ടി എൻ ഗോപകുമാർ ഓർമ്മദിനം 🙏
1 Post • 204 views
ജനുവരി 30: ടി.എൻ. ഗോപകുമാർ ഓർമ്മദിനം 🌹➖🌹➖🌹➖🌹➖🌹 കേരളത്തിലെ ഒരു മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു ടി.എൻ. ഗോപകുമാർ. ഏഷ്യാനെറ്റിന്റെ പ്രോഗ്രാം ചീഫും അവതാരകനും ഏഷ്യാനെറ്റ് ന്യൂസിൻറെ എഡിറ്റർ ഇൻ ചീഫുമായിരുന്നു. ശുചീന്ദ്രം ക്ഷേത്രത്തിലെ മുഖ്യപൂജാരിയായിരുന്ന നീലകണ്ഠശർമ്മയുടേയും തങ്കമ്മയുടേയും മകനായി 1957-ൽ കന്യാകുമാരിയ്ക്കടുത്തുള്ള ശുചീന്ദ്രത്ത് ജനിച്ചു. പി. കൃഷ്ണപിള്ളയുടെ ഭാര്യയായിരുന്നു ആദ്യം ഇദ്ദേഹത്തിന്റെ അമ്മ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ആംഗലസാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. മധുര സർ‌വകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിലും പി.ജി. കരസ്ഥമാക്കി. മാതൃഭൂമി, മാധ്യമം ദിനപത്രം, ദി ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് ടൈംസ് എന്നീ സ്ഥാപനങ്ങളിൽ പത്രപ്രവർത്തകനായി ജോലി ചെയ്തു. സംസ്ഥാന ടെലിവിഷൻ പുരസ്കാരം നേടിയിട്ടുള്ള ഏഷ്യാനെറ്റിലെ ശ്രദ്ധേയമായ പ്രതിവാര പരിപാടിയായ "കണ്ണാടി"യുടെ സം‌വിധാനവും അവതരണവും നിർ‌വഹിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.. "വേരുകൾ" എന്ന അദ്ദേഹത്തിന്റെ മറ്റൊരു ടി.വി. പരമ്പരയും സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. "ശുചീന്ദ്രം രേഖകൾ" എന്ന ഗ്രന്ഥത്തിന്‌ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2009 ലെ സുരേന്ദ്രൻ നീലേശ്വരം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ജീവൻ മശായ് എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ഭാര്യ:ഹെദർ. മക്കൾ:ഗായത്രി,കാവേരി. അർബുദബാധയെത്തുടർന്ന് തന്റെ 58-ആം വയസ്സിൽ 2016 ജനുവരി 30-ആം തീയതി പുലർച്ചെ 3.50-ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ച് ഇദ്ദേഹം അന്തരിച്ചു.മൃതദേഹം അന്നേ ദിവസം വൈകീട്ട് അഞ്ചുമണിയോടെ തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ സംസ്കരിച്ചു. 🌹➖🌹➖🌹➖🌹➖🌹 #ടി എൻ ഗോപകുമാർ ഓർമ്മദിനം 🙏 #ഓർമ്മദിനം
4 likes
12 shares
ഇന്ന് മലയാളകവിതയുടെ കാല്പനികവസന്തത്തിനു തുടക്കംകുറിച്ച മഹാകവി കുമാരനാശാന്റെ ഓർമ്മ ദിനം...... 🌹➖🌹➖🌹➖🌹➖🌹 ജനുവരി 16....🙏 (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ഉള്ളൂർ, ആശാൻ, വള്ളത്തോൾ ആധുനിക കവിത്രയങ്ങൾ. ആശാൻ ആശയഗംഭീരൻ, സ്നേഹഗായകൻ..... എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളാണ്...🙏 ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ  പോവുന്നിതാ പറന്നമ്മേ  തെറ്റീ നിനക്കുണ്ണി ചൊല്ലാം നൽപ്പൂമ്പാറ്റകളല്ലേയിതെല്ലാം...🌹🦋 കുട്ടിയും തള്ളയും എന്ന കവിതയിലെ വരികളാണിത്. ഇത്ര ലളിതമായി കുട്ടിക്കവിതകൾ എഴുതിയ കുമാരനാശാൻ ഏറ്റവും ഗഹനമായ വിഷയങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ച് സാമൂഹ്യ മുന്നേറ്റത്തിന് നേതൃത്വം നൽകിയ മഹാകവി ആയിരുന്നു....... എന്തിന്നു ഭാരതധരേ! കരയുന്നു? പാരതന്ത്ര്യം നിനക്കു വിധികല്പിതമാണു തായേ, എന്ന് ആശാൻ ബ്രിട്ടീഷ് മേൽക്കോയ്മയുടെ കാലത്ത് പാടണമെങ്കിൽ ഈ നാടിന്റെ ജാതീയ വിവേചനത്തിന്റെ തീഷ്ണത എത്ര ഭീകരമായിരുന്നു എന്ന് നമുക്ക് ഊഹിക്കാം......കേരളത്തിൽ വന്ന് ജാതി മേൽക്കോയ്മയുടെ കൊടുംക്രൂരതകൾ നേരിട്ട് കണ്ട സ്വാമി വിവേകാനന്ദൻ ഇതൊരു ഭ്രാന്താലയമാണെന്ന് പറഞ്ഞത് മനസിൽ വച്ചാലോചിച്ചാൽ നമുക്കത് കൂടുതൽ ബോധ്യപ്പെടും. ''തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ യൊട്ടല്ല ഹോ ജാതിക്കോമരങ്ങൾ'' - കേരളത്തിന്റെ ജാതി വ്യവസ്ഥയുടെ വ്യാപ്തി ഇത്ര കൃത്യമായി വെളിപ്പെടുത്തിയ മറ്റൊരു കവി വേറെയില്ല..... ''മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മറ്റുമതുകളീ നിങ്ങളേ താൻ കാലം വൈകിപ്പോയി, കേവലമാചാര-നൂലുകളെല്ലാം പഴകിപ്പോയി, കെട്ടിനിറുത്താൻ കഴിയാതെ ദുർബ്ബലപ്പെട്ട ചരടിൽ ജനത നിൽക്കാം. മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മറ്റുമതുകളീ നിങ്ങളേ താൻ..'' എന്ന ശക്തമായ മുന്നറിയിപ്പ് കേരള സാമൂഹ്യ വ്യവസ്ഥക്ക് നൽകുകയും ഒരു ജനതയെ ജീർണ്ണമായ ജാതി വ്യവസ്ഥക്കെതിരെ അടരാടാൻ സജ്ജരാക്കുകയും ചെയ്ത മഹാകവി നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് നൂറ്റിരണ്ടാണ്ട് തികയുകയാണ്......🙏 ആശാനെന്തിനു വേണ്ടിയാണോ പോരാടിയത്, ആ ജാതി വ്യസ്ഥയ്ക്ക് ശക്തമായ പ്രഹരമേൽപിച്ച്, എന്തെല്ലാം പരിമിതികൾ ആരോപിക്കപ്പെട്ടാലും കേരളീയ സമൂഹത്തെ ലോകത്തിന്റെ നെറുകയിൽ മാനവ മുന്നേറ്റത്തിന്റെ മാതൃക ആക്കി മാറ്റിയ ആത്മാഭിമാനത്തോടെയാണ് നാം അദ്ദേഹത്തിന് ഓർമ്മദിനത്തിൽ അർച്ചന നേരുന്നത്......🌹💪 ശ്രീനാരായണ ഗുരുവും കുമാരനാശാനുമടക്കം നേതൃത്വം നൽകി നാം പടിക്ക് പുറത്ത് നിർത്തിയ ജാതി വ്യവസ്ഥ പുതിയ രൂപത്തിൽ നമ്മുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന മത വർഗ്ഗീയ വാദികൾ പ്രവർത്തന നിരതമായ ഈ കാലത്ത് കുമാരനാശാന്റെ ഓർമ്മകൾക്ക് പ്രാധാന്യമേറെയാണ്......🙏 🌹➖🌹➖🌹➖🌹➖🌹 ##കുമാരനാശാൻ ഓർമ ദിനം #🌹ഓർമ്മകളിൽ കുമാരനാശാൻ 🥀 #കുമാരനാശാൻ #കുമാരനാശാൻ 🙏🌹🙏 #കുമാരനാശാൻ സ്മൃതി ദിനം
7 likes
14 shares