ShareChat
click to see wallet page
search
Part 46 " ഹ്മ്മ് ആ കുട്ടിയുടെ പേര് എന്താ...? " : സാബുവിലേക്ക് നോട്ടം തെറ്റിച്ച് കൊണ്ട് കണ്ണൻ തിരക്കി. " നന്ദന " ആ പേര് കേട്ടതും കണ്ണൻ ഒരു നിമിഷം നിന്നിടത്ത് തന്നെ നിന്ന് പോയി. " ഹാ അല്ല ആരിത് സാബുവോ എന്താടോ ഈ വഴിയൊക്കെ...? സുഖമാണോ നിനക്ക്..? എങ്ങനെ പോകുന്നു ഓട്ടം ഒക്കെ..?  " : കണക്കുകൾ നോക്കുന്നതിന് ഇടയിൽ മുന്നിൽ ആരോ നിൽക്കുന്നതറിഞ്ഞ് തല ഉയർത്തി നോക്കിയ മുരളീധരൻ മുന്നിൽ നിൽക്കുന്ന സാബുവിനെ കണ്ടതും വിശേഷം തിരക്കി. " ഓ സുഖം മുതലാളി. പിന്നെ ഓട്ടം ഒക്കെ തരക്കേടില്ലാതെ പോകുന്നു. പട്ടിണി കൂടാതെ ജീവിക്കാൻ കഴിയുന്നുണ്ടല്ലോ അത് തന്നെ ധരാളം " : സാബു ഒരു പുഞ്ചിരിയോടെ പറഞ്ഞു. " അതെന്ത് വാർത്തമാനവാടാ, നിന്റെ അനിയൻ ചെറുക്കനെ നമ്മൾക്ക് പഠിപ്പിച്ച് നല്ല ഒരു നിലയിൽ എത്തിക്കണ്ടേ, ഇന്നലെ അഭി വിളിച്ചപ്പോൾ കൂടി സമീറിന്റെ കാര്യം ഞാൻ പറഞ്ഞതെ ഉള്ളു, അവനും പറഞ്ഞത് സമീറിന്റെ പഠിത്തം വെച്ച് അവൻ പഠിക്കുന്ന കോളേജിൽ ഒക്കെ സുഗമായിട്ട് സീറ്റ്‌ കിട്ടും എന്ന, പിന്നെ അതൊന്നും ശെരിയായില്ലേൽ ഞാൻ ഇല്ലെടാ ഇവിടെ നമ്മൾക്ക് ശെരിയാക്കാന്നെ. " : മുരളീധരൻ ഇരുന്നിടത്ത് നിന്ന് എണീറ്റ് കൊണ്ട് സാബുവിന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു. അതിന് നന്ദിയോടെ ഉള്ളൊരു പുഞ്ചിരി ആയിരുന്നു സാബുവിന്റെ മറുപടി ഈ നേരമത്രയും മുന്നിൽ നിൽക്കുന്ന വ്യക്തിയെ നിരീക്ഷിക്കുന്ന തിരക്കിലായിരുന്നു കണ്ണൻ. ചുമന്ന കാസവിന്റെ ഷർട്ട്‌ ആണ് അദ്ദേഹത്തിന്റെ വേഷം ഒപ്പം സ്വർണ കര വരുന്ന വെള്ള മുണ്ടും പിന്നെ അലങ്കാരത്തിനെന്ന വണ്ണം സ്വർണക്കര വരുന്നൊരു മേൽ മുണ്ടും. നന്നേ വെളുത്ത മുഖം അതിന് കണ്ണ് വെക്കാതെ ഇരിക്കാൻ വണ്ണം ഒരു കറുത്ത കുറിയും, മീശയും താടിയും ഒക്കെ വെട്ടി ഒതുക്കി വെച്ചിട്ടുണ്ട്. ആകെ മൊത്തം കണ്ടാൽ ഒരു പ്രമാണി ലുക്ക്‌ ഉണ്ട്. കണ്ണൻ വിലയിരുത്തി. " അല്ല ഇതാരാ പുതിയ കക്ഷി....? നിന്റെ കൂടെ വന്നതാണോ...? " : മുരളീധരന്റെ ശ്രദ്ധ കണ്ണാനിലേക്ക് തിരിഞ്ഞതും ഒരു സംശയത്തോടെ അയാൾ ചോദിച്ചു. ആ ചോദ്യം ആണ് കണ്ണന്റെ നിരീക്ഷണത്തിന് തടയിട്ടത്. " ഹാ മുതലാളി ഇവന്റെ ഒരു ആവിശ്യത്തിന ഞങ്ങൾ ഇപ്പോൾ ഇങ്ങോട്ട് വന്നത്. മുതലാളിക്ക് കഴിയുന്നതാണെങ്കിൽ ഒന്ന് അവനെ സഹായിക്കണം. " : സാബു കണ്ണനെ നോക്കി കൊണ്ട് പറഞ്ഞു. " അതെന്തൊരു വർത്തമാനവ എന്റെ സാബുവേ എന്നെ കൊണ്ട് കഴിയുന്നതാണെങ്കിൽ ഞാൻ സഹായിക്കാതെ ഇരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ. നിങ്ങൾ എന്തായാലും വന്ന കാലിൽ തന്നെ നിൽക്കാതെ ഇരിക്ക്, എന്നിട്ട് നമ്മൾക്ക് കാര്യത്തിലേക്ക് കടക്കാം. രാമ ഇവിടേക്ക് മൂന്ന് സർബത്ത് കൊണ്ട് വാ " : ആദ്യം മുന്നിൽ നിക്കുന്നവരോടും പിന്നീട് അവിടെ പണിക്ക് നിൽക്കുന്ന എന്ന് തോന്നിക്കുന്ന ഒരാളോടും പറഞ്ഞ് കൊണ്ട് കസേരയിലേക്ക് ഇരുന്നു. " അയ്യോ മൊതലാളി ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല, മുതലാളിക്ക് കഴിയും പോലെ സഹായിക്കണം എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ. " : സാബു ഒരു പരിഭ്രമത്തോടെ പറഞ്ഞു. " എന്റെ സാബു ഞാൻ വെറുതെ പറഞ്ഞേയ നിങ്ങൾ ഇരിക്ക് " : മുന്നിലുള്ള കസേര ചൂണ്ടി കാണിച്ച് കൊണ്ട് മുരളീധരൻ പറഞ്ഞു. അതിനൊരു ചിരി സമയമായി നൽകി സാബു കണ്ണനോടും ഇരിക്കാൻ എന്ന പോലെ കാട്ടി കസേരയിലേക്ക് ഇരുന്നു. " അല്ല ഇതാരാ, ഇവൻ ഇവിടെ ഉള്ളതല്ലേ....? മുൻപ് ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ...? " : രണ്ടു പേരും ഇരുന്നതും മുരളീധരൻ കണ്ണനെ നോക്കി ചോദിച്ചു. " ഇവൻ അങ്ങ് പുറത്തൂന്ന് വന്നതാ, നമ്മളുടെ നാട്ടിൽ എത്തീട്ട് ഇപ്പൊ രണ്ട് മാസം ആകുന്നു. ഇതുവരെ തല്ലും വഴക്കും ഒക്കെ ആയിട്ട് നടക്കുവായിരുന്നു ഇവൻ. ഇപ്പൊ ആണെങ്കിൽ ഒരു പെണ്ണും കെട്ടി ഇനിയും ഇങ്ങനെ തന്നെ തുടർന്നാൽ ശെരിയാകില്ലലോ അതാ പിന്നെ വേറെ എന്തെങ്കിലും ജോലിക്ക് നോക്കാൻ ഇവൻ തീരുമാനിച്ചേ. " : സാബു ഉള്ള കാര്യം അതെപടി പറഞ്ഞു. " ഏഹ്ഹ് അപ്പൊ ഒളിച്ചോട്ടം വല്ലതും ആണോ. " : മുരളീധരൻ കണ്ണനെ ഒന്ന് ചൂഴ്ന്ന് നോക്കി കൊണ്ട് ചോദിച്ചു. " ഏയ്യ് അതൊന്നും അല്ല മുതലാളി പെണ്ണ് കൊച്ച് ഇവിടുത്തെ ആളാ, പറഞ്ഞ മുതലാളിക്ക് അറിയും ഓട്ടോ ഓടിക്കുന്ന സതീശൻ ഇല്ലേ അയാളുടെ മകളാണ്... മറ്റേ നൃത്തം ഒക്കെ ചെയ്യുന്ന " : സാബു തിരുത്തി പറഞ്ഞ് കൊടുത്തു. " ആര് നമ്മുടെ ഗൗരിയോ, ആഹാ നീ ആള് കൊള്ളാലോ വന്നിട്ട് രണ്ട് മാസം ആയപ്പോഴേക്കും ഇവിടുത്തെ പെണ്ണിനെ തന്നെ കൊതിയെടുത്തല്ലോ. " : മുരളീധരൻ കണ്ണനെ നോക്കി ഒരു കളിയാക്കലോടെ പറഞ്ഞു. " അയ്യോ ഇത് മുതലാളി വിചാരിക്കുന്ന പോലെ ഒന്നും അല്ല. " : അതും പറഞ്ഞ് സാബു കണ്ണന്റെയും ഗൗരിയുടെയും കല്യാണം നടക്കാൻ ഉണ്ടായ സാഹചര്യം ഒക്കെ പറഞ്ഞു കൊടുത്തു. " അപ്പൊ അങ്ങനെ ഒക്കെയാണ് കാര്യങ്ങൾ " : എല്ലാം കേട്ട് കഴിഞ്ഞ് മുരളീധരൻ അതും പറഞ്ഞ് ചാഞ്ഞിരുന്നു " അല്ല അപ്പൊ തന്റെ സ്ഥലം എവിടെയാ...? വീടൊക്കെ " : അയാൾ ഒരു സംശയത്തോടെ കണ്ണന് നേരെ തിരിഞ്ഞു. " അങ്ങനെ പ്രതേകിച്ച് നാടോ സ്ഥലവോ വീടോ ഒന്നും എനിക്ക് ഇല്ല മൊതലാളി. വകയിൽ ഏതൊക്കെയോ ബന്ധുക്കൾ ഉണ്ടായിരുന്നു അത്രേ അതൊക്കെ ആരാണെന്ന് ചോദിച്ച ഇന്നും എനിക്ക് അറിയില്ല, അങ്ങനെയാണ് അനാഥാലയത്തിൽ എത്തിപ്പെടാതെ ഇങ്ങനെ വളർന്ന് നിൽക്കുന്നത്. പക്ഷെ അവർക്കും ഒരു ബാധ്യത ആണെന്ന് വൈകാതെ മനസ്സിലായി. അവർ തന്നെയാ എന്നെ പലതിലേക്കും തള്ളി വിട്ടത്, അവർക്ക് പണം മാത്രം മതിയായിരുന്നു അല്ലാതെ ഞാൻ നന്നായാലും ഇല്ലെങ്കിലും അവർക്കെന്താ....? അവരുടെ ആരും അല്ലല്ലോ ഞാൻ. എനിക്ക് ആദ്യമായി പുകയും, കള്ളും  കഞ്ചാവും ഒക്കെ തന്ന് ശീലിപ്പിച്ചതും അയാൾ തന്നെയാ. പിന്നെ ആ തള്ള ഉള്ളത് ഞാൻ ആരെ കൊന്നിട്ടായാലും സാരമില്ല അവർക്ക് പണം കിട്ടിയ മതി. അവർക്ക് ഒക്കെ വേണ്ടി എത്ര തവണ ജയിലിൽ പോയിട്ടുണ്ടെന്നോ, അടി കുത്ത് എന്നൊക്കെ പറഞ്ഞ് പക്ഷെ അതിന്റെ ഒരു നന്ദിയോ സ്നേഹവോ അവർ എന്നോട് കാണിച്ചിട്ടില്ല എന്തിന് ഒരു മനുഷ്യപറ്റ് പോലും ഇല്ല. ഇത്രയും ഒക്കെ ചെയ്താലും എന്തിന് ചിലവിന് കൊടുത്താൽ പോലും എന്തിനും കണക്ക് കേൾക്കണം കഴിക്കുന്നതിനും കുടിക്കുന്നതിനും ഒക്കെ. ജീവിതമേ മടുത്തിട്ട് തന്നെയാ അവിടുന്ന് ഇറങ്ങിയേ. അവിടുന്ന് ഇറങ്ങുമ്പോൾ ഇനി ഇതിലൊന്നും പെടാതെ മാന്യമായ ജോലി ചെയ്ത് ജീവിക്കണം എന്ന് തന്നെ ആയിരുന്നു എനിക്കും. പക്ഷെ ഒരിക്കൽ ഒരു പേര് വീണു കഴിഞ്ഞാൾ പിന്നെ നമ്മൾ എത്രയൊക്കെ നന്നാവാൻ നോക്കിയാലും ആരും സമ്മതിക്കില്ല. അത് തന്നെ ആയിരുന്നു എന്റെയും അവസ്ഥ ഗുണ്ട എന്നൊരു പേരുള്ളത് കൊണ്ട് ആരും മറ്റൊരു ജോലി തരാൻ ഒരുക്കം അല്ലായിരുന്നു. ദിവസങ്ങളോളം പൈപ്പ് വെള്ളം കുടിച്ച് മാറ്റേണ്ട ഗതി വന്നിട്ടുണ്ട്, ചില ദിവസങ്ങളിൽ അതുപോലും കിട്ടാറില്ല. ആദ്യം അവരുടെ ആവിശ്യങ്ങൾക്ക് ആണ് ഈ പണിക്ക് പോയിരുന്നതെങ്കിൽ അന്ന് മുതൽ വിശപ്പ് അകറ്റാൻ ആയിട്ടായിരുന്നു എനിക്ക് പലപ്പോഴും ജയിലിൽ കിടക്കേണ്ടി വന്നിട്ടുള്ളത്. ചുറ്റുമുള്ള ആളുകളുടെ പരിഹാസവും ഭയവും ഒക്കെ കണ്ട് ആദ്യമായി സ്വയം പരിഹാസം തോന്നിയ നിമിഷങ്ങൾ. സത്യം പറഞ്ഞാൽ വെറുത്തതാ ഞാൻ ഈ ജീവിതം പിന്നെ എന്തോ സ്വയം ജീവൻ എടുക്കാൻ കഴിയാത്തത് കൊണ്ട് അതിന് മുതിർന്നില്ല. പക്ഷെ ഇപ്പോൾ ആലോചിക്കുമ്പോൾ അന്ന് അങ്ങനെ ചെയ്യാൻ തോന്നാഞ്ഞത് നന്നായെ എന്നെ ഞാൻ കരുതുന്നുളൂ. അവിടെ നിന്ന് എങ്ങനെ എങ്കിലും ഓടി രക്ഷപ്പെട്ടു വന്നതാണ് ഞാൻ ഇവിടേക്ക്. വന്ന് പെട്ടത് ഏത് നാട് ആണെന്നോ എങ്ങനെ ജീവിക്കണമെന്നോ ഒന്നും അറിയുന്നുണ്ടായിരുന്നില്ല എനിക്ക്. എങ്ങനെ എല്ലാവരോടും പെരുമാറണം എന്നോ, ആളുകളെ മനസ്സിലാക്കി നിൽക്കാനോ ഒന്നും അറിയില്ല, അല്ലെങ്കിലും അതൊക്കെ പറഞ്ഞ് തരാനും മാത്രം സ്വന്തോ ബന്ധോ ഒന്നും ഉണ്ടായിരുന്നില്ലല്ലോ. അതുകൊണ്ട് തന്നെ ഇവിടെയും അറിയുന്ന പണി തന്നെ ചെയ്യേണ്ടി വന്നു. പക്ഷെ അത് ഒരിക്കലും വേണം എന്ന് വെച്ച് കൊണ്ട് ആയിരുന്നില്ല നിവർത്തികേട് കൊണ്ടായിരുന്നു എന്ന് മാത്രം. എങ്കിലും ഒരു കാരണവും ഇല്ലാതെ ഞാൻ ആരെയും ദേഹോ ഉപദ്രവം ചെയ്തിട്ടില്ല. അങ്ങനെ ഈ നാട്ടിൽ ആരെയെങ്കിലും ഞാൻ കൈ വെച്ചിട്ടുണ്ടെങ്കിൽ അത് അവർ ചോദിച്ച് വെടിച്ചത് തന്നെയാ. അങ്ങനെ ഇവിടുള്ളവരും ഈ കുറഞ്ഞ രണ്ട് മാസം കൊണ്ട് എനിക്ക് ഗുണ്ട എന്ന പേരും ചാർത്തി തന്നു. പക്ഷെ ഇന്നലെവരെ വരെ എങ്ങനെ അരുന്നോ അതുപോലെ അല്ല എനിക്ക് ഇപ്പോൾ എന്നെ കാത്ത് ഒരു പെണ്ണ് ഉണ്ട് വീട്ടിൽ. അവളെ എനിക്ക് നോക്കണം. സമൂഹത്തിന് അവളെയും കൂടി എന്റെ പ്രവർത്തി മൂലം വലിച്ച് കീറാൻ ഇട്ട് കൊടുക്കാൻ ഞാൻ തയ്യാറല്ല. അതിനിനി എന്ത് ജോലി ചെയ്യാനും ഞാൻ തയ്യാറാണ്. അതിനിനി എല്ല് വെള്ളം ആകേണ്ടി വന്നാൽ അതിനും ഞാൻ തയ്യാറാണ്. " : ഉള്ളിൽ കുമിഞ്ഞ് കൂടിയ വിഷമം മുന്നിലിരിക്കുന്നവരെ അറിയിക്കാതെ ഇരിക്കാൻ പരമാവതി ശ്രെമിച്ച് കൊണ്ട് അവന്റെ കടുപോമേറിയ സ്വരത്തിൽ ഗൗരവത്തോടെ തന്നെ പറയാൻ ശ്രെമിച്ചു. എങ്കിലും അവസാനം പറഞ്ഞതിന് അത്രെയേറെ ഉറപ്പ് ഉണ്ടായിരുന്നു. അത് അവർക്കും മനസ്സിലായി. അവൻ എത്ര ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും അവന്റെ ഉള്ളിലെ വേദനയുടെ രുചി മുന്നിലിരുന്നവരും അറിഞ്ഞു. അവനോട് എന്ത് പറയണം എന്ന് അറിയാതെ അവർ രണ്ടും പരസ്പരം നോക്കി. സാബുവിന് ഏകദേശം ഒക്കെ നേരത്തെ അറിയാമെങ്കിലും വീണ്ടും ഓരോന്ന് അവന്റെ വായിൽ നിന്ന് തന്നെ കേട്ടപ്പോൾ കണ്ണനെ ഓർത്ത് അവനുള്ളം അലിവ് നിറഞ്ഞു. " ഇതൊക്കെ ഞാൻ ഇപ്പൊ എന്തിനാ മുതലാളിയോട് പറയുന്നേ എന്ന് ചിന്തിക്കുന്നുണ്ടാവും, ഇന്ന് എന്നെ മുതലാളി സഹായിച്ചെന്ന് തന്നെ ഇരിക്കട്ടെ നാളെ ആരെങ്കിലും വന്ന് എന്നെ കുറിച്ച് പറയുമ്പോൾ അവിടുന്ന് ഒരിക്കലും തോന്നരുത് സാബു പറഞ്ഞത് കൊണ്ട് മുന്നും പിന്നും നോക്കാതെ ഇതുപോലെ ഒരുത്തനെ സഹായിച്ചല്ലോ എന്ന്, എന്ന് കരുതി സാബു മുതലാളിയെ ചതിക്കും പറ്റിക്കും എന്നൊന്നും അല്ല, പക്ഷെ അവൻ കുറച്ചൊക്കെ എന്റെ നന്മക്ക് വേണ്ടി പറഞ്ഞില്ല എന്നും വരാം അതാ എല്ലാം ഞാൻ തന്നെ പറഞ്ഞത്. മുതലാളിക്ക് ഒരു ഉറപ്പ് ഞാൻ തരാം നല്ല ഒരു ജോലി എനിക്ക് തന്ന ഒരിക്കലും അറിഞ്ഞ് കൊണ്ട് വീണ്ടും ആ കുത്തഴിഞ്ഞ ജീവിതത്തിലേക്ക് ഞാൻ പോകില്ല, കാരണം എനിക്കും ജീവിക്കണം. അതിനിനി എന്ത് മുതലാളി എന്ത് ജോലി ചെയ്യാൻ പറഞ്ഞാലും ഞാൻ തയ്യാറാണ്... എന്ത് ജോലിയും!!! " തുടരും......... #നോവൽ #തുടർകഥ #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #പ്രണയം #viral #trending
നോവൽ #തുടർകഥ - GOURIHARSHAM GOURIHARSHAM - ShareChat