Part 7
" ശോ എനിക്ക് നിന്നെ കണ്ടിട്ട് പാവം തോന്നുന്ന് കേട്ടോ ഹാ പറഞ്ഞിട്ട് എന്താ നിന്റെ വിധി ഇതാണ്. ഹാ പിന്നെ നിനക്ക് ചാവണം എന്ന് അത്രക്ക് ആഗ്രഹം ആണെങ്കിൽ കുറച്ച് ദിവസം കൂടി കാത്ത് നിൽക്കന്നെ അപ്പൊ സ്വന്തം ഭർത്താവിന്റെ കൈ കൊണ്ട് തന്നെ ചാവാലോ. " :
അങ്ങേ അറ്റം വാക്കുകൾ കൊണ്ട് അവളെ വേദനിപ്പിച്ച് ലെച്ചു മുറി വിട്ട് പുറത്തേക്ക് കടക്കാൻ നിന്നതും, പിന്നെ എന്തോ ഓർത്ത പോലെ തിരിഞ്ഞ് വന്ന് മേശയുടെ മുകളിൽ ഇരിക്കുന്ന കത്രികയും എടുത്ത് മുറിക്ക് പുറത്തേക്ക് പാഞ്ഞു.
അപ്പോഴും ഒരു അക്ഷരം പോലും മിണ്ടാൻ കഴിയാതെ കണ്ണ് ഒക്കെ നീറി പുകഞ്ഞ് ഗൗരി അവിടെ നിന്നു.
***************************
" നിങ്ങൾ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ മനുഷ്യ " : സരസ്വതി കയ്യിൽ വിളിച്ച് കുലുക്കിയപ്പോഴാണ് സതീശൻ ഓർമയിൽ നിന്ന് തിരികെ എത്തിയത്.
" എ.. എന്താ ഞാൻ കേട്ടില്ല. എന്താ നീ പറഞ്ഞെ ഞാൻ കുറച്ച് മുന്നേ നടന്നതൊക്കെ ഓർത്ത് പോയി. " സതീശൻ ഒരു നെടുവീർപ്പോടെ പറഞ്ഞു.
" ഞാൻ ഇവൾക്ക് സ്വർണം വാങ്ങുന്ന കാര്യം പറയുവായിരുന്നു. ഹാ എന്തായാലും ആ ചെറുക്കൻ കൃത്യ സമയത്ത് തന്നെ വന്നത് നന്നായി ഇല്ലായിരുന്നേൽ ആ പെണ്ണ് വല്ല കടുംകൈയും ചെയ്തേനെ.
അത് മാത്രോ ആ ചെറുക്കൻ തെരാന്ന് പൈസയും പോയെഞ്ഞേ. ഒന്നും രണ്ടും വല്ലതും ആണോ ലക്ഷങ്ങൾ അല്ലായിരുന്നോ. അത് എങ്ങനാ നിങ്ങളുടെ ആ നശിച്ച വിത്ത് ഞങ്ങൾക്ക് ഒരു നല്ലത് വരാൻ സമ്മതിക്കില്ല. " : സരസ്വതി അവസാനം പതിഞ്ഞ സ്വരത്തിൽ അല്പം ഈർഷ്യത്തോടെ തന്നെ പറഞ്ഞ് നിർത്തി.
( അവർ ഉച്ച ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഹാളിൽ ഇരുന്നപ്പോഴാണ് കണ്ണൻ വന്നത്. പെട്ടന്ന് അവനെ ആ സമയത്ത് കണ്ടതും അവർ ഒന്ന് അന്തിച്ച് പോയെങ്കിലും ഇനി കല്യാണം വേണ്ട എന്ന് പറഞ്ഞ് തന്ന പണം തിരികെ വേടിക്കാൻ വന്നതാണോ എന്ന് ഭയന്നു. എന്നാൽ അവന് ഗൗരിയോട് തനിച്ച് സംസാരിക്കണം എന്നെ അവൻ പറഞ്ഞുള്ളു. അവളെ ഹാളിലേക്ക് വിളിപ്പിക്കാൻ നിന്നതും അത് തടഞ്ഞ് അവളുടെ മുറി ഏതെന്ന് ചോദിച്ചു അങ്ങോട്ട് പോയതാണ് അവൻ. )
" എന്നാലും ഗൗരി ആത്മഹത്യക്ക് ഒക്കെ ശ്രെമിക്കും എന്ന് ഞാൻ കരുതീല. " സതീശൻ എന്തോ ആലോജനയിൽ പറഞ്ഞു.
അത് കേട്ടതും അതുവരെ പ്രകാശിച്ച് ഇരുന്ന സരസ്വതിയുടെയും ലെച്ചുവിന്റെയും മുഖം പാടെ കെട്ട് പോയി.
അവർ പരസ്പരം ഒന്ന് നോക്കി.
" അ.. അച്ഛാ " : ലെച്ചു പതിയെ സതീഷന് അടുത്ത് ഇരുന്ന് കൊണ്ട് പതിയെ വിളിച്ചു.
" ഹാ എന്തേലും ആകട്ടെ. അറിയാലോ ഇനി ഒരാഴ്ച കൂടിയേ ഉള്ളു കല്യാണത്തിന് അവളുടെ മേലെ എപ്പോഴും ഒരു കണ്ണ് വേണം. ഇനി അവളെ വീടിന് പുറത്തോ അടുക്കളയിലോ ഒന്നും കേറ്റാൻ നിക്കണ്ട. നമ്മളുടെ കണ്ണ് തെറ്റിയാൽ ഇനീം അവൾക്ക് വല്ലതും ചെയ്യാൻ തോന്നിയാലോ.
മോളെ ലെച്ചു നീ അവളുടെ മുറി ഒന്ന് പരിശോധിക്കണം എന്തേലും മൂർച്ച ഉള്ള വസ്തുക്കൾ കണ്ട അത് ഒക്കെ എടുത്ത് മാറ്റിക്കോ. ഹാ പിന്നെ അവൾക്ക് ഒന്ന് പറഞ്ഞ് കൊടുത്തേക്ക് അവളുടെ കെട്ട് കാരണം ഈ കുടുംബം കെറുവാണ് ഇനി അവൾ ആയിട്ട് അത് നശിപ്പിക്കരുത് എന്ന്.
ഹാ എന്നാ ഞാൻ അങ്ങോട്ട് ഇറങ്ങുവാ ഉച്ചക്ക് വന്നത് അല്ലെ ഇപ്പൊ സമയം 4 ആയി ഓട്ടം ഉള്ളതാ. " : അത്രേം പറഞ്ഞ് കൊണ്ട് സതീശൻ ഇറങ്ങി.
" ഞാൻ കരുതി അയാൾക്ക് ഇനി അവൾ മരിക്കാൻ ശ്രെമിച്ചോണ്ട് പുത്രി സ്നേഹം പൊട്ടി മുളച്ച് എന്ന്. " :
ഓട്ടോ പോകുന്ന ശബ്ദം കേട്ടതും സരസ്വതി വാതിൽ അടച്ച് ലെച്ചുവിനോട് പറഞ്ഞ് കൊണ്ട് സെറ്റിയിൽ ഇരുന്നു.
" അങ്ങനെ അവൾക്ക് വേണ്ടി മുളക്കുന്നത് ഒക്കെ കരിയിക്കാൻ ഈ ലക്ഷ്മിക്ക് അറിയാം. " : വല്ലാത്തൊരു പകയോടെ ലെച്ചു പറഞ്ഞു.
അത് കണ്ടതും സരസ്വതി ഒന്ന് നിശ്വസിച്ചു.
" ഞാൻ അതല്ല ആലോജിക്കുന്നെ ഇനി അടുക്കള പണി ഒക്കെ എടുക്കണമല്ലോ എന്നാ. " : സരസ്വതി ഒരു വല്ലായ്മയോടെ പറഞ്ഞു.
" സാരമില്ല അമ്മ കുറച്ച് ദിവസത്തേക്ക് അല്ലെ അത് കഴിഞ്ഞ് പണം കിട്ടിയതിനു ശേഷം നമ്മൾക്ക് ഒരു വേലക്കാരിയെ വെക്കാന്നെ " : ലെച്ചു അമ്മയ്ക്ക് ആശ്വാസം നൽകി.
" ഹ്മ്മ്... ഞാൻ എന്നാ കുറച്ച് നേരം ടീവി കാണട്ടെ " : സരസ്വതി അതും പറഞ്ഞ് ടീവി ഇട്ടു. അത് കണ്ടതും ലെച്ചു പതിയെ അവളുടെ മുറിയിലേക്ക് വലിഞ്ഞു.
**************
എന്നാൽ ഇതേ സമയം ഗൗരി മുറിയിൽ ഒരു അടി പോലും ചലിക്കാതെ അവരൊക്കെ മുറി വിട്ട് പോകുമ്പോൾ എങ്ങനെ ആണോ അതെ പാടിയാണ് നിൽപ്പ്.
അവളുടെ ഉള്ളിൽ അല്പം മുൻപ് കേട്ടതൊക്കെ വീണ്ടും വീണ്ടും ഓടി എത്തി.
* " ഇവൾ ഒരുത്തി കാരണം മനുഷ്യന്റെ പാതി സമാധാനം നഷ്ടം ആയിരിക്കുവാ,
ഗൗരി നീ ഇനി എന്തൊക്കെ പറഞ്ഞാലും ചെയ്താലും ഞാൻ ജീവനോടെ ഉണ്ടെങ്കിൽ അവൻ നിന്റെ കഴുത്തിൽ താലി കെട്ടിയിരിക്കും. ഇനി അതല്ല ഇതുപോലെ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടെങ്കിൽ ഇറങ്ങിക്കോണം ഇവിടുന്ന് ഇങ്ങനെ ഒരു മകൾ ഇല്ലെന്ന് വെക്കും ഞാൻ. ഇത്രേം നാളും വളർത്തിയേന്റെ പ്രത്യുപകാരം ആയിട്ട് കരുതിക്കോളാം. : *
* " നിനക്ക് ചാവണം എന്ന് അത്രക്ക് ആഗ്രഹം ആണെങ്കിൽ കുറച്ച് ദിവസം കൂടി കാത്ത് നിൽക്കന്നെ അപ്പൊ സ്വന്തം ഭർത്താവിന്റെ കൈ കൊണ്ട് തന്നെ ചാവാലോ " *
* " ഇനി നീ ഇതുപോലെ എന്തെങ്കിലും കാണിച്ചാൽ പിന്നെ നിന്റെ തന്തയെ അങ്ങ് മറന്നേക്ക്. ഇനീം നിനക്ക് ചാകണം എന്ന് ആണെങ്കിലും തന്തയെ കൂടി സമ്മാനം ആയിട്ട് തന്ന് അയക്കും ഞാൻ. അയാൾക്ക് നീ മകൾ ആണെന്ന് ഉള്ള കാര്യം മറന്ന് പോയി എങ്കിലും നിനക്ക് ഉള്ളിൽ അയാൾ ഇപ്പോഴും ഉടയാത്ത അച്ഛൻ വിഗ്രഹം അല്ലയോ. അപ്പൊ മിസ്സ് ഗൗരി അച്ഛന് ദീർഘായിസ് വേണം എങ്കിൽ നമ്മളുടെ കല്യാണം വരെ കുരുത്തതാകേട് ഒന്നും കാണിക്കാതെ നല്ല കുട്ടി ആയിട്ട് ഇരിക്കണം കല്യാണം കഴിഞ്ഞ് നിന്നെ അടക്കി നിർത്താൻ എനിക്ക് അറിയാം. " *
അവസാനം കണ്ണൻ ഒരു മുരളിച്ചയോടെ പറഞ്ഞത് ഇപ്പോഴും ഒരു മൂളക്കം പോലെ അവളുടെ ചെവിയിൽ അലയടിച്ചു. ഭയം കൊണ്ട് അവൾക്ക് ശരീരം തകരുന്ന പോലെ തോന്നി.
പതിയെ അവൾ വേച്ച് വേച്ച് കട്ടിലിലേക്ക് കിടന്ന് തലയിണയിൽ മുഖം അമർത്തി ശബ്ദം വരാത്ത രീതിയിൽ ആർത്ത് കരഞ്ഞു.
അല്പം കഴിഞ്ഞതും അത് ഒരു നേർത്ത തേങ്ങൽ ആയി പതിയെ അത് ഒരു നിശ്വാസത്തോടെ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.
***************
" ഗൗരി എവിടെ? " : രാത്രി കഴിക്കാൻ ഇരുന്നപ്പോൾ സതീശൻ ആണ് അത് ചോദിച്ചത്.
താൻ വന്നിട്ട് ഇതുവരെ ഗൗരിയെ കാണാത്തത് കൊണ്ട് അയാൾ തിരക്കി. സാദാരണ ഈ ഭക്ഷണം ഒക്കെ വിളമ്പുന്നത് അവളാണല്ലോ.
" അവൾ ഉറങ്ങുവാ. എന്താ സതീഷേട്ടാ കാര്യം. " : സരസ്വതി
" ഉറക്കവോ? ഈ സമയത്ത് അങ്ങനെ ഒരു പതിവ് ഗൗരിക്ക് ഇല്ലാത്തത് ആണല്ലോ? " സതീശൻ ഒരു സംശയ ഭാവത്തോടെ സരസ്വതിയെ നോക്കി.
" അറിയില്ല സതീഷേട്ടാ ഞാൻ കുറച്ച് മുന്നേ പോയി നോക്കിയപ്പോൾ നല്ല ഉറക്കം ആണ്. " : സരസ്വതി
" ഹ്മ്മ് നീ എന്തായാലും കഴിച്ചിട്ട് അവളെ ഒന്ന് വിളിക്ക് എനിക്ക് അവളോട് സംസാരിക്കാൻ ഉണ്ട്. ലെച്ചു നീ ഞാൻ പറഞ്ഞത് ചെയ്തോ. " : ആദ്യം സരസ്വതിയോടും പിന്നീട് ലെച്ചുവിലേക്ക് തിരിഞ്ഞ് കൊണ്ട് ചോദിച്ച്.
" ഹാ അച്ഛാ ഞാൻ മുറി ഒക്കെ പരിശോദിച്ചു വേറെ ഒന്നും കണ്ട് കിട്ടിയില്ല. പിന്നെ അവൾ ഉറക്കം ആയോണ്ട് സംസാരിക്കാൻ കഴിഞ്ഞില്ല. " : ലെച്ചു
" ഹ്മ്മ് സാരമില്ല ഇനി ഞാൻ സംസാരിച്ചോളാം. " : സതീശൻ ഒരു ഗൗരവത്തോടെ പറഞ്ഞു.
അയാളുടെ സംസാരം കേട്ട് സരസ്വതിയും ലെച്ചുവും പരസ്പരം നോക്കി. കാരണം ഇതുവരെ അങ്ങനെ ഒരു സംസാരം ഇല്ലാത്തത് ആണ്. പിന്നെ കല്യാണം കാര്യം ആയിരിക്കും എന്ന് കരുതി നിശ്വസിച്ചു.
**************
" ഡീ എണീക്ക് അങ്ങോട്ട് " : സരസ്വതി ഗൗരിയുടെ കൈയിൽ തല്ലി കൊണ്ട് വിളിച്ചു.
അടിച്ചതിന്റെ വേദന കാരണമോ അവരുടെ ശബ്ദം കാരണമോ അവൾ പതിയെ കണ്ണ് ചിമ്മി തുറന്നു. മുന്നിൽ സരസ്വതിയെ കണ്ടതും അവൾ ചാടി പിടഞ്ഞ് എണീറ്റു.
" എന്ത ചെറിയമ്മേ? " : അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
" അയ്യോ തമ്പുരാട്ടിക്ക് ഉറക്കത്തീന്ന് വിളിച്ചത് പിടിച്ചില്ലായിരിക്കും. എപ്പോ കയറിയതാടീ നീ ഈ മുറിയിൽ, ഇപ്പൊ സമയം 10 ആയി. " : സരസ്വതി പല്ല് കടിച്ചു.
അത് കേട്ടതും അവൾ ആകെ ഞെട്ടി പോയി. താൻ ഉച്ചക്ക് കയറിയത ഈ മുറിയിലേക്ക്. ദൈവമെ പണി ഒന്നും നടന്നില്ലല്ലോ. അവൾ തലക്ക് കൈ കൊടുത്ത് കൊണ്ട് കട്ടിലിൽ നിന്ന് എണീറ്റു.
" അ.. അത് പി.. പിന്നെ ചെറിയമ്മേ ഞ.. ഞാൻ അ.. അറിയാതെ ഉറങ്ങി പോയി. " : അവൾ പേടിയോടെ വിക്കി വിക്കി പറഞ്ഞു.
കാരണം പണി എടുത്തില്ലെങ്കിൽ സരസ്വതി എങ്ങനെ ശിക്ഷിക്കും എന്ന് അവൾക്ക് നന്നായി അറിയാം.
" ഓ മതി നിന്റെ ന്യായീകരണം നിന്നെ ദേ സതീഷേട്ടൻ വിളിക്കുനുണ്ട് നിന്ന് കുണുങ്ങാതെ അങ്ങോട്ട് വാ. " : സരസ്വതി അവളുടെ മുഖം ആകമാനം ഒന്ന് നോക്കി കൊണ്ട് പറഞ്ഞു.
കരഞ്ഞത് കൊണ്ട് ആയിരിക്കും കണ്ണും മുഖവും ഒക്കെ ചീർത്ത് ഇരിക്കുന്നു. അവളെ ഒന്ന് പുച്ചിച്ച് വിട്ട് സരസ്വതി മുറി വിട്ട് ഇറങ്ങി.
അവർ പോയതും അവൾ കണ്ണാടിക്ക് മുന്നിൽ വന്ന് സ്വയം നോക്കി മുടി ഒന്ന് ഒതുക്കി വെച്ച് സ്റ്റാൻഡിൽ കിടന്ന ഷാൾ കഴുത്തതിലൂടെ ഇട്ട് മുറി വിട്ട് ഇറങ്ങി. വാഷ് ബേസിനിൽ നിന്ന് മുഖവും കഴുകി അവൾ നേരെ ഹാളിലേക്ക് നടന്നു.
അവിടെ ചെന്നതും കണ്ടു സരസ്വതി ഒരു സെറ്റിയിലും സതീശനോട് ഒട്ടി ലെച്ചു മറ്റൊരു സെറ്റിയിലും ഇരിപ്പുണ്ട്. ആ കാഴ്ച്ച അവളുടെ ഉള്ളിൽ ചെറിയ വേദന സൃഷ്ടിച്ചെങ്കിലും അതിപ്പോ സ്ഥിരം ആയത് കൊണ്ട് അവൾ അതിനെ കാര്യം ആക്കിയില്ല.
" അ.. അച്ഛാ " : ഗൗരി പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു.
അവളുടെ വിളി കേട്ടതും അവരുടെ ശ്രദ്ധ അവളിലേക്ക് ആയി
" ഹാ ഗൗരി ഇവിടെ വന്ന് ഇരിക്ക് എനിക്ക് നിന്നോട് അല്പം സംസാരിക്കാൻ ഉണ്ട്. " : സതീശൻ തന്റെ അടുത്ത് തട്ടി കൊണ്ട് പറഞ്ഞു.
ഇത് കേട്ടതും ലെച്ചുവിന്റെ മുഖം കടുത്തു. എന്നാൽ ഗൗരിയിൽ അതിശയം ആണ് സൃഷ്ടിച്ചത് കാരണം അച്ഛൻ തന്നെ ഒന്ന് അടുത്ത് പിടിച്ച് ഇരുത്തിയിട്ട് വർഷങ്ങൾ ആയി.
തുടരും.....
#നോവൽ #തുടർകഥ #പ്രണയം #viral #മലയാളം
Part 6
കണ്ണൻ ഗൗരിയുടെ അടുത്തേക്ക് നടക്കുന്നതും അവളുടെ അടുത്ത് മുട്ട് കുത്തി ഇരിക്കുന്നതും അവളുടെ ചെവിയിൽ എന്തോ പറയുന്നതും അത് കേട്ട് അവൾ ഞെട്ടുന്നതും അവർ കണ്ടും. അത് എന്താ എന്ന് അറിയാൻ സരസ്വതിയും ലെച്ചുവും കാത് കോർപ്പിച്ചു എങ്കിലും കേൾക്കാൻ സാധിച്ചില്ല.
പെട്ടന്ന് അവൻ അവിടുന്ന് എണീറ്റ് അവർക്ക് നേരെ തിരിഞ്ഞ് പിന്നീട് പറയുന്നത് കേട്ട് സരസ്വതിയും ലെച്ചുവും ഞെട്ടി നിന്നെങ്കിൽ സതീഷനിൽ അല്പം മുന്നേ ഗൗരി എന്ന മകളോട് തോന്നിയ അവസാന അലിവും നിഷ്കരുണം ഇല്ലാണ്ട് ആയി.
******* ********* ********* *******
" ഞാൻ അപ്പോഴേ പറഞ്ഞില്ലേ മനുഷ്യ ആ ചെറുക്കന്റെ കയ്യിൽ ഇനീം പണം കാണും എന്ന് ഇപ്പൊ മനസ്സിലായില്ലേ ഹാ പെണ്ണ് ഒരു കടുംകൈ കാണിച്ചെങ്കിൽ എന്താ നമ്മൾക്ക് അത് വീണ്ടും ഉപകാരം ആയില്ലയോ. " : സരസ്വതി അടക്കാൻ ആകാത്ത സന്തോഷത്തോടെ പറഞ്ഞു കൊണ്ട് ഇരുന്നു.
ഇതേ സമയം സതീശൻ അല്പം മുൻപ് അരങ്ങേരിയത് ഓർത്തു.
ഗൗരിയോടെ എന്തോ പറഞ്ഞ് ഞങ്ങൾക്ക് നേരെ തിരിഞ്ഞവൻ രൂക്ഷമായ നോട്ടത്തോടെ തെല്ലുറക്കെ പറഞ്ഞു.
" ഈ നിമിഷം എങ്കിൽ ഈ നിമിഷം ഇവളെ കെട്ടാൻ എനിക്ക് ഒരു മടിയും ഇല്ല പക്ഷെ എനിക്ക് ചെയ്ത് തീർക്കാൻ കുറച്ച് പണി ഉണ്ടായി പോയി അതുകൊണ്ട്... അതുകൊണ്ട് മാത്രം എന്റെ ഇവളുടെയും കെട്ട് ഞായറാഴ്ച വരെ നീട്ടി കൊണ്ട് പോകേണ്ടി വന്നത് പക്ഷെ അവൾ അതിന് ഇടക്ക് വീണ്ടും ഇതുപോലെ വല്ലതും ചെയ്‌താൽ??? " : അവൻ ഒരു ചോദ്യ ഭാവത്തോടെ പറഞ്ഞ് നിർത്തി അപ്പോഴും നോട്ടം മുന്നിൽ ഉള്ളവർക്ക് നേരെ രൂക്ഷം ആയിരുന്നു.
" ഏയ് ഇല്ലില്ല ഇനി ഇവൾ ഇങ്ങനെ ഒന്നും ചെയ്യാതെ ഞങ്ങൾ നോക്കിക്കൊള്ളാം. ഞങ്ങൾ ഇവിടെ ഉണ്ടല്ലോ. " : അവസാനം തന്നെയും ലെച്ചുവിനെയും ചൂണ്ടി സരസ്വതി പറഞ്ഞു.
" ഓ നിങ്ങൾ ഇവിടെ ഉണ്ടായിട്ട് ആണല്ലോ ഇന്ന് ഇവൾ ഇങ്ങനെ ഒക്കെ ചെയ്തത്. ഇനി ഇങ്ങനെ ഒന്ന് ചെയ്യാൻ ഇവൾ മുത്തിരില്ല എന്നാൽ പോലും കെട്ട് കഴിയുന്നത് വരെ നിങ്ങളുടെ കണ്ണ് ഇവളിൽ ഉണ്ടായിരിക്കണം മനസ്സിലായോ. " :
ആദ്യം ഒരു പുച്ചത്തോടെ പറഞ്ഞവൻ അവസാനം എത്തിയപ്പോൾ ഒരു ഭീഷണി ആയതും അവന് മുന്നിൽ നിന്നവർ അറിയാതെ തന്നെ സമ്മതം എന്നോണം തല അനക്കി.
" ഹ്മ്മ് " : അവരെ കടുപ്പിച്ച് ഒന്ന് നോക്കി മൂളി കൊണ്ട് അവന് മുറിക്ക് പുറത്തേക്ക് കടക്കാൻ തിരിഞ്ഞവൻ പിന്നെ എന്തോ ഓർത്ത പോലെ വീണ്ടും അവർക്ക് നേരെ തന്നെ തിരിഞ്ഞു.
" നിങ്ങൾക്ക് ഞാൻ അഞ്ച് ലക്ഷം അല്ലെ തെരാം എന്ന് പറഞ്ഞെ എന്നാൽ ഞാൻ മൊത്തം ഏട്ട് ലക്ഷം തരാം അത് നാളെയോ മറ്റന്നാളോ ആയിട്ട് അല്ല, എന്റെയും ഗൗരിയുടെയും കല്യാണത്തിന്റെ അന്ന്. ഇവൾക്ക് ഒരു പോറൽ പോലും ഏൽക്കാതെ എനിക്ക് തന്നാൽ അന്ന് നിങ്ങൾക്ക് ആ പണം ഞാൻ തരും. " : അവന് മുന്നിൽ നിൽക്കുന്നവരെ കണ്ണ് ചുരുക്കി നോക്കി കൊണ്ട് പറഞ്ഞ് നിർത്തി
അവന് പറയുന്നത് കേട്ട് ആകെ ഞെട്ടി നിൽക്കുകയാണ് സതീഷനും സരസ്വതിയും ലെച്ചുവും.
സരസ്വതി അവനോട് ഇനീം പണം ചോദിക്കാൻ പറഞ്ഞപ്പോഴും ചോദിച്ചാലും വല്ല അഞ്ചോ പത്തോ കിട്ടും എന്നെ പ്രദീക്ഷിച്ചോൽ, എന്നാൽ ഇപ്പൊ തങ്ങൾ ചോദിക്കാതെ തന്നെ മൂന്ന് ലക്ഷം കൂടി അവന് തങ്ങൾക്ക് തെരാൻ പോകുവാണെന്ന്.
അത് ഓർത്തതും സതീഷനിൽ അല്പം മുന്നേ ഗൗരി എന്ന മകളോട് തോന്നിയ അവസാന അലിവും നിഷ്കരുണം ഇല്ലാണ്ട് ആയി. തന്റെ മകൾക്ക് അവന് ഇട്ട വെലയാണ് ഈ ഏട്ട് ലക്ഷം എന്നതോ അയാളെ തെല്ലും ബാധിച്ചില്ല.
" ഈ ഞായറാഴ്ച തന്നെ നിന്റെയും ഗൗരിയുടെയും കല്യാണം നടക്കും. അവൾക്ക് ഇനി ഒരു പോറൽ പോലും സംഭവിക്കാതെ നിന്നെ ഏൽപ്പിച്ചോളാം " : ഇതുവരെ ഞെട്ടൽ വിട്ട് മാറാതെ നിൽക്കുന്ന ഭാര്യയെയും മകളെയും നോക്കി കൊണ്ട് സതീശൻ അവന് ഒറപ്പ് നൽകി.
അപ്പോഴും അയാളുടെ കണ്ണുകൾ ഗൗരിയെ തേടി എത്തിയില്ല.
" ഹ്മ്മ് " : അയാൾ പറഞ്ഞ് നിർത്തിയതും അവൻ ഒരു പുച്ചത്തോടെ മൂളിക്കൊണ്ട് അവിടെ കണ്ട മേശക്ക് മുകളിൽ കത്രിക വെച്ചിട്ട് വാതിലിന് അരികിലേക്ക് നടന്നു.
വാതിൽ പടിയിൽ എത്തിയതും അവൻ ഒന്ന് നിന്ന് അവന്റെ മിഴികൾ ഗൗരിയിൽ എത്തി. ഇപ്പോഴും അവൻ രഹസ്യം പോലെ പറഞ്ഞത് കേട്ട് തറയിൽ കൂഞ്ഞി കൂടി ഇരിക്കുവാണ് അവൾ. ഇവിടെ മറ്റുള്ളവർ പറഞ്ഞത് അവൾ കേട്ടോ എന്ന് സംശയം ആണ്.
അത് കണ്ടതും അവന്റെ കണ്ണ് ഒന്ന് കൂർത്തു ചുണ്ടിൽ വിരിഞ്ഞ ഭാവം എന്തെന്ന് വ്യെക്തം അല്ല.
" പറഞ്ഞത് ഒക്കെ ഓർമ്മ ഉണ്ടല്ലോ ഈ ഞായറാഴ്ച എന്റെയും ഗൗരിയുടെയും കല്യാണം കഴിയുന്നത്തോട് കൂടി അവൾക്ക് ഈ വീടും ആയിട്ട് ഉള്ള സകല ബന്ധവും അവസാനിക്കും. പിന്നെ ഇവിടുന്ന് ഒരാൾ പോലും ഒരു ബന്ധത്തിന്റെ പേരും പറഞ്ഞ് എന്നെയോ അവളെയോ തേടി വരാൻ പാടില്ല അത് ഇനി അവൾക്ക് എന്ത് സംഭവിച്ചാൽ പോലും. ഇതൊക്കെ ഒറപ്പിച്ചിട്ട് വേണം പണം എണ്ണി വേടിക്കാൻ. " : കണ്ണൻ
അത് കേട്ടതും താഴെ മുഖം കുനിച്ച് ഒന്നൂടെ മുഖം കുനിഞ്ഞ് പോയി, വിതുമ്പി വന്ന ചുണ്ട് കടിച്ച് പിടിച്ചു അവളിൽ തന്നെ നോട്ടം ഇട്ടവൻ അത് വെക്തമായി കാണുകയും ചെയ്തു.
" ഏയ്യ് ഇല്ലില്ല ഞങ്ങൾ ആരും അവളെ തിരക്കി വരില്ല നീ കൊണ്ട് പോയി വളർത്തുകയോ കൊല്ലുകയോ എന്താന്ന് വെച്ചാൽ ആയിക്കോ. "
അവൻ പറഞ്ഞ് നിർത്തിയതും ഇനി അവൻ എങ്ങാനും പണം തേരാതെ ഇരിക്കുമോ എന്ന് ഭയന്ന് പെട്ടന്ന് വായിൽ വന്നതൊക്കെ സരസ്വതി ചാടി കയറി പറഞ്ഞു.
ലെച്ചു കയ്യിൽ പിടിച്ച് അമർത്തിയപ്പോഴാണ് താൻ എന്താണ് പറഞ്ഞത് എന്ന് ഓർമ്മ വന്നത്. അവർ പതിയെ തല ചെരിച്ച് സതീശനെ നോക്കിയപ്പോൾ അവിടെ ഇതേ ഭാവം ആണ്. അത് കണ്ടപ്പോഴാണ് അവർക്ക് ആശ്വാസം ആയത്.
" ഹ്മ്മ് പറഞ്ഞത് മറക്കണ്ട ഇവൾക്ക് ഒരു പോറൽ പോലും ഏൽക്കാൻ പാടില്ല. " : സരസ്വതിയുടെ മറുപടി കേട്ടതും ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ ഒരു മുന്നറിപ്പ് കൂടി കൊടുത്ത് അവൻ അവിടെ നിന്നും ഇറങ്ങി.
അവൻ അവിടം വിട്ട് പോയി എന്ന് ഉറപ്പായതും സരസ്വതി ഗൗരിക്ക് നേരെ പാഞ്ഞടുത്തു അവളുടെ മുടിക്കുത്തിൽ കയറി പിടിച്ചു അവളെ എണീപ്പിച്ചു.
" ച്ചീ എവിടുന്ന് കിട്ടിയടീ നിനക്ക് ചാവാനും വേണ്ടി ധൈര്യം അല്ല എന്ത് കണ്ടിട്ടാ ചാവാൻ നോക്കിയേ അല്ലേലും ഞങ്ങൾക്ക് നല്ലത് ഒന്നും വന്ന് ചേരുന്നത് പണ്ടേ നിനക്ക് പിടിക്കാതില്ലല്ലോ. ശെരിയാക്കി തെരാടി നിനക്ക് അവൾക്ക് ചാവണം പോലും. " : എന്നും പറഞ്ഞ് സരസ്വതി അവളെ അടിക്കാൻ കൈ ഓങ്ങിയതും പിന്നിൽ നിന്ന് സതീശന്റെ വിളി വന്നു.
" സരസ്വതി "
എന്നാൽ ആ വിളി കേട്ടതും സരസ്വതിയും ലെച്ചുവും ആകെ ഞെട്ടി നിന്നു. അതിന് കാരണം സതീശൻ ഗൗരിക്ക് വേണ്ടി വിളിച്ചത് കൊണ്ട് ആയിരുന്നു.
ഇനി അയാളുടെ മനസ്സിൽ ഗൗരിക്ക് വേണ്ടി സഹതാപം വല്ലതും മുളച്ചോ എന്ന ചിന്ത തന്നെ അവരെ ആസ്വസ്ഥരാക്കി.
ഗൗരിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു തനിക്ക് വേണ്ടി വർഷങ്ങൾക്ക് ശേഷം അച്ഛൻ ചെറിയമ്മയെ എതിർത്തിരിക്കുന്നു.
എവിടെ ഒക്കെയോ ഒരു കുഞ്ഞു സന്തോഷം പൊട്ടി മുളക്കുന്നത് അവൾ അറിഞ്ഞു.
എന്നാൽ ആ സന്തോഷത്തിന് നീർ കുമിളയുടെ ആയുസേ ഉണ്ടായിരുന്നുള്ളു.
" നീ എന്തൊക്കെയാ സരസ്വതി ഈ കാണിക്കുന്നേ കണ്ണൻ പറഞ്ഞിട്ട് പോയത് നീയും കേട്ടത് അല്ലെ അവൾക്ക് ഒരു പോറൽ പോലും ഏൽക്കാൻ പാടില്ല എന്ന് എന്നിട്ട് നീ ഇപ്പൊ എന്താ ചെയ്യാൻ പോയെ എന്ന് വല്ല ബോധവും ഉണ്ടോ. "
അത് കേട്ടപ്പോൾ സത്യത്തിൽ സമാധാനത്തിനു പകരം ആധി ആണ് സരസ്വതിക്കും ലെച്ചുവിനും തോന്നിയത്.
അല്പം മുൻപ് അവൻ പറഞ്ഞിട്ട് പോയതേ ഉള്ളു തന്റെ എടുത്ത് ചട്ടം കൊണ്ട് ലക്ഷങ്ങൾ ആണ് ഇപ്പോൾ നഷ്ടം ആകാൻ പോയത്. സരസ്വതി പതിയെ ഗൗരിയുടെ മുടിക്കത്തിൽ നിന്ന് കൈ എടുത്തു.
" ഇവൾ ഒരുത്തി കാരണം മനുഷ്യന്റെ പാതി സമാധാനം നഷ്ടം ആയിരിക്കുവാ ഇനി ബാക്കി ഉള്ളത് നീ കൂടി ഇല്ലാണ്ടാക്ക്. കണ്ണൻ ഇപ്പൊ ഇവളെ കാണാൻ വന്നില്ലായിരുന്നു എങ്കിൽ എന്തായേഞ്ഞേ. മനുഷ്യൻ ഒന്ന് കര കയറി വരുവാ അപ്പോഴാ ഓരോന്ന് ഒപ്പിച്ചോണ്ട് വരുന്നത്.
ഗൗരി നീ ഇനി എന്തൊക്കെ പറഞ്ഞാലും ചെയ്താലും ഞാൻ ജീവനോടെ ഉണ്ടെങ്കിൽ അവൻ നിന്റെ കഴുത്തിൽ താലി കെട്ടിയിരിക്കും. ഇനി അതല്ല ഇതുപോലെ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടെങ്കിൽ ഇറങ്ങിക്കോണം ഇവിടുന്ന് ഇങ്ങനെ ഒരു മകൾ ഇല്ലെന്ന് വെക്കും ഞാൻ. ഇത്രേം നാളും വളർത്തിയേന്റെ പ്രത്യുപകാരം ആയിട്ട് കരുതിക്കോളാം.
ഇനി നിങ്ങളോട് കൂടിയ പറയുന്നേ ഓരോന്ന് എടുത്ത് ചാടി ചെയ്തിട്ട് അവസാനം വന്ന് കേറിയ മഹാലക്ഷ്മിയേ അടിച്ച് എറക്കാൻ നിൽക്കണ്ട. അവൻ പറഞ്ഞതൊക്കെ എപ്പോഴും ഓർമയിൽ ഉണ്ടാവണം ഇല്ലെങ്കിൽ അവൻ എന്തൊക്കെ ചെയ്യും എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാലോ. "
ആദ്യം ഗൗരിയോട് അത്യധികം ദേഷ്യത്തോടെയും പിന്നീട് സരസ്വതിയ്ക്കും ലെച്ചുവിനും ഒരു മുന്നറിയിപ്പും നൽകി കൊണ്ട് സതീശൻ പുറത്തേക്ക് നടന്നു.
അത് കണ്ടതും സരസ്വതിയും ലെച്ചുവും പരസ്പരം ഒന്ന് നോക്കി നെടുവീർപ്പ് ഇട്ട് പിന്നീട് തകർന്ന് നിൽക്കുന്ന ഗൗരിയെ കണ്ട് ഒരു ആത്മസംതൃപ്തിയോടെ അവളെ നോക്കി.
" ഡീ പെണ്ണെ ഇനി മേലിൽ ഇമ്മാതിരി പരുപാടി നീ കാണിച്ചാൽ ഇതുവരെ നീ അനുഭവിച്ചത് ആയിരിക്കില്ല നീ ഇനി അനുഭവിക്കാൻ പോകുന്നെ. നിന്നെ ആ തെമ്മാടിക്ക് കെട്ടിച്ച് കൊടുത്തിട്ട് വേണം അവൻ തരുന്ന പണം കൊണ്ട് എനിക്ക് എന്റെ മോളെ രാജകുമാരി ആക്കി അവളുടെ രാജകുമാരൻ നൽകാൻ. ഞങ്ങളുടെ സ്വപ്നങ്ങൾക്ക് എതിരായി നീ പ്രവർത്തിച്ചാൽ അപ്പൊ ബാക്കി. " : ഒരു ഭീഷണിയോടെ പറഞ്ഞ് കൊണ്ട് സരസ്വതിയും സതീശന് പിന്നാലെ പോയി.
" ശോ എനിക്ക് നിന്നെ കണ്ടിട്ട് പാവം തോന്നുന്ന് കേട്ടോ ഹാ പറഞ്ഞിട്ട് എന്താ നിന്റെ വിധി ഇതാണ്. ഹാ പിന്നെ നിനക്ക് ചാവണം എന്ന് അത്രക്ക് ആഗ്രഹം ആണെങ്കിൽ കുറച്ച് ദിവസം കൂടി കാത്ത് നിൽക്കന്നെ അപ്പൊ സ്വന്തം ഭർത്താവിന്റെ കൈ കൊണ്ട് തന്നെ ചാവാലോ. " :
അങ്ങേ അറ്റം വാക്കുകൾ കൊണ്ട് അവളെ വേദനിപ്പിച്ച് ലെച്ചു മുറി വിട്ട് പുറത്തേക്ക് കടക്കാൻ നിന്നതും, പിന്നെ എന്തോ ഓർത്ത പോലെ തിരിഞ്ഞ് വന്ന് മേശയുടെ മുകളിൽ ഇരിക്കുന്ന കത്രികയും എടുത്ത് മുറിക്ക് പുറത്തേക്ക് പാഞ്ഞു.
അപ്പോഴും ഒരു അക്ഷരം പോലും മിണ്ടാൻ കഴിയാതെ കണ്ണ് ഒക്കെ നീറി പുകഞ്ഞ് ഗൗരി അവിടെ നിന്നു.
തുടരും...
#നോവൽ #തുടർകഥ #viral #പ്രണയം #trending
Part 5
കത്രികയുടെ മുർച്ച ഉള്ള ഭാഗം അവൾ തന്റെ ഇടത് കൈ പത്തിക്ക് താഴെ വെച്ചു. ആ കാഴ്ച്ച കാണാൻ വയ്യാതെ കണ്ണ് ഇറുക്കി അടച്ച് കയ്യിൽ ആഞ്ഞ് വരയാൻ നിന്നതും ഡോറിൽ ആരോ കൊട്ടി.
ഗൗരി ഞെട്ടി കണ്ണ് തുറന്നു. വീണ്ടും നിർത്തതെ ഉള്ള തട്ടൽ കേട്ടാണ് അവൾ ബോധത്തിൽ വന്നത്. പെട്ടന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ പരിഭ്രാമിച്ചവൽ മുഖം ഒന്ന് അമർത്തി തുടച്ച്, കത്രിക വലത് കൈയിൽ പുറത്ത് കാണാത്ത രീതിയിൽ മറച്ച് പിടിച്ച് അവൾ വാതൽ തുറന്നു.
വാതൽ തുറന്നതും ഒട്ടും പ്രതീക്ഷിക്കാത്തെ ആളെ മുന്നിൽ കണ്ടതും ഗൗരി ആകെ ഞെട്ടി നിന്നു. അത് ശെരി എന്ന് തോന്നും വിധം അവളുടെ ശരീരം വിറക്കാൻ തുടങ്ങി.
**************************
മുന്നിൽ നിൽക്കന്നവനെ കണ്ട് ആകെ ഞെട്ടി തരിച്ച് നിന്ന ഗൗരിയുടെ അധരങ്ങൾ മെല്ലെ അവന്റെ പേര് ഉച്ചറിച്ചു.
" കണ്ണൻ "
ഒരു നിമിഷം ഭയം കൊണ്ട് അവളുടെ ഇമ ചിമ്മാൻ പോലും മറന്നു പോയി.
" ഹ്മ്മ് "
അവന് കടുപ്പിച്ച് ഒന്ന് മൂളിയതും ഇരു പകപ്പോടെ അവനെ നോക്കി.
" എനിക്ക് നിന്നോട് അല്പം സംസാരിക്കണം. " : കണ്ണൻ
അത് കേട്ടതും ഒന്ന് പകച്ചെങ്കിലും തല കുനിച്ച് അവൾ മുറിക്ക് പുറത്തേക്ക് ഇറങ്ങാൻ ഭാവിച്ചു.
അത് കണ്ടതും അവന്റെ നെറ്റി ഒന്ന് ചുളിഞ്ഞ് പോയി.
" നീ ഇത് എങ്ങോട്ടാ "
അവന്റെ ഗാഭീര്യം നിറഞ്ഞ സ്വരം കേട്ടതും അവൾ പിടിച് കെട്ടിയത് പോലെ അവിടെ നിന്നു. പിന്നെ മെല്ലെ തല ഉയർത്തി നോക്കി.
അത് കണ്ടതും അവന് പിരികം ഉയർത്തി നോക്കി.
" അ... അ... അത് അത് പി.. പിന്നെ ഞ.. ഞാ... ഞാൻ "
അവൾക്ക് ഭയം കൊണ്ടും വെപ്രാളം കൊണ്ടും എന്താ പറയേണ്ടേ എന്ന് അറിയില്ലായിരുന്നു.
അത് കണ്ടതും അവൻ അവളെ ഒന്ന് സൂക്ഷിച്ച് നോക്കി.
" എനിക്ക് നിന്നോട് തനിയെ ഒന്ന് സംസാരിക്കണം പുറത്ത് വേണ്ട ഇവിടെ മതി. ഹ്മ്മ് അകത്തോട്ട് കേറ് "
ആദ്യം കാര്യം പോലെയും പിന്നെ ഒരു നിർദേശം പോലെ പറഞ്ഞ് അവൻ അവളെ മറി കടന്ന് മുറിയിലേക്ക് പ്രവേശിച്ചു.
അവന്റെ വാക്കുകൾ കേട്ടതും അല്പം മുൻപ് അവളിൽ നിന്ന് അകന്ന വിറയൽ പൂർവ്വ അധികം ശക്തിയോടെ തിരിച്ചു വന്ന്. ഒപ്പം അവൻ അവളെയും കടന്ന് മുറിയിലേക്ക് കയറിയതും താൻ ഇപ്പൊ തകർന്ന് വീഴും എന്നാ അവസ്ഥ ആയിട്ട് ഉണ്ട് ഗൗരി. അത്രക്ക് ഭയം ആണ് അവൾക്ക് അവനെ.
അതിന്റെ അടയാളം എന്നോണം അവളുടെ വലത് കൈ കത്രികയിൽ അമർന്ന് ഞെരി പിരി കൊണ്ടു. പുറത്ത് അച്ഛനും ചെറിയമ്മയും ലെച്ചു ചേച്ചിയും ഉണ്ടെന്ന ധൈര്യത്തിൽ അവൾ പതിയെ തിരിഞ്ഞ് മുറിയിൽക്ക് പ്രവേശിച്ചു.
അവൾ നോക്കുമ്പോ അവൻ തന്റെ മുറി മുഴുവൻ ആകമാനം നിരീക്ഷിക്കുകയാണ്.
കാവി മുണ്ടും കറുപ്പ് ഷർട്ടും ആണ് അവന്റെ വേഷം. തോൽ ഒപ്പം വരെ ഇല്ലെങ്കിലും കാട് പിടിച്ചത് പോലെ മുടി ഉണ്ട് കൂടാതെ താടിയും. ഇരു നിറം ആണ് അവൻ, കുഞ്ഞി കണ്ണും അത് പലപ്പോഴും നേരിയ ചുവപ്പിൽ കാണപ്പെടും ദേഷ്യം വരുമ്പോഴാണോ മദ്യപാനം കൊണ്ട് ആണോ എന്ന് അറിയില്ല.
മീശയും താടിയും കാരണം ചുണ്ട് കാണാൻ കഴിയില്ല. ഷർട്ടിന്റെ ബട്ടൻസ് ആദ്യ രണ്ടെണ്ണം എപ്പോഴും തുറന്ന് കിടപ്പുണ്ടാവും. കൈ രണ്ടും മുകളിലേക്ക് തെരുത്ത് വെച്ച്ചിട്ടുണ്ടാവും. ചുരുക്കി പറഞ്ഞ അസ്സൽ ഒരു തെമ്മാടി ലുക്ക്.
അവൻ അവൾക്ക് പുറം തിരിഞ്ഞ് നിൽക്കുക ആണെങ്കിലും ഇതൊക്കെ മുൻപ് എപ്പോഴെക്കൊയോ നോക്കി വെച്ചതാണ് അവൾ.
പൊടുന്നനെ അവന്റെ നോട്ടം തന്നിൽ നീളുന്നത് അറിഞ്ഞതും വീണ്ടും മുഖം കുനിഞ് പോയി. അല്പം നേരം കഴിഞ്ഞിട്ടും അനക്കം ഒന്നും കാണാഞ്ഞിട്ട് പതിയെ തല പൊന്തിച്ച് നോക്കിയതും, തന്നിൽ തന്നെ ഉറ്റു നോക്കി നിൽക്കുന്ന മിഴികളെ ആണ് കണ്ടത്.
തിന്നില്ല കൂർപ്പിച്ചു വെച്ച മിഴകൾ പെട്ടന്ന് തന്നെ ദേഷ്യം നിറയുന്നത് ചുവപ്പ് പടരുന്നതും മുഖം വലിഞ്ഞ് മുറുകുന്നതും കൂടി കണ്ടതോടെ വർദ്ധിക്കുന്നു ഹൃദയ മിടിപ്പോടെ ഗൗരി മുഖം താഴ്ത്തി കളഞ്ഞു.
അവൻ ഒരു കുത്തിപ്പോടെ അവളിലേക്ക് പാഞ്ഞ് അടുത്തു അവളുടെ ഇടത് കൈയ്യിലെ കത്രിക പിടിച്ച് വാങ്ങി വലത് കൈ പിടിച്ച് നോക്കിയിട്ട്.
" എന്താടീ ഇത് ഏഹ് എന്താന്ന് "
അതൊരു അലർച്ച ആയിരുന്നു. അവൾ ഞെട്ടലോടെ മിഴകൾ ഉയർത്തി നോക്കി അവന്റെ വലിഞ്ഞ് മുറുകിയ മുഖം അത്രേം അടുത്ത് കണ്ടതും അവൾടെ ശരീരം വിറക്കാൻ തുടങ്ങി.
" നിന്നോട് ചോദിച്ചത് കെട്ടില്ലെടി ഇത് എന്താന്ന് "
അവൻ വീണ്ടും അലറിയതും ഗൗരിയുടെ കണ്ണ് നിറയാൻ തുടങ്ങി.
അവന്റെ അലർച്ച കേട്ടിട്ട് സതീഷനും സരസ്വതിയും ലെച്ചുവും ഒക്കെ മുറിയിലേക്ക് വന്ന്.
" എന്താ...എന്താ കണ്ണാ പ്രശ്നം " : സതീശൻ മുന്നിൽ നിൽക്കുന്ന കണ്ണനെയും അവൻ കൈ പിടിച്ച് വെച്ചേക്കുന്ന ഗൗരിയെയും നോക്കി ചോദിച്ചു.
" എ.. എന്താ ഈ പെണ്ണ് വല്ല വേണ്ടദീനവും പറഞ്ഞോ, അങ്ങനെ എന്തേലും പറഞ്ഞെങ്കിൽ നീ അത് കാര്യം ആകണ്ട. ഇവിടെ തീരുമാനം എടുക്കുന്നത് ഞാനും സതീഷേട്ടനും ആണ് " : സരസ്വതി
ഗൗരി ഇനി എങ്ങാനും കല്യാണത്തിന് സമ്മതം അല്ല എന്ന് വല്ലതും പറഞ്ഞോ എന്ന പേടിയോടെ ആണ് അവർ ചാടി കേറി പറഞ്ഞത് കൂടാതെ ഗൗരിയെ നോക്കി പല്ല് കടിക്കാനും അവർ മറന്നില്ല. ലെച്ചുവിലും അതെ ഭാവം ആണ്.
അച്ഛനും ചെറിയമ്മയും ഒക്കെ കയറി വന്നത് ഗൗരിയിൽ നേരിയ ആശ്വാസം ഉണ്ടാക്കിയെങ്കിലും. സരസ്വതിയുടെ വാക്കുകൾ കേട്ടതും തല കുനിച്ച് കണ്ണീർ വാർത്തു.
കൂടാതെ താൻ ചെയ്യാൻ പോയത് ഇയാൾ എങ്ങാനും അറിഞ്ഞിട്ട് ഉണ്ടാവുമോ എന്നാ പേടിയും, ഇനി അത് ആണെങ്കിൽ കൂടി അച്ഛനോടോ ചെറിയമ്മയോടോ പറഞ്ഞാൽ താൻ അനുഭവിക്കേണ്ടി വരുന്നത് ഓർത്ത് അവളുടെ ശരീരം കിടു കിടെ വിറച്ചു.
" ചോദിക്ക് മോളോട് തന്നെ ചോദിച്ച് നോക്ക് എന്തിനാ ആത്മത്യ ചെയ്യാൻ ശ്രെമിച്ചേ എന്ന് " : ദേഷ്യം വിട്ട് മാറാതെ തന്നെ അവൻ പറഞ്ഞു.
എന്നാൽ കണ്ണൻ പറയുന്നത് കേട്ട് ആകെ ഞെട്ടി തരിച്ച് നിൽക്കുവാണ് സതീഷനും സരസ്വതിയും ലെച്ചുവും ഒക്കെ. അവർ ഒരിക്കലും ഗൗരിയിൽ നിന്ന് അങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല.
" അ... ആത്മത്യയോ?? " : ഇപ്പോഴും കേട്ടത് വിശ്വസിക്കാൻ ആകാതെ ലെച്ചു ആണ് ചോദിച്ചത്.
" പറയടീ എന്തിനാ ഏഹ്ഹ് എന്തിനാ നീ ഇത് ചെയ്തേ എന്ന് " : ലെച്ചുവിന്റെ ചോദ്യം പൂർണമായി അവഗണിച്ച് കൊണ്ട് ഗൗരിയുടെ കയ്യിൽ പിടിച്ച് കുലുക്കി കൊണ്ട് വീണ്ടും ചോദിച്ചു.
അവൻ പിടിച്ചിരിക്കുന്ന കയ്യിൽ കത്രികയുടെ അഗ്ര ഭാഗം കൊണ്ട് പൊറിയിട്ടുണ്ട് അങ്ങനെ ആയിരിക്കും അവൻ താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് കണ്ട് പിടിച്ചിട്ട് ഉണ്ടാവുക എന്ന് അവൾക്ക് മനസ്സിലായി.
പേടി കൊണ്ടും ഭയം കൊണ്ടും ഒരു അക്ഷരം മിണ്ടാൻ പോയിട്ട് മുഖം ഉയർത്താനോ കാഴ്ചയെ മറക്കുന്ന കണ്ണീർ തുടക്കാനോ അവളെ കൊണ്ട് സാധിച്ചില്ല.
" ഒരു കാര്യം ഒന്നിൽ കൂടുതൽ തവണ ചോദിക്കുന്നതോ പറയുന്നതോ എനിക്ക് ഇഷ്ടമല്ല ഗൗരി. പ്ഫാ പറയടീ എന്തിനാ നീ ആത്മഹത്യ ചെയ്യാൻ ശ്രെമിച്ചേ പറയാൻ " : അവൻ ക്ഷമ നശിച്ചത് പോലെ അവളുടെ കൈമുട്ടിൽ പിടിച്ച് അമർത്തി കൊണ്ട് അലറി.
എന്നാൽ ഇത്തവണ ഗൗരി മാത്രം അല്ല അവൾക്ക് ചുറ്റും നിന്നവരും അവന്റെ അലർച്ചയിൽ ഭയന്നു.
ഗൗരി പതിയെ തല ഉയർത്തി കണ്ണീരോടെ തന്റെ അച്ഛനെ നോക്കി. ' ഇല്ല തനിക്ക് വേണ്ടി ആ നാവ് ഉയരില്ല ' അവൾക്ക് സ്വയം ഉത്തരം കിട്ടി. അവൾ പതിയെ അച്ഛനിൽ നിന്ന് നോട്ടം തന്നെ പിടിച്ച് ഇരിക്കുന്നവനിലേക്ക് നീണ്ടു. അവൾക്ക് കൈ നോവുന്നുണ്ടായിരുന്നു.
" പറയാൻ " അവളുടെ നോട്ടം കണ്ടതും അവൻ പതിയെ അവൾക്ക് കേൾക്കാൻ ഭാഗത്തിന് പല്ലിറുമി.
" എ... എ.. എനിക്ക് എനിക്ക് ഈ... ഈ ക.. കല്യാണം വേ... വേണ്ട " : ഇടറുന്ന സ്വരത്തോടെ എങ്ങലിച്ച് അവൾ ഏങ്ങനെ ഒക്കെയോ പറഞ്ഞ് നിർത്തി.
അടുത്ത നിമിഷം മുഖം അടിച്ച് കിട്ടിയ അടിയുടെ ആഘാദത്തിൽ അവൾ നിലത്തേക്ക് വീണു. കവിൾ പറിഞ്ഞ് പോയത് പോലെ തോന്നി അവൾക്ക്. രാവിലെ സരസ്വതി അടിച്ചതും ഇപ്പൊ അവന്റെ കയ്യിൽ നിന്ന് കിട്ടിയതും കൂടി ആയതും അവൾക്ക് കവിൾ ആകെ പുകഞ്ഞ് തുടങ്ങി.
" അതിന് ആണോ നീ ജീവൻ കളയാൻ നോക്കിയേ ഏഹ്ഹ് ആണോന്ന് എങ്കിൽ നീ കേട്ടോ നീ ഇപ്പൊ കളയാൻ നോക്കിയ ഈ ജീവൻ ഇല്ലേ അത് ഇനി എനിക്ക് സ്വന്തം ആണ്. ഇതുവരെ നിന്നെ കെട്ടണം എന്നാ മോഹവും ആഗ്രഹവും മാത്രേ എനിക്ക് ഉണ്ടായിരുന്നുള്ളൂ എന്നാൽ ദാ ഈ നിമിഷം മുതൽ അത് എന്റെ വാശി ആണെന്ന് കൂട്ടിക്കോ. നിന്റെ കഴുത്തിൽ ഒരു താലി വീഴുനുണ്ടെങ്കിൽ അത് ദാ എന്റെ ഈ കയ്യിൽ നിന്ന് ആയിരിക്കും. "
അവന്റെ ദേഷ്യം മുഴുവൻ ആ വാക്കുകളിൽ ഉണ്ടായിരുന്നു. പതിയെ അവൻ അവളിലേക്ക് നടന്ന് അടുത്ത് അവൾക്ക് അടുത്ത് ഒരു കാൽ മുട്ട് കുത്തി ഇരുന്നു തല അവളുടെ ചെവിക്ക് അടുത്തേക്ക് കൊണ്ട് വന്ന്.
അതുവരെ അവൻ പറയുന്നത് കേട്ട് ഒരു അക്ഷരം മിണ്ടാൻ കഴിയാതെ നിൽപ്പായിരുന്നു സതീഷനും സരസ്വതിയും ലെച്ചുവും.
സതീഷനിൽ തന്റെ മകൾ ജീവൻ ഒടുക്കാൻ ശ്രെമിച്ചു എന്നത് ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത നടുക്കത്തിൽ ആയിരുന്നു. ഉള്ളിൽ എവിടെ ഒക്കെയോ ഒരു പോകാച്ചിൽ പോലെ അനുഭവപ്പെട്ടു അയാൾക്ക്. അതുകൊണ്ട് തന്നെ പിന്നെ അവൻ പറഞ്ഞതൊന്നും അയാൾ വെക്തമായി കേട്ടില്ല. ഗൗരിയെ അടിക്കുന്ന ശബ്ദം കേട്ട് ആണ് അയാൾ ബോധത്തിൽ വന്നത്. എന്നിരുന്നാൽ പോലും അയാൾ ഒന്ന് തടയാൻ ശ്രമിച്ചില്ല, അവനോടുള്ള ഭയം കൊണ്ട് തന്നെ അയാൾ സ്വന്തം മകളെ അവൻ ബലി കൊടുത്തു.
എന്നാൽ സരസ്വതിയും ലെച്ചുവും ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നീട് അവിടെ നടക്കുന്നത് ഒരു സിനിമ കാണുന്ന ലാഘവത്തിൽ കണ്ടു.
ഗൗരിയെ തങ്ങളുടെ മുന്നിൽ വെച്ച് അതും കല്യാണത്തിന് മുന്നേ പോലും അടിക്കാൻ ധൈര്യം കാണിച്ചവൻ കല്യാണം കഴിഞ്ഞ് അവർ ഒറ്റക്ക് ഉള്ളപ്പോ എന്തൊക്കെ ചെയ്യും എന്ന് ഓർത്ത് ലെച്ചുവിൽ കുളിര് കേറി.
കണ്ണൻ ഗൗരിയുടെ അടുത്തേക്ക് നടക്കുന്നതും അവളുടെ അടുത്ത് മുട്ട് കുത്തി ഇരിക്കുന്നതും അവളുടെ ചെവിയിൽ എന്തോ പറയുന്നതും അത് കേട്ട് അവൾ ഞെട്ടുന്നതും അവർ കണ്ടും. അത് എന്താ എന്ന് അറിയാൻ സരസ്വതിയും ലെച്ചുവും കാത് കോർപ്പിച്ചു എങ്കിലും കേൾക്കാൻ സാധിച്ചില്ല.
പെട്ടന്ന് അവൻ അവിടുന്ന് എണീറ്റ് അവർക്ക് നേരെ തിരിഞ്ഞ് പിന്നീട് പറയുന്നത് കേട്ട് സരസ്വതിയും ലെച്ചുവും ഞെട്ടി നിന്നെങ്കിൽ സതീഷനിൽ അല്പം മുന്നേ ഗൗരി എന്ന മകളോട് തോന്നിയ അവസാന അലിവും നിഷ്കരുണം ഇല്ലാണ്ട് ആയി.
തുടരും....
#viral #പ്രണയം #pranayam #നോവൽ #തുടർകഥ
Part 4
പിന്നീട് സതീശൻ പറയുന്നത് കെട്ട് എത്ര പിടിച്ചു വെച്ചിട്ടും അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി. അയാൾ പറഞ്ഞതും കെട്ട് മറുപടി പോലും പറയാതെ അവൾ മുറിയിലേക്ക് കേറി കതക് അടച്ചു. അൽപ നേരം അങ്ങനെ നിന്ന് പിന്നെ എന്തോ തീരുമാനിച്ച് ഉറപ്പിച്ച പോലെ അവിടെ ഇരുന്ന കത്രികയും എടുത്തു കണ്ണാടിക്ക് മുന്നിൽ വന്ന് നിന്ന്.
കണ്ണാടിയിൽ കാണുന്ന തന്റെ പ്രതിഭിംബംത്തെ നോക്കി ഇടത് കൈ കൊണ്ട് രണ്ട് കണ്ണും അമർത്തി തുടച്ച്, വലത് കൈയ്യിലെ കത്രിക ഇടത് കൈ പാതത്തിന് തൊട്ട് താഴെ അമർത്തി.
***************
അല്പം മുൻപ് :
" ഗൗരി, സരസ്വതി നിന്നോട് കാര്യങ്ങൾ പറഞ്ഞില്ലേ. ആ കണ്ണൻ അവന് നിന്നെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന്. പൊന്നും പണവും ഒന്നും വേണ്ട നിന്നെ മാത്രം മതി എന്നാ പറഞ്ഞെ ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല അവന് അങ്ങ് വാക്ക് കൊടുത്തു. ഈ വരുന്ന ഞായറാഴ്ച തന്നെ നടത്താം എന്നാ. പൊന്നും പണവും കൊടുത്ത് നിന്നെ കെട്ടിക്കാനും മാത്രം സാമ്പത്തികം ഇപ്പൊ എനിക്ക് ഇല്ല എന്ന് നിനക് അറിയാല്ലോ. പിന്നെ അവന് ഇത്തിരി കുടിയും വലിയും അടിപിടി ഉണ്ടന്നെ ഉള്ളു അതിപ്പോ ആണുങ്ങൾ ആയ അങ്ങനെ ഒക്കെ ഇണ്ടാവും അതൊക്കെ ഒക്കെ ഒരു കുറ്റം ആയിട്ട് കാണേണ്ട. അല്ല നീ കോളേജിൽ കണ്ട ചെർക്കൻമാരോട് കൊഞ്ചി നടന്നത് വെച്ച നോക്കുമ്പോ ഇതൊന്നും ഒന്നും അല്ല. അല്ലേൽ തന്നെ അതൊക്കെ നാട്ടുകാർ അറിഞ്ഞ വേറെ നല്ല ആലോചന നിനക്കോ ലെച്ചുവിനോ വരില്ല കൂടാതെ അത് ഞങ്ങൾക്ക് ഒക്രു നാണക്കേടും ആകും അപ്പൊ കണ്ണന്റെ ആലോചന തന്ന മുന്നോട്ട് പോകാം എന്ന് ഞാൻ കരുതി. " : സതീശൻ ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ പറഞ്ഞു.
ഗൗരി വിശ്വാസം വരാതെ തന്റെ അച്ഛനെ കണ്ണ് തുറിച്ച് നോക്കി. ' താൻ കണ്ട ചെർക്കൻ മാരോട് കൊഞ്ചി നടക്കുവാണെന്നോ, അങ്ങനെ ആണോ തന്നെ അച്ഛൻ തന്നെ കുറിച് കരുതിയെക്കുന്നെ ' ആ നിമിഷം അവൾക്ക് മരിച്ചാൽ മതിയെന്ന് ആയി. താൻ ഒരു വൃത്തികെട്ട പെണ്ണ് ആണെന്ന് സ്വന്തം അച്ഛൻ പറയാതെ പറഞ്ഞിരിക്കുന്നു. കണ്ണുനീർ കാഴ്ചയെ മരിച്ചതും അവൾ തിരഞ്ഞ് മുറിയിലേക്ക് നടന്ന്.
" അപ്പൊ പറഞ്ഞ് വന്നത് ഞായറാഴ്ച ആണ് വിവാഹം, ആരെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ അത് അങ്ങ് മറന്നേരെ. ഇനി എന്തൊക്കെ വന്നാലും ഈ വിവാഹം ഞാൻ നടത്തിയിരിക്കും. ഹാ പിന്നെ എല്ലാം എടുത്ത് ഒതുക്കി വെച്ചേരെ കല്യാണം കഴിഞ്ഞ പിന്നെ ഇങ്ങോട്ട് ഒരു വരവ് ഉണ്ടായിരിക്കില്ല. അവനും അത് ഇഷ്ടമാകണം എന്ന് ഇല്ല കല്യാണം കഴിഞ്ഞ നീ അവന്റെ കാര്യം നോക്കി അവിടെ കഴിഞ്ഞോണം വെറുതെ ഞങ്ങൾക്ക് ഒരു ചീത്തപ്പേര് ഉണ്ടാക്കരുത് മനസ്സിലായല്ലോ ഹ്മ്മ് പൊക്കോ. " : സതീശൻ ഗൗരവത്തോടെ പറഞ്ഞ് നിർത്തി വീണ്ടും കഴിപ്പ് തുടർന്നു.
ഗൗരി അച്ഛന്റെ വാക്കുകൾ കേട്ട് ഒരു അക്ഷരം പോലും ഉരിയാടാൻ കഴിയാതെ തരിച്ച് നിന്നു. പിന്നെ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ കാഴ്ചയെ മറക്കുന്ന കണ്ണീരോടെ അവൾ തന്റെ മുറിയിലേക്ക് പോയി.
അവൾ പോകുന്നത് ഒരു ആത്മ സംതൃപ്തിയോടെ നോക്കി സരസ്വതിയും ലെച്ചുവും വീണ്ടും കഴിപ്പ് തുടർന്നു. എങ്കിലും ഉള്ളിൽ പുകഞ്ഞ് കൊണ്ട് ഇരുന്ന സംശയത്തോടെ ലെച്ചു സതീശന് നേരെ തിരിഞ്ഞു.
" അല്ല അച്ഛാ അയാൾക്ക് എവിടുന്നാ ഇത്രെയും അതികം പണം. അച്ഛൻ അതൊന്നും അയാളോട് ചോദിച്ചില്ലേ. " : ലെച്ചു
" അതിപ്പോ ചോദിക്കാൻ എന്ത് ഇരിക്കുന്ന്
അവൻ എവിടുന്നേലും മോഷ്ടിച്ചതോ മറ്റോ ആയിരിക്കും. കഴിഞ്ഞ ആഴ്ച്ച അല്ലെ ആ തെക്കേലെ വക്കീലിന്റെ വീട്ടിൽ മോഷണം നടന്ന് എന്ന് പറഞ്ഞ് സംശയപരം ആ ചെറുക്കനെ പോലീസ് കൊണ്ട് പോയെ. അത് അവന് അല്ല എന്ന് തെളിഞ്ഞെങ്കിലും എനിക്ക് എന്തോ അവൻ തന്ന എന്ന് ഉറപ്പാ, കണ്ടില്ലേ ഇപ്പൊ തന്ന അവന് ഇത്രേം വലിയ തുക ഒക്കെ തന്നെ ഇത് മോഷ്ടിച്ചേ അല്ലാതെ എവിടുന്ന് കിട്ടാനാ. എന്തായാലും അത് കൊണ്ട് നമ്മൾക്ക് ഗുണം ഉണ്ടായല്ലോ. ശോ അവന്റെ കയ്യിൽ ഇനീം പണം കാണുവോ എന്നാ എന്റെ ആധി. നിങ്ങൾക്ക് അവനോട് കൊറച്ചു കൂടി ചോദിച്ചുടായിരുന്നോ മനുഷ്യ. " : സരസ്വതി അല്പം ഏർഷ്യത്തോടെ തന്നെ പറഞ്ഞ് നിർത്തി.
തങ്ങൾക്ക് തന്നതിനെ ക്കാളും പണം അവന്റെ കയ്യിൽ ഉണ്ടെങ്കിൽ അതൊക്കെ തന്റെ കീഴിൽ കഴിഞ്ഞവൾ അനുഭവിക്കും അവർക്ക് ഓർക്കാൻ കൂടി കഴിയുന്നില്ല.
അമ്മ പറഞ്ഞതും ലെച്ചുവിന്റെ ചിന്തയും പിന്നെ അങ്ങോട്ട് പോയി. ' ശെരിയാ അയാൾ മോഷ്ടിച്ചത് തന്നെ ആയിരിക്കും അല്ലാണ്ട് അയാൾക്ക് എവിടുന്നാ ഇത്രേം പണം. ഈ പ്രദേശത്തെ അത്യാവിശം പണം ഉള്ളത് അമ്മ നേരത്തെ പറഞ്ഞ വക്കീലിന്റെ വീട്ടിലും സമീറിക്കക്കും പുള്ളിക്കാരൻ ഗൾഫിൽ ആണ്, പിന്നെ ലില്ലി ചേച്ചിടെ ഭർത്താവിനും ആണ് റോണി, റോണിചേട്ടൻ ഈ നാട്ടിൽ ഉള്ളത് അല്ല ചേച്ചി പെണ്ണ് ചോദിച്ചു വന്നതാ. ഹാ അപ്പൊ അയാൾ അവിടുന്നു മോഷ്ടിച്ചത് ആവാഞ്ഞേ വഴി ഉള്ളു. '
അതെ സമയം അമ്മ അവസാനം പറഞ്ഞത് ആലോചിച്ച് സരസ്വതി യുടെ അതെ ചിന്ത മനസില്ലേക്ക് കടന്ന് വന്നതും ലെച്ചുവിന്റെ ഉള്ളം ആസ്വസ്ഥമായി.
" നിങ്ങൾ എന്തായാലും ഒന്നും കൂടി ആ ചെറുക്കനെ പോയി ഒന്ന് കാണ് എന്നിട്ട് എന്തേലും പറഞ്ഞ് കുറച്ചും കൂടി വെടിക്ക്. എന്തായാലും സ്വന്തം മോൾ അല്ലെ അപ്പൊ ചിലവിന് കൊടുത്തതൊക്കെ പറഞ്ഞ മതി. " : സരസ്വതി കാര്യമായിട്ട് തന്നെ ഭർത്താവിനോട് പറഞ്ഞു. ലെച്ചുവും അതെ ഭാവത്തോടെ സതീശനെ നോക്കി.
ചിലർ അങ്ങനെയാണ് എത്ര കിട്ടിയാലും ആർത്തി തീരില്ല. വീണ്ടും വീണ്ടും വേണം എന്നെ അവർ ആഗ്രഹിക്കു അത് ഇനി ആർക്ക് ദ്രോഹം ചെയ്തിട്ട് ആയാലും.
എന്നാൽ സരസ്വതി പറഞ്ഞ വാക്കുകൾ സതീശനിൽ എവിടെയോ കൊണ്ടു. ' അതെ തന്റെ മകൾ ' എന്നാൽ അടുത്ത നിമിഷം കിട്ടാൻ പോകുന്ന പണത്തെ ഓർത്തപ്പോൾ മകൾ എന്നാ വികാരം എങ്ങോ പോയി മറഞ്ഞു. കേട്ടിട്ടില്ലേ " മനുഷ്യൻ പണത്തിന് പിന്നാലെ ഓടുമ്പോൾ, ഒടുവിൽ നഷ്ടപ്പെടുന്നത് സ്വന്തം മനുഷ്യത്വമാണ്. "
" ഹ്മ്മ് ഞാൻ ഒന്ന് നോക്കട്ടെ "
സതീശൻ അങ്ങനെ പറഞ്ഞതും അമ്മയുടെയും മോളുടെയും മുഖം ഒന്ന് തിളങ്ങി. പിന്നെയും അവർ എന്തൊക്കെയോ പറഞ്ഞ് കഴിച്ച് എണീറ്റു.
****************
ഇതേ സമയം മുറിയിൽ കയറിയതും അത് വരെ പിടിച്ച് വെച്ച കണ്ണീർ ഗൗരി ഒഴുക്കി വിട്ടു. അവൾക്ക് തന്റെ ഹൃദയം ചൂഴ്ന്ന് എടുക്കുന്ന വേദന തോന്നി. അച്ഛൻ പറഞ്ഞ വാക്കുകൾ ഓർമ്മ വന്നതും ചെവിയിൽ ആരോ ഈയ്യം ഒഴിച്ച പോലെ തോന്നി അവൾക്ക്. ഈ നിമിഷം താൻ മരിച്ചിരുന്നു എങ്കിൽ എന്ന് അവൾ അത്യധികം ആഗ്രഹിച്ചു. സ്വന്തം അച്ഛൻ പോലും താൻ ഒരു ഭാരം ആണെന്ന് പറയാതെ പറഞ്ഞത് പോലെ. ഇങ്ങനെ മറ്റുള്ളവർക്ക് ഭാരം ആകുന്നതിലും നല്ലത് താൻ മരിക്കുന്നതാണെന്ന് ഉള്ളിൽ ഇരുന്ന് ആരോ പറയുന്നത് പോലെ.
അവൾ ചെവി രണ്ടും കൈ കൊണ്ട് മൂടി പിന്നേം പിന്നേം മരണം തന്നെ വിളിക്കുന്നത് പോലെ ഹൃദയത്തിൽ നിന്ന് രക്തം കിനിയുന്നത് പോലെ. കണ്ണുകൾ ഇറുക്കി അടച്ചു.
ഒന്ന് രണ്ട് നിമിഷങ്ങൾക്ക് ശേഷം അവൾ കണ്ണ് വലിച്ച് തുറന്നു. ' അതെ താൻ മരിച്ച ചെറിയമ്മക്കും ലെച്ചു ചേച്ചിക്കും ഒക്കെ സന്തോഷം ആകും, അച്ഛ.. അച്ഛനും സന്തോഷം ആയിരിക്കുമോ?? ആയിരിക്കും അതല്ലേ തന്നെ പണത്തിന് വിറ്റത്. അ....അമ്മ ഉണ്ടായിരുന്നു എങ്കിൽ തനിക്ക് ഈ അവസ്ഥ വരുവായിരുന്നോ?? ' അവൾ സ്വയം ചോദിച്ചു അപ്പോഴും നിർത്താതെ കണ്ണുനീർ ഒഴുകി കൊണ്ട് ഇരുന്നു.
പിന്നെ എന്തോ തീരുമാനിച്ച് ഉറപ്പിച്ച പോലെ അവിടെ ഇരുന്ന കത്രികയും എടുത്തു കണ്ണാടിക്ക് മുന്നിൽ വന്ന് നിന്ന്. കത്രിക കണ്ണാടിക്ക് മുന്നിലുള്ള സ്ഥലത്ത് വെച്ച് അവിടെ ഇരുന്ന തന്റെ അമ്മയുടെ ഫോട്ടോ എടുത്ത് കയ്യിൽ പിടിച്ചു.
" അ... അമ്മ എനിക്ക് വ.. വയ്യ അമ്മ. ദാ എ.. എനിക്ക് നെഞ്ച് ഒക്കെ വേദനി... വേദനിക്കുവാ അമ്മ എ... എന്തിനാ അമ്മ എന്നെ വിട്ട്.. വിട്ടിട്ട് പോയെ എ... എ... എനിക്ക് ആ... ആരും ഇല്ലമ്മ അ... അ.. അച്ഛന് പോലും എ... എ.. എന്നെ വേണ്ട അമ്മ. അച്ഛൻ എ.. എന്നെ അയ.. അയാൾക്ക് വിറ്റ് അമ്മ. എ.. എ... എന്നോട് ഒ.. ഒരു വാ.. വാക്ക് പോലും ചോ... ചോദിച്ചില്ലമ്മ. എ.. എനിക്ക് ഇഷ്ട... ഇഷ്ടവാണോ എ.. എന്ന് ഒന്നും ചോദിച്ചില്ല അമ്മ. എ.. എ.. എനിക്ക് അ.. അയാളെ പെ.. പെ.. പേടിയാ. അ.. അ.. അയാൾ ഒ.. ഒരു വൃ... വൃത്തി.. വൃത്തികെട്ടവന അ.. അ.. അയാൾ എ... എ.. എന്നെ ഉ.. ഉപദ്രവിക്കും അമ്മ. എനിക്ക് പെ.. പേടിയാ അ.. അമ്മ. അ.. അയാൾ എ.. എന്നെ എ... എപ്പോ കണ്ടാ... കണ്ടാലും എ.. എന്നെ ഇ... ഇങ്ങനെ നോ.. നോക്കി നിക്കും എ.. എനിക്ക് അ.. അത് കാണുമ്പോ... കാണുമ്പോഴേ കര... കരച്ചിലും പെ.. പേടിയും വരും. എ... എന്നെ അ.. അയാൾ ക... കല്യാ... കല്യാണം ക... കഴിക്കുന്നതേ ഉ... ഉപദ്രവിക്കാന. എനിക്ക്... എനിക്ക് ഈ ഈ കല്യാണം വേ... വേണ്ട അമ്മ. "
അവൾ കരച്ചിലിന് ഇടയിൽ ഇടറി കൊണ്ട് അമ്മയുടെ ഫോട്ടോയിൽ നോക്കി കെഞ്ചി പറഞ്ഞു. പിന്നെ ഒരു പൊട്ടി കരച്ചിലോടെ ആ ഫോട്ടോ അവൾ നെഞ്ചോട് ചേർത്തു.
ഏറെ നേരം കഴിഞ്ഞതും പതുക്കെ അവൾ ഫോട്ടോ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി പതിയെ അത് ഇരുന്ന ഇടത്ത് തന്നെ വെച്ചു. എന്നിട്ട് അവൾ തല പൊക്കി കണ്ണാടിയിൽ കാണുന്ന തന്റെ പ്രതിഭിമ്പത്തിൽ നോക്കി നിന്നു അൽപ നേരം. തന്റെ പ്രതിച്ചായ കണ്ട് അവൾക്ക് സ്വയം പുച്ഛം തോന്നി. ' ആർക്കും വേണ്ടത്തവൾ ' അവളുടെ മനസ് സ്വയം മൊഴിഞ്ഞു.
പിന്നെ എന്തോ ഒറപ്പിച്ച പോലെ മുഖം അമർത്തി തുടച്ച് അവൾ കത്രിക കയ്യിൽ എടുത്തു. " ഞാനും വരുവാ അമ്മ.. അമ്മേടെ അടുത്തേക്ക് " അവൾ കണ്ണാടി നോക്കി പറഞ്ഞു.
കത്രികയുടെ മുർച്ച ഉള്ള ഭാഗം അവൾ തന്റെ ഇടത് കൈ പത്തിക്ക് താഴെ വെച്ചു. ആ കാഴ്ച്ച കാണാൻ വയ്യാതെ കണ്ണ് ഇറുക്കി അടച്ച് കയ്യിൽ ആഞ്ഞ് വരയാൻ നിന്നതും ഡോറിൽ ആരോ കൊട്ടി.
ഗൗരി ഞെട്ടി കണ്ണ് തുറന്നു. വീണ്ടും നിർത്തതെ ഉള്ള തട്ടൽ കേട്ടാണ് അവൾ ബോധത്തിൽ വന്നത്. പെട്ടന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ പരിഭ്രാമിച്ചവൽ മുഖം ഒന്ന് അമർത്തി തുടച്ച്, കത്രിക വലത് കൈയിൽ പുറത്ത് കാണാത്ത രീതിയിൽ മറച്ച് പിടിച്ച് അവൾ വാതൽ തുറന്നു.
വാതൽ തുറന്നതും ഒട്ടും പ്രതീക്ഷിക്കാത്തെ ആളെ മുന്നിൽ കണ്ടതും ഗൗരി ആകെ ഞെട്ടി നിന്നു. അത് ശെരി എന്ന് തോന്നും വിധം അവളുടെ ശരീരം വിറക്കാൻ തുടങ്ങി.
തുടരും...
#നോവൽ #തുടർകഥ #viral #pranayam #പ്രണയം
Part 3
" ഇവൾ പറഞ്ഞത് പോലെ ഞാൻ ചിലവ് ചോദിക്കാൻ ആയിട്ട് തന്നെയാ പോയത് അഞ്ചോ പത്തോ കിട്ടിയ അത്രേം നല്ലത് ആയില്ലേ എന്ന് കരുതി. അതുപോലെ തന്ന അവനോടും പറഞ്ഞത്, പിന്നെ അവൻ എങ്ങാനും കല്യാണത്തിൽ നിന്ന് പിന്മാറുമോ എന്ന് പേടി ഉണ്ടായിരുന്നു. എന്നാൽ ഞാൻ കാര്യം പറഞ്ഞതും അവൻ തന്നെയാ ഇങ്ങോട്ട് അഞ്ച് ലക്ഷം തരാം എന്നും പക്ഷെ തരണം എങ്കിൽ ഒരു കണ്ടീഷൻ സമ്മതിക്കണം എന്നും പറഞ്ഞു. " : സതീശൻ അവനും ആയിട്ടുള്ള സംഭാഷണം ഓർത്തു കൊണ്ട് പറഞ്ഞു
" എന്ത് കണ്ടീഷൻ " : സരസ്വതിയും ലെച്ചുവും ഒരേ സ്വരത്തിൽ ചോദിച്ചു.
എന്നാൽ പിന്നീട് സതീശൻ പറയുന്നത് കെട്ട് സരസ്വതിയും ലെച്ചുവും കൂടാതെ ഒരു മതിലിനു അപ്പുറം നിന്ന് ഇതൊക്കെ കേട്ടു കൊണ്ട് നിന്ന ആ ഒരുവളും ഞെട്ടി.
***********************
" എ... എന്താ പറഞ്ഞെ ഇനി തി... തിരക്കി വരരുത് എന്നോ. " : ഇനിയും വിട്ടു മാറാത്ത ഞെട്ടലോടെ സരസ്വതി ആണ് ചോദിച്ചത്.
" അപ്പൊ അവനും അവളെ വേണ്ടേ. അല്ല അവൻ കല്യാണത്തിൽ നിന്ന് പിന്മാറുന്നതിന് എന്തിനാ ഇത്രെയും വലിയ തുക നമ്മൾക്ക് തരുന്നേ. " : ഉള്ളിൽ നുരഞ്ഞ് പൊന്തിയ ദേഷ്യം പുറമെ കാണിക്കാതെ ലെച്ചു പല്ല് കടിച്ച് ചോദിച്ചു.
അല്പം മുൻപ് അവളിൽ ഉണ്ടായിരുന്ന സന്തോഷം എങ്ങോ കെട്ട് അണഞ്ഞു പോയത് പോലെ. ഈ പൈസ തന്നില്ലെങ്കിലും ആ നാശത്തിനെ അവൻ കെട്ടി നരഗിപ്പിച്ച മതി എന്നാ ഭാവം ആണ് അവളിൽ.
" ഓ അവനെ തിരക്കി വരരുത് എന്ന് അല്ല, ഗൗരിയെ തിരക്കി വരാതിരിക്കാൻ ആണ് ഈ പണം. " : സതീശൻ ചോദ്യത്തിന് രണ്ടുപേരെയും മാറി മാറി നോക്കി മറുപടി കൊടുത്തു.
" നിങ്ങൾ ഇത് എന്തൊക്കെയാ മനുഷ്യ ഈ പറയുന്നേ. മനുഷ്യൻ മനസ്സിലാകുന്ന ഭാഷയിൽ പറ ഒന്ന്. " : സതീശൻ വീണ്ടും പറഞ്ഞിട്ടും ഒന്നും മനസ്സിലാക്കാതെ സരസ്വതി ഏർഷ്യത്തോടെ ചോദിച്ചു.
" എന്റെ സരസു, ഈ വരുന്ന ഞായറാഴ്ച തന്ന കണ്ണൻ ഗൗരിയുടെ കഴുത്തിൽ താലി കെട്ടും. അവൻ ഈ കല്യാണത്തിന് ഒരു എതിർപ്പും ഇല്ല. അവൻ അവളെ തന്ന മതി എന്നാ. പക്ഷെ കെട്ട് കഴിഞ്ഞ് അവൻ അവളെ കൊണ്ട് പോയാൽ പിന്നെ നമ്മൾ ആരും അവളെ തിരക്കി ചെല്ലാനോ കാണാനോ പാടില്ല എന്നാ അവൻ പറഞ്ഞെ. അതിന് സമ്മതം ആണെങ്കിൽ കല്യാണ ചിലവിനായിട്ട് അല്ല അല്ലാതെ അഞ്ച് ലക്ഷം നമ്മൾക്ക് തന്നേക്കാം എന്ന്, എനിക്ക് പിന്നെ ഒന്നും ആലോചിക്കാൻ ഇല്ലാരുന്നു, കെട്ട് കഴിഞ്ഞ പിന്നെ അവളും അവനും അല്ലെ അവൾ നിക്കേണ്ടത് അവന്റെ ഒപ്പവും. അല്ലേലും എന്ത് കാണാനാ നമ്മൾ പോകേണ്ടത് അവന്റെ ആ കാറ്റു മുക്കിലെ വീടോ. അതുകൊണ്ട് ഞാൻ അപ്പോഴേ സമതവും പറഞ്ഞ് അവൻ അഡ്വാൻസും തന്നു ബാക്കി നാളെയോ മറ്റന്നാളോ തരാം എന്നും പറഞ്ഞ്. " ആദ്യം കാര്യമായിട്ടും അവസാനം അല്പം പുച്ഛത്തോടെയും സതീശൻ പറഞ്ഞ് നിർത്തി.
താൻ ചെയ്തതിൽ ലവശേഷം പോലും കുറ്റബോധം ഇല്ലാതെയാണ് സതീശൻ ആ പ്രവർത്തിയെ വ്യാഖ്യാനിച്ചത്. തന്റെ സ്വന്തം ചോര ആണെന്നോ തന്റെ മകൾ ആണെന്നോ അവൾക്ക് താൻ അല്ലാതെ മറ്റാരും ഇല്ലെന്നോ അയാൾ അപ്പൊ ചിന്തിച്ചില്ല. താൻ അവൾക്ക് വേണ്ടി കണ്ടു പിടിച്ചവൻ നല്ലവൻ അല്ലെന്നും, അവൻ അവളെ എന്ത് ചെയ്താലും ചോദിക്കനോ കാണാനോ ചെല്ലാതിരിക്കാൻ ആണ് അവൻ തനിക്ക് പണം തന്നത് എന്നോ അയാളെ ബാധിക്കുന്നത് അല്ലായിരുന്നു. അയാൾക്ക് അപ്പൊ സ്വന്തം മകളെക്കാൾ വലുത് പണം ആയിരുന്നു.
സരസ്വതിയുടെയും ലെച്ചുവിന്റെയും ഭാവവും മറിച് അല്ലായിരുന്നു. പണവും കിട്ടി അവൾ എന്നാ ഭാരവും എന്നെന്നേക്കുമായി ഒഴിഞ്ഞു പോകുന്നെന്റെ സന്തോഷമാണ് സരസ്വതിയിൽ എങ്കിൽ, ലെച്ചുവിൽ ഇത്രേം പണം തന്നു അവൾ അവനെ കേട്ടുന്നെങ്കിൽ അല്ലല്ല വിലക്ക് വേടിച്ചെങ്കിൽ അതൊരിക്കലും അവൾക്ക് ഒരു നല്ല ജീവിതത്തിന് ആയിരിക്കില്ല എന്നാ തിരിച്ചറിവ് കൊണ്ട് ആയിരുന്നു. തങ്ങൾ ഒന്നും അവളെ അന്വേഷിച് വരാനോ അവളുടെ കാര്യത്തിൽ ഇടപെടണോ പാടില്ല എങ്കിൽ അവൾക്ക് എന്ത് സംഭവിച്ചാലും തങ്ങൾ തിരിഞ്ഞ് നോക്കരുത് എന്ന് അല്ലെ ആ ചിന്ത പോലും ലെച്ചുവിന്റെ ഉള്ളിൽ ആനന്ദം സൃഷ്ടിച്ചു.
എന്നാൽ ഇവരുടെ സംഭാഷണം ഒക്കെ കേട്ട് കരയാൻ പോലും മറന്ന് ഹൃദയം വെട്ടി നുറുക്കിയ വേദനയോടെ ഒരുവൾ ആ മതിലിനു ഇപ്പുറം ഉണ്ടായിരുന്നു. ' താൻ അച്ഛന്റെ മകൾ തന്നെയല്ലേ ' അവൾ ഒരു നിമിഷം ഓർക്കാതെ ഇരുന്നില്ല. ആ നിമിഷം മരണം വന്ന് തന്നെ ഒന്ന് പുൽകിയിരുന്നു എങ്കിൽ എന്ന് ആ ആ പാവം പെണ്ണ് ആഗ്രഹിക്കാതെ ഇരുന്നില്ല. അത് പക്ഷെ ഒരിക്കലും അയാളെ കെട്ടേണ്ടി വരുന്നത് കൊണ്ട് ആയിരുന്നില്ല, സ്വന്തം അച്ഛനിൽ തന്നെ പണത്തിന് വിറ്റു എന്നാ തിരിച്ചറിവിൽ ആയിരുന്നു. അവൾ പതിയെ ഡൈനിംഗ് ഹാളിന് അടുത്തുള്ള അവളുടെ മുറിയിലേക്ക് കേറി.
ഇതേ സമയം തങ്ങളുടെ വാക്കു കൊണ്ടോ പ്രവർത്തി കൊണ്ടോ ഹൃദയം മുറിഞ്ഞ ഒരുവളെ അറിയാതെ കിട്ടിയ പണം എങ്ങനെ ഉപയോഗിക്കാം എന്ന ചർച്ചയിൽ ആണ് സതീശനും സരസ്വതിയും ലച്ചുവും.
" അച്ഛാ നമ്മൾക്ക് ആ പൈസ കിട്ടിയിട്ട് ഒരു കാർ വേടിക്കണം. " : ലെച്ചു
" ഒന്ന് പോടീ കാർ ഒക്കെ എന്തിനാ എവിടേലും പോകാൻ ഇവിടെ ഇപ്പൊ അച്ഛന്റെ ഓട്ടോ ഉണ്ടല്ലോ അത് മതി. നമ്മൾക്ക് കുറച്ചു സ്വർണ്ണം വെടിക്കാം അതാകുമ്പോൾ നിനക്ക് പിന്നെയും ഉപയോഗിക്കാല്ലോ. " : സരസ്വതി
" അല്ല അമ്മേ എന്റെ കോളേജിൽ എല്ലാരുടെയും വീട്ടിൽ കാർ ഉണ്ട് " : ലെച്ചു
" ഓ പിന്നെ കാർ ഒക്കെ വേടിച്ച് ഇട്ടിട്ട് അതിപ്പോ ആര് ഓടിക്കണം ഇവിടെ കിടന്ന് തുരുമ്പ് അടിക്കുകയെ ഉള്ളു. സ്വർണത്തിന് ഒക്കെ ഇപ്പൊ എന്താ വില ഇനീം കൂടത്താതെ ഉള്ളു. നിന്റെ കല്യാണത്തിന് എല്ലാം കൂടി ഒരുമിച്ച് വെടിക്കാൻ പറ്റൂലല്ലോ ഇപ്പൊ കുറച്ചു വെടിക്കാൻ, എന്തായാലും നിനക് ഉള്ളത് തന്നെയല്ലേ. " സരസ്വതി
അത് കേട്ടതും ലെച്ചുവിന്റെ ചുണ്ടിൽ നാണത്തിൽ കുതിർന്ന ഒരു ചിരി വിരിഞ്ഞു.
" എങ്കിൽ അങ്ങനെ ചെയ്യാം അല്ലെ അച്ഛാ " : ലെച്ചു
ലെച്ചു സതീശൻ നേരെ തിരിഞ്ഞ് കൊണ്ട് ചോദിച്ചു. അതുവരെ അമ്മയുടെയും മോളുടെയുടെ സംസാരം ചെറു ചിരിയോടെ കെട്ടിരുന്നെയാൽ ലെച്ചു ചോദിച്ചതും അതെ ചിരിയോടെ തന്നെ അവളുടെ തലയിൽ തലോടി സമ്മതമെന്ന പോൾ തലയാട്ടി. അതും കൂടി ആയതും സന്തോഷത്തിന്റെ കൊടു മുടി എത്തിയ പ്രതീതി ആയിരുന്നു ലെച്ചുവിന്. അത് അല്ലെങ്കിലും അങ്ങനയാ ഗൗരിയെ തഴഞ്ഞ് എന്നൊക്കെ സതീശൻ ലെച്ചുവിന് കൂട്ട് നിന്നിട്ടുണ്ടോ ആ നിമിഷം ആണ് ലെച്ചു ഏറ്റവും സന്തോഷിക്കുന്നതും.
" നിങ്ങൾ ഭക്ഷണം കഴിച്ചാരുന്നോ. " : സതീശൻ തന്നോട് ചേർന്ന് നിൽക്കുന്ന ലെച്ചുവിനോടും ഇപ്പോഴും പണം കെട്ട് തിരിച്ചും മറിച്ചും നോക്കുന്ന സരസ്വാതിയോടും ചോദിച്ചു.
" ഇല്ല അച്ഛാ ഞങ്ങൾ അച്ഛൻ വരാൻ കാത്തിരിക്കുവായിരുന്നു. " : ലെച്ചു അല്പം പൊലിപ്പിച്ച് പറഞ്ഞു.
" ഹാ എന്നാൽ വാ നമ്മൾക്ക് ഒരുമിച്ച് ഇരിക്കാം നീ അത് അകത്തു കൊണ്ട് വെച്ചിട്ട് വാ, വാ മോളെ " : സതീശൻ ആദ്യം സരസ്വതിയോട് പറഞ്ഞിട്ട് ലെച്ചുവിനെയും കൂട്ടി ഡൈനിംഗ് ഏരിയയിലേക്ക് പോയി.
അത് കേട്ടതും സരസ്വതി പണകെട്ടുമായി മുറിയിലേക്ക് പോയി. സതീശൻ നേരെ കൈ കഴുകാൻ പോയപ്പോൾ ലെച്ചുവിന്റെ നോട്ടം ഡൈനിംഗ് ടേബിൾന് ഇടത് വശത്ത് കാണുന്ന അടഞ്ഞ മുറിയിലേക്ക് നീണ്ടു, ഒന്ന് പുച്ഛിച്ചു ചിരിച്ചു പതിയെ ഒരു ആത്മസംതൃപ്തി യോടെ അവൾ കൈ കഴുകി വന്നു സതീശന്റെ അടുത്ത് വന്ന് ഇരുന്നു. അപ്പോഴേക്കും സരസ്വതിയും വന്നു.
" അവൾ എവിടെ? " : സരസ്വതി ചുറ്റും നോക്കി കൊണ്ട് ചോദിച്ചു.
" ഓ അവൾ മുറിയും അടച്ചു ഇരിക്കുവാ. " : ലെച്ചു തെല്ലൊരു പുച്ചത്തോടെ പറഞ്ഞു
അത് കേട്ടതും സരസ്വതി എണീറ്റ് മുറിയുടെ വാതല് തട്ടി.
" ഗൗരി.. ഗൗരി ഇങ്ങോട്ട് ഇറങ്ങി വാ പെണ്ണെ ഞങ്ങൾ കഴിക്കാൻ ഇരുന്നു. " : സരസ്വതി നിർത്താദേ തട്ടി വിളിച്ചു കൊണ്ട് പറഞ്ഞു.
അല്പം കഴിഞ്ഞതും മുറി തുറക്കുന്ന ശബ്ദം കേട്ടു നോക്കിയതും തലയും കുമ്പിട്ടു നിൽക്കുന്നവളെ ആണ് കണ്ടത്. കുളിച് വസ്ത്രം ഒക്കെ മാറി, തലയിൽ തോർത്തും ചുറ്റിയിട്ടുണ്ട്. തല താഴ്ത്തി നിക്കുന്നുണ്ട് മുഖം കണ്ടില്ല.
" നീ അതിന് അകത്ത് എന്ത് ചെയ്യുവാ കഴിക്കാൻ വരുമ്പോ ഞങ്ങൾക്ക് വിളമ്പി തരണം എന്ന് നിനക്ക് അറിയില്ലേ, ഇനി നിന്റെ സൗകര്യത്തിന് വേണോ ഞങ്ങൾ കഴിക്കാൻ " : സരസ്വതി അല്പം ദേഷ്യത്തോടെ തന്നെ ചോദിച്ചു.
" അ... അത് ഞാ... ഞാൻ തുണി തുണി മടക്കുവാരുന്നു. " അവൾ ഇടാറുന്ന സ്വരത്തിൽ എങ്ങനെ ഒക്കെയോ പറഞ്ഞു
" നാളെ കെട്ടിച്ച് വിടേണ്ട പെണ്ണാ ഒരു ബോധവും ഇല്ലെന്ന് പറഞ്ഞ, ഹ്മ്മ് ഇപ്പൊ വന്ന് ഞങ്ങൾക്ക് വിളമ്പി താ " : സരസ്വതി അല്പം ഗാർവോടെ തന്നെ പറഞ്ഞു.
അവൾ ഒന്നും മിണ്ടാതെ വന്ന് എല്ലാർക്കും വിളമ്പി കൊടുത്തു തിരിച് മുറിയിലേക്ക് പോകാൻ ഒരുങ്ങിയതും.
" നീ വേണേൽ എടുത്ത് കൊണ്ട് പോയി കഴിച്ചോ " : സരസ്വതി
അത് കേട്ടതും ലെച്ചു ഒരു അതിശയത്തോടെ തന്റെ അമ്മയെ നോക്കി. സാദാരണ അവർ എല്ലാരും കഴിച്ച്, തങ്ങൾ കഴിച്ച പത്രങ്ങളും കഴുകി ഡൈനിംഗ് ടേബിളും വൃത്തി ആക്കിയിട്ടേ അവളെ കഴിക്കാൻ സരസ്വതി സമ്മതിക്കാറുള്ളു. അതാണ് ലെച്ചുന്റെ ആ നോട്ടത്തിന് അർത്ഥം. ' ഹാ ഇനി ഇവിടെ അതിക ദിവസം ഇല്ലല്ലോ അതായിരിക്കും ' ലെച്ചു തന്ന അതിന് ഉത്തരവും കണ്ടെത്തി.
" വേ... വേണ്ട എനിക്ക് ഇ.. ഇപ്പൊ വിശപ്പില്ല. " : ഗൗരി അടഞ്ഞ ശബ്ദത്തിൽ പറഞ്ഞു മുറിയിലേക്ക് പോകാൻ ഒരുങ്ങിയതും സതീശൻ അവളെ വിളിച്ചു.
പിന്നീട് സതീശൻ പറയുന്നത് കെട്ട് എത്ര പിടിച്ചു വെച്ചിട്ടും അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി. അയാൾ പറഞ്ഞതും കെട്ട് മറുപടി പോലും പറയാതെ അവൾ മുറിയിലേക്ക് കേറി കതക് അടച്ചു. അൽപ നേരം അങ്ങനെ നിന്ന് പിന്നെ എന്തോ തീരുമാനിച്ച് ഉറപ്പിച്ച പോലെ അവിടെ ഇരുന്ന കത്രികയും എടുത്തു കണ്ണാടിക്ക് മുന്നിൽ വന്ന് നിന്ന്.
കണ്ണാടിയിൽ കാണുന്ന തന്റെ പ്രതിഭിംബംത്തെ നോക്കി ഇടത് കൈ കൊണ്ട് രണ്ട് കണ്ണും അമർത്തി തുടച്ച്, വലത് കൈയ്യിലെ കത്രിക ഇടത് കൈ പാതത്തിന് തൊട്ട് താഴെ അമർത്തി.
തുടരും.....
#pranayam #viral #നോവൽ #തുടർകഥ #പ്രണയം
Part 2
അവൾ കുളിച് ഇറങ്ങുമ്പോ സതീശൻ വീട്ടിൽ എത്തിയിരുന്നു. അയാൾ സരസ്വതി ആയിട്ട് എന്തോ സംസാരിച്ച് ഹാളിൽ ഇരിക്കുവാണ് കൂടെ തന്നെ ലെച്ചവും ഉണ്ട്. ആദ്യം ഒരു പരിഭ്രമിച്ഛ് എങ്കിലും ധൈര്യം വീണ്ട് അവൾ അങ്ങോട്ടേക്ക് നടന്ന്.
ഹാളിൽ എത്തിയപ്പോ അവളെക് മനസ്സിലായി തന്റെ കല്യാണ കാര്യം ആണ് ചർച്ച എന്ന്.
വീണ്ടും മുന്നോട്ട് പോയതും സതീശൻ പറയുന്ന കാര്യം കേട്ട് അവൾ സ്തംഭിച്ഛ് ഒരു അടി മുന്നോട്ട് വെക്കാൻ ആവാതെ തരിച്ച് നിന്നു നിന്ന്.
*********
" നിങ്ങൾ ഈ പറഞ്ഞത് ഒക്കെ സത്യമാണോ മനുഷ്യ. അവൻ...അവൻ അതിന് സമ്മതിച്ചോ. എന്നിട്ട് ആ ചെറുക്കൻ തന്നോ. " : സന്തോഷം കൊണ്ടും ഞെട്ടൽ കൊണ്ടും സരസ്വതിയ്ക്ക് വാക്കുകൾ കിട്ടുന്നില്ലായിരുന്നു. അവർ ഒരിക്കലും അത് പ്രദീക്ഷില്ലായിരുന്നു എന്ന് ആ വാക്കുകളിൽ ഉണ്ടായിരുന്നു.
" പിന്നല്ലാതെ ഞാൻ കാര്യം പറഞ്ഞതും ഒരു നിമിഷം ഒന്ന് ആലോചിച്ച് അവൻ സമ്മതിക്കെയും, അഡ്വാൻസും തന്നു. അവൻ അറിയാം തന്നില്ലെങ്കിൽ അവൻ ചോദിച്ചത് നടക്കില്ല എന്ന്. " : സതീശനും സന്തോഷം മറച്ച് വെക്കാതെ പറഞ്ഞു.
" എന്ത് അഡ്വാൻസും തന്നെന്നോ. " : സരസ്വതി തെല്ലൊരു അത്ഭുതത്തോടെയും സന്തോഷത്തോടെയും ചോദിച്ചു.
" നിങ്ങൾ എന്തൊക്കെയാ നീ പറയുന്നേ എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. എന്ത് പണം ആരു തന്നു എന്നാ നിങ്ങൾ ഈ പറയുന്നേ. " : സഹികെട്ടു ലെച്ചു ഏർഷ്യത്തോടെ ചോദിച്ചു.
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വന്നപ്പോ ഹാളിൽ ഇരുന്ന് ടീവി കാണുന്ന സരസ്വാതിയെ ആണ് ലെച്ചു കാണുന്നത്. പിന്നെ അമ്മേടെ എതിർ വശത്ത് പോയി ഫോണും നോക്കി ഇരുന്നപ്പോഴാ പുറത്ത് അച്ഛൻ വന്ന ശബ്ദം കേട്ടത്.
പൊതുവെ സീരിയൽന് മുന്നിൽ ഇരുന്ന ആര് വന്നാലും എണീക്കാത്ത അമ്മയാ അച്ഛൻ വന്ന ശബ്ദം കേട്ട പാതി കേൾക്കാത്ത പാതി ഇറങ്ങി പുറത്തോട്ട് ഓടിയത്. എന്താ ഇപ്പൊ കഥ എന്നും കരുതി അമ്മയ്ക്ക് പിറകെ പോകാൻ നിന്നപ്പോ ആണ്.
" ഞാൻ ഒന്ന് അകത്തോട്ടു കേറിക്കോട്ട് എന്റെ സരശ്വതിയെ " എന്ന് അച്ഛന്റെ ശബ്ദം ഉയർന്നത്.
പിന്നെ അകത്തോട്ടു കേറിയപ്പോ മുതൽ ഏതോ അവന്റെ കാര്യവും പണത്തിന്റെ കാര്യവും ഒക്കെ പറയണതാ കേൾക്കുന്നത്.
ലെച്ചു രണ്ടു പേരെയും മാറി മാറി നോക്കിയതും അതിരില്ലാത്ത സന്തോഷം ഉണ്ട് രണ്ടു പേരുടെയും മുഖത്ത്.
ആലോചിച്ചിട്ട് തലപെരുത്തിട്ട് ആണ് അവസാനം ലെച്ചു ചോദിച്ചത്.
" നിങ്ങൾ എന്തൊക്കെയാ നീ പറയുന്നേ എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. എന്ത് പണം ആരു തന്നു എന്നാ നിങ്ങൾ ഈ പറയുന്നേ. "
അവളുടെ ശബ്ദം കേട്ടപ്പോഴാണ് സതീഷനും സരസ്വതിയും തങ്ങളെ തന്നെ ശ്രെദ്ധിച്ച് ഇരിക്കുന്ന ലെച്ചുവിനെ കാണുന്നത്.
" അമ്മ മോളോട് രാവിലെ പറഞ്ഞില്ലാരുന്നോ അവളുടെ കല്യാണം കൊണ്ട് നമ്മൾക്കും ലാഭം ഉള്ള കാര്യം. അച്ഛൻ അത് സംസാരിക്കാൻ പോയതാ. " : സരസ്വതി
അപ്പോഴാണ് ലെച്ചു തന്നോട് അമ്മ രാവിലെ പറഞ്ഞ കാര്യം ഓർക്കുന്നത്. * ഈ കല്യാണം കൊണ്ട് നമ്മൾക്കും ലാഭം ഉണ്ടാകും. * : ലെച്ചു സരസ്വതി പറഞ്ഞത് ഓർത്തു.
" എന്ത് ലാഭം, ആരോട് ചോദിച്ചെന്ന് എന്നിട്ട് നമ്മൾക്ക് അത് കിട്ടുവോ " : ഒരു തിടുക്കത്തോടെ ലെച്ചു ചോദിച്ചു. ഇനി ലാഭം കിട്ടിയില്ല എങ്കിൽ പോലും അവളെ ഇവിടുന്ന് എങ്ങനെ എങ്കിലും ആ കുടിയന്റെ തലയിൽ ആയി അവളുടെ ജീവിതം നശിക്കണം എന്നെ ഉള്ളു. എങ്കിലും ബോണസ് ആയിട്ട് തങ്കൾക്കും ലാഭം കിട്ടുന്നു എന്ന് അറിഞ്ഞ അവൾക്ക് ഉള്ളിൽ ഒരു ആനന്ദം നിരഞ്ഞു.
" വേറെ ആരോട് ചോദിക്കാൻ ആ ചെക്കൻ ഇല്ലേ , അവളെ കെട്ടാൻ പോകുന്നവൻ ഇല്ലേ ആ കണ്ണൻ അവനോട് തന്ന ചോദിച്ചത് " : സരസ്വതി ചെറിയ ഒരു പുച്ഛത്തോടെ പറഞ്ഞു.
" അയാളോടോ, അയാളോട് എന്ത് ചോദിക്കാൻ അല്ലേൽ തന്ന അയാൾ എന്ത് ലാഭം തെരാൻ " : ലെച്ചു സംശയത്തോടെ നെറ്റി ചുളിച്ചു. കള്ള് കുടിയും, കഞ്ചാവും, പോലീസ് കേസും ആയി നടക്കുന്നവൻ, കേറി കിടക്കാൻ ഒരു കുടുസ് ഓടിട്ട വീട് അതും വാടകക്ക് ആ അയാളിൽ നിന്ന് എന്ത് ലാഭം ആണ് കിട്ടാൻ പോകുന്ന കാര്യം ആണ് അച്ഛനും അമ്മയും ഈ പറയുന്നേ എന്ന് ഒരു നിമിഷം ലെച്ചു ചിന്ദിക്കാതെ ഇരുന്നില്ല.
" അവളെ കല്യാണം കഴിപ്പിച്ചു വിടാൻ അച്ഛന്റെ കയ്യിൽ പണം ഇല്ലെന്നും. അവളെ മറ്റൊരു കൂട്ടർ വന്നു കണ്ടതാണെന്നും അവളെ ഇഷ്ടപ്പെട്ടന്നും കല്യാണ ചിലവ് അവർ തന്നോളാം എന്ന് പറഞ്ഞെന്നും ഒക്കെ അച്ഛൻ ചെന്ന് ആ ചെറുക്കനോട് കള്ളം പറഞ്ഞ്. അവൻ കല്യാണ ചിലവിനായിട്ട് എന്തേലും തന്നില്ലേൽ മറ്റേ കൂട്ടർക്ക് അവളെ കൊടുക്കും എന്നും പറഞ്ഞ്, കല്യാണം ചെലവ് എന്നാ പേരിൽ ആ ചെറുക്കന്റെന്ന് പത്തോ ഇരുപതോ വെടിക്കാൻ പോയതാ അച്ഛൻ. " സരസ്വതി തെല്ലൊരു ചിരിയോടെ മക്കളോട് പറഞ്ഞു.
" എന്നിട്ട്...എന്നിട്ട് കിട്ടിയോ അച്ഛാ അതാണോ അഡ്വാൻസ് ആയിട്ട് കിട്ടിയേ. " : ലെച്ചു ഒട്ടേറെ ആവേശത്തോടെ ചോദിച്ചു.
" കിട്ടിയോ എന്ന് ചോദിച്ച കുറച്ച് കിട്ടി ബാക്കി ഉടനെ കിട്ടും എന്നാൽ അത് ഇവൾ പറഞ്ഞത് പോലെ പത്തോ ഇരുപതോ ഒന്നും അല്ല അഞ്ച് ലക്ഷം... അഞ്ച് ലക്ഷമ കിട്ടാൻ പോകുന്നെ " : സതീശൻ ഒരു ഉന്മാദംത്തോടെ പറഞ്ഞു. എന്നാൽ ആ പണം തന്റെ സ്വന്തം ചോരെയേ വിറ്റ് കിട്ടുന്നത് ആണെന്നോ, തന്നെ ' അച്ഛാ ' എന്ന് ആദ്യം വിളിച്ചവളെ ഇന്നലെ കണ്ടവൻ കൊടുന്നതിന് പകരം കിട്ടുന്നത് ആണെന്നോ അയാളെ ആ നിമിഷം ബാധിച്ചില്ല.
എന്നാൽ സതീശന്റെ വാക്ക് കേട്ട് ഞെട്ടി പണ്ടാരം അടങ്ങി നിൽക്കുകയാണ് സരസ്വതിയും ലെച്ചുവും. അഞ്ചോ പത്തോ പ്രതീക്ഷിച്ച ഇടത് ലക്ഷങ്ങൾ എന്ന് കേട്ടപ്പോ രണ്ടിന്റെയും ബോധം പോകുന്ന അവസ്ഥ ആയി.
" എ.. എന്താ അ.. അച്ഛൻ പറഞ്ഞെ. " ഞെട്ടലിൽ നിന്ന് മുക്തായി ലെച്ചുവാണ് ചോദിച്ചത്. ലെച്ചുവിന്റെ ചോദ്യം കേട്ടപ്പോഴാണ് സരസ്വതി സ്വബോധത്തിൽ വന്നത്. അവർ ഇപ്പോഴും എന്തോ അബദ്ധം കേട്ടത് പോലെയാ നിൽപ്പ് ലെച്ചുവും അതെ.
സതീശൻ അവരുടെ ആ നിൽപ്പും ചോദ്യവും കേട്ട് ഒന്ന് ചിരിച്ചു. കാരണം താനും അല്പം മുൻപ് ഇതുപോലെ ഒരു അവസ്ഥയിൽ ആയിരുന്നല്ലോ. അയാൾ അത് ഓർത്തു കൊണ്ട് ഒന്ന് ചിരിച്ച് തള്ളി.
" എന്തേ എന്റെ ഭാര്യയും മോളും കേട്ടില്ലേ എങ്കിൽ ചെവി തുറന്ന് കേട്ടോ അഞ്ച് ലക്ഷം... അഞ്ച് ലക്ഷം തരാം എന്നാ കണ്ണൻ പറഞ്ഞത് " : സതീശൻ ഒരു ചിരിയോടെ തന്നെ പറഞ്ഞു
ഇത്രേം നേരം തങ്ങൾ കേട്ടത് തെറ്റി പോയത് ആണെന്ന് കരുതിയ സരസ്വതിയും ലെച്ചുവും സതീശൻ വീണ്ടും പറഞ്ഞത് കേട്ട് തീർത്തും അമ്പരന്ന് പോയി.
" നിങ്ങൾ... നിങ്ങൾ ഈ പറയണത് ഒക്കെ സത്യമാണോ മനുഷ്യ. അഞ്ച് ലക്ഷം തരാം എന്ന് ആ ചെർക്കൻ പറഞ്ഞോ. "
" ആണോ അച്ഛാ സത്യം ആണോ "
എന്നിട്ടും വിശ്വാസം വരാതെ സരസ്വതിയും ലെച്ചവും വീണ്ടും ചോദിച്ചു.
" നിങ്ങൾക്ക് വിശ്വാസം വരുന്നില്ല അല്ലെ, എനിക്കും ആദ്യം കേട്ടപ്പോ അങ്ങോട്ട് വിശ്വാസം വന്നില്ല അവൻ കളിയാക്കുകയാ എന്നാ ഞാൻ കരുതിയെ. പിന്നെ അവൻ അഡ്വാൻസ് ആയിട്ട് ഒരു ലക്ഷവും തന്നു ബാക്കി നാളെയോ മറ്റന്നാളോ ആയിട്ട് തരാം എന്നാ പറഞ്ഞെ. സത്യം പറഞ്ഞ ആദ്യം ഞാൻ ഒന്ന് ഞെട്ടി പിന്നെ അത് കയ്യിൽ കിട്ടിയപ്പോഴാ വിശ്വാസം ആയെ. "
: സതീശൻ ഇടുപ്പിൽ ചുറ്റിയ മുണ്ടിൽ നിന്നും ഒരു കെട്ട് അഞ്ഞൂറിന്റെ നോട്ട് എടുത്ത് കൊണ്ട് പറഞ്ഞു.
അധ്വാൻസ് ആയിട്ട് ഒരു ലക്ഷം കിട്ടിയെന്ന് അറിഞ്ഞപ്പോഴേ കണ്ണ് തള്ളിയ സരസ്വതിയും ലെച്ചും ആ കെട്ട് നോട്ട് കണ്ടതോട് കൂടി ഇപ്പൊ ബോധം പോകും എന്നാ അവസ്ഥ ആയിട്ട് ഉണ്ട്.
സരസ്വതി പെട്ടന്ന് തന്നെ ആ കെട്ട് നോട്ട് സതീശന്റെ കയ്യിൽ നിന്നും വാങ്ങി ആർത്തിയോടെ നോക്കാൻ തുടങ്ങി. ലെച്ചു ആദ്യത്തെ ഞെട്ടൽ മാറിയതും ഒരു ചിരിയോടെ ആ നോട്ട് കെട്ടുകൾ നോക്കി. പിന്നെ എന്തോ ഓർത്ത പോലെ അവളുടെ നെറ്റി ചുളിഞ്ഞു. അവൾ അതെ സംശയത്തോടെ സതീശൻ നേരെ തിരിഞ്ഞു.
" അല്ല അച്ഛാ അയാൾക്ക് എവിടുന്നാ ഇത്രേം അതികം പണം? മാത്രം അല്ല ആളും ആരവവും ഇല്ലാത്ത കല്യാണത്തിന് അയാൾ എന്തിനാ ഇത്രേം വലിയ തുക ചിലവിനായിട്ട് തരുന്നേ നമ്മൾക്ക്?? " : ലെച്ചു തന്റെ മനസ്സിലുള്ള സംശയം അതെ പാടി സതീശനോട് ചോദിച്ചു.
അതുവരെ ആർത്തിയോടെ നോട്ട് കെട്ടുകൾ നോക്കിയിരുന്ന സരസ്വതിയും ലെച്ചുവിന്റെ സംശയം കെട്ട് അതെ സംശയ ഭാവത്തോടെ സതീശനെ നോക്കി.
കാരണം ഏതോ നാട്ടിൽ എന്തോ കേസിൽ പെട്ട് അതിൽ നിന്ന് ഒഴിഞ്ഞു വന്നതാ അവൻ ഈ നാട്ടിലേക്ക്. കണ്ടാൽ വൃത്തി ഇല്ലാത്ത കോലം, കവലയിൽ എപ്പോഴും അടി, വഴക്ക്, പിന്നെ കള്ള്, കഞ്ചാവ്, പുക, പോലീസ് കേസ് ആയിട്ട് നടക്കുന്നവൻ. പിന്നെ രാഘവൻ പറഞ്ഞത് പോലെ അവൻ അങ്ങനെ ബന്ധുക്കൾ ഒന്നും ഉള്ളത് ആയിട്ട് തോന്നുന്നില്ല ഈ നാട്ടിലേക്ക് വന്നിട്ട് ഇപ്പൊ ഏഴു എട്ടു മാസം ആയി ഇതുവരെ ആരും തിരക്കി വരുന്നതോ ഒന്നും കണ്ടിട്ടില്ല. താമസം പോലും ഏതോ കാട് കേറിയ ഇടത്തെ പഴയ വീട്ടിലാ.
ആ അവൻ എങ്ങനെ ഇത്രേം വലിയ തുക കല്യാണ ചിലവിനായി തെരാൻ കഴിയും എന്ന് അവർ ചിന്തിക്കാതെ ഇരുന്നില്ല.
" ഇവൾ പറഞ്ഞത് പോലെ ഞാൻ ചിലവ് ചോദിക്കാൻ ആയിട്ട് തന്നെയാ പോയത് അഞ്ചോ പത്തോ കിട്ടിയ അത്രേം നല്ലത് ആയില്ലേ എന്ന് കരുതി. അതുപോലെ തന്ന അവനോടും പറഞ്ഞത്, പിന്നെ അവൻ എങ്ങാനും കല്യാണത്തിൽ നിന്ന് പിന്മാറുമോ എന്ന് പേടി ഉണ്ടായിരുന്നു. എന്നാൽ ഞാൻ കാര്യം പറഞ്ഞതും അവൻ തന്നെയാ ഇങ്ങോട്ട് അഞ്ച് ലക്ഷം തരാം എന്നും പക്ഷെ തരണം എങ്കിൽ ഒരു കണ്ടീഷൻ സമ്മതിക്കണം എന്നും പറഞ്ഞു. " : സതീശൻ അവനും ആയിട്ടുള്ള സംഭാഷണം ഓർത്തു കൊണ്ട് പറഞ്ഞു
" എന്ത് കണ്ടീഷൻ " : സരസ്വതിയും ലെച്ചുവും ഒരേ സ്വരത്തിൽ ചോദിച്ചു.
എന്നാൽ പിന്നീട് സതീശൻ പറയുന്നത് കെട്ട് സരസ്വതിയും ലെച്ചുവും കൂടാതെ ഒരു മതിലിനു അപ്പുറം നിന്ന് ഇതൊക്കെ കേട്ടു കൊണ്ട് നിന്ന ആ ഒരുവളും ഞെട്ടി.
തുടരും..
#pranayam #നോവൽ #തുടർകഥ #viral
#🤩 എന്റെ ആദ്യ പോസ്റ്റ് Part 1
" വേ.. വേണ്ട എനിക്ക്.. എനിക്ക് ഈ കല്യാണം വേ... വേണ്ട ചെറിയമ്മേ. എ.. എനിക്ക് അയാളെ പേ.... പേടിയാ. " ചെറിയ പേടിയോടെ ആണെങ്കിലും അവൾ എങ്ങനെ ഒക്കെയോ പറഞ്ഞു.
" എന്ത് പറഞ്ഞെടി അസത്തെ നീ " എന്നും ചോദിച്ചു അവർ അവളുടെ മുഖത്തു ആഞ്ഞ് തല്ലി.
അടിയുടെ അഖദത്തിൽ അവൾ നിലത്തേക്ക് വീണു. അടിയുടെ വേദന കൊണ്ടോ മനസ്സിലെ നീറ്റൽ കൊണ്ടോ അവളുടെ കണ്ണ് നിറഞ്ഞ് ഒഴികികൊണ്ട് ഇരുന്നു.
" എ.. എനിക്ക് അ... അയാളെ ഇഷ്ട.. ഇഷ്ടല്ല ചെറിയമ്മേ പേ.. പേടിയാ എനിക്ക് അയാളെ. ഞാ... ഞാൻ ഇവിടെ ചെറിയമ്മ പറയണ എ... എല്ലാ ജോലിയും ചെയ്ത് ജീവി... ജീവിച്ചോളാം. എന്നെ അയാ.. അയാൾക്ക് കൊടുക്കല്ലേ ചെറിയമ്മേ. "
ആ പാവം പെണ്ണ് അത്രയും നിസ്സഹായതോടെ അവരോട് കെഞ്ചി കണ്ണീർ എന്നിട്ട് ഒരു തടവില്ലാതെ അവളുടെ കണ്ണിൽ നിന്ന് ഒഴുകി കൊണ്ട് ഇരുന്നു.
" അതിന് നിന്റെ ഇഷ്ടം ഇവിടെ ആർക്ക് വേണം. ഈ വരുന്ന ഞായറാഴ്ച നിന്റെയും അവന്റെയും കല്യാണം ആണ് ഞങ്ങൾ അത് അങ്ങ് ഒറപ്പിച്ചു. ഞങ്ങൾ എന്ന് പറഞ്ഞ ഞാനും നിന്റെ തന്തയും. അവൻ പിന്നെ പൊന്ന് ഒന്നും വേണ്ട നിന്നെ മാത്രം മതി എന്നാ പറഞ്ഞെ. അത് ഇനി വളർത്താൻ ആണോ കൊല്ലാൻ ആണോ എന്ന് ആർക്ക് അറിയാം. ഏതായാലും അത് എനിക്ക് ലാഭം തന്നെയാ. "
അത് കേട്ടതും അവളുടെ ഹൃദയം ഒരു നിമിഷം മിടിക്കാൻ മറന്ന് പോയി ' അച്ഛനും....അച്ഛനും എന്നെ വേണ്ടേ അതാണോ അയാളെ പോലെ ഒരാൾക്ക് എന്നെ കൊടുക്കുന്നെ. ' അവൾ നിസ്സഹായതയോടെ കണ്ണീർ വാർത്തു. അച്ഛനും കൂടി അറിഞ്ഞിട്ടാ എന്ന് മാത്രമേ അവൾ കേട്ടുള്ളു. അല്ലെങ്കിൽ അത് കേൾക്കാനുള്ള ത്രാണിയെ ആ പെണ്ണിന് ഉണ്ടായിരുന്നുള്ളു.
" ഡീ മതി നീ ഇരുന്ന് പൂങ്കണ്ണീർ ഒഴുക്കിയത് നീ ഇനി എത്ര ഒക്കെ കണ്ണീർ ഒഴുക്കിയാലും ഈ കല്യാണം നടക്കും അല്ലെങ്കിൽ ഈ സരസ്വതി അത് നടത്തിക്കും. എണീറ്റ് പോയി വല്ലതും വെച്ചുണ്ടാക്കാൻ നോക്ക്. സമയത്ത് ആഹാരം റെഡി ആയില്ല എങ്കിൽ അറിയാലോ ഇന്ന് നിനക് ഒരു തുള്ളി വെള്ളം പോലും തരില്ല. " അവർ അതും പറഞ്ഞ് അവളെ കാല് വെച്ച് തട്ടി.
പെട്ടന്ന് അവൾ ഒന്ന് ഞെട്ടി. അവൾ കണ്ണീർ തുടച്ച് പതിയെ അവിടുന്ന് എണീറ്റ് അടുക്കളയിലേക് പോയി.
അവൾ പോകുന്നതും നോക്കി നിന്ന അവർ തിരിഞ്ഞതും അടുക്കളയിലേക്ക് പോയവളെ തന്നെ വല്ലാത്ത ഭാവത്തിൽ നോക്കുന്ന തന്റെ മകളായ ലക്ഷ്മിയെ ആണ് കാണുന്നെ. അത് കണ്ടതും അവർ പതിയെ അവളുടെ അടുത്തേക്ക് നടന്ന് അവളുടെ കയ്യിൽ പിടിച്ചു.
അതുവരെ അടുക്കള വഴിയിൽ നോക്കി നിന്നവൾ കയ്യിൽ സ്പർശനം അറിഞ്ഞതും
അവൾ തല ചെരിച്ച് അടുത്ത് നോക്കുന്ന അമ്മയെ നോക്കി.
" നീ വിഷമിക്കണ്ട മോളെ ലെച്ചു കൂടി പോയ ഒരു ആഴ്ച അത് കഴിഞ്ഞ അവൾ അവന്റെ കാല്ച്ചുവട്ടില്ല അതോടെ തീരും അവളുടെ സൗന്ദര്യവും പഠിപ്പും ആട്ടവും. "
ശെരിയാ അമ്മ പറഞ്ഞത് ഏതൊരാളും നോക്കിനിന്നു പോകുന്ന സൗന്ദര്യമാണ് അവൾക്ക് അത് തന്നെയാണ് എനിക്ക് അവളോട് ഉള്ള വെറുപ്പും. താനും അവളും ഒരേ വയസ് ആണെങ്കിലും 7 മാസത്തിന് മൂത്തത് താന് ആണ്. താൻ ഇനി എത്ര കെട്ടി ഒരുങ്ങി പോയാലും എല്ലാർക്കും പുകഴ്ത്തൽ അവളുടെ സൗന്ദര്യം മാത്രം. താൻ ഒരു കോമാളി പോലെ അവൾക്ക് മുന്നിൽ. അത് ഇല്ലാത്തവന അവൾ ചെറുത് ആയിരുന്നപ്പോഴേ അടുക്കളയിൽ കേറ്റാൻ അമ്മയോട് വാശി പിടിച്ചതും, ഗ്യാസ് ഉണ്ടായിട്ടും അവളെ കൊണ്ട് അടുപ്പ് മാത്രം ഉപയോഗിക്കാൻ അമ്മയെ കൊണ്ട് പറയിപ്പിച്ചതും. നാശം!! എന്നിട്ടും ഒരു മാറ്റവും ഇല്ല.
പഠിപ്പിലും അതെ 12 ത്തിൽ സ്കൂൾ ടോപ്പർ ആയിരുന്നു. സ്കൂളിൽ പഠിക്കുമ്പോഴേ അവളുടെ പിന്നാലെ ആണുപിള്ളേർ പ്രേമം പറഞ്ഞ് നടക്കുന്നത് കൊണ്ട് അതും ഒരു കാരണം ആക്കി ആ പേരും പറഞ്ഞ് അന്നേ അവൾക്ക് ഒരുപാട് അടി അച്ഛന്റെന്ന് വേടിച്ച് കൊടുത്തിട്ട് ഉണ്ട് താനും. പിന്നെ കോളേജിൽ ചേരാൻ മാർക്ക് ഉള്ളത് കൊണ്ട് അലോട്മെന്റ് വഴി അഡ്മിഷൻ കിട്ടിയത് കൊണ്ട് അത് ഒന്നും തടയാൻ കഴിഞ്ഞില്ല, അതുകൊണ്ട് തന്നെ അച്ഛനോട് വാശി പിടിച്ചു അതെ കോളേജിൽ തന്നെ ചേർന്ന്.
എന്നാൽ കോളേജിൽ കേറി രണ്ടു മാസം തികയും മുന്നേ തന്നെ കോളേജിലെ സീനിയർ ചേട്ടനും ചെയർമാനും ആയ അഭിഷേക് വന്ന് അവളോട് ഇഷ്ടം പറഞ്ഞപ്പോഴാ താൻ അവളെ കൂടുതൽ വെറുത്തത്. കാരണം കോളേജിലെ തന്നെ അത്യാവിശം ചുള്ളൻ ആണ് ഈ അഭിഷേക്. ഒരു ചോക്ലേറ്റ് ബോയ് താൻ ഉൾപ്പടെ ഒട്ടേറെ പേര് അവനോട് ഇഷ്ടം തോന്നിയിട്ടുണ്ട്. എന്നിട്ടോ അവനും വേണ്ടത് ഈ നാശത്തിനെ. അത് അന്ന് തന്നെ വീട്ടിൽ പറഞ്ഞ് അവളും അവനും പ്രേമത്തിലാ ഇവൾ കോളേജിൽ പോകുന്നതേ അവനെ കാണാനാ എന്നൊക്കെ പറഞ്ഞ് അവളുടെ പഠിപ്പ് പൂർണമായി നിർത്തിച്ചു.
അപ്പോഴതാ എവിടുന്നോ ഒരു മാഷ് പൊട്ടി മുളച്ചു വന്ന് അവളെ നടയിൽ നൃത്തം ചെയ്യിക്കണം പോലും. അന്ന് ആകുന്നതും അത് തടയാൻ ശ്രെമിച്ചതാ പക്ഷെ അമ്പല കമ്മിറ്റികാരും കൂടെ അതിൽ ഉൾപ്പെട്ടതോട് കൂടി അത് തടുക്കാൻ ആയില്ല. അതിൽ പിന്നെ നാട്ടുകാർക്ക് എല്ലാത്തിനും ഒരു ഗൗരി. സ്കൂൾ കാലഘട്ടം വരെ അവൾ നൃത്തം പഠിച്ചിട്ടുണ്ട് അന്ന് അതിനെ ഒരുപാട് പുച്ഛിച്ചു എങ്കിലും പിന്നീട് അവളുടെ നൃത്തം കണ്ടപ്പോ അസൂയ ആണ് തോന്നിയത്. ഹാ എന്തായാലും ഈ കല്യാണം കഴിയുന്നത്തോട് കൂടി അവളുടെ ജീവിതം നരകം ആയിക്കോളും. അവൾ നരകിക്കണം എനിക്കും അതാ വേണ്ടത്.
" നീ ഞാൻ പറയണത് വല്ലോം കേൾക്കുന്നുണ്ടോ. " സരസ്വതി
അതുവരെ എന്തോ ചിന്തയിൽ മുഴുകിയിരുന്ന ലക്ഷ്മി അമ്മ തട്ടി വിളിച്ചതും സ്വബോധത്തിൽ വന്നു.
" ഇ.... ഇല്ല അമ്മേ എന്താ പറഞ്ഞെ " : ലെച്ചു
" അല്ല അവൾക്ക് കല്യാണത്തിന് ഉടുക്കാൻ സാരീ വെടിക്കണ്ടേയ് " : സരസ്വതി
" എന്തിന് ഇനി കെട്ടി ഒരുക്കി കൊണ്ട് പോവാതെന്റെ കുറവ് കൂടിയേ ഉള്ളു. അമ്മേടെ ഏതേലും പഴയ സാരീ കൊടുത്ത മതി. " : ലെച്ചു
" അതല്ല മോളെ, അവളെ അങ്ങനെ കൊണ്ട് പോയ നാട്ടുകാർ സതീഷ് ഏട്ടനെ അല്ലെ പറയു. എന്തായാലും സ്വർണം ഒന്നും എടുക്കുന്നില്ല പിന്നെ അവളുടെ അമ്മേടെ സ്വർണം എന്തായാലും ഞാൻ കൊടുക്കാൻ ഉദ്ദേശിച്ചിട്ടും ഇല്ല. അപ്പൊ പിന്നെ സാരീ എങ്കിലും വേണ്ടേ എന്നാ " : സരസ്വതി
അത് കേട്ടതും ലെച്ചു എന്തോ ആലോചിച്ചിട്ട് പിന്നെ പറഞ്ഞു
" ഹ്മ്മ് എന്തായാലും കൊറഞ്ഞത് വല്ലോം വെടിക്കാം. സുഗായിട്ട് ജീവിക്കാൻ ഒന്നും അല്ലല്ലോ പോണേ "
അതും പറഞ്ഞ് അവൾ മുകൾ നിലയിൽ ഉള്ള അവളുടെ മുറിയിലേക് ഉള്ള സ്റ്റെയർ കേറാൻ ഒരുങ്ങി. പെട്ടന്ന് എന്തോ ഓർത്ത പോലെ അവൾ തിരിഞ്ഞ് അമ്മയെ നോക്കി.
" അവനെ പറ്റി അന്വേഷിച്ചോ കുടുംബവോ മറ്റോ ഉണ്ടോ അവൻ " : ലെച്ചു
" അതൊക്കെ ആ കവലിയിലെ കട നടത്തുന്ന രാഗവാനെ കൊണ്ട് അന്വേഷിപ്പിച്ച്. അവൻ അങ്ങനെ കുടുംബവോ ബന്ധവോ ഉള്ളത് ഒന്നും അല്ലെന്ന അയാൾ പറയുന്നേ. ഓരോ സ്ഥലത്ത് ചെന്ന് ഓരോ പ്രശ്നം ആകുമ്പോ അടുത്ത സ്ഥലത്തേക്ക് പോകും ഇത് തന്ന അവന്റെ സ്ഥിരം പണി എന്ന് " : സരസ്വതി
" ആ താടീം മുടിയും ഇല്ലച്ച അവനെ കാണാൻ ചന്തം ഒക്കെ ഉണ്ട്. അല്ല താടീം മുടിയും പോലും അവൻ ഒരു അഴക് തന്നെയാ. പിന്നെ അവന്റെ കയ്യിലിരുപ്പ് അത്ര നല്ലത് ഇല്ലാത്തോണ്ടാ എനിക്ക് സമാധാനം. " അവന്റെ ഭംഗി മനസ്സിൽ കണ്ട് ലെച്ചു പറഞ്ഞു.
" ഹാ നീ സമാധാനിക്ക് മോളെ എങ്ങുന്നോ വന്ന ഒരുത്തൻ, ഭംഗി മാത്രം നോക്കിയിട്ട് എന്താ കാര്യം കള്ളും, കഞ്ചാവും, കുത്തും കേസും അല്ലെ അവന്റെ സ്ഥിരം പണി. പിന്നെ ഇവളെ കെട്ടുന്നത് തന്നെ അവന്റെ ആവിശ്യത്തിന് ആരിക്കും അത് കഴിഞ്ഞ് അവൻ അവളെ വെച്ച ലാഭം ഉണ്ടാക്കിക്കോളും. പിന്നെ ഈ കല്യാണം കൊണ്ട് നമ്മൾക്കും ലാഭം ഉണ്ടാകും. "
എന്തോ ഓർത്തു കൊണ്ട് അവർ പറഞ്ഞതും ലെച്ചുന്റെ നെറ്റി ചുളിഞ്ഞു.
" എന്ത് ലാഭം? " : ലെച്ചു
" അതൊന്നും ആയില്ല സതീഷേട്ടൻ അതിനെ കുറച്ച് സംസാരിക്കാൻ പോയേക്കുവാ വരുമ്പോ അറിയാം. അത് ഒന്ന് ഉറപ്പായിട്ട് മോളോട് അമ്മ പറയാം. ഇനി ലാഭം കിട്ടിയില്ലേലും ആ നാശം ഏങ്ങനെ എങ്കിലും നരകിക്കണത് കണ്ട മതി എനിക്ക് " : സരസ്വതി പല്ലിറുമി
അത് കേട്ടതും ഒന്നും പുഞ്ചിച്ചുകൊണ്ട് ലെച്ചു അവളുടെ മുറിയിലേക് പോയി.
ഇതേ സമയം തന്റെ വിധി ഓർത്ത് കണ്ണീരോടെ അടുക്കള പണിയിലാണ് ഗൗരി.
അയാളും ആയിട്ട് ഉള്ള കല്യാണത്തെക്കാൾ അവൾക്ക് വേദനിച്ചത് അച്ഛനും ഇതിന് കൂട്ട് നിൽക്കുന്നു എന്ന് ഓർക്കുമ്പോഴാ. ഒന്നും ഇല്ലേലും താനും അച്ഛന്റെ മകൾ അല്ലെ തന്റെ സമ്മതം പോലും ചോദിച്ചില്ലല്ലോ.
ഇനി താൻ പറഞ്ഞാൽ അച്ഛൻ ഈ കല്യാണം വേണ്ടന്ന് വെച്ചാലോ? അവളിൽ നേരിയ പ്രദീക്ഷ ഉണർന്നു.
അതും തീരുമാനിച്ച് അവൾ പെട്ടന്ന് ഉച്ചക്ക് ഉള്ളത് ഉണ്ടാക്കി അലക്കാൻ ഉള്ളത് അലക്കിയിട്ട് അവൾ കുളിക്കാൻ കേറി. ദിവസവും അലക്കുന്നത് ആണെങ്കിലും സരശ്വതിയുടെയും ലെച്ചുവിന്റെയും സതീശാന്റെയും എല്ലാം കൂടി ആകുമ്പോ ഒരു കൂട്ട് ഉണ്ടാകും. അതുകൊണ്ട് തന്നെ എന്നും അലക്കിയെഞ് ശേഷം ആയിരിക്കും അവൾ കുളിക്കാൻ കേറുക അല്ലേൽ പിന്നേം കളിക്കേണ്ടി വരും.
കുളിക്കുമ്പോഴും ഒക്കെ അവളുടെ ചിന്ത അച്ഛനോട് എങ്ങനെ പറയും എന്നതിൽ ആയിരുന്നു. പിന്നെ സമയം പോകുന്നു എന്ന് കണ്ട് പെട്ടന്ന് കുളിയും കഴിഞ്ഞ് ഇട്ട തുണി കഴുകാൻ ഉള്ള കൂട്ടത്തിൽ ഇട്ട് അവൾ ഇറങ്ങി.
അവൾ കുളിച് ഇറങ്ങുമ്പോ സതീശൻ വീട്ടിൽ എത്തിയിരുന്നു. അയാൾ സരസ്വതി ആയിട്ട് എന്തോ സംസാരിച്ച് ഇരിക്കുവാണ്. ആദ്യം ഒരു പരിഭ്രമിച്ഛ് എങ്കിലും ധൈര്യം വീണ്ട് അവൾ അങ്ങോട്ടേക്ക് നടന്ന്.
ഹാളിൽ എത്തിയപ്പോ അവളെക് മനസ്സിലായി തന്റെ കല്യാണ കാര്യം ആണ് ചർച്ച എന്ന്.
വീണ്ടും മുന്നോട്ട് പോയതും സതീശൻ പറയുന്ന കാര്യം കേട്ട് അവൾ സ്തംഭിച്ഛ് ഒരു അടി മുന്നോട്ട് വെക്കാൻ ആവാതെ തരിച്ച് നിന്നു.
തുടരും...
#പ്രണയം #viral #നോവൽ #നോവൽ #തുടർകഥ










