ഓർമ്മദിനം 🙏🌹🙏
2 Posts • 230 views
ജനുവരി 30: ടി.എൻ. ഗോപകുമാർ ഓർമ്മദിനം 🌹➖🌹➖🌹➖🌹➖🌹 കേരളത്തിലെ ഒരു മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു ടി.എൻ. ഗോപകുമാർ. ഏഷ്യാനെറ്റിന്റെ പ്രോഗ്രാം ചീഫും അവതാരകനും ഏഷ്യാനെറ്റ് ന്യൂസിൻറെ എഡിറ്റർ ഇൻ ചീഫുമായിരുന്നു. ശുചീന്ദ്രം ക്ഷേത്രത്തിലെ മുഖ്യപൂജാരിയായിരുന്ന നീലകണ്ഠശർമ്മയുടേയും തങ്കമ്മയുടേയും മകനായി 1957-ൽ കന്യാകുമാരിയ്ക്കടുത്തുള്ള ശുചീന്ദ്രത്ത് ജനിച്ചു. പി. കൃഷ്ണപിള്ളയുടെ ഭാര്യയായിരുന്നു ആദ്യം ഇദ്ദേഹത്തിന്റെ അമ്മ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ആംഗലസാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. മധുര സർ‌വകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിലും പി.ജി. കരസ്ഥമാക്കി. മാതൃഭൂമി, മാധ്യമം ദിനപത്രം, ദി ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് ടൈംസ് എന്നീ സ്ഥാപനങ്ങളിൽ പത്രപ്രവർത്തകനായി ജോലി ചെയ്തു. സംസ്ഥാന ടെലിവിഷൻ പുരസ്കാരം നേടിയിട്ടുള്ള ഏഷ്യാനെറ്റിലെ ശ്രദ്ധേയമായ പ്രതിവാര പരിപാടിയായ "കണ്ണാടി"യുടെ സം‌വിധാനവും അവതരണവും നിർ‌വഹിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.. "വേരുകൾ" എന്ന അദ്ദേഹത്തിന്റെ മറ്റൊരു ടി.വി. പരമ്പരയും സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. "ശുചീന്ദ്രം രേഖകൾ" എന്ന ഗ്രന്ഥത്തിന്‌ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2009 ലെ സുരേന്ദ്രൻ നീലേശ്വരം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ജീവൻ മശായ് എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ഭാര്യ:ഹെദർ. മക്കൾ:ഗായത്രി,കാവേരി. അർബുദബാധയെത്തുടർന്ന് തന്റെ 58-ആം വയസ്സിൽ 2016 ജനുവരി 30-ആം തീയതി പുലർച്ചെ 3.50-ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ച് ഇദ്ദേഹം അന്തരിച്ചു.മൃതദേഹം അന്നേ ദിവസം വൈകീട്ട് അഞ്ചുമണിയോടെ തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ സംസ്കരിച്ചു. 🌹➖🌹➖🌹➖🌹➖🌹 #ടി എൻ ഗോപകുമാർ ഓർമ്മദിനം 🙏 #ഓർമ്മദിനം
4 likes
12 shares
ഫെബ്രുവരി 10:ഗിരീഷ് പുത്തഞ്ചേരി ഓർമ്മദിനം 🌹➖🌹➖🌹➖🌹➖🌹 സൂര്യകിരീടം വീണുഞ്ഞിട്ട് ഇന്നേക്ക് ഒന്നരപ്പതിറ്റാണ്ടും ഒരു കൊല്ലവും!🌹🌹 പിന്നെയും പിന്നെയും പടി കടന്നെത്തുന്ന പദനിസ്വനം! നിലാവിന്റെ നീലഭസ്മക്കുറിയുടെ ഭംഗിയോടെ വരികൾകൊണ്ട് ഇന്ദ്രജാലം തീർത്ത പാട്ടുമധുരം! ഒഎൻവി സാർ കഴിഞ്ഞാൽ കൂടുതൽ തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് ഗിരീഷ് പുത്തഞ്ചേരിക്കാണ്. വയലാർ ജീവിച്ചരിക്കണ മായിരുന്നുവെന്നും അപ്പോൾ എഴുത്തിൽ വയലാറിനോടു മത്സരിക്കാമായിരുന്നു എന്നും പറയുമായിരുന്നു. ഒരു കവിയും, തിരക്കഥാകൃത്തുംകൂടിയായിരുന്നു പുത്തഞ്ചേരി.' ഷഡ്ജം' തനിച്ചല്ല, എന്റെ പ്രിയപ്പെട്ട പാട്ടുകൾ ' തുടങ്ങിയവ കവിതാസമാഹാരങ്ങൾ. എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു അത്ര മേൽ ഇഷ്ടമായ് നിന്നെയെൻ പുണ്യമേ' പ്രണയത്തിന്റെ ഊഷ്മളത(പ്രണയ വാരം, നാലാം ദിവസം ടെഡി ഡേ!കരടിപ്പാവയെപ്പോൽ കെട്ടിപ്പിടിക്കാം🥰) 'ഇഹപരശാപം തീരാനമ്മേ ഇനിയൊരു ജന്മം വീണ്ടും തരുമോ ' മരണത്തെക്കുറിച്ചുള്ള ഗിരീഷ് പുത്തഞ്ചേരിയുടെ വരികളെല്ലാം ഹൃദയത്തിൽ ഇടംപിടിച്ചവ. മലർമഞ്ഞലിഞ്ഞ വനവീഥിയിൽ ഇടയന്റെ പാട്ട് കാതോർക്കവേ ഒരു പാഴ്ക്കിനാവിൽ ഉരുകുന്നൊരെൻ മനസ്സിന്റെ പാട്ടു കേട്ടുവോ! " കാലം ആ മൺവിളക്ക് അകാലത്തിൽ ഊതിക്കെടുത്തിയെങ്കിലും,കാവ്യജീവിതം കൊളുത്തിയ വിളക്ക് മലയാളിയുടെ പാട്ടോർമ്മയിൽ തെളിഞ്ഞു കത്തിക്കൊണ്ടേയിരിക്കും!💥🌹 🌹➖🌹➖🌹➖🌹➖🌹 # #ഗിരീഷ് പുത്തഞ്ചേരി 🌹🙏🌹 #, #ഓർമ്മദിനം 🙏🌹🙏 #ഗാന രചയിതാവ്💚❤️💚
6 likes
10 shares
*2026 ജനുവരി 19* *ഓഷോ രജനീഷിന്റെ ചരമവാര്‍ഷികദിനം* രജനീഷ് എന്ന വിളിപ്പേരുണ്ടായിരുന്ന ചന്ദ്ര മോഹന്‍ ജയിന്‍ *1931* ഡിസംബര്‍ *11* ന് മധ്യപ്രദേശ് സംസ്ഥാനത്തെ കുച്ച്‌വാഡ ഗ്രാമത്തില്‍ ഒരു തുണി വ്യാപാരിയുടെ പതിനൊന്നു മക്കളില്‍ മൂത്തവനായി ജനിച്ചു. അദ്ദേഹം ഏഴുവയസ്സു വരെ മാതാമഹന്റെ പരിചരണത്തിലാണ് വളന്നത്. എല്ലാവിധ സ്വാതന്ത്ര്യവും ബഹുമാനവും ലഭിച്ചിരുന്ന മാതൃഗൃഹത്തിലെ താമസം തന്റെ വളര്‍ച്ചയെ വളരെയധികം സ്വാധീനിച്ചു എന്ന് അദ്ദേഹം പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്. ഏഴു വയസ്സു മുതല്‍ മാതാപിതാക്കളുടെ കൂടെ ജീവിച്ച രജനീഷ് പഠനത്തില്‍ മിടുക്കനായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. പില്ക്കാലത്ത് അദ്ദേഹം യാഥാസ്ഥിതികമായ മതാചാരങ്ങള്‍ക്കെതിരെ വിപ്ലവകരമായ നിലപാടുകള്‍ സ്വീകരിച്ച പ്രാസംഗികനും എഴുത്തുകാരനുമായിത്തീര്‍ന്നു. ഓഷോയുടെ കൃതികള്‍ ഇതു വരെ *55* ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റ് വായനശാലയില്‍ രണ്ട് വ്യക്തികളുടെ മാത്രം എല്ലാ കൃതികളും സൂക്ഷിച്ചിരിക്കുന്നു ഓഷോയുടെയും ഗാന്ധിജിയുടെയുമാണവ. വിവാദങ്ങള്‍ ഓഷോയെ വിടാതെ പിന്തുടര്‍ന്നു. ലൈംഗികതയെയും വികാരപ്രകടനങ്ങളെയും പറ്റി ഓഷോയ്ക്കുണ്ടായിരുന്ന വിശാല മനഃസ്ഥിതി അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളുടെ അതിരുവിട്ട പെരുമാറ്റരീതികള്‍ക്ക് കാരണമായി . ഇത് ഇന്ത്യയിലെയും അമേരിക്കയിലേയും ജനങ്ങളില്‍ ഞെട്ടലും വെറുപ്പും ഉളവാക്കി. പാശ്ചാത്യ അച്ചടി മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ ലൈംഗിക വിഷയങ്ങളിലുള്ള പ്രഭാഷണങ്ങള്‍ക്കു മാത്രം പ്രാധാന്യം കൊടുത്തിരുന്നു. ആഡംബര പ്രിയനായിരുന്ന ഓഷോ , ഭൗതിക ദാരിദ്ര്യം ആത്മീയതയെ ഒരു തരത്തിലും ബാധിക്കില്ല എന്ന് വിശ്വസിച്ചിരുന്നു. താന്‍ പണക്കാരന്റെ ഗുരുവാണന്ന് പലപ്പോഴും ഓഷോ പറഞ്ഞിരുന്നു. ലൈംഗികതയിലൂടെ ആത്‌മീയതയുടെ പരമപദപ്രാപ്തിയിലേക്ക് (മോക്ഷം ) എത്തിച്ചേരാം എന്നുള്ള ഭാരതീയ താന്ത്രിക സങ്കൽപ്പത്തിന്റെ ആധുനിക വക്താവ് കൂടി ആയിരുന്നു അദ്ദേഹം. *1990* ജനുവരി *19* ന് അദ്ദേഹം അന്തരിച്ചു. #ഓഷോ രജനീഷ് ❤️💚❤️ #ഓർമ്മദിനം
15 likes
7 shares