Diya Samad
4.4K views
16 days ago
"ദേവിയെ മനസ്സിൽ ദ്യാനിച്ച് ആ താലി അങ്ങട് കെട്ടി കൊടുക്കുക" : പൂജാരി പറയുന്നത് ഏതോ ഗുഹയിൽ എന്നത് പോലെ തന്റെ ചെവിയിൽ പതിഞ്ഞു. ______________________________________________ അടുത്ത് സാമിഭ്യം അറിഞ്ഞതും കണ്ണുകൾ ഇറുക്കി അടച്ചു. കഴുത്തിൽ സ്പർശനം അറിഞ്ഞ് കണ്ണുകൾ വലിച്ച് തുറന്ന് തല ഉയർത്തി നോക്കിയപ്പോഴേക്കും താലി ചരടിന്റെ അവസാന കെട്ടും മുറുക്കി. എന്റെ നോട്ടം കണ്ടിട്ടോ എന്തോ എന്റെ കണ്ണിൽ നോക്കി കൊണ്ട് തന്നെ താലത്തിൽ നിന്ന് കുങ്കുമം എടുത്ത് എന്റെ സീമന്ദരേഖ ചുവപ്പിച്ചു. ആ നിമിഷം എന്ത് കൊണ്ടോ ഒന്ന് എങ്ങി പോയി. കണ്ണുകൾ അപ്പോഴും നിർത്തതെ പെയ്തു കൊണ്ട് ഇരുന്നു. എങ്കിലും അയാളിൽ നിന്ന് താൻ കണ്ണ് മാറ്റിയില്ല. ആ നിമിഷം തന്നിൽ ആ പേടി ഇല്ലായിരുന്നു പകരം തീർത്തും നിസ്സഹായത, തന്നെ വിലക്ക് വാങ്ങിയവനോട് ഒരു പെണ്ണിന് ഉണ്ടാവുന്ന നിസ്സഹായത കൂടാതെ ഇനി എന്തെന്ന ചോദ്യവും. " ഇനി പെണ്ണിന്റെ അച്ഛൻ വന്ന് പെണ്ണിന്റെ കൈ പിടിച്ച് ചെറുക്കന്റെ കയ്യിലേക്ക് വെച്ച് വെച്ച് കൊടുക്കുക. " : അപ്പോഴേക്കും തിരുമേനി അടുത്ത ചെയ്യേണ്ട നിർദേശം തന്നു. " വേണ്ട " : എന്നിൽ നിന്ന് കണ്ണ് വേർപെടുത്തി അയാൾ അതിന് മറുപടി പറഞ്ഞു. എന്നാൽ തിരുമേനി പറഞ്ഞത് കേട്ട് മുന്നോട്ട് വന്ന സതീശൻ അങ്ങേ അറ്റം അപമാനം തോന്നി. അതികം ആളുകൾ ഇല്ലെങ്കിലും തൊഴാൻ വന്നവരും, കാര്യം അറിഞ്ഞവർ തൊഴുതിട്ടും പോകാതെ കാഴ്ച കാണാൻ എന്നത് പോലെ നിൽക്കുന്നവരും ഉണ്ടായിരുന്നു. അവരുടെ ഒക്കെ മുന്നിൽ വെച്ച് കിട്ടിയ വലിയ അടി ആയിട്ട് ആണ് സതീശനും സരസ്വതിക്കും ലതക്കും ലെച്ചുവിനും മറ്റും തോന്നിയത്. അവനോട് രണ്ട് പറയാൻ എന്ന് ലതക്ക് ഉള്ളിൽ തരിച്ചെങ്കിലും, പേടി കൊണ്ടോ കിട്ടാൻ പോകുന്ന ലാഭം ഓർത്തിട്ടോ അവർ അത് ഉള്ളിൽ ഒതുക്കി. ചുറ്റും നിന്നവരുടെയും തിരുമേനിയുടെയും അവസ്ഥയും മറിച്ചല്ലായിരുന്നു. അവരെല്ലാം പലതും പറഞ്ഞ് മുക്കത്ത് വിരൽ വെച്ചു. അവനെ എതിർത്ത് പറയാൻ പല മുതിർന്ന സദാചാര വാഹികൾക്ക് തോന്നിയെങ്കിലും അവനെ അറിയുന്നത് കൊണ്ട് അവരും മൗനം പാലിച്ചു. " എങ്കിൽ പെണ്ണും ചെറുക്കനും പോയി ദേവിക്ക് ചുറ്റും വലയം വെച്ച് വരിക. " : അതും പറഞ്ഞ് തിരുമേനി താലവും ആയി നടക്ക് ഉള്ളിലേക്ക് പോയി. അത് കേട്ട് ഒന്ന് നിശ്വസിച്ച് കൊണ്ട് തിരിഞ്ഞതും ഇപ്പോഴും മറ്റൊരു ലോകത്തെന്ന പോലെ തന്നിൽ കണ്ണ് നട്ട് നില്കുന്നവളെ ആണ്. അത് കണ്ടതും അവന്റെ കണ്ണൊന്നു കുറുകി. പിന്നെ അവളുടെ അടുത്ത് ചെന്ന് അവളുടെ വലത് കൈ പിടിച്ച് വലിച്ച് കൊണ്ട് നടന്നു. ___________________________________________ "ഓ അവൻ ആരാണെന്ന അവന്റെ വിചാരം. അവന്റെ ഒരു അഹങ്കാരം കണ്ടില്ലേ. നിനക്ക് എന്തെങ്കിലും പറയാൻ മേലായിരുന്നോ സതീശാ." : കണ്ണനും ഗൗരിയും കണ്ണിൽ നിന്ന് മറഞ്ഞു എന്ന് കണ്ടതും ലത ഉള്ളിലെ അരിശം സതീശനോട് പറഞ്ഞു. "അമ്മ ഒന്ന് അടങ്ങ് ആ ചെറുക്കൻ ചെലപ്പോ അതിലൊന്നും വിശ്വാസം ഇല്ലായിരിക്കും. എന്നാലും അത് കേട്ടിട്ടും ഗൗരി ഒന്നും പറഞ്ഞില്ലല്ലോ എന്ന ഞാൻ ആലോചിക്കുന്നെ. ഇത്രേം ആളുകളുടെ ഉള്ളിൽ വെച്ചല്ലേ അവൻ അവളുടെ അച്ഛനെ നാണം കെടുത്തിയെ. ഹാ എന്ത് ചെയ്യാൻ അത് അങ്ങനെ ഒരെണ്ണം ആയി പോയി." കിട്ടിയ അവസരം മൊതലാക്കുന്ന പോലെ ഈ കുറ്റവും ഗൗരിയുടെ മേലെ ചുമത്തികൊണ്ട് സതീശനെ ഏറു കണ്ണിട്ട് നോക്കി കൊണ്ട് സരസ്വതി ലതയോട് എന്ന പോലെ പറഞ്ഞു. സരസ്വതി വിചാരിച്ചത് പോലെ തന്നെ അത് കേട്ടതും സതീശന്റെ മുഖം ആകെ ഇരുണ്ട് പോയി. കൂടാതെ ഗൗരി എന്ന മകളോട് ഉള്ളിൽ ആകെ അരിശം നിറഞ്ഞു. "ശെരിയാ ആ പെണ്ണും ഒന്നും പറഞ്ഞില്ല ഇത്രേം നാളും എന്തിനും ഏതിനും സതീശൻ  അല്ലെ ഉണ്ടായിരുന്നുള്ളു എന്നിട്ട അവൾക്ക് ഇത്ര അഹങ്കാരം. ഹാ ഇങ്ങനെ ആണെങ്കിൽ എവിടെ വരെ പോകും എന്ന് കണ്ട് അറിയാം." : മകളുടെ ഉദ്ദേശം മനസ്സിലാക്കി ലതയും അതിന് ഏറ്റ് പറഞ്ഞു. "അച്ഛൻ വിഷമിക്കണ്ട അച്ഛന് ഞാൻ ഇല്ലേ ഞാൻ മാത്രം മതി." : അമ്മയുടെയും അമ്മയുടെയും പ്രകടനം കണ്ട് ലെച്ചു സതീശനോട് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു. അത് കണ്ട് ലതയും സരശ്വതിയും പരസ്പരം നോക്കി ഒന്ന് ചിരിച്ചു. അത് കേട്ടതും അതുവരെ പുകഞ്ഞ് കൊണ്ട് ഇരുന്ന സതീശൻ ഒരു പുഞ്ചിരിയോടെ ലെച്ചുവിനെ ചേർത്ത് പിടിച്ചു. സതീശന് ഒരു ആശ്വാസ വാക്കുകൾ പോലെയാൻ ലെച്ചു അത് പറഞ്ഞതെങ്കിലും, സത്യത്തിൽ അവളുടെ മനസ്സിലിരുപ്പ് അത് തന്നെ ആയിരുന്നു. എന്നാൽ അത് മനസ്സിലാക്കാൻ സതീശൻ കഴിഞ്ഞില്ല, അല്ല മനസിലാക്കാൻ ശ്രമിച്ചില്ല എന്ന് മാത്രം. പിന്നെയും പലരും വന്ന് കാര്യ കാരണങ്ങൾ തിരക്കിയതും പൊടിപ്പും തൊങ്ങലും ചേർത്ത് അതിന് മറുപടി പറയാൻ അവർ അങ്ങോട്ടേക്ക് തിരിഞ്ഞു. ആദ്യം ആദ്യം പറയുന്ന അത്ര ബുദ്ധിമുട്ട് പിന്നീട് അവർക്ക് ഇല്ലായിരുന്നു. തങ്ങളുടെ പതർച്ച മറ്റുള്ളവർക്ക് സംശയം ഉണ്ടാക്കും എന്ന തിരിച്ചറിവിൽ അവർ നന്നായി തന്നെ അഭിനയിച്ച് കൊണ്ട് കുറ്റം മുഴുവൻ കണ്ണന്റെയും ഗൗരിയുടെയും തലയിൽ ചുമത്തി. അതായത് ഇന്നലെ ലെച്ചു ശ്രീയോട് പറഞ്ഞ അതെ നുണ തന്നെ അവർ നാട്ടുകാരോടും പാടി നടന്നു. സതീശൻ എന്നാൽ സ്വന്തം മകളുടെ സ്വഭാവശുദ്ധി ആണ് താൻ നാട്ടുകാർക്ക് മുന്നിൽ പറഞ്ഞ് നടക്കുന്നത് എന്ന് മനഃപൂർവം കണ്ടില്ലെന്ന് നടിച്ചു. ഗൗരി ഒരിക്കലും തങ്ങൾക്ക് എതിരായി പറയില്ല എന്നും കണ്ണനെ പേടിച്ച് അവനോട് ആരും ചോദിക്കാനും പോകില്ല എന്ന ധൈര്യത്തിലാണ് അവർ ഈ കള്ളം ഒക്കെ കെട്ടി പോക്കുന്നത്. _________________________________________ ഇതേ സമയം ആകെ ഞെട്ടി തരിച്ച് നില്കുവാണ് ഗൗരി. എന്തോ ആലോജിച്ച് നിന്നതും പെട്ടന്നാണ് ആരോ കയ്യിൽ പിടിച്ച് വലിച്ച് കൊണ്ട് നടന്നത്. ആ പ്രവർത്തിയിൽ ഒന്ന് ഞെട്ടി എങ്കിലും അതിലും ഞെട്ടിയത് തന്നെ പിടിച്ച് കൊണ്ട് പോകുന്ന ആളെ കണ്ടപ്പോഴാണ്. അപ്പോഴേക്കും എന്നെയും കൊണ്ട് അമ്പലത്തിന്റെ സൈഡിൽ എത്തിരുന്നു. അത് വരെ ഉണ്ടായിരുന്ന കണ്ണീർ ഒക്കെ എങ്ങോ പോയി മറഞ്ഞു. പിടിച്ച് വലിച്ച് നടക്കുന്നത് കൊണ്ട് തന്നെ കൈയ്ക്ക് ചെറുതായി വേദന തോന്നിയതും പതിയെ കൈ വിടുവിക്കാൻ നോക്കി. അത് അറിഞ്ഞിട്ട് ആണെന്ന് തോന്നുന്നു അയാൾ ഒന്ന് നിന്ന് പതിയെ തിരിഞ്ഞ് നോക്കി. അത് കണ്ടതും ഞാൻ വേഗം തല കുനിച്ചു. "ഹ്മ്മ്?" : അയാൾ ചോദ്യ ഭാവത്തിൽ ഒന്ന് മൂളി. തന്നോടാൻ ആ ചോദ്യം എന്ന് അറിഞ്ഞിട്ടും പേടി കൊണ്ട് തല ഉയർത്താനോ മറുപടി പറയാഞ്ഞോ നിന്നില്ല. ഏറെ നേരം കഴിഞ്ഞിട്ടും ഒരു അനക്കം ഇല്ലാതെ തന്റെ കയ്യും പിടിച്ച് നിൽക്കുന്നത് കണ്ട് പതിയെ തല ഉയർത്തി നോക്കിയതും ഇപ്പോഴും തന്നിൽ തന്നെ കണ്ണ് നട്ട് നിൽക്കുന്നവനെ ആണ് കണ്ടത്. അത് കണ്ടതും ശരീരത്തിലൂടെ ഒരു വിറയൽ പടർന്ന് കയറിയത് ഞാൻ അറിഞ്ഞു. "അ..അത് കൈ കൈ വേദ... വേദനിക്കുന്നു." : ഇനിയും ഞാൻ മിണ്ടിയില്ലെങ്കിൽ ഇതേ നിൽപ്പ് തുടരും എന്ന് മനസ്സിലായത് കൊണ്ട് പതിയെ പറഞ്ഞു. ഒന്ന് മൂളി കൊണ്ട് അയാൾ കൈ വിട്ടതും ഒരു ആശ്വാസത്തോടെ കൈ രണ്ടും കൂട്ടി പിടിച്ച് തല കുനിച്ച് നിന്നു. വീണ്ടും ഏറെ നേരം കഴിഞ്ഞിട്ടും അനക്കം ഒന്നും കാണാതെ വന്നതും പതിയെ ഇടങ്കണ്ണിട്ട് നോക്കിയപ്പോൾ കൈ രണ്ടും മാറിൽ പിണച്ച് കെട്ടി തന്നിൽ തന്നെ ദൃഷ്ടി ഊന്നി നിൽക്കുവാനേ ആണ് കണ്ടത്. "എ.. എ.. എന്താ" : ഞാൻ വളരെ നേർത്ത ശബ്ദത്തിൽ ചോദിച്ചു. അത് അയാൾ കേട്ടോ എന്ന് തന്നെ സംശയമാ. "ഹ്മ്മ് നടക്ക്." : വീണ്ടും ഞാൻ ചോദിക്കാൻ വന്നതും അയാൾ സൈഡിലേക്ക് മാറി നിന്ന് എനിക്ക് നടക്കാൻ ഉള്ള വഴി ഒരുക്കി പറഞ്ഞു. അത് കേട്ട് തല കുലുക്കി പതിയെ മുന്നോട്ട് ചുവട് വെച്ചു. കയ്യും കൂപ്പി അമ്പലത്തിനു വലയം വെക്കുന്നെങ്കിലും, മനസ്സ് തീർത്തും ശൂന്യം ആയിരുന്നു എങ്കിലും ഉള്ളിന്റെ ഉള്ളിൽ ഇനിയും തന്നെ പരീക്ഷിക്കല്ലേ എന്ന അപേക്ഷ നിറഞ്ഞു. ഇടക്ക് ഒന്ന് പതിയെ തിരിഞ്ഞ് നോക്കിയതും എന്നെ തന്ന നോക്കി അലസമായി നടന്ന് വരുന്നവനെ കണ്ടതും പിന്നെ ആ ഭാഗത്തെ നോക്കാതെ എത്രയും പെട്ടന്ന് നടക്ക് മുന്നിൽ എത്തണം എന്ന ലക്ഷ്യത്തോടെ അല്പം വേഗത്തിൽ നടന്നു. എന്നാൽ അവളിൽ തന്നെ ദൃഷ്ടി ഊന്നി നിന്നവൻ അവളുടെ ഓരോ പ്രവർത്തി കണ്ടതും കണ്ണൊന്നു കുറുക്കി അവളുടെ പിറകെ നടന്നു. നടക്ക് മുന്നിൽ എത്തറായതും വീണ്ടും കയ്യിൽ പിടി വീണതും അവൾ ഞെട്ടി തിരഞ്ഞ് നോക്കിയതും അവൻ തന്റെ കൈ പിടിച്ചേക്കുന്നതാണ് കണ്ടത്. ഒന്ന് ഭയന്ന് ചുറ്റും ആരെങ്കിലും ഉണ്ടോ എന്ന് നോക്കാൻ തിരിഞ്ഞപ്പോഴേക്കും അവൻ അവളെയും പിടിച്ച് കൊണ്ട് തന്നെ മുന്നോട്ട് നടന്നു. ആദ്യം ഒന്ന് അതിശയിച്ച് എങ്കിലും പിന്നീട് അവനോടൊപ്പം തന്നെ നടന്നു. നടക്ക് മുന്നിൽ എത്തിയപ്പോഴേക്കും മുൻപ് ഉള്ളതിനേക്കാളും ആളുകൾ കൂടുതൽ ഉള്ളത് പോലെ, അല്ല അപ്പോഴേക്കും സതീശന്റെ മകളുടെയും ഗുണ്ടയായ കണ്ണന്റെയും വിവാഹ കാര്യം അറിഞ്ഞു പലരും വന്നു. സതീഷനും സരശ്വതിയും പറഞ്ഞ കഥ അവിടെ കൂടി ഇരുന്നവരിൽ നിന്നും തന്നെ പടർന്ന് പടർന്ന് ഇപ്പോൾ ആ പ്രദേശം മുഴുവൻ അറിഞ്ഞിട്ടുണ്ട്. എന്നാൽ ഗൗരിയെ അറിയുന്നവർക്ക് ആർക്കും അത് വിശ്വസിക്കാൻ ആകുന്നില്ലായിരുന്നു, പക്ഷെ പറയുന്നത് സ്വന്തം അച്ഛൻ ആയത് കൊണ്ട് തന്നെ വിശ്വസിക്കാതെ ഇരിക്കാനും സാധിക്കുന്നില്ലായിരുന്നു. കണ്ണൻ ആയത് കൊണ്ട് തന്നെ ഭീഷണിപെടുത്തി കല്യാണം നടത്തിയത് ആകാം അല്ലാതെ ഗൗരി അങ്ങനെ ഒരു പെൺകുട്ടി അല്ല എന്ന് ഒരു കൂട്ടർ. എന്നാൽ കണ്ണനും ഒത്ത് കൈ പിടിച്ച് വരുന്ന ഗൗരിയെ കണ്ടതും പലരും സതീശൻ പറഞ്ഞത് തന്നെയാ ശരി എന്ന രീതിയിൽ ഗൗരിയെ അനിഷ്ടത്തോടെ നോക്കി. ഗൗരി എന്നാൽ ആരെയും തല ഉയർത്തി നോക്കാതെ അവൻ ചലിപ്പിക്കുന്ന പോലെ അവന്റെ കൂടെ നടന്നു. "എന്ന ഞങ്ങൾ ഇറങ്ങുവാ." : കണ്ണൻ സതീശൻ മുന്നിൽ വന്ന് നിന്ന് പറഞ്ഞ് കൊണ്ട് പോകാൻ ആഞ്ഞതും. "അ.. അത് കണ്ണാ പറഞ്ഞ കാര്യം" : ചുറ്റും ആളുകൾ ഉള്ളത് കൊണ്ട് തന്നെ സതീശൻ വളരെ പതിയെ അവനോട് ചോദിച്ചു. "എന്റെ വീട്ടിലേക്ക് വാ. ഹാ പിന്നെ വരുമ്പോ എല്ലാരും വേണം." തിരിഞ്ഞ് നോക്കാതെ തന്നെ അവന്റെ ചുണ്ടിന്റെ കോണിൽ ഒരു പുച്ഛ ചിരി വിരിയിച്ച് കൊണ്ട് അതും പറഞ്ഞ് മുന്നോട്ട് നടന്നു. ഒരു മരത്തിന് കീഴിൽ നിർത്തി ഇട്ടേക്കുന്ന ഓട്ടോയുടെ അടുത്ത് എത്തിയതും അവളോട് കേറാൻ പറഞ്ഞു. അത് വരെ അടങ്ങി നിന്ന കണ്ണുനീർ അവളിൽ വീണ്ടും സ്ഥാനം പിടിച്ചു. അവൾ ഒരിക്കൽ കൂടി ഒന്ന് തിരഞ്ഞ് നോക്കി വർദ്ധിക്കുന്ന ഹൃദയമിടിപ്പോടെ അവൾ ഓട്ടോയിൽ കയറി. അവൾക്ക് പിന്നാലെ അവനും കയറിയതും അവരെ വഹിച്ച് കൊണ്ട് അത് അവന്റെ വീട് ലക്ഷ്യമാക്കി മുന്നോട്ട് കുതിച്ചു. തുടരും...... #നോവൽ #തുടർകഥ #പ്രണയം #viral #trending