Part 50
" അവർ വന്നെന്ന് തോന്നുന്ന് നമ്മൾക്ക് എന്ന അങ്ങോട്ട് പോകാം ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ അവരെ ക്ഷണിച്ചിരുത്തിയിട്ട് വന്ന് ഒതുക്കാം. ലെച്ചു അവർ ഒക്കെ എത്തി എന്ന് തോന്നുന്ന് ഞങ്ങൾ അങ്ങോട്ട് പോയി അവരെ അകത്തേക്ക് ഇരുത്തട്ടെ. നിന്നെ അമ്മ വന്ന് വിളിക്കും അപ്പൊ ചായയും ആയി വന്ന മതി നീ " : ആദ്യം സരസ്വതിയോടും പിന്നെ ലെച്ചുവിനോടും പറഞ്ഞ് സരസ്വതിയെയും കൂടി അവർ ഹാളിലേക്ക് നടന്നു.
കൃത്യ സമയത്ത് തന്നെ സതീഷനും ഉള്ളിലേക്ക് കയറി വന്നു. ഇതുവരെ ഉണ്ടായിരുന്ന പോലെ അല്ല മുഖത്തൊക്കെ ഒരു തെളിച്ചം വന്നിട്ടുണ്ട്.
അത് മനസ്സിലായ പോലെ ലതയും സരസ്വതിയും പരസ്പരം നോക്കി.
" നിങ്ങൾ ഇവിടെ ഇങ്ങനെ പരസ്പരം നോക്കി നിൽക്കാതെ അവരെ ഒക്കെ അകത്തേക്ക് ക്ഷണിക്ക്. ഞാൻ ഈ മുഷിഞ്ഞത് ഒക്കെ ഒന്ന് മാറ്റട്ടെ " : വെപ്രാളംത്തോടെ ഉള്ളിലേക്ക് കടന്ന് വന്ന് അതും പറഞ്ഞ് ഷർട്ടിന്റെ ബട്ടൻസും അഴിച്ച് കൊണ്ട് സതീഷൻ മുറിയിലേക്ക് പോയി.
അത് കേട്ടതും അവർ രണ്ട് പേരും ആകാംഷയോടെ വാതിക്കലേക്ക് നടന്നു. എന്നാൽ മുറ്റത് കാണുന്ന രണ്ട് കാറും അതിൽ നിന്ന് ഇറങ്ങുന്നവരെയും കണ്ടതും ഒന്ന് അമ്പരന്നു. കാരണം ഇത്രയും ആളുകളെ ഒന്നും അവർ പ്രദീക്ഷിച്ചിരുന്നില്ല.
"നമസ്കാരം " : മദ്യവയസക്കൻ എന്ന് തോന്നിക്കുന്ന ഒരു വെക്തി അവർക്ക് അടുത്തേക്ക് വന്ന് കൊണ്ട് പറഞ്ഞു. അപ്പോഴേക്കും ബാക്കി ഉള്ളവരും അയാൾക്ക് അടുത്തേക്ക് എത്തിയിരുന്നു.
ചിലരുടെ കണ്ണ് മുന്നിൽ നിൽക്കുന്നവരിൽ ആണെങ്കിൽ മറ്റ് ചിലരുടെ കണ്ണ് വീടും പരിസരവും അളക്കുന്നതിൽ ആയിരുന്നു.
" അയ്യോ നമസ്കാരം!! ഞങ്ങൾ പെട്ടെന്ന് നിങ്ങളെ എല്ലാരേയും കണ്ടപ്പോൾ ക്ഷമിക്കണം വരൂ അകത്തിരിക്കാം. " : ആദിത്യ മര്യാദ എന്ന പോലെ ലത അതും പറഞ്ഞ് വന്നവർക്ക് കയറാനായി മാറി നിന്ന് കൊടുത്തു ഒപ്പം സരസ്വതിയും.
അപ്പോഴേക്കും മറ്റൊരു ഷർട്ട് എടുത്ത് ധരിച്ച് കൊണ്ട് സതീഷനും അവിടേക്ക് എത്തി. എല്ലാവർക്കും കൂടി സെറ്റിയിൽ ഇരിക്കാൻ കഴിയില്ല എന്ന് കണ്ടതും സതീഷനും സരസ്വതിയും കൂടി മൂന്ന് നാല് കസേര ഡൈനിംഗ് ഹാളിൽ നിന്ന് എടുത്ത് കൊണ്ട് വന്ന് ഇട്ടു.
ലത ആ നേരം കൊണ്ട് എല്ലാരേയും നിരീക്ഷിക്കുന്ന തിരക്കിലായിരുന്നു. ശ്രീയുടെ കുടുംബം കൂടാതെ വേറെ രണ്ട് കുടുംബം കൂടി ഉണ്ടായിരുന്നു. പിന്നെ ലതയെക്കാളും അല്പം കൂടി പ്രായം ചെന്ന ഒരു സ്ത്രീയും, അത് ശ്രീയുടെ അമ്മാമ്മ ആയിരിക്കും എന്ന് അവർ ഊഹിച്ചു.
വന്നവരുടെ ഒക്കെ വസ്ത്രധാരണയിൽ ഉണ്ടായിരുന്നു അവർ തങ്ങളെക്കാളും എത്ര ഉയരത്തിൽ നിൽക്കുന്നവർ ആണെന്ന്. ആഡംബരം ഒന്നും ഇല്ലെങ്കിലും സ്ത്രീകളുടെ കഴുത്തിൽ നെഞ്ചോപ്പം വരുന്ന മാലയും, അത്യാവിശം കട്ടി ഉള്ള വള ഓരോ കയ്യിലുമുണ്ട്.
ഇതൊക്കെ കണ്ട് ലതയുടെ മുഖവും പൂനിലാവ് ഉദിച്ചത് പോലെയായി. ' എന്തായാലും ലെച്ചുവിന്റെ തിരഞ്ഞെടുപ്പ് മോശമായിട്ടില്ല ' അവർ ഉള്ളാലെ അഹങ്കരിച്ചു.
" ഇന്നാ അമ്മ അമ്മയും ഇരിക്ക് " : ഒരു കസേര ലതയുടെ അടുത്തേക്ക് ഇട്ട് കൊണ്ട് സരസ്വതി പറഞ്ഞു കൊണ്ട് കസേരയുടെ പിന്നിൽ സ്ഥാനം ഉറപ്പിച്ചു. സതീശൻ മറ്റൊരു കസേരയിൽ ഇരിപ്പുറച്ചിട്ടുണ്ട്.
" പെണ്ണുകാണൽ ചന്തങ്ങ് ആയത് കൊണ്ട് ഞങ്ങൾ എല്ലാരേയും പ്രദീക്ഷിച്ചിരുന്നില്ല അതാ വന്നപ്പോൾ അങ്ങനെ നിന്ന് പോയെ. മോളും ഒന്നും പറഞ്ഞതും ഇല്ല " : അവർക്ക് മുഷിച്ചിലുണ്ടായോ എന്ന് കരുതി ലതയാണ് സംസാരിച്ചു തുടങ്ങിയത്.
" ഏയ്യ് അതൊന്നും സാരമില്ല അമ്മേ, പിന്നെ മോളോടും ഞങ്ങൾ എല്ലാരും കൂടി വരുന്ന കാര്യം ഇവൻ പറഞ്ഞിട്ടില്ല എന്ന് തോനുന്നു. ഞാൻ ശ്രീറാമിന്റെ അച്ഛൻ പേര് വേണു, ഇത് അവന്റെ അമ്മ അനില, ഇത് അവന്റെ പെങ്ങൾ അനുശ്രീ, പിന്നെ ഇവനാണ് ശ്രീറാം കണ്ടപ്പോൾ നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ എങ്കിലും ഞാൻ ഒന്നും കൂടി ഒന്ന് പരിചയപ്പെടുത്തി എന്നെ ഉള്ളു. ഞങ്ങളെ ഒക്കെ കുറിച്ച് മോൾ പറഞ്ഞ് കാണുമല്ലോ " : അയാൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
അതിന് ചിരിയോടെ അവർ മൂന്ന് പേരും തലയാട്ടി എങ്കിലും അവരുടെ നോട്ടം മുഴുവനും ശ്രീയിൽ ആയിരുന്നു. ഒരു പച്ച ഷർട്ടും നീല ജീൻസും ആണ് അവന്റെ വേഷം. ഷർട്ട് ഇൻഷർട്ട് ചെയ്തിട്ടുണ്ട്, പ്രസന്നമായ മുഖം. അവർക്ക് മൂന്ന് പേർക്കും അവനെ നന്നായി ബോധിച്ചു.
" ഇത് എന്റെ അമ്മ പാർവതി അച്ഛൻ ആറ് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു. ഇത് എന്റെ അനിയൻ വിശ്വൻ, അത് വിശ്വന്റെ ഭാര്യ ഗംഗ പിന്നെ രണ്ട് ആൺ മക്കൾ ആണ് വിശാലും വിനയ് യും, മൂത്തവൻ വിശാല് പുറത്താണ് ജോലി ചെയ്യുന്നത് ഇളയവൻ പിന്നെ ബാംഗ്ലൂരിൽ ആണ് പഠിക്കുന്നത്. കല്യാണം അടിപ്പിച്ച് ഒക്കെ ലീവ് എടുക്കേണ്ടത് കാരണം രണ്ട് പേരും വന്നില്ല.
പിന്നെ അനിലയുടെ അച്ഛനും അമ്മയും വർഷങ്ങൾക്ക് മുന്നേ മരണപ്പെട്ടു. അത് അനിലേടെ ആങ്ങള ആണ് അനിൽ കുമാർ അത് അവന്റെ ഭാര്യ മീര അവർക്ക് ഒരു മകനാണ് മാധവ്. ഇവരൊക്കെ ആണ് ഞങ്ങളുടെ കുടുംബം. പിന്നെ ശ്രീ ഞങ്ങളുടെ രണ്ട് കുടുംബത്തിലെയും ആദ്യത്തെ കുട്ടിയാണ്. അപ്പൊ അവന്റെ ജീവിതത്തിലെ ഒരു പ്രധാന കാര്യം നടക്കുമ്പോൾ ആരെയും ഒഴുവാക്കേണ്ട എന്ന് കരുതി. എല്ലാരേയും ഓർത്തിരിക്കാൻ പാടാണെന്ന് അറിയാം സാരമില്ല സമയം ഉണ്ടല്ലോ പതിയെ എല്ലാരേയും ഓർക്കാന്നെ " : വേണു ഒരു ചിരിയോടെ തന്നെ എല്ലാവരെയും പരിചയപ്പെടുത്തി കൊണ്ട് പറഞ്ഞു.
" അതിനെന്താ ഇപ്പൊ വന്നത് കൊണ്ട് എല്ലാരേയും ഇപ്പോഴേ പരിചയപ്പെട്ട് ഇരിക്കലോ. ഇവിടുത്തെ കാര്യം പറയുകയാണെങ്കിൽ ഞാൻ സതീഷൻ ലെച്ചുവിന്റെ അച്ഛൻ, ഇത് സരസ്വതി അവളുടെ അമ്മ, പിന്നെ ഇത് സരസ്വതിയുടെ അമ്മ ലത " : സതീഷനും മറുപടിയായി ഒരു ചിരിയോടെ വീട്ടിലുള്ളവരെ പരിചയപ്പെടുത്തി.
" നിങ്ങൾക്ക് ഒരു മകൾ മാത്രേ ഉള്ളോ...? " : സതീശൻ പറഞ്ഞ് നിർത്തിയതും വേണു തിരക്കി.
അത് കേട്ടതും സതീശന്റെയും സരസ്വതിയുടെയും ലതയുടെയും മുഖം വിളറി വെളുത്തു.
" അത് അത്... പിന്നെ " : സതീഷൻ എന്ത് പറയണം എന്ന് അറിയാതെ പരുങ്ങി.
അത് കണ്ടതും ശ്രീ ഒഴികെ വന്നവരെല്ലാം പരസ്പരം മുഖത്തോട് മുഖം നോക്കി.
" എന്ത് പറ്റി എന്തെങ്കിലും പ്രശ്നം ഉണ്ടോ...? " : വിശ്വൻ ആണ് ചോദിച്ചത്.
" അത് പിന്നെ സരസ്വതി ഇവന്റെ രണ്ടാം കെട്ടാണ്, ആദ്യ കെട്ടിൽ ഇവനൊരു മോളുണ്ട് പേര് ഗൗരി എന്ന. ഞങ്ങൾ ഒക്കെ അവളുടെ ഒരു ആഗ്രഹത്തിയും എതിർക്കാതെ പൊന്ന് പോലെയാ വളർത്തിയെ പക്ഷെ എന്ത് ചെയ്യാൻ... " : എന്നിങ്ങനെ തുടങ്ങി ഗൗരിയെ കുറിച്ച് അവർ മെനഞ്ഞെടുത്ത കള്ള കഥ വന്നവർക്ക് മുന്നിൽ വിളമ്പി. ഇടക്ക് പൊലിപ്പും തൊങ്ങലും ചേർത്ത് പറയാൻ സരസ്വതിയും കൂടി.
സതീശൻ പക്ഷേ തീർത്തും മൗനം ആയിരുന്നു. അതിൽ നിന്ന് തന്നെ വന്നവർക്ക് പറയുന്നതൊക്കെ സത്യമാണെന്നും, സതീശന് മകളെ ഓർത്തുള്ള സങ്കടം ആണെന്ന് തെറ്റിദ്ധരിച്ചു.
എന്നാൽ ഇതെല്ലാം കേട്ട് ശ്രീയുടെ മുത്തശ്ശിയുടെ മുഖത്ത് അനിഷ്ടം നിറഞ്ഞു. അച്ഛനും അമ്മയും രണ്ടാം കെട്ടുകാർ അനിയത്തി ആണെങ്കിലോ വയറ്റിൽ ഉണ്ടാക്കിയിട്ട് ഏതോ ഗുണ്ടയുടെ കൂടെ ഇറങ്ങി പോയേക്കുന്നു. ഇതുപോലെ പോലെ ഒരു കുടുംബത്തിൽ നിന്ന് തന്നെ പെണ്ണിനെ ആലോചിക്കണോ എന്ന അർത്ഥത്തിൽ അവർ വിശ്വനെ നോക്കി.
ആ നോട്ടത്തിന് അർത്ഥം മനസ്സിലായത് പോലെ അയാൾ അവർക്ക് നേരെ കണ്ണ് ചിമ്മി കാണിച്ചു.
" അല്ലെങ്കിലും ഇപ്പോൾ കൊറേ എണ്ണം ഉണ്ട് ഇങ്ങനെ തന്തക്കും തള്ളക്കും പേര് ദോശം കേൾപ്പിക്കാനായി. അവർക്ക് അത്രയും നാളും പോറ്റി വളർത്തിയ മാതാപിതാക്കളെ ക്കാളും അവർക്ക് വലുത് ഇന്നലെ കണ്ട എമ്പോക്കിയേ ആണ്. താൻ ഇങ്ങനെ വിഷമിക്കാതെടോ കാലം എല്ലാത്തിനും കണക്ക് പറഞ്ഞോളും. അന്നേ അവർക്കൊക്കെ തള്ളി പറഞ്ഞ വീട്ടുകാരുടെ വില മനസ്സിലാകു " : അനിഷ്ടത്തോടെ അനിൽ പറഞ്ഞു. പാർവതി ഒഴികെ ബാക്കി എല്ലാവരും അത് ശെരി വെക്കും പോലെ തലയാട്ടി.
അത് കേട്ടതും ലത പതിയെ തല ചെരിച്ച് പിന്നിൽ നിൽക്കുന്ന മകളെ നോക്കി. അത് കണ്ടതും സരസ്വതി അവർക്കൊരു ഇളം ചിരി നൽകി.
പിന്നെയും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പല സംഭാഷണങ്ങൾ നടന്നു.
" എങ്കിൽ പിന്നെ ഇനി സമയം കളയണ്ട പെണ്ണിനെ കാണാം " : അവിടെ നടക്കുന്ന സംഭാഷണം ഒന്നും ഇഷ്ടമാകാത്ത പോലെ പാർവതി ചടങ്ങിലേക്ക് കടന്നു.
" എങ്കിൽ പിന്നെ അങ്ങനെ ആകട്ടെ, സരസ്വതി നീ പോയി മോളെ കൂട്ടി കൊണ്ട് വാ " : സതീശൻ സരസ്വതിയെ നോക്കി പറഞ്ഞു.
അതിനൊന്നു തലയാട്ടി എല്ലാരേയും നോക്കി ചിരിച്ച് കൊണ്ട് അവർ അകത്തേക്ക് നടന്നു.
എല്ലാരും അക്ഷമയോടെ ലെച്ചുവിനെ കത്തിരുന്നു.
" എനിക്ക് ടെൻഷൻ ആവുന്നു അമ്മേ ഇതെങ്ങാനും ചെരിഞ്ഞ് വീഴുമോ. അല്ലെങ്കിലും ഒന്ന് പെണ്ണ് കാണുന്നതിനാണോ ഒരു പട ആളുകളുമായി വരുന്നേ " : ലെച്ചു ടെൻഷനോടെയും അനിഷ്ടത്തോടെയും പറഞ്ഞു.
" നീ ഒന്ന് മിണ്ടാതെ ഇരിക്ക് ലെച്ചു അവരൊക്കെ അപ്പുറം ഇരിപ്പുള്ള കാര്യം മറക്കരുത്. അവർ ഇതൊക്കെ കേട്ട് ഇപ്പോഴേ അവരുടെ അനിഷ്ടം വാങ്ങി വെക്കാൻ നിൽക്കരുത്. " : സരസ്വതി മകളെ ശാസിച്ച് കൊണ്ട് പറഞ്ഞു.
അതിന് ലെച്ചു ചുണ്ട് കൊട്ടി കാണിച്ചു.
" അമ്മ ഇതിന് വല്ല വഴിയും പറഞ്ഞ് താ ഇത്രെയും ഗ്ലാസ്സ് ഞാൻ തന്നെ കൊണ്ട് പോണോ. അല്ലെങ്കിൽ തന്നെ ഇതൊക്കെ എങ്ങനെയോ വലിച്ച് ചുറ്റിയാണ് നടക്കുന്നത്. അപ്പോഴാ എല്ലാർക്കും കൂടി ഉള്ള ചായയും കൊണ്ട് പോകാൻ പറയുന്നേ " : ലെച്ചു ടെൻഷനോട് പറഞ്ഞു.
" നീ ഒരു കാര്യം ചെയ്യെന്ന ഒരു ആറ് ഗ്ലാസ്സ് എടുത്ത് നിന്റെ ട്രേയിൽ വെക്ക് ബാക്കി ഞാൻ കൊണ്ട് വരാം " : ഒരു വഴി കണ്ട് പിടിച്ചത് പോലെ സരസ്വതി പറഞ്ഞു.
അതിന് തലയാട്ടി കൊണ്ട് ഗ്ലാസ്സെല്ലാം ട്രെയിലേക്ക് എടുത്ത് വെച്ച് കൊണ്ട് അവൾ ഹാളിലേക്ക് നടന്നു. പിന്നാലെ തന്നെ മറ്റൊരു ട്രെയും പിടിച്ച് അവൾക്ക് പിന്നാലെ നടന്നു.
" ഹാ കാത്തിരുന്ന ആൾ വന്നല്ലോ " : ലെച്ചു വരുന്നത് കണ്ട് ലതയാണ് അത് പറഞ്ഞത്.
അത് കേട്ടപ്പോൾ ലെച്ചുവിൽ വിറയൽ പടർന്ന് കേറി. ശ്രീയും കുടുംബവും മാത്രമേ വരൂ എന്നാണ് അവളോട് പറഞ്ഞത്. ഇപ്പോൾ പിന്നെ പ്രതീക്ഷിക്കാതെ എല്ലാരേയും ഒരുമിച്ച് കാണേണ്ടി വരുന്ന ടെൻഷൻ ആണ് അവൾക്ക്.
ലതയുടെ പറച്ചിൽ കേട്ട് എല്ലാവരും വാതിക്കലേക്ക് നോക്കി ഇരിക്കുവാണ്. ചായ വെച്ച ട്രേയുമായി താൻ വേടിച്ച് കൊടുത്ത ഹാഫ് സാരിയും ഉടുത്ത് സൂക്ഷിച്ച് വരുന്നവളെ കണ്ടതും ശ്രീയുടെ ഉള്ളം തുടിച്ച് പോയി.
തുടരും......
#നോവൽ #തുടർകഥ #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #പ്രണയം #viral #trending
Part 49
അപ്പോഴും അത് കഴുത്തിൽ താലി കെട്ടിയവനോടുള്ള കരുതൽ ആയിരുന്നില്ല!!!!!!
അവനോട് പഴയ പോലൊരു ഭയമോ പേടിയോ ഒന്നും അവളിൽ ഇപ്പോൾ ഇല്ല അതെല്ലാം കണ്ണൻ തന്നെ മാറ്റി എന്ന് പറയുന്നതാവും ശെരി.
രാവിലെ കണ്ണൻ ഇറങ്ങുമ്പോൾ വീട്ടിലേക്ക് ആവിശ്യമായ എന്തെങ്കിലും വേണമെങ്കിൽ പറയാനൊന്നും ഇപ്പൊ അവൾക്ക് അത്ര മടിയില്ല, എങ്കിലും ഉള്ളിന്റെ ഉള്ളിൽ അവനോട് അടുപ്പം കാണിക്കാനോ ഭർത്താവായി അംഗീകരിക്കാനോ ഒന്നും അവളുടെ മനസ്സ് പാകപ്പെട്ടിട്ടില്ല.
കണ്ണന് പിന്നെ പ്രേതേകിച്ച് മാറ്റം ഒന്നും സംഭവിച്ചില്ല. ആഹാരം വിളമ്പി മാറി നിൽക്കുന്നവളെ പല കാരണങ്ങളും പറഞ്ഞ് ഒപ്പം ഇരുത്തുന്നതും, സന്ധ്യക്ക് വന്ന് കഴിഞ്ഞാൾ കട്ടനുമായിട്ട് വരുന്നവളെ അടുത്ത് പിടിച്ച് ഇരുത്തി സംസാരിക്കലും ഒക്കെയാണ് അവന്റെ പ്രധാന പണി.
ഗൗരിക്ക് അവനോടും സാമിഭ്യം മാറ്റുക എന്നതാണ് അതിലെ പ്രധാന ഉദ്ദേശം. അതിൽ ഏറെ കുറെ അവൻ വിജയിക്കുകയും ചെയ്തു. ഇപ്പോൾ പിടിച്ച് ഇരുത്താതെ തന്നെ ഗൗരി അവനോപ്പം ഇരുന്ന് കഴിക്കുന്നുണ്ട്. കൂടാതെ സംസാരത്തിന്റെ സമയവും ദീർകിച്ച് വരുന്നുണ്ട്.
മുരളീധരൻ എന്തെങ്കിലും കുഞ്ഞ് കുഞ്ഞ് ആവിശ്യങ്ങൾക്ക് വിളിക്കുന്നതല്ലാതെ കണ്ണന് ഇതുവരെ ജോലി ശെരി ആയില്ല. എങ്കിലും ചെയ്യുന്ന കുഞ്ഞ് പണിക്ക് പോലും അദ്ദേഹം അവന് കൂലി നൽകുന്നുണ്ടായിരുന്നു.
പിന്നെ അതിനെല്ലാം സാബുവിനെ ബുദ്ധിമുട്ടിക്കണ്ട എന്ന് ഓർത്ത് കണ്ണൻ ഒരു ബൈക്ക് വാടകക്ക് എടുത്തു. ഇപ്പൊ അതിലാണ് അവന്റെ പോക്കും വരവും.
ഇതൊക്കെയാണ് ഈ ഒരാഴ്ച്ച കൊണ്ട് അവരുടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ.
അങ്ങനെ ഇന്നാണ് ലെച്ചുവിനെ പെണ്ണ് കാണാനായി ശ്രീറാം വരുന്നത്. 11 മണിയോടെ അവർ എത്തും എന്നാണ് അവർ പറഞ്ഞിരിക്കുന്നത്.
അതിന്റെ ഓട്ടത്തിലാണ് സതീഷനും സരസ്വതിയും ലതയും ഒക്കെ. ലെച്ചു പിന്നെ ഒരുങ്ങാൻ എന്ന പേരിൽ രാവിലെ മുറിയിൽ കയറി കതകടച്ചതാണ്.
" എല്ലാം ഒതുങ്ങീല്ലേ സരസ്വതി...? സമയം ദേ ഇങ് അടുത്തു. അവർ ഇപ്പൊ ഇങ് എത്തും. " : അടുക്കളയിലേക്ക് വന്ന ലത മകളോട് ചോദിച്ചു.
" ഹാ അമ്മേ എല്ലാം എടുത്ത് വെച്ചിട്ടുണ്ട്. ജ്യൂസ് ഇപ്പൊ അടിക്കാം, പിന്നെ ചായക്കുള്ള പാല് അവര് എത്തുമ്പോൾ വെക്കാം. അവർക്കൊക്കെ എന്താ ഇഷ്ടം എന്നൊന്നും നമ്മൾക്ക് അറിയില്ലല്ലോ " : മുന്നിലിരിക്കുന്ന അഞ്ചോളം പ്ലേറ്റിലെ പലഹാരങ്ങൾ നോക്കി കൊണ്ട് സരസ്വതി മറുപടി കൊടുത്തു.
" ഹ്മ്മ് ഒന്നിനും ഒരു കുറവും വരാൻ പാടില്ല, ലെച്ചു പറഞ്ഞത് വെച്ച് നോക്കുമ്പോൾ നമ്മളെക്കാളും ഒക്കെ വലിയ നിലയിൽ നിൽക്കുന്നവരാ. അവരുടെ മുന്നിൽ നമ്മുടെ കൊച്ച് ഒരിക്കലും നിലകുറച്ച് നിൽക്കേണ്ടി വരരുത്. " : മുന്നിൽ ഇരിക്കുന്ന ഓരോന്നിലും കണ്ണോടിച്ച് കൊണ്ട് അവർ സരസ്വതിയോട് കാര്യമായി തന്നെ പറഞ്ഞു.
" അതൊക്കെ ഞാൻ നോക്കിക്കോളാം അമ്മേ. എന്റെ മോൾ അല്ലെ അവൾ ആ അവളെ ആരുടെയെങ്കിലും മുന്നിൽ തല ചെറുതാക്കാൻ ഞാൻ സമ്മതിക്കുമോ. അതുകൊണ്ടല്ലേ രാവിലെ തന്നെ സതീഷേട്ടനെ കൊണ്ട് ഈ കണ്ട പലഹാരങ്ങൾ മുഴുവൻ ഞാൻ വേടിപ്പിച്ചേ. " : ലത പറഞ്ഞത് ഇഷ്ടപ്പെടാത്ത പോലെ സരസ്വതി പറഞ്ഞു.
" ഓഹ് എന്റെ സരസ്വതി ഞാൻ നിന്നെ കുറ്റപെടുത്തിയത് അല്ല എല്ലാം ഒന്നും കൂടി ഓർമിപ്പിച്ചതാ. " : ലത മകളുടെ മുഖഭാവം കണ്ടതും പറഞ്ഞു.
' ഓ പിന്നെ എന്റെ മോൾടെ കാര്യം എന്നെ ആരെങ്കിലും ഓർമപ്പെടുത്തിയിട്ട് വേണ്ടേ എനിക്ക് അറിയാൻ. ' : ജ്യൂസ് അടിക്കാനുള്ള ഓറഞ്ച് എടുത്ത് കൊണ്ട് സരസ്വതി ലത കേൾക്കാത്ത വിധം പിറുപിറുത്തു.
" അല്ല സരസ്വതി ഉച്ചക്കത്തേക്ക് നീ എന്താ വേടിപ്പിച്ചേ....? " : ലത അടുക്കള മുഴുവൻ കണ്ണോടിച്ച് കൊണ്ട് ചോദിച്ചു.
" അത് ബിരിയാണിയും സദ്യയും വെടിച്ചമ്മേ വരുന്നവരിൽ ആരെങ്കിലും ചിക്കൻ കൂട്ടിയില്ലെങ്കിലോ എന്ന് കരുതിയിട്ട. " : ഓറഞ്ചിന്റെ ഇതളുകൾ മിക്സിയിലേക്ക് ഇട്ട് കൊണ്ട് സരസ്വതി മറുപടി നൽകി.
" ഹ്മ്മ് അതെന്തായാലും നന്നായി. ഒന്നിനും ഒരു കുറവും വരാൻ പാടില്ല. അല്ല ലെച്ചു എവിടെ ഒരുങ്ങി കഴിഞ്ഞില്ലേ അവൾ ഇതുവരെ, സമയം ഇങ് അടുത്തു. നീ ഒന്ന് പോയി നോക്കിയേ. എന്നിട്ട് പെട്ടന്ന് റെഡി ആയി വരാൻ പറ അവളോട് " : ലത അല്പം ആദിയോടെ പറഞ്ഞു.
" ഞാൻ റെഡി ആയി അമ്മാമ്മേ " : ലത പറഞ്ഞ് നിർത്തിയതും അടുക്കള വാതിക്കൽ നിന്ന് ലെച്ചുവിന്റെ ശബ്ദം വന്നു.
അത് കേട്ടതും ലതയും സരസ്വതിയും ഒരു പോലെ തിരിഞ്ഞ് നോക്കി. അടുക്കള വാതിലിനോട് ചേർന്ന് ഒരു ഹാഫ് സാരീ ഉടുത്ത് നിൽക്കുന്നവളെ കണ്ടതും പതിയെ അവരുടെ രണ്ടു കണ്ണ് വിടർന്ന് വന്നു.
" അമ്മേടെ പൊന്ന്, സുന്ദരി ആയിട്ടുണ്ട് അമ്മേടെ മോളെ കാണാൻ " : സരസ്വതി ലെച്ചുവിന് അടുത്ത് വന്ന് അവളെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.
" അതെ ഇന്ന് ഞങ്ങളുടെ ലെച്ചു കുട്ടി നല്ല സുന്ദരി ആയിട്ടുണ്ട്. ഇതിൽ എന്തായാലും നിന്റെ ചെറുക്കന്റെ വീട്ടുകാർ വീഴും. ഇന്ന് തന്നെ നിന്നെ അവർക്ക് കൊണ്ട് പോണം എന്നൊന്നും പറയാതെ ഇരുന്നാൽ മതിയായിരുന്നു. " : ലതയും അവരുടെ അടുത്ത് വന്ന് ചെറു കളിയോടെ കൊച്ചുമകളോട് പറഞ്ഞു.
" ഒന്ന് പോ അമ്മമ്മേ കളിയാക്കാതെ " : ഒരു നാണത്തോടെ ലെച്ചു പറഞ്ഞു.
" കണ്ടോ അമ്മേ അപ്പോഴേക്കും അവൾക്ക് നാണം ഇങ് വന്ന് " : സരസ്വതിയും ലതയോടൊപ്പം ചേർന്ന് അവളെ കളിയാക്കി.
" അമ്മാ.... " : ഒരു ചിണുക്കത്തോടെ ലെച്ചു വിളിച്ചു.
" നിന്ന് ചിണുങ്ങാതെ പെണ്ണെ, കെട്ടികാറായി ഇപ്പോഴും പെണ്ണിന്റെ ചിണുക്കം മാറിയിട്ടില്ല. ആ ചെക്കനും അവന്റെ വീട്ടുകാരും നമ്മളെ പറയു ഇങ്ങനെ കൊഞ്ചിച്ച് വളർത്തിയതിന്. " : മകളെ ചേർത്ത് പിടിച്ച് കൊണ്ട് സരസ്വതി ലതയോട് കളിയോടെ പറഞ്ഞു.
" എന്റെ ശ്രീയേട്ടൻ അങ്ങനെ ഒന്നും പറയില്ല എന്നെ ഭയങ്കര ഇഷ്ടാ ഏട്ടൻ " : ചെറു നാണത്തോടെ ലെച്ചു പറഞ്ഞു.
" അല്ലെങ്കിലും അവരോടൊക്കെ പോകാൻ പറ. നീ ഞങ്ങളുടെ കുഞ്ഞല്ലേ. പിന്നെ ഞങ്ങളുടെ ലെച്ചുട്ടിക്ക് ഇന്നൊരു സമ്മാനം ഉണ്ട് " : ആദ്യം ലെച്ചുവിനെ കൊഞ്ചിച്ച് കൊണ്ടും അവസാനം ഒരു ചിരിയോടെ പറഞ്ഞു.
" എന്ത് സമ്മാനമാ അമ്മാമ്മേ " : ലെച്ചു ഒരു ആകാംഷയോടെ പറഞ്ഞു.
" അതൊക്കെ ഉണ്ട് കുറച്ച് നേരം കൂടി കാത്തിരിക്ക് അപ്പൊ അറിയാം. " : ലത അവളുടെ ആകാംഷ നോക്കി ഒരു ചിരിയോടെ പറഞ്ഞു.
" ശോ ഒന്ന് പറ അമ്മാമ്മേ, അല്ലെങ്കിൽ അമ്മ എങ്കിലും ഒന്ന് പറ " : ലെച്ചു ചിണുക്കത്തോടെ രണ്ടു പേരോടും ചോദിച്ചു.
" അയ്യടാ ഇതേ സർപ്രൈസ അതൊക്കെ സമയം ആകുമ്പോ ഞങ്ങൾ തന്നെ പൊട്ടിക്കും " : സരസ്വതി അവളെ പുചിച്ച് കൊണ്ട് പറഞ്ഞു.
" മോളെ മതി ഇവിടെ നിന്നത് നീ മുറിയിൽ പോയി ഇരുന്നോ ഇനി അവർ വന്നിട്ട് ഇറങ്ങിയാൽ മതി. അല്ലെങ്കിൽ ആകെ വിയർത്ത് നാശമാകും. അവർ എത്താറായിട്ടുണ്ടാകും സമയം ആയില്ലേ. അല്ല നിന്നെ അവൻ വിളിച്ച് എവിടായി എന്നോ മറ്റോ പറഞ്ഞോ....? " : സരസ്വതി ഒരു സംശയത്തോടെ ലെച്ചുവിനോട് ചോദിച്ചു.
" ഹാ അത് പറയാനാ ഞാൻ വന്നേ അമ്മ. ശ്രീയേട്ടൻ ഇപ്പൊ വിളിച്ചാർന്ന് അവർ ഇപ്പൊ ആ കവല എത്താറായി എന്ന്. വഴി ചോദിക്കാൻ വിളിച്ചതാ പിന്നെ ഇങ്ങോട്ട് കൊറേ ഊട് വഴി ഒക്കെ അല്ലെ അതോണ്ട് ഞാൻ അച്ഛനെ കവലയിലേക്ക് പറഞ്ഞ് വിട്ടിട്ടുണ്ട് " : ലെച്ചു രണ്ട് പേരെയും നോക്കി കൊണ്ട് പറഞ്ഞു.
" അയ്യോ ആണോ എന്നിട്ട് ഇപ്പോഴാണോ നീ പറയുന്നേ ഞാൻ ജ്യൂസൊ ചായയോ ഒന്നും ഇട്ടില്ല. അമ്മ ആ ചായ ഒന്ന് ഇട് ഞാൻ അപ്പോഴേക്കും ജ്യൂസ് അടിക്കാം. ലെച്ചു നീ പോയി മുറിയിൽ ഇരിക്ക്. ഹാ പിന്നെ നിന്റെ മുറിയിൽ വേണ്ട ഇവിടെ താഴെ അമ്മേടെ മുറിയിൽ പോയി ഇരിക്ക്. അതാകുമ്പോൾ ചായ എടുത്തോണ്ട് പോകാൻ എളുപ്പം ആണല്ലോ. അല്ല നീ അവരെ വിളിക്കാൻ അച്ഛനെ പറഞ്ഞ് വിട്ടെന്ന് പറഞ്ഞില്ലേ....? അവർക്ക് അതിന് അച്ഛനെ അറിയോ....? " : ആദ്യം ഓരോന്നു ചെയ്യുന്ന വെപ്രാളത്തിൽ പറഞ്ഞിട്ട് അവസാനം ഒരു സംശയത്തോടെ ലെച്ചുവിനെ തിരിഞ്ഞ് നോക്കി കൊണ്ട് സരസ്വതി ചോദിച്ചു.
" ഇല്ല അമ്മേ അച്ഛനെ അവർക്കൊന്നും അറിയില്ല ഞാൻ പിന്നെ ശ്രീയേട്ടൻ അച്ഛന്റെ ഒരു ഫോട്ടോ അയച്ച് കൊടുത്തിട്ടുണ്ട്. അവിടെ കവലയിൽ അച്ഛൻ നിൽപ്പുണ്ടാലോ അപ്പൊ കണ്ട മനസ്സിലായിക്കോളും " : ലെച്ചു വിശദീകരിച്ചു.
" ഹ്മ്മ് ചെല്ലെന്ന നീ പോയി മുറിയിലിരുന്നോ ഞാൻ വന്ന് വിളിക്കാം നിന്നെ അപ്പൊ വന്ന മതി. " : സരസ്വതി മകളെ പറഞ്ഞയച്ചു.
അതിന് ഒന്ന് തലയാട്ടി കൊണ്ട് ലെച്ചു അവിടെ നിന്നും തിരിഞ്ഞ് നടന്നു.
" ലെച്ചു നീ ഞാൻ പറഞ്ഞ കാര്യം അവനോട് പറഞ്ഞാരുന്നോ....? " : പാല് തിളപ്പിക്കാൻ വെച്ചതിന് ഇടയിൽ എന്തോ ഓർത്ത പോലെ ലത ലെച്ചുവിനോട് ചോദിച്ചു.
അവരുടെ ചോദ്യം കേട്ട് സംശയത്തോടെ സരസ്വതി ലെച്ചുവിനെയും ലതയെയും മാറി മാറി നോക്കി.
" ഹാ അമ്മമ്മേ അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. ശ്രീയേട്ടൻ അതെല്ലാം നോക്കിക്കോളാം എന്ന പറഞ്ഞെ " : ലെച്ചു
" ഹ്മ്മ് എന്ന നീ മുറിയിലേക്ക് പൊക്കോ " : ലത ഒരു സമാധാനത്തോടെ അതും പറഞ്ഞ് ചായ ഇടാനായി തിരിഞ്ഞു.
ലെച്ചുവും രണ്ടാളെയും നോക്കി ഒന്ന് തലയാട്ടി കൊണ്ട് ലതയുടെ മുറിയിലേക്ക് കയറി.
" അമ്മേ എന്താ എന്ത് കാര്യത്തെ കുറിച്ച ഇപ്പൊ പറഞ്ഞെ....? " : ലെച്ചു പോയതും സരസ്വതി ഒരു സംശയത്തോടെ ലതയോട് ചോദിച്ചു.
" അതോ അത് മറ്റൊന്നും അല്ല സതീഷന് അറിയില്ലല്ലോ, അപ്പൊ അവിടുന്ന് ആരും വന്നിട്ട് അതിനെ കുറിച്ച് സംസാരിക്കല്ലേ എന്ന് ആ പയ്യനോട് പറയാൻ ഞാൻ ലെച്ചുവിനെ ഓർമിപ്പിച്ചാർന്ന്. അത് അവൾ പറഞ്ഞോ എന്ന് ചോദിച്ചേയെ " : അതും പറഞ്ഞ് തിളച്ച് വന്ന പാലിലേക്ക് തേയില പോടീ ഇട്ടു.
" അത് നന്നായി അമ്മേ ഞാൻ ആ കാര്യം വിട്ടേ പോയതാർന്നു അമ്മ എങ്കിലും ഓർത്തല്ലോ. അല്ലെങ്കിലേ ഈ ബന്ധത്തോട് സതീഷേട്ടൻ അത്ര താല്പര്യം പോരാ ഇനി പ്രേമം കൂടി ആണെന്ന് അറിഞ്ഞ തീർന്ന്. ഈ കല്യാണം എങ്ങനെ എങ്കിലും ഒന്ന് നടന്ന് കിട്ടട്ടെ എന്നിട്ട് അറിഞ്ഞാലും സാരമില്ല. അല്ലെങ്കിൽ പിന്നെ നമ്മൾ വിചാരിച്ചതൊന്നും നടക്കില്ല " : ഒരു നെടുവീർപ്പോടെ അതും പറഞ്ഞ് അവരുടെ ജോലിയിലേക്ക് തിരിഞ്ഞു.
ലത അത് കേട്ടെങ്കിലും ഒന്നും പറഞ്ഞില്ല.
കുറച്ച് കഴിഞ്ഞതും പുറത്ത് വണ്ടികൾ വന്ന് നിക്കുന്ന ശബ്ദം കേട്ടതും അവർ രണ്ട് പേരും പരസ്പരം ഒന്ന് നോക്കി.
" അവർ വന്നെന്ന് തോന്നുന്ന് നമ്മൾക്ക് എന്ന അങ്ങോട്ട് പോകാം ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ അവരെ ക്ഷണിച്ചിരുത്തിയിട്ട് വന്ന് ഒതുക്കാം. ലെച്ചു അവർ ഒക്കെ എത്തി എന്ന് തോന്നുന്ന് ഞങ്ങൾ അങ്ങോട്ട് പോയി അവരെ അകത്തേക്ക് ഇരുത്തട്ടെ. നിന്നെ അമ്മ വന്ന് വിളിക്കും അപ്പൊ ചായയും ആയി വന്ന മതി നീ " : ആദ്യം സരസ്വതിയോടും പിന്നെ ലെച്ചുവിനോടും പറഞ്ഞ് സരസ്വതിയെയും കൂടി അവർ ഹാളിലേക്ക് നടന്നു.
തുടരും..........
#കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #നോവൽ #തുടർകഥ #പ്രണയം #viral #trending
Part 48
ആ മിഴികളിൽ തെളിയുന്ന അത്ഭുതവും അവന് പെട്ടന്ന് മനസ്സിലാക്കി കൊടുത്തു. അതിൽ നിന്ന് തന്നെ തന്റെ ഓരോ പ്രവർത്തിയും അവളെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട് എന്നും മനസ്സിലാക്കി കൊടുത്തു.
സമയം വീണ്ടും മുന്നോട്ട് പോയതും മറ്റെന്തോ ചിന്തയിൽ നിൽക്കുന്നവളെ കണ്ടതും അവന് ഒന്ന് മുരടനക്കി.
അത് കേട്ട് മുന്നിൽ നിൽക്കുന്നവളവുടെ കണ്ണോന്ന് പിടയുന്നതും ഒരു വെപ്രാകത്തോടെ തന്നെ നോക്കുന്നതും പിന്നെ അതെ വെപ്രാളത്തിൽ തന്നെ തന്റെ കയ്യിൽ നിന്ന് പാലും വാങ്ങി അടുക്കളയിലേക്ക് പോകുന്നതും ഒക്കെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നു.
പിന്നെ ഒന്ന് നിശ്വസിച്ച് കൊണ്ട് മുറിയിലേക്ക് പോയി കുളിക്കാൻ ഉള്ളതും എടുത്ത് പുറത്തേക്ക് കടക്കാൻ ഒരുങ്ങി.
" ഇതെന്ത് ചെയ്യാനാ " : അടുക്കളയിൽ എത്തിയതും പാല് പൊട്ടിച്ച് ചരുവത്തിലേക്ക് മാറ്റുന്നവളെ കണ്ടതും അവൻ തിരക്കി.
" അത് ചായക്ക് വെക്കാൻ " : അവനെ നോക്കാതെ തന്നെ ചെയ്യുന്ന പ്രവർത്തി തുടർന്ന് കൊണ്ട് അവൾ പറഞ്ഞു.
" എനിക്ക് ആയിട്ട് ആണ് ചായ ഇടുന്നതെങ്കിലും വേണ്ട എനിക്ക് ഈ സമയം ചായ കുടിച്ച് ശീലം ഇല്ല കട്ടൻ ആണ് പതിവ് " : അതും പറഞ്ഞ് തോർത്ത് ഒന്നും കൂടി തോളിൽ കയറ്റി ഇട്ട് പുറത്തേക്ക് കടന്നു.
അത് കേട്ടതും ചെയ്യുന്ന പ്രവർത്തി നിർത്തി ഒഴിച്ച് വെച്ച പാലിലേക്ക് അവൻ പോയ വഴിയിലേക്ക് മാറി മാറി നോക്കി അവൾ.
" കട്ടൻ " : ചൂടാറി പോകാതെ ഇരിക്കാൻ അവൻ കുളിച്ചിട്ട് വന്നിട്ടാണ് അവൾ കട്ടൻ ഇട്ടത്. അതും ആയി റൂമിൽ വന്നതാണ് അവൾ. അവിടെ കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീപ്പി ഒതുക്കുവാണ് കണ്ണൻ.
" അത് ആ ടേബിളിലേക്ക് വെച്ചേരെ " : കണ്ണാടിയിൽ കൂടി അവളെ നോക്കി കൊണ്ട് അവൻ പറഞ്ഞു.
കട്ടൻ അവിടെ വെച്ച് തിരിഞ്ഞ് പുറത്തേക്ക് കടക്കാൻ ആഞ്ഞതും എന്തോ ഓർത്ത പോലെ അവൾ അവന് നേരെ തിരിഞ്ഞു.
" കഴിക്കാൻ എന്താ വേണ്ടേ....? " : അവൾ സ്വാഭാവികം എന്ന പോലെ ചോദിച്ചു.
അത് കേട്ടതും അവൻ ഒന്ന് നെറ്റി ചുളിച്ച് കൊണ്ട് അവളെ നോക്കി. പിന്നെ എന്തോ ആലോജിച്ച് കൊണ്ട് താടി തടവി.
" എനിക്ക് നല്ല ചൂട് പൊറോട്ടയും ബീഫ് റോസ്റ്റും മതി " : അതും പറഞ്ഞ് ടേബിളിൽ നിന്ന് കട്ടനെടുത്ത് കസാരയിൽ വന്നിരുന്നു.
എന്നാൽ കണ്ണൻ പറഞ്ഞത് കേട്ട് അവനെ തന്നെ മിഴിച്ച് നോക്കി നിൽക്കുവാണ് ഗൗരി. പതിയെ ദയനീമായി അവനെ നോക്കി.
കസേരയിൽ ഇരുന്നിട്ട് അവളെ നോക്കിയതും അവൻ കണ്ടതും അവളുടെ ആ നോട്ടം ആയിരുന്നു. അവളുടെ ആ പാവം പിടിച്ച നോട്ടം കണ്ടിട്ട് അവന് ചിരി വരുന്നുണ്ടായിരുന്നു എങ്കിലും ഇതുപോലെ എന്തെങ്കിലും ഒക്കെ പറഞ്ഞെ അവളോട് മിണ്ടാൻ കഴിയുള്ളു എന്ന ഓർമയിൽ അവൻ ആ ചിരി ഉള്ളിലൊതുക്കി.
" എന്തേ...? " : അവൻ ഒരു പിരുകം ഉയർത്തി കൊണ്ട് ചോദിച്ചു.
" അത് പിന്നെ ഈ പൊറോട്ട ഒക്കെ ഇപ്പൊ.... " : അവൾ എന്ത് മറുപടി നൽകണം എന്ന് അറിയാതെ നിന്ന് പരുങ്ങി.
" പൊറോട്ട ഉണ്ടാകാൻ അറിയില്ലേ....? " : കണ്ണൻ
അതിന് പെട്ടന്ന് തന്നെ അറിയില്ലെന്ന പോലെ ചുമൽ കൂച്ചി.
" ആണോ എങ്കിൽ സാരമില്ല, ബീഫ് റോസ്റ്റ് ഉണ്ടാക്കിയാൽ മതി ചോർ ഉണ്ടെങ്കിൽ അതും കൂട്ടി കഴിക്കാലോ " : അവൻ കട്ടൻ കുടിച്ച് കൊണ്ട് പറഞ്ഞു.
അതിനും ദയനീമായൊരു നോട്ടം ആയിരുന്നു അവളിൽ നിന്ന് അവന് മറുപടി ആയി കിട്ടിയത്.
" എന്തേ...? " : കണ്ണൻ
" അത് ഇവിടെ അതൊന്നും ഇല്ല " : ഗൗരി മെല്ലെ പറഞ്ഞു.
" എന്നിട്ടാണോ ഗൗരി നന്ദ എന്നോട് എന്ത് വേണം എന്ന് ചോദിച്ചേ....? " : കണ്ണനും സൗമ്യമായി ചോദിച്ചു.
അവന്റെ ആ ചോദ്യം കേട്ടപ്പോഴാണ് താൻ ചോദിച്ചതിലെ കുഴപ്പം അവൾക്ക് മനസ്സിലായത്.
" അത് പിന്നെ ഞാൻ... ഞാൻ ഉദ്ദേശിച്ചത് രാവിലെ ചുറ്റത്തിന്റെ ബാക്കി മാവ് ഇരിപ്പുണ്ട് അത് വെച്ച് അപ്പം ചുടണോ അതോ ചോർ മതിയോ എന്ന.... അതാ ഞാൻ " : അവൾ ഒരു വല്ലയിമയുടെയും പരുങ്ങളൂടെയും അവന് മുഖം കൊടുക്കാതെ പറഞ്ഞ് നിർത്തി.
" ഹ്മ്മ് അങ്ങനെയാണോ " : അവന് അവളിൽ നോട്ടം പതിപ്പിച്ച് കൊണ്ട് ചോദിച്ചു.
അതിന് പെട്ടെന്ന് തന്നെ ആണെന്ന പോലെ തലയനക്കി.
" ഇവിടെ ഇരിക്ക് " : കണ്ണ് കൊണ്ട് കട്ടിലിലേക്ക് ചൂണ്ടി കൊണ്ട് അവൻ പറഞ്ഞു.
അതിന് എതിർപ്പൊന്നും കാട്ടാതെ മെല്ലെ കാട്ടിലിന് അരികിലേക്ക് വന്ന് ഇന്നലെ ഇരുന്നത് പോലെ ഇരുന്നു. അവന് അഭിമുകമായി. അത് കണ്ടു പതിയെ കട്ടൻ കുടിച്ച് കൊണ്ട് അവൻ വീണ്ടും പറഞ്ഞ് തുടങ്ങി.
" ഹ്മ്മ് എങ്കിൽ അങ്ങനെ പറയണം ഒരു കാര്യം നമ്മൾ പറയുമ്പോൾ കേൾക്കുന്ന വ്യക്തിക്ക് കൂടി മനസ്സിലാകുന്ന വിധം പറയണം അല്ലെങ്കിൽ മുന്നിൽ നിൽക്കുന്ന വെക്തി എങ്ങനെ മനസ്സിലാക്കാനാ....? ഇപ്പൊ തന്നെ കണ്ടില്ലേ ഗൗരി നന്ദ ഒന്ന് മനസ്സിൽ കണ്ടിട്ട് എന്നോട് ചോദിച്ചാൽ അത് ഞാൻ എങ്ങനെ മനസ്സിലാക്കാനാ...? " : അത്രയും പറഞ്ഞ് അവളെ നോക്കിയതും അവൻ പറയുന്നതൊക്കെ നല്ല ശ്രദ്ധയോടെ കേട്ട് നിൽപ്പുണ്ട്.
അത് കണ്ടതും അവൻ വീണ്ടും പറഞ്ഞ് തുടങ്ങി.
" അപ്പൊ എന്ത് വേണം പറയുമ്പോൾ പാതി മനസ്സിൽ വെച്ച് സംസാരിക്കരുത്. അത് ഇനി ആരോടായാലും, ആർക്കും നമ്മുടെ മനസ്സ് വായിക്കാൻ കഴിയണം എന്ന് ഇല്ല. നേരെ ചൊവ്വേ പറഞ്ഞ് കൊടുത്താൽ പോലും മനസ്സിലാത്തവരുടെ ലോകത്താണ് നമ്മൾ ജീവിക്കുന്നത് അപ്പോൾ പിന്നെ ഉള്ളിൽ വെച്ച് സംസാരിച്ച പിന്നെ പറയണോ.....?
അതേപോലെ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി ഉള്ളിലുള്ളത് പറയാനും മടിക്കരുത്. അങ്ങനെ മൗനം പാലിച്ചാൽ നഷ്ടങ്ങൾ നമ്മുക്ക് മാത്രമേ വന്ന് ചേരു. നമ്മുക്ക് വേണ്ടി നമ്മൾ സംസാരിക്കുന്നിടത്തോളം വരില്ല ഇനി ആരൊക്കെ സംസാരിച്ചു എന്ന് പറഞ്ഞാലും.
നമ്മൾക്ക് വേണ്ടി നിലകൊള്ളുമ്പോൾ പലതും നമ്മൾ കേട്ടെന്ന് വരും തന്നിഷ്ടം, അഹങ്കാരം, സ്വാർത്ഥത പക്ഷെ അതൊക്കെ നമ്മൾ ആയത് കൊണ്ട് അല്ല മറ്റുള്ളവർക്ക് പന്ത് തട്ടാൻ ആയി നമ്മൾ നിന്ന് കൊടുക്കാഞ്ഞിട്ടാണ് എന്ന് ഓർത്താൽ മതി. അപ്പോൾ പറയേണ്ടത് പറയേണ്ട സമയത്ത് തന്നെ പറയണം. ഞാൻ പറഞ്ഞത് വല്ലതും മനസ്സിലാകുന്നുണ്ടോ.....? " : അവൻ സൗമയാമായി എന്നാൽ ഗൗരവം വിടാതെ അവൾക്ക് പറഞ്ഞ് കൊടുത്തു.
അത്രയും അവൻ അവൾക്കായി പറഞ്ഞ് കൊടുക്കുമ്പോൾ അവന്റെ മനസ്സിൽ ഗൗരി നന്ദ എന്ന പെൺകുട്ടി വളർന്ന് വന്ന ചുറ്റുപാടും വീട്ടിലെ അവസ്ഥയും ആയിരുന്നു.
പെട്ടന്നൊരു മാറ്റം അവൾക്ക് സാധ്യമല്ല എന്നും പതിയെ ഇതുപോലെ കുറച്ച് കുറച്ചായി പറഞ്ഞ് കൊടുത്ത് വേണം അവളെ മാറ്റിയെടുക്കാൻ എന്ന് അവനും അറിയാം.
എല്ലാം കേട്ട് അവനെ തന്നെ കണ്ണ് വിടർത്തി നോക്കി ഇരിക്കുവാണ്. കണ്ണൻ പറഞ്ഞ പലതും അവൾക്ക് ഉള്ളിൽ കൊണ്ടു എന്നതാണ് സത്യം.
പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ചെറിയമ്മയുടെയും അമ്മമയുടെയും പ്രവർത്തിയും തന്നോടുള്ള പെരുമാറ്റവും ഒക്കെ അച്ഛനോട് പറഞ്ഞാലോ എന്ന് പക്ഷെ പലതും കാട് കയറി ചിന്തിച്ച് അതൊന്നും പറയണ്ട എന്നതിൽ എത്തി ചേരും.
ശെരിയാ പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കിൽ നഷ്ടം നമ്മുക്ക് മാത്രം ആയിരിക്കും. അവൾ ഓർത്ത് കൊണ്ട് കണ്ണാനിലേക്ക് മിഴികൾ ചലിപ്പിച്ചു അവിടെ തന്നെയും നോക്കി ഇരിക്കുന്നവനെ കണ്ടതും അവളിൽ വെപ്രാളം നിറഞ്ഞു.
" വീടും പരിസരവും ഒക്കെ ഇഷ്ടമായോ...? " : അവളുടെ ചിന്തയും വെപ്രാളവും ഒക്കെ മനസ്സിലായി അവന് വിഷയം മാറ്റി.
" ഹ്മ്മ് " : കണ്ണൻ വേറെ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ലല്ലോ എന്ന ആശ്വാസത്തിൽ അവൾ ഒന്ന് മൂളി.
" ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ...? " : ഒരിറക്ക് കട്ടൻ കുടിച്ച് കൊണ്ട് അവൻ ചോദിച്ചു.
" ഹ്മ്മ് ഹ്മ്മ് " : ഇല്ലെന്ന പോലെ മൂളിക്കൊണ്ട് തലയാട്ടി.
" എന്ത്.....? " : കണ്ണൻ
" ഇല്ല, ബുദ്ധിമുട്ട് ഒന്നുമില്ല " : അവന്റെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലായത് പോലെ അവൾ പറഞ്ഞു.
" ഇവിടെ ഒറ്റക്ക് ഇരുന്ന് മുഷിച്ചിലുണ്ടോ...? " : കണ്ണൻ
" ഹ്മ്മ് " : ഉണ്ട് എന്ന അർത്ഥത്തിൽ അവൾ തലയാട്ടി കൊണ്ട് മൂളി. മറുപടി നൽകിയതിന് ശേഷമാണ് എന്താ പറഞ്ഞെ എന്നെ അവൾക്ക് ഓർമ വന്നത്.
പെട്ടന്ന് അവൻ ചോദിച്ചപ്പോൾ ഉള്ളിലുള്ള സത്യം അതെ പാടി അങ്ങ് പുറത്ത് വന്നതാണ്. സത്യം ആയത് കൊണ്ട് അത് പിന്നെ തിരുത്താനും അവൾ പോയി.
" ഹ്മ്മ് വഴി ഉണ്ടാകാം " : കട്ടൻ കുടിച്ച് തീർത്ത് കസാരയിൽ നിന്ന് എണീറ്റ് കൊണ്ട് അവൻ പറഞ്ഞു. പുറകെ തന്നെ അവനെ ഒരു സംശയത്തോടെ നോക്കി കൊണ്ട് എണീറ്റു.
" ഹാ പിന്നെ കഴിക്കാൻ എന്തായാലും മതി കേട്ടോ എനിക്ക് ആയിട്ട് പ്രത്യേകിച്ച് ഒന്നും ഉണ്ടാകണം എന്നില്ല എന്താണോ ഉള്ളത് അത് മതി. " : കപ്പ് അവൾക്ക് നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞു. അതിനൊരു തലയാട്ടൽ നൽകി കൊണ്ട് അതും വാങ്ങി മുറിയിൽ നിന്ന് ഇറങ്ങി.
അടുക്കളയിൽ ഓരോന്ന് ചെയുമ്പോഴും അവളുടെ ചിന്ത അവൻ പറഞ്ഞ വാക്കുകളിൽ കുടുങ്ങി നിൽപ്പായിരുന്നു.
പിന്നെ അതെല്ലാം ഒരറ്റത്തേക്ക് മാറ്റി എല്ലാം എടുത്ത് വെക്കാൻ തുടങ്ങി.
അവനൊപ്പം ഇരിക്കാതെ ഒഴിഞ്ഞ് മാറി നിൽക്കാൻ നോക്കിയെങ്കിലും തലേന്നത്തെ പോലെ തന്നെ ഓരോന്ന് പറഞ്ഞ് അവളെയും ഒപ്പം ഇരുത്തി. കഴിച്ച് കഴിഞ്ഞിട്ടും അതെ അവൾ വന്ന് മുറിയിൽ കയറി വാതിലടക്കുന്നത് വരെ അവൻ ഹാളിൽ അവൾക്ക് കൂട്ടിരിക്കും.
ഗൗരി അടുക്കള എല്ലാം ഒതുക്കി അടുക്കള വാതിലും അടച്ച് അവൾ മുറിയിൽ കയറി കതകടച്ചതിന് ശേഷം മാത്രമാണ് അവൻ മുറിയിലേക്ക് കയറിയത്.
______________________________________________
പിന്നെയും ദിവസങ്ങൾ മുന്നോട്ട് നീങ്ങി. ഗൗരിയുടെ ജീവിതം ആ ഒഴുക്കിനനുസരിച്ച് മുന്നോട്ട് പോയി കൊണ്ട് ഇരുന്നു.
പതിയെ പതിയെ എന്ത് കൊണ്ടോ അവളും ഈ ജീവിതം ആസ്വദിച്ച് തുടങ്ങി. ചിലപ്പോൾ പാതിക്ക് വെച്ച് അവളെ ഉപേക്ഷിച്ച് പോയ സമാധാനം തിരിച്ച് എത്തിയത് കൊണ്ടാകാം.
സ്വന്തം വീട്ടിലെ പോലെ ആരും നിയന്ത്രിക്കാനോ അടിമപ്പെടുത്താനോ കുറ്റപ്പെടുത്താനോ എന്തിന് പറയുന്നു കാര്യാ കാരണങ്ങൾ ഒന്നുമില്ലാതെ ആരും ഉപദ്രവിക്കാൻ ഇല്ലാത്തത് കൊണ്ടോ അവൾക്ക് സമാധാനവും ഉള്ളിൽ ചെറുതായി പൊങ്ങി വരുന്ന സന്തോഷവും അവളെ മൂടി.
ആ സന്തോഷത്തിന്റെ തിളക്കം അവളിലും കാണാൻ ഉണ്ടായിരുന്നു. പണ്ടത്തെ മൂടികെട്ടലൊന്നും ഇന്ന് അവളുടെ മുഖത്ത് കാണാനില്ല, ശരീരത്തിനും മനസ്സിനും ഊർജ്ജം കൈവരിച്ചത് പോലെ ആണ് അവളുടെ ഓരോ പ്രവർത്തിയും.
ഒറ്റക്കിരുന്നുള്ള അവളുടെ മുഷിച്ചിലിന് പിറ്റേന്ന് തന്നെ ഒരു പരിഹാരം എന്ന വണ്ണം അവനോരു സെക്കന്റ് ഹാൻഡ് ടി വി വീട്ടിലെത്തിച്ചു. ഇപ്പോൾ ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് അതിന് മുന്നിലിരുന്നാണ് അവൾ സമയം കളയുന്നത്. പിന്നെ വൈകിട്ട് ആകുമ്പോൾ മുറ്റത്തേക്ക് ഇറങ്ങും.
പക്ഷെ അവൾക്ക് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി നിൽക്കുന്നത് കണ്ണനാണ്. കല്യാണത്തിന് മുന്നേ കണ്ടും കേട്ടും അറിഞ്ഞ കണ്ണനല്ല ഇപ്പോൾ അവൾക്ക് മുന്നിൽ അവൾ കാണുന്നത്. ഗൗരവത്തിൽ സംസാരിക്കും എങ്കിലും ദേഷ്യപ്പെട്ട് ഇതുവരെ കണ്ടിട്ടില്ല ഇനി ഇതെല്ലാം അവളെ കാണിക്കാൻ വേണ്ടി ഉള്ള ഓരോ പ്രകടനങ്ങൾ ആണോ അതോ കല്യാണം കഴിഞ്ഞുള്ള ആദ്യ നാലുകളിലെ പ്രതിഭാസം ആണോ എന്നും അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.
അതുപോലെ തന്നെ മറ്റ് ദുശീലങ്ങൾ ഒന്നും ഈ ദിവസങ്ങളിൽ അവൾ അവനിൽ കണ്ടതും ഇല്ല. ഇതൊക്കെ തന്നെ കാണിക്കാൻ വേണ്ടി ഉപയോഗിക്കാതെ ഇരിക്കുന്നതാണോ എന്ന് ആലോചിക്കുമ്പോൾ, മദ്യത്തിനും മറ്റും അഡിക്റ്റായ ഒരാൾക്ക് അത്ര പെട്ടന്നൊന്നും അതിൽ മുക്തി നേടാൻ കഴിയില്ലെന്ന് പലരും പറഞ്ഞത് ഓർമ വരും.
ഇനി രാവിലെ ഇവിടുന്ന് ഇറങ്ങി പോകുമ്പോൾ കുടിച്ചിട്ട് അതിന്റെ കെട്ട് ഇറങ്ങുമ്പോൾ ആണോ തിരിച്ച് വരുന്നേ എന്ന് ഓർക്കുമ്പോൾ, ഉച്ചക്ക് കഴിക്കാനായി രാവിലെ പോയാ അതെ വൃത്തിയിൽ തിരിച്ച് വരുന്നവനെ ഓർമ വരും. അതൊക്കെ കാണുമ്പോൾ മറ്റ് ദുശീലങ്ങളും ഒന്നും അവനില്ല എന്ന് മനസ്സിലിരുന്ന് ആരോ പറയുന്ന പോലെ തോന്നും അവൾക്ക്, അത് ഉള്ളിൽ ചെറുതല്ലാത്തൊരു സമാധാനം അവളിൽ നിറയ്ക്കും ഒരു പക്ഷെ അവനോടൊപ്പം ഒരു വീട്ടിൽ താമസിക്കുന്നത് കൊണ്ട് ആവാം എന്ന് അവൾ സ്വയം ഞായികരിക്കും.
അപ്പോഴും കഴുത്തിൽ താലി കെട്ടിയവനോടുള്ള കരുതൽ ആയിരുന്നില്ല!!!!!!
തുടരും........
#നോവൽ #തുടർകഥ #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #പ്രണയം #viral #trending
Part 47
മുതലാളിക്ക് ഒരു ഉറപ്പ് ഞാൻ തരാം നല്ല ഒരു ജോലി എനിക്ക് തന്ന ഒരിക്കലും അറിഞ്ഞ് കൊണ്ട് വീണ്ടും ആ കുത്തഴിഞ്ഞ ജീവിതത്തിലേക്ക് ഞാൻ പോകില്ല, കാരണം എനിക്കും ജീവിക്കണം. അതിനിനി എന്ത് മുതലാളി എന്ത് ജോലി ചെയ്യാൻ പറഞ്ഞാലും ഞാൻ തയ്യാറാണ്... എന്ത് ജോലിയും!!! "
അത്രയും പറഞ്ഞ് നിർത്തി കണ്ണൻ മുരളീധരനെ നോക്കി അവിടെ ഇപ്പോഴും അവനെ തന്നെ ഉറ്റ് നോക്കി ഇരിക്കുവാണ്. കണ്ണന്റെ നോട്ടം കണ്ട് സാബുവും അദ്ദേഹത്തെ നോക്കി.
" മുതലാളി ഒന്നും പറഞ്ഞില്ല " : നിമിഷങ്ങൾ പിന്നിട്ടട്ടും അനക്കം ഒന്നും കാണാതെ വന്നതും സാബു തിരക്കി.
" ഹ്മ്മ് തന്നെ എനിക്ക് ഇഷ്ടപ്പെട്ടു, മറച്ച് വെക്കാൻ കഴിയുന്നത് ആയിട്ടും താൻ അതിന് മുതിർന്നില്ലല്ലോ. ഉള്ളതെല്ലാം അതെ പാടി തുറന്ന് പറഞ്ഞില്ലേ. " : മുരളീധരൻ ചെറുചിരിയോടെ പറഞ്ഞു.
അത് കേട്ടതും സാബുവിന്റെ മുഖം തെളിഞ്ഞു, എങ്കിലും കണ്ണന്റെ മുഖം ഇപ്പോഴും ഗൗരവം തന്നെയാണ്.
" പക്ഷെ ഇപ്പൊ ഇവിടെ ജോലി ഒന്നും ഒഴിവില്ല കണ്ണാ ഞാൻ തന്നെ ഒഴുവാക്കുവാണെന്ന് വിചാരിക്കരുത് ഇന്നലെ കൂടി രണ്ട് പേരെ ജോലിക്കായി എടുത്തതെ ഉള്ളൂ അതാ. താൻ വിഷമിക്കണ്ട തന്റെ നമ്പർ തന്നേക്ക് എന്തെങ്കിലും ആവിശ്യം വരുവാണെങ്കിൽ ഞാൻ തന്നെ വിളിച്ചോളാം. " : മുരളീധരൻ സമാധാനത്തിൽ പറഞ്ഞു.
അത് കേട്ടതും അതുവരെ തെളിഞ്ഞ് നിന്ന സാബുവിന്റെ മുഖം ഒന്ന് മങ്ങി. കണ്ണന് പിന്നെ യാതൊരു ഭവമാറ്റവും ഇല്ല.
" ഹാ നിങ്ങൾ ഇങ്ങനെ വിഷമിക്കാതെ ഞാൻ കയ്യൊഴിഞ്ഞതലല്ലോ ഇവന് ഇവിടെ ഉറപ്പായിട്ടും ഞാൻ ജോലി നൽകും, ഇപ്പോ ഇവിടെ ഒഴിവ് ഇല്ലാത്തത് കൊണ്ടല്ലേ. എന്തേ എന്നെ വിശ്വാസം ഇല്ലേ....? " : മുരളീധരൻ അല്പം ഗൗരവത്തിൽ ചോദിച്ചു.
" അയ്യോ മുതലാളിയെ വിശ്വാസം ഇല്ലാഞ്ഞിട്ട് അല്ല അവന്റെ അവസ്ഥ ഒക്കെ മുതലാളിയും കേട്ടതല്ലേ അതാ... അല്ലെങ്കിൽ തന്നെ മറ്റാരേക്കാളും എനിക്ക് മുതലാളിയെ വിശ്വാസമുണ്ട്, അതുപോലെ ഒരു പ്രവർത്തി അല്ലെ മുതലാളി എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ചെയ്ത് തന്നത് അല്ല ചെയ്ത് കൊണ്ട് ഇരിക്കുന്നത് " : സാബു ഒരു വല്ലയിമയോടെ പറഞ്ഞു.
" ഞാൻ ചുമ്മാതെ പറഞ്ഞതാടോ. പിന്നെ കണ്ണന്റെ കാര്യം, അത് ഞാൻ ഉറപ്പ് തരുന്നു അവന് നല്ല ഒരു ജോലി തന്നെ നൽകും പോരെ. " : ആദ്യം സാബുവിനോടും പിന്നെ കണ്ണനെ നോക്കി കൊണ്ട് ചോദിച്ചു.
അതിന് ഗൗരവം മെല്ലെ മായപ്പെടുത്തിയുള്ള ഒരു തലയാട്ടൽ ആയിരുന്നു കണ്ണന്റെ പ്രതികരണം.
" അതാണ്, പിന്നെ കണ്ണന്റെ നമ്പർ ദാ ഈ പേപ്പറിൽ എഴുതി തന്നേക്ക് എന്തെങ്കിലും ഒഴിവ് വരുവാണെങ്കിലോ അല്ല എന്തെങ്കിലും ജോലി വരുവാണെങ്കിലോ ഞാൻ വിളിക്കാം. " : ഒരു വെള്ള പേപ്പറും കൂടെ ഒരു പേനയും കണ്ണന് മുന്നിലേക്ക് നീട്ടി കൊണ്ട് മുരളീധരൻ പറഞ്ഞു.
അതിൽ പേരും നമ്പറും എഴുതി സാബുവിനെ ഒന്ന് പോകാം എന്ന അർത്ഥത്തിൽ തലയനക്കി.
" ശെരി മുതലാളി ഞങ്ങൾ എന്ന ഇറങ്ങട്ടെ " : സാബു അതും പറഞ്ഞ് കസാരയിൽ നിന്ന് എണീറ്റത് കണ്ണനും മുരളീധരൻ ഒന്ന് തലയാട്ടി കൊണ്ട് എണീറ്റു.
" ഹാ കണ്ണാ ഒരു നിമിഷം " : അവർ പോകുന്നതും നോക്കി ഇരുന്നയാൾ എന്തോ ഓർത്ത പോലെ പിന്നിൽ നിന്നും വിളിച്ചു.
വിളി കേട്ട് തിരിഞ്ഞ് നോക്കുന്നവരെ കണ്ടതും ഒരു നിമിഷം എന്ന് കൈ കൊണ്ട് കാണിച്ച് അയാൾ ഓഫീസ് റൂം എന്ന് ബോർഡ് എഴുതി വെച്ചിരിക്കുന്ന മുറിയിലേക്ക് കയറി.
അത് കണ്ടതും കണ്ണനും സാബുവും സംശയത്തോടെ മുഖത്തോട് മുഖം നോക്കി.
" ഇന്നാ ഇത് നീ വെച്ചോ " : അല്പം സമയത്തിനുള്ളിൽ തിരിച്ച് വന്നയാൽ കയ്യിലുള്ള കെട്ട് നോട്ട് കണ്ണന് നൽകികൊണ്ട് പറഞ്ഞു.
അത് കണ്ടതും സാബുവിന്റെ കണ്ണോന്ന് വിടർന്നെങ്കിൽ കണ്ണന്റെ കണ്ണോന്ന് ചുരുങ്ങി പോയി.
" അയ്യോ ഞാൻ... എനിക്ക് അതൊന്നും വേണ്ട മൊതലാളി. എന്നെ പോലൊരു വെക്തിക്ക് ജോലി തരാൻ കാണിച്ച മനസ്സ് തന്നെ വലിയ കാര്യം അതിന്റെ കൂടെ ഇതുപോലെ ഒക്കെ " : കണ്ണന് ദയനീയത വരുത്തി കൊണ്ട് പറഞ്ഞു.
" ഹ താൻ വേടിക്കടോ, ഒരു കെട്ടൊക്കെ കഴിഞ്ഞതല്ലേ ചിലവും കൂടും. ഞാൻ ജോലി തരുന്നത് വരെ ജീവിക്കണ്ടേ അതിന് ഇത് ആവിശ്യം വരും. എന്ത് ചെയ്യാൻ ഞാൻ തന്റെ അവസ്ഥ അറിഞ്ഞ് പോയില്ലേ അപ്പൊ വെറും കൈയ്യോടെ തന്നെ പറഞ്ഞയച്ചാൽ മനസ്സിനൊരു സുഖം കിട്ടില്ല അതാ. പിന്നെ ഈ പണം ഒക്കെ ആവിശ്യക്കാർക്ക് ഉപകരിച്ചില്ലെങ്കിൽ പിന്നെ എന്തിനാടോ. " : മുരളീധരൻ ഒരു തമാശ പറയുന്ന ലാഘവത്തിൽ അത്രയും പറഞ്ഞ് നിർത്തി.
അത് കേട്ട് സാബുവിൽ ഒരു ചിരി വിരിഞ്ഞെങ്കിൽ കണ്ണൻ അയാളെ കണ്ണെടുക്കാതെ നോക്കി നിന്നു.
" ഹാ പിന്നെ ഇനി ആ പഴയ ജീവിതം ഒന്നും വേണ്ട കേട്ടോ. ദേ ഇന്ന് മുതൽ നമ്മുക്കൊരു പുതിയ മനുഷ്യനായി തുടങ്ങാം എന്ത് പറയുന്നു. " : അയാൾ കണ്ണന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു. അപ്പോഴും മറുപടി ഒന്നും നൽകാതെ അയാളെ തന്നെ കണ്ണെടുക്കാതെ നോക്കുവായിരുന്നു കണ്ണൻ.
" ശെരി മുതലാളി " : കണ്ണന്റെ നോട്ടം കണ്ടതും സാബു മുരളീധരാനുള്ള മറുപടി നൽകി.
" ഹ്മ്മ് പിന്നെ എന്ത് ആവിശ്യം വന്നതും യാതൊരു മടി കൂടാതെ വിളിച്ചോണം " : മുരളീധരൻ ഒരു ചിരിയോടെ പറഞ്ഞു.
അതിന് രണ്ടു പേരും ഒന്ന് തലയാട്ടി ഒരിക്കൽ കൂടി യാത്ര പറഞ്ഞ് കൊണ്ട് അവിടെ നിന്നും ഇറങ്ങി.
അല്പം മുന്നോട്ട് നടന്നതും കണ്ണൻ ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കി. അവിടെ തങ്ങളെ തന്നെ ഉറ്റ് നോക്കി നിൽക്കുന്നയാളെ കണ്ടതും ഒരിക്കൽ കൂടി നോക്കി കൊണ്ട് പല ചിന്തകൾ കൊണ്ട് പുകയുന്ന മനസ്സോടെ അവൻ അവിടെ നിന്ന് നടന്ന് നീങ്ങി.
" നീ പേടിക്കണ്ട മുതലാളി ഒരു കാര്യം ഏറ്റ ഏറ്റതാ അതിനൊരു ഉദാഹരണം ആണല്ലോ ഈ ഞാൻ " : അതും പറഞ്ഞ് സാബു ഓട്ടോയിലേക്ക് കയറി. പിന്നാലെ തന്നെ കണ്ണനും.
പിന്നീട് അങ്ങോട്ട് സാബുവിന്റെ വായിൽ നിന്ന് മുരളീധരൻ മുതലാളിയെ കുറിച്ചുള്ള പുരാണം ആയിരുന്നു. കണ്ണൻ ഒന്നിനും മറുപടി നൽകുന്നില്ലെങ്കിലും നല്ലൊരു കേൾവിക്കാരനായി.
______________________________________________
ഉച്ചക്ക് ചോറും കഴിച്ച് എന്ത് ചെയ്യും എന്ന് കരുതി വെറുതെ ഇരുന്നപ്പഴാ രാവിലെ മാറ്റി വെച്ച പച്ചക്കറി വിത്തുകളെ കുറിച്ച് ഗൗരിക്ക് ഓർമ വന്നത് പിന്നെ അതും എടുത്ത് അടുക്കള പുറത്തേക്ക് ഇറങ്ങി.
മണ്ണ് കിളക്കാനും മാത്രം മൂർച്ചയുള്ളത് ഒന്നും അവിടെ കാണാത്തത് കൊണ്ട് കയ്യിൽ കിട്ടിയ ഒരു വടി വെച്ചാണ് മണ്ണ് മാന്തിയതും കിളച്ചതും മറ്റും. കയ്യിലുള്ള വിത്തെല്ലാം പാകത്തിന് വിതറി. അധികം ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും മുളകും, പയറും, വെണ്ടയ്ക്കയും, മത്തങ്ങായും, ബീൻസും ഒക്കെ അതിലുണ്ടായിരുന്നു.
വീട്ടിൽ ഇതുപോലെ ഒരു കുഞ്ഞ് തോട്ടം അവൾ ഉണ്ടാക്കി എടുത്തിട്ടുണ്ടായിരുന്നു. അവിടെ പിന്നെ നൃത്തവും ഇതുപോലെ ഉള്ള കുഞ്ഞു കുഞ്ഞു കൃഷി ആയിരുന്നല്ലോ ആകെ ആശ്വാസം, പൈസ മുടക്കുള്ള പണി അല്ലാത്തത് കൊണ്ട് ആരും എതിര് പറയാൻ ഒന്നും വരില്ല അതെ പോലെ തന്നെ സഹായത്തിനും. ഓരോന്ന് ഓർത്ത് അവൾ ഒന്ന് നിശ്വസിച്ചു.
വിത്തിടൽ പരുപാടി ഒക്കെ കഴിഞ്ഞ് അവൾ വീടും പരിസരവും ഒക്കെ ഒന്ന് ചുറ്റി കണ്ടു. വീടിന് ചുറ്റും അത്യാവിശം നല്ല സ്ഥലം ഉണ്ടായിരുന്നു. അവളുടെ വീട്ടിലെക്കാളും സ്ഥലം ഉണ്ടായിരുന്നു ഇവിടെ.
പുറത്തെല്ലാം നോക്കി തിരിഞ്ഞ് സന്ധ്യ അടുകാറായപ്പോൾ ഓടി പോയി ഒന്ന് മേൽ കഴുകി ഇറങ്ങി. വീട്ടിൽ ആയിരുന്നു എങ്കിൽ ഈ സമയം വിലക്ക് വെച്ചേനെ എന്ന് അവൾ ഓർത്തു. ഇവിടെ ഇപ്പൊ അതിനുള്ള സൗകര്യങ്ങളോ സാധനങ്ങളോ ഇല്ലാതാനും.
അന്ന് സാധനങ്ങൾ വേടിക്കാൻ കയറിപ്പോൾ ഒരു കുഞ്ഞ് വിളക്ക് എങ്കിലും വേടിക്കണം എന്ന് അവൾക്ക് ഉണ്ടായിരുന്നു എങ്കിലും കണ്ണനെ ഓർത്ത് അവൾ ഉള്ളിലൊതുക്കി.
പിന്നെ പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ അവൾക്ക് ആകെ മടുപ്പ് തോന്നുന്നുണ്ടായിരുന്നു. പിന്നെ മുന്നിലെ കഥകടച്ച് എന്ന് ഉറപ്പ് വരുത്തി അവൾ മുറിയിലേക്ക് പോയി അമ്മയോട് ഇന്നലെ പറയാൻ ബാക്കി വെച്ചതൊക്കെ പറഞ്ഞ് തീർക്കുന്നതിന് ഇടയിലാണ് കണ്ണൻ വന്നതറിഞ്ഞത്.
കണ്ണൻ അകത്ത് കയറിയതും കയ്യിലിരുന്ന അവളെ ഒരു നോട്ടം നോക്കി കയ്യിലിരുന്ന പാൽ അവൾക്ക് നേരെ നീട്ടി.
തനിക്ക് നേരെ എന്തോ നീണ്ട് വന്നതറിഞ്ഞതും തല കുനിച്ച് നിന്നവൾ സംശയത്തോടെ തല ഉയർത്തി നോക്കി.
അവിടെ പാലും പിടിച്ച് നിൽക്കുന്നവനെ കണ്ടതും അവളുടെ കണ്ണോന്ന് വിടർന്ന് പോയി.
താൻ പറയാതെ തന്നെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യുന്നവനെ കാണേ ഉള്ളിൽ എന്തെല്ലാമോ വികാരങ്ങൾ നിറഞ്ഞു. സന്തോഷമോ അത്ഭുതവോ മറ്റോ.
തന്നെ നോക്കി കണ്ണ് വിടർത്തി നിൽക്കുന്നവളെ കണ്ടതും അവനും ഉള്ളം തുടി കൊട്ടി. തന്റെ ചെറിയ ചെറിയ പ്രവർത്തി പോലും കണ്ണും വിടർത്തി നോക്കി നിൽക്കുന്നവളെ അവനും ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.
ആ മിഴികളിൽ തെളിയുന്ന അത്ഭുതവും അവന് പെട്ടന്ന് മനസ്സിലാക്കി കൊടുത്തു. അതിൽ നിന്ന് തന്നെ തന്റെ ഓരോ പ്രവർത്തിയും അവളെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട് എന്നും മനസ്സിലാക്കി കൊടുത്തു.
തുടരും......
#കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #നോവൽ #തുടർകഥ #viral #trending #പ്രണയം
Part 46
" ഹ്മ്മ് ആ കുട്ടിയുടെ പേര് എന്താ...? " : സാബുവിലേക്ക് നോട്ടം തെറ്റിച്ച് കൊണ്ട് കണ്ണൻ തിരക്കി.
" നന്ദന "
ആ പേര് കേട്ടതും കണ്ണൻ ഒരു നിമിഷം നിന്നിടത്ത് തന്നെ നിന്ന് പോയി.
" ഹാ അല്ല ആരിത് സാബുവോ എന്താടോ ഈ വഴിയൊക്കെ...? സുഖമാണോ നിനക്ക്..? എങ്ങനെ പോകുന്നു ഓട്ടം ഒക്കെ..? " : കണക്കുകൾ നോക്കുന്നതിന് ഇടയിൽ മുന്നിൽ ആരോ നിൽക്കുന്നതറിഞ്ഞ് തല ഉയർത്തി നോക്കിയ മുരളീധരൻ മുന്നിൽ നിൽക്കുന്ന സാബുവിനെ കണ്ടതും വിശേഷം തിരക്കി.
" ഓ സുഖം മുതലാളി. പിന്നെ ഓട്ടം ഒക്കെ തരക്കേടില്ലാതെ പോകുന്നു. പട്ടിണി കൂടാതെ ജീവിക്കാൻ കഴിയുന്നുണ്ടല്ലോ അത് തന്നെ ധരാളം " : സാബു ഒരു പുഞ്ചിരിയോടെ പറഞ്ഞു.
" അതെന്ത് വാർത്തമാനവാടാ, നിന്റെ അനിയൻ ചെറുക്കനെ നമ്മൾക്ക് പഠിപ്പിച്ച് നല്ല ഒരു നിലയിൽ എത്തിക്കണ്ടേ, ഇന്നലെ അഭി വിളിച്ചപ്പോൾ കൂടി സമീറിന്റെ കാര്യം ഞാൻ പറഞ്ഞതെ ഉള്ളു, അവനും പറഞ്ഞത് സമീറിന്റെ പഠിത്തം വെച്ച് അവൻ പഠിക്കുന്ന കോളേജിൽ ഒക്കെ സുഗമായിട്ട് സീറ്റ് കിട്ടും എന്ന, പിന്നെ അതൊന്നും ശെരിയായില്ലേൽ ഞാൻ ഇല്ലെടാ ഇവിടെ നമ്മൾക്ക് ശെരിയാക്കാന്നെ. " : മുരളീധരൻ ഇരുന്നിടത്ത് നിന്ന് എണീറ്റ് കൊണ്ട് സാബുവിന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.
അതിന് നന്ദിയോടെ ഉള്ളൊരു പുഞ്ചിരി ആയിരുന്നു സാബുവിന്റെ മറുപടി
ഈ നേരമത്രയും മുന്നിൽ നിൽക്കുന്ന വ്യക്തിയെ നിരീക്ഷിക്കുന്ന തിരക്കിലായിരുന്നു കണ്ണൻ. ചുമന്ന കാസവിന്റെ ഷർട്ട് ആണ് അദ്ദേഹത്തിന്റെ വേഷം ഒപ്പം സ്വർണ കര വരുന്ന വെള്ള മുണ്ടും പിന്നെ അലങ്കാരത്തിനെന്ന വണ്ണം സ്വർണക്കര വരുന്നൊരു മേൽ മുണ്ടും. നന്നേ വെളുത്ത മുഖം അതിന് കണ്ണ് വെക്കാതെ ഇരിക്കാൻ വണ്ണം ഒരു കറുത്ത കുറിയും, മീശയും താടിയും ഒക്കെ വെട്ടി ഒതുക്കി വെച്ചിട്ടുണ്ട്. ആകെ മൊത്തം കണ്ടാൽ ഒരു പ്രമാണി ലുക്ക് ഉണ്ട്. കണ്ണൻ വിലയിരുത്തി.
" അല്ല ഇതാരാ പുതിയ കക്ഷി....? നിന്റെ കൂടെ വന്നതാണോ...? " : മുരളീധരന്റെ ശ്രദ്ധ കണ്ണാനിലേക്ക് തിരിഞ്ഞതും ഒരു സംശയത്തോടെ അയാൾ ചോദിച്ചു.
ആ ചോദ്യം ആണ് കണ്ണന്റെ നിരീക്ഷണത്തിന് തടയിട്ടത്.
" ഹാ മുതലാളി ഇവന്റെ ഒരു ആവിശ്യത്തിന ഞങ്ങൾ ഇപ്പോൾ ഇങ്ങോട്ട് വന്നത്. മുതലാളിക്ക് കഴിയുന്നതാണെങ്കിൽ ഒന്ന് അവനെ സഹായിക്കണം. " : സാബു കണ്ണനെ നോക്കി കൊണ്ട് പറഞ്ഞു.
" അതെന്തൊരു വർത്തമാനവ എന്റെ സാബുവേ എന്നെ കൊണ്ട് കഴിയുന്നതാണെങ്കിൽ ഞാൻ സഹായിക്കാതെ ഇരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ. നിങ്ങൾ എന്തായാലും വന്ന കാലിൽ തന്നെ നിൽക്കാതെ ഇരിക്ക്, എന്നിട്ട് നമ്മൾക്ക് കാര്യത്തിലേക്ക് കടക്കാം. രാമ ഇവിടേക്ക് മൂന്ന് സർബത്ത് കൊണ്ട് വാ " : ആദ്യം മുന്നിൽ നിക്കുന്നവരോടും പിന്നീട് അവിടെ പണിക്ക് നിൽക്കുന്ന എന്ന് തോന്നിക്കുന്ന ഒരാളോടും പറഞ്ഞ് കൊണ്ട് കസേരയിലേക്ക് ഇരുന്നു.
" അയ്യോ മൊതലാളി ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല, മുതലാളിക്ക് കഴിയും പോലെ സഹായിക്കണം എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ. " : സാബു ഒരു പരിഭ്രമത്തോടെ പറഞ്ഞു.
" എന്റെ സാബു ഞാൻ വെറുതെ പറഞ്ഞേയ നിങ്ങൾ ഇരിക്ക് " : മുന്നിലുള്ള കസേര ചൂണ്ടി കാണിച്ച് കൊണ്ട് മുരളീധരൻ പറഞ്ഞു.
അതിനൊരു ചിരി സമയമായി നൽകി സാബു കണ്ണനോടും ഇരിക്കാൻ എന്ന പോലെ കാട്ടി കസേരയിലേക്ക് ഇരുന്നു.
" അല്ല ഇതാരാ, ഇവൻ ഇവിടെ ഉള്ളതല്ലേ....? മുൻപ് ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ...? " : രണ്ടു പേരും ഇരുന്നതും മുരളീധരൻ കണ്ണനെ നോക്കി ചോദിച്ചു.
" ഇവൻ അങ്ങ് പുറത്തൂന്ന് വന്നതാ, നമ്മളുടെ നാട്ടിൽ എത്തീട്ട് ഇപ്പൊ രണ്ട് മാസം ആകുന്നു. ഇതുവരെ തല്ലും വഴക്കും ഒക്കെ ആയിട്ട് നടക്കുവായിരുന്നു ഇവൻ. ഇപ്പൊ ആണെങ്കിൽ ഒരു പെണ്ണും കെട്ടി ഇനിയും ഇങ്ങനെ തന്നെ തുടർന്നാൽ ശെരിയാകില്ലലോ അതാ പിന്നെ വേറെ എന്തെങ്കിലും ജോലിക്ക് നോക്കാൻ ഇവൻ തീരുമാനിച്ചേ. " : സാബു ഉള്ള കാര്യം അതെപടി പറഞ്ഞു.
" ഏഹ്ഹ് അപ്പൊ ഒളിച്ചോട്ടം വല്ലതും ആണോ. " : മുരളീധരൻ കണ്ണനെ ഒന്ന് ചൂഴ്ന്ന് നോക്കി കൊണ്ട് ചോദിച്ചു.
" ഏയ്യ് അതൊന്നും അല്ല മുതലാളി പെണ്ണ് കൊച്ച് ഇവിടുത്തെ ആളാ, പറഞ്ഞ മുതലാളിക്ക് അറിയും ഓട്ടോ ഓടിക്കുന്ന സതീശൻ ഇല്ലേ അയാളുടെ മകളാണ്... മറ്റേ നൃത്തം ഒക്കെ ചെയ്യുന്ന " : സാബു തിരുത്തി പറഞ്ഞ് കൊടുത്തു.
" ആര് നമ്മുടെ ഗൗരിയോ, ആഹാ നീ ആള് കൊള്ളാലോ വന്നിട്ട് രണ്ട് മാസം ആയപ്പോഴേക്കും ഇവിടുത്തെ പെണ്ണിനെ തന്നെ കൊതിയെടുത്തല്ലോ. " : മുരളീധരൻ കണ്ണനെ നോക്കി ഒരു കളിയാക്കലോടെ പറഞ്ഞു.
" അയ്യോ ഇത് മുതലാളി വിചാരിക്കുന്ന പോലെ ഒന്നും അല്ല. " : അതും പറഞ്ഞ് സാബു കണ്ണന്റെയും ഗൗരിയുടെയും കല്യാണം നടക്കാൻ ഉണ്ടായ സാഹചര്യം ഒക്കെ പറഞ്ഞു കൊടുത്തു.
" അപ്പൊ അങ്ങനെ ഒക്കെയാണ് കാര്യങ്ങൾ " : എല്ലാം കേട്ട് കഴിഞ്ഞ് മുരളീധരൻ അതും പറഞ്ഞ് ചാഞ്ഞിരുന്നു
" അല്ല അപ്പൊ തന്റെ സ്ഥലം എവിടെയാ...? വീടൊക്കെ " : അയാൾ ഒരു സംശയത്തോടെ കണ്ണന് നേരെ തിരിഞ്ഞു.
" അങ്ങനെ പ്രതേകിച്ച് നാടോ സ്ഥലവോ വീടോ ഒന്നും എനിക്ക് ഇല്ല മൊതലാളി. വകയിൽ ഏതൊക്കെയോ ബന്ധുക്കൾ ഉണ്ടായിരുന്നു അത്രേ അതൊക്കെ ആരാണെന്ന് ചോദിച്ച ഇന്നും എനിക്ക് അറിയില്ല, അങ്ങനെയാണ് അനാഥാലയത്തിൽ എത്തിപ്പെടാതെ ഇങ്ങനെ വളർന്ന് നിൽക്കുന്നത്. പക്ഷെ അവർക്കും ഒരു ബാധ്യത ആണെന്ന് വൈകാതെ മനസ്സിലായി. അവർ തന്നെയാ എന്നെ പലതിലേക്കും തള്ളി വിട്ടത്, അവർക്ക് പണം മാത്രം മതിയായിരുന്നു അല്ലാതെ ഞാൻ നന്നായാലും ഇല്ലെങ്കിലും അവർക്കെന്താ....? അവരുടെ ആരും അല്ലല്ലോ ഞാൻ.
എനിക്ക് ആദ്യമായി പുകയും, കള്ളും കഞ്ചാവും ഒക്കെ തന്ന് ശീലിപ്പിച്ചതും അയാൾ തന്നെയാ. പിന്നെ ആ തള്ള ഉള്ളത് ഞാൻ ആരെ കൊന്നിട്ടായാലും സാരമില്ല അവർക്ക് പണം കിട്ടിയ മതി. അവർക്ക് ഒക്കെ വേണ്ടി എത്ര തവണ ജയിലിൽ പോയിട്ടുണ്ടെന്നോ, അടി കുത്ത് എന്നൊക്കെ പറഞ്ഞ് പക്ഷെ അതിന്റെ ഒരു നന്ദിയോ സ്നേഹവോ അവർ എന്നോട് കാണിച്ചിട്ടില്ല എന്തിന് ഒരു മനുഷ്യപറ്റ് പോലും ഇല്ല.
ഇത്രയും ഒക്കെ ചെയ്താലും എന്തിന് ചിലവിന് കൊടുത്താൽ പോലും എന്തിനും കണക്ക് കേൾക്കണം കഴിക്കുന്നതിനും കുടിക്കുന്നതിനും ഒക്കെ. ജീവിതമേ മടുത്തിട്ട് തന്നെയാ അവിടുന്ന് ഇറങ്ങിയേ.
അവിടുന്ന് ഇറങ്ങുമ്പോൾ ഇനി ഇതിലൊന്നും പെടാതെ മാന്യമായ ജോലി ചെയ്ത് ജീവിക്കണം എന്ന് തന്നെ ആയിരുന്നു എനിക്കും. പക്ഷെ ഒരിക്കൽ ഒരു പേര് വീണു കഴിഞ്ഞാൾ പിന്നെ നമ്മൾ എത്രയൊക്കെ നന്നാവാൻ നോക്കിയാലും ആരും സമ്മതിക്കില്ല.
അത് തന്നെ ആയിരുന്നു എന്റെയും അവസ്ഥ ഗുണ്ട എന്നൊരു പേരുള്ളത് കൊണ്ട് ആരും മറ്റൊരു ജോലി തരാൻ ഒരുക്കം അല്ലായിരുന്നു. ദിവസങ്ങളോളം പൈപ്പ് വെള്ളം കുടിച്ച് മാറ്റേണ്ട ഗതി വന്നിട്ടുണ്ട്, ചില ദിവസങ്ങളിൽ അതുപോലും കിട്ടാറില്ല.
ആദ്യം അവരുടെ ആവിശ്യങ്ങൾക്ക് ആണ് ഈ പണിക്ക് പോയിരുന്നതെങ്കിൽ അന്ന് മുതൽ വിശപ്പ് അകറ്റാൻ ആയിട്ടായിരുന്നു എനിക്ക് പലപ്പോഴും ജയിലിൽ കിടക്കേണ്ടി വന്നിട്ടുള്ളത്. ചുറ്റുമുള്ള ആളുകളുടെ പരിഹാസവും ഭയവും ഒക്കെ കണ്ട് ആദ്യമായി സ്വയം പരിഹാസം തോന്നിയ നിമിഷങ്ങൾ. സത്യം പറഞ്ഞാൽ വെറുത്തതാ ഞാൻ ഈ ജീവിതം പിന്നെ എന്തോ സ്വയം ജീവൻ എടുക്കാൻ കഴിയാത്തത് കൊണ്ട് അതിന് മുതിർന്നില്ല.
പക്ഷെ ഇപ്പോൾ ആലോചിക്കുമ്പോൾ അന്ന് അങ്ങനെ ചെയ്യാൻ തോന്നാഞ്ഞത് നന്നായെ എന്നെ ഞാൻ കരുതുന്നുളൂ.
അവിടെ നിന്ന് എങ്ങനെ എങ്കിലും ഓടി രക്ഷപ്പെട്ടു വന്നതാണ് ഞാൻ ഇവിടേക്ക്. വന്ന് പെട്ടത് ഏത് നാട് ആണെന്നോ എങ്ങനെ ജീവിക്കണമെന്നോ ഒന്നും അറിയുന്നുണ്ടായിരുന്നില്ല എനിക്ക്. എങ്ങനെ എല്ലാവരോടും പെരുമാറണം എന്നോ, ആളുകളെ മനസ്സിലാക്കി നിൽക്കാനോ ഒന്നും അറിയില്ല, അല്ലെങ്കിലും അതൊക്കെ പറഞ്ഞ് തരാനും മാത്രം സ്വന്തോ ബന്ധോ ഒന്നും ഉണ്ടായിരുന്നില്ലല്ലോ.
അതുകൊണ്ട് തന്നെ ഇവിടെയും അറിയുന്ന പണി തന്നെ ചെയ്യേണ്ടി വന്നു. പക്ഷെ അത് ഒരിക്കലും വേണം എന്ന് വെച്ച് കൊണ്ട് ആയിരുന്നില്ല നിവർത്തികേട് കൊണ്ടായിരുന്നു എന്ന് മാത്രം. എങ്കിലും ഒരു കാരണവും ഇല്ലാതെ ഞാൻ ആരെയും ദേഹോ ഉപദ്രവം ചെയ്തിട്ടില്ല. അങ്ങനെ ഈ നാട്ടിൽ ആരെയെങ്കിലും ഞാൻ കൈ വെച്ചിട്ടുണ്ടെങ്കിൽ അത് അവർ ചോദിച്ച് വെടിച്ചത് തന്നെയാ. അങ്ങനെ ഇവിടുള്ളവരും ഈ കുറഞ്ഞ രണ്ട് മാസം കൊണ്ട് എനിക്ക് ഗുണ്ട എന്ന പേരും ചാർത്തി തന്നു.
പക്ഷെ ഇന്നലെവരെ വരെ എങ്ങനെ അരുന്നോ അതുപോലെ അല്ല എനിക്ക് ഇപ്പോൾ എന്നെ കാത്ത് ഒരു പെണ്ണ് ഉണ്ട് വീട്ടിൽ. അവളെ എനിക്ക് നോക്കണം. സമൂഹത്തിന് അവളെയും കൂടി എന്റെ പ്രവർത്തി മൂലം വലിച്ച് കീറാൻ ഇട്ട് കൊടുക്കാൻ ഞാൻ തയ്യാറല്ല. അതിനിനി എന്ത് ജോലി ചെയ്യാനും ഞാൻ തയ്യാറാണ്. അതിനിനി എല്ല് വെള്ളം ആകേണ്ടി വന്നാൽ അതിനും ഞാൻ തയ്യാറാണ്. " : ഉള്ളിൽ കുമിഞ്ഞ് കൂടിയ വിഷമം മുന്നിലിരിക്കുന്നവരെ അറിയിക്കാതെ ഇരിക്കാൻ പരമാവതി ശ്രെമിച്ച് കൊണ്ട് അവന്റെ കടുപോമേറിയ സ്വരത്തിൽ ഗൗരവത്തോടെ തന്നെ പറയാൻ ശ്രെമിച്ചു.
എങ്കിലും അവസാനം പറഞ്ഞതിന് അത്രെയേറെ ഉറപ്പ് ഉണ്ടായിരുന്നു. അത് അവർക്കും മനസ്സിലായി.
അവൻ എത്ര ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും അവന്റെ ഉള്ളിലെ വേദനയുടെ രുചി മുന്നിലിരുന്നവരും അറിഞ്ഞു. അവനോട് എന്ത് പറയണം എന്ന് അറിയാതെ അവർ രണ്ടും പരസ്പരം നോക്കി.
സാബുവിന് ഏകദേശം ഒക്കെ നേരത്തെ അറിയാമെങ്കിലും വീണ്ടും ഓരോന്ന് അവന്റെ വായിൽ നിന്ന് തന്നെ കേട്ടപ്പോൾ കണ്ണനെ ഓർത്ത് അവനുള്ളം അലിവ് നിറഞ്ഞു.
" ഇതൊക്കെ ഞാൻ ഇപ്പൊ എന്തിനാ മുതലാളിയോട് പറയുന്നേ എന്ന് ചിന്തിക്കുന്നുണ്ടാവും, ഇന്ന് എന്നെ മുതലാളി സഹായിച്ചെന്ന് തന്നെ ഇരിക്കട്ടെ നാളെ ആരെങ്കിലും വന്ന് എന്നെ കുറിച്ച് പറയുമ്പോൾ അവിടുന്ന് ഒരിക്കലും തോന്നരുത് സാബു പറഞ്ഞത് കൊണ്ട് മുന്നും പിന്നും നോക്കാതെ ഇതുപോലെ ഒരുത്തനെ സഹായിച്ചല്ലോ എന്ന്, എന്ന് കരുതി സാബു മുതലാളിയെ ചതിക്കും പറ്റിക്കും എന്നൊന്നും അല്ല, പക്ഷെ അവൻ കുറച്ചൊക്കെ എന്റെ നന്മക്ക് വേണ്ടി പറഞ്ഞില്ല എന്നും വരാം അതാ എല്ലാം ഞാൻ തന്നെ പറഞ്ഞത്.
മുതലാളിക്ക് ഒരു ഉറപ്പ് ഞാൻ തരാം നല്ല ഒരു ജോലി എനിക്ക് തന്ന ഒരിക്കലും അറിഞ്ഞ് കൊണ്ട് വീണ്ടും ആ കുത്തഴിഞ്ഞ ജീവിതത്തിലേക്ക് ഞാൻ പോകില്ല, കാരണം എനിക്കും ജീവിക്കണം. അതിനിനി എന്ത് മുതലാളി എന്ത് ജോലി ചെയ്യാൻ പറഞ്ഞാലും ഞാൻ തയ്യാറാണ്... എന്ത് ജോലിയും!!! "
തുടരും.........
#നോവൽ #തുടർകഥ #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #പ്രണയം #viral #trending
Part 45
അവനും മനസ്സിലായി തുടങ്ങിയിരുന്നു അവളെ സാധാരണ രീതിയിൽ പറഞ്ഞ ഇപ്പൊ ഈ കൂടെ ഇരുന്നുള്ള കഴിപ്പ് കാണില്ലായിരുന്നു അതാ അവൻ അങ്ങനെ പറഞ്ഞെ.
അതൊക്കെ ആലോജിച്ച് അതെ ചിരിയോടെ അവനും കഴിച്ച് തുടങ്ങി!!!!!
" വരുമ്പോൾ എന്തെങ്കിലും വേടിക്കണോ...? " : പുറത്തേക്ക് ഇറങ്ങുന്നതിന് ഇടയിൽ തനിക്ക് പിന്നിൽ വരുന്നവളോട് കണ്ണൻ തിരക്കി.
" വേണ്ട " : അവനെ നോക്കാതെ അവൾ അതിന് മറുപടി നൽകി.
" ഹ്മ്മ് ഞാൻ എന്ന ഇറങ്ങുവാ, ഉച്ചക്ക് കഴിക്കാൻ ഞാൻ ചിലപ്പോഴെ കാണു. കതക് ഒക്കെ അടച്ചിട്ട് ഇരുന്നോ, അറിയാത്ത ആര് വന്നാലും ഒരു കാരണവശാലും തുറക്കാൻ നിക്കരുത്. ഇതിനകത്ത് തന്നെ ഇരുന്നാൽ മതി മനസ്സിലായോ....? " : ചെരുപ്പ് ഇടുന്നതിനു ഇടയിൽ കൊച്ച് കുട്ടിയോട് എന്ന പോലെ കർകശമായി അതും പറഞ്ഞ് അവളെ നോക്കി.
അവന്റെ നോട്ടം കണ്ടതും അവൻ പറഞ്ഞതിനൊക്കെ അനുസരണയോടെ തലയാട്ടി.
" ഹ്മ്മ് കയറി കതകടച്ചോ " : അതും പറഞ്ഞ് അവളെ ഒന്നും കൂടി നോക്കി മുറ്റത്ത് നിർത്തിയിരിക്കുന്ന സാബുവിന്റെ ഓട്ടോയിലേക്ക് കയറി.
സാബുവും അവൾക്ക് ഒന്ന് തലയാട്ടി കാണിച്ച് കൊണ്ട് ഓട്ടോയും എടുത്ത് അവിടുന്ന് ഇറങ്ങി.
അതൊന്ന് നോക്കി ആഞ്ഞ് ശ്വാസം വലിച്ച് വിട്ട് കൊണ്ട് അവൾ അകത്തേക്ക് കയറി കതകടച്ചു. ഓരോന്ന് ആലോജിച്ച് നിന്നവൾ പെട്ടന്ന് എന്തോ ഓർത്ത പോലെ കണ്ണന്റെ മുറിയിലേക്ക് പോയി.
_____________________________________________
" എവിടെക്കാടാ....? " : ഓട്ടോ കുറച്ച് മുന്നോട്ട് പോയതും സാബു തിരക്കി.
" ആനന്ദപുരി.... എനിക്ക് ഈ മുരളീധരൻ എന്ന വെക്തി ഇല്ലേ അദ്ദേഹത്തെ ഒന്ന് കാണണം. " : കണ്ണൻ ഗൗരവത്തോടെ പറഞ്ഞു.
" ആഹാ മുതലാളിയെ കാണാൻ ആണോ, അല്ല എന്താടാ കാര്യം എന്തെങ്കിലും ആവിശ്യം ഉണ്ടോ " : സാബു ഉത്സാഹത്തോടെ ചോദിച്ചു.
" കാര്യം ഉണ്ടോ എന്ന് ചോദിച്ച, ഹ്മ്മ് ചെറിയൊരു ആവിശ്യമുണ്ട. ഇതിപ്പോ കല്യാണം ഒക്കെ കഴിഞ്ഞതല്ലേ ഞാൻ എന്ത് ചെയ്യുമ്പോഴും അവളെ കൂടി ഓർക്കണമല്ലോ.... ഇവിടുന്ന് പോകുന്നത് വരെ ചെയ്യാൻ കഴിയുന്നൊരു നല്ലൊരു ജോലി ഒപ്പിക്കണം. അദ്ദേഹത്തോട് പറഞ്ഞ എന്തെങ്കിലും സഹായം ചെയ്യാതെ ഇരിക്കില്ല എന്ന കേട്ടെ. അതാ വൈകിപ്പിക്കാതെ ഇന്ന് തന്നെ ഇറങ്ങിയേ. " : സാബുവിന്റെ ഉത്സാഹം നോക്കിക്കൊണ്ട് കണ്ണൻ പറഞ്ഞു.
" ഹാ അത് നീ കേട്ടത് നേര് തന്നെയാ, സഹായം ചോദിച്ച് അവിടെ ചെല്ലുന്ന ആരെയും മുതലാളി നിരാശപ്പെടുത്താറില്ല. ഈ നാട്ടിലെ എല്ലാവരുടെയും കാണാപെട്ട ദൈവം ആണ് അദ്ദേഹം, എന്തിന് എല്ലാരേയും പറയുന്നു ഈ ഞാൻ തന്നെ അതിന് വലിയൊരു ഉദാഹരണം അല്ലെ, വാപ്പ പോയതിന് ശേഷം എന്ത് ചെയ്യണം എവിടുന്ന് തുടങ്ങണം എന്ന് അറിയാതെ നെട്ടോട്ടം ഓടി നടന്ന് ജോലിക്കായി ഇവിടെ ഉള്ളവരുടെ ഒക്കെ കാലുപിടിച്ച് നടന്നിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല, പിന്നെ എന്റെ അവസ്ഥയിൽ ദയ തോന്നി ആയിരിക്കണം കവലയിൽ ആ തുണികട നടത്തുന്ന സുധാകരേട്ടൻ ഇല്ലേ പുള്ളികാരനാണ് മുതലാളിയെ പോയി ഒന്ന് കാണാൻ പറഞ്ഞ്. എന്നിട്ടെന്തായി പോയെന്റെ മൂന്നിന്റെ അന്ന് ഓട്ടോ വീട്ടിൽ എത്തിയില്ലേ. അന്ന് പോയി കണ്ടപ്പോൾ കൈമടക്കിന് കുറച്ച് ക്യാഷ് തന്ന പറഞ്ഞയച്ചെ അപ്പോൾ ഞാനും കരുതി ഇതിൽ കൂടുതൽ സഹായം ഒന്നും അവിടെ നിന്ന് പ്രതീക്ഷിക്കണ്ട എന്ന് അപ്പോഴല്ലേ എന്നെ പോലും ഞെട്ടിച്ച് കൊണ്ട് ഈ ഓട്ടോ എനിക്ക് തന്നത്. " : സാബു ഓരോ സംഭവങ്ങളും ഓർത്ത് കൊണ്ട് പറഞ്ഞു.
" അപ്പൊ ഓട്ടോയുടെ കാശ്...? " : ഇത്രെയും കേട്ടിട്ട് കണ്ണൻ ചോദിച്ചത് അതാണ്.
" അതല്ലേ രസം, ഞാനും ഇതിന്റെ പൈസ എങ്ങനെ കൊടുത്ത് വീട്ടും എന്നും ചിന്തിച്ച് ഓട്ടോയും കൊണ്ട് മുതലാളിയുടെ അടുത്തേക്ക് ചെന്ന്. ആകെ സമ്പാദ്യം എന്ന് പറയാൻ ആ വീട് മാത്രമല്ലേ ഉള്ളു, അത് വിക്കാനോ പണയപ്പെടുത്താനോ എനിക്ക് എന്തോ മനസ്സ് വന്നില്ല, അതാ ഓട്ടോ തിരിച്ച് നൽകാം എന്ന് കരുതിയെ പക്ഷെ എന്നെ പോലും ഞെട്ടിച്ച് കൊണ്ട് ആയിരുന്നു മുതലാളിയുടെ പ്രതികരണം. ഇതെനിക്ക് സൗജന്യം ആയിട്ട് തന്നതാണത്രേ, മുതലാളി നിൽക്കുന്ന നാട്ടിൽ ആരും ബുദ്ധിമുട്ടി ജീവിക്കാൻ പാടില്ലത്രേ. സത്യം പറയാലോ കണ്ണാ ഞാൻ അന്ന് ദൈവത്തെ കണ്ടത് ആ മനുഷ്യനിൽ ആണ്. അല്ലെങ്കിൽ സ്വാർത്ഥത നിറഞ്ഞ ഈ കാലത്ത് ആരെങ്കിലും സ്വന്തോ ബന്ധോം നോക്കാതെ ഇതുപോലെ ഒക്കെ സഹായിക്കുമോ. " : സാബു ഉള്ളിൽ നിറഞ്ഞ ആരാധനയോടെ പറഞ്ഞു.
കണ്ണൻ എല്ലാം വളരെ ശ്രദ്ധയോടെ കേട്ടിരുന്നു.
" അദ്ദേഹം അങ്ങനെ ഒക്കെ പറഞ്ഞെന്ന് കരുതി എങ്ങനെ എന്തോ അത് കയ്യും നീട്ടി അങ്ങ് വേടിക്കാൻ തോന്നിയില്ല. മുതലാളി അങ്ങനെ പറഞ്ഞെങ്കിൽ അത് അദ്ദേഹത്തിന്റെ നല്ല മനസ്സ് അപ്പൊ അത് മുതലെടുക്കുകയല്ലല്ലോ ഞാൻ വേണ്ടത്. ആരും തിരിഞ്ഞ് നോക്കാതെ നിന്നിരുന്ന അവസ്ഥയിൽ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഇത്രയും ചെയ്യ്ത് തന്ന വ്യക്തിയല്ലേ അതുകൊണ്ട് അന്ന് ഞാൻ പറഞ്ഞ് തത്കാലം ഓട്ടോ ഞാൻ കടത്തിന് എടുത്തോളാം ഓട്ടോ ഓടി കാശ് കിട്ടുമ്പോൾ തവണ തവണയായി വണ്ടിയുടെ പൈസ തിരിച്ച് തരുമ്പോൾ ഓട്ടോ എന്റെ പേരിൽ ആക്കി തന്ന മതി എന്ന്. അന്ന് അദ്ദേഹം അതിനെ ഒത്തിരി എതിർക്കാൻ നോക്കിയതാണെങ്കിലും എന്റെ തീരുമാനം ഉറച്ചതാണെന്ന് മനസ്സിലായതും അദ്ദേഹവും അതിന് സമ്മതം മൂളി. അതിന് ശേഷം ആണ് ഓട്ടോ ഓടിക്കാൻ ഉള്ള ലൈസൻസ് പോലും ഞാൻ എടുക്കുന്നത്. അങ്ങനെ കഴിഞ്ഞ വർഷം ആണ് ഈ വണ്ടി എന്റെ സ്വന്തം ആയത്. " : സാബു ഒരു അഭിമാനത്തോടെ പറഞ്ഞ് നിർത്തി.
കണ്ണൻ സാബു പറഞ്ഞ് നിർത്തിയതും ഒന്ന് മൂളി കൊടുത്തു. എങ്കിലും അവന്റെ ചിന്ത മുഴുവൻ മുരളീധരൻ എന്ന വ്യക്തിയെ പറ്റിയും സാബു പറഞ്ഞത് ഒക്കെയും ആയിരുന്നു.
പിന്നീട് സ്ഥലം എത്തുന്നത് വരെ അവർക്ക് ഇടയിൽ മൗനം തളം കെട്ടി.
ഗൗരിയുടെ നിലവിലെ അവസ്ഥയെ കുറിച്ചും അവൾക്ക് കണ്ണനോട് ഉള്ള മനോഭാവത്തെ കുറിച്ചും ഒക്കെ സുബുവിന് ചോദിക്കണം എന്ന് ഉണ്ടായിരുന്നു എങ്കിലും അവർക്ക് ഇടയാലേക്ക് കടന്ന് ചെല്ലാൻ അവൻ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം.
ഇരുപത് മിനിറ്റിനുള്ളിൽ അവർ ആനന്ദപുരിയിൽ എത്തിയെങ്കിലും മുരളീധരന്റെ വീട്ടിലേക്ക് പിന്നെയും കുറച്ച് ദൂരം കൂടി സഞ്ചരിക്കേണ്ടത് ഉണ്ടായിരുന്നു.
അങ്ങനെ കൃത്യം അരമണിക്കൂറിൽ സാബുവിന്റെ ഓട്ടോ ആ വലിയ വീടിന്റെ ഗേറ്റിന് മുന്നിൽ കൊണ്ട് നിർത്തി.
" ദാ ഇതാണ് മുതലാളിയുടെ വീട്, ഇതും കഴിഞ്ഞ് വേണം മില്ലിലേക്ക് പോകാൻ. ഇവിടുത്തെ സെക്യൂരിറ്റിയോട് മുതലാളി എവിടെയാണെന്ന് ചോദിച്ചിട്ട് പോകാം. അല്ലെങ്കിൽ ചുമ്മാ അവിടെ വരെ പോകണ്ടേയ്. " : സാബു ആദ്യം കണ്ണനെ നോക്കിയും പിന്നീട് സെക്യൂരിറ്റിക്ക് ആയി തിരഞ്ഞ് കൊണ്ട് പറഞ്ഞു.
സാബു പറയുന്നത് ഒക്കെ കേൾക്കുന്നുണ്ട് എങ്കിലും കണ്ണന്റെ നോട്ടം മുഴുവൻ മുന്നിൽ കാണുന്ന വീട്ടിലേക്ക് ആയിരുന്നു.
കമ്പി കൊണ്ടുള്ള ഡിസൈൻ തീർത്ത ഗേറ്റ് ആയത് കൊണ്ട് പുറത്ത് നിൽക്കുന്നവർക്ക് അകം മുഴുവൻ നല്ല വൃത്തിക്ക് തന്നെ കാണാൻ സാധിക്കും. മതിലുകൾക്കും അതികം നീളം ഒന്നും ഇല്ല.
അധികം ആഡംബരം ഒന്നും വിളിച്ച് കാട്ടത്ത വിധം നിർമിച്ച ആറ് സെന്റ് നിറഞ്ഞ് നിൽക്കുന്ന രണ്ട് നില വീട്. ഗേറ്റിൽ നിന്ന് വീട്ടിലേക്ക് ഒരു മിനിറ്റ് നടക്കാത്ത ദൂരമേ ഉള്ളു. ഗേറ്റിന് അടുത്ത് തന്നെ ചെറിയ ഒരു ഔട്ട് ഹൌസ് ഉണ്ട്. അത് സെക്യൂരിറ്റിക്ക് ആയിരിക്കും എന്ന് അവൻ ഊഹിച്ചു. സാബുവിന്റെ ശബ്ദം ആണ് അവന്റെ ശ്രദ്ധ തിരിച്ചത്.
" ചേട്ടാ മുതലാളി ഉണ്ടോ ഇവിടെ....? " : സാബു
" ഇല്ല കുഞ്ഞേ ഒരു പത്ത് മിനിറ്റ് ആയി കാണും സർ കഴിച്ചിട്ട് മില്ലിലോട്ട് ഇറങ്ങിയിട്ട് " : സെക്യൂരിറ്റി
" ആണോ എങ്കിൽ ശെരി ചേട്ടാ ഞങ്ങൾ അങ്ങോട്ട് പോയി കാണാം. ഇത് എന്റെ കൂട്ടുകാരൻ ആണ് ഇവനൊരു ജോലിക്ക് വേണ്ടി വന്നതാ " : സാബു കണ്ണനെ കാണിച്ച് കൊണ്ട് പറഞ്ഞു.
" മോൻ വിഷമിക്കണ്ട ഇവിടുത്തെ സർ വിചാരിച്ച നടക്കാത്ത കാര്യം ഒന്നും ഇല്ല. നിങ്ങൾ എന്ന ചെല്ല് ഇവിടെ നിന്ന് ഇനി വൈകണ്ട " : സെക്യൂരിറ്റി ആദ്യം കണ്ണനോടും പിന്നെ രണ്ട് പേരോടായും പറഞ്ഞു.
സെക്യൂരിറ്റിയോട് യാത്ര പറഞ്ഞ് സാബു ഓട്ടോ എടുത്തു.
" അത് ഭാസ്കരേട്ടൻ, ഇവിടെ മുതലാളിക്ക് പൈസ കൊടുക്കാനും മറ്റും ഒക്കെ ആയി വന്ന് വന്ന് പരിചയത്തിൽ ആയതാണ്. എന്താ പറയാ ഒരു സാധു മനുഷ്യൻ. വീട്ടിൽ ഭാര്യയും ഒരു മോളും. ഏതാണ്ട് ഒരു എട്ട് ഒൻപത് വർഷങ്ങൾക്ക് മുൻപ് നമ്മടെ കവലയിൽ സ്വന്തം ആയിട്ട് കട ഒക്കെ ഉള്ള ആളായിരുന്നു ഭാസ്കരേട്ടൻ, അത്ര വലുത് ഒന്നും അല്ലെങ്കിലും അവർക്ക് സുഗമായി കഴിഞ്ഞ് പോകാൻ ഉള്ള വരുമാനം അതിൽ നിന്ന് ലഭിക്കുമായിരുന്നു. പക്ഷെ എന്ത് ചെയ്യാനാ ആ ഇടക്ക് ആണ് നല്ല ഒരു മഴയും കാറ്റും ഒക്കെ, പിന്നെ പറയണ്ടല്ലോ ആ കാറ്റത്ത് അടുത്ത് നിന്നിരുന്ന മരം ഓടിഞ്ഞ് ചേട്ടന്റെ കടയിലേക്ക് വീണു. അതോടെ കഷ്ടത്തിലായതാ ചേട്ടൻ, കട നന്നാക്കാനെന്ന പേരിൽ കടവും പ്രാരാപ്തങ്ങളും പക്ഷെ ഒന്നും പഴയത് പോലെ ആയില്ലെന്ന് മാത്രമല്ല മറ്റുള്ളവർക്ക് കടക്കാരനുമായി.
ഭാസ്കരൻ ചേട്ടന്റെ അവസ്ഥ മനസ്സിലാക്കി മുതലാളിടെ അച്ഛനാണ് അന്ന് സെക്യൂരിറ്റി ആയിട്ട് ജോലി കൊടുത്തത്. അതിന് മുന്നേ അവിടെ അങ്ങനെ സെക്യൂരിറ്റി ഒന്നും ഇല്ലായിരുന്നു. ഇപ്പൊ പിന്നെ ചേട്ടന്റെ മോൾടെ കോളേജ് അഡ്മിഷൻ എടുത്ത് കൊടുത്തതും അവളുടെ വിദ്യാഭ്യാസ ചിലവ് ഒക്കെ നോക്കുന്നതും ഒക്കെ മുതലാളി തന്നെയാ.
ഇതുപോലെ എത്രയെത്ര ജീവിതങ്ങൾ ആണെന്നോ മുതലാളി കാരണം ഇന്ന് നന്നായി ജീവിക്കുന്നത്. " : ഓട്ടോ മില്ലിലേക്ക് കയറ്റി കൊണ്ട് വണ്ടിയിൽ നിന്ന് ഇറങ്ങി സാബു ഒരു നെടുവീർപ്പോടെ പറഞ്ഞ് നിർത്തി.
" ആ ചേട്ടന്റെ മോൾ ഏത് കോളേജിൽ ആണ് പഠിക്കുന്നെ എന്ന് അറിയോ....? " : സാബുവിന് പിന്നാലെ ഓട്ടോയിൽ നിന്ന് ഇറങ്ങി കൊണ്ട് കണ്ണൻ തിരക്കി.
" അത് ടൗണിൽ ഉള്ള ഏതോ വലിയ കോളേജിൽ ആണ് പേര് എനിക്ക് അങ്ങോട്ട് ഓർമ വരുന്നില്ല, മുതലാളീടെ മോനും അതെ കോളേജിൽ തന്നെയാണെന്ന് അറിയാം. " : മുന്നോട്ട് നടന്ന് കൊണ്ട് സാബു പറഞ്ഞു.
" ഹ്മ്മ് ആ കുട്ടിയുടെ പേര് എന്താ...? " : സാബുവിലേക്ക് നോട്ടം തെറ്റിച്ച് കൊണ്ട് കണ്ണൻ തിരക്കി.
" നന്ദന "
ആ പേര് കേട്ടതും കണ്ണൻ ഒരു നിമിഷം നിന്നിടത്ത് തന്നെ നിന്ന് പോയി.
തുടരും......
#നോവൽ #തുടർകഥ #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #പ്രണയം #viral #trending
Part 44
" അതുണ്ടല്ലോ നീ രണ്ടാഴ്ച്ച സമയം തന്ന പ്രൊജക്റ്റ് നമ്മൾക്ക് ഒരാഴ്ച്ച കൊണ്ട് തീർത്തിട്ട് നാട്ടിൽ പോകാം " : മനു ചിരി വിടാതെ പറഞ്ഞു.
അത് കേട്ടതും ബാക്കി മൂന്ന് പേരുടെയും കണ്ണോന്ന് വിടർന്നു.
_____________________________________________
പിറ്റേന്ന് പതിവിലും നേരത്തെ ഗൗരി എണീറ്റു. പ്രാഥമിക കാര്യങ്ങൾ ഒക്കെ ചെയ്ത് ഒടിച്ച് ഒരു കുളിയും പാസാക്കി അടുക്കളയിൽ കയറി. അപ്പോഴേക്കും കണ്ണൻ എഴുന്നേൽക്കുന്ന സമയം ആയിട്ടുണ്ടായിരുന്നു.
കട്ടനുള്ള വെള്ളം വെച്ച് അവൾ ഇന്ന് ചെയ്യേണ്ട ജോലികൾ ഒക്കെ മനസ്സിൽ കണക്ക്കൂട്ടി. മനസ്സ് കൊണ്ട് അവൾ യാഥാർഥ്യത്തെ ഉൾക്കൊണ്ട് തുടങ്ങി എന്ന തിരിച്ചറിവോടെ.
കട്ടൻ തിളപ്പിച്ച് കണ്ണുള്ളത് ഒരു കപ്പിലേക്ക് ഒഴിച്ച് അടച്ച് മാറ്റി വെച്ചു, അവൾക്ക് പിന്നെ ഉറക്കം ഉണർന്നു വെള്ളം അല്ലാതെ ഒന്നും വയറ്റിലേക്ക് ചെന്ന് ശീലം ഇല്ലാത്തത് കൊണ്ട് അവൾക്കുള്ളതും മറ്റൊരു ഗ്ലാസ്സിലേക്ക് പകർത്തി വെച്ചു പുറത്തേക്ക് ഇറങ്ങി.
സൈഡിൽ ഒതുക്കി വെച്ചിരുന്ന പുറം തൂക്കുന്ന ചൂലും കൊണ്ട് ഇറങ്ങി. സൂര്യൻ ഉദിച്ച് വരുന്നതേ ഉള്ളു എങ്കിലും ചുറ്റും നേരിയ പ്രകാശം പറഞ്ഞിട്ടുണ്ട്.
അവൾ ചൂലിന്റെ അടിമട്ട് തട്ടി കൊടുത്ത് ചുറ്റും വീക്ഷിച്ച് കൊണ്ട് മുന്നോട്ട് നടന്നു. കിണറ്റിന് കരയിൽ നിന്ന് അഞ്ചടി മാറി ഒരു ചാമ്പക്ക മരം നിൽപ്പുണ്ട്, അതിന് കുറച്ച് മാറി നാല് അഞ്ജ് കൂട്ടം തുളസി, പിന്നെ അവൾക്ക് പേരറിയാത്ത വള്ളി ചെടികൾ മതിലിൽ പടർന്ന് കിടപ്പുണ്ട്.
പിന്നെ വീടിന് ഇടത് വശത്തായി അതികം പ്രായം ചെല്ലാത്ത ഒരു മാവ് നിൽപ്പുണ്ട്, ചുറ്റും എല്ലാത്തിലേക്കും കണ്ണ് കൊണ്ട് ഒരു ഓട്ടം നടത്തിയിട്ട് അവൾ മുറ്റം തൂക്കാൻ തുടങ്ങി.
വെയിൽ വീണിട്ടില്ലാത്തത് കൊണ്ട് രാത്രിയിലെ ഈർപ്പം ഇപ്പോഴും മണ്ണിലുണ്ട്, കണ്ണൻ എണീറ്റ് വരാറായി എന്ന തോന്നലിൽ അവൾ പെട്ടന്ന് തന്നെ തൂത്ത് അകത്തേക്ക് കയറാൻ ഒരുങ്ങിയപ്പോൾ കണ്ടു കിണറ്റിൻ കരയിൽ നിന്ന് പല്ല് തേക്കുന്നവനെ.
" കട്ടൻ എടുക്കട്ടെ.... ? " : അകത്തേക്ക് കയറി വന്നവനെ തേടി എത്തിയത് അങ്ങനെ ഒരു ചോദ്യം ആയിരുന്നു.
അവൻ ഒരു നിമിഷം അവളെ ഒന്ന് നോക്കി കുളി കഴിഞ്ഞതിന്റെ തെളിവായി തലയിൽ തോർത്ത് കെട്ടി വെച്ചിട്ടുള്ള നിൽപ്പാണ്, സവാള അരിയുന്ന തിരക്കിലാണ് ആൾ. തിരിഞ്ഞ് പോലും നോക്കാതെയാണ് ചോദ്യം.
" ഹ്മ്മ് " : കണ്ണൻ അവളുടെ പ്രവർത്തികൾ നോക്കി കൊണ്ട് മൂളി.
അത് കേട്ടതും കത്തി അവിടെ വെച്ച് കട്ടൻ എടുത്ത് കൊടുക്കാനായി കൈ കഴിക്കാൻ തുടങ്ങി.
" ഏയ്യ് വേണ്ട ഞാൻ എടുത്തോളാം എവിടെയാ ഇരിക്കുന്നെ എന്ന് പറഞ്ഞ മതി. " : അവൾ തിടുക്കപ്പെട്ട് കട്ടൻ എടുത്ത് തരാൻ വരുന്നവളെ കണ്ടതും അവൻ അതും പറഞ്ഞ് ചുറ്റും കണ്ണോടിച്ചു.
" അത്... അത് ആ കപ്പിൽ അടച്ച് വെച്ചിട്ടുണ്ട് " : കണ്ണന്റെ നോട്ടം കണ്ടതും അവൾ കണ്ണ് കൊണ്ട് കപ്പ് കാണിച്ച് കൊടുത്തിട്ട് വീണ്ടും ജോലിയിലേക്ക് തിരിഞ്ഞു.
കണ്ണൻ ആ കപ്പ് കയ്യിൽ എടുത്ത് അവൾക്ക് പുറകിലുള്ള സ്ലാബിൽ ചാരി നിന്ന് കട്ടൻ കുടിക്കാൻ തുടങ്ങി. കണ്ണ് പക്ഷെ ഓരോന്നും വേഗത്തിലും വൃത്തിയിലും ചെയ്യുന്നവളിൽ ആയിരുന്നു. ഗൗരി അവന് എതിരെ തിരിഞ്ഞ് നിൽക്കുവാണെങ്കിലും അവളുടെ പ്രവർത്തികളിൽ നിന്ന് തന്നെ അവൾ എത്രത്തോളം ഈ ജോലികൾ ചെയ്ത് ശീലിച്ച് പഴകിയതാണെന്ന് എടുത്ത് കാട്ടുന്നുണ്ട്.
പിന്നിൽ നിൽക്കുന്നവന്റെ നോട്ടം തന്നിൽ ആണെന്ന് അറിയവേ അവൾക്കുള്ളാം ചെറിയ വെപ്രാളം നിറഞ്ഞു.
" എന്തിനാ ഈ രാവിലെ തന്നെ ഇത്ര ധൃതിപ്പെട്ട് ഉണ്ടാക്കുന്നെ...? " : കണ്ണൻ ഒരു സംസാരത്തിന് തുടക്കം എന്ന വണ്ണം ചോദിച്ചു.
" അത് പിന്നെ രാവിലത്തേക്ക് കാപ്പി ( പ്രാതൽ ) ഉണ്ടാക്കാൻ " : തിരിഞ്ഞ് നോക്കാതെ എന്നാൽ മെല്ലെ പറഞ്ഞു.
" നേരം വെളുത്തതല്ലേ ഉള്ളൂ, ഇനിയും സമയം കിടക്കുവല്ലേ എന്തിനാ ഇങ്ങനെ ധൃതിപ്പെട്ട് ഉണ്ടാകാൻ നിക്കുന്നെ " : അവളുടെ പതിഞ്ഞ സ്വരം കേട്ടതും അവനും മെല്ലെ ചോദിച്ചു, എങ്കിലും അവന്റെ സ്വാതുവെ ഉള്ള ഗൗരം വിട്ടിട്ടില്ല.
" അത് കുറച്ച് കഴിയുമ്പോൾ പോകൂല്ലേ അപ്പൊ കഴിച്ചിട്ട് പോകാൻ " : ഗൗരി ചെയ്യുന്ന ജോലി അല്പം വേഗത കുറച്ച് കൊണ്ട് പറഞ്ഞു.
" അതിന് കുറച്ച് കഴിഞ്ഞ് ഗൗരി നന്ദ എവിടെ പോകുവാ....? " : അവൾ തന്നെയാണ് ഉദ്ദേശിച്ചത് എന്ന് അറിയാമെങ്കിലും അവൻ ചോദിച്ചു.
" ഞാൻ... ഞാൻ എവിടെയും പോകുന്നില്ല. എന്റെ കാര്യം അല്ല പറഞ്ഞെ. " : തല പകുതി അവന് നേരെ തിരിച്ച് കൊണ്ട് അവൾ പറഞ്ഞു.
' പിന്നെ ആരുടെ കാര്യം ആണ് ' എന്ന് അവന് ചോദിക്കണം എന്ന് ഉണ്ടായിരുന്നു എങ്കിലും വേണ്ടെന്ന് വെച്ചു.
" അപ്പോൾ ഞാൻ പോകുന്നതിന് മുന്നേ ആഹാരം ഉണ്ടാക്കാൻ ആണോ, എങ്കിൽ എന്തിനാ ഇത്ര ധൃതി കൂട്ടുന്നെ ഞാൻ ഒരു പത്തര ഒക്കെ ആകുമ്പോൾ വരുന്നതല്ലേ " : അവൻ ഒരു സംശയത്തോടെ പറഞ്ഞ് നിർത്തി.
" അല്ല കഴിച്ചിട്ട് പോയാ ഇതിനായിട്ട് പിന്നെ ഇങ് വരെ വരാൻ നിൽക്കണ്ടല്ലോ " : അവൾ കാര്യമായി തന്നെ പറഞ്ഞു, അതോടൊപ്പം അരിഞ്ഞ് വെച്ച ഉള്ളി എല്ലാം എടുത്ത് കുക്കറിലേക്ക് ഇട്ടു.
" അപ്പൊ ഞാൻ ഈ പേരും പറഞ്ഞ് തിരിച്ച് വരാതെ ഇരിക്കാൻ വേണ്ടിയാണല്ലേ ഇപ്പൊ ധൃതി കൂട്ടുന്നത് അല്ലെ " : കട്ടൻ അവസാന ഇറക്കും കുടിച്ച് കൊണ്ട് കണ്ണൻ ഗൗരവം നാടിച്ച് കൊണ്ട് പറഞ്ഞു.
അത് കേട്ടതും ഗൗരി ഒന്ന് ഞെട്ടി. ' താൻ അങ്ങനെയാണോ പറഞ്ഞെ ' അവൾ ചിന്തിക്കാതെ ഇരുന്നില്ല.
അവൾ അതെ ഞെട്ടലോടെ തന്നെ അവനെ തിരിഞ്ഞ് നോക്കി. അവിടെ കുടിച്ച കപ്പ് കഴുകി വെക്കുന്ന തിരക്കിലാണ്, പക്ഷെ മുഖം ഗൗരവത്തിൽ ഇരിപ്പുണ്ട്.
" അയ്യോ ഞാൻ.... ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല പ.. പറഞ്ഞെ, അത്... അത് പിന്നെ കഴിച്ചിട്ട് പോയാ വിശക്കുമ്പോ... വിശക്കുമ്പോ അവിടുന്ന് ഇങ് വരെ വരണ്ടല്ലോ അതാ അല്ലാതെ അല്ലാതെ ഞാൻ അങ്ങനെ ഒന്നും ഒന്നും ഉദ്ദേശിച്ചില്ല " : കണ്ണൻ താൻ പറഞ്ഞത് തെറ്റിധരിച്ച് കാണും എന്ന തോന്നലിൽ വെപ്രാളപ്പെട്ട് പറഞ്ഞ് നിർത്തി.
അത് കേട്ടപ്പോൾ ഗൗരി ആത്മാർത്ഥമായി പറഞ്ഞത് തന്നെയാണ് എന്ന് മനസ്സിലായി എങ്കിലും അവന്റെ മുഖത്തെ ഗൗരവത്തിന് ഒരു കുറവും വന്നില്ല.
അത് കണ്ടതും ഗൗരിക്ക് ആകെ ടെൻഷൻ ആയി ഇനി എന്ത് പറഞ്ഞ് അവനെ അനുനയിപ്പിക്കും എന്ന് അറിയാതെ ആയി.
" എങ്കിൽ.... എങ്കിൽ അ... "
" പിന്നെ എന്താണാവോ ഇന്നലെ പറഞ്ഞത് പോലെ ആരെയെങ്കിലും ബോധിപ്പാൻ ആണോ...? അങ്ങനെ ആണെങ്കിൽ വേണ്ട " : ഗൗരിയെ പറഞ്ഞ് പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൻ കടുപ്പിച്ച് പറഞ്ഞു.
അവന്റെ മനസ്സിൽ ഇനി ഇതും നാട്ടുനടപ്പ് സമൂഹം ഒക്കെ ഓർത്ത് അവൾ ബുദ്ധിമുട്ടി ചെയ്യുന്നതാണോ എന്ന സംശയം ആണ്.
" അല്ല ആരെയും ബോധിപ്പിക്കാനോ, ഭാര്യയുടെ അധികാരം കാണിച്ചതോ അല്ല, വിശന്ന് ഇരുന്നിട്ട് കഴിക്കാൻ ആയി ഇത്രയും ദൂരം തിരിച്ച് വരണ്ടല്ലോ എന്ന് കരുതിയിട്ട. " : അത് പറയുമ്പോൾ അവൾക്ക് മുന്നിൽ നിൽക്കുന്നവനെയോ അവനോടുള്ള പേടിയോ ബാധിച്ചില്ല.
വിശപ്പിന്റെ വില അറിയുന്നവൾക്ക് അവൻ പറഞ്ഞ വാചകങ്ങൾ ഇഷ്ടമായില്ല എന്ന് സാരം.
എന്നാൽ അവളുടെ സംസാരവും ഭാവവും ഒക്കെ കണ്ടതും നിമിഷ നേരം കൊണ്ട് അവന്റെ മുഖം വിടർന്നു.
" ഹ്മ്മ് ഞാൻ പതുക്കെ ഇറങ്ങുന്നുള്ളു, ഇങ്ങനെ ധൃതി പിടിച്ച് ഉണ്ടാകാൻ നിൽക്കണ്ട കഴിച്ചിട്ടേ പോകുന്നുള്ളൂ. " : അതും പറഞ്ഞ് തിരിഞ്ഞ് നടക്കുന്നവന്റെ അദരത്തിൽ ചെറുചിരി ഉണ്ടായിരുന്നു.
കണ്ണൻ പോകുന്നത് അറിഞ്ഞ് തിരിഞ്ഞ് നോക്കാനോ അവൻ പറഞ്ഞതിന് മറുപടി നൽകാനോ ഗൗരി നിന്നില്ല.
കണ്ണൻ അവിടുന്ന് നേരെ മുറിയിൽ ചെന്ന് അവൻ സ്ഥിരം ഉപയോഗിക്കുന്ന കീപാഡ് ഫോണിൽ നിന്ന് സാബുവിനെ വിളിച്ച് കൊണ്ട് സിറ്റ്ഔട്ടിൽ തിട്ടയിൽ വന്ന് ഇരുന്നു.
" ഹാ പറ കണ്ണാ " : കാൾ എടുത്ത പാടെ സാബു തിരക്കി.
" നിനക്ക് ഇന്ന് എന്തെങ്കിലും തിരക്കോ മറ്റോ ഉണ്ടോ " : കണ്ണൻ ഗൗരവത്തിൽ ചോദിച്ചു.
" ഇല്ലടാ അങ്ങനെ പറയത്തക്ക തിരക്ക് ഒന്നും ഇല്ല, എന്തേ ടൗണിലോ മറ്റോ പോകാൻ ആണോ...? ഞാൻ എങ്കിൽ ഒരു ഇരുപത് മിനിറ്റ് അപ്പോഴേക്കും അങ്ങ് എത്താം " : കണ്ണൻ പറയാൻ അവസരം കൊടുക്കാതെ സാബു തന്നെ സ്വയം ചോദ്യവും ഉത്തരവും നൽകി.
" ഏയ്യ് അതിനൊന്നും അല്ല എനിക്ക് മറ്റൊരു ആവിശ്യത്തിനായി ഓട്ടം പോകാൻ ആയിരുന്നു. പിന്നെ ഉടനെ ഒന്നും ഓടി പിടച്ച് വരാൻ നിൽക്കണ്ട ഒരു ഒൻപതര ഒക്കെ ആകുമ്പോൾ എത്തിയ മതി. " : കണ്ണൻ അത് പറഞ്ഞതും സാബു സമ്മതം മൂളിയതും ആ കാൾ അവിടെ അവസാനിച്ചു.
പിന്നെയും ഏറെ നേരം മനസ്സിൽ പല കണക്ക് കൂട്ടലോടെ അവിടെ ഇരുന്നു. എന്തെല്ലാമോ തീരുമാനിച്ച് ഉറപ്പിച്ച ശേഷം അവൻ അവിടെ നിന്ന് എണീറ്റ് കുളിക്കാനായി കയറി.
" ഗൗരി നന്ദ കഴിക്കുന്നില്ലേ " : തനിക്ക് എല്ലാം എടുത്ത് തന്നിട്ട് മാറി നിൽക്കുന്നവളെ കണ്ടതും കണ്ണൻ തിരക്കി.
" അത് അത് ഞാൻ പിന്നെ കഴിച്ചോളാം " : ഗൗരി ഒരു പരുങ്ങലോടെ പറഞ്ഞു.
" അതെന്താ ഗൗരി നന്ദ മാത്രം കഴിക്കാൻ ആയി വേറെ എന്തെങ്കിലും പ്രേത്യേകം ആയിട്ട് ഉണ്ടാക്കിയിട്ടുണ്ടോ...? അതാണോ എന്റെ കൂടെ ഇരിക്കാതെ " : അവൻ വളരെ സൗമ്യമായി ചോദിച്ചു.
എന്നാൽ ആ ചോദ്യം കേട്ടതും ഗൗരി ഒന്ന് അമ്പരന്ന് പോയി. പെട്ടന്ന് തന്നെ ഇല്ലെന്ന പോലെ തലയാട്ടി.
" എങ്കിൽ വന്നിരുന്ന് കഴിക്ക് " : കണ്ണൻ അവളിൽ നിന്ന് നോട്ടം തെറ്റിക്കാതെ പറഞ്ഞു.
വേറെ നിവർത്തി ഇല്ലാതെ അടുക്കളയിൽ പോയി പ്ലേറ്റ് എടുത്ത് കൊണ്ട് വന്ന് ഇരുന്നു. കണ്ണൻ കഴിക്കാൻ ഉള്ളതെല്ലാം അവൾക്ക് എടുക്കാൻ പാകത്തിന് നീക്കി വെച്ച് കൊടുത്തു. അവന് ഒരു നോട്ടം നൽകി അവൾക്ക് ആവിശ്യം ഉള്ളത് എടുത്ത് കഴിക്കാൻ തുടങ്ങി.
അത് കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു പക്ഷെ തലയും താഴ്ത്തി ഇരുന്നവൾ അത് കണ്ടില്ലെന്ന് മാത്രം.
അവനും മനസ്സിലായി തുടങ്ങിയിരുന്നു അവളെ സാധാരണ രീതിയിൽ പറഞ്ഞ ഇപ്പൊ ഈ കൂടെ ഇരുന്നുള്ള കഴിപ്പ് കാണില്ലായിരുന്നു അതാ അവൻ അങ്ങനെ പറഞ്ഞെ.
അതൊക്കെ ആലോജിച്ച് അതെ ചിരിയോടെ അവനും കഴിച്ച് തുടങ്ങി!!!!!
തുടരും.........
#നോവൽ #തുടർകഥ #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #പ്രണയം #viral #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
Part 43
ഹാളിൽ കണ്ണൻ ഇരിക്കുന്നത് കണ്ടെങ്കിലും തലയും താഴ്ത്തി അവനെ നോക്കാതെ മുറിയിലേക്ക് കയറി പതിയെ വാതിലടച്ചു.
അല്പം നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ അപ്പുറത്തെ മുറിയുടെ വാതിലടയുന്ന ശബ്ദവും അവളെ തേടി എത്തി.
അതൊന്ന് ശ്രെവിച്ച് കൊണ്ട് അവൾ കട്ടിലിലേക്ക് ഇരുന്നു തല ചെരിച്ച് നോക്കി എന്നാൽ അടുത്ത നിമിഷം തന്നെ അവിടെ ഞെട്ടി പിടഞ്ഞ് എണീക്കുകയും ചെയ്തു.
' അമ്മ ' അറിയാതെ തന്നെ അവൾ പറഞ്ഞ് പോയി.
ഇതേ സമയം മുറിയിൽ കയറിയവൻ പല ഭാഗത്തായി വെച്ചിരുന്ന മൊബൈൽ കഷണങ്ങൾ യോജിപ്പിച്ച് എടുക്കുന്ന തിരക്കിൽ ആയിരുന്നു.
മെല്ലെ കട്ടിലിലേക്ക് ചാരി ഇരുന്നു കൊണ്ട് മനസ്സിൽ മനഃപാടമാക്കിയ നമ്പർ ഡയൽ ചെയ്തു അപ്പുറത്ത് കാൾ എടുക്കാൻ കാത്തിരുന്നു.
" ഹ്മ്മ്ഹമ്മ്മ് " : കാൾ എടുത്തതും എതിർ വശം നിന്ന വെക്തി മുരടനക്കി.
" ഹ്മ്മ്ഹമ്മ്മ് " : അതിന് മറുപടി എന്ന പോലെ കണ്ണനും ഒന്ന് മുരടനക്കി.
" എന്തായി കിട്ടിയോ....? " : അപ്പുറം നിൽക്കുന്ന വെക്തി താൻ ഉദ്ദേശിച്ച ആൾ തന്നെയാണ് ഉറപ്പാക്കിയ ശേഷം കണ്ണൻ ഗൗരവത്തിൽ തിരക്കി ചോദിച്ചു.
" ഹ്മ്മ് കിട്ടി, പേര് : മുരളീധരൻ, നീ നിൽക്കുന്നിടത്ത് നിന്ന് ഏതാണ്ട് പന്ത്രണ്ട് കിലോമീറ്റർ മാറി, നിലമ്പുർ എന്ന ഗ്രാമം ഉണ്ട് അവിടെയാണ് ഇയാളുടെ വീട്, ചുരുക്കി പറഞ്ഞ ഗ്രാമത്തിനുള്ളിലെ ഗ്രാമം. അവിടുത്തെ ഒരു മില്ല് ഉടമയാണ് ഇദ്ദേഹം, മില്ലിന് പുറമെ നീ നിൽക്കുന്ന ആനന്ദപുരം എന്ന ഗ്രാമക്കാർക്ക് വേണ്ടി ഒരു ഫിനാൻസും നടത്തി വരുന്നുണ്ട്, പിന്നെ കുറച്ച് കൃഷിയും, ഇതൊക്കെയാണ് തൊഴിലായിട്ട് കൊണ്ട് നടക്കുന്നത്. പിന്നെ ജംഗ്ഷനിൽ കാണുന്ന പല കടകളും വാടകക്ക് കൊടുക്കുന്നുണ്ട്. പക്ഷെ എല്ലാവരുടെയും കയ്യിൽ നിന്ന് വാടക ഒന്നും വേടിക്കുന്നില്ല എന്ന അറിഞ്ഞത്. സഹായം ചോദിച്ച് വരുന്നവരെ ആരെയും നിരാശയോടെ പറഞ്ഞ് വിട്ട ചരിത്രം മുരളീധരന് ഇല്ല, അതിനി പണം ആയിട്ട് ആണെങ്കിൽ അങ്ങനെ അല്ല ജോലി ആയിട്ട് ആണെങ്കിൽ അങ്ങനെ. എല്ലാരോടും മിതമായ നല്ല പെരുമാറ്റം, അനന്തപുരിക്കാർ എന്നും ബഹുമാനത്തോടെയും ആരാധനയോടെയും നോക്കി കാണുന്ന വെക്തി. എന്തിന് പറയുന്നു കുടുംബ പേര് പോലും ആനന്ദഭാവനം എന്നാണ്, അനന്തപുരത്തെ ഓരോ വ്യക്തിക്കും ഏതൊരു സാഹചര്യത്തിലും ചെന്ന് കേറാൻ കഴിയുന്ന ഭവനം എന്ന് എടുത്ത് കാട്ടും വിധമൊരു പേര് " : unknown
" കുടുംബം....? " : അപ്പുറം നിന്ന് പറയുന്നതെല്ലാം ഗൗരവത്തോടെ കേട്ടിട്ട് കണ്ണന്റെ ചോദ്യം അതായിരുന്നു.
" ഭാര്യ : അംബിക, രണ്ട് ആൺമക്കൾ ആണ്. മൂത്തത് അഖിൽ, പഠിച്ചതൊക്കെ എറണാകുളത്ത് നിന്ന് ആണ്, നിലവിൽ അച്ഛന്റെ കൂടെ ബിസിനസ്സിലേക്ക് ഇറങ്ങിയിട്ട് കുറച്ച് ആയതേ ഉള്ളു. കല്യാണം കഴിഞ്ഞു ഭാര്യ : മീര, ഒപ്പം പഠിച്ചതാണ് ഇപ്പൊ TNC യിലെ ( college ) അദ്ധ്യാപിക ആയിട്ട് ആറ് മാസം ആകുന്നു. പിന്നെ ഇളയവൻ അഭിനവ് അവനും അതെ കോളേജിലെ പിജി ഫസ്റ്റ് ഇയർ ആണ്. ഇവർക്കൊക്കെ പുറമെ മുരളീധരന്റെ അമ്മ ജാനകിയും ഇവർക്ക് ഒപ്പം തന്നെയാണ്. അച്ഛൻ മൂന്ന് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു. അറ്റാക്ക് ആയിരുന്നു. " : unknown
" അപ്പോൾ എന്ത് ആവിശ്യം പറഞ്ഞ് ചെന്നാലും മൊതലാളി കൈ വിടില്ല എന്ന് സാരം !!!! " : അത് പറയുമ്പോൾ കണ്ണന്റെ ഭാവം എന്തെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.
അത് മനസ്സിലായത് പോലെ അപ്പുറം നിൽക്കുന്ന വ്യക്തിയിലും അതെ ഭാവം നിറഞ്ഞു.
" ഗൗരിടെ കാര്യം എന്തായി any progress....? " : അല്പം നേരത്തിനു ശേഷം മൗനം വെടിഞ്ഞ് കൊണ്ട് അപ്പുറത്തുള്ള വെക്തി ചോദിച്ചു.
ആ ചോദ്യം ആണ് കണ്ണനെ ചിന്തയിൽ നിന്ന് ഉണർത്തിയത്.
" ഹ്മ്മ് നേരിയ ഒരു മാറ്റം ഒക്കെ കണ്ട് തുടങ്ങിയിട്ടുണ്ട് ഇപ്പൊ മുൻപത്തെ അത്രയും പേടി ഇല്ല, ചെറുതായിട്ട് ഒക്കെ മിണ്ടി തുടങ്ങിയിട്ടുണ്ട് " : കണ്ണൻ തെല്ലും ഗൗരവം വിടാതെ തന്നെ പറഞ്ഞു.
" ഹ്മ്മ് എത്രയും പെട്ടന്ന് അവിടുത്തെ കാര്യങ്ങൾ ഒക്കെ ശെരിയാക്കി അവളെ ഇവിടെ എത്തിക്കാൻ നോക്ക്, ഞാൻ പറഞ്ഞ് തരാതെ തന്നെ നിനക്ക് അറിയാലോ വൈകുംതോറും പ്രശ്നമാകും " : unknown
" ഹ്മ്മ്മ്മ് " : അതിനൊന്ന് അമർത്തി മൂളിയതല്ലാതെ കണ്ണൻ മറ്റൊന്നും പറഞ്ഞില്ല.
" ഹ്മ്മ് ശെരി ഞാൻ എന്ന വെക്കുവാ take care " : അതും പറഞ്ഞ് എതിരെ നിന്നായാൽ ഫോൺ വെച്ചു.
കാൾ അവസാനിച്ചിട്ടും കണ്ണൻ ഏറെ നേരം പലതും കൂട്ടിയും കുറിച്ചും ചിന്തിച്ച് അതെ നിൽപ്പ് തുടർന്നു. പിന്നെ ചിന്തകൾക്ക് ഒരു അന്ത്യം കുറിച്ച് ഫോൺ പല കഷണങ്ങൾ ആക്കി എല്ലാം മുൻപ് വെച്ചിടത്ത് കൊണ്ട് വെച്ചു.
കിടക്കാൻ ഉള്ള തയാറെടുപ്പിൽ കണ്ണാടിക്ക് മുന്നിൽ ചെന്ന് മുടി ഒന്ന് ഇളക്കി വിട്ട് കട്ടിലിലേക്ക് തിരിഞ്ഞപ്പോഴാണ് അവന്റെ കണ്ണിലെന്തോ ഉടക്കിയത്.
ഭിത്തിയോട് ചേർന്നുള്ള ഷെൽഫിൽ ഇരിക്കുന്ന ഒരു ഫോട്ടോ ഫ്രെയിം. ഒറ്റ നോട്ടത്തിൽ തന്നെ അത് ഗൗരിയുടെ അമ്മയുടെ ഫോട്ടോ ആണെന്ന് അവന് മനസ്സിലായി. പക്ഷെ അത് ഇവിടെ എങ്ങനെ വന്നു എന്നൊരു ചോദ്യം അവനിൽ ഉണർന്നെങ്കിൽ ഉച്ചക്ക് ഗൗരിയെ ഈ മുറിയിൽ കണ്ടത് ഓർമ വന്നതും ആ ചോദ്യത്തിന് പ്രസക്തി ഇല്ലാതായി.
എങ്കിലും അവൾക്ക് ഇത്രയും പ്രിയപ്പെട്ട ഒന്ന് എന്ത് കൊണ്ട് എടുക്കാൻ വിട്ട് പോയി എന്ന് അവൻ ചിന്തിക്കാതെ ഇരുന്നില്ല.
ഇതിന് മുന്നേ ഒരു വെട്ടം അന്ന് വീട്ടിൽ ചെന്നപ്പോഴും പിന്നീട് ഗൗരിയെ അന്വേഷിച്ച് അപ്പുറത്തെ മുറിയിൽ ചെന്നപ്പോഴും ആണ് ഈ ഫോട്ടോ അവന്റെ കണ്ണിൽ പതിഞ്ഞത്.
അവൻ മെല്ലെ ആ ഫോട്ടോ കയ്യിലേക്ക് എടുത്തു. കുറച്ച് നിമിഷങ്ങൾ അവൻ ഫോട്ടോയിൽ കാണുന്ന ആ മുഖത്തേക്ക് തന്നെ ഉറ്റ് നോക്കി കണ്ടു. ആ മുഖത്ത് നോക്കി അവൻ പതിയെ മനസ്സ് കൊണ്ട് എന്തെല്ലാമോ കൈ മാറി. ഏറെ നേരം അവൻ മനസ്സ് കൊണ്ടുള്ള സംസാരം തുടർന്നു.
പിന്നെ മനസ്സ് പഴെപടി എത്തിയതും അവൻ ഫോട്ടോ ഇരുന്നിടത്ത് തന്നെ വെച്ച് ലൈറ്റും ഓഫ് ആക്കി കട്ടിലിൽ കയറി കിടന്നു.
ഇപ്പോൾ ഈ ഫോട്ടോ കാണാതെ അപ്പുറത്തൊരാൾ ഇരുന്ന് നഖം കടിക്കുന്നിണ്ടാവും എന്ന് ഓർത്ത് അവന്റെ ചൊടികൾ ഒന്ന് വിടർന്ന് പോയി.
താൻ ഈ മുറിയിൽ ഇല്ലായിരുന്നെങ്കിൽ ഈ നിമിഷം ഈ മുറിയിലേക്ക് കടന്ന് ആ ഫോട്ടോയും എടുത്ത് കൊണ്ട് ഓടിയേഞ്ഞേ അവൻ ഓർത്തു.
അവളുടെ അവസ്ഥ ഓർത്ത് ഇത് കൊടുക്കണം എന്ന് അവൻ ആദ്യം തോന്നിയെങ്കിലും പിന്നെ അത് വേണ്ടെന്ന് വെച്ചു ഈ ഒരു കാര്യം എങ്കിലും വന്ന് ചോദിക്കുമോ എന്ന് അറിയണമല്ലോ, എന്നൊക്കെ അവൻ സ്വയം ന്യായം വരുത്തുന്നുണ്ട് എങ്കിലും അവൾ നാളെ താൻ ഈ വീട് വിട്ട് ഇറങ്ങുന്നത് വരെ ഇങ്ങോട്ടേക്ക് വരില്ല എന്നുള്ളത് അവനും ഉറപ്പുള്ള കാര്യം തന്നെ ആണ്.
പിന്നെയും മനസ്സിൽ പലതും കണ്ട് കൊണ്ട് അവൻ കണ്ണുകളടച്ചു.
' ശോ എന്റെ കണ്ണാ എന്തൊരു മറവിയാ ഇത്, ആരേലും സ്വന്തം അമ്മയെ മറക്കോ ഇതിപ്പോ നീ എന്നെ കൊണ്ട് എന്റെ അമ്മയെ എടുക്കാൻ മറപ്പിച്ചില്ലേ '
മറന്നത് അവളാണെങ്കിലും തെറ്റെല്ലാം അവളുടെ കുഞ്ഞി കൃഷ്ണന്റെ മേലെ ചാരി ആശ്വാസം കണ്ടെത്താൻ ശ്രെമിക്കുവാണ് കക്ഷി.
' എന്നാലും എന്റെ കണ്ണാ ഉച്ച കഴിഞ്ഞിട്ട് എന്തോരം നേരം ഉണ്ടായിരുന്നു ഇടക്ക് ഇടക്ക് എപ്പോഴെങ്കിലും എന്നെ ഒന്ന് ഓർമിപ്പിച്ചുടാർന്നോ അല്ലെങ്കിൽ ഒരു സൂചന എങ്കിലും തന്നുടാർന്നോ ഞാൻ അപ്പോഴേ പോയി എടുക്കൂല്ലേ. അതെങ്ങനാ ആ മുറിയിൽ കേറുമ്പോഴേ ഓരോന്ന് കുത്തി കുത്തി ചോദിക്കാൻ നിക്കുവല്ലേ പിന്നെങ്ങനാ അങ്ങോട്ടേക്ക് ഒന്ന് കേറുക്കാ '
കയ്യിലെ ഞെട്ട പൊട്ടിച്ച് കൊണ്ട് അവൾ സ്വയം പിറുപിറുത്തു.
' ഒന്ന് പോയി ചോദിച്ചാലോ, ഇപ്പൊ കിടന്നെയല്ലേ ഉള്ളു ഉറങ്ങീട്ടുണ്ടാവില്ലല്ലോ. ഏയ്യ് അല്ലെങ്കിൽ വേണ്ട ഇനി ഇപ്പൊ ചെന്ന് വാതിൽ തട്ടിയ വഴക്ക് വല്ലോം പറഞ്ഞാലോ ഇനി അതല്ലെങ്കിൽ വീണ്ടും ഓരോന്ന് ചോദിച്ചോണ്ട് വന്നാലോ ഇതൊക്കെ പോട്ടെ ഇനി അവിടെ കിടന്നോളാനോ മറ്റോ പറഞ്ഞാലോ.... എന്റെ കൃഷ്ണ '
സ്വയം തീരുമാനങ്ങൾ പറഞ്ഞും എടുത്തും നോക്കി അവസാനം തന്റെ തീരുമാനം മൂലം ഉണ്ടാവാൻ പോകുന്ന ഭാവിഷത്ത് ഓർത്ത് സ്വയം ഞെട്ടി ഇരിക്കുവാണ് ഗൗരി.
' ഏയ്യ് അതൊന്നും വേണ്ട വേണ്ട ഇനി അങ്ങനെ ഒരു അവസരം ഞാൻ ആയിട്ട് ഉണ്ടാക്കി കൊടുക്കേണ്ട, അമ്മേടെ ഫോട്ടോ അല്ലെ കൂടെ ഇല്ലാത്തതുള്ളു അമ്മ എപ്പോഴും എന്റെ കൂടെ തന്നെ ഇല്ലേ, അപ്പൊ എനിക്ക് സംസാരിക്കാൻ ഉള്ളത് അമ്മയോട് പറയാനും, അമ്മയ്ക്ക് എന്നെ കേൾക്കാനും കഴിയും. എന്തായാലും നാളെ രാവിലെ അയാൾ ഇവിടുന്ന് ഇറങ്ങുമ്പോൾ തന്നെ ആ ഫോട്ടോ എടുത്ത് കൊണ്ട് വരണം '
അവൾ അതിനൊരു പരിഹാരവും കണ്ടെത്തി ലൈറ്റും ഓഫ് ചെയ്ത് വന്ന് കിടന്നു മനസ്സ് കൊണ്ട് അമ്മയോട് ഇന്ന് നടന്ന മുഴുവനും പറഞ്ഞ് കേൾപ്പിക്കാൻ തുടങ്ങി.
അതിൽ ഉച്ചക്ക് നടന്ന സംഭാഷണങ്ങളും കണ്ണന്റെ പ്രവർത്തികളും അവന്റെ ഉപദേശങ്ങളും എല്ലാം ഉൾപ്പെട്ടിരുന്നു. പതിയെ എപ്പോഴോ അവളുടെ കണ്ണും അടഞ്ഞ് പോയി.
____________________________________________
" എടാ ഒരു ഹാപ്പി ന്യൂസ് ഉണ്ട് " : ബാൽക്കണിയിൽ നിന്ന് മുറിയിലേക്ക് കയറി വന്ന മനു തന്റെ കൂട്ടുകാരോട് പറഞ്ഞു.
അത് കേട്ടതും മറ്റ് മൂന്ന് പേരും പരസ്പരം നോക്കി.
" എന്നെ തന്നെ ഇങ്ങനെ നോക്കി ഇരിക്കാതെ എന്താന്ന് എങ്കിലും ഒന്ന് ചോദിക്കെടാ, അല്ലെങ്കിൽ നിങ്ങൾ രണ്ടും വേണ്ട എടാ വരുണേ നീ ചോദിക്ക് " : മനു ഉത്സാഹത്തോടെ പറഞ്ഞു.
" ദെയ് മനു കളിക്കാൻ നിക്കല്ലേ ഇവിടെ മനുഷ്യൻ നിക്ക കാലുതി ഇല്ലാതെ ഓരോന്ന് ചെയ്ത് തീർക്കാൻ നോക്കുമ്പോഴാ അവന്റെ ഓരോ...... " : വരുൺ മനു പറഞ്ഞതിന് വലിയ പ്രാധാന്യം ഒന്നും കൊടുക്കാതെ പല്ല് കടിച്ച് കൊണ്ട് പറഞ്ഞിട്ട് അവന്റെ പണിയിലേക്ക് തിരിഞ്ഞു.
" ഹാ അങ്ങനെ പറയല്ലേടാ ഇത് മറ്റാരേക്കാളും സന്തോഷം നൽകുന്നത് നിനക്ക് തന്നെയാ " : മനു വരുണിന് അടുത്ത് ചെന്ന് കൊണ്ട് പറഞ്ഞു.
അത് കേട്ടതും വരുൺ നെറ്റി ചുളിച്ച് കൊണ്ട് എന്തെന്ന പോലെ അവനെ നോക്കി.
" അതുണ്ടല്ലോ നീ രണ്ടാഴ്ച്ച സമയം തന്ന പ്രൊജക്റ്റ് നമ്മൾക്ക് ഒരാഴ്ച്ച കൊണ്ട് തീർത്തിട്ട് നാട്ടിൽ പോകാം " : മനു ചിരി വിടാതെ പറഞ്ഞു.
അത് കേട്ടതും ബാക്കി മൂന്ന് പേരുടെയും കണ്ണോന്ന് വിടർന്നു.
തുടരും..........
#നോവൽ #തുടർകഥ #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #പ്രണയം #viral #trending
Part 42
അത്രയും പറഞ്ഞ് അവസാനിപ്പിച്ചപ്പോഴും അവന്റെ കണ്ണ് താൻ പറഞ്ഞ ഓരോ വാക്കും അത്ഭുതത്തോടെ നോക്കി ഇരിന്നവളിൽ ആയിരുന്നു.
ഇപ്പോഴും മറ്റേതോ ലോകത്തെന്ന പോലെ തന്നിൽ നോട്ടം ഇടഞ്ഞ് ഇരുന്നവളെ.....!
പിന്നെയും ഏറെ നേരം അവർക്ക് ഇടയിൽ മൗനം മാത്രം തളം കെട്ടി. ഒരാളിൽ കേട്ട കാര്യങ്ങളുടെ അമ്പരപ്പ് ആയിരുന്നെങ്കിൽ മറ്റൊരാൾ മുന്നിൽ ഇരിക്കുന്നവളുടെ ഭാവങ്ങൾ ഒപ്പി എടുക്കുന്ന തിരക്കിൽ ആയിരുന്നു.
" അഹ്മ്മ്മ് " : സമയം മുന്നോട്ട് പോകുന്നത് അറിഞ്ഞ് അവൻ മെല്ലെ മുരടനക്കി. അങ്ങനെ ഇരിക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ട് ആയിരുന്നില്ല പക്ഷെ ഇതിനൊരു തീരുമാനം ഉണ്ടാക്കണം എന്ന ലക്ഷ്യം ആയിരുന്നു അവനിൽ അപ്പോൾ മുന്നിട്ട് നിന്നിരുന്നത്.
അവന്റെ മുരടനക്കം കേട്ടപ്പോളാണ് ഗൗരി സ്വബോധത്തിൽ വന്നത്. ഇത്രയും നേരം താൻ അവനെ നോക്കി ഇരുന്നതാണ് എന്ന ബോധത്തിൽ അവൾ കണ്ണൊന്നു വെട്ടിച്ച് ചുറ്റും നോട്ടം കൊണ്ട് പോയി. കണ്ണൻ തന്റെ നോട്ടം കണ്ട് എന്ത് കരുതി കാണും എന്ന ചിന്ത വേറെയും.
" എന്തായി ആലോജിച്ചോ...? ഇപ്പോഴും എന്റെ തുണി ഒക്കെ അലക്കി തരണം എന്ന് തന്നെയാണോ ഗൗരി നന്ദക്ക് " : അവളിലെ വല്ലായിമ മനസ്സിലാക്കി കൊണ്ട് ചെറു മന്ദാഹാസ് ഒളിപ്പിച്ച് കൊണ്ട് അവൻ ചോദിച്ചു.
എന്നാൽ അവന്റെ ആ ചോദ്യം കേട്ടപ്പോഴാണ് ഗൗരിക്ക് ആശ്വാസമായത്. ' ' താൻ കണ്ണെടുക്കാതെ നോക്കി ഇരുന്നത് ഒന്നും അപ്പോൾ കണ്ടില്ല, പറഞ്ഞത് ഒക്കെ ആലോജിച്ച് ഇരിക്കുവാണെന്ന് കരുതി കാണും ' അവൾ സ്വയം പറഞ്ഞു.
" ഇതുവരെ കഴിഞ്ഞില്ലേ ആലോചന....? " : താൻ പറഞ്ഞിട്ടും ഇപ്പോഴും എന്തെല്ലാമോ ആലോജിച്ച് ഇരിക്കുന്നവളെ നോക്കി ചായയുടെ അവസാന ഇറക്കും കുടിച്ച് കൊണ്ട് അവൻ ചോദിച്ചു.
" ക.. കഴിഞ്ഞു. " : ആവർത്തിച്ച് ഉള്ള അവന്റെ ചോദ്യം കേട്ടതും അവൾ പെട്ടന്ന് തന്നെ മറുപടി കൊടുത്തു.
" ഹ്മ്മ് എന്നിട്ട് എന്തായി തീരുമാനിച്ചോ...? " : കണ്ണൻ
അതിന് ഒരു നിമിഷം ചിന്തിച്ച് പതിയെ വളരെ പതിയെ ചിന്തയോടെ തന്നെ അവൾ തല അനക്കി.
" എന്ത് എന്റെ തുണി അലക്കി തരാം എന്നോ...? " : അവളുടെ തല ആട്ടൽ കണ്ട് ചിരി വന്നെങ്കിലും അത് പുറമ്മേക്ക് കാണിക്കാതെ അവൻ ചോദിച്ചു.
എന്നാൽ അവന്റെ അവന്റെ ചോദ്യത്തിന് പെട്ടന്ന് തന്നെ അവൾ അല്ലെന്ന് തലയാട്ടി.
" പിന്നെ...? " : അവൻ ഉള്ളിൽ ചിരി ഒളിപ്പിച്ച് കൊണ്ട് ചോദിച്ചു.
" അ.. അത് ഞാൻ തുണി അലക്കി തരില്ല എന്ന് " : അവൾ മെല്ലെ പറഞ്ഞു.
" അതെന്താ....? " : അവളുടെ മറുപടി കേട്ടതും പെട്ടന്ന് തന്നെ അവൻ തിരിച്ച് ചോദിച്ചു.
എന്നാൽ അവന്റെ ചോദ്യം കേട്ടതും ഗൗരിയുടെ കണ്ണ് മിഴിഞ്ഞ് പോയി, അല്പം മുൻപ് തുണി താൻ അലക്കി തരാം എന്ന് പറഞ്ഞപ്പോൾ തന്നെയും തന്റെ വീട്ടുകാരെയും നാട്ടുകാരെയും ഒക്കെ ചേർത്ത് ഉപദേശം തന്നവൻ ആണ് ഇപ്പോൾ എന്താ തുണി അലക്കി കൊടുക്കാതെ എന്ന് ചോദിക്കുന്നെ, ഇയാൾ ആര് അന്യനോ എന്ന ഭാവത്തിൽ അവൾ മറുപടി ഒന്നും പറയാതെ അവനെ നോക്കി.
അവളുടെ ഭാവങ്ങൾ ഒക്കെ കണ്ട് എത്ര പിടിച്ച് വെച്ചിട്ടും അവനിൽ ഒരു ഇളം ചിരി വിരിഞ്ഞു. പക്ഷെ അത് അവളുടെ കണ്ണുകൾ ഒപ്പിയെടുക്കുന്നതിന് മുൻപ് തന്നെ അവൻ സമർത്ഥമായി മറച്ചു.
" എന്തേ.....? " : അവളുടെ ഇരുത്തം കണ്ട് അവൻ ചോദിച്ചു.
അതിന് പെട്ടന്ന് തന്നെ ചുമൽ കൂച്ചി ഒന്നും ഇല്ലെന്നപോലെ കാണിച്ചു.
" എങ്കിൽ പറയ് എന്താ എന്റെ തുണി കഴുകാത്തെ....? " : അവൻ അവളിൽ നിന്ന് മുറുപടി വേണം എന്ന ഉദ്ദേശത്തിൽ വീണ്ടും ചോദിച്ചു.
അവൾ അവനെ ഒരു നോട്ടം നോക്കി തന്നിൽ നിന്ന് ഉത്തരം ലഭിക്കാൻ കാത്തിരിക്കുന്നവനെ കണ്ടതും തന്നെ കളിയാക്കാൻ വേണ്ടി ഉള്ള ചോദ്യം ആയിരുന്നില്ല എന്ന് അവൾക്ക് മനസ്സിലായി.
" അത് എന്നോട് പറഞ്ഞില്ലേ കഴുകേണ്ട എന്ന്..... " : അവൾ മെല്ലെ പറഞ്ഞു.
അവളുടെ മറുപടി വന്നതും അവന്റെ മുഖം തെല്ലും ഗൗരവത്തിലായി.
" അപ്പോൾ ഞാൻ വേണ്ട എന്ന് പറഞ്ഞത് മാത്രമേ കേട്ടോളു, അതാണോ ഇങ്ങനെ ഒരു തീരുമാനം. " : അവൻ തെല്ലും ഗൗരവം വിടാതെ തന്നെ ചോദിച്ചു.
അവന്റെ ഗൗരവം അവൾക്ക് പെട്ടന്ന് തന്നെ മനസ്സിലായി, ഒപ്പം അവൻ എന്തിനാ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചതെന്നും അവൾക്ക് മനസ്സിലായി.
" അല്ല, അങ്ങനെ അല്ല ഭ.. ഭർത്താവായി കാണാൻ സാധിക്കത്തിടത്തോളം തുണി കഴുകേണ്ട എന്ന് പറഞ്ഞില്ലേ അതാ ഞാൻ പറഞ്ഞെ. " : ഗൗരി മെല്ലെ പറഞ്ഞു.
അത് കേട്ടതും അവനുള്ളം എവിടെ ഒക്കെയോ ഒരു കുത്തല് തോന്നിയെങ്കിലും താൻ പറഞ്ഞത് എവിടെ ഒക്കെയോ അവളിൽ എത്തിയല്ലോ എന്ന് ഓർത്ത് ഒന്ന് നിശ്വസിച്ചു.
" ഹ്മ്മ് " : അവൾക്ക് ഉള്ള മറുപടി ആയി ഒന്ന് മൂളി കൊടുത്തിട്ട് അവളിൽ തന്നെ നോട്ടം ഇട്ട് ഇരുന്നു.
തന്നിൽ നോട്ടം എയ്ത് ഇരിക്കുന്നവനെ കണ്ടതും അവളിൽ ഇതുവരെ മറഞ്ഞ് ഇരുന്ന വല്ലായിമ വീണ്ടും പ്രതിബപിക്കാൻ തുടങ്ങി.
" ക... കഴിക്കാൻ എടുക്കട്ടെ....? " : അൽപ സമയം കഴിഞ്ഞിട്ട് നോട്ടം മാറ്റത്തവനെ അറിഞ്ഞതും അവൻ നോട്ടം കൊടുക്കാതെ ഗൗരി അതും ചോദിച്ചു അവിടെ നിന്ന് എണീറ്റു.
" ഹ്മ്മ് എടുത്ത് വെച്ചോ ഞാൻ വരാം " : കട്ടൻ കുടിച്ച ഗ്ലാസും അവളുടെ കയ്യിൽ നൽകി കൊണ്ട് അവൻ മറുപടി കൊടുത്തു.
ഗൗരി അതിനൊന്ന് തലയാട്ടി കൊടുത്ത് മുറിയിൽ നിന്ന് പുറത്തേക്ക് കടക്കാൻ നിന്നു.
" അതെ കട്ടൻ എനിക്ക് പാകം ആയിരുന്നു കേട്ടോ " : പിന്തിരിഞ്ഞ് നടക്കാൻ ഒരുങ്ങിവളോട് അത്രയും മയപ്പെട്ട് പറഞ്ഞ് കൊണ്ട് കസാരയിൽ നിന്ന് എണീറ്റു.
അവന്റെ ആശംസ വാക്കുകൾ കേട്ടതും ഒരു നിമിഷം അങ്ങനെ തന്നെ നിന്ന് പോയി ഗൗരി. അവന്റെ ആ വാക്കുകൾ അവൾക്ക് ഉള്ളിൽ പേരറിയാത്ത ഒരു സുഖം കടന്ന് പോയി. എങ്കിലും തിരിഞ്ഞ് അവനെ നോക്കാനോ അതിന് മറുപടി എന്തെങ്കിലും നൽകാനോ നിൽക്കാതെ അവൾ മുറി വിട്ട് പുറത്തേക്ക് കടന്നു.
' ഹാവു എന്തായാലും കട്ടൻ ഇഷ്ടായല്ലോ അത് മതി. അപ്പൊ ചായക്കും ഈ പാകം തന്നെ ആയിരിക്കും. എന്നാലും എന്റെ കണ്ണാ എന്താ ഇത് ഒന്ന് തുണി കഴുകി കൊടുക്കാം എന്ന് പറഞ്ഞതിന് ആണോ അയാൾ എന്നെ ഇങ്ങനെ നിർത്തി പൊരിച്ചത്... ഏയ്യ് അല്ലല്ല ഇരുത്തി പൊരിച്ചത്. എന്നെ കാത്തോളണേ കണ്ണാ '
എന്നെല്ലാം പിറുപിറുത്തോണ്ട് അവൾ അടുക്കളയിൽ എത്തി.
പിന്നെ കണ്ണൻ വേണ്ടി കഴിക്കാൻ ഉള്ളത് എല്ലാം വെള്ളം ഉൾപ്പടെ എടുത്ത് ഡൈനിംഗ് ടേബിളിൽ കൊണ്ട് വെച്ചു അവനെ വിളിക്കാൻ ഒരുങ്ങുപ്പോഴേക്കും അവൻ ഇട്ടിരുന്ന ഷർട്ടിന്റെ കൈ തെരുത്ത് പിടിച്ച് കൊണ്ട് ഹാളിലേക്ക് വന്നു. അത് കണ്ടതും അവൾ ഒരു സൈഡിലേക്ക് മാറി നിന്നു.
അവളെ ഒന്ന് നോക്കി കൊണ്ട് കൈ കഴുകാൻ പോയി. കണ്ണന് പ്ലേറ്റിൽ എടുത്ത് ഇട്ടി കൊടുക്കണം എന്ന് അവൾക്ക് തോന്നിയെങ്കിലും ഇനി അത് അവൻ ഇഷ്ടമായില്ലെങ്കിലോ എന്ന് കരുതി ഒന്നിനും മുതിരാതെ ഷാളിൽ തെരുത്ത് പിടിച്ച് കൊണ്ട് അവിടെ തന്നെ നിന്നു.
ഇനി ഇപ്പോൾ വിളമ്പി കൊടുക്കണം എന്ന് ആണെങ്കിൽ പറയുമല്ലോ അപ്പോൾ വിളമ്പി കൊടുക്കാം അവൾ മനസ്സിൽ കരുതി.
അവൻ കൈ കഴുകി വന്ന് ഇരുന്നിട്ടും അതെ നിൽപ്പ് നിൽക്കുന്നവളെ കണ്ടതും അവന്റെ നെറ്റി ഒന്ന് ചുളിഞ്ഞു. പ്ലേറ്റ് എടുത്ത് അവന് അടുത്തേക്ക് ചേർത്ത് വെച്ച് കൊണ്ട് അവളെ വിളിക്കാൻ ആഞ്ഞു.
" ഗൗ.... " : എന്നാൽ വിളിച്ച് തുടങ്ങുന്നതിനു മുന്നേ തന്നെ അത് കാത്തിരുന്നത് പോലെ തല ഉയർത്തി നോക്കിയവളെ കണ്ടതും അവനിൽ വീണ്ടും സംശയം നിറഞ്ഞു.
അവന്റെ സംശയങ്ങളക്ക് ഉള്ള ഉത്തരം പോലെ തന്റെ അടുത്തേക്ക് വന്ന് ഭക്ഷണം വിളമ്പുന്നവളെ കണ്ടതും അവൻ ഒന്ന് നിശ്വസിച്ച് പോയി.
ഗൗരി എന്നാൽ അടുത്ത് ഇരിക്കുന്നവനെ ഒരു നോട്ടം കൊണ്ട് പോലും ശ്രദ്ധിക്കാതെ പൂർണ്ണ ശ്രദ്ധയും ഭക്ഷണം വിളമ്പുന്നതിൽ കൊടുത്ത്. വിളമ്പി മുൻപ് നിന്നിടത്ത് തന്നെ മാറി നിന്നു.
" ഗൗരി നന്ദ കഴിച്ചോ...? " : കണ്ണൻ പൊതുവെ ഉള്ള ഗൗരവത്തിൽ ചോദിച്ചു.
അവന്റെ ചോദ്യം കേട്ടതും അവൾ ഒരു നിമിഷം കണ്ണ് വിടർത്തി അവനെ ഒന്ന് നോക്കി.
" ഇല്ല ഞാൻ കഴിച്ചോളാം " : അതെ പ്രസരിപ്പോടെ തന്നെ അവനിക്കുള്ള മറുപടിയും നൽകി.
എന്നാൽ അത് കേട്ടതും അവന്റെ മുഖം ഒന്നും കൂടി ഗൗരവത്തിൽ ആവുകയാണ് ചെയ്തത്.
ഇന്നലെയും ഈ സമയത്ത് താൻ ഭക്ഷണം കൊണ്ട് വന്നപ്പോഴാണ് അവൾ കഴിച്ചത്, എങ്കിലും അവളുടെ ഭക്ഷണ സമയം നേരത്തെ ആണെങ്കിലോ എന്ന് അറിയില്ലല്ലോ.
അത് കൊണ്ട് തന്നെ താൻ വരുന്നതിന് മുന്നേ വല്ലതും കഴിച്ചോ ഇല്ലയോ എന്ന് അറിയാത്തത് കൊണ്ട് ആണ് അവൻ അങ്ങനെ ഒരു ചോദ്യം ഉന്നയിച്ചത്, കൂടാതെ ടേബിളിന്റെ പുറത്തും ഒരു പ്ലേറ്റ് മാത്രമേ ഇരിപ്പുള്ളു. അല്ലെങ്കിൽ ഇത്തരം ഒരു ചോദ്യത്തിനോ ഉത്തരത്തിനോ കാത്ത് നിൽക്കാതെ പിടിച്ച് ഇരുത്തതിയേഞ്ഞേ എന്ന് അവൻ ഓർത്തു.
" എങ്കിൽ പ്ലേറ്റും എടുത്തിട്ട് വന്നിരുന്ന് കഴിച്ച് " : അവൻ ഗൗരവം വിടാതെ തന്നെ പറഞ്ഞു.
" അത് വേണ്ട ഞ.... " : ഗൗരി അവനുള്ള മറുപടി കൊടുക്കാൻ നിന്നതും അവന്റെ കടുപ്പിച്ചുള്ള നോട്ടം കണ്ടതും പറയാൻ വന്നത് പകുതിക്ക് നിർത്തി അടുത്ത നിമിഷം തന്നെ പ്ലേറ്റ് എടുക്കാനായി അടുക്കളയിലേക്ക് പോയി.
കണ്ണനോട് ഒപ്പം ഒന്നിച്ച് ഇരുന്ന് കഴിക്കുന്നത് ഓർത്തതെ അവളിൽ വല്ലായിമ നിറഞ്ഞു. ഇപ്പൊ തന്നെ അവന്റെ നോട്ടം കണ്ട് പേടിച്ചിട്ട് ആണ് പ്ലേറ്റ് എടുക്കാൻ പോലെ വന്നത്. പഴയ പോലെ ഉള്ള ഭയം ഒന്നും അവനോട് ഇല്ലെങ്കിലും എവിടെ ഒക്കെയോ പേടിയുടെ ചെറിയൊരു അംശം ഇപ്പോഴും അവളിൽ ബാക്കി ആണ്.
ഓരോന്ന് ചിന്തിച്ച് കൂട്ടി പ്ലേറ്റും എടുത്ത് വന്നപ്പോൾ, താൻ വിളമ്പിയത് അതെ പാടി വെച്ച് ഒന്നും കഴിക്കാതെ ഇരിക്കുന്നവനെ ആണ് കാണുന്നത്. ആ ഇരുപ്പ് കണ്ടാൽ അറിയാം തന്നെയും കാത്തുള്ള ഇരുപ്പ് ആണെന്ന്.
അത് മനസ്സിലായതും ഉള്ളിൽ നിറഞ്ഞ് നിന്ന വല്ലായിമ താനേ മാഞ്ഞ് പോയി അവൾ അവിടെ ഇട്ടിരുന്ന കസേരയിലേക്ക് ഇരുന്നു.
കണ്ണന്റെ നോട്ടം അവൾക്ക് നേരെ വീണതും അവനിൽ നിന്ന് ഉള്ള നോട്ടം മാറ്റി അവൾ ഭക്ഷണം അവൾക്കായി വിളമ്പി അത് കണ്ടതും മെല്ലെ അവനും കഴിച്ച് തുടങ്ങി.
ഒരുമിച്ച് ഇരുന്ന് കഴിക്കുന്നുണ്ട് എങ്കിലും രണ്ട് പേരുടെയും ശ്രദ്ധ മറ്റെങ്ങോ ആയിരുന്നെന്ന് മാത്രം.
കണ്ണൻ കഴിച്ച് എണീക്കുന്നതും, അവൻ കഴിച്ച പ്ലേറ്റ് എടുത്ത് കൊണ്ട് പോകുന്നതും, കൈ കഴുകി ഹാളിലേക്ക് പോകുന്നതും ഒക്കെ ഗൗരി കണ്ടെങ്കിലും ഒരു നോട്ടം കൊണ്ട് പോലും അവൾ അങ്ങോട്ടേക്ക് ശ്രദ്ധ തിരിച്ചില്ല.
അവൾ കഴിച്ച് പാത്രവും എടുത്ത് അടുക്കളയിലേക്ക് ചെന്നതും അവിടെ കഴുകി വെച്ചിരിക്കുന്ന കണ്ണന്റെ പാത്രം കണ്ടതും അവളുടെ കണ്ണ് ഒന്ന് വിടർന്നു. മെല്ലെ തല ചെരിച്ച് അവൾ കണ്ണനെ നോക്കി, അവനെ കാണാൻ കഴിഞ്ഞില്ലെങ്കിലും ഹാളിലെ കതക് അടക്കുന്ന ശബ്ദം അവളെ തേടി എത്തി.
പിന്നെ പെട്ടന്ന് അവളും പാത്രം എല്ലാം കഴുകി വെച്ച് അടുക്കളയും ഒതുക്കി കതകിന് കൊളുത്ത് ഒക്കെ ഇട്ടിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തി അടുക്കളയിലെ ലൈറ്റും ഓഫ് ആക്കി മുറിയിലേക്ക് നടന്നു.
ഹാളിൽ കണ്ണൻ ഇരിക്കുന്നത് കണ്ടെങ്കിലും തലയും താഴ്ത്തി അവനെ നോക്കാതെ മുറിയിലേക്ക് കയറി പതിയെ വാതിലടച്ചു.
അല്പം നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ അപ്പുറത്തെ മുറിയുടെ വാതിലടയുന്ന ശബ്ദവും അവളെ തേടി എത്തി.
അതൊന്ന് ശ്രെവിച്ച് കൊണ്ട് അവൾ കട്ടിലിലേക്ക് ഇരുന്നു തല ചെരിച്ച് നോക്കി എന്നാൽ അടുത്ത നിമിഷം തന്നെ അവിടെ ഞെട്ടി പിടഞ്ഞ് എണീക്കുകയും ചെയ്തു.
തുടരും..........
Xam ഒക്കെ കഴിഞ്ഞ് ക്ഷീണം ഒക്കെ ആയി പൊയി അതാ ലേറ്റ് ആയെ sorry ❤️🫂
#നോവൽ #തുടർകഥ #പ്രണയം #viral #trending #💌 പ്രണയം
Part 41
' കണ്ണാ ഇപ്പോഴെങ്കിലും കൂടെ ഉണ്ടാവനെ, ഇതെങ്കിലും വിക്കാതെ പറയാൻ എന്നെ സഹായിക്കണേ നീ ' ഉള്ളാലെ മൊഴിഞ്ഞ് കൊണ്ട് കണ്ണ് ഇറുക്കി അടച്ച് തുറന്നു.
" അത്.... "
" ഇവിടെ ഇരിക്ക് " : അവൾ എന്തോ പറഞ്ഞ് തുടങ്ങിയപ്പോഴേക്കും അവൻ ബെഡിലേക്ക് ചൂണ്ടി പറഞ്ഞു.
" വെ... വേണ്ട ഞാൻ ഇവിടെ നിന്നോളം " : അവൾ അതിനെ പാടെ എതിർത്തു.
" നിന്നോ പക്ഷെ പിന്നീട് ഗൗരി നന്ദ പറയുന്നത് ഞാൻ കേൾക്കില്ല " : മയത്തോടെ ആണെങ്കിലും ഉറപ്പ് ഉണ്ടായിരുന്നു ആ വാക്കുകളിൽ.
അത് കേട്ടതും ഗൗരി ആകെ ആശയക്കുഴപ്പത്തിൽ ആയി. കസേരയും കട്ടിലും തമ്മിൽ നാലഞ്ച് ചുവടുകളുടെ വെത്യാസം ഉണ്ടെങ്കിലും അവൾക്ക് എന്തോ വല്ലായിമ നിറഞ്ഞു. അപ്പോൾ പക്ഷെ പഴയ പേടി ഉണ്ടായിരുന്നില്ല.
" എങ്കിൽ ശെരി ഗൗരി നന്ദ ഇരിക്കേണ്ട, ഞാൻ എന്ന " : അതും പറഞ്ഞ് അവൻ ഇരുന്നിടത്ത് നിന്ന് എണീക്കാൻ ഒരുങ്ങിയതും അവൾ പൊടുന്നനെ കട്ടിലിൽ സ്ഥാനം ഉറപ്പിച്ചു.
ഇപ്പോൾ താൻ പറയുന്ന കേൾക്കാൻ എങ്കിലും മനസ്സ് കാണിക്കുന്നുണ്ട് കൂടെ തന്നോട് സൗമ്യമായി പെരുമാറുന്നും ഉണ്ട്, അതൊന്നും ഇല്ലാണ്ടാകാൻ അവൾ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് ആ ഇരുത്താതിന്റെ സത്യാവസ്ഥ.
എന്നാൽ അവനിൽ ഉദ്ദേശിച്ച കാര്യം നടത്തിയെടുത്തതിന്റെ സന്തോഷം ആയിരുന്നു. ഇപ്പോൾ നേർക്ക് നേരെ ആണ് രണ്ട് പേരുടെയും ഇരുത്തം.
" ഹ്മ്മ് ഇനി പറഞ്ഞോ. " : മുന്നിൽ ഇരിക്കുന്നവളുടെ വല്ലായിമ മാറ്റാനായി അവൻ തന്നെ സംസാരത്തിന് തുടക്കം കുറിച്ചു.
" അത് അത് പിന്നെ ഞാൻ കഴികിക്കോളാം തുണി എല്ലാം. എന്റെ..... "
" ആരുടെ തുണി....? " : ഗൗരി പറഞ്ഞ് പൂർത്തി ആക്കുന്നതിന് മുന്നേ കണ്ണന്റെ ചോദ്യം അവളെ തേടി എത്തി.
അവൾക്ക് എന്ത് പറയണം എന്ന് അറിയുന്നുണ്ടായിരുന്നില്ല അവനെ എന്ത് പറഞ്ഞ അഭിസംബോധന ചെയ്യേണ്ടതെന്നോ ഒന്നും അവൾ ചിന്തിച്ചിരുന്നില്ല.
" പറ ഗൗരി നന്ദ, തന്റെ തുണി ഒന്നും ഞാൻ അല്ലല്ലോ താൻ തന്നെയല്ലേ കഴുകിയിടുന്നെ പിന്നെ ആരുടെ തുണി കഴുകുന്ന കാര്യമാ ഗൗരി നന്ദ പറയുന്നേ....? " : അവൻ കട്ടൻ ഒരിറക്ക് കുടിച്ച് കൊണ്ട് ചോദിച്ചു.
അതിന് ദയനീയമായി അവനെ ഒന്ന് നോക്കുക മാത്രമേ ചെയ്തുള്ളു അവൾ.
" എന്റെ തുണിയുടെ കാര്യം ആണോ...? " : അവളുടെ അവസ്ഥ അറിഞ്ഞത് പോലെ അവൻ തോൽവി സമ്മതിച്ചു.
അതിനവൾ പെട്ടന്ന് തന്നെ തല കുലുക്കി. അല്ലെങ്കിൽ അവൻ ഇനിയും ഇതുപോലെ എന്തെങ്കിലും ചോദിച്ചാലോ എന്ന പേടിയിൽ ആണ് അവളുടെ തല കുലുക്കൽ അത് അവനും മനസ്സിലായി. അവന് അവളോടും അവളുടെ അവസ്ഥയോടും വല്ലാത്ത പാവം തോന്നി.
" ഹ്മ്മ് പറഞ്ഞോ. " : കണ്ണൻ സൗമ്യമായി ചോദിച്ചു.
" കഴുകാനുള്ള തുണി എന്റെ കയ്യിൽ തന്നാൽ മതി, അല്ലെങ്കിൽ ഇവിടെ നിലത്ത് ഇട്ടാലും മതി അതൊന്നും അല്ലെങ്കിൽ കുളി കഴിഞ്ഞിട്ട് ബക്കറ്റിൽ ഇട്ട് വെച്ചാലും മതി. ഞാൻ എടുത്ത് കഴുകിക്കോളാം " : എന്തോ അവന്റെ സൗമ്യ ഭാവം നൽകിയ ധൈര്യത്തിൽ പതർച്ചയൊന്നും ഇല്ലാതെ പറഞ്ഞു അവൾ.
" ഗൗരി നന്ദ എന്തിനാ എന്റെ തുണി കഴിക്കുന്നേ....? " : കയ്യിലിരിക്കുന്ന ഗ്ലാസ്സിലേക്ക് നോട്ടം തെറ്റിച്ച് കൊണ്ട് അവൻ ചോദിച്ചു.
' എന്റെ കണ്ണാ ഇയാൾ ഇത് എന്തൊക്കെയാ ഈ ചോദിക്കുന്നെ ' അതും മനസ്സിൽ പറഞ്ഞ് അവനെ തന്നെ ദയനീയമായി നോക്കി നിന്നു.
" പറ ഗൗരി നന്ദ എന്തിനാ എന്റെ തുണി കഴുകി തരുന്നേ, ഇനി എന്റെ തുണി അലക്കാൻ ഇഷ്ടമായത് കൊണ്ട് ആണോ " : അവൻ ഒരു ഈണത്തിൽ അവളോട് ചോദിച്ചു.
അതിന് പെട്ടന്ന് തന്നെ അല്ലെന്ന് അവൾ തലയനക്കി.
' ശോ ആണെന്ന് പറഞ്ഞ മതിയാർന്നു അപ്പൊ ഈ ചോദ്യം ചെയ്യൽ നിന്നെഞ്ഞേ ' അടുത്ത നിമിഷം തന്നെ അവൾ മാറ്റി ചിന്തിച്ചു.
" ഒക്കെ അപ്പൊ എന്റെ തുണി അലക്കാൻ ഉള്ള ഇഷ്ടം കൊണ്ട് ഒന്നും അല്ല പിന്നെ എന്തിനാ ഗൗരി നന്ദ എന്റെ തുണി കഴുകുന്നെ....? ഞാൻ എന്തായാലും തന്നോട് ആവിശ്യപെട്ടിട്ടും ഇല്ലല്ലോ പിന്നെ എന്തിനാ ഗൗരി നന്ദ ബുദ്ധിമുട്ടി അത് കഴുകാൻ നിൽക്കുന്നേ...? " : അവൻ അലസമായി ചോദിച്ചു.
" ഏയ്യ് ഇല്ലില്ല എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ല ഞാൻ ചെയ്തോളാം. ഞാൻ ഇവിടെ വെറുതെ ഇരിക്കുവല്ലേ. " : താൻ പറഞ്ഞത് അങ്ങനെ ഒരു അർത്ഥം ഉണ്ടോ എന്ന് ആലോജിച്ച് പെട്ടന്ന് തന്നെ അവൾ അതിന് മറുപടി കൊടുത്തു.
" അപ്പൊ എനിക്ക് ബുദ്ധിമുട്ട് ആകാതെ ഇരിക്കാൻ വേണ്ടി ആണോ....? " : മീശ തുമ്പ് കടിച്ച് കൊണ്ട് അവൻ ചോദിച്ചു.
അതിന് ഉടനെ അവൾ ആണെന്ന് തലയാട്ടി. താൻ സഹായിക്കാം എന്നവൻ കരുതിക്കോട്ടെ എന്നൊരു ധ്വനി ആണ് അവൾ ആ തലയാട്ടാൽ കൊണ്ട് ഉദ്ദേശിച്ചത്.
" അതിന് എന്റെ തുണി എനിക്ക് കഴുകാൻ ബുദ്ധിമുട്ട് ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ ഗൗരി നന്ദയോട്, പറഞ്ഞോ......? " : അവൻ മുന്നോട്ടേക്ക് ഇരുന്ന് കൊണ്ട് ചോദിച്ചു.
അതിനവൾ ദയനീയമായി ഇല്ലെന്ന് തല കുലുക്കി.
" അപ്പൊ പിന്നെ താൻ എന്റെയും കൂടി അലക്കി വെറുതെ ബുദ്ധിമുട്ടാൻ നിൽക്കണ്ട. ആകെ കൂടി കുറച്ച് തുണി അല്ലെ എനിക്ക് ഉള്ളു അത് ഞാൻ തന്നെ അലക്കിക്കോളാം. " : അവൻ അതിനൊരു തീരുമാനം എന്ന പോലെ പറഞ്ഞു.
അവൾ ഇനി എന്ത് പറഞ്ഞ് അവനെ പിന്തിരിപ്പിക്കും എന്ന് അറിയാതെ ഇരുന്നു. അവനെ കൊണ്ട് തുണി അലക്കിപ്പിക്കുന്ന വല്ലായിമ ഒരിടത്ത്, ഇനിയും ഇത് തന്നെ പറഞ്ഞ് ഇരുന്ന അവൻ വഴക്ക് പറയുകയോ ദേശിക്കുകയോ ചെയ്യുമോ എന്നുള്ള പേടി മറ്റൊരിടത്ത്.
" എന്തേ ഇപ്പോഴും എന്റെ തുണി അലക്കി തരണം എന്ന് തന്നെയാണോ ഗൗരി നന്ദക്ക്....? " : തലയും താഴ്ത്തി ഇരിക്കുന്നവളുടെ മനസ്സ് മനസ്സിലായതും അവൻ ചെറിയൊരു കളിയോടെ അവളോട് വീണ്ടും ചോദിച്ചു.
അതിന് അവനെ ഒന്ന് നോക്കി വീണ്ടും തല താഴ്ത്തി ഇരുന്നു.
" എന്താ ഗൗരി നന്ദ ഭാര്യയുടെ അധികാരം കാണിക്കുവാണോ....? " : കണ്ണൻ താടി തടവി കൊണ്ട് അവളിൽ തന്നെ നോട്ടം ഇട്ട് കൊണ്ട് ചോദിച്ചു.
" അയ്യോ ഞാൻ ഞാൻ അധികാരം എടുത്തത് ഒന്നും അല്ല. പിന്നെ ഇതൊക്കെ എന്റെ കടമ അല്ലെ അതാ ഞാൻ " : താൻ അധികാര ഭാവം കാണിച്ചുവോ എന്ന തോന്നലിൽ ഇത്രയും നേരം തത്തി കളിച്ചതിന് പിന്നിലുള്ള സത്യാവസ്ഥ അവന് മുന്നിൽ വല്ലായിമയോടെ വെളിപ്പെടുത്തി.
" അപ്പൊ അതാണ്, അല്ല എന്താണാവോ ഈ പറഞ്ഞ കടമ.....? എനിക്ക് തുണി അലക്കി തരുന്നതോ അതാണോ ഈ പറഞ്ഞ കടമ....? " : അവൻ ഒരു കളിയാക്കലോടെ ചോദിച്ചു.
അത് അവൾക്ക് മനസ്സിലായെങ്കിലും ഒന്നും പറയാൻ മുതിർന്നില്ല. അല്ലെങ്കിൽ തന്നെ എന്ത് പറയാൻ ആണ്.
" പറ അതാണോ ഒരു ഭാര്യയുടെ കടമ....? " : അവളിൽ നിന്ന് ഉത്തരം വേണം എന്ന ഉദ്ദേശത്തിൽ അവന് വീണ്ടും ചോദിച്ചു.
" അത് അത് പിന്നെ ഭർത്താവിന്റെ കാര്യം നോക്കേണ്ടത് ഒ.. ഒരു ഭാര്യയുടെ കടമ അല്ലെ " : ഇനിയും മിണ്ടാതെ ഇരിക്കാൻ കഴിയില്ല എന്ന് മനസ്സിലായതും അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
അവളുടെ മറുപടി കേട്ടതും ഒരു നിമിഷം അവളെ തന്നെ നോക്കി ഇരുന്നു കണ്ണൻ.
" അതിനർത്ഥം ഗൗരി നന്ദ എന്നെ ഭർത്താവായി കാണുന്നുണ്ട് എന്ന് ആണോ...? " : അവളിൽ നിന്ന് അണുവിടെ കണ്ണ് മാറ്റാതെ അവൻ ചോദിച്ചു.
എന്നാൽ അവന്റെ ചോദ്യം കേട്ടപ്പോഴാണ് താൻ പറഞ്ഞതിന് അങ്ങനെ ഒരു അർത്ഥം കൂടി ഉണ്ടെന്ന് ഗൗരി ഓർത്തത്. അവൾ അതെ വെപ്രാളത്തോടെ അവനെ നോക്കി.
അതിന് എന്ത് മറുപടി കൊടുക്കണം എന്നോ എങ്ങനെ അവനെ നേരിടണം എന്നോ അറിയാതെ ഇനി ഒന്നും പറയാൻ ഇല്ലാത്ത പോലെ അവിടെ നിന്ന് പോകാനായി കട്ടിലിൽ നിന്ന് എണീറ്റു.
" ഗൗരി നന്ദയോട് പോകാൻ ആണോ ഞാൻ പറഞ്ഞെ " : അവൻ തെല്ലും ഗൗരവത്തോടെ ചോദിച്ചു.
അവന്റെ ഗൗരവം അറിഞ്ഞതും അല്ലെന്ന പോലെ തലയാട്ടി അവിടെ തന്നെ തലയും കുനിച്ച് ഇരുന്നു. കുറച്ച് മുന്നേ വരെ ഉള്ളത് പോലെയല്ല അവന്റെ ഗൗരവം അവളിൽ ചെറുതായി പേടി ഉണർത്തി.
അത് മനസ്സിലായതും അവനിൽ നിന്ന് നെടുവീർപ്പ് ഉതിർന്ന് വീണു.
" ഇങ്ങോട്ട് നോക്കിയേ " : അല്പം നേരത്തിന് ശേഷം കണ്ണൻ തന്നെ തുടക്കം ഇട്ടു.
അതിനവൾ അപ്പോൾ തന്നെ മെല്ലെ മുഖം ഉയർത്തി നോക്കി. ഇനി ഇല്ലെങ്കിൽ അതിന് ദേഷ്യം പിടിച്ചാലോ എന്നതാണ് അതിന് പ്രധനകാരണം.
" ഞാൻ പറയുന്നത് ശ്രെദ്ധിച്ച് കേട്ടോ, നമ്മളുടെ കല്യാണം എങ്ങനെ നടന്നതാണെന്നും ഏത് അവസ്ഥയിൽ ആയിരുന്നെന്നും ഞാൻ പറയാതെ തന്നെ അറിയുന്ന കാര്യങ്ങൾ അല്ലെ. അതുകൊണ്ട് തന്നെ അതുമായി ഒന്ന് പൊരുത്തപ്പെടാൻ നമ്മൾക്ക് സമയം വേണം എന്നും എനിക്ക് നന്നായി അറിയാം.
ഭർത്താവിനോട് ഉള്ള കടമ തീർക്കലും അധികാരം എടുക്കലും ഒക്കെ നല്ലത് തന്നെയാ, പക്ഷെ ആ കടമ ഒക്കെ കാണിക്കേണ്ടത് ഉള്ളിൽ ആ വ്യക്തിക്ക് എന്തെങ്കിലും സ്ഥാനം ഉണ്ടെങ്കിൽ മാത്രമാണ് അല്ലാതെ ആർക്കെങ്കിലും വേണ്ടി ആരെയെങ്കിലും കാണിക്കാനോ ബോധിപ്പിക്കാനോ വേണ്ടി ചെയ്യുന്നത് ആകരുത്. അത് വെറും പ്രഹസനം മാത്രം ആയി പോകും.
പിന്നെ ഗൗരി നന്ദക്ക് ഒരു ഭർത്താവിനോട് എന്ന അധികാരം എന്നോട് എപ്പോ വേണം എങ്കിലും കാണിക്കാം അവിടെ ഞാൻ എന്ത് പറയും എന്നോ ഞാൻ എന്ത് ചിന്തിക്കും എന്നോ കരുതേണ്ട കാര്യം ഇല്ല കാരണം ഇന്ന് ഈ ലോകത്ത് അതിനുള്ള അധികാരം നിനക്ക് മാത്രമേ ഞാൻ തന്നിട്ടുള്ളൂ, പക്ഷെ ആ പറഞ്ഞ കടമ ഒക്കെ ഒരു ഭാര്യ ആയിട്ട് വേണം ചെയ്ത് തരേണ്ടത് എന്ന് എനിക്ക് നിർബന്ധമുണ്ട് അല്ലാതെ നാട്ടുക്കാരെ പേടിച്ചോ അവരെ ബോധിപ്പിക്കാനോ വേണ്ടി ആകരുത്.
എനിക്ക് മനസ്സിലാകും നീ വളർന്ന സാഹചര്യവും ചുറ്റുപാടും ചുറ്റും ഉള്ള വെക്തികളും ഒക്കെയാണ് ഇതിന് കാരണം എന്ന്. ഇതുവരെ എങ്ങനെയോ ആയിരുന്നോട്ടെ പക്ഷെ ഇനി... ഇനി അങ്ങനെ വേണ്ട മനസ്സിലായോ....? " : അത്രയും പറഞ്ഞ് അവസാനിപ്പിച്ചപ്പോഴും അവന്റെ കണ്ണ് താൻ പറഞ്ഞ ഓരോ വാക്കും അത്ഭുതത്തോടെ നോക്കി ഇരിന്നവളിൽ ആയിരുന്നു.
ഇപ്പോഴും മറ്റേതോ ലോകത്തെന്ന പോലെ തന്നിൽ നോട്ടം ഇടഞ്ഞ് ഇരുന്നവളെ.....!
തുടരും.........
അറിയാം നിങ്ങൾ എല്ലാരും കാത്തിരിക്കുക ആയിരിക്കും എന്ന് പക്ഷെ എന്ത് ചെയ്യാനാ എനിക്ക് exam തുടങ്ങി ഗയ്‌സ് 🙂 examin മുന്നേ തരണം എന്ന് കരുതിയ part ആണ് but എനിക്ക് എഴുതാൻ ഒന്നും പറ്റിയില്ല. അന്ന് മുതൽ എഴുതുന്നെയാ ഒന്നും അങ്ങോട്ട് ശെരി ആകുന്നില്ല ഇത് തന്നെ തട്ടി കൂട്ടി എഴുതിയത് പോലെ ആയോ എന്ന് ഒരു ഡൌട്ട് ഇണ്ട് കാരണം പല സമയത്ത് ആയിട്ട് ആണ് എഴുതാൻ കഴിയുന്നെ, ഇന്നാ കുറച്ചു സമയം എങ്കിലും കിട്ടിയത് അതാ ബാക്കി ഉള്ളത് പെട്ടന്ന് എഴുതി തന്നത്. 🙂 ഇനി ഞാൻ exam കഴിഞ്ഞിട്ട് തരാട്ടോ. അപ്പൊ 17 വരെ ആരും ഈ വഴി വരണ്ട അത് കഴിഞ്ഞ് ഡെയിലി തരാൻ ഞാൻ നോക്കാം. 🫣🫣
ഹാ പിന്നെ കണ്ണൻ ഗൗരിയെ മുഴുവൻ പേരും എടുത്ത് വിളിക്കുന്നത് മാറ്റാൻ പലരും അഭിപ്രായം പറഞ്ഞാരുന്നു അത് ഞാൻ mind ആകാഞ്ഞേ അല്ല കേട്ടോ 😁 പേരൊക്കെ മാറ്റി വിളിക്കാൻ കുറച്ചൂടെ സമയം വേണം അത്രേ അവർക്ക് കെട്ട് കഴിഞ്ഞതല്ലേ ഉള്ളു ശെരിയാക്കന്നെ 😌😌❤️
#നോവൽ #തുടർകഥ #പ്രണയം #viral #trending #💌 പ്രണയം












