Varun Adhitya :Love Unfolds❤🩹
Part 26
"അത് കൊടുത്തത്... വരുൺ ആദിത്യയാണ്."
ആ വാക്കുകൾ കേട്ട നിമിഷം ദേവികയുടെ ശ്വാസം നിലച്ചു.
അവളുടെ കണ്ണുകൾ പെട്ടെന്ന് വരുണിന്റെ മുഖത്തേക്ക് നീങ്ങി.
വരുണ് ഒന്നും മിണ്ടിയില്ല.
പക്ഷേ അവന്റെ മുഖത്തെ നിറം മങ്ങിയിരുന്നു.
അത് മാത്രം മതി.ആ അപരിചിതൻ കള്ളം പറയുന്നില്ലെന്ന് മനസ്സിലാക്കാൻ.
"വരുൺ...?"
ദേവികയുടെ ശബ്ദം വിറച്ചു.
"ഇത് എന്താണ്?"
കഫേയിലെ നിശബ്ദത കൂടുതൽ ഭാരമായി.
വരുണിന്റെ വിരലുകൾ അറിയാതെ മുറുകി.
"ദേവി..."
അവൻ എന്തോ പറയാൻ ശ്രമിച്ചു.പക്ഷേ ദേവിക ഇടയിൽ തടഞ്ഞു.
"ഇല്ല."
അവൾ തലയാട്ടി.
"എനിക്ക് സത്യം അറിയണം ."
അവളുടെ കണ്ണുകളിൽ ഭയവും ദേഷ്യവും ഒരുപോലെ ഉണ്ടായിരുന്നു.
"ആ സ്റ്റേറ്റ്മെന്റ് നീ കൊടുത്തതാണോ?"
കുറച്ച് നിമിഷങ്ങൾ ആരും ഒന്നും മിണ്ടിയില്ല.
ഒടുവിൽ...
വരുൺ പതുക്കെ തലയാട്ടി.
"അതെ."
ദേവികയുടെ നെഞ്ചിൽ എന്തോ ഭാരമായി വീണു.
ഇത്രയും നാളായി അവൻ മറച്ചുവച്ചതിൽ ഇത് മറ്റൊന്ന് കൂടി ആയിരുന്നു.
മുന്നിലിരുന്ന ആൾ പതുക്കെ കവർ അവളുടെ മുന്നിലേക്ക് നീക്കി.
"തുറന്ന് നോക്ക്."
അത് തുറക്കുമ്പോൾ അവളുടെ വിരലുകൾ വിറച്ചു
അകത്ത് പഴകിയ ചില പേപ്പറുകൾ.
മഞ്ഞ നിറം പിടിച്ചിരിക്കുന്നു.
മുകളിലെ തീയതി കണ്ട നിമിഷം അവളുടെ ഹൃദയം വേഗത്തിലായി.
July 21
അവൾ വേഗത്തിൽ വായിക്കാൻ തുടങ്ങി.
ആദ്യ പേജിൽ സാധാരണ വിവരങ്ങൾ മാത്രമായിരുന്നു.
പക്ഷേ രണ്ടാമത്തെ പേജിന്റെ താഴെ ഒരു വരി അവളുടെ ശ്രദ്ധയിൽപ്പെട്ടു.
Statement given by:
Varun Aditya
ദേവികയുടെ കണ്ണുകൾ അതിൽ ഉറച്ചു.
അവൾ താഴേക്ക് വായിച്ചു.
"...ഞാൻ ബോധം നഷ്ടപ്പെടുന്നതിന് മുമ്പ് ദേവികയെ അവസാനമായി കണ്ടത് റോഡിന്റെ മറുവശത്താണ്..."
"...അവൾക്ക് പരിക്കൊന്നും ഉണ്ടായതായി തോന്നിയില്ല..."
"...പക്ഷേ അപകടത്തിന് ശേഷം അവൾ അവിടെ ഉണ്ടായിരുന്നില്ല..."
ദേവികയുടെ ശ്വാസം മുറുകി.
അവൾ അടുത്ത വരിയിലേക്ക് നോക്കി.
"...ദേവികയെ ആരോ കൂട്ടിക്കൊണ്ടുപോയിരിക്കാം എന്ന സംശയം ഉണ്ട്..."
ആ വരി വായിച്ച നിമിഷം അവളുടെ കൈകൾ വിറച്ചു.
"കൂട്ടിക്കൊണ്ടുപോയി...?"
അവൾ അറിയാതെ വായിച്ചു.
വരുണ് കണ്ണുകൾ അടച്ചു.
കാരണം...
ആ റിപ്പോർട്ടിലെ ആ ഭാഗം അവൻ വർഷങ്ങളായി മറക്കാൻ ശ്രമിച്ചതായിരുന്നു.
" ഇതെന്താ ആരും എന്നോട് പറയാതിരുന്നത് ?"
ദേവികയുടെ ശബ്ദം ചെറുതായി ഉയർന്നു.
"Why?"
അവളുടെ കണ്ണുകൾ ഇപ്പോൾ വരുണിൽ ആയിരുന്നു.
"എന്നെ ആരോ കൊണ്ടുപോയിരിക്കാം എന്ന് നിങ്ങൾ കരുതിയിരുന്നെങ്കിൽ..."
"ദേവി."
"NO!"
അവൾ ആദ്യമായി കഫേയിൽ ഉറക്കെ പറഞ്ഞു.
"എനിക്ക് അറിയണം."
അവളുടെ കണ്ണുകൾ നിറഞ്ഞു.
"ആ മൂന്ന് ദിവസം എവിടെയായിരുന്നു ഞാൻ?"
ആ ചോദ്യം കേട്ട നിമിഷം വരുണിന്റെ മുഖം മങ്ങി.
അവനും വർഷങ്ങളായി അതേ ചോദ്യം സ്വയം ചോദിക്കുകയായിരുന്നു.
അപ്പോഴാണ് മുന്നിലിരുന്ന ആൾ വീണ്ടും സംസാരിച്ചത്.
"നീ തെറ്റായ ചോദ്യം ചോദിക്കുകയാണ്."
ദേവികയും വരുണും ഒരുപോലെ അവനെ നോക്കി.
"എന്ത്?"
ദേവിക ചോദിച്ചു.
ആൾ കുറച്ച് നിമിഷങ്ങൾ അവളെ നോക്കി.
പിന്നെ വളരെ പതുക്കെ പറഞ്ഞു.
"നീ എവിടെയായിരുന്നു എന്നല്ല ചോദിക്കേണ്ടത്."
"നിന്നെ ആരാണ് അവിടെ എത്തിച്ചത് എന്നാണ്."
ആ വാക്കുകൾ കേട്ട നിമിഷം ദേവികയുടെ ശരീരത്തിലൂടെ ഒരു തണുപ്പ് പാഞ്ഞു.
അതേ സമയത്ത്...
അവളുടെ മനസ്സിലൂടെ വീണ്ടും ഒരു ഓർമ്മ മിന്നിപ്പോയി.
മഴ.
ഇരുണ്ട മുറി.
ഒരു പുരുഷന്റെ കൈ.
ആരോ അവളുടെ തോളിൽ പുതപ്പ് ഇടുന്നു.
പിന്നെ ഒരു ശബ്ദം...
വളരെ മങ്ങിയ ഒരു ശബ്ദം.
"അവൾ ഉണരുന്നതിന് മുമ്പ് ഇവിടുന്ന് പോകണം."
"ആഹ്..."
പെട്ടെന്ന് തലയിൽ കുത്തിയ വേദന വന്നതും ദേവിക കണ്ണുകൾ മുറുക്കി അടച്ചു.
ഫയൽ അവളുടെ കൈയിൽ നിന്ന് താഴേക്ക് വീണു.
വരുൺ ഉടനെ മുന്നോട്ട് നീങ്ങി.
"ദേവി!"
പക്ഷേ അതേ നിമിഷം...
താഴെ വീണ പേപ്പറുകളിൽ നിന്ന് ഒരു ചെറിയ ഫോട്ടോ വഴുതി പുറത്തുവന്നു.
അത് കണ്ട നിമിഷം മുന്നിലിരുന്ന ആളുടെ മുഖവും മാറി.
വരുണിന്റെ കണ്ണുകളും വിടർന്നു.
കാരണം...
ആ ഫോട്ടോയിൽ ഉണ്ടായിരുന്നത് പതിനേഴ് വയസ്സുള്ള ദേവികയായിരുന്നു.
അവളുടെ അരികിൽ നിന്നിരുന്ന ആളിന്റെ മുഖം മങ്ങിയിരുന്നെങ്കിലും...
കഴുത്തിൽ തൂങ്ങിയിരുന്ന ഒരു ചെറിയ വെള്ളി ക്രൂശിന്റെ ലോക്കറ്റ് വ്യക്തമായി കാണാമായിരുന്നു.
ആ ലോക്കറ്റ് കണ്ട നിമിഷം
ആ അപരിചിതൻ പെട്ടെന്ന് എഴുന്നേറ്റു.
അവന്റെ മുഖത്തെ ഭാവം മാറിയിരുന്നു .
ഇതുവരെ ശാന്തമായി സംസാരിച്ചിരുന്ന ആളിൽ നിന്ന് ആ ശാന്തത പൂർണമായും അപ്രത്യക്ഷമായിരുന്നു.
ദേവികയും വരുണും ഒരുപോലെ അവനെ നോക്കി.
"എന്താ?"
ദേവിക ചോദിച്ചു.
പക്ഷേ അയാൾ മറുപടി പറഞ്ഞില്ല.
അവന്റെ കണ്ണുകൾ നിലത്ത് വീണുകിടന്ന ആ ഫോട്ടോയിൽ മാത്രം ഉറച്ചുനിന്നു.
"ഇത് നിന്റെ കയ്യിൽ എങ്ങനെ വന്നു?"
അവന്റെ ശബ്ദം മുറുകിയിരുന്നു.
ദേവികയുടെ നെറ്റി ചുളിഞ്ഞു.
"നിങ്ങളല്ലേ ഇത് തന്നത്?"
ആൾ പെട്ടെന്ന് നിശബ്ദനായി.
പിന്നെ മനസ്സിലായതുപോലെ ഒരു ദീർഘനിശ്വാസം വിട്ടു.
"ഞാൻ ഈ ഫോട്ടോ കൊടുത്തിട്ടില്ല."
ആ വാക്കുകൾ കേട്ട നിമിഷം ദേവികയുടെ ശരീരം മരവിച്ചു.
"എന്ത്?"
വരുൺ ഉടനെ താഴേക്ക് കുനിഞ്ഞ് ഫോട്ടോ എടുത്തു.
അവന്റെ കണ്ണുകളും ആ ലോക്കറ്റിൽ തന്നെ പതിഞ്ഞു.
അടുത്ത നിമിഷം അവന്റെ മുഖം മാറി.
അതൊരു സാധാരണ ലോക്കറ്റ് അല്ലെന്ന് വ്യക്തമായിരുന്നു.
"വരുൺ..."
ദേവിക പതുക്കെ വിളിച്ചു.
"നിനക്ക് ഈ ലോക്കറ്റ് അറിയാമോ?"
വരുണിന്റെ വിരലുകൾ ഫോട്ടോയിൽ മുറുകി.
പക്ഷേ മറുപടി വന്നില്ല.
കുറച്ച് നിമിഷങ്ങൾക്കുശേഷം ആ അപരിചിതൻ പതുക്കെ വീണ്ടും ഇരുന്നു.
"നമ്മളെ ആരോ നിരീക്ഷിക്കുന്നുണ്ട്."
അവൻ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു.
ദേവികയുടെ നെഞ്ചിടിപ്പ് കൂടി.
"എന്താണ് ഉദ്ദേശിക്കുന്നത്?"
"ഞാൻ നിനക്ക് അയച്ച ഫയലുകളിൽ ഈ ഫോട്ടോ ഉണ്ടായിരുന്നില്ല."
അവൻ വ്യക്തമായി പറഞ്ഞു.
"ആരോ മനപ്പൂർവ്വം ഇത് അതിനുള്ളിൽ വെച്ചതാണ്."
കഫേയിലെ എയർകണ്ടീഷന്റെ തണുപ്പിനിടയിലും ദേവികയുടെ കൈകൾ വിയർക്കാൻ തുടങ്ങി.
കാരണം...
ഇതുവരെ താൻ ഒരു മിസ്റ്ററി മാത്രം അന്വേഷിക്കുകയാണെന്ന് അവൾ കരുതിയിരുന്നു.
പക്ഷേ ഇപ്പോൾ തോന്നുന്നത്
ആരോ അവളെ ഒരു പ്രത്യേക ദിശയിലേക്ക് നയിക്കുകയാണ്.
അപ്പോഴാണ് വരുണിന്റെ ഫോൺ റിങ് ചെയ്തത്.
സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട നിമിഷം അവന്റെ മുഖം മുറുകി.
Arjun calling
വരുണ് ഉടനെ കാൾ എടുത്തു.
"എന്താ?"
മറുവശത്ത് എന്തോ പറഞ്ഞതും അവന്റെ മുഖത്തെ നിറം മങ്ങി.
"നിനക്ക് ഉറപ്പാണോ?"
കുറച്ച് നിമിഷത്തെ നിശബ്ദത.
പിന്നെ
"ഇല്ല.വേറെ ആരെയും ഒന്നും അറിയിക്കരുത്. ഞാൻ വരാം."
കാൾ കട്ട് ചെയ്തു.
"എന്താ സംഭവിച്ചത്?"
ദേവിക ഉടനെ ചോദിച്ചു.
വരുണ് അവളെ നോക്കി.
ആ നോട്ടത്തിൽ എന്തോ അസാധാരണമായിരുന്നു.
ഭയം.
ഞെട്ടൽ.
അവിശ്വാസം.
എല്ലാം ഒരുമിച്ച്.
"വരുൺ?"
ദേവിക വീണ്ടും വിളിച്ചു.
അവൻ കുറച്ച് നിമിഷങ്ങൾ മിണ്ടാതെ നിന്നു.
പിന്നെ വളരെ പതുക്കെ ചോദിച്ചു
"ദേവി..."
"ഹും?"
"നിന്റെ ഏട്ടന്റെ പഴയ സാധനങ്ങൾ എല്ലാം ഇപ്പോഴും വീട്ടിലുണ്ടോ?"
ആ ചോദ്യം കേട്ട നിമിഷം ദേവികയുടെ നെറ്റി ചുളിഞ്ഞു.
"ഉണ്ടായിരിക്കണം . എന്താ?"
വരുണിന്റെ ശ്വാസം മുറുകി.
പിന്നെ അവൻ പറഞ്ഞു
"ആദർശിന്റെ മുറിയിൽ ആരോ ഇന്നലെ രാത്രി കയറിയിട്ടുണ്ട്."
ദേവികയുടെ ഹൃദയം ഒരു നിമിഷം നിലച്ചുപോയ പോലെ തോന്നി.
"എന്ത്?"
"ആരോ എന്തോ തിരയുകയായിരുന്നു."
കഫേയിലെ നിശബ്ദത വീണ്ടും ഭാരമായി.
കാരണം...
ആദർശ് മരിച്ച് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
അവന്റെ മുറിയിലേക്ക് ആരും കയറുക പോലുമില്ല
അപ്പോൾ ഇപ്പോൾ...
ആരോ അവിടെ എന്തിനാണ് കയറിയത്?
അതേസമയം നഗരത്തിന്റെ മറ്റൊരു ഭാഗത്ത്, ഒരു ഇരുണ്ട മുറിയിൽ.
ഒരു ലാപ്ടോപ്പിന്റെ വെളിച്ചം മാത്രം.
സ്ക്രീനിൽ തെളിഞ്ഞിരുന്നത് ദേവികയുടെ ചിത്രം.
Blue Orchid Caféയിൽ ഇരിക്കുന്ന ദേവിക.
അൽപസമയം മുമ്പ് എടുത്ത ചിത്രം.
ഒരു കൈ പതുക്കെ കീബോർഡിന് മുകളിൽ നീങ്ങി.
പിന്നെ ഒരു പുതിയ മെസേജ് ടൈപ്പ് ചെയ്തു.
"അവർ ആദർശിന്റെ മുറിയിലേക്ക് എത്തുന്നതിന് മുമ്പ് ഫയൽ കണ്ടെത്തണം."
മെസേജ് അയച്ചതും ആൾ സ്ക്രീനിലേക്ക് ചായ്ന്നിരുന്നു.
പിന്നെ വളരെ പതുക്കെ പറഞ്ഞു
"ഇനി അധികം സമയം ബാക്കിയില്ല, ദേവിക..."
അന്ന് രാത്രി.
ഹോസ്റ്റൽ റൂമിൽ കിടന്നിട്ടും ദേവികയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
മുറിയിലെ ലൈറ്റുകൾ ഓഫ് ചെയ്തിരുന്നു.
അഞ്ജലി നേരത്തെ ഉറങ്ങിപ്പോയിരുന്നു.
പക്ഷേ ദേവികയുടെ മനസ്സ് ഇപ്പോഴും Blue Orchid Caféയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
ആ ഫോട്ടോ.
ആ ലോക്കറ്റ്.
ആദർശിന്റെ മുറിയിൽ ആരോ കയറിയത്.
എല്ലാം തമ്മിൽ ബന്ധമുള്ളതുപോലെ തോന്നുന്നുണ്ടെങ്കിലും ഒന്നും വ്യക്തമായിരുന്നില്ല.
ഒടുവിൽ അവൾ ഫോൺ എടുത്തു.
സമയം രാത്രി 1:17.
കുറച്ചു നേരം ആലോചിച്ച ശേഷം അവൾ ഒരു നമ്പർ തുറന്നു.
Varun
ഒരു നിമിഷം മടിച്ചു.
പിന്നെ മെസേജ് അയച്ചു.
"ഉറങ്ങിയോ?"
മെസേജ് സെന്റ് ആയി .
സീൻ പോലും ആയില്ല.
"സ്വാഭാവികം..."
അവൾ സ്വയം പിറുപിറുത്തു.
ഇത്ര വൈകി ആരായാലും ഉറങ്ങും.
പക്ഷേ...
കൃത്യം മുപ്പത് സെക്കൻഡിനുള്ളിൽ ഫോൺ വൈബ്രേറ്റ് ചെയ്തു.
"ഇല്ല."
ആ ഒരു വാക്ക് കണ്ടപ്പോൾ അവളുടെ ഹൃദയം ഒന്ന് മിടിച്ചു.
കാരണം...
അവനും ഉറങ്ങിയിട്ടില്ല.
കുറച്ചു നിമിഷങ്ങൾ രണ്ടുപേരും ഒന്നും അയച്ചില്ല.
ഒടുവിൽ ദേവിക ടൈപ്പ് ചെയ്തു.
"നിനക്ക് ആ ലോക്കറ്റ് അറിയാമല്ലേ?"
Seen.
പക്ഷേ മറുപടി വന്നില്ല.
ഒരു മിനിറ്റ്.
രണ്ട് മിനിറ്റ്.
മൂന്ന് മിനിറ്റ്.
ഒടുവിൽ
"ഉറങ്ങ്, ദേവി."
ദേവികയുടെ മുഖം മുറുകി.
വീണ്ടും അതേ.
ചോദ്യത്തിന് മറുപടി ഇല്ല.ഒഴിവാക്കൽ മാത്രം.
"Please."
അവൾ വീണ്ടും അയച്ചു.
"ഈ ഒരു തവണ സത്യം പറ."
ഈ തവണ മറുപടി വരാൻ കുറച്ച് സമയം എടുത്തു.
പിന്നെ...
സ്ക്രീനിൽ ഒരു മെസേജ് തെളിഞ്ഞു.
"ആ ലോക്കറ്റ് ആദർശിന്റെതായിരുന്നു."
ദേവികയുടെ ശ്വാസം ഒരു നിമിഷം നിലച്ചു.
ഏട്ടന്റെത്.
അവൾ ഉടനെ നേരെയിരുന്നു.
"പക്ഷേ ആ ഫോട്ടോയിൽ ഉണ്ടായിരുന്ന ആൾ ഏട്ടൻ അല്ല."
Seen.
വീണ്ടും നിശബ്ദത.
അതിനുശേഷം വന്ന മറുപടി വായിച്ചപ്പോൾ അവളുടെ ഹൃദയം ശക്തമായി ഇടിച്ചു.
"എനിക്കറിയാം."
ദേവികയുടെ വിരലുകൾ തണുത്തു.
അവൾ ഉടനെ ടൈപ്പ് ചെയ്തു.
"അപ്പോൾ അത് ആരാ?"
Seen.
ഒരു മിനിറ്റ്.
രണ്ട് മിനിറ്റ്.
പിന്നെ
"അത് ഞാൻ അല്ല."
ദേവികയുടെ കണ്ണുകൾ വിടർന്നു.
കാരണം,അവൾ ഇതുവരെ ആ ഫോട്ടോയിലെ ആൾ വരുണാണെന്ന് കരുതിയിരുന്നു.പക്ഷേ ഇപ്പോൾ,വരുൺ തന്നെ അത് നിഷേധിക്കുകയാണ്.
അപ്പോഴാണ് അവളുടെ ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തത്.പക്ഷേ അത് വരുണിന്റെ മെസേജ് ആയിരുന്നില്ല.
Unknown Number.
ദേവികയുടെ ഹൃദയം ഒന്ന് മുറുകി.
അവൾ മെസേജ് തുറന്നു.
ഒരു ഫോട്ടോ.
മാത്രം.
അവൾ അത് ഡൌൺലോഡ് ചെയ്തു.അടുത്ത നിമിഷം അവളുടെ ശ്വാസം നിലച്ചു.കാരണം...അത് ആദർശിന്റെ പഴയ മുറിയുടെ ചിത്രമായിരുന്നു.ഇന്ന് എടുത്തത്.മുറി മുഴുവൻ വലിച്ചുവാരിയ അവസ്ഥ.ഡ്രോയറുകൾ തുറന്നുകിടക്കുന്നു.പുസ്തകങ്ങൾ നിലത്ത് ചിതറിക്കിടക്കുന്നു.അതിനിടയിൽ ചുവന്ന വട്ടം ഇട്ട് അടയാളപ്പെടുത്തിയ ഒരു സ്ഥലം.പഴയ മര അലമാരയുടെ അടിഭാഗം.ഫോട്ടോയ്ക്ക് താഴെ ഒരു വരി മാത്രം.
"അവർ തിരഞ്ഞത് ഇവിടെ."
ദേവികയുടെ കൈകൾ വിറച്ചു.
"ഇത് എന്താ...?"
അവൾ അറിയാതെ പിറുപിറുത്തു.
അപ്പോഴേക്കും മറ്റൊരു മെസേജ് കൂടി വന്നു.
"നാളെ വൈകുന്നതിന് മുമ്പ് ആ സ്ഥലം പരിശോധിക്കൂ."
"ഇല്ലെങ്കിൽ എല്ലാം നഷ്ടമാകും."
അതേ സമയം...നഗരത്തിന്റെ മറുവശത്ത്.വരുണിന്റെ അപാർട്മെന്റ്.
ഫോൺ കൈയിൽ പിടിച്ച് നിൽക്കുകയായിരുന്നു വരുൺ.അവന്റെ മുന്നിലെ ടേബിളിൽ പഴയ ചില ഫയലുകൾ ചിതറിക്കിടക്കുകയായിരുന്നു.
അവയിൽ ഒന്നിന്റെ മുകളിൽ എഴുതിയിരുന്നത്
Case File - June 20
അവൻ പതുക്കെ ഫയൽ തുറന്നു.അകത്ത് ഒരു ഫോട്ടോ.അപകട സ്ഥലത്തിന്റെ ചിത്രം.തകർന്ന കാർ.
രക്തം.
മഴ.
പിന്നെ...
അപകടസ്ഥലത്ത് നിന്ന് കുറച്ച് അകലെ നിൽക്കുന്ന ഒരു വ്യക്തി.
ഫോട്ടോ ബ്ലർ ആയിരുന്നെങ്കിലും ഒരു കാര്യം വ്യക്തമായിരുന്നു.
ആ വ്യക്തിയുടെ കഴുത്തിൽ ഒരു വെള്ളി ക്രൂശിന്റെ ലോക്കറ്റ് ഉണ്ടായിരുന്നു.
വരുണിന്റെ താടിയെല്ല് മുറുകി.
കാരണം...
ആ മനുഷ്യനെ അവൻ തിരിച്ചറിഞ്ഞിരുന്നു.
പക്ഷേ ആ പേര് വർഷങ്ങളായി ആരോടും പറഞ്ഞിട്ടില്ല.
തുടരും.... #തുടർക്കഥ📖 #നോവൽ # പ്രണയകഥകൾ # തുടർക്കഥ #തുടർക്കഥ

