നോവൽ

173 Posts • 3M views
#📙 നോവൽ - മുറ ചെറുക്കൻ.. 🔻 ഭാഗം _75 ✍️ രചന - Aysha akbar പുറത്ത് നിന്നുള്ള ശബ്ദങ്ങളിലേക്ക് എത്തി നോക്കുക രവിക്ക് ഒരു പതിവായി മാറിയിരുന്നു...... അവനെ കാണുമ്പോൾ മനസ്സിൽ നിറയുന്നൊരു സന്തോഷമുണ്ട്....... അതെന്താണെന്ന് അയാൾക്ക് പോലും അറിയുന്നില്ലായിരുന്നു.... എല്ലാവരും അവനെ കൊഞ്ചിക്കുന്നത് കാണുമ്പോൾ അവവനെ വാരിയെടുക്കാൻ തോന്നുന്ന മനസ്സിനെയും അയാൾക് പിടി കിട്ടിയുന്നില്ലായിരുന്നു...... ഇത്ര ദിവസം ഒറ്റപ്പെട്ടു നിന്നതിന്റെയാവാം ഒരുപക്ഷെ........ ഇടുങ്ങി പ്പോയ ആ അന്തരീക്ഷത്തിൽ നിന്നും താൻ പുറത്ത് വന്ന് തുടങ്ങുന്നത് അയാളറിഞ്ഞു........ ചെയ്തതെല്ലാം തെറ്റായിരുന്നു വെന്ന തിരിച്ചറിവാണ് തന്റെ മനസ്സിപ്പോൾ പേറി കൊണ്ടിരിക്കുന്നത്..... അതിലേറ്റവും വേദനിച്ചത് അവൾ തന്നെയായിരുന്നു... കുഞ്ഞിനെ കൂട്ടി പിടിച്ചിരുന്നു നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന തന്റെ മകളെ അയാൾ ആദ്യമായി വാത്സല്യത്തോടേ നോക്കി..... അത്രയും സൗകര്യങ്ങൾ ക്കിടയിൽ നിൽക്കുമ്പോഴും അവളുടെ കണ്ണുകളിൽ കാണാത്ത തിളക്കം ഇപ്പോഴുണ്ട്..... സച്ചു വിനോട് അയാൾക്ക് എന്തെന്നില്ലാത്തൊരു ബഹുമാനം തോന്നിയിരുന്നു....... അന്ന് സച്ചു മുറിയിലേക് വരുമ്പോൾ അയാൾ പുറത്തേക്ക് നോക്കിയിരിക്കുകയാണ്..... അത് കണ്ടതും സച്ചുവിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു...... അയാളിലെ മാറ്റത്തേ അവൻ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു...... അവൻ ഒന്ന് മുരടനക്കിയതും അയാൾ ഒരു ഞെട്ടലോടെ തിരിഞ്ഞു........ അയാളുടെ കണ്ണുകളിൽ പതർച്ച വ്യക്തമായി കാണാം.... എന്തിനാ ഈ വാശിയും ദേഷ്യവും ദുരഭിമാനവും..... അയാളുടെ കഴുത്തിലേക്ക് കിഴി വെക്കുമ്പോഴായിരുന്നു അവനത് ചോദിച്ചത്...... കിടന്നിടത് കിടന്നു അയാൾ ഞെട്ടി.. അവളെ നിങ്ങൾ വേദനിപ്പിച്ചത് കൊണ്ടാണ് എനിക്കും ഇങ്ങനെ ചെയ്യേണ്ടി വന്നത്..... മറിച് അവളെ നിങ്ങൾ അല്പമെങ്കിലും സ്നേഹിച്ചിരുന്നെങ്കിൽ കരുണ കാട്ടിയിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല..... സച്ചു അത് പറയുമ്പോൾ കേട്ട് കിടക്കുകയല്ലാതെ അയാൾക്ക് നിവൃത്തി യുണ്ടായിരുന്നില്ല..... പണം കൊടുത്താൽ കിട്ടാത്ത പലതും ഈ ഭൂമിയിലുണ്ട്......... സച്ചു അയാൾക്ക് നേരെ ചാഞ്ഞിരുന്നു അല്പം ശാന്തമായി അത് പറയുമ്പോൾ അയാൾ മുകളിലേക്ക് നോക്കിയങ്ങനെ കിടന്നു..... ഇഷാ..... ഇങ്ങ് വാ..... വാതിൽ പടിയിൽ നിൽക്കുന്ന ഇഷാനിയെ സച്ചു വിളിക്കുമ്പോൾ ഒരു നിമിഷം രവിയൊന്ന് വിറച്ചു പോയിരുന്നു.. അവളുടെ മുഖത്ത് നോക്കാനുള്ള ധൈര്യം തനിക്കില്ലെന്നതാണ് ശെരി... തന്നോട് ഏറ്റ് മുട്ടി ജയിച്ചവളാണവൾ..... അവൾക്ക് മുമ്പിൽ പരാജിതനാണ് താൻ..... അയാൾ നിർവികാരമായി അങ്ങനെ കിടന്നു...... ഇഷാനി പതിയെ മുറിയിലേക് കടന്നു വന്നു....... അവളുടെ കയ്യിലുള്ള കുഞ്ഞിനെ സച്ചു വാങ്ങി.... ഇത് നിങ്ങളുടെ മകളാണ്..... അവള് പ്രസവിച്ച നിങ്ങളുടെ കൂടി രക്തമാണ് ഇത്..... എത്ര പണം കൊടുത്താലാണ് ഇവരോടൊപ്പമുള്ള സന്തോഷം നിങ്ങൾക്ക് വാങ്ങാൻ കഴിയുക...... സച്ചു അല്പം കനത്തിൽ തന്നെയത് ചോദിക്കുമ്പോൾ രവി അവർക്കാർക്കും മുഖം കൊടുക്കാതെ മുകളിലേക്ക് നോക്കി കിടന്നു........ നിങ്ങൾക്ക് മുഖത്ത് നോക്കാനുള്ള പ്രയാസം സത്യമായും ദേഷ്യത്തിൽ നിന്നുള്ളതല്ലെന്ന് എനിക്കുറപ്പാണ്..... മറിച് അത് നിങ്ങളുടെ കുറ്റ ബോധമാണ്..... ഇനിയും നിങ്ങളെ വിട്ട് പോകാൻ മടി കാണിച്ചു നിൽക്കുന്ന ദുരഭിമാനമാണ്...... സച്ചു അതും കൂടി പറഞ്ഞു നിർത്തുമ്പോൾ അയാൾ ജീവനറ്റ ശരീരം പോലങ്ങനെ കിടന്നു...... സച്ചു കുഞ്ഞിനെ പതിയെ അയാൾക്കരികിലൊന്നിരുത്തി... അവൻ ചിരിച്ചു ശബ്ദമുണ്ടാക്കി കൈ കാലിട്ടടിക്കുമ്പോൾ പതിയെ അത് രവിയുടെ ദേഹത്തോന്നുരസി.... അവന് നേരെ തിരിഞ്ഞു നോക്കാതെ അയാൾ സ്വയം അയാളെ പിടിച്ചു നിർത്തി....... കുഞ്ഞിനെ അയാൾ തിരിഞ്ഞു നോക്കുന്നില്ലെന്ന് കണ്ടതും സച്ചു പതിയെ അവനെയെടുത്തു...... അലിഞ്ഞു തീരാൻ മാത്രം അയാളുടെ ഹൃദയം പാകപ്പെട്ടിട്ടില്ലെന്ന് അവന് തോന്നിയത് കൊണ്ട് തന്നെ പിന്നീടൊന്നും പറയാതെ അവനവരെയും കൂട്ടി പുറത്തേക്ക് നടന്നിരുന്നു...... അവർ പോയ വഴിയേ രവിയൊന്ന് തല ചെരിക്കുമ്പോൾ ആ കണ്ണുകളിൽ നിന്നൊരു തുള്ളി യൂർന്നു കവിളിലൂടെ ഒലിച്ചിറങ്ങി...... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 രവി കിടക്കുന്ന മുറിയിലേക് ഗോപി കടന്ന് വന്നതും അറിയാതെ ആ കണ്ണുകൾ തമ്മിലൊന്ന് കോർത്തു..... ഗോപി അത് കണ്ടില്ലെന്ന വണ്ണം കയ്യിലെ കവർ മേശ മേൽ വെച്ചു അതിൽ നിന്നും എന്തൊക്കെയോ പച്ച മരുന്നെടുത്തു ചതച്ചു തുടങ്ങിയിരുന്നു..... അത് തനിക്കുള്ള മരുന്നാണെന്ന് ഓർക്കും തോറും രവിക്ക് നിറഞ്ഞൊരു പ്രയാസം തോന്നി..... അത് കഴിഞ്ഞ് ഗോപി പുറത്തേക്ക് നടക്കുമ്പോൾ അയാളുടെ കാലിന് അല്പം ചെരിവുള്ളത് കൂടി കണ്ടതും രവിക്ക് നെഞ്ചിലെന്തോ ഒന്ന് നീറി..... അതേ..... അതിനും കാരണ ക്കാരൻ താൻ തന്നെയാണ്..... ഓർക്കും തോറും അയാൾക്ക് ഹൃദയം മുറിയും പോലെ തോന്നിയിരുന്നു.... എങ്ങോട്ട് നോക്കിയാലും താൻ വേദനിപ്പിച്ചവരാണ്..... അവരാണ് തനിക്ക് വേണ്ടി ശുശ്രൂഷ ചെയ്യുന്നത് ...... ആരുടേയും മുഖത്ത് നോക്കാനുള്ള ധൈര്യമില്ലെന്നത് കൊണ്ട് തന്നെ രവി ആ മുറിയിൽ തന്നെ ഒതുങ്ങി ക്കൂടിയിരുന്നു..... എങ്കിലും ഇടയ്ക്കിടെ അയാളുടെ കണ്ണുകൾ ഉമ്മറത്തു വന്നിരിക്കുന്ന ഇഷാനിയിലേക്കും കുഞ്ഞിലേക്കും പാറി വീണു കൊണ്ടേയിരുന്നു..... ഏകദേശം ഭേദമായി ട്ടുണ്ട്..... തനിക്ക് ഇവിടം വിട്ട് പോകാൻ സമയമായി എന്നയാൾ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു..... എന്നാൽ മനസ്സ് അതിനോട്ടും തയ്യാറായിരുന്നില്ലെന്നതായിരുന്നു ശെരി..... അവിടെ ചെന്നാലും താൻ തനിച്ചാണ്...... തനിക്കൊരു ആവശ്യം വന്നപ്പോൾ തിരിഞ്ഞു നോക്കാത്ത സൗഹൃദ ങ്ങളെ കണ്ടായിരുന്നു താൻ അഹങ്കരിച്ചിരുന്നത്.... എല്ലാം മായയാണ്... ആർക്കും ആത്മാർഥത യില്ല...... അതുണ്ടായിരുന്നവരെ താനായി നഷ്ടപ്പെടുത്തുകയും ചെയ്തു..... ഇപ്പൊ തന്റെ കാലിനടിയിൽ ശൂന്യമാണ്.... ഇവിടെ കയ്യെത്തും ദൂരത്തിൽ ആരൊക്കെയോ ഉണ്ടെന്ന തോന്നലിലെങ്കിലും തനിക്ക് ആശ്വസിക്കാമായിരുന്നു...... തന്റെ രോഗം ഇത്ര പെട്ടെന്ന് ഭേദമാകേണ്ടി യിരുന്നില്ലെന്ന് വരെ ചിന്തിച്ചു തുടങ്ങിയിരുന്നയാൾ..... കാരണം പ്രപഞ്ച ത്തിൽ ഒറ്റപ്പെടലിനോളം ഒരു മനുഷ്യനെ തളർത്താൻ കഴിയുന്ന മറ്റൊന്നില്ലെന്നതാണ് സത്യം...... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 അന്നൊരു മഴയുള്ള ദിവസമായിരുന്നു...... വലിയ വലിയ തുള്ളികൾ ശബ്ദമുണ്ടാക്കി ഓട്ടിൻ പുറത്തേക്ക് വന്നു വീണു കൊണ്ടിരുന്നു..... രവി എപ്പോഴത്തെയും പോലെ ജനലിലൂടെ മുറ്റത്തേക്കും ഉമ്മറത്തേക്കും നോക്കി യിരുന്നു....... കരിയിലകൾക്കൊപ്പം മഞ്ഞ നിറത്തിലുള്ള ചെളി വെള്ളം മുറ്റം കടന്ന് വയലിലേക്ക് ഒലിച്ചു പോകുന്നത് നോക്കിയയാളങ്ങനെ നിന്നു.... എങ്ങും മണ്ണിന്റെ ഗന്ധമുണ്ട്....... അപ്പോഴാണ് ഉമ്മറത്തു നിന്ന് മുറ്റത്തേക്കിറങ്ങുന്ന ആ പടിയിലേക്ക് മുട്ട് കുത്തി വന്ന കുഞ്ഞിനെ രവി കാണുന്നത്..... അവിടെയെങ്ങും ആരുമില്ല താനും....... അയാളുടെ നെഞ്ചിടിപ്പ് കൂടി....... രണ്ട് സ്റ്റെപ്പുണ്ട് താഴേക്ക്.... ഒന്ന് കൂടി മുന്നോട്ട് വന്നാൽ അവൻ താഴെ വീഴുമെന്നുറപ്പാണ്...... ശബ്ദമുണ്ടാക്കി ആരെയെങ്കിലും വിളിക്കാനാണ് രവിക്ക് ആദ്യം തോന്നിയത്..... കാരണം വരാന്തയുടെ ഈ തലക്കൽ നിന്നും താൻ നടന്നെത്തുമ്പോഴേക്കും അവൻ വീഴുമോയെന്ന പേടിയാണ് ഉള്ളു നിറയെ.... പക്ഷെ മഴയുടെ തിമർപ്പിൽ തന്റെ ശബ്ദം ഒന്നുമല്ലാതായി തീരുകയേ ചെയ്യുമെന്നും അയാൾക്കറിയാമായിരുന്നു...... അയാൾ യാന്ത്രികമായി തന്നെ അവനടുത്തേക്ക് ചുവടുകൾ വെച്ചു....... നടക്കുകയായിരുന്നില്ല പകരം ഓടുകയായിരുന്നു.... മുട്ട് കുത്തി താഴേക്ക് വീഴാൻ നിൽക്കുന്ന അവനെ ഓടി ചെന്നയാൾ വാരിയെടുത്ത് കൊണ്ട് നെഞ്ചിലേക്ക് ചേർത്തിരുന്നു...... രക്തത്തെ തിരിച്ചറിഞ്ഞെന്ന വണ്ണം അവൻ മോണ കാട്ടിയൊന്ന് ചിരിച്ചു...... അയാളുടെ ദേഷ്യവും വാശിയും ദുരഭിമാനവുമെല്ലാം ആ ചിരിയിൽ അലിഞ്ഞു പോയിരുന്നു...... പുറത്ത് പെയ്യുന്ന മഴയോടൊപ്പം അയാളുടെ മിഴികളും മത്സരിച്ചു പെയ്തു....... കുഞ്ഞിനെ നോക്കി വന്ന മീനുവും ഇഷാനിയും പെട്ടെന്ന് ഈ കാഴ്ച കണ്ടോന്ന് അമ്പരന്നിരുന്നു....... ഇഷാനി സന്തോഷം കൊണ്ടും അത്ഭുതം കൊണ്ടും തറഞ്ഞു നിൽക്കുകയാണ്..... മീനു വേഗം അകത്തേക്കൊടി എല്ലാവരെയും വിളിച്ചു കൊണ്ട് വന്നു..... അപ്പോഴും രവി ഒന്നുമറിയാതെ കുഞ്ഞിനെ ചേർത്ത് പിടിച്ചു നിൽക്കുകയാണ്..... മീനുവിനോടൊപ്പം വന്ന എല്ലാവരും ഈ കാഴ്ച കണ്ട് സന്തോഷത്താൽ മതി മറന്നു..... സച്ചു നോക്കിയത് ഇഷാനിയിലേക്കാണ്.... അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്ന കണ്ണ് നീരിന് ഈ ജന്മത്തെ മുഴുവൻ സന്തോഷത്തിന്റെ തിളക്കമുണ്ടായിരുന്നു..... ഒരു നിമിഷം രവിയൊന്ന് തിരിഞ്ഞപ്പോഴാണ് തന്നെ നോക്കി നിൽക്കുന്നവരെ കാണുന്നത്...... ആകെ ക്കൂടി ചമ്മി പ്പോയിരുന്നയാൾ..... ഞാൻ..... വീഴാൻ തുടങ്ങിയപ്പോൾ.... അയാൾ പാതി ക്ക് വെച്ചു നിർത്തി.... ഇപ്പോഴാണ് നിങ്ങളുടെ അസുഖം മുഴു വനായും മാറിയത്....... അയാൾ പറഞ്ഞതിനെ ഗൗനിക്കാതെയെന്ന വണ്ണം സച്ചു രവിയെ നോക്കിയത് പറയുമ്പോൾ അയാൾ തോറ്റു പോയവന്റെ പോലെ നിന്നു..... പതിയെ കുഞ്ഞിന്റെ കവിളിലൊന് കൂടി അയാൾ ചുണ്ട് വെച്ചു എല്ലാവരിൽ നിന്നും പുറം തിരിഞ്ഞു നിന്നത് തന്റെ തോറ്റ ഭാവത്തെ ആരും കാണാതിരിക്കാൻ വേണ്ടിയായിരുന്നു..... എന്നാൽ തെറ്റ് മനസ്സിലാക്കി തിരുത്തിയ ആ നിമിശമായിരുന്നു എല്ലാവരുടെയും മുമ്പിൽ അയാൾ ജയിച്ചിരുന്നത്...... (തുടരും) Aysha Akbar #💞 പ്രണയകഥകൾ #📔 കഥ
360 likes
30 comments 68 shares
Suresh Malayanthery
3K views 10 days ago
യക്ഷിക്കാവ് വളവിലെ യക്ഷി (116) സൂര്യൻ പൂർണ്ണമായി അസ്തമിച്ചു കഴിഞ്ഞപ്പോൾ ആറര മണിയായിക്കഴിഞ്ഞിരുന്നു. ശരത്ചന്ദ്ര പ്രസാദ്: മതി...മതി...ഇനി പോകാം... ഗോൾഡൻ വാലിയിൽ എത്തുമ്പോൾ തന്നെ എട്ട് മണിയാകും... വീട്ടിലെത്തുമ്പോൾ പന്ത്രണ്ട് മണിയും..." ശരത്: "എന്തായാലും dinner കൂടി കഴിച്ചിട്ട് പോയാൽ മതി... വീട്ടിൽ എത്തുമ്പോൾ ഒരു മണിയെങ്കിലുമാകും... പിന്നെ എന്തോന്ന് dinner... വീട്ടിലൊന്നും കാണത്തുമില്ല... പൊന്മുടിയിൽ വന്നത് കറങ്ങാനാ...ഇനി എന്ന് വരാനാ...എന്തായാലും കറങ്ങി കൊതി തീർന്നിട്ട് പോയാൽ മതി... dinner കഴിക്കുമ്പോൾ എട്ട് മണി... കഴിച്ചാലുടൻ ബുളളറ്റോടിക്കുന്നത് എന്തായാലും ബുദ്ധിമുട്ടാണ്...ഹെയർപിൻ വളവുകളാണ്...ഇറക്കമാണ്...അഗാധ ഗർത്തത്തിലേക്ക് മറിഞ്ഞാൽ അസ്ഥി പോലും എണ്ണിയെടുക്കാൻ പററില്ല... ഉറക്കം വന്നാൽ പിന്നെ പറയുകയും വേണ്ട... നമുക്ക് ഓരോ ചായ കൂടി കുടിക്കുമ്പോൾ ഡിന്നറിൻ്റെ സമയമാകും...ഡിന്നർ കഴിഞ്ഞ് അല്പം വിശ്രമം... പൊന്മുടി suicide point നിലാവെളിച്ചത്തിൽ കാണണം...രാത്രി കാണാൻ കൊടൈക്കനാൽ suicide point നേക്കാൾ ഭയാനകമാണ്...ശരിക്കും തല കറങ്ങും...കൊടൈക്കനാലിൽ ഇപ്പോൾ ഇരുമ്പ് വേലി കെട്ടിയിരിക്കുകയാണ്... ഇവിടെയാണെങ്കിൾ വേലിയും ഇല്ല ഒരു കുന്തവും ഇല്ല...അടിപ്പൊളിയായിട്ട് കാണാം...അപ്പോൾ ഒമ്പത് മണി... അതോടെ നമുക്ക് മടങ്ങാം..." ശരത്ചന്ദ്ര പ്രസാദ്: "അതെന്താടാ... ഒമ്പത് മണിക്ക് ഒരു ചായ കൂടി ആയാലോ?" ശരത്: "എനിക്കൊരു കുഴപ്പവുമില്ല...ചായ എത്ര കിട്ടിയാലും ഞാൻ കുടിക്കും... പിന്നെ ഇങ്ങനത്തെ തണുപ്പ് കൂടി ആയാൽ ചായ എത്ര കിട്ടിയാലും ഒരു കുഴപ്പവുമില്ല..." ശരത്ചന്ദ്ര പ്രസാദ്: "എന്നാൽ ആദ്യം suicide point കാണാൻ പോകാം...എന്നിട്ടാകാം ചായ...അപ്പോ ഒമ്പത് മണിയാകും..." ശരത്: "നിങ്ങൾ പൊയ്ക്കോ... ഞാൻ ഒരു ചായയൊക്കെ കുടിച്ചിട്ട് വന്നോളാം... എനിക്ക് വിശന്നു തുടങ്ങി...ഹൈറേഞ്ചിലൊക്കെ കറങ്ങാൻ വന്നാൽ പെട്ടെന്ന് വിശക്കും..." ശരത്ചന്ദ്ര പ്രസാദ്: "നീ തീററി പണ്ടാരമല്ലേ... നിനക്ക് അല്ലേലും വിശക്കും..." ശരത്: "ഇത് ടൂറല്ലേ സാറേ...ഇപ്പോഴല്ലേ വിശക്കേണ്ടത്..." ശരത് ചന്ദ്രൻ: "എന്തായാലും ഒരു ചായ ആകാം...അങ്ങനത്തെ തണുപ്പല്ലേ...സമയവും പോകും..." അവർ റെസ്റ്റോറൻ്റിലേക്ക് നടന്നു... അകലെ നിന്നും ഒരു പെൺകുട്ടിയുടെ രൂപവും ശബ്ദവും അവരുടെ കാതുകളിൽ മുഴങ്ങി: "തേൻ നെല്ലിക്ക വേണോ... തേൻ നെല്ലിക്ക...തേനിലിട്ട തേൻ നെല്ലിക്ക..." ആ പെൺകുട്ടിയുടെ രൂപം അവരുടെ അടുത്തേക്ക് നടന്നടുത്തു... (തുടരും) #📙 നോവൽ #📔 കഥ #🧟 പ്രേതകഥകൾ! #🍲 ഇന്നത്തെ രുചി #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
7 likes
16 shares