📖നേർവായന
എപ്പിസോഡ് : 1306
ഇന്നത്തെ വിഷയം:
ആത്മാവിന്റെ സംസ്കരണം : പത്ത് നിയമങ്ങൾ
▪️ ഭാഗം - 08
➖➖➖➖➖➖➖➖➖
🔲ഇബ്‌നുൽ ഖയ്യിം رحمه الله പറഞ്ഞു: “മിക്ക പാപങ്ങളും ജനിക്കുന്നത് അനാവശ്യമായ സംസാരത്തിൽ നിന്നും നോട്ടത്തിൽ നിന്നുമാണ്. പിശാചിന്റെ ഏറ്റവും വിശാലമായ രണ്ട് പ്രവേശന കവാടങ്ങളാണ് അവ രണ്ടും. കാരണം, അവ രണ്ടിന്റെയും അവയവങ്ങൾ (നാവും കണ്ണും) ഒരിക്കലും മടുക്കുകയോ ക്ഷീണിക്കുകയോ ഇല്ല.” [ബദാഇഉൽ ഫവാഇദ്: 2/820].
അതുകൊണ്ട് അടിമ ബുദ്ധിയുള്ളവനും വിവേകിയുമാവണം. അവൻ അല്ലാഹുവിനോട് ക്ഷമയും രക്ഷയും ചോദിക്കണം. തന്റെ ആത്മാവിന്റെ നാശത്തിലേക്കും പാപത്തിലേക്കും നയിക്കുന്ന എല്ലാ വഴികളും അവൻ മുറിച്ചുകളയണം. കാരണം, ഒരു അടിമയുടെ ദീൻ (മതം) അവന്റെ മൂലധനമാണ്. അത് നഷ്ടപ്പെട്ടാൽ ഇഹത്തിലും പരത്തിലുമുള്ള നഷ്ടമാണത്. പ്രത്യേകിച്ചും നമ്മുടെ ഈ കാലഘട്ടത്തിൽ; മഴ പെയ്യുന്നതുപോലെ കുഴപ്പങ്ങൾ (ഫിത്‌നകൾ) ജനങ്ങളുടെ മേൽ പതിച്ചുകൊണ്ടിരിക്കുന്നു. ആധുനിക ഉപകരണങ്ങൾ, സംശയാസ്പദമായ വെബ്സൈറ്റുകൾ, വഴിപിഴച്ച പ്രോഗ്രാമുകൾ എന്നിവയിലൂടെ സംശയങ്ങളുടെയും (ശുബുഹാത്ത്) ഇച്ഛകളുടെയും (ശഹ്‌വാത്ത്) വാതിലുകൾ തുറക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അത് ഒട്ടനവധി ജനങ്ങളെ വഴികേടിലേക്ക് നയിക്കുകയും സന്മാർഗ്ഗത്തിൽ നിന്ന് തിരിച്ചുവിടുകയും ചെയ്തിരിക്കുന്നു. സൗഖ്യത്തിനായി (ആഫിയത്ത്) നാം അല്ലാഹുവിനോട് ചോദിക്കുന്നു.
(7) മരണത്തെക്കുറിച്ചും അല്ലാഹുവിനെ കണ്ടുമുട്ടുന്നതിനെക്കുറിച്ചുമുള്ള ഓർമ്മ
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرُۢ بِمَا تَعْمَلُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. (ഖർആൻ:59/18)
قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : “ أَكْثِرُوا ذِكْرَ هَاذِمِ اللَّذَّاتِ ” . يَعْنِي الْمَوْتَ .
നബി ﷺ പറഞ്ഞു: ആസ്വാദനങ്ങളെ തകർക്കുകളയുന്ന കാര്യത്തെക്കുറിച്ചുള്ള ഓർമ്മ നിങ്ങൾ അധികരിപ്പിക്കുക. അതായത് മരണം. [ഇബ്‌നു മാജ: 4258. ശൈഖ് അൽബാനി ‘ഇർവാഉൽ ഗലീലിൽ’ (3/145) ഇതിനെ സ്വഹീഹ് എന്ന് വിശേഷിപ്പിച്ചു].
ഈ ലോകത്തിനും സ്ഥിരവാസമുള്ള ലോകത്തിനും (പരലോകം) ഇടയിലുള്ള വേർതിരിവാണ് മരണം. കർമ്മം ചെയ്യാനുള്ള സമയത്തെയും അതിനുള്ള പ്രതിഫലം ലഭിക്കുന്ന സമയത്തെയും വേർതിരിക്കുന്നതും അതാണ്. വിഭവങ്ങൾ (സൽക്കർമ്മങ്ങൾ) ഒരുക്കിവെക്കുന്നതിനും അതിന്റെ ഫലം കണ്ടുമുട്ടുന്നതിനും ഇടയിലുള്ള അതിർവരമ്പാണത്. അതിന് (മരണത്തിന്) ശേഷം പാപങ്ങളിൽ നിന്ന് പശ്ചാത്തപിക്കാനോ (തൗബ) പൊറുക്കലിനെ തേടാനോ (ഇസ്തിഗ്ഫാർ) അവസരമില്ല. നന്മകൾ വർദ്ധിപ്പിക്കാനും അതിന് ശേഷം സാധ്യമല്ല.
وَلَيْسَتِ ٱلتَّوْبَةُ لِلَّذِينَ يَعْمَلُونَ ٱلسَّيِّـَٔاتِ حَتَّىٰٓ إِذَا حَضَرَ أَحَدَهُمُ ٱلْمَوْتُ قَالَ إِنِّى تُبْتُ ٱلْـَٰٔنَ
തെറ്റുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയും, എന്നിട്ട് മരണം ആസന്നമാകുമ്പോൾ ഞാൻ ഇപ്പോൾ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവർക്ക് പശ്ചാത്താപമില്ല. (ഖർആൻ:4/18)
പിന്നീട്, മരണം എല്ലാ മനുഷ്യരെയും പിടികൂടുക തന്നെ ചെയ്യും, സംശയമില്ല. അത് അവരെ കണ്ടുമുട്ടും. അല്ലാഹു പറയുന്നു:
قُلْ إِنَّ ٱلْمَوْتَ ٱلَّذِى تَفِرُّونَ مِنْهُ فَإِنَّهُۥ مُلَٰقِيكُمْ ۖ
നീ പറയുക: തീര്‍ച്ചയായും ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടിയകലുന്നുവോ അത് തീര്‍ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്. (ഖർആൻ:62/8)
ﺃَﻳْﻨَﻤَﺎ ﺗَﻜُﻮﻧُﻮا۟ ﻳُﺪْﺭِﻛﻜُّﻢُ ٱﻟْﻤَﻮْﺕُ ﻭَﻟَﻮْ ﻛُﻨﺘُﻢْ ﻓِﻰ ﺑُﺮُﻭﺝٍ ﻣُّﺸَﻴَّﺪَﺓٍ ۗ
നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും. (ഖു൪ആന്‍:4/78)
فَإِذَا جَآءَ أَجَلُهُمْ لَا يَسْتَأْخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ
അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ ഒരു നാഴിക നേരത്തേക്ക് പോലും അവര്‍ക്കത് നീട്ടി കിട്ടുകയില്ല. (ഒട്ടും) നേരത്തെയാവുകയുമില്ല. (ഖു൪ആന്‍:7/34)
എത്രയെത്ര മനുഷ്യരാണ് കാർ ഓടിച്ചുകൊണ്ട് വീട്ടിൽ നിന്നും പുറത്തിറങ്ങിയത്; എന്നാൽ കഫൻ പുടവയിൽ ചുമക്കപ്പെട്ടുകൊണ്ടാണ് അവർ മടങ്ങിയത്. എത്രയെത്ര മനുഷ്യരാണ് തന്റെ വീട്ടുകാരോട് “എനിക്ക് ഭക്ഷണം തയ്യാറാക്കൂ” എന്ന് പറഞ്ഞത്; പക്ഷെ അത് കഴിക്കാൻ സാധിക്കാതെ അയാൾ മരണപ്പെട്ടു. എത്രയെത്ര മനുഷ്യരാണ് വസ്ത്രം ധരിച്ച് അതിന്റെ കുടുക്കുകൾ (ബട്ടൺ) ഇട്ടത്; എന്നാൽ കുളിപ്പിക്കുന്നവനല്ലാതെ ആ വസ്ത്രത്തിന്റെ കുടുക്കുകൾ അഴിച്ചില്ല.
ഒരു അടിമ മരണത്തെ ഓർക്കുന്നതിൽ വലിയ ഉപകാരങ്ങളുണ്ട്. അതുവഴി അശ്രദ്ധമായ ഹൃദയങ്ങൾ ഉണരുകയും, മരിച്ച ഹൃദയങ്ങൾ ജീവിക്കുകയും ചെയ്യുന്നു. അല്ലാഹുവിലേക്കുള്ള അടിമയുടെ മുന്നിടൽ (ഇഖ്ബാൽ) നന്നാവുകയും, അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്നുള്ള അശ്രദ്ധയും തിരിഞ്ഞുകളയലും നീങ്ങുകയും ചെയ്യുന്നു.
സഈദ് ബിൻ ജുബൈർ رحمه الله പറഞ്ഞു: “മരണത്തെക്കുറിച്ചുള്ള ഓർമ്മ എന്റെ ഹൃദയത്തിൽ നിന്ന് വിട്ടുപോയാൽ, എന്റെ ഹൃദയം നശിച്ചുപോകുമെന്ന് ഞാൻ ഭയപ്പെടുന്നു.” [ഇമാം അഹ്‌മദ് ‘അസ്സുഹ്ദിൽ’ (2168) ഉദ്ധരിച്ചത്].
➖➖➖➖➖➖➖➖
Join Our WhatsApp Group:
https://qr1.be/4M9V
➖➖➖➖➖➖➖➖
മരണശേഷം അല്ലാഹുവിന്റെ മുന്നിൽ നിൽക്കേണ്ടി വരുന്നതിനെക്കുറിച്ചും, മരണശേഷം തന്റെ പര്യവസാനത്തെക്കുറിച്ചും ചിന്തിക്കുന്നിടത്തോളം കാലം അടിമ നന്മയിലായിരിക്കും.
സുഫ്‌യാൻ ബിൻ ഉയ്‌യയ്‌ന رحمه الله പറയുന്നു: ഇബ്രാഹിം അത്തൈമി رحمه الله ഇപ്രകാരം പറയാറുണ്ടായിരുന്നു: “ഞാൻ സ്വർഗ്ഗത്തിലാണെന്ന് ഞാൻ സങ്കൽപ്പിച്ചു. അതിലെ പഴങ്ങൾ ഞാൻ തിന്നുന്നു, അതിലെ അരുവികളിൽ നിന്ന് ഞാൻ കുടിക്കുന്നു, അതിലെ കന്യകമാരെ ഞാൻ ആലിംഗനം ചെയ്യുന്നു. പിന്നീട് ഞാൻ നരകത്തിലാണെന്ന് സങ്കൽപ്പിച്ചു. അതിലെ ‘സഖൂം’ (നരകത്തിലെ മരം) ഞാൻ തിന്നുന്നു, അതിലെ ‘സ്വദീദ്’ (ചലം) ഞാൻ കുടിക്കുന്നു, അതിലെ ചങ്ങലകളും വിലങ്ങുകളും ഞാൻ അനുഭവിക്കുന്നു. അപ്പോൾ ഞാൻ എന്റെ ആത്മാവിനോട് ചോദിച്ചു: ‘ഹേ ആത്മാവേ! നിനക്ക് എന്താണ് വേണ്ടത്?’ അത് പറഞ്ഞു: ‘എനിക്ക് ദുനിയാവിലേക്ക് മടങ്ങണം, എന്നിട്ട് സൽക്കർമ്മങ്ങൾ ചെയ്യണം.’ അപ്പോൾ ഞാൻ പറഞ്ഞു: ‘നീ ഇപ്പോൾ ആ ആഗ്രഹത്തിലാണുള്ളത് (ദുനിയാവിലാണ്), അതുകൊണ്ട് നീ പ്രവർത്തിച്ചുകൊള്ളുക’.” [ഇബ്‌നു അബീ ദുൻയാ ‘മുഹാസബത്തു ന്നഫ്‌സിൽ’ (പേജ് 26) ഉദ്ധരിച്ചത്].
നീ നിന്റെ ആത്മാവിനോട് ഇപ്രകാരം പറയുക: “ഹേ ആത്മാവേ! ഞാൻ മരണപ്പെട്ടാൽ എനിക്ക് വേണ്ടി ആരാണ് നമസ്കരിക്കുക?! എനിക്ക് വേണ്ടി ആരാണ് നോമ്പ് നോൽക്കുക?! എന്റെ പാപങ്ങളിൽ നിന്നും വീഴ്ചകളിൽ നിന്നും എനിക്ക് വേണ്ടി ആരാണ് പശ്ചാത്തപിക്കുക (തൗബ ചെയ്യുക)?!”
➖➖➖➖➖➖➖➖
Like Our Thread page:
https://www.threads.net/@wisdom_media_channel
➖➖➖➖➖➖➖➖
(8) കൂട്ടുകാരെ തിരഞ്ഞെടുക്കലും സുഹൃത്തുക്കളെ നിശ്ചയിക്കലും
وَٱصْبِرْ نَفْسَكَ مَعَ ٱلَّذِينَ يَدْعُونَ رَبَّهُم بِٱلْغَدَوٰةِ وَٱلْعَشِىِّ يُرِيدُونَ وَجْهَهُۥ ۖ وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُۥ عَن ذِكْرِنَا وَٱتَّبَعَ هَوَىٰهُ وَكَانَ أَمْرُهُۥ فُرُطًا
തങ്ങളുടെ രക്ഷിതാവിന്‍റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്‍റെ മനസ്സിനെ അടക്കി നിര്‍ത്തുക. ഇഹലോകജീവിതത്തിന്‍റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്‍റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്‍റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്‍റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്. (ഖു൪ആന്‍:18/28)
➖➖➖➖➖➖➖
Like Our Twitter:
https://twitter.com/WisdomMedia_
➖➖➖➖➖➖➖➖
ശൈഖ് അസ്സഅ്ദി رحمه الله ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ പറയുന്നു: “നല്ലവരുമായി സഹവസിക്കുവാനുള്ള കല്പനയാണിത്. അവർ ദരിദ്രരാണെങ്കിൽ പോലും അവരുമായി സഹവസിക്കുവാനും അവരോട് ഇടപഴകുവാനും മനസ്സിനോട് പോരാടേണ്ടതുണ്ട് (സ്വന്തത്തെ നിർബന്ധിക്കേണ്ടതുണ്ട്). നിശ്ചയമായും അവരുമായുള്ള സഹവാസത്തിൽ എണ്ണമറ്റ നേട്ടങ്ങളാണുള്ളത്.” [തയ്സീറുൽ കരീമി റഹ്മാൻ: പേജ് 475].
قَالَ رَسُولُ اللَّهِ صلى الله عليه وسلم: الرَّجُلُ عَلَى دِينِ خَلِيلِهِ فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلُ .
നബിﷺ പറഞ്ഞു: മനുഷ്യൻ തന്റെ കൂട്ടുകാരന്റെ മതത്തിലാണ്. അതിനാൽ നിങ്ങളിലൊരാൾ താൻ ആരുമായാണ് കൂട്ടുകൂടുന്നത് എന്ന് നോക്കിക്കൊള്ളട്ടെ) (അബൂദാവൂദ്: 4833, സിൽസിലത്തു സ്വഹീഹ:927)
➖➖➖➖➖➖➖➖➖
Source: Kanzul uloom
#wisdommedia #WisdomIslam #wisdomyouth #peaceradio