Diya Samad
ShareChat
click to see wallet page
@diya___samad
diya___samad
Diya Samad
@diya___samad
എഴുത്തുകാരി
Part 25 ഫോൺ ഓൺ ആയെന്ന് കണ്ടതും ഒരു നമ്പറിലേക്ക് : " Now she is with me and Mine forever " എന്ന് അയച്ചു. അതിന് അപ്പുറം നിന്ന ആളിൽ നിന്നും മറുപടി വന്നും അവൻ ഒന്ന് ചിരിച്ചു. ഒരുപാട് അർഥങ്ങൾ ഉള്ള ചിരി. ________________________________________ സ്ഥലം മാറി കിടന്നത് കൊണ്ടോ ഉള്ളിൽ ഇപ്പോഴും വിട്ട് മാറാത്ത പേടി നില്കുന്നത് കൊണ്ടോ പതിവിലും നേരത്തെ തന്നെ ഗൗരി എണീറ്റു. പരിചയം ഇല്ലാത്ത ഇടം കണ്ടതും ആദ്യം ഒന്ന് അന്തിച്ച് പോയെങ്കിലും കഴിഞ്ഞതെല്ലാം ഒരു തിരശീല പോലെ ഓർമ വന്നതും ഒന്ന് നിശ്വസിച്ച് മുഖം അമർത്തി തുടച്ച് കൊണ്ട് എണീറ്റു. വീട്ടിൽ നിന്ന് ഒരു ഷീറ്റ് ഒന്ന് കൊണ്ട് വന്നിരിന്നു അവൾ അതാണ് പുതക്കാൻ ഉപയോഗിച്ചത്. അതും മടക്കി വെച്ച് നേരെ നോക്കിയത് കഴുത്തിൽ കിടക്കുന്ന താലി ചരടിൽ ആണ്. അമ്മയുടെ മുഖത്ത് നോക്കി അവൾ ഒന്ന് ചിരിച്ചു, തീർത്തും നിർജീവമായ ചിരി. പിന്നെ ഷാളും എടുത്ത് കഴുത്തിലൂടെ ഇട്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങി. വെട്ടം വീഴുന്നതേ ഉണ്ടായിരുന്നുള്ളു അത് കൊണ്ട് തന്നെ ചുറ്റും നേരിയ വെട്ടം മാത്രേ ഉണ്ടായിരുന്നുള്ളു. അവൾ നേരെ അടുക്കളയിലേക്ക് പോയി. അവിടെ തലേന്ന് എടുത്ത് വെച്ച വേസ്റ്റ് കണ്ടതും അത് കളയണം എന്ന് ഓർമ വന്നതും അടുക്കളയുടെ വാതിൽ തുറന്ന് വാതിൽ പടിയിൽ നിന്നു. പുലർച്ചെ ആയത് കൊണ്ട് തന്നെ വാതിൽ തുറന്നതും നല്ല തണുത്ത കാറ്റ് അവളെ വന്നു പൊതിഞ്ഞു. അത് ഇഷ്ടപ്പെട്ടത് പോലെ ശരീരം ഒന്ന് കോരി തരിച്ചു. വാതിലിൽ നിന്ന് പത്തടി വ്യത്യാസത്തിൽ ആദ്യം കാണുന്നത് കിണർ ആണ് അതിനോട് ചേർന്ന് തന്നെ ഒരു തുണികളും ഉണ്ട്. കുറച്ച് മാറി ഒരു ഷീറ്റ് ഇട്ട കുളിമുറിയും. ഫ്രന്റിൽ ഉള്ളത്ര പോച്ച ഒന്നും അവിടെ ഇല്ലായിരുന്നു. കുളിമുറിയിലേക്ക് ഉള്ള വഴി ആയത് കൊണ്ട് ആയിരിക്കാം എന്ന് അവൾ ഊഹിച്ചു. അവൾ കഴുത്തിലൂടെ ഇട്ടിരുന്ന ഷാൾ എടുത്ത് പുത്തച്ച് കൊണ്ട് വേസ്റ്റും എടുത്ത് പുറത്തേക്ക് ഇറങ്ങി. മുന്നിൽ പോയി അവളുടെ ചെരുപ്പ് എടുക്കാൻ ഉള്ള മടി കൊണ്ടും കണ്ണൻ ഇപ്പൊ എഴുനേറ്റ് വരില്ല എന്ന വിശ്വാസം കൊണ്ടും അവൾ അവിടെ കിടന്ന കണ്ണന്റെ ചെരുപ്പും ഇട്ട് ഇറങ്ങി. അവൾ പതിയെ വീടിന്റെ ബാക്ക് വശത്തേക്ക് നടന്നു. അവിടെയും അല്പസ്വല്പം കാട് പിടിച്ച് കിടപ്പുണ്ട്. അവിടെ രണ്ട് തെങ്ങും ഒരു നെല്ലി മരവും നിൽപ്പുണ്ട്,  ഇത് കൂടാതെ മറ്റേതോ മരം കൂടി ഉണ്ട് പക്ഷെ അതിൽ പോച്ച കേറി നശിച്ച് നില്കുന്നു. വല്ല ഇഴജന്തുക്കളും കാണും എന്ന ചിന്തയിൽ കയ്യിൽ ഇരുന്ന കവർ തുറന്ന് വേസ്റ്റ് തെങ്ങിന്റെ ചുവട്ടിൽ ഇട്ട് ചുറ്റും ഒന്നുകൂടി നോക്കി അവൾ തിരിച്ച് നടന്നു. വീട്ടിലേക്ക് കയറുന്നതിനു മുൻപ് അവൾ നേരെ ബാത്റൂമിലേക്ക് നടന്നു. അത്യാവിശം നല്ല വലിപ്പം ഉള്ള ബാത്രൂം ആയിരുന്നു അത്. അത് തന്നെ അര മതിൽ വെച്ച് രണ്ടായിട്ട് ഭാഗിച്ചിട്ടുണ്ട്, ഒന്നിൽ കുളിമുറിയും മറ്റേ ഭാഗം ടോയ്‌ലെറ്റും ആണ്. വെള്ളത്തിനായി ടാപ് തുറന്ന് നോക്കിയെങ്കിലും വെള്ളം വരാഞ്ഞത് കണ്ട് ഒന്ന് നിശ്വസിച്ച് കൊണ്ട് ബക്കറ്റും എടുത്ത് കിണറ്റിന് അരികിലേക്ക് പോയി. വെള്ളവും കോരി ബക്കറ്റ് നിറച്ച് അത് തിരിച്ച് കൊണ്ട് ചെന്ന് ബാത്റൂമിലേക്ക് വെച്ചപ്പോഴേക്കും അവൾ ആകെ തളർന്ന് പോയിട്ടുണ്ടായിരുന്നു. ഇനി എന്തായാലും കുളിച്ച് കൂടി ഇറങ്ങാം എന്ന ചിന്തയിൽ മുറിയിൽ പോയി ബ്രഷും വസ്ത്രവും എടുത്തിട്ട് വന്നു. കിണറ്റിന് കരയിൽ നിന്ന് പല്ല് തേച്ച് അവിടെ തന്നെ ബ്രഷും വെച്ചു അവിടെ  മഗ്ഗിൽ ഇട്ട് വെച്ചിരുന്ന സോപ്പും എടുത്ത് അവൾ കുളിമുറിയിലേക്ക് കയറി. അപ്പോഴേക്കും നേരം വെളുത്ത് തുടങ്ങിയിട്ടുണ്ടായിരുന്നു. അതിരാവിലെ ആയതിനാൽ തന്നെ നല്ല തണുപ്പ് ഉണ്ടായിരുന്നു വെള്ളത്തിന്, അവളുടെ ഉള്ളിൽ തിളച്ച് മറിയുന്ന ചൂടിനെ കെടുത്താൻ ഒരു പൊടിക്ക് ആ തണുത്ത വെള്ളത്തിനു കഴിഞ്ഞു എന്നതാണ് സത്യം. മറ്റ്‌ പണികൾ ഒന്നും ഇല്ലാത്തതിനാൽ പതിയെ വളരെ സമയം എടുത്ത് തന്നെ കുളി എല്ലാം കഴിഞ്ഞത്. കഴുകാൻ ഉള്ള തുണി ബാക്കി വന്ന വെള്ളത്തിൽ മറ്റൊരു ബക്കറ്റിൽ മുക്കി വെച്ച് തലയിൽ തോർത്തും ചുറ്റി കുളിമുറിയിൽ നിന്ന് ഇറങ്ങി. വാതിലും കുറ്റിയിട്ട് തിരിഞ്ഞതും അടുക്കള വാതിൽ പടിയിൽ നിൽക്കുന്നവനെ കണ്ട് ഒന്ന് ഞെട്ടി, അവന്റെ നോട്ടം തന്റെ കാലിലേക്ക് ആണ് തിരിച്ചറിഞ്ഞതും തല താഴ്ത്തി നോക്കിയതും ഗൗരി പകച്ച് പോയി. ഇപ്പോഴും അവന്റെ ചെരുപ്പ് ഇട്ടാണ് താൻ നില്കുന്നത് എന്ന ബോധം വന്നതും അവൾക്ക് ആകെ ഒരു വെപ്രാളം തോന്നി. ഏറെ നിമിഷങ്ങൾ കഴിഞ്ഞിട്ടും തന്നിൽ നോട്ടം എയ്ത് നിൽക്കുന്നവനെ കണ്ടതും ഗൗരി പിന്നെ ഒരു ഓട്ടം ആയിരിന്നു. ചെരുപ്പ് വാതിലിന് മുന്നിൽ ഇട്ട് അവന് മുഖം കൊടുക്കാതെ അകത്തേക്ക് ഓടി കയറി. അവളെ തന്നെ നോക്കി നിന്നവന് ഒരു നിമിഷം എന്താ സംഭവിച്ചേ എന്ന അവസ്ഥ ആയിരുന്നു. പിന്നെ പെണ്ണിന്റെ വെപ്രാളംവും ഓട്ടവും ഓർത്ത് അവന്റെ ചൊടിയിൽ ഒരു ഇളം മന്ദഹാസം വിടർന്നു. ഇതേ സമയം ഗൗരിയുടെ ഓട്ടം ചെന്ന് അവസാനിച്ചത്ത് മുറിയിൽ ആണ്. ഓടിയത് കൊണ്ടോ വെപ്രാളം കൊണ്ടോ അവൾ നിന്ന് കിതക്കുന്നുണ്ടായിരുന്നു. കിതപ്പ് ഒന്ന് അടങ്ങിയതും അവന്റെ ചെരുപ്പ് ഇട്ടത് അവൻ കണ്ടോണ്ട് വന്നതോർത്ത് അവൾക്ക് വല്ലാത്ത ജാള്യത തോന്നി. " കണ്ടോ അമ്മ ഞാൻ ഇനി എങ്ങനെ അയാളുടെ മുന്നിൽ പോയി നിക്കും. മുന്നിൽ മുഴുവൻ കാട് വളർത്തി ഇട്ടിരിക്കുന്നത് കൊണ്ട് എനിക്ക് ഈ വെളുപ്പിന് അങ്ങോട്ട് പോകാൻ ഉള്ള മടി കൊണ്ട് അല്ലെ ഞാൻ എന്റെ ചെരുപ്പ് എടുത്ത് ഇടാഞ്ഞേ. ഇതിപ്പോ ഇങ്ങനെ ഒരു പണി തരും എന്ന് ഞാൻ കണ്ടോ. ശേ അയാൾ എന്ത് കരുതി കാണും. അയാൾ ഈ വെളുപ്പിന് ഒക്കെ എണീറ്റ് വരും ഞാൻ അറിഞ്ഞോ, അമ്മാ എന്ന അമ്മ ഇപ്പൊ ഞാൻ ചെയ്യാ. ശോ ഏത് നേരത്താണോ ആ ചെരുപ്പ് എടുത്ത് ഇടാൻ തോന്നിയെ എന്തോ. അയ്യോ ഇനി ചെരുപ്പ് എടുത്ത് ഇട്ടേഞ്ഞ് എന്നെ വഴക്ക് വല്ലതും പറയുവോ....? " : ആദ്യം അമ്മയോട് പരിഭ്രമവും നാണക്കേടും കൊണ്ട് പറഞ്ഞവൾ പെട്ടെന്ന് കണ്ണന്റെ സ്വഭാവം ഓർത്ത് പേടി നിറഞ്ഞു. എത്ര ഒക്കെ ആയിട്ടും അവൾക്ക് ഉള്ളിൽ കണ്ണനോട് ഉള്ള പേടിക്ക് മാത്രം ഒരു കുറവ് വന്നില്ല. ഇതുവരെ മാന്യൻ ആയിട്ട് നിന്നെന്ന് കരുതി എപ്പോഴും അങ്ങനെ തന്നെ ആകണം എന്ന് ഇല്ലല്ലോ എന്ന ഭാവം ആണ് അവൾക്ക് ഉള്ളിൽ. കൂടാതെ അന്ന് വീട്ടിൽ വന്നപ്പോഴും ഇന്നലെയും ഉള്ള അവന്റെ ദേഷ്യം അവളുടെ വിശ്വാസത്തെ ഒന്നുകൂടി ഉറപ്പിക്കുകയാണ് ചെയ്തത്. " ഗൗരി നന്ദ " : ഓരോന്ന് ആലോചിച്ച് ഇരുന്നപ്പോഴാണ് മുറിക്ക് പുറത്ത് നിന്ന് കണ്ണൻ അവളെ വിളിച്ചത്. തന്നെ വഴക്ക് പറയാൻ ആയിരിക്കോ അവൻ വിളിക്കുന്നെ എന്ന പേടിയിൽ പോകണോ എന്ന് പരിഭ്രാമിച്ച് നില്കുവാണ് ഗൗരി. ഇനിയും ചെന്നില്ലെങ്കിൽ അതിനും കൂടി വഴക്ക് കിട്ടും എന്ന തോന്നലിൽ പതിയെ മുറിക്ക് പുറത്തേക്ക് വന്നു. അവിടെ അവളെയും കാത്ത് നിൽക്കുന്ന കണ്ണനെ കണ്ടതും പെട്ടന്ന് തന്നെ മുഖം താഴ്ത്തി കൈ ഇട്ടിരുന്ന ഷാളിൽ കോരുത്ത് വലിച്ചു. " ഞ... " " അ.. അത് ഞ.. ഞാൻ മനഃപൂർവം അല്ല എന്റെ ചെ... ചെരുപ്പ് മുന്നിൽ അ..വിടെ കാട് പിടിച്ച് കി.. കിടക്കുനോണ്ട് ഒറ്റക്ക് പൊ.. പോകാൻ വയ്യാഞ്ഞോണ്ട. " : കണ്ണൻ എന്തോ പറയാൻ വന്നതും അതിന് മുന്നേ ഗൗരി പറഞ്ഞു. പക്ഷെ ഈ പറഞ്ഞതൊന്നും ധൈര്യത്തോടെ ആയിരുന്നില്ല എന്ന് മാത്രം മറിച്ച് ഇതിന്റെ പേരിൽ തന്നെ വഴക്ക് പറയുമോ ഉപദ്രവിക്കുമോ എന്നുള്ള ഭയം ആണ് അവളെ കൊണ്ട് അത് പറയിച്ചത്. അല്പം നേരം കഴിഞ്ഞിട്ടും അനക്കം ഒന്നും ഇല്ല എന്ന് അറിവിൽ ഗൗരി പതിയെ തല പൊക്കി നോക്കിയതും തന്നിൽ തന്നെ ഉറ്റ് നോക്കി നിൽക്കുന്നവനെ ആണ് കാണുന്നത്. പൊടുന്നനെ അവളുടെ തല വീണ്ടും കുനിഞ്ഞു. " ഇനി ഇടുല " : താൻ ഏറ്റ് പറഞ്ഞത് കൊണ്ട് വഴക്ക് പറഞ്ഞില്ല എന്നാ ആശ്വാസത്തിൽ ഒരു ഉറപ്പും കൂടി കൊടുത്തു അവൾ. അതും കൂടി കേട്ടതും ഇനി കേൾക്കാൻ വയ്യെന്ന പോലെ അവൻ നെറ്റി ഒന്ന് തടവി ഒന്ന് വിശ്വസിച്ചു. " ഞാൻ പുറത്തോട്ട് പോകുവാ. ഒരു 10 മണി ഒക്കെ ആകുമ്പോൾ വരാം അപ്പോഴേക്കും റെഡി ആയി നിക്ക്. " : അതും പറഞ്ഞ് അവൻ പോകാൻ ഇറങ്ങി. അപ്പോഴാണ് ഇന്നലെ അവൻ പറഞ്ഞ കാര്യം അവൾക്ക് ഓർമ വന്നത്. അതിന് താനും വേണോ എന്ന് അവൾക്ക് ചോദിക്കണം എന്ന് ഉണ്ടായിരുന്നെങ്കിലും ഇപ്പൊ അത് ചോയ്ച്ചത് നേർത്തതിനും കൂടി ചേർത്ത് കേൾക്കേണ്ടി വരും എന്ന തോന്നലിൽ അവൾ വേണ്ടെന്ന് വെച്ചു. എങ്കിലും അവനോടൊപ്പം പോകണം എന്ന ചിന്തയിൽ അവളിൽ വല്ലയിമ നിറഞ്ഞു. വാതിലിന് അടുത്തെത്തിയതും അവളോട് എന്തോ പറയാൻ ആയി തിരിഞ്ഞതും എന്തോ ചിന്തയിൽ നിൽക്കുന്നവളെ കണ്ടതും രണ്ട് നിമിഷം അവനൊന്ന് നോക്കി നിന്നു. കുളിച്ചിട്ട് തലയിൽ ചുറ്റിയ തോർത്ത് ഇപ്പോഴും ഉണ്ട്. ഒരു ചുരിദാർ ആണ് വേഷം കൂടാതെ ഒരു ഷാൾ കഴുത്തിലൂടെ ചുറ്റിയിട്ടുണ്ട്. അവളുടെ ചിന്ത ഇപ്പോഴൊന്നും തീരില്ല എന്ന് മനസിലായതും അവൻ ഒന്ന് മുരടനക്കി. അത് കേട്ടതും ഒരു നോട്ടം അവനിലേക്ക് എയ്ത് മിഴികൾ താഴ്ത്തി അവൾ. " കുറച്ച് കഴിയുമ്പോൾ പോച്ച ചെത്താൻ പണിക്കാർ വരും. വാതിൽ തുറക്കാൻ നിക്കണ്ട. ഞാൻ വന്ന് തട്ടി വിളിക്കാം അപ്പൊ തുറന്ന മതി. " : അതും പറഞ്ഞ് ഒരിക്കൽ കൂടി അവളെ ഒന്ന് നോക്കി കൊണ്ട് അവൻ പുറത്തേക്ക് നടന്നു. അവൻ പോയെന്ന് കണ്ടതും ചെന്ന് വാതിൽ അടച്ച് അവിടെ ഇട്ടിരുന്ന സെറ്റിയിൽ ഇരുന്നു. പ്രെത്തേകിച്ച് പണി ഒന്നും ഇല്ലാത്തത് കൊണ്ട് അവൾക്ക് ചെറിയ മടുപ്പ് തോന്നി. വീട്ടിൽ ആയിരുന്നെങ്കിൽ നടു നുക്കാൻ ഉള്ള സമയം പോലെ കിട്ടില്ല, ചിന്തകൾ വീണ്ടും വീടും മറ്റും കടന്ന് വന്നതും അവൾക്ക് ഉള്ളിൽ സങ്കടം ഇരച്ചെത്തി. പിന്നെ അതിലേക്ക് ശ്രദ്ധ കൊടുക്കാതെ അവൾ ചുറ്റും വീക്ഷിച്ചു. ഇതുവരെ ഇതൊക്കെ നോക്കി നിൽക്കാൻ പറ്റിയ ഒരു മാനസികാവസ്ഥ അല്ലായിരുന്നല്ലോ. ഇപ്പോഴും അതിന് വലിയ മാറ്റം ഒന്നും ഇല്ലെങ്കിലും എന്ത് വന്നാലും ഇനി താൻ ഒറ്റക്കെ ഉള്ളു എന്നും അതൊക്കെ ഒറ്റക്ക് നേരിടണം എന്ന തിരിച്ചറിവിൽ ഉദിച്ച ധൈര്യം ഉണ്ട് അവൾക്ക് ഇപ്പൊ പക്ഷെ അപ്പോഴും കണ്ണനോട് ഉള്ള പേടി അതെ പോലെ നിലനിൽപ്പുണ്ട്. ____________________________________________ " സരസ്വതി എനിക്ക് ഒരു അത്യാവിശ ഓട്ടം വന്നു, ദൂരെയാത്രയാ മുടക്കാൻ തോന്നിയില്ല കൂടി പോയാൽ രണ്ട് മണിക്കൂർ അതിനുള്ളിൽ ഞാൻ തിരിച്ചെത്താം അപ്പോഴേക്കും നിങ്ങൾ റെഡി ആയി നിന്നാൽ മതി. " : അതും പറഞ്ഞ് സതീശൻ വണ്ടിയുടെ താക്കോലും എടുത്ത് ഇറങ്ങി. ഹാളിൽ ലത ഇരുന്ന് പത്രം വായിക്കുന്നുണ്ട് അവരെ ഒന്ന് നോക്കി കൊണ്ട് അയാളെ യാത്രയാക്കാൻ സരസ്വതിയും കൂടെ ചെന്നു. സതീശൻന്റെ ഓട്ടോ കണ്ണിൽ നിന്ന് മറഞ്ഞ് നിമിഷങ്ങൾക്ക് ഉള്ളിൽ ഗേറ്റ് കടന്ന് വരുന്നവരെ കണ്ട് സരസ്വതിയുടെ നെറ്റി ചുളിഞ്ഞു. തുടരും...... #💌 പ്രണയം ##trending ##viral #തുടർകഥ
💌 പ്രണയം - மறooலlo மறooலlo - ShareChat
Part 24 വരുമ്പോഴേക്കും കഴിക്കാൻ പറഞ്ഞത് ഓർമ്മ വന്നതും ഒരു വെപ്രാളംത്തോടെ കൈയും മുഖവും കഴുകി കഴിക്കാൻ ഇരുന്നു. അവൻ വരുന്നതിന് മുന്നേ എത്രയും പെട്ടന്ന് കഴിക്കണം എന്ന ഓർമയിൽ വാരി വലിച്ച് തിന്നാൻ തുടങ്ങി. എന്നാൽ കുളി കഴിഞ്ഞ് വന്ന കണ്ണൻ മുന്നിൽ കാണുന്ന കാഴ്ചയിൽ ആകെ അന്തംവിട്ട് നിന്ന് പോയി. __________________________________________ വാ നിറയേ ആഹാരം കുത്തി നിറച്ച് ഇറക്കാനും പുറത്തേക്ക് കളയാനും വയ്യാത്ത അവസ്ഥയിൽ ഇരിക്കുന്നവളെ കണ്ടതും അവൻ അറിയാതെ നെറ്റിയിൽ കൈ വെച്ച് പോയി. രാതിയിലേക്ക് ഇടിയപ്പവും ഗ്രീൻ പീസും ആണ് ഗൗരിക്ക് കഴിക്കാൻ ആയി താൻ വേടിച്ച് കൊണ്ട് വന്നത്. ഇപ്പൊ കണ്ടാൽ അത് മുഴുവൻ ഒറ്റയടിക്ക് വായിൽ കുത്തിനിറച്ച പോലെ ഉണ്ട് അവളെ കണ്ടാൽ. പതിയെ അവളെ തന്നെ നോക്കി കൊണ്ട് അവൻ അടുക്കളയിൽ നിന്ന് ഡെയിനിങ് ഹാളിലേക്ക് കടന്നു. എന്നാൽ കണ്ണൻ വരുന്നത് കണ്ടതും ഗൗരി എന്ത് ചെയ്യണം അറിയാതെ ദയനീയമായി. മുന്നിൽ ഇരിക്കുന്ന കുപ്പി വെള്ളം കണ്ടതും വെപ്രാളംത്തോടെ അത് എടുത്ത് കുടിച്ച് വായിൽ ഉള്ളത് എങ്ങനെ ഒക്കെയോ വിഴുങ്ങി ഇറക്കി. വായിൽ കുത്തി നിറച്ച് ഇരുന്നതിനാൽ തന്നെ വിഴുങ്ങാൻ തന്നെ അവൾ നന്നേ ബുദ്ധിമുട്ടി മുന്നോട്ട് നടക്കാൻ ആഞ്ഞാ കണ്ണൻ പെട്ടന്ന് ഉള്ള അവളുടെ പെട്ടന്നുള്ള പ്രവർത്തിയിൽ പിടിച്ച് കെട്ടിയത് പോലെ നിന്നു. " ക.... കഴിഞ്ഞു, കഴിച്ച്‌ കഴിഞ്ഞു. " : വായിൽ നിന്ന് മുഴുവൻ ഇറങ്ങിയതും ഗൗരി കണ്ണനെ നോക്കി പറഞ്ഞു. അതും കൂടി കേട്ടതും അവൻ രണ്ട് നിമിഷം അവളെ നോക്കി നിന്നു. പിന്നെ അവൾക്ക് മുഖം കൊടുക്കാതെ മുറിയിലേക്ക് കയറി. താൻ നേരത്തെ പറഞ്ഞതിന്റെ ബാക്കി പത്രം ആണ് അല്പം മുൻപ് അവളിൽ നിന്ന് കണ്ട പ്രവർത്തി എന്ന് മനസിലായതും അവൻ കണ്ണ് ഇറുക്കി അടച്ചു. അവളുടെ അവസ്ഥ അറിയാഞ്ഞിട്ട് അല്ല ഇപ്പോഴും പേടിയോടെയും കണ്ണീർ തോരാതെയും ഉള്ള നിൽപ്പ് കണ്ടപ്പോൾ കൈവിട്ട് പോയതാണ്. ഈ അവസ്ഥ എങ്ങനെ മറികടക്കും എന്ന് അവന് അറിവ് ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ  ഇതുപോലെ ഉള്ള ഭാവങ്ങൾ ഒക്കെ അവന് പുതുമ ഉള്ളതായിരിയുന്നു. ചിന്തകൾ കാട് കേറിയതും അവൾ ഒന്ന് ഒക്കെ ആകുന്നത് വരെ ഇനി കടുപ്പിച്ച്‌ ഒന്നും പറയില്ല എന്ന ഒരു നിഗമനത്തിൽ എത്തിയെങ്കിലും അത് എത്രത്തോളം അവനെ കൊണ്ട് കഴിയും എന്ന് അവന് പോലും ഉറപ്പ് ഇല്ലായിരുന്നു എന്നതാണ് മറ്റൊരു സത്യം. ________________________________________ കണ്ണനെ കണ്ടപ്പോൾ പിടിച്ച് വെച്ച ശ്വാസം പിന്നെ അവൻ കണ്മുന്നിൽ നിന്ന് മറഞ്ഞപ്പോഴാണ് പുറത്ത് വന്നത്. എന്നിരുന്നാലും കണ്ണന്റെ കയ്യിൽ നിന്ന് വഴക്കൊന്നും കേൾക്കേണ്ടി വന്നില്ലല്ലോ എന്നൊരു ആശ്വാസത്തിൽ ആണ് ഗൗരി. അതെ ആശ്വാസത്തിൽ കഴിച്ച പൊതിയും വെള്ളത്തിന്റെ കുപ്പിയും എടുത്ത് അടുക്കളയിലേക്ക് നടന്നു. രാവിലെയും ഉച്ചക്കും കഴിച്ച വെച്ച ബാക്കിയും വേസ്റ്റും ഒക്കെ ഇരിക്കുന്നത് കണ്ട് അവൾ ആകെ വല്ലാണ്ട് ആയി. ഇനി ഈ ഇരുട്ടത്ത് പുറത്ത് ഇറങ്ങാനുള്ള നാളെ രാവിലെ തന്നെ ഇതൊക്കെ എടുത്ത് കളയണം എന്ന് ഉറപ്പിച്ചു. ഇനിയും ഇത് ഇവിടെ ഇരുന്നാല് ഉറുമ്പ് അരിക്കും എന്ന് മനസിലായതും അവിടെ എല്ലാം തപ്പി ഒരു കവർ കിട്ടിയതും എല്ലാം അതിലാക്കി കവർ കെട്ടി വെച്ച് ഒരിടത്ത് ഒതുക്കി വെച്ച് അടുക്കളയിലെ ലൈറ്റും അണച്ച് പുറത്തേക്ക് ഇറങ്ങി. അവിടുന്ന് ഇറങ്ങിയെങ്കിലും ഇനി എങ്ങോട്ട് പോകണം എന്ന് അവൾക്ക് അറിയുന്നുണ്ടായിരുന്നില്ല. പിന്നെ എന്തും ആകട്ടെ എന്ന് കരുതി നേരത്തെ അവൾ ഇരുന്ന മുറിയിലേക്ക് തന്നെ കയറി. ചിന്തകൾ പല ധിക്കിലേക്കും സഞ്ചാരിച്ച് അവസാനം ഇന്ന് തങ്ങളുടെ ആദ്യരാത്രി ആണെന്ന ദിശയിൽ എത്തി നിന്നു. അൽപ നേരത്തേക്ക് എങ്കിലും അകന്ന് നിന്ന പേടി അവളിൽ പൂർവാധികം ശക്തിയോടെ തിരിച്ച് വന്നു. കണ്ട സ്വപ്നം കൂടി ഓർമ വന്നതും അവൾ ആകെ വിയർത്ത് ഇട്ട വസ്ത്രം ശരീരത്തോട് ഒട്ടി. കോളേജിൽ വിവാഹം കഴിഞ്ഞ സാഹപാടികൾ ആദ്യരാത്രിയെ കുറിച്ച് വർണിച്ചതും അപ്പോൾ അവരുടെ മുഖം തിടുത്ത് വന്നതും അന്ന് ഒരു കൗതുകത്തോടെ നോക്കി നിന്നത് ഗൗരി ഓർത്തു. അന്ന് അവർ പറഞ്ഞതും ഗൗരി ഓർത്തു ഭർത്താവും ഭാര്യയും തമ്മിലുള്ള പ്രണയം ആണത്രേ ഈ ശാരീരിക ബന്ധം പക്ഷെ ഇവിടെ തനിക്കോ അയാൾക്കോ ഇടയിൽ പ്രണയം പോയിട്ട് സഹജീവിയോടെന്ന സ്നേഹം പോലും ഇല്ലല്ലോ. അയാൾക്ക് തന്നെ കൊണ്ട് എന്ത് ആവിശ്യം ആണ് ഉള്ളതെന്ന് അറിയില്ല എങ്കിലും തനിക്ക് അയാളെ കണ്ട നാൾ മുതൽ പേടി മാത്രമേ ഉള്ളു. അവളുടെ തൊണ്ട ഒക്കെ വറ്റി വരണ്ടു തന്നിലെ പെണ്ണിനെ ഇന്ന് ഒരുവൻ പിച്ചി ചീന്തും എന്ന ഓർമയിൽ അവളുടെ ശരീരം വിറച്ചു. താലി കെട്ടിയ ഭർത്തവ് ആണ് തന്നിൽ ഇന്ന് മറ്റാരെക്കാളും അവകാശം ഉള്ള വെക്തിയാണ് അല്ലെങ്കിലും തനിക്ക് ഇന്ന് പേരിന് പോലും മറ്റൊരു ബന്ധങ്ങളും ഇല്ലല്ലോ. രാവിലത്തെ സംഭവങ്ങൾ ഓർമയിലേക്ക് ഇരച്ചെത്തിയതും എത്ര വേണ്ടെന്ന് വെച്ചിട്ടും  കണ്ണ് നിറഞ്ഞ് തുടങ്ങി. പെട്ടന്ന് മുറിയിൽ ഫാൻ വീണതും ഞെട്ടി കൊണ്ട് മുന്നിലേക്ക് നോക്കിയതും അവിടെ അവളെ തന്നെ ഉറ്റ് നോക്കി നിൽക്കുന്നവനെ കണ്ടതും ഗൗരി ചാടി പിടഞ്ഞ് എണീറ്റു. ______________________________________________ ടീ-ഷർട്ടും എടുത്ത് ഇട്ട് പുറത്ത് ഇറങ്ങിയ അവന്റെ കണ്ണ് ആദ്യം ചെന്നത് ഡെയിനിങ് ടേബിളിൽ ആണ്, അവിടെ അവളെ ഇല്ല എന്ന് കണ്ടതും കൂടാതെ അടുക്കളയിലേ ലൈറ്റ് അണച്ചിരിക്കുന്നതും കൂടി കണ്ടതും അവന്റെ നെറ്റി ഒന്ന് ചുളിഞ്ഞു. അവന്റെ കണ്ണ് അവൾക്കായി ചുറ്റും തിരഞ്ഞതും അവന്റെ മുറിക്ക് എതിർ വശത്തുള്ള മുറിയിൽ വെട്ടം കണ്ടതും ഗൗരി അവിടെ ഉണ്ടാകും എന്ന തോന്നലിൽ അവൻ അങ്ങിട്ടേക്ക് നടന്നു. ഗൗരിയോട് സംസാരിച്ച് തന്നോട് ഉള്ള സാമിഭ്യം പൂർണമായി മാറ്റാൻ കഴിഞ്ഞില്ലെങ്കിലും തന്നിൽ ഉള്ള അവളുടെ പേടി അല്പം എങ്കിലും കുറക്കണം എന്നതാണ് പ്രധാന ലക്ഷ്യം. എന്നാൽ മുറിയിൽ കയറിയതും ആകെ വിയർത്ത് ഇരിക്കുന്നവളെ കണ്ടതും ഒന്ന് സംശയിച്ചു മുഖം കുനിച്ച് ഇരുന്നതിനാൽ ആ മുഖഭവം എന്തെന്ന് അറിയില്ല. താൻ വന്നത് പോലും അറിഞ്ഞിട്ടില്ല എന്ന് അവൻ മനസ്സിലായി അല്ലെങ്കിൽ ഇതായിരിക്കില്ല അവളുടെ പ്രതികരണം എന്ന് ഓർത്ത് കൊണ്ട് ഒന്ന് നിശ്വസിച്ച് ഫാൻ ഇട്ടു മുന്നിലേക്ക് നോക്കിയതും ഗൗരിയുടെ ഭാവം കണ്ട് അവന്റെ കണ്ണൊന്നു കുറുകി. മുഖം ഉൾപ്പടെ ആകെ വിയർത്ത് കുളിച്ച്, മുഖത്ത് പേടിയാണോ സങ്കടം ആണോ എന്ന് വേർതിരിച്ച് എടുക്കാൻ പറ്റാത്ത ഭാവം, കണ്ണൊക്കെ നിറഞ്ഞ് നിൽപ്പുണ്ട്. അത് കണ്ടതും നല്ലത് പറയാൻ അവന് നാവ് തരിച്ചെങ്കിലും അത് അവളുടെ അവസ്ഥയെ ഒന്നും കൂടി മോശമായേ ബാധിക്കു എന്ന് തോന്നിയതും അവളെ തന്നെ ഉറ്റ് നോക്കിക്കൊണ്ട് അവൻ കൈ രണ്ടും മാറിൽ പിണച്ച് കെട്ടി നിന്നു. എന്നാൽ മുന്നിൽ നിൽക്കുന്നവൻ തന്നെ ഉപദ്രവിക്കാൻ വന്നതാണെന്ന ചിന്തയിൽ ആകെ ഉരുകി നിൽക്കുവാണ് ഗൗരി. " ഗൗരി നന്ദയോട് ഇനി കരയരുത് എന്ന് ഞാൻ പറഞ്ഞാരുന്നോ...? " ഏറെ നേരത്തെ മൗനത്തിനു ശേഷം അവൻ കടുപ്പിച്ച് ചോദിച്ചു. അത് കേട്ടതും അവൾ ഒരു വെപ്രാളത്തോടെ മുഖം എല്ലാം അമർത്തി തുടച്ച്‌ തലയാട്ടി. " ഇവിടാണോ ഇന്ന് കിടക്കുന്നെ..? " : അവളുടെ ബാഗ് അവിടെ ഇരിക്കുന്നത് കണ്ടതും അവൻ ഒരു സംശയത്തോടെ ചോദിച്ചു. അത് കേട്ടതും എന്ത് പറയണം എന്ന് അറിയാതെ അവൾ ആകെ കുരുങ്ങി. ഇനി ഇവിടാ കിടക്കുന്നത് എന്ന് പറഞ്ഞാൽ ഇയാളും ഇവിടെ കിടക്കാൻ ആണെങ്കിലോ ചോദിക്കുന്നത്. പിന്നെ എന്തും വരട്ടെ എന്ന് കരുതി അവൾ ഒന്ന് മൂളി. അവളുടെ മൂളൽ കേട്ടതും അവൻ ഒന്ന് നിശ്വസിച്ചു. അറിയാം താൻ കാരണം ആണ് അവൾ ഇവിടെ കിടക്കാം എന്ന് പറഞ്ഞത് തന്നോട് ഉള്ള പേടി കാരണം എങ്കിലും അവനൊരു വല്ലയിമ കട്ടിൽ ഉണ്ടെങ്കിലും ബെഡ് ഇല്ല, പേരിന് വേണ്ടി ഒരു ഫാൻ അല്ലാണ്ട് അതീന്ന് വല്യ കാറ്റൊന്നും ഇല്ല. എങ്കിലും അവൻ എതിർപ്പ് ഒന്നും പറയാൻ പോയില്ല അപ്പുറത്തെ മുറിയിൽ പോയി കിടക്കാൻ പറഞ്ഞാലും തന്റെ കൂടെ കിടക്കാൻ ആയിരിക്കും വിളിക്കുന്നെ എന്നെ അവൾ കരുതു. അവളുടെ ചിന്തയെ ഇപ്പോൾ മുന്നോട്ട് കൊണ്ട് പോകുന്നത് എന്താണെന്ന് അവന് ഒരു ഊഹം കിട്ടി. അതുകൊണ്ട് തന്നെ അതിനെ ചൊല്ലി മറ്റൊന്നും തത്കാലം അവൻ ഒന്നും പറയാൻ നിന്നില്ല. " ഹ്മ്മ്,  പിന്നെ ഇവിടെ ഞാൻ മാത്രമേ ഉള്ളത് കൊണ്ട് അങ്ങനെ വെപ്പും കുടിയും ഒന്നും ഇല്ല അതുകൊണ്ട് തന്നെ അങ്ങനെ ഒന്നും വേടിച്ച് വെച്ചട്ടില്ല, എന്തൊക്കെയാ വേണ്ടത് എന്ന് നോക്കി വെച്ചോ നാളെ പോയി വെടിക്കാം. " : അതും പറഞ്ഞ് അവൻ അവിടെ നിന്ന് തിരിഞ്ഞ് നടക്കാൻ ആഞ്ഞു. പിന്നെ എന്തോ ഓർത്തത് പോലെ അവളിലേക്ക് തിരിഞ്ഞതും തന്നിൽ തന്നെ മിഴികൾ തറച്ച് നിൽക്കുന്നവളെ ആണ് കാണുന്നത്. അത് എന്ത് കൊണ്ട് ആണെന്ന് അവന് അതികം ചിന്തിക്കേണ്ടി വന്നില്ല. " പറഞ്ഞത് മറക്കണ്ട ഇനിയും ഇങ്ങനെ ഇരുന്ന് കരയുന്നത് ഞാൻ കാണാൻ ഇടവരരുത് മനസ്സിലായോ ഗൗരി നന്ദക്ക്. " : അവൻ അല്പം സൗമ്യമായി തന്നെ ചോദിച്ചു. അതിന് അവൾ ഉടനെ തന്നെ തലയാട്ടി. " ഹ്മ്മ് കിടന്നോ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി. " : അവളുടെ പ്രതികരണം കണ്ട് അവൻ അതും പറഞ്ഞ് കതകും ചാരി പുറത്തേക്ക് ഇറങ്ങി. എന്നാൽ കണ്ണനിൽ നിന്ന് അങ്ങനെ ഒരു പ്രതികരണം പ്രദീക്ഷിക്കാത്തത് കൊണ്ട് തന്നെ ആകെ അത്ഭുതപ്പെട്ട് നിൽക്കുവാണ് ഗൗരി. അല്പം മുൻപ് അവളിൽ ഉണ്ടായിരുന്ന പേടിയും വിറയലും ഒക്കെ എങ്ങോ പോയി മറഞ്ഞത് പോലെ. അവന്റെ അത്തരം പെരുമാറ്റം അവളിൽ ചെറിയ ആശ്വാസം ഒന്നും അല്ല ഉണ്ടാക്കിയത്. നഷ്ടപ്പെട്ട ജീവശ്വാസം തിരിച്ച് കിട്ടിയത് പോലെ ആയിരുന്നു അവൾക്ക്. അവന്റെ മുറിയുടെ വാതിൽ അടയുന്ന ശബ്ദം കേട്ടതും അവളും പോയി കതക് അടച്ച് വന്ന് കിടന്നു. വൈകിട്ട് ഉറങ്ങിയത് കൊണ്ട് തന്നെ അവൾക്ക് ഉറക്കം വരുന്നില്ലായിരുന്നു. പലതും ചിന്തിച്ച് പലരുടെയും മുഖങ്ങൾ മനസ്സിൽ മിന്നി മറഞ്ഞ് ഉള്ളിൽ പലരോടും പരിഭവങ്ങൾ പറഞ്ഞ് അവൾ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. ____________________________________________ എന്നാൽ ഇതേ സമയം മുറിയിലേക്ക് കയറിവൻ മുറിയിൽ പല ഇടങ്ങളിലായി വെച്ചിരുന്ന മറ്റൊരു ഫോണിന്റെ ഭാഗങ്ങൾ എടുത്ത് കൂട്ടി ചേർത്ത് ഫോൺ ഓൺ ആക്കുകയായിരുന്നു. ഫോൺ ഓൺ ആയെന്ന് കണ്ടതും ഒരു നമ്പറിലേക്ക് : " Now she is with me and Mine forever " എന്ന് അയച്ചു. അതിന് അപ്പുറം നിന്ന ആളിൽ നിന്നും മറുപടി വന്നും അവൻ ഒന്ന് ചിരിച്ചു. ഒരുപാട് അർഥങ്ങൾ ഉള്ള ചിരി. തുടരും......... #💌 പ്രണയം
💌 പ്രണയം - மறooலlo மறooலlo - ShareChat
Part 23 മദ്യപിച്ച് കാല് ഉറക്കതെ ഡോർ റെസ്റ്റിൽ പിടിച്ച് നിൽക്കുന്ന കണ്ണൻ. അവന്റെ കണ്ണിലെ ഭാവം അത് അവളെ പാടെ തളർത്തി കളഞ്ഞു. അവൻ ഒരു വഷളൻ ചിരിയോടെ അടുത്ത് വരുന്നത് അറിഞ്ഞെങ്കിലും ഒന്ന് അനങ്ങാൻ പോലും കഴിയാതെ അവൾ അവിടെ തറഞ്ഞ് നിന്നു. __________________________________________ തന്നെ ആകെ ഉഴിഞ്ഞ് നോക്കി വരുന്നവനെ കാണുന്നുണ്ട് എങ്കിലും തല കുനിക്കാൻ പോലും തനിക്ക് കഴിഞ്ഞില്ല. ഭയം,  ഒരു ആണിന് മുന്നിൽ നിസ്സഹായായി നിൽക്കേണ്ടി വരുന്നതിന്റെ ഭയം. നിമിഷ നേരം കൊണ്ട് അവൾ വിയർത്തു. തനിക്ക് ചുറ്റും മദ്യത്തിന്റെ രൂക്ഷ ഗന്ധം നിറയുന്നതും തന്നിലേക്ക് മുഖം അടുപ്പിച്ച് വരുന്നവനെ കണ്ടതും ഒരു അലർച്ചയോടെ അവൾ കട്ടിലിൽ നിന്ന് എണീറ്റു. കുറച്ച് നിമിഷങ്ങൾ വേണ്ടി വന്നു അവൾക്ക് കണ്ടത് സ്വപ്നം ആണെന്ന് തിരിച്ചറിയാൻ. എങ്കിലും കണ്ട സ്വപ്നത്തിന്റെ ആഘാദത്തിൽ ശരീരം ആകെ വിയർപ്പ് പൊടിഞ്ഞിട്ടുണ്ട്. അവൾ ചുറ്റും നോക്കി ഇപ്പോഴും താൻ അയാളുടെ മുറിയിൽ ആണെന്ന് കണ്ടതും എന്തിനോ സങ്കടം നിറഞ്ഞു അവളിൽ. ഇതുവരെ നടന്നത് എല്ലാം ഒരു സ്വപ്നം ആയിരുന്നു എങ്കിൽ എന്ന് ഒരു നിമിഷം അവൾ ആഗ്രഹിച്ചു. ചുറ്റും നോക്കിയതും പുറത്ത് ഇരുട്ട് പടർന്ന് തുടങ്ങി എന്ന് അവൾക്ക് മനസ്സിലായി. ഉച്ചക്ക് സാബു ഇക്ക കൊണ്ട് തന്ന ചോറിൽ നിന്ന് അല്പം കഴിച്ചിട്ട് വന്ന് കിടന്നതാണ്. ആ കിടപ്പിൽ തന്നെ ഉറങ്ങി പോയി. അവൾ പതിയെ കട്ടിലിൽ നിന്ന് ഇറങ്ങി റൂം ചുറ്റും ഒന്ന് വീക്ഷിച്ചു. തന്റെ മുറിയെക്കാൾ കുറച്ച് കൂടി വലിപ്പം ഉണ്ട് ഈ മുറിക്ക്. ഭിത്തിയോട് ചേർന്ന് തന്നെ വലിയ ഒരു ഷെൽഫ് ഉണ്ട് പക്ഷെ മറയില്ല അതിനാൽ തന്നെ അതിൽ വെച്ചിരിക്കുന്ന അവന്റെ വസ്ത്രങ്ങൾ എല്ലാം കാണാം. വസ്ത്രങ്ങൾ എന്ന് പറയാൻ അധികം ഒന്നും ഇല്ല മൂന്ന് നാല് ഷർട്ടും കൈലിയും മാത്രം. പക്ഷെ അവളെ ഞെട്ടിച്ചത് എന്താണ് വെച്ചാൽ അതൊക്കെ കഴുകി നല്ല വൃത്തിക്ക് അടുക്കി വെച്ചിട്ടുണ്ട് എന്നുള്ളതാണ്. മുറിയും അതെ തറയിൽ ഒന്നും അങ്ങനെ പൊടിയോ മറ്റോ കാണാൻ ഇല്ല എല്ലാം നല്ല വൃത്തി എന്തിന് പറയുന്നു കട്ടിലിൽ വിരിച്ചേക്കുന്ന ഷീറ്റ് പോലും താൻ കിടന്നിട്ട് എണീറ്റ ചുളിവ് ഒഴികെ നല്ല രീതിക്ക് വിരിച്ചിട്ടുണ്ട്. ഗൗരി ആശ്ചര്യപെടാതെ ഇരുന്നില്ല, ഒരു തെരുവ് ഗുണ്ടക്ക് ഇത്രയും വൃത്തിയോ എന്ന് അവൾ ചിന്തിക്കാതെ ഇരുന്നില്ലാ. അടുത്ത നിമിഷം തന്നെ അതിനുള്ള ഉത്തരവും അവൾക്ക് കിട്ടി ' കല്യാണം ' അല്ലായിരുന്നോ ആരെയെങ്കിലും കൊണ്ട് വൃത്തി ആകിച്ചതായിരിക്കും. എങ്കിലും ഒരു അർത്ഥവും ഇല്ലാത്ത ഒരു വിവാഹത്തിന് ഇത്രയും പ്രഹസനമോ എന്നൊരു ചോദ്യം അവളുടെ ഉള്ളിൽ വന്നെങ്കിലും അവൾ ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു. പലതും മനസ്സിലേക്ക് തികട്ടി വരുന്നുണ്ട് എങ്കിലും എല്ലാം വിധിക്ക് വിട്ട് കൊടുത്ത് കൊണ്ട് അവൾ അതെല്ലാം മനസിന്റെ ഒരു കോണിലേക്ക് മാറ്റി. അവൾ നേരെ ചെന്നത് ഹാളിലേക്ക് ആയിരുന്നു. അത്യാവിശം വലിയ ഒരു ഹാൾ തന്നെയാണ് അതും പിന്നെ ഉള്ളത് ഒരു ഡെയിനിങ് ഹാൾ അതിന് അപ്പുറം അടുക്കള. ഇതൊക്കെ നേരത്തെ നോക്കി വച്ചിരുന്നത് കൊണ്ട് തന്നെ വാഷ് ബേസിനിൽ പോയി വായും മുഖവും കഴുകി. എന്നിട്ട് അവൾ ഇറങ്ങി വന്നതിന് നേരെ എതിർവശം ഉള്ള മുറിയിലേക്ക് പോയി. വാതിൽ തുറന്നതും ഒരു കുഞ്ഞു മുറി അവൾക്ക് മുന്നിൽ പ്രത്യക്ഷമായി. എന്നാൽ തീരെ കുഞ്ഞും അല്ല ഒരാൾക്ക് കഴിയാത്തക്ക സൗകര്യം അതിന് ഉണ്ട് താനും. ഒരാൾക്ക് കിടക്കാൻ പകത്തിന് ഉള്ള കട്ടിൽ പക്ഷെ അതിൽ മെത്ത ഇല്ല പിന്നെ അപ്പുറത്തെ മുറിയിൽ കണ്ടത് പോലെ ഉള്ള ഒരു കുഞ്ഞൻ ഷെൽഫും. അവൾ ആ മുറി ചുറ്റും നോക്കി നിന്നിട്ട് പിന്നെ എന്തോ ഓർത്ത പോലെ അവളുടെ ബാഗ് കൊണ്ട് വന്ന് ഈ മുറിയിൽ വെച്ചു ഒന്ന് നെടുവീർപ്പ് ഇട്ടു. ഒന്ന് കുളിക്കണം എന്ന് ഉണ്ടായിരുന്നു അവൾക്ക് പക്ഷെ അകത്തെങ്ങും ബാത്രൂം കാണാതെ വന്നതും പുറത്ത് എവിടെയെങ്കിലും ആകുമെന്ന് അവൾ ഊഹിച്ചു. പക്ഷെ കാട് പോലെ ചുറ്റപ്പെട്ട് കിടക്കുന്നിടത്തേക്ക് ഇറങ്ങി ചെല്ലാനും അവൾ മടിച്ചു. അവൾ പതിയെ കട്ടിലിൽ ഇരുന്ന് കൊണ്ട് ബാഗ് തുറന്ന് അതിൽ നിന്ന് അമ്മയുടെ ഫോട്ടോ എടുത്ത് പിടിച്ചവൾ. ഏറെ നേരം ആ ഫോട്ടോയും നോക്കി ഇരുന്നെങ്കിലും അവൾക്ക് ഒന്നും പറയാനോ മിണ്ടാനോ ഇല്ലായിരുന്നു. അല്ലെങ്കിൽ തന്റെ ഈ വിധി അമ്മ കാണുന്നുണ്ട് എന്ന തോന്നൽ അവളെ മൗനത്തിൽ ആഴ്ത്തി. സമയം മുന്നോട്ട് പോയി റൂമിൽ ഇരുട്ട് പടരുന്നത് അറിഞ്ഞതും ' കൂടെ ഉണ്ടാവാണേ അമ്മ ' എന്നും പറഞ്ഞ് ആ ഫോട്ടോയിലേക്ക് ചുണ്ടും ചേർത്ത് അത് കാട്ടിലിനോട് ചേർന്ന് ഉള്ള ജനാലക്ക് അരികിൽ വെച്ചു. ഇനിയും ഈ സാരിയും ചുറ്റി നടക്കാൻ വയ്യെന്ന മുഷിപ്പോടെ ബാഗിൽ നിന്ന് ഒരു ചുരിദാറും എടുത്ത് ഇട്ടിരുന്ന വേഷം മാറി അവൾ മുറിക്ക് പുറത്തേക്ക് ഇറങ്ങി. മുറിയിൽ നിന്ന് പുറത്ത് ഇറങ്ങിയതും ചുറ്റും കാണുന്ന ഇരുട്ടിൽ അവൾ ഒന്ന് ഭയന്നു. പരിചയം ഇല്ലാത്ത ഇടം അതിലുപരി ഒന്ന് അലറി വിളിച്ചാൽ പോലും ആരും അറിയില്ല, ഇനി അറിഞ്ഞാൽ തന്നെ വരുവോ എന്നും അവൾ സംശയിക്കാതെ ഇരുന്നില്ല. അവൾ പതിയെ തപ്പി തടഞ്ഞ് സ്വിച്ച് ബോർഡ്‌ കണ്ടെത്തി ലൈറ്റ് ഇട്ടു. പിന്നെയും തപ്പി പിടിച്ച് മുറ്റത്തെയും ലൈറ്റ് ഇട്ട്. അവിടെ ഉള്ള കസേരയിൽ വന്ന് ഇരുന്നു. ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ അവിടെ ഇരുന്നു. സമയം മുന്നോട്ട് പോകുന്നതിന് അനുസരിച്ച് അവൾ പല ചിന്തകളിലും ചേക്കേറി മണിക്കൂറുകൾ പിന്നിടുന്നത് അവൾ അറിഞ്ഞില്ല. തന്നെ ആരോ വിളിക്കുന്നത് അറിഞ്ഞാണ് അവൾ പിന്നെ ചിന്തയിൽ നിന്ന് ഉണർന്നത്. " ഗൗരി നന്ദ " കണ്ണന്റെ കടുപ്പമേറിയ ശബ്ദം കേട്ടതും അവൾ ഒന്ന് ഞെട്ടി അല്പം മുൻപ് കണ്ട സ്വപ്നം അവളിൽ ഇരച്ചെത്തി. കതക് തുറന്ന് കൊടുക്കണോ വേണ്ടായോ എന്ന് ഒരു നിമിഷം അവൾ ചിന്തിച്ചു. വീണ്ടും തന്റെ പേര് വിളിച്ച് ശക്തമായി കതകിൽ മുട്ടുന്നതറിഞ്ഞ് എന്തും വരട്ടെ എന്ന ഭാവത്തിൽ വാതിൽ തുറന്ന് കൊടുത്തു. വീണ്ടും വാതിലിൽ മുട്ടാൻ വേണ്ടി കൈ ഉയർത്തിയവൻ അവളെ കണ്ടതും ആഞ്ഞ് ഒന്ന് ശ്വാസം വിട്ട് കൊണ്ട് കൈ താഴ്ത്തി. എന്നിട്ട് അവളെ തുറിച്ച് നോക്കി കൊണ്ട് മെല്ലെ അകത്തേക്ക് കയറി. അവന് ഉള്ളിലേക്ക് കയറുന്നത് അറിഞ്ഞതും അവൾ പതിയെ സൈഡിലേക്ക് പറ്റി ചേർന്ന് നിന്നു. " ഇന്നാ നിനക്ക് ഉള്ളതാ " : രാത്രിത്തേക്ക് ഉള്ള ഭക്ഷണപൊതി അവൾക്ക് നേരെ നീട്ടികൊണ്ട് അവൻ പറഞ്ഞു. അവിടുന്ന് അനക്കം ഒന്നും ഇല്ലെന്ന് കണ്ടതും അവൻ പതിയെ തല ചെരിച്ച് നോക്കി. ഇപ്പോഴും തലയും കുമ്പിട്ട് നില്കുവാണ് കക്ഷി. അത് കണ്ടതും അവനും കണ്ണ് കൂർപ്പിച്ചോണ്ട് അതെ പടി നിന്നു. ഏറെ നേരം കഴിഞ്ഞിട്ടും മുന്നിൽ നില്കുന്നവന്റെ അനക്കം ഒന്നും കാണാതെ വന്നതും ഗൗരി പതിയെ തല ഉയർത്തി നോക്കി. അവിടെ തന്നിൽ തന്നെ നോട്ടം ഏയ്ത് പൊതിയും നീട്ടി നിൽക്കുന്നവനെ കണ്ട് അവൾ ഒന്ന് ഞെട്ടി. കാരണം രാവിലത്തെ പോലെ പറഞ്ഞിട്ട് ആ പൊതി അവിടെ വെച്ചിട്ട് ഉണ്ടാകും എന്നാണ് അവൾ കരുതിയെ പക്ഷെ ഇത്രയും നേരവും അവൻ അത് തനിക്ക് നേരെ പിടിച്ച് നിൽക്കുവാണെന്ന് അവൾ പ്രദീക്ഷിച്ച് കൂടിയില്ല. അവൾ അവനെ നോക്കാതെ വിറയർന്ന കൈയ്യോടെ അത് വാങ്ങി. വീണ്ടും കുറച്ച് നിമിഷങ്ങൾക്ക് ശേഷം അവൻ റൂമിലേക്ക് പോയി. അവൻ പോയി എന്ന് കണ്ടതും അവളിൽ നിന്ന് ഒരു നിശ്വാസം ഉതിർന്ന് വീണു. ഒപ്പം താൻ വാങ്ങുന്നത് വരെ പൊതിയും നീട്ടി പിടിച്ച് നിന്നവനെ ഓർത്ത് ഒരു വല്ലയിമയും. രാവിലെ അമ്പലത്തിൽ വെച്ചും അവൻ ഇതുപോലെ ഒക്കെ ആയിരുന്നു എന്നും അവൾ ഓർത്തു. അപ്പോഴേക്കും അവൻ മുറിയിൽ നിന്ന് ഇറങ്ങി വന്നു. ഇപ്പോഴും താൻ പോയപ്പോൾ എങ്ങനെ ആണോ അതെ പോലെ നിൽക്കുന്നവളെ കണ്ട് അവൻ ഒന്ന് നിന്നു. പിന്നെ മെല്ലെ നെറ്റിയിൽ വിരലോടിച്ചു. " കഴിക്കുന്നില്ലേ " : ഗൗരമാർന്ന അവന്റെ ശബ്ദം അവിടെ മുഴങ്ങി. എന്നാൽ അവന്റെ ശബ്ദം കേട്ടതും ഗൗരി ആകെ ഒന്ന് പരുങ്ങി. മറുപടി പറയാൻ പോലും നാവു ചലിക്കാത്തത് പോലെ. " ഗൗരി നന്ദക്ക് ഞാൻ ചോദിച്ചത് കേട്ടില്ല എന്ന് ഉണ്ടോ....? " : കൈകൾ മാറിൽ പിണച്ച് കെട്ടി അവളിൽ മാത്രം ദൃഷ്ടി പതിപ്പിച്ച് അവൻ ചോദിച്ചു. എന്നാൽ അവളിൽ സങ്കടം ഒന്ന് ഏറി പോയി. എത്ര കരയരുത് എന്ന് കരുതി എങ്കിലും അവളുടെ കണ്ണ് നിറഞ്ഞ് പോയി. അറിയാത്ത സ്ഥലം ചുറ്റുപാടും ആരും ഇല്ല കൂടാതെ എന്തിനും പോന്ന ഒരുവനും. തന്നെ ഈ അവസ്ഥയിൽ എത്തിച്ചവരോട് ആദ്യമായി അവൾക്ക് ദേഷ്യം തോന്നി. " ഗൗരി നന്ദ " : കണ്ണനും ദേഷ്യം വന്ന് തുടങ്ങിയിരുന്നു. അവൻ അത്യധികം ദേഷ്യത്തോടെ തന്നെ അവളെ വിളിച്ചു. " കെ... കെ... കേട്ടു " : അവന്റെ ദേഷ്യത്തിൽ  പിടിച്ച് വെച്ച കണ്ണുനീർ ഒരു തേങ്ങളോടെ അവൾ മറുപടി പറഞ്ഞു. അതും കൂടി ആയതും അവന്റെ ദേഷ്യം അങ്ങ് ഉചിയിൽ എത്തി. അടുത്ത് കണ്ട കസേര ഒരു തട്ടിന് നിലത്തിട്ടു. അതും കൂടി കണ്ടതും ഗൗരിയുടെ ശരീരം വിറക്കാൻ തുടങ്ങി. " എന്തിനാടീ ഇരുന്ന് മോങ്ങുന്നേ ഏഹ്ഹ്, ഞാൻ നിന്നെ കൊല്ലാൻ കൊണ്ട് വന്നത് ഒന്നും അല്ലല്ലോ ഏഹ്ഹ് ആണോ, അതോ ഇനി ഞാൻ നിന്നെ എന്തെങ്കിലും ചെയ്തോ ചെയ്തോന്ന്..?? " : അവൻ ദേഷ്യത്തോടെ അവളോട് ചോദിച്ചു. അതിന് അവൾ ശബ്ദം വരാതെ കരഞ്ഞ് കൊണ്ട് കൊല്ലാൻ കൊണ്ട് വന്നതാണോ അല്ലയോ എന്ന് പോലും അറിയാതെ അല്ലെന്ന് തലയാട്ടി. " പിന്നെ എന്തിനാടീ ഏത് നേരവും നീ ഇങ്ങനെ മോങ്ങിക്കൊണ്ട് ഇരിക്കുന്നെ ഏഹ്ഹ്. ഇനി എന്തെങ്കിലും ചോദിച്ച ഇങ്ങനെ കരഞ്ഞോണ്ട് ഇരിക്കുന്നത് ഞാൻ കണ്ട ആ കിണറ്റിൽ കൊണ്ട് ഇടും നിന്നെ കേട്ടോടീ. " : അത് കേട്ടതും കരഞ്ഞ് കൊണ്ട് തന്നെ അവളെ തലയാട്ടി. ശരീരം ഒക്കെ നന്നായി വിറക്കുന്നുണ്ടായിരുന്നു അവളുടെ. " ഹ്മ്മ് ഞാൻ വരുമ്പോഴേക്കും അത് കഴിച്ചേക്കണം " : പിന്നെയും എന്തെല്ലാമോ പറയാൻ തോന്നിയെങ്കിലും പെണ്ണിന്റെ നിൽപ്പും വിറയലും കണ്ട് അത്ര മാത്രം പറഞ്ഞ് കൊണ്ട് മറുപടിക്ക് പോലും നിൽക്കാതെ പിറുപിറുത്ത് കൊണ്ട് അടുക്കളപ്പുറത്തേക്ക് ഇറങ്ങി. ഗൗരി അവൻ പോയിട്ടും അതെ നിൽപ്പ് തന്നെ തുടർന്നു. പുറത്ത് വെള്ളം വീഴുന്ന ശബ്ദം കേട്ടതും അവൻ കുളിക്കാൻ പോയാതാണെന്ന് മനസ്സിലായി. വരുമ്പോഴേക്കും കഴിക്കാൻ പറഞ്ഞത് ഓർമ്മ വന്നതും ഒരു വെപ്രാളംത്തോടെ കൈയും മുഖവും കഴുകി കഴിക്കാൻ ഇരുന്നു. അവൻ വരുന്നതിന് മുന്നേ എത്രയും പെട്ടന്ന് കഴിക്കണം എന്ന ഓർമയിൽ വാരി വലിച്ച് തിന്നാൻ തുടങ്ങി. എന്നാൽ കുളി കഴിഞ്ഞ് വന്ന കണ്ണൻ മുന്നിൽ കാണുന്ന കാഴ്ചയിൽ ആകെ അന്തംവിട്ട് നിന്ന് പോയി. തുടരും....... #നോവൽ #തുടർകഥ #പ്രണയം #viral #trending
നോവൽ #തുടർകഥ - மறOூலlo மறOூலlo - ShareChat
part 22 " എന്താ കണ്ണാ നിന്റെ ഉദ്ദേശം...? എന്ത് ഉദ്ദേശത്തില നീ അവളെ കെട്ടിയെ...? "  :  സാബു ഒരു അനിഷ്ടത്തോടെ തന്നെ മുന്നിൽ നിൽക്കുന്നവനോട് ചോദിച്ചു. ഉച്ചക്ക് ഗൗരിക്ക് ഉള്ള ചോർ കൊണ്ട് കൊടുക്കാൻ ഏൽപ്പിച്ചത് സാബുവിനെ ആണ്. അവൾക്കുള്ള പൊതിയും കൊണ്ട് കൊടുത്ത് തിരിച്ച് വരുന്ന വഴിയിൽ ആണ് നടന്ന് വരുന്ന കണ്ണനെ കാണുന്നത്. ഉച്ച സമയം ആയത് കൊണ്ട് തന്നെ അതികം ഓട്ടം ഒന്നും ഇല്ലാത്തതിനാൽ എന്ത് കൊണ്ടും കണ്ണനോട് സംസാരിക്കാൻ പറ്റിയ സമയം ആയതിനാലും അവനെയും വിളിച്ച് കൊണ്ട് അതികം ആരും ഇല്ലാത്ത ഒരു ഇടം നോക്കി കൊണ്ട് വന്നതാണ് സാബു. " നീ ഞാൻ ചോദിക്കുന്നത് കേട്ടില്ല എന്ന് ഉണ്ടോ. ഞാൻ കേട്ടതൊക്കെ സത്യം ആണോ നീ അവളുടെ തന്തക്ക് പൈസ കൊടുത്ത് ആണോ കല്യാണം കഴിച്ചേ...? " : താൻ ചോദിച്ചിട്ടും മിണ്ടാതെ നിൽക്കുന്നവനെ കണ്ടതും ഒരു ഈർഷ്യത്തോടെ സാബു വീണ്ടും ചോദിച്ചു. " ഹ്മ്മ് " : താല്പര്യം ഇല്ലാത്ത പോലെ അവൻ ഒന്ന് മൂളി. " ഡാ പന്ന. എന്താടാ നിന്റെ ഉദ്ദേശം ഏഹ്ഹ്...? പൈസ കൊടുത്ത് വാങ്ങാൻ അത് എന്താ വല്ല പട്ടിയോ പൂച്ചയോ മറ്റോ ആണോ നമ്മളെ പോലെ വികാരം ഒക്കെ ഉള്ള മനുഷ്യകുഞ്ഞ് തന്നെ അല്ലെ ഡാ അവളും. ഇപ്പൊ തന്നെ അതിന്റെ കോലം കണ്ടിട്ട് സഹിച്ചില്ല, കരഞ്ഞ് കരഞ്ഞ് ഒരു പരുവം ആയിട്ട് ഉണ്ട് അത്. " : ദേഷ്യത്തോടെ പറഞ്ഞ് തുടങ്ങിയത് എങ്കിലും അവസാനം എത്തിയപ്പോഴേക്കും സാബു തീർത്തും സങ്കടത്തോടെ പറഞ്ഞു.  " സാദാരണ എല്ലാരും കല്യാണം കഴിക്കുന്നത് എന്ത് ഉദ്ദേശത്തിൽ ആണോ ആ ഉദ്ദേശം മാത്രേ എനിക്കും ഉള്ളു. പിന്നെ കാശിന്റെ കണക്ക്, മാന്യമായിട്ട് ഞാൻ അങ്ങോട്ട് പോയി ചോദിച്ചതല്ലേ അപ്പൊ അങ്ങേർക്ക് ഞാൻ അങ്ങോട്ട് പണം കൊടുത്താലേ എനിക്ക് അവളെ തരൂ അത്രേ. പിന്നെ ഞാൻ എന്ത് വേണം. " അവൻ ഒരു രോഷത്തോടെ പറഞ്ഞ് നിർത്തി. " എടാ എന്നാലും ഇത് ഇത്തിരി കടന്ന് പോയില്ലേ. ഇത് ഇപ്പൊ അവളെ നീ വിലക്ക് വാങ്ങിയത് പോലെ ആയില്ലേ.  നിനക്ക് എങ്കിൽ അയാളോട് സത്യം തുറന്ന് പറഞ്ഞുടർന്നോ...? " : അതും പറഞ്ഞ് കണ്ണന്റെ മുഖത്ത് നോക്കിയതും തന്നെ തുറിച്ച് നോക്കുന്നവനെ കണ്ടതും സാബു ഒന്ന് പരുങ്ങി. " അ.. അതല്ല ഡാ ചെലപ്പോ നിന്നെ ഒഴിവാക്കാൻ വേണ്ടി ആണെങ്കിലോ അയാൾ പണം ചോദിച്ചത്. " : സാബു ഉള്ളിൽ ഉള്ള സംശയം അവൻ നേരെ ഉന്നയിച്ചു. " എന്റെ സ്ഥാനത്ത് മറ്റ്‌ ആര് ആയിരുന്നാൽ പോലും അയാൾ ഇത് തന്ന ചെയ്തേനെ. അന്ന് ഞാൻ അവളെ ചോദിച്ച് ചെന്നപ്പോഴും അയാൾ പറഞ്ഞത് ' നിനക്ക് പണം തരാൻ കഴിയും എങ്കിൽ നാളെ തന്നെ അവളെ നിനക്ക് കെട്ടിച്ച് തരും. അവൾക്ക് വേണ്ടി ഇങ്ങോട്ട് പണം തന്ന് അവളെ കെട്ടാൻ വേറെ ഒരു കൂട്ടർ ചോദിച്ചിട്ടുണ്ട്. അത് കുറച്ച് ദൂരെന്ന, ഇതിപ്പോ നീ ചോദിച്ച സ്ഥിതിക്ക് ഞാൻ പറഞ്ഞെന്നെ ഉള്ളു. നിന്റെ മറുപടി അറിഞ്ഞിട്ട് വേണം എനിക്ക് അവരോട് ഒരു തീരുമാനം പറയാൻ. ' തല്ലും പിടിയും ആയിട്ട് നടക്കുന്ന എന്നോട് പോലും പൈസ ചോദിച്ച് ആണ് അവളെ കെട്ടിച്ച് തന്നതെങ്കിൽ ആ പന്നൻ ആർക്ക് വേണം എങ്കിലും 'എന്റെ പെണ്ണിനെ ' " : പറയാൻ വന്നത് മുഴുവൻ ആകാതെ പല്ല് കടിച്ച് കൊണ്ട് അവൻ മുഷ്ടി ചുരുട്ടി. അത് കേട്ടതും സാബുവിന്റെ മനസ്സിലും സതീശനോട് ഉള്ള വെറുപ്പ് നിറഞ്ഞു. " പിന്നെ അയാൾക്കും അയാളുടെ കുടുംബത്തിനും ഒഴുവാക്കേണ്ടത് എന്നെയല്ല എന്റെ പെണ്ണിനെയാ അതല്ലേ നീ നേരത്തെ പറഞ്ഞത് പോലെ പട്ടിയെയോ പൂച്ചയോ വിൽക്കുന്ന ലാഗവാത്തിൽ അവളെ എനിക്ക് കൈ മാറിയത്, എല്ലാത്തിനും ഉപരി ഞാൻ പറഞ്ഞ എല്ലാ കണ്ടിഷനും സമ്മതിച്ചതും. " : പുച്ഛത്തോടെ കണ്ണൻ പറഞ്ഞു. എന്നാൽ കണ്ണൻ പറയുന്നത് കേട്ടതും സാബുവിന്റെ നെറ്റി ഒന്ന് ചുളിഞ്ഞ് പോയി. " നീ എന്ത് കണ്ടീഷൻ വെച്ചെന്ന്. " : അതെ സംശയത്തോടെ തന്നെ സാബു കണ്ണൻ നേരെ തിരിഞ്ഞു. ആ ചോദ്യം കേട്ടതും കണ്ണൻ ഒരു ദീർഘനിശ്വാസം എടുത്ത് കൊണ്ട് ഗൗരിക്ക് വേണ്ടി സതീശനെ പോയി കണ്ടതും, അയാൾ തന്റെ ആവിശ്യം ഉന്നയിച്ചതും, ഗൗരിയോട് സംസാരിക്കാൻ അവളുടെ വീട്ടിൽ പോയതും, അവൾ ആത്മത്യക്ക് ശ്രമിച്ചതും, അതിന് പിന്നാലെ ഉള്ള തന്റെ പ്രതികരണവും, അവൻ തയ്യാറാക്കിയ പ്രമാണവും, അതിന് ഒരു എതിർപ്പും പറയാതെ ഒപ്പ് ഇട്ട് പൈസയും വാങ്ങി പോയ സതീശനെയും കുടുംബത്തെയും കുറിച്ച് പറഞ്ഞ് നിർത്തി. എല്ലാം കേട്ട് ആകെ ഒരു മരവിപ്പ് ആയിരുന്നു സാബുവിൽ. ഇത്രയും മനുഷ്യത്തം ഇല്ലാതെ ആകുമോ മനുഷ്യർക്ക് അതും സ്വന്തം മോളോട് അതാണ് അവന് ചിന്തിച്ചത്. " എടാ പൈസ കൊടുത്ത് അവളുടെ സമ്മതം ഇല്ലാതെ അവളെ കൂടെ കൂടിയത് തന്നെ ഒരു പെണ്ണിനോട് ചെയ്യുന്ന ക്രൂരത തന്നെയാ. എന്നിട്ടും നീ എന്തിനാ അവളിൽ നിന്നും പൂർണമായിട്ട് അവരെ അകറ്റിയെ, അയാൾക്ക് അവൾ മകൾ ആണെന്ന വിചാരം ഇല്ലെങ്കിലും ഗൗരിക്ക് അങ്ങനെ അല്ലല്ലോ, അവൾക്ക് ആകെ ഉള്ള ബന്ധം അയാൾ അല്ലെ. നാളെ അവൾക്ക് ഒരു ആവിശ്യം വന്നാൽ അവൾ ഓടി ചെല്ലാൻ ആഗ്രഹിക്കുന്ന തണലും അത് ആയിരിക്കില്ലേ. എന്നി.. " "  അങ്ങനെ പണത്തിന് വേണ്ടി അവളെ വിൽക്കാൻ പോലും തയ്യാറായി നിൽക്കുന്ന ഒരു ബന്ധവും അവൾക്ക് ഇനി വേണ്ട അത് ഇനി അവളുടെ തന്ത ആണെങ്കിലും ശെരി. പിന്നെ ഈ നിമിഷം മുതൽ അവൾക്ക് എന്ത് ആവിശ്യം വന്നാലും ഓടി വരാൻ അവൾക്ക് ഒരു ഭർത്താവ് ഉണ്ട് അത് മതി അവൾക്ക്. എന്ത് പണി എടുത്തിട്ട് ആണെങ്കിലും പട്ടിണി കൂടാതെ അവളെ നോക്കാൻ കഴിയും എന്ന ചങ്കുറപ്പും എനിക്ക് ഉണ്ട്. " : സാബു പറഞ്ഞ് പൂർത്തി ആകുന്നതിനു മുന്നേ തന്നെ കണ്ണന്റെ ശബ്ദം അവിടെ ഉയർന്നു. കണ്ണൻ പറയുന്നത് കേട്ടതും സാബുവിന്റെ അധരം ചെറുതായി ഒന്ന് വിടർന്നു. പിന്നെ എന്തോ ഓർത്തത് പോലെ അത് മായുകയും ചെയ്തു. " എടാ ഗൗരി " : പറയാൻ വന്നത് ഒരു വല്ലയിമയോടെ സാബു തടഞ്ഞ് വെച്ചു. അവന് എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായത് കണ്ണൻ ആഞ്ഞ് ഒന്ന് ശ്വാസം വലിച്ച്‌വിട്ടു. " അറിയാം ഒരു പെണ്ണിനും ഉൾകൊള്ളാൻ കഴിയാത്ത കാര്യങ്ങൾ ആണ് അവളുടെ ജീവിതത്തിൽ നടന്നത് എന്ന്. അവൾ സമയം എടുത്തോട്ടെ എന്നെ ഞാൻ ആയി ഉൾക്കൊണ്ട്‌ അവൾ അറിയേണ്ടത് ഒക്കെ അറിയിച്ചിട്ടേ ഞങ്ങൾ ജീവിച്ച് തുടങ്ങു. " : ഒരു ഉറപ്പോടെ തന്നെ കണ്ണൻ പറഞ്ഞ് നിർത്തി. പിന്നെയും അവനോട് എന്തൊക്കെയോ ചോദിക്കാൻ തോന്നിയെങ്കിലും അതെല്ലാം മനസ്സിൽ ഒതുക്കി കണ്ണന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് ഓട്ടോയിൽ കയറി. " നീ ഇനി എങ്ങോട്ടാ ഞാൻ സ്റ്റാൻഡിലോട്ട അവിടെ വല്ലതും ആണെങ്കിൽ നിന്നെ ഞാൻ ആക്കി തരാം. " : ഓട്ടോയിൽ ഇരുന്ന് കൊണ്ട് തന്നെ സാബു കണ്ണനോട് തിരക്കി. " ഹാ എനിക്ക് ആ ജംഗ്ഷൻ വരെ ഒന്ന് പോകണം നീ സ്റ്റാൻഡിൽ എന്നെ ഇറക്കിയ മതി. " : സ്വാതുവെ ഉള്ള ഗൗരവത്തോടെ തന്നെ സാബുവിനോട് പറഞ്ഞ് കൊണ്ട് കണ്ണൻ ഓട്ടോയിൽ കയറി. __________________________________________ " എന്നാലും ഒരു നിമിഷം ഞാൻ അങ്ങ് പേടിച്ച് പോയി, കാര്യങ്ങൾ ഇവിടെ വരെ കൊണ്ട് എത്തിച്ചിട്ട് അവസാന നിമിഷം അവൻ കാല് മാറിയോ എന്ന് ഓർത്ത്. " : ലത ഒരു നെടുവീർപ്പോടെ പറഞ്ഞു. " ഞാനും അമ്മ. അപ്പോഴത്തെ സതീഷേട്ടന്റെ ഭാവം കണ്ടതും ഗൗരിയെ തിരിച്ച് വിളിച്ചോണ്ട് വരുമോ എന്ന് പോലും ഞാൻ ഒന്ന് ഭയന്നു. കൃത്യം ലെച്ചു ഇടപെട്ടത് കൊണ്ട് എല്ലാം ഭംഗി ആയി നടന്നു. " : സരസ്വതി ലെച്ചുവിനെ അഭിമാനത്തോടെ നോക്കി കൊണ്ട് പറഞ്ഞു. ലെച്ചു എല്ലാം കേട്ട് ചിരിയോടെ തന്നെ അവരുടെ ഒപ്പം ഇരിപ്പുണ്ട്. സതീശന് ഒരു കാൾ വന്ന് പുറത്തോട് പോയപ്പോൾ ഉള്ളിൽ ഒതുക്കിയ ആകുലതകൾ പുറത്തോട്ട് ഇറക്കിയതാണ് മൂന്ന് പേരും. " ഹാ എന്തായാലും എല്ലാം നല്ലത് പോലെ നടന്നല്ലോ അത് മതി. ആ നാശത്തിനെ ഇനി നമ്മൾ നോക്കണ്ടല്ലോ എന്നതാണ് വലിയ ആശ്വാസം. ഇതുവരെ അവളെ പൊക്കി പറഞ്ഞവരൊക്കെ ഇപ്പൊ ഇരുന്ന് അവളെ കുറ്റം പറയുന്നിണ്ടാവും. ഇനി എല്ലാരും എന്റെ മോളെ മനസ്സിലാകും. " : സരസ്വതി ഒരു പുച്ഛത്തോടെ പറഞ്ഞു. ആ പുച്ഛം പതിയെ ലതയിലേക്കും ലെച്ചുവിലേക്കും പടർന്നു. അപ്പൊ ലെച്ചുവിന്റെ മനസ്സിൽ അമ്പലമുറ്റത്ത് വെച്ച് ഗൗരിയെ കുറിച്ച് കേട്ട കാര്യങ്ങൾ ആയിരുന്നു. " ഹാ എന്തായാലും നാളെ തന്നെ പൈസ ബാങ്കിൽ കൊണ്ട് ഇടണം. ഇവിടെ ഇരിക്കുന്നത് അത്ര ബുദ്ധി അല്ല. " : ലത കാര്യഗൗരവത്തിൽ പറഞ്ഞു. " ഈ പൈസ കൊണ്ട് ലെച്ചുവിന് സ്വർണം എടുക്കാം എന്നൊരു ഉദ്ദേശത്തില ഞങ്ങൾ ഇരിക്കുന്നെ. " : അകത്തോട്ടു കയറി വന്ന സതീശൻ സരസ്വതിയെ നോക്കി കൊണ്ട് പറഞ്ഞു. " എന്ത് തന്നെ ആയാലും വേണ്ടിയില്ല എല്ലാം പെട്ടന്ന് വേണം, ചുറ്റും കള്ളക്കൂട്ടങ്ങള. " ലത  ഒരു അമർശത്തോടെ പറഞ്ഞു. അത് കേട്ട് നിന്നവരുടെയും മനസ്സിൽ അത് തന്നെ ആയിരുന്നു. " ഹാ പിന്നെ സതീശാ ഇനി എത്രയും പെട്ടന്ന് തന്നെ ലെച്ചുവിനും ഒരു നല്ല ആലോചന നോക്കണം. പെണ്ണിനും വയസ്സ് കേറി കേറി വരുവല്ലേ. ഇനിയും വെച്ച് താമസിപ്പിക്കണ്ട. " : ലത ഗൗരവം വിടാതെ പറഞ്ഞു. എന്നാൽ ലതയുടെ സംസാരം കേട്ടതും ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ഒരു നാണത്തോടെ അവിടെ നിന്ന് എണീറ്റ് അവളുടെ മുറിയിലേക്ക് നടന്നു. " കണ്ടോ പെണ്ണിന് അപ്പോഴേക്കും നാണം വന്നു. " : ലെച്ചു മുറിയിൽ കയറുന്നതിനു മുന്നേ തന്നെ സരസ്വതിയുടെ ആ ഡയലോഗും അതിന് പിന്നാലെ ഉയർന്ന ചിരിക്കലും അവളും കേട്ടു. അതെ ചിരിയോടെ തന്നെ വാതിൽ അടച്ച് ഫോണും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു. ഇന്ന് നടന്നതൊക്കെ പൊടിപ്പും തൊങ്ങലും ചേർന്ന് പ്രിയപ്പെട്ടവനെ അറിയിക്കാൻ. __________________________________________ കണ്ണ് തുറന്ന് നോക്കിയതും പരിചയം ഇല്ലാത്ത സ്ഥലം കണ്ടതും ഗൗരി കട്ടിലിൽ നിന്ന് ഞെട്ടി പിടഞ്ഞ് എണീറ്റു. എണീറ്റത്തും മുന്നിൽ നില്കുന്നവനെ കണ്ടതും അവളുടെ ശരീരം വിറച്ചു. മദ്യപിച്ച് കാല് ഉറക്കതെ ഡോർ റെസ്റ്റിൽ പിടിച്ച് നിൽക്കുന്ന കണ്ണൻ. അവന്റെ കണ്ണിലെ ഭാവം അത് അവളെ പാടെ തളർത്തി കളഞ്ഞു. അവൻ ഒരു വഷളൻ ചിരിയോടെ അടുത്ത് വരുന്നത് അറിഞ്ഞെങ്കിലും ഒന്ന് അനങ്ങാൻ പോലും കഴിയാതെ അവൾ അവിടെ തറഞ്ഞ് നിന്നു. തുടരും...... #നോവൽ #തുടർകഥ #പ്രണയം #viral #trending
നോവൽ #തുടർകഥ - மறooலlo மறooலlo - ShareChat
Part 21 " ഈ നിൽക്കുന്ന ഗൗരി നന്ദ എന്ന പെണ്ണിനെ എനിക്ക് കെട്ടിച്ച് തന്നത് നിങ്ങളുടെ എല്ലാവരുടെയും പൂർണ സമ്മതത്തോടെ ആണെന്നും, കല്യാണം കഴിഞ്ഞതോടെ നിങ്ങൾ എന്നിൽ നിന്ന് എട്ട് ലക്ഷം കൈ പറ്റുന്നു എന്നും അതോടു കൂടി നിങ്ങളും ഇവളും ഞാനും ആയി യാതൊരു വിധ ബന്ധവും ഇല്ല എന്നും. നാളെ ഒരു കാലത്ത് നിങ്ങൾ ഇത് എന്റെ മോൾ ആണ് മരുമോൻ ആണ് എന്ന് പറഞ്ഞ് വരില്ല എന്നെല്ലാം ആണ് ഈ പ്രമാണത്തിൽ എഴുതിയിരിക്കുന്നത്. ഇതിൽ ഒപ്പിട്ടാൽ നിങ്ങൾക്ക് ഈ പണവും ഞാൻ തരും. " അവൻ തീർത്തും ഗൗരവത്തോടെ തന്നെ മുന്നിൽ ഇരിക്കുന്നവരോട് പറഞ്ഞു. ____________________________________________ എന്നാൽ ആ ചോദ്യം ചെന്ന് തറച്ചത് ഗൗരിയുടെ ഹൃദയത്തിൽ തന്നെ ആയിരുന്നു. കൂടാതെ എല്ലാം കൊണ്ടും തന്നെ ഇവരിൽ നിന്ന് ഒക്കെ അകറ്റി കണ്ണന്റെ ഉദ്ദേശം എന്താണെന്ന് അറിയാതെ അവൾ ആകെ നട്ടം തിരിഞ്ഞ് പോയി. ഇതുവരെ ഒരു മാന്യന്റെ രൂപത്തിൽ ആണെങ്കിലും ഇനി അങ്ങോട്ട് എങ്ങനെ ആണെന്ന് അറിയില്ലല്ലോ. സമൂഹത്തിൽ നിലയും വിലയും ഉള്ളവർ പോലെ പകൽ മാന്യൻമാരുടെ മുഖം മൂടി അണിഞ്ഞ് നടക്കുന്ന ഈ കാലത്ത് എങ്ങനെ കണ്ണനെ പോലെ ഒരു തെമ്മാടിയെ വിശ്വസിക്കും. രണ്ടോ മൂന്നോ മാസങ്ങൾക്ക് മുൻപ് എവിടുന്നോ ഊര് കറങ്ങി വന്ന ഒരുവൻ, വന്നിട്ടോ എപ്പോഴും അടി, പിടി, കേസും കള്ളും ഒക്കെ ആയിട്ട് നടക്കുന്ന ഒരുവൻ, ആ ഒരുവൻ ആണ് തന്റെ മേലുള്ള അധികാരം മുഴുവനും എഴുതി വാങ്ങുന്നത്. അത് അച്ഛൻ എങ്ങാനും ഒപ്പിട്ട് കഴിഞ്ഞാൽ സ്വന്തം അവസ്ഥ ഓർത്ത് അവൾക്ക് തൊണ്ട വരണ്ടു. ഒരു ആവിശ്യം വന്നാൽ പിന്നെ ആരോട് ചോദിക്കും എവിടേക്ക് പോകും. തലേന്ന് രാത്രിയിലെ ഉറക്കം ഇല്ലായിമയും ഇപ്പോൾ മുന്നിൽ അരങ്ങേരുന്ന ഓരോന്ന് ഓർത്തും അവൾക്ക് ആകെ തല പെരുക്കുന്നത് പോലെ തോന്നി. എങ്കിലും എല്ലാം കേട്ടും കണ്ടും ഒരു വാക്ക് പോലും മിണ്ടാൻ കഴിയാതെ അവൾ ആ ബാഗും നെഞ്ചോട് ചേർത്ത് ആ ഭിത്തിയോട് ചേർന്ന് നിന്ന് കണ്ണീരോടെ എല്ലാത്തിനും സാക്ഷി ആയി. എന്നാൽ അവൻ പറഞ്ഞത് കേട്ട് ഏറെ സന്തോഷത്തോടെ പരസ്പരം നോക്കി ഇരിക്കുവാണ് സതീഷനും കുടുംബവും. എത്രയും പെട്ടന്ന് അത് ഒപ്പിട്ട് ആ പൈസ കയ്യിൽ കിട്ടാൻ ഉള്ള വ്യാഗ്രത ആയിരുന്നു അവരുടെ ഉള്ളം. അവിടെ എതിരെ നില്കുന്നത് തന്റെ മകൾ ആണെന്ന് സതീശനോ, തന്റെ കൊച്ചുമകളെ പോലെ അല്ലെങ്കിൽ മകളെ പോലെ ഒരു പെണ്ണ് ആണെന്ന് ലതയോ സരശ്വതിയോ, തന്റെ സഹോദരി ആണെന്നോ അല്ലെങ്കിൽ തന്റെ കളികൂട്ടുകാരി ആണെന്നോ അതും അല്ലെങ്കിൽ തന്നെ പോലെ തന്റെ പ്രായം വരുന്ന പെണ്ണ് ആണെന്നോ ലെച്ചുവും കാര്യം ആകുന്നില്ല എന്നതാണ് സത്യം. " അതിനെന്താ മോനെ ആ പ്രമാണം ഇങ്ങ് താ സതീശൻ ഒപ്പിട്ട് തന്നോളും. " : ആരും ഒന്നും പറയുന്നില്ല എന്ന് കണ്ട് ലതയാണ് മുന്നിട് ഇറങ്ങിയത്. ലതയുടെ ശബ്ദം ആണ് മറ്റ്‌ മൂന്ന് പേരെയും  സ്വപ്നലോകത്ത് നിന്ന് ഉണർത്തിയത്. " ഹാ അതെ നീ അതിങ്ങ് താ ഞാൻ ഇപ്പൊ തന്നെ ഒപ്പിട്ട് തരാം. " : പണത്തോട് ഉള്ള ആർത്തി കൊണ്ട് സതീശൻ ഒരു വെപ്രാളത്തോടെ പറഞ്ഞു. അതൊന്ന് നോക്കി കൊണ്ട് കണ്ണൻ ചുണ്ട് കൊട്ടി. മതിലിനോട് പറ്റി ചേർന്ന് നിൽക്കുന്നവളിലേക്ക് നോട്ടം ചെന്ന് പതിച്ചതും ഒന്ന് നിശ്വസിച്ച് കൊണ്ട് മുന്നിൽ ഇരിക്കുന്നവരിലേക്ക് തിരിഞ്ഞു. " ഹ്മ്മ് പെട്ടന്ന് ആകട്ടെ എന്താ തീരുമാനം. " : സ്ഥായി ഗൗരവത്തോടെ തന്നെ അവൻ ചോദിച്ചു. " ഇയ്യോ അതിങ്ങ് തന്നേരെ മോനെ സതീഷേട്ടൻ ഇപ്പൊ ഒപ്പിട്ട് തരും. " : സരസ്വതി ഒരു തിടുക്കത്തോടെ കണ്ണന്റെ കയ്യിൽ നിന്ന് പ്രമാണം വാങ്ങി സതീശൻ നേരെ നീട്ടാൻ നിന്നതും കണ്ണന്റെ സ്വരം അവിടെ ഉയർന്നു. " അയാളുടെ മാത്രം അല്ല നിങ്ങളുടെ ഓരോരുത്തരുടെയും ഒപ്പ് ഇതിൽ വേണം. " കണ്ണൻ പല്ല്കടിച്ച് കൊണ്ട് പറഞ്ഞു. അത് കേട്ടതും ഉടനെ ലെച്ചു സരസ്വതിയുടെ കയ്യിൽ നിന്ന് പ്രമാണം വാങ്ങി അതിന്റെ കൂടെ ഉണ്ടായിരുന്ന പേന കൊണ്ട് ഒന്ന് വായിക്കുക പോലും ചെയ്യാതെ ഒപ്പിട്ട് അത് ലതക്ക് കൈ മാറി. ലതയും സരസ്വതിയും എല്ലാം തങ്ങളുടെ ഊഴം കഴിഞ്ഞ് സതീശന് കൈ മാറി. അത് വാങ്ങി ഒപ്പ് ഇടുന്നതിനു തൊട്ട് മുൻപ് അയാൾ ഗൗരിയെ ഒന്ന് തിരിഞ്ഞ് നോക്കി. അവിടെ കണ്ണും നിറച്ച് തന്നിൽ തന്നെ നോട്ടം എറിഞ്ഞ് നിൽക്കുന്നവളെ കണ്ടതും അയാളുടെ കൈ ഒന്ന് വിറച്ചു. തന്നെ എന്നെന്നേക്കുമായി കണ്ണന് തീറെഴുകി കൊടുക്കുന്നത് മനസിനെ പഠിപ്പിക്കാൻ ആണ് മുന്നിൽ നടക്കുന്ന കാഴ്ച തന്നെ അത്രയും കീറി മുറിക്കുന്നത് ആയിരുന്നിട്ടും ഗൗരി തല ഉയർത്തിപിടിച്ച് നിന്നത്. എന്നാൽ സതീശന്റെ നോട്ടം കണ്ടതും അവളുടെ ചുണ്ട് ഒന്ന് വിതുമ്പി പോയി. അതെ സമയം തന്നെ അയാളോട് ഉള്ള ഭയം കാരണം തല താന്ന് പോവുകയും ചെയ്തു. സതീശന്റെ ഭാവം കണ്ട് കണ്ണന്റെ കണ്ണ് ഒന്ന് കുറുകിയപ്പോൾ ബാക്കി ഉള്ളവരൊക്കെ അയാളുടെ ഭവമാറ്റത്തിൽ ആകെ അമ്പരന്ന് നില്കുവാണ്. അവസാന നിമിഷം അയാൾ കാല് മാറുമോ എന്ന് ഓർത്ത് ലതയും സരസ്വതിയും പല്ല്കടിച്ചപ്പോൾ ലെച്ചുവിന്റെ മുഖം പാടെ ഇരുണ്ട് പോയി. മിനിറ്റുകൾ കഴിഞ്ഞിട്ടും അയാളിൽ നിന്ന് പ്രതികരണം ഒന്നും ഇല്ലെന്ന് കണ്ട് കണ്ണൻ എന്തോ പറയാൻ വരുന്നത് കണ്ടതും ലെച്ചു ചാടി എണീറ്റു സതീശൻ അടുത്തേക്ക് ചെന്നു. " അച്ഛാ ഒപ്പ് ഇടുന്നില്ലേ...? പണം വേണ്ടേ..? " : സതീശന്റെ കയ്യിൽ അമർത്തി കൊണ്ട് ലെച്ചു ചോദിച്ചതും. എന്തോ ചിന്തയിൽമുങ്ങി പോയ അയാൾ സ്വബോധം വീണ്ടെടുത്തു. തല ചെരിച്ച് ലെച്ചുവിനെ ഒന്ന് നോക്കിയതും   കണ്ണ് കൊണ്ട് പ്രമാണം കാണിച്ച് കൊടുത്തു. അത് കണ്ടതും ഒരു നിശ്വാസത്തോടെ എന്തോ പറയാൻ ആയി കണ്ണൻ നേരെ തിരിഞ്ഞതും അയാളുടെ കാഴ്ച അവന്റെ മുഖത്ത് എത്തുന്നതിനു മുന്നേ അവന്റെ കയ്യിലെ പൊതിയിലേക്ക് നീണ്ടതും അതുവരെ ഗൗരി എന്ന മകൾക്ക് വേണ്ടി ഉണർന്ന മനസ്സ് അടുത്ത നിമിഷം തന്നെ പണത്തോട് ഉള്ള ആർത്തി നിറഞ്ഞു. അയാൾ പൊടുന്നനെ തന്നെ പ്രമാണം ഒപ്പിട്ട് അതും കൊണ്ട് എണീറ്റ് കണ്ണന് നേരെ നീട്ടി, അയാൾക്ക് പിന്നാലെ തന്നെ ബാക്കി ഉള്ളവരും എണീറ്റു. കണ്ണൻ ഒരു പുച്ഛത്തോടെ അത് വാങ്ങി മടക്കി വെച്ചു. " ഇന്നാ പറഞ്ഞ തുക മുഴുവൻ ഉണ്ട്. ഇനി ഒരു ബന്ധത്തിന്റെ  പേരും പറഞ്ഞ് എന്റെയോ ഇവളുടെയോ നിഴൽ വെട്ടത്ത് പോലും നിങ്ങളെ ആരെയും കണ്ട് പോകരുത്. അത് ഇനി എന്ത് സാഹചര്യം ആണെങ്കിൽ പോലും. മനസ്സിലായോ..? ഹ്മ്മ് എന്നാൽ പൊക്കോ. " : സതീശൻ കയ്യിൽ ഇരുന്ന പൊതി നൽകി കൊണ്ട് എല്ലാരേയും നോക്കി കൊണ്ട് അവൻ പറഞ്ഞ് നിർത്തി. പണം കയ്യിൽ കിട്ടിയതും ഒരു ആർത്തിയോടെ എല്ലാരും അവനെ നോക്കി വെളുക്കനെ ചിരിച്ച് കൊണ്ട് ഇറങ്ങി. അപ്പോഴും ഒരാളുടെയും നോട്ടം ആ തകർന്ന് ഇരിക്കുന്ന പെണ്ണിൽ എത്തിയില്ല. എല്ലരും പോയെന്ന് കണ്ടതും കണ്ണൻ ഗൗരിക്ക് നേരെ തിരിഞ്ഞു. സർവ്വതും തകർന്നവളെ നിൽക്കുന്നവളെ കണ്ടതും അവനിൽ നിന്ന് ഒരു ദീർക്കാശ്വാസം ഉതിർന്ന് വീണു. " ഗൗരി " : താൻ വിളിച്ചിട്ട് കേൾക്കാതെ മറ്റൊരു ലോകത്ത് നിൽക്കുന്നവളെ കണ്ടതും. അവന്റെ മുഖം ഗൗരവത്തിലായി. " ഗൗരി നന്ദ " തന്റെ പേര് ആരോ ഉറക്കെ വിളിക്കുന്നത് കേട്ട് ആണ് ഗൗരി ഞെട്ടി മുഖം ഉയർത്തിയത്. അവിടെ അവളെ തന്നെ നോട്ടം ഏയ്ത് നിൽക്കുന്നവനെ കണ്ടതും ചുറ്റും നോക്കിയതും അവിടം ശൂന്യം ആയിരുന്നു. ' തന്നെ വിറ്റ കാശും കൊണ്ട് പോയി എല്ലാരും ' അത് ഓർമ വന്നതും അവൾ വീണ്ടും വിങ്ങി പൊട്ടി. " ഗൗരി നന്ദ അകത്ത് പോയി വിശ്രമിച്ചോളൂ ഞാൻ ഒന്ന് പുറത്ത് പോകുവാ. ഇവിടെ ഒന്നും ഇല്ലല്ലോ വരുമ്പോൾ കഴിക്കാനും കൂടി വെടിച്ചിട്ട് വരാം. " : അവളുടെ നിൽപ്പ് കണ്ടോ എന്തോ അവനൻ അല്പം സൗമ്യമായി പറഞ്ഞു. ഇത്രയും ഒക്കെ പറഞ്ഞിട്ടും ഒരു അനക്കവും ഇല്ലാത്തവളെ കണ്ടതും നെറ്റി ഒന്ന് തടവി കൊണ്ട് പോകാൻ ആയി ഇറങ്ങി. " ഞാൻ പോകുന്നു, ഉടനെ വരാൻ നോക്കാം കതക് അടച്ചോ. " : അത്രയും പറഞ്ഞ് കതകും ചാരി അവൻ അവിടെ നിന്ന് ഇറങ്ങി. കണ്ണൻ പോയെന്ന് കണ്ടതും അതുവരെ പിടിച്ച് വെച്ച സങ്കടങ്ങൾ എല്ലാം ഒരു പൊട്ടി കരച്ചിലോടെ പുറത്ത് വന്നതും അവൾ ആ ബാഗും നെഞ്ചോട് ചേർത്ത് അവിടെ വെറും നിലത്ത് തന്നെ ഇരുന്നു. എത്ര നേരം ആ ഇരുപ്പ് ഇരുന്നെന്ന് അവൾക്ക് അറിയില്ല. ഏറെ നേരം കരഞ്ഞത് കൊണ്ട് മനസിന് അല്പം ആശ്വാസം കിട്ടിയതും അവൾ പതിയെ അവിടുന്ന് എണീറ്റു. ഉറക്കം ഇല്ലായിമയോ അതോ ഭക്ഷണം നേരെ ചെല്ലാത്തത് കൊണ്ടോ തലയിൽ ആകെ ഒരു മന്ദത തോന്നി അവൾക്ക്. പതിയെ വീഴാതെ വേച്ച് വേച്ച് നടന്ന് കൊണ്ട്  നേരത്തെ ഇറങ്ങി വന്ന മുറിയിലേക്ക് കയറിയതും മുൻവശത്തെ വാതിൽ തുറന്ന് കണ്ണൻ വന്നതും ഒരുമിച്ച് ആയിരുന്നു. " ഗൗരി നന്ദയോട് ഈ കതക് അടക്കാൻ ഞാൻ പറഞ്ഞിട്ട് അല്ലെ പോയത്. എന്നിട്ട് എന്താ ഇത് തുറന്ന് കിടക്കുന്നത്...? " : പൊതുവെ ഉള്ള ഗൗരവത്തിൽ ആണ് അവൻ ചോദിച്ചതെങ്കിലും തന്നോട് ദേഷ്യത്തിൽ വഴക്ക് പറയുന്നത് പോലെ ആണ് അവൾക്ക് തോന്നിയത്. ആ ഭയത്തോടെ തന്നെ മതിലിനോട് ചേർന്ന് നിന്നു. പറഞ്ഞത് കേൾക്കാത്തത്തിന് തന്നെ ഉപദ്രവിക്കുമോ എന്നും അവൾക്ക് പേടി തോന്നി. " ഹ്മ്മ് ഇന്നാ കഴിക്കാൻ ഉള്ളതാ എടുത്ത് കഴിച്ചോണം. ഞാൻ ഇറങ്ങുവാ കതക് അടച്ചോ. " : ഭക്ഷണം അവിടെ ടേബിളിൽ വെച്ച് അതും പറഞ്ഞ് അവൻ തിരിഞ്ഞ് നടന്നു. അവൻ കതക് കടന്ന് പുറത്ത് ഇറങ്ങിയതും ഗൗരി മറ്റൊന്നും ചിന്തിക്കാതെ കതക് അടച്ച് കുറ്റി ഇട്ടു. താൻ ഇറങ്ങിയതിന് പിന്നാലെ കതക് അടഞ്ഞ ശബ്ദം കേട്ടതും തിരിഞ്ഞ് നോക്കാതെ തന്നെ അവന് ആത്മാനിന്ദ തോന്നി. അതെ ഭാവത്തോടെ തന്നെ അവൻ പുറത്തേക്ക് നടന്നു. കതക് അടച്ച് നിന്നവൾ ആ വീട് മുഴുവൻ ഒന്ന് കണ്ണോടിച്ചു. അവസാനം അത് അവൻ കൊണ്ട് വെച്ച പൊതിയും വന്ന് നിന്നതും പതിയെ അതിന് അടുത്തേക്ക് ചുവട് വെച്ച്. അതും കയ്യിൽ എടുത്ത് അവിടെ നിലത്ത് തന്നെ ഇരുന്ന് പൊതി തുറന്നു. നാല് ദോശയും ചമ്മന്തിയും സാമ്പാറും ആയിരുന്നു അതിൽ ഉണ്ടായിരുന്നത്. കൂടെ തന്നെ ഒരു കുപ്പി വെള്ളവും. വിശപ്പിന്റെ വിളി വന്നത് കൊണ്ടും ഇനി താൻ കഴിച്ചില്ലെങ്കിൽ അതിന് ഉപദ്രവിക്കുമോ എന്ന പേടി ഉള്ളത് കൊണ്ടും അവൾ എങ്ങനെ ഒക്കെയോ രണ്ടെണ്ണം കഴിച്ചു. ബാക്കി വന്നത് ആ പൊതിയും തന്നെ മടക്കി വെച്ച് അതും കൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു. ____________________________________________ " എന്താ കണ്ണാ നിന്റെ ഉദ്ദേശം...? എന്ത് ഉദ്ദേശത്തില നീ അവളെ കെട്ടിയെ...? " തുടരും...... #നോവൽ #തുടർകഥ #പ്രണയം #viral
നോവൽ #തുടർകഥ - மறooலlo மறooலlo - ShareChat
Part 20 " കണ്ണാ എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട് " : ഇപ്പോഴും ഗൗരി പോയിടം നിൽക്കുന്നവനെ സാബു വിളിച്ചു. അത് കേട്ടതും ഒരു സംശയഭാവത്തിൽ കണ്ണൻ സാബുവിന് നേരെ തിരിഞ്ഞു. " എടാ ഗൗരി... " സാബു എന്തോ പറയാൻ വന്നതും മുറ്റത് ഓട്ടോ വന്ന് നിൽക്കുന്ന ശബ്ദം കേട്ട് രണ്ട് പേരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു. _______________________________________ ഓട്ടോയിൽ നിന്ന് ഇറങ്ങുന്നവരെ കണ്ടതും രണ്ട് പേരുടെയും മുഖഭാവം മാറി. ഒരാളിൽ അനിഷ്ടം നിറഞ്ഞെങ്കിൽ മറ്റൊരാളിൽ തീർത്തും പുച്ഛം നിറഞ്ഞു. ഓട്ടോയിൽ നിന്ന് ആദ്യം ഇറങ്ങിയത് സതീശൻ ആണ് പിന്നാലെ തന്നെ ബാക്കി ഉള്ളവരും ഇറങ്ങി. എല്ലാരും വീടും പരിസരവും കണ്ട് ആകെ മിഴിച്ച് നില്കുവാണ്. ഒരു പേടിപ്പെടുത്തുന്ന അന്തരീക്ഷം അവർക്ക് അതാണ് തോന്നിയത്. " സരസ്വതി ഗൗരീടെ ബാഗും കൂടി എടുത്തോ ഇനീം മറക്കാൻ നിക്കണ്ട. " : നിരീക്ഷണം കഴിഞ്ഞ് സതീശൻ ആണ് അത് പറഞ്ഞത്. നേരത്തെ ഗൗരി വന്നപ്പോൾ ബാഗ് കൊടുക്കാൻ മറന്ന് പോയി അതാണ് അങ്ങനെ പറഞ്ഞത്. " ഹാ എടുക്കാം " : ഒരു ഉത്സാഹത്തോടെ അവർ മറുപടി നൽകി തിരിഞ്ഞ് ഓട്ടോയിൽ നിന്ന് ബാഗ് എടുത്തു. അത് കണ്ടതും സതീശൻ മുന്നോട്ട് നടന്നു. അയാൾക്ക് പിന്നാലെ ആയി ബാക്കി ഉള്ളവരും. സതീശൻ ഒഴികെ മറ്റ്‌ മൂന്ന് പേരും ഏറെ സംതൃപ്തിയോടെ ആണ് നടക്കുന്നത്. സതീശന് പിന്നെ എന്ത് തന്നെ ആയാലും തനിക്ക് ഒന്നും ഇല്ല എന്ന ഭാവം ആണ്. " ആഹാ സാബു ഇവിടെ ഉണ്ടായിരുന്നോ. ഹാ നിന്റെ ഓട്ടോയിൽ ആയിരിക്കും അല്ലെ ഇവർ വന്നേ. എന്ന നീ വിട്ടോ ഞായറാഴ്ച അല്ലെ ഓട്ടം കളയണ്ട. " : സാബുവിനെ അവിടെ കണ്ട ആശ്ചര്യം ഉണ്ടെങ്കിലും അവനെ എത്രയും പെട്ടന്ന് പറഞ്ഞ് വിടാൻ ഉള്ള തിടുക്കം ആണ് സതീഷനിൽ മുന്നിട്ട് നിന്നത്. അത് എന്തെന്നാൽ കണ്ണനും ആയിട്ടുള്ള ഇടപാട് സാബു അറിയാതെ ഇരിക്കാൻ തന്നെ ആയിരുന്നു. അത് അറിഞ്ഞാൽ താൻ കെട്ടിപ്പൊക്കിയ കള്ളം ഇടിഞ്ഞ് വീഴുകയും തന്നെ മറ്റുള്ളവർ എത്തരത്തിൽ നോക്കും എന്നും സതീശൻ നല്ല ബോധ്യം ഉണ്ട്. " ഹാ ഞാൻ ആണ് ഇവരെ കൊണ്ട് വന്നത്. പിന്നെ കണ്ണൻ എന്റെ സുഹൃത്ത് കൂടി ആണ്. " : സാബു ഒരു താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു. സാബുവിന് സതീശൻ തന്നെ പറഞ്ഞ് വിടാൻ തിടുക്കം കാണിച്ചപ്പോൾ തന്നെ ഗൗരി പറഞ്ഞ് അറിഞ്ഞ കാര്യങ്ങൾ താൻ അറിയാതെ ഇരിക്കാൻ ആണ് എന്ന് മനസ്സിലായി. അതുവരെ സതീശൻ എന്ന വ്യക്തിയോട് ഉണ്ടായിരുന്ന ബഹുമാനം അവന് ആ നിമിഷം നഷ്ടമായി. കൂടാതെ സതീശൻ എന്ന അച്ഛനോട് അടങ്ങാത്ത വെറുപ്പും നിറഞ്ഞു. സതീശന്റെ അവസ്ഥയും മറിച്ചല്ല സാബു കണ്ണന്റെ കൂട്ടുകാരൻ ആണെന്ന് അറിഞ്ഞതെ അയാൾ ആകെ വിളറി വെളുത്തു. കൂടാതെ സാബുവിന്റെ മുഖത്തെ ഭാവം അതിൽ നിന്ന് തന്നെ അവൻ എല്ലാം അറിഞ്ഞിട്ടുണ്ട് എന്ന് അയാൾക്ക് മനസ്സിലായി. എന്നാൽ സാബു പറയുന്നത് കേട്ട് നെറ്റി ചുളിഞ്ഞു നിൽക്കുവാണ് മറ്റ്‌ മൂന്ന് പേർ. സാബുവിനെ പോലെ ഒരു വെക്തി കണ്ണന്റെ കൂട്ടുകാരൻ എന്ന് പറഞ്ഞതാണ് അതിന് കാരണം. " ശെരി കണ്ണാ ഞാൻ എന്ന അങ്ങോട്ട് ഇറങ്ങുവാ. പിന്നെ സമയം പോലെ ഞാൻ ഇങ്ങോട്ട് ഇറങ്ങാം. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മറക്കണ്ട. " : അവിടെ നിൽക്കുന്നവരെ തീർത്തും അവഗണിച്ച് കൊണ്ട് സതീശനെ നോക്കി പുച്ചിച്ച് കൊണ്ട് പോകാൻ ആഞ്ഞതും കണ്ണൻ പിന്നിൽ നിന്ന് വിളിച്ചു. " ഡാ പോകുന്ന വഴി ഈ പോച്ച ഒക്കെ ചെത്താൻ ആരെയെങ്കിലും അറിയാവുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞ് വിട്. " : കണ്ണൻ പൊതുവെ ഉള്ള ഗൗരവത്തിൽ പറഞ്ഞു. " ഹാ ഡാ ഞാൻ നോക്കട്ടെ ഇന്ന് ഞായറാഴ്ച അല്ലെ എല്ലാരും അവധി എടുത്ത് വീട്ടിൽ ഇരുപ്പുണ്ടാകും. ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞ് വിടാം ഇല്ലെങ്കിൽ നാളെത്തേക്ക് പറഞ്ഞ് വെക്കാം.  അത് പോരെ. " : സാബു " ഹ്മ്മ് മതി. " : കണ്ണൻ കണ്ണന്റെ മറുപടി വന്നതും അവനെ മാത്രം നോക്കി ഒന്ന് തല അനക്കി കൊണ്ട് സാബു അവിടെ നിന്നും ഇറങ്ങി. സാബു പോകുന്നതും നോക്കി മുന്നിൽ നിൽക്കുന്നവരെ ഒരു നോട്ടം കൊണ്ട് പോലും ക്ഷണിക്കാതെ അവൻ വീടിന് ഉള്ളിലേക്ക് നടന്നു. കണ്ണൻ കാഴ്ചയിൽ നിന്ന് മറഞ്ഞതും ലെച്ചു ഒരു നിരാശയോടെ മുഖം ചുളിച്ചു. മുൻപ് കണ്ടത് പോലെ അല്ല ഇപ്പൊ അലപം തടി ഒക്കെ മുറിച്ചിട്ടുണ്ട്, മുടി ഇപ്പോഴും പഴയത് പോലെ തന്നെ. തടി പകുതി പോയതും മുഖം ഒന്നും കൂടി തിളങ്ങിയത് പോലെ. നല്ല ഉയരവും നല്ല ഫിറ്റ്‌ ബോഡിയും ആണ് അവൻ. മറ്റ്‌ തെമ്മാടികളെ പോലെ ഉരുണ്ട ശരീരമോ കുടവയറോ ഒന്നും അവന് ഇല്ല. താരതമ്യം ചെയ്‌താൽ സൗന്ദര്യം കൊണ്ട് ശ്രീയെക്കാളും ഒരു പടി മുന്നിൽ തന്നെയാണ് കണ്ണൻ. ഇതുപോലെ ഒത്ത ഒരു പുരുഷനെ ഗൗരിക്ക് കിട്ടിയതിൽ നല്ല നീരസം ലെച്ചുവിന് ഉണ്ടെങ്കിലും അവന്റെ നടപ്പ് ശെരിയല്ല എന്നതാണ് അവൾക്ക് ആകെ സമാധാനം. " നമ്മൾ എന്താ വലിഞ്ഞ് കേറി വന്നവർ ആണോ ഇങ്ങനെ തന്നെ നിർത്താൻ അവന് എന്താ നമ്മളെ ഒന്ന് അകത്തേക്ക് ക്ഷണിച്ചാൽ. " : കണ്ണൻ ഒന്നും പറയാതെ കയറിപോയത് ഇഷ്ടപ്പെടാതെ ലത പറഞ്ഞു. " ഓ ഈ അമ്മ, നമ്മൾ ഇനി വിളിച്ചിട്ട് ഒക്കെ വേണോ അകത്ത് കയറാൻ അതായിരിക്കാം അവൻ അങ്ങനെ ചെയ്തത്. ഇനി അല്ലെങ്കിൽ തന്നെ നമ്മൾ ഇവിടെ സംബന്ധം കൂടാൻ വന്നത് ഒന്നും അല്ലല്ലോ. " : സരസ്വതി ഒരു പുച്ഛത്തോടെ പറഞ്ഞു. " നിങ്ങൾ അതും ഇതും പറഞ്ഞ് നിൽക്കാതെ വാ നമ്മൾക്ക് അകത്തോട്ടു കയറാം. " : ഗൗരിയുടെ അവസ്ഥ അറിയാൻ തിടുക്കത്തോടെ ലെച്ചു അതും പറഞ്ഞ് ഉള്ളിലേക്കു നടന്നു. അവൾക്ക് പുറകെ തന്നെ ഒന്ന് നിശ്വസിച്ച് കൊണ്ട് ബാക്കി ഉള്ളവരും അകത്തേക്ക് കയറി. __________________________________________ അകത്തേക്ക് കയറിയ കണ്ണൻ ചുറ്റും നോക്കിയെങ്കിലും പ്രതീക്ഷിച്ച ആളെ കാണാതെ വന്നതും നെറ്റി ഒന്ന് ചുളിഞ്ഞ് മുറിയിലേക്ക് നടക്കാൻ ഒരുങ്ങിയതും മുറിയിൽ നിന്ന് ഇറങ്ങി വരുന്നവനെ കണ്ട് അവിടെ തന്നെ നിന്നു ഗൗരിയുടെ അവസ്ഥയും മറിച്ചല്ല വീട് എല്ലാം ഒന്ന് നോക്കീം കണ്ടും വരുന്നതായിരിന്നു അവൾ. ഇത്രയും നേരം ആരെങ്കിലും ഒക്കെ കൂട്ടിന് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താനും ഇയാൾ ഈ വീട്ടിൽ ഒറ്റക്കാണ് എന്ന ബോധം വന്നതും ഹൃദയം ഒരു നിമിഷം കൊണ്ട് കുതിച്ച് ഉയർന്നു. ഇപ്പൊ കരയും എന്ന അവസ്ഥ ആയിട്ടുണ്ട് അവൾ. കൂടാതെ അവളെ തന്നെ നോട്ടം ഇട്ട് നിൽക്കുന്നവനെ കണ്ടതും ഭയം ഒന്ന് ഏറി പോയി. അവന്റെ നോട്ടം ഒഴിവാക്കാൻ തിരികെ മുറിയിലേക്ക് തന്നെ പോകാൻ നിന്നപ്പോഴാണ് അകത്തേക്ക് കയറി വരുന്ന ലെച്ചുവിനെ അവൾ കണ്ടത്. ലെച്ചുവിനെ അവിടെ കണ്ടതും ഒരു ആശ്വാസവും സന്തോഷവും അവളിൽ ഉടലെടുത്തതെങ്കിലും. അവർ എന്തിനാണ് ഇവിടെ വന്നത് എന്ന ഓർമ വന്നതും അടുത്ത നിമിഷം തന്നെ ആ സന്തോഷം കെട്ട് പോയി. ലെച്ചുവിന് പിന്നാലെ തന്നെ വീട്ടിലേക്ക് കയറി വരുന്നവരെ കണ്ടതും അവൾ ഒരു മൂലയിലേക്ക് ഒതുങ്ങി നിന്നു. ചെറിയമ്മയുടെ കയ്യിൽ ഇരിക്കുന്ന തന്റെ ബാഗ് കണ്ടതും പതിയെ ചെറിയമ്മേടെ അടുത്തേക്ക് ചെന്ന് അത് കയ്യിൽ വാങ്ങി. " എന്താടീ നിനക്ക് കല്യാണം കഴിഞ്ഞപ്പോ തുണി ഒന്നും വേണം എന്ന് ഇല്ലേ. അതോ തുണി ഒന്നും ഉടുക്കാതെ നടക്കാൻ ആയിരുന്നോ ഉദ്ദേശം. അതാണോ ഇതൊന്നും എടുക്കാതെ ഇങ്ങ് പോന്നത്. " : കിട്ടിയ അവസരം മുതലാക്കിയ പോലെ ചെറിയമ്മ ഒരു പുച്ഛത്തോടെ പറഞ്ഞു. എന്നാൽ ഇത് കേട്ടതും ആൾക്കൂട്ടത്തിന് നടുവിൽ വിവസ്ത്രയായി നിൽക്കുന്നത് പോലെയാണ് അവൾക്ക് തോന്നിയത്. കണ്ണ് ഒക്കെ നിറഞ്ഞു വന്നു. അത് മറ്റാരും കാണാതെ ഇരിക്കാൻ വേണ്ടി കയ്യിൽ ബാഗും പിടിച്ച് തല കുനിച്ച് നിന്നു. ഇതൊക്കെ കണ്ട് അവരെ എല്ലാവരെയും ഒന്ന് നോക്കി കൊണ്ട് കണ്ണൻ നേരത്തെ ഗൗരി ഇറങ്ങി വന്ന മുറിയിലേക്ക് കയറി. " എടി പെണ്ണെ പോയി ഞങ്ങൾക്ക് എല്ലാവർക്കും ഒരു ഗ്ലാസ്‌ ചായയോ വെള്ളമോ എന്താന്ന് വെച്ചാൽ കൊണ്ട് വാ. " : കണ്ണൻ പോയി എന്ന് കണ്ടതും ലത അതും പറഞ്ഞ് അടുത്ത് കണ്ട കസേരയിൽ ഇരുന്നു. പിന്നാലെ തന്നെ മറ്റുള്ളവരും അവിടെ ഉള്ള പഴയ സെറ്റിയിലും കസേരയിലും ഓംകെ ആയി ഇരുന്നു. " അ.. അത് പിന്നെ അമ്മമ്മേ ഇവിടെ അങ്ങനെ ഒന്നും ഇല്ല. നേരത്തെ ഞാൻ അടുക്കളയിൽ കയറിയപ്പോൾ ഒന്നും കണ്ടില്ല. " : നന്നേ അടഞ്ഞ് പോയ ശബ്ദത്തിൽ അവൾ പറഞ്ഞു. അത് കേട്ടതും ലതയും സരശ്വതിയും പരസ്പരം ഒന്ന് നോക്കി ഊറി ചിരിച്ചു. സതീഷനും ലെച്ചുവും ആ വീട് മുഴുവൻ പഠിക്കുന്ന തിരക്കിലായിരുന്നു. അൽപ സമയത്തിന് ഉള്ളിൽ തന്നെ കണ്ണൻ തിരികെ വന്നു. അവന്റെ കയ്യിൽ ഒരു പൊതിയും കുറച്ച് പേപ്പറും ഉണ്ടായിരുന്നു. അവനെ കണ്ടതും ഗൗരി ഒന്നും കൂടി പതുങ്കി മതിലിനോട് ചേർന്ന് നിന്നു. അവളെ ഒന്ന് നോക്കി അവൻ മറ്റുള്ളവരുടെ അടുത്തായി വന്ന് നിന്നു. എല്ലാവരുടെയും നോട്ടം അവന്റെ കയ്യിൽ ഇരിക്കുന്ന പൊതിയിൽ തന്നെ ആയിരുന്നു. അത് തങ്ങൾക്കുള്ള പണം ആണെന്നുള്ള തിരിച്ചറിവ് അവരിൽ അഹങ്കാരവും സന്തോഷവും നിറഞ്ഞു. " ഇന്നാ ഇതിൽ നിങ്ങളുടെ എല്ലാവരുടെയും ഒപ്പ് വേണം. " : പെട്ടന്ന് അവിടെ കണ്ണന്റെ ഗൗരവമാർന്ന ശബ്ദം ഉയർന്നതും അത് വരെ ആർത്തിയോടെ അവന്റെ കയ്യിലെ പൊതിയും നോക്കി നിന്നവരുടെ നെറ്റി ഒന്ന് ചുളിഞ്ഞു. " ഓപ്പോ?  എന്തിന്?  ഞങ്ങളുടെ ഒപ്പ് ലഭിക്കാൻ മാത്രം ഇതിൽ എന്താ ഉള്ളത്? " : കണ്ണൻ നീട്ടി പിടിച്ച് ഇരിക്കുന്നത് ഒരു പ്രമാണം ആണെന്ന് കണ്ടതും ഒരു ഞെട്ടലോടെ സതീശൻ ആണ് അത് ചോദിച്ചത്. അയാളുടെ ചോദ്യം കേട്ടതും അവൻ തല ചെരിച്ച് ഇപ്പോഴും തലയും താഴ്ത്തി നിൽക്കുന്നവളെ ഒന്ന് നോക്കി കൊണ്ട് അവർക്ക് നേരെ തിരിഞ്ഞു. " ഈ നിൽക്കുന്ന ഗൗരി നന്ദ എന്ന പെണ്ണിനെ എനിക്ക് കെട്ടിച്ച് തന്നത് നിങ്ങളുടെ എല്ലാവരുടെയും പൂർണ സമ്മതത്തോടെ ആണെന്നും, കല്യാണം കഴിഞ്ഞതോടെ നിങ്ങൾ എന്നിൽ നിന്ന് എട്ട് ലക്ഷം കൈ പറ്റുന്നു എന്നും അതോടു കൂടി നിങ്ങളും ഇവളും ഞാനും ആയി യാതൊരു വിധ ബന്ധവും ഇല്ല എന്നും. നാളെ ഒരു കാലത്ത് നിങ്ങൾ ഇത് എന്റെ മോൾ ആണ് മരുമോൻ ആണ് എന്ന് പറഞ്ഞ് വരില്ല എന്നെല്ലാം ആണ് ഈ പ്രമാണത്തിൽ എഴുതിയിരിക്കുന്നത്. ഇതിൽ ഒപ്പിട്ടാൽ നിങ്ങൾക്ക് ഈ പണവും ഞാൻ തരും. " തുടരും...... #നോവൽ #തുടർകഥ #പ്രണയം #viral #trending
നോവൽ #തുടർകഥ - மறooலlo மறooலlo - ShareChat
Hii guys ഇത് കഥ അല്ലാട്ടോ ഒരു കാര്യം അറിയാൻ ആണേ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്. ഞാൻ ഇട്ട കഴിഞ്ഞ part എനിക്ക് 0 വ്യൂസും, ലൈകും ഷെയറും ആണ് കാണിക്കുന്നത് പിന്നെ ആ പോസ്റ്റ്‌ ഇട്ട ദിവസം ആരോ സ്റ്റിക്കർ കമന്റ്‌ ഇട്ടത് ഞാൻ കണ്ടായിരുന്നു. പിന്നീട് നോക്കുമ്പോൾ അതും 0 ആണ് കാണിക്കുന്നത്. എന്ത പറ്റിയത് എന്ന് എനിക്ക് അറിയില്ല, എന്റെ sc യുടെ പ്രശ്നം ആണെന്ന് കരുതി log ഔട്ട്‌ ഒക്കെ ചെയ്ത് നോക്കി. എന്നിട്ടും ഇത് തന്നെയാ അവസ്ഥ. ഇനി ആ പോസ്റ്റിന്റെ മാത്രം പ്രശനം ആണോ എന്ന് അറിയില്ല. അതുകൊണ്ട് എല്ലാരും ഈ പോസ്റ്റിന് എന്തെങ്കിലും കമന്റ്‌ ഇടണേ. ഇതിന് പ്രശനം ഒന്നും ഇല്ലെങ്കിൽ ഇന്ന് അല്ലെങ്കിൽ നാളെ തന്നെ അടുത്ത part തരാം ❤️🙂🫂 പ്രതിലിപ്പിയിൽ ഞാൻ അടുത്ത part ഇട്ടിട്ടുണ്ട് ഇതിൽ ഇങ്ങനെ ഒരു പ്രശനം ഉള്ളത് കൊണ്ട് ആണ് ഇത്രയും വൈകിയത്. #നോവൽ #തുടർകഥ #pranayam
നോവൽ #തുടർകഥ - மறooலlo மறooலlo - ShareChat
Part 19 അത് വരെ അടങ്ങി നിന്ന കണ്ണുനീർ അവളിൽ വീണ്ടും സ്ഥാനം പിടിച്ചു. അവൾ ഒരിക്കൽ കൂടി ഒന്ന് തിരഞ്ഞ് നോക്കി വർദ്ധിക്കുന്ന ഹൃദയമിടിപ്പോടെ അവൾ ഓട്ടോയിൽ കയറി. അവൾക്ക് പിന്നാലെ അവനും കയറിയതും അവരെ വഹിച്ച് കൊണ്ട് അത് അവന്റെ വീട് ലക്ഷ്യമാക്കി മുന്നോട്ട് കുതിച്ചു. ___________________________________________ "എന്താ സതീഷേട്ടാ അവൻ പറഞ്ഞിട്ട് പോയെ." : കണ്ണനും ഗൗരിയും പോയതും സരസ്വതി സതീശന്റെ അടുത്തേക്ക് വന്ന് കൊണ്ട് ചോദിച്ചു. അപ്പോഴേക്കും ലെച്ചുവും ലതയും അവരുടെ അടുത്തേക്ക് എത്തി. "ഏഹ്ഹ് ഹാ അവൻ അവന്റെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ഇവിടെ ഇപ്പൊ ആളുകൾ ഒത്തിരി ഇല്ലേ അതായിരിക്കാം." : സതീശൻ ചുറ്റും കണ്ണോടിച്ച് കൊണ്ട് പറഞ്ഞു. "ആണോ എങ്കിൽ ഇനി സമയം കളയണ്ട നിങ്ങൾ ഞങ്ങളെ വീട്ടിലോട്ട് ആക്കിയിട്ട് പോയി വാങ്ങിച്ചിട്ട് വാ" : സരസ്വതി ഒരു തിടുക്കത്തോടെ പറഞ്ഞു "ഞാൻ മാത്രം ചെന്നാൽ പോര നിങ്ങൾ എല്ലാരും ആയിട്ട് ചെല്ലാൻ ആണ് അവൻ പറഞ്ഞെ " : സതീശൻ അവരെ മൂന്ന് പേരെയും നോക്കി കൊണ്ട് പറഞ്ഞു. " ഏഹ്ഹ് പൈസ വേടിക്കാൻ എന്തിനാ ഇപ്പൊ ഞങ്ങൾ എല്ലാവരും. " : ലതയാണ് ചോദിച്ചത് സരസ്വതിക്കും ലെച്ചുവിനും അതെ സംശയം തന്നെയാണ്. "അതൊന്നും എനിക്ക് അറിയില്ല അമ്മേ, നിങ്ങളെ എല്ലാരേയും കൂട്ടി കൊണ്ട് ചെല്ലാൻ അവൻ പറഞ്ഞു. എന്തായാലും നമ്മൾക്ക് പോയി നോക്കാം. വാ വന്ന് വണ്ടിയിൽ കേറ് നിങ്ങൾ." : സതീശൻ ഒരു നിശ്വാസത്തോടെ പറഞ്ഞ് കൊണ്ട് അയാളുടെ ഓട്ടോയുടെ അടുത്തേക്ക് നടന്നു. പുറകെ ഒരു സംശയഭാവത്തിൽ അവരും പിന്നാലെ നടന്നു. ലെച്ചുവിന് ആണ് ആവേശം കൂടുതൽ അത് പക്ഷെ പൈസ ഓർത്ത് ആയിരുന്നില്ല, കണ്ണൻ ഒരു കാട്ടുമുക്കിൽ വാടകക്ക് ആണ് താമസം എന്ന് കൂട്ടുകാർ പറഞ്ഞ് അവൾക്ക് അറിയാമായിരുന്നു. അത് എന്തായാലും അത്ര നല്ല വീട് ഒന്നും ആയിരിക്കില്ല എന്ന് അവൾക്ക് അറിയാം, മാത്രവുമല്ല ഗുണ്ടയ്ക്ക് ഒക്കെ ആരാ നല്ല വീട് കൊടുക്കുക. ഓരോന്ന് ചിന്തിച്ച് നടക്കുമ്പോഴാണ് ചുറ്റും ഉള്ളവർ പറയുന്നത് അവളുടെ കാതിൽ പതിയുന്നത്. "എന്നാലും എന്റെ സുമേ ആ പെണ്ണ്  ഇങ്ങനെ ഒക്കെ കാണിക്കും എന്ന് ആര് കണ്ടു. അതിയാൻ വന്ന് പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചില്ല, പക്ഷെ ഇപ്പൊ കണ്ടില്ലേ" : ചുറ്റുവട്ടത്തുള്ള ആരോ കൂടെ ഉണ്ടായിരുന്നവരോട് പറഞ്ഞു. "അതല്ലേ രാവിലെ ഞാൻ ഇവിടെ തൊഴാൻ വന്നപ്പോഴാ ആ സതീഷനും കുടുംബവും വന്നത്, എല്ലാരും കൂടി കെട്ടി ഒരുങ്ങി വരുന്നത് കണ്ടപ്പോഴേ എനിക്ക് എന്തോ വശപെഷക് തോന്നിയത. ആ പെണ്ണ് ആണെങ്കിലോ ആരെയും നോക്കുന്നത് പോലും ഇല്ല. ഏട്ടൻ പോയി കാര്യം തിരക്കിയപ്പോഴല്ലേ അറിഞ്ഞത്. ആദ്യം ഞങ്ങൾക്കും വിശ്വസിക്കാൻ പറ്റിയില്ല. ആ കണ്ണൻ വല്ല പണിയും ഒപ്പിച്ചതായിരിക്കും എന്ന കരുതിയെ. പക്ഷെ ഇപ്പൊ കണ്ടില്ലേ രണ്ടും കൈ പിടിച്ച് വരുന്നത്. അപ്പൊ കേട്ടത് ഒക്കെ ഉള്ളത് തന്നെയാ. ചുമ്മാതല്ല സതീശൻ ഇതിന്റെ പഠിപ്പ് അവസാനിപ്പിച്ചെ, മിണ്ടാപൂച്ചയെ പോലെ ഇരുന്നിട്ട് അല്ലയോ കലം ഉടച്ചത്. എന്തായാലും കറക്കാരെ എല്ലാം വിളിപ്പിച്ച് ഒരു മീറ്റിംഗ് വെപ്പിക്കണം, ഇതൊന്നും ഇവിടെ വാഴിക്കാൻ പറ്റില്ല നമ്മളുടെ പിള്ളേരും വളരുന്നതല്ലേ. രണ്ടിനേം എങ്ങനെ എങ്കിലും നാട് കിടത്തണം." : സുമ ഇതിനൊരു തീർപ്പ് എന്നാവണം പറഞ്ഞു. ഇതൊക്കെ കേട്ട് നിന്ന പലരും പല അഭിപ്രായങ്ങൾ കൊണ്ട് അവർക്ക് ചുറ്റും കൂടി. എന്നാൽ ഇതൊക്കെ കേട്ട് സംതൃപ്തിയോടെ ലെച്ചു ഓട്ടോയിൽ കയറി. എല്ലാരും കയറിയതും സതീശൻ വണ്ടി എടുത്തു. അപ്പോഴും ഗൗരി എന്ന പെണ്ണിനെ വാക്കുകൾ കൊണ്ട് കളങ്കപെടുത്തുന്ന തിരക്കിലാണ് മറ്റുള്ളവർ. _____________________________________________ എത്ര തടഞ്ഞിട്ടും വീണ്ടും വീണ്ടും അവളിൽ നിന്ന് നിർത്താതെ കണ്ണുനീർ ഒഴുകി കൊണ്ട് ഇരുന്നു. താൻ പോകാൻ നേരം പോലും അച്ഛൻ ഒരു നോക്ക് കൊണ്ട് പോലും തന്നെ കടക്ഷിച്ചില്ലല്ലോ. അവളുടെ ഉള്ളിലെ മകൾ ആകെ പുകഞ്ഞ് തുടങ്ങി. ഇറങ്ങാൻ നേരം തന്നെ വിട്ട് കിട്ടുന്ന കാശിനെ കുറിച്ച് അച്ഛൻ ചോദിച്ചത് ഓർമ വന്നതും അവൾക്ക് സ്വയം പുച്ഛം തോന്നി. ഇടക്ക് അടുത്ത് ഇരിക്കുന്നവനെ നോക്കിയതും പുറത്തോട്ട് നോക്കി ഇരിക്കുന്നത് കണ്ട് കണ്ണ് അമർത്തി തുടച്ച് ഒരു ആശ്വാസതത്തോടെ സീറ്റിലേക്ക് ചാഞ്ഞ് കണ്ണും അടച്ച് ഇരുന്നു. ഇനി ഈ മനുഷ്യനിൽ നിന്ന് തനിക്ക് ഒരു മോചനം ഇല്ലെന്ന് അറിയാം. ഒരു തുള്ളി പോലും പരിഗണന തന്നില്ലെങ്കിലും ദ്രോഹിക്കാതെയും അവരൊക്കെ പറയുന്ന പോലെ മറ്റ്‌ ഉദ്ദേശങ്ങൾ ഒന്നും അവന് ഉണ്ടാക്കല്ലേ എന്ന് അവൾ ആ നിമിഷം ഉള്ള കൊണ്ട് പ്രാർത്ഥിച്ചു. ഒരു ഇരുപത് ഇരുപത്തഞ്ചു മിനിറ്റ് കഴിഞ്ഞതും വണ്ടി എവിടെയോ നിർത്തിയത് അറിഞ്ഞാണ് കണ്ണ് തുറന്നത്. കൂടെ ഉണ്ടായിരുന്നവൻ ഇറങ്ങിയത് അറിഞ്ഞതും പതിയെ സാരി ഒതുക്കി പിടിച്ച് അവളും ഇറങ്ങി. എന്നാൽ ഓട്ടോയിൽ നിന്ന് ഇറങ്ങിയതും മുന്നിൽ കാണുന്ന കാഴ്ചയിൽ കണ്ണ് മിഴിഞ്ഞ് പോയി. ഒരു പ്രേതലയം പോലെ ഒരു വീട്. ഫ്രണ്ട് ഭാഗം തുറന്ന് കിടക്കുവാണ് ഗേറ്റ് ഇല്ല. ചെറിയ ഓട് ഇട്ട ഒറ്റ നില വീട് ആണെങ്കിലും ചുറ്റും അത്യാവശം സ്ഥലം ഉണ്ട്, പക്ഷെ എങ്കിൽ അത് മുഴുവൻ കാട് പിടിച്ച് കിടക്കുവാണെന്ന് സാരം. പോച്ചയും വൃക്ഷങ്ങളും കൊണ്ട് നിറഞ്ഞതിനാൽ തന്നെ വീട് നിക്കുന്നിടം ആകെ ഇരുണ്ട് മൂടി കിടപ്പുണ്ട്. പോച്ച ഒക്കെ വളർന്ന് തന്റെ കാൽ മുട്ടിന് അത്രേം ഉണ്ട് ഇതിന് ഇടക്ക് ഇനി എന്തെങ്കിലും ജന്തുക്കൾ കണ്ടില്ലെങ്കിലേ അത്ഭുതം ഉള്ളു എന്ന് അവൾ ഓർക്കാതെ ഇരുന്നില്ല. തൊട്ട് അടുത്ത് ഒന്നും അതികം വീടുകൾ ഇല്ല. രണ്ട് മിനിറ്റ് നടന്നാൽ കുറച്ച് ഒക്കെ വീടുകൾ ഉണ്ട് താനും. ചുരുക്കി പറഞ്ഞാൽ പുറത്ത് നിന്ന് ആര് കണ്ടാലും അല്പം പേടി പെടുത്തുന്ന അന്തരീക്ഷം ആണ് ആ വീടിന് ഉള്ളത് ആര് കണ്ടാലും ഒന്ന് കയറാൻ മടിക്കും. "പെങ്ങളെ" വീടും പരിസരവും നിരീക്ഷിക്കുന്നതിന് ഇടയിൽ ആണ് ഓട്ടോ ഓടിച്ച സാബു ഇക്ക വിളിക്കുന്നത്. അച്ഛന്റെ സ്റ്റാൻഡിൽ കിടക്കുന്നത് കൊണ്ടും അവിടെ പരിസരത്ത് താമസം ആയത് കൊണ്ടും ഇക്കയെ നേരത്തെ പരിചയം ഉണ്ട്. കാണുമ്പോൾ ഒരു പുഞ്ചിരിയിൽ ഒതുക്കുന്ന പരിചയം. ഇക്കയുടെ ഓട്ടോയിൽ ആയിരിക്കാം ഞങ്ങൾ വന്നത് അവൾ ഊഹിച്ചു, അല്ലാതെ അതൊന്നും അപ്പൊ നോക്കാൻ പറ്റിയ സാഹചര്യം ആയിരുന്നില്ലല്ലോ. "പെങ്ങളെ, എന്താ ഇങ്ങനെ നോക്കി നിൽക്കുന്നെ വായോ വീട്ടിലേക്ക് കയറാം ദേ അവൻ പോയി." : സാബുക്കയുടെ ശബ്ദം ആണ് എന്നെ തിരിച്ച് ബോധത്തിൽ കൊണ്ട് വന്നത്. സാബുക്ക പറഞ്ഞത് കേട്ട് കൂടെ ഉള്ളവനെ നോക്കിയത് അയാൾ നിന്നിടം ശൂന്യം. ഒരു നിശ്വാസത്തോടെ സാബുക്കയെ നോക്കിയതും. വായോ എന്നും പറഞ്ഞ് കൂടെ നടന്ന്. നടക്കുമ്പോൾ ഒക്കെ താൻ വളരെ സൂക്ഷിച്ച് ചുറ്റുപാടും നിരീക്ഷിച്ച് ആണ് നടന്നത്. വല്ല ഇഴജന്തുക്കൾ ഉണ്ടോ എന്ന് അറിയില്ലല്ലോ. "മോളെ, നിന്റെ അവസ്ഥ എനിക്ക് മനസിലാകും. നിനക്ക് ഒട്ടും അംഗീകരിക്കാൻ കഴിയാത്ത കാര്യം ആണ് നടന്നത് എന്നും എനിക്ക് അറിയാം. എങ്കിലും പറയുവാ അവൻ ഈ കാണുന്ന അത്ര കുഴപ്പക്കാരൻ ഒന്നും അല്ല ഉള്ളിന്റെ ഉള്ളിൽ എവിടെ ഒക്കെയോ അല്പം നന്മ ഉണ്ട്. ശെരിയും തെറ്റും പറഞ്ഞ് കൊടുക്കാനോ തെറ്റ് കണ്ടാൽ ശാസിക്കാനോ നമ്മളെ പോലെ ആരും ഇല്ലല്ലോ അവന്. അതായിരിക്കാം അവൻ ഇങ്ങനെ ഒക്കെ ആയി തീർന്നത്, ആയിരിക്കാം എന്ന് അല്ല അത് തന്നെയല്ലേ കാരണം. ഹ്മ്മ് ഇന്നലെ വരെ തോന്നിയത് പോലെയാ അവൻ നടന്നിരുന്നെ പക്ഷെ ഇന്ന് മുതൽ അങ്ങനെ അല്ലല്ലോ ഇപ്പൊ ഒരു കൂട്ട് ഒക്കെ വന്നില്ലേ ഇനി സ്വയം മാറിക്കോളും എനിക്ക് അതിൽ വിശ്വാസം ഉണ്ട്. മോൾ പേടിക്കണ്ട എല്ലാം ശെരി ആകും. നീ പ്രാർത്ഥിക്കുന്ന ദൈവം വെറുതെ ആയിരിക്കില്ല നിന്നെ അവന്റെ കയ്യിൽ ഏൽപ്പിച്ചത്." അതും പറഞ്ഞ് സാബുക്ക മുന്നോട്ട് നടക്കാൻ ഒരുങ്ങിയതും എന്റെ മറുപടി കേട്ട് പിടിച്ച് കെട്ടിയത് പോലെ അവിടെ നിന്നു. "എന്താ നീ പറഞ്ഞെ." : ഒരു സംശയത്തോടെ എന്റെ നേരെ തിരിഞ്ഞ് കൊണ്ട് സാബുക്ക ചോദിച്ചു. "ദൈവം ഒന്നിപ്പിച്ചത് അല്ല സാബുക്ക ഞങ്ങളെ, പൈസ കൊടുത്ത് വാങ്ങിയ ബന്ധം ആണ് ഞങ്ങളുടേത്. കല്യാണത്തിന് എനിക്ക് സമ്മതം അല്ല എന്ന് പറഞ്ഞപ്പോൾ പറഞ്ഞ തുകയേക്കാൾ കൂടുതൽ തരാം എന്ന് എന്റെ അച്ഛനോട് പറഞ്ഞ് വെറും വിലക്ക് വാങ്ങിയ ഭാര്യ മാത്രം ആണ് ഞാൻ." അതും പറഞ്ഞ് പോച്ച ഇല്ലാത്ത ഭാഗത്ത് കൂടി മുന്നിലേക്ക് നടന്നു. അപ്പോഴും കേട്ട കാര്യത്തിന്റെ ഞെട്ടലിൽ നിൽക്കുകയാണ് സാബു. പിന്നെ ബോധം വന്നത് പോലെ അവനും ഗൗരിക്ക് പിന്നാലെ നടന്ന് വീടിന് മുന്നിൽ എത്തി. എന്ത് കൊണ്ടോ ഇപ്രാവശ്യം അവന് ഗൗരിയെ ആഭിമുകീകരിക്കാൻ ബുദ്ധിമുട്ട് തോന്നി. എന്തായാലും ഇതിനെ കുറിച്ച് കണ്ണനോട് സംസാരിക്കണം എന്ന് തന്നെ അവൻ തീരുമാനിച്ചു. എപ്പോഴൊക്കെയോ കണ്ണന്റെ ഉള്ളിലെ നന്മ മനസ്സിലായത് കൊണ്ടാവാം അവന് ഒരു കുടുംബം ആയി കാണാൻ സാബു എന്ന സുഹൃത്ത് അത്രയും ആഗ്രഹിച്ചിരുന്നു. സാബു ചുറ്റും കണ്ണൻ വേണ്ടി കണ്ണോടിച്ചപ്പോൾ ആണ് വീടിന് സൈഡിൽ നിന്ന് വരുന്നവനെ കണ്ടത്. അല്പം മുൻപ് ഗൗരി പറഞ്ഞത് ഓർമ വന്നതും അവന്റെ മുഖത്ത് നീരസം നിറഞ്ഞു. അവന്റെ കണ്ണ് എന്നാൽ ഗൗരിയിൽ മാത്രം തറഞ്ഞ് നിന്നു. വീട് മുഴുവൻ കണ്ണോടിച്ച് നോക്കുമ്പോൾ ആണ് സൈഡിൽ നിന്ന് തന്റെ നേരെ വരുന്ന അയാളെ കണ്ടത്. അപ്പോഴേക്കും തന്റെ തല താന്ന് പോയി. പേടി ഉണ്ടെങ്കിലും സാബു ഇക്ക ഉണ്ടല്ലോ എന്ന ചെറിയ ആശ്വാസം നിറഞ്ഞു. തന്റെ അടുത്ത് വന്നിട്ട് കുറച്ചു നേരം കഴിഞ്ഞിട്ടും അനക്കം കാണാതെ വന്നതും പതിയെ തല ഉയർത്തി നോക്കി. അതിന് കാത്ത് നിന്നവണ്ണം ഒരു താക്കോൽ തനിക്ക് നേരെ നീട്ടി. "ഇന്നാ വീടിന്റെ താക്കോൽ, അകത്ത് കേറി ഇരുന്നോ." : സൗമ്യമായി എന്നാൽ തെല്ലും ഗൗരവം വിടാതെ ഉള്ള പറച്ചിൽ. അത് കേട്ടതും എന്റെ ഉള്ളം ഒന്ന് അതിശയിച്ചു. പതിയെ വിറയാർന്ന കൈകളോട് ആ താക്കോൽ വേടിച്ചതും അയാളുടെ കയ്യുടെ സ്പർശം അറിഞ്ഞതും ഒരു പിടച്ചിലോടെ അതും വാങ്ങി വാതിലിൻ അടുത്തേക്ക് എത്തി. പൂട്ട് തുറക്കുമ്പോൾ തന്റെ മനസ്സ് ആകെ കലങ്ങി മറിഞ്ഞു. ഇനി എന്തൊക്കെ താൻ അനുഭവിക്കണം. ' ദേവി എന്നെ കാത്തോണേ, എനിക്ക് ഇത് പറയാൻ ഇന്ന് നീ അല്ലാതെ ആരും ഇല്ല. ' ഉള്ളിൽ ദേവിയോടെ കേണു. പൂട്ട് തുറന്ന് അകത്ത് കയറുന്നതിനു മുന്നേ ഒന്ന് കൂടി തിരിഞ്ഞ് നോക്കിയതും തന്നിൽ തന്നെ നോക്കി നിൽക്കുന്നവരെ കണ്ടതും പെട്ടന്ന് തന്നെ നോട്ടം മാറ്റി ഉള്ളിലേക്ക് വലിഞ്ഞു. ___________________________________________ " കണ്ണാ എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട് " : ഇപ്പോഴും ഗൗരി പോയിടം നിൽക്കുന്നവനെ സാബു വിളിച്ചു. അത് കേട്ടതും ഒരു സംശയഭാവത്തിൽ കണ്ണൻ സാബുവിന് നേരെ തിരിഞ്ഞു. " എടാ ഗൗരി... " സാബു എന്തോ പറയാൻ വന്നതും മുറ്റത് ഓട്ടോ വന്ന് നിൽക്കുന്ന ശബ്ദം കേട്ട് രണ്ട് പേരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു. തുടരും...... #നോവൽ #തുടർകഥ #പ്രണയം #viral #trending
നോവൽ #തുടർകഥ - மறooலlo மறooலlo - ShareChat
"ദേവിയെ മനസ്സിൽ ദ്യാനിച്ച് ആ താലി അങ്ങട് കെട്ടി കൊടുക്കുക" : പൂജാരി പറയുന്നത് ഏതോ ഗുഹയിൽ എന്നത് പോലെ തന്റെ ചെവിയിൽ പതിഞ്ഞു. ______________________________________________ അടുത്ത് സാമിഭ്യം അറിഞ്ഞതും കണ്ണുകൾ ഇറുക്കി അടച്ചു. കഴുത്തിൽ സ്പർശനം അറിഞ്ഞ് കണ്ണുകൾ വലിച്ച് തുറന്ന് തല ഉയർത്തി നോക്കിയപ്പോഴേക്കും താലി ചരടിന്റെ അവസാന കെട്ടും മുറുക്കി. എന്റെ നോട്ടം കണ്ടിട്ടോ എന്തോ എന്റെ കണ്ണിൽ നോക്കി കൊണ്ട് തന്നെ താലത്തിൽ നിന്ന് കുങ്കുമം എടുത്ത് എന്റെ സീമന്ദരേഖ ചുവപ്പിച്ചു. ആ നിമിഷം എന്ത് കൊണ്ടോ ഒന്ന് എങ്ങി പോയി. കണ്ണുകൾ അപ്പോഴും നിർത്തതെ പെയ്തു കൊണ്ട് ഇരുന്നു. എങ്കിലും അയാളിൽ നിന്ന് താൻ കണ്ണ് മാറ്റിയില്ല. ആ നിമിഷം തന്നിൽ ആ പേടി ഇല്ലായിരുന്നു പകരം തീർത്തും നിസ്സഹായത, തന്നെ വിലക്ക് വാങ്ങിയവനോട് ഒരു പെണ്ണിന് ഉണ്ടാവുന്ന നിസ്സഹായത കൂടാതെ ഇനി എന്തെന്ന ചോദ്യവും. " ഇനി പെണ്ണിന്റെ അച്ഛൻ വന്ന് പെണ്ണിന്റെ കൈ പിടിച്ച് ചെറുക്കന്റെ കയ്യിലേക്ക് വെച്ച് വെച്ച് കൊടുക്കുക. " : അപ്പോഴേക്കും തിരുമേനി അടുത്ത ചെയ്യേണ്ട നിർദേശം തന്നു. " വേണ്ട " : എന്നിൽ നിന്ന് കണ്ണ് വേർപെടുത്തി അയാൾ അതിന് മറുപടി പറഞ്ഞു. എന്നാൽ തിരുമേനി പറഞ്ഞത് കേട്ട് മുന്നോട്ട് വന്ന സതീശൻ അങ്ങേ അറ്റം അപമാനം തോന്നി. അതികം ആളുകൾ ഇല്ലെങ്കിലും തൊഴാൻ വന്നവരും, കാര്യം അറിഞ്ഞവർ തൊഴുതിട്ടും പോകാതെ കാഴ്ച കാണാൻ എന്നത് പോലെ നിൽക്കുന്നവരും ഉണ്ടായിരുന്നു. അവരുടെ ഒക്കെ മുന്നിൽ വെച്ച് കിട്ടിയ വലിയ അടി ആയിട്ട് ആണ് സതീശനും സരസ്വതിക്കും ലതക്കും ലെച്ചുവിനും മറ്റും തോന്നിയത്. അവനോട് രണ്ട് പറയാൻ എന്ന് ലതക്ക് ഉള്ളിൽ തരിച്ചെങ്കിലും, പേടി കൊണ്ടോ കിട്ടാൻ പോകുന്ന ലാഭം ഓർത്തിട്ടോ അവർ അത് ഉള്ളിൽ ഒതുക്കി. ചുറ്റും നിന്നവരുടെയും തിരുമേനിയുടെയും അവസ്ഥയും മറിച്ചല്ലായിരുന്നു. അവരെല്ലാം പലതും പറഞ്ഞ് മുക്കത്ത് വിരൽ വെച്ചു. അവനെ എതിർത്ത് പറയാൻ പല മുതിർന്ന സദാചാര വാഹികൾക്ക് തോന്നിയെങ്കിലും അവനെ അറിയുന്നത് കൊണ്ട് അവരും മൗനം പാലിച്ചു. " എങ്കിൽ പെണ്ണും ചെറുക്കനും പോയി ദേവിക്ക് ചുറ്റും വലയം വെച്ച് വരിക. " : അതും പറഞ്ഞ് തിരുമേനി താലവും ആയി നടക്ക് ഉള്ളിലേക്ക് പോയി. അത് കേട്ട് ഒന്ന് നിശ്വസിച്ച് കൊണ്ട് തിരിഞ്ഞതും ഇപ്പോഴും മറ്റൊരു ലോകത്തെന്ന പോലെ തന്നിൽ കണ്ണ് നട്ട് നില്കുന്നവളെ ആണ്. അത് കണ്ടതും അവന്റെ കണ്ണൊന്നു കുറുകി. പിന്നെ അവളുടെ അടുത്ത് ചെന്ന് അവളുടെ വലത് കൈ പിടിച്ച് വലിച്ച് കൊണ്ട് നടന്നു. ___________________________________________ "ഓ അവൻ ആരാണെന്ന അവന്റെ വിചാരം. അവന്റെ ഒരു അഹങ്കാരം കണ്ടില്ലേ. നിനക്ക് എന്തെങ്കിലും പറയാൻ മേലായിരുന്നോ സതീശാ." : കണ്ണനും ഗൗരിയും കണ്ണിൽ നിന്ന് മറഞ്ഞു എന്ന് കണ്ടതും ലത ഉള്ളിലെ അരിശം സതീശനോട് പറഞ്ഞു. "അമ്മ ഒന്ന് അടങ്ങ് ആ ചെറുക്കൻ ചെലപ്പോ അതിലൊന്നും വിശ്വാസം ഇല്ലായിരിക്കും. എന്നാലും അത് കേട്ടിട്ടും ഗൗരി ഒന്നും പറഞ്ഞില്ലല്ലോ എന്ന ഞാൻ ആലോചിക്കുന്നെ. ഇത്രേം ആളുകളുടെ ഉള്ളിൽ വെച്ചല്ലേ അവൻ അവളുടെ അച്ഛനെ നാണം കെടുത്തിയെ. ഹാ എന്ത് ചെയ്യാൻ അത് അങ്ങനെ ഒരെണ്ണം ആയി പോയി." കിട്ടിയ അവസരം മൊതലാക്കുന്ന പോലെ ഈ കുറ്റവും ഗൗരിയുടെ മേലെ ചുമത്തികൊണ്ട് സതീശനെ ഏറു കണ്ണിട്ട് നോക്കി കൊണ്ട് സരസ്വതി ലതയോട് എന്ന പോലെ പറഞ്ഞു. സരസ്വതി വിചാരിച്ചത് പോലെ തന്നെ അത് കേട്ടതും സതീശന്റെ മുഖം ആകെ ഇരുണ്ട് പോയി. കൂടാതെ ഗൗരി എന്ന മകളോട് ഉള്ളിൽ ആകെ അരിശം നിറഞ്ഞു. "ശെരിയാ ആ പെണ്ണും ഒന്നും പറഞ്ഞില്ല ഇത്രേം നാളും എന്തിനും ഏതിനും സതീശൻ  അല്ലെ ഉണ്ടായിരുന്നുള്ളു എന്നിട്ട അവൾക്ക് ഇത്ര അഹങ്കാരം. ഹാ ഇങ്ങനെ ആണെങ്കിൽ എവിടെ വരെ പോകും എന്ന് കണ്ട് അറിയാം." : മകളുടെ ഉദ്ദേശം മനസ്സിലാക്കി ലതയും അതിന് ഏറ്റ് പറഞ്ഞു. "അച്ഛൻ വിഷമിക്കണ്ട അച്ഛന് ഞാൻ ഇല്ലേ ഞാൻ മാത്രം മതി." : അമ്മയുടെയും അമ്മയുടെയും പ്രകടനം കണ്ട് ലെച്ചു സതീശനോട് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു. അത് കണ്ട് ലതയും സരശ്വതിയും പരസ്പരം നോക്കി ഒന്ന് ചിരിച്ചു. അത് കേട്ടതും അതുവരെ പുകഞ്ഞ് കൊണ്ട് ഇരുന്ന സതീശൻ ഒരു പുഞ്ചിരിയോടെ ലെച്ചുവിനെ ചേർത്ത് പിടിച്ചു. സതീശന് ഒരു ആശ്വാസ വാക്കുകൾ പോലെയാൻ ലെച്ചു അത് പറഞ്ഞതെങ്കിലും, സത്യത്തിൽ അവളുടെ മനസ്സിലിരുപ്പ് അത് തന്നെ ആയിരുന്നു. എന്നാൽ അത് മനസ്സിലാക്കാൻ സതീശൻ കഴിഞ്ഞില്ല, അല്ല മനസിലാക്കാൻ ശ്രമിച്ചില്ല എന്ന് മാത്രം. പിന്നെയും പലരും വന്ന് കാര്യ കാരണങ്ങൾ തിരക്കിയതും പൊടിപ്പും തൊങ്ങലും ചേർത്ത് അതിന് മറുപടി പറയാൻ അവർ അങ്ങോട്ടേക്ക് തിരിഞ്ഞു. ആദ്യം ആദ്യം പറയുന്ന അത്ര ബുദ്ധിമുട്ട് പിന്നീട് അവർക്ക് ഇല്ലായിരുന്നു. തങ്ങളുടെ പതർച്ച മറ്റുള്ളവർക്ക് സംശയം ഉണ്ടാക്കും എന്ന തിരിച്ചറിവിൽ അവർ നന്നായി തന്നെ അഭിനയിച്ച് കൊണ്ട് കുറ്റം മുഴുവൻ കണ്ണന്റെയും ഗൗരിയുടെയും തലയിൽ ചുമത്തി. അതായത് ഇന്നലെ ലെച്ചു ശ്രീയോട് പറഞ്ഞ അതെ നുണ തന്നെ അവർ നാട്ടുകാരോടും പാടി നടന്നു. സതീശൻ എന്നാൽ സ്വന്തം മകളുടെ സ്വഭാവശുദ്ധി ആണ് താൻ നാട്ടുകാർക്ക് മുന്നിൽ പറഞ്ഞ് നടക്കുന്നത് എന്ന് മനഃപൂർവം കണ്ടില്ലെന്ന് നടിച്ചു. ഗൗരി ഒരിക്കലും തങ്ങൾക്ക് എതിരായി പറയില്ല എന്നും കണ്ണനെ പേടിച്ച് അവനോട് ആരും ചോദിക്കാനും പോകില്ല എന്ന ധൈര്യത്തിലാണ് അവർ ഈ കള്ളം ഒക്കെ കെട്ടി പോക്കുന്നത്. _________________________________________ ഇതേ സമയം ആകെ ഞെട്ടി തരിച്ച് നില്കുവാണ് ഗൗരി. എന്തോ ആലോജിച്ച് നിന്നതും പെട്ടന്നാണ് ആരോ കയ്യിൽ പിടിച്ച് വലിച്ച് കൊണ്ട് നടന്നത്. ആ പ്രവർത്തിയിൽ ഒന്ന് ഞെട്ടി എങ്കിലും അതിലും ഞെട്ടിയത് തന്നെ പിടിച്ച് കൊണ്ട് പോകുന്ന ആളെ കണ്ടപ്പോഴാണ്. അപ്പോഴേക്കും എന്നെയും കൊണ്ട് അമ്പലത്തിന്റെ സൈഡിൽ എത്തിരുന്നു. അത് വരെ ഉണ്ടായിരുന്ന കണ്ണീർ ഒക്കെ എങ്ങോ പോയി മറഞ്ഞു. പിടിച്ച് വലിച്ച് നടക്കുന്നത് കൊണ്ട് തന്നെ കൈയ്ക്ക് ചെറുതായി വേദന തോന്നിയതും പതിയെ കൈ വിടുവിക്കാൻ നോക്കി. അത് അറിഞ്ഞിട്ട് ആണെന്ന് തോന്നുന്നു അയാൾ ഒന്ന് നിന്ന് പതിയെ തിരിഞ്ഞ് നോക്കി. അത് കണ്ടതും ഞാൻ വേഗം തല കുനിച്ചു. "ഹ്മ്മ്?" : അയാൾ ചോദ്യ ഭാവത്തിൽ ഒന്ന് മൂളി. തന്നോടാൻ ആ ചോദ്യം എന്ന് അറിഞ്ഞിട്ടും പേടി കൊണ്ട് തല ഉയർത്താനോ മറുപടി പറയാഞ്ഞോ നിന്നില്ല. ഏറെ നേരം കഴിഞ്ഞിട്ടും ഒരു അനക്കം ഇല്ലാതെ തന്റെ കയ്യും പിടിച്ച് നിൽക്കുന്നത് കണ്ട് പതിയെ തല ഉയർത്തി നോക്കിയതും ഇപ്പോഴും തന്നിൽ തന്നെ കണ്ണ് നട്ട് നിൽക്കുന്നവനെ ആണ് കണ്ടത്. അത് കണ്ടതും ശരീരത്തിലൂടെ ഒരു വിറയൽ പടർന്ന് കയറിയത് ഞാൻ അറിഞ്ഞു. "അ..അത് കൈ കൈ വേദ... വേദനിക്കുന്നു." : ഇനിയും ഞാൻ മിണ്ടിയില്ലെങ്കിൽ ഇതേ നിൽപ്പ് തുടരും എന്ന് മനസ്സിലായത് കൊണ്ട് പതിയെ പറഞ്ഞു. ഒന്ന് മൂളി കൊണ്ട് അയാൾ കൈ വിട്ടതും ഒരു ആശ്വാസത്തോടെ കൈ രണ്ടും കൂട്ടി പിടിച്ച് തല കുനിച്ച് നിന്നു. വീണ്ടും ഏറെ നേരം കഴിഞ്ഞിട്ടും അനക്കം ഒന്നും കാണാതെ വന്നതും പതിയെ ഇടങ്കണ്ണിട്ട് നോക്കിയപ്പോൾ കൈ രണ്ടും മാറിൽ പിണച്ച് കെട്ടി തന്നിൽ തന്നെ ദൃഷ്ടി ഊന്നി നിൽക്കുവാനേ ആണ് കണ്ടത്. "എ.. എ.. എന്താ" : ഞാൻ വളരെ നേർത്ത ശബ്ദത്തിൽ ചോദിച്ചു. അത് അയാൾ കേട്ടോ എന്ന് തന്നെ സംശയമാ. "ഹ്മ്മ് നടക്ക്." : വീണ്ടും ഞാൻ ചോദിക്കാൻ വന്നതും അയാൾ സൈഡിലേക്ക് മാറി നിന്ന് എനിക്ക് നടക്കാൻ ഉള്ള വഴി ഒരുക്കി പറഞ്ഞു. അത് കേട്ട് തല കുലുക്കി പതിയെ മുന്നോട്ട് ചുവട് വെച്ചു. കയ്യും കൂപ്പി അമ്പലത്തിനു വലയം വെക്കുന്നെങ്കിലും, മനസ്സ് തീർത്തും ശൂന്യം ആയിരുന്നു എങ്കിലും ഉള്ളിന്റെ ഉള്ളിൽ ഇനിയും തന്നെ പരീക്ഷിക്കല്ലേ എന്ന അപേക്ഷ നിറഞ്ഞു. ഇടക്ക് ഒന്ന് പതിയെ തിരിഞ്ഞ് നോക്കിയതും എന്നെ തന്ന നോക്കി അലസമായി നടന്ന് വരുന്നവനെ കണ്ടതും പിന്നെ ആ ഭാഗത്തെ നോക്കാതെ എത്രയും പെട്ടന്ന് നടക്ക് മുന്നിൽ എത്തണം എന്ന ലക്ഷ്യത്തോടെ അല്പം വേഗത്തിൽ നടന്നു. എന്നാൽ അവളിൽ തന്നെ ദൃഷ്ടി ഊന്നി നിന്നവൻ അവളുടെ ഓരോ പ്രവർത്തി കണ്ടതും കണ്ണൊന്നു കുറുക്കി അവളുടെ പിറകെ നടന്നു. നടക്ക് മുന്നിൽ എത്തറായതും വീണ്ടും കയ്യിൽ പിടി വീണതും അവൾ ഞെട്ടി തിരഞ്ഞ് നോക്കിയതും അവൻ തന്റെ കൈ പിടിച്ചേക്കുന്നതാണ് കണ്ടത്. ഒന്ന് ഭയന്ന് ചുറ്റും ആരെങ്കിലും ഉണ്ടോ എന്ന് നോക്കാൻ തിരിഞ്ഞപ്പോഴേക്കും അവൻ അവളെയും പിടിച്ച് കൊണ്ട് തന്നെ മുന്നോട്ട് നടന്നു. ആദ്യം ഒന്ന് അതിശയിച്ച് എങ്കിലും പിന്നീട് അവനോടൊപ്പം തന്നെ നടന്നു. നടക്ക് മുന്നിൽ എത്തിയപ്പോഴേക്കും മുൻപ് ഉള്ളതിനേക്കാളും ആളുകൾ കൂടുതൽ ഉള്ളത് പോലെ, അല്ല അപ്പോഴേക്കും സതീശന്റെ മകളുടെയും ഗുണ്ടയായ കണ്ണന്റെയും വിവാഹ കാര്യം അറിഞ്ഞു പലരും വന്നു. സതീഷനും സരശ്വതിയും പറഞ്ഞ കഥ അവിടെ കൂടി ഇരുന്നവരിൽ നിന്നും തന്നെ പടർന്ന് പടർന്ന് ഇപ്പോൾ ആ പ്രദേശം മുഴുവൻ അറിഞ്ഞിട്ടുണ്ട്. എന്നാൽ ഗൗരിയെ അറിയുന്നവർക്ക് ആർക്കും അത് വിശ്വസിക്കാൻ ആകുന്നില്ലായിരുന്നു, പക്ഷെ പറയുന്നത് സ്വന്തം അച്ഛൻ ആയത് കൊണ്ട് തന്നെ വിശ്വസിക്കാതെ ഇരിക്കാനും സാധിക്കുന്നില്ലായിരുന്നു. കണ്ണൻ ആയത് കൊണ്ട് തന്നെ ഭീഷണിപെടുത്തി കല്യാണം നടത്തിയത് ആകാം അല്ലാതെ ഗൗരി അങ്ങനെ ഒരു പെൺകുട്ടി അല്ല എന്ന് ഒരു കൂട്ടർ. എന്നാൽ കണ്ണനും ഒത്ത് കൈ പിടിച്ച് വരുന്ന ഗൗരിയെ കണ്ടതും പലരും സതീശൻ പറഞ്ഞത് തന്നെയാ ശരി എന്ന രീതിയിൽ ഗൗരിയെ അനിഷ്ടത്തോടെ നോക്കി. ഗൗരി എന്നാൽ ആരെയും തല ഉയർത്തി നോക്കാതെ അവൻ ചലിപ്പിക്കുന്ന പോലെ അവന്റെ കൂടെ നടന്നു. "എന്ന ഞങ്ങൾ ഇറങ്ങുവാ." : കണ്ണൻ സതീശൻ മുന്നിൽ വന്ന് നിന്ന് പറഞ്ഞ് കൊണ്ട് പോകാൻ ആഞ്ഞതും. "അ.. അത് കണ്ണാ പറഞ്ഞ കാര്യം" : ചുറ്റും ആളുകൾ ഉള്ളത് കൊണ്ട് തന്നെ സതീശൻ വളരെ പതിയെ അവനോട് ചോദിച്ചു. "എന്റെ വീട്ടിലേക്ക് വാ. ഹാ പിന്നെ വരുമ്പോ എല്ലാരും വേണം." തിരിഞ്ഞ് നോക്കാതെ തന്നെ അവന്റെ ചുണ്ടിന്റെ കോണിൽ ഒരു പുച്ഛ ചിരി വിരിയിച്ച് കൊണ്ട് അതും പറഞ്ഞ് മുന്നോട്ട് നടന്നു. ഒരു മരത്തിന് കീഴിൽ നിർത്തി ഇട്ടേക്കുന്ന ഓട്ടോയുടെ അടുത്ത് എത്തിയതും അവളോട് കേറാൻ പറഞ്ഞു. അത് വരെ അടങ്ങി നിന്ന കണ്ണുനീർ അവളിൽ വീണ്ടും സ്ഥാനം പിടിച്ചു. അവൾ ഒരിക്കൽ കൂടി ഒന്ന് തിരഞ്ഞ് നോക്കി വർദ്ധിക്കുന്ന ഹൃദയമിടിപ്പോടെ അവൾ ഓട്ടോയിൽ കയറി. അവൾക്ക് പിന്നാലെ അവനും കയറിയതും അവരെ വഹിച്ച് കൊണ്ട് അത് അവന്റെ വീട് ലക്ഷ്യമാക്കി മുന്നോട്ട് കുതിച്ചു. തുടരും...... #നോവൽ #തുടർകഥ #പ്രണയം #viral #trending
നോവൽ #തുടർകഥ - மறooலlo மறooலlo - ShareChat
Part 17 എന്നാൽ ഇതേ സമയം അങ്ങ് ബാംഗ്ലൂർ സിറ്റിയിൽ. കയ്യിൽ ഇരുന്ന ഫോണിൽ നൃത്ത വേഷം അണിഞ്ഞ് നിൽക്കുന്ന ഗൗരിയുടെ ഫോട്ടോ കണ്ടവന്റെ ഉള്ളം പ്രണയം കൊണ്ട് വിങ്ങി. _____________________________________________ " ഡാ വരുണേ നീ ഇവിടെ എന്ത് ചെയ്യുവാ അവന്മാർ ഒക്കെ കഴിക്കാൻ ഇരുന്നു. " : അങ്ങോട്ടേക്ക് വന്ന അവന്റെ ഒരു സുഹൃത്ത് അവനെ വിളിച്ചു. " ആ....സച്ചു...ഞാൻ...വെറുതെ കാറ്റൊക്കെ...കൊണ്ട് " : അവനെ കണ്ടതും പെട്ടന്ന് ഫോൺ ഓഫ്‌ ചെയ്ത് വിക്കി വിക്കി പറഞ്ഞു. " അയ്യോ മോൻ അതികം വിക്കല്ലേ. ഞാൻ വരുമ്പോൾ മോൻ ഇവിടെ ആ കൊച്ചിന്റെ ഫോട്ടോയും നോക്കി കിനാവ് കാണുന്നത് ഞാൻ കണ്ടായിരുന്നു. " : സച്ചു ഒരു ആക്കിയ ചിരിയോടെ പറഞ്ഞു. അത് കേട്ടതും വരുൺ ഒന്ന് തല ചൊറിഞ്ഞു. " എന്താണ് മോനെ അവൾ നിന്റെ ഹൃദയത്തിൽ നന്നായി കൂട് കൂട്ടിയ ലക്ഷണം ഉണ്ടല്ലോ. " സച്ചു വരുണിന്റെ തോളിൽ തട്ടി കൊണ്ട് ചോദിച്ചു. അത് കേട്ടതും വരുണിന്റെ അധരം നന്നായി ഒന്ന് വിടർന്നു. " ഞാൻ ഇതുവരെ കണ്ട് മുട്ടിയ പെൺപിള്ളേരെ പോലെ അല്ല. ഇവൾക്ക് എന്തോ പ്രേത്യേകത ഉള്ള പോലെ. കണ്ണടക്കുമ്പോൾ അവളുടെ മുഖം ആണ് ഉള്ളിൽ നിറയുന്നത്. ഈ പ്രൊജക്റ്റ്‌ വന്ന് പെട്ട് പോയത് കൊണ്ട. ഇല്ലെങ്കിൽ കൊത്തി എടുത്തേഞ്ഞേ അവളെ ഞാൻ. " : വരുൺ ഒരു നിശ്വാസതത്തോടെ പറഞ്ഞു. " ഹാ ചെല്ല് നിന്റെ അമ്മ ഇപ്പൊ നിലവിളക്കും വെച്ച് സ്വീകരിക്കും അവളെ. എടാ കേട്ടിടത്തോളം അവൾ പാവപെട്ട വീട്ടിലെ കുട്ടിയ. നിന്റെ അമ്മയെ ഞാൻ പറഞ്ഞ് തരാതെ തന്നെ നിനക്ക് അറിയാലോ. പറ്റിയാൽ അംബാനിടെ മകളെ കൊണ്ട് കെട്ടിക്കാൻ നിൽക്കുവാ ഞാൻ. " : സച്ചു അവനെ പുച്ഛിച്ച് കൊണ്ട് പറഞ്ഞു. " അതൊന്നും ഞാൻ ഇപ്പൊ ആലോചിക്കുന്നില്ല സച്ചു എനിക്ക് അവളെ വേണം. ഒരു മാസം സമയം ഉണ്ടല്ലോ അപ്പോഴേക്കും എന്തെങ്കിലും വഴി കിട്ടുവോ എന്ന് നോക്കാം. ഇനി അതല്ല എതിർക്കാൻ ആണ് ഭാവം എങ്കിലും ആരൊക്കെ എതിർത്താലും അവൾ ഞാൻ കെട്ടും. " : വരുൺ ഒരു ഉറപ്പോടെ പറഞ്ഞു. " ഡാ അപ്പൊ സ്നേഹ? " സച്ചു ഒരു സംശയത്തോടെ ചോദിച്ചു. അത് കേട്ടതും വരുൺ അവനെ ഒന്ന് കണ്ണിറുക്കി തോളിലൂടെ കയ്യിട്ട് അകത്തേക്ക് നടന്നു. എന്നാൽ അപ്പോൾ അവൻ അറിഞ്ഞില്ല നേരം പുലരുമ്പോൾ അവൻ ഉള്ളിൽ കൊണ്ട് നടന്നവൾക്ക് മറ്റൊരു അവകാശി ഉണ്ടാവും എന്ന്. ___________________________________________ ഡോറിൽ ഉള്ള മുട്ടൽ കേട്ടാണ് ഗൗരി കണ്ണ് തുറന്നത്. രാത്രി നേരെ ചൊവ്വേ ഉറങ്ങാത്തത് കൊണ്ട് തന്നെ പെട്ടന്ന് എണീക്കുകയും ചെയ്തു. ഡോർ തുറന്നതും മുന്നിൽ ചെറിയമ്മ ആണ്. ഒരു നിമിഷം എന്ന് ഒന്ന് നോക്കിയിട്ട് പല്ല് തേച്ച് വരാൻ പറഞ്ഞു ചെറിയമ്മ അടുക്കളയിലോട്ട് പോയി. അത് ഒന്ന് നോക്കി മുടി കേറ്റി തിരിഞ്ഞതും അമ്മമ്മ എണീറ്റിട്ടുണ്ട്. പിന്നെ പായും മടക്കി വെച്ച് പുറത്ത് ഇറങ്ങി. നേരം വെളുത്ത് വരുന്നതേ ഉണ്ടായിരുന്നുള്ളു. ബ്രഷും എടുത്ത് കിണറ്റിന് കരയിലേക്ക് നടക്കുമ്പോൾ പേടി കൊണ്ടും രാവിലത്തെ മഞ്ഞ് കൊണ്ടും ശരീരം ആകെ വിറച്ചു. ആകെ ഒരു അസ്വസ്ഥത ശരീരം ആകെ മൂടിയത് പോലെ. രാത്രി ഉറങ്ങാത്തത് കൊണ്ടോ കരഞ്ഞത് കൊണ്ട് കണ്ണ് പോളകൾ ഒക്കെ ചീർത്ത് ഇരിപ്പുണ്ട്. പല്ല് തേച്ച് മുഖത്ത് വെള്ളം അടിച്ച് കഴുകി അടുക്കളയിൽ കയറിയതും ചെറിയമ്മ ഒരു ഗ്ലാസ്‌ കട്ടൻ എടുത്ത് എനിക്ക് തന്നു. ചെറിയമ്മേടെ ആ പ്രവർത്തിയിൽ ആകെ അതിശയിച്ച് നിൽക്കാഞ്ഞേ എനിക്ക് കഴിഞ്ഞുള്ളു. എന്റെ നിൽപ്പ് കണ്ട് കാര്യം മനസ്സിലായത് കൊണ്ടോ എന്തോ ചെറിയമ്മ പറഞ്ഞു : " ഡീ എന്നെ നോക്കി നിൽക്കാതെ അതും കുടിച്ചിട്ട് പോയി കുളിച്ചിട്ട് വാ. മുഹൂർത്തത്തിന് മുന്നേ അമ്പലത്തിൽ എത്തണം. " അത് കേട്ടതും അതിശയം ഒക്കെ വിട്ടോഴിഞ്ഞ് തന്നിൽ നിർവികാരത നിറഞ്ഞു. കയ്യിൽ ഇരിക്കുന്ന കട്ടൻ അറവ് മാഡിന് കൊടുക്കുന്ന വെള്ളം പോലെ തോന്നി എനിക്ക്. വിശപ്പും ദാഹവും ഇല്ലാഞ്ഞിട്ടു വറ്റി വരണ്ട് ഇരിക്കുന്ന തൊണ്ടക്ക് വേണ്ടി ആ കട്ടൻ ഒറ്റ വലിക്ക് കുടിച്ച് കൊണ്ട് ഗ്ലാസും കഴുകി വെച്ച് മുറിയിലേക്ക് പോയി. അവിടെ ചെന്നതും കണ്ടു തനിക്ക് ഉടുക്കാൻ എടുത്ത് വെച്ചിരിക്കുന്ന സാരീ,  അല്ല തന്റെ കല്യാണ സാരീ. അത് ഒന്ന് നോക്കി കൊണ്ട് തോർത്തും ഇടാൻ ഒരു ഉടുപ്പും എടുത്ത് കൊണ്ട് കുളിമുറിയിൽ കയറി. ദേഹത്തേക്ക് തണുത്ത വെള്ളം വീഴുന്നുണ്ട് എങ്കിലും അതൊന്നും തന്റെ ഉള്ളിലെ അഗ്നിയെ ശമിപ്പിക്കാൻ തക്ക വണ്ണം ഉള്ളത് ആയിരുന്നില്ല. ഏറെ നേരം എടുത്ത് തന്നെ കുളിച്ചു. പലതും ഓർത്തെങ്കിലും എന്തോ കണ്ണ് നിറഞ്ഞില്ല തീർത്തും നിർവികാരത മാത്രം. കുളി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് കയറിയപ്പോൾ എല്ലാരും ഉണർന്നിട്ടുണ്ട്. " നീ ഇതുവരെ റെഡി ആയില്ലേ എന്ത് നോക്കി നിൽക്കുവാ. മുറിയിൽ സാരീ ഒക്കെ ഞാൻ എടുത്ത് വെച്ചിട്ടുണ്ട്. ചെല്ല് പോയി അത് എടുത്ത് ഉടുക്ക്. " : അടുക്കള വാതിക്കൽ നിൽക്കുന്ന എന്നെ കണ്ടതും ചെറിയമ്മ ഒരു വെപ്രാളത്തോടെ പറഞ്ഞു. അത് കേട്ടിട്ടും ഒന്നും പറയാൻ കഴിയാതെ ഞാൻ ചെറിയമ്മയെ തന്നെ നോക്കി നിന്നു ഏറെ നിസ്സഹായതയോടെ. " ഓ ഈ പെണ്ണ് മനുഷ്യനെ മെനക്കെടുത്താൻ ആയിട്ട് നിന്ന് താളം ചവിട്ടാതെ അങ്ങോട്ട് ചെന്ന് റെഡി ആക് സമയം പോകുന്ന്. " : ഇനിയും അനങ്ങാതെ നിൽക്കുന്ന എന്നെ മുന്നിലേക്ക് തള്ളി കൊണ്ട് ചെറിയമ്മ പറഞ്ഞു. " അ.. അത് എനിക്ക്.....എനിക്ക് സാരീ....അല്ല അല്ല സെറ്റ് സാരീ....ഉടുക്കാൻ അറി... അറിയില്ല. " : തൊണ്ട ഒക്കെ വറ്റി പതിഞ്ഞ ശബ്ദത്തിൽ ഞാൻ പറഞ്ഞു. അത് കേട്ടതും ചെറിയമ്മ ഒരു നിമിഷം എന്നെ ഒന്ന് നോക്കി പിന്നെ എന്റെ കൈ പിടിച്ച് കൊണ്ട്. മുറിയിലേക്ക് നടന്നു. നൃത്തം ചെയ്യാൻ വേണ്ടി പലപ്പോഴും സാരീ ഒക്കെ ഉടുത്തിട്ടുണ്ട് സെറ്റ് സാരീ ഉടുത്തിട്ടില്ല എങ്കിലും സാരീ ഉടുത്ത പരിചയം വെച്ച് അതും തനിക്ക് ഉടുക്കാൻ കഴിയുന്നതേ ഉള്ളു. പിന്നെ എന്തിനാ ഞാൻ ഇപ്പൊ ചെറിയമ്മയോട് കള്ളം പറഞ്ഞതെന്ന് അറിയില്ല. മുറിയിൽ എത്തി വാതിൽ അടച്ച് ചെറിയമ്മ തന്നെ എനിക്ക് സെറ്റ് സാരീ ഉടുപ്പിച്ച് തരാൻ തുടങ്ങി. ബ്ലൗസും പാവാടയും എന്നോട് ഇടാൻ പറഞ്ഞ് ചെറിയമ്മ സാരിയുടെ പ്ലീറ്റ് എടുക്കാൻ തുടങ്ങി. ബ്ലൗസും പാവാടയും ഇട്ട് വന്ന എന്നെ ചെറിയമ്മ സാരിയും ഉടുപ്പിച്ച് മുടി കെട്ടി തരുമ്പോഴും ഒക്കെയും ഒന്ന് ചലിക്കാൻ പോലും കഴിയാതെ ഞാൻ നിന്ന് കൊടുത്തു. " നീ ഇവിടെ ഇരിക്ക് ഞങ്ങൾ എല്ലാം റെഡി ആയിട്ട് നിന്നെ വിളിക്കാം. " : തന്നെ ഒരുക്കി കഴിഞ്ഞ് അതും പറഞ്ഞ് ചെറിയമ്മ ഇറങ്ങി പോയി. ചെറിയമ്മ പോയതും ഞാൻ പതിയെ എണീറ്റു കണ്ണാടിക്ക് മുന്നിൽ വന്ന് നിന്ന് അതിൽ കാണുന്ന തന്റെ പ്രതിഭിമ്പത്തിൽ നോക്കി. ചുവന്ന കരയുള്ള സെറ്റ് സാരി ഉടുത്ത് അതെ നിറം വരുന്ന ബ്ലൗസും കുളിപ്പിന്നാൽ കെട്ടിയ മുടിയും ഇതാണ് തന്റെ കല്യാണ വേഷം. ഹൃദയം ആഞ്ഞ് മിടിക്കാൻ തുടങ്ങി. ഒരു പുതുപെണ്ണിന്റെ ഒരു നാണമോ വെപ്രാളംമോ ആവേശമോ തന്നിൽ ഇല്ല വെറും നിർവികരതയും പേടിയും മാത്രം. അല്പം സമയം കൂടി കഴിഞ്ഞാൽ താൻ ഒരു ഭാര്യ ആണ്. അല്ല തന്നെ ഭാര്യ ആയി അയാൾ കാണുമോ അതോ മറ്റു പല ഉദ്ദേശങ്ങൾക്ക് വേണ്ടി ആയിരിക്കുമോ അയാൾ തന്നെ കെട്ടുന്നത്. " അമ്മ... അമ്മയുടെ മോൾ ഇന്ന് ഇതാ കല്യാണം കഴിക്കാൻ പോകുവാ. എനിക്ക് ഇതിൽ നിന്ന് രക്ഷപെടാൻ ഒന്നും കഴിഞ്ഞില്ല. എപ്പോഴും എന്റെ കൂടെ ഉണ്ടാവാണേ. അമ്മയുടെ അനുഗ്രഹം മാത്രം മതി എനിക്ക്. ഇനിയും ആർക്കും ഒത്തിരി ഒന്നും ദ്രോഹിക്കാൻ ഇട്ട് കൊടുക്കല്ലേ എന്നെ അതിന് മുന്നേ എന്നെ അമ്മേടെ അടുത്തേക്ക് വിളിക്കണേ. " പെട്ടന്ന് വന്ന ധൈര്യത്തിൽ അമ്മയോട് അത്രേം പറഞ്ഞെങ്കിലും ശരീരത്തിലെ വിറയൽ ഇത് വരെ വിട്ട് മാറിയിട്ടില്ല. ഓരോന്ന് ആലോജിച്ച് വീണ്ടും വന്ന് കട്ടിലിൽ ഇരുന്നപ്പോഴേക്കും ചെറിയമ്മ വന്ന് വിളിച്ചു. കൂടെ മൂലയിൽ ഇന്നലെ തയാറാക്കി വെച്ച തന്റെ ബാഗും എടുത്തു. അത് കണ്ടതും തന്റെ ഹൃദയം ഇപ്പൊ പൊട്ടും വിധം ആഞ്ഞ് മിടിക്കാൻ തുടങ്ങി. പുറത്ത് ഇറങ്ങിയപ്പോൾ കണ്ടു ഓട്ടോയിൽ തങ്ങളെ കാത്ത് ഇരിക്കുന്ന അച്ഛനെ. ചെറിയമ്മ വീടും പൂട്ടി എന്നെയും കൂട്ടി ഓട്ടോയിൽ കയറി. " എല്ലാർക്കും ഒരുമിച്ച് പോകാൻ കഴിയില്ലല്ലോ അതുകൊണ്ട് അമ്മയെയും ലെച്ചുവിനെയും സതീഷേട്ടൻ നേരത്തെ അമ്പലത്തിൽ കൊണ്ട് ആക്കി. " എന്നോടെന്ന പോലെ ചെറിയമ്മ പറഞ്ഞു. അത് കേട്ടിട്ടും താൻ ഒന്നും പറഞ്ഞില്ല. അമ്പലം അടുത്ത് ആയത് കൊണ്ട് തന്നെ അഞ്ച് മിനിറ്റിന് ഉള്ളിൽ ഞങ്ങൾ അവിടെ എത്തി. അവിടെ ഞങ്ങളെ കാതെന്ന പോൾ അമ്മമ്മയും ചേച്ചിയും മുന്നിൽ തന്നെ നിൽപ്പുണ്ട്. ചേച്ചിയുടെ മുഖം തന്നെ കണ്ടതും പുച്ഛത്തോടെ ഒന്ന് കൊട്ടി. ഒരു അനിയത്തിയുടെ കല്യാണത്തിന് ഒരുങ്ങി വരുന്നത് പോലെ തന്നെ വന്നിട്ടും ഉണ്ട്. ഞങ്ങൾ കൂടി വന്നതും എല്ലാരും ഒരുമിച്ച് നടയിലേക്ക് നടന്നു. ഒരു യന്ത്രം പോലെ അവരുടെ കൂടെ താനും നടന്നു. ദേവി വിഗ്രഹത്തിന് മുന്നിൽ കൈ കൂപ്പി നിന്നെങ്കിലും ഇപ്രാവശ്യം തനിക്ക് പറയാൻ പരാതികളോ പരിഭവങ്ങളോ ഇല്ലായിരുന്നു. അവധി ദിവസം ആയതിനാൽ തന്നെ അമ്പലത്തിൽ അത്യാവിശം തിരക്ക് ഉണ്ട്. ഞങ്ങളുടെ വസ്ത്രം രീതി കണ്ടിട്ടോ എന്തോ അറിയുന്ന പലരും വന്ന് സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതിന് അച്ഛനും ചെറിയമ്മയും അവരെ മാറ്റി നിർത്തി എന്തെല്ലാമോ പറയുന്നതും അവർ തന്നെ അതിശയത്തോടെ നോക്കുന്നതും കണ്ടെങ്കിലും ഒരു നോട്ടം കൊണ്ട് പോലും പ്രതികരിക്കാൻ തനിക്ക് ആയില്ല. അറിയാം എന്തെങ്കിലും കള്ള കഥ പറഞ്ഞിട്ടുണ്ടാവും.ആരെയും തല ഉയർത്തി നോക്കാതെ അങ്ങനെ തന്നെ നിന്നു. " ഹാ കണ്ണൻ വന്നല്ലോ. " : പെട്ടന്ന് അച്ഛൻ പറയുന്നത് കേട്ടതും. തൊണ്ട വറ്റി വരണ്ടു, കാലുകൾക്ക് ബലം കുറഞ്ഞത് പോലെ. അച്ഛനും അയാളും പലതും സംസാരിക്കുന്നുണ്ട് എങ്കിലും ചെവി ഒക്കെ കൊട്ടി അടച്ചത് പോലെ തനിക്ക് ഒന്നും കേൾക്കാൻ കഴിഞ്ഞില്ല. പെട്ടന്ന് ചേച്ചി എന്നെയും വലിച്ച് കൊണ്ട് നടയുടെ മുന്നിൽ കൊണ്ട് നിർത്തി മാറി നിന്നു. ഉടനെ പൂജാരി ഒരു താലവും ആയി വന്നു. അതിൽ നിന്ന് താലി എടുത്ത് കൊടുക്കുന്നത് കണ്ടതും അതുവരെ പിടിച്ച് വച്ച കണ്ണീർ തന്റെ കവിളിനെ നനച്ച് പെയ്തൊഴുകി. " ദേവിയെ മനസ്സിൽ ദ്യാനിച്ച് ആ താലി അങ്ങട് കെട്ടി കൊടുക്കുക " : പൂജാരി പറയുന്നത് ഏതോ ഗുഹയിൽ എന്നത് പോലെ തന്റെ ചെവിയിൽ പതിഞ്ഞു. തുടരും......... #നോവൽ #തുടർകഥ #പ്രണയം #viral #trending
നോവൽ #തുടർകഥ - மறooலlo மறooலlo - ShareChat