Vaeun Adhitya :Love Unfolds❤🩹
Part 28
"ഡയറിയുടെ അവസാന പത്ത് പേജുകൾ ആദ്യം വായിക്കരുത്."
മെസേജ് വായിച്ച നിമിഷം ദേവികയുടെ ശരീരത്തിലൂടെ ഒരു തണുപ്പ് പാഞ്ഞുപോയി.
അവളുടെ വിരലുകൾ അറിയാതെ മുറുകി.
"എന്താ?"
അമ്മ ചോദിച്ചു.
ദേവിക ഉടനെ ഫോൺ സ്ക്രീൻ ഓഫ് ചെയ്തു.
"ഒന്നുമില്ല."-
ഇപ്പോൾ അവളുടെ ഹൃദയം നിയന്ത്രണം വിട്ട് മിടിക്കുകയായിരുന്നു.
ആരോ താൻ ഡയറി വായിക്കുന്ന കാര്യം അറിയുന്നു.
അതും തത്സമയം.
ദേവിക പതുക്കെ തല ഉയർത്തി മുറിക്ക് ചുറ്റും നോക്കി.
ജാലകം.
വാതിൽ.
ബാൽക്കണി.
എല്ലാം സാധാരണ.
എന്നിട്ടും ആരോ തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന തോന്നൽ അവളെ വിട്ടില്ല. അമ്മ മുറിയിൽ നിന്ന് പുറത്തുപോയ ശേഷം ദേവിക വീണ്ടും ഫോൺ എടുത്തു.
Unknown Number.
പ്രൊഫൈൽ ഫോട്ടോ ഇല്ല.പേര് ഇല്ല.ഒന്നുമില്ല.
അവൾ കുറച്ചു നേരം സ്ക്രീനിലേക്ക് നോക്കി നിന്നു.പിന്നെ ഒടുവിൽ ടൈപ്പ് ചെയ്തു.
"നിങ്ങൾ ആരാണ്?"
മെസേജ് അയച്ചു.
ഒരു മിനിറ്റിനുള്ളിൽ സീൻ .
ദേവികയുടെ ശ്വാസം മുറുകി.
പക്ഷേ മറുപടി വന്നില്ല.പകരം മറ്റൊരു മെസേജ് വന്നു
"നിനക്ക് ഉത്തരം വേണമെങ്കിൽ ആദ്യം ചോദ്യം മനസ്സിലാക്കണം."
ദേവികയുടെ നെറ്റി ചുളിഞ്ഞു.
"എന്താണ് അതിന്റെ അർത്ഥം?"
Seen.
വീണ്ടും നിശബ്ദത.
പിന്നെ...
"നീ ഇപ്പോൾ അന്വേഷിക്കുന്നത് അപകടത്തെക്കുറിച്ചാണ്."
"പക്ഷേ യഥാർത്ഥ ചോദ്യം അപകടമല്ല."
ദേവികയുടെ ഹൃദയം ശക്തമായി മിടിച്ചു.
"പിന്നെ?"
ഈ തവണ മറുപടി വരാൻ അല്പം സമയം എടുത്തു.
"അപകടത്തിന് ശേഷം നടന്ന കാര്യങ്ങൾ."
അവളുടെ ശ്വാസം നിലച്ചു.അപകടത്തിന് ശേഷം.
അവളുടെ നഷ്ടപ്പെട്ട മൂന്ന് ദിവസങ്ങൾ.
അപ്പോഴാണ് അവളുടെ കണ്ണുകൾ വീണ്ടും ഡയറിയിലേക്ക് നീങ്ങിയത്.
ആദർശ് എഴുതിയ അവസാന എൻട്രികൾ അപകടത്തിന് മുമ്പുള്ള ദിവസങ്ങളായിരിക്കും.അവൾ വീണ്ടും ഡയറി തുറന്നു.പേജുകൾ ഒന്നൊന്നായി മറിക്കാൻ തുടങ്ങി.ചില എൻട്രികൾ വായിക്കുമ്പോൾ അവളുടെ ചുണ്ടുകളിൽ ചെറു പുഞ്ചിരി വന്നു.
"ദേവു ഇന്നും അലാം ഓഫ് ചെയ്ത് വീണ്ടും ഉറങ്ങി."
"പിന്നെ വൈകിയതിന് എന്നെ കുറ്റപ്പെടുത്തി."
മറ്റൊരു പേജ്.
"വരുൺ വീണ്ടും അവളെ പ്രാക്ടീസ്ക ഴിഞ്ഞ് കൊണ്ടുവിട്ടു."
"ഇവരെക്കാൾ വലിയ ഇടിയറ്റ്സ് ലോകത്ത് വേറെ ഇല്ല."
അറിയാതെ തന്നെ ദേവിക ചിരിച്ചു.അതേ സമയം കണ്ണുകൾ നിറഞ്ഞു.ഇതൊക്കെ തന്റെ ജീവിതമായിരുന്നു.പക്ഷേ തനിക്ക് ഓർമ്മയില്ല.
പെട്ടെന്ന് ഒരു പേജ് മറിച്ചപ്പോൾ ഒരു ചെറിയ കവറിന് മുകളിൽ അവളുടെ കണ്ണുകൾ പതിഞ്ഞു.ഡയറിയുടെ നടുവിൽ ഒളിപ്പിച്ചിരുന്നത്.
വെളുത്ത നിറത്തിലുള്ള ചെറിയ എൻവലപ്പ് .
മുകളിൽ എഴുതിയിരുന്നത്:
"ദേവുന് ."
ദേവികയുടെ ശ്വാസം മുറുകി.
അത് തുറക്കാൻ പോകുന്നതിനിടെയാണ് അവളുടെ ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തത്.
Same Unknown Number.
ഈ തവണ ഒരു വരി മാത്രം.
"ആ കവർ തുറക്കരുത്."
ദേവികയുടെ കൈകൾ നിശ്ചലമായി.
അടുത്ത നിമിഷം തന്നെ മറ്റൊരു മെസേജ് വന്നു.
"അത് തുറന്നാൽ നിന്റെ ജീവിതം മാറും."
മുറിയിലാകെ നിശബ്ദത പടർന്നു.
ദേവികയുടെ കണ്ണുകൾ കവറിലും ഫോണിലും മാറിമാറി നീങ്ങി.പക്ഷേ ഈ തവണ അവൾ പേടിച്ചില്ല.ഇത്രയും നാളായി എല്ലാവരും തന്നോട് പറഞ്ഞത് ഒരേ കാര്യം ആയിരുന്നു.
"ഇത് അറിയണ്ട."
"അത് ഓർക്കണ്ട."
"ഇത് തുറക്കണ്ട."
ഒടുവിൽ അവൾ ഒരു തീരുമാനമെടുത്തു.
കവറിന്റെ അരികിൽ വിരലുകൾ വെച്ച് പതുക്കെ തുറന്നു.
അതിനുള്ളിൽ ഒരു ഫോട്ടോ മാത്രം.ദേവിക അത് പുറത്തെടുത്തു.അടുത്ത നിമിഷം അവളുടെ ശ്വാസം നിലച്ചു.കാരണം...
അത് അവളും വരുണും ഒരുമിച്ചുള്ള ഒരു ഫോട്ടോ ആയിരുന്നില്ല.ആദർശിന്റേതും അല്ല.ഫോട്ടോയിൽ ഉണ്ടായിരുന്നത്
ആശുപത്രി കിടക്കയിൽ കിടക്കുന്ന താനായിരുന്നു.അവളുടെ അരികിൽ ഇരിക്കുന്ന ഒരാൾ.
ഫോട്ടോ പഴയതും മങ്ങിയതുമായിരുന്നു.
പക്ഷേ ഒരു കാര്യം വ്യക്തമായിരുന്നു.
അത് വരുൺ അല്ല.
ആ തിരിച്ചറിവ് വന്ന നിമിഷം ദേവികയുടെ വിരലുകൾ വിറച്ചു.ഫോട്ടോ അവൾ കുറച്ചുകൂടി അടുത്തേക്ക് കൊണ്ടുവന്നു.ആശുപത്രി ബെഡിൽ കിടക്കുന്നത് താനായിരുന്നു.
മുഖത്ത് ചെറിയ മുറിവുകൾ.കൈയിൽ IV ലൈൻ.കണ്ണുകൾ അടഞ്ഞ നിലയിൽ.
പക്ഷേ അരികിൽ ഇരിക്കുന്ന ആളുടെ മുഖം വ്യക്തമായിരുന്നില്ല.ഫോട്ടോയുടെ ഒരു ഭാഗം വെളിച്ചം കാരണം മങ്ങിയിരുന്നു.എന്നിരുന്നാലും ഒരു കാര്യം വ്യക്തമായിരുന്നു.ആ മനുഷ്യൻ അവളുടെ കൈ മുറുകെ പിടിച്ചിരുന്നു.
ദേവികയുടെ നെഞ്ചിൽ എന്തോ മുറുകി കാരണം ആ സ്പർശത്തിൽ ഒരു പരിചരണം ഉണ്ടായിരുന്നു.
ഒരു കാവൽ പോലെ.
ഫോട്ടോയുടെ പിൻവശം അവൾ മറിച്ചു.
അവിടെ തീയതി എഴുതിയിരുന്നു.
ആക്‌സിഡന്റ് നടന്നതിന് നാല് ദിവസം ശേഷം.
ദേവികയുടെ കണ്ണുകൾ വിടർന്നു.
നാല് ദിവസം ശേഷം?
അവൾ ഉടനെ കണക്കുകൂട്ടി.ആ സമയത്ത് വരുൺ ഇപ്പോഴും ആശുപത്രിയിൽ ബോധം തിരികെ കിട്ടാതെ കിടക്കുകയായിരുന്നു.
അപ്പോൾ...
ഈ മനുഷ്യൻ ആരാണ്?
അപ്പോഴാണ് കവറിനുള്ളിൽ നിന്ന് മറ്റൊരു ചെറിയ പേപ്പർ താഴേക്ക് വീണത്.
ദേവിക അത് എടുത്തു.
അതിൽ ഏതാനും വാക്കുകൾ മാത്രം.
"അവൾ ഉണരുന്നത് വരെ ഇവിടെ നിന്ന് പോകില്ല"
R
ദേവികയുടെ ഹൃദയം ശക്തമായി മിടിച്ചു
രോഹിത്?
തന്നെ കണ്ടെത്തിയത് രോഹിത്.
ആശുപത്രിയിൽ ഉണ്ടായിരുന്നത് രോഹിത്. ആ അക്കൗണ്ടിലൂടെ സത്യത്തിലേക്ക് നയിക്കുന്നത് രോഹിത് ആണോ എന്ന് സംശയം.
ഇതൊക്കെ യാദൃശ്ചികമാകാൻ സാധ്യത വളരെ കുറവാണ്.
അതേസമയം ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തു..
Again Unknown Number.
"ഇപ്പോൾ മനസ്സിലായോ?"
"നീ മറന്നത് ആളുകളെ മാത്രം അല്ല."
ദേവികയുടെ വിരലുകൾ സ്ക്രീനിൽ നിശ്ചലമായി.
"എന്താണ് ഞാൻ മറന്നത്?"
ഈ തവണ മറുപടി വേഗത്തിൽ വന്നു.
"നിന്റെ സ്വന്തം തീരുമാനങ്ങൾ."
ദേവികയുടെ നെറ്റി ചുളിഞ്ഞു.
"എന്ത് തീരുമാനങ്ങൾ?"
Seen.
പിന്നെ ഒരു മെസേജ്.
"ആ മൂന്ന് ദിവസങ്ങളിൽ നീ ആരെയും വിശ്വസിച്ചിരുന്നില്ല."
"വീട്ടുകാരെയും ."
"പോലീസിനെയും ഒന്നും ."
ദേവികയുടെ ശ്വാസം മുറുകി.
കാരണം...
ഇതുവരെ വിചാരിച്ചിരുന്നത് താൻ ഒരു ട്രോമടൈസ്ഡ് ആയ ഒരു പെൺകുട്ടി ആണെന്നായിരുന്നു.
പക്ഷേ ഈ മെസേജ് പറയുന്നത് മറ്റൊന്നാണ്.
ആ മൂന്ന് ദിവസങ്ങളിൽ താൻ എന്തോ കാരണത്താൽ ഒളിച്ചിരുന്നുവെന്ന്.
സ്വയം.
മനപ്പൂർവ്വം.
അപ്പോഴാണ് അവളുടെ മനസ്സിലൂടെ ഒരു മിന്നൽ പോലെ ഒരു ദൃശ്യം കടന്നുപോയത്.
മഴ പെയ്യുന്നു.
ഒരു പഴയ മുറി.
വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നു.
ആരോ പുറത്തുനിന്ന് വാതിലിൽ മുട്ടുന്നു.
"ദേവിക... വാതിൽ തുറക്ക്."
ആ ശബ്ദം...
അവൾക്ക് അത് തിരിച്ചറിയാൻ കഴിഞ്ഞില്ല.
പക്ഷേ അടുത്ത നിമിഷം മറ്റൊരു വാക്ക് ഓർമ്മയിൽ തെളിഞ്ഞു.
"ആരെങ്കിലും വരുന്നതിന് മുമ്പ് നമുക്ക് ഇവിടെ നിന്ന് പോകണം."
ദേവികയുടെ ശരീരം വിറച്ചു.
"നമുക്ക്?"
ആ ഓർമ്മയിൽ താൻ ഒറ്റയ്ക്കായിരുന്നില്ല.ആരോ കൂടെയുണ്ടായിരുന്നു.
പക്ഷേ ആരാണ്?
വരുൺ ആശുപത്രിയിലായിരുന്നു.ആദർശ് മരിച്ചിരുന്നു.
അപ്പോൾ ആ മൂന്ന് ദിവസങ്ങളിൽ തനിക്കൊപ്പം ഉണ്ടായിരുന്നത് ആരാണ്?
അതേ നിമിഷം ഫോണിൽ അവസാനത്തെ മെസേജ് തെളിഞ്ഞു.
"രോഹിത്തിനോട് ചോദിക്കൂ."
"കാരണം നിന്റെ മൂന്ന് ദിവസങ്ങളുടെ മുഴുവൻ സത്യം അറിയുന്ന ഒരേയൊരു മനുഷ്യൻ അവനാണ്."
ദേവികയുടെ ഹൃദയം ശക്തമായി മിടിച്ചു.
കാരണം...
ഇനി ആദ്യമായി അവൾക്ക് വ്യക്തമായ ഒരു ലക്ഷ്യം കിട്ടിയിരുന്നു.
രോഹിത്തിനെ കണ്ടെത്തണം.
ആ രാത്രി ദേവികയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
ഹോസ്റ്റൽ മുറിയിലെ ലൈറ്റുകൾ എല്ലാം ഓഫ് ആയിരുന്നു.
അഞ്ജലി ഗാഢനിദ്രയിൽ ആയിരുന്നു.
പക്ഷേ...
ദേവികയുടെ കണ്ണുകൾ മാത്രം തുറന്നിരുന്നു.
ഫോണിന്റെ സ്ക്രീനിൽ അവസാനമായി വന്ന മെസേജ് ഇപ്പോഴും തെളിഞ്ഞു കിടക്കുകയായിരുന്നു.
"രോഹിത്തിനോട് ചോദിക്കൂ."
"നിന്റെ മൂന്ന് ദിവസങ്ങളുടെ മുഴുവൻ സത്യം അറിയുന്ന ഒരേയൊരു മനുഷ്യൻ അവനാണ്."
ദേവിക ഫോൺ പതുക്കെ നെഞ്ചിലേക്ക് ചേർത്തു.
രോഹിത്.
ഈ പേരിന് പിന്നിൽ എന്താണ്? എന്ത്കൊണ്ടാണ് എല്ലാവരും അവനെ കുറിച്സംസാരിക്കാൻ മടിക്കുന്നത്?
അപ്പോഴാണ് അവൾക്ക് മറ്റൊരു കാര്യം ഓർമ്മ വന്നത്.
ആശുപത്രി ഫോട്ടോ
ആ ഫോട്ടോയിൽ ഉണ്ടായിരുന്ന ആൾ.
മുഖം വ്യക്തമായിരുന്നില്ല.
പക്ഷേ...
ഫോട്ടോയുടെ പിന്നിൽ എഴുതിയിരുന്നത്:
"അവൾ ഉണരുന്നതുവരെ ഇവിടെ നിന്ന് പോകില്ല."
— R
ആ R...
രോഹിത് തന്നെയാണോ?
ദേവിക ഒരു ദീർഘനിശ്വാസം വിട്ടു.
ഇനി ഊഹാപോഹങ്ങൾ കൊണ്ട് കാര്യമില്ല.
അവനെ നേരിട്ട് കണ്ടു സംസാരിക്കണം.
പക്ഷേ...
അവനെ എവിടെ കണ്ടെത്തും?
അപ്പോഴാണ് അവളുടെ മനസ്സിലേക്ക് ഒരു കാര്യം വന്നത്.
വരുൺ.
രോഹിത്തിനെക്കുറിച്ച് അറിയാവുന്ന ഒരേയൊരു വ്യക്തി ഇപ്പോൾ വരുണായിരിക്കാം.
ആ ചിന്ത വന്ന നിമിഷം തന്നെ അവൾ ഫോൺ എടുത്തു.
1:37 AM.
ഇപ്പോൾ മെസേജ് അയക്കുന്നത് ശരിയാണോ?
കുറച്ചു നിമിഷങ്ങൾ ആലോചിച്ച ശേഷം അവൾ ടൈപ്പ് ചെയ്തു.
"Are you awake?"
പിനീടവൾക്ക് തന്നെ തോന്നി വേണ്ടായിരുന്നു എന്ന് .
"എന്താ ഞാൻ ചെയ്യുന്നത്?"
പക്ഷേ മെസേജ് ഡിലീറ്റ്ചെ യ്യാൻ പോകുന്നതിനിടയിൽ അവനത് സീൻ ചെയ്തു .
ദേവികയുടെ ഹൃദയം ഒന്ന് ചാടി.
ഒരു മിനിറ്റിനുള്ളിൽ മറുപടി വന്നു.
"അതെ."
"എന്താ പറ്റിയത്?"
ദേവിക കുറച്ചു നേരം സ്ക്രീനിലേക്ക് നോക്കി.
പിന്നെ നേരെ ചോദിച്ചു.
"രോഹിത് ആരാണ്?"
Seen.
ഈ തവണ മറുപടി വന്നില്ല.
ഒരു മിനിറ്റ്.
രണ്ട് മിനിറ്റ്.
ദേവികയുടെ നെറ്റി ചുളിഞ്ഞു.
അവൾ വീണ്ടും ടൈപ്പ് ചെയ്യാൻ പോകുന്നതിനിടെയാണ് റിപ്ലൈ വന്നത്.
"നീ ആ പേര് എവിടെ നിന്ന് കേട്ടു?"
ദേവിക ഉടനെ എഴുതി.
"Answer my question first."
വീണ്ടും നിശബ്ദത.
പിന്നെ...
"Let's meet in the morning."
ദേവികയുടെ ക്ഷമ നഷ്ടപ്പെട്ടു.
"ഇല്ല."
"ഇപ്പോൾ പറയൂ."
Seen.
അതിനുശേഷം വന്ന മെസേജ് അവളെ മരവിപ്പിച്ചു.
"രോഹിത് എന്റെയും ആദർശിന്റെയും സുഹൃത്ത് ആയിരുന്നു."
ആയിരുന്നു?
ദേവികയുടെ കണ്ണുകൾ വിടർന്നു.
"ആയിരുന്നു എന്ന്?"
വരുണിന്റെ ടൈപ്പിംഗ് സ്റ്റാറ്റസ് തെളിഞ്ഞു .
മാഞ്ഞു.
വീണ്ടും തെളിഞ്ഞു.
ഒടുവിൽ ഒരു വരി മാത്രം വന്നു.
"പക്ഷേ ... അഞ്ചു വർഷമായി ഞാൻ അവനെ കണ്ടിട്ടില്ല."
ദേവികയുടെ ഹൃദയം ഒന്ന് മുറുകി.
അഞ്ചു വർഷം ?
അതായത്...
അപകടത്തിന് ശേഷമോ?
അവൾ ഉടനെ അടുത്ത ചോദ്യം അയച്ചു.
"അവനാണോ എന്നെ കണ്ടെത്തിയത്?"
ഈ തവണ മറുപടി വരാൻ സമയം എടുത്തില്ല.
"അതെ."
"അവനാണ് നിന്നെ കണ്ടെത്തിയത്."
"അവനാണ് എന്നെക്കുറിച്ചും ആദ്യം വിവരം അറിയിച്ചത്."
ദേവികയുടെ ശ്വാസം നിലച്ചു.
"എന്നെക്കുറിച്ചും..."
അവൾ സ്ക്രീനിലേക്ക് നോക്കി നിന്നു.
അപ്പോഴാണ് മറ്റൊരു മെസേജ് വന്നത്.
"ദേവി..."
"നീ രോഹിത്തിനെ അന്വേഷിക്കാൻ പോകുകയാണെങ്കിൽ ഒരു കാര്യം ആദ്യം അറിയണം."
ദേവികയുടെ വിരലുകൾ നിശ്ചലമായി.
"എന്ത്?"
Seen.
ചില സെക്കൻഡുകൾ.
പിന്നെ...
"അപകടം നടന്ന ദിവസത്തിന് ശേഷം രോഹിത് ഒരിക്കലും തന്റെ വീട്ടിലേക്ക് തിരിച്ചു പോയിട്ടില്ല."
ദേവികയുടെ കണ്ണുകൾ വിടർന്നു.
"എന്ത്?"
പക്ഷേ...
ആ മെസേജ് അയച്ചതിന് ശേഷം വരുണിൽ നിന്ന് മറ്റൊരു മറുപടിയും വന്നില്ല.
കോൾ ചെയ്തു.എടുത്തില്ല.
വീണ്ടും കോൾ ചെയ്തു. അപ്പോഴും അവനത് എടുത്തില്ല.
അതേസമയം...
നൂറുകണക്കിന് കിലോമീറ്റർ അകലെ
ഒരു പഴയ വീട്ടിലെ ഇരുണ്ട മുറിയിൽ ഇരുന്ന ഒരാൾ ഫോൺ സ്ക്രീനിലേക്ക് നോക്കുകയായിരുന്നു.
സ്ക്രീനിൽ തെളിഞ്ഞിരുന്നത് ദേവികയുടെ പ്രൊഫൈൽ.അവൻ പതുക്കെ ഫോൺ ഓഫ് ചെയ്തു.അവന്റെ മുന്നിലെ മേശപ്പുറത്ത് ഒരു പഴയ ഫോട്ടോ കിടക്കുന്നുണ്ടായിരുന്നു.ആ ഫോട്ടോയിൽ
ആദർശ്.
വരുൺ.
ദേവിക.
പിന്നെ...
നാലാമതായി ഒരാൾ കൂടി.
രോഹിത്
_______________________________________
അടുത്ത ദിവസം രാവിലെ.
ദേവിക ഉറക്കമുണർന്നപ്പോൾ ആദ്യം നോക്കിയത് ഫോൺ ആയിരുന്നു.
വരുണിൽ നിന്ന് പുതിയ മെസേജുകളൊന്നും ഉണ്ടായിരുന്നില്ല.
പക്ഷേ അവളുടെ മനസ്സിൽ ഇന്നലെ രാത്രി പറഞ്ഞ വാചകം മാത്രം മുഴങ്ങിക്കൊണ്ടിരുന്നു.
"അപകടം നടന്ന ദിവസത്തിന് ശേഷം രോഹിത് ഒരിക്കലും തന്റെ വീട്ടിലേക്ക് തിരിച്ചു പോയിട്ടില്ല."
എന്തുകൊണ്ട്?
അത് ആക്‌സിഡന്റുമായി ബന്ധപ്പെട്ടതാണോ?
അതോ മറ്റെന്തെങ്കിലും കാരണം?
"ദേവിക!"
അഞ്ജലിയുടെ ശബ്ദം കേട്ടപ്പോഴാണ് അവൾ ചിന്തകളിൽ നിന്ന് പുറത്തുവന്നത്.
"ഇന്ന് നീ ക്ലാസ്സിൽ വരുന്നുണ്ടോ?"
"അതെ"
"എന്നാൽ പെട്ടെന്ന് റെഡിയാവൂ."
ദേവിക ഒരു ചെറിയ പുഞ്ചിരി വരുത്തി.
പക്ഷേ മനസ്സ് മറ്റെവിടെയായിരുന്നു.
കോളേജിൽ എത്തിയിട്ടും അവളുടെ ശ്രദ്ധ ക്ലാസ്സിലായിരുന്നില്ല.
ലഞ്ച് ബ്രേക്കിന് തൊട്ടുമുമ്പാണ് അവൾക്ക് വരുണിന്റെ മെസ്സേജ് വന്നത്.
"സ്റ്റേഡിയത്തിന് പിന്നിലെ പ്രാക്ടീസ് ഗ്രൗണ്ടിലേക്ക് വരൂ."
"നമുക്ക് സംസാരിക്കണം."
ദേവികയുടെ ഹൃദയം ഒന്ന് മുറുകി.
അവൾ ഉടനെ എഴുന്നേറ്റു.
"എവിടേക്കാ?"
അഞ്ജലി ചോദിച്ചു.
"ഞാൻ ഇപ്പൊ വരാം ഒരാളെ കാണണം."
അതും പറഞ്ഞ് അവൾ പുറത്തേക്ക് നടന്നു.
പ്രാക്ടീസ് ഗ്രൗണ്ട്ശൂ പതിവിലും ശൂന്യമായിരുന്നു.
ദൂരെ ഒരു മരത്തിന്റെ തണലിൽ വരുൺ നിൽക്കുന്നത് അവൾ കണ്ടു.
അവൾ അടുത്തെത്തിയതും അവൻ നേരെ വിഷയത്തിലേക്ക് കടന്നു.
"ഡയറിയിൽ എന്താണ് കണ്ടത്?"
ദേവിക അതിശയിച്ചു.
"നിനക്ക്അ എങ്ങനെ അറിയാം ഞാൻ ഡയറി വായിച്ചതെന്ന്?"
വരുണിന്റെ മുഖം മാറിയില്ല.
"കാരണം നീ ഇന്നലെ രാത്രി രോഹിത്തിനെക്കുറിച്ച് ചോദിച്ചു."
അവൻ കുറച്ചു നിമിഷം നിർത്തി.
"അത് യാദൃശ്ചികമല്ല."
ദേവിക അവനെ തന്നെ നോക്കി.
"രോഹിത് ആരാണ്?"
ഈ തവണ വരുൺ നിശബ്ദമായില്ല.
അവൻ ഒരു ദീർഘനിശ്വാസം വിട്ടു.
"എന്റെ ഏറ്റവും അടുത്ത സുഹൃത്ത്."
"ആദർശിന് ശേഷം..."
ആ വാക്കുകൾ കേട്ട നിമിഷം ഇരുവരുടെയും ഇടയിൽ ഒരു നിശബ്ദത വീണു.
ആദർശ്.
പൂർണ്ണമായും ഓർമ്മയിൽ ഇല്ലെങ്കിലും ആ പേര് തന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്ന് ദേവിക തിരിച്ചറിഞ്ഞു .
" അവൻ ഇപ്പോൾ എവിടെയാണ്?"
വരുണിന്റെ കണ്ണുകൾ ഒരു നിമിഷം മാറി.
"എനിക്കറിയില്ല."
"നിങ്ങൾ കള്ളം പറയുകയാണ്."
ദേവിക ഉടനെ പറഞ്ഞു.
വരുണിന്റെ താടിയെല്ല് മുറുകി.
"ഞാൻ കള്ളം പറയുന്നില്ല."
"പക്ഷേ മുഴുവൻ സത്യം പറയുന്നുമില്ല."
ആ വാക്കുകൾ കേട്ട നിമിഷം വരുൺ മിണ്ടാതായി.
കാരണം അവൾ പറഞ്ഞത് ശരിയായിരുന്നു.
"രോഹിത്ത് എന്തോ കണ്ടിരുന്നു."
ഒടുവിൽ അവൻ പതുക്കെ പറഞ്ഞു.
"എന്ത്?"
"ആ ആക്‌സിഡന്റ് നടന്നതിനു മുൻപ് ."
ദേവികയുടെ ഹൃദയം ശക്തമായി മിടിച്ചു.
"എന്താണ് കണ്ടത്?"
വരുൺ തലകുലുക്കി.
"എനിക്കറിയില്ല."
"പക്ഷേ ആദർശ് മരിച്ചതിന് ശേഷം അവനെ കണ്ടിട്ടില്ല ."
ദേവികയുടെ ഉള്ളം കലുഷിതമായി.
എല്ലാ വഴികളും ഒരേ ആളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
രോഹിത്.
അപ്പോഴാണ് വരുണിന്റെ ഫോൺ റിങ് ചെയ്തത്.
അവൻ സ്ക്രീനിലേക്ക് നോക്കിയ നിമിഷം മുഖം മാറി.
ഒരു unknown number.
ദേവിക അത് ശ്രദ്ധിച്ചു.
"ആരാ?"
വരുൺ മറുപടി പറഞ്ഞില്ല.
Call cut ആയി.
പക്ഷേ ഉടനെ ഒരു മെസേജ് വന്നു.
വരുണിന്റെ കണ്ണുകൾ സ്ക്രീനിൽ പതിഞ്ഞു.അടുത്ത നിമിഷം അവന്റെ മുഖത്തെ നിറം മങ്ങി.
"എന്താ?"
ദേവിക ചോദിച്ചു.
വരുൺ പതുക്കെ ഫോൺ അവൾക്ക് നേരെ തിരിച്ചു.
സ്ക്രീനിൽ ഒരു ഫോട്ടോ.പഴയൊരു ക്ഷേത്രം.വയനാട്.അതിന്റെ മുന്നിൽ നിൽക്കുന്ന ഒരു പെൺകുട്ടി.
ദേവിക.
അപകടത്തിന് ശേഷം കാണാതായ ആ മൂന്ന് ദിവസങ്ങളിലേതെന്ന് വ്യക്തമായ ഒരു ചിത്രം.
പക്ഷേ.....
ഫോട്ടോയിൽ അവൾ ഒറ്റയ്ക്കായിരുന്നില്ല.
അവളുടെ അരികിൽ മറ്റൊരാളും ഉണ്ടായിരുന്നു.
മുഖം വ്യക്തമായി കാണുന്നില്ല.
എന്നാൽ താഴെ എഴുതിയിരുന്ന ഒരു വരി വ്യക്തമായിരുന്നു.
"അവളോട് ചോദിക്കൂ, അവൾ ആരെയാണ് രക്ഷിക്കാൻ ശ്രമിച്ചത് എന്ന്."
ദേവികയുടെ ശ്വാസം നിലച്ചു.
കാരണം...
ഇതുവരെ അവൾ കരുതിയത് ആ മൂന്ന് ദിവസങ്ങളിൽ താൻ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ്.
പക്ഷേ...
ആരോയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നോ?
അപ്പോൾ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?
തുടരും #തുടർക്കഥ📖 #നോവൽ # പ്രണയകഥകൾ # തുടർക്കഥ #തുടർക്കഥ