ഓർമ്മദിനം
24 Posts • 48K views
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
630 views 23 days ago
ഒക്ടോബര്‍ 24 മന്നാഡെയുടെ ഓർമ്മദിനം 🙏➖🌹➖🙏➖🌹 മലയാളികളുടെ മനസ്സുകളില്‍ മായാത്ത മുദ്രയായി *മാനസ മൈന* യെ പ്രതിഷ്ഠിച്ച മന്നാഡെ എന്ന അനശ്വര ഗായകന്‍ മണ്‍മറഞ്ഞത് *2013 ഒക്ടോബര്‍ 24ന് ആയിരുന്നു...* *മാനസ മൈനേ വരൂ മധുരം നുള്ളി തരൂ നിന്‍ അരുമപ്പൂവാടിയില്‍...* മലയാള ചരിത്രം മാറ്റിക്കുറിച്ച *ചെമ്മീന്‍* എന്ന സിനിമയില്‍ പാടിയ ഈ ഗാനത്തിലൂടെ മന്നാഡെ മലയാളികള്‍ക്ക് സുപരിചിതനായി... മലയാള സിനിമക്ക് ആദ്യമായി പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ നേടിതന്ന *രാമു കരൃാട്ട് സംവിധാനം ചെയ്ത ചെമ്മീന്‍* മലയാളികള്‍ പെട്ടെന്ന് മറക്കാന്‍ ഇടയില്ല... *വയലാര്‍ രാമവര്‍മ്മ രചിച്ച് സലില്‍ ചൗധരി സംഗീത സംവിധാനം* ചെയ്ത ഈ ഗാനം മന്നാഡെ ആലപിച്ചപ്പോള്‍ മലയാളികള്‍ കോരിത്തരിച്ചുപോയി... " നിലാവിന്റെ നാട്ടിലെ നിശാഗന്ധി പൂത്തല്ലോ കളിക്കൂട്ടുകാരനെ മറന്നു പോയോ.. കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനേ അടങ്ങുകില്ല.. " പ്രണയത്തിന്റെ നിര്‍വൃതിയും... വിരഹത്തിന്റെ വേദനയും... ഇത്ര ഹൃദയസ്പര്‍ശിയായി ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ മന്നാഡെക്കല്ലാതെ വേറെ ഏത് ഗായകനാണ് കഴിയുക..? 1919 മേയ് 1ന് പ്രബോധ് ചന്ദ്രാഡെ എന്ന മന്നാഡെ കൊല്‍കത്തയില്‍ ജനിച്ചു.. പൂര്‍ണ്ണചന്ദ്രയും മഹാമായാദേവിയുമായിരുന്നു മാതാപിതാക്കള്‍.. കോളേജ് പഠനം പൂര്‍ത്തിയാക്കിയശേഷം 1943ല്‍ സംഗീത സംവിധായകനായി ചലച്ചിത്ര രംഗത്ത് വന്നു.. 1950ല്‍ "രാമരാജു '' എന്ന ചിത്രത്തിലൂടെ പിന്നണി ഗായകനായി.. ഹിന്ദി, ഗുജറാത്തി, മറാത്തി, അസമിയ, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.. ശാസ്ത്രീയ സംഗീതത്തില്‍ വിദഗ്ദനാണ്.. രണ്ടു തവണ ഗായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.. നിരവധി ചെറുതും വലുതുമായ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്..പത്മഭൂഷണും ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്... മലയാളിയും നാടക പിന്നണി ഗായികയുമായിരുന്ന സുലോചനാകുമാരന്‍ ആണ് ഭാരൃ... 2013 ഒക്ടോബര്‍ 24ന് ബാംഗ്ളൂര്‍ വച്ച് മന്നാഡയെന്ന അനശ്വര ഗായകന്‍ ഓര്‍മ്മയായി.. ആ അതുല്ല്യ കലാകാരന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു... 🙏🏻 🙏➖🌹➖🙏➖🌹 #മന്നാഡെ🙏🌹🙏 #ആദരാജ്ഞലികൾ #ഓർമ്മദിനം
9 likes
7 shares
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
599 views 28 days ago
ഒക്ടോബർ 19: കെ. രാഘവന്‍ മാസ്റ്റര്‍ ഓർമ്മദിനം 🌹➖🌹➖🌹➖🌹➖🌹➖ മലയാള സിനിമാ-നാടകഗാന-കാവ്യങ്ങള്‍ക്ക് സംഗീതത്തിന്റെ തേന്‍ പകര്‍ന്നുകൊടുക്കുന്ന താളഭാവത്തിന്റെ കേരളത്തിലെ വലിയ പ്രതിഭ *കെ. രാഘവന്‍ മാസ്റ്റര്‍* ഓർമയായിട്ട് ഇന്ന് പന്ത്രണ്ടു വർഷം തികയുന്നു... എത്രപഴകിയാലും തുരുമ്പെടുക്കാത്തതാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ 🎻 🌹➖🌹➖🌹➖🌹 # #കെ. രാഘവൻ മാസ്റ്റർ 🙏🌹🙏 #ഓർമ്മദിനം
9 likes
9 shares
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
848 views 1 months ago
ഒക്ടോബർ 12: ഇന്ന് എൻ.വി. കൃഷ്ണവാരിയരുടെ ഓർമ്മദിനം 💐➖💐➖💐💐➖💐➖💐 മലയാളത്തിലെ പത്രപ്രവർത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു വ്യക്തിത്വമായിരുന്നു ഞെരൂക്കാവിൽ വാരിയത്ത് കൃഷ്ണവാരിയർ എന്ന എൻ.വി. കൃഷ്ണവാരിയർ.. ബഹുഭാഷാപണ്ഡിതൻ, കവി, സാഹിത്യചിന്തകൻ എന്നീ നിലകളിലും എൻ.വി. കൃഷ്ണവാരിയർ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മലയാളസാഹിത്യവിമർശന രംഗത്തെ പുരോഗമനവാദികളിൽ ഒരാളായിരുന്നു ഇദ്ദേഹം.. 1916 മെയ് 13-ന് തൃശൂരിലെ ചേർപ്പിൽ ഞെരുക്കാവിൽ വാരിയത്താണ്‌ എൻ.വി.കൃഷ്ണവാരിയരുടെ ജനനം.. അച്ഛൻ: അച്യുത വാരിയർ അമ്മ:മാധവിവാരസ്യാർ വല്ലച്ചിറ പ്രൈമറി സ്കൂൾ,പെരുവനം സംസ്കൃത സ്കൂൾ,തൃപ്പൂണിത്തുറ സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.. മദ്രാസ് സർവകലാശാലയിൽ ഗവേഷണം.. വ്യാകരണ ഭൂഷണം, സാഹിത്യ ശിരോമണി, ബി.ഒ.എൽ,എം.ലിറ്റ്, ജർമ്മൻ ഭഷയിൽ ഡിപ്ലോമ, രാഷ്ട്രഭാഷാ വിശാരദ് തുടങ്ങിയ ബിരുദങ്ങൾ കരസ്ഥമാക്കി. വിവിധ ഹൈസ്കൂളുകളിൽ അദ്ധ്യാപകനായിരുന്ന വാരിയർ 1942 ൽ ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു.ഒളിവിൽ പോകുകയും `സ്വതന്ത്ര ഭാരതം' എന്ന നിരോധിക്കപ്പെട്ട പത്രം നടത്തുകയും ചെയ്തു.. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിലും തൃശൂർ കേരളവർമ്മ കോളേജിലും ലക്‌ചററായി.1968-75 കാലത്ത് കേരള ഭാഷാഇൻസ്റ്റിറ്റൂട്ടിന്റെ സ്ഥാപക ഡയറക്ടറായി പ്രവർത്തിച്ചു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരും കുങ്കുമം വാരികയുടെ പത്രാധിപരുമായിരുന്നു. വിജ്ഞാന കൈരളി പത്രാധിപർ,മധുരയിലെ ദ്രാവിഡ ഭാഷാ സമിതിയുടെ സീനിയർ ഫെലോ എന്നീ നിലകളിലും പ്രവർത്തിച്ചു. . ആദ്യ കവിതാസമാഹാരമായ "നീണ്ടകവിതകൾ" 1948 ൽ പ്രസിദ്ധീകരിച്ചു.. "ഗാന്ധിയും ഗോഡ്‌സേയും" എന്ന കവിതാസമാഹാരത്തിനും "വള്ളത്തോളിന്റെ കാവ്യശില്പം" എന്ന നിരൂപണഗ്രന്ഥത്തിനും "വെല്ലുവിളികൾ പ്രതികരണങ്ങൾ" എന്ന വൈജ്ഞാനിക സാഹിത്യ പുസ്തകത്തിനും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചു. *1989 ഒക്ടോബർ 12 ന്‌* കൃഷ്ണവാരിയർ അന്തരിച്ചു...🙏🏻 🙏💐🙏💐 # #കൃഷ്ണവാരിയർ🌹🌹🌹 #ഓർമ്മദിനം
13 likes
10 shares