നോവൽ

134 Posts • 3M views
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2K views 10 hours ago
#📙 നോവൽ തെറ്റും ചെയ്തില്ല അല്ലേ? പരിഹാസത്തോടെ ശ്രീഹരി അവളെ തുറിച്ചു നോക്കി. അവന്റെ നിൽപ്പും ഭാവവും കണ്ടപ്പോൾ മീരയുടെ നെഞ്ചിടിപ്പ് കൂടി. കിഷോറും ശ്വാസമടക്കി പിടിച്ചു നിൽക്കുകയാണ്. താലികെട്ട് ❤️ ഭാഗം 20 വായിക്കാം (മുൻഭാഗം വായിക്കാത്തവർക്കായി കമന്റിൽ കൊടുത്തിട്ടുണ്ട്) "ശ്രീഹരി... എന്ത് പ്രശ്നമാണെങ്കിലും നമുക്ക് താലികെട്ട് കഴിഞ്ഞു പരിഹാരം കാണാം. കാരണം എന്തിന്റെ പേരിലായാലും എന്റെ പെങ്ങളുടെ കണ്ണ് നിറയുന്നത് കണ്ട് നിൽക്കാൻ എനിക്ക് കഴിയില്ല. ഇത്ര നാളും സ്നേഹിച്ചു നടന്നിട്ട് അവസാന നിമിഷം എല്ലാം പറഞ്ഞ് തീർത്തു ഇവളെ കരയിച്ചിട്ട് പോകാൻ ഞാൻ സമ്മതിക്കില്ല. അതുകൊണ്ട് മര്യാദയ്ക്ക് താലി കെട്ടിക്കോ. അതിനുശേഷം ആവാം സംസാരം." വേണിയുടെ ചേട്ടൻ വിനീതാണ് അത് പറഞ്ഞത്. അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു. വേണി എന്ന് വച്ചാൽ അവന് ജീവനാണ്. അതുകൊണ്ട് അവളെ ആരെങ്കിലും കരയിച്ചാൽ നോക്കി നിൽക്കാൻ വിനീതിനു സാധിക്കില്ല. "ഭീഷണി ആണോ വിനീതേട്ട." ശ്രീഹരി പുച്ഛത്തോടെ അവനെ നോക്കി. "ഭീഷണിയൊന്നുമല്ല ശ്രീഹരി. നീ അവളെ കാണുന്നില്ലേ. നിങ്ങൾ തന്നെ അല്ലേ പരസ്പരം സ്നേഹിച്ചതും കല്യാണം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു കാര്യങ്ങൾ ഇവിടെ വരെ എത്തിച്ചത്. എന്നിട്ട് ഇപ്പോ നീ കല്യാണമേ വേണ്ടെന്ന് പറയുന്നതാണ് എനിക്ക് മനസ്സിലാകാത്തത്. ഇത് നീ ഇന്നലെയോ കുറച്ചു ദിവസം മുന്നെയോ പറഞ്ഞിരുന്നെങ്കിൽ ഒരു പരിഹാരം ഉണ്ടാക്കാമായിരുന്നു. പക്ഷേ മുഹൂർത്ത സമയത്ത് പറഞ്ഞത് ശരിയായില്ല. അതുകൊണ്ട് നീ ഈ കല്യാണം വേണ്ടെന്ന് പറഞ്ഞതിന്റെ കാര്യ കാരണമൊക്കെ നീ വേണിയുടെ കഴുത്തിൽ താലി കെട്ടിയ ശേഷം പറഞ്ഞാൽ മതി. ഇപ്പോ നമുക്ക് വെറുതെ കളയാൻ സമയമില്ല." വിനീത് ധൃതി കൂട്ടി. ശ്രീഹരിയുടെ സംസാരത്തിൽ നിന്നും അവനെന്തോ തെറ്റിദ്ധാരണ സംഭവിച്ചുവെന്നാണ് വിനീത് അപ്പോഴും വിചാരിച്ചത്. "നിങ്ങടെ പെങ്ങളെ എന്റെ പട്ടി താലി കെട്ടും." വിനീതിനെ നോക്കി പറഞ്ഞിട്ട് ശ്രീഹരി വേണിക്ക് നേരെ തിരിഞ്ഞു. "നിന്റെ അഭിനയം നന്നായിട്ടുണ്ട് വേണി. എന്തായാലും രണ്ട് വള്ളത്തിൽ കാല് ചവിട്ടിയുള്ള നിന്റെ ഈ നിൽപ്പ് ഇന്നത്തോടെ ഞാൻ അവസാനിപ്പിക്കുവാ. നിനക്ക് കൂടെ കിടക്കാൻ ഒരാളും കല്യാണം കഴിക്കാൻ വേറൊരാളും വേണമല്ലേ." അവസാന വാചകങ്ങൾ ശ്രീഹരി അൽപ്പം ശബ്ദം താഴ്ത്തിയാണ് പറഞ്ഞതെങ്കിലും അവളുടെ അടുത്ത് നിന്നിരുന്ന വിനീതും അംബികയും വാസുദേവനും അവൻ പറഞ്ഞത് വ്യക്തമായി. അത് കേട്ട മാത്രയിൽ അവരുടെയെല്ലാം മുഖത്ത് ഞെട്ടിൽ പടർന്നു. "ശ്രീയേട്ടാ... എന്തൊക്കെയാ ഈ പറയണേ?" നടുക്കം വിട്ട് മാറാതെ വേണി ചോദിച്ചു. അവളുടെ മുഖം കണ്ണീരിൽ കുതിർന്നിരുന്നു. "എന്താടാ ദ്രോഹി... നീയെന്റെ പെങ്ങളെ പറ്റി പറഞ്ഞത്." ക്രോധത്തോടെ വിനീത് ശ്രീഹരിയുടെ ഷർട്ടിൽ കുത്തിപ്പിടിച്ചു. "ഓഹ്... ഇപ്പോ ഞാൻ പറഞ്ഞതാ കുറ്റം. നിങ്ങടെ പെങ്ങൾക്ക് എന്ത് തോന്ന്യവാസം വേണമെങ്കിലും കാണിക്കാം അല്ലെ?" വിനീതിന്റെ കൈകൾ ശ്രീഹരി കുടഞ്ഞെറിഞ്ഞു. "ഡാ.. നീ എന്റെ മോളെ കുറിച്ച് അനാവശ്യം പറയുന്നോടാ. ഞങ്ങൾ അവളെ വളർത്തിയത് നല്ല അച്ചടക്കത്തോടെ തന്നെയാ. ഇനി നീ ഒരക്ഷരം എന്റെ മോളേ കുറിച്ച് മോശമായി പറഞ്ഞാൽ നിന്നെ ഇവിടെ തന്നെ ഇട്ട് അടിച്ചു കൊ. ല്ലുമെടാ നായെ." വാസുദേവൻ പാഞ്ഞു വന്ന് ശ്രീഹരിയുടെ കവി. ളിൽ ആ. ഞ്ഞടിച്ചു. "ഇപ്പോ നിങ്ങളെന്നെ ത. ല്ലിയത് ഞാൻ ക്ഷമിക്കുവാ. കാരണം കാര്യം അറിയാതെയാണല്ലോ നിങ്ങളിപ്പോ എന്നെ അടിച്ചത്." അടികൊണ്ട കവിളിൽ തലോടി കൊണ്ട് ശ്രീഹരി പുച്ഛത്തോടെ ചിരിച്ചു. "ശ്രീഹരി... നിനക്കെന്തൊ തെറ്റിദ്ധാരണ സംഭവിച്ചത് പോലെയാണ് എനിക്ക് തോന്നുന്നത്. എന്താണെങ്കിലും നമുക്ക് സമാധാനത്തോടെ സംസാരിച്ചു പരിഹരിക്കാം. അല്ലാതെ ഇത്രേം ആളുകൾക്ക് മുന്നിൽ വച്ച് കല്യാണം വേണ്ടെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി ഞങ്ങളെ നാണം കെടുത്തരുത്." വിനീത് അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. അപ്പോഴൊക്കെ വേണി ശ്രീഹരി പറഞ്ഞതിന്റെ അർത്ഥം ചികഞ്ഞെടുക്കാൻ ശ്രമിക്കുകയായിരുന്നു. "ഒരു തെറ്റിദ്ധാരണയും സംഭവിച്ചിട്ടില്ല വിനീതേട്ട. നിങ്ങടെ ഈ നിൽക്കുന്ന പെങ്ങൾ കഴിഞ്ഞ കുറേ കൊല്ലമായിട്ട് എന്നെ വെറും വിഡ്ഢിയാക്കുകയായിരുന്നു. ഞാൻ ചതിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞത് തന്നെ കുറച്ചു ദിവസം മുൻപാണ്." അത്രയും പറഞ്ഞപ്പോഴേക്കും ശ്രീഹരി കിതച്ചു. "നീ എന്താ പറഞ്ഞു വരുന്നത്." വിനീത് അക്ഷമനായി. "മോനേ... ഇവൻ കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ വെറുതെ നമ്മുടെ വേണി മോളേ കുറിച്ച് അപവാദം പറഞ്ഞുണ്ടാക്കാൻ ശ്രമിക്കുന്നതാണ്. അതുകൊണ്ട് ഇവനോടൊന്നും സംസാരിച്ചിട്ട് ഒരു കാര്യവുമില്ല." വാസുദേവൻ അവനെ അടിക്കാനായി വന്നു വീണ്ടും. "അച്ഛാ... വേണ്ട. ശ്രീഹരിയോട് ഞാൻ സംസാരിച്ചോളാം." വിനീത് അദ്ദേഹത്തെ തടഞ്ഞു. "നിങ്ങളൊക്കെ ഇതൊന്ന് കണ്ട് നോക്ക്. ഞാൻ ജീവനേക്കാൾ ഏറെ സ്നേഹിച്ച ഇവൾ ഇവള്ടെ മുറച്ചെറുക്കന്റെ കൂടെ എങ്ങനെയാണെന്ന്." തന്റെ ഫോണിൽ മുൻപ് പകർത്തിയ വേണിയും കിഷോറും ഒന്നിച്ചുള്ള ഫോട്ടോ വിനീതിനെയും അവന്റെ അമ്മയെയുമൊക്കെ കാണിച്ചു കൊണ്ട് ശ്രീഹരി പറഞ്ഞു. ശ്രീഹരി നീട്ടിപ്പിടിച്ച അവന്റെ മൊബൈലിലെ ഫോട്ടോ കണ്ട് വിനീതും അംബികയുമൊക്കെ ഞെട്ടി. വാസുദേവൻ എന്താണെന്ന് നോക്കാൻ വന്നെങ്കിലും വിനീത് സമ്മതിച്ചില്ല. ശ്രീഹരി പറഞ്ഞത് കേട്ട് ഞെട്ടി നിന്ന വേണി ഒന്നും മനസ്സിലാകാത്ത ഭാവത്തിൽ അവന്റെ ഫോണിലെ ഫോട്ടോയിലേക്ക് നോക്കി. ശ്രീമംഗലത്തെ തന്റെ മുറിയിൽ പുതപ്പ് കൊണ്ട് നഗ്നത മറച്ചു കിഷോറിന്റെ നെഞ്ചിൽ കിടക്കുന്ന തങ്ങളുടെ ഫോട്ടോ കണ്ട് അവൾ ഞെട്ടിപ്പോയി. ഇതെല്ലാം കണ്ട് നിന്ന കിഷോറിന് താൻ ഇടപെടേണ്ട സമയമായെന്ന് തോന്നി. അതിനാൽ ഉടനെ തന്നെ അവൻ അവർക്കിടയിലേക്ക് പാഞ്ഞു വന്നു. ശ്രീഹരിയുടെ മൊബൈലിലെ ചിത്രം കണ്ട് അവനും ഒരു നിമിഷം ഷോക്കായി. തങ്ങളുടെ കിടപ്പ് ശ്രീഹരി ഫോട്ടോ എടുത്തു വയ്ക്കുമെന്ന് അന്നവൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. അതിനാൽ കുറച്ചു നിമിഷത്തേക്ക് ഒന്നും മിണ്ടാനാവാതെ അവൻ തരിച്ചു നിന്നു. "ഒരു ദിവസം വേണിയെ കാണാൻ ശ്രീമംഗലത്ത് വന്നപ്പോ ഞാൻ കണ്ട കാഴ്ചയാണ് ഇത്. ദൈവം ആയിട്ടാണ് അന്നീ കാഴ്ച എനിക്ക് കാണിച്ചു തന്നത്. അല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോഴും സത്യം അറിയാതെ ഒരു പൊട്ടനെ പോലെ ഇവളെ കണ്ണടച്ച് വിശ്വസിച്ചു താലി കെട്ടി ഭാര്യ ആക്കിയേനെ." ശ്രീഹരി ശബ്ദം താഴ്ത്തിയാണ് സംസാരിച്ചത്. തങ്ങളുടെ ഈ സംസാരം ഒന്നും മറ്റ് ബന്ധുക്കളോ നാട്ടുകാരോ കേൾക്കുന്നതിൽ അവനും വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. താനീ കല്യാണത്തിൽ നിന്നും പിന്മാറുന്നത് വേണിയും വീട്ടുകാരും അറിഞ്ഞിരുന്നാൽ മതി എന്ന് മാത്രമേ അവനുണ്ടായിരുന്നുള്ളൂ. "എനിക്ക് കുറച്ചു മാന്യത ഉള്ളത് കൊണ്ടാണ് ഞാനിത് നാട്ടുകാരെയും എന്റെ വീട്ടുകാരെയും ഈ നിമിഷം വരെ കാണിക്കാത്തത്. ഞാൻ സ്നേഹിച്ച പെണ്ണല്ലേ എന്നോർത്ത് മാത്രമാണ് ഈ ഔദാര്യം ഇവൾക്ക് കൊടുത്തത്. എന്നെ വഞ്ചിച്ചു കൊണ്ടിരിക്കുമ്പോ തന്നെ ഒരു ഉളുപ്പും ഇല്ലാതെ ഒരുങ്ങി കെട്ടി എന്റെ മുന്നിൽ വന്ന് നിൽക്കാൻ നിനക്ക് ഉളുപ്പുണ്ടോ വേണി. വേണി എന്നെ ചതിച്ചതിനു പ്രതികാരം വീട്ടാൻ വേണ്ടോയാണ്‌ ഞാൻ ഈ ദിവസം വരെ ഒന്നും അറിയാത്ത മട്ടിൽ ക്ഷമയോടെ നിന്നത്. ഇനി എന്റെ ഊഴമാണ് വേണി. എന്നെ വഞ്ചിച്ചതിന് നിനക്ക് തരാൻ കഴിയുന്ന ഒരു മധുരമായ ശിക്ഷ തന്നെയായിരിക്കും അത്." ശ്രീഹരി പരിഹാസത്തോടെ ചിരിച്ചു. അതിനുശേഷം അവിടെ നടക്കുന്നതൊക്കെ പകപ്പോടെ നോക്കി നിൽക്കുന്ന മീരയെ ഒന്ന് നോക്കി. "ഇന്ന് ഈ മണ്ഡപത്തിൽ വച്ച് തന്നെ എന്റെ കല്യാണം നടക്കും. പക്ഷേ വധു വേണി ആയിരിക്കില്ല." ശ്രീഹരിയുടെ തീരുമാനം കേട്ട് എല്ലാവരും നടുങ്ങി. വേണിക്ക് താൻ ഇപ്പോൾ കുഴഞ്ഞു വീഴുമെന്ന് തോന്നി. തുടരും
52 likes
4 comments 30 shares
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
1K views 12 hours ago
#📙 നോവൽ അവഗണന ഉള്ളിൽ നൊമ്പരമുണർത്തിയപ്പോൾ വേണിയുടെ മിഴികൾ ഒരുനിമിഷം കൊണ്ട് സജലമായി. എങ്കിലും അവൾ സമർത്ഥമായി കണ്ണീർ മറച്ചു കൊണ്ട് മണ്ഡപത്തെ വലം വച്ച് സദസ്സിനെ വണങ്ങിയ ശേഷം ശ്രീഹരിയുടെ വാമഭാഗത്തായി വന്നിരുന്നു. താലികെട്ട് ❤️ ഭാഗം 19 (മുൻഭാഗം വായിക്കാത്തവർക്കായി കമന്റിൽ കൊടുത്തിട്ടുണ്ട്) അവന്റെ അടുത്ത് വന്ന് ഇരുന്നിട്ട് കൂടി ശ്രീഹരി അവളെ നോക്കാതെ നേരെ നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ വേണിക്ക് ചങ്ക് പൊട്ടും പോലെ തോന്നി. "കുറച്ചു നിമിഷങ്ങൾ കൂടി കഴിഞ്ഞാൽ ശ്രീയേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്താനുള്ള മുഹൂർത്തമാകും. അതിനുശേഷം ഞാൻ ശ്രീയേട്ടന്റെ ഭാര്യയും ശ്രീയേട്ടൻ എന്റെ ഭർത്താവും ആണ്. എത്ര വർഷമായി സ്വപ്നം കണ്ടതാണ് ഈയൊരു ദിവസത്തിന് വേണ്ടി. എന്നിട്ട് അതിന്റെ ഒരു സന്തോഷവും ശ്രീയേട്ടന്റെ മുഖത്ത് ഇല്ലല്ലോ. എന്നെ ഒന്ന് നോക്കുന്നു കൂടി ഇല്ലല്ലോ. ശ്രീയേട്ടന് ശരിക്കും ഇതെന്താ പറ്റിയത്? ഇത്ര നാളും ജോലി തിരക്കും കല്യാണ തിരക്കും കൊണ്ടാവും അധികം വിളിക്കുകയോ സംസാരിക്കുകയോ ചെയ്യാത്തതെന്ന് കരുതാം. പക്ഷേ ഇന്ന് ഈ നിമിഷം പോലും എന്നെ അവഗണിക്കാൻ ശ്രീയേട്ടന് എങ്ങനെ കഴിയുന്നു??" വേണിയുടെ മനസ്സ് പലവിധ ചോദ്യങ്ങളാൽ നിറഞ്ഞു. ആ ചോദ്യങ്ങൾ മനസ്സിനെ ഭ്രാന്ത് പിടിപ്പിച്ചു തുടങ്ങിയപ്പോൾ അവൾ തല ചരിച്ചു ശ്രീഹരിയെ ഒന്ന് നോക്കി. അവൻ അപ്പോഴും അവളെ നോക്കാതെ മറ്റ് പലയിടത്തും നോക്കി ഇരിക്കുകയാണ്. "ശ്രീയേട്ടാ..." വേണി മെല്ലെ വിളിച്ചു. അവളുടെ വിളി ശ്രീഹരി കേട്ടെങ്കിലും അവൻ കേൾക്കാത്ത ഭാവത്തിൽ ഇരുന്നു. "ശ്രീയേട്ടാ... ഇങ്ങോട്ടൊന്നു നോക്ക് ശ്രീയേട്ടാ. ഞാൻ വിളിക്കുന്നെ കേൾക്കുന്നില്ലേ?" വേണി കുറച്ചു കൂടി ശബ്ദം കൂട്ടി വിളിച്ചു. പക്ഷേ അപ്പോഴും ശ്രീഹരി അവളെ നോക്കിയില്ല. "ശ്രീയേട്ടാ... എന്തിനാ എന്നെയിങ്ങനെ നോക്കാതിരിക്കുന്നത്. നല്ലൊരു ദിവസായിട്ട് എന്നെ ഇങ്ങനെ സങ്കടപെടുത്തല്ലേ ശ്രീയേട്ടാ." വേണി ചെറുതായി വിതുമ്പി പോയി. എങ്കിലും അവൾ കരച്ചിലടക്കി കൊണ്ട് അവന്റെ കൈയ്യിൽ പിടിച്ചു. "എന്നെയൊന്ന് നോക്കെന്റെ ശ്രീയേ..." അവൾ പറഞ്ഞു പൂർത്തിയാക്കും മുൻപേ ക്രോധത്തോടെ തല തിരിച്ച് വേണിയെ കടുപ്പിച്ചൊന്ന് നോക്കിയിട്ട് ശ്രീഹരി അവളുടെ കൈ വിടുവിച്ച ശേഷം മിണ്ടാതിരുന്നു. അത് കൂടി കണ്ടപ്പോൾ വേണിയുടെ സങ്കടം ഇരട്ടിച്ചു. "ശ്രീയേട്ടാ... ശ്രീയേട്ടന് ഇതെന്താ പറ്റീത്. എന്തിനാ എന്നോട് ഇങ്ങനെയൊക്കെ ചെയ്യുന്നത്? ഞാനെന്ത് തെറ്റ് ചെയ്തിട്ട." എല്ലാവരും തങ്ങളെ തന്നെ ശ്രദ്ധിക്കുന്നത് കൊണ്ട് കരച്ചിൽ ഉള്ളിലടക്കി സങ്കടം കടിച്ചു പിടിച്ചാണ് അവൾ സംസാരിക്കുന്നത്. അതുകൊണ്ട് ഉള്ളിലടക്കി പിടിച്ചിരിക്കുന്ന സങ്കടം എപ്പോ വേണമെങ്കിലും ഒരു പൊട്ടിക്കരച്ചിലായി പുറത്തേക്ക് വന്നേക്കാം. അല്ലേലും നമ്മൾ ഒരു തെറ്റും ചെയ്യാതെ തന്നെ നമ്മൾ സ്നേഹിക്കുന്നവർ പെട്ടെന്ന് ഒരു ദിവസം ഒന്നും മിണ്ടാതെ പറയാതെ നമ്മളെ അവഗണിക്കാൻ തുടങ്ങിയാൽ ആ വേദന നമുക്ക് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല. വേണിയുടെ അവസ്ഥ ഇപ്പോ ഇങ്ങനെയാണ്. അവളുടെ കാഴ്ചപ്പാടിൽ വേണി ശ്രീഹരിയോട് ഒരു തെറ്റും ചെയ്തിട്ടില്ല. അവനെ അവൾ ജീവനേക്കാൾ ഏറെ സ്നേഹിച്ചിട്ടേ ഉള്ളു. അങ്ങനെ ഉള്ളപ്പോ ശ്രീഹരി കാരണം പറയാതെ വേണിയെ ഒഴിവാക്കുന്നത് അവൾക്ക് മരണ തുല്യമായ വേദനയാണ് നൽകി കൊണ്ടിരിക്കുന്നത്. "ശ്രീയേട്ടാ... ഞാൻ ചോദിക്കുന്നത് ശ്രീയേട്ടൻ കേൾക്കുന്നില്ലേ. എന്നോട് എന്തെങ്കിലുമൊന്ന് പറയ്യ് ശ്രീയേട്ടാ. വേണി അപേക്ഷിക്കും പോലെ ചോദിച്ചു. "ഞാൻ എന്ത് കൊണ്ട ഇങ്ങനെ പെരുമാറുന്നതെന്ന് നിനക്കറിയില്ല അല്ലേ. അറിയില്ലെങ്കിൽ ഞാൻ അറിയിച്ചു തരുന്നുണ്ട്. അതിന് നീ കുറച്ചു സമയം കൂടി ക്ഷമയോടെ ഒന്ന് കാത്തിരിക്കണം. കൃത്യ സമയമാകുമ്പോ ഞാൻ എന്തിനാ ഇങ്ങനെയൊക്കെ നിന്നോട് കാണിക്കുന്നതെന്ന് കാര്യ കാരണ സഹിതം ഞാൻ ബോധിപ്പിച്ചു തരുന്നുണ്ട്." അത്രയും പറഞ്ഞു കൊണ്ട് ശ്രീഹരി നേരെ നോക്കി ഇരുന്നു. അവൻ പറഞ്ഞതൊക്കെ കേട്ട് ഒന്നും മനസ്സിലാവാതെ അന്തം വിട്ടിരിക്കുകയാണ് വേണി.നല്ല ഉദ്ദേശത്തോടെയാണ് അതോ ചീത്ത ഉദ്ദേശത്തോടെയാണോ അവൻ അങ്ങനെ പറഞ്ഞതെന്ന് അവൾക്ക് മനസ്സിലായില്ല. ഇതേസമയം സദസ്സിൽ ഉള്ളവരും വേണിയുടെയും ശ്രീഹരിയുടെയും ബന്ധുക്കളും മീരയുടെ വീട്ടുകാരുമൊക്കെ ശ്രീഹരിയെയും വേണിയെയും തന്നെ ശ്രദ്ധിക്കുകയായിരുന്നു. അവരുടെ മുഖഭാവത്തിൽ നിന്നും അവർ തമ്മിൽ എന്തോ പ്രശ്നമുണ്ടെന്ന് മിക്കവാറും ഊഹിക്കാൻ തുടങ്ങി. ഇതേസമയം നമ്പൂതിരി കർമ്മങ്ങൾ തുടങ്ങിയിരുന്നു. ആർക്കോ വേണ്ടി ഓക്കാനിക്കും പോലെ ശ്രീഹരി അവനോട് അദ്ദേഹം നിർദേശിച്ച ഓരോന്നും ചെയ്യുമ്പോൾ പാതി ചത്ത മനസ്സോടെയാണ് വേണി ഓരോന്നും ചെയ്തത്. ശ്രീഹരിക്ക് എന്താ പറ്റിയതെന്ന് എത്ര ചിന്തിച്ചിട്ടും അവൾക്ക് മനസ്സിലായില്ല. നിറഞ്ഞു വരുന്ന കണ്ണുകൾ അവൾ ഇടയ്ക്കിടെ തൂവാല കൊണ്ട് തുടച്ചു. ഗൂഢമായൊരു പുഞ്ചിരി ചുണ്ടിൽ ഒളിപ്പിച്ചു കൊണ്ട് കിഷോർ അതെല്ലാം നോക്കി നിന്നു. എന്നാൽ മീരയ്ക്ക് നെഞ്ചിടിപ്പോടെ അല്ലാതെ അതൊന്നും നോക്കി കാണാൻ കഴിഞ്ഞില്ല. "മുഹൂർത്തമായി... ഇനി താലി കെട്ടിക്കോളൂ." താലത്തിൽ നിന്നും മഞ്ഞ ചരടിൽ കോർത്ത താലി എടുത്ത് ശ്രീഹരിക്ക് നേരെ നീട്ടികൊണ്ട് നമ്പൂതിരി പറഞ്ഞു. അത് കേട്ടതും അവന്റെ ചുണ്ടിൽ ഒരു പരിഹാസ ചിരി വിടർന്നു. "എന്താ കുട്ടി ആലോചിച്ചു കൊണ്ടിരിക്കുന്നത്. ഈ താലി വധുവിനെ അണിയിക്കു." ശ്രീഹരി താലിയിൽ നോക്കി എന്തോ ആലോചനയിൽ മുഴുകി നിൽക്കുന്ന കണ്ടതും. നമ്പൂതിരി പറഞ്ഞു. അവൻ അദ്ദേഹത്തെ ഒന്ന് നോക്കിയിട്ട് മെല്ലെ താലി കൈയ്യിൽ വാങ്ങി വേണിയെ നോക്കി പുച്ഛത്തോടെ ചിരിച്ചു. ശ്രീഹരിക്ക് പെട്ടെന്ന് ഇത് എന്ത് പറ്റി എന്നോർത്ത് എല്ലാവരും അന്തംവിട്ട് നിൽക്കുകയാണ്. "ശ്രീയേട്ടൻ എല്ലാവരും നോക്കുന്നുണ്ട്. വേഗം താലി കെട്ട്." വേണി മെല്ലെ പറഞ്ഞു. "ശ്രീഹരി... മോനേ... നീയിത് എന്ത് ആലോചിച്ചു നിൽക്കാ. മുഹൂർത്തം കഴിയും മുൻപ് താലി കെട്ട്." ശ്രീഹരിയുടെ അമ്മ പറഞ്ഞു. "ശ്രീഹരി... വേഗം... സമയം പോകുന്നു. ഇനി 10 മിനിറ്റ് കൂടിയേ ഉള്ളു. താലികെട്ട് കഴിഞ്ഞും ചടങ്ങ് ഉള്ളതാണ്." വേണിയുടെ അച്ഛനാണ് അത് പറഞ്ഞത്. "ശ്രീയേട്ടന് എന്താ പറ്റിയെ? എന്ത് പ്രശ്നം ആണെങ്കിലും നമുക്ക് ഇത് കഴിഞ്ഞു പരിഹാരം കണ്ടെത്താം. മുഹൂർത്തം കഴിയും മുന്നേ താലികെട്ട് ശ്രീയേട്ടാ." ശ്രീഹരിക്ക് എന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് ചിന്തിച്ചാണ് വേണി അങ്ങനെ പറഞ്ഞത്. "നിന്നെ പോലൊരു പെണ്ണിനെ കല്യാണം കഴിക്കാൻ എനിക്ക് താല്പര്യമില്ല വേണി." അതും പറഞ്ഞു കൊണ്ട് ശ്രീഹരി അവളുടെ അരികിൽ നിന്നും ചാടി എഴുന്നേറ്റു. "ശ്രീയേട്ടാ..." അവന്റെ വാക്കുകൾ കേട്ട് നടുങ്ങി തരിച്ച വേണി ഞെട്ടലോടെ വിളിച്ചു. അവന്റെ ആ പ്രവർത്തി കണ്ട് വേണി ഉൾപ്പെടെ അവിടെ ഉണ്ടായിരുന്ന എല്ലാവരും നടുങ്ങി തരിച്ചു. "നിനക്കെന്ത ഭ്രാന്ത് പിടിച്ചോ. ഈ അവസാന നിമിഷം നീയിത് എന്തൊക്കെയാ പറയുന്നത്? നിങ്ങൾ പരസ്പരം സ്നേഹിച്ചു മനസ്സിലാക്കിയ ശേഷം അല്ലെ ഈ ബന്ധം കല്യാണം വരെ കൊണ്ടെത്തിച്ചത്. എന്നിട്ട് ഇപ്പോൾ നിനക്ക് ഈ കല്യാണത്തിന് താല്പര്യമില്ല എന്ന് പറയുന്നത് എന്ത്‌ അർത്ഥത്തിലാണ്.?" ശ്രീഹരിയുടെ അമ്മ ചോദിച്ചു. "ഡാ... എന്താടാ നിന്റെ ഉദ്ദേശം. എന്റെ മോൾക്ക് എന്ത് കുറവുണ്ടായിട്ട ഈ അവസാന നിമിഷം നീയിങ്ങനെ ഓരോന്ന് വിളിച്ചു പറയുന്നത്." വേണിയുടെ അച്ഛൻ ക്രോധത്തോടെ ചോദിച്ചു കൊണ്ട് അവന്റെ മുന്നിലേക്ക് കയറി നിന്നു. "ശ്രീയേട്ടൻ ഇപ്പോ എന്താ പറഞ്ഞേ... ഈ വിവാഹത്തിന് താല്പര്യം ഇല്ലെന്നോ? നമ്മൾ ഒത്തിരി വർഷമായി മോഹിക്കികയും ആശിക്കുകയും ചെയ്തതല്ലേ ഈയൊരു മുഹൂർത്തത്തിനായി. എന്നിട്ട് അവസാന നിമിഷം ഈ കല്യാണത്തിന് താല്പര്യമില്ലന്ന് ശ്രീയേട്ടൻ എന്ത് മനസ്സിൽ കണ്ട പറയുന്നത്? ഞാൻ ശ്രീയേട്ടനോട് എന്തെങ്കിലും തെറ്റ് ചെയ്തോ? സ്നേഹിച്ചിട്ടല്ലേ ഉള്ളു ഞാൻ." അത്രയും പറഞ്ഞപ്പോഴേക്കും വേണി തേങ്ങിപ്പോയി. "നീയൊരു തെറ്റും ചെയ്തില്ല അല്ലേ?" പരിഹാസത്തോടെ ശ്രീഹരി അവളെ തുറിച്ചു നോക്കി. അവന്റെ നിൽപ്പും ഭാവവും കണ്ടപ്പോൾ മീരയുടെ നെഞ്ചിടിപ്പ് കൂടി. കിഷോറും ശ്വാസമടക്കി പിടിച്ചു നിൽക്കുകയാണ്. തുടരും
47 likes
2 comments 17 shares
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2K views 1 days ago
#📙 നോവൽ സഹോദരിയുടെ മകനാണ് ശ്രീഹരിയെ മാലയിട്ട് മണ്ഡപത്തിലേക്ക് സ്വീകരിച്ചത്. ആ ചടങ്ങുകളൊക്കെ കഴിഞ്ഞതും വധുവിനെ മണ്ഡപത്തിലേക്ക് ആനയിക്കാനുള്ള സമയമായി. താലികെട്ട് ❤️ ഭാഗം 18 (മുൻഭാഗം വായിക്കാത്തവർക്കായി കമന്റിൽ കൊടുത്തിട്ടുണ്ട്) അതോടെ മീരയുടെയും കിഷോറിന്റെയും നെഞ്ചിടിപ്പ് വർദ്ധിക്കാൻ തുടങ്ങി. അവർ തമ്മിൽ തമ്മിൽ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിക്കുകയും ഇടയ്ക്ക് മെസ്സേജ് അയച്ചും ആശയ വിനിമയം നടത്തി കൊണ്ടിരുന്നു. ഇതിനിടെ വേണിക്ക് തന്നോടുള്ള സ്നേഹവും പരിഗണനയും കാണുമ്പോ അവൾ എല്ലാം അറിഞ്ഞു വച്ചിട്ട് എന്തെങ്കിലും പണി തരാനായിട്ട് അഭിനയിക്കുന്നതാണോ എന്നൊക്കെ മീര സംശയിച്ചു പോയി. അതോടെ സമാധാനം നഷ്ടപ്പെട്ട അവൾ കിഷോറിനെ അടുത്ത് കിട്ടിയപ്പോൾ തന്റെ സംശയം ചോദിക്കുക തന്നെ ചെയ്തു. "കിഷോറേട്ട... വേണി എന്നോട് ഇപ്പോ കാണിക്കുന്ന അടുപ്പവും മറ്റും കാണുമ്പോ എനിക്ക് പല സംശയങ്ങളും തോന്നുന്നുണ്ട്. എല്ലാം അറിഞ്ഞു വച്ചിട്ട് നമുക്കിട്ടു പണി തരാൻ വേണ്ടി ആണോ ഇങ്ങനെ എല്ലാം ചെയ്യുന്നതെന്ന്." മീരയുടെ ആധി നിറഞ്ഞ ചോദ്യം കേട്ട് കിഷോർ പുഞ്ചിരി തൂകി. "ഇങ്ങനെ ടെൻഷൻ അടിക്കല്ലേ മീര. വേണി നിന്നോട് കാണിക്കുന്ന ഈ സ്നേഹമൊക്കെ ആത്മാർത്ഥമായിട്ട് തന്നെയാ. അവളുടെ കല്യാണത്തിന് നിന്നെ ഇതുപോലെ ഒരുക്കണമെന്ന് അവൾ നേരത്തെ തന്നെ എന്നോട് പറഞ്ഞിട്ടുള്ളത് ആണ്. വേണിക്ക് സാരി എടുക്കാൻ പോയപ്പോ ആ മോഡലിൽ തന്നെ കളർ ചേഞ്ച്‌ നിനക്ക് എടുത്തതും ആഭരണങ്ങൾ വാങ്ങിയതുമൊക്കെ ഞാനും വേണിയും ഒരുമിച്ച് പോയിട്ടാണ്. കുഞ്ഞു നാൾ മുതൽ ഒരുമിച്ച് കളിച്ചു പഠിച്ചു വളർന്നവരല്ലേ നിങ്ങൾ. അതുകൊണ്ട് വേണിക്ക് നീ വെറും കൂട്ടുകാരി മാത്രം അല്ല കൂടപ്പിറപ്പ് കൂടി ആണ്." കിഷോർ കാര്യങ്ങൾ അവളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. "അതൊക്കെ ശരിയായിരിക്കാം... എന്നാലും എനിക്കെന്തോ ഒരു അസ്വസ്ഥത പോലെ തോന്നുന്നു." മീരയ്ക്ക് അപ്പോഴും ടെൻഷൻ മാറീട്ടില്ല. "നിന്റെ മനസ്സിൽ കള്ളത്തരം ഉള്ളത് കൊണ്ടാണ് ഇങ്ങനെയെല്ലാം തോന്നുന്നത്. അല്ലെങ്കി തന്നെ നമ്മൾ ഒരു ലൂപ് ഹോൾസ് പോലും വയ്ക്കാതെയാണ് ഇതെല്ലാം ചെയ്തത്. അതുകൊണ്ട് പിന്നെ നീ എന്തിനാണ് മീര വേണി എല്ലാം അറിഞ്ഞു കാണുമോ എന്നോർത്ത് പേടിക്കുന്നത്." കിഷോർ അവളോട് ചോദിച്ചു. അവന്റെ ചോദ്യം കേട്ടപ്പോൾ കിഷോർ പറയുന്നതിലും കാര്യമുണ്ടെന്ന് അവൾക്ക് തോന്നി. "കിഷോറേട്ടന് ടെൻഷൻ ഒന്നുമില്ലേ?" അവന്റെ കൂളായിട്ടുള്ള നിൽപ്പും ഭാവവും കണ്ടപ്പോ മീരയ്ക്ക് ചോദിക്കാതിരിക്കാനായില്ല. "ഞാനെന്തിന് ടെൻഷൻ അടിക്കണം മീര. പിന്നെ ഇന്ന് എന്തായിരിക്കും ഇവിടെ നടക്കാൻ പോകുന്നതെന്നോർത്ത് എനിക്ക് ടെൻഷൻ ഉണ്ട്. അല്ലാതെ വേണി എന്തെങ്കിലും അറിഞ്ഞോ ശ്രീഹരി എന്തെങ്കിലും അറിഞ്ഞോ എന്നൊക്കെ ഓർത്തു എനിക്ക് പരിഭ്രമം ഇല്ല. നീയും അതോർത്ത് ഭയക്കരുത്." കിഷോർ പറഞ്ഞു. "എന്നാലും എനിക്കൊരു വെപ്രാളം ഉണ്ട് കിഷോറേട്ട." " നോക്ക് മീര, നടന്ന കാര്യങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് രണ്ട് പേർക്ക് മാത്രേ അറിയൂ. നമ്മൾ സ്നേഹിച്ചവരെ സ്വന്തമാക്കാൻ വേണ്ടിയാണ് നീയും ഞാനും ഓരോന്ന് ചെയ്തത്. എല്ലാം നമ്മൾ വിചാരിച്ചത് പോലെയാണ് ഇന്ന് നടക്കുന്നതെങ്കിൽ ഇതുവരെ നമ്മൾ ചെയ്തതുമൊക്കെ നീ മറന്നേക്കണം. ഞാനും എല്ലാം മറക്കും. പിന്നെ ഇതേ കുറിച്ച് ഒന്നും നമ്മൾ ഡിസ്‌കസ് ചെയ്യാൻ പാടില്ല. അതുപോലെ ഫോണിൽ എന്തെങ്കിലും ചാറ്റോ മെസ്സേജോ ഉണ്ടെങ്കിൽ ഡിലീറ്റ് ആക്കിയേക്ക്. അത് ആരെങ്കിലും കണ്ടിട്ട് ഒരു പ്രശ്നം ഉണ്ടാവണ്ട." കിഷോർ പറഞ്ഞു നിർത്തിയതും മീര പെട്ടെന്ന് തന്റെ ഫോൺ നോക്കിയിട്ട് കിഷോറിനെ വിളിച്ച കാൾ ലോഗും മെസ്സേജ് ഒക്കെ ഡിലീറ്റ് ആക്കി. "മീര... എനിക്ക് നിന്നോട് വേറൊരു കാര്യം കൂടി പറയാനുണ്ട്." കിഷോർ ന്റെ മുഖത്ത് ഗൗരവം നിറഞ്ഞു. "എന്താ കിഷോറേട്ട." മീര ആകാംക്ഷയോടെ അവനെ നോക്കി. "ശ്രീഹരി പക വീട്ടാൻ വേണിയെ താലി കെട്ടും എന്നൊരു സാഹചര്യം ഉണ്ടായാൽ ഞാനപ്പോ ഒരു നാറിയ കളി കളിക്കും മീര. ഞാൻ അങ്ങനെ ചെയ്താൽ നിനക്ക് എന്നോട് ദേഷ്യം ഒന്നും തോന്നരുത്." കിഷോർ മുൻ‌കൂർ ജാമ്യം എടുക്കും പോലെ പറഞ്ഞതും മീരയുടെ ആധി കൂടി. "കിഷോറേട്ടൻ എന്ത് ചെയ്യും?" അവളുടെ സ്വരം വിറച്ചു. "വേണിയെ എനിക്ക് നഷ്ടപ്പെടുമെന്ന് തോന്നിയാൽ ഞാൻ എല്ലാവരോടും നീയും ശ്രീഹരിയും തമ്മിൽ ബന്ധമുണ്ടെന്ന് വിളിച്ചു പറയും. നിങ്ങൾ തമ്മിൽ സ്നേഹത്തിൽ ആയിരുന്നു എന്നും വേണിയുടെ പൈസ മോഹിച്ചാണ് അവൻ അവളെ കെട്ടുന്നതെന്നും ഞാൻ പറയും.. ഞാൻ ഇങ്ങനെ പറയുന്നതിൽ നിനക്ക് വിരോധമുണ്ടോ?" "ഇല്ല കിഷോറേട്ട. ശ്രീയേട്ടനെ എനിക്ക് കിട്ടുമെങ്കിൽ എന്ത് വേണോ പറഞ്ഞോ. എല്ലാത്തിന്റേം അവസാനം എന്റെ ഈ കഴുത്തിൽ ശ്രീയേട്ടൻ അണിയിച്ച താലിയും നെറുകയിൽ സിന്ദൂരവും ഉണ്ടാവണം. അത് മാത്രമേ എനിക്ക് പറയാനുള്ളു. പക്ഷേ ശ്രീയേട്ടനെ കുറിച്ച് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചാൽ അത് എല്ലാവരും വിശ്വസിക്കുമോ?." മീരയുടെ സമ്മതം ലഭിച്ചതും കിഷോറിന് ഉത്സാഹമായി. "എല്ലാവരും വിശ്വസിക്കുമോ എന്നൊന്നും എനിക്കറിയില്ല മീര. പക്ഷേ വിശ്വസിപ്പിക്കുന്ന രീതിയിൽ പറയാൻ ന്ഹ ശ്രമിക്കും. പിന്നെ ഇത് പ്ലാൻ ബി മാത്രമാണ് മീര. ശ്രീഹരി വേണിയെ താലികെട്ടാൻ മുതിർന്നാൽ മാത്രമേ ഞാൻ ഇങ്ങനെ പറയു. ഇതിന്റെ ഒന്നും ആവശ്യം വരാതിരുന്നാൽ മതിയെന്നെ ഉള്ളു." കിഷോറിൽ നിന്നൊരു നെടുവീർപ്പ് ഉയർന്നു. "ആഗ്രഹിച്ച പോലെ നടക്കാൻ നമുക്ക് പ്രാർത്ഥിക്കാം കിഷോറേട്ട." മീര പറഞ്ഞു. "എങ്കിൽ ശരി... നീ വേണിയുടെ അടുത്തേക്ക് പൊയ്ക്കോ. നമ്മളിങ്ങനെ സംസാരിച്ചു നിൽക്കുന്നത് കണ്ടിട്ട് ശ്രീഹരിക്ക് സംശയം തോന്നണ്ട." കിഷോർ പറഞ്ഞിട്ട് അവിടുന്ന് മണ്ഡപത്തിലേക്ക് പോയി. അപ്പഴത്തേക്കും വേണിയെ കതിർ മണ്ഡപത്തിലേക്ക് കൊണ്ട് വരാനുള്ള മുഹൂർത്തം ആയിരുന്നു. താലപ്പൊലി ഏന്തിയ പെൺകുട്ടികൾ മുന്നേയും അവർക്ക് പിന്നിലായി നിലവിളക്ക് പിടിച്ച് അംബികയും അവരുടെ പിന്നിൽ മീരയുടെ കൈപിടിച്ച് കൊണ്ട് വേണിയും കതിർ മണ്ഡപത്തിലേക്ക് വന്നു. അവരെയെല്ലാം കണ്ടതും ശ്രീഹരിയുടെ മിഴികൾ പെട്ടെന്ന് ഉടക്കിയത് മീരയിൽ ആയിരുന്നു. വേണിയെ പോലെ നവ വധുവിന്റെ ഭംഗിയോടെ ഒരുങ്ങി വന്ന അവളിൽ ഒരു നിമിഷത്തേക്ക് മിഴികൾ ഉടക്കിയെങ്കിലും അവൻ പെട്ടെന്ന് തന്നെ നോട്ടം മാറ്റി കളഞ്ഞു. സർവ്വാഭരണ വിഭൂഷിതയായി വന്നത് കൊണ്ട് മാത്രം അവിടെ ഇരുന്നിരുന്നവരിൽ വേണി ആണോ മീര ആണോ കല്യാണ പെണ്ണെന്ന് കൺഫ്യൂഷൻ ഉണ്ടായില്ല. എങ്കിലും എല്ലാവരുടെയും കണ്ണുകൾ മീരയിലും തങ്ങി നിന്നു. വേണി തന്നെ ചതിച്ചില്ലായിരുന്നെങ്കിൽ ഈ നിമിഷങ്ങളൊക്കെ എത്ര മനോഹരമായി മാറേണ്ടതാണെന്ന് ഓർത്ത് ശ്രീഹരിയിൽ നിന്നും ഒരു നെടുവീർപ്പ് ഉയർന്നു. "നിന്റെ ഈ പതിവ്രത ചമഞ്ഞുള്ള മുഖംമൂടി അഴിഞ്ഞു വീഴാൻ കുറച്ചു നിമിഷങ്ങൾ കൂടിയേ ഉള്ളു വേണി.". ശ്രീഹരി പിറു പിറുത്തു. വേണിക്കൊപ്പം നടന്ന് വരുമ്പോ മീരയുടെ കണ്ണുകൾ ഉടക്കി നിന്നത് ശ്രീഹരിയിൽ മാത്രമാണ്. അവളിൽ നിന്നും നോട്ടം മാറ്റിയ ശ്രീഹരി വീണ്ടും വേണിയെയും മീരയെയും നോക്കിയപ്പോൾ അവന്റെ മിഴികൾ മീരയുടെ മിഴികളുമായി കൊരുത്തു. അതേസമയം ശ്രീഹരിയുടെ ഒരു നോട്ടം കിട്ടാൻ കൊതിച്ചു കൊണ്ട് അവനെ മാത്രം നോക്കി കൊണ്ട് വന്ന വേണി ശ്രീഹരി തന്നിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ നോട്ടം മാറ്റി കളഞ്ഞത് അവളിൽ നൊമ്പരമുണർത്തി. തങ്ങൾ സ്വപ്നം കണ്ട തങ്ങളുടെ വിവാഹം നടക്കുന്ന വേളയിൽ താനിത്ര സുന്ദരിയായി ഒരുങ്ങി വന്നിട്ടും പ്രണയത്തോടെ ഒന്ന് നോക്കുകയോ കണ്ണുകൾ കൊണ്ട് കഥ പറയുകയോ ചെയ്യാതെ അവളെ അവൻ അവഗണിച്ചത് വേണിക്ക് സഹിക്കാൻ ആയില്ല. ശ്രീഹരിയുടെ ആ അവഗണന ഉള്ളിൽ നൊമ്പരം ഉണർത്തിയപ്പോൾ വേണിയുടെ മിഴികൾ ഒരുനിമിഷം കൊണ്ട് സജലമായി. എങ്കിലും അവൾ സമർത്ഥമായി കണ്ണീർ മറച്ചു കൊണ്ട് മണ്ഡപത്തെ വലം വച്ച് സദസ്സിനെ വണങ്ങിയ ശേഷം ശ്രീഹരിയുടെ വാമഭാഗത്തായി വന്നിരുന്നു. തുടരും
59 likes
2 comments 22 shares