𝓡𝓪𝓳𝓪𝓶𝓸𝓷𝔂
741 views
ഫെബ്രുവരി 10:ഗിരീഷ് പുത്തഞ്ചേരി ഓർമ്മദിനം 🌹➖🌹➖🌹➖🌹➖🌹 സൂര്യകിരീടം വീണുഞ്ഞിട്ട് ഇന്നേക്ക് ഒന്നരപ്പതിറ്റാണ്ടും ഒരു കൊല്ലവും!🌹🌹 പിന്നെയും പിന്നെയും പടി കടന്നെത്തുന്ന പദനിസ്വനം! നിലാവിന്റെ നീലഭസ്മക്കുറിയുടെ ഭംഗിയോടെ വരികൾകൊണ്ട് ഇന്ദ്രജാലം തീർത്ത പാട്ടുമധുരം! ഒഎൻവി സാർ കഴിഞ്ഞാൽ കൂടുതൽ തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് ഗിരീഷ് പുത്തഞ്ചേരിക്കാണ്. വയലാർ ജീവിച്ചരിക്കണ മായിരുന്നുവെന്നും അപ്പോൾ എഴുത്തിൽ വയലാറിനോടു മത്സരിക്കാമായിരുന്നു എന്നും പറയുമായിരുന്നു. ഒരു കവിയും, തിരക്കഥാകൃത്തുംകൂടിയായിരുന്നു പുത്തഞ്ചേരി.' ഷഡ്ജം' തനിച്ചല്ല, എന്റെ പ്രിയപ്പെട്ട പാട്ടുകൾ ' തുടങ്ങിയവ കവിതാസമാഹാരങ്ങൾ. എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു അത്ര മേൽ ഇഷ്ടമായ് നിന്നെയെൻ പുണ്യമേ' പ്രണയത്തിന്റെ ഊഷ്മളത(പ്രണയ വാരം, നാലാം ദിവസം ടെഡി ഡേ!കരടിപ്പാവയെപ്പോൽ കെട്ടിപ്പിടിക്കാം🥰) 'ഇഹപരശാപം തീരാനമ്മേ ഇനിയൊരു ജന്മം വീണ്ടും തരുമോ ' മരണത്തെക്കുറിച്ചുള്ള ഗിരീഷ് പുത്തഞ്ചേരിയുടെ വരികളെല്ലാം ഹൃദയത്തിൽ ഇടംപിടിച്ചവ. മലർമഞ്ഞലിഞ്ഞ വനവീഥിയിൽ ഇടയന്റെ പാട്ട് കാതോർക്കവേ ഒരു പാഴ്ക്കിനാവിൽ ഉരുകുന്നൊരെൻ മനസ്സിന്റെ പാട്ടു കേട്ടുവോ! " കാലം ആ മൺവിളക്ക് അകാലത്തിൽ ഊതിക്കെടുത്തിയെങ്കിലും,കാവ്യജീവിതം കൊളുത്തിയ വിളക്ക് മലയാളിയുടെ പാട്ടോർമ്മയിൽ തെളിഞ്ഞു കത്തിക്കൊണ്ടേയിരിക്കും!💥🌹 🌹➖🌹➖🌹➖🌹➖🌹 # #ഗിരീഷ് പുത്തഞ്ചേരി 🌹🙏🌹 #, #ഓർമ്മദിനം 🙏🌹🙏 #ഗാന രചയിതാവ്💚❤️💚