യുഡിഎഫ് വൻ വിജയം നേടി അധികാരത്തിലേറുന്ന വി.ഡി. സതീശൻ നയിക്കുന്ന പുതിയ മന്ത്രിസഭ *മെയ് 18 തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും*. ഒരു ലക്ഷം പേരെ അണിനിരത്തിയുള്ള സത്യപ്രതിജ്ഞാ ചടങ്ങിനാണ് സർക്കാർ ഒരുങ്ങുന്നത്.
*കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാർ* ആയിരിക്കും. *സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും കോൺഗ്രസിൽ നിന്നായിരിക്കും*. പ്രധാന ഘടകകക്ഷിയായ *മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരെ* അനുവദിക്കാൻ തീരുമാനമായി. ഏക അംഗമുള്ള കക്ഷികൾക്ക് ഫുൾ ടേം മന്ത്രിസ്ഥാനം നൽകാനും ധാരണയായിട്ടുണ്ട്.
ചെന്നിത്തലയെ ക്ഷണിക്കും, യുവനിരയ്ക്കും പ്രാതിനിധ്യം
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അമർഷത്തിലായിരുന്ന *മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മന്ത്രിയാകാൻ വി.ഡി. സതീശൻ ക്ഷണിക്കും*. ചെന്നിത്തല നിലപാടിൽ അയവ് വരുത്തിയെന്നാണ് സൂചന. ഇതോടെ കോൺഗ്രസിലെ മുൻനിര നേതാക്കൾ മന്ത്രിസഭയിലുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി.
യുവനേതാക്കളായ *വി.ടി. ബൽറാം, ഐ.സി. ബാലകൃഷ്ണൻ, ചാണ്ടി ഉമ്മൻ* എന്നീ എംഎൽഎമാരെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ട്. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ മന്ത്രിസഭയിലെത്തിയാൽ അത് രാഷ്ട്രീയമായി ശ്രദ്ധേയമാകും.
*ലീഗിലും കേരള കോൺഗ്രസിലും നീക്കം*
മുസ്ലിം ലീഗിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ *പി.കെ. ബഷീർ* സാധ്യതാ പട്ടികയിൽ മുൻപന്തിയിലാണ്. *കെ.എം. ഷാജിയെ* മൂന്നാമതായി പരിഗണിക്കുന്നു.
#news അതേസമയം, കെ.സി. വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്ത സാഹചര്യത്തിൽ *ക്യാബിനറ്റിൽ പിടിമുറുക്കാൻ കെ.സി. പക്ഷം ശ്രമിക്കുന്നു*. രണ്ട് മന്ത്രി സ്ഥാനത്തിനായി *കേരള കോൺഗ്രസും* സമ്മർദ്ദം ശക്തമാക്കി. "അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി" എന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ട് വെക്കുന്നത്.
മെയ് 18-ന് ഗവർണർ രാജേന്ദ്ര ആർലേകറിന് മുന്നിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും