𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2K views • 10 hours ago
#📙 നോവൽ തെറ്റും ചെയ്തില്ല അല്ലേ? പരിഹാസത്തോടെ ശ്രീഹരി അവളെ തുറിച്ചു നോക്കി.
അവന്റെ നിൽപ്പും ഭാവവും കണ്ടപ്പോൾ മീരയുടെ നെഞ്ചിടിപ്പ് കൂടി. കിഷോറും ശ്വാസമടക്കി പിടിച്ചു നിൽക്കുകയാണ്.
താലികെട്ട് ❤️ ഭാഗം 20 വായിക്കാം
(മുൻഭാഗം വായിക്കാത്തവർക്കായി കമന്റിൽ കൊടുത്തിട്ടുണ്ട്)
"ശ്രീഹരി... എന്ത് പ്രശ്നമാണെങ്കിലും നമുക്ക് താലികെട്ട് കഴിഞ്ഞു പരിഹാരം കാണാം. കാരണം എന്തിന്റെ പേരിലായാലും എന്റെ പെങ്ങളുടെ കണ്ണ് നിറയുന്നത് കണ്ട് നിൽക്കാൻ എനിക്ക് കഴിയില്ല.
ഇത്ര നാളും സ്നേഹിച്ചു നടന്നിട്ട് അവസാന നിമിഷം എല്ലാം പറഞ്ഞ് തീർത്തു ഇവളെ കരയിച്ചിട്ട് പോകാൻ ഞാൻ സമ്മതിക്കില്ല. അതുകൊണ്ട് മര്യാദയ്ക്ക് താലി കെട്ടിക്കോ. അതിനുശേഷം ആവാം സംസാരം."
വേണിയുടെ ചേട്ടൻ വിനീതാണ് അത് പറഞ്ഞത്. അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു. വേണി എന്ന് വച്ചാൽ അവന് ജീവനാണ്. അതുകൊണ്ട് അവളെ ആരെങ്കിലും കരയിച്ചാൽ നോക്കി നിൽക്കാൻ വിനീതിനു സാധിക്കില്ല.
"ഭീഷണി ആണോ വിനീതേട്ട." ശ്രീഹരി പുച്ഛത്തോടെ അവനെ നോക്കി.
"ഭീഷണിയൊന്നുമല്ല ശ്രീഹരി. നീ അവളെ കാണുന്നില്ലേ. നിങ്ങൾ തന്നെ അല്ലേ പരസ്പരം സ്നേഹിച്ചതും കല്യാണം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു കാര്യങ്ങൾ ഇവിടെ വരെ എത്തിച്ചത്. എന്നിട്ട് ഇപ്പോ നീ കല്യാണമേ വേണ്ടെന്ന് പറയുന്നതാണ് എനിക്ക് മനസ്സിലാകാത്തത്. ഇത് നീ ഇന്നലെയോ കുറച്ചു ദിവസം മുന്നെയോ പറഞ്ഞിരുന്നെങ്കിൽ ഒരു പരിഹാരം ഉണ്ടാക്കാമായിരുന്നു. പക്ഷേ മുഹൂർത്ത സമയത്ത് പറഞ്ഞത് ശരിയായില്ല. അതുകൊണ്ട് നീ ഈ കല്യാണം വേണ്ടെന്ന് പറഞ്ഞതിന്റെ കാര്യ കാരണമൊക്കെ നീ വേണിയുടെ കഴുത്തിൽ താലി കെട്ടിയ ശേഷം പറഞ്ഞാൽ മതി. ഇപ്പോ നമുക്ക് വെറുതെ കളയാൻ സമയമില്ല."
വിനീത് ധൃതി കൂട്ടി. ശ്രീഹരിയുടെ സംസാരത്തിൽ നിന്നും അവനെന്തോ തെറ്റിദ്ധാരണ സംഭവിച്ചുവെന്നാണ് വിനീത് അപ്പോഴും വിചാരിച്ചത്.
"നിങ്ങടെ പെങ്ങളെ എന്റെ പട്ടി താലി കെട്ടും."
വിനീതിനെ നോക്കി പറഞ്ഞിട്ട് ശ്രീഹരി വേണിക്ക് നേരെ തിരിഞ്ഞു.
"നിന്റെ അഭിനയം നന്നായിട്ടുണ്ട് വേണി. എന്തായാലും രണ്ട് വള്ളത്തിൽ കാല് ചവിട്ടിയുള്ള നിന്റെ ഈ നിൽപ്പ് ഇന്നത്തോടെ ഞാൻ അവസാനിപ്പിക്കുവാ. നിനക്ക് കൂടെ കിടക്കാൻ ഒരാളും കല്യാണം കഴിക്കാൻ വേറൊരാളും വേണമല്ലേ."
അവസാന വാചകങ്ങൾ ശ്രീഹരി അൽപ്പം ശബ്ദം താഴ്ത്തിയാണ് പറഞ്ഞതെങ്കിലും അവളുടെ അടുത്ത് നിന്നിരുന്ന വിനീതും അംബികയും വാസുദേവനും അവൻ പറഞ്ഞത് വ്യക്തമായി. അത് കേട്ട മാത്രയിൽ അവരുടെയെല്ലാം മുഖത്ത് ഞെട്ടിൽ പടർന്നു.
"ശ്രീയേട്ടാ... എന്തൊക്കെയാ ഈ പറയണേ?" നടുക്കം വിട്ട് മാറാതെ വേണി ചോദിച്ചു.
അവളുടെ മുഖം കണ്ണീരിൽ കുതിർന്നിരുന്നു.
"എന്താടാ ദ്രോഹി... നീയെന്റെ പെങ്ങളെ പറ്റി പറഞ്ഞത്." ക്രോധത്തോടെ വിനീത് ശ്രീഹരിയുടെ ഷർട്ടിൽ കുത്തിപ്പിടിച്ചു.
"ഓഹ്... ഇപ്പോ ഞാൻ പറഞ്ഞതാ കുറ്റം. നിങ്ങടെ പെങ്ങൾക്ക് എന്ത് തോന്ന്യവാസം വേണമെങ്കിലും കാണിക്കാം അല്ലെ?"
വിനീതിന്റെ കൈകൾ ശ്രീഹരി കുടഞ്ഞെറിഞ്ഞു.
"ഡാ.. നീ എന്റെ മോളെ കുറിച്ച് അനാവശ്യം പറയുന്നോടാ. ഞങ്ങൾ അവളെ വളർത്തിയത് നല്ല അച്ചടക്കത്തോടെ തന്നെയാ. ഇനി നീ ഒരക്ഷരം എന്റെ മോളേ കുറിച്ച് മോശമായി പറഞ്ഞാൽ നിന്നെ ഇവിടെ തന്നെ ഇട്ട് അടിച്ചു
കൊ. ല്ലുമെടാ നായെ."
വാസുദേവൻ പാഞ്ഞു വന്ന് ശ്രീഹരിയുടെ കവി. ളിൽ
ആ. ഞ്ഞടിച്ചു.
"ഇപ്പോ നിങ്ങളെന്നെ ത. ല്ലിയത് ഞാൻ ക്ഷമിക്കുവാ. കാരണം കാര്യം അറിയാതെയാണല്ലോ നിങ്ങളിപ്പോ എന്നെ അടിച്ചത്." അടികൊണ്ട കവിളിൽ തലോടി കൊണ്ട് ശ്രീഹരി പുച്ഛത്തോടെ ചിരിച്ചു.
"ശ്രീഹരി... നിനക്കെന്തൊ തെറ്റിദ്ധാരണ സംഭവിച്ചത് പോലെയാണ് എനിക്ക് തോന്നുന്നത്. എന്താണെങ്കിലും നമുക്ക് സമാധാനത്തോടെ സംസാരിച്ചു പരിഹരിക്കാം. അല്ലാതെ ഇത്രേം ആളുകൾക്ക് മുന്നിൽ വച്ച് കല്യാണം വേണ്ടെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി ഞങ്ങളെ നാണം കെടുത്തരുത്."
വിനീത് അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
അപ്പോഴൊക്കെ വേണി ശ്രീഹരി പറഞ്ഞതിന്റെ അർത്ഥം ചികഞ്ഞെടുക്കാൻ ശ്രമിക്കുകയായിരുന്നു.
"ഒരു തെറ്റിദ്ധാരണയും സംഭവിച്ചിട്ടില്ല വിനീതേട്ട. നിങ്ങടെ ഈ നിൽക്കുന്ന പെങ്ങൾ കഴിഞ്ഞ കുറേ കൊല്ലമായിട്ട് എന്നെ വെറും വിഡ്ഢിയാക്കുകയായിരുന്നു. ഞാൻ ചതിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞത് തന്നെ കുറച്ചു ദിവസം മുൻപാണ്."
അത്രയും പറഞ്ഞപ്പോഴേക്കും ശ്രീഹരി കിതച്ചു.
"നീ എന്താ പറഞ്ഞു വരുന്നത്." വിനീത് അക്ഷമനായി.
"മോനേ... ഇവൻ കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ വെറുതെ നമ്മുടെ വേണി മോളേ കുറിച്ച് അപവാദം പറഞ്ഞുണ്ടാക്കാൻ ശ്രമിക്കുന്നതാണ്. അതുകൊണ്ട് ഇവനോടൊന്നും സംസാരിച്ചിട്ട് ഒരു കാര്യവുമില്ല." വാസുദേവൻ അവനെ അടിക്കാനായി വന്നു വീണ്ടും.
"അച്ഛാ... വേണ്ട. ശ്രീഹരിയോട് ഞാൻ സംസാരിച്ചോളാം." വിനീത് അദ്ദേഹത്തെ തടഞ്ഞു.
"നിങ്ങളൊക്കെ ഇതൊന്ന് കണ്ട് നോക്ക്. ഞാൻ ജീവനേക്കാൾ ഏറെ സ്നേഹിച്ച ഇവൾ ഇവള്ടെ മുറച്ചെറുക്കന്റെ കൂടെ എങ്ങനെയാണെന്ന്." തന്റെ ഫോണിൽ മുൻപ് പകർത്തിയ വേണിയും കിഷോറും ഒന്നിച്ചുള്ള ഫോട്ടോ വിനീതിനെയും അവന്റെ അമ്മയെയുമൊക്കെ കാണിച്ചു കൊണ്ട് ശ്രീഹരി പറഞ്ഞു.
ശ്രീഹരി നീട്ടിപ്പിടിച്ച അവന്റെ മൊബൈലിലെ ഫോട്ടോ കണ്ട് വിനീതും അംബികയുമൊക്കെ ഞെട്ടി. വാസുദേവൻ എന്താണെന്ന് നോക്കാൻ വന്നെങ്കിലും വിനീത് സമ്മതിച്ചില്ല.
ശ്രീഹരി പറഞ്ഞത് കേട്ട് ഞെട്ടി നിന്ന വേണി ഒന്നും മനസ്സിലാകാത്ത ഭാവത്തിൽ അവന്റെ ഫോണിലെ ഫോട്ടോയിലേക്ക് നോക്കി.
ശ്രീമംഗലത്തെ തന്റെ മുറിയിൽ പുതപ്പ് കൊണ്ട് നഗ്നത മറച്ചു കിഷോറിന്റെ നെഞ്ചിൽ കിടക്കുന്ന തങ്ങളുടെ ഫോട്ടോ കണ്ട് അവൾ ഞെട്ടിപ്പോയി. ഇതെല്ലാം കണ്ട് നിന്ന കിഷോറിന് താൻ ഇടപെടേണ്ട സമയമായെന്ന് തോന്നി. അതിനാൽ ഉടനെ തന്നെ അവൻ അവർക്കിടയിലേക്ക് പാഞ്ഞു വന്നു.
ശ്രീഹരിയുടെ മൊബൈലിലെ ചിത്രം കണ്ട് അവനും ഒരു നിമിഷം ഷോക്കായി. തങ്ങളുടെ കിടപ്പ് ശ്രീഹരി ഫോട്ടോ എടുത്തു വയ്ക്കുമെന്ന് അന്നവൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. അതിനാൽ കുറച്ചു നിമിഷത്തേക്ക് ഒന്നും മിണ്ടാനാവാതെ അവൻ തരിച്ചു നിന്നു.
"ഒരു ദിവസം വേണിയെ കാണാൻ ശ്രീമംഗലത്ത് വന്നപ്പോ ഞാൻ കണ്ട കാഴ്ചയാണ് ഇത്. ദൈവം ആയിട്ടാണ് അന്നീ കാഴ്ച എനിക്ക് കാണിച്ചു തന്നത്. അല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോഴും സത്യം അറിയാതെ ഒരു പൊട്ടനെ പോലെ ഇവളെ കണ്ണടച്ച് വിശ്വസിച്ചു താലി കെട്ടി ഭാര്യ ആക്കിയേനെ."
ശ്രീഹരി ശബ്ദം താഴ്ത്തിയാണ് സംസാരിച്ചത്. തങ്ങളുടെ ഈ സംസാരം ഒന്നും മറ്റ് ബന്ധുക്കളോ നാട്ടുകാരോ കേൾക്കുന്നതിൽ അവനും വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. താനീ കല്യാണത്തിൽ നിന്നും പിന്മാറുന്നത് വേണിയും വീട്ടുകാരും അറിഞ്ഞിരുന്നാൽ മതി എന്ന് മാത്രമേ അവനുണ്ടായിരുന്നുള്ളൂ.
"എനിക്ക് കുറച്ചു മാന്യത ഉള്ളത് കൊണ്ടാണ് ഞാനിത് നാട്ടുകാരെയും എന്റെ വീട്ടുകാരെയും ഈ നിമിഷം വരെ കാണിക്കാത്തത്. ഞാൻ സ്നേഹിച്ച പെണ്ണല്ലേ എന്നോർത്ത് മാത്രമാണ് ഈ ഔദാര്യം ഇവൾക്ക് കൊടുത്തത്.
എന്നെ വഞ്ചിച്ചു കൊണ്ടിരിക്കുമ്പോ തന്നെ ഒരു ഉളുപ്പും ഇല്ലാതെ ഒരുങ്ങി കെട്ടി എന്റെ മുന്നിൽ വന്ന് നിൽക്കാൻ നിനക്ക് ഉളുപ്പുണ്ടോ വേണി.
വേണി എന്നെ ചതിച്ചതിനു പ്രതികാരം വീട്ടാൻ വേണ്ടോയാണ് ഞാൻ ഈ ദിവസം വരെ ഒന്നും അറിയാത്ത മട്ടിൽ ക്ഷമയോടെ നിന്നത്. ഇനി എന്റെ ഊഴമാണ് വേണി. എന്നെ വഞ്ചിച്ചതിന് നിനക്ക് തരാൻ കഴിയുന്ന ഒരു മധുരമായ ശിക്ഷ തന്നെയായിരിക്കും അത്."
ശ്രീഹരി പരിഹാസത്തോടെ ചിരിച്ചു.
അതിനുശേഷം അവിടെ നടക്കുന്നതൊക്കെ പകപ്പോടെ നോക്കി നിൽക്കുന്ന മീരയെ ഒന്ന് നോക്കി.
"ഇന്ന് ഈ മണ്ഡപത്തിൽ വച്ച് തന്നെ എന്റെ കല്യാണം നടക്കും. പക്ഷേ വധു വേണി ആയിരിക്കില്ല."
ശ്രീഹരിയുടെ തീരുമാനം കേട്ട് എല്ലാവരും നടുങ്ങി. വേണിക്ക് താൻ ഇപ്പോൾ കുഴഞ്ഞു വീഴുമെന്ന് തോന്നി.
തുടരും
52 likes
4 comments • 30 shares