൂ.." തിരികെ കസേരയിലേക്കിരുന്നു കൊണ്ടവൻ ചിരിയോടെ തന്നെ പറയുമ്പോൾ ഗിരിയുടെ മുഖം വിളറി. അവൻ ദയനീയമായി പ്രഭാകരനെ നോക്കി. എന്നാൽ ഇതൊക്കെ പ്രതീക്ഷിക്കുന്നു എന്നൊരു ഭാവമാണയാൾക്ക്. "ഇപ്പൊ തീരുമാനം പറഞ്ഞിട്ട് പോണം.. എനിക്കിതിന്റെ പിറകെ നടക്കലല്ല പണി.. പിന്നെ എന്നോട് വാക്ക് പറഞ്ഞിട്ട് അതെങ്ങാനും പിന്നെ മാറ്റിയാലോ പറഞ്ഞ സമയത്ത് തന്നെ കാശ് തരാതെ എന്നേ പറ്റിചാല്ലോ.. ഓർത്തോ. ഇനിയൊരിക്കലും.. ആരെ കൊണ്ടും തീർത്തു തരാൻ കഴിയാത്ത വിധം ഈ ഫയലിൽ പ്രശ്നങ്ങൾ ഇനിയും നിറയും.." അത് വരെയുമുള്ള ഭാവം പാടെ മറി പോയി.. ഇങ്ങോട്ട് കയറുമ്പോൾ പ്രഭാകരൻ സൂചന തന്നത് പോലൊരു പൈശാചിക ഭാവത്തിലാണ് അപ്പോഴവന്റെ ചിരിയെന്ന് ഗിരിക്ക് തോന്നി. ഞൊടിയിട കൊണ്ട് മാറുന്ന അവന്റെ ഭാവങ്ങൾ. ഗിരിക്കൊരു വല്ലായ്മ തോന്നി. അങ്ങോട്ട് വരണ്ടായിരുന്നു എന്ന് പോലും അവനപ്പോൾ തോന്നി. വിഷ്ണു നിസ്സാരമായി ചോദിച്ച ആ രണ്ട് ലക്ഷം.. അതിനിപ്പോ തനിക് മുന്നിൽ വലിയ വിലയാണ് ഉള്ളത്. എങ്ങനെയൊക്കെ തല കുത്തി മറിഞ്ഞു ശ്രമിച്ചാൽ പോലും ഇനി അത്രയും വലിയയൊരു തുക തന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല. അതവനുറപ്പുണ്ട്. ഒരു പതിനായിരം.. അതുമല്ലെങ്കിൽ.. ഒരു ഇരുപതിനായിരം. അത് തന്നെ ഒപ്പിക്കുന്നതാണ്. പലരോടായി കടം വാങ്ങിക്കേണ്ടി വരും. അപ്പഴാ രണ്ടു ലക്ഷം.. വിഷ്ണു ഗിരിയെ തന്നെ സൂക്ഷിച്ചു നോക്കി ഇരിപ്പാണപ്പോഴും. "അത് പിന്നെ.. സാറേ.. അവന്റെ അവസ്ഥ.. പറഞ്ഞല്ലോ.. ഉള്ളതൊക്കെ വിറ്റു പൊറുക്കി ഗൾഫിൽ പോയി.. പക്ഷേ അവിടെ എന്തോ പ്രശ്നം കൊണ്ട് എയർപോട്ടിൽ നിന്നും തിരിച്ചയച്ചു. തിരികെ വന്നവന് കുറെയേറെ കടങ്ങൾ മാത്രമായിരുന്നു ബാക്കി. സഹായിക്കാൻ ആരുമില്ലാത്തവനാ സാറേ.. ആത്മഹത്യ ചെയ്യേണ്ടി വരുമെന്നൊരു ഘട്ടം വന്നപ്പോ ഇവന്റെ കൂട്ടുകാർ ചേർന്ന് ഇട്ട് കൊടുത്തൊരു കട. ഒരാഴ്ച കഴിഞ്ഞു അതിന്റെ ഉത്ഘാടനം വെച്ചതാ.അപ്പഴാ ആ കെട്ടിടം ഇങ്ങനൊരു പ്രശ്നത്തിലാണെന്നറിഞ്ഞത്. ഇനിയിപ്പോ ഇത്‌ തീരാതെ ഇവനാ കട തുറക്കാൻ കഴിയില്ല.. അത്.. അതിവന്റെ അവസാനപ്രതീക്ഷയാണ് സാറേ. പ്രായമായ ഒരമ്മയും ഇവന്റെ ഭാര്യക്കും രണ്ടു പൊടി കുഞ്ഞുങ്ങൾക്കും ജീവിക്കാൻ വേറെരു മാർഗവുമില്ല സാറേ.. " പ്രഭാകരൻ ഗിരിയുടെ ദയനീയ അവസ്ഥ കണ്ടിട്ട് താഴാവുന്നതിന്റെ പരമാവധി താഴ്ന്നു കൊണ്ടാണ് സംസാരിക്കാൻ ശ്രമിക്കുന്നത്. "അപ്പൊ വേഗം ച്ചായ കുടിച്ചിട്ട് സ്ഥലം കാലിയാക്കാൻ നോക്ക് രണ്ടാളും.." അതേ ചിരിയോടെ തന്നെ ആ ഫയൽ ഗിരിയുടെ നേരെയിട്ട് കൊടുത്തു കൊണ്ട് വിഷ്ണു എഴുന്നേറ്റു. ചിതറി തെറിച്ച പേപ്പറുകൾ നിലത്തേക്കിരുന്നു കൊണ്ട് പൊറുക്കി കൂട്ടുമ്പോൾ ഗിരി മരവിച്ചത് പോലായിരുന്നു. അത് വരെയുമുള്ള അവന്റെ മുന്നിലെ പ്രതീക്ഷകളുടെ നേർത്ത വെട്ടത്തെയാണ് അധികാരത്തിന്റെ ഹുങ്കിൽ ഒരുത്തൻ വില പറഞ്ഞു കൊണ്ട് അണച്ചു കളഞ്ഞിരിക്കുന്നത്. അവനു മുന്നലപ്പോൾ അനുഭവപ്പെട്ട ശൂന്യതയുടെ ആഴം എത്രയെന്നുള്ളത് അവനു മാത്രമേ അറിയാവുന്നുള്ളു.. "സാറേ.. അവന്റെ ജീവിതത്തിന്റെ പ്രശ്നമാണ് സാറേ.. ആ ചെക്കന്റെ അവസാനപ്രതീക്ഷയാണ്.. സാർ ചോദിച്ച കാശ് തരാനൊന്നും ഇപ്പൊ അവനു കഴിയില്ല. എന്നെങ്കിലും അതിന് പറ്റിയൊരു അവസ്ഥയിലേക്കവൻ എത്തിയാൽ തീർച്ചയായും ഒരു കടം പോലെ അവനത് തന്ന് തീർത്തു കൊള്ളും സാറേ.. പ്ലീസ്.." പ്രാകാരൻ വീണ്ടും അപേക്ഷിക്കുന്നു.. "പോയി ചാവാൻ പറയെടോ പ്രഭാകരാ.. കാശില്ലാതെ ഈ ഭൂമിയിൽ ജീവിക്കാൻ വല്ല്യ പാടാണ്.. അവനോട് ചത്ത് രക്ഷപ്പെട്ടു പോകാൻ പറ..അതും ഒരു സഹായമാണല്ലോ" മുഖം കുനിച്ചു കൊണ്ട് ആ കൊട്ടാരത്തിന്റെ പടിയിറങ്ങി പോകുമ്പോൾ ഗിരി അവസാനം കേട്ട വാക്കുകൾ അതായിരുന്നു. അവനിറങ്ങി പോയത് കാണാതെ പ്രഭാകരനപ്പോഴും ഗിരിക്ക് വേണ്ടി വാദിക്കുന്ന തിരക്കിലായിരുന്നു.. ❤️❤️ സ്റ്റാന്റിലേക്ക് വണ്ടി കയറ്റുമ്പോൾ പതിവിലേറെ ഉത്സാഹത്തിലാണ് കാശി. ഇനിയീ നോട്ടങ്ങളുടെ കൂർത്ത മുള്ള് കൊണ്ട് നീറി നീറി ഇരിക്കണ്ടല്ലോ എന്നൊരു ആശ്വാസമാണവന്. എന്നാൽ അത് വരെയും അവനെ മാത്രം നോക്കി അവന്റെ മുഖത്തു വിരിയുന്ന ഭാവങ്ങൾ നോക്കി. തന്റെ നേരെ നോക്കാതിരിക്കാൻ അങ്ങേയറ്റം ശ്രമിച്ചിട്ടും സൈഡ് മിററിൽ കൂടി നോക്കേണ്ടത് ആവിശ്യമായത് കൊണ്ട്.. അത് താനിരിക്കുന്ന ഭാഗത്തായത് കൊണ്ട് അങ്ങോട്ടേക്ക് നോക്കേണ്ടി വന്നവന്റെ മുഖത്തെകിരച്ചു കയറുന്ന കലിയെ നോക്കിയിരുന്നവളുടെ മുഖം വല്ലാതെ മങ്ങി പോയിരിക്കുന്നു. ഇനിയിപ്പോ എന്ന് കാണാൻ കഴിയും എന്നുള്ള ചിന്തയിൽ ആ കണ്ണുകളിൽ ഞൊടിയിട കൊണ്ട് വിരഹം പാട കെട്ടി കിടപ്പുണ്ട്. "ഇത്രേം മണിക്കൂർ എന്റെ ചോര ഊറ്റിട്ടിട്ടും അതൊന്ന് പോരാതെ ഇനിയും എന്തൊരു നോട്ടമാണ് പിശാച്.." ആളുകൾ ഇറങ്ങി തുടങ്ങിയിട്ടും അപ്പോഴും കണ്ണിമ വെട്ടാതെ നോക്കിയിരിക്കുന്നവളെ നോക്കി കാശി പല്ല് കടിച്ചു. "ഇറങ്ങിക്കോ.." അത്ര മാത്രം പറഞ്ഞു കൊണ്ടവൻ അവന്റെ സീറ്റിന്റെ ഭാഗത്തെ ഡോർ തുറന്നു കൊണ്ട് പുറത്തേക്ക് ചാടി. അതോടെ ഇനിയിരുന്നിട്ട് കാര്യമില്ലെന്ന് തോന്നിയത് കൊണ്ട് മുഖം ചുളിച്ചു കൊണ്ടവളും എഴുന്നേറ്റു. ബസ് ഫുള്ള് ആളൊഴിഞ്ഞു. അത് തന്നെയാവും കാശി പെട്ടന്നിറങ്ങി പോയതെന്ന് അവൾക്കറിയാം. അവൾ നോക്കുമ്പോൾ ശിവ പിന്നിലെ നീളൻ സീറ്റിലിരുന്നു കൊണ്ട് തോളിലെ ബാഗിലേക്ക് കാശ് എണ്ണി വെക്കുന്നുണ്ട്. "അടിച്ചു മാറ്റുവാണോ ശിവേട്ടാ.. ചിരിയോടെ ചോദിച്ചു കൊണ്ടവൾ അവന്റെ അരികിലേക്ക് ചെന്നു. "പിന്നെ... അടിച്ചു മാറ്റി കൊണ്ട് പോയിട്ടിപ്പോ വെക്കാൻ സ്ഥലമില്ലെന്നുള്ള ഒറ്റ പ്രശ്നം മാത്രമേ ഒള്ളു.." അവനും അവളെ ഒന്ന് നോക്കി ചിരിയോടെ പറഞ്ഞിട്ട് വീണ്ടും ചെയ്യുന്ന ജോലി തന്നെ തുടർന്നു. "കുഞ്ഞാറ്റ ന്തേ പെട്ടന്നൊരു വരവ്.. കഴിഞ്ഞ ആഴ്ച വന്നിട്ട് പോയപ്പോ ഏതാണ്ടൊക്കെ പറഞ്ഞിട്ട് പോയതല്ലേ.." ശിവ പണമെണ്ണി കഴിഞ്ഞു ബാഗ് അടച്ചു പൂട്ടി കൊണ്ട് അവളെ നോക്കി. "ആഹ്.. അതൊക്കെ ആ കാട്ട്മാക്കാനോടുള്ള ദേഷ്യം കൊണ്ട് പറഞ്ഞതല്ലേ ന്റെ ശിവേട്ട.. നിങ്ങളതൊക്കെ കാര്യമായെടുത്തോ.." കാർത്തിക കണ്ണ് ചിമ്മി കാണിച്ചു. ശിവക്കും ചിരി വന്നു അവളുടെ അപ്പോഴുള്ള ഭാവം കണ്ടിട്ട്.. "ഇപ്രാവശ്യം ചുമ്മാ വന്നതൊന്നുമല്ലന്നേ.. എന്റെ പിറന്നാളായിരുന്നു.. ഇന്നലെ.." "ഓഹ്.. പിറന്നാൾ ആശംസകൾ.. അറിയാൻ വൈകിയത് കൊണ്ട് ആശംസകളും വൈകി.." "താങ്ക്സ്. "എന്നിട്ടെന്താടൊ ഞങ്ങളെയൊന്നും വിളിക്കാഞ്ഞത്.. "അത്രയും വലിയൊരു ഫങ്ക്ഷൻ ഒന്നുമുണ്ടായില്ലന്നെ.. ഞാൻ ചെന്നത് കൊണ്ട് ജസ്റ്റ്‌ ഒരു കേക്ക് കട്ടിങ്. പിന്നെ ചെറിയൊരു വിരുന്ന്.. കാശിയെ വിളിച്ചില്ലേ.." ശിവ ചിരിച്ചു കൊണ്ട് ചോദിച്ചു. "മ്മ്.. വിളിച്ചൊക്കെ ചെയ്തു.. അങ്ങേര് വന്നില്ല.. വരില്ല.. ജാഡ തെണ്ടി.. സ്നേഹത്തിന്റെ വില അറിയാത്ത മൂരാച്ചി.." കാർത്തിക അറിഞ്ഞു പ്രാകുന്നുണ്ട്.. ശിവ ചിരിയോടെ തലയാട്ടി കൊണ്ടിരുന്നു. "അങ്ങേരെ വളച്ചൊടിക്കാൻ പറ്റിയ ഐഡിയ വല്ലതും അറിയുമെങ്ങിൽ ഒന്ന് ഷെയർ ചെയ്യ് ശിവേട്ട.. എന്റെൽ ഉള്ളതൊക്കെ സ്റ്റോക് തീർന്നു. എന്നിട്ടും കാശിനാഥനിപ്പോഴും തെങ്ങിൽ തന്നെ.." കാർത്തിക നിരാശയോടെ മുഖം ചുളിച്ചു.. "ഹാ.. ചിരിച്ചു നിൽക്കാതെ പറയങ്ങോട്ട്.. വെറുതെ വേണ്ട.. ഐഡിയ ഒന്നിന് അതിന്റെ സ്റ്റാന്റേർഡ് അനുസരിച്ച് ഞാൻ പെയ്മെന്റ് തന്നേക്കാം.." കാർത്തിക അവനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു. "ഹോ.. നമ്മളില്ലപ്പാ.. ഇനിയിപ്പോ ഐഡിയ കിട്ടിയേ തീരൂ ന്നാണെങ്കിൽ നീ തന്നെ നേരിട്ട് അവനോട് ചോദിക്ക് കുഞ്ഞാറ്റെ.എന്ത് ചെയ്താൽ അവൻ നിന്റെ സ്നേഹത്തിൽ വീണു പോകുമെന്ന്.. ദേ നിക്കുന്നു നിനക്ക് പിന്നിൽ.." അതും പറഞ്ഞിട്ട് ശിവ അവിടെ നിന്നുമിറങ്ങി പോയി.. തുടരും.. ഓൾക്ക് ഐഡിയ വേണം ന്ന്. നിങ്ങളുടെ കയ്യിലുണ്ടോ.. വെറുതെ വേണ്ട.. ഓള്.. Not the point ഓള് പെയ്മെന്റ് ചെയ്യും ന്ന്..എന്നോട് ചോദിക്കരുത്... ബ്ലീസ്. പിന്നേയ്... ആ മുന്നിലെ നീളൻ സീറ്റില്ലേ.. പറ്റുമെങ്കിൽ.. ബസ്സിൽ വല്ല അടിപൊളി ഡ്രൈവർമാർ ആണെങ്കിൽ.. (ഈ പോയിന്റ് must ആണ് ട്ടാ...) ആ സീറ്റിൽ പോയിരിക്കണം. പാട്ടില്ലങ്കിൽ ചോദിച്ചു മേടിക്കണം.. എന്നിട്ടാ പാട്ട് കേട്ട് അവന്മാർ അറിയാതെ ഒന്ന് വായി നോക്കി നോക്ക്..🫣 എജ്ജാതി വൈബ് ആണെന്നറിയോ.. 🥰 കെട്ട്യോന്മാർ കൂടി അറിയാതെ നോക്കണേ കെട്ടിയവരൊക്കെ 😎 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം.. Jif #💞 പ്രണയകഥകൾ #📔 കഥ
177 likes
28 comments 35 shares
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aKPQnjM?d=n&ui=v64j8rk&e1=cമന്ത്രകോടി :പാർട്ട്‌ -37💚🌺 പിന്നെ മഹിയേട്ടൻ..... ഏട്ടൻ അറിഞ്ഞുകൊണ്ടാണോ.... അവളിതൊക്കെ...... നന്ദൻ ചോദിച്ചു?. മെറിന്റെ ഈ കളികളൊന്നും പുള്ളിക്കറിയില്ല എന്നാണ് എന്റൊരു നിഗമനം. ഹ്മ്മ്...... മെറിനെ എന്തായാലും ഉടനെ അറെസ്റ്റ്‌ ചെയ്യും കൂടെ അവളുടെ കൂട്ടാളികളെയും കഴിഞ്ഞ ദിവസം നിന്റെ സ്കൂളിൽ ബോധം കെട്ട് വീണ കുട്ടി അടക്കം പല കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് .... വിശദമായ ചോദ്യം ചെയ്യലിന് ശേഷം മറ്റ് കാര്യങ്ങളിലേക്കും. ഹ്മ്മ്..... നന്ദനൊന്ന് മൂളി ശേഷം കുറച്ച് നേരം കൂടി സംസാരിച്ച് ഇരുവരും പിരിഞ്ഞു. 🌼🌼 സഞ്ചുവിനെ കണ്ടതിന് ശേഷം നന്ദൻ നേരെ പോയത് ട്യൂഷൻ സെന്ററിലേക്കാണ്........ അവിടെ വച്ച് അമ്മയേയും ഭാമയേയും നന്ദൻ കണ്ടിരുന്നു...... എല്ലാ ക്ലാസ്സിലും അവൻ കയറി കുട്ടികളെ നിരീക്ഷിച്ചെങ്കിലും പ്രത്യക്ഷത്തിൽ ഒരു മാറ്റവും കുട്ടികളിൽ കാണാൻ കഴിഞ്ഞില്ല. അതിന് ശേഷം അവൻ നേരെ ചെന്നത് അമ്മയിരിക്കുന്ന പ്രിൻസിപ്പാളിന്റെ റൂമിലാണ്. നന്ദന്റെ ക്ലാസുകൾ ഒക്കെ വൈകിട്ടാണ് ഉണ്ടാകാറ് അവനെ ഈ നേരത്ത് അവിടെ കണ്ടതും ദേവകിയമ്മ കാര്യം തിരക്കി.... ഭാമ കൂടി വന്നിട്ട് പറയാമെന്ന് പറഞ്ഞുകൊണ്ട് അവൻ അമ്മക്ക് മുന്നിലുള്ള ചെയറിലേക്കിരുന്നു. കുറച്ച് നേരം കഴിഞ്ഞതും ഭാമയുമെത്തി...... നന്ദന് തങ്ങളോട് എന്തോ പറയുവാനുണ്ടെന്ന് ഇരുവർക്കും മനസ്സിലായി....... എന്നാൽ സഞ്ചു പറഞ്ഞ കാര്യങ്ങൾ എങ്ങനെ അവതരിപ്പിക്കുമെന്ന ആശങ്കയി ലായിരുന്നു അവൻ. ഭാമയോട് പിന്നും പറയാം പക്ഷേ അമ്മയോട്........... അമ്മയോട് എങ്ങനെയാണ് പറയേണ്ടത്...... അവൻ ചിന്താകുഴപ്പത്തിലായി..... എന്താ നന്ദാ എന്തുപറ്റി..... അമ്മ അവന്റെ മുഖത്തേക്ക് നോക്കി...... നന്ദേട്ടാ...... സഞ്ജുവേട്ടനെ കാണാൻ പോയതല്ലേ...... എന്താ പറഞ്ഞേ...... ഭാമ ചോദിച്ചു.... അവളോട്‌ രാവിലെ പറഞ്ഞിട്ട് തന്നെയാണ് പോയത് സഞ്ജുവിനെ കാണാൻ പോവുകയാണെന്ന്..... നന്ദൻ മുഖമുയർത്തി അവളെ നോക്കി ശേഷം അമ്മയേയും. അവനെ കാണാൻ തന്നെയാണ് ഞാൻ പോയത്. സംസാരിക്കുകയും ചെയ്തു. പക്ഷെ...... അവന്റെയാ പക്ഷേ.... യിൽ ഇരുവരും പരസ്പരം നോക്കി...... ശേഷം അവനേയും..... എന്താ നന്ദേട്ടാ.... സഞ്ജുവേട്ടൻ എന്താ പറഞ്ഞേ..... ഭാമേ..... അമ്മേ..... ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം..... എനിക്കിത് എങ്ങനെ നിങ്ങളോട് തുടങ്ങണം എന്നുപോലും അറിയില്ല. പറയുമ്പോൾ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞെന്നും വരില്ല..... അവൻ പറയുന്നത് കേട്ടതും ഇരുവരും മുഖത്തോട് മുഖം നോക്കി ശേഷം സഞ്ജുവിനെ കണ്ടതും അവൻ ഏൽപ്പിച്ച ഫയലും അതിൽ അവൻ കണ്ട മെറിന്റെ ഫോട്ടോയും അവൻ പറഞ്ഞയാ കഥയും ഒരു മാറ്റവും കൂടാതെ ഇരുവരോടുമായി പറഞ്ഞു...... എല്ലാം കേട്ട് കഴിഞ്ഞതും ഭാമയും അമ്മയും ഒരു ഞെട്ടലോടെ അവനെ നോക്കി..... അവർക്ക് വിശ്വസിക്കാനായില്ല...... ഇത്ര നാൾ തങ്ങളുടെ കൂടെ ജീവിച്ചവൾ..... ഇന്ന് രാവിലെ കൂടി കണ്ടവൾ...... ഇത്രയും വലിയൊരു തെറ്റ് ചെയ്തുകൊണ്ട് തങ്ങളുടെ കൂടെ കഴിയുന്നതെന്ന് ചിന്തിച്ചതും അവർക്ക് രണ്ടു പേർക്കും തല പെരുത്തു. മോനേ.... നന്ദാ..... അവൾ...... അമ്മ ഭയത്തോടെ അവനെ വിളിച്ചു. ചതിക്കുകയായിരുന്നമ്മേ..... നമ്മളേയും കുടുംബത്തേയും..... മഹിയേട്ടന് ഇതൊക്കെ അറിയുമോ എന്നറിയില്ല.... അക്കാര്യത്തിൽ സഞ്ചുവിനും ഡൗട് ആണ്.... അമ്മ ഒരുനിമിഷം കണ്ണിൽ നിന്നാ വട്ട കണ്ണടയൂരി നെറ്റിയിൽ കൈഊന്നി...... ഭാമയും അനക്കമറ്റ് നിൽക്കുകയാണ്..... ഒട്ടും പ്രധീക്ഷിക്കാത്ത ഒരു വാർത്തയായിരുന്നല്ലോ..... ഇതുവരെ തങ്ങളോട് അടുത്തിട്ടില്ലെങ്കിലും മൂത്ത മകന്റെ ഭാര്യയാണ് അവന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്നവളാണ് എന്നൊരു പരിഗണന ദേവകിയമ്മ അവൾക്ക് നൽകിയിരുന്നു.... അതുപോലെ തന്നെ ഭാമയും അവൾക്കൊരു പരിഗണന നൽകിയിരുന്നു..... പക്ഷെ.... ഇപ്പോ ഈ നിമിഷം..... അവളെക്കുറിച്ച് ഭയവും ആകുലതയും ചതിച്ചല്ലോ എന്ന ദേഷ്യവും ഇരുവരുടെ ഉള്ളിലും സ്ഥാനം പിടിച്ചു. 🌼🌼🌼🌼🌼🌼 അന്ന് രാത്രി വീട്ടിൽ ചെല്ലുമ്പോൾ മെറിൻ വയറും താങ്ങി ഹാളിലിരുന്ന് ഏതോ ഫോൺ കോളിലാണ്.... കയറി വന്നതും ഭാമയും അമ്മയും അത് കണ്ടിരുന്നു..... ഇംഗ്ലീഷും ഹിന്ദിയും കൂടികലർത്തി ഏതോ ഒരു ഭാഷയിലാണ് അവളുടെ സംസാരം. അമ്മയും ഭാമയും വരുന്നത് കണ്ടതും അവരെ നോക്കി വേണം വേണ്ടാതെ ഒന്ന് ചിരിച്ച് അവൾ ഫോണും കൊണ്ട് മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി... അമ്മയും ഭാമയും ഇന്നവളുടെ ചിരിക്ക് മറു ചിരി ചിരിച്ചില്ല. കല്ലിച്ച മുഖഭാവത്തോട് കൂടി തന്നെ ഇരുവരും അടുക്കള ഭാഗത്തേക്ക്‌ നടന്നു. ഭാമേ...... മ്മ്മ്..... എന്താമ്മേ..... ഇതുപോലെ വലിയ വലിയ കുറ്റങ്ങൾ ചെയ്യുന്ന ഇവളെ പ്പോലെ ഒരുത്തിയെ വിശ്വസിച്ചാണ് നമ്മൾ വീട് ഏൽപ്പിച്ചിട്ട് പോയതെന്നോർത്ത് ഇപ്പോൾ പേടി തോന്നുവാ എനിക്ക്. ഇത്രയും നാൾ എത്ര നന്നായാണ് അവൾ നമ്മളെ പറ്റിച്ചത്. മഹി.... അവനും അറിഞ്ഞുകൊണ്ടാണോ ഇതൊക്കെ എന്ന് മാത്രം അറിഞ്ഞാൽ മതിയിനി..... ആ നിമിഷം അവരുടെ ശബ്ദമൊന്നുവിറച്ചു... ഭാമ അമ്മയുടെ സങ്കടം അറിഞ്ഞെന്നപോൽ അവരെ തന്നോട് ചേർത്ത് പിടിച്ചു. 🌼🌼🌼🌼🌼🌼🌼🌼 പിറ്റേന്ന് രാവിലെ തന്നെ നന്ദന്റെ ഫോണിലേക്ക് സഞ്ജുവിന്റെ മെസ്സേജ് വന്നു..... മഹി രാവിലെ തന്നെ ജോലിക്ക് പോയിരുന്നു. പല്ലവി രണ്ട് ദിവസമായി അച്ഛന്റെ അരികിലേക്കും പോയിരുന്നു. അതിനാൽ അവിടെ ഭാമയും ദേവകിയമ്മയും നന്ദനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് വർക്കിംഗ്‌ ഡേ ആയിട്ടും അവരാരും ജോലിക്ക് പോകാത്തത് മെറിനും ശ്രദ്ധിച്ചിരുന്നു. അവൾക്ക് ഉച്ചക്കൊന്ന് പുറത്ത് പോകണ മായിരുന്നു. ഇവരൊക്കെ വീട്ടിൽ ഉള്ള സ്ഥിതിക്ക് അത്‌ മാറ്റി വയ്ക്കണോ എന്ന് പോലും അവൾ ആലോചിച്ചു. ആ ചിന്തയിൽ അങ്ങനെ മുകളിലെ ബാൽക്കണിയിൽ ഇരിക്കുമ്പോഴായിരുന്നു മുറ്റത്തൊരു പോലീസ് ജീപ്പ് വന്ന് നിൽക്കുന്നത് കണ്ടത്. സഞ്ചു ഇടക്കൊക്കെ വന്ന് പോകുന്നതിനാൽ അവൾക്കത് കണ്ട് പ്രതേകിച്ച് മാറ്റമൊന്നും തോന്നിയില്ല. എന്നാൽ അവന്റെ ജീപ്പിന് പുറകേ തന്നെ മറ്റൊന്നു കൂടി വന്നു നിന്നതും അവളുടെ നെറ്റിയൊന്ന് ചുരുങ്ങി...... അവൾ വയറ് താങ്ങിയൊന്ന് എഴുന്നേറ്റു. ശേഷം കാര്യമെന്താണെന്നറിയാൻ പതിയെ കോണിപ്പടികളിറങ്ങി താഴേക്ക് ചെന്നു...... ഹാളിലേക്ക് ചെല്ലുമ്പോൾ അവിടെ അമ്മയും നന്ദനും ഭാമയും എല്ലാവരും നിൽപ്പുണ്ട്..... ആരുടെ മുഖഭാവങ്ങളും മനസ്സിലാകുന്നില്ല. അവരെല്ലാം ഉമ്മറത്തേക്കിറങ്ങിയതും മെറിനും അവർക്കൊപ്പം ഉമ്മറത്തേക്കിറങ്ങി....... ആ നിമിഷമാണ് പടി കയറി വരുന്ന സഞ്ചുവിനെ കാണുന്നത്..... ഫുൾ യൂണിഫോമിലാണ്.... കൂടാതെ രണ്ട് വനിതാ പോലീസ് ഉൾപ്പെടെ മൂന്നു പേർ അവന്റെ പിന്നിലുമുണ്ട്..... സഞ്ജുവിന്റെ മുഖത്ത് തീർത്തും ഗൗരവം മാത്രം. അവൻ ആദ്യം നന്ദന് മുന്നിലേക്ക് വന്നു നിന്നു കുറച്ച് നിമിഷങ്ങൾക്കുള്ളിൽ അവിടെ നിന്ന് അമ്മയേയും ഭാമയേയും കടന്ന് കടന്ന് മെറിന് മുന്നിലേക്ക് വന്ന് നിന്നു..... അത്‌ കണ്ടതും മെറിൻ ഞെട്ടി..... മുഖം വിളറിവെളുത്തു..... ഭയം കൊണ്ടവളുടെ ഹൃദയമിടിപ്പ് കൂടി..... മെറിൻ """You're under arrest"""" തുടരും. 💚🌺 കണ്ണൂർകാരൻ 🌹🌹🌹🌹🌹🌹 #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
41 likes
3 comments 8 shares