Part 17
എന്നാൽ ഇതേ സമയം അങ്ങ് ബാംഗ്ലൂർ സിറ്റിയിൽ.
കയ്യിൽ ഇരുന്ന ഫോണിൽ നൃത്ത വേഷം അണിഞ്ഞ് നിൽക്കുന്ന ഗൗരിയുടെ ഫോട്ടോ കണ്ടവന്റെ ഉള്ളം പ്രണയം കൊണ്ട് വിങ്ങി.
_____________________________________________
" ഡാ വരുണേ നീ ഇവിടെ എന്ത് ചെയ്യുവാ അവന്മാർ ഒക്കെ കഴിക്കാൻ ഇരുന്നു. " : അങ്ങോട്ടേക്ക് വന്ന അവന്റെ ഒരു സുഹൃത്ത് അവനെ വിളിച്ചു.
" ആ....സച്ചു...ഞാൻ...വെറുതെ കാറ്റൊക്കെ...കൊണ്ട് " : അവനെ കണ്ടതും പെട്ടന്ന് ഫോൺ ഓഫ് ചെയ്ത് വിക്കി വിക്കി പറഞ്ഞു.
" അയ്യോ മോൻ അതികം വിക്കല്ലേ. ഞാൻ വരുമ്പോൾ മോൻ ഇവിടെ ആ കൊച്ചിന്റെ ഫോട്ടോയും നോക്കി കിനാവ് കാണുന്നത് ഞാൻ കണ്ടായിരുന്നു. " : സച്ചു ഒരു ആക്കിയ ചിരിയോടെ പറഞ്ഞു.
അത് കേട്ടതും വരുൺ ഒന്ന് തല ചൊറിഞ്ഞു.
" എന്താണ് മോനെ അവൾ നിന്റെ ഹൃദയത്തിൽ നന്നായി കൂട് കൂട്ടിയ ലക്ഷണം ഉണ്ടല്ലോ. " സച്ചു വരുണിന്റെ തോളിൽ തട്ടി കൊണ്ട് ചോദിച്ചു.
അത് കേട്ടതും വരുണിന്റെ അധരം നന്നായി ഒന്ന് വിടർന്നു.
" ഞാൻ ഇതുവരെ കണ്ട് മുട്ടിയ പെൺപിള്ളേരെ പോലെ അല്ല. ഇവൾക്ക് എന്തോ പ്രേത്യേകത ഉള്ള പോലെ. കണ്ണടക്കുമ്പോൾ അവളുടെ മുഖം ആണ് ഉള്ളിൽ നിറയുന്നത്.
ഈ പ്രൊജക്റ്റ് വന്ന് പെട്ട് പോയത് കൊണ്ട. ഇല്ലെങ്കിൽ കൊത്തി എടുത്തേഞ്ഞേ അവളെ ഞാൻ. " : വരുൺ ഒരു നിശ്വാസതത്തോടെ പറഞ്ഞു.
" ഹാ ചെല്ല് നിന്റെ അമ്മ ഇപ്പൊ നിലവിളക്കും വെച്ച് സ്വീകരിക്കും അവളെ. എടാ കേട്ടിടത്തോളം അവൾ പാവപെട്ട വീട്ടിലെ കുട്ടിയ. നിന്റെ അമ്മയെ ഞാൻ പറഞ്ഞ് തരാതെ തന്നെ നിനക്ക് അറിയാലോ. പറ്റിയാൽ അംബാനിടെ മകളെ കൊണ്ട് കെട്ടിക്കാൻ നിൽക്കുവാ ഞാൻ. " : സച്ചു അവനെ പുച്ഛിച്ച് കൊണ്ട് പറഞ്ഞു.
" അതൊന്നും ഞാൻ ഇപ്പൊ ആലോചിക്കുന്നില്ല സച്ചു എനിക്ക് അവളെ വേണം. ഒരു മാസം സമയം ഉണ്ടല്ലോ അപ്പോഴേക്കും എന്തെങ്കിലും വഴി കിട്ടുവോ എന്ന് നോക്കാം. ഇനി അതല്ല എതിർക്കാൻ ആണ് ഭാവം എങ്കിലും ആരൊക്കെ എതിർത്താലും അവൾ ഞാൻ കെട്ടും. " : വരുൺ ഒരു ഉറപ്പോടെ പറഞ്ഞു.
" ഡാ അപ്പൊ സ്നേഹ? " സച്ചു ഒരു സംശയത്തോടെ ചോദിച്ചു.
അത് കേട്ടതും വരുൺ അവനെ ഒന്ന് കണ്ണിറുക്കി തോളിലൂടെ കയ്യിട്ട് അകത്തേക്ക് നടന്നു.
എന്നാൽ അപ്പോൾ അവൻ അറിഞ്ഞില്ല നേരം പുലരുമ്പോൾ അവൻ ഉള്ളിൽ കൊണ്ട് നടന്നവൾക്ക് മറ്റൊരു അവകാശി ഉണ്ടാവും എന്ന്.
___________________________________________
ഡോറിൽ ഉള്ള മുട്ടൽ കേട്ടാണ് ഗൗരി കണ്ണ് തുറന്നത്. രാത്രി നേരെ ചൊവ്വേ ഉറങ്ങാത്തത് കൊണ്ട് തന്നെ പെട്ടന്ന് എണീക്കുകയും ചെയ്തു.
ഡോർ തുറന്നതും മുന്നിൽ ചെറിയമ്മ ആണ്. ഒരു നിമിഷം എന്ന് ഒന്ന് നോക്കിയിട്ട് പല്ല് തേച്ച് വരാൻ പറഞ്ഞു ചെറിയമ്മ അടുക്കളയിലോട്ട് പോയി.
അത് ഒന്ന് നോക്കി മുടി കേറ്റി തിരിഞ്ഞതും അമ്മമ്മ എണീറ്റിട്ടുണ്ട്. പിന്നെ പായും മടക്കി വെച്ച് പുറത്ത് ഇറങ്ങി. നേരം വെളുത്ത് വരുന്നതേ ഉണ്ടായിരുന്നുള്ളു.
ബ്രഷും എടുത്ത് കിണറ്റിന് കരയിലേക്ക് നടക്കുമ്പോൾ പേടി കൊണ്ടും രാവിലത്തെ മഞ്ഞ് കൊണ്ടും ശരീരം ആകെ വിറച്ചു.
ആകെ ഒരു അസ്വസ്ഥത ശരീരം ആകെ മൂടിയത് പോലെ. രാത്രി ഉറങ്ങാത്തത് കൊണ്ടോ കരഞ്ഞത് കൊണ്ട് കണ്ണ് പോളകൾ ഒക്കെ ചീർത്ത് ഇരിപ്പുണ്ട്.
പല്ല് തേച്ച് മുഖത്ത് വെള്ളം അടിച്ച് കഴുകി അടുക്കളയിൽ കയറിയതും ചെറിയമ്മ ഒരു ഗ്ലാസ് കട്ടൻ എടുത്ത് എനിക്ക് തന്നു.
ചെറിയമ്മേടെ ആ പ്രവർത്തിയിൽ ആകെ അതിശയിച്ച് നിൽക്കാഞ്ഞേ എനിക്ക് കഴിഞ്ഞുള്ളു. എന്റെ നിൽപ്പ് കണ്ട് കാര്യം മനസ്സിലായത് കൊണ്ടോ എന്തോ ചെറിയമ്മ പറഞ്ഞു :
" ഡീ എന്നെ നോക്കി നിൽക്കാതെ അതും കുടിച്ചിട്ട് പോയി കുളിച്ചിട്ട് വാ. മുഹൂർത്തത്തിന് മുന്നേ അമ്പലത്തിൽ എത്തണം. "
അത് കേട്ടതും അതിശയം ഒക്കെ വിട്ടോഴിഞ്ഞ് തന്നിൽ നിർവികാരത നിറഞ്ഞു.
കയ്യിൽ ഇരിക്കുന്ന കട്ടൻ അറവ് മാഡിന് കൊടുക്കുന്ന വെള്ളം പോലെ തോന്നി എനിക്ക്.
വിശപ്പും ദാഹവും ഇല്ലാഞ്ഞിട്ടു വറ്റി വരണ്ട് ഇരിക്കുന്ന തൊണ്ടക്ക് വേണ്ടി ആ കട്ടൻ ഒറ്റ വലിക്ക് കുടിച്ച് കൊണ്ട് ഗ്ലാസും കഴുകി വെച്ച് മുറിയിലേക്ക് പോയി.
അവിടെ ചെന്നതും കണ്ടു തനിക്ക് ഉടുക്കാൻ എടുത്ത് വെച്ചിരിക്കുന്ന സാരീ, അല്ല തന്റെ കല്യാണ സാരീ.
അത് ഒന്ന് നോക്കി കൊണ്ട് തോർത്തും ഇടാൻ ഒരു ഉടുപ്പും എടുത്ത് കൊണ്ട് കുളിമുറിയിൽ കയറി.
ദേഹത്തേക്ക് തണുത്ത വെള്ളം വീഴുന്നുണ്ട് എങ്കിലും അതൊന്നും തന്റെ ഉള്ളിലെ അഗ്നിയെ ശമിപ്പിക്കാൻ തക്ക വണ്ണം ഉള്ളത് ആയിരുന്നില്ല.
ഏറെ നേരം എടുത്ത് തന്നെ കുളിച്ചു. പലതും ഓർത്തെങ്കിലും എന്തോ കണ്ണ് നിറഞ്ഞില്ല തീർത്തും നിർവികാരത മാത്രം.
കുളി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് കയറിയപ്പോൾ എല്ലാരും ഉണർന്നിട്ടുണ്ട്.
" നീ ഇതുവരെ റെഡി ആയില്ലേ എന്ത് നോക്കി നിൽക്കുവാ. മുറിയിൽ സാരീ ഒക്കെ ഞാൻ എടുത്ത് വെച്ചിട്ടുണ്ട്. ചെല്ല് പോയി അത് എടുത്ത് ഉടുക്ക്. " : അടുക്കള വാതിക്കൽ നിൽക്കുന്ന എന്നെ കണ്ടതും ചെറിയമ്മ ഒരു വെപ്രാളത്തോടെ പറഞ്ഞു.
അത് കേട്ടിട്ടും ഒന്നും പറയാൻ കഴിയാതെ ഞാൻ ചെറിയമ്മയെ തന്നെ നോക്കി നിന്നു ഏറെ നിസ്സഹായതയോടെ.
" ഓ ഈ പെണ്ണ് മനുഷ്യനെ മെനക്കെടുത്താൻ ആയിട്ട് നിന്ന് താളം ചവിട്ടാതെ അങ്ങോട്ട് ചെന്ന് റെഡി ആക് സമയം പോകുന്ന്. " : ഇനിയും അനങ്ങാതെ നിൽക്കുന്ന എന്നെ മുന്നിലേക്ക് തള്ളി കൊണ്ട് ചെറിയമ്മ പറഞ്ഞു.
" അ.. അത് എനിക്ക്.....എനിക്ക് സാരീ....അല്ല അല്ല സെറ്റ് സാരീ....ഉടുക്കാൻ അറി... അറിയില്ല. " : തൊണ്ട ഒക്കെ വറ്റി പതിഞ്ഞ ശബ്ദത്തിൽ ഞാൻ പറഞ്ഞു.
അത് കേട്ടതും ചെറിയമ്മ ഒരു നിമിഷം എന്നെ ഒന്ന് നോക്കി പിന്നെ എന്റെ കൈ പിടിച്ച് കൊണ്ട്. മുറിയിലേക്ക് നടന്നു.
നൃത്തം ചെയ്യാൻ വേണ്ടി പലപ്പോഴും സാരീ ഒക്കെ ഉടുത്തിട്ടുണ്ട് സെറ്റ് സാരീ ഉടുത്തിട്ടില്ല എങ്കിലും സാരീ ഉടുത്ത പരിചയം വെച്ച് അതും തനിക്ക് ഉടുക്കാൻ കഴിയുന്നതേ ഉള്ളു.
പിന്നെ എന്തിനാ ഞാൻ ഇപ്പൊ ചെറിയമ്മയോട് കള്ളം പറഞ്ഞതെന്ന് അറിയില്ല.
മുറിയിൽ എത്തി വാതിൽ അടച്ച് ചെറിയമ്മ തന്നെ എനിക്ക് സെറ്റ് സാരീ ഉടുപ്പിച്ച് തരാൻ തുടങ്ങി.
ബ്ലൗസും പാവാടയും എന്നോട് ഇടാൻ പറഞ്ഞ് ചെറിയമ്മ സാരിയുടെ പ്ലീറ്റ് എടുക്കാൻ തുടങ്ങി.
ബ്ലൗസും പാവാടയും ഇട്ട് വന്ന എന്നെ ചെറിയമ്മ സാരിയും ഉടുപ്പിച്ച് മുടി കെട്ടി തരുമ്പോഴും ഒക്കെയും ഒന്ന് ചലിക്കാൻ പോലും കഴിയാതെ ഞാൻ നിന്ന് കൊടുത്തു.
" നീ ഇവിടെ ഇരിക്ക് ഞങ്ങൾ എല്ലാം റെഡി ആയിട്ട് നിന്നെ വിളിക്കാം. " : തന്നെ ഒരുക്കി കഴിഞ്ഞ് അതും പറഞ്ഞ് ചെറിയമ്മ ഇറങ്ങി പോയി.
ചെറിയമ്മ പോയതും ഞാൻ പതിയെ എണീറ്റു കണ്ണാടിക്ക് മുന്നിൽ വന്ന് നിന്ന് അതിൽ കാണുന്ന തന്റെ പ്രതിഭിമ്പത്തിൽ നോക്കി.
ചുവന്ന കരയുള്ള സെറ്റ് സാരി ഉടുത്ത് അതെ നിറം വരുന്ന ബ്ലൗസും കുളിപ്പിന്നാൽ കെട്ടിയ മുടിയും ഇതാണ് തന്റെ കല്യാണ വേഷം.
ഹൃദയം ആഞ്ഞ് മിടിക്കാൻ തുടങ്ങി. ഒരു പുതുപെണ്ണിന്റെ ഒരു നാണമോ വെപ്രാളംമോ ആവേശമോ തന്നിൽ ഇല്ല വെറും നിർവികരതയും പേടിയും മാത്രം.
അല്പം സമയം കൂടി കഴിഞ്ഞാൽ താൻ ഒരു ഭാര്യ ആണ്. അല്ല തന്നെ ഭാര്യ ആയി അയാൾ കാണുമോ അതോ മറ്റു പല ഉദ്ദേശങ്ങൾക്ക് വേണ്ടി ആയിരിക്കുമോ അയാൾ തന്നെ കെട്ടുന്നത്.
" അമ്മ... അമ്മയുടെ മോൾ ഇന്ന് ഇതാ കല്യാണം കഴിക്കാൻ പോകുവാ. എനിക്ക് ഇതിൽ നിന്ന് രക്ഷപെടാൻ ഒന്നും കഴിഞ്ഞില്ല. എപ്പോഴും എന്റെ കൂടെ ഉണ്ടാവാണേ. അമ്മയുടെ അനുഗ്രഹം മാത്രം മതി എനിക്ക്. ഇനിയും ആർക്കും ഒത്തിരി ഒന്നും ദ്രോഹിക്കാൻ ഇട്ട് കൊടുക്കല്ലേ എന്നെ അതിന് മുന്നേ എന്നെ അമ്മേടെ അടുത്തേക്ക് വിളിക്കണേ. "
പെട്ടന്ന് വന്ന ധൈര്യത്തിൽ അമ്മയോട് അത്രേം പറഞ്ഞെങ്കിലും ശരീരത്തിലെ വിറയൽ ഇത് വരെ വിട്ട് മാറിയിട്ടില്ല.
ഓരോന്ന് ആലോജിച്ച് വീണ്ടും വന്ന് കട്ടിലിൽ ഇരുന്നപ്പോഴേക്കും ചെറിയമ്മ വന്ന് വിളിച്ചു. കൂടെ മൂലയിൽ ഇന്നലെ തയാറാക്കി വെച്ച തന്റെ ബാഗും എടുത്തു.
അത് കണ്ടതും തന്റെ ഹൃദയം ഇപ്പൊ പൊട്ടും വിധം ആഞ്ഞ് മിടിക്കാൻ തുടങ്ങി.
പുറത്ത് ഇറങ്ങിയപ്പോൾ കണ്ടു ഓട്ടോയിൽ തങ്ങളെ കാത്ത് ഇരിക്കുന്ന അച്ഛനെ. ചെറിയമ്മ വീടും പൂട്ടി എന്നെയും കൂട്ടി ഓട്ടോയിൽ കയറി.
" എല്ലാർക്കും ഒരുമിച്ച് പോകാൻ കഴിയില്ലല്ലോ അതുകൊണ്ട് അമ്മയെയും ലെച്ചുവിനെയും സതീഷേട്ടൻ നേരത്തെ അമ്പലത്തിൽ കൊണ്ട് ആക്കി. "
എന്നോടെന്ന പോലെ ചെറിയമ്മ പറഞ്ഞു. അത് കേട്ടിട്ടും താൻ ഒന്നും പറഞ്ഞില്ല.
അമ്പലം അടുത്ത് ആയത് കൊണ്ട് തന്നെ അഞ്ച് മിനിറ്റിന് ഉള്ളിൽ ഞങ്ങൾ അവിടെ എത്തി.
അവിടെ ഞങ്ങളെ കാതെന്ന പോൾ അമ്മമ്മയും ചേച്ചിയും മുന്നിൽ തന്നെ നിൽപ്പുണ്ട്. ചേച്ചിയുടെ മുഖം തന്നെ കണ്ടതും പുച്ഛത്തോടെ ഒന്ന് കൊട്ടി. ഒരു അനിയത്തിയുടെ കല്യാണത്തിന് ഒരുങ്ങി വരുന്നത് പോലെ തന്നെ വന്നിട്ടും ഉണ്ട്.
ഞങ്ങൾ കൂടി വന്നതും എല്ലാരും ഒരുമിച്ച് നടയിലേക്ക് നടന്നു. ഒരു യന്ത്രം പോലെ അവരുടെ കൂടെ താനും നടന്നു.
ദേവി വിഗ്രഹത്തിന് മുന്നിൽ കൈ കൂപ്പി നിന്നെങ്കിലും ഇപ്രാവശ്യം തനിക്ക് പറയാൻ പരാതികളോ പരിഭവങ്ങളോ ഇല്ലായിരുന്നു.
അവധി ദിവസം ആയതിനാൽ തന്നെ അമ്പലത്തിൽ അത്യാവിശം തിരക്ക് ഉണ്ട്. ഞങ്ങളുടെ വസ്ത്രം രീതി കണ്ടിട്ടോ എന്തോ അറിയുന്ന പലരും വന്ന് സംശയം പ്രകടിപ്പിക്കുന്നുണ്ട്.
അതിന് അച്ഛനും ചെറിയമ്മയും അവരെ മാറ്റി നിർത്തി എന്തെല്ലാമോ പറയുന്നതും അവർ തന്നെ അതിശയത്തോടെ നോക്കുന്നതും കണ്ടെങ്കിലും ഒരു നോട്ടം കൊണ്ട് പോലും പ്രതികരിക്കാൻ തനിക്ക് ആയില്ല.
അറിയാം എന്തെങ്കിലും കള്ള കഥ പറഞ്ഞിട്ടുണ്ടാവും.ആരെയും തല ഉയർത്തി നോക്കാതെ അങ്ങനെ തന്നെ നിന്നു.
" ഹാ കണ്ണൻ വന്നല്ലോ. " : പെട്ടന്ന് അച്ഛൻ പറയുന്നത് കേട്ടതും. തൊണ്ട വറ്റി വരണ്ടു, കാലുകൾക്ക് ബലം കുറഞ്ഞത് പോലെ.
അച്ഛനും അയാളും പലതും സംസാരിക്കുന്നുണ്ട് എങ്കിലും ചെവി ഒക്കെ കൊട്ടി അടച്ചത് പോലെ തനിക്ക് ഒന്നും കേൾക്കാൻ കഴിഞ്ഞില്ല.
പെട്ടന്ന് ചേച്ചി എന്നെയും വലിച്ച് കൊണ്ട് നടയുടെ മുന്നിൽ കൊണ്ട് നിർത്തി മാറി നിന്നു.
ഉടനെ പൂജാരി ഒരു താലവും ആയി വന്നു. അതിൽ നിന്ന് താലി എടുത്ത് കൊടുക്കുന്നത് കണ്ടതും അതുവരെ പിടിച്ച് വച്ച കണ്ണീർ തന്റെ കവിളിനെ നനച്ച് പെയ്തൊഴുകി.
" ദേവിയെ മനസ്സിൽ ദ്യാനിച്ച് ആ താലി അങ്ങട് കെട്ടി കൊടുക്കുക " : പൂജാരി പറയുന്നത് ഏതോ ഗുഹയിൽ എന്നത് പോലെ തന്റെ ചെവിയിൽ പതിഞ്ഞു.
തുടരും.........
#നോവൽ #തുടർകഥ #പ്രണയം #viral #trending