Diya Samad
ShareChat
click to see wallet page
@diya___samad
diya___samad
Diya Samad
@diya___samad
എഴുത്തുകാരി
Part 41 ' കണ്ണാ ഇപ്പോഴെങ്കിലും കൂടെ ഉണ്ടാവനെ, ഇതെങ്കിലും വിക്കാതെ പറയാൻ എന്നെ സഹായിക്കണേ നീ '  ഉള്ളാലെ മൊഴിഞ്ഞ് കൊണ്ട് കണ്ണ് ഇറുക്കി അടച്ച് തുറന്നു. " അത്.... " " ഇവിടെ ഇരിക്ക് " : അവൾ എന്തോ പറഞ്ഞ് തുടങ്ങിയപ്പോഴേക്കും അവൻ ബെഡിലേക്ക് ചൂണ്ടി പറഞ്ഞു. " വെ... വേണ്ട ഞാൻ ഇവിടെ നിന്നോളം " : അവൾ അതിനെ പാടെ എതിർത്തു. " നിന്നോ പക്ഷെ പിന്നീട് ഗൗരി നന്ദ പറയുന്നത് ഞാൻ കേൾക്കില്ല " : മയത്തോടെ ആണെങ്കിലും ഉറപ്പ് ഉണ്ടായിരുന്നു ആ വാക്കുകളിൽ. അത് കേട്ടതും ഗൗരി ആകെ ആശയക്കുഴപ്പത്തിൽ ആയി. കസേരയും കട്ടിലും തമ്മിൽ നാലഞ്ച് ചുവടുകളുടെ വെത്യാസം ഉണ്ടെങ്കിലും അവൾക്ക് എന്തോ വല്ലായിമ നിറഞ്ഞു. അപ്പോൾ പക്ഷെ പഴയ പേടി ഉണ്ടായിരുന്നില്ല. " എങ്കിൽ ശെരി ഗൗരി നന്ദ ഇരിക്കേണ്ട, ഞാൻ എന്ന " : അതും പറഞ്ഞ് അവൻ ഇരുന്നിടത്ത് നിന്ന് എണീക്കാൻ ഒരുങ്ങിയതും അവൾ പൊടുന്നനെ കട്ടിലിൽ സ്ഥാനം ഉറപ്പിച്ചു. ഇപ്പോൾ താൻ പറയുന്ന കേൾക്കാൻ എങ്കിലും മനസ്സ് കാണിക്കുന്നുണ്ട് കൂടെ തന്നോട് സൗമ്യമായി പെരുമാറുന്നും ഉണ്ട്, അതൊന്നും ഇല്ലാണ്ടാകാൻ അവൾ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് ആ ഇരുത്താതിന്റെ സത്യാവസ്ഥ. എന്നാൽ അവനിൽ ഉദ്ദേശിച്ച കാര്യം നടത്തിയെടുത്തതിന്റെ സന്തോഷം ആയിരുന്നു. ഇപ്പോൾ നേർക്ക് നേരെ ആണ് രണ്ട് പേരുടെയും ഇരുത്തം. " ഹ്മ്മ് ഇനി പറഞ്ഞോ. " : മുന്നിൽ ഇരിക്കുന്നവളുടെ വല്ലായിമ മാറ്റാനായി അവൻ തന്നെ സംസാരത്തിന് തുടക്കം കുറിച്ചു. " അത് അത് പിന്നെ ഞാൻ കഴികിക്കോളാം തുണി എല്ലാം. എന്റെ..... " " ആരുടെ തുണി....? " : ഗൗരി പറഞ്ഞ് പൂർത്തി ആക്കുന്നതിന് മുന്നേ കണ്ണന്റെ ചോദ്യം അവളെ തേടി എത്തി. അവൾക്ക് എന്ത് പറയണം എന്ന് അറിയുന്നുണ്ടായിരുന്നില്ല അവനെ എന്ത് പറഞ്ഞ അഭിസംബോധന ചെയ്യേണ്ടതെന്നോ ഒന്നും അവൾ ചിന്തിച്ചിരുന്നില്ല. " പറ ഗൗരി നന്ദ, തന്റെ തുണി ഒന്നും ഞാൻ അല്ലല്ലോ താൻ തന്നെയല്ലേ കഴുകിയിടുന്നെ പിന്നെ ആരുടെ തുണി കഴുകുന്ന കാര്യമാ ഗൗരി നന്ദ പറയുന്നേ....? " : അവൻ കട്ടൻ ഒരിറക്ക് കുടിച്ച് കൊണ്ട് ചോദിച്ചു. അതിന് ദയനീയമായി അവനെ ഒന്ന് നോക്കുക മാത്രമേ ചെയ്തുള്ളു അവൾ. " എന്റെ തുണിയുടെ കാര്യം ആണോ...? " : അവളുടെ അവസ്ഥ അറിഞ്ഞത് പോലെ അവൻ തോൽവി സമ്മതിച്ചു. അതിനവൾ പെട്ടന്ന് തന്നെ തല കുലുക്കി. അല്ലെങ്കിൽ അവൻ ഇനിയും ഇതുപോലെ എന്തെങ്കിലും ചോദിച്ചാലോ എന്ന പേടിയിൽ ആണ് അവളുടെ തല കുലുക്കൽ അത് അവനും മനസ്സിലായി. അവന് അവളോടും അവളുടെ അവസ്ഥയോടും വല്ലാത്ത പാവം തോന്നി. " ഹ്മ്മ് പറഞ്ഞോ. " : കണ്ണൻ സൗമ്യമായി ചോദിച്ചു. " കഴുകാനുള്ള തുണി എന്റെ കയ്യിൽ തന്നാൽ മതി, അല്ലെങ്കിൽ ഇവിടെ നിലത്ത് ഇട്ടാലും മതി അതൊന്നും അല്ലെങ്കിൽ കുളി കഴിഞ്ഞിട്ട് ബക്കറ്റിൽ ഇട്ട് വെച്ചാലും മതി. ഞാൻ എടുത്ത് കഴുകിക്കോളാം " : എന്തോ അവന്റെ സൗമ്യ ഭാവം നൽകിയ ധൈര്യത്തിൽ പതർച്ചയൊന്നും ഇല്ലാതെ പറഞ്ഞു അവൾ. " ഗൗരി നന്ദ എന്തിനാ എന്റെ തുണി കഴിക്കുന്നേ....? " : കയ്യിലിരിക്കുന്ന ഗ്ലാസ്സിലേക്ക് നോട്ടം തെറ്റിച്ച് കൊണ്ട് അവൻ ചോദിച്ചു. ' എന്റെ കണ്ണാ ഇയാൾ ഇത് എന്തൊക്കെയാ ഈ ചോദിക്കുന്നെ ' അതും മനസ്സിൽ പറഞ്ഞ് അവനെ തന്നെ ദയനീയമായി നോക്കി നിന്നു. " പറ ഗൗരി നന്ദ എന്തിനാ എന്റെ തുണി കഴുകി തരുന്നേ, ഇനി എന്റെ തുണി അലക്കാൻ ഇഷ്ടമായത് കൊണ്ട് ആണോ " : അവൻ ഒരു ഈണത്തിൽ അവളോട് ചോദിച്ചു. അതിന് പെട്ടന്ന് തന്നെ അല്ലെന്ന് അവൾ തലയനക്കി. ' ശോ ആണെന്ന് പറഞ്ഞ മതിയാർന്നു അപ്പൊ ഈ ചോദ്യം ചെയ്യൽ നിന്നെഞ്ഞേ ' അടുത്ത നിമിഷം തന്നെ അവൾ മാറ്റി ചിന്തിച്ചു. " ഒക്കെ അപ്പൊ എന്റെ തുണി അലക്കാൻ ഉള്ള ഇഷ്ടം കൊണ്ട് ഒന്നും അല്ല പിന്നെ എന്തിനാ ഗൗരി നന്ദ എന്റെ തുണി കഴുകുന്നെ....? ഞാൻ എന്തായാലും തന്നോട് ആവിശ്യപെട്ടിട്ടും ഇല്ലല്ലോ പിന്നെ എന്തിനാ ഗൗരി നന്ദ ബുദ്ധിമുട്ടി അത് കഴുകാൻ നിൽക്കുന്നേ...? " : അവൻ അലസമായി ചോദിച്ചു. " ഏയ്യ് ഇല്ലില്ല എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ല ഞാൻ ചെയ്തോളാം. ഞാൻ ഇവിടെ വെറുതെ ഇരിക്കുവല്ലേ. " : താൻ പറഞ്ഞത് അങ്ങനെ ഒരു അർത്ഥം ഉണ്ടോ എന്ന് ആലോജിച്ച് പെട്ടന്ന് തന്നെ അവൾ അതിന് മറുപടി കൊടുത്തു. " അപ്പൊ എനിക്ക് ബുദ്ധിമുട്ട് ആകാതെ ഇരിക്കാൻ വേണ്ടി ആണോ....? " : മീശ തുമ്പ് കടിച്ച് കൊണ്ട് അവൻ ചോദിച്ചു. അതിന് ഉടനെ അവൾ ആണെന്ന് തലയാട്ടി.   താൻ സഹായിക്കാം എന്നവൻ കരുതിക്കോട്ടെ എന്നൊരു ധ്വനി ആണ് അവൾ ആ തലയാട്ടാൽ കൊണ്ട് ഉദ്ദേശിച്ചത്. " അതിന് എന്റെ തുണി എനിക്ക് കഴുകാൻ ബുദ്ധിമുട്ട് ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ ഗൗരി നന്ദയോട്, പറഞ്ഞോ......? " : അവൻ മുന്നോട്ടേക്ക് ഇരുന്ന് കൊണ്ട് ചോദിച്ചു. അതിനവൾ ദയനീയമായി ഇല്ലെന്ന് തല കുലുക്കി. " അപ്പൊ പിന്നെ താൻ എന്റെയും കൂടി അലക്കി വെറുതെ ബുദ്ധിമുട്ടാൻ നിൽക്കണ്ട. ആകെ കൂടി കുറച്ച് തുണി അല്ലെ എനിക്ക് ഉള്ളു അത് ഞാൻ തന്നെ അലക്കിക്കോളാം. " : അവൻ അതിനൊരു തീരുമാനം എന്ന പോലെ പറഞ്ഞു. അവൾ ഇനി എന്ത് പറഞ്ഞ് അവനെ പിന്തിരിപ്പിക്കും എന്ന് അറിയാതെ ഇരുന്നു. അവനെ കൊണ്ട് തുണി അലക്കിപ്പിക്കുന്ന വല്ലായിമ ഒരിടത്ത്, ഇനിയും ഇത് തന്നെ പറഞ്ഞ് ഇരുന്ന അവൻ വഴക്ക് പറയുകയോ ദേശിക്കുകയോ ചെയ്യുമോ എന്നുള്ള പേടി മറ്റൊരിടത്ത്. " എന്തേ ഇപ്പോഴും എന്റെ തുണി അലക്കി തരണം എന്ന് തന്നെയാണോ ഗൗരി നന്ദക്ക്....?  " : തലയും താഴ്ത്തി ഇരിക്കുന്നവളുടെ മനസ്സ് മനസ്സിലായതും അവൻ ചെറിയൊരു കളിയോടെ അവളോട് വീണ്ടും ചോദിച്ചു. അതിന് അവനെ ഒന്ന് നോക്കി വീണ്ടും തല താഴ്ത്തി ഇരുന്നു. " എന്താ ഗൗരി നന്ദ ഭാര്യയുടെ അധികാരം കാണിക്കുവാണോ....? " : കണ്ണൻ താടി തടവി കൊണ്ട് അവളിൽ തന്നെ നോട്ടം ഇട്ട് കൊണ്ട് ചോദിച്ചു. " അയ്യോ ഞാൻ ഞാൻ അധികാരം എടുത്തത് ഒന്നും അല്ല. പിന്നെ ഇതൊക്കെ എന്റെ കടമ അല്ലെ അതാ ഞാൻ " : താൻ അധികാര ഭാവം കാണിച്ചുവോ എന്ന തോന്നലിൽ ഇത്രയും നേരം തത്തി കളിച്ചതിന് പിന്നിലുള്ള സത്യാവസ്ഥ അവന് മുന്നിൽ വല്ലായിമയോടെ വെളിപ്പെടുത്തി. " അപ്പൊ അതാണ്, അല്ല എന്താണാവോ ഈ പറഞ്ഞ കടമ.....? എനിക്ക് തുണി അലക്കി തരുന്നതോ അതാണോ ഈ പറഞ്ഞ കടമ....? " : അവൻ ഒരു കളിയാക്കലോടെ ചോദിച്ചു. അത് അവൾക്ക് മനസ്സിലായെങ്കിലും ഒന്നും പറയാൻ മുതിർന്നില്ല. അല്ലെങ്കിൽ തന്നെ എന്ത് പറയാൻ ആണ്. " പറ അതാണോ ഒരു ഭാര്യയുടെ കടമ....? " : അവളിൽ നിന്ന് ഉത്തരം വേണം എന്ന ഉദ്ദേശത്തിൽ അവന് വീണ്ടും ചോദിച്ചു. " അത് അത് പിന്നെ ഭർത്താവിന്റെ കാര്യം നോക്കേണ്ടത് ഒ.. ഒരു ഭാര്യയുടെ കടമ അല്ലെ " : ഇനിയും മിണ്ടാതെ ഇരിക്കാൻ കഴിയില്ല എന്ന് മനസ്സിലായതും അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അവളുടെ മറുപടി കേട്ടതും ഒരു നിമിഷം അവളെ തന്നെ നോക്കി ഇരുന്നു കണ്ണൻ. " അതിനർത്ഥം ഗൗരി നന്ദ എന്നെ ഭർത്താവായി കാണുന്നുണ്ട് എന്ന് ആണോ...? " : അവളിൽ നിന്ന് അണുവിടെ കണ്ണ് മാറ്റാതെ അവൻ ചോദിച്ചു. എന്നാൽ അവന്റെ ചോദ്യം കേട്ടപ്പോഴാണ് താൻ പറഞ്ഞതിന് അങ്ങനെ ഒരു അർത്ഥം കൂടി ഉണ്ടെന്ന് ഗൗരി ഓർത്തത്. അവൾ അതെ വെപ്രാളത്തോടെ അവനെ നോക്കി. അതിന് എന്ത് മറുപടി കൊടുക്കണം എന്നോ എങ്ങനെ അവനെ നേരിടണം എന്നോ അറിയാതെ ഇനി ഒന്നും പറയാൻ ഇല്ലാത്ത പോലെ അവിടെ നിന്ന് പോകാനായി കട്ടിലിൽ നിന്ന് എണീറ്റു. " ഗൗരി നന്ദയോട് പോകാൻ ആണോ ഞാൻ പറഞ്ഞെ " : അവൻ തെല്ലും ഗൗരവത്തോടെ ചോദിച്ചു. അവന്റെ ഗൗരവം അറിഞ്ഞതും അല്ലെന്ന പോലെ തലയാട്ടി അവിടെ തന്നെ തലയും കുനിച്ച് ഇരുന്നു. കുറച്ച് മുന്നേ വരെ ഉള്ളത് പോലെയല്ല അവന്റെ ഗൗരവം അവളിൽ ചെറുതായി പേടി ഉണർത്തി. അത് മനസ്സിലായതും അവനിൽ നിന്ന് നെടുവീർപ്പ് ഉതിർന്ന് വീണു. " ഇങ്ങോട്ട് നോക്കിയേ " : അല്പം നേരത്തിന് ശേഷം കണ്ണൻ തന്നെ തുടക്കം ഇട്ടു. അതിനവൾ അപ്പോൾ തന്നെ മെല്ലെ മുഖം ഉയർത്തി നോക്കി. ഇനി ഇല്ലെങ്കിൽ അതിന് ദേഷ്യം പിടിച്ചാലോ എന്നതാണ് അതിന് പ്രധനകാരണം. " ഞാൻ പറയുന്നത് ശ്രെദ്ധിച്ച് കേട്ടോ, നമ്മളുടെ കല്യാണം എങ്ങനെ നടന്നതാണെന്നും ഏത് അവസ്ഥയിൽ ആയിരുന്നെന്നും ഞാൻ പറയാതെ തന്നെ അറിയുന്ന കാര്യങ്ങൾ അല്ലെ. അതുകൊണ്ട് തന്നെ അതുമായി ഒന്ന് പൊരുത്തപ്പെടാൻ നമ്മൾക്ക് സമയം വേണം എന്നും എനിക്ക് നന്നായി അറിയാം. ഭർത്താവിനോട് ഉള്ള കടമ തീർക്കലും അധികാരം എടുക്കലും ഒക്കെ നല്ലത് തന്നെയാ, പക്ഷെ ആ കടമ ഒക്കെ കാണിക്കേണ്ടത് ഉള്ളിൽ ആ വ്യക്തിക്ക് എന്തെങ്കിലും സ്ഥാനം ഉണ്ടെങ്കിൽ മാത്രമാണ് അല്ലാതെ ആർക്കെങ്കിലും വേണ്ടി ആരെയെങ്കിലും കാണിക്കാനോ ബോധിപ്പിക്കാനോ വേണ്ടി ചെയ്യുന്നത് ആകരുത്. അത് വെറും പ്രഹസനം മാത്രം ആയി പോകും. പിന്നെ ഗൗരി നന്ദക്ക് ഒരു ഭർത്താവിനോട് എന്ന അധികാരം എന്നോട് എപ്പോ വേണം എങ്കിലും കാണിക്കാം അവിടെ ഞാൻ എന്ത് പറയും എന്നോ ഞാൻ എന്ത് ചിന്തിക്കും എന്നോ കരുതേണ്ട കാര്യം ഇല്ല കാരണം ഇന്ന് ഈ ലോകത്ത് അതിനുള്ള അധികാരം നിനക്ക് മാത്രമേ ഞാൻ തന്നിട്ടുള്ളൂ, പക്ഷെ ആ പറഞ്ഞ കടമ ഒക്കെ ഒരു ഭാര്യ ആയിട്ട് വേണം ചെയ്ത് തരേണ്ടത് എന്ന് എനിക്ക് നിർബന്ധമുണ്ട് അല്ലാതെ നാട്ടുക്കാരെ പേടിച്ചോ അവരെ ബോധിപ്പിക്കാനോ വേണ്ടി ആകരുത്. എനിക്ക് മനസ്സിലാകും നീ വളർന്ന സാഹചര്യവും ചുറ്റുപാടും ചുറ്റും ഉള്ള വെക്തികളും ഒക്കെയാണ് ഇതിന് കാരണം എന്ന്. ഇതുവരെ എങ്ങനെയോ ആയിരുന്നോട്ടെ പക്ഷെ ഇനി... ഇനി അങ്ങനെ വേണ്ട മനസ്സിലായോ....? " : അത്രയും പറഞ്ഞ് അവസാനിപ്പിച്ചപ്പോഴും അവന്റെ കണ്ണ് താൻ പറഞ്ഞ ഓരോ വാക്കും അത്ഭുതത്തോടെ നോക്കി ഇരിന്നവളിൽ ആയിരുന്നു. ഇപ്പോഴും മറ്റേതോ ലോകത്തെന്ന പോലെ തന്നിൽ നോട്ടം ഇടഞ്ഞ് ഇരുന്നവളെ.....! തുടരും......... അറിയാം നിങ്ങൾ എല്ലാരും കാത്തിരിക്കുക ആയിരിക്കും എന്ന് പക്ഷെ എന്ത് ചെയ്യാനാ എനിക്ക് exam തുടങ്ങി ഗയ്‌സ് 🙂 examin മുന്നേ തരണം എന്ന് കരുതിയ part ആണ് but എനിക്ക് എഴുതാൻ ഒന്നും പറ്റിയില്ല. അന്ന് മുതൽ എഴുതുന്നെയാ ഒന്നും അങ്ങോട്ട് ശെരി ആകുന്നില്ല ഇത് തന്നെ തട്ടി കൂട്ടി എഴുതിയത് പോലെ ആയോ എന്ന് ഒരു ഡൌട്ട് ഇണ്ട് കാരണം പല സമയത്ത് ആയിട്ട് ആണ് എഴുതാൻ കഴിയുന്നെ, ഇന്നാ കുറച്ചു സമയം എങ്കിലും കിട്ടിയത് അതാ ബാക്കി ഉള്ളത് പെട്ടന്ന് എഴുതി തന്നത്. 🙂 ഇനി ഞാൻ exam കഴിഞ്ഞിട്ട് തരാട്ടോ. അപ്പൊ 17 വരെ ആരും ഈ വഴി വരണ്ട അത് കഴിഞ്ഞ് ഡെയിലി തരാൻ ഞാൻ നോക്കാം. 🫣🫣 ഹാ പിന്നെ കണ്ണൻ ഗൗരിയെ മുഴുവൻ പേരും എടുത്ത് വിളിക്കുന്നത് മാറ്റാൻ പലരും അഭിപ്രായം പറഞ്ഞാരുന്നു അത് ഞാൻ mind ആകാഞ്ഞേ അല്ല കേട്ടോ 😁 പേരൊക്കെ മാറ്റി വിളിക്കാൻ കുറച്ചൂടെ സമയം വേണം അത്രേ അവർക്ക് കെട്ട് കഴിഞ്ഞതല്ലേ ഉള്ളു ശെരിയാക്കന്നെ 😌😌❤️ #നോവൽ #തുടർകഥ #പ്രണയം #viral #trending #💌 പ്രണയം
നോവൽ #തുടർകഥ - ShareChat
00:25
Part 40 കട്ടൻ ഇടുന്നതിന് ഇടക്ക് പുറത്ത് നിന്ന് ശബ്ദം കേട്ടതും ഒരു സംശയത്തോടെ ഗൗരി അടക്കള വാതിക്കൽ നിന്ന് പുറത്തേക്ക് നോക്കി. എന്നാൽ അവിടെ കാണുന്ന കാഴ്ച കണ്ട് ഗൗരിയുടെ കണ്ണ് മിഴിഞ്ഞ് വന്നു. ' ദെയ് ഗുണ്ട നിന്ന് തുണി കഴുകുന്നു. '  പുറമേക്ക് പറഞ്ഞില്ലെങ്കിൽ അവളുടെ മനസ്സ് മെല്ലെ മൊഴിഞ്ഞു. അവൾ വളരെ ആശ്ചര്യത്തോടെ ആണ് ആ കാഴ്ച കണ്ട് നിന്നത്. വീട്ടുജോലി ഒക്കെ പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാ എന്ന് പറഞ്ഞ് നടക്കുന്ന നാട്ടിൽ ജനിച്ച് വളർന്ന് ജീവിക്കുന്നവൾക്ക് ഇതൊക്കെ കണ്ണ് മിഴിയിക്കുന്ന കാഴ്ച തന്നെയാണ്. അവൾ അവന്റെ പ്രവർത്തിയിലേക്ക് കണ്ണ് നട്ടു. നല്ല ശീലം ഉള്ളത് പോലെ വളരെ വേഗത്തിൽ എന്നാൽ നല്ല ചിട്ടയോടെ ആണ് കഴുകുന്നത്. ഇന്ന് ഇട്ട വസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളു കഴുകാൻ അത് കൊണ്ട് പെട്ടന്ന് തന്നെ അവൻ കഴുകി കഴിഞ്ഞു. അവൻ തുണി വിരിച്ച് അകത്തേക്ക് കയറാൻ പോകുവാണെന്ന് കണ്ടതും അവൾ തിരിച്ച് കട്ടൻ ഉണ്ടാകാൻ തിരിഞ്ഞു. അപ്പോഴേക്കും വെള്ളം തിളച്ചിരുന്നു. അവന്റെ കടുപ്പം അറിയാത്തത് കൊണ്ട് ആവിശ്യത്തിന് മാത്രം തേയില ഇട്ട് ഒന്ന് തിളപ്പിച്ച് മാറ്റി വെച്ചു. അപ്പോഴേക്കും വീണ്ടും അവളുടെ ചിന്തയിൽ കണ്ണനും അല്പം മുൻപ് കണ്ട പ്രവർത്തിയും തെളിഞ്ഞ് വന്നു. അതോടൊപ്പം അന്ന് ആദ്യമായി വന്നപ്പോൾ മുറിയിൽ കഴുകി വൃത്തിയിൽ അടുക്കി വെച്ചിരുന്ന തുണികൾ അവൾ ഓർത്തു. അന്ന് അതൊക്കെ കൂലിക്ക് ആരെയെങ്കിലും നിർത്തി ചെയ്യിച്ചതായിരിക്കും എന്ന കരുതിയെ, അത് മാത്രം അല്ല മുറിയിൽ കാണുന്ന അടുക്കും ചിട്ടയും വൃത്തിയും ഒക്കെ, എന്നാൽ അല്പം മുൻപ് കണ്ട കാഴ്ച തന്റെ ചിന്തകളുടെ സത്യാവസ്ഥ വിളിച്ച് പറയുന്നവ ആയിരുന്നു. അപ്പൊ അയാൾക്ക് മനുഷ്യരോട് പെരുമാറാൻ മാത്രമേ അറിയാതെ ഉള്ളു. അവൾ ഓർത്തു. എന്നാൽ അടുത്ത നിമിഷം തന്നെ കണ്ണൻ തന്നോടും സാബു ഇക്കയോടും ഉള്ള പെരുമാറ്റവും തന്നോട് പറഞ്ഞ വാക്കുകളും ഓർമയിൽ ഇരച്ചെത്തി. ' എനിക്ക് മനസിലാകുന്നില്ലല്ലോ കണ്ണാ അയാളെ ' അവൾ സ്വയമേ പറഞ്ഞു. കണ്ണൻ തുണി കഴുകുന്ന രംഗം വീണ്ടും ഓർമ വന്നതും ഒരു വല്ലായിമയോടെ കട്ടൻ ഗ്ലാസ്സിലേക്ക് പകർത്തി. പിന്നെ അതിനൊരു തീരുമാനം എടുക്കണം എന്ന് ഉറപ്പിച്ച് കട്ടനും എടുത്ത് ഹാളിലേക്ക് നടന്നു. ഇടക്ക് എപ്പോഴോ കണ്ണൻ ഉള്ളിൽ കയറി പോകുന്നത് കണ്ടെങ്കിലും അവൾ നോക്കാൻ നിന്നില്ല. ഹാളിൽ ചെന്നപ്പോൾ അവനെ കണ്ടില്ല മുറിയിൽ കാണും എന്ന് കരുതി അവൾ മെല്ലെ അങ്ങോട്ടേക്ക് നടന്നു. അവൾ മുറിയിൽ ചെന്നപ്പോൾ കണ്ണാടിയിൽ നോക്കി മുടി ഒതുക്കുന്നവനെ ആണ് കാണുന്നത്. എന്ത് വിളിക്കണം എന്നോ എന്ത് പറയണം എന്നോ അറിയാതെ അവൾ നിന്ന് പരുങ്ങി. താൻ വന്നത് അറിഞ്ഞിട്ടുണ്ട് എങ്കിലും ഒരു നോട്ടം പോലും തരാതെ നിൽക്കുന്നവനെ കാണെ രണ്ടും കൽപ്പിച്ച് അവൾ ഉള്ളിലേക്കു കയറി. " ക... കട്ടൻ " : അവൻ ചോദിക്കാതെ കട്ടൻ കൊണ്ട് കൊടുത്തത് ഇഷ്ടമാകുവോ എന്ന് അറിയാതെ അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അത് കേൾക്കാൻ കാത്ത് നിന്നത് പോലെ അവൻ മെല്ലെ അവൾക്ക് നേരെ തിരിഞ്ഞു. അവിടെ കട്ടനും പിടിച്ച് നിൽക്കുന്നവളെ കണ്ടതും അവനുള്ളിൽ എന്തൊക്കെയോ വികാരങ്ങൾ കുമിഞ്ഞ് കൂടി അതൊന്നും മുഖത്ത് പ്രകടനം ആകാതെ ഇരിക്കാൻ അവൻ ആകുന്നതും ശ്രെമിച്ചു. " എന്താ...? " : അവൾ പറഞ്ഞത് കേട്ടെങ്കിലും കേൾക്കാത്ത പോലെ വീണ്ടും ചോദിച്ചു. ഗൗരി അവനെയും സ്വന്തം കയ്യിൽ ഇരിക്കുന്ന ഗ്ലാസ്സിലേക്കും മാറി നോക്കി. അവൻ കേൾക്കാത്തതാണോ അതോ കേൾക്കാത്ത പോലെ അഭിനയികുവാണോ എന്ന് അറിയാതെ അവൾ അവനെ നോക്കി. " അത് പിന്നെ കട്ടൻ വേണോ...? " : ഇനി അവൻ വേണ്ടാത്തത് കൊണ്ട് ആണോ എടുത്ത് ചോദിച്ചത് എന്ന് കരുതി അവൾ അങ്ങനെ ചോദിച്ചു. " ഹ്മ്മ് ഇങ് താ " : അവൻ അലസാമായി പറഞ്ഞു. അവൻ വേണ്ടെന്ന് പറഞ്ഞില്ലല്ലോ എന്ന ആശ്വാസത്തിൽ അവൾ കട്ടനും ആയി അവൻ അടുത്തേക്ക് ചെന്നു അത് അവന് നേരെ നീട്ടി. അവളെ തന്നെ നോക്കി കൊണ്ട് അവൻ അത് കയ്യിലേക്ക് വാങ്ങി. അവൻ അവളിൽ തന്നെ നോട്ടം എയത് കൊണ്ട് ഗ്ലാസ്സ് ചുണ്ടോട് ചേർത്തു. അടുത്ത നിമിഷം അവന്റെ കണ്ണൊന്നു വിടർന്ന് പോയി. തനിക്ക് പാകത്തിനുള്ള കടുപ്പം അവൻ ഉള്ളാലെ മൊഴിഞ്ഞു. അതെ ഭാവത്തിൽ അവൻ അവളെ നോക്കി. തനിക്ക് മുന്നിൽ രണ്ട് കൈ അകലത്തിൽ നിൽപ്പുണ്ട്. ഉച്ചക്ക് സംസാരിച്ചതിന്റെ ഫലം ആണ് ഈ നിൽപ്പ് എന്ന് അവന് മനസ്സിലായി, അല്ലെങ്കിൽ തന്നെ കാണുമ്പോഴേ എങ്ങോട്ടെങ്കിലും ഓടി ഒളിക്കേണ്ടതാണ്. അടുത്ത് നിൽപ്പുങ്കിലും എന്താ ഗ്ലാസ്സ് കയ്യിൽ തന്നപ്പോൾ മുതൽ താഴെ എന്തോ കളഞ്ഞ് പോയത് കണ്ട് പിടിക്കുന്നത് പോലെയാണ് തലയും കുമ്പിട്ട് ആണ് നിൽക്കുന്നത്. എന്നാൽ അത് തനിക്ക് കാണുന്നതേ ദേഷ്യം ആണ്. എത്ര പറഞ്ഞാലും കേൾക്കില്ലെന്ന് വെച്ചാൽ. ദേഷ്യപ്പെട്ടാൽ പിന്നെ ഇന്ന് ഉച്ചക്ക് പറഞ്ഞതൊക്കെ വെറുതെ ആയി പോകും എന്ന് അവൻ തന്നെ അറിയാം. അവൻ ഒന്ന് നിശ്വസിച്ചു അവളെ നോക്കി കൊണ്ട് തന്നെ കട്ടൻ കുടിക്കാൻ തുടങ്ങി. എത്ര നേരം ഇങ്ങനെ നിക്കും എന്ന് അറിയണമല്ലോ, അവൾക്ക് എന്തോ പറയാനുണ്ട് അല്ലെങ്കിൽ ഗ്ലാസ്സ് കയ്യിൽ തന്നിട്ട് പോകേണ്ടേ കക്ഷി ആണ് മുന്നിൽ നിൽക്കുന്നവളുടെ മനസ്സ് മനസ്സിലാക്കിയത് പോലെ അവന്റെ ഉള്ളം മൊഴിഞ്ഞു. ' ശോ കട്ടൻ ഇഷ്ടായി കാണുവോ.... കടുപ്പം ഒക്കെ കറക്റ്റ് ആയിരിക്കുമോ.... കുടിച്ചിട്ട് ഉണ്ടാവോ..... എങ്ങന ഒന്ന് ചോദിക്കുക..... ഇനി ചോദിച്ചാൽ വേറെ എന്തെങ്കിലും പറയുമോ.... ചോദിച്ചാലോ...? ഏയ്യ് വേണ്ട വേണ്ട കൊള്ളത്തിലെങ്കിൽ വഴക്ക് പറഞ്ഞാലോ..... എന്റെ കൃഷ്ണ എന്തെങ്കിലും ഒരു വഴി പറഞ്ഞ് തായോ.... ഒന്ന് ചോദിച്ച് നോക്കല്ലേ.... അല്ല എന്താ ഇപ്പൊ ചോദിക്ക.... കട്ടൻ ഇഷ്ടായോ എന്നോ.... അയ്യയ്യേ അങ്ങനെ ആണോ ചോദിക്ക..... ഹാ ഏതായാലും ഒന്ന് നോക്കിയേക്കാം അല്ലെ.... കൂടെ ഉണ്ടാവണേ..... '   എന്നെല്ലാം സ്വയം പറഞ്ഞ് അവൾ മെല്ലെ മുഖം ഉയർത്തി നോക്കി. അവിടെ തന്നെ നോക്കി കട്ടൻ കുടിക്കുന്നവനെ കാണെ ഗൗരിയിൽ വിറയൽ പടർന്നുവെങ്കിലും ആ മുഖത്ത് ഇഷ്ടക്കേടൊന്നും ഒന്നും ഇല്ലെന്ന് മനസ്സിലായതും അവൾക്ക് ഉള്ളം തണുപ്പ് പടർന്നു. പിന്നെ മെല്ലെ പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങിയതും എന്തോ ഓർത്ത പോലെ വീണ്ടും തിരിഞ്ഞു. തിരിച്ച് പോകാൻ ഒരുങ്ങിയവളെ വിളിക്കാൻ തുടങ്ങിയ അവനും അവൾ വീണ്ടും തിരിഞ്ഞത് എന്തോ പറയാനായി നിന്ന് പരുങ്ങുന്നവളെ കാണെ അവളെ തന്നെ ഉറ്റ് നോക്കി. " അ... അത് തുണി ഞ... ഞാൻ കഴുകിക്കോളാം " : അവൾ പതർച്ചയോടെ പറഞ്ഞു. " എന്ത്.....? " : കാര്യം മനസ്സിലാവാതെ കണ്ണൻ നെറ്റി ചുളിച്ച് കൊണ്ട് ചോദിച്ചു. " അത്... അത് പിന്നെ കഴുകാൻ ഉള്ള തു... തുണി ഉണ്ടെങ്കിൽ എനിക്ക് തന്നാൽ മതി. ഞാൻ കഴുകി ഇട്ടോളാം, അല്ലെ.... അല്ലെങ്കിൽ ഇവിടെ നിലത്ത് ഇട്ടാലും മതി ഞാൻ എടുത്തോളാം. " : ചുറ്റും ഒന്ന് നോക്കി അവൾ തിരിഞ്ഞ് നടന്നു. " ഇല്ലെങ്കിലോ....? " : അവൾ വാതിൽ കടക്കുന്നതിന് മുന്നേ അവന്റെ ശബ്ദം അവളെ തേടി എത്തി. കണ്ണാനിൽ നിന്ന് അങ്ങനെ ഒരു പ്രതികരണം പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അത് വരെ സ്വരുക്കൂട്ടിയ ധൈര്യം ഒക്കെ ആവി ആയി പോയത് പോലെ തോന്നി അവൾക്ക്. " എ.... എന്താ " : അവൾ മെല്ലെ അവന് നേരെ തിരിഞ്ഞ് കൊണ്ട് ചോദിച്ചു. " ഗൗരി നന്ദ എന്തിനാ എന്റെ തുണി കഴുകുന്നെ....? " : അവളുടെ ചോദ്യത്തിന് ഒരു മറുചോദ്യം ആയിരുന്നു അവന്റെ മറുപടി. " അ... അത് അത് അത് പിന്നെ ഞ... ഞാൻ കഴുകി ത... തരാം. " : പതർച്ചയോടെയും വിക്കലോടെയും അവൾ എങ്ങനെയോ പറഞ്ഞ് നിർത്തി. " ഈ വിക്ക് ജനിച്ചപ്പോഴേ ഉള്ളതാണോ ഗൗരി നന്ദക്ക്...? " : മുഖത്ത് കാര്യഗൗരവം വരുത്തി അവിടെയുള്ള കസേരയിൽ ഇരുന്ന് കൊണ്ട് ചോദിച്ചു. അവന്റെ മുഖഭാവം കണ്ടിട്ട് അവൻ കാര്യമായി ചോദിച്ചതാണോ തന്നെ കളിയാക്കിയതാണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല ഗൗരിക്ക്. " എ.... എനിക്ക് വിക്കൊന്നും ഇല്ല. " : കണ്ണൻ കാര്യമായി ചോദിച്ചതായിരിക്കും എന്ന ഊഹത്തിൽ അവളും കാര്യമായി തന്നെ പറഞ്ഞു. " അതും വിക്കി ആണല്ലോ പറഞ്ഞെ " : ഉള്ളാലെ മന്ദാഹസിച്ച് കൊണ്ട് ചോദിച്ചു. ഇപ്രാവശ്യം അവൻ കളിയാക്കിയതാണ് എന്ന് മനസ്സിലായതും അവൾക്ക് ഉള്ളം വീർത്ത് വന്നു. എങ്കിലും എന്ത് മറുപടി കൊടുക്കണം എന്ന് അറിയാതെ പരുങ്ങി. " ഹ്മ്മ് ഇനിയും ഗൗരി നന്ദക്ക് വിക്ക് വരുവാണേൽ ഞാൻ ഹോസ്പിറ്റലിൽ കാണിച്ചോളാൻ. വിക്ക് ഇല്ല എന്നല്ലേ പറഞ്ഞെ അപ്പൊ ഇങ്ങനെ ഇടക്ക് ഇടക്ക് വിക്ക് പോലെ വരുന്നത് എന്താണെന്ന് അറിയണമല്ലോ " : ആദ്യം കാര്യമായിട്ടും അവസാനം അവളെ ഒന്ന് കളിയാക്കി കൊണ്ടും അവൻ പറഞ്ഞു. അത് കേട്ടതും അവളുടെ കൈ ഇട്ടിരുന്ന ഷാളിൽ തെരുത്ത് പിടിച്ചു. അവൾക്ക് അറിയാം വേണം എങ്കിൽ അതും ചെയ്യും എന്ന്. ഇനി സംസാരിക്കുമ്പോൾ വിക്ക് വരാതെ സൂക്ഷിക്കണം എന്ന് അവൾ തീരുമാനിച്ചു. " എന്ത് പറയുന്നു ഗൗരി നന്ദ നമ്മൾക്ക് അങ്ങനെ ചെയ്യാം അല്ലെ....? " : അവളെ കൊണ്ട് ഇനിയും സംസാരിപ്പിക്കണം എന്ന ഉദ്ദേശത്തിൽ അവൻ വീണ്ടും ചോദിച്ചു. " വേ... വേ.... വേണ്ട " : ഇനി വിക്കരുത് എന്ന് കരുതിയിട്ട് ആദ്യം തന്നെ പാളിയതോർത്ത് അവൾ ദയനീയമായി അവനെ ഒന്ന്  നോക്കി. " അല്ലല്ല വേ.. വേണ്ട എനിക്ക് വിക്ക് ഒന്നും ഇല്ല " : അവന്റെ നോട്ടം കണ്ടതും കഴിവതും വിക്കാതെ അവൾ പറഞ്ഞു. അവളിലെ ഭാവങ്ങൾ നിരീക്ഷിച്ചിരുന്നവൻ മീശ ഒന്ന് തടവി വിട്ടു. " ഹ്മ്മ് പക്ഷെ ഞാൻ പറഞ്ഞതിന് മാറ്റം ഒന്നും ഇല്ല, ഇനിയും വിക്ക് വരുവാണേൽ ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് പോകും. " :  അവന്റെ ശബ്ദത്തിലെ എടുപ്പ് ഒട്ടും കുറയാതെ മയത്തിൽ ഉള്ളിൽ പല ഭാവങ്ങളും നിറച്ച് കൊണ്ട് അവൻ പറഞ്ഞു. അതിന് മറ്റൊന്നും പറയാൻ കഴിയാത്ത പോലെ സമ്മത ഭാവത്തിൽ തലയനക്കി ഗൗരി. എന്നാൽ അവളുടെ തലയാട്ടാൽ കണ്ടതും അവൻ ചിരി വരുന്നുണ്ടായിരുന്നു, എങ്കിലും ഗൗരം വിടാതെ ഇരുന്നു. ഇനി എങ്ങാനും ചിരിച്ച പെണ്ണ് ഇനി ഒന്നും മിണ്ടാതെ അങ്ങ് പോയാലോ എന്ന് കരുതിയാണ് അവൻ ചിരി കടിച്ച് പിടിച്ച് ഇരുന്നത്. " ഹ്മ്മ് ഇനി പറ എന്താ ഗൗരി നന്ദക്ക് പറയാൻ ഉള്ളെ....? " : കാര്യം അറിയാമെങ്കിലും അവൻ വീണ്ടും ഒരു സംസാരത്തിന് തുടക്കം കുറിച്ചു. അത് കേട്ടതും ഗൗരിയിൽ വീണ്ടും പരുങ്ങൽ കടന്ന് കൂടി. അല്പം മുൻപ് അവനിൽ നിന്ന് വന്ന പ്രതികരണം ആണ് അതിന് പ്രധാന കാരണം. എങ്കിലും അവനെ കൊണ്ട് ഇനിയും തുണി കഴുകിപ്പിക്കാൻ വയ്യാത്തത് പോലെ വീണ്ടും പറയാൻ തീരുമാനിച്ചു. പക്ഷെ അതൊരിക്കലും ആ ജോലി ചെയ്യാൻ ഉള്ള താല്പര്യം കൊണ്ടോ അവനോടൊ അല്ലെങ്കിൽ അവൻ എന്ന ഭർത്താവിനോടോ ഉള്ള സ്നേഹം ആയിരുന്നില്ല. മറിച്ച് ഈ സമൂഹവും അവൾ വളർന്ന ചുറ്റ് പാടും അവൾക്ക് ചാർത്തി കൊടുത്ത ഉത്തരവാദിത്തം ആയിരുന്നു എന്ന് മാത്രം. ' കണ്ണാ ഇപ്പോഴെങ്കിലും കൂടെ ഉണ്ടാവനെ, ഇതെങ്കിലും വിക്കാതെ പറയാൻ എന്നെ സഹായിക്കണേ നീ '  ഉള്ളാലെ മൊഴിഞ്ഞ് കൊണ്ട് കണ്ണ് ഇറുക്കി അടച്ച് തുറന്നു. തുടരും...... #നോവൽ #തുടർകഥ #പ്രണയം #viral #trending #💌 പ്രണയം
നോവൽ #തുടർകഥ - ShareChat
00:00
Part 39 എത്രയൊക്കെ ഉയർന്ന് നിൽക്കുന്ന ബന്ധം ആണെങ്കിലും ചുറ്റും ഉള്ളവർ എന്ത് പറയും എന്ന് ഓർത്ത് അയാൾക്ക് ഈ ബന്ധത്തെ അനുകൂലിക്കാൻ കഴിഞ്ഞില്ല. അപ്പോഴും സ്വന്തം രക്തത്തിൽ പിറന്നവളെ നാട്ടുകാർക്ക് കൊത്തി പെറുക്കാൻ ഇട്ട് കൊടുക്കുമ്പോൾ അയാൾക്ക് ഈ അനുകമ്പ ഒന്നും തോന്നിയിരുന്നില്ല എന്നതാണ് സത്യം. എന്നാൽ സതീശന്റെ മറുപടി കേട്ട് പിന്നീട് ലത പറയുന്നത് കേട്ടതും സതീശൻ ഞെട്ടി. ____________________________________________ ° " എന്താ ലെച്ചു നിന്റെ സ്വന്തം മകൾ അല്ലാത്തത് കൊണ്ട് ആണോ അവൾക്ക് ഇത്രെയും നല്ല ഒരു ആലോചന വന്നിട്ടും നീ എതിർക്കുന്നത്. " ° ലത പറഞ്ഞത് വീണ്ടും ചെവിയിൽ കേൾക്കുന്നത് പോലെ തോന്നി സതീശൻ. സരസ്വതിയെ വിവാഹം കഴിച്ചിടം മുതൽ സ്വന്തം മകൾ ആയിട്ടേ ലെച്ചുവിനെ കണ്ടിട്ടുള്ളു സ്നേഹിച്ചുള്ളൂ അല്ല സ്വന്തം മകളെക്കാൾ സ്നേഹിച്ചതും ലാളിച്ചതും ലെച്ചുവിനെ തന്നെയാണ് ആ അവൾക്ക് നല്ലത് വരുമ്പോൾ താൻ എതിർക്കുമോ...? സതീശൻ സ്വയം ചോദിച്ചു. " എന്താ സതീശാ അത് തന്നെയാണോ കാരണം....? അതാണോ നീ ഒന്നും മിണ്ടാതെ " ലത വിടാൻ ഭാവം ഇല്ലാതെ ചോദിച്ചു. എന്നാൽ ലതയുടെ ചോദ്യം സതീശനെ പോലെ തന്നെ സരസ്വതിയിലും ലെച്ചുവിലും വല്ലായിമ നിറച്ചു. കല്യാണ കാര്യം വന്നപ്പോഴേക്കും സ്വന്തം മകൾ അല്ലല്ലോ ലെച്ചു എന്ന് സതീഷേട്ടനിൽ തോന്നി തുടങ്ങിയോ എന്ന പേടിയും വല്ലയിമയും ആണ് സരസ്വതിയിൽ നിറഞ്ഞതെങ്കിൽ, ലെച്ചുവിൽ സമിശ്രമായ ഭാവം ആയിരുന്നു. ഗൗരിയിൽ നിന്ന് മറ്റ് എന്തൊക്കെ തട്ടി എടുത്തതിനെക്കാളും ഹരം ആയിരുന്നു അവളുടെ അച്ഛനെ അവളിൽ നിന്ന് അകറ്റിയപ്പോൾ ലെച്ചുവിന് കിട്ടിയത്. അതൊരിക്കലും നഷ്ടപ്പെടാൻ ലെച്ചു ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. അത് പക്ഷെ സതീശനോട് ഉള്ള സ്നേഹം കൊണ്ട് ആയിരുന്നില്ല മറിച്ച് ഗൗരിയോടെ ഉള്ള വെറുപ്പ് കൊണ്ട് ആയിരുന്നു എന്ന് മാത്രം. " എന്താ അമ്മേ ഇങ്ങനെ ഒക്കെ പറയുന്നേ ഞാൻ എപ്പോഴെങ്കിലും ലെച്ചുവിനെ വേർതിരിച്ച് കണ്ടിട്ടുണ്ടോ, അവൾ എന്റെ മകൾ തന്നെയാ. ആ അവൾക്ക് ഒരു നല്ല കാര്യം വരുമ്പോൾ ഞാൻ എതിർത്ത് നില്കും എന്ന് തോന്നുന്നുണ്ടോ...? പിന്നെ ഇപ്പോഴത്തെ വിഷയം അത് ഞാൻ അവൾക്ക് വേണ്ടി തന്നെ പറയുന്നതാ. പഠിക്കാൻ വിട്ടിടത്ത് പോയി പ്രേമിച്ച് നടന്നതാ എന്ന് നാളെ ലെച്ചു മോളെ ആരും കുറ്റം പറയരുത് അതാ ഞാൻ..... " : സതീശൻ കാര്യ ഗൗരവത്തോടെ സത്യാവസ്ഥ വിവരിച്ചു. അത് കേട്ടതും മറ്റ് മൂന്ന് പേരുടെയും മുഖം ഒന്ന് വിടർന്നു. " എന്റെ സതീശാ നാട്ടുകാരെ ഒക്കെ ബോധിപ്പിച്ച് ഇവളുടെ കെട്ട് നടത്താം എന്ന് കരുതി നിന്ന ഇവിടെ ഉള്ള ഏതെങ്കിലും ഒരുത്തന്റെ തലയിൽ കെട്ടി വെക്കേണ്ടി വരും. ഇപ്പൊ നാട്ടുകാരെയും നോക്കി നോക്കി ഇരുന്ന വന്ന് കേറിയ മഹാലക്ഷ്മിയേ അടിച്ച് ഇറക്കുന്ന പോലെ ആകും. പിന്നെ ഈ പറയുന്ന നാട്ടുകാരെ നോക്കിയിട്ട് ഒന്നും അല്ലല്ലോ നമ്മൾ ഗൗരിയെ ആ കണ്ണൻ കൊടുത്തത്. അത്കൊണ്ട് എന്റെ ഒരു അഭിപ്രായത്തിൽ അവർ വന്ന് കണ്ടിട്ട് പോകട്ടെ എന്നിട്ട് നമ്മൾക്ക് തീരുമാനിക്കാം എന്ത് വേണം എന്നൊക്കെ എന്ത് പറയുന്നു...? " : ലത അത്രയും പറഞ്ഞ് സതീശനെ നോക്കി. " ഹ്മ്മ് എങ്കിൽ അങ്ങനെ ചെയ്യാം " : സതീശൻ അൽപ നേരത്തെ ആലോചനക്ക് ഒടുവിൽ പറഞ്ഞു. അത് കേട്ടതും ലതയുടെയും ലെച്ചുവിന്റെയും മുഖം ഒന്ന് വിടർന്നു.  അപ്പോഴും സരസ്വതിയിൽ വലിയ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. ഈ ബന്ധത്തോട് അവർക്ക് താല്പര്യം ഇല്ലായിരുന്നു എന്നതാണ് സത്യം. അത് സതീശൻ പറഞ്ഞത് പോലെ നാളെ മറ്റുള്ളവർ തന്റെ മകളെ കുറ്റപ്പെടുത്തി പറയുമോ എന്നുള്ള ഭയം കൊണ്ട് ആയിരുന്നു എന്ന് മാത്രം. " എങ്കിൽ നാളെ ആ പയ്യൻ നിന്റെ അഭിപ്രായം ചോദിക്കാൻ വരുമ്പോൾ വീട്ടുകാരും ആയിട്ട് വരാൻ പറ ലെച്ചു. " : ലത വിഷയം അവസാനിപ്പിക്കുന്ന പോലെ ലെച്ചുവിനോട് പറഞ്ഞു. ഉള്ളിൽ അടക്കാൻ ആകാത്ത സന്തോഷം അവളിൽ നിറഞ്ഞെങ്കിലും അത് ഒന്നും പുറത്ത് കാണിക്കാതെ ലെച്ചു ലതയെ നോക്കി തഴലാട്ടി. " എന്താ ആ പയ്യന്റെ പേര്...? " : സതീശൻ ഗൗരവത്തോടെ ചോദിച്ചു. അതിന് ലത ലെച്ചുവിനെ നോക്കി. ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ അവൾ പറഞ്ഞു. " ശ്രീ.... ശ്രീ റാം എന്ന അച്ഛാ " : ഉള്ളിൽ കുമിഞ്ഞ് കൂടുന്ന ഉത്സാഹം പുറത്ത് കാട്ടാതെ ലെച്ചു പറഞ്ഞു. അതിന് സതീശൻ ഒന്ന് മൂളി. " ഹ്മ്മ്  മതി വർത്തമാനം പറഞ്ഞത് എല്ലാരും പോയി കിടക്കാൻ നോക്ക് " : ലത എല്ലാവരോടും ആയി പറഞ്ഞു. ലെച്ചുവിനും എത്രയും പെട്ടന്ന് മുറിയിൽ എത്തി ഈ വിവരം ശ്രീയെ അറിയിക്കാൻ വീർപ്പു മുട്ടി നിൽക്കുവാണ്. " സതീഷേട്ടൻ കിടന്നോ ഞാൻ വരാം " : സരസ്വതി അത് പറഞ്ഞതും അവരെ ഒന്ന് നോക്കി കൊണ്ട് സതീശൻ മുറിയിലേക്ക് കയറി. " നിക്കടി അവിടെ " : സതീശൻ പോയതിന് ശേഷം മുറിയിലേക്ക് പോകാൻ നിന്ന ലെച്ചുവിനെ സരസ്വതി തടഞ്ഞു. സരസ്വതിയുടെ വിളി കേട്ടതും കണ്ണൊന്നു ഇറുക്കി അടച്ച് അവർക്ക് നേരെ തിരിഞ്ഞു ' എന്തെന്ന ' ഭാവത്തിൽ നോക്കി. " ആരാടി ആ പയ്യൻ...? നിനക്കും അവനും ഇടയിൽ എന്താ ബന്ധം....? " : അത് ചോദിക്കുമ്പോൾ അവർ ഒരു അമ്മ മാത്രം ആയിരുന്നു. മകൾക്ക് നന്മ മാത്രം വരണം എന്ന് ആഗ്രഹിക്കുന്ന അമ്മ. ആ ചോദ്യം ലെച്ചു പ്രതീക്ഷിച്ചത് ആയിരുന്നു എങ്കിലും പെട്ടന്ന് കേട്ടപ്പോൾ ഒന്ന് പരുങ്ങി കൊണ്ട് ലതയെ നോക്കി. " എന്താ സരസ്വതി നിനക്ക് ഞാൻ പറഞ്ഞതല്ലേ എല്ലാം പിന്നെയും എന്താ....? " : ലെച്ചുവിന്റെ നോട്ടം കണ്ടതും ലത ഇടപെട്ടു. " അമ്മയും കൂടി അറിഞ്ഞ് കൊണ്ട് ആണോ ഇതൊക്കെ...? " : സരസ്വതി ലതക്ക് നേരെ തിരിഞ്ഞു. അത് കേട്ടതും ഒന്ന് നിശ്വസിച്ച് കൊണ്ട് ലത സരസ്വതിയോട് അവരുടെ അടുത്ത് ഇരിക്കാൻ പറഞ്ഞു. ലെച്ചുവിനെ ഒന്ന് കടുപ്പിച്ച് നോക്കി കൊണ്ട് അവർ ലതയുടെ അടുത്ത് ഇരുന്നു. വൈകിട്ട് ലെച്ചു വന്ന് പറഞ്ഞതൊക്കെ ലത മെല്ലെ സരസ്വതിയോട് പറഞ്ഞു. " ഡീ ഇതിനാണോ നീ പഠിക്കാൻ എന്നും പറഞ്ഞ് ഇവിടുന്ന് കെട്ടി ഒരുങ്ങി പോകുന്നത്. ശെരി ആക്കി തരുന്നുണ്ട് ഞാൻ. അമ്മയും ഇതിന് കൂട്ട് നില്കുന്നല്ലോ എന്ന് ഓർക്കുമ്പോഴാ എനിക്ക്. " : ലെച്ചുവിനെ നോക്കി ദേഷ്യത്തോടെ ആണ് സരസ്വതി അത്രയും പറഞ്ഞത് എങ്കിലും സതീശൻ കേൾക്കാതെ ഇരിക്കാൻ ശബ്ദം കുറച്ചാണ് പറഞ്ഞത്. " എന്റെ സരസ്വതി നീ ഇങ്ങനെ പേടിക്കുന്നെ എന്തിനാ. ലെച്ചു വല്ല അങ്ങനെ അബദ്ധത്തിൽ ചെന്ന് ചാടും എന്ന് നിനക്ക് തോന്നുന്നുണ്ടോ. സതീശൻ തന്നെ പറഞ്ഞത് കേട്ടില്ലേ നല്ല ശമ്പളം ഒക്കെ ഉള്ള സ്ഥലത്താണ് അവൻ ജോലി ചെയ്യുന്നത് എന്നൊക്കെ " : ലത മകളെ അണുനായിപ്പിക്കാൻ സൗമ്യമായി പറഞ്ഞു. പക്ഷെ അതൊന്നും കേട്ടിട്ട് സരസ്വതിയുടെ മുഖം തെളിഞ്ഞില്ല. " അമ്മ, അമ്മമ്മ പറഞ്ഞ പോലെ അമ്മ എന്തിനാ പേടിക്കുന്നെ. ഞാൻ അങ്ങനെ ഒന്നും നോക്കാതെ അങ്ങ് പ്രേമിക്കുവോ ഏഹ്ഹ്...? ശ്രീയേട്ടന്റെ ശമ്പളം എന്താണെന്ന് അറിയോ അമ്മക്ക്...? " : ലെച്ചു സരസ്വതിയോട് ചോദിച്ചു. " അതിലിപ്പോ എന്താ ഇത്ര അറിയാൻ ആ ശാന്തേടെ മോൻ ഏതോ കമ്പനിയിൽ അല്ലെ പണിക്ക് പോകുന്നെ എന്നിട്ട് കിട്ടുന്നതോ ഇരുപതിനായിരം. അത് അവന്റെ പൊക്കിനും വരവിനും പിന്നെ ബാക്കി വീട്ടിലും കൂടി കൊടുക്കുമ്പോൾ തീരും. പിന്നെ നീ പറഞ്ഞ പയ്യന് ചിലപ്പോൾ കുറച്ച് കൂടി കാണുമായിരിക്കും വല്ല മുപ്പതോ മുപ്പത്തഞ്ചോ മറ്റും. അത് പിന്നെ ടൗണിൽ അല്ലെ ജീവിക്കുന്നെ അപ്പൊ അത് പോലെ ചിലവും കാണും. " : ലെച്ചുവിന്റെ ചോദ്യം ഇഷ്ടപ്പെടാത്ത പോലെ സരസ്വതി പറഞ്ഞു. " എന്നാലേ അമ്മ ചെവി തുറന്ന് കേട്ടോ പത്തും മുപ്പത്തിനായിരവും ഒന്നും അല്ല അറുപത്... അറുപതിനായിരം ആണ് ശ്രീയേട്ടന്റെ ഒരു മാസത്തെ ശമ്പളം. അതും ജോലിക്ക് കയറിയിട്ട് മൂന്ന് വർഷം കൊണ്ട്. ഇനിയും വർഷങ്ങൾ അവിടെ ജോലി ചെയ്യുന്നതനുസരിച്ച് ഇനിയും ശമ്പളം കൂടത്തതെ ഉള്ളു. പിന്നെ ടൗണിൽ തന്നെ താമസം ആയത് കൊണ്ട് പോക്കും വരവും ഉള്ള ചിലവ് കുറവാ. പിന്നെ വീട്ട് ചിലവ് ഒക്കെ ശ്രീയേട്ടന്റെ അച്ഛൻ തന്നെയാ ഇപ്പോഴും നോക്കുന്നെ. ഇടക്ക് എന്തെങ്കിലും ഒക്കെ ശ്രീയേട്ടൻ കൊടുക്കും എന്ന് അല്ലാതെ വലിയ ചിലവ് ഒന്നും ഇല്ല. ഇതിനൊക്കെ പുറമെ ശ്രീയേട്ടന് തന്നെ സ്വന്തം ആയിട്ട് കാറും ബൈക്കും ഒക്കെ ഉണ്ട്. അനിയത്തി ആണെങ്കിലോ ബി ഡി എസ്ന് പഠിക്കുവാ അതും അങ്ങ് ചെന്നെയിൽ. ഇത്രയും ഒക്കെ പോരെ അമ്മക്ക്.....? " : ലെച്ചു ഒരു അഹങ്കാര ഭാവത്തിൽ ചോദിച്ചു. എന്നാൽ ലെച്ചു പറഞ്ഞതൊക്കെ കേട്ട് ഞെട്ടി ഇരിക്കുവാണ് സരസ്വതിയും ലതയും. ഇത്രയും കാര്യമായിട്ട് ഒന്നും ലെച്ചു ലതയോട് നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നില്ല. " നീ പറഞ്ഞതൊക്കെ സത്യമാണോ മോളെ...? " : വിട്ട് മാറാത്ത അത്ഭുതത്തോടെ സരസ്വതി ചോദിച്ചു. " പിന്നല്ലാതെ അതുകൊണ്ട് അല്ലെ ഞാൻ ശ്രീയേട്ടനെ സ്നേഹിച്ചത് തന്നെ. പിന്നെ അമ്മ പറഞ്ഞ ബ്രോക്കറിനെ ഏൽപ്പിച്ചാൽ ഇതുപോലെ ആരെയെങ്കിലും കിട്ടുവോ മാത്രവുമല്ല ഞാൻ ജീവിതകാലം മുഴുവൻ ഈ കാട്ടുമുക്കിൽ തന്നെ ജീവിക്കേണ്ടി വരും. " : ലെച്ചു ഒരു പുച്ഛത്തോടെ പറഞ്ഞു. " ശോ എന്നാലും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല മോളെ. ഹാ ഒക്കെ എന്റെ മോൾടെ ഭാഗ്യം ആണ്. " : സരസ്വതി ലെച്ചുവിനെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു. " അതെ ആ നാശം പിടിച്ചത് ഇവിടുന്ന് ഇറങ്ങി പോയതേ എന്റെ കൊച്ചിന് ഐശ്വര്യം വന്ന് തുടങ്ങി. " : ലതയും കൂടി പറഞ്ഞതും ലെച്ചുവിന്റെയും സരസ്വതിയുടെയും മുഖം വിടർന്ന് പോയി. പിന്നെ ഓർത്ത പോലെ ലെച്ചു അവരെ രണ്ട് പേരെയും മാറി മാറി നോക്കി. പിന്നെ ഒന്ന് നിശ്വസിച്ച് കൊണ്ട് ശ്രീ ഇന്ന് കണ്ടതും പറഞ്ഞതും ഒക്കെ അവരോട് വിവരിച്ചു. ഒരു മാസത്തിന് ഉള്ളിൽ കല്യാണം എന്ന് കേട്ടതും ലതയും സരസ്വതിയും ആദ്യം ഒന്ന് ആശ്ചര്യപെട്ടുവെങ്കിലും പിന്നീട് നല്ല ഒരു കാര്യത്തിന് ആണല്ലോ എന്ന് കരുതി സമാധാനിച്ചു. എങ്കിലും ലെച്ചുവും ശ്രീയും തമ്മിൽ പ്രണയം ആണെന്ന് ഒരു കാരണവശാലും സതീശനോ ഈ നാട്ടുകാരോ കല്യാണത്തിന് മുന്നേ അറിയാൻ പാടില്ലെന്ന് സരസ്വതി മകളെ ഉപദേശിച്ചു. അതിന്റെ കാരണം മനസ്സിലായത് കൊണ്ട് അതിന് സമ്മതം മൂളി അവൾ മുറിയിലേക്ക് പോയി. അവളെ പോക്ക് കണ്ട് ഹാളിലെ ലൈറ്റും അണച്ച് അവരും കിടക്കാൻ പോയി. ______________________________________________ കട്ടൻ ഇടുന്നതിന് ഇടക്ക് പുറത്ത് നിന്ന് ശബ്ദം കേട്ടതും ഒരു സംശയത്തോടെ ഗൗരി അടക്കള വാതിക്കൽ നിന്ന് പുറത്തേക്ക് നോക്കി. എന്നാൽ അവിടെ കാണുന്ന കാഴ്ച കണ്ട് ഗൗരിയുടെ കണ്ണ് മിഴിഞ്ഞ് വന്നു. തുടരും....... #നോവൽ #തുടർകഥ #💌 പ്രണയം #viral #trending #പ്രണയം
നോവൽ #തുടർകഥ - ShareChat
00:25
Part 38 സന്ധ്യ ഇരുട്ടുന്നതിന് മുന്നേ തന്നെ മേൽ ഒന്ന് കഴുകി ഇട്ടിരുന്ന വസ്ത്രം അലക്കിയിട്ട് അവൾ അകത്തേക്ക് കയറി. അപ്പോഴേക്കും കണ്ണനും എത്തിയിട്ട് ഉണ്ടായിരുന്നു. അവളെ ഒന്ന് നോക്കി അവൻ നേരെ കുളിക്കാൻ കയറി. ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ ഗൗരി അവിടെ ഇട്ടിരുന്ന സെറ്റിയിൽ ഇരുന്നു. രാത്രിയിലേക്ക് അപ്പവും ഉള്ളി കറിയും ഉണ്ടാകാം എന്നാണ് അവൾ കരുതിയത്. രാവിലെ പോയപ്പോൾ അപ്പത്തിന് ഉള്ള മാവ് വെടിച്ചിരുന്നു. കറി ഒക്കെ നേരത്തെ തയ്യാറാക്കി മാറ്റി വെച്ചിരുന്നു അവൾ. അപ്പം പിന്നെ കഴിക്കുന്നതിനു മുന്നേ ചൂടോടെ ചുടാം എന്ന ഉദ്ദേശം ആയിരുന്നു. ഇതിപ്പോ കണ്ണൻ കട്ടൻ ഇട്ട് കൊടുക്കണോ വേണ്ടേയോ ഇട്ടാൽ കുടിക്കുമോ എന്നൊക്കെ ഉള്ള സംശയത്തിൽ ആണ് ഗൗരി. പിന്നെ രണ്ടും കൽപ്പിച്ച് കട്ടൻ ഇടാനായി അടുക്കളയിലേക്ക് പോയി. ______________________________________________ " സതീശാ എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു. " :  രാത്രി എല്ലാരും ഒപ്പം ഇരുന്ന് കഴിക്കുമ്പോഴാണ് ലത ഇത് പറയുന്നത്. അത് കേട്ടതും ലെച്ചു ഒഴികെ മറ്റു രണ്ടു പേരുടെയും മുഖം സംശയത്താൽ ചുളിഞ്ഞു. " അതിന് എന്താ അമ്മ പറഞ്ഞോ.  എന്തിനാ ഇപ്പൊ ഇങ്ങനെ ഒരു മുഖവുരയുടെ ഒക്കെ കാര്യം...? " : വിട്ട് മാറാത്ത സംശയത്തോടെ തന്നെ സതീശൻ അവരോട് ചോദിച്ചു. " കാര്യം ഉണ്ടെന്ന് തന്നെ കൂട്ടിക്കോ. എന്തായാലും രണ്ട് പേരും കഴിച്ചിട്ട് വാ എന്നിട്ട് ആവാം സംസാരം, രണ്ട് പേരോടും കൂടിയ എനിക്ക് സംസാരിക്കാൻ ഉള്ളത് " : ലത സതീശനെയും സരസ്വതിയെയും നോക്കി കൊണ്ട് പറഞ്ഞു അവരുടെ കഴിപ്പ് തുടർന്നു. എന്നാൽ ഈ സമയം അത്രയും സരസ്വതി ലെച്ചുവിനെ തന്നെയാണ് നോക്കിയത് അവളുടെ പരുങ്ങുലും മറ്റും കണ്ടപ്പോൾ തന്നെ ലത സംസാരിക്കണം എന്ന് പറഞ്ഞ വിഷയം ലെച്ചു ആയിരിക്കും എന്ന് ഊഹിച്ചു. പക്ഷെ അത് എന്തായിരിക്കും എന്ന് എത്ര ആലോജിച്ചിട്ടും അവർക്ക് മനസ്സിലായില്ല. പിന്നെ ഇരുപ്പ് ഉറക്കാത്തത് പോലെ പെട്ടന്ന് കഴിച്ച് എത്തി സതീഷനും സരസ്വതിയും. അതിന് കാരണം തന്നെ ഇപ്പോഴും ഗൗരവത്തോടെ ഇരിക്കുന്ന ലതയുടെ മുഖം തന്നെ ആയിരുന്നു. കഴിച്ച് കഴിഞ്ഞിട്ട് പാത്രങ്ങൾ ഒന്നും കഴുകാൻ നിൽക്കാതെ എല്ലാം കൊണ്ട് ചെന്ന് സിങ്കിൽ തട്ടി കയ്യും കഴുകി സരസ്വതിയും ഹാളിലേക്ക് നടന്നു. അവിടെ ഒരു സെറ്റിയിൽ സതീഷനും അതിന് ഓപ്പോസിറ്റ് ആയിട്ട് ലതയും കൂടെ തന്നെ ലെച്ചുവും ഇരിപ്പുണ്ട്. അത് നോക്കി നോക്കി സരസ്വതി സതീശൻ അടുത്തുള്ള സെറ്റിയിൽ ചെന്ന് ഇരുന്നു. " എന്താ അമ്മ എന്താ കാര്യം...? " : ഏറെ നേരം കഴിഞ്ഞിട്ടും ലത ഒന്നും പറയുന്നില്ല എന്ന് കണ്ടതും സരസ്വതി ചോദിച്ചു. " വേറെ ഒന്നും അല്ല ലെച്ചുവിന്റെ കാര്യം ആണ്  " : ഗൗരവത്തോടെ തന്നെ ലത പറഞ്ഞു. അത് കേട്ടതും സതീഷനും സരസ്വതിയും പരസ്പരം ഒന്ന് നോക്കി പിന്നെ മുഖം താഴ്ത്തി ഇരിക്കുന്ന ലെച്ചുവിലേക്ക് നീണ്ടു. " ലെച്ചുവിന്റെയോ അവളുടെ എന്ത് കാര്യം...? " : ഇപ്രാവശ്യം അല്പം ഗൗരവത്തിൽ സതീശനാണ് അത് ചോദിച്ചത്. സതീശന്റെ ഗൗരവം അറിഞ്ഞതും ലെച്ചുവിന്റെ കൈ ലതയിൽ മുറുകി. " പെണ്ണിന് എത്ര വയസ്സ് ആയെന്ന, ഇവൾക്ക് ഇളയത് അല്ലെ ഗൗരി എന്നിട്ട് അവളുടെ കല്യാണം കഴിഞ്ഞില്ലേ " : സരസ്വതി ലെച്ചുവിന്റെ കൈ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു. " അത് അമ്മേ ലെച്ചു ഇപ്പൊ പഠിക്കുവല്ലേ...? " : സതീശൻ ഒരു വല്ലയിമയോടെ പറഞ്ഞു. അത് പക്ഷെ ലെച്ചുവിനെ താൻ വേണ്ടത്ര ശ്രെദ്ധിച്ചില്ലേ എന്ന തോന്നൽ കൊണ്ട് ആയിരുന്നു എന്ന് മാത്രം. " ഹ്മ്മ് പടുത്തം എന്ന് പറഞ്ഞ് ഇരുന്ന അവൾക്ക് വയസ്സ് അങ്ങ് കേറി കൊണ്ട് ഇരിക്കുവാ. പിന്നെ ഇപ്പൊ നോക്കി തുടങ്ങിയാലെ ഒരു വർഷം കഴിഞ്ഞിട്ട് എങ്കിലും നടത്താൻ കഴിയു. " : ലത അത്രയും പറഞ്ഞ് മുന്നിൽ ഇരിക്കുന്നവരുടെ മുഖത്തേക്ക് നോക്കി. താൻ പറയുന്ന കാര്യങ്ങൾ ഒക്കെ ഗൗരവത്തിൽ കേട്ട് ഇരിക്കുവാണ്. ലത മെല്ലെ തല ചെരിച്ച് അടുത്ത് ഇരിക്കുന്നവളെ നോക്കി. അവിടെ ഇപ്പോഴും ആകെ പരിഭ്രാമിച്ച് ഇരിക്കുവാണ്. " ലെച്ചുവിനോട് ഇന്ന് ഒരു പയ്യൻ കല്യാണ ആലോചനയും കൊണ്ട് വന്നു " : ലത ഒരു മുഖവുര എന്ന പോലെ പറഞ്ഞു. " ഏയ്യ് അതൊന്നും ശെരി ആകുല. ലെച്ചുവിന്റെ കൂടെ പഠിക്കുന്നെ ആകുമ്പോൾ പഠിക്കുന്ന ചെറുക്കൻ അല്ലെ ജോലിയും കൂലിയും ഒന്നും കാണില്ലല്ലോ. അതും അല്ല ഇതെങ്ങാനും നാട്ടുകാർ അറിഞ്ഞ അത് മതി സതീശന്റെ മൂത്ത മകളും പഠിക്കാൻ വിട്ടിടത്ത് പ്രേമിക്കാൻ പോയതാ എന്ന കഥ ഉണ്ടാവാൻ. നമ്മൾക്ക് വേറെ ആരെയെങ്കിലും നോക്കാം, നാളെ തന്നെ ആ ബ്രോക്കർ മണിയനെ ഒന്ന് കണ്ട് കാര്യം സൂചിപ്പിക്കാം. ഇവൾക്ക് എന്തായാലും വിദ്യാഭ്യാസം ഉണ്ടായത് കൊണ്ട് നല്ല ആലോചന ഒന്നും കിട്ടാതെ ഇരിക്കില്ല. " : ലത പറഞ്ഞ് നിർത്തിയതും സരസ്വതി ഒരു പൊട്ടിത്തെറിയോടെ ലെച്ചുവിനെ കടുപ്പിച്ച് നോക്കി കൊണ്ട് പറഞ്ഞു. അവസാനം അതിന് ഒരു പരിഹാരവും നൽകി കൊണ്ട് പറഞ്ഞ് നിർത്തി. സതീഷനും സരസ്വതി പറഞ്ഞതൊക്കെ കേട്ട് എല്ലാം ശെരി വെക്കും പോലെ ഇരുന്നു. എന്നാൽ ലെച്ചു സരസ്വതി പറഞ്ഞതൊക്കെ കേട്ട് പല്ല് കടിച്ചു. " അതിന് ആ പയ്യൻ ലെച്ചുവിന്റെ കൂടെ പഠിക്കുന്നത് ആണെന്ന് ആര് പറഞ്ഞു...? " : ലത മകളെ തണുപ്പിക്കാൻ എന്ന വിധം പറഞ്ഞു. " അപ്പൊ ഇവളുടെ കൂടെ പഠിക്കുന്നതല്ലേ...? പിന്നെ എങ്ങനെ ഇവളെ അറിയുന്നേ...? എന്താ കാര്യം എന്ന് വെച്ച ഒന്ന് തെളിച്ച് പറയുന്നുണ്ടോ അമ്മ " : സരസ്വതി ഒരു സംശയത്തോടെയും അതോടൊപ്പം കാര്യം അറിയാനുള്ള തോരയോടെയും ചോദിച്ചു. ലത സതീശനെ ഒന്ന് നോക്കി. ഒന്നും മിണ്ടുന്നില്ലെങ്കിലും എല്ലാം ശ്രെദ്ധിച്ച് കേൾക്കുന്നുണ്ട് എന്ന് ആ മുഖ ഭാവത്തിൽ നിന്ന് അവർക്ക് മനസ്സിലായി. അതൊന്ന് നോക്കി അവർ വീണ്ടും പറഞ്ഞ് തുടങ്ങി. " നീ ഇങ്ങനെ തുള്ളി കൊണ്ട് നിന്ന ഞാൻ എങ്ങനെ പറയാനാ. നീ ആദ്യം അവിടെ ഒന്ന് ഇരിക്ക് എന്നിട്ട് ഞാൻ പറയുന്നത് നിങ്ങൾ രണ്ട് പേരും ശ്രദ്ധിച്ച് കേൾക്ക് എന്നിട്ട് തീരുമാനിക്ക് എന്ത് വേണം എന്ന്. എന്തായാലും ലെച്ചു മോൾക്ക് ദോഷം വരുന്നതൊന്നും ഞാൻ ചെയ്യാൻ പോകുന്നില്ലല്ലോ. " : ലത സമാധാനത്തിൽ പറഞ്ഞു. അത് കേട്ടതും സരസ്വതി ഒന്ന് അടങ്ങി. ' ശെരിയാ അമ്മ എന്തായാലും അവൾക്ക് ദോഷം വരുന്നത് ഒന്നും ചെയ്യാൻ കൂട്ട് നിൽക്കില്ലല്ലോ ' സരസ്വതി ഓർത്തു. " സരസ്വതി നീ ഇരിക്ക് അമ്മ ആദ്യം കാര്യം പറയട്ടെ എന്നിട്ട് നമ്മൾക്ക് ആലോജിക്കാം " : സതീഷനും കൂടി പറഞ്ഞതും സരസ്വതി ഒന്ന് അടങ്ങി മെല്ലെ അവിടെ ഇരുന്നു. " ഇന്ന് ലെച്ചു കോളേജ് കഴിഞ്ഞ് ബസ്സ് കാത്ത് നിന്നപ്പോൾ ഒരു പയ്യൻ വന്ന് സംസാരിച്ചു അത്രേ. ഇവളെ ഇഷ്ടം ആണെന്നും കല്യാണം കഴിക്കാൻ താല്പര്യം പ്രകടിപ്പിച്ചു. നമ്മളുടെ കൊച്ചിന് അങ്ങനെ ഒന്നും ഇല്ലാത്തത് കൊണ്ട് അപ്പോഴേ അതിനെ എതിർത്തു. അപ്പോഴാ ആ പയ്യൻ പറയുന്നേ പ്രേമിക്കാൻ താല്പര്യം ഇല്ലെങ്കിൽ വീട്ടിൽ വന്ന് ആലോചിക്കാം എന്ന്. ആ ചെറുക്കനും വീട്ടിൽ പെണ്ണ് നോക്കുന്ന സമയം ആണ്. അപ്പൊ നേരെ വീട്ടിൽ വന്ന് സംസാരിക്കാം എന്ന് പറഞ്ഞൂന്ന്. ഇവളുടെ കാര്യങ്ങൾ ഒക്കെ ആ പയ്യൻ നേരത്തെ അന്വേഷിച്ച് അറിഞ്ഞു അത്രേ. പിന്നെയാ ആ പയ്യനെ കുറിച്ച് കൂട്ടുകാരികൾ പറഞ്ഞ് ലെച്ചു അറിഞ്ഞത്. ഏതോ വലിയ കമ്പനിയിൽ ആണത്രേ ജോലി. താമസം ഒക്കെ ടൗണിലും. വീട്ടിൽ അച്ഛൻ അമ്മ ഒരു അനിയത്തി. അച്ഛൻ കോൺട്രാക്ടർ ആണ്, അമ്മ ഒരു കുടുംബിനി പിന്നെ അനിയത്തി ഉള്ളത്  ............................................... ഇവളുടെ അഭിപ്രായം എന്തായാലും നാളെ അറിയിക്കാൻ എന്നും പറഞ്ഞ് ആ പയ്യൻ പോയി. ഇതെല്ലാം കേട്ടപ്പോ ഇവൾ എന്നോട് വന്നു പറഞ്ഞു. " : സരസ്വതി മൂവരെയും നോക്കി കൊണ്ട് പറഞ്ഞ് നിർത്തി. ഇതെല്ലാം കേട്ട് അന്തിച്ച് ഇരിക്കുവാണ് മറ്റ് മൂന്ന് പേരും. സതീഷനും സരസ്വതിയും അറിഞ്ഞ കാര്യങ്ങളെ കുറിച്ചുള്ള അന്തളിപ്പ് ആണെങ്കിൽ ലെച്ചുവിൽ ലത മെനഞ്ഞെടുത്ത കഥ കേട്ടിട്ട് ഉള്ള അന്താലിപ്പ് ആയിരുന്നു. " എന്താ കമ്പനിയിൽ ഒക്കെ ജോലി ഉള്ള പയ്യൻ ആണെന്നോ.....? പക്ഷെ അവൻ എങ്ങനെ നമ്മളുടെ ലെച്ചുവിനെ അറിയും....? " : സരസ്വതി ഇനിയും വിട്ട് മാറാത്ത സംശയത്തോടെ ചോദിച്ചു. " അതിലിപ്പോ സംശയിക്കാൻ എന്ത് ഇരിക്കുന്നു ഇന്ന് തന്നെ ബസ് സ്റ്റോപ്പിൽ വെച്ച് അല്ലെ വന്ന് സംസാരിച്ചത്. അപ്പൊ ഇവളെ ബസ് സ്റ്റോപ്പിൽ ഒക്കെ വെച്ച് കണ്ടിട്ട് ഉണ്ടാവും. " : ലത അലസമായി പറഞ്ഞു. " പക്ഷെ എന്തൊക്കെ ആയാലും എല്ലാരും കരുതുന്നത് ഇവളും പഠിക്കാൻ വിട്ടിടത്ത് പോയി പ്രേമിച്ച് നടന്നു എന്ന് ആയിരിക്കില്ലേ...? " : സരസ്വതി ഇനിയും വിട്ട് മാറാത്തെ വല്ലയിമയോടെ പറഞ്ഞു. " നീ ഇത് എന്ത് അറിഞ്ഞിട്ട ഈ പറയുന്നേ ആ പയ്യൻ ഏതോ വലിയ കമ്പനിയിൽ ആണ് പണിക്ക് പോകുന്നെ കൂടാതെ ഉയർന്ന നിലയിൽ ജീവിക്കുന്ന കുടുംബവും എന്ത് കൊണ്ടും ഇങ്ങനെ ഒരു ബന്ധം നടന്ന് കിട്ടിയ ലെച്ചുവിന്റെ ഭാഗ്യം എന്നെ ഞാൻ പറയു. " : ലത വലിയ കാര്യം പോലെ പറഞ്ഞ് നിർത്തി. " അതെ അമ്മേ, അച്ഛാ അച്ഛന് അറിയില്ലേ തേജ് ഗ്രൂപ്പിനെ പറ്റി അവിടെയ ആ ചേട്ടൻ ജോലി ചെയ്യുന്നത്. ആദ്യം ഞാനും വേണ്ട എന്ന് വെച്ചതാ പിന്നെ ഇതൊക്കെ കേട്ടപ്പോ അമ്മമ്മയോട് വന്ന് അഭിപ്രായം ചോദിച്ചു. " : ലത നിർത്തിയതിന് പിറകെ ലെച്ചു പറഞ്ഞു. ലെച്ചു പറഞ്ഞ കാര്യങ്ങൾ കേട്ടതും സതീശന്റെ കണ്ണ് ഒന്ന് തിളങ്ങി. " തേജ് ഗ്രൂപ്പിലോ...? " : അയാൾ വിട്ട് മാറത്തേ തിളക്കത്തോടെ ചോദിച്ചു. " അതെ അച്ഛാ. " : ലെച്ചു ആവേശത്തോടെ മറുപടി നൽകി. " നിങ്ങൾക്ക് അറിയോ ആ കമ്പനി...? " : സതീശന്റെ ചോദ്യം കേട്ടതും സരസ്വതി ചോദിച്ചു. ലതയിലും അതെ ഭാവം തന്നെ ആയിരുന്നു. ലെച്ചു വലിയ കമ്പനി ആണെന്ന് ഒക്കെ പറഞ്ഞെങ്കിലും അതിനെ കുറിച്ചൊന്നും വലിയ അറിവൊന്നും അവർക്ക് ഇല്ലായിരുന്നു. " അറിയുന്നോ അതൊരു കമ്പനി മാത്രം അല്ല അതൊരു വലിയ സാമ്രാജ്യം ആണ്. ഹാ എന്തായാലും അവിടെ ഒക്കെ ജോലി ആകുമ്പോ നല്ല ശമ്പളവും കാണും അതിൽ ഒന്നും സംശയം ഇല്ല, പക്ഷെ സരസ്വതി പറഞ്ഞ പോലെ നാട്ടുകാർ...? " : ആദ്യം അത്ഭുതത്തോടെയും അവസാനം ഒരു വല്ലയിമയോടെയും പറഞ്ഞ് നിർത്തി. എത്രയൊക്കെ ഉയർന്ന് നിൽക്കുന്ന ബന്ധം ആണെങ്കിലും ചുറ്റും ഉള്ളവർ എന്ത് പറയും എന്ന് ഓർത്ത് അയാൾക്ക് ഈ ബന്ധത്തെ അനുകൂലിക്കാൻ കഴിഞ്ഞില്ല. അപ്പോഴും സ്വന്തം രക്തത്തിൽ പിറന്നവളെ നാട്ടുകാർക്ക് കൊത്തി പെറുക്കാൻ ഇട്ട് കൊടുക്കുമ്പോൾ അയാൾക്ക് ഈ അനുകമ്പ ഒന്നും തോന്നിയിരുന്നില്ല എന്നതാണ് സത്യം. എന്നാൽ സതീശന്റെ മറുപടി കേട്ട് പിന്നീട് ലത പറയുന്നത് കേട്ടതും സതീശൻ ഞെട്ടി. തുടരും..... #നോവൽ #തുടർകഥ #പ്രണയം #viral #trending #💌 പ്രണയം
നോവൽ #തുടർകഥ - மறவலவlo மறவலவlo - ShareChat
Part 37 അവന്റെ അനക്കം ഒന്നും കാണാതെ വന്നതും ഗൗരി മെല്ലെ തല ചെരിച്ച് അവനെ നോക്കി. ഇപ്പോഴും സംശയത്തോടെ ഗ്ലാസ്സിലേക്കും അവളെയും നോക്കുവാണ് അവൻ. " അത്... ആ വെള്ളം കുടിക്കേണ്ട. ഞാൻ വെള്ളം വേറെ തിളപ്പിച്ച് വെച്ചിട്ടുണ്ട്. " : ഒരു പരുങ്ങലോടെ സൈഡിൽ വെച്ച്ചിരിക്കുന്ന കളത്തിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു ആ നിമിഷം തന്നെ തിരിഞ്ഞ് അവളുടെ ജോലി ചെയ്യാൻ തുടങ്ങി. ____________________________________________ അവൾ പറഞ്ഞത് കേട്ടതും അവന്റെ കണ്ണ് ഒന്ന് അല്പം വിടർന്ന് പോയി. അവളെ നോക്കിയതും ഇപ്പോഴും തന്നെ കാണിക്കാൻ വേണ്ടി തിരക്ക് കാണിക്കുന്നവളെ കണ്ടതും ഒന്ന് മന്ദഹസിച്ച് കൊണ്ട് കലത്തിൽ നിന്ന് വെള്ളം എടുത്ത് കുടിച്ചു. " രാത്രി എന്താ വേണ്ടത്...? " : അടുക്കള വാതിൽ കടക്കുന്നതിന് മുന്നേ അവൻ അവളോട് ചോദിച്ചു. " അ.. അത് ഒന്നും വേണ്ട. ഞ.. ഞാൻ ഉണ്ടാകാം " : അവൾ അവനെ നോക്കാതെ തന്നെ മെല്ലെ അവനുള്ള ഉത്തരം നൽകി. " ഹ്മ്മ് ഞാൻ ഇറങ്ങുവാ വന്ന് വാതിൽ അടച്ചോ " : അതും പറഞ്ഞ് മുന്നിൽ നടക്കുന്നവന്റെ ചുണ്ടിൽ ചെറു ചിരി ഉണ്ടായിരുന്നു. രാത്രിയിലേക്ക് ആഹാരം ഉണ്ടാക്കുന്നത് അവൻ കണ്ടതാണ് എങ്കിലും അവളിൽ നിന്ന് എന്തെങ്കിലും കേൾക്കാൻ വേണ്ടി ആണ് അങ്ങനെ ചോദിച്ചതും. പിന്നാലെ വരുന്നവളെ അറിഞ്ഞതും താടിയിൽ ഒന്ന് തടവി അവൻ പുറത്തേക്ക് നടന്നു. ചെരുപ്പ് ഇട്ട് തിരിഞ്ഞതും കണ്ടു വാതിൽ പടിയിൽ നിൽക്കുന്നവളെ. ഒന്ന് നോക്കി തിരഞ്ഞ് നടക്കാൻ ആഞ്ഞവൻ എന്തോ ഓർത്ത പോലെ അവൾക്ക് നേരെ തിരിഞ്ഞു. " ഗൗരി നന്ദയ്ക്ക് പേടി ഉണ്ടോ ഇവിടെ ഇങ്ങനെ ഒറ്റക്ക് നിൽക്കാൻ...? " : അവൻ വേണോ വേണ്ടയോ എന്ന ഒരു അവസ്ഥയിൽ ചോദിച്ചു. അവൾ അതിന് മറുപടി പറയാതെ അവനെ കണ്ണ് വിടർത്തി നോക്കി. നിമിഷങ്ങൾ കഴിഞ്ഞിട്ടും മറുപടി തരതെ തന്നെ നോക്കി നിൽക്കുന്നവളെ കണ്ടതും അവൾ ഇവിടെ ഒന്നും അല്ലെന്ന് അവന് മനസ്സിലായി അല്ലെങ്കിൽ അറിയാതെ പോലും തനിക്ക് നോട്ടം തരാത്തവൾ ആണ് ഇപ്പൊ കണ്ണും വിടർത്തി നോക്കി നിൽക്കുന്നത് എന്ന് അവൻ ഓർത്തു. " പേടിക്കണ്ട ഞാൻ സന്ധ്യ ആകുമ്പോൾ എത്താം. എപ്പോഴാണെങ്കിലും പുറത്ത് ആരാണെന്ന് നോക്കിയിട്ട് വേണം കതക് തുറക്കാൻ. ഹ്മ്മ് കയറി കതക് അടച്ചോ ഞാൻ ഇറങ്ങുവാ. " : അവളിൽ നിന്ന് മറുപടി ഒന്നും കിട്ടിയില്ലെങ്കിലും അത്രയും പറഞ്ഞ് അവൻ അവിടെ നിന്ന് തിരഞ്ഞ് നടന്നു. അവൻ കണ്ണിൽ നിന്ന് മറഞ്ഞപ്പോഴാണ് ഗൗരിക്ക് താൻ ഇത്രയും നേരം അവനെ തന്നെ നോക്കി നിന്നതാണെന്ന ബോധം വന്നത്.  അവൻ എന്ത് കരുതി കാണും എന്ന വല്ലയിമയോടെ അവൾ അകത്തേക്ക് കയറി കതക് അടച്ചു. എപ്പോഴൊക്കെയോ വേണ്ടപെട്ടവരിൽ താൻ ആഗ്രഹിച്ച ചോദ്യം ആണ് ഇന്ന് അവൻ തന്നോട് ചോദിച്ചത്. °°°  ഒരിക്കൽ തന്നെ കൊണ്ട് പോകാതെ പുറത്ത് പോയതാണ് അച്ഛനും ചെറിയമ്മയും അമ്മമ്മയും ലെച്ചു ചേച്ചിയും ഒക്കെ. എന്നത്തേയും പോലെ പോയിട്ട് നേരത്തെ വരാം എന്ന് കരുതി ആയിരിക്കണം പോയത് പക്ഷെ അന്ന് പതിവിലും വൈകി കൂടാതെ നല്ല മഴയും. രാത്രി ഒരു എട്ട് മണി കഴിഞ്ഞിട്ടും അവരെ കാണാതെ വന്നതും തന്നിൽ ചെറിയ പേടി ഉടലെടുത്ത് തുടങ്ങി പിന്നെ അടുത്ത് ഒക്കെ വീടുകൾ ഉണ്ടായിരുന്നത് കൊണ്ട് വലിയ കാര്യം ആക്കിയില്ല. പിന്നെയും സമയം കടന്ന് പോയതും മഴയുടെ ശക്തി കൂടിയത് അല്ലാതെ കുറവ് ഒന്നും വന്നില്ല. ഒപ്പം കറന്റും പോയി. അപ്പോഴേക്കും എന്നിൽ പേടി കൂടി വന്നു. മുറിയിൽ ഇരുന്ന താൻ മെഴുകുതിരി എടുക്കാൻ ആയി അടുക്കളയിൽ പോകാൻ നിന്ന നേരത്താണ്, അടുക്കളയിൽ നിന്ന് എന്തോ തട്ടി വീഴുന്ന ശബ്ദം കേട്ടതും. അതും കൂടി ആയതും തനിക്ക് ഒന്ന് അനങ്ങാൻ പോലും കഴിയാത്ത വിധം പേടി തന്നെ കാർന്ന് തിന്നു. ആരെയെങ്കിലും വിളിക്കാൻ ആണെങ്കിലോ ഫോൺ പോലും കയ്യിൽ ഇല്ല. പെട്ടന്ന് എന്തോ ഓർത്ത പോലെ ഓടി പോയി മുറിയുടെ വാതിൽ കുറ്റിയിട്ടു. മഴയുടെ ശബ്ദം ഒഴിച്ച് മറ്റൊരു ശബ്ദവും കേൾക്കാൻ കഴിയുന്നില്ല, ഈ മഴയത്ത് താൻ ഒന്ന് അലറി വിളിച്ചാൽ പോലും ആരും കേൾക്കാൻ പകുന്നില്ലെന്ന് അവൾക്ക് മനസ്സിലായി. പെട്ടന്നാണ് കതകിന്റെ ഹാൻഡിലിൽ പിടിച്ച് തിരിക്കുന്നത് അറിഞ്ഞത്. എന്ത് ചെയ്യണം എന്നോ എങ്ങോട്ട് പോകണം എന്നോ അറിയാത്ത വിധം ബുദ്ധിയെ ഭയം കാർന്നു. കതക് ലോക്ക് ആണെന്ന് മനസ്സിലാക്കിയിട്ട് ആയിരിക്കും കതക് ശക്തമായി കൊട്ടാനും തള്ളാനും തുടങ്ങി. അപ്പോഴേക്കും ഭയം കൊണ്ട് വാ പൊത്തി അലമാരയുടെ സൈഡിൽ പതുങ്ങി ഇരുന്നു. അൽപ നേരത്തെ പരിശ്രമത്തിന് ഒടുവിൽ കതക് തുറന്നത് ഞാൻ അറിഞ്ഞു. ഒപ്പം തന്നെ ആരോഗ്യവാനായ ഒരു പുരുഷ ശരീരം മുറിയിലേക്ക് കടന്ന് വരുന്നതും. ഇരുട്ട് ആയത് കൊണ്ട് തന്നെ മുഖം ഒന്നും അത്ര വ്യക്തം അല്ലായിരുന്നു എങ്കിലും ഒറ്റ നോട്ടത്തിൽ അയാൾ ഈ നാട്ടുകാരൻ അല്ല എന്ന് എനിക്ക് മനസ്സിലായി. എത്ര പിടിച്ച് വെക്കാൻ ശ്രമിച്ചിട്ടും എന്നിൽ നിന്ന് ഒരു തേങ്ങൽ പുറത്ത് വന്നു. അത് കേട്ടതും മുന്നോട്ട് നടന്നയാൽ പെട്ടന്ന് നിശ്ചലം ആകുന്നത് താൻ ഇരിക്കുന്നിടം നോക്കുന്നതും കണ്ടു. എന്നെ തന്നെ നോക്കി അടുത്തേക്ക് വരുന്നതനുസരിച്ച് നെഞ്ച് പൊട്ടും വിധം ഇടിക്കാൻ തുടങ്ങി കൂടാതെ ചെവി ഒക്കെ ആരോ ഊതി അടച്ചത് പോലെ, തൊണ്ട കുഴിയിൽ ആരോ അമർത്തി പിടിച്ച വിധം ശ്വാസം മുട്ടാനും തുടങ്ങി. അയാൾ തന്റെ അടുത്ത് എത്തിയതും ഒരു അലർച്ചയോടെ തന്റെ ബോധം മറഞ്ഞു. പിന്നെ കണ്ണ് തുറക്കുമ്പോൾ ചുറ്റും അച്ഛനും ചെറിയമ്മയും അമ്മമ്മയും ചേച്ചിയും ഒക്കെ ഉണ്ടായിരുന്നു. ഒരു നിമിഷം തന്നെ അയാൾ കൊന്ന് കാണും എന്ന് വരെ കരുതി. അവരെ ഒക്കെ കണ്ടതും വീണ്ടും തന്നിൽ കണ്ണുനീർ ഒഴുകി പക്ഷെ അത് ആശ്വാസത്തിന്റെ ആയിരുന്നു എന്ന് മാത്രം. ഒരു സാന്ത്വനത്തിന് ചെറിയമ്മയെ ചേർത്ത് പിടിച്ച് കരയാൻ ഒരുങ്ങിയതും മുഖം അടച്ച് ഒരു അടി ആയിരുന്നു തനിക്ക് കിട്ടിയത്. അടിയേക്കാൾ വേദനിപ്പിച്ചത് അതിന് ശേഷം അവർ പറഞ്ഞ വാക്കുകൾ ആയിരുന്നു. അവർ പുറത്ത് പോയ തക്കം നോക്കി കാമുകനെ വിളിച്ച് കയറ്റിയവൾ ആയി താൻ. എത്രയൊക്കെ എതിർത്തിട്ടും ആരും അത് വിശ്വസിച്ചില്ല, അവർ വന്ന് ഇറങ്ങുമ്പോഴാണ് അത്രേ ആരോ വീടിന്റെ പിണപ്പുറത്ത് കൂടി ഇറങ്ങി ഓടിയത് കണ്ടത് എന്ന് മഴ ആയത് കൊണ്ട് തന്നെ ആരാണെന്ന് വെക്തം ആയില്ല പോലും, കൂടാതെ തന്റെ മുറിയിലെ ലോക്ക് പൊട്ടിയത് അല്ലാതെ ഒന്നും മോഷണം പോയിട്ടില്ല എന്ന് അപ്പൊ അത് കള്ളൻ ഒന്നും അല്ല ഞാൻ തന്നെ വിളിച്ച് കയറ്റിയതാണ് എന്ന്. അച്ഛൻ എല്ലാം മൗനമായി കേട്ടിരുന്നു. ഒരു ആശ്വാസ വാക്കോ ചേർത്ത് പിടിക്കലോ ആരും നൽകിയില്ല, എന്തിന് ഞാൻ പേടിച്ച് പോയോ എന്ന് ഭംഗി വാക്കിന് പോലും ആരും ചോദിച്ചില്ല എന്നുള്ളതാണ് സത്യം. °°° കണ്ണൻ എന്ന വ്യക്തിയെ ആദ്യമായി കണ്ടപ്പോൾ തന്റെ മനസ്സിൽ ആദ്യമായി ഓടി എത്തിയത് ഈ രംഗങ്ങൾ ആണ്. ഒപ്പം അയാൾ ചെയ്യുന്ന പ്രവർത്തിയും. പക്ഷെ അത് ഇയാൾ ആയിരുന്നില്ല രണ്ട് പേരുടെയും ശരീര ഘടനാ നന്നേ വെത്യാസം ഉണ്ട്. എന്നിരുന്നാലും എനിക്ക് ഇയാളെ പേടി ആയിരുന്നു എന്നതാണ് സത്യം. ഇന്ന് അയാൾ പേടിയുണ്ടോ എന്ന് ചോദിച്ചപ്പോൾ ആദ്യം ഓടി എത്തിയത് അന്ന് നടന്ന സംഭവങ്ങൾ ഒക്കെ തന്നെയാണ്. അന്ന് ഒരുപാട് ആഷിച്ചതാണ് ആരെങ്കിലും ഒരാളെങ്കിലും ഇതുപോലെ ഒന്ന് ചോദിച്ചിരുന്നു എങ്കിൽ എന്ന് പക്ഷെ ആരിൽ നിന്നും ഉണ്ടായിരുന്നില്ല. പിന്നെയും സമയം പോകുന്നത് കണ്ട് അവൾ അടുക്കളയിലേക്ക് നടന്നു. _____________________________________________ ഇതേ സമയം എല്ലാരോടും എങ്ങനെ കാര്യം അവതരിപ്പിക്കും എന്ന് ഓർത്ത് ടെൻഷൻ അടിച്ച് മുറിയിൽ ഇരിക്കുവാണ് ലെച്ചു. ശ്രീയും ആയുള്ള കൂടി കാഴ്ച അവസാനിച്ചപ്പോഴേക്കും എന്ത് തന്നെ ആയാലും ശ്രീയും വീട്ട് കാരും ഞായറാഴ്ച തന്ന പെണ്ണ് കാണാൻ വരും എന്ന് അവൻ തീർത്ത് പറഞ്ഞു. അമ്മയും അമ്മമ്മയും തന്റെ ആഗ്രഹത്തിന് കൂട്ട് നില്കും എങ്കിലും അച്ഛനെ ആണ് അവൾക്ക് സംശയം. ഇതുവരെ തന്റെ ആഗ്രഹത്തിന് എതിരൊന്നും പറഞ്ഞിട്ടില്ലെങ്കിലും നാട്ടുകാരെയും സമൂഹത്തെയും നോക്കി ജീവിക്കുന്ന വെക്തി ആയത് കൊണ്ട് തന്നെ പ്രേമം പറഞ്ഞ് ചെന്നാൽ എങ്ങനെ ആയിരിക്കും പ്രതികരണം എന്ന് ഓർത്ത് അവൾക്ക് നല്ല പേടി ഉണ്ട്. കൂടാതെ ഗൗരിക്ക് പ്രണയം ഉണ്ടെന്ന് പറഞ്ഞപ്പോൾ ഉള്ള സതീശന്റെ ഭാവം കൂടി ഓർത്തത്തും അയാൾ ഇതിന് എതിര് നിൽക്കുമോ എന്ന പേടി അവളിൽ വർധിച്ചു. എന്ത് ചെയ്യണം എന്ന് അറിയാതെ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നപ്പോഴാണ് അമ്മമ്മയോട് കാര്യം പറഞ്ഞ എന്തെങ്കിലും വഴി കണ്ട് പിടിച്ച് തന്നേക്കാം എന്ന് കരുതി അവൾ ലതയുടെ മുറിയിലേക്ക് നടന്നു. " ലെച്ചു നിനക്ക് കഴിക്കാൻ ഒന്നും വേണ്ടേ....? " : മുകളിൽ നിന്ന് ഇറങ്ങി വരുന്ന മകളെ കണ്ടതും ടി വിക്ക് മുന്നിൽ ഇരുന്ന സരസ്വതി ചോദിച്ചു. " എനിക്ക് ഒന്നും വേണ്ട അമ്മ എത്രാമത്തെ തവണയ ഞാൻ ഇത് പറയുന്നേ. അമ്മയ്ക്ക് ഒരു വട്ടം പറഞ്ഞാൽ ഒന്നും മനസിലാക്കത്തില്ലേ " : ലെച്ചു ഒരു രോഷത്തോടെ പറഞ്ഞു. " നീ എന്തിനാ അതിന് ദേഷ്യപെടുന്നേ സാദാരണ കോളേജ് വിട്ട് വന്നാൽ എന്തേലും ഉണ്ടോ അമ്മ എന്ന് ചോദിച്ച് എന്റെ പിന്നാലെ നടക്കലല്ലേ നീ അതുകൊണ്ട് ചോദിച്ചെന്നെ ഉള്ളു. നിനക്ക് വേണ്ടെങ്കിൽ വേണ്ട ഞാൻ ഒന്നും ചോദിക്കുന്നില്ല " : ഒരു കേറുവോടെ അതും പറഞ്ഞ് സരസ്വതി വീണ്ടും ശ്രദ്ധ ടി വി യിലേക്ക് തിരിച്ചു. " അമ്മ അമ്മമ്മ എവിടെ...? " : ലതയെ അവിടെ എങ്ങും കാണാതെ വന്നതും ലെച്ചു  സരശ്വതിയോട് ചോദിച്ചു. " ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു കുറച്ച് മുന്നെയാ പുറത്തോട്ട് ഇറങ്ങിയേ. " : സരസ്വതി അലസമായി പറഞ്ഞു. അത് കേട്ടതും അവൾ ഒരു ഓട്ടം ആയിരുന്നു പുറത്തേക്ക് " ഈ പെണ്ണിന് ഇത് എന്ത് പറ്റിയോ ആവോ " :  സരസ്വതി ലെച്ചു പോയ വഴിയേ നോക്കി സ്വയം പറഞ്ഞു. ____________________________________________ സന്ധ്യക്ക് മുന്നേ തന്നെ ഗൗരി എല്ലാം പണിയും ഒതുക്കി തീർത്തിരുന്നു. അവളെ സംബന്ധിച്ച് പണി എന്ന് പറയാത്തക്ക ഒന്നും ഇല്ലായിരുന്നു എന്നതാണ് സത്യം. രാത്രിയിലേക്ക് ഉള്ള ഭക്ഷണം ഉണ്ടാകാൻ മാത്രമേ അവൾക്ക് പണി ആയിട്ട് ഉണ്ടായിരുന്നുള്ളു. ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് അവൾക്ക് ആകെ മടുപ്പ് തോന്നുന്നുണ്ടായിരുന്നു. സന്ധ്യ ഇരുട്ടുന്നതിന് മുന്നേ തന്നെ മേൽ ഒന്ന് കഴുകി ഇട്ടിരുന്ന വസ്ത്രം അലക്കിയിട്ട് അവൾ അകത്തേക്ക് കയറി. അപ്പോഴേക്കും കണ്ണനും എത്തിയിട്ട് ഉണ്ടായിരുന്നു. തുടരും............. ഹലോ എല്ലാർക്കും സുഖല്ലേ ❤️ അപ്പൊ ഞാൻ പറഞ്ഞത് പോലെ എനിക്ക് എക്സാം ഒക്കെ വരുവാണ് സൊ ആകെ പുക മയം ആണ് ഇപ്പോൾ 🙂 കഥയൊന്നും നേരെ എഴുതാൻ പോലും കഴിയുന്നില്ല അതാണ് അവസ്ഥ 😬 സൊ പറ്റുന്നത് പോലെ ഒക്കെ ഞാൻ post ചെയ്യവേ 🫣 #നോവൽ #തുടർകഥ #പ്രണയം #viral #trending
നോവൽ #തുടർകഥ - மறவலவlo மறவலவlo - ShareChat
Part 36 അത് കേട്ടതും അവൾ അവനെ ഒന്ന് തിരിഞ്ഞ് നോക്കി പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു. അത് കണ്ടതും അവൻ ഒന്ന് നിശ്വസിച്ച് കൊണ്ട് കസേരയിലേക്ക് ഇരുന്നു. ഇതൊന്നും ഇപ്പോഴേ അവളോട് പറയണം എന്ന് കരുതിയത് അല്ല പക്ഷെ ഓരോ ദിവസം കൂടുന്തോറും കൂടി വരുന്ന പെണ്ണിന്റെ പേടി കണ്ടിട്ട് ആണ് രണ്ടും കൽപ്പിച്ച് ഇത്രയും പറഞ്ഞതെന്ന് അവൻ ഓർത്തു. ___________________________________________ ഗൗരി നേരെ പോയത് കിണറ്റിന് കരയിലേക്കാണ്. അപ്പോഴും അവളുടെ കണ്ണുകൾ നിർത്താതെ പെയ്ത് കൊണ്ട് ഇരുന്നു. ഇതുവരെ കരഞ്ഞതിന് ഒക്കെ കാരണങ്ങൾ ഉണ്ടായിരുന്നു എങ്കിൽ ഇത് ഇപ്പോൾ എന്തിനാ കരയുന്നെ എന്ന് അവൾക്ക് പോലും അറിയില്ല എന്നതാണ് സത്യം. അവൾ ഏറെ നേരം അവിടെ നിന്നു. അതുവരെ നൂറ് കൂട്ടം ചിന്തകളെ വഹിച്ചിരുന്ന അവളുടെ മനസ്സ് പെട്ടന്ന് ഒരു നിമിഷം ശൂന്യമായത് പോലെ. അല്പം നേരം കഴിഞ്ഞതും മനസ്സൊന്നു ഓക്കേ ആയെന്ന് തോന്നിയത് അവൾ കുറച്ച് മുന്നേ നടന്നതൊക്കെ ഓർത്തെടുക്കാൻ ശ്രെമിച്ചു. കണ്ണൻ തന്നെ കട്ടിലിൽ കൊണ്ട് വന്ന് ഇരുത്തിയതും കൈ രണ്ടും ചേർത്ത് പിടിച്ചതും സംസാരിച്ചതും തന്റെ മുഖം ആ കൈകളിൽ കോരി എടുത്തതും എല്ലാം മനസ്സിൽ മിന്നി മാഞ്ഞതും അവൾ കണ്ണ് രണ്ടും ഇറുക്കി അടച്ചു. ' എന്റെ കണ്ണാ അയാൾ എന്തൊക്കെയാ പറഞ്ഞെ, ഇപ്പോഴും പേടി ഉണ്ടോ എന്ന് ചോദിച്ച മുന്നത്തെ അത്രയും ഇപ്പൊ തോന്നുന്നില്ല പക്ഷെ ഭർത്താവ് ആയി കാണാൻ ഒന്നും കഴിയാത്ത പോലെ. ' അവൾ മനസ്സിൽ ഓർത്തു. ഓരോന്ന് ചിന്തിച്ചതും അവളുടെ മനസ്സിൽ കല്യാണം കഴിഞ്ഞ് ഇവിടേക്ക് വന്നപ്പോൾ സാബു പറഞ്ഞത് ഓർത്തു. ** ' അവൻ ഈ കാണുന്ന അത്ര കുഴപ്പക്കാരൻ ഒന്നും അല്ല ഉള്ളിന്റെ ഉള്ളിൽ എവിടെ ഒക്കെയോ അല്പം നന്മ ഉണ്ട്. ശെരിയും തെറ്റും പറഞ്ഞ് കൊടുക്കാനോ തെറ്റ് കണ്ടാൽ ശാസിക്കാനോ നമ്മളെ പോലെ ആരും ഇല്ലല്ലോ അവന്. ' ** ** ' എല്ലാം ശെരി ആകും. നീ പ്രാർത്ഥിക്കുന്ന ദൈവം വെറുതെ ആയിരിക്കില്ല നിന്നെ അവന്റെ കയ്യിൽ ഏൽപ്പിച്ചത്. ' ** ' അതെ നീയാണ് ഞങ്ങളെ ഒന്നിപ്പിച്ചത്. ഇതുവരെ ആർക്കും ഒരു ഉപദ്രവവും അറിഞ്ഞ് കൊണ്ട് ഞാൻ ചെയ്തിട്ടില്ല ആ എന്നെ നീ കൈവിടില്ല എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം. എനിക്ക് അയാളെ ഭർത്താവ് ആയി കാണാൻ കഴിയുമോ എന്ന് ഒന്നും എനിക്ക് അറിയില്ല ചെലപ്പോൾ ഞങ്ങളെ ഒന്നിപ്പിച്ച വിധി തന്നെ എനിലെ പേടിയും മുറിവും മാറ്റും അല്ലെങ്കിൽ ഈ താലി ' താലിയിലേക്ക് നോക്കി ഉറപ്പോടെ സ്വയം അത്രയും പറഞ്ഞ് അടുത്ത് ഇരുന്ന ബക്കറ്റിൽ നിന്ന് കൈ കുമ്പിളിൽ എടുത്ത് മുഖത്തേക്ക് ആഞ്ഞ് വീശി. മനസ്സ് ഒന്ന് ശെരി ആയതും അവൾ മുറിയിലേക്ക് ചെന്നു. ഇനിയും അവനെ ധിക്കരിക്കാൻ തോന്നിയില്ല അവൾക്ക്. മുറിയിലേക്ക് കയറിയതും കണ്ടു കയ്യിലിരിക്കുന്ന ബുക്കിൽ കാര്യമായി എഴുതി കുറിക്കുന്നവനെ. അവനിൽ നിന്ന് നോട്ടം മാറ്റി അവൾ കൊണ്ട് വന്ന തുണിയിലേക്ക് നീണ്ടു. നേരത്തെ തന്റെ കയ്യിൽ നിന്ന് നിലത്ത് വീണതാണ്, ഇപ്പോൾ അതിന്റെ സ്ഥാനം കാട്ടിലിന് മുകളിൽ ആണ്. അറിയാതെ തന്നെ അവളുടെ നോട്ടം വീണ്ടും കണ്ണാനിലേക്ക് പോയി. തന്നെ നോക്കി ഇരിക്കുന്നവനെ കണ്ടതും പെട്ടന്ന് തന്നെ നോട്ടം മാറ്റി തുണികൾ മടക്കാൻ തുടങ്ങി. കുറച്ച് തുണിയെ ഉണ്ടായിരുന്നത് കൊണ്ട് പെട്ടന്ന് തന്നെ എല്ലാം മടക്കി അലമാരയിൽ വെച്ച് കതക് അടക്കാൻ തുടങ്ങുമ്പോഴാണ് കണ്ണാടിയിൽ ഉള്ള അവളുടെ തന്ന പ്രതിബിമ്പത്തിൽ കണ്ണ് ഉടക്കിയത്. കുറച്ച് നേരം അതിൽ തന്നെ നോക്കി നിന്ന് സ്വബോധം വന്നതും അവനെ ഇടങ്കണ്ണിട്ട് ഒന്ന് നോക്കി മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു. എന്നാൽ ഇതെല്ലാം അറിഞ്ഞ അവന്റെ ചുണ്ടിൽ ചെറിയ ഒരു പുഞ്ചിരി മിന്നി മാഞ്ഞു. ___________________________________________ " ദെയ് ശ്രീയേട്ടാ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ. അത്യാവിശം ആയിട്ട് കാണണം എന്ന് പറഞ്ഞ് വിളിച്ചിട്ട് നമ്മൾ ഇവിടെ വന്ന് ഇരിക്കാൻ തുടങ്ങിയിട്ട് ഇപ്പൊ അരമണിക്കൂർ ആകുന്നു ഇതുവരെ ഒരു അക്ഷരം മിണ്ടിയിട്ടല്ല. എന്താ കാര്യം എന്ന് പറ ശ്രീയേട്ടാ....? " : ഉള്ളിൽ ഉയർന്ന് പൊന്തുന്ന ദേഷ്യം മറച്ച് വെച്ച് ലെച്ചു ശ്രീയോട് പറഞ്ഞു. രാവിലത്തെ ബ്രേക്കിന് കണ്ടപ്പോഴാണ് അത്യാവിശം ആയി സംസാരിക്കണം ലഞ്ച് കഴിഞ്ഞ് ക്ലാസ്സ്‌ കട്ട്‌ ചെയ്യാൻ ശ്രീ അവളോട് പറഞ്ഞത്. പറഞ്ഞത് പോലെ തന്നെ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് ഇറങ്ങിയതും കോളേജിന് മുന്നിൽ തന്നെ വണ്ടിയും കൊണ്ട് ശ്രീ അവളെയും കാത്ത് നിൽപ്പുണ്ടായിരുന്നു. അവിടുന്ന് നേരെ വന്നത് ബീച്ചിൻ അടുത്തുള്ള കഫെയിലേക്ക് ആണ്. യാത്രയിൽ ഉടനീളവും മൗനം ആയിട്ട് ഇരിക്കുന്നവനെ കണ്ടതും കാര്യം സീരിയസ് ആണെന്ന് ലെച്ചുവിന് മനസ്സിലായി. ഇവിടെ വന്ന് ഇരുന്നിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്നവനെ കണ്ടാണ് ലെച്ചു അങ്ങനെ പറഞ്ഞത്. ഉച്ച സമയം ആയത് കൊണ്ട് തന്നെ ആ കഫെയിൽ അതികം ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല. അവളുടെ ചോദ്യം കേട്ടതും അവൻ ഒന്ന് നിശ്വസിച്ച് കൊണ്ട് അവളിലേക്ക് തിരിഞ്ഞു. " നിനക്ക് എന്ന എക്സാം തീരുന്നേ....? " : അവൻ സൗമ്യമായി ചോദിച്ചു. " അടുത്ത ശനിയാഴ്ച തീരും. " : നെറ്റി ചുളിച്ച് കൊണ്ട് അവൾ അതിന് മറുപടി നൽകി. " അത് കഴിഞ്ഞ് എന്താ നിന്റെ പ്ലാൻ....? " : അവൻ വീടും ചോദിച്ചു. " എന്താ ശ്രീയേട്ടാ..? എന്താ കാര്യം...? ഇത് ചോദിക്കാൻ ആണോ അത്യാവിശം ആയിട്ട് എന്നോട് സംസാരിക്കണം എന്ന് പറഞ്ഞെ...? " : ലെച്ചു ഏർഷ്യത്തോടെ ചോദിച്ചു. ലെച്ചുവിന്റെ ചോദ്യം കേട്ടിട്ടും ശ്രീ ഒന്നും പറയാതെ അവളെ തന്നെ നോക്കി ഇരുന്നു. അത് കണ്ടതും ലെച്ചുവിന്റെ പിരുകം വല്ലാതെ ചുളിഞ്ഞ് പോയി. അതെ നിമിഷം തന്നെ അവളിൽ എന്തെന്ന് ഇല്ലാത്തൊരു പേടിയും കടന്ന് കൂടി. ' ഇനി തന്നെ വേണ്ടെന്ന് വെക്കാൻ ആണോ ശ്രീയേട്ടൻ തന്നെ കൂട്ടികൊണ്ട് വന്നത്. അത് പറയാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് ആണോ ഒന്നും മിണ്ടാതെ ഇരിക്കുന്നെ ' എന്നെല്ലാം ഒരു നിമിഷം കൊണ്ട് അവൾ ചിന്തിച്ച് കൂട്ടി. അവനെ നഷ്ട്ടപെടുക്ക എന്നത് അവളെ കൊണ്ട് ഓർക്കാൻ പോലും കഴിയ്യുനതായിരുന്നില്ല. ടൗണിൽ വീട്,  ഉയർന്ന ജോലി, നല്ല വിദ്യാഭ്യാസം എന്ത് കൊണ്ട് തങ്ങളെക്കാളും സാമ്പത്തികമായി ഉയർന്ന് നിൽക്കുന്ന കുടുംബം ആയിരുന്നു ശ്രീയുടേത് അത് കൊണ്ട് തന്നെ അവനെ വിട്ട് കളയുക എന്നത് അവൾക്ക് സാധ്യമല്ലായിരുന്നു. ഇതൊക്കെ കഴിഞ്ഞേ ലെച്ചുവിന്റെ മനസ്സിൽ ശ്രീയിക്ക് സ്ഥാനം ഉണ്ടായിരുന്നുള്ളു എന്നതാണ് സത്യം. " ലെച്ചു " : ശ്രീ തട്ടി വിളിച്ചപ്പോഴാണ് അവൾ സ്വബോധത്തിൽ വന്നത്. " ഏഹ്ഹ് ഹാ എന്താ ശ്രീയേട്ടാ...? " : ലെച്ചു ഒരു തിടുക്കത്തിൽ ചോദിച്ചു. " അത് ഇന്നലെ അമ്മയും അച്ഛനും കൂടി എന്റെയും അനുവിന്റെയും ജാതകം ഒന്ന് നോക്കി. " : ശ്രീ പറഞ്ഞ് തുടങ്ങിയതും ലെച്ചുവിന്റെ ശ്രദ്ധ അതിലേക്ക് തിരിഞ്ഞു. " വേറെ കുഴപ്പം ഒന്നും ഇല്ല, പക്ഷെ കല്യാണം ഉടനെ വേണം എന്ന ജാതകത്തിൽ കാണിക്കുന്നത്. " : ശ്രീ അത്രയും പറഞ്ഞു നിർത്തി. " ഹോ അതാണോ കാര്യം, ഇതിലിപ്പോ എന്താ. ഒരു വർഷത്തിന് ഉള്ളിൽ എന്തായാലും എനിക്കും കല്യാണം നോക്കും. ഇപ്പൊ തന്നെ വീട്ടിൽ സംസാരം തുടങ്ങിയിട്ടുണ്ട്. " : ലെച്ചു താൻ പേടിച്ചത് ഒന്നും അല്ലല്ലോ കാര്യം എന്ന സമാധാനത്തിൽ പറഞ്ഞു. " നീ എന്ത് അറിഞ്ഞിട്ട ലെച്ചു. ഒരു വർഷം പോയിട്ട് ഒരു മാസം പോലും നമ്മൾക്ക് സമയം ഇല്ല. എനിക്ക് അടുത്ത മാസം 25 ആകും അതിന് മുന്നേ വേണം എന്ന അവർ പറയുന്നത്. ഞാൻ ആകുന്നതും പറഞ്ഞ് നോക്കി അമ്മക്ക് ഒക്കെ ഇതിൽ ഭയങ്കര വിശ്വാസം ആണ് ഇനിയും എതിർക്കാൻ എന്നെ കൊണ്ട് കഴിയും എന്ന് തോന്നുന്നില്ല " : ശ്രീ ആസ്വസ്ഥതയോടെ പറഞ്ഞ് നിർത്തി. ഇത് കേട്ടതും ലെച്ചു ഒന്ന് ഞെട്ടത്തെ ഇരുന്നില്ല. അടുത്ത മാസം പതിനാറിന് ശ്രീയിക്ക് 25 തുടങ്ങും അതിന് മുന്നേ എന്ന് പറയുമ്പോൾ ഇനി തികച്ച് ഒരു മാസം പോലും ഇല്ല. അവൾക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ ആയി. " ശ്രീ... ശ്രീയേട്ടാ ഇനി നമ്മൾ എന്ത് ചെയ്യും...? " : അല്പം നിമിഷം കഴിഞ്ഞതും ലെച്ചു ദയനീയമായി ചോദിച്ചു. " എനിക്ക് അറിയില്ല ലെച്ചു. എന്ത് വന്നാലും അവർ അടുത്ത മാസം തന്നെ എന്റെ കല്യാണം നടത്തും എന്ന് പറഞ്ഞ് നിൽക്കുവാ. പിന്നെ ഞാൻ ആലോജിച്ചിട്ട് ഒരു വഴിയേ കാണുന്നുള്ളൂ " : ശ്രീ അതും പറഞ്ഞ് അവളിലേക്ക് നോട്ടം എയ്തു. അത് കേട്ടതും എന്തെന്ന അർത്ഥത്തിൽ സംശയത്തോടെ ലെച്ചു അവനെ നോക്കി. " അത് നിനക്ക് അടുത്ത ശനിയാഴ്ച എക്സാം ഒക്കെ തീരും എന്ന് അല്ലെ പറഞ്ഞെ. അതിന്റെ പിറ്റേ ദിവസം അതായത് ഞായറാഴ്ച ഞാൻ എല്ലാരേയും കൂട്ടി അങ്ങോട്ട് വരാം നിന്നെ ചോദിക്കാൻ. എന്താ നിന്റെ അഭിപ്രായം....? " : ശ്രീ അവസാന വഴി എന്ന പോലെ അവളോട് പറഞ്ഞു. എന്നാൽ അത് കേട്ടതും ലെച്ചുവിന്റെ കണ്ണ് മിഴിഞ്ഞ് വന്നു. ____________________________________________ ആരോ തന്നെ ശ്രദ്ധിക്കുന്നു എന്ന തോന്നലിൽ ആണ് ഗൗരി തിരിഞ്ഞ് നോക്കിയത്. വാതിലിൽ ചാരി തന്നെ വീക്ഷിക്കുന്നവനെ കണ്ടതും അവളിൽ ഒരു വിറയൽ കടന്ന് പോയി. പിന്നെ തിരിഞ്ഞ് നിന്ന് അവളുടെ ജോലി ചെയ്യാൻ തുടങ്ങി. എങ്കിലും ഇടങ്കണ്ണിട്ട് അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളുടെ പ്രതികരണം കണ്ടതും മുടി രണ്ട് കൈ വെച്ച് ഒതുക്കി വെച്ച് അടുക്കി വെച്ചിരിക്കുന്ന ഗ്ലാസ്സിൽ നിന്ന് ഒരെണ്ണം എടുത്ത് ടാപ്പിൽ നിന്ന് വെള്ളം എടുത്തു. " അത്... അത് എന്തിനാ....? " : അവന്റെ പ്രവർത്തി എല്ലാം വീക്ഷിച്ചിരുന്നവൾ തിരഞ്ഞ് നോക്കാതെ തന്നെ അവനോട് ചോദിച്ചു. എന്നാൽ അവളുടെ ചോദ്യം കേട്ടതും അവൻ സംശയത്തോടെ അവളെ നോക്കി പിന്നെ അവന്റെ കയ്യിൽ ഇരിക്കുന്ന ഗ്ലാസ്സിലേക്കും. അവന്റെ അനക്കം ഒന്നും കാണാതെ വന്നതും ഗൗരി മെല്ലെ തല ചെരിച്ച് അവനെ നോക്കി. ഇപ്പോഴും സംശയത്തോടെ ഗ്ലാസ്സിലേക്കും അവളെയും നോക്കുവാണ് അവൻ. " അത്... ആ വെള്ളം കുടിക്കേണ്ട. ഞാൻ വെള്ളം തിളപ്പിച്ച് വെച്ചിട്ടുണ്ട്. " : ഒരു പരുങ്ങലോടെ സൈഡിൽ വെച്ച്ചിരിക്കുന്ന കളത്തിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു ആ നിമിഷം തന്നെ തിരിഞ്ഞ് അവളുടെ ജോലി ചെയ്യാൻ തുടങ്ങി. തുടരും......... #നോവൽ #തുടർകഥ #പ്രണയം #viral #trending
നോവൽ #തുടർകഥ - மறவலவlo மறவலவlo - ShareChat
🫣 Part 35 കണ്ണൻ മുറിയിലേക്ക് കയറി അവിടെ ഇട്ടിരുന്ന കസേരയിൽ ഇരുന്ന് കൊണ്ട് കയ്യിൽ ഇരുന്ന ബുക്കിലേക് ശ്രദ്ധ തിരിച്ചു. അതൊന്ന് നോക്കി അവൾ തുണി എല്ലാം പെറുക്കി എടുത്ത് മുറിക്ക് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി. " ഗൗരി നന്ദ " മുറി കടക്കുന്നതിന് മുന്നേ തന്നെ അവന്റെ വിളി അവളെ തേടി എത്തി. അത് പ്രദീക്ഷിച്ചത് പോലെ അവൾ കണ്ണൊന്ന് ഇറുക്കി അടച്ചു അവൻ നേരെ തിരിഞ്ഞു. അവിടെ പക്ഷെ ഇപ്പോഴും കയ്യിൽ ഇരിക്കുന്ന ബുക്കിൽ തന്നെയാണ് ശ്രദ്ധ. " ഹ്മ്മ്...? എവിടെ പോകുവാ...? " : ബുക്കിൽ നിന്ന് നോട്ടം മാറ്റാതെ തന്നെ അവൻ സൗമ്യമായി ചോദിച്ചു. " അത് ഞാൻ അപ്പുറത്തെ മുറിയിലേക്ക് പോവാൻ " : കണ്ണന്റെ സൗമ്യമായ ചോദ്യം കേട്ടതും അവൾ മെല്ലെ പറഞ്ഞു. അവളുടെ മറുപടി കേട്ടതും അവന്റെ നോട്ടം അവളുടെ കയ്യിലിരുന്ന തുണികളിലേക്ക് പോയി. അത് കണ്ടതും അവളുടെയും നോട്ടം അറിയാതെ തന്നെ അതിലേക്ക് പോയി. " തുണി അലമാരയിൽ വെക്കാൻ വന്നതല്ലേ ഗൗരി നന്ദ....? " : കണ്ണൻ പിരികം പൊക്കി അവളിലേക്ക് നോട്ടം തെറ്റിച്ച് കൊണ്ട് ചോദിച്ചു. അവന്റെ ചോദ്യം കേട്ടതും ഒഎസ് നിമിഷം പോലും കളയാതെ അവൾ ആണെന്ന് തല അനക്കി. അത് കണ്ടതും അവൻ അവളെ ഒന്ന് സൂക്ഷിച്ച് നോക്കി. അവന്റെ നോട്ടം കണ്ടതും അവൾ പെട്ടന്ന് തന്നെ വീണ്ടും തല താഴ്ത്തി കളഞ്ഞു. " എന്നിട്ട് അതൊന്നും എടുത്ത് വെക്കാതെ അതും ആയിട്ട് എന്തിനാ തിരിച്ച് പോകുന്നെ...? " : അവൻ കാസറയിലേക്ക് ചാഞ്ഞ് ഇരുന്ന് കൊണ്ട് അവളിൽ നിന്ന് നോട്ടം തെറ്റിക്കാതെ ചോദിച്ചു. " അ.. അത് ഞ... ഞൻ പിന്നെ വെച്ചോളാം " അവന്റെ നോട്ടം കണ്ടതും അവൾ ചെറുതായിട്ട് പതറി കൊണ്ട് പറഞ്ഞു. " ഇതൊക്കെ ഇപ്പൊ വെക്കാൻ ആയിട്ട് കൊണ്ട് വന്നതല്ലേ എന്നിട്ടെന്താ പിന്നത്തേക്ക് മാറ്റുന്നെ....? " കണ്ണൻ കണ്ണ് കുറുക്കി കൊണ്ട് ചോദിച്ചു. താൻ ഇവിടെ ഇരിക്കുന്നത് കൊണ്ടാണ് അവൾ ഇപ്പോൾ പോകാൻ വെപ്രാളം കാണിക്കുന്നത് എന്നൊക്കെ അവന് അറിയാമെങ്കിലും അവളെ കൊണ്ട് ഇങ്ങനെ എങ്കിലും രണ്ട് വാക്ക് സംസാരിപ്പിക്കണം എന്ന ഉദ്ദേശത്തിലാണ് അവൻ ഓരോന്ന് ചോദിച്ച് കൊണ്ട് ഇരിക്കുന്നത്. എന്നാൽ അവന്റെ ചോദ്യം കേട്ടതും എന്ത് പറയണം എന്ന് അറിയാതെ ഗൗരി ആകെ കുരുങ്ങി പോയി. ഏത് നേരത്താണോ കള്ളം പറയാൻ തോണിയെ എന്ന് അവൾ ചിന്തിക്കാതെ ഇരുന്നില്ല. " അ... അത് ഞാൻ ശ...ശല്യം ഞാൻ പിന്നെ വെച്ചോളാം തുണി. " : ഇനിയും അവിടെ നിക്കാൻ വയ്യെന്ന പോലെ അതും പറഞ്ഞ് അവൾ തിരിഞ്ഞ് നടക്കാൻ ഒരുങ്ങി. " അപ്പൊ ഞാൻ ഇവിടെ ഇരിക്കുന്നത് ഗൗരി നന്ദക്ക് ശല്യം ആണെന്ന് അല്ലെ...? " : കണ്ണൻ കപട ഗൗരവത്തിൽ ചോദിച്ചു. അവന്റെ ചോദ്യം കേട്ടതും കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടത് പോലെ അവൾ അവിടെ നിന്നു അവളുടെ കണ്ണൊക്കെ മിഴിഞ്ഞ് വന്നു. താൻ പറഞ്ഞത് അയാൾ ഇങ്ങനെ ആണോ കേട്ടത്. അതെ ഭാവത്തോടെ അവൾ അവനിക്ക് നേരെ തിരിഞ്ഞു. " അ... അല്ലല്ല ഞ... ഞാൻ ഞാൻ അങ്ങനെ അല്ല പറഞ്ഞെ. ഞാൻ ഇവിടെ ഇരുന്ന് ഒരു ബുദ്ധിമുട്ട് ആ... ആകേണ്ട എന്ന് പ.... പറഞ്ഞേയ. അതാ ഞാൻ പി.. പിന്നെ വെക്കാന്ന് പറഞ്ഞെ. " : അവൻ തന്നെ തെറ്റിധരിച്ചോ എന്ന ധാരണയിൽ അവൾ അവനെ തന്നെ നോക്കി കൊണ്ട് ഒരു വെപ്രാളത്തോടെ പറഞ്ഞു. പെണ്ണിന്റെ നിൽപ്പും ഭാവവും പറച്ചിലും ഒക്കെ അവനിൽ ചെറു മന്ദാഹാസം വിടർത്തി. എന്നാൽ താടി നിറഞ്ഞ ആ മുഖത്ത് വിരിഞ്ഞ ഭാവം അവൾ കണ്ടില്ല. " ആർക്ക് ബുദ്ധിമുട്ട് എന്ന ഗൗരി നന്ദ....? " :  കണ്ണൻ അവളുടെ മുഖ ഭാവങ്ങൾ ഒപ്പിക്കൊണ്ട് ചോദിച്ചു. അവന്റെ ചോദ്യം കേട്ടതും അവളുടെ കണ്ണ് വീണ്ടും മിഴിഞ്ഞ് വന്നു. ഇതിപ്പോ ഇയാൾക്ക് ഞാൻ പറയുന്നത് മനസ്സിലാകാത്തത് ആണോ ദൈവമേ അതോ എന്നെ ഇട്ട് നട്ടം ചുറ്റിക്കുവാണോ. ഇതിപ്പോ എന്ത് പറയും...? ആരാ എന്ന് പറയും...? അവൾ ആകെ പെട്ട അവസ്ഥയിൽ ആയി. " പറ ഗൗരി നന്ദ, ഇവിടെ ഇപ്പോൾ നമ്മൾ രണ്ട് പേരും അല്ലെ ഉള്ളു. ഞാൻ എന്തായാലും ഗൗരി നന്ദ ബുദ്ധിമുട്ട് ആണെന്ന് പറഞ്ഞിട്ടില്ല. പിന്നെ ആരാ ഗൗരി നന്ദ ബുദ്ധിമുട്ട് ആണെന്ന് പറഞ്ഞെ...? " : കണ്ണൻ ഒരു കാലിന് മുകളിൽ മറ്റേ കാല് എടുത്ത് വെച്ച് കൊണ്ട് അവളെ വീക്ഷിച്ച് കൊണ്ട് ചോദിച്ചു. അവൾക്ക് എന്ത് പറയണം എന്ന് അറിയാതെ ആയി. തുണികളും ആയിട്ട് ഇങ്ങോട്ട് വരാൻ തോന്നിയ നിമിഷത്തെ അവൾ ഉള്ളാലെ പഴിച്ച് പോയി. അവൾക്ക് ഇനി ഒന്നും പറയാൻ ഇല്ലാത്ത പോലെ തലയും താഴ്ത്തി നിന്നു. " ഗൗരി നന്ദയോട് ഞാൻ ഇങ്ങനെ തലയും താഴ്ത്തി നിൽക്കരുത് എന്ന് പറഞ്ഞിട്ടില്ലേ...? " : അതുവരെ ഉണ്ടായിരുന്ന അവന്റെ സൗമ്യ ഭാവം ഒക്കെ മാറി തീർത്തും കടുപ്പത്തോടെ ചോദിച്ചു. അവന്റെ ആ ഒറ്റ ചോദ്യത്തിൽ താഴ്ത്തിയതിലും വേഗത്തിൽ അവൾ തല ഉയർത്തി. " പറഞ്ഞിട്ടില്ലേ...? " : അവൻ വീണ്ടും ചോദിച്ചു. " പ.... പറഞ്ഞിട്ടുണ്ട് " : അവൾ പതറി കൊണ്ട് പറഞ്ഞു. കൂടാതെ പേടിയും അവളിൽ നിറഞ്ഞു. " എന്നെ പേടിയാണോ ഗൗരി നന്ദക്ക്....? " : കണ്ണൻ കസേരയിൽ നിന്ന് എണീറ്റ് ഗൗരവം ഒക്കെ വിട്ട് സൗമ്യമായി ചോദിച്ചു. ആ നിമിഷം അതുവരെ അവളിൽ നിന്ന് വിട്ട് നിന്ന ഭയം പൂർവാധികം ശക്തിയോടെ തിരിച്ച് വന്നു. അവൾക്ക് ഉള്ളിൽ യാതൊരു ദയയും കൂടാതെ മറ്റുള്ളവരെ തല്ലുന്ന കണ്ണന്റെ മുഖം ആണ് ഓർമ വന്നത്. ഇപ്പൊ താനും ഇയാളും ഇവിടെ ഒറ്റക്കാണെന്നും താൻ ഒന്ന് നിലവിളിച്ചാൽ പോലും ആരും കേൾക്കില്ല, കേട്ടാലും ആരും തിരിഞ്ഞ് നോക്കാനും പോകുന്നില്ല എന്ന അവൾക്ക് അറിയാം. കണ്ണൻ അടുത്തേക്ക് വരുന്നതനുസരിച്ച് അവൾക്ക് തന്റെ ശരീരം വിറക്കാൻ തുടങ്ങി  ഒപ്പം കണ്ണ് നിറഞ്ഞ് വരാഞ്ഞും. ഓടി രക്ഷപ്പെടണം എന്ന് ഉണ്ട് പക്ഷെ എവിടേക്ക് പോകും അവൾക്ക് ഉള്ളം വല്ലാതെ നീറി തുടങ്ങി. " പറ ഗൗരി നന്ദയ്ക്ക് എന്നെ പേടിയാണോ....? " : അവളുടെ തൊട്ട് അടുത്ത് വന്നു നിന്ന് കൊണ്ട് ഇപ്പോഴും അതെ സൗമ്യതയോടെ അവൻ വീണ്ടും ചോദിച്ചു. ഇനിയും അവിടെ നിക്കാൻ വയ്യെന്ന പോലെ തിരിഞ്ഞ് നടക്കാൻ ആഞ്ഞവളുടെ കയ്യിൽ അവന്റെ പിടി വീണു. മുന്നോട്ട് ഒരടി പോലും വെക്കാൻ ആകാതെ അവൾ ആകെ തരിച്ച് നിന്ന് നിന്ന് പോയി. കയ്യിൽ ഇരുന്ന തുണി ഒക്കെ അവളിൽ നിന്ന് നിലത്തേക്ക് വീണു. അവൻ അവളെയും കൊണ്ട് കട്ടിലിൻ അടുത്തേക്ക് നടന്നു. അപ്പോഴേക്കും ഭയം കൊണ്ട് അവളുടെ ശരീരം നന്നായി വിറച്ച് തുടങ്ങി, കാഴ്ചയെ മറച്ച് കണ്ണീരും അവളിൽ നിന്ന് ഒഴുകി ഇറങ്ങി. കണ്ണൻ അവളെ കൊണ്ട് വന്നു കട്ടിലിന്റെ ഒരു ഓരത്ത് കൊണ്ട് ഇരുത്തി. എന്നിട്ട് മെല്ലെ അവൾക്ക് മുന്നിലായി താഴെ മുട്ട് കുത്തി അവൻ നിന്നു. ഒരു നിമിഷം കരയാൻ പോലും മറന്ന് അവൾ ആ കാഴ്ച്ച നോക്കി കണ്ടു. അവൻ ഒന്ന് നിശ്വസിച്ച് കൊണ്ട് അവളുടെ കൈ രണ്ടും അവന്റെ രണ്ട് കൈ കൊണ്ട് കൂട്ടി പിടിച്ചു. " പറ എന്നെ പേടി ആണോ...? " : അത്രയും സൗമ്യമായി അവൻ ചോദിച്ചു. അപ്പോഴും ഒരു മറുപടി പോലും കഴിയാതെ അവൾ അവനെ തന്നെ നോക്കി ഇരുന്നു. " ഇനിയും എനിക്ക് മറുപടി തന്നില്ലെങ്കിൽ ഇങ്ങനെ ആയിരിക്കില്ല ഞാൻ ഇനി ചോദിക്കാൻ പോകുന്നത്. എന്നെ പേടിയാണോ ഹ്മ്മ്മ്....? " : ഒരു ഭീഷണി ഒളിപ്പിച്ച് കൊണ്ട് അവൻ ചോദിച്ചു. അതിനവൾ ആണെന്ന് തല അനക്കി. "  എന്തിനാ ഗൗരി നന്ദക്ക് എന്നെ പേടി...? ഞാൻ എന്തെങ്കിലും ചെയ്തോ...? അല്ലെങ്കിൽ ഞാൻ എന്തെങ്കിലും ചെയ്യും എന്ന് പറഞ്ഞോ....? " : അവന്റെ രണ്ട് കൈയ്ക്ക് ഉള്ളിൽ അവളുടെ കൈ കൂട്ടി പിടിച്ച് കൊണ്ട് അവൻ ചോദിച്ചു. അതിനും അവൾ ഇല്ലെന്ന പോലെ തലയാട്ടി. " പിന്നെ എന്തിനാ എന്നെ പേടിക്കുന്നെ ഹ്മ്മ്...? " : കണ്ണൻ അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ചോദിച്ചു. അതും കൂടി കേട്ടതും അവളുടെ ചുണ്ട് വിതുമ്പി തുടങ്ങി. അത് കണ്ടത് പതിയെ അവൻ അവളുടെ കൈ വിട്ട് അവളുടെ മുഖം അവന്റെ കൈ കുമ്പിളിൽ എടുത്തു. " നോക്ക്, ഞാൻ അത്ര ദുഷ്ടൻ ഒന്നുമല്ല ന.... ഗൗരി നന്ദ. പിന്നെ അടിയും തല്ലും ഒക്കെ ഞാൻ മനപ്പൂർവം പോയി ഉണ്ടാക്കുന്നതല്ല, ഒരു കാര്യവും ഇല്ലാതെ ഞാൻ ആരെയും തല്ലാറും ഇല്ല. സാഹചര്യം ആണ് ഇന്ന് എന്നെ ഇങ്ങനെ ഒരു അവസ്ഥയിൽ കൊണ്ട് എത്തിച്ചേക്കുന്നത്. അത് വൈകാതെ നിനക്കും മനസിലാകും. പിന്നെ ദേഷ്യപ്പെടുന്നത്, ഒരു കാര്യവും ഇല്ലാതെ ഞാൻ ആരോടും ദേഷ്യപ്പെടാറില്ല ഗൗരി നന്ദ. അതേപോലെ ഞാൻ എന്തെങ്കിലും ചോദിച്ചാൽ എനിക്ക് അതിന് മറുപടി വേണം അല്ലാതെ തെറ്റ് ചെയ്തവരെ പോലെ തല കുനിച്ച് നിൽക്കുന്നത് എനിക്ക് ഇഷ്ടം അല്ല അങ്ങനെ ഒക്കെ നിന്നാൽ ചിലപ്പോൾ ഞാൻ ദേഷ്യപ്പെട്ടെന്ന് ഒക്കെ വരും. നിനക്ക് എന്തും പറയാം എന്നോട്, എന്തും, നിന്നിൽ വിരിയുന്ന എന്ത് ഭാവം ആണെങ്കിലും നിനക്ക് അത് എന്നോട് പ്രകടിപ്പിക്കാം അത് ഇനി വാശി ആണെങ്കിലും ദേഷ്യം ആണെങ്കിലും. എന്റെ ജീവിതത്തിൽ ഇന്ന് അതിനുള്ള അവകാശവും അധികാരവും നിന്നോളം മറ്റാർക്കും ഇല്ല. മനസ്സിലായോ..... ഹ്മ്മ് " : അവളുടെ കവിളിൽ നിന്ന് ഒഴുകി ഇറങ്ങുന്ന കണ്ണുനീർ അവന്റെ രണ്ട് തള്ള വിരൽ കൊണ്ട് തുടച്ച് കളഞ്ഞ് കൊണ്ട് പറഞ്ഞു. പിന്നെയും കുറച്ച് നിമിഷം അവളെ തന്നെ നോക്കി ഇരുന്ന് പതിയെ അവൻ അവിടെ നിന്ന് എണീറ്റു. " ചെല്ല് ചെന്ന് പോയി ഈ മുഖം ഒക്കെ കഴുകിയിട്ട് വാ " : അവളുടെ മുന്നിൽ നിന്ന് മാറി കൊണ്ട് അവൻ പറഞ്ഞു. അത് കേട്ടതും അവനിൽ നിന്ന് നോട്ടം തെറ്റിക്കാതെ തന്നെ അവൾ മെല്ലെ അവിടെ നിന്ന് എണീറ്റു. " തെറ്റ്ചെയ്യാത്തിടത്തോളം കാലം ഗൗരി നന്ദക്ക് എന്നെ പേടിക്കേണ്ട കാര്യം ഇല്ല മനസ്സിലായോ...? " : പുറത്തേക്ക് പോകാൻ ഒരുങ്ങുന്നവളെ കണ്ട് ഗൗരവം കലർത്തി അവൻ പറഞ്ഞു. അത് കേട്ടതും അവൾ അവനെ ഒന്ന് തിരിഞ്ഞ് നോക്കി പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു. അത് കണ്ടതും അവൻ ഒന്ന് നിശ്വസിച്ച് കൊണ്ട് കസേരയിലേക്ക് ഇരുന്നു. ഇതൊന്നും ഇപ്പോഴേ അവളോട് പറയണം എന്ന് കരുതിയത് അല്ല പക്ഷെ ഓരോ ദിവസം കൂടുന്തോറും കൂടി വരുന്ന പെണ്ണിന്റെ പേടി കണ്ടിട്ട് ആണ് രണ്ടും കൽപ്പിച്ച് ഇത്രയും പറഞ്ഞതെന്ന് അവൻ ഓർത്തു. തുടരും........... ഇന്നലെ തന്നെ ഇടണം എന്ന് കരുതിയതാ പക്ഷെ തീർന്നില്ല 😁 happy..? ❤️ #നോവൽ #തുടർകഥ #pranayam #viral #trending
നോവൽ #തുടർകഥ - மறவலவlo மறவலவlo - ShareChat
Part 34 വീട്ടിൽ എത്തി വാങ്ങിയത് എല്ലാം എടുത്ത് അകത്ത് വെച്ച് ഗൗരിയെ ഒന്ന് നോക്കി കൊണ്ട് കണ്ണൻ സാബുവിന്റെ കൂടെ ഓട്ടോയിൽ കയറി പോയി. അത് ഒന്ന് നോക്കി നിശ്വസിച്ച് വാതിലും അടച്ച് അവൾ അടുക്കളയിലേക്ക് നടന്നു. കഴിക്കുന്ന സമയം ആകാത്തത് കൊണ്ട് വിശപ്പ് തോന്നിയില്ല അവൾക്ക്. വാങ്ങിയ സാധനങ്ങൾ ഒക്കെ അടുക്കി വെക്കണം അതാണ് ലക്ഷ്യം. അടുക്കളയിൽ ചെന്നതും പുറക് വശത്തെ വാതിൽ തുറന്നിട്ട് കവറുകളുടെ അടുത്ത് ഇരുന്നു. എന്നാൽ കവർ തുറന്ന് ഓരോന്നും പുറത്ത് എടുക്കുന്നത് അനുസരിച്ച് അവളുടെ കണ്ണ് മിഴിഞ്ഞ് വന്നു. അവൾ എടുത്ത് നോക്കിയിട്ട് തിരിച്ച് വെച്ചതും തൊട്ടും തലോടിയതും എന്തിന് കൗതുകത്തോടെ നോക്കിയത് പോലും ആ കവറിൽ ഒക്കെ ഉണ്ടായിരുന്നു. ഒത്തിരി സാധങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഒരു ചാക്കിലും അഞ്ചാറു കവറിലും ഒകെ ആയിട്ട് ആയിരുന്നു സാധനങ്ങൾ ഉണ്ടായിരുന്നത്. അവൾ അടുത്തിരുന്ന കവറുകൾ എല്ലാം തുറന്ന് നോക്കി അതിലും എല്ലാം ഇത് തന്നെയാണ് അവസ്ഥ. അവൾ അറിയാതെ തലക്ക് കൈ കൊടുത്ത് പോയി. പക്ഷെ അതൊക്കെ താൻ ആഗ്രഹിച്ചത് കൊണ്ട അവൻ വേടിച്ചത് എന്ന് അവൾ അറിയാതെ പോയി. ' ഇയാൾക്ക് ഇതിനും മാത്രം പൈസ എവിടുന്നാ ദൈവമേ ഇന്നലെ തന്നെ എന്തോരം സാധനങ്ങളാ വേടിച്ച് കൂട്ടിയത്, ഇപ്പൊ തന്നെ കണ്ടില്ലേ ദാ ആവിശ്യത്തിനും ആനവിശ്യത്തിനും ആയിട്ട് കൊറേ വേടിച്ച് വെച്ചിട്ടുണ്ട്. തല്ലും അടിയും അല്ലാതെ അപ്പൊ അയാൾക്ക് മോഷണവും ഉണ്ടെന്ന് പറയുന്നത് സത്യം ആയിരിക്കോ....? ' : അവൾ കവറിൽ നിന്ന് ഓരോ സാധങ്ങൾ എടുക്കുന്ന കൂട്ടത്തിൽ സ്വയം പറഞ്ഞു. അടുത്ത നിമിഷം പെട്ടന്ന് എന്തോ ഓർത്ത പോലെ അവൾ നെഞ്ചിൽ കൈ വെച്ചു. ' എന്റെ കണ്ണാ അയാളിത് മറ്റുള്ളവരെ തല്ലിയും മോഷ്ടിച്ചും കൊണ്ട് വരുന്ന പൈസ ആണെങ്കിൽ ഇപ്പൊ അതിന്റെ പങ്ക് ഞാനും കൂടി അനുഭവിക്കുന്നിലെ. എന്റെ കുഞ്ഞി കണ്ണാ ആരുടേയും ശാപം പിടിച്ച പൈസ കൊണ്ട് ആയിരിക്കില്ലേ ഇതൊന്നും വെടിച്ചിട്ടുണ്ടാവുക. നിനക്ക് അറിയുന്നതല്ലേ  എന്നെ, ആരുടേയും കണ്ണീർ വീഴ്ത്തി കൊണ്ട് ഉണ്ടാക്കിയ പണം കൊണ്ടുള്ള ഒന്നും ഒന്നും എനിക്ക് വേണ്ട. ഇനി ഇതൊക്കെ ആ പണം കൊണ്ട് വെടിച്ചതാണെങ്കിൽ ഒക്കെ ഒക്കെ നശിച്ച് പൊക്കോട്ടെ. എന്റെ ഈ പ്രാർത്ഥന എങ്കിലും നീ കേൾക്കണേ കണ്ണാ...! ' : ഗൗരി നെഞ്ചിൽ കൈ വെച്ച് കൊണ്ട് കാര്യമായി തന്നെ പ്രാർത്ഥിച്ചു. അല്ലാതെ അവൾക്ക് മറ്റൊന്നും ചെയ്യാൻ ആവുമായിരുന്നില്ല. പണത്തിന്റെയും ആഹാരത്തിന്റെയും വില അറിയുന്നവൾക്ക് ശെരിയാണോ തെറ്റാണോ എന്ന് പോലും ഉറപ്പില്ലാത്ത അവളുടെ തന്നെ ഊഹങ്ങളുടെ പുറത്ത് അവനെ എതിർത്ത് അതൊക്കെ എടുത്ത് കളയാനോ നശിപ്പിക്കാനോ ഉള്ള ധൈര്യം ഒന്നും അവൾക്ക് ഇല്ലായിരുന്നു. പിന്നെയും ഓരോന്നായി കവറിൽ നിന്ന് പുറത്തേക്ക് എടുക്കാൻ തുടങ്ങി. എല്ലാം എടുത്ത് ഒതുക്കി വെച്ചപ്പോഴേക്കും ഉച്ച ആയി. പിന്നെ അടുക്കള വാതിലും അടച്ച് ഒരു പാത്രത്തിൽ അവൾക്ക് ആവിശ്യം ഉള്ളത് എടുത്ത് കഴിച്ചു. രാത്രിയിലേക്ക് എന്തായാലും ഭക്ഷണം ഉണ്ടാകണം എന്ന് തന്നെ അവൾ തീരുമാനിച്ചു. കഴിച്ച് കഴിഞ്ഞ് പാത്രവും കഴുകി വെച്ച് അടുക്കള മൊത്തോം ഒന്നുകൂടി നോക്കി അവൾ മുറിയിലേക്ക് നടന്നു. മുറിയിൽ ചെന്നിട്ടും അവൾക്ക് ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. വീട്ടിൽ ആയിരുന്നു എങ്കിൽ ഈ സമയം ആഹാരം കഴിച്ചിട്ട് വിശ്രമത്തിന് ടി വി യുടെ മുന്നിൽ ഇരിക്കുന്ന അമ്മമ്മയുടേയും ചെറിയമ്മയുടെയും കാല് തിരുമ്മി കൊടുക്കലായിരിക്കും തന്റെ പണി. പലപ്പോഴും ആഹാരം പോലും ഞാൻ കഴിച്ചിട്ടുണ്ടാവില്ല, അന്ന് ആയിരിക്കും ഒത്തിരി നേരം ഇരുത്തി തിരുമിപ്പിക്കുന്നത്. ഓരോന്ന് ഓർത്ത് ഇരുന്നപ്പോഴാണ് ഇന്നലെ വേടിച്ച് കൊണ്ട് വന്ന കവറുകൾ അവളുടെ കണ്ണിൽ പെട്ടത്. അവൾ മെല്ലെ കട്ടിലിൽ നിന്ന് എണീറ്റ് ആ കവറുകൾ എല്ലാം എടുത്ത് കൊണ്ട് വന്നു. അവൾ എല്ലാം കവറിൽ നിന്ന് കട്ടിലിന്റെ പുറത്ത് തട്ടി ഇട്ടു. ഒക്കെ കണ്ട് അവളുടെ കണ്ണ് ഒരു നിമിഷം വിടർന്ന് പോയി. അതിൽ മുക്കാലും കണ്ണൻ തിരഞ്ഞെടുത്തതാ, എത്രയും വേഗം ആ കടയിൽ നിന്ന് ഇറങ്ങണം എന്ന ചിന്തയിൽ അതൊന്നും ഇന്നലെ നേരെ ചൊവ്വേ നോക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല. എല്ലാം നല്ല ഭംഗി ഉണ്ടായിരുന്നു അവൾ എല്ലാം തൊട്ടും തലോടിയും നോക്കി ഇരുന്നു. അവൾക്ക് അതൊക്കെ ഒന്ന് ഇട്ട് നോക്കണം എന്ന വല്ലാത്ത ആഗ്രഹം തോന്നി. കണ്ണൻ ഇപ്പൊ വരില്ലായിരിക്കും എന്ന വിശ്വാസത്തിൽ അവൾ തുണി എല്ലാം കെട്ടി പെറുക്കി അമ്മയുടെ ഫോട്ടോ ഫ്രെയിമും കയ്യിൽ എടുത്ത് കണ്ണന്റെ മുറിയിലേക്ക് നടന്നു. അവിടെയല്ലേ കണ്ണാടി ഉള്ളു. മുറിയിൽ കയറി അവൾ മെല്ലെ വാതിൽ ചാരി മുറി മുറി മുഴുവൻ ഒന്ന് വീക്ഷിച്ചു. അന്ന് കണ്ടത് പോലെ തന്നെ ഇപ്പോഴും എല്ലാം നല്ല വൃത്തിക്ക് അടുക്കി വെച്ചിട്ടുണ്ട്, എന്തിന് കട്ടിലിലെ ഷീറ്റ് വരെ നല്ല വൃത്തിക്ക് തന്നെ കുടഞ്ഞ് വിരിച്ച് ഇട്ടിട്ടുണ്ട് കല്യാണത്തിന്റെ അന്ന് എങ്ങനെ ആയിരുന്നോ ആ മുറി ഉണ്ടായിരുന്നത് അത് പോലെ തന്നെ ഇപ്പോഴും. അവൾക്ക് ചെറിയ അത്ഭുതം തോന്നാതെ ഇരുന്നില്ല. പിന്നെ അതൊക്കെ മാറ്റി നിർത്തി കട്ടിലിൽ നിന്ന് ആദ്യം അവളുടെ കണ്ണിൽ ഉടക്കിയ ഒരു മസ്റ്റാർഡ് യെല്ലോ അനാർക്കലി ഇടാൻ ആയി ഒരുങ്ങി. പെട്ടന്നാണ് അവളുടെ കയ്യിൽ എന്തോ തടഞ്ഞത് അത് എന്താന്ന് നോക്കിയതും അവളുടെ കണ്ണ് മിഴിഞ്ഞ് വന്നു. ആ അനാർക്കലിയുടെ ബില്ല് ടാഗ് ആയിരുന്നു അത്. 2400 രൂപ വില വരുന്ന വസ്ത്രം ആണ് തന്റെ കയ്യിൽ ഇരിക്കുന്നത് എന്ന് കണ്ടതും അവൾ ആ ഉടുപ്പ് തിരിച്ചും മറിച്ചും നോക്കി. കാരണം ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും വിലയുള്ള വസ്ത്രം ഒക്കെ അവൾ കാണുന്നത് തന്നെ. ലെച്ചു പോലും ഇത്രയും വില കൂടിയ വസ്ത്രങ്ങൾ ഒന്നും ഇടുന്നത് കണ്ടിട്ടില്ല അതിന്റെ എല്ലാ കൗതുകവും അവളിൽ നിറഞ്ഞു. കഴുത്തിലും കയ്യിലും ഷാലിന്റെ സ്റ്റോൺ വർക്ക്‌ വരുന്നൊരു അനാർക്കലി സെറ്റ് ആയിരുന്നു അത്. അവൾക്ക് അത് ഇഷ്ടമായി എങ്കിലും അതിന്റെ വില കണ്ട് വല്ലായിമ നിറഞ്ഞു. അവൾ എന്തോ ഓർത്ത പോലെ മറ്റു ചുരിദാറുകളും നോക്കി എല്ലാം ഇതേ അവസ്ഥ, വില കുറച്ച് കൂടി കൂടുതൽ ആണെങ്കിലെ ഉള്ളു. അവൾ എല്ലാം കണ്ട് ഒന്ന് നെടുവീർപ്പിട്ടു അവൾ വീണ്ടും ഇട്ട് നോക്കാൻ വേണ്ടി എണീറ്റതും കതകിൽ ശക്തമായ മുട്ട് കേട്ടു.  ആദ്യം ഒന്ന് നെറ്റി ചുളിഞ്ഞെങ്കിലും തന്റെ പേര് വിളിച്ച് കതക് തട്ടുന്നവനെ അറിഞ്ഞതും അവൾ ഒന്ന് നിശ്വസിച്ചു എന്നാൽ പെട്ടന്ന് തന്നെ അതൊരു ഞെട്ടലിലേക്ക് മാറുകയും ചെയ്തു. അതിന് കാരണം അവൾ ഇപ്പോൾ നിൽക്കുന്ന ഇടവും അവിടെ അലങ്കോലം ആയി കിടക്കുന്ന അവളുടെ തുണികളും ആയിരുന്നു. എന്ത് ചെയ്യും എന്ന് ആലോചിച്ച് നിന്നപ്പോഴേക്കും അവന്റെ അടുത്ത വിളി വന്നിരുന്നു. ഇനിയും താമസിച്ചാൽ ചിലപ്പോൾ വഴക്ക് കിട്ടും എന്ന തോന്നലിൽ അവൾ അല്പം വേഗത്തിൽ തന്നെ മുന്നോട്ട് നടന്ന് കൊണ്ട് വാതിൽ തുറക്കാൻ പോയി. വീണ്ടും കതക് തട്ടാൻ വേണ്ടി കൈ ഉയർത്തിയ കണ്ണൻ കതക് തുറക്കുന്ന ശബ്ദം കേട്ടതും കൈ താഴ്ത്തി. നിമിഷനേരത്തിന് ഉള്ളിൽ തന്നെ കതക് തുറന്ന് തന്നെ തലയും കുമ്പിട്ട് മാറി നിൽക്കുന്നവളിലേക്ക് പോയതും അവൻ അറിയാതെ തന്നെ പല്ലോന്ന് കടിച്ച് പോയി. അവളെ ഒന്ന് നോക്കി കൊണ്ട് ഒന്ന് പറയാതെ അവൻ അകത്തേക്ക് കയറി മുറിയിലേക്ക് നടന്നു. അത് കണ്ടതും ഒരു പിടച്ചിലോടെ അവളും അവന് പുറകെ തന്നെ വെച്ച് പിടിച്ചു. മുറിയിലേക്ക് കയറുന്നതിനു മുന്നേ തന്റെ പിന്നാലെ വരുന്നവളെ അറിഞ്ഞു അവൻ ഒരു സംശയത്തോടെ തിരിഞ്ഞ് നോക്കി. അവന്റെ കാലിന്റെ ചലനം നോക്കി നടന്നവൾ ആ ചലനം നിന്നതും അവളും നിന്നു എങ്കിലും മുഖം ഉയർത്തി നോക്കിയില്ല. ഇപ്പുറത്ത് ഒരുവൻ അവൾ മുഖം ഉയർത്തി നോക്കാതെ അവളിൽ നോട്ടം മാറ്റാനോ മുന്നോട്ട് നടക്കാനോ തയാറായില്ല. ഏറെ നേരം കഴിഞ്ഞിട്ടും മുന്നിൽ നിൽക്കുന്നവന്റെ അനക്കം ഒന്നും കാണാതെ വന്നതും ഇനി മുറിയുടെ കോലം കണ്ട് ഞെട്ടി നിൽക്കുവാണോ എന്ന് അറിയാൻ തല ഉയർത്തി നോക്കിയവൾ തന്നെ നോക്കി നിൽക്കുന്നവനെ ആണ് കാണുന്നത്. ഇനി മുറിയുടെ കോലം കണ്ട് തന്നെ വഴക്ക് പറയാൻ നിൽക്കുവാണോ എന്ന് കരുതി അവളുടെ കൈ കഴുത്തിലൂടെ ഇട്ടിരുന്ന ഷാളിൽ തോരുത്ത് പിടിച്ചു. " എന്താ ഗൗരി നന്ദ...? എന്തെങ്കിലും പറയാൻ ഉണ്ടോ...? " : അവളുടെ പേടിയും വെപ്രാളവും കണ്ട് അവൻ അല്പം മയത്തിൽ എന്നാൽ ഗൗരവം ഒട്ടും കുറയാതെ തന്നെ ചോദിച്ചു. " അ... അത് അത് പിന്നെ ഞ.. ഞാൻ ഉ.... ഉടുപ്പ് ഒ.. ഒക്കെ " : മുറിയുടെ കോലം കണ്ട് അവൻ വിശദീകരണം ആയിരിക്കും ചോദിച്ചത് എന്ന് കരുതി മുറിയിലേക്ക് നോക്കി വിക്കി വിക്കി അവൾ എന്തോ പറയാൻ ശ്രെമിച്ചു. എന്നാൽ ഇടക് ഇടക്ക് മുറിയിലേക്ക് ഉള്ള അവളുടെ നോട്ടം കണ്ടതും നെറ്റി ഒന്ന് ചുളിച്ച് തിരിഞ്ഞ് നോക്കിയവൻ മുറിയുടെ കോലം കണ്ട് കണ്ണ് ഒന്ന് കുറുകി പോയി. താൻ വേടിച്ച് കൊടുത്ത തുണികൾ മുഴുവൻ ആ കട്ടിലിൽ അലങ്കോലം ആയി കിടപ്പുണ്ട്. ഇനി താൻ വേടിച്ച് കൊടുത്തത് ഇഷ്ടം ആകാതെ കൊണ്ട് വന്നു വെച്ചത് ആയിരിക്കോ അവൻ ചിന്തിക്കാതെ ഇരുന്നില്ല. " എന്താ അത്...? " : അവൻ ഒരു സംശയത്തോടെ ചോദിച്ചു. അല്പം മുൻപ് വരെ ഉണ്ടായിരുന്ന ഗൗരവം അവനിൽ ഇല്ലായിരുന്നു. താൻ ചിന്തിച്ചത് ആയിരിക്കല്ലേ അവൾ പറയാൻ പോകുന്നത് എന്ന് മാത്രമേ അവനിൽ അപ്പോൾ ഉണ്ടായിരുന്നുള്ളു. അത് കേട്ടപ്പോഴാണ് അവൻ ഇപ്പോഴാണ് മുറിയുടെ കോലം കാണുന്നത് എന്ന് അവൾക്ക് മനസ്സിലായത്. ഉള്ളത് പറയാൻ ആണെങ്കിൽ അവൾക്ക് ആകെ ചമ്മൽ തോന്നി. പെട്ടന്നാണ് അവളുടെ കണ്ണിൽ ഇന്നലെ കൊണ്ട് വന്ന അലമാര ഉടക്കിയത്. " അ.. അത് ഞാൻ തുണി എ...എല്ലാം അലമാരയിൽ വെക്കാൻ വന്നെയാ " : കണ്ണൻ മുഖം കൊടുക്കാതെ അവിടെ ഇരിക്കുന്ന അലമാരയ്ക്ക് ഉള്ളാലെ നന്ദിയും ക്ഷമയും പറഞ്ഞ് അവന് മറുപടി നൽകി. എന്നാൽ അത് കേട്ടതും കണ്ണൻ ഉള്ളിൽ എന്തെന്ന് പോലും അറിയാത്ത ഒരു ഭാവം നിറഞ്ഞു. രണ്ട് നിമിഷം അവളെ ഒന്ന് നോക്കി, ഇപ്പോഴും അകത്തേക്ക് തന്നെ കണ്ണും നട്ട് ഇരിക്കുവാണ് അവൾ, പിന്നെ ഒന്നും പറയാതെ അവൻ മുറിയിലേക്ക് നടന്നു. അതൊന്ന് നോക്കി പിന്നാലെ അവളും മുറിക്ക് ഉള്ളിലേക്ക് കയറി. എത്രയും പെട്ടന്ന് അതെല്ലാം വാരി പെറുക്കി കൊണ്ട് പോകണം എന്നതാണ് ഉദ്ദേശം. കണ്ണൻ മുറിയിലേക്ക് കയറി അവിടെ ഇട്ടിരുന്ന കസേരയിൽ ഇരുന്ന് കൊണ്ട് കയ്യിൽ ഇരുന്ന ബുക്കിലേക് ശ്രദ്ധ തിരിച്ചു. അതൊന്ന് നോക്കി അവൾ തുണി എല്ലാം പെറുക്കി എടുത്ത് മുറിക്ക് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി. " ഗൗരി നന്ദ " തുടരും........ #നോവൽ #തുടർകഥ #പ്രണയം #viral #trending
നോവൽ #തുടർകഥ - மறவலவlo மறவலவlo - ShareChat
33 അവർ നേരെ പോയത് ഹോട്ടലിലേക്ക് ആണ്. കട എല്ലാം തുറക്കുന്നതെ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ ആളുകൾ ഒക്കെ നന്നേ കുറവായിരുന്നു. അത് ഗൗരിക്ക് നൽകിയ ആശ്വാസം ചെറുതല്ലായിരുന്നു. ഇന്നലെ തന്നെ വന്നപ്പോൾ പലരുടെയും നോട്ടം അടക്കി പിടിച്ചുള്ള സംസാരവും ഒക്കെ കാരണം അവൾക്ക് തൊണ്ടയിൽ നിന്ന് ഭക്ഷണം ഇറങ്ങുന്ന കൂടി ഇല്ലായിരുന്നു. ഇന്നിപ്പോൾ അങ്ങനെ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ അവൾ സാവധാനം കഴിച്ച് തുടങ്ങി. അവളെ തന്നെ നിരീക്ഷിച്ച് ഇരുന്നവൻ അവന്റെ കഴിപ്പിന്റെ വേഗതയും കുറച്ചു. അപ്പോഴേക്കും ഒന്ന് രണ്ട് പേരൊക്കെ കടയിലേക്ക് വന്ന് തുടങ്ങിയിരുന്നു. രണ്ട് പേരും കഴിച്ച് കഴിഞ്ഞ് പൈസയും കൊടുത്ത് കണ്ണൻ അവളെയും കൂട്ടി അവിടെ നിന്നും ഇറങ്ങി. പുറത്ത് തന്നെ അവരെയും കാത്ത് സാബു നിൽപ്പുണ്ടായിരുന്നു. അവർ വരുന്നത് കണ്ടതും ഓട്ടോയും സ്റ്റാർട്ട്‌ ചെയ്ത് അവരെയും കൊണ്ട് അവിടെ നിന്ന് പോയി. " മോഹനേട്ടാ ആ പോയത് കണ്ണൻ അല്ലയോ...? കൂടെ ആരായിരുന്നു അതാ സതീശന്റെ മോൾ ആണോ ഗൗരി...? " : അങ്ങോട്ടേക്ക് വന്ന രാജേന്ദ്രനും വിജയനും തങ്ങൾക്ക് മുന്നിലൂടെ പോകുന്ന ഓട്ടോയെ നോക്കി കൊണ്ട് ചോദിച്ചു. "  ഓ അവർ തന്ന മെമ്പറെ, ഹാ പിന്നെ ഇന്നലെയും ഇതുപോലെ രാവിലെ ഒരുങ്ങി കെട്ടി വന്നായിരുന്നു രണ്ടും. വെപ്പും കുടിയും ഒന്നും ഇല്ലെന്ന തോന്നുന്നേ ഇവിടുന്നാ കഴിപ്പ് ഒക്കെ " : അയാൾ ചുറ്റും ഒന്ന് കണ്ണോടിച്ച് കൊണ്ട് കൊണ്ട് ഇഷ്ടക്കേടോടെ എന്നാൽ പരദൂഷണം പറയാൻ ഒരാളെ കിട്ടിയ തോരയോടെ പറഞ്ഞു. " ഓഹോ അപ്പൊ ഇന്നലെ രാവിലെ ഇറങ്ങിയതാ ഇല്ലേ, കേട്ടോ മെമ്പറെ ഇന്നലെ ഞാൻ വീട്ടിലേക്ക് സാദനം വേടിക്കാൻ വന്നപ്പോൾ രണ്ട് പേരും വീട്ടിലേക്ക് പോകുന്നത് ഞാനും കണ്ടതാ അപ്പൊ തന്നെ നേരം സന്ധ്യ കഴിട്ടുണ്ടായിരുന്നു. " : വിജയൻ ഒരു ശുഷ്‌കാന്തിയോടെ അയാൾക്ക് അറിയുന്ന കാര്യം പറഞ്ഞു. കൂടെ തന്നെ രണ്ട് പേരും കടക്ക് ഉള്ളിലേക്ക് കയറി. " മോഹനേട്ടാ രണ്ട് ചായ, എന്നാലും പൂച്ചയെ പോലെ പതുങ്ങി ഇരുന്ന പെണ്ണ് അല്ലയോ ഇന്നലെ സതീശന്റെ വീട്ടിൽ ചെന്നപ്പോഴല്ലേ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്. " : മെമ്പർ രാജേന്ദ്രൻ പറഞ്ഞത്. " എന്ത് അറിഞ്ഞുന്ന് " : മോറ്റൊരു ബെഞ്ചിൽ പത്രം വായിച്ച് കൊണ്ട് ഇരുന്ന ആള് പത്രം മടക്കി കൊണ്ട് ചോദിച്ചു. ഒപ്പം തന്നെ കാര്യം അറിയാനുള്ള വ്യഗ്രതയിൽ പെട്ടന്ന് തന്നെ ചായയും അടിച്ച് കൊണ്ട് അവർക്ക് മുന്നിൽ വന്നു. എല്ലാരും ശ്രദ്ധിക്കുന്നത് കണ്ട് വിജയൻ ഇന്നലെ സതീശന്റെ വീട്ടിൽ പോയതും അവിടുന്ന് കേട്ടറിഞ്ഞതും കുറച്ച് പൊടിപ്പും തൊങ്ങലും ചേർത്ത് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞതും എല്ലാരും താടിക്ക് കൈ കൊടുത്ത് പോയി. " സുമ പറഞ്ഞത് തന്നെയാ ശെരി ഇതൊന്നും നമ്മളുടെ നാട്ടിൽ നടക്കത്തില്ല. അവൻ വലിയ ഗുണ്ട ഒക്കെ ആയിരിക്കും എന്നും പറഞ്ഞ് ഇത് നമ്മുടെ നാടാണ് അവൻ എവിടുന്നോ വലിഞ്ഞ് കയറി വന്നവൻ അങ്ങോട്ട് തന്നെ പോകട്ടെ, നമ്മൾ എല്ലാം ഒറ്റകെട്ടായി നിന്ന മതി അവനെ ഇവിടുന്ന് തുരത്താൻ കൂടെ അവളെയും. നാടിന് മാനകേട്ട് ഉണ്ടാക്കിയിട്ട് രണ്ടും ഇവിടെ കഴിയണ്ട. നമ്മുടെ പിള്ളേരും വളർന്ന് വരുവല്ലേ  ഇതൊന്നും കണ്ട് അവർ പഠിക്കണ്ട. " : കടയിൽ ഇരുന്ന മറ്റൊരാൾ പറഞ്ഞു. " അതെ അതാ അതിന്റെ ശരി " : അയാളെ ബാക്കി ഉള്ളവരും പിന്തങ്ങി. " ഹ്മ്മ് ഈ ആഴ്ച തന്നെ ഒരു മീറ്റിംഗ് ഞാൻ വെക്കാൻ എന്നിട്ട് എന്ത് വേണം എന്ന് നമ്മൾക്ക് എല്ലാവർക്കും കൂടി തീരുമാനിക്കാം. എന്താ അത് പോരെ....? " : മെമ്പർ എല്ലാവരോടും ആയി ചോദിച്ചു. എല്ലാരും അതിനെ അനുകൂലിച്ചതും വീണ്ടും അവരുടെ ചർച്ചകൾ നീണ്ട് പോയി. ___________________________________________ അതാ നാട്ടിൽ തന്നെ ഉള്ള ഒരു സൂപ്പർ മാർക്കറ്റിലിൻ മുന്നിലാണ് സാബു ഓട്ടോ നിർത്തിയത്. വലിയ സൂപ്പർ മാർക്കറ്റ് ഒന്നും അല്ലെങ്കിലും സാദാരണക്കാർക്ക് ആവിശ്യമായി എല്ലാവിധ സാധനങ്ങളും അവിടെ കിട്ടും. " നിങ്ങൾ എല്ലാം എടുത്തിട്ട് ഇറങ്ങാനാവുമ്പോ എന്നെ വിളിച്ച മതി അപ്പോഴേക്കും ഞാൻ വരാം " : സാബു അവരെ അവിടെ ഇറക്കി കൊണ്ട് പറഞ്ഞു. അത്യാവിശം ഓട്ടം കിട്ടുന്ന സമയം ആയത് കൊണ്ട് തന്നെ കണ്ണൻ തന്നെയാണ് സാബുവിനോദ് കടയിൽ ഇറക്കി തന്നിട്ട് പൊക്കോളാൻ പറഞ്ഞത്. സാബു പോയെന്ന് കണ്ടതും ഇപ്പോഴും അവൻ പോയതും നോക്കി നിൽക്കുന്നവളുടെ കയ്യും പിടിച്ച് അവൻ കടക്ക് അകത്തേക്ക് കയറി. എന്നാൽ ഈ കാഴ്ച കണ്ട് എറിഞ്ഞ് നിൽക്കുവാണ് ലെച്ചു. കോളേജിലേക്ക് ഉള്ള ബസ്സിൽ നിൽക്കുവാണ് അവൾ. സ്കൂളും കോളേജ് ടൈം ആയത് കൊണ്ട് തന്നെ ബസ്സിൽ അത്യാവിശം തിരക്ക് ഉണ്ടായിരുന്നു. അവൾ എങ്ങനെ ഒക്കെയോ എത്തി കുത്തി നിന്ന് പുറത്തേക്ക് നോക്കി നിൽക്കുവാണ് കൂടാതെ എല്ലാരേയും നോക്കി പിറുപിറുക്കുന്നും ഉണ്ട്. കവലയിലെ സ്റ്റോപ്പിൽ നിന്ന് ഒരുപാട് ആളുകൾ കയറുന്നത് കാരണം അവിടെ കുറച്ച് സമയം ബസ്സ് ഇട്ടിരിക്കും. അങ്ങനെ പുറം കാഴ്ചകൾ ഒക്കെ നോക്കി നിൽക്കുമ്പോഴാണ് അവളുടെ കണ്ണ് സൂപ്പർ മാർക്കറ്റിന് മുന്നിൽ നിൽക്കുന്ന കണ്ണനിൽ ഉടക്കിയത്. അത് അല്ലെങ്കിലും അങ്ങനെയാ ഇവിടുള്ള മറ്റ്‌ ആൺപിള്ളേരെ പോലെ അല്ല അവനെ കാണാൻ നല്ല ഫിറ്റ്‌ ബോഡി ആണ് കൂടാതെ തലയെടുപ്പും. ഏത് ആൾകൂട്ടത്തിൽ നിന്നാലും അവനെ വ്യത്യസ്തനാക്കുന്നതും അതാണ്. എന്തും ആരുടെ മുഖത്ത് നോക്കി പറയാനും അവന് യാതൊരു മടിയും ഇല്ല. അത്യാവിശം നല്ല നിറവും ഉണ്ട് പിന്നെ കാട് പോലെ മുടിയും താടിയും ഉള്ളത് കൊണ്ട് മുഖം പൂർണമായിട്ട് കാണാൻ സാധിക്കുന്നില്ലായിരുന്നു. കണ്ണൻ ആദ്യം ഈ നാട്ടിൽ വന്നതും ലെച്ചു ഉൾപ്പടെ ഒട്ടുമിക്ക പെൺപിള്ളേരും അവനെ ആരാധനയോടെ തന്നെയാണ് നോക്കിയിരുന്നത്. എന്നാൽ അവൻ ഉണ്ടാക്കുന്ന പ്രശ്നങ്ങളും തല്ലും ഒക്കെ കണ്ടതും പതിയെ ആരാധന ഒക്കെ പേടി ആയി മാറി. അതുകൊണ്ട് മാത്രം ആണ് അവനെ പോലെ ഒരുത്തൻ ഗൗരിയെ കെട്ടിച്ച് കൊടുത്തത് എന്ന് അവൾ ഓർത്തു. കണ്ണനെ തന്നെ നോക്കി നിന്ന് ഓർത്ത് കൊണ്ട് നിന്നവൾ അവന്റെ മുന്നിൽ നിന്നും ഓട്ടോ പോയതും കൂടെ നിക്കുന്ന ഗൗരിയെ കണ്ടതും അവളുടെ മുഖം ഇരുണ്ട് പോയി. കൂടാതെ ഗൗരി ദരിച്ചിരിക്കുന്ന വേഷം കൂടി കണ്ടതും അവൾക്ക് ഉള്ളം പുകഞ്ഞ് തുടങ്ങി. ഗൗരി എപ്പോഴും താൻ ഉപയോഗിച്ച് പഴകിയത് മാത്രമേ ഇടാറുള്ളു അല്ല ഇടാൻ സമ്മതിക്കുള്ളു, കല്യാണത്തിന് പോലും തന്റെ ഔദാര്യം പോലെ ആണ് ഒരു ചുരിദാർ അവൾക്ക് എടുത്ത് കൊടുത്തത്. അതും നന്നേ വില കുറഞ്ഞത്. അതല്ല അവൾ ഇപ്പോൾ ഇട്ടിരിക്കുന്നത് എന്ന് ലെച്ചുവിന് ഒറ്റ നോട്ടത്തിൽ മനസ്സിലായി. അപ്പൊ ഇന്നലെ അതിനും കൂടി ആയിരിക്കും അവർ ടൗണിൽ പോയതെന്ന് അവൾ ഊഹിച്ചു. അതും നോക്കി നിന്നപ്പോഴാണ് കണ്ണൻ ഗൗരിയുടെ കയ്യും പിടിച്ച് പോകുന്നത് കൂടി കണ്ടത്. ലെച്ചുവിന് ആരോടൊക്കെയോ ദേഷ്യം വന്ന് തുടങ്ങി. എടുത്ത തീരുമാനം തെറ്റായി പോയോ എന്ന് പോലും അവൾ ഒരു നിമിഷം ചിന്തിക്കാതെ ഇരുന്നില്ല. " എടി അതാ പോയത് ഗൗരി ചേച്ചി അല്ലെ..? " : ലെച്ചു ഓരോന്ന് ആലോചിച്ചു നിന്നപ്പോഴാണ് അടുത്ത് സ്കൂൾ യൂണിഫോം ഇട്ട് നിൽക്കുന്ന രണ്ട് കുട്ടികൾ പറയുന്നത് അവളുടെ ചെവിയിൽ എത്തിയത്. അവൾ അങ്ങോട്ട് നോക്കാതെ അവരുടെ സംസാരം ചെവിയോർത്തു. അപ്പോഴേക്കും ബസ്സും അവിടുന്ന് എടുത്തിരുന്നു. " ഓ തന്ന കൂടെ അതാ ഗുണ്ടയും ഉണ്ടായിരുന്നു നീ അത് കണ്ടില്ലേ...? " : കൂടെ നിന്ന കൂട്ടുകാരി ഒരു താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു. " പാവം ചേച്ചി അല്ലെ, ചേച്ചിക്ക് എന്താണോ എന്തോ ഇങ്ങനെ ഒരു വിധി ദൈവം കൊടുത്തത് അത് കൊണ്ടല്ലേ അയാളെ കെട്ടേണ്ടി വന്നത് " : ആദ്യത്തെ കുട്ടി ഒരു സങ്കടത്തോടെ പറഞ്ഞു. " ഓ പിന്നെ അത്ര പാവം ഒന്നും അല്ല നീ എന്ത് അറിഞ്ഞിട്ടാ ഈ പറയുന്നേ അവർ തമ്മിൽ പ്രേമം ആയിരുന്നു അത്രേ വേറെയും കാര്യം ഉണ്ട് " : പറഞ്ഞ് വന്നത് നിർത്തി അവൾ ചുറ്റും ഒന്ന് നോക്കി കൂട്ടുകാരിയുടെ അടുത്തേക്ക് ചേർന്ന് നിന്നു. " അതില്ലേ ഗൗരി ചേച്ചി ഗർഭിണി ആണത്രേ " : അവൾ ഒരു രഹസ്യം പോലെ പറഞ്ഞു. ലെച്ചു ഇവരുടെ അടുത്ത് നിൽക്കുന്നതിനാൽ തന്നെ അവൾക്ക് ഇതൊക്കെ നന്നായി കേൾക്കാനും പറ്റുന്നുണ്ടായിരുന്നു. " ഏഹ്ഹ്.. ആണോ...? ഏയ്യ് ഗൗരി ചേച്ചി അങ്ങനെ ഒരു പെണ്ണ് അല്ലല്ലോ നമ്മൾക്ക് അറിയുന്നതല്ലേ. അല്ല നിന്നോട് ഇത് ആരാ പറഞ്ഞെ...? " : ആദ്യത്തെ കുട്ടി വിശ്വാസം വരാത്ത പോലെ ചോദിച്ചു. " എന്നോട് ആരും പറഞ്ഞതല്ല അമ്മ അച്ഛനോട് പറയുന്നത് ഞാൻ ഒളിഞ്ഞ് കേട്ടതാ. പിന്നെ ഇത് സത്യം തന്നെയാ അതുകൊണ്ട് ആണത്രേ ആരെയും ഒന്നും അറിയിക്കാതെ പെട്ടന്ന് കല്യാണം കഴിപ്പിച്ച് കൊടുത്തത് എന്ന്. " : രണ്ടാമത്തെ കുട്ടി കാര്യമായി തന്നെ പറഞ്ഞു. " ശോ ആണോ...ചേച്ചിയെ പോലെ ആകണം എന്ന് ആയിരുന്നു എനിക്ക് അതെപോലെ നൃത്തം ഒക്കെ ചെയ്യണം എന്നൊക്കെ. ഇനി ഇപ്പൊ എന്തായാലും അവരടുത്ത് നൃത്തം പഠിക്കുന്നത് തന്നെ നിർത്താൻ പോകുവാ ഞാൻ. ഇങ്ങനെ ഉള്ള അധ്യാപിക പഠിപ്പിച്ച എന്റെ ഭാവി തന്നെ പോകും. " : ആദ്യത്തെ കുട്ടിവോരു ഇഷ്ടക്കേടോടെ പറഞ്ഞു. അപ്പോഴാണ് ലെച്ചു അവർ ഒക്കെ ഗൗരിയുടെ നൃത്ത വിദ്യാർഥികൾ ആണെന്ന് മനസ്സിലാകുന്നത്. രണ്ടാം ശനിയും ഞായറാഴ്ചകളിലും ഒക്കെ ഗൗരി അമ്പലത്തിൽ തന്നെ കുട്ടികൾക്ക് നൃത്തം പഠിപ്പിച്ച് കൊടുക്കാറുണ്ട്. പൈസ കിട്ടുന്ന പണി ആയത് കൊണ്ട് തന്നെ ഞങ്ങൾ ഒന്നും പറയാറും ഇല്ല. ഈ കുട്ടികളുടെ സംസാരം ഒക്കെ കേട്ട് ലെച്ചുവിന്റെ ചുണ്ടിൽ മനോഹരമായ ഒരു ചിരി വിടർന്നു. ചെയ്യുന്നത് ഒന്നും വെറുതെ അല്ല എന്നാ തോന്നലിൽ. അതെ ചിരിയോടെ തന്നെ സ്റ്റോപ്പ്‌ എത്തിയതും അവൾ ഇറങ്ങി. ___________________________________________ ഉപ്പ് തൊട്ട് കർപ്പൂരം വരെ വാങ്ങേണ്ട അവസ്ഥ ആയിരുന്നു ഗൗരിക്ക്. ഗൗരി ഓരോന്ന് നോക്കി മുന്നിൽ നടന്നപ്പോൾ കണ്ണൻ ഒരു ട്രോളിയും ഉന്തി കൊണ്ട് അവൾക്ക് പിന്നാലെ നടന്നു. പലതും എടുത്ത് നോക്കിയിട്ട് വില കണ്ട് അത് എടുത്ത ഇടത്ത് തന്നെ തിരിച്ച് വെച്ച് ഗൗരി മുന്നോട്ട് നടക്കുമ്പോൾ അവൾ നോക്കിയത് എടുത്ത് ട്രോളിയിൽ ഇടുന്നതാണ് കണ്ണന്റെ പണി. എന്തിന് അവൾ കൗതുകത്തോടെ എടുത്ത് നോക്കുന്നത് പോലും അവൻ ട്രോളിയിൽ സ്ഥാനം നൽകി. അവൻ നിക്കുന്നിടത്തേക്ക് ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ നടക്കുന്നവൾ ഇതൊന്നും അറിയുന്നില്ല എന്നതാണ് സത്യം. അടുക്കള സാധങ്ങൾക്ക് പുറമെ ചൂലും, ക്ലോക്കും, സോപ്പും, സോപ്പ് പൊടിയും എന്നിങ്ങനെ അത്യാവിശം വേണുന്നത് ഒക്കെ അവര് എടുത്ത്. എല്ലാം എടുത്തതും അവര് ബിൽ അടിക്കാൻ ആയി ചെന്നു. കൂടെ തന്നെ സാബുവിനെ വിളിക്കാനും അവൻ മറന്നില്ല. ബില്ല് അടിക്കുന്നതിന് ഇടക്ക് എന്തോ ഓർത്ത പോലെ കണ്ണൻ വീണ്ടും ഉള്ളിലേക്ക് ചെന്നു ഇത് കണ്ടെങ്കിലും ഗൗരി കൂടെ പോകാൻ കൂട്ടാക്കിയില്ല. എന്തെങ്കിലും എടുക്കാൻ പോയതായിരിക്കും തന്റെ ആവിശ്യം ഉണ്ടായിരുന്നു എങ്കിലും ചോദ്യവും പറച്ചിലും ഒന്നും ഇല്ലാതെ കയ്യിൽ പിടിച്ച് കൊണ്ട് പോയെനെ എന്ന് അവൾ ഓർത്തു. ബില്ല് എല്ലാം അടിച്ച് കഴിഞ്ഞിട്ടും അവനെ കണ്ടില്ല അവൾ എല്ലാം കവറിൽ എടുത്ത് വെക്കാൻ സ്റ്റാഫിനെ സഹായിച്ചു. കണ്ണൻ വരുന്നെന്നു തോന്നിയത് അവൾ തല ചെരിച്ച് നോക്കിയതും ഒരു നിമിഷം അവിടെ അവനെ തന്നെ നോക്കി നിന്നു. കയ്യിൽ ഒരു ഹോസ്റ്റൽ മെത്ത ആയിട്ട് ആണ് നടന്ന് വരുന്നത്. അത് അവൾക്ക് ആണെന്ന് മനസ്സിലാക്കാൻ അവൾക്ക് അതിക സമയം വേണ്ടി വന്നില്ല. കണ്ണൻ അവളെ നോക്കിയതും അവൾ പെട്ടന്ന് തന്നെ നോട്ടം മാറ്റി കളഞ്ഞു. പിന്നെ അതും ബില്ല് അടച്ച് അവിടെ നിന്ന് ഇറങ്ങിയപ്പോൾ അവരെ കാത്ത് സാബു പുറത്ത് ഉണ്ടായിരുന്നു. ഒത്തിരി സാധനങ്ങൾ ഉണ്ടായത് കൊണ്ട് തന്നെ സാബുവും കൂടി വന്ന് എല്ലാം എടുത്ത് വെക്കാൻ സഹായിച്ചു. ഇപ്പൊ തന്നെ സമയം ഉച്ച ആവാറായത് കൊണ്ട് തന്നെ അവൾക്ക് വേണ്ട ഉച്ചക്കത്തേക്ക് ഉള്ള ഭക്ഷണം കൂടു വേടിച്ചിട്ട് ആണ് അവർ വീട്ടിലേക്ക് തിരിച്ചത്. വീട്ടിൽ എത്തി വാങ്ങിയത് എല്ലാം എടുത്ത് അകത്ത് വെച്ച് ഗൗരിയെ ഒന്ന് നോക്കി കൊണ്ട് കണ്ണൻ സാബുവിന്റെ കൂടെ ഓട്ടോയിൽ കയറി പോയി. അത് ഒന്ന് നോക്കി നിശ്വസിച്ച് വാതിലും അടച്ച് അവൾ അടുക്കളയിലേക്ക് നടന്നു. തുടരും...... ഈ പാർട്ടും ഞാൻ കഴിഞ്ഞ പാർട്ടിന്റെ കൂടെ എഴുതിയത് ആണ്. എഴുതി വന്നപ്പോൾ നല്ല ലോങ്ങ്‌ ആയത് കൊണ്ട രണ്ട് part ആയിട്ട് ഇടാം എന്ന് കരുതിയെ. ഈ part മുഴുവൻ ഞാൻ complete ആക്കിയിട്ട് ഇന്നലെ തന്നെ തരാം എന്ന് കരുതിയതാ പക്ഷെ പറ്റിയില്ല 😁😁❤️ comment ഒക്കെ ഞാൻ കണ്ടു കേട്ടോ കഴിഞ്ഞ part ചെറുതായത് ഇത് കൊണ്ട് ആണേ. #നോവൽ #തുടർകഥ #പ്രണയം #viral #trending
നോവൽ #തുടർകഥ - மறவலவlo மறவலவlo - ShareChat
Part 32 " ഹാടാ ഞങ്ങൾ ആണലോ വഴക്ക് ഉണ്ടാകുന്നത് നീ തന്നെ കേട്ടില്ലേ അവൻ ഈ പറഞ്ഞത്. അല്ല ഇവന്റെ പറച്ചിൽ കേട്ടാൽ തോനുവല്ലോ ഇതൊക്കെ ഞങ്ങളുടെ മാത്രം ആവിശ്യം ആണ് ഇവനെ ഇവിടെ ഞങ്ങൾ നിർബന്ധിച്ച് പിടിച്ച് വെച്ചേക്കുവാണ് എന്ന് " : വർധിച്ച്‌ വരുന്ന ദേഷ്യത്തോടെ മനു അതും പറഞ്ഞ് കാട്ടിലിലേക്ക് ഇരുന്നു. " എന്താടാ എന്താ ഇപ്പൊ നിന്റെ പ്രശനം...?  " : സച്ചു സൗമ്യമായി വരുണിനോട് ചോദിച്ചു. " എനിക്ക് അറിയില്ലെടാ എത്രയും പെട്ടന്ന് നാട്ടിലേക്ക് മടങ്ങാൻ തോന്നുവാ, പറ്റിയാൽ ഇന്ന് തന്നെ. അവളെ കാണണം സ്വന്തം ആകണം അതെ ഇപ്പൊ എന്റെ മനസ്സിൽ ഉള്ള്. " : വരുൺ അവിടെ ഉള്ള ചെയറിൽ ഇരുന്ന് കൊണ്ട് തലക്ക് കൈ കൊടുത്ത് കൊണ്ട് അവൻ പറഞ്ഞു. " ഓ ഇവിടെ മനുഷ്യൻ ഒന്ന് കര കയറാൻ നിൽക്കുമ്പോഴാ അവന്റെ ഒരു പെണ്ണ് പിടി. " : മനു പല്ല് കടിച്ച് കൊണ്ട് പറഞ്ഞു. " ഡാ " : അതുംകൂടി കേട്ടതും വരുണിന്റെ നിയന്ത്രണം വിട്ട് അവൻ മനുവിന്റെ ഷർട്ടിൽ കുത്തി പിടിച്ച്. ആദ്യം മനു ഒന്ന് പകച്ചെങ്കിലും മനുവും തിരിച്ച് അവന്റെ കുത്തിന് പിടിച്ചു. പതിയെ അത് ഒരു കയ്യാങ്കളിയിലേക്ക് നടന്നതും സച്ചുവും അവരുടെ തന്നെ മറ്റൊരു ഫ്രണ്ട് ആയ ഡെറിക്കും കൂടെ രണ്ട് പേരെയും പിടിച്ച് മാറ്റി. " എന്താടാ നിനക്ക് ഒക്കെ എവിടെയോ കിടക്കുന്ന ഒരു പെണ്ണിന്റെ പേരിൽ തമ്മിൽ തല്ലാൻ വന്നതാണോ നമ്മൾ " : സഹിക്കാൻ കേട്ടത് പോലെ ഡെറിക്ക് രണ്ട് പേരെയും നോക്കി അലറി. " ഞാൻ ആണോ..? ഹേയ് ഞാൻ ആണോ ഇതിനൊക്കെ കാരണം ഇവനല്ലേ വന്ന കാര്യം പോലും എന്തിനാണെന്ന് മറന്ന് ഏതോ ഒരുത്തിയെയും ഓർത്ത് ഇരിക്കുന്നത്. എന്നാ വല്ല ആത്മാർത്ഥ പ്രണയം ഒന്നും അല്ലല്ലോ അവന്റെ ആവിശ്യം കഴിഞ്ഞിട്ട് ഒഴിവാക്കാൻ അല്ലെ. " : ആദ്യം ദേഷ്യത്തോടെയും പിന്നെ വരുണിനെ ഒഎസ് പുച്ഛത്തോടെ നോക്കി കൊണ്ട് അവൻ പറഞ്ഞു. അത് കേട്ടതും വരുൺ വീണ്ടും മനുവിന് അടുത്തേക്ക് പോകാൻ നിന്നതും സച്ചു അവനെ തടഞ്ഞ് വെച്ചു. " എടാ നിങ്ങൾ വിചാരിക്കന്നത് പോലെ അല്ലെ ഇത് " : സച്ചു മനുവിനും ഡെറിക്കും നേരെ തിരിഞ്ഞു. " ഓ ഞങ്ങൾക്ക് അറിഞ്ഞുടത്തെ അല്ലല്ലോ ഇവനെ. എവിടെ ഒക്കെ പോകുന്നോ അവിടെ എല്ലാം ഇവൻ അന്തി ഉറങ്ങാൻ പെണ്ണിനെ വേണം അല്ലോ. ഇതിപ്പോ ഇത്രേം ഇമ്പോർട്ടന്റ് ആയിട്ടുള്ള പോജക്റ്റ് ആയത് കൊണ്ട് മാത്രം അല്ലെ അല്ലെങ്കിൽ ഇവിടെയും കയറി ഇറങ്ങിയേഞ്ഞേ ഓരോന്നും " : മനുവിന് പല്ല് കടിച്ച് കൊണ്ട് പറഞ്ഞു. " അങ്ങനെ ഞാൻ വിളിച്ച് കെട്ടിയിട്ട് ഉണ്ടെങ്കിൽ അതിന്റെ ഒക്കെ ഒരു  പങ്ക് നീ ഒക്കെയും കൈ പറ്റിയിട്ടുണ്ടല്ലോ. അതിനി പെണ്ണ് ആയാലും പണം ആയാലും, ഇപ്പൊ നീ ഒക്കെ നല്ല പിള്ള അല്ലെ...? " വരുൺ ഒരു പുച്ഛത്തോടെ പറഞ്ഞു. അത് എല്ലാം സത്യം ആയത് കൊണ്ട് തന്നെ ഇനി ഒന്നും പറയാൻ ഇല്ലാത്ത പോലെ മനു ഒന്ന് അടങ്ങി, എങ്കിലും അവൻ പല്ല് കടിച്ച് കൊണ്ട് വരുണിനെ നോക്കി. ഡെറിക്ക് അവിടെ ഉള്ള ചെയറിൽ ഒരു കാല് പൊക്കി വെച്ച് ഇരിന്നു. ഇതെല്ലാം നോക്കി കൊണ്ട് സച്ചു ഒന്ന് നിശ്വസിച്ചു. " എടാ ഇത് അതുപോലെ ഒന്നും അല്ലടാ ഇവൻ ഒരു കൊച്ചിനെ ഭയങ്കര ഇഷ്ടമാണ്, അന്ന് നമ്മൾ വഴി തെറ്റി ഒരു അമ്പലത്തിൽ പോയില്ലാരുന്നോ, അവിടെ വെച്ച് ഒരു കൊച്ചിന്റെ നൃത്തം കണ്ടിട്ട് നീയൊക്കെ വരുന്ന വഴി ഒക്കെ അതി പൊക്കി പറഞ്ഞോണ്ട് ഇരുന്നെയല്ലേ. ഹാ അതാണ് കക്ഷി. " : സച്ചു വരുണിനെ ഒന്ന് നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞ് നിർത്തി. എന്നാൽ അത് കേട്ടതും മനുവും ഡെറിക്കും പരസ്പരം അത്ഭുതത്തോടെ നോക്കി. പിന്നെ വരുണിനെയും. " ഡാ സത്യം ആണോടാ നിനക്ക് പ്രണയം തോനിയെന്നോ....?  " : ഡെറിക്ക് അതെ അത്ഭുതത്തോടെ വരുണിനോട് ചോദിച്ചു. അതിന് വരുൺ ഒന്ന് മന്ദാഹസിച്ചു. " എന്നിട്ട് നിങ്ങൾ എപ്പോഴാ സെറ്റ് ആയെ....? " വിട്ട് മാറാത്ത അത്ഭുതത്തോടെ മനു ചോദിച്ചു. " അങ്ങനെ സെറ്റ് ആവാൻ വേണ്ടിയിട്ട് ഇവന് ഇങ്ങനെ ഒരു ഇഷ്ടം ഉള്ളത് പോലും ആ കൊച്ചിൻ അറിയില്ല " : സച്ചു വരുണിന്റെ ഇടങ്കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു. അത് കേട്ടതും മനുവും ഡെറിക്കും സംശയത്തോടെ നോക്കി. " നമ്മൾ അന്ന് അവിടുന്ന് വന്നതിന് ശേഷം ആണ് ഇവന് അവളോട് പ്രണയം ആണെന്ന് ഇവൻ പോലും തിരിച്ച് അറിയുന്നത്. അതെല്ലാം തിരിച്ച് അറിഞ്ഞ് വന്നപ്പോഴേക്കും നമ്മൾക്ക് ഇങ്ങോട്ടേക്ക് വരാൻ സമയം ആയി. പിന്നെ ഇവിടെ വന്നിട്ട് ഞങ്ങൾ അവളെ കുറിച്ച് ചെറുതായിട്ട് ഒന്ന് അന്വേഷിച്ചായിരുന്നു, വീട്ടിൽ അച്ഛൻ, അമ്മ, ചേച്ചി, അമ്മുമ്മ. അച്ഛൻ ഓട്ടോ ഡ്രൈവർ. ഡിഗ്രിക്ക് പോകുന്നുണ്ടായിരുന്നു പിന്നെ എന്തോ കാരണം കൊണ്ട് നിർത്തി. ഇതൊക്കെയാ ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത്. ഇവനിക്ക് ഇപ്പൊ എത്രയും പെട്ടന്ന് ആ കൊച്ചിനെ ഒന്ന് കാണണം അതിനാ ഇവൻ ഈ കിടന്ന് തിരക്ക് കൂട്ടുന്നത്. " : സച്ചു ഒഎസ് നെടുവീർപ്പോടെ പറഞ്ഞ് നിർത്തി. എല്ലാം കേട്ട് കഴിഞ്ഞപ്പോ രണ്ട് പേരിലും പരിഭവം നിറഞ്ഞു. " ഇത്രയും ഒക്കെ ഉണ്ടായിട്ടും ഞങ്ങളോട് പറയാൻ തോന്നിയില്ലല്ലോ നിനക്ക് രണ്ടിനും " : ഡെറിക്ക് അതെ പരിഭവത്തോടെ പറഞ്ഞു. " ഈ പ്രൊജക്റ്റ്‌ പെട്ടന്ന് തീർത്തിട്ട് പോകുമ്പോൾ നിന്നോട് ഒക്കെ പറയാം എന്ന് കരുതി. " : സച്ചു അവന്മാരോട് രണ്ട് പേരോടും ആയി പറഞ്ഞു. " അല്ലടാ ആ കൊച്ചിൻ ഇനി വല്ല പ്രേമവും ഉണ്ടെങ്കിലോ...?  " : ഡെറിക്ക് ഒരു സംശയത്തോടെ ചോദിച്ചു. " അതൊരു നാട്ടിൻപുറം അല്ലേടാ അവിടെ ഈ പ്രേമം എന്ന് കേൾക്കുന്നതെ പിശാചിനെ കണ്ട പോലെയാ സൊ അങ്ങനെ പ്രണയം ഒന്നും ഉണ്ടാവാനുള്ള സാധ്യത ഇല്ല. ഇനി ഇപ്പൊ അങ്ങനെ ഉണ്ടായാൽ തന്നെ എന്താ പ്രേമം അല്ലെ അല്ലാതെ കെട്ട് ഒന്ന് കഴിഞ്ഞിട്ടില്ലല്ലോ ആ പ്രേമം ഒക്കെ പൊളിച്ച് അവളെ എങ്ങനെ സ്വന്തം ആകണം എന്നൊക്കെ എനിക്ക് അറിയാം. " : വരുൺ ഒരു കുടിലതയോടെ പറഞ്ഞു. അത് കേട്ടതും ബാക്കി മൂന്ന് പേരും പരസ്പരം നോക്കി. " അല്ലടാ അപ്പൊ നിന്റെ ഇപ്പോഴത്തെ കാമുകി ഇല്ലേ സ്നേഹ അവളോ...? " : മനു ഒരു സംശയത്തോടെ ചോദിച്ചു. " ഞാൻ ബാംഗ്ലൂറിലേക്ക് പോന്നപ്പോഴേ അവൾ വേറെ ആരുടെ എങ്കിലും തലയിൽ തൂങ്ങി കാണും " : വരുൺ ഒരു പുച്ഛത്തോടെ പറഞ്ഞ് കൊണ്ട് ചിരിച്ചു. ബാക്കി ഉള്ളവരും അവനോടൊപ്പം ആ ചിരിയിൽ പങ്ക് ചേർന്നു. ____________________________________________ രാവിലെ ആദ്യം എണീറ്റത് ഗൗരി ആണ്. തലേന്ന് ഒത്തിരി കരഞ്ഞത് കൊണ്ട് തന്നെ അവളുടെ കണ്ണൊക്കെ ചീർത്ത് ഇരിപ്പുണ്ട്. രാവിലത്തെ പ്രാഥമിക കാര്യങ്ങൾ ഒക്കെ കഴിഞ്ഞ് കുളിച്ച് വന്നപ്പോഴേക്കും അവൾക്ക് ചെറിയൊരു ആശ്വാസം തോന്നി. പിന്നെ തലേന്ന് ബക്കറ്റിൽ വെച്ചിരുന്ന തുണിയും കഴുകി ഇട്ട് അകത്ത് കയറി. അപ്പോഴും കണ്ണൻ എണീറ്റിട്ടുണ്ടായിരുന്നില്ല. അവൾ പൈപ്പിൽ നിന്ന് അല്പം വെള്ളം എവിടത്ത് തിളപ്പിച്ച് കുടിച്ചു വറ്റി ഇരുന്ന തൊണ്ട നനച്ചു. അപ്പോഴേക്കും നേരം വെളുത്തതിട്ടുണ്ടായിരുന്നു. അവൾ മുൻവശത്തെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. അന്ന് കണ്ടത് പോലെ അല്ല ഇപ്പൊ നല്ല വെട്ടവും വെളിച്ചവും വന്നിട്ടുണ്ട് വീടിന്. അത് കണ്ടതും അവളുടെ മുഖം ഒന്ന് തെളിഞ്ഞു. അല്ലെങ്കിലും ഒരു വീട് മൊത്തം നല്ല അടുക്കും ചിട്ടയോടെയും നോക്കിയവൾക്ക് അതുപോലെ ഒരു ചുറ്റുപാടിയിലും അന്തരീക്ഷത്തിലും ജീവിക്കുന്നത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യം തന്നെ ആയിരുന്നു. ഓരോന്ന് ആലോചിച്ച് വീടിന്റെ തിണ്ണ പടിയിൽ ഇരുന്നു അവൾ. കണ്ണൻ ഇറങ്ങി വരുമ്പോൾ കാണുന്നത് പുറം കാഴ്ചകളിൽ കണ്ണും നട്ട് ഇരിക്കുന്നവളെ ആണ്. അവൻ കയ്യും കെട്ടി ഭിത്തിയിൽ ചാരി നിന്ന് അവളെ തന്നെ വീക്ഷിച്ചു. താൻ ഇന്നലെ വേടിച്ച് കൊടുത്തതിൽ നിന്ന് ഒരെണ്ണം ആണ് പെണ്ണ് ഇട്ടിരിക്കുന്നത് തലയിൽ തോർത്ത് കൊണ്ട് ചുറ്റിയിട്ടുണ്ട്. ഇതെല്ലാം കണ്ണിൽ ഒപ്പിയെടുത്തവന്റെ മുഖഭാവം എന്താണെന്ന് അറിയില്ല. ഏറെ നേരം പിന്നെയും മുന്നോട്ട് പോയി. തന്നെ വീക്ഷിച്ച് നിൽക്കുന്നവനെ അവളോ, ചുറ്റും ഉള്ള ലോകത്ത് നടക്കുന്നത് ഒന്നും അറിയാതെ അവളെ നോക്കി നിൽക്കുന്നവനോ അതൊന്നും അറിയുന്നില്ല. ഇളം വെയിൽ വന്ന് തുടങ്ങിയപ്പോഴാണ് ഗൗരി പിന്നെ അവിടെ നിന്ന് എണീറ്റത്. ചുറ്റും ഒന്നും കൂടി കണ്ണോടിച്ച് അകത്തേക്ക് തിരിഞ്ഞതും കയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്നവനെ കണ്ടതും അവൾ ഒന്ന് ഞെട്ടി. അവൻ എപ്പോ വന്നു എന്നൊരു ചോദ്യം അവളുടെ ഉള്ളിൽ അലയടിച്ചെങ്കിലും അതൊന്നും ചോദിക്കാൻ ഉള്ള ധൈര്യം അവൾക്ക് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അവന്റെ നോട്ടം കണ്ടതും അവൾ ഒന്ന് പരുങ്ങി. അവളുടെ നിൽപ്പ് ഒക്കെ കണ്ടതും അവൻ പുറത്തേക്ക് ഇറങ്ങി. അവൾ ഒരു ആശ്വാസത്തോടെ മുറിയിലേക്കും പോയി. മുറിയിലേക്ക് കയറിയ പാടെ അവൾ അമ്മയോട് സംസാരിക്കാൻ തുടങ്ങി ഇന്നലെ രാവിലെ മുതൽ നടന്ന കാര്യങ്ങൾ ഒക്കെ അണുവിട തെറ്റാതെ പറഞ്ഞ് കേൾപ്പിക്കുന്ന തിരക്കിലാണ് അവൾ. " ദാ ഇത് എങ്ങനെ ഉണ്ടമ്മ...? കൊള്ളാവോ...? എനിക്ക് ചേരുന്നുണ്ടോ....? നല്ല ഭംഗി ഉണ്ടല്ലേ. എനിക്ക് ഇഷ്ടായി. " : കണ്ണൻ അവളുടെ മുറിയിലേക്ക് വരുമ്പോൾ കേൾക്കുന്നത് ഇതാണ്. സ്വയം ചോദ്യവും ഉത്തരവും നൽകുന്നവളെ. അവൻ ഡോറിന്റെ അടുത്ത് എത്തിയതും കണ്ടു ഇട്ടിരിക്കുന്ന ചുരിദാറിന്റെ രണ്ട് അറ്റം പിടിച്ച് നിവർത്തുന്ന പോലെ കാണിച്ചിട്ടാണ് പെണ്ണ് ഈ ചോദിക്കുന്നതെല്ലാം. അമ്മയുടെ ഫോട്ടോ ഫ്രെയിം ജനൽ പടിയിൽ വെച്ചിട്ടുണ്ട്. കണ്ണൻ ഒരു നിമിഷം ആ ഫോട്ടോയിൽ കാണുന്ന ചിരിച്ച മുഖത്തേക്ക് നോക്കി. പിന്നെ തല കുടഞ്ഞ് ഇപ്പോഴും എന്തൊക്കെയോ പറഞ്ഞ് കൊണ്ട് ഇരിക്കുന്നവളിലേക്ക് തിരിഞ്ഞു. " ഗൗരി നന്ദ " : സൗമ്യമായി അവൻ വിളിച്ചു. എന്നാൽ അവന്റെ വിളി കേട്ടതും അത്രയും നേരം എന്തെല്ലാമോ പറഞ്ഞ് നിന്നവളുടെ നാവ് വിറങ്ങലിച്ച് പോയി. ചുരിദാറിൽ എങ്ങനെ ആണോ പിടിച്ച് നിന്നെ അതെ പടി അവൾ അവനിക്ക് നേരെ തിരിഞ്ഞു. അവളുടെ നിൽപ്പും മുഖത്തെ ഭാവവും കണ്ട് ഒരു നിമിഷം അവന്റെ ഹൃദയമിടിപ്പ് ഒന്ന് കൂടി പോയി. പെട്ടന്ന് തന്നെ തലയൊന്ന് കുടഞ്ഞ് ആവളിലേക്ക് തന്നെ നോട്ടം തെറ്റിച്ചു. ഇപ്പോഴും അതെ നിൽപ്പ് തന്നെയാണ് അവൾ നില്കുന്നത്. " റെഡി ആയി നിൽക്ക് സാബു കുറച്ച് കഴിയുമ്പോൾ വരും. " : അതും പറഞ്ഞ് ഒരിക്കൽ കൂടി അവളെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് അവൻ അവന്റെ മുറിയിൽ കയറി കതകടച്ചു. അവന്റെ പറച്ചിലും പോക്കും കണ്ട് അവളുടെ നെറ്റി ഒന്ന് ചുളിഞ്ഞെങ്കിലും അവൾ അത് കാര്യമാക്കിയില്ല. പിന്നെയാണ് അവൾ നിൽക്കുന്ന രീതി അവൾ ശ്രദ്ധിച്ചത്. ചുരിദാർ ടോപ്പും വിരിച്ച് പിടിച്ചാണ് അവന്റെ മുന്നിലും നിന്നത് എന്ന് ഓർമ വന്നതും അവൾക്ക് ചമ്മൽ തോന്നി. അത്യാവിശം നല്ലൊരു ചുരിദാർ ആണ് ഇട്ടിരിക്കുന്നത് കൊണ്ട് തന്നെ അവൾ വേഷം ഒന്നും മാറാൻ പോയില്ല. ഇന്നലെ വേടിച്ചതിൽ നിന്ന് ചീപ്പ്‌ എടുത്ത് മുടിയും ചീപ്പി അതിൽ നിന്ന് ഒരു പൊട്ടും എടുത്ത് കുത്തി. കണ്ണാടി ഇല്ലാത്തതിനാൽ അവൾക്ക് സ്വയം വിലയിരുത്താൻ കഴിഞ്ഞില്ല. അലമാര അവന്റെ മുറിയിൽ ആണല്ലോ വെച്ചത് വേറെ കണ്ണാടി ഒന്നും അവിടെ ഇല്ലാതാനും. കുറച്ച് കഴിഞ്ഞതും സാബുവും എത്തി വീട് പൂട്ടി അവർ രണ്ട് പേരും ഓട്ടോയിലേക്ക് കയറി. തുടരും...... .. #നോവൽ #തുടർകഥ #പ്രണയം #viral #trending
നോവൽ #തുടർകഥ - மறவலவlo மறவலவlo - ShareChat