നോവൽ

205 Posts • 3M views
#📙 നോവൽ - മുറ ചെറുക്കൻ.... 🔻 ഭാഗം _66 ✍️ രചന - Aysha akbar നന്ദ്യാർ വട്ട പ്പൂക്കളെ മറച്ചെണ്ണ വണ്ണം വെള്ള മൂവാണ്ടൻ മാവിൽ നിന്നും തെങ്ങിലേക്കൊരു പന്തൽ വലിച്ച് കെട്ടി....... അതിനുള്ള നിർദ്ദേശങ്ങൾ നൽകിയെന്ന വണ്ണം ഉമ്മറത്തെ കസേരയിൽ ഗോപി കാലു നീട്ടിയിരുന്നു....... സച്ചു......സധ്യക്ക് വേണ്ട പച്ചക്കറി കളെല്ലാം നീയാ ഉണ്ണിയേട്ടന്റെ കയ്യീന്ന് വാങ്ങി കൊടുത്താൽ മതി... വിഷമില്ലാത്ത നല്ല പച്ചക്കറി കിട്ടും...... തറയിലിരുന്നു ഗോപിയുടെ കാലിൽ മരുന്ന് വെക്കുകയായിരുന്ന സച്ചുവിനോട് ഗോപിയത് പറയുമ്പോൾ സച്ചു ശെരിയെന്ന അർത്ഥത്തിലൊന്ന് തലയാട്ടി......... അപ്പോഴാണ് മുറ്റത്തൊരു കാറ് വന്ന് നിൽക്കുന്നത്..... അതിൽ നിന്നിറങ്ങിയത് മാളുവും ആദർഷുമായിരുന്നു..... അവളോടി വന്ന് ഇരിക്കുന്ന ഗോപിയുടെ കഴുത്തിൽ ചുറ്റി പിടിക്കുന്നതോടൊപ്പം സച്ചുവിന്റെ തലയിലൊന്ന് തട്ടി....... വാ മോനെ കയറ്..... ആദർശിനെ ഗോപി സ്നേഹത്തോടെ വിളിക്കുമ്പോൾ അവൻ ചിരിയോടെ അകത്തേക്ക് കയറിയിരുന്നു..... ആ വീടിന്റെ അകത്തളങ്ങളിൽ സന്തോഷം നിറഞ്ഞു കവിഞ്ഞു.......... അന്ന് വൈകുന്നേരം തന്നെയാണ് എല്ലാവരെയും കൂട്ടി സച്ചു ഡ്രെസ്സെടുക്കാൻ പോയത്...... ചില സമയങ്ങൾക്ക് സന്തോഷത്തിന്റെ ഗന്ധമാണ്......... തനൂജയും ഗായത്രിയും വർഷങ്ങൾക്ക് ശേശം ഒരുമിച്ച് ആഘോഷിക്കുന്ന തിരക്കിലായിരുന്നു.... മാളുവും മീനുവും ഇഷാനിയും പറഞ്ഞാലും തീരാത്ത വിശേഷങ്ങളുടെ കെട്ടഴിക്കുക യായിരുന്നു..... സച്ചു ഒരു കൈ താടിക്ക് വെച്ചു കൊണ്ട് ഡ്രൈവ് ചെയ്യൂ കയാണ്...... ഇടക്കെപ്പോഴോ മിററിലൂടെ ബാക്ക് സീറ്റിലേക്കൊരു നോട്ടം പാറി വീണു...... അതറിയാതെയെന്ന വണ്ണം അവളുടെ ശ്രദ്ധ മീനുവിന്റെ കഥ പറച്ചിലിലാണ്..... കനമില്ലാത്ത അവളുടെ മുടിയിഴകൾ തുറന്നിട്ട ഗ്ലാസ്സിലൂടെ വരുന്ന കാറ്റിൽ പാറി കളിക്കുന്നുണ്ട്....... സച്ചു വിന്റെ കണ്ണുകൾ എത്ര ശ്രമിച്ചിട്ടും അവളിലേക്ക് നീണ്ടു പോകാതിരുന്നില്ല....... മുമ്പിലേക്കും മിററിലേക്കും മാറി മാറി വീഴുന്ന അവന്റെ നോട്ടത്തിൽ എപ്പോഴോ അവളുടേ വിടർന്ന കണ്ണുകളും ഒന്ന് കൊരുത്തു........ പെട്ടെന്ന് ഏറെ മനോഹരമായൊരു പുഞ്ചിരി സച്ചുവിന്റെ ചുണ്ടിൽ പ്രത്യക്ഷപ്പെട്ടതും അവനത് മറക്കാനെന്ന വണ്ണം വിരലുകൾ ചുണ്ടുകൾക്ക് മേലൊന്ന് വെ ച്ചു..... അപ്പോഴും അവന്റെ കണ്ണുകളിൽ ആ ചിരി കത്തി നിൽക്കുന്നുണ്ടായിരുന്നു..... ഇഷാനിയുടെ കവിളിണ യൊന്നു ചുവന്നു ...... നാണം കൊണ്ടവളുടെ കൺ പീലികൾ ഒന്നിളകി.... അവനിലേക്ക് നോട്ടം കൊടുക്കാതെ പെട്ടെന്നവൾ പുറത്തേക്ക് മിഴികൾ നട്ടു..... അത്ര മേൽ ആ മിഴികളെ താങ്ങാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല.... ഇത് വരെയുള്ളതിനേക്കാൾ ശക്തമായ എന്തൊക്കെയോ വികാരങ്ങൾ ആ കണ്ണിൽ തെളിഞ്ഞു കാണുന്നുണ്ട്.... സ്വന്തമാണെന്ന അധികാരമോ സ്വന്തമാക്കാനുള്ള മോഹമോ അങ്ങനെ എന്തൊക്കെയോ.... അവന്റെ നോട്ടങ്ങളും ചലനങ്ങളും തനിക്ക് നൽകുന്ന സന്തോഷം അവൾക്ക് പോലും തിരിച്ചറിയാൻ കഴിയുന്നില്ലായിരുന്നു........ തുണിക്കടയിലെത്തിയതും സച്ചു ഒരു കസേരയിലേക്കിരുന്നു...... എല്ലാവരും കൂടി തുണികളെടുക്കുന്ന തിരക്കിലേക്ക് തിരിയുമ്പോൾ സച്ചു ഫോണിൽ നോക്കിയങ്ങനെയിരുന്നു..... കല്യാണ സാരി എടുക്കുന്ന തിരക്കിലാണ്....... കൂടുതൽ ഒരുക്കങ്ങൾക്കൊന്നും അവൾക്ക് താല്പര്യമില്ലെന്ന് അവനറിയാമായിരുന്നു..... എങ്കിലും വിവാഹം കേവലം രണ്ട് പേരുടെ മാത്രം സന്തോഷമല്ലല്ലോ ചുറ്റുമുള്ളവർക്കെല്ലാം അത് ആനന്ദമാണ്..... അത് കൊണ്ടായിരിക്കണം അവരുടെ കൂടി ഇഷ്ടം നോക്കി അവൾ എല്ലാത്തിനും പുഞ്ചിരിയോടെ നിന്ന് കൊടുക്കുന്നുണ്ട്...... പല സാരികളും ചുറ്റി നോക്കിയവർ ട്രയൽ ചെയ്യുന്നുണ്ട്....... ഒരോ സാരി ചുറ്റി ക്കഴിയുമ്പോഴും ഇഷാനി സച്ചുവിനെ യൊന്ന് നോക്കും.... അവനിൽ പ്രത്യേകിച്ച് ഭാവ മാറ്റവുമില്ലെന്ന് കാണുമ്പോൾ അവളിലൊരു നിരാശ പടരും..... അങ്ങനെ ഒരു സ്വർണ നിറത്തിലുള്ള പട്ട് സാറിയവൾ ചുറ്റിയതും അവളിലേക്ക് നോക്കിയ നോട്ടം സച്ചുവിന് പിൻവലിക്കാൻ കഴിഞ്ഞിരുന്നില്ല...... അത്ര യേറെ മനോഹരിയായിരുന്നവൾ.... ആ നിറത്തിൽ അവൾ വല്ലാതെ തിളങ്ങി.... ഒരു പക്ഷെ ആകാശത്തു ഉദിച്ചു നിൽക്കുന്ന ചന്ദ്രനെക്കാളേറെ...... അവന്റെ കണ്ണുകൾ പ്രണയാർദ്രമായി അവളെ തഴുകിയതും അവളുടെ കണ്ണുകളും വിടർന്നു......... ഇത് മതി...... അവൾ അത് പറയുമ്പോഴും കണ്ണുകൾ അവനിലായിരുന്നു...... നിറഞ്ഞൊരു പുഞ്ചിരി അവർ പരസ്പരം കൈ മാറി........ ഇരുട്ടും തോറും ആ വീട്ടിൽ കല്യാണത്തിന്റെ വെട്ടം തെളിഞ്ഞു തുടങ്ങിയിരുന്നു ...... കൂടുതൽ ആളുകളെയൊന്നും ക്ഷണിക്കാൻ സമയം കിട്ടിയിട്ടില്ലെങ്ങിൽ കൂടി അത്യാവശ്യം ചുറ്റുവട്ടത്തുള്ളവരും കുടുംബ ക്കാരുമായി ഏറെ പേർ വന്ന് പോകുന്നുണ്ട്... ഇഷാനിയുടെ മനസ്സിലേക്ക് പാതിരാ കാറ്റ് പതിയെ വീശി തുടങ്ങിയിരുന്നു.... അത് നൽകുന്ന കുളിരിൽ അവളൊന്നുലഞ്ഞു........ അവൾ പതിയെ ഉമ്മറത്തേ ആ തിണ്ണയിലൊന്നിരുന്നു..... പതിവിൽ കവിഞ്ഞെന്ന വണ്ണം ആ മുറ്റത് വെട്ടമുണ്ട്... ചെറു കാറ്റിനു കടന്ന് വരാൻ കഴിയാതെയെന്ന വണ്ണം ആളുകളുടെ തിരക്കാണ്..... അവളുടെ കണ്ണുകൾ പന്തലിനപ്പുറത്തായി നിൽക്കുന്ന നന്ദ്യാർ വട്ട ചെടിയിലേക്ക് നീണ്ടു പോയി.... പക്ഷെ കാണുന്നില്ല...... ആ കണ്ണുകളിൽ ചെറിയൊരു നിരാശ പോലെ..... അപ്പോഴാണ് പെട്ടെന്ന് തന്റെ മുടിയിലെന്തോ ഒന്ന് കൊളുത്തിയത് പോലെ അവൾക്ക് തോന്നിയത്...... അവൾ പെട്ടെന്ന് മുടിയിലൊന്ന് തൊട്ടതും ഒരു നന്ദ്യാർ വട്ട പൂവ് ഏറെ സുഗന്ധത്തോടേ അവളുടെ കയ്യിൽ തടഞ്ഞു..... അവളുടെ കണ്ണുകൾ വിടർന്നു....... അവൾ ഞെട്ടലോടെ ഒന്ന് തിരിഞ്ഞു നോക്കിയതും കയ്യിലൊരു ജഗ്ഗുമായി അകത്തേക്ക് കയറി പോകുന്ന സച്ചു അവൾക്കായെന്ന വണ്ണം പിറകിലേക്കൊന്ന് തിരിഞ്ഞ് നോക്കിയിരുന്നു...... അവന്റെ കണ്ണുകളിൽ തെളിഞ്ഞു നിൽക്കുന്ന പ്രണയത്തിന്റെ നോട്ടം അവളുടെ ഉള്ളിലാകെയൊരു സുഗന്ധം നിറച്ചിരുന്നു..... അവനവൾക്ക് നേരെ ഇരു കണ്ണുകളും ഒന്ന് ചിമ്മി...... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 എടൊ രവി.... താനിത്ര വാക്കിനു സ്ഥിരതയില്ലാത്തവനാണെന്ന് ഞാൻ കരുതിയിട്ടില്ല .... ഇത്രയും കല്യാണ ഒരുക്കങ്ങളൊക്കെ ചെയ്തിട്ട് ....... മുമ്പിൽ നിന്ന് തന്നെ അപമാനിക്കുന്ന രാജീവിനോട് പറയാൻ രവിക്ക് മറുപടിയുണ്ടായിരുന്നില്ല...... ഇനി മകൾക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ടെന്ന് വെക്കുന്നതിന് പകരം ഞങ്ങളെ കൊണ്ട് കൂടി ഈ കുരങ്ങ് കളിയെല്ലാം കളിപ്പിച്ചത് എന്തിനാണെന്ന് എനിക്കറിയണം....... രാജീവ്‌ ദേഷ്യത്തോടെ അത് പറയുമ്പോഴും നിശബ്ദനായിരിക്കാനെ രവിക്ക് കഴിയുകയായിരുന്നുള്ളു...... ഇനി നീയുമായില്ല യാതൊരു ബന്ധതത്തിനും ഞാനില്ല..... അതിനി ബിസിനെ സ്സായാലും.... രാജീവ് അതും പറഞ്ഞു ചവിട്ടി തുള്ളി കൊണ്ട് പുറത്തേക്ക് പോകുമ്പോൾ രവി അങ്ങനെയിരുന്നു...... അപമാന ഭാരത്താൽ രവി തല കുനിച്ചു..... പിള്ളേരെ ഇറക്കെട്ടെ ഞാൻ.. അവനെയങ് തീർക്കാൻ... മേനോന്നത് ചോദിക്കുമ്പോൾ രവി അയാളെ നോക്കി..... വേണ്ടാ..... അവനെ എനിക്ക് വേണം..... അതിന് ഈ കയ്യൊന്ന് ശെരിയായി കിട്ടണം...... അതിനുള്ള വഴി നീ പറഞ്ഞു താ...... രവിയത് പറയുമ്പോൾ തലച്ചോറിക്കൊരു വേദന ഇടിച്ചു കയറി തുടങ്ങിയിരുന്നു...... അതിനേക്കാൾ വലുതായി ഇപ്പൊ ഒന്നുമില്ലെന്ന ചിന്തയായിരുന്നു..... മാത്രവുമല്ല.......അവൻ ഇറങ്ങാൻ നേരം പറഞ്ഞത് പോലെ ഇതവന് മാത്രമേ ശരിയാക്കാൻ കഴിയു എന്ന ആ രു ഉൾ ഭയവും അയാൾക്കുണ്ടായിരുന്നു... പക്ഷെ മേനോന്റെ മുമ്പിൽ അയാളത് കാണിച്ചില്ലെന്ന് മാത്രം........ ഇപ്പൊ തൽക്കാലം ഞാൻ മെഡിസിൻ തരരാം..... നാളെ നമുക്ക് എക്സ് റേ എടുത്തു നോക്കാം....... മേനോൻ അത് പറയുമ്പോൾ വേദന കൊണ്ട് രവിക്ക് നിൽപ്പുറക്കുന്നില്ലായിരുന്നു.... മേനോൻ പെയിൻ കില്ലറിൽ നിന്ന് ഒന്നെടുത്തു കൊണ്ട് രവിക്ക് നേരെ നീട്ടുമ്പോൾ അയാളാ ഗുളിക യിൽ നിന്ന് ഒരുമിച്ച് മൂന്നെണ്ണമെടുത്തൊരു ധൃതിയോടെ വായിലേക്കിട്ടു ....... അത്ര മേൽ വേദന അയാളെ വരിഞ്ഞു മുറുക്കിയിരുന്നു.... ആ വേദനക്ക് ആക്കം കൂട്ടാനെന്ന വണ്ണം മനസ്സ് ഗായത്രിയുടെയും ഇഷാനിയുടെയും സച്ചുവിന്റെ യും മുഖവും ആ സന്ദർഭവുമെല്ലാം ഓർമിപ്പിക്കും തോറും രവി ദേഷ്യത്തോടെ അലറി വിളിച്ചു......... (തുടരും) Aysha Akbar #💞 പ്രണയകഥകൾ #📔 കഥ
371 likes
35 comments 70 shares
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _10 ✍️ രചന - ജിഫ്ന നിസാർ ❤‍🔥❤‍🔥 പോയോ.. മുണ്ടൊക്കെ മടക്കി കുത്തി വല്ലാത്തൊരു ആശ്വാസഭാവത്തോടെ നടന്നു വരുന്ന കാശിയെ നോക്കി ശിവ ചിരിയോടെ ചോദിച്ചു. "അതങ്ങനെ ഒറ്റയ്ക്ക് പോവൂല. കയറ്റി വിട്ടു.. ശിവയെ നോക്കി അവനും ചിരിക്കുന്നുണ്ട്. അതിനു നിന്നോട് വല്ലാത്ത സ്നേഹമാണെടാ.. "എല്ലാം അറിയാവുന്ന നീ ഇങ്ങനെ പറയരുത് ശിവ.. അവൾക്കൊപ്പം കൂടാതെ അവളെയൊന്ന് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചൂടെ നിനക്ക്.." കാശിയുടെ സ്വരം മാറി..ച്ചിരി മാഞ്ഞു. ഹാ ബെസ്റ്റ്.. പഠിച്ച പണി പതിനെട്ടും നോക്കി നീ അവളെ പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിച്ചിട്ടും നടന്നിട്ടില്ല. പിന്നെയാ ഇനി ഞാൻ പറഞ്ഞിട്ട് മനസ്സിലാവുന്നത്.. നമ്മളില്ലപ്പാ.. " ശിവ വളരെ പെട്ടന്ന് തന്നെ ഒഴിഞ്ഞു മാറി. എവറസ്റ്റ് കീഴടക്കി വരുന്നതാണ് കാശിയുടെ കാര്യം കാർത്തികയെ പറഞ്ഞു മനസ്സിലാക്കുക എന്നതിനേക്കാൾ കൂടുതൽ എളുപ്പമെന്ന് അവനു തോന്നി. അവള് നിന്നെയും കൊണ്ടെ പോകൂ കാശി.. " ശിവ പറഞ്ഞത് കേൾക്കാത്തത് പോലെ കാശി തിരിഞ്ഞു നടന്നു കൊണ്ടൊരു ഇരിപ്പിടത്തിൽ പോയിരുന്നു. പത്തു മിനിറ്റ് കൂടിയുണ്ട്.. ചായ വേണോ ഡാ.." ശിവ അവന്റെ അരികിലേക്ക് വന്നിരുന്നു കൊണ്ട് ചോദിച്ചു. വേണ്ട.. കടുപ്പത്തിലാണ് മറുപടി. അതോടെ ശിവ ബാഗ് അവന്റെ മടിയിലേക്ക് വെച്ചു കൊടുത്തു കൊണ്ട് എഴുന്നേറ്റ് പോയി. പോക്കറ്റിൽ കിടന്നു ഫോൺ ബെല്ലടിക്കുന്നത് കേട്ടതും കാശി അതെടുത്തു.. അതിലേക്ക് നോക്കുമ്പോൾ തെളിഞ്ഞു കണ്ട പേര്. അവന്റെ അത് വേറെയുമുള്ള മൂഡോക്കെ മാറി.. പകരം ഉള്ളിൽ തണുപ്പ് നിറയുന്നുണ്ട്. അച്ഛമ്മേ..." നീട്ടി വിളിക്കുമ്പോൾ ഉത്തരമൊന്നുമില്ല. ആള് പിണക്കമാണോ ഇനി..? അവനു ചിരി വന്നു ആ മൗനമറിഞ്ഞപ്പോൾ "അച്ഛമ്മയ്ക്കും വേണ്ടാതായോ എന്നെ.." കാശ്യേ... മോനെ.. എന്തൊക്കെയാ നീ ഈ പറയുന്നേ.. "തൊട്ടടുത്ത നിമിഷം ഉത്തരം കിട്ടിയതും അവനൊരു കള്ളത്തരത്തോടെ ചിരിച്ചു. അവനറിയാം ആ പിണക്കത്തിന്റെ കാരണമെന്തെന്ന്.. അവനറിയാം.. ആ പിണക്കം എങ്ങനെ തീർക്കണമെന്നും. "നിനക്കല്ലേ എന്നെ വേണ്ടതായത്.. നീയല്ലേ ഈ വഴി വരാത്തതും.. അതിനവൻ ഉത്തരമൊന്നും പറഞ്ഞില്ല. പക്ഷേ ഉള്ളിൽ വല്ലാത്തൊരു അസ്വസ്ത്ഥത തോന്നി തുടങ്ങി.. വീണ്ടും. "അച്ഛമ്മയ്ക്ക് നിന്നെ കാണാൻ തോന്നുന്നു കാശ്യേ.. വരോ നീ ഇങ്ങട്ട്." വരാം അച്ഛമ്മേ.." അവരുടെ ആ.. ചോദ്യം.. അതിനുള്ളിൽ അവർ തനിക്കായി കരുതി വെച്ച സ്നേഹത്തെ കുറിച്ച് മാത്രം ഓർത്താൽ മതിയായിരുന്നു കാശിക്ക് പിന്നൊന്നും ഓർക്കാതെ അങ്ങനൊരു ഉത്തരം കൊടുക്കാൻ. സുഖല്ലേ നിനക്ക്..? സുഖമാണ് അച്ഛമ്മേ..അവിടെയോ..? "ഇവിടെ... ഇവിടെ എനിക്കറിയില്ല കാശ്യേ.. ഈ മുറിയിലേക്ക് വരുന്നത് ഗായും കുഞ്ഞും ആണ്.. അത്‍ങ്ങൾക്കിവിടെ യാതൊരു സുഖവുമില്ലെന്ന് മാത്രം അച്ഛമ്മക്കറിയാം.." അവരുടെ സ്വരം വല്ലാതെ പതിഞ്ഞു പോയിരുന്നു.. അത് പറയുമ്പോൾ. ഏട്ടത്തി ണ്ടോ അവിടെ.. ഒന്ന് ഫോൺ കൊടുത്തേ അച്ഛമ്മേ.. " ഗായത്രി ആയിരിക്കും അവർക്ക് ഫോൺ വിളിച്ചു കൊടുത്തതെന്ന് അറിയാവുന്ന കാശി പറഞ്ഞു. നിന്നെ വിളിക്കുന്നു മോളെ ന്നൊരു പറച്ചിലിനൊപ്പം.. ഹലോ എന്നൊരു പതറി കൊണ്ടുള്ള ശബ്ദം. കാശിയുടെ ഹൃദയം പിടഞ്ഞു.. അതിനുള്ളിൽ അവൾ അടക്കി പിടിച്ച വേദന അറിഞ്ഞെന്ന പോലെ. ഏട്ടത്തി.. പറയ്യ് കാശി.. സുഖമാണോ നിനക്ക്.. മ്മ്.. സുഖം ഏട്ടത്തി.. എന്നാൽ ആ ചോദ്യം അവളോട് തിരിച്ചു ചോദിക്കാൻ കാശിക്ക് തോന്നിയില്ല. "കല്ലു മോളെവിടെ.. ഇവിടുണ്ട്.. എന്റെ ഒക്കത്തു തന്നെ.. ഏട്ടനിപ്പോ.." അവനൊരു വല്ലായ്മയോടെ ചോദ്യം പാതിയിൽ നിർത്തി.. "അങ്ങനെ തന്നെ കാശി.. അതിലൊന്നും ഒരു മാറ്റവും വരില്ലെന്ന് എന്നേക്കാൾ നിനക്കറിയില്ലേ.. നീ ഉള്ളത് കൊണ്ട് എനിക്കന്നു എന്റെ ജീവൻ തിരികെ കിട്ടി.. എന്റെ കുഞ്ഞിനേയും. പക്ഷേ.. പക്ഷേ ഇപ്പൊ തോന്നുന്നെടാ.. അത് വേണ്ടായിരുന്നു. എന്നെങ്കിലും നന്നാവുമെന്ന് കരുതി ഞാൻ നിന്റെ ഏട്ടന്റെ ജീവിതത്തിലേക്ക് തിരിച്ചു വരരുതായിരുന്നു.. അവിഹിത സന്ദതിന്ന് എന്റെ മോളെ കൂടി വിളിക്കുന്നവന്റെ കൂടെ.. എനിക്ക് വയ്യ കാശി.. നീയും അച്ഛമ്മയും ഇപ്പോഴും കൂടെ നിൽക്കുന്നത് കൊണ്ടാ.. അല്ലേൽ.. അല്ലേൽ ഞാൻ..." ഗായത്രിയുടെ ശബ്ദത്തിലൊരു കരച്ചിലിന്റെ പേരും മഴ ഒളിച്ചു നിൽക്കുന്നുണ്ട്.. അതിനെ അവനറിയാം..അവനത് ഒരിക്കൽ അറിഞ്ഞതാണ്. ഒരിക്കൽ.. ഇതേ കടച്ചിലോടെ... കരച്ചിലോടെ അവൾ അവനു മുന്നിൽ വന്നു നിന്നിരിന്നു.. അന്നവൾ പറഞ്ഞു കൊടുത്തൊരു കഥയുണ്ട്.. തന്നെ സ്നേഹിച്ചു ചതിച്ച് ഇപ്പൊ പഠനം തീർന്ന് ജോലി ഒക്കെ ആയപ്പോ കറി വേപ്പില പോലെ വലിച്ചെറിയാൻ തയ്യാറാവുന്ന അവന്റെ ഏട്ടനെ കുറിച്ചൊരു പ്രണയകഥ. "ഞാൻ.. ഞാൻ ഒറ്റക്കാണെങ്കിൽ.. എന്റെ ജീവൻ കളഞ്ഞിട്ടെങ്കിലും വിഷ്ണുവേട്ടനെ വിട്ട് പോകുമായിരുന്നു കാശി.. പക്ഷേ.. പക്ഷേ എന്റെ കുഞ്ഞ്.. എനിക്ക് ജീവിക്കാൻ കൊതി തോന്നുന്നു.എന്റെ സ്നേഹം കൊണ്ട്.. കുഞ്ഞിനെ കൊണ്ട് പഴയ വിഷ്ണുവേട്ടനെ തിരിച്ചു പിടിക്കാൻ കഴിയും എന്ന് തോന്നുന്നു.." അന്ന് തനിക് മുന്നിൽ വന്നു കെഞ്ചി പറഞ്ഞവൾ.. ഏട്ടന്റെ ചതിയുടെ ഇര.. കോളേജിൽ ആഘോഷമാക്കാൻ ഏട്ടൻ കണ്ടു പിടിച്ചൊരു നേരം പോക്ക് മാത്രമായിരുന്നു അവനവൾ. പക്ഷേ ഗായത്രി ഹൃദയം കൊണ്ട് സ്നേഹിച്ചു.. ജോലിയും നിലയും വിലയുമായപ്പോൾ അവളെക്കാൾ നല്ല ഒരുത്തിയെ വേണമെന്ന് തോന്നിയവനെ സ്വന്തമാക്കി തന്റെ സ്നേഹം കൊണ്ടവനെ തിരുത്താൻ കഴിയുമെന്ന് വിശ്വാസിക്കുന്ന ലോകത്തിലെ വിഡ്ഢികളായ എല്ലാ കാമുകിമാരെയും പോലെ അവളും കരുതി. അവളുടെ ജീവിതത്തിലെ ഏറ്റവും വലിയൊരു വിഡ്ഢിത്തം.. കാശി കൂടെ നിന്നു.. വിഷ്ണുവിനവളെ ഉപേക്ഷിച്ചു പോകാൻ കഴിയാത്ത വിധം കത്രിക പൂട്ടിട്ടു പൂട്ടി കൊണ്ട് കാശി അവളുടെ കൂടെ നിന്നു. ഏട്ടൻ കാരണം ഒരു പാവപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്യരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവന് കിട്ടിയ സമ്മാനം വളരെ വലുതായിരുന്നു. ഗായത്രി രണ്ടു മാസം ഗർഭിണിയായിരുന്നു വിഷ്‌ണു അവളെ സ്വീകരിക്കുമ്പോൾ. അതവന്റെ കുഞ്ഞ് തന്നെയാണെന്ന് വിഷ്ണുവിന് ഉറപ്പുണ്ടെങ്കിലും.. കാശിയെ തോൽപ്പിക്കാൻ.. ഗായത്രിയെ തകർക്കാൻ.. തന്റെ ജീവിതത്തിലേക്ക് കയറി വരാൻ കാശിക്ക് അവൾ അവളെ കൊടുത്തതിന്റെ സമ്മാനമണാ കുഞ്ഞെന്ന് വരെയും വിഷ്ണു പറഞ്ഞു. അതറിഞ്ഞു കൊണ്ടാണ് താൻ അവളെ ഉപേക്ഷിച്ചു കളഞ്ഞതെന്ന് പറഞ്ഞു.. അവന്റെ മുഖം രക്ഷിക്കാൻ അവൻ ഗായത്രിയെ തന്റെ തലയിൽ കെട്ടി വെക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞു. അതൊക്കെ തന്നെ അവനിൽ നിന്നും പ്രതീക്ഷിക്കുന്ന കാശി അതത്ര കാര്യമാക്കിയില്ല. അവനെ അറിയാവുന്നവരും. കുറെ പറഞ്ഞു മടുത്തപ്പോൾ വിഷ്ണു പിന്നെ അടവ് മാറ്റി. അച്ഛമ്മയെ കാണാൻ വരുന്നവൻ ശെരിക്കും ഗായത്രിയുമായി ബന്ധം പുതുക്കാനാണ് വരുന്നതെന്ന് പറഞ്ഞു.. എന്നിട്ടും നാരായിണിയമ്മ കാണാൻ വിളിക്കുമ്പോഴെല്ലാം കാശി അവരെ കാണാൻ പോകും. പോകുമ്പോൾ അച്ഛമ്മയ്ക്ക് ഡ്രസ്സ് എടുക്കുന്നതിനൊപ്പം തന്നെ കല്ലു മോൾക്കും ഗായത്രിക്കും ഡ്രസ്സ് എടുക്കും.പലഹാരങ്ങൾ വാങ്ങിക്കും.. തെറ്റ് ചെയ്ത്ട്ടില്ല.. ചെയ്യുന്നില്ല എന്നുള്ള ബോധം അവനുള്ളിലുണ്ടായിരിക്കുന്നടത്തോളം കാലം അവനാ ആരോപണങ്ങളെ ഭയന്നില്ല.. തോല്പിക്കാൻ ശ്രമിക്കുന്നവരുടെ മുന്നിൽ തല ഉയർത്തി കൊണ്ട് തന്നെ അവൻ കയറി ചെല്ലും.. കാശ്യേ.. വീണ്ടും അച്ഛമ്മയുടെ വിളി.. വെക്കട്ടെ അച്ഛമ്മേ.. ബസ് എടുക്കാൻ ടൈമായി.. ഇനി പിന്നെ വിളിക്കാം കേട്ടോ.. " ശിവ ചായയുമായി വരുന്നത് കണ്ടതും കാശി വേഗം കോൾ കട്ട് ചെയ്തു. "കുഞ്ഞാറ്റ ആണോടാ വിളിച്ചത്..." അവന്റെ മുഖം കണ്ടിട്ട് ശിവ ചിരിയോടെ ചോദിച്ചു. "നിന്റമ്മേടെ നായര്.." കാശിക്കവന്റെ ചോദ്യം കേട്ടിട്ട് ദേഷ്യം വന്നു. "അതിപ്പോ എന്തിനാ മൂപ്പര് നിന്നെ വിളിക്കുന്നത്.. സ്വന്തം മോനായ എന്നെ വിളിച്ചൂടെ. " ശിവ കണ്ണ് ചിമ്മി കാണിച്ചു. "സ്വന്തം മോനത്ര പോരാഞ്ഞിട്ടാവും.." അവന്റെ കയ്യിലെ ചായ വാങ്ങിച്ചു കൊണ്ട് കാശി പറഞ്ഞു. ശിവ ചിരിച്ചതല്ലാതെ അതിനുത്തരമൊന്നും പറഞ്ഞില്ല. അച്ഛമ്മയെ കാണാൻ പോണം ശിവ.." ചായ ഊതി കുടിച്ച് കൊണ്ടത് പറയുമ്പോഴും അങ്ങോട്ട് പോണതോർക്കുമ്പോഴുള്ള ഒരു വല്ലായ്മയുണ്ടവന്. പറഞ്ഞില്ലെങ്കിലും ശിവക്കതറിയാം. ഇനിയിപ്പോ ആ അസ്വസ്ത്ഥയൊക്കെ ഉണ്ടെങ്കിൽ കൂടിയും അച്ഛമ്മ വിളിച്ച സ്ഥിതിക്ക് അവൻ പോകുമെന്നും അറിയാം.. പിന്നെയൊന്നും പറയാതെ രണ്ടു പേരും പെട്ടന്ന് ചായ കുടിയൊക്കെ കഴിഞ്ഞു തിരികെ മടങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങി.ഒന്നോ രണ്ടോ മിനിറ്റ് കൂടി ബാക്കിയുള്ളപ്പോൾ കാശി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. ആളുകൾ നിറഞ്ഞിട്ടുണ്ട്. എങ്കിലും മുന്നിലെ നീളൻ സീറ്റിലെക്ക് അവന്റെ കണ്ണൊന്നു പാളി.. അവിടെ ഇരുന്നു കൊണ്ട് തന്നെ കണ്ണിമാ വെട്ടാതെ നോക്കിയിരുന്ന ഒരുവൾ.. അവനൊന്ന് തല കുടഞ്ഞു.. ഇറങ്ങി പോകാതെ അവളപ്പോഴും അവിടെ തന്നെ ഇരിപ്പുണ്ടെന്ന് അവനു തോന്നി. വെറുതെ ഇരിക്കുവല്ല.. തന്നെ നോക്കി നോക്കി ശല്യപ്പെടുത്തി കൊണ്ടവൾ അവിടുണ്ട്.. കാശി ബസ് സ്റ്റാർട്ട്‌ ചെയ്തു.. ആ ഭാഗത്തേക്ക് നോക്കുമ്പോഴൊക്കെയും അവളവിടെ ഉണ്ടെന്നവന് പിന്നെയും തോന്നി. സ്റ്റാന്റിൽ നിന്നിറങ്ങുമ്പോൾ.. ബസ്സിനുള്ളിലെ സംസാരങ്ങൾ വല്ലാതെ മുഷിച്ചിലുണ്ടാക്കിയപ്പോൾ അവൻ കൈ നീട്ടി സ്റ്റിരിയോ ഓൺ ചെയ്തു. അപ്പോഴും അവനവളെ ഓർമ വന്നു. പാടി നിർത്തിയിടത്തു നിന്നും വീണ്ടും പ്രണയഗാനങ്ങൾ തന്നെ തുടർന്നപ്പോഴും അവനവളെ ഓർമ വന്നു... തുടരും.. മുദ്ര ശ്രദ്ധിക്കണം കേട്ടോ.. വന്നത് ഓർമ മാത്രമാണ്.. പ്രണയമല്ല. അതിൽ പിടിച്ചു കയറാൻ നോക്കരുത്. ഇഷ്ടമില്ലാത്തവരെയും നമ്മുക്ക് ഓർമ വരും.. അത് മറക്കുകയും ചെയ്യരുത്.. റിവ്യൂ കുറഞ്ഞു കുറഞ്ഞു പോകുന്നുണ്ട് കേട്ടോ.. വായിക്കുന്നവർ വല്ലതും പറഞ്ഞു പോയാലല്ലേ എഴുതാൻ ഒരിത് കിട്ടൂ.. സ്‌നേഹത്തോടെ നിങ്ങളുടെ സ്വന്തം jif #💞 പ്രണയകഥകൾ #📔 കഥ
144 likes
29 comments 25 shares