Part 11
ഇപ്പോഴും തങ്ങളെ തന്നെ നോക്കി നിൽക്കുന്ന അമ്മയെ കണ്ടു വീണ്ടും കൊറേ ഉമ്മയും പറത്തി വിട്ട് താൻ സ്കൂളിലേക്ക് പോയി.
***********************
അന്ന് പതിവ് സമയം കഴിഞ്ഞിട്ടും അച്ഛൻ വിളിക്കാൻ വന്നില്ല. സ്കൂളിൽ ഞാനും ലെച്ചുവും ടീച്ചർമാരും മാത്രേ ഉള്ളു.
അച്ഛൻ വന്നാൽ വൈകി വന്നതിന് വഴക്ക് ഉണ്ടാകാൻ ഉള്ള ഭാവത്തിൽ ആണ് ഗൗരി. ലെച്ചു ആണെങ്കിൽ എന്തെല്ലാമോ പറഞ്ഞ് അവളെ കുറ്റപ്പെടുത്തുന്നുണ്ട്.
കുറച്ച് കഴിഞ്ഞതും ഞങ്ങളുടെ മലയാളം ടീച്ചർ വന്ന് വീട്ടിൽ കൊണ്ട് ആകാം എന്ന് പറഞ്ഞത് പിറകെ തന്നെ മാത്‍സ് ടീച്ചറും ഉണ്ട്.
അച്ഛൻ വിളിക്കാൻ വരും എന്ന് പറഞ്ഞപ്പോൾ അച്ഛൻ വിളിച്ച് പറഞ്ഞിട്ടുണ്ട് നിങ്ങളെ വീട്ടിൽ കൊണ്ട് ആകാൻ അച്ഛൻ തിരക്കിലാണെന്ന്.
അത് കേട്ടതും ഗൗരിയുടെ ഉള്ളം ഒരു കുന്നോളം പരിഭവം ഉണർന്നു. വീട്ടിൽ ചെന്ന് അമ്മയോട് പരാതി പറയാം എന്നാ ചിന്തയും അവൾ അവരോടൊപ്പം വീട്ടിലേക്ക് ചെന്നു.
വീടിന്റെ വഴി എത്തിയപ്പോൾ ഭയങ്കര ആൾക്കൂട്ടം കണ്ടതും ഗൗരിയും ലെച്ചുവും ഒന്ന് ശങ്കിച്ചു.
ഇനി വാവ വന്നതായിരിക്കോ, വാവയെ കാണാൻ ആണോ എല്ലാരും വന്നേ അതാണോ അച്ഛൻ വിളിക്കാൻ വരാഞ്ഞേ എന്ന് എല്ലാം കരുതി ടീച്ചറുടെ കൈ വിട്ട് വീട്ടിലേക്ക് ഓടി.
എന്നാൽ വീട്ടിലേക്ക് കയറിയതും കരച്ചിൽ ശബ്ദവും ചന്ദനത്തിന്റെ ഗന്ധവും ഉള്ളിലേക്ക് കേറി. അത് കാര്യമാക്കാതെ ഹാളിൽ കയറിയതും കാണുന്നത് വെള്ള തുണിയിൽ പൊതിഞ്ഞ തന്റെ അമ്മയുടെ ശരീരം.
എന്താ എന്ന് മനസ്സിലാക്കാതെ ഒരു നിമിഷം എന്റെ കണ്ണ് തുറിച്ച് വന്നു. സിനിമയിൽ ഒക്കെ കാണുന്നത് പോലെ അമ്മ തന്നെ വിട്ട് പോയോ അതാണോ ഇങ്ങനെ കിടത്തിയേക്കുന്നെ എന്നൊക്കെ ഒരു നിമിഷം എന്റെ ഉള്ളം പുകഞ്ഞു. എന്നിട്ടും മനസ് സമ്മതിക്കാത്ത പോലെ.
പിറകിൽ വന്ന ലെച്ചുവിന്റെ അവസ്ഥയും മറിച്ച് ആയിരുന്നില്ല. എന്തൊക്കെ ആണെങ്കിലും രേവതിയെ അവൾക്ക് നല്ല കാര്യം ആണ്.
"എന്താ പറ്റിയെ"
"ആ പെണ്ണ് മുകളിൽ നിന്ന് കാല് തടഞ്ഞ് വീണതാ. വയറ്റിൽ ആണേൽ കൊച്ച് ഉള്ളതാ. സതീശൻ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വന്നപ്പോഴാ ചോരയിൽ കുളിച്ച് കിടക്കുന്നവളെ കാണുന്നത്. പിന്നെ അയലത്തെ ആരെ ഒക്കെ വിളിച്ച് ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും ചോര ഒരുപാട് പോയതിനാൽ അവർക്ക് ഒന്നും ചെയ്യാൻ പറ്റീല."
ടീച്ചർ ആരോടോ ചോദിക്കുന്നതും അവിടെ നിന്നുള്ള മറുപടി കേട്ടതും തന്റെ ചെവി കൊട്ടി അടഞ്ഞത് പോലെ തോന്നി.
പിന്നെ ബാഗ് അവിടെ അഴിച്ചിട്ട് ഒരു കുതിപ്പോടെ അമ്മയുടെ അരികിലേക്ക് ചെന്നു.
"അമ്മ എണീക്ക് അമ്മ, എണീക്ക് എന്നെ പറ്റിക്കല്ലേ എണീക്ക് അമ്മ, എനിക്ക് പേടി ആകുന്നമ്മ" : കരഞ്ഞു കൊണ്ട് ഞാൻ അമ്മയെ തട്ടി വിളിച്ചു.
പിന്നെ എന്തോ ഓർത്ത പോലെ തന്റെ കണ്ണ് അമ്മയുടെ വയറ്റിലേക്ക് പോയി. ഇന്ന് രാവിലെ കണ്ടപ്പോഴും വീർത്ത് ഇരുന്ന വയർ ഇപ്പോൾ ചൊട്ടിയത് കണ്ടതും അവൾ ചുറ്റിനും നോക്കി. തന്റെ വാവ ഇനി ആരുടെ എങ്കിലും കയ്യിൽ ഉണ്ടോ എന്ന് അറിയാൻ.
എന്നാൽ എങ്ങും കാണാത്തതിനാൽ താൻ വീണ്ടും അമ്മയിലേക്ക് തിരിഞ്ഞു.
"അമ്മ വാവ എവിടെ അമ്മ, അമ്മ എണീക്ക്, വാ.. വാ എവിടെ അമ്മ, അമ്മ ഞാൻ വന്നമ്മ, അമ്മ അല്ലെ എന്നെ കാത്തിരിക്കും എന്ന് പറഞ്ഞെ എണീക്ക്, എനിക്ക് വിശക്കുന്ന് അമ്മ, എ.. എ.. എണീക് അ.. അമ്മ പ്ലീ.. പ്ലീസ്." :
അത്രയും ദയനീയമായി ഒരു വാശിയോട് അമ്മയെ കുലുക്കി വിളിക്കുന്നത് കണ്ട് ചെറിയമ്മ ആണ് എന്നെ വന്ന് പിടിച്ച് മാറ്റിയെ.
അമ്മയുടെ ചെല്ല കുട്ടി ആയിരുന്ന എനിക്ക് അമ്മ തന്നെ വിട്ട് പോയി എന്നാ യാഥാർഥ്യം ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നത് ആയിരുന്നില്ല.
പിന്നീട് എല്ലാം പെട്ടന്ന് ആയിരുന്നു അമ്മയെ ആരൊക്കെയോ ചേർന്ന് കൊണ്ട് പോയപ്പോൾ തനിക്ക് അലറി കരയാൻ മാത്രമേ കഴിഞ്ഞുള്ളു.
കരഞ്ഞ് കരഞ്ഞ് താൻ എപ്പോഴോ ചെറിയമ്മേടെ മടിയിൽ കിടന്ന് ഉറങ്ങി പോയി. പിന്നെ രാത്രി കഞ്ഞി തരാൻ ചെറിയമ്മ തട്ടി വിളിച്ചപ്പോൾ ആണ് എണീറ്റത്.
സാദാരണ സ്കൂളിൽ നിന്ന് വരുമ്പോൾ അമ്മയുടെ വക എന്തെങ്കിലും തരും. അമ്മയെ ഓർമ്മ വന്നതും വീണ്ടും കരയാൻ തുടങ്ങി അത് കണ്ടതും ചെറിയമ്മ എന്തെല്ലാമോ പറഞ്ഞ് തനിക്ക് കഞ്ഞി കോരി തന്നു.
കുറച്ച് കഴിഞ്ഞതും അച്ഛന്റെ ശബ്ദം കേട്ടതും ഞാൻ സങ്കടത്തോടെ ഹാളിലേക്ക് ചെന്നതും കാണുന്നത് ആകെ അലങ്കോലം ആയി കേറി വരുന്ന അച്ഛന്റെ രൂപം ആയിരുന്നു.
താൻ വീട്ടിൽ എത്തിയിട്ട് അച്ഛനെ ഇപ്പോഴാ കാണുന്നത്. എന്നാൽ ഇന്ന് തന്റെ മുന്നിൽ നിൽക്കുന്ന അച്ഛൻ താൻ ഇതുവരെ കണ്ടതിൽ നിന്ന് വളരെ ഏറെ വ്യത്യസ്ഥൻ ആണ്.
ആദ്യത്തേ പകപ്പ് മാറിയതും ഞാൻ അച്ഛന്റെ അടുത്തേക്ക് ഓടി എങ്കിലും അച്ഛൻ തന്നെ ഗൗനിക്കാതെ മുറിയിൽ കയറി കതക് അടച്ചു.
ഞാൻ അച്ഛന്റെ പിറകെ പോയി വാതിലിൽ കൊറേ തട്ടി വിളിച്ചു എങ്കിലും അച്ഛൻ വാതിൽ തുറന്നില്ല. തന്റെ കരച്ചിൽ കേട്ട് ചെറിയമ്മ വന്ന് എന്നെ ആശ്വസിപ്പിച്ച് കിടത്തി ഉറക്കി.
പിന്നീട് ഉള്ള ദിവസങ്ങൾ വളരെ ബുദ്ധിമുട്ടി തന്നെ മുന്നോട്ട് പോയി. അമ്മയെന്ന എന്ന തീരാ നഷ്ട്ടം ഞങ്ങളിൽ നന്നായി തന്നെ ബാധിച്ചു.
അമ്മ മരിച്ച് ഒരു മാസം കഴിഞ്ഞ് ആണ് ഞാൻ സ്കൂളിൽ പോയി തുടങ്ങുന്നത്. അപ്പോഴെല്ലാം എന്റെ കാര്യം എല്ലാം നോക്കുന്നത് ചെറിയമ്മ ആണ്.
അവധി ദിവസങ്ങളിൽ എന്നെ അച്ഛൻ ചെറിയമ്മേടെ വീട്ടിൽ ആകിയിട്ട് പോകും പിന്നെ രാത്രിയെ അച്ഛൻ തന്നെ കൂട്ടാൻ വരുള്ളൂ. പലപ്പോഴും ഞങ്ങൾക്ക് ഭക്ഷണം തരുന്നതും എല്ലാം ചെറിയമ്മ ആണ്.
അതിനാൽ തന്നെ അച്ഛൻ ആണ് അവിടുത്തേക്ക് വീട്ടു സാധനങ്ങൾ എത്തിച്ച് കൊടുക്കുന്നത്.
അമ്മ ഞങ്ങളെ വിട്ട് പോയിട്ട് ഒരു വർഷം കഴിഞ്ഞ ഒരു ദിവസം ഇപ്പൊ ഭക്ഷണം കഴിപ്പ് ഒക്കെ ചെറിയമ്മേടെ വീട്ടിൽ നിന്ന് ആണ്.
ഞങ്ങൾ ഒക്കെ ഭക്ഷണം കഴിച്ച് അവിടെ ഹാളിൽ ഒത്തു കൂടി ഇരിക്കുവാണ്. അച്ഛൻ എന്നെ ചേർത്ത് പിടിച്ച് ഇരിപ്പുണ്ട്.
"ഗൗരിക്ക് ഇപ്പൊ എല്ലാരും ഉണ്ട് അച്ഛൻ, അമ്മ ആയിട്ട് എന്റെ അമ്മ എല്ലാരും എനിക്ക് ആണ് ആരും ഇല്ലാതെ."
എനിക്ക് ദാഹിച്ചപ്പോ ചെറിയമ്മ വെള്ളം എടുത്ത് തന്നതിന് പിന്നാലെ ആണ് ലെച്ചു അത് പറഞ്ഞത്.
അത് കേട്ടതും എല്ലാവരും ഒരു നിമിഷം ഒന്ന് പകച്ചു.
"ലെച്ചു എന്തൊക്കെയാ മോളെ നീ ഈ പറയുന്നേ"
സ്വബോധം വന്ന അമ്മമ്മയാണ് അത് ചോദിച്ചത്.
"സത്യം അല്ലെ ഞാൻ പറഞ്ഞെ രേവുമ്മ മരിച്ചിട്ടും അമ്മയെ പോലെ എന്റെ അമ്മയാണ് അവളുടെ എല്ലാ കാര്യവും നോക്കുന്നെ. എനിക്കോ..എനിക്ക് അച്ഛൻ ഇല്ലല്ലോ."
ഇപ്രാവശ്യം എല്ലാരിലും വേദന നിറച്ചെങ്കിലും സതീശൻ അത് ഉള്ളിൽ തന്നെ കൊണ്ടു.
"ആര് പറഞ്ഞു മോൾക്ക് അച്ഛൻ ഇല്ലെന്ന് ദേ ലെച്ചുവിന്റെ അച്ഛൻ ഇന്ന് മുതൽ ഞാനാണ്. മോള് എന്നെ അച്ഛാ എന്ന് വിളിച്ചോ മോൾക്ക് എന്ത് ആവിശ്യം ഉണ്ടെങ്കിലും അച്ഛനോട് പറഞ്ഞ മതി."
എന്നെ അടർത്തി മാറ്റി ലെച്ചുവിനെ എടുത്തു കൊണ്ട് ആണ് അച്ഛൻ അത് പറഞ്ഞത്.
ഒരു ആവിശ്യ സമയത്ത് തന്നെയും തന്റെ മകളെയും ഒരു കുറവും കൂടാതെ നോക്കുന്നവളുടെ കുഞ്ഞിന് ഒരു കുറവും വരാൻ പാടില്ല എന്ന് ആ നിമിഷം അയാൾ ദൃഡനിശ്ചയം എടുത്തിരുന്നു.
"സതീശാ എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു. ഇതിപ്പോ ഇത്രേം ആയ സ്ഥിതിക്ക് ഇനി വെച്ച് നീട്ടാതെ ഇപ്പൊ തന്ന പറയാം."
അമ്മമ്മ ഒരു മുഖവരയോടെ പറഞ്ഞു. അത് കേട്ടതും അച്ഛന്റെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു.
"മറ്റൊന്നും അല്ല നീ സരസ്വതിയെ കല്യാണം കഴിക്കണം."
പെട്ടന്ന് അങ്ങനെ ഒരു കാര്യം കേട്ടതും സതീശൻ ആകെ ഞെട്ടി തരിച്ച് നിന്നു. സരസ്വതി നോക്കിയതും അവർ മുഖം താഴ്ത്തി നിൽക്കുവാണ്.
എന്നാൽ എനിക്കും ലെച്ചുവിനും അത്ഭുതം ആയിരുന്നു ഒപ്പം സന്തോഷവും. അമ്മടെ അത്രേം ഇല്ലെങ്കിലും ചെറിയമ്മയെയും എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു. ലെച്ചുവിന് എന്നാൽ എന്തൊക്കെയോ കിട്ടിയ സന്തോഷം ആയിരുന്നു.
"അ.. അത് പിന്നെ അമ്മേ ഇനീയും ഒരു കല്യാണം എന്നൊക്കെ പറയുമ്പോൾ."
തെല്ലൊരു നേരത്തിനു ശേഷം അച്ഛന്റെ മറുപടി വന്നു.
"അതെന്താ വീണ്ടും കല്യാണം കഴിച്ചാൽ. നോക്ക് സതീശാ നിങ്ങൾ രണ്ടും ചെറുപ്പം അല്ലെ കൂടാതെ വളർന്ന് വരുന്നത് രണ്ട് പെൺകുട്ടികൾ ആണ്. ഗൗരിക്ക് ഒരു അമ്മയുടെ കരുതൽ വേണ്ട പ്രായം ആണ്.
അതെ പോലെ ഇപ്പൊ ലെച്ചു പറഞ്ഞ പോലെ അവളും ഒരു അച്ഛന്റെ വാത്സല്യം ആഗ്രഹിക്കുന്നുണ്ട്.
മാത്രം അല്ല ഇപ്പൊ തന്നെ നാട്ടുകാർ പലതും പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. നാളെ അതൊക്കെ നിങ്ങളെ മാത്രം അല്ല ഈ കുഞ്ഞുങ്ങളെ കൂടി ആണ് അത് ബാധിക്കുന്നത് എന്ന് ഓർമ വേണം."
പിന്നെയും എന്തൊക്കെയോ അച്ഛനോട് അമ്മ പറഞ്ഞു.
അച്ഛൻ ആലോചിക്കാം എന്നും പറഞ്ഞ് എന്നെയും കൊണ്ട് അവിടുന്ന് ഇറങ്ങി.
കുറച്ചു ദിവസം കഴിഞ്ഞതും അച്ഛൻ സമ്മതം അറിയിച്ചു. ഒരു മാസത്തിന് ഉള്ളിൽ തന്നെ കല്യാണവും കഴിഞ്ഞു. ചെറിയമ്മ താമസിച്ചിരുന്ന വീട് വാടകക്ക് ആയിരുന്നതിനാൽ അത് ഒഴിഞ്ഞ് അമ്മമ്മയും ഞങ്ങളുടെ കൂടെ ആയി താമസം.
കല്യാണം കഴിഞ്ഞതിനു ശേഷം ആന്റി എന്നതിന് പകരം അമ്മ എന്ന് ആക്കി വിളി. ആദ്യം ഒക്കെ മുന്നത്തെ പോലെ തന്ന എന്നോട് നല്ല സ്നേഹം ആയിരുന്നു. പതിയെ പതിയെ അതൊക്കെ കുറഞ്ഞ് വന്നു.
അമ്മമ്മ തന്നെയാ ആ വിളി ഒക്കെ മാറ്റിച്ചത് ചെറിയമ്മ എന്നും ലെച്ചുവിനെ ചേച്ചി എന്നും വിളിക്കാൻ പറഞ്ഞ് തന്നു.
അച്ഛൻ ഒരിക്കൽ അങ്ങനെ വിളിക്കുന്നതിനെ ചോദ്യം ചെയ്തപ്പോൾ ' അവൾക്ക് അവളുടെ അമ്മടെ സ്ഥാനം വേറെ ആർക്കും കൊടുക്കാൻ കഴിയില്ല എന്ന് ' അമ്മമ്മ അങ്ങനെ മറുപടി കൊടുത്തു. പിന്നെ അച്ഛൻ അതിനെ പറ്റി അതികം ചോദിച്ചില്ല.
ചെറിയ ചെറിയ സഹായത്തിനു എന്നാ പേരിൽ അടുക്കളയിൽ കയറ്റി തുടങ്ങിയത് പിന്നീട് അടുക്കള പണി മുഴുവൻ തനിക്ക് തന്നു. കൂടെ ഇരുന്ന് കഴിക്കാൻ തനിക്ക് വിലക്ക് ആയിരുന്നു. അവർ ഒക്കെ കഴിച്ചതിനു ശേഷം അടുക്കളയിൽ ഇരുന്ന് കഴിക്കാഞ്ഞേ തനിക്ക് അനുവാദം ഉണ്ടായിരുന്നുള്ളു.
ഇതൊക്കെ അച്ഛനോട് പറയും എന്ന് ഒരു ദിവസം പറഞ്ഞപ്പോൾ "നീ പറഞ്ഞ നിന്റെ പഠിപ്പ് ഇതോടെ അവസാനിപ്പിക്കും എന്ന് കൂടാതെ നിനക്ക് ഭക്ഷണം തരണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും" എന്ന് ആയിരുന്നു ചെറിയമ്മേടെ മറുപടി.
അതോടെ അച്ഛനോട് പറയാം എന്നതിൽ നിന്ന് താൻ പിന്നോട്ട് വലിഞ്ഞു. അതിന് ആകാം കൂട്ടാൻ എന്നോണം അച്ഛൻ ദൂരെ ഓട്ടം ഉള്ള ദിവസങ്ങളിൽ വീട്ടിലെ പണി മുഴുവൻ എടുപ്പിക്കും.
ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയതും അത്രേം ദൂരം ഒന്ന് വിട്ട് പഠിപ്പിക്കണ്ട എന്നാ പേരിൽ അമ്മമ്മയും ചെറിയമ്മയും കൊറേ തടയാൻ നോക്കി. മെറിറ്റിൽ കിട്ടിയത് കൊണ്ട് അച്ഛൻ പോകാൻ പറഞ്ഞു. കൂടാതെ ലെച്ചുവിനും അവിടെ തന്നെ അഡ്മിഷൻ എടുത്തു കൊടുത്തു.
കോളേജിൽ പോകണം എങ്കിൽ പോലും രാവിലത്തെയും ഉച്ചക്കത്തെയും എല്ലാം ഭക്ഷണം ഉണ്ടാക്കിയാൽ മാത്രേ പോകാൻ കഴിയുള്ളു. അല്ലെങ്കിൽ ചെറിയമ്മ എന്തെങ്കിലും അടവ് എടുത്ത് തന്നെ അവിടെ നിർത്തും.
എന്നാൽ അതിനും അതികം ആയിസ് ഇല്ലായിരുന്നു "കോളേജിൽ താൻ പോകുന്നത് പഠിക്കാൻ അല്ല പ്രേമിക്കാൻ ആണ് പലപ്പോഴും ക്ലാസ്സിൽ വരാതെ അവനും ആയിട്ട് കറക്കം ആണ്" എന്നൊക്കെ ലെച്ചു കള്ളകഥ അച്ഛനോട് പറഞ്ഞ്.
അതിന് തെളിവ് എന്ന വണ്ണം ഒരു കള്ള പ്രേമലേഖനവും അച്ഛനെ ഏൽപ്പിച്ചു. അതോടെ അച്ഛൻ പഠിത്തം നിർത്തിച്ചു. ആകെ നാല് മാസമേ താൻ കോളേജിൽ പോയിട്ട് ഉണ്ടായിരുന്നുള്ളു.
ഞാൻ അല്ല അച്ഛാ എന്ന് കെഞ്ചി പറഞ്ഞിട്ട് പോലും അച്ഛൻ ചെവി കൊണ്ടില്ല. അന്നാണ് തനിക്ക് മനസ്സിലായത് തന്നെക്കാൾ വലുത് അച്ഛന് ലെച്ചു ആണെന്ന്.
പിന്നീട് താൻ ഈ വീട്ടിൽ ഒതുങ്ങി കൂടി. അച്ഛന് കഴിക്കാൻ മാത്രം വീട്ടിൽ വരുന്നത് കൊണ്ട് തന്റെ അവസ്ഥ പഴയതിലും കഷ്ടം ആയി കൊണ്ട് ഇരുന്നു.
ലെച്ചുവിന് തന്നെ കണ്ണെടുത്താൽ കണ്ടുടാ അതിന് കാരണം തനിക്ക് ഇന്നും അറിയില്ല. തനിക്ക് അച്ഛൻ എന്ത് കൊണ്ട് വന്നാലും അവൾ അത് വാശി പിടിച്ച് വേടിക്കും. അതിന് എന്തെങ്കിലും മുട്ടപോക്ക് ഞാൻ ചെറിയമ്മ അച്ഛനോട് പറയും.
തനിക്ക് പതിനെട്ടു വയസ് ആയപ്പോൾ അച്ഛൻ വാങ്ങി തന്ന ഫോൺ ഞാൻ കാമുകനെ വിളിക്കും എന്ന് പറഞ്ഞ് ലെച്ചു അത് എടുത്തു. എന്നിട്ട് അവളുടെ ഫോൺ ചെറിയമ്മക്കും നൽകി.
താൻ ഇന്ന് ധരിക്കുന്ന വസ്ത്രം പോലും അവളുടെ പഴേ വസ്ത്രങ്ങൾ ആണ്.
ലെച്ചുവിന് മുകളിലെ മുറി കൊടുത്തിട്ട്. അമ്മമ്മക്ക് തന്നെയാ കൂടുതൽ ഇഷ്ടം എന്ന് പറഞ്ഞ് തന്നെ അമ്മമ്മയുടെ കൂടെയ കിടത്തിയേക്കുന്നെ.
ലെച്ചു ചേച്ചിക്ക് എന്തൊക്കെയോ ദോഷം കാണുന്നു എന്ന് പറഞ്ഞ് പല നേർച്ചക്ക് പോയേക്കുവാ അമ്മമ്മ ഇപ്പോൾ. അതുകൊണ്ട് തന്നെ ഇവിടെ നടന്നത് ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല.
എന്തായാലും തിരിച്ച് വരുമ്പോൾ സന്തോഷം ഉള്ള വാർത്ത തന്നെ ആയിരിക്കും. ഞാൻ എന്നാ ശല്യം അവരുടെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കും ആയി ഒഴിഞ്ഞ് പോകുവാണല്ലോ.
പഴയത് എല്ലാം ആലോജിച്ച് അവളുടെ കണ്ണ് എപ്പോഴോ അടഞ്ഞ് പോയി.
തുടരും.....
പ്രതിലിപി ഉണ്ടെങ്കിൽ അതിലും കൂടി ഒന്ന് support ചെയ്യണേ 🙂🙏❤️🫂
#നോവൽ #തുടർകഥ #പ്രണയം #viral #love