Nova
ShareChat
click to see wallet page
@novaaaaaaaaaaa
novaaaaaaaaaaa
Nova
@novaaaaaaaaaaa
NOVA
Varun Adhitya :Love Unfolds❤‍🩹 Part 29 "അവളോട് ചോദിക്കൂ, അവൾ ആരെയാണ് രക്ഷിക്കാൻ ശ്രമിച്ചത് എന്ന്." ആ വരി വായിച്ച നിമിഷം ദേവികയുടെ കൈകൾ വിറച്ചു. "ഇത്..." അവളുടെ ശബ്ദം പോലും പുറത്തുവന്നില്ല. വരുൺ ഫോൺ തിരികെ വാങ്ങി. അവന്റെ മുഖം അസാധാരണമായി മുറുകിയിരുന്നു. "ഈ ഫോട്ടോ ഞാൻ മുമ്പ് കണ്ടിട്ടില്ല." അവൻ പതുക്കെ പറഞ്ഞു. ദേവികയുടെ കണ്ണുകൾ ഇപ്പോഴും സ്ക്രീനിൽ തന്നെയായിരുന്നു. ആ ക്ഷേത്രം. ആ സ്ഥലം. ആ മഴ. എന്തുകൊണ്ടോ അവൾക്ക് അവിടെ പോയിട്ടുണ്ടെന്ന് തോന്നി.മാത്രമല്ല അവൾ വല്ലാതെ ഭയന്നിരുന്നത്  പോലെ അവൾക്ക് തോന്നി.പെട്ടെന്ന്   അവളുടെ മനസ്സിലൂടെ ഒരു ദൃശ്യം മിന്നിപ്പോയി. ക്ഷേത്രത്തിന്റെ പിന്നിലെ പഴയ കെട്ടിടം. ഇരുട്ട്, നനഞ്ഞ വസ്ത്രങ്ങൾ.പിന്നെ...ആരോ അവളുടെ തോളിൽ പിടിച്ച് പറയുന്നത്. "ദേവിക, ദയവു ചെയ്ത് എന്റെ കൂടെ വരൂ." ഒരു പുരുഷ ശബ്ദം. പക്ഷേ അത് വരുണിന്റെ ശബ്ദമായിരുന്നില്ല. "ആഹ്..." അവൾ അറിയാതെ നെറ്റിയിൽ കൈവച്ചു. "ദേവി." വരുൺ ഉടനെ മുന്നോട്ട് വന്നു. "എന്തെങ്കിലും ഓർമ്മ വന്നോ?" അവൾ കണ്ണുകൾ അടച്ചു. "ഒരു ശബ്ദം..." "ആരോ എന്നോട് കൂടെ വരാൻ പറയുന്നുണ്ടായിരുന്നു." വരുണിന്റെ കണ്ണുകൾ ചെറുതായി മങ്ങി. "ആരായിരുന്നു?" ദേവിക പതുക്കെ വിലങ്ങനെ തല ചലിപ്പിച്ചു. "ഓർമ്മയില്ല." അപ്പോഴാണ് അവന്റെ ഫോണിൽൻവീണ്ടും ഒരു മെസ്സേജ് വന്നത് അതേ unknown number. "ഡയറിയുടെ 14-ാം പേജ് വായിക്കാൻ പറയൂ." ദേവികയും വരുണും ഒരേസമയം സ്ക്രീനിലേക്ക് നോക്കി. "ഇത് ആര് ആണ്?" ദേവിക പതുക്കെ ചോദിച്ചു. വരുൺ മറുപടി പറഞ്ഞില്ല.അവനും അതേ ചോദ്യമാണ് ചോദിച്ചുകൊണ്ടിരുന്നത്. "14-ാം പേജ്..." ദേവിക പതുക്കെ ആവർത്തിച്ചു. അവളുടെ ബാഗിൽ ഇപ്പോഴും ആദർശിന്റെ ഡയറി ഉണ്ടായിരുന്നു. അവൾ ഉടനെ അത് പുറത്തെടുത്തു.കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.പേജുകൾ വേഗത്തിൽ മറിച്ച് 14-ാം പേജിൽ എത്തി. അവിടെ സാധാരണ പോലെ ഒരു ഡയറി എൻട്രി മാത്രമായിരുന്നു. "ഇന്ന് രോഹിത് വീണ്ടും വീട്ടിൽ വന്നു." "ദേവു അവനുമായി ഒരുപാട് നേരം സംസാരിച്ചു ." "കൂടെ ഞാനും കൂടി.." ദേവികയുടെ നെറ്റി ചുളിഞ്ഞു. "ഇതിൽ എന്താണ് പ്രത്യേകത?" അവൾ വീണ്ടും വായിച്ചു.ദേവികയ്ക്ക് ഒന്നും മനസ്സിലായില്ല. വരുൺ ഡയറി കൈയിൽ വാങ്ങി.അവന്റെ കണ്ണുകൾ പേജിലൂടെ സഞ്ചരിച്ചു പെട്ടെന്ന് അവന്റെ മുഖം മാറി. "What??" "എന്താ?" വരുൺ പതുക്കെ പേജിന്റെ അടിയിലേക്ക് വിരൽ ചൂണ്ടി. അവിടെ വളരെ ചെറുതായി, ശ്രദ്ധിക്കാതെ പോയാൽ കാണാൻ പോലും പറ്റാത്ത വിധത്തിൽ പെൻസിൽ കൊണ്ട് എഴുതിയ ഒരു വരിയുണ്ടായിരുന്നു. "If anything happens, ask Rohit about the viewpoint." ദേവികയുടെ ശ്വാസം നിലച്ചു. Viewpoint.ബസ് ടിക്കറ്റിന്റെ പിന്നിൽ എഴുതിയിരുന്ന അതേ വാക്ക്. "വൈകുന്നേരം 5 മണിക്ക് പഴയ viewpoint-ൽ കാണാം." ഇപ്പോൾ ആ വാക്ക് വീണ്ടും. രോഹിത്തുമായി ബന്ധിപ്പിക്കുന്ന ഓരോ സൂചനയിലും. അപ്പോഴാണ് ദേവികയുടെ ഫോൺ റിങ് ചെയ്തത്. Unknown Number. ആദ്യമായാണ് കോൾ വരുന്നത്. അവളും വരുണും ഒരുപോലെ സ്ക്രീനിലേക്ക് നോക്കി.ഫോൺ ഇപ്പോഴും റിങ് ചെയ്യുകയായിരുന്നു. തണുത്ത കാറ്റ് അവരെ തട്ടിതടഞ്ഞു വീശി. ദേവിക പതുക്കെ കോൾ അറ്റൻഡ്ചെ യ്തു. ചില സെക്കൻഡുകൾ നിശബ്ദത. പിന്നെ....മറുവശത്ത് നിന്ന് ഒരു പുരുഷ ശബ്ദം. വളരെ പരിചിതമായ ശബ്ദം. "ദേവിക..." ദേവികയുടെ ഹൃദയം ഒറ്റ നിമിഷം നിശ്ചലമായി. കാരണം... ആ ശബ്ദം അവൾ ഓർമ്മിക്കുന്നില്ല. പക്ഷേ അവളുടെ മനസ്സ് അത് തിരിച്ചറിഞ്ഞിരുന്നു. "എനിക്ക് സമയം കുറവാണ്." "നീ എന്റെ അടുത്തേക്ക് വരണം." ആ ശബ്ദം കേട്ട നിമിഷം ദേവികയുടെ കൈകൾ വിറച്ചു. "ആരാണ്?" അവൾ ഉടനെ ചോദിച്ചു. മറുവശത്ത് കുറച്ചു നിമിഷങ്ങൾ നിശബ്ദത. പിന്നെ ഒരു ചെറു ചിരി. വേദന നിറഞ്ഞ ഒരു ചിരി. അവളുടെ ഹൃദയം ശക്തമായി മിടിച്ചു. "രോഹിത്?" വരുണും അവളെ തന്നെ നോക്കുകയായിരുന്നു. അടുത്ത നിമിഷം മറുവശത്ത് നിന്ന് വന്ന മറുപടി ഇരുവരെയും നിശ്ചലരാക്കി. "അതെ." ദേവികയുടെ ശ്വാസം ഒരു നിമിഷം നിലച്ചു. അഞ്ചു വർഷമായി എല്ലാവരും അന്വേഷിക്കുന്ന ആൾ.അഞ്ചു വർഷമായി ആരും കണ്ടിട്ടില്ലാത്ത ആൾ ഇപ്പോൾ ഫോണിന്റെ മറുവശത്തുണ്ട്. "നിങ്ങൾ എവിടെയാണ്?" "അത് നീ അറിയാൻ സമയമായിട്ടില്ല" "പിന്നെ എപ്പോഴാണ് ഞാൻ അത് അറിയുക. കുറെ ആയി എന്നെ ഇട്ട് കളിപ്പിക്കാൻ തുടങ്ങിയിട്ട്." ദേവികയുടെ ശബ്ദം മുറുകി. "ആ മൂന്ന് ദിവസങ്ങളിൽ എന്താണ് സംഭവിച്ചത്?" മറുവശത്ത് വീണ്ടും നിശബ്ദത. പിന്നെ... "നിനക്ക് എന്തൊക്കെ ഓർമ്മയുണ്ട്?" ദേവിക കണ്ണുകൾ അടച്ചു. "വളരെ കുറച്ച്." "ക്ഷേത്രം." "മഴ." "ആരോ എന്നോട്പ കൂടെ വരാൻ പറയുന്നത്." അവൾ നിർത്തി. "അത്ര മാത്രം." ഫോണിന്റെ മറുവശത്ത് ഒരു ദീർഘനിശ്വാസം കേട്ടു. "അപ്പോൾ ഇനിയും സമയമായിട്ടില്ല." "Stop saying that!" ആദ്യമായി അവളുടെ ശബ്ദം ഉയർന്നു. "എല്ലാവരും എപ്പോഴും ഇതുതന്നെയാണ് പറയുന്നത്." "പറയാൻ പറ്റില്ല." "ഇപ്പോൾ സമയമായിട്ടില്ല" അന്നേരം വരുണിന്റെ കണ്ണുകൾ അവളുടെ അവസ്ഥ ഓർത്തു നിറഞ്ഞു "ഇത് എന്റെ ജീവിതമാണ്." മറുവശത്ത് വീണ്ടും നിശബ്ദത. പിന്നെ വളരെ പതുക്കെ... "അറിയാം." ആ ശബ്ദത്തിൽ കുറ്റബോധം ഉണ്ടായിരുന്നു. വളരെ വ്യക്തമായി. "അപ്പോൾ പറയൂ." ദേവിക മുറുകെ പറഞ്ഞു. "ആ മൂന്ന് ദിവസങ്ങളിൽ ഞാൻ എവിടെയായിരുന്നു?" ഈ തവണ റോഹിത് ഉടനെ മറുപടി പറഞ്ഞില്ല. പകരം ചോദിച്ചു. "ആ ആക്‌സിഡന്റിന് തൊട്ടുമുമ്പ്ആ നീ ആരെയാണ് കണ്ടത്?" ദേവികയുടെ നെറ്റി ചുളിഞ്ഞു. അവൾ അത്ശ്ര ഓർത്തെടുക്കാൻ ശ്രമിച്ചു. മഴ. റോഡ്. ആദർശ്. പിന്നെ... വരുൺ. "വരുണിനെ." അവൾ പതുക്കെ അവന്റെ മുഖത്തേക്ക് നോക്കി . മറുവശത്ത് ഒരു നിമിഷം നിശബ്ദത. പിന്നെ "അല്ല." ദേവികയുടെ ഹൃദയം ഒന്ന് മുറുകി. "എന്ത്?" "അത് നിന്റെ അവസാന ഓർമ്മയല്ല." അവൾ പൂർണ്ണമായും നിശ്ചലമായി. "നീ മറന്നുപോയ മറ്റൊരു കാര്യമുണ്ട്." രോഹിത്തിന്റെ ശബ്ദത്തിൽ കൂടുതൽ ഗൗരവം നിറഞ്ഞു . "ആ ആക്‌സിഡന്റ്നടക്കുന്നതിന് ഏതാനും മിനിറ്റുകൾ മുമ്പ് നീയും ആദർശും ആരെയോ കണ്ടു." "ആ കൂടിക്കാഴ്ചയാണ് എല്ലാം മാറ്റിയത്." ദേവികയുടെ ശ്വാസം മുറുകി. "ആരെയാ?" അപ്പോഴാണ് ഫോണിന്റെ മറുവശത്ത് ഒരു വലിയ ശബ്ദം കേട്ടത്. ആരോ വാതിൽ തുറക്കുന്നതുപോലെ. രോഹിത്തിന്റെ ശബ്ദം പെട്ടെന്ന് മാറി. "Shit..." "രോഹിത്?" ദേവികയുടെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി. "Listen carefully." അവന്റെ ശബ്ദം ഇപ്പോൾ വളരെ താഴ്ന്നിരുന്നു. "നീയും വരുണും വയനാട്ടിലേക്ക് പോകണം." വരുണിന്റെ കണ്ണുകൾ ഉടനെ ദേവികയിലേക്ക് നീങ്ങി. "പഴയ viewpoint." "അവിടെ ഇപ്പോഴും എന്തോ ഉണ്ട്." "എന്ത്?" "അത് കണ്ടാൽ നിനക്ക് എല്ലാം ഓർമ്മ വരും." അടുത്ത നിമിഷം ഒരു ശക്തമായ ഇടിയുടെ ശബ്ദം. പിന്നെ എന്തോ വീണ ശബ്ദം. "രോഹിത്!" അവൾ നിന്നും വിയർത്തു . പക്ഷേ... മറുവശത്ത് നിന്ന് കേട്ട അവസാന വാക്കുകൾ അവളുടെ കാതുകളിൽ വീണ്ടും വീണ്ടും അലയടിച്ചു "ആരെയും വിശ്വസിക്കരുത്..." Call disconnected. ആകെ നിശബ്ദത. ദേവികയുടെ കൈകൾ വിറച്ചു. "ആരെയും വിശ്വസിക്കരുത്..." അവൾ പതുക്കെ ആവർത്തിച്ചു. "ആരെയാണ് ഉദ്ദേശിച്ചത്?" വരുൺ ഒന്നും മിണ്ടിയില്ല. കാരണം അവന്റെ മനസ്സിൽ അതിലും ഭയപ്പെടുത്തുന്ന മറ്റൊരു ചോദ്യം ഉയർന്നിരുന്നു. രോഹിത്ത് അഞ്ചു വർഷമായി ഒളിച്ചുനടക്കുകയാണെങ്കിൽ... ഇത്ര വർഷങ്ങൾക്ക് ശേഷവും അവൻ ആരെയാണ് ഭയക്കുന്നത്? തുടരും...... #തുടർക്കഥ #നോവൽ # പ്രണയകഥകൾ # തുടർക്കഥ
Vaeun Adhitya :Love Unfolds❤‍🩹 Part 28 "ഡയറിയുടെ അവസാന പത്ത് പേജുകൾ ആദ്യം വായിക്കരുത്." മെസേജ് വായിച്ച നിമിഷം ദേവികയുടെ ശരീരത്തിലൂടെ ഒരു തണുപ്പ് പാഞ്ഞുപോയി. അവളുടെ വിരലുകൾ അറിയാതെ മുറുകി. "എന്താ?" അമ്മ ചോദിച്ചു. ദേവിക ഉടനെ ഫോൺ സ്ക്രീൻ ഓഫ് ചെയ്തു. "ഒന്നുമില്ല."- ഇപ്പോൾ അവളുടെ ഹൃദയം നിയന്ത്രണം വിട്ട് മിടിക്കുകയായിരുന്നു. ആരോ താൻ ഡയറി വായിക്കുന്ന കാര്യം അറിയുന്നു. അതും തത്സമയം. ദേവിക പതുക്കെ തല ഉയർത്തി മുറിക്ക് ചുറ്റും നോക്കി. ജാലകം. വാതിൽ. ബാൽക്കണി. എല്ലാം സാധാരണ. എന്നിട്ടും ആരോ തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന തോന്നൽ അവളെ വിട്ടില്ല. അമ്മ മുറിയിൽ നിന്ന് പുറത്തുപോയ ശേഷം ദേവിക വീണ്ടും ഫോൺ എടുത്തു. Unknown Number. പ്രൊഫൈൽ ഫോട്ടോ ഇല്ല.പേര് ഇല്ല.ഒന്നുമില്ല. അവൾ കുറച്ചു നേരം സ്ക്രീനിലേക്ക് നോക്കി നിന്നു.പിന്നെ ഒടുവിൽ ടൈപ്പ് ചെയ്തു. "നിങ്ങൾ ആരാണ്?" മെസേജ് അയച്ചു. ഒരു മിനിറ്റിനുള്ളിൽ സീൻ . ദേവികയുടെ ശ്വാസം മുറുകി. പക്ഷേ മറുപടി വന്നില്ല.പകരം മറ്റൊരു മെസേജ് വന്നു "നിനക്ക് ഉത്തരം വേണമെങ്കിൽ ആദ്യം ചോദ്യം മനസ്സിലാക്കണം." ദേവികയുടെ നെറ്റി ചുളിഞ്ഞു. "എന്താണ് അതിന്റെ അർത്ഥം?" Seen. വീണ്ടും നിശബ്ദത. പിന്നെ... "നീ ഇപ്പോൾ അന്വേഷിക്കുന്നത് അപകടത്തെക്കുറിച്ചാണ്." "പക്ഷേ യഥാർത്ഥ ചോദ്യം അപകടമല്ല." ദേവികയുടെ ഹൃദയം ശക്തമായി മിടിച്ചു. "പിന്നെ?" ഈ തവണ മറുപടി വരാൻ അല്പം സമയം എടുത്തു. "അപകടത്തിന് ശേഷം നടന്ന കാര്യങ്ങൾ." അവളുടെ ശ്വാസം നിലച്ചു.അപകടത്തിന് ശേഷം. അവളുടെ നഷ്ടപ്പെട്ട മൂന്ന് ദിവസങ്ങൾ. അപ്പോഴാണ് അവളുടെ കണ്ണുകൾ വീണ്ടും ഡയറിയിലേക്ക് നീങ്ങിയത്. ആദർശ് എഴുതിയ അവസാന എൻട്രികൾ അപകടത്തിന് മുമ്പുള്ള ദിവസങ്ങളായിരിക്കും.അവൾ വീണ്ടും ഡയറി തുറന്നു.പേജുകൾ ഒന്നൊന്നായി മറിക്കാൻ തുടങ്ങി.ചില എൻട്രികൾ വായിക്കുമ്പോൾ അവളുടെ ചുണ്ടുകളിൽ ചെറു പുഞ്ചിരി വന്നു. "ദേവു ഇന്നും അലാം ഓഫ് ചെയ്ത് വീണ്ടും ഉറങ്ങി." "പിന്നെ വൈകിയതിന് എന്നെ കുറ്റപ്പെടുത്തി." മറ്റൊരു പേജ്. "വരുൺ വീണ്ടും അവളെ പ്രാക്ടീസ്ക ഴിഞ്ഞ് കൊണ്ടുവിട്ടു." "ഇവരെക്കാൾ വലിയ ഇടിയറ്റ്സ് ലോകത്ത് വേറെ ഇല്ല." അറിയാതെ തന്നെ ദേവിക ചിരിച്ചു.അതേ സമയം കണ്ണുകൾ നിറഞ്ഞു.ഇതൊക്കെ തന്റെ ജീവിതമായിരുന്നു.പക്ഷേ തനിക്ക് ഓർമ്മയില്ല. പെട്ടെന്ന് ഒരു പേജ് മറിച്ചപ്പോൾ ഒരു ചെറിയ കവറിന് മുകളിൽ അവളുടെ കണ്ണുകൾ പതിഞ്ഞു.ഡയറിയുടെ നടുവിൽ ഒളിപ്പിച്ചിരുന്നത്. വെളുത്ത നിറത്തിലുള്ള ചെറിയ എൻവലപ്പ് . മുകളിൽ എഴുതിയിരുന്നത്: "ദേവുന് ." ദേവികയുടെ ശ്വാസം മുറുകി. അത് തുറക്കാൻ പോകുന്നതിനിടെയാണ്  അവളുടെ ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തത്. Same Unknown Number. ഈ തവണ ഒരു വരി മാത്രം. "ആ കവർ തുറക്കരുത്." ദേവികയുടെ കൈകൾ നിശ്ചലമായി. അടുത്ത നിമിഷം തന്നെ മറ്റൊരു മെസേജ് വന്നു. "അത് തുറന്നാൽ നിന്റെ ജീവിതം മാറും." മുറിയിലാകെ നിശബ്ദത പടർന്നു. ദേവികയുടെ കണ്ണുകൾ കവറിലും ഫോണിലും മാറിമാറി നീങ്ങി.പക്ഷേ ഈ തവണ അവൾ പേടിച്ചില്ല.ഇത്രയും നാളായി എല്ലാവരും തന്നോട് പറഞ്ഞത് ഒരേ കാര്യം ആയിരുന്നു. "ഇത് അറിയണ്ട." "അത് ഓർക്കണ്ട." "ഇത് തുറക്കണ്ട." ഒടുവിൽ അവൾ ഒരു തീരുമാനമെടുത്തു. കവറിന്റെ അരികിൽ വിരലുകൾ വെച്ച് പതുക്കെ തുറന്നു. അതിനുള്ളിൽ ഒരു ഫോട്ടോ മാത്രം.ദേവിക അത് പുറത്തെടുത്തു.അടുത്ത നിമിഷം അവളുടെ ശ്വാസം നിലച്ചു.കാരണം... അത് അവളും വരുണും ഒരുമിച്ചുള്ള ഒരു ഫോട്ടോ ആയിരുന്നില്ല.ആദർശിന്റേതും അല്ല.ഫോട്ടോയിൽ ഉണ്ടായിരുന്നത് ആശുപത്രി കിടക്കയിൽ  കിടക്കുന്ന താനായിരുന്നു.അവളുടെ അരികിൽ ഇരിക്കുന്ന ഒരാൾ. ഫോട്ടോ പഴയതും മങ്ങിയതുമായിരുന്നു. പക്ഷേ ഒരു കാര്യം വ്യക്തമായിരുന്നു. അത് വരുൺ അല്ല. ആ തിരിച്ചറിവ് വന്ന നിമിഷം ദേവികയുടെ വിരലുകൾ വിറച്ചു.ഫോട്ടോ അവൾ കുറച്ചുകൂടി അടുത്തേക്ക് കൊണ്ടുവന്നു.ആശുപത്രി ബെഡിൽ കിടക്കുന്നത് താനായിരുന്നു. മുഖത്ത് ചെറിയ മുറിവുകൾ.കൈയിൽ IV ലൈൻ.കണ്ണുകൾ അടഞ്ഞ നിലയിൽ. പക്ഷേ അരികിൽ ഇരിക്കുന്ന ആളുടെ മുഖം വ്യക്തമായിരുന്നില്ല.ഫോട്ടോയുടെ ഒരു ഭാഗം വെളിച്ചം കാരണം മങ്ങിയിരുന്നു.എന്നിരുന്നാലും ഒരു കാര്യം വ്യക്തമായിരുന്നു.ആ മനുഷ്യൻ അവളുടെ കൈ മുറുകെ പിടിച്ചിരുന്നു. ദേവികയുടെ നെഞ്ചിൽ എന്തോ മുറുകി കാരണം ആ സ്പർശത്തിൽ ഒരു പരിചരണം ഉണ്ടായിരുന്നു. ഒരു കാവൽ പോലെ. ഫോട്ടോയുടെ പിൻവശം അവൾ മറിച്ചു. അവിടെ തീയതി എഴുതിയിരുന്നു. ആക്‌സിഡന്റ് നടന്നതിന് നാല് ദിവസം ശേഷം. ദേവികയുടെ കണ്ണുകൾ വിടർന്നു. നാല് ദിവസം ശേഷം? അവൾ ഉടനെ കണക്കുകൂട്ടി.ആ സമയത്ത് വരുൺ ഇപ്പോഴും ആശുപത്രിയിൽ ബോധം തിരികെ കിട്ടാതെ കിടക്കുകയായിരുന്നു. അപ്പോൾ... ഈ മനുഷ്യൻ ആരാണ്? അപ്പോഴാണ് കവറിനുള്ളിൽ നിന്ന് മറ്റൊരു ചെറിയ പേപ്പർ താഴേക്ക് വീണത്. ദേവിക അത് എടുത്തു. അതിൽ ഏതാനും വാക്കുകൾ മാത്രം. "അവൾ ഉണരുന്നത് വരെ ഇവിടെ നിന്ന് പോകില്ല" R ദേവികയുടെ ഹൃദയം ശക്തമായി മിടിച്ചു രോഹിത്? തന്നെ കണ്ടെത്തിയത് രോഹിത്. ആശുപത്രിയിൽ ഉണ്ടായിരുന്നത് രോഹിത്. ആ അക്കൗണ്ടിലൂടെ സത്യത്തിലേക്ക് നയിക്കുന്നത് രോഹിത് ആണോ എന്ന് സംശയം. ഇതൊക്കെ യാദൃശ്ചികമാകാൻ സാധ്യത വളരെ കുറവാണ്. അതേസമയം ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തു.. Again Unknown Number. "ഇപ്പോൾ മനസ്സിലായോ?" "നീ മറന്നത് ആളുകളെ മാത്രം അല്ല." ദേവികയുടെ വിരലുകൾ സ്ക്രീനിൽ നിശ്ചലമായി. "എന്താണ് ഞാൻ മറന്നത്?" ഈ തവണ മറുപടി വേഗത്തിൽ വന്നു. "നിന്റെ സ്വന്തം തീരുമാനങ്ങൾ." ദേവികയുടെ നെറ്റി ചുളിഞ്ഞു. "എന്ത് തീരുമാനങ്ങൾ?" Seen. പിന്നെ ഒരു മെസേജ്. "ആ മൂന്ന് ദിവസങ്ങളിൽ നീ ആരെയും വിശ്വസിച്ചിരുന്നില്ല." "വീട്ടുകാരെയും ." "പോലീസിനെയും ഒന്നും ." ദേവികയുടെ ശ്വാസം മുറുകി. കാരണം... ഇതുവരെ വിചാരിച്ചിരുന്നത് താൻ ഒരു ട്രോമടൈസ്ഡ് ആയ ഒരു പെൺകുട്ടി ആണെന്നായിരുന്നു. പക്ഷേ ഈ മെസേജ് പറയുന്നത് മറ്റൊന്നാണ്. ആ മൂന്ന് ദിവസങ്ങളിൽ താൻ എന്തോ കാരണത്താൽ ഒളിച്ചിരുന്നുവെന്ന്. സ്വയം. മനപ്പൂർവ്വം. അപ്പോഴാണ് അവളുടെ മനസ്സിലൂടെ ഒരു മിന്നൽ പോലെ ഒരു ദൃശ്യം കടന്നുപോയത്. മഴ പെയ്യുന്നു. ഒരു പഴയ മുറി. വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നു. ആരോ പുറത്തുനിന്ന് വാതിലിൽ മുട്ടുന്നു. "ദേവിക... വാതിൽ തുറക്ക്." ആ ശബ്ദം... അവൾക്ക് അത് തിരിച്ചറിയാൻ കഴിഞ്ഞില്ല. പക്ഷേ അടുത്ത നിമിഷം മറ്റൊരു വാക്ക് ഓർമ്മയിൽ തെളിഞ്ഞു. "ആരെങ്കിലും വരുന്നതിന് മുമ്പ് നമുക്ക് ഇവിടെ നിന്ന് പോകണം." ദേവികയുടെ ശരീരം വിറച്ചു. "നമുക്ക്?" ആ ഓർമ്മയിൽ താൻ ഒറ്റയ്ക്കായിരുന്നില്ല.ആരോ കൂടെയുണ്ടായിരുന്നു. പക്ഷേ ആരാണ്? വരുൺ ആശുപത്രിയിലായിരുന്നു.ആദർശ് മരിച്ചിരുന്നു. അപ്പോൾ ആ മൂന്ന് ദിവസങ്ങളിൽ തനിക്കൊപ്പം ഉണ്ടായിരുന്നത് ആരാണ്? അതേ നിമിഷം ഫോണിൽ അവസാനത്തെ മെസേജ് തെളിഞ്ഞു. "രോഹിത്തിനോട് ചോദിക്കൂ." "കാരണം നിന്റെ മൂന്ന് ദിവസങ്ങളുടെ മുഴുവൻ സത്യം അറിയുന്ന ഒരേയൊരു മനുഷ്യൻ അവനാണ്." ദേവികയുടെ ഹൃദയം ശക്തമായി മിടിച്ചു. കാരണം... ഇനി ആദ്യമായി അവൾക്ക് വ്യക്തമായ ഒരു ലക്ഷ്യം കിട്ടിയിരുന്നു. രോഹിത്തിനെ കണ്ടെത്തണം. ആ രാത്രി ദേവികയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഹോസ്റ്റൽ മുറിയിലെ ലൈറ്റുകൾ എല്ലാം ഓഫ് ആയിരുന്നു. അഞ്ജലി ഗാഢനിദ്രയിൽ ആയിരുന്നു. പക്ഷേ... ദേവികയുടെ കണ്ണുകൾ മാത്രം തുറന്നിരുന്നു. ഫോണിന്റെ സ്ക്രീനിൽ അവസാനമായി വന്ന മെസേജ് ഇപ്പോഴും തെളിഞ്ഞു കിടക്കുകയായിരുന്നു. "രോഹിത്തിനോട് ചോദിക്കൂ." "നിന്റെ മൂന്ന് ദിവസങ്ങളുടെ മുഴുവൻ സത്യം അറിയുന്ന ഒരേയൊരു മനുഷ്യൻ അവനാണ്." ദേവിക ഫോൺ പതുക്കെ നെഞ്ചിലേക്ക് ചേർത്തു. രോഹിത്. ഈ പേരിന് പിന്നിൽ എന്താണ്? എന്ത്കൊണ്ടാണ് എല്ലാവരും അവനെ കുറിച്സംസാരിക്കാൻ മടിക്കുന്നത്? അപ്പോഴാണ് അവൾക്ക് മറ്റൊരു കാര്യം ഓർമ്മ വന്നത്. ആശുപത്രി ഫോട്ടോ ആ ഫോട്ടോയിൽ ഉണ്ടായിരുന്ന ആൾ. മുഖം വ്യക്തമായിരുന്നില്ല. പക്ഷേ... ഫോട്ടോയുടെ പിന്നിൽ എഴുതിയിരുന്നത്: "അവൾ ഉണരുന്നതുവരെ ഇവിടെ നിന്ന് പോകില്ല." — R ആ R... രോഹിത് തന്നെയാണോ? ദേവിക ഒരു ദീർഘനിശ്വാസം വിട്ടു. ഇനി ഊഹാപോഹങ്ങൾ കൊണ്ട് കാര്യമില്ല. അവനെ നേരിട്ട് കണ്ടു സംസാരിക്കണം. പക്ഷേ... അവനെ എവിടെ കണ്ടെത്തും? അപ്പോഴാണ് അവളുടെ മനസ്സിലേക്ക് ഒരു കാര്യം വന്നത്. വരുൺ. രോഹിത്തിനെക്കുറിച്ച് അറിയാവുന്ന ഒരേയൊരു വ്യക്തി ഇപ്പോൾ വരുണായിരിക്കാം. ആ ചിന്ത വന്ന നിമിഷം തന്നെ അവൾ ഫോൺ എടുത്തു. 1:37 AM. ഇപ്പോൾ മെസേജ് അയക്കുന്നത് ശരിയാണോ? കുറച്ചു നിമിഷങ്ങൾ ആലോചിച്ച ശേഷം അവൾ ടൈപ്പ് ചെയ്തു. "Are you awake?" പിനീടവൾക്ക് തന്നെ തോന്നി വേണ്ടായിരുന്നു എന്ന് . "എന്താ ഞാൻ ചെയ്യുന്നത്?" പക്ഷേ മെസേജ് ഡിലീറ്റ്ചെ യ്യാൻ പോകുന്നതിനിടയിൽ അവനത് സീൻ ചെയ്തു . ദേവികയുടെ ഹൃദയം ഒന്ന് ചാടി. ഒരു മിനിറ്റിനുള്ളിൽ മറുപടി വന്നു. "അതെ." "എന്താ പറ്റിയത്?" ദേവിക കുറച്ചു നേരം സ്ക്രീനിലേക്ക് നോക്കി. പിന്നെ നേരെ ചോദിച്ചു. "രോഹിത് ആരാണ്?" Seen. ഈ തവണ മറുപടി വന്നില്ല. ഒരു മിനിറ്റ്. രണ്ട് മിനിറ്റ്. ദേവികയുടെ നെറ്റി ചുളിഞ്ഞു. അവൾ വീണ്ടും ടൈപ്പ് ചെയ്യാൻ പോകുന്നതിനിടെയാണ് റിപ്ലൈ വന്നത്. "നീ ആ പേര് എവിടെ നിന്ന് കേട്ടു?" ദേവിക ഉടനെ എഴുതി. "Answer my question first." വീണ്ടും നിശബ്ദത. പിന്നെ... "Let's meet in the morning." ദേവികയുടെ ക്ഷമ നഷ്ടപ്പെട്ടു. "ഇല്ല." "ഇപ്പോൾ പറയൂ." Seen. അതിനുശേഷം വന്ന മെസേജ് അവളെ മരവിപ്പിച്ചു. "രോഹിത് എന്റെയും ആദർശിന്റെയും സുഹൃത്ത് ആയിരുന്നു." ആയിരുന്നു? ദേവികയുടെ കണ്ണുകൾ വിടർന്നു. "ആയിരുന്നു എന്ന്?" വരുണിന്റെ ടൈപ്പിംഗ്‌ സ്റ്റാറ്റസ് തെളിഞ്ഞു . മാഞ്ഞു. വീണ്ടും തെളിഞ്ഞു. ഒടുവിൽ ഒരു വരി മാത്രം വന്നു. "പക്ഷേ ... അഞ്ചു വർഷമായി ഞാൻ അവനെ കണ്ടിട്ടില്ല." ദേവികയുടെ ഹൃദയം ഒന്ന് മുറുകി. അഞ്ചു വർഷം ? അതായത്... അപകടത്തിന് ശേഷമോ? അവൾ ഉടനെ അടുത്ത ചോദ്യം അയച്ചു. "അവനാണോ എന്നെ കണ്ടെത്തിയത്?" ഈ തവണ മറുപടി വരാൻ സമയം എടുത്തില്ല. "അതെ." "അവനാണ് നിന്നെ കണ്ടെത്തിയത്." "അവനാണ് എന്നെക്കുറിച്ചും ആദ്യം വിവരം അറിയിച്ചത്." ദേവികയുടെ ശ്വാസം നിലച്ചു. "എന്നെക്കുറിച്ചും..." അവൾ സ്ക്രീനിലേക്ക് നോക്കി നിന്നു. അപ്പോഴാണ് മറ്റൊരു മെസേജ് വന്നത്. "ദേവി..." "നീ രോഹിത്തിനെ അന്വേഷിക്കാൻ പോകുകയാണെങ്കിൽ ഒരു കാര്യം ആദ്യം അറിയണം." ദേവികയുടെ വിരലുകൾ നിശ്ചലമായി. "എന്ത്?" Seen. ചില സെക്കൻഡുകൾ. പിന്നെ... "അപകടം നടന്ന ദിവസത്തിന് ശേഷം രോഹിത് ഒരിക്കലും തന്റെ വീട്ടിലേക്ക് തിരിച്ചു പോയിട്ടില്ല." ദേവികയുടെ കണ്ണുകൾ വിടർന്നു. "എന്ത്?" പക്ഷേ... ആ മെസേജ് അയച്ചതിന് ശേഷം വരുണിൽ നിന്ന് മറ്റൊരു മറുപടിയും വന്നില്ല. കോൾ ചെയ്തു.എടുത്തില്ല. വീണ്ടും കോൾ ചെയ്തു. അപ്പോഴും അവനത് എടുത്തില്ല. അതേസമയം... നൂറുകണക്കിന് കിലോമീറ്റർ അകലെ ഒരു പഴയ വീട്ടിലെ ഇരുണ്ട മുറിയിൽ ഇരുന്ന ഒരാൾ ഫോൺ സ്ക്രീനിലേക്ക് നോക്കുകയായിരുന്നു. സ്ക്രീനിൽ തെളിഞ്ഞിരുന്നത് ദേവികയുടെ പ്രൊഫൈൽ.അവൻ പതുക്കെ ഫോൺ ഓഫ് ചെയ്തു.അവന്റെ മുന്നിലെ മേശപ്പുറത്ത് ഒരു പഴയ ഫോട്ടോ കിടക്കുന്നുണ്ടായിരുന്നു.ആ ഫോട്ടോയിൽ ആദർശ്. വരുൺ. ദേവിക. പിന്നെ... നാലാമതായി ഒരാൾ കൂടി. രോഹിത് _______________________________________ അടുത്ത ദിവസം രാവിലെ. ദേവിക ഉറക്കമുണർന്നപ്പോൾ ആദ്യം നോക്കിയത് ഫോൺ ആയിരുന്നു. വരുണിൽ നിന്ന് പുതിയ മെസേജുകളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അവളുടെ മനസ്സിൽ ഇന്നലെ രാത്രി പറഞ്ഞ  വാചകം മാത്രം മുഴങ്ങിക്കൊണ്ടിരുന്നു. "അപകടം നടന്ന ദിവസത്തിന് ശേഷം രോഹിത് ഒരിക്കലും തന്റെ വീട്ടിലേക്ക് തിരിച്ചു പോയിട്ടില്ല." എന്തുകൊണ്ട്? അത് ആക്‌സിഡന്റുമായി ബന്ധപ്പെട്ടതാണോ? അതോ മറ്റെന്തെങ്കിലും കാരണം? "ദേവിക!" അഞ്ജലിയുടെ ശബ്ദം കേട്ടപ്പോഴാണ് അവൾ ചിന്തകളിൽ നിന്ന് പുറത്തുവന്നത്. "ഇന്ന് നീ ക്ലാസ്സിൽ വരുന്നുണ്ടോ?" "അതെ" "എന്നാൽ പെട്ടെന്ന് റെഡിയാവൂ." ദേവിക ഒരു ചെറിയ പുഞ്ചിരി വരുത്തി. പക്ഷേ മനസ്സ് മറ്റെവിടെയായിരുന്നു. കോളേജിൽ എത്തിയിട്ടും അവളുടെ ശ്രദ്ധ ക്ലാസ്സിലായിരുന്നില്ല. ലഞ്ച് ബ്രേക്കിന് തൊട്ടുമുമ്പാണ് അവൾക്ക് വരുണിന്റെ മെസ്സേജ് വന്നത്. "സ്റ്റേഡിയത്തിന് പിന്നിലെ പ്രാക്ടീസ് ഗ്രൗണ്ടിലേക്ക് വരൂ." "നമുക്ക് സംസാരിക്കണം." ദേവികയുടെ ഹൃദയം ഒന്ന് മുറുകി. അവൾ ഉടനെ എഴുന്നേറ്റു. "എവിടേക്കാ?" അഞ്ജലി ചോദിച്ചു. "ഞാൻ ഇപ്പൊ വരാം ഒരാളെ കാണണം." അതും പറഞ്ഞ് അവൾ പുറത്തേക്ക് നടന്നു. പ്രാക്ടീസ് ഗ്രൗണ്ട്ശൂ പതിവിലും ശൂന്യമായിരുന്നു. ദൂരെ ഒരു മരത്തിന്റെ തണലിൽ വരുൺ നിൽക്കുന്നത് അവൾ കണ്ടു. അവൾ അടുത്തെത്തിയതും അവൻ നേരെ വിഷയത്തിലേക്ക് കടന്നു. "ഡയറിയിൽ എന്താണ് കണ്ടത്?" ദേവിക അതിശയിച്ചു. "നിനക്ക്അ എങ്ങനെ അറിയാം ഞാൻ ഡയറി വായിച്ചതെന്ന്?" വരുണിന്റെ മുഖം മാറിയില്ല. "കാരണം നീ ഇന്നലെ രാത്രി രോഹിത്തിനെക്കുറിച്ച് ചോദിച്ചു." അവൻ കുറച്ചു നിമിഷം നിർത്തി. "അത് യാദൃശ്ചികമല്ല." ദേവിക അവനെ തന്നെ നോക്കി. "രോഹിത് ആരാണ്?" ഈ തവണ വരുൺ നിശബ്ദമായില്ല. അവൻ ഒരു ദീർഘനിശ്വാസം വിട്ടു. "എന്റെ ഏറ്റവും അടുത്ത സുഹൃത്ത്." "ആദർശിന് ശേഷം..." ആ വാക്കുകൾ കേട്ട നിമിഷം ഇരുവരുടെയും ഇടയിൽ ഒരു നിശബ്ദത വീണു. ആദർശ്. പൂർണ്ണമായും ഓർമ്മയിൽ ഇല്ലെങ്കിലും ആ പേര് തന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്ന് ദേവിക തിരിച്ചറിഞ്ഞു . " അവൻ ഇപ്പോൾ എവിടെയാണ്?" വരുണിന്റെ കണ്ണുകൾ ഒരു നിമിഷം മാറി. "എനിക്കറിയില്ല." "നിങ്ങൾ കള്ളം പറയുകയാണ്." ദേവിക ഉടനെ പറഞ്ഞു. വരുണിന്റെ താടിയെല്ല് മുറുകി. "ഞാൻ കള്ളം പറയുന്നില്ല." "പക്ഷേ മുഴുവൻ സത്യം പറയുന്നുമില്ല." ആ വാക്കുകൾ കേട്ട നിമിഷം വരുൺ മിണ്ടാതായി. കാരണം അവൾ പറഞ്ഞത് ശരിയായിരുന്നു. "രോഹിത്ത് എന്തോ കണ്ടിരുന്നു." ഒടുവിൽ അവൻ പതുക്കെ പറഞ്ഞു. "എന്ത്?" "ആ ആക്‌സിഡന്റ് നടന്നതിനു മുൻപ് ." ദേവികയുടെ ഹൃദയം ശക്തമായി മിടിച്ചു. "എന്താണ് കണ്ടത്?" വരുൺ തലകുലുക്കി. "എനിക്കറിയില്ല." "പക്ഷേ ആദർശ് മരിച്ചതിന് ശേഷം അവനെ കണ്ടിട്ടില്ല ." ദേവികയുടെ ഉള്ളം കലുഷിതമായി. എല്ലാ വഴികളും ഒരേ ആളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രോഹിത്. അപ്പോഴാണ് വരുണിന്റെ ഫോൺ റിങ് ചെയ്തത്. അവൻ സ്ക്രീനിലേക്ക് നോക്കിയ നിമിഷം മുഖം മാറി. ഒരു unknown number. ദേവിക അത് ശ്രദ്ധിച്ചു. "ആരാ?" വരുൺ മറുപടി പറഞ്ഞില്ല. Call cut ആയി. പക്ഷേ ഉടനെ ഒരു മെസേജ് വന്നു. വരുണിന്റെ കണ്ണുകൾ സ്ക്രീനിൽ പതിഞ്ഞു.അടുത്ത നിമിഷം അവന്റെ മുഖത്തെ നിറം മങ്ങി. "എന്താ?" ദേവിക ചോദിച്ചു. വരുൺ പതുക്കെ ഫോൺ അവൾക്ക് നേരെ തിരിച്ചു. സ്ക്രീനിൽ ഒരു ഫോട്ടോ.പഴയൊരു ക്ഷേത്രം.വയനാട്.അതിന്റെ മുന്നിൽ നിൽക്കുന്ന ഒരു പെൺകുട്ടി. ദേവിക. അപകടത്തിന് ശേഷം കാണാതായ ആ മൂന്ന് ദിവസങ്ങളിലേതെന്ന് വ്യക്തമായ ഒരു ചിത്രം. പക്ഷേ..... ഫോട്ടോയിൽ അവൾ ഒറ്റയ്ക്കായിരുന്നില്ല. അവളുടെ അരികിൽ മറ്റൊരാളും ഉണ്ടായിരുന്നു. മുഖം വ്യക്തമായി കാണുന്നില്ല. എന്നാൽ താഴെ എഴുതിയിരുന്ന ഒരു വരി വ്യക്തമായിരുന്നു. "അവളോട് ചോദിക്കൂ, അവൾ ആരെയാണ് രക്ഷിക്കാൻ ശ്രമിച്ചത് എന്ന്." ദേവികയുടെ ശ്വാസം നിലച്ചു. കാരണം... ഇതുവരെ അവൾ കരുതിയത് ആ മൂന്ന് ദിവസങ്ങളിൽ താൻ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ്. പക്ഷേ... ആരോയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നോ? അപ്പോൾ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്? തുടരും #തുടർക്കഥ📖 #നോവൽ # പ്രണയകഥകൾ # തുടർക്കഥ #തുടർക്കഥ
Varun Adhitya:Love Unfolds❤‍🩹 Part 27 ആ മനുഷ്യനെ അവൻ തിരിച്ചറിഞ്ഞിരുന്നു. പക്ഷേ... ആ പേര് വർഷങ്ങളായി ആരോടും പറഞ്ഞിട്ടില്ല. പറയാൻ ധൈര്യപ്പെട്ടിട്ടുമില്ല. വരുണിന്റെ വിരലുകൾ ഫോട്ടോയുടെ കോണിൽ മുറുകി.മഴയിൽ നനഞ്ഞ ആ മങ്ങിയ രൂപം.കഴുത്തിലെ വെള്ളി ക്രൂശിന്റെ ലോക്കറ്റ്.വർഷങ്ങളായി അവന്റെ മനസ്സിൽ അടക്കം ചെയ്ത ഒരു ഓർമ്മ. അപ്പോഴാണ് ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തത്.സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും അവന്റെ മുഖം മുറുകി. അർജുൻ "എന്താ?" കാൾ എടുത്ത ഉടനെ വരുൺ ചോദിച്ചു. "നിനക്ക് ഫയൽ കിട്ടിയോ?" മറുവശത്ത് നിന്ന് അർജുന്റെ ശബ്ദം വന്നു. "കിട്ടി." "അതിൽ ഉള്ളത് കണ്ടോ?" വരുണ് കുറച്ച് നിമിഷങ്ങൾ മിണ്ടാതെ നിന്നു. "കണ്ടു." മറുവശത്ത് ചെറിയൊരു നിശബ്ദത. പിന്നെ... "അപ്പോൾ സമയം തീരുകയാണ്." അടുത്ത ദിവസം രാവിലെ. ദേവിക പതിവിലും നേരത്തെ എഴുന്നേറ്റിരുന്നു.കഴിഞ്ഞ രാത്രി അവൾക്ക് ശെരിയായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. അവളുടെ മനസ്സിൽ ഒരേയൊരു കാര്യം മാത്രം. ആദർശിന്റെ മുറി. അവിടെ എന്താണ് ഒളിപ്പിച്ചിരിക്കുന്നത്? ആരോ എന്തിനാണ് അത് തിരയുന്നത്? എന്തുകൊണ്ടാണ് ഇപ്പോൾ? അന്നേ ദിവസം ക്ലാസ് കഴിഞ്ഞ ഉടനെ അവൾ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. അഞ്ജലി പലതവണ ചോദിച്ചെങ്കിലും അവൾ വ്യക്തമായ മറുപടി നൽകിയില്ല. "വീട്ടിൽ കുറച്ച് കാര്യങ്ങളുണ്ട്." അത്ര മാത്രം പറഞ്ഞു. ഹോസ്പിറ്റലിൽ നിന്നും അമ്മയെ അണ്ണന് വീട്ടിലേക്ക് കൊണ്ടുവന്നത്. വൈകുന്നേരം വീട്ടിലേക്ക് കയറുമ്പോൾ തന്നെ ദേവികയുടെ ഹൃദയം വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു. മുൻപെല്ലാം ആദർശിന്റെ മുറിയിൽ നിന്നും അച്ഛനും അമ്മയും അവളെ മനപ്പൂർവ്വം മാറ്റി നിർത്തിയിരുന്നു. ഇന്ന് ആദ്യമായാണ് അവൾ  ആ മുറിയിലേക്ക് കടക്കുന്നത്. മുറിയുടെ വാതിൽ പതുക്കെ തുറന്നു.ഒരു പഴയ ഗന്ധം അവളെ വരവേറ്റു.ആദർശ് ഉണ്ടായിരുന്നെങ്കിൽ ആ മുറി എങ്ങനെ ഇരിക്കുമോ അതുപോലെ തന്നെ അച്ഛനും അമ്മയും അവന്റെ മുറി ഇപ്പോഴും സംരക്ഷിക്കുന്നുണ്ട് എന്നവൾക്ക് തോന്നി. പുസ്തകങ്ങൾ. ട്രോഫികൾ. ഫോട്ടോകൾ. ചുമരിലെ പഴയ ക്രിക്കറ്റ് ബാറ്റ്. എല്ലാം. ഒരു നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു. "ഏട്ടാ..." അവൾ അറിയാതെ വിളിച്ചു. അപ്പോഴാണ് ഇന്നലെ വന്ന ഫോട്ടോ അവൾക്ക് ഓർമ്മ വന്നത്. അലമാരയുടെ അടിഭാഗം. അവൾ പതുക്കെ അവിടേക്ക് നടന്നു. മര അലമാര പഴയതായിരുന്നു. അടിഭാഗം പരിശോധിച്ചപ്പോൾ ആദ്യം ഒന്നും കണ്ടില്ല.പക്ഷേ....വിരലുകൾ ഒരു ഭാഗത്ത് തട്ടിയപ്പോൾ ചെറിയൊരു വ്യത്യാസം തോന്നി.ദേവിക നെറ്റി ചുളിച്ചു.വീണ്ടും അമർത്തി നോക്കി. ടക്ക്. ഒരു ചെറിയ ശബ്ദം. അടിയിലെ മരപ്പാളി അല്പം ഇളകി. ദേവികയുടെ ശ്വാസം മുറുകി. കുറച്ച് ബുദ്ധിമുട്ടി അവൾ ആ പാളി പുറത്തെടുത്തു.അതിനുള്ളിൽ...ഒരു ചെറിയ ഇരുമ്പ് ബോക്സ്. പൊടി പിടിച്ച അവസ്ഥ.വർഷങ്ങളായി ആരും തുറക്കാത്തത് പോലെ.ദേവികയുടെ കൈകൾ ചെറുതായി വിറച്ചു.കാരണം... അവർ അന്വേഷിച്ചിരുന്നത് ഇതായിരിക്കാം. അവൾ ബോക്സ് പുറത്തെടുത്തു. തുറക്കാൻ പോകുന്നതിനിടയിൽ പിന്നിൽ നിന്ന് പെട്ടെന്ന് ഒരു ശബ്ദം. "ദേവു!" അവൾ ഞെട്ടി തിരിഞ്ഞു. വാതിലിനരികിൽ നിന്നിരുന്നത് അവളുടെ അമ്മയായിരുന്നു.മുഖം പൂർണമായും വിളറിയിരുന്നു.അമ്മയുടെ നോട്ടം നേരെ അവളുടെ കൈയിലെ ബോക്സിലേക്കായിരുന്നു. "അത് തൊടരുത്." ആ ശബ്ദത്തിൽ ഭയം വ്യക്തമായിരുന്നു.ദേവികയുടെ ഹൃദയം ഒന്ന് തെന്നിമാറി.കാരണം...വർഷങ്ങളായി മറച്ചുവച്ച ഒരു രഹസ്യത്തിന്റെ വാതിൽ ഇപ്പോൾ തുറക്കാൻ പോകുകയാണ് എന്ന് അവൾക്ക് തോന്നി. അമ്മയുടെ ശബ്ദം മുറിയിലാകെ മുഴങ്ങി.ദേവികയുടെ കൈകൾ പെട്ടെന്ന് നിശ്ചലമായി. അവൾ പതുക്കെ തിരിഞ്ഞു നോക്കി. "എന്തിന്?" ദേവിക പതുക്കെ ചോദിച്ചു. "ദേവു ... അത് കിട്ടിയിടത്ത് തന്നെ തിരിച്ചു വെക്ക്." അമ്മയുടെ ശബ്ദത്തിൽ പതിവില്ലാത്ത ഒരു ഭയം ഉണ്ടായിരുന്നു. "ഇത്ര വർഷമായി എല്ലാവരും അതാണ് പറയുന്നത്." ദേവികയുടെ ശബ്ദം മുറുകി. "ഇത് ചോദിക്കണ്ട. അത് ഓർക്കണ്ട. അവിടേക്ക് പോകരുത്." അവൾ ബോക്സ് കൈയിൽ മുറുകെ പിടിച്ചു. "ഒരിക്കലെങ്കിലും ആരെങ്കിലും എന്നോട് സത്യം പറഞ്ഞിട്ടുണ്ടോ?" അമ്മ ഒന്നും മിണ്ടിയില്ല. ആ നിശബ്ദത തന്നെയായിരുന്നു ഏറ്റവും വലിയ മറുപടി. പുറത്ത് മഴ പെയ്യാൻ തുടങ്ങിയിരുന്നു. ജനൽച്ചില്ലുകളിൽ മഴത്തുള്ളികൾ പതിക്കുന്ന ശബ്ദം മാത്രം. "അമ്മ..." ദേവികയുടെ ശബ്ദം ഇത്തവണ വളരെ പതുക്കെയായിരുന്നു. "ആ മൂന്ന് ദിവസം ഞാൻ എവിടെയായിരുന്നു?" അമ്മ കണ്ണുകൾ അടച്ചു. "ഞങ്ങൾക്കും മുഴുവൻ അറിയില്ല." ദേവികയുടെ നെറ്റി ചുളിഞ്ഞു. "മൂന്ന് ദിവസം നിന്നെ അന്വേഷിച്ചു. അമ്മ പതുക്കെ പറഞ്ഞു. "പോലീസ്. ബന്ധുക്കൾ. എല്ലാവരും." "പിന്നെ?" "മൂന്നാം ദിവസം വൈകുന്നേരം വയനാട്ടിലെ ഒരു പഴയ ക്ഷേത്രത്തിനടുത്ത് നിന്നെ കണ്ടെത്തി." വയനാട്. ആ പേര് കേട്ട നിമിഷം ദേവികയുടെ ഉള്ളിൽ എന്തോ വിറച്ചു. മഴ. ഒരു മങ്ങിയ വെളിച്ചം. ആരോ തന്റെ പേര് വിളിക്കുന്നു. ഒരു സെക്കൻഡിനുള്ളിൽ ആ ഓർമ്മ വീണ്ടും മാഞ്ഞു. "എന്നെ ആരാണ് കണ്ടെത്തിയത്?" കുറച്ചു നിമിഷങ്ങൾക്കുശേഷം അമ്മ മറുപടി പറഞ്ഞു. "രോഹിത്." ദേവികയുടെ കണ്ണുകൾ വിടർന്നു. "രോഹിത്?" "അതെ." അമ്മ തലയാട്ടി. "അവനാണ് പോലീസിനെ അറിയിച്ചത്." "അവനാണ് നിന്നെ ആശുപത്രിയിൽ എത്തിച്ചത്." ദേവികയുടെ മനസ്സിൽ വീണ്ടും ആ പേര് മുഴങ്ങി. രോഹിത്. ഇപ്പോൾ അവൾക്ക് ഉറപ്പായിരുന്നു. തന്റെ ജീവിതത്തിൽ താൻ കരുതിയതിലും വലിയൊരു പങ്ക് രോഹിത്തിനുണ്ട്. അവളുടെ നോട്ടം വീണ്ടും നിലത്തുവീണിരുന്ന ഇരുമ്പ് ബോക്സിലേക്ക് നീങ്ങി. അമ്മ ഇത്തവണ അവളെ തടഞ്ഞില്ല. തടഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായതുപോലെ. ദേവിക പതുക്കെ താഴേക്ക് കുനിഞ്ഞു.ബോക്സിന്റെ മൂടി പൂർണ്ണമായി തുറന്നു.അതിനുള്ളിൽ പഴയ ഫോട്ടോകൾ.ചില ട്രോഫികളുടെ റിബ്ബണുകൾ.ഒരു പഴയ wrist band. പിന്നെഒരു ചെറിയ കറുത്ത ഡയറി. അത് കണ്ട നിമിഷം ദേവികയുടെ തൊണ്ട മുറുകി. കവർ പേജിൽ എഴുതിയിരുന്നത്: Adarsh Ramachandran ഏട്ടന്റെ കൈയെഴുത്ത്. വർഷങ്ങൾക്കുശേഷം വീണ്ടും. അറിയാതെ അവളുടെ വിരലുകൾ ആ അക്ഷരങ്ങളിലൂടെ സഞ്ചരിച്ചു. "ഞാൻ ഇത് കളയാൻ സമ്മതിച്ചില്ല." അമ്മയുടെ ശബ്ദം പിന്നിൽ നിന്ന് വന്നു. "നിന്റെ അച്ഛൻ പല തവണ പറഞ്ഞിരുന്നു." ദേവിക ഒന്നും മിണ്ടിയില്ല. അവൾ പതുക്കെ ഡയറി തുറന്നു ആദ്യ പേജ്. അതൊരു രഹസ്യമോ സമ്മതിപ്പിക്കലോ ആയിരുന്നില്ല. "ദേവു, നീ വീണ്ടും എന്റെ റൂമിൽ കയറി ഈ ഡയറി വായിക്കുകയാണെങ്കിൽ ആദ്യം എന്റെ ഡ്രോയറിൽ നിന്ന് മോഷ്ടിച്ച ചോക്ലേറ്റ് തിരികെ വെക്ക് ." ഒരു നിമിഷം ദേവിക അനങ്ങാതെ ഇരുന്നു. പിന്നെ അറിയാതെ അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു,അതേ നിമിഷം കണ്ണുകൾ നിറഞ്ഞു.കാരണം വർഷങ്ങൾക്കുശേഷം ആദ്യമായാണ് അവൾക്ക് തന്റെ ഏട്ടന്റെ ശബ്ദം വീണ്ടും കേൾക്കുന്നതുപോലെ തോന്നിയത്. അവൾ അടുത്ത പേജ് മറിച്ചു. "ഇന്ന് ദേവു വീണ്ടും boxing practice കഴിഞ്ഞ് നേരെ വീട്ടിൽ വന്നില്ല." "അമ്മ എന്നെ മൂന്ന് തവണ അയച്ചു അന്വേഷിക്കാൻ." "അവസാനം പോയി നോക്കുമ്പോൾ മാഡം ബസ് സ്റ്റോപ്പിൽ ഇരുന്ന് വരുണിനോട് വഴക്കിടുകയാണ്." ദേവികയുടെ വിരലുകൾ പെട്ടെന്ന് നിശ്ചലമായി. വരുൺ. ആ പേര് കണ്ട നിമിഷം അവളുടെ ഹൃദയം ശക്തമായി മിടിച്ചു. അവൾ പതുക്കെ അടുത്ത വരിയിലേക്ക് നോക്കി. "സത്യത്തിൽ ഇവർ രണ്ടുപേരും വഴക്കിടാത്ത ദിവസം ഉണ്ടെങ്കിൽ മാത്രമേ എനിക്ക് പേടിയുള്ളൂ." ദേവികയുടെ കണ്ണുകളിൽ നിന്ന് ഒരു കണ്ണുനീർത്തുള്ളി ഡയറിയിലേക്ക് വീണു. ഈ പേജുകളിൽ എഴുതിയിരിക്കുന്ന ജീവിതം അവളുടേതാണ്. പക്ഷേ...അതിന്റെ പകുതിയും അവൾക്ക് ഓർമ്മയില്ല. അവൾ അടുത്ത പേജ് മറിക്കാൻ പോകുന്നതിനിടെയാണ് ഡയറിക്കുള്ളിൽ നിന്നും  ഒരു പഴയ ഫോട്ടോ വഴുതി താഴേക്ക് വീണത്. ദേവിക അത് എടുത്തു. ചിരിച്ചുകൊണ്ടിരിക്കുന്ന ആദർശ്.അവന്റെ ഒരു വശത്ത് ദേവിക. മറ്റൊരു വശത്ത് വരുൺ.മൂവരുടെയും മുഖത്ത് ഒരു പ്രശ്നവുമില്ലാത്ത കാലത്തിന്റെ സന്തോഷം.ഫോട്ടോയുടെ പുറകിൽ ആദർശിന്റെ കൈയെഴുത്തിൽ ഒരു വരി. "My two favourite idiots." ദേവികയുടെ കണ്ണുകൾ നിറഞ്ഞു. കാരണം...ഈ ഫോട്ടോയിൽ കാണുന്ന പെൺകുട്ടി എത്ര സന്തോഷവതിയാണെന്ന് അവൾക്ക് വ്യക്തമായിരുന്നു.പക്ഷേ ആ സന്തോഷം എപ്പോൾ, എങ്ങനെ നഷ്ടപ്പെട്ടു എന്ന് ഇപ്പോഴും അവൾക്കറിയില്ല. ആ ഫോട്ടോയിൽ വിരലുകൾ തഴുകിക്കൊണ്ട് ദേവിക കുറച്ചു നേരം അവിടെ തന്നെ ഇരുന്നു. ആദർശ്. വരുൺ. താൻ. മൂന്ന് പേരും ഒരുമിച്ചുള്ള ആ ചിത്രം അവളുടെ ഉള്ളിൽ എന്തോ കുലുക്കി. കാരണം...ആ ഫോട്ടോയിലെ ദേവികയെ അവൾ തിരിച്ചറിയുന്നുണ്ടായിരുന്നു.പക്ഷേ ഓർക്കാൻ കഴിയുന്നില്ലായിരുന്നു. "ഞാൻ ഇത് മുമ്പ് കണ്ടിട്ടില്ല..." അവൾ പതുക്കെ പറഞ്ഞു. അമ്മ അടുത്തേക്ക് വന്നു.ഫോട്ടോയിലേക്ക് നോക്കി .അവരുടെ കണ്ണുകളും നിറഞ്ഞു. "ഈ ഫോട്ടോ അപകടത്തിന് ഏതാനും ആഴ്ചകൾ മുമ്പ് എടുത്തതാണ്." ദേവിക പതുക്കെ തല ഉയർത്തി. "എവിടെ? "നിന്റെ ജില്ലാ ചാമ്പ്യൻഷിപ്പ് ജയിച്ച ദിവസം". ആ വാക്കുകൾ കേട്ട നിമിഷം ദേവികയുടെ മനസ്സിൽ എന്തോ മിന്നി. ബോക്സിങ് റിംഗ്.കയ്യടികൾ. മെഡൽ.പിന്നെ സ്റ്റാൻഡിൽ നിന്ന് ഉറക്കെ വിസിൽ അടിക്കുന്ന ആരോ. ഓർമ്മ വീണ്ടും മുറിഞ്ഞു. "ആഹ്..." അറിയാതെ അവൾ നെറ്റിയിൽ കൈവച്ചു. "ദേവു..." അമ്മ ഭയത്തോടെ മുന്നോട്ട് വന്നു. "ഞാൻ ഓക്കെ ആണ്." അവൾ പതുക്കെ പറഞ്ഞു.പക്ഷേ ശബ്ദത്തിൽ ഉറപ്പില്ലായിരുന്നു. അവൾ വീണ്ടും ഡയറിയിലേക്ക് നോക്കി. അടുത്ത പേജുകൾ വേഗത്തിൽ മറിച്ചു.ചില സ്ഥലങ്ങളിൽ തമാശകൾ.ചില സ്ഥലങ്ങളിൽ കോളേജ് കാര്യങ്ങൾ.ചില സ്ഥലങ്ങളിൽ അവളെ കളിയാക്കിയ കുറിപ്പുകൾ.ഓരോ പേജും വായിക്കുമ്പോൾ ആദർശ് അവളുടെ മുന്നിൽ ജീവിച്ചിരിക്കുന്നതുപോലെ തോന്നി.പെട്ടെന്നാണ് ഒരു പേജിൽ അവളുടെ കൈ നിശ്ചലമായത്. "ഇന്ന് വരുൺ ആദ്യമായി വീട്ടിൽ വന്നു." "അച്ഛന് അവനെ അത്ര ഇഷ്ടപ്പെട്ടിട്ടില്ല." "കാരണം എനിക്ക് അറിയാം." ദേവികയുടെ ഹൃദയം ഒന്ന് മുറുകി. അവൾ അടുത്ത വരി വായിച്ചു. "പക്ഷേ ഞാൻ ഒരാളെ ജഡ്ജ് ചെയ്യുന്നത് അവന്റെ ബാക്ക്ഗ്രൗണ്ട് നോക്കിയല്ല." "ദേവുവിനെ നോക്കുന്ന രീതി കണ്ടാൽ മാത്രം മതി." ദേവികയുടെ കണ്ണുകൾ നിറഞ്ഞു. കാരണം...ഇത്രയും നാളായി അവൾക്ക് ഒരു സംശയം ഉണ്ടായിരുന്നു.വീട്ടുകാർക്ക് വരുണിനെ ഇഷ്ടമല്ലായിരുന്നു. പക്ഷേ എന്തുകൊണ്ട്? ഇപ്പോൾ ആദ്യമായി അതിന്റെ തെളിവ് അവളുടെ മുന്നിലുണ്ടായിരുന്നു. അവൾ അടുത്ത പേജ് മറിച്ചു. അവിടെ തീയതി മാത്രം. അപകടം നടക്കുന്നതിന് രണ്ടുദിവസം മുമ്പുള്ള തീയതി.ദേവിക അറിയാതെ നേരെയിരുന്നു. "ഇന്ന് ദേവുവും വരുണും വയനാട് പോകുന്ന കാര്യം വീട്ടിൽ പറയാൻ തീരുമാനിച്ചു." അവളുടെ ശ്വാസം മുറുകി. വയനാട്. വീണ്ടും അതേ പേര്. "എന്ത് സംഭവിക്കുമെന്ന് അറിയില്ല." "പക്ഷേ ഇനിയും ഒളിച്ചു നടക്കുന്നതിൽ കാര്യമില്ല." ദേവികയുടെ കൈകൾ വിറച്ചു. കാരണം അവൾക്ക് ആ കാര്യത്തെക്കുറിച്ച് ഒരു ഓർമ്മപോലും ഇല്ല. അപ്പോഴാണ് ഡയറിയുടെ  ഇടയിൽ മടക്കി വെച്ചിരുന്ന ഒരു ചെറിയ പേപ്പർ പുറത്തേക്ക് വഴുതി വീണത്. ഒരു ബസ് ടിക്കറ്റ്. ദേവിക അത് എടുത്തു. ടിക്കറ്റിലെ യാത്രാ സ്ഥലം കണ്ട നിമിഷം അവളുടെ കണ്ണുകൾ വിടർന്നു. Kozhikode → Wayanad തീയതി... അപകടം നടന്ന ദിവസത്തിന്റെ രാവിലെ. മുറിയിലാകെ നിശബ്ദത പടർന്നു.അമ്മയുടെ മുഖവും മാറി. കാരണം ആ ടിക്കറ്റ് അവർ മുമ്പ് കണ്ടിട്ടില്ലായിരുന്നു. ദേവിക പതുക്കെ ടിക്കറ്റിന്റെ പിൻവശം മറിച്ചു.പിന്നിൽ നീല മഷിയിൽ എഴുതിയ ഒരു വരി. "വൈകുന്നേരം 5 മണിക്ക് പഴയ viewpoint-ൽ കാണാം." – V ആ "V" കണ്ട നിമിഷം ദേവികയുടെ ഹൃദയം ശക്തമായി മിടിച്ചു.അത് വരുണിന്റെ കൈയെഴുത്താണോ എന്ന് അവൾക്ക് ഉറപ്പില്ല. പക്ഷേ..അറിയാതെ തന്നെ അവളുടെ മനസ്സ് അത് തിരിച്ചറിഞ്ഞിരുന്നു. അതേ സമയം അവളുടെ ഫോണിൽ ഒരു മെസേജ് നോട്ടിഫിക്കേഷൻ തെളിഞ്ഞു. Unknown Number. ദേവികയുടെ ശ്വാസം മുറുകി. അവൾ മെസേജ് തുറന്നു. അതിൽ ഒരു വരി മാത്രം. "ഡയറിയുടെ അവസാന പത്ത് പേജുകൾ ആദ്യം വായിക്കരുത്." ദേവികയുടെ കണ്ണുകൾ വിടർന്നു. താൻ ഇപ്പോൾ ഡയറി തുറന്നിരിക്കുന്ന കാര്യം ആർക്കോ അറിയാം. തുടരും..... #തുടർക്കഥ #നോവൽ # പ്രണയകഥകൾ # തുടർക്കഥ #തുടർക്കഥ📖
Varun Adhitya :Love Unfolds❤‍🩹 Part 26 "അത് കൊടുത്തത്... വരുൺ ആദിത്യയാണ്." ആ വാക്കുകൾ കേട്ട നിമിഷം ദേവികയുടെ ശ്വാസം നിലച്ചു. അവളുടെ കണ്ണുകൾ പെട്ടെന്ന് വരുണിന്റെ മുഖത്തേക്ക് നീങ്ങി. വരുണ് ഒന്നും മിണ്ടിയില്ല. പക്ഷേ അവന്റെ മുഖത്തെ നിറം മങ്ങിയിരുന്നു. അത് മാത്രം മതി.ആ അപരിചിതൻ കള്ളം പറയുന്നില്ലെന്ന് മനസ്സിലാക്കാൻ. "വരുൺ...?" ദേവികയുടെ ശബ്ദം വിറച്ചു. "ഇത് എന്താണ്?" കഫേയിലെ നിശബ്ദത കൂടുതൽ ഭാരമായി. വരുണിന്റെ വിരലുകൾ അറിയാതെ മുറുകി. "ദേവി..." അവൻ എന്തോ പറയാൻ ശ്രമിച്ചു.പക്ഷേ ദേവിക ഇടയിൽ തടഞ്ഞു. "ഇല്ല." അവൾ തലയാട്ടി. "എനിക്ക് സത്യം അറിയണം ." അവളുടെ കണ്ണുകളിൽ ഭയവും ദേഷ്യവും ഒരുപോലെ ഉണ്ടായിരുന്നു. "ആ സ്റ്റേറ്റ്മെന്റ് നീ കൊടുത്തതാണോ?" കുറച്ച് നിമിഷങ്ങൾ ആരും ഒന്നും മിണ്ടിയില്ല. ഒടുവിൽ... വരുൺ പതുക്കെ തലയാട്ടി. "അതെ." ദേവികയുടെ നെഞ്ചിൽ എന്തോ ഭാരമായി വീണു. ഇത്രയും നാളായി അവൻ മറച്ചുവച്ചതിൽ ഇത് മറ്റൊന്ന് കൂടി ആയിരുന്നു. മുന്നിലിരുന്ന ആൾ പതുക്കെ കവർ അവളുടെ മുന്നിലേക്ക് നീക്കി. "തുറന്ന് നോക്ക്." അത് തുറക്കുമ്പോൾ അവളുടെ വിരലുകൾ വിറച്ചു അകത്ത് പഴകിയ ചില പേപ്പറുകൾ. മഞ്ഞ നിറം പിടിച്ചിരിക്കുന്നു. മുകളിലെ തീയതി കണ്ട നിമിഷം അവളുടെ ഹൃദയം വേഗത്തിലായി. July 21 അവൾ വേഗത്തിൽ വായിക്കാൻ തുടങ്ങി. ആദ്യ പേജിൽ സാധാരണ വിവരങ്ങൾ മാത്രമായിരുന്നു. പക്ഷേ രണ്ടാമത്തെ പേജിന്റെ താഴെ ഒരു വരി അവളുടെ ശ്രദ്ധയിൽപ്പെട്ടു. Statement given by: Varun Aditya ദേവികയുടെ കണ്ണുകൾ അതിൽ ഉറച്ചു. അവൾ താഴേക്ക് വായിച്ചു. "...ഞാൻ ബോധം നഷ്ടപ്പെടുന്നതിന് മുമ്പ് ദേവികയെ അവസാനമായി കണ്ടത് റോഡിന്റെ മറുവശത്താണ്..." "...അവൾക്ക് പരിക്കൊന്നും ഉണ്ടായതായി തോന്നിയില്ല..." "...പക്ഷേ അപകടത്തിന് ശേഷം അവൾ അവിടെ ഉണ്ടായിരുന്നില്ല..." ദേവികയുടെ ശ്വാസം മുറുകി. അവൾ അടുത്ത വരിയിലേക്ക് നോക്കി. "...ദേവികയെ ആരോ കൂട്ടിക്കൊണ്ടുപോയിരിക്കാം എന്ന സംശയം ഉണ്ട്..." ആ വരി വായിച്ച നിമിഷം അവളുടെ കൈകൾ വിറച്ചു. "കൂട്ടിക്കൊണ്ടുപോയി...?" അവൾ അറിയാതെ വായിച്ചു. വരുണ് കണ്ണുകൾ അടച്ചു. കാരണം... ആ റിപ്പോർട്ടിലെ ആ ഭാഗം അവൻ വർഷങ്ങളായി മറക്കാൻ ശ്രമിച്ചതായിരുന്നു. " ഇതെന്താ ആരും എന്നോട് പറയാതിരുന്നത് ?" ദേവികയുടെ ശബ്ദം ചെറുതായി ഉയർന്നു. "Why?" അവളുടെ കണ്ണുകൾ ഇപ്പോൾ വരുണിൽ ആയിരുന്നു. "എന്നെ ആരോ കൊണ്ടുപോയിരിക്കാം എന്ന് നിങ്ങൾ കരുതിയിരുന്നെങ്കിൽ..." "ദേവി." "NO!" അവൾ ആദ്യമായി കഫേയിൽ ഉറക്കെ പറഞ്ഞു. "എനിക്ക് അറിയണം." അവളുടെ കണ്ണുകൾ നിറഞ്ഞു. "ആ മൂന്ന് ദിവസം എവിടെയായിരുന്നു ഞാൻ?" ആ ചോദ്യം കേട്ട നിമിഷം വരുണിന്റെ മുഖം മങ്ങി. അവനും വർഷങ്ങളായി അതേ ചോദ്യം സ്വയം ചോദിക്കുകയായിരുന്നു. അപ്പോഴാണ് മുന്നിലിരുന്ന ആൾ വീണ്ടും സംസാരിച്ചത്. "നീ തെറ്റായ ചോദ്യം ചോദിക്കുകയാണ്." ദേവികയും വരുണും ഒരുപോലെ അവനെ നോക്കി. "എന്ത്?" ദേവിക ചോദിച്ചു. ആൾ കുറച്ച് നിമിഷങ്ങൾ അവളെ നോക്കി. പിന്നെ വളരെ പതുക്കെ പറഞ്ഞു. "നീ എവിടെയായിരുന്നു എന്നല്ല ചോദിക്കേണ്ടത്." "നിന്നെ ആരാണ് അവിടെ എത്തിച്ചത് എന്നാണ്." ആ വാക്കുകൾ കേട്ട നിമിഷം ദേവികയുടെ ശരീരത്തിലൂടെ ഒരു തണുപ്പ് പാഞ്ഞു. അതേ സമയത്ത്... അവളുടെ മനസ്സിലൂടെ വീണ്ടും ഒരു ഓർമ്മ മിന്നിപ്പോയി. മഴ. ഇരുണ്ട മുറി. ഒരു പുരുഷന്റെ കൈ. ആരോ അവളുടെ തോളിൽ പുതപ്പ് ഇടുന്നു. പിന്നെ ഒരു ശബ്ദം... വളരെ മങ്ങിയ ഒരു ശബ്ദം. "അവൾ ഉണരുന്നതിന് മുമ്പ് ഇവിടുന്ന് പോകണം." "ആഹ്..." പെട്ടെന്ന് തലയിൽ കുത്തിയ വേദന വന്നതും ദേവിക കണ്ണുകൾ മുറുക്കി അടച്ചു. ഫയൽ അവളുടെ കൈയിൽ നിന്ന് താഴേക്ക് വീണു. വരുൺ ഉടനെ മുന്നോട്ട് നീങ്ങി. "ദേവി!" പക്ഷേ അതേ നിമിഷം... താഴെ വീണ പേപ്പറുകളിൽ നിന്ന് ഒരു ചെറിയ ഫോട്ടോ വഴുതി പുറത്തുവന്നു. അത് കണ്ട നിമിഷം മുന്നിലിരുന്ന ആളുടെ മുഖവും മാറി. വരുണിന്റെ കണ്ണുകളും വിടർന്നു. കാരണം... ആ ഫോട്ടോയിൽ ഉണ്ടായിരുന്നത് പതിനേഴ് വയസ്സുള്ള ദേവികയായിരുന്നു. അവളുടെ അരികിൽ നിന്നിരുന്ന ആളിന്റെ മുഖം മങ്ങിയിരുന്നെങ്കിലും... കഴുത്തിൽ തൂങ്ങിയിരുന്ന ഒരു ചെറിയ വെള്ളി ക്രൂശിന്റെ ലോക്കറ്റ് വ്യക്തമായി കാണാമായിരുന്നു. ആ ലോക്കറ്റ് കണ്ട നിമിഷം ആ അപരിചിതൻ പെട്ടെന്ന് എഴുന്നേറ്റു. അവന്റെ മുഖത്തെ ഭാവം മാറിയിരുന്നു . ഇതുവരെ ശാന്തമായി സംസാരിച്ചിരുന്ന ആളിൽ നിന്ന് ആ ശാന്തത പൂർണമായും അപ്രത്യക്ഷമായിരുന്നു. ദേവികയും വരുണും ഒരുപോലെ അവനെ നോക്കി. "എന്താ?" ദേവിക ചോദിച്ചു. പക്ഷേ അയാൾ മറുപടി പറഞ്ഞില്ല. അവന്റെ കണ്ണുകൾ നിലത്ത് വീണുകിടന്ന ആ ഫോട്ടോയിൽ മാത്രം ഉറച്ചുനിന്നു. "ഇത് നിന്റെ കയ്യിൽ എങ്ങനെ വന്നു?" അവന്റെ ശബ്ദം മുറുകിയിരുന്നു. ദേവികയുടെ നെറ്റി ചുളിഞ്ഞു. "നിങ്ങളല്ലേ ഇത് തന്നത്?" ആൾ പെട്ടെന്ന് നിശബ്ദനായി. പിന്നെ മനസ്സിലായതുപോലെ ഒരു ദീർഘനിശ്വാസം വിട്ടു. "ഞാൻ ഈ ഫോട്ടോ കൊടുത്തിട്ടില്ല." ആ വാക്കുകൾ കേട്ട നിമിഷം ദേവികയുടെ ശരീരം മരവിച്ചു. "എന്ത്?" വരുൺ ഉടനെ താഴേക്ക് കുനിഞ്ഞ് ഫോട്ടോ എടുത്തു. അവന്റെ കണ്ണുകളും ആ ലോക്കറ്റിൽ തന്നെ പതിഞ്ഞു. അടുത്ത നിമിഷം അവന്റെ മുഖം മാറി. അതൊരു സാധാരണ ലോക്കറ്റ് അല്ലെന്ന് വ്യക്തമായിരുന്നു. "വരുൺ..." ദേവിക പതുക്കെ വിളിച്ചു. "നിനക്ക് ഈ ലോക്കറ്റ് അറിയാമോ?" വരുണിന്റെ വിരലുകൾ ഫോട്ടോയിൽ മുറുകി. പക്ഷേ മറുപടി വന്നില്ല. കുറച്ച് നിമിഷങ്ങൾക്കുശേഷം ആ അപരിചിതൻ പതുക്കെ വീണ്ടും ഇരുന്നു. "നമ്മളെ ആരോ നിരീക്ഷിക്കുന്നുണ്ട്." അവൻ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു. ദേവികയുടെ നെഞ്ചിടിപ്പ് കൂടി. "എന്താണ് ഉദ്ദേശിക്കുന്നത്?" "ഞാൻ നിനക്ക് അയച്ച ഫയലുകളിൽ ഈ ഫോട്ടോ ഉണ്ടായിരുന്നില്ല." അവൻ വ്യക്തമായി പറഞ്ഞു. "ആരോ മനപ്പൂർവ്വം ഇത് അതിനുള്ളിൽ വെച്ചതാണ്." കഫേയിലെ എയർകണ്ടീഷന്റെ തണുപ്പിനിടയിലും ദേവികയുടെ കൈകൾ വിയർക്കാൻ തുടങ്ങി. കാരണം... ഇതുവരെ താൻ ഒരു മിസ്റ്ററി മാത്രം അന്വേഷിക്കുകയാണെന്ന് അവൾ കരുതിയിരുന്നു. പക്ഷേ ഇപ്പോൾ തോന്നുന്നത് ആരോ അവളെ ഒരു പ്രത്യേക ദിശയിലേക്ക് നയിക്കുകയാണ്. അപ്പോഴാണ് വരുണിന്റെ ഫോൺ റിങ് ചെയ്തത്. സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട നിമിഷം അവന്റെ മുഖം മുറുകി. Arjun calling വരുണ് ഉടനെ കാൾ എടുത്തു. "എന്താ?" മറുവശത്ത് എന്തോ പറഞ്ഞതും അവന്റെ മുഖത്തെ നിറം മങ്ങി. "നിനക്ക് ഉറപ്പാണോ?" കുറച്ച് നിമിഷത്തെ നിശബ്ദത. പിന്നെ "ഇല്ല.വേറെ ആരെയും ഒന്നും അറിയിക്കരുത്. ഞാൻ വരാം." കാൾ കട്ട് ചെയ്തു. "എന്താ സംഭവിച്ചത്?" ദേവിക ഉടനെ ചോദിച്ചു. വരുണ് അവളെ നോക്കി. ആ നോട്ടത്തിൽ എന്തോ അസാധാരണമായിരുന്നു. ഭയം. ഞെട്ടൽ. അവിശ്വാസം. എല്ലാം ഒരുമിച്ച്. "വരുൺ?" ദേവിക വീണ്ടും വിളിച്ചു. അവൻ കുറച്ച് നിമിഷങ്ങൾ മിണ്ടാതെ നിന്നു. പിന്നെ വളരെ പതുക്കെ ചോദിച്ചു "ദേവി..." "ഹും?" "നിന്റെ ഏട്ടന്റെ പഴയ സാധനങ്ങൾ എല്ലാം ഇപ്പോഴും വീട്ടിലുണ്ടോ?" ആ ചോദ്യം കേട്ട നിമിഷം ദേവികയുടെ നെറ്റി ചുളിഞ്ഞു. "ഉണ്ടായിരിക്കണം . എന്താ?" വരുണിന്റെ ശ്വാസം മുറുകി. പിന്നെ അവൻ പറഞ്ഞു "ആദർശിന്റെ  മുറിയിൽ ആരോ ഇന്നലെ രാത്രി കയറിയിട്ടുണ്ട്." ദേവികയുടെ ഹൃദയം ഒരു നിമിഷം നിലച്ചുപോയ പോലെ തോന്നി. "എന്ത്?" "ആരോ എന്തോ തിരയുകയായിരുന്നു." കഫേയിലെ നിശബ്ദത വീണ്ടും ഭാരമായി. കാരണം... ആദർശ് മരിച്ച് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അവന്റെ മുറിയിലേക്ക് ആരും കയറുക പോലുമില്ല അപ്പോൾ ഇപ്പോൾ... ആരോ അവിടെ എന്തിനാണ് കയറിയത്? അതേസമയം നഗരത്തിന്റെ മറ്റൊരു ഭാഗത്ത്, ഒരു ഇരുണ്ട മുറിയിൽ. ഒരു ലാപ്ടോപ്പിന്റെ വെളിച്ചം മാത്രം. സ്ക്രീനിൽ തെളിഞ്ഞിരുന്നത് ദേവികയുടെ ചിത്രം. Blue Orchid Caféയിൽ ഇരിക്കുന്ന ദേവിക. അൽപസമയം മുമ്പ് എടുത്ത ചിത്രം. ഒരു കൈ പതുക്കെ കീബോർഡിന് മുകളിൽ നീങ്ങി. പിന്നെ ഒരു പുതിയ മെസേജ് ടൈപ്പ് ചെയ്തു. "അവർ ആദർശിന്റെ മുറിയിലേക്ക് എത്തുന്നതിന് മുമ്പ് ഫയൽ കണ്ടെത്തണം." മെസേജ് അയച്ചതും ആൾ സ്ക്രീനിലേക്ക് ചായ്ന്നിരുന്നു. പിന്നെ വളരെ പതുക്കെ പറഞ്ഞു "ഇനി അധികം സമയം ബാക്കിയില്ല, ദേവിക..." അന്ന് രാത്രി. ഹോസ്റ്റൽ റൂമിൽ കിടന്നിട്ടും ദേവികയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മുറിയിലെ ലൈറ്റുകൾ ഓഫ് ചെയ്തിരുന്നു. അഞ്ജലി നേരത്തെ ഉറങ്ങിപ്പോയിരുന്നു. പക്ഷേ ദേവികയുടെ മനസ്സ് ഇപ്പോഴും Blue Orchid Caféയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ആ ഫോട്ടോ. ആ ലോക്കറ്റ്. ആദർശിന്റെ മുറിയിൽ ആരോ കയറിയത്. എല്ലാം തമ്മിൽ ബന്ധമുള്ളതുപോലെ തോന്നുന്നുണ്ടെങ്കിലും ഒന്നും വ്യക്തമായിരുന്നില്ല. ഒടുവിൽ അവൾ ഫോൺ എടുത്തു. സമയം രാത്രി 1:17. കുറച്ചു നേരം ആലോചിച്ച ശേഷം അവൾ ഒരു നമ്പർ തുറന്നു. Varun ഒരു നിമിഷം മടിച്ചു. പിന്നെ മെസേജ് അയച്ചു. "ഉറങ്ങിയോ?" മെസേജ് സെന്റ് ആയി . സീൻ പോലും ആയില്ല. "സ്വാഭാവികം..." അവൾ സ്വയം പിറുപിറുത്തു. ഇത്ര വൈകി ആരായാലും ഉറങ്ങും. പക്ഷേ... കൃത്യം മുപ്പത് സെക്കൻഡിനുള്ളിൽ ഫോൺ വൈബ്രേറ്റ് ചെയ്തു. "ഇല്ല." ആ ഒരു വാക്ക് കണ്ടപ്പോൾ അവളുടെ ഹൃദയം ഒന്ന് മിടിച്ചു. കാരണം... അവനും ഉറങ്ങിയിട്ടില്ല. കുറച്ചു നിമിഷങ്ങൾ രണ്ടുപേരും ഒന്നും അയച്ചില്ല. ഒടുവിൽ ദേവിക ടൈപ്പ് ചെയ്തു. "നിനക്ക് ആ ലോക്കറ്റ് അറിയാമല്ലേ?" Seen. പക്ഷേ മറുപടി വന്നില്ല. ഒരു മിനിറ്റ്. രണ്ട് മിനിറ്റ്. മൂന്ന് മിനിറ്റ്. ഒടുവിൽ "ഉറങ്ങ്, ദേവി." ദേവികയുടെ മുഖം മുറുകി. വീണ്ടും അതേ. ചോദ്യത്തിന് മറുപടി ഇല്ല.ഒഴിവാക്കൽ മാത്രം. "Please." അവൾ വീണ്ടും അയച്ചു. "ഈ ഒരു തവണ സത്യം പറ." ഈ തവണ മറുപടി വരാൻ കുറച്ച് സമയം എടുത്തു. പിന്നെ... സ്ക്രീനിൽ ഒരു മെസേജ് തെളിഞ്ഞു. "ആ ലോക്കറ്റ് ആദർശിന്റെതായിരുന്നു." ദേവികയുടെ ശ്വാസം ഒരു നിമിഷം നിലച്ചു. ഏട്ടന്റെത്. അവൾ ഉടനെ നേരെയിരുന്നു. "പക്ഷേ ആ ഫോട്ടോയിൽ ഉണ്ടായിരുന്ന ആൾ ഏട്ടൻ അല്ല." Seen. വീണ്ടും നിശബ്ദത. അതിനുശേഷം വന്ന മറുപടി വായിച്ചപ്പോൾ അവളുടെ ഹൃദയം ശക്തമായി ഇടിച്ചു. "എനിക്കറിയാം." ദേവികയുടെ വിരലുകൾ തണുത്തു. അവൾ ഉടനെ ടൈപ്പ് ചെയ്തു. "അപ്പോൾ അത് ആരാ?" Seen. ഒരു മിനിറ്റ്. രണ്ട് മിനിറ്റ്. പിന്നെ "അത് ഞാൻ അല്ല." ദേവികയുടെ കണ്ണുകൾ വിടർന്നു. കാരണം,അവൾ ഇതുവരെ ആ ഫോട്ടോയിലെ ആൾ വരുണാണെന്ന് കരുതിയിരുന്നു.പക്ഷേ ഇപ്പോൾ,വരുൺ തന്നെ അത് നിഷേധിക്കുകയാണ്. അപ്പോഴാണ് അവളുടെ ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തത്.പക്ഷേ അത് വരുണിന്റെ മെസേജ് ആയിരുന്നില്ല. Unknown Number. ദേവികയുടെ ഹൃദയം ഒന്ന് മുറുകി. അവൾ മെസേജ് തുറന്നു. ഒരു ഫോട്ടോ. മാത്രം. അവൾ അത് ഡൌൺലോഡ് ചെയ്തു.അടുത്ത നിമിഷം അവളുടെ ശ്വാസം നിലച്ചു.കാരണം...അത് ആദർശിന്റെ പഴയ മുറിയുടെ ചിത്രമായിരുന്നു.ഇന്ന് എടുത്തത്.മുറി മുഴുവൻ വലിച്ചുവാരിയ അവസ്ഥ.ഡ്രോയറുകൾ തുറന്നുകിടക്കുന്നു.പുസ്തകങ്ങൾ നിലത്ത് ചിതറിക്കിടക്കുന്നു.അതിനിടയിൽ ചുവന്ന വട്ടം ഇട്ട് അടയാളപ്പെടുത്തിയ ഒരു സ്ഥലം.പഴയ മര അലമാരയുടെ അടിഭാഗം.ഫോട്ടോയ്ക്ക് താഴെ ഒരു വരി മാത്രം. "അവർ തിരഞ്ഞത് ഇവിടെ." ദേവികയുടെ കൈകൾ വിറച്ചു. "ഇത് എന്താ...?" അവൾ അറിയാതെ പിറുപിറുത്തു. അപ്പോഴേക്കും മറ്റൊരു മെസേജ് കൂടി വന്നു. "നാളെ വൈകുന്നതിന് മുമ്പ് ആ സ്ഥലം പരിശോധിക്കൂ." "ഇല്ലെങ്കിൽ എല്ലാം നഷ്ടമാകും." അതേ സമയം...നഗരത്തിന്റെ മറുവശത്ത്.വരുണിന്റെ അപാർട്മെന്റ്. ഫോൺ കൈയിൽ പിടിച്ച് നിൽക്കുകയായിരുന്നു വരുൺ.അവന്റെ മുന്നിലെ ടേബിളിൽ പഴയ ചില ഫയലുകൾ ചിതറിക്കിടക്കുകയായിരുന്നു. അവയിൽ ഒന്നിന്റെ മുകളിൽ എഴുതിയിരുന്നത് Case File - June 20 അവൻ പതുക്കെ ഫയൽ തുറന്നു.അകത്ത് ഒരു ഫോട്ടോ.അപകട സ്ഥലത്തിന്റെ ചിത്രം.തകർന്ന കാർ. രക്തം. മഴ. പിന്നെ... അപകടസ്ഥലത്ത് നിന്ന് കുറച്ച് അകലെ നിൽക്കുന്ന ഒരു വ്യക്തി. ഫോട്ടോ ബ്ലർ ആയിരുന്നെങ്കിലും ഒരു കാര്യം വ്യക്തമായിരുന്നു. ആ വ്യക്തിയുടെ കഴുത്തിൽ ഒരു വെള്ളി ക്രൂശിന്റെ ലോക്കറ്റ് ഉണ്ടായിരുന്നു. വരുണിന്റെ താടിയെല്ല് മുറുകി. കാരണം... ആ മനുഷ്യനെ അവൻ തിരിച്ചറിഞ്ഞിരുന്നു. പക്ഷേ ആ പേര് വർഷങ്ങളായി ആരോടും പറഞ്ഞിട്ടില്ല. തുടരും.... #തുടർക്കഥ📖 #നോവൽ # പ്രണയകഥകൾ # തുടർക്കഥ #തുടർക്കഥ
Varun Adhitya :Love Unfolds❤‍🩹 Part 25 ആ ദിവസം മുഴുവൻ ദേവികയ്ക്ക് ക്ലാസ്സിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. നോട്ട്ബുക്ക് തുറന്ന് മുന്നിൽ വെച്ചിരുന്നെങ്കിലും അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും ഫോണിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. Blue Orchid Café. ആ പേര് ഇപ്പോൾ അവളുടെ മനസ്സിൽ ഒരു ചോദ്യചിഹ്നം പോലെ കിടക്കുകയായിരുന്നു. അവസാനം ക്ലാസ്സ് കഴിഞ്ഞതും അവൾ ബാഗ് എടുത്തു. "എവിടേക്കാ?" അഞ്ജലി സംശയത്തോടെ ചോദിച്ചു. "അത്യാവശ്യമായിട്ട് ഒഎസ് സ്ഥലം വരെ പോകണം ." "ഒറ്റയ്ക്കോ?" ദേവിക ഒരു നിമിഷം മടിച്ചു. പിന്നെ തലയാട്ടി. "വേഗം വരാം." അഞ്ജലി എന്തോ പറയാൻ ശ്രമിച്ചെങ്കിലും ദേവിക അതിന് അവസരം കൊടുക്കാതെ പുറത്തേക്ക് നടന്നു. --- വൈകുന്നേരം. Blue Orchid Café. നഗരത്തിന്റെ തിരക്കിൽ നിന്ന് കുറച്ച് മാറി നിൽക്കുന്ന ചെറിയൊരു കഫേ. ദേവിക അകത്തേക്ക് കയറുമ്പോൾ അവളുടെ ഹൃദയം അസാധാരണമായി മിടിക്കുന്നുണ്ടായിരുന്നു. അകത്ത് അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ല. അവൾ ചുറ്റും നോക്കി. ആരും അവളെ ശ്രദ്ധിക്കുന്നതായി തോന്നിയില്ല. "Excuse me." പിന്നിൽ നിന്ന് ഒരു ശബ്ദം. ദേവിക തിരിഞ്ഞു. കഫേയിലെ ഒരു ജീവനക്കാരൻ. "ദേവിക മാം ആണോ?" അവളുടെ നെഞ്ചിലൂടെ ഒരു തണുപ്പ് പാഞ്ഞു. "അതെ..." ആൾ കൗണ്ടറിന് താഴെ നിന്ന് ഒരു ബ്രൗൺ എൻവലപ്പ് എടുത്തു. "ഇത് നിങ്ങൾക്ക് കൊടുക്കാൻ പറഞ്ഞിരുന്നു." ദേവികയുടെ വിരലുകൾ മുറുകി. "ആര്?" "എനിക്കറിയില്ല മാം." അയാൾ തോളുയർത്തി. "രണ്ട് ദിവസം മുമ്പ് ഒരാൾ വന്ന് ഏൽപ്പിച്ചതാണ്." --- ദേവിക പതുക്കെ ഒരു കോർണർ ടേബിളിൽ ഇരുന്നു. അവളുടെ കണ്ണുകൾ എൻവലപ്പിൽ തന്നെ ഉറച്ചുനിന്നു. അകത്ത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയും... തുറക്കാനുള്ള ഭയവും... രണ്ടും ഒരുപോലെ ഉണ്ടായിരുന്നു. ഒടുവിൽ അവൾ അത് തുറന്നു. അകത്ത് ഒരു പഴയ ഫോട്ടോ. ഒരു USB drive. ഒരു ചെറിയ കഷ്ണം പേപ്പർ. ആദ്യം അവൾ ഫോട്ടോ എടുത്തു. അടുത്ത നിമിഷം അവളുടെ മുഖത്തെ നിറം മാറി. കാരണം... ആ ഫോട്ടോയിൽ ഉണ്ടായിരുന്നത് അവളായിരുന്നു. പതിനേഴ് വയസ്സുള്ള ദേവിക. മഴയിൽ നനഞ്ഞ് നിൽക്കുന്നു. പക്ഷേ അത് അവളെ ഞെട്ടിച്ചില്ല. ഫോട്ടോ എടുത്ത തീയതിയാണ് അവളെ മരവിപ്പിച്ചത്. June 22. ദേവികയുടെ ശ്വാസം നിലച്ചു. ആക്‌സിഡന്റ് നടന്നത് ജൂൺ 20. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ജൂൺ 23. അപ്പോൾ... ഈ ഫോട്ടോ എടുത്തത് ആ മൂന്ന് ദിവസങ്ങൾക്കിടയിൽ. അവൾ എവിടെയായിരുന്നു . --- വിറക്കുന്ന വിരലുകളോടെ അവൾ പേപ്പർ തുറന്നു. അതിൽ ഒരു വരി മാത്രം. "നിന്നെ വെറുതെ കാണാത്തായതല്ല , ദേവിക. നിന്നെ ആരോ ഒളിപ്പിച്ചതാണ്." ദേവികയുടെ ഹൃദയം ശക്തമായി ഇടിച്ചു. "എന്ത്...?" അവൾ അറിയാതെ പിറുപിറുത്തു. അതേ സമയം— ഫോണിൽ ഒരു മെസേജ് നോട്ടിഫിക്കേഷൻ തെളിഞ്ഞു. Unknown Number. ദേവിക ഉടനെ അത് തുറന്നു. "USB ഇപ്പോൾ തുറക്കരുത്." അവളുടെ ശ്വാസം മുറുകി. അടുത്ത മെസേജ് ഉടനെ വന്നു. "ആദ്യം പിന്നിലേക്ക് നോക്ക്." ദേവികയുടെ വിരലുകൾ തണുത്തു. അവൾ പതുക്കെ തല തിരിച്ചു. കഫേയുടെ മറുവശത്ത്... കറുത്ത ഹൂഡി ധരിച്ച ഒരാൾ ഇരിക്കുകയായിരുന്നു. മുഖം വ്യക്തമായിരുന്നില്ല. പക്ഷേ... ആൾ അവളെ തന്നെയായിരുന്നു നോക്കിക്കൊണ്ടിരുന്നത്. ദേവികയുടെ ഹൃദയം ഒരു നിമിഷം തെന്നിമാറി. അവൾ വീണ്ടും മുന്നിലേക്ക് നോക്കിയപ്പോൾ ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തു. "അവനാണ് മൂന്ന് ദിവസങ്ങളുടെ താക്കോൽ." ആ മെസേജ് കണ്ട നിമിഷം ദേവികയുടെ ശ്വാസം മുറുകി. അവളുടെ കണ്ണുകൾ വീണ്ടും കഫേയുടെ മറുവശത്തിരുന്ന ആളുടെ മേൽ പതിഞ്ഞു. കറുത്ത ഹൂഡി. മുഖം വ്യക്തമായി കാണാനാവുന്നില്ല. പക്ഷേ... അയാൾ ഇപ്പോഴും അവളെ തന്നെ നോക്കുകയായിരുന്നു. ദേവികയുടെ കൈകൾ തണുത്തു. ഒരു നിമിഷം അവൾക്ക് അവിടെ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് ഓടിപ്പോകണം എന്ന് തോന്നി. പക്ഷേ അടുത്ത നിമിഷം തന്നെ മനസ്സിൽ മറ്റൊരു ചിന്ത വന്നു. ഇത്രയും വർഷമായി അന്വേഷിക്കുന്ന ഉത്തരങ്ങൾ അയാളുടെ കൈയിലാണെങ്കിൽ? അവൾ ആഴത്തിൽ ശ്വാസമെടുത്തു. പിന്നെ പതുക്കെ എഴുന്നേറ്റു. ഓരോ ചുവടും ഭാരമുള്ളതായി തോന്നി. അവൾ അടുത്തെത്തുന്നതോറും ആൾ ശാന്തമായി ഇരുന്നു. ഒടുവിൽ അവന്റെ മുന്നിലെ ചെയറിന് സമീപം എത്തി. "നിങ്ങളാണോ എനിക്ക് മെസേജ് അയച്ചത്?" ദേവിക നേരെ ചോദിച്ചു. ആൾ കുറച്ച് നിമിഷങ്ങൾ ഒന്നും മിണ്ടിയില്ല. പിന്നെ പതുക്കെ മുന്നിലിരുന്ന ചെയറിലേക്ക് വിരൽ ചൂണ്ടി. "ഇരിക്ക്." അവന്റെ ശബ്ദം താഴ്ന്നതായിരുന്നു. ദേവിക ഒരു നിമിഷം മടിച്ചെങ്കിലും ഒടുവിൽ ഇരുന്നു. "നിങ്ങൾ ആരാണ്?" ഈ തവണ അവളുടെ ശബ്ദം കൂടുതൽ ഉറച്ചതായിരുന്നു. ആൾ ചെറിയൊരു പുഞ്ചിരി ചിരിച്ചു. "ഇപ്പോൾ അതല്ല പ്രധാന കാര്യം." "എനിക്ക് അതാണ് പ്രധാന കാര്യം." ദേവികയുടെ ക്ഷമ നഷ്ടപ്പെടാൻ തുടങ്ങി. "നിങ്ങൾ ആരാണെന്നും എനിക്ക് എന്തിനാണ് ഇതൊക്കെ അയക്കുന്നതെന്നും അറിയാതെ ഞാൻ ഒന്നും കേൾക്കില്ല." ആൾ കുറച്ചു നേരം അവളെ നോക്കി. പിന്നെ മേശപ്പുറത്തിരുന്ന ഫോട്ടോയിലേക്ക് കണ്ണോടിച്ചു. "ആ ഫോട്ടോ കണ്ടോ?" ദേവിക ഒന്നും മിണ്ടിയില്ല. "അതെടുത്തത് ജൂൺ 22." അവൻ തുടർന്നു. "ആക്‌സിഡന്റ് നടന്നിട്ട് രണ്ട് ദിവസം കഴിഞ്ഞ്." ദേവികയുടെ നെഞ്ചിടിപ്പ് വീണ്ടും കൂടി. "അതെ." "അപ്പോൾ നീ ആശുപത്രിയിൽ ആയിരുന്നില്ല." അവൾ നിശ്ചലമായി. "അതെ." "പിന്നെ എവിടെയായിരുന്നു?" ആ ചോദ്യം കേട്ടപ്പോൾ ആളുടെ മുഖത്തെ പുഞ്ചിരി അപ്രത്യക്ഷമായി. "അതാണ് നീ കണ്ടെത്തേണ്ടത്." ദേവികയുടെ ദേഷ്യം കൂടിത്തുടങ്ങി. "നിങ്ങളെന്താ കളിക്കുകയാണോ?" "അല്ല." അവന്റെ ശബ്ദം ഗൗരവമായി. "ഞാൻ പറയുന്നതിനേക്കാൾ നീ ഓർക്കുന്നതാണ് നല്ലത്." ആ വാക്കുകൾ കേട്ട നിമിഷം അവൾക്ക് വരുണിനെ ഓർമ്മ വന്നു. കാരണം... അവനും എല്ലായ്പ്പോഴും ഇതേ രീതിയിലാണ് സംസാരിക്കുന്നത്. പകുതി സത്യങ്ങൾ. പകുതി നിശബ്ദത. "വരുൺ ആദിത്യയെ വിശ്വസിക്കുന്നുണ്ടോ?" പെട്ടെന്ന് അയാൾ ചോദിച്ചു. ദേവിക ഞെട്ടി. "എന്ത്?" "ഞാൻ ചോദിച്ചത് കേട്ടല്ലോ." അവൾ കുറച്ചു നിമിഷം മിണ്ടാതെ ഇരുന്നു. പിന്നെ പറഞ്ഞു. "അതെ." ആൾ ചിരിച്ചു. പക്ഷേ ആ ചിരിയിൽ സന്തോഷമില്ലായിരുന്നു. "അത് തന്നെയാണ് പ്രശ്നം." ദേവികയുടെ നെറ്റി ചുളിഞ്ഞു. "നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്?" "ആക്‌സിഡന്റ് രാത്രിയെക്കുറിച്ച് അവൻ മുഴുവൻ സത്യം പറഞ്ഞിട്ടുണ്ടോ?" അവൾ മിണ്ടിയില്ല. കാരണം ഉത്തരം അവൾക്കറിയാമായിരുന്നു. ഇല്ല. അപ്പോഴാണ് ദേവികയുടെ ഫോൺ റിങ് ചെയ്തത്. സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട നിമിഷം അവളുടെ ഹൃദയം ഒന്ന് തെന്നിമാറി. Varun Calling... അവൾ അറിയാതെ കോളിലേക്ക് നോക്കി നിന്നു. മറുവശത്തിരുന്ന ആളുടെ കണ്ണുകളും സ്ക്രീനിലേക്ക് നീങ്ങി. അവന്റെ മുഖം പെട്ടെന്ന് ഗൗരവമായി. "എടുക്കരുത്." അവൻ ഉടനെ പറഞ്ഞു. ദേവിക ഞെട്ടി. "എന്തിന്?" "കാരണം അവൻ ഇപ്പോൾ നീ ഇവിടെ ഉണ്ടെന്ന് അറിയാൻ പാടില്ല." ആ വാക്കുകൾ കേട്ട നിമിഷം ദേവികയുടെ ഉള്ളിലൂടെ ഒരു തണുപ്പ് പാഞ്ഞു. "എങ്ങനെ അറിയാം ഞാൻ ഇവിടെ ഉണ്ടെന്ന്?" ആൾ ഒന്നും പറഞ്ഞില്ല. പക്ഷേ അടുത്ത നിമിഷം... കഫേയുടെ ഗ്ലാസ് വാതിലിനപ്പുറം ഒരു കാർ വന്ന് നിർത്തി. ദേവിക അറിയാതെ പുറത്തേക്ക് നോക്കി. അവളുടെ ശ്വാസം നിലച്ചു. കാരണം... ആ കാറിൽ നിന്ന് ഇറങ്ങിയത് വരുൺ ആയിരുന്നു. അവൻ കാറിൽ നിന്നും ഇറങ്ങി ചുറ്റും ആരെയോ തിരയുന്നതുപോലെ നോക്കി. ദേവിക അറിയാതെ ചെയറിൽ നിന്ന് പകുതി എഴുന്നേറ്റു. പക്ഷേ അവളുടെ മുന്നിലിരുന്ന ആൾ ഉടനെ പറഞ്ഞു. "Sit down." അവന്റെ ശബ്ദത്തിൽ ആദ്യമായി ഒരു ടെൻഷൻ ഉണ്ടായിരുന്നു. "നിങ്ങൾക്ക് അവനെ പേടിയാണോ?" ദേവിക നേരെ ചോദിച്ചു. ആൾ ചെറിയൊരു ചിരി ചിരിച്ചു. "അല്ല." "പിന്നെ?" "എനിക്ക് പേടിയുള്ളത് അവനെ അല്ല." ആ മറുപടി ദേവികയെ കൂടുതൽ കൺഫ്യൂസ് ചെയ്തു. അതേസമയം കഫേയുടെ അകത്തേക്ക് വരുൺ കയറി. അവന്റെ കണ്ണുകൾ മുഴുവൻ കഫേയും ഒറ്റ നോട്ടത്തിൽ സ്കാൻ ചെയ്തു. ദേവികയെ കണ്ട നിമിഷം അവന്റെ മുഖം മുറുകി. അവൻ നേരെ അവരുടെ ടേബിളിലേക്ക് നടന്നു. ദേവികയുടെ മുന്നിലിരുന്ന ആൾ അതുവരെ എഴുന്നേറ്റിരുന്നില്ല. വരുൺ അടുത്തെത്തിയപ്പോൾ മാത്രമാണ് അയാൾ പതുക്കെ തല ഉയർത്തിയത്. അടുത്ത നിമിഷം... വരുണിന്റെ കണ്ണുകൾ ചെറുതായി വിടർന്നു. ആദ്യമായാണ് അവന്റെ മുഖത്ത് അത്തരമൊരു ഞെട്ടൽ ദേവിക കാണുന്നത്. "നീ...?" അവന്റെ ശബ്ദം താഴ്ന്നു. ദേവികയുടെ നെറ്റി ചുളിഞ്ഞു. കാരണം... വരുൺ ആ ആളെ അറിയുന്നുണ്ടായിരുന്നു. കുറച്ച് നിമിഷങ്ങൾ ആരും ഒന്നും മിണ്ടിയില്ല. മേശയ്ക്ക് ചുറ്റും ഒരു വിചിത്രമായ നിശബ്ദത വീണു. ഒടുവിൽ ആൾ പതുക്കെ എഴുന്നേറ്റു. "ഒരുപാട് നാളായല്ലോ, വരുൺ." വരുണിന്റെ താടിയെല്ല് മുറുകി. "നീ ഇവിടെ എന്താണ് ചെയ്യുന്നത്?" "അതേ ചോദ്യം എനിക്കും ചോദിക്കാം." ദേവികയുടെ കണ്ണുകൾ രണ്ടുപേരുടെയും മുഖത്തേക്ക് മാറിമാറി നീങ്ങി. ഇവർ പരസ്പരം അറിയുന്ന ആളുകളാണ്. അത് വ്യക്തമായിരുന്നു. പക്ഷേ എങ്ങനെ? "നിങ്ങൾക്ക് തമ്മിൽ പരിചയമുണ്ടോ?" ദേവിക ചോദിച്ചു. രണ്ടുപേരും ഒരേസമയം അവളെ നോക്കി. പക്ഷേ മറുപടി പറഞ്ഞത് ആ അപരിചിതനായിരുന്നു. "ഉണ്ട്." അവൻ ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു. "ഞങ്ങൾ ഒരിക്കൽ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു." വരുണിന്റെ മുഖം കൂടുതൽ മുറുകി. "ആ വാക്ക് ഉപയോഗിക്കരുത്." ദേവിക ഞെട്ടി. വരുണിന്റെ ശബ്ദത്തിൽ ഇത്രയും ദേഷ്യം അവൾ ആദ്യമായാണ് കേൾക്കുന്നത്. "ദേവിക." വരുൺ അവളുടെ നേരെ തിരിഞ്ഞു. "നമുക്ക് പോകാം." "Wait." അവൾ ഉടനെ പറഞ്ഞു. "എനിക്ക് അറിയണം." "ഇപ്പോൾ അല്ല." "അപ്പോൾ എപ്പോൾ?" ദേവികയുടെ ക്ഷമ നഷ്ടപ്പെടുകയായിരുന്നു. "എല്ലാവരും ഇതുതന്നെയല്ലേ പറയുന്നത്?" അവളുടെ ശബ്ദം ഉയർന്നു. "ഇപ്പോൾ അല്ല... പിന്നെ പറയാം... അറിയാതിരിക്കുന്നതാണ് നല്ലത്..." കഫേയിലെ ചില ആളുകൾ അവരുടെ ഭാഗത്തേക്ക് നോക്കിത്തുടങ്ങി. പക്ഷേ ദേവിക അതൊന്നും ശ്രദ്ധിച്ചില്ല. അപ്പോഴാണ് മുന്നിലിരുന്ന ആൾ മേശപ്പുറത്ത് ഒരു ചെറിയ കവർ വെച്ചത്. ദേവികയുടെ കണ്ണുകൾ അതിലേക്ക് നീങ്ങി. "ഇത് എന്താ?" അവൾ ചോദിച്ചു. "നിന്റെ ചോദ്യങ്ങളുടെ ആദ്യ ഉത്തരം." ആൾ പറഞ്ഞു. വരുണിന്റെ മുഖം ഉടനെ മാറി. "Don't." അവൻ മുറുകിയ ശബ്ദത്തിൽ പറഞ്ഞു. "അത് അവൾക്ക് കൊടുക്കരുത്." ദേവികയുടെ ഹൃദയം ഒന്ന് തെന്നിമാറി. കാരണം... വരുൺ ഇത്രയും പാനിക് ആകുന്നത് അവൾ മുൻപ് കണ്ടിട്ടില്ല . "എന്താണ് അതിൽ?" അവൾ പതുക്കെ ചോദിച്ചു. ആൾ അവളെ നേരെ നോക്കി. പിന്നെ പറഞ്ഞു "ആക്‌സിഡന്റ് നടന്ന രാത്രിയിൽ എടുത്ത പോലീസ് സ്റ്റേറ്റ്മെന്റിന്റെ കോപ്പി." ദേവികയുടെ ശ്വാസം നിലച്ചു. പോലീസ് സ്റ്റേറ്റ്മെന്റ്. ആ രാത്രിയുടെ രേഖ. അവൾ വർഷങ്ങളായി അന്വേഷിക്കുന്ന ഉത്തരങ്ങളുടെ തുടക്കം. പക്ഷേ അതിലും കൂടുതൽ അവളെ ഞെട്ടിച്ചത് അടുത്ത വാക്കുകളായിരുന്നു. "അത് കൊടുത്തത്..." അവൻ ഒന്ന് നിർത്തി. പിന്നെ വളരെ പതുക്കെ പറഞ്ഞു. "വരുൺ ആദിത്യയാണ്." ദേവികയുടെ കണ്ണുകൾ വിടർന്നു. അവൾ പെട്ടെന്ന് വരുണിന്റെ മുഖത്തേക്ക് തിരിഞ്ഞു. വരുണിന്റെ മുഖം പൂർണ്ണമായും വിളറിയിരുന്നു. കാരണം... അവൻ വർഷങ്ങളായി മറച്ചുവച്ച ഒരു കാര്യം ഇപ്പോൾ പുറത്തുവരാൻ പോകുകയായിരുന്നു. തുടരും... #നോവൽ # പ്രണയകഥകൾ # തുടർക്കഥ #തുടർക്കഥ📖 #തുടർക്കഥ
Varun Adhitya :Love Unfolds❤‍🩹 Part 24 "നിങ്ങൾ സത്യത്തോട് വളരെ അടുത്തെത്തി." ആ മെസേജ് കണ്ട നിമിഷം ദേവികയുടെ കൈകൾ തണുത്തുപോയി. അവൾ അറിയാതെ മ്യൂസിക് റൂമിന് പുറത്തേക്ക് നോക്കി. ആരോ അവരെ നിരീക്ഷിക്കുന്നുണ്ട്. ഇപ്പോൾ. ഇവിടെ. ഈ സ്കൂളിനുള്ളിൽ. ആ ചിന്ത തന്നെ അവളുടെ നെഞ്ചിടിപ്പ് കൂട്ടി. "നമ്മൾ ഇവിടെ നിന്ന് പോകണം." അർജുൻ ഗൗരവത്തോടെ പറഞ്ഞു. വരുണും ചുറ്റും ഒന്ന് നോക്കി. സ്കൂൾ ഗ്രൗണ്ട് ഏതാണ്ട് ശൂന്യമായിരുന്നു. സൂര്യൻ അസ്തമിക്കാൻ തുടങ്ങിയിരുന്നു. പഴയ കെട്ടിടങ്ങൾക്കിടയിൽ നീളമുള്ള നിഴലുകൾ വീണുകിടന്നു. "ആദ്യം ഈ ഡയറി സുരക്ഷിതമായി വെക്കണം." വരുൺ പറഞ്ഞു. അപ്പോഴാണ് ദേവിക വീണ്ടും ഡയറിയിലേക്ക് നോക്കിയത്. അതിൽ അവൾ ഒരു കാര്യം ശ്രെദ്ധിക്ക ഇടയായി. ഡയറിയുടെ പിന്നിലെ കവർ സാധാരണയേക്കാൾ കട്ടിയുള്ളതായി തോന്നി. "ഒരു മിനിറ്റ്." അവൾ പതുക്കെ പറഞ്ഞു. വരുണും അർജുനും അവളെ നോക്കി. ദേവിക ഡയറിയുടെ അവസാന കവർ വിരലുകൾ കൊണ്ട് പരിശോധിച്ചു. അകത്ത് എന്തോ ഉള്ളതുപോലെ. വർഷങ്ങളായി ഒട്ടിപ്പിടിച്ചിരുന്ന ഭാഗം അവൾ സൂക്ഷിച്ച് തുറക്കാൻ ശ്രമിച്ചു. പിന്നെ ചെറിയൊരു പേപ്പർ മടക്കി വെച്ച നിലയിൽ പുറത്തേക്ക് വീണു. മൂവരും ഒരുപോലെ അത് നോക്കി. അർജുൻ വേഗം അത് എടുത്തു. പഴക്കം കാരണം മഞ്ഞനിറമായ പേപ്പർ. അത് തുറന്ന നിമിഷം അവന്റെ നെറ്റി ചുളിഞ്ഞു. "ഇത് ഒരു അഡ്രസ് ആണ് ." ദേവിക അടുത്തേക്ക് നീങ്ങി. പേപ്പറിൽ ഒരു സ്ഥലം എഴുതിയിരുന്നു. Blue Orchid Café June 18 7:00 PM അതിന് താഴെ ഒരു വരി കൂടി. "If something happens to me, ask him." മുറിയിലാകെ വീണ്ടും നിശബ്ദത. "അവൻ ആരാ?" ദേവിക ചോദിച്ചു. "എനിക്കും അറിയില്ല." അർജുൻ പറഞ്ഞു. വരുണിന്റെ കണ്ണുകൾ പേപ്പറിൽ തന്നെ പതിഞ്ഞിരുന്നു. പെട്ടെന്ന് അവന്റെ മുഖത്ത് എന്തോ മാറി. "Blue Orchid..." അവൻ വളരെ പതുക്കെ പറഞ്ഞു. "ഞാൻ ഈ പേര് കേട്ടിട്ടുണ്ട്." "എവിടെ?" അർജുൻ ചോദിച്ചു. വരുൺ കുറച്ച് നിമിഷങ്ങൾ ആലോചിച്ചു. പിന്നെ അവന്റെ കണ്ണുകൾ ചെറുതായി വിടർന്നു. "ആ ആക്‌സിഡന്റ്ന്  കുറച്ച് ദിവസം മുമ്പ്." "ആദർശ് ഈ കഫെയെക്കുറിച്ച് പറഞ്ഞിരുന്നു ." ദേവികയുടെ ശ്വാസം മുറുകി. "എന്താ പറഞ്ഞത്?" "അവൻ ആരെയോ കാണാൻ പോകുന്നുണ്ടെന്ന്." വരുൺ പറഞ്ഞു. "പക്ഷേ ആരെയാണെന്ന് പറഞ്ഞില്ല." മൂവരും പരസ്പരം നോക്കി. ആദ്യമായി അവരുടെ കൈയിൽ ഒരു വ്യക്തമായ ക്ലൂ ഉണ്ടായിരുന്നു. --- ആ രാത്രി. ഹോസ്റ്റൽ റൂമിൽ. അഞ്ജലി ഉറങ്ങാൻ തയ്യാറെടുക്കുകയായിരുന്നു. പക്ഷേ ദേവികയ്ക്ക് ഉറക്കം വന്നില്ല. കട്ടിലിൽ ഇരുന്ന് അവൾ ഫോണിലെ പഴയ ഫോട്ടോകൾ നോക്കുകയായിരുന്നു. ഇന്നത്തെ സംഭവങ്ങൾ എല്ലാം മനസ്സിൽ കറങ്ങിക്കൊണ്ടിരുന്നു. റിഷാൻ. ഡയറി. കറുത്ത കാർ. Blue Orchid Café. എല്ലാം തമ്മിൽ ബന്ധമുണ്ടെന്ന് തോന്നുന്നു. പക്ഷേ ചിത്രം ഇപ്പോഴും പൂർണമല്ല. അവൾ ഫോൺ ഓഫ് ചെയ്യാൻ പോകുന്നതിനിടെയാണ് ഒരു നോട്ടിഫിക്കേഷൻ വന്നത്. Instagram. Unknown account. Profile picture ഇല്ല. Followers ഇല്ല. Posts ഇല്ല. ഒരു message മാത്രം. ദേവികയുടെ നെഞ്ചിടിപ്പ് കൂടി. അവൾ മെസ്സേജ് തുറന്നു . അതിനുള്ളിൽ ഒരു ഫോട്ടോ. പഴയ ഒരു ചിത്രം. സ്കൂൾ യൂണിഫോമിൽ നിൽക്കുന്ന അവളും വരുണും. രണ്ടുപേരും ചിരിച്ചുകൊണ്ടിരിക്കുന്നു. ആ ചിത്രം കണ്ട നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു. കാരണം... അത് അവൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ഫോട്ടോ ആയിരുന്നു. പക്ഷേ ചിത്രത്തിലെ സന്തോഷം അഭിനയമല്ലായിരുന്നു. അവൾക്കും വരുണിനും ഇടയിൽ ഒരുപാട് അടുപ്പം ഉണ്ടായിരുന്നുവെന്ന് അത് തെളിയിച്ചു. വിറക്കുന്ന വിരലുകളോടെ അവൾ താഴെയുള്ള മെസേജ് വായിച്ചു. "നിനക്ക് എല്ലാം ഓർമ്മ വരുന്നതിന് മുമ്പ് ഒരു കാര്യം അറിയണം." അവളുടെ ശ്വാസം പതുക്കെ നിന്നു. അടുത്ത വരി വായിച്ച നിമിഷം അവളുടെ ലോകം വീണ്ടും തലകീഴായി. "ആ ആക്‌സിഡന്റ് ഒരു അപകടമായിരുന്നില്ല." ആ വാക്കുകൾ കണ്ട നിമിഷം ദേവികയുടെ ശ്വാസം നിലച്ചുപോയ പോലെ തോന്നി. ഫോണിന്റെ സ്ക്രീനിലേക്ക് തന്നെ അവൾ നോക്കി നിന്നു. വിരലുകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. "ദേവിക?" അഞ്ജലിയുടെ ശബ്ദം കേട്ടപ്പോഴാണ് അവൾ സ്വബോധത്തിലേക്ക് തിരികെ വന്നത്. "എന്താ പറ്റിയത്?" ദേവിക പെട്ടെന്ന് ഫോൺ സ്ക്രീൻ ഓഫ് ചെയ്തു. "ഒന്നുമില്ല." അഞ്ജലി സംശയത്തോടെ അവളെ നോക്കിയെങ്കിലും കൂടുതൽ ചോദിച്ചില്ല. "ഉറങ്ങാൻ നോക്ക്. രണ്ട് ദിവസമായി നിന്റെ മുഖം കണ്ടാൽ തന്നെ അറിയാം എന്തോ ടെൻഷൻ ഉണ്ടെന്ന്." ദേവിക ഒരു ചെറു പുഞ്ചിരി വരുത്താൻ ശ്രമിച്ചു. പക്ഷേ അത് വിജയിച്ചില്ല. കാരണം... ഇപ്പോൾ അവളുടെ മനസ്സിൽ മുഴങ്ങുന്നത് ഒരു വാചകം മാത്രമായിരുന്നു. "ആ ആക്‌സിഡന്റ് ഒരു അപകടമായിരുന്നില്ല." --- ആ രാത്രി. ഹോസ്റ്റൽ മുറി ഇരുട്ടിൽ മുങ്ങിയിരുന്നു. അഞ്ജലി ഉറങ്ങിക്കഴിഞ്ഞിരുന്നു. പക്ഷേ ദേവികയ്ക്ക് കണ്ണടയ്ക്കാൻ പോലും കഴിഞ്ഞില്ല. ഒടുവിൽ അവൾ വീണ്ടും ഫോൺ എടുത്തു. ആ അക്കൗണ്ട് തുറന്നു. ഒരു പുതിയ മെസേജ് കൂടി വന്നിരുന്നു. "സത്യം അറിയണമെങ്കിൽ നാളെ Blue Orchid Caféയിൽ പോ." "ഒറ്റയ്ക്ക്." ദേവികയുടെ നെറ്റി ചുളിഞ്ഞു. ഒറ്റയ്ക്ക്? ഇത് ഒരു ട്രാപ്പ് ആണെങ്കിലോ? പക്ഷേ... ആരോ മനപ്പൂർവ്വം അവളെ സത്യത്തിലേക്ക് നയിക്കുന്നുമുണ്ട്. അവൾ ഉടനെ റിപ്ലൈ ടൈപ്പ് ചെയ്തു . "നിങ്ങൾ ആരാണ്?" സീൻ പോലും ആയില്ല. മറുപടി വന്നതുമില്ല. --- അടുത്ത ദിവസം രാവിലെ. ദേവിക ക്ലാസ്സിൽ ഇരിക്കുകയായിരുന്നു. ലെക്ചറർ എന്തൊക്കെയോ പഠിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷേ അവളുടെ ശ്രദ്ധ മുഴുവൻ മറ്റൊരിടത്തായിരുന്നു. Blue Orchid Café. ആ പേര്. ആ ആക്‌സിഡന്റ് . ആ anonymous account. എല്ലാം തലയിൽ കറങ്ങിക്കൊണ്ടിരുന്നു. "ദേവിക." അഞ്ജലി അവളുടെ കൈയിൽ തട്ടി. "ഹാ?" "ഇത്രയും നേരം ആയി ഞാൻ വിളിക്കുന്നത് കേൾക്കുന്നില്ലേ?" ദേവിക പതുക്കെ നേരെയിരുന്നു. "Sorry." അഞ്ജലി സംശയത്തോടെ അവളെ നോക്കി. "നീ ഓക്കെ അല്ല." "ഞാൻ ഓക്കെ ആണ്." "കള്ളം പറയരുത് ." അഞ്ജലി ഉടനെ പറഞ്ഞു. "എനിക്ക് നിന്നെ അറിയാം." ദേവിക ഒന്നും പറഞ്ഞില്ല. കാരണം... സത്യം പറഞ്ഞാലും അഞ്ജലി വിശ്വസിക്കില്ല. --- ലഞ്ച് ബ്രേക്കിന് ശേഷം. ദേവിക കോളേജ് ലൈബ്രറിയിലേക്ക് പോകുകയായിരുന്നു. അപ്പോഴാണ് പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടത്. "ദേവിക." അവളുടെ ചുവടുകൾ പെട്ടെന്ന് നിന്നു. ആ ശബ്ദം പരിചിതമായിരുന്നു. അവൾ തിരിഞ്ഞു. വരുൺ. അവൻ നേരെ അവളുടെ അടുത്തേക്ക് നടന്നു വന്നു. സാധാരണയേക്കാൾ ഗൗരവം മുഖത്തുണ്ടായിരുന്നു. "നമുക്ക് സംസാരിക്കണം." ദേവികയുടെ ഹൃദയം ഒന്ന് മുറുകി. "എന്തിനെപ്പറ്റി?" വരുണ് ചുറ്റും ഒന്ന് നോക്കി. പിന്നെ വളരെ പതുക്കെ ചോദിച്ചു. "ഇന്നലെ രാത്രി ആരെങ്കിലും നിന്നെ കോൺടാക്ട് ചെയ്തോ?" ആ ചോദ്യം കേട്ട നിമിഷം ദേവികയുടെ മുഖം മാറി. വരുണ് അത് ശ്രദ്ധിച്ചു. "Someone did." അവൻ ഉറപ്പോടെ പറഞ്ഞു. ദേവിക ഒന്നും മിണ്ടിയില്ല. പക്ഷേ ആ നിശബ്ദത തന്നെ മറുപടിയായിരുന്നു. വരുണിന്റെ താടിയെല്ല് മുറുകി. "എന്താ പറഞ്ഞത്?" "എന്തിനാ അറിയുന്നത്?" ദേവിക തിരിച്ചുചോദിച്ചു. വരുണ് ഒരു നിമിഷം മിണ്ടാതെ നിന്നു. പിന്നെ പറഞ്ഞു "Because I got one too." ദേവികയുടെ കണ്ണുകൾ വിടർന്നു. "എന്ത്?" വരുണ് ഫോൺ എടുത്ത് സ്ക്രീൻ അവൾക്ക് നേരെ തിരിച്ചു. ഒരു മെസേജ്. Unknown number. അതിൽ എഴുതിയിരുന്നത് "ദേവിക മുഴുവൻ സത്യം അറിയുന്നതിന് മുമ്പ് നീ അവളിൽ നിന്ന് അകന്നു നിൽക്കണം." ദേവികയുടെ നെഞ്ചിലൂടെ ഒരു തണുപ്പ് പാഞ്ഞു. "ഇത് ആര് ചെയ്യുന്നതാണ്?" അവൾ പതുക്കെ ചോദിച്ചു. വരുണ് മറുപടി പറഞ്ഞില്ല. കാരണം... അവനും അതേ ചോദ്യത്തിനുള്ള ഉത്തരം അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് അവന്റെ ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തത്. ഇരുവരുടെയും കണ്ണുകൾ ഒരുപോലെ സ്ക്രീനിലേക്ക് നീങ്ങി. പുതിയ മെസേജ്. Unknown Number. വരുണ് അത് തുറന്നു. അടുത്ത നിമിഷം അവന്റെ മുഖത്തെ നിറം മങ്ങി. "വരുൺ?" ദേവികയുടെ ശബ്ദത്തിൽ ഭയം നിറഞ്ഞു. അവൻ പതുക്കെ ഫോൺ അവൾക്ക് നേരെ തിരിച്ചു. സ്ക്രീനിൽ ഒരു പഴയ പത്രക്കട്ടിംഗ്. തലക്കെട്ട് മാത്രം വ്യക്തമായിരുന്നു. "യുവ സംഗീതജ്ഞൻ ഗുരുതരാവസ്ഥയിൽ." താഴെ ആശുപത്രി കിടക്കയിൽ കിടക്കുന്ന ഒരാളുടെ ചിത്രം. വരുണ്. പക്ഷേ... അതിന്റെ താഴെ എഴുതിയിരുന്ന ഒരു വരിയാണ് ഇരുവരെയും മരവിപ്പിച്ചത്. "Accident witness missing." ദേവികയുടെ ശ്വാസം ഒരു നിമിഷം നിലച്ചു. കാരണം ആ ആക്‌സിഡന്റ് നേരിട്ട് കണ്ട ഒരേയൊരു വ്യതി താനായിരുന്നു അവളുടെ കണ്ണുകൾ ആ പത്രക്കട്ടിംഗിൽ തന്നെ ഉറച്ചുനിന്നു. "Missing..." അവൾ അറിയാതെ പിറുപിറുത്തു. വരുണിന്റെ നെറ്റി ചുളിഞ്ഞു. "എന്താ?" ദേവിക ഫോൺ അവന്റെ കൈയിൽ നിന്ന് വീണ്ടും വാങ്ങി. വാർത്തയുടെ ബാക്കി ഭാഗം സൂം ചെയ്ത് വായിക്കാൻ ശ്രമിച്ചു. പഴയ പത്രമായതുകൊണ്ട് പല ഭാഗങ്ങളും മങ്ങിയിരുന്നു. പക്ഷേ ചില വാക്കുകൾ ഇപ്പോഴും വ്യക്തമായിരുന്നു. "...17 വയസ്സുള്ള പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല..." "...അപകടത്തിന്റെ ഏക ദൃക്സാക്ഷി..." "...പോലീസും നാട്ടുകാരും തിരച്ചിൽ തുടരുന്നു..." ദേവികയുടെ വിരലുകൾ ചെറുതായി വിറച്ചു. "ഇത്..." അവൾ വരുണിനെ നോക്കി. "ഞാനാണോ?" വരുണ് ഒന്നും മിണ്ടിയില്ല. അവന്റെ നിശബ്ദത തന്നെ മറുപടിയായിരുന്നു. ദേവികയുടെ ഹൃദയം ശക്തമായി ഇടിക്കാൻ തുടങ്ങി. കാരണം... ഇതുവരെ എല്ലാവരും പറഞ്ഞ കഥയിൽ ഈ ഭാഗം ഉണ്ടായിരുന്നില്ല. അവൾക്ക് ഓർമ്മയുള്ളത് ആശുപത്രി. സൈക്കിയാട്രിസ്റ്റ്. മരുന്നുകൾ. മറക്കാൻ നിർബന്ധിച്ച വർഷങ്ങൾ. പക്ഷേ ആക്‌സിഡന്റിന് ശേഷമുള്ള ആ മൂന്ന് ദിവസങ്ങളെ കുറിച്ച് ആരും ഒരിക്കലും പറഞ്ഞിട്ടില്ല. ഒരാളും. "ഞാൻ എവിടെയായിരുന്നു?" അവൾ പതുക്കെ ചോദിച്ചു. വരുണിന്റെ മുഖം മങ്ങി. "എനിക്കറിയില്ല." "എന്ത്?" "സത്യം." അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. "ഞാൻ കണ്ണ് തുറക്കുമ്പോഴേക്കും മൂന്ന് ആഴ്ച കഴിഞ്ഞിരുന്നു." മുറിയിലാകെ നിശബ്ദത വീണു. ദേവികയ്ക്ക് പെട്ടെന്ന് ശ്വാസം മുട്ടുന്ന പോലെ തോന്നി. "പക്ഷേ..." "നിന്നെ കണ്ടെത്തിയെന്നാണ് പിന്നെ കേട്ടത്." വരുണിന്റെ ശബ്ദം താഴ്ന്നു. "അതിൽ കൂടുതൽ എനിക്കൊന്നും അറിയില്ല." ദേവിക കുറച്ച് നിമിഷങ്ങൾ ഒന്നും മിണ്ടിയില്ല. അവളുടെ തലക്കുള്ളിൽ ഒരേയൊരു ചോദ്യം മാത്രം മുഴങ്ങുകയായിരുന്നു. ഞാൻ എവിടെയായിരുന്നു...? അപ്പോഴാണ് ഒരു മിന്നൽ പോലെ എന്തോ മനസ്സിലൂടെ കടന്നുപോയത്. മഴ. നനഞ്ഞ വസ്ത്രങ്ങൾ. ഇരുണ്ട ഒരു മുറി. ജാലകത്തിലൂടെ വീഴുന്ന മങ്ങിയ വെളിച്ചം. ആരോ വെള്ളം നിറച്ച ഗ്ലാസ് അവൾക്ക് നേരെ നീട്ടുന്നു. "ഭയപ്പെടണ്ട..." ഒരു പുരുഷ ശബ്ദം. അപരിചിതം. പക്ഷേ... വിചിത്രമായി പരിചിതം. "ആഹ്..." പെട്ടെന്ന് തലയിൽ വേദന കുത്തിയതും ദേവിക ചുമരിൽ കൈ താങ്ങി. "ദേവി!" വരുണ് ഉടനെ അവളുടെ അടുത്തേക്ക് എത്തി. "എന്താ ഓർമ്മ വന്നത്?" അവൾ കണ്ണുകൾ മുറുക്കി അടച്ചു. ആ ഓർമ്മ പിടിച്ചുനിർത്താൻ ശ്രമിച്ചു. പക്ഷേ അത് വീണ്ടും മങ്ങിപ്പോയി. "ഒരു മുറി..." അവൾ ബുദ്ധിമുട്ടോടെ പറഞ്ഞു. "ഞാൻ... എവിടെയോ ഉണ്ടായിരുന്നു." വരുണിന്റെ കണ്ണുകൾ ചെറുതായി വിടർന്നു. "എവിടെ?" "അറിയില്ല..." ദേവിക നെറ്റിയിൽ കൈവച്ചു. "പക്ഷേ ആശുപത്രിയിൽ അല്ല." ആ വാക്കുകൾ കേട്ട നിമിഷം ഇരുവരുടെയും ഹൃദയം ഒരുപോലെ മുറുകി. കാരണം... ഇപ്പോൾ ആദ്യമായി ദേവിക സ്വന്തം ഓർമ്മയിൽ നിന്ന് ആ മൂന്ന് ദിവസങ്ങളെ കുറിച്ചുള്ള ഒരു കഷണം തിരികെ പിടിക്കുകയായിരുന്നു. അപ്പോഴാണ് അവളുടെ ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തത്. ഇരുവരും ഒരുപോലെ സ്ക്രീനിലേക്ക് നോക്കി. അതേ anonymous account. ഒരു പുതിയ മെസേജ്. ദേവിക പതുക്കെ അത് തുറന്നു. അടുത്ത നിമിഷം അവളുടെ മുഖം വിളറി. കാരണം... ഈ തവണ ഒരു അഡ്ഡ്രസ് ആയിരുന്നു . Blue Orchid Café അതിന് താഴെ ഒരു വരി മാത്രം. "നിന്റെ മൂന്ന് ദിവസങ്ങളുടെ ഉത്തരം അവിടെയുണ്ട്." തുടരും... #തുടർക്കഥ #തുടർക്കഥ📖 #നോവൽ # പ്രണയകഥകൾ # തുടർക്കഥ
Varun Adhitya :Love Unfolds❤‍🩹 Part 23 "സത്യം നിങ്ങളുടെ മുന്നിൽ തന്നെ ഉണ്ടായിരുന്നു." ആ വാക്കുകൾ സ്ക്രീനിൽ തെളിഞ്ഞുനിന്നു. മൂവരും കുറച്ച് നിമിഷങ്ങൾ ഒന്നും മിണ്ടിയില്ല. ദേവികയുടെ കണ്ണുകൾ ആ ഫോട്ടോയിൽ പതിഞ്ഞിരുന്നു. മഴയുള്ള രാത്രി. താനും... വരുണും... ഏട്ടനും... പിന്നിൽ പാർക്ക് ചെയ്തിരുന്ന കറുത്ത കാർ. അവളുടെ നെഞ്ചിടിപ്പ് വേഗത്തിലായി. കാരണം ആ കാറിന്റെ സൈഡ് മിററിനരികിൽ നിന്നിരുന്ന ആളുടെ മുഖം... എവിടെയോ കണ്ടിട്ടുണ്ട്. വളരെ പരിചിതം. പക്ഷേ എവിടെ? "സൂം ചെയ്യ് " വരുൺ പെട്ടെന്ന് പറഞ്ഞു. അർജുൻ ഫോട്ടോ സൂം ചെയ്തു. പക്ഷേ ചിത്രം വർഷങ്ങൾ പഴക്കമുള്ളതായതിനാൽ വ്യക്തത കുറവായിരുന്നു. എന്നിരുന്നാലും ആളുടെ മുഖത്തിന്റെ പകുതി കാണാമായിരുന്നു. ദേവിക അറിയാതെ മുന്നോട്ട് ചാഞ്ഞു. അടുത്ത നിമിഷം അവളുടെ ശരീരം മരവിച്ചു. "ഇല്ല..." അവൾ അറിയാതെ പറഞ്ഞു. "എന്താ?" അർജുൻ അവളെ നോക്കി. ദേവികയുടെ മുഖം പൂർണമായും വിളറിയിരുന്നു. "ഞാൻ..." അവൾ വീണ്ടും ഫോട്ടോയിലേക്ക് നോക്കി. "ഞാൻ ഇയാളെ കണ്ടിട്ടുണ്ട്." മുറിയിലാകെ നിശബ്ദത. വരുണിന്റെ കണ്ണുകൾ അവളിൽ പതിഞ്ഞു. "എവിടെ?" ദേവിക കണ്ണുകൾ അടച്ചു. ഓർമ്മകൾ പിടിച്ചെടുക്കാൻ ശ്രമിച്ചു. ആദ്യമൊന്നും കിട്ടിയില്ല. പക്ഷേ കുറച്ച് സെക്കൻഡുകൾക്ക് ശേഷം ഒരു മുഖം. ഒരു ആശുപത്രി. വെളുത്ത കോറിഡോർ. തന്നെ നോക്കി നിൽക്കുന്ന ഒരാൾ. "Hospital..." അവൾ പതുക്കെ പറഞ്ഞു. "ആ ആക്‌സിഡന്റ്ന്  ശേഷം ഹോസ്പിറ്റലിൽ ." വരുണും അർജുനും ഒരുപോലെ ഞെട്ടി. "Are you sure?" അർജുൻ ചോദിച്ചു. "എനിക്ക്..." ദേവിക നെറ്റിയിൽ കൈവച്ചു. "പൂർണമായും ഓർമ്മയില്ല." "പക്ഷേ ഞാൻ ഇയാളെ കണ്ടിട്ടുണ്ട്." അവളുടെ ശബ്ദത്തിൽ ഉറപ്പുണ്ടായിരുന്നു. അപ്പോഴാണ് വരുണിന്റെ ഫോൺ വീണ്ടും വൈബ്രേറ്റ്ചെയ്തത്. Unknown Number. അതേ നമ്പർ. മൂവരും ഒരുപോലെ സ്ക്രീനിലേക്ക് നോക്കി. ഈ തവണ കോൾ അല്ല. ഒരു മെസേജ്. വരുൺ അത് തുറന്നു. അടുത്ത നിമിഷം അവന്റെ മുഖം മുറുകി. "എന്താ?" ദേവിക ചോദിച്ചു. വരുണ് ഫോൺ അവൾക്ക് നേരെ തിരിച്ചു. സ്ക്രീനിൽ ഒരു ലൊക്കേഷൻ അതിന് താഴെ ഒരു വരി. "അവിടെ നിന്നാണ് എല്ലാം തുടങ്ങിയത്." ദേവിക ലൊക്കേഷൻ നോക്കി. അവളുടെ ശ്വാസം നിലച്ചുപോയ പോലെ തോന്നി. കാരണം അത്... അവളുടെ പഴയ സ്കൂൾ ആയിരുന്നു. അതേ സ്കൂൾ. അവളും വരുണും പഠിച്ച സ്കൂൾ. ഏട്ടൻ പഠിച്ച സ്കൂൾ. "ഇത് എന്താ നടക്കുന്നത്?" അവൾ പതുക്കെ ചോദിച്ചു. ആരും മറുപടി പറഞ്ഞില്ല. കാരണം അവർക്കും അറിയില്ലായിരുന്നു. --- അന്ന് വൈകുന്നേരം. സ്കൂൾ വർഷങ്ങൾക്കുമുമ്പേ നവീകരിച്ചിരുന്നെങ്കിലും പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇപ്പോഴും നിലനിന്നിരുന്നു. ദേവിക ഗേറ്റിന് മുന്നിൽ നിൽക്കുകയായിരുന്നു. ഒരുപാട് വർഷങ്ങൾക്ക് ശേഷം അവിടെ വരികയാണ്. വിചിത്രമായൊരു വികാരം അവളുടെ ഉള്ളിൽ നിറഞ്ഞു. പരിചിതത്വം. അതേ സമയം അസ്വസ്ഥതയും. വരുണും അർജുനും അവളുടെ കൂടെയുണ്ടായിരുന്നു. "നമുക്ക് അകത്ത് പോകാം." അർജുൻ പറഞ്ഞു. മൂവരും പതുക്കെ അകത്തേക്ക് നടന്നു. പഴയ ബ്ലോക്കിന്റെ ഭാഗത്ത് എത്തിയപ്പോൾ ദേവികയുടെ ചുവടുകൾ മന്ദമായി. കാരണം... ഇവിടെ എന്തോ സംഭവിച്ചിട്ടുണ്ട്. മനസ്സ് പറയുന്നുണ്ടായിരുന്നു. പക്ഷേ ഓർമ്മകൾ ഇപ്പോഴും മൂടൽമഞ്ഞിനുള്ളിൽ തന്നെ. അപ്പോഴാണ് അവളുടെ ശ്രദ്ധ പഴയ മ്യൂസിക് റൂമിലേക്ക് പോയത്. ഡോർ അടഞ്ഞുകിടക്കുകയായിരുന്നു. പക്ഷേ അതിനരികിലെ മതിലിൽ ഇപ്പോഴും പഴയ ബോർഡ് ഉണ്ടായിരുന്നു. Music Club ദേവിക അറിയാതെ അവിടേക്ക് നടന്നു. അവളുടെ വിരലുകൾ ഡോറിൽ തൊട്ടു. അടുത്ത നിമിഷം ഒരു ഓർമ്മ മിന്നിപ്പോയി. ചിരികൾ. ഗിറ്റാർ ശബ്ദം. ഏട്ടൻ. വരുൺ. പിന്നെ ആരോ ദേഷ്യത്തോടെ സംസാരിക്കുന്നു. "നീ അവളിൽ നിന്ന് അകന്ന് നിൽക്കണം." ദേവിക പെട്ടെന്ന് പിന്നോട്ട് തെന്നി. "ദേവി!" വരുൺ ഉടനെ അവളുടെ കൈയിൽ പിടിച്ചു. അവൾ വേഗത്തിൽ ശ്വാസം എടുത്തു. "ഞാൻ..." അവൾ ചുമരിൽ ചാരി നിന്നു. "ഞാൻ എന്തോ ഓർത്തു." വരുണിന്റെ മുഖം മുറുകി. "എന്ത്?" ദേവിക അവനെ നോക്കി. പിന്നെ പതുക്കെ പറഞ്ഞു. "ഏട്ടൻ അല്ല..." "മറ്റൊരാളാണ് അത് പറഞ്ഞത്." മുറിയിലാകെ നിശബ്ദത. "എന്ത്?" അർജുൻ ചോദിച്ചു. ദേവികയുടെ കണ്ണുകൾ വീണ്ടും ആ മ്യൂസിക് റൂമിലേക്ക് നീങ്ങി. "ആരോ ഒരാൾ..." "നമ്മളെ വേർപെടുത്താൻ ശ്രമിച്ചിരുന്നു." അവൾ പറയുന്നത് കേട്ട് വരുണിന്റെ മുഖം പതുക്കെ മാറി. കാരണം... അവൾ ഇപ്പോൾ ഓർത്തത് ഇതുവരെ ആരോടും പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം ആയിരുന്നു. ഒരു കാര്യം. ആ അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സഹായിച്ചേക്കാവുന്ന ഒരു കാര്യം. അപ്പോഴാണ് മ്യൂസിക് റൂമിന്റെ അകത്ത് നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ടത്. ഠാങ്! മൂവരും ഒരുപോലെ ഡോറിലേക്ക് തിരിഞ്ഞു. കാരണം... ആ റൂം വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. അതിനകത്ത് ആരും ഉണ്ടാകാൻ സാധ്യതയില്ല.. ദേവിക അറിയാതെ വരുണിന്റെ കൈയിൽ മുറുകെ പിടിച്ചു. അവളുടെ ഹൃദയം ശക്തമായി ഇടിക്കുകയായിരുന്നു.വരുണിന്റെ കണ്ണുകൾ ഡോറിൽ പതിഞ്ഞു. "പിന്നിലേക്ക് നിൽക്ക്." അവൻ പതുക്കെ പറഞ്ഞു. ദേവികയും അർജുനും ഒരു ചുവട് പിന്നോട്ട് മാറി. വരുൺ പതുക്കെ ഡോറിനരികിലേക്ക് നടന്നു. മുറ്റത്ത് കാറ്റ് ശക്തമായി വീശി. പഴയ ജനൽച്ചില്ലുകൾ ചെറുതായി കിലുങ്ങി. ആ അന്തരീക്ഷം തന്നെ അസ്വസ്ഥത നിറഞ്ഞതായിരുന്നു. വരുൺ ഡോറിന്റെ ഹാൻഡിലിൽ കൈവച്ചു. അടുത്ത നിമിഷം ഡോർ പതുക്കെ തുറന്നു. ക്രീച്ച്... പഴയ ഇരുമ്പിന്റെ ശബ്ദം അവിടെ മുഴങ്ങി. അകത്ത് പൊടിപിടിച്ച ബെഞ്ചുകളും തകർന്ന മ്യൂസിക് സ്റ്റാൻഡുകളും മാത്രം. ആദ്യനോട്ടത്തിൽ ആരും ഇല്ല. പക്ഷേ... റൂമിന്റെ നടുവിൽ നിലത്ത് എന്തോ കിടക്കുന്നത് കാണാമായിരുന്നു. അർജുൻ ടോർച്ച് ഓൺ ചെയ്തു. വെളിച്ചം നേരെ അതിലേക്ക് വീണു. ദേവികയുടെ കണ്ണുകൾ വിടർന്നു. അത് ഒരു പഴയ ഡയറിയായിരുന്നു. കറുത്ത ലെതർ കവർ. പൊടി നിറഞ്ഞ അവസ്ഥ. ആരോ വർഷങ്ങളായി തൊടാത്തത് പോലെ. "ഇത് ഇവിടെ എങ്ങനെ?" വരുൺ പതുക്കെ ചോദിച്ചു. അർജുനും അതേ ചിന്തയിലായിരുന്നു. കാരണം കഴിഞ്ഞ ആഴ്ചയും അവൻ ഈ ഭാഗത്ത് വന്നിരുന്നു. അപ്പോൾ ഈ ഡയറി അവിടെ ഉണ്ടായിരുന്നില്ല. അതായത്... ആരോ അടുത്തിടെ ഇവിടെ വന്നിട്ടുണ്ട്. ദേവികയുടെ ശ്രദ്ധ ഡയറിയിൽ മാത്രമായിരുന്നു. എന്തുകൊണ്ടോ അത് കാണുമ്പോൾ അവളുടെ നെഞ്ചിൽ ഒരു വിചിത്രമായ ഭാരം തോന്നി. അവൾ പതുക്കെ മുന്നോട്ട് നടന്നു. ഡയറി എടുത്തു. പൊടിപിടിച്ച കവറിൽ വിരലുകൾ കൊണ്ട് തുടച്ചപ്പോൾ ചെറിയ അക്ഷരങ്ങൾ തെളിഞ്ഞു. അടുത്ത നിമിഷം അവളുടെ ശ്വാസം നിലച്ചു. കാരണം അതിൽ എഴുതിയിരുന്നത്— "A.R." ദേവികയുടെ കൈകൾ വിറച്ചു. "എന്താ?" വരുൺ ചോദിച്ചു. അവൾ മറുപടി പറഞ്ഞില്ല. കണ്ണുകൾ ആ അക്ഷരങ്ങളിൽ തന്നെ പതിഞ്ഞിരുന്നു. A.R. ആദർശ് രാമചന്ദ്രൻ ഏട്ടന്റെ ഇനിഷ്യൽ. "ഇത്..." അവളുടെ ശബ്ദം ചെറുതായി വിറച്ചു. "ഏട്ടന്റെ ഡയറി ആയിരിക്കാം." മുറിയിലാകെ നിശബ്ദത വീണു. വരുണിന്റെ മുഖവും മാറി. കാരണം ആദർശ് ഡയറി എഴുതുന്ന ആളായിരുന്നു. പക്ഷേ അപകടത്തിന് ശേഷം അത് ഒരിക്കലും കണ്ടെത്തിയിരുന്നില്ല. "Open it." അർജുൻ പറഞ്ഞു. ദേവിക പതുക്കെ ഡയറി തുറന്നു. ആദ്യത്തെ കുറച്ചു പേജുകൾ ശൂന്യമായിരുന്നു. പിന്നെ ചില പഴയ കുറിപ്പുകൾ. സ്കൂൾ മത്സരങ്ങൾ. സുഹൃത്തുക്കൾ. ദൈനംദിന കാര്യങ്ങൾ. അവൾ പേജുകൾ മറിച്ചുകൊണ്ടിരുന്നു. പെട്ടെന്ന്... ഒരു പേജിൽ അവളുടെ വിരലുകൾ നിശ്ചലമായി. കാരണം അവിടെ എഴുതിയിരുന്നത് അവളുടെ പേരായിരുന്നു. "ദേവു" ആ വാക്ക് കണ്ട നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു. താഴെ എഴുതിയിരുന്നത് "അവൾക്ക് ഒന്നും അറിയില്ല. പക്ഷേ അവൾ ചിരിക്കുന്ന ഓരോ തവണയും എനിക്ക് പേടി കൂടുകയാണ്." ദേവികയുടെ നെറ്റി ചുളിഞ്ഞു. "പേടിയോ?" അവൾ പതുക്കെ വായിച്ചു. അടുത്ത വരിയിലേക്ക് കണ്ണുകൾ നീങ്ങി. "അയാൾ  വീണ്ടും തിരിച്ചുവന്നു." മൂവരും ഒരുപോലെ നിശ്ചലമായി. "അയാൾ?" വരുൺ പതുക്കെ ചോദിച്ചു. ദേവിക അടുത്ത വരി വായിച്ചു. "വർഷങ്ങൾക്ക് ശേഷം അയാൾ വീണ്ടും ഞങ്ങളുടെ ജീവിതത്തിൽ എത്താൻ  ശ്രമിക്കുന്നു." അവളുടെ ഹൃദയമിടിപ്പ് കൂടി. കാരണം... ഈ ഡയറി അപകടത്തിന് മുമ്പുള്ളതാണ്. അതായത് ആരോ ഒരാൾ വർഷങ്ങൾക്ക് മുമ്പേ അവരുടെ ജീവിതത്തിലുണ്ടായിരുന്നു. "Next page." അർജുൻ പറഞ്ഞു. ദേവിക പതുക്കെ പേജ് മറിച്ചു. അടുത്ത പേജ് പകുതി കീറിയിരുന്നു. ആരോ മനപ്പൂർവ്വം കീറിയെടുത്തത് പോലെ. പക്ഷേ ശേഷിച്ച ഭാഗത്ത് ഒരു വാചകം ഇപ്പോഴും വായിക്കാൻ പറ്റുന്നുണ്ടായിരുന്നു. "ആ രാത്രി ഞാൻ അയാളെ കണ്ടു.അയാള് അച്ഛനുമായി  ഒറ്റയ്ക്ക് സംസാരിക്കുന്നത്..." വാചകം അവിടെ അവസാനിച്ചു. പേജ് കീറിയിരുന്നു. ദേവികയുടെ വിരലുകൾ മുറുകി. "ആരാണ് അയാൾ?" അവൾ സ്വയം ചോദിച്ചു. അതേസമയം ഡയറിയുടെ പുറകിൽ നിന്ന് ഒരു ചെറിയ ഫോട്ടോ നിലത്തേക്ക് വീണു. മൂവരുടെയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. അർജുൻ അത് എടുത്തു. അവൻ്റെ മുഖത്ത് സന്തോഷം തെളിഞ്ഞ് വരുൺ അവന്റെ കൈയിൽ നിന്ന് ഫോട്ടോ വാങ്ങി. അടുത്ത നിമിഷം അവന്റെയും മുഖം മാറി. ദേവിക ആകാംക്ഷയോടെ ഫോട്ടോയിലേക്ക് നോക്കി. അവളുടെ ശ്വാസം പെട്ടെന്ന് നിലച്ചു. കാരണം ഫോട്ടോയിൽ ഉണ്ടായിരുന്നത്— ചെറിയ പ്രായത്തിലുള്ള താനും... വരുണും. ഏട്ടനും പിന്നെ നാലാമത് ഒരാളും അപകടത്തിന് മുമ്പ് ആദർശ് ഡയറിയിൽ എഴുതിയത് ഒരുപക്ഷേ അയാളെ കുറിച്ചായിരിക്കാം . “അയാളെ  വിശ്വസിക്കരുത്" ഫോട്ടോയുടെ പുറകിൽ എഴുതിയിരുന്ന ആ വാക്കുകൾ കണ്ട നിമിഷം ദേവികയുടെ ഹൃദയം ശക്തമായി ഇടിച്ചു. മുറിയിലാകെ നിശബ്ദത പടർന്നു. ആരും ഒന്നും മിണ്ടിയില്ല. കാരണം... ആദർശ് അങ്ങനെ എഴുതിയിട്ടുണ്ടെങ്കിൽ അതിന് കാരണമുണ്ടാവും. വളരെ ശക്തമായ ഒരു കാരണം. ദേവിക വീണ്ടും ഫോട്ടോയിലേക്ക് നോക്കി. നാലാമതായി നിൽക്കുന്ന ആ പയ്യൻ. മുഖത്ത് ഒരു പുഞ്ചിരി. ആദ്യം കാണുമ്പോൾ സാധാരണ ഒരു സുഹൃത്ത് പോലെ തോന്നും. പക്ഷേ ഇപ്പോൾ... ആ ചിരിയിൽ എന്തോ അസ്വസ്ഥത തോന്നി. "ഇയാൾ ആരാ?" അവൾ പതുക്കെ ചോദിച്ചു. അർജുനും വരുണും പരസ്പരം ഒന്ന് നോക്കി. ആ നോട്ടം ദേവിക ശ്രദ്ധിച്ചു. "നിങ്ങൾക്ക് അറിയാമല്ലേ?" അവളുടെ ശബ്ദം മുറുകി. വരുൺ ഒരു നെടുവീർപ്പ് വിട്ടു. "അറിയാം." "അപ്പോൾ പറയൂ." ഈ തവണ ദേവികയുടെ ക്ഷമ തീരാറായിരുന്നു. "എല്ലാവരും എന്തോ ഒളിപ്പിക്കുകയാണ്." "എന്നിട്ട് ഞാൻ മാത്രം ഇരുട്ടിൽ നിൽക്കണം." വരുണ് കുറച്ചു നിമിഷങ്ങൾ മിണ്ടാതെ നിന്നു. പിന്നെ ഫോട്ടോ കൈയിലെടുത്തു. അവന്റെ കണ്ണുകൾ ആ നാലാമത്തെ മുഖത്തിൽ തങ്ങി. വർഷങ്ങൾക്കിപ്പുറവും ആ മുഖം അവന് മറക്കാൻ കഴിഞ്ഞിരുന്നില്ല. "അവന്റെ പേര്..." അവൻ പതുക്കെ പറഞ്ഞു. "...റിഷാൻ." മുറിയിലാകെ വീണ്ടും നിശബ്ദത. ദേവിക ആ പേര് മനസ്സിൽ ആവർത്തിച്ചു. റിഷാൻ. ഒന്നും ഓർമ്മ വരുന്നില്ല. പക്ഷേ എന്തുകൊണ്ടോ ആ പേര് കേൾക്കുമ്പോൾ ഉള്ളിൽ ഒരു അസ്വസ്ഥത തോന്നുന്നു. "അവൻ ഞങ്ങളുടെ സീനിയർ ആയിരുന്നു." അർജുൻ തുടർന്നു. "സ്കൂളിൽ എല്ലാവർക്കും അറിയാവുന്ന ആളായിരുന്നു." "അവനും ഇതുമായി എന്താ ബന്ധം" ദേവിക ചോദിച്ചു . "അറിയില്ല" ആ മറുപടി ദേവികയെ കൂടുതൽ നിരാശയിലാക്കി. "വീണ്ടും അതേ ഡയലോഗ്" അവൾ ദേഷ്യത്തോടെ ചിരിച്ചു. "ആർക്കും ഒന്നും അറിയില്ല ." അവളുടെ ശബ്ദം വിറച്ചിരുന്നു. "ഇന്ന്എനിക്ക് സത്യം അറിയണം." മുറിയിലാകെ കുറച്ച് നിമിഷങ്ങൾ നിശബ്ദത പടർന്നു. പിന്നെ അർജുൻ ഡയറിയുടെ അവസാന ഭാഗങ്ങൾ പരിശോധിക്കാൻ തുടങ്ങി. പല പേജുകളും കീറിയിരുന്നു. ചിലത് വെള്ളം വീണ് മങ്ങിയിരുന്നു. പക്ഷേ അവസാനത്തോട് അടുക്കുന്ന ഒരു പേജിൽ ചില വാക്കുകൾ ഇപ്പോഴും വായിക്കാൻ കഴിയുമായിരുന്നു. അർജുന്റെ കണ്ണുകൾ പെട്ടെന്ന് ചെറുതായി വിടർന്നു. "വരുൺ..." അവൻ പതുക്കെ വിളിച്ചു. വരുൺ അടുത്തേക്ക് ചെന്നു. ദേവികയും. ആ പേജിൽ എഴുതിയിരുന്നത് "അവളോട്പറയണോ വേണ്ടയോ എന്ന് എനിക്ക് അറിയില്ല." "പക്ഷേ റിഷാൻ വീണ്ടും അവളെ പിന്തുടരുന്നു." "ഇന്ന് ഞാൻ അവനെ വോൺ ചെയ്തു." "അവൻ ചിരിച്ചു." "അവന്റെ കണ്ണുകൾ കണ്ടപ്പോൾ എനിക്ക് ആദ്യമായി പേടി തോന്നി." ദേവികയുടെ ശരീരത്തിലൂടെ ഒരു തണുപ്പ് പാഞ്ഞു. അവൾ അറിയാതെ അടുത്ത വരിയിലേക്ക് നോക്കി. അത് പകുതി മാഞ്ഞിരുന്നു. പക്ഷേ ചില വാക്കുകൾ ഇപ്പോഴും വ്യക്തമായിരുന്നു. "...ആ രാത്രിയിൽ ഞാൻ അവനെ കണ്ടാൽ..." "... ദേവുവിനെ അവനിൽ നിന്ന് അകറ്റണം..." വാചകം അവിടെ അവസാനിച്ചു. മഷി പടർന്നിരുന്നു. അവളുടെ വിരലുകൾ വിറച്ചു. "ഏട്ടൻ..." അവൾ അറിയാതെ പിറുപിറുത്തു. ആ നിമിഷം അവളുടെ തലക്കുള്ളിലൂടെ ഒരു ഓർമ്മ മിന്നിപ്പോയി. മഴ. സ്കൂൾ ഗേറ്റ്. ദേഷ്യത്തോടെ നിൽക്കുന്ന ആദർശ്. അവന്റെ മുന്നിൽ മറ്റൊരാൾ. മുഖം വ്യക്തമല്ല. പക്ഷേ അവൻ ചിരിക്കുന്നു. ഒരു വിചിത്രമായ ചിരി. "ദേവു എന്റെ സുഹൃത്താണ്." ആ ശബ്ദം. "നിനക്ക് എന്നെ തടയാൻ പറ്റില്ല." "അവളുടെ അടുത്ത് നിന്ന് മാറിനിൽക്ക്." ആദർശിന്റെ ശബ്ദം. പിന്നെ ഒരു തള്ള്. ആരോ ദേഷ്യത്തോടെ മുന്നോട്ട് വരുന്നു. "ആഹ്!" പെട്ടെന്ന് തലയിൽ വേദന കുത്തിയതും ദേവിക പിന്നിലേക്ക് തെന്നി. വരുണ് ഉടനെ അവളുടെ തോളിൽ പിടിച്ചു. "ദേവി!" അവൾ വേഗത്തിൽ ശ്വാസം എടുത്തു. മുഖം വിളറിയിരുന്നു. "ഞാൻ അവനെ കണ്ടിട്ടുണ്ട്..." അവൾ വിറയുന്ന ശബ്ദത്തിൽ പറഞ്ഞു. വരുണിന്റെയും അർജുന്റെയും മുഖം മാറി. "ആരെ?" "റിഷാൻ." മുറിയിലാകെ നിശബ്ദത വീണു. "എനിക്ക് ഓർമ്മ വരുന്നു." അവൾ പതുക്കെ പറഞ്ഞു. "ഏട്ടന് അവനെ ഇഷ്ടമായിരുന്നില്ല." "ഒട്ടും." അപ്പോഴാണ് അർജുന്റെ ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തത്. മൂവരും ഒരുപോലെ അങ്ങോട്ട് നോക്കി. ഈ തവണ unknown message അല്ല. ഒരു ഫോട്ടോ പുതിയ ഫോട്ടോ അയച്ച നമ്പർ unknown. അർജുൻ അത് തുറന്നു. അടുത്ത നിമിഷം അവന്റെ മുഖത്തെ നിറം മങ്ങി. "എന്താ?" വരുൺ ചോദിച്ചു. അർജുൻ പതുക്കെ ഫോൺ അവർക്ക് നേരെ തിരിച്ചു. ദേവികയുടെ കണ്ണുകൾ സ്ക്രീനിലേക്ക് നീങ്ങി. അവളുടെ ശ്വാസം നിലച്ചു. കാരണം... അത് ഇപ്പോൾ എടുത്ത ഫോട്ടോ ആയിരുന്നു. ഈ മ്യൂസിക് റൂമിന് പുറത്തുനിന്ന് എടുത്തത്. ഫോട്ടോയിൽ താനും... വരുണും... അർജുനും... നിൽക്കുന്നു. അതിന് താഴെ ഒരു വരി മാത്രം. "നിങ്ങൾ സത്യത്തോട് വളരെ അടുത്തെത്തി." മൂവരുടെയും ശരീരത്തിലൂടെ ഒരേ സമയം ഒരു തണുപ്പ് പാഞ്ഞു. കാരണം... അത് അയച്ചയാൾ ഇപ്പോഴും എവിടെയോ അടുത്തുണ്ട്. അവരെ നോക്കിക്കൊണ്ടിരിക്കുന്നു. തുടരും... #നോവൽ # പ്രണയകഥകൾ # തുടർക്കഥ #തുടർക്കഥ📖 #തുടർക്കഥ
നിലാവായി വന്നവൾ മുംബൈ നഗരം,രാത്രി 11 മണി. നഗരത്തിന്റെ ഹൃദയഭാഗത്ത്  നിരവധി കെട്ടിടങ്ങൾക്കിടയിൽ KRVA (ക്രീവ) FASHION HOUSE തലയുയർത്തി നിന്നു.ഓഫീസ് ടൈം കഴിഞ്ഞ് ജീവനക്കാരെല്ലാം മടങ്ങിയിരുന്നെങ്കിലും അവൾ മാത്രം ഒരു മൂലയിൽ ഗ്ലാസ് ജനലിനരികിലിരുന്ന്  ഇരുന്ന് ജോലി ചെയ്തു കൊണ്ടിരുന്നു അവളുടെ മുന്നിൽ നിറയെ സ്കെച്ചുകൾ. തുണിത്തരങ്ങളുടെ സാമ്പിളുകൾ. നിറക്കൂട്ടുകൾ. പൂർത്തിയാകാത്ത ഡിസൈനുകൾ. അവളുടെ വിരലുകൾ പെൻസിലിലൂടെ പേപ്പറിൽ നൃത്തം ചെയ്തു. പുറത്ത് ലോകം മുഴുവൻ ഓടിത്തളർന്ന് വിശ്രമിക്കാൻ ഒരുങ്ങുമ്പോഴും , അവളുടെ ലോകം ആ മേശയിലും ആ സ്കെച്ച്ബുക്കിലുമായിരുന്നു നില Senior Fashion Designer of KRVA. കമ്പനിയിലെ ആദ്യ ജീവനക്കാരി. കൃഷ്ണ ആദിത്യ വർമ്മയുടെ സ്വപ്നത്തെ ആദ്യമായി വിശ്വസിച്ച വ്യക്തി. “നീ ഇതുവരെ പോയില്ലേ” പിറകിൽ നിന്നും ഒരു ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.വാതിലിൽ ചാരി നിൽക്കുന്ന ആളെക്കണ്ട് അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു . കറുത്ത ഷർട്ട്. സ്ലീവ് മുട്ടോളം മടക്കി വച്ചിരിക്കുന്നു. ഒരു കയ്യിൽ കറുത്ത ബ്ലേസർ. മുഖം നിറയെ ക്ഷീണമുണ്ടായിരുന്നെങ്കിലും ശബ്ദത്തിന് പതിവുപോലെ ഉറപ്പുണ്ടായിരുന്നു. കൃഷ്ണ ആദിത്യ വർമ്മ .Founder of KRVA Fashion House . ഫാഷൻ ലോകത്തിലെ നിലവിലെ പ്രിയപ്പെട്ട പേര് . ഫാഷൻ മാസികകളുടെ കവർ പേജിലെ സ്ഥിര സാന്നിധ്യം.ഇന്ത്യയിൽ വളരെ വേഗത്തിൽ വളർന്ന ഫാഷൻ ബ്രാൻഡുകളിൽ ഒന്നിൻ്റെ ഉടമ . “നീയും പോയില്ലേ.ഞാൻ കരുതി ഇന്നും ഇവിടെ തനിച്ചാകുമെന്ന്” ക്ഷീണിതയാണെങ്കിലും ചിരിച്ച മുഖത്തോടെ അവൾ ചോദിച്ചു . “നീ ഈ over time എടുക്കുന്നത് നിർത്തണം എന്ന് ഞാൻ പലതവണ പറഞ്ഞിട്ടുള്ളതല്ലേ“ അവൻ സ്നേഹത്തോടെ ചോദിച്ചു “ഈ വർക്ക് ഒക്കെ ഇവിടെ ഇട്ടിട്ട് പോയാൽ എനിക്കൊരു സമാധാനവും ഉണ്ടാവില്ലെടാ,അതുകൊണ്ടല്ലേ.വീട്ടിൽ പോയിട്ടും എനിക്കവിടെ പ്രത്യേകിച്ചു പണിയൊന്നും ഇല്ലല്ലോ .പിന്നെന്താ” നിലയുടെ മറുപടി കേട്ട് കൃഷ്ണ  ഒരു ചിരിയോടെ അവൾക്കരികിൽ ഇരുന്നു .ബോസ് ആണെങ്കിലും പേര് വിളിക്കാൻ തക്ക സ്വാതന്ത്ര്യം അവർക്കിടയിൽ ഉണ്ടായിരുന്നു .പുറമെ നിന്നും കാണുന്നവർക്ക് അവർ ഒരു ബോസ് ആൻഡ് എംപ്ലോയീ ആണ് .പക്ഷേ കൃഷ്ണക്ക് മറിച്ചായിരുന്നു.മൂന്ന് വർഷമായി അവർ ഒരുമിച്ച് ജോലി ചെയ്യുന്നു. പറയാതെ തന്നെ പരസ്പരത്തിന്റെ ശീലങ്ങളും ഇഷ്ടങ്ങളും മനസ്സിലാക്കിയിരുന്നു. പക്ഷേ കൃഷ്ണയുടെ മനസ്സിൽ ഉണ്ടായിരുന്ന വികാരങ്ങളുടെ ആഴം നില ഇപ്പോഴും മനസ്സിലാക്കിയിരുന്നില്ല. അവളെ  നോക്കിനിന്നപ്പോൾ, മൂന്ന് വർഷങ്ങൾക്ക് മുൻപ് നടന്ന ആ ആദ്യ കൂടിക്കാഴ്ച അവന്റെ മനസ്സിൽ തെളിഞ്ഞു. പഠനം കഴിഞ്ഞ് ബിസിനസിലേക്ക് ഇറങ്ങിയ സമയം. അച്ഛനും മുത്തശ്ശനും ആയിട്ട്  ഉണ്ടാക്കിയതൊന്നും തനിക്ക് വേണ്ട എന്ന് അവൻ ആദ്യമേ തീരുമാനിച്ചിരുന്നു.സ്വന്തമായി ഒരു പ്രീമിയം ഫാഷൻ ബ്രാൻഡ് തുടങ്ങണം .തൻ്റേതായ ഐഡൻ്റിറ്റി വേണം എന്നൊക്കെ അവൻ ചെറുപ്പത്തിലെ തീരുമാനിച്ചുറപ്പിച്ചതാണ്  . തൻ്റെ ഐഡിയയുമായി അച്ഛനെ കണ്ട് സംസാരിച്ചപ്പോൾ മറുത്തൊന്നും പറയാതെ അദ്ദേഹം കൂട്ടുനിന്നു. സ്റ്റുഡിയോയിലേക്ക് ആവശ്യമുള്ള ജോലിക്കാർക്കയുള്ള ഇൻ്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്ന  ഒരു സാധാരണ പെൺകുട്ടി ആയിരുന്നു നില .NIFT ലെ പഠനം കഴിഞ്ഞിരുന്ന തൻ്റെ സ്ഥാപനത്തിൽ ജോലി ചെയ്യാൻ വരുന്നവർക്ക് നല്ല ക്വാളിഫിക്കേഷൻ വേണമെന്ന് അവൻ നിർബന്ധമുണ്ടായിരുന്നു .അവളുടെ പോർട്ട്ഫോളിയോയും സർട്ടിഫിക്കറ്റുകളും കണ്ട നിമിഷം തന്നെ, KRVAയുടെ ആദ്യ ഡിസൈനറായി നിലയെ നിയമിക്കണമെന്ന് കൃഷ്ണ തീരുമാനിച്ചിരുന്നു.അന്ന് തുടങ്ങിയ കൂട്ട്, KRVA വളർന്നതുപോലെ തന്നെ വർഷങ്ങൾക്കിടെ അവരുടെ ജീവിതത്തിന്റെയും ഭാഗമായി മാറിയിരുന്നു.കൃഷ്ണയ്ക്ക് നിലയെ വായിക്കാൻ കഴിഞ്ഞിരുന്നു. പക്ഷേ നിലയെ സംബന്ധിച്ചിടത്തോളം കൃഷ്ണ ഇപ്പോഴും അവളുടെ ജീവിതത്തിലെ ഏറ്റവും വിശ്വസനീയമായ സുഹൃത്ത് മാത്രമായിരുന്നു. “നിങ്ങൾക്ക് ഇപ്പോൾ എത്ര ശമ്പളം നൽകാൻ കഴിയും”. ഇൻ്റർവ്യൂക്കിടെ നില ചോദിച്ച ആ ചോദ്യം ഇന്നും അവൻ്റെ ഉള്ളിൽ മായാതെ ഉണ്ട്. മറ്റെല്ലാവരും ചോദിച്ചത് എനിക്ക് എത്ര കിട്ടും എന്നായിരുന്നെങ്കിൽ അവൾ ചോദിച്ചത് നിങ്ങൾക്ക് ഇപ്പൊൾ എത്ര നൽകാൻ കഴിയും എന്നാണ്.അത് ചോദ്യം അവനെ അത്ഭുതപ്പെടുത്തി.അത് ചോദ്യം കേട്ട നിമിഷം അവൾ വ്യത്യസ്തയാണെന്ന് അവൻ ബോധ്യമായിരുന്നു. “Hello, ഇവിടെ സ്വപ്നം കണ്ടിരിക്കുകയാണോ പോകണ്ടേ?എൻ്റെ വർക്ക് കഴിഞ്ഞു” നില മുഖത്തേക്ക് വിരൽ ഞൊടിച്ചു അത് ചോദിച്ചപ്പോഴാണ് അവൻ തിരികെ സ്വബോധത്തിലേക്ക് വന്നത്. അപ്പോൾ നില ബാഗ്  കയ്യിലെടുത്ത് അവനെ നോക്കി നിൽക്കുകയായിരുന്നു. “വാ  പോകാം” അതും പറഞ്ഞ് അവനും എഴുന്നേറ്റു . നില ലൈറ്റ്സ് എല്ലാം ഓഫ് ചെയ്ത് മുന്നിൽ നടന്നു . അവൾ പോകുന്നതും നോക്കി ഒരു ചിരിയോടെ കൃഷ്ണയും അവളെ പിന്തുടർന്നു. മൂന്ന് വർഷങ്ങൾക്കിടെ അവർ പരസ്പരത്തിന്റെ ശീലങ്ങളും നിശബ്ദതകളും മനസ്സിലാക്കിയിരുന്നു. പക്ഷേ ഇരുവർക്കുമിടയിൽ പറയാതെ കിടന്ന ചില വികാരങ്ങൾ ഇപ്പോഴും ബാക്കിയായിരുന്നു. “next week എന്താ പ്ലാൻ” ഓഫീസ് കോറിഡോറിലൂടെ മുന്നോട്ട് നടക്കുമ്പോൾ കൃഷ്ണ അവളോട് ചോദിച്ചു. “പ്രത്യേകിച്ച് ഒന്നും ഇല്ല ,സാധാരണ പോലെത്തന്നെ ഓഫീസും വർക്കും” നില നടത്തം പതുക്കെയാക്കി അവനോടൊപ്പം എത്തിക്കൊണ്ട്  പറഞ്ഞു . “അടുത്ത സാറ്റർഡേ ഞാൻ നാട്ടിലേക്ക് പോകും .എൻ്റെ ചേച്ചിയുടെ കല്യാണം ആണ്” “ഹാ ആണ് ചേച്ചി പറഞ്ഞിരുന്നു കല്യാണക്കാര്യം ” “തന്നെയും ക്ഷണിച്ചതല്ലേ .എന്നിട്ട് വരുന്നില്ലേ” “എനിക്ക് ഇവിടെ നല്ല തിരക്കുണ്ട് കൃഷ്ണ .അടുത്ത മാസം അല്ലെ പുതിയ കലക്ഷൻസ് ലോഞ്ച് ചെയ്യേണ്ടത്” “പിന്നേ ബോസ് ആയ എനിക്കില്ലാത്ത എന്ത് തിരക്ക തനിക്ക്.പിന്നെ എൻ്റെ വീട്ടിൽ ഇരുന്നാലും തനിക്ക് ജോലി ചെയ്യാമെടോ.താൻ ഡിസൈൻ ചെയ്തിട്ട് ഇങ്ങോട്ട് അയച്ചാൽ മതി.നമുക്ക് വേറെയും വർക്കേഴ്സ് ഉണ്ടല്ലോ ” കൃഷ്ണയുടെ മറുപടി കേട്ട് അവൾ എന്ത് പറയണമെന്നറിയാതെ അവനെ നോക്കി. തന്നെ പ്രതീക്ഷയോടെ നോക്കി നിൽക്കുന്ന കൃഷ്ണയെ കണ്ട് നിലയ്ക്ക് എന്ത് പറയണമെന്ന് അറിയാതെ ആയി. വർഷങ്ങളായി അവൻ തന്നോട് കാണിക്കുന്ന കരുതലിന് ഒരു പേരും നൽകാൻ അവൾക്കായിരുന്നില്ല. പക്ഷേ അവന്റെ കണ്ണുകളിലെ ആ പ്രതീക്ഷ തള്ളിക്കളയാനും അവൾക്ക് കഴിഞ്ഞില്ല. “നീ വന്നാൽ വീട്ടിൽ എല്ലാവരും ഹാപ്പി ആകും,നീ ഇതുവരെ ചന്ദ്രമംഗലത്തേക്ക് വന്നിട്ടിലല്ലോ” “ശരി... ഞാൻ വരാം. പക്ഷേ എൻ്റെ ജോലി മുടങ്ങിയാൽ നിന്നെ ഞാൻ ശരിയാക്കുംപറഞ്ഞേക്കാം .” “മതി.എന്ന പിന്നെ പോയി പാക്കിംഗ് ഒക്കെ ചെയ്തിട്ട് കിടന്നോ .നാളെയാണ് നമ്മൾ പോകുന്നേ” “നാളെയോ സാറ്റർഡേ ആണെന്നല്ലേ പറഞ്ഞത്” നില സംശയത്തോടെ അവനെ നോക്കി "അതേ, നാളെയാണ് ആ സാറ്റർഡേ." കൃഷ്ണ നിർദോഷഭാവത്തിൽ പറഞ്ഞു. "കൃഷ്ണാ..." "ഹും?" "ആളെ കളിപ്പിക്കുന്നോ?" അവൻ ചിരിച്ചു. മറുപടി പറഞ്ഞില്ല. ആ ചിരി മാത്രം മതി നിലയ്ക്ക് കാര്യം മനസ്സിലാക്കാൻ. മൂന്ന് വർഷമായി അവൾക്കറിയാം... കൃഷ്ണ ആദിത്യ വർമ്മയ്ക്ക് ആരെയെങ്കിലും എന്തെങ്കിലും കാര്യത്തിന് സമ്മതിപ്പിക്കണമെങ്കിൽ, ആ ചിരി മാത്രം മതി . അവൾ നിസ്സഹായയായി തലയാട്ടി. അത് കണ്ട  നിമിഷം കൃഷ്ണയുടെ ചുണ്ടിലെ ചിരി ഒന്നുകൂടി വിടർന്നു. ഓരോന്നും പറഞ്ഞും കളിയാക്കിയും അവർ മുന്നോട്ട് നടന്നു. പക്ഷേ അവർക്കിരുവർക്കും അറിയില്ലായിരുന്നു... ചന്ദ്രമംഗലത്തിലേക്കുള്ള ആ യാത്ര, ഒരു വിവാഹത്തിലേക്കുള്ള യാത്ര മാത്രമായിരുന്നില്ല. അത് ഒരു പ്രണയത്തിന്റെ ജനനവും, വർഷങ്ങളായി മറഞ്ഞുകിടന്ന ചില സത്യങ്ങളുടെ വെളിപ്പെടുത്തലും, അവരുടെ ജീവിതങ്ങളെ എന്നെന്നേക്കുമായി മാറ്റിമറിക്കുന്ന വിധിയുടെ ആദ്യ ചുവടുവെയ്പ്പുമായിരുന്നു. തുടരും...... #നോവൽ # പ്രണയകഥകൾ # തുടർക്കഥ
നോവൽ # പ്രണയകഥകൾ # തുടർക്കഥ - olpl @೩(@ಹu Kl Bxdbrgleeld6 @1g- ೧೧130638305 9ಇ೯l(Pl.3sm . KRVA [ASHION HOUSE  KRVA mlejoowjl வmவம் 630? 03০... 630? (Jl6m)০১০ .. 630? Qilul . olpl @೩(@ಹu Kl Bxdbrgleeld6 @1g- ೧೧130638305 9ಇ೯l(Pl.3sm . KRVA [ASHION HOUSE  KRVA mlejoowjl வmவம் 630? 03০... 630? (Jl6m)০১০ .. 630? Qilul . - ShareChat
Varun Adhitya :Love Unfolds❤‍🩹 Part 22 "ആ രാത്രി... നീയും  ഏട്ടനും തമ്മിൽ വഴക്കുണ്ടായിരുന്നോ?" ദേവികയുടെ ചോദ്യം കേട്ട നിമിഷം മുറിയിലാകെ നിശബ്ദത വീണു. വരുണിന്റെ താടിയെല്ല് മുറുകി. അർജുൻ പതുക്കെ നോട്ടം മാറ്റി. ആ പ്രതികരണം മാത്രം മതി ദേവികയ്ക്ക് ഉത്തരം മനസ്സിലാക്കാൻ. അവളുടെ ഹൃദയമിടിപ്പ് വീണ്ടും കൂടി. "ഉണ്ടായിരുന്നു..." ഒടുവിൽ വരുൺ വളരെ പതുക്കെ പറഞ്ഞു. ആ ഒരു വാക്ക് കേട്ട നിമിഷം ദേവികയുടെ കണ്ണുകൾ അവനിൽ ഉറച്ചു. "എന്തിന്?" വരുൺ കുറച്ചു നേരം മിണ്ടാതെ നിന്നു. പിന്നെ അടുത്തുള്ള കസേരയിലേക്ക് ഇരുന്നു. എത്രകാലം മറച്ചുവച്ചാലും ഇനി പറയാതെ പറ്റില്ല. "ആദർശിന് എന്നെ ഇഷ്ടമായിരുന്നില്ല." അവൻ പറഞ്ഞു. ദേവികയുടെ നെറ്റി ചുളിഞ്ഞു. "Because of me?" വരുൺ ഒരു നിമിഷം അവളെ നോക്കി. പിന്നെ ചെറുതായി തലകുലുക്കി. "ആദ്യമൊന്നും അല്ല." "പിന്നെ?" "നമ്മൾ അടുത്ത് വന്നപ്പോൾ." മുറിയിലാകെ വീണ്ടും നിശബ്ദത. ദേവികയുടെ ഉള്ളിൽ വിചിത്രമായൊരു വികാരം നിറഞ്ഞു. കാരണം... അവൾക്ക് ഇപ്പോഴും ആ ബന്ധം ഓർമ്മയില്ല. പക്ഷേ ആ ബന്ധത്തിന്റെ ഫലങ്ങൾ അവൾ ഇപ്പോൾ കേൾക്കുകയാണ്. "ഏട്ടൻ എന്താ പറഞ്ഞത്?" അവൾ പതുക്കെ ചോദിച്ചു. വരുണിന്റെ കണ്ണുകൾ ഒരു നിമിഷം പഴയ കാലത്തേക്ക് സഞ്ചരിച്ചു. മഴ പെയ്യുന്ന സന്ധ്യ. സ്കൂൾ ഗ്രൗണ്ടിന്റെ പിന്നിലെ പഴയ ബസ് സ്റ്റോപ്പ്. അവിടെയാണ് ആദർശ് അവനെ കണ്ടത്. "ദേവിയുടെ അടുത്ത് നിന്ന് മാറി നിൽക്ക്." ആദർശിന്റെ ശബ്ദം ഇപ്പോഴും അവന്റെ ഓർമ്മയിൽ വ്യക്തമായിരുന്നു. "അവൾക്ക് നിന്നെക്കാൾ നല്ല ജീവിതം കിട്ടും." അന്ന് വരുൺ ചിരിച്ചിരുന്നു. "അതൊക്കെ തീരുമാനിക്കേണ്ടത് അവളല്ലേ?" ആ മറുപടി ആദർശിനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു. "ഇനി നീയവളെ കാണാൻ ശ്രമിക്കരുത്." "കണ്ടാൽ നീയെന്തു ചെയ്യും?" അന്ന് ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ വരുൺ തിരിച്ചുചോദിച്ചു. അതിനുശേഷം ഇരുവരും പലതവണ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. പക്ഷേ... ഒരിക്കലും പരസ്പരം വെറുത്തിരുന്നില്ല. --- "വഴക്ക് ഉണ്ടായിരുന്നു." വരുൺ ഭൂതകാലത്തിൽ നിന്ന്തിരികെ വന്നു. "പക്ഷേ ഞങ്ങൾ ശത്രുക്കൾ ആയിരുന്നില്ല." ദേവിക ശ്രദ്ധയോടെ കേട്ടിരുന്നു. "ആ ആക്സിഡൻ്റ്ന ടന്ന ദിവസവും?" ആ ചോദ്യം കേട്ട നിമിഷം വരുണിന്റെ കണ്ണുകൾ മങ്ങി. കാരണം... ആ രാത്രിയാണ് എല്ലാം മാറിയത്. "അന്ന് രാത്രി..." അവൻ പറയാൻ തുടങ്ങി. "നമ്മൾ ഒരു യാത്ര പോയി." ദേവികയുടെ ഹൃദയം ഒന്ന് മുറുകി. "പിന്നെ?" "ആദർശ് വന്നു." അവന്റെ ശബ്ദം താഴ്ന്നു. "അവൻ നിന്നെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞു." "ഞാൻ?" "നീ പോകാൻ തയ്യാറായില്ല." ആ വാക്കുകൾ കേട്ടപ്പോൾ ദേവികയുടെ തലക്കുള്ളിലൂടെ ഒരു ചെറിയ ഓർമ്മ മിന്നി. മഴ. കരച്ചിൽ. "ഞാൻ പോകില്ല!" ഒരു പെൺകുട്ടിയുടെ ശബ്ദം. സ്വന്തം ശബ്ദം. ദേവിക അറിയാതെ കസേരയുടെ കൈപ്പിടി മുറുകെ പിടിച്ചു. "പിന്നെ എന്ത് സംഭവിച്ചു?" അവൾ ചോദിച്ചു. ഈ തവണ വരുണിന്റെ മുഖം പൂർണമായും ഗൗരവമായി. "അതാണ് എനിക്കും പൂർണമായി ഓർമ്മയില്ലാത്ത ഭാഗം." ദേവികയും അർജുനും ഒരുപോലെ അവനെ നോക്കി. "എന്ത്?" "എനിക്ക് ഓർമ്മയുള്ള അവസാന കാര്യം..." അവൻ ശ്വാസം വിട്ടു. "ഒരു കാർ." മുറിയിലാകെ നിശബ്ദത. "വളരെ വേഗത്തിൽ വന്ന ഒരു കാർ." അവന്റെ വിരലുകൾ അറിയാതെ മുറുകി. "അതിനുശേഷം..." അവൻ കണ്ണുകൾ അടച്ചു. "ഞാൻ ആശുപത്രിയിലാണ് കണ്ണ് തുറന്നത്." ദേവികയുടെ ശരീരത്തിലൂടെ ഒരു തണുപ്പ് പാഞ്ഞു. കാരണം... ഇപ്പോൾ ആദ്യമായി അവൾ ഒരു കാര്യം മനസ്സിലാക്കുകയായിരുന്നു. വരുണിനും മുഴുവൻ സത്യം അറിയില്ല. അവനും ഇരയാണ്. അവനും എന്തോ നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം അർജുന്റെ ഫോൺ പെട്ടെന്ന് vibrate ചെയ്തു. മൂവരുടെയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. അർജുൻ സ്ക്രീനിലേക്ക് നോക്കിയ നിമിഷം മുഖം മുറുകി. "എന്താ?" വരുൺ ചോദിച്ചു. അർജുൻ ഉടനെ മറുപടി പറഞ്ഞില്ല. അവൻ ഫോണിലെ മെസേജ് വീണ്ടും വായിച്ചു. പിന്നെ പതുക്കെ സ്ക്രീൻ അവർക്കു നേരെ തിരിച്ചു. ദേവികയുടെ കണ്ണുകൾ അതിലേക്ക് നീങ്ങി. അടുത്ത നിമിഷം അവളുടെ ശ്വാസം നിലച്ചു. കാരണം സ്ക്രീനിൽ ഉണ്ടായിരുന്നത് ഒരു പഴയ ഫോട്ടോ ആയിരുന്നു. മഴയുള്ള രാത്രി. റോഡരികിൽ നിൽക്കുന്ന മൂന്ന് പേർ. ദേവിക. വരുൺ. ആദർശ്. പക്ഷേ അതല്ല അവളെ ഞെട്ടിച്ചത്. ഫോട്ടോയുടെ ഏറ്റവും പിന്നിൽ... ഒരു കറുത്ത കാർ ഉണ്ടായിരുന്നു. അതിന്റെ ഡ്രൈവർ സീറ്റിൽ ഇരുന്ന ആളുടെ മുഖം ഭാഗികമായി കാണാമായിരുന്നു. അതിന് താഴെ ഒരു വരി മാത്രം. "സത്യം നിങ്ങളുടെ മുന്നിൽ തന്നെ ഉണ്ടായിരുന്നു." മൂവരുടെയും മുഖം ഒരുപോലെ മങ്ങി. കാരണം... ആ മുഖം അവർക്ക് പരിചിതമായിരുന്നു. വളരെ പരിചിതം. തുടരും... #തുടർക്കഥ #തുടർക്കഥ📖 #നോവൽ # പ്രണയകഥകൾ # തുടർക്കഥ
#🤩 എന്റെ ആദ്യ പോസ്റ്റ് ദേവികയ്ക്ക് വരുൺ എപ്പോഴും ദേഷ്യത്തോടെ നടക്കുന്ന കോളേജിലെ സ്പോർട്സ് കോച്ചായിരുന്നു. ചെറിയ കാര്യങ്ങൾക്കുപോലും വഴക്കുപറയുന്ന, അവളെ മാത്രം ടാർഗറ്റ് ചെയ്യുന്നതുപോലെ പെരുമാറുന്ന ഒരാൾ. അതുകൊണ്ട് തന്നെ അവനെ കാണുന്നത് പോലും അവൾക്ക് ഇഷ്ടമല്ലായിരുന്നു. പക്ഷേ ഒരു രാത്രി അവൾ യാദൃശ്ചികമായി കാണുന്നത് മറ്റൊരു വരുണിനെയാണ്. സ്റ്റേജിൽ നിന്നു ആയിരക്കണക്കിന് ആളുകളെ കൊണ്ട് പാട്ട് പാടിപ്പിക്കുന്ന ഒരു ഗായകൻ. മുഖം ലോകത്തിൽ നിന്ന് മറച്ചുവെച്ച് ജീവിക്കുന്ന ഒരാൾ. ആ രാത്രി മുതൽ ദേവികയുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ തുടങ്ങുന്നു. എന്തുകൊണ്ടാണ് വരുൺ അവളെ കാണുമ്പോൾ ചിലപ്പോൾ അകന്നു നിൽക്കുന്നത്? എന്തുകൊണ്ടാണ് അവളുടെ കാര്യങ്ങൾ അവൾ പറയുന്നതിന് മുമ്പേ അവന് അറിയുന്നത്? എന്തുകൊണ്ടാണ് അവന്റെ അടുത്ത് നിൽക്കുമ്പോൾ പോലും അവൾക്ക് ഒരുതരം പരിചിതത്വം തോന്നുന്നത്? വരുണിന്റെ രഹസ്യങ്ങൾ തേടിപ്പോകുമ്പോൾ ദേവിക തിരിച്ചറിയാതെ പോകുന്ന ഒരു സത്യമുണ്ട്— അവൾ അവനെ ആദ്യമായല്ല കാണുന്നത്. വർഷങ്ങൾക്കുമുമ്പ് നടന്ന ഒരു അപകടത്തിന് ശേഷം ദേവികയുടെ ജീവിതത്തിൽ നിന്ന് ചില ഓർമ്മകൾ മാഞ്ഞുപോയിരുന്നു. പക്ഷേ അവൾ എല്ലാം മറന്നപ്പോൾ പോലും, വരുൺ ഒന്നും മറന്നിരുന്നില്ല. ഇപ്പോൾ അവൻ അവളിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിക്കുന്നത് ദേഷ്യം കൊണ്ടല്ല… അവൾ വീണ്ടും തകരാതിരിക്കാനാണ്. ഓർമ്മ നഷ്ടപ്പെട്ട ഒരു പെൺകുട്ടിയും, അവളെ മറക്കാൻ ഒരിക്കലും കഴിഞ്ഞിട്ടില്ലാത്ത ഒരാളും തമ്മിലുള്ള കഥ #നോവൽ # പ്രണയകഥകൾ # തുടർക്കഥ #തുടർക്കഥ #തുടർക്കഥ📖