#CITU 🚩🚩🚩 #CITU 💪💪💪 #💪🏻 സിപിഐഎം
15000 വീടുകൾ പടുത്തുയർത്തി സിഐടിയുവിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച തൊഴിലാളിനഗരത്തെക്കുറിച്ചറിയുമോ.? കേരളത്തിലോ ബംഗാളിലോ അല്ല, മഹാരാഷ്ട്രയിലെ സോലാപൂരിൽ. സഖാവ് ഗോദാവരി പരുലേക്കറിൻ്റെ പേരിലുള്ള ആദ്യഘട്ട പദ്ധതിയിലൂടെ 2006ൽ 10,000 വീടുകളും ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ച സഖാവ് മീനാക്ഷി സാനേയുടെ പേരിലുള്ള രണ്ടാംഘട്ട പദ്ധതിയിലൂടെ 5100 വീടുകൾ 2015ലും പൂർത്തീകരിച്ചു. ഈ ഗണത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭവനപദ്ധതിയാണ് ഇത്. മാറുന്ന നഗരങ്ങൾക്കുള്ള 2018 ലെ ട്രാൻസ്ഫൊർമേറ്റീവ് സിറ്റീസ് അവാർഡ് നൽകി ആംസ്റ്റർഡാമിലെ ട്രാൻസ് നാഷണൽ ഇൻസ്റ്റിസ്റ്റൂട്ട് അഭിനന്ദിച്ച പദ്ധതി കൂടിയാണിത്.
നോക്കുകൂലി, ഫാക്ടറി പൂട്ടിക്കൽ എന്നൊക്കെ എഴുതി തൊഴിലാളി സംഘടനകളെയും പ്രത്യേകിച്ച് സിഐടിയുവിനെയും വികസനവിരോധികളും ഗൂണ്ടകളുമാക്കി ചിത്രീകരിക്കാൻ കഷ്ടപ്പെടുന്നവരാണ് മലയാള മാധ്യമങ്ങൾ. തൊഴിലാളി ഇന്നോളം നേടിയെടുത്ത അവകാശങ്ങളിൽ അവന്റെ ഊറ്റത്തിൽ ഈ ചെങ്കൊടിയും ആ പ്രസ്ഥാനവും നൽകിയ ഉജ്വല സംഭാവന അവരൊരിക്കലും കാണില്ല. ചേരികൾപോലെയുള്ള സ്ഥലങ്ങളിൽ ജീവിച്ചിരുന്ന തൊഴിലാളികൾക്കായി 90കളിൽ സിഐടിയു ആരംഭിച്ച സമരത്തിന് മുന്നിൽ സംസ്ഥാന-കേന്ദ്രസർക്കാരുകൾ മുട്ടുകുത്തുകയായിരുന്നു. ഭവനപദ്ധതിയുമായി മുന്നോട്ടുപോയ സിഐടിയുവിനൊപ്പം പദ്ധതിക്ക് സാമ്പത്തിക സഹായം നൽകാൻ സർക്കാർ നിർബന്ധിതരായി. പദ്ധതി നടത്തിപ്പിന് സിഐടിയു സഹകരണ ഭവന സൊസൈറ്റി രൂപീകരിച്ചു. ആദ്യഘട്ടങ്ങളിലെല്ലാം പിന്തിരിഞ്ഞുനിന്ന സർക്കാരുകൾക്ക് മുന്നിൽ ബീഡിത്തൊഴിലാളികൾ അതിശക്തമായ സമരങ്ങൾ സംഘടിപ്പിച്ചു. ചേരികളിലല്ല, വീടുകളിൽ ജീവിക്കണമെന്നും അത് ഞങ്ങളുടെ അവകാശമാണെന്നും തൊഴിലാളികൾ തറപ്പിച്ചുപറഞ്ഞു. ഒരുവിധത്തിലും പിന്മാറാൻ തയ്യാറാകാതിരുന്ന സഖാക്കൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കി. മൂന്നിലൊന്ന് പണം കേന്ദ്രവും മൂന്നിലൊന്ന് പണം സംസ്ഥാനവും ചിലവ് വഹിക്കുമെന്ന രീതിയിൽ കരാറിലേക്കെത്തി ഞങ്ങളുടെ ഈ പോരാട്ടം വിജയിച്ചു. അസംഘടിതമേഖലയിലെ തൊഴിലാളികൾക്കായി 30,000 വീടുകൾ നിർമ്മിക്കാനുള്ള പദ്ധതിയിലാണ് ഇപ്പൊൾ സൊലാപൂരിലെ സിഐടിയു.